SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-11-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വി­ദേ­ശ­സ­ഞ്ചാ­ര­ത്തി­നു­പോ­യ ഒരാൾ ദൂ­രെ­യി­രു­ന്നു­കൊ­ണ്ടു് ഭാ­ര്യ­യ്ക്കു് ആയിരം ചും­ബ­ന­ങ്ങ­ളു­ടെ ചെ­ക്ക് അ­യ­ച്ചു കൊ­ടു­ത്ത­ത്രെ. അതു് ക്യാ­ഷ് ചെ­യ്തു കൊ­ടു­ത്ത­തു് അ­ടു­ത്ത വീ­ട്ടി­ലെ സു­ന്ദ­ര­നാ­യ യു­വാ­വാ­യി­രു­ന്നു പോലും. വാ­ക്കു­കൾ ആരെ ല­ക്ഷ്യ­മാ­ക്കി പ്ര­യോ­ഗി­ക്കു­ന്നു­വോ അ­യാൾ­ക്കു് അ­വ­യു­ടെ പി­റ­കി­ലു­ള്ള അ­നു­ഭൂ­തി ഉ­ള­വാ­ക്കു­മെ­ന്നാ­ണു് ഇ­പ്പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം.

യു. പി എന്ന സ്ഥലം യു. പി ആ­യി­രു­ന്ന­കാ­ല­ത്തു്—അ­താ­യ­തു് ഇ­ന്ന­ത്തെ പേരു് അതിനു വ­രു­ന്ന­തി­നു­മുൻ­പു്—ഞാൻ കു­റെ­ക്കാ­ലം അവിടെ താ­മ­സി­ച്ചി­ട്ടു­ണ്ടു്. മു­ന്നൂ­റു മ­ല­യാ­ളി­കൾ പാർ­ക്കു­ന്ന ഒരു കാ­ട്ടു­പ്ര­ദേ­ശം. അ­വി­ടെ­യു­ള്ള ഒരു കൊ­ച്ചു­പ­ള്ളി­യു­ടെ മുൻ­പിൽ ഏ­കാ­ന്ത­ത­യു­ടെ സു­ഖ­മ­നു­ഭ­വി­ക്കാ­നും യേ­ശു­ദേ­വ­നെ ധ്യാ­നി­ക്കാ­നും­വേ­ണ്ടി ഞാൻ ചെ­ന്നി­രി­ക്കാ­റു­ണ്ടാ­യി­രു­ന്നു. ചി­ലർ­ക്കു് ക­ട­പ്പു­റ­ത്തു പോ­കാ­നാ­ണു കൊതി. വേറെ ചി­ലർ­ക്കു് വി­മാ­ന­ത്തിൽ കയറണം. മറ്റു ചി­ലർ­ക്കു് കൊ­തു­മ്പു­വ­ള്ള­ത്തിൽ­ക്ക­യ­റി വേ­മ്പ­നാ­ട്ടു കാ­യ­ലി­ന്റെ മ­റു­ക­ര­യി­ലെ­ത്ത­ണം. എ­നി­ക്കു് കാ­ട്ടു­പ്ര­ദേ­ശ­ത്തു­ള്ള ക്രൈ­സ്ത­വ ദേ­വാ­ല­യ­ത്തി­ന്റെ മുൻ­പിൽ ഒ­റ്റ­യ്ക്കി­രു­ന്നു് കു­രി­ശി­നെ നോ­ക്ക­ണം. ഒ­രു­കാ­ല­ത്തു് അതിൽ ചോ­ര­യൊ­ലി­പ്പി­ച്ചു­കൊ­ണ്ടു കി­ട­ന്നു് ‘ഭ­ഗ­വാ­നേ അ­ങ്ങെ­ന്തി­നു് എന്നെ കൈ­വെ­ടി­ഞ്ഞു?’ എന്നു ചോ­ദി­ച്ച പാ­വ­ന­ച­രി­ത സ്മ­രി­ച്ചു­കൊ­ണ്ടു് ഇ­രി­ക്കാൻ വ­ല്ലാ­ത്ത ആ­ഗ്ര­ഹ­മാ­ണു്. അ­ങ്ങ­നെ ഒ­രു­ദി­വ­സം സ­ന്ധ്യാ­വേ­ള­യിൽ അവിടെ ധ്യാ­ന­നി­മ­ഗ്ന­നാ­യി ഇ­രു­ന്ന­പ്പോൾ പ­ള്ളി­ക്ക­ക­ത്തു­നി­ന്നു് യു­വാ­വാ­യ ഒരു വൈ­ദി­ക­നി­റ­ങ്ങി­വ­ന്നു് ഒരു നോ­ട്ടം എ­ന്റെ­നേർ­ക്കു് എ­റി­ഞ്ഞി­ട്ടു ന­ട­ന്നു­പോ­യി. ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്ക­കം അ­ദ്ദേ­ഹം തി­രി­ച്ചു­വ­ന്നു് തെ­ല്ലൊ­രു ഭീ­തി­യോ­ടെ എ­ന്നോ­ടു പ­റ­ഞ്ഞു: “ക­ണ്ടി­ട്ടു് മ­ല­യാ­ളി­യാ­ണെ­ന്നു തോ­ന്നു­ന്നു. ഇവിടെ ഇനി ഇ­രി­ക്ക­രു­തു്. രാ­ത്രി­യാ­യാൽ പു­ലി­കൾ ഇ­റ­ങ്ങും”. ഞാൻ എ­ഴു­ന്നേ­റ്റു. എ­ന്നി­ട്ടു് അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “ഇ­ന്ന­ലെ പ്രാ­യം­കൂ­ടി­യ ഒരു വൈ­ദി­ക­നാ­ണ­ല്ലോ ഇ­വി­ടെ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യ­തു? നി­ങ്ങൾ രണ്ടു പേ­രു­ണ്ടോ?” ചെ­റു­പ്പ­ക്കാ­രൻ മ­റു­പ­ടി പ­റ­ഞ്ഞു: “ഇല്ല. ഇ­ന്ന­ലെ നി­ങ്ങൾ­ക­ണ്ട അച്ചൻ സ്ഥ­ലം­മാ­റി­പ്പോ­യി. ഇ­ന്നു­മു­തൽ ഞാ­നാ­ണു് ഇവിടെ”. ചി­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം വീ­ണ്ടും: “നെ­ഹ്റു വി­നു­ശേ­ഷം ലാൽ ബഹദൂർ ശാ­സ്ത്രി. ഫ്രാൻ­സി­സ് അ­ച്ച­നു­ശേ­ഷം തോമസ്”.

