SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-11-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/sankarakurup01.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ­റ­ഞ്ഞ­തു് കേ­ട്ടാ­ലും. എ­ന്താ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു? പാ­ലാ­യ്ക്ക­ടു­ത്തു് വി­ള­ക്കു­മാ­ടം എന്ന സ്ഥ­ല­ത്തു് ഒരു സ­മ്മേ­ള­നം. അ­ദ്ദേ­ഹം അ­തി­ന്റെ അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്നു. മ­ഹാ­ക­വി­യു­ടെ പ്ര­ഭാ­ഷ­ണം കേ­ട്ടി­ട്ടു­ള്ള­വർ­ക്കൊ­ക്കെ അ­റി­യാം അതു് കേൾ­ക്കു­ന്ന­തു് നി­സ്തു­ല­മാ­യ അ­നു­ഭ­വ­മാ­ണെ­ന്നു്. ആ പ്ര­ഭാ­ഷ­ണ­പ്ര­വാ­ഹ­ത്തിൽ ചി­ന്താ­ത­രം­ഗ­ങ്ങൾ ഉയരും, താഴും. തീ­ര­ത്തു­വ­ന്ന­ടി­ച്ചി­ട്ടു് അവ ചി­ന്നി­ച്ചി­ത­റും. ചി­ല­പ്പോൾ അ­തി­ലൂ­ടെ വാ­ങ്മ­യ കു­സു­മ­ങ്ങൾ ഒ­ഴു­കി­വ­രും. അ­തു­ക­ണ്ടു് അ­ദ്ഭു­ത­ത്തോ­ടെ ഞാ­നി­രി­ക്കു­മ്പോൾ ജി. പ­റ­ഞ്ഞു: “ഒരു കഷണം തു­ണി­ക്കു് സ­വി­ശേ­ഷ­മാ­യ മൂ­ല്യ­മൊ­ന്നു­മി­ല്ല. എ­ന്നാൽ സ്വാ­ത­ന്ത്ര്യ ദി­നാ­ഘോ­ഷ സ­ന്ദർ­ഭ­ത്തിൽ ഒരു കൊ­ച്ചു­കു­ട്ടി ആ തു­ണ്ടു­തു­ണി­യെ­ടു­ത്തു് ക­മ്പിൽ കോർ­ത്തു് ഉ­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് ജാ­ഥ­യി­ലൂ­ടെ പോ­കു­മ്പോൾ അതു് വി­ശു­ദ്ധ­മാ­യ പ­താ­ക­യാ­യി മാ­റു­ന്നു. പി­ന്നീ­ടു് അ­തി­നോ­ടു് അ­നാ­ദ­രം കാ­ണി­ക്കാൻ വയ്യ”. ശ­രി­യാ­ണു്. ബ­ഹു­മാ­ന­ക്കു­റ­വു് കാ­ണി­ച്ചാൽ ശ­ണ്ഠ­യു­ണ്ടാ­കും. ചോ­ര­പ്പു­ഴ ഒ­ഴു­കി­യെ­ന്നു വരും. എ­ന്തു­കൊ­ണ്ടാ­ണി­തു് സം­ഭ­വി­ക്കു­ന്ന­തു? ആളുകൾ ഒ­രു­മി­ച്ചു് കൂ­ടു­മ്പോൾ ഓരോ വ്യ­ക്തി­യു­ടെ­യും ഉ­ള്ളി­ലു­ള്ള സ്വ­ദേ­ശ­സ്നേ­ഹ­മെ­ന്ന വി­കാ­രം സ­ങ്കു­ലി­താ­വ­സ്ഥ­യിൽ ആ തു­ണ്ടു് തു­ണി­യി­ലേ­ക്കൊ­ഴു­കു­ക­യും അതു് പ­താ­ക­യാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. രാ­ജ്യ­ത്തി­ന്റെ പ്ര­തീ­ക­മാ­യ അതിനെ പി­ന്നീ­ടു് അ­പ­മാ­നി­ക്കാൻ വയ്യ.

ഈ പ്ര­കൃ­തി­യി­ലു­ള്ള ഏ­തി­നും സൗ­ന്ദ­ര്യ­മു­ണ്ടു്, അർ­ത്ഥ­മു­ണ്ടു്. ബാ­ഹ്യ­ങ്ങ­ളാ­യ അർ­ത്ഥ­ങ്ങ­ളും ആ­ന്ത­ര­ങ്ങ­ളാ­യ അർ­ത്ഥ­ങ്ങ­ളും ഉ­ണ്ടു്. ചായം കൊ­ണ്ടു്, വാ­ക്കു­കൾ കൊ­ണ്ടു് ആ വ­സ്തു­ക്ക­ളെ ക­ലാ­കാ­രൻ ചി­ത്രീ­ക­രി­ക്കു­മ്പോൾ സൗ­ന്ദ­ര്യ­ത്തെ­യും അർ­ത്ഥ­ത്തെ­യും ആ ചി­ത്രീ­ക­ര­ണ­ത്തിൽ സം­ക്ര­മി­പ്പി­ക്ക­ണം. അതിനു ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ ചി­ത്രം നി­ശ്ചേ­ത­ന­മാ­കും; വർ­ണ്ണ­ന ദാ­രു­മ­യ­മാ­കും; പ്ര­തി­മ ചൈ­ത­ന്യ­ര­ഹി­ത­മാ­കും. താജ് മഹൽ ഘ­നീ­ഭ­വി­ച്ച നി­ശ്ശ­ബ്ദ­ത പോലെ, സം­ഹ­ത­ത്വം വന്ന വി­ഷാ­ദം പോലെ നി­ല്ക്കു­ന്നു.

ആർ. കെ. നാ­രാ­യൺ ‘Front line’ മാ­സി­ക­യി­ലെ­ഴു­തി­യ ‘Dodu’ എന്ന ചെ­റു­ക­ഥ. മ­ന­സ്സി­നു് പ­രി­പാ­കം വ­ന്ന­വ­രെ വെ­റു­പ്പി­ക്കു­ക­യും അ­ടു­ക്ക­ള­ക്കാ­രി­ക­ളെ ആ­ഹ്ലാ­ദി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ക­ഥ­ക­ളെ­ഴു­താൻ ആർ. കെ. നാ­രാ­യ­ണി­നു­ള്ള ക­ഴി­വു് ഈ ലോ­ക­ത്തു് വേറെ ആർ­ക്കും ഇ­ല്ലെ­ന്നു് അ­ത്യു­ക്തി­യി­ല്ലാ­തെ പറയാം. ‘Dodu’ വാ­യി­ക്കൂ. ഇ­പ്പ­റ­ഞ്ഞ­തു് സ­ത്യ­മാ­ണെ­ന്നു് തെ­ളി­യും.

