SFNസായാഹ്ന ഫൌണ്ടേഷൻ
images/Anker_Grossvater.jpg
Grandfather Telling a Story, a painting by Albert Anker (1831–1910).
തു­ടർ­ക്ക­ഥ­കൾ
എം. എൻ. കാ­ര­ശ്ശേ­രി

നോവലോ ചെ­റു­ക­ഥ­യോ അ­ല്ലാ­ത്ത മ­റ്റൊ­രു ക­ഥാ­രൂ­പം മ­ല­യാ­ള­ത്തി­ന്നു് പ­രി­ച­യ­പ്പെ­ടു­ത്തി­യ എ­ഴു­ത്തു­കാ­ര­നാ­ണു് ബഷീർ. ചെ­റു­ക­ഥ­യെ­ക്കാൾ ദൈർ­ഘ്യ­മു­ള്ള­തും നോവൽ എ­ന്നു് വി­ളി­ക്കാൻ പ­റ്റാ­ത്ത­തു­മാ­യ ഈ ക­ഥാ­രൂ­പം ‘തു­ടർ­ക്ക­ഥ’യാണു്. സാ­ഹി­ത്യ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ തു­ടർ­ച്ച­യാ­യി പ്ര­സി­ദ്ധീ­ക­രി­ക്കാൻ പ­റ്റു­ന്ന ക­ഥ­ക­ളാ­ണി­വ.

ര­ച­ന­യു­ടെ ദൈർ­ഘ്യം മാ­ത്ര­മ­ല്ല ഇ­തി­ന്റെ മാ­ന­ദ­ണ്ഡം; സ്വ­ഭാ­വം കൂ­ടി­യാ­ണു്. സാ­ധാ­ര­ണ ക­ഥ­യി­ലെ­പ്പോ­ലെ ഒരു ‘കഥ’ പറയുക, ഒരു ജീ­വി­ത­സ­ന്ദർ­ഭം ആ­വി­ഷ്ക­രി­ക്കു­ക എ­ന്നി­വ­യോ നോ­വ­ലി­ലെ­പ്പോ­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ വ­ളർ­ച്ച ചി­ത്രീ­ക­രി­ക്കു­ക, വ്യ­ക്തി­ജീ­വി­ത­ത്തി­ന്റെ­യും സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ­യും സ­ങ്കീർ­ണ്ണ­ത­കൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ക തു­ട­ങ്ങി­യ­വ­യോ ഈ ര­ച­ന­യു­ടെ സ്വ­ഭാ­വ­മ­ല്ല. രാ­ഷ്ട്രീ­യ­മാ­യ ചില ആ­ശ­യ­ങ്ങ­ളെ­യും സാ­മൂ­ഹ്യ­മാ­യ ചില പ്ര­വ­ണ­ത­ക­ളെ­യും പെ­രു­പ്പി­ച്ചു് കാ­ണി­ച്ചു് ഹാ­സ്യ­രൂ­പ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണി­വി­ടെ. ഒരേ ക­ഥാ­പാ­ത്ര­ങ്ങ­ളെ പല ക­ഥ­ക­ളിൽ കാ­ണു­ന്ന­തു­കൊ­ണ്ടു കൂ­ടി­യാ­ണി­തു് ‘തു­ടർ­ക്ക­ഥ’യാ­വു­ന്ന­തു്.

ഈ വ­കു­പ്പിൽ ബഷീർ എ­ഴു­തി­യ ലഘു പു­സ്ത­ക­ങ്ങ­ളാ­ണു് മു­ച്ചീ­ട്ടു­ക­ളി­ക്കാ­ര­ന്റെ മകൾ (1951), സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യൻ (1953), ആ­ന­വാ­രി­യും പൊൻ­കു­രി­ശും (1953), വി­ശ്വ­വി­ഖ്യാ­ത­മാ­യ മൂ­ക്കു് (1954) എ­ന്നി­വ. ഇതിൽ ‘വി­ശ്വ­വി­ഖ്യാ­ത­മാ­യ മൂ­ക്കു്’ എന്ന സ­മാ­ഹാ­ര­പു­സ്ത­ക­ത്തിൽ ഈ വ­കു­പ്പിൽ­പ്പെ­ടാ­ത്ത ‘നീ­തി­ന്യാ­യം,’ ‘പഴയ ഒരു കൊ­ച്ചു പ്രേ­മ­ക­ഥ’ എന്നീ ര­ണ്ടു് ചെ­റു­ക­ഥ­കൾ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഈ വ­കു­പ്പിൽ പെ­ടു­ത്തേ­ണ്ട ‘എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ്’ കാ­ണു­ന്ന­തു് ഒരു ഭ­ഗ­വ­ത്ഗീ­ത­യും കുറേ മു­ല­ക­ളും (1967) എന്ന സ­മാ­ഹാ­ര­ത്തി­ലാ­ണു്.

images/K_Kelappan.jpg
കെ. കേ­ള­പ്പൻ

1951 ഒ­ക്ടോ­ബ­റിൽ കോ­ട്ട­യ­ത്തു­നി­ന്നു് ഇ­റ­ങ്ങി­യ ഡ­മോ­ക്രാ­റ്റ് വാർ­ഷി­ക വി­ശേ­ഷാൽ പ­തി­പ്പി­ലാ­ണു് ‘എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ്’ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തു്. 1951-ൽ 40 പേ­ജു­ള്ള ല­ഘു­പു­സ്ത­ക­മാ­യി ഇ­റ­ങ്ങി­യ ‘മു­ച്ചീ­ട്ടു­ക­ളി­ക്കാ­ര­ന്റെ മകൾ’ (നാഷനൽ ബു­ക്സ്റ്റാൾ: കോ­ട്ട­യം) നേടിയ ശ്ര­ദ്ധ­യ്ക്കു് ഉ­ദാ­ഹ­ര­ണം കാ­ണി­ക്കാം: ഇതിനെ അ­നു­മോ­ദി­ച്ചു­കൊ­ണ്ടു് ‘കേ­ര­ള­ഗാ­ന്ധി’ എ­ന്ന­റി­യ­പ്പെ­ട്ടി­രു­ന്ന പ്ര­മു­ഖ കോൺ­ഗ്ര­സ് നേ­താ­വും നി­രൂ­പ­ണ­ര­ച­ന­യിൽ കാ­ര്യ­മാ­യി ഏർ­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത ദേ­ഹ­വു­മാ­യ കെ. കേ­ള­പ്പൻ കോ­ഴി­ക്കോ­ട്ട് നി­ന്നു് പു­റ­പ്പെ­ടു­ന്ന ‘മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി’ൽ (1952 ഏ­പ്രിൽ 27) നി­രൂ­പ­ണം എ­ഴു­തി­യി­ട്ടു­ണ്ടു്. ‘ആ­ന­വാ­രി­യും പൊൻ­കു­രി­ശും’ തു­ടർ­ക്ക­ഥ­യാ­യി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ രണ്ടു ല­ക്ക­ങ്ങ­ളിൽ (1952 ജൂൺ 8, ജൂൺ 15) വന്നു. ഇ­തി­ലാ­ണു് മ­ല­യാ­ള­ത്തി­ലെ തു­ടർ­ക്ക­ഥ ആ­രം­ഭി­ക്കു­ന്ന­തു്. ‘സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യൻ’ അ­ക്കൊ­ല്ലം­ത­ന്നെ ‘മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി’ൽ 1952 ജൂ­ലാ­യ് 20, ജൂ­ലാ­യ് 27, ആ­ഗ­സ്ത് 3, ആ­ഗ­സ്ത് 10 ല­ക്ക­ങ്ങ­ളിൽ 4 ഭാ­ഗ­മാ­യി വെ­ളി­ച്ചം ക­ണ്ട­തോ­ടെ കേ­ര­ള­ത്തിൽ തു­ടർ­ക്ക­ഥ ശ്ര­ദ്ധേ­യ­മാ­യ സാ­ഹി­ത്യ­സാ­ന്നി­ദ്ധ്യ­മാ­യി. മുൻ­ല­ക്ക­ത്തിൽ ഇ­തി­ന്റെ പ­ര­സ്യം കൊ­ടു­ത്ത­പ്പോൾ പ­ത്രാ­ധി­പർ ഉ­പ­യോ­ഗി­ച്ച വി­ശേ­ഷ­ണം ‘നീ­ണ്ട­ചെ­റു­ക­ഥ’ എ­ന്നാ­ണു്. (1952 ജൂ­ലാ­യ് 13).

