SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/An_Old_Man_Reading.jpg
An Old Man Reading, a painting by Willem van Mieris (1662–1747).
ആ­ധു­നി­കോ­ത്ത­ര­കാ­ല­ത്തെ വാ­മൊ­ഴി
എം. എൻ. കാ­ര­ശ്ശേ­രി

സ­മ്പ­ന്ന­വും സൗ­ക­ര്യ­പൂർ­ണ്ണ­വു­മാ­യ ഇ­ന്ന­ത്തെ മ­ല­യാ­ളി ജീ­വി­തം രൂ­പ­പ്പെ­ടു­ത്തു­ന്ന­തിൽ യ­ന്ത്ര­ങ്ങൾ­ക്കും സാ­ങ്കേ­തി­ക­വി­ദ്യ­കൾ­ക്കും വലിയ പ­ങ്കു­ണ്ടു്. ഈ പുതിയ സാ­ഹ­ച­ര്യ­ത്തി­ന്റെ ഫ­ല­ങ്ങ­ളി­ലൊ­ന്നാ­യി ഉ­രു­ത്തി­രി­ഞ്ഞു­വ­രു­ന്ന മാ­ദ്ധ്യ­മ­വ­ത്ക്ക­ര­ണം ന­മ്മു­ടെ വാ­മൊ­ഴി­യെ അ­വ­ഗ­ണി­ക്കു­ക­യും വ­ര­മൊ­ഴി­ക്കു് അ­നർ­ഹ­മാ­യ സ്ഥാ­നം കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു എ­ന്നു് പല ഭാ­ഗ­ത്തു­നി­ന്നും പരാതി ഉ­യ­രു­ന്നു­ണ്ടു്. സ­മൂ­ഹ­ത്തി­ലെ വി­വി­ധ­വി­ഭാ­ഗം ജ­ന­ങ്ങ­ളു­ടെ വാ­മൊ­ഴി­യെ പത്രം, സിനിമ, ടെ­ലി­വി­ഷൻ മു­ത­ലാ­യ മാ­ദ്ധ്യ­മ­ങ്ങൾ സ്വാ­ധീ­നി­ക്കു­ന്നു­ണ്ടു് എ­ന്ന­തു് സ­ത്യ­മാ­ണു്. അതു മാ­ത്ര­മാ­ണോ സത്യം? പുതിയ ജീ­വി­തം ന­മ്മു­ടെ വാ­മൊ­ഴി­യോ­ടു് പെ­രു­മാ­റു­ന്ന­തെ­ങ്ങ­നെ­യാ­ണു്?

‘സാ­മാ­ന്യ­വ്യ­വ­ഹാ­രം’, ‘വി­ശേ­ഷ­വ്യ­വ­ഹാ­രം’ എ­ന്നു് ഭാ­ഷ­യു­ടെ ആ­വി­ഷ്കാ­ര­ത്തി­നു് വ്യ­ത്യ­സ്ത ത­ല­ങ്ങ­ളു­ണ്ടെ­ന്നു് ക­ണ്ടെ­ത്തി­യ­തു് ആ­രാ­ണു് എ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ആ വ്യ­ത്യാ­സ­ത്തെ വി­ശ­ക­ല­നം ചെ­യ്തു­കൊ­ണ്ടു് ഇ­പ്പ­റ­ഞ്ഞ പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന ഏ­റ്റ­വും പഴയ സാ­ഹ­ച­ര്യം എന്റെ അ­റി­വി­ലു­ള്ള­തു് പ­തി­നാ­ലാം നൂ­റ്റാ­ണ്ടി­ലെ ര­ച­ന­യാ­യി ക­ണ­ക്കാ­ക്കി വ­രു­ന്ന ലീ­ലാ­തി­ല­ക­ത്തി­ന്റെ ‘വൃ­ത്തി’യി­ലാ­ണു്. മ­ണി­പ്ര­വാ­ള­ത്തി­ന്റെ ല­ക്ഷ­ണം ക­ണ്ടെ­ത്തു­ന്ന­തി­ലൂ­ടെ സാ­ഹി­ത്യ­ത്തി­ന്റെ സ്വ­ഭാ­വം നിർ­ണ്ണ­യി­ക്കു­വാൻ ഉ­ത്സാ­ഹി­ക്കു­ന്ന ആ പ്രാ­ചീ­ന നി­രൂ­പ­ണ­പു­സ്ത­കം വാ­മൊ­ഴി സാ­മാ­ന്യ­വ്യ­വ­ഹാ­ര­ത്തി­നേ കൊ­ള്ളൂ. സാ­ഹി­ത്യ­ര­ച­ന മു­ത­ലാ­യ വി­ശേ­ഷ­വ്യ­വ­ഹാ­ര­ത്തി­നു് വ­ര­മൊ­ഴി­ത­ന്നെ വേണം എ­ന്നു് നി­ഷ്കർ­ഷി­ക്കു­ന്നു­ണ്ടു്.

images/AR_Raja_Raja_Varma.jpg
എ. ആർ. രാ­ജ­രാ­ജ­വർ­മ്മ

എ. ആർ. രാ­ജ­രാ­ജ­വർ­മ്മ (1863–1918) യുടെ അ­ല­ങ്കാ­ര­ശാ­സ്ത്ര­ഗ്ര­ന്ഥ­മാ­യ ഭാ­ഷാ­ഭൂ­ഷ­ണ (1902)-​ത്തിൽ ഗ്രാ­മ്യ­പ­ദ­ങ്ങൾ­ക്കു് ക­വി­ത­യിൽ വി­ല­ക്കു ക­ല്പി­ച്ച­തു കാണാം. ഗ്രാ­മ്യ­ത്തി­ന്റെ കു­ഴ­പ്പം വാ­മൊ­ഴി­യാ­ണു് എ­ന്ന­തു­ത­ന്നെ. അ­തി­നു് അവിടെ ഉ­ദാ­ഹ­രി­ച്ച പ­ദ­ങ്ങൾ ‘ക­ഷ­ണി­പ്പി­ക്കു­ക’, ‘വെ­ച്ച­ടി­ച്ചു’ മു­ത­ലാ­യ­വ­യാ­ണു്.

