SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-11-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/YuryOlesha.jpg
യൂറി ഒലേഷ

“ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട­വ­ളേ, എ­നി­ക്കു ക­വി­ത­യെ­ഴു­താൻ ക­ഴി­വു­ണ്ടാ­യി­രു­ന്നെ­ങ്കിൽ! നി­ന്നോ­ടു സ്നേ­ഹ­മാ­യ­തി­നു­ശേ­ഷം എന്റെ ബു­ദ്ധി­യി­ലും ഹൃ­ദ­യ­ത്തി­ലും ക­വി­ത­യു­ണ്ടെ­ന്നാ­ണു് എന്റെ വി­ചാ­രം. നീ­യൊ­രു ക­വി­ത­യാ­ണു്. ഏതു മാ­തി­രി കവിത? ഇ­തി­ഹാ­സ­മോ? ഈ­ശ്വ­ര­നു് എ­ന്നിൽ കാ­രു­ണ്യ­മു­ണ്ടാ­ക­ട്ടെ, അല്ല. ഗീ­ത­ക­മോ? അല്ല; അതു് പ്ര­യ­ത്ന­മാർ­ന്ന­തും കൃ­ത്രി­മ­ത്വം ക­ലർ­ന്ന­തു­മാ­ണു്. പ്ര­കൃ­തി ചി­ല­പ്പോൾ ക­ണ്ണീ­രോ­ടും ചി­ല­പ്പോൾ മ­ന്ദ­സ്മി­ത­ത്തോ­ടും ചി­ല­പ്പോൾ ത­മ്മിൽ­ച്ചേർ­ന്ന പു­ഞ്ചി­രി, ക­ണ്ണീ­രു് ഇ­വ­യോ­ടും­കൂ­ടി മ­ധു­ര­മാ­യി, ല­ളി­ത­മാ­യി, ആ­ഹ്ലാ­ദ­നിർ­ഭ­ര­മാ­യി, ക­രു­ണാ­മ­യ­മാ­യി പാ­ടു­ന്ന നാ­ടൻ­പാ­ട്ടാ­ണു് നീ”. വി­ഖ്യാ­ത­മാ­യ ഒരു പ്രേ­മ­ലേ­ഖ­ന­ത്തി­ന്റെ അ­വി­ദ­ഗ്ദ്ധ­മാ­യ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണി­തു്. കാ­മു­കൻ പ്രേ­മ­ത്തി­ന്റെ മാ­ന്ത്രി­ക­ശ­ക്തി­ക്കു് അ­ടി­മ­പ്പെ­ട്ടു് താ­ന­റി­യാ­തെ എ­ഴു­തി­പ്പോ­യ ക­ത്തു്. ഈ വി­കാ­ര­പാ­ര­വ­ശ്യ­ത്തോ­ടു­കൂ­ടി ചി­ല­പ്പോൾ നമ്മൾ ക­ലാ­സൃ­ഷ്ടി­ക­ളെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു് പലതും പ­റ­ഞ്ഞു­പോ­കും; എ­ഴു­തി­പ്പോ­കും. ആ വി­ധ­ത്തി­ലൊ­രു നോ­വ­ലാ­ണു് യൂറി ഒലേഷ യുടെ Envy (Yury Olesha, 1899–1960). സ­റി­യ­ലി­സ­വും ഫാ­ന്റ­സി­യും റി­യ­ലി­സ­വും കൊ­ണ്ടു മെ­നെ­ഞ്ഞെ­ടു­ത്ത ഈ ക­ലാ­ശി­ല്പ­ത്തെ ‘ഗ്രെ­യ്റ്റ്’ എന്നു വി­ശേ­ഷി­പ്പി­ക്കാ­നാ­ണു് എ­നി­ക്കു താ­ല്പ­ര്യം. ഈ റഷ്യൻ നോവൽ വാ­യി­ച്ചു­ണ്ടാ­യ ആ­ദ­രാ­തി­ശ­യ­ത്തോ­ടെ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ തേ­ടു­ക­യാ­യി (ഒലേഷ Envy എന്ന ഒരു നോവലേ എ­ഴു­തി­യി­ട്ടു­ള്ളൂ. ചെ­റു­ക­ഥ­കൾ പ­ല­തു­മു­ണ്ടു്). ചെ­റു­ക­ഥ­ക­ളിൽ ഒ­രെ­ണ്ണം മാ­ത്ര­മേ എ­നി­ക്കു കി­ട്ടി­യു­ള്ളൂ. അതും അ­സാ­ധാ­ര­ണ­മാ­യ ശോഭ ആ­വാ­ഹി­ക്കു­ന്ന­താ­യി ഞാൻ കണ്ടു. ക­ഥ­യു­ടെ പേരു് The Cherry Pit. ഒരു ഞാ­യ­റാ­ഴ്ച ഒലേഷ ന­ടാ­ഷ­യെ കാണാൻ പോയി. അവർ രണ്ടു പേരും ബോ­റി­സ് എന്ന യു­വാ­വി­നോ­ടു­കൂ­ടി കാ­ട്ടി­ലേ­ക്കു ന­ട­ന്നു. കു­റ്റി­ക്കാ­ട്ടിൽ നി­ന്നു് ഒരു പക്ഷി പ­റ­ന്നു് അ­വ­രി­രു­ന്ന­തി­നു മു­ക­ളി­ലാ­യി മ­ര­ക്കൊ­മ്പിൽ വ­ന്നു് ഇ­രു­ന്നു. ഒലേഷ ആ കി­ളി­യെ നോ­ക്കി­കൊ­ണ്ടി­രു­ന്ന­പ്പോൾ ബോ­റി­സ് ന­ടാ­ഷ­യു­ടെ ക­വി­ളിൽ ത­ട­വു­ന്ന­തും ചും­ബി­ക്കു­ന്ന­തും അയാൾ കണ്ടു. ദുഃഖം സ­ഹി­ക്കാ­നാ­വാ­തെ ഒലേഷ അ­ദൃ­ശ്യ­മാ­യ ലോ­ക­ത്തി­ലൂ­ടെ ന­ട­ന്നു. സൂ­ര്യൻ അ­സ്ത­മി­ക്കു­ക­യാ­യി­രു­ന്നു. അയാൾ കി­ഴ­ക്കു ദി­ക്കു നോ­ക്കി­യാ­ണു് ന­ട­ക്കു­ന്ന­തു്. യ­ഥാർ­ത്ഥ­ത്തിൽ ന­ട­ത്തം രണ്ടു വി­ധ­ത്തി­ലാ­ണു്. ഒ­ന്നു്, കാ­ട്ടി­ലൂ­ടെ. ര­ണ്ടു്, സാ­ങ്ക­ല്പി­ക ലോ­ക­ത്തി­ലൂ­ടെ. ആ­ദ്യ­ത്തേ­തു് നി­രീ­ക്ഷ­ണ­ത്തി­ന്റെ ലോകം; ര­ണ്ടാ­മ­ത്തേ­തു് ഭാ­വ­ന­യു­ടേ­തു്.

യ­ഥാർ­ത്ഥ­ത്തി­ലു­ള്ള കവി കാ­വ്യാ­ത്മ­ക­മാ­കാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല. പൂ­ന്തോ­ട്ട­ക്കാ­രൻ റോ­സാ­പ്പൂ­ക്ക­ളിൽ പ­രി­മ­ളം തേ­ക്കു­ന്ന­തു­മി­ല്ല—കോ­ക്തോ

