SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/hill.jpg
Damavand, the west face, a photograph by Safa Daneshvar .
ല­ങ്ക­യും അ­യോ­ധ്യ­യും
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Toda_Hut.jpg
തോ­ഡ­രു­ടെ കുടിൽ.

കേ­ര­ള­ത്തി­ലെ തി­യ്യ­രും മു­ക്കു­വ­രും ല­ങ്ക­യിൽ നി­ന്നു വ­ന്ന­വ­രാ­ണെ­ന്നു് കേ­ര­ളോ­ല്പ­ത്തി­യിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. നീ­ല­ഗി­രി­യി­ലെ തോ­ഡ­വർ­ഗ്ഗ­ക്കാ­രു­ടെ ഇ­ട­യ്ക്കു തങ്ങൾ ലങ്കാ രാ­ജാ­വാ­യി­രു­ന്ന രാ­വ­ണ­ന്റെ പോ­ങ്ങ­ന്മാ­രാ­യി­രു­ന്നു എ­ന്നും, രാ­വ­ണ­ന്റെ വ­ധ­ത്തി­നു­ശേ­ഷം ത­ങ്ങ­ളെ ല­ങ്ക­യിൽ നി­ന്നു ബ­ഹി­ഷ്ക­രി­ച്ചു എ­ന്നും ഒ­രൈ­തി­ഹ്യ­മു­ണ്ടു്. തോ­ഡ­വർ­ഗ്ഗ­ക്കാ­രും കേ­ര­ള­ത്തി­ലെ മ­ല­യ­ന്മാ­രും ഒരേ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­രാ­ണെ­ന്നു് ഇ­ന്ന­ത്തെ ചില നരവംശ ശാ­സ്ത്ര­ജ്ഞ­ന്മാർ വി­ചാ­രി­ച്ചു­വ­രു­ന്നു. ഈ തോ­ഡ­വ­രും മ­ല­യ­രും ഉൾ­പ്പെ­ട്ട മെ­ഡി­റ്റ­റേ­നി­യൻ ന­ര­വം­ശ­വും മു­ണ്ഡ­വർ­ഗ്ഗ ക്കാ­രുൾ­പ്പെ­ട്ട ആ­സ്ത്ര­ലോ­യ്ഡ് നരവംശ വും കൂ­ടി­ച്ചേർ­ന്നി­ട്ടാ­ണു് ദ്രാ­വി­ഡ­രെ­ന്നു കുറെ മു­മ്പു് ജ­ന­ങ്ങൾ പേ­രി­ട്ടി­രി­ക്കു­ന്ന വർ­ഗ്ഗ­ക്കാർ ഉ­ണ്ടാ­യ­തെ­ന്നും ഈ നരവംശ ശാ­സ്ത്ര­ജ്ഞ­രിൽ ചി­ലർ­ക്ക­ഭി­പ്രാ­യ­മു­ണ്ടു്. ഇ­ങ്ങ­നെ കേ­ര­ള­ത്തി­ലെ ചില പ്ര­ധാ­ന വർ­ഗ്ഗ­ങ്ങ­ളു­ടെ ഉ­ല്പ­ത്തി­സ്ഥാ­ന­മെ­ന്നു് ഐ­തി­ഹ്യ­വും, സകല കേ­ര­ളീ­യ­രു­ടെ­യും പൂർ­വ്വി­ക­രിൽ ഒരു കൂ­ട്ട­രു­ടെ ഉ­ല്പ­ത്തി­സ്ഥാ­ന­മെ­ന്നു് വ്യം­ഗ്യ­മാ­യി നരവംശ ശാ­സ്ത്ര­ജ്ഞ­രും പ­റ­യു­ന്ന ല­ങ്ക­യു­ടെ യ­ഥാർ­ത്ഥ സ്ഥാ­നം ക­ണ്ടു­പി­ടി­ക്കു­ന്ന­തിൽ കേ­ര­ളീ­യർ താൽ­പ­ര്യം കാ­ണി­ക്കേ­ണ്ട­താ­ണു്. ലങ്ക മ­ദ്ധ്യേ­ന്ത്യ­യി­ലെ സെൻ­ട്രൽ പ്രോ­വിൻ­സാ­ണെ­ന്നു­ള്ള സർദാർ കൈ­ബി­ന്റെ അ­ഭി­പ്രാ­യ­ത്തെ സ്വീ­ക­രി­ച്ചു­കൊ­ണ്ടു് ഈ ലേഖകൻ ഒ­രു­ലേ­ഖ­നം എ­ഴു­തി­യി­രു­ന്ന­ല്ലൊ. എ­ന്നാൽ പി­ന്നീ­ടു­ള്ള ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി, രാ­വ­ണ­ന്റെ കാ­ല­ത്തി­നു­ശേ­ഷ­മേ സെൻ­ട്രൽ പ്രൊ­വിൻ­സി­ലെ ഒരു ഭാ­ഗ­ത്തി­നു ലങ്ക എന്നു പേരു കി­ട്ടി­യു­ള്ളു എ­ന്നും, രാ­വ­ണ­ന്റെ കാ­ലാ­ന­ന്ത­രം ഈ ല­ങ്ക­യി­ലെ ജ­ന­ങ്ങൾ സെൻ­ട്രൽ പ്രൊ­വിൻ­സി­ലെ പ്ര­സ്തു­ത ഭാ­ഗ­ത്തിൽ കു­ടി­യേ­റി­പ്പാർ­ത്ത­തു നി­മി­ത്ത­മാ­ണു് അതിനു ല­ങ്ക­യെ­ന്നു പേരു കി­ട്ടി­യ­തെ­ന്നും രാ­വ­ണ­ന്റെ കാ­ല­ത്തെ അ­യോ­ധ്യ സി­ന്ധു­ന­ദി യുടെ പ­ശ്ചി­മ­ഭാ­ഗ­ത്തു­ള്ള അ­തി­ന്റെ പോ­ഷ­ക­ന­ദി­യാ­യ കറം ന­ദി­യു­ടെ കരയിൽ സ്ഥി­തി­ചെ­യ്യു­ന്ന ബന്നു (പ­ണ്ട­ത്തെ വനായു) നഗരം ത­ല­സ്ഥാ­ന­മാ­യി­ട്ടു­ള്ള­തും, വ­ട­ക്കു പ­ടി­ഞ്ഞാ­റ­തിർ­ത്തി പ്ര­ദേ­ശ­വും ഉ­ത്ത­ര­ബ­ലൂ­ചി­സ്ഥാ­നും പ­ശ്ചി­മ­പ­ഞ്ചാ­ബും ഉൾ­പ്പെ­ട്ടി­രു­ന്ന­തു­മാ­യ ഒരു രാ­ജ്യ­മാ­യി­രു­ന്നു­വെ­ന്നും ഈ ലേഖകൻ ക­ണ്ടു­പി­ടി­ക്കു­ക­യു­ണ്ടാ­യി. അ­യോ­ധ്യ­യിൽ നി­ന്നു് നാ­ലു­ദി­വ­സ­ത്തെ വ­ഴി­ക്ക­പ്പു­റം മി­ഥി­ലാ­രാ­ജ്യം സ്ഥി­തി­ചെ­യ്തി­രു­ന്നു­വെ­ന്നു് വാ­ല്മീ­കി പ­റ­യു­ന്ന­തി­നാൽ, അ­യോ­ധ്യ­യു­ടെ സ്ഥാ­ന­മാ­റ്റ­ത്തോ­ടു­കൂ­ടി മി­ഥി­ല­യു­ടേ­യും സ്ഥാ­നം മാ­റ്റേ­ണ്ടി­വ­രു­ന്നു. പ്ര­സ്തു­ത ക­ണ്ടു­പി­ടു­ത്ത­ത്തെ­പ്പ­റ്റി­യാ­ണു് ഇവിടെ വി­വ­രി­ക്കു­ന്ന­തു്.

images/TodaTemple1.jpg
തോഡ ക്ഷേ­ത്രം അഥവാ പാൽ സം­ഭ­ര­ണി. ചു­വ­രി­ലെ ആ­ലേ­ഖ­ന­ങ്ങ­ളി­ലും വാ­തി­ലി­ന്റെ വ­ലി­പ്പ­ത്തി­ലും ഇവ വ്യ­ത്യ­സ്ത­മാ­ണു്.

വാ­ല്മീ­കി രാ­മാ­യ­ണ­ത്തിൽ നി­ന്നു കി­ഷ്കി­ന്ധ­യ്ക്കും അ­യോ­ധ്യ­യ്ക്കും ത­മ്മിൽ വളരെ അധികം ദൂ­ര­മി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കാം. ഇ­ന്നു­വ­രെ­യു­ള്ള ച­രി­ത്ര­പ­ര­മാ­യ ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഇ­ന്ത്യ­യിൽ നാലു സ്ഥ­ല­ങ്ങ­ളിൽ കി­ഷ്കി­ന്ധ­ക­ളും മൂ­ന്നു സ്ഥ­ല­ങ്ങ­ളിൽ ല­ങ്ക­ക­ളും ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. കി­ഷ്കി­ന്ധ­കൾ മൈ­സൂ­രി­നു വ­ട­ക്കു­ള്ള തും­ഗ­ഭ­ദ്രാ­ന­ദീ­തീ­ര­ത്തി­ലും, മ­ധ്യേ­ന്ത്യ­യി­ലെ വി­ന്ധ്യ­പർ­വ്വ­ത­ത്തി­ന്റെ വ­ട­ക്കെ ച­രി­വി­ലും, രാ­ജ­പു­ട്ടാ­ന­യി­ലെ ജോ­ഡ്പൂർ നാ­ട്ടു­രാ­ജ്യ­ത്തി­ലും, പ­ഞ്ചാ­ബി­ന്റെ കി­ഴ­ക്കു ഭാ­ഗ­ത്തും ല­ങ്ക­കൾ സി­ലോ­ണി­ലും സെൻ­ട്രൽ പ്രോ­വിൻ­സി­ലും വ­ട­ക്കു­പ­ടി­ഞ്ഞാ­റ­തിർ­ത്തി പ്രോ­വിൻ­സി­ലു­മാ­ണു് ക­ണ്ടു­പി­ടി­ച്ചി­രി­ക്കു­ന്ന­തു്. സി­ലോ­ണി­ന്റെ പ­ക്ഷ­ക്കാ­രാ­യി ഇ­ന്ന­ത്തെ പ­ണ്ഡി­ത­ന്മാ­രിൽ ചി­ല­രും ശേ­ഷി­ച്ച­വർ സെൻ­ട്രൽ പ്രൊ­വിൻ­സി­ന്റെ പ­ക്ഷ­ക്കാ­രാ­യും വർ­ത്തി­ക്കു­ന്നു. രാ­മാ­യ­ണ­ത്തി­ലെ അ­യോ­ധ്യ ഇ­ന്ന­ത്തെ യു­നൈ­റ്റ­ഡ് പ്രൊ­വിൻ­സി­ലു­ള്ള ച­രി­ത്ര­കാ­ല­ത്തെ അ­യോ­ധ്യ­യാ­ണെ­ന്നും ഈ ര­ണ്ടു­കൂ­ട്ട­രും വി­ചാ­രി­ച്ചു­വ­രു­ന്നു. റെ­യിൽ­പാ­ത­ക­ളും മോ­ട്ടോർ­കാ­റു­ക­ളും ഇ­ല്ലാ­തി­രു­ന്ന രാ­വ­ണ­ന്റെ കാ­ല­ത്തു് ഹി­മാ­ല­യ­ത്തി­നു സ­മീ­പ­മു­ള്ള അ­യോ­ധ്യ­യിൽ നി­ന്നു ര­ണ്ടാ­യി­രം മൈൽ തെ­ക്കു­ള്ള സി­ലോ­ണി­ലേ­ക്കു് അന്നു ഭാരതം നി­റ­ഞ്ഞി­രു­ന്ന ഘോ­ര­വ­ന­ങ്ങ­ളിൽ കൂടി രാ­മ­നും സീ­ത­യ്ക്കും എ­ങ്ങ­നെ ഒ­രു­വി­ധം സ്വൈ­ര­മാ­യി സ­ഞ്ച­രി­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നു­ള്ള സംഗതി സിലോൺ പ­ക്ഷ­ക്കാർ ഓർ­മ്മി­ക്കു­ന്നി­ല്ല. ഈ വി­ഷ­യ­ത്തിൽ ന­മ്മു­ടെ മു­ഖ്യ­പ്ര­മാ­ണ­ഗ്ര­ന്ഥ­മാ­യ വാ­ല്മീ­കി രാ­മാ­യ­ണം അ­യോ­ധ്യ­യ്ക്കും മി­ഥി­ല­യ്ക്കും കി­ഷ്ക്കി­ന്ധ­യ്ക്കും ല­ങ്ക­യ്ക്കും ത­മ്മിൽ ത­മ്മി­ലു­ള്ള ദൂ­ര­ങ്ങ­ളെ പ്ര­ക­ട­മാ­യും ധ്വ­നി­പ്പി­ച്ചും വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഈ ദൂ­ര­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള പ്ര­സ്താ­വ­ന­ക­ളെ മു­ഴു­വ­നും സെൻ­ട്രൽ പ്രൊ­വിൻ­സു പ­ക്ഷ­ക്കാ­രും സ്വീ­ക­രി­ച്ചി­ട്ടു­മി­ല്ല. ര­ണ്ടു­കൂ­ട്ട­രും ഒ­രു­പോ­ലെ രാമൻ അ­യോ­ധ്യ­യിൽ നി­ന്നു ദ­ണ്ഡ­കാ­ര­ണ്യ­ത്തി­ലേ­ക്കും അ­വി­ടെ­നി­ന്നു ല­ങ്ക­യി­ലേ­ക്കും പോയ വ­ഴി­ക­ളി­ലു­ള്ള സ്ഥ­ല­ങ്ങ­ളു­ടെ നാ­മ­ങ്ങ­ളിൽ മാ­ത്ര­മേ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചി­ട്ടു­ള്ളൂ. വാ­ല്മീ­കി രാ­മാ­യ­ണം നൽ­കു­ന്ന ല­ങ്കാ­ദ്വീ­പി­ന്റെ വി­സ്ത­രി­ച്ചു­ള്ള വി­വ­ര­ണ­ത്തെ ഇവർ വി­സ്മ­രി­ച്ചി­രി­ക്കു­ന്നു. അ­യോ­ധ്യ­യു­ടെ സ്ഥാ­നം നി­ശ്ച­യി­ക്കു­വാൻ മ­തി­യാ­യ വി­വ­ര­ങ്ങൾ ദ­ശ­ര­ഥ­ന്റെ മ­ര­ണാ­ന­ന്ത­രം ഭരതനെ അ­യോ­ദ്ധ്യ­യി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­വ­രാ­നാ­യി കേ­ക­യ­ത്തി­ലേ­ക്കു പോയ ദൂ­ത­ന്മാ­രു­ടെ­യും കേ­ക­യ­ത്തിൽ നി­ന്നു അ­യോ­ദ്ധ്യ­യി­ലേ­ക്കു തി­രി­ച്ചു­വ­ന്ന ഭ­ര­ത­ന്റെ­യും യാ­ത്ര­ക­ളു­ടെ വർ­ണ്ണ­ന­ക­ളിൽ വാ­ല്മീ­കി നൽ­കി­യി­ട്ടു­ണ്ടു്. ഇ­തി­ലും ഇ­വ­രു­ടെ ശ്ര­ദ്ധ പ­തി­ഞ്ഞി­ട്ടി­ല്ല. ഇവർ ഇ­ങ്ങ­നെ ഉ­പേ­ക്ഷി­ച്ചി­ട്ടു­ള്ള വർ­ണ്ണ­ന­ക­ളെ പ്ര­ധാ­ന­മാ­യി ആ­ശ്ര­യി­ച്ചാ­ണു്, രാ­വ­ണ­ന്റെ കാ­ല­ത്തെ ല­ങ്ക­യു­ടെ­യും അ­യോ­ദ്ധ്യ­യു­ടെ­യും സ്ഥാ­ന­ങ്ങൾ ഇവിടെ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള­തു്.

