SFNസായാഹ്ന ഫൌണ്ടേഷൻ
images/Berthe_Worms.jpg
Homesick for Naples, a painting by Berthe Worms (1868–1937).
സൂ­ഫി­യു­ടെ കാൽ­പ്പാ­ടു­കൾ
എം. എൻ. കാ­ര­ശ്ശേ­രി
images/PankajMullick.jpg
പ­ങ്ക­ജ് മ­ല്ലി­ക്

സൈ­ഗാ­ളി­ന്റെ യോ പ­ങ്ക­ജ് മ­ല്ലി­ക്കി ന്റെ­യോ പാ­ട്ടു് ഇ­ട­വ­ഴി­യിൽ നി­ന്നു തന്നെ നി­ങ്ങൾ കേ­ട്ടു­തു­ട­ങ്ങും. ക­യ­റി­ച്ചെ­ല്ലു­മ്പോൾ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ പാ­ട്ടിൽ ല­യി­ച്ചു് ക­ണ്ണ­ട­ച്ചു് വീ­ട്ടു­മു­റ്റ­ത്തെ ആ മാ­ങ്കോ­സ്റ്റി­ന്റെ ത­ണു­പ്പിൽ ചാ­രു­ക­സാ­ല­യിൽ കി­ട­പ്പു­ണ്ടാ­വും. മു­ന്നി­ലെ സ്റ്റൂ­ളിൻ­മേൽ പ­ത്ര­മാ­സി­ക­ക­ളും ക­ത്തു­ക­ളും ചി­ത­റി­ക്കി­ട­ക്കു­ന്നു. തൊ­ട്ട­ടു­ത്തു് ഫ്ളാ­സ്കിൽ സു­ലൈ­മാ­നി എന്നു പേരായ കട്ടൻ ചായ. മ­ടി­യിൽ തീ­പ്പെ­ട്ടി­യും ബീ­ഡി­യും. നി­ങ്ങൾ വ­ന്ന­ത­റി­ഞ്ഞു് ത­ല­യ്ക്കു പി­റ­കിൽ ക­സാ­ല­യിൽ പി­ണ­ച്ചു­വെ­ച്ച കൈകൾ സ്വ­ത­ന്ത്ര­മാ­ക്കി­മൂ­പ്പർ നി­വർ­ന്നി­രി­ക്കു­ന്നു. ഇ­പ്പോൾ പാ­ട്ടു് നേർ­ത്തു്, പ­ശ്ചാ­ത്ത­ല സം­ഗീ­തം മാ­ത്ര­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്.

ആ­രെ­ന്നു് നോ­ക്കാ­തെ സൗ­മ്യ­മാ­യി പ­റ­യു­ന്നു: “ഇ­രി­ക്കു്”. ആ­രാ­ണെ­ന്നു് ചോ­ദി­ക്കു­മെ­ന്നു് ക­രു­തി­യെ­ങ്കിൽ നി­ങ്ങൾ­ക്കു് തെ­റ്റി.

“എവിടെ നി­ന്നു വ­രു­ന്നു?”

നി­ങ്ങൾ സ്ഥ­ല­പ്പേ­രു് പ­റ­ഞ്ഞു­ക­ഴി­യു­മ്പോൾ പ­തി­വു് ചോ­ദ്യം വ­രു­ന്നു:

“ആഹാരം ക­ഴി­ച്ച­താ­ണോ?”

—ബഷീർ ത­ന്നെ­ക്കാ­ണാൻ വീ­ട്ടി­ലെ­ത്തു­ന്ന­വ­രോ­ടു് കാ­ര്യ­മാ­യി അ­ന്വേ­ഷി­ക്കു­ന്ന സംഗതി അ­താ­ണു്: വി­ശ­ക്കു­ന്നു­ണ്ടോ? ഏ­റ്റ­വും വലിയ ജീ­വി­ത­യാ­ഥാർ­ത്ഥ്യം എന്ന നി­ല­യിൽ വി­ശ­പ്പി­നെ അ­റി­ഞ്ഞ മ­നു­ഷ്യൻ മ­റ്റെ­ന്തു ചോ­ദി­ക്കാ­നാ­ണു് !

എ­ത്ര­യോ വർ­ഷ­മാ­യി ബേ­പ്പൂ­രി­ലു­ള്ള ‘വൈ­ലാ­ലിൽ’ വീ­ട്ടി­ലേ­യ്ക്കു ആളുകൾ വ­രു­ന്നു.

ബഷീർ അ­വ­രോ­ടു് വെ­റു­തെ വർ­ത്ത­മാ­നം പ­റ­യു­ക­യാ­ണു്. അത്ര ഗ­ഹ­ന­മാ­യ കാ­ര്യ­ങ്ങ­ളൊ­ന്നു­മ­ല്ല. സാ­ധാ­ര­ണ സം­ഗ­തി­കൾ, വീ­ട്ടു­വി­ശേ­ഷ­ങ്ങൾ, നാ­ട്ടു­കാ­ര്യ­ങ്ങൾ. സാ­ഹി­ത്യ­ത്തെ­പ്പ­റ്റി അ­ദ്ദേ­ഹം സം­സാ­രി­ക്കാ­റി­ല്ല. ആർ­ക്കും അവിടെ ഇ­രി­പ്പി­ട­മു­ണ്ടു്. സു­ലൈ­മാ­നി­യു­ണ്ടു്; തു­ല്യ­മാ­യ പ­രി­ഗ­ണ­ന­യു­ണ്ടു്. നി­ങ്ങൾ എ­ണീ­ക്കു­മ്പോൾ ആ ക്ഷീ­ണി­ച്ച വലംകൈ അ­നു­ഗ്ര­ഹ­മു­ദ്ര­യോ­ടെ ഉ­യ­രു­ന്നു—‘ലോകാഃ സ­മ­സ്താഃ സു­ഖി­നോ ഭ­വ­ന്തു’ എ­ന്നാ­വും മൊഴി. സ്ത്രീ­കൾ­ക്കു വേ­ണ്ടി നേ­രു­ന്നു. ‘ദീർ­ഘ­സു­മം­ഗ­ലീ ഭവ’. ബ­ഷീ­റി­ന്റെ സം­സ്കൃ­ത പാ­ണ്ഡി­ത്യം ഇ­ത്ത­രം ചില സു­വ­ച­ന­ങ്ങ­ളിൽ ഒ­തു­ങ്ങു­ന്നു.

