SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-06-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അയാൾ ഒരു യ­ഥാർ­ത്ഥ സംഭവം വർ­ണ്ണി­ക്കു­ക­യാ­ണു്. ത­നി­ക്കു പ­തി­മ്മൂ­ന്നു വ­യ­സ്സാ­യി­രു­ന്ന കാ­ല­ത്തു­ണ്ടാ­യ ഒരു സംഭവം. വ­സ­ന്ത­കാ­ലം. ക­ള­പ്പു­ര­യ്ക്കു പി­റ­കി­ലു­ള്ള പുൽ­ത്ത­കി­ടി­യി­ലൂ­ടെ അവൻ ന­ട­ക്കു­ക­യാ­യി­രു­ന്നു. പുൽ­ക്കൂ­ട്ട­ങ്ങ­ളു­ടെ ആർ­ദ്ര­ത ക­ലർ­ന്ന മാ­ധു­ര്യം. സൂ­ര്യ­ന്റെ ചൂ­ടി­ലേ­ക്കു ഭൂ­മി­യു­ടെ ആ­ത്മാ­വു് ഉ­യർ­ത്ത­പ്പെ­ടു­ന്നു. ചി­രി­ക്കാ­തി­രി­ക്കാൻ അവനു ക­ഴി­ഞ്ഞി­ല്ല. അ­ത്ര­യ്ക്കു­ണ്ടു് ആ­ഹ്ലാ­ദം. ബാലൻ ക­ള­പ്പു­ര­യി­ലേ­ക്കു ചെ­ന്നു. പ­രി­തഃ­സ്ഥി­തി­ക­ളോ­ടു­ള്ള ആ­ത്മ­ബ­ന്ധ­ത്തോ­ടു­കൂ­ടി, സൂ­ര്യ­ന്റെ ചൂടു് പു­റ­ത്തു് ഏ­റ്റു­കൊ­ണ്ടു്, ക­ള­പ്പു­ര­യു­ടെ ത­ണു­പ്പു് മു­ഖ­ത്തു അ­നു­ഭ­വി­ച്ചു­കൊ­ണ്ടു് ക­ണ്ണാ­ടി­യി­ടാ­ത്ത ക­ള­പ്പു­ര ജ­ന­ലിൽ­ക്കൂ­ടി അവൻ നോ­ക്കി. വ­യ്ക്കോ­ലി­ലും ചാ­ണ­ക­ത്തി­ലു­മാ­യി അ­വ­ന്റെ അമ്മ ന­ഗ്ന­യാ­യി കി­ട­ക്കു­ന്നു. അവളടെ മുഖം അ­വ­ളു­ടെ വ­സ്ത്ര­ങ്ങൾ­കൊ­ണ്ടു മൂ­ടി­യി­ട്ടു­ണ്ട്. ത­നി­ക്കു് അ­പ്പോൾ തോ­ന്നി­യ­തി­നെ അവൻ എ­ങ്ങ­നെ വർ­ണ്ണി­ക്കും? അവനെ— തന്റെ അ­മ്മ­യെ കൊ­ല്ലു­ന്ന അവനെ—ബാ­ല­നു് കൊ­ല്ലാ­നാ­ഗ്ര­ഹ­മു­ണ്ടാ­യി. ജ­ന­ലിൽ­ക്കൂ­ടി കു­തി­ച്ചു­ചെ­ന്നു്, വ­യ്ക്കോൽ പൊ­ക്കി­യെ­ടു­ക്കാ­നു­ള്ള ‘പി­ച്ച് ഫോർ­ക്ക്’ അ­വ­ന്റെ മു­തു­കിൽ കു­ത്തി­യി­റ­ക്കാൻ ആ മകനു് അ­ഭി­ലാ­ഷം. പക്ഷേ, അവൻ അ­മ്മ­യെ കൊ­ല്ല­ണ­മെ­ന്നു ത­ന്നെ­യാ­ണു് ബാ­ല­ന്റെ വി­ചാ­രം; അവൻ താ­നാ­യി­രു­ന്നെ­ങ്കിൽ എ­ന്നും. ക­ള­പ്പു­ര­യു­ടെ ച­രി­വി­ലൂ­ടെ അവൻ ഉ­രു­ണ്ടു താ­ഴ­ത്തേ­ക്കു പോ­ന്നു. അ­വ­ന്റെ പേരു് ലേ­ഡി­ഗ്. ബാലൻ വി­ല്ലി­യും. വി­ല്ലി­യു­ടെ ട്യൂ­ട്ട­റാ­ണു് ലേ­ഡി­ഗ്.

ആഹാരം ക­ഴി­ക്കാ­നി­രു­ന്ന­പ്പോൾ മകൻ അ­മ്മ­യെ നോ­ക്കി. മെ­ഴു­കു­തി­രി­യു­ടെ ദീ­പ­നാ­ളം അ­മ്മ­യു­ടെ ക­ണ്ണു­ക­ളിൽ ജ്വ­ലി­ക്കു­ക­യാ­ണു്. ചൂടു് ആ ന­യ­ന­ങ്ങ­ളിൽ ഉ­ണ്ടെ­ന്നാ­ണു് അവൻ ക­രു­തി­യ­തു്. പക്ഷേ, അ­മ്മ­യ്ക്കു് എ­ന്തൊ­രു ശാ­ന്ത­ത! അമ്മ ട്യൂ­ട്ട­റെ നോ­ക്കു­ന്ന­തേ­യി­ല്ല. അ­ച്ഛ­നെ­യാ­ണ് നോ­ക്കു­ന്ന­തു്. ഏ­തൊ­രാ­ളി­നെ വ­ഞ്ചി­ച്ചു­വോ ആ ആളിനെ സ്നേ­ഹി­ക്കാ­നാ­വു­മോ? അതിനു ക­ഴി­യു­മാ­യി­രി­ക്കും. അവൻ സ്വ­ന്തം മു­റി­യി­ലേ­ക്കു് ഓടി. അ­പ്പോൾ ആരു് അവിടെ ക­യ­റി­യാ­ലും അവൻ ഇ­ടി­ച്ചു് ത­കർ­ത്തു­ക­ള­യും. അമ്മ വ­രാ­നാ­ണു് അ­വ­ന്റെ ആശ. അവർ വ­ന്നു് അവനെ കെ­ട്ടി­പ്പി­ടി­ച്ചു് ഉ­മ്മ­വ­യ്ക്കു­മ്പോൾ അവൻ കൈ­മു­റു­ക്കി ഇ­ടി­ക്കും. അ­ടി­ക്കും. അ­മ്മ­യു­ടെ പ്രാ­ണൻ പോ­കു­ന്ന­തു­വ­രെ അ­ങ്ങ­നെ അവൻ അവരെ മർ­ദ്ദി­ക്കും. പക്ഷേ, അവിടെ വ­ന്നു് നോ­ക്കി­യി­ട്ടു് അങ്ങ് പോ­യ­തു് അ­വ­ന്റെ ട്യൂ­ട്ടർ മാ­ത്ര­മാ­ണു്.

മകൻ അ­മ്മ­യെ പല ദി­വ­സ­ങ്ങൾ സൂ­ക്ഷി­ച്ചു­നോ­ക്കി. അ­വ­രു­ടെ മാം­സ­ത്തിൽ വി­കാ­ര­ത്തി­ന്റെ ചൊ­റി­ഞ്ഞു പൊ­ട്ടൽ. അവനു വ­മ­നേ­ച്ഛ. ര­ക്ത­ത്തി­ന്റെ­യും അ­സ്ഥി­യു­ടെ­യും ഓ­ക്കാ­നം.

