SFNസായാഹ്ന ഫൌണ്ടേഷൻ
images/elipathayam.jpg
Man with a Guitar, A photograph by Georges Braque .

വി­ഖ്യാ­ത ച­ല­ച്ചി­ത്ര­കാ­ര­നാ­യ അടൂർ ഗോ­പാ­ല­കൃ­ഷ്ണ­ന്റെ ‘എ­ലി­പ്പ­ത്താ­യം’ എന്ന ച­ല­ച്ചി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള ഈ ലേ­ഖ­ന­ത്തി­നൊ­പ്പം ചേർ­ക്കാൻ Public Domain-​ൽ ച­ല­ച്ചി­ത്ര­ത്തി­ന്റെ ചി­ത്ര­ങ്ങൾ തി­ര­യു­ക­യാ­യി­രു­ന്നു ഞങ്ങൾ, പക്ഷേ, ഒ­ന്നും­ത­ന്നെ ക­ണ്ടെ­ത്താൻ ക­ഴി­ഞ്ഞി­ല്ല. അഥവാ, പൊ­തു­വി­ട­ങ്ങ­ളിൽ ചി­ത്ര­ങ്ങൾ ഉ­ണ്ടെ­ങ്കിൽ­ത്ത­ന്നെ അ­വ­യൊ­ന്നും Copy right-​free അല്ല. അ­ങ്ങ­നെ­യ­ല്ലാ­ത്ത­തൊ­ന്നും ഉ­പ­യോ­ഗി­ക്കി­ല്ല എന്ന നി­ബ­ന്ധ­ന പാ­ലി­ക്കു­ന്ന­തു­കൊ­ണ്ടു­ത­ന്നെ ആ ചി­ത്ര­ങ്ങൾ ഞങ്ങൾ ഉ­യോ­ഗി­യ്ക്കു­ന്നു­മി­ല്ല. ലോക പ്ര­സി­ദ്ധ­മാ­യ ഒരു മലയാള ച­ല­ച്ചി­ത്ര­ത്തി­ന്റെ ചി­ത്ര­ങ്ങൾ Creative Commons-​ൽ ഈ കാ­ല­ത്തും ല­ഭ്യ­മ­ല്ല എ­ന്ന­തു് ഖേ­ദ­ക­ര­മാ­യ ഒരു കാ­ര്യ­മാ­ണു്. അ­ല്ലെ­ങ്കിൽ, ന­മ്മു­ടെ അനേകം ഉ­ദാ­സീ­ന­ത­ക­ളിൽ ഒ­ന്നാ­യി ഇ­ത്ത­രം ആ­വ­ശ്യ­ങ്ങ­ളും മാ­ഞ്ഞു പോ­യി­രി­ക്കു­ന്നു. ‘സാ­യാ­ഹ്ന’യുടെ വാ­യ­ന­ക്കാ­രി­ലേ­ക്കു് ഈ ലേ­ഖ­ന­ത്തി­ലൂ­ടെ അ­ങ്ങ­നെ­യൊ­രു ആ­വ­ശ്യം കൂടി ഞങ്ങൾ എ­ത്തി­ക്കു­ക­യാ­ണു്. അടഞ്ഞ സ­മൂ­ഹ­മാ­വാ­തി­രി­ക്കാൻ ലോ­ക­ത്തെ ഓരോ ഭാഷാ സ­മൂ­ഹ­ങ്ങ­ളും ഇ­തു­പോ­ലു­ള്ള കാ­ര്യ­ങ്ങ­ളിൽ കാ­ണി­ക്കു­ന്ന സർ­ഗ്ഗാൽ­മ­ക ജാ­ഗ്ര­ത ന­മു­ക്കും പാ­ഠ­മാ­വ­ട്ടെ എ­ന്നും ഞങ്ങൾ ആ­ശി­ക്കു­ന്നു.

സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ

“എ­ലി­പ്പ­ത്താ­യം”: അ­ധി­കാ­ര­ത്തെ­പ്പ­റ്റി­യും ക­ല­യെ­പ്പ­റ്റി­യും വീ­ണ്ടും പ­റ­യു­മ്പോൾ
ക­രു­ണാ­ക­രൻ

(When asked what a director does) I help.—Krzysztof Kieslowski ‘

വ­ള­രെ­യ­ധി­കം ദുഃ­ഖി­ത­നാ­യി­രു­ന്നു ഞാനാ കാ­ല­ത്തു്’ എ­ന്നു് മാ­ത്രം ഓർ­മ്മി­ച്ചു, അടൂർ ഗോ­പാ­ല­കൃ­ഷ്ണൻ, പല വർ­ത്ത­മാ­ന­ങ്ങൾ­ക്കും ഇ­ട­ക്കു് എ­പ്പോ­ഴോ ‘എ­ലി­പ്പ­ത്താ­യ’ത്തെ­ക്കു­റി­ച്ചു് ഞാൻ ചി­ല­തൊ­ക്കെ പ­റ­യു­മ്പോൾ. ഞ­ങ്ങ­ളു­ടെ മൂ­ന്നാ­മ­ത്തെ കൂ­ടി­ക്കാ­ഴ്ച­യാ­യി­രു­ന്നു അതു്. വർ­ഷ­ങ്ങ­ളു­ടെ വി­ട­വിൽ. കു­വൈ­റ്റിൽ ഒരു ച­ട­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ എ­ത്തി­യ­താ­യി­രു­ന്നു അടൂർ. മൂ­ന്നു് ദിവസം, കലയും ച­ല­ച്ചി­ത്ര­വും രാ­ഷ്ട്രീ­യ­വും പറഞ്ഞ പ­ക­ലു­കൾ. എ­ന്നോ­ടു് അ­ധി­ക­വും അടൂർ സം­സാ­രി­ക്കു­ന്ന­തും, ചി­ല­പ്പോൾ കൈ­മാ­റു­ന്ന ക­ത്തു­ക­ളി­ലും, സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­യോ വാ­യി­ച്ച പു­സ്ത­ക­ങ്ങ­ളെ­പ്പ­റ്റി­യൊ ആകും. അ­ദ്ദേ­ഹ­ത്തെ കേൾ­ക്കു­ക, എ­നി­ക്കാ­ക­ട്ടെ എ­ന്റെ­ത­ന്നെ ക­ലാ­ജീ­വി­ത­ത്തി­ന്റെ ഓർ­മ്മ­യി­ലെ മ­റ്റൊ­രു സ­ഞ്ചാ­ര­മാ­ണു്. ഒ. വി. വി­ജ­യ­ന്റെ ഓർ­മ്മ­പോ­ലെ­ത്ത­ന്നെ; കൂടെ വരും. ‘എ­ലി­പ്പ­ത്താ­യ’മാ­ക­ട്ടെ, പ­ല­പ്പോ­ഴും അതേ ഓർ­മ്മ­യിൽ എന്നെ സ­ന്ദർ­ശി­ക്കു­ന്ന ‘കൃതി’യും. ച­ല­ച്ചി­ത്രം എന്ന നി­ല­ക്കും ഒരു ‘ഓർമ്മ’ എന്ന നി­ല­ക്കും. അ­തി­ന്റെ ‘ഘടന’യിൽ എ­പ്പോ­ഴും ഇ­ഷ്ട­ത്തോ­ടെ എ­ത്തു­ന്നു—ഒരു ചെ­റു­ക­ഥ­യു­ടെ ലോ­ക­ത്തു് പ്ര­വേ­ശി­ക്കു­ന്ന പോലെ: പല പ്ര­വേ­ശ­ങ്ങ­ളു­ള്ള ഒരു കാലം പോലെ.

അ­ല്ലെ­ങ്കിൽ, സ­ങ്ക­ട­ക­ര­മാ­യ ഒരു ‘കഥ’യാണു് ആ ച­ല­ച്ചി­ത്രം പ­റ­ഞ്ഞ­തു്. മ­നു­ഷ്യ­രെ­പ്പ­റ്റി­യോ ബ­ന്ധ­ങ്ങ­ളെ­പ്പ­റ്റി­യൊ ഒരു ദേ­ശ­സ­മൂ­ഹ­ത്തി­ന്റെ പ്ര­ത്യേ­ക­ഘ­ട്ട­ത്തെ­പ്പ­റ്റി­യൊ അതു് പ­റ­ഞ്ഞു. ഒ­രു­പ­ക്ഷേ, അ­തി­നേ­ക്കാൾ ഒക്കെ ആ സ­ന്ദർ­ഭ­ങ്ങ­ളിൽ ‘ആ­ണാ­യി­രി­ക്കു­ക’ എന്ന അ­വ­സ്ഥ­യെ­യും: മ­റ്റു­ള്ള­വ­രു­മാ­യി സ്വ­ത്തോ സ്നേ­ഹ­മോ വി­കാ­ര­മോ ഒ­ന്നും പ­ങ്കി­ടാൻ കൂ­ട്ടാ­ക്കാ­ത്ത, അ­ല്ലെ­ങ്കിൽ വ­യ്യാ­ത്ത, മ­ധ്യ­വ­യ­സ്സു് പി­ന്നി­ട്ട ഒരു പു­രു­ഷ­ന്റെ ക­ഥ­യാ­ണു്, അയാൾ ‘നായക’നാ­വു­ന്ന ഒരു സ­മൂ­ഹ­ത്തി­ന്റെ തന്നെ ‘അ­ധി­കാ­ര’ത്തെ­പ്പ­റ്റി­യും.

