SFNസായാഹ്ന ഫൌണ്ടേഷൻ
images/Bryan_Charnley.jpg
The thirteenth Self Portrait in Bryan Charnley’s Self Portrait Series, a painting by Bryan Charnley .
മ­രി­ച്ച­വ­രു­ടെ ചെ­രു­പ്പു­കൾ
കാ­ത­റിൻ ഓ ഫ്ലാ­ഹെർ­ട്ടി

ഗമാഷ് അ­പ്പൂ­പ്പ­ന്റെ മരണ ശേഷം ഗി­ല്മ­യു­ടെ അവസ്ഥ എ­ന്താ­കു­മെ­ന്നു് ആരും ചി­ന്തി­ച്ചി­ല്ല. മ­ര­ണാ­ന­ന്ത­ര ച­ട­ങ്ങു­ക­ളിൽ പ­ങ്കെ­ടു­ക്കാൻ എ­ത്തി­യ­വർ പല വ­ഴി­ക്കു് പി­രി­ഞ്ഞു­പോ­യി. ചിലർ ആ വ­യ­സ്സാ­യ മ­നു­ഷ്യ­ന്റെ ഭ്രാ­ന്തി­നെ­ക്കു­റി­ച്ചു സം­സാ­രി­ച്ചു, മറ്റു ചിലർ സ­ന്ധ്യ­യാ­കും മുൻ­പു് അയാളെ പൂർ­ണ്ണ­മാ­യും മ­റ­ന്നു, മ­രി­ച്ച­വ­ന്റെ ക­ണ­ക്കി­ല്ലാ­ത്ത സ്വ­ത്തു­ക്ക­ളെ കു­റി­ച്ചു് വേ­വ­ലാ­തി­പ്പെ­ട്ട­വ­രും കു­റ­വ­ല്ല; 30 വർ­ഷ­ത്തോ­ളം അയാൾ ജീ­വി­ച്ച 100 ഏക്കർ കൃ­ഷി­ത്തോ­ട്ടം, എ­ഴു­പ­താം വ­യ­സ്സിൽ അവിടെ കി­ട­ന്നു­ത­ന്നെ മ­ര­ണ­വും.

ഗില്മ ഒരു കൊ­ച്ചു കു­ട്ടി ആ­യി­രു­ന്നെ­ങ്കിൽ ഒ­ന്നി­ല­ധി­കം അമ്മ മ­ന­സു­കൾ അവനു സാ­ന്ത്വ­ന­വു­മാ­യി എ­ത്തു­മാ­യി­രു­ന്നു. ആ­രെ­ങ്കി­ലു­മൊ­ക്കെ അവനെ സ്വ­ന്തം വീ­ട്ടി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു് പോ­കു­ന്ന­തി­നെ പറ്റി ചി­ന്തി­ക്കു­മാ­യി­രു­ന്നു; അ­വ­ന്റെ ഭാ­വി­ക്കു് വേ­ണ്ടി അ­ല്ലെ­ങ്കി­ലും ത­ത്ക്കാ­ല­മൊ­രു ആ­ശ്വാ­സ­മെ­ന്നോ­ണം അവർ അവനെ സ­ഹാ­യി­ക്കു­മാ­യി­രു­ന്നു. എ­ന്നാൽ ഗില്മ ഒരു കു­ട്ടി ആ­യി­രു­ന്നി­ല്ല. ആറടി ഉ­യ­ര­മു­ള്ള ബ­ലി­ഷ്ഠ­നും ആ­രോ­ഗ്യ­വാ­നു­മാ­യൊ­രു പ­ത്തൊൻ­പ­തു് വ­യ­സ്സു­കാ­ര­നാ­ണ­വൻ. ഗമാഷ് എന്ന മു­ത­ലാ­ളി­ക്കൊ­പ്പം ഈ തോ­ട്ട­ത്തിൽ താ­മ­സ­മാ­യി­ട്ടു് 10 വർ­ഷ­മാ­കു­ന്നു; അവിടെ വ­ന്നു­കൂ­ടി­യ­വ­രിൽ ആ വ­യോ­ധി­ക­ന്റെ മ­ര­ണ­ത്തിൽ ഒരു തു­ള്ളി ക­ണ്ണീർ പൊ­ഴി­ക്കാൻ മ­ന­സ്സു­ണ്ടാ­യ­തു് അവനു മാ­ത്ര­മാ­ണു്.

മ­ര­ണ­ദി­ന­ത്തി­ന്റെ പി­റ്റേ­ന്നു് കാഡോ പ­ട്ട­ണ­ത്തിൽ നി­ന്നു് ഒരു വണ്ടി നിറയെ ഗ­മാ­ഷി­ന്റെ ബ­ന്ധു­ക്കൾ എ­ത്തി­യി­രു­ന്നു. അ­യാ­ളു­ടെ അ­ന­ന്ത­ര­വ­നാ­യ സെ­പ്റ്റീം; മു­ട­ന്ത­നാ­യ ഒരുവൻ, ക­ണ്ടാൽ കഷ്ടം തോ­ന്നു­ന്നൊ­രു വി­ക­ലാം­ഗൻ. പി­ന്നെ, സെ­പ്റ്റീ­മി­ന്റെ വി­ധ­വ­യാ­യ സ­ഹോ­ദ­രി മാഡം ബ്രോൻ­സ്, അ­വ­രു­ടെ 2 പെ­ണ്മ­ക്കൾ. ശ­വ­സം­സ്കാ­ര സ­മ­യ­ത്തു് അ­വ­രെ­ല്ലാം വീ­ട്ടിൽ ത­ന്നെ­യു­ണ്ടാ­യി­രു­ന്നു, ച­ട­ങ്ങു­കൾ­ക്കു് ശേ­ഷ­വും അവർ അവിടെ തന്നെ ഉ­ണ്ടെ­ന്നു് ഗില്മ മ­ന­സ്സി­ലാ­ക്കി. അല്പം വി­ശ്ര­മി­ക്കു­വാ­നാ­യി ഗില്മ തന്റെ മു­റി­യി­ലേ­ക്കു് കയറി. ഗമാഷ് സു­ഖ­മി­ല്ലാ­തെ കി­ട­പ്പി­ലാ­യി­രു­ന്ന ദി­ന­ങ്ങൾ ഉ­റ­ക്ക­മൊ­ഴി­ഞ്ഞു് കൂ­ടെ­യി­രു­ന്ന­തി­ന്റെ ക്ഷീ­ണ­മു­ണ്ടു് ഗി­ല്മ­യ്ക്കു്; എ­ന്നാൽ ശാ­രീ­രി­ക അ­സ്വാ­സ്ഥ്യ­ങ്ങ­ളെ­ക്കാൾ ഉപരി ഗി­ല്മ­യെ അ­ല­ട്ടി­യ­തു് ഇ­ക്ക­ഴി­ഞ്ഞ ആ­ഴ്ച്ച­യു­ട­നീ­ളം അ­നു­ഭ­വി­ച്ച മാ­ന­സി­ക സ­മ്മർ­ദം ആ­യി­രു­ന്നു. പക്ഷേ, ആ മു­റി­യി­ലേ­ക്കു് പ്ര­വേ­ശി­ച്ച­പ്പോൾ അവനു് പ­തി­വി­ല്ലാ­ത്തൊ­രു അ­പ­രി­ചി­ത­ത്വം തോ­ന്നി, ഇതിനി അ­വ­ന്റേ­ത­ല്ലെ­ന്ന ബോധം ക­ട­ന്നു­കൂ­ടി­യ­തു പോലെ. കൊ­ളു­ത്തിൽ തൂ­ക്കി­യി­ട്ടി­രു­ന്ന തന്റെ വ­സ്ത്ര­ങ്ങൾ­ക്കു് പകരം മു­ഷി­ഞ്ഞ കു­ട്ടി­യു­ടു­പ്പ­ക­ളും പി­ഞ്ഞി­പ്പ­റി­ഞ്ഞ വ­യ്ക്കോൽ തൊ­പ്പി­ക­ളും കൊ­രു­ത്തി­ട്ടി­രി­ക്കു­ന്നു, ബ്രോൻ­സി­ന്റെ കു­ട്ടി­ക­ളു­ടേ­താ­ണ­വ. മേ­ശ­വ­ലി­പ്പു­കൾ ശൂ­ന്യം, അ­വ­ന്റേ­തെ­ന്നു പ­റ­യാ­വു­ന്ന ഒരു ചെറു തു­ണ്ടു­പോ­ലു­മി­ല്ലാ­തെ ആ മുറി അ­പ്പാ­ടെ മാ­റ്റ­പ്പെ­ട്ടി­രി­ക്കു­ന്നു. മാഡം ബ്രോൻ­സ് സാ­ധ­ന­ങ്ങൾ അ­ടു­ക്കി­വ­ച്ച­പ്പോൾ ത­നി­ക്കു് മ­റ്റേ­തെ­ങ്കി­ലും മുറി ക്ര­മീ­ക­രി­ച്ചു­ണ്ടാ­കും എ­ന്നാ­ണു് അ­വ­നാ­ദ്യം ക­രു­തി­യ­തു്.

