SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-07-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സാ­ഹി­ത്യ­ത്തിൽ താൽ­പ­ര്യ­മു­ള­ള­വ­നെ ജീ­വി­പ്പി­ക്കു­ന്ന­തു് പു­സ്ത­ക­ങ്ങ­ളാ­ണു്. കൂ­ടു­തൽ വാ­യി­ക്കു­ന്ന­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­ന­മെ­ന്നു പ്രൊ­ഫ­സർ എസ്. ഗു­പ്തൻ നായർ ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു. ലോ­ക­വു­മാ­യി അവ നമ്മെ കൂ­ട്ടി­യി­ണ­ക്കു­ന്നു എ­ന്നു് എന്റെ ഉ­ത്ത­രം. ആ ബന്ധം മറ്റു ബ­ന്ധ­ങ്ങ­ളെ­ക്കാൾ ദൃ­ഡ­ത­യു­ള്ള­താ­ണു്.

അയാൾ അവളെ സ്നേ­ഹി­ച്ചു. അവൾ അ­യാ­ളെ­യും. അതു് എ­ന്തൊ­രു സ്നേ­ഹ­മാ­യി­രു­ന്നു! അ­യാ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലും അ­സാ­ന്നി­ദ്ധ്യ­ത്തി­ലും അ­വ­ളു­ടെ ക­ണ്ണു­കൾ ആർ­ദ്ര­ങ്ങ­ളാ­യി. ക­വിൾ­ത്ത­ട­ങ്ങൾ ജ്വ­ലി­ച്ചു. മ­ധു­ര­പ­ദ­ങ്ങൾ ചു­ണ്ടു­ക­ളിൽ നി­ന്നൊ­ഴു­കി. അ­യാ­ളു­ടെ, സ്ഥി­തി­യും അ­തു­ത­ന്നെ. അ­വ­ളു­ടെ അ­ടു­ത്തി­രി­ക്കു­മ്പോൾ അ­യാൾ­ക്കെ­ന്തൊ­രു തേ­ജ­സ്സ്! ഇ­രു­ണ്ട വി­ദൂ­ര­ത­യി­ലും അവളെ ധ്യാ­നി­ക്കു­മ്പോൾ അ­യാൾ­ക്കു് ഔ­ജ്ജ്വ­ല്ല ്യം തന്നെ. അ­ങ്ങ­നെ­യി­രി­ക്കെ വീ­ട്ടു­കാർ അ­വൾ­ക്കു വി­വാ­ഹം നി­ശ്ച­യി­ച്ചു. കാ­മു­ക­നെ­ക്കാൾ സു­ന്ദ­ര­ന­ല്ലെ­ങ്കി­ലും ആ­രോ­ഗ്യ­മു­ള­ള­വ­നും ധ­ന­മു­ള­ള­വ­നു­മാ­യ യു­വാ­വു്. ജീ­വി­ത­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­മാ­ണ­ല്ലോ ഏതൊരു സ്ത്രീ­യു­ടേ­യും നോ­ട്ടം. അ­ശ­ക്ത­നു് ജ­നി­ക്കു­ന്ന കു­ഞ്ഞി­നെ­ക്കാൾ ശ­ക്ത­നു് ജ­നി­ക്കു­ന്ന കു­ഞ്ഞു­ത­ന്നെ­യാ­ണു് വേ­ണ്ട­തു്. ഉൽ­ക­ട­പ്രേ­മ­ത്തോ­ടു് യാത്ര പ­റ­ഞ്ഞി­ട്ടു് അവൾ ക­ല്യാ­ണ­മ­ണ്ഡ­പ­ത്തി­ലേ­ക്കു് കാ­ലെ­ടു­ത്തു­വ­ച്ചു. വി­വാ­ഹം കാണാൻ ഞാനും പോ­യി­രു­ന്നു. പൂർ­വ­കാ­മു­ക­നെ അ­വി­ടെ­യെ­ങ്ങും ഞാൻ ക­ണ്ടി­ല്ല. വരൻ ഗൾഫ് ദേ­ശ­ത്തെ ജോ­ലി­ക്കാ­ര­നാ­ണു്. അ­യാ­ളും ന­വ­വ­ധു­വും യാ­ത്ര­യാ­രം­ഭി­ക്കു­ന്ന ദിവസം. തീ­വ­ണ്ടി­യാ­പ്പീ­സിൽ ഞാ­നെ­ത്തി. അങ്ങു ദൂരെ പഴയ കാ­മു­കൻ നി­ല്ക്കു­ന്നു­ണ്ടു് തീ­വ­ണ്ടി നീ­ങ്ങി­ക്ക­ഴി­ഞ്ഞാ­ലു­ടൻ താൻ മ­റ്റൊ­രു തീ­വ­ണ്ടി­യു­ടെ അ­ടി­യിൽ തല വ­യ്ക്കു­മെ­ന്നാ­ണു് അ­യാ­ളു­ടെ മ­ട്ടു്. ആ കാ­മു­ക­നെ ക­രു­തി­യ­ല്ലെ­ങ്കി­ലും അവൾ ക­ള്ള­ക്ക­ണ്ണീ­രൊ­ഴു­ക്കു­ന്നു­ണ്ടു്. മേൽ­വി­ലാ­സം പോ­ലു­മ­റി­യാൻ വ­യ്യാ­ത്ത ഒ­രു­ത്ത­നോ­ടു­കൂ­ടി പോ­കു­ക­യ­ല്ലേ. ലോ­ക­ത്തു­ള­ള മു­ത­ല­കൾ­ക്കെ­ല്ലാം ആ­ഹ്ലാ­ദ­മു­ള­വാ­ക്കി­ക്കൊ­ണ്ടു് അവൾ മി­ഴി­നീ­രു് ഒ­ഴു­ക്കു­ക­യാ­ണു്. അ­ങ്ങ­നെ ക­ണ്ണീ­രൊ­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ തീ­വ­ണ്ടി നീ­ങ്ങി. പേട്ട തീ­വ­ണ്ടി­യാ­പ്പീ­സി­ലെ­ത്തു­ന്ന­തി­നു മുൻ­പു് ആ ബാ­ഷ്പ­ത്തി­ലൂ­ടെ അ­വ­ളു­ടെ പു­ഞ്ചി­രി പ്ര­കാ­ശി­ച്ചി­രി­ക്കും; മഴ പെ­യ്യു­മ്പോൾ സൂ­ര്യൻ തി­ള­ങ്ങു­ന്ന­തു­പോ­ലെ. പഴയ കാ­മു­കൻ രാ­ജ­വീ­ഥി­യി­ലേ­ക്കു പോ­ന്നു. ആര്യ സെൻ­ട്രൽ റ്റീ ഷോ­പ്പ്. കേ­റി­യാൽ ചൂടു ചായ കു­ടി­ക്കാം. വേ­ണ­മെ­ങ്കിൽ ഉ­ഴു­ന്നു­വ­ട­യും തി­ന്നാം. അയാൾ അ­ങ്ങോ­ട്ടു ക­യ­റി­യ­പ്പോൾ ഞാനും കയറി. ഞാൻ പ്ര­തീ­ക്ഷി­ച്ച­പോ­ലെ അയാൾ ചാ­യ­കു­ടി­ച്ചു, ഉ­ഴു­ന്നു­വ­ട തി­ന്നു. കാ­മു­കൻ റോ­ഡി­ലി­റ­ങ്ങി­യ­പ്പോൾ ഞാനും. ബസ്സ് വ­രു­ന്നു. അതിൽ പ­റ്റി­ക്കൂ­ടി­യാൽ വീ­ട്ടിൽ ചെ­ന്നു കി­ട­ക്കാ­മെ­ന്നു് അയാൾ വി­ചാ­രി­ച്ചി­രി­ക്കും. ഓ­ട്ടോ­റി­ക്ഷ­യിൽ ക­യ­റി­യാൽ വേഗം വീ­ട്ടി­ലെ­ത്താ­മെ­ന്നു ക­രു­തി­യി­രി­ക്കും. ടാ­ക്സി­ക്കാ­റി­ലാ­ണെ­ങ്കിൽ അ­തി­ലും വേ­ഗ­ത്തിൽ. സു­ന്ദ­രി­ക­ളാ­യ ത­രു­ണി­കൾ അ­ടു­ത്ത ട്രെ­യി­നിൽ പോകാൻ തി­ടു­ക്ക­ത്തിൽ വ­രു­ന്നു. അ­വ­രി­ലൊ­രു­ത്തി­യോ­ടു് ച­ങ്ങാ­ത്തം കൂ­ടി­യാൽ അവൾ വേറെ വി­വാ­ഹം ന­ട­ത്തു­ന്ന­തു­വ­രെ കാ­മു­ക­നാ­യി ക­ഴി­യാ­മ­ല്ലോ എ­ന്നും അയാൾ ചി­ന്തി­ച്ചി­രി­ക്കും. അയാൾ ന­ട­ക്കു­ന്നു. ഞാൻ വീ­ണ്ടും തീ­വ­ണ്ടി­യാ­പ്പീ­സിൽ വന്നു ഹിഗിൻ ബോ­ത്തം­സ് ബു­ക്ക്സ്റ്റാ­ളി­ന്റെ മുൻ­പിൽ നി­ല്പാ­യി. എന്നെ മ­റ്റൊ­രു ലോ­ക­വു­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്ന­തു പു­സ്ത­ക­മാ­ണു്. ആ പൂർ­വ­കാ­മു­ക­നെ ബാ­ഹ്യ­ലോ­ക­വു­മാ­യി ബ­ന്ധി­പ്പി­ച്ച­തു് ഭ­ക്ഷ­ണ­ശാ­ല­യാ­ണു്, വാ­ഹ­ന­മാ­ണു്, ത­രു­ണി­ക­ളാ­ണു്. ഈ ബ­ന്ധ­ങ്ങ­ളു­ള്ള­തു­കൊ­ണ്ടാ­ണു് നമ്മൾ ഇവിടെ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. എ­ന്നു് ഒരു ബ­ന്ധ­വു­മി­ല്ലാ­താ­കു­മോ അന്നു നമ്മൾ ആ­ത്മ­ഹ­ത്യ ചെ­യ്യും. തീ­വ­ണ്ടി­യിൽ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു­പോ­യ യു­വ­തി­ക്കു് അ­പ്പോൾ ഒരു ബ­ന്ധ­മേ­യു­ള്ളു. അ­യാ­ളോ­ടു­ള്ള ബന്ധം. അതിനു ശൈ­ഥി­ല്യം വ­ര­ണ­മെ­ങ്കിൽ ഗൾഫ് രാ­ജ്യ­ത്തു് ചെ­ന്ന­തി­നു ശേ­ഷ­മു­ള­ള അ­യാ­ളു­ടെ കു­ത്സി­ത­ത്വ­ങ്ങൾ കാണണം. അ­തു­വ­രെ അവൾ അ­യാ­ളു­ടെ മ­ടി­യിൽ ത­ല­വ­ച്ചു കി­ട­ക്കും. പു­ഞ്ചി­രി­കൊ­ണ്ടു നനഞ്ഞ ക­ണ്ണു­ക­ളാൽ അയാളെ അ­ഭി­ലാ­ഷ­ത്തോ­ടെ നോ­ക്കും. ആ­വർ­ത്തി­ക്ക­ട്ടെ. സാ­ഹി­ത്യ­ത്തിൽ താൽ­പ­ര്യ­മു­ള­ള­വ­നെ ജീ­വി­പ്പി­ക്കു­ന്ന­തു് പു­സ്ത­ക­ങ്ങ­ളാ­ണു്. കൂ­ടു­തൽ വാ­യി­ക്കു­ന്ന­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­ന­മെ­ന്നു പ്രൊ­ഫ­സർ എസ്. ഗു­പ്തൻ നായർ ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു. ലോ­ക­വു­മാ­യി അവ നമ്മെ കൂ­ട്ടി­യി­ണ­ക്കു­ന്നു എ­ന്നു് എന്റെ ഉ­ത്ത­രം. ആ ബന്ധം മറ്റു ബ­ന്ധ­ങ്ങ­ളെ­ക്കാൾ ദൃ­ഡ­ത­യു­ള്ള­താ­ണു്.

