SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-04-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/CVRamanPillai.jpg
സി. വി. രാ­മൻ­പി­ള­ള

പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ സി. വി. രാ­മൻ­പി­ള­ള യുടെ പടം ക­ണ്ടി­ട്ടു­ണ്ടാ­വും. വി­ശാ­ല­മാ­യ നെ­റ്റി­ത്ത­ടം. ത­ഴ­ച്ചു വ­ളർ­ന്നു ക­റു­പ്പാർ­ന്ന പു­രി­ക­ങ്ങൾ. തീ­ക്ഷ്ണ­ങ്ങ­ളാ­യ ക­ണ്ണു­കൾ. മ­ഹ­ത്വം വി­ളി­ച്ചോ­തു­ന്ന ദീർഘ നാ­സി­ക­യും വലിയ ചെ­വി­ക­ളും. പ്രാ­യം­കൂ­ടി­യ­വ­രെ­പ്പോ­ലും പേ­ടി­പ്പി­ക്കു­ന്ന ക­പ്പ­ടാ മീശ. നി­ശ്ച­യ ദാർ­ഢ്യം ഉ­ദ്ഘോ­ഷി­ക്കു­ന്ന ചു­ണ്ടു­കൾ. തെ­ല്ലൊ­രു പു­ച്ഛം­ക­ലർ­ന്ന മ­ന്ദ­ഹാ­സം. ത­ല­മു­ടി പറ്റെ ക്രോ­പ്പ് ചെ­യ്തി­രി­ക്കു­ന്നു. വി­ശാ­ല­മാ­യ വ­ക്ഷ­സ്സും അതിനെ അ­ല­ങ്ക­രി­ക്കു­ന്ന രു­ദ്രാ­ക്ഷ­മാ­ല­യും. ഇ­രി­പ്പി­ട­ത്തി­ന്റെ പൊ­ക്കം കൂ­ടി­യ­തു­കൊ­ണ്ടാ­വാം ഈ സാ­ഹി­ത്യ­കാ­ര­ന്റെ കാ­ലു­കൾ നി­ല­ത്തു തൊ­ടു­ന്നി­ല്ല. കാ­ലു­കൾ­ക്കു വേ­ണ്ടി­ട­ത്തോ­ളം നീ­ള­മി­ല്ലാ­ത്ത­തു കൊ­ണ്ടാ­ണു അവ താഴെ തൊ­ടാ­ത്ത­തെ­ന്നു ക­രു­തു­ന്ന­തു് ശ­രി­യ­ല്ല. പൗ­രു­ഷ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­ണു ചി­ത്ര­ത്തി­ലെ സി. വി. രാ­മൻ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു ചെ­ല്ലാൻ­ത­ന്നെ അ­ക്കാ­ല­ത്തു് ആളുകൾ പേ­ടി­ച്ചി­രി­ക്കും. ചെ­ന്നാൽ തോ­ന്നി­യ­മ­ട്ടിൽ സം­സാ­രി­ക്കാ­നും സാ­ധി­ക്കി­ല്ല. അ­ത്ര­യ്ക്കു­ണ്ടു് ഔ­ജ്ജ്വ­ല്യം. ഈ ഉ­ജ്ജ്വ­ല­ത­യു­ള്ള മ­നു­ഷ്യൻ ഇ­ങ്ങ­നെ­യേ എഴുതൂ: “ഈ യാ­ത്ര­യ്ക്കി­ട­യിൽ ദൈ­വ­ഗ­തി­യു­ടെ അ­പ്ര­മേ­യ­ത്വം കൊ­ണ്ടു് ആ അ­പൂർ­വ്വാ­വ­ധൂ­തൻ ബാല ഗാം­ഗു­റാം പ്ര­ഭു­വി­ന്റെ വക രാ­ജ­ധാ­നി­യും ചൈ­ത്ര­ര­ഥ­ങ്ങ­ളും, അ­തു­ക­ളു­ടെ ഐ­ശ്വ­ര്യ­ശ്രീ­വി­ലാ­സ­വും ക­ണ്ടു് അ­തു­വ­രെ ഭൂ­മു­ഖ­വീ­ക്ഷ­ണ­നാ­യി നി­ഷ്കാ­മ­ഗർ­വ­വും മൗ­ന­വും അ­വ­ലം­ബി­ച്ചു­പോ­ന്ന ആ മ­ഹി­ഷാ­കാ­ര­ത്തി­ന്റെ കണ്ഠം ഒന്നു നി­വർ­ന്നു്, ചില സ­ന്തോ­ഷാ­ക്രോ­ശ­ങ്ങൾ­കൊ­ണ്ടു മുൻ­പിൽ കണ്ട ഭാ­ഗ്യ­മ­ഹി­മാ­വെ അ­ഭി­വാ­ദ്യം­ചെ­യ്തു”. (രാ­മ­രാ­ജാ­ബ­ഹ­ദൂർഅ­ദ്ധ്യാ­യം ഒ­ന്നു്) സി. വി. രാമൻ പി­ള്ള­യു­ടെ ആ­കൃ­തി­ക്ക് ചേർ­ന്നി­രി­ക്കു­ന്ന ശൈ­ലി­യും.

images/Changampuzha.jpg
ച­ങ്ങ­മ്പു­ഴ

ച­ങ്ങ­മ്പു­ഴ യെ വാ­യ­ന­ക്കാ­രിൽ ചി­ല­രെ­ങ്കി­ലും ക­ണ്ടി­ട്ടു­ണ്ടാ­വും. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­താ­സ്ത­മ­യ­ത്തോ­ടു് അ­ടു­പ്പി­ച്ചു കണ്ട ആ­ളു­കൾ­ക്ക് ഞാൻ പ­റ­യു­ന്ന­തു അ­ത്ര­ക­ണ്ടു വി­ശ്വാ­സം ജ­നി­പ്പി­ച്ചി­ല്ലെ­ന്നു­വ­രും. ച­ങ്ങ­മ്പു­ഴ­യ്ക്ക് ഇ­രു­പ­ത്ത­ഞ്ചു വ­യ­സ്സു­ള്ള­കാ­ല­ത്തു് ഞാ­ന­ദ്ദേ­ഹ­ത്തെ പലതവണ കണ്ടു. സു­ന്ദ­ര­നാ­യി­രു­ന്നു ആ കവി. അ­തി­സാ­ന്ദ്ര­ത­യാർ­ന്ന മുടി. ക­വി­യു­ടെ അർ­ദ്ധ­നി­മീ­ലി­ത­ങ്ങ­ളാ­യ ക­ണ്ണു­കൾ. കാ­ണു­ന്ന­വ­നു് താ­നൊ­രു യു­വ­തി­യാ­യി­രു­ന്നെ­ങ്കിൽ എന്ന അ­ഭി­ലാ­ഷ­മു­ള­വാ­ക്കു­ന്ന മു­ഖ­ശ്രീ. ക­റു­ത്ത ഫ്ര­യി­മു­ള്ള ക­ണ്ണാ­ടി­യു­ടെ മു­ക­ളി­ലൂ­ടെ­യു­ള്ള നോ­ട്ടം. ഭം­ഗി­യാർ­ന്ന ചിരി. ആ ചിരി മ­റ­യ്ക്കാൻ അ­ദ്ദേ­ഹം ക­ഴു­ത്തിൽ ചു­റ്റി­യി­ട്ടി­രി­ക്കു­ന്ന ര­ണ്ടാം മു­ണ്ടെ­ടു­ത്തു വായ് മൂടും. എ­ങ്കി­ലും ചി­രി­യു­ടെ ശോഭ മു­ഖ­മാ­കെ വ്യാ­പി­ച്ചി­രി­ക്കും. പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കു­ക­യാ­ണെ­ങ്കിൽ കാ­വ്യാ­ത്മ­ക­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ അ­നർ­ഗ്ഗ­ളം പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും. ച­ങ്ങ­മ്പു­ഴ­യെ ക­ണ്ടാൽ പു­രു­ഷ­ന്മാർ­ക്കു പോലും ക­ണ്ണെ­ടു­ക്കാൻ തോ­ന്നു­കി­ല്ല. ആ വി­ധ­ത്തിൽ സൗ­ഭ­ഗ­മു­ള്ള കവി

മലരണി ല­തി­ക­കൾ വി­ല­സി­ന ശിശിരത-​

യമുനാ തീ­ര­ത്തിൽ

മ­ല­യാ­നി­ല­ന­ല­യി­ള­കി­യൊ­ലി­ക്കും

ഹരിത വ­നാ­ന്ത­ത്തിൽ

ഗോ­പി­ക­മാ­രു­ടെ ത­ട­മു­ല­ത­ഴു­കും

പാ­ണി­ത­ലോ­ല്ല­സി­തൻ

ഗോ­പാ­ലൻ, വന മാലാകലിത-​

നുദാര, നതി പ്രി­യ­ദൻ

മദന മനോഹര വി­ഗ്ര­ഹ­നാ­യ് തവ

ഹൃ­ദ­യേ­ശൻ, കണ്ണൻ

മ­രു­വീ­ടു­ന്നു മ­ന­സി­ജ­വി­വ­ശൻ

മരതക മ­ണി­വർ­ണ്ണൻ

എന്നു സൗ­ന്ദ­ര്യം ഘ­നീ­ഭ­വി­ക്കു­ന്ന മ­ട്ടിൽ എ­ഴു­തി­യി­ല്ലെ­ങ്കി­ലേ അ­ത്ഭു­ത­പ്പെ­ടാ­നു­ള്ളൂ.

