SFNസായാഹ്ന ഫൌണ്ടേഷൻ
images/Villagers_around_a_fire.jpg
Villagers around a fire, a painting by Nainsukh (1710–1778).
ത­മ്പു­രാൻ
എം. എൻ. കാ­ര­ശ്ശേ­രി

ഒരു പു­സ്ത­ക­വും കൂ­ടാ­തെ ക്ലാ­സ്സിൽ വ­രു­ന്ന അ­ധ്യാ­പ­ക­രു­ണ്ടാ­യേ­ക്കാം. അതു പ­ഠി­പ്പി­ക്കു­വാ­നു­ള്ള പ­ദ്യ­കൃ­തി­ക­ളെ­ല്ലാം കാ­ണാ­പ്പാ­ഠ­മു­ള്ള­തു­കൊ­ണ്ടാ­ണു് എ­ന്നാ­യാ­ലോ? താൻ വാ­യി­ച്ച­തോ ചൊ­ല്ലി­ക്കേ­ട്ട­തോ ആയ, വൃ­ത്തം പി­ഴ­ച്ചി­ട്ടി­ല്ലാ­ത്ത, ഏതു ക­വി­ത­യും ഓർ­ത്തു ചൊ­ല്ലു­വാൻ ക­ഴി­യു­ന്ന ഒരാൾ എ­ന്തി­നു പു­സ്ത­ക­ങ്ങൾ പേറി ന­ട­ക്ക­ണം?

ഇ­തൊ­ക്കെ ഇ­ക്കാ­ല­ത്തു് ആ­രാ­ണു് വി­ശ്വ­സി­ക്കു­ക? നി­ങ്ങൾ വി­ശ്വ­സി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഞ­ങ്ങൾ­ക്കു് അ­ങ്ങ­നെ­യൊ­രു ഗു­രു­നാ­ഥ­നു­ണ്ടാ­യി­രു­ന്നു. പേരു്: പി. സി. ഏ­ട്ട­നു­ണ്ണി­രാ­ജാ. കോ­ഴി­ക്കോ­ട്ടെ ഗു­രു­വാ­യൂ­ര­പ്പൻ കോ­ള­ജിൽ മ­ല­യാ­ളം പ്രൊ­ഫ­സർ ആ­യി­രു­ന്ന ആ മ­ഹാ­പ­ണ്ഡി­തൻ വി­ദ്യാർ­ത്ഥി­കൾ­ക്കും സ­ഹാ­ധ്യാ­പ­കർ­ക്കും എ­ന്ന­പോ­ലെ അ­ടു­ത്ത­റി­യു­ന്ന­വർ­ക്കെ­ല്ലാം ഒ­ര­ത്ഭു­ത­മാ­യി­രു­ന്നു. ഓർ­മ­യു­ടെ ആൾ­രൂ­പ­മാ­യി­രു­ന്ന ‘ത­മ്പു­രാൻ മാ­സ്റ്റ­രു’ടെ പ്ര­ധാ­ന ക­ള­രി­യാ­യി­രു­ന്ന­തു് അ­ക്ഷ­ര­ശ്ലോ­ക­വും പാഠകം പ­റ­ച്ചി­ലും ആണു്. ഏഴു ദിവസം തു­ടർ­ച്ച­യാ­യി ചൊ­ല്ലി­യി­ട്ടും അ­ക്ഷ­ര­ശ്ലോ­ക­മ­ത്സ­ര­ത്തിൽ കൂ­ട്ടു­കാർ­ക്കാർ­ക്കും അ­ദ്ദേ­ഹ­ത്തെ തോൽ­പ്പി­ക്കാൻ പ­റ്റി­യി­ല്ല എ­ന്നൊ­രു കഥ കേ­ട്ടി­ട്ടു­ണ്ടു്.

ആ ഓർ­മ­ശ­ക്തി­യു­ടെ പെരുമ കാ­ണി­ക്കു­ന്ന വേ­റൊ­ന്നു പറയാം:

ഒ­രി­ക്കൽ ത­മ്പു­രാൻ­മാ­സ്റ്റ­രും കവി വി. ഉ­ണ്ണി­ക്കൃ­ഷ്ണൻ­നാ­യ­രും ഏതോ സാ­ഹി­ത്യ­സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കാൻ പോയി. ത­മ്പു­രാൻ പ്ര­സം­ഗ­ത്തിൽ ഉ­ണ്ണി­ക്കൃ­ഷ്ണൻ­നാ­യ­രു­ടെ ഒരു ശ്ലോ­കം ഉ­ദ്ധ­രി­ച്ചു. പ്ര­സം­ഗം ക­ഴി­ഞ്ഞു മ­ട­ങ്ങു­ന്ന വഴി കവി പ­റ­ഞ്ഞു:

“ട്ടോ ത­മ്പ്രാൻ, ആ പു­സ്ത­ക­ത്തി­ന്റെ കോ­പ്പി തീർ­ന്ന്ട്ടു് ശ്ശി കാ­ലാ­യി. ഇ­ന്നാ­ളൊ­രു് വി­ദ്വാൻ അതു് അ­ച്ച­ടി­ക്കാം­ന്നു് പ­റ­ഞ്ഞു് വന്നു. എന്നാ കൊ­ട്ത്തേ­യ്ക്കാം­ന്നു് ഞാനും വി­ചാ­രി­ച്ചു. അ­ല­മാ­രീ­ലു് പരതി നോ­ക്കു­മ്പ­ഴാ അ­ബ­ദ്ധം പ­റ്റീ­ന്നു് ബോ­ധ്യാ­യ­തു്—പു­സ്ത­ക­ത്തി­ന്റെ ഒരു് കോ­പ്പീം കൂ­ടി­ല്ല്യാ. അ­ന്വേ­ഷി­ച്ചി­ട്ടു് കി­ട്ടീ­തൂ­ല്ല്യ. പി­ന്നെ പോ­ട്ടേ­ന്നു­വ­ച്ചു. അ­തൊ­ക്കെ മ­റ­ന്നി­രി­ക്ക്വേ­യ്ര്ന്നു. ഇ­ന്നി­പ്പോ ത­മ്പ്രാൻ അ­തീ­ന്നൊ­രു ശ്ലോ­കം ഉ­ദ്ധ­രി­ച്ച­തു് കേ­ട്ട­പ്പോ ഓർ­ത്തു. അ­ത്ര­ത­ന്നെ. എന്താ നി­വൃ­ത്തി?”

ത­മ്പു­രാൻ ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു:

“ഓഹോ. അതിനു വ­ഴീ­ണ്ടാ­ക്കാം. ഏ­തെ­ങ്കി­ലും ഒരു് കു­ട്ടി­യെ അ­ങ്ങ­ട്ടു് പ­റ­ഞ്ഞ­യ­ച്ചോ­ളൂ.”

“എന്താ, അവിടെ കോ­പ്പി ണ്ടോ?”

“അവിടെ കോ­പ്പി ണ്ടാ­വി­ല്ല്യ. ഞാൻ ണ്ടാ­വും. അതു പോരേ?”

“ങ്ഏ?”

“ഓർ­മ്മ­ണ്ടാ­വും. ഞാൻ ചൊ­ല്ലി­ക്കൊ­ട്ക്കാം.”

“എന്താ ഇ­പ്പ­റ­യ­ണേ? മു­പ്പ­തു് കൊ­ല്ലം മു­മ്പു് എ­റ­ങ്ങി­യ പു­സ്ത­കാ. പ­ത്ത­റു­പ­തു് പേ­ജ്ണ്ടാ­വും. അ­തെ­ഴ്തി­യ എ­നി­ക്കു തന്നെ ഒറ്റ ശ്ലോ­കം തോ­ന്നി­ല്ല. അപ്പോ-​”

“വി­ഷ­മി­ക്ക­ണ്ട. ശ്ലോ­ക­ങ്ങ­ളു് എ­ഴു­തി­യെ­ട്ക്കാൻ നി­ശ്ശ­ള്ള ഒരു കു­ട്ടി­യെ വി­ട്ടോ­ളൂ. ഞാൻ വാ­യി­ച്ച പു­സ്ത­ക­ല്ലേ, മു­ഴു­വൻ തോ­ന്നും.”

അ­ങ്ങ­നെ, ആ പു­സ്ത­ക­ത്തി­ന്റെ ര­ണ്ടാം പ­തി­പ്പു് ഇ­റ­ങ്ങി!