മോ­ക്ക­റി

നി­ങ്ങ­ളെ ചി­രി­പ്പി­ക്കു­ന്ന ഭാ­വ­വി­ശേ­ഷം? ആകൃതി സൗ­ഭ­ഗ­മു­ള്ള പു­രു­ഷ­ന്മാ­രെ റോഡിൽ കാ­ണു­മ്പോൾ അവരെ നോ­ക്കാൻ സ്ത്രീ­കൾ­ക്കു കൊതി. എ­ങ്കി­ലും പ­ണി­പ്പെ­ട്ടു് അവർ ക­ണ്ണു­കൾ വ­ലി­ച്ചെ­ടു­ക്കും. അ­തി­ന്റെ ഫ­ല­മാ­യി മു­ഖ­ത്തെ മാം­സ­പേ­ശി­കൾ വ­ക്രി­ക്കും. കാ­ണേ­ണ്ട കാ­ഴ്ച­യാ­ണ­തു്.

ഈ ബ­ന്ധ­മു­ള­വാ­ക്കാൻ എസ്. വി. ഉ­ണ്ണി­ക്കൃ­ഷ്ണ­ന്റെ “ഇ­രു­പ­ത്തൊ­ന്നി­ലേ­ക്കു്” എന്ന പ­രി­ഹാ­സ­ര­ച­ന­യ്ക്കു തെ­ല്ലും ക­ഴി­യു­ന്നി­ല്ല എ­ന്ന­തു അ­ദ്ഭു­താ­വ­ഹ­മ­ല്ലെ­ങ്കി­ലും ദുഃ­ഖ­ജ­ന­ക­മാ­ണു്. സ­മ­യ­വും പണവും ഊർ­ജ്ജ­വും ന­ഷ്ട­പ്പെ­ടു­മ്പോൾ വി­ഷാ­ദ­മു­ണ്ടാ­കു­മ­ല്ലോ. ഇ­രു­പ­ത്തൊ­ന്നാം ശ­താ­ബ്ദ­മാ­കു­മ്പോൾ ദാ­രി­ദ്യം നി­ശ്ശേ­ഷം നിർ­മ്മാർ­ജ്ജ­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­മെ­ന്നാ­ണ­ല്ലോ അ­ധി­കാ­രി­ക­ളു­ടെ പ്ര­ഖ്യാ­പ­നം. ദാ­രി­ദ്ര്യം നിർ­മ്മാർ­ജ്ജ­നം ചെ­യ്യ­പ്പെ­ടു­ക­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ആ വാ­ക്കു പ­റ­യു­ന്ന­വ­നെ അ­റ­സ്റ്റ് ചെ­യ്തു കൂ­ട്ടി­ലാ­ക്കു­ക­യും ചെ­യ്യും എ­ന്നാ­ണു് ഉ­ണ്ണി­ക്കൃ­ഷ്ണ­നു പ­റ­യാ­നു­ള­ള­തു്. ആഹാരം ക­ഴി­ക്കാ­തെ മ­ര­ണ­ത്തി­ന്റെ വ­ക്കി­ലോ­ള­മെ­ത്തി­യ കു­ഞ്ഞി­നെ എ­ടു­ത്തു­കൊ­ണ്ടു് എ­ത്തി­യ അ­തി­ന്റെ അ­ച്ഛ­നോ­ടു് പൊ­ലീ­സ് പ­റ­യു­ന്നു: “രക്ഷ വേ­ണ­മെ­ങ്കിൽ പ­ട്ടി­ണി­യെ­ന്നു മി­ണ്ട­രു­തു്. വേഗം സ്ഥലം വി­ട്ടു് വീ­ട്ടിൽ പോ­യി­രു­ന്നോ. അ­ല്ലെ­ങ്കിൽ ഒ­ന്നു­കിൽ ജയിൽ അ­ല്ലെ­ങ്കിൽ ഭ്രാ­ന്താ­സ്പ­ത്രി.” ധി­ഷ­ണ­യും ഹാ­സ്യ­വും കൂ­ട്ടി­യി­ണ­ക്കി ക­ലാ­കാ­രൻ സൃ­ഷ്ടി­ക്കു­ന്ന­താ­ണു് പ­രി­ഹാ­സ­ര­ച­ന. ഈ ലോ­ക­ത്തു് ചി­ന്തി­ക്കാൻ വ­ള­രെ­ക്കു­റ­ച്ചു സ­മ­യ­മേ­യു­ള്ളു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ­ര­സ്യ­പ്പെ­ടു­ത്താൻ പാ­ക­ത്തിൽ ഒരു കഥ ചി­ന്തി­ച്ചെ­ടു­ത്ത­പ്പോൾ അതു് ‘പ്ലാ­റ്റി­റ്റ്യൂ­ഡി’ന്റെ സ­ന്ത­തി­യാ­യി­പ്പോ­യി. ഉ­ണ്ണി­ക്കൃ­ഷ്ണ­നെ­ന്തു­ചെ­യ്യും. ധി­ഷ­ണ­യു­ടെ കാ­ര്യ­ത്തി­ലും അ­ദ്ദേ­ഹം ഒ­രു­ണ്ണി ത­ന്നെ­യാ­ണ­ല്ലോ. എ­ന്നാൽ ഹാ­സ്യം­കൊ­ണ്ടു് കാ­ര്യം നേ­ടാ­മെ­ന്നു ക­രു­തി­യാ­ലോ? ഹാ­സ്യം അ­നു­ഗൃ­ഹീ­ത­ന്മാർ­ക്കു മാ­ത്ര­മു­ള്ള­താ­ണു്. അ­തു­കൊ­ണ്ടു് ശു­ഷ്ക­മാ­യ പ്ര­ബ­ന്ധ­ത്തി­ന്റെ രീ­തി­യിൽ ഒരു ശകാരം അ­ദ്ദേ­ഹ­മ­ങ്ങു ന­ട­ത്തു­ന്നു. ശ­കാ­രി­ക്കു­ന്ന­യാൾ സാ­ഹി­ത്യ­കാ­ര­ന­ല്ല ‘കാ­രി­ക്കേ­ച്ച’റാണു്. റോ­സാ­ച്ചെ­ടി­യു­ടെ ക­മ്പു­മു­റി­ച്ചെ­ടു­ത്തു ന­ടു­ന്ന­വ­നെ അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്ന മ­ട്ടിൽ അതിൽ പ­ച്ച­യി­ല­ക­ളും പൂ­ക്ക­ളു­മു­ണ്ടാ­കു­ന്നു. വി­രൂ­പ­മാ­യ ചെ­ങ്ക­ല്ലു് ഒ­ന്നി­നു മു­ക­ളിൽ വേ­റൊ­ന്നാ­യി വ­യ്ക്കു­ന്ന­വ­നെ ആ­ഹ്ലാ­ദ­ത്തി­ലെ­റി­ഞ്ഞു­കൊ­ണ്ടു് സൗ­ധ­മു­യ­രു­ന്നു. മാർ­ബി­ളിൽ ഉ­ളി­കൊ­ണ്ടു് ത­ട്ടി­ക്കൊ­ണ്ടി­രി­ക്ക­വെ­ത്ത­ന്നെ ഒ­ര­ത്ഭു­ത­സ്ത്രീ­രൂ­പം ആ­വിർ­ഭ­വി­ച്ചു് ശി­ല്പി­യെ പുളക പ്ര­സ­ര­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. താൻ വാ­ക്കു­ക­ളെ­ടു­ത്തു വെ­ള­ള­ക്ക­ട­ലാ­സ്സിൽ ഇ­ട്ട­പ്പോൾ ഇ­ങ്ങ­നെ­യൊ­രു ‘ഗ്രൊ­ട്ട­സ്ക്ക് മോ­ക്ക­റി’ സൃ­ഷ്ടി­ക്കു­മെ­ന്നു് ഉ­ണ്ണി­ക്കൃ­ഷ്ണൻ അ­റി­ഞ്ഞി­രി­ക്കി­ല്ല.