അ­വ­ന്റെ അച്ഛൻ പ­ട്ടി­ക­ളെ ഇ­ണ­ചേർ­ക്കു­ക­യാ­യി­രു­ന്നു. ആ­ദ്യ­മൊ­ക്കെ കൃ­ത്യം ന­ട­ന്നി­ല്ല. പി­ന്നീ­ടു് അ­തു­ണ്ടാ­യി. പെൺ­പ­ട്ടി­ക്കു ശാ­ന്ത­ത. ആൺ­പ­ട്ടി­ക്കു കി­ത­പ്പു്. മകൻ ഓ­ടി­ച്ചെ­ന്നു് അ­ച്ഛ­നോ­ടു പ­റ­ഞ്ഞു. അച്ഛാ, ഇ­വ­യ്ക്കു് അ­മ്മ­യെ­ന്നും ലേ­ഡി­ഗ് എ­ന്നും പേ­രി­ട­ണം. ഇ­ത്ര­യം പ­റ­ഞ്ഞി­ട്ടു് അ­ച്ഛ­ന്റെ മു­ഖം­കാ­ണാൻ നി­ല്ക്കാ­തെ അവൻ ഓ­ടി­ക്ക­ള­ഞ്ഞു. അന്നു രാ­ത്രി കി­ട­പ്പു­മു­റി­യിൽ­നി­ന്നു് ഞെ­ട്ടി­പ്പി­ക്കു­ന്ന ഇ­ടി­ക­ളു­ടെ ശബ്ദം ഉ­യ­രു­ന്ന­തു് ഞാൻ കേ­ട്ടു. യു­ദ്ധ­ത്തി­നു­ശേ­ഷം ബർ­ലി­നിൽ വേ­ശ്യ­ക­ളെ റൗ­ഡി­കൾ ഇ­ടി­ച്ച­തു് ഇ­മ്മ­ട്ടി­ലാ­ണു്. അവൻ പേ­ടി­ച്ചു ശ്വാ­സം­വി­ടാ­നാ­വാ­തെ കി­ട­ക്ക­യിൽ എ­ഴു­ന്നേ­റ്റി­രു­ന്നു. മു­ഷ്ടി ചു­രു­ട്ടി മറ്റേ ഉള്ളം കൈയിൽ ഇ­ടി­ച്ചു­കൊ­ണ്ടു് അവൻ പ­റ­ഞ്ഞു: കൊ­ടു­ക്കു്, അ­ങ്ങ­നെ കൊ­ടു­ക്കു്. പക്ഷേ, കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അവനു സ­ഹി­ക്കാ­നാ­യി­ല്ല. അവൻ കി­ട­പ്പു­മു­റി­യിൽ ഓ­ടി­ച്ചെ­ന്നു് അവർ ര­ണ്ടു­പേ­രു­ടെ­യും ഇ­ട­യിൽ­നി­ന്നു. നി­ല­വി­ളി­ക്കു­ന്ന അ­മ്മ­യെ കി­ട­ക്ക­യിൽ­നി­ന്നു പൊ­ക്കി­യെ­ടു­ത്തു. അ­ച്ഛ­നോ­ടു് നി­റു­ത്താൻ പ­റ­ഞ്ഞു. പക്ഷേ, അയാൾ അവളടെ ത­ല­മു­ടി­യിൽ പി­ടി­ച്ചു­വ­ലി­ച്ചു് മ­റ്റേ­ക്കൈ­കൊ­ണ്ടു മു­ഖ­ത്തി­ടി­ച്ചു. അ­ച്ഛ­നെ കൊ­ല്ലു­മെ­ന്നു പ­റ­ഞ്ഞു് അവൻ അ­യാ­ള­ടെ നേർ­ക്കു­ചാ­ടി മു­ഷ്ടി­കൊ­ണ്ടു് തു­ട­രെ­ത്തു­ട­രെ ഇ­ടി­ച്ചു. ഇതു് 1910-ൽ ഗ­ലി­ഷ്യ­യ­യിൽ ന­ട­ന്ന­താ­ണു്. കഥ പ­റ­യു­ന്ന ബാ­ല­നി­ല്ലാ­തെ­ത­ന്നെ അതു മു­ഴു­വൻ ന­ശി­പ്പി­ക്ക­പ്പെ­ട്ടു.

വി­ശ്വ­വി­ഖ്യാ­ത­നാ­യ നോ­വ­ലി­സ്റ്റ് ഇ. എൽ. ഡോ­ക്ട­റോ­വി ന്റെ ഒരു ചെ­റു­ക­ഥ­യു­ടെ സം­ഗ്ര­ഹ­മാ­ണി­തു്. എ­ന്തെ­ന്നി­ല്ലാ­ത്ത തീ­ക്ഷ്ണ­ത ആ­വ­ഹി­ക്കു­ന്ന ഒരു കൊ­ച്ചു­ക­ഥ. രത്നം കാ­ന്തി ചി­ത­റു­ന്ന­തു­പോ­ലെ ഇതു് മ­യൂ­ഖ­ങ്ങൾ പ്ര­സ­രി­പ്പി­ക്കു­ന്നു. ഒ­ര­നു­ഭ­വ­ത്തെ അ­തി­ന്റെ നൈ­ര­ന്ത­ര്യ­ത്തോ­ടും സാ­ദ്യ­സ്ക­ത­യോ­ടും കൂടി പ്ര­കാ­ശി­പ്പി­ക്കു­ന്നു എ­ന്ന­തി­ലാ­ണ് ഇ­തി­ന്റെ ഭം­ഗി­യി­രി­ക്കു­ന്ന­തു് ചീ­ട്ടു­കൊ­ട്ടാ­രം ഒ­രാ­ളോ­ളം പൊ­ക്ക­ത്തി­ലു­യർ­ത്തി­യി­ട്ടു് ഒറ്റ വി­രൽ­കൊ­ണ്ടു­ത­ട്ടി­യി­ടു­ന്ന ആ രീതി നോ­ക്കു­ക: “ഇതു് 1910-ൽ ഗ­ലി­ഷ്യ­യ­യിൽ ന­ട­ന്ന­താ­ണു്. ഞാ­നി­ല്ലാ­തെ തന്നെ അതു് എ­ന്താ­യാ­ലും മു­ഴു­വ­നും പി­ന്നീ­ട് ന­ശി­പ്പി­ക്ക­പ്പെ­ട്ടു”.

വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കൊ­ച്ചു ക­ഥ­ക­ളു­ടെ പേ­രു­കൾ എ­ഴു­ത­ട്ടെ.

  1. The Third Bank of the RiverJoão Gumarães Rosa.
  2. A clean, Well-​Lighted PlaceErnest Hemingway.
  3. The Death of Dolgustor—Isaac Babel.
  4. Swaddling Clothes—Yukio Mishima.
  5. Homage for Isaac Babel—Doris Lessing.
  6. The Blue Bouquet—Octavio Paz.
  7. The Eclipse—Augusto Monterroso.
  8. The Laugher—Heinrich Böll.
ജലസി
images/Joaoguimaraesrosa1.jpg
João Gumarães Rosa

കാ­മു­കി­യും കാ­മു­ക­നും പ്രേ­മ­ലേ­ഖ­ന­ങ്ങൾ കൈ­മാ­റു­ന്ന­ത് വി­ചി­ത്ര­ങ്ങ­ളാ­യ രീ­തി­ക­ളി­ലാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തെ സെ­ക്ര­ട്ടേ­റി­യ­റ്റി­നു മു­മ്പി­ലു­ള്ള ബസ് സ്റ്റോ­പ്പിൽ ഞാൻ നിൽ­ക്കു­ക­യാ­യി­രു­ന്നു. എന്റെ അ­ടു­ത്തു് ഒരു പെൺ­കു­ട്ടി. അവൾ അ­സ്വ­സ്ഥ­യാ­ണു്. ദൂ­രെ­നി­ന്നു് ഒരു ചെ­റു­പ്പ­ക്കാ­രൻ വ­രു­ന്ന­തു ക­ണ്ട­പ്പോൾ അവൾ കൂ­ടു­തൽ അ­സ്വ­സ്ഥ­യാ­യി. അയാൾ അ­ടു­ത്തെ­ത്തി. പെൺ­കു­ട്ടി പെ­ട്ടെ­ന്നു് നോ­ട്ട്ബു­ക്ക് തു­റ­ന്നു് മേൽ­വി­ലാ­സ­മെ­ഴു­തി­യ ഒരു ഇൻ­ലൻ­ഡ് ല­റ്റ­റെ­ടു­ത്തു് അ­യാ­ളു­ടെ കൈയിൽ കൊ­ടു­ത്തി­ട്ടു് ‘ഒന്നു പോ­സ്റ്റ് ചെ­യ്തേ­ക്കൂ’ എന്നു പ­റ­ഞ്ഞു. അ­യാ­ള­തു വാ­ങ്ങി തി­രി­ച്ചു­പോ­യി. പോ­സ്റ്റ് ബോ­ക്സ് റോ­ഡി­ന്റെ മ­റു­വ­ശ­ത്തു­ണ്ട്. അയാൾ ക­ത്തു് അ­തി­ലി­ടാ­തെ നേ­രേ­യ­ങ്ങു ന­ട­ന്നു. പെൺ­കു­ട്ടി­യും­പോ­യി. അ­ന്നു് ഇൻ­ലൻ­ഡ് ല­റ്റ­റി­നു് എന്തു വി­ല­യാ­യി­രു­ന്നു­വെ­ന്നു് എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. മു­പ്പ­ത്ത­ഞ്ചു­പൈ­സ എന്നു വി­ചാ­രി­ക്കു. അ­ടു­ത്ത ദിവസം അ­തി­നു­ള്ള മ­റു­പ­ടി­യു­മാ­യി അയാൾ വേ­റൊ­രു സ്ഥ­ല­ത്തു് നി­ല്ക്കു­മാ­യി­രി­ക്കും. അ­പ്പോൾ അതിലേ ചെ­ല്ലു­ന്ന പെൺ­കു­ട്ടി അ­യാ­ളു­ടെ അ­ഭ്യർ­ത്ഥ­ന­യ­നു­സ­രി­ച്ചു് പോ­സ്റ്റ്ചെ­യ്യാൻ എ­ഴു­ത്തു് അ­യാ­ളു­ടെ കൈ­യിൽ­നി­ന്നു് വാ­ങ്ങി­ക്കൊ­ണ്ടു­പോ­കു­മാ­യി­രി­ക്കും. പ്രാ­ണ­നാ­ഥാ എ­ന്നു് അ­ങ്ങോ­ട്ടു് വി­ളി­ക്കാ­നും ‘ഓമനേ’ എ­ന്നു് ഇ­ങ്ങോ­ട്ടു­വി­ളി­ക്കാ­നും എ­ഴു­പ­തു പൈസ ചെ­ല­വു്. കേ­ന്ദ്ര­സർ­ക്കാ­രി­ന്റെ ഭാ­ഗ്യം.