ഒരു ദിവസം നടാഷ ഒ­ലേ­ഷ­യെ മൂ­ന്ന­ര­മ­ണി­ക്കു കാ­ണാ­മെ­ന്നാ­ണു് നേ­ര­ത്തെ ഏ­റ്റി­രു­ന്ന­തു്. പറഞ്ഞ സ്ഥ­ല­ത്തു് ഒലേഷ കാ­ത്തു നി­ന്നു. അവൾ വ­ന്നി­ല്ല. സമയം ക­ഴി­ഞ്ഞു­ക­ഴി­ഞ്ഞു് പോ­കു­ന്നു. അയാൾ അ­ങ്ങ­നെ അവിടെ നി­ല്ക്കു­മ്പോൾ ഒരു സ്ത്രീ വ­ന്നു് “27 എന്നെ കുൺ­ട്രിൻ­സ്ക­യി­ലേ­ക്കു കൊ­ണ്ടു­പോ­കു­മോ?” എന്നു ചോ­ദി­ച്ചു. പോ­കു­മെ­ന്നു മ­റു­പ­ടി ന­ല്കി­യി­ട്ടു് ഉ­ട­നെ­ത­ന്നെ അ­യാ­ള­തു തി­രു­ത്തി. “ഇല്ല, 16 കൊ­ണ്ടു­പോ­കും” (ബ­സ്സി­ന്റെ ന­മ്പ­രാ­കാം ഇതു്—ലേഖകൻ). ഒ­രീ­ച്ച വ­ന്നു് അ­തി­ന്റെ കാ­ലു­കൾ കൂ­ട്ടി­പ്പി­രി­ക്കാൻ തു­ട­ങ്ങി. കാ­ല­ത്തി­ന്റെ അ­സ്വ­സ്ഥ­മാ­യ ഈച്ച. നടാഷ വ­ന്നി­ല്ല. അവൾ വ­രി­ല്ല. ഒരു പ­ട്ടാ­ള­ക്കാ­രൻ വ­ന്നു് ഡാർ­വിൻ മ്യൂ­സി­യം എ­വി­ടെ­യെ­ന്നു് ഒ­ലേ­ഷ­യോ­ടു് ചോ­ദി­ച്ചു: “എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ” എ­ന്നു് മ­റു­പ­ടി. ഒരു ടാ­ക്സി ഡ്രൈ­വർ ഒ­ലേ­ഷ­യു­ടെ അ­ടു­ത്തു് കാറ് നി­റു­ത്തി പു­ച്ഛ­ത്തോ­ടെ വർ­സോ­നോ­വ്സ്കി­യി­ലേ­ക്കു­ള്ള വഴി ചോ­ദി­ച്ചു: “അതാ അതിലേ, അതിലേ’ എ­ന്നു് ഒലേഷ. ഒ­ര­ന്ധൻ വ­ന്നു് ക­മ്പു­കൊ­ണ്ടു് അയാളെ ത­ട്ടി­യി­ട്ടു് ചോ­ദ്യ­മാ­യി “പ­ത്താം­ന­മ്പർ ഇ­പ്പോൾ വരുമോ?” ഒലേഷ മ­റു­പ­ടി പ­റ­ഞ്ഞു: “ഇല്ല സഖാവേ അതു് പ­ത്ത­ല്ല, ര­ണ്ടാ­ണു്. അതാ വ­രു­ന്നു പ­ത്തു്” നടാഷ വ­ന്നി­ല്ല. സ്ത്രീ പ­തി­നാ­റാം ന­മ്പ­രിൽ­ക്ക­യ­റി ഉ­രു­ണ്ടു­ക­ഴി­ഞ്ഞു. പ­ട്ടാ­ള­ക്കാ­രൻ മ്യൂ­സി­യ­ത്തി­ലെ ത­ണു­ത്ത മു­റി­ക­ളിൽ ന­ട­ക്കു­ക­യാ­ണു്. ഡ്രൈ­വർ വർ­സോ­നോ­വ്സ്കി­യി­ലേ­ക്കു് ഹോൺ മു­ഴ­ക്കി ചെ­ല്ലു­ക­യാ­ണു്. അന്ധൻ മു­ന്നിൽ ക­മ്പു് ത­ട്ടി­ത്ത­ട്ടി ശു­ണ്ഠി­യോ­ടെ ക­യ­റു­ന്നു. അ­വ­രെ­ല്ലാം ആ­ഹ്ലാ­ദി­ക്കു­ന്നു. ഒലേഷ മാ­ത്രം ബു­ദ്ധി­ശ്യൂ­ന്യ­നെ­പ്പോ­ലെ ചി­രി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു. ഒ­രു­കാ­ലു് മു­ന്നോ­ട്ടാ­ക്കി കൈ പി­റ­കി­ലാ­ക്കി അയാൾ പോ­ലീ­സു­കാ­ര­നാ­യി നി­ല്ക്കു­ക­യാ­ണു്. ഒലേഷ ആ­ത്മ­ഗ­തം ന­ട­ത്തു­ന്നു. “നടാഷ എന്നെ അ­ഭി­ന­ന്ദി­ക്കു. ഞാൻ പോ­ലീ­സു­കാ­ര­നാ­യി മാ­റി­യി­രി­ക്കു­ന്നു”.

images/EnvyOlyesha.jpg

ക­ഥ­യു­ടെ ഇ­തി­വൃ­ത്ത­മാ­കെ ഞാൻ സം­ഗ്ര­ഹി­ച്ചെ­ഴു­തു­ന്നി­ല്ല. ര­ച­ന­യു­ടെ സ­വി­ശേ­ഷ­ത ഗ്ര­ഹി­ക്കാൻ ഇ­ത്ര­യും മ­തി­യെ­ന്നാ­ണു് എന്റെ വി­ചാ­രം. ക­ടു­ത്ത നൈ­രാ­ശ്യ­വും വി­ഷാ­ദ­വും ഒ­ലേ­ഷ­യെ മ­റ്റൊ­രാ­ളാ­യി മാ­റ്റു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ Envy എന്ന നോ­വ­ലും Cherry Pit എന്ന ചെ­റു­ക­ഥ­യും വാ­യി­ച്ച ഞാൻ ഒരു സ­ങ്ക­ല്പി­ക ലോ­ക­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ചു് തൽ­ക്കാ­ല­ത്തേ­ക്കെ­ങ്കി­ലും വേ­റൊ­രാ­ളാ­യി മാ­റു­ന്നു. ഇ­താ­ണു് സാ­ഹി­ത്യ­ത്തി­ന്റെ ശക്തി. ഒലേഷ ഞാൻ അ­ങ്ങ­യു­ടെ നാ­ട്ടിൽ ജ­നി­ച്ചി­ല്ല­ല്ലോ!

യ­ഥാർ­ത്ഥ­ത്തി­ലു­ള്ള കവി കാ­വ്യാ­ത്മ­ക­മാ­കാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല. പൂ­ന്തോ­ട്ട­ക്കാ­രൻ റോ­സാ­പ്പൂ­ക്ക­ളിൽ പ­രി­മ­ളം തേ­ക്കു­ന്ന­തു­മി­ല്ല—ഷാങ് കോ­ക്തോ.

പാ­താ­ളം വ­രെ­യും
images/JeanCocteau1923.jpg
ഷാങ് കോ­ക്തോ

പ­നി­നീർ­പ്പൂ­ക്കൾ നിർ­മ്മി­ക്കാൻ ജ­യ­നാ­രാ­യ­ണൻ എന്ന ക­ഥാ­കാ­ര­നു് അ­റി­ഞ്ഞു­കൂ­ടാ. പൂ­ന്തോ­ട്ട­ത്തിൽ നി­ല്ക്കു­ന്ന പൂ­ക്ക­ളിൽ സൗ­ര­ഭ്യം പു­ര­ട്ടാ­നും അ­ദ്ദേ­ഹ­ത്തി­നു ക­ഴി­വി­ല്ല. ആകെ ക­ഴി­വു­ള്ള­തു് “ക­ണ്ണാ­ടി” എന്ന കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ എ­ഴു­താൻ മാ­ത്രം. അ­തൊ­ന്നു വാ­യി­ച്ചു നോ­ക്കൂ. അമ്പേ എ­ന്തൊ­രു ജു­ഗു­പ്സാ­വ­ഹ­മാ­യ സൃ­ഷ്ടി. കഥ സം­ഗ്ര­ഹി­ച്ചെ­ഴു­താൻ എ­നി­ക്കാ­വി­ല്ല. അ­ന്യോ­ന്യം ബ­ന്ധ­മി­ല്ലാ­ത്ത ഖ­ണ്ഡി­ക­ക­ളു­ടെ­യും പ­ര­സ്പ­രാ­ശ്ര­യ­മി­ല്ലാ­ത്ത സം­ഭ­വ­ങ്ങ­ളു­ടെ­യും ഒ­ര­സം­ബ­ന്ധ കൂ­മ്പാ­ര­ത്തെ സം­ഗ്ര­ഹി­ച്ചു് ആ­വി­ഷ്ക­രി­ക്കു­ന്ന­തെ­ങ്ങ­നെ? പ­ഞ്ചാ­ബിൽ ചെ­ന്നു നി­ന്നാൽ സ്ക്കൂ­ട്ട­റിൽ വ­രു­ന്ന­വർ ന­മ്മു­ടെ നേർ­ക്കു് തോ­ക്കു ചൂ­ണ്ടി നി­റ­യൊ­ഴി­ക്കും. “സ­ഹോ­ദ­ര­ന്മാ­രേ ഞാൻ നി­ങ്ങ­ളു­ടെ സ­ഹോ­ദ­ര­ന­ല്ലേ? എന്നെ എ­ന്തി­നു കൊ­ല്ലു­ന്നു?” എന്നു ചോ­ദി­ക്കു­ന്ന­തി­നു മുൻപു നമ്മൾ മ­രി­ച്ചു വീഴും. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ക്കാ­രൻ ന­മ്മു­ടെ മ­നഃ­സ്സാ­ക്ഷി­യെ പ­റി­ച്ചെ­ടു­ക്കും. ഭ­ക്ഷ­ണ­ശാ­ല ന­ട­ത്തു­ന്ന­വൻ അ­ഴു­കി­യ പ­ല­ഹാ­ര­ങ്ങൾ ത­ന്നു് ന­മ്മു­ടെ പണം അ­പ­ഹ­രി­ക്കും. ചില പ­ത്ര­ങ്ങൾ ‘സ്പെ­ക്യു­ലേ­യ്റ്റീ­വ് ന്യൂ­സ്’ വെ­ണ്ട­ക്ക­യിൽ അ­ച്ച­ടി­ച്ചു് നമ്മെ വ­ഞ്ചി­ക്കും. ജ­യ­നാ­രാ­യ­ണ­നെ പോ­ലു­ള്ള ക­ലാ­കാ­ര­ന്മാർ അ­ധ­മ­ങ്ങ­ളാ­യ രചനകൾ നൽകി ന­മ്മു­ടെ ആ­ത്മാ­വി­നെ പാ­താ­ളം വ­രെ­യും താ­ഴ്ത്തും.

