SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-11-16-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

ച­ങ്ങ­മ്പു­ഴ യുടെ ഫോ­ട്ടോ കൈ­യി­ലു­ണ്ടോ? പടം വ­ര­യ്ക്കാ­നാ­ണു്.” കാ­ല­ത്തു വീ­ട്ടിൽ വന്ന ചി­ത്ര­കാ­രൻ എ­ന്നോ­ടു ചോ­ദി­ച്ചു. ഫോ­ട്ടോ ഞാൻ സ­മ്പാ­ദി­ച്ച­തു വളരെ പ്ര­യാ­സ­പ്പെ­ട്ടാ­ണു്. അതു കൊ­ടു­ത്താൽ തി­രി­ച്ചു കി­ട്ടു­ക­യി­ല്ലെ­ന്നു് എ­നി­ക്കു നല്ല പോലെ അ­റി­യാം. അ­തു­കൊ­ണ്ടു് കള്ളം പറയാൻ തന്നെ തീ­രു­മാ­നി­ച്ചു. പക്ഷേ, ‘ഇ­ല്ല­ല്ലോ’ എന്ന വാ­ക്കു് നാവിൽ വ­രു­ന്ന­തി­നു മു­മ്പു് ചി­ത്ര­കാ­രൻ പ­റ­ഞ്ഞു: “ഡോ­ക്ടർ കെ. രാ­മ­ച­ന്ദ്രൻ നായർ പ­റ­ഞ്ഞു സാ­റി­ന്റെ കൈയിൽ ച­ങ്ങ­മ്പു­ഴ­യു­ടെ പ­ട­മു­ണ്ടെ­ന്നു്.” ര­സാ­നാ­ഗ്ര­ത്തി­ലെ­ത്തി­യ വാ­ക്കി­നെ വി­ഴു­ങ്ങി­ക്കൊ­ണ്ടു് ഞാൻ ആൽ­ബ­മെ­ടു­ത്തു കൊ­ടു­ത്തു. അതിലെ ഫോ­ട്ടോ വ­ലി­ച്ചി­ള­ക്കി ആൽ­ബ­ത്തി­ന്റെ ക­റു­ത്ത ക­ട്ടി­ക്ക­ട­ലാ­സിൽ വലിയ മു­റി­വു­കൾ ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടു് ചി­ത്ര­കാ­രൻ സ്ഥലം വി­ട്ടു. ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു, മാ­സ­ങ്ങൾ ക­ഴി­ഞ്ഞു, വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. ഒരു ദിവസം ചി­ത്ര­കാ­ര­നെ റോഡിൽ വച്ചു കണ്ടു. വി­ന­യ­ത്തോ­ടെ ഞാൻ ചോ­ദി­ച്ചു: “ച­ങ്ങ­മ്പു­ഴ­യു­ടെ ഫോ­ട്ടോ തി­രി­ച്ചു തരുമോ ആ­വ­ശ്യം ക­ഴി­ഞ്ഞെ­ങ്കിൽ?” ആർ­ട്ടി­സ്റ്റ്: “ഏതു ഫോ­ട്ടോ? ഞാൻ നി­ങ്ങ­ളു­ടെ കൈയിൽ നി­ന്നു ഒരു ഫോ­ട്ടോ­യും വാ­ങ്ങി­യി­ല്ല­ല്ലോ.” അ­ദ്ദേ­ഹം വീ­ട്ടിൽ വ­ന്ന­തും ആൽ­ബ­ത്തിൽ നി­ന്നു ഫോ­ട്ടോ ഇ­ള­ക്കി­യെ­ടു­ത്ത­തും മ­റ്റും ഞാൻ വി­ശ­ദീ­ക­രി­ച്ചു. അ­പ്പോൾ അ­ദ്ദേ­ഹം അ­റി­യി­ച്ചു. “എന്റെ സ­ഹോ­ദ­ര­നാ­യി­രി­ക്കും വ­ന്ന­തു്. ഞങ്ങൾ ഇ­ര­ട്ട­യാ­യി ജ­നി­ച്ച­വ­രാ­ണു്. നി­ങ്ങൾ­ക്കു് ആളു മാ­റി­പ്പോ­യി.” ദേ­ഷ്യ­ത്തോ­ടെ അ­ദ്ദേ­ഹം പോയി. ഇ­ളി­ഭ്യ­നാ­യി ഞാൻ നി­ന്നു. പി­ന്നീ­ടു് അ­ദ്ദേ­ഹ­ത്തെ കണ്ടു പലതവണ. (അതോ ചി­ത്ര­കാ­ര­നെ­യോ?) എ­ങ്കി­ലും ഫോ­ട്ടോ ചോ­ദി­ക്കാൻ ഞാൻ ധൈ­ര്യ­പ്പെ­ട്ടി­ല്ല. പ്ര­കൃ­തി ആ­വർ­ത്ത­നം കൊ­ണ്ടു ന­മ്മ­ളെ ച­തി­ക്കു­ന്നു എ­ന്ന­തി­നു് ഒ­രു­ദാ­ഹ­ര­ണ­മാ­ണി­തു്.

images/EmileZola1902.jpg
ഏമീൽ സോല

വാ­യ­ന­ക്കാ­രെ ച­തി­ക്കാ­തെ ഒരു യ­ഥാർ­ത്ഥ സംഭവം ആ­വർ­ത്തി­ച്ചു കൊ­ള്ള­ട്ടെ. ഈ­ശ്വ­ര­ദ­ത്ത­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങൾ മ­റ്റു­ള്ള­വർ­ക്കു് ക­ണ്ടു­ര­സി­ക്കാ­നു­ള്ള­താ­ണെ­ന്ന മ­ട്ടിൽ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു് ഒരു പെൺ­കു­ട്ടി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു കോ­ളേ­ജിൽ പ­തി­വാ­യി വ­രു­മാ­യി­രു­ന്നു. ആൺ­കു­ട്ടി­കൾ അതു ക­ണ്ടു് ആ­ഹ്ലാ­ദി­ച്ചു കൂവി. കോ­ളേ­ജി­ലെ അ­ച്ച­ട­ക്കം ത­ക­രു­ന്നു­വെ­ന്നു ഗ്ര­ഹി­ച്ച പ്രിൻ­സി­പ്പൽ അ­ദ്ധ്യാ­പി­ക­മാ­രെ­ക്കൊ­ണ്ടു വി­ദ്യാർ­ത്ഥി­നി­യോ­ടു് പ­റ­യി­ച്ചു നേരേ ചൊ­വ്വേ വ­സ്ത്ര­മു­ടു­ത്തു വ­ര­ണ­മെ­ന്നു്. അവൾ വക വ­ച്ചി­ല്ല. ക­ണ്ണാ­ടി­ക്കൂ­ട്ടിൽ ക­യ­റി­ത്ത­ന്നെ കോ­ളേ­ജി­ലെ­ത്തി. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ പ്രിൻ­സി­പ്പൽ വി­ദ്യാർ­ത്ഥി­നി­യെ വി­ളി­ച്ചു പ­റ­ഞ്ഞു: “നാളെ അ­ച്ഛ­നെ വി­ളി­ച്ചു കൊ­ണ്ടു വരൂ. എ­ന്നി­ട്ടു് ക്ലാ­സ്സിൽ ക­യ­റി­യാൽ മതി.” അ­ദ്ദേ­ഹം ക­ണ്ണ­ട­ച്ചു­കൊ­ണ്ടാ­ണു് അ­വ­ളോ­ടു് സം­സാ­രി­ച്ച­തു്. അ­ല്ലെ­ങ്കിൽ പലതും അ­ദ്ദേ­ഹ­ത്തി­നു കാ­ണേ­ണ്ട­താ­യി വ­ന്നേ­നെ. ഏമീൽ സോലേ യുടെ നാന നിന്ന നി­ല്പു് അ­ദ്ദേ­ഹം വീ­ണ്ടും ക­ണ്ടേ­നേ. സോലെ ക­ഥാ­നാ­യി­ക­യെ വർ­ണ്ണി­ച്ച­തെ­ങ്ങ­നെ­യെ­ന്നു് വാ­യ­ന­ക്കാർ­ക്കു് അ­റി­യ­ണോ? A slight gauze enveloped her; her round shoulders, her amazonian breasts, the rosy tips of which stood out straight and firm as lances. Her broad hips swayed by the most voluptuous movements, her plump thighs infact her whole body could be divined, may, seen white as the foam, beneath the transparent covering… And when Nana raised her arms, the glare of the footlights displayed to every gaze the golden hairs of her armpits.