ഒ­രാ­പ്പീ­സിൽ ഒരു ചെ­റു­പ്പ­ക്കാ­രി­യെ­ക­ണ്ടു ചില വീ­ട്ടു­കാ­ര്യ­ങ്ങൾ അ­റി­യി­ക്കാ­നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. ഞാൻ അവിടെ ചെ­ന്ന­പ്പോൾ അവൾ മേ­ശ­യു­ടെ വ­ലി­പ്പു് തു­റ­ന്നു­വ­ച്ചു് അതിൽ ബോർ­ഡ്വ­ച്ചു് എ­ഴു­തു­ക­യാ­യി­രു­ന്നു. എ­ന്നെ­ക്ക­ണ്ട­പ്പോൾ ഡ്രാ­യർ അ­ട­യ്ക്കാ­തെ എ­ഴു­ന്നേ­റ്റു­വ­ന്നു. ആ ത­ക്കം­നോ­ക്കി അ­ടു­ത്തി­രു­ന്ന ഒ­രു­ത്തൻ ക­ട­ലാ­സ്സു­നോ­ക്കു­ന്നു­വെ­ന്ന­മ­ട്ടിൽ ഒരു തു­ണ്ടു് വ­ലി­പ്പി­ന്റെ അ­റ­യി­ലേ­ക്കു് ഇട്ടു. ഞാ­ന­തു­ക­ണ്ടു. ചെ­റു­പ്പ­ക്കാ­രി­യും കണ്ടു. അ­വ­ളു­ടെ വെ­ളു­ത്ത മുഖം കു­റ്റ­ബോ­ധ­ത്താൽ കർ­ക്ക­ട­ക­മാ­സ­ത്തി­ലെ അ­മാ­വാ­സി പോലെ കു­റു­ത്തു. ആ കു­റി­പ്പി­നു­ള്ള മ­റു­പ­ടി അയാളെ അ­ന്വേ­ഷി­ച്ചു് ഒ­രു­ത്തൻ വ­രു­മ്പോൾ അവൾ അ­യാ­ള­ടെ മേ­ശ­വ­ലി­പ്പി­ന­ക­ത്തു് ഇ­ടു­മാ­യി­രി­ക്കും. കേ­ര­ള­സർ­ക്കാ­രി­ന്റെ മേശകൾ പി. ഡ­ബ്ലി­യു. ഡി. വർ­ക്ക്ഷാ­പ്പി­ല­ല്ലേ നിർ­മ്മി­ക്കു­ന്ന­ത്? ഡ്രാ­യ­റു­ണ്ടാ­ക്കു­ന്ന ആ­ശാ­രി­മാർ അ­തി­ന­ക­ത്തു് കൂ­ടു­തൽ കൂ­ടു­തൽ കൊ­ച്ച­റ­കൾ ഉ­ണ്ടാ­ക്ക­ട്ടെ. പേ­ന­യി­ടാ­നു­ള്ള അറകൾ അ­ങ്ങ­നെ കാ­മ­ലേ­ഖ­ന­ങ്ങൾ കൊ­ണ്ടു­നി­റ­യ­ട്ടെ.

images/AlainRobbeGrillet.jpg
എലങ് റോ­ബ്ഗ്രീ­യെ

കേ­ര­ള­ത്തിൽ മാ­ത്ര­മ­ല്ല ഫ്രാൻ­സി­ലും ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് സ്നേ­ഹ­നി­വേ­ദ­ന­ങ്ങ­ള­ട­ങ്ങി­യ കൊ­ച്ചു ക­ട­ലാ­സ്സു­തു­ണ്ടു­കൾ കൈ­മാ­റ്റം ചെ­യ്യ­പ്പെ­ടു­ന്ന­തു്. നൂവോ റൊ­മാ­ങ്ങി­ന്റെ (പുതിയ നോ­വ­ലി­ന്റെ) ഉ­ദ്ഘോ­ഷ­ക­നാ­യ എലങ് റോ­ബ്ഗ്രീ­യെ (Alain Robbe-​Grillet) എന്ന ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­ന്റെ Jealousy എന്ന നോവൽ വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ദു­ശ്ശ­ങ്ക­യ്ക്കു് അ­ധീ­ന­നാ­കു­ന്ന­തു് ഭർ­ത്താ­വാ­ണ്. ഭാ­ര്യ­യും കാ­മു­ക­നും ഒ­രു­മി­ച്ചി­രി­ക്കു­മ്പോൾ ഒരു കു­റി­പ്പു് ഒരു കൈയിൽ നി­ന്നു് അ­ടു­ത്തി­രി­ക്കു­ന്ന ആ­ളി­ന്റെ കൈ­യി­ലേ­ക്കു പോ­കു­ന്ന­തു് ഭർ­ത്താ­വു് കാ­ണു­ന്നു. പി­ന്നീ­ട് അവർ ര­ണ്ടു­പേ­രും­കൂ­ടി ദൂ­രെ­യെ­വി­ടെ­യോ പോ­കു­ന്നു. അ­ടു­ത്ത ദി­വ­സ­മേ അവൻ തി­രി­ച്ചു­വ­രു­ന്നു­ള്ളൂ. കാറു കേടു വന്നു വ­ഴി­യിൽ കി­ട­ന്നു­പോ­യ­തി­നാൽ രണ്ടു പേർ­ക്കും അന്നു രാ­ത്രി ഒരു ഹോ­ട്ട­ലിൽ ക­ഴി­യേ­ണ്ടി­വ­ന്നു എ­ന്നാ­ണു് സ­മാ­ധാ­നം. ദു­ശ്ശ­ങ്ക­കൊ­ണ്ടു് ഭർ­ത്താ­വു പു­ള­യു­ന്നു. കാ­മു­കൻ യാ­ത്ര­പ­റ­ഞ്ഞു. പി­രി­യു­മ്പോൾ ‘ജലസി’ അ­യാൾ­ക്കു്. ഇ­ല്ലാ­താ­വു­ക­യും ചെ­യ്യു­ന്നു. ജ­ല­സി­യെ­ക്കു­റി­ച്ചു്—ദു­ശ്ശ­ങ്ക­യെ­ക്കു­റി­ച്ചു­ള്ള— ഉ­ജ്ജ്വ­ല­മാ­യ പ­ഠ­ന­മാ­ണ് ഈ നോവൽ. പ്രൂ­സ്തി ന്റെ Rememberence of things past എന്ന നോ­വ­ലിൽ ഇ­തി­നെ­ക്കാൾ ഉ­ജ്ജ്വ­ല­ത­യാർ­ന്ന അ­പ­ഗ്ര­ഥ­ന­മു­ണ്ട് ജ­ല­സി­യെ സം­ബ­ന്ധി­ച്ചു്. (പുതിയ തർ­ജ്ജ­മ Terence Kilmartin-​ന്റേതു്. പഴയ തർ­ജ്ജ­മ C. K. Scott Moncrieff-​ന്റേതു്. ആ­ദ്യ­ത്തേ­തു് പെൻ­ഗ്വിൻ ബു­ക്സ് പ്ര­സാ­ധ­നം) ജലസി രോ­ഗാ­വ­സ്ഥ­യോ­ള­മെ­ത്തു­മ്പോൾ പു­രു­ഷ­നും സ്ത്രീ­യും ഇ­ന്ന­തേ­ചെ­യ്യൂ എന്നു സൂ­ക്ഷ്മ­മാ­യി പ­റ­യാ­നാ­വി­ല്ല. രാ­ത്രി കു­ടി­ക­ഴി­ഞ്ഞെ­ത്തു­ന്ന ഭർ­ത്താ­വു് ഭാ­ര്യ­യു­ടെ ക­ട്ടി­ലി­ന­ടി­യിൽ നോ­ക്കും. ഇവിടെ, ആരു ഒ­ളി­ച്ചി­രു­ന്നെ­ടീ? എന്നു ചോ­ദി­ക്കും. (സ­ങ്ക­ല്പ­മ­ല്പ ഇതു്) ഭാ­ര്യ­യു­ടെ ക­ഴു­ത്തു ഞെ­രി­ക്കും. (ഒ­ഥ­ല്ലോ —ഫി­ക്ഷൻ) വീ­ട്ടിൽ നി­ല്ക്കു­ന്ന പെ­ണ്ണി­ന്റെ കൺ­മ­ഷി­യും അവൾ കാ­തി­ലി­ടു­ന്ന ഇ­മി­റ്റേ­ഷൻ ആ­ഭ­ര­ണ­വും മുഖം നോ­ക്കു­ന്ന ക­ണ്ണാ­ടി­യും ഗൃ­ഹ­നാ­യി­ക ന­ശി­പ്പി­ക്കും. (ഫി­ക്ഷ­ന­ല്ല സത്യം) സി­ന്ദൂ­ര­ത്തി­ന്റെ പാടും പൗ­ഡ­റി­ന്റെ മണവും ഭർ­ത്താ­വി­ന്റെ ഷർ­ട്ടി­ലു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കും. (സ­ങ്ക­ല്പ­മാ­ണെ­ങ്കി­ലും സ­ത്യ­മാ­കാ­വു­ന്ന­തു്) അ­ടു­ത്ത­വീ­ട്ടിൽ സു­ന്ദ­രി­ക­ളു­ണ്ടു്. ഭർ­ത്താ­വു് അവരെ കാ­ണാ­തി­രി­ക്കാൻ­വേ­ണ്ടി ജ­ന്ന­ലിൽ പ­ല­ക­വ­ച്ചു് അ­തി­ന്റെ പു­റ­ത്തു് കൊ­ച്ചു ത­ടി­ക്ക­ഷ്ണം­വ­ച്ചു് ത­റ­യ്ക്കു­ന്നു. (കഥ. സ്നേ­ഹ­ല­ത ചി­രി­ച്ച­തെ­ന്തി­നു്? ക­ഥ­യെ­ഴു­തി­യ ആൾ സീ­ന­ത്ത്) ജ­ല­സി­യെ ഹാ­സ്യാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഇക്കഥ കൗ­തു­ക­ത്തോ­ടെ ആരും വാ­യി­ക്കും.