പക്ഷേ, അ­വ­ന്റേ­തെ­ന്നു് പ­റ­യാ­വു­ന്ന­വ­യെ­ല്ലാം വാ­തി­ലി­നു പി­ന്നി­ലൊ­രു ബെ­ഞ്ചിൽ കൂ­ട്ടി വ­ച്ചി­രി­ക്കു­ന്ന­തു് ക­ണ്ട­പ്പോൾ ഗി­ല്മ­യ്ക്കു് കാ­ര്യം മ­ന­സ്സി­ലാ­യി. അ­വ­ന്റെ ഷൂസും ബൂ­ട്ട്സും ബെ­ഞ്ചി­ന്റെ അ­ടി­യി­ലു­ണ്ടു്, കോ­ട്ടു­ക­ളും പാ­ന്റും അ­ടി­വ­സ്ത്ര­ങ്ങ­ളും നി­ല­ത്തു് ഒരു കൂ­ന­യാ­യി തൂ­ത്തു കൂ­ട്ടി­യി­രി­ക്കു­ന്നു.

അ­വ­ന്റെ മു­ഖ­ത്തു് രക്തം ഇ­ര­ച്ചു­ക­യ­റി, ഒരു നി­മി­ഷ­ത്തേ­ക്കു് അ­വ­നൊ­രു അ­മേ­രി­ക്കൻ ആ­ദി­വാ­സി­യെ­പ്പോ­ലെ കാ­ണ­പ്പെ­ട്ടു. അ­വ­നൊ­രി­ക്ക­ലും ഇ­ത്ര­യും പ്ര­തീ­ക്ഷി­ച്ചി­രു­ന്നി­ല്ല. താൻ ഭാ­വി­യെ­ക്കു­റി­ച്ചു് എ­ന്താ­യി­രു­ന്നു ചി­ന്തി­ച്ചി­രു­ന്ന­തു്, അ­റി­യി­ല്ല; എ­ന്നാൽ താൻ ഈ നി­മി­ഷ­ത്തി­നാ­യി സ്വയം ത­യ്യാ­റെ­ടു­ക്കേ­ണ്ട­താ­യി­രു­ന്നു എ­ന്ന­വ­നു തോ­ന്നി, അതെ ഇതു് സ്വ­ന്തം തെ­റ്റു തന്നെ എ­ന്ന­വൻ ഉ­റ­പ്പി­ച്ചു. എ­ങ്കി­ലും ഗി­ല്മ­ക്കു് വ­ല്ലാ­തെ വേ­ദ­നി­ച്ചു. ലോ­ക­ത്തിൽ എ­വി­ടെ­യെ­ങ്കി­ലും വീടു് എ­ന്നു് വി­ളി­ക്കാൻ ഒരിടം ഉ­ണ്ടെ­ങ്കിൽ അതു് ഇ­വി­ടെ­യാ­യി­രു­ന്നു. ഓരോ മരവും ഓരോ പുൽ­ച്ചെ­ടി­യും അ­വ­ന്റെ കൂ­ട്ടു­കാ­രാ­യി­രു­ന്നു; മ­തി­ലി­ലെ ഓരോ ചെറു പാടും അവനു പ­രി­ചി­ത­മാ­യി­രു­ന്നു; വെ­യി­ലും കാ­റ്റു­മേ­റ്റു് നരച്ച ആ പഴയ വീടു് അ­വ­ന്റെ യൗ­വ­ന­ത്തി­ന്റെ ത­ണ­ലാ­യി­രു­ന്നു; ജീ­വ­നി­ല്ലാ­ത്ത വ­സ്തു­ക്ക­ളെ സ്നേ­ഹി­ക്കാ­നാ­വു­ന്ന­തി­ന്റെ പ­ര­മാ­വ­തി ആ­ത്മാർ­ഥ­ത­യോ­ടെ അവൻ സ്നേ­ഹി­ച്ച വീടു്. അവനു മാഡം ബ്രോൻ­സി­നോ­ടു് വ­ല്ലാ­ത്ത ശ­ത്രു­ത തോ­ന്നി. അവർ വീ­ടി­നു ചു­റ്റും ന­ട­ക്കു­ക­യാ­യി­രു­ന്നു, തല ഉ­യർ­ത്തി­പ്പി­ടി­ച്ചു് എ­ല്ലാം ശ്ര­ദ്ധി­ച്ചു­കൊ­ണ്ടു­ള്ള ന­ട­ത്തം, അ­വ­രു­ടെ മു­ഷി­ഞ്ഞ വ­സ്ത്രം നി­ല­ത്തു് ഇ­ഴ­യു­ന്നു. ചെറിയ പെൺ­കു­ട്ടി­ക­ളെ അവർ ബ­ല­മാ­യി ക­യ്യിൽ പി­ടി­ച്ചി­ട്ടു­ണ്ടു്. കു­തി­ര­പ്പു­റ­ത്തു് കയറി എ­വി­ടേ­ക്കെ­ങ്കി­ലും അ­പ്ര­ത്യ­ക്ഷ­മാ­വു­ക എ­ന്ന­ത­ല്ലാ­തെ ഗി­ല്മ­യ്ക്കു് മ­റ്റൊ­ന്നും ചെ­യ്യാ­നു­ണ്ടാ­യി­രു­ന്നി­ല്ല. എ­ല്ലാ­വി­ധ യോ­ഗ്യ­ത­ക­ളു­മു­ള്ള പ്ര­സ­രി­പ്പു­ള്ളൊ­രു കു­തി­ര­യാ­ണ­തു്. ആ­ഡ്യ­ത്ത­മു­ള്ള പെ­രു­മാ­റ്റ­ത്തി­നു ഗമാഷ് യ­ജ­മാ­നൻ അതിനു ന­ല്കി­യ പേ­രാ­യി­രു­ന്നു ‘ജൂ­പീ­റ്റർ’, ഗില്മ അതിനെ ചു­രു­ക്കി ‘ജൂപ്’ എ­ന്നു് വി­ളി­ക്കും, അവനു അ­തി­നോ­ടു­ള്ള അ­ടു­പ്പം പ്ര­ക­ടി­ത­മാ­ക്കു­ന്ന വി­ളി­പ്പേ­രു്. യൗ­വ­ന­ത്തി­ലെ ഒ­റ്റ­പ്പെ­ട­ലിൽ അവനു ജൂപ് മാ­ത്ര­മാ­യി­രു­ന്നു ഉ­റ്റ­സു­ഹൃ­ത്തു്.

ചു­രു­ക്കം ചില വ­സ്ത്ര­ങ്ങൾ കു­തി­ര­ച്ചേ­ണ­ത്തി­നു­ള്ളിൽ തി­രു­കി വ­ച്ചി­ട്ടു് ശേ­ഷി­ക്കു­ന്ന തന്റെ സാ­ധ­ന­ങ്ങൾ എ­ടു­ക്കാൻ ആളിനെ അ­യ­ക്കും വരെ അവ ഭ­ദ്ര­മാ­യി എ­വി­ടെ­യെ­ങ്കി­ലും സൂ­ക്ഷി­ക്കു­വാൻ അയാൾ മാഡം ബ്രോൻ­സി­നോ­ടു പ­റ­ഞ്ഞു.

വീ­ടി­നു മു­ന്നി­ലൂ­ടെ അയാൾ കു­തി­ര­യെ തെ­ളി­ച്ചു പോകവെ വ­രാ­ന്ത­യിൽ അ­മ്മാ­വൻ ഗ­മാ­ഷി­ന്റെ ക­സേ­ര­യിൽ ഞെ­ളി­ഞ്ഞി­രു­ന്നു സെ­പ്റ്റീം വി­ളി­ച്ചു­കൂ­വി:

“എടോ ഗി­ല്മാ, നീ എ­വി­ടേ­ക്കു് പോ­കു­ന്നു?”

“ഞാൻ ഇ­വി­ടം­വി­ട്ടു പോ­കു­ന്നു”, ഗില്മ കു­തി­ര­പ്പു­റ­ത്തി­രു­ന്നു ന­ല്കി­യ ചെറിയ മ­റു­പ­ടി.

“അ­തൊ­ക്കെ ശരി, പക്ഷേ, പോ­കു­മ്പോ ആ കു­തി­ര­യെ ഇവിടെ നിർ­ത്തി­യി­ട്ടു് പൊ­ക്കോ­ണം.”

“ഈ കുതിര എ­ന്റേ­താ­ണു്.” ഗില്മ തി­രി­ച്ച­ടി­ച്ചു.

“അ­തൊ­ക്കെ പി­ന്നെ തീ­രു­മാ­നി­ക്കാം സു­ഹൃ­ത്തേ, ത­ത്ക്കാ­ലം അതിനെ ഇവിടെ നിർ­ത്താ­നാ­ണു് ഞാൻ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്.”