നി­റ­മു­ള്ള പൂവ്

റോ­സാ­ച്ചെ­ടി ന­ട്ടു് വ­ള­മി­ട്ടു് വെ­ള്ള­മൊ­ഴി­ച്ചാ­ലേ അതിൽ പൂ വി­ടർ­ത്താൻ പറ്റൂ. അ­ങ്ങ­നെ പൂ വി­ടർ­ന്നാ­ലേ അതു് അ­ടർ­ത്തി­യെ­ടു­ത്തു് ത­ല­മു­ടി­യിൽ ചൂടാൻ പ്രേ­മ­ഭാ­ജ­നം വരൂ. പൊ­യ്ക­യു­ണ്ടാ­ക്കി ആമ്പൽ ന­ട്ടു് പു­ഷ്പ­ങ്ങൾ വി­ടർ­ത്തി­യാ­ലേ ച­ന്ദ്രൻ അതിനെ നോ­ക്കാൻ അ­ന്ത­രീ­ക്ഷ­ത്തി­ലെ­ത്തൂ. ഭവനം നിർ­മ്മി­ച്ചു് അ­തി­ഥി­കൾ­ക്കി­രി­ക്കാൻ ഇ­രി­പ്പി­ട­ങ്ങ­ളു­ണ്ടാ­ക്കി കാ­റ്റി­നും വെ­ളി­ച്ച­ത്തി­നും വേണ്ട സം­വി­ധാ­ന­ങ്ങൾ ഉ­ണ്ടാ­ക്കി­യാ­ലേ സു­ഹൃ­ത്തു­ക്ക­ളാ­യ അ­തി­ഥി­കൾ എ­ത്തു­ക­യു­ള്ളൂ. മ­റി­ച്ചു­പ­റ­യാം. പ­നി­നീർ­പ്പൂ­വും ആ­മ്പൽ­പ്പൂ­വും ഭ­വ­ന­വും സ­ന്ന­ദ്ധ­ത പ്ര­ക­ടി­പ്പി­ച്ചാ­ലേ അ­വ­യു­ടെ അ­ടു­ക്കൽ എ­ത്തേ­ണ്ട­വർ എത്തൂ. സ്നേ­ഹി­ക്കാൻ പ്ര­വ­ണ­ത­യു­ള്ള സ­ഹൃ­ദ­യ­ന്റെ മ­ന­സ്സിൽ എൻ. പി. ഹാ­ഫീ­സ് മു­ഹ­മ്മ­ദി ന്റെ ‘നി­റ­മി­ല്ലാ­ത്ത പൂവു്’ എന്ന ചെ­റു­ക­ഥ ക­ട­ന്നു ചെ­ല്ലു­ന്നു. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്—ലക്കം 31) ന­വീ­ന­ക­ഥ­യ്ക്കു് അ­നു­രൂ­പ­മാ­യ മ­ട്ടിൽ ഇതിൽ ഇ­തി­വൃ­ത്ത­മൊ­ന്നു­മി­ല്ല. സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി ഒരു ചെ­റു­പ്പ­ക്കാ­ര­നിൽ ഇ­ള­ക്കി­വി­ട്ട വി­കാ­ര­ങ്ങ­ളാ­ണു് പ്ര­തി­പാ­ദ്യം. അവയെ യാ­ഥാർ­ത്ഥ്യ­ത്തി­ലൂ­ടെ, സ്വ­പ്ന­ത്തി­ലൂ­ടെ, ഫാ­ന്റ­സി­യി­ലൂ­ടെ, റി­യ­ലി­സ­ത്തി­ലൂ­ടെ ക­ഥാ­കാ­രൻ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. പ്രേ­മ­ത്തി­ന്റെ വർ­ണ്ണോ­ജ്ജ്വ­ല­ത­യും, സ്വാ­ഭാ­വി­ക­ത­യു­ടെ സൗ­ന്ദ­ര്യ­വും ഇ­ക്ക­ഥ­യ്ക്കു­ണ്ടു്.

കെ. പി. ഖാ­ലി­ദി­ന്റെ കവിത ആ­ദ്യ­മാ­യി വാ­യി­ക്കു­ക­യാ­ണു് ഞാൻ (ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പു്—ലക്കം 10). നാലു വരികൾ എ­ടു­ത്തെ­ഴു­താം.

“ഓല കൂരതൻ മ­ണ്ണി­ള­കി­യ തി­ണ്ണ­യി­ലേ­തോ

ന­ഷ്ട­വ­സ­ന്ത­ത്തി­ന്നോർ­മ്മ­ക­ള­യ­വി­റ­ക്കീ­ടു­മെൻ സോദരീ

മ­ന്ദ­സ്മി­തം മാ­ത്രം വി­രി­ഞ്ഞി­രു­ന്നൊ­രീ

മോ­ഹ­ന­വ­ദ­ന­ത്തിൽ കാർ­മ്മു­കി­ലെ­ന്തേ വന്നൂ”

ഇ­നി­യൊ­രി­ക്ക­ലും ഖാ­ലി­ദി­ന്റെ “കാ­വ്യം” വാ­യി­ക്കാൻ എ­നി­ക്കി­ട­വ­ര­രു­തേ എ­ന്നാ­ണു് പ്രാർ­ത്ഥ­ന.

സു­ഗ­ത­കു­മാ­രി

പ­തി­വി­നു­വി­രു­ദ്ധ­മാ­യി ഞാൻ ആ­റാ­ട്ടു് കാണാൻ പോയി. പ­ട്ടാ­ള­ക്കാർ ‘ലെ­ഫ്റ്റ്, റൈ­റ്റ്’ ച­വി­ട്ടി മു­ന്നോ­ട്ടു പോ­കു­ന്നു. എ­ല്ലാ­വ­രു­ടെ­യും കൈകൾ ഒരേ ത­ര­ത്തിൽ മു­ന്നോ­ട്ടു് പോ­കു­ന്നു; അ­തു­പോ­ലെ അവ പു­റ­കോ­ട്ടു് പോ­കു­ന്നു. ആ ഏ­ക­രൂ­പ­ത ഏ­റെ­നേ­രം സ­ഹി­ക്കാ­നാ­യി­ല്ല എ­നി­ക്കു്. അ­തു­കൊ­ണ്ടു് ഞാൻ കു­തി­ര­ക­ളു­ടെ കാ­ലു­ക­ളി­ലേ­ക്കു് നോ­ക്കാൻ തു­ട­ങ്ങി. അ­വ­യ്ക്കു­മു­ണ്ടാ­യി­രു­ന്നു ഏ­ക­രൂ­പ­ത. പക്ഷേ, അ­ങ്ങ­നെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു കുതിര പെ­ട്ടെ­ന്നു് ഇ­ട­ത്തോ­ട്ടു­മാ­റി. അ­തി­ന്റെ കാ­ലു­ക­ളു­ടെ മാ­റ്റം എ­നി­ക്കു് ആ­ഹ്ലാ­ദ­മു­ള­വാ­ക്കി. ഇതു പ്ര­കൃ­തി­നി­യ­മ­മാ­ണു്. വൈ­ര­സ്യ­ത്തെ ലം­ഘി­ക്കു­ന്ന മ­ട്ടിൽ ഒരു നൂതന ച­ല­ന­മു­ണ്ടാ­യാൽ അതു് ന­മ്മ­ളെ വ­ല്ലാ­തെ ആ­കർ­ഷി­ക്കും. സൂ­ര്യ­പ്ര­കാ­ശ­മി­ല്ലാ­ത്ത, ചൂ­ടി­ല്ലാ­ത്ത പ­ദ്യ­മ­ണ്ഡ­ല­ങ്ങ­ളി­ലൂ­ടെ ഞാൻ അ­ല­ഞ്ഞു­കൊ­ണ്ടി­രു­ന്ന­പ്പോ­ഴാ­ണു് ആ ഏ­ക­രൂ­പ­ത­യെ ഭ­ഞ്ജി­ക്കു­ന്ന ഒരു നാദം കേ­ട്ട­തു്.

“ആ­രാ­ണു­വീ­ണ്ടും വി­ളി­ച്ച­തെ­ന്നെ?

മു­ല്ല­മ­ണ­ക്കു­മീ രാ­ത്രി­യിൽ, പൂനിലാ-​

വി­ല്ലാ­ത­നു­രാ­ഗ­മി­ല്ലാ­തെ, സംഗീത-​

മി­ല്ലാ­തു­റ­ക്ക­വു­മി­ല്ലാ­തെ, ജാലക-

ച്ചി­ല്ല­ന്ധ­മാ­യി­ത്തു­റ­ന്നു വെ­ക്കേ

ആ­രാ­ണു­വീ­ണ്ടും വി­ളി­ച്ച­തെ­ന്നെ?”

