SFNസായാഹ്ന ഫൌണ്ടേഷൻ
images/Course_of_Empire_Desolation.jpg
The Course of Empire, a painting by Thomas Cole (1801-1848).
തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­വും ചേ­റ്റു­വാ മ­ണ­പ്പു­റ­വും
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള

ചേ­ന്ന­മം­ഗ­ല­ത്തു നി­ന്നി­രു­ന്ന ആ­ദി­ചേ­ര­രാ­ജ­ധാ­നി വ­ഞ്ചി­ന­ഗ­രം 1024 എ. ഡി.-​യ്ക്കു സ്വൽ­പ്പം മു­മ്പു് ചോള ച­ക്ര­വർ­ത്തി രാ­ജേ­ന്ദ്ര­ചോ­ളൻ ഒ­ന്നാ­മ­ന്റെ ആ­ക്ര­മ­ണം നി­മി­ത്ത­വും ര­ണ്ടാം രാ­ജ­ധാ­നി തൃ­ക്ക­ണാ­മ­തി­ല­കം 1040 എ. ഡി.-​യ്ക്കു മു­മ്പു് ആ­ഭ്യ­ന്ത­ര കലഹം കൊ­ണ്ടും ന­ശി­ക്കു­ക­യു­ണ്ടാ­യി. തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­കാ­ല­ത്തെ­യും ഇ­ന്ന­ത്തെ തൃ­ശ്ശി­വ­പേ­രൂ­രി­ന്റെ സ്ഥാ­പ­ന­കാ­ല­ത്തെ­യും സം­ബ­ന്ധി­ച്ചു് ‘തൃ­ക്ക­ണാ­മ­തി­ല­കം’ എന്ന ലേ­ഖ­ന­ത്തിൽ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ ഇ­ങ്ങ­നെ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്:

“എ­ന്നാൽ കൊ­ല്ല­വർ­ഷാ­രം­ഭ­ങ്ങൾ­ക്കു മു­മ്പാ­യി ക­ലി­വർ­ഷം 3666-​ാമാണ്ടു് പ­ന്നി­യൂർ ഗ്രാ­മ­ക്കാർ വ­രാ­ഹ­മൂർ­ത്തി­യെ ചു­ട്ടു­പൊ­ടി­ച്ച­താ­യി പ­റ­യു­ന്ന കാ­ല­ത്തി­നും, ഒ­ര­ലാ­ശ്ശേ­രി യോ­ഗാ­തി­രി­പ്പാ­ടു് എന്ന പ്ര­സി­ദ്ധ­നാ­യ മ­ഹാ­പു­രു­ഷൻ തൃ­ശ്ശി­വ­പേ­രൂർ മ­തി­ല­കം പു­ഷ്ടി­വ­രു­ത്തി­യ­താ­യി പ­റ­യു­ന്ന കാ­ല­ത്തി­നു­മി­ട­യ്ക്കാ­ണു് തൃ­ക്ക­ണാ­മ­തി­ല­കം ന­ശി­ച്ചു­പോ­യ­തെ­ന്നു് ഊ­ഹി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. പ­ന്നി­യൂർ ഗ്രാ­മം ക്ഷ­യി­ച്ച­തിൽ പി­ന്നെ­യാ­ണു് ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മം ഉ­യർ­ന്ന­തെ­ന്നും, ഒ­ര­ലാ­ശ്ശേ­രി യോ­ഗാ­തി­രി­പ്പാ­ടാ­ണു് തൃ­ക്ക­ണാ­മ­തി­ല­ക­ത്തു­ണ്ടാ­യി­രു­ന്ന മ­ഹാ­ബ്രാ­ഹ്മ­ണ­യോ­ഗം തൃ­ശ്ശി­വ­പേ­രൂർ ഭ­ക്ത­പ്രി­യ ക്ഷേ­ത്ര­ത്തി­ലേ­ക്കു മാ­റ്റി­യ­തെ­ന്നും പ്ര­സി­ദ്ധി­യു­ണ്ടു്”. തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ താ­ഴ്ച­യ്ക്കും, ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മ­ത്തി­ന്റെ ഉ­യർ­ച്ച­യ്ക്കും ത­മ്മിൽ എന്തോ ഒരു ദൃ­ഢ­മാ­യ സം­ബ­ന്ധ­മു­ണ്ടെ­ന്നു് തോ­ന്നു­ന്ന­തി­നാ­ലാ­ണു് ഈ തൃ­ക്ക­ണാ­മ­തി­ല­കം ന­ശി­ച്ച­തു് മുൻ­പ­റ­ഞ്ഞ കാ­ല­ത്താ­യി­രി­ക്കാ­മെ­ന്നു് ഊ­ഹി­ക്കാ­നി­ട­വ­ന്ന­തു്.

images/kodungalloor.png
കൊ­ടു­ങ്ങ­ല്ലൂർ കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ.

പ­ന്നി­യൂർ ഗ്രാ­മ­ക്കാർ വ­രാ­ഹ­മൂർ­ത്തി­യെ ചു­ട്ടു പൊ­ട്ടി­ച്ച കാ­ല­മാ­യ കലി 3666, എ. ഡി. 564 ആ­കു­ന്നു. ഇ­ന്ന­ത്തെ തൃ­ശ്ശി­വ­പേ­രൂർ മ­ഹാ­ക്ഷേ­ത്ര­ത്തിൽ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള ഏ­റ്റ­വും പു­രാ­ത­ന­മാ­യ മൂ­ന്നു ശി­ലാ­ലേ­ഖ­ന­ങ്ങ­ളു­ടെ ലി­പി­വ­ടി­വിൽ നി­ന്നു് ഇ­വ­രു­ടെ കാലം എ. ഡി. 12-ാം ശ­ത­ക­ത്തോ­ടു സ­മീ­പി­ച്ചു് ആ­യി­രി­ക്കു­മെ­ന്നു് ആർ­ക്ക­യോ­ള­ജി ശാ­സ്ത്ര­ജ്ഞർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. തൃ­ക്ക­ണാ­മ­തി­ല­കം ന­ശി­ച്ച­തു് പെ­രു­മാൾ വാ­ഴ്ച­യ്ക്കു ശേ­ഷ­മാ­ണെ­ന്നു് കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാ­നും പ്ര­സ്തു­ത ഗ­വേ­ഷ­ണ­ലേ­ഖ­ന­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒ­ടു­വി­ല­ത്തെ പെ­രു­മാ­ളാ­യ ഭാ­സ്ക­ര­ര­വി­വർ­മ്മൻ 1036 എ. ഡി. വരെ നാ­ടു­വാ­ണി­രു­ന്നു. തൃ­ക്ക­ണാ­മ­തി­ല­കം രാ­ജ­ധാ­നി­യാ­ക്കി സ്ഥാ­പി­ച്ച­തു് 603–618 എ. ഡി. എന്ന കാ­ല­ത്തു നാ­ടു­വാ­ണി­രു­ന്ന കേ­ര­ള­പ്പെ­രു­മാ­ളു­മാ­കു­ന്നു.

ഇ­ന്ന­ത്തെ തൃ­ശ്ശി­വ­പേ­രൂർ മ­ഹാ­ക്ഷേ­ത്ര­ത്തിൽ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള പ്ര­സ്തു­ത മൂ­ന്നു പ്രാ­ചീ­ന ലേ­ഖ­ന­ങ്ങ­ളിൽ ര­ണ്ടെ­ണ്ണം ഈ ക്ഷേ­ത്രം വക വ­സ്തു­ക്ക­ളി­ലെ കു­ടി­യാ­യ്മ­യെ സം­ബ­ന്ധി­ച്ചു­ള്ള­വ­യാ­കു­ന്നു. ഈ കു­ടി­യാ­യ്മ നിയമം സ്ഥാ­പി­ച്ച കോ­ട്ടു­മാ­യി­ര­വേ­ലി­ക്ക­ച്ചം എന്ന ക­ച്ച­ത്തെ, അഥവാ സ­ഭാ­നി­ശ്ച­യ­ത്തെ, ഈ ലേ­ഖ­ന­ങ്ങ­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇതിൽ നി­ന്നു് ഇ­ന്ന­ത്തെ തൃ­ശ്ശി­വ­പേ­രൂ­രി­നു് കോ­ട്ടു­മാ­യി­ര­വേ­ലി എന്ന അ­പ­ര­നാ­മ­വു­മു­ണ്ടാ­യി­രു­ന്നു എന്നു സി­ദ്ധി­ക്കു­ന്നു. കോ­ട്ടു­മാ­യി­ര­വേ­ലി എ­ന്ന­തി­നെ പ­ന്നി­യൂർ മ­ഹാ­മ­തി­ല­കം എന്നു പ­രി­ഭാ­ഷ­പ്പെ­ടു­ത്താ­മെ­ന്നു് പ­റ­ഞ്ഞി­രു­ന്ന­ല്ലോ. മ­ധ്യ­കാ­ല­ത്തു് തൃ­ശ്ശൂർ മു­തൽ­ക്കു കുറേ തെ­ക്കു­വ­രെ­യു­ള്ള ദേ­ശ­ത്തെ പ­ണ­മ­ക്ക­ത്തു കയ്മൾ അഥവാ മാ­ളി­യേ­ക്കൽ കർ­ത്താ­വു് എന്ന ദേ­ശ­വാ­ഴി ഭ­രി­ച്ചി­രു­ന്നു. പണൈ എന്ന തമിഴ് പ­ദ­ത്തി­നു കോ­ട്ടു­മാ എ­ന്ന­തി­നെ­പ്പോ­ലെ, പ­ന്നി­യെ­ന്നു് അർ­ത്ഥ­മു­ള്ള­തും ഇവിടെ ശ്ര­ദ്ധേ­യ­മ­ത്രേ.

തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­ത്തെ­കു­റി­ച്ചു് കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ പ­റ­ഞ്ഞി­ട്ടു­ള്ള ഐ­തി­ഹ്യം ചുവടെ സം­ഗ്ര­ഹി­ക്കു­ന്നു: ഒ­ടു­വി­ല­ത്തെ ചേ­ര­മാൻ പെ­രു­മാൾ ഭാ­സ്ക­ര­വി­വർ­മ്മൻ ഭരണം വി­ട്ടൊ­ഴി­ഞ്ഞ­പ്പോൾ, ഐ­രാ­ണി­ക്കു­ളം ഗ്രാ­മ­ക­ഴ­ക­ത്തി­ന്റെ അ­ധ്യ­ക്ഷൻ പ­ടി­ഞ്ഞാ­റേ­ട­ത്തു ഭ­ട്ട­തി­രി­യ്ക്കു് കൊ­ടു­ങ്ങ­ല്ലൂർ നാ­ട്ട­കം അ­ദ്ദേ­ഹം വി­ട്ടു­കൊ­ടു­ക്കു­ക­യു­ണ്ടാ­യി. ഇതിൽ നി­ന്നി­രു­ന്ന തൃ­ക്ക­ണാ­മ­തി­ല­കം മ­ഹാ­ക്ഷേ­ത്ര­ത്തി­ന്റെ ഭരണം, ഇതിനു മു­മ്പു് ഇതു് ന­ട­ത്തി­വ­ന്നി­രു­ന്ന വ­ട­ക്കേ­ട­ത്തു് നായർ, തെ­ക്കേ­ട­ത്തു് നായർ എന്നീ ര­ണ്ടു് കു­ടും­ബ­ക്കാർ തന്നെ പ­ടി­ഞ്ഞാ­റേ­ട­ത്തു ഭ­ട്ടേ­രി­യു­ടെ കീ­ഴി­ലും നിർ­വ്വ­ഹി­ച്ചു വന്നു. കേ­ര­ള­ത്തി­ലെ 64 ഗ്രാ­മ­ക്കാർ­ക്കും പൊ­തു­വി­ലു­ള്ള ഒരു കു­ല­ദൈ­വാ­ല­യ­മാ­യി­രു­ന്നു തൃ­ക്ക­ണാ­മ­തി­ല­കം ക്ഷേ­ത്രം. തൃ­പ്പേ­ക്കു­ള­ത്ത­മ്പ­ല­വും നെ­യ്ഭ­ര­ണി അ­മ്പ­ല­വും ഉൾ­പ്പെ­ട്ടി­രു­ന്ന തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ മ­തി­ല­ക­ത്തി­നു് രണ്ടര നാ­ഴി­ക­യോ­ളം വി­സ്താ­ര­മു­ണ്ടാ­യി­രു­ന്നു­താ­നും.

images/vatakkunnatha_temple.jpg
തൃ­ശ്ശി­വ­പേ­രൂർ വ­ട­ക്കു­ന്നാ­ഥ­ക്ഷേ­ത്രം, കി­ഴ­ക്കേ ക്ഷേ­ത്ര­ഗോ­പു­രം.

