SFNസായാഹ്ന ഫൌണ്ടേഷൻ
images/Lord_Mahavira.jpg
, a painting by .
ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത (ഹി­ന്ദു­മ­ത­വും പു­രാ­ണ­ങ്ങ­ളും ജൈ­ന­ച­രി­ത്ര­വു­മാ­യി ഒരു താ­ര­ത­മ്യ­പ­ഠ­നം)
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Ellora_Cave.jpg
എ­ല്ലോ­റ ഗു­ഹ­ക­ളി­ലെ 32-ാം ഗു­ഹ­യി­ലെ മ­ഹാ­വീ­ര പ്ര­തി­മ.

പു­രാ­ത­ന­വ­സ്തു സം­ബ­ന്ധ­മാ­യ പ­ര്യ­വേ­ഷ­ണ­ങ്ങൾ ഒരു പ­ത്തി­രു­പ­ത്ത­ഞ്ചു വർ­ഷ­ങ്ങൾ­ക്കു മു­മ്പു­ള്ള ന­മ്മു­ടെ പല അ­ഭി­പ്രാ­യ­ങ്ങ­ളി­ലും വി­പ്ല­വ­ക­ര­ങ്ങ­ളാ­യ പ­രി­വർ­ത്ത­ന­ങ്ങൾ വ­രു­ത്തി­യി­ട്ടു­ള്ള­തി­നു മ­കു­ടോ­ദാ­ഹ­ര­ണ­മാ­യി ജൈ­ന­മ­ത­ത്തി­ന്റെ ഉ­ത്ഭ­വ­ത്തേ­യും, ഉ­ത്ഭ­വ­കാ­ല­ത്തേ­യും സം­ബ­ന്ധി­ച്ചു­ള്ള അ­ഭി­പ്രാ­യ­മാ­റ്റ­ങ്ങ­ളെ ഉ­ദ്ധ­രി­ക്കാ­വു­ന്ന­താ­ണു്. വർ­ദ്ധ­മാ­ന മ­ഹാ­വീ­രൻ ബി. സി. ആ­റാം­ശ­ത­ക­ത്തിൽ ബു­ദ്ധ­മ­ത­ത്തി­ന്റെ ഒരു ശാ­ഖ­യാ­യി സ്ഥാ­പി­ച്ച മ­ത­മാ­ണു് ജൈ­ന­മ­തം എന്ന ഡോ­ക്ടർ വേ­ബ­റു­ടെ അ­ഭി­പ്രാ­യ­വും, സി­ന്ധി­ലെ മൊ­ഹ­ഞ്ജെ­ദാ­രൊ­വിൽ ഇ­യ്യി­ടെ ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തും ബി. സി. 2500-​നടുത്തു് ന­ശി­ച്ചു­പോ­യ­തു­മാ­യ സൈ­ന്ധ­വ പ­രി­ഷ്കാ­ര­ത്തി­ന്റെ കാ­ല­ത്തു് ജൈ­ന­മ­തം ഉ­ണ്ടാ­യി­രു­ന്നു എ­ന്നു് 1928-ൽ പാർ­ശ്വ­നാ­ഥ തീർ­ത്ഥ­ങ്ക­ര­നെ­പ്പ­റ്റി മി. കാ­ന്താ­പ്ര­സാ­ദ് ജൈനൻ ര­ചി­ച്ച പു­സ്ത­ക­ത്തിൽ അ­ദ്ദേ­ഹം പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്ന അ­ഭി­പ്രാ­യ­വും ത­മ്മിൽ താ­ര­ത­മ്യ­പ്പെ­ടു­ത്തി­നോ­ക്കി­യാൽ, ന­മ്മു­ടെ അ­ഭി­പ്രാ­യ­ഗ­തി­യിൽ ഉ­ണ്ടാ­യി­ട്ടു­ള്ള വി­പ്ല­വ­ത്തി­ന്റെ വൈ­പു­ല്യം വേ­ഗ­ത്തിൽ മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. മി. കാ­ന്താ­പ്ര­സാ­ദ് ജൈ­ന­ന്റെ അ­ഭി­പ്രാ­യം കുറെ ക­ട­ന്നു­പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ജൈ­ന­മ­ത­ത്തി­ന്റെ സ്ഥാ­പ­ക­നും പ്രഥമ തീർ­ത്ഥ­ങ്ക­ര­നു­മാ­യ ഋ­ഷ­ഭ­ന്റെ കാലം ബി. സി. 2300-നു് സ­മീ­പി­ച്ചാ­ണെ­ന്നു സ്ഥാ­പി­ക്കു­വാൻ ക­ഴി­യു­മെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു. ഋ­ഗ്വേ­ദ­സം­ഹി­ത­യു­ടെ കാലം ഉ­ദ്ദേ­ശം ബി. സി. 2000-​ത്തിനും ബി. സി. 1500-നും ഇ­ട­യ്ക്കാ­ണെ­ന്നു് സൊ­റാ­സ്റ്റ­രു­ടെ കാലം എന്ന ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു് ജൈ­ന­മ­ത­ത്തി­ന്റെ പ്രഥമ സ്ഥാ­പ­ക­നാ­യ ഋ­ഷ­ഭ­ന്റെ കാലം ഋ­ഗ്വേ­ദ­കാ­ല­ത്തി­നു അല്പം മു­മ്പാ­ണെ­ന്നു് വി­ചാ­രി­ക്കേ­ണ്ടി­വ­രു­ന്നു. ഇ­ന്നു് ഇ­ന്ത്യ­യു­ടെ ചില കോ­ണു­ക­ളിൽ മാ­ത്രം കാ­ണ­പ്പെ­ടു­ന്ന ജൈ­ന­മ­തം അ­തി­ന്റെ പ്രാ­രം­ഭ­കാ­ല­ത്തു് ഏ­ഷ്യ­യി­ലെ പല രാ­ജ്യ­ങ്ങ­ളി­ലും പ­ര­ന്നി­രു­ന്നു എ­ന്നു് ആ­ധു­നി­ക ഗ­വേ­ഷ­ണ­ങ്ങൾ സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്.

images/Kalpasutra_Mahavira_Nirvana.jpg
പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ലെ ക­ല്പ­സൂ­ത്ര­ത്തിൽ നി­ന്നു­ള്ള താൾ.
ജീ­വ­നും ആ­ത്മാ­വും

പ്ര­പ­ഞ്ച­ത്തി­ന്റെ സൃ­ഷ്ടി­സ്ഥി­തി­സം­ഹാ­ര­ങ്ങ­ളു­ടെ ഭാ­ര­വാ­ഹി­യാ­യ ഒരു ഈ­ശ്വ­ര­നി­ല്ലെ­ന്നും, ഏതു ജീ­വി­ക്കും തന്റെ പ്ര­വൃ­ത്തി മുഖേന ദി­വ്യ­ത്വം നേ­ടാ­മെ­ന്നും, ജ­ന്തു­ക്കൾ­ക്കും സ­സ്യ­ങ്ങൾ­ക്കും മാ­ത്ര­മ­ല്ല അഗ്നി, ജലം, കാ­റ്റു് മു­ത­ലാ­യ പ­ഞ്ച­ഭൂ­ത­ങ്ങ­ളു­ടെ പ­ര­മാ­ണു­ക്കൾ­ക്കു കൂടി ജീ­വ­നു­ണ്ടെ­ന്നും ഉള്ള സി­ദ്ധാ­ന്ത­ങ്ങ­ളും ദി­വ്യ­ന്മാ­രെ ഭൗ­മേ­യ­കർ, വ്യ­ന്ത­രർ, ജ്യോ­തി­ഷ്കർ, വൈ­മാ­നി­കർ എ­ന്നു് നാ­ലാ­യി ത­രം­തി­രി­ക്കാ­മെ­ന്നും, അ­സു­ര­കു­മാ­രർ, നാ­ഗ­കു­മാ­രർ, അ­ഗ്നി­കു­മാ­രർ, ദ്വീ­പ­കു­മാ­രർ, ഉ­ദ­ധി­കു­മാ­രർ, സു­വർ­ണ്ണ­കു­മാ­രർ, വി­ദ്യു­ത്കു­മാ­രർ, ദി­ക്കു­മാ­രർ, പ­വ­ന­കു­മാ­രർ, സ­വി­ത­കു­മാ­രർ എന്നു പത്തു ത­ര­ക്കാർ അ­മേ­യ­റ­രു­ടെ ഇ­ട­യ്ക്കു­ണ്ടെ­ന്നും, പ­ട്ടി­ണി­നോ­മ്പു മുഖേന മ­ര­ണ­ത്തെ വ­രി­ക്കു­ന്ന സ­ല്ലേ­ഖ­നം എന്ന ആചാരം പു­ണ്യ­പ്ര­ദ­മാ­ണെ­ന്നും ഉള്ള ആ­ശ­യ­ങ്ങൾ ജൈ­ന­മ­ത­ത്തി­ന്റെ കൊ­ടും­പ­ഴ­മ സ്ഥാ­പി­ക്കു­ന്നു­ണ്ടു്. പ്ര­പ­ഞ്ച­ത്തെ സ­ജീ­വ­മെ­ന്നും അ­ജീ­വ­മെ­ന്നും ര­ണ്ടാ­യി വേർ­തി­രി­ച്ചു് സജീവ പ്ര­പ­ഞ്ച­ത്തി­നു് മ­റ്റേ­തി­നേ­ക്കാൾ ശ്രേ­ഷ്ഠ­ത്വം ജൈ­ന­മ­തം കൽ­പ്പി­ക്കു­ന്നു­ണ്ടു്. പ്രഥമ ദൃ­ഷ്ടി­യിൽ അ­വ­രു­ടെ ജീവൻ എന്ന ആ­ശ­യ­വും ഭാ­ര­ത­ത്തി­ലെ മ­റ്റു­ള്ള ദർ­ശ­ന­ങ്ങ­ളി­ലെ ആത്മൻ (പു­രു­ഷൻ) എന്ന ആ­ശ­യ­വും ഒ­ന്നാ­ണെ­ന്നു തോ­ന്നു­മെ­ങ്കി­ലും അ­വ­യ്ക്കു ത­മ്മിൽ ചില സാ­ര­മാ­യ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടു്. ജൈ­ന­ന്മാ­രു­ടെ ജീവൻ എന്ന ആശയം, മറ്റു ദർ­ശ­ന­ങ്ങ­ളി­ലെ ആത്മൻ എന്ന ആശയം ജ­നി­ച്ച­തു­പോ­ലെ, വ്യ­ക്തി­ജീ­വി­ത­ത്തി­ന്റെ ആ­ദ്ധ്യാ­ത്മി­ക­മാ­യ അ­ടി­സ്ഥാ­നം ക­ണ്ടു­പി­ടി­ക്കു­വാ­നു­ള്ള ചി­ന്ത­യിൽ നി­ന്നു ജ­നി­ച്ച­ത­ല്ല. നേരെ മ­റി­ച്ചു് അതു് ജീ­വി­ത­ത്തെ നി­രീ­ക്ഷി­ച്ചു് ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള­താ­ണു്. ത­ന്നി­മി­ത്തം ജൈ­ന­രു­ടെ ജീവൻ എന്ന ആ­ശ­യ­ത്തെ ആ­ത്മാ­വു് എന്നു വി­വ­രി­ക്കു­ന്ന­തി­നേ­ക്കാൾ ശ­രി­യാ­യി­ട്ടു ഏതു് ജീ­വ­ച്ഛ­ക്തി എന്നു വി­വ­രി­ക്കു­ന്ന­താ­യി­രി­ക്കും. ഇതും ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത­യു­ടെ ഒരു ല­ക്ഷ­ണ­മാ­ണു്. പി­ന്നെ­യും, ജീ­വ­ന്റെ വ­ലു­പ്പം അതു് ഉൾ­ക്കൊ­ള്ളു­ന്ന ശ­രീ­ര­ത്തി­ന്റെ വ­ലു­പ്പ­ത്തി­ന­നു­സ­രി­ച്ചു് മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു എന്നു ജൈനർ വി­ശ്വ­സി­ക്കു­ന്നു. ഇ­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­യി ഒരേ ഒരു വി­ള­ക്കു് ഒരു ചെറിയ മുറി നി­റ­ച്ചും ഒരു വലിയ മുറി നി­റ­ച്ചും വെ­ളി­ച്ചം പ­ര­ത്തു­ന്ന­തി­നെ അവർ ഉ­ദ്ധ­രി­ക്കാ­റു­മു­ണ്ടു്. ഭാ­ര­ത­ത്തി­ലെ മറ്റു ദർ­ശ­ന­ങ്ങൾ ജീ­വ­ന്റെ വ­ലു­പ്പം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു എന്നു വി­ശ്വ­സി­ക്കു­ന്നി­ല്ല. ഇതും ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്.