സ്ത്രീ സ്വാ­ത­ന്ത്ര്യ­വാ­ദം
images/SaraJoseph.jpg
സാറാ ജോസഫ്

നല്ല ക­ഥ­ക­ളെ­ഴു­തു­ന്ന സാറാ ജോസഫ് ഡോ­ക്ടർ എം. ലീ­ലാ­വ­തി യെ­പ്പോ­ലെ പ്രൊ­ഫ­സർ മീ­നാ­ക്ഷി ത­മ്പാ­നെ പ്പോ­ലെ സ്ത്രീ സ്വാ­ത­ന്ത്ര്യ­വാ­ദം ഉ­ദ്ഘോ­ഷി­ച്ചു­കൊ­ണ്ടു് ക­ലാ­കൗ­മു­ദി­യിൽ പ്ര­ത്യ­ക്ഷ­യാ­യി­രി­ക്കു­ന്നു. കു­റ്റ­പ്പെ­ടു­ത്തി­യ­ല്ല ഞാൻ ഇതു പ­റ­യു­ന്ന­തു്. ലീ­ലാ­വ­തി­യെ എ­നി­ക്കു നേ­രി­ട്ട­റി­യാം. മീ­നാ­ക്ഷി ത­മ്പാ­നെ ഒ­രി­ക്കൽ ക­ണ്ടി­ട്ടു­ണ്ടു്. ര­ണ്ടു­പേ­രും സ്ത്രീ ര­ത്ന­ങ്ങൾ. സാറാ ജോ­സ­ഫും അ­ങ്ങ­നെ­യാ­ണെ­ന്നു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. മൂ­ന്നു­പേ­രും ന­ന്മ­യാർ­ന്ന­വ­രാ­ണെ­ങ്കി­ലും സ്ത്രീ സ്വാ­ത­ന്ത്ര്യ­ത്തി­നു് അമിത പ്രാ­ധാ­ന്യം ക­ല്പി­ക്കു­ന്നു എ­ന്നൊ­രു ദോഷം. സാറാ ജോസഫ് എ­ഴു­തു­ക­യാ­ണു്: “വ്യ­ത്യ­സ്ത ധർ­മ്മി­ക­ളാ­യ ഇ­രു­ഘ­ട­ക­ങ്ങ­ളെ താ­ര­ത­മ്യം­ചെ­യ്തു് സ്ത്രീ ദുർ­ബ­ല­യാ­ണെ­ന്ന ധാരണ പ­ര­ത്തു­ന്ന­തു് തി­ക­ച്ചും അ­ശാ­സ്ത്രീ­യ­മാ­ണു്… ജൈ­വ­ശാ­സ്ത്ര­പ­ര­മാ­യി സ്ത്രീ­പു­രു­ഷ­ന്മാർ തു­ല്യ­രാ­ണു്.” (പുറം 21 കോളം 1. ആ­ദ്യ­ത്തെ­യും ര­ണ്ടാ­മ­ത്തെ­യും ഖ­ണ്ഡി­കൾ)

‘ജൈ­വ­ശാ­സ്ത്ര­പ­ര­മാ­യി’ സ്ത്രീ­യും പു­രു­ഷ­നും തു­ല്യ­ര­ല്ല. അവർ ത­മ്മിൽ ജെ­നെ­റ്റി­ക് വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടെ­ന്നു് ശാ­സ്ത്ര­ജ്ഞ­ന്മാർ അ­സ­ന്ദി­ഗ്ദ്ധ­മാ­യി തെ­ളി­യി­ച്ചി­ട്ട­ണ്ടു്. ‘ബി­ഹേ­വി­യ­റൽ ജീൻസ്’ വ്യ­ത്യ­സ്ത­ങ്ങ­ളാ­യ മാ­ന­സി­ക­ഘ­ട­ക­ങ്ങൾ സ്ത്രീ­ക്കും പു­രു­ഷ­നും ന­ല്കു­ന്നു. പ്രാ­യം കൂ­ടു­ന്തോ­റും ആ ഘടനകൾ വി­കാ­സം കൊ­ള്ളു­ക­യും വി­ഭി­ന്ന­ത നി­ഷേ­ധി­ക്കാ­നാ­വാ­ത്ത­വി­ധം പ്ര­ക­ട­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഒരു വി­ശ്വ­വി­ഖ്യാ­ത­നാ­യ ജെ­നെ­റ്റി­ക് ശാ­സ്ത്ര­ജ്ഞ­ന്റെ അ­ഭി­പ്രാ­യ­ങ്ങൾ ന­മ്പ­രി­ട്ടു താഴെ കൊ­ടു­ക്കു­ന്നു.