വലതു കൈ പോലെ കൊ­ണ്ടു നടന്ന കു­തി­ര­യെ ഉ­പേ­ക്ഷി­ക്കു­ക എ­ന്നാൽ ഗി­ല്മ­യ്ക്കു് ആ­ലോ­ച­കൾ­ക്ക­പ്പു­റ­മാ­യി­രു­ന്നു. എ­ന്നാൽ ഗമാഷ് മു­ത­ലാ­ളി അവനെ നിയമം അ­നു­സ­രി­ച്ചു ജീ­വി­ക്കാ­നാ­ണു് പ­ഠി­പ്പി­ച്ച­തു്. അ­നാ­വ­ശ്യ പ്ര­ശ്ന­ങ്ങൾ ഉ­ണ്ടാ­ക്കു­വാൻ അവൻ മു­തിർ­ന്നി­ല്ല. തന്റെ അമർഷം ക­ഴി­യാ­വു­ന്ന­തി­ന്റെ പ­ര­മാ­വ­തി പി­ടി­ച്ചു­കെ­ട്ടി­ക്കൊ­ണ്ടു് ഗില്മ കു­തി­ര­പ്പു­റ­ത്തു നി­ന്നി­റ­ങ്ങി. കു­തി­ര­യു­ടെ പു­റ­ത്തു നി­ന്നു സാ­ധ­ന­ങ്ങൾ മാ­റ്റി അതിനെ കു­തി­രാ­ല­യ­ത്തിൽ കൊ­ണ്ടു കെ­ട്ടി. വീടു വി­ട്ടു ഇ­റ­ങ്ങ­വെ അവൻ ഒന്നു മാ­ത്രം സെ­പ്റ്റീ­മി­നെ ഓർ­മ്മി­പ്പി­ച്ചു: “നി­ന­ക്ക­റി­യു­മോ മി­സ്റ്റർ സെ­പ്റ്റീം, ആ കുതിര എ­ന്റേ­തു ത­ന്നെ­യാ­ണു്, അതു് തെ­ളി­യി­ക്കാൻ ഒരു 100 സ­ത്യ­വാ­ങ്മൂ­ല­ങ്ങൾ എ­നി­ക്കു് ശേ­ഖ­രി­ക്കാ­നാ­വും. ഒരു വ­ക്കീ­ലി­ന്റെ സാ­ക്ഷി­മൊ­ഴി­യോ­ടു­കൂ­ടി ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു­ള്ളിൽ ഞാ­ന­തി­വി­ടെ സ­മർ­പ്പി­ക്കും; അ­ന്നേ­രം എന്റെ കു­തി­ര­യും സാ­ധ­ന­ങ്ങ­ളും നല്ല അ­വ­സ്ഥ­യിൽ തന്നെ എന്നെ ഏ­ല്പ്പി­ക്ക­ണം”.

“ആ­യ്ക്കോ­ട്ടെ, ന­മു­ക്കു് നോ­ക്കാം. അ­ത്താ­ഴ­ത്തി­നു നി­ല്ക്കു­ന്നി­ല്ലേ?”

“ഇല്ല സർ, നന്ദി; മാഡം ബ്രോൻ­സ് എ­ന്നോ­ടു് ചോ­ദി­ച്ച­താ­ണു്.” ചെ­രി­ഞ്ഞ പു­ല്മേ­ടു­കൾ­ക്കി­ട­യി­ലൂ­ടെ­യു­ള്ള തെ­ളി­ഞ്ഞ പാ­ത­യി­ലൂ­ടെ ന­ട­ന്നു് ഗില്മ റോ­ഡി­ലേ­ക്കു് കയറി. പെ­ട്ട­ന്നു­ണർ­ന്ന ല­ക്ഷ്യ­ബോ­ധ­വും നി­ശ്ച­യ­ദാർ­ഡ്യ­വും ഒരു മ­ണി­ക്കൂർ മുൻ­പു് ത­കർ­ന്ന­ടി­ഞ്ഞ ഗി­ല്മ­യു­ടെ ആ­ത്മ­വി­ശ്വാ­സ­ത്തെ ഉ­ത്തേ­ജി­പ്പി­ച്ചു. ത­ളർ­ച്ച­യു­ടെ ല­ക്ഷ­ണ­മേ­തു­മി­ല്ലാ­തെ­യാ­ണു് അവൻ സ­ധൈ­ര്യം ആ ച­തു­പ്പു് പ്ര­ദേ­ശ­ത്തെ ചു­റ്റി വ­രു­ന്ന തി­ര­ക്കു­ള്ള റോ­ഡി­ലൂ­ടെ ന­ട­ന്ന­തു്.

വ­സ­ന്ത­ത്തി­ന്റെ ആദ്യ ദി­ന­ങ്ങ­ളാ­യി­രു­ന്നു, പ­രു­ത്തി പാ­ട­ങ്ങൾ സ­മൃ­ദ്ധ­മാ­ണു്. ചി­ല­യി­ട­ങ്ങ­ളിൽ നീ­ഗ്രോ­കൾ കി­ള­ക്കു­ന്നു­ണ്ടു്. ഒ­രി­ട­ത്തു് ഗില്മ നി­ന്നു, വേ­ലി­ക്കെ­ട്ടി­ന­പ്പു­റം അധികം ദൂ­ര­ത്ത­ല്ലാ­തെ നി­ല്ക്കു­ന്ന നീ­ഗ്രോ സ്ത്രീ­യോ­ടു് അവൻ ചോ­ദി­ച്ചു, “ഹലോ ഹാ­ലി­ഫാ­ക്സ്! ഒ­ന്നു് വരാമോ”.

അവർ അ­പ്പോൾ തന്നെ തൂമ്പ തോളിൽ വ­ച്ചു­കൊ­ണ്ടു് അ­വ­ന­രി­കി­ലേ­ക്കു് ഓ­ടി­വ­ന്നു. ഉറച്ച എ­ല്ലു­ക­ളു­ള്ള ക­റു­ത്ത സ്ത്രീ. പ­ണി­ക്കാ­രു­ടെ വേ­ഷ­ത്തി­ലാ­ണ­വർ.

“എ­ന്നോ­ടൊ­പ്പം ക്യാ­ബി­നി­ലേ­ക്കു് ഒ­ന്നു് വരാമോ ഹാലി ആന്റി”, അവൻ ചോ­ദി­ച്ചു; “എ­നി­ക്കൊ­രു സ­ത്യ­വാ­ങ്മൂ­ലം എ­ഴു­തി­ത്ത­രാൻ ആണു്”.

എ­ന്തി­നെ­ന്ന­റി­യി­ല്ലെ­ങ്കി­ലും ഇ­തു­പോ­ലെ ഒ­രു­പാ­ടു് പ്ര­മാ­ണ­ങ്ങ­ളിൽ ഒ­പ്പു­വ­ച്ചു് അ­വർ­ക്കു് ശീ­ല­മു­ണ്ടു്.

“എ­നി­ക്കു് അ­തൊ­ന്നും പ­റ്റി­ല്ല, ചെ­ക്കാ. വെ­റു­തെ എന്നെ ശല്യം ചെ­യ്യാ­തെ പോ.”

“അധികം സമയം എ­ടു­ക്കി­ല്ല, ഹാ­ല്ലി­ഫാ­ക്സ് ആന്റി. എന്റെ കുതിര ജൂപ്, എ­നി­ക്കു് അ­വ­കാ­ശ­പ്പെ­ട്ട­താ­ണെ­ന്നു് നി­ങ്ങൾ­ക്കെ­ല്ലാം അ­റി­യു­ന്ന­ത­ല്ലേ, അ­തി­നാ­യി ഞാ­നൊ­രു കു­റി­പ്പെ­ഴു­തും, അ­തി­ലൊ­ന്നു് ഒ­പ്പി­ട്ടു ത­ന്നാൽ മാ­ത്രം മതി.”

“ജൂപ് നി­ന്റേ­ത­ല്ലെ­ന്നു് ആരു പ­റ­ഞ്ഞു?” അവർ തൂ­മ്പ­യിൽ പി­ടി­ച്ചു് കു­നി­ഞ്ഞു നി­ന്നു് ശ്ര­ദ്ധ­യോ­ടെ ചോ­ദി­ച്ചു.

അവൻ ആ വീ­ടി­നു നേരെ നോ­ക്കി.

“ആരു്? മി­സ്റ്റർ സെ­പ്റ്റീ­മും മ­റ്റും ആണോ?”

“അതെ.”

“ഉം… ഞാൻ ഊ­ഹി­ച്ചു!” അവർ അ­നു­ഭാ­വ­പൂർ­വ്വം പ­റ­ഞ്ഞു.

“അതു തന്നെ, ഇനി അ­ടു­ത്ത­താ­യി അവർ നി­ങ്ങ­ളു­ടെ കിഴവൻ കോ­വർ­ക­ഴു­ത ‘പൊ­ലീ­സി’യ്ക്കു് അ­വ­കാ­ശം പ­റ­ഞ്ഞു­വ­രും.” ഗില്മ പ­റ­ഞ്ഞു.