images/Jain_temple_at_Lakkundi.jpg
ജെയിൻ ക്ഷേ­ത്രം, ല­ക്കു­ണ്ടി.
സ­ന്ന്യാ­സ­വും പ­രി­വ്രാ­ജ­ക ധർ­മ്മ­വും
images/Max_Muller.jpg
മാ­ക്സ് മു­ള്ളർ

ജൈ­ന­മ­ത­ത്തേ­യും അ­തി­നോ­ടു വളരെ അ­ടു­പ്പ­മു­ള്ള ആജീവക മ­ത­ത്തേ­യും ഭാ­ര­ത­ത്തി­ലെ മറ്റു മ­ത­ങ്ങ­ളിൽ നി­ന്നു വേർ­തി­രി­ക്കു­ന്ന ഒരു പ്ര­ധാ­ന­കാ­ര്യം അ­തു­ര­ണ്ടും അ­വ­യു­ടെ അ­നു­ചാ­രി­ക­ളിൽ നി­ന്നാ­വ­ശ്യ­പ്പെ­ടു­ന്ന അ­ത്യു­ഗ്ര­മാ­യ ആ­ത്മ­ശി­ക്ഷ­ണ­മാ­കു­ന്നു. സ­മ്യ­ക്ദർ­ശ­നം, സ­മ്യ­ക്ജ്ഞാ­നാ, സ­മ്യ­ക് ചരിതം എന്ന ത്രി­ര­ത്ന­ങ്ങൾ­ക്കു പുറമെ അഹിംസ, സത്യം, അ­സ്തേ­യം (മോ­ഷ്ടി­ക്കാ­തി­രി­ക്കു­ക), ബ്ര­ഹ്മ­ച­ര്യം, അ­പ­രി­ഗ്ര­ഹം (ലോ­ക­പ­രി­ത്യാ­ഗം) എന്ന പ­ഞ്ച­ര­ത്ന­ങ്ങ­ളും ഒരു ജൈ­ന­ശ്ര­മ­ണൻ, അഥവാ, ഭി­ക്ഷു സ്വീ­ക­രി­ച്ചേ മ­തി­യാ­വൂ. സാ­ധാ­ര­ണ ജ­ന­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ബ്ര­ഹ്മ­ച­ര്യ­ത്തി­നു പകരം ചാ­രി­ത്ര­വും, അ­പ­രി­ഗ്ര­ഹ­ത്തി­നു പകരം ആ­വ­ശ്യ­ങ്ങ­ളെ പ­രി­മി­ത­മാ­ക്കു­ന്ന­തും ജൈ­ന­മ­തം അ­നു­വ­ദി­ക്കു­ന്നു­ണ്ടു്. പക്ഷേ, ജൈ­ന­മ­ത­ത്തി­ന്റെ ഹൃദയം അ­തി­ന്റെ പ­രി­വ്രാ­ജ­ക ധർ­മ്മ­ത്തിൽ, അഥവാ, ശ്ര­മ­ണ­ധർ­മ്മ­ത്തി­ലാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. ഹി­ന്ദു­മ­ത­ത്തി­ലെ പ­രി­വ്രാ­ജ­ക­ധർ­മ്മ­ത്തെ, അഥവാ, സ­ന്ന്യാ­സി­ധർ­മ്മ­ത്തെ മാ­തൃ­ക­യാ­ക്കി­യാ­ണു് ജൈ­ന­മ­ത­ത്തി­ലേ­യും ബു­ദ്ധ­മ­ത­ത്തി­ലേ­യും ശ്ര­മ­ണ­ധർ­മ്മം രൂ­പ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്നു് ജൈ­ന­മ­ത­ത്തി­ന്റെ അ­തി­യാ­യ പ്രാ­ചീ­ന­ത­യെ­ക്കു­റി­ച്ചു് പ­ണ്ഡി­ത­ലോ­കം അ­റി­യാ­തി­രു­ന്ന കാ­ല­ത്തു് മാ­ക്സ് മു­ള്ളർ, ബുളർ, കേൺ, ജ­ക്കോ­ബി മു­ത­ലാ­യ പ­ണ്ഡി­ത­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ടു­ക­യു­ണ്ടാ­യി. ഇ­ന്ന­ത്തെ നവീന ഗ­വേ­ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി മി. സു­കു­മാ­ര­ദ­ത്തൻ ഈ അ­ഭി­പ്രാ­യ­ത്തെ വി­ശ്വാ­സ­യോ­ഗ്യ­മാ­യി ഖ­ണ്ഡി­ക്കു­ക­യും, പ്രാ­ചീ­ന ഹി­ന്ദു­മ­തം ആ­ദ്യ­ത്തെ മൂ­ന്നു് ആ­ശ്ര­മ­ങ്ങ­ളെ മാ­ത്ര­മേ—പ്ര­ത്യ­കി­ച്ചു് ര­ണ്ടാ­മ­ത്തെ ആ­ശ്ര­മ­മാ­യ ഗൃ­ഹ­സ്ഥാ­ശ്ര­മ­ത്തെ മാ­ത്ര­മേ—വാ­ഴ്ത്തി­യി­ട്ടു­ള്ളു എ­ന്നും പിൽ­ക്കാ­ല­ങ്ങ­ളി­ലാ­ണു് അതു് നാ­ലാ­മ­ത്തെ ആ­ശ്ര­മ­മാ­യ സ­ന്ന്യാ­സാ­ശ്ര­മ­ത്തെ വാ­ഴ്ത്തു­വാൻ തു­ട­ങ്ങി­യ­തെ­ന്നു് സ്ഥാ­പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. പിൽ­ക്കാ­ല­ങ്ങ­ളിൽ ഇ­ങ്ങ­നെ പ്രാ­ചീ­ന ഹി­ന്ദു­മ­തം അം­ഗീ­ക­രി­ച്ച സ­ന്ന്യാ­സാ­ശ്ര­മം ആ­രാ­ണു്, ഏതു മ­ത­മാ­ണു് ആ­ദ്യ­മാ­യി പ്ര­ചാ­ര­ത്തിൽ വ­രു­ത്തി­യ­തു്? ഇതു് ആ­ദ്യ­മാ­യി പ്ര­ചാ­ര­ത്തിൽ വ­രു­ത്തി­യ­തു് ജൈ­ന­മ­ത­ത്തി­ന്റെ സ്ഥാ­പ­ക­നും പ്ര­ഥ­മ­തീർ­ത്ഥ­ങ്ക­ര­നു­മാ­യ ഋ­ഷ­ഭ­നാ­ണെ­ന്നു ഹി­ന്ദു പു­രാ­ണ­ങ്ങൾ തന്നെ സ­മ്മ­തി­ക്കു­ന്നു­ണ്ടു്. ഭാ­ഗ­വ­ത­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു നോ­ക്കു­ക.

images/Shravanabelagola_and_Chandragiri_hill.jpg
വി­ന്ധ്യ­ഗി­രി കു­ന്നിൽ നി­ന്നു് ച­ന്ദ്ര­ഗി­രി കു­ന്നി­ന്റെ­യും ശ്ര­വ­ണ­ബൽ­ഗു­ള ന­ഗ­ര­ത്തി­ന്റെ­യും കാഴ്ച.

“പ്ര­സ്തു­ത­നാ­യ പരൻ ഭ­ഗ­വാ­ന­തു­നേ­രം

സ­ന്ന്യാ­സ­ധർ­മ്മ­സ്ഥി­തി ഭൂ­മി­യി­ലു­റ­പ്പി­ക്കാൻ

ധ­ന്യ­നാം നാഭി തന്റെ പ­ത്നി­യാം മേരു ദേവി-

ത­ന്നി­ല­ങ്ങ­വ­ത­രി­ച്ചി­ടി­നാ­ന­തു കാലം

മ­ന്ന­വൻ താനും പ്ര­സാ­ദി­ച്ചാ­ന­ങ്ങ­തി­ശ­യം

ഭ­ഗ­വ­ല്ല­ക്ഷ­ണ­ങ്ങൾ പലതും കാൺ­ക­കൊ­ണ്ടും

ഋ­ഷ­ഭ­നെ­ന്നു താതൻ നാ­മ­വു­മ­രുൾ ചെ­യ്താൻ”