ജി. ശ­ങ്ക­ര­ക്കു­റു­പ്പി നെ ക­ണ്ട­തു് ഒ­ന്നു് ഓർ­മ്മി­ച്ചു­നോ­ക്കൂ. എ­ന്തൊ­രാ­ഭി­ജാ­ത്യം! എ­ന്തൊ­രു­ദാ­ത്ത­ത! തെ­ല്ലു­പോ­ലും വൈ­ഷ­യി­ക­ത്വ­മി­ല്ല ആ മു­ഖ­ത്തി­ന്റെ ഐ­ശ്വ­ര്യ­ത്തി­നു്. അ­ദ്ദേ­ഹം ആ ആ­കാ­രോ­ജ്ജ്വ­ല­ത­യ്ക്കു യോ­ജി­ച്ച മ­ട്ടി­ലാ­ണു്.

നി­ദ്ര­യി­ല്ലാ­ത്താ­ര­ക്ത­നേ­ത്ര­നാ­യ് പു­ലർ­ച്ച­യ്ക്കു

ഹൃ­ദ്ര­മ­നെ­ത്തും നാ­ളെ­നോ­ക്കു­മീ മു­റ്റ­ത്തെ­ന്നെ;

വി­ള­റും മുഖം വേഗം തെ­ക്കൻ കാ­റ്റ­ടി­ച്ച­ടർ

ന്നി­ള­മേൽ­ക്കി­ട­ക്കു­മെൻ മ്ലാ­ന­മാ­മം­ഗം കാൺകെ

ക്ഷ­ണ­മാ­നി­ല്പിൽ­ത്ത­ന്നെ നി­ന്നു­പോ­യേ­ക്കാം, പി­ന്നെ

പ്ര­ണ­യാ­കു­ലൻ നാ­ഥ­നി­ങ്ങ­നെ വി­ഷാ­ദി­ക്കാം

എ­ന്നു് എ­ഴു­തു­ന്ന­തു്. വ്യ­ക്തി­യു­ടെ ബാ­ഹ്യാ­കാ­ര­ത്തി­നും ല­ക്ഷ­ണ­ത്തി­നും അ­യാ­ളു­ടെ ര­ച­ന­യോ­ടു ബ­ന്ധ­മു­ണ്ടു് എ­ന്നാ­ണു് എന്റെ വി­ശ്വാ­സം. കു­മാ­ര­നാ­ശാ­നു് ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ ശ­രീ­ര­മാ­ണു് ഉ­ണ്ടാ­യി­രു­ന്ന­തെ­ങ്കിൽ “ഹേ­മ­ക്ഷ്മാ­ധ­ര­കൂ­ട­ക­ല്പ­ക­മ­ലർ­ക്കാ­വി­ന്റെ ഭാ­ഗ­ങ്ങ­ളിൽ” എന്നു തു­ട­ങ്ങു­ന്ന അ­തി­സു­ന്ദ­ര­മാ­യ ശ്ലോ­കം ര­ചി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല.

പ­രി­ഹാ­സ കഥ
images/GSankaraKurup02-c.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

ഭാ­ര­ത­ത്തി­ന്റെ ശത്രു ഭീ­ക­ര­ന്മാ­രെ പ­രി­ശീ­ലി­പ്പി­ച്ചു വി­ടു­ന്ന പാ­കി­സ്ഥാ­ന­ല്ല. പാ­കി­സ്ഥാ­നു് ആ­യു­ധ­ങ്ങ­ളേ­റെ നൽകി ആ രാ­ജ്യ­ത്തെ ഭാ­ര­ത­ത്തെ­ക്കാൾ സു­ശ­ക്ത­മാ­ക്കു­ന്ന അ­മേ­രി­ക്ക­യ­ല്ല. ഭാ­ര­ത­ത്തി­ന്റെ ശത്രു ന­മ്മ­ളിൽ ഓ­രോ­രു­ത്ത­രി­ലും കു­ടി­കൊ­ള്ളു­ന്ന രാ­ക്ഷ­സ­നാ­ണു്. അവനെ മെ­രു­ക്കി­യെ­ടു­ക്കാ­ത്തി­ട­ത്തോ­ളം കാലം അ­പ­രാ­ധം ചെ­യ്യാ­ത്ത­വർ വെ­ടി­യു­ണ്ട­ക­ളേ­റ്റു രാ­ജ­വീ­ഥി­ക­ളിൽ ചത്തു വീഴും. ആ രാ­ക്ഷ­സ­നെ മെ­രു­ക്കി­യെ­ടു­ക്കൂ. പാ­കി­സ്ഥാൻ ന­മു­ക്കു ശഷ്പ തു­ല്യ­മാ­ണു്. അ­മേ­രി­ക്ക­യു­ടെ ന്യൂ­ക്ലി­യർ ബോംബ് തൃ­ണ­സ­ദൃ­ശ­മാ­ണു്.

വ്യ­ക്തി­യു­ടെ ബാ­ഹ്യാ­കാ­ര­ത്തി­നും ല­ക്ഷ­ണ­ത്തി­നും അ­യാ­ളു­ടെ ര­ച­ന­യോ­ടു ബ­ന്ധ­മു­ണ്ടു് എ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ഇം­ഗ്ലീ­ഷു­കാ­രു­ടെ തി­രോ­ധാ­ന­ത്തോ­ടു കൂടി സ്വാ­ത­ന്ത്ര്യം സ്വർ­ഗ്ഗ­ത്തി­ലേ­ക്ക് ഉ­യ­രു­മെ­ന്നു് നമ്മൾ ആ­ഗ്ര­ഹി­ച്ച ഭാരതം കൂ­ടു­തൽ പാ­ര­ത­ന്ത്ര്യ­ത്തി­ലേ­ക്ക് വീ­ണു­പോ­യി. ന­മ്മു­ടെ അ­ടി­മ­ത്തം കൂ­ടു­ത­ലാ­യി. ഇ­വി­ട­ത്തെ ജീർ­ണ്ണ­ത­യ്ക്കെ­തി­രെ ശ­ബ്ദ­മു­യർ­ത്താൻ പ­രി­ഹാ­സ­ക­വി­കൾ ഉ­ണ്ടാ­കേ­ണ്ട­താ­ണു്. ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഇം­ഗ്ലീ­ഷു­കാ­രു­ടെ തി­രോ­ധാ­ന­ത്തോ­ടു­കൂ­ടി “സ്വാ­ത­ന്ത്ര്യ സ്വർ­ഗ്ഗ”ത്തി­ലേ­ക്ക് ഉ­യ­രു­മെ­ന്നു് നമ്മൾ ആ­ഗ്ര­ഹി­ച്ച ഭാരതം കൂ­ടു­തൽ പാ­ര­ത­ന്ത്ര്യ­ത്തി­ലേ­ക്കു വീണു പോയി. ന­മ്മു­ടെ അ­ടി­മ­ത്തം കൂ­ടു­ത­ലാ­യി. ഇതിനു ഹേതു ഓരോ വി­ഭാ­ഗ­വും ഓരോ ഐ­ഡി­യോ­ള­ജി­യെ പി­ന്തു­ടർ­ന്ന­താ­ണു്. ഐ­ഡി­യോ­ള­ജി­യെ പി­ന്തു­ട­രു­മ്പോൾ അ­ല്ലെ­ങ്കിൽ അതിനെ ആ­ശ്ലേ­ഷി­ക്കു­മ്പോൾ മ­നു­ഷ്യ­നി­ലെ തിന്മ—രാ­ക്ഷ­സൻ—ത­ല­യു­യർ­ത്തും. അവൻ ഏതൊരു വ്യ­ക്തി­യിൽ അ­മർ­ന്നി­രു­ന്നു­വോ ആ വ്യ­ക്തി­യെ തൃ­ണ­വൽ­ഗ­ണി­ച്ചു­കൊ­ണ്ടു് പു­റ­ത്തു ചാടി വധ പ­രി­പാ­ടി­ക­ളിൽ മു­ഴു­കും. ഈ രാ­ക്ഷ­സ­നെ അ­മർ­ച്ച­ചെ­യ്യാ­നു­ള്ള ഒരു മാർ­ഗ്ഗം ഇവിടെ സൂ­ചി­പ്പി­ച്ചു­ക­ഴി­ഞ്ഞു. അതു് ഐ­ഡി­യോ­ള­ജി­യു­ടെ നി­രാ­ക­രി­ക്കൽ തന്നെ. അ­തി­നു­ശേ­ഷം ഭാ­വ­ന­യു­ടെ ദീ­പ്തി­യിൽ ഭാ­ര­തീ­യ­രെ­യാ­കെ നി­റു­ത്താൻ ശ്ര­മി­ക്ക­ണം. ഭാ­വ­ന­യി­ല്ലെ­ങ്കിൽ എ­ല്ലാം ന­ശി­ക്കും. കാ­ല­ത്തു പാ­ഠ­ശാ­ല­യിൽ പോകാൻ മ­ടി­ക്കു­ന്ന പി­ഞ്ചു­കു­ഞ്ഞി­നെ വ­ലി­ച്ചി­ട്ടു­ത­ല്ലു­ന്ന അ­ച്ഛ­നു് അ­ല്ലെ­ങ്കിൽ അ­മ്മ­യ്ക്ക് ഭാ­വ­ന­യി­ല്ല. അ­തു­ണ്ടെ­ങ്കിൽ ആ കു­ഞ്ഞി­നെ മൃ­ഗീ­യ­മാ­യി അ­ടി­ക്കു­ക­യി­ല്ല. ഇതു് ക്ഷു­ദ്ര­മാ­യ ഒ­രു­ദാ­ഹ­ര­ണം. ഭാ­ര­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ നോ­ക്കൂ. എ­ങ്ങും ഭാ­വ­നാ­രാ­ഹി­ത്യം കാണാം. അ­തി­ന്റെ ഫ­ല­ങ്ങ­ളാ­ണു് ഇ­ന്ന­ത്തെ സം­ഘ­ട്ട­ന­ങ്ങ­ളും വ­ധ­ങ്ങ­ളും. ഭാ­വ­ന­യി­ലൂ­ടെ ഐക്യം കൈ­വ­രു­ത്താൻ ക­ഴി­യും. പക്ഷേ അവയും ഐ­ഡി­യോ­ള­ജി­ക്കു വി­ധേ­യ­ങ്ങ­ളാ­യി­രി­ക്കു­ന്നു.

