SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-05-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/KSaraswathiAmma.jpg
സ­ര­സ്വ­തി അമ്മ

ര­സ­ത­ന്ത്ര­ശാ­സ്ത്ര­വും ഭൗ­തി­ക­ശാ­സ്ത്ര­വും ഐ­ച്ഛി­ക­വി­ഷ­യ­ങ്ങ­ളാ­യി സ്വീ­ക­രി­ച്ചു വ­ള­രെ­ക്കാ­ലം ബി. എസ്സി. ക്ലാ­സ്സിൽ പ­ഠി­ച്ചി­രു­ന്ന ഞാൻ വേ­ണ്ടി­ട­ത്തോ­ളം ആ­ലോ­ച­ന­യി­ല്ലാ­തെ മ­ല­യാ­ളം പ­ഠി­ക്കാ­നാ­യി­പോ­യി. ആ­ദ്യ­ത്തെ ക്ലാ­സ് ക­രി­ങ്കു­ളം നാ­രാ­യ­ണ­പി­ള്ള­സ്സാ­റി­ന്റേ­തു്; ‘രാ­മ­ച­രി­തം’. “കാ­ന­ന­ങ്ക­ളി­ല­രൻ കു­ളി­റു­മാ­യ് ” എന്നു തു­ട­ങ്ങു­ന്ന പ­ദ്യ­ഭാ­ഗം വാ­യി­ച്ചു് വ്യാ­ഖ്യാ­നി­ക്കാൻ ആ­രം­ഭി­ച്ചു ഗു­രു­നാ­ഥൻ. അ­പ്പോൾ­ത്ത­ന്നെ എ­നി­ക്കു മ­തി­യാ­യി. മുൻ­ക­രു­ത­ലി­ല്ലാ­തെ കെ­മി­സ്ട്രി ഉ­പേ­ക്ഷി­ച്ച­തു് ബു­ദ്ധി­ശൂ­ന്യ­മാ­യി­പ്പോ­യി­യെ­ന്നു തോ­ന്നി. ക്ലാ­സ് ക­ഴി­ഞ്ഞു് ദുഃ­ഖ­ത്തോ­ടെ വ­രാ­ന്ത­യിൽ നി­ന്ന­പ്പോൾ ക­ഥ­യെ­ഴു­ത്തു­കാ­രി­യെ­ന്ന നി­ല­യിൽ അന്നേ കീർ­ത്തി­നേ­ടി­യ പാൽ­ക്കു­ള­ങ്ങ­ര സ­ര­സ്വ­തി അമ്മ എന്റെ അ­ടു­ത്തെ­ത്തി ചോ­ദി­ച്ചു: “എന്താ വൈ­ത­ര­ണി­യിൽ പെ­ട്ട­പോ­ലെ നി­ല്ക്കു­ന്ന­തു്?” ഞാൻ മ­റു­പ­ടി നല്കി: “മ­ല­യാ­ളം പ­ഠി­ക്കാ­നാ­യി കെ­മി­സ്ട്രി വേ­ണ്ടെ­ന്നു­വ­ച്ച മ­ണ്ട­ത്ത­രം ഓർ­മ്മി­ച്ചു”. പെ­ട്ടെ­ന്നു സ­ര­സ്വ­തി­അ­മ്മ പ­റ­ഞ്ഞു: “ങ്ഹാ, ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യി­ലെ പ്രേ­മ­വും മ­റ്റും ക­ള്ള­മാ­ണെ­ന്നും ഈ ലോ­ക­ത്തു് എന്തു കാ­ണു­ന്നു­വോ അതിനെ അതേ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് വേ­ണ്ട­തെ­ന്നും ഞാൻ ച­ങ്ങ­മ്പു­ഴ­യോ­ടു പ­റ­ഞ്ഞു. അ­ത­നു­സ­രി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ റീ­യ­ലി­സ്റ്റിക്‍ ക­വി­ത­യാ­ണു് ‘എ­ങ്ങ­നെ­യോ അ­ങ്ങ­നെ’ എ­ന്ന­തു്. നി­ങ്ങൾ അ­തു­വാ­യി­ച്ചു നോ­ക്കൂ”. ഇ­ത്ര­യും ആ­ജ്ഞാ­പി­ച്ചി­ട്ടു് സ­ര­സ്വ­തി­അ­മ്മ പോയി. ഞാൻ ആ കാ­വ്യം തേ­ടി­യെ­ടു­ത്തു വാ­യി­ച്ചു.

“…മൂ­ട്ട­യൊ­ന്നു ക­ടി­ച്ചി­തെ­ന്നെ

പി­ട­ഞ്ഞു­ട­നെ­ഴു­ന്നേ­റ്റു പല്ലൊരല്പമിളിച്ചുകൊ-​

ണ്ടി­ടം കൈയാൽ, പൃ­ഷ്ഠം, നി­ന്നു ചൊ­റി­യു­ന്നു ഞാൻ”.

കാ­ല്പ­നി­കാം­ശം പോയാൽ കവിത ക­വി­ത­യ­ല്ലാ­തെ­യാ­കും എന്നു തെ­ളി­യി­ക്കാ­നാ­ണു് ച­ങ്ങ­മ്പു­ഴ ഇ­തെ­ഴു­തി­യ­തു്. യ­ഥാ­ത­ഥ­മാ­യ കാ­വ്യ­ത്തി­ലൂ­ടെ കവി സ്പ­ഷ്ട­മാ­ക്കി­ത്ത­ന്ന ഈ സത്യം ആരു മാ­നി­ക്കു­ന്നി­ല്ല­യോ അയാൾ ക­വി­യ­ല്ല. കാ­ര­ണ­മു­ണ്ടു്. കവിത—കല—ജീ­വി­ത­ത്തി­ന്റെ വാ­സ്ത­വി­ക ചി­ത്രീ­ക­ര­ണ­മ­ല്ല. അ­തി­ന്റെ (ജീ­വി­ത­ത്തി­ന്റെ) മ­നോ­ഹ­ര­മാ­യ രൂ­പാ­ന്ത­രീ­ക­ര­ണ­മാ­ണു്. ഈ മാ­റ്റം­വ­രു­ത്താൻ കവിയെ സ­ഹാ­യി­ക്കു­ന്ന­തു് ചി­ത്ര­ക­ല്പ­ന­യാ­ണു്. “പൂ­വു­വേ­ണ­മോ പൂവു നാ­ല­ണ­യ്ക്കാ­രെ­ങ്കി­ലും കൊ­ണ്ടു­കൊൾ­വിൻ… ” എന്നു പ­റ­ഞ്ഞാൽ രൂ­പാ­ന്ത­രീ­ക­ര­ണ­മി­ല്ല. എ­ന്നാൽ “ആ­രു­വാ­ങ്ങു­മി­ന്നാ­രു­വാ­ങ്ങു­മീ­യാ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ചം?” എന്നു പ­റ­ഞ്ഞാൽ ജീ­വി­ത­ത്തി­നു മാ­റ്റം­വ­ന്നു. അതു ക­വി­ത­യാ­യി. ചി­ത്ര­ക­ല്പ­ന­കൊ­ണ്ടു­വ­രു­ത്തു­ന്ന മാ­റ്റം ഹൃ­ദ­യ­ഹാ­രി­യാ­യി­രി­ക്ക­ണം. പ­ച്ച­സ്സൂ­ര്യ­പ­ടം കൊ­ണ്ടു­ള്ള റ­വു­ക്ക­യ­ണി­ഞ്ഞ­വ­ളെ ക­ണ്ടി­ട്ടു് “അർ­ക്ക­കാ­ന്തി­യിൽ വി­ള­ങ്ങി­ന­ശ്ശീ­മ­ച്ച­ക്ക പോലെ ഹൃദയം ക­വ­രു­ന്നു” എ­ന്നാ­ണു് എ­ഴു­തു­ന്ന­തെ­ങ്കിൽ അതു് എ­ഴു­തി­യ ആ­ളി­ന്റെ ഹൃദയം മാ­ത്ര­മേ അതു ക­വ­രു­ന്നു­ള്ളു. അ­നു­വാ­ച­ക­നു് ഓ­ക്കാ­ന­മാ­ണു­ണ്ടാ­വു­ക.