ഈ എ­ഴു­ത്തു­കാ­ര­ന്റെ ഇ­ഷ്ട­പ്പെ­ട്ട കല സാ­ഹി­ത്യ­മ­ല്ല; സം­ഗീ­ത­മാ­ണു്. എ­ത്ര­നേ­രം പാ­ട്ടു­കേ­ട്ടി­രു­ന്നാ­ലും മൂ­പ്പർ­ക്കു് മു­ഷി­യി­ല്ല. പാ­ട്ടു­കാ­രെ­പ്പ­റ്റി ആ­വേ­ശ­ത്തോ­ടെ സം­സാ­രി­ക്കും. അ­ധി­ക­വും ഹി­ന്ദു­സ്ഥാ­നി ഗാ­യ­ക­രെ­പ്പ­റ്റി­യാ­ണു്. സൈഗാൾ, പ­ങ്ക­ജ് മ­ല്ലി­ക്ക് തു­ട­ങ്ങി­യ­വ­രി­ലാ­ണു് കമ്പം. പ­ങ്ക­ജ് ഉദാസ്, ത­ല­ത്ത് അസീസ് തു­ട­ങ്ങി­യ ചെ­റു­പ്പ­ക്കാ­രോ­ടു­പോ­ലും ആരാധന. അ­ത്ത­രം സം­ഗീ­ത­സ­ദ­സ്സു­കൾ കോ­ഴി­ക്കോ­ട്ട് എ­പ്പോൾ ന­ട­ന്നാ­ലും ബഷീർ മുൻ­നി­ര­യിൽ കാണും. സാ­ഹി­ത്യ­സ­ദ­സ്സു­ക­ളിൽ ഈ ക­ഥാ­കൃ­ത്തി­നെ­ക­ണ്ടു­കി­ട്ടു­ക­യി­ല്ല.

ക­ഴി­ഞ്ഞ കാൽ നൂ­റ്റാ­ണ്ടി­നി­ട­യ്ക്കു് എ­ത്ര­യോ തവണ ആ വീ­ട്ടിൽ പോ­യി­ട്ടു­ള്ള ഞാൻ ക­ന­പ്പെ­ട്ട എ­ന്തെ­ങ്കി­ലും പു­സ്ത­കം മൂ­പ്പർ വാ­യി­ക്കു­ന്ന­തു് ക­ണ്ടി­ട്ടി­ല്ല. തീരെ ഇ­ല്ലെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ഒ­രി­ക്കൽ നീ­ല­ച്ച­ട്ട­യു­ള്ള ഒരു തടിയൻ ഇം­ഗ്ലീ­ഷ് പു­സ്ത­കം ക­യ്യി­ലി­രി­ക്കു­ന്നു: ‘മോ­പ്പ­സാ­ങ്ങി­ന്റെ സ­മ്പൂർ­ണ്ണ­ക­ഥ­കൾ’ ആണു് സാ­ധ­ന­മെ­ന്നു ച­ട്ട­ക­ണ്ടു് മ­ന­സ്സി­ലാ­ക്കി­യെ­ങ്കി­ലും ഞാൻ ചോ­ദി­ച്ചു:

“ഏ­താ­ണു് കി­ത്താ­ബ്?”

അതിനു മ­റു­പ­ടി പ­റ­യാ­തെ ‘ഓ’ എന്നു പ­റ­ഞ്ഞു് അതു് സ്റ്റൂ­ളി­ന്മേൽ­വെ­ച്ചു് അ­തി­നു­മു­ക­ളിൽ ഏതോ പത്രം സ്ഥാ­പി­ച്ചു­ക­ള­ഞ്ഞു. ഞാൻ വല്ല സാ­ഹി­ത്യ­ചർ­ച്ച­യും ന­ട­ത്തി­ക്ക­ള­യും എന്നു പേ­ടി­ച്ചു കാണണം!

ഒന്നു ചൊ­ടി­പ്പി­ച്ചു­ക­ള­യാം എ­ന്നു­വെ­ച്ചു് ഞാൻ ചോ­ദി­ച്ചു: “മോ­പ്പ­സാ­ങ്ങ് ആണു്, അല്ലേ? അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­ക­ളൊ­ക്കെ വാ­യി­ച്ചി­ട്ടു­ണ്ടോ?”

“ചെ­റു­പ്പ­ത്തിൽ ചി­ല­തൊ­ക്കെ വാ­യി­ച്ചി­ട്ടു­ണ്ടു്. നി­ങ്ങ­ളു­ടെ വീ­ട്ടു പണി എ­ന്താ­യി?”

—ചർച്ച വേണ്ട എന്നു ചു­രു­ക്കം.

എ­ഴു­ത്തി­ന്റെ കാ­ര്യ­വും ഇ­ങ്ങ­നെ­ത്ത­ന്നെ. എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­നെ­പ്പ­റ്റി ഡ­യ­ലോ­ഗി­ല്ല. ന്യാ­യം: “പ­റ­ഞ്ഞാൽ­പ്പി­ന്നെ എ­ഴു­തി­ല്ല”. എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു് ക­ണ്ടു­കൊ­ണ്ടു ചെ­ന്നാൽ അതു് നിർ­ത്തി ക­ട­ലാ­സു­കൾ പ­ത്ര­ത്തി­ലേ­ക്കു് പൂ­ഴ്ത്തി­വെ­ച്ചു് വർ­ത്ത­മാ­ന­ത്തി­നി­രി­ക്കും. അ­തി­നെ­പ്പ­റ്റി ചോ­ദി­ക്ക­രു­തേ എന്നു വ്യം­ഗ്യം.

