SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-05-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഞാൻ കു­റെ­ക്കാ­ലം ആ­ല­പ്പു­ഴെ താ­മ­സി­ച്ചി­രു­ന്നു. എന്റെ വീടു് ത­ത്തം­പ­ള­ളി­യിൽ. അ­വി­ടെ­നി­ന്നു തോ­ണ്ടൻ­കു­ള­ങ്ങ­ര അ­മ്പ­ല­ത്തി­ലേ­ക്കു­ള്ള റോ­ഡി­ലൂ­ടെ കു­റ­ച്ചു­ന­ട­ന്നാൽ തെ­ക്ക­നാ­ര്യാ­ട്ടേ­ക്കു പോ­കാ­നു­ള­ള പാത കാണാം. ആ പാ­ത­യി­ലൂ­ടെ ഏ­താ­നു­മ­ടി മു­ന്നോ­ട്ടു­പോ­യാൽ ഒരു വീ­ട്ടി­ന്റെ മുൻ­പിൽ ഗിരിജ നി­ല്ക്കു­ന്ന­തും കാണാം. ക­റു­ത്ത നി­റ­മാ­ണെ­ങ്കി­ലും അ­തി­സു­ന്ദ­രി. സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു ഞാൻ അ­ക്കാ­ല­ത്തു്. സ്ക്കൂ­ളിൽ ഞ­ങ്ങൾ­ക്കൊ­ക്കെ ഒരു പേരേ പ­റ­യാ­നു­ണ്ടാ­യി­രു­ന്നു­ള്ളു ഒ­രാ­ളി­നെ മാ­ത്ര­മേ വർ­ണ്ണി­ക്കാ­നു­ണ്ടാ­യി­രു­ന്നു­ള്ളു. ഹെഡ് മാ­സ്റ്റർ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യ­രു­ടെ ചൂ­ര­ലു­കൊ­ണ്ടു­ള­ള അ­ടി­മേ­ടി­ച്ചു പു­ള­യു­മ്പോ­ഴും ഒരു ഇമേജ് മാ­ത്ര­മേ മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്നു­ള്ളൂ, ഗിരിജ. ന­ട്ടു­ച്ച­യ്ക്കു പോ­യാ­ലും അവൾ ഗെ­യ്റ്റി­ന­ടു­ത്തു നി­ല്ക്കു­ന്നു­ണ്ടാ­വും. അ­പ്പോൾ ആ കടും വെയിൽ നി­ലാ­വാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടി­രു­ന്നു ഞ­ങ്ങൾ­ക്കു്. ആ­രെ­ക്ക­ണ്ടാ­ലും പു­ഞ്ചി­രി­പൊ­ഴി­ച്ചി­രു­ന്ന ഗിരിജ എന്നെ മാ­ത്രം അ­വ­ജ്ഞ­യോ­ടെ നോ­ക്കി­യി­രു­ന്നു. ചെ­റു­പ്പ­ക്കാ­രി­യാ­യ അവൾ കേവലം ബാ­ല­നാ­യി­രു­ന്ന എന്നെ അ­മ്മ­ട്ടിൽ വീ­ക്ഷി­ച്ച­തെ­ന്തി­നാ­ണ്? അ­റി­ഞ്ഞു­കൂ­ടാ. അ­ങ്ങ­നെ­യി­രി­ക്കെ ഒരു ദിവസം അവൾ പാ­ത­യു­ടെ ഒ­രു­വ­ശ­ത്തു് എന്തോ നോ­ക്കി ന­ട­ക്കു­ന്ന­തു ഞാൻ കാ­ണു­ക­യാ­യി. പു­ല്ലു­നി­റ­ഞ്ഞ ആ സ്ഥ­ല­ത്തു് അവൾ വ­ല്ല­തും ക­ള­ഞ്ഞി­രി­ക്കും. എന്താ ക­ള­ഞ്ഞ­തു്? എന്നു ചോ­ദി­ച്ചാൽ ഗിരിജ മ­റു­പ­ടി പ­റ­ഞ്ഞി­ല്ലെ­ന്നു­വ­രും. എ­ന്നോ­ടു് അ­ത്ര­യ്ക്കാ­യി­രു­ന്നു അ­വ­ളു­ടെ വെ­റു­പ്പു്. എ­ങ്കി­ലും ഞാൻ ചോ­ദി­ച്ചു—വ­ല്ല­തും ക­ള­ഞ്ഞു­പോ­യോ? ഉ­ത്ത­രം ഉടനെ. “എന്റെ ഒരു കൊ­ലു­സ്സ്.” “വെ­ള്ളി­യോ?” “അല്ല സ്വർ­ണ്ണം.” വ­ള­രെ­നേ­രം നോ­ക്കി­യി­ട്ടു് ഗിരിജ ദുഃ­ഖ­ത്തോ­ടെ വീ­ട്ടി­ലേ­ക്കു പോയി. ഞാൻ അ­ന്വേ­ഷ­ണം തു­ട­ങ്ങി. ക­മ്പെ­ടു­ത്തു് ഓരോ പു­ല്ക്കൊ­ടി­യും മാ­റ്റി­നോ­ക്കി. ഏ­താ­ണ്ടു് ഒരു മ­ണി­ക്കൂർ നോ­ക്കി­യ­പ്പോൾ കൊ­ലു­സ്സ് കി­ട്ടി. ഞാൻ അ­തെ­ടു­ത്തു­കൊ­ണ്ടു അ­വ­ളു­ടെ വീ­ട്ടി­ലേ­ക്കു് ഓടി. “ഇതാ തെ­ക്കു­വ­ശ­ത്തു­ള്ള പു­ല്ക്കൂ­ട്ട­ത്തിൽ കി­ട­ന്നു.” അ­വ­ജ്ഞ­യോ­ടെ ഗിരിജ അതു വാ­ങ്ങി. നന്ദി പ­റ­യു­ന്ന­തി­നു പകരം അ­വ­ജ്ഞ­യോ­ടെ എന്നെ നോ­ക്കി. വീ­ട്ടി­ന­ക­ത്തേ­ക്കു ക­യ­റി­പ്പോ­കു­ക­യും ചെ­യ്തു. പി­ന്നീ­ടു് അവളെ കാ­ണു­മ്പോ­ഴും ആ വെ­റു­പ്പി­നു ഒ­ട്ടും കു­റ­വു­ണ്ടാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും പ­രാ­ജ­യ­പ്പെ­ട്ട ആ­ളി­ന്റെ മു­ഖ­ഭാ­വ­ത്തോ­ടെ അവൾ നേ­ത്ര­ങ്ങൾ താ­ഴ്ത്തു­മാ­യി­രു­ന്നു. മ­നഃ­ശാ­സ്ത്ര­ത്തി­ലെ ഒരു ത­ത്വ­മാ­ണ­തു് നി­ങ്ങ­ളെ നി­ന്ദി­ക്കു­ന്ന­വ­നു് ഉ­പ­കാ­രം ചെ­യ്യു. നി­ന്ദ­നം അ­വ­സാ­നി­പ്പി­ക്കാ­തെ­യാ­ണെ­ങ്കി­ലും പരാജയ മ­നഃ­സ്ഥി­തി­യോ­ടെ അവൻ നി­ങ്ങൾ­ക്കു വി­ധേ­യ­നാ­യി വർ­ത്തി­ക്കും. വി­മർ­ശ­ക­നെ­ന്ന നി­ല­യിൽ സാ­ഹി­ത്യ­സൃ­ഷ്ടി­യു­ടെ വൈ­ക­ല്യ­മെ­ടു­ത്തു കാ­ണി­ക്കു. സ്ര­ഷ്ടാ­വി­നു നി­ങ്ങ­ളോ­ടു് അ­വ­ജ്ഞ­യാ­ണെ­ങ്കി­ലും അ­യാൾ­ക്കു മുൻ­പു­ണ്ടാ­യി­രു­ന്ന ‘സു­പീ­രി­യോ­റി­റ്റി കോം­പ്ലെ­ക്സ്’ ന­ഷ്ട­മാ­യി ഭ­വി­ച്ചി­രി­ക്കും. മ­ഹാ­പ­ണ്ഡി­ത­നാ­യി ഭാ­വി­ക്കു­ന്ന ഒരാൾ ഒ­രി­ക്കൽ ധ്രു­വ­ച­രി­തം ക­ഥ­ക­ളി­യി­ലെ ഒരു ശ്ലോ­കം തെ­റ്റാ­യി വ്യാ­ഖ്യാ­നി­ക്കു­ന്ന­തു ഞാൻ കേ­ട്ടു. വി­ദ്യാർ­ത്ഥി പോ­യ­യു­ട­നെ ഞാൻ ആ സം­സ്കൃ­ത പ­ണ്ഡി­ത­നോ­ടു പ­റ­ഞ്ഞു: “സാർ അതു് പ്ര­ഭാ­ത­വർ­ണ്ണ­ന­മാ­ണു്. സാറ് പ­റ­ഞ്ഞ­ത­ല്ല ആ ശ്ലോ­ക­ത്തി­ന്റെ അർ­ത്ഥം” ഞാൻ വി­ശ­ദീ­ക­രി­ച്ചു. പി­ന്നീ­ടു് അ­ദ്ദേ­ഹം എന്നെ കാ­ണു­മ്പോ­ഴെ­ല്ലാം ക്ഷ­ത­മേ­റ്റ­വ­നെ­പ്പോ­ലെ നോ­ക്കി­യി­രു­ന്നു. സ­ത്യ­മാ­ണെ­ങ്കിൽ പ­റ­യാ­നു­ള്ള­തു ധൈ­ര്യ­ത്തോ­ടെ പറയൂ. അതു് നി­ങ്ങ­ളെ ശ­ക്ത­നാ­ക്കും. എ­തി­രാ­ളി­യെ ദുർ­ബ്ബ­ല­നാ­ക്കും.

വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു … എന്ന സ്ഥ­ല­ത്തു് ഒരു സ്കൂൾ വാർ­ഷി­ക സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം ഞങ്ങൾ ശ്രോ­താ­ക്ക­ളു­ടെ കൂ­ടെ­യി­രു­ന്നു് ഹെ­ഡ്മാ­സ്റ്റ്റു­ടെ മകൾ പാ­ടു­ന്ന­തു കേൾ­ക്കു­ക­യാ­യി­രു­ന്നു. ‘ജെ­ന്യൂ­യിൻ ടാ­ല­ന്റ്’ എന്നു പാ­ട്ടു­കാ­രി­യെ അ­ഭി­ന­ന്ദി­ച്ചു മ­ന്മ­ഥൻ­സാ­റ് ഹെ­ഡ്മാ­സ്റ്റ­റോ­ടു പ­റ­യു­ന്ന­തി­നി­ട­യിൽ പി­റ­കി­ല­ത്തെ ക­സേ­ര­യിൽ നി­ന്നൊ­രു ശബ്ദം. “എന്നെ ഓർ­മ്മ­യു­ണ്ടോ?” ഞാൻ നോ­ക്കി. “ഇല്ല” എന്നു മ­റു­പ­ടി നല്കി. ചോ­ദി­ച്ച സ്ത്രീ പ­റ­ഞ്ഞു: “നമ്മൾ ആ­ല­പ്പു­ഴെ വച്ചു പ­രി­ച­യ­പ്പെ­ട്ടി­ട്ടു­ണ്ട്. ക­ള­ഞ്ഞു­പോ­യ കൊ­ലു­സ്സ് നോ­ക്കി­യെ­ടു­ത്തു തന്ന ആ­ളാ­ണു് നി­ങ്ങൾ.” ഞാൻ സൂ­ക്ഷി­ച്ചു നോ­ക്കി. ഗിരിജ; വൃ­ദ്ധ­യാ­യി­രി­ക്കു­ന്നു. വീ­ണ്ടും സൂ­ക്ഷി­ച്ചു­നോ­ക്കി. അവജ്ഞ ക­ലർ­ന്ന മുഖം. എ­ങ്കി­ലും നേ­ത്ര­ങ്ങൾ താ­ഴു­ന്നു.