ദൃ­ഢീ­ക­ര­ണം ജീ­വി­ത­ത്തി­നു്
images/Xerxes.jpg
സർ­ക്ക്സീ­സ്

പെർഷൻ ച­ക്ര­വർ­ത്തി­യാ­യി­രു­ന്ന സർ­ക്ക്സീ­സ് (Xerxes) ഗ്രീ­സ് ആ­ക്ര­മി­ക്കാ­നാ­യി വ­മ്പി­ച്ച സൈ­ന്യ­വു­മാ­യി പോയി. ഹെ­ലി­സ്പൊ­ന്റിൽ തന്റെ നാ­വി­ക­സൈ­ന്യ­ത്തെ­ക്ക­ണ്ടു് അ­ദ്ദേ­ഹം ആദ്യം ആ­ഹ്ളാ­ദി­ച്ചെ­ങ്കി­ലും പി­ന്നീ­ടു് ക­ര­ഞ്ഞു. അ­തു­ക­ണ്ടു് ച­ക്ര­വർ­ത്തി­യു­ടെ അ­മ്മാ­വൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “അ­ങ്ങു് ഇ­പ്പോൾ ചെ­യ്യു­ന്ന­തു് അല്പം മുൻ­പു­ള്ള പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു വി­ഭി­ന്ന­മ­ല്ലേ? അ­പ്പോൾ അ­ങ്ങു് സ്വയം അ­ഭി­ന­ന്ദി­ച്ചു. നോ­ക്കൂ, ഇ­പ്പോൾ ക­ര­യു­ന്നു”. ഇ­തു­കേ­ട്ട ച­ക്ര­വർ­ത്തി പ­റ­ഞ്ഞു: “മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ഹ്ര­സ്വ­ത ഓർ­മ്മി­ച്ച­പ്പോൾ പെ­ട്ടെ­ന്നു് എ­നി­ക്കു കാ­രു­ണ്യം തോ­ന്നി. നൂ­റു­കൊ­ല്ലം ക­ഴി­യു­മ്പോൾ ഈ അ­സം­ഖ്യ­മാ­ളു­ക­ളിൽ ഒ­രു­ത്തൻ­പോ­ലു­മു­ണ്ടാ­യി­രി­ക്കു­ക­യി­ല്ല­ല്ലോ”. (Histories, Herodotus, Chapters 45–46.)

ഒരു ക­ഥ­കൂ­ടി പറയാം. ര­ണ്ടു­പേർ ത­മ്മിൽ വ­സ്തു­വി­നെ­ക്കു­റി­ച്ചു തർ­ക്ക­മു­ണ്ടാ­യി. അവർ ഒരു സ­ന്ന്യാ­സി­യെ സ­മീ­പി­ച്ചു് ഉ­ട­മ­സ്ഥൻ ആ­രാ­ണെ­ന്നു് തീ­രു­മാ­നി­ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ച്ചു. അ­ദ്ദേ­ഹം നിർ­ദ്ദേ­ശി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു്: നൂറു കൊ­ല്ലം ക­ഴി­ഞ്ഞു് ര­ണ്ടു­പേ­രും വരൂ.

ഇതിൽ ആ­ദ്യ­ത്തേ­തു് ച­രി­ത്ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­തു്. ര­ണ്ടാ­മ­ത്തേ­തു് കഥ. അ­തി­നാൽ ആ­ദ്യ­ത്തേ­തു് അ­ച്ച­ടി­ച്ചോ, ഇ­ന്ത്യൻ ഇ­ങ്കിൽ എ­ഴു­തി­യോ ഫ്രെ­യിം ചെ­യ്തു് ചിലർ മേ­ശ­പ്പു­റ­ത്തു വ­യ്ക്കേ­ണ്ട­താ­ണു്.

പ്ലാ­റ്റ്ഫോ­മിൽ ക­യ­റി­നി­ന്നു് മാ­ന്യ­ന്മാ­രെ തൊ­ണ്ട­കീ­റി ആ­ക്ഷേ­പി­ക്കു­ന്ന നി­രൂ­പ­ക­രെ­ക്കാൾ, വെ­ള്ള­ച്ചു­വ­രു ക­ണ്ടാൽ ഉടനെ ക­രി­ക്ക­ട്ട­യെ­ടു­ത്തു് വൃ­ത്ത­വും താ­ള­വും അർ­ത്ഥ­വു­മി­ല്ലാ­തെ നാ­ലു­വ­രി എ­ഴു­തു­ന്ന ക­വി­ക­ളെ­ക്കാൾ പ്ര­ഗ­ല്ഭ­രാ­യ നൂ­റ്റു­ക്ക­ണ­ക്കി­നു നി­രൂ­പ­ക­രും ക­വി­ക­ളും കേ­ര­ള­ത്തി­ലു­ണ്ടു്.

മരണം യാ­ഥാർ­ത്ഥ്യം­ത­ന്നെ. അതു് നമ്മെ എ­ന്നും ഓർ­മ്മി­പ്പി­ക്കു­ന്ന സർ­ക്ക്സീ­സി­നു് നന്ദി. പക്ഷേ, മ­ര­ണ­ത്തെ ചി­ത്രീ­ക­രി­ച്ചു് അ­നു­വാ­ച­ക­നെ ജാ­ഡ്യ­ത്തി­ലേ­ക്കു് എ­റി­യു­ന്ന­തി­നെ­ക്കാൾ ന­ല്ല­തു് ജീ­വി­ത­ത്തി­നു് പ്രാ­ധാ­ന്യം നൽകി അ­തി­നു് ദൃ­ഢീ­ക­ര­ണ­മോ സ്ഥി­രീ­ക­ര­ണ­മോ വ­രു­ത്തു­ക­യാ­ണു്. ന­മ്മു­ടെ പേ­രു­കേ­ട്ട സാ­ഹി­ത്യ­കാ­ര­ന്മാ­രൊ­ക്കെ അ­ങ്ങ­നെ­യേ പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ളു, വ­ള്ള­ത്തോൾ, കു­മാ­ര­നാ­ശാൻ, ഉ­ള്ളൂർ, സി. വി. രാ­മൻ­പി­ള്ള, തകഴി, ബഷീർ, കേ­ശ­വ­ദേ­വ്, പൊ­റ്റെ­ക്കാ­ട്ടു്, ഉറൂബ്, പൊൻ­കു­ന്നം വർ­ക്കി ഇ­ങ്ങ­നെ പലരും. ജീ­വി­ത­ത്തെ ഇ­മ്മ­ട്ടിൽ സ്ഥി­രീ­ക­രി­ക്കു­ന്ന പ്ര­ഖ്യാ­ത­മാ­യ ഒരു ക­ഥ­യു­ണ്ടു് തോമസ് മാ­നി­ന്റേ തായി (വേ­റൊ­രു­വാ­രി­ക­യിൽ എഴുതി ഇ­തി­നെ­ക്കു­റി­ച്ചു) പ­ള്ളി­യി­ലെ ശ്മ­ശാ­ന­ത്തി­ലേ­ക്കു­ള്ള പാത രാ­ജ­വീ­ഥി­ക്കു സ­മാ­ന്ത­ര­മാ­ണു്. അ­തി­ലൂ­ടെ ഒരു വൃ­ദ്ധൻ ന­ട­ക്കു­ന്നു. പ്രി­യ­പ്പെ­ട്ട­വ­രു­ടെ ശ­വ­കു­ടീ­ര­ങ്ങൾ കാ­ണാ­നാ­ണു് അ­യാ­ളു­ടെ പോ­ക്കു്. വി­ഭാ­ര്യൻ. ക­റു­ത്ത വേഷം ധ­രി­ച്ച­വൻ. ബ­ന്ധു­ക്ക­ളെ­ല്ലാം മ­രി­ച്ചു. ജീ­വി­തം ത­ളർ­ത്തി­ക്ക­ള­ഞ്ഞ ആ മ­നു­ഷ്യൻ അ­ങ്ങ­നെ ന­ട­ക്കു­മ്പോൾ ആ പാ­ത­യി­ലൂ­ടെ തന്നെ ഒരു ചെ­റു­പ്പ­ക്കാ­രൻ സൈ­ക്കി­ളിൽ വ­രു­ന്നു. സൂ­ര്യൻ പെ­ഡ­ലു­ക­ളിൽ പ്ര­കാ­ശി­ക്കു­ന്നു. ഹുറാ, ഹുറാ, ശ്മ­ശാ­ന­ത്തി­ലേ­ക്കു­ള്ള വ­ഴി­യി­ലൂ­ടെ ഒരു വാ­ഹ­ന­ത്തി­ലും വരാൻ പാ­ടി­ല്ല. വൃ­ദ്ധൻ പൊ­ലീ­സി­നു റി­പ്പോർ­ട്ട് ചെ­യ്യു­മെ­ന്ന­മ­ട്ടിൽ സൈ­ക്കി­ളി­ന്റെ നമ്പർ വി­ളി­ച്ചു പ­റ­ഞ്ഞു. യു­വാ­വു് അ­ല്ലെ­ങ്കിൽ ജീ­വി­തം തി­രി­ഞ്ഞു­നി­ന്നു ചോ­ദി­ച്ചു: “നി­ങ്ങ­ളെ­ന്തു പ­റ­ഞ്ഞു?” തർ­ക്ക­മാ­യി. യു­വാ­വു് മ­ര്യാ­ദ­കേ­ടാ­യി സം­സാ­രി­ച്ചി­ട്ടു് സൈ­ക്കി­ളിൽ കയറി. വൃ­ദ്ധൻ—ജീർ­ണ്ണ­ത—അതു പി­ടി­ച്ചു­വ­ലി­ച്ചു. ജീ­വി­തം—യു­വാ­വു്—അ­ക്ര­മാ­സ­ക്ത­നാ­യി. അയാൾ കി­ഴ­വ­നെ പി­ടി­ച്ചു ത­ള്ളി­യി­ട്ടു് സൈ­ക്കി­ളിൽ കയറി പോയി. “അവനെ തടയൂ; അവനെ തടയൂ” എ­ന്നു് വൃ­ദ്ധൻ നി­ല­വി­ളി­ച്ചു. ഫ­ല­മി­ല്ല. യു­വാ­വു് അ­പ്ര­ത്യ­ക്ഷ­നാ­യി. അ­തു­മി­തും പു­ല­മ്പി അയാൾ ത­കർ­ന്നു വീണു. ക­റു­ത്ത വ­സ്ത്ര­ത്തി­ന്റെ ഒരു കൂ­മ്പാ­രം. ചു­റ്റും ആളുകൾ. റെ­ഡ്ക്രോ­സ്സു­കാ­രു­ടെ ആം­ബു­ലൻ­സ് വന്നു. കി­ഴ­വ­ന്റെ മൃ­ത­ദേ­ഹം അ­തി­ലെ­ടു­ത്തി­ട്ടു­കൊ­ണ്ടു പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. മ­രി­ച്ച­യാ­ളി­ന്റെ നേർ­ക്കു കാ­രു­ണ്യ­ത്തി­ന്റെ നീർ­ച്ചാ­ലു് ഒ­ഴു­കു­ന്നു­ണ്ടെ­ങ്കി­ലും ക­ഥാ­കാ­രൻ ജീ­വി­ത­ത്തി­ന്റെ അ­ദ­മ്യാ­വ­സ്ഥ­യെ ചി­ത്രീ­ക­രി­ച്ചു് അ­തി­നു് ദൃ­ഢീ­ക­ര­ണം ന­ല്കു­ക­യാ­ണു്.