ഈ മ­തിൽ­ക്കെ­ട്ടി­നു പുറമേ ആറു് മ­തിൽ­ക്കെ­ട്ടും കൂടി ഉ­ണ്ടാ­ക്കി ഇതിനെ ശ്രീ­രം­ഗം പോ­ലെ­യാ­ക്കു­വാ­നു­ള്ള ഉ­ദ്യ­മം രണ്ടു നായർ കു­ടും­ബ­ക്കാർ ഉടനെ തു­ട­ങ്ങി. ഒ­ടു­വി­ല­ത്തെ മ­തിൽ­ക്കെ­ട്ടു് ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മ­ത്തി­ന്റെ സ­ങ്കേ­ത­ത്തിൽ ക­ട­ത്തി­ക്കെ­ട്ടി­യ­തു­കൊ­ണ്ടു് ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മ­ക്കാർ ഇതിൽ പ്ര­തി­ഷേ­ധി­ച്ചു. പ്ര­ബ­ല­രാ­യ രണ്ടു നായർ കു­ടും­ബ­ങ്ങൾ ഇതു തൃ­ണ­വൽ­ഗ­ണി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ഇതിൽ നി­ന്നു­ത്ഭ­വി­ച്ച കലഹം വകയിൽ ഇ­രി­ങ്ങാ­ല­ക്കു­ട­ക്കാർ സ­ത്യ­ഗ്ര­ഹ­വും മ­റ്റും അ­നു­ഷ്ഠി­ച്ചു. ഫ­ല­മു­ണ്ടാ­യി­ല്ല. മതിൽ കെ­ട്ടു­ന്ന­തി­നു ത­ട­സ്സ­മു­ണ്ടാ­ക്കി­യ ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലെ ന­മ്പൂ­തി­രി­മാ­രെ തടവിൽ പാർ­പ്പി­ക്കു­ക­യും ശേ­ഷി­ച്ച ജാ­തി­ക്കാ­രു­ടെ മേൽ മ­തിൽ­കെ­ട്ടി­പ്പൊ­ക്കു­ക­യും ചെ­യ്തു. ഇതു നി­രോ­ധി­ച്ചു പ­ടി­ഞ്ഞാ­റ്റേ­ട­ത്തു ഭ­ട്ടേ­രി പു­റ­പ്പെ­ടു­വി­ച്ച കല്പന നാ­യ­ന്മാർ വി­ഗ­ണി­ക്കു­ക­യും ചെ­യ്തു. ഇ­തെ­ല്ലാം ക­ണ്ടു് ഇ­വി­ടു­ത്തെ ആ­ഢ്യ­ന്മാ­രിൽ ചിലർ തൃ­ക്ക­ണാ­മ­തി­ല­കം വി­ട്ടൊ­ഴി­ഞ്ഞു­പോ­യി.

ഈ ക­ല­ഹ­ത്തി­നി­ട­യ്ക്കു് ഇ­രി­ങ്ങാ­ല­ക്കു­ട­ക്കാ­രു­ടെ ത­ന്ത്ര­ത്തി­ന്റെ­യോ മ­ന്ത്ര­ത്തി­ന്റെ­യോ ഫ­ല­മാ­യി പ­ര­സ്പ­രം ബ­ന്ധ­മി­ല്ലാ­ത്ത രണ്ടു നായർ കു­ടും­ബ­ക്കാ­രും ത­മ്മിൽ ശ­ണ്ഠ­യു­ണ്ടാ­യി. ഇതു് ഇവർ ത­മ്മി­ലു­ള്ള ഒരു യു­ദ്ധ­ത്തിൽ ക­ലാ­ശി­ച്ചു. ഈ തക്കം ഉ­പ­യോ­ഗി­ച്ചു് ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മ­ക്കാർ ശ­ണ്ഠ­കൂ­ടു­ന്ന ഇ­രു­പ­ക്ഷ­ക്കാ­രിൽ പ­ല­രെ­യും കൊ­ന്നൊ­ടു­ക്കു­ക­യും, ഇ­വ­രു­ടെ വീ­ടു­കൾ ചു­ട്ടെ­രി­ക്കു­ക­യും ചെ­യ്തു. കൂ­ടാ­തെ തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ മ­തി­ലു­ക­ളും ഇ­വി­ടു­ത്തെ മ­ഹാ­ക്ഷേ­ത്ര­വും ഇ­ടി­ച്ചു നി­ര­ത്തു­വാ­നും ഈ ക്ഷേ­ത്ര­ത്തി­ലെ വി­ല­യേ­റി­യ ജം­ഗ­മ­വ­സ്തു­ക്കൾ അ­പ­ഹ­രി­ക്കു­വാൻ ഇ­രി­ങ്ങാ­ല­ക്കു­ട­ക്കാർ മ­ടി­ച്ച­തു­മി­ല്ല. ഈ ക്ഷേ­ത്രേ­ത്തി­ലെ പ­ര­മേ­ശ്വ­ര­ബിം­ബം മാ­ത്രം അ­വ­ശേ­ഷി­ച്ചു. ഇതിനെ ഇ­ള­ക്കി­യെ­ടു­ത്തു പോർ­ട്ടു­ഗീ­സു­കാർ കൊ­ച്ചി­യിൽ കൊ­ണ്ടു­പോ­യി. കപ്പൽ യാ­ത്ര­ക്കാർ­ക്കു് കൊ­ടി­കാ­ട്ടു­ന്ന കൊ­ടി­മ­രം കെ­ട്ടി ഉ­റ­പ്പി­ക്കു­ന്ന കയർ വ­ലി­ച്ചു­കെ­ട്ടി­യി­രു­ന്ന ക­ല്ലാ­ക്കി­സ്ഥാ­പി­ക്കു­ക­യും ചെ­യ്തു. ആ­ധു­നി­ക കാ­ല­ത്തു് ഈ ക­ല്ലി­നെ തി­രു­മ­ല ദേ­വ­സ്വ­ക്കാർ ലേ­ല­ത്തിൽ പി­ടി­ച്ചു് ഇ­വ­രു­ടെ ക്ഷേ­ത്ര­ത്തി­ന­ടു­ത്തു പ്ര­തി­ഷ്ഠി­ച്ചു.

കൊ­ടു­ങ്ങ­ല്ലൂർ നാ­ട്ട­ക­മെ­ന്നു കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ പ­റ­ഞ്ഞി­ട്ടു­ള്ള ദേശം ഇ­ന്ന­ത്തെ കൊ­ടു­ങ്ങ­ല്ലുർ ഭ­ഗ­വ­തി­ക്ഷേ­ത്രം നിൽ­ക്കു­ന്ന മേ­ത്ത­ല മു­തൽ­ക്കു് ഇ­രി­ങ്ങാ­ല­ക്കു­ട ഗ്രാ­മം­വ­രെ നീ­ണ്ടു­കി­ട­ക്കു­ന്ന ഉൾ­നാ­ടു ദേ­ശ­മാ­കു­ന്നു. ഈ ദേ­ശ­ത്തി­ലാ­ണു് തൃ­ക്ക­ണാ­മ­തി­ല­കം സ്ഥി­തി­ചെ­യ്തി­രു­ന്ന­തു്.

ഒരു പ്രണയ കഥ

തെ­ക്കേ­ട­ത്തു നാ­യ­രു­ടെ മ­രു­മ­കൾ സീ­ത­ക്കു­ട്ടി സു­ശീ­ല­യു­ടെ­യും ഒരു വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രു­ടെ­യും പ്ര­ണ­യ­ക­ഥ ‘ചി­ന്താ­മ­ണി’ എന്ന തമിഴ് സി­നി­മ­യി­ലൂ­ടെ പ്ര­സി­ദ്ധി നേ­ടി­യി­ട്ടു­ണ്ടു്. ഇ­തി­ന്റെ കഥ ചുവടെ ചേർ­ക്കു­ന്നു:

“തൃ­ക്ക­ണാ­മ­തി­ല­ക­ത്തെ പ­ണ്ഡി­ത­സ­ദ­സ്സി­ലെ ഒരു അംഗം ആ­യി­രു­ന്ന മംഗലം ന­മ്പൂ­തി­രി വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രാ­കു­ന്ന­തി­നു മു­മ്പു് പ്ര­സ്തു­ത സു­ശീ­ല­യെ സ്നേ­ഹി­ച്ചി­രു­ന്നു. സു­ശീ­ല­യ്ക്കാ­ക­ട്ടെ, തന്റെ അ­മ്മാ­വ­ന്റെ മകൻ കൊ­ച്ചു­രാ­മ­നോ­ടാ­ണു് അ­നു­രാ­ഗം ഉ­ണ്ടാ­യി­രു­ന്ന­തു്.”

images/Temple_Main_Entrance.jpg
തൃ­ശ്ശി­വ­പേ­രൂർ വ­ട­ക്കു­ന്നാ­ഥ­ക്ഷേ­ത്രം (1913-ലെ ചി­ത്രം).

വർ­ഷ­കാ­ല­ത്തെ ഒ­രി­രു­ണ്ട രാ­ത്രി­യിൽ, കാ­മു­കി­യെ കാ­ണു­വാൻ മംഗലം ന­മ്പൂ­തി­രി തൃ­ക്ക­ണാ­മ­തി­ല­ക­ത്തു­നി­ന്നു് അവൾ പാർ­ത്തി­രു­ന്ന കാ­ക്ക­ത്തു­രു­ത്തി­യി­ലേ­ക്കു പോയി. ഇവ ര­ണ്ടി­നു­മി­ട­യ്ക്കു­ള്ള ഇ­ടു­ങ്ങി­യ കായൽ ക­ട­ന്നാ­ണു് അ­ദ്ദേ­ഹം കാ­ക്ക­ത്തു­രു­ത്തി­യി­ലേ­ക്കു് പോ­യ­തു്. നേരം അ­സ­മ­യ­മാ­യ­തി­നാൽ ക­ട­ത്തു­കാ­രൻ അ­പ്പോൾ ഉ­ണ്ടാ­യി­രു­ന്നി­ല്ല. വെ­ള്ള­പ്പൊ­ക്കം കൊ­ണ്ടു­വ­ന്നി­ട്ടി­രു­ന്ന ഒരു വലിയ ത­ടി­യിൽ കയറി തു­ഴ­ഞ്ഞാ­ണു് അ­ദ്ദേ­ഹം അക്കര പ­റ്റി­യ­തു്. അ­പ്പോൾ, സുശീല വീ­ടി­ന്റെ പ­ടി­വാ­തിൽ അ­ട­ച്ചു് ഉ­റ­ങ്ങാൻ കി­ട­ന്നി­രു­ന്നു. അ­തു­കൊ­ണ്ടു് ന­മ്പൂ­തി­രി­ക്കു് പ­ടി­പ്പു­ര­യിൽ തു­ങ്ങി­ക്കി­ട­ന്നി­രു­ന്ന ഒരു കയറിൽ പി­ടി­ച്ചു് വീ­ട്ടി­ന­ക­ത്തു ചാ­ടേ­ണ്ടി­വ­ന്നു.