images/Cathredral_of_Todas.jpg
തോ­ഡ­രു­ടെ വലിയ പള്ളി.

ദ­ക്ഷി­ണ­ദി­ക്കു­ക­ളിൽ സീതയെ അ­ന്വേ­ഷി­ക്കു­വാ­ന­യ­യ്ക്കു­ന്ന വാ­ന­ര­ന്മാ­രോ­ടു് സു­ഗ്രീ­വൻ മാർ­ഗ്ഗ­നിർ­ദ്ദേ­ശം ചെ­യ്യു­ന്ന കി­ഷ്ക്കി­ന്ധാ­കാ­ണ്ഡ­ത്തി­ലെ ഭാ­ഗ­ത്തി­ലാ­ണു് ല­ങ്ക­യു­ടെ വി­വ­ര­ണ­മു­ള്ള­തു്. അ­തി­ന്റെ ചു­രു­ക്കം ചുവടെ ചേർ­ക്കു­ന്നു. ദ­ക്ഷി­ണ­സാ­ഗ­രം ക­ട­ക്കു­മ്പോൾ രാവണൻ നാ­ടു­വാ­ഴു­ന്ന ല­ങ്കാ­ദ്വീ­പം കാണാം. അതിൽ ക­ട­ക്കു­വാൻ ശ്ര­മി­ക്കു­മ്പോൾ സിം­ഹി­ക എന്ന രാ­ക്ഷ­സി നി­ങ്ങ­ളു­ടെ നി­ഴ­ലു­പി­ടി­ച്ചു് നി­ങ്ങ­ളെ സം­ഹ­രി­ക്കാ­തെ സൂ­ക്ഷി­ച്ചു­കൊ­ള­ള­ണം. ല­ങ്കാ­ദ്വീ­പി­ന്റെ ദ­ക്ഷി­ണ­ഭാ­ഗ­ത്തു സി­ദ്ധ­ചാ­ര­ണ കി­ന്ന­ര നി­ഷേ­വി­ത­മാ­യ പു­ഷ്പി­തി­കം എ­ന്നൊ­രു പർ­വ്വ­ത­വും അ­തി­ന­പ്പു­റ­ത്തു് സൂ­ര്യ­വാൻ പർ­വ്വ­ത­വും, അ­തി­ന­പ്പു­റ­ത്തു് വൈ­ദ്യു­ത­ഗി­രി­യും, ഇ­തു­ക­ഴി­ഞ്ഞു് അ­ഗ­സ്ത്യ­ന്റെ ഒ­രാ­ശ്ര­മ­മു­ള്ള കു­ഞ്ജ­രം എന്ന മലയും സ്ഥി­തി­ചെ­യു­ന്നു­ണ്ടു്. വാ­സു­കി­യു­ടെ കൊ­ട്ടാ­ര­മു­ള്ള ഭ­ഗ­വ­തീ­പു­ര­വും ല­ങ്കാ­ദ്വീ­പി­ലു­ണ്ടു്. അ­തി­ന­ടു­ത്താ­യി വൃ­ഷ­ഭ­മ­ല നിൽ­ക്കു­ന്നു. ഈ മ­ല­യു­ടെ മു­ക­ളിൽ പത്മം, ഹ­രി­ശ്യാ­മം, ഗോ­ശ­ഷീർ­ഷം എന്ന പേ­രു­ള്ള മു­ന്നു ദി­വ്യ­ച­ന്ദ­ന­വൃ­ക്ഷ­ങ്ങ­ളു­ണ്ടു്. ഈ ച­ന്ദ­ന­വ­ന­ത്തെ ശു­ദ്രൻ, ഗ്രാ­മ­ണി, ശി­ഗ്രു, ശൈ­ലൂ­ഷൻ, ബഗ്രു എന്ന അ­ഞ്ചു് ഗ­ന്ധർ­വ്വ­വ­ര­ന്മാർ സദാ കാ­ത്തു­കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­ന­പ്പു­റ­ത്താ­യി അ­ന്ത­പ്പു­രം സ്ഥി­തി­ചെ­യ്യു­ന്നു. ഇ­തി­ന­പ്പു­റ­ത്തു് ഒ­രു­ത്തർ­ക്കും പോകാൻ സാ­ധി­ക്കു­ന്ന­ത­ല്ല.

images/Remains_of_a_Stupa.jpg
ഗി­രി­വ്ര­ജ­യി­ലു­ള്ള പു­രാ­ത­ന ബുദ്ധ സ്തൂ­പ­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ.

മു­ക­ളിൽ വി­വ­രി­ച്ച ല­ങ്കാ­ദ്വീ­പി­ന്റെ വർ­ണ്ണ­ന­യിൽ, ഛായ പി­ടി­ച്ചു ഭ­ക്ഷി­ക്കു­ന്ന സിം­ഹി­ക എന്ന രാ­ക്ഷ­സി­യു­ടെ ഒരു പേരായ ഛായ എ­ന്ന­തു ഗു­ജ­റാ­ത്തി­ന്റെ തെ­ക്കു­പ­ടി­ഞ്ഞാ­റൻ ക­ടൽ­ത്തീ­ര­ത്തു­ള്ള ഇ­ന്ന­ത്തെ തു­റ­മു­ഖ­മാ­യ പോർ­ബ­ന്ദ­റി­ന്റെ പ­ണ്ട­ത്തെ പേ­രാ­ണു്. ല­ങ്കാ­ദ്വീ­പി­ന്റെ ദ­ക്ഷി­ണ­ഭാ­ഗ­ത്തു­ള്ള സി­ദ്ധ­ചാ­ര­ണ­കി­ന്ന­ര നി­ഷേ­വി­ത­മാ­യ പു­ഷ്പി­തി­ക­ശൈ­ലം ഗു­ജ­റാ­ത്തി­ന്റെ തെ­ക്കു­കി­ഴ­ക്കു സ്ഥി­തി­ചെ­യ്യു­ന്ന­തും ജൈ­ന­ന്മാ­രു­ടെ പ്ര­സി­ദ്ധ തീർ­ത്ഥാ­ട­ന സ്ഥ­ല­വു­മാ­യ ശ­ത്രു­ഞ്ജ­യ­മ­ല യാ­കു­ന്നു. ശ­ത്രു­ഞ്ജ­യ­മാ­ഹാ­ത്മ്യം എന്ന പ്രാ­ചീ­ന ജൈ­ന­കൃ­തി­യിൽ ശ­ത്രു­ഞ്ജ­യ മ­ല­യ്ക്കു­ള്ള പല നാ­മ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ പു­ഷ്പ­ദ­ന്തം എന്ന പേരും ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തിൽ നി­ന്നാ­ണു്, അതു ല­ങ്ക­യി­ലെ പു­ഷ്പി­തി­ക മ­ല­യാ­ണെ­ന്ന­നു­മാ­നി­ക്കാ­വു­ന്ന­തു്. ചാ­ര­ണ­ന്മാർ ജൈ­ന­രു­ടെ ഒ­രു­ത­രം ദി­വ്യ­രാ­ക­യാൽ ചാ­ര­ണ­നി­ഷേ­വി­ത­മെ­ന്നു് വാ­ല്മീ­കി പ­റ­ഞ്ഞി­ട്ടു­ള്ള­തു് ജൈ­ന­പു­ണ്യ­സ്ഥ­ല­മാ­യ ശ­ത്രു­ഞ്ജ­യ­മാ­ണെ­ന്നു സൂ­ചി­പ്പി­ക്കു­ന്നു­മു­ണ്ടു്. ജൈ­ന­മ­തം ഉ­ദ്ദേ­ശം ബി. സി. 2300-നു സമീപം സ്ഥാ­പി­ച്ചു എന്നു ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത­യെ­പ്പ­റ്റി ഈ ലേഖകൻ എ­ഴു­തി­യി­രു­ന്ന ലേ­ഖ­ന­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­ല്ലൊ. അ­തി­നാൽ വാ­ല്മീ­കി ജൈ­ന­രു­ടെ ദേ­വ­ത­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്ന­തിൽ യാ­തൊ­രു കാ­ല­വൈ­രു­ധ്യ­മി­ല്ലെ­ന്നും ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ള്ളു­ന്നു. ശ­ത്രു­ഞ്ജ­യ­ത്തി­ന്റെ മ­റ്റൊ­രു പേർ ക്ഷി­തി­മ­ണ്ഡ­നം എ­ന്നാ­ണെ­ന്നു് ഒരു സ്ഥ­ല­ത്തും, ക്ഷി­തി­മ­ണ്ഡ­നം സിം­ഹ­ള­ദ്വീ­പി­ന്റെ ത­ല­സ്ഥാ­ന­മാ­ണെ­ന്നു് മ­റ്റൊ­രി­ട­ത്തും ശ­ത്രു­ഞ്ജ­യ­മാ­ഹാ­ത്മ്യ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്.

images/Gate_of_Junagadh.jpg
ജു­ന­ഗ­ഡ് ന­ഗ­ര­ത്തി­ന്റെ കവാടം.