ലി­യോ­ണി­ദ­സ് എന്ന കവി ചോ­ദി­ച്ചു: “ഒ­രി­ക്ക­ലും മ­ദ്യ­പി­ക്കാ­തെ മാ­ന്യ­നാ­യി ജീ­വി­ച്ചു് മ­രി­ച്ച യൂ­ബോ­ല­സി നെ ഓർ­മ്മ­യി­ല്ലേ? അ­യാ­ളു­ടെ ശ­വ­ക്ക­ല്ല­റ­യാ­ണി­തു്. അ­തു­കൊ­ണ്ടു് ന­മു­ക്കു മ­ദ്യ­പി­ക്കാം. ന­മ്മ­ളെ­ല്ലാ­വ­രും ഒരേ തു­റ­മു­ഖ­ത്തു ന­ങ്കൂ­ര­മി­ടു­ന്ന­വ­ര­ല്ലേ?”

ന­ന്നാ­യി എ­ഴു­തി­യാ­ലും ചീ­ത്ത­യാ­യി എ­ഴു­തി­യാ­ലും ന­മ്മ­ളാ­കെ മ­രി­ക്കും. അ­തി­നാൽ വി­മർ­ശ­ന­മെ­ന്തി­നു് എ­ന്നൊ­രു സംശയം.

സ്വർ­ണ്ണ­വും മി­ന്ന­ലും

ഈ സം­ശ­യ­ത്തോ­ടെ എ­ഴു­തു­ക­യാ­ണു് ഞാൻ. ജീ­വി­ത­കാ­ലം മു­ഴു­വൻ ഇ­റ­ച്ചി­വെ­ട്ടി­യ­വ­നു് പി­ച്ചി­പ്പൂ കെ­ട്ടാൻ കൊതി. പ്ര­തി­യോ­ഗി­യു­ടെ മൂ­ക്കി­ലി­ടി­ച്ചു രക്തം ചാ­ടി­ക്കു­ന്ന ബോ­ക്സി­ങ് ചാ­മ്പ്യ­നു് സ്വ­ന്തം കു­ഞ്ഞി­ന്റെ മൂ­ക്കിൽ ഉ­മ്മ­വ­യ്ക്കാൻ ആ­ഗ്ര­ഹം. പ­ട്ട­ച്ചാ­രാ­യം അ­ന്ന­നാ­ളം വഴി എ­പ്പോ­ഴും ഒ­ഴി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വ­നു് അ­മ്പ­ല­പ്പു­ഴ പാൽ­പ്പാ­യ­സം രു­ചി­ക്കാൻ അ­ഭി­ലാ­ഷം. പ­തി­നെ­ട്ടു കൊ­ല്ല­മാ­യി ഏ­റി­യ­കൂ­റും പ്ര­തി­കൂ­ല­മാ­യി ഏ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന എ­നി­ക്കു് അ­നു­കൂ­ല­മാ­യി നാ­ലു­വാ­ക്കു പറയാൻ താൽ­പ­ര്യം. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു­ത­ന്നെ തു­റ­ക്ക­ട്ടെ.

സി. പി. വ­ത്സ­ന്റെ ‘നി­ഷ്പ­ന്ദ­കാ­ലം’ തു­ട­ങ്ങു­ന്നു.

ഈ­യി­ല­ച്ചീ­ന്തി­ലൊ­രു ഭൂ­മി­യു­ടെ ഹൃ­ദ­യ­വും മ­ല­ക­ളു­ടെ ഹ­രി­ത­വും

അ­രി­മ­ണി­യു­മു­ല­യു­ന്ന തി­രി­നാ­ള­വും നിഴൽ

പി­ണ­യു­ന്ന കാ­ടി­ന്റെ സർ­പ്പ­ക്ക­ള­ങ്ങ­ളും

അ­ന്തി­യു­ടെ കു­രു­തി­യും

സ­ങ്കീർ­ത്ത­ന­ത്തിൽ ച­ര­ട­റ്റ പ­ട്ട­വും വി­ഹ്വ­ലം

വാ­ലു­മാ­ക്രി മാ­ക്രി­യാ­കും; കൃ­മി­കോ­ശം ചി­ത്ര­ശ­ല­ഭ­മാ­കും; ക­ളി­മ­ണ്ണു കൃ­ഷ്ണ­വി­ഗ്ര­ഹ­മാ­കും, മാർ­ബിൾ­ക്ക­ഷ­ണം വീ­ന­സാ­കും. വാ­ക്കു­ക­ളു­ടെ ഈ വൈ­രൂ­പ്യം ക­വി­ത­യാ­കു­ന്ന­തെ­ങ്ങ­നെ? ഞാൻ ന­ല്ല­വാ­ക്കു പ­റ­യു­ന്ന­തെ­ങ്ങ­നെ? വി­കാ­രം പൂർ­ണ്ണ­മാ­യും അ­ദൃ­ശ്യ­മാ­ക­ത്ത­ക്ക വി­ധ­ത്തിൽ ‘ഇ­മേ­ജ­റി’ പ്ര­യോ­ഗി­ച്ചാൽ ക­വി­ത­യാ­കു­മോ? ആ ഇ­മേ­ജ­റി­കൊ­ണ്ടു് വാ­യ­ന­ക്കാ­ര­നു് അ­മ്പ­ര­പ്പു് ഉ­ണ്ടാ­ക്കി­യാൽ ക­വി­ത­യാ­കു­മോ? മേ­ശ­പ്പു­റ­ത്തു സ്വർ­ണ്ണ­ച്ചെ­യിൻ ആ­കാ­ശ­ത്തു മി­ന്ന­ല്പി­ണർ എന്നു പ­റ­യു­ന്ന­തി­നു­പ­ക­രം മേ­ശ­പ്പു­റ­ത്തു് മി­ന്നൽ­പി­ണർ ആ­കാ­ശ­ത്തു സ്വർ­ണ്ണ­ച്ചെ­യിൻ എന്നു പ­റ­ഞ്ഞാൽ ക­വി­ത­യാ­കു­മോ? ന­മ്മു­ടെ ഈ കാലം അ­പ­രി­ഷ്ക്കൃ­ത­മാ­ണു്. ക­വി­ത­യെ­സ്സം­ബ­ന്ധി­ച്ചു് അ­തേ­റ്റ­വും അ­പ­രി­ഷ്കൃ­തം.