അ­ന­ന്ത­രം ഈ കാ­മി­നീ­കാ­മു­ക­ന്മാർ ത­മ്മിൽ നടന്ന സം­ഭാ­ഷ­ണ­മ­ധ്യേ സുശീല വി­ള­ക്കെ­ടു­ത്തു­കൊ­ണ്ടു് പ­ടി­പ്പു­ര­യി­ലും ക­ട­ത്തു ക­ട­വി­ലും ചെ­ന്നു നോ­ക്കി. അ­പ്പോൾ ന­മ്പൂ­തി­രി പി­ടി­ച്ചു കയറിയ കയറു് ഒരു വലിയ പാ­മ്പാ­ണെ­ന്നും ക­ട­ത്തു­ക­ട­ന്ന തടി ഒരു ശ­വ­ശ­രീ­ര­മാ­ണെ­ന്നും അ­വൾ­ക്കു മ­ന­സ്സി­ലാ­യി. പി­ന്നീ­ടു­ണ്ടാ­യ സം­ഭാ­ഷ­ണ­ത്തിൽ, ത­നി­ക്കു­വേ­ണ്ടി ഇ­ത്ത­രം സാ­ഹ­സ­ങ്ങൾ ചെ­യ്തു ജീ­വി­തം പാ­ഴാ­ക്കി­ക്ക­ള­യാ­തെ, ത­ന്നോ­ടു കാ­ണി­ച്ച ഭക്തി ഈ­ശ്വ­ര­നോ­ടു കാ­ണി­ച്ചു മോ­ക്ഷ­മ­ട­യു­വാൻ സുശീല ന­മ്പൂ­തി­രി­യോ­ടു­പ­ദേ­ശി­ച്ചു. ഈ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ച മംഗലം ന­മ്പൂ­തി­രി സ­ന്യാ­സം വ­രി­ച്ചു് ഒ­ടു­ക്കം വി­ല്വ­മം­ഗ­ലം സ്വാ­മി­യാ­രാ­യി­ത്തീ­രു­ക­യും ചെ­യ്തു.

ആ­ദി­വ­ഞ്ചി­യാ­യ ചേ­ന്ദ­മം­ഗ­ല­ത്തി­ന്റെ തൃ­ശ്ശി­വ­പേ­രൂർ ആ­ദി­യാ­യ സ­ക­ല­നാ­മ­ങ്ങ­ളും തൃ­ക്ക­ണാ­മ­തി­ല­ക­വും വ­ഹി­ച്ചി­രു­ന്നു. കൂ­വ­ള­മ­ര­ത്തി­നു് ശി­വ­ദ്രു­മം, വി­ല്വം, മാ­വി­ലാ­വു്, മം­ഗ­ല്യം എന്നീ പ­ര്യാ­യ­ങ്ങ­ളു­ണ്ടു്. ശി­വ­ദ്രു­മ­ത്തി­ന്റെ പേ­രു­ള്ള തൃ­ശ്ശി­വ­പേ­രൂ­രാ­യ തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­നു് ത­ന്നി­മി­ത്തം വി­ല്വ­പു­രം, മാ­വി­ല­പു­രം, മം­ഗ­ല­പു­രം എന്നീ നാ­മ­ങ്ങ­ളും കി­ട്ടും. ‘കു’ എന്ന പ­ദ­ത്തിൽ ഭൂമി, സ്ഥലം എന്ന അർ­ത്ഥ­മു­ള്ള­തു­കൊ­ണ്ടു് മാ­വി­ല­പു­ര­ത്തി­നു മാ­വി­ലം— കു, അഥവാ മാ­വി­ല­ങ്ക എന്നു പേ­രു­ണ്ടാ­യി­രി­ക്കു­ന്ന­താ­ണു്.

കാ­ഞ്ചീ­പു­ര­ത്തി­നു ടോളമി മാ­വി­ല­ങ്കം എന്നു പേ­രി­ട്ടി­ട്ടു­ള്ള­തു കാരണം തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­നും കാ­ഞ്ചി­യെ­ന്ന പേ­രു­ണ്ടാ­യി­രു­ന്ന­താ­യി അ­നു­മാ­നി­ക്കാം. മാം­ഗ­ല്യ­പു­രം സം­ഭാ­ഷ­ണ­രീ­തി­യിൽ മം­ഗ­ല­പു­രം ആ­കു­ക­യും ചെ­യ്യും.

മം­ഗ­ല­പു­രം, വി­ല്വ­പു­രം എന്നീ പേ­രു­ക­ളും വ­ഹി­ച്ചി­രു­ന്ന തൃ­ക്ക­ണാ­മ­തി­ല­ക­ത്തു­കാ­ര­നാ­ണു് മംഗലം ന­മ്പൂ­തി­രി. ശ്രീ­ശ­ങ്ക­രാ­ചാ­ര്യ­രു­ടെ ശി­ഷ്യൻ സു­രേ­ശ്വ­രൻ തൃ­ക്ക­ണാ­മ­തി­ല­ക­ത്തു് എ. ഡി. 876-നു് കു­റേ­മു­മ്പു് ന­ടു­വിൽ മഠം എന്ന അ­ദ്വൈ­ത­മ­ഠം സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ വി­ല്വ­പു­രം, മം­ഗ­ല­പു­രം എന്നീ നാ­മ­ങ്ങ­ളിൽ നി­ന്നു് ഈ മ­ഠ­ത്തി­ന്റെ അ­ധ്യ­ക്ഷ­ന്മാർ­ക്കു് വി­ല്വ­മം­ഗ­ലം സ്വാ­മി­യാർ­മാർ എന്നു നാമം ല­ഭി­ച്ചു. ശ്രീ­ശ­ങ്ക­രൻ സ്ഥാ­പി­ച്ച ഗു­രു­പ­ര­മ്പ­ര­യിൽ­പ്പെ­ട്ട­വ­രാ­ക­യാൽ, ഇ­വർ­ക്കു് ശ­ങ്ക­രാ­ചാ­ര്യ­ന്മാ­രെ­ന്ന മാ­റാ­പ്പേ­രു­മു­ണ്ടാ­യി­രു­ന്നു. പല കാ­ല­ങ്ങ­ളി­ലും ജീ­വി­ച്ചി­രു­ന്ന ഈ മ­ഠ­ത്തി­ലെ ശ­ങ്ക­രാ­ചാ­ര്യ­ന്മാ­രാ­ണു് കേ­ര­ള­ത്തി­ലെ പല ക്ഷേ­ത്ര പ്ര­തി­ഷ്ഠ­ക­ളോ­ടും ജനകീയ ഐ­തി­ഹ്യം ഘ­ടി­പ്പി­ച്ചി­ട്ടു­ള്ള വി­ല്വ­മം­ഗ­ലം സ്വാ­മി­യാർ­മാർ. ‘ചി­ന്താ­മ­ണി’ ക­ഥ­യി­ലെ വി­ല്വ­മം­ഗ­ലം സ്വാ­മി­യാർ ഒ­ടു­വി­ല­ത്തെ പെ­രു­മാ­ളാ­യ ഭാ­സ്ക­ര­ര­വി­വർ­മ്മ­ന്റെ (987–1036 എ. ഡി.) അ­ന്ത്യ­കാ­ല­ത്തു ജീ­വി­ച്ചി­രു­ന്ന ഒരു ദേ­ഹ­മാ­കു­ന്നു.

തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­വും കേ­ര­ളോ­ല്പ­ത്തി­യും

തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ അ­ധഃ­പ­ത­നം പ­രോ­ക്ഷ­മാ­യി കേ­ര­ളോ­ല്പ­ത്തി­യി­ലും വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഒരു പെ­രു­മാൾ സ്വർ­ഗ്ഗ­ത്തു പോ­യ­തി­നു (മ­രി­ച്ച­തി­നു) ശേഷം പത്തര അവരോധ ഗ്രാ­മ­ങ്ങൾ യോഗം കൂടി ര­ക്ഷാ­പു­രു­ഷ­ന്മാ­രെ തെ­ര­ഞ്ഞെ­ടു­ത്ത­തു് വി­വ­രി­ക്കു­ന്ന നാലാം അ­ധ്യാ­യ­ത്തി­ലാ­ണു് ഇ­ങ്ങ­നെ ഇതു ചെ­യ്തി­ട്ടു­ള്ള­തു്. പെ­രു­മാ­ക്ക­ന്മാ­രു­ടെ വാഴ്ച അ­വ­സാ­നി­ച്ച കാ­ല­ത്തു മാ­ത്ര­മേ ഇതു സം­ഭ­വി­ക്കു­ക­യു­ള്ളു. ത­ന്നി­മി­ത്തം ഈ തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ന്ന­തു് 1036 എ. ഡി.-യിൽ ആ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. ഈ പത്തര അവരോധ ഗ്രാ­മ­ങ്ങ­ളു­ടെ പേ­രു­കൾ ചുവടെ ചേർ­ക്കു­ന്നു:

1. പെ­രു­മ­നം 2. ഇ­രി­ങ്ങാ­ല­ക്കു­ട 3. ചോവര 4. ആ­ല­ത്തൂർ 5. ക­രി­ക്കാ­ടു് 6. പ­യ്യ­ന്നൂർ 7. തി­രു­വി­ലാ­യി 8. തൃ­ശ്ശി­വ­പേ­രൂർ 9. ഐ­രാ­ണി­ക്കു­ളം 10. മു­ഷി­ക­ക്കു­ളം 11. ക­ഴു­ത­നാ­ടു­പാ­തി. ക­ഴു­ത­നാ­ടി­നെ അ­ര­ഗ്രാ­മ­മാ­യി പ­രി­ഗ­ണി­ച്ചി­രു­ന്ന­തു­കൊ­ണ്ടാ­ണു് ഈ പ­തി­നൊ­ന്നി­നെ പത്തര എന്നു വി­വ­രി­ച്ചി­ട്ടു­ള്ള­തു്.

ഈ തെ­ര­ഞ്ഞെ­ടു­പ്പിൽ ആദ്യം എ­ട്ട­ര­ഗ്രാ­മ­ക്കാർ മാ­ത്ര­മേ ര­ക്ഷാ­പു­രു­ഷ­ന്മാ­രാ­യി വാ­ളെ­ടു­ത്തു­ള്ളു. ഇതിനു കാരണം ര­ക്ഷാ­പു­രു­ഷ സ്ഥാ­ന­ത്തേ­ക്കു് ആ­വ­ട്ടി­പ്പു­ത്തൂർ ഗ്രാ­മ­ക്കാ­രും ഏ­റ്റു­മാ­നൂർ ഗ്രാ­മ­ക്കാ­രും ത­മ്മിൽ മ­ത്സ­രി­ച്ച­താ­കു­ന്നു. ഒ­ടു­ക്കം ഈ രണ്ടു കൂ­ട്ട­രും കൂടി വാ­ളെ­ടു­ക്കു­ക­യും ചെ­യ്തു. പ്ര­സ്തു­ത മ­ത്സ­ര­ത്തി­ന്റെ ഫ­ല­മാ­യി, തൃ­ക്ക­ണാ­മ­തി­ല­ക­ത്തെ 72 ആ­ഢ്യ­ന്മാ­രും, ഇ­രി­ങ്ങാ­ല­ക്കു­ട­യി­ലെ പു­ഷ്ക­ര­പ്പാ­ടും വേറെ ചി­ല­രും മൃ­തി­യ­ട­ഞ്ഞു. അ­ന­ന്ത­രം കേ­ര­ളോൽ­പ്പ­ത്തി­യിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞി­രി­ക്കു­ന്നു—“പ­ത്ത­ര­യിൽ ചിലർ മ­രി­ക്ക ഹേതു അതു് ഇ­ന്നും തൃ­ക്ക­ണാ­പു­ര­ത്തെ 72 ഒ­ഴി­ഞ്ഞു എ­ന്നും പ­റ­യു­ന്ന­തു്”.

images/harbour.jpg
കൊ­ച്ചി­യി­ലെ ഹാർബർ.