ത­നി­ക്കു­നേ­രെ വ­രു­ന്ന വി­മർ­ശ­ന­ങ്ങ­ളെ­പ്പ­റ്റി ബഷീർ അ­ങ്ങേ­യ­റ്റ­ത്തെ സ­ഹി­ഷ്ണു­ത പു­ലർ­ത്തി എന്നു പലരും പ­റ­യാ­റു­ണ്ടു്. അതു് മു­ഴു­വൻ ശ­രി­യ­ല്ല. ഒരു മാ­തി­രി­യൊ­ക്കെ വി­ട്ടു­ക­ള­യും. അ­ല്ലാ­ത്ത­തി­ന്റെ നേരെ ക്ഷോ­ഭി­ക്കും. പക്ഷേ, അതു് ആ നി­മി­ഷ­ത്തേ­ക്കേ കാണൂ. ആ ഒരു പൊ­ട്ടി­ത്തെ­റി­യിൽ എ­ല്ലാം തീർ­ന്നു. പ­ക­യി­ല്ല, വി­രോ­ധ­മി­ല്ല. അ­ങ്ങ­നെ­യൊ­ന്നു് ന­ട­ന്നു എ­ന്നു­പോ­ലും ബഷീർ പി­ന്നെ ഓർ­ക്കു­ന്നു­ണ്ടാ­വി­ല്ല. കു­ടും­ബാം­ഗ­ങ്ങ­ളോ­ടു് ക­ഠി­ന­മാ­യി ദേ­ഷ്യ­പ്പെ­ട്ടാ­ലും സ്ഥി­തി ഇ­താ­ണെ­ന്നു് ഫാബി ബഷീർ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്.

വളരെ അ­ലി­വു­ള്ള മ­നു­ഷ്യ­നാ­യി­രു­ന്നു ബഷീർ. ഈ അ­ലി­വു് ഏ­റെ­യും ക­ണ്ടി­രു­ന്ന­തു് മ­റ്റു­ള്ള­വർ നി­സ്സാ­ര­ന്മാ­രാ­ക്കി ത­ള്ളി­ക്ക­ള­യു­ന്ന ആ­ളു­ക­ളോ­ടു­ള്ള മ­നോ­ഭാ­വ­ത്തി­ലാ­ണു്. വേ­ശ്യ­ക­ളോ­ടും ക­ള്ള­ന്മാ­രോ­ടു­മെ­ല്ലാം തന്റെ പു­സ്ത­ക­ങ്ങൾ കാ­ണി­ച്ച­തി­ലു­മ­ധി­കം ദയവു് ആ മ­നു­ഷ്യൻ കാ­ണി­ച്ചി­ട്ടു­ണ്ടു്. ഒരു കള്ളൻ ബ­ഷീ­റി­നെ വി­ളി­ച്ചി­രു­ന്ന­തു് ‘ഉ­സ്താ­ദ്’ എ­ന്നാ­ണു്! പല ദി­വ­സ­വും അയാൾ വൈ­ലാ­ലിൽ വീ­ട്ടിൽ­ചെ­ല്ലും. കൈ­നീ­ട്ടം കി­ട്ടാ­നാ­ണു്. ബഷീർ ഒ­രു­രൂ­പാ നാണയം കൊ­ടു­ക്കും. ‘സു­ഖ­മോ­ഷ­ണ’വും ആ­ശം­സി­ക്കും! ക­ള്ള­ന്റെ നെ­റു­ക­യി­ലേ­യ്ക്കു­പോ­ലും ആ അ­നു­ഗ്ര­ഹ­മു­ദ്ര നീ­ണ്ടു­ചെ­ല്ലു­ന്നു.

ബ­ഷീ­റി­നു വ­സ്ത്രം ധ­രി­ക്കാൻ ഇ­ഷ്ട­മു­ണ്ടാ­യി­രു­ന്നി­ല്ല. “എ­നി­ക്കു് ആ­ട­യാ­ഭ­ര­ണ­ങ്ങ­ളിൽ അശേഷം താൽ­പ­ര്യ­മി­ല്ല” എ­ന്നു് അച്ചു വ­ടി­വിൽ വെ­ച്ചു­കാ­ച്ചും. ജു­ബ്ബ­യി­ട്ടു് വീ­ട്ടി­ലി­രു­ന്നു് ക­ണ്ടി­ട്ടേ­യി­ല്ല. ന­ഗ്ന­ത­യു­ടു­ത്തു­ക­ഴി­യാ­നാ­യി­രു­ന്നു മോഹം. പി­ന്നെ മു­ണ്ടു ചു­റ്റി അ­ങ്ങ­നെ­യാ­യി­രി­ക്കും എ­ന്നു­മാ­ത്രം. ആ­രാ­ധി­ക­മാ­രാ­യ പെൺ­കി­ടാ­ങ്ങ­ളു­ടെ ക­ത്തു­ക­ളെ­പ്പ­റ്റി സാ­ധാ­ര­ണ­യാ­യി­പ്പ­റ­യു­ന്ന­തു് ‘പ്രേ­മ­ലേ­ഖ­നം’ എ­ന്നാ­ണു്. അ­ക്കൂ­ട്ട­ത്തിൽ പ്രേ­മ­ലേ­ഖ­ന­ങ്ങൾ­ക്കും പ­ഞ്ഞ­മി­ല്ലാ­യി­രു­ന്നു! എ­ല്ലാം പ­ച്ചാ­യി, പ­ര­സ്യ­മാ­യി, ഭാ­ര്യ­യും മ­ക്ക­ളും കേൾ­ക്കെ പറയും ഇ­തി­നൊ­ക്കെ ത­രം­പോ­ലെ മ­റു­പ­ടി അയച്ച ഖി­സ്സ­യും വി­സ്ത­രി­ച്ചു പറയും. ഒ­ന്നും ഒ­ളി­ക്കാ­നി­ല്ല. ചെ­യ്ത­തും പ­റ­ഞ്ഞ­തും വി­ചാ­രി­ച്ച­തു­മെ­ല്ലാം പ­ര­സ്യ­മാ­ണു്. ഏ­റ്റ­വും അ­ടു­ത്ത ആൾ നി­ങ്ങ­ളോ­ടു് പറയാൻ ഇ­ഷ്ട­പ്പെ­ടാ­ത്ത ര­ഹ­സ്യം പോലും ബഷീർ നി­ങ്ങ­ളോ­ടു് പറയും.