images/KLMohanaVarma.jpg
കെ. എൽ. മോ­ഹ­ന­വർ­മ്മ

ഈ ദുഃ­സ്ഥി­തി­യെ ഒരു സ­റ്റ­യ­റി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്നു കെ. എൽ. മോ­ഹ­ന­വർ­മ്മ (‘റൂ­ട്ട് മാർ­ച്ച്’—ക­ലാ­കൗ­മു­ദി). രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ അ­ന്തർ­ഭ­വി­ച്ച സകല കാ­പ­ട്യ­ങ്ങ­ളെ­യും ഹാ­സ്യാ­ത്മ­ക­മാ­യി സ്ഫു­ടീ­ക­രി­ച്ചി­രി­ക്കു­ന്നു ഈ ക­ഥാ­കാ­രൻ. ഹാ­സ്യം ല­ക്ഷ്യ­വേ­ധി­യാ­യ അ­മ്പാ­ണു്. ആ അ­മ്പു് കൊ­ള്ളേ­ണ്ടി­ട­ത്തു കൊ­ള്ളു­ന്നു എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത.

images/Aristophanes1907.jpg
അ­രി­സ്റ്റോ­ഫ­നീ­സ്

രാ­ജ്യം അ­ധഃ­പ­തി­ക്കു­ന്തോ­റും കോ­മി­ക് ക­വി­ക­ളു­ടെ എണ്ണം കൂ­ടി­ക്കൊ­ണ്ടി­രി­ക്കും. അ­രി­സ്റ്റോ­ഫ­നീ­സി ന്റെ ആ­വിർ­ഭാ­വം അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ജ്യ­ത്തി­ലെ അ­ക്കാ­ല­ത്തെ ജീർ­ണ്ണ­ത­യു­ടെ ഫ­ല­മാ­ണു്. ഇ­വി­ട­ത്തെ ജീർ­ണ്ണ­ത­യ്ക്ക് എതിരെ ശ­ബ്ദ­മു­യർ­ത്താൻ പ­രി­ഹാ­സ കവികൾ ഉ­ണ്ടാ­കേ­ണ്ട­താ­ണു്. ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. രാ­ജ്യം ഇ­ക്ക­ണ­ക്കി­നു മു­ന്നോ­ട്ടു പോയാൽ ഇവിടെ ഓരോ വ്യ­ക്തി­യും പ­രി­ഹാ­സ സാ­ഹി­ത്യ­കാ­ര­നാ­യി മാറും.

സ­ത്യ­ത്തിൽ സത്യം

പ­ണ്ടൊ­രി­ക്കൽ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ എ­ഴു­തി­യ­താ­ണു്. അതു വാ­യി­ച്ച­വർ സദയം ക്ഷ­മി­ക്ക­ണം. ഞാൻ സെ­ക്രി­ട്ടേ­റി­യ­റ്റിൽ ഗു­മ­സ്ത­നാ­യി­രു­ന്ന കാ­ല­ത്തു് ഫ­യ­ലെ­ടു­ത്തു് അ­സി­സ്റ്റ­ന്റ് സെ­ക്രി­ട്ട­റി­യോ ഡെ­പ്യൂ­ട്ടി സെ­ക്രി­ട്ട­റി­യോ ആ­യി­രു­ന്ന കു­ഞ്ഞു­കൃ­ഷ്ണ­ന്റെ മുൻ­പി­ലെ­ത്തി (പി­ല്ക്കാ­ല­ത്തു് പ­ബ്ലി­ക് സർ­വീ­സ് ക­മ്മീ­ഷ­നിൽ പോയ കു­ഞ്ഞു­കൃ­ഷ്ണ­ന­ല്ല. കൊ­ച്ചി­യി­ലെ ഒരു കു­ഞ്ഞു­കൃ­ഷ്ണൻ). അ­ദ്ദേ­ഹം സ്നേ­ഹ­ത്തോ­ടെ ചോ­ദി­ച്ചു: “കൃ­ഷ്ണൻ­നാ­യ­രേ, ഒരു… പി­ള്ള­യു­ണ്ടോ… സെ­ക്ഷ­നിൽ?” (കൊ­ച്ചി­യി­ലെ പൗ­ര­നാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു് ഈ മ­ര്യാ­ദ. ഇ­രു­പ­തു­രൂ­പ പ്ര­തി­മാ­സ ശം­ബ­ള­ത്തിൽ ക്ലാർ­ക്കാ­യി കയറി ജീ­വി­സ്താ­മ­യ­ത്തിൽ അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യാ­യ­വൻ—തി­രു­വി­താം­കൂ­റു­കാ­രൻ—ഏയ് കൃ­ഷ­ണൻ­നാ­യ­രേ, ഏയ് ജോർ­ജ്ജേ, ഏയ് പരീതേ ഇ­ത്യാ­ദി.) കു­ഞ്ഞു­കൃ­ഷ്ണ­ന്റെ ചോ­ദ്യ­ത്തി­ന്റെ പൊരുൾ എ­നി­ക്കു പി­ടി­കി­ട്ടി. ഞാ­ന­ങ്ങോ­ട്ടു് ചോ­ദി­ച്ചു: “എന്താ സാർ, അ­മ്മാ­യി മ­രി­ച്ചു. ശവം സം­സ്ക­രി­ക്കു­ന്ന­തി­നു് 25 രൂപ വേ­ണ­മെ­ന്നു പ­റ­ഞ്ഞു­വാ­ങ്ങി­ച്ചോ?” “അതേ” എ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി. “എ­ന്നാ­ല­തു് ഇനി കി­ട്ടു­ക­യി­ല്ല” എ­ന്നു് എന്റെ അ­റി­യി­പ്പും.