സു­വ്യ­ക്ത­മ­ല്ലാ­ത്ത ഈ വി­വ­ര­ണ­ത്തിൽ നി­ന്നു ഒരു സംഗതി പ്ര­ത്യ­ക്ഷ­മാ­കു­ന്നു­ണ്ടു്. ആ­വ­ട്ടി­പ്പു­ത്തുർ, ഏ­റ്റു­മാ­നൂർ എന്നീ ഗ്രാ­മ­ങ്ങ­ളു­ടെ അ­പ­ര­മ­നാ­മ­ങ്ങ­ളാ­ണു് യ­ഥാ­ക്ര­മം തൃ­ക്ക­ണാ­മ­തി­ല­കം, ഇ­രി­ങ്ങാ­ല­ക്കു­ട എ­ന്നി­വ എ­ന്ന­ത­ത്രേ ഇതു്. ആ­ദി­വ­ഞ്ചി­ക്കു­ണ്ടാ­യി­രു­ന്ന ആലൂർ, ആ­ല­ശു­ദ്ധി എന്നീ നാ­മ­ങ്ങൾ തൃ­ക്ക­ണാ­മ­തി­ല­ക­വും വ­ഹി­ച്ചി­രു­ന്നു. ആ­ല­ശു­ദ്ധി­ക്കു് ആ­വ­ട്ടി എന്ന പേരും ഉ­ണ്ടാ­കു­ന്ന­താ­ണു്. എ­ന്തെ­ന്നാൽ ആ­ല­ചു­ത്തി­യെ­ന്ന തമിഴ് പേ­രി­നു് ഗോശാല ന­ഗ­ര­മെ­ന്നും ആ­വ­ട്ടി എന്ന തമിഴ് നാ­മ­ത്തി­നു് ഗോശാല എ­ന്നും അർ­ത്ഥ­ങ്ങ­ളു­ണ്ടു്. ‘ആ’ എ­ന്ന­തു് പ­ശു­വും വട്ടി, അഥവാ വ­ട്ടി­ക എ­ന്ന­തു് സ്ഥ­ല­വു­മാ­കു­ന്നു. പുതിയ ആ­ല­ശു­ദ്ധി­യാ­ണു് ആ­വ­ട്ടി­പ്പു­ത്തുർ.

ശേ­ഷി­ച്ച ഏ­റ്റു­മാ­നൂർ ഇ­രി­ങ്ങാ­ല­ക്കു­ട­യു­മാ­കു­ന്നു. ഇ­രി­ങ്ങാ­ല­ക്കു­ട ക­ഴ­ക­ത്തി­ന്റെ ത­ളി­വ­ഞ്ചി മ­ഹാ­ന­ഗ­ര­ത്തി­ലെ ശൃം­ഗ­പു­ര­ത്തും ഐ­രാ­ണി­ക്കു­ള­ത്തി­ന്റേ­തു് കീ­ഴ്ത്ത­ളി­യി­ലും (കീ­ത്തൊ­ളി­യി­ലും), പ­റ­വൂ­രി­ന്റേ­തു് നെ­ടി­യ­ന്ത­ളി­യി­ലും മു­ഷി­ക­ക്കു­ള­ത്തി­ന്റേ­തു് മേൽ­ത്ത­ളി­യി­ലും (മേ­ത്ത­ല) നി­ന്നി­രു­ന്നു എ­ന്നു് കേ­ര­ളോൽ­പ്പ­ത്തി­യിൽ വി­വി­രി­ച്ചി­ട്ടു­ണ്ടു്. ഇതിൽ നി­ന്നും ഇ­രി­ങ്ങാ­ല­ക്കു­ട­യ്ക്കു് ശൃം­ഗ­പു­ര­മെ­ന്ന അ­പ­ര­നാ­മ­വു­ണ്ടാ­യി­രു­ന്നു എ­ന്നു് അ­നു­മാ­നി­ക്കാം. ഇ­ന്ന­ത്തെ ഏ­റ്റു­മാ­നൂ­രി­ന്റെ സ്ഥ­ല­പു­രാ­ണം നൽ­കു­ന്ന കഥ അ­തി­നും ശൃം­ഗ­പു­ര­മെ­ന്ന പേ­രു­ണ്ടാ­യി­രു­ന്നു എന്നു ധ്വ­നി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ കഥ ചുവടെ സം­ഗ്ര­ഹി­ക്കു­ന്നു:

മ­ഹാ­വി­ഷ്ണു ന­ര­സിം­ഹ­മാ­യി അ­വ­ത­രി­ച്ചു് അസുര ച­ക്ര­വർ­ത്തി ഹി­ര­ണ്യ­ക­ശി­പു­വി­നെ കൊ­ല്ലു­ക­യു­ണ്ടാ­യ­ല്ലോ. ഈ വ­ധ­ത്തി­നു­ശേ­ഷ­വും ന­ര­സിം­ഹ­ത്തി­ന്റെ കോ­പാ­ഗ്നി ശ­മി­ക്കാ­യ്ക­യാൽ, ലോകം അതിൽ ദ­ഹി­ച്ചു പോ­കു­മെ­ന്ന നി­ല­വ­ന്നു. ഇതു ത­ട­യു­വാൻ ദേ­വ­ന്മാർ മ­ഹേ­ശ്വ­ര­നോ­ട­പേ­ക്ഷി­ച്ചു. മ­ഹേ­ശ്വ­രൻ ശ­ര­ഭ­മെ­ന്ന ഒരു ഭ­യ­ങ്ക­ര­പ­ക്ഷി­യു­ടെ രൂപം പൂ­ണ്ടു് ന­ര­സിം­ഹ­ത്തി­ന്റെ മ­സ്ത­കം കൊ­ത്തി­മു­റി­ച്ചു തു­ട­ങ്ങി. ഇ­തു­മൂ­ലം ഇവർ ത­മ്മി­ലു­ണ്ടാ­യ ശണ്ഠ ന­ട­ക്കു­മ്പോൾ, ത്രി­ശൃം­ഗി­യാ­യ ഒരു മാ­നി­നെ ബ്ര­ഹ്മാ­വു സൃ­ഷ്ടി­ച്ചു ശ­ണ്ഠ­ക്കാ­രു­ടെ ഇ­ട­യ്ക്കു­വി­ട്ടു. ഈ മാൻ വി­ഹ­രി­ച്ച സ്ഥ­ല­ത്തി­നു് ഹിരണ (മാൻ) ദ്വീ­പെ­ന്ന പേ­രു­കി­ട്ടി. ഈ ഹി­ര­ണ­ദ്വീ­പി­ലാ­ണു് ഇ­ന്ന­ത്തെ ഏ­റ്റു­മാ­നൂർ നിൽ­ക്കു­ന്ന­തു്. ബ്ര­ഹ്മാ­വു് ത്രി­ശൃം­ഗി­യാ­യ മാ­നി­നെ സൃ­ഷ്ടി­ച്ച­തു് ഏ­റ്റു­മാ­നൂ­രി­നു് സ­മീ­പ­മു­ള്ള വേ­ദ­ഗി­രി­യിൽ വ­ച്ചു­മാ­കു­ന്നു. ഈ വീ­ര­ശ­ര­ദേ­ശ്വ­ര­മൂർ­ത്തി­യാ­ണു് ഏ­റ്റു­മാ­നൂ­രി­ലെ മ­ഹാ­ദേ­വൻ. ഈ ക്ഷേ­ത്ര­ത്തി­ലെ കീ­ഴ്തൃ­ക്കോ­വി­ലിൽ ന­ര­സിം­ഹ­മാ­യി അ­വ­ത­രി­ച്ച മ­ഹാ­വി­ഷ്ണു­വി­നെ­യും പ്ര­തി­ഷ്ഠി­ച്ചി­രി­ക്കു­ന്നു.

ഈ ക­ഥ­യിൽ­നി­ന്നു ഏ­റ്റു­മാ­നൂ­രി­നു ത്രി­ശൃം­ഗി­പു­രം, അഥവാ ശൃം­ഗി­പു­രം (ശൃം­ഗ­പു­രം) എന്ന അ­പ­ര­നാ­മ­വും കൂടി ഉ­ണ്ടാ­യി­രു­ന്ന­താ­യി അ­നു­മാ­നി­ക്കാം. ഇ­രി­ങ്ങാ­ല­ക്കു­ട­യ്ക്കും ശൃം­ഗി­പു­ര­മെ­ന്ന അ­പ­ര­നാ­മം ഉ­ണ്ടാ­യി­രു­ന്ന­തു് ചൂ­ണ്ടി­ക്കാ­ട്ടി­യി­രു­ന്ന­ല്ലോ. ഇ­രി­ങ്ങാ­ല­ക്കു­ട­യാ­യ ശൃം­ഗ­പു­ര­ത്തു നി­ന്നു പോയ കു­ടി­പാർ­പ്പു­കാ­രാ­ണു് ഇ­ന്ന­ത്തെ ഏ­റ്റു­മാ­നൂർ സ്ഥാ­പി­ച്ച­തു്.

images/flag.png
പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ പതാക.
images/Cochinel.png
പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ മുദ്ര.

1036 എ. ഡി.-യിൽ തു­ട­ങ്ങി­യ ആവട്ടിപ്പുത്തുർ-​ഏറ്റുമാനൂർ കലഹം ഒരു മൂ­ന്നു നാലു വർഷം നി­ല­നി­ന്നി­രു­ന്നു എന്നു വി­ചാ­രി­ക്കാം. ത­ന്നി­മി­ത്തം ആ­വ­ട്ടി­പ്പു­ത്തൂ­രാ­യ തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാശം 1040 എ. ഡി.-​യ്ക്കു സ­മീ­പി­ച്ചു സം­ഭ­വി­ച്ചി­രി­ക്കാ­നി­ട­യു­ണ്ടു്. 1040 എ. ഡി.-യിൽ നി­ന്നു് ബൃ­ഹ­സ്പ­തി വർ­ഷ­മാ­യ അ­റു­പ­തു വർ­ഷ­ത്തോ­ളം ക­ഴി­യു­ന്ന 1100 എ. ഡി.-​യ്ക്കു സ­മീ­പി­ച്ചു് ഒ­ര­ലാ­ശ്ശേ­രി യോ­ഗാ­തി­രി­പ്പാ­ടു് ക്ഷ­യി­ച്ച തൃ­ക്ക­ണാ­മ­തി­ല­ക­ത്തെ ബ്രാ­ഹ്മ­ണ­സ­ഭ­യെ ഇ­ന്ന­ത്തെ തൃ­ശ്ശി­വ­പേ­രൂ­രി­ലേ­ക്കു് മാ­റ്റി സ്ഥാ­പി­ക്കു­ക­യും ചെ­യ്തു.

ശു­ക­സ­ന്ദേ­ശം

ല­ക്ഷ്മീ­ദാ­സ­ന്റെ ‘ശു­ക­സ­ന്ദേ­ശം’ ര­ചി­ച്ച­തു തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­കാ­ല­ത്തി­നു മു­മ്പാ­ണെ­ന്നു പ­റ­ഞ്ഞി­രു­ന്നു­വ­ല്ലോ. ശു­ക­സ­ന്ദേ­ശ­ത്തി­ന്റെ കാലം അതിലെ രണ്ടു ശ്ലോ­ക­ങ്ങ­ളിൽ നി­ന്നു നിർ­ണ്ണ­യി­ക്കാം. ഇവ ര­ണ്ടും ചുവടെ ഉ­ദ്ധ­രി­ക്കു­ന്നു:

“ല­ക്ഷ്മ്യാ­രം­ഗേ ശരദി

ശ­ശി­ന­സ്സൌ­ധ­ശൃം­ഗേ ക­യോ­ശ്ചിൽ

പ്രേ­മ്ണാ യു­നോ­സ്സ­ഹ

വി­ഹ­രി­തോഃ പേ­ശ­ലാ­ഭിഃ ക­ലാ­ഭിഃ

ദ്വാ­രാ ബോധേഃ ക്വനു

ഹ­ത­വി­ധേർ­ദൂ­ര നീ­ത­സ്സ­ത­സ്യാഃ

സ്രാ­ന്ത­സ്വ­പ്നേ ശു­ക­മി­തി

ഗിരാ ശ്രാ­വ്യ­യാ സ­ന്ദി­ദേ­ശ.”