മു­ല്ല­യു­ടെ പ­രി­മ­ളം പ്ര­സ­രി­ക്കു­ന്ന രാ­ത്രി­ക്കു ല­യ­മു­ണ്ടു്. പൂ­നി­ലാ­വി­ല്ലാ­ത്ത രാ­ത്രി­ക്കും അ­നു­രാ­ഗ­മി­ല്ലാ­ത്ത നി­ശീ­ഥി­നി­ക്കും ല­യ­മു­ണ്ടു്. ആ ലയം സ്പ­ഷ്ട­ത­യോ­ടെ, സൗ­ന്ദ­ര്യ­ത്തോ­ടെ ഈ വ­രി­ക­ളിൽ ആ­വിർ­ഭ­വി­ക്കു­ന്ന­തു ക­ണ്ടു് ഞാൻ കാ­വ്യം തു­ടർ­ന്നു വാ­യി­ച്ചു. കവിയെ ആരോ വി­ളി­ക്കു­ന്നു. വി­ളി­ക്കു­ന്ന ആൾ പ്ര­കൃ­തി­യാ­കാം, അ­മ്മ­യാ­കാം, മ­ര­ണ­മാ­കാം. എ­ല്ലാം നി­ഷ്ഫ­ല­മാ­ണു്, ശൂ­ന്യ­ത­യാ­ണു്. അ­തു­കൊ­ണ്ടു് ആ­ഹ്വാ­നം ന­ട­ത്തു­ന്ന­യാ­ളി­ന്റെ ഉ­ത്സം­ഗ­ത്തിൽ വി­ശ്ര­മി­ക്കു­ന്ന­താ­ണു് അ­ഭി­കാ­മ്യം. കാ­വ്യം അ­വ­സാ­നി­ക്കു­ന്നു.

“സ­ത്യ­മ­തു മാ­ത്ര­മ­ല്ല­യോ? മ­റ്റൊ­ക്കെ

യെത്ര വെ­റു­തേ, വെ­റു­തേ… ”

കവിയെ വി­ളി­ക്കു­ന്ന ഈ നാ­ദ­ത്തി­ന്റെ ശം­ഖ­ധാ­ര ന­മ്മ­ളെ­ല്ലാ­വ­രും കേൾ­ക്കു­ന്നു­ണ്ടു്. ക്രൂ­ര­മാ­യ യാ­ഥാർ­ത്ഥ്യം മാ­ത്ര­മു­ള്ള ഈ ലോ­ക­ത്തു് മൃ­ദു­ല­മാ­യ ശരീരം കൊ­ണ്ടോ ല­ളി­ത­മാ­യ മ­ന­സ്സു­കൊ­ണ്ടോ എന്തു പ്ര­യോ­ജ­നം? ആ പ്ര­യോ­ജ­ന­ശൂ­ന്യ­ത­യെ ധ്വ­നി­പ്പി­ച്ചു് ഒ­രാ­ധ്യാ­ത്മി­ക­മ­ണ്ഡ­ല­ത്തിൽ ന­മ്മ­ളെ പ്ര­വേ­ശി­പ്പി­ക്കു­ന്നു സു­ഗ­ത­കു­മാ­രി യുടെ ഈ കാ­വ്യം.

കു­ഴി­യാ­ന­യു­ടെ കൊ­ച്ചു­കു­ഴി­യിൽ എ­റു­മ്പി­നെ പി­ടി­ച്ചി­ട്ടാൽ അതു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കും. മു­ക­ളി­ലേ­ക്കു ക­യ­റു­മ്പോ­ഴെ­ല്ലാം കാ­ലു­വ­ഴു­തി അതു കു­ഴി­യിൽ­ത്ത­ന്നെ വീ­ണു­പോ­കും. ഒ­ടു­വിൽ കു­ഴി­യാ­ന­യു­ടെ പി­ടി­യി­ല­മ­രു­ക­യും ചെ­യ്യും. സാ­ഹി­ത്യ­ത്തി­ന്റെ കു­ഴി­യിൽ ആ­ദ്യ­മാ­യി പൈ­ങ്കി­ളി പി­പീ­ലി­ക­യെ പലതവണ ഇ­ട്ടു­നോ­ക്കി തുളസി കോ­ട്ടു­ക്കൽ. ക­ര­ക­യ­റു­ന്നി­ല്ലെ­ന്നു ക­ണ്ടി­ട്ടാ­വാം ഇ­പ്പോൾ ‘പൈ­ങ്കി­ളി’യ­ല്ലാ­ത്ത എ­റു­മ്പി­നെ അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തി­ന്റെ കൊ­ച്ചു­ഗർ­ത്ത­ത്തിൽ ഇ­ട്ടു­നോ­ക്കു­ന്നു. മു­ക­ളി­ലേ­ക്കു­ക­യ­റാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു പാവം എ­റു­മ്പു്. മ­ണൽ­ത്ത­രി­കൾ താ­ഴ­ത്തേ­ക്കു പോ­കു­ന്നു. എ­റു­മ്പി­ന്റെ കാ­ലു­കൾ വ­ഴു­തു­ന്നു. എ­ന്നാൽ കു­ഴി­യി­ല­തു­വ­രെ വീ­ണ­തു­മി­ല്ല. മു­ക­ളി­ലേ­ക്കു വ­രു­മോ­യെ­ന്നു നോ­ക്കാം. ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘തണൽ മ­ര­ങ്ങൾ തേടി’ എന്ന കഥ വാ­യി­ച്ച­പ്പോൾ ഇ­ങ്ങ­നെ എ­ഴു­താ­നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്.

ചു­വ­രെ­ഴു­ത്ത്

പ­ടി­ഞ്ഞാ­റൻ രാ­ജ്യ­ങ്ങ­ളിൽ ചു­വ­രെ­ഴു­ത്തി­നു പ്രാ­ധാ­ന്യ­മു­ണ്ടു്. ആ­ളു­ക­ളെ ര­സി­പ്പി­ക്കാൻ മാ­ത്ര­മ­ല്ല പ്ര­തി­യോ­ഗി­ക­ളെ അ­മർ­ച്ച­ചെ­യ്യാ­നും അവ പ്ര­യോ­ജ­ന­പ്പെ­ടും. ഒരു തി­രു­ത്തൽ­വാ­ദി­യെ മ­വോ­സെ­തൂ­ങ് ചു­വ­രെ­ഴു­ത്തു­ക­ളി­ലൂ­ടെ വി­റ­പ്പി­ച്ചു­വെ­ന്നു് ഞാൻ എ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. ക്ഷ­മാ­പ­ണ­ത്തോ­ടെ ചില ചു­വ­രെ­ഴു­ത്തു­കൾ ഞാൻ എ­ഴു­തി­ക്കൊ­ള്ള­ട്ടെ:

കാ­പ്പി­ക്ക­ട­യിൽ:
ഇ­വി­ടെ­നി­ന്നു കി­ട്ടു­ന്ന ക­ട്ല­റ്റു­ക­ളെ കു­റ്റം പ­റ­യ­രു­തു്. മൃ­ത­ദേ­ഹ­ങ്ങ­ളെ സ­മ­യ­ത്തി­നു് സം­സ്ക­രി­ച്ചി­ല്ലെ­ങ്കിൽ അവ പു­ഴു­ത്തു­നാ­റും.
ക­വി­യു­ടെ വീ­ട്ടിൽ:
കവേ മു­റ്റ­ത്തു തു­പ്പ­രു­തേ. കവിത മേ­ശ­പ്പു­റ­ത്തു­ണ്ട­ല്ലോ.
വൃ­ക്ഷ­സ്നേ­ഹി­ക­ളു­ടെ വീ­ട്ടിൽ:
വൃ­ക്ഷ­ല­താ­ദി­ക­ളെ ന­ശി­പ്പി­ക്ക­രു­തു്. ചീ­ര­പോ­ലും പി­ഴു­തെ­ടു­ത്തു കൂ­ട്ടാൻ വ­ച്ചു­കൂ­ടാ. കോ­ഴി­ക­ളും ആ­ടു­ക­ളും ധാ­രാ­ള­മു­ണ്ട­ല്ലോ കേ­ര­ള­ത്തിൽ.
സ­മു­ന്ന­ത സത്യം
images/GustawHerlingGrudzinski3.jpg
ഗ­സ്താ­വ് ഹെർ­ലി­ങ്