images/Histories.jpg

സു­വ്യ­ക്ത­മാ­യ ചി­ന്ത­ക­ളി­ല്ലാ­ത്ത ‘കഥ പറയും ക­ഥ­മാ­മൻ’ എന്ന ക­ഥ­യി­ലൂ­ടെ വി. ആർ. സു­ധീ­ഷ് അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യ­വും ഇ­തു­ത­ന്നെ­ന്നു തോ­ന്നു­ന്നു. ഭൂ­ത­കാ­ല­ത്തി­ന്റെ കഥകൾ പ­റ­യു­ന്ന ഒരു പു­രു­ഷൻ, വർ­ത്ത­മാ­ന കാ­ല­ത്തി­ന്റെ കഥകൾ പ­റ­യു­ന്ന ഒരു സ്ത്രീ. പു­രു­ഷൻ നി­രാ­ക­രി­ക്ക­പ്പെ­ടു­ന്നു. സ്ത്രീ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. പു­രു­ഷ­നെ നി­രാ­ക­രി­ക്കു­ന്ന­തി­ലൂ­ടെ ജീ­വി­ത­ത്തെ സ്ഥി­രീ­ക­രി­ക്കു­ന്നു­ണ്ടു് ക­ഥാ­കാ­രൻ. എ­ന്നാൽ ആ സ്ത്രീ­യെ നി­ഗ്ര­ഹി­ച്ച­തെ­ന്തി­നെ­ന്നു മ­ന­സ്സി­ലാ­യി­ല്ല എ­നി­ക്കു്. പുതിയ രീ­തി­യിൽ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു് സു­ധീ­ഷ്. ചില സ്ഥ­ല­ങ്ങ­ളിൽ ഭാ­വാ­ത്മ­ക­ത­യു­മു­ണ്ടു്. പക്ഷേ, സ്പ­ഷ്ട­ത­യ്ക്ക് ആ­ഘാ­ത­മേ­ല്പി­ച്ചു­കൊ­ണ്ടു­ള്ള പ്ര­തി­പാ­ദ­നം വാ­യ­ന­ക്കാ­ര­നെ ക്ലേ­ശ­ത്തി­ലേ­ക്കു് എ­റി­യു­ന്നു.

സ­ത്യ­വും ചി­ന്ത­യും കൂ­ട്ടി­മു­ട്ടു­മ്പോൾ ചി­ന്ത­യ്ക്ക് ദാർ­ഢ്യ­മു­ണ്ടെ­ങ്കി­ലേ സ­ത്യ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വൂ. അ­ല്ലെ­ങ്കിൽ ചിന്ത പതറി നി­ന്നു­പോ­കും.

വ­ങ്ക­ത്തം

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ സം­സ്കൃ­ത­കോ­ളേ­ജിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന കാ­ല­ത്തു് എന്റെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു ഇ­ന്നു് ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സ­റാ­യി­രി­ക്കു­ന്ന സി. റ്റി. തോമസ്. അ­ദ്ദേ­ഹം മ­ദ്രാ­സി­ലെ ഒരു കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന കാ­ല­ത്തു­ണ്ടാ­യ സംഭവം എ­ന്നോ­ടു പ­റ­ഞ്ഞു. അ­വി­ദ­ഗ്ദ്ധ­നാ­യ ഒ­ര­ദ്ധ്യാ­പ­കൻ ആ കോ­ളേ­ജിൽ ഷേ­ക്സ്പി­യ­റി ന്റെ കൃ­തി­കൾ പ­ഠി­പ്പി­ച്ചി­രു­ന്നു. അ­ദ്ധ്യാ­പ­ക­ന്റെ ‘ബോറ്’ സ­ഹി­ക്കാ­നാ­വാ­തെ ഒരു കു­ട്ടി അ­ടു­ത്തി­രു­ന്ന­വ­നോ­ടു സം­സാ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു ദേ­ഷ്യം­വ­ന്നു. തന്റെ, കൈ­യി­ലി­രു­ന്ന ‘ട്വൽ­ഫ്ത്തു് നൈ­റ്റ്’ എന്ന ഷേ­ക്സ്പി­യർ നാടകം തൊ­ട്ടു­കൊ­ണ്ടു് അ­ദ്ദേ­ഹം സം­സാ­രി­ച്ച കു­ട്ടി­യോ­ടു് ചോ­ദി­ച്ചു: “Is Twelfth Night a tragedy or a comedy?” വി­ദ്യാർ­ത്ഥി മ­റു­പ­ടി പ­റ­ഞ്ഞു: “Sir it is a comedy, but it is a tragedy in your hands”.