ഇ­ങ്ങ­നെ അ­ന്ധ­താ­മി­സ്ര­ത്തി­ലേ­ക്കു മ­നു­ഷ്യ­നെ താ­ഴ്ത്തു­ന്ന കു­ത്സി­ത പ്ര­ക്രി­യ­യെ­യാ­ണു് ചെ­റി­യാൻ കു­നി­യ­ന്തോ­ട­ത്തു് “ഇ­രു­ട്ടി­ന്റെ ഭരണം” എന്ന കാ­വ്യ­ത്തി­ലൂ­ടെ വി­മർ­ശി­ക്കു­ന്ന­തു് (പൗ­ര­ധ്വ­നി വാരിക— ലക്കം 44). ചില വരികൾ കേ­ട്ടാ­ലും:

എവിടെ മ­നു­ഷ്യ­നി­ലു­ണ­രും ക­നി­വിൻ

കി­ര­ണം­പോ­ലും പൊ­ലി­യു­ന്നു,

എവിടെ മ­ന­സ്സിൻ ന­ന്മ­ക­ളെ­ല്ലാം

പൂ­വി­തൾ തു­ല്യം പൊ­ഴി­യു­ന്നു

എ­വി­ടെ­യ­വൻ­തൻ ചേ­ത­ന­പോ­ലും

തനിയെ ദുർ­ബ്ബ­ല­മാ­കു­ന്നു

അ­വി­ടെ­ത്തു­ട­രു­ന്നി­രു­ളിൽ ഭരണം,

അവിടെ മ­രി­ക്കു­ക­യാ­യ് സൂ­ര്യൻ.

ചി­രി­പു­ര­ണ്ട ക­ട­ക്ക­ണ്ണു്

ക­ലാ­കാ­രൻ പുതിയ രൂപം സൃ­ഷ്ടി­ക്ക­ണോ അതോ നി­ല­വി­ലി­രി­ക്കു­ന്ന രൂ­പ­ത്തെ അ­ന്യൂ­ന­മാ­ക്ക­ണോ എ­ന്നു് പീ­കാ­സ്സോ­യോ­ടു് ഗർ­ട്രൂ­ഡ് സ്റ്റൈൻ ചോ­ദി­ച്ചു. പീ­കാ­സ്സോ പ­റ­ഞ്ഞു: “ആദ്യം എ­ന്തെ­ങ്കി­ലും ചെ­യ്യൂ. പി­ന്നീ­ടു് വേ­റൊ­രാൾ വ­ന്നു് അതിനെ അ­ന്യൂ­ന­മാ­ക്കും”.

“ഒരു പ­രി­ഹാ­സ കഥ പറയൂ” എ­ന്നു് ആരോ എ­ന്നോ­ടു് ആ­ജ്ഞാ­പി­ക്കു­ന്നു. “പറയാം” എന്നു ഞാൻ. അ­ല്ലെ­ങ്കിൽ വേണ്ട. കു­ങ്കു­മം വാ­രി­ക­യിൽ പി. പി. പ­വി­ത്രൻ എ­ഴു­തി­യ “ഇ­രു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലെ ഭൂമി” എന്ന കഥ വാ­യി­ക്കൂ. അതു് ഭേ­ദ­പ്പെ­ട്ട സ­റ്റ­യ­റാ­ണു്. ഭൂമി ഉ­രു­ണ്ട­ത­ല്ല, പ­ര­ന്ന­താ­ണു് എന്നു പ­ഠി­പ്പി­ച്ച ഉ­സ്താ­ദി­നെ യു­വാ­ക്ക­ന്മാർ തല്ലി. കാലം ക­ഴി­ഞ്ഞ് ആ ഉ­സ്താ­ദി­ന്റെ മകൻ ഗൾഫ് രാ­ജ്യ­ത്തു പോയി; ധ­നി­ക­നാ­യി മ­ട­ങ്ങി വന്നു. തന്റെ സ­മ്പ­ത്തു ക­ണ്ടു് ക­ണ്ണ­ഞ്ചി­യി­രു­ന്ന ആ­ളു­ക­ളോ­ടു് അയാൾ പ­റ­ഞ്ഞു: “ഉ­പ്പാ­പ്പ പണ്ടു പ­റ­ഞ്ഞ­തു് എത്ര ശ­രി­യാ­ണെ­ന്നു് വി­മാ­ന­ത്തി­ലി­രു­ന്നു താ­ഴോ­ട്ടു നോ­ക്കി­യ നേ­ര­ത്ത­ല്ലേ മ­ന­സ്സി­ലാ­യ­തു്—അറ്റം കാ­ണാ­തെ പരപരാ പ­ര­ന്നു കി­ട­ക്കു­ന്നു ഞ­ങ്ങ­ളെ ഭൂമി”. പൂർ­വി­കർ ചെയ്ത വി­ഡ്ഢി­ത്ത­മോർ­ത്തു് അവർ ല­ജ്ജി­ച്ചു് അവർ അ­യാ­ളു­ടെ കാലു ത­ട­വി­ക്കൊ­ടു­ത്തു.

images/CesarePavese.jpg
ചേ­സാ­റേ പാ­വേ­സെ

മ­നു­ഷ്യ­ന്റെ ദൗർ­ബ്ബ­ല്യ­ത്തെ നി­സ്സം­ഗ­ത­യോ­ടെ നോ­ക്കു­ന്ന ക­ഥാ­കാ­ര­നെ­യാ­ണു് ഈ ര­ച­ന­യിൽ നമ്മൾ കാണുക. ചില ഹാസ്യ ക­ഥാ­കാ­ര­ന്മാർ ന­മ്മ­ളെ ചി­രി­പ്പി­ക്കും. പ­വി­ത്രൻ ചി­രി­പ്പി­ക്കു­ന്നി­ല്ല. ചി­രി­പു­ര­ണ്ട ക­ട­ക്ക­ണ്ണു കൊ­ണ്ടു് ന­മ്മ­ളെ നോ­ക്കു­ന്ന­തേ­യു­ള്ളൂ. ന­മ്മു­ടെ ദൗർ­ഭാ­ഗ്യ­ത്തെ കു­റി­ച്ചു് അ­ന്യ­നോ­ടു പ­റ­യു­മ്പോൾ ആ ദൗർ­ഭാ­ഗ്യ­ത്തി­നു ഒരു മാ­റ്റ­വും വ­രാ­തി­രു­ന്നാൽ ന­മ്മു­ടെ ശിശുത എന്ന അ­വ­സ്ഥ­യ്ക്കു് അ­ന്ത്യം വ­രു­മെ­ന്നു് ഇ­റ്റ­ലി­യി­ലെ സാ­ഹി­ത്യ­കാ­രൻ ചേ­സാ­റേ പാ­വേ­സെ എ­വി­ടെ­യോ എ­ഴു­തി­യി­ട്ടു­ണ്ടു്. ആ­ക്ഷേ­പ ഹാസ്യ രചനകൾ വാ­യ­ന­ക്കാ­ര­ന്റെ ശി­ശു­ത­യെ ഇ­ല്ലാ­താ­ക്കി മ­ന­സ്സി­നു പ­രി­പാ­കം നൽ­കു­ന്നു.