ഞാൻ പക്ഷേ, ആ ച­ല­ച്ചി­ത്ര­ത്തി­ലെ പല സ­ന്ദർ­ഭ­ങ്ങ­ളും ഓർ­ത്തി­രു­ന്നു, അടൂർ ഞാൻ പ­റ­യു­ന്ന­തു് കേൾ­ക്കു­ക­യും. അ­ല്ലെ­ങ്കിൽ, മൂ­ന്ന­ര പ­തി­റ്റാ­ണ്ടു് പി­ന്നി­ട്ട ആ ച­ല­ച്ചി­ത്രം ന­മ്മു­ടെ­ത്ത­ന്നെ ‘സാ­മൂ­ഹി­ക ജീവിത’ത്തി­ന്റെ ഒരു സ­വി­ശേ­ഷ­ഘ­ട്ട­ത്തെ ഇ­പ്പോൾ എ­ങ്ങ­നെ­യാ­ണു് ക­ണ്ടു­മു­ട്ടു­ക—‘നാം മാറി’ എന്നോ? അ­ല്ലെ­ങ്കിൽ, ആ ‘കഥ തന്നെ മാറി എന്നോ? അതോ, മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു ലോ­ക­വു­മാ­യു­ള്ള സകല ബ­ന്ധ­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു് പിൻ­വാ­ങ്ങു­ക’ എ­ന്നാ­വു­മ്പോ­ഴോ? സാ­ഹി­ത്യ­ത്തിൽ, ച­ല­ച്ചി­ത്ര­ങ്ങ­ളിൽ, നായകൻ പ­ല­പ്പോ­ഴും കാ­ല­ത്തി­ന്റെ കാ­വൽ­ക്കാ­ര­നോ സം­ഘാ­ട­ക­നോ ചി­ല­പ്പോൾ ഇരയോ ആ­വു­ന്നു. സാ­മൂ­ഹ്യ ബ­ന്ധ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ക­ല­യു­ടെ പല പ­രി­ച­ര­ണ­ങ്ങ­ളിൽ ഇ­പ്പോ­ഴും പ്ര­മു­ഖ­മാ­യ ഒരു സ­ങ്കൽ­പ്പ­മാ­ണു് അതു്. എ­ന്നാൽ, ഈ ച­ല­ച്ചി­ത്ര­ത്തിൽ ഒ­ന്നും പ­ങ്കു് വെ­യ്ക്കാൻ ഇ­ല്ലാ­തെ, അ­തി­നു് ക­ഴി­യാ­തെ ജീ­വി­ച്ച ഒരാൾ, മ­റ്റൊ­രർ­ത്ഥ­ത്തിൽ, അതേ സാ­മൂ­ഹ്യ ബ­ന്ധ­ങ്ങ­ളെ­ത്ത­ന്നെ വീ­ണ്ടും വീ­ണ്ടും ഓർ­മ്മി­പ്പി­ക്കു­ന്നു. ലോകം, വീ­ട്ടി­നു­ള്ളിൽ വെ­ച്ചു് ഒ­രി­ക്കൽ നേ­രി­ട്ട അയാളെ അതേ ലോ­ക­ത്തി­ന്റെ ഓർ­മ്മ­യാ­ക്കു­ന്നു. അ­യാ­ളു­ടെ ആ ഉ­പേ­ക്ഷി­ക്കൽ തി­രി­ച്ചു് ലോ­ക­ത്തെ­യും വേ­ട്ട­യാ­ടു­ന്നു. അ­തി­ന്റെ കാരണം ന­മു­ക്ക­റി­യാം, ലോകം മാ­റു­ക­യാ­ണു്, അതു് നമ്മെ കാ­ര്യ­മാ­ക്കു­ന്നി­ല്ല. പ്ര­കൃ­തി­യെ­ക്കു­റി­ച്ചു് മ­നു­ഷ്യൻ ഇ­തി­ന­കം സ്വ­രൂ­പി­ച്ച ജീ­വ­ത്താ­യ അനവധി അ­റി­വു­ക­ളിൽ വളരെ പ്ര­ധാ­ന­മാ­യ ഒ­ന്നും അ­ത­ത്രെ. ‘

എ­ലി­പ്പ­ത്താ­യ’ത്തി­ന്റെ ആ­ദ്യ­ത്തെ നാ­ല്പ്പ­ത്തി­യൊ­ന്നോ­ളം ദൃ­ശ്യ­ങ്ങൾ എ­ലി­ക­ളും മ­നു­ഷ്യ­രും പാർ­ക്കു­ന്ന ഒരു ലോ­ക­ത്തെ വി­വ­രി­ക്കു­ന്ന­പോ­ലെ­യാ­ണു്. പഴയ ഒരു ‘ത­റ­വാ­ടി’ന്റെ അകം പഴകിയ വ­സ്തു­ക്കൾ കൊ­ണ്ടും ദൃ­ശ്യ­ങ്ങൾ കൊ­ണ്ടും കാ­ണി­ക്കു­ന്ന­തി­നൊ­ടു­വിൽ, അ­തി­സ­മീ­പ ദൃ­ശ്യ­ത്തിൽ, ഒരു താ­ക്കോൽ ദ്വാ­രം നമ്മൾ കാ­ണു­ന്നു. “അയ്യോ! എന്നെ എലി ക­ടി­ച്ചേ” എന്ന ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ, നാ­യ­ക­ന്റെ, നി­ല­വി­ളി­യോ­ടെ അ­തു­വ­രെ­യും ഉ­ണ്ടാ­യി­രു­ന്ന ‘താളം’ തെ­റ്റു­ന്നു. തു­ടർ­ന്നു് അയാൾ തന്റെ രണ്ടു സ­ഹോ­ദ­രി­മാ­രു­ടെ­യും പേരു് ചൊ­ല്ലി വി­ളി­ക്കു­ന്ന­തു് കേൾ­ക്കു­ന്നു. രാ­ജ­മ്മ ഞെ­ട്ടി­യു­ണ­രു­ന്നു. ടോർ­ച്ചു­മാ­യി ഉ­ണ്ണി­ക്കു­ഞ്ഞും അ­യാൾ­ക്കു് പിറകെ രാ­ജ­മ്മ­യും ശ്രീ­ദേ­വി­യും ഓ­ടു­ന്ന­തു് കാ­ണു­ന്നു. എലി മ­റ്റൊ­രു ദി­ക്കി­ലേ­ക്കു് ഓ­ടു­ന്ന­തു് കാ­ണു­ന്നു. ഒരു വേ­ട്ട­യിൽ പെട്ട പോ­ലെ­യാ­ണു് എ­ലി­യും മ­നു­ഷ്യ­രും. ആ വേട്ട ഒരു ക­ള­ത്തി­ന­ക­ത്തു് എന്ന പോ­ലെ­യും, ആരും അ­തി­രു് വി­ടു­ന്നി­ല്ല, അ­ല്ലെ­ങ്കിൽ ആർ­ക്കും ക­ഴി­യു­ന്നി­ല്ല. ‘പ­ത്താ­യം’ പോ­ലെ­യാ­ണു് ആ സ്ഥലം. ഓട്ടം ചി­ത്രീ­ക­രി­ക്കു­ന്ന­തി­നി­ട­ക്കു് സ്ഥാ­നം തെ­റ്റി തെ­റി­ക്കു­ന്ന മൊ­ന്ത­യോ ഉ­പേ­ക്ഷി­ച്ച പഴയ മെ­തി­യ­ടി­യോ ക­ണ്ടു് മാ­യു­ന്നു. ഓട്ടം എ­ന്നാൽ മു­ന്നേ­റ്റ­വും ര­ക്ഷ­തേ­ട­ലു­മൊ­ക്കെ­യു­ള്ള വേ­ട്ട­യു­ടെ­ത­ന്നെ ദൃ­ശ്യ­സ­മൃ­ദ്ധ­മാ­യ കാ­ഴ്ച്ച­യാ­ണു്, എ­വി­ടെ­യും—കാ­ട്ടി­ലും നാ­ട്ടി­ലും വീ­ട്ടി­ലും. അ­താ­ക­ട്ടെ, വേ­ട്ട­യും വേ­ട്ട­ക്കാ­രും എന്ന സ­ന്ദർ­ഭ­ത്തെ കൂടി പ­റ­യു­ന്നു. അ­ങ്ങ­നെ, ഈ ആ­ദ്യ­ദൃ­ശ്യ­ങ്ങ­ളിൽ അ­ധി­ക­വും സ­മീ­പ­ദൃ­ശ്യ­ങ്ങ­ളാ­ണു്; എത്ര അ­ടു­ത്താ­ണു് ഇ­തൊ­ക്കെ സം­ഭ­വി­ക്കു­ന്ന­തു് എ­ന്നു് തോ­ന്നി­ക്കു­ന്ന വി­ധ­ത്തിൽ. അ­ക­ല­മി­ല്ല, ഉ­ള്ളിൽ പെ­ടാ­വു­ന്ന­തേ­യു­ള്ളൂ. ഈ വേ­ട്ട­യിൽ ഒപ്പം ഓ­ടു­ന്ന ടോർ­ച്ചി­ന്റെ വെ­ളി­ച്ചം ചി­ല­പ്പോൾ ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന വി­ധ­ത്തിൽ കാ­ണി­ക്കു് നേ­രെ­യും തി­രി­യു­ന്നു. ആ വേ­ട്ട­യി­ലേ­ക്കു് അ­യാ­ളെ­യും ചേർ­ക്കു­ന്നു. ഇരയോ വേ­ട്ട­ക്കാ­ര­നോ ആയി. പി­ന്നെ ആ പ്ര­കാ­ശം ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ മു­റി­യു­ടെ വാ­തി­ലി­നെ കാ­ണി­ക്കു­ന്നു. തന്റെ മു­റി­യിൽ മു­ണ്ടു് മ­ടു­ത്തു­കെ­ട്ടി, വി­രി­പ്പി­ട്ട ക­ട്ടി­ലിൽ വി­ഷ­ണ്ണ­നാ­യി ഉണ്ണി ഇ­രി­ക്കു­ന്ന­തു് കാ­ണു­ന്നു. രാ­ജ­മ്മ അ­യാ­ളോ­ടു് ‘എവിടാ ക­ടി­ച്ചേ?’ എ­ന്നു് ചോ­ദി­ക്കു­മ്പോൾ ഉണ്ണി സം­ശ­യി­ക്കു­ന്നു. “കാ­ലേ­ലാ­യി­രു­ന്ന­ല്ലോ.” ക­ടി­യു­ടെ ഒരു പാടും ഇ­ല്ലാ­തെ, ഇനി എലി ക­ടി­ച്ച­തു് കൈ­യി­ലാ­യി­രു­ന്നോ എ­ന്നു് വീ­ണ്ടും സം­ശ­യി­ച്ചു്, തെ­ളി­വു­കൾ ഒ­ന്നും ഇ­ല്ലാ­തെ ആ വേ­ട്ട­യു­ടെ തന്നെ ഓർമ്മ മാ­യ്ക്കു­ന്ന­തു് രാ­ജ­മ്മ­യു­ടെ ഉ­റ­ക്ക­ച്ച­ട­വോ­ടെ­യു­ള്ള ഒരു സം­ഭാ­ഷ­ണ­ത്തി­ലാ­ണു്—“കൊ­ച്ചാ­ട്ട­നു് ചു­മ്മാ തോ­ന്നി­യ­താ­യി­രി­ക്കും.” തോ­ന്നൽ എ­ന്നാൽ ഇ­ല്ലാ­ത്ത ഒ­ന്നി­നെ ഓർ­ക്ക­ലാ­ണു്, ശ­രി­ക്കും അ­നു­ഭ­വി­ച്ച ഒ­ന്നി­നെ. ‘