നി­രീ­ക്ഷ­ണ­ങ്ങൾ
images/nvkrishnawarrier.jpg
എൻ. വി. കൃ­ഷ്ണ­വാ­രി­യർ

കു­ങ്കു­മം വാ­രി­ക­യിൽ എന്റെ കാ­രി­ക്കേ­ച്ചർ വരച്ച ജി. ഹ­രി­യോ­ടു് എ­നി­ക്കു് ന­ന്ദി­യു­ണ്ടു്. ആയിരം ന­ല്ല­വാ­ക്കു­കൾ പ­റ­ഞ്ഞി­ട്ടു് ഒരു ചീ­ത്ത­വാ­ക്കു പ­റ­ഞ്ഞാൽ മതി ആ നല്ല വാ­ക്കു­ക­ളെ മ­റ­ന്നി­ട്ടു് ആളുകൾ കോ­പി­ഷ്ഠ­രാ­കും. എ­ന്നെ­ക്കു­റി­ച്ചു് ധാ­രാ­ളം നന്മ പ­റ­ഞ്ഞി­ട്ടു് ഒരു ദോ­ഷ­മെ­ടു­ത്തു കാ­ണി­ക്കു­ന്നു ഹരി. പ­ത്രാ­ധി­പ­ന്മാ­രു­ടെ­യും പ­ത്രാ­ധി­പ­സ­മി­തി­യി­ലെ ആ­ളു­ക­ളു­ടെ­യും ര­ച­ന­ക­ളെ­പ്പ­റ്റി ഞാൻ ന­ല്ല­തേ പറയൂ. അ­തി­നു­ക­ഴി­വി­ല്ലെ­ങ്കിൽ അവ ക­ണ്ട­മ­ട്ടു കാ­ണി­ക്കി­ല്ല എ­ന്ന­താ­ണു് ദോഷം. ഇതിൽ എ­നി­ക്കു് പ­രി­ഭ­വ­മി­ല്ല. പി­ന്നെ ഒരു ചോ­ദ്യം. പ­ത്രാ­ധി­പൻ­മാ­രെ­ഴു­തു­ന്ന­തു ന­ന്നാ­യി­ക്ക­ണ്ടാൽ ആ പ­ര­മാർ­ത്ഥം പ­റ­യേ­ണ്ട­ത­ല്ലേ? എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു ടെ കാ­വ്യ­ങ്ങൾ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു നല്ല കാ­വ്യം ക­ണ്ടാൽ മി­ണ്ടാ­തി­രി­ക്കു­ന്ന­തു ശ­രി­യാ­ണോ? തിന്മ ക­ണ്ടാൽ ക­ണ്ണ­ട­യ്ക്കു­ന്നു എന്നു ഹരി പ­റ­ഞ്ഞ­തും ആ­ത്ര­ക­ണ്ടു ശ­രി­യ­ല്ല. ക­ലാ­കൗ­മു­ദി പ­ത്രാ­ധി­പ­സ­മി­തി­യി­ലെ ഒ­രം­ഗ­ത്തി­ന്റെ പല ക­ഥ­ക­ളും മോ­ശ­മാ­ണെ­ന്നു ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ നല്ല കഥകൾ ന­ന്മ­യാർ­ന്ന­താ­ണെ­ന്നും. ഞാൻ ബു­ദ്ധി­മാ­നാ­ണെ­ന്നു വാ­ദ­ത്തി­നു വേ­ണ്ടി സ­മ്മ­തി­ക്കൂ. അ­ങ്ങ­നെ­യി­രി­ക്കെ ഒരാൾ എന്റെ മു­ഖ­ത്തു­നോ­ക്കി “you are a fool” എന്നു പ­റ­ഞ്ഞാൽ ഞാനും അതു കേൾ­ക്കു­ന്ന­വ­രും ചി­രി­ക്കും. ഞാൻ മണ്ടൻ ത­ന്നെ­യാ­ണെ­ങ്കിൽ വ­ക്താ­വു് സത്യം പ­റ­ഞ്ഞു­വെ­ന്നു കരുതി ചി­രി­ക്കാ­തി­രി­ക്കും. കേൾ­ക്കു­ന്ന­വ­നും ചി­രി­ക്കാ­തെ പോകും. ഹ­രി­ക്കു വീ­ണ്ടും കൃ­ത­ജ്ഞ­ത പ­റ­ഞ്ഞു­കൊ­ണ്ടു് ദോ­ഷാ­രോ­പ­ണ­ത്തിൽ ഞാ­നൊ­ന്നു ചി­രി­ക്ക­ട്ടെ.

images/PalaNarayananNair.jpg
പാലാ നാ­രാ­യ­ണൻ­നാ­യർ

2. വൈ­കു­ന്നേ­രം മൂ­ന്നു മ­ണി­ക്കു തി­രു­വ­ന­ന്ത­പു­ര­ത്തെ ചാ­യ­ക്ക­ട­ക­ളു­ടെ മുൻ­പിൽ എ­രു­മ­ക­ളെ കൊ­ണ്ടു­വ­ന്നു കെ­ട്ടി പാലു ക­റ­ന്നു­കൊ­ടു­ക്കും എ­രു­മ­യു­ട­മ­സ്ഥ­ന്മാർ. ഇ­തു­പോ­ലെ കവിത ക­റ­ന്നു വാ­രി­ക­കൾ­ക്കു കൊ­ടു­ക്കു­ന്ന കവികൾ ഇവിടെ ഏ­റെ­യു­ണ്ടെ­ന്നു പാലാ നാ­രാ­യ­ണൻ­നാ­യർ ഒരു പ്ര­ഭാ­ഷ­ണ­ത്തി­നി­ട­യിൽ പ­റ­ഞ്ഞു. അ­സ­ത്യം കേ­ട്ടാൽ ചി­രി­ക്കു­മെ­ന്നു മു­ക­ളിൽ എഴുതി. ഇവിടെ സത്യം കേ­ട്ടു് ഞാൻ ചി­രി­ക്കു­ന്നു­വെ­ന്നു് എ­ഴു­തി­ക്കൊ­ള­ള­ട്ടെ. വൈ­രു­ദ്ധ്യ­ത്തി­നു മാ­പ്പ്.

You are naive and vain. You are a woman-​hater. (അനുഭവ സ­മ്പ­ത്തി­ല്ലാ­ത്ത, വിധി നിർ­ണ്ണ­യ­ത്തി­നു് ക­ഴി­വി­ല്ലാ­ത്ത ല­ളി­ത­മ­ന­സ്ക­നാ­ണു് നി­ങ്ങൾ. അ­ഹ­ങ്കാ­രി­യും. സ്ത്രീ വി­ദ്വേ­ഷി­യാ­ണു് നി­ങ്ങൾ) ഒരു അ­ധ്യാ­പി­ക ഇ­ങ്ങ­നെ എഴുതി അ­യ­ച്ചി­രി­ക്കു­ന്നു. ആ­ദ്യ­ത്തെ നി­രീ­ക്ഷ­ണം ശ­രി­യാ­വാം. അ­ഹ­ങ്കാ­രി­യാ­ണെ­ന്ന­തു ശ­രി­യ­ല്ല. സ്ത്രീ വി­ദ്വേ­ഷി­യു­മ­ല്ല ഞാൻ. എ­നി­ക്കു് ജനനം ന­ല്കി­യ­തു് സ്ത്രീ­യാ­ണു്. ഞാൻ മ­റു­പ­ടി അ­യ­യ്ക്കാ­റി­ല്ലെ­ങ്കി­ലും എന്നെ ബ­ഹു­മാ­നി­ച്ചു­കൊ­ണ്ടു സ്ത്രീ­കൾ ക­ത്തു­ക­ളെ­ഴു­താ­റു­ണ്ടു്. അ­തു­കൊ­ണ്ടു് ഞാൻ സ്ത്രീ­ക­ളെ വെ­റു­ക്കു­ന്നി­ല്ല. പി­ന്നെ എന്റെ അ­മ്മ­യ്ക്കും ക­ത്തു­കൾ അ­യ­യ്ക്കു­ന്ന­വർ­ക്കും ഐൻ­സ്റ്റൈ­ന്റെ ബു­ദ്ധി­വി­ശേ­ഷ­മി­ല്ലെ­ങ്കിൽ, സൈ­ഗാ­ളി നെ­പ്പോ­ലെ അ­വർ­ക്കു പാടാൻ അ­റി­ഞ്ഞു­കൂ­ടെ­ങ്കിൽ, ശ്രീ­നി­വാ­സ ശാ­സ്ത്രി യെ­പ്പോ­ലെ, ചർ­ച്ചി­ലി നെ­പ്പോ­ലെ പ­ന­മ്പി­ള­ളി ഗോ­വി­ന്ദ­മേ­നോ­നെ പ്പോ­ലെ പ്ര­സം­ഗി­ക്കാൻ ക­ഴി­വി­ല്ലെ­ങ്കിൽ ഞാ­നെ­ന്തി­നു് ആ സ്ത്രീ­ക­ളെ കു­റ്റ­പ്പെ­ടു­ത്ത­ണം? സ്ത്രീ­ക­ളെ­സ്സം­ബ­ന്ധി­ച്ചു് പ്ര­കൃ­തി­ക്കു് അ­ങ്ങ­നെ­യൊ­രു ഉ­ദ്ദേ­ശ്യ­മേ­യി­ല്ല­ല്ലോ.