ദൃ­ശ്യ­ങ്ങൾ
  1. കുറേ സു­ന്ദ­രി­പ്പെൺ­കു­ട്ടി­കൾ കാ­ഴ്ച്ച­ബം­ഗ്ലാ­വി­ലേ­ക്കു ന­ട­ക്കു­ന്ന­തു് ഞാൻ കണ്ടു—അ­ര­യ­ന്ന­ങ്ങൾ കൂ­ട്ടം ചേർ­ന്നു് പ­റ­ക്കു­ന്ന­തു പോലെ.
  2. എന്റെ നേർ­ക്കു് ഉ­പാ­ലം­ഭം ചൊ­രി­ഞ്ഞ ഒരു മാ­ന്യൻ എ­നി­ക്കു് അ­ഭി­മു­ഖ­മാ­യി വന്നു—ഞാൻ പ­തി­വാ­യി വാ­യി­ക്കു­ന്ന മാർ­ക­സ് ഒ­റീ­ലീ­യ­സി ന്റെ Meditations എന്ന ഗ്ര­ന്ഥ­ത്തി­ലെ ഒരു വാ­ക്യം എന്റെ ഓർ­മ്മ­യി­ലെ­ത്തി അ­പ്പോൾ “ന­മ്മ­ളെ­ല്ലാ­വ­രും ഒരു ദി­വ­സ­ത്തെ ജീ­വി­കൾ മാ­ത്രം; ഓർ­മ്മി­ക്കു­ന്ന­വ­രും ഓർ­മ്മി­ക്ക­പ്പെ­ടു­ന്ന­വ­രും”. എന്നെ നേർ­വ­ഴി­ക്കു ന­ട­ക്കാൻ സ­ഹാ­യി­ച്ച ഒ­റീ­ലീ­യ­സി­നു നന്ദി.
  3. ഏതോ സം­ഘ­ത്തി­നു വേ­ണ്ടി യു­വാ­ക്ക­ന്മാർ പ­ണ­പ്പി­രി­വു ന­ട­ത്തു­ക­യാ­ണു്. അ­ട­പ്പിൽ വി­ട­വു­ണ്ടാ­ക്കി­യ ഒരു ത­ക­ര­പ്പാ­ത്രം കി­ലു­ക്കി കൊ­ണ്ടു് അവർ എ­ല്ലാ­വ­രെ­യും സ­മീ­പി­ക്കു­ന്നു. പത്തു പൈസ, ഇ­രു­പ­ത്ത­ഞ്ചു പൈസ ഇ­ങ്ങ­നെ പല നാ­ണ­യ­ങ്ങൾ ഇ­ടു­ന്നു­ണ്ടു് ആളുകൾ. അ­പ്പോ­ഴാ­ണു് ഒരു ചെ­റു­പ്പ­ക്കാ­രി അതിലെ വ­രു­ന്ന­തും യു­വാ­ക്ക­ന്മാർ പാ­ത്ര­വു­മാ­യി അ­വ­രു­ടെ അ­ടു­ത്തെ­ത്തി­യ­തും. യുവതി ഒരു പത്തു രൂപ നോ­ട്ടെ­ടു­ത്തു് ഉ­യർ­ത്തി കാ­ണി­ച്ചി­ട്ടു് ത­ക­ര­പ്പാ­ത്ര­ത്തി­ന്റെ മു­ക­ളിൽ വച്ചു. അതു ക­ണ്ട­പ്പോൾ ഞാൻ എന്റെ ചെ­റു­പ്പ­കാ­ല­ത്തെ ഒരു സംഭവം ഓർ­മ്മി­ച്ചു. തീ­വ­ണ്ടി­യിൽ ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു കൊ­ല്ല­ത്തേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. എന്റെ എ­തി­രേ­യു­ള്ള സീ­റ്റിൽ കാണാൻ കൊ­ള്ളാ­വു­ന്ന ഒരു പെൺ­കു­ട്ടി ഇ­രി­ക്കു­ന്നു. ഒരു യാചകൻ എന്നെ സ­മീ­പി­ച്ചു് ഭിക്ഷ ചോ­ദി­ച്ചു. ഞാൻ അവളെ നോ­ക്കി­യി­ട്ടു് ഒരു രൂപ എ­ടു­ത്തു കൊ­ടു­ത്തു (അ­ക്കാ­ല­ത്തെ ഒരു രൂ­പ­യ്ക്കു് ഇ­ന്ന­ത്തെ നൂറു രൂ­പ­യു­ടെ വി­ല­യു­ണ്ടു്). എ­തി­രു­വ­ശ­ത്തി­രു­ന്ന പെൺ­കു­ട്ടി സു­ന്ദ­രി­യാ­യി­രു­ന്നെ­ങ്കിൽ ഞാൻ അഞ്ചു രൂപ കൊ­ടു­ക്കു­മാ­യി­രു­ന്നു. അവൾ അ­തി­സു­ന്ദ­രി­യാ­യി­രു­ന്നെ­ങ്കിൽ പത്തു രൂപ നൽ­കു­മാ­യി­രു­ന്നു. എന്റെ മുൻ­പിൽ പെൺ­കു­ട്ടി ഇ­ല്ലാ­യി­രു­ന്നെ­ങ്കി­ലോ? ഒരു പൈസ പോലും ഞാൻ ആ യാ­ച­ക­നു കൊ­ടു­ക്കു­മാ­യി­രു­ന്നി­ല്ല.

ബേബി മേ­നോ­നും കണ്ണൻ മേ­നോ­നും എ­ഴു­തി­യ “അ­നു­ശോ­ച­ന” മെന്ന കഥയിൽ (ദേ­ശാ­ഭി­മാ­നി വാരിക, ലക്കം 17) രണ്ടു ത­ര­ത്തി­ലു­ള്ള ജീ­വി­തം ന­യി­ക്കു­ന്ന സ്ക്കൂൾ മാ­നേ­ജർ കു­പ്പു­സ്വാ­മി­യെ­യാ­ണു് ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. അയാൾ ക്രൂ­ര­ത­യു­ടെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­ണു്. കു­ട്ടി­ക­ളെ പീ­ഢി­പ്പി­ക്കും, അ­ദ്ധ്യാ­പ­ക­രെ പേ­ടി­പ്പി­ക്കും, കൊ­ല­പാ­ത­ക­ത്തി­നു പോലും മ­ടി­യി­ല്ല അ­യാൾ­ക്കു്. അ­ങ്ങ­നെ­യി­രി­ക്കെ പ്ര­ധാ­ന­മ­ന്ത്രി വ­ധി­ക്ക­പ്പെ­ട്ടു. അ­നു­ശോ­ച­ന സ­മ്മേ­ള­നം കൂ­ടി­യ­പ്പോൾ പ്ര­ധാ­ന­പ്പെ­ട്ട പ്ര­ഭാ­ഷ­കൻ കു­പ്പു­സ്വാ­മി­യാ­യി­രു­ന്നു. അയാൾ പ്ര­സം­ഗി­ച്ചു. “അവർ ഈ രാ­ജ്യ­ത്തി­ന്റെ സർ­വ്വ­സ്വ­വു­മാ­യി­രു­ന്നു. പ­ട്ടി­ണി­പ്പാ­വ­ങ്ങ­ളു­ടെ ആ­ശാ­കേ­ന്ദ്ര­മാ­യി­രു­ന്നു. ദ­രി­ദ്ര ല­ക്ഷ­ങ്ങ­ളു­ടെ ക­ണ്ണീ­രൊ­പ്പാൻ ന­മു­ക്കി­നി ആ­രു­ണ്ടു്?” കു­പ്പു­സ്വാ­മി­യു­ടെ തൊ­ണ്ട­യി­ട­റി, ക­ണ്ണീർ പൊ­ടി­ഞ്ഞു. തോ­ളി­ലെ കസവു നേ­രി­യ­തി­ന്റെ തു­മ്പു­കൊ­ണ്ടു് അയാൾ ക­ണ്ണീർ തു­ട­ച്ചു.