എ­ല്ലാം പോ­ട്ടെ, കേ­ര­ള­പാ­ണി­നീ­യം പു­സ്ത­കം നോ­ക്കാ­തെ പ­ഠി­പ്പി­ച്ച­താ­ണു് ഞ­ങ്ങ­ളെ അ­മ്പ­ര­പ്പി­ച്ചു ക­ള­ഞ്ഞ­തു്: കാ­രി­ക­യ്ക്കു് ഒരു താ­ള­മു­ണ്ട­ല്ലോ. അ­തു­കൊ­ണ്ടു് കാ­രി­ക­യെ­ല്ലാം മൂ­പ്പർ­ക്കു് മ­നഃ­പാ­ഠ­മാ­യി. പി­ന്നെ, അ­തി­ന്റെ വി­ശ­ദീ­ക­ര­ണം—അതു മൂ­പ്പ­രെ­പ്പോ­ലൊ­രാൾ­ക്കു് നി­സ്സാ­ര­മാ­ണു്.

ഒ­രി­ക്കൽ ഞ­ങ്ങ­ളോ­ടു പ­റ­ഞ്ഞു:

“വൃ­ത്തം പെ­ഴ­യ്ക്കാ­തെ എ­ഴ്താൻ നി­ശ്ശ­ള്ളോ­രു് നി­ങ്ങ­ടെ കൂ­ട്ട­ത്തി­ല്ണ്ടോ? എ­ന്നാൽ എത്ര വ­രി­യാ­ച്ചാ എ­ഴ്തി­ക്കൊ­ണ്ടോ­ന്നോ­ളൂ. ഒരു് തവണ വരി പെ­ഴ­യ്ക്കാ­തെ എന്നെ ചൊ­ല്ലി­ക്കേ­പ്പി­ച്ചാ മതി. അ­ത­ത്ര­യും പി­ന്നെ, ഞാൻ അ­ങ്ങ­ട്ടു് ചൊ­ല്ലി­ത്ത­രാം. ന്താ?”

ആ വെ­ല്ലു­വി­ളി സ്വീ­ക­രി­ക്കാൻ ഞ­ങ്ങൾ­ക്കാർ­ക്കും തോ­ന്നി­യി­ല്ല. അ­പ്പ­റ­ഞ്ഞ­തു് ഞ­ങ്ങൾ­ക്കു വി­ശ്വാ­സ­മാ­യി­രു­ന്ന­ല്ലോ.

ഓർ­മ­ശ­ക്തി­യും അ­ക്ഷ­ര­ശ്ലോ­ക­വു­മൊ­ക്കെ ഇ­ട­യ്ക്കു ക്ലാ­സ്സിൽ ചർ­ച്ചാ വി­ഷ­യ­മാ­വും. അ­പ്പോൾ തന്റെ ക­ഴി­വൊ­ന്നും ഒരു ക­ഴി­വ­ല്ലെ­ന്നു കാ­ണി­ക്കാൻ അ­ദ്ദേ­ഹം പറഞ്ഞ ഒരു ക­ഥ­യാ­ണി­തു്:

പ­ണ്ടു­കാ­ല­ത്തെ ഒരു അ­ക്ഷ­ര­ശ്ലോ­ക­മ­ത്സ­രം. എണ്ണം പറഞ്ഞ ക­വി­കൾ­ക്കു മാ­ത്ര­മേ പ­ങ്കെ­ടു­ക്കാൻ പറ്റൂ. മ­ത്സ­ര­ത്തി­ലെ നി­ബ­ന്ധ­ന­കൾ:

രാ­വി­ലെ 10 മുതൽ വൈ­കു­ന്നേ­രം 4 വ­രെ­യാ­ണു് സമയം. ഓ­രോ­രു­ത്ത­രും പുതിയ പുതിയ ശ്ലോ­ക­ങ്ങൾ അ­പ്പ­പ്പോൾ ഉ­ണ്ടാ­ക്കി­ച്ചൊ­ല്ല­ണം. തീർ­ന്നി­ല്ല—രാ­വി­ലെ മുതൽ വൈ­കു­ന്നേ­രം വരെ ആ സ­ദ­സ്സിൽ ചൊ­ല്ലി­ക്കേ­ട്ട പുതിയ ശ്ലോ­ക­ങ്ങ­ള­ത്ര­യും ഓ­രോ­രു­ത്ത­രും ഓർ­ത്തു­ചൊ­ല്ല­ണം!

അതു ന­ട­ന്നു. ഒ­ന്നാം സ­മ്മാ­നം കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാ­നും കൊ­ടു­ങ്ങ­ല്ലൂർ കൊ­ച്ചു­ണ്ണി­ത്ത­മ്പു­രാ­നും വീ­തം­വ­ച്ചു!

images/Kunjikkuttan_Thampuran.png
കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ

ഇ­മ്മാ­തി­രി ഒരു മ­ത്സ­ര­ത്തി­നു പോയാൽ ത­നി­ക്കു സ­മ്മാ­നം പോ­യി­ട്ടു്, പ്ര­വേ­ശ­നം­പോ­ലും കി­ട്ടി­ല്ല എ­ന്നാ­യി­രു­ന്നു ത­മ്പു­രാ­ന്റെ ബോ­ധ്യം. കാ­ര്യം: സ്വ­ന്ത­മാ­യി ശ്ലോ­കം ഉ­ണ്ടാ­ക്കി ചൊ­ല്ലാൻ താൻ കൂ­ട്ടി­യാൽ കൂ­ടി­ല്ല. മ­റ്റ­തൊ­ന്നും വി­ഷ­യ­മ­ല്ല.

സൃ­ഷ്ടി­യ­ല്ല, പു­നഃ­സൃ­ഷ്ടി­യാ­യി­രു­ന്നു ആ മ­നു­ഷ്യ­ന്റെ ജ­ന്മ­ദൗ­ത്യം. അ­തു­കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു ചു­റ്റും ഭൂ­ത­കാ­ല­ത്തി­ന്റേ­തു മാ­ത്ര­മാ­യ ഒരു ഗ­ന്ധ­മു­ണ്ടാ­യി­രു­ന്നു.

images/KP_Narayana_Pisharody.jpg
കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­രോ­ടി

അ­ദ്ദേ­ഹം വ­ള­രെ­ക്കാ­ര്യ­മാ­യി ഇം­ഗ്ലീ­ഷ് പ­ഠി­ച്ചി­ല്ല. ആ ഭാഷ ഒ­രു­മാ­തി­രി കൈ­കാ­ര്യം ചെ­യ്യാൻ വ­ശ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും സം­സ്കൃ­ത­ത്തിൽ നേ­ടി­യ­പോ­ലെ അതിൽ ഉ­പ­സ്ഥി­തി വേ­ണ­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു തോ­ന്നി­യി­ല്ല. ഓ­ക്സ്ഫോർ­ഡ് നി­ഘ­ണ്ടു ആ­രെ­ങ്കി­ലും സം­സ്കൃ­ത­വൃ­ത്ത­ത്തിൽ പ­ദ്യ­മാ­ക്കി എ­ഴു­തി­ക്കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം, ദാ എന്നു പ­റ­യു­മ്പോ­ഴേ­ക്കു്, അതു മു­ഖ­സ്ഥ­മാ­ക്കി­യേ­നെ! ആ­റ്റൂർ കൃ­ഷ്ണ­പ്പി­ഷാ­രോ­ടി­യു­ടെ അ­ടു­ത്തു് കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­രോ­ടി ക്കൊ­പ്പം സം­സ്കൃ­തം പ­ഠി­ച്ച ഒ­രാൾ­ക്കു് അതു നി­ഷ്പ്ര­യാ­സം.

പുതിയ കാ­ല­ത്തി­ന്റെ രു­ചി­ക­ളും ആ­ലോ­ച­ന­ക­ളും അ­ദ്ദേ­ഹ­ത്തെ ആ­കർ­ഷി­ച്ചി­ല്ല. ഏതോ ഭൂ­ത­കാ­ല­ത്തിൽ നി­ന്നു വ­ഴി­തെ­റ്റി വർ­ത്ത­മാ­ന­കാ­ല­ത്തിൽ വ­ന്നു­വീ­ണു­പോ­യ മ­ട്ടു് ആ ശ­രീ­ര­ഭാ­ഷ­യിൽ­പോ­ലും ഉ­ണ്ടാ­യി­രു­ന്നു. രാ­ജാ­ധി­പ­ത്യം വാഴ്ച ഒ­ഴി­ഞ്ഞ­തു് സാ­മൂ­തി­രി രാ­ജ­കു­ടും­ബാം­ഗ­മാ­യ ഈ ത­മ്പു­രാൻ കൃ­ത്യ­മാ­യി അ­റി­ഞ്ഞി­രു­ന്നു­വോ എ­ന്നു­ത­ന്നെ സം­ശ­യ­മാ­ണു്. ഭാ­ര­ത­ത്തി­ന്റെ ഗ­ത­കാ­ല­മ­ഹി­മ­ക­ളിൽ ഉ­ല്ല­സി­ച്ചാ­ണു് അ­ദ്ദേ­ഹം ജീ­വി­ച്ച­തു്. ഫ്യൂ­ഡൽ മൂ­ല്യ­ങ്ങ­ളാ­ണു് ആ മ­ന­സ്സി­നു രൂപം കൊ­ടു­ത്ത­തു്.