ഈ സംഭവം ക­ഴി­ഞ്ഞ് ഒ­രാ­ഴ്ച­യാ­യി­രി­ക്കും… പിള്ള കാ­ല­ത്തു് എന്റെ വീ­ട്ടിൽ ക­യ­റി­വ­ന്നു. മു­ഖ­ത്തു് ദൈ­ന്യം. എ­നി­ക്ക് കാ­ര്യം മ­ന­സ്സി­ലാ­യി. എ­ങ്കി­ലും “എ­ന്തു­വേ­ണം?” എന്നു മ­ര്യാ­ദ­യോ­ടു ചോ­ദി­ച്ചു… പിള്ള പ­റ­ഞ്ഞു: “എന്റെ അ­മ്മാ­യി—ഭാ­ര്യ­യു­ടെ അമ്മ—കാ­ല­ത്തു മ­രി­ച്ചു. ശ­വ­മ­ട­ക്കാൻ ഇ­രു­പ­ത്ത­ഞ്ചു­രൂ­പ തരണം”. ഞാൻ പ­റ­ഞ്ഞു: “എന്റെ കൈയിൽ രൂ­പ­യി­ല്ല. തൊ­ട്ട­പ്പു­റ­ത്തു് പി. ജി. കൃ­ഷ്ണ­പി­ള്ള (സെ­ക്രി­ട്ടേ­റി­യ­റ്റി­ലെ ഒ­രു­ദ്യോ­ഗ­സ്ഥൻ) താ­മ­സി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തോ­ടു് ചോ­ദി­ച്ചാ­ട്ടെ. ഇ­ല്ലെ­ങ്കിൽ ന­മ്മു­ടെ സെ­ക്രി­ട്ട­റി കു­ഞ്ഞു­കൃ­ഷ്ണ­നോ­ടു ചോ­ദി­ച്ചാ­ലും മതി. പു­ള്ളി­ക്കാ­രൻ ധ­നി­ക­നാ­ണ്… പിള്ള ത­ല­താ­ഴ്ത്തി ഇ­റ­ങ്ങി­പ്പോ­യി. അ­ദ്ദേ­ഹം ശ­മ്പ­ളം മു­ഴു­വൻ ബാ­ങ്കി­ലി­ടും. വീ­ട്ടു­ചെ­ല­വി­നു­വേ­ണ്ടി ഓരോ ദി­വ­സ­വും അ­മ്മാ­യി­യെ കൊ­ല്ലും.

കേ­ട്ടി­ട്ടു് അ­സ­ത്യ­മാ­ണെ­ന്നു തോ­ന്നു­ന്നു­ണ്ടാ­വും. അല്ലേ? അ­സ­ത്യ­മ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ഇതു് സ­ത്യ­ത്തിൽ സ­ത്യ­വു­മാ­ണു്. ഞാ­നൊ­രു വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറാ യി­രു­ന്നെ­ങ്കിൽ ഇ­ദ്ദേ­ഹ­ത്തെ ക­ഥാ­പാ­ത്ര­മാ­ക്കി കഥ എ­ഴു­തി­യേ­നെ. ദൗർ­ഭാ­ഗ്യം. ഞാൻ കൃ­ഷ്ണൻ­നാ­യർ മാ­ത്ര­മാ­ണു്, ബ­ഷീ­റ­ല്ല. മി­സ്റ്റ്ർ… പി­ള്ള­യെ­പ്പോ­ലെ­യ­ല്ലെ­ങ്കി­ലും മ­റ്റൊ­രു­വി­ധ­ത്തിൽ ചാ­തു­ര്യ­മാർ­ന്ന ഒരു കു­ഞ്ഞി­മ്മൂ­സ­യെ വി­ദ­ഗ്ധ­മാ­യി അക്ബർ ക­ക്ക­ട്ടിൽ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു (‘വലിയ വീ­ട്ടിൽ പാർ­ക്കും കു­റ്റി­ക്കാ­ട്ടിൽ കു­ഞ്ഞി­മൂ­സ’— ദേ­ശാ­ഭി­മാ­നി വാരിക). അയാൾ—കു­ഞ്ഞി­മ്മൂ­സ—ഒരു സ്പെ­സി­മ­നാ­ണു്. പ്രാ­യ­മേ­റെ­യാ­യി. മു­ട­ന്തൻ. എ­ങ്കി­ലും ലോ­ക­ത്തു­ള്ള സകല പെ­ണ്ണു­ങ്ങ­ളെ­യും വി­വാ­ഹം ചെ­യ്യാൻ ന­ട­ക്കു­ക­യാ­ണു്. ആ­ഗ്ര­ഹം കേ­റി­യ­ങ്ങു മൂർ­ദ്ധാ­വി­ലെ­ത്തി­യ­പ്പോൾ അയാൾ ഒരു പ­ണി­പ­റ്റി­ച്ചു. ഒരു ഐ. എ. എസ്. ഉ­ദ്യോ­ഗ­സ്ഥൻ വി­വാ­ഹം ക­ഴി­ക്കേ­ണ്ട പെ­ണ്ണി­നെ താൻ വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്നു­വെ­ന്നു് അ­റി­യി­ച്ചു­കൊ­ണ്ടു് കു­ഞ്ഞി­മ്മൂ­സ ക്ഷ­ണ­ക്ക­ത്തു് അ­ച്ച­ടി­ച്ചു. പെ­ണ്ണി­ന്റെ ചേ­ട്ടൻ പൊ­ലീ­സ് ഇൻ­സ്പെ­ക്ട­റും. കഥ പ­റ­യു­ന്ന ആ­ളി­ന്റെ സൗ­ജ­ന്യ­മാ­ധു­ര്യം ആ­സ്വ­ദി­ച്ച് കു­ഞ്ഞി­മ്മൂ­സ ര­ക്ഷ­പ്പെ­ട്ടു. മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ ഒ­രം­ശ­മെ­ടു­ത്തു് ലേശം സ്ഥൂ­ലീ­ക­ര­ണ­ത്തോ­ടു­കൂ­ടി ഭാ­വ­നാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത.