ഇതേ കാ­ല­ത്തു­ത­ന്നെ­യാ­ണു് പ്ര­ശ­സ്ത നോ­വ­ലി­സ്റ്റ് ഉറൂബി (1915–1979)ന്റെ കു­ഞ്ഞ­മ്മ­ക്ക­ഥ­ക­ളു­ടെ പ­ര­മ്പ­ര പ്ര­സി­ദ്ധീ­ക­ര­ണം ആ­രം­ഭി­ക്കു­ന്ന­തു്. അതിലെ ആ­ദ്യ­ക­ഥ ‘കു­ഞ്ഞ­മ്മ­പ്ര­ശ്നം’ 1952 ജൂ­ലാ­യ് 6-ന്റെ ‘മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി’ൽ പ്ര­കാ­ശി­ത­മാ­യി. തു­ടർ­ല­ക്ക­ങ്ങ­ളിൽ അവയും ‘സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യ­നും’ ഒ­പ്പ­ത്തി­നൊ­പ്പം വ­രു­ന്നു. ഉ­റൂ­ബി­ന്റെ ഓരോ ര­ച­ന­യു­ടെ മു­ക­ളി­ലും പ­ത്രാ­ധി­പർ ‘ചെ­റു­ക­ഥ’ എ­ന്നാ­ണു് കൊ­ടു­ത്തി­രു­ന്ന­തു്. ഒരേ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളെ­യും ജീ­വി­ത­സാ­ഹ­ച­ര്യ­ങ്ങ­ളെ­യും പ­ല­ക­ഥ­ക­ളിൽ ക­ണ്ട­തിൽ­നി­ന്നു് അ­വ­യു­ടെ ആ­ഭ്യ­ന്ത­ര­ബ­ന്ധം വാ­യ­ന­ക്കാർ ക­ണ്ടെ­ടു­ക്കു­ക­യാ­യി­രു­ന്നു.

ഈ തു­ടർ­ക്ക­ഥ­ക­ളിൽ ബ­ഷീ­റി­ന്റെ­യും ഉ­റൂ­ബി­ന്റെ­യും ആ­ഖ്യാ­ന­ശൈ­ലി—രണ്ടു ത­ല­ത്തി­ലാ­ണെ­ങ്കി­ലും—നർ­മ­ഭ­രി­ത­മാ­ണു്. ബ­ഷീ­റി­ന്റേ­തു് ആ­ക്ഷേ­പ­ഹാ­സ്യ­കാ­ര­ന്റെ (സ­റ്റ­യ­റി­സ്റ്റ്) രീ­തി­യാ­ണു്. രാ­ഷ്ട്രീ­യ­പ്ര­വ­ണ­ത­ക­ളെ പ­രി­ഹ­സി­ക്കു­ക­യാ­ണ­ദ്ദേ­ഹം. ഉറൂബ് കു­ഞ്ഞ­മ്മ­യു­ടെ­യും കൂ­ട്ട­രു­ടെ­യും കഥ പ­റ­യു­ന്ന­തു് യ­ഥാ­ത­ഥ­മാ­യ (റി­യ­ലി­സ്റ്റ്) രീ­തി­യി­ലാ­ണു്. ഗ്രാ­മീ­ണ­ജീ­വി­ത­ത്തി­ന്റെ സു­ഖ­ദുഃ­ഖ­ങ്ങ­ളെ­യും സ­മൂ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റ­രീ­തി­ക­ളെ­യും ഒ­രി­ളം­ചി­രി­യോ­ടെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണ­ദ്ദേ­ഹം. ബഷീർ തു­ട­ങ്ങി­വെ­ച്ചെ­ങ്കി­ലും ഉ­റൂ­ബാ­ണു് തു­ടർ­ക്ക­ഥ എന്ന സാ­ഹി­ത്യ­രൂ­പ­ത്തെ മ­ല­യാ­ള­ത്തിൽ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്.

ഈ ആ­ക്ഷേ­പ ഹാ­സ്യ­കൃ­തി­ക­ളിൽ ബ­ഷീ­റി­ന്റെ പ­തി­വു­രീ­തി­യാ­യ യ­ഥാ­ത­ഥ­ക­ഥ­നം (റി­യ­ലി­സം) കാ­ണാ­നി­ല്ല. ത­മാ­ശ­യ്ക്കു­വേ­ണ്ടി അ­തി­ശ­യോ­ക്തി ഉ­പ­യോ­ഗി­ച്ചു് എ­ല്ലാം ഊ­തി­വീർ­പ്പി­ച്ചി­രി­ക്കു­ക­യാ­ണു്.

എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ് എന്ന ക­ഥാ­പാ­ത്ര­ത്തി­ന്റെ അ­വ­ത­ര­ണം:

‘കു­റെ­ക്കാ­ലം മു­മ്പു് സാ­മാ­ന്യം ഭേ­ദ­പ്പെ­ട്ട ഒരു എ­ട്ടു­കാ­ലി­യാ­യി­രു­ന്നു എന്നേ മ­മ്മൂ­ഞ്ഞി­നെ ക­ണ്ടാൽ തോ­ന്നൂ. തല വളരെ ചെ­റു­തും പൊ­ക്കം വളരെ കു­റ­വു­മാ­ണു് മൂ­പ്പർ­ക്കു്. ആ­കെ­ക്കൂ­ടി മ­മ്മൂ­ഞ്ഞി­നു് അ­ഭി­മാ­നി­ക്കു­വാ­നു­ള്ള­തു് മീ­ശ­യാ­ണു്. അതു് ര­ണ്ടു് വ­ശ­ത്തും ഓരോ മുഴം നീ­ള­ത്തിൽ മൂ­പ്പ­ര­ങ്ങി­നെ വ­ളർ­ത്തി വി­ട്ടി­രി­ക്ക­യാ­ണു്. വഴിയെ പോ­കു­മ്പോൾ സ്ത്രീ­ക­ളു­ടെ ദേ­ഹ­ത്തു് എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ് മീ­ശ­മു­ട്ടി­ക്കും എ­ന്നൊ­രു പ­രാ­തി­യു­മു­ണ്ടു്. എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞി­നെ­പ്പ­റ്റി വേ­റൊ­ന്നു­ള്ള­തു് അ­ദ്ദേ­ഹം പു­രു­ഷ­ന­ല്ലെ­ന്നു­ള്ള­താ­ണു്. സ്ത്രീ­യു­മ­ല്ല. ന­പും­സ­കം. ഈ ര­ഹ­സ്യം സ്ഥ­ല­ത്തെ സ്ത്രീ­കൾ­ക്കെ­ല്ലാം അ­റി­യാ­വു­ന്ന­താ­ണു്. ഇ­തെ­ങ്ങ­നെ­യാ­ണു് അ­വ­ര­റി­ഞ്ഞി­ട്ടു­ള്ള­തെ­ന്നു് ആർ­ക്കും ഒ­രെ­ത്തും പി­ടി­യു­മി­ല്ല.’

എ­വി­ടെ­യെ­ങ്കി­ലും ഒരു സ്ത്രീ­ക്കു് ഗർ­ഭ­മാ­യി എ­ന്ന­റി­ഞ്ഞാൽ അ­തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഏ­റ്റെ­ടു­ത്തു് അത് ഞ­മ്മ­ളാ­ണു് എ­ന്നു് ഈ ന­പും­സ­കം പ്ര­ഖ്യാ­പി­ച്ചു­ക­ള­യും!

അ­ന്യ­രു­ടെ അ­ധ്വാ­ന­ഫ­ല­ങ്ങ­ളി­ന്മേൽ അ­വ­കാ­ശ­വാ­ദ­വു­മാ­യി വ­രി­ക­യും സ­ങ്ക­തി അ­റി­ഞ്ഞാ? എന്ന മു­ഖ­വു­ര­യോ­ടെ ചൂ­ടു­ള്ള വാർ­ത്ത­ക­ളെ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന മ­മ്മൂ­ഞ്ഞ് പ­ത്ര­പ്ര­വർ­ത്ത­ക­ന്റെ കാർ­ട്ടൂൺ രൂപം ത­ന്നെ­യാ­ണു്.

‘മു­ച്ചീ­ട്ടു­ക­ളി­ക്കാ­ര­ന്റെ മകൾ’ മു­ച്ചീ­ട്ടു­ക­ളി­ക്കാ­ര­നാ­യ ഒ­റ്റ­ക്ക­ണ്ണൻ പോ­ക്കർ, അ­യാ­ളു­ടെ മകളും ചാ­യ­പ്പീ­ടി­ക­ക്കാ­രി­യു­മാ­യ സൈനബ, അ­വ­ളു­ടെ കാ­മു­ക­നും പോ­ക്ക­റ്റ­ടി­ക്കാ­ര­നു­മാ­യ മണ്ടൻ മു­ത്ത­പ എ­ന്നി­വ­രു­ടെ ക­ഥ­യാ­ണു്. ആർ­ക്കും തോൽ­പി­ക്കാൻ ക­ഴി­യാ­ത്ത മു­ച്ചീ­ട്ടു­ക­ളി­ക്കാ­ര­നാ­ണു് ഒ­റ്റ­ക്ക­ണ്ണൻ. അ­യാ­ളു­ടെ നോ­ട്ട­ത്തിൽ മു­ത്ത­പ തനി മ­ണ്ട­നാ­ണു്: അവനെ മൂ­ക്കിൽ കൂടി പുക വിടാൻ പ­ഠി­പ്പി­ച്ച­തു് താ­നാ­ണു്. ഒരു രൂപ ഫീസ് നി­ശ്ച­യി­ച്ചാ­യി­രു­ന്നു ഈ വി­ദ്യാ­ഭ്യാ­സം. ആ വകയിൽ പത്തര അണ കി­ട്ടാൻ ബാ­ക്കി­യാ­ണു്! ഇ­തി­നി­ട­യി­ലാ­ണു് സൈ­ന­ബ­യും മു­ത്ത­പ­യും ത­മ്മി­ലു­ള്ള പ്ര­ണ­യം. എ­ന്തു­വ­ന്നാ­ലും അവളെ ഒരു മ­ണ്ട­നു് കെ­ട്ടി­ച്ചു­കൊ­ടു­ക്കു­ക­യി­ല്ല എ­ന്നു് പോ­ക്കർ തീ­രു­മാ­നി­ച്ചു. അ­പ്പോ­ഴാ­ണു് പു­തി­യൊ­രു ഗു­ലു­മാ­ലു്: ച­ന്ത­യി­ലെ മു­ച്ചീ­ട്ടു­ക­ളി­യിൽ പ­ല­വ­ട്ടം മു­ത്ത­പ പോ­ക്ക­രെ തോൽ­പി­ച്ചു. അ­വ­സാ­നം മു­ച്ചീ­ട്ടു­ക­ളി എന്ന ഉ­പ­ജീ­വ­ന­മാർ­ഗ്ഗ­ത്തെ ര­ക്ഷി­ക്കാൻ വേ­ണ്ടി ആ ക­ല്യാ­ണം ന­ട­ത്തി­ക്കൊ­ടു­ക്കേ­ണ്ടി വന്നു. തന്റെ വി­ജ­യ­ര­ഹ­സ്യം മു­ത്ത­പ പ­റ­ഞ്ഞാ­ണു് പോ­ക്കർ അ­റി­ഞ്ഞ­തു്—രൂ­പ­മു­ള്ള ചീ­ട്ടി­ന്റെ മൂ­ല­യിൽ മു­ത്ത­പ­യ്ക്കു വേ­ണ്ടി സൈനബ സൂ­ചി­കൊ­ണ്ടു് സൂ­ക്ഷ്മ­മാ­യി കു­ത്തി­ട്ടു് അ­ട­യാ­ളം വെ­ച്ചി­രി­ക്കു­ന്നു!