ഗു­ജ­റാ­ത്തി­ലെ പ്ര­സി­ദ്ധ ഗി­രി­യും ഇ­ന്ന­ത്തെ ജു­ന­ഗ­ഡ് നാ­ട്ടു­രാ­ജ്യ­ത്തിൽ സ്ഥി­തി­ചെ­യു­ന്ന­തു­മാ­യ ഗി­രി­ന­ഗ­ര­മാ­ണു് സൂ­ര്യ­പർ­വ്വ­ത­മെ­ന്നു തോ­ന്നു­ന്നു. ഈ ഗി­രി­ന­ഗ­ര­ത്തിൽ ഒരു സൂ­ര്യ­മ­ല്ലൻ പണ്ടു നാ­ടു­വാ­ണി­രു­ന്ന­താ­യി ശ­ത്രു­ഞ്ജ­യ മാ­ഹാ­ത്മ്യ­ത്തിൽ കാ­ണു­ന്നു. ഗി­രി­ന­ഗ­ര­ത്തി­നു സ­മീ­പ­മു­ള്ള മ­റ്റൊ­രു പ്ര­സി­ദ്ധ­മ­ല­യാ­യ രൈവത ഗി­രി­യാ­യി­രി­ക്കും വൈ­ദ്യു­ത­ഗി­രി. ഈ രൈ­വ­ത­ഗി­രി ജൈ­ന­ന്മാർ­ക്കും ഹി­ന്ദു­ക്കൾ­ക്കും ഒ­ന്നു­പോ­ലെ ഒരു പു­ണ്യ­സ്ഥ­ല­മാ­യി­രു­ന്നു­വെ­ന്നു് ശ­ത്രു­ഞ്ജ­യ­മാ­ഹാ­ത്മ്യ­ത്തി­ലും സ്ക­ന്ദ­പു­രാ­ണ ത്തി­ലും ഇ­തി­ന്റെ മാ­ഹാ­ത്മ്യ­ത്തെ വാ­ഴ്ത്തി­യി­രി­ക്കു­ന്ന­തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. അ­ഗ­സ്ത്യാ­ശ്ര­മ­മു­ള്ള കു­ഞ്ജ­ര­പർ­വ്വ­തം, ഗു­ജ­റാ­ത്തിൽ സ്ഥി­തി­ചെ­യ്തി­രു­ന്ന­താ­യി ശ­ത്രു­ഞ്ജ­യ മാ­ഹാ­ത്മ്യം പ്ര­സ്താ­വി­ക്കു­ന്ന നാ­ഗേ­ശ­പർ­വ്വ­ത­മാ­ണെ­ന്നു് കു­ഞ്ജ­ര­ത്തി­ന്റേ­യും നാ­ഗ­ത്തി­ന്റേ­യും അർ­ത്ഥ­സാ­മ്യ­ത്തിൽ നി­ന്നു് അ­നു­മാ­നി­ക്കാം. ഇതു് ഗു­ജ­റാ­ത്തി­ന്റെ കി­ഴ­ക്കൻ സ­മു­ദ്ര­തീ­ര­ത്തി­ലു­ള്ള ഇ­ന്ന­ത്തെ ഹ­ത്ഥ­ബ് (പ­ണ്ട­ത്തെ ഹ­സ്ത­ക­വ­പ്രം) ആ­ണെ­ന്നു തോ­ന്നു­ന്നു. വാ­സു­കി­യു­ടെ കൊ­ട്ടാ­രം സ്ഥി­തി­ചെ­യ്തി­രു­ന്ന ഭ­ഗ­വ­തി­പു­രം ഗു­ജ­റാ­ത്തി­ന്റെ കി­ഴ­ക്കൻ സ­മു­ദ്ര­തീ­ര­ത്തി­ന­ടു­ത്തു­ള്ള ഇ­ന്ന­ത്തെ ഭാ­വ­ന­ഗ­രം എന്ന പ­ട്ട­ണ­മാ­ണു്. വൃ­ഷ­ഭ­ഗി­രി­യി­ലു­ള്ള മ­ന്ദ­ര­മ­ര­ങ്ങ­ളിൽ ഒ­ന്നി­നു് ഗോ­ശൃം­ഗം എന്ന പേ­രു­ണ്ടാ­യി­രു­ന്ന­തിൽ നി­ന്നു്, വൃ­ഷ­ഭ­ഗി­രി ഭ­വ­ന­ഗ­ര­ത്തി­ന്റെ തെ­ക്കു­ള്ള ഇ­ന്ന­ത്തെ ഗോ­ഗോ­ന­ഗ­ര­മാ­ണെ­ന്ന­നു­മാ­നി­ക്കാം. ഈ ഗി­രി­യു­ടെ മു­ക­ളി­ലു­ള്ള ച­ന്ദ­ന­മ­ര­ങ്ങ­ളെ കാ­ത്തു­ര­ക്ഷി­ച്ചു വ­ന്നി­രു­ന്ന ഗ­ന്ധർ­വ്വ­ന്മാ­രിൽ ഒ­രാ­ളാ­യ ഗ്രാ­മ­ണി­യു­ടെ പേർ ഇവിടെ പ്ര­ത്യേ­കം ശ്ര­ദ്ധേ­യ­മാ­ണു്. എ­ന്തെ­ന്നാൽ രാ­വ­ണ­ന്റെ പൂർ­വ്വി­ക­ന്മാ­രിൽ ഒ­രു­ത്ത­നാ­യ സു­കേ­ശ­നു ഗ്രാ­മ­ണി എന്ന ഗ­ന്ധർ­വ്വൻ തന്റെ മകളെ ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ടു­ത്തു എ­ന്നു് അ­ധ്യാ­ത്മ­രാ­മാ­യ­ണ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. വൃ­ഷ­ഭ­മ­ല­യി­ലെ ഗ്രാ­മ­ണി­യാ­യി­രി­ക്കും ഇ­പ്ര­കാ­രം ചെ­യ്ത­തു്. വാ­ല്മീ­കി­യു­ടെ ല­ങ്കാ­ദ്വീ­പ­വർ­ണ്ണ­ന­യിൽ അ­ന­ന്ത­രം പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള അ­ന്ത­ക­പു­രി ഗു­ജ­റാ­ത്തി­ന്റെ ഉ­ത്ത­ര­സ­മു­ദ്ര­ക്ക­ര­യിൽ സ്ഥി­തി­ചെ­യ്യു­ന്ന ഇ­ന്ന­ത്തെ ജാം­ന­ഗർ, അ­താ­യ­തു് യ­മ­ന­ഗ­ര­മാ­ണു്. ഇതു് കച്ച് ഉൾ­ക്ക­ട­ലി­ന്റെ തെ­ക്കെ­ക്ക­ര­യിൽ സ്ഥി­തി­ചെ­യ്യു­ന്ന­തി­നാ­ലാ­ണു് ഇ­തി­ന­പ്പു­റ­ത്തു് ഒ­രു­ത്തർ­ക്കും ക­ട­ക്കു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ലെ­ന്നു് വാ­ല്മീ­കി പ­റ­ഞ്ഞി­ട്ടു­ള്ള­തും.

images/Bhagavata_Dasamskanda_series.jpg
ബ­ല­രാ­മൻ ഹ­സ്തി­നാ­പു­ര­ത്തെ ഗം­ഗ­യി­ലേ­യ്ക്കു് വ­ലി­യ്ക്കു­ന്നു. ഭാഗവത ദ­ശ­മ­സ്ക­ന്ദ­ത്തിൽ നി­ന്നു്.

ഇനി ല­ങ്കാ­ന­ഗ­ര­ത്തി­ന്റെ സ്ഥാ­നം മാ­ത്ര­മേ ക­ണ്ടു­പി­ടി­ക്കേ­ണ്ട­താ­യി­ട്ടു­ള്ളു. ശൂർ­പ്പ­ണ­ഖ­യോ­ടു കാ­ണി­ച്ച അ­ക്ര­മ­ത്തി­നും ഖ­ര­ന്റെ വ­ധ­ത്തി­നും പ്ര­തി­കാ­രം ചെ­യ്യു­വാ­നാ­യി രാവണൻ ല­ങ്ക­യിൽ നി­ന്നു പു­റ­പ്പെ­ട്ടു്, രാ­മ­നും സീ­ത­യും പാർ­ത്തി­രു­ന്ന­തും ജ­ന­സ്ഥാ­ന­ത്തി­നു അ­തിർ­ത്തി­യിൽ സ്ഥി­തി­ചെ­യ്തി­രു­ന്ന­തു­മാ­യ സ്ഥ­ല­ത്തേ­ക്കു പോ­യ­പ്പോൾ അ­ദ്ദേ­ഹം ആ­ദ്യ­മാ­യി ത്രി­കൂ­ട­മ­ല­യും പി­ന്നീ­ടു് കാ­ല­പർ­വ്വ­ത­വും അ­ന­ന്ത­രം സാ­ഗ­ര­വും ക­ട­ന്നു­പോ­യി എന്നു മ­ഹാ­ഭാ­ര­ത­ത്തി­ലെ രാ­മോ­പാ­ഖ്യാ­ന­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. കാ­ല­പർ­വ്വ­തം കച്ച് ഉൾ­ക്ക­ട­ലി­ന്റെ തെ­ക്കെ­ക്ക­ര­യി­ലു­ള്ള മു­മ്പു­പ­റ­ഞ്ഞ ജാം­ന­ഗ­രാ­ണു്. അ­തി­നാൽ ഇ­തി­നു­നേ­രെ തെ­ക്കാ­യി ത്രി­കൂ­ട­മ­ല­യും ഇ­തി­നും തെ­ക്കാ­യി ല­ങ്കാ­ന­ഗ­ര­വും സ്ഥി­തി­ചെ­യ്തി­രു­ന്നു­വെ­ന്നു് സി­ദ്ധി­യ്ക്കു­ന്നു. ല­ങ്ക­യിൽ പ്ര­വേ­ശി­ക്കു­മ്പോൾ, ഛായ എന്ന രാ­ക്ഷ­സി ഹ­നു­മാ­നെ ഹിം­സി­ക്കു­വാൻ തു­നി­ഞ്ഞ­തി­നാൽ ഛായ, അഥവാ, ഇ­ന്ന­ത്തെ പോർ­ബ­ന്തർ എന്ന നഗരം ല­ങ്കാ­ന­ഗ­ര­ത്തി­നു മു­മ്പിൽ സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്ന­നു­മാ­നി­ക്കാം. ഇ­ങ്ങ­നെ ഗു­ജ­റാ­ത്തിൽ അഥവാ, ല­ങ്കാ­ദ്വീ­പിൽ പോർ­ബ­ന്തർ, അതിനു വ­ട­ക്കു ല­ങ്കാ­ന­ഗ­രം, അ­തി­നു് വ­ട­ക്കു് ത്രി­കൂ­ട­ഗി­രി, അതിനു വ­ട­ക്കു് ജാം­ന­ഗർ, അ­തി­നു് വ­ട­ക്കു് കച്ഛ് ഉൾ­ക്ക­ടൽ എ­ന്നു് ഒ­ന്നി­നെ­ത്തു­ടർ­ന്നു് ഒ­ന്നു് സ്ഥി­തി­ചെ­യ്തി­രു­ന്ന­താ­ണു് വാ­സ്ത­വ­ത്തിൽ രാ­മോ­പാ­ഖ്യാ­നം ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു്. പോർ­ബ­ന്ത­റി­നും ജാം­ന­ഗ­റി­നും ഇ­ട­യ്ക്കു് ഒ­ന്നി­നു വ­ട­ക്കാ­യി ഒന്നു സ്ഥി­തി­ചെ­യ്യു­ന്ന രണ്ടു കു­ന്നു­ക­ളെ ഇ­ന്നും കാ­ണാ­വു­ന്ന­താ­ണു്. ഈ കു­ന്നു­ക­ളിൽ തെ­ക്കെ കു­ന്നിൽ, അ­താ­യ­തു് പോർ­ബ­ന്ത­റി­നു് നേരെ വ­ട­ക്കു­ള്ള കു­ന്നിൽ ശ്രീ­ന­ഗ­രം എന്നു പേ­രു­ള്ള ഒരു പ്രാ­ചീ­ന­ഗ്രാ­മം സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടു്. ഈ കു­ന്നിൽ നി­ന്നു് ഒരു നദി പു­റ­പ്പെ­ട്ടു തെ­ക്കോ­ട്ടൊ­ഴു­കി പോർ­ബ­ന്ത­റി­നു കുറെ വ­ട­ക്കാ­യി അ­റ­ബി­ക്ക­ട­ലിൽ വീ­ഴു­ന്നു. ശ്രീ­ന­ഗ­രം സ്ഥി­തി­ചെ­യ്യു­ന്ന കു­ന്നി­നു് അ­മ­ര­ക­ണ്ട­ക മെ­ന്നും, അ­തി­ലു­ള്ള ശ്രീ­ന­ഗ­ര­ത്തി­നു് ല­ങ്കാ­ന­ഗ­ര­മെ­ന്നും ആ മലയിൽ നി­ന്നൊ­ഴു­കു­ന്ന പ്ര­സ്തു­ത ന­ദി­യ്ക്കു് നർ­മ്മ­ദ­യെ­ന്നും, ആ മ­ല­യ്ക്കും ജാം­ന­ഗ­റി­നും ഇ­ട­യ്ക്കു് സ്ഥി­തി­ചെ­യ്തി­രു­ന്ന കു­ന്നി­നു് ത്രി­കൂ­ട­മെ­ന്നും രാ­വ­ണ­ന്റെ കാ­ല­ത്തു് പേ­രു­ക­ളു­ണ്ടാ­യി­രു­ന്നു എ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഈ ശ്രീ­ന­ഗ­ര­ത്തി­നു ശ്രീ­പു­ര­മെ­ന്നും, ഇതു് സ്ഥി­തി­ചെ­യ്തി­രു­ന്ന മ­ല­യ്ക്കു് ശ്രീ­പു­ര­മെ­ന്നും ശ­ത്രു­ഞ്ജ­യ മാ­ഹാ­ത്മ്യ­ത്തിൽ പേ­രി­ട്ടി­ട്ടു­ണ്ടു്. ഈ ശ്രീ­ശൈ­ല ന­ഗ­ര­ത്തിൽ ജൈ­ന­രു­ടെ 23-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ പാർ­ശ്വ­നാ­ഥ ന്റെ സ­മ­കാ­ലീ­ന­നാ­യ ഹ­സ്തി­സേ­നൻ എന്ന കാ­ശി­രാ­ജാ­വു് ഒരു ജൈ­ന­ചൈ­ത്യം പ­ണി­ക­ഴി­പ്പി­ച്ചു എ­ന്നും ശ­ത്രു­ഞ്ജ­യ മാ­ഹാ­ത്മ്യം പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. ഇ­തിൽ­നി­ന്നു് ഈ ശ്രീ­പു­രം അഥവാ, ശ്രീ­ന­ഗ­രം ഒരു രാ­ക്ഷ­സ­രാ­ജ­വം­ശ­ത്തി­ന്റെ രാ­ജ­ധാ­നി­യാ­യി­രു­ന്നു എ­ന്നു് സി­ദ്ധി­ക്കു­ന്നു­ണ്ട­ല്ലോ. ത്രി­കൂ­ട പർ­വ്വ­ത­ത്തി­ന്റെ തെ­ക്കു­ള്ള ഒരു കൊ­ടു­മു­ടി­യാ­ണു് ശ്രീ­ന­ഗ­രം സ്ഥി­തി­ചെ­യ്തി­രു­ന്ന ശ്രീ­ശൈ­ലം, അഥവാ, അ­മ­ര­ക­ണ്ട­കം. ത്രി­കൂ­ട­ഗി­രി­യിൽ ല­ങ്കാ­ന­ഗ­രം സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു രാ­മാ­യ­ണ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തു് ഇതു നി­മി­ത്ത­മാ­ണു്. ശിവൻ ത്രി­പു­ര ദ­ഹി­പ്പി­ച്ച­പ്പോൾ, അതിൽ ഒ­രു­പു­റം ക­ട­പ്പാ­ജി­ല്ല­യി­ലു­ള്ള ഇ­ന്ന­ത്തെ ശ്രീ­ശൈ­ല­ത്തി­ലും, മ­റ്റൊ­ന്നു് ഇ­ന്ന­ത്തെ നർ­മ്മ­ദാ ന­ദി­യു­ടെ ഉ­ല്പ­ത്തി­സ്ഥാ­ന­മാ­യി സെൻ­ട്രൽ പ്രോ­വിൻ­സിൽ സ്ഥി­തി­ചെ­യ്യു­ന്ന അ­മ­ര­ക­ണ്ട­ക­മ­ല­യി­ലും വീ­ണ­താ­യി പ­ത്മ­പു­രാ­ണ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. ഗു­ജ­റാ­ത്തിൽ നി­ന്നു് രാ­വ­ണ­ന്റെ കാ­ല­ത്തി­നു­ശേ­ഷം ല­ങ്കാ­നി­വാ­സി­കൾ സെൻ­ട്രൽ പ്രോ­വിൻ­സി­ലും കൃ­ഷ്ണാ­ന­ദീ­തീ­ര­ങ്ങ­ളി­ലും കു­ടി­യേ­റി­പ്പാർ­ത്ത­പ്പോൾ, അവർ ല­ങ്ക­യി­ലെ സ്ഥ­ല­ങ്ങ­ളു­ടെ നാ­മ­ങ്ങ­ളെ വേർ­തി­രി­ച്ചു് ത­ങ്ങ­ളു­ടെ പുതിയ വാ­സ­സ്ഥ­ല­ത്തെ പല സ്ഥ­ല­ങ്ങൾ­ക്കും നൽ­കി­യ­തി­നെ­യാ­ണു് പ­ത്മ­പു­രാ­ണ­ത്തി­ലെ പ്ര­സ്തു­ത പ്ര­സ്താ­വ­ന സൂ­ചി­പ്പി­ക്കു­ന്ന­തു്. രാ­വ­ണ­ന്റെ കാ­ല­ത്തു് ശ്രീ­ശൈ­ല­വും അ­മ­ര­ക­ണ്ട­ക­വും ഒരേ മ­ല­യു­ടെ പേ­രു­ക­ളാ­യി­രു­ന്നു. രാ­വ­ണ­ന്റെ പൂർ­വ്വി­ക­രിൽ ഒ­രാൾ­ക്കു് സാ­ല­ക­ണ്ട­കൻ എന്ന പേ­രു­ണ്ടാ­യി­രു­ന്ന­തും ഇവിടെ സ്മ­ര­ണ­യീ­മ­ത്രെ.