“ഉ­സ്തീർ­ണ­സ്താ­മു­ദ­ധി

ദ­യി­താ­മു­ത്ത­രേ­ണ് ക്രമേഥാ-​

രാ­ജൽ­പ­ത്തി­ദ്വി­പ­ഹ­യ

ര­ഥാ­നീ­ക­നീം രാ­ജ­ധാ­നീം

രാ­ജ്ഞാ­മ­ജ്ഞാ നി­യ­മി­ത

നൃണാ മാ­ന­നൈർ ബുരിധാമ്നാം-​

രാജാ രാ­ജേ­ത്യ­വ­നി

വലയേ ഗീയതേ യൽ­പ്ര­താ­പഃ”

ഒ­ന്നാം­ശ്ലോ­ക­ത്തി­ലെ ‘ല­ക്ഷ്മ്യാ­രം­ഗേ­ശ­ര­ദി’ എന്ന വാ­ക്യം വ­ത്സ­ര­ത്തൽ നി­ന്നു് എ­ന്നർ­ത്ഥ­മു­ള്ള ശരദി എന്ന പ­ദ­ത്തി­ന്റെ പ്ര­യോ­ഗം ഹേ­തു­വാ­യി ‘ശു­ക­സ­ന്ദേ­ശം’ ര­ചി­ച്ച കാലം കു­റി­ക്കു­ന്നു എന്നു മ­ന­സ്സി­ലാ­ക്കാം. ഈ ക­ലി­വാ­ക്യം സാ­ധാ­ര­ണ­യാ­യി ക­ലി­വർ­ഷം എന്നു പ­രി­ഗ­ണി­ച്ചു വ­രു­ന്ന 3101 ബി. സി.-യെ ആ­സ്പ­ദി­ച്ചു 112 എ. ഡി. എന്ന കാലം തരും. പക്ഷേ, ഇതല്ല ഇതിലെ ക­ലി­വർ­ഷം. പ­ണ്ടു് പല ക­ലി­വർ­ഷ­ങ്ങ­ളും ഭാ­ര­ത­ത്തിൽ പ്ര­ച­രി­ച്ചി­രു­ന്നു. ഇ­വ­യ്ക്കു ത­മ്മിൽ പത്തു വ്യാ­ഴ­വ­ട്ട­ങ്ങ­ളു­ടെ, അഥവാ 120 വർ­ഷ­ങ്ങ­ളു­ടെ അ­ന്ത­ര­മു­ണ്ടാ­യി­രു­ന്നു. 84 എ. ഡി. ഒരു ക­ലി­വർ­ഷ­മാ­ണെ­ന്നു് ഐ­തി­ഹ്യ­മു­ണ്ടു്. ത­ന്നി­മി­ത്തം 204, 324, 444, 564, 684, 804 എ. ഡി. എ­ന്നി­വ ക­ലി­വർ­ഷ­ങ്ങ­ളാ­യി­രി­ക്കു­ന്ന­താ­ണു്. ‘ശു­ക­സ­ന്ദേ­ശ’ ത്തി­ലെ കലി 804 എ. ഡി. ആ­കു­ന്നു. ഈ ക­ലി­വർ­ഷ­ത്തി­നോ­ടു് പ്ര­സ്തു­ത 112 എ. ഡി.-യിലെ 112 വർഷം കൂ­ട്ടി­യാൽ ശു­ക­സ­ന്ദേ­ശം ര­ചി­ച്ച കാലം കി­ട്ടും. ഇതു് 916 എ. ഡി. ആ­കു­ന്നു­താ­നും.

ഒരു യു­ഗ­ന­ഗ­ര­മാ­യി­രു­ന്ന വ­ഞ്ചി­യു­ടെ ഒരു ഭാ­ഗ­മാ­യ മ­ഹോ­ദ­യ­പു­ര­ത്തെ വർ­ണ്ണി­ക്കു­ന്ന ര­ണ്ടാം ശ്ലോ­ക­ത്തിൽ, ഇതിൽ അന്നു നാ­ടു­വാ­ണി­രു­ന്ന നൃ­പ­തു് ‘ഭൂ­രി­ധാ­മ്നാം രാജാ’ എ­ന്നും ‘രാജ്’ എ­ന്നും രണ്ടു പേ­രു­കൾ നൽ­കി­യി­രി­ക്കു­ന്നു. ഇ­ദ്ദേ­ഹം ശു­ദ്ധ­സു­ര്യ­വം­ശ­ക്കാ­ര­നാ­യ കൊ­ച്ചി­യി­ലെ പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ സ്ഥാ­പ­ക­നും 56-ാം ചേ­ര­മാൻ പെ­രു­മാ­ളു­മാ­യ ഗോ­ദ­ര­വി­വർ­മ്മൻ, അഥവാ ആ­ദി­രാ­ജ­പ്പെ­രു­മാൾ (911–959 എ. ഡി.) ആ­കു­ന്നു. കൊ­ച്ചി­യി­ലെ വെ­ള്ളാ­ര­പ്പ­ള്ളി­ക്ക­ടു­ത്തു­ള്ള ക­രി­ങ്ങ­മ്പ­ള്ളി മ­ന­യ്ക്ക­ലെ ന­മ്പൂ­തി­രി­യാ­യ ല­ക്ഷ്മീ­ദാ­സൻ മ­ഹോ­ദ­യ­പു­രം നി­ന്നി­രു­ന്ന കോ­ട്ട­പ്പു­റ­ത്തി­നു് ഒരു മൈ­ലോ­ളം വ­ട­ക്കു­ള്ള കീ­ഴ്ത്ത­ളി­യി­ലെ (ഇ­ന്ന­ത്തെ കീ­ത്തൊ­ളി­യി­ലെ) ത­ളി­യാ­തി­രി­യാ­യി­രു­ന്നു. ഐ­രാ­ണി­ക്കു­ളം ക­ഴ­ക­ത്തി­ന്റെ ത­ളി­യാ­ണു് കീ­ഴ്ത്ത­ളി. ഇ­തി­ന്റെ ത­ളി­യാ­തി­രി­മാ­രെ ക­രി­ങ്ങ­മ്പ­ള്ളി, ചെ­റു­വ­ള്ളി എന്നീ മ­ന­ക­ളിൽ നി­ന്നു തെ­ര­ഞ്ഞെ­ടു­ത്തി­രു­ന്നു എന്നു കേ­ര­ളോൽ­പ്പ­ത്തി­യു­ടെ ഒരു പാ­ഠ­ത്തിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്.

images/Quilon.jpg
സി­റി­യൻ ചെ­മ്പു് ഫ­ല­ക­ങ്ങ­ളിൽ നി­ന്നു­ള്ള വേ­ണാ­ടി­ന്റെ ചി­ഹ്നം.

കാ­ഞ്ഞൂർ, കീ­ര­ങ്ങാ­ടു് അഥവാ, കാ­ഞ്ഞി­ര­ങ്ങാ­ട്ട, ക­രി­ങ്ങ­മ്പ­ള്ളി എന്നീ പേ­രു­ക­ളു­ള്ള മൂ­ന്നു് അ­വ­രോ­ധ­ന­മ്പി­ക­ളെ കേ­ര­ളോൽ­പ്പ­ത്തി­യിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. കാ­ഞ്ഞൂർ പള്ളി നിൽ­ക്കു­ന്ന വെ­ള്ളാ­ര­പ്പ­ള്ളി­യി­ലാ­ണു് കാ­ഞ്ഞൂർ അ­വ­രോ­ധ­ന­മ്പി­യു­ടെ മന നി­ന്നി­രു­ന്ന­തു്. വെ­ള്ളാ­ര­പ്പ­ള്ളി വ­ട­ക്കും­ഭാ­ഗ­ത്തു­ള്ള തൃ­പ്പു­ത­മം­ഗ­ലം ക്ഷേ­ത്ര­ത്തി­ന­ടു­ത്താ­ണു് ക­രി­ങ്ങാ­പ്പ­ള്ളി മ­ന­യു­ടെ സ്ഥാ­നം. കാ­ഞ്ഞി­ര­ങ്ങാ­ട്ടിൽ ആ­യി­രി­ക്കും ചെ­റു­വ­ള്ളി­മ­ന നി­ന്നി­രു­ന്ന­തു്. ച­ങ്ങ­നാ­ശ്ശേ­രി താ­ലൂ­ക്കി­ലെ കാ­ഞ്ഞി­ര­പ്പ­ള്ളി­യും ഇതിനു കുറെ തെ­ക്കു­ള്ള ചെ­റു­വ­ള്ളി­യും സ്ഥാ­പി­ച്ച­വർ വെ­ള്ളാ­ര­പ്പ­ള്ളി­ക്കു സ­മീ­പ­മു­ള്ള കാ­ഞ്ഞി­ര­ങ്ങാ­ട്ടു ഗ്രാ­മ­ത്തിൽ നി­ന്നു പോയ കു­ടി­പാർ­പ്പു­കാ­രാ­കു­ന്നു.

ഗോ­ദ­ര­വി എന്ന പേ­രി­ലെ ഗോദ എന്ന പ­ദ­ത്തി­നു രശ്മി നൽ­കു­ന്ന­വൻ എ­ന്നും അർ­ത്ഥ­മു­ണ്ടു്. ത­ന്നി­മി­ത്തം ല­ക്ഷ്മീ­ദാ­സൻ ഗോ­ദ­ര­വി­വർ­മ്മ­നു ‘ഭൂ­രി­ധാ­മ്നാം രാജാ’ (വ­ള­രെ­യ­ധി­കം ര­ശ്മി­ക­ളു­ള്ള രാ­ജാ­വു്) എന്ന പേർ നൽ­കി­യി­രി­ക്കു­ന്നു. ര­വി­ക്കു് ധാ­മ­നി­ധി­യെ­ന്ന പ­ര്യാ­യ­മു­ണ്ടു്. ഗോ­ദ­ര­വി­ക്കു് ല­ക്ഷ്മീ­ദാ­സൻ കൊ­ടു­ത്തി­ട്ടു­ള്ള ര­ണ്ടാം നാ­മ­മാ­യ രാജ എ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദി­രാ­ജ­പ്പെ­രു­മാ­ളെ­ന്ന പേ­രി­നെ സൂ­ചി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

വ­ള്ളു­വ­നാ­ട്ടി­ലെ വെ­ള്ളാ­ട്ടി­രി സ്വ­രൂ­പ­ക്കാ­രൻ ഉ­ദ­യ­വർ­മ്മൻ ശ്രീ­ക­ണ്ഠൻ എ. ഡി. 15-ാം ശ­ത­ക­ത്തി­ലെ ‘മ­യൂ­ര­സ­ന്ദേ­ശ’ത്തിൽ തൃ­ക്ക­ണാ­മ­തി­ല­ക­ത്തെ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഇതു രാ­ജ­ധാ­നി­യാ­ണെ­ന്നു് സൂ­ചി­പ്പി­ക്കു­ക­പോ­ലും ചെ­യ്തി­ട്ടി­ല്ല. ത­ന്നി­മി­ത്തം ഈ പ്ര­സ്താ­വ­ന­യെ ആ­സ്പ­ദി­ച്ച തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­കാ­ലം നിർ­ണ്ണ­യി­ക്കു­വാൻ പാ­ടി­ല്ല.

ഐരൂർ-​ശാർക്കര സ്വ­രു­പം

1036 എ. ഡി.-യിൽ നടന്ന പ്ര­സ്തു­ത ര­ക്ഷാ­പു­രു­ഷ തെ­ര­ഞ്ഞെ­ടു­പ്പു് വി­വ­രി­ക്കു­മ്പോൾ, ഐരൂർ കോ­വി­ല­ക­ത്തു സാ­ക്ഷ­ച്ചാ­ത്രർ മാ­ത്ര­മേ ര­ക്ഷാ­പു­രു­ഷ­ന്മാ­രിൽ ക്ഷ­ത്രി­യൻ ആ­യി­ട്ടു­ണ്ടാ­യി­രു­ന്നു­ള്ളു എന്ന കേ­ര­ളോൽ­പ്പ­ത്തി­യിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. ശേ­ഷി­ച്ച­വർ ഐ­രാ­ണി­ക്കു­ളം പ­ടി­ഞ്ഞാ­റ്റേ­ട­ത്തു ഭ­ട്ട­തി­രി­യെ പോലെ ന­മ്പൂ­തി­രി­മാ­രാ­യി­രു­ന്നു. പൊ­ന്നാ­നി­പ്പു­ഴ­യ്ക്കു തെ­ക്കു­ള്ള വ­ന്നേ­രി­നാ­ട്ടി­ലെ ഐരൂർ ത­ല­സ്ഥാ­ന­മാ­യു­ള്ള ഐരുർ-​ശാർക്കര സ്വ­രൂ­പ­ത്തി­ന്റെ ഒരു ശാ­ഖ­യാ­യ ഐരൂർ വം­ശ­ത്തി­ലെ സാ­മ­ന്ത­നാ­ണു് സാ­ക്ഷ­ച്ചാ­ത്രർ. ഐരൂർ ഗ്രാ­മ­ത്തി­ന്റെ അ­യൽ­ഗ്രാ­മ­മാ­ണു് കൊ­ച്ചി­രാ­ജ­വം­ശ­ത്തി­ന്റെ ആ­ദി­ത­ല­സ്ഥാ­ന­മാ­യ പെ­രു­മ്പ­ട­പ്പു്.