രാ­ഷ്ട്രീ­യ­ക്കാ­ര­ന്റെ പ്ര­തി­രൂ­പം ത­ന്നെ­യാ­ണു് പോ­ക്കർ. അ­യാൾ­ക്കു് ഒരു ക­ണ്ണേ­യു­ള്ളു. വീ­ക്ഷ­ണം ഏ­ക­പ­ക്ഷീ­യ­മാ­ണു് എ­ന്നർ­ത്ഥം. പലപല ചി­ഹ്ന­ങ്ങൾ പ്ര­ദർ­ശി­പ്പി­ച്ചു് ലാഭം കൊ­യ്യു­ന്ന ഈ കളി ജ­ന­ങ്ങ­ളെ പ്ര­ലോ­ഭി­പ്പി­ച്ചു് സ്വ­ന്ത­മാ­യി നേ­ട്ട­മു­ണ്ടാ­ക്കു­ന്ന രീതി തെ­ര­ഞ്ഞെ­ടു­പ്പു­രാ­ഷ്ട്രീ­യ­ത്തി­ന്റെ ത­ട്ടി­പ്പു് ത­ന്നെ­യാ­ണു്. ക­ലാ­കാ­ര­ന്റെ പ്ര­തി­പു­രു­ഷ­നാ­ണു് പോ­ക്ക­റ്റ­ടി­ക്കാ­രൻ മു­ത്ത­പ. അയാളെ ‘ക­ലാ­കാ­രൻ’ എ­ന്നു് ക­ഥാ­കൃ­ത്തു് പ­ല­വ­ട്ടം വി­ളി­ക്കു­ന്നു­ണ്ടു്. രാ­ഷ്ട്രീ­യ­ക്കാ­രും ക­ലാ­കാ­ര­ന്മാ­രും കൂടി ന­ട­ത്തു­ന്ന പ്ര­ക­ട­ന­ങ്ങൾ ഏ­തേ­തെ­ല്ലാം വ­ഴി­ക്കു് ഹാ­സ്യ­നാ­ട­ക­ങ്ങ­ളാ­കു­ന്നു എ­ന്ന­തി­ന്റെ വി­സ്താ­ര­മാ­ണു് ഈ രചന. പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ക്കാ­രു­ടെ ക­ലാ­സ­ങ്കൽ­പ­ങ്ങ­ളെ ഇ­ക്കൂ­ട്ട­ത്തിൽ ക­ശ­ക്കി വി­ടു­ന്നു­ണ്ടു്.

‘ഈ സ­മ­ര­വൃ­ത്താ­ന്തം കാ­ട്ടു­തീ പോലെ സ്ഥ­ല­ത്തെ­ങ്ങും പ­ര­ന്നു. സ­മ­ര­പാ­ര­മ്പ­ര്യ­മു­ള്ള നാ­ട്ടു­കാർ ഉ­ഷാ­റാ­യി. ബ­ഹു­ജ­ന­ങ്ങൾ പൊ­ടു­ന്ന­നെ രണ്ടു ചേ­രി­ക­ളാ­യി പി­രി­ഞ്ഞു. സ്ഥ­ല­ത്തെ ഔട്ട് പോ­സ്റ്റി­ലു­ള്ള രണ്ടു പോ­ലീ­സു­കാർ ആ­ദ്യ­മാ­ദ്യം ഒ­റ്റ­ക്ക­ണ്ണൻ പോ­ക്ക­രു­ടെ ചേ­രി­യി­ലാ­യി­രു­ന്നു. പി­ന്നീ­ടു് അവരും ബ­ഹു­ജ­ന­ങ്ങ­ളിൽ അ­ധി­ക­ഭാ­ഗ­വും മണ്ടൻ മു­ത്ത­പാ­യു­ടെ ചേ­രി­യി­ലേ­ക്കു് കൂ­റു­മാ­റി. ഇ­തി­നു­കാ­ര­ണ­വു­മു­ണ്ടാ­യി­രു­ന്നു. അതു് നിൽക്കട്ടെ-​’

‘യു­ദ്ധം അ­ങ്ങു് വീ­റോ­ടെ തു­ട­ങ്ങി. മണ്ടൻ മു­ത്ത­പാ­യ്ക്കു് ജയവും കണ്ടു തു­ട­ങ്ങി. അ­പ്പോൾ അ­ന്ത­രീ­ക്ഷം ആ­കെ­യൊ­ന്നു് മാറി. മണ്ടൻ മു­ത്ത­പാ ഒരു വി­പ്ല­വ­വീ­ര്യ­മു­ള്ള തൊ­ഴി­ലാ­ളി­വീ­ര­നാ­യി. ഒ­റ്റ­ക്ക­ണ്ണൻ പോ­ക്കർ പു­ക­ഴ്ത്തി­വെ­പ്പു­കാ­ര­നും ഭ­യ­ങ്ക­ര ക­രി­ഞ്ച­ന്ത­ക്കാ­ര­നു­മാ­യ ഒരു മൂ­രാ­ച്ചി­യു­മാ­യി.’

‘സൈനബ ആരുടെ ചേ­രി­യിൽ?’ ഇ­താ­യി­രു­ന്നു ബ­ഹു­ജ­ന­ങ്ങ­ളു­ടെ ചോ­ദ്യം.

images/Maxim_Gorky.jpg
മാ­ക്സിം ഗോർ­ക്കി

ഇ­വി­ടെ­ക്കാ­ണും­പോ­ലെ വി­വ­ര­ണ­ത്തി­ലു­ട­നീ­ളം സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­സം­ഭ­വ­വി­കാ­സ­ങ്ങ­ളു­ടെ സൂ­ച­ന­ക­ളു­ണ്ടു്. ‘സോ­ദ്ദേ­ശ്യ’സാ­ഹി­ത്യ­ത്തി­ന്റെ­യും ‘സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സാ­മൂ­ഹ്യ­പ്ര­തി­ബ­ദ്ധ­ത’യു­ടെ­യും ക­ണ­ക്കിൽ മാ­ക്സിം ഗോർ­ക്കി യുടെ ‘സാ­ഹി­ത്യ­കാ­രൻ ആരുടെ ചേ­രി­യിൽ?’ എന്ന ചോ­ദ്യം കേ­ര­ള­ത്തിൽ വ്യാ­പ­ക­മാ­യി ചർച്ച ചെ­യ്യു­ന്ന കാ­ല­മാ­ണ­തു്.