(പാ­തി­രി­മാ­രു­ടെ പേ­രു­കൾ ഇ­വ­യ­ല്ല—ലേഖകൻ)

ഞാൻ പാർ­പ്പി­ട­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. രാ­വി­ലെ ന­ട­ക്കാ­നി­റ­ങ്ങി­യ­പ്പോൾ എ­നി­ക്കു പ­രി­ച­യ­മു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രി­യെ റോ­ഡിൽ­വ­ച്ചു കണ്ടു. ഞാൻ അ­വ­ളോ­ടു ചോ­ദി­ച്ചു: “നി­ങ്ങ­ളു­ടെ അച്ഛൻ സ്ഥ­ലം­മാ­റി­പ്പോ­യോ?” “പോയി” എ­ന്നു് ആ­ഹ്ലാ­ദ­ത്തോ­ടെ മ­റു­പ­ടി. “പുതിയ അ­ച്ച­നെ­ങ്ങ­നെ?” വീ­ണ്ടും എന്റെ ചോ­ദ്യം. ആ­ത്മാ­വി­നെ സം­ര­ക്ഷി­ക്കു­ന്ന ആ പുതിയ വൈ­ദി­ക­നെ ഓർ­മ്മി­ച്ചു് കാ­മ­ത്തി­ന്റെ ശാർ­ദ്ദു­ല നൃ­ശം­സ­ത നേ­ത്ര­ങ്ങ­ളിൽ വ­രു­ത്തി മധുര മ­ന്ദ­സ്മി­ത­ത്തോ­ടെ അവൾ അ­റി­യി­ച്ചു: “യങ് ആൻഡ് ഹാൻസം” എന്നെ ആ­ക്ര­മി­ക്കു­മാ­യി­രു­ന്ന പുലി കാ­ണാൻ­കൊ­ള്ളാ­വു­ന്ന ആ യു­വ­തി­യെ കാ­മ­ത്തി­ന്റെ രൂ­പ­മാർ­ന്നു് എ­പ്പോ­ഴേ ആ­ക്ര­മി­ച്ചി­രി­ക്കു­ന്നു.