അവർ ക്ഷോ­ഭി­ച്ചു, “അതാരു പ­റ­ഞ്ഞു?”

“ഇല്ല, ആരും പ­റ­ഞ്ഞി­ല്ല. പക്ഷേ, ഇനി അ­ടു­ത്ത­തു് അ­ങ്ങി­നെ പറയാൻ സാ­ധ്യ­ത­യു­ണ്ടു് എ­ന്നാ­ണു് ഞാൻ ഉ­ദ്ദേ­ശി­ച്ച­തു്.”

അവർ ക­മ്പി­വേ­ലി­ക്ക­രി­കിൽ നി­ന്നു് പാ­ട­ത്തേ­ക്കു് ന­ട­ന്നു തു­ട­ങ്ങി­യ­പ്പോൾ അവനും അ­വർ­ക്കൊ­പ്പം റോ­ഡി­ന്റെ അ­രി­കി­ലു­ള്ള പുൽ­പ്പാ­ത­യി­ലൂ­ടെ ന­ട­ന്നു.

“ഞാൻ സ­ത്യ­വാ­ങ്മൂ­ലം എ­ഴു­താം ഹാലി ആന്റി, എ­നി­ക്കു് വേ­ണ്ട­തു് ചെ­യ്തു ത­രു­മ­ല്ലോ.”

“നി­ന­ക്ക­റി­യാ­മ­ല്ലോ ആ കഴുത എ­ന്റേ­താ­ണെ­ന്നു്. നല്ല കൃഷി കി­ട്ടി­യ സ­മ­യ­ത്തു് ഞാ­ന­തി­നെ മി­സ്റ്റർ ഗ­മാ­ഷി­ന്റെ ക­യ്യിൽ നി­ന്നു് വാ­ങ്ങി­യ­താ­ണു്; അതു് ഗമാഷ് തന്നെ നേ­രി­ട്ടു് ക­ണ­ക്കു് പു­സ്ത­ക­ത്തിൽ രേ­ഖ­പ്പെ­ടു­ത്തി­യ­താ­ണു്.”

ഹാ­ലി­ഫാ­ക്സിൽ നി­ന്നും കി­ട്ടേ­ണ്ട ഒ­പ്പു് ല­ഭി­ച്ച­തി­നു ശേഷം ഗില്മ ഒരു നി­മി­ഷം പോലും അവിടെ പാ­ഴാ­ക്കി­യി­ല്ല. ശേ­ഖ­രി­ക്കാ­നു­ള്ള 100 സ­ത്യ­വാ­ങ്മൂ­ല­ങ്ങ­ളിൽ ആ­ദ്യ­ത്തേ­തു് തന്റെ കീ­ശ­യിൽ ഭ­ദ്ര­മാ­യി വ­ച്ചു­കൊ­ണ്ടു് അവൻ പ­ട്ട­ണ­ത്തി­ലേ­ക്കു­ള്ള ഏ­റ്റ­വും ഹ്ര­സ്വ­മാ­യ പാ­ത­യി­ലൂ­ടെ അവൻ യാ­ത്ര­യാ­യി.

ഹാ­ലി­ഫാ­ക്സ് ആന്റി വാ­തിൽ­പ്പ­ടി­യിൽ നോ­ക്കി നി­ല്പ്പു­ണ്ടാ­യി­രു­ന്നു.

“റീ­ലി­യ­സ് ”, അവർ റോഡിൽ നിന്ന നീ­ഗ്രോ ചെ­ക്ക­നെ വി­ളി­ച്ചു, “നീ ആ പൊ­ലീ­സി­യെ എ­വി­ടെ­യെ­ങ്കി­ലും കണ്ടോ? പോയി നോ­ക്കു, അതു് അ­വി­ടെ­വി­ടെ­യെ­ങ്കി­ലും ചു­റ്റി­ത്തി­രി­യു­ന്നു­ണ്ടോ­ന്നു്. ചി­ല­പ്പോ അതു് നി­ന്റെ ചോള തോ­ട്ട­ത്തി­ന്റെ വേലി ചാടി ഉ­ള്ളിൽ കേറി കാണും”. എ­ന്നി­ട്ടു് വെയിൽ തടയാൻ ക­ണ്ണു­കൾ­ക്കു് മു­ക­ളിൽ കൈ­മ­റ­ച്ചു­കൊ­ണ്ടു് അവർ അ­വി­ട­മാ­കെ സൂ­ക്ഷ്മ­മാ­യി ക­ണ്ണോ­ടി­ച്ചു, “ആ കോ­വർ­ക­ഴു­ത എ­വി­ടെ­പ്പോ­യി കി­ട­ക്കു­ന്നു?” അവർ പി­റു­പി­റു­ത്തു.

അ­ടു­ത്ത ദിവസം രാ­വി­ലെ ഗില്മ പ­ട്ട­ണ­ത്തി­ലെ വ­ക്കീൽ പാ­ക്സ്റ്റ­ണി­ന്റെ ഓ­ഫീ­സി­ലേ­ക്കു് യാ­ത്ര­യാ­യി. ക­റു­ത്ത­വ­രിൽ നി­ന്നും വെ­ളു­ത്ത­വ­രിൽ നി­ന്നും കു­തി­ര­യ്ക്കാ­യു­ള്ള പ്ര­മാ­ണ­ങ്ങൾ ശേ­ഖ­രി­ക്കു­ന്ന­തിൽ ഗി­ല്മ­യ്ക്കു് ബു­ദ്ധി­മു­ട്ടൊ­ന്നും നേ­രി­ട്ടി­ല്ല; എ­ങ്കി­ലും അവനു തന്റെ അ­വ­കാ­ശം നി­യ­മ­പ­ര­മാ­യി പ്ര­ഖ്യാ­പ്പി­ക്ക­ണം എ­ന്ന­തു് വാ­ശി­യാ­യി­രു­ന്നു. അം­ഗീ­കൃ­ത വ­ക്കീ­ലിൽ നി­ന്നു­ള്ള രേ­ഖ­ക­ളു­മാ­യി ആർ­ക്കും തി­ര­സ്ക­രി­ക്കാ­നാ­വാ­ത്ത അ­വ­കാ­ശം ഉ­റ­പ്പി­ച്ചു­കൊ­ണ്ടു് തോ­ട്ട­ത്തി­ലേ­ക്കു് മ­ട­ങ്ങു­ക എ­ന്ന­താ­ണു് ല­ക്ഷ്യം.

നി­ര­ത്തി­ലേ­ക്കു് തു­റ­ക്കു­ന്ന ല­ളി­ത­മാ­യൊ­രു മു­റി­യാ­ണു് വ­ക്കീൽ ഓഫീസ്. അവിടെ ആ­രു­മു­ണ്ടാ­യി­രു­ന്നി­ല്ല, പക്ഷേ, വാതിൽ തു­റ­ന്നു തന്നെ കി­ട­ന്നു; ഗില്മ മു­റി­യിൽ കയറി ശൂ­ന്യ­മാ­യ വട്ട മേ­ശ­യ്ക്കു് മു­ന്നി­ലി­ട്ടി­രു­ന്ന ക­സേ­ര­യിൽ ഇ­രു­ന്നു. അ­ല്പ­നേ­രം ക­ഴി­ഞ്ഞു് വ­ക്കീൽ ക­യ­റി­വ­ന്നു; അയാൾ തെ­രു­വിൽ നി­ന്നു് ആരോടോ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു.

“ഗുഡ് മോ­ണിം­ഗ് മി­സ്റ്റർ പാ­ക്സ്റ്റൺ”, ഗില്മ ഉ­പ­ചാ­ര­പൂർ­വ്വം എ­ണീ­റ്റു.

വ­ക്കീ­ലി­നു അവനെ നല്ല മു­ഖ­പ­രി­ച­യ­മു­ണ്ടു്, എ­ങ്കി­ലും ആ­രാ­ണെ­ന്നു് കൃ­ത്യ­മാ­യ അ­റി­വി­ല്ല, അ­തി­നാൽ “ഗു­ഡ്മോ­ണിം­ഗ് സർ, ഗു­ഡ്മോ­ണിം­ഗ്” എന്നു മാ­ത്രം പ്ര­ത്യ­ഭി­വാ­ദ­നം ചെ­യ്തു.

“ഞാൻ താ­ങ്ക­ളെ കാണാൻ വ­ന്ന­താ­ണു്”, എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടു് ഗില്മ കാ­ര്യ­ത്തി­ലേ­ക്കു് ക­ട­ന്നു, കീ­ശ­യിൽ ക­രു­തി­യി­രു­ന്ന സ­ത്യ­വാ­ങ്മൂ­ല­ങ്ങ­ളു­ടെ കെ­ട്ടു് പു­റ­ത്തെ­ടു­ത്തു, “ഒരു സ്വ­ത്തി­ന്റെ കാ­ര്യ­മാ­ണു്, എന്റെ കു­തി­ര­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം മി­സ്റ്റർ ഗ­മാ­ഷി­ന്റെ അ­ന­ന്ത­ര­വ­നാ­യ മി­സ്റ്റർ സെ­പ്റ്റീ­മിൽ നി­ന്നും വീ­ണ്ടെ­ടു­ക്കു­ന്ന­തി­നു വേ­ണ്ടി ആണു്”.

