SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/kpkesavamenon.jpg
K P Kesava Menon, a portrait by anonymous .
കേ­ര­ള­ത്തി­ന്റെ ഗു­രു­നാ­ഥൻ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

ശ്രീ. കെ. പി. കേ­ശ­വ­മേ­നോൻ എൺ­പ­ത്തൊ­ന്നി­ലേ­യ്ക്കു ക­ട­ക്കു­ന്നു­വെ­ന്നു വേ­ണ­മെ­ങ്കിൽ പ­റ­ഞ്ഞോ­ളൂ; വി­രോ­ധ­മി­ല്ല. പക്ഷേ, അ­ദ്ദേ­ഹം വൃ­ദ്ധ­നാ­യി എന്നു പ­റ­ഞ്ഞേ­യ്ക്ക­രു­തു്. അതു കേൾ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു് ഇ­ഷ്ട­മി­ല്ല. തീരെ ഇ­ഷ്ട­മി­ല്ലെ­ന്നു­റ­പ്പി­ച്ചു പ­റ­യ­ട്ടെ. ഒ­രി­ക്കൽ ഒരു സ­മ്മേ­ള­ന­ത്തിൽ അ­ദ്ദേ­ഹം അ­ദ്ധ്യ­ക്ഷ­നാ­യി­രി­ക്കു­മ്പോൾ സ്വാ­ഗ­ത­പ്ര­സം­ഗം­ചെ­യ്ത വി­ദ്വാ­നു് ഒരമളി പറ്റി. വാർ­ദ്ധ­ക്യ­ക്ലേ­ശ­മൊ­ന്നും ഗ­ണി­ക്കാ­തെ അ­ധ്യ­ക്ഷൻ അവിടെ വ­ന്നു­ചേർ­ന്ന­ല്ലോ എന്നു സാ­ധാ­ര­ണ­ച്ച­ട­ങ്ങ­നു­സ­രി­ച്ചു പ്ര­സം­ഗ­കൻ ത­ട്ടി­വി­ട്ടു. ഒ­ട്ടും താ­മ­സ­മു­ണ്ടാ­യി­ല്ല. അ­ധ്യ­ക്ഷ­നിൽ­നി­ന്നെ­തിർ­പ്പു പു­റ­പ്പെ­ടാൻ. അ­ങ്ങ­നെ തെ­റ്റി­ദ്ധ­രി­ക്കേ­ണ്ടാ, ത­നി­ക്കു വാർ­ദ്ധ­ക്യ­ക്ലേ­ശ­മൊ­ന്നു­മി­ല്ലെ­ന്നു് അ­ദ്ദേ­ഹം ഉടൻ അ­റി­യി­ച്ചു.

മൂ­ന്നു തെ­ളി­വു്

ഇതൊരു നി­സ്സാ­ര­സം­ഭ­വ­മാ­ണെ­ങ്കി­ലും വാർ­ദ്ധ­ക്യ­ത്തോ­ടു­ള്ള കേ­ശ­വ­മേ­നോ­ന്റെ മ­നോ­ഭാ­വ­മെ­ന്തെ­ന്നു തെ­ളി­യി­ക്കു­ന്നു­ണ്ടു്. “ആ­സ­പ്ത­തേ­സ്തു വാർ­ദ്ധ­ക്യം” എന്ന ആ­പ്ത­വാ­ക്യം അ­ദ്ദേ­ഹം വക വെ­ച്ചി­ട്ടേ­യി­ല്ല. താൻ വൃ­ദ്ധ­നാ­യി­ട്ടി­ല്ല എ­ന്ന­തി­നു മൂ­ന്നു തെ­ളി­വാ­ണു് മേനോൻ എ­ടു­ത്തു­കാ­ണി­ക്കാ­റു്. പൊ­തു­വേ പ­റ­ഞ്ഞാൽ മൂ­ന്നി­ല്ലാ­യ്മ­ക­ളാ­ണ­ത്രെ വാർ­ദ്ധ­ക്യ ല­ക്ഷ­ണ­ങ്ങൾ—ഉ­റ­ക്ക­മി­ല്ലാ­യ്മ, വി­ശ­പ്പി­ല്ലാ­യ്മ, ഓർ­മ്മ­യി­ല്ലാ­യ്മ—ഈ മൂ­ന്നും തന്നെ ബാ­ധി­ച്ചി­ട്ടി­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. ശ­രി­യാ­ണു്, നല്ല ഉ­റ­ക്കം, നല്ല വി­ശ­പ്പു് (എന്നു പ­റ­ഞ്ഞാൽ നല്ല ഊണു്), നല്ല ഓർമ്മ—ഈ മൂ­ന്നി­ലും ഇ­ന്ന­ത്തെ യു­വാ­ക്ക­ന്മാ­രെ­പ്പോ­ലും തോൽ­പ്പി­ക്കും അ­ശീ­തി­വർ­ഷ­നാ­യ കേ­ശ­വ­മേ­നോൻ.