പേടി
images/RobertFrost1910s.jpg
റോ­ബർ­ട്ട് ഫ്രോ­സ്റ്റ്

അച്ഛൻ കു­ടി­യ­നും അ­മ്മ­യെ ത­ല്ലു­ന്ന­വ­നു­മാ­ണെ­ങ്കിൽ കൊ­ച്ചു­മ­കൻ വ­ല്ലാ­തെ പേ­ടി­ക്കും. കു­ടി­ച്ചു ചു­വ­ന്ന ക­ണ്ണു­ക­ളോ­ടു­കൂ­ടി ഊണു ക­ഴി­ക്കാ­നി­രി­ക്കു­ന്ന അച്ഛൻ ഒരു ഹേ­തു­വു­മി­ല്ലാ­തെ എ­ച്ചിൽ­ക്കൈ­കൊ­ണ്ടു് വേ­ല­ക്കാ­ര­നെ അ­ടി­ക്കു­ക­യും അ­മ്മ­യു­ടെ ക­ഴു­ത്തിൽ കു­ത്തി­പ്പി­ടി­ച്ചു തെ­റി­വി­ളി­ക്കു­ക­യും ചെ­യ്യു­മ്പോൾ ആ കൊ­ച്ചു­കു­ട്ടി വി­റ­യ്ക്കു­ക­യാ­യി­രി­ക്കും. കാലം ക­ഴി­ഞ്ഞു് ആ പി­താ­വു് ഇവിടം വി­ട്ടു­പോ­യാ­ലും മ­ക­ന്റെ പേടി മാ­റു­ക­യി­ല്ല. അതു വേ­റൊ­രു വി­ധ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മെ­ന്നേ­യു­ള­ളു. അവൻ സ്കൂ­ളിൽ പോയാൽ അ­ധ്യാ­പ­ക­നോ­ടു് ആ­വ­ശ്യ­ക­ത­യിൽ ക­വി­ഞ്ഞ ബ­ഹു­മാ­നം കാ­ണി­ക്കും. ജോലി കി­ട്ടി­യാൽ മേ­ലു­ദ്യോ­ഗ­സ്ഥ­നെ അ­തി­രു­ക­ട­ന്നു് ബ­ഹു­മാ­നി­ക്കും. വാ­ക്കു­കൾ പോലും അ­വ­ന്റെ വായിൽ നി­ന്നു പു­റ­ത്തു വ­രി­ല്ല. അ­നി­യ­ത­മാ­യ ഈ പെ­രു­മാ­റ്റ­ത്തി­നു കാരണം മ­ദ്യ­പ­നും തെ­മ്മാ­ടി­യു­മാ­യ അ­ച്ഛ­ന്റെ പ്ര­വൃ­ത്തി­ക­ളാ­ണു്. അ­ധ്യാ­പ­ക­നും ഉ­ദ്യോ­ഗ­സ്ഥ­നും സ്നേ­ഹ­ത്തോ­ടെ അ­യാ­ളോ­ടു പെ­രു­മാ­റി­യാ­ലും അ­യാ­ളു­ടെ അ­ടി­മ­ത്തം മാ­റു­ക­യി­ല്ല; ഭൂ­ത­കാ­ലാ­നു­ഭ­വ­ങ്ങൾ ഇ­ങ്ങ­നെ വ്യ­ക്തി­യു­ടെ വർ­ത്ത­മാ­ന­കാ­ലാ­നു­ഭ­വ­ങ്ങ­ളെ സ്വാ­ധീ­നി­ക്കു­ന്നു. അയാളെ മ­റ്റൊ­രാ­ളാ­യി മാ­റ്റു­ന്നു. ഈ മ­നോ­വി­ജ്ഞാ­നീ­യ­ത­ത്ത്വ­ത്തെ ആ­കർ­ഷ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു ക­ഥ­യു­ണ്ടു് മ­നോ­രാ­ജ്യം ആ­ഴ്ച­പ്പ­തി­പ്പിൽ; കെ. കെ. സു­ധാ­ക­ര­ന്റെ ‘നിഴൽ പോ­രാ­ട്ടം.’ പ്ര­ധാ­ന ക­ഥാ­പാ­ത്രം ഒ­രു­ത്ത­നോ­ടു ക­ടം­വാ­ങ്ങി­യ രൂപ തി­രി­ച്ചു­കൊ­ടു­ക്കു­ന്നി­ല്ല. ആ­പ്പീ­സി­ലെ തൂ­പ്പു­കാ­രി­യു­ടെ മ­ക­ളു­മാ­യി പ്രേ­മ­ബ­ന്ധ­ത്തി­ലാ­കു­ന്നു. ആ ബന്ധം മ­ന­സ്സി­ലാ­ക്കി അ­വ­ളു­ടെ ചി­റ്റ­പ്പൻ തന്നെ ദേ­ഹോ­പ­ദ്ര­വം ചെ­യ്യു­മെ­ന്നു് അ­യാൾ­ക്കു ഭയം. പണം കൊ­ടു­ത്ത­വ­നും പെ­ണ്ണി­ന്റെ ചി­റ്റ­പ്പ­നും മാ­ന­ഭം­ഗം വ­രു­ത്തു­മെ­ന്നു­ള്ള അ­ബോ­ധാ­ത്മ­ക­മോ ബോ­ധാ­ത്മ­ക­മോ ആയ പേടി അ­യാ­ളു­ടെ എല്ലാ പ്ര­വൃ­ത്തി­ക­ളെ­യും ബാ­ധി­ക്കു­ന്നു. യാ­ദൃ­ശ്ചി­ക­മാ­യി റോഡിൽ വച്ചു കണ്ട നാലു പേരെ തന്റെ മർ­ദ്ദ­ക­രാ­യി അയാൾ ക­രു­തു­ന്നു. ഭൂ­ത­കാ­ലാ­നു­ഭ­വ­ങ്ങ­ളാൽ പേ­ടി­പ്പി­ക്ക­പ്പെ­ട്ടു് അയാൾ ഓ­ടു­ന്നു. യ­ഥാർ­ത്ഥ­മ­ല്ലാ­ത്ത ആ­പ­ത്തു സ­ങ്ക­ല്പി­ച്ചു് പേ­ടി­ക്കു­ക­യും ആ പേ­ടി­കൊ­ണ്ടു ത­കർ­ന്നു വീ­ഴു­ക­യും ചെ­യ്യു­ന്ന ഒ­രു­ത്ത­നെ ക­ഥാ­കാ­രൻ പ്രാ­ഗ­ല്ഭ്യ­ത്തോ­ടെ ഇ­ക്ക­ഥ­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. ഭൂ­ത­കാ­ല സം­ഭ­വ­ങ്ങൾ­ക്കു രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തി­ത­ന്നെ അവയിൽ നി­ന്നു് ര­ക്ഷി­ക്കാൻ ശ്ര­മി­ക്കു­ന്ന ഒ­രാ­ളി­ന്റെ ചി­ത്ത­വൃ­ത്തി­പ­ര­ങ്ങ­ളാ­യ സം­ഘ­ട്ട­ന­ങ്ങ­ളെ­യാ­ണു് ഈ കഥയിൽ പ്ര­തി­പാ­ദി­ച്ചി­ട്ടു­ള­ള­തു്. അതു ഭേ­ഷാ­യി­ട്ടു­ണ്ടു­താ­നും.

പേ­ടി­യെ സ്ഫു­ടീ­ക­രി­ക്കു­ന്ന അ­തി­സു­ന്ദ­ര­മാ­യ ഒരു കാ­വ്യ­മു­ണ്ടു് റോ­ബർ­ട്ട് ഫ്രോ­സ്റ്റി ന്റേ­താ­യി,

She said, as the light on the dash board ran

Along the bushes at the roadside—a man’s face.

You must have seen it too

‘I didn’t see it

Are you sure—’

“Yes, I’am sure!”

‘—it Was a face’

“Joel, I’ll have to look, I can’t go in,

I can’t, and leave a thing like that unsettled

Doors locked and curtains drawn will make no difference.”

(Robert Frost—selected by himself—Penguin Books, P. 73)

പ­ല­ത­ര­ത്തി­ലു­ള­ള കാ­ലാ­വ­സ്ഥ­ക­ളെ­ക്കു­റി­ച്ചു് പ­റ­യു­ക­യാ­യി­രു­ന്നു അ­ധ്യാ­പ­കൻ. ക്ലാ­സ്സ് അ­വ­സാ­നി­ക്കാ­റാ­യ­പ്പോൾ അ­ദ്ദേ­ഹം കു­ട്ടി­ക­ളോ­ടു ചോ­ദി­ച്ചു: “സിം­ഹ­ത്തെ­പ്പോ­ലെ ക­യ­റി­വ­രി­ക­യും ആ­ട്ടിൻ­കു­ട്ടി­യെ­പ്പോ­ലെ തി­രി­ച്ചി­റ­ങ്ങി­പ്പോ­കു­ക­യും ചെ­യ്യു­ന്ന­താ­രു്?”

ഒരു പെൺ­കു­ട്ടി കൈ­യു­യർ­ത്തി പെ­ട്ടെ­ന്നു പ­റ­ഞ്ഞു: “അച്ഛൻ”. ഇതു് ഇം­ഗ്ലീ­ഷ് നേ­ര­മ്പോ­ക്ക്. ഇനി ഒ­രിം­ഗ്ലീ­ഷ് നേ­ര­മ്പോ­ക്കു കൂടി.

മ­രു­മ­ക­ന്റെ ജ­ന്മ­ദി­ന­ത്തിൽ അ­മ്മാ­യി രണ്ടു ഷർ­ട്ടു­കൾ അ­യ­ച്ചു­കൊ­ടു­ത്തു. ഒ­രു­മാ­സം ക­ഴി­ഞ്ഞു് അവർ തന്റെ വീ­ട്ടിൽ വ­രു­ന്നു­വെ­ന്ന­റി­ഞ്ഞു് പേ­ടി­യോ­ടു­കൂ­ടി അയാൾ പച്ച ഷർ­ട്ടെ­ടു­ത്തു ധ­രി­ച്ചു. വെ­ള­ള­ഷർ­ട്ട് പി­ന്നീ­ടു് ധ­രി­ക്കാ­മെ­ന്നു തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു. അ­മ്മാ­യി വീ­ട്ടിൽ ചെ­ന്ന­യു­ട­നെ കോ­പ­ത്തോ­ടെ ചോ­ദി­ച്ചു; “എ­ന്തു്? നി­ന­ക്കു മറ്റേ ഷർ­ട്ട് ഇ­ഷ്ട­മാ­യി­ല്ലേ?”