  1. പെൺ­കു­ഞ്ഞു­ങ്ങൾ കൂ­ടു­തൽ ചി­രി­ക്കും. ആൺ­ക­ഞ്ഞു­ങ്ങൾ ചി­രി­ക്കി­ല്ല. ക­ണ്ണ­ട­ച്ചു­കൊ­ണ്ടാ­ണു് അവ കി­ട­ക്കു­ന്ന­ത്. ജ­നി­ക്കു­മ്പൊ­ഴേ ചി­രി­ക്കാ­നു­ള്ള ഈ പ്ര­വ­ണ­ത വി­കാ­സം­കൊ­ള്ളു­ന്നു. യു­വ­തി­യാ­യാ­ലും വൃ­ദ്ധ­യാ­യാ­ലും അവൾ ചി­രി­ക്കും. പു­രു­ഷൻ മുഖം വീർ­പ്പി­ച്ചാ­ണ് ഇ­രി­പ്പു്. (ബ­സ്സി­നു കൈ കാ­ണി­ക്കു­മ്പോൾ ഡ്രൈ­വർ നി­റു­ത്താ­തെ പോയാൽ സ്ത്രീ ചി­രി­ക്കും. പു­രു­ഷൻ തെറി വി­ളി­ക്കും. ഉ­ദാ­ഹ­ര­ണം എ­ന്റേ­തു്)
  2. പേ­ടി­യും ഇൻ­ഹി­ബി­ഷ­നും (നി­രോ­ധ­പ്ര­വ­ണ­ത) കൂ­ടു­ത­ലാ­ണു് പെൺ­കു­ഞ്ഞു­ങ്ങൾ­ക്കു് (ശി­ശു­ക്കൾ­ക്കു്)—ആൺ കു­ഞ്ഞു­ങ്ങൾ­ക്കു പേ­ടി­യി­ല്ല, ഇൻ­ഹി­ബി­ഷ­നു­മി­ല്ല. ക­ളി­മ­ണ്ണു­കൊ­ണ്ടു­ണ്ടാ­ക്കി­യ മു­ഖ­ങ്ങൾ ഒ­രു­വ­യ­സ്സു­ള്ള പെൺ­കു­ഞ്ഞു­ങ്ങ­ളെ കാ­ണി­ച്ചാൽ അവർ പേ­ടി­ക്കും—അതേ വ­യ­സ്സു­ള്ള ആൺ­കു­ഞ്ഞു­ങ്ങൾ പേ­ടി­ക്കി­ല്ല. ഇ­വ­യൊ­ക്കെ ജെ­ന­റ്റി­ക് വ്യ­ത്യ­സ്ത­ത­ക­ള­ത്രേ.
  3. പു­രു­ഷ­നു സ്ത്രീ­യെ­ക്കാൾ ഇ­രു­പ­തു ശ­ത­മാ­നം തൊ­ട്ടു മു­പ്പ­തു ശ­ത­മാ­നം വരെ കനം കൂടും.
  4. സ്പോർ­ട്സിൽ. സ്പോർ­ട്സിൽ പു­രു­ഷൻ സ്ത്രീ­യെ­ക്കാൾ എ­പ്പോ­ഴും മുൻ­പി­ലാ­ണു്. പു­രു­ഷ­ന്റെ മാം­സ­പേ­ശി­കൾ­ക്കു് സാ­ന്ദ്ര­ത­കൂ­ടും എ­ല്ലിൻ­കൂ­ടി­നു് പി­രി­മു­റു­ക്കം കൂടും. സ്ത്രീ ചാ­മ്പ്യ­ന്മാ­രെ­ക്കാൾ പു­രു­ഷ­ന്മാ­രാ­യ ചാ­മ്പ്യ­ന്മാർ അഞ്ചു ശ­ത­മാ­നം തൊ­ട്ടു് ഇ­രു­പ­തു ശ­ത­മാ­നം വരെ കൂ­ടു­തൽ വേ­ഗ­ത്തിൽ ഓടും. മാ­ര­തോൺ ഓ­ട്ട­ത്തിൽ പു­രു­ഷ­നാ­ണു് വേ­ഗ­ക്കൂ­ടു­തൽ. ഒ­ളി­മ്പി­ക്സിൽ സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ­യും കി­ഴ­ക്കൻ ജർ­മ്മ­നി­യി­ലെ­യും സ്ത്രീ­കൾ റി­ക്കോർ­ഡു­കൾ സ്ഥാ­പി­ച്ചി­ട്ട­ണ്ടു്. പക്ഷേ, റീ­ജി­യ­ണൽ ട്രാ­ക്ക് മീ­റ്റിൽ പു­രു­ഷ­ന്മാ­രു­ണ്ടാ­ക്കി­യ റി­ക്കോർ­ഡി­നെ­ക്കാൾ അവ കൂ­ടു­ത­ല­ല്ല.
  5. ധൈ­ഷ­ണി­ക ജീ­വി­ത­ത്തിൽ പു­രു­ഷ­ന്റെ സ­മീ­പ­ത്തു് ഒരു സ്ത്രീ­യും എ­ത്തി­യി­ട്ടി­ല്ല. ഇതിനു ഹേതു ജെ­നെ­റ്റി­ക് വി­ഭി­ന്ന­ത­യാ­ണു്. രാ­ജ്ഞി­ക­ളും ച­ക്ര­വർ­ത്തി­നി­ക­ളും രാ­ജ്യം, ഭ­രി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, അവരെ ന­യി­ക്കാൻ എ­പ്പോ­ഴും പു­രു­ഷ­ന്മാർ ഉ­ണ്ടാ­യി­രി­ക്കും. (ഫി­ലി­പ്പിൻ­സിൽ ഭരണം ന­ട­ത്തു­ന്ന­തു മി­സ്സി­സ്സ് ആ­ക്വി­നോ അല്ല. കൂ­റു­മാ­റി­യ സൈ­നി­കോ­ദ്യാ­ഗ­സ്ഥ­നാ­ണു്.)

സ്ത്രീ സ്വാ­ത­ന്ത്ര്യ­വാ­ദ­വും കൊ­ണ്ടു് മു­ന്നോ­ട്ടു­വ­രു­ന്ന സ്ത്രീ­ക­ളാ­കെ—സീമോൻ ദെ ബോ­വ്വാ­റും കേ­റ്റ് മി­ല­റ്റും ജെർ­മേൻ ഗ്രീ­റും — സത്യം ദർ­ശി­ക്കു­ന്ന­വ­ര­ല്ല. അ­ഡ്വ്ക്കെ­യ്റ്റ്സാ­യി­ട്ടാ­ണു് അ­വ­രു­ടെ രം­ഗ­പ്ര­വേ­ശം. സാറാ ജോസഫ് നല്ല അ­ധ്യാ­പി­ക­യാ­ണു് നല്ല ക­ഥ­യെ­ഴു­ത്തു­കാ­രി­യാ­ണ്. അവർ വ­ക്കീ­ലാ­കേ­ണ്ട­തി­ല്ല. ഫെ­മി­നി­സം ഒരു പൊ­ളി­ഞ്ഞ കെ­യ്സാ­ണു്. (അ­ഡ്വ്ക്കെ­യ്റ്റ് എന്ന പദവും ക­ട­മെ­ടു­ത്ത­താ­ണു്. നോർമൻ മേലറു ടെ Prisoner of Sex എന്ന ഗ്ര­ന്ഥം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്)