ഈയിടെ എ­ഴു­തി­യ ഒരു ക­ത്തി­ല­ദ്ദേ­ഹം പ­റ­യു­ക­യാ­ണു്: “എന്റെ വി­ശ­പ്പി­ന്റെ കാ­ര്യം കൃ­ഷ്ണ­പി­ള്ള­യ്ക്കു ന­ല്ല­പോ­ലെ അ­റി­യാ­മ­ല്ലോ. ഉ­റ­ക്ക­വും അ­തു­പോ­ലെ­ത­ന്നെ. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും എ­നി­ക്കു­റ­ങ്ങാൻ ക­ഴി­യും. ഉ­റ­ക്കം മ­തി­യാ­വാ­തെ ഞാൻ എ­ഴു­ന്നേൽ­ക്കു­ക­യു­മി­ല്ല. രാ­ത്രി ഒ­മ്പ­ത­ര മ­ണി­യ്ക്കു കി­ട­ന്നാൽ അ­ഞ്ചു­മ­ണി­വ­രെ ഉ­റ­ങ്ങും. ഉ­ച്ച­യ്ക്കു ഒ­രു­മ­ണി­മു­തൽ ര­ണ്ട­ര­വ­രെ­യും. ഓർ­മ്മ­യു­ടെ കാ­ര്യ­ത്തെ­പ്പ­റ്റി­യും പറയാം. നടന്ന സം­ഭ­വ­ങ്ങൾ, വ­ള­രെ­ക്കാ­ലം മു­മ്പു­ക­ണ്ട ആ­ളു­ക­ളെ­പ്പ­റ്റി­ക്കൂ­ടി­യും ശ­രി­യാ­യി ഓർ­മ്മി­ക്കു­ന്ന­തി­നു് ഇ­പ്പോ­ഴും സാ­ധി­ക്കു­ന്നു­ണ്ടു്.”

അ­ടു­ത്തു­ന­ട­ന്ന സാ­ഹി­ത്യ­പ­രി­ഷ­ത്സ­മ്മേ­ള­ന­ത്തി­ലെ അ­ധ്യ­ക്ഷ­പ്ര­സം­ഗം തന്നെ കേ­ശ­വ­മേ­നോ­ന്റെ അ­ക്ഷീ­ണ­മാ­യ ഓർ­മ്മ­ശ­ക്തി­ക്കൊ­രു­ദാ­ഹ­ര­ണ­മാ­ണു്. പ­റ­ഞ്ഞു­കൊ­ടു­ത്തെ­ഴു­തി­ച്ച ആ പ്ര­സം­ഗം അ­ച്ച­ടി­ച്ചു സ­ദ­സ്യ­രു­ടെ ഇടയിൽ വി­ത­ര­ണം ചെ­യ്തി­രു­ന്നു. അ­ച്ച­ടി ക­ഴി­ഞ്ഞ­തി­നു­ശേ­ഷം ഒരു തവണ വാ­യി­ച്ചു കേൾ­ക്കാൻ പോലും അ­ദ്ദേ­ഹ­ത്തി­നു സൗ­ക­ര്യ­പ്പെ­ട്ടി­ല്ല. ചി­ല­പ്പോൾ ചെ­യ്യാ­റു­ള്ള­തു­പോ­ലെ, അതു മ­റ്റൊ­രാ­ളെ­ക്കൊ­ണ്ടു സ­ദ­സ്സിൽ വാ­യി­പ്പി­ക്കു­ക­യ­ല്ല അ­ന്ന­ദ്ദേ­ഹം­ചെ­യ്ത­തു്. ഒരു വാ­ചാ­പ്ര­സം­ഗം ചെ­യ്യു­ക­യാ­ണു­ണ്ടാ­യ­തു്. എ­ങ്കി­ലും ആ വാ­ചാ­പ്ര­സം­ഗം അ­ച്ച­ടി­ക്കോ­പ്പി­യു­ടെ നേർ­പ­കർ­പ്പു­ത­ന്നെ­യാ­യി­രു­ന്നു. പ­ദ­പ്ര­യോ­ഗ­ത്തി­ലും പ്ര­തി­പാ­ദ­ന­ക്ര­മ­ത്തി­ലും മ­റ്റും ഒരു വ്യ­ത്യാ­സ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. പലരും അ­തു­കേ­ട്ടു് അ­ദ്ഭു­ത­പ്പെ­ട്ടു. എൺ­പ­താം­വ­യ­സ്സി­ലും മ­നു­ഷ്യ­ന്റെ ധാ­ര­ണാ­ശ­ക്തി ഇ­ത്ര­യ്ക്കു് അ­ന്യൂ­ന­മാ­യി പ്ര­വർ­ത്തി­ക്കു­ക അ­സാ­ധാ­ര­ണം തന്നെ.

ഉ­ത്ത­മ­മാ­തൃ­ക

സർ­വ്വ­പ­ഥീ­ന­മാ­യി വി­ക­സി­ച്ചു വ്യ­ക്തി­മ­ഹ­ത്ത്വ­ത്തെ വി­ളം­ബ­രം ചെ­യ്യു­ന്ന ഒരു മാ­തൃ­കാ­ജീ­വി­ത­മാ­ണു് കേ­ശ­വ­മേ­നോ­ന്റേ­തു്. ഈ ദീർ­ഘ­കാ­ല ജീ­വി­ത­ത്തി­ന്റെ അ­ന്ത്യ­ഘ­ട്ട­ത്തിൽ കേ­ര­ള­ത്തി­ന്റെ ഗു­രു­നാ­ഥൻ എന്ന പേ­രി­നു് അ­ദ്ദേ­ഹം സർ­വ്വ­ഥാ അർ­ഹ­നാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­നം, സാ­മൂ­ഹ്യ­സേ­വ­നം, വി­ദ്യാ­ഭ്യാ­സം, സാ­ഹി­ത്യം, പ­ത്ര­പ്ര­വർ­ത്ത­നം എന്നീ രം­ഗ­ങ്ങ­ളി­ലെ­ല്ലാം­ത­ന്നെ ആ­ധു­നി­ക കേ­ര­ളീ­യർ അ­ദ്ദേ­ഹ­ത്തി­നു ശി­ഷ്യ­പ്പെ­ടേ­ണ്ട­താ­യി­ട്ടു­ണ്ടു്. ഓ­രോ­ന്നി­ലും ഒ­രു­ത്ത­മ ജീ­വി­ത­മാ­തൃ­ക അ­ദ്ദേ­ഹം ന­മു­ക്കു കാ­ണി­ച്ചു­ത­ന്നി­രി­ക്കു­ന്നു.