നാലു് അ­ധ്യാ­യ­മു­ള്ള ‘ആ­ന­വാ­രി­യും പൊൻ­കു­രി­ശും’ എന്ന ര­ച­ന­യി­ലെ മു­ഖ്യ­ക­ഥാ­പാ­ത്ര­ങ്ങൾ ക­ള്ള­ന്മാ­രാ­യ ആ­ന­വാ­രി രാ­മൻ­നാ­യ­രും പൊൻ­കു­രി­ശു തോ­മ­യു­മാ­ണു്. ചാണകം ക­ക്കാൻ ചെന്ന രാ­മൻ­നാ­യർ പാ­തി­ര­യ്ക്കു് ആ കൂ­മ്പാ­ര­മാ­ണു് എ­ന്നു് വി­ചാ­രി­ച്ചു് ആനയെ വാ­രി­യ­തോ­ടെ­യാ­ണു് അ­യാൾ­ക്കു് ‘ആ­ന­വാ­രി’ എ­ന്നു് പേരു വീ­ണ­തു്. ലോ­ക്ക­പ്പിൽ കി­ട­ക്കു­ന്ന ക­ള്ള­നാ­യ തോമ പാ­റാ­വു­കാ­രൻ പ­ളു­ങ്കൻ കൊ­ച്ചു­കു­ഞ്ഞി­ന്റെ സ­ഹാ­യ­ത്തോ­ടെ പാ­തി­ര­യ്ക്കു് പു­റ­ത്തി­റ­ങ്ങി പ­ള്ളി­യി­ലെ പൊൻ­കു­രി­ശു് മോ­ഷ്ടി­ച്ച­തോ­ടെ അ­യാൾ­ക്കു് ‘പൊൻ­കു­രി­ശ്’ എ­ന്നു് പേ­രാ­യി. അ­വ­രു­ടെ പലതരം ക­ള്ള­ത്ത­ര­ങ്ങ­ളു­ടെ­യും അ­മ­ളി­ക­ളു­ടെ­യും ആ­ഖ്യാ­ന­മാ­ണി­തു്.

ക­ള്ള­ന്മാ­രാ­യ രാ­മൻ­നാ­യ­രെ­യും തോ­മ­യെ­യും അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തു് ഇ­പ്ര­കാ­ര­മാ­ണു്: ഈ ലോകം ഇ­തി­ലു­ള്ള എ­ല്ലാ­വ­രു­ടേ­തു­മാ­ണു്. സ്വ­കാ­ര്യ ഉടമ നി­ഷി­ദ്ധം. ആർ­ക്കും ആ­രു­ടേ­തും എ­ടു­ക്കാം. ഇ­ങ്ങ­നെ­യു­ള്ള സ­മ­ത്വ­സു­ന്ദ­ര­മാ­യ ദർ­ശ­ന­മാ­ണു് ആ­ന­വാ­രി രാ­മൻ­നാ­യർ­ക്കും പൊൻ കു­രി­ശു­തോ­മ മുതൽ പേർ­ക്കു­മു­ള്ള­തു്. ആ­ന­വാ­രി­യും പൊൻ­കു­രി­ശും സ­ഖാ­ക്ക­ളാ­ണു്. (ഒ­ന്നാ­മ­ധ്യാ­യം)

ഇവിടെ ‘സ­ഖാ­ക്ക­ളാ­ണു്’ എ­ന്നു് പ­റ­ഞ്ഞ­തു് ഇ­ണ­പി­രി­യാ­ത്ത കൂ­ട്ടു­കാർ എന്ന അർ­ത്ഥ­ത്തി­ലാ­ണു്. ആ പ്ര­ത്യേ­ക പ­ദ­പ്ര­യോ­ഗ­ത്തി­ലൂ­ടെ ക­മ്യൂ­ണി­സ്റ്റു­പാർ­ട്ടി­യു­ടെ കൂടി സൂചന ല­ഭി­ക്കു­ന്നു.

ഈ വ­കു­പ്പി­ലെ ദീർ­ഘ­ര­ച­ന­യാ­ണു് പ­തി­നാ­ലു് അ­ധ്യാ­യ­മു­ള്ള ‘സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യൻ’. ആ­ന­വാ­രി രാ­മൻ­നാ­യർ, പൊൻ­കു­രി­ശ് തോമ, എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ്, തൊ­ര­പ്പൻ അവറാൻ, ഡ്രൈ­വ­റ് പ­പ്പു­ണ്ണി, ഒ­റ്റ­ക്ക­ണ്ണൻ പോ­ക്കർ, മണ്ടൻ മു­ത്ത­പ, മുഴയൻ നാണു മുതൽ പേരായ കാ­രി­ക്കേ­ച്ചർ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം അ­ധി­വ­സി­ക്കു­ന്ന വി­ചി­ത്ര­ദേ­ശ­മാ­ണു് ‘സ്ഥലം’. അ­തി­ന്നു പു­റ­ത്തു­ള്ള­തെ­ല്ലാം ‘വി­ദേ­ശം’ ആണു്. അ­വി­ട­ത്തെ ക­ഥാ­പാ­ത്ര­ങ്ങൾ നി­യ­മ­വാ­ഴ്ച­ക്കെ­തി­രാ­യി എ­ടു­ക്കു­ന്ന ഏതു പ­ണി­യും ‘സ്വാ­ത­ന്ത്ര്യ­സ­മ­രം’ ആണു്. സ­മാ­ധാ­ന­ത്തി­ന്നു വേ­ണ്ടി നി­ര­ന്ത­രം യു­ദ്ധം ചെ­യ്യു­ക­യാ­ണു് അ­വ­രു­ടെ പണി!

ഈ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് സ­മാ­ന­ത­കൾ പ­ല­തു­ണ്ടു്: തമാശ നി­റ­ഞ്ഞ വ­ട്ട­പ്പേ­രു­ക­ളി­ലാ­ണു് മി­ക്ക­വ­രും അ­റി­യ­പ്പെ­ടു­ന്ന­തു്. മി­ക്ക­വ­രും ക­ള്ള­ന്മാ­രോ കൊ­ല­പാ­ത­കി­ക­ളോ ത­ട്ടി­പ്പു­കാ­രോ ആണു്. അനേകം കു­റ്റ­കൃ­ത്യ­ങ്ങൾ ചെയ്ത കൊ­മ്പൻ ചേ­ന്ന­നാ­ണു് അ­വി­ട­ത്തെ ര­ക്ത­സാ­ക്ഷി. അ­യാ­ളു­ടെ ക­ഠാ­രി­യാ­ണു് അ­വി­ട­ത്തെ പൂ­ജാ­വ­സ്തു. ക­ണ്ട­മ്പ­റ­യൻ എന്നു പേരായ അ­വ­രു­ടെ ദി­വ്യൻ ക­ഞ്ചാ­വി­ന്റെ അ­ടി­മ­യാ­ണു്. വെ­ളി­പാ­ടി­ന്റെ ഭാ­ഷ­യിൽ മാ­ത്രം സം­സാ­രി­ക്കു­ന്ന ദി­വ്യൻ ‘ഹന്ത-​ന്ത-ന്ത്’ എന്നു പ­റ­ഞ്ഞാൽ ആ­രാ­ധ­ക­ന്മാർ അതു വ്യാ­ഖ്യാ­നി­ച്ചു് ‘അ­വി­ടെ­യു­ണ്ടു്’ എ­ന്നു് അർ­ത്ഥം മ­ന­സ്സി­ലാ­ക്കി­ക്ക­ള­യും!