കണ്ണട ശ­രി­യാ­ക്കി­ക്കൊ­ണ്ടു് വ­ക്കീൽ ക­ട­ലാ­സു­കൾ പ­രി­ശോ­ധി­ച്ചു.

“അതു ശരി”, അയാൾ പ­റ­ഞ്ഞു; “ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു”.

“മി­സ്റ്റർ ഗമാഷ് ചൊ­വ്വാ­ഴ്ച്ച മ­ര­ണ­പ്പെ­ട്ട­തി­നാൽ” ഗില്മ തു­ട­ങ്ങി.

“ഗമാഷ് മ­രി­ച്ചു­വോ!” പാ­ക്സ്റ്റൺ വ­ക്കീൽ ആ­ശ്ച­ര്യ­ത്താൽ തന്റെ വാ­ക്കു­കൾ ആ­വർ­ത്തി­ച്ചു. “നി­ങ്ങൾ ഉ­ദ്ദേ­ശി­ച്ച­തു് വ­യ­സ്സൻ ഗമാഷ് മ­രി­ച്ചു­വെ­ന്നു ത­ന്നെ­യാ­ണോ? ശരി, ശരി. ഞാൻ അ­റി­ഞ്ഞി­ല്ല; ഞാൻ ഇന്നു രാ­വി­ലെ ഷ്രെ­വ്പോർ­ട്ടിൽ നി­ന്നും മ­ട­ങ്ങി­യെ­ത്തി­യ­തേ­യു­ള്ളൂ. അ­പ്പോൾ വൃ­ദ്ധ­നാ­യ ഗമാഷ് മ­രി­ച്ചു, അല്ലേ? പി­ന്നെ, നി­ങ്ങൾ എ­ന്താ­ണു് പ­റ­ഞ്ഞ­തു്, കു­തി­ര­യു­ടെ അ­വ­കാ­ശം. നി­ങ്ങ­ളു­ടെ പേ­രെ­ന്താ­ണെ­ന്നാ­ണു് പ­റ­ഞ്ഞ­തു്?” കീ­ശ­യിൽ നി­ന്നൊ­രു പെൻ­സിൽ ക­യ്യി­ലെ­ടു­ത്തു­കൊ­ണ്ടു് അയാൾ ചോ­ദി­ച്ചു.

“ഗില്മ ജെർ­മാൻ എ­ന്നാ­ണു് എന്റെ പേരു്, സർ.”

“ഗില്മ ജെർ­മാൻ”, വ­ക്കീൽ ആ­വർ­ത്തി­ച്ചു, എ­ന്നി­ട്ടു് ധ്യാ­ന­മ­ഗ്ന­നാ­യി തന്റെ സ­ന്ദർ­ശ­ക­നെ നോ­ക്കി­യി­രു­ന്നു. “അതെ, ഞാ­നി­പ്പോൾ നി­ന്റെ മുഖം ഓർ­ക്കു­ന്നു. വ­യ­സ്സൻ ഗമാഷ് പ­ത്തു് പ­ന്ത്ര­ണ്ടു് വർഷം മുൻ­പു് സ­ഹാ­യി­യാ­യി കൂടെ കൂ­ട്ടി­യ പ­യ്യ­ന­ല്ലേ നീ.”

“പ­ത്തു് വർഷം മുൻ­പു് ഒരു ന­വം­ബ­റിൽ, സർ.”

പാ­ക്സ്റ്റൺ വ­ക്കീൽ എ­ഴു­ന്നേ­റ്റു് അ­ല­മാ­ര­യ്ക്ക­രി­കി­ലേ­ക്കു് ന­ട­ന്നു, അ­തി­നു­ള്ളിൽ നി­ന്നു് നി­യ­മ­പ­ര­മാ­യ രേ­ഖ­ക­ളെ­ന്തോ ത­പ്പി­യെ­ടു­ത്തു് ശ്ര­ദ്ധാ­പൂർ­വ്വം വാ­യി­ച്ചു.

“അ­പ്പോൾ മി­സ്റ്റർ ജെർ­മാൻ, ആ കു­തി­ര­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം വീ­ണ്ടെ­ടു­ക്കു­ന്ന­തിൽ പ്ര­ശ്ന­മൊ­ന്നും ഉ­ണ്ടാ­വാൻ സാ­ധ്യ­ത­യി­ല്ല”, വ­ക്കീൽ ചി­രി­ച്ചു. “പ്രിയ സർ, ഒരു സ­ന്തോ­ഷ വാർ­ത്ത ഞാൻ നി­ങ്ങ­ളെ അ­റി­യി­ച്ചു­കൊ­ള്ള­ട്ടെ, മി­സ്റ്റർ ഗമാഷ് തന്റെ സ്വ­ത്തു­വ­ക­കൾ­ക്കെ­ല്ലാം പി­ന്തു­ടർ­ച്ചാ­വ­കാ­ശി­യാ­യി താ­ങ്ക­ളെ­യാ­ണു് ക­ണ്ടി­രി­ക്കു­ന്ന­തു്; അ­താ­യ­തു്, അ­യാ­ളു­ടെ തോ­ട്ടം, ക­ന്നു­കാ­ലി­കൾ, പ­ണി­യാ­യു­ധ­ങ്ങൾ, യ­ന്ത്ര­സാ­മ­ഗ്രി­കൾ, വീ­ട്ടു­സാ­ധ­ന­ങ്ങൾ, മു­ത­ലാ­യ­വ. സാ­മാ­ന്യം ന­ല്ലൊ­രു സ­മ്പ­ത്തു്”, അയാൾ സാ­വ­കാ­ശം പ്ര­സ്താ­വി­ച്ചു. തന്റെ ഇ­രി­പ്പി­ട­ത്തിൽ ഒരു നീണ്ട വർ­ത്ത­മാ­ന­ത്തി­നാ­യി സൗ­ക­ര്യ­പൂർ­വ്വം ഇ­രു­ന്നു­കൊ­ണ്ടു് അയാൾ പ­റ­ഞ്ഞു, “മ­റ്റൊ­ന്നു കൂടി ഓർ­മ്മി­പ്പി­ക്ക­ട്ടെ, നി­ങ്ങ­ളെ­പ്പോ­ലെ ജീ­വി­താ­രം­ഭ­ത്തിൽ നി­ല്ക്കു­ന്ന ഏതൊരു യു­വാ­വി­നും ല­ഭി­ക്കാ­വു­ന്ന ഏ­റ്റ­വും വലിയ ഭാ­ഗ്യ­മാ­ണി­തു്. മ­ര­ണ­പ്പെ­ട്ട­വ­ന്റെ ചെ­രു­പ്പു­കൾ അ­ണി­യു­വാൻ ല­ഭി­ച്ച സു­വർ­ണ്ണാ­വ­സ­രം, മ­ഹ­ത്താ­യ അ­നു­ഭ­വം. നി­ങ്ങൾ­ക്ക­റി­യു­മോ സർ, നി­ങ്ങ­ളു­ടെ പേരു കേട്ട നി­മി­ഷം ഒരു വെ­ള്ളി­ടി പോലെ ആ ദിനം എന്റെ ഓർ­മ്മ­യിൽ തെ­ളി­ഞ്ഞു, വൃ­ദ്ധ­നാ­യ ഗമാഷ് ഇ­വി­ടേ­ക്കു് ക­യ­റി­വ­ന്ന­തും, തന്റെ അ­ന­ന്ത­രാ­വ­കാ­ശി­യാ­യി നി­ങ്ങ­ളു­ടെ പേ­രു­വ­ച്ചു് വി­ല്പ­ത്രം എ­ഴു­ത­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ട­തും”—വാ­ചാ­ല­നാ­യ വ­ക്കീൽ തന്റെ ഓർ­മ്മ­കൾ അതീവ ഹൃ­ദ്യ­മാ­യി പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു, എ­ന്നാൽ ഗില്മ അ­തൊ­ന്നും കേൾ­ക്കു­ന്ന­തേ­യു­ണ്ടാ­യി­ല്ല.