എ­ലി­പ്പ­ത്താ­യ’ത്തി­ന്റെ നിർ­മ്മി­തി­ക്കാ­ല­ത്തെ­പ്പ­റ്റി അ­ന്നു് അടൂർ എ­ന്നോ­ടു് പ­റ­യു­മ്പോൾ സ­ങ്ക­ട­ക­ര­മാ­യ കാലം എ­ന്നു് പ­റ­ഞ്ഞ­തു് എ­നി­ക്കു് മ­റ്റൊ­രു ഓർ­മ്മ­യും തന്നു. അ­ദ്ദേ­ഹം­ത­ന്നെ മു­മ്പു് ഇ­തേ­പ്പ­റ്റി എ­ഴു­തി­യ­തു്. ‘എ­ലി­പ്പ­ത്താ­യ’ത്തി­ന്റെ കൽ­ക്ക­ത്ത­യി­ലെ ഗോർ­ക്കി ഭ­വ­നി­ലെ പ്ര­ദർ­ശ­ന­ശേ­ഷം മൃ­ണാൾ­സെൻ അ­ടൂ­രി­ന്റെ കൈകൾ ര­ണ്ടും കൂ­ട്ടി­പ്പി­ടി­ച്ചു് “നി­ങ്ങൾ അ­ത്യ­ന്തം വേ­ദ­നാ­ജ­ന­ക­മാ­യ അ­നു­ഭ­വ­ങ്ങ­ളിൽ വെ­ന്തു­നീ­റി­യ ഒരു പ്ര­തീ­തി ഈ ചി­ത്രം എ­നി­ക്കു് നൽ­കു­ന്നു, ശ­രി­ത­ന്നെ­യോ?” എ­ന്നു് അ­ന്വേ­ഷി­ച്ച­തു് അടൂർ ഓർ­ക്കു­ന്നു. പക്ഷേ, അ­പ്പോ­ഴും അ­ദ്ദേ­ഹം ആ സ­ങ്ക­ട­ക­ര­മാ­യ കാ­ല­ത്തെ വി­വ­രി­ക്കു­ന്നി­ല്ല. ഒ­ന്നു­കിൽ അതു് അ­ത്ര­യും സ്വ­കാ­ര്യ­മാ­യ അ­നു­ഭ­വ­മാ­ണു്. അ­ല്ലെ­ങ്കിൽ, അ­തി­ന്റെ പ­ങ്കു് വെ­യ്ക്കൽ തന്റെ ‘കൃതി’യെ അ­തി­നു­പു­റ­ത്തു് വി­വ­രി­ക്ക­ലാ­ണു്. അടൂർ ര­ണ്ടും വി­സ­മ്മ­തി­ക്കു­ന്നു.

കലയെ സം­ബ­ന്ധി­ച്ചു് അ­തി­ന്റെ സ്ര­ഷ്ടാ­വു് സൂ­ക്ഷി­ക്കു­ന്ന ആ ‘സ്വ­കാ­ര്യം’ ക­ല­യു­ടെ തന്നെ ഇ­ട­മാ­ണു്, ചില ഓർ­മ്മ­ക­ളു­ടെ പ­ണി­പ്പു­ര­പോ­ലെ. എ­ന്നാൽ, ‘എ­ലി­പ്പ­ത്താ­യം’ അ­തി­ന്റെ ക­ലാ­ബ­ന്ധ­ത്തെ ജൈ­വ­മാ­യ ഒരു പ്ര­വർ­ത്തി എ­ന്നു് വ­രു­ത്തു­ന്ന­തു് ഈ സ്വ­കാ­ര്യ സ്ഥ­ല­ത്തെ പാടെ ഉ­പേ­ക്ഷി­ച്ചു­കൊ­ണ്ടു­മാ­ണു്. അ­തേ­സ­മ­യം, ‘എ­ലി­പ്പ­ത്താ­യം’ ‘പ­ങ്കു് വെ­യ്ക്ക­ലി­നെ­പ്പ­റ്റി’യാണു് എ­ന്നു് അടൂർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­താ­ക­ട്ടെ, സ്വ­ത്തി­നെ­ക്കാൾ ഉപരി, സ്നേ­ഹം, ഉ­ത്ക്ക­ണ്ഠ, ആകാംഷ, ഭയം, പ്ര­തീ­ക്ഷ, ഇ­ച്ചാ­ഭം­ഗ­ത്തി­ന്റെ­യൊ­ക്കെ­യാ­ണു്. ആ പ­ങ്കു­വെ­യ്ക്കൽ ഇ­ല്ലാ­താ­വു­മ്പോൾ മു­ന­ഷ്യൻ എന്ന ആ ‘അനുഭവ’ത്തിൽ നി­ന്നു­ത­ന്നെ ഒരാൾ പിൻ­വാ­ങ്ങു­ന്നു എ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. ഇതിലെ നാ­യ­ക­ന്റെ പ­രി­ണാ­മം പോലെ: ച­ല­ച്ചി­ത്ര­ത്തി­ന്റെ ആ­ദ്യ­പ­കു­തി­വ­രെ വീ­ടി­ന്റെ പൂ­മു­ഖ­ത്തും മു­റ്റ­ത്തും നാം കാ­ണു­ന്ന ഉ­ണ്ണി­ക്കു­ഞ്ഞു്, ചി­ത്ര­ത്തി­ന്റെ അ­ന്ത്യ­ത്തോ­ടെ ‘ഉ­ള്ളി­ലേ­ക്കു്’ കൂ­ടു­തൽ കൂ­ടു­തൽ ഒ­തു­ങ്ങു­ന്നു. അയാളെ മാ­ത്രം വ­ള­യു­ന്ന ഒരു ഇ­രു­ട്ടിൽ ഒരു എ­ലി­പോ­ലെ­ത്ത­ന്നെ അയാൾ പേ­ടി­ച്ചും ത­ണു­ത്തും ഇ­രി­ക്കു­ന്ന­തു് കാ­ണു­ന്നു. പു­റ­ത്തെ കാ­ഴ്ച്ച­യിൽ­ത്ത­ന്നെ പെ­ടാ­തെ­യാ­കു­ന്നു.