images/Caspar_Kern.jpg
കേൺ

നാ­ലാ­മ­ത്തെ ആ­ശ്ര­മ­ത്തി­നു മ­ന­നാ­ശ്ര­മ­മെ­ന്നു് ആ­പ­സ്തം­ഭൻ പേ­രി­ട്ടി­ട്ടു­ണ്ടു്. ഋ­ഗ്വേ­ദ സം­ഹി­ത­യു­ടെ പ­ത്താം മ­ണ്ഡ­ല­ത്തിൽ മു­നി­ക­ളെ­പ്പ­റ്റി പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, ആ പ്ര­സ്താ­വ­ന­കൾ അ­വ്യ­ക്ത­മാ­യി­ട്ടു­ള്ള­വ­യാ­ണു്. ഐതരേയ ബ്രാ­ഹ്മ­ണ­ത്തിൽ ഐതസൻ എ­ന്നൊ­രു മു­നി­യെ­പ്പ­റ്റി പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ വർ­ണ്ണ­ന മു­നി­വർ­ഗ്ഗ­ത്തെ ആ­ക്ഷേ­പി­ക്കാൻ ചെ­യ്തി­ട്ടു­ള്ള­താ­ണെ­ന്നു തോ­ന്നി­പ്പോ­കും. നേ­രെ­മ­റി­ച്ചു് വേ­ദ­സം­ഹി­ത­ക­ളിൽ പ­രി­പാ­വ­ന­ത്വ­ത്തെ സം­ബ­ന്ധി­ച്ചു് ഒ­ടു­വി­ല­ത്തെ സ്ഥാ­നം മാ­ത്ര­മു­ള്ള­തും ആ­ധു­നി­ക ഗ­വേ­ഷ­ണ­രീ­തി ഋ­ഗ്വേ­ദ­സം­ഹി­ത­യോ­ടു തു­ല്യ­മാ­യ പ­ഴ­ക്ക­മെ­ങ്കി­ലും ഉ­ണ്ടെ­ന്നു കാ­ണി­ക്കു­ന്ന­തു­മാ­യ അ­ഥർ­വ്വ­വേ­ദ സംഹിത വ്രാ­ത്യ­രെ, അ­താ­യ­തു് ജൈ­ന­രു­ടെ പ­ഞ്ച­വ്ര­ത­ങ്ങൾ അ­നു­ഷ്ഠി­ക്കു­ന്ന­വ­രെ, വളരെ സ്തു­തി­ച്ചു വർ­ണ്ണി­ക്കു­ന്നു­ണ്ടു്. ഈ വ്രാ­ത്യർ പ്രാ­ചീ­ന ജൈ­ന­ന്മാ­രാ­ണെ­ന്നു് പ്രൊ. ക്യു. ച­ക്ര­വർ­ത്തി ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­മു­ണ്ടു്. ശ്ര­മ­ണ­ന്മാ­രെ, അ­താ­യ­തു് ജൈന പ­രി­വ്രാ­ജ­ക­രെ, ബ്രാ­ഹ്മ­ണ­രിൽ നി­ന്നു വേർ­തി­രി­ച്ചു്, വാ­ല്മീ­കി രാ­മാ­യ­ണ­ത്തി­ലെ ചുവടെ ചേർ­ക്കു­ന്ന ശ്രീ­രാ­മ­ന്റെ വാ­ക്കു­ക­ളിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാ­വു­ന്ന­താ­ണു്.

images/Jain_temple_at_Ambapuram.jpg
ഏഴാം നൂ­റ്റാ­ണ്ടി­ലെ അം­ബാ­പു­രം ഗ്രാ­മ­ത്തി­ലെ ഗു­ഹ­യ്ക്കു­ള്ളി­ലെ മ­ഹാ­വീ­ര പ്ര­തി­മ.

“ആ­ര്യേ­ണ മമ മ­ന്ധാ­ത്രാ

വ്യ­സ­നം ഘോര മീ­പ്സി­തം

ശ്ര­മ­ണേ­ന ക്രതേ പാപേ

യഥാ പാപം കൃതം ത്വയാ”

images/Friedrich_Heinrich_Jacobi_portrait.jpg
ജ­ക്കോ­ബി

സ­ന്ന്യാ­സാ­ശ്ര­മ­ത്തോ­ടു് പ്രാ­ചീ­ന ഹി­ന്ദു­മ­താ­നു­സാ­രി­കൾ­ക്കു­ണ്ടാ­യി­രു­ന്ന നീ­ര­സ­ത്തി­നു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ മി. സു­കു­മാ­ര­ദ­ത്തൻ മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­ഖ­ന­ത്തിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. യ­ജ്ഞ­കർ­മ്മാ­ദി­കൾ ന­ട­ക്കു­മ്പോൾ മു­ണ്ഡ­ന്മാ­രു­ടെ, അ­താ­യ­തു് സ­ന്ന്യാ­സി­ക­ളു­ടെ സാ­ന്നി­ദ്ധ്യം അ­ശു­ഭ­മാ­ണെ­ന്നു് പ്രാ­ചീ­ന ഹി­ന്ദു­ക്കൾ വി­ചാ­രി­ക്കു­ന്നു. അ­ഗ്ഗി­ക­ഭ­ര­ദ്വാ­ജൻ എന്ന ബ്രാ­ഹ്മ­ണൻ കോ­പാ­ന്ധ­നാ­യ ഗൌ­ത­മ­നോ­ടു് അകലെ നിൽ­ക്കു­വാൻ വി­ളി­ച്ചു­പ­റ­ഞ്ഞു എന്നു ബൌ­ദ്ധ­സൂ­ത്ര­മാ­യ വ­സ­ല­സൂ­ത്ത­ത്തിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. താ­ര­ത­മ്യേ­ന ആ­ധു­നി­ക­മാ­യ ഒരു കാ­ല­ത്തിൽ­പോ­ലും സ­ന്ന്യാ­സി­മാ­രോ­ടു­ള്ള ഈ നീരസം ഹി­ന്ദു­ക്ക­ളു­ടെ ഇ­ട­യ്ക്കു് നി­ല­നി­ന്നി­രു­ന്നു എ­ന്നു് ആ­ന­ന്ദ­ഗി­രി­യു­ടെ ശ­ങ്ക­ര­വി­ജ­യ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള ഒരു സംഭവം കാ­ണി­ക്കു­ന്നു­ണ്ടു്. ഒ­രി­ക്കൽ മ­ണ്ഡ­ന­മി­ശ്രൻ യാഗം ചെ­യ്തു­കൊ­ണ്ടി­രു­ന്ന­പ്പോൾ ശ­ങ്ക­രാ­ചാ­ര്യർ അവിടെ ചെ­ല്ലു­ക­യു­ണ്ടാ­യി. ഉടനെ കോ­പാ­ന്ധ­നാ­യി മ­ണ്ഡ­ന­മി­ശ്രൻ ആ­ചാ­ര്യ­രെ അ­ധി­ക്ഷേ­പി­ച്ചു എ­ന്നാ­ണു് ആ­ന­ന്ദ­ഗി­രി പ­റ­ഞ്ഞി­ട്ടു­ള്ള­തു്. സ­ന്ന്യാ­സ­ധർ­മ്മം ആ­ച­രി­ക്കു­വാൻ ഭാ­വി­ക്കു­ന്ന­വർ അ­തി­നു­മു­മ്പു് ആര്യ സം­സ്കാ­ര­ത്തി­ന്റെ മു­ഖ്യ­ബാ­ഹ്യ­ചി­ഹ്ന­ങ്ങ­ളാ­യ യ­ജ്ഞോ­പ­വീ­ത­വും ശി­ഖ­യും എ­ടു­ത്തു­ക­ള­യേ­ണ്ട­താ­ണെ­ന്നു ആ­രു­ണേ­യോ­പ­നി­ഷ­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും സ­ന്ന്യാ­സ­ധർ­മ്മ­ത്തി­ന്റെ അ­നാ­ര്യ­മാ­യ ഉ­ത്ഭ­വ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു എ­ന്നും മി. സു­കു­മാ­ര­ദ­ത്തൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു.

images/Nishidhi_stone.jpg
നി­ഷി­ധി, പ­തി­നാ­ലാം നൂ­റ്റാ­ണ്ടി­ലെ സ്മാ­ര­ക­ക്ക­ല്ലു്, പഴയ കന്നഡ ലി­ഖി­ത­ങ്ങ­ളോ­ടെ സ­ല്ലേ­ഖ­ന­യു­ടെ നേർ­ച്ച ആ­ച­രി­ക്കു­ന്ന­താ­യി ചി­ത്രീ­ക­രി­ക്കു­ന്നു. കർ­ണാ­ട­ക­യി­ലെ ത­വ­ന­ന്ദി വ­ന­ത്തിൽ ക­ണ്ടെ­ത്തി.
തീർ­ത്ഥ­ങ്ക­ര­ന്മാർ

ജൈ­ന­മ­ത­ത്തി­ലെ ഇ­രു­പ­ത്തി­നാ­ലു തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ—അ­താ­യ­തു് ജൈ­ന­മ­ത­ത്തി­ന്റെ സ്ഥാ­പ­ക­രും പു­നഃ­സ്ഥാ­പ­ക­രു­മാ­യ ദിവ്യ മ­നു­ഷ്യ­രു­ടെ—ച­രി­ത്ര­ങ്ങ­ളും ആ മ­ത­ത്തി­ന്റെ അ­തി­യാ­യ പ്രാ­ചീ­ന­ത­യെ സം­ശ­യ­ര­ഹി­ത­മാ­യ വി­ധ­ത്തിൽ സ്ഥാ­പി­ക്കു­ന്നു­ണ്ടു്. ഈ തീർ­ത്ഥ­ങ്ക­ര­ന്മാ­രിൽ പ്ര­ധാ­നി­മാ­രു­ടെ കാലം ക­ണ്ടു­പി­ടി­ക്കു­ന്ന­താ­യാൽ, അതു ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത സ്ഥാ­പി­ക്കു­ന്ന­താ­ണു്. അ­തി­നാൽ ഈ കാ­ല­നിർ­ണ്ണ­യ­ത്തി­നാ­ണു് പ്ര­ധാ­ന­മാ­യി ഇവിടെ ഉ­ദ്യ­മി­ക്കു­ന്ന­തു്. 24 തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ­യും നാ­മ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ഒരു ശ്ലോ­കം മൈ­സൂ­രി­ലെ പ്ര­സി­ദ്ധ ജൈ­ന­കേ­ന്ദ്ര­മാ­യ ശ്ര­വ­ണ­ബൽ­ഗു­ള­യി­ലെ വി­ന്ധ്യാ­ഗി­രി­യിൽ കൊ­ത്തി­യി­ട്ടു­ള്ള ഒരു പ്രാ­ചീ­ന ശി­ലാ­ലേ­ഖ­ന­ത്തിൽ നി­ന്നു ചുവടെ ചേർ­ക്കു­ന്നു.

“ശ്രീ­നാ­ഭേ­യോഽജി­ത­സ്സം ഭ­വ­നി­മി

ഹമലസ്സുവ്രതാനന്തധർമ്മാ-​

ശ്ച­ന്ദ്ര­ങ്കാ­ശ്ശാ­ന്തി കു­മ്പൂ­സ്സ സമിതി

സു­വി­ധി­ശ്ശീ­ത­ളോ വാ­സു­പൂ­ജ്യഃ

മ­ല്ലി­ശ്രേ­യ­സ്സു പാർ­ശ്ശോ ജ­ല­ജ­രു­ചി­ര­രോ

ന­ന്ദ­നഃ പാ­ശ്ച­നേ മി

ശ്രീ വീ­ര­ശ്ചേ­തി ദേവാ ഭൂവി ഭദതു

ച­തുർ­വിം­ഗ­തീർ­മാ­ഗ­ലാ­നി”

ഈ ശ്ലോ­ക­ത്തിൽ നാ­ഭേ­യൻ, ച­ന്ദ്രാം­ഗൻ, ജ­ല­ജ­രു­ചി, ന­ന്ദ­നൻ എ­ന്നു­പ­റ­ഞ്ഞി­രി­ക്കു­ന്ന­വ­രെ യ­ഥാ­ക്ര­മം ഋഷഭൻ, ച­ന്ദ്ര­പ്ര­ഭൻ, പ­ത്മ­പ്ര­ഭൻ, അ­ഭി­ന­ന്ദൻ എ­ന്നാ­ണു് സാ­ധാ­ര­ണ­യാ­യി വി­ളി­ച്ചു­വ­രു­ന്ന­തു്. കാ­ല­മു­റ അ­നു­സ­രി­ച്ചു് ഈ ഇ­രു­പ­ത്തി­നാ­ലു തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ പ­ട്ടി­ക ചുവടെ ചേർ­ക്കു­ന്നു.

images/Inscriptions.jpg
ഒഡെഗൽ ബ­സാ­ദി­യി­ലെ കന്നഡ ലി­ഖി­തം.