images/Mihirakula_portrait.jpg
മി­ഹി­ര­കു­ലൻ.

ഭാ­ര­ത­ത്തി­ന്റെ പ­ശ്ചി­മ­സ­മു­ദ്ര­ക്ക­ര­യി­ലു­ള്ള അ­പ­രാ­ന്ത­കം എന്ന പ്ര­ദേ­ശ­ത്തി­ലു­ള്ള സ്ഥ­ല­ങ്ങ­ളെ­യും വർ­ഗ്ഗ­ക്കാ­രെ­യും വാ­യു­പു­രാ­ണ ത്തിൽ ചു­വ­ടെ­ചേർ­ക്കു­ന്ന പ്ര­കാ­രം വി­വ­രി­ച്ചി­രി­ക്കു­ന്നു:

“സൂർ­പ്പാ­കാ­രഃ ക­ലി­വ­നാ

ദുർ­ഗ്ഗാഃ കാ­ലി­ത­കൈഃ സഹ

പു­ലേ­യാ­ശ്ച സു­രാ­ലാ­ശ്ച

രൂ­പ­സാ­സ്താ­പ­സൈഃ സഹ

തഥാ തു­ര­സി­താ­ശ്ചൈ­വ

സർ­വേ­ചൈ­വ പ­ര­സ്ക­രാഃ”

ബോം­ബെ­യ്ക്കു വ­ട­ക്കു സ്ഥി­തി­ചെ­യ്യു­ന്ന­തും അ­പ­രാ­ന്ത­ക­ത്തി­ന്റെ ത­ല­സ്ഥാ­ന­വും പ്ര­ധാ­ന തു­റ­മു­ഖ­വും പ­ര­ശു­രാ­മ­നാൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ട­തു­മാ­യ ശുർ­പ്പാ­ക­രം, അഥവാ ശൂർ­പ്പാ­ര­കം തു­ട­ങ്ങി ക­ച്ഛി­ലെ റ­ണ്ണി­ന്റെ വ­ട­ക്കേ­ക്ക­ര­യാ­യ പാ­ര­സ്ക­രം വ­രെ­യു­ള്ള അ­പ­രാ­ന്ത­ക­ത്തി­ലെ വി­ഭാ­ഗ­ങ്ങ­ളേ­യും വർ­ണ്ണ­ങ്ങ­ളെ­യു­മാ­ണു് ഇതിൽ വി­വ­രി­ച്ചി­ട്ടു­ള്ള­തു്. ഈ അ­തിർ­ത്തി­കൾ­ക്ക­ക­ത്താ­ണ­ല്ലോ ഗു­ജ­റാ­ത്തു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഗു­ജ­റാ­ത്തി­ലെ, അഥവാ, പ്രാ­ചീ­ന ല­ങ്ക­യി­ലെ പു­ല­സ്ത്യ­വർ­ഗ്ഗ ത്തിൽ, അ­താ­യ­തു്, രാ­വ­ണ­ന്റെ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വർ­ക്കാ­ണു് ഇതിൽ പു­ലേ­യർ എന്നു പേ­രി­ട്ടി­ട്ടു­ള്ള­തു്. അ­പ­രാ­ന്ത­ക­ത്തെ ക്രി­സ്ത്വ­ബ്ദം തു­ട­ങ്ങി­യ കാ­ലം­മു­തൽ­ക്കു് പ­ന്ത്ര­ണ്ടാം ശ­താ­ബ്ദം­വ­രെ ഭ­രി­ച്ചു­വ­ന്നി­രു­ന്ന ശി­ലാ­ഹാ­ര രാ­ജാ­ക്ക­ന്മാർ­ക്കു സിം­ഹ­ള­ന്മാർ എന്ന ബി­രു­ദ­മു­ണ്ടാ­യി­രു­ന്ന­തും ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. പ­ഞ്ചാ­ബ്, ര­ജ­പു­ത്താ­ന എന്നീ പ­ശ്ചി­മോ­ത്ത­ര ദേ­ശ­ങ്ങ­ളെ എ. ഡി. ആറാം ശ­താ­ബ്ദ­ത്തിൽ ഭ­രി­ച്ചി­രു­ന്ന കു­പ്ര­സി­ദ്ധ­നാ­യ ഹൂ­ണ­രാ­ജാ­വു് മി­ഹി­ര­കു­ലൻ ല­ങ്ക­യെ ആ­ക്ര­മി­ച്ച­താ­യി രാ­ജ­ത­രം­ഗി­ണി പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. ഈ സിം­ഹ­ള­വും ഈ ല­ങ്ക­യും പ്ര­സ്തു­ത­രാ­ജാ­ക്ക­ന്മാ­രു­ടെ രാ­ജ്യ­ത്തി­നു സ­മീ­പ­മു­ള്ള ഗു­ജ­റാ­ത്തു് ആ­യി­രി­ക്കു­വാ­നേ ഇ­ട­യു­ള്ളൂ.

images/Satrunjaya_Hill_Stairway.jpg
ശ­ത്രു­ഞ്ജ­യ­മ­ല.