  1. ഒരു മീ­റ്റിം­ഗി­നു പോകാൻ ച­ല­ച്ചി­ത്ര­താ­രം മധു വി­ന്റെ വീ­ട്ടിൽ ഞാൻ ചെ­ന്ന­പ്പോൾ അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടെ­ന്നോ­ടു്: “അയ്യോ ഞാൻ സാ­ഹി­ത്യ­ത്തി­ലൊ­ന്നും മോ­ഷ്ടി­ച്ചി­ട്ടി­ല്ലേ. എന്നെ വി­ട്ടേ­ക്ക­ണേ.”
  2. ച­ല­ച്ചി­ത്ര­സം­വി­ധാ­യ­കൻ സേ­തു­മാ­ധ­വൻ: സാ­ഹി­ത്യ­വാ­ര­ഫ­ലം പു­സ്ത­ക­മാ­ക്ക­ണം.
  3. സി. പി. നായർഎസ്. കെ. നാ­യ­രോ­ടു പ­റ­ഞ്ഞ­താ­യി എസ്. കെ. എന്നെ അ­റി­യി­ച്ച­തു്: സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ച്ചു­ക­ഴി­ഞ്ഞാൽ ഒരു പി­ഴി­ച്ചിൽ ക­ഴി­ഞ്ഞ സു­ഖ­മാ­ണു്.
  4. ഞാൻ അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്ന ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കാൻ വന്ന ച­ല­ച്ചി­ത്ര­താ­രം ശാരദ ഉ­ദ്ഘാ­ട­ക­നാ­യി­രു­ന്ന കി­ട­ങ്ങൂർ ഗോ­പാ­ല­കൃ­ഷ്ണ­ണ­പി­ള്ള­യോ­ടു് എന്നെ ചൂ­ണ്ടി­യി­ട്ടു്: ആരാണു ആ മ­നു­ഷ്യൻ? കി­ട­ങ്ങൂർ മ­റു­പ­ടി പ­റ­ഞ്ഞു: ഞ­ങ്ങ­ളു­ടെ ഒരു പ്രൊ­ഫ­സ­റാ­ണു്. (ശാരദ ഒന്നു തി­രി­ഞ്ഞ­പ്പോൾ അ­വ­രു­ടെ കൈ എന്റെ കൈയിൽ അ­റി­യാ­തെ തൊ­ട്ടു. അ­വ­രു­ടെ തൊ­ലി­പ്പു­റ­ത്തെ ശ­ല്ക്ക­ക­ങ്ങൾ ക­ണ്ടു് ഞാൻ കൈ­ലേ­സെ­ടു­ത്തു് എന്റെ കൈ അ­മർ­ത്തി­ത്തു­ട­ച്ചു. അ­ബോ­ധാ­ത്മ­ക­മാ­യി ചെ­യ്തു­പോ­യ ആ മ­ര്യാ­ദ­കെ­ട്ട പ്ര­വൃ­ത്തി­ക­ണ്ടു് അ­വർ­ക്കു് എ­ന്നോ­ടു് വി­രോ­ധം തോ­ന്നി­യി­രി­ക്ക­ണം.)
  5. ഡോ­ക്ടർ എസ്. കെ. നാ­യ­രോ­ട് മേൽ­വി­ലാ­സം ചോ­ദി­ച്ച­പ്പോൾ ഡോ­ക്ടർ എസ്. കെ. നായർ, മ­ദ്രാ­സ് എന്നു മാ­ത്രം മതി. (തൃ­പ്പൂ­ണി­ത്തു­റ കോ­ളേ­ജ് പ്രിൻ­സി­പ്പൽ സി. എ. മോ­ഹൻ­ദാ­സും ഉ­ണ്ടാ­യി­രു­ന്നു എസ്. കെ. ഇതു പ­റ­ഞ്ഞ­പ്പോൾ)
  6. വ­ഴി­വ­ക്കിൽ ഒരു പശു മേ­യു­ന്ന­തു­ക­ണ്ടു് നോ­വ­ലി­സ്റ്റ് കെ. സു­രേ­ന്ദ്ര­നോ­ടു് ഞാൻ ചോ­ദി­ച്ചു: ആ പ­ശു­വി­ന് അ­റി­യാ­മോ അതു പ­ശു­വാ­ണെ­ന്നു്. സു­രേ­ന്ദ്രൻ മ­റു­പ­ടി പ­റ­ഞ്ഞു: അ­റി­യാം. മാ­ത്ര­മ­ല്ല. ആ പു­ല്ക്കൊ­ടി­ക്കു­പോ­ലും അ­റി­യാം അതു പു­ല്ക്കൊ­ടി­യാ­ണെ­ന്നു്.
  7. ഞാൻ ഗാ­യ­ക­നാ­യ യേ­ശു­ദാ­സി നോടു്: യു ആർ ദ ഗോൾഡൻ വോയസ് ഒഫ് ദിസ് സെൻ­ചു­റി. ഇതു പ­റ­ഞ്ഞി­ട്ടു് പി­റ­കോ­ട്ടു് മാറിയ എന്നെ നോ­ക്കി അ­ദ്ദേ­ഹം: “വീഴും വീഴും” എന്നു തി­ടു­ക്ക­ത്തിൽ പ­റ­ഞ്ഞു. ഞാൻ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ പ­തി­ന­ഞ്ച­ടി­ത്താ­ഴ്ച. ആ അ­ഗാ­ധ­ത­യിൽ ഞാൻ വീണു ന­ട്ടെ­ല്ലു് ഒ­ടി­ക്കു­മാ­യി­രു­ന്നു. യേ­ശു­ദാ­സ് എന്നെ ര­ക്ഷി­ച്ചു.
  8. രാമു കാ­ര്യാ­ട്ട് എ­ന്നോ­ടു്: മി­സ്റ്റർ കൃ­ഷ്ണൻ­നാ­യർ, യൂ ആർ നോ­ട്ട് എ ക്രി­ട്ടിൿ. യൂ ആർ ഒൺലി എ സെൻ­സേ­ഷ­ന­ലി­സ്റ്റ്. അ­തു­കേ­ട്ടു് കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള രാ­മു­വി­നോ­ടു്: കു­റെ­ക്കൂ­ടെ മ­ര്യാ­ദ­യാ­യി സം­സാ­രി­ക്കു.
യാ­ഥാ­ത­ഥ്യം മ­നോ­ഹ­ര­സൃ­ഷ്ടി

യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ത­ല­ത്തിൽ ആ­രം­ഭി­ച്ച കഥ ക്ര­മേ­ണ മനോരഥ സൃ­ഷ്ടി­യി­ലൂ­ടെ വി­ഭ്രാ­മ­ക­ത്വ­ത്തി­ലേ­ക്കു പോ­കു­ന്ന­താ­ണു് നമ്മൾ മു­ണ്ടൂർ സേ­തു­മാ­ധ­വ­ന്റെ ‘നിർ­ഗ്ഗ­തി­യു­ടെ സൂ­ക്തം’ എന്ന കഥയിൽ കാ­ണു­ന്ന­തു്. നാ­രാ­യ­ണൻ കു­ട്ടി­യു­ടെ അമ്മ രോഗം പി­ടി­ച്ചു് മ­ര­ണ­ത്തി­ന്റെ വ­ക്കി­ലെ­ത്തി­യി­രി­ക്കു­ന്നു. അവരെ—ആ­ശു­പ­ത്രി­യി­ലാ­ക്കി ചി­കി­ത്സി­ക്കാൻ പണം വേണം. പ­ണ­ക്കാ­രി­യാ­യ ക­ല്യാ­ണി അ­മ്മ­യോ­ടു ക­ടം­ചോ­ദി­ച്ചാ­ലെ­ന്തു? പ­ല­പ്പോ­ഴും അ­വ­രോ­ടു ചോ­ദി­ച്ചി­ട്ടു­ള്ള­താ­ണു്. അ­ന്നു് അവർ അ­ന്വേ­ഷി­ച്ചു­വ­ന്നി­രു­ന്നു എ­ന്ന­തു് അ­നി­യ­ത്തി­യിൽ­നി­ന്ന­റി­ഞ്ഞ നാ­രാ­യ­ണൻ­കു­ട്ടി രാ­ത്രി ക­ല്യാ­ണി­അ­മ്മ­യെ അ­ന്വേ­ഷി­ച്ചു­പോ­യി. വ­ഴി­യിൽ­വ­ച്ചു് അവരെ കണ്ടു. പ്രാ­യം­കൂ­ടി­യ ക­ല്യാ­ണി­അ­മ്മ­യ­ല്ല; മാ­ദ­ക­ത്വ­മു­ള്ള ചെ­റു­പ്പ­ക്കാ­രി­യാ­യി—അവർ മാ­റി­യി­രി­ക്കു­ന്നു. എന്തു സ­ഹാ­യ­വും ചെ­യ്യാ­മെ­ന്നു പ­റ­ഞ്ഞു് അവർ മു­ന്നോ­ട്ടു് പോ­കു­ന്നു. സെ­ക്സി­ന്റെ പ്ര­ലോ­ഭ­ന­ത്തി­നു വ­ശം­വ­ദ­നാ­യി അയാൾ അ­നു­ഗ­മി­ക്കു­ന്നു. പെ­ട്ടെ­ന്നു ക­ല്യാ­ണി­അ­മ്മ­യെ കാ­ണാ­തെ­യാ­യി. നാ­രാ­യ­ണൻ­കു­ട്ടി നി­ല്ക്കു­ന്ന­തു് ഒരു ശ­വ­മെ­രി­യു­ന്ന­തി­ന­ടു­ത്തു്.