images/Ek_nayanar.jpg
ഇ. കെ. നാ­യ­നാർ

സാ­ഹി­ത്യ­ച­രി­ത്രം ഒന്നു മ­റി­ച്ചു­നോ­ക്കി­യാ­ല­റി­യാം, വി­ശേ­ഷ­വ്യ­വ­ഹാ­ര­ങ്ങ­ളിൽ എ­ത്ര­യോ നൂ­റ്റാ­ണ്ടു­കാ­ലം വാ­മൊ­ഴി­ക്കു് തീ­ണ്ടാ­പ്പാ­ട­ക­ലെ നിൽ­ക്കേ­ണ്ടി­വ­ന്നു. അ­ത്ത­രം പ­ദ­ങ്ങൾ­ക്കു് വി­ല­ക്കി­ല്ലാ­ത്ത നാടൻ സാ­ഹി­ത്യ­ത്തി­ന്റെ ഗ­തി­യും അ­താ­യി­രു­ന്നു. സാ­ക്ഷ­ര­നും സ­വർ­ണ്ണ­നും സ­മ്പ­ന്ന­നും ആയ ‘അ­ധി­കാ­രി’യുടെ ഭാ­ഷ­യോ­ടു് അ­ടു­ത്തു­നി­ന്നി­രു­ന്ന­തു് വ­ര­മൊ­ഴി­യാ­ണ­ല്ലോ.

images/P_Seethi_Haji.png
പി. സീ­തി­ഹാ­ജി

വി­ദേ­ശാ­ധി­പ­ത്യം, രാ­ജാ­ധി­പ­ത്യം, ജാ­തി­ഘ­ട­ന, ജന്മി–കു­ടി­യാൻ വ്യ­വ­സ്ഥ മു­ത­ലാ­യ­വ­യ്ക്കെ­തി­രാ­യ ജ­ന­മു­ന്നേ­റ്റം വ­ഴി­യാ­ണു് വാ­മൊ­ഴി വി­ശേ­ഷ­വ്യ­വ­ഹാ­ര­ങ്ങ­ളി­ലേ­ക്കു് ക­ട­ന്നു­വ­രാൻ തു­ട­ങ്ങി­യ­തു്. ചില മാ­തൃ­ക­കൾ:

  1. രാ­ഷ്ട്രീ­യ­നേ­താ­ക്ക­ന്മാ­രു­ടെ പ്ര­സം­ഗ­ങ്ങൾ മി­ക്ക­സ­മ­യ­ത്തും വാ­മൊ­ഴി­യു­ടെ സം­വേ­ദ­ന­ശ­ക്തി ഉ­യർ­ത്തി­പ്പി­ടി­ക്കും. ഇ. കെ. നാ­യ­നാർ, ടി. കെ. ഹംസ, പി. സീ­തി­ഹാ­ജി തു­ട­ങ്ങി­യ­വ­രു­ടെ പ്ര­സം­ഗ­ങ്ങൾ ഓർ­ത്തു­നോ­ക്കു­ക.
  2. ദേ­ശീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ വ­ഴി­ക്കു വന്ന എ­ഴു­ത്തു­കാ­രും അവർ രൂപം കൊ­ടു­ത്ത പു­രോ­ഗ­മ­ന­സാ­ഹി­ത്യ പ്ര­സ്ഥാ­ന­വും ഭി­ന്ന­ത­രം ര­ച­ന­ക­ളിൽ വാ­മൊ­ഴി­യു­ടെ വൈ­കാ­രി­ക­താ­ശേ­ഷി­യെ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. തകഴി, ബഷീർ, പൊൻ­കു­ന്നം വർ­ക്കി മു­ത­ലാ­യ­വ­രു­ടെ കൃ­തി­കൾ ഓർ­ത്തു­നോ­ക്കു­ക.
  3. രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­ത്തി­ന്റെ­യും സാ­മൂ­ഹ്യ­പ­രി­ഷ്ക­ര­ണ­ത്തി­ന്റെ­യും ഭാ­ഗ­മാ­യി പി­റ­വി­യെ­ടു­ക്കു­ന്ന സി­നി­മ­ക­ളി­ലും നാ­ട­ക­ങ്ങ­ളി­ലും സാ­ധാ­ര­ണ­ക്കാ­രു­ടെ ജീ­വി­തം അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് സം­ഭാ­ഷ­ണ­ത്തി­ലാ­ണു്. അ­താ­യ­തു് വാ­മൊ­ഴി­യി­ലാ­ണു്.
images/Ponkunnam_Varkey.jpg
പൊൻ­കു­ന്നം വർ­ക്കി

അ­ര­നൂ­റ്റാ­ണ്ടു മു­മ്പു് പു­റ­പ്പെ­ട്ട ‘നീ­ല­ക്കു­യിൽ’ എന്ന സി­നി­മ­യി­ലെ നായിക അ­ടി­യാ­ള ജാ­തി­ക്കാ­രി­യാ­ണു്. അവർ സ്വ­ന്തം പാ­ര­മ്പ­ര്യ­ത്തി­നും ചു­റ്റു­പാ­ടി­നും ചേർ­ന്ന­മ­ട്ടി­ലാ­ണു് വർ­ത്ത­മാ­നം പ­റ­യു­ന്ന­തു്. തോ­പ്പിൽ ഭാസി, കെ. പി. എ. സി.-​ക്കുവേണ്ടി ഒ­രു­ക്കി­യ ‘നി­ങ്ങ­ളെ­ന്നെ ക­മ്മ്യൂ­ണി­സ്റ്റാ­ക്കി’ എന്ന നാ­ട­ക­ത്തി­ന്റെ സ്ഥി­തി­യും വ്യ­ത്യ­സ്ത­മ­ല്ല.