അ­ച്ഛ­നും അ­നാ­മ­ത്തും

ഒ­രി­ക്ക­ലെ­ഴു­തി­യ സം­ഭ­വ­മാ­ണു്. മനോരമ പത്രം ദ­യാ­പൂർ­വം അതു് വാ­ച­ക­മേ­ള­യിൽ ചേർ­ത്തി­രു­ന്നു. എ­ങ്കി­ലും വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ ആ­വർ­ത്തി­ക്കു­ക­യാ­ണു്. എന്റെ ഒ­ര­ക­ന്ന ബ­ന്ധു­വി­നെ തി­രു­വ­ന­ന്ത­പു­ര­ത്തെ കി­ഴ­ക്കേ­ക്കോ­ട്ട­യ്ക്ക­ടു­ത്തു­വ­ച്ചു­ക­ണ്ടു. “എ­ന്തെ­ല്ലാം വി­ശേ­ഷം?” എന്ന സ്ഥി­രം ചോ­ദ്യം ഞാൻ ചോ­ദി­ച്ചു. അ­യാ­ളു­ടെ മ­റു­പ­ടി: ക­ഴി­ഞ്ഞ മാസം കുറെ അ­നാ­മ­ത്തു ചെ­ല­വു­ക­ളൊ­ക്കെ വ­ന്നു­പോ­യി. അച്ഛൻ കേ­റി­യ­ങ്ങു ചത്തു. ശ­വ­മ­ട­ക്കു­ന്ന­തി­നു് ചെ­ല­വു്. സ­ഞ്ച­യ­ന­ത്തി­നു് ചെ­ല­വു്. കുളി ദിവസം സദ്യ. പ­ത്തു­ര­ണ്ടാ­യി­രം രൂപ പൊ­ട്ടി. കൂ­ടു­തൽ കേ­ട്ടാൽ എന്റെ കാതു പൊ­ട്ടി­പ്പോ­കു­മെ­ന്ന­തു­കൊ­ണ്ടു് ഞാൻ തി­ടു­ക്ക­ത്തിൽ ന­ട­ന്നു. ഇതു പ­റ­ഞ്ഞ­യാൾ കൊ­ച്ചു­കു­ഞ്ഞാ­യി­രു­ന്ന­പ്പോൾ അ­ച്ഛ­ന്റെ മ­ടി­യിൽ മ­ല­മൂ­ത്ര­വി­സർ­ജ്ജ­നം ന­ട­ത്തി­യി­രി­ക്കും. അവനു് പനി വ­ന്ന­പ്പോൾ അയാൾ അ­വ­നെ­യും കൊ­ണ്ടു് ചൈൽഡ് സ്പെ­ഷ്യ­ലി­സ്റ്റി­ന്റെ അ­ടു­ക്ക­ലേ­ക്കു ഓ­ടി­യി­രി­ക്കും. പനി കു­റ­യു­ന്നി­ല്ലെ­ന്നു കണ്ടു ക­ര­ഞ്ഞി­രി­ക്കും. അവനെ പ­ഠി­പ്പി­ക്കാൻ ഭാ­ര്യ­യു­ടെ— അ­വ­ന്റെ അ­മ്മ­യു­ടെ—ആ­ഭ­ര­ണ­ങ്ങൾ വി­റ്റി­രി­ക്കും. അവനു നല്ല സ­ഹ­ധർ­മ്മി­ണി വേ­ണ­മെ­ന്നു കരുതി അയാൾ നാ­ടൊ­ക്കെ അ­ല­ഞ്ഞു് ഒ­രു­ത്തി­യെ ക­ണ്ടു­പി­ടി­ച്ചി­രി­ക്കും. വി­വാ­ഹം ന­ട­ത്താൻ പണം കടം മേ­ടി­ച്ചി­രി­ക്കും തെ­ണ്ടി­യി­രി­ക്കും. മകൻ ആ­ഹ്ലാ­ദി­ക്കു­ന്ന­തു­ക­ണ്ടു് ആ പാവം ആ­ഹ്ലാ­ദ­ബാ­ഷ്പം പൊ­ഴി­ച്ചി­രി­ക്കും. അ­ങ്ങ­നെ­യു­ള­ള അച്ഛൻ മ­രി­ച്ച­പ്പോൾ പണം ചെ­ല­വാ­ക്കേ­ണ്ടി­വ­ന്നു മകനു്. അ­താ­ണു് അ­നാ­മ­ത്തു് ചെ­ല­വാ­യി പു­ത്രൻ ക­ണ്ട­തു്. എല്ലാ പി­താ­ക്ക­ന്മാ­രോ­ടും പ്രാ­യം കൂടിയ ഞാൻ പ­റ­യു­ന്നു; “നി­ങ്ങ­ളൊ­ക്കെ അ­നാ­മ­ത്തു് ചെലവു മ­ക്കൾ­ക്കു വ­രു­ത്തി­ക്കൂ­ട്ടു­ന്ന­വ­രാ­ണു്.” മ­നു­ഷ്യ­ന്റെ ഈ കൃ­ത­ഘ്ന­ത­യെ ഹാ­സ്യ­ഛാ­യ ക­ലർ­ത്തി എ­ന്നാൽ ര­മ­ണീ­യ­മാ­യി; ആ­വി­ഷ്ക­രി­ക്കു­ന്ന ഒരു ക­ഥ­യു­ണ്ടു് ക­ലാ­കൗ­മു­ദി­യിൽ. പി. എൻ. വി­ജ­യ­ന്റെ ‘മാ­വി­ന്റെ കാ­ലാ­വ­ധി’. വൃ­ദ്ധ­നാ­യ പി­താ­വി­ന്റെ വീ­ട്ടിൽ മ­ക്ക­ളെ­ല്ലാ­വ­രും വ­ന്നി­ട്ടു­ണ്ടു്. സം­സാ­ര­ത്തി­നി­ട­യിൽ ഒ­രു­ത്തൻ പ­റ­ഞ്ഞു: “അല്ല തൊ­ടീ­ലി­നി ഈ മാ­വ­ല്ലേ ഉള്ളു. അ­തി­ന്റെ കാ­ലാ­വ­ധി ഇനി എത്ര ദി­വ­സാ­ണാ­വോ?” കി­ഴ­വ­നു ആ ചോ­ദ്യ­ത്തി­ന്റെ സാ­രാം­ശം പി­ടി­കി­ട്ടി. എ­ങ്കി­ലും അയാൾ അ­പ്പോൾ ഒ­ന്നും പ­റ­ഞ്ഞി­ല്ല. മക്കൾ തി­രി­ച്ചു­പോ­കാൻ ഭാ­വി­ച്ച­പ്പോൾ അയാൾ അവരെ അ­റി­യി­ച്ചു: “എ­നി­ക്കു വ­യ്യാ­ന്നാ­യി­ത്തൊ­ട­ങ്ങി. ഇനി എത്ര ദെ­വ­സാ­ണു രൂ­പ­ല്യ… പി­ന്നെ വെഷമം തോ­ന്ന­രു­തു്. ഈ മാവ് ഇ­വി­ടെ­ത്ത­ന്നെ നി­ന്നോ­ട്ടെ” മ­ക്ക­ളും പേ­ര­ക്കു­ട്ടി­ക­ളും ഞെ­ട്ടി­യി­രി­ക്കി­ല്ല. “അ­നാ­മ­ത്തു് ചെ­ല­വു­കാർ” ഞെ­ട്ടു­ന്ന­തെ­ങ്ങ­നെ? ചെ­റു­പ്പ­ക്കാ­രു­ടെ ആ­ഹ്ലാ­ദാ­രു­ണി­മ­യിൽ വൃ­ദ്ധ­ന്റെ ഏ­കാ­ന്ത­ത­യു­ടെ­യും നി­രാ­ശ­ത­യു­ടെ­യും ക­രി­നി­ഴൽ വീ­ഴു­ന്നു. ആ നി­ഴ­ലാ­ണു് എന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ്ണ­മാ­ക്കി മാ­റ്റു­ന്ന­തു്. വൃ­ദ്ധ­ന്റെ ഹൃ­ദ­യ­സ്പ­ന്ദ­ന­ത്തോ­ടൊ­രു­മി­ച്ചു ന­മ്മു­ടെ ഹൃ­ദ­യ­വും സ്പ­ന്ദി­ക്കു­ന്നു.