ഒരു നി­മി­ഷ­ത്തിൽ വന്നു ചേർ­ന്ന മ­ഹാ­ഭാ­ഗ്യ­ത്തെ കു­റി­ച്ചു് ഓർ­ത്തു് അവൻ മ­ദോ­ന്മ­ത്ത­നാ­യി ഇ­രു­ന്നു­പോ­യി; സ്വ­പ്നം കാണാൻ പോലും സാ­ധി­ക്കാ­ത്ത ആ വ­മ്പി­ച്ച സ്വ­ത്തു­ക്കൾ ത­ന്റേ­തു മാ­ത്ര­മാ­യി മാ­റി­യി­രി­ക്കു­ന്നു—ത­ന്റേ­തു മാ­ത്രം! ഒരു 100 വി­കാ­ര­ങ്ങൾ വ­ന്ന­വ­നെ ഒ­രു­മി­ച്ചു മൂ­ടി­യ­തു പോലെ, ഒ­രാ­യി­രം ചി­ന്ത­കൾ അവനു ചു­റ്റും കു­മി­ഞ്ഞു­കൂ­ടി. പുതു ലോ­ക­ത്തേ­ക്കു് എ­ടു­ത്തെ­റി­യ­പ്പെ­ട്ടൊ­രു ജീ­വി­യെ­പ്പോ­ലെ അവൻ തന്റെ പു­തു­സാ­ഹ­ച­ര്യ­ത്തോ­ടു് പൊ­രു­ത്ത­പ്പെ­ടു­ന്ന­തി­ന്റെ ബ­ദ്ധ­പ്പാ­ടി­ലാ­ണു്. ആ ഇ­ടു­ങ്ങി­യ ഓഫീസ് മുറി അവനെ ശ്വാ­സം മു­ട്ടി­ച്ചു, വ­ക്കീ­ലി­ന്റെ സം­സാ­ര­മാ­ണെ­ങ്കിൽ അ­ന­ന്ത­മാ­യി ഒ­ഴു­കി­ക്കൊ­ണ്ടേ­യി­രു­ന്നു. ഗില്മ പെ­ട്ടെ­ന്നു് ഇ­രി­പ്പി­ട­ത്തിൽ നി­ന്നും എ­ഴു­ന്നേ­റ്റു, മു­ഴു­വ­നാ­ക്കാ­ത്ത ഒരു ക്ഷ­മാ­പ­ണം പ­റ­ഞ്ഞു­കൊ­ണ്ടു് മു­റി­യിൽ നി­ന്നു് അല്പം ശു­ദ്ധ­വാ­യു­വി­നാ­യി പു­റ­ത്തു് ചാടി.

ര­ണ്ടു് ദി­വ­സ­ത്തി­നു ശേഷം തോ­ട്ട­ത്തി­ലേ­ക്കു് പോകും വഴി ഗില്മ വീ­ണ്ടും ഹാ­ലി­ഫാ­ക്സ് ആ­ന്റി­യു­ടെ കൂ­ര­യ്ക്കു് മു­ന്നി­ലെ­ത്തി. അ­ങ്ങോ­ട്ടു പോയതു പോലെ ന­ട­ന്നു ത­ന്നെ­യാ­ണു് അവൻ തി­രി­കെ വ­ന്ന­തും. പ­ട്ട­ണ­ത്തിൽ നി­ന്നു വരും വഴി പലരും അവനു സവാരി വാ­ഗ്ദാ­നം ചെ­യ്തു­വെ­ങ്കി­ലും ഗില്മ ഒക്കെ നി­ര­സി­ച്ചി­രു­ന്നു. അവനു വന്നു ചേർ­ന്ന മ­ഹാ­ഭാ­ഗ്യ­ത്തെ കു­റി­ച്ചു­ള്ള വാർ­ത്ത­കൾ അ­വ­നെ­ത്തും മുൻപേ ഗ്രാ­മ­മാ­കെ പ­ടർ­ന്നി­രു­ന്നു, ഹാ­ലി­ഫാ­ക്സ് ആന്റി ഉ­ച്ച­ത്തി­ലു­ള്ള ജ­യാ­ര­വ­വു­മാ­യി ആണു് അവനെ എ­തി­രേ­റ്റ­തു്. “മി­സ്റ്റർ ഗി­ല്മാ, ദൈ­വ­ത്തി­ന­റി­യാം നി­ന­ക്കി­തി­നു­ള്ള യോ­ഗ്യ­ത­യു­ണ്ടെ­ന്നു്! ദൈവം ന­ല്കി­യ­താ­ണി­തു്, വരൂ, അ­ക­ത്തേ­ക്കു് വരൂ, ഇ­രി­ക്കൂ. റീ­ലി­യ­സേ, ഇ­റ­ങ്ങി­പ്പോ മ­ര്യാ­ദ­ക്കു്, വെ­റു­തെ മു­റി­യിൽ കൂ­ടി­നി­ന്നു് തി­ക്ക­ലു­ണ്ടാ­ക്കാ­തെ!” അവർ അ­വി­ടെ­യു­ള്ള ഏ­റ്റ­വും നല്ല കസേര തു­ട­ച്ചു് ഗി­ല്മ­യ്ക്കു് മു­ന്നിൽ നീ­ക്കി­യി­ട്ടു.

അവൻ സ­ന്തോ­ഷ­പൂർ­വ്വം ഹാ­ലി­ഫാ­ക്സ് ആ­ന്റി­യു­ടെ ക­യ്യിൽ നി­ന്നും ഒരു കപ്പ് കാ­പ്പി സ്വീ­ക­രി­ച്ചു. അവൻ അ­വി­ടേ­ക്കു് കയറി വ­ന്ന­പ്പോൾ അവർ ആ മു­റി­യു­ടെ കോ­ണി­ലു­ള്ള ചെറിയ തീ­ക്ക­ന­ലിൽ കാ­പ്പി തി­ള­പ്പി­ക്കു­ക­യാ­യി­രു­ന്നു. തീ­ക്ക­ന­ലിൽ നി­ന്നു് മാറി ദൂ­ര­ത്താ­ണു് ഗില്മ ഇ­രു­ന്ന­തു്, എ­ന്തെ­ന്നാൽ സാ­മാ­ന്യം നല്ല ചൂ­ടു­ള്ള ദി­ന­മാ­യി­രു­ന്നു അതു്; അവൻ മുഖം തു­ട­ച്ചു, തന്റെ വി­ശാ­ല­മാ­യ തൊ­പ്പി വി­ശ­റി­യാ­ക്കി അവൻ ചൂ­ട­ക­റ്റി.

“ഓർ­ക്കു­മ്പോൾ എ­നി­ക്കു് ചിരി അ­ട­ക്കാൻ ക­ഴി­യു­ന്നി­ല്ല”, ആ വൃ­ദ്ധ­യാ­യ സ്ത്രീ വി­റ­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു. നെ­രി­പ്പോ­ടിൽ ചാ­രി­നി­ന്നു­കൊ­ണ്ടു് അവർ വീ­ണ്ടും, “ഞാൻ രാ­ത്രി ഇ­ട­ക്കി­ടെ ഉണരും, എ­ന്നി­ട്ടു വെ­റു­തെ ചി­രി­ക്കും.”

“അ­തെ­ന്താ ഹാ­ലി­ഫാ­ക്സ് ആന്റി, അ­ങ്ങി­നെ”, എ­ന്തി­നെ­ന്ന­റി­യാ­തെ ചി­രി­ച്ചു­കൊ­ണ്ടാ­ണു് ഗില്മ അതു് ചോ­ദി­ച്ച­തു്.

“ഒ­ന്നു് പോയെ ഗി­ല്മാ, ഒ­ന്നും അ­റി­യാ­ത്ത പോലെ! എ­നി­ക്കു് സെ­പ്റ്റീ­മി­നെ­യും കു­ടും­ബ­ത്തെ­യും ഓർ­ക്കു­മ്പോ­ഴു­ണ്ട­ല്ലോ, നാളെ രാ­വി­ലെ കു­തി­ര­വ­ണ്ടി­യിൽ കേറി എ­ല്ലാം ഇവിടം വി­ട്ടു് കാ­ഡോ­യി­ലേ­ക്കു് പോ­കു­ന്ന കാ­ഴ്ച്ച ഓർ­ക്കു­മ്പോ, ഓഹ്, ഭ­യ­ങ്ക­ര­മാ­യി­രി­ക്കും!”

“അതു് അത്ര ര­സ­ക­ര­മാ­യ ഒ­ന്ന­ല്ല ഹാ­ലി­ഫാ­ക്സ് ആന്റി”, ഗില്മ പ­റ­ഞ്ഞു, അവർ ഉ­പ­ചാ­ര­പൂർ­വ്വം ഒരു താ­ല­ത്തിൽ വ­ച്ചു് ആ­ഡം­ബ­ര­മാ­യി ന­ല്കി­യ കാ­പ്പി കപ്പ് ഗില്മ അല്പം അ­സ്വ­സ്ഥ­ത­യോ­ടെ­യാ­ണു് പി­ടി­ച്ചി­രു­ന്ന­തു്. “എ­നി­ക്കു് സെ­പ്റ്റീ­മി­നോ­ടു് അ­നു­ക­മ്പ­യാ­ണു് തോ­ന്നു­ന്ന­തു്.”