1940-ൽ ഗ­സ്താ­വ് ഹെർ­ലി­ങ് എന്ന പോ­ള­ണ്ടു­കാ­രൻ സോ­വി­യ­റ്റ് ര­ഹ­സ്യ­പൊ­ലീ­സി­നാൽ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. കി­ഴ­ക്കൻ പോ­ള­ണ്ട് സോ­വി­യ­റ്റ് സൈ­ന്യ­ത്തി­ന്റെ ആ­ധി­പ­ത്യ­ത്തി­ല­മർ­ന്ന­പ്പോൾ പോ­ളി­ഷ്—ലി­ത്വേ­നി­യൻ അ­തിർ­ത്തി ക­ട­ക്കാൻ ശ്ര­മി­ച്ചു ഹെർ­ലി­ങ്. അ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹം അ­റ­സ്റ്റി­ലാ­യ­തു്. അ­ഞ്ചു­കൊ­ല്ല­ത്തെ forced labour ശി­ക്ഷ­യാ­ണു് ഹെർ­ലി­ങ്ങി­നു കി­ട്ടി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ A World Apart എന്ന പു­സ്ത­കം സോ­വി­യ­റ്റ് ലേബർ ക്യാ­മ്പി­ലെ യാ­ത­ന­ക­ളെ വർ­ണ്ണി­ക്കു­ന്നു. ‘Should be published and read in every country’ എന്നു അൽബേർ കമ്യൂ വാ­ഴ്ത്തി­യ­താ­ണു് ഈ പു­സ്ത­കം. ബർ­ട്രൻ­ഡ് റസ്സൽ ഇ­തി­നു് ഉ­ജ്ജ്വ­ല­മാ­യ അ­വ­താ­രി­ക എ­ഴു­തി­യി­ട്ടു­ണ്ടു്. മർ­ദ്ദ­ന­ത്തി­ന്റെ ‘ന­ഗ്ന­ഭീ­തി’—naked horror— ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള ഈ ഗ്ര­ന്ഥം എ­ല്ലാ­വ­രും വാ­യി­ക്ക­ണ­മെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ദ്ദേ­ശം. ഞാൻ ഈ പു­സ്ത­കം പ­കു­തി­യോ­ളം വാ­യി­ച്ചു. അതു് ആ­വി­ഷ്ക­രി­ക്കു­ന്ന കൊടും ഭീ­തി­ക­ളും നാ­ര­കീ­യ യാ­ത­ന­ക­ളും എ­നി­ക്കു് അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കി­യ­തു­കൊ­ണ്ടു് ഗ്ര­ന്ഥം പൂർ­ണ്ണ­മാ­യും വാ­യി­ക്കാൻ സാ­ധി­ച്ചി­ല്ല. (A World Apart, Gustav Herling, Translated from the Polish by Joseph Marek, Oxford University Press, £4.95.)

images/AWorldApartcover.jpg

ഈ പു­സ്ത­കം നി­രൂ­പ­ണം ചെയ്ത Times Literary Supplement “a work of literature in its own right… an intensity that surpasses Dostoevsky” എന്നു വാ­ഴ്ത്തു­ക­യു­ണ്ടാ­യി. ഇ­വി­ടെ­യാ­ണു് അ­ഭി­പ്രാ­യ വ്യ­ത്യാ­സം ത­ല­യു­യർ­ത്തു­ന്ന­തു്. ദ­സ്തെ­യെ­വ്സ്കി യുടെ നോ­വ­ലു­കൾ ഉ­ത്കൃ­ഷ്ട­ത­മ­മാ­യ സ­ത്യ­മാ­ണു് (Superior reality) പ്ര­തി­പാ­ദി­ക്കു­ന്ന­തു്. കൊ­ല­പാ­ത­കം— ഭർ­ത്താ­വു് ഭാ­ര്യ­യെ ശ്വാ­സം മു­ട്ടി­ച്ചു­കൊ­ല്ലു­ന്ന­തു്—സത്യം. പക്ഷേ, അതു കാണാൻ ആരും ചെ­ല്ലു­കി­ല്ല. കൊ­ല­പാ­ത­കം ന­ട­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞാൽ നമ്മൾ അ­വി­ടെ­നി­ന്നു ഓടും. എ­ന്നാൽ ഒ­ഥ­ല്ലോ ഡെ­സ്ഡ­മോ­ണോ യുടെ ക­ഴു­ത്തു ഞെ­രി­ക്കു­ന്ന ഭാഗം കാണാൻ ന­മു­ക്കി­ഷ്ട­മാ­ണു്. ഇ­വി­ടെ­യാ­ണു് സ­ത്യ­വും ഉ­ത്കൃ­ഷ്ട­ത­മ­മാ­യ സ­ത്യ­വും ത­മ്മിൽ വേർ­തി­രി­ഞ്ഞു നി­ല്ക്കു­ന്ന­തു്. സാ­ഹി­ത്യ­കൃ­തി­ക­ളിൽ ശ്രേ­ഷ്ഠ­മാ­യ­വ­യെ­ല്ലാം ഈ സു­പ്പീ­രി­യർ റി­യാ­ലി­റ്റി­യെ­യാ­ണു് സ്ഫു­ടീ­ക­രി­ക്കു­ക. കെ. കെ. ര­മേ­ഷി­ന്റെ “ദൈ­വ­ത്തി­ന്റെ തൂലിക” എന്ന ചെ­റു­ക­ഥ­യിൽ (ക­ലാ­കൗ­മു­ദി—ലക്കം 631) അ­പ­രാ­ധം ചെ­യ്യാ­ത്ത ഒരു ചെ­റു­പ്പ­ക്കാ­ര­നെ നി­യ­മ­പാ­ല­കർ പീ­ഡി­പ്പി­ക്കു­ന്ന­തി­ന്റെ ഭ­യ­ജ­ന­ക­മാ­യ ചി­ത്ര­മു­ണ്ടു്. പക്ഷെ, ര­ണ്ടാ­മ­തു് അ­തൊ­ന്നു നോ­ക്കാൻ ആരും സ­ന്ന­ദ്ധ­ത കാ­ണി­ക്കി­ല്ല. കാരണം മു­ക­ളിൽ­പ്പ­റ­ഞ്ഞ സു­പ്പീ­രി­യർ റി­യാ­ലി­റ്റി അതിൽ ഇല്ല എ­ന്ന­തു­ത­ന്നെ­യാ­ണു്. സം­സ്കൃ­താ­ല­ങ്കാ­രി­ക­ന്മാർ പ­റ­യു­ന്ന ര­ണ്ടു­ത­രം വൃ­ത്തി­ക­ളെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ മുൻ­പെ­ഴു­തി­യി­ട്ടു­ണ്ടു്. ത­ദ്വൃ­ത്തി­യും ത­ത്സ­മ­വൃ­ത്തി­യും. കൊ­ല­പാ­ത­കം കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന ജു­ഗു­പ്സ­യാ­ണു് അതു വർ­ണ്ണി­ക്കു­ന്ന നോവൽ ജ­നി­പ്പി­ക്കു­ന്ന­തെ­ങ്കിൽ ത­ദ്വൃ­ത്തി­യേ ന­ട­ക്കു­ന്നു­ള്ളു. അതു് ര­സാ­നു­ഭൂ­തി ഉ­ള­വാ­ക്കി­യാൽ ത­ത്സ­മ­വൃ­ത്തി ന­ട­ക്കു­ന്നു­വെ­ന്നു ക­രു­താം. ത­ദ്വൃ­ത്തി ത­ത്സ­മ­വൃ­ത്തി­യാ­ക്കാൻ രമേഷ് പ­ഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

സാം­സ്കാ­ര­ര­ഹി­ത­നാ­യ പ്ര­ദീ­പി­ന്റെ ആ­കർ­ഷ­ക­ത്വ­ത്തിൽ നി­ന്നു­വി­ട്ടു­പോ­കാൻ ക­ഴി­യാ­ത്ത മായയെ അ­വ­ത­രി­പ്പി­ക്കു­ന്നു കെ. ആർ. മ­ല്ലി­ക “കൂടു്” എന്ന ചെ­റു­ക­ഥ­യിൽ (കു­ങ്കു­മം വാരിക—ലക്കം 7). ഇതു് ക­ഥ­യ­ല്ല; സാ­ഹി­ത്യ­മ­ല്ല. മു­ഖ­ത്തെ മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണ­മാ­ണു്. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് വ­ക്രീ­ക­ര­ണം ഇ­തു­വ­രെ­യും സാ­ഹി­ത്യ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം:കു­ഞ്ചൻ ന­മ്പ്യാ­രു ടെ ക­വി­ത­യിൽ താ­ങ്കൾ­ക്കു് ഇ­ഷ്ട­പ്പെ­ട്ട നാ­ലു­വ­രി­കൾ?”