ഒരു കാ­പ­ട്യ­ക്കാ­ര­നെ ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന ഇ­ക്ക­ഥ­യെ a poor story എന്നു ഞാൻ വി­ളി­ച്ചു കൊ­ള്ള­ട്ടെ. ആ ബ­ഹിർ­ഭാ­ഗ­സ്ഥ­ത­യെ­ക്കാൾ യാ­ത­നാ­ജ­ന­ക­മാ­ണു് കഥയിൽ പ്ര­ക­ട­മാ­കു­ന്ന ര­ച­യി­താ­ക്ക­ളു­ടെ മ­നോ­ഭാ­വം. ഒരു ഗ്രാമ പ്ര­ദേ­ശ­ത്തെ ആ­ളു­ക­ളു­ടെ കഥ പ­റ­യു­ന്ന സൊല യുടെ The Earth എന്ന നോ­വ­ലിൽ കു­ടി­യ­നും തെ­മ്മാ­ടി­യു­മാ­യ ഒരു ക­ഥാ­പാ­ത്ര­ത്തി­നു നോ­വ­ലി­സ്റ്റ് പേ­രി­ട്ട­തു് ‘ജീസസ്’ എ­ന്നാ­യി­രു­ന്നു. നോ­വ­ലി­നെ വി­മർ­ശി­ച്ച ആ­നാ­തൊൽ ഫ്രാ­ങ്സ് (Anatole France—ശ­രി­യാ­യ പേരു് ഷാക് ആ­നാ­തൊൽ തിബൊ—Jacques Anatole Thibault) സൊ­ല­യു­ടെ ഈ പേ­രി­ടൽ ‘ബാഡ് റ്റെ­യ്സ്റ്റാ’ ണെ­ന്നു പ­റ­ഞ്ഞു (ഓർ­മ്മ­യിൽ നി­ന്നെ­ഴു­തു­ന്ന­തു്). നി­ത്യ­ജീ­വി­ത­ത്തിൽ ഇ­തെ­പ്പോ­ഴും ചെറിയ തോതിൽ നമ്മൾ കാ­ണാ­റു­ണ്ടു്. നമ്മൾ എ­ന്തെ­ങ്കി­ലും പ­റ­യു­മ്പോൾ ശ്രോ­താ­വു് പ്ര­തി­ക­രി­ക്കാ­തെ സം­ഭാ­ഷ­ണ­വി­ഷ­യം മാ­റ്റു­ക, ഇ­ട­യ്ക്കു­ക­യ­റി­പ്പ­റ­യു­ക, ഡോർ­ബെ­ല്ല് ശ­ബ്ദി­പ്പി­ക്കാ­തെ വീ­ട്ടി­ന­ക­ത്തു് പൂ­ച്ച­യെ­പ്പോ­ലെ പ­തു­ങ്ങി­ക്ക­യ­റു­ക, ബ­സ്സിൽ ക­യ­റി­യി­രു­ന്നാൽ മ­റ്റൊ­രു­ത്ത­നു് ഇ­ടം­ന­ല്കാ­തി­രി­ക്കാൻ­വേ­ണ്ടി കാ­ലു­കൾ ക­വ­യ്ച്ചു വ­യ്ക്കു­ക, ഒരാൾ സ­ത്യ­സ­ന്ധ­ത­യോ­ടെ എ­ന്തെ­ങ്കി­ലും പ­റ­യു­മ്പോൾ തെ­ളി­വു­കൾ കൊ­ണ്ടു­വ­രാ­തെ പ­ച്ച­ക്ക­ള്ള­മാ­ണെ­ന്നു പറയുക ഇ­വ­യെ­ല്ലാം ‘ബാഡ് റ്റെ­യ്സ്റ്റ്’ തന്നെ. യ­ഥാർ­ത്ഥ­മാ­യ ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­നു യോ­ജി­ച്ച­ത­ല്ല ഇതു്. ശ്രീ­രാ­മൻ രാ­വ­ണ­നെ­പ്പോ­ലും ബ­ഹു­മാ­നി­ച്ചു.

ജേ­താ­രം ലോ­ക­പാ­ല­നാം സ്വ­മു­ഖൈ­രർ­ച്ചി­തേ­ശ്വ­രം

രാ­മ­സ്തു­ലി­ത കൈ­ലാ­സ­മ­രാ­തിം ബ­ഹ്വ­മ­ന്യ­ത.

(ഇ­ന്ദ്രാ­ദി­ക­ളെ ജ­യി­ച്ച­വ­നും സ്വ­ന്തം ശി­ര­സ്സു­ക­ളെ മ­ഹേ­ശ്വ­ര­നു നൽകി ആ­രാ­ധി­ച്ച­വ­നും കൈ­ലാ­സ­മെ­ടു­ത്തു് അ­മ്മാ­ന­മാ­ടി­യ­വ­നും ആയ ആ മ­ഹാ­വീ­ര­നാ­യ ശ­ത്രു­വി­നെ രാമൻ ബ­ഹു­മാ­നി­ച്ചു—ര­ഘു­വം­ശം സർ­ഗ്ഗം 12, ശ്ലോ­കം 89, മോ­ട്ടി­ലാൽ ബ­നാർ­സി­ദാ­സ് പ്ര­സാ­ധ­നം.)

വേ­റെ­യാ­രു വേ­ണ­മെ­ങ്കി­ലും വി­വേ­ച­ന­മി­ല്ലാ­യ്മ കാ­ണി­ക്ക­ട്ടെ. എ­ഴു­ത്തു­കാർ അതിനു ശ്ര­മി­ക്ക­രു­തു്. ഇ­ന്ദി­രാ ഗാ­ന്ധി യുടെ മ­ര­ണ­ത്തെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു­ള്ള ഈ കഥ ര­ച­യി­താ­ക്ക­ളു­ടെ ബാഡ് റ്റെ­യ്സ്റ്റി­നെ­യാ­ണു് കാ­ണി­ക്കു­ന്ന­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങ­ളെ ര­സി­പ്പി­ച്ച ചില വരികൾ?

ഉ­ത്ത­രം: In the Policeman’s arms The lost child points Towards the sweet-​shop (ജ­പ്പാ­നി­ലെ പ­ഴ­ഞ്ചൊ­ല്ലു്).

ചോ­ദ്യം: നി­ങ്ങൾ പ്ര­തി­ഭാ­ശാ­ലി­യാ­ണോ?

ഉ­ത്ത­രം: യേ­ശു­ദാ­സ ന്റെ പാ­ട്ടു­കൾ എ­നി­ക്കു് അതേ രീ­തി­യിൽ മ­ന­സ്സിൽ പാടാൻ ക­ഴി­യും. പക്ഷേ, അവ എന്റെ ക­ണ്ഠ­നാ­ള­ത്തി­ലൂ­ടെ വി­നിർ­ഗ്ഗ­ളി­ച്ചാൽ കാ­ള­രാ­ഗ­മാ­യി മാറും. അ­തു­കൊ­ണ്ടു് യേ­ശു­ദാ­സൻ ജീ­നി­യ­സ്സാ­ണെ­ന്നും ഞാൻ ആ­രു­മ­ല്ലെ­ന്നും മ­ന­സ്സി­ലാ­ക്കാം.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ശ­ത്രു­ക്ക­ളു­ടെ— എ­ഴു­ത്തു­കാ­രാ­യ ശ­ത്രു­ക്ക­ളു­ടെ—സംഖ്യ എത്ര?

ഉ­ത്ത­രം: അ­മ്പ­ത്തി­നാ­ലാ­യി­ര­ത്തി നാ­ന്നൂ­റ്റി പ­ന്ത്ര­ണ്ടു്.

ചോ­ദ്യം: തീർ­ന്നോ?

ഉ­ത്ത­രം: ഇല്ല. ഞാൻ ഉ­പ­കാ­രം ചെ­യ്ത­വ­രു­ടെ­യും മറ്റു ബ­ന്ധു­ക്ക­ളു­ടെ­യും സംഖ്യ ക­ണ­ക്കാ­ക്കി പി­ന്നീ­ടു് പറയാം. ഇ­പ്പോൾ തി­ടു­ക്ക­ത്തിൽ സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തു­ക­യാ­ണു്. സ­മ­യ­മി­ല്ല.

ചോ­ദ്യം: ആ­ദ­രാ­തി­ശ­യം കൊ­ണ്ടു വ­ള­രെ­പ്പ­തു­ക്കെ വാ­യി­ച്ചു തീർ­ത്ത ഒരു നോ­വ­ലി­ന്റെ പേരു പറയൂ?

ഉ­ത്ത­രം: റ്റോ­മാ­സ് മാനി ന്റെ മാ­ജി­ക് മൗ­ണ്ടൻ.

ചോ­ദ്യം: ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യ­രെ നി­ങ്ങൾ ബ­ഹു­മാ­നി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: ഗു­രു­നാ­ഥ­നും എ­ഴു­ത്തു­കാ­ര­നും ആ­യ­തു­കൊ­ണ്ടു മാ­ത്ര­മ­ല്ല. ഒ­രി­ക്കൽ തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യിൽ ‘റ്റോ­മാ­സ് മാൻ’ എ­ക്സി­ബി­ഷൻ ഉ­ണ്ടാ­യി­രു­ന്നു. ഞാൻ അ­ങ്ങോ­ട്ടു ചെ­ന്ന­പ്പോൾ ഭാ­സ്ക­ക­രൻ­നാ­യർ­സ്സാർ ആ വലിയ സാ­ഹി­ത്യ­കാ­ര­ന്റെ പ­ട­ങ്ങൾ­ക്കു­മുൻ­പിൽ ഭ­ക്തി­യോ­ടെ, ബ­ഹു­മാ­ന­ത്തോ­ടെ പ­തി­ഞ്ചു മി­നി­റ്റോ­ളം നി­ല്ക്കു­ന്ന­തു കണ്ടു. എന്റെ സാ­മീ­പ്യം പോലും അ­ദ്ദേ­ഹം അ­റി­ഞ്ഞി­ല്ല.