തി­രു­വ­ന­ന്ത­പു­ര­ത്തെ ചില കൊ­ച്ചു റോ­ഡു­കൾ­ക്കു് പേ­രി­ടാ­റു­ണ്ടു്. വാ­രി­യർ ലെയ്ൻ, ശ­ങ്ക­ര­പ്പി­ള്ള ലെയ്ൻ. ആ­രാ­ണു് വാ­രി­യർ? ആ­രാ­ണു് ശ­ങ്ക­ര­പ്പി­ള്ള? എന്തോ? എ­വി­ടെ­പ്പോ­യി അ­വ­രെ­ല്ലാം. ആളുകൾ അ­തൊ­ന്നും ഓർ­ക്കു­ന്നി­ല്ല.

പെൺ­കു­ട്ടി അ­ച്ഛ­നു­മാ­യി എ­ത്തി­യ ദിവസം ഞാനും പ്രിൻ­സി­പ്പ­ലി­ന്റെ മു­റി­യി­ലു­ണ്ടാ­യി­രു­ന്നു. മാ­ന്യ­മാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്യേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യെ­ക്കു­റി­ച്ചു് പ്രിൻ­സി­പ്പൽ അ­വ­ളു­ടെ ത­ന്ത­യോ­ടു് വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു. മ­ര്യാ­ദ­യു­ള്ള ആരും “അ­ങ്ങ­നെ ചെ­യ്യാം സാർ” എന്നേ പറയൂ. പക്ഷേ, അയാൾ എ­ടു­ത്ത വാ­ക്കി­നു് ഇ­ങ്ങ­നെ മൊ­ഴി­ഞ്ഞു: “ഞാൻ ഇ­തൊ­ക്കെ അ­വൾ­ക്കു വാ­ങ്ങി­ക്കൊ­ടു­ത്തി­രി­ക്കു­ന്ന­തു് ധ­രി­ക്കാൻ ത­ന്നെ­യാ­ണു്.” പ്രിൻ­സി­പ്പൽ ഒ­ട്ടും ക്ഷോ­ഭി­ക്കാ­തെ മ­റു­പ­ടി നൽകി: അ­ങ്ങ­നെ­യാ­ണെ­ങ്കിൽ നി­ങ്ങൾ ഇ­തൊ­ക്കെ അവളെ ഉ­ടു­പ്പി­ച്ചു് കാ­ഴ്ച­ബം­ഗ്ലാ­വി­ലോ ക­ട­പ്പു­റ­ത്തോ കൊ­ണ്ടു­പൊ­യ്ക്കൊ­ള്ള­ണം. ഈ കോ­ളേ­ജിൽ അവൾ വ­ര­ണ­മെ­ന്നു­ണ്ടെ­ങ്കിൽ മു­ണ്ടു നേരേ ഉ­ടു­ത്തേ കഴിയൂ.” അയാൾ മോ­ളെ­യും വി­ളി­ച്ചു് ഗൗ­ര­വ­ത്തിൽ ഒ­റ്റ­പ്പോ­ക്കു്. ഞാനും പ്രിൻ­സി­പ്പ­ലും ക­ണ്ണ­ട­ച്ചു ക­ള­ഞ്ഞു. ഈ പെൺ­കു­ട്ടി­യെ­പ്പോ­ലെ ഗ­ദ്യ­ശൈ­ലി­യു­ണ്ടു്. അതു വൈ­ഷ­യി­ക കൗ­തു­കം വ­ളർ­ത്തും. ശ­ത്രു­ക്ക­ളു­ടെ സംഖ്യ വ­ള­രെ­ക്കൂ­ടു­തൽ. അതു് ഇ­നി­യും വർ­ദ്ധി­പ്പി­ക്കു­ന്ന­തെ­ന്തി­നു്? അ­തി­നാൽ ഉ­ദാ­ഹ­ര­ണം വേണ്ട.

ചിലർ ഓ­വർ­ഡ്ര­സ്സ് ചെ­യ്തു ന­ട­ക്കു­ന്ന­തു നമ്മൾ കാ­ണാ­റു­ണ്ടു്. അ­വ­രെ­ക്ക­ണ്ടാൽ വെ­റു­പ്പു് മാ­ത്ര­മ­ല്ല അ­റ­പ്പും ഉ­ണ്ടാ­കും. പ­ണ്ടു് തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു പ്ര­ഭാ­ഷ­ക­നു­ണ്ടാ­യി­രു­ന്നു. മോഡൽ സ്കൂ­ളി­ലെ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ഒ­രി­ക്കൽ ആ മ­നു­ഷ്യൻ സയൻസ് കോ­ളേ­ജിൽ പ്ര­സം­ഗി­ക്കാൻ വന്നു. തു­ട­ക്ക­മി­ങ്ങ­നെ: “നി­ശി­ത­മാ­യും നി­ര­ങ്കു­ശ­മാ­യും നി­ര­തി­ശ­യ­മാ­യും നിർ­ദ്ദാ­ക്ഷി­ണ്യ­മാ­യും നി­രൂ­പ­ണം ചെ­യ്യു­ന്ന നി­രൂ­പ­ക­കേ­സ­രി­ക­ളു­ടെ … ” ഇതു കേ­ട്ട­യു­ട­നെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ ഹോളിൽ നി­ന്നു് ഇ­റ­ങ്ങി­പ്പോ­യി. ഓവർ ഡ്ര­സ്സ് ചെയ്ത “ഗൾഫ് റി­ട്ടേൺ­ഡ്” മ­നു­ഷ്യൻ വെ­റു­പ്പും അ­റ­പ്പും ജ­നി­പ്പി­ക്കും. മോഡൽ സ്കൂ­ളി­ലെ അ­ദ്ധ്യാ­പ­ക­ന്റെ പ്ര­ഭാ­ഷ­ണ­വും വി­കാ­ര­ങ്ങൾ ഉ­ള­വാ­ക്കി. ഉ­ചി­ത­ങ്ങ­ളാ­യ പ­ദ­ങ്ങ­ളെ ഉ­ചി­ത­ങ്ങ­ളാ­യ രീ­തി­ക­ളിൽ നി­വേ­ശി­പ്പി­ക്കു­ക­യാ­ണു് യോ­ഗ്യ­ത. ആ സാ­ര­സ്വ­ത ര­ഹ­സ്യം എ­ഴു­ത്തു­കാ­രും പ്ര­ഭാ­ഷ­ക­രും മ­റ­ക്ക­രു­തു്. (ഇം­ഗ്ല­ണ്ട് റി­ട്ടേൺ­ഡ് എന്ന പ്ര­യോ­ഗം തെ­റ്റാ­യി­രി­ക്കു­ന്ന­തു­പോ­ലെ ഗൾഫ് റി­ട്ടേൺ­ഡ് എന്ന പ്ര­യോ­ഗ­വും തെ­റ്റു്.)