മീൽസ് റെഡി
images/EdmondJulesGoncourt.jpg
ഗൊ­ങ്കൂർ സ­ഹോ­ദ­ര­ന്മാർ

എ­ദ്മൊ­ങ് ഗൊ­ങ്കൂ­റി ന്റെ­യും ഷ്യൂൾ ഗൊ­ങ്കൂ­റി ന്റെ­യും Journal വി­ജ്ഞാ­ന­പ്ര­ദ­മാ­ണു്. അ­തി­ലൊ­രി­ട­ത്തു് അ­ക്കാ­ല­ത്തെ ഫ്ര­ഞ്ച് ച­ക്ര­വർ­ത്തി­യു­ടെ സ്വ­ഭാ­വം വി­ശ­ദ­മാ­ക്കി­യി­ട്ടു­ണ്ടു്. പാ­രീ­സി­ലെ കൊ­ട്ടാ­ര­മാ­യി­രു­ന്ന ത്വീൽ­റീ­യിൽ എ­ന്നും ഓരോ പുതിയ യു­വ­തി­യെ കൊ­ണ്ടു­വ­രും. ഒരു മു­റി­യിൽ­വ­ച്ച് അവൾ അ­നാ­വ­ര­ണം ചെ­യ്യ­പ്പെ­ടു­ന്നു. അ­ടു­ത്ത മു­റി­യിൽ ന­ഗ്ന­നാ­യി നി­ല്ക്കു­ന്ന ച­ക്ര­വർ­ത്തി­യു­ടെ അ­ടു­ക്ക­ലേ­ക്ക് ന­ഗ്ന­യാ­ക്ക­പ്പെ­ട്ട അവൾ ന­യി­ക്ക­പ്പെ­ടു­ന്നു. “ച­ക്ര­വർ­ത്തി തി­രു­മ­ന­സ്സി­ന്റെ മു­ഖ­മൊ­ഴി­ച്ച് എവിടെ വേ­ണ­മെ­ങ്കി­ലും നി­ന­ക്ക് ചും­ബി­ക്കാം” എ­ന്നാ­ണു് അ­വൾ­ക്ക് കി­ട്ടു­ന്ന നിർ­ദ്ദേ­ശം. ഈ ലോ­ക­ത്തു് വേ­റൊ­രി­ട­ത്തും മു­ഖ­ത്തി­നു് ഇ­ത്ര­ക­ണ്ടു് വി­ശു­ദ്ധി ക­ല്പി­ച്ചി­ട്ടി­ല്ലെ­ന്നു് എഴുതി ഗൊ­ങ്കൂർ സ­ഹോ­ദ­ര­ന്മാർ ത­ങ്ങ­ളു­ടെ ച­ക്ര­വർ­ത്തി­യെ ക­ളി­യാ­ക്കു­ന്നു (വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണി­തെ­ന്നു് ഒ­രി­ക്കൽ­ക്കൂ­ടി സൂ­ചി­പ്പി­ക്ക­ട്ടെ). ക­ലാ­ക­ഞ്ചു­കം ധ­രി­ക്കാ­ത്ത ക­ഥാം­ഗ­ന—വ­സ്ത്രാ­ക്ഷേ­പം ചെ­യ്യ­പ്പെ­ട്ട ക­ഥാം­ഗ­ന­യെ­ന്നു പ­റ­യു­ന്ന­താ­വും കൂ­ടു­തൽ ശരി—എ­ക്സ്പ്ര­സ്സ് വാ­രി­ക­യു­ടെ താളിൽ ‘വൈ­കി­വ­ന്ന വ­സ­ന്തം’ എന്ന പേരിൽ നി­ല്ക്കു­ന്നു. ദയ തോ­മാ­ട്ടാ­ണു് ഇവളെ വ­സ്ത്രാ­ക്ഷേ­പം ന­ട­ത്തി­യ­തു്. ഈ പെ­ണ്ണു് മു­ണ്ടു­ടു­ത്തു നി­ല്ക്കു­ന്ന സ­ഹൃ­ദ­യ­ന്റെ മു­ഖ­ത്തു­ത­ന്നെ ചും­ബി­ക്കു­ന്നു; അതിനെ മ­ലീ­മ­സ­മാ­ക്കു­ന്നു. അ­മ്മാ­വ­ന്റെ മോളെ വി­വാ­ഹം ചെ­യ്യാൻ ഒ­രു­ത്ത­നു കൊതി. മൂ­പ്പിൽ സ­മ്മ­തി­ക്കു­ന്നി­ല്ല. അവൻ ഗൾഫിൽ പോയി. പെ­ണ്ണി­ന്റെ തന്ത ഏർ­പ്പാ­ടു­ചെ­യ്ത വി­വാ­ഹം കു­ഴ­പ്പ­ത്തി­ലാ­കു­ന്നു. വരൻ ക­ള്ള­ക്ക­ട­ത്തു­കാ­ര­നാ­യ­തു­കൊ­ണ്ടു് പൊ­ലീ­സ് ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ നി­ന്നു് അവനെ പി­ടി­ച്ചു­കൊ­ണ്ടു­പോ­കു­ന്നു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞ് ഗൾഫിൽ പോയവൻ തി­രി­ച്ചെ­ത്തു­മ്പോൾ തന്ത തന്നെ അ­യാ­ളോ­ടു് അ­പേ­ക്ഷി­ക്കു­ന്നു മകളെ വി­വാ­ഹം ക­ഴി­ക്കാൻ. ചില ഹോ­ട്ട­ലു­ക­ളിൽ എ­പ്പോ­ഴും ‘മീൽസ് റെഡി’ എന്ന ബോർഡ് തൂ­ക്കു­ന്ന­തു­പോ­ലെ ഗൾ­ഫ്കാ­ര­നും ‘റെഡി’ എന്ന ബോർഡ് തൂ­ക്കു­ന്നു. കാ­പ്പി കൊ­ണ്ടു­വ­ന്ന പെ­ണ്ണി­ന്റെ കൈയിൽ കേറി അവൻ പി­ടി­ക്കു­ക­യോ അതോ അ­വ­ളെ­ത്ത­ന്നെ ആ­ശ്ലേ­ഷി­ക്കു­ക­യോ ചെ­യ്യു­മ്പോൾ കഥ തീ­രു­ന്നു. ബ­ലാൽ­ക്കാ­ര ചും­ബ­നം എ­ന്നൊ­ക്കെ ഞാൻ പ­റ­ഞ്ഞ­തു് ഗൊ­ങ്കൂർ സ­ഹോ­ദ­ര­ന്മാ­രു­ടെ വി­ശി­ഷ്ട­മാ­യ ഗ്ര­ന്ഥം പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­രാ­നാ­ണു്. ബ­ലാൽ­ക്കാ­ര­ചും­ബ­ന­ത്തി­നു­മു­ണ്ടു് ഒരു മാ­ന്യ­ത. ഇ­തെ­ഴു­തി­യ ആൾ സ­ഹൃ­ദ­യ­ന്റെ മു­ഖ­ത്തു് കാർ­ക്കി­ച്ചു­തു­പ്പു­ക­യാ­ണു് യ­ഥാർ­ത്ഥ­ത്തിൽ. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് ഇ­ത്ത­രം അ­ധ­മ­കൃ­ത്യ­ങ്ങൾ­ക്കു ശി­ക്ഷ­ന­ല്കാൻ പീ­നൽ­കോ­ഡിൽ വ്യ­വ­സ്ഥ­യി­ല്ല.

താ­ങ്ങാൻ വയ്യ

ദയ തോ­മാ­ട്ടി­ന്റേ­തു ‘വൈ­കി­വ­ന്ന വസന്ത’മാണു്. ഗൃ­ഹ­ല­ക്ഷ്മി­യിൽ ഡോ­ക്ടർ ഓമനാ ഗം­ഗാ­ധ­ര­ന്റെ ക­ഥ­യു­ടെ തു­ട­ക്കം മാ­ത്ര­മേ മാ­സി­ക­യിൽ വ­ന്നി­ട്ടു­ള്ളൂ. അ­തു­കൊ­ണ്ടു് മൂ­ല്യ­നിർ­ണ്ണ­യം സാ­ദ്ധ്യ­മ­ല്ല. എ­ങ്കി­ലും ഉ­ണ്ണി­യെ­ക്ക­ണ്ടാൽ ഊരിലെ പ­ഞ്ഞ­മ­റി­യാ­മ­ല്ലോ. ക­ഥ­യു­ടെ ആരംഭം നോ­ക്കു­ക. “ഒരു വ­സ­ന്തം കൂടി പോയ് മ­റ­ഞ്ഞു. ഇനി ഒ­രി­ക്ക­ലും ക­ട­ന്നു­വ­രാ­ത്ത വർ­ണ്ണ­പൊ­ലി­മ­യാർ­ന്ന പ­ക­ലു­കൾ യാ­ത്ര­യാ­യി. പോയ വ­സ­ന്ത­ത്തി­ന്റെ വർ­ണ്ണം മ­ന­സ്സിൽ പീ­ലി­വി­ടർ­ത്തി നി­ന്നാ­ടു­ക­യാ­ണു്”. ഇ­താ­ണു് ഫാൾസ് റൈ­റ്റി­ങ്. ടോൾ­സ്റ്റോ­യി പ­റ­ഞ്ഞ­തു­പോ­ലെ പറയാം. പൊ­യ­റ്റി­ക് വ­സ­ന്തം പോ­യി­മ­റ­ഞ്ഞു. പൊ­യ­റ്റി­ക് വർ­ണ്ണ­പ്പൊ­ലി­മ­യാർ­ന്ന പൊ­യ­റ്റി­ക് പ­ക­ലു­കൾ യാ­ത്ര­യാ­യി. വീ­ണ്ടും പൊ­യ­റ്റി­ക് വ­സ­ന്തം. അതു് പൊ­യ­റ്റി­ക് പീലി വി­ടർ­ത്തു­ന്നു. പി­ന്നീ­ടു് പൊ­യ­റ്റി­ക് ആട്ടം. ഈ പൊ­യ­ട്രി താ­ങ്ങാൻ എ­ന്നെ­ക്കൊ­ണ്ടു് ആ­വു­ന്നി­ല്ല. ഞാൻ വാ­യ­ന­യ്ക്കു പൂർ­ണ്ണ­വി­രാ­മ­മി­ട­ട്ടെ.