പ­ത്തു­കൊ­ല്ലം മു­മ്പു കേ­ശ­വ­മേ­നോ­ന്റെ ആ­ത്മ­ക­ഥ ‘ക­ഴി­ഞ്ഞ­കാ­ലം’ എ­ന്ന­പേ­രിൽ പു­റ­ത്തു­വ­ന്ന­ല്ലോ. അ­തി­നൊ­രാ­സ്വാ­ദ­ന­മെ­ഴു­തി­യ­പ്പോൾ ഞാൻ രേ­ഖ­പ്പെ­ടു­ത്തി­യ ചില അ­ഭി­പ്രാ­യ­ങ്ങൾ ഇ­വി­ടെ­യും സം­ഗ­ത­മാ­കു­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു; “കേ­ശ­വ­മേ­നോ­ന്റെ ആ­ത്മ­ക­ഥ ഒ­രു­വി­ധ­ത്തിൽ നോ­ക്കി­യാൽ അ­ദ്ദേ­ഹം ക­ട­ന്നു­പോ­ന്നി­ട്ടു­ള്ള കാ­ല­ഘ­ട്ട­ത്തി­ലെ കേ­ര­ള­ത്തി­ന്റെ ച­രി­ത്രം ത­ന്നെ­യാ­ണു്. ക­ഴി­ഞ്ഞ അ­ര­നൂ­റ്റാ­ണ്ടു­കാ­ല­ത്തെ കേ­ര­ള­ത്തി­ന്റെ രാ­ഷ്ട്രീ­യ­വും സാ­മൂ­ഹ്യ­വും സാം­സ്ക്കാ­രി­ക­വു­മാ­യ പു­രോ­ഗ­തി­ക്കു് അ­ദ്ദേ­ഹം നേ­തൃ­ത്വം നൽ­കി­യി­ട്ടു­ണ്ടു്. സ്വാ­ത­ന്ത്ര്യ­സ­മ­ര­രം­ഗ­ത്തി­ലെ ധീ­ര­നാ­യ യോ­ദ്ധാ­വു്, സു­ശി­ക്ഷി­ത­നാ­യ പ­ത്ര­പ്ര­വർ­ത്ത­കൻ, വി­ശാ­ല­വീ­ക്ഷ­ണ­മു­ള്ള സാ­മൂ­ഹ്യ പ­രി­ഷ്ക്കർ­ത്താ­വു്, സർ­വ്വോ­പ­രി സ്ഥി­ത­പ്ര­ജ്ഞ­നാ­യ ജീ­വി­ത­ചി­ന്ത­കൻ എന്നീ വിവിധ നി­ല­ക­ളിൽ അ­ദ്ദേ­ഹം ഈ ഗ്ര­ന്ഥ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. എ­ന്നാൽ ഇ­തി­ലൊ­ന്നി­ലും അ­ഭി­മാ­നം കൊ­ള്ളാ­തെ ഒരു നി­സ്സം­ഗ­ന്റെ മ­ട്ടി­ലാ­ണു് അ­ദ്ദേ­ഹം പെ­രു­മാ­റു­ന്ന­തു്. പൊ­തു­ജീ­വി­ത­ത്തി­ലും സ്വ­കാ­ര്യ­ജീ­വി­ത­ത്തി­ലും ഇ­ത്ര­ത്തോ­ളം വി­ന­യ­വും നി­ഷ്ക്ക­പ­ട­ത­യും പാ­ലി­ക്കു­വാൻ മ­റ്റേ­തെ­ങ്കി­ലും നേ­താ­വി­നു സാ­ധി­ച്ചി­ട്ടു­ണ്ടോ എന്നു സം­ശ­യ­മാ­ണു്. താൻ ജീ­വി­ച്ച കാ­ല­ഘ­ട്ട­ത്തി­ന്റെ ച­രി­ത്ര­ക­ഥ­യാ­യി രൂ­പാ­ന്ത­ര­പ്പെ­ട­ത്ത­ക്ക­വ­ണ്ണം ഒ­രാ­ളു­ടെ ജീ­വി­ത­ത്തി­നു നാ­നാ­മു­ഖ­മാ­യ വി­കാ­സ­വും പ്രാ­മു­ഖ്യ­വും സി­ദ്ധി­ക്കു­ക എ­ന്ന­തു വ­ലി­യൊ­രു ജ­ന്മ­സാ­ഫ­ല്യം­ത­ന്നെ­യാ­ണു്.”