വായു വേണം പ­റ­ക്കാൻ

വീ­ണ്ടും ആ റോ­മാ­ച്ച­ക്ര­വർ­ത്തി, സ്റ്റോ­യി­ക് ത­ത്ത്വ­ചി­ന്ത­കൻ മാർ­ക­സ് ഒ­റീ­ലി­യ­സ് എന്റെ മുൻ­പിൽ വന്നു നി­ല്ക്കു­ന്നു. “നി­ങ്ങൾ­ക്കു് ഒരു വീ­ക്ഷ­ണ­ഗ­തി­യു­ണ്ടെ­ങ്കിൽ അതു് ഉ­പേ­ക്ഷി­ക്കൂ. ആ­പ­ത്തു് ഒ­ഴി­ഞ്ഞു­കി­ട്ടും” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ശം. ശ­രി­യാ­ണു്. സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു്, രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പ­റ­യാ­തി­രു­ന്നാൽ ത­ടി­ക്കു കേ­ടു­വ­രി­ല്ല. എ­ങ്കി­ലും സ്വ­ന്തം മ­ത­ങ്ങൾ പ്ര­ഖ്യാ­പി­ക്കാ­തി­രി­ക്കാൻ പ­റ്റു­മോ? അ­ങ്ങ­നെ ജീ­വി­ച്ച­തു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? അ­തു­കൊ­ണ്ടു് പ­റ­യു­ക­യാ­ണു്. ടി. പി. മ­ഹി­ളാ­മ­ണി മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ഒരു പൂ­മ്പാ­റ്റ­യു­ടെ ഓർ­മ്മ­യ്ക്കു്” എന്ന ചെ­റു­ക­ഥ സാ­ഹി­ത്യാ­ഭാ­സ­മാ­ണു്. ചി­ല­പ്പോൾ ‘ഞാ­ന­ങ്ങ­നെ അ­വ­രോ­ടു് അതു പ­റ­യേ­ണ്ടി­യി­ല്ലാ­യി­രു­ന്നു, അയാളെ അ­ങ്ങ­നെ വേ­ദ­നി­പ്പി­ക്കേ­ണ്ടി­യി­ല്ലാ­യി­രു­ന്നു’ എ­ന്നൊ­ക്കെ പി­ന്നീ­ടു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. പക്ഷേ, സാ­ഹി­ത്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ അ­ങ്ങ­നെ ഒരു വി­ചാ­ര­മോ പ­ശ്ചാ­ത്താ­പ­മോ ഒ­രി­ക്ക­ലും എ­നി­ക്കു­ണ്ടാ­യി­ട്ടി­ല്ല, ഉ­ണ്ടാ­വു­ക­യു­മി­ല്ല. മ­ഹി­ളാ­മ­ണി­യു­ടെ കഥ സാ­ഹി­ത്യാ­ഭാ­സ­മാ­ണെ­ന്ന സത്യം പ­റ­ഞ്ഞ­തിൽ എ­നി­ക്കു മരണം വരെ സ­ന്തോ­ഷ­മേ ഉ­ണ്ടാ­യി­രി­ക്കു. ഒരു കു­ഞ്ഞി­ന്റെ മ­ര­ണ­ത്തെ വി­വ­രി­ക്കു­ന്ന ഇക്കഥ സെ­ന്റി­മെ­ന്റ­ലി­സ­ത്തി­ന്റെ­യും ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ­യും ഓ­ട­യി­ലേ­ക്കു് ന­മ്മ­ളെ എ­റി­യു­ന്നു. മ­റ്റൊ­രു സ­ത്യം­കൂ­ടി പ­റ­യ­ട്ടെ. ബി. ഉ­ണ്ണി­കൃ­ഷ്ണ­ന്റെ കാ­വ്യ­ങ്ങ­ളിൽ പലതും എ­നി­ക്കി­ഷ്ട­മാ­ണു്. ജ­ന­യു­ഗം വാ­രി­ക­യി­ലെ (ലക്കം 43) ‘ഗംഗ’ എന്ന കാ­വ്യ­വും എ­നി­ക്കി­ഷ്ട­പ്പെ­ട്ടു. ആ­വി­ഷ്കാ­ര­രീ­തി­കൊ­ണ്ടു് ഗംഗ എന്ന നദി വി­ശു­ദ്ധി­യു­ടെ മ­ണ്ഡ­ല­മാ­യി മാ­റു­ന്നു. മ­നു­ഷ്യൻ അതിൽ അ­ന­വ­ര­തം മാ­ലി­ന്യം ക­ലർ­ത്തു­ന്ന ദു­ഷ്ട­നാ­യി മാ­റു­ന്നു. അ­ങ്ങ­നെ ഗം­ഗ­യു­ടെ കഥ മ­നു­ഷ്യ­ന്റെ ക­ഥ­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

images/Chembai.jpg

നെ­ടു­മ­ങ്ങാ­ട്ടെ ഇ­പ്പോ­ഴ­ത്തെ എം. എൽ. എ കെ. വി. സു­രേ­ന്ദ്ര­നാ­ഥും ഞനും പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഒ­രു­മി­ച്ചാ­ണു് ഒരു വാ­ട­ക­വീ­ട്ടിൽ താ­മ­സി­ച്ചി­രു­ന്ന­തു്. ഫി­ലോ­സ­ഫി­യാ­യി­രു­ന്നു സു­രേ­ന്ദ്ര­ന്റെ ഐ­ച്ഛി­ക­വി­ഷ­യം. അ­ദ്ദേ­ഹം കൊ­ണ്ടി­ട്ട കാ­ന്റി ന്റെ ഒരു പു­സ്ത­കം ഞാൻ മ­റി­ച്ചു നോ­ക്കി. ഒ­രി­ട­ത്തു് ഒരു പക്ഷി പ­റ­ക്കാൻ ശ്ര­മി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് ആ ത­ത്ത്വ­ചി­ന്ത­കൻ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. പ­റ­ക്കാൻ വായു ത­ട­സ്സ­മു­ണ്ടാ­ക്കു­ന്നു­വെ­ന്നാ­ണു് പ­ക്ഷി­യു­ടെ വി­ചാ­രം. ശ്യൂ­ന്യ­മാ­യ സ്ഥ­ല­ത്താ­ണെ­ങ്കിൽ സു­ഖ­മാ­യി പ­റ­ക്കാം എ­ന്നും അതു ക­രു­തു­ന്നു. പക്ഷേ, പ­റ­ക്കാൻ സ­ഹാ­യി­ക്കു­ന്ന­തു് വാ­യു­വാ­ണെ­ന്നു് അ­തി­ന­റി­ഞ്ഞു­കൂ­ടാ. ഒരു വ­സ്തു­വി­നെ­തി­രാ­യി മ­റ്റൊ­രു വസ്തു. ഒരു പ്ര­ക്രി­യ­യ്ക്കെ­തി­രാ­യി മ­റ്റൊ­രു പ്ര­ക്രി­യ. ഇ­തു­ണ്ടെ­ങ്കി­ലേ പു­രോ­ഗ­മ­നം സാ­ദ്ധ്യ­മാ­വൂ. പാ­ല­ക്കാ­ട്ടു മണി യുടെ മൃ­ദം­ഗം­വാ­യ­ന ക­ല­യു­ടെ അ­ധി­ത്യ­ക­യിൽ എ­ത്ത­ണ­മെ­ങ്കിൽ ചെ­മ്പൈ വൈ­ദ്യ­നാ­ഥ­യ്യർ പാടണം. ഞാൻ പാ­ടി­യാൽ മ­ണി­യു­ടെ വി­ര­ലു­കൾ ച­ലി­ക്കു­ക­യി­ല്ല. ഈ ഡ­യ­ല­ക്ടി­ക്സ് ക­വി­യാ­യ ഉ­ണ്ണി­ക്കൃ­ഷ്ണ­നു നി­ശ്ച­യ­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങൾ ഹൃ­ദ­യ­ത്തി­ലേ­ക്കു ക­ട­ക്കു­ന്ന­തു്.

ക­ലാ­കാ­രൻ പുതിയ രൂപം സൃ­ഷ്ടി­ക്ക­ണോ അതോ നി­ല­വി­ലി­രി­ക്കു­ന്ന രൂ­പ­ത്തെ അ­ന്യൂ­ന­മാ­ക്ക­ണോ എ­ന്നു് പീ­കാ­സ്സോ യോടു് ഗർ­ട്രൂ­ഡ് സ്റ്റൈൻ ചോ­ദി­ച്ചു. പീ­കാ­സ്സോ പ­റ­ഞ്ഞു “ആദ്യം എ­ന്തെ­ങ്കി­ലും ചെ­യ്യൂ. പി­ന്നീ­ടു് വേ­റോ­രാൾ വ­ന്നു് അതിനെ അ­ന്യൂ­ന­മാ­ക്കും”. ഇതു ശ­രി­യാ­ണെ­ങ്കിൽ ച­ങ്ങ­മ്പു­ഴ നിർ­മ്മി­ച്ച രൂ­പ­ശി­ല്പം അ­തു­പോ­ലെ­യി­രി­ക്കു­ന്നു. ആരും അ­തി­നു് സ­മ്പൂർ­ണ്ണ­ത കൈ­വ­രു­ത്തി­യി­ട്ടി­ല്ല. സി. വി. രാ­മൻ­പി­ള്ള യുടെ രൂ­പ­ശി­ല്പ­ത്തെ­ക്കു­റി­ച്ചും അ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്.