1945. നെ­ടു­മ­ങ്ങാ­ട്ടൊ­രു സ­മ്മേ­ള­ന­ത്തി­നു് എൻ. ഗോ­പാ­ല­പി­ള്ള യും എൻ. കൃ­ഷ്ണ­പി­ള്ള യും വന്നു. അ­ന്നു് നെ­ടു­മ­ങ്ങാ­ട്ടു് താ­മ­സി­ച്ചി­രു­ന്ന ഞാൻ സ­മ്മേ­ള­ന­ത്തിൽ ശ്രോ­താ­വാ­യി­രു­ന്നു. സ്വാ­ഗ­ത­പ്ര­ഭാ­ഷ­ണ­ത്തി­നു ശേഷം റി­പ്പോർ­ട്ട് വായന. ഏ­താ­ണ്ടു് ഇ­മ്മ­ട്ടിൽ: പകലോൻ പ­ടി­ഞ്ഞാ­റു­ചാ­ഞ്ഞ­പ്പോൾ, പൊ­ന്നൊ­ളി പ­ര­ന്ന­പ്പോൾ നാ­ഗ­രി­ക­ത­യാർ­ന്ന ഈ നെടു വൻ­കാ­ട്ടി­ന്റെ നി­ത്യ­ഹ­രി­ത­ശ്രീ­യെ­ന്നോ­ണം നാ­നാ­ത­രം ഗ്ര­ന്ഥ­ങ്ങൾ നി­ര­ത്തി­ക്കൊ­ണ്ടു് ഒരു ഗ്ര­ന്ഥാ­ല­യം ഇവിടെ രൂപം കൊ­ള്ളു­ക­യാ­യി. സ­മ്പ­ന്ന­ത­യു­ടെ­യും സൗ­ഭാ­ഗ്യ­ത്തി­ന്റെ­യും സാ­ര­സ്യ­ത്തി­ന്റെ­യും നി­കേ­ത­ന­മാ­യി മാറിയ ഈ സാം­സ്കാ­രി­ക കേ­ന്ദ്ര­ത്തി­ന്റെ ഈ വാർ­ഷി­ക­സ­മ്മേ­ള­നം സ­മു­ചി­ത­മാ­യി ഉ­ദ്ഘാ­ട­നം ചെ­യ്യാൻ പോ­കു­ന്ന­തു് സം­സ്കൃ­ത­പ­ണ്ഡി­ത­നും സു­കു­മാ­ര­ക­ളേ­ബ­ര­നു­മാ­യ സാ­ക്ഷാൽ ഗോ­പാ­ല­നാ­ണ്… ഇ­ങ്ങ­നെ അർ­ത്ഥ­ര­ഹി­ത­മാ­യി അ­ര­മ­ണി­ക്കൂർ­നേ­രം റി­പ്പോർ­ട്ട് വായന. ഗോ­പാ­ല­പി­ള്ള­സ്സാർ എ­ഴു­ന്നേ­റ്റു. “ഇ­തു­പോ­ലെ കവിത നി­റ­ഞ്ഞ ഒരു റി­പ്പോർ­ട്ട് ഞാൻ ഈ ജീ­വി­ത­ത്തി­നി­ട­യ്ക്കു കേ­ട്ടി­ട്ടി­ല്ലെ”ന്നു നി­ന്ദാ­സ്തു­തി ന­ട­ത്തി­യ­തി­നു ശേഷം ഏ­താ­ണ്ടു് അ­ര­മ­ണി­ക്കൂർ­നേ­രം കാ­വ്യ­മ­യ­മാ­യി­ത്ത­ന്നെ അ­ദ്ദേ­ഹം പ്ര­സം­ഗി­ച്ചു. “ഇ­തിൽ­ക്കൂ­ടൂ­ത­ലാ­യി എ­നി­ക്കു കവിത വ­രു­ന്നി­ല്ല”. എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­ദ്ദേ­ഹം ഇ­രു­ന്നു. എൻ. കൃ­ഷ്ണ­പി­ള്ള “ആ­വ­ശ്യ­ക­ത­യാർ­ന്ന ചില അ­നാ­വ­ശ്യ­ങ്ങൾ” എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ച് പ്രൗ­ഢ­മാ­യി പ്ര­സം­ഗി­ച്ചു. നാ­ല്പ­തു­കൊ­ല്ലം ക­ഴി­ഞ്ഞി­രി­ക്കു­ന്നു ഈ സം­ഭ­വ­ത്തി­നു­ശേ­ഷം. എ­ങ്കി­ലും റി­പ്പോർ­ട്ട് വായന എന്ന കാ­വ്യാ­ഭ്യാ­സ­പ്ര­ക­ട­നം എ­നി­ക്കു മ­റ­ക്കാൻ ക­ഴി­യു­ന്നി­ല്ല.

ഭാ­വ­ഗീ­തം പോലെ
images/Paulzacharia.jpg
സ­ക്ക­റി­യ

കാ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന രശ്മി കേ­ന്ദ്രീ­ക­രി­ക്കു­ന്ന ബി­ന്ദു­വി­നെ ഫോ­ക്കൽ പോ­യി­ന്റ് എന്നു വി­ളി­ക്കു­ന്നു. ഏതു സം­ഭ­വ­ത്തി­നും ഇ­തു­പോ­ലെ­യൊ­രു കേ­ന്ദ്ര­ബി­ന്ദു ഉ­ണ്ടു്. അതു ക­ണ്ടു­പി­ടി­ക്കു­ന്ന­തി­ലാ­ണു് ക­ലാ­കാ­ര­ന്റെ പ്രാ­ഗൽ­ഭ്യ­മി­രി­ക്കു­ന്ന­തു്. സ­ക്ക­റി­യ യ്ക്ക് ഈ ബി­ന്ദു ക­ണ്ടെ­ത്താൻ സാ­മർ­ത്ഥ്യ­മു­ണ്ടു്. യേശു ജ­നി­ച്ചു­വെ­ന്നു് അ­റി­ഞ്ഞ­പ്പോൾ ഹെ­റോ­ദേ­സ് രാ­ജാ­വു് രണ്ടു വ­യ­സ്സി­നു താ­ഴെ­യു­ള്ള എല്ലാ ആൺ­കു­ട്ടി­ക­ളെ­യും കൊ­ന്നു­ക­ള­യാൻ ആ­ജ്ഞാ­പി­ച്ച­തു് ബൈ­ബി­ളി­ലെ ക­ഥ­യാ­ണു്. എ­ല്ലാ­വർ­ക്കു­മ­റി­യാ­വു­ന്ന ആ ക­ഥ­യു­ടെ കാ­ച­ത്തി­ലൂ­ടെ സ­ക്ക­റി­യ ഭാ­വ­ന­യു­ടെ ര­ശ്മി­കൾ പാ­യി­ക്കു­ന്നു. അതു് ഫോ­ക്കൽ പോ­യി­ന്റിൽ വ­ന്നു­വീ­ഴു­മ്പോൾ നമ്മൾ സത്യം അ­തി­ന്റെ തീ­ക്ഷ്ണ­ശോ­ഭ­യോ­ടെ കാ­ണു­ന്നു. പ്ര­വാ­ച­ക­ന്മാ­രെ­ല്ലാം ചോ­ര­യി­ലൂ­ടെ­യാ­ണോ അ­വ­ത­രി­ക്കു­ന്ന­തു് എന്നു ന­മ്മ­ളും ചോ­ദി­ക്കു­ന്നു. സ­ത്യ­ത്തി­ന്റെ പ്ര­ഭാ­ക­ര ദീ­പ്തി മാ­ത്ര­മ­ല്ല ഇ­ക്ക­ഥ­യ്ക്കു­ള്ള­തു്. “മി­ത­വും സാ­ര­വ­ത്തു­മാ­യ വാ­ക്കാ­ണു് വാ­ഗ്മി­ത” എന്ന ചൊ­ല്ലി­നെ സാർ­ത്ഥ­ക­മാ­ക്കു­ന്ന ആ­ഖ്യാ­നം. അതിനു ച­ടു­ല­ത­യു­ണ്ടു്. പ്ര­ധാ­ന വി­കാ­ര­ത്തെ നേർ­പ്പി­ച്ചു കൊ­ണ്ടു­വ­ന്നു് തി­ക­ഞ്ഞ ഭാ­വാ­ത്മ­ക­ത്വം സൃ­ഷ്ടി­ക്കു­ന്ന ക­ലാ­വൈ­ദ­ഗ്ദ്ധ്യം. എ­ല്ലാം­കൊ­ണ്ടും ലി­റി­ക്പോ­ലെ മ­നോ­ഹ­ര­മാ­ണു് സ­ക്ക­റി­യ­യു­ടെ ‘ആർ­ക്ക­റി­യാം’ എന്ന ഇക്കഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലാ­ണു് കഥ).