ഈ വി­ദ്യാർ­ത്ഥി അ­യാ­ളു­ടെ സാ­റി­നെ­ക്കാൾ ബു­ദ്ധി­മാ­നാ­ണു്. ഏതു ത­ല­ത്തി­ലും ഇതു കാണാം. ഞാൻ കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­യി­രു­ന്നു. എ­ന്നെ­ക്കാൾ വി­ദ­ഗ്ദ്ധ­രാ­യ പല വി­ദ്യാർ­ത്ഥി­ക­ളും എന്റെ ക്ലാ­സ്സു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്നു. മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ചു് സ­മു­ന്ന­ത­മാ­യ ജോലി നേ­ടു­ന്ന വ്യ­ക്തി­ക­ളെ­ക്കാൾ ആ­യി­രം­മ­ട­ങ്ങു ബു­ദ്ധി­ശ­ക്തി­യും ക­ഴി­വു­മു­ള്ള ഗു­മ­സ്ത­ന്മാർ അ­വ­രു­ടെ ഓ­ഫീ­സിൽ­ത്ത­ന്നെ കാണും. ഒ­രു­ദാ­ഹ­ര­ണം പറയാം. ഞാൻ സെ­ക്ര­ട്ടേ­റി­യ­റ്റിൽ ക്ലാർ­ക്കാ­യി­രു­ന്ന കാ­ല­ത്തു ച­ന്ദ്ര­ചൂ­ഡൻ നായർ എ­ന്നൊ­രു ബു­ദ്ധി­മാൻ ക്ലാർ­ക്കാ­യി അവിടെ ഉ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­ക്കാ­ല­ത്തെ ഏതു സെ­ക്രി­ട്ട­റി­യെ­ക്കാ­ളും ചീഫ് സെ­ക്രി­ട്ട­റി­യെ­ക്കാ­ളും വി­ദ­ഗ്ദ്ധ­നാ­യി­രു­ന്നു. സെ­ക്രി­ട്ട­റി എ­ഴു­തി­യ നോ­ട്ടിൽ കു­റു­കെ ഒരു വര വ­ര­ച്ചി­ട്ടു് ച­ന്ദ്ര­ചൂ­ഡൻ നാ­യ­രെ­ന്ന ക്ലാർ­ക്കു് എ­ഴു­തി­യ നോ­ട്ടി­ന്റെ മാർ­ജ്ജി­നിൽ A very good note. This is the kind of note that I want എന്നു സർ. സി. പി. രാ­മ­സ്വാ­മി അയ്യർ പലതവണ എ­ഴു­തി­യ­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. (ച­ന്ദ്ര­ചൂ­ഡൻ­നാ­യർ പി­ന്നീ­ടു് ഇൻ­കം­ടാ­ക്സ് ഡി­പ്പാർ­ട്ട്മെ­ന്റിൽ ഉ­ദ്യോ­ഗ­സ്ഥ­നാ­യി. പെൻഷൻ വാ­ങ്ങി. ഇ­പ്പോൾ കൊ­ല്ല­ത്തി­ന­ടു­ത്തു താ­മ­സി­ക്കു­ന്നു.) ഇ­തൊ­ക്കെ അം­ഗീ­ക­രി­ക്കേ­ണ്ട സ­ത്യ­മാ­ണു്. അ­തു­പോ­ലു­ള്ള സ­ത്യ­ങ്ങൾ വേ­റെ­യും പ­ല­തു­ണ്ടു്. എ­ന്നെ­ക്കാൾ ഭം­ഗി­യാ­യി ഈ പം­ക്തി കൈ­കാ­ര്യം ചെ­യ്യാൻ ക­ഴി­യു­ന്ന­വർ ആ­യി­ര­ക്ക­ണ­ക്കി­നു്, ല­ക്ഷ­ക്ക­ണ­ക്കി­നു കാണും. പ­രി­തഃ­സ്ഥി­തി­കൾ എ­നി­ക്കു് അ­നു­കൂ­ല­മാ­യി വ­ന്ന­തു­കൊ­ണ്ടു് ഞാ­നി­ങ്ങ­നെ എ­ഴു­തു­ന്നു എ­ന്നേ­യു­ള്ളൂ. പ്ലാ­റ്റ്ഫോ­മിൽ ക­യ­റി­നി­ന്നു് മാ­ന്യ­ന്മാ­രെ തൊ­ണ്ട­കീ­റി ആ­ക്ഷേ­പി­ക്കു­ന്ന നി­രൂ­പ­ക­രെ­ക്കാൾ, വെ­ള്ള­ച്ചു­വ­രു ക­ണ്ടാൽ ഉടനെ ക­രി­ക്ക­ട്ട­യെ­ടു­ത്തു് വൃ­ത്ത­വും താ­ള­വും അർ­ത്ഥ­വു­മി­ല്ലാ­തെ നാ­ലു­വ­രി­യെ­ഴു­തു­ന്ന ക­വി­ക­ളെ­ക്കാൾ പ്ര­ഗ­ല്ഭ­രാ­യി നൂ­റ്റു­ക്ക­ണ­ക്കി­നു നി­രൂ­പ­ക­രും ക­വി­ക­ളും കേ­ര­ള­ത്തി­ലു­ണ്ടു്. അ­വ­രു­ടെ പേ­രു­കൾ അ­ച്ച­ടി­ക്ക­പ്പെ­ടു­ന്നി­ല്ല എ­ന്നേ­യു­ള്ളു. പ്രൊ­ഫ­സ­റ­ന്മാ­രും മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ച ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും സാ­ഹി­ത്യ വാ­ര­ഫ­ല­ക്കാ­രും നി­രൂ­പ­ക­രും ക­വി­ക­ളും ഇ­ത­റി­യ­ണം. അ­റി­ഞ്ഞി­ല്ലെ­ങ്കിൽ അ­തി­നെ­യാ­ണു് ഇം­ഗ്ലീ­ഷിൽ സ്നോ­ബ­റി എന്നു വി­ളി­ക്കു­ന്ന­തു്. മൂ­ല്യ­ങ്ങ­ളെ­ക്കു­റി­ച്ചു് തെ­റ്റാ­യ സ­ങ്ക­ല്പ­ങ്ങൾ അവർ സ­മു­ദാ­യ­ത്തിൽ പ്ര­ച­രി­പ്പി­ക്കു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി സം­സ്കാ­രം ത­ക­രു­ന്നു. ദേ­ശാ­ഭി­മാ­നി­വാ­രി­ക­യിൽ ‘അ­ന്യ­രു­ടെ വി­ശേ­ഷ­ങ്ങൾ’ എന്ന ‘പറട്ട’ക്കഥ എ­ഴു­തി­യ വിജയൻ ആ­റ്റി­ങ്ങൽ ത­ന്നെ­ക്കു­റി­ച്ചു് എന്തു വി­ചാ­രി­ക്കു­ന്നോ എന്തോ? പേ­ര­ച്ച­ടി­ച്ചു കാണാൻ താ­നൊ­രു കഥ ദേ­ശാ­ഭി­മാ­നി­വാ­രി­ക­യ്ക്കു് അ­യ­ച്ചു; അതു മ­ഷി­പു­ര­ണ്ടു­വ­രി­ക­യും ചെ­യ്തു; ഭാ­ഗ്യം. ഇ­മ്മ­ട്ടി­ലേ അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്നു­ള്ളു­വെ­ങ്കിൽ ഒരു കു­ഴ­പ്പ­വു­മി­ല്ല. അതല്ല “എന്റെ കഥ ഉ­ത്കൃ­ഷ്ട­മാ­യ ഒരു വാ­രി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­തു­കൊ­ണ്ടു് അക്കഥ ഉ­ത്കൃ­ഷ്ടം തന്നെ” എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്ന­തെ­ങ്കിൽ — ക്ഷ­മി­ക്ക­ണം — അതു് സ്നോ­ബ­റി­യാ­ണു്.