ഷാങ് അനൂയ
images/Anouilh19402b.jpg
ഷാങ് അനൂയ

ഫ്ര­ഞ്ച് നാ­ട­ക­കർ­ത്താ­വാ­യ ഷാങ് അനൂയ (Jean Anouilh) ക­ഴി­ഞ്ഞ­യാ­ഴ്ച അ­ന്ത­രി­ച്ചു. സ്വി­റ്റ്സർ­ല­ണ്ടി­ലെ ലോസൻ (Lausanne) പ­ട്ട­ണ­ത്തിൽ വ­ച്ചാ­ണു് ഹൃ­ദ്രോ­ഗ­ത്താൽ അ­ദ്ദേ­ഹം മ­രി­ച്ച­തു്. ഓരോ വർ­ഷ­വും ഓരോ നാടകം എ­ഴു­തി­യ “അ­ത്യു­ല്പാ­ദ­ക”നാ­യി­രു­ന്നു അനൂയ. ബർ­നാ­ഡ് ഷാ, പീ­റാ­ന്തെ­ല്ലോ, ഷീ­റോ­ദൂ (Giraudoux) മൊ­ല്യർ ഈ നാ­ട­ക­കർ­ത്താ­ക്ക­ന്മാ­രു­ടെ സ്വാ­ധീ­ന­ശ­ക്തി­യി­ല­മർ­ന്നു് ആ­ദ്യ­കാ­ല­ത്തു് സ­മു­ദാ­യ­ത്തി­ലെ കാ­പ­ട്യ­ങ്ങ­ളെ അ­നാ­വ­ര­ണം ചെയ്ത നാ­ട­ക­കർ­ത്താ­വാ­യി നി­രൂ­പ­കർ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്നു. അ­ക്കാ­ല­ത്തു് അനൂയ എഴുതി: “I carried dog—eared copies of Shaw and Pirandello in my pockets, and yet I was alone”.

വി­ഷാ­ദാ­ത്മ­ക­ത്വം കൃ­തി­ക­ളി­ലൂ­ടെ പ്ര­ച­രി­പ്പി­ച്ച ഈ നാ­ട­ക­കർ­ത്താ­വി­ന്റെ ‘ആ­ന്റി­ഗ­ണി’ എന്ന നാടകം നവീന ഫ്ര­ഞ്ച് നാ­ട­ക­സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. ഈ നാ­ട­ക­ത്തി­ലൂ­ടെ ഫ്രാൻ­സി­നെ ര­ണ്ടാം­ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്തു് കീ­ഴ­ട­ക്കി­യ ജർ­മ്മ­നി­യെ അ­ദ്ദേ­ഹം നി­ന്ദി­ക്കു­ക­യാ­ണു്. ആ­ന്റി­ഗ­ണി ക്രി­യോ­ണി­നോ­ടു പ­റ­യു­ന്നു: Creon you spoke the word a moment ago: the kitchen of politics. You look it and you smell of it. ‘രാ­ഷ്ട്രീ­യം’ നാറിയ ഹി­റ്റ്ല­റെ യാണു് അനൂയ ഇ­തി­ലൂ­ടെ അ­വ­ത­രി­പ്പി­ക്കു­ന്ന­തെ­ന്നു പറയാം. അ­ധി­കാ­രം പ്ര­യോ­ഗി­ക്കു­ന്ന ഏതു രാ­ഷ്ടീ­യ­പ്ര­വർ­ത്ത­ക­നും യോ­ജി­ക്കു­ന്ന­താ­ണു് ഇ­തെ­ന്നു ക­രു­തു­ന്ന­താ­ണു് യു­ക്ത­ത­രം. ഈ നാ­ട­ക­കർ­ത്താ­വി­ന്റെ Thieves carnival, The Director of the Opera, The Fighting Cock, The Lark, Ring Round the Moon, Becket ഈ നാ­ട­ക­ങ്ങൾ­കൂ­ടി ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. എ­ല്ലാ­ക്കൃ­തി­ക­ളും കാ­ണാ­തെ­യു­ള്ള അ­ഭി­പ്രാ­യ­പ്ര­ക­ട­നം ഭാ­ഗി­ക­മാ­യി­രി­ക്കും. എ­ങ്കി­ലും വ്യാ­മോ­ഹ­വും സ­ത്യ­വും പീ­റാ­ന്തെ­ല്ലോ­യെ­പ്പോ­ലെ ആ­വി­ഷ്ക­രി­ച്ചു് മൂ­ല്യ­ങ്ങ­ളു­ടെ ആ­പേ­ക്ഷി­ക­സ്വ­ഭാ­വ­ത്തെ ധ്വ­നി­പ്പി­ച്ച നല്ല നാ­ട­ക­കർ­ത്താ­വാ­ണു് അനൂയ എന്നു പാ­റ­യാം. ഭാ­വ­ന­യു­ടെ കാ­ന്തി­യും ചൈ­ത­ന്യ­വും ഞാൻ വാ­യി­ച്ച നാ­ട­ക­ങ്ങ­ളി­ലെ­ല്ലാം കാ­ണു­ക­യു­ണ്ടാ­യി. (അനൂയ എന്ന പേരു് ആൻവിയ എ­ന്നും ഉ­ച്ച­രി­ച്ചു കേ­ട്ടി­ട്ടു­ണ്ടു്.)

ചൊ­റി­യൂ

മുൻ­പു് എന്റെ ഒരു പ­രി­ച­യ­ക്കാ­രൻ ശ­ബ­രി­മ­ല­യിൽ പോയി. വ­ഴി­ക്കു­വ­ച്ചു് ഒരു കാ­ട്ടാ­ന അയാളെ കൊ­ല്ലാൻ ശ്ര­മി­ച്ചു. പ­രി­ച­യ­ക്കാ­രൻ പ്രാ­ണ­നും­കൊ­ണ്ടോ­ടി. ഓ­ട്ട­ത്തി­നി­ട­യിൽ തി­രി­ഞ്ഞു­നോ­ക്കു­മ്പോ­ഴെ­ല്ലാം പാ­ഞ്ഞു­വ­രു­ന്ന ആനയെ കാണാം. എ­ങ്കി­ലും അയാൾ അ­ഞ്ചെ­ട്ടു നാഴിക ഓടി ര­ക്ഷ­പ്പെ­ട്ടു. വീ­ട്ടി­ലെ­ത്തി­യ­പ്പോൾ കാ­ലു­ക­ളി­ലാ­കെ എ­ക്സി­മ—വ­ര­ട്ടു­ചൊ­റി. ആ മ­നു­ഷ്യൻ മ­രി­ക്കു­ന്ന­തു­വ­രെ അതു് അയാളെ ശ­ല്യ­പ്പെ­ടു­ത്തി­യി­രു­ന്നു. ശ­ല്യ­പ്പെ­ടു­ത്തി­യെ­ന്നു പ­റ­യാ­മോ? സം­ശ­യ­മു­ണ്ടു്. അതു് മാ­ന്തു­മ്പോൾ ഉ­ണ്ടാ­കു­ന്ന സു­ഖ­മോർ­ത്തു് അയാൾ വൈ­ദ്യ­നെ­യോ ഡോ­ക്ട­റെ­യോ കാണാൻ പോ­യി­ല്ല. രോഗം ഭേ­ദ­മാ­യാൽ ചൊ­റി­ഞ്ഞു സു­ഖി­ക്കു­ന്ന­തെ­ങ്ങ­നെ? വ­ള­രെ­ക്കാ­ല­മാ­യി ഉണ്ണി വാ­രി­യ­ത്തു് സാ­ഹി­ത്യ­ത്തെ വ­ര­ട്ടു­ചൊ­റി­യാ­ക്കി മാ­റ്റി ചൊ­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് അതു് സുഖം നൽ­കു­ന്നു എന്ന പ­ര­മാർ­ത്ഥം ഞാൻ നി­ഷേ­ധി­ക്കു­ന്നി­ല്ല. എ­ങ്കി­ലും എ­ന്നെ­പ്പോ­ലു­ള്ള കാ­ഴ്ച­ക്കാർ­ക്കു് അതു് ദു­സ്സ­ഹ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ലേ­റ്റ­സ്റ്റ് വ­ര­ട്ടു­ചൊ­റി ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 11-ആം ല­ക്ക­ത്തിൽ കാണാം. അതു വാ­യി­ച്ചാൽ ഉണ്ണി വാ­രി­യ­ത്തു് സു­ഖം­കൊ­ണ്ടു പു­ള­യു­ന്ന­തും ന­മു­ക്കു കാണാം. ഈ വ­ര­ട്ടു­ചൊ­റി­യു­ടെ സ്വ­ഭാ­വ­വും മ­റ്റും വി­വ­രി­ച്ചു വാ­യ­ന­ക്കാർ­ക്കു് വ­ല്ലാ­യ്മ­യു­ണ്ടാ­ക്കാൻ എ­നി­ക്കി­ഷ്ട­മി­ല്ല. ഉണ്ണി വാ­രി­യ­ത്തേ ചൊ­റി­യൂ, ചൊ­റി­യൂ, സു­ഖി­ക്കൂ എ­ന്നു­മാ­ത്രം പ­റ­യ­ട്ടെ.