ഞാൻ …കൊ­ട്ടാ­ര­ത്തി­ലെ­യാ

ഞാൻ ദാ­രി­ദ്ര്യ­ത്തെ ക­ളി­യാ­ക്കു­ക­യ­ല്ല. സ­മ്പ­ന്ന­നൊ­ന്നു­മ­ല്ല ഞാനും. എ­ങ്കി­ലും ദാ­രി­ദ്ര്യ­വും ദു­ര­ഭി­മാ­ന­വും കൂടി ചേ­രു­മ്പോൾ ജു­ഗു­പ്സാ­വ­ഹ­മാ­കും. അ­പ്പോൾ സത്യം ചൂ­ണ്ടി­ക്കാ­ണി­ക്കേ­ണ്ടി വരും. ക­ഥാ­പാ­ത്രം കാ­ല­ത്തു് പു­ഴു­ങ്ങി­യ ക­പ്പ­യും മു­ള­ക­ര­ച്ച­തും ക­ഴി­ക്കു­ന്നു. അതു് അ­ന്ന­നാ­ള­ത്തിൽ നി­ന്നു ജ­ഠ­ര­ത്തി­ലേ­ക്കു താ­ഴ്‌­ന്നു പോകാൻ ക­ട്ടൻ­കാ­പ്പി വാ­യി­ലൊ­ഴി­ക്കു­ന്നു. ഉ­ച്ച­യ്ക്കു് റേ­ഷ­ന­രി­ച്ചോ­റും ച­മ്മ­ന്തി­യും. വൈ­കി­ട്ടു വ­ല്ല­വ­നേ­യും വ­ള­ച്ചു് ഒരു ചാ­യ­യും ഉ­ഴു­ന്നു­വ­ട­യും. രാ­ത്രി ലേശം കഞ്ഞി. വേഷമോ? ന­ന­ച്ചു ന­ന­ച്ചു നീലം മു­ക്കി മു­ക്കി ശ­ബ­രി­മ­ല­യ്ക്കു­പോ­കാൻ ഇ­ടു­ന്ന ഷർ­ട്ടു­പോ­ലെ ഒ­രു­നീ­ല­ക­ഞ്ചു­കം. മു­ണ്ടും അ­തു­പോ­ലെ തന്നെ. ക­ഥാ­പാ­ത്ര­ത്തെ നമ്മൾ പ­രി­ച­യ­പ്പെ­ട്ടു­വെ­ന്നി­രി­ക്ക­ട്ടെ. ഉടനെ പറയും: “ഞാൻ …കൊ­ട്ടാ­ര­ത്തി­ലെ അം­ഗ­മാ­ണു്.” ഇ­ത­റി­യി­ച്ചു ക­ഴി­ഞ്ഞാൽ നമ്മൾ അയാളെ തി­രു­മേ­നി­യെ­ന്നോ ത­മ്പു­രാ­നെ­ന്നോ വി­ളി­ച്ചു­കൊ­ള്ള­ണം. ഇ­ല്ല­ങ്കിൽ ക­ഥാ­പാ­ത്ര­ത്തി­നു ദേ­ഷ്യ­മാ­ണു്. ഇ­മ്മ­ട്ടിൽ പ­രി­ച­യ­പ്പെ­ടു­ത്തി­യ ഒരു ത­മ്പു­രാ­ന്റെ കൊ­ട്ടാ­ര­ത്തി­ന­ടു­ത്തു­കൂ­ടെ ഒ­രി­ക്കൽ എ­നി­ക്കു പോ­കേ­ണ്ടി വന്നു. ഞാൻ ആ “ഡി­ലാ­പി­ഡേ­റ്റ­ഡ് പാലസി’നെ ഒ­ന്നു­റ്റു നോ­ക്കി. ഓ­ല­യ­ല്ല, ഓ­ടു­ത­ന്നെ. ചെ­ന്നു ക­യ­റു­ന്ന­തു നീ­ള­മാർ­ന്ന വ­രാ­ന്ത­യിൽ. ആ വ­രാ­ന്ത­യെ മ­റ­യ്ക്ക­ത്ത­ക്ക വി­ധ­ത്തിൽ മേൽ­ക്കൂ­ര താ­ണു­വ­ന്നി­രി­ക്കു­ന്നു. മു­റ്റ­ത്തു­നി­ന്നു നേരെ വ­രാ­ന്ത­യി­ലേ­ക്കാ­ണു് ക­യ­റേ­ണ്ട­തെ­ങ്കിൽ തല ന­ന്നാ­യി താ­ഴ്ത്തി കൊ­ള്ള­ണം. ഇ­ല്ലെ­ങ്കിൽ ഓ­ടി­ന്റെ അറ്റം കൊ­ണ്ടു് ത­ല­യോ­ടു് തകരും. കേ­റി­ക­ഴി­ഞ്ഞാൽ ത­റ­യോ­ടി­ള­കി പൊ­ടി­യി­ള­കു­ന്ന വ­രാ­ന്ത. അവിടെ നി­ന്നു­ക­യ­റു­ന്ന ഒരോ മു­റി­യും കൂ­രി­രു­ട്ടി­ലാ­ണു്. രാ­ത്രി ഒരു നി­ല­വി­ള­ക്കു് ആ വ­രാ­ന്ത­യിൽ വ­ല്ല­യി­ട­ത്തും ക­ത്തി­ച്ചു­വ­ച്ചാ­ലാ­യി, ഇ­ല്ല­ങ്കി­ലാ­യി. വ­വ്വാ­ലും പ്രാ­വും പാർ­ക്കു­ന്ന സ്ഥലം. ഈ പൊ­ളി­ഞ്ഞ കെ­ട്ടി­ട­ത്തെ­യാ­ണു് ക­ഥാ­പാ­ത്രം കൊ­ട്ടാ­ര­മെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ഈ കൊ­ട്ടാ­രം ക­ണ്ട­തി­നു ശേഷം “ഞാൻ …കൊ­ട്ടാ­ര­ത്തി­ലെ അംഗമാ” എന്നു പ­റ­യു­ന്ന ഏതു ആ നീ­ല­ക­ഞ്ചു­ക­ക്കാ­ര­നേ­യും ഇ­തെ­ഴു­തു­ന്ന ആൾ സം­ശ­യ­ത്തോ­ടെ­യാ­ണു് നോ­ക്കാ­റു്. കൊ­ട്ടാ­രം എന്നു കേൾ­ക്കു­മ്പോൾ ക­വ­ടി­യാർ കൊ­ട്ടാ­രം ക­ന­ക­ക്കു­ന്നു കൊ­ട്ടാ­രം എ­ന്നൊ­ക്കെ­യാ­ണു് ന­മു­ക്കു തോ­ന്നു­ക. ക­ഥാ­പാ­ത്ര­ത്തി­ന്റെ കൊ­ട്ടാ­ര­ത്തി­ന­ടു­ത്തു­കൂ­ടെ പോ­കു­ന്ന­തു­വ­രെ ന­മ്മൾ­ക്കു് ആ തോ­ന്ന­ലു­ണ്ടാ­യി­രി­ക്കു­ക­യും ചെ­യ്യും. കണ്ടു ക­ഴി­ഞ്ഞാൽ തോ­ന്നൽ മാറും. റെ­റ്റി­ബിൾ (ക­രാ­ള­മാ­യ) മോ­ഹ­ഭം­ഗം സം­ഭ­വി­ക്കു­ക­യും ചെ­യ്യും. കു­റെ­ക്കാ­ലം മുൻ­പു് ഒരു വി­ദ്യാർ­ത്ഥി­നി എ­ന്നോ­ടു പ­റ­ഞ്ഞു: “സാർ വ­ട­ക്കൻ പ­റ­വൂ­രിൽ പ്ര­സം­ഗ­ത്തി­നു പോ­കു­ക­യാ­ണെ­ങ്കിൽ എന്റെ വീ­ട്ടിൽ വരണം.” ജാ­ക്കൊ­ബ­യി­റ്റ് ചർ­ച്ചി­ന­ടു­ത്താ­ണു് എന്റെ വീടു്. ഇ­തു­കേ­ട്ടു് തൊ­ട്ട­ടു­ത്തു നിന്ന വേ­റൊ­രു വി­ദ്യാർ­ത്ഥി­നി­യും ക്ഷ­ണി­ച്ചു. “സാർ, ഞാൻ … കൊ­ട്ടാ­ര­ത്തി­ലെ­യാ… മീ­റ്റിം­ഗി­നു സാർ വ­രി­ക­യാ­ണെ­ങ്കിൽ എന്റെ കൊ­ട്ടാ­ര­ത്തി­ലും വരണം.” പഴയ ഓ­ടു­ക­ളു­ടെ അറ്റം കൊ­ണ്ടു് എന്റെ തലയും മു­തു­കും പൊ­ളി­യു­ന്ന­തു് ഓർ­മ്മി­ച്ചു് ഞാൻ ‘ങാ’ എ­ന്നു് ഒന്നു മൂളി.