images/SimonedeBeauvoir2.jpg
സീമോൻ ദ ബോ­വ്വാർ

വാർ­ദ്ധ­ക്യ­ത്തെ­ക്കു­റി­ച്ചു് പ­ടി­ഞ്ഞാ­റൻ നാ­ട്ടി­ലു­ണ്ടാ­യ ഏ­റ്റ­വും ചി­ന്തോ­ദ്ദീ­പ­ക­മാ­യ ഗ്ര­ന്ഥം സീമോൻ ദ ബോ­വ്വാ­റി ന്റെ Old Age എ­ന്ന­താ­ണു്. ചെ­റു­പ്പ­ക്കാർ­ക്കു് വൃ­ദ്ധ­ന്മാർ എ­പ്പോ­ഴും other ആയി കാ­ണ­പ്പെ­ടു­ന്നു എ­ന്നു് ബോ­വ്വാർ അതിൽ പ­റ­യു­ന്നു. അദർ (other) എന്ന സ­ങ്ക­ല്പം അ­സ്തി­ത്വ­വാ­ദ­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ആ­ശ­യ­മാ­ണു്. ഞാൻ എ­ന്ന­തു് ബോ­വ്വാ­റി­ന്റെ ദൃ­ഷ്ടി­യിൽ ശ­രീ­ര­മാ­ണു്. എ­നി­ക്കു് അ­യാ­ളു­ടെ നോ­ട്ട­ത്തിൽ വ­സ്തു­വി­ന്റെ സ്വ­ഭാ­വ­മാ­ണു­ള­ള­തു്. അ­തു­പോ­ലെ അയാളെ ഞാൻ വ­സ്തു­വാ­യി പ­രി­ഗ­ണി­ക്കു­ന്നു. അ­തു­ത­ന്നെ­യാ­ണു് ‘അദർ’. ചില മ­ര്യാ­ദ­കെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ മുൻ­പിൽ പാ­വ­പ്പെ­ട്ട ക്ലാർ­ക്ക­ന്മാർ കു­റേ­നേ­ര­ത്തേ­ക്കു് ത­ല­യു­യർ­ത്തി നോ­ക്കി­ല്ല. അ­വ­രു­ടെ നോ­ട്ട­ത്തിൽ ഗു­മ­സ്ത­ന്മാർ അ­ദ­റാ­ണു്— വ­സ്തു­ക്ക­ളെ­പ്പോ­ലെ­യാ­ണു്. (ഉ­ദാ­ഹ­ര­ണം എ­ന്റേ­തു്)

കാ­വാ­ബ­ത്ത­യും നാ­ബോ­ക്കോ­ഫും
images/YasunariKawabata1946.jpg
കാ­വാ­ബ­ത്ത

ലൈം­ഗി­ക­ത­യു­ടെ സൂ­ക്ഷ്മ­മാം­ശ­ങ്ങ­ളെ ചേ­തോ­ഹ­ര­മാ­യി ധ്വ­നി­പ്പി­ക്കു­ന്ന­തിൽ കാ­വാ­ബ­ത്ത യ്ക്കു­ള്ള വൈ­ദ­ഗ്ദ്ധ്യം അ­ന്യാ­ദൃ­ശ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ The Ring എന്ന കൊ­ച്ചു­ക­ഥ ഇ­തി­നു് നി­ദർ­ശ­ക­മാ­യി­രി­ക്കു­ന്നു.

ആ അ­രു­വി­യിൽ പ­തി­നൊ­ന്നോ പ­ന്ത്ര­ണ്ടോ വ­യ­സ്സു­ള­ള പെൺ­കു­ട്ടി ന­ഗ്ന­യാ­യി നി­ന്നു. അ­വി­ടെ­യെ­ത്തി­യ ഒരു നിയമ വി­ദ്യാർ­ത്ഥി വ­സ്ത്ര­മ­ഴി­ച്ചു ക­ര­യി­ലി­ട്ടി­ട്ടു വെ­ള്ള­ത്തിൽ മു­ങ്ങി; അവൾ നി­ല്ക്കു­ന്ന­തി­ന­ടു­ത്തു­ത­ന്നെ. പെൺ­കു­ട്ടി­യു­ടെ വൈ­ര­സ്യ­മാർ­ന്ന മുഖം മ­ന്ദ­സ്മി­ത­ത്തിൽ മു­ങ്ങി. പു­രു­ഷ­ന്മാർ­ക്കു വൈ­ഷ­യി­ക­മാ­യ ആ­ഹ്ലാ­ദം ന­ല്കു­ന്ന­തി­നു­വേ­ണ്ടി മാ­ത്ര­മു­ള്ള ഒരു തരം ജീർ­ണ്ണി­ച്ച സൗ­ന്ദ­ര്യ­മാ­യി­രു­ന്നു അ­വൾ­ക്കു്. “അയ്യോ ഞാനതു ഊ­രി­വ­യ്ക്കാൻ മ­റ­ന്നു­പോ­യി.” എ­ന്നു് അവൾ ഉ­റ­ക്കെ­പ്പ­റ­ഞ്ഞു് ഇ­ട­തു­കൈ ഉ­യർ­ത്തി. അ­വൾ­ക്കു് മോ­തി­രം പ്ര­ദർ­ശി­പ്പി­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് അ­യാൾ­ക്കു തോ­ന്നി. പ്രാ­യം കൂടിയ പു­രു­ഷ­നു ചേ­രാ­ത്ത മ­ട്ടിൽ അയാൾ പ­റ­ഞ്ഞു. “നല്ല മോ­തി­രം. ന­മു­ക്കു അ­തൊ­ന്നു നോ­ക്കാം.”

“ഇതു ഓപൽ ര­ത്ന­മാ”ണെ­ന്നു പ­റ­ഞ്ഞു് അവൾ അതു കാ­ണി­ക്കാ­നാ­യി നീ­ങ്ങി­യ­പ്പോൾ വീഴാൻ പോയി. അ­യാ­ളു­ടെ തോളിൽ പി­ടി­ച്ചു് അവൾ നേരേ നി­ന്നു. ‘ഓപലോ?’ എ­ന്നാ­യി അ­യാ­ളു­ടെ ചോ­ദ്യം. പെൺ­കു­ട്ടി മ­റു­പ­ടി പ­റ­ഞ്ഞു: “അതേ. എന്റെ വിരൽ തീരെ മെ­ലി­ഞ്ഞ­തു­കൊ­ണ്ടു് സ്വർ­ണ്ണ­മോ­തി­രം പ്ര­ത്യേ­ക­മാ­യ രീ­തി­യിൽ ഉ­ണ്ടാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഓപൽ വ­ലു­താ­യി­പ്പോ­യി­യെ­ന്നാ­ണു് പ­റ­യു­ന്ന­തു്.” അവൾ ഇ­ങ്ങ­നെ സം­സാ­രി­ക്കു­മ്പോൾ അയാൾ അ­വ­ളു­ടെ കൊ­ച്ചു­കൈ ത­ലോ­ടു­ക­യാ­യി­രു­ന്നു. പാ­ലു­പോ­ലു­ള­ള വെ­ളു­പ്പിൽ ആ രത്നം മൃ­ദു­ല­വും അ­രു­ണാ­ഭ­വു­മാ­യ ര­ശ്മി­കൾ ചൊ­രി­ഞ്ഞു് കൂ­ടു­തൽ ഭംഗി പ്ര­ദർ­ശി­പ്പി­ച്ചു. പെൺ­കു­ട്ടി അ­യാ­ളു­ടെ അ­ടു­ത്തേ­ക്കു നീ­ങ്ങി നീ­ങ്ങി വന്നു. അ­യാ­ളു­ടെ മുഖം അ­ടു­ത്തു ക­ണ്ട­പ്പോൾ അ­വൾ­ക്കു സ­ന്തോ­ഷം. അ­വൾ­ക്കു മോ­തി­രം കൂ­ടു­തൽ ന­ന്നാ­യി കാ­ണി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ താൻ അവളെ കാൽ­മു­ട്ടു­കൾ­കൊ­ണ്ടു് ഇ­റു­ക്കി­പ്പി­ടി­ക്കു­ന്ന­തു് അവൾ വ­ക­വ­യ്ക്കു­ക­യി­ല്ലാ­യി­രു­ന്നു എ­ന്നു് അ­യാൾ­ക്കു് തോ­ന്നി.