അ­യ്യാ­യി­രം രൂപ ചെ­ല­വാ­ക്കു­മ്പോൾ എം. എ. ഡി­ഗ്രി­കി­ട്ടും. പി­ന്നീ­ടു് ക­ട­ലാ­സ്സി­ന്റെ താ­ഴെ­നി­ന്നു് മൂ­ന്നി­ഞ്ചു് മു­ക­ളിൽ ഒരു വ­ര­യി­ട്ടു് രണ്ടു സ്ഥ­ല­ത്തും രണ്ടു രീ­തി­യി­ലെ­ഴു­തു­മ്പോൾ പി. എച്ച്. ഡി. കി­ട്ടും. ര­ണ്ടി­നും കുറെ പു­സ്ത­ക­ങ്ങൾ വാ­യി­ക്കേ­ണ്ടി­വ­രും. അ­ങ്ങ­നെ സ­മാർ­ജ്ജി­ച്ച അ­റി­വു് തൂ­ലി­ക­യി­ലൂ­ടെ­യും വ­ക്ത്ര­ത്തിൽ­ക്കൂ­ടി­യും ബ­ഹിർ­ഗ്ഗ­മി­പ്പി­ച്ചി­ട്ടു് “ബ­ഹു­മാ­നി­യാ ഞാ­നാ­രെ­യും തൃണവൽ” എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. നി­ശ്ശ­ബ്ദ വായന ന­ട­ത്തു­ന്ന, നി­ശ്ശ­ബ്ദ ചി­ന്ത­നം ന­ട­ത്തു­ന്ന വി­ദ­ഗ്ദ്ധ­ന്മാർ കേ­ര­ള­ത്തിൽ വ­ള­രെ­യു­ണ്ടു്. ഇ­സ്രാ­യേ­ലിൽ ഈ­ശ്വ­രൻ മന്ന എ­റി­ഞ്ഞ­പ്പോൾ അതു് എ­ല്ലാ­വർ­ക്കും കി­ട്ടി. വ­ല്ല­ഭാ­യി­പ­ട്ടേൽ പ­ണ്ടെ­റി­ഞ്ഞ മന്ന ചി­ലർ­ക്കേ കി­ട്ടു­ന്നു­ള്ളു. അ­തു­കി­ട്ടി­യ­വർ അ­ഹ­ങ്ക­രി­ക്ക­രു­തു്. കി­ട്ടാ­ത്ത­വർ ദുഃ­ഖി­ക്ക­രു­തു്. പ­ട്ടേ­ലി­ന്റെ മന്ന കി­ട്ടി­യ­വർ­ക്കും കി­ട്ടാ­ത്ത­വർ­ക്കും ത­മ്മിൽ ധൈ­ഷ­ണി­ക­മാ­യി ഒരു വ്യ­ത്യാ­സ­വു­മി­ല്ല.

സ്യൂ­ഡോ ആർട്
images/Mundassery2.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി

പേ­രു­ക­ളെ­ഴു­തു­ന്നി­ല്ല. ചിലർ പ്ര­സം­ഗി­ക്കാൻ തു­ട­ങ്ങി­യാൽ ഒരു ശ­ബ്ദ­പ്ര­പ­ഞ്ച­മു­ണ്ടാ­കും. അ­തി­ന്റെ ല­യ­ത്തി­ലൂ­ടെ ശ്രോ­താ­ക്കൾ ഒ­ഴു­കി­പ്പോ­കും. പ്ര­ഭാ­ഷ­ണം ക­ഴി­യു­മ്പോൾ നീ­ണ്ടു­നി­ല്ക്കു­ന്ന ക­ര­ഘോ­ഷം. അ­പ്പോൾ പ്ര­സം­ഗം കേ­ട്ട­യാ­ളി­നോ­ടു ചോ­ദി­ക്കു പ്ര­ഭാ­ഷ­കൻ പ­റ­ഞ്ഞ­തെ­ന്താ­ണെ­ന്നു്. അ­യാൾ­ക്കെ­ന്ന­ല്ല ആ മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്ന ആർ­ക്കും തന്നെ അതിനു മ­റു­പ­ടി തരാൻ സാ­ദ്ധ്യ­മാ­വു­ക­യി­ല്ല. അർ­ത്ഥ­മി­ല്ലാ­ത്ത പ­ദ­ങ്ങ­ളെ യോ­ജി­പ്പി­ച്ചു് ല­യാ­ത്മ­ക­മാ­യി വാ­ക്യ­ങ്ങൾ പ്ര­വ­ഹി­പ്പി­ക്കു­മ്പോൾ ആ ല­യ­ത്തി­ന്റെ തൊ­ട്ടി­ലിൽ കി­ട­ന്നു സു­ഷു­പ്തി­യിൽ വി­ല­യം­കൊ­ള്ളു­ക­യാ­ണു് ശ്രോ­താ­വു്. നേ­രേ­മ­റി­ച്ചു് മു­ണ്ട­ശ്ശേ­രി യുടെ പ്ര­ഭാ­ഷ­ണം കേ­ട്ടാൽ, ബി. സി. വർ­ഗ്ഗീ­സി­ന്റെ പ്ര­ഭാ­ഷ­ണം കേ­ട്ടാൽ അവർ പ­റ­ഞ്ഞ­തെ­ന്തെ­ന്നു് ന­മ്പ­രി­ട്ടു പറയാൻ സാ­ധി­ക്കും. അ­താ­ണു് വാ­ഗ്മി­ത­കൊ­ണ്ടു­ണ്ടാ­കു­ന്ന ഗുണം. ആദ്യം പറഞ്ഞ കൂ­ട്ട­രു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ കപട വാ­ഗ്മി­ത­യാ­ണു്; വാ­ചാ­ല­ത­യാ­ണു് ഈ കാ­പ­ട്യ­മാ­ണു് ഉ­ണ്ണി­ക്കൃ­ഷ്ണൻ തി­രു­വാ­ഴി­യോ­ടി ന്റെ ക­ഥ­ക­ളു­ടെ സ­വി­ശേ­ഷ­ത. അതു ക­ഥാ­ദ്വൈ­വാ­രി­ക­യി­ലെ ‘ചി­താ­ഭ­സ്മ­ത്തി­ലെ ക­ന­ലു­കൾ’ എന്ന ചെ­റു­ക­ഥ­യി­ലും കാണാം. വി­ദേ­ശ­ത്തു­നി­ന്നു വ­രു­ന്ന ഒരു യു­വ­തി­യെ ഒ­രു­ത്തൻ സ്വീ­ക­രി­ക്കു­ന്നു, അവർ കു­ടി­ക്കു­ന്നു, ര­സി­ക്കു­ന്നു. അവൾ അ­യാ­ളു­ടെ നിർ­ബ്ബ­ന്ധ­മ­നു­സ­രി­ച്ചു് സ്വ­ന്തം കഥ പ­റ­യു­ന്നു. പി­ര­മി­ഡു­ക­ളോ­ളം പ­ഴ­ക്ക­മു­ള്ള കഥ. ആർ­ത്ത­വം­നി­ന്ന അവൾ യു­വ­തി­യാ­യി­ത്ത­ന്നെ ഇ­രി­ക്കു­ന്ന കഥ. ശാ­ശ്വ­ത­മാ­യ സ്ത്രീ­ത്വ­മാ­ണു് ക­ഥാ­കാ­രൻ ഊ­ന്നി­പ്പ­റ­യു­ക. അതിനു വേ­ണ്ടി അ­ദ്ദേ­ഹം സകല മ­ധു­ര­പ­ദ­ങ്ങ­ളു­മെ­ടു­ത്തു വ­യ്ക്കു­ന്നു. താ­ളാ­ത്മ­ക­മാ­യി ചേർ­ക്കു­ന്നു. ഒ­ഴു­ക്കി­വി­ടു­ന്നു. ഹൃ­ദ­യ­പ­രി­പാ­ക­മി­ല്ലാ­ത്ത അ­നു­വാ­ച­കൻ ആ ഒ­ഴു­ക്കി­ലൂ­ടെ ഒ­ഴു­കും. പക്ഷേ, വി­വ­ര­മു­ള്ള വാ­യ­ന­ക്കാ­രൻ ഈ സ്യൂ­ഡോ­ആർ­ട് കണ്ടു മാ­റി­നിൽ­ക്കും. സൂ­ക്ഷ്മ­ങ്ങ­ളാ­യ വാ­ക്കു­കൾ­കൊ­ണ്ടു് സൂ­ക്ഷ്മ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളും വി­കാ­ര­ങ്ങ­ളും പ്ര­തി­പാ­ദി­ക്കു­ന്ന­താ­ണു് കല. അതിൽ പ­ദ­ങ്ങ­ളു­ടെ പെ­രു­വെ­ള്ള­പ്പാ­ച്ചി­ലി­നു് സ്ഥാ­ന­മൊ­ട്ടു­മി­ല്ല.

‘പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം’ എന്ന എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ വി­മർ­ശ­ന­ഗ്ര­ന്ഥം തി­ക­ച്ചും ഉ­ജ്ജ്വ­ല­മാ­ണു്. …ഈ ഗ്ര­ന്ഥം കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ‘മാ­ഗ്നം ഓപസ്’ ആ­ണെ­ന്നു­മാ­ത്രം പ­റ­ഞ്ഞാൽ പോരാ. മലയാള നി­രൂ­പ­ണ­സാ­ഹി­ത്യ­ത്തി­ലെ അ­ദ്വി­തീ­യ­മാ­യ ഗ്ര­ന്ഥ­മാ­ണ­തു്. മറ്റു ഭാ­ര­തീ­യ ഭാ­ഷ­ക­ളി­ലും ഇ­തു­പോ­ലൊ­രു കൃതി കാ­ണു­മോ എന്നു സംശയം.