ഇ­തു­പോ­ലൊ­രു കൊ­ട്ടാ­ര­ത്തി­ലെ ഒരു ത­മ്പു­രാ­നാ­ണു് പി. സു­രേ­ന്ദ്രൻ ‘എ­ക്സ്പ്ര­സ്സ്’ ആ­ഴ്ച്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ത­ട്ടാ­ന്റെ പ്ര­സ­ക്തി” എന്ന ക­ഥ­യി­ലെ നായകൻ. പ്രൈ­മ­റി സ്കൂ­ളി­ലോ മറ്റോ അ­ദ്ധ്യാ­പ­ക­നാ­ണു് അയാൾ. പക്ഷേ, മ­ട്ട­ത്ര­യം രാ­ജ­കു­ടും­ബാം­ഗ­മാ­യി. ദു­ര­ഭി­മാ­ന­ക്കാ­ര­നാ­യ ആ ത­മ്പു­രാൻ ഒരു സ്വർ­ണ്ണ­പ്പ­ണി­ക്കാ­ര­ന്റെ മുൻ­പിൽ മു­ട്ടു­മ­ട­ക്കു­ന്ന­താ­ണു് ക­ഥ­യു­ടെ വിഷയം. ഇ­ങ്ങ­നെ­യു­ള്ള വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്താ­ലു­ണ്ടാ­കേ­ണ്ട ആ­ഹ്ലാ­ദം ഇക്കഥ ഉ­ള­വാ­ക്കു­ന്നി­ല്ല. ക­ഥ­പ­റ­യു­ന്ന­തി­ലും സ്വ­ഭാ­വം ചി­ത്രീ­ക­രി­ക്കു­ന്ന­തി­ലും ക­ഥാ­കാ­ര­നു അ­വി­ദ­ഗ്ദ്ധ­ത­യ­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല. സു­രേ­ന്ദ്ര­നു കു­റ­ച്ചെ­ങ്കി­ലും നർ­മ്മ­ബോ­ധ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഇതു വാ­യി­ച്ചു നമ്മൾ ചി­രി­ക്കു­ക­യും ചി­ന്തി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു.

images/PanditKaruppan.jpg
കെ. പി. ക­റു­പ്പൻ

തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ മ­ല­യാ­ളം പ്രൊ­ഫ­സർ ഇ­രി­ക്കു­ന്ന മു­റി­യിൽ പ­ല­രു­ടെ­യും പ­ട­ങ്ങൾ വ­ച്ചി­ട്ടു­ണ്ടു്. ആ പ­ട­ങ്ങ­ളിൽ നാ­ല­ഞ്ചു­പേ­രെ എ­ല്ലാ­വർ­ക്കു­മ­റി­യാം. പ­ല­രെ­യും അ­റി­ഞ്ഞു­കൂ­ട. ‘അ­താ­രു­ടെ പടം?’ എന്നു ഞാൻ ഒ­ര­ദ്ധ്യാ­പ­ക­നോ­ടു് ചോ­ദി­ച്ചു. ‘രാ­മ­ക്കു­റു­പ്പു മുൻഷി’ എന്നു മ­റു­പ­ടി. ഉടനെ വേ­റൊ­രാൾ തി­രു­ത്തി “അ­ല്ല­ല്ല കെ. പി. ക­റു­പ്പൻ.” ഇ­പ്പോൾ ഇ­ത്ര­യെ­ങ്കി­ലും പ­റ­യു­ന്നു. അ­മ്പ­തു­കൊ­ല്ലം ക­ഴി­യ­ട്ടെ. രാ­മ­ക്കു­റു­പ്പി­നെ­യും ക­റു­പ്പ­നെ­യും അ­ന്ന­ത്തെ ആളുകൾ അ­റി­യി­ല്ല. ഇ­തു­പോ­ലെ തി­രു­വ­ന­ന്ത­പു­ര­ത്തു് ചില കൊ­ച്ചു റോ­ഡു­കൾ­ക്കു പേ­രി­ടാ­റു­ണ്ടു്. വാ­രി­യർ ലെയ്ൻ, ശ­ങ്ക­ര­പ്പി­ള്ള ലെയ്ൻ. ആ­രാ­ണു് വാ­രി­യർ? ആ­രാ­ണു് ശ­ങ്ക­ര­പ്പി­ള്ള? എന്തോ? ആ പ­ട്ട­ണ­ത്തിൽ ഒരു പ­ള്ളി­യും പ­ള്ളി­ക്ക­ടു­ത്തൊ­രു സെ­മി­ട്രി­യു­മു­ണ്ടു്. എ­ത്ര­യെ­ത്ര സൈ­നി­കോ­ദ്യോ­ഗ­സ്ഥ­ന്മാർ അവിടെ ശ­യി­ക്കു­ന്നു. ആ­രെ­ങ്കി­ലു­മൊ­രാ­ളെ ഇ­ന്ന­ത്തെ ത­ല­മു­റ­യ്ക്ക­റി­യാ­മോ? ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അവർ എ­ന്തെ­ല്ലാം പ­രാ­ക്ര­മ­ങ്ങൾ കാ­ണി­ച്ചി­രി­ക്കും? എ­വി­ടെ­പ്പോ­യി അ­വ­രെ­ല്ലാം? ആളുകൾ അ­തൊ­ന്നും ഓർ­മ്മി­ക്കു­ന്നി­ല്ല. “ഞാൻ …കൊ­ട്ടാ­ര­ത്തി­ലെ അം­ഗ­മാ­ണു്” എ­ന്നു് വീ­മ്പ­ടി­ക്കാ­നാ­ണു് അ­വർ­ക്കു താ­ല്പ­ര്യം.

ക­നൂ­റ്റ് ഹാം­സുൺ

ഓ­വർ­ഡ്ര­സ്സ് ചെയ്ത ഗൾഫ് റി­ട്ടേൺ­ഡ് മ­നു­ഷ്യൻ വെ­റു­പ്പും അ­റ­പ്പും ജ­നി­പ്പി­ക്കും. മോഡൽ സ്കൂ­ളി­ലെ അ­ദ്ധ്യാ­പ­ക­ന്റെ പ്ര­ഭാ­ഷ­ണ­വും ആ വി­കാ­ര­ങ്ങൾ ഉ­ള­വാ­ക്കി. ഉ­ചി­ത­ങ്ങ­ളാ­യ പ­ദ­ങ്ങ­ളെ ഉ­ചി­ത­ങ്ങ­ളാ­യ രീ­തി­യിൽ നി­വേ­ശി­പ്പി­ക്കു­ക­യാ­ണു് യോ­ഗ്യ­ത. ഈ സാ­ര­സ്വ­ത ര­ഹ­സ്യം എ­ഴു­ത്തു­കാ­രും പ്ര­ഭാ­ഷ­ക­രും മ­റ­ക്ക­രു­തു്.

നോർ­വ­യി­ലെ നോ­വ­ലി­സ്റ്റ് ക­നൂ­റ്റ് ഹാം­സുൺ (Knut Hamsun, 1859-1952) Hunger എന്ന നോ­വ­ലി­ന്റെ പ്ര­സാ­ധ­ന­ത്തോ­ടു കൂ­ടി­യാ­ണു് ലോ­ക­പ്ര­ശ­സ്ത­നാ­യ­തു്. The Growth of the Soil എന്ന നോവൽ അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. വ്യാ­വ­സാ­യി­ക­ലോ­ക­ത്തി­ന്റെ മൂ­ല്യ­ങ്ങ­ളെ­ക്കാൾ ക്ഷേ­ത്ര­വി­ഷ­യ­ക മൂ­ല്യ­ങ്ങൾ­ക്കു (agarian values) പ്ര­ധാ­ന്യം ക­ല്പി­ച്ച ഹാം­സു­ണി­നെ ഈ നോ­വ­ലിൽ കാണാം. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ Mysteries എന്ന നോ­വ­ലാ­ണു് ഉ­ത്കൃ­ഷ്ടം. ഹാം­സു­ണി­ന്റെ മ­നോ­ഹ­ര­മാ­യ Victoria എന്ന നോവൽ പ്രേമ ക­ഥ­യാ­ണു്.

images/KnutHamsun168-c.jpg
ക­നൂ­റ്റ് ഹാം­സുൺ

വി­ശ്വ­വി­ഖ്യാ­ത­നാ­യ റ്റോ­മാ­സ് മാനി നോടു് ഒ­രി­ക്കൽ ചില ഗ്ര­ന്ഥ പ്ര­സാ­ധ­കർ ചോ­ദി­ച്ചു: ക­പ്പൽ­ച്ചേ­തം വന്നു താ­ങ്കൾ ഒരു ദ്വീ­പിൽ അ­ക­പ്പെ­ട്ടു പോയാൽ, പത്തു പു­സ്ത­ക­ങ്ങൾ മാ­ത്രം താ­ങ്കൾ­ക്കു ത­രാ­മെ­ന്നു പ­റ­ഞ്ഞാൽ ഏതു പു­സ്ത­ക­ങ്ങ­ളാ­യി­രി­ക്കും തി­ര­ഞ്ഞെ­ടു­ക്കു­ക? റ്റോ­മാ­സ് മാൻ നൽകിയ ലി­സ്റ്റിൽ ഹാം­സു­ണി­ന്റെ ‘വി­ക്ടോ­റി­യ’, ‘പാൻ’ (Pan) ഈ നോ­വ­ലു­കൾ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നു. ഡോ­ക്ടർ എസ്. വേ­ലാ­യു­ധൻ തർ­ജ്ജ­മ ചെ­യ്തു ച­ന്ദ്രി­ക ആ­ഴ്ച്ച­പ­തി­പ്പിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തു് വി­ക്ടോ­റി­യ ത­ന്നെ­യാ­ണു്. അ­തെ­ഴു­തി­യ ആ­ളി­ന്റെ പേരു് നു­ട്ട് ഹാംസൻ എ­ന്നാ­ണെ­ന്നു ആ­ഴ്ച്ച­പ­തി­പ്പിൽ കാ­ണു­ന്നു. ശ­രി­യ­ല്ല അതു്. ക്നൂ­റ്റ് ഹാം­സുൺ എന്നു വേണം. ചില ശബ്ദ കോ­ശ­ങ്ങ­ളിൽ ക്നൂ­റ്റ് എന്നു കാ­ണു­ന്നു­ണ്ടു്. അതിനെ നു­ട്ട് എ­ന്നാ­ക്കു­ന്ന­തു് അ­പ­രാ­ധ­മ­ത്രേ.