ആ പൊ­ങ്ങ­ച്ച­ത്തി­ന്റെ മു­ഴു­പ്പു് നോ­ക്കൂ:

‘സൂ­ര്യ­ഭ­ഗ­വാ­നെ ലോ­ക­ത്തിൽ ആ­ദ്യ­മാ­യി ക­ണ്ടു­പി­ടി­ച്ച­തു് സ്ഥ­ല­വാ­സി­ക­ളാ­ണു്. ഇ­തു­പോ­ലെ ക്ഷൗ­ര­ക്ക­ത്തി, ഗൗ­ളി­ശാ­സ്ത്രം, തീയ്, കൂ­ടു­വി­ട്ടു കൂ­ടു­മാ­റൽ, മു­ച്ചീ­ട്ടു­ക­ളി, സ്വ­പ്ന­ശാ­സ്ത്രം, പാ­ച­ക­വി­ദ്യ, കോ­ഴി­പ്പോ­രു്, വെ­ള്ളം, കാ­ള­വ­ണ്ടി, ഗു­സ്തി, മ­ന്ത്ര­വാ­ദം, കഠാരി എ­ന്നി­തു­കൾ ആ­ദ്യ­മാ­യി ലോ­ക­ത്തിൽ ക­ണ്ടു­പി­ടി­ച്ച­തും സ്ഥ­ല­വാ­സി­കൾ തന്നെ. മുഴയൻ നാ­ണു­വി­ന്റെ അ­ഭി­പ്രാ­യ­ത്തിൽ സ്ഥ­ല­മാ­കു­ന്നു ലോ­ക­ത്തി­ന്റെ ന­ടു­മ­ധ്യം.’ (ഒ­ന്നാ­മ­ധ്യാ­യം)

സ്ഥ­ല­വാ­സി­ക­ളു­ടെ മ­നോ­ഭാ­വ­ത്തെ­പ്പ­റ്റി­യു­ള്ള ക­ഥാ­കാ­ര­ന്റെ നി­ന്ദാ­സ്തു­തി:

‘സ­മാ­ധാ­ന­ത്തി­നു വേ­ണ്ടി നി­ല­കൊ­ള്ളു­ന്ന ലോ­ക­ത്തി­ലെ ഏക ഭൂ­വി­ഭാ­ഗ­മാ­കു­ന്നു സാ­ക്ഷാൽ സ്ഥലം. സ­മാ­ധാ­ന­പ്രി­യ­രാ­കു­ന്നു സ്ഥ­ല­വാ­സി­കൾ. കൊ­ച്ചു പി­ച്ചാ­ത്തി, വലിയ മ­ട­ക്കു­ക­ത്തി, കൊ­ടു­വാൾ, വലിയ വെ­ട്ടു­ക­ത്തി, മു­ള­കു­പൊ­ടി, ഏ­റു­പ­ട­ക്കം, അ­ള്ളു്, ഇ­രു­മ്പു­വ­ടി, ഉലക്ക, കു­ന്തം, ആ­സി­ഡ്ബൾ­ബ്, ചാ­ട്ടു­ളി, ഗദ, ഇ­ടി­ക്ക­ട്ട, വാളു്, കഠാരി, ഗു­ണ്ടു്, വ­ടി­വാൾ, തോ­ക്കു­കൾ—എ­ല്ലാം സ­മാ­ധാ­ന­കാ­ര്യ­ങ്ങൾ­ക്കു മാ­ത്ര­മാ­ണു് സ്ഥ­ല­വാ­സി­കൾ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. എ­ലി­പ്പാ­ഷാ­ണ­വും സ­മാ­ധാ­ന­കാ­ര്യ­ങ്ങൾ­ക്കു­പ­യോ­ഗി­ക്കു­ന്നു. സ­മാ­ധാ­നം! സ­മാ­ധാ­നം! ഹാ ഹാ സ­മാ­ധാ­നം.’ (ഒ­ന്നാ­മ­ധ്യാ­യം)

സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യ­നാ­യ ക­ണ്ട­മ്പ­റ­യ­ന്റെ വി­വ­ര­ണ­മി­താ: ‘ഏകാകി. അ­ച്ഛ­നി­ല്ല. അ­മ്മ­യി­ല്ല. ഭാ­ര്യ­യു­മി­ല്ല. കു­ട്ടി­ക­ളി­ല്ല. ആ­രു­മി­ല്ല. വ­യ­സ്സു കുറെ അ­ധി­ക­മാ­യി. ചെ­വി­യും നന്നെ പ­തു­ക്കെ­യാ­ണു്. മുടി, താടി, മീശ—ഇ­തെ­ല്ലാം വളരെ നീ­ള­ത്തിൽ അനേകം പാ­മ്പു­ക­ളെ­പ്പോ­ലെ ചു­രു­ണ്ടു നീ­ണ്ടു വ­ള­ഞ്ഞു പു­ള­ഞ്ഞ­ങ്ങ­നെ കി­ട­ക്കു­ക­യാ­ണു്. ക­ണ്ണു­കൾ ര­ണ്ടും ചു­വ­ന്നു തു­റി­ച്ചു നിൽ­ക്കും. അ­ദ്ദേ­ഹ­ത്തി­ന്റെ യ­ഥാർ­ത്ഥ­നി­റം എ­ന്തെ­ന്നാർ­ക്കും അ­റി­ഞ്ഞു­കൂ­ടാ. ചെ­മ്മ­ണ്ണു്, ചാരം ഇ­തെ­ല്ലാം പൊ­തി­ഞ്ഞു്, ക­ഞ്ചാ­വി­ന്റെ ദർ­ശ­ന­വു­മാ­യി ഉ­പ്പു­മാ­ങ്ങ­യും ക­ടി­ച്ചു­തി­ന്നു്, അ­ങ്ങ­നെ ഇ­രി­ക്കും.’ (അ­ഞ്ചാ­മ­ധ്യാ­യം)