images/Thoppil_Bhasi.jpg
തോ­പ്പിൽ ഭാസി

പദ്യം മാ­ത്ര­മാ­ണു് സാ­ഹി­ത്യം എന്ന ആ­ന്ധ്യ­ത്തിൽ­നി­ന്നു് ഗ­ദ്യ­വും സാ­ഹി­ത്യ­മാ­ണു് എന്ന തി­രി­ച്ച­റി­വി­ലേ­ക്കു് നമ്മൾ കേ­ര­ളീ­യർ ഉ­ണർ­ന്നു­തു­ട­ങ്ങു­ന്ന സ­ന്ദർ­ഭ­മാ­ണ­തു്. കേസരി എ. ബാ­ല­കൃ­ഷ്ണ­പി­ള്ള ന­മ്മു­ടെ ഗ­ദ്യ­ക­ഥാ­കാ­ര­ന്മാ­രെ മ­ഹാ­ക­വി തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള എ­ന്നും മ­ഹാ­ക­വി വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ എന്നു വി­ളി­ച്ചു­തു­ട­ങ്ങു­ന്ന കാലം. ബഷീർ എഴുതി: ‘ഞാൻ ജ­ന്മ­നാ ക­വി­യാ­ണു്. പി­ന്നെ ഗ­ദ്യ­ത്തിൽ എ­ഴു­തു­ന്നു എ­ന്നു­മാ­ത്രം. ആളുകൾ വർ­ത്ത­മാ­നം പ­റ­യു­ന്ന­തും കു­ളി­ക്കു­ന്ന­തും ഊ­ണു­ക­ഴി­ക്കു­ന്ന­തും പ്രേ­മി­ക്കു­ന്ന­തും പ്ര­സ­വി­ക്കു­ന്ന­തും ഒക്കെ ഗ­ദ്യ­ത്തി­ലാ­ണ­ല്ലോ.’

തൊ­ഴി­ലാ­ളി­കൾ­ക്കും അ­ധഃ­കൃ­തർ­ക്കും അ­യി­ത്ത­ജാ­തി­ക്കാർ­ക്കും ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കും സ്ത്രീ­കൾ­ക്കും സാ­ഹി­ത്യ­ത്തിൽ സ്ഥലം അ­നു­വ­ദി­ക്കു­ന്ന­തു് അ­വ­രു­ടെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ കൂടെ ആ വാ­മൊ­ഴി കൂടി രേ­ഖ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു്. അ­ങ്ങ­നെ­യാ­ണു് ഭാ­ഷ­യു­ടെ ജ­നാ­ധി­പ­ത്യ­വ­ത്ക­ര­ണം സാ­ദ്ധ്യ­മാ­കു­ന്ന­തു്. വാ­മൊ­ഴി­ക്കു് പ്രാ­ധാ­ന്യം നൽ­കു­വാൻ ശേ­ഷി­യു­ള്ള­തു് പ­ദ്യ­ത്തെ­ക്കാൾ ഗ­ദ്യ­ത്തി­നാ­ണു്. സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ കാണാം, ന­മ്മു­ടെ ജ­നാ­ധി­പ­ത്യം മു­ന്നേ­റു­ന്ന­തു് ഗ­ദ്യ­ത്തി­നും വാ­മൊ­ഴി­ക്കും കൂ­ടു­തൽ­ക്കൂ­ടു­തൽ ഇടം നൽ­കി­ക്കൊ­ണ്ടാ­ണു്.