ഡോ­ക്ടർ എസ്. വേ­ലാ­യു­ധൻ ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലും അ­വ­ഗാ­ഹ­മു­ള്ള എ­ഴു­ത്തു­കാ­ര­നാ­ണു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തിൽ തെ­റ്റൊ­ന്നും വ­രി­ല്ല. തർ­ജ്ജ­മ­യു­ടെ സ്വ­ഭാ­വം ക­ണ്ടാ­ലും:

“The Miller’s son walked in thought. He was a big lad of fourteen, tanned by sun and wind, and full of all manner of ideas. when he grew up he would go to work in a match factory. It was so jolly and dangerous.”

ഡോ­ക്ടർ വേ­ലാ­യു­ധ­ന്റെ തർ­ജ്ജ­മ:

ന­ട­ക്ക­വേ ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു മി­ല്ല­റു­ടെ മകൻ. അവനു വ­യ­സ്സു പ­തി­ന്നാ­ലു്, പ്രാ­യ­ത്തി­ലു­മേ­റെ വ­ളർ­ച്ച. കാ­റ്റും വെ­യി­ലു­മേ­റ്റു് ശ­രീ­ര­ത്തി­നു നല്ല ഊ­ത­നി­റം. മ­ന­സ്സു നിറയെ ആ­ശ­യ­ങ്ങൾ. വ­ളർ­ന്നു വ­ലു­താ­യി­ട്ടു തീ­പ്പെ­ട്ടി ഫാ­ക്ട­റി­യിൽ ജോലി ചെ­യ്യ­ണം. സ­ന്തോ­ഷ­വും അ­പ­ക­ട­വും നി­റ­ഞ്ഞ പണി.

എന്റെ തർ­ജ്ജ­മ:

മി­ല്ല­റു­ടെ മകൻ ചി­ന്ത­യി­ലാ­ണ്ടു ന­ട­ന്നു. പ­തി­ന്നാ­ലു വ­യ­സ്സു­ള്ള വലിയ കു­ട്ടി­യാ­യി­രു­ന്നു അവൻ. വെ­യി­ലും കാ­റ്റു­മേ­റ്റു് ചെ­മ്പി­ച്ചു പോയി. മ­ന­സ്സി­ലാ­കെ എ­ല്ലാ­വി­ധ­ത്തി­ലു­മു­ള്ള ആ­ശ­യ­ങ്ങൾ. വ­ളർ­ന്നു ക­ഴി­യു­മ്പോൾ അവൻ തീ­പ്പെ­ട്ടി ക­മ്പ­നി­യിൽ ജോലി ചെ­യ്യാൻ പോകും. അ­തെ­ത്ര ര­സ­ക­ര­വും ആ­പൽ­ക്ക­ര­വും.

വേ­ലാ­യു­ധ­ന്റെ ആ­ദ്യ­ത്തെ വാ­ക്യ­ത്തിൽ ആ­ലോ­ച­ന­യി­ലാ­ണു് ഊന്നൽ. ഇം­ഗ്ലീ­ഷ് വാ­ക്യ­ത്തിൽ അ­തി­ല്ല. biglad എന്നേ ഇം­ഗ്ലീ­ഷി­ലു­ള്ളു. അതിനെ “പ്രാ­യ­ത്തി­ലു­മേ­റെ വ­ളർ­ച്ച­യാ­ക്കി ഹാം­സു­ണി­ന്റെ മ­നോ­ധർ­മ്മ­ത്തെ തർ­ജ്ജ­മ­ക്കാ­രൻ പു­ഷ്ടി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. tanned എ­ന്ന­തി­നു ചെ­മ്പി­ച്ചു എന്നേ അർ­ത്ഥ­മു­ള്ളൂ. ഊ­ത­നി­റം violet ആണു്. ഇ­ങ്ങ­നെ­യൊ­ക്കെ ദോ­ഷാ­രോ­പ­ണം ന­ട­ത്താ­മെ­ങ്കി­ലും ഒരു പ­ടി­ഞ്ഞാ­റൻ മാ­സ്റ്റർ­പീ­സി­നെ കേ­ര­ള­ത്തി­ന്റെ മ­ണ്ണിൽ കൊ­ണ്ടു­വ­യ്ക്കു­ന്ന­തു് തീർ­ച്ച­യാ­യും പ്ര­ശം­സാർ­ഹ­മാ­യ പ്ര­വൃ­ത്തി­യാ­ണു്.

നീ­രീ­ക്ഷ­ണ­ങ്ങൾ

1. അച്ഛൻ കേ­ന്ദ്ര­സർ­ക്കാ­രി­ന്റെ ഓ­ഫീ­സിൽ പ്യൂ­ണാ­യി­രു­ന്ന­തി­ന്റെ പേരിൽ അതേ ഓ­ഫീ­സിൽ ക്ലർ­ക്കാ­യി ജോലി കി­ട്ടി­യ ഒരു എസ്. എസ്. എൽ. സി­ക്കാ­രി ബ­സ്സിൽ ഒരു പു­സ്ത­ക­വു­മാ­യി ഇ­രി­ക്കു­ന്നു. ആ ബ­സ്സിൽ കയറിയ എന്നെ ക­ണ്ടു് അവൾ പു­സ്ത­ക­ത്തി­ന്റെ പു­റം­ച­ട്ട എ­നി­ക്കു കാ­ണ­ത്ത­ക്ക വി­ധ­ത്തിൽ ഇ­ട­ത്തേ­ത്തു­ട­യിൽ വച്ചു. ഞാൻ പു­സ്ത­ക­ത്തി­ന്റെ പേരു നോ­ക്കി. സാർ­ത്രി ന്റെ Being Nothingness. എസ്. എസ്. എൽ. സി ജ­യി­ച്ച­വർ­ക്കേ ഈ ഗ്ര­ന്ഥം മ­ന­സ്സി­ലാ­കൂ.

2. പ്ര­ശ­സ്ത­നാ­യ സാ­ഹി­ത്യ­കാ­രൻ രോ­ഗ­ശ­യ്യ­യിൽ. ഞാൻ അ­ന്വേ­ഷി­ച്ചു ചെ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു സ­ഹ­ധർ­മ്മി­ണി. “എ­ങ്ങ­നെ­യി­രി­ക്കു­ന്നു സു­ഖ­ക്കേ­ടു്?” എ­ന്നു് എന്റെ ആർ­ജ്ജ­വ­മി­ല്ലാ­ത്ത ചോ­ദ്യം. സ­ഹ­ധർ­മ്മി­ണി മ­റു­പ­ടി പ­റ­ഞ്ഞു: “ഇ­ന്ന­ലെ രാ­ത്രി വളരെ കൂ­ടു­ത­ലാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി­യാ­യ­പ്പോൾ പട്ടി ഒ­രു­പാ­ടു മോ­ങ്ങി. ഇ­ന്ന­ലെ തന്നെ മ­രി­ക്കു­മെ­ന്നാ­ണു് ഞാൻ വി­ചാ­രി­ച്ച­തു്.” എല്ലാ ഭാ­ര്യ­മാ­രും ഇ­ങ്ങ­നെ പ­റ­യു­മാ­യി­രി­ക്കും. സാ­ഹി­ത്യ­കാ­രൻ പി­ന്നെ­യും വ­ള­രെ­ക്കാ­ലം ശ­യ­നീ­യ­ത്തിൽ ശ­യി­ച്ചു. പട്ടി പ­ല­പ്പോ­ഴും മോ­ങ്ങി­യി­രി­ക്കും. അ­പ്പോ­ഴൊ­ക്കെ ഭാര്യ ആ­ഹ്ലാ­ദി­ച്ചി­രി­ക്കു­ക­യും ചെ­യ്യും.