ബഷീർ പൊ­ട്ടി­ച്ചി­രി­ക്കാ­റി­ല്ല. ഫലിതം പ­റ­യു­ന്നു എന്നു ഭാ­വി­ക്കാ­റി­ല്ല. സ­ത്യ­ത്തിൽ, അ­ദ്ദേ­ഹം ഫലിതം പ­റ­യു­ക­യ­ല്ല. തന്റെ സ­വി­ശേ­ഷ­മാ­യ രീ­തി­യിൽ കാ­ര്യം പ­റ­യു­ക­യാ­ണു്. ആ ശ­ബ്ദ­ത്തി­നു തന്നെ വാ­ക്കു­കൊ­ണ്ടു വി­ശ­ദീ­ക­രി­ക്കാൻ ക­ഴി­യാ­ത്ത ഏതോ നർ­മ­സ്പർ­ശ­മു­ണ്ടു്. കൈ­യാം­ഗ്യ­ങ്ങ­ളും മു­ഖ­ഭാ­വ­ചേ­ഷ്ട­ക­ളും ശകലം അ­ഭി­ന­യ­വും അ­നു­ക­ര­ണ­ങ്ങ­ളു­മെ­ല്ലാം ചേർ­ത്താ­ണു് അ­വ­ത­ര­ണം. ആ മു­ഖ­ത്തു് അ­പ്പോൾ ഒരു നേർ­ത്ത പു­ഞ്ചി­രി കാണും. പുതിയ വാ­ക്കു­ക­ളും പുതിയ പ്ര­യോ­ഗ രീ­തി­ക­ളും പൊ­ടു­ന്ന­നെ ഉരുവം കൊ­ള്ളു­ന്ന­തു് കാ­ണു­മ്പോൾ നി­ങ്ങൾ ചി­രി­ച്ചു കു­ഴ­ങ്ങു­ന്നു.

ഒ­രി­ക്കൽ കോ­ഴി­ക്കോ­ട്ടെ ഒരു സ­ദ­സ്സിൽ­വെ­ച്ചു് അ­ദ്ദേ­ഹം ഏതോ ഉ­ദ്ഘാ­ട­ന­കർ­മ്മം നിർ­വ്വ­ഹി­ച്ചി­ട്ടു പ­റ­ഞ്ഞു: “ക­രു­ണാ­മ­യ­നാ­യ അ­ല്ലാ­ഹു എ­ല്ലാ­വർ­ക്കും ശാ­ന്തി­യും സു­ഖ­വും പ്ര­ദാ­നം ചെ­യ്യ­ട്ടെ. ഈ സ­ദ­സ്സി­ലെ പെ­ണ്ണു­ങ്ങൾ­ക്കു് ഞാൻ കൂ­ടു­തൽ സൗ­ന്ദ­ര്യം നേ­രു­ന്നു”. അ­ടു­ത്ത നി­മി­ഷം കൂ­ട്ടി­ച്ചേർ­ത്തു: “ആ­ണു­ങ്ങൾ­ക്കു് ഇ­പ്പോ­ഴു­ള്ള സൗ­ന്ദ­ര്യ­മൊ­ക്കെ മതി!”

1985: ശ­രീ­അ­ത്ത് വി­വാ­ദ­കാ­ലം. ശ­രീ­അ­ത്തി­ന്റെ ദു­രു­പ­യോ­ഗ­ത്തെ­പ്പ­റ്റി സം­സാ­രി­ക്കു­ന്ന­തി­നി­ട­യ്ക്കു് പ­റ­ഞ്ഞു: “ഇ­മ്മാ­തി­രി ആ­ണു­ങ്ങ­ളു­ടെ­യൊ­ക്കെ ‘പെ­ണ്ണു­കെ­ട്ടു് യ­ന്ത്രം’ മു­റി­ച്ചു് ക­ഴു­ത്തിൽ കെ­ട്ടി­ത്തൂ­ക്ക­ണം.”

ടി. വി.-​ക്കാർക്കുവേണ്ടി ന­ട­ത്തി­യ ഒരു അ­ഭി­മു­ഖ­ത്തിൽ ഫ്രി­ഡ്ജി­നെ­പ്പ­റ്റി പ­റ­യു­ന്ന­തി­നി­ട­യിൽ വാ­ഷി­ങ്മെ­ഷീൻ പ­രാ­മർ­ശി­ക്കേ­ണ്ടി­വ­ന്നു: ബഷീർ പ­റ­ഞ്ഞ­തു് “തി­രു­മ്പു­ന്ന ഫ്രി­ഡ്ജ്” എ­ന്നാ­ണു്!

ഫോ­ട്ടോ­ഗ്രാ­ഫർ­മാ­രു­ടെ നി­ര­ന്ത­ര­ശ­ല്യ­ത്തെ­പ്പ­റ്റി­യു­ള്ള ക­മ­ന്റ്: “ഫോ­ട്ടോ എ­ടു­ത്തെ­ടു­ത്തു് എന്റെ മുഖം തേ­ഞ്ഞു­പോ­യി.”