ഉ­ത്ത­രം: നാ­ലി­ല്ല. രണ്ടു വരികൾ മാ­ത്രം. അതു് ‘അ­ച്ചി­ക്കു­ദാ­സ്യ­പ്ര­വൃ­ത്തി ചെ­യ്യു­ന്ന­വർ കൊ­ച്ചി­ക്കു­പോ­യ­ങ്ങു തൊ­പ്പി­യി­ട്ടീ­ട­ണം’ എ­ന്ന­താ­ണു്.

ചോ­ദ്യം: അ­പ്പോൾ ഭർ­ത്താ­ക്ക­ന്മാർ ഒ­രി­ക്ക­ലും വ്യ­ക്തി­വാ­ദി­ക­ളാ­വു­ക­യി­ല്ലേ?

ഉ­ത്ത­രം: ആകും. ഓ­ഫീ­സി­ലി­രി­ക്കു­മ്പോൾ. വൈ­കു­ന്നേ­രം അ­ഞ്ചേ­കാ­ലി­നു് അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങി­ത്തു­ട­ങ്ങു­മ്പോൾ അ­ല്പാ­ല്പ­മാ­യി വ്യ­ക്തി­വാ­ദം ഒ­ലി­ച്ചു­തു­ട­ങ്ങും. വീ­ട്ടി­ന­ക­ത്തു ക­യ­റു­മ്പോൾ അയാൾ പൂ­ച്ച­യെ­ക്ക­ണ്ട എ­ലി­യെ­പ്പോ­ലെ­യാ­കും. അവൾ ദേ­ഷ്യ­പ്പെ­ടു­ക­യൊ­ന്നു­മി­ല്ല. മധുര വാ­ക്കു­കൾ ഒ­ഴു­ക്കി­ക്കൊ­ണ്ടു് പു­ഞ്ചി­രി­യി­ട്ടു് നി­ല്ക്കു­ക­യേ­യു­ള്ളൂ. പക്ഷേ, ആ മാ­ധു­ര്യ­ത്തി­ന്റെ­യും പു­ഞ്ചി­രി­യു­ടെ­യും പു­റ­കിൽ മാർ­ക്കോ­സി ന്റെ സ്വേ­ച്ഛാ­ധി­കാ­ര­മു­ണ്ടാ­യി­രി­ക്കും, ക്രൂ­ര­ത കാണും”.

ചോ­ദ്യം: കടം വാ­ങ്ങു­ന്ന­വൻ?

ഉ­ത്ത­രം: വാ­ങ്ങു­ന്ന സാ­ധ­ന­ങ്ങ­ളു­ടെ വില ക­ട­യു­ട­മ­സ്ഥ­നോ­ടു ചോ­ദി­ക്കാൻ ധൈ­ര്യ­മി­ല്ലാ­ത്ത­വൻ.

ചോ­ദ്യം: ക­ഥാ­കാ­ര­നാ­യ ടി. ആറി നെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?

ഉ­ത്ത­രം: ബു­ദ്ധി­ശാ­ലി. പ്ര­ഗൽ­ഭ­നാ­യ അ­ദ്ധ്യാ­പ­കൻ. സ്നേ­ഹ­വും കാ­രു­ണ്യ­വും ഉള്ള സു­ഹൃ­ത്തു്.

പ്ര­തീ­ക്ഷ ത­ക­രു­മ്പോൾ
images/Gurugopinath.jpg
ഗുരു ഗോ­പി­നാ­ഥ്

തി­രു­വ­ന­ന്ത­പു­ര­ത്തെ സം­സ്കൃ­ത കോ­ളേ­ജിൽ കൂടിയ സ­മ്മേ­ള­ന­ത്തിൽ ആ­ധ്യ­ക്ഷ്യം വ­ഹി­ക്കാൻ കെ. ബാ­ല­കൃ­ഷ്ണൻ വന്നു. അതു് ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്ന­തു് ഗുരു ഗോ­പി­നാ­ഥാ­ണെ­ന്നു് കു­ട്ടി­കൾ അ­റി­യി­ച്ചി­രു­ന്നു, ഞ­ങ്ങ­ളെ­യെ­ല്ലാം. സ­മ്മേ­ള­ന­ത്തി­ന്റെ സ­മ­യ­മാ­യി. ബാ­ല­കൃ­ഷ്ണൻ അ­ധ്യ­ക്ഷ­ന്റെ ക­സേ­ര­യിൽ. ഗോ­പി­നാ­ഥ് അ­ദ്ദേ­ഹ­ത്തി­ന­ടു­ത്തു് ഇ­രി­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് ബാ­ല­കൃ­ഷ്ണൻ നൃ­ത്ത­വി­ദ­ഗ്ദ്ധൻ കേൾ­ക്കാ­തെ എ­ന്നോ­ടു ചോ­ദി­ച്ചു: “ഇതാണോ ഗുരു ഗോ­പി­നാ­ഥ് ?” ഞാൻ നോ­ക്കി. വെ­ളു­ത്തു മെ­ലി­ഞ്ഞ ഒരു യു­വാ­വു്. സാ­ക്ഷാൽ ഗുരു ഗോ­പി­നാ­ഥു­മാ­യി അ­ദ്ദേ­ഹ­ത്തി­നു് ഒരു സാ­ദൃ­ശ്യ­വു­മി­ല്ല. “ഇ­ദ്ദേ­ഹ­വും ഗു­രു­വാ­യി­രി­ക്കും” എന്നു ഞാൻ ബാ­ല­കൃ­ഷ്ണ­നോ­ടു പ­റ­ഞ്ഞു. സ്വാ­ഗ­ത­പ്ര­ഭാ­ഷ­കൻ പ്ര­ഭാ­ഷ­ണം ആ­രം­ഭി­ച്ചു: “നൃ­ത്ത­ത്തി­ലും നൃ­ത്യ­ത്തി­ലും അ­പ്ര­മേ­യ പ്ര­ഭാ­വ­നാ­യി വി­രാ­ജി­ക്കു­ന്ന ഗു­രു­ഗോ­പി­നാ­ഥ്… ” ഇ­തു­കേ­ട്ട­പ്പോൾ അ­ദ്ദേ­ഹം ഞാൻ ത­ന്നെ­യാ­ണു് ഗുരു ഗോ­പി­നാ­ഥ് എന്ന മ­ട്ടിൽ ഞെ­ളി­ഞ്ഞി­രു­ന്നു; ക­ഥ­ക­ളി­യിൽ പ്ര­ശം­സ കേ­ട്ടു ഞെ­ളി­യു­ന്ന അർ­ജ്ജു­ന­നെ­പ്പോ­ലെ. പി­ന്നീ­ടാ­ണു് മ­ന­സ്സി­ലാ­യ­തു് അ­ദ്ദേ­ഹം കോ­ട്ട­യ്ക്ക­ത്തോ മറ്റോ കൊ­ച്ചു പി­ള്ളേ­രെ ഡാൻസ് പ­ഠി­പ്പി­ക്കു­ന്ന ഒരു സാ­റാ­ണെ­ന്നു്.