ഒ­രു­സ­മ­യം, മാറി വന്ന സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങൾ നി­ല­നി­ന്നി­രു­ന്ന നാ­ടു­വാ­ഴി­ത്ത­ത്തെ അ­ഴി­ച്ചു പ­ണി­യു­ന്ന­തോ­ടൊ­പ്പം കു­ടും­ബ­ങ്ങ­ളി­ലും ബ­ന്ധ­ങ്ങ­ളി­ലും ഉ­ണ്ടാ­ക്കു­ന്ന മാ­റ്റ­ങ്ങ­ളെ അതേ ‘സ്ഥാ­പ­ന­ങ്ങൾ’ എ­ങ്ങ­നെ­യെ­ല്ലാം ഉൾ­ക്കൊ­ള്ളു­ന്നു എ­ന്നു് പ­റ­യു­ന്ന ച­ല­ച്ചി­ത്ര­മാ­യി ‘എ­ലി­പ്പ­ത്താ­യ’ത്തെ­യും കാണാം—അ­ടൂ­രി­ന്റെ ഇ­തി­വൃ­ത്ത­ങ്ങ­ളെ പൊ­തു­വേ സ്പർ­ശി­ച്ചു­കൊ­ണ്ടു്. എ­ന്നാൽ, സ­മൂ­ഹ­വും അ­ധി­കാ­ര­വും അതേ ഇ­തി­വൃ­ത്ത­ങ്ങ­ളു­ടെ ഉ­ള്ള­ട­ക്ക­ത്തെ­യും പ­രി­ച­ര­ണ­ത്തെ­യും എ­ങ്ങ­നെ­കൂ­ടി മാ­റ്റു­ന്നു എ­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് ഈ ച­ല­ച്ചി­ത്രം അ­തി­ന്റെ “നിർ­മ്മാ­ണ കാല”ത്തെ മ­റി­ക­ട­ക്കു­ന്ന­തു്. ഇ­തി­ന്റെ ഒരു കാരണം അ­ധി­കാ­ര­ത്തെ കൃ­ത്യ­മാ­യി നിർ­വ്വ­ചി­ക്കു­ന്ന അ­തി­ന്റെ­ത­ന്നെ പ്ര­ഭ­വ­കേ­ന്ദ്ര­ങ്ങ­ളെ ആ­ശ്ര­യി­ക്കു­ന്ന­തി­നു പകരം അ­ധി­കാ­ര­ത്തി­ന്റെ വി­ത­ര­ണ­രീ­തി­ക­ളെ സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ക്കു­ക എന്ന തി­ര­ഞ്ഞെ­ടു­പ്പാ­ണു്. ഹിം­സ­യെ അ­ധി­കാ­ര­ത്തി­ന്റെ ആ­ത്യ­ന്തി­ക­മാ­യ ഭാ­വ­ന­യാ­യി ഈ ‘കഥ’ തി­ര­ഞ്ഞെ­ടു­ക്കു­ന്നി­ല്ല. പകരം, അ­ധി­കാ­ര­ത്തി­ന്റെ ബ­ല­ത­ന്ത്രം സ്വയം നിർ­മ്മി­ക്കു­ന്ന നി­സ്സ­ഹാ­യ­ത അ­ധി­കാ­ര­ത്തി­ന്റെ തന്നെ മ­റ്റൊ­രു സ്വ­ഭാ­വ­മാ­യി പ്ര­ക­ടി­പ്പി­ക്കു­ന്നു.

ഈ ഒരു രീതി അടൂർ രണ്ടു വി­ധ­ത്തി­ലെ­ങ്കി­ലും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്: ‘എ­ലി­പ്പ­ത്താ­യ’ത്തിൽ ആ നി­സ്സ­ഹാ­യ­ത­യു­ടെ പ­രി­ച­ര­ണം ഏ­റെ­ക്കു­റെ മൂ­ക­മാ­ക്ക­പ്പെ­ട്ട (mute) രീ­തി­യി­ലാ­യി­രു­ന്നു. ‘വിധേയ’നിൽ അതു് പക്ഷേ, ഒ­ച്ച­യേ­റി­യ (loud) അ­നു­ഭ­വ­മാ­ണു്. അ­ധി­കാ­ര­ത്തി­ന്റെ പ­ര­മാ­ധി­കാ­രി­യാ­വു­ന്ന നാ­യ­ക­സ­ങ്ക­ല്പ്പ­ത്തെ ഉ­ണ്ണി­ക്കു­ഞ്ഞും പ­ട്ടേ­ല­രു­മാ­യി വേർ­പെ­ടു­ത്തു­ന്ന­തോ­ടൊ­പ്പം ആ സ­ങ്കൽ­പ്പം തന്റെ ക­ല­യു­ടെ പ­രി­ച­ര­ണ­ത്തെ എ­ങ്ങ­നെ മാ­റ്റു­ന്നു എ­ന്നു­കൂ­ടി അടൂർ അ­വ­ത­രി­പ്പി­ക്കു­ന്നു. എ­ന്നാൽ, ഭാ­വ­ന­യു­ടെ ഈ അസാധ്യ-​സാധ്യതയെ, പക്ഷേ, അടൂർ അ­ധി­ക­മൊ­ന്നും പിൻ­തു­ട­രാ­റി­ല്ല എ­ന്നു് വേണം ക­രു­താൻ. തന്റെ ക­ല­യി­ലെ ‘ഭ്രാ­ന്തു്’ അ­ടൂ­രി­നെ­ത്ത­ന്നെ ഭ­യ­പ്പെ­ടു­ത്തു­ന്ന­പോ­ലെ തോ­ന്നും. അ­തി­നാൽ, അ­ദ്ദേ­ഹം അ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളെ എ­ത്ര­മാ­ത്രം സ­മ­ചി­ത്ത­ത­യോ­ടെ നേ­രി­ടാം എ­ന്നു് മാറി ചി­ന്തി­ക്കു­ന്നു—ഭ്രാ­ന്തി­ന്റെ അ­തേ­ക­ര­യി­ലാ­ണു് സ­മ­ചി­ത്ത­ത എ­ങ്കി­ലും. ഈ രണ്ടു ച­ല­ച്ചി­ത്ര­ത്തി­ലും ഇ­ത്ത­ര­മൊ­രു രീതി പ്ര­ത്യ­ക്ഷ­മാ­യി­ത്ത­ന്നെ ന­മ്മു­ക്കു് അ­നു­ഭ­വ­പ്പെ­ടും. പ്ര­ധാ­ന­മാ­യും അടൂർ പാ­ലി­ക്കു­ന്ന ശ്ര­ദ്ധ: തന്റെ നാ­യ­ക­രെ, അവർ വ­രി­ച്ച അ­ധി­കാ­ര­ത്തെ, അ­ദ്ദേ­ഹം ‘ച­രി­ത്ര’ത്തോ­ടു് പ്ര­ത്യ­ക്ഷ­മാ­യി ബ­ന്ധ­പ്പെ­ടു­ത്താൻ വി­സ­മ്മ­തി­ക്കു­ന്നു. ഓരോ സ­മൂ­ഹ­വും പേ­റു­ന്ന ച­രി­ത്ര­ത്തി­ന്റെ ഒച്ച, ആ ഒ­ച്ച­യെ കേൾ­പ്പി­ക്കു­ന്ന എ­ന്തും ഒ­ഴി­വാ­ക്കു­ന്നു. പകരം, ച­രി­ത്ര­ത്തെ തന്റെ ‘കഥ’യുടെ ഗന്ധം എ­ന്നു് ഒ­രി­ക്ക­ലെ­ങ്കി­ലും മ­ണ­ത്ത­താ­യി ഓർ­മ്മി­പ്പി­ക്കു­ന്നു.