(1) ഋഷഭൻ (2) അജിതൻ (3) സംഭവൻ (4) അ­ഭി­ന­ന്ദൻ (5) സമുതി (6) പ­ത്മ­പ്ര­ഭൻ (7) സു­പാർ­ശ്വൻ (8) ച­ന്ദ്ര­പ്ര­ഭൻ (9) സു­വി­ധി (പു­ഷ്പ­ദ­ന്തൻ) ശ്രീ ശീതളൻ (11) ശ്രേ­യാം­ഗൻ (12) വാ­സു­പൂ­ജ്യൻ (13) വിമലൻ (14) അ­ന­ന്തൻ (15) ധർ­മ്മൻ (16) ശാ­ന്തി (17) ജന്തു (18) അരൻ (അർ­ഹ­നാ­ഥൻ) (19) മല്ലി (20) സു­വ്ര­തൻ (21) നിമി (22) നേമി (അ­രി­ഷ്ട­നേ­മി) (23) പാർ­ത്ഥ­നാ­ഥൻ (24) വർ­ദ്ധ­മാ­ന മ­ഹാ­വീ­രൻ. ഇവരിൽ ഇ­രു­പ­ത്തി­ര­ണ്ടു­പേ­രും ഇ­ക്ഷ്വാ­കു­വം­ശ­ത്തിൽ­പ്പെ­ട്ട (സൂ­ര്യ­വം­ശം) ക്ഷ­ത്രി­യ­രും ക­ശ്യ­പ­ഗോ­ത്ര­ക്കാ­രു­മാ­ണു്. ശേ­ഷി­ച്ച ര­ണ്ടു­പേ­രു­ടെ, അ­താ­യ­തു് പ­തി­നൊ­ന്നാ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ ശ്രേ­യാം­ഗ­ന്റെ­യും 20-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ സു­വ്ര­ത­ന്റെ­യും വംശം സോ­മ­വം­ശ­വും, ഗോ­ത്രം ഗൌ­ത­മ­വു­മാ­കു­ന്നു. ഇ­ന്ത്യ­യി­ലെ പല പ്ര­ധാ­ന മ­ത­ങ്ങ­ളു­ടെ­യും സ്ഥാ­പ­ക­ന്മാർ ക്ഷ­ത്രി­യ­ന്മാ­രാ­ണെ­ന്നു­ള്ള സംഗതി ശ്ര­ദ്ധേ­യ­മാ­ണു്. ക്ഷ­ത്രി­യ­നാ­യ ഋഷഭൻ ജൈ­ന­മ­ത­വും ക്ഷ­ത്രി­യ­നാ­യ ശ്രീ­കൃ­ഷ്ണൻ ഭാഗവത മതവും, ക്ഷ­ത്രി­യ­നാ­യ ഗൌ­ത­മ­ബു­ദ്ധൻ ബു­ദ്ധ­മ­ത­വും സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. പ്ര­സ്തു­ത ഇ­രു­പ­ത്തി­നാ­ലു തീർ­ത്ഥ­ങ്ക­ര­ന്മാ­രിൽ വെ­ച്ചു് ഋ­ഷ­ഭ­നും ശാ­ന്തി­യും അ­രി­ഷ്ട­നേ­മി­യും മ­ഹാ­വീ­ര­നും പാർ­ശ്വ­നാ­ഥ­നു­മാ­ണു് ജൈ­ന­രു­ടെ ഇ­ട­യ്ക്കു് അധികം വി­ശ്രു­തി നേ­ടി­യി­ട്ടു­ള്ള­വർ.

images/parshvanatha.jpg
പാർ­ശ്വ­നാ­ഥ തീർ­ത്ഥ­ങ്ക­ര­ന്റെ ചി­ത്രം (6–7 നൂ­റ്റാ­ണ്ടു്).

വൈ­ശാ­ലി­യി­ലു­ള്ള കു­ണ്ഡ­ഗ്രാ­മ­ത്തി­ലെ ഒരു ജ്ഞാ­നി ക്ഷ­ത്രി­യ പ്ര­ഭു­വാ­യ സി­ദ്ധാർ­ത്ഥ­ന്റെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ പ­ത്നി­യാ­യ ത്രി­ശാ­ല­യു­ടെ­യും പു­ത്ര­നാ­യ മ­ഹാ­വീ­രൻ ഗൌ­ത­മ­ബു­ദ്ധ­ന്റെ സ­മ­കാ­ലീ­ന­നാ­ണു്. മ­ഹാ­വീ­രൻ കൈ­വ­ല്യം പ്രാ­പി­ച്ച­തു് ബി. സി. 527-ൽ ആ­ണെ­ന്നു ജൈന ഐ­തി­ഹ്യ­വും ബി. സി. 454-ൽ ആ­ണെ­ന്നു് ആ­ധു­നി­ക ഗ­വേ­ഷ­ക­രിൽ ചി­ല­രും പ­റ­യു­ന്നു­ണ്ടു്. 72-​ാമത്തെ വ­യ­സ്സി­ലാ­ണു് അ­ദ്ദേ­ഹം പറപാ ഗ്രാ­മ­ത്തിൽ വെ­ച്ചു് കൈ­വ­ല്യം അ­ട­ഞ്ഞ­തു്.

images/model_of_Mohenjo-Daro_seal.jpg
കര ക­ണ്ടെ­ത്തു­ന്ന­തി­നാ­യി പ­ക്ഷി­ക­ളെ ക­ണ്ടെ­ത്തു­ന്ന ദി­ശ­യി­ലു­ള്ള ബോ­ട്ട്. മൊ­ഹ­ഞ്ജെ­ദാ­രൊ ​​മുദ്രയുടെ മാതൃക, ക്രി. മു. 2500–1750.
തീർ­ത്ഥ­ങ്ക­ര­ന്മാ­രും സ­ങ്കേ­ത­ങ്ങ­ളും

23-​മത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ പാർ­ശ്വ­നാ­ഥൻ, മ­ഹാ­വീ­ര­നു 250 വർ­ഷ­ങ്ങൾ­ക്കു മു­മ്പു് അ­താ­യ­തു് ബി. സി. 777-ൽ കൈ­വ­ല്യം പ്രാ­പി­ച്ചു എ­ന്നാ­ണു് ജൈന ഐ­തി­ഹ്യം. കൈ­വ­ല്യ­മ­ട­യു­മ്പോൾ അ­ദ്ദേ­ഹ­ത്തി­നു നൂ­റു­വ­യ­സ്സ് പ്രാ­യ­മു­ണ്ടാ­യി­രു­ന്നു. “ജ­ന­ങ്ങ­ളു­ടെ ക­ണ്ണി­ലു­ണ്ണി” (പു­രി­സാ­ദാ­ണീ­യ) എന്ന പേരു് നേ­ടി­യി­രു­ന്ന ഈ തീർ­ത്ഥ­ങ്ക­രൻ കാ­ശി­രാ­ജാ­വാ­യ അ­ശ്വ­സേ­ന­ന്റെ­യും രാ­ജ്ഞി വാ­മാ­ദേ­വി­യു­ടെ­യും പു­ത്ര­നാ­യി കാ­ശി­യിൽ ജ­നി­ച്ചു. ന­ര­വർ­മ്മൻ എന്ന രാ­ജാ­വി­ന്റെ പു­ത്രി­യാ­യ പ്ര­ഭാ­വ­തി­യെ­യാ­ണു് പാർ­ശ്വ­നാ­ഥൻ ക­ല്യാ­ണം ക­ഴി­ച്ച­തു്. മു­പ്പ­തു വ­യ­സ്സിൽ അ­ദ്ദേ­ഹം സ­ന്ന്യ­സി­ച്ചു. ഓരോ തീർ­ത്ഥ­ങ്ക­ര­നും ഓരോ ലാ­ഞ്ഛ­ന­വും ഓരോ വൃ­ക്ഷ­വും ഓരോ യ­ക്ഷ­നേ­യും ഓരോ യ­ക്ഷി­ണി­യേ­യും ജൈ­ന­ന്മാർ സ­ങ്കൽ­പ്പി­ച്ചി­ട്ടു­ണ്ടു്. മ­ഹാ­വീ­ര­ന്റെ ലാ­ഞ്ഛ­നം സിം­ഹ­വും വൃ­ക്ഷം ശാ­ല­മ­ര­വും യക്ഷൻ മാ­തം­ഗ­നും യ­ക്ഷി­ണി സി­ദ്ധാ­യി­ക­യു­മാ­ണു്. പ­ത്തി­വി­രി­ച്ച സർ­പ്പ­വും ധാതകീ വൃ­ക്ഷ­വും പാർ­ശ്വ­യ­ക്ഷ­നും പ­ത്മാ­വ­തി യ­ക്ഷി­ണി­യു­മാ­ണു് പാർ­ശ്വ­നാ­ഥ­ന്റെ ലാ­ഞ്ഛ­നാ­ദി­കൾ. പാർ­ശ്വ­നാ­ഥ­നെ സർ­പ്പ­ങ്ങ­ളോ­ടു ഘ­ടി­പ്പി­ക്കു­ന്ന ഐ­തി­ഹ്യ­ങ്ങൾ പ­ല­തു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­മോ­ച്ചാ­ര­ണം സർ­പ്പ­ഭ­യ­ത്തി­നു പ്ര­തി­വി­ധി­യാ­യി ജൈ­ന­ന്മാർ വി­ശ്വ­സി­ച്ചി­രു­ന്നു. പാർ­ശ്വ­നാ­ഥ­ന്റെ വി­ഗ്ര­ഹ­ങ്ങ­ളിൽ പ­ത്തി­വി­രി­ച്ച സർ­പ്പ­ത്തെ അ­ദ്ദേ­ഹ­ത്തി­ന്റെ ത­ല­യ്ക്കു­മീ­തെ കൊ­ത്തി­യി­രി­ക്കും. ബം­ഗാ­ളി­ലെ സ­മ്മേ­ത­ശൈ­ല­ത്തിൽ വെ­ച്ചു് പാർ­ശ്വ­നാ­ഥൻ കൈ­വ­ല്യ­മ­ട­ഞ്ഞ കാ­ല­ത്തു് ജൈ­ന­മ­ത­ത്തിൽ പ­തി­നാ­യി­രം ശ്ര­മ­ണ­ന്മാ­രും മു­പ്പ­ത്തി എ­ണ്ണാ­യി­രം ഭി­ക്ഷു­ണി­ക­ളും അ­ഞ്ചു­ല­ക്ഷ­ത്തോ­ളം സാ­ധാ­ര­ണ ജ­ന­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു എ­ന്നു് ക­ല്പ­സൂ­ത്ര­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇതിൽ നി­ന്നു് ബി. സി. എ­ട്ടാം ശ­ത­ക­ത്തി­ന്റെ പ്രാ­രം­ഭ­ത്തിൽ ജൈ­ന­മ­ത­ത്തി­നു ഭാ­ര­തീ­യ­രു­ടെ ഇ­ട­യ്ക്കു് വളരെ പ്ര­ചാ­ര­മു­ണ്ടാ­യി­രു­ന്നു എ­ന്നു് അ­നു­മാ­നി­ക്കാം. മ­ഹാ­വീ­ര­ന്റെ കാ­ല­ത്തു­ള്ള ശ്ര­മ­ണ­രെ നിർ­ഗ്ര­ന്ഥ­ന്മാ­രെ­ന്നും, പാർ­ശ്വ­നാ­ഥ­ന്റെ കാ­ല­ത്തു­ള്ള ശ്ര­മ­ണ­രെ കു­മാ­ര­ശ്ര­മ­ണ­രെ­ന്നും വി­ളി­ച്ചു­വ­ന്നി­രു­ന്നു. മ­ഹാ­വീ­ര­ന്റെ ശ്ര­മ­ണർ വ­സ്ത്രം ധ­രി­ച്ചി­രു­ന്നി­ല്ല; പാർ­ശ്വ­നാ­ഥ­ന്റെ ശ്ര­മ­ണർ ഉ­പേ­ക്ഷി­ച്ചി­രു­ന്നു­മി­ല്ല.