ഏവം വി­ധ­ങ്ങ­ളാ­യ കാ­ര­ണ­ങ്ങ­ളാൽ രാ­വ­ണ­ന്റെ കാ­ല­ത്തെ ല­ങ്കാ­ദ്വീ­പു് ഗു­ജ­റാ­ത്താ­ണെ­ന്നും, അ­തി­ലു­ള്ള ല­ങ്കാ­ന­ഗ­രം ശ്രീ­ന­ഗ­ര­മാ­ണെ­ന്നും നി­സ്സം­ശ­യം വി­ചാ­രി­ക്കാ­വു­ന്ന­താ­ണു്. ഇനി ദ­ണ്ഡ­കാ­ര­ണ്യ­വും കി­ഷ്കി­ന്ധ­യും ഗോ­ദാ­വ­രി­യും രാ­മ­ന്റെ വ­ന­വാ­സ­കാ­ല­ത്തെ സം­ഭ­വ­ങ്ങൾ നടന്ന മറ്റു സ്ഥ­ല­ങ്ങ­ളും എ­വി­ടെ­യാ­യി­രു­ന്നു എന്നു ക­ണ്ടു­പി­ടി­ക്കു­വാൻ ശ്ര­മി­ക്കാം. എ. ഡി. 18-ാം ശ­താ­ബ്ദ­ത്തി­ലു­ള്ള മ­ധ്യേ­ന്ത്യ­യി­ലു­ള്ള ഒരു ചെ­പ്പേ­ടിൽ ദ­ണ്ഡ­കാ­ര­ണ്യ­ത്തി­നു സമീപം സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നു് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള വ­സ്ത­ര­ദേ­ശം ഒ­റീ­സ്സ­യിൽ ഉൾ­പ്പെ­ട്ട­തും, സെൻ­ട്രൽ പ്രോ­വിൻ­സി­നു തെ­ക്കു­കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്ന­തു­മാ­യ ഇ­ന്ന­ത്തെ ബ­സ്താർ എന്ന നാ­ട്ടു­രാ­ജ്യ­മാ­ണു്. ബ­സ്താ­റി­നു് വ­ട­ക്കു് മ­ഹാ­ന­ദീ­തീ­ര­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന സോൺ­പീർ ന­ഗ­ര­ത്തിൽ നി­ന്നും ക­ണ്ടെ­ടു­ത്ത എ. ഡി. 10-ാം ശ­താ­ബ്ദ­ത്തി­ലെ ഒരു ശാ­സ­ന­ത്തിൽ, ആ പ്ര­ദേ­ശം ഭ­രി­ച്ചി­രു­ന്ന ഒരു ഗു­പ്ത­രാ­ജാ­വാ­യ സോ­മേ­ശ്വ­ര­നു് പ­ശ്ചി­മ­ല­ങ്കാ­പ­തി­യെ­ന്നു് ബി­രു­ദം നൽ­കി­യി­രി­ക്കു­ന്നു. ഇ­തിൽ­നി­ന്നു് എ. ഡി. 10-ാം ശ­താ­ബ്ദ­ത്തിൽ സെൻ­ട്രൽ പ്രോ­വിൻ­സി­ന്റെ തെ­ക്കു­കി­ഴ­ക്കും ഒ­റീ­സ്സ­യു­ടെ തെ­ക്കു­മു­ള്ള പ്ര­ദേ­ശ­ത്തി­നു് പ­ശ്ചി­മ­ല­ങ്ക­യെ­ന്നു പേ­രു­ണ്ടാ­യി­രു­ന്നു എ­ന്നും ഇതിനു സ­മീ­പ­മു­ള്ള ബ­സ്താർ, അഥവാ, വ­സ്ത­ര­രാ­ജ്യം ദ­ണ്ഡ­കാ­ര­ണ്യ­ത്തി­നു സമീപം സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നും സി­ദ്ധി­ക്കു­ന്നു. സ്ക­ന്ദ­പു­രാ­ണ­ത്തി­ന്റെ പ്ര­സാ­ദ­ഖ­ണ്ഡ­ത്തിൽ നി­ന്നു് ഗു­ജ­റാ­ത്തി­ലെ ഗി­രി­ന­ഗ­ര­പർ­വ്വ­തം സ്ഥി­തി­ചെ­യ്തി­രു­ന്ന പ്ര­ദേ­ശ­ത്തി­നു് വ­സ്ത്രാ­പ­ഥം, അ­താ­യ­തു് വ­സ്ത­ര­ദേ­ശം എ­ന്നു് പേ­രു­ണ്ടാ­യി­രു­ന്നു എന്നു മ­ന­സ്സി­ലാ­ക്കാം. ആ­ദ്യ­ത്തെ ല­ങ്ക­യാ­യ ഗു­ജ­റാ­ത്തി­ലെ സ്ഥ­ല­നാ­മ­ങ്ങ­ളെ ര­ണ്ടാ­മ­ത്തെ ല­ങ്ക­യാ­യ സെൻ­ട്രൽ പ്രൊ­വിൻ­സി­ലെ സ്ഥ­ല­ങ്ങൾ­ക്കു നൽ­കി­യ­തി­നെ­പ്പ­റ്റി മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­രു­ന്ന­ല്ലൊ. അ­തു­കൊ­ണ്ടു ഗു­ജ­റാ­ത്തി­ലെ വ­സ്ത­ര­യ്ക്കു്, അ­താ­യ­തു്, ഗി­രി­ന­ഗ­ര­ത്തി­നു് സ­മീ­പ­മു­ള്ള­ദേ­ശം രാ­വ­ണ­ന്റെ കാ­ല­ത്തു് ദ­ണ്ഡ­കാ­ര­ണ്യ ത്തി­നു സമീപം സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നു് ഊ­ഹി­ക്കാം. വാ­മ­ന­പു­രാ­ണ­ത്തിൽ പ്ര­ഹ്ലാ­ദ­ന്റെ തീർ­ത്ഥാ­ട­നം വി­വ­രി­ക്കു­മ്പോൾ അ­ദ്ദേ­ഹം ത്രി­കൂ­ട­ഗി­രി­യിൽ നി­ന്നു് ദ­ണ്ഡ­ക­വ­ന­ത്തി­ലേ­ക്കു് പോയി എ­ന്നു് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും, രാ­വ­ണ­ന്റെ കാ­ല­ത്തു് ഗു­ജ­റാ­ത്തി­ന്റെ ഉ­ത്ത­ര­ഭാ­ഗ­ത്തു­കു­ടി ദ­ണ്ഡ­കാ­ര­ണ്യം നീ­ണ്ടു­കി­ട­ന്നി­രു­ന്നു എ­ന്നു് കാ­ണി­ക്കു­ന്നു­ണ്ടു്. രാ­വ­ണ­ന്റെ കാ­ല­ത്തു് ദ­ണ്ഡ­കാ­ര­ണ്യം ഗു­ജ­റാ­ത്തി­ന്റെ വ­ട­ക്കു­ഭാ­ഗ­ത്തും ക­ച്ഛി­ലും ക­ച്ഛി­ന്റെ വ­ട­ക്കു­ള്ള സി­ന്ധി­ലും കൂടി പോയി ഉ­ത്ത­ര­സി­ന്ധി­ലു­ള്ള സെ­ഹ്വാൻ എന്ന ഇ­ന്ന­ത്തെ നഗരം വരെ നീ­ണ്ടു­കി­ട­ന്നി­രു­ന്നു എ­ന്നു് വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്.

images/Amarkantak4.jpg
അ­മ­ര­ക­ണ്ട­ക­ത്തി­ലെ പു­രാ­ത­ന ക്ഷേ­ത്ര­ങ്ങൾ.

ഖ­ര­വ­ധ­ത്തി­നു് പ്ര­തി­കാ­രം ചെ­യ്യു­വാ­നാ­യി രാവണൻ ല­ങ്ക­യിൽ നി­ന്നു് ത്രി­കൂ­ടം, ജാം­ന­ഗർ, കച്ച് ഉൾ­ക്ക­ടൽ എ­ന്നി­വ ക­ട­ന്നു് രാമൻ നി­വ­സി­ച്ചി­രു­ന്ന ഗോ­ദാ­വ­രി­യു­ടെ സ­മീ­പ­ത്തു­ള്ള സ്ഥ­ല­ത്തേ­ക്കു് പോ­കു­ക­യു­ണ്ടാ­യ­ല്ലോ. ഇതിൽ നി­ന്നു് കച്ഛ് ഉൾ­ക്ക­ട­ലി­ന്റെ വ­ട­ക്കാ­ണു് രാ­വ­ണ­ന്റെ കാ­ല­ത്തെ ഗോ­ദാ­വ­രി­യും അ­തി­ന­ടു­ത്തു­ള്ള ജ­ന­സ്ഥാ­ന­വും എന്നു സി­ദ്ധി­ക്കു­ന്നു. സി­ന്ധു­ന­ദി സി­ന്ധി­ലെ പല സ്ഥ­ല­ങ്ങ­ളി­ലും വെ­ച്ചു് പല കൈ­വ­ഴി­ക­ളാ­യി പി­രി­ഞ്ഞാ­ണു് അ­റ­ബി­ക്ക­ട­ലിൽ വീ­ഴു­ന്ന­തു്. ഈ കൈ­വ­ഴി­ക­ളിൽ ഒ­ന്നി­നു് ഗോതി, അഥവാ, കോരി എ­ന്നു് ഇന്നു പേ­രു­ണ്ടു്. ഇ­താ­ണു് രാ­വ­ണ­ന്റെ കാ­ല­ത്തെ ഗോ­ദാ­വ­രി നദി. ഗോ­ദാ­വ­രി എന്ന പേരു ലോ­പി­ച്ചു് ഗോ­തി­യും കോ­രി­യു­മാ­യി­ത്തീർ­ന്നി­രി­ക്ക­ണം. ഇ­തി­ന്റെ കി­ഴ­ക്കേ തീ­ര­ത്തിൽ നി­ന്നു ഒരു പ­തി­നാ­റു മൈൽ അ­ക­ലെ­യു­ള്ള സ്ഥ­ല­ത്താ­ണു് സീ­താ­പ­ഹ­ര­ണ­കാ­ല­ത്തു് രാമൻ പാർ­ത്തി­രു­ന്ന­തു്. ഇ­തിൽ­നി­ന്നു് വ­ള­രെ­ദൂ­രം വ­ട­ക്കോ­ട്ടു ദ­ണ്ഡ­കാ­ര­ണ്യം നീ­ണ്ടു­കി­ട­ന്നി­രു­ന്നു. ഗോ­തി­യു­ടെ തീ­രം­വ­രെ ജ­ന­സ്ഥാ­നം സ്ഥി­തി­ചെ­യ്തി­രു­ന്നു. ഈ ജ­ന­സ്ഥാ­ന­ത്തി­നും ഗു­ജ­റാ­ത്തി­ലെ ജാം­ന­ഗ­റി­നും ഇ­ട­യ്ക്കാ­ണു് രാ­മാ­യ­ണ­ത്തി­ലെ കി­ഷ്ക്കി­ന്ധ­യും വി­ന്ധ്യ­നും പ­മ്പാ­സ­ര­സ്സും മ­ല­യ­പർ­വ്വ­ത­വും ഹ­നു­മാൻ ല­ങ്ക­യി­ലേ­ക്കു ചാടാൻ ഉ­പ­യോ­ഗി­ച്ച മ­ഹേ­ന്ദ്ര­പർ­വ്വ­ത­വും സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. ല­ങ്കാ­ദ്വീ­പാ­യ ഗു­ജ­റാ­ത്തി­ന്റെ വ­ട­ക്കു­ള്ള ദ­ക്ഷി­ണ­സാ­ഗ­രം കച്ഛ് ഉൾ­ക്ക­ട­ലാ­ണെ­ന്നു­ള്ള­തു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലോ. ഇ­തി­ന്റെ വ­ട­ക്കേ­ക്ക­ര­യ്ക്കു­ള്ള­വ­യും ത­മ്മിൽ തൊ­ട്ടു­കി­ട­ക്കു­ന്ന­വ­യു­മാ­ണു് മ­ല­യ­വും മ­ഹേ­ന്ദ്ര­വും. ക­ച്ഛി­നേ­യും ഗു­ജ­റാ­ത്തി­നേ­യും ഇന്നു ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തും പ്രാ­യേ­ണ സ­മു­ദ്ര­ത്താൽ ചു­റ്റ­പ്പെ­ട്ടി­രി­ക്കു­ന്ന­തി­നാൽ ഒരു ദ്വീ­പി­നോ­ടു സാ­ദൃ­ശ്യ­മു­ള്ള­തു­മാ­യ ക­ര­യ്ക്കു് ഇ­ന്നും മാലിയ, അ­താ­യ­തു്, മലയ എന്നു പേ­രു­ണ്ടു്. ഇ­താ­ണു് രാ­വ­ണ­ന്റെ കാ­ല­ത്തെ മ­ല­യ­പർ­വ്വ­തം. അ­ന്നു് ഇ­തി­നും ഗു­ജ­റാ­ത്തി­ന്റെ വ­ട­ക്കേ­ക്ക­ര­യ്ക്കും ഇ­ട­യ്ക്കു് വീ­തി­കു­റ­ഞ്ഞ ഒരു സ­മു­ദ്ര­ഭാ­ഗം ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം. ഇ­തി­നെ­യാ­ണു് ഹ­നു­മാൻ ചാ­ടി­ക്ക­ട­ന്ന­താ­യി രാ­മാ­യ­ണ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. ഇ­തി­ലാ­ണു് മർ­ക്ക­ട­ന്മാർ പി­ന്നീ­ടു് രാ­മ­ന്റെ സൈ­ന്യ­ങ്ങൾ­ക്കു ക­ട­ക്കു­വാ­നാ­യി ചി­റ­കെ­ട്ടി­യ­തും. ഈ മ­ല­യ­ത്തെ­ത്തൊ­ട്ടു് സ­മു­ദ്ര­ക്ക­ര­യിൽ മ­ഹേ­ന്ദ്രം സ്ഥി­തി­ചെ­യ്തി­രു­ന്നി­രി­ക്ക­ണം. ക­ച്ഛി­ന്റെ മ­ധ്യ­ഭാ­ഗ­ത്താ­യി ചില കു­ന്നു­കൾ കി­ഴ­ക്കു പ­ടി­ഞ്ഞാ­റാ­യി നീ­ണ്ടു­കി­ട­ക്കു­ന്നു­ണ്ടു്. ഇ­താ­യി­രി­ക്ക­ണം രാ­വ­ണ­ന്റെ കാ­ല­ത്തെ വി­ന്ധ്യാ­പർ­വ്വ­തം. ഇ­തി­ന്റെ വ­ട­ക്കെ­ചെ­രി­വി­ലാ­യി­രി­ക്ക­ണം കി­ഷ്ക്കി­ന്ധ സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്. ഈ വി­ന്ധ്യ­നു വ­ട­ക്കാ­യി ക­ച്ഛി­ലെ റ­ണ്ണി­നു സ­മീ­പി­ച്ചു് നീ­ണ്ടു വീ­തി­കു­റ­ഞ്ഞ ഒരു കായൽ സ്ഥി­തി­ചെ­യ്യു­ന്ന­തു് ഇ­ന്നും കാ­ണാ­വു­ന്ന­താ­ണു്. ഇ­താ­യി­രി­ക്ക­ണം പ­മ്പാ­സ­ര­സ്സ്. ഇതിനു സമീപം വെ­ച്ചാ­ണു് സു­ഗ്രീ­വ­നെ രാമൻ ആ­ദ്യ­മാ­യി ക­ണ്ട­തും.

images/Bazaar_in_Junagadh.jpg
1890കളിൽ എഫ്. നെൽസൺ എ­ടു­ത്ത ജു­ന­ഗ­ഡി­ലെ ഒരു ബ­സാ­റി­ന്റെ ചി­ത്രം.