നിർ­വേ­ദ­മി­ല്ല
images/Bertrand_Russell_1957.jpg
ബർ­ട്രാൻ­ഡ്റ­സ്സൽ

ഈ സാ­ഫ­ല്യം കൈ­വ­ന്ന­തി­നു­ശേ­ഷ­വും കേ­ശ­വ­മേ­നോൻ ത­നി­ക്കർ­ഹ­ത­യു­ള്ള വി­ശ്ര­മ­ജീ­വി­ത­ത്തി­ലേ­യ്ക്കു പ്ര­വേ­ശി­ക്കാ­തെ കേ­ര­ള­ത്തെ മു­ന്നോ­ട്ടു ന­യി­ക്കു­ന്ന­തിൽ അ­ന­വ­ര­തം ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്ന­തു ഭ­ക്ത്യാ­ദ­ര­ങ്ങ­ളോ­ടെ എ­ടു­ത്തു­പ­റ­യേ­ണ്ട ഒരു വ­സ്തു­ത­യാ­കു­ന്നു. നല്ല പൗ­ര­ന്മാ­രെ സൃ­ഷ്ടി­ക്ക­യും സം­ഘ­ടി­പ്പി­ക്ക­യും ചെ­യ്യ­ണ­മെ­ന്ന ഉ­ദ്ദേ­ശ­ത്തോ­ടെ അ­ദ്ദേ­ഹം ഒരു പൗ­ര­സം­ഘം സ്ഥാ­പി­ച്ചു പ്ര­വർ­ത്ത­ന­മാ­രം­ഭി­ച്ചി­ട്ടു് അധികം നാ­ളാ­യി­ട്ടി­ല്ല. ഇ­തു­പോ­ലെ എ­ത്ര­യെ­ത്ര കർ­മ്മ­രം­ഗ­ങ്ങ­ളിൽ ഈ ജ­ന­ക്ഷേ­മ­കാം­ക്ഷി ഇ­ന്നും അ­ഗ്രേ­സ­ര­ത്വം വ­ഹി­ക്കു­ന്നു! ആ­ശി­ച്ചി­ട­ത്തോ­ളം ന­മ്മു­ടെ നാടു ന­ന്നാ­യി­ക്കാ­ണാ­ത്ത­തി­ലും വി­ശേ­ഷി­ച്ചു് ഇ­വി­ട­ത്തെ കു­ഴ­ഞ്ഞു മ­റി­ഞ്ഞ രാ­ഷ്ട്രീ­യ­ത്തി­ലും അ­ദ്ദേ­ഹം മ­റ്റാ­രേ­ക്കാ­ളു­മ­ധി­കം ആ­ശ­ങ്കാ­കു­ല­നാ­ണു്. മ­നു­ഷ്യൻ ധാർ­മ്മി­ക­മാ­യി അ­ധഃ­പ­തി­ക്കു­ന്ന­തു ക­ണ്ടു­കൊ­ണ്ടു സ്വ­സ്ഥ­നാ­യി­രി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യു­ന്നി­ല്ല. ഇ­പ്പോ­ഴ­ത്തെ എ­ഴു­ത്തി­ലും പ്ര­സം­ഗ­ത്തി­ലു­മെ­ല്ലാം ഈ ആശങ്ക പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. പ്രാ­യം ഇ­ത്ര­യു­മാ­യി, ചെ­യ്യാ­നു­ള്ള­തു് ചെ­യ്തു്, ഇനി എ­ന്തെ­ങ്കി­ലു­മാ­ക­ട്ടെ എന്നു സാ­ധാ­ര­ണ­ക്കാർ­ക്കു­ണ്ടാ­കു­ന്ന നിർ­വ്വേ­ദം ഈ ശ­താ­ഭി­ഷേ­ക­മ­ടു­ത്ത വേ­ള­യി­ലും കേ­ശ­വ­മേ­നോ­നെ ബാ­ധി­ച്ചി­ട്ടി­ല്ല. തൊ­ണ്ണൂ­റി­നു­ശേ­ഷ­വും ലോ­ക­ക്ഷേ­മ­ത്തെ ല­ക്ഷീ­ക­രി­ച്ചു തൂലിക ച­ലി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ബർ­ട്രാൻ­ഡ്റ­സ്സ­ലി ന്റെ തീ­വ്ര­മാ­യ സേ­വ­നൗ­ത്സു­ക്യം ഈ കേ­ര­ളാ­ചാ­ര്യ­നി­ലും തെ­ളി­ഞ്ഞു­കാ­ണാം.