മൂ­ന്നു വർ­ഷം­ക­ഴി­ഞ്ഞു് ഞാൻ ആ സ്ഥ­ല­ത്തു് വീ­ണ്ടും പോയി. വൈ­ദി­കൻ മാ­റി­യി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ യു­വ­ത്വം ലേശം മാ­റി­യി­രി­ക്കു­ന്നു. തൃ­ശ്ശൂർ­ക്കാ­ര­നാ­യ ഒരു ചെ­റു­പ്പ­ക്കാ­ര­നെ ഞാൻ അ­വി­ടെ­വ­ച്ചു് പ­രി­ച­യ­പ്പെ­ട്ടു ‘സാ­ഹി­ത്യ­വാ­ര­ഫ­ല’ത്തി­ന്റെ വാ­യ­ന­ക്കാ­ര­നാ­യ അ­ദ്ദേ­ഹ­ത്തോ­ടു് ഞാൻ ചോ­ദി­ച്ചു: “ഈ അ­ച്ച­നെ അ­ധി­കാ­രി­കൾ സ്ഥലം മാ­റ്റി­യി­ല്ലേ?” അയാൾ മ­റു­പ­ടി പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ­യാ­ണു്: “മാ­റ്റി, പക്ഷേ, ശു­പാർ­ശ­ചെ­യ്തു് അയാൾ അതു് റ­ദ്ദാ­ക്കി. അ­യാ­ളെ­ങ്ങ­നെ പോ­കാ­നാ­ണു്? ഇ­വി­ടു­ത്തെ ചെ­റു­പ്പ­ക്കാ­രി­കൾ പ്ര­സ­വി­ക്കു­മ്പോൾ ശി­ശു­ക്കൾ­ക്കു് അ­വ­യു­ടെ പി­താ­ക്ക­ന്മാ­രു­ടെ ഛാ­യ­യി­ല്ലെ­ങ്കിൽ ഇ­യാ­ളു­ടെ ഛായ കാണും”. ഞാൻ ആ യു­വാ­വി­ന്റെ ആ­വി­ഷ്കാ­ര വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ മുൻ­പിൽ ത­ല­കു­നി­ച്ചി­ട്ടു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ആ­വിർ­ഭ­വി­ക്കു­ന്ന കൃ­തി­ക­ളെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ക­യാ­യി. അ­വ­യ്ക്കു് ജ­ന­യി­താ­വി­ന്റെ ഛാ­യ­യി­ല്ലെ­ങ്കിൽ സാ­യ്പി­ന്റെ ഛായ കാണും. അതും സത്യം.

ഇം­പോ­സ്ച്ചർ

‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യു­ടെ എ­ഡി­റ്റ­റാ­യി­രു­ന്ന എസ്. കെ. നായർ പല നേ­ര­മ്പോ­ക്കു­ക­ളും എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്. അവയിൽ അ­ച്ച­ടി­ക്കാ­വു­ന്ന ഒ­രെ­ണ്ണം ഇവിടെ എ­ഴു­താം. ഭർ­ത്താ­വു് പൂ­മു­ഖ­ത്തി­രു­ന്നു പത്രം വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ ഭാ­ര്യ­വ­ന്നു ചോ­ദി­ച്ചു: “സ­ര­ള­യാ­രു്?” ഭർ­ത്താ­വു് ഒന്നു ഞെ­ട്ടി­യെ­ങ്കി­ലും അതു കാ­ണി­ക്കാ­തെ പ­റ­ഞ്ഞു: “ഇ­ന്ന­ലെ ന­മ്മു­ടെ ച­ന്ദ്ര­ശേ­ഖ­രൻ നായർ വാ­ങ്ങി­യ പ­ശു­വി­ന്റെ പേ­രാ­ണു് സരള. മൃ­ഗ­ങ്ങൾ­ക്കും മ­നു­ഷ്യ­രു­ടെ പേരു്” അ­തു­കേ­ട്ടു് ഭാര്യ പ­റ­ഞ്ഞു: “എ­ന്നാ­ലേ ആ സരള നി­ങ്ങ­ളെ ഫോണിൽ വി­ളി­ക്കു­ന്നു. അ­ങ്ങോ­ട്ടു ചെ­ന്നാ­ട്ടെ”.