images/Kanayi_Kunhiraman.jpg
കാ­നാ­യി കു­ഞ്ഞി­രാ­മൻ

അ­ധി­കാ­രി­വർ­ഗ്ഗം വാ­ഴ്ച­കൊ­ള്ളു­ന്ന ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ന്റെ ക­ഥ­യാ­ണു് രാ­ജ്യ­ത്തി­ന്റെ ച­രി­ത്രം എന്ന കാ­ഴ്ച­പ്പാ­ടു് രാ­ജാ­ധി­പ­ത്യ കാ­ല­ത്തി­ന്റേ­താ­ണു്. അ­ന്നൊ­ക്കെ രാ­ജാ­വി­ന്റെ ച­രി­ത്രം ത­ന്നെ­യാ­ണു് രാ­ജ്യ­ത്തി­ന്റെ­യും ച­രി­ത്രം. അതു് രേ­ഖ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു, ആ­സ്ഥാ­ന­ച­രി­ത്ര­കാ­ര­ന്മാ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്തം. ചെ­റു­തും വ­ലു­തു­മാ­യ അനേകം പ്ര­ദേ­ശ­ങ്ങൾ കൂ­ടി­ച്ചേർ­ന്ന­താ­ണു് രാ­ജ്യം. അ­തു­കൊ­ണ്ടു­ത­ന്നെ അനേകം പ്രാ­ദേ­ശി­ക­ച­രി­ത്ര­ങ്ങ­ളു­ടെ സാ­ക­ല്യ­മാ­യി­രി­ക്ക­ണം രാ­ജ്യ­ച­രി­ത്രം എ­ന്ന­താ­ണു് ഇ­ന്ന­ത്തെ ജ­നാ­ധി­പ­ത്യ­വ്യ­വ­സ്ഥ ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന സ­ങ്ക­ല്പം. കേ­ര­ള­ത്തി­ന്റെ ച­രി­ത്രം അ­ധി­കാ­രി­കൾ താ­മ­സി­ക്കു­ന്ന ത­ല­സ്ഥാ­ന­മാ­യ തി­രു­വ­ന­ന്ത­പു­ര­ത്ത് ഭ­ര­ണ­കാ­ര്യാ­ല­യ­ങ്ങ­ളിൽ സൂ­ക്ഷി­ച്ചു­വെ­ച്ചു് ‘റി­ക്കാ­ഡു­ക­ളിൽ’ രേ­ഖ­പ്പെ­ട്ടു­കി­ട­ക്കു­ന്ന­തു മാ­ത്ര­മ­ല്ല എ­ന്നും അതു് സം­സ്ഥാ­ന­ത്തി­ലെ സാ­ധാ­ര­ണ ജ­ന­ങ്ങൾ ക­ഴി­ഞ്ഞു­കൂ­ടു­ന്ന ഗ്രാ­മ­പ­ഞ്ചാ­യ­ത്തു­ക­ളു­ടെ­യും മു­നി­സി­പ്പാ­ലി­റ്റി­ക­ളു­ടെ­യും കോർ­പ്പ­റേ­ഷ­നു­ക­ളു­ടെ­യും പ്രാ­ദേ­ശി­ക ച­രി­ത്ര­ങ്ങൾ ഒ­രു­മി­ച്ചു­ചേ­രു­മ്പോൾ രൂ­പം­കൊ­ള്ളു­ന്ന­തു­കൂ­ടി­യാ­ണു് എ­ന്നും ഉള്ള തി­രി­ച്ച­റി­വു് ഉ­ദാ­ഹ­ര­ണം. രാ­ജ്യ­ത്തി­ന്റെ ച­രി­ത്രം ജ­ന­ങ്ങ­ളു­ടെ ച­രി­ത്ര­മാ­ണു്. താ­ജ്മ­ഹ­ലി­ന്റെ ച­രി­ത്രം ഷാ­ജ­ഹാ­നിൽ ആ­രം­ഭി­ക്കു­ക­യും ആ മു­ഗൾ­ച­ക്ര­വർ­ത്തി­യിൽ­ത്ത­ന്നെ അ­വ­സാ­നി­ക്കു­ക­യും ചെ­യ്യു­ന്നു. ലോ­ക­ത്തി­ലെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ ആ സൗധം തന്റെ ഉ­ന്ന­ത­മാ­യ സർ­ഗ്ഗ­ശേ­ഷി­കൊ­ണ്ടു് ആദ്യം ഉ­യർ­ത്തി­യ ശി­ല്പി ഉ­സ്താ­ദ് ഈസ യുടെ മഹനീയ നാ­മ­ധേ­യം ഏതു ച­രി­ത്ര­ത്തി­ലു­ണ്ടു്? മ­ല­മ്പു­ഴ­യി­ലെ പൂ­ങ്കാ­വ­ന­ത്തിൽ സു­ഖാ­ല­സ്യ­ത്താൽ അ­ട­ഞ്ഞു­പോ­യ ക­ണ്ണു­ക­ളാ­യി നി­ല­ത്തു് കാലും നീ­ട്ടി­യി­രി­ക്കു­ന്ന ന­ഗ്ന­സു­ന്ദ­രി­യു­ടെ ശി­ല്പം സ്ഥാ­പി­ക്കു­ന്ന കാ­ല­ത്തെ സം­സ്ഥാ­ന മു­ഖ്യ­മ­ന്ത്രി ആ­രാ­ണു് എ­ന്നു് ആർ­ക്ക­റി­യാം? ‘യക്ഷി’ എന്നു പേരായ ആ ക­ലാ­ശി­ല്പം കാ­നാ­യി കു­ഞ്ഞി­രാ­മൻ എന്നു പേരായ ക­ലാ­കാ­ര­ന്റേ­താ­ണു് എ­ന്നു് ന­മു­ക്ക­റി­യാം. കല രാ­ജാ­ധി­പ­ത്യ­ത്തി­ന്റെ കാ­ല­ത്തു് പണം മു­ട­ക്കി­യ അ­ധി­കാ­രി­യു­ടേ­താ­ണു്; ജ­നാ­ധി­പ­ത്യ­ത്തി­ന്റെ കാ­ല­ത്തു് സർ­ഗ്ഗ­ശേ­ഷി മു­ട­ക്കി­യ ക­ലാ­കാ­ര­ന്റേ­തും.

images/Yakshi-kanai.jpg
യക്ഷി

ഇവിടെ വി­ശ­ദീ­ക­രി­ച്ചു­പ­റ­ഞ്ഞ­തിൽ­നി­ന്നു് വ്യ­ക്ത­മാ­വും പോലെ, ദേ­ശ­ച­രി­ത്രം രാ­ജ­ഭ­ര­ണ­കാ­ല­ത്തു് രാ­ജാ­വി­ന്റേ­തും ജ­ന­താ­ഭ­ര­ണ­കാ­ല­ത്തു് ജ­ന­ങ്ങ­ളു­ടേ­തു­മാ­ണു്. രാ­ജാ­വി­ന്റെ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­വെ­ച്ചി­ട്ടു­ണ്ടു്. ജ­ന­ങ്ങ­ളു­ടെ ച­രി­ത്രം ആരും എ­വി­ടെ­യും എ­ഴു­തി­വെ­ച്ചി­ട്ടി­ല്ല. അ­തെ­ങ്ങ­നെ കി­ട്ടും?

ജ­ന­ച­രി­ത്ര­മു­ള്ള­തു് ഓർ­മ്മ­ക­ളി­ലാ­ണു്. നാ­ടൻ­ക­ഥ, നാ­ടൻ­പാ­ട്ടു്, ക­ട­ങ്ക­ഥ, പ­ഴ­ഞ്ചൊ­ല്ലു്, ഐ­തി­ഹ്യം, തമാശ മു­ത­ലാ­യ വാ­മൊ­ഴി­ക­ളിൽ അവയിൽ പലതും അ­ട­യാ­ള­പ്പെ­ട്ടു­കി­ട­പ്പു­ണ്ടു്. ത­ല­മു­റ­ക­ളാ­യി കൈ­മാ­റി­വ­രു­ന്ന കേ­ട്ടു­കേൾ­വി­ക­ളി­ലും ആ ച­രി­ത്ര­മു­ണ്ടു്. ച­രി­ത്രം രാ­ജാ­വു് വ­ര­മൊ­ഴി­യി­ലും ജ­ന­ങ്ങൾ വാ­മൊ­ഴി­യി­ലും ‘രേ­ഖ­പ്പെ­ടു­ത്തു­ന്നു.’