ഞാൻ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ ജോലി നോ­ക്കി­യി­രു­ന്ന കാലം. ഒരു ദിവസം കു­ട്ടി­കൾ വ­ന്നു് എ­ന്നോ­ടു് പ­റ­ഞ്ഞു: “ ഇ­ന്നു് വൈ­കു­ന്നേ­രം കൃ­ഷ്ണ­മൂർ­ത്തി­യു­ടെ പ്ര­സം­ഗ­മു­ണ്ടു്. സാറ് വരണം”. ഞാൻ ചോ­ദി­ച്ചു: “ജെ. കൃ­ഷ്ണ­മൂർ­ത്തി­യോ?” “അതേ” എ­ന്നു് വി­ദ്യാർ­ത്ഥി­കൾ. ഫി­ലോ­സ­ഫ­റാ­യ കൃ­ഷ്ണ­മൂർ­ത്തി­യു­ടെ പ്ര­ഭാ­ഷ­ണം നേ­രി­ട്ടു കേൾ­ക്കാ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു­ണ്ടാ­യ ആ­ഹ്ലാ­ദ­ത്തോ­ടു കൂടി ഞാൻ സ­മ്മേ­ള­ന­സ്ഥ­ല­ത്തു ചെ­ന്ന­പ്പോൾ ഒരു വി­രൂ­പൻ പ്ലാ­റ്റ്ഫോ­മിൽ ഇ­രി­ക്കു­ന്നു­ണ്ടു്. പ്ര­സം­ഗി­ക്കാൻ ആ മ­നു­ഷ്യൻ വാ തു­റ­ന്ന­പ്പോൾ വൈ­രൂ­പ്യ­മാർ­ന്ന കുറേ വാ­ക്കു­കൾ താഴെ വന്നു വീണു. “ഇ­ദ്ദേ­ഹ­മാ­ണോ ജെ. കൃ­ഷ്ണ­മൂർ­ത്തി?” എന്നു ഞാൻ അ­ദ്ഭു­ത­ത്തോ­ടെ ഇ­ക്ക­ണോ­മി­ക്സ് പ്രൊ­ഫ­സ്സർ സി. എ. മോ­ഹൻ­ദാ­സി­നോ­ടു ചോ­ദി­ച്ചു. “ ജി­ദ്ദു കൃ­ഷ്ണ­മൂർ­ത്തി­യ­ല്ല. വേ­റൊ­രു കൃ­ഷ്ണ­മൂർ­ത്തി” എ­ന്നു് അ­ദ്ദേ­ഹം അ­റി­യി­ച്ചു. ക­ല­യു­ടെ തി­ള­ക്കം ഗു­രു­ഗോ­പി­നാ­ഥിൽ നി­ന്നും, ആ­ത്മാ­വി­ന്റെ തി­ള­ക്കം ജെ. കൃ­ഷ്ണ­മൂർ­ത്തി­യിൽ നി­ന്നും ഉ­ണ്ടാ­കു­ന്ന­തു് കാ­ണാ­നാ­യി­രു­ന്നു ഞാൻ ചെ­ന്ന­തു്. പക്ഷേ, ക­ണ്ട­തു് ഇ­രു­ട്ടു­മാ­ത്രം. പ്ര­തീ­ക്ഷ­യ്ക്കു് വി­പ­രീ­ത­മാ­യ ഫ­ല­മു­ണ്ടാ­കു­മ്പോൾ നി­രാ­ശ­ത ജ­നി­ക്കും.

കു­ങ്കു­മം വാ­രി­ക­യിൽ ‘കെ. ക­വി­ത­യു­ടെ കഥ’ എന്ന പ്ര­ഖ്യാ­പ­നം ക­ണ്ട­പ്പോൾ ഏതോ ഉ­ജ്ജ്വ­ല­മാ­യ ക­ഥ­യാ­യി­രി­ക്കും എന്ന പ്ര­തീ­ക്ഷ­യോ­ടെ വാരിക കൈ­യി­ലെ­ടു­ത്തു് വായന തു­ട­ങ്ങി. ക­ല­യ­ല്ല, ക­ല­യു­ടെ ഗ­ട്ട­റി­ലാ­ണു് ഞാൻ വീ­ണ­തു് എ­ന്നു് ഗ്ര­ഹി­ച്ചു. ഇ­പ്പോൾ അ­സ­ഹ­നീ­യ­മാ­യ നാ­റ്റ­ത്തോ­ടെ ഞാൻ എ­ഴു­ന്നേ­റ്റു നി­ല്ക്കു­ന്നു. പ്ര­സ­വി­ക്കാ­നാ­യി ആ­ശു­പ­ത്രി­യി­ലെ­ത്തി­യ ഭാ­ര്യ­യെ കാണാൻ ഒ­രു­ത്തൻ കാറിൽ പോ­കു­മ്പോൾ വ­ഴി­യിൽ ഒ­ര­പ­ക­ടം കാ­ണു­ന്നു. സ്ക്കൂ­ട്ട­റ­പ­ക­ടം. ചെ­റു­പ്പ­ക്കാ­ര­നും ചെ­റു­പ്പ­ക്കാ­രി­യും ര­ക്ത­ത്തിൽ കു­ളി­ച്ചു റോഡിൽ കി­ട­ക്കു­ന്നു. അവരെ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­യാ­ലോ? കൊ­ണ്ടു­പോ­കു­ന്ന­വൻ ചി­ല­പ്പോൾ പ്ര­തി­യാ­യി മാറും. ഒരു പൂർ­വ­കാ­ല സംഭവം അ­മ്മ­ട്ടി­ലു­ണ്ടു്. എ­ങ്കി­ലും മ­നു­ഷ്യ­ത്വം ജ­യി­ക്കു­ന്നു. ഇതു വാ­യി­ച്ച­പ്പോൾ സം­സ്കൃ­ത കോ­ളേ­ജിൽ ഗോ­പി­നാ­ഥി­നെ­യും മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ കൃ­ഷ്ണ­മൂർ­ത്തി­യെ­യും കണ്ട അ­നു­ഭ­വം. നി­രാ­ശ­ത ഷേ­ക്സ്പി­യ­റി ന്റെ The Winters Tale എന്ന നാ­ട­ക­ത്തിൽ Exit, pursued by a bear എ­ന്നൊ­രു രം­ഗ­നിർ­ദ്ദേ­ശ­മു­ണ്ടു്. അതു വാ­യി­ക്കാൻ വേ­ണ്ടി മാ­ത്രം ഞാൻ ആ നാടകം കൂ­ടെ­ക്കൂ­ടെ കൈ­യി­ലെ­ടു­ക്കാ­റു­ണ്ടു്. കെ. ക­വി­ത­യു­ടെ ഈ ക­ഥാ­ക­ര­ടി പാ­ഞ്ഞു­വ­രു­ന്ന­തു ക­ണ്ടു് ഞാൻ നി­ഷ്ക്ര­മി­ക്ക­ട്ടെ.

ഹീ­ബ്രു ഉ­പ­ദേ­ശ­ങ്ങൾ അ­ല്ലെ­ങ്കിൽ ബോ­ധ­ന­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ഗ്ര­ന്ഥ­മാ­ണു് മിഷ്ന. അതിൽ സം­സ്കാ­ര­ശൂ­ന്യ­ന്റെ ല­ക്ഷ­ണ­ങ്ങൾ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

  1. ത­ന്നെ­ക്കാൾ ജ്ഞാ­നി­യാ­യ­വ­ന്റെ മുൻ­പിൽ ആ­ദ്യം­ക­യ­റി സം­സാ­രി­ക്കു­ന്ന­വർ
  2. വേ­റൊ­രാൾ സം­സാ­രി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ ഇ­ട­യ്ക്കു­ക­യ­റി പ­റ­യു­ന്ന­വൻ
  3. ഉ­ത്ത­രം നൽകാൻ തി­ടു­ക്കം കാ­ണി­ക്കു­ന്ന­വൻ
  4. സം­ഭാ­ഷ­ണ വി­ഷ­യ­ത്തിൽ നി­ന്നു­മാ­റി ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­വൻ
  5. ചോ­ദി­ക്കു­ന്ന­തി­നു­മാ­ത്രം മ­റു­പ­ടി പ­റ­യാ­തെ അ­തു­മി­തും പ­റ­യു­ന്ന­വൻ
  6. സത്യം അം­ഗീ­ക­രി­ക്കാ­ത്ത­വൻ.