രാമൻ അ­യോ­ധ്യ­യിൽ നി­ന്നു ദ­ണ്ഡ­കാ­ര­ണ്യ­ത്തി­ലേ­ക്കു യാത്ര ചെ­യ്ത­വ­ഴി അ­റി­ഞ്ഞാൽ മാ­ത്ര­മേ ദ­ണ്ഡാ­ര­ണ്യ­ത്തി­ന്റെ വ­ട­ക്കെ അ­തിർ­ത്തി ക­ണ്ടു­പി­ടി­ക്കു­വാൻ സാ­ധി­ക്കു­ക­യു­ള്ളു. ഇതിനു പ്രാ­രം­ഭ­മാ­യി അ­യോ­ധ്യ­യു­ടെ സ്ഥാ­നം ക­ണ്ടു­പി­ടി­ക്കേ­ണ്ട­താ­ണെ­ന്നു­ള്ള­തു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലോ. ഇ­തി­നു­ള്ള മാർ­ഗ്ഗം കേ­ക­യ­ത്തിൽ നി­ന്നു അ­യോ­ധ്യ­യി­ലേ­ക്കു് പോയ ഭ­ര­ത­ന്റെ യാ­ത്ര­ക­ളു­ടെ വർ­ണ്ണ­ന­ക­ളിൽ വാ­ല്മീ­കി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള സ്ഥ­ല­ങ്ങൾ ഏ­തെ­ല്ലാ­മാ­ണെ­ന്നു ക­ണ്ടു­പി­ടി­ക്കു­ന്ന­താ­കു­ന്നു. ദൂ­ത­ന്മാർ അ­തി­വേ­ഗ­ത്തിൽ കു­റു­ക്കു­വ­ഴി­ക­ളിൽ­ക്കൂ­ടി­യാ­ണു് കേ­ക­യ­ത്തി­ലേ­ക്കു് പോ­യ­തു്. നേ­രെ­മ­റി­ച്ചു് ഭരതൻ സൈ­ന്യ­സ­മേ­തം അ­യോ­ധ്യ­യി­ലേ­ക്കു് സ­ഞ്ച­രി­ച്ച­തി­നാൽ അ­ദ്ദേ­ഹ­ത്തി­നു രാ­ജ­പാ­ത­യിൽ­ക്കൂ­ടി സാ­വ­ധാ­ന­ത്തിൽ യാത്ര ചെ­യ്യേ­ണ്ടി­വ­ന്നു. കേകയം അ­യോ­ധ്യ­യ്ക്കു പ­ടി­ഞ്ഞാ­റാ­യി വളരെ ദൂരെ സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു രാ­മാ­യ­ണ­ത്തിൽ നി­ന്നു പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ മ­ന­സ്സി­ലാ­ക്കാം. ദൂ­ത­ന്മാ­രു­ടെ മാർ­ഗ്ഗം ആ­ദ്യ­മാ­യി ഇവിടെ വി­വ­രി­ക്കു­ന്നു. അവർ അ­യോ­ധ്യ­യിൽ നി­ന്നു പു­റ­പ്പെ­ട്ടു് പ്ര­ലം­ബ­ഗി­രി­യു­ടെ സ­മീ­പ­ത്തു­കൂ­ടി അ­പ­ര­താ­ല­ത്തി­ന്റെ കി­ഴ­ക്കു ഭാ­ഗ­ത്തു ചെ­ന്നു് വ­ട­ക്കോ­ട്ടു­പോ­യി മാ­ലി­നീ നദി ക­ട­ന്നു. അ­ന­ന്ത­രം അവർ പ­ടി­ഞ്ഞാ­റും വ­ട­ക്കു പ­ടി­ഞ്ഞാ­റു­മാ­യി യാത്ര ചെ­യ്യു­ന്നു. ഇ­ങ്ങ­നെ സ­ഞ്ച­രി­ക്കു­മ്പോൾ അ­വർ­ക്കു പാ­ഞ്ചാ­ല വി­ഷ­യ­വും സു­ര­ന­ദി യും, ഗം­ഗാ­തീ­ര­ത്തു­ള്ള ഹ­സ്തി­ന­പു­ര വും കുരു ജാം­ഗ­ല­വും പല സ­ര­സ്സു­ക­ളും ശ­ര­ദ­ണ്ഡ­ന­ദി­യും ക­ലിം­ഗ­പു­രി­യും ഭി­കാ­ള­ന­ഗ­ര­വും ഇ­ക്ഷു­മ­തി ന­ദി­യും ബാ­ഹ്ലീ­ക­ദേ­ശ­വും മ­ദ­ഗി­രി­യും ഹ­രി­വ­ട­വും വി­വ­ശ­ന­ദി­യും ഒരു വലിയ ശാ­ല്മ­ലി­വൃ­ക്ഷ­വും ക­ട­ക്കേ­ണ്ടി­വ­ന്നു. പി­ന്നെ­യും പല സ­ര­സ്സു­ക­ളും വ­ന­ങ്ങ­ളും ന­ദി­ക­ളും ക­ട­ന്നു് അവർ യാ­ത്ര­ചെ­യ്തു് ഒ­ടു­ക്കം കേ­ക­യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ ഗി­രി­വ്ര­ജ ന­ഗ­ര­ത്തിൽ ചെ­ന്നു­ചേ­രു­ക­യും ചെ­യ്തു.

അ­യോ­ധ്യ­യി­ലേ­യ്ക്കു­ള്ള ഭ­ര­ത­ന്റെ യാത്ര ഇനി ചു­രു­ക്കി വി­വ­രി­ക്കു­ന്നു; കേകയ രാ­ജ­ധാ­നി­യാ­യ ഗി­രി­വ്ര­ജ­ത്തിൽ നി­ന്നു് ഭരതൻ പു­റ­പ്പെ­ട്ടു് സ­മീ­പ­ത്തു­ള്ള സു­ദാ­മ­പർ­വ്വ­ത­വും സു­ദാ­മ­ന­ദി­യും ക­ട­ന്നു് ആധാന ന­ഗ­ര­ത്തി­ലെ­ത്തി. പി­ന്നീ­ടു് ഭരതൻ അ­പ­ര­സർ­പ്പ­ദാ­ദേ­ശം, ശിവ, കുർ­വ്വ­തി എന്നീ നദികൾ, ശ­ല്യ­കർ­ത്ത­ന­ന­ഗ­രം, ശി­ലാ­വാ­പ­ന­ദി, ചൈ­ത്ര­ര­ഥ­വ­നം, സ­ര­സ­രീ­സു­രാ­ന­ദീ സംഗമം, മ­ത്സ്യ­വി­ഷ­യം, ക­ലിം­ഗ­ന­ദി, മ­ല­മ്പ്ര­ദേ­ശ­ത്തു­ള്ള ഹ്ലാ­ദി­നീ­ന­ദി എ­ന്നി­വ ക­ട­ന്നു് യ­മു­നാ­തീ­ര­ത്തു ചെ­ന്നു ചേ­രു­ക­യു­ണ്ടാ­യി. പി­ന്നീ­ടു് യ­മു­ന­യ്ക്കു് അ­പ്പു­റ­മു­ള്ള മ­ഹാ­ര­ണ്യ­വും സു­ര­ന­ദി­യും ഗം­ഗാ­ന­ദീ­തീ­ര­ത്തു­ള്ള പ്രാ­ഗ്വ­ട­പു­ര­വും ഗം­ഗാ­തീ­ര­ത്തു ത­ന്നെ­യു­ള്ള ഹ­സ്തി­ന­പു­ര­വും ക­ട­ന്നു് ജം­ബു­പ്ര­സ്ഥാ­ന­ത്തിൽ ചെ­ന്നു­ചേർ­ന്നു. അ­തി­നു­ശേ­ഷം ഉ­ജ്ജി­ഹാ­ന പ­ട്ട­ണ­വും താ­നി­ക­ന­ദി മു­ത­ലാ­യ പല ന­ദി­ക­ളും ക­ട­ന്നു് ക­ടി­ക­ന­ദി­യു­ടെ തീ­ര­ത്തെ­ത്തി. പി­ന്നീ­ടു് ക­ടി­ക­ന­ദി, ലോ­ഹി­ത്യ­പു­രം, ഏ­ക­സാ­ല­പു­രം, സ്ഥാ­ണു­മ­തീ­ന­ദി എ­ന്നി­വ ക­ട­ന്നു് ഗോമതി തീ­ര­ത്തു­ള­ള വിനിത ഗ്രാ­മ­ത്തിൽ ചെ­ന്നു­ചേർ­ന്നു. അ­ന­ന്ത­രം ക­ലിം­ഗ­ഗ്രാ­മം ക­ട­ന്നു് അ­യോ­ധ്യ­യിൽ എ­ത്തു­ക­യും ചെ­യ്തു.

images/Gulabbari.jpg
ഗു­ലാ­ബ് ബാരി, ഫൈ­സാ­ബാ­ദി­ലെ ന­വാ­ബി­ന്റെ ശ­വ­കു­ടീ­രം.