ഭാ­വ­ശൂ­ന്യ­മാ­യ ഒരു വാ­ക്യം താ­ളാ­ത്മ­ക­മാ­യി എ­ഴു­തി­പ്പോ­യാൽ അ­ടു­ത്ത വാ­ക്യം അ­തു­പോ­ലെ­യെ­ഴു­താ­നു­ള്ള പ്ര­വ­ണ­ത ഉ­ണ്ടാ­കും. അ­തെ­ഴു­തി­യാൽ മൂ­ന്നാ­മ­ത്തെ വാ­ക്യം അ­തു­പോ­ലെ എ­ഴു­താ­നു­ള്ള പ്ര­വ­ണ­ത. അ­ങ്ങ­നെ അ­വി­രാ­മ­മാ­യി എ­ഴു­തും. ‘സ്മാ­ളി’ൽ തു­ട­ങ്ങു­ന്ന­യാൾ ‘ലാർജി’ലേ­ക്കും പി­ന്നീ­ടു് പല ലാർ­ജ്ജു­ക­ളി­ലേ­ക്കും പോയി ബോധം കെ­ടു­ന്ന­തി­നു തു­ല്യ­മാ­യ അ­വ­സ്ഥ­യാ­ണി­തു്. അ­ല്ലെ­ങ്കിൽ ഒരു പി. എച്ച്. ഡി. എ­ടു­ത്ത­യാൾ പല പി. എച്ച്. ഡി. എ­ടു­ക്കു­മ്പോ­ലെ. ഒരു കഥ കേ­ട്ടി­ട്ടു­ണ്ടു്. ഒ­രു­ത്ത­നു് ആ­റാ­മ­ത്തെ പി. എച്ച്. ഡി. നൽകിയ ക­മ്മി­റ്റി­യോ­ടു് എ­ന്തി­നു് അതു കൊ­ടു­ത്തു­വെ­ന്നു് ആരോ ചോ­ദി­ച്ചു. ക­മ്മി­റ്റി­യു­ടെ മ­റു­പ­ടി: അ­യാൾ­ക്കു അഞ്ചു പി. എച്ച്. ഡി. ഉ­ണ്ട­ല്ലോ നേ­ര­ത്തേ പ്ര­ഗ­ല്ഭ­നാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു് ഞ­ങ്ങ­ളും കൊ­ടു­ത്തു ആ­റാ­മ­ത്തേ­തു്. അ­ഞ്ചാ­മ­ത്തെ ഡി­ഗ്രി ന­ല്കി­യ ക­മ്മി­റ്റി പ­റ­ഞ്ഞ­തു് “നേ­ര­ത്തേ നാ­ലെ­ണ്ണ­മു­ണ്ട­ല്ലോ” എ­ന്നാ­ണു്. ഇ­ങ്ങ­നെ ഓ­രോ­ന്നു കു­റ­ച്ചു ഓരോ ക­മ്മി­റ്റി­യും പ­റ­ഞ്ഞു. ഒ­ടു­വിൽ ആ­ദ്യ­ത്തെ പി. എച്ച്. ഡി. കൊ­ടു­ത്ത ക­മ്മി­റ്റി­യോ­ടു ചോ­ദി­ച്ച­പ്പോൾ അവർ പ­റ­ഞ്ഞു: “പു­ള്ളി­ക്കാ­ര­നു് ഇം­ഗ്ളീ­ഷു­മ­റി­ഞ്ഞു­കൂ­ടാ മ­ല­യാ­ള­വു­മ­റി­ഞ്ഞു­കൂ­ടാ, വ­യ­റ്റു­പി­ഴ­പ്പി­നു സ­ഹാ­യി­ക്കു­മെ­ങ്കിൽ സ­ഹാ­യ­മാ­വ­ട്ടെ എന്നു പ­റ­ഞ്ഞു് ഞങ്ങൾ ആ­ദ്യ­ത്തെ പി. എച്ച്. ഡി. കൊ­ടു­ത്തു.

അവർ പ­റ­ഞ്ഞു

താഴെ പേ­രെ­ഴു­തി­യി­ട്ടു­ള്ള വ്യ­ക്തി­കൾ എ­ന്നോ­ടു പ­റ­ഞ്ഞു:

ജി. ശ­ങ്ക­ര­ക്കു­റു­പ്പു്:
ഉ­ത്സ­വ­സ്ഥ­ല­ത്തു് പോ­കു­മ്പോൾ ആ­ക­സ്മി­ക­മാ­യി കി­ട്ടു­ന്ന സ്പർ­ശം അതു ല­ഭി­ച്ച­യാ­ളി­നെ ആ­ഹ്ലാ­ദി­പ്പി­ക്കും. ആ ആ­ഹ്ലാ­ദ­മാ­ണു് ക­വി­ത­യും ന­ല്കു­ന്ന­തെ­ന്നു് നി­ങ്ങൾ വി­ചാ­രി­ക്ക­രു­തു്.
ച­ങ്ങ­മ്പു­ഴ:
ക­വി­ത­യ്ക്കു “മോറൽ അ­തോ­റി­റ്റി” ഇല്ല. സാ­ന്മാർ­ഗ്ഗി­ക­മാ­യ പ്ര­ഭാ­വം വ­ന്നാൽ കവിത തകരും.
വെ­ണ്ണി­ക്കു­ളം:
പ­ല­പ്പോ­ഴും, പ­റ­യാ­നു­ള്ള­തു് ആദ്യം ഗ­ദ്യ­ത്തി­ലെ­ഴു­തി­യി­ട്ടാ­ണു് ഞാൻ പ­ദ്യ­മാ­ക്കി മാ­റ്റു­ന്ന­തു്.
പി. കു­ഞ്ഞി­രാ­മൻ­നാ­യർ:
ഞാ­ന­യ­ച്ച സ്വ­കാ­ര്യ­ക്ക­ത്തു് നി­ങ്ങൾ …നായർ എന്ന കവിയെ കാ­ണി­ച്ചി­ല്ലേ? നി­ങ്ങൾ നല്ല മ­നു­ഷ്യ­നാ­ണോ?
ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ:
കാ­മ­വി­കാ­ര­ത്തിൽ ആ­റാ­ട്ടു ന­ട­ത്തു­ന്ന പീ­റ­ക്ക­ഥ­ക­ളെ­ക്കു­റി­ച്ചെ­ഴു­തി നി­ങ്ങൾ ജീ­വി­തം പാ­ഴാ­ക്ക­രു­തു്. ഭാ­ര­തീ­യ സം­സ്കാ­ര­ത്തെ­ക്കു­റി­ച്ചു് എഴുതൂ.
വ­ള്ള­ത്തോൾ:
നി­ങ്ങ­ളു­ടെ ക­വി­ത­യിൽ മൗ­ലി­ക­ത­യി­ല്ല. ചെ­റു­ശ്ശേ­രി യുടെ കൃ­ഷ്ണ­ഗാ­ഥ ഹൃ­ദി­സ്ഥ­മാ­ക്കൂ. എ­ന്നി­ട്ടു് എ­ഴു­താൻ ശ്ര­മി­ക്കൂ.
പു­ത്തേ­ഴ­ത്തു രാ­മൻ­മേ­നോൻ:
സം­സ്കൃ­ത­പാ­ണ്ഡി­ത്യം കൂ­ടു­തൽ കൂ­ടു­തൽ ആർ­ജ്ജി­ക്കു­ന്തോ­റും അ­താർ­ജ്ജി­ക്കു­ന്ന­വ­ന്റെ മ­ന­സ്സു് സ­ങ്കു­ചി­ത­മാ­യി വരും.
എ. ബാ­ല­കൃ­ഷ്ണ­പി­ള്ള:
മ­നു­ഷ്യ­നു സർ­ക്കാ­രി­ല്ലാ­തെ സു­ഖ­മാ­യി ക­ഴി­ഞ്ഞു കൂടാൻ സാ­ധി­ക്കും.
വക്കം അ­ബ്ദുൾ­ഖാ­ദർ:
നി­ങ്ങ­ളെ­പ്പോ­ലെ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി ബഹളം ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടു ന­ട­ന്നാ­ലേ ജീ­വി­ത­മാ­കു­ക­യു­ള്ളോ? നി­ശ്ശ­ബ്ദ­നാ­യി ജീ­വി­ക്കു­ന്ന­തും ജീ­വി­ത­മ­ല്ലേ?
കെ. ബാ­ല­കൃ­ഷ്ണൻ:
എ­നി­ക്കെ­ന്റെ ഈ ശി­പാ­യി­യെ നോ­വ­ലി­സ്റ്റാ­ക്കി­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. ക­ഴി­യു­മോ എ­നി­ക്ക­തി­നു്? ജി. വി­വേ­കാ­ന­ന്ദ­നെ ക്കൊ­ണ്ടു് എ­നി­ക്കു ‘ക­ള്ളി­ച്ചെ­ല്ല­മ്മ’ എ­ഴു­തി­ക്കാം. ഒ. എൻ. വി. കു­റു­പ്പി നെ­ക്കൊ­ണ്ടു് ‘ദാ­ണ്ടെ­യൊ­രു തീമല’ എന്ന ക­വി­ത­യെ­ഴു­തി­ക്കാം. എ­ന്നാൽ ശി­പാ­യി­യെ നോ­വ­ലി­സ്റ്റാ­ക്കാൻ പ­റ്റി­ല്ല.
വയലാർ രാ­മ­വർ­മ്മ:
നി­ങ്ങൾ മു­ട്ട­ത്തു വർ­ക്കി യെ­ക്കു­റി­ച്ചെ­ഴു­തി­യ­തു ന­ന്നാ­യി. എ­ന്നാൽ അ­തു­പോ­ലെ എ­ന്നെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ എ­നി­ക്കു ഖേ­ദ­മാ­ണു്.
വയലാർ രാ­മ­വർ­മ്മ­യു­ടെ അമ്മ:
നി­ങ്ങ­ളെ എ­നി­ക്കി­ഷ്ട­മി­ല്ല. നി­ങ്ങൾ കു­ട്ട­ന്റെ കവിത മോ­ശ­മാ­ണെ­ന്നു പ­റ­യു­ന്ന ആ­ള­ല്ലേ?
ഞാൻ എ­ന്നോ­ടു്:
എല്ലാ അ­ഭി­നേ­താ­ക്ക­ളും ന­ന്നാ­യി പെ­രു­മാ­റും. അവർ അ­ഭി­ന­യ­ത്തിൽ പ്ര­ഗ­ല്ഭ­രാ­ണ­ല്ലോ.
സേതു
images/Sethu.jpg
സേതു