മു­ണ്ടു­ടു­ത്തു­വ­രു­ന്ന അ­പൂർ­വം അ­ധ്യാ­പ­ക­രിൽ ഒ­രാ­ളാ­യി­രു­ന്നു ത­മ്പു­രാൻ. ഇ­ഴ­യ­ടു­പ്പം കു­റ­ഞ്ഞ ആ മു­ണ്ടു് കോ­ണ­ക­ത്തി­ന്റെ കൊ­ടി­നീ­ളം മ­റ­ച്ചു­വ­യ്ക്കു­ന്ന­തിൽ പ­ല­പ്പോ­ഴും പ­രാ­ജ­യ­പ്പെ­ട്ടു. പ­രി­ഷ്കാ­ര­മ­ട്ടിൽ ക്രോ­പ്പ് ചെയ്ത ത­ല­മു­ടി­യും മു­ഴു­ക്ക­യ്യു­ള്ള മഞ്ഞ ടെ­റി­ലിൻ ഷർ­ട്ടും മു­ണ്ടു­റ­പ്പി­ക്കു­ന്ന പച്ച ബെൽ­ട്ടും മാ­ത്ര­മാ­യി­രു­ന്നു, ആ ദേ­ഹ­ത്തെ വർ­ത്ത­മാ­ന­കാ­ല ചി­ഹ്ന­ങ്ങൾ. ആ ബെൽ­ട്ടി­ന്റെ സാ­ന്നി­ധ്യം വി­ളം­ബ­ര­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് കു­ട­വ­യ­റു ചു­റ്റി­ക്കി­ട­ന്ന ഷർ­ട്ടിൽ സ­മൃ­ദ്ധ­മാ­യി കറ വീ­ഴ്ത്തി വായിൽ അ­ര­ഞ്ഞു­കൊ­ണ്ടേ­യി­രു­ന്ന മു­റു­ക്കാൻ ആ ചർ­വി­ത­ച­വർ­ണ­സ്വ­ഭാ­വ­ത്തി­നു് എ­പ്പോ­ഴും കൂ­ട്ടാ­യി.

മൂ­പ്പർ ബ­സ്സിൽ ക­യ­റു­ന്ന­തു് അ­പൂർ­വ­മാ­ണു്. ഒരു സാ­ധാ­ര­ണ സൈ­ക്കി­ളി­ലാ­ണു് കോ­ളേ­ജിൽ വ­രു­ന്ന­തു്. കോ­ഴി­ക്കോ­ട്ടെ ഏ­റ്റ­വും പൊ­ക്ക­മു­ള്ള കു­ന്നാ­യ ‘പൊ­ക്കു­ന്നി’ന്റെ നെ­റു­ക­യി­ലു­ള്ള കോ­ളേ­ജി­ലേ­ക്കു രാ­വി­ലെ സൈ­ക്കിൾ ഉ­ന്തി­ക്ക­യ­റ്റി­ക്കൊ­ണ്ടു വി­യർ­പ്പു­പൊ­ടി­ഞ്ഞ മു­ഖ­ത്തു് ഒരിളം ചി­രി­യു­മാ­യി, അ­ദ്ദേ­ഹ­മ­ങ്ങ­നെ ന­ട­ന്നു ക­യ­റി­വ­രും. വൈ­കു­ന്നേ­രം, ഇ­ക്ക­ണ്ട­തി­നു് എന്തോ പ്ര­തി­ക്രി­യ ചെ­യ്യും­പോ­ലെ, സൈ­ക്കി­ളിൽ കയറി വളവും തി­രി­വും­കൊ­ണ്ടു് മ­നോ­ഹ­ര­മാ­യ റോ­ട്ടി­ലൂ­ടെ വലിയ പ­ത്രാ­സിൽ അ­ദ്ദേ­ഹ­മ­ങ്ങ­നെ ഒ­ഴു­കി­യി­റ­ങ്ങി­പ്പോ­വും: വാർ­ധ­ക്യ­ത്തി­ന്റെ പു­റ­ത്തു് ആ ആ­രോ­ഗ്യം അ­ങ്ങ­നെ സവാരി ന­ട­ത്തി.

ആ ഫ്യൂ­ഡൽ­രു­ചി പ്ര­ധാ­ന­മാ­യും വെ­ളി­പ്പെ­ട്ടി­രു­ന്ന­തു ഭ­ക്ഷ­ണ­ത്തി­ലാ­ണു്. വലിയ തീ­റ്റി­പ്രി­യ­നാ­യി­രു­ന്നു—സ­സ്യ­ഭു­ക്കു് തന്നെ. ഇ­റ­ച്ചി­യു­ടെ­യോ മീ­നി­ന്റെ­യോ മ­ണ­മു­ള്ള പ്ര­ദേ­ശ­ത്തേ­ക്കു് തി­രി­ഞ്ഞു നോ­ക്കു­ക കൂ­ടി­യി­ല്ല. ചോറും ക­റി­യും നി­റ­ച്ച ടിഫിൻ കാ­രി­യ­റി­ന്റെ കൂടെ ഊണു ക­ഴി­ക്കാ­നു­ള്ള വാ­ഴ­യി­ല­യും കു­ടി­ക്കാ­നു­ള്ള ചു­ക്കു­വെ­ള്ള­വു­മെ­ല്ലാം സൈ­ക്കി­ളി­ന്റെ മുൻ­വ­ശ­ത്തു് വീർ­ത്ത വ­യ­റു­മാ­യി തൂ­ങ്ങി­ക്കി­ട­ന്ന സഞ്ചി പേ­റി­ക്കൊ­ണ്ടു­വ­ന്നി­രു­ന്നു.

വരവും പോ­ക്കു­മെ­ല്ലാം ഒ­റ്റ­യ്ക്കാ­ണു്. ആ രൂ­പ­വും ഭാ­വ­വും കോ­ളേ­ജ­ന്ത­രീ­ക്ഷ­ത്തിൽ വെ­ട്ടി­ത്തി­രി­ഞ്ഞു­നി­ന്നു. ബ­ഹു­മാ­നം മൂ­ല­മാ­വാം, മ­റ്റു­ള്ള­വർ ഇ­ത്തി­രി അകലം എ­പ്പോ­ഴും പാ­ലി­ച്ചു.

വി­ദ്യാർ­ത്ഥി­കൾ­ക്കു് പൊ­തു­വെ ത­മ്പു­രാ­നെ പേ­ടി­യാ­യി­രു­ന്നു. കു­ണ്ടാ­മ­ണ്ടി­കൾ നി­റ­ഞ്ഞ അ­ന്ന­ത്തെ ചു­റ്റു­പാ­ടിൽ ഒ­രി­ക്കൽ കേട്ട ഏതു പേരും കൃ­ത്യ­മാ­യി ഓർ­മ­വ­യ്ക്കു­ന്ന ആ അ­ധ്യാ­പ­കൻ വ­ഴി­യി­ലോ ക്ലാ­സ്സി­ലോ വ­രാ­ന്ത­യി­ലോ ഓ­ഫീ­സ്സി­ലോ വ­ച്ചു് എ­ന്തെ­ങ്കി­ലും വി­കൃ­തി ഒ­പ്പി­ക്കു­ന്ന­തി­നി­ട­യിൽ ത­ങ്ങ­ളെ തി­രി­ച്ച­റി­യും എന്ന വേ­വ­ലാ­തി­യാ­യി­രു­ന്നു കാരണം. കോ­ളേ­ജ് വി­ട്ടു പ­തി­നെ­ട്ടു കൊ­ല്ലം ക­ഴി­ഞ്ഞു മി­ഠാ­യി­ത്തെ­രു­വിൽ വച്ചു ശി­ഷ്യ­നെ കാ­ണു­മ്പോൾ ഇ­ളം­ചി­രി­യോ­ടെ മൂ­പ്പർ ചോ­ദി­ക്കും: “വി. ടി. അ­ര­വി­ന്ദാ­ക്ഷൻ എ­വി­ടേ­യ്ക്കാ?” അ­പ്പോ­ഴേ­ക്കു് പ­ണി­യൊ­ന്നും കി­ട്ടാ­തെ അ­ല­ഞ്ഞു ന­ട­ക്കു­ന്ന അ­ര­വി­ന്ദാ­ക്ഷൻ പോലും ആ ഇ­നീ­ഷ്യൽ മ­റ­ന്നു­ക­ഴി­ഞ്ഞി­രി­ക്കും.