യു. എ. ഖാദർ
images/uakhader.jpg
യു. എ. ഖാദർ

തി­രു­വ­ന­ന്ത­പു­ര­ത്തെ വൈ. എം. സി. എ. ഹാളിൽ ഒരു സ­മ്മേ­ള­നം ‘എ­ന്ത­ര­ടേ അവിടെ?’ എന്നു ചോ­ദി­ച്ച കൊ­ണ്ടു് സ­മ്മേ­ള­ന­സ്ഥ­ല­ത്തേ­ക്കു ക­ട­ന്നു വ­രു­ന്ന­വ­രാ­ണു് തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­രിൽ അധികം പേരും. അ­ന്നു് അ­ങ്ങ­നെ ചോ­ദി­ച്ചെ­ത്തി­യ­വർ വളരെ കുറവ്. ശ്രോ­താ­ക്ക­ളെ, പ്ര­ഭാ­ഷ­ക­നാ­യ ഞാ­നൊ­ന്നു നോ­ക്കി. എ­ല്ലാ­വ­രും പ­രി­ച­യ­ക്കാർ. ഒരു മുഖം മാ­ത്രം ക­ണ്ടു­മ­റ­ന്ന­തു­പോ­ലെ. അ­പ്പോ­ഴാ­ണു് ആരോ പ്ര­സം­ഗ­ത്തി­നി­ട­യിൽ പ­റ­ഞ്ഞ­തു് ‘ക­ഥാ­കാ­രൻ യു. എ. ഖാദർ ശ്രോ­താ­വാ­യി­വ­ന്നി­ട്ടു’ണ്ടെ­ന്ന്. അ­തു­കേ­ട്ട­പ്പോ­ഴാ­ണു് ഞാൻ ഖാ­ദ­റി­നെ അ­തി­നു­മു­മ്പു ക­ണ്ടി­ട്ടി­ല്ലെ­ന്നും ക­ണ്ട­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ത്ര­മാ­യി­രു­ന്നെ­ന്നും ഓർ­മ്മി­ച്ച­തു്. പ്ര­ഭാ­ഷ­ണം ക­ഴി­ഞ്ഞു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ­ടു­ത്തു ചെ­ന്നി­രു­ന്നു. “ക­ക്കാ­ടി­നെ­ക്കു­റി­ച്ചു­ള­ള സ­മ്മേ­ള­ന­മാ­ണി­തെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടാ­ണു് ഞാൻ വ­ന്ന­ത്” എ­ന്നു് ഖാദർ പ­റ­ഞ്ഞു. പി­ന്നീ­ടു് വേറെ ചില കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും സം­സാ­രി­ച്ചു. നല്ല ക­ഥാ­കാ­ര­നാ­യ യു. എ. ഖാദർ നല്ല മ­നു­ഷ്യ­നാ­ണെ­ന്നും എ­നി­ക്കു മ­ന­സ്സി­ലാ­യി. കോ­ഴി­ക്കോ­ട്ടു് ചെ­ല്ലു­മ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തെ ചെ­ന്നു­ക­ണ്ടു­കൊ­ള­ളാ­മെ­ന്നു പ­റ­ഞ്ഞു പി­രി­ഞ്ഞു. അതിനു ശേഷം ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കഥ—മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ, ‘മ­റ്റേ­തോ ലോകം’ എന്ന കഥ—വാ­യി­ച്ചു തീർ­ത്തു. നല്ല മ­നു­ഷ്യ­നും നല്ല ക­ഥാ­കാ­ര­നു­മാ­യ യു. എ. ഖാദർ ഈ ര­ച­ന­യിൽ മോ­ശ­പ്പെ­ട്ട ക­ഥാ­കാ­ര­നാ­യി എന്റെ മുൻ­പിൽ നി­ല്ക്കു­ന്നു എന്ന പ­ര­മാർ­ത്ഥം മ­റ­ച്ചു­പി­ടി­ക്കാൻ എ­നി­ക്കു ക­ഴി­യു­ന്നി­ല്ല. ഒരു ക­ലാ­ശാ­ല­യിൽ മോ­ഡ­ലാ­യി വ­ന്നു് ന­ഗ്ന­യാ­യി നി­ല്ക്കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി­യോ­ടു പ്രിൻ­സി­പ്പ­ലി­നു തോ­ന്നു­ന്ന വി­കാ­ര­ത്തെ­യാ­ണു് ഖാദർ ഊന്നൽ കൊ­ടു­ത്തു് സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്. പക്ഷേ, പ്ര­തി­ഭ സൃ­ഷ്ടി­ക്കു­ന്ന ചൈ­ത­ന്യ­മി­ല്ല ക­ഥ­യ്ക്ക്. ചൈ­ത­ന്യ­ത്തി­ന്റെ ഫലമായ കെ­ട്ടു­റ­പ്പി­ല്ല. Invention എ­ന്നു് ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന സി­ദ്ധി­വി­ശേ­ഷം ഇ­ക്ക­ഥ­യിൽ തീരെ പ്ര­ക­ട­മാ­കു­ന്നി­ല്ല.

images/YukioMishima01.jpg
യൂ­ക്കി­യോ മിഷിമ

തീ­വ­ണ്ടി­യി­ലോ ബ­സ്സി­ലോ സ­ഞ്ച­രി­ക്കു­മ്പോൾ മ­നോ­ഹ­ര­മാ­യ ഒരു മുഖം വ­ഴി­വ­ക്കിൽ ക­ണ്ടെ­ന്നു­വ­രും. അതു് നി­ങ്ങ­ളെ മ­റ്റൊ­രാ­ളാ­ക്കി മാ­റ്റും. ജീ­വി­ത­കാ­ലം മു­ഴു­വൻ ‘ഹോൺട്’ ചെ­യ്യും. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­ക­ളും അ­മ്മ­ട്ടി­ലാ­ണു്. യൂ­ക്കി­യോ മിഷിമ യുടെ Swaddling cloths എന്ന കഥ വാ­യി­ച്ചാൽ ഈ അ­നു­ഭ­വ­മു­ണ്ടാ­കും. ന­മ്മു­ടെ പ്ര­ഗ­ല്ഭ­ന്മാർ എ­ഴു­തു­ന്ന ക­ഥ­ക­ളും ഈ രീ­തി­യാ­വ­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ച­ല­ച്ചി­ത്ര­സം­വി­ധാ­യ­കർ താടി വ­ളർ­ത്തു­ന്ന­തെ­ന്തി­നു്?”

ഉ­ത്ത­രം: “പുതിയ ചി­ന്ത­കൾ­ക്കു വേ­ണ്ടി എ­ഴു­ത്തു­കാ­രും പ്ര­ഭാ­ഷ­ക­രും നെ­റ്റി­യിൽ വി­ര­ലു­കൊ­ണ്ടു സ്പർ­ശ­നം ന­ട­ത്താ­റു­ണ്ട­ല്ലോ? അ­തു­പോ­ലെ താ­ടി­യിൽ ത­ട­വി­യാൽ പുതിയ ആ­ശ­യ­ങ്ങൾ കി­ട്ടും.”

ചോ­ദ്യം: “ഫാദർ ഇൻ ലാ?”

ഉ­ത്ത­രം: മു­ത­ലാ­ളി­മാ­രെ­പ്പോ­ലെ ഒരു വർ­ഗ്ഗം താൻ മ­രി­ച്ച­തി­നു­ശേ­ഷം സ്വ­ത്തൊ­ക്കെ എ­ടു­ത്തു­കൊ­ള­ള­ണ­മെ­ന്നു പറയും. പക്ഷേ, അയാൾ മ­രി­ക്കു­ന്ന­തി­നു­മു­മ്പ് സൺ ഇൻ ലാ മ­രി­ച്ചി­രി­ക്കും.