‘നാം മു­ന്നോ­ട്ടു്’ എന്ന പേരിൽ ‘മാ­തൃ­ഭൂ­മി­യിൽ’ ആ­ഴ്ച­തോ­റും മു­ട­ങ്ങാ­തെ കാ­ണു­ന്ന ലേ­ഖ­ന­പ­ര­മ്പ­ര വാ­യി­ക്കു­മ്പോൾ ഞാൻ ചീ­ന­യി­ലെ ആ­ദി­ഗു­രു­വാ­യ കൺ­ഫ്യൂ­ഷ്യ­സ്സി നെ ഓർ­ക്കാ­റു­ണ്ടു്. ഗ­ണ്യ­മാ­യ ആ­ശ­യ­സാ­ദൃ­ശ്യ­മു­ണ്ടു് ര­ണ്ടു­പേർ­ക്കും. കൺ­ഫ്യൂ­ഷ്യ­സ് തു­ടർ­ച്ച­യാ­യി പു­റ­പ്പെ­ടു­വി­ച്ചി­രു­ന്ന വി­ശി­ഷ്ടോ­പ­ദേ­ശ­ങ്ങ­ളിൽ, അ­ജ്ഞേ­യ­ങ്ങ­ളാ­യ ആ­ധ്യാ­ത്മി­ക ര­ഹ­സ്യ­ങ്ങ­ളി­ലേ­യ്ക്കും പ­ര­ലോ­ക­വി­ശ്വാ­സ­ങ്ങ­ളി­ലേ­യ്ക്കും ശി­ഷ്യ­രെ വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­പോ­യി­രു­ന്നി­ല്ല. ഇ­ഹ­ലോ­ക­ജീ­വി­ത­ത്തി­നാ­വ­ശ്യ­മാ­യ സ­ദാ­ചാ­ര­നി­യ­മ­ങ്ങൾ, നൈ­തി­ക­മൂ­ല്യ­ങ്ങൾ, ചി­ത്ത­ശു­ദ്ധീ­ക­ര­ണം എ­ന്നി­വ­യ്ക്കാ­ണു് ആ ഗു­രു­വ­ര്യൻ പ്രാ­ധാ­ന്യം കൽ­പ്പി­ച്ചി­രു­ന്ന­തു്. ഇ­തു­ത­ന്നെ­യാ­ണു് ന­മ്മു­ടെ ഗു­രു­നാ­ഥ­ന്റേ­യും പ്ര­ബോ­ധ­ന പ­ദ്ധ­തി. ഒ­രെ­ത്തും പി­ടി­യു­മി­ല്ലാ­ത്ത പ്ര­പ­ഞ്ച­ര­ഹ­സ്യ­ങ്ങ­ളെ ഒ­ര­ജ്ഞേ­യ­ത്വ­വാ­ദി­യു­ടെ (Agnostic) നി­ല­യിൽ സ­വി­സ്മ­യം വീ­ക്ഷി­ക്കു­ക മാ­ത്ര­മ­ല്ലാ­തെ അ­വ­യെ­പ്പ­റ്റി ആർ­ക്കും മ­ന­സ്സി­ലാ­കാ­ത്ത ഭാ­ഷ­യിൽ മ­സ്തി­ക്ഷ്ക­ഗു­സ്തി ന­ട­ത്തി അ­ദ്ദേ­ഹം സമയം പാ­ഴാ­ക്കു­ന്നി­ല്ല. അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു് അ­റി­ഞ്ഞു­കൂ­ടാ എന്നു പ­റ­യു­വാ­നു­ള്ള ബു­ദ്ധി­പ­ര­മാ­യ സ­ത്യ­സ­ന്ധ­ത അ­ദ്ദേ­ഹ­ത്തി­നു വേ­ണ്ടു­വോ­ള­മു­ണ്ടു്. യു­ക്തി­ക്കു ചേ­രാ­ത്ത ചില വി­ശ്വാ­സ­ങ്ങൾ തന്റെ ഹൃ­ദ­യാ­ന്തർ­ഭാ­ഗ­ത്തു് കു­ടി­യി­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ, അവയെ അ­ന്യ­രു­ടെ തലയിൽ അ­ടി­ച്ചേൽ­പ്പി­ക്കാൻ അ­ദ്ദേ­ഹം ഒ­രി­ക്ക­ലും ഉ­ദ്യ­മി­ച്ചി­ട്ടി­ല്ല. തന്റെ വി­ശ്വാ­സം മാ­ത്ര­മാ­ണു് ശരി, മ­റ്റു­ള്ള­തൊ­ക്കെ തെ­റ്റു് എന്നു വാ­ദി­ക്കു­ന്ന വി­ചാ­ര­മൗ­ഢ്യ­വും മേ­ന­വ­നെ തീ­ണ്ടി­യി­ട്ടി­ല്ല. ‘മ­നു­ഷ്യ­ത്വം അ­തി­ന്റെ ഏ­റ്റ­വും ന­ല്ല­നി­ല­യിൽ’ (Manhood at its best) എ­ന്ന­താ­യി­രു­ന്നു ചീ­ന­ഗു­രു­വി­ന്റെ പ­ര­മ­ല­ക്ഷ്യം. ന­മ്മു­ടെ ആ­ചാ­ര്യ­ന്റേ­യും ല­ക്ഷ്യം മ­റ്റൊ­ന്ന­ല്ല. മ­നു­ഷ്യ­ത്വ­ത്തി­ന്റെ സർ­വ്വ­തോ­മു­ഖ­മാ­യ വി­കാ­സം—ജീ­വി­ത­ത്തി­ന്റെ വ്യ­ഷ്ടി­ഗ­ത­വും സ­മ­ഷ്ടി­ഗ­ത­വു­മാ­യ ഉ­ത്ക്കർ­ഷം—അ­താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മുഖ്യ പ്ര­മേ­യം.