“ജൂപ് ആ­രു­ടേ­തെ­ന്നു് അ­വ­നി­പ്പോൾ ബോ­ധ്യ­പ്പെ­ട്ടു­കാ­ണു­മെ­ന്നു് ഞാൻ ക­രു­തു­ന്നു”, അവർ തു­ടർ­ന്നു, ഗി­ല്മ­യു­ടെ മു­ഖ­ത്തെ സ­ഹ­താ­പ­ഭാ­വ­മൊ­ന്നും അവർ ശ്ര­ദ്ധി­ക്കു­ന്നി­ല്ല; “പൊ­ലീ­സി ആ­രു­ടേ­തെ­ന്നും ഇനി പ്ര­ത്യേ­കം പ­റ­യേ­ണ്ട­തി­ല്ല. പി­ന്നെ, ഒ­ന്നു് ഞാൻ ഉ­റ­പ്പി­ച്ചു പറയാം മി­സ്റ്റർ ഗി­ല്മാ”, അവർ ഇ­രി­പ്പി­ട­ത്തെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു് മേ­ശ­മേൽ കു­നി­ഞ്ഞു നി­ന്നു­കൊ­ണ്ടാ­ണു് സം­സാ­രി­ക്കു­ന്ന­തു്, “അവർ കാ­ഡോ­യിൽ ദു­രി­ത­ത്തി­ലേ­ക്കാ­ണു് കൂ­പ്പു­കു­ത്താൻ പോ­കു­ന്ന­തു്. തി­ന്നാൻ പോലും ഒ­ന്നു­മു­ണ്ടാ­വി­ല്ല. ആ സെ­പ്റ്റീ­മി­നു ജോ­ലി­യൊ­ന്നു­മി­ല്ലാ­തെ പാ­മ്പു് ക­ണ­ക്കു് വ­ല്ലി­ട­ത്തും ചു­രു­ണ്ടു­കൂ­ടി ഇ­രി­ക്കാ­നാ യോഗം. മാഡം ബ്രോൻ­സ് എ­ന്തെ­ങ്കി­ലും തു­ന്നൽ പണിയോ മറ്റോ ചെ­യ്യും; പക്ഷേ, അതിനു പോലും വ­ക­തി­രി­വു­ള്ള സ്ത്രീ ആ­ണെ­ന്നു് ക­ണ്ടാൽ തോ­ന്നി­ല്ല. പി­ന്നെ ആ കൊ­ച്ചു പെൺ­കു­ട്ടി­കൾ ഉ­ണ്ട­ല്ലോ, ക­ഴി­ഞ്ഞ ശൈ­ത്യ­കാ­ല­ത്തു് അവർ ചെ­രു­പ്പു് പോ­ലു­മി­ല്ലാ­തെ ത­ണു­പ്പ­ത്തു് ഇ­റ­ങ്ങി ന­ട­ന്നു് ഉ­പ്പൂ­റ്റി­യാ­കെ വീ­ങ്ങി­യ കഥ എ­ന്നോ­ടു പ­റ­ഞ്ഞി­രു­ന്നു. നാളെ കാ­ഡോ­യി­ലേ­ക്കു് പോ­കു­ന്ന പോ­ക്കു് എ­നി­ക്കൊ­ന്നു് കാണണം!”

ഹാ­ലി­ഫാ­ക്സ് ആ­ന്റി­യു­മാ­യു­ള്ള നി­മി­ഷ­ങ്ങൾ ഗി­ല്മ­യ്ക്കു് ഒ­രി­ക്ക­ലും ഇ­ത്ര­യും അ­ന­ഭി­ല­ഷ­ണീ­യ­മാ­യി അ­നു­ഭ­വ­പ്പെ­ട്ടി­ട്ടി­ല്ല. അവരെ അ­ത്ഭു­ത­പ്പെ­ടു­ത്തു­മാ­റു് അവൻ വേഗം കാ­പ്പി­ക്കു് നന്ദി പ­റ­ഞ്ഞു­കൊ­ണ്ടു് ഇ­റ­ങ്ങി ന­ട­ന്നു. പക്ഷേ, ര­സി­ക­ത്വം വി­ടാ­തെ അവർ പി­ന്നിൽ നി­ന്നു് വി­ളി­ച്ചു­കൂ­വി: “മി­സ്റ്റർ ഗി­ല്മാ, നോ­ക്കി­ക്കോ ഇ­പ്പോൾ അ­വർ­ക്കു് ബോ­ധ്യ­പ്പെ­ട്ടു­കാ­ണും പൊ­ലീ­സി ആ­രു­ടേ­തെ­ന്നു്?”

അവനു എ­ന്തു­കൊ­ണ്ടോ സെ­പ്റ്റീ­മി­നെ നേ­രി­ടാൻ മാ­ന­സി­ക­മാ­യി ത­യ്യാ­റാ­യി­ല്ലെ­ന്നു് തോ­ന്നി; അവൻ റോഡിൽ ആ­ങ്ങി­ത്തൂ­ങ്ങി നി­ന്നു. ഇ­ട­ക്കു് വി­ശ്ര­മി­ക്കാ­നാ­യി ഒ­രി­ട­ത്തു് ഇ­രി­ക്കു­ക­യും ചെ­യ്തു, ച­തു­പ്പു് നി­ല­ങ്ങ­ളി­ലേ­ക്കു് തി­രി­യു­ന്നി­ട­ത്തു് ഒരു ഇലവു് മ­ര­ച്ചോ­ട്ടിൽ അ­ല്പ­നേ­രം ഇ­രു­ന്നു. ആദ്യം മു­ത­ല്ക്കു് അവനെ വ­ല്ലാ­ത്തൊ­രു അ­സ്വ­സ്ഥ­ത വ­രി­ഞ്ഞു മു­റി­ക്കി­യി­രു­ന്നു, അ­വ­ന്റെ ആ­വേ­ശ­ത്തി­നൊ­പ്പം വി­ചി­ത്ര­മാ­യൊ­രു അ­സം­തൃ­പ്തി­യും കൂ­ടി­ക്ക­ലർ­ന്നി­രു­ന്നു, എ­ന്തു­കൊ­ണ്ടു് അ­ങ്ങി­നെ എ­ന്ന­തു് അവൻ തി­രി­ച്ച­റി­യാൻ തു­ട­ങ്ങി.

നേർ­വ­ഴി മാ­ത്രം ശീ­ലി­ച്ച സ­ത്യ­സ­ന്ധ­നാ­യ ഗി­ല്മ­യ്ക്കു് ത­ന്നോ­ടു­ള്ള പെ­രു­മാ­റ്റ­ത്തിൽ ചു­റ്റു­മു­ള്ള­വ­രിൽ വന്ന പെ­ട്ട­ന്നു­ള്ള മാ­റ്റം വി­ദ്വേ­ഷ­മു­ള­വാ­ക്കി. വ­ക്കീൽ പറഞ്ഞ ഒരു കാ­ര്യം അവൻ ഓർ­ത്തെ­ടു­ക്കാൻ ശ്ര­മി­ച്ചു; ഒരു ചെറിയ വാചകം, അ­വ­ന്റെ ബോ­ധ­ത­ല­ത്തിൽ വന്നു വീണ ആ­യി­ര­ക്ക­ണ­ക്കി­നു വാ­ക്കു­കൾ­ക്കി­ട­യിൽ നി­ന്നൊ­രു കു­ഞ്ഞു വാ­ക്യം. അതു് വന്നു വീ­ണി­ട­ത്തു് ഒരു വ്രണം വ­ളർ­ന്നി­രി­ക്കു­ന്നു, അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നൊ­രു സാ­ന്നി­ധ്യ­മാ­യി അതു് അ­വ­നു­ള്ളിൽ വി­ക­സി­ച്ചു­വ­ന്നു. എ­ന്താ­യി­രു­ന്നു അതു്, ആ വാചകം? അ­ന്നേ­ര­ത്തെ ആ­വേ­ശ­ത്തിൽ പാതി കേ­ട്ടു മറന്ന ആ വാ­ക്കു­കൾ—മ­രി­ച്ച­വ­രു­ടെ ചെ­രു­പ്പു­ക­ളെ കു­റി­ച്ചു് എന്തോ ഒ­ന്നു്.

നല്ല ആ­രോ­ഗ്യ­വും പ്ര­സ­രി­പ്പു­മു­ള്ള ശരീരം; പൗ­രു­ഷ­വും ധൈ­ര്യ­വും സ­ഹ­ന­ശീ­ല­വു­മു­ള്ള അ­വ­ന്റെ സ്വ­ഭാ­വം ഈ സ­ന്ദർ­ഭ­ത്തിൽ അ­വ­നോ­ടു തന്നെ ക­ല­ഹി­ച്ചു. മ­രി­ച്ച­വ­രു­ടെ ചെ­രു­പ്പു­കൾ! അവ സെ­പ്റ്റീ­മി­നെ പോലെ ക്ലേ­ശം അ­നു­ഭ­വി­ക്കു­ന്ന­വർ­ക്കു് ഉ­ള്ള­ത­ല്ലേ? നി­രാ­ലം­ബ­യാ­യ ആ സ്ത്രീ­യെ പോലെ ഉ­ള്ള­വർ­ക്കു­ള്ള­ത­ല്ലേ? പോ­ഷ­കാ­ഹാ­ര­ക്കു­റ­വു­ള്ള, അല്പ വ­സ്ത്ര­ധാ­രി­ക­ളാ­യ, ദൈ­ന്യ­ത­യാർ­ന്ന മി­ഴി­ക­ളു­ള്ള ആ കു­ട്ടി­കൾ­ക്കു­ള്ള­ത­ല്ലേ? എ­ങ്കി­ലും അ­വ­രോ­ടു് എന്തു പ­റ­യു­മെ­ന്നും എ­ങ്ങി­നെ പെ­രു­മാ­റു­മെ­ന്നും അവനു രൂ­പ­മി­ല്ല.