ഭർ­ത്താ­വു് ഭാ­ര്യ­യെ പേ­ടി­ച്ചു് കാ­മു­കി­യെ പ­ശു­വാ­ക്കി. പാവം കാ­മു­കി­യു­ണ്ടോ അ­ത­റി­യു­ന്നു! എ­ന്നാൽ ചിലർ മ­റ്റാ­ളു­ക­ളാ­യി ന­മ്മു­ടെ മുൻ­പിൽ­വ­ന്നു നി­ന്നു­ക­ള­യും. മുൻ­പൊ­രി­ക്കൽ താൻ സ­തീ­ഷ്ബാ­ബു പ­യ്യ­ന്നൂ­രാ ണെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ഒരാൾ എന്റെ വീ­ട്ടിൽ വ­ന്നു് വ­ലി­യൊ­രു തുക പ­റ്റി­ച്ചു വാ­ങ്ങി­ക്കൊ­ണ്ടു­പോ­യ കാ­ര്യം ഞാൻ ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. മാ­ന്യ­നാ­യ ഒരു സാ­ഹി­ത്യ­കാ­ര­നെ പ­രോ­ക്ഷ­മാ­യി അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു ആ ത­സ്ക­രൻ. അയാൾ വെ­ട്ടൂർ രാമൻ നായരെ യും ഇ­മ്മ­ട്ടിൽ പ­റ്റി­ച്ചെ­ന്നു് അ­ദ്ദേ­ഹം എന്നെ അ­റി­യി­ച്ചു. ഇയാളെ പി­ന്നീ­ടു് പൊ­ലീ­സ് അ­റ­സ്റ്റു ചെ­യ്തെ­ന്നു് മാ­തൃ­ഭൂ­മി ദി­ന­പ­ത്ര­ത്തിൽ വാ­യി­ച്ചു. ആ­ണു­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല ഈ ധൈ­ര്യ­മു­ള്ള­തു്, പെ­ണ്ണു­ങ്ങൾ­ക്കു­മു­ണ്ടു്. പ­ണ്ടു് ല­ക്ച­റ­റാ­യി ഒ­രാ­ളി­നെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­നു­വേ­ണ്ടി സർ­വ­ക­ലാ­ശാ­ല­യു­ടെ പ്ര­തി­നി­ധി­യാ­യി ഞാ­നൊ­രു കോ­ളേ­ജിൽ പോയി. ഇ­ന്റർ­വ്യൂ­വി­നു­ള്ള സ­മ­യ­മാ­കാ­ത്ത­തു­കൊ­ണ്ടു് ഞാൻ പ്രിൻ­സി­പ്പ­ലി­ന്റെ മു­റി­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹം എ­വി­ടെ­യോ പോയ സ­ന്ദർ­ഭം നോ­ക്കി­ക്കൊ­ണ്ടു് ക­ണ്ടാൽ ത­ര­ക്കേ­ടി­ല്ലാ­ത്ത ഒരു പെൺ­കു­ട്ടി മു­റി­യി­ലേ­ക്കു വന്നു. ചി­രി­ച്ചു­മ­യ­ങ്ങി അവൾ എ­ന്നോ­ടു ചോ­ദി­ച്ചു: “സാർ എന്നെ ഓർ­മ്മ­യി­ല്ലേ? ഞാൻ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ സാ­റി­ന്റെ ശി­ഷ്യ­യാ­യി­രു­ന്നു. സാ­റി­ന്റെ ക്ലാ­സ് എത്ര ര­സ­മാ­ണു്. ഇ­പ്പോൾ ഇ­വി­ടു­ത്തെ ഇ­ന്റർ­വ്യൂ­വി­നു വ­ന്നി­രി­ക്കു­ക­യാ­ണു്. സാർ എ­ന്നെ­ത്ത­ന്നെ സെ­ല­ക്ട് ചെ­യ്യ­ണം. സാ­റി­ന്റെ ശി­ഷ്യ­ത്തി­യ­ല്ലേ ഞാൻ”. “നോ­ക്ക­ട്ടെ” എ­ന്നു­മാ­ത്രം ഞാൻ പ­റ­ഞ്ഞു. പെൺ­കു­ട്ടി പോയി. എ­നി­ക്കു് വലിയ ഓർ­മ്മ­പ്പി­ശ­കി­ല്ല. എത്ര ആ­ലോ­ചി­ച്ചി­ട്ടും അവളെ പ­ഠി­പ്പി­ച്ചി­രു­ന്ന­താ­യി എ­നി­ക്കു തോ­ന്നി­യ­തേ­യി­ല്ല. ഇ­ന്റർ­വ്യൂ ക­ഴി­ഞ്ഞ­തി­നു­ശേ­ഷം മ­റ്റൊ­രു ഉ­ദ്യോ­ഗാർ­ത്ഥി­യോ­ടു് ഞാൻ തി­ര­ക്കി