ഈ­ശ്വ­ര­വി­ശ്വാ­സി­യാ­യി­രു­ന്നു ബഷീർ. “ഞാൻ മു­സ്ലീ­മാ­ണു്” എന്നു ഇ­ട­യ്ക്കി­ടെ പറയും. പക്ഷേ, ഏ­തെ­ങ്കി­ലും മ­ത­ത്തി­ന്റെ ആ­ചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തി­നു എ­ന്നെ­ങ്കി­ലും താൽ­പ­ര്യ­മു­ണ്ടാ­യി­രു­ന്നോ എന്നു സം­ശ­യ­മാ­ണു്. അ­ദ്ദേ­ഹം ആ മ­ട്ടിൽ എ­ന്തെ­ങ്കി­ലും അ­നു­ഷ്ഠി­ക്കു­ന്ന­തു് കാ­ണു­ക­യോ കേൾ­ക്കു­ക­യോ ചെ­യ്തി­ട്ടി­ല്ല. സ്നേ­ഹ­ത്തെ­പ്പ­റ്റി­യാ­ണു് എ­പ്പോ­ഴും പറയുക. “ക­രു­ണാ­മ­യ­നാ­യ അ­ല്ലാ­ഹു” എ­ന്നു് ആ­വർ­ത്തി­ച്ചു പറയും.

ഏതു സ­മ­യ­ത്തും അ­ദ്ദേ­ഹം ഓർ­മ്മി­ക്കു­ന്ന­തും പ­റ­യു­ന്ന­തും മ­ര­ണ­ത്തെ­പ്പ­റ്റി­യാ­ണു്. അതു് ഇ­ന്ന­ലെ­യോ മി­നി­ഞ്ഞാ­ന്നോ തു­ട­ങ്ങി­യ­ത­ല്ല, പ­ണ്ടേ­യു­ണ്ടു്. സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ­യും പ്ര­പ­ഞ്ച­ങ്ങ­ളാ­യ സർ­വ്വ­പ്ര­പ­ഞ്ച­ങ്ങ­ളു­ടെ­യും ന­ശ്വ­ര­ത­യെ­പ്പ­റ്റി, ആ ശാ­ശ്വ­ത­സ­ത്യ­ത്തി­ന്റെ ദുഃ­ഖ­ത്തെ­പ്പ­റ്റി, ബഷീർ എ­പ്പോ­ഴും ആ­ധി­കൊ­ണ്ടി­രു­ന്നു. വർ­ത്ത­മാ­ന­ങ്ങൾ തു­ട­ങ്ങു­ന്ന­തു് മിക്ക നേ­ര­ത്തും മ­ര­ണ­ത്തെ­പ്പ­റ്റി പ­റ­ഞ്ഞു കൊ­ണ്ടാ­വും. ഇ­ട­യ്ക്കി­ടെ അ­വി­ടേ­യ്ക്കു് മ­ട­ങ്ങി­യെ­ത്തും. അ­ദ്ദേ­ഹം നി­ര­ന്ത­ര­മാ­യി ആ­വർ­ത്തി­ക്കു­ന്നു. “ഒ­ന്നു­ള്ള­തു്, സ­മ­യ­മി­ല്ല. ആരു് എ­പ്പോൾ മ­രി­ച്ചു­വീ­ഴും എ­ന്ന­റി­ഞ്ഞു­കൂ­ടാ. ക­രു­ണാ­മ­യ­നാ­യ അ­ല്ലാ­ഹു­വി­ന്റെ ഖ­ജ­നാ­വിൽ മാ­ത്ര­മാ­ണു് അ­ന­ന്ത­മാ­യ സ­മ­യ­മു­ള്ള­തു്.”

മ­ര­ണാ­ന­ന്ത­ര­ജീ­വി­ത­ത്തിൽ അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചി­രു­ന്നു. അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ഒ­രി­ക്ക­ലും ചർ­ച്ചാ­വി­ഷ­യ­മാ­ക്കി­യി­രു­ന്നി­ല്ല. ‘പ്ര­ലോ­ഭ­നീ­യ­മാ­യ സ്വർ­ഗ്ഗ­ത്തിൽ’ താൽ­പ­ര്യ­മു­ള്ള­താ­യോ, ‘ഭീ­ഷ­ണ­മാ­യ നരക’ത്തിൽ പേ­ടി­യു­ള്ള­താ­യോ ബഷീർ പ­റ­ഞ്ഞു കേ­ട്ടി­ട്ടി­ല്ല. എ­ന്നും എ­പ്പോ­ഴും എല്ലാ പ­രേ­താ­ത്മാ­ക്കൾ­ക്കും അ­ദ്ദേ­ഹം ‘ശാ­ന്തി’ ആ­ശം­സി­ച്ചി­രു­ന്നു.

അ­ദ്ദേ­ഹ­ത്തി­ന്റെ അ­ലി­വും സ്നേ­ഹ­വും മ­നു­ഷ്യർ­ക്കു് മാ­ത്ര­മു­ള്ള­താ­യി­രു­ന്നി­ല്ല:

ബഷീർ ചായ കു­ടി­ച്ചു് ഗ്ലാ­സ് ക­മി­ഴ്ത്തി­വെ­ക്കു­ന്ന­തു് പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. ഒ­രി­ക്കൽ ഞാൻ ചോ­ദി­ച്ചു,

“എ­ന്തി­നാ­ണു് ഗ്ലാ­സ് ത­ല­കു­ത്ത­നെ­വെ­ക്കു­ന്ന­തു്?”

“വല്ല വി­വ­ര­വു­മു­ണ്ടോ? പൊ­ന്നു സാറേ, ഈ ഗ്ലാ­സിൽ ച്ചി­രി­പ്പി­ടി­യോ­ളം ചായ ബാ­ക്കി കാണും. ഉ­റു­മ്പു­കൾ വന്നു വീണു ചാവും അ­തൊ­ഴി­വാ­ക്കാ­നാ­ണു്.”