എ­ന്തൊ­രു സൂ­ക്ഷ്മ­ത­യാ­ണു് കാ­വാ­ബ­ത്ത­യ്ക്കു് ലൈം­ഗി­ക വിഷയ പ്ര­തി­പാ­ദ­ന­ത്തി­ലു­ള­ള­തു്. ക­ല്ലി­നു് വ­ലി­പ്പം മോ­തി­ര­ത്തെ­ക്കാൾ! ര­ണ്ടു­പേ­രു­ടെ­യും പ്രാ­യ­ത്തി­ന്റെ അ­ന്ത­ര­മാ­ണു് ക­ഥാ­കാ­രൻ ധ്വ­നി­പ്പി­ക്കു­ന്ന­തു്. പാ­ലു­പോ­ലു­ള്ള വെ­ളു­പ്പിൽ ചു­വ­ന്ന ര­ശ്മി­കൾ പ്ര­സ­രി­പ്പി­ക്കു­ന്ന ര­ത്ന­വും സെ­ക്സ് സിം­ബ­ല­ത്രേ. ഗർ­ഹ­ണീ­യ­ത ഇവിടെ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു.

images/VladimirNabokov1973.jpg
വ്ലാ­ഡീ­മിർ നാ­ബോ­ക്കോ­ഫ്

ഒരു മ­ധ്യ­വ­യ­സ്കൻ പ­ന്ത്ര­ണ്ടു് വ­യ­സ്സു­ള്ള പെൺ­കു­ട്ടി­യെ വേ­ഴ്ച­യ്ക്കു വി­ധേ­യ­യാ­ക്കു­ന്ന­താ­ണു് വ്ലാ­ഡീ­മിർ നാ­ബോ­ക്കോ­ഫി ന്റെ ‘ലോ­ലീ­റ്റാ’ എന്ന നോ­വ­ലി­ലെ പ്ര­തി­പാ­ദ്യം. എന്റെ ഓർമ്മ എന്നെ വ­ഞ്ചി­ക്കു­ന്നി­ല്ലെ­ങ്കിൽ ആ മ­ധ്യ­വ­യ­സ്കൻ ഉ­റ­ക്ക­ഗു­ളി­ക­യെ­ടു­ത്തു വി­ഴു­ങ്ങു­ന്ന­താ­യി ഭാ­വി­ക്കു­ന്നു. അ­തെ­ന്താ­ണു് എ­ന്നു് അ­വ­ളു­ടെ ചോ­ദ്യം. വി­റ്റാ­മിൻ ഗുളിക എന്ന അർ­ത്ഥ­ത്തിൽ You can be strong like an ox എ­ന്നു­ത്ത­രം. ഉ­റ­ങ്ങി­യ ലോ­ലീ­റ്റാ­യെ അയാൾ പ്രാ­പി­ച്ചു. ഇം­ഗ്ലീ­ഷ് വാ­ക്യ­വും ഓർ­മ്മ­യിൽ നി­ന്നു്. ഇ­ത്ത­രം ‘വൈ­ഷ­യി­ക കൗതുക’ങ്ങൾ പ­ടി­ഞ്ഞാ­റൻ നാ­ടു­ക­ളിൽ ധാ­രാ­ളം ക­ണ്ടി­ട്ടു­ള്ള എ­നി­ക്കു് കു­ന്ന­ന്താ­നം രാ­മ­ച­ന്ദ്ര­ന്റെ ‘കു­ര­ങ്ങ്’ എന്ന ചെ­റു­ക­ഥ വി­ശേ­ഷി­ച്ചൊ­രു വി­കാ­ര­വും ഉ­ള­വാ­ക്കി­യി­ല്ല. അ­റു­പ­ത്തി­മൂ­ന്നു­വ­യ­സ്സു ക­ഴി­ഞ്ഞ ഒ­രു­ത്തൻ പ­തി­ന­ഞ്ചോ പ­തി­നാ­റോ വ­യ­സ്സു­ള­ള ഒരു പെൺ­കു­ട്ടി­യെ കാ­പ്പി­യിൽ മ­യ­ക്കു­മ­രു­ന്നു ക­ല­ക്കി­ക്കൊ­ടു­ത്തു പ്രാ­പി­ക്കു­ന്ന­തി­ന്റെ ചി­ത്ര­മാ­ണു് ഇ­ക്ക­ഥ­യി­ലു­ള­ള­തു്. ചി­ത്ര­ത്തി­നു സ്പ­ഷ്ട­ട­ത­യു­ണ്ടു്. ആ­വ­ശ്യ­ക­ത­യ്ക്കു് അ­തീ­ത­മാ­യി വളരെ വാ­ക്കു­കൾ ക­ഥാ­കാ­രൻ പ്ര­യോ­ഗി­ക്കു­ന്നി­ല്ല. മ­ല­യാ­ളം മാ­ത്ര­മ­റി­യു­ന്ന വാ­യ­ന­ക്കാ­ര­നു് ഇതു് ഇ­ഷ്ട­മാ­വു­ക­യും ചെ­യ്യും. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ഞാൻ ഇം­ഗ്ലീ­ഷ് പ­ഠി­ച്ചു­പോ­യ­ല്ലോ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “നി­ങ്ങ­ളെ ചി­രി­പ്പി­ക്കു­ന്ന ഭാ­വ­വി­ശേ­ഷം?”

ഉ­ത്ത­രം: “ആകൃതി സൗ­ഭ­ഗ­മു­ള്ള പു­രു­ഷ­ന്മാ­രെ റോഡിൽ കാ­ണു­മ്പോൾ അവരെ നോ­ക്കാൻ സ്ത്രീ­കൾ­ക്കു കൊതി. എ­ങ്കി­ലും പ­ണി­പ്പെ­ട്ടു് അവർ ക­ണ്ണു­കൾ വ­ലി­ച്ചെ­ടു­ക്കും. അ­തി­ന്റെ ഫ­ല­മാ­യി മു­ഖ­ത്തെ മാം­സ­പേ­ശി­കൾ വ­ക്രി­ക്കും. കാ­ണേ­ണ്ട കാ­ഴ്ച­യാ­ണ­തു്.”

ചോ­ദ്യം: “വേ­റൊ­ന്നു­കൂ­ടി പറയു.”

ഉ­ത്ത­രം: “അതു ഭാ­വ­വി­ശേ­ഷ­മ­ല്ല. വൈ­രൂ­പ്യ­മു­ള്ള യു­വാ­വു് റോ­ഡി­ലൂ­ടെ ന­ട­ക്കു­മ്പോൾ കൂ­ട­ക്കൂ­ടെ ട്രൗ­സർ പോ­ക്ക­റ്റിൽ നി­ന്നു ചീ­പ്പെ­ടു­ത്തു ത­ല­കോ­തു­ന്ന­തു്. ചീ­കി­ക്ക­ഴി­ഞ്ഞാൽ വൈ­രൂ­പ്യം കൂടും.”

ചോ­ദ്യം: “പ്രേ­മ­ത്തിൽ സ്വാ­ത­ന്ത്ര്യ­മു­ണ്ടോ?”

ഉ­ത്ത­രം: “ഇ­ല്ലെ­ന്നാ­ണു് സാർ­ത്ര് പ­റ­ഞ്ഞ­തു്. ഒ­ന്നു­കിൽ പു­രു­ഷൻ സ്ത്രീ­യെ അ­ടി­മ­യാ­ക്കു­ന്നു (Sadism) അ­ല്ലെ­ങ്കിൽ സ്ത്രീ പു­രു­ഷ­നെ അ­ടി­മ­യാ­ക്കു­ന്നു (Sadism) പു­രു­ഷ­നു് സ്ത്രീ­യു­ടെ അ­ടി­മ­യാ­കാൻ ഇഷ്ടം (Masochism). സ്ത്രീ­ക്കു് പു­രു­ഷ­ന്റെ അ­ടി­മ­യാ­കാൻ ഇഷ്ടം (Masochism).”

പ­ന­മ്പി­ള­ളി

ക­ള്ള­ക്ക­ഥ­കൾ പ­റ­യു­ന്ന­തിൽ വി­രു­ത­നാ­യ ഒ­രു­ത്തൻ കൂ­ട്ടു­കാ­രെ അ­റി­യി­ച്ചു: “എന്റെ വീ­ട്ടിൽ ആയിരം നാഴിക ന­ട­ക്കാൻ ക­ഴി­യു­ന്ന കാ­ള­യും ഓരോ മ­ണി­ക്കൂ­റും കൂകി അ­റി­യി­ക്കു­ന്ന കോ­ഴി­യും പു­സ്ത­കം വാ­യി­ക്കാ­ന­റി­യു­ന്ന പ­ട്ടി­യു­മു­ണ്ടു്.” അ­തു­കേ­ട്ടു കൂ­ട്ടു­കാർ പ­റ­ഞ്ഞു: “അ­ത്ഭു­താ­വ­ഹം തന്നെ. ഞങ്ങൾ നാളെ നി­ങ്ങ­ളു­ടെ വീ­ട്ടിൽ വരും അ­വ­യെ­ല്ലാം കാണാൻ”. ക­ള്ള­ക്ക­ഥ­കൾ പ്ര­ച­രി­പ്പി­ക്കു­ന്ന­തിൽ പ്ര­ഗ­ല്ഭ­നാ­യ അയാൾ, വീ­ട്ടിൽ­ച്ചെ­ന്നു ഭാ­ര്യ­യോ­ടു് “ഇനി എ­ന്തു­ചെ­യ്യും? അവർ നാളെ വ­രു­മ­ല്ലോ” എന്നു ദുഃ­ഖി­ച്ചു ചോ­ദി­ച്ചു: “അ­തി­നെ­ല്ലാം വ­ഴി­യു­ണ്ടു് എ­ന്നാ­യി ഭാര്യ. അ­ടു­ത്ത ദിവസം കൂ­ട്ടു­കാ­രെ­ത്തി­യ­പ്പോൾ അവൾ പ­റ­ഞ്ഞു: “എന്റെ ഭർ­ത്താ­വ് പീ­ക്കി­ങ്ങിൽ പോ­യി­രി­ക്കു­ക­യാ­ണു്.”