രാ­മാ­യ­ണ­ത്തി­ലെ കി­ഷ്കി­ന്ധ ക­ച്ചിൽ സ്ഥി­തി­ചെ­യ്തി­രു­ന്ന­തി­നാൽ അതിൽ പ­റ­ഞ്ഞി­ട്ടു­ള്ള അ­യോ­ധ്യ യു­നൈ­റ്റ­ഡ് പ്രോ­വിൻ­സി­ലെ ഫൈ­സ­ബാ­ദ് ജി­ല്ല­യി­ലെ ച­രി­ത്ര­കാ­ല­ത്തെ അ­യോ­ധ്യ­യാ­യി­രി­ക്കു­ക­യി­ല്ല എ­ന്ന­തു് നി­ശ്ച­യം­ത­ന്നെ. എ­ന്തെ­ന്നാൽ യു. പി.-യിലെ ച­രി­ത്ര­കാ­ല­ത്തെ അ­യോ­ധ്യ­യ്ക്കും ക­ച്ഛി­ലെ കി­ഷ്ക്കി­ന്ധ­യ്ക്കും ത­മ്മിൽ രാ­മാ­യ­ണ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തി­ല­ധി­കം ദൂ­ര­മു­ണ്ടു്. കൂ­ടാ­തെ രാ­മ­ന്റെ വ­ന­യാ­ത്രാ വി­വ­ര­ണ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള സ്ഥ­ല­ങ്ങൾ മി­ക്ക­തും ഇവ ര­ണ്ടി­നും ഇ­ട­യ്ക്ക­ല്ല താനും. പി­ന്നെ­യും സം­വ­ര­പു­ത്ര­നാ­യ കുരു സ്ഥാ­പി­ച്ച ആ­ദ്യ­ത്തെ കു­രു­ക്ഷേ­ത്രം, അ­ഫ്ഗാ­നി­സ്ഥാ­നി­ലെ ഹെൽ­മ­ണ്ട് നദി യു­ടെ­യും അ­തി­ന്റെ ഒരു പോ­ഷ­ക­ന­ദി­യാ­യ ദൃ­ഷ­ദ്വ­തി­യു­ടേ­യും (ഇ­ന്ന­ത്തെ ദെരി) ഇ­ട­യ്ക്കാ­യി­രു­ന്നു എന്നു പാതാള മാ­ഹാ­ത്മ്യം എന്ന ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­ല്ലോ. ഇതിൽ നി­ന്നു കു­രു­വി­ന്റെ കാ­ല­ത്തു് ഹി­ന്ദു­ക്കൾ ഭാ­ര­ത­ത്തിൽ പ്ര­വേ­ശി­ച്ചി­രു­ന്നി­ല്ലെ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. കു­രു­വി­ന്റെ കാ­ല­ത്തിൽ നി­ന്നു് വളരെ അകന്ന ഒരു കാ­ല­ത്തി­ല­ല്ല ദ­ശ­ര­ഥ­നും രാ­മ­നും ജീ­വി­ച്ചി­രു­ന്ന­തു്. ച­രി­ത്ര­കാ­ല­ങ്ങ­ളിൽ കു­രു­ക്ഷേ­ത്ര­ത്തി­നു കി­ഴ­ക്കാ­യി­ട്ടാ­ണു് അ­യോ­ധ്യാ രാ­ജ്യം സ്ഥി­തി­ചെ­യ്തി­രു­ന്ന­തും. രാ­മ­ന്റെ കാ­ല­ത്തെ സ്ഥി­തി­യും ഇ­തു­ത­ന്നെ­യാ­യി­രു­ന്നി­രി­ക്ക­ണം. അ­തു­കൊ­ണ്ടു് ആ­ദ്യ­ത്തെ കു­രു­ക്ഷേ­ത്രം സ്ഥി­തി­ചെ­യ്തി­രു­ന്ന ഹെൽ­മ­ണ്ട് ന­ദി­യ്ക്കു കി­ഴ­ക്കാ­യി വളരെ അ­ക­ലെ­യ­ല്ലാ­തെ അ­യോ­ധ്യ രാ­മ­ന്റെ കാ­ല­ത്തു് സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നു് അ­നു­മാ­നി­ക്കാം. അ­യോ­ധ്യ­യു­ടെ ഈ സ്ഥാ­നം വ­ട­ക്കു­പ­ടി­ഞ്ഞാ­റൻ അ­തിർ­ത്തി പ്ര­വി­ശ്യ­യി­ലും പ­ശ്ചി­മ പ­ഞ്ചാ­ബി­ലും ആ­യി­രി­ക്കും. ഭ­ര­ത­ന്റേ­യും കേ­ക­യ­ത്തി­ലേ­ക്കു­പോ­യ ദൂ­ത­ന്മാ­രു­ടേ­യും യാ­ത്ര­ക­ളു­ടെ വി­വ­ര­ണ­ങ്ങൾ ഈ ഊ­ഹ­ത്തെ പി­ന്താ­ങ്ങു­ന്നു­മു­ണ്ടു്. ഗോമതീ ന­ദി­യ്ക്കും അ­യോ­ധ്യ­യ്ക്കും ത­മ്മിൽ അധികം ദൂ­ര­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു് ഭ­ര­ത­ന്റെ യാ­ത്ര­യു­ടെ വി­വ­ര­ണ­ത്തിൽ നി­ന്നും മ­ന­സ്സി­ലാ­ക്കാം. ഈ ഗോ­മ­തി­ന­ദി യു. പി.-​യിലുള്ള ഗോ­മ­തീ­ന­ദി­യ­ല്ല, പ­ടി­ഞ്ഞാ­റു­നി­ന്നൊ­ഴു­കി സി­ന്ധു­വിൽ ചേ­രു­ന്ന ഉത്തര ബ­ലൂ­ചി­സ്ഥാ­നി­ലെ­യും വ­ട­ക്കു­പ­ടി­ഞ്ഞാ­റൻ അ­തിർ­ത്തി പ്രോ­വിൻ­സി­ലേ­യും ഗോമൽ നദി യാണു്. ഋ­ഗ്വേ­ദ­സം­ഹി­ത­യിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള ഗോ­മ­തീ­ന­ദി ക­ട­ക്കു­ന്ന­തി­നു കുറെ മു­മ്പു ഭരതൻ ഒരു ക­ടി­ക­ന­ദി ക­ട­ന്ന­താ­യി പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. ഗോ­മൽ­ന­ദി­യു­ടെ വ­ട­ക്കു­ള്ള കറം ന­ദി­യു­ടെ ഒരു പോ­ഷ­ക­ന­ദി­യാ­യ ഇ­ന്ന­ത്തെ കൈടൂൺ ന­ദി­യാ­ണു് ഈ കടിക നദി എ­ന്നു് പേ­രു­ക­ളു­ടെ സാ­ദൃ­ശ്യ­ത്തിൽ നി­ന്ന­നു­മാ­നി­ക്കാം. ഇ­ങ്ങ­നെ ഗോമൽ ന­ദി­ക്കും കൈടൂൺ ന­ദി­ക്കും സ­മീ­പി­ച്ചും സി­ന്ധു­ന­ദി­യു­ടെ പ­ടി­ഞ്ഞാ­റാ­യും സ്ഥി­തി­ചെ­യ്തി­രു­ന്ന ഒരു പ­ട്ട­ണ­മാ­ണു് അ­യോ­ധ്യ­യെ­ന്നു് ഇതിൽ നി­ന്നു സി­ദ്ധി­ക്കു­ന്നു. അ­യോ­ധ്യ­യിൽ നി­ന്നു കേ­ക­യ­ത്തി­ലേ­ക്കു പോ­കു­വാ­നാ­യി ദൂ­ത­ന്മാർ തി­രി­ച്ച­പ്പോൾ അവർ അ­യോ­ധ്യ­യ്ക്കു് അ­ടു­ത്തു­ള്ള പ്ര­ലം­ബ­ഗി­രി­യിൽ നി­ന്നു് അ­പ­ര­താ­ല­ത്തി­ലേ­ക്കു പോയി എ­ന്നു് രാ­മാ­യ­ണ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. ഈ അ­പ­ര­താ­ലം കറം ന­ദീ­തീ­ര­ത്തു­ള്ള ഇ­ന്ന­ത്തെ ഥാൽ ന­ഗ­ര­മാ­ണു്. ഇ­തിൽ­നി­ന്നു് അ­യോ­ധ്യ സ്ഥി­തി­ചെ­യ്തി­രു­ന്ന­തു് കറം ന­ദി­ക്കും ഥാൽ ഗ്രാ­മ­ത്തി­നും വളരെ സ­മീ­പി­ച്ചാ­യി­രു­ന്നു എ­ന്നു് സി­ദ്ധി­ക്കു­ന്നു. ഈ പ്ര­ദേ­ശ­ത്തു് ഗൗതമ ബു­ദ്ധ­ന്റെ ജീ­വി­ത­കാ­ല­ത്തി­ന­ടു­ത്തു് വനായു എ­ന്നൊ­രു പ്ര­സി­ദ്ധ രാ­ജ­ധാ­നി­യും രാ­ജ്യ­വും ഉ­ണ്ടാ­യി­രു­ന്ന­താ­യി താ­രാ­നാ­ഥ­ന്റെ ബു­ദ്ധ­മ­ത ച­രി­ത്ര­ത്തിൽ നി­ന്നു ന­മു­ക്ക­റി­വു­ണ്ടു്. ഈ വ­നാ­യു­ന­ഗ­രം ഥാൽ ഗ്രാ­മ­ത്തി­നു അല്പം തെ­ക്കാ­യി കറം ന­ദി­യു­ടെ പ­ടി­ഞ്ഞാ­റെ­ക്ക­ര­യിൽ സ്ഥി­തി­ചെ­യു­ന്ന ഇ­ന്ന­ത്തെ ബന്നു ന­ഗ­ര­മാ­ണു്. ഒരു രാ­ജ്യ­ത്തി­ന്റെ രാ­ജ­ധാ­നി അ­തി­ലു­ള്ള മ­റ്റൊ­രു സ്ഥ­ല­ത്തേ­ക്കു് മാ­റ്റു­ന്ന­തു് ഒരു അ­പൂർ­വ്വ­സം­ഭ­വ­മാ­ക­യാൽ രാ­മ­ന്റെ കാ­ല­ത്തെ അ­യോ­ധ്യാ നഗരം ബു­ദ്ധ­ന്റെ കാ­ല­ത്തെ രാ­ജ­ധാ­നി­യാ­യ വനായു അഥവാ, ബ­ന്നു­വാ­യി­രു­ന്നു എ­ന്ന­നു­മാ­നി­ക്കാം. ഈ അ­യോ­ധ്യ സ­ര­യു­ന­ദി­യു­ടെ പ­ശ്ചി­മ­തീ­ര­ത്തിൽ സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു രാ­മാ­യ­ണ­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തി­നാൽ, രാ­മ­ന്റെ കാ­ല­ത്തെ സ­ര­യു­ന­ദി ഇ­ന്ന­ത്തെ കറം ന­ദി­യാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു.

images/parshvanatha.jpg
പാർ­ശ്വ­നാ­ഥ തീർ­ത്ഥ­ങ്ക­ര­ന്റെ ചി­ത്രം (6–7 നൂ­റ്റാ­ണ്ടു്).

ഇനി കേകയ രാ­ജ്യ­ത്തി­ന്റെ സ്ഥാ­നം ക­ണ്ടു­പി­ടി­ക്കു­വാൻ ശ്ര­മി­ക്കാം. മ­ഹാ­ഭാ­ര­ത യു­ദ്ധ­കാ­ല­ത്തു് കേകയം സി­ന്ധു­ന­ദി­ക്കു് പ­ടി­ഞ്ഞാ­റ് ആകയാൽ, ത­ക്ഷ­ശി­ല­യ്ക്കു് സ­മീ­പ­മു­ള്ള പ്ര­ദേ­ശ­മ­ല്ല രാ­മ­ന്റെ കാ­ല­ത്തെ കേകയം എ­ന്നു­ള്ള­തു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലോ. കാ­സ്പി­യൻ ക­ട­ലി­നു തെ­ക്കു­കി­ഴ­ക്കാ­യി പേർ­സ്യ­യു­ടെ ഉ­ത്ത­ര­ഭാ­ഗ­ത്തിൽ സ്ഥി­തി­ചെ­യ്യു­ന്ന ദ­മാ­വ­ന്ദ് പർ­വ്വ­ത­ത്തി­നു ചു­റ്റു­മു­ള്ള പ്ര­ദേ­ശ­മാ­ണു് രാ­മ­ന്റെ കാ­ല­ത്തെ കേകയം എന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­മു­ണ്ടു്. കേ­ക­യ­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ ഗി­രി­വ്ര­ജ­ന­ഗ­ര­ത്തി­നു വളരെ സ­മീ­പി­ച്ചു സ്ഥി­തി­ചെ­യ്യു­ന്ന സു­ദാ­മ­ഗി­രി­യിൽ വി­ഷ്ണു­വി­ന്റെ പാ­ദ­ത്തി­ന്റെ അ­ട­യാ­ള­മു­ണ്ടെ­ന്നു പ്ര­സ്തു­ത യാ­ത്ര­യു­ടെ വർ­ണ്ണ­ന­കൾ­ക്കി­ട­യ്ക്കു് വാ­ല്മീ­കി പ­റ­ഞ്ഞി­രി­ക്കു­ന്നു. പി­ന്നെ­യും സീ­താ­ന്വേ­ഷ­ണാർ­ത്ഥം സു­ഗ്രീ­വൻ വാ­ന­ര­ന്മാർ­ക്കു മാർ­ഗ്ഗ­നിർ­ദ്ദേ­ശം ചെ­യ്യു­ന്ന­തി­നെ വി­വ­രി­ക്കു­ന്ന ഭാ­ഗ­ത്തിൽ അ­ന­ന്ത­ന്റെ വാ­സ­സ്ഥാ­ന­മാ­യ ബ­ഡ­വ­ത്തി­ലെ ക­ന­കാ­ച­ല­ത്തി­നും അ­ന്ധ­കാ­രം എന്ന പ്ര­ദേ­ശ­ത്തി­നും ഇ­ട­യ്ക്കാ­യി സ്ഥി­തി­ചെ­യ്യു­ന്ന­തും, ത്രി­വി­ക്ര­മാ­വ­താ­ര­ത്തിൽ വി­ഷ്ണു തന്റെ മൂ­ന്നാ­മ­ത്തെ ചു­വ­ടു­വെ­ച്ച­തു­മാ­യ ഒരു സൗ­മ­ന­സ­പർ­വ്വ­ത­ത്തെ­പ്പ­റ്റി­യും വാ­ല്മീ­കി പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. വി­ഷ്ണു­വി­ന്റെ പാ­ദ­മു­ദ്ര­യു­ള്ള സു­ദാ­മ­പർ­വ്വ­ത­വും ഈ സൗമനസ പർ­വ്വ­ത­വും ഒ­ന്നു­ത­ന്നെ­യാ­ണെ­ന്ന­നു­മാ­നി­ക്കാം. പാർ­സി­ക­ളു­ടെ ഒരു പ്രാ­ചീ­ന മ­ത­ഗ്ര­ന്ഥ­മാ­യ ബു­ന്ദാ­ഹി­സി ൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള മാ­നു­ഷ­പർ­വ്വ­ത­വും ഇ­തു­ത­ന്നെ­യാ­ണു്. അ­ന­ന്ത­ന്റെ വാ­സ­സ്ഥ­ല­മാ­യ ഒരു മ­ണി­ഭി­ത്തി­യെ പു­രാ­ണ­ങ്ങൾ പ്ര­സ്താ­വി­ക്കു­ന്നു­ണ്ടു്. ഇതു് ബാ­ക്ക് ന­ഗ­ര­ത്തി­നു തെ­ക്കു­പ­ടി­ഞ്ഞാ­റു­ള്ള ഇ­ന്ന­ത്തെ മ­യി­മ­ണി­യാ­ണു്. അ­തി­നാൽ ബ­ഡ­വ­ത്തി­ലെ ക­ന­കാ­ച­ല­വും മ­യി­മ­ണി­യും ഒ­ന്നാ­ണെ­ന്ന­നു­മാ­നി­ക്കാം. ക്രൗ­ഞ്ച­ദ്വീ­പി­ലെ ഒരു വർ­ഷ­മാ­യി പു­രാ­ണ­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള അ­ന്ധ­കാ­ര­വർ­ഷം ഗോ­വി­ന്ദ­പർ­വ്വ­തം വരെ, അ­താ­യ­തു് കാ­സ്പി­യൻ ക­ട­ലി­ന്റെ തെ­ക്കു­കി­ഴ­ക്കു് സ്ഥി­തി­ചെ­യ്യു­ന്ന ഇ­ന്ന­ത്തെ കോ­ഫെ­ത്ത്ദാ­ഘ് എന്ന പർ­വ്വ­തം വരെ പ­ടി­ഞ്ഞാ­റു നി­ന്നു നീ­ണ്ടു­കി­ട­ക്കു­ന്നു. അ­തി­നാൽ സൗ­മ­ന­സ­പർ­വ്വ­തം, അ­താ­യ­തു്, കേകയ രാ­ജ­ധാ­നി­യ്ക്കു സ­മീ­പ­മു­ള്ള സു­ദാ­മ­ഗി­രി, മ­യി­മ­ണി­യ്ക്കു പ­ടി­ഞ്ഞാ­റാ­യും കാ­സ്പി­യ­ന്റെ തെ­ക്കേ­ക്ക­ര­യാ­യ അ­ന്ധ­കാ­ര­വർ­ഷ­ത്തി­നും ഇ­ട­യ്ക്കു സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു സി­ദ്ധി­ക്കു­ന്നു. ഇ­തി­നി­ട­യ്ക്കാ­ണു് ഒരു പ്ര­സി­ദ്ധ ഗി­രി­യാ­യ ദ­മാ­വ­ന്ദ് സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഈ ഗി­രി­യ്ക്കു് സ­മീ­പ­ത്താ­യി ദ­മാ­വ­ന്ദ് എ­ന്നൊ­രു ഗ്രാ­മ­വും ഇന്നു കാ­ണാ­വു­ന്ന­താ­ണു്. ദ­മാ­വ­ന്ദ് പർ­വ്വ­ത­ത്തി­നു ചു­റ്റു­മു­ള്ള പ്ര­ദേ­ശ­ത്തി­നു് പാ­ര­സി­ക ക­ലാ­കാ­ര­ന്മാർ ദഘോൽ എന്ന പേരു കൊ­ടു­ത്തി­ട്ടു­ണ്ടു്. ഈ സം­ഗ­തി­ക­ളിൽ നി­ന്നു് ദ­മാ­വ­ന്ദ് പർ­വ്വ­ത­മാ­ണു് സു­ദാ­മ­ഗി­രി­യെ­ന്നും ദ­മാ­വ­ന്ദ് ഗ്രാ­മ­മാ­ണു് പ­ണ്ട­ത്തെ കേ­ക­യ­രാ­ജ­ധാ­നി­യാ­യ ഗി­രി­വ്ര­ജ­മെ­ന്നും, ദാഘോൽ എന്ന പ്ര­ദേ­ശ­മാ­ണു് രാ­മ­ന്റെ കാ­ല­ത്തെ കേകയ രാ­ജ്യ­മെ­ന്നു അ­നു­മാ­നി­ക്കാം. പ്രാ­ചീ­ന പാ­ര­സി­ക­രാ­ജാ­വും പ്ര­സി­ദ്ധ­നു­മാ­യ യി­മ­ക്ഷേ­ത­നെ തോൽ­പി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­മ്രാ­ജ്യം പി­ടി­ച്ച­ട­ക്കി­യ പ്ര­സി­ദ്ധ നാ­ഗ­രാ­ജാ­വാ­യ അ­ഹി­ദാ­ഹ­ക­ന്റെ കൊ­ട്ടാ­ര­ത്തെ പാ­ര­സി­ക മ­ഹാ­ക­വി­യാ­യ ഫിർ­ദൗ­സി തന്റെ മ­ഹാ­കാ­വ്യ­മാ­യ ഷാ­നാ­മേ­യിൽ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്.