ഞാൻ മിഷ്ന മു­ഴു­വ­നും വാ­യി­ച്ചി­ട്ടി­ല്ല. അ­ങ്ങി­ങ്ങാ­യി ചിലതു നോ­ക്കി­യി­ട്ടേ­യു­ള്ളു. നോ­ക്കി­യ ഭാ­ഗ­ങ്ങ­ളിൽ മ­റ്റൊ­രു തി­ക­ഞ്ഞ മ­ര്യാ­ദ­കേ­ടി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­താ­യി ക­ണ്ടി­ല്ല. അതു് ഇ­താ­ണു്. നമ്മൾ ദുഃ­ഖ­ത്തോ­ടെ­യോ കോ­പ­ത്തോ­ടെ­യോ ഒ­ര­നു­ഭ­വ­ത്തെ­ക്കു­റി­ച്ചു വേ­റൊ­രു­ത്ത­നോ­ടു പ­റ­യു­മ്പോൾ അവൻ റീ­യാ­ക്ട് ചെ­യ്യാ­തെ സം­ഭാ­ഷ­ണ­വി­ഷ­യം മാ­റ്റു­ന്ന­താ­ണു് ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ സം­സ്കാ­ര­രാ­ഹി­ത്യം.

ഗർ­ബ­ച്ചേ­വ്
images/Gorbachev.jpg
ഗർ­ബ­ച്ചേ­വ്

ലെ­നി­ന്റെ നാ­ട്ടി­ലു­ണ്ടാ­യി­രി­ക്കു­ന്ന ഈ മാ­റ്റ­ങ്ങൾ എന്നെ വ­ള­രെ­യേ­റെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. സോ­വി­യ­റ്റ് നേ­താ­വു് ഗർ­ബ­ച്ചേ­വി ന്റെ തി­ള­ക്ക­മാർ­ന്ന വ്യ­ക്തി­ത്വം മ­റ്റെ­ന്തി­നെ­ക്കാ­ളും എന്റെ കൺ­മു­ന്നിൽ ഉ­യർ­ന്നു നി­ല്ക്കു­ന്നു” തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ “ഇ­ന്ന­ലെ ഇ­ന്നു്” എന്ന ലേ­ഖ­ന­ത്തി­ലെ ഈ ഭാ­ഗ­ത്തോ­ടു് ഞാൻ സ­മ്പൂർ­ണ്ണ­മാ­യും യോ­ജി­ക്കു­ന്നു. ഗർ­ബ­ച്ചേ­വി­ന്റെ തി­ള­ക്ക­മാർ­ന്ന വ്യ­ക്തി­ത്വം എ­നി­ക്കും ആ­ഹ്ലാ­ദ­ദാ­യ­കം തന്നെ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ല­സ്നൊ­സ്റ്റ് (glasnost) സി­ദ്ധാ­ന്ത­ത്തെ—ഉദാരത എന്ന സി­ദ്ധാ­ന്ത­ത്തെ—സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ യാ­ഥാ­സ്ഥി­തി കക്ഷി എ­തിർ­ക്കു­മെ­ന്നു് ചിലർ ദീർ­ഘ­ദർ­ശ­നം ചെ­യ്തി­രു­ന്നു. ഉ­ദാ­ര­താ സി­ദ്ധാ­ന്ത­ത്തി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം പോലും ക്രു­ഷ്ചേ­വ് ന­ട­പ്പാ­ക്കി­യി­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹം അ­തി­ന്റെ പേരിൽ നി­ഷ്കാ­സി­ത­നാ­യി. ക്രെം­ലി­നി­ലെ Noz man എന്നു വി­ശേ­ഷി­പ്പി­ക്കു­പ്പെ­ടു­ന്ന Yegor Ligachev ഇ­പ്പോൾ ‘ഉദാരത’യ്ക്കു പരിധി ക­ല്പി­ച്ചു കൊ­ണ്ടു് പ്ര­ഖ്യാ­പ­നം ന­ട­ത്തി­യി­രി­ക്കു­ന്നു. ഇതു് ഗ്ല­സ്നൊ­സ്റ്റി­നോ­ടു­ള്ള പ­രോ­ക്ഷ­മാ­യ വെ­ല്ലു­വി­ളി­യാ­ണെ­ന്നു് രാ­ഷ്ട്ര വ്യ­വ­ഹാ­ര ത­ല്പ­രർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യും ചെ­യ്യു­ന്നു. ഇതു് അ­ച്ച­ടി­ച്ചു­വ­രു­മ്പോൾ ഗർ­ബ­ച്ചേ­വ് പൊ­തു­രം­ഗ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­നാ­യേ­ക്കാം. എ­ന്നാൽ ക­ഴി­ഞ്ഞ രണ്ടു മാ­സ­ക്കാ­ല­ത്തോ­ള­മാ­യി അ­ദ്ദേ­ഹ­ത്തെ കാ­ണാ­നി­ല്ല അ­ത്ത­രം രം­ഗ­ങ്ങ­ളിൽ. ന­മ്മു­ടെ രാ­ജ്യം പാ­ക്കി­സ്ഥാ­ന്റെ­യും അ­മേ­രി­ക്ക­യു­ടെ­യും ക­രാ­ള­ദം­ഷ്ട്ര­ങ്ങ­ളിൽ­പ്പെ­ടാ­തെ നോ­ക്കു­ന്ന­തു് സോ­വി­യ­റ്റ് റ­ഷ്യ­യാ­ണെ­ന്ന ‘പ്ലാ­റ്റി­റ്റ്യൂ­ഡ്— അ­തി­സാ­ധാ­ര­ണ­മാ­യ ചൊ­ല്ലു്—ഞാൻ ആ­വർ­ത്തി­ക്കേ­ണ്ട­തി­ല്ല. മ­ഹ­ത്താ­യ ആ രാ­ഷ്ട്ര­ത്തി­ന്റെ­യും അ­തി­ന്റെ മ­ഹാ­നാ­യ നേ­താ­വു് ഗർ­ബ­ച്ചേ­വി­ന്റെ­യും മുൻ­പിൽ ഞാൻ അ­വ­ന­ത­ശി­ര­സ്ക­നാ­യി നിൽ­ക്ക­ട്ടെ.

ട്രയൽ വാ­രി­ക­യിൽ എസ്. തമ്പി വേ­ള­മാ­നൂർ ‘എന്റെ ഗീത’ത്തി­ലൂ­ടെ ന­മ്മ­ളോ­ടു പ­റ­യു­ന്നു:

“അ­ന്നെ­നി­ക്കാ­രു­മി­ല്ലാ­യി­രു­ന്നു

അന്നു ഞാ­നേ­ക­നാ­യി­രു­ന്നു

അ­ന്നെ­ന്റെ സ്വ­പ്ന­ങ്ങൾ പ­ങ്കു­വ­യ്ക്കാൻ

അ­ന്നെ­നി­ക്കാ­രു­മി­ല്ലാ­യി­രു­ന്നു”.

ക്ലീ­ഷേ­ചേർ­ത്തു് ഇ­ങ്ങ­നെ ഗാ­ന­ങ്ങ­ളെ­ഴു­തി­യാൽ ആരും കാ­ണി­ല്ല തമ്പി വേ­ള­മാ­നൂ­രേ. നേ­രേ­ചൊ­വ്വേ ജീ­വി­ക്കു­ക­യും നല്ല രചനകൾ സ­ഹൃ­ദ­യർ­ക്കു നൽ­കു­ക­യും ചെ­യ്താ­ലും ആളുകൾ ഉ­പ­ദ്ര­വി­ക്കും. അ­ങ്ങ­നെ­യി­രി­ക്കെ ഇ­ങ്ങ­നെ എ­ഴു­തി­യാൽ എ­ന്താ­യി­രി­ക്കും താ­ങ്ക­ളു­ടെ അവസ്ഥ?