പു­തി­യ­കാ­ലം പ്രാ­ദേ­ശി­ക­ച­രി­ത്ര­ങ്ങ­ളു­ടെ സ­മാ­ഹാ­ര­ത്തെ­യാ­ണു് ദേ­ശ­ച­രി­ത്രം എന്നു വി­ളി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു­ത­ന്നെ പ്രാ­ദേ­ശി­ക­പ്പ­ഴ­മ­ക­ളു­ടെ പ്ര­ഭ­വ­മാ­യ വാ­മൊ­ഴി­ച­രി­ത്ര­ത്തി­നു് (ഓറൽ ഹി­സ്റ്റ­റി) ഇ­ന്നു് പ്ര­സ­ക്തി­യും പ്രാ­ധാ­ന്യ­വും ഉ­ണ്ടു്. കൊ­ട്ടാ­ര­ത്തി­ലെ പ­ണ്ഡി­ത­നെ­ങ്കി­ലും രാ­ജ­ഭ­ക്ത­നാ­യ ആ­സ്ഥാ­ന ച­രി­ത്ര­കാ­ര­ന്റെ വ­ര­മൊ­ഴി­ക്കു­ള്ള ആ­ധി­കാ­രി­ക­ത ഗ്രാ­മ­ത്തി­ലെ നി­ര­ക്ഷ­ര­നെ­ങ്കി­ലും ‘സ്മൃ­തി’കാ­ര­നാ­യ വൃ­ദ്ധ­ന്റെ വാ­മൊ­ഴി­ക്കു­ണ്ടു് എ­ന്നർ­ത്ഥം.

മ­ല­യാ­ളി­യു­ടെ ഇ­ന്ന­ത്തെ സാ­മൂ­ഹ്യ­ജീ­വി­തം പു­തി­യ­കാ­ല­ത്തു് യ­ന്ത്ര­ങ്ങ­ളു­ടെ­യും സാ­ങ്കേ­തി­ക­വി­ദ്യ­ക­ളു­ടെ­യും സ്വാ­ധീ­ന­ത്തി­ലാ­ണു്. കൈഫോൺ, ക­മ്പ്യൂ­ട്ടർ, ഇ­ന്റർ­നെ­റ്റ്, ഇ-​മെയിൽ, ടെ­ലി­വി­ഷൻ, സിനിമ മു­ത­ലാ­യ­വ­യു­ടെ സാ­ന്നി­ധ്യം ഉ­ദാ­ഹ­ര­ണം. മ­ല­യാ­ളി ജ­ന­സം­ഖ്യ ഇ­പ്പോൾ മൂ­ന്നു­കോ­ടി പ­തി­നെ­ട്ടു ല­ക്ഷ­മാ­ണു്. ഇവരിൽ കുറെ ലക്ഷം കേ­ര­ള­ത്തി­നു പു­റ­ത്തു് ചെ­ന്നൈ, മുംബൈ, ഹൈ­ദ­രാ­ബാ­ദ്, ദൽഹി, കൊൽ­ക്ക­ത്ത തു­ട­ങ്ങി­യ മ­റു­നാ­ടൻ ന­ഗ­ര­ങ്ങ­ളി­ലാ­ണു്. അ­തി­ലും കൂ­ടു­തൽ ല­ക്ഷ­ങ്ങൾ ദു­ബാ­യ്, അ­ബു­ദാ­ബി, ഖത്തർ, കു­വൈ­ത്ത്, അ­റേ­ബ്യ, ബഹറൈൻ, ഒമാൻ, അ­മേ­രി­ക്ക, ഇം­ഗ്ല­ണ്ട് തു­ട­ങ്ങി­യ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളി­ലും. ഇ­തൊ­ക്കെ­യാ­യി­ട്ടും കേ­ര­ള­ത്തി­ലെ സെൽ­ഫോൺ ക­ണ­ക്ഷൻ ര­ണ്ടു­കോ­ടി എ­ന്നാ­ണു് ക­ണ­ക്കു്! ‘എ­ഴു­തു­ന്ന’ ക­ത്തു­ക­ളു­ടെ എണ്ണം എ­ത്ര­യോ കു­റ­ഞ്ഞു പോ­യ­തു് സ്വാ­ഭാ­വി­കം. അ­നേ­കാ­യി­രം പോ­സ്റ്റാ­പ്പീ­സു­കൾ­ക്കു പുറമേ അ­ന­വ­ധി­യാ­യ കൊ­രി­യ­റു­ക­ളും പ്ര­വർ­ത്തി­ക്കു­ന്ന കാ­ല­ത്താ­ണു് ക­ത്തി­ലൂ­ടെ സം­വേ­ദ­നം ചെ­യ്യേ­ണ്ട­തെ­ല്ലാം ടെ­ലി­ഫോൺ സം­ഭാ­ഷ­ണ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്ന­തു്. ക­മ്പ്യൂ­ട്ടർ ടെ­ലി­ഫോ­ണി­ന്റെ പ­ണി­കൂ­ടി എ­ടു­ത്തു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­തി­ന­ക­ത്തു് ‘വോ­യ്സ് മെയിൽ’ ഉ­ണ്ടു്. ടെ­ലി­ഫോൺ വി­പ്ല­വം എ­ന്ന­തു് വ­ര­മൊ­ഴി­യു­ടെ പു­റ­ത്തു് വാ­മൊ­ഴി നേ­ടു­ന്ന ആ­ധി­പ­ത്യം കൂ­ടി­യാ­ണു്.