images/FrenchLieutenantsWoman.jpg

പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തി­ന്റെ അ­ബോ­ധാ­ത്മ­ക­മാ­യ ആ­ഗ്ര­ഹ­ങ്ങ­ളം അമ്മ മ­രി­ക്കു­മെ­ന്നു­ള്ള ചി­ന്ത­യും അ­യാ­ളു­ടെ മുൻ­പിൽ ഒരു ഹൽ­യൂ­സി­നേ­ഷൻ—മതി വി­ഭ്ര­മം—ഉ­ണ്ടാ­ക്കു­ക­യാ­ണു്. സേ­തു­മാ­ധ­വൻ വി­ദ­ഗ്ദ്ധ­നാ­യ ക­ഥാ­കാ­ര­നാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് ഭം­ഗി­യാ­യി കഥ പ­റ­യാ­ന­റി­യാം, അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കാ­ന­റി­യാം. ഭാ­വാ­ത്മ­ക­ത്വ­മു­ള്ള ഭാ­ഷ­യു­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു്. യാ­ഥാർ­ത്ഥ്യ­വും ഫാ­ന്റ­സി­യും മോരും മു­തി­ര­യു­മെ­ന്ന­പോ­ലെ കി­ട­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ ചില നി­രൂ­പ­കർ ജോൺ ഫൗൾസി ന്റെ ‘ദ ഫ്ര­ഞ്ച് ലെ­ഫ്റ്റ­ന­ന്റ്സ് വുമൺ’ എന്ന നോവൽ ചൂ­ണ്ടി­ക്കാ­ണി­ക്കും. ചാൾ­സും സാ­റ­യും ത­മ്മി­ലു­ള്ള പ്രേ­മ­ത്തെ­ക്കു­റി­ച്ചാ­ണു് നോവൽ. പ­ന്ത്ര­ണ്ടാ­മ­ത്തെ അ­ദ്ധ്യാ­യ­ത്തി­ന്റെ അ­വ­സാ­ന­ത്തി­ലെ­ത്തു­മ്പോൾ അ­ദ്ദേ­ഹം ആ­ഖ്യാ­ന­ത്തി­നും ക­ലാ­സ­ങ്കേ­ത­ത്തി­നും മാ­റ്റം വ­രു­ത്തു­ന്നു. “സാറ ആരു്? ഏതു നി­ഴ­ലു­ക­ളിൽ നി­ന്നാ­ണു് അവൾ വ­ന്ന­തു്” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് ആ അ­ദ്ധ്യാ­യം അ­ദ്ദേ­ഹം നി­റു­ത്തു­ന്നു. എ­ന്നി­ട്ട് അ­ടു­ത്ത അ­ദ്ധ്യാ­യം ഇ­ങ്ങ­നെ തു­ട­ങ്ങു­ന്നു: “എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ഞാൻ പ­റ­യു­ന്ന ഇക്കഥ മുഴവൻ ഭാ­വ­ന­യാ­ണു്. ഞാൻ സൃ­ഷ്ടി­ച്ച ഈ ക­ഥാ­പാ­ത്ര­ങ്ങൾ എന്റെ മ­ന­സ്സി­നു പു­റ­ത്തു ഒ­രി­ക്ക­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ല… അയാൾ (നോ­വ­ലി­സ്റ്റ്) എ­ല്ലാം അ­റി­ഞ്ഞെ­ന്നു വ­രി­ല്ല. എ­ങ്കി­ലും അ­റി­യാ­മെ­ന്നു ഭാ­വി­ക്കാൻ അയാൾ ശ്ര­മി­ക്കു­ന്നു. പക്ഷേ, റോബ് ഗ്രീ­യേ­യു­ടെ­യും റൊ­ളാ­ങ് ബാർ­തേ­ഷി ന്റെ­യും കാ­ല­ത്താ­ണു് ഞാൻ ജീ­വി­ക്കു­ന്ന­തു്.” (പുറം 80 Signet Book)

നോവൽ അ­വ­സാ­നി­പ്പി­ച്ച­തി­നു­ശേ­ഷം നവീന നോ­വ­ലി­നു യോ­ജി­ച്ച മ­റ്റൊ­രു പ­ര്യ­വ­സാ­നം ന­ല്കു­വാ­നും നോ­വ­ലി­സ്റ്റ് ധൈ­ര്യ­പ്പെ­ടു­ന്നു. ഇ­ങ്ങ­നെ പ­രി­വർ­ത്ത­ന­ങ്ങൾ സം­ഭ­വി­ക്കു­ന്ന ഇ­ക്കാ­ല­ത്തു് “താ­ങ്ക­ളെ­ന്തി­നു് യാ­ഥാ­ത­ഥ്യ­വും ഫാ­ന്റ­സി­യും കൂ­ട്ടി­യി­ണ­ക്കി?” എ­ന്നു് സേ­തു­മാ­ധ­വ­നോ­ടു ഞാൻ ചോ­ദി­ക്കു­ന്നി­ല്ല. എ­നി­ക്കു് ആ സ­ങ്ക­ല­നം ഇ­ഷ്ട­മാ­യി­ല്ല എന്നു മാ­ത്രം പ­റ­യു­ന്നു. (കഥ, മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ)