നാം മു­ന്നോ­ട്ടു്

“മ­ര­ണ­ത്തി­ന്ന­പ്പു­റം ഒരു സ്ഥി­തി ഉ­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും ഈ ജീ­വി­തം സു­ന്ദ­ര­വും ധ­ന്യ­വു­മാ­ക്കു­വാ­നു­ള്ള ബാ­ധ്യ­ത ന­മു­ക്കു­ണ്ടു്. അതിനു ശ്ര­മി­ക്കു­ക­യാ­ണു് ഒ­രു­ത്ത­മ മ­നു­ഷ്യൻ ചെ­യ്യേ­ണ്ട­തു്” എ­ന്നു് അ­ദ്ദേ­ഹം ഉ­പ­ദേ­ശി­ക്കു­ന്നു. കാ­ലോ­ചി­ത­വും യു­ക്തി­യു­ക്ത­വു­മാ­യ ഒരു ചി­ന്ത­യാ­ണി­തു്. നൂ­റ്റാ­ണ്ടു­ക­ളാ­യി, ജ­ഗ­ന്മി­ഥ്യാ­വാ­ദ­ത്താൽ ബു­ദ്ധി­മാ­ന്ദ്യം സം­ഭ­വി­ച്ചു് ഇഹലോക ജീ­വി­ത­ത്തെ തു­ച്ഛീ­ക­രി­ച്ച­ധഃ­പ­തി­ച്ചു പോയ ഭാ­ര­തീ­യർ­ക്കു് ഒരു മൃ­ത­സ­ഞ്ജീ­വി­നി­യാ­കും ഏ­താ­ദൃ­ശാ­ശ­യ­ങ്ങൾ. ‘നാം മു­ന്നോ­ട്ടു്’ എന്ന ലേ­ഖ­ന­ങ്ങ­ളിൽ പലതും ശു­ഷ്ക്ക­ങ്ങ­ളാ­ണെ­ന്നും വാ­യ­ന­ക്കാ­രെ മ­ടു­പ്പി­ക്കു­മെ­ന്നും മ­റ്റും അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­വ­രു­ണ്ടു്. പക്ഷേ, അ­വ­യി­ലു­ട­നീ­ളം തു­ടി­ക്കു­ന്ന ആ­ത്മാർ­ത്ഥ­ത­യും ഹൃദയം ഹൃ­ദ­യ­ത്തോ­ടു സം­സാ­രി­ക്കു­ന്ന മ­ട്ടി­ലു­ള്ള പ്ര­തി­പാ­ദ­ന­വും യ­ഥാ­സ­ന്ദർ­ഭം ഉ­ദാ­ഹ­ര­ണ­ങ്ങ­ളാ­യി ഉ­ദ്ധ­രി­ക്കു­ന്ന സം­ഭ­വ­ക­ഥ­ക­ളും പ്ര­സ്തു­ത ദോ­ഷ­ത്തി­നു പ­രി­ഹാ­ര­മാ­കു­ന്നു­ണ്ടു്. ലേ­ഖ­ന­കർ­ത്താ­വി­ന്റെ അ­തി­വി­പു­ല­മാ­യ പു­സ്ത­ക­പ­രി­ച­യ­ത്തിൽ നി­ന്നും അ­നു­ഭ­വ­സ­മ്പ­ത്തിൽ നി­ന്നും പു­റ­പ്പെ­ടു­ന്ന ഈ സം­ഭ­വ­ക­ഥ­ക­ളാ­ണു് വാ­സ്ത­വ­ത്തിൽ പ്ര­കൃ­ത ലേ­ഖ­ന­ങ്ങൾ­ക്കു ന­വ­ജീ­വൻ നൽ­കു­ന്ന­തു് ന­മ്മു­ടെ ജീ­വി­ത­ചി­ന്ത­യെ ഉ­ദ്ബു­ദ്ധ­മാ­ക്കാൻ അവ ഒ­ട്ടേ­റെ ഉ­പ­ക­രി­ക്കും. ഇ­ത്ത­രം സം­ഭ­വ­ക­ഥ­ക­ളു­ടെ (Anecdotes) ഒ­ര­ക്ഷ­യ­പാ­ത്ര­മാ­ണു് ലേഖകൻ. അ­ദ്ദേ­ഹ­മാ­യി­ട്ടൊ­ന്നു സം­ഭാ­ഷ­ണ­ത്തി­ലേർ­പ്പെ­ട്ടു നോ­ക്കു. അഞ്ചു മി­നി­ട്ടി­ന­കം ഫ­ലി­ത­സം­വ­ലി­ത­മാ­യ ഭാ­ഷ­യിൽ പലപല സ്മ­ര­ണ­ക­ളും പൊ­ട്ടി­പ്പു­റ­പ്പെ­ടു­ക­യാ­യി.

ഉ­പ­ദേ­ഷ്ടാ­ക്കൾ ധാ­രാ­ള­മു­ണ്ട­ല്ലോ ന­മ്മു­ടെ നാ­ട്ടിൽ. പക്ഷേ, അ­വ­രു­ടെ ഉ­പ­ദേ­ശ­വും പ്ര­വൃ­ത്തി­യും ത­മ്മിൽ ഒരു ബ­ന്ധ­വും ഉ­ണ്ടാ­യി­രി­ക്കു­ക­യി­ല്ല. ഇ­തിൽ­നി­ന്നെ­ത്ര­യോ വ്യ­ത്യ­സ്ത­നാ­ണു് കേ­ശ­വ­മേ­നോൻ. മ­റ്റു­ള്ള­വർ­ക്കു പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­തെ­ല്ലാം അ­ദ്ദേ­ഹം തന്റെ ജീ­വി­തം­കൊ­ണ്ടു­ദാ­ഹ­രി­ച്ചു കാ­ണി­ക്കു­ന്നു.