ചോ­ദ്യം: “രചനകൾ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­വു­ന്ന­തു് എ­ങ്ങ­നെ?”

ഉ­ത്ത­രം: “വാ­രി­ക­ക­ളു­ടെ നി­ല­വാ­ര­ത്തെ അ­വ­ലം­ബി­ച്ചി­രി­ക്കു­മ­തു്. ഞാൻ ഒരു പ്ര­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞ­തു­പോ­ലെ പാ­ല­ക്കാ­ട്ടു മണി യുടെ മൃ­ദം­ഗം വായന കേ­മ­മാ­ക­ണ­മെ­ങ്കിൽ ചെ­മ്പൈ­വൈ­ദ്യ­നാ­ഥ­യ്യർ പാടണം. ഏ­തെ­ങ്കി­ലും വി­മൻ­സ് കോ­ളേ­ജി­ലെ മ്യൂ­സി­ക് പ്രൊ­ഫ­സർ പാ­ടി­യാൽ പോരാ.”

ചോ­ദ്യം: “ആയിരം സു­ന്ദ­രി­കൾ ഒ­രു­മി­ച്ചു­വ­രു­ന്നു. ഒരു സു­ന്ദ­രി ഒ­റ്റ­യ്ക്കു­ക്കു വ­രു­ന്നു. ഏ­താ­ണു് ഇഷ്ടം?”

ഉ­ത്ത­രം: “അ­ന്ത­രീ­ക്ഷ­ത്തിൽ കോ­ടാ­നു­കോ­ടി ന­ക്ഷ­ത്ര­ങ്ങൾ. ഒരു ദിവസം ഏ­കാ­ന്ത താരകം മാ­ത്രം. ഏ­താ­ണു് നി­ങ്ങൾ­ക്കു് ഇഷ്ടം?”

ഹാ­സ്യ­ര­ച­ന
images/Chembai.jpg

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ­മൂ­ല­വി­ലാ­സം ഇം­ഗ്ലീ­ഷ് ഹൈ­സ്കൂ­ളിൽ പ­ഠി­ച്ചി­ട്ടു­ണ്ടു് എന്റെ ഗു­രു­നാ­ഥ­നാ­യി­രു­ന്നു കെ. എം. ജോസഫ്. ഭൂ­മി­ശാ­സ്ത്ര­ത്തിൽ വലിയ ബി­രു­ദ­ങ്ങൾ നേടിയ അ­ധ്യാ­പ­കൻ. കാ­ഴ്ച­യ്ക്കു കൊ­ള്ളാം. യൂ­റോ­പ്യൻ വേഷം. പക്ഷേ, ക്ലാ­സ്സിൽ എ­ന്നും ബ­ഹ­ള­മാ­യി­രു­ന്നു. ഒരു ദിവസം ബഹളം വ­ല്ലാ­തെ കൂ­ടി­യ­പ്പോൾ ഹെ­ഡ്മാ­സ്റ്റർ രാമൻ ന­മ്പീ­ശൻ വ­ന്നു­നോ­ക്കി. പൊ­ടു­ന്ന­ന­വേ ക്ലാ­സ്സു് നി­ശ്ശ­ബ്ദ­മാ­യി. ഹെ­ഡ്മാ­സ്റ്റർ ഒരു പ­യ്യ­നെ ചൂ­ണ്ടി­ചോ­ദി­ച്ചു: “സിംല ഡൽ­ഹി­യെ­ക്കാൾ ത­ണു­പ്പു­ള­ള പ്ര­ദേ­ശ­മാ­ണു്. കാ­ര­ണ­മെ­ന്തു് ?”

വി­ദ്യാർ­ത്ഥി ഉടനെ മ­റു­പ­ടി ന­ല്ക്കി: “വൈ­സ്രോ­യി ഉ­ഷ്ണ­കാ­ല­ത്തു സിം­ല­യി­ലാ­ണു് ഡൽ­ഹി­യിൽ നി­ന്നു പോയി താ­മ­സി­ക്കു­ന്ന­തു്.” ക്ലാ­സ്സാ­കെ ചിരി. ന­മ്പീ­ശൻ­സാ­റും ചി­രി­ച്ചു­പോ­യി. എ­ന്നി­ട്ടു് സാറ് തന്നെ ഒരു ചോ­ദ്യ­വും ഉ­ത്ത­ര­വും നല്കി. “പാ­ലു­പു­ളി­ക്കാ­തി­രി­ക്കാൻ എന്തു ചെ­യ്യ­ണം?” “പ­ശു­വി­ന്റെ മു­ല­യ്ക്ക­ക­ത്തു­ത­ന്നെ അതു് വ­ച്ചേ­ക്ക­ണം.” ക്ലാ­സ്സു് ശാ­ന്ത­മാ­യെ­ന്നു ക­ണ്ട­പ്പോൾ ഹെ­ഡ്മാ­സ്റ്റർ തി­രി­ച്ചു­പോ­യി. പോ­യ­യു­ട­നെ ജോസഫ് സാർ കു­ട്ടി­ക­ളെ ചി­രി­പ്പി­ക്കാൻ ഒരു നേ­ര­മ്പോ­ക്കു പ­റ­ഞ്ഞു: Tropic of Cancer is a fatal disease. പൊ­ട്ടി­ച്ചി­രി. പി­ന്നീ­ടു് ഒരു ബ­ഹ­ള­വും ഉ­ണ്ടാ­യി­ല്ല. സാറ് പീ­രി­യെ­ഡ് തീ­രു­ന്ന­തു­വ­രെ പ­ഠി­പ്പി­ച്ചു. നേ­ര­മ്പോ­ക്കി­നു് സ­മാ­ശ്വ­സി­പ്പി­ക്കാൻ ക­ഴി­യു­ന്ന ഗു­ണ­മു­ണ്ട്. വൃ­ത്തി­കെ­ട്ട കഥകൾ വാ­യി­ച്ചും പ­രു­ക്കൻ ക­വി­ത­കൾ പാ­രാ­യ­ണം ചെ­യ്തും ബഹളം കൂ­ട്ടാൻ ഞാൻ ത­യ്യാ­റാ­യി­രി­ക്കു­മ്പോ­ഴാ­ണു് ക­ലാ­കൗ­മു­ദി­യി­ലെ ചേ­റ­പ്പാ­യി­ക്ക­ഥ ക­ണ്ട­തു്. ആർ­ത്തി­യോ­ടെ വാ­യി­ച്ചു മ­ന­സ്സു ശാ­ന്ത­മാ­യി­ല്ല. ഫു­ട്ബാൾ ക­ളി­ക്കാൻ ചേ­റ­പ്പാ­യി വ­ക്കീ­ലും മറ്റു വ­ക്കീ­ല­ന്മാ­രും ഗ്രൗ­ണ്ടി­ലി­റ­ങ്ങി. തോ­ല്ക്കു­മെ­ന്നു ക­ണ്ട­പ്പോൾ പ­തി­നൊ­ന്നു പേരും ഗോൾ മു­ഖ­ത്തു നി­ര­ന്നു­നി­ന്നു­വ­ത്രെ. പെ­നൽ­റ്റി­യാ­കാ­തി­രി­ക്കാൻ എല്ലാ ക­ളി­ക്കാ­രും പി­റ­കിൽ കൈ­കെ­ട്ടി­യാ­ണു് നി­ന്ന­തു­പോ­ലും. എ­നി­ക്കു ചി­രി­വ­ന്നി­ല്ല. “ഇ­രു­പ­ത്തി­ര­ണ്ടു പേരും കൂടി ഒരു പ­ന്തി­നു­വേ­ണ്ടി ക­ടി­പി­ടി കൂ­ടു­ന്നു. ഇ­ട്ടു­കൊ­ടു­ക്ക­ട്ടേ ഓ­രോ­രു­ത്ത­നും ഓരോ പ­ന്തു്” എന്നു പ­ണ്ടൊ­രു കൊ­ച്ചി രാ­ജാ­വു് ക­ല്പി­ച്ചു എന്നു കേൾ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ‘രസം’ പോലും അയ്പ് പാ­റ­മേ­ലി­ന്റെ ഈ ഹാ­സ്യ­ര­ച­ന ഉ­ള­വാ­ക്കു­ന്നി­ല്ല.