എന്റെ ഓർ­മ്മ­യിൽ തെ­ളി­ഞ്ഞു­നിൽ­ക്കു­ന്ന ഒരു രംഗം: ഞാൻ ക­യ­റി­ച്ചെ­ല്ലു­മ്പോൾ ബഷീർ വീ­ട്ടു­മു­റ്റ­ത്തു­നി­ന്നു ഭ­യ­ങ്ക­ര­മാ­യി ഒ­ച്ച­വെ­ക്കു­ന്നു. മു­മ്പിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഏക പു­ത്രി ഷാഹിന. എന്നെ ക­ണ്ടി­ട്ടും മൂ­പ്പർ­ക്കു് ഭാ­വ­ഭേ­ദ­മൊ­ന്നു­മി­ല്ല. ഞാൻ ഷാ­ഹി­ന­യോ­ടു് ചോ­ദി­ച്ചു:

“എ­ന്താ­ണു് കേ­സ്സ്?”

ഷാഹിന ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു:

“ഞാൻ ഈ റോ­സാ­ച്ചെ­ടി­യി­ലെ പു­ഴു­വി­നെ­ത­ട്ടി­ക്ക­ള­ഞ്ഞു. അ­തി­നാ­ണു് ലഹള.”

എ­നി­ക്കു് മ­ന­സ്സി­ലാ­യി­ല്ല. വീ­ട്ടി­ലെ­ന്ന­പോ­ലെ ഭ്രാ­ന്ത­സ്പ­ത്രി­യി­ലും ജ­യി­ലി­ലു­മെ­ല്ലാം പൂ­ങ്കാ­വ­ന­ങ്ങൾ വെ­ച്ചു­പി­ടി­പ്പി­ക്കു­ന്ന ആ­ളാ­ണു് ബഷീർ. അ­ദ്ദേ­ഹ­ത്തി­നു് പ്രി­യ­ങ്ക­ര­മാ­യ ഒരു പ­ദ­മാ­ണു് പൂ­ങ്കാ­വ­നം. മ­കൾ­ക്കും ഈ സം­ഗ­തി­യിൽ നല്ല താൽ­പ­ര്യ­മു­ണ്ടു്.

ഷാഹിന വി­ശ­ദീ­ക­രി­ച്ചു:

“റ്റാ­റ്റ പ­റ­യു­ക­യാ­യി­രു­ന്നു, റോ­സാ­ച്ചെ­ടി നി­ന­ക്കു് കാ­ണാ­നെ­ന്ന­തു­പോ­ലെ പു­ഴു­വി­നു് തി­ന്നാ­നും ഉ­ള്ള­താ­ണു്. അ­തി­നെ­ത­ട്ടി­ത്തെ­റി­പ്പി­ക്കാൻ ആരു് നി­ന­ക്കു് അ­ധി­കാ­രം തന്നു?”

കു­റേ­ക്കൊ­ല്ലാം മു­മ്പാ­ണു്. ഞങ്ങൾ ഒ­രു­മി­ച്ചു് ബേ­പ്പൂർ അ­ങ്ങാ­ടി­യിൽ പോയി. മീൻ വാ­ങ്ങാ­നാ­ണു്. വീ­ട്ടിൽ നി­ന്നി­റ­ങ്ങു­മ്പോൾ ഞാൻ ഓർ­മ്മി­പ്പി­ച്ചു “ചെ­രി­പ്പു് ഇ­ട്ടി­ല്ല.”

ഉ­ട­നെ­വ­ന്നു മ­റു­പ­ടി: “എ­നി­ക്കു് ചെ­രി­പ്പി­ല്ല.” അ­പ്പോ­ഴാ­ണു് ഞാ­നോർ­ത്ത­തു്, ഈ മ­നു­ഷ്യൻ ചെ­രി­പ്പി­ട്ടു് ക­ണ്ടി­ട്ടി­ല്ല­ല്ലോ.

നി­ര­വ­ധി വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം അ­തേ­പ്പ­റ്റി ഞാൻ ചോ­ദി­ച്ചു. കു­റ­ച്ചു­നേ­രം എന്റെ മു­ഖ­ത്തേ­യ്ക്കു സൂ­ക്ഷി­ച്ചു­നോ­ക്കി­യി­രു­ന്ന ശേഷം, സ­വി­ശേ­ഷ­വും അ­ഗാ­ധ­വു­മാ­യ സ്വ­ര­ത്തിൽ ബഷീർ മ­റു­പ­ടി പ­റ­ഞ്ഞു:

“ഈ ഭൂ­മി­യിൽ ചെ­രി­പ്പി­ട്ടു് ച­വി­ട്ടാൻ എ­നി­ക്കു് പ്ര­യാ­സം തോ­ന്നും. എ­ത്ര­യോ കാ­ല­മാ­യി, അ­തൊ­ന്നു­മി­ല്ല.”

ക­ളി­യും കാ­ര്യ­വും വ­ക­തി­രി­ക്കാ­നാ­വാ­ത്ത വി­ധ­മാ­ണു് വർ­ത്ത­മാ­ന­വും പെ­രു­മാ­റ്റ­വും.

ഒരു തവണ ഞാൻ ചെ­ന്ന­പ്പോൾ കുറേ കളർ ഫോ­ട്ടോ­കൾ എ­ന്നെ­ക്കാ­ണി­ച്ചു. ബഷീർ ഭാ­ര്യ­ക്കും മ­ക്കൾ­ക്കും നോ­ട്ടു­കൾ കൊ­ടു­ക്കു­ന്ന രം­ഗ­ങ്ങ­ളാ­ണു് ഫോ­ട്ടോ­ക­ളിൽ. വി­ശ­ദീ­ക­ര­ണം വന്നു: “ആ­രു­ടെ­യെ­ങ്കി­ലും ഭാ­ര്യ­യോ മ­ക്ക­ളോ കി­ട്ടി­യ കാശു് മു­ഴു­വൻ കി­ട്ടി എന്നു നാ­ളി­തു­വ­രെ സ­മ്മ­തി­ച്ചി­ട്ടു­ണ്ടോ? ആ­ദി­പു­രാ­തീ­ന­മാ­യ സം­ഗ­തി­യാ­ണി­തു്. എ­നി­ക്കു് തെ­ളി­വു­ണ്ടു്. മ­ന­സ്സി­ലാ­യോ? ചു­മ്മാ പോ.”