ആ­ദ്യ­ത്തെ ക്ലാ­സ്സിൽ അ­ദ്ദേ­ഹം എ­ല്ലാ­വ­രു­ടെ­യും പേരു ചോ­ദി­ക്കും. അതൊരു കാ­ര്യ­മാ­യ ച­ട­ങ്ങു­പോ­ലെ­യാ­ണു്. ഇ­നി­ഷ്യ­ലും സ്ഥ­ല­പ്പേ­രും കൂ­ട്ട­ത്തിൽ പറയണം. എ­ല്ലാം സ്ഫു­ട­മാ­യി, വ്യ­ക്ത­മാ­യി പറയണം. ഇ­ല്ലെ­ങ്കിൽ വീ­ണ്ടും ചോ­ദി­ക്കും. ഇതു വി­ദ്യാർ­ത്ഥി­ക­ളു­ടെ ജാതി തി­രി­ച്ച­റി­യാ­നാ­ണു് എ­ന്നൊ­രു അ­പ­വാ­ദം പ്ര­ചാ­ര­ത്തി­ലു­ണ്ടാ­യി­രു­ന്നു. പേരു കേ­ട്ടാൽ തി­രി­യാ­ത്ത ജാതി ത­മ്പു­രാ­നു്, പേരു് പ­റ­യു­ന്ന രീതി കേ­ട്ടാൽ തി­രി­യു­മെ­ന്നും എ­ന്നി­ട്ടും വ്യ­ക്ത­മാ­വാ­ത്ത­തു് അ­ദ്ദേ­ഹം ഇ­നീ­ഷ്യ­ലിൽ­നി­ന്നോ സ്ഥ­ല­പ്പേ­രിൽ­നി­ന്നോ തി­രി­ച്ചെ­ടു­ക്കു­മെ­ന്നും ആ­യി­രു­ന്നു കഥ.

ഈ അ­പ­വാ­ദ­ക­ഥ­യ്ക്കു് ആക്കം കൂ­ട്ടു­ന്ന മ­ട്ടിൽ ഒ­രി­ക്കൽ മൂ­പ്പർ­ക്കു് ഒരമളി പി­ണ­ഞ്ഞു. പിൽ­ക്കാ­ല­ത്തു് നാ­ട­ക­കൃ­ത്താ­യി പേ­രെ­ടു­ത്ത പി. എം. താജ് ആണു് ഈ ക­ഥ­യി­ലെ ‘വി­ല്ലൻ’.

ആ­ദ്യ­ത്തെ ക്ലാ­സ്സിൽ പ­തി­വു­പോ­ലെ ‘പേ­രെ­ടു­ക്കൽ’ ന­ട­ക്കു­ന്നു. ക­റു­ത്തു മെ­ലി­ഞ്ഞു­നീ­ണ്ട ഒരു പയ്യൻ എ­ണീ­റ്റു് ‘താജ്’ എന്നു പ­റ­ഞ്ഞ­തും ഇ­രു­ന്നു.

ആജാതി കു­രു­ത്തം­കെ­ട്ട പു­തു­മാ­തി­രി­പ്പേ­രു­ക­ളൊ­ന്നും കേ­ട്ടു് ശീ­ല­മി­ല്ലാ­ത്ത­തി­നാൽ ത­മ്പു­രാൻ പ­റ­ഞ്ഞു:

“ഇ­രി­ക്കാൻ വ­ര­ട്ടെ. പേരു് സ്ഫു­ട­മാ­യി­പ്പ­റ­യൂ.”

“താ—ജ്.”

എ­ന്നി­ട്ടും ത­മ്പു­രാ­നു് അ­ത­ങ്ങോ­ട്ടു് തലയിൽ ക­യ­റി­യി­ല്ല:

“താജ്, അല്ലേ? ശരി. അ­ച്ഛ­ന്റെ പേ­രെ­ന്താ?”

മ­റ്റാ­രോ­ടും ചോ­ദി­ക്കാ­ത്ത ‘അ­ച്ഛ­ന്റെ പേരു്’ ത­ന്നോ­ടു മാ­ത്ര­മാ­യി ചോ­ദി­ച്ചു എ­ന്ന­തു താജ് ശ്ര­ദ്ധി­ച്ചു. ഉടനെ ചെ­ന്നു, മ­റു­പ­ടി:

“ഞാൻ മാ­പ്പി­ള­യാ. ബാ­പ്പാ­ന്റെ പേരു് ആ­ലി­ക്കോ­യ.”

ആർ­ത്തു­ചി­രി­ക്കു­ന്ന വി­ദ്യാർ­ത്ഥി­കൾ­ക്കി­ട­യിൽ ഇ­രി­പ്പു­ണ്ടാ­യി­രു­ന്ന സി. കെ. വി­ജ­യ­കൃ­ഷ്ണൻ ഈ കഥ പറഞ്ഞ കൂ­ട്ട­ത്തിൽ ഒ­ന്നു­കൂ­ടി പ­റ­ഞ്ഞു: “ത­മ്പു­രാൻ മാ­സ്റ്റർ പി­ന്നെ ഒരു ക്ലാ­സ്സി­ലും പേരു ചോ­ദി­ച്ചി­ട്ടി­ല്ല!”

വി­ദ്യർ­ത്ഥി­ക­ളു­ടെ പേ­രി­ന്റെ കൂ­ട്ട­ത്തിൽ ജാതി അ­റി­യ­ണ­മെ­ന്നും അതു് അവരെ കൂ­ടു­ത­ലാ­യി മ­ന­സ്സി­ലാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­ണെ­ന്നും അ­ദ്ദേ­ഹം വി­ചാ­രി­ച്ചി­രി­ക്കാം. അ­ത്ത­രം എ­ന്തെ­ങ്കി­ലും വി­വേ­ച­നം വി­ദ്യാർ­ത്ഥി­ക­ളോ­ടു­ള്ള പെ­രു­മാ­റ്റ­ത്തിൽ ഒ­രി­ക്ക­ലും കാ­ണി­ച്ചി­ട്ടി­ല്ല എ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ അ­നു­ഭ­വം.

ഇ­ന്ത്യ­യിൽ ഉ­ള്ള­തെ­ന്തും അ­ദ്ദേ­ഹ­ത്തി­നു് നി­സ്തു­ല­മാ­യി­രു­ന്നു—ഭാ­ഷ­യും സാ­ഹി­ത്യ­വും ശാ­സ്ത്ര­വും ത­ത്വ­ചി­ന്ത­യും എ­ല്ലാം. അതിനു പു­റ­ത്തു­ള്ള ‘മ്ലേ­ച്ഛ­ത’കളെ മൂ­പ്പർ ക­ണ­ക്കാ­ക്കി­യി­രു­ന്നി­ല്ല. അ­വ­യോ­ടു വെ­റു­പ്പ­ല്ല, സ­ഹ­താ­പ­മാ­യി­രു­ന്നു—അ­തൊ­ക്കെ അ­ത്ര­യ്ക്ക­ല്ലേ കൊ­ള്ളൂ എ­ന്നു്. പക്ഷേ, ഒ­ന്നു­ണ്ടു്: ഭാ­ര­തീ­യ­മാ­യ എ­ന്തി­നെ­പ്പ­റ്റി­യും ഞങ്ങൾ അ­കാ­ര­ണ­മാ­യി കൊ­ണ്ടു­ന­ട­ന്നി­രു­ന്ന പു­ച്ഛം മു­റി­ച്ചു­ക­ള­ഞ്ഞ­തു് ആ ക്ലാ­സ്സു­ക­ളാ­ണു്. രണ്ടു മ­ണി­ക്കൂ­റു വി­സ്ത­രി­ച്ചു് ര­ന്തി­ദേ­വ­ന്റെ ത്യാ­ഗ­ക­ഥ പ­റ­ഞ്ഞ­തി­ലൂ­ടെ ഭാ­ര­തീ­യർ ഉ­യർ­ത്തി­പ്പി­ടി­ച്ച ജീ­വി­ത­മൂ­ല്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­ന്ന രംഗം എ­നി­ക്കു് ഇ­ന്ന­ലെ­ക്ക­ഴി­ഞ്ഞ­പോ­ലെ ഓർ­മ­യു­ണ്ടു്.

രാ­മ­ച­രി­തം, ഉ­ണ്ണു­നീ­ലി­സ­ന്ദേ­ശം, ക­ണ്ണ­ശ്ശ­രാ­മാ­യ­ണം മു­ത­ലാ­യ പ്രാ­ചീ­ന­കൃ­തി­ക­ളി­ലാ­ണു് ത­മ്പു­രാൻ­മാ­സ്റ്റർ­ക്കു് കമ്പം. ഇ­ഷ്ട­ക­വി ഉ­ള്ളൂ­രാ ണു്. വ­ള്ള­ത്തോ­ളി നെയും ആശാനെ യു­മൊ­ന്നും ആ നിയോ ക്ലാ­സ്സി­ക് രു­ചി­ക്കു് അ­ത്ര­പി­ടു­ത്ത­മ­ല്ല. അ­ഞ്ചു­കൊ­ല്ലം അ­ദ്ദേ­ഹ­ത്തി­ന്റെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ, ഒ­രി­ക്ക­ലെ­ങ്കി­ലും മൂ­പ്പർ ച­ങ്ങ­മ്പു­ഴ എന്ന പേരു് ഉ­ച്ച­രി­ക്കു­ന്ന­തു കേ­ട്ടി­ട്ടി­ല്ല.