പൊ­ങ്ങ­ച്ച­ത്തി­ന്റെ­യും അ­ധി­കാ­ര­ഗർ­വ്വി­ന്റെ­യും താൻ­പോ­രി­മ­യു­ടെ­യും പേരിൽ എ­ന്തും ചെ­യ്യാൻ മ­ടി­ക്കാ­ത്ത­വ­രു­ടെ സമൂഹം. ആ ചെ­യ്യു­ന്ന­തൊ­ക്കെ ധർ­മ്മം ആ­ണെ­ന്നു് വ്യാ­ഖ്യാ­നം! ഭിന്ന മ­ത­സ­മൂ­ഹ­ങ്ങ­ളി­ലെ പു­രോ­ഹി­ത­ന്മാ­രും നേ­താ­ക്ക­ന്മാ­രും അ­നു­യാ­യി­ക­ളെ അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളി­ലും അ­നാ­ചാ­ര­ങ്ങ­ളി­ലും ഉ­റ­പ്പി­ച്ചു­നിർ­ത്തു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ഇവിടെ വ­ര­ച്ചു വെ­ച്ചി­ട്ടു­ണ്ടു്. സ്ഥ­ല­ത്തു് വസൂരി വ­രു­ന്ന­തി­നെ തടയാൻ മു­സ്ലീം­ക­ളും കോളറ വ­രു­ന്ന­തി­നെ തടയാൻ ക്രി­സ്ത്യാ­നി­ക­ളും പണവും അ­ധ്വാ­ന­വും ചെ­ല­വാ­ക്കി ന­ട­ത്തു­ന്ന അ­നു­ഷ്ഠാ­ന­ങ്ങൾ പ­ല­തു­ണ്ടു്. എ­ന്നി­ട്ടോ?

‘വ­സൂ­രി­യു­ടെ­യും കോ­ള­റ­യു­ടെ­യും കാ­ല­ത്തു് കുറെ അധികം ആളുകൾ മ­രി­ക്കും. മരണം എ­പ്പോ­ഴു­മു­ണ്ട­ല്ലോ. അ­രി­യെ­ത്തു­മ്പോൾ മ­രി­ക്കും! ദൈവം ത­മ്പു­രാൻ വി­ളി­ക്കു­മ്പോൾ അങ്ങു പോകണം. അ­ത്രേ­യു­ള്ളൂ.’ (ആ­റാ­മ­ധ്യാ­യം)

ജനകീയ മു­ന്നേ­റ്റ­ങ്ങ­ളു­ടെ വി­ജ­യ­ത്തി­ന്റെ കഥ നോ­ക്കൂ:

‘സ്ഥ­ല­ത്തെ ജ­ന­സം­ഖ്യ ര­ണ്ടാ­യി­ര­ത്തി ഇ­രു­നൂ­റ്റി­പ്പ­ന്ത്ര­ണ്ടു്. ആ നി­ല­യ്ക്കു് സ്ഥ­ല­ത്തു് നി­ന്നും ഒരു ല­ക്ഷ­ത്തി­ത്തൊ­ണ്ണൂ­റ്റി­യൊ­രാ­യി­ര­ത്തി അ­ഞ്ഞൂ­റ്റി­മൂ­ന്നു് ഒ­പ്പെ­ങ്കി­ലും ശേ­ഖ­രി­ക്കാൻ ക­ഴി­ഞ്ഞ­തു് വലിയ ജനകീയ നേ­ട്ടം ത­ന്നെ­യാ­ണു്.’ (പ­തി­മൂ­ന്നാ­മ­ധ്യാ­യം)

‘വി­ശ്വ­വി­ഖ്യാ­ത­മാ­യ മൂ­ക്കു്’ എന്ന കഥയിൽ നി­ര­ക്ഷ­ര­നും ദ­രി­ദ്ര­നു­മാ­യ ഒരു കു­ശി­നി­ക്കാ­ര­ന്റെ മൂ­ക്കു് ഒരു ദിവസം നീളം വെ­ച്ച­താ­ണു് പ്ര­മേ­യം—അതു് വായും ക­ഴി­ഞ്ഞു് താടി വരെ നീ­ണ്ടു കി­ട­ക്കു­ക­യാ­ണു്! അതോടെ ആ അ­രി­വെ­പ്പു­കാ­ര­നെ ജോ­ലി­യിൽ നി­ന്നു് പി­രി­ച്ചു­വി­ട്ടു. പക്ഷേ, അയാൾ പ­ട്ടി­ണി കി­ട­ക്കു­ന്ന ചെ­റ്റ­ക്കു­ടി­ലിൽ മൂ­ക്കു് കാണാൻ ആ­ളു­ക­ളെ­ത്തി. ആൾ­ത്തി­ര­ക്കു് കൂ­ടി­യ­പ്പോൾ കാണാൻ വ­ന്ന­വ­രിൽ നി­ന്നു് മൂ­ക്ക­ന്റെ അ­മ്മ­ക്കു് പണം കി­ട്ടി. അയാൾ ല­ക്ഷ­പ്ര­ഭു­വാ­യി, അ­തി­പ്ര­ശ­സ്ത­നാ­യി, സു­ന്ദ­രി­കൾ അയാളെ പ്രേ­മി­ച്ചു, സർ­ക്കാർ മൂ­ക്ക­ന്നു് ബ­ഹു­മ­തി­കൾ കൊ­ടു­ത്തു. എ­ഴു­ത്തു­കാർ മൂ­ക്ക­നെ­പ്പ­റ്റി പു­സ്ത­ക­ങ്ങൾ എഴുതി. പാർ­ട്ടി­കൾ അയാളെ സ്വ­ന്ത­മാ­ക്കാൻ മ­ത്സ­രി­ച്ചു. ആ­യി­ട­ക്കു് ആ മൂ­ക്കു് ഒ­റി­ജി­നൽ അല്ല എ­ന്നും റബ്ബർ മൂ­ക്കാ­ണു് എ­ന്നും വാർ­ത്ത പ­ര­ന്ന­തു് വലിയ പു­ക്കാ­റാ­യി. ഗ­വ­ണ്മെ­ന്റ് മൂ­ക്കു് പ­രി­ശോ­ധി­ച്ചു് അതു് ഒ­റി­ജി­നൽ ആണു് എ­ന്നു് ക­ണ്ടെ­ത്തി. തർ­ക്കം ഇ­പ്പോ­ഴും തീർ­ന്നി­ട്ടി­ല്ല. ആ വകയിൽ ഗ­വ­ണ്മെ­ന്റ് രാ­ജി­വെ­ക്ക­ണം എന്നു പ­റ­ഞ്ഞു് ചില പാർ­ട്ടി­ക്കാർ കലാപം ന­ട­ത്തു­ന്നു­ണ്ടു്!