3. മ­ഞ്ജ­രി­വൃ­ത്തം മു­മ്മൂ­ന്നു് അ­ക്ഷ­ര­ങ്ങ­ളാ­യി മു­റി­ഞ്ഞു വ­ര­ണ­മെ­ന്നു വ­ള്ള­ത്തോൾ ഒ­രി­ക്കൽ പ്ര­സം­ഗി­ക്കു­ന്ന­തു് ഞാൻ കേ­ട്ടു. സ­ദ­സ്സി­ലി­രു­ന്ന ഞാൻ മ­ഹാ­ക­വി­യു­ടെ രണ്ടു വരികൾ മ­ന­സ്സിൽ ചൊ­ല്ലി നോ­ക്കി.

ചമ്പക/ക­ങ്കേ­ളി/കു­ന്ദാ­ദി/പു­ഷ്പ­ങ്ങ/

ളെ­മ്പാ­ടും/ചി­ന്നി­യ/വ­ന്യ­ഭൂ­വിൽ

ശരി. മു­മ്മൂ­ന്നു് അ­ക്ഷ­ര­ങ്ങ­ളാ­യി മു­റി­യു­ന്നു. പി­ന്നെ­യും രണ്ടു വരികൾ മ­ന­സ്സിൽ കയറി വന്നു.

കെ­ട്ട­ഴി­ഞ്ഞോ­മ­ന­പ്പൃ­ഷ്ഠ­ഭാ­ഗ­ത്തേ­യും

പു­ഷ്ട­നി­തം­ബ­പ്പ­ര­പ്പി­നേ­യും

മൂ­ന്നാ­യി മു­റി­യു­ന്നു­ണ്ടോ? ഇല്ല. കെ­ട്ട­ഴി—ഞ്ഞോ­മ­ന—പ്പൃ­ഷ്ഠ­ഭാ—ഗ­ത്തേ­യും പു­ഷ്ട­നി—തം­ബ­പ്പ—ര­പ്പി­നേ­യും.

4. മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ പ്ര­ഖ്യാ­ത­നാ­യ അ­ധ്യാ­പ­ക­നാ­യി­രു­ന്നു. പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു. ‘പ്ര­കൃ­തി­നി­യ­മം’ എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം പ്ര­സം­ഗി­ക്കു­ന്ന­തു് ആ­ദ്യ­മാ­യി കേട്ട ഞാൻ അ­ദ്ഭു­ത­പ്പെ­ട്ടു പോയി. ര­ണ്ടാ­ഴ്ച്ച ക­ഴി­ഞ്ഞു് വേ­റൊ­രു സ്ഥ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണ­മു­ണ്ടെ­ന്ന­റി­ഞ്ഞു് ഞാൻ പോയി. “ഇ­ന്നു് എ­ന്തി­നെ കു­റി­ച്ചാ­ണു് പ്ര­സം­ഗി­ക്കേ­ണ്ട­തു്? പ്ര­കൃ­തി­നി­യ­മം ത­ന്നെ­യാ­വ­ട്ടെ.” പി­ന്നെ­യും പല തവണ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണം കേൾ­ക്കാൻ പോയി. ഓരോ ത­വ­ണ­യും “ഇ­ന്നു് പ്ര­കൃ­തി­നി­യ­മാ­വ­ട്ടെ പ്ര­സം­ഗ­ത്തി­ന്റെ വിഷയം” എ­ന്നു് അ­ദ്ദേ­ഹം പറയും. തു­ടർ­ന്നു മുൻപു പറഞ്ഞ വാ­ക്യ­ങ്ങൾ. അതേ നേ­ര­മ്പോ­ക്കു്. അതേ അം­ഗ­വി­ക്ഷേ­പ­ങ്ങൾ. വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ കു­റി­ച്ചു­ള്ള ബ­ഹു­മാ­ന­വും സ്നേ­ഹ­വും ഇ­ല്ലാ­തെ­യാ­യി. ഞാൻ ആ­ലോ­ചി­ക്കു­ക­യാ­ണു് എ­ത്ര­യെ­ത്ര വി­ദ്യാർ­ത്ഥി­ക­ളു­ടെ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ എ­നി­ക്കു ന­ഷ്ട­മാ­യി ഭ­വി­ച്ചി­ട്ടു­ണ്ടു്? പി­ന്നെ ഒരു കാ­ര്യം. മ­ഞ്ചേ­രി സാ­റി­നെ­പ്പോ­ലെ ഒറ്റ പ്ര­സം­ഗ­വു­മാ­യി ഞാൻ കേ­ര­ള­ത്തി­ലെ­ങ്ങും ന­ട­ന്നി­ട്ടി­ല്ല. പു­തു­താ­യി ഒ­ന്നും പ­റ­യാ­നി­ല്ലെ­ങ്കിൽ മീ­റ്റി­ങ്ങി­നു പോ­കാ­തി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്.