കേ­ര­ള­ത്തി­ന്റെ അ­റു­പ­തു­ക­ളാ­ണു് ‘എ­ലി­പ്പ­ത്താ­യ’ത്തി­ന്റെ ക­ഥ­യു­ടെ പ­ശ്ചാ­ത്ത­ലം. ര­ണ്ടു് സ­ഹോ­ദ­രി­മാർ­ക്കു് ഒപ്പം ക­ഴി­യു­ന്ന മ­ധ്യ­വ­യ­സ്ക്ക­നാ­യ നാ­യ­ക­നെ­യാ­ണു് കഥ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. പഴയ ജ­ന്മി­ത്വ­ത്തി­ന്റെ പ്ര­ഭാ­വ­ങ്ങൾ കൈ­വി­ട്ട ഒരു നായർ ത­റ­വാ­ടു്, അ­തി­ന്റെ ജീർ­ണ്ണി­ക്കാൻ തു­ട­ങ്ങി­യ അ­വ­സ്ഥ­യിൽ കാ­ണി­ക്കു­ന്നു— വീ­ടി­ന്റെ ജീർ­ണ്ണി­ക്കാൻ തു­ട­ങ്ങി­യ അകവും പു­റ­വും ച­ല­ച്ചി­ത്രം പ­ല­പ്പോ­ഴും കാ­ണി­ക്കു­ന്നു. നായർ കു­ടും­ബ­ങ്ങ­ളിൽ ഒ­രി­ക്കൽ നി­ല­നി­ന്നി­രു­ന്ന മ­രു­മ­ക്ക­ത്താ­യ­ത്തി­ന്റെ ‘അക’മാണു് അ­ല്ലെ­ങ്കിൽ ച­ല­ച്ചി­ത്രം കാ­ണി­ക്കു­ന്ന­തു്. കാർ­ഷി­ക ബ­ന്ധ­ങ്ങ­ളി­ലെ മാ­റ്റം, അതു് കൊ­ണ്ടു­വ­ന്ന മാ­റ്റം, അതു് സ­മൂ­ഹ­ത്തെ അ­തി­വേ­ഗം പു­തു­ക്കു­ന്ന­തു്, അതു് ‘ത­ട­യാ­നാ­കാ­തെ’ പോ­കു­ന്ന­തു്. അ­പ്പോ­ഴും, തന്റെ സ്വ­ത്തു്, അ­തി­ന്റെ ഭൌതിക ശേ­ഷി­യി­ലും അതു് നൽ­കു­ന്ന അ­ധി­കാ­ര­ത്തി­ലും അ­വ­സാ­നം വരെ പി­ടി­ച്ചു നിൽ­ക്കാൻ, പു­രു­ഷ­നാ­യും ഗൃ­ഹ­നാ­ഥ­നാ­യും ശ്ര­മി­ക്കു­ന്ന ‘ക്രൂ­ര­നാ­യ’ ഉ­ണ്ണി­ക്കു­ഞ്ഞി­നെ ഒരു പാ­തി­രാ­വിൽ ‘അ­ഞ്ജാ­ത­രാ­യ ആളുകൾ’ ഒ­രെ­ലി­യെ­പ്പോ­ലെ­ത്ത­ന്നെ ആട്ടി പി­ടി­ച്ചു് കീ­ഴ്പെ­ടു­ത്തി, പു­റ­ത്തേ­ക്കു് എ­ടു­ക്കു­ന്നു, അ­ങ്ങ­നെ എ­ടു­ത്തു­കൊ­ണ്ടു­പോ­യി കു­ള­ത്തി­ലേ­ക്കു് വ­ലി­ച്ചെ­റി­യു­ന്നു. മാ­റ്റ­ത്തെ­പ്പ­റ്റി­യു­ള്ള ഒരു പ്ര­സ്താ­വം പോ­ലെ­ത­ന്നെ.

അ­തി­നു­മു­മ്പു് ഒരു ദിവസം അ­യാ­ളു­ടെ രോ­ഗി­ണി­യാ­യ സ­ഹോ­ദ­രി­യെ നാ­ട്ടു­കാർ ക­ട്ടി­ലിൽ തന്നെ എ­ടു­ത്തു് പു­റ­ത്തേ­ക്കു് കൊ­ണ്ടു­പോ­കു­ന്നു. അ­താ­ക­ട്ടെ, അയാൾ മൌ­ന­ത്തോ­ടെ, പ്ര­തി­ക­ര­ണ­ങ്ങൾ ഒ­ന്നു­മി­ല്ലാ­തെ കാണുക മാ­ത്രം ചെ­യ്യു­ന്നു. അ­ല്ലെ­ങ്കിൽ എത്ര ‘ക്രൂര’മാണു് അ­വ­ളു­മാ­യു­ള്ള അ­യാൾ­ക്കു­ള്ള ബന്ധം! അവളെ അയാൾ തന്റെ അ­ടി­മ­യാ­ക്കി­യ­ത­ല്ലേ! എ­ന്നാൽ, അ­വ­ളു­ടെ തി­രോ­ധാ­ന­ത്തോ­ടെ, നിര്‍ത്താ­തെ പെ­യ്യു­ന്ന മഴയിൽ അയാളെ നമ്മൾ നി­റ­ക­ണ്ണു­ക­ളോ­ടെ­യും കാ­ണു­ന്നു. കു­റ്റ­ബോ­ധ­ത്തോ­ടോ നി­സ്സ­ഹാ­യ­ത­യോ­ടോ എന്ന പോലെ. അ­പ്പോൾ അയാൾ നമ്മൾ വി­ചാ­രി­ച്ച­ത്ര ‘കൂരൻ’ ആ­യി­രു­ന്നി­ല്ല എ­ന്നാ­ണോ? ഇ­തി­നൊ­ക്കെ മു­മ്പു­ത­ന്നെ, ഒരു ദിവസം അ­യാ­ളു­ടെ ഇളയ സ­ഹോ­ദ­രി ‘ഒ­ളി­ച്ചോ­ടു­ന്നു­മു­ണ്ടു്. ഈ ദി­വ­സ­ങ്ങ­ളിൽ ഇ­ട­ക്കൊ­ക്കെ മൂത്ത സ­ഹോ­ദ­രി അ­വ­ളു­ടെ ധി­ക്കാ­രി­യാ­യ മ­ക­നോ­ടൊ­പ്പം തന്റെ ‘ഭാഗം’ ചോ­ദി­ക്കാൻ വ­രു­ന്നു­മു­ണ്ടു്. അ­ങ്ങ­നെ അ­യാ­ളു­ടെ ലോ­ക­ത്തെ, അതിലെ അ­ധി­കാ­ര­ത്തെ, എത്ര ദുർ­ബ­ല­മെ­ന്നു കാ­ണി­ച്ചു­കൊ­ണ്ടു­ത­ന്നെ. വാ­സ്ത­വ­ത്തിൽ, ഉ­ണ്ണി­ക്കു­ഞ്ഞിൽ പാ­ര­മ്പ­ര്യ­മാ­യി കൈ­വ­ന്ന അ­ധി­കാ­ര­ത്തി­ന്റെ, അ­തി­ന്റെ സ്വ­ഭാ­വ വർ­ണ്ണ­ന­യാ­ണു്, ചി­ത്ര­ത്തിൽ അ­ധി­ക­നേ­ര­വും. അ­ങ്ങ­നെ­യു­ള്ള പല സ­ന്ദർ­ഭ­ങ്ങ­ളും ചി­ത്ര­ത്തി­ലു­ണ്ടു്. ഒപ്പം, ആ അ­ധി­കാ­രം എത്ര ക­ഠോ­ര­മെ­ന്നും, എത്ര അ­ധാർ­മ്മി­ക­മെ­ന്നും എത്ര പ­രി­ഹാ­സ്യ­മെ­ന്നും, ഒ­ടു­വിൽ എത്ര നി­സ്സ­ഹാ­യ­മാ­ണെ­ന്നും പ­റ­യു­ന്നു. ഇതിനെ ഒരു ആ­ണി­ന്റെ അ­വ­സ്ഥ­യാ­യി­ക്കൂ­ടി അടൂർ എ­ടു­ക്കു­ന്നു—അ­ധി­കാ­ര­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­മാ­യ ഗൃ­ഹ­നാ­ഥൻ എന്ന ക­ല്പ­ന­ക്കു­ള്ളിൽ അ­യാ­ളു­ടെ സ്വ­ത്വം ചി­ത­റു­ന്ന­തു് കാ­ണി­ക്കു­ന്നു. ‘നാ­യ­ക­നെ’ ഇ­ത്ര­യും ദ­യാ­ര­ഹി­ത­മാ­യി അ­പ­നിർ­മ്മി­ച്ച ഒരു ചി­ത്രം അ­ല്ലെ­ങ്കിൽ മ­ല­യാ­ള­ത്തിൽ അ­പൂർ­വ്വ­മാ­ണു്. ‘കഥ’യെ ക­ല­യു­ടെ മാ­ത്രം ആ­വ­ശ്യം എ­ന്നു് ഈ ചി­ത്രം അ­വ­ത­രി­പ്പി­ക്കു­ന്ന ഒരു രീ­തി­യും അ­താ­ണു്.