മൂ­ക്ക­ന്റെ കഥ ഇ­ക്കാ­ല­ത്തെ രാ­ഷ്ട്രീ­യ­ക്കാ­രെ­യും ബു­ദ്ധി­ജീ­വി­ക­ളെ­യും സാ­ഹി­ത്യ­കാ­ര­ന്മാ­രെ­യും മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രെ­യും പ­രി­ഹ­സി­ച്ചു­കൊ­ല്ലു­ന്നു­ണ്ടു്. എ­ന്തെ­ങ്കി­ലും ഒ­ന്നു് കേ­ട്ടാൽ മു­ന്നും പി­ന്നും ആ­ലോ­ചി­ക്കാ­തെ ആരവം ഉ­യർ­ത്തി അ­തി­ന്റെ പി­ന്നാ­ലെ പാ­യു­ന്ന ‘മ­ണ്ട­ക്കൂ­ട്ട­മാ­യ’ ജനം ആണു് ക­ഥ­യി­ലെ മുഖ്യ ക­ഥാ­പാ­ത്രം—ന­മ്മു­ടെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ­രി­മി­തി­ക­ളെ­യും പൊ­ള്ള­ത്ത­ര­ങ്ങ­ളെ­യും ചൂ­ണ്ടി­ക്കാ­ട്ടി ചി­രി­ക്കു­ന്ന രചന.

ബ­ഷീ­റി­ന്റെ ജ­ന്മ­ദേ­ശ­മാ­യ ത­ല­യോ­ല­പ്പ­റ­മ്പി­ലെ ച­ന്ത­യു­ടെ ഭൂ­മി­ശാ­സ്ത്രം ഉ­പ­യോ­ഗി­ച്ചാ­ണു് ‘സ്ഥലം’ അ­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. അ­വി­ട­ത്തെ മൂ­വാ­റ്റു­പു­ഴ­യാ­റും മീൻ­മാർ­ക്ക­റ്റും പോ­ലീ­സ്സ്റ്റേ­ഷ­നും ചാ­യ­പ്പീ­ടി­ക­യും നി­ര­ത്തും ക്രി­സ്ത്യൻ­പ­ള്ളി­യും മു­സ്ലീം­പ­ള്ളി­യു­മെ­ല്ലാം ഇവിടെ എ­ഴു­ന്നു­നിൽ­പു­ണ്ടു്. എ­ങ്കി­ലും, വി­ദേ­ശ­ഭ­ര­ണ­ത്തി­ന്നെ­തി­രാ­യി പൊ­രു­തു­ക­യും ജ­നാ­ധി­പ­ത്യ­ത്തി­ലേ­യ്ക്കു കു­തി­ക്കു­ക­യും ചെ­യ്യു­ന്ന ഇ­ന്ത്യ ത­ന്നെ­യാ­ണു് ഈ ‘സ്ഥലം’. ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ പല ഘ­ട്ട­ങ്ങ­ളും ഇ­വി­ട­ത്തെ രാ­ഷ്ട്രീ­യ­പാർ­ട്ടി­ക­ളു­ടെ പല മു­ഖ­ങ്ങ­ളും സ്വ­ന്തം വേ­ഷ­ത്തി­ലോ, പ്ര­ച്ഛ­ന്ന­രൂ­പ­ത്തി­ലോ ഈ തു­ടർ­ക്ക­ഥ­യിൽ വ­രു­ന്നു­ണ്ടു്.

രാ­ഷ്ട്രീ­യ­പ­രി­ഹാ­സം (പൊ­ളി­റ്റി­ക്കൽ സ­റ്റ­യർ) എന്നു വി­ളി­ക്കാ­വു­ന്ന ഈ ര­ച­ന­ക­ളെ ‘ച­രി­ത്രം’ എ­ന്നാ­ണു് ബഷീർ വി­ളി­ക്കു­ന്ന­തു്. ക­ഥ­ക­ളിൽ ഒരു ക­ഥാ­പാ­ത്ര­മാ­യി, ക­ള്ള­ന്മാ­രു­ടെ ഉറ്റ സു­ഹൃ­ത്താ­യി ബ­ഷീ­റും ഉ­ണ്ടു്. സ്വയം വി­ളി­ക്കു­ന്ന­തു് ‘ഞാൻ’ എ­ന്ന­ല്ല, ‘വി­നീ­ത­നാ­യ ഈ ച­രി­ത്ര­കാ­രൻ’ എ­ന്നാ­ണു്. വാ­യ­ന­ക്കാ­രു­ടെ വി­ശേ­ഷ­ണം ‘ച­രി­ത്ര­വി­ദ്യാർ­ത്ഥി­കൾ’ എ­ന്നും.

ഈ രചനകൾ വാ­യി­ക്കാ­ത്ത മ­ല­യാ­ളി­കൾ­ക്കു കൂടി ഇ­വി­ട­ത്തെ ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­റി­യാം. ആ­ന­വാ­രി രാ­മൻ­നാ­യർ, പൊൻ­കു­രി­ശു് തോമ, എ­ട്ടു­കാ­ലി മ­മ്മൂ­ഞ്ഞ്, ഒ­റ്റ­ക്ക­ണ്ണൻ പോ­ക്ക­ര്, മണ്ടൻ മു­ത്ത­പ മു­ത­ലാ­യ പാ­ത്ര­നാ­മ­ങ്ങൾ മ­ല­യാ­ള­ശൈ­ലി­യു­ടെ ഭാ­ഗ­മാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു—ആളുകൾ പ്ര­സം­ഗ­ത്തി­ലും വർ­ത്ത­മാ­ന­ത്തി­ലും എ­ഴു­ത്തി­ലും അവ ധാ­രാ­ളം ഉ­പ­യോ­ഗി­ക്കു­ന്നു. ‘സ്ഥ­ല­ത്തെ പ്ര­ധാ­ന ദി­വ്യൻ’, ‘സ്ഥലം’, ‘വി­ശ്വ­വി­ഖ്യാ­തം’ തു­ട­ങ്ങി­യ പ്ര­യോ­ഗ­ങ്ങ­ളു­ടെ­യും സ്ഥി­തി ഇ­തു­ത­ന്നെ. ക­ള്ള­നാ­യ തോ­മ­യു­ടെ ‘കർ­ത്താ­വാ­യ യേ­ശു­മി­ശി­ഹാ­ത­മ്പു­രാ­നെ ക്രൂ­ശി­ച്ച­തു് മ­ര­ക്കു­രി­ശി­ല­ല്ലേ, പ­ള്ളി­ക്കെ­ന്തി­നാ പൊൻ കു­രി­ശ്?’ എന്ന ആ­ഴ­മേ­റി­യ ചോ­ദ്യ­ത്തി­നു് നല്ല പ്ര­ചാ­ര­മു­ണ്ടു്.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Thudarkkadhakal (ml: തു­ടർ­ക്ക­ഥ­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Thudarkkadhakal, എം. എൻ. കാ­ര­ശ്ശേ­രി, തു­ടർ­ക്ക­ഥ­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 29, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Grandfather Telling a Story, a painting by Albert Anker (1831–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.