“ക­ണ്ണു­പോ­യാ­ലും ക­രു­ത്തു കൈ­വി­ട­രു­തു്” എ­ന്നു് ഈയിടെ അ­ദ്ദേ­ഹം എ­ഴു­തു­ക­യു­ണ്ടാ­യി. സ്വാ­നു­ഭ­വ­ത്തിൽ­നി­ന്നു പു­റ­പ്പെ­ട്ട ഉ­പ­ദേ­ശ­മാ­ണ­തു്. കാഴ്ച ന­ഷ്ട­പ്പെ­ട്ടി­ട്ടും മറ്റു പ­ല­രു­മെ­ന്ന­പോ­ലെ അ­ദ്ദേ­ഹം നൈ­രാ­ശ്യ ഗർ­ത്ത­ത്തിൽ വീ­ഴാ­തെ മ­ന­ക്ക­രു­ത്തോ­ടെ നാ­ലു­പാ­ടും ഉ­ന്മേ­ഷം വീശി ന­ട­ക്കു­ന്നു. പഴയ മ­ട്ടിൽ, ഒ­ട്ടും വി­ട്ടു­വീ­ഴ്ച­കൂ­ടാ­തെ സ്വ­കൃ­ത്യ­ങ്ങ­ളിൽ വ്യാ­പൃ­ത­നാ­കു­ന്നു. ധാ­രാ­ളം സ­ഞ്ച­രി­ക്കു­ന്നു. എ­ഴു­തു­ന്നു, പ്ര­സം­ഗി­ക്കു­ന്നു. ഇ­തെ­ന്തൊ­ര­ത്ഭു­തം! ഇ­തൊ­ക്കെ എ­ങ്ങ­നെ സാ­ധി­ക്കു­ന്നു എന്നു പലരും ചോ­ദി­ക്കു­ന്നു­ണ്ടു്. കേ­ശ­വ­മേ­നോൻ ദൽ­ഹി­യിൽ ചെ­ന്ന­പ്പോൾ സർ രാ­ധാ­കൃ­ഷ്ണൻ തൊ­ട്ടു പല സു­ഹൃ­ത്തു­ക്കൾ­ക്കും ഇ­ക്കാ­ര്യ­ത്തിൽ അ­ദ്ഭു­ത­മു­ള­വാ­യി. കാ­ഴ്ച­യു­ള്ള­വർ­പോ­ലും വി­ഷാ­ദ­മ­ഗ്ന­രാ­വു­മ്പോൾ മേ­നോ­ന്റെ അ­ടു­ത്തു­ചെ­ന്നാൽ മതി അവർ ഉ­ന്മേ­ഷ­ഭ­രി­ത­രാ­കു­മെ­ന്നു­കൂ­ടി അവർ അ­ഭി­പ്രാ­യ­പ്പെ­ട്ടു­വ­ത്രേ. കാഴ്ച ന­ഷ്ട­പ്പെ­ട്ടാൽ—സ്വയം പു­സ്ത­കം വാ­യി­ക്കാൻ സാ­ധി­ക്കാ­താ­യാൽ—ആ നി­മി­ഷം മ­രി­ക്ക­ണ­മെ­ന്ന വി­ചാ­ര­മാ­ണു് ഇ­തെ­ഴു­തു­ന്ന ആൾ­ക്കു­ള്ള­തു്. എ­ങ്കി­ലും ഈ മ­ഹാ­ശ­യ­ന്റെ മു­മ്പി­ലി­രി­ക്കു­മ്പോൾ ആ വി­ചാ­രം മൂ­ഢ­മാ­ണെ­ന്ന ബോധം ഉ­ദി­ക്കു­ന്നു.

“ച­ലി­ക്കു­ന്ന ഒരു നി­ഴൽ­മാ­ത്ര­മാ­ണു് ജീ­വി­തം ” (Life is but a walking shadow) എന്നു ഷേ­ക്സ്പി­യർ മാ­ക്ക്ബ­ത്തി നെ­ക്കൊ­ണ്ടു പ­റ­യി­ക്കു­ന്നു­ണ്ടു്.

images/Shakespeare.jpg
ഷേ­ക്സ്പി­യർ

ഇതിനു നേരെ വി­പ­രീ­ത­മാ­ണു് കേ­ശ­വ­മേ­നോ­ന്റെ ജീ­വി­ത­ദർ­ശ­നം. ജീ­വി­തം ച­രി­ക്കു­ന്ന പ്ര­കാ­ശ­മാ­ണെ­ന്നും അതു ത­ല്ലി­ക്കെ­ടു­ത്ത­രു­തെ­ന്നും അ­ദ്ദേ­ഹം പ­ഠി­പ്പി­ക്കു­ന്നു. അ­ന്യാ­ദൃ­ശ­മാ­യ ഒരു ജീ­വ­ശ­ക്തി­യും ജീവിത പ്ര­കാ­ശ­വു­മാ­ണു് ഈ ധ­ന്യാ­ത്മാ­വിൽ നാം ദർ­ശി­ക്കു­ന്ന­തു്. നൈ­രാ­ശ്യ­ത്തി­ന്റെ ഇ­രു­ട്ടിൽ വെ­ളി­ച്ചം വീശുക മാ­ത്ര­മ­ല്ല അ­ദ്ദേ­ഹം ചെ­യ്യു­ന്ന­തു്. ക­ണ്ണി­ലെ ഇ­രു­ട്ടി­നെ വെ­ളി­ച്ച­മാ­ക്കി മാ­റ്റാ­നു­ള്ള അ­ന്ത­ശ്ശ­ക്തി­കൂ­ടി അ­ദ്ദേ­ഹം പ്ര­ദർ­ശി­പ്പി­ക്കു­ന്നു. ത­ത്താ­ദൃ­ശ­നാ­യ ഒരു ഗു­രു­നാ­ഥൻ­ത­ന്നെ വേണം കേ­ര­ളീ­യർ­ക്കു വേണ്ട ഉ­പ­ദേ­ശം നൽകാൻ.