images/Gommateshwara.jpg
വി­ന്ധ്യ­ഗി­രി കു­ന്നി­ലെ ഒഡെഗൽ ബസാദി.
പൗ­രാ­ണി­ക പാ­ത്ര­ങ്ങൾ

22-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ അ­രി­ഷ്ട­നേ­മി ശ്രീ­കൃ­ഷ്ണ­ന്റെ ഒരു യു­വ­സ­മ­കാ­ലീ­ന­നും ബ­ന്ധു­വു­മാ­യി­രു­ന്നു. പു­രാ­ണ­ങ്ങൾ നൽ­കു­ന്ന വി­വ­ര­ങ്ങ­ളിൽ നി­ന്നു് ശ്രീ­കൃ­ഷ്ണ­ന്റെ കാലം ബി. സി. 1400-നും 1350-നും ഇ­ട­യ്ക്കാ­ണെ­ന്നു വി­ചാ­രി­ക്കാ­വു­ന്ന­തി­നാൽ അ­രി­ഷ്ട­നേ­മി­യു­ടെ കാ­ല­വും ഇ­തി­ന­ടു­ത്താ­യി­രി­ക്ക­ണം. ജൈന ഐ­തി­ഹ്യ­പ്ര­കാ­രം വൃ­ഷ്ണി­വം­ശ­ജ­നാ­യ അ­ന്ധ­ക­വൃ­ഷ്ണി­യു­ടെ പ­ത്തു­പു­ത്ര­ന്മാ­രിൽ മൂ­ത്ത­വ­നും ഗൗ­രി­പു­ര­ത്തെ സാ­മ­ന്ത­രാ­ജാ­വു­മാ­യ സ­മു­ദ്ര­വി­ജ­യ­നാ­ണു് അ­രി­ഷ്ട­നേ­മി­യു­ടെ പി­താ­വു്. ഈ സ­മു­ദ്ര­വി­ജ­യ­നാ­ണു് അ­ക്രൂ­രൻ എ­ന്നു് ഹി­ന്ദു പു­രാ­ണ­ങ്ങൾ പേ­രി­ട്ടി­രി­ക്കു­ന്ന­തു്. സ­മു­ദ്ര­വി­ജ­യ­നു പുറമേ അ­ന്ധ­ക­വൃ­ഷ്ണി­ക്കു അ­ക്ഷോ­ഭ്യൻ, സ്തി­മി­തൻ, സാഗരൻ, ഹി­മ­വാൻ, അപലൻ, ധരണൻ, പു­രാ­ണൻ, അ­ഭി­ച­ന്ദ്രൻ, വാ­സു­ദേ­വൻ എന്ന ഒൻപതു പു­ത്ര­ന്മാ­രും കു­ന്തി, മാ­ദ്രി എന്നീ രണ്ടു പു­ത്രി­മാ­രു­മു­ണ്ടാ­യി­രു­ന്നു. അ­ന്ധ­ക­വൃ­ഷ്ണി­യു­ടെ പി­തൃ­സ­ഹോ­ദ­ര­നാ­യ സ­വീ­ര­ന്റെ പ­ത്നി­യാ­ണു് കം­സ­ന്റെ ഭാ­ര്യ­യാ­യ ശിവാ അ­രി­ഷ്ട­നേ­മി­യെ പ്ര­സ­വി­ച്ച­തു്. കൃ­ഷ്ണൻ കംസനെ വ­ധി­ച്ച­തി­നു­ശേ­ഷം, അ­ദ്ദേ­ഹം സ­മു­ദ്ര­വി­ജ­യ­ന്റെ സ­ഹാ­യ­ത്തോ­ടു­കൂ­ടി കം­സ­ന്റെ പി­താ­വും കംസൻ തടവിൽ പാർ­പ്പി­ച്ചി­രു­ന്ന­വ­രു­മാ­യ ഉ­ഗ്ര­സേ­ന­നെ വീ­ണ്ടും രാ­ജാ­വാ­യി വാ­ഴി­ക്കു­ക­യു­ണ്ടാ­യി. ഇ­ത­റി­ഞ്ഞു കം­സ­ന്റെ ഭാ­ര്യ­യു­ടെ പി­താ­വാ­യ ജ­രാ­സ­ന്ധൻ യു­ദ്ധ­ത്തി­നൊ­രു­മ്പെ­ട്ട­പ്പോൾ വൃ­ഷ്ണ­വർ­ഗ്ഗ­ക്കാർ സു­രാ­ഷ്ട്ര­ത്തി­ലേ­ക്കു് (ഗു­ജ­റാ­ത്ത്) പോ­യി­ക്ക­ള­ഞ്ഞു. അവിടെ അവർ സ്ഥാ­പി­ച്ച ദ്വാ­ര­ക­യി­ലാ­ണു് അ­രി­ഷ്ട­നേ­മി തന്റെ യൗ­വ­ന­കാ­ലം ന­യി­ച്ച­തു്. കൃ­ഷ്ണ­ന്റെ നിർ­ബ­ന്ധം നി­മി­ത്തം അ­രി­ഷ്ട­നേ­മി സ­ത്യ­ഭാ­മ­യു­ടെ സ­ഹോ­ദ­രി­യും ഉ­ഗ്ര­സേ­ന­ന്റെ പു­ത്രി­യു­മാ­യ രാ­ജി­മ­തി­യെ മ­ന­സ്സി­ല്ലാ മ­ന­സ്സോ­ടെ ക­ല്യാ­ണം ക­ഴി­ച്ചു. വി­വാ­ഹ­ത്തി­നു­ശേ­ഷം അ­ധി­കം­നാൾ ക­ഴി­യു­ന്ന­തി­നു­മു­മ്പു് അ­രി­ഷ്ട­നേ­മി സ­ന്ന്യ­സി­ക്കു­ക­യും ചെ­യ്തു. ഗു­ജ­റാ­ത്തി­ലെ രൈ­വ­ത­ഗി­രി­യിൽ (ഗിർ­നർ­മ­ല) വെ­ച്ചു് അ­രി­ഷ്ട­നേ­മി കൈ­വ­ല്യ­മ­ട­ഞ്ഞു. അ­ക്കാ­ല­ത്തു് ജൈ­ന­മ­ത­ത്തി­നു് പ­തി­നൊ­ന്നാ­യി­രം ശ്ര­മ­ണ­ന്മാ­രും, നാൽ­പ­ത്തി നാ­ലാ­യി­രം ഭി­ക്ഷു­ണി­ക­ളും അ­ഞ്ചു­ല­ക്ഷ­ത്തിൽ­പ്പ­രം സാ­ധാ­ര­ണ ജ­ന­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. അ­രി­ഷ്ട­നേ­മി­യു­ടെ ലാ­ഞ്ഛ­നം ഒരു ശംഖും വൃ­ക്ഷം വേ­ട­മ്പ­വും, യക്ഷൻ ഗോ­മ­ധ­നും യ­ക്ഷി­ണി അം­ബി­ക­യു­മാ­ണു്. അ­രി­ഷ്ട­നേ­മി­ക്കു് ഒരു ത­ല­മു­റ­യ്ക്കു മു­മ്പു ജീ­വി­ച്ചി­രു­ന്ന ഗാ­ന്ധാ­ര­രാ­ജാ­വാ­യ ന­ഗ്ന­ജി­ത്തും വി­ദേ­ഹ­രാ­ജാ­വാ­യ നി­മി­യും കലിംഗ രാ­ജാ­വാ­യ ക­ര­ണു­വും, വിദർഭ രാ­ജാ­വാ­യ ഭീ­മ­നും ദ­ണ്ഡ­ക­രാ­ജാ­വാ­യ ദ­ണ്ഡ­കി­യും പാ­ഞ്ചാ­ല രാ­ജാ­വാ­യ ദുർ­മു­ഖ­നും ജൈന മ­താ­നു­യാ­യി­ക­ളു­മാ­യി­രു­ന്നു. ഈ ന­ഗ്ന­ജി­ത്തി­ന്റെ പു­ത്രി­യാ­ണു് കൃ­ഷ്ണ­ന്റെ ഭാ­ര്യ­മാ­രിൽ ഒ­രു­ത്തി­യാ­യ ന­ഗ്നാ­ജി­താ.

images/Jain_Prateek_Chihna.png
ജൈനമത ചി­ഹ്നം.
images/In-jain-o.png
ജൈന പതാക.
നി­മി­യു­ടെ കാലം

വി­ജ­യ­ന്റെ പു­ത്ര­നാ­യ നി­മി­യാ­ണു് 21-​ാമത്തെ തീർ­ത്ഥ­ങ്ക­രൻ. നി­മി­യു­ടെ­യും നി­മി­ക്കു മു­മ്പു­ള്ള തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ­യും കാ­ല­ങ്ങ­ളെ­പ്പ­റ്റി ജൈ­ന­മ­ത­ഗ്ര­ന്ഥ­ങ്ങൾ നൽ­കു­ന്ന വി­വ­ര­ങ്ങൾ ഒ­ട്ടും­ത­ന്നെ വി­ശ്വാ­സ­യോ­ഗ്യ­മ­ല്ല. ഉ­ദാ­ഹ­ര­ണ­മാ­യി നി­മി­യു­ടെ കാ­ല­ത്തി­നും എ. ഡി. ആറാം ശ­താ­ബ്ദ­ത്തിൽ നടന്ന വ­ല­ഭി­യി­ലെ പ്ര­സി­ദ്ധ സ­മ്മേ­ള­ന­ത്തി­നും ത­മ്മി­ലു­ള്ള കാ­ലാ­ന്ത­രം 584979 വർ­ഷ­ങ്ങൾ ആ­ണെ­ന്നാ­ണു് അവയിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്. ഇ­തി­ലും അ­തി­ഭീ­മ­മാ­യ കാ­ല­സം­ഖ്യ­കൾ ഇ­ദ്ദേ­ഹ­ത്തി­നു മു­മ്പു­ള്ള തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ കാ­ല­ങ്ങൾ­ക്കു് അവ നൽ­കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. എ­ന്നാൽ നി­മി­യു­ടെ ഉ­ദ്ദേ­ശ­കാ­ല­വും സു­വ്ര­ത­ന്റെ കാ­ല­വും പ്രഥമ തീർ­ത്ഥ­ങ്ക­ര­നാ­യ ഋ­ഷ­ഭ­ന്റെ കാ­ല­വും ക­ണ്ടു­പി­ടി­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നു് ഈ ലേഖകൻ വി­ചാ­രി­ക്കു­ന്നു.

images/Doddahundi_Nishidhi.jpg
പഴയ കന്നഡ ലി­ഖി­ത­ത്തോ­ടു­കൂ­ടി­യ ദോ­ദാ­ഹു­ണ്ടി നി­ഷി­ധി (സ്മാ­ര­ക ക­ല്ലു്, 869 C. E.).