മറ്റു വാർ­ത്താ­മാ­ദ്ധ്യ­മ­ങ്ങൾ സാ­മാ­ന്യ­മാ­യി വാ­മൊ­ഴി­യെ മാ­റ്റി­നിർ­ത്തു­മ്പോൾ ടെ­ലി­വി­ഷൻ ക­ഴി­യു­ന്ന­ത്ര വാ­മൊ­ഴി ഉ­പ­യോ­ഗി­ക്കു­ന്നു എ­ന്ന­തു ശ്ര­ദ്ധി­ക്ക­ണം. ദി­ന­പ­ത്ര­ങ്ങ­ളി­ലെ വാർ­ത്ത വ­ര­മൊ­ഴി­യി­ലാ­ണു്. ടി. വി.-യിൽ വാർ­ത്താ­വ­ത­ര­ണ­ത്തിൽ മാ­ത്ര­മാ­ണു് വ­ര­മൊ­ഴി. മ­റ്റെ­ല്ലാം വാ­മൊ­ഴി­യി­ലാ­ണു്. സ്റ്റു­ഡി­യോ­വി­ലി­രു­ന്നു് ‘ഇ­ങ്ങ­നെ­യൊ­രു പു­തു­മ­യു­ണ്ടു്’ എ­ന്നു് അ­വ­താ­ര­കർ പ­റ­യു­ന്ന­തു് വ­ര­മൊ­ഴി­യി­ലാ­ണു്. പക്ഷേ, സം­ഭ­വ­സ്ഥ­ല­ത്തു­നി­ന്നു് സം­സാ­രി­ക്കു­ന്ന റി­പ്പോർ­ട്ടർ, താനോ മ­റ്റു­ള്ള­വ­രോ എ­ഴു­തി­യ­തു് വാ­യി­ക്കു­ക­യ­ല്ല, ഒരു സം­ഭ­വ­ത്തി­ന്റെ ന­ടു­വിൽ­നി­ന്നു് താൻ കാ­ണു­ന്ന­തും കേൾ­ക്കു­ന്ന­തും ‘തൊ­ള്ള­യിൽ തോ­ന്നും പോലെ’ പു­റം­ലോ­ക­ത്തെ പ­റ­ഞ്ഞ­റി­യി­ക്കു­ക­യാ­ണു്. അ­പൂർ­ണ്ണ­വാ­ക്യ­ങ്ങൾ, വ്യാ­ക­ര­ണ­പ്പി­ഴ­കൾ, ഉ­ച്ചാ­ര­ണ­ഭേ­ദ­ങ്ങൾ, സ്വ­ന്തം വാ­മൊ­ഴി­യു­ടെ പ്ര­ത്യേ­ക­ത­കൾ എ­ല്ലാം ക­ലർ­ന്ന­താ­ണു് ആ റി­പ്പോർ­ട്ട്. റി­പ്പോർ­ട്ട­റു­ടെ­യും പ്രേ­ക്ഷ­ക­രു­ടെ­യും ശ്ര­ദ്ധ വ­ള്ളം­ക­ളി­യി­ലോ തീ­വ­ണ്ടി­ദു­ര­ന്ത­ത്തി­ലോ ഫു­ട്ബോൾ ഗ്രൗ­ണ്ടി­ലോ ആ­യ­തു­കൊ­ണ്ടു് ആ ഭാ­ഷ­യു­ടെ സാ­ദ്ധ്യ­ത­ക­ളി­ലേ­ക്കോ പ­രി­മി­തി­ക­ളി­ലേ­ക്കോ അ­പ്പോൾ ആ­രു­ടെ­യും ക­ണ്ണും കാതും ചെ­ല്ലു­ക­യി­ല്ല.

പ്ര­തി­ക­ര­ണ­ക്കാ­രും പ്ര­തി­ഷേ­ധ­ക്കാ­രും പ്ര­തി­രോ­ധ­ക്കാ­രും പ്ര­യോ­ജ­ക­രും എ­ല്ലാം ആയി സ്ക്രീ­നിൽ തെ­ളി­യു­ന്ന നേ­താ­ക്ക­ന്മാ­രും ക­ലാ­കാ­ര­ന്മാ­രും ക­ച്ച­വ­ട­ക്കാ­രു­മെ­ല്ലാം വാ­മൊ­ഴി­ക്കാ­രാ­ണു്.

സ്വ­സ്ഥ­മാ­യി സ്റ്റു­ഡി­യോ­യിൽ ഇ­രു­ന്നു് അ­വ­ത­രി­പ്പി­ക്കു­ന്ന പ­രി­പാ­ടി­ക­ളി­ലും വാ­മൊ­ഴി ഇ­ട­യ്ക്കും ത­ല­യ്ക്കും ക­ട­ന്നു­വ­രു­ന്നു.

ക­മ്പ്യൂ­ട്ട­റി­ന­ക­ത്തെ ബ്ലോ­ഗ്, സ­ല്ലാ­പ­മു­റി (ചാ­റ്റു് റൂം), ഇ-​മെയിൽ മു­ത­ലാ­യ­വ­യിൽ മ­ല­യാ­ള­ലി­പി­യി­ലും റോ­മൻ­ലി­പി­യി­ലു­മാ­യി സം­സാ­ര­ഭാ­ഷ ധാ­രാ­ളം ഇടം ക­ണ്ടെ­ത്തു­ന്നു­ണ്ടു്.

പു­തി­യ­കാ­ല­ത്തെ പ­ത്ര­പ്ര­വർ­ത്ത­നം ‘കേ­ട്ടെ­ഴു­ത്തു്’ എ­ന്നൊ­രു ശാ­ഖ­യ്ക്കു രൂപം നൽ­കി­യി­രി­ക്കു­ന്നു. സാ­ഹി­ത്യ­കാ­ര­ന്മാ­രോ രാ­ഷ്ട്രീ­യ­നേ­താ­ക്ക­ന്മാ­രോ സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ക­രോ ‘പ­റ­യു­ന്ന­തു’ കേ­ട്ടു് എ­ഴു­തു­ന്ന സ­മ്പ്ര­ദാ­യ­മാ­ണി­തു്. ഇതു ചി­ല­പ്പോൾ ഫോണിൽ കേ­ട്ട­തു് മാ­ത്ര­മാ­വും. അ­ത്ത­രം ‘ലേഖന’ങ്ങ­ളിൽ, അ­വി­ട­വി­ടെ ചി­ല്ല­റ പ­രി­ഷ്കാ­ര­ങ്ങ­ളു­ണ്ടെ­ന്ന­തൊ­ഴി­ച്ചാൽ, വ­ര­മൊ­ഴി­യെ­ക്കാൾ അ­ധി­ക­മു­ള്ള­തു് വാ­മൊ­ഴി­യാ­ണു്. അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ങ്ങ­ളിൽ യാ­തൊ­രു പ­രി­ഷ്കാ­ര­വും കൂ­ടാ­തെ ‘പ­റ­ഞ്ഞു കേ­ട്ട­തു്’ അ­പ്പ­ടി എ­ഴു­തു­ന്ന പ­തി­വും ഉ­ണ്ടാ­യി­വ­ന്നി­ട്ടു­ണ്ടു്.