മ­ഹാ­പ­ണ്ഡി­ത­നും ക­വി­യും വാ­ഗ്മി­യു­മാ­യ ഒരാൾ ഒ­രി­ക്കൽ ഒരു റേ­ഡി­യോ സ്റ്റേ­ഷ­നിൽ ശൃം­ഗാ­ര ര­സ­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കാൻ ചെ­ന്നു. അ­നൗൺ­സ­റാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പി­ലി­രു­ന്ന­തു വൈ­രൂ­പ്യ­ത്തി­നു ആ­സ്പ­ദ­മാ­യി, കൃ­ശ­യാ­യി, ക­റു­ത്ത ഒരു പെൺ­കോ­ലം. സു­ന്ദ­ര­നാ­യ പ്ര­ഭാ­ഷ­കൻ കൈ­യെ­ഴു­ത്തു പ്ര­തി­യു­മാ­യി മു­റി­യിൽ നി­ന്നു പു­റ­ത്തേ­ക്കു വന്നു. റേ­ഡി­യോ സ്റ്റേ­ഷ­നി­ലെ ഉ­ദ്യോ­ഗ­സ്ഥ­നെ വി­ളി­ച്ചു പ­റ­ഞ്ഞു: “കു­റു­പ്പേ, ഇവൾ ഇ­വി­ടെ­യി­രു­ന്നാൽ എ­നി­ക്കു ബീ­ഭ­ത്സ­ര­സ­ത്തെ­ക്കു­റി­ച്ചു മാതമേ ടാക് ന­ട­ത്താൻ പറ്റു.”

എ­യ്ഡ്സ്

എ­പ്പോ­ഴും എ­തിർ­ത്തു സം­സാ­രി­ക്കു­ന്ന­തു് ബാഡ് റ്റെ­യ്സ്റ്റാ­ണെ­ന്നു് എ­നി­ക്ക­റി­യാൻ പാ­ടി­ല്ലാ­തി­ല്ല. പക്ഷേ, എ­ട­ത്വാ പ­ര­മേ­ശ്വ­രൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ “ജീ­വ­പ­ര്യ­ന്തം” എന്ന കഥാ മോൺ­സ്ട്രോ­സി­റ്റി ക­ണ്ടാൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ഇ­ന്ദി­ര കൂ­ട്ടു­കാ­രി ഗീതയെ കാണാൻ ഓ­ഫീ­സിൽ പോ­കു­ന്നു. ഗീത കാ­രാ­ഗൃ­ഹ­ത്തി­ലാ­ണ­ത്രേ. കാരണം മ­റ്റൊ­രു പു­രു­ഷ­നെ അ­വ­ളു­ടെ കി­ട­പ്പ­റ­യി­ലാ­ക്കി­യ ഭർ­ത്താ­വി­നെ അവൾ കൊ­ന്നു എ­ന്ന­താ­ണു്. ഇ­ത്ര­ത്തോ­ളം ‘ഫിൽതി’യാ­യി­ട്ടു­ള­ള മ­റ്റൊ­രു കഥ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. ന­മു­ക്കു സ്വ­ന്ത­മാ­ക്കാൻ ക­ഴി­യാ­ത്ത സ­ത്യ­ത്തി­ന്റെ സാ­രാം­ശ­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന സാ­ഹി­ത്യ­ത്തെ നോ­ക്കി കൊ­ഞ്ഞ­നം കാ­ണി­ക്കു­ന്നു ഈ ക­ഥാ­സാ­ഹ­സം. ഇതൊരു മാ­ര­ക­മാ­യ രോ­ഗ­മാ­ണു്. അ­ല്ലെ­ങ്കിൽ എ­യ്ഡ്സി­ന്റെ വൈ­റ­സാ­ണു്. ഇതു വാ­യി­ക്കു­മ്പോൾ എന്റെ ര­ക്ത­ത്തി­ലെ ശ്വേ­താ­ണു­ക്കൾ പൊ­ട്ടി­ച്ചി­ത­റു­ന്നു. ഞാൻ പ്ര­തി­രോ­ധ­ശ­ക്തി ന­ശി­ച്ച­വ­നാ­യി ക­ട്ടി­ലിൽ വീ­ഴു­ന്നു. എ­നി­ക്കു് ഇനി ഒരു ര­ക്ഷ­യു­മി­ല്ല. ഞാൻ മ­രി­ച്ചു കൊ­ള­ളാം. വാ­യ­ന­ക്കാർ ജീ­വി­ച്ചി­രി­ക്ക­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം. കാ­ഷ്വൽ സെ­ക്സ് ഒ­ഴി­വാ­ക്കു­ന്ന­തു­പോ­ലെ ഈ കഥയും ഒ­ഴി­വാ­ക്കു സ­ഹൃ­ദ­യ­രേ.

മൂ­ല്യ­ങ്ങ­ളെ സാ­ക്ഷാ­ത്ക­രി­ക്ക­ലാ­ണു് ജീ­വി­തം. എ­ഴു­ത്തു­കാർ മൂ­ല്യ­നി­രാ­സം ന­ട­ത്തു­മ്പോൾ ജീ­വി­തം ന­ശി­ക്കു­ന്നു. എന്റെ ത­ല­മു­റ­യു­ടെ ജീ­വി­തം ചില “ക­ഥാ­കാ­ര­ന്മാർ” ന­ശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