അ­വ­ളാ­രെ­ന്നു്. അ­പ്പോ­ഴാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ­തു് അവൾ തി­രു­വ­ന­ന്ത­പു­ര­ത്തേ വ­ന്നി­ട്ടി­ല്ലെ­ന്നു്. പി­ന്ന­ല്ലേ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന­തു്. ആ ഉ­ദ്യോ­ഗാർ­ത്ഥി­യോ­ടൊ­രു­മി­ച്ചു് അവൾ ബി. എ­യ്ക്കും എം. എ­യ്ക്കും ഉ­ത്ത­ര­കേ­ര­ള­ത്തി­ലെ ഒരു കോ­ളേ­ജി­ലാ­ണു് പ­ഠി­ച്ച­തു്. ഇ­താ­ണു് ഇം­പോ­സ്ച്ചർ (imposture)—ആൾ­മാ­റാ­ട്ടം. ഇം­പോ­സ്ച്ചർ ന­ട­ത്തു­ന്ന ആള് ഇം­പോ­സ്റ്റർ— ആൾ­മാ­റാ­ട്ട­ക്കാ­രൻ. സാ­ഹി­ത്യ­ത്തി­ലെ ഒരു ഇം­പോ­സ്റ്റ­റാ­ണു് കു­ങ്കു­മം വാ­രി­യിൽ ‘പ­ഴ­മ­യു­ടെ പുതുമ” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ മ­ണി­കൃ­ഷ്ണൻ. സാ­ഹി­ത്യ­കാ­ര­ന­ല്ലാ­തെ സാ­ഹി­ത്യ­കാ­ര­ന്റെ വേ­ഷം­കെ­ട്ടി കു­ങ്കു­മം വാ­രി­ക­യിൽ നി­ല്ക്കു­ന്ന അ­ദ്ദേ­ഹ­ത്തെ (മ­ണി­കൃ­ഷ്ണൻ സ്ത്രീ­യാ­ണോ എന്തോ? സ്ത്രീ­യാ­ണെ­ങ്കിൽ എന്റെ തെ­റ്റു് സദയം ക്ഷ­മി­ക്ക­ണം) ആൾ­മാ­റാ­ട്ട­ക്കാ­രൻ എ­ന്ന­ല്ലാ­തെ എ­ന്താ­ണു വി­ളി­ക്കു­ക. ഒരു പ­രി­ഷ്കാ­ര­വു­മി­ല്ലാ­തെ ഗ്രാ­മ­പ്ര­ദേ­ശ­ത്തു കി­ട­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി പ­ട്ട­ണ­ത്തിൽ ജോ­ലി­യു­ള്ള ഒരു യു­വാ­വി­ന്റെ ഭാ­ര്യ­യാ­യി വ­രു­ന്നു. അയാളോ? വലിയ പ­രി­ഷ്കാ­രി. ഒ­രു­കാ­ല­ത്തു് സാ­രി­യു­ടു­ക്കാൻ അ­റി­യാൻ പാ­ടി­ല്ലാ­യി­രു­ന്ന അവൾ ഭർ­ത്താ­വി­ന്റെ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു് സ്ലീ­വ്ലെ­സ്സ് ബ്ലൗ­സി­ട്ടു് ക്ല­ബ്ബു­ക­ളിൽ പോ­കു­ന്ന­വ­ളാ­യി മാറി. പ­രി­ഷ്കാ­രം മൂ­ത്തു­മൂ­ത്തു് കു­ഞ്ഞി­നെ­പ്പോ­ലും ശ്ര­ദ്ധി­ക്കാ­തെ­യാ­യി അവൾ. ശിശു മ­രി­ക്കു­മെ­ന്ന അ­വ­സ്ഥ­യി­ലാ­യ­പ്പോൾ ഭർ­ത്താ­വു് ഗ്രാ­മീ­ണ­നെ­പ്പോ­ലെ അ­ന്ധ­വി­ശ്വാ­സി­യാ­യി. അവളും പഴയ നാ­ട്ടിൻ­പു­റ­ത്തു­കാ­രി­യാ­യി. ഏതു നല്ല ക­ഥ­യു­ടെ­യും സം­ഗ്ര­ഹം ന­ല്കി­യാൽ അതു് അ­പ­ഹാ­സ്യ­മാ­കും. മ­ണി­കൃ­ഷ്ണ­ന്റെ ക­ഥ­യു­ടെ ചു­രു­ക്കം അ­പ­ഹാ­സ്യ­മാ­യി­ട്ടു­ണ്ടെ­ങ്കിൽ അതു് ക­ഥ­യു­ടെ തി­ന്മ­കൊ­ണ്ടു­ത­ന്നെ­യാ­ണു്. സം­ശ­യ­മു­ണ്ടെ­ങ്കിൽ ക­ഥ­ത­ന്നെ വാ­യി­ച്ചു നോ­ക്കി­യാ­ലും. അ­ങ്ങ­നെ വാ­യി­ച്ചു­നോ­ക്കി­യാൽ ക­ഥാ­കാ­രൻ ‘ലി­റ്റ­റ­റി ഇം­പോ­സ്റ്റ­റാ’ണെന്ന പ­ര­മാർ­ത്ഥം സ്പ­ഷ്ട­മാ­കും.