കേ­ര­ളോൽ­പ്പ­ത്തി­യി­ലെ പത്തര അവരോധ ഗ്രാ­മ­പ­ട്ടി­ക­യി­ലെ ക­രി­ക്കോ­ട്ടു ഗ്രാ­മ­ത്തി­ലെ ര­ക്ഷാ­പു­രു­ഷ­നാ­യി­രു­ന്നു അ­യി­രൂർ സാ­മ­ന്തൻ. ഈ ക­രി­ക്കോ­ട്ടു കേ­ര­ളോൽ­പ്പ­ത്തി­യി­ലെ 64 ന­മ്പൂ­തി­രി ഗ്രാ­മ­പ­ട്ടി­ക­യി­ലെ ക­ര­ന്തോ­ള­വും പ­റ­യി­പെ­റ്റ പ­ന്തി­രു­കു­ലം ഐ­തി­ഹ്യ­ത്തി­ലെ മേ­ഴ­ത്തോ­ളും ആ­കു­ന്നു. ഇതു് തൃ­ത്താ­ല­യ്ക്കു നാ­ലു­മൈൽ തെ­ക്കാ­യി സ്ഥി­തി­ചെ­യ്തി­രു­ന്നു. ഇ­തി­ന­ടു­ത്തു കാ­ട്ടിൽ­മാ­ടം എന്നു പേ­രു­ള്ള ഒരു പ്രാ­ചീ­ന മ­തിൽ­ക്കെ­ട്ടി­ന്റെ ജീർ­ണ്ണി­ച്ച അ­വ­ശി­ഷ്ടം നിൽ­ക്കു­ന്ന­തു കാണാം. ക­രി­ക്കോ­ട്ടു ഗ്രാ­മ­ത്തി­ലെ കാ­ണി­യോ­ട, കാ­ട്ടു­മാ­ടം എന്നീ മ­ന­ക­ളി­ലെ ന­മ്പൂ­തി­രി­മാർ­ക്കു് ദുർ­മ­ന്ത്ര­വും, സ­ന്മ­ന്ത്ര­വും പ­ര­ശു­രാ­മൻ കൽ­പ്പി­ച്ചു കൊ­ടു­ത്തു എന്നു കേ­ര­ളോൽ­പ്പ­ത്തി­യിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്.

ഐരൂർ-​ശാർക്കര സ്വ­രൂ­പം കൊം­ഗു­മ­ണ്ഡ­ല­ത്തി­ലെ വേ­ട്ടു­വ­രെ (വേടരെ) ഭ­രി­ച്ചി­രു­ന്ന ക്ഷ­ത്രി­യ­രാ­യ നന്ന സ്വ­രൂ­പ­ത്തിൽ നി­ന്നു് ചേ­ര­രാ­ജ­വം­ശ­ത്തി­ലേ­ക്കു് ദ­ത്തെ­ടു­ത്ത 41-ാം പെ­രു­മാ­ളാ­യ ചെ­ങ്കൽ പെ­രു­മാ­ളി­ന്റെ (618–689 എ. ഡി.) ക്ഷ­ത്രി­യ­പു­ത്രൻ സ്ഥാ­പി­ച്ച വം­ശ­ത്തിൽ­പ്പെ­ട്ട­വ­രാ­കു­ന്നു. വെ­ട്ട­ത്തു സ്വ­രൂ­പം എന്നു കേ­ര­ളോൽ­പ്പ­ത്തി­യി­ലെ ജനകീയ ഐ­തി­ഹ്യം പേ­രി­ട്ടി­ട്ടു­ള്ള വം­ശ­ത്തി­ലെ ഒ­ന്നാ­മ­ത്തെ നൃപൻ ചെംഗൽ പെ­രു­മാ­ളാ­കു­ന്നു. ഐരൂർ-​ശാർക്കര സ്വ­രൂ­പ­ത്തി­ന്റെ ഒരു ശാ­ഖ­യ­ത്രേ പൂ­ഞ്ഞാ­റ്റു സ്വ­രൂ­പ­വും.

പെ­രു­മാൾ വാ­ഴ്ച­യു­ടെ അ­ന്ത്യം മു­തൽ­ക്കു് പൊ­ന്നാ­നി­പ്പു­ഴ മു­ഖ­ത്തി­നും, കൊ­ടു­ങ്ങ­ല്ലൂർ അ­ഴി­ക്കു­മി­ട­യ്ക്കു­ള്ള ക­ട­ലോ­ര­ദേ­ശം മൂ­ന്നു ക്ഷ­ത്രി­യ­സ്വ­രൂ­പ­ങ്ങൾ ഭ­രി­ച്ചു­വ­ന്നി­രു­ന്നു. ഇ­തി­ന്റെ വ­ട­ക്കൻ ഭാ­ഗ­ത്തു ഐ­രൂർ­സ്വ­രൂ­പ­വും മ­ധ്യ­ഭാ­ഗ­ത്തു പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ ഒരു ശാ­ഖ­യും തെ­ക്കൻ ഭാ­ഗ­ത്തു ശാർ­ക്ക­ര­സ്വ­രൂ­പ­വു­മാ­ണു് നാ­ടു­വാ­ണി­രു­ന്ന­തു്.

വീ­ര­രാ­ഘ­വ­ച­ക്ര­വർ­ത്തി

1320 എ. ഡി.-യിൽ മ­ഹോ­ദ­യ­പു­രം ഭ­രി­ച്ചി­രു­ന്ന ഒരു വീ­ര­രാ­ഘ­വ ച­ക്ര­വർ­ത്തി­യു­ടെ ചെ­പ്പേ­ടു് ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു്. ഇതു ക­ണ്ടു­പി­ടി­ച്ച സം­ഘ­ത്തി­ന്റെ നാ­മ­ത്തിൽ നി­ന്നു ച­രി­ത്ര­കാ­രൻ ഇതിനു വീ­ര­രാ­ഘ­വ ച­ക്ര­വർ­ത്തി­യു­ടെ കോ­ട്ട­യം ചെ­പ്പേ­ടെ­ന്നാ­ണു് പേരു കൊ­ടു­ത്തി­ട്ടു­ള്ള­തു്. ഈ വീ­ര­രാ­ഘ­വ ച­ക്ര­വർ­ത്തി കൂ­പ­ക­രാ­ജ്യ­ത്തി­ലെ സു­പ്ര­സി­ദ്ധ­നാ­യ ര­വി­വർ­മ്മൻ സം­ഗ്രാ­മ­ധീ­ര­ന്റെ സ­മ­കാ­ലീ­ന­നും, പി­താ­വി­ന്റെ വം­ശ­ക്കാ­ര­നു­മാ­കു­ന്നു. ചേ­റ്റു­വാ മ­ണ­പ്പു­റം ഭ­രി­ച്ചി­രു­ന്ന ശാർ­ക്ക­ര­സ്വ­രൂ­പ­ത്തി­ലെ ഒരു രാ­ജാ­വാ­ണു് വീ­ര­രാ­ഘ­വ ച­ക്ര­വർ­ത്തി എന്നു വി­ചാ­രി­ക്കു­വാൻ കാ­ര­ണ­ങ്ങ­ളു­ണ്ടു്.

images/Chintamani_1937_film.jpg
ചി­ന്താ­മ­ണി എന്ന തമിഴ് ചി­ത്ര­ത്തി­ലെ ഒരു രംഗം.

1656–1659 എ. ഡി. എന്ന കാ­ല­ത്തു കൊ­ച്ചി­യിൽ നാ­ടു­വാ­ണി­രു­ന്ന പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ന്റെ ചാഴുർ താ­വ­ഴി­യി­ലെ റാണി ഗം­ഗാ­ധ­ര­മ­ഹാ­ല­ക്ഷ്മി­യാ­യി­രു­ന്നു. ഈ താ­വ­ഴി­യി­ലെ ഒ­ടു­വി­ല­ത്തെ അം­ഗ­മാ­യി­രു­ന്ന ഇവർ വംശം അന്യം നിൽ­ക്കാ­തെ­യി­രി­ക്കു­വാൻ തന്റെ ഉ­പ­ദേ­ഷ്ടാ­വാ­യി­രു­ന്ന രാഘവൻ കോ­വി­ലി­ന്റെ­യും, കൊ­ച്ചി­യി­ലെ പോർ­ട്ടു­ഗീ­സു­കാ­രു­ടെ­യും നിർ­ദ്ദേ­ശ­പ്ര­കാ­രം താ­നൂ­രി­ലെ വെ­ട്ട­ത്തു­സ്വ­രൂ­പ­ത്തിൽ­നി­ന്നു നാലു ത­മ്പു­രാ­ക്ക­ന്മാ­രെ ദ­ത്തെ­ടു­ക്കു­ക­യും ഇവരിൽ മൂ­ത്ത­ത­മ്പു­രാ­നാ­യ രാ­മ­വർ­മ്മ­നെ കൊ­ച്ചി മ­ഹാ­രാ­ജാ­വാ­യി വാ­ഴി­ക്ക­യും ചെ­യ്തു. പെ­രു­മ്പ­ട­പ്പു സ്വ­രൂ­പ­ത്തി­ലെ മൂ­ത്ത­താ­വ­ഴി­ക്കാ­രു­ടെ­യും, ഇ­ള­യ­താ­വ­ഴി­ക്കാ­രു­ടെ­യും ന്യാ­യ­മാ­യ അ­വ­കാ­ശ­ങ്ങ­ളെ വി­ഗ­ണി­ച്ചാ­ണു് റാണി ഇ­ങ്ങ­നെ പ്ര­വർ­ത്തി­ച്ച­തു്.

ഇ­തു­കാ­ര­ണം മൂ­ത്ത­താ­വ­ഴി­ക്കാ­രും, ഇ­ള­യ­താ­വ­ഴി­ക്കാ­രും പോർ­ട്ടു­ഗീ­സു­കാ­രു­ടെ ശ­ത്രു­ക്ക­ളാ­യി­രു­ന്ന ഡ­ച്ചു­കാ­രെ അഭയം പ്രാ­പി­ച്ചു. 1662 എ. ഡി.-യിൽ ഡ­ച്ചു­കാർ പോർ­ട്ടു­ഗീ­സു­കാ­രിൽ നി­ന്നു കൊ­ച്ചി­ക്കോ­ട്ട പി­ടി­ച്ചെ­ടു­ത്ത­പ്പോൾ, അവർ റാണി ഗം­ഗാ­ധ­ര മ­ഹാ­ല­ക്ഷ്മി­യെ കൊ­ണ്ടു് മൂ­ത്ത­താ­വ­ഴി­യി­ലെ കേ­ര­ള­വർ­മ്മ­നെ തന്റെ പിൻ­ഗാ­മി­യാ­യി സ്വീ­ക­രി­പ്പി­ക്കു­ക­യും ചെ­യ്തു.