“എന്നു തി­രി­ച്ചു­വ­രും”

“ഏഴു ദി­വ­സ­ത്തി­ന­കം.”

“ഇ­ത്ര­യും ദൂരം ഏ­ഴു­ദി­വ­സം കൊ­ണ്ടെ­ങ്ങ­നെ സ­ഞ്ച­രി­ക്കും?”

“ഞ­ങ്ങ­ളു­ടെ കാ­ള­യിൽ ക­യ­റി­യാ­ണു് അ­ദ്ദേ­ഹം പോ­യ­തു് വ­ല്ലാ­ത്ത വേ­ഗ­മാ­ണ­തി­നു്.”

അ­പ്പോൾ കോഴി കൂവി. അ­തു­കേ­ട്ടു് വ­ന്ന­വർ ചോ­ദി­ച്ചു: “ഹാ കൃ­ത്യം പ­ന്ത്ര­ണ്ടു മ­ണി­ക്കു തന്നെ കോഴി കൂ­വു­ന്ന­ല്ലോ. എല്ലാ മ­ണി­ക്കൂ­റു­ക­ളി­ലും കോഴി ഇ­ങ്ങ­നെ കൂ­വു­മോ?”

“കൂവും.”

വ­ന്ന­വർ­ക്കു പ­ട്ടി­യെ കാ­ണ­ണ­മെ­ന്നു് ആ­ഗ്ര­ഹം. അ­പ്പോൾ അവൾ പ­റ­ഞ്ഞു: “സത്യം പ­റ­യാ­മ­ല്ലോ. ഞ­ങ്ങൾ­ക്കു വലിയ ക­ഷ്ട­പ്പാ­ടാ­ണു്. അ­തു­കൊ­ണ്ടു പട്ടി ഒരു ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ക­യാ­ണു് പ­തി­വാ­യി.”

images/PanampillyGovindaMenon.jpg
പ­ന­മ്പി­ള­ളി ഗോ­വി­ന്ദ­മേ­നോൻ

ഈ നേ­ര­മ്പോ­ക്കിൽ പീ­ക്കി­ങ് എന്ന വാ­ക്കു­ള­ള­തു­കൊ­ണ്ടു് ചൈ­നീ­സ് നേ­ര­മ്പോ­ക്കാ­ണി­തെ­ന്നു മ­ന­സ്സി­ലാ­ക്കാം. ആ പ­ദ­മി­ല്ലെ­ന്നു വി­ചാ­രി­ക്കു. എ­ങ്കി­ലും അ­തി­ന്റെ വൈ­ദേ­ശി­ക സ്വ­ഭാ­വം പ്ര­ക­ട­മാ­ണു്. നേ­ര­മ്പോ­ക്കി­നു് ത­ദ്ദേ­ശ സ്വ­ഭാ­വ­മു­ണ്ടു്. അ­തി­നാൽ പഞ്ച് മാ­സി­ക­യി­ലെ ഫലിതം ഇം­ഗ്ലീ­ഷു­കാർ ആ­സ്വ­ദി­ക്കു­ന്ന മ­ട്ടിൽ ന­മു­ക്കു് ആ­സ്വ­ദി­ക്കാൻ വയ്യ. പി. ജി. വു­ഡ്ഹൗ­സി ന്റെ നേ­ര­മ്പോ­ക്കി­നെ­ക്കാൾ എ­നി­ക്കി­ഷ്ടം ഈ. വി. കൃ­ഷ്ണ­പി­ള­ള യുടെ നേ­ര­മ്പോ­ക്കാ­ണു്. കു­ഞ്ചൻ­ന­മ്പ്യാ­രു ടെ ഹാ­സ്യം ആ­സ്വ­ദി­ക്കു­ന്ന രീ­തി­യിൽ എ­നി­ക്കു ചോസറു ടെ ഹാ­സ്യം ആ­സ്വ­ദി­ക്കാ­നാ­വി­ല്ല. ഞാൻ പ­റ­ഞ്ഞു­വ­രു­ന്ന­തു് കേ­ര­ളീ­യ­മാ­യ ഹാ­സ്യ­ത്തി­നു് ആ­സ്വാ­ദ്യ­ത കൂ­ടു­മെ­ന്നാ­ണു്. പ­ന­മ്പി­ള­ളി ഗോ­വി­ന്ദ­മേ­നോൻ സി. ജി. ജ­നാർ­ദ്ദ­ന­നോ ടു് മ­ത്സ­രി­ച്ച­പ്പോൾ തോ­റ്റു. അ­തി­നെ­ക്കു­റി­ച്ചു് വീ­ണ്ടും വീ­ണ്ടും പ­ന­മ്പി­ള­ളി­യോ­ടു് ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു “പ­ഴ­ത്തൊ­ലി ച­വി­ട്ടി­യാ­ലും ക­രു­ത്ത­ന്മാർ വീ­ഴാ­റു­ണ്ടു്”. അ­തു­കേ­ട്ടു് ഞാൻ ഉ­ള്ളു­കു­ളിർ­ക്കെ ചി­രി­ക്കു­ന്നു. ഈ രീ­തി­യി­ലു­ള­ള പ­ന­മ്പി­ള­ളി സൂ­ക്ത­ങ്ങൾ കൊ­ളാ­ടി ഗോ­വി­ന്ദൻ­കു­ട്ടി ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ “പ­ന­മ്പി­ള­ളി എന്ന വ­ശ്യ­വ­ച­സ്സു്” എന്ന ഹൃ­ദ്യ­മാ­യ ലേ­ഖ­ന­ത്തിൽ കാണാം.

അ­മ്മാ­യി­യും മ­രു­മ­ക­ളും ത­മ്മിൽ സം­ഭാ­ഷ­ണം ചെ­യ്യു­ന്ന രീ­തി­യിൽ ഒരു ഫ്ര­ഞ്ച് ക­വി­യെ­ഴു­തി­യ കാ­വ്യം ഞാൻ മുൻപു വാ­യി­ച്ചി­ട്ടു­ണ്ടു്. ആ ടെ­ക്നിൿ കടം വാ­ങ്ങി സം­ഭാ­ഷ­ണ­മെ­ഴു­താൻ കൊ­തി­യെ­നി­ക്കു്.

“അമ്മേ ആ കേൾ­ക്കു­ന്ന ശ­ബ്ദ­മെ­ന്താ­ണു്?”

“മകളേ ജ്ഞാ­ന­പീ­ഠം അ­വാർ­ഡി­നു് വേ­ണ്ടി വ­ട­ക്കേ­യി­ന്ത്യ­യി­ലേ­ക്കു കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാർ ഓ­ടു­ന്ന ശ­ബ്ദ­മാ­ണ­തു്.”

“അമ്മേ ആ കേൾ­ക്കു­ന്ന ദ­യ­നീ­യ­സ്സ്വ­ര­മെ­ന്താ­ണു്?”

“മകളേ ഇ­വി­ടു­ത്തെ സാ­ഹി­ത്യ അ­ക്കാ­ഡ­മി­യിൽ ക­യ­റ്റ­ണേ എ­ന്നു് സാ­ഹി­ത്യ­കാ­ര­ന്മാർ സർ­ക്കാ­രി­നോ­ടു് യാ­ചി­ക്കു­ന്ന ശ­ബ്ദ­മാ­ണ­തു്.”

“അമ്മേ ആ കേൾ­ക്കു­ന്ന പൊ­ട്ടി­ച്ചി­രി എ­ന്താ­ണു്?”

“മകളേ സാ­ഹി­ത്യ­ത്തി­ലെ നവീനത മ­രി­ച്ച­തു കണ്ടു കൈരളി പൊ­ട്ടി­ച്ചി­രി­ക്കു­ക­യാ­ണു്.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-07-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.