20-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ സു­വ്ര­തൻ ശ്രീ­രാ­മ­ന്റെ സ­മ­കാ­ലീ­ന­നാ­ണെ­ന്നു ശ­ത്രു­ഞ്ജ­യ­മാ­ഹാ­ത്മ്യം എന്ന ജൈ­ന­മ­ത­ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ശ്രീ­രാ­മ­നു് മ­ഹാ­പ­ത്മൻ എന്ന ബി­രു­ദം കൂടി ജൈ­ന­ഗ്ര­ന്ഥ­ങ്ങൾ നൽ­കു­ന്നു­ണ്ടു്. ശ്രീ­രാ­മ­ന്റെ ജീവിത കഥയെ ആ­സ്പ­ദി­ച്ചു് വി­ല­മാ­ചാ­ര്യൻ എന്ന ഒരു ജൈ­ന­ക­വി പൗ­മ­ച­രി­തം (പ­ത്മ­ച­രി­തം) എന്ന ഒരു പ്രാ­കൃ­ത­കാ­വ്യം ബി. സി. 3-ൽ ര­ചി­ച്ച­താ­യും ന­മു­ക്ക­റി­വു­ണ്ടു്. ദശരഥൻ പാർസി മ­ത­സ്ഥാ­പ­ക­നാ­യ സൊ­റാ­സ്ട്ര­രു­ടെ സ­മ­കാ­ലീ­ന­നാ­ണെ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റെ കാലം ബി. സി. 1530-നു സ­മീ­പി­ച്ചാ­ണെ­ന്നും ‘സൊ­റാ­സ്ത­റു­ടെ കാലം’ എന്ന ലേ­ഖ­ന­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­ല്ലോ. ഇതിൽ നി­ന്നും ശ്രീ­രാ­മ­ന്റെ­യും ഇ­രു­പ­താ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ സു­വ്ര­ത­ന്റെ­യും കാലം ബി. സി. 1560-നു സ­മീ­പി­ച്ചും 22-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ അ­രി­ഷ്ട­നേ­മി­യു­ടെ കാലം ബി. സി. 1350-നും സ­മീ­പി­ച്ചാ­ക­യാൽ ഈ കാ­ല­ങ്ങൾ­ക്കി­ട­യ്ക്കാ­യി­രി­ക്ക­ണം 21-​ാമത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ നിമി ജീ­വി­ച്ചി­രു­ന്ന­തു്.

images/Adoration_of_the_Jaina_Tirthankara_Mahavira.jpg
മ­ഹാ­വീ­ര ആ­രാ­ധ­ന­യു­ടെ ഒരു ചി­ത്രം, c. 1825.
മറ്റു തീർ­ത്ഥ­ങ്ക­ര­ന്മാർ

ഋ­ഷ­ഭ­നും സു­വ്ര­ത­നും ഇ­ട­യ്ക്കു­ള്ള കാലം നിർ­ണ്ണ­യി­ക്കു­ന്ന­തി­നു സാ­ധി­ക്കു­ക­യി­ല്ല. ഇ­വ­രെ­പ്പ­റ്റി­യു­ള്ള ചില വി­വ­ര­ങ്ങൾ ചുവടെ ചേർ­ക്കു­ന്നു. 24 തീർ­ത്ഥ­ങ്ക­ര­ന്മാ­രു­ടെ കഥകൾ പ­റ­യു­ന്ന­തി­നോ­ടു­കൂ­ടി ജൈ­ന­മ­ത­ഗ്ര­ന്ഥ­ങ്ങൾ പ­ന്ത്ര­ണ്ടു ച­ക്ര­വർ­ത്തി­മാ­രു­ടെ­യും ഒ­മ്പ­തു വാ­സു­ദേ­വ­ന്മാ­രു­ടെ­യും കഥകൾ വി­വ­രി­ക്കു­ന്നു­ണ്ടു്. ഋ­ഷ­ഭ­ന്റെ പു­ത്ര­നാ­യ ഭരതൻ, സഗരൻ, മഘവാൻ, സ­ന­ത്കു­മാ­രൻ, ശാ­ന്തി, കു­മ്പു, ആരൻ, സു­ഭ്ര­മൻ, മ­ഹാ­പ­ത്മൻ (ശ്രീ­രാ­മൻ), കാ­മ്പ­ല്യ­ത്തി­ലെ ഹ­രി­പേ­ഷൻ മു­ത­ലാ­യ­വ­രാ­ണു് പ്ര­സ്തു­ത പ­ന്ത്ര­ണ്ടു ച­ക്ര­വർ­ത്തി­കൾ. ഒ­മ്പ­തു ബ­ല­ദേ­വ­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ ശ്രീ­കൃ­ഷ്ണ­ന്റെ ജ്യേ­ഷ്ഠ­നാ­യ ബ­ല­ദ­ഭ­ദ്ര­നും ഒ­മ്പ­തു വാ­സു­ദേ­വ­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ ജൈ­ന­ന്മാർ നാ­രാ­യ­ണൻ എന്ന ബി­രു­ദം നൽ­കി­യി­ട്ടു­ള്ള­വ­നും ശ്രീ­രാ­മ­ന്റെ അ­നു­ജ­നാ­യ ല­ക്ഷ്മ­ണ­നും ശ്രീ­കൃ­ഷ്ണ­നും ഉൾ­പ്പെ­ടു­ന്നു­ണ്ടു്. പ്ര­സ്തു­ത പ­ന്ത്ര­ണ്ടു് ച­ക്ര­വർ­ത്തി­മാ­രിൽ അ­ഞ്ചാ­മ­ത്തെ ച­ക്ര­വർ­ത്തി­യാ­യ ശാ­ന്തി പ­തി­നാ­റാ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നും ആ­റാ­മ­ത്തെ ച­ക്ര­വർ­ത്തി­യാ­യ കു­മ്പു പ­തി­നേ­ഴാ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നും, ഏ­ഴാ­മ­ത്തെ ച­ക്ര­വർ­ത്തി­യാ­യ ആരൻ പ­തി­നെ­ട്ടാ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നും കൂ­ടി­യാ­ണു്. ര­ണ്ടാ­മ­ത്തെ ച­ക്ര­വർ­ത്തി­യാ­യ സഗരൻ ര­ണ്ടാ­മ­ത്തെ തീർ­ത്ഥ­ങ്ക­ര­നാ­യ അ­ജി­ത­ന്റെ അ­നു­ജ­നു­മാ­ണു്.

images/KU14.jpg
സ­ന്യാ­സി­മാ­രു­ടെ സ­ല്ലെ­ഖാ­ന സ്ഥലം.
ഋ­ഷ­ഭ­ന്റെ കാലം

ഇനി പ്രഥമ തീർ­ത്ഥ­ങ്ക­ര­നാ­യ ഋ­ഷ­ഭ­ന്റെ കാലം ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ക്കാം. ഇ­തി­നു് ജൈന ഐ­തി­ഹ്യ­പ്ര­കാ­ര­മു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ വം­ശാ­വ­ലി­യി­ലെ ഹി­ന്ദു ഐ­തി­ഹ്യ പ്ര­കാ­ര­മു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ വം­ശാ­വ­ലി­യോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തി ര­ണ്ടി­നും ത­മ്മിൽ പൊ­രു­ത്ത­മു­ണ്ടാ­ക്കി­യേ മ­തി­യാ­വൂ. ആ­ദ്യ­മാ­യി ജൈ­ന­ഐ­തി­ഹ്യ പ്ര­കാ­ര­മു­ള്ള ഋ­ഷ­ഭ­ന്റെ വം­ശാ­വ­ലി ശ­ത്രു­ഞ്ജ­യ മ­ഹാ­ത്മ്യ­ത്തിൽ നി­ന്നും, പി­ന്നീ­ടു് ഹി­ന്ദു ഐ­തി­ഹ്യ­പ്ര­കാ­ര­മു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ വം­ശാ­വ­ലി ഭാ­ഗ­വ­ത­ത്തിൽ നി­ന്നും, ചുവടെ ചേർ­ക്കു­ന്നു.

images/Tirthankaras.jpg
തീർ­ത്ഥ­ങ്ക­ര­ന്മാർ ഋ­ഷ­ഭ­നാ­ഥ (ഇ­ട­ത്തു്), മ­ഹാ­വീ­ര (വ­ല­ത്തു്), പ­തി­നൊ­ന്നാം നൂ­റ്റാ­ണ്ടു്.

ചുവടെ ചേർ­ത്തി­ട്ടു­ള്ള രണ്ടു പ­ട്ടി­ക­ക­ളിൽ നി­ന്നും ഹി­ന്ദു­ക്ക­ളു­ടെ അ­ഗ്നി­ദ്ധ്രൻ ജൈ­ന­രു­ടെ പ്ര­സേ­ന­ജി­ത്തും, ഹി­ന്ദു­ക്ക­ളു­ടെ പ്രി­യ­വ്ര­തൻ ജൈ­ന­രു­ടെ അ­ഭി­ച­ന്ദ്ര­നും, ഹി­ന്ദു­ക്ക­ളു­ടെ സ്വ­യം­ഭൂ­മ­നു ജൈ­ന­രു­ടെ ച­ക്ഷു­ഷ്ദ്ധ­നും ആ­ണെ­ന്നു് സ്പ­ഷ്ട­മാ­കു­ന്നു­ണ്ട­ല്ലോ. ഏഴു് കു­ല­കാ­ര­ന്മാർ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നും മ­രു­ദേ­വൻ അഥവാ നാഭി ഏ­ഴാ­മ­ത്തെ കു­ല­കാ­ര­നാ­ണെ­ന്നും ജൈനർ പ­റ­യു­ന്നു­ണ്ടു്. ഈ കു­ല­കാ­ര­ന്മാ­രാ­ണു് ഹി­ന്ദു­ക്ക­ളു­ടെ മ­നു­ക്കൾ. ഏ­ഴാ­മ­ത്തെ മ­നു­വാ­യ വൈ­വ­സ്വ­ത­ന്റെ മ­ന്വ­ന്ത­ര­മാ­ണു് ഹി­ന്ദു പു­രാ­ണ­ങ്ങൾ ര­ചി­ച്ച കാ­ല­ത്തു് നി­ല­വി­ലി­രു­ന്ന­തെ­ന്നും അ­ന്ന­ത്തെ മ­നു­പു­ത്ര­രാ­യ രാ­ജാ­ക്ക­ന്മാർ ഇ­ക്ഷ്വാ­കു, നൃശൻ, ശർ­യ്യാ­തി, ന­കി­ഷ­ന്ദൻ, നാ­ഭാ­ഗാൻ, നേ­തി­ഷ്ഠൻ, അ­രി­ഷ്ഠൻ, കരൂഷൻ, പ്ര­ഷ­ദ്ധ്രൻ എ­ന്നി­വ­രാ­ണെ­ന്നും വി­ഷ്ണു­പു­രാ­ണം മു­ത­ലാ­യ­വ പ­റ­യു­ന്നു­ണ്ടു്. വൈ­വ­സ്വ­ത­നു മു­മ്പു­ള്ള ആറു് മ­നു­ക്കൾ സ്വ­യം­ഭൂ, സ്വ­രോ­ചി­ഷൻ, ഉ­ത്ത­മൻ, താമസൻ, രൈവതൻ, ചാ­ക്ഷു­കൻ എ­ന്നി­വ­രാ­ണു്. ഭാ­ഗ­വ­ത­ത്തിൽ നി­ന്നു് മു­ക­ളിൽ ചേർ­ത്തി­ട്ടു­ള്ള വം­ശാ­വ­ലി­യിൽ നി­ന്നു് സ്വ­രോ­ചി­ഷൻ, ഉ­ത്ത­മൻ, താമസൻ, രൈവതൻ എന്നീ മ­നു­ക്കൾ പ്രി­യ­വ്ര­ത­ന്റെ വം­ശ­ത്തിൽ ജ­നി­ച്ച­വ­രാ­ണെ­ന്നു കാണാം.

ജൈ­ന­വം­ശാ­വ­ലി:

വി­മ­ല­വാ­ഹ­നൻ

ച­ക്ഷു­ഷ്മ­ന്ത്

അ­ഭി­ച­ന്ദ്രൻ

പ്ര­സേ­ന­ജി­ത്

മ­ന്ദ­ദേ­വൻ (നാഭി)

ഋഷഭൻ

ഭരതൻ – ബാ­ഹു­ബ­ലി – ദ്ര­വി­ഡൻ – കുരു – മറ്റു പു­ത്ര­ന്മാർ

സൂ­യ്യ­യ­ശ­സ് സേ­മ­യ­ശ­സ് ദ്രാ­വി­ഡൻ വാ­ലി­വി­ല്യൻ

ഹി­ന്ദു­വം­ശാ­വ­ലി:

സ്വ­യം­ഭൂ­മ­നു

പ്രി­യ­വ്ര­തൻ ഉ­ത്താ­ന­പാ­ദൻ

ഒരു ഭാര്യ മ­റ്റൊ­രു ഭാര്യ

അ­ഗ്നി­ദ്ധ്രൻ (സ്വ­രോ­ചി­ഷ­മ­നു) മറ്റു 9 പു­ത്ര­ന്മാർ രൈ­വ­ത­മ­നു താ­മ­സ­മ­നു ഉ­ത്ത­മ­മ­നു ധ്രു­വൻ ലത്സൻ വ്യു­ഷ്ഠൻ ച­ക്ഷു­സ് ചാ­ക്ഷു­സ­മ­നു

നാഭി ഋഷഭൻ മറ്റു പു­ത്ര­ന്മാർ ഭരതൻ മറ്റു പു­ത്ര­ന്മാർ (99) സുമതി

images/Mahamastakabhisheka.jpg
ഗോ­മ­തേ­ശ്വ­ര പ്ര­തി­മ­യി­ലെ മ­ഹാ­മ­സ്ത­കാ­ഭി­ഷേ­കം.

വി­ഷ്ണു­പു­രാ­ണ­ത്തി­ലും ഇ­ങ്ങ­നെ­ത­ന്നെ­യാ­ണു് പ­റ­ഞ്ഞി­രു­ന്ന­തും. ആ­റാ­മ­ത്തെ മ­നു­വാ­യ ചാ­ക്ഷു­ഷൻ ഉ­ത്താ­ന­പാ­ദ­ന്റെ വം­ശ­ത്തിൽ­പ്പെ­ട്ട­വ­നാ­ണു്. ഏ­ഴാ­മ­ത്തെ മ­നു­വാ­യ വൈ­വ­സ്വ­ത­നു് (വി­വ­സ്വ­ന്റെ പു­ത്ര­നു്) ഹി­ന്ദു­പു­രാ­ണ­ങ്ങൾ ശ്രാ­ദ്ധ­ദേ­വൻ എന്ന പേ­രു­കൊ­ടു­ത്തി­ട്ടു­ണ്ടു്. ഈ വൈ­വ­സ്വ­തൻ (ശ്രാ­ദ്ധ­ദേ­വൻ) ആ­രാ­ണു്? ജൈ­ന­ന്മാർ ഏ­ഴാ­മ­ത്തെ കു­ല­കാ­രൻ നാ­ഭി­യാ­ണെ­ന്നു പ­റ­ഞ്ഞി­ട്ടു­ള്ള­തി­നാൽ ഈ നാ­ഭി­യാ­ണു് ഏ­ഴാ­മ­ത്തെ മ­നു­വാ­യ വൈ­വ­സ്വ­തൻ എ­ന്നു് അ­നു­മാ­നി­ക്കാം. നാ­ഭി­യു­ടെ പു­ത്ര­നാ­യ ഋഷഭൻ (വൃ­ഷ­സേ­നൻ) ആണു് ഇ­ക്ഷ്വാ­കു വം­ശ­ത്തി­ന്റെ സ്ഥാ­പ­കൻ എ­ന്നും ജൈനർ പ­റ­യു­ന്നു­ണ്ടു്. വൈ­വ­സ്വ­ത മ­നു­വി­ന്റെ പു­ത്ര­നാ­ണു് ഇ­ക്ഷ്വാ­കു വംശം സ്ഥാ­പി­ച്ച ഇ­ക്ഷ്വാ­കു എ­ന്നും ഹി­ന്ദു പു­രാ­ണ­ങ്ങ­ളിൽ കാണാം. ഇതിൽ നി­ന്നു് വൈ­വ­സ്വ­ത­മ­നു നാ­ഭി­യാ­ണെ­ന്നു­ള്ള അ­നു­മാ­നം ശ­രി­യാ­ണെ­ന്നു വ­രു­ന്നു. കൂ­ടാ­തെ ഋ­ഷ­ഭ­നും ഇ­ക്ഷ്വാ­കു­വും ഒ­ന്നാ­ണെ­ന്നും ഇതിൽ സ്പ­ഷ്ട­മാ­കു­ന്നു­ണ്ടു്. പി­ന്നെ­യും ഋഷഭ പു­ത്ര­നും ഭാ­ര­ത­ത്തി­നു ആ പേർ ല­ഭി­ക്കു­വാൻ കാ­ര­ണ­ഭൂ­ത­നു­മാ­യ ഭ­ര­ത­നാ­ണു് ഇ­ക്ഷ്വാ­കു­വി­ന്റെ മൂ­ത്ത­പു­ത്ര­നാ­യി ഹി­ന്ദു­പു­രാ­ണ­ങ്ങ­ളിൽ പ­റ­ഞ്ഞി­ട്ടു­ള്ള പി­കു­ക്ഷി (ശശാദൻ) എ­ന്നും ഭ­ര­ത­പു­ത്ര­നാ­യി ജൈ­ന­ന്മാർ പ­റ­ഞ്ഞി­ട്ടു­ള്ള ആ­ര്യ­യ­ശ­ബും, ഭ­ര­ത­പു­ത്ര­നാ­യി ഭാ­ഗ­വ­തം പ­റ­യു­ന്ന സു­മ­തി­യും, വി­കു­ക്ഷി­യു­ടെ പു­ത്ര­നാ­യി ഹി­ന്ദു­പു­രാ­ണ­ങ്ങൾ പ­റ­യു­ന്ന പു­ര­ഞ്ജ­യ­നും (കാ­കുൽ­സ്ഥൻ) ഒ­ന്നാ­ണെ­ന്നും മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ടു­ള്ള സം­ഗ­തി­ക­ളിൽ നി­ന്നും വ­രു­ന്നു­ണ്ടു്. മ­റ്റൊ­രു പ്ര­ധാ­ന സം­ഗ­തി­യും മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള വ­സ്തു­ത­ക­ളിൽ നി­ന്നു് വ്യ­ക്ത­മാ­കു­ന്നു. ഓരോ മ­നു­വി­ന്റെ­യും അ­ധി­കാ­ര­കാ­ലം, അ­താ­യ­തു് ഒരു മ­ന്വ­ന്ത­രം, നാൽ­പ­ത്തി­മൂ­ന്നു ല­ക്ഷ­ത്തി ഇ­രു­പ­തി­നാ­യി­രം വർഷം ആ­ണെ­ന്നും ഓരോ മ­ന്വ­ന്ത­ര­വും ഒന്നു ക­ഴി­ഞ്ഞു് ഒ­ന്നു­മാ­യി വ­ന്നു­കൊ­ണ്ടി­രു­ന്നു­വെ­ന്നും എ­ന്നു­മു­ള്ള പ്ര­സ്താ­വ­ന­കൾ വാ­സ്ത­വ­മ­ല്ലെ­ന്നു­ള്ള­താ­ണു് അതു്. അയനം നിർ­ണ്ണ­യ­ബി­ന്ദു­വി­ന്റെ ഇ­രു­വ­ശ­ത്തേ­യ്ക്കും ഇ­രു­പ­ത്തേ­ഴ് ഡി­ഗ്രി ഒരു നി­ശ്ചി­ത കാ­ല­ത്തി­ന­ക­ത്തു് മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നും, ഇ­ങ്ങ­നെ­യു­ള്ള ഇ­രു­നൂ­റു മാ­റ്റ­ങ്ങൾ­ക്കു് 43,20,000 വർ­ഷ­ങ്ങൾ വേ­ണ്ടി­വ­രു­മെ­ന്നും പ്രാ­ചീ­ന ഏ­ഷ്യ­യി­ലെ ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ന്മാർ ഗ­ണി­ച്ചു് നി­ശ്ച­യി­ച്ചി­രു­ന്നു. ഈ ജ്യോ­തി­ശ്ശാ­സ്ത്ര സം­ബ­ന്ധ­മാ­യ കാ­ലാ­ന്ത­ര­ത്തെ­യാ­ണു് ഒരു മ­നു­വി­ന്റെ കാ­ല­മാ­യി ഹി­ന്ദു­പു­രാ­ണ കർ­ത്താ­ക്ക­ന്മാർ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തു്. പ്രാ­ചീ­ന ബാ­ബി­ലോ­ണി­യാ ച­രി­ത്ര­ത്തി­ലെ സു­പ്ര­സി­ദ്ധ­മാ­യ മ­ഹാ­പ്ര­ള­യ­ത്തി­നു മു­മ്പു വാ­ണി­രു­ന്ന പത്തു രാ­ജാ­ക്ക­ന്മാ­രു­ടെ­യും ഭ­ര­ണ­കാ­ലം 4,32,000 വർ­ഷ­ങ്ങൾ, അ­താ­യ­തു് ഹി­ന്ദു­ക്ക­ളു­ടെ ഒരു മ­ന്വ­ന്ത­ര­ത്തി­ന്റെ പ­ത്തി­ലൊ­രം­ശം ആ­ണെ­ന്നു് വെ­റോ­സ­സ് എന്ന പ്രാ­ചീ­ന ബാ­ബി­ലോ­ണി­യാ­യി­ലെ ച­രി­ത്ര­കാ­ര­ന്മാർ പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തും ഇവിടെ സ്മ­ര­ണീ­യ­മ­ത്രേ.

images/KassalaMukram_suburb.jpg
കസല, സു­ഡാ­നി­ലെ മു­ക്രം പർ­വ്വ­ത­ത്തി­ന­ടു­ത്തു­ള്ള പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങൾ.