പ­ല­പ്പോ­ഴും അടൂർ അ­ന്വേ­ഷി­ക്കു­ന്ന­തു് ‘എ­ന്താ­ണു് ഒ­രാ­ളു­ടെ സ്വ­ത്വം’ എ­ന്നും ‘ഒരു വ്യ­ക്തി­യെ രൂ­പ­പ്പെ­ടു­ത്തു­ന്ന­തു് എ­ന്താ­ണെ­ന്നു’മാ­ണെ­ന്നു് അ­ടൂ­രി­ന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളെ­പ്പ­റ്റി വന്ന ഏ­റ്റ­വും നല്ല പ­ഠ­ന­ഗ്ര­ന്ഥ­ത്തിൽ (The Films of Adoor Gopalakrishanan—A Cinema of Emancipation) സു­ര­ന്ജൻ ഗാം­ഗു­ലി പ­റ­യു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ ‘എ­ലി­പ്പ­ത്താ­യം’ എന്ന ച­ല­ച്ചി­ത്ര­വും നാ­ടു­വാ­ഴി­ത്താ­ന­ന്ത­ര കേ­ര­ള­ത്തി­ന്റെ, അ­തി­ന്റെ ജീർ­ണ്ണ­ത­യു­ടെ, കഥയോ പഠനമോ അല്ല എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. പകരം, ഈ ചി­ത്ര­വും അ­തി­ന്റെ ആ­കു­ല­ത­ക­ളെ സാർ­വ­ലൌ­കി­ക­മാ­യ ഒരു പ­രി­സ­ര­ത്തിൽ അ­ന്വേ­ഷി­ക്കു­ന്നു— അ­തി­ന്റെ ച­രി­ത്ര­പ­ര­മാ­യ വ്യ­ക്ത­ത­യോ­ടെ. അ­തു­കൊ­ണ്ടു­ത­ന്നെ, ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ കഥ, ഒരു തി­ര­ഞ്ഞെ­ടു­പ്പി­ന്റെ, ത­ട­ങ്ക­ലി­ന്റെ, സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ, വി­മോ­ച­ന­ത്തി­ന്റെ അ­സ്തി­ത്വ­വാ­ദ­പ­ര­മാ­യ ആ­ഖ്യാ­ന­മാ­കു­ന്നു എ­ന്നു് ഗാം­ഗു­ലി പ­റ­യു­ന്നു. ഒപ്പം, പ്ര­കൃ­തി­യെ അ­താ­യി­ത്ത­ന്നെ നി­ല­നിർ­ത്തു­ന്ന നിർ­വ്വ­ച­ങ്ങൾ­ക്കെ­തി­രെ നീ­ങ്ങു­ക­യും ചെ­യ്യു­ന്നു എ­ന്നും.

മൂ­ന്നു് സ­ഹോ­ദ­രി­ക­ളും അവരെ കൂ­ടാ­തെ വ­രു­ന്ന മ­റ്റൊ­രു ‘പെ­ണ്ണും,’ മീ­നാ­ക്ഷി, ഈ ചി­ത്ര­ത്തി­ലു­ണ്ടു്. വാ­സ്ത­വ­ത്തിൽ, ഈ പെ­ണ്ണി­ന്റെ വ­ര­വാ­ണു് ഉ­ണ്ണി­ക്കു­ഞ്ഞി­ന്റെ അ­ല്ലെ­ങ്കിൽ ‘ഇ­ള­കാ­ത്ത’ ലോ­ക­ത്തെ പ­ല­പ്പോ­ഴും ഉ­ല­യ്ക്കു­ന്ന­തു്. ജാ­തി­യിൽ താ­ഴ്‌­ന്ന, പു­റ­ത്തു­ള്ള അവൾ ഈ ‘ആൺലോക’ത്തെ പെ­ണ്ണാ­യി­ക്കൊ­ണ്ടു­ത­ന്നെ തീ­ണ്ടു­ന്നു —ഉ­ണ്ണി­ക്കു­ഞ്ഞി­നെ ‘അ­ധി­കാ­ര­പർ­വ്വ’ത്തി­ലെ ‘കാ­ണാ­ത്ത ലൈം­ഗി­ക­ത’യെ പ്ര­കോ­പി­പ്പി­ക്കു­ന്നു, ലൈം­ഗി­ക­ത­യി­ലേ­ക്കു് ക്ഷ­ണി­ക്കു­ന്നു, ഭ­യ­പ്പെ­ടു­ത്തു­ന്നു, പ­രി­ഹ­സി­ക്കു­ന്നു. ‘നാലു് കെ­ട്ടു്’ എന്ന, ത­നി­ക്കു് പ്ര­വേ­ശി­ക്കാൻ പാ­ടി­ല്ലാ­ത്ത വീ­ടി­ന്റെ അകം വരെ ചെ­ന്നു് ഈ പെൺ, മീ­നാ­ക്ഷി, ഒ­രേ­സ­മ­യം ആ ആൺ അ­ധി­കാ­ര­ത്തെ­യും ആ വീ­ടി­നെ­യും അ­വി­ടെ­യു­ള്ള­വ­രെ­യും എ­ന്താ­ണു് ‘പു­റ­ത്തെ സ്വാ­ത­ന്ത്ര്യം’ എ­ന്നു് അ­നു­ഭ­വി­പ്പി­ക്കു­ന്നു—“ഇ­വി­ട­ത്തെ കൊ­ള­ത്തി­ലൊ­ന്നു് കു­ളി­ച്ചോ­ട്ടേ രാ­ജ­മ്മ­ക്കു­ഞ്ഞേ?” എ­ന്നു് ചോ­ദി­ച്ചു­കൊ­ണ്ടു് ആ ജാ­തീ­യ­മാ­യി പാ­ലി­ക്കു­ന്ന അ­ക­ല­ത്തെ ക­ല­ക്കു­ന്നു. അ­ങ്ങ­നെ, മറ്റു രണ്ടു സ­ഹോ­ദ­രി­മാ­രു­ടെ­യും ര­ണ്ടു് ‘വ്യ­ത്യ­സ്ത ലോ­ക­ങ്ങ­ളെ’ എ­ങ്ങ­നെ­യാ­ണു് വേർ­പെ­ടു­ത്തു­ന്ന­തെ­ന്നു് പ­റ­യാ­തെ പ­റ­യു­ന്നു. രാ­ജ­മ്മ, വി­ധേ­യ­ത്വ­ത്തി­ലേ­ക്കും അ­ങ്ങ­നെ ത­ന്റെ­ത­ന്നെ നാ­ശ­ത്തി­ലേ­ക്കും വീ­ഴു­ന്ന­തു് അടൂർ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് ഏ­റെ­യും നി­ശ്ച­ല­മാ­ക്ക­പ്പെ­ട്ട ഒ­ര­കം­കൂ­ടി കാ­ണി­ച്ചാ­ണു്—അ­വ­ളു­ടെ ഇടം ആ വീ­ടി­ന്റെ അ­ക­ത്തു് അവൾ നിൽ­ക്കു­ന്നി­ട­മാ­യി എ­പ്പോ­ഴും ചു­രു­ങ്ങു­ന്നു. പു­റ­ത്തേ­ക്കു­ള്ള അ­വ­ളു­ടെ വരവു് അ­പൂർ­വ്വ­മാ­ണു്. ആ വി­മാ­നം കാ­ണാ­നു­ള്ള അ­വ­ളു­ടെ ര­ണ്ടു് ശ്ര­മ­ങ്ങ­ളും വി­ഫ­ല­മാ­വു­ന്നു­മു­ണ്ടു്. ശ്രീ­ദേ­വി പക്ഷേ, ആ വീ­ടി­ന്റെ ചു­രു­ക്ക­ലി­നെ യു­വ­ത്വ­ത്തി­ന്റെ പ്ര­സ­രി­പ്പോ­ടെ ഭേ­ദി­ക്കാൻ നോ­ക്കു­ന്നു—എ­പ്പോ­ഴും അവൾ ച­ലി­ക്കു­ന്ന കേ­മ­റ­ക്കു് ഒ­പ്പ­മാ­ണു്. കൌ­തു­ക­ത്തോ­ടെ­യാ­ണു് അടൂർ അവളെ കാ­ണു­ന്ന­തു് എ­ന്നു് തോ­ന്നും. പി­ന്നീ­ടു­ള്ള അ­വ­ളു­ടെ ഒ­ളി­ച്ചോ­ട്ടം വരെ അതേ കൌ­തു­ക­ത്തോ­ടെ ചി­ത്രം അവളെ കാ­ണു­ന്ന­തു്. എ­ന്നാൽ, ശ്രീ­ദേ­വി­യു­ടെ ‘അ­പ്ര­ത്യ­ക്ഷ­മാ­കൽ’ തന്റെ ക­ഥ­യെ­ത്ത­ന്നെ പി­ന്നെ എ­ങ്ങ­നെ ബാ­ധി­ച്ചു എ­ന്നു് പ­റ­യു­മ്പോൾ അടൂർ തന്റെ ക­ലാ­ലോ­ക­ത്തി­ന്റെ ഏ­റ്റ­വും മൂർ­ത്ത­മാ­യ അ­വ­സ്ഥ­യെ വീ­ണ്ടും ‘സ­മ­ചി­ത്ത­ത­യോ­ടെ’ നേ­രി­ടു­ന്നു: അ­ധി­കാ­രം നി­ങ്ങ­ളെ നി­സ്സ­ഹാ­യ­നാ­ക്കു­ക മാ­ത്ര­മ­ല്ല ചെ­യ്യു­ന്ന­തു്, ആ നി­സ്സ­ഹാ­യ­ത അ­ധി­കാ­ര­ത്തി­ന്റെ­ത­ന്നെ മ­റ്റൊ­രു സ്വ­ഭാ­വ­വും ഓർ­മ്മ­യു­മാ­ണ്, ഈ ചി­ത്ര­ത്തി­ന്റെ അ­ന്ത്യ­ദൃ­ശ്യ­ങ്ങൾ പോലെ. കു­ള­ത്തി­ലേ­ക്കു് എ­റി­യ­പ്പെ­ട്ട­തി­നു ശേഷം ഇ­രു­ട്ടിൽ വെ­ള്ള­ത്തി­നു് മീതെ മി­ന്നി­ത്തെ­ളി­യു­ന്ന ടോർ­ച്ചി­ന്റെ വെ­ളി­ച്ച­ത്തിൽ നാം കാ­ണു­ന്ന­തു് അ­ങ്ങ­നെ­യൊ­രു നി­സ്സ­ഹാ­യാ­ത­യാ­ണു്: വെ­ള്ള­ത്തിൽ നി­ന്നു മു­ങ്ങി ഉ­യർ­ന്ന ഉ­ണ്ണി­ക്കു­ഞ്ഞു് പ­ടി­ക­ളിൽ ത­പ്പി­പ്പി­ടി­ച്ചു് പ­തു­ക്കെ എ­ഴു­ന്നേ­റ്റു നിൽ­ക്കു­ന്നു, അ­വ­ശ­നും ന­ന­ഞ്ഞും ത­ണു­ത്തും വി­റ­ച്ചു് ഒ­രെ­ലി­യെ­പ്പോ­ലെ കൈകൾ ര­ണ്ടും നെ­ഞ്ചോ­ടു­ചേർ­ത്തു് പി­ടി­ച്ചു് കൂ­നി­ക്കൂ­ടി, മേല്‍പ്പ­ടി­യി­ലേ­ക്കു് ഒരു കാ­ലു­യർ­ത്തി­വെ­ച്ചു അയാൾ നിൽ­ക്കു­ന്നു… ഈ ദൃ­ശ്യം വാ­സ്ത­വ­ത്തിൽ അ­തു­വ­രെ­യും നമ്മൾ ക­ണ്ടു­കൊ­ണ്ടി­രു­ന്ന അ­യാ­ളു­ടെ ഓർ­മ്മ­യി­ലേ­ക്കാ­ണു് നമ്മെ കൊ­ണ്ടെ­ത്തി­ക്കു­ക. ഏ­റെ­ക്കു­റെ ആ­ത്മ­ര­തി­യോ­ടെ അയാൾ പ­രി­പാ­ലി­ച്ചി­രു­ന്ന തന്റെ ശരീരം, എണ്ണ തേ­ച്ചും കു­ളി­ച്ചും ചളി തൊ­ടാ­തെ­യും ത­ന്റെ­ത­ന്നെ സ്വ­ത്വ­ത്തി­ന്റെ പ്ര­കാ­ശ­ന­മാ­യി സൂ­ക്ഷി­ച്ച ത­ന്നെ­ത്ത­ന്നെ അ­യാൾ­ക്കു് ഇ­തി­ന­കം ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. ഇ­പ്പോൾ അയാൾ ഒ­രെ­ലി­യെ­പ്പോ­ലെ­ത്ത­ന്നെ­യാ­ണു്. അയാളെ കു­ള­ത്തി­ലേ­ക്കു് എ­റി­ഞ്ഞ ആ അ­ജ്ഞാ­ത­രാ­യ ആ­ളു­ക­ളെ നാം പി­ന്നെ കാ­ണു­ന്ന­തേ­യി­ല്ല. ഒ­രു­പ­ക്ഷേ, ‘അ­ധി­കാ­ര’ത്തി­ന്റെ തന്നെ മ­റ്റൊ­രു സ്വ­ഭാ­വ­ത്തെ ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടു് ‘മാ­പ്പി­ല്ലാ­ത്ത വിധം’ എ­ന്നു് അതു് ഒരു ‘കാ­പ്പി­റ്റൽ പ­ണി­ഷ്മെ­ന്റ്’ ഓർ­മ്മി­പ്പി­ക്കു­ന്നു. എ­ന്നാൽ, മ­നു­ഷ്യർ അ­വ­രു­ടെ അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നും പ­ഠി­ച്ചു് മു­ന്നേ­റു­ന്നു, അ­ങ്ങ­നെ­യൊ­രു അവസരം ഒ­രു­പ­ക്ഷേ, ഈ അവസാന ദൃ­ശ്യ­ത്തിൽ ഉ­ണ്ണി­ക്കു് ക­രു­തി­വെ­ച്ചി­രി­ക്കു­ന്നു എ­ന്നും ഈ അ­ന്ത്യ­ദൃ­ശ്യം കാ­ണി­ക്കു­ന്നു. “അ­ങ്ങ­നെ­യൊ­രു അവസരം അ­യാൾ­ക്ക് കി­ട്ടി­യി­ട്ടു­ണ്ടു്,” അടൂർ പ­റ­യു­ന്നു.