പൂ­ത­ങ്ങൾ

മ­ര­ണാ­ന­ന്ത­ര പ്രേ­ത­ങ്ങൾ വ­സി­ക്കു­ന്ന ശ്മ­ശാ­ന­ത്തിൽ ബു­ദ്ധൻ ധ്യാ­ന­നി­ര­ത­നാ­യി ഇ­രു­ന്നു­വെ­ന്നു് എ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. പേടി മാ­റ്റാ­നാ­യി­രു­ന്നു അ­ദ്ദേ­ഹം അ­ങ്ങ­നെ ചെ­യ്ത­തു്. ബു­ദ്ധ­നു പോലും പ്രേ­ത­ങ്ങ­ളെ പേ­ടി­യാ­യി­രു­ന്നു­വെ­ങ്കിൽ ന­മ്മ­ളെ­പ്പോ­ലു­ള്ള സാ­ധാ­ര­ണ­ക്കാ­രു­ടെ ക­ഥ­യെ­ന്തു പ­റ­യാ­നാ­ണു്. പ്രേ­ത­ങ്ങ­ളു­ണ്ടോ? ഉ­ണ്ടെ­ന്നും ഇ­ല്ലെ­ന്നും അ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടു്. ചില സ്ഥ­ല­ങ്ങൾ­ക്കു് അ­വ­യു­ടേ­താ­യ ‘ഇ­ല­ക്ട്രി­ക്കൽ ഫീൽഡ്’—വൈ­ദ്യു­ത­മ­ണ്ഡ­ലം—ഉ­ണ്ടെ­ന്നും അവിടെ വച്ചു മ­രി­ക്കു­ന്ന ആ­ളു­ക­ളു­ടെ വി­കാ­ര­ങ്ങൾ ആ സ്ഥ­ല­ത്തു പ­തി­യു­മെ­ന്നും ഒരു സി­ദ്ധാ­ന്ത­മു­ണ്ടു്. സൂ­ക്ഷ്മ­ഗ്രാ­ഹ­ക ശ­ക്തി­യാർ­ന്ന മ­ന­സ്സു­ള്ള­വർ അവിടെ ചെ­ന്നാൽ അ­വർ­ക്കു് ആ വി­കാ­ര­ങ്ങൾ അ­നു­ഭ­വി­ക്കാൻ ക­ഴി­യു­മ­ത്രേ. ഇ­താ­ണു് “പ്രേ­താ­നു­ഭൂ­തി.” പ്രേ­ത­ങ്ങൾ ഉ­ണ്ടെ­ങ്കി­ലും ശരി, ഇ­ല്ലെ­ങ്കി­ലും ശരി നി­ത്യ­ജീ­വി­ത­ത്തിൽ മ­നു­ഷ്യ­രെ ശല്യം ചെ­യ്യു­ന്ന ജീ­വ­നാർ­ന്ന പ്രേ­ത­ങ്ങ­ളു­ണ്ടു്. ഒരു രചന ന­ന്നാ­യി­ല്ലെ­ന്നു് ഒ­രു­ത്തൻ പ­റ­ഞ്ഞാൽ “അവനു് അ­ങ്ങ­നെ തോ­ന്നി. ശ­രി­യാ­വ­ണ­മെ­ന്നി­ല്ല ആ തോ­ന്നൽ” എന്നു വി­ചാ­രി­ച്ചു സ­മാ­ധാ­നി­ക്കാ­തെ അ­വ­നെ­ക്കു­റി­ച്ചു പു­സ്ത­ക­മെ­ഴു­തു­ക­യും അ­തി­ന്റെ പ്ര­തി­കൾ നാ­ടൊ­ട്ടു­ക്കു­ള്ള ആ­ളു­കൾ­ക്കു് അ­യ­ച്ചു കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന­വൻ പ്രേ­ത­മാ­ണു്. കൊ­ളോ­ക്വി­യൽ സ്റ്റൈ­ലിൽ—ഗ്രാ­മ്യ­ഭാ­ഷ­ണ ശൈ­ലി­യിൽ—ര­ചി­ക്ക­പ്പെ­ടു­ന്ന ലേ­ഖ­ന­ങ്ങ­ളിൽ അ­ഷ്ടാ­ധ്യാ­യി­യി­ലെ സൂ­ത്ര­ങ്ങ­ള­നു­സ­രി­ച്ചു് തെ­റ്റു­ക­ളു­ണ്ടെ­ന്നു് ചൂ­ണ്ടി കാ­ണി­ക്കു­ന്ന­വൻ പ്രേ­ത­മാ­ണു്. നാ­ലു­പേർ സ്വൈ­ര­സം­ഭാ­ഷ­ണം ന­ട­ത്തു­മ്പോൾ അ­വ­രു­ടെ ഇടയിൽ ക­യ­റി­ച്ചെ­ന്നു അതിനു ഭംഗം വ­രു­ത്തു­ന്ന­വൻ പ്രേ­ത­മാ­ണു്. നമ്മൾ എന്തു പ­റ­ഞ്ഞാ­ലും (അതു് അ­നു­കൂ­ല­മാ­ക­ട്ടെ, പ്ര­തി­കൂ­ല­മാ­ക­ട്ടെ) ‘പോ­ളി­സി’ യുടെ പേരിൽ റി­യാ­ക്റ്റ് ചെ­യ്യാ­ത്ത­വൻ പ്രേ­ത­മാ­ണു്. അ­ന്യ­ന്റെ ദോഷം നമ്മൾ ‘വ­സ്തു­നി­ഷ്ഠ’മായി മാ­ത്രം ചൂ­ണ്ടി കാ­ണി­ക്കു­മ്പോൾ അതു ശ­രി­യാ­ണെ­ന്നു ഉ­ള്ളിൽ തോ­ന്നി­യാ­ലും ആ അ­ന്യ­നെ വാ­ഴ്ത്തു­ന്ന­വൻ (ശ്രോ­താ­വു്) പ്രേ­ത­മാ­ണു്. ഈ ലോ­ക­ത്തു് ജീ­വ­നു­ള്ള­വ­രെ­ക്കാൾ പ്രേ­ത­ങ്ങ­ളാ­ണു് കൂ­ടു­ത­ലു­ള്ള­തു്. വ­യ­റു­പി­ഴ­യ്ക്കാൻ വേ­ണ്ടി ഹോ­ട്ട­ലിൽ എ­ച്ചി­ലെ­ടു­ക്കു­ന്ന­വ­നെ പേ­ടി­പ്പി­ക്കു­ന്ന ഉ­ട­മ­സ്ഥൻ ഒ­ന്നാ­ന്ത­രം പ്രേ­ത­മാ­ണു്. അവനെ കാ­ണ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ എൻ. പ്ര­ഭാ­ക­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘പൂതം’ എന്ന നല്ല കഥ വാ­യി­ച്ചു നോ­ക്കി­യാ­ലും. ഏ­താ­നും വാ­ക്യ­ങ്ങൾ കൊ­ണ്ടു് ക­ഥാ­കാ­രൻ ഉ­ട­മ­സ്ഥ­ന്റെ നൃ­ശം­സ­ത ചി­ത്രീ­ക­രി­ക്കു­ന്നു. പാ­വ­പ്പെ­ട്ട പ­രി­ചാ­ര­ക­രു­ടെ ദ­യ­നീ­യാ­വ­സ്ഥ ആ­വി­ഷ്ക­രി­ക്കു­ന്നു. പൂ­ത­ത്തെ­ക്കു­റി­ച്ചു് ഒരു സാ­ങ്ക­ല്പി­ക കഥ പ­റ­ഞ്ഞു് യ­ഥാർ­ത്ഥ­മാ­യ പൂ­ത­ത്തി­ന്റെ (ഉ­ട­മ­സ്ഥ­ന്റെ) ക്രൂര പ്ര­വർ­ത്ത­ന­ത്തോ­ടു് അതിനെ ബ­ന്ധി­പ്പി­ക്കു­ന്ന ക­ലാ­വൈ­ദ­ഗ്ദ്ധ്യം പ്ര­ശം­സ­നീ­യ­മ­ത്രേ.

ക­ക്കാ­ട്

പകൽ സ­മ­യ­ത്തു് സിം­ഹ­ങ്ങൾ ഗർ­ജ്ജി­ക്കാ­റി­ല്ല. കോ­ട്ടു­വാ­യി­ടു­ന്ന­തേ­യു­ള്ളൂ. ഉ­പ­യോ­ഗി­ക്കാ­ത്ത ന­ഖ­ങ്ങൾ കൈ­പ്പ­ത്തി­യു­ടെ അ­റ്റ­ത്തു് ഉ­ള്ളി­ലേ­ക്കു് ആ­ക്കി­വ­യ്ക്കു­ന്നു… കൂ­ട്ടി­ലി­ട്ട സിം­ഹ­മാ­ണു് ദ­ക്ഷി­ണാ­ഫ്രി­ക്ക.

മലയാള സാ­ഹി­ത്യ­ത്തിൽ ത­ല്പ­ര­നാ­യ ഒരു സാ­യ്പി­നെ ഞാൻ കൂ­ടെ­ക്കൂ­ടെ കാ­ണാ­റു­ണ്ടു്. ഇ­ന്ന­ലെ അ­ദ്ദേ­ഹ­ത്തി­നെ കണ്ടു. വയലാർ രാ­മ­വർ­മ്മ അ­വാർ­ഡി­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം എ­ന്നോ­ടു് ചോ­ദി­ച്ചു. അതു ല­ഭി­ച്ച ക­ക്കാ­ടി നെ­പ്പ­റ്റി എ­നി­ക്ക­റി­യാ­വു­ന്ന­തു് ഞാൻ പ­റ­ഞ്ഞു. He is a perfect gentleman എ­ന്നാ­യി­രു­ന്നു എന്റെ ഉ­ദീ­ര­ണം. അതു് സ­ത്യ­മാ­ണു താനും. ക­ക്കാ­ടി­ന്റെ മു­ഖ­ത്തേ­ക്കു് നോ­ക്കൂ. അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃദയ വി­ശു­ദ്ധി അവിടെ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. അ­ന്യ­നെ­ക്കു­റി­ച്ചു് ഒരു ദോ­ഷ­വും അ­ദ്ദേ­ഹം പ­റ­യു­ക­യി­ല്ല. തന്റെ ക­വി­ത­യെ­ക്കു­റി­ച്ചു് പ്ര­തി­കൂ­ല­മാ­യി എ­ഴു­തു­ന്ന­വ­രോ­ടു് അ­ദ്ദേ­ഹ­ത്തി­നു് കോ­പ­മി­ല്ല. രോ­ഗ­ത്തി­ന്റെ യാതന അ­നു­ഭ­വി­ക്കു­ന്ന ക­ക്കാ­ട് ഒ­രി­ക്ക­ലും ആ തീ­വ്ര­വേ­ദ­ന അം­ഗ­ചേ­ഷ്ട­കൾ കൊ­ണ്ടോ മു­ഖ­ഭാ­വ­ങ്ങൾ കൊ­ണ്ടോ പ്ര­ദർ­ശി­പ്പി­ക്കു­ന്നി­ല്ല. “എ­നി­ക്കു് Sanskrit Poetics-​നെക്കുറിച്ചു് ഒരു പു­സ്ത­ക­മെ­ഴു­ത­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. ക­ഴി­ഞ്ഞി­ല്ല.” എ­ന്ന­ദ്ദേ­ഹം എ­ന്നോ­ടു് പ­റ­ഞ്ഞു. ആ പ്ര­സ്താ­വ­ത്തിൽ ഒരു ദുഃ­ഖ­ച്ഛാ­യ മാ­ത്ര­മു­ണ്ടാ­യി­രു­ന്നു. ക­ക്കാ­ടി­നെ­ക്കു­റി­ച്ചു് ഞാൻ പ­ല­രോ­ടും സം­സാ­രി­ച്ചു. “നല്ല മ­നു­ഷ്യൻ, നല്ല മ­നു­ഷ്യൻ’ എന്നേ അ­വർ­ക്കൊ­ക്കെ പ­റ­യാ­നു­ള്ളൂ. നല്ല മ­നു­ഷ്യൻ എ­ന്ന­തി­നോ­ടു് നല്ല കവി എന്നു കൂടി ഞാൻ ചേർ­ത്തു­കൊ­ള്ള­ട്ടെ. ‘സ­ഫ­ല­മീ­യാ­ത്ര’ എന്ന കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത എ­ന്താ­ണെ­ന്നു് സാ­യ്പു് ചോ­ദി­ച്ചു എ­ന്നോ­ടു്. അതിനു മ­റു­പ­ടി നൽ­കി­യി­ട്ടു് ഞാൻ അ­റി­യി­ച്ചു. The poem is irresistible in its artistic beauty, morality and logic. ക­ക്കാ­ടി­ന്റെ ക­വി­ത­യു­ടെ സ­വി­ശേ­ഷ­ത അ­നാ­വ­ര­ണം ചെ­യ്യു­ന്നു, ക­ലാ­കൗ­മു­ദി­യി­ലു­ള്ള ലേഖനം.