‘കേ­ട്ടെ­ഴു­ത്തി’ന്റെ ഈ സ­മ്പ്ര­ദാ­യം വ­ളർ­ന്നു ന­മ്മു­ടെ ഭാ­ഷ­യിൽ പു­തി­യ­ത­രം ആ­ത്മ­ക­ഥാ­ര­ച­ന­യു­ടെ മ­ണ്ഡ­ലം രൂ­പ­പ്പെ­ട്ടി­രി­ക്കു­ന്നു. എ­ഴു­ത്തും വാ­യ­ന­യും പ­രി­ച­യ­മി­ല്ലാ­ത്ത­വ­രോ പ­രി­ശീ­ലി­ച്ചി­ട്ടി­ല്ലാ­ത്ത­വ­രോ ആയ വ്യ­ക്തി­ക­ളു­ടെ ആ­ത്മ­ക­ഥ­കൾ ഉ­ണ്ടാ­കു­വാൻ അ­ങ്ങ­നെ അ­വ­സ­ര­മൊ­രു­ങ്ങി. ലൈം­ഗി­ക­ത്തൊ­ഴി­ലാ­ളി നളിനി ജമീല, കള്ളൻ മ­ണി­യൻ­പി­ള്ള, ആ­ദി­വാ­സി നേ­താ­വു് ജാനു, നടി നി­ല­മ്പൂർ ആയിശ, പാ­ട്ടു­കാ­രൻ മൂസ എ­ര­ഞ്ഞോ­ളി, പ്ര­കൃ­തി­സ്നേ­ഹി പൊ­ക്കു­ടൻ മു­ത­ലാ­യ­വ­രു­ടെ ആ­ത്മ­ക­ഥ­കൾ ഉ­ദാ­ഹ­ര­ണം.

‘കേ­ട്ടെ­ഴു­ത്തി’ലൂടെ ഉ­ണ്ടാ­യി­വ­രു­ന്ന നി­ര­ക്ഷ­രു­ടെ ആ­ത്മ­ക­ഥാ­ര­ച­ന­കൾ മറ്റു നാ­ടു­ക­ളി­ലു­മു­ണ്ടു്. ച­മ്പൽ­ക്കാ­ടു­ക­ളി­ലെ കൊ­ള്ള­ക്കാ­രി ഫൂ­ലൻ­ദേ­വി യുടെ ആ­ത്മ­ക­ഥ (ഞാൻ ഫൂ­ലൻ­ദേ­വി) ഉ­ദാ­ഹ­ര­ണം. പാ­കി­സ്താ­നി­ലെ പൗ­രാ­വ­കാ­ശ­പ്ര­വർ­ത്ത­ക മു­ഖ്താർ­മാ­യി­യു­ടെ ആ­ത്മ­ക­ഥ (മാ­ന­ത്തി­ന്റെ പേരിൽ) മ­റ്റൊ­രു­ദാ­ഹ­ര­ണം. ഇ­പ്പ­റ­ഞ്ഞ ര­ണ്ടി­നും മ­ല­യാ­ള­ത്തിൽ പ­രി­ഭാ­ഷ വ­ന്നി­ട്ടു­ണ്ടു്.

images/Gabriel.jpg
ഗ­ബ്രി­യേൽ ഗാർ­സ്യാ മാർ­കേ­സ്

പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ലെ ‘കേ­ട്ടെ­ഴു­ത്തി’ന്റെ ഗം­ഭീ­ര­മാ­യൊ­രു മാതൃക നേ­ര­ത്തേ അ­വ­ത­രി­പ്പി­ക്കു­ന്ന­തു് നോബൽ സ­മ്മാ­ന­ജേ­താ­വു് ഗ­ബ്രി­യേൽ ഗാർ­സ്യാ മാർ­കേ­സ് ആണു്. യൗ­വ­ന­കാ­ല­ത്തു് പ­ത്ര­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന­പ്പോൾ ക­പ്പൽ­ച്ചേ­ത­ത്തിൽ­പ്പെ­ട്ടു് പ­തി­നാ­ലു ദിവസം കടലിൽ കു­ടു­ങ്ങി­പ്പോ­യ നാ­വി­ക­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം കേ­ട്ടു. ആളെ പോ­യി­ക്ക­ണ്ടു് മാർ­കേ­സ് അ­യാ­ളു­ടെ വി­ചി­ത്ര­മാ­യ അ­നു­ഭ­വ­ങ്ങൾ പൂർ­ണ്ണ­മാ­യും കേ­ട്ടെ­ഴു­തി. സ­ത്യ­സ­ന്ധ­മാ­യ ആ വി­വ­ര­ണ­മാ­ണു് The Story of Shipwrecked Sailor (1995) എന്നു പേ­രാ­യി പു­റ­പ്പെ­ട്ട മാർ­കേ­സി­ന്റെ ആ­ദ്യ­ത്തെ നോവൽ. ഇ­തി­ന്റെ മലയാള പ­രി­ഭാ­ഷ ‘ക­പ്പൽ­ച്ചേ­തം വന്ന നാ­വി­ക­ന്റെ കഥ’ (സാ­ന­ന്ദ­രാ­ജ്: നി­യോ­ഗം ബു­ക്സ്, കൊ­ച്ചി) 1998-ൽ ഇ­റ­ങ്ങി. കേ­ര­ള­ത്തി­ലെ കേ­ട്ടെ­ഴു­ത്തു രീ­തി­യെ ഈ പ­രി­ഭാ­ഷ പ്ര­ചോ­ദി­പ്പി­ച്ചി­രി­ക്കാം.

ഇ­ങ്ങ­നെ കേ­ട്ടെ­ഴു­തു­ന്ന ആ­ത്മ­ക­ഥ­ക­ളി­ലെ­ല്ലാം ഭാ­ഷാ­രൂ­പം വാ­മൊ­ഴി­യാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. പു­റ­പ്പെ­ടു­ന്ന­തു് വാ­മൊ­ഴി­യാ­യി­ട്ടാ­ണെ­ങ്കി­ലും പു­സ്ത­കാ­കൃ­തി­യിൽ ചി­ല­തി­ന്റെ രൂപം വ്യ­ത്യാ­സ­പ്പെ­ടാം. ന­ളി­നി­ജ­മീ­ല­യു­ടെ കഥനം വാ­മൊ­ഴി­യി­ല­ല്ല; ജാ­നു­വി­ന്റെ­തു് വാ­മൊ­ഴി­യി­ലാ­ണു്.