ഇ­ത്ത­രം പ്രാ­യോ­ഗി­ക ത­മാ­ശ­കൾ­ക്കി­ട­യിൽ വളരെ ഗൗ­ര­വ­മാ­യി. അ­ദ്ദേ­ഹം ത­ന്നെ­ക്കാ­ണാ­നെ­ത്തു­ന്ന യ­ക്ഷി­ക­ളെ­പ്പ­റ്റി പറയും. യ­ഥാർ­ത്ഥ­വും അ­യ­ഥാർ­ത്ഥ­വു­മാ­യ സം­ഗ­തി­കൾ­ക്കി­ട­യി­ലു­ള്ള മ­തി­ലു­കൾ മാ­ഞ്ഞു­പോ­യ­തു­പോ­ലെ. യ­ക്ഷി­ക­ളു­ടെ സൗ­ന്ദ­ര്യ­ത്തെ­പ്പ­റ്റി­യും വർ­ത്ത­മാ­നം പ­റ­ച്ചി­ലി­നെ­പ്പ­റ്റി­യും ക­ണ്ണിൽ ക­ണ്ട­തു­പോ­ലെ വി­സ്ത­രി­ക്കും സംഗതി സ­ത്യ­മാ­ണെ­ന്നു് ആ­ണ­യി­ടും.

ഒരു തവണ എ­ന്നോ­ടു് പ­റ­ഞ്ഞ­തു് മു­ഹ­മ്മ­ദ് നബി ത­ന്നെ­ക്കാ­ണാൻ വന്നു എ­ന്നാ­ണു്!

വി­ശ­ദീ­ക­ര­ണം: നബി മാ­ത്ര­മ­ല്ല, കേ­ട്ടോ. അ­ലി­യും കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. അലി ആ­രാ­ണെ­ന്ന­റി­യാ­മോ? അ­ദ്ദേ­ഹ­ത്തി­ന്റെ മകൾ ഫാ­ത്തി­മ­യു­ടെ പു­ന്നാ­ര പു­തി­യാ­പ്പി­ള­യാ­ണു്. ര­ണ്ടും പേരും കൂ­ടി­യാ­ണു് വ­ന്ന­തു്. കു­റേ­നേ­രം വർ­ത്ത­മാ­നം പ­റ­ഞ്ഞി­രു­ന്നി­ട്ടു് അവർ പോയി.

ഞാൻ ചോ­ദി­ച്ചു “അ­വർ­ക്കും സു­ലൈ­മാ­നി കൊ­ടു­ത്തോ?”

“കൊ­ടു­ത്തു.”

“അവർ വ­ന്ന­തി­നു് വല്ല തെ­ളി­വു­മു­ണ്ടോ?”

ഉടനെ അ­ദ്ദേ­ഹം ചാ­രു­ക­സാ­ല­യ്ക്കു വ­ല­ത്തു­വ­ശ­ത്തു­ള്ള പ­നി­നീർ­ച്ചെ­ടി­ക­ളി­ലേ­യ്ക്കു ചൂ­ണ്ടി­ക്കാ­ട്ടി. ര­ണ്ടെ­ണ്ണ­മു­ണ്ടു്. ഒ­ന്നിൽ മ­നോ­ഹ­ര­മാ­യ ഒരു ചു­വ­ന്ന പൂവു് വി­ടർ­ന്നു നിൽ­ക്കു­ന്നു. മ­റ്റേ­തു് വാ­ടി­ക്ക­രി­ഞ്ഞു­പോ­യി­രി­ക്കു­ന്നു.

“കണ്ടോ, ഇതു് ര­ണ്ടും അവർ ന­ട്ട­താ­ണു്. മ­ന­സ്സി­ലാ­യോ, സാറേ? ചു­മ്മാ പോ!”

ഇ­ത്ത­രം സം­ഗ­തി­കൾ പ­റ­ഞ്ഞു­വ­ന്ന ഒരു സ­ന്ദർ­ഭ­ത്തിൽ ഞാൻ ചോ­ദി­ച്ചു: “ബ­ഷീ­റി­നു് ഭ്രാ­ന്തു് ഇ­പ്പോ­ഴു­മു­ണ്ടോ?”

“കു­റ­ച്ച­തും ഉ­ണ്ടെ­ന്നു വെ­ച്ചോ. പക്ഷേ, ഇ­പ്പ­റ­ഞ്ഞ­തൊ­ക്കെ സ­ത്യ­മാ. നി­ങ്ങൾ വി­ശ്വ­സി­ക്കേ­ണ്ട. ഞാൻ ക­ണ്ണു­കൊ­ണ്ടു ക­ണ്ട­ത­ല്ലേ?”

അ­ത്യ­ഗാ­ധ­മാ­യി എന്തോ ആ­ലോ­ചി­ച്ചു­കൊ­ണ്ടു വി­ദൂ­ര­ത­യിൽ ക­ണ്ണു­ന­ട്ടു്, പ­രി­സ­രം മ­റ­ന്നു് ബഷീർ ചാ­രു­ക­സാ­ല­യിൽ കി­ട­ക്കു­ന്ന­തു് അ­പൂർ­വ്വ­മാ­യി ക­ണ്ടി­ട്ടു­ണ്ടു്. പാ­ട്ടു­കേ­ട്ടി­രി­ക്കു­മ്പോ­ഴും ഇതേ ഭാ­വ­മാ­ണു്. പു­റ­ലോ­കം എ­ന്നൊ­രു ബോധം കൂടി ഇ­ല്ലെ­ന്നു­തോ­ന്നും. ആ ദൃ­ശ്യം കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ വി­ചാ­ര­ക്കാ­റു­ണ്ടു്—“അനൽ ഹഖ്” (ഞാ­നാ­ണു് സ­നാ­ത­ന­സ­ത്യം) എ­ന്നു് ഉ­രു­വി­ട്ടു­ന­ട­ന്ന യൗ­വ­ന­കാ­ല­ത്തെ­ന്ന­പോ­ലെ ഇ­ന്നും ഈ മ­നു­ഷ്യൻ സൂ­ഫി­യാ­യി­രി­ക്കാം.