ഉ­ള്ളൂ­രി­നോ­ടു് ഇ­ത്ര­യും സ്ഥാ­യി­യു­ള്ള ഒ­ര­ധ്യാ­പ­ക­നെ എ­ന്ന­ല്ല, ഒരു വാ­യ­ന­ക്കാ­ര­നെ­യും ഞാൻ എന്റെ ജീ­വി­ത­ത്തിൽ ക­ണ്ടി­ട്ടി­ല്ല. ഞ­ങ്ങൾ­ക്കു് മെയിൻ പേ­പ്പ­റിൽ ‘കർ­ണ­ഭൂ­ഷ­ണം’ പ­ഠി­ക്കാ­നു­ണ്ടാ­യി­രു­ന്നു. മൂ­ന്നു കൊ­ല്ലം കൊ­ണ്ടാ­ണു് ത­മ്പു­രാൻ അ­തെ­ടു­ത്തു­തീർ­ത്ത­തു്. അ­വ­സ­ര­ത്തി­ലും അ­ന­വ­സ­ര­ത്തി­ലും ഉ­ള്ളൂ­രി­ന്റെ മറ്റു കൃ­തി­ക­ളിൽ­നി­ന്നു ലോ­ഭ­മി­ല്ലാ­തെ ഉ­ദ്ധ­രി­ക്കും. എ­ല്ലാം കാ­ണാ­പ്പാ­ഠ­മാ­ണ­ല്ലോ. പി­ന്നെ, പാഠകം പ­റ­ച്ചി­ലിൽ പ്ര­വീ­ണ­നാ­യ ആ പ­ണ്ഡി­ത­നു് ഉ­പ­ക­ഥ­ക­ളും സൂ­ചി­ത­ക­ഥ­ക­ളു­മാ­യി ധാ­രാ­ളം പറയാൻ ഉ­ള്ളൂ­രി­ന്റെ ‘പു­രാ­വൃ­ത്ത­പ­രാ­മർ­ശ­ങ്ങൾ’ സൗ­ക­ര്യം നൽകും. ആ സ­ന്തോ­ഷം ഉ­ള്ളൂ­രി­നെ­പ്പോ­ലെ മ­റ്റാർ­ക്കു നൽ­കു­വാൻ ക­ഴി­യും? ‘വാ­ഴ­ക്കു­ല’യിൽ എന്തു പ­റ­യാ­നാ­ണു്? ‘ഉ­ള്ളൂ­രി­ന്റെ ക­വി­ത്വം’ എന്ന വി­ഷ­യ­ത്തിൽ മാ­ത്ര­മാ­വാം, ത­മ്പു­രാൻ തന്റെ പ്രി­യ­സു­ഹൃ­ത്തു് കു­ട്ടി­കൃ­ഷ്ണ­മാ­രാ രോടു് യോ­ജി­ച്ചി­രി­ക്കു­ക.

സം­സ്കൃ­ത­പാ­ണ്ഡി­ത്യം ക­ടു­ക­ട്ടി­യാ­ണു്. കോ­ളേ­ജി­ലെ സം­സ്കൃ­തം അ­ധ്യാ­പ­കർ ഈ മ­ല­യാ­ളം­പ്രൊ­ഫ­സ­റോ­ടു ചോ­ദി­ച്ചാ­ണു് സംശയം തീർ­ക്കാ­റു് എന്നു കേ­ട്ടി­ട്ടു­ണ്ടു്. “സം­സ്കൃ­ത­ത്തിൽ സം­സാ­രി­ക്കു­ന്ന­തെ­ങ്ങ­നെ?” എ­ന്നു് ഞങ്ങൾ ഒ­രി­ക്കൽ ചോ­ദി­ച്ച­പ്പോൾ പത്തു മി­നി­ട്ടു നേരം സം­സ്കൃ­ത­ത്തിൽ ക്ലാ­സ്സെ­ടു­ത്തു. പി­ന്നെ, ഡൽ­ഹി­യിൽ ഒരു സ­മ്മേ­ള­ന­ത്തിൽ താൻ സം­സ്കൃ­ത­ത്തിൽ പ്ര­സം­ഗി­ച്ച കഥയും പ­റ­ഞ്ഞു.

മൂ­പ്പർ പാ­ഠ­ഭാ­ഗ­ങ്ങൾ ചൊ­ല്ലു­ന്ന­തി­നു് ഒരു പ്ര­ത്യേ­ക­വ­ശ്യ­ത­യു­ണ്ടു്. വാ­ക്കു­ക­ളു­ടെ കൃ­ത്യ­മാ­യ അർ­ഥ­വും ഭാ­വ­വും വ്യ­ക്ത­മാ­യി അ­റി­ഞ്ഞു­കൊ­ണ്ടു­ള്ള ആ ചൊ­ല്ലൽ കേ­ട്ടാൽ­ത­ന്നെ പദം മു­റി­യു­ന്ന­തെ­വി­ടെ­യാ­ണെ­ന്നും ഉ­ദ്ദി­ഷ്ടാർ­ഥം എ­ന്താ­ണെ­ന്നും ഒ­രു­മാ­തി­രി­ക്കാർ­ക്കൊ­ക്കെ പി­ടി­കി­ട്ടും. പി­ന്നെ, ഓരോ പദവും എ­ടു­ത്തു വി­സ്ത­രി­ക്കും. പ­ദ­ത്തി­ന്റെ നി­രു­ക്തം പറയും, പ­ര്യാ­യം പറയും. സം­സ്കൃ­ത­ത്തി­ലെ നി­ഘ­ണ്ടു­വാ­യ ‘അ­മ­ര­കോ­ശം’ കാ­ണാ­പ്പാ­ഠ­മാ­ക്കി­യ പാ­ര­മ്പ­ര്യ­പ­ണ്ഡി­ത­ന്മാ­രെ­പ്പോ­ലെ പ­റ­ഞ്ഞ­തി­നു് പ്ര­മാ­ണം ഹാ­ജ­രാ­ക്കി­ക്കൊ­ണ്ടു് ‘എ­ന്ന­മ­രം’ എ­ന്നാ­ണു് അ­ത്ത­രം വാ­ക്യ­ങ്ങൾ അ­വ­സാ­നി­ക്കു­ക. സ­ന്ദർ­ഭ­ത്തി­നി­ണ­ങ്ങി­യ ഉ­പ­ക­ഥ­ക­ളും ഉ­ദ്ധ­ര­ണി­ക­ളും കൊ­ണ്ടു് ഓരോ വാ­ക്കി­ന്റെ­യും അർ­ഥ­വും ആഴവും കാ­ണി­ച്ചു­ത­രും. ഓരോ വാ­ക്കി­നെ­പ്പ­റ്റി­യും എ­ന്തു­മാ­ത്രം ആ­ലോ­ചി­ക്കു­വാ­നും പ­ഠി­ക്കു­വാ­നും ഉ­ണ്ടു് എന്നു ഞങ്ങൾ അ­മ്പ­ര­ന്നു­തു­ട­ങ്ങി­യ­തു് ആ ക്ലാ­സ്സു­ക­ളി­ലാ­ണു്.

ക്ലാ­സ്സെ­ടു­ക്കാൻ തു­ട­ങ്ങി­യാൽ­പി­ന്നെ നേ­ര­മെ­ന്താ­യി, പീ­രീ­ഡ് ക­ഴി­ഞ്ഞു­വോ തു­ട­ങ്ങി­യ ചി­ന്ത­കൾ പല സ­മ­യ­ത്തും ത­മ്പു­രാ­നെ അ­ല­ട്ടാ­റി­ല്ല. രാ­വി­ലെ 9 മുതൽ ഉ­ച്ച­യ്ക്കു് ഒ­രു­മ­ണി­വ­രെ ക്ലാ­സ്സെ­ടു­ത്ത സ­ന്ദർ­ഭ­ങ്ങൾ പ­ല­തു­ണ്ടു്. സ­ര­ള­ടീ­ച്ചർ, ഉ­ണ്ണി­ക്കൃ­ഷ്ണൻ ചേ­ലേ­മ്പ്ര മാ­സ്റ്റർ, എം. കെ. വത്സൻ മാ­സ്റ്റർ തു­ട­ങ്ങി­യ ശി­ഷ്യ­സ്ഥാ­നീ­യർ ആണു് സ­ഹ­പ്ര­വർ­ത്ത­കർ എ­ന്ന­തു കൊ­ണ്ടാ­യി­രി­ക്കാം, ഈ മാ­ര­ത്തോൺ­ക്ലാ­സ്സു­കൾ ഡി­പ്പാർ­ട്ടു­മെ­ന്റിൽ പ്ര­ശ്ന­മൊ­ന്നു­മു­ണ്ടാ­ക്കി­യി­രു­ന്നി­ല്ല.