ഡച്ചു ച­രി­ത്ര­കൃ­തി­കൾ പ്ര­സ്തു­ത രാഘവൻ കോ­വി­ലി­നെ രമണൻ കോ­യി­ലെ­ന്നു പേ­രി­ട്ട, ഇ­ദ്ദേ­ഹം വേ­ണാ­ട്ടു രാ­ജാ­വി­ന്റെ സ­ഹോ­ദ­രൻ ആ­ണെ­ന്നു വി­വ­രി­ച്ചി­രി­ക്കു­ന്നു. ആ­ര്യ­പ്പെ­രു­മാൾ (717–729 എ. ഡി.) കേ­ര­ള­ത്തി­ന്റെ പ­ണ്ട­ത്തെ നാലു ഖ­ണ്ഡ­ങ്ങ­ളു­ടെ സ്ഥാ­നം മാ­റ്റി സ്ഥാ­പി­ച്ച­പ്പോൾ വേ­ണാ­ടു് പ­ര­മ്പ­ര­യാ­യി ഭ­രി­ക്കു­വാൻ 729 എ. ഡി.-യിൽ വീ­ര­മാർ­ത്താ­ണ്ഡ വർ­മ്മ­നെ കൊ­ല്ല­ത്തു നി­യ­മി­ക്കു­ക­യു­ണ്ടാ­യി. ഇ­ദ്ദേ­ഹം ശാർ­ക്ക­ര സ്വ­രൂ­പ­ക്കാ­ര­നാ­യി­രു­ന്നു. ഈ വേ­ണാ­ട്ടിൽ ഓണ, അഥവാ ഓട, നാടും ഉൾ­പ്പെ­ട്ടി­രു­ന്നു. ശാർ­ക്ക­ര­സ്വ­രൂ­പ­വു­മാ­യു­ള്ള ഈ ബന്ധം നി­മി­ത്ത­മാ­ണു് 1342 എ. ഡി.-യിൽ ഓ­ണാ­ട്ടു­ക­ര രാ­ജാ­വു് ര­വി­വർ­മ്മൻ ഇ­രി­ങ്ങാ­ല­ക്കു­ട കൂ­ടൽ­മാ­ണി­ക്യ ക്ഷേ­ത്ര­ത്തിൽ ചില അ­വ­കാ­ശ­ങ്ങൾ നേ­ടു­വാൻ സാ­ധി­ച്ച­തും.

1305 എ. ഡി.-യിൽ കോ­ല­ത്തു­നാ­ട്ടിൽ നി­ന്നു രണ്ടു ത­മ്പു­രാ­ട്ടി­മാ­രെ ആ­റ്റി­ങ്ങൽ റാ­ണി­മാ­രാ­യി ദ­ത്തെ­ടു­ക്കു­ക­യു­ണ്ടാ­യി. ഇതിനു മു­മ്പു­ണ്ടാ­യി­രു­ന്ന ആ­റ്റി­ങ്ങൽ റാ­ണി­മാർ പ­തി­വാ­യി കൊ­ല്ലം ത­ല­സ്ഥാ­ന­മാ­യു­ള്ള ജ­യ­സിം­ഹ­നാ­ട്ടു സ്വ­രൂ­പ­ക്കാ­രെ­യാ­ണു് ത­ങ്ങ­ളു­ടെ കോയിൽ ത­മ്പു­രാ­ക്ക­ന്മാ­രാ­യി വ­രി­ച്ചു വ­ന്നി­രു­ന്ന­തു്. ഈ ബാ­ന്ധ­വ­ങ്ങ­ളിൽ ഒ­ന്നിൽ നി­ന്നാ­ണു് ര­വി­വർ­മ്മൻ സം­ഗ്രാ­മ­ധീ­രൻ അഥവാ, ര­വി­വർ­മ്മൻ ജ­നി­ച്ച­തും. ശാർ­ക്ക­ര സ്വ­രൂ­പ­ക്കാ­രാ­യ ഇ­വർ­ക്കു് പാർ­ക്കു­വാൻ ആ­റ്റി­ങ്ങൽ റാ­ണി­മാർ ചി­റ­യിൻ­കീ­ഴി­ന്റെ പ­രി­സ­ര­ഗ്രാ­മം വി­ട്ടു­കൊ­ടു­ത്തി­രു­ന്നു. ഇവർ ഇതിനു ത­ങ്ങ­ളു­ടെ വം­ശ­നാ­മം നൽ­കു­ക­യും ചെ­യ്തു. ഇ­ത­ത്രേ ഇ­ന്ന­ത്തെ ശാർ­ക്ക­ര.

രാഘവൻ എന്ന പേര് ഐരൂർ സ്വ­രൂ­പ­ക്കാ­രും ഇവരിൽ നി­ന്നു പിൽ­ക്കാ­ല­ത്തു് ഉ­ത്ഭ­വി­ച്ച കൊ­ടു­ങ്ങ­ല്ലൂർ പ­ടി­ഞ്ഞാ­റ്റേ­ട­ത്തു സ്വ­രൂ­പ­ക്കാ­രും സ്വീ­ക­രി­ക്കു­ക പ­തി­വ­ല്ല. ത­ന്നി­മി­ത്തം റാണി ഗം­ഗാ­ധ­ര മ­ഹാ­ല­ക്ഷ്മി­യു­ടെ ഉ­പ­ദേ­ഷ്ടാ­വു് രാഘവൻ കോവിൽ ഒരു ശാർ­ക്ക­ര സ്വ­രൂ­പ­ക്കാ­രൻ ആ­യി­രു­ന്നി­രി­ക്ക­ണം.

സാ­മൂ­തി­രി­യു­ടെ വേ­ണാ­ടാ­ക്ര­മ­ണം

മ­റ്റൊ­രു സം­ഭ­വ­വും ഈ ഊഹം ശ­രി­യാ­ണെ­ന്നു കാ­ട്ടു­ന്നു­ണ്ടു്. 1626 എ. ഡി.-യിൽ കൊ­ല്ലം ത­ല­സ്ഥാ­ന­മാ­യു­ള്ള വേ­ണാ­ടി­നു സാ­മൂ­തി­രി ആ­ക്ര­മി­ച്ചു വേ­ണാ­ട്ടു രാ­ജാ­വി­നെ­ക്കൊ­ണ്ടു് തന്റെ മേൽ­ക്കോ­യ്മ സ്വീ­ക­രി­പ്പി­ച്ച­തു് ചുവടെ ഉ­ദ്ധ­രി­ക്കു­ന്ന പ്ര­കാ­രം കേ­ര­ളോൽ­പ്പ­ത്തി­യിൽ വി­വ­രി­ച്ചി­രി­ക്കു­ന്നു:

‘തെ­ക്കു വേ­ണാ­ട്ട­ടി­ക­ളോ­ടു­കൂ­ടി ജ­യി­ച്ചു് കപ്പം വാ­ങ്ങി ചേർ­ത്തി­രി­ക്കും കാലം എ­ന്നെ­യ്ക്കും മാ­റി­വ­രാ­തെ ഇ­രി­പ്പാൻ കാ­ഴ്ച­യാ­യി മ­ഹാ­മ­ക­ത്തി­നു് ഒരു കൊ­ടി­യും കൊ­ടു­ത്തു­വി­ട്ടു. ആ കൊടി വേ­ണാ­ട്ടിൻ കൊ­ടി­യെ­ന്നു പ­റ­യു­ന്നു ഞായം. പി­ന്നെ ചെ­ങ്ങ­ണി­യൂർ മ­തി­ല­ക­ങ്ങ­ളിൽ കോ­യ്മ­യും കൊ­ടു­ത്തു; ആ സ്ഥാ­ന­ത്തേ­ക്കു തി­രു­മ­ന­ച്ചേ­രി ന­മ്പൂ­തി­രി­പ്പാ­ടി­നു മാ­നു­ഷ്യ­മാ­യി ഇ­ന്നും ന­ട­ക്കു­ന്നു.

വേ­ണാ­ട്ട­ടി­ക­ളി­ലെ കൂ­ലി­ച്ചേ­ക­ക്കാ­രിൽ ഒ­രു­ത്തൻ ക­ഞ്ഞ­റ്റി­ക്ക­ട­വിൽ നിന്ന ഒരു ബ്രാ­ഹ്മ­ണ­നെ കു­ളി­യും ഊ­ക്ക­യും മു­ട­ക്കി ത­ടു­ത്തു പാ­യി­ച്ചി­രി­ക്കു­ന്നു. അന്നു മൂ­ന്നാം­കൂ­റാ­യ ത­മ്പു­രാൻ യ­ഥാ­യോ­ഗം അ­വി­ടേ­ക്കെ­ഴു­ന്ന­ള്ളി അവനെ വെ­ട്ടി­ക്കൊ­ന്നു. ബ്രാ­ഹ്മ­ണ­ന്റെ കു­ളി­യും ഊ­ക്ക­യും ക­ഴി­പ്പി­ച്ചു എ­ഴു­ന്ന­ള്ളി­യി­രി­ക്കു­ന്നു. അതിനു വേ­ണാ­ട്ട­ടി­കൾ പ­രി­ഭ്ര­മി­ച്ചു പു­രു­ഷാ­ര­ത്തെ കൽ­പ്പി­ച്ചു. “ചേ­റ്റു­വാ­യിൽ തെ­ക്കോ­ട്ടു നൊ­മ്പ­ടെ ത­മ്പു­രാ­ന്റെ മേൽ­ക്കോ­യ്മ സ്ഥാ­നം ന­ട­ക്ക­രു­തു്” എന്നു കൽ­പ്പി­ച്ചു.

images/KoodalmanikamTemple.jpg
കൂ­ടൽ­മാ­ണി­ക്യ ക്ഷേ­ത്രം.

അ­ക്കാ­ലം നൊ­മ്പ­ടെ ത­മ്പു­രാൻ തി­രു­വു­ള്ള­ത്തിൽ ഏറി യാഗം തി­ക­ച്ചു ചേ­റ്റു­വാ­യി ക­ട­ന്നു, കാ­ഞ്ഞൂർ പുഴ ക­ട­ന്നു, വൈ­പ്പി­യു­ടെ കൊ­ച്ചി അഴി ക­ട­ന്നു, കൊ­ച്ചി­യിൽ കൂടെ പു­റ­പ്പെ­ട്ടു ചി­ര­ങ്ങ­നാ­ട്ടു ക­ട­പ്പു­റ­ത്തു കൂടി പ­യ­റ്റു­കാ­ട്ട പാലം (ഏ­റ്റു­കൊ­ട്ട­പ്പാ­ലം) ക­ട­ന്നു, ആ­ല­പ്പു­ഴ­യ്ക്കു് പു­റ­പ്പെ­ട്ടു, തൃ­ക്കു­ന്ന­ത്തു പു­ഴ­യ്ക്കു കൂടി കാർ­ത്തി­ക­പ്പ­ള്ളി ക­ട­ന്നു് ഉ­ട­യ­നാ­ട്ടു­ക­ര­യ്ക്കു് എ­ഴു­ന്ന­ള്ളു­മ്പോൾ വേ­ണാ­ട്ട­ടി­ക­ളും വന്നു നൊ­മ്പ­ടേ­തു തൃ­ക്കാ­ക്കൽ അഭയം ചൊ­ല്ലി നൊ­മ്പ­ടേ­തു അ­ഴി­ഞ്ഞ അർ­ഥ­വും വ­ട­ക്കോ­ട്ടു തി­രി­ച്ചു­വ­ച്ചു, കാള തോ­ക്കും പിഴ പോ­ക്കു­വാ­നാ­യി ആനയും ഇ­രു­ത്തി. അന്നു ദി­ഗ്ജ­യം കൊ­ണ്ടു. വീ­ര­മ­ദ്ദ­ളം അ­ടി­പ്പി­ച്ചു ആ­ന­ക്ക­ഴു­ത്തിൽ ഏറി വ­ട­ക്കോ­ട്ടു എ­ഴു­ന്ന­ള്ളി, തി­രു­വ­ന­ന്ത­പു­ര­ത്തു വാ­യി­ത്ത­രം കെ­ട്ടി­യ ദേ­ശ­ങ്ങ­ളും കൽ­പ്പി­ച്ചു. മ­ഹാ­രാ­ജാ­വു കു­ന്ന­ല­ക്കോ­നാ­തി­രി­യെ­ന്നു കേ­ട്ടി­രി­ക്കു­ന്നു. കൊ­ല്ലം 802 കുംഭ ഞാ­യി­റു 30-നു ബു­ധ­നാ­ഴ്ച തൃ­ക്കാ­വിൽ കോ­വി­ല­ക­ത്തു നി­ന്നു തി­രു­മു­ടി­പ്പ­ട്ടം കെ­ട്ടി തി­രു­നാ­ടു­വാ­ണു നാ­ലാ­യി­രം പ്ര­ഭു­ക്ക­ന്മാ­രും ചേ­കി­ച്ചു.’