വാ­മൊ­ഴി­ക്കു് പ്രാ­ധാ­ന്യ­മു­ള്ള ഇ­ത്ത­രം ഏർ­പ്പാ­ടി­നെ വാ­ചി­ക­പ­ത്ര­പ്ര­വർ­ത്ത­നം (ഓറൽ ജേർ­ണ­ലി­സം) എന്നു വി­ളി­ക്കാം എ­ന്നു് ഞാൻ ക­രു­തു­ന്നു.

ഈയിടെ പു­റ­ത്തി­റ­ങ്ങി­യ ചില സാ­ഹി­ത്യ­കൃ­തി­കൾ തീർ­ത്തും വാ­മൊ­ഴി­യി­ലാ­ണു്. അവയിൽ പ്ര­ധാ­ന­പ്പെ­ട്ട ഒ­ന്നാ­ണു് സ­ക്ക­റി­യ യുടെ ല­ഘു­നോ­വൽ ‘പ്രെ­യ്സ് ദ ലോഡ്’. മ­ദ്ധ്യ­കേ­ര­ള­ത്തി­ലെ മീ­ന­ച്ചി­ലാ­റി­ന്റെ തീ­ര­പ്ര­ദേ­ശ­ങ്ങ­ളിൽ താ­മ­സി­ക്കു­ന്ന ക്രി­സ്ത്യൻ സ­മൂ­ഹ­ത്തി­ന്റെ വാ­മൊ­ഴി­യി­ലാ­ണു് ഇതിലെ ആ­ഖ്യാ­നം. മ­റ്റൊ­ന്നു് മാ­ധ­വി­ക്കു­ട്ടി യുടെ ക­ഥാ­സ­മാ­ഹാ­രം ജാ­നു­വ­മ്മ പറഞ്ഞ കഥകൾ മ­ല­ബാ­റി­ലെ നായർ സ­മു­ദാ­യ­ത്തി­ന്റെ വാ­മൊ­ഴി­യി­ലാ­ണു് ക­ഥാ­ക­ഥ­നം മു­ഴു­വൻ.

ഇ­ന്ന­ത്തെ മ­ല­യാ­ള­സി­നി­മ­യു­ടെ ഇ­ഷ്ട­വി­ഭ­വ­ങ്ങ­ളി­ലൊ­ന്നു് വാ­മൊ­ഴി­യാ­ണു്. ത­മാ­ശ­യു­ണ്ടാ­ക്കാൻ സി­നി­മ­ക്കാർ ഏ­റ്റ­വും അധികം ആ­ശ്ര­യി­ക്കു­ന്ന­തു് പ്രാ­ദേ­ശി­ക­മോ സാ­മു­ദാ­യി­ക­മോ ആയ മൊ­ഴി­ഭേ­ദ­ങ്ങ­ളെ­യാ­ണു്. കോ­ഴി­ക്കോ­ട്ടെ മു­സ്ലി­മി­ന്റെ (മാ­മു­ക്കോ­യ) തൃ­ശൂ­രി­ലെ ക്രി­സ്ത്യാ­നി­യു­ടെ­യും (ഇ­ന്ന­സെ­ന്റ്) തി­രു­വ­ന­ന്ത­പു­ര­ത്തെ നാ­യ­രു­ടെ­യും (ഇ­ന്ദ്രൻ­സ്) ഭാ­ഷ­ണ­രീ­തി­ക­ളു­ടെ അ­വ­ത­ര­ണം എത്ര ആ­വർ­ത്തി­ച്ചി­ട്ടും ന­മു­ക്കു് മ­ടു­ത്തി­ട്ടി­ല്ല. രാ­ജ­മാ­ണി­ക്യം എന്ന സി­നി­മ­യി­ലെ താരം മ­മ്മൂ­ട്ടി യല്ല, തി­രു­വ­ന­ന്ത­പു­ര­ത്തെ വെ­ഞ്ഞാ­റ­മൂ­ട് എന്ന പ്ര­ദേ­ശ­ത്തെ വാ­മൊ­ഴി­യാ­ണു്!

ചു­രു­ക്കം ഇ­താ­ണു്:

സാ­ങ്കേ­തി­ക­വി­ദ്യ­ക­ളും യ­ന്ത്ര­വ­ത്ക­ര­ണ­വും ഉ­ത്പാ­ദി­പ്പി­ക്കു­ന്ന മാ­ധ്യ­മ­വ­ത്ക­ര­ണം ന­മ്മു­ടെ വാ­മൊ­ഴി­ക്കു് മേൽ­ക്കൈ നേ­ടി­ക്കൊ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അതു് സ­മ­കാ­ലി­ക സ­മൂ­ഹ­ത്തി­ലെ ജ­നാ­ധി­പ­ത്യ­വ­ത്ക­ര­ണ­ത്തി­ന്റെ സാ­ദ്ധ്യ­ത­കൾ വി­പു­ലീ­ക­രി­ക്കു­ന്നു­ണ്ടു്.

(കേരള സർ­വ്വ­ക­ലാ­ശാ­ല­യി­ലെ മ­ല­യാ­ള­വി­ഭാ­ഗം 2010 ഡി­സം­ബർ ഒ­ന്നാം തീ­യ്യ­തി കാ­ര്യ­വ­ട്ട­ത്തു് സം­ഘ­ടി­പ്പി­ച്ച ഭാ­ഷാ­ചർ­ച്ച­യിൽ അ­വ­ത­രി­പ്പി­ച്ച പ്ര­ബ­ന്ധം.)

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Adhunikoththarakalaththe Vamozhi (ml: ആ­ധു­നി­കോ­ത്ത­ര­കാ­ല­ത്തെ വാ­മൊ­ഴി).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Adhunikoththarakalaththe Vamozhi, എം. എൻ. കാ­ര­ശ്ശേ­രി, ആ­ധു­നി­കോ­ത്ത­ര­കാ­ല­ത്തെ വാ­മൊ­ഴി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 21, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Old Man Reading, a painting by Willem van Mieris (1662–1747). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.