സ­മു­ദാ­യ ദ്രോ­ഹം

ലോ­ക­ച­രി­ത്രം നോ­ക്കു­ക. സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ക്കു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ സം­സ്കാ­ര­ത്തെ ന­ശി­പ്പി­ക്കു­ന്ന­വ­രു­മു­ണ്ടാ­കും. അ­രി­സ്റ്റോ­ട്ടി­ലി ന്റെ കാ­ല­ത്തു് അ­ല­ക്സാ­ണ്ടർ. മ­ഹാ­ത്മാ­ഗാ­ന്ധി യുടെ കാ­ല­ത്തു് ഹി­റ്റ്ലർ. മ­നു­ഷ്യ സം­സ്കാ­ര­ത്തി­ന്റെ ച­ക്ര­വാ­ളം വി­ക­സി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി മ­ഹാ­ന്മാർ ഗ്ര­ന്ഥ­ങ്ങ­ളെ­ഴു­തി. അ­ത്ത­രം ക്ലാ­സി­ക്കു­കൾ—അ­മ്പ­തി­നാ­യി­ര­ത്തോ­ളം ക്ലാ­സി­ക്കു­കൾ—തി­രു­വ­ന­ന്ത­പു­രം പ­ബ്ലി­ക് ലൈ­ബ്ര­റി­യു­ടെ ര­ണ്ടാ­മ­ത്തെ നി­ല­യിൽ മൂ­ന്നു­വർ­ഷ­ങ്ങ­ളോ­ള­മാ­യി ത­ട­വ­റ­യിൽ ക­ഴി­യു­ന്നു. ആ­രെ­യും അതിൽ നി­ന്നു് ഒരു പു­സ്ത­കം പോ­ലു­മെ­ടു­ക്കാൻ അ­നു­വ­ദി­ക്കു­ന്നി­ല്ല. ഉ­പ­യോ­ഗി­ക്കാ­ത്ത­തു­കൊ­ണ്ടു പു­സ്ത­ക­ങ്ങൾ—അ­മൂ­ല്യ­ങ്ങ­ളാ­യ പു­സ്ത­ക­ങ്ങൾ—പൊ­ടി­ഞ്ഞു ത­കർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. സർ­ക്കാ­രി­നും ബ­ഹു­ജ­ന­ത്തി­നും നഷ്ടം സം­ഭ­വി­ക്കു­ന്നു. മൈ­ക്രോ­ഫി­ലിം ചെ­യ്യാ­നാ­ണു് ഇവ അം­ഗ­ങ്ങൾ­ക്കു നൽ­കാ­ത്ത­തു­പോ­ലും. മൂ­ന്നു കൊ­ല്ല­ത്തോ­ള­മാ­യി­ട്ടും 96 പു­സ്ത­ക­ങ്ങ­ളേ മൈ­ക്രോ­ഫി­ലിം ചെ­യ്തി­ട്ടു­ള്ളു­വെ­ന്നു് പ­ത്ര­ത്തിൽ നി­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു.

സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ച്ച അ­മൂ­ല്യ­ഗ്ര­ന്ഥ­ങ്ങ­ളെ സ്വയം പൊ­ടി­ഞ്ഞു തകരാൻ അ­നു­വ­ദി­ച്ച് സം­സ്കാ­ര­ത്തെ ന­ശി­പ്പി­ക്കു­ന്നു തി­രു­വ­ന്ത­പു­രം പ­ബ്ലി­ക് ലൈ­ബ്ര­റി. ഇതു സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­ദ്രോ­ഹ­മ­ല്ല, അ­സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­ദ്രോ­ഹ­മാ­ണു്. പ്ര­തി­ബ­ദ്ധ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്ക് സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ചി­ര­സ്ഥാ­യി­ത്വം കാ­ണു­ക­യി­ല്ല. ക്വി­സ് പ്രോ­ഗ്രാം: ഏതു തി­രു­മ­ണ്ട­നും ന­ട­ത്താ­വു­ന്ന നി­ഷ്പ്ര­യോ­ജ­ന­മാ­യ പ­രി­പാ­ടി. സി­ദ്ധാർ­ത്ഥ­ബാ­സു എന്ന സു­ന്ദ­ര­നെ­യും ക­വി­ത­യെ­ന്ന സു­ന്ദ­രി­യെ­യും കാ­ണാ­നാ­ണു് ഞാ­യ­റാ­ഴ്ച ഒൻ­പ­തു­മ­ണി­ക്ക് ആളുകൾ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മു­മ്പി­ലി­രി­ക്കു­ന്ന­തു്.

ഇ­തി­നും­പു­റ­മെ വി­ല­കൂ­ടി­യ കുറെ റ­ഫ­റൻ­സ് ഗ്ര­ന്ഥ­ങ്ങൾ ഒ­രൊ­ഴി­ഞ്ഞ സ്ഥ­ല­ത്തു വ­ച്ചി­രി­ക്കു­ന്നു. അവ വ­ച്ചി­രി­ക്കു­ന്നി­ട­ത്തേ­ക്ക് ആർ­ക്കും പോകാൻ പാ­ടി­ല്ല. Masterpieces of Great Stories എന്നോ മറ്റോ പേ­രു­ള്ള മു­പ്പ­തോ­ളം വാ­ല്യ­ങ്ങൾ അ­ക്കൂ­ട്ട­ത്തി­ലു­ണ്ടു്. അവയും അ­വ­പോ­ലു­ള്ള മ­റ്റ­നേ­കം വി­ശി­ഷ്ട ഗ്ര­ന്ഥ­ങ്ങ­ളും പൊ­ടി­ഞ്ഞു­ത­ക­രു­ന്നു. കെ­ങ്കേ­മം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഒരു റ­ഫ­റൻ­സ് സെ­ക്ഷൻ ലൈ­ബ്ര­റി­ക്കു­ണ്ടാ­യി­രു­ന്നു. അ­തിൽ­നി­ന്നു് ഏറെ ഗ്ര­ന്ഥ­ങ്ങൾ എ­ടു­ത്തു മാ­റ്റി­യാ­ണു് ഈ ക്ലോ­സ്ഡ്സെ­ക്ഷൻ ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­തു്. ഇ­തെ­ല്ലാം ചൂ­ണ്ടി­ക്കാ­ണി­ച്ച് ഞാൻ മു­ഖ്യ­മ­ന്ത്രി­ക്കു പരാതി അ­യ­ച്ചി­രു­ന്നു. മ­റു­പ­ടി­യാ­യി കുറെ വെ­ണ്ടർ വാ­ക്യ­ങ്ങൾ ടൈ­പ്പ് ചെ­യ്തു് എ­നി­ക്കു കി­ട്ടി. പക്ഷേ, ര­ണ്ടാ­മ­ത്തെ നി­ല­യി­ലെ ക്ലാ­സ്സി­ക്കു­ക­ളിൽ നി­ന്നു് ഒരു പു­സ്ത­കം­പോ­ലും എ­നി­ക്ക് പി­ന്നീ­ടും എ­ടു­ക്കാൻ ക­ഴി­ഞ്ഞി­ല്ല. കാ­ന്റി­ന്റെ യും സാർ­ത്രി ന്റെ­യും കോ­യ്റ്റ്സ്ല­റു ടെയും ക്രോ­ച്ചെ യു­ടെ­യും ലൂ­ട്ട്വി­ഖി ന്റെ­യും അ­മൂ­ല്യ­ഗ്ര­ന്ഥ­ങ്ങൾ. അവ സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ച്ച­വ­യാ­ണു്. അവയെ സ്വയം പൊ­ടി­ഞ്ഞു­ത­ക­രാൻ അ­നു­വ­ദി­ച്ച് സം­സ്കാ­ര­ത്തെ ന­ശി­പ്പി­ക്കു­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തെ ഈ സ്ഥാ­പ­നം. ഇതു് സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­ദ്രോ­ഹ­മ­ല്ല. അ­സാ­മാ­ന്യ­മാ­യ മ­നു­ഷ്യ­ദ്രോ­ഹ­മാ­ണു്. ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ച് സ­മ­ഗ്ര­മാ­യി അ­റി­യ­ണ­മെ­ന്നു­ള്ള­വർ­ക്ക് മാർ­ച്ച് 30-൹യിലെ മാ­തൃ­ഭൂ­മി ദി­ന­പ­ത്ര­ത്തിൽ ജി. ശേ­ഖ­രൻ­നാ­യർ എ­ഴു­തി­യ ‘അ­മൂ­ല്യ ഗ്ര­ന്ഥ­ങ്ങൾ ന­ശി­ക്കു­ന്നു’ എന്ന ലേഖനം വാ­യി­ക്കാം. മു­ഖ്യ­മ­ന്ത്രി­യും വി­ദ്യാ­ഭ്യാ­സ മ­ന്ത്രി­യും ഈ സ്ഥാ­പ­നം നേ­രി­ട്ടു ചെ­ന്നു­നോ­ക്കി­യാൽ ഇ­പ്പ­റ­ഞ്ഞ­തൊ­ക്കെ സ­ത്യ­മാ­ണെ­ന്നു് അ­വർ­ക്ക് ഗ്ര­ഹി­ക്കാൻ ക­ഴി­യും. അ­ല്ലാ­തെ പേ­പ്പർ­ക­ട്ടി­ങ് എ­ടു­ത്തു് for remarks എ­ന്നെ­ഴു­തി­യാൽ Arrangements are being made to rectify these minor defects എന്നു മ­റു­പ­ടി വരും. അ­തി­ന്റെ താഴെ Yes, inform the editor of the paper accordingly എന്നു വേ­റൊ­രു വെ­ണ്ടർ­വാ­ക്യ­മെ­ഴു­താ­നേ അ­വർ­ക്ക് കഴിയൂ. ഈ വെ­ണ്ടർ­വാ­ക്യ­ങ്ങ­ളാ­ണു് ന­മ്മു­ടെ നാ­ടി­നെ ഈ നി­ല­യിൽ എ­ത്തി­ച്ച­തു്.