images/Shilahar.jpg
വ­ട­ക്കൻ കൊ­ങ്ക­ണി­ലെ ശി­ലാ­ഹാ­ര­രു­ടെ നാണയം.

മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള സം­ഗ­തി­ക­ളിൽ നി­ന്നു്, ഭരതൻ ഉത്തര പേർ­ഷ്യ­യി­ലു­ള്ള ദ­മാ­വ­ന്ദ് ന­ഗ­ര­ത്തിൽ നി­ന്നു് വ­ട­ക്കു പ­ടി­ഞ്ഞാ­റൻ അ­തിർ­ത്തി പ്ര­വി­ശ്യ­യി­ലു­ള്ള ബന്നു ന­ഗ­ര­ത്തി­ലേ­ക്കാ­ണു് യാത്ര ചെ­യ്ത­തെ­ന്നു് സ്പ­ഷ്ട­മാ­കു­ന്നു­ണ്ട­ല്ലോ. അ­തി­നാൽ ഭ­ര­ത­ന്റേ­യും ദൂ­ത­ന്മാ­രു­ടേ­യും യാത്ര വർ­ണ്ണി­ക്കു­മ്പോൾ വാ­ല്മീ­കി പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള സ്ഥ­ല­ങ്ങ­ളെ­ല്ലാം പ്ര­സ്തു­ത ന­ഗ­ര­ങ്ങൾ ര­ണ്ടി­നും ഇ­ട­യ്ക്കു സ്ഥി­തി­ചെ­യ്തി­രു­ന്നു എന്നു സി­ദ്ധി­ക്കു­ന്നു­ണ്ടു്. ഈ സ്ഥ­ല­ങ്ങ­ളിൽ ചി­ല­തി­ന്റെ സ്ഥാ­ന­ങ്ങൾ മാ­ത്ര­മേ ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ള്ളു. ഗി­രി­വ്ര­ജ­ത്തിൽ നി­ന്നു തി­രി­ച്ച ഉടനെ ഭരതൻ കടന്ന സു­ദാ­മ­ന­ദി ദ­മാ­വ­ന്ദ് പർ­വ്വ­ത­ത്തിൽ നി­ന്നു­ത്ഭ­വി­ച്ചു് വ­ട­ക്കോ­ട്ടൊ­ഴു­കി കാ­സ്പി­യൻ കടലിൽ വീ­ഴു­ന്ന ഇ­ന്ന­ത്തെ ഹറാസ് ന­ദി­യാ­ണു്. അ­ന­ന്ത­രം പ­ടി­ഞ്ഞാ­റോ­ട്ടു് ഒ­ഴു­കു­ന്ന ഒരു ഫ്ലാ­ദി­നീ നദിയെ അ­ദ്ദേ­ഹം ക­ട­ക്കു­ക­യു­ണ്ടാ­യ­ല്ലോ. ഇതു് മെ­ഷ്ദ് ന­ഗ­ര­ത്തി­നു സ­മീ­പ­മു­ത്ഭ­വി­ച്ചു് പ­ടി­ഞ്ഞാ­റോ­ട്ടൊ­ഴു­കി ഉത്തര പേർ­സ്യ­യി­ലു­ള്ള ഒരു കാ­യ­ലിൽ വീ­ഴു­ന്ന ഇ­ന്ന­ത്തെ ക­സ­ക്ക് ന­ദി­യാ­ണു്. ഭരതൻ ക­ട­ന്ന­തും മ­ല­മ്പ്ര­ദേ­ശ­ത്തു­കു­ടി ഒ­ഴു­കി­യി­രു­ന്ന­തു­മാ­യ ഫ്ലാ­ദി­നി നദി, അ­ഫ്ഘാ­നി­സ്ഥാ­നി­ലെ ഹെൽ­മ­ണ്ട് ന­ദി­ക്കു് പ­ടി­ഞ്ഞാ­റാ­യി ഒഴുകി ഹെൽ­മ­ണ്ട് നദി വീ­ഴു­ന്ന ഹേമൂൺ കാ­യ­ലിൽ (അ­താ­യ­തു്, വാ­മ­ന­പു­രാ­ണ­ത്തി­ലെ സ­ന്നി­ഹി­ത സ­ര­സ്സിൽ) തന്നെ വീ­ഴു­ന്ന ഇ­ന്ന­ത്തെ ഹെ­രോ­ദ് ന­ദി­യാ­ണു്. ഈ ഹെ­രോ­ദ് ന­ദി­യ്ക്കും ഹെൽ­മ­ണ്ട് ന­ദി­യ്ക്കും ഇ­ട­യ്ക്കും­കൂ­ടി ഒഴുകി ഹേമൂൺ കാ­യ­ലിൽ വീ­ഴു­ന്ന ഇ­ന്ന­ത്തെ ഫറാ നദി യാണു് ഭരതൻ കടന്ന യ­മു­നാ­ന­ദി. ഋ­ഗ്വേ­ദ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള യ­മു­നാ­ന­ദി­യും ഇതു ത­ന്നെ­യാ­യി­രി­ക്കാ­നി­ട­യു­ണ്ടു്. ഭരതൻ ക­ട­ന്ന­തും, ഹ­സ്തി­ന­പു­ര­തീ­ര­ത്തു സ്ഥി­തി­ചെ­യ്തി­രു­ന്ന­തു­മാ­യ ഗം­ഗാ­ന­ദി ഇ­ന്ന­ത്തെ ഹെൽ­മ­ണ്ട് കു­രു­ക്ഷേ­ത്ര­ത്തി­ന­ടു­ത്തു­ള്ള ആ­ദ്യ­ത്തെ ഹ­സ്തി­ന­പു­ര­മാ­ണു്. കു­രു­വി­ന്റെ കാ­ല­ത്തി­നു­ശേ­ഷം കുറെ ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞി­ട്ടാ­ക­ണം ഹി­ന്ദു­രാ­ജാ­ക്ക­ന്മാർ ഭാ­ര­ത­ത്തി­ലു­ള്ള സു­പ്ര­സി­ദ്ധ­മാ­യ ര­ണ്ടാ­മ­ത്തെ കു­രു­ക്ഷേ­ത്ര­വും ര­ണ്ടാ­മ­ത്തെ ഹ­സ്തി­ന­പു­ര­വും സ്ഥാ­പി­ച്ച­തു്. ഭരതൻ കടന്ന ഗം­ഗാ­ന­ദീ­തീ­ര­ത്തു­ള്ള മ­റ്റൊ­രു പ­ട്ട­ണം പ്രാ­ഗ്വ­ട­മാ­ണ­ല്ലോ. വ­ട­തീർ­ത്ഥം പ­ശ്ചി­മ സ­ര­സ്വ­തി­യു­ടെ, അ­താ­യ­തു് ഹെൽ­മ­ണ്ട് ന­ദി­യു­ടെ സ­മീ­പ­ത്തു് സ്ഥി­തി­ചെ­യ്തി­രു­ന്നു എ­ന്നു് വാ­മ­ന­പു­രാ­ണ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തും, ഹെൽ­മ­ണ്ട് ന­ദി­ക്കാ­ണു്, രാ­മാ­യ­ണ­ത്തി­ലെ ഈ ഭാ­ഗ­ത്തിൽ വാ­ല്മീ­കി ഗം­ഗ­യെ­ന്നു പേ­രി­ട്ടി­ട്ടു­ള്ള­തെ­ന്നു് സ്ഥാ­പി­ക്കു­ന്നു­ണ്ടു്. വാ­ല്മീ­കി മ­റ്റൊ­രു ന­ദി­യ്ക്കു കൂടി, അ­താ­യ­തു്, ഇ­ന്ന­ത്തെ സി­ന്ധു ന­ദി­ക്കു കൂടി ഗം­ഗ­യെ­ന്നു പേ­രി­ട്ടി­ട്ടു­ണ്ടെ­ന്നു പി­ന്നീ­ടു ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­താ­ണു്. ദൂ­ത­ന്മാർ കടന്ന പാ­ഞ്ചാ­ല­ദേ­ശം ഹെൽ­മ­ണ്ട് ന­ദി­യ്ക്കു സ­മീ­പ­മു­ള്ള കു­രു­ക്ഷേ­ത്ര­ത്തി­ന്റെ വ­ട­ക്കു­കി­ഴ­ക്കാ­യി സ്ഥി­തി­ചെ­യ്തി­രു­ന്നി­രി­ക്ക­ണം. ഇവർ കടന്ന ബാ­ഹ്ലീ­ക­ദേ­ശം ബാ­ക്ക് ന­ഗ­ര­ത്തി­നു തെ­ക്കു­ള്ള പ്ര­ദേ­ശ­മാ­ണു്. ഈ ദൂ­ത­ന്മാർ ക­ട­ന്നു­പോ­യ ശാൽ­മ­ലി­വൃ­ക്ഷം ശാൽ­മ­ലി­ദ്വീ­പി­ന്റെ, അ­താ­യ­തു്, പ­ശ്ചി­മ അ­ഫ്ഗാ­നി­സ്ഥാ­നും പേർ­സ്യ­യും അ­ട­ങ്ങി­യ പ്ര­ദേ­ശ­ത്തി­ന്റെ മ­ധ്യ­ത്തിൽ സ്ഥി­തി­ചെ­യ്തു് അ­തി­നു് ശാ­ല്മ­ലി ദ്വീ­പെ­ന്ന നാമം നേ­ടി­ക്കൊ­ടു­ത്ത­താ­യി പു­രാ­ണ­ങ്ങ­ളിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന ശാ­ല്മ­ലി വൃ­ക്ഷ­മാ­ണു­താ­നും.

(മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പു്, 1939 ജ­നു­വ­രി 29, ഫ്രെ­ബു­വ­രി 5.)

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Lankayum Ayodhyayum (ml: ല­ങ്ക­യും അ­യോ­ധ്യ­യും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-28.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Lankayum Ayodhyayum, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ല­ങ്ക­യും അ­യോ­ധ്യ­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Damavand, the west face, a photograph by Safa Daneshvar . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.