ഒരു കത്ത്

പ­ഞ്ചാ­ബി­ലെ ഭീ­ക­ര­നു്

നി­ങ്ങൾ ദി­വ­സ­ന്തോ­റും നി­മി­ഷം തോറും ആ­ളു­ക­ളു­ടെ കഥ ക­ഴി­ക്കു­ന്നു. തോ­ക്കാ­ണു് അതിനു നി­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. പക്ഷേ, തൂ­ലി­ക­കൊ­ണ്ടു് കേ­ര­ള­ത്തി­ലെ ക­ഥ­യെ­ഴു­ത്തു­കാ­രൻ വാ­യ­ന­ക്കാ­ര­ന്റെ ക­ഥ­ക­ഴി­ക്കു­ന്നു എന്ന വ­സ്തു­ത നി­ങ്ങൾ അ­റി­യു­ന്നു­ണ്ടോ? ഇ­പ്പോൾ കേ­ര­ള­ത്തിൽ—വി­ശേ­ഷി­ച്ചും കൊ­ല്ല­ത്തു്—അ­തി­സാ­ര­വും ഛർ­ദ്ദി­യു­മാ­ണു് സു­ഖ­ക്കേ­ടു്. തു­ടർ­ക്ക­ഥ വാ­യി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഇ­തു­ണ്ടാ­കു­ന്ന­തെ­ന്നു് ഇ­വി­ട­ത്തെ ഡോ­ക്ടർ­മാർ ക­ണ്ടു­പി­ടി­ച്ചി­രി­ക്കു­ന്നു. നി­ങ്ങൾ തോ­ക്കു് താ­ഴെ­വ­ച്ചി­ട്ടു് തൂ­ലി­ക­യെ­ടു­ക്കു. ക­ഥ­യെ­ഴു­തു, തു­ടർ­ക്ക­ഥ­യെ­ഴു­തു, അതാണു ന­ല്ല­തു്.