ഈ വി­വ­ര­ണ­ത്തിൽ, സാ­മൂ­തി­രി­ക്കു കോയ്മ വി­ട്ടു­കൊ­ടു­ത്ത­താ­യി പ­റ­ഞ്ഞി­രി­ക്കു­ന്ന ചെ­ങ്ങ­ന്നി­യൂർ (ചെ­ങ്ങ­ന്നൂർ) മ­തിൽ­ക്ക­ക­വും, ഇതിലെ ക­ന്നേ­റ്റി­ക്കാ­വും, തി­രു­വ­ന­ന്ത­പു­ര­വും, ഒ­ന്നു­ത­ന്നെ. ഈ ഗ്രാ­മം പറവൂർ താ­ലു­ക്കി­ലെ പു­ത്തൻ­ചി­റ­യി­ലെ തി­രു­ച്ച­ക്ര­പു­ര­മാ­കു­ന്നു. ഇവിടെ ആ­ദി­ചെ­ങ്ങ­ന്നു­മാ­യ ചി­റ്റൂർ താ­ലു­ക്കി­ലെ ചി­റ്റൂ­രി­ലെ വി­ഷ്ണു­ക്ഷേ­ത്രം പോലെ ഒരു വി­ഷ്ണു­ക്ഷേ­ത്ര­മു­ണ്ടു്. ക­ന്നേ­റ്റി­ക്ക­ട­വെ­ന്ന­തി­ന്റെ ശ­രി­യാ­യ രൂപം കു­ന്നേ­റ്റി­ക്ക­ട­വു് എ­ന്നാ­കു­ന്നു. ഇ­തി­ന്റെ പൂർ­ണ്ണ­രൂ­പം ചെ­ങ്കു­ന്നേ­റ്റി­ക്ക­ട­വു് എ­ന്നാ­ണു­താ­നും. ഇതിൽ നി­ന്നു് ഇ­തി­നു് ചെ­ങ്ങ­ന്നൂർ എന്ന പേരും കി­ട്ടി.

തി­രു­ച്ച­ക്ര­പു­ര­ത്തി­നു സ­മീ­പ­മു­ള്ള കു­ന്നം­കു­ള­ങ്ങ­ര ഗ്രാ­മ­ത്തി­ന്റെ പേരിൽ കു­ന്നേ­റ്റി­യി­ലെ കു­ന്നം എന്ന ഭാഗം കാണാം. കു­ന്നേ­റ്റി­ക്ക­ട­വി­ലെ കടവു് എന്ന പദം കുളം എ­ന്ന­തി­നെ ധ്വ­നി­പ്പി­ക്കു­ന്നു­മു­ണ്ടു്. ‘ആ­ശ്ച­ര്യ­ചൂ­ഡാ­മ­ണി’ എന്നു പേ­രു­കേ­ട്ട സം­സ്കൃ­ത നാ­ട­ക­ത്തി­ന്റെ കർ­ത്താ­വാ­യ ശ­ക്തി­ഭ­ദ്രൻ എന്ന പോ­റ്റി പ്രഭു ഈ ചെ­ങ്ങ­ന്നൂർ­കാ­ര­നാ­കു­ന്നു. ഗോ­ദ­ര­വി­വർ­മ്മ­ന്റെ (911–945 എ. ഡി.) സ­മ­കാ­ലീ­ന­ന­ത്രേ ഈ ശ­ക്തി­ഭ­ദ്രൻ.

കേ­ര­ളോൽ­പ്പ­ത്തി വി­വ­ര­ണ­ത്തി­ലെ കാ­ഞ്ഞൂർ­പു­ഴ ചേ­ന്ദ­മം­ഗ­ല­ത്തി­നു തെ­ക്കു­ള്ള പെ­രി­യാർ­പു­ഴ ഭാ­ഗ­വും, പ­യ­റ്റു­കൊ­ട്ട­പാ­ലം ചേർ­ത്ത­ല താ­ലു­ക്കി­ലെ വ­ട­ക്കൻ തു­റ­വൂ­രി­ന­ടു­ത്തു­ള്ള പാ­ല­വു­മാ­കു­ന്നു. മാ­വേ­ലി­ക്ക­ര ടൗ­ണി­ന്റെ പ­രി­സ­ര­ത്തു­ള്ള ക­ണ്ടി­യൂർ­മ­റ്റ­മാ­ണു് ഓണ, അഥവാ ഓ­ട­നാ­ടി­ന്റെ (കേ­ര­ളോൽ­പ്പ­ത്തി­യി­ലെ ഉ­ട­യ­നാ­ട്ടു­ക­ര­യു­ടെ) ത­ല­സ്ഥാ­നം. വേ­ണാ­ട്ട­ടി­ക­ളു­ടെ കീ­ഴി­ലി­രു­ന്നി­രു­ന്നു അ­ന്ന­ത്തെ ഓ­ണ­നാ­ടു്.

കേ­ര­ളോൽ­പ്പ­ത്തി­യി­ലെ വി­വ­ര­ണ­ത്തിൽ, ചേ­റ്റു­വാ­യ്ക്കു് തെ­ക്കോ­ട്ടു് സാ­മൂ­തി­രി­യു­ടെ മേൽ­ക്കോ­യ്മ ന­ട­ക്ക­രു­തു് എ­ന്നു് വേ­ണാ­ട്ട­ടി­കൾ കൽ­പ്പി­ച്ച­താ­യി പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ചേ­റ്റു­വാ മ­ണ­പ്പു­റ­വും അതിനു തെ­ക്കോ­ട്ടു­ള്ള ദേ­ശ­ങ്ങ­ളിൽ മി­ക്ക­തും കൊ­ല്ല­ത്തെ വേ­ണാ­ടു സ്വ­രൂ­പ­ത്തി­ന്റെ, അഥവാ ശാർ­ക്ക­ര സ്വ­രൂ­പ­ത്തി­ന്റെ ശാ­ഖ­ക്കാർ ഭ­രി­ച്ചി­രു­ന്ന­താ­ണു് ഈ കൽ­പ്പ­ന­യ്ക്കു കാരണം. ചേ­റ്റു­വാ മ­ണ­പ്പു­റ­ത്തെ മൂ­ല­ശാർ­ക്ക­ര­സ്വ­രൂ­പ­ശാ­ഖ എ. ഡി. പ­തി­നെ­ട്ടാം ശ­താ­ബ്ദ­ത്തിൽ അന്യം നി­ന്ന­പ്പോൾ, അ­തി­ന്റെ വ­സ്തു­ക്കൾ ഒ­ടു­വി­ല­ത്തെ അം­ഗ­ത്തി­ന്റെ നായർ പു­ത്ര­ന്മാർ വീ­തി­ച്ചെ­ടു­ക്കു­ക­യും ചെ­യ്തു.

കൊ­ടു­ങ്ങ­ല്ലൂർ സ്വ­രു­പം

ഐ­രാ­ണി­ക്കു­ള­ത്തെ പ­ടി­ഞ്ഞാ­റ്റേ­ട­ത്തു ഭ­ട്ടേ­രി­യു­ടെ വംശം അന്യം നിൽ­ക്കാ­റാ­യ­പ്പോൾ, ഒ­ടു­വി­ല­ത്തെ ഭ­ട്ടേ­രി തന്റെ വംശം നി­ല­നിർ­ത്തു­വാൻ ഒരു ന­മ്പൂ­തി­രി­യെ ദ­ത്തെ­ടു­ക്കാ­തെ, തന്റെ ക്ഷ­ത്രി­യ ഭാ­ര്യ­യാ­യ ഐ­രൂർ­സ്വ­രൂ­പ­ക്കാ­രി­യു­ടെ പു­ത്ര­നു് കൊ­ടു­ങ്ങ­ല്ലൂർ നാ­ട്ട­കം വി­ട്ടു­കൊ­ടു­ത്തു. ഈ പു­ത്ര­നാ­ണു് ഇ­ന്ന­ത്തെ കൊ­ടു­ങ്ങ­ല്ലൂർ പ­ടി­ഞ്ഞാ­റ്റേ­ട­ത്തു സ്വ­രൂ­പ­ത്തി­ന്റെ സ്ഥാ­പ­കൻ.

കൊ­ടു­ങ്ങ­ല്ലൂർ പ­ടി­ഞ്ഞാ­റ്റേ­ട­ത്തു സ്വ­രൂ­പ­ക്കാർ ഐരൂർ സ്വ­രൂ­പ­ത്തി­ന്റെ പതിവു തു­ടർ­ന്നു. സാ­മൂ­തി­രി­വം­ശ­ത്തി­ലെ ത­മ്പു­രാ­ട്ടി­മാ­രെ പ­തി­വാ­യി വി­വാ­ഹം ചെ­യ്തു­വ­ന്നി­രു­ന്ന കൊ­ച്ചി­രാ­ജാ­ക്ക­ന്മാ­രും സാ­മൂ­തി­രി­യും ത­മ്മിൽ 1502 എ. ഡി. മു­തൽ­ക്കു് തു­ട­ങ്ങി­യ യു­ദ്ധ­ങ്ങ­ളിൽ പ­ല­പ്പോ­ഴും കൊ­ടു­ങ്ങ­ല്ലൂർ സ്വ­രൂ­പ­ക്കാർ സാ­മൂ­തി­രി­യു­ടെ പ­ക്ഷ­ക്കാ­രാ­യി പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്തു­വ­ന്നു. കൊ­ടു­ങ്ങ­ല്ലൂർ സ്വ­രൂ­പ­ക്കാർ­ക്കു് സാ­മൂ­തി­രി­യു­ടെ നെ­ടി­യി­രി­പ്പു സ്വ­രൂ­പ­ത്തി­ന്റെ പി­തൃ­സ്ഥാ­ന­മു­ണ്ടാ­യി­രു­ന്ന­തു നി­മി­ത്ത­മാ­ണു് സാ­മൂ­തി­രി­യു­ടെ കീഴിൽ ന­ട­ന്നു­വ­ന്ന മാ­മാ­ങ്ക ആ­ഘോ­ഷ­ത്തിൽ കൊ­ടു­ങ്ങ­ല്ലൂർ ത­മ്പു­രാ­ക്ക­ന്മാർ­ക്കു് ഒരു പ്ര­ത്യേ­ക ബ­ഹു­മാ­നം സി­ദ്ധി­ച്ചി­രു­ന്ന­തു്. കൊ­ടു­ങ്ങ­ല്ലൂർ സ്വ­രൂ­പ­ത്തിൽ നി­ന്നു ‘മാടം കേറി’യ­തി­നു­ശേ­ഷ­മേ മാ­മാ­ങ്ക­ത്തി­നാ­യി തി­രു­നാ­വാ മ­ണ­പ്പു­റ­ത്തു കെ­ട്ടി­യു­ണ്ടാ­ക്കു­ന്ന ഭോ­ജ­ന­ശാ­ല­യിൽ ബ്രാ­ഹ്മ­ണർ­ക്കു ഭ­ക്ഷി­ക്കാൻ പാ­ടു­ള്ളു എന്ന ഏർ­പ്പാ­ട­ത്രേ ഈ ബ­ഹു­മാ­നം.

കേ­ര­ള­ഭൂ­ഷ­ണം വി­ശേ­ഷാൽ പ്രതി, 1955.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Thrikkannamathilakaththinte Nashavum Chettuva Manappuravum (ml: തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­വും ചേ­റ്റു­വാ മ­ണ­പ്പു­റ­വും).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-14.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Thrikkannamathilakaththinte Nashavum Chettuva Manappuravum, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, തൃ­ക്ക­ണാ­മ­തി­ല­ക­ത്തി­ന്റെ നാ­ശ­വും ചേ­റ്റു­വാ മ­ണ­പ്പു­റ­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Course of Empire, a painting by Thomas Cole (1801-1848). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.