ലോപസ് മെ­റീ­നോ എന്ന കവി ആ­ത്മ­ഹ­ത്യ ചെ­യ്ത­പ്പോൾ ബോർ­ഹെ­സ് ഒരു ദീർ­ഘ­മാ­യ കാ­വ്യം ര­ചി­ച്ചു. അ­തി­ന്റെ ഒ­ടു­വി­ല­ത്തെ ഭാഗം ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യാ­യി­ത്ത­ന്നെ എ­ടു­ത്തെ­ഴു­ത­ട്ടെ:

“He will go down to the lavatory. There, on the chess-​board patterned floor tiles, water will wash the blood away quite soon. The mirror awaits him.

He will smooth back his hair, adjust his tie (as fits a young poet, he was always a bit of a dandy), and try to imagine that the other man—the one in the mirror—Performs the action and that he, the double repeats them. His hand will not falter at the end. Obediently, magically, he will have pressed the weapon to his head.

It was in this way, I suppose, that things happened”.

ഡബിൾ
images/Doubles.jpg

ബോർ­ഹെ­സ് പറഞ്ഞ ഈ ‘ഡബിൾ’ സ­ങ്ക­ല്പം—ദ്വ­ന്ദ്വ­സ­ങ്ക­ല്പം— ലാ­റ്റി­ന­മേ­രി­ക്കൻ എ­ഴു­ത്തു­കാർ­ക്കു് വളരെ ഇ­ഷ്ട­മു­ള്ള­താ­ണു്. മാർ­കേ­സി ന്റെ ഒരു ചെ­റു­ക­ഥ­യി­ലും ‘കു­ല­പ­തി­യു­ടെ വീഴ്ച’ എന്ന നോ­വ­ലി­ലും ഇ­തി­ന്റെ സു­ന്ദ­ര­മാ­യ ആ­വി­ഷ്ക്കാ­രം കാണാം. 1987-ൽ ഓ­ക്സ്ഫോ­ഡ് യൂ­ണി­വേ­ഴ്സി­റ്റി പ്ര­സ്സ് പ്ര­സാ­ധ­നം ചെയ്ത Doubles എന്ന പു­സ്ത­ക­ത്തിൽ (ല­ണ്ട­നി­ലെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജ് ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ Karl Miller എ­ഴു­തി­യ­തു്) മാർ­ട്ടിൻ എമിസ്, സോൾ ബെ­ല്ലോ, നോർമൻ മേലർ, റോ­ബർ­ട്ട് ഫ്രോ­സ്റ്റ്, സിൽ­വി­യ പ്ലാ­ത് ഇ­ങ്ങ­നെ പല എ­ഴു­ത്തു­കാ­രു­ടേ­യും കൃ­തി­ക­ളിൽ ദൃ­ശ്യ­മാ­കു­ന്ന ഈ ദ്വ­ന്ദ്വ­സ­ങ്ക­ല്പ­ത്തെ ഉ­ജ്ജ്വ­ല­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. നവീന മ­നഃ­ശാ­സ്ത്ര­മ­നു­സ­രി­ച്ചു് സെൽഫ് ര­ണ്ട­ല്ല അ­നേ­ക­മാ­ണു്. അ­വ­യെ­ക്കു­റി­ച്ചെ­ല്ലാം മി­ല്ലർ എ­ഴു­തി­യി­രി­ക്കു­ന്നു. It (duality) is bisexuality and dual nationality. It courts and contemplates uncertainty, vacancy, doubt, dizziness and arrest … It is the Eliot who encountered dissociation, and it is the Empson who encountered ambiguity എ­ന്നു് ഗ്ര­ന്ഥ­കാ­രൻ. വലിയ ക­വി­യാ­യ റോ­ബർ­ട്ട് ഫ്രോ­സ്റ്റി­ന്റെ സ്വ­ഭാ­വം ഇതിൽ വി­വ­രി­ച്ചി­രി­ക്കു­ന്ന­തു് വാ­യി­ച്ചാൽ നമ്മൾ ഞെ­ട്ടും. അർ­ദ്ധ­രാ­ത്രി കൈ­ത്തോ­ക്കെ­ടു­ത്തു് ഭാ­ര്യ­യു­ടേ­യും മ­ക­ളു­ടേ­യും നേർ­ക്കു ചൂ­ണ്ടി­ക്കൊ­ണ്ടു് അ­ച്ഛ­ന­മ്മ­മാ­രിൽ ആ­രാ­ണു് ജീ­വി­ച്ചി­രി­ക്കേ­ണ്ട­തെ­ന്നു് തീ­രു­മാ­നി­ക്കാൻ അ­ദ്ദേ­ഹം മ­ക­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. ഈ ഭ്രാ­ന്തു് ഫ്രോ­സ്റ്റ­റി­ന്റെ അ­ച്ഛ­നു­മു­ണ്ടാ­യി­രു­ന്നു. അമ്മ ഫ്രോ­സ്റ്റി­നെ പ്ര­സ­വി­ക്കാ­റാ­യ­പ്പോൾ ഡോ­ക്ടർ എത്തി. അ­ദ്ദേ­ഹ­ത്തി­നു ചു­റു­ചു­റു­ക്കു് ഉ­ണ്ടാ­കാൻ വേ­ണ്ടി കൈ­ത്തോ­ക്കെ­ടു­ത്തു് അ­ദ്ദേ­ഹ­ത്തി­നു് നെ­ഞ്ചി­നു് നേരെ ചൂ­ണ്ടി­യ ആ­ളാ­ണു് ഫ്രോ­സ്റ്റി­ന്റെ അച്ഛൻ. വി­ദ്വ­ജ്ജ­നോ­ചി­ത­വും ര­സ­ക­ര­വു­മാ­യ പു­സ്ത­കം (Doubles, Oxford paperbacks, £6.95).

കൈ­നി­ക്ക­ര പ­ദ്മ­നാ­ഭ­പി­ള്ള സ­മു­ന്ന­ത­നാ­യ സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ നമ്മൾ വി­സ്മ­രി­ച്ചു ക­ഴി­ഞ്ഞു. അതു് ന­മ്മു­ടെ സം­സ്കാ­ര ലോ­പ­ത്തെ­യാ­ണു് കാ­ണി­ക്കു­ക. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ നാ­ട­ക­ങ്ങ­ളും ധി­ഷ­ണാ­വി­ലാ­സം പ്ര­ക­ടി­പ്പി­ക്കു­ന്ന പ്ര­ബ­ന്ധ­ങ്ങ­ളും ര­ചി­ച്ച അ­ദ്ദേ­ഹം നല്ല വാ­ഗ്മി­യു­മാ­യി­രു­ന്നു. കേ­ര­ള­കൗ­മു­ദി ദി­ന­പ­ത്ര­ത്തിൽ അ­ദ്ദേ­ഹം രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ചു് എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ നി­സ്തു­ല­മെ­ന്നേ പ­റ­യാ­വൂ. ഒ­രി­ക്കൽ എൻ. ജി. ഒ. പ­ണി­മു­ട­ക്കി­നെ­പ്പ­റ്റി അ­ദ്ദേ­ഹം പ്ര­സം­ഗി­ച്ച­തു കേട്ട ഞാൻ ചോ­ദി­ച്ചു: “സാർ പ്ര­സം­ഗം ഉ­ജ്ജ്വ­ല­മാ­യി­രു­ന്നു. ഇതു് എ­ങ്ങ­നെ­യാ­ണു് സാറ് അ­നു­ഷ്ഠി­ക്കു­ക?” അ­ദ്ദേ­ഹം മ­റു­പ­ടി നൽകി: “വി­ശ്ര­മി­ക്കു­ന്ന സ­ന്ദർ­ഭ­ങ്ങ­ളിൽ ഞാ­നി­ത്ത­രം കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കും. ആ ചി­ന്ത­ക­ളെ മ­ന­സ്സി­ന്റെ ഒരു കോണിൽ ഒ­തു­ക്കി­വ­യ്ക്കും. പ്ര­സം­ഗി­ക്കു­മ്പോൾ അവ അ­നാ­യാ­സ­മാ­യി പു­റ­ത്തേ­ക്കു് പോരും”.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 2, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.