നി­രീ­ക്ഷ­ണ­ങ്ങൾ

ജീ­വി­തം നാ­ട­ക­മാ­ണു്. മൂ­ന്ന­ങ്ക­മോ അ­ഞ്ച­ങ്ക­മോ ഉള്ള നാടകം (ആശയം സ്വ­ന്ത­മ­ല്ല) പലരും ര­ണ്ട­ങ്ക­ങ്ങൾ അ­ഭി­ന­യി­ച്ചി­ട്ടു് പോ­കു­ന്നു. പി­ന്നെ­ക്കാ­ണു­ന്നി­ല്ല. ഈ സ­ത്യ­ത്തെ­യും അതിൽ ശോഭ പ്ര­സ­രി­പ്പി­ക്കു­ന്ന സ്നേ­ഹ­ത്തെ­യും ഇ­മേ­ജു­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു ഇ. വി. ശ്രീ­ധ­രൻ. ക­ഥാ­മാ­സി­ക­യി­ലെ ‘ഓർ­മ്മ­ക­ളിൽ അ­ല­യു­ന്ന­വർ’ എന്ന കഥ.

തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യെ­ക്കു­റി­ച്ച് എന്റെ കൂ­ട്ടു­കാ­രൻ വി. ബി. സി. നായർ ‘ലേഖ’ വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ആ­ത്മ­ബ­ന്ധം­കൊ­ണ്ടു് വ്യ­ക്തി­ക്ക് ഉ­ള്ള­തി­ല­ധി­കം വ­ലി­പ്പം എ­ഴു­തു­ന്ന വ്യ­ക്തി ക­ണ്ടെ­ന്നു­വ­രാം. വി. ബി. സി.യുടെ ലേ­ഖ­ന­ത്തിൽ ആ ന്യൂ­ന­ത­യി­ല്ല.

images/OusmaneSembène1987.jpg
Sembene Ousmane

പി. ഗോ­വി­ന്ദ­പ്പി­ള്ള യെ­പ്പോ­ലെ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചി­ട്ടു­ള്ള­വർ ചു­രു­ക്കം. അ­ദ്ദേ­ഹം Sembene Ousmane എന്ന സെ­നി­ഗൽ നോ­വ­ലി­സ്റ്റി­നെ­ക്കു­റി­ച്ച് ‘ട്രയൽ’ വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ഈ നോ­വ­ലെ­ഴു­ത്തു­കാ­ര­ന്റെ ഒരു നോ­വ­ലും വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത എ­നി­ക്കു പ്ര­യോ­ജ­ന­പ്ര­ദ­മാ­യി ഗോ­വി­ന്ദ­പ്പി­ള്ള­യു­ടെ ലേഖനം. ഈ സ­ന്ദർ­ഭ­ത്തിൽ Lewis Nkosi എന്ന വി­ഖ്യാ­ത­നാ­യ നി­രൂ­പ­കൻ സെ­നി­ഗൽ നോ­വ­ലി­സ്റ്റി­നെ­ക്കു­റി­ച്ച് എ­ഴു­തി­യ­തു് എ­ന്തെ­ന്നു് അ­റി­യു­ന്ന­തു­കൊ­ള്ളാം. Ousmane’s characters do not easily avoid the impression of being subtly manipulated in order to carry out an illustrative programme especially designed by author. ഇതു സ­ത്യ­മാ­ണെ­ങ്കിൽ ഈ നോ­വ­ലി­സ്റ്റ് പ്ര­തി­ബ­ദ്ധ സാ­ഹി­ത്യ­കാ­ര­നാ­ണു്. പ്ര­തി­ബ­ദ്ധ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ചി­ര­സ്ഥാ­യി­ത്വം കാ­ണു­ക­യി­ല്ല.

നവീന കവികൾ:
വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ അ­വി­രാ­മ­മാ­യി ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു.
ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണൻ:
ഒരു വാ­ദ­പ്ര­തി­വാ­ദ­വും ഇല്ല. നല്ല ക­വി­ത­ന്നെ.
ആ­ഷാ­മേ­നോൻ:
ഇ­ദ്ദേ­ഹം മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കു­ന്ന മ­ല­യാ­ളം എ­ഴു­താ­ത്ത­തു കു­റ­ച്ചി­ല­ല്ലേ? തി­രു­വ­ന്ത­പു­രം ഭാ­ഷ­യി­ലാ­ണേ­ങ്കിൽ ‘അയ്യേ പങ്കം, പങ്കം’.
ക്വി­സ് പ്രോ­ഗ്രാം:
ഏതു തി­രു­മ­ണ്ട­നും ന­ട­ത്താ­വു­ന്ന നി­ഷ്പ്ര­യോ­ജ­ന­മാ­യ പ­രി­പാ­ടി. സി­ദ്ധാർ­ത്ഥ ബാ­സു­വി­നു പകരം ഒരു കു­ര­ങ്ങ­നും കവിതാ അ­ഗർ­വാ­ളി­നു പകരം ഒരു കു­ര­ങ്ങ­ത്തി­യു­മാ­ണു് അതേ പ­രി­പാ­ടി ന­ട­ത്തി­യി­രു­ന്ന­തെ­ങ്കിൽ ദൂ­ര­ദർ­ശൻ കേ­ന്ദ്ര­ത്തി­ന്റെ പ­ടി­ക്കൽ ധർണ ന­ട­ത്തു­മാ­യി­രു­ന്നു ആളുകൾ. പെ­ണ്ണൂ­ങ്ങൾ സി­ദ്ധാർ­ത്ഥ­ബാ­സു വിനെ കാ­ണാ­നാ­ണു് ഞാ­യ­റാ­ഴ്ച രാ­ത്രി ഒൻപതു മ­ണി­ക്ക് ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പി­ലി­രി­ക്കു­ന്ന­തു്. ആ­ണു­ങ്ങൾ ക­വി­ത­യെ കാ­ണാ­നും (കവിത—പെൺ­കു­ട്ടി­യു­ടെ പേരു്).
ജീർ­ണ്ണ­ത
images/Kadammanitta.jpg
ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണൻ

ഉ­ന്ന­ത­ങ്ങ­ളാ­യ മാ­നു­ഷി­ക­മൂ­ല്യ­ങ്ങൾ­ക്ക് വി­ല­ക­ല്പി­ക്കാ­തെ സ­ന്മാർ­ഗ്ഗ­ച്യു­തി­യെ ജേർ­ണ്ണ­ലി­സം വാ­ഴ്ത്തു­മ്പോൾ അതു് ജീർ­ണ്ണി­ച്ചു­വെ­ന്നു ക­രു­താം. വ­ള­രെ­പ്പേ­രെ കൊ­ല്ലു­ക­യും വ­ള­രെ­യേ­റെ മോ­ഷ­ണ­ങ്ങൾ ന­ട­ത്തു­ക­യും പ­ല­പ്പോ­ഴും ജയിൽ ചാ­ടു­ക­യും ചെയ്ത ഒ­രു­ത്ത­നു­വേ­ണ്ടി ഇ­ല­സ്ട്രേ­റ്റ­ഡ് വീ­ക്കി­ലി പ­ന്ത്ര­ണ്ടു പു­റ­ങ്ങൾ ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്നു. പുറം കവറിൽ ആ കൊ­ല­പാ­ത­കി­യു­ടെ ചി­ത്ര­വും. ഈ വ­ധ­കർ­ത്താ­വി­നെ സ്നേ­ഹി­ക്കാൻ ചില പെ­ണ്ണു­ങ്ങ­ളും. അവരിൽ ഒ­രു­ത്തി കോ­ളേ­ജ് പ്രൊ­ഫ­സ­റാ­ണ­ത്രേ. ഒരു spiritual exhaustion ആണു് ഭാ­ര­ത­ത്തി­ലാ­കെ. വാ­രി­ക­കൾ അ­തി­നു് ആ­ക്കം­കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.