ഇ­ങ്ങ­നെ­യാ­ണു ലോകം
images/NNKakkad.jpg
ക­ക്കാ­ട്

സർ­ക്കാ­രി­ന്റെ ഒരു വ­കു­പ്പു­കാർ റോഡ് തൂ­ത്തു് വൃ­ത്തി­യാ­ക്കു­ന്നു. കീലിൽ മു­ക്കി­യ ക­രി­ങ്കൽ­ച്ചി­ല്ലി­കൾ നി­ര­ത്തു­ന്നു. കീലിൽ കു­ഴ­ച്ച പൊ­ടി­മ­ണൽ വി­ത­റു­ന്നു. റോളർ ഉ­രു­ളു­ന്നു പലതവണ. എന്തു സുഖം അ­തി­ലൂ­ടെ ന­ട­ക്കാൻ. അ­ടു­ത്ത ദിവസം സർ­ക്കാ­രി­ന്റെ വേ­റൊ­രു വ­കു­പ്പു­കാർ വ­ന്നു് ആ റോഡ് വെ­ട്ടി­ക്കു­ഴി­ക്കു­ന്നു. ഒരു വീ­ട്ടി­ലേ­ക്കു് പൈ­പ്പ് ലൈൻ നീ­ട്ടാ­നാ­ണ­ത്രേ അതു്. ജോലി ക­ഴി­ഞ്ഞു് റോ­ഡി­നു് ക്ഷ­ത­മു­ണ്ടാ­ക്കാ­തെ അവർ പോകും. വാ­ഹ­ന­ങ്ങൾ ന­ടു­റോ­ഡി­ലെ ആ ചാലിൽ വന്നു വീഴും. യാ­ത്ര­ക്കാ­രു­ടെ ന­ട്ടെ­ല്ലൊ­ടി­യും. അതിൽ കെ­ട്ടി­ക്കി­ട­ക്കു­ന്ന ചെ­ളി­വെ­ള്ളം ഫു­ട്പാ­ത്തിൽ ന­ട­ക്കു­ന്ന­വ­ന്റെ വ­സ്ത്ര­ങ്ങൾ മ­ലി­ന­മാ­ക്കും. ഒ­രു­ത്തൻ നന്മ ചെ­യ്യു­ന്നു. വേ­റൊ­രു­ത്തൻ ആ ന­ന്മ­യെ­ത്ത­ന്നെ തി­ന്മ­യാ­ക്കു­ന്നു. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­നു് എ­ന്തെ­ല്ലാം ന്യൂ­ന­ത­കൾ ഉ­ണ്ടെ­ങ്കി­ലും അതു കു­റെ­യൊ­ക്കെ ന­ന്മ­യു­ള്ള­താ­ണു്. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ര­ത്ന­ങ്ങ­ളെ­യെ­ടു­ത്തു് അതു് പ്ര­ദർ­ശി­പ്പി­ക്കാ­റു­ണ്ടു്. മൂ­ല്യ­നിർ­ണ്ണ­യം അ­ന്യ­രു­ടെ ദൃ­ഷ്ടി­യിൽ തെ­റ്റാ­യി­ത്തീ­രാ­മെ­ങ്കി­ലും നി­ഷ്പ­ക്ഷ­ത­യെ അതു ലം­ഘി­ക്കാ­റി­ല്ല. എ­ന്നി­ട്ടും മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ഒരു കൊ­ച്ചു ലേഖനം അതിനെ കു­റ്റം പ­റ­യു­ന്നു. വാ­ട്ടർ ക­ണ­ക്ഷൻ കൊ­ടു­ക്കാ­നാ­ണു് നല്ല റോഡ് വെ­ട്ടി­ക്കു­ഴി­ക്കു­ന്ന­തു്. ന­ട­ക്ക­ട്ടെ ആ പ്ര­വൃ­ത്തി.

images/ASoldiersembrace.jpg

ദ­ക്ഷി­ണാ­ഫ്രി­ക്ക­യിൽ ജ­നി­ച്ച ബ്രി­ട്ടീ­ഷ് നോ­വ­ലി­സ്റ്റ് നേഡീൻ ഗോർ­ഡി­മർ (Nadine Gordimer) എ­ഴു­തി­യ A Soldier’s embrace എന്ന പു­സ്ത­ക­ത്തി­ലെ ഒരു ഭാഗം: പാലു കൊ­ണ്ടു പോ­കു­ന്ന ട്ര­ക്കി­ന്റെ റബ്ബർ ട­യ­റു­കൾ അ­വ­രു­ടെ ഉ­റ­ക്ക­ത്തി­ലൂ­ടെ ക­യ­റി­യി­റ­ങ്ങു­മ്പോൾ കൂ­ട്ടിൽ­ക്കി­ട­ക്കു­ന്ന സിം­ഹ­ങ്ങൾ ഗർ­ജ്ജി­ക്കു­ന്ന­തു് കേൾ­ക്കാ­റാ­വു­ന്നു. അവ കൂ­ട്ടി­ന­ക­ത്തു തന്നെ ജ­നി­ച്ച­വ­യാ­ണു്. പകൽ സ­മ­യ­ത്തു് സിം­ഹ­ങ്ങൾ ഗർ­ജ്ജി­ക്കാ­റി­ല്ല. കോ­ട്ടു­വാ­യി­ടു­ന്ന­തേ­യു­ള്ളൂ. ഉ­പ­യോ­ഗി­ക്കാ­ത്ത ന­ഖ­ങ്ങൾ കൈ­പ്പ­ത്തി­യു­ടെ അ­റ്റ­ത്തു് ഉ­ള്ളി­ലേ­ക്കു് ആക്കി വ­ച്ചി­ട്ടേ­യു­ള്ളൂ …അ­തി­നു­വേ­ണ്ടി കാ­ത്തി­രി­ക്കു­ന്നു, അ­തി­നു­വേ­ണ്ടി കാ­ത്തി­രി­ക്കു­ന്നു… കൂ­ട്ടി­ന്റെ കമ്പി വ­ള­ച്ചു് സിംഹം പു­റ­ത്തു ചാ­ടു­ന്നു. മ­നോ­ഹ­ര­മാ­യ ത­ല­തി­രി­ച്ചു് തന്റെ രാ­ജ്യ­മാ­കെ അതു നോ­ക്കു­ന്നു. ആ രാ­ജ്യ­ത്തെ രാ­ജാ­വാ­ണു് അവൻ (ആശയം മാ­ത്രം നേഡീൻ ഗോർ­ഡി­യു­ടേ­തു്). കൂ­ട്ടി­ലി­ട്ട സിം­ഹ­മാ­ണു് ദ­ക്ഷി­ണാ­ഫ്രി­ക്ക­ക്കാ­ര­നെ­ന്നും അവൻ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു് കു­തി­ക്കു­മെ­ന്നും സൂചന.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.