ഫാദർ ഇൻ ലായും മു­ത­ലാ­ളി മാ­നേ­ജ­രും
images/Thikkodiyan.jpg
തി­ക്കോ­ടി­യൻ

മു­ത­ലാ­ളി, ഫാദർ ഇൻ ലാ, നാ­ട­ക­ക്ക­മ്പ­നി മാ­നേ­ജർ ഇവർ ഒരു വർ­ഗ്ഗ­മാ­ണു്. മു­ത­ലാ­ളി­ക്കു പണം വി­ട്ടു­ക­ളി­ക്കാൻ വൈ­ഷ­മ്യം. ഫാദർ ഇൻ ലാ, സൺ ഇൻ ലാ­യോ­ടു് പ­റ­യു­ന്ന­തു് “എന്റെ കാ­ലം­ക­ഴി­ഞ്ഞു സ്വ­ത്തു് എ­ടു­ക്കാം. അ­തു­വ­രെ ഒ­ന്നും ത­രി­ല്ല” എ­ന്നാ­ണു്. സൺ ഇൻ ലാ മ­ര്യാ­ദ­ക്കാ­ര­നാ­ണെ­ങ്കിൽ മി­ണ്ടാ­തെ ക­ഴി­ഞ്ഞു­കൊ­ള്ളം. ഫാദർ ഇൻ ലാ മ­രി­ക്കു­ന്ന­തി­നു­മുൻ­പു് അയാൾ മ­രി­ക്കു­ക­യും ചെ­യ്യും. ഫാദർ ഇൻ ലാ പി­ന്നെ­യും വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രു­ന്നു പ­ത്താ­യ­ത്തിൽ നെ­ല്ലു­നി­റ­യ്ക്കു­ക­യും ബാ­ങ്കിൽ പ­ണ­മി­ടു­ക­യും ചെ­യ്യും. നാ­ട­ക­ക്ക­മ്പ­നി മാ­നേ­ജർ ഇ­വ­രെ­ക്കാ­ളെ­ല്ലാം ക്രൂ­ര­നാ­ണു്. പ­ത്തു­രൂ­പ അ­ഭി­നേ­താ­വു ചോ­ദി­ച്ചാൽ രണ്ടു രൂപ കൊ­ടു­ക്കും. കു­റെ­വർ­ഷം മുൻ­പു് ഒരു നാ­ട­ക­ക്ക­മ്പ­നി മാ­നേ­ജ­റെ കാ­ണാ­നു­ള്ള ഭൗർ­ഭാ­ഗ്യ­മു­ണ്ടാ­യി എ­നി­ക്കു്. “അ­ദ്ദേ­ഹം ഉ­ണ്ണു­ന്നു” എ­ന്നാ­ണു് പ്യൂൺ പ­റ­ഞ്ഞ­തു്. “ഊണു ക­ഴി­യ­ട്ടെ എ­ന്നി­ട്ടു് ഞാൻ ചെ­ല്ലാം.” എ­ന്നു് ഞാനും. “അല്ല ഉടനെ വി­ളി­ച്ചു­കൊ­ണ്ടു­വ­രാൻ അ­ദ്ദേ­ഹം പ­റ­ഞ്ഞു” എന്നു ശി­പാ­യി. നാ­ട­ക­ത്തെ­ക്കു­റി­ച്ചു വല്ല നി­രൂ­പ­ണ­വും എ­ഴു­താൻ പ­റ­യു­മോ എന്ന പേ­ടി­യോ­ടു­കൂ­ടി ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ ചെ­ന്നു. പാ­രു­ഷ്യ­മു­ള്ള മുഖം. ആ മു­ഖ­ത്തി­ലെ വായ് എന്ന ഗ­ഹ്വ­ര­ത്തി­ലേ­ക്കു സാ­മ്പാ­റൊ­ഴി­ച്ചു് രു­ചി­യാ­ക്കി­യ ചോ­റു­രു­ള അ­ദ്ദേ­ഹ­മെ­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. വി­ള­മ്പി­ക്കൊ­ടു­ക്കു­ന്ന­തു് നാ­ട­ക­ത്തി­ലെ നാ­യി­ക­യു­ടെ വേഷം കെ­ട്ടു­ന്ന­വൾ തന്നെ. “അവിയൽ കു­റ­ച്ചു­കൂ­ടെ ഇടടീ. നി­ന­ക്കു് ഉപ്പു ചേർ­ത്തു് അവിയൽ വ­യ്ക്കാ­ന­റി­ഞ്ഞു­കൂ­ടേ. ഇ­ങ്ങോ­ട്ട് അ­ടു­ത്തു­നി­ന്നു വി­ള­മ്പെ­ടീ” എ­ന്നൊ­ക്കെ ഞാൻ കേൾ­ക്കേ പ­റ­യു­ന്നു­ണ്ടു് മാ­നേ­ജർ. ഞാൻ ചെന്ന കാ­ര്യം പ­റ­ഞ്ഞു. “നോ­ക്ക­ട്ടെ” എന്നു മ­റു­പ­ടി­യും. വി­ള­മ്പു­കാ­രി അവിടെ ഇ­സ്പീ­ഡ് ഗു­ലാ­നെ­പ്പോ­ലെ നി­ല്ക്കു­ന്ന എന്നെ അ­വ­ഗ­ണി­ച്ചു് ചേർ­ന്നു­നി­ന്നു വി­ള­മ്പാൻ തു­ട­ങ്ങി­യ­പ്പോൾ ഞാൻ ര­ക്ഷ­പ്പെ­ട്ടു. ഈ മാ­നേ­ജ­രു­ടെ ‘ത­നി­സ്സ്വ­രൂ­പം’ ഞാൻ ചി­ത്ര­ത്തി­ലെ­ന്ന­പോ­ലെ കാ­ണു­ന്നു തി­ക്കോ­ടി­യ­ന്റെ ‘പു­നർ­ജ­ന്മ’മെന്ന കഥയിൽ (ച­ന്ദ്രി­ക വാരിക—ലക്കം 41). ക­ഥാ­കാ­രൻ മാ­നേ­ജർ­ക്കു സർവഥാ യോ­ജി­ച്ച വി­ധ­ത്തിൽ­ത്ത­ന്നെ അയാളെ ക­ഴു­ത­യാ­ക്കി മാ­റ്റു­ന്നു. സ്വ­പ്ന­ത്തി­ലു­ള്ള മാ­റ്റ­മാ­ണു് അ­തെ­ങ്കി­ലും തി­ക­ച്ചും ഉ­ചി­ത­ജ്ഞ­ത­യു­ള്ള മാ­റ്റ­മാ­ണ­തു്. എ­ല്ലാ­വർ­ക്കും മു­ത­ലാ­ളി­മാ­രെ സേ­വി­ക്ക­ണ­മെ­ന്നി­ല്ല. എ­ല്ലാ­വർ­ക്കും നാ­ട­ക­ക്ക­മ്പ­നി മാ­നേ­ജ­രു­ടെ ദൗ­ഷ്ട്യ­ത്തി­നു വി­ധേ­യ­രാ­ക­ണ­മെ­ന്നി­ല്ല. പക്ഷേ, ആ­ണു­ങ്ങ­ളാ­യി ജ­നി­ച്ചു­പോ­യാൽ നൂ­റി­നു തൊ­ണ്ണൂ­റ്റൊ­മ്പ­തു­പേർ­ക്കും സൺസ് ഇൻ ലാ ആ­കേ­ണ്ട­താ­യി വരും. ഹ­ത­ഭാ­ഗ്യ­രാ­ണ് അവർ. എ­ങ്കി­ലും നാ­ട­ക­ക്ക­മ്പ­നി മാ­നേ­ജർ­ക്കു സേ­വ­ന­മ­നു­ഷ്ഠി­ക്കു­ന്ന ആ­ണു­ങ്ങ­ളു­ടെ കാ­ര്യം വളരെ കഷ്ടം. പെ­ണ്ണു­ങ്ങ­ളു­ടെ കാ­ര്യം അ­തി­ലും കഷ്ടം. ത­മ്മിൽ ഭേദം തൊ­മ്മൻ എന്നു പ­റ­യു­ന്ന­തു­പോ­ലെ സൺസ് ഇൻ ലാ ന­ടീ­ന­ട­ന്മാ­രെ അ­പേ­ക്ഷി­ച്ചു് ഭേ­ദ­പ്പെ­ട്ട നി­ല­യിൽ. നവീന ഹാ­സ്യ­സാ­ഹി­ത്യം തൊ­ലി­പ്പു­റ­ത്തെ മി­നു­ക്കം മാ­ത്ര­മാ­ണു്. തി­ക്കോ­ടി­യ­ന്റെ ഹാ­സ്യം ആ­ന്ത­ര­ശോ­ഭ­യാർ­ന്ന­തും.

ജീ­വി­താ­വ­ബോ­ധം ഫോബിയ

സ്നേ­ഹ­ത്തി­ന്റെ നീ­രു­റ­വ ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ലു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ പ്ര­സാ­ദും ഭാ­ര്യ­യും ത­മ്മിൽ പി­ണ­ങ്ങി­യ­തെ­ങ്ങ­നെ? നി­സ്സാ­ര­മാ­യ ഒരു കാ­ര്യ­ത്തി­ന്റെ പേരിൽ—ജലസി കൊ­ണ്ടു്—അവർ അ­ക­ന്നു­പോ­യ­ല്ലോ. തു­ടർ­ന്നു് ഒ­രു­മി­ച്ചു് ക­ഴി­ഞ്ഞു­കൂ­ടാൻ അവരെ നിർ­ബ്ബ­ദ്ധ­രാ­ക്കു­ന്ന­തു് സ­ന്താ­ന­മെ­ന്ന കണ്ണി മാ­ത്ര­മാ­ണു്. ഇ­താ­ണു് ല­ക്ഷ്മീ­ദേ­വി­പ്പി­ള്ള എ­ഴു­തി­യ ‘ശ്രു­തി­രം­ഗ’ത്തി­ന്റെ സാരം. (കഥാ ദ്വൈ­വാ­രി­ക.) ആ ക­ണ്ണി­യും താ­ല്ക്കാ­ലി­ക­മാ­ണ്. വീ­ണ്ടും അവൾ ഒ­റ്റ­യ്ക്കാ­കും. മ­ര­ണ­ത്തെ കാ­ത്തു് അവൾ ഇ­രി­ക്കും. ഏതു മ­നു­ഷ്യ­ഹൃ­ദ­യ­ത്തി­ലും ഉ­ണ്ടാ­കു­ന്ന ക്ഷ­ത­ങ്ങ­ളെ ഇ­ങ്ങ­നെ നോ­ക്കു­ന്ന­തു് ന­ന്നു്. ജീ­വി­ത­ത്തെ­ക്ക­റി­ച്ചു­ള്ള അ­വ­ബോ­ധം അ­തു­ണ്ടാ­ക്കു­മ­ല്ലോ.

“മാ­തൃ­കാ­ദ്ധ്യാ­പ­ക­നെ”ന്നു് വി­ദ്യാർ­ത്ഥി­കൾ ക­രു­തി­യി­രു­ന്നു രാ­ജാ­റാം­സാ­റി­നെ. പക്ഷേ, അ­ദ്ദേ­ഹം തന്നെ അ­ദ്ധ്യാ­പ­ക­രു­ടെ സമരം ന­യി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ കു­ട്ടി­കൾ­ക്കു പു­ച്ഛം. സൂസൻ മേരി തോ­മ­സി­ന്റെ ‘സമരം’ എന്ന ക­ഥ­യു­ടെ നിർ­ഗ്ഗ­ളി­താർ­ത്ഥം ഇ­ത­ത്രേ (മ­നോ­രാ­ജ്യം). സി­ഗ­റ­റ്റ് കൈ­യി­ലി­ല്ലെ­ങ്കിൽ ഉ­ണ്ടാ­കു­ന്ന പേ­ടി­യെ Fumophobia എന്നു പറയും. ഇ­ട­തു­കൈ­യിൽ സി­ഗ­റ­റ്റ് ഇ­രി­ക്കു­ന്ന­തു­കൊ­ണ്ടു് എ­നി­ക്കു പേ­ടി­യി­ല്ല. എ­ങ്കി­ലും ക­ല­യു­ടെ സൗ­ധ­ത്തെ ഇ­ത്ത­രം കഥകൾ ത­കർ­ക്കു­മെ­ന്ന പേടി എ­നി­ക്കു­ണ്ടു്. ആ പേ­ടി­യെ architombraphobia എന്നു പറയും. ആ പേടി കൂ­ടി­ക്കൂ­ടി എ­നി­ക്കു സ്റ്റോ­റി­യോ ഫോബിയ ഉ­ണ്ടാ­യി­യെ­ന്നു­വ­രാം. ഇ­പ്പോ­ഴെ­നി­ക്കു് സൂ­സ­നോ­ഫോ­ബി­യ­യാ­ണു­ള്ള­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-06-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.