മൺ­കു­ട­ത്തി­ലെ മ­ണി­പ്ര­ദീ­പം

ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന­വ­നെ വി­ളി­ച്ചു­ണർ­ത്താ­മോ? അതു് അയാൾ കാ­ണാ­നു­ള­ള ദൃ­ശ്യ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും. അ­ടു­ത്ത ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തോ­ടു ചേർ­ന്നു­ള­ള ക­മ്പ­ക്കെ­ട്ടു ന­ട­ക്കു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ. അ­മി­ട്ടു­കൾ പല നി­ല­ക­ളി­ലാ­യി ചി­ന്നി­ച്ചി­ത­റു­ക­യാ­ണെ­ങ്കിൽ അതു കാണാൻ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന­യാ­ളി­നെ വി­ളി­ച്ചു­ണർ­ത്താം. നേ­രെ­മ­റി­ച്ചു് യാ­ച­ക­രു­ടെ ഘോ­ഷ­യാ­ത്ര­യാ­ണു് റോ­ഡി­ലു­ള്ള­തെ­ങ്കിൽ ആ മ­നു­ഷ്യ­ന്റെ നി­ദ്ര­യ്ക്കു ഭംഗം വ­രു­ത്ത­രു­തു്. ശ്രീ­കൃ­ഷ്ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി ദാ­രി­ദ്ര്യം സ്വ­പ്നം കണ്ടു ഉ­റ­ങ്ങു­ക­യാ­ണെ­ന്നു ഞാൻ പ­റ­ഞ്ഞാൽ അ­ദ്ദേ­ഹം കോ­പി­ക്കും. നി­ങ്ങ­ളാ­ണു് വേ­ണ്ടാ­ത്ത കി­നാ­വു­കൾ കാ­ണു­ന്ന­തു്. ഞാൻ നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളി­ലേ­ക്കു് കണ്ണു തു­റ­ന്നു­വ­ച്ചി­രി­ക്കു­ക­യാ­ണു് എ­ന്നു് അ­ദ്ദേ­ഹം എന്നെ നോ­ക്കി ഗർ­ജ്ജി­ച്ചേ­ക്കും. ഇ­രി­ക്ക­ട്ടെ. അ­ദ്ദേ­ഹം കാ­ണു­ന്ന കി­നാ­ക്ക­ളിൽ ചെറിയ ശ­മ്പ­ളം വാ­ങ്ങു­ന്ന ര­ഘു­രാ­മ­നു­ണ്ടു് അ­യാ­ളു­ടെ ഭാര്യ വ­ത്സ­യു­ണ്ടു്; അ­വ­രു­ടെ മ­ക്ക­ളു­ണ്ടു് അ­വർ­ക്കു വേ­ണ്ട­തൊ­ന്നും വാ­ങ്ങി­ക്കൊ­ടു­ക്കാൻ അ­യാൾ­ക്കു ക­ഴി­യു­ന്നി­ല്ല. കി­നാ­ക്ക­ളെ­ന്നു ഞാൻ ചു­മ്മാ പ­റ­ഞ്ഞ­താ­ണു്. യാ­ഥാർ­ത്ഥ്യം തന്നെ. കി­നാ­വി­ന്റെ മ­ട്ടു­വ­രു­ന്ന­തു് ഇ­നി­യാ­ണു്. വീ­ട്ടി­ലേ­ക്കു പോകാൻ ര­ഘു­രാ­മൻ കയറിയ ബസ്സ് അ­ന­ന്ത­മാ­യി സ­ഞ്ച­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ക­ഥ­യു­ടെ പ­ര്യ­വ­സാ­നം ക­ഥാ­കാ­ര­ന്റെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേ­ട്ടാ­ലും:

പെ­ട്ടെ­ന്നു് വണ്ടി ഒരു കീ­ഴ്ക്കാം­തൂ­ക്കി­ലേ­ക്കി­റ­ങ്ങു­ന്ന­തു് ര­ഘു­രാ­മൻ കണ്ടു. അ­ഗാ­ധ­മാ­യ ഇ­റ­ക്കം. ഡ്രൈ­വർ ഉ­റ­ങ്ങു­ക­യാ­ണോ?

ഇല്ല. ഇനി ഞാൻ അ­ന­ങ്ങി­ല്ല. ആർ­ക്കു­മി­ല്ലാ­ത്ത പ്ര­ശ്നം എ­നി­ക്കെ­ന്തു് ര­ഘു­രാ­മൻ ഉ­റ­പ്പി­ച്ചു. ഒരു സാ­ക്ഷി­യാ­യി എ­ല്ലാം കാണാം. അ­യാ­ളു­ടെ മു­മ്പിൽ അ­ഗാ­ധ­മാ­യ കൊ­ക്ക­നി­വർ­ന്നു­വ­ന്നു. പക്ഷേ, ബ­സ്സി­ലു­ള്ള ആർ­ക്കും ഒരു പ­രി­ഭ­വ­വു­മി­ല്ല. അയാൾ തന്റെ സ­ഞ്ചി­യിൽ മു­റു­കെ­പി­ടി­ച്ചു. വ­ണ്ടി­ക്കെ­ന്തു പ­റ്റു­മെ­ന്നു് അയാൾ ഓർ­ത്തി­ല്ല. പക്ഷേ, താൻ ഒ­രി­ക്ക­ലും ഈ പൊതി കൈ­വി­ടു­ക­യി­ല്ല എ­ന്ന­യാൾ ഉ­റ­പ്പി­ച്ചി­രു­ന്നു.

ആ­പ­ത്തു നി­റ­ഞ്ഞ ജീ­വി­ത­ത്തെ­യാ­ണു് അ­ന്ത­മി­ല്ലാ­ത്ത ആ ബസ്സ് യാത്ര സൂ­ചി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. നല്ല ആ­ശ­യ­മെ­ന്നു വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നു­ണ്ടാ­വും. അതിൽ തെ­റ്റു­മി­ല്ല. പക്ഷേ, പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യം ഒ­ട്ടൊ­ക്കെ വാ­യി­ച്ചി­ട്ടു­ള­ള എ­നി­ക്കു് ഇതിൽ പു­തു­മ­യൊ­ന്നു­മി­ല്ല.

images/duerrenmatt1989.jpg
ഡൂ­റൻ­മാ­റ്റ്

ഡൂ­റൻ­മാ­റ്റ് എന്ന സ്വി­സ്സ് സാ­ഹി­ത്യ­കാ­രൻ The Tunnel എ­ന്നൊ­രു ചെ­റു­ക­ഥ എ­ഴു­തി­യി­ട്ടു­ണ്ട്. ഒരു ചെ­റു­പ്പ­ക്കാ­രൻ എ­ന്നും പോ­കു­ന്ന സ്ഥ­ല­ത്തേ­ക്കു പോകാൻ തീ­വ­ണ്ടി­യിൽ ക­യ­റു­ന്നു. പക്ഷേ, ര­ഘു­നാ­ഥ­നു­ണ്ടാ­യ സംശയം അ­യാൾ­ക്കും. ബസ്സ് വ­ഴി­തെ­റ്റി മ­റ്റൊ­രി­ട­ത്തേ­ക്കു പോ­കു­ക­യാ­ണോ? അ­തു­പോ­ലെ തീ­വ­ണ്ടി പാ­ളം­തെ­റ്റി വേ­റൊ­രി­ട­ത്തേ­ക്കു പോ­കു­ക­യാ­ണോ? തീ­വ­ണ്ടി ഒരു തു­ര­ങ്ക­ത്തിൽ കയറി. അ­ന­ന്ത­മാ­യ യാത്ര. തീ­വ­ണ്ടി­യു­ടെ വേഗം കൂ­ടി­ക്കൂ­ടി വന്നു. ഇനി ഡൂ­റൻ­മാ­റ്റി­ന്റെ വാ­ക്കു­കൾ തന്നെ കേൾ­ക്ക­ണം:

But just then the engine took a further turn downwards. It hurtled towards the interior of the earth, goal of all things, in its terrible plunge.

ശ്രീ­കൃ­ഷ്ണ­ണ­പു­രം കൃ­ഷ്ണൻ­കു­ട്ടി ഡൂ­റൻ­മാ­റ്റി­ന്റെ കഥ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. അ­ദ്ദേ­ഹം ആ സ്വി­സ്സ് സാ­ഹി­ത്യ­കാ­ര­നെ­പ്പോ­ലെ പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ന്നേ ഞാൻ ക­രു­തു­ന്നു­ള­ളൂ.

ഹാ, മൺ­കു­ട­ത്തി­ലെ­രി­യു­ന്ന മ­ണി­പ്ര­ദീ­പം!

ഭീ­മ­ശ്മ­ശാ­ന­ഭു­വി ന­ട്ട­ര­സാ­ല പോതം!