ഡോ­പൽ­ഗ­ങ്കർ (Doppelganger = പ്രേ­താ­ത്മ­ക ദ്വ­ന്ദ്വം)

റോ­ബർ­ട്ട് ഫ്രോ­സ്റ്റ് എന്ന കവി എഴുതി:

But I have promises to keep

And miles to go before I sleep,

And miles to go before I sleep.

പ്ര­തി­ഭാ­ശാ­ലി­കൾ ഒ­രേ­വി­ധ­ത്തിൽ ചി­ന്തി­ക്കും, എ­ഴു­തും. ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യാ­യ പ്രൊ­ഫ­സർ ജെ. ടി. ആ­മ്പ­ല്ലൂർ എ­ഴു­തു­ന്നു:

“നേ­ര­മി­ല്ലി­നി, വാ­ഗ്ദാ­ന­ങ്ങ­ളു­ണ്ടെ­ത്ര­യ്ക്കെ­നി

ക്കാ­വ­തും ശ­രി­ക്ക­വ­യൊ­ക്കെ­വേ പാ­ലി­ക്ക­ണം!

തെ­ല്ലു­റ­ങ്ങു­വാൻ നേ­ര­മി­ല്ലി­നി, മ­ടു­ക്കാ­തെൻ

യാത്ര ഞാൻ തു­ട­രേ­ണം, ക­ട­ക്കാൻ മൈ­ലൊ­ട്ടേ­റെ… ”

അ­സൂ­യ­യു­ള്ള­വർ പറയും അ­മേ­രി­ക്കൻ ക­വി­യു­ടെ പ്രേ­ത­മാ­ണു് കേ­ര­ള­ത്തി­ലെ ക­വി­യു­ടെ വ­രി­ക­ളി­ലെ­ന്നു്. അതു വ­ക­വ­യ്ക്കാ­നി­ല്ല പ്രൊ­ഫ­സ­റേ. ഫ്രോ­സ്റ്റി­നെ­പ്പോ­ലെ ഇ­നി­യും എഴുതു. (പ്രൊ­ഫ­സ­റു­ടെ കാ­വ്യം എ­ക്സ്പ്ര­സ്സ് ആ­ഴ്ച­പ്പ­തി­പ്പിൽ—‘ഉ­റ­ങ്ങു­ന്ന­തി­നു­മുൻ­പു്’.)

അ­ത്യു­ക്തി­യാ­ണെ­ങ്കി­ലും

അത്ര പഴയ കാ­ര്യ­മ­ല്ല. ഇം­ഗ്ലീ­ഷ്ഭാ­ഷ­യിൽ വലിയ പി­ടി­പാ­ടൊ­ന്നു­മി­ല്ലാ­ത്ത ഒരാൾ കോ­ളേ­ജ് പ്രിൻ­സി­പ്പ­ലാ­യി. കോ­ളേ­ജിൽ ഒരു ത­ടി­യു­ടെ ച­ട്ട­ക്കൂ­ടു മാ­ത്ര­മി­രി­ക്കു­ന്നു. തു­ണി­യി­ല്ല. പ്രിൻ­സി­പ്പൽ ഉടനെ ഡ­യ­റ­ക്ടർ­ക്കു് എ­ഴു­തി­യ­ത്രേ: “ The naked screen in this college may be clothed”. ഡ­യ­റ­ക്ടർ ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നാ­യ­രാ­യി­രു­ന്നു. ഒ­രി­ക്ക­ലും ചി­രി­ക്കാ­ത്ത അ­ദ്ദേ­ഹം ചി­രി­ക്കും അതു വാ­യി­ച്ചു്. മ­ഹാ­ഭാ­ര­ത­ത്തി­ന്റെ കോ­പ്പി­കൾ വാ­ങ്ങ­ണ­മെ­ന്ന നിർ­ദ്ദേ­ശം ഉ­ണ്ടാ­യ­പ്പോൾ അ­തി­ന്റെ സാ­ഹി­ത്യ­പ­ര­മാ­യ മേ­ന്മ­യെ­ക്കു­റി­ച്ചു് റി­പ്പോർ­ട്ട് ചെ­യ്യാൻ അണ്ടർ സെ­ക്ര­ട്ട­റി വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­റോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു എന്നു കേ­ട്ടി­ട്ടു­ണ്ടു്. ഇ­വ­രെ­പ്പോ­ലെ ഒരു ഹെ­ഡ്മി­സ്ട്ര­സ്സി­നെ പാ­ട്യം വി­ശ്വ­നാ­ഥ് അ­വ­ത­രി­പ്പി­ക്കു­ന്നു. (ശിക്ഷ എന്ന ചെ­റു­ക­ഥ—ട്രയൽ വാരിക) മാ­വി­ലെ­റി­യു­ന്ന കു­ട്ടി­ക­ളെ അ­ടി­ച്ച­വ­ശ­രാ­ക്കു­ന്ന ഹെ­ഡ്മി­സ്ട്ര­സ്സി­നു മാ­ന­സാ­ന്ത­രം വ­രു­ത്താൻ ഒ­ര­ദ്ധ്യാ­പ­കൻ വൈ­ലോ­പ്പി­ള്ളി യുടെ ‘മാ­മ്പ­ഴം’ എന്ന കാ­വ്യം അ­വർ­ക്കു കൊ­ണ്ടു­കൊ­ടു­ത്തു. അതു വാ­യി­ച്ച­തി­നു­ശേ­ഷ­വും അവർ പി­ഞ്ചു­പി­ള്ളേ­രു­ടെ തുട അ­ടി­ച്ചു­പൊ­ട്ടി­ച്ചു. എ­ന്നി­ട്ടു് അ­ദ്ധ്യാ­പ­ക­നോ­ടു പ­റ­ഞ്ഞു:

“അ­പ്പോ­ഴേ സാ­റി­ന്ന­ലെ­ത­ന്ന പദ്യം ന­ന്നാ­യി­ട്ടു­ണ്ടു്. പി­ന്നെ തൈ ആ­കു­മ്പോ­ഴേ പൂ­ക്കു­കേം കാ­യ്ക്കു­കേം ചെ­യ്യു­ന്ന ഒരു മാവു് ഏ­തി­ന­മാ­യി­രി­ക്കാം? സാറ് അ­ന്വേ­ഷി­ച്ചു് പ­റ്റു­മെ­ങ്കിൽ എ­നി­ക്കു് രണ്ടു തൈ സം­ഘ­ടി­പ്പി­ച്ചു തരണം”.

അ­ത്യു­ക്തി­യു­ണ്ടെ­ങ്കി­ലും ചി­രി­പ്പി­ക്കു­ന്ന അ­ത്യു­ക്തി­യാ­ണി­തു്. ഏ­തം­ശ­ത്തെ­യാ­ണു് സ്ഥൂ­ലീ­ക­രി­ക്കേ­ണ്ട­തു് എ­ന്ന­റി­യു­ന്ന­തു­ത­ന്നെ ഒരു വൈ­ദ­ഗ്ദ്ധ്യ­മാ­ണ­ല്ലോ.

സ­ന്ധ്യ­യ്ക്കു­ശേ­ഷം എല്ലാ സ്ത്രീ­ക­ളും സു­ന്ദ­രി­കൾ എ­ന്നൊ­രു ചൊ­ല്ലു­ണ്ടു്. ചില പു­രു­ഷ­ന്മാർ­ക്കു് സ­ന്ധ്യ­ക­ഴി­യ­ണ­മെ­ന്നി­ല്ല. എതു സ­മ­യ­ത്തൂം ഏതു സ്ത്രീ­യും അ­വർ­ക്കു സു­ന്ദ­രി­യാ­ണു്. ഇ­മ്മ­ട്ടിൽ നി­രൂ­പ­ക­രു­ണ്ടു്. അവർ എതു പു­സ്ത­കം വാ­യി­ച്ചാ­ലും ‘ഹാ ഹാ മ­നോ­ഹ­രം’ എന്നു പറയും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.