അ­ധി­കാ­ര­ത്തി­ന്റെ­ത­ന്നെ അ­ധി­കാ­ര­മി­ല്ലാ­യ്മ എ­ന്നും ത­ത്വ­ചി­ന്ത­ക­രു­ടെ വി­ഷ­യ­മാ­യ­തു­പോ­ലെ ക­ല­യു­ടെ­യും വി­ഷ­യ­മാ­യി­ട്ടു­ണ്ടു്. തന്റെ തന്നെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തെ ക്ര­മ­പ്പെ­ടു­ത്താൻ മ­നു­ഷ്യൻ നിർ­മ്മി­ച്ച ‘അ­ധി­കാ­ര’ത്തോ­ളം അയാളെ അ­പ­രി­ചി­ത­മാ­ക്കു­ന്ന മ­റ്റൊ­ന്നും ഇ­ല്ല­താ­നും. ത­ന്റെ­ത­ന്നെ നി­ല­നിൽ­പ്പി­ന്റെ തു­ടർ­ച്ച­യാ­യി അയാൾ ക­ണ്ടെ­ത്തു­ന്ന ‘ബ­ന്ധ­ങ്ങൾ’ ആ അ­ധി­കാ­ര­ത്തെ എ­ങ്ങ­നെ­യെ­ല്ലാം നിർ­വ്വ­ചി­ക്കു­ന്നു എ­ന്നു് ഓരോ നി­മി­ഷ­വും അയാളെ ഓർ­മ്മി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ ച­ല­ച്ചി­ത്ര­ത്തിൽ അതു് പക്ഷേ, മ­റ്റൊ­രു വി­ധ­ത്തിൽ കൂടി നാം കാ­ണു­ന്നു. എ­ലി­ക­ളും മ­നു­ഷ്യ­രും ഇട ക­ലർ­ന്ന കഥയിൽ എ­ലി­പ്പ­ത്താ­യ­ത്തിൽ കു­ടു­ങ്ങി­യ എ­ലി­യു­മാ­യു­ള്ള ശ്രീ­ദേ­വി­യു­ടെ യാത്ര ഈ ച­ല­ച്ചി­ത്ര­ത്തെ­പ്പ­റ്റി ഓർ­മ്മി­ക്കു­മ്പോൾ ഒക്കെ ക­ട­ന്നു വ­രു­ന്ന­തും അ­തു­കൊ­ണ്ടാ­കും: മ­ച്ചിൽ ഉ­പേ­ക്ഷി­ച്ച നി­ല­യിൽ കി­ട­ന്ന ഹാർ­മോ­ണി­യ­പ്പെ­ട്ടി­ക്കു് മു­ക­ളി­ലാ­ണു് അ­ഴു­ക്കും മാ­റാ­ല­യും നി­റ­ഞ്ഞ ആ എ­ലി­പ്പ­ത്താ­യം നമ്മൾ ആദ്യം കാ­ണു­ന്ന­തു്. മ­റ­വി­യോ­ളം പോന്ന, സം­ഗീ­തം­പോ­ലെ ഒ­ഴു­കി­യി­രു­ന്ന, ഒരു ‘ക്രമം’ തൊ­ട്ടു മു­മ്പാ­ണു് നി­ല­ച്ച­തോ തെ­റ്റി­യ­തോ എ­ന്ന­പോ­ലെ. ആ ഓർ­മ്മ­യി­ലെ­ക്കു­ള്ള വി­ളി­യാ­ണു് അ­ല്ലെ­ങ്കിൽ ഉ­ണ്ണി­ക്കു­ഞ്ഞി­നെ എലി ക­ടി­ച്ചു എ­ന്നു് നമ്മൾ ‘കാ­ണു­ന്ന തോ­ന്നൽ.’ അ­വി­ടെ­നി­ന്നും എ­ടു­ത്ത എ­ലി­പ്പ­ത്താ­യ­വു­മാ­യാ­ണു് പി­ന്നെ എ­ലി­യ്ക്കു­ള്ള കെണി ശ്രീ­ദേ­വി ഒ­രു­ക്കു­ന്ന­തു്. അതു് വി­ശ­ദ­മാ­യ കാ­ഴ്ച്ച­യാ­ണു് ചി­ത്ര­ത്തിൽ. എ­ങ്ങ­നെ­യാ­ണു് അതിൽ എലി കു­ടു­ങ്ങു­ക എ­ന്നു് ശ്രീ­ദേ­വി തന്റെ കൈ­പ്പ­ത്തി­കൾ ഒരു എ­ലി­പോ­ലെ കൂ­ട്ടി­പി­ടി­ച്ചു­കൊ­ണ്ടു് കാ­ണി­ച്ചു­ത­രു­ന്നു­മു­ണ്ടു്. രാ­ത്രി­യോ­ടെ ഒരെലി അതിൽ കു­ടു­ങ്ങു­ന്നു. “ഇ­ന്നി­വി­ടെ കി­ട­ക്കു്, നേരം ഒ­ന്നു് വെ­ളു­ത്തോ­ട്ടെ” എ­ന്നു് ശ്രീ­ദേ­വി അ­തി­ന്റെ ശിക്ഷ നീ­ട്ടു­ന്നു. ഇ­തെ­ല്ലാം തന്റെ മു­റി­യി­ലി­രു­ന്നു കാ­ണു­ന്ന ഉ­ണ്ണി­ക്കു് പക്ഷേ, മ­റ്റൊ­രു സം­ശ­യ­മാ­ണു്: “ഇനി കമ്പി വ­ല്ലോം ക­ടി­ച്ചു മു­റി­ക്യോ?” പി­റ്റേ­ന്നു് രാ­വി­ലെ എ­ലി­പ്പ­ത്താ­യ­ത്തിൽ കു­ടു­ങ്ങി­യ എ­ലി­യു­മാ­യി ശ്രീ­ദേ­വി അ­റ­യ്ക്കു­ള്ളിൽ നി­ന്നും പു­റ­ത്തേ­ക്കു് ഇ­റ­ങ്ങു­ന്നു. പ­ത്താ­യം മു­റ്റ­ത്തെ­ക്കു­ള്ള പ­ടി­യിൽ വെ­യ്ക്കു­ന്നു. എലി ശ്രീ­ദേ­വി­യെ­യും ശ്രീ­ദേ­വി എ­ലി­യെ­യും നോ­ക്കു­ന്ന­തു് കാ­ണു­ന്നു. പി­ന്നെ അവൾ എ­ലി­പ്പ­ത്താ­യ­വു­മാ­യി തൊ­ടി­യി­ലൂ­ടെ പു­റ­ത്തേ­ക്കു് വേ­ഗ­ത്തിൽ ന­ട­ക്കു­ന്നു. കു­ള­ത്തി­ലേ­യ്ക്കു­ള്ള പടികൾ ഇ­റ­ങ്ങി വെ­ള്ള­ത്തിൽ എ­ലി­പ്പ­ത്താ­യം താ­ഴ്ത്തി പി­ടി­ക്കു­ന്നു. വെ­ള്ള­ത്തിൽ കു­മി­ള­കൾ പൊ­ന്തു­ന്ന­തു് കാ­ണു­ന്നു. അ­തു­വ­രെ­യും ഉ­ണ്ടാ­യി­രു­ന്ന സ­വി­ശേ­ഷ­മാ­യ സം­ഗീ­ത­ത്തി­ലേ­ക്കു് കാ­ക്ക­ക­ളു­ടെ കൂടി ശബ്ദം ക­ല­രു­മ്പോൾ അതൊരു മ­ര­ണാ­ന­ന്ത­ര ച­ട­ങ്ങു­പോ­ലെ­യാ­യി മാ­റു­ന്നു.