ഞാൻ വി­ചാ­രി­ക്കു­ന്നു: ലൗ­കി­ക­ബ­ന്ധ­ങ്ങ­ളു­ടെ പൊ­ള്ള­ത്ത­ര­ത്തി­നു മു­ക­ളി­ലൂ­ടെ­യാ­വാം, ഏ­കാ­ന്ത­ത­യു­ടെ ശോ­ക­വും പേറി ബഷീർ ന­ട­ന്നു­പോ­യ­തു്. അ­ന­ന്ത­ത­യി­ലേ­യ്ക്കു ക­ണ്ണ­യ­ച്ചു് ശോ­ക­രാ­ഗ­ത്തി­നു് കാ­തോർ­ത്തി­രു­ന്ന സാ­ധു­വാ­യ ആ മ­നു­ഷ്യ­ന്റെ ചിരി സ്നേ­ഹ­ശീ­ല­ത്തി­ന്റെ തെ­ളി­ച്ചം മാ­ത്ര­മാ­വാം. അവിടെ ന­ന്മ­യു­ടെ കഥകൾ മാ­ത്രം വി­രി­ഞ്ഞ­തു് സ്വാ­ഭാ­വി­കം.

ഒപ്പം പാ­ട്ടു­കേ­ട്ടി­രി­ക്കെ, പ­ല­വ­ട്ടം അ­ദ്ദേ­ഹം എ­നി­ക്കു് പ­റ­ഞ്ഞു ത­ന്നി­ട്ടു­ണ്ടു്:

“ദുഃ­ഖ­മാ­ണു് ക­ല­യാ­യി­ത്തീ­രു­ന്ന­തു്. ശ­രി­യാ­യ കല സം­ഗീ­ത­മാ­ണു്. അതിനു മാ­ത്ര­മേ ദുഃ­ഖ­ത്തി­ന്റെ ശ­രി­പ്പ­കർ­പ്പാ­കാൻ കഴിയൂ. അ­താ­ണു് നാ­ദ­ബ്ര­ഹ്മം.”

ഉ­ള്ളി­ന്റെ­യു­ള്ളിൽ അ­ങ്ങേ­യ­റ്റം ഏ­കാ­ന്ത­നും ദുഃ­ഖി­ത­നും ആ­യി­രു­ന്നു ബഷീർ. ലോ­കാ­ലോ­ക­ങ്ങ­ളു­ടെ സ്ര­ഷ്ടാ­വി­നെ­പ്പ­റ്റി­യു­ള്ള ചിന്ത അ­ദ്ദേ­ഹ­ത്തി­നു ആ­ശ്വാ­സം നൽ­കി­യി­രു­ന്നി­രി­ക്ക­ണം. പ്രാർ­ത്ഥ­ന­യെ­പ്പ­റ്റി സം­സാ­രി­ക്കു­മ്പോ­ഴൊ­ക്കെ ആ­വർ­ത്തി­ക്കും:

“ഞാൻ ഒ­ന്നും പ്രാർ­ത്ഥി­ക്കാ­റി­ല്ല, എന്താ പ്രാർ­ത്ഥി­ക്കാ­നു­ള്ള­തു്? എല്ലാ കഥയും മൂ­പ്പർ­ക്ക­റി­യാം. അ­ന­ന്ത­മാ­യ പ്രാർ­ത്ഥ­ന­യാ­കു­ന്നു ജീ­വി­തം.”

എല്ലാ സൂ­ഫി­ക­ളെ­യും­പോ­ലെ ബ­ഷീ­റും സ്നേ­ഹ­ത്തി­ന്റെ, സം­ഗീ­ത­ത്തി­ന്റെ, ഫ­ലി­ത­ത്തി­ന്റെ വ­ഴി­യി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ പൊ­രു­ളു് തേ­ടി­യ­ല­ഞ്ഞു. ശോ­കാ­വി­ല­വും ഏ­കാ­ന്ത­വു­മാ­യ ആ പാത ലൗകിക ജീ­വ­ത­ത്തി­നു് ന­ടു­വി­ലും ന­ല്ല­വ­നാ­യ ആ മ­നു­ഷ്യ­നു് തെ­ളി­ഞ്ഞു­കി­ട്ടി: ബഷീർ ഒരു പ്രാർ­ത്ഥ­ന­യാ­യി­രു­ന്നു.

മു­ഹ­മ്മ­ദ് എന്ന വാ­ക്കി­നു് സ്തു­തി അർ­ഹി­ക്കു­ന്ന­വൻ എ­ന്നു് അർ­ത്ഥ­മാ­കു­ന്നു. മു­ഹ­മ്മ­ദ് ബ­ഷീ­റി­നു് സ്തു­തി­യാ­യി­രി­ക്ക­ട്ടെ!

മാ­തൃ­ഭൂ­മി വാ­രാ­ന്ത­പ്പ­തി­പ്പു്: 17 ജൂ­ലാ­യ് 1994.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Soofiyude Kaalpaadukal (ml: സൂ­ഫി­യു­ടെ കാൽ­പ്പാ­ടു­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Soofiyude Kaalpaadukal, എം. എൻ. കാ­ര­ശ്ശേ­രി, സൂ­ഫി­യു­ടെ കാൽ­പ്പാ­ടു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 14, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Homesick for Naples, a painting by Berthe Worms (1868–1937). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.