ആൺ­കു­ട്ടി­ക­ളിൽ വ­ലി­യൊ­രു ശ­ത­മാ­നം ഈ ക്ലാ­സ്സു­കൾ ര­സി­ച്ചി­രു­ന്നി­ല്ല. അവർ വൈകി വ­രു­ന്ന­തോ, അ­നു­വാ­ദം ചോ­ദി­ച്ചു് നേ­ര­ത്തേ പോ­കു­ന്ന­തോ, ഇനി തീരെ വ­രാ­തി­രി­ക്കു­ന്ന­തോ ഒ­ന്നും ത­മ്പു­രാൻ ഗ­ണ്യ­മാ­ക്കി­യി­രു­ന്നി­ല്ല—‘അവനു നഷ്ടം’ എ­ന്നൊ­രു മ­ട്ടാ­യി­രു­ന്നു.

ആ ക്ലാ­സ്സു­കൾ ര­സി­ച്ചി­രു­ന്ന എ­ന്നോ­ടും പി. കെ. ദ­യാ­ന­ന്ദൻ, എസ്. സു­ന്ദർ­ദാ­സ്, യു. കെ. കു­മാ­രൻ, ബാ­ല­കൃ­ഷ്ണൻ ആ­റാ­ട്ടു­പു­ഴ തു­ട­ങ്ങി­യ സു­ഹൃ­ത്തു­ക്ക­ളോ­ടും ത­മ്പു­രാ­നു് വാ­ത്സ­ല്യ­മാ­യി­രു­ന്നു. ഈ വാ­ത്സ­ല്യം ഒരു ത­വ­ണ­യെ­ങ്കി­ലും എന്നെ ശ്വാ­സം മു­ട്ടി­ച്ചു­ക­ള­ഞ്ഞു.

സെ­ക്ക­ന്റ് ലാം­ഗ്വേ­ജി­ന്റെ ജനറൽ ക്ലാ­സ്സാ­ണു്. നൂ­റി­ലേ­റെ വി­ദ്യാർ­ത്ഥി­ക­ളു­ള്ള ബി.എ. ര­ണ്ടാം­വർ­ഷ ക്ലാ­സ്സ്. ത­മ്പു­രാ­ന്റെ സാ­ന്നി­ദ്ധ്യം മ­റ­ന്നു് എന്തോ കാ­ര്യ­മാ­യ വി­ക്ര­സ്സു് കാ­ട്ടി­യ­തി­നു് ഞാൻ പി­ടി­യി­ലാ­യി. ആ മു­ഖ­ത്തു പ­തി­വു­ള്ള ചിരി മാ­ഞ്ഞു. വാ­യ്ക്ക­ക­ത്തു സ്ഥി­ര­വാ­സ­മു­ള്ള മു­റു­ക്കാൻ ച­വ­യ്ക്കു­ന്ന­തി­നു ശ­ക്തി­കൂ­ടി. ചെ­ന്നി­യിൽ ഞ­ര­മ്പു­കൾ വി­യർ­പ്പിൽ പി­ട­ഞ്ഞു. ഞാൻ പ­രി­ഭ്ര­മി­ച്ചു.

“മെ­ഹ്യു­ദ്ദീൻ, ഇവിടെ വരൂ.”

—ശ­ബ്ദ­ത്തി­നു പ­തി­വി­ല്ലാ­ത്ത പാ­രു­ഷ്യം.

ഞാൻ എ­ണീ­റ്റു ചെ­ന്നു. പ്ലാ­റ്റ്ഫോ­മി­ലേ­ക്കു ക­യ­റി­ച്ചെ­ല്ലാൻ ചൂ­ണ്ടു വി­രൽ­കൊ­ണ്ടു് ആം­ഗ്യം കാ­ട്ടി. ഞാൻ അ­ടു­ത്തെ­ത്തി­യ­പ്പോൾ കല്പന വന്നു:

“പ­ത്തു് ഏ­ത്ത­മി­ടൂ.”

—രാ­ജ­ക­ല്പ­ന തന്നെ!

ക്ലാ­സ്സ് അ­മ്പ­ര­ന്നു­പോ­യി. 1971 കാ­ല­ത്താ­ണു്. ബി. എ. ക്ലാ­സ്സിൽ ഏ­ത്ത­മി­ടു­ക­യോ? ആൺ­കു­ട്ടി­ക­ളും പെൺ­കു­ട്ടി­ക­ളും ഉള്ള ക്ലാ­സ്സ്. വി­ദ്യാർ­ത്ഥി­രാ­ഷ്ട്രീ­യ­ത്തി­നു് അ­ന്നു് ആ­കാ­വു­ന്ന എല്ലാ ‘പ്ര­ബു­ദ്ധ­ത’യും പു­ക­യു­ന്ന കോ­ളേ­ജ്. ഞാൻ വി­യർ­ത്തു­പോ­യി…

“വേഗം വേണം.”

—എ­ന്തു­വേ­ണ്ടൂ എ­ന്ന­റി­യാ­തെ ഞാൻ ശ­രി­ക്കും കു­ഴ­ങ്ങി. ഏ­ത്ത­മി­ടാൻ വി­സ­മ്മ­തി­ച്ചാൽ മ­ഹാ­പ­ണ്ഡി­ത­നാ­യ ഗു­രു­നാ­ഥൻ അ­വ­മാ­നി­ത­നാ­കും. ഏ­ത്ത­മി­ട്ടാൽ എന്റെ മാനം പോ­കു­മോ? ശി­ഷ്യ­നാ­യ എന്റെ മാ­ന­ത്തെ­ക്കാൾ എ­ത്ര­യോ, എ­ത്ര­യോ വ­ലു­താ­ണു് ആ ഗു­രു­നാ­ഥ­ന്റെ മാനം എന്ന തീർ­പ്പിൽ ഒ­റ്റ­യ­ടി­ക്കു് എ­ത്തി­യ­തും ഞാൻ ഏ­ത്ത­മി­ട്ടു. ചി­ട്ട­യാ­യി എണ്ണി പത്തു തി­ക­ച്ചു. ത­ല­നി­വർ­ത്തി നോ­ക്കു­മ്പോൾ വാ­ത്സ­ല്യ­ത്തി­ന്റെ­യും ആ­ശ്വാ­സ­ത്തി­ന്റെ­യും കൺ­തി­ള­ക്ക­വു­മാ­യി ത­മ്പു­രാൻ!

ആ ‘കുറ്റ’ത്തി­നു് ഒരു സ­ഹ­പാ­ഠി­പോ­ലും എ­നി­ക്കു മാ­പ്പു ത­ന്നി­ല്ല. പെൺ­കു­ട്ടി­കൾ പോലും എന്നെ ചീത്ത പ­റ­ഞ്ഞു. പ്രൊ­ഫ­സ­റു­ടെ ‘ത­മ്പ്രാൻ കോം­പ്ല­ക്സി­നെ’യും ഫ്യൂ­ഡൽ­രീ­തി­ക­ളെ­യും വ­ഷ­ളാ­ക്കു­ന്ന­തു് എ­ന്നെ­പ്പോ­ലു­ള്ള­വ­രാ­ണു് എ­ന്ന­താ­ണു് വി­മർ­ശ­ന­ത്തി­ന്റെ കാ­മ്പു്. അ­ധ്യാ­പ­ക­വർ­ഗ­ത്തി­നെ­തി­രേ വി­ദ്യാർ­ഥി­വർ­ഗം കൈ­ക്കൊ­ള്ളേ­ണ്ട വർ­ഗ­പ­ര­മാ­യ നി­ല­പാ­ടു­ക­ളെ­പ്പ­റ്റി­യും ഉ­പ­ദേ­ശ­ങ്ങ­ളു­ണ്ടാ­യി. എ­ന്നെ­പ്പ­റ്റി­യു­ള്ള വി­ശ്വാ­സം കൊ­ണ്ട­ല്ലേ, നി­റ­ഞ്ഞ ക്ലാ­സ്സി­നെ സാ­ക്ഷി­നിർ­ത്തി ഏ­ത്ത­മി­ടാൻ പ­റ­ഞ്ഞ­തു് എ­ന്നാ­യി­രു­ന്നു എന്റെ സ്വ­കാ­ര്യ­ചി­ന്ത. കൂ­ട്ടു­കാർ വി­ധി­ച്ചു: “നീ­യൊ­ക്കെ പി­ന്തി­രി­പ്പ­നാ.”