കൃ­തി­കൾ
images/Abraham_Lincoln.jpg
എ­ബ്ര­ഹാം ലി­ങ്കൺ

മറ്റു രം­ഗ­ങ്ങ­ളി­ലെ­ന്ന­തു­പോ­ലെ സാ­ഹി­ത്യ­ത്തി­ലും സ­ഹൃ­ദ­യ­നാ­യ കേ­ശ­വ­മേ­നോൻ സ­മു­ന്ന­ത­മാ­യ നാ­യ­ക­സ്ഥാ­ന­ത്തു­ത­ന്നെ പ്ര­ശോ­ഭി­ക്കു­ന്നു. മ­ഹ­ച്ച­രി­ത­ങ്ങൾ, ജീ­വ­ച­രി­ത്രം, ആ­ത്മ­ക­ഥ, സ­ഞ്ചാ­ര­സാ­ഹി­ത്യം, ചെ­റു­ക­ഥ, ഉ­പ­ന്യാ­സം, ജീവിത ത­ത്ത്വ­ചി­ന്ത. ഇ­ങ്ങ­നെ ഏതേതു സാ­ഹി­തീ­ശാ­ഖ­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­വി­രു­തു വി­ജ­യ­പൂർ­വ്വം ക­ളി­യാ­ടി­യി­ട്ടി­ല്ല! ‘ക­ഴി­ഞ്ഞ കാ­ല­വും’ ‘ഭൂ­ത­വും ഭാ­വി­യും’ വാ­യി­ച്ചു­നോ­ക്കു­ന്ന­വർ­ക്കേ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തെ ശ­രി­ക്കു വി­ല­യി­രു­ത്താൻ കഴിയൂ. മ­ഹ­ച്ച­രി­ത­സം­ഗ്ര­ഹ­ങ്ങ­ളു­ടേ­യും ജീ­വ­ച­രി­ത്ര­ങ്ങ­ളു­ടേ­യും ര­ച­ന­യിൽ അ­സാ­മാ­ന്യ­മാ­യ വാ­സ­ന­യും വൈ­ദ­ഗ്ദ്ധ്യ­വും മാ­ത്ര­മ­ല്ല അതീവ താ­ത്പ­ര്യ­വും അ­ദ്ദേ­ഹം പ്ര­ക­ടി­പ്പി­ക്കു­ന്നു. ന­വ­ഭാ­ര­ത­ശിൽ­പ്പി­കൾ, എ­ബ്ര­ഹാം­ലി­ങ്കൺ മു­ത­ലാ­യ കൃ­തി­കൾ ഇ­തി­ന്നു ദാ­ഹ­ര­ണ­മാ­ണു്. ഗാ­ന്ധി യു­ടേ­യും നെ­ഹ്റു വി­ന്റേ­യും വി­സ്തൃ­ത ജീ­വ­ച­രി­ത്ര­ങ്ങൾ കേ­ര­ളീ­യർ­ക്കു ല­ഭി­ക്കാ­റാ­യി­ട്ടു­ണ്ടു്. എ­ബ്ര­ഹാം­ലി­ങ്ക­നാ ണെ­ന്നു തോ­ന്നു­ന്നു, ഈ സാ­ഹി­ത്യ­നാ­യ­ക­ന്റെ ആ­ദർ­ശ­പു­രു­ഷൻ. ഗാ­ന്ധി­യോ­ടൊ­പ്പ­മോ അതിൽ കൂ­ടു­ത­ലോ അ­ദ്ദേ­ഹം ലി­ങ്ക­ണെ ആ­ദ­രാ­തി­രേ­ക­ത്തോ­ടെ സ്മ­രി­ക്കാ­റു­ണ്ടു്. സ­ന്ദർ­ഭം കി­ട്ടു­മ്പോ­ഴൊ­ക്കെ ആ മ­ഹാ­ത്മാ­വി­നെ സം­ബ­ന്ധി­ക്കു­ന്ന കഥകൾ പറയുക അ­ദ്ദേ­ഹ­ത്തി­ന്റെ­യൊ­രു പ­തി­വാ­ണു്. ലി­ങ്ക­ന്റെ ല­ഘു­ജീ­വ­ച­രി­ത്രം, ജീ­വി­ത­ചി­ന്ത­കൾ, നാം മു­ന്നോ­ട്ടു് ഇ­ത്യാ­ദി കൃ­തി­കൾ വി­ദ്യാർ­ത്ഥി­കൾ­ക്കു പാ­ഠ്യ­പു­സ്ത­ക­മാ­ക്കാൻ ഏ­റ്റ­വും പ­റ്റി­യ­വ­യ­ത്രേ. കേ­ശ­വ­മേ­നോ­ന്റെ കൃ­തി­ക­ളെ­പ്പ­റ്റി ഒരു സ­മ­ഗ്ര­പ­ഠ­നം­ത­ന്നെ­യാ­വ­ശ്യ­മാ­ണു് ഇ­തു­വ­രെ അ­തി­നാ­രും തു­നി­ഞ്ഞി­ട്ടി­ല്ല. നി­രൂ­പ­ക­ന്മാ­രു­ടെ ശ്ര­ദ്ധ ഇ­നി­യെ­ങ്കി­ലും അ­ങ്ങോ­ട്ടു തി­രി­യു­മെ­ന്നാ­ശി­ക്കാം.

“കുർ­വ­ന്നേ­വേ­ഹ കർ­മ്മാ­ണി ജി­ജീ­വി­ഷേ­ച്ഛ­തം സമാഃ” എന്ന ഉ­പ­നി­ഷ­ദ്വാ­ക്യം അ­ന്വർ­ത്ഥ­മാ­കും­വി­ധം ഈ കർ­മ്മ­യോ­ഗി­യു­ടെ സ­മു­ത്കൃ­ഷ്ട സേവനം ഇ­നി­യും നീണാൾ കേ­ര­ള­ത്തി­നു ല­ഭി­ക്കു­മാ­റാ­ക­ട്ടെ!

ദീ­പാ­വ­ലി—1966.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, ക്രേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Keralaththinte Gurunadhan (ml: കേ­ര­ള­ത്തി­ന്റെ ഗു­രു­നാ­ഥൻ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Keralaththinte Gurunadhan, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, കേ­ര­ള­ത്തി­ന്റെ ഗു­രു­നാ­ഥൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 8, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: K P Kesava Menon, a portrait by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.