സേതു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ദൂതു്’ എന്ന ചെ­റു­ക­ഥ മലയാള ചെ­റു­ക­ഥാ­സാ­ഹി­ത്യ­ത്തി­ലെ ഒരു നൂതന നി­ഷ്ക്ര­മ­ണം ത­ന്നെ­യാ­ണു്. ശു­ദ്ധ­മാ­യ കഥ മാ­ത്ര­മു­ള്ള ചെ­റു­ക­ഥ­കൾ ന­മു­ക്കു­ണ്ടു്. അവ വാ­യി­ച്ചു് നമ്മൾ ര­സി­ക്കു­ന്നു. ആ കഥ പ­റ­യു­ന്ന­തോ­ടൊ­പ്പം സൂ­ച­ന­ക­ളി­ലൂ­ടെ­യും വാ­ഗ്മി­ത­യാർ­ന്ന മൗ­ന­ത്തി­ലൂ­ടെ­യും മ­റ്റൊ­രു ലോ­ക­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന കഥകൾ അ­ധി­ക­മി­ല്ല. വി­ര­ള­മാ­യ അ­ത്ത­രം ക­ഥ­ക­ളിൽ അ­ദ്വി­തീ­യ­മാ­യ സ്ഥാ­ന­മു­ണ്ടു് ദൂ­തി­നു്. അ­ച്ഛ­നും മകനും പി­ണ­ക്കം. മകൻ ജോലി സ്ഥ­ല­ത്തു്. മ­ക­ന്റെ ആ­ദ്യ­ത്തെ കു­ട്ടി­യെ അച്ഛൻ ക­ണ്ടി­ട്ടി­ല്ല. അവനു ര­ണ്ടാ­മ­ത്തെ കു­ട്ടി ജ­നി­ച്ചെ­ന്നും ക­ഴി­ഞ്ഞ­തൊ­ക്കെ മ­റ­ന്നു് ആ മകനു് അ­ച്ഛ­നെ വന്നു കാണാൻ ആ­ഗ്ര­ഹ­മു­ണ്ടെ­ന്നും അ­റി­യി­ക്കാ­നാ­ണു് അ­യാ­ളു­ടെ സ്നേ­ഹി­തൻ വൃ­ദ്ധ­ന്റെ അ­ടു­ക്ക­ലെ­ത്തി­യി­രി­ക്കു­ന്ന­തു്. പക്ഷേ, വ­യ­സ്സൻ ഉ­റ­ച്ചു­ത­ന്നെ നി­ല്ക്കു­ന്നു. ദി­വ്യ­മാ­യ വി­ഗ്ര­ഹം­പോ­ലും ഉ­പ­ദ്ര­വ­ക­ര­മാ­ണെ­ന്നു ക­ണ്ട­പ്പോൾ കി­ണ­റ്റി­ലെ­റി­ഞ്ഞ­വ­നാ­ണു് മ­ക­നെ­ന്നു പ­റ­ഞ്ഞു് ദൂതൻ ആ മ­ക­ന്റെ നി­ശ്ച­യ­ദാർ­ഢ്യ­ത്തേ­യും അ­ച്ഛ­നോ­ടു് പി­ണ­ങ്ങാ­നു­ള്ള ധൈ­ര്യ­ത്തേ­യും അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­മ്പോൾ ആ പി­താ­വു് അതിനു പ­ക­ര­മാ­യി മ­റ്റൊ­രു സംഭവം ആ­ഖ്യാ­നം­ചെ­യ്തു് തന്റെ നിലയെ നീ­തി­മ­ത്ക­രി­ക്കു­ന്നു. രേ­ഖാ­രൂ­പ­ത്തി­ലു­ള്ള ആ­ഖ്യാ­ന­മ­ല്ല ഈ ക­ഥ­യ്ക്കു­ള്ള­തു്. ചാ­ക്രി­ക­രു­പ­മാ­ണി­തി­നു്. അ­തി­ലൂ­ടെ രണ്ടു വ്യ­ക്തി­കൾ — അ­ച്ഛ­നും മകനും — ഉ­രു­ത്തി­ര­ഞ്ഞു വ­രു­ന്നു. അവരിൽ അ­ച്ഛ­ന്റെ രൂ­പ­ത്തി­നു തി­ള­ക്ക­മേ­റും. മകനു വ­ര­ണ­മെ­ങ്കിൽ വരാം. പക്ഷേ, അച്ഛൻ അവനെ കാ­ണി­ല്ല. എന്താ കാ­ര­ണ­മെ­ന്നു് ദൂ­ത­ന്റെ അ­ന്വേ­ഷ­ണം ഉ­ത്ത­ര­വും തു­ടർ­ന്നു­ള്ള ഭാ­ഗ­വും അ­നു­ഗൃ­ഹീ­ത­നാ­യ ക­ഥാ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേ­ട്ടാ­ലും:

“ഞാൻ യാ­ത്ര­യാ­ണ­ല്ലോ” “എ­ങ്ങോ­ട്ടു്?” “ഈ പ്രാ­യ­ത്തി­ലു് യാ­ത്ര­പോ­കു­ന്ന­വ­രോ­ടു് എ­ങ്ങോ­ട്ടെ­ന്നു ചോ­യ്ക്ക­ണ­തു് വെറും ഭോ­ഷ്ക­ല്ലേ ച­ങ്ങാ­തി, ഒരു നീ­ണ്ട­യാ­ത്ര­യാ­ന്ന­ന്നെ നി­രീ­ച്ചോ­ളു”. “അ­പ്പോൾ അ­ച്ചു­തൻ കുട്ടിയോടു്-​” “യാ­ത്ര­യാ­ന്നു് പറയൂ”. “അവൻ വരികയാണെങ്കിലോ-​” “യാ­ത്ര­യാ­ന്നു് പറയൂ”. “ഒന്നുകാണണമെന്നുവച്ചാൽ-​” “യാ­ത്ര­യാ­ന്ന­ന്നെ പ­റ­യാ­ല്ലോ”.