പ­ഴ­ങ്ക­ഥ­ക­ളും സം­സ്കൃ­ത­വും വ്യാ­ക­ര­ണ­വും മാ­ത്രം വായിൽ വ­രു­ന്ന ഒ­ര­ര­സി­കൻ ആ­യി­രു­ന്നു ത­മ്പു­രാൻ എന്നു ധ­രി­ക്കേ­ണ്ട. മൂ­പ്പർ­ക്കു് ഇ­തി­നെ­ക്കാ­ളൊ­ക്കെ കമ്പം ശൃം­ഗാ­ര­ശ്ലോ­ക­ങ്ങൾ ചൊ­ല്ലി­യാ­ടു­ന്ന­തി­ലാ­യി­രു­ന്നു. മ­ണി­പ്ര­വാ­ള­ത്തിൽ ‘പെൺ­മ­ല­യാ­ളം’ ഉ­ടു­തു­ണി­യു­രി­യു­ന്ന വേ­ള­ക­ളെ അ­ദ്ദേ­ഹം താ­ലോ­ലി­ച്ചു. നേർ­വ­ഴി­ക്കോ വളഞ്ഞ വ­ഴി­ക്കോ ശൃം­ഗാ­ര­പ­ദ്യ­ങ്ങൾ ഉ­ദ്ധ­രി­ക്കാൻ ആ വാർ­ധ­ക്യ­കാ­ല­ത്തും മൂ­പ്പർ പ­ഴു­തു­ക­ണ്ടെ­ത്തി­പ്പോ­ന്നു. മാ­ത്ര­മോ, അ­തൊ­ക്കെ പദം മു­റി­ച്ചു് അർഥം വി­ശ­ദീ­ക­രി­ച്ചു വ്യാ­ഖ്യാ­നി­ച്ചു­ക­ള­യും.

ഏതോ ക­വി­ത­യിൽ ‘പ­ദ്മി­നി’ എ­ന്നൊ­രു പദം വന്നു. താ­മ­ര­പ്പൊ­യ്ക എ­ന്നു് അർഥം പ­റ­യു­ന്ന­തി­നു പകരം അ­ദ്ദേ­ഹം മേ­ശ­പ്പു­റ­ത്തു­നി­ന്നി­റ­ങ്ങി വ­രാ­ന്ത­യിൽ ചെ­ന്നു വെ­റ്റി­ല തു­പ്പി വന്നു. പി­ന്നെ, മേ­ശ­പ്പു­റ­ത്തു കൊ­ണ്ടു വ­യ്ക്കാ­റു­ള്ള പൊ­തി­യിൽ­നി­ന്നു പു­തി­യൊ­രു മു­റു­ക്കാൻ എ­ടു­ത്തു ച­വ­ച്ചു്, വ­ലം­കൈ­യി­ലെ ചെ­റു­വി­രൽ ഉ­യർ­ത്തി­ക്കൊ­ണ്ടു ചോ­ദി­ച്ചു:

“പ­ദ്മി­നീ­ന്നു പ­റ­ഞ്ഞാ, ആരാ? നി­ശ്ശ­ണ്ടോ?”

താം­ബൂ­ല­ര­സ­ത്തി­നൊ­പ്പം പു­തി­യൊ­രു ശൃം­ഗാ­ര­ര­സം വാ­യി­ലൂ­റു­ന്നു­ണ്ടെ­ന്നു് ആ ചിരി ക­ണ്ടാ­ല­റി­യാം:

“കേ­ട്ട്ട്ട്ണ്ടാ­വി­ല്യ. ഞാൻ പ­റ­ഞ്ഞു് തരാം. കാ­മ­ശാ­സ്ത്ര­കാ­ര­ന്മാർ സ്ത്രീ­ക­ളെ നാലു് ഇ­ന­മാ­യി­ട്ടു് തി­രി­ച്ചി­ട്ടു­ണ്ടു്—പ­ദ്മി­നി, ചി­ത്രി­ണി, ശം­ഖി­നി, ഹ­സ്തി­നി. ഒരിനം സ്ത്രീ­യു­ടെ പേ­രാ­ണു് പ­ദ്മി­നി. ഓരോ ഇ­ന­ത്തി­നും സ്വ­ല­ക്ഷ­ണം പ­റ­ഞ്ഞ്ട്ട്ണ്ട്. പ­ദ്മി­നീ­ടെ ല­ക്ഷ­ണം എ­ന്താ­ശ്ശ­ണ്ടോ? പ­ദ്മി­നീ പ­ദ്മ­ഗ­ന്ധാ.

ച്ചാൽ, പ­ദ്മ­ഗ­ന്ധ­മു­ള്ള­വൾ. അ­താ­യ­തു് താ­മ­ര­പ്പൂ­വി­ന്റെ മ­ണ­മു­ള്ള­വൾ പ­ദ്മി­നി. വെ­ട്പ്പാ­യി­ട്ടു് പ­റ­യാ­ച്ചാൽ, ഏതൊരു സ്ത്രീ­യു­ടെ മ­ദ­ജ­ല­ത്തി­നു് താ­മ­ര­പ്പൂ­വി­ന്റെ ഗ­ന്ധ­മു­ണ്ടോ, അ­വ­ളാ­ണു് പ­ദ്മി­നി.”

അതും പ­റ­ഞ്ഞു്, പാൽ­പ്പാ­യ­സം കു­ടി­ച്ച­തു­പോ­ലെ, മു­റു­ക്കാൻ­ക­റ പാഞ്ഞ വലിയ പ­ല്ലു­കൾ മു­ഴു­വൻ കാ­ണി­ച്ചു വി­സ്ത­രി­ച്ചൊ­രു ചിരി. അ­തി­ന്റെ മു­ഴ­ക്കം സ്വയം ആ­സ്വ­ദി­ക്കു­ന്ന­തി­നി­ട­യിൽ വി­ദ്യാർ­ഥി­നി­ക­ളു­ടെ തല താ­ണു­പോ­കു­ന്ന­തു് ആ രസികൻ ക­ണു­ക­യി­ല്ല. ആ ക്ലാ­സ്സി­ലോ മറ്റു ക്ലാ­സ്സു­ക­ളി­ലോ ഉ­ണ്ടാ­കാ­നി­ട­യു­ള്ള പ­ദ്മി­നി എന്നു പേരായ സാ­ധു­പെൺ­കു­ട്ടി­ക­ളെ­പ്പ­റ്റി മൂ­പ്പർ­ക്കു് ആലോചന ചെ­ല്ലു­കി­ല്ല.

പെ­രു­മാ­റ്റ­ത്തിൽ ക­ണ്ടി­രു­ന്ന അ­നൗ­പ­ചാ­രി­ക­ത­യും ഋ­ജു­ത്വ­വും ആ വ്യ­ക്തി­ത്വ­ത്തി­ന്റെ ആ­കർ­ഷ­ണീ­യ­ത വർ­ധി­പ്പി­ച്ചു. എ­ന്നും, എ­പ്പോ­ഴും എ­വി­ടെ­യും അ­ദ്ദേ­ഹം ഒരേ മ­നു­ഷ്യ­നാ­യി­രു­ന്നു. ആ സ്വ­ഭാ­വ­ത്തി­ന്റെ അ­ള­വു­ക­ളും അ­തി­രു­ക­ളും കി­റു­കൃ­ത്യം. ആ­രോ­ടും എ­പ്പോ­ഴും എ­ന്തും തു­റ­ന്നു­പ­റ­യു­ന്ന പ്ര­കൃ­തം.

എന്റെ ക­ല്യാ­ണ­ത്തി­നു കോ­ളേ­ജി­ലെ അ­ധ്യാ­പ­ക­രെ ക്ഷ­ണി­ക്കാൻ­വേ­ണ്ടി ഞാൻ ചെ­ന്നു. ത­മ്പു­രാൻ­മാ­സ്റ്റർ ക്ലാ­സ്സി­ലാ­ണു്. എന്റെ കാ­ത്തി­രി­പ്പു് നീ­ണ്ട­പ്പോൾ സ­ര­ള­ടീ­ച്ചർ ഉ­പ­ദേ­ശി­ച്ചു:

“ത­മ്പ്രാൻ മാ­ഷ്ടെ കാ­ര്യം ത­നി­ക്ക­റി­യാ­ലോ? എ­പ്പ­ഴാ വ­ര്ആ­ന്ന­റീ­ല. ക­ത്തു് ഇവടെ ഏ­ല്പി­ച്ചു് പൊ­യ്ക്കോ­ളൂ. ഇനി, നേ­രി­ട്ടു് ക­ണ്ടു് പ­റ­യ­ണം­ച്ചാൽ ക്ലാ­സ്സിൽ ചെ­ന്നു പ­റ­യ്വേ നി­വൃ­ത്തി­ള്ളു. താൻ എ­ത്ര­യാ­ച്ച്ട്ടാ കാ­ത്തി­രി­ക്ക്യാ?”

ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക്ലാ­സ്സി­ന്റെ വാ­തിൽ­ക്കൽ ചെ­ന്നു മുഖം കാ­ണി­ച്ചു. ഇ­ളം­ചി­രി­ക്കൊ­പ്പം ഉ­യർ­ന്ന പു­രി­ക­ക്കൊ­ടി ‘എന്താ?’ എ­ന്ന­ന്വേ­ഷി­ച്ചു. ‘ഒ­ര­ത്യാ­വ­ശ്യ­കാ­ര്യം പ­റ­യാ­നു­ണ്ടെ­ന്നും ഒരു മി­നി­ട്ട് പു­റ­ത്തേ­ക്കു വ­ര­ണ­മെ­ന്നും’ ആം­ഗ്യ­ത്തി­ന്റെ­യും മു­ഖ­ഭാ­വ­ത്തി­ന്റെ­യും ഭാ­ഷ­യിൽ ഞാൻ അ­പേ­ക്ഷി­ച്ചു. അ­ദ്ദേ­ഹം ഉടനെ മേ­ശ­യു­ടെ അ­ടു­ത്തേ­ക്കു ചെ­ല്ലാൻ ചൂ­ണ്ടു­വി­രൽ കാ­ട്ടി ആ­ജ്ഞാ­പി­ച്ചു.

ഞാൻ വ­ശം­കെ­ട്ടു നി­ന്നു. പ­ത്തു­നൂ­റു വി­ദ്യാർ­ത്ഥി­ക­ളു­ള്ള ഒരു ക്ലാ­സ്സിൽ ക­യ­റി­ച്ചെ­ന്നു് എ­ങ്ങ­നെ­യാ­ണു് ക­ല്യാ­ണം വി­ളി­ക്കു­ക?

അ­ദ്ദേ­ഹം വീ­ണ്ടും ആം­ഗ്യം കാ­ണി­ച്ചു. 6–7 കൊ­ല്ലം മു­മ്പു നടന്ന ഏ­ത്ത­മി­ട­ലി­ന്റെ കഥ ഓർ­മ­യാ­യ­തി­നാൽ ഞാൻ ര­ണ്ടും­ക­ല്പി­ച്ചു് അ­ടു­ത്തേ­ക്കു ചെ­ന്നു. കു­ട്ടി­കൾ ഏതോ പുതുമ കാ­ണും­പോ­ലെ ആ രംഗം നോ­ക്കി­യി­രി­ക്കു­ക­യാ­ണു്.

പ­തി­വു­പോ­ലെ മേ­ശ­പ്പു­റ­ത്തു് ഇ­രു­ന്ന­രു­ളു­ന്ന ത­മ്പു­രാൻ അ­പ്പോ­ഴും ഏതോ സാ­ധാ­ര­ണ­കാ­ര്യം പോലെ ചോ­ദി­ച്ചു:

“എന്താ മൊ­ഹ്യു­ദ്ദീൻ, വി­ശേ­ഷം?”

ആ ക്ലാ­സ്സിൽ നോ­ട്ടീ­സ് വാ­യി­ക്കു­മ്പോ­ലെ എന്റെ ക­ല്യാ­ണ­ക്ക­ത്തു് വാ­യി­ച്ചാ­ലോ എ­ന്നൊ­രു കു­സൃ­തി തോ­ന്നി­പ്പോ­യി. പി­ന്നെ, പെ­ട്ടെ­ന്നു തോ­ന്നി­യ­പോ­ലെ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­വി­യിൽ വളരെ സ്വ­കാ­ര്യ­മാ­യി സംഗതി പ­റ­ഞ്ഞു പു­റ­ത്തേ­ക്കി­റ­ങ്ങി.

ഞാൻ പു­റ­ത്തെ­ത്തു­മ്പോ­ഴേ­ക്കു് കേൾ­ക്കാം:

“ആരാ ആ പോ­യ­തു് ശ്ശ­ണ്ടോ? എന്റെ ശി­ഷ്യ­നാ. ഇവിടെ പ­ഠി­ച്ച­താ. ഇ­പ്പെ­ന്തി­നാ വ­ന്ന­തു് ശ്ശ­ണ്ടോ? അ­യാ­ള്ടെ ക­ല്യാ­ണാ…”

ഞാൻ ഓടി. ആ കു­ട്ടി­ക­ളു­ടെ മു­ഖ­ത്തു തെ­ളി­യാ­നി­ട­യു­ള്ള പ­രി­ഹാ­സ­ച്ചി­രി! ആ­രോ­ടാ­ണു് ഞാൻ സ്വ­കാ­ര്യം പ­റ­ഞ്ഞ­തു് ? ത­മ്പു­രാ­നു് എന്തു സ്വ­കാ­ര്യം?

ഇ­താ­ണു് തരം.

മൺ­മ­റ­ഞ്ഞു­പോ­യ ആ ഗു­രു­നാ­ഥ­നെ ഞാൻ ഓർ­ക്കാ­ത്ത ദി­വ­സ­മി­ല്ല. ത­മ്പു­രാ­നെ മ­റ­ന്നു­പോ­ക­രു­ത­ല്ലോ! പേ­രു­ക­ളും മ­റ്റും ഇ­ട­യ്ക്കി­ടെ മ­റ­ന്നു­പോ­കു­ന്ന­തി­ന്റെ ദു­രി­തം അ­നു­ഭ­വി­ക്കു­മ്പോ­ഴാ­ണു് അ­ധി­ക­വും ഓർ­ക്കു­ക: ത­മ്പു­രാ­ന്റെ ശി­ഷ്യ­നാ­യി­ട്ടും ഓർമ വി­ട്ടു­പോ­യ­ല്ലോ. വ­ല്ല­പ്പോ­ഴും വ­ല്ല­തും ഓർ­ത്തു പ­റ­ഞ്ഞ­തി­നു് ആ­രെ­ങ്കി­ലും എന്നെ അ­ഭി­ന­ന്ദി­ക്കു­മ്പോൾ ഞാൻ നീ­ട്ടി­ച്ചൊ­ല്ലും:

“ഞാ­നൊ­രു ബാ­ല­ന­ശ­ക്ത­നെ­ന്നാ­കി­ലും

മാ­നി­യാ­മെ­ന്നു­ടെ മാ­സ്റ്റ­റെ­യോർ­ക്ക നീ!”

ഈ ലേ­ഖ­ന­ത്തി­നു് ഒരു തു­ട­ക്കം കി­ട്ടാ­തെ ക­ഷ്ട­പ്പെ­ട്ട­പ്പോൾ എന്റെ പേ­ന­യിൽ പ­തി­വു് വാ­ക്യം വന്നു—ത­മ്പു­രാൻ മാ­സ്റ്റർ ഓർ­മ­യാ­യി. ഒരിളം ചി­രി­യോ­ടെ ഞാ­ന­തു് വെ­ട്ടി­ക്ക­ള­ഞ്ഞു. കാരണം, ന­മ്മ­ളൊ­ക്കെ മ­രി­ക്കു­മ്പോ­ഴാ­ണു് ‘ഓർമ’യാ­വു­ന്ന­തു്. അ­ദ്ദേ­ഹ­മാ­ക­ട്ടെ, ജീ­വി­ച്ചി­രി­ക്കു­മ്പോൾ­ത­ന്നെ ‘ഓർമ’യാ­യി­രു­ന്നു.

ഇ­ന്നു് ആ­ലോ­ചി­ച്ചു ചെ­ല്ലു­മ്പോൾ എ­നി­ക്കു വ്യ­സ­നം തോ­ന്നു­ന്നു: മ­നു­ഷ്യ­ജീ­വി­ത­ത്തിൽ മ­റ­ന്നു­കി­ട്ടേ­ണ്ട സം­ഗ­തി­ക­ളും ഒ­രു­പാ­ടു­ണ്ടാ­വു­മ­ല്ലോ. ഈ­ശ്വ­രാ! അ­മ്മാ­തി­രി ദു­രി­ത­ങ്ങൾ മ­റ­ന്നു­കി­ട്ടാ­തെ, നല്ല വാർ­ധ­ക്യ­ത്തി­ലും തീ­ക്ഷ്ണ­മാ­യി­ത്ത­ന്നെ നി­ല­നി­ന്ന ആ ഓർ­മ­യു­ടെ ഇ­ര­യാ­യി എന്റെ ഗു­രു­നാ­ഥൻ ക­ഷ്ട­പ്പെ­ട്ടി­രി­ക്കു­മോ?

ഭാ­ഷാ­പോ­ഷി­ണി: ഡി­സം­ബർ 2000.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Thampuran (ml: ത­മ്പു­രാൻ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Thampuran, എം. എൻ. കാ­ര­ശ്ശേ­രി, ത­മ്പു­രാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 5, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Villagers around a fire, a painting by Nainsukh (1710–1778). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.