ഋ­ഷ­ഭ­നും ഇ­ക്ഷ്വാ­കു­വും ഒ­ന്നാ­ണെ­ന്നു മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ട­ല്ലോ. കാ­ശ്യ­പ­ഗോ­ത്ര­ജ­നാ­യ ഋഷഭൻ കോ­സ­ല­ത്തിൽ ജ­നി­ച്ചു എ­ന്നും അ­ദ്ദേ­ഹ­ത്തി­നു നൂ­റു­പു­ത്ര­ന്മാർ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നും മൂത്ത പു­ത്ര­നാ­യ ഭരതനെ രാ­ജാ­വാ­യി വാ­ഴി­ച്ച­തി­നു­ശേ­ഷം ഋഷഭൻ സ­ന്ന്യ­സി­ച്ചു എ­ന്നും ച­ഷ്ടാ­ല­ഭ ഗി­രി­യിൽ വെ­ച്ചു് അ­ദ്ദേ­ഹം കൈ­വ­ല്യം പ്രാ­പി­ച്ചു­വെ­ന്നും ജൈനമത ഗ്ര­ന്ഥ­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. ഋ­ഷ­ഭ­ന്റെ ലാ­ഞ്ഛ­നം വൃ­ഷ­ഭ­വും വൃ­ക്ഷം വ­ട­വൃ­ക്ഷ­വും യക്ഷൻ ഗോ­മു­ഖ­നും യ­ക്ഷി­ണി ച­ക്രേ­ശ്വ­രി­യു­മാ­ണു്. ഋഷഭൻ ജ­നി­ച്ച­താ­യി പ­റ­യു­ന്ന കോസലം ഉ­ത്ത­രേ­ന്ത്യ­യി­ലെ കോസലം ആ­ണെ­ന്നു് തോ­ന്നു­ന്നി­ല്ല. അതു് ഏലാം രാ­ജ്യ­ത്തി­ലു­ള്ള­താ­യി ബാ­ബി­ലോ­ണി­യൻ ച­രി­ത്ര­ത്തിൽ പ­റ­യു­ന്ന കസല എന്ന, ടൈ­ഗ്രീ­സ് ന­ദി­ക്കു് സ­മീ­പ­മു­ള്ള ഒരു പ്ര­ദേ­ശ­മാ­യി­രു­ന്നേ­ക്കാം. ഋ­ഷ­ഭ­ന്റെ പു­ത്ര­ന്മാ­രാ­യ ഭ­ര­ത­നും ബാ­ഹു­ബ­ലി­യും ത­മ്മിൽ സാ­മ്രാ­ജ്യം കൈ­ക്ക­ലാ­ക്കു­വാ­നാ­യി പൊ­രു­തി എ­ന്നും ഈ യു­ദ്ധ­ത്തിൽ ബാ­ഹു­ബ­ലി­ക്കാ­ണു് രാ­ജ്യം ല­ഭി­ച്ച­തെ­ന്നും, എ­ന്നാൽ അനിതര സാ­ധാ­ര­ണ­മാ­യ ത്യാ­ഗ­ബു­ദ്ധി­യോ­ടു­കൂ­ടി ബാ­ഹു­ബ­ലി ജേ­ഷ്ഠ­നാ­യ ഭരതനു രാ­ജ്യം വി­ട്ടു­കൊ­ടു­ത്തു­വെ­ന്നും, അ­ന­ന്ത­രം ബാ­ഹു­ബ­ലി ഒരു ജൈ­ന­ശ്ര­മ­ണ­നാ­യി സ­ന്യ­സി­ച്ചു­വെ­ന്നും, ഈ ബാ­ഹു­ബ­ലി­യു­ടെ പ്ര­തി­മ­യാ­ണു് മൈ­സൂ­രി­ലെ ജൈ­ന­കേ­ന്ദ്ര­മാ­യ ശ്ര­വ­ണ­ബൽ­ഗു­ള­യിൽ സ്ഥാ­പി­ച്ചി­ട്ടു­ള­ള ഭീ­മ­മാ­യ ഗൊ­മ്മ­ട പ്ര­തി­മ­യെ­ന്നും ദ­ക്ഷി­ണേ­ന്ത്യ­യി­ലെ ജൈ­ന­ന്മാർ വി­ശ്വ­സി­ച്ചു­വ­രു­ന്നു.

images/Sallekhana.jpg
സ­ല്ലേ­ഖ­ന­യെ നി­രീ­ക്ഷി­ച്ച വി­നാ­യ­ദേ­വ­സേ­ന­ന്റെ സ്മ­ര­ണ­യ്ക്കാ­യി ഒരു ലി­ഖി­തം. ഏഴാം നൂ­റ്റാ­ണ്ടി­ലെ കന്നഡ ലിപി. കർ­ണാ­ട­ക­യി­ലെ ശ്ര­വ­ണ­ബൽ­ഗു­ള­യിൽ ക­ണ്ടെ­ത്തി.

ഋ­ഷ­ഭ­നും വൈ­വ­സ്വ­ത മ­നു­വി­ന്റെ പു­ത്ര­നാ­യ ഇ­ക്ഷ്വാ­കു­വും ഒ­ന്നാ­ണെ­ന്നു­ള്ള­തു­കൊ­ണ്ടു് ഋ­ഷ­ഭ­ന്റെ കാലം ക­ണ്ടു­പി­ടി­ക്കു­വാൻ അത്ര അധികം വി­ഷ­മ­മി­ല്ല. ശ്രീ­രാ­മ­നും മ­ന്ധാ­താ­വി­നും ത­മ്മിൽ ഇ­രു­പ­ത്തി­യ­ഞ്ചു് ത­ല­മു­റ­യു­ടെ അ­ന്ത­ര­മു­ണ്ടെ­ന്നു് വാ­ത്മീ­കി രാ­മാ­യ­ണ­ത്തിൽ നി­ന്നു് മ­ന­സ്സി­ലാ­ക്കാം. മ­ന്ധാ­താ­വി­നും ഇ­ക്ഷ്വാ­കു­വി­നും ത­മ്മിൽ പ­തി­നേ­ഴു് ത­ല­മു­റ­യു­ടെ അ­ന്ത­ര­മു­ണ്ടെ­ന്നു് പു­രാ­ണ­ങ്ങ­ളിൽ പ­റ­യു­ന്നു­ണ്ടു്. അ­തി­നാൽ ശ്രീ­രാ­മ­നും ഇ­ക്ഷ്വാ­കു­വി­നും (ഋ­ഷ­ഭ­നും) ത­മ്മിൽ നാൽ­പ­ത്തി­ര­ണ്ടു ത­ല­മു­റ­യു­ടെ അ­ന്ത­ര­മു­ണ്ടു്. സാ­ധാ­ര­ണ­യാ­യി ഒരു ത­ല­മു­റ­യ്ക്കു് ഇ­രു­പ­തു­വർ­ഷം അ­നു­വ­ദി­ക്കു­ന്ന­തു് ഒരു വിധം ശ­രി­യാ­യി­രി­ക്കു­മെ­ങ്കി­ലും ദീർ­ഘ­കാ­ല­ത്തേ­യ്ക്കു­ള്ള ക­ണ­ക്കു­കൂ­ട്ട­ലു­ക­ളിൽ ഒരു ത­ല­മു­റ­യ്ക്കു് പ­തി­നാ­റോ പ­തി­നെ­ട്ടോ കൊ­ല്ല­ങ്ങൾ അ­നു­വ­ദി­ച്ചു കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും കു­റേ­ക്കൂ­ടി സൂ­ക്ഷ്മ­മാ­യ ഫലം നൽ­കു­ന്ന­തെ­ന്നു് പല വം­ശാ­വ­ലി­ക­ളി­ലെ­യും കാ­ല­ങ്ങൾ പ­രി­ശോ­ധി­ച്ചാൽ കാണാം. ഇവിടെ ഒരു ത­ല­മു­റ­യ്ക്കു് പ­തി­നെ­ട്ടു വർഷം കൊ­ടു­ക്കാം. ഇ­ത­നു­സ­രി­ച്ചു ശ്രീ­രാ­മ­നും ഋ­ഷ­ഭ­നും ത­മ്മി­ലു­ള്ള നാൽ­പ­ത്തി­ര­ണ്ടു് ത­ല­മു­റ­കൾ എ­ഴു­ന്നൂ­റ്റി അ­മ്പ­ത്താ­റു വർഷം വ­രു­ന്ന­താ­ണു്. ശ്രീ­രാ­മ­ന്റെ കാലം ബി. സി. 1560 ആ­ണെ­ന്നു് മു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ട­ല്ലോ. അ­തു­കൊ­ണ്ടു് ഋ­ഷ­ഭ­ന്റെ കാലം ബി. സി. 2300-നു സ­മീ­പ­മാ­ണെ­ന്നു വ­രു­ന്നു. ഋ­ഗ്വേ­ദ­കാ­ലം ബി. സി. 2000-​ത്തിനു സ­മീ­പി­ച്ചു തു­ട­ങ്ങി­യ­തി­നാൽ ഋഷഭൻ ഋ­ഗ്വേ­ദ­കാ­ലം ആ­രം­ഭി­ക്കു­ന്ന­തി­നു ഒരു മു­ന്നൂ­റു വർ­ഷ­ത്തി­നു മു­മ്പു് ജീ­വി­ച്ചി­രു­ന്നു എന്നു വി­ശ്വ­സി­ക്കാ­വു­ന്ന­താ­ണു്.

images/View_of_Akkana_Basadi_from_northeastern_side_at_Shravanabelagola.jpg
ശ്ര­വ­ണ­ബൽ­ഗു­ള­യിൽ വ­ട­ക്കു­കി­ഴ­ക്കൻ ഭാ­ഗ­ത്തു് നി­ന്നു് അക്കന ബ­സാ­ദി­യു­ടെ കാഴ്ച.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, 1938 ജുൺ 6.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Jainamathaththinte Pracheenatha (ml: ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-18.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Jainamathaththinte Pracheenatha, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, ജൈ­ന­മ­ത­ത്തി­ന്റെ പ്രാ­ചീ­ന­ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: , a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.