മരണം വ­രെ­യും മകനെ കാ­ണി­ല്ല എന്നു അ­ച്ഛ­ന്റെ നി­ശ്ച­യ­ദാർ­ഢ്യം. സ്വർ­ണ്ണാ­ഭ­ര­ണ­ത്തിൽ രത്നം പ­തി­ച്ചാൽ എന്തു ശോ­ഭ­യാ­യി­രി­ക്കും! ആ ശോ­ഭ­യാ­ണു് ഈ ക­ഥ­യു­ടെ പ­ര്യ­വ­സാ­ന­ത്തി­നും. ഈ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ മ­ല­യാ­ള­ക­ഥാ­സാ­ഹി­ത്യ­ത്തി­നു് ല­ജ്ജി­ക്കാ­നൊ­ന്നു­മി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി. ക­ഥ­യു­ടെ ബാ­ഹ്യ­ലോ­ക­വും അ­തി­ന്റെ ഉ­പ­ലോ­ക­വും ഒരേ മ­ട്ടിൽ എന്നെ ‘ഹോൺട്’ ചെ­യ്യു­ന്നു.

എൻ. കൃ­ഷ്ണ­പി­ള്ള

സ്വർ­ണ്ണ­മു­ര­ച്ചു നോ­ക്കു­ന്ന­തു ചാ­ണ­യി­ലാ­ണു്. മൂ­ല്യ­ത്തി­ന്റെ നി­ക­ഷോ­പ­ല­മോ? അതു് ജീ­വി­ത­സം­തൃ­പ്തി­യാ­ണു് ജീ­വി­ത­ത്തി­ന്റെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും സം­തൃ­പ്തി­യോ­ടെ ജീ­വി­ക്കു­ന്ന പു­രു­ഷ­ര­ത്ന­മാ­ണു് പ്രൊ­ഫ­സർ എൻ. കൃ­ഷ്ണ­പി­ള്ള. അ­ദ്ദേ­ഹം നാ­ട­ക­കർ­ത്താ­വാ­ണു്. നാ­ട­ക­ര­ച­ന­യിൽ വി­ജ­യം­വ­രി­ച്ചു എന്ന നി­ല­യിൽ സം­തൃ­പ്തി­യു­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു്. അ­ദ്ധ്യാ­പ­കൻ, നി­രൂ­പ­കൻ, പ്ര­ഭാ­ഷ­കൻ ഈ നി­ല­ക­ളി­ലും വി­ജ­യ­ശ്രീ­ലാ­ളി­ത­ന­ത്രേ കൃ­ഷ്ണ­പി­ള്ള­സ്സാർ. മ­നു­ഷ്യ­നെ­ന്ന നി­ല­യി­ലും അ­ദ്ദേ­ഹം പ­രി­ഗ­ണ­നാർ­ഹ­നാ­യി­രി­ക്കു­ന്നു. ആ­രെ­യും ദു­ഷി­ക്കാ­തെ അ­ദ്ദേ­ഹം നല്ല കർ­മ്മ­ങ്ങ­ളിൽ മു­ഴു­കി­ജീ­വി­ക്കു­ന്നു. ഈ മ­ണ്ഡ­ല­ങ്ങ­ളി­ലെ­ല്ലാം സം­തൃ­പ്തി­യാർ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം സ്ഥാ­ന­മാ­ന­ങ്ങൾ­ക്കു­വേ­ണ്ടി ന­ട­ക്കാ­റി­ല്ല. ഇ­ങ്ങോ­ട്ടു വ­ന്നു­ക­യ­റു­ന്ന­തി­നെ­പ്പോ­ലും നി­രാ­ക­രി­ക്കാ­നേ അ­ദ്ദേ­ഹ­ത്തി­നു് പ്ര­വ­ണ­ത­യു­ള്ളു. അ­തി­നാൽ മൂ­ല്യ­വ­ത്താ­യ ജീ­വി­ത­മാ­ണു് കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റേ­തെ­ന്നു് അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­ഖ്യാ­പി­ക്കാം. അ­ദ്ദേ­ഹ­ത്തി­നു് എ­ഴു­പ­തു­വ­യ­സ്സു് തി­ക­യു­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ ടി. എൻ. ഗോ­പി­നാ­ഥൻ നായർ അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധി­ക­ളെ അ­വ­ലോ­ക­നം ചെ­യ്തു­കൊ­ണ്ടു് മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യി­രി­ക്കു­ന്നു. സ­ത്യ­ത്തി­ന്റെ ദർശനം ആ­ഹ്ളാ­ദാ­യ­ക­മാ­യ­തു­കൊ­ണ്ടു് ആ ലേഖനം എന്നെ ആ­ഹ്ളാ­ദി­പ്പി­ച്ചു.

images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു­മുൻ­പു് പ്ര­സാ­ധ­നം ചെയ്ത ‘പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം’ എന്ന എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ വി­മർ­ശ­ന­ഗ്ര­ന്ഥം തി­ക­ച്ചും ഉ­ജ്ജ്വ­ല­മാ­ണു്. സി. വി. രാ­മൻ­പി­ള്ള യുടെ ച­രി­ത്ര­നോ­വ­ലു­ക­ളി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ ത­മ്മിൽ സം­സാ­രി­ക്കു­മ്പോൾ ഭാ­ഷാ­പ­ര­മാ­യ ‘ഇ­ന്റ­റാ­ക്ഷൻ’ കൊ­ണ്ടു് മ­റ്റൊ­രു ലോകം ആ­വി­ഷ്കൃ­ത­മാ­കു­ന്ന­തി­നെ ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­കു­മാ­റു് എ­ടു­ത്തു­കാ­ണി­ക്കു­ന്ന ഈ ഗ്ര­ന്ഥം കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ‘മാ­ഗ്നം ഓപസ്’ (മ­ഹ­നീ­യ­മാ­യ കൃതി) ആ­ണെ­ന്നു മാ­ത്രം പ­റ­ഞ്ഞാൽ പോരാ. മലയാള നി­രൂ­പ­ണ സാ­ഹി­ത്യ­ത്തി­ലെ അ­ദ്വി­തി­യ­മാ­യ ഗ്ര­ന്ഥ­മാ­ണ­തു്. മറ്റു ഭാ­ര­തീ­യ ഭാ­ഷ­ക­ളി­ലും ഇ­തു­പോ­ലൊ­രു കൃ­തി­കാ­ണു­മോ എന്നു സംശയം.

അ­യൽ­വീ­ട്ടു­കാ­ര­നെ സ്നേ­ഹി­ക്ക­ണം—ഈ ഉ­പ­ദേ­ശം സ­ദാ­ചാ­ര­പ­ര­മാ­ണു്; മ­ന­സ്സി­നു് ഉ­ത്കൃ­ഷ്ട­ത വ­രു­ത്തു­ന്ന­താ­ണു്. “ഞാൻ ആ­രോ­ടും മി­ണ്ടു­കി­ല്ല. സ­ന്ധ്യ­യ്ക്കേ റോ­ഡി­ലി­റ­ങ്ങു. ഇ­റ­ങ്ങി­യാ­ലും അ­ന്യ­ന്റെ മു­ഖ­ത്തു നോ­ക്കി­ല്ല. ഫയലിൽ കാ­ണു­ന്ന­ത­നു­സ­രി­ച്ചു് ഓർ­ഡ­റി­ടും” ഉ­ദ്യോ­ഗ­സ്ഥ­ന്റെ ഈ ചി­ന്താ­ഗ­തി സ­ന്മാർ­ഗ്ഗ­പ­രം­ത­ന്നെ. പക്ഷേ, അതു മ­ന­സ്സി­നു് ഉ­ത്കൃ­ഷ്ട­ത ന­ല്കു­ക­യി­ല്ല. സ്വ­ന്തം മ­ന­സ്സി­നു് ഉ­ന്ന­മ­നം വ­രു­ത്താ­തെ സ­ദാ­ചാ­ര­പ­ര­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന­തു­കൊ­ണ്ടു് പ്ര­യോ­ജ­ന­മി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-05-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.