പക്ഷേ, അവരെ മു­ഖാ­മു­ഖം ക­ണ്ട­പ്പോൾ ഒരു വിധ ശ­ങ്ക­കൾ­ക്കും അവൻ തന്നെ വി­ട്ടു­കൊ­ടു­ത്തി­ല്ല. അ­പ്പൊ­ഴും സെ­പ്റ്റീം തന്റെ അ­മ്മാ­വ­ന്റെ ക­സേ­ര­യിൽ കൂ­നി­ക്കൂ­ടി ഇ­രി­പ്പു­ണ്ടാ­യി­രു­ന്നു; ശ­വ­സം­സ്കാ­ര­ത്തി­നു ശേഷം ഒരു വട്ടം പോലും അവൻ അവിടെ നി­ന്നു് എ­ഴു­ന്നേ­റ്റ ല­ക്ഷ­ണ­മി­ല്ല. മാഡം ബ്രോൻ­സ് ക­ര­യു­ന്നു­ണ്ടു്, കു­ട്ടി­ക­ളും—അ­നു­താ­പം മൂ­ല­മാ­വാം.

“മി­സ്റ്റർ സെ­പ്റ്റീം”, ഗില്മ അ­യാൾ­ക്ക­രി­കി­ലേ­ക്കു് ന­ട­ന്നു. “കു­തി­ര­യ്ക്കാ­യു­ള്ള സ­ത്യ­വാ­ങ്മൂ­ല­ങ്ങൾ ഞാൻ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. പ്ര­ശ്ന­ങ്ങൾ ഒ­ന്നു­മി­ല്ലാ­തെ എ­നി­ക്ക­തി­നെ ന­ല്കാ­മെ­ന്ന തീ­രു­മാ­ന­ത്തിൽ നി­ങ്ങ­ളെ­ത്തി­ക്കാ­ണു­മെ­ന്നു് ഞാൻ പ്ര­തീ­ക്ഷി­ക്കു­ന്നു.”

സെ­പ്റ്റീം ആകെ ഭ­യ­ന്നു വി­റ­ച്ചു് നി­ശ­ബ്ദ­നാ­യി.

“നി­ങ്ങൾ എ­ന്താ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തു്?” അയാൾ പതറി, ഇ­ടം­ക­ണ്ണി­ട്ടു് ഗി­ല്മ­യെ നോ­ക്കി­ക്കൊ­ണ്ടു് അയാൾ തു­ടർ­ന്നു, “ഇവിടം മൊ­ത്തം നി­ന­ക്കു­ള്ള­ത­ല്ലേ. എന്താ നീ ക­ളി­യാ­ക്കു­ക­യാ­ണോ?”

“ഈ സ്വ­ത്തു­ക്കൾ മി­സ്റ്റർ ഗ­മാ­ഷി­ന്റെ ര­ക്ത­ബ­ന്ധ­ങ്ങൾ തന്നെ പ­ങ്കി­ട­ട്ടെ എ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം. നാ­ളെ­ത­ന്നെ ഞാൻ മി­സ്റ്റർ പാ­ക്സ്റ്റ­ണെ ക­ണ്ടു് നി­യ­മ­പ­ര­മാ­യി എ­ല്ലാം ശ­രി­യാ­ക്കു­ന്നു­ണ്ടു്. പക്ഷേ, എ­നി­ക്കെ­ന്റെ കു­തി­ര­യെ വേണം.”

കു­തി­ര­യെ കൂ­ടാ­തെ ഒരു വസ്തു കൂടി ഗില്മ കൈവശം എ­ടു­ത്തു—ചു­മ­രിൽ വ­ച്ചി­രു­ന്ന മി­സ്റ്റർ ഗ­മാ­ഷി­ന്റെ ചി­ത്രം. അ­വ­ന­തു് തന്റെ കീ­ശ­യിൽ തി­രു­കി. തന്റെ വൃ­ദ്ധ­നാ­യ യ­ജ­മാ­ന­ന്റെ ഊ­ന്നു­വ­ടി­യും തോ­ക്കും കൂടി അവൻ എ­ടു­ത്തു.

അവൻ തന്റെ പ്രി­യ­ങ്ക­ര­നാ­യ ജൂ­പ്പി­ന്റെ മു­ക­ളിൽ കയറി, പി­ന്നാ­ലെ വി­ശ്വ­സ്ഥ­നാ­യ ഒരു നാ­യ­യും ഉ­ണ്ടാ­യി­രു­ന്നു, ആ ഗേ­റ്റു ക­ട­ന്നു പോ­കു­മ്പോൾ അവൻ മ­ത്തു് പി­ടി­പ്പി­ക്കു­ന്ന വി­ഷാ­ദ­ക­ര­മാ­യൊ­രു സ്വ­പ്ന­ത്തിൽ നി­ന്നു­ണർ­ത്ത­പ്പെ­ട്ട­വൻ ആയി മാ­റി­യി­രു­ന്നു.

കാ­ത­റിൻ ഓ ഫ്ലാ­ഹെർ­ട്ടി

അ­മേ­രി­ക്കൻ ഫെ­മി­നി­സ്റ്റ് എ­ഴു­ത്തി­ന്റെ മുന്‍ഗാ­മി­ക­ളിൽ ഒ­രാ­ളാ­യി ക­രു­ത­പ്പെ­ടു­ന്ന എ­ഴു­ത്തു­കാ­രി­യാ­ണു് കാ­ത­റിൻ ഓ ഫ്ലാ­ഹെർ­ട്ടി എന്ന കേ­റ്റ് ചോ­പ്പിൻ (1850–1904). 1890-കളിൽ കു­ട്ടി­കൾ­ക്കും മു­തിർ­ന്ന­വർ­ക്കു­മാ­യി ചോ­പ്പിൻ അനേകം ചെ­റു­ക­ഥ­കൾ എഴുതി. അവയിൽ പലതും അ­ന്ന­ത്തെ യാ­ഥാ­സ്ഥി­തി­ക ക­ത്തോ­ലി­ക്കാ സമൂഹം സ­ദാ­ചാ­ര­വി­രു­ദ്ധ­മെ­ന്നു് ആ­രോ­പി­ച്ചു് ത­ള്ളി­പ്പ­റ­യു­ക­യു­ണ്ടാ­യി. ‘At Fault’, ‘The awakening’ എ­ന്നി­വ­യാ­ണ് ഏറെ പ്ര­ശ­സ്ഥ­മാ­യ നോ­വ­ലു­കൾ. പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടിൽ പല എ­ഴു­ത്തു­കാ­രും പ­രാ­മർ­ശി­ക്കാൻ ഭ­യ­ന്നി­രു­ന്ന വംശീയ വി­രോ­ധ­വും അ­ടി­മ­ത്ത­വും വി­ഷ­യ­മാ­ക്കി ചോ­പ്പിൻ അനേകം രചനകൾ ന­ട­ത്തി­യി­ട്ടു­ണ്ടു്. ലോല മ­ന­സ്സു­ള്ള വി­വേ­ക­മ­തി­ക­ളാ­യ സ്ത്രീ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി­രു­ന്നു കേ­റ്റ് ചോ­പ്പി­ന്റേ­തു്. തന്റെ നി­ല­പാ­ടു­ക­ളി­ലൂ­ടെ അ­ന്താ­രാ­ഷ്ട്ര ശ്ര­ദ്ധ ആ­കർ­ഷി­ച്ച കേ­റ്റ് ചോ­പ്പിൻ 1904-ൽ മ­ര­ണ­മ­ട­യു­മ്പോൾ നൂ­റോ­ളം ചെ­റു­ക­ഥ­ക­ളു­ടെ ര­ച­യി­താ­വാ­യി മാ­റി­യി­രു­ന്നു.

Colophon

Title: Marichavarude Cheruppukal (ml: മ­രി­ച്ച­വ­രു­ടെ ചെ­രു­പ്പു­കൾ).

Author(s): Catherine O’Flaherty.

First publication details: Sayahna Foundation; Trivandrum, Kerala; 2021-06-25.

Deafult language: ml, Malayalam.

Keywords: Short Story, Catherine O’Flaherty, Translation: Sonia Rafeeq, Marichavarude Cheruppukal, കാ­ത­റിൻ ഓ ഫ്ലാ­ഹെർ­ട്ടി, മൊ­ഴി­മാ­റ്റം: സോണിയ റ­ഫീ­ക്ക്, മ­രി­ച്ച­വ­രു­ടെ ചെ­രു­പ്പു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The thirteenth Self Portrait in Bryan Charnley’s Self Portrait Series, a painting by Bryan Charnley . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.