മർ­ഗ­റി­ത് ഈ­യൂർ­സ­നാർ
images/MargueriteYourcenar1982.jpg
മർ­ഗ­റി­ത് ഈ­യൂർ­സ­നാർ

മർ­ഗ­റീ­ത് ഈ­യൂർ­സ­നാർ (Marguerite Yourcenar) പ്ര­തി­ഭാ­ശാ­ലി­നി­യാ­യ ഫ്ര­ഞ്ച് നോ­വ­ലെ­ഴു­ത്തു­കാ­രി­യാ­ണു്. അ­വ­രു­ടെ Memoirs of Hadrian എന്ന നോ­വ­ലി­നെ timeless masterpiece എ­ന്നാ­ണു് നി­രൂ­പ­കർ വി­ശേ­ഷി­പ്പി­ക്കു­ക. ഹേ­ഡ്രീ­യൻ റോ­മാ­ച്ച­ക്ര­വർ­ത്തി­യാ­യി­രു­ന്നു. അ­ദ്ദേ­ഹം മ­ര­ണ­ശ­യ്യ­യിൽ കി­ട­ന്നു­കൊ­ണ്ടു് കൊ­ച്ച­ന­ന്ത­ര­വ­നാ­യ മാർ­ക­സ് ഒ­റീ­ലീ­യ­സി­നു് എ­ഴു­തു­ന്ന രീ­തി­യിൽ ര­ചി­ക്ക­പ്പെ­ട്ട ഈ നോവൽ വി­സ്മ­യാ­വ­ഹ­മാ­ണു്.

images/BustHadrian.jpg
ഹേ­ഡ്രീ­യൻ

ഹേ­ഡ്രീ­യൻ (117–138) ക­വി­ത­യി­ലും സം­ഗീ­ത­ത്തി­ലും ത­ല്പ­ര­നാ­യി­രു­ന്നു. ക­ലാ­കാ­ര­ന്മാ­രെ പ്രോ­ത്സാ­ഹി­പ്പി­ച്ച അ­ദ്ദേ­ഹം ധീ­ര­നാ­യ യോ­ദ്ധാ­വും ആ­യി­രു­ന്നു. ഹേ­ഡ്രീ­യ­ന്റെ പ്രേ­മ­ഭാ­ജ­ന­മാ­യി­രു­ന്നു അ­ന്റി­നോ­യ­സ് (Antinous) എന്ന യു­വാ­വ്. അയാൾ നൈൽ ന­ദി­യിൽ മു­ങ്ങി മ­രി­ച്ച­പ്പോൾ ച­ക്ര­വർ­ത്തി വ­ല്ലാ­തെ ദുഃ­ഖി­ച്ചു. ആ യു­വാ­വി­ന്റെ ശി­ര­സ്സോ­ടു­കൂ­ടി­യ നാ­ണ­യ­ങ്ങൾ ഹേ­ഡ്രീ­യൻ അ­ടി­ച്ചു പ്ര­ച­രി­പ്പി­ച്ചു. അ­യാ­ളു­ടെ പ്ര­തി­മ­കൾ രാ­ജ്യ­ത്തെ­ങ്ങും വച്ചു. അതൊരു സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തി­ന്റെ ക­ഥ­യാ­ണു്.

“ഹേ­ഡ്രീ­യ­ന്റെ സ്മ­ര­ണ­കൾ” സാ­ങ്ക­ല്പി­ക­ങ്ങ­ളാ­യ സ്മ­ര­ണ­ക­ള­ത്രേ. അതു് സ്വ­വർ­ഗ്ഗാ­നു­രാ­ഗ­തൽ­പ­ര­നാ­യ ഒരു ച­ക്ര­വർ­ത്തി­യു­ടെ സ്മ­ര­ണ­കൾ മാ­ത്ര­മ­ല്ല കലയെ സ്നേ­ഹി­ച്ച മ­നു­ഷ്യ­നെ സ്നേ­ഹി­ച്ച ഒരു മ­ഹാ­വ്യ­ക്തി ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു ന­ട­ത്തു­ന്ന ചി­ന്ത­ന­ങ്ങ­ളാ­ണു് ഈ മാ­സ്റ്റർ പീ­സി­ലു­ള­ള­തു്. മ­ര­ണ­ത്തി­ലൂ­ടെ­യാ­ണു് അ­ദ്ദേ­ഹം എ­ല്ലാം സം­വീ­ക്ഷ­ണം ചെ­യ്യു­ന്ന­തു്. “നി­ദ്ര­യു­ടെ വെ­ളു­ത്ത നീ­രു­റ­വ മ­ര­ണ­ത്തി­ന്റെ ഇ­രു­ണ്ട നീ­രു­റ­വ­യി­ലേ­ക്കു്” ഒ­ഴു­കി­പ്പോ­കു­ന്ന­തി­ന്റെ ചി­ത്രം ഇതിൽ നി­ന്നു ല­ഭി­ക്കും. തു­റ­ന്ന ക­ണ്ണു­ക­ളോ­ടെ മ­ര­ണ­ത്തി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലാൻ ഹേ­ഡ്രീ­യൻ ആ­വ­ശ്യ­പ്പെ­ടു­ന്നു. മരണ ഭയം മാ­റ്റു­ന്ന ഈ നോവൽ മ­ര­ണ­ത്തെ­ക്കാൾ ശ­ക്തി­യാർ­ജ്ജി­ച്ച­താ­ണു്.

മ­നു­ഷ്യ­ജീ­വി­ത­ത്തെ മൂ­ന്നു­ത­ര­ത്തിൽ വി­ല­യി­രു­ത്താ­മെ­ന്നു് ച­ക്ര­വർ­ത്തി പ­റ­യു­ന്നു. ഒ­ന്നു്: ത­ന്നെ­ത്ത­ന്നെ പ­ഠി­ക്കു­ക. ഇതു് ആ­പ­ത്തു നി­റ­ഞ്ഞ മാർ­ഗ്ഗം. എ­ങ്കി­ലും ഫ­ല­പ്ര­ദം. ര­ണ്ടു് ന­മ്മ­ളിൽ നി­ന്നു സ്വ­ന്തം ര­ഹ­സ്യ­ങ്ങൾ മ­റ­ച്ചു­വ­യ്ക്കു­ന്ന ആ­ളു­ക­ളെ നി­രീ­ക്ഷ­ണം ചെ­യ്യു­ക. മൂ­ന്നു്: മ­നു­ഷ്യ­ശ­ബ്ദം ഉ­യ­രു­ന്ന ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ക. മ­നു­ഷ്യ­ന്റെ ശ­ബ്ദ­മു­യ­രു­ന്ന മ­ഹ­നീ­യ­മാ­യ ക­ലാ­സൃ­ഷ്ടി­യാ­ണു് ഈ നോവൽ.

അ­ല­മാ­രി നിറയെ വി­ല­കൂ­ടി­യ സാ­രി­കൾ അ­ടു­ക്കി­യ­ടു­ക്കി­വ­ച്ചി­ട്ടു് “ശ്ശേ ഒരു സാ­രി­പോ­ലു­മി­ല്ല എ­നി­ക്കു­ടു­ക്കാൻ” എന്നു പ­രാ­തി­പ­റ­യു­ന്ന സ്ത്രീ­യെ­പ്പോ­ലെ­യാ­ണു് ന­മ്മു­ടെ ചില വാ­യ­ന­ക്കാർ. വ്യാ­സ­ന്റെ മ­ഹാ­ഭാ­ര­ത­വും വാ­ല്മീ­കി­യു­ടെ രാ­മാ­യ­ണ­വും ഉ­ണ്ടാ­യി­രു­ന്നി­ട്ടും “വാ­യി­ക്കാ­നൊ­ന്നു­മി­ല്ല­ല്ലോ” എ­ന്നു് അവർ പ­രി­ഭ­വി­ച്ചു പ­റ­യു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.