എ­ന്നാൽ, ഈ ദൃ­ശ്യ­ത്തെ അടൂർ നി­റ­ങ്ങ­ളു­ടെ­കൂ­ടി ക­ളി­യാ­യാ­ണു് പ­കർ­ത്തു­ന്ന­തു്. അതു് ഇ­ങ്ങ­നെ­യാ­ണു്: “മ­ധ്യ­ദൃ­ശ്യം: ജ­ലാ­ശ­യ­ത്തി­ന്റെ പ­ച്ച­പ്പിൽ വെ­ള്ള­ത്തി­ന­ടി­യിൽ പ­ത്താ­യ­മ­മർ­ത്തി നിന്ന ശ്രീ­ദേ­വി ചു­വ­പ്പി­ന്റെ നി­റ­ക്കൂ­ട്ടാ­യി മാറി. പായൽ നി­റ­ഞ്ഞ പ്ര­ത­ല­ത്തിൽ ആകാശം, ഉടഞ്ഞ ഒരു ക­ണ്ണാ­ടി­യി­ലെ­ന്ന­പോ­ലെ ഭാ­ഗി­ക­മാ­യി പ്ര­തി­ഫ­ലി­ച്ചു നി­ന്നു.” അ­തി­സ­മീ­പ­ദൃ­ശ്യം: “വെ­ള്ള­ത്തി­ലാ­ണ്ടു് നിന്ന പ­ത്താ­യ­ത്തിൽ നി­ന്നു് കു­മി­ള­കൾ ഉ­പ­രി­ത­ല­ത്തി­ലേ­ക്കു് തു­ടർ­ച്ച­യാ­യി ഉ­യർ­ന്നു പൊ­ട്ടി.”

ഘ­ട­നാ­പ­ര­മാ­യി ഏ­റ്റ­വും നല്ല അടൂർ ചി­ത്ര­മാ­ണു് ‘എ­ലി­പ്പ­ത്താ­യം’ എ­ന്നു് സി എസ് വെ­ങ്കി­ടേ­ശ്വ­രൻ ഒ­രി­ക്കൽ നി­രീ­ക്ഷി­ച്ച­പ്പോൾ അ­തി­നു് മ­റു­പ­ടി­യാ­യി അടൂർ പ­റ­യു­ന്ന­തു് ആ ച­ല­ച്ചി­ത്ര­ത്തി­ലെ ആറു വേർ­പി­രി­യ­ലു­ക­ളെ­പ്പ­റ്റി­യാ­യി­രു­ന്നു. ആ­ദ്യ­ത്തെ ഭാ­ഗ­ത്തു് മൂ­ന്നു് എ­ലി­ക­ളു­ടെ വേര്‍പാ­ടാ­യി­രു­ന്നെ­ങ്കിൽ പി­ന്നീ­ടു് അ­തി­നു് തു­ടർ­ച്ച­യാ­യി വ­രു­ന്ന മൂ­ന്നു് മ­നു­ഷ്യ­രു­ടെ­യാ­ണു്. എ­ങ്കിൽ, ആ ‘വേർ­പാ­ടു­ക­ളാ­ണു്’ ഈ ചി­ത്ര­ത്തി­ന്റെ ഘടനയെ ഒ­രേ­സ­മ­യം ആ­വര്‍ത്തി­ക്കു­ന്ന­തും ഓരോ സ­മ­യ­വും അ­ങ്ങ­നെ­യ­ല്ല എന്നു വ­രു­ത്തു­ന്ന­തും. അതു് ഇ­തി­വൃ­ത്ത­ത്തെ അ­തി­ന്റെ ‘സ്വ­ഭാ­വി­ക­മാ­യ തു­ടർ­ച്ച’യെ പ്ര­തി­രോ­ധി­ക്കു­ന്നു. അ­ങ്ങ­നെ, ഇ­തി­വൃ­ത്ത­ത്തെ രൂ­പം­കൊ­ണ്ടു പു­തു­ക്കു­ന്നു. ഒരു ‘കൃതി’യുടെ കാ­ത­ലാ­യ കാ­ര്യ­വും അ­താ­കു­ന്നു. അ­തു­കൊ­ണ്ട് കൂ­ടി­യാ­ണു്, മൂ­ന്ന­ര പ­തി­റ്റാ­ണ്ടാ­യ ഈ ച­ല­ച്ചി­ത്ര­ത്തെ ഇ­പ്പോ­ഴും എ­നി­ക്കു് പ്രി­യ­പ്പെ­ട്ട­താ­ക്കു­ന്ന­തും.

സഹായ കൃ­തി­കൾ:

  • പ­തി­നൊ­ന്നു് തി­ര­ക്ക­ഥ­കൾ—അടൂർ ഗോ­പാ­ല­കൃ­ഷ്ണൻ (ഡി സി ബു­ക്സ്, കോ­ട്ട­യം)
  • The Films of Adoor Gopalakrishnan—A cinema of Emancipation—Suranjan Ganguly (Anthem Press India)
  • A Door to Adoor—Edited by Lalit Mohan Joshi, C. S. Venkiteswaran—South Asian Cinema Foundation
ക­രു­ണാ­ക­രൻ
images/karunakaran.jpg

ക­ഥ­കൃ­ത്തു്, കവി, നോ­വ­ലി­സ്റ്റ്, നാ­ട­ക­കൃ­ത്തു്.

Colophon

Title: “Elippathayam”: Adhikaratheppattiyum Kalayeppattiyum Veendum Parayumpol (ml: “എ­ലി­പ്പ­ത്താ­യം”: അ­ധി­കാ­ര­ത്തെ­പ്പ­റ്റി­യും ക­ല­യെ­പ്പ­റ്റി­യും വീ­ണ്ടും പ­റ­യു­മ്പോൾ).

Author(s): Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-17.

Deafult language: ml, Malayalam.

Keywords: Article, Karunakaran, “Elippathayam”: Adhikaratheppattiyum Kalayeppattiyum Veendum Parayumpol, ക­രു­ണാ­ക­രൻ, “എ­ലി­പ്പ­ത്താ­യം”: അ­ധി­കാ­ര­ത്തെ­പ്പ­റ്റി­യും ക­ല­യെ­പ്പ­റ്റി­യും വീ­ണ്ടും പ­റ­യു­മ്പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Man with a Guitar, A photograph by Georges Braque . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.