എ­ന്നു്,

ഒരു കേ­ര­ളീ­യൻ

വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ
images/VaikomMuhammadBasheerstamp.jpg
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ

ജാ­ഫ്ന­യി­ലെ ഇൻ­ഡ്യൻ സൈ­നി­ക­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ­ക്കു­റി­ച്ചു് കേ­ര­ള­ത്തി­ലെ ചില ധി­ഷ­ണാ­ശാ­ലി­കൾ പ്ര­ക­ടി­പ്പി­ച്ച അ­ഭി­പ്രാ­യ­ങ്ങൾ ക­ലാ­കൗ­മു­ദി­യിൽ കാണാം. ആ ധി­ഷ­ണാ­ശാ­ലി­ക­ളിൽ ഒരാൾ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറാ ണു്. “എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശ്രീ­ല­ങ്ക മു­ഴു­വൻ അങ്ങു തീർ­ന്നു പോ­യാ­ലും എ­നി­ക്കൊ­ന്നു­മി­ല്ല. ഞാൻ ഭ­ക്ഷ­ണ­വും­ക­ഴി­ച്ചു് ഈ മ­ര­ച്ചു­വ­ട്ടിൽ­ത്ത­ന്നെ കി­ട­ക്കും” എ­ന്നാ­ണു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു്. ഇതു് ക­ടു­ത്ത നൈ­രാ­ശ്യ­ത്തിൽ­നി­ന്നോ കനത്ത വി­ഷാ­ദ­ത്തിൽ­നി­ന്നോ ഉ­ണ്ടാ­യ ചി­ന്ത­യ­ല്ല. അ­ന്യ­ന്റെ സു­ഖ­ത്തിൽ ത­ല്പ­ര­ത്വ­വും ദുഃ­ഖ­ത്തിൽ സ­ഹ­താ­പ­വു­മു­ള്ള നല്ല മ­നു­ഷ്യ­നാ­ണു് ബ­ഷീ­റെ­ന്നു് എ­നി­ക്കു് നേ­രി­ട്ടു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞു. ഒ­ക്ടോ­ബർ മു­പ്പ­താം തീയതി കാ­ല­ത്തു് പ­തി­നൊ­ന്നു മ­ണി­യോ­ട­ടു­പ്പി­ച്ചു് ഞാൻ ബ­ഷീ­റി­ന്റെ ബേ­പ്പു­രി­ലു­ള്ള വ­സ­തി­യി­ലെ­ത്തി. എന്റെ കൂടെ കേ­ര­ള­കൗ­മു­ദി­യി­ലെ എസ്. ഭാ­സു­ര­ച­ന്ദ്ര­നും ക­ഥാ­കാ­ര­നാ­യ അക്ബർ ക­ക്ക­ട്ടി­ലും ഉ­ണ്ടാ­യി­രു­ന്നു. ചു­റ്റും കനത്ത ക­ന്മ­തി­ലു­ള്ള ആ ഭ­വ­ന­ത്തി­ന്റെ പ­ടി­ക്കെ­ട്ടു് ഞങ്ങൾ കയറി ഇ­ട­ത്തോ­ടു നോ­ക്കി­യ­പ്പോൾ ബഷീർ മ­ര­ച്ചു­വ­ട്ടി­ലി­ട്ട ചാ­രു­ക­സേ­ര­യി­ലി­രു­ന്നു് എന്തോ എ­ഴു­തു­ന്ന­തു കണ്ടു. അക്ബർ ഞ­ങ്ങ­ളെ പ­രി­ച­യ­പ്പെ­ടു­ത്തി. ബ­ഷീ­റി­നു് ഒരു ഭാ­വ­വ്യ­ത്യാ­സ­വും ഉ­ണ്ടാ­യി­ല്ല. ‘ഇ­രി­ക്കു’ എ­ന്നു് പ­റ­ഞ്ഞു. ആ മി­ഴി­ക­ളിൽ ആ­ഹ്ലാ­ദ­ത്തി­ന്റെ ന­ന­വി­ല്ല. കോ­പ­ത്തി­ന്റെ സ്ഫു­ര­ണ­മി­ല്ല. ഭൂ­ത­കാ­ല­ത്തി­ന്റെ സു­വർ­ണ്ണ­ദ­ശ­ക­ളെ­ക്കു­റി­ച്ച­ല്ല ആ സാ­ഹി­ത്യ­കാ­രൻ സം­സാ­രി­ച്ച­തു്. വാർ­ദ്ധ­ക്യ­ത്തി­ന്റെ ഒരു കെ­ടു­തി­യാ­യ സ്വ­ന്തം രോ­ഗ­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മാ­ണു്. ക­ണ്ണി­ലെ തി­മി­ര­ത്തെ­ക്കു­റി­ച്ചും പ്രാ­യ­ക്കൂ­ടു­ത­ലു­ള­വാ­ക്കി­യ ക്ഷീ­ണ­ത­യെ­ക്കു­റി­ച്ചും നി­സ്സം­ഗ­ത­യോ­ടെ അ­ദ്ദേ­ഹം ചി­ല­തൊ­ക്കെ പ­റ­ഞ്ഞു. ബ­ഷീ­റി­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് ചായ കൊ­ണ്ടു­വ­ന്നു. അ­ടി­ക്ക­ടി സി­ഗ­റ­റ്റും ബീ­ഡി­യും വ­ലി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തോ­ടു് ഞാൻ ചോ­ദി­ച്ചു: “ഇ­ത്ര­യ്ക്കു് അ­സു­ഖ­മാ­ണെ­ങ്കിൽ ഈ സി­ഗ­റ­റ്റ­ങ്ങ് വേ­ണ്ടെ­ന്നു വച്ചു കൂടേ?” ബഷീർ പ­റ­ഞ്ഞു. “‘വ­ലി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും മ­രി­ക്കും. പി­ന്നെ­ന്തി­നു വ­ലി­ക്കാ­തി­രി­ക്ക­ണം?” അ­ദ്ദേ­ഹം മ­ര­ച്ചു­വ­ട്ടി­ലി­രി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് ഞാൻ പ­റ­ഞ്ഞ­ല്ലോ. മ­റ്റെ­ങ്ങും ഞാൻ ക­ണ്ടി­ട്ടി­ല്ലാ­ത്ത ആ മരം ഏ­താ­ണെ­ന്നു് ഞാൻ ചോ­ദി­ച്ചു. സ്റ്റൈൻ എ­ന്ന­വ­സാ­നി­ക്കു­ന്ന ഒരു പേരു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ആ പേ­രി­ന്റെ ആ­ദ്യ­ത്തെ ഭാഗം എന്റെ ഓർ­മ്മ­യിൽ­നി­ന്നു് ഓ­ടി­പ്പോ­യി­രി­ക്കു­ന്നു. ഹ­രി­ത­ശോ­ഭ­യാർ­ന്ന വലിയ ഇ­ല­ക­ളു­ള്ള ഒരു വൃ­ക്ഷം. ഇൻ­ഡൊ­നേ­ഷ്യ­യിൽ­നി­ന്നു കു­ടി­യേ­റി­പ്പാർ­ത്ത അ­വ­ന്റെ സ­ന്ത­തി­കൾ ഇ­ന്നു് കോ­ഴി­ക്കോ­ട്ടു് പ­ല­യി­ട­ങ്ങ­ളി­ലു­മു­ണ്ട­ത്രെ. യാത്ര ചോ­ദി­ച്ച­പ്പോൾ ബഷീർ ഒരു കൊ­ച്ചു വ­ടി­യെ­ടു­ത്തു തന്നു. ഭം­ഗി­യാർ­ന്ന വടി. വ­ര­യി­ടാൻ കൊ­ള്ളാ­മെ­ന്നു് ഞാൻ പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം അതു് മെ­ല്ലെ­വാ­ങ്ങി. അതിനെ ഒന്നു ത­ട­വി­യി­ട്ടു് ഒ­രു­ഭാ­ഗം മൃ­ദു­വാ­യി തി­രി­ച്ചു. പെ­ട്ടെ­ന്നു നോ­ക്കി­യ­പ്പോൾ അതു് വ­ടി­വാ­ളാ­യി മാ­റി­യി­രി­ക്കു­ന്നു. അ­തി­ന്റെ മുന ഞ­ങ്ങ­ളു­ടെ­നേർ­ക്കു ചൂ­ണ്ടി­യി­ട്ടു് “മൂ­ന്നു­പേ­രെ­യും ശ­രി­പ്പെ­ടു­ത്താം ഇ­തു­കൊ­ണ്ടു്” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ആ പ്ര­വൃ­ത്തി­ക്കു് പ്ര­തി­രൂ­പാ­ത്മ­ക­ത­യു­ണ്ടെ­ന്നാ­ണു് അക്ബർ അ­റി­യി­ച്ച­തു്. ശ­രി­യാ­ണോ എന്തോ. ഞാൻ ബ­ഷീ­റി­ന്റെ കരതലം ഗ്ര­ഹി­ച്ചു. വാർ­ദ്ധ­ക്യ­ത്തി­ന്റെ പാ­രു­ഷ്യ­ത്തി­ലും സ്നേ­ഹ­ത്തി­ന്റെ മൃ­ദു­ല­ത. “ഈ­ശ്വ­രൻ അ­നു­ഗ്ര­ഹി­ക്കും” എ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു. പ്ര­തി­കൂ­ല വി­മർ­ശ­നം­കൊ­ണ്ടു് ഞാൻ വേ­ദ­നി­പ്പി­ച്ച ഒരു നല്ല മ­നു­ഷ്യ­നിൽ­നി­ന്നു് എ­നി­ക്കു കി­ട്ടി­യ അ­നു­ഗ്ര­ഹ­മാ­ണ­തു്. പ­ടി­ക്കെ­ട്ടു് ഇ­റ­ങ്ങു­ന്ന­തി­നു­മുൻ­പു് ഞങ്ങൾ ബ­ഷീ­റി­ന്റെ സ­ഹ­ധർ­മ്മി­ണി­യെ­യും മ­ക­ളെ­യും കണ്ടു. ര­ണ്ടു­പേർ­ക്കു­മു­ണ്ടു് അതിഥി സൽ­ക്കാ­ര ത­ല്പ­ര­ത്വം. ഞാൻ ബ­ഷീ­റി­ന്റെ സ­ഹ­ധർ­മ്മി­ണി­യോ­ടു പ­റ­ഞ്ഞു: “ഞാൻ അ­ദ്ദേ­ഹ­ത്തെ പ­തി­വാ­യി വ­ധി­ക്കാ­റു­ണ്ടു്. എ­ങ്കി­ലും സ്നേ­ഹ­ത്തോ­ടെ­യാ­ണു് അ­ദ്ദേ­ഹം പെ­രു­മാ­റി­യ­തു്. അ­തു­കേ­ട്ടു് അവർ പ­റ­ഞ്ഞു: “അ­തൊ­ന്നും സാ­ര­മി­ല്ല. വി­മർ­ശി­ക്കു­ന്തോ­റും ഞ­ങ്ങ­ളു­ടെ പു­സ്ത­ക­ങ്ങൾ കൂ­ടു­തൽ കൂ­ടു­ത­ലാ­യി വി­റ്റു­പോ­കു­ന്നു”. ബ­ഷീ­റി­ന്റെ മകൾ സാ­ഹി­ത്യ­വാ­ര­ഫ­ലം പ­തി­വാ­യി വാ­യി­ക്കു­ന്നു­വെ­ന്നും ര­സ­മു­ള്ള­താ­ണു് ആ ലേ­ഖ­ന­പ­ര­മ്പ­ര­യെ­ന്നും അ­റി­യി­ച്ചു. ര­ണ്ടു­പേർ­ക്കും അ­തി­ഥി­ക­ളു­ടെ ദർ­ശ­ന­ത്തിൽ ആ­ഹ്ലാ­ദാ­തി­രേ­കം. റോ­ഡി­ലേ­ക്കു പോകാൻ ഭാ­വി­ച്ച ഞ­ങ്ങ­ളെ­നോ­ക്കി ബഷീർ കൈ­യു­യർ­ത്തി വീ­ണ്ടും അ­നു­ഗ്ര­ഹി­ച്ചു. ബ­ഷീ­റും അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­വും അ­ദ്ദേ­ഹ­ത്തി­നു ത­ണൽ­ന­ല്കു­ന്ന വൃ­ക്ഷ­വും ഒ­രു­മി­ച്ചു വ­ള­ര­ട്ടെ. അ­വർ­ക്കു് എല്ലാ ഉ­യർ­ച്ച­ക­ളും ഉ­ണ്ടാ­ക­ട്ടെ. പ്ര­കൃ­തി­യു­ടെ പ്ര­തി­രൂ­പ­മാ­യ മ­ര­ത്തി­ന്റെ ചു­വ­ട്ടി­ലി­രു­ന്നു് ബഷീർ സ്നേ­ഹ­സാ­ന്ദ്ര­ത­യോ­ടെ എ­ല്ലാ­വ­രെ­യും വീ­ക്ഷി­ക്കു­ന്നു. ആ വീ­ക്ഷ­ണം അ­വി­രാ­മ­മാ­യി തു­ട­ര­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.

ഉ­ച്ച­ക­ഴി­ഞ്ഞ് മണി ഒ­ന്നാ­യ­പ്പോൾ ഹോ­ട്ട­ലു­ട­മ­സ്ഥൻ മാ­നേ­ജ­രെ വി­ളി­ച്ചു പ­റ­ഞ്ഞു: “എല്ലാ കാ­ര്യ­ങ്ങ­ളും ശ­രി­യാ­യി നോ­ക്കി­ക്കൊ­ള്ള­ണം. ഞാൻ ഏ­തെ­ങ്കി­ലും ഹോ­ട്ട­ലിൽ­പ്പോ­യി ഊ­ണു­ക­ഴി­ച്ചു­വ­രാം”. മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ ഹോ­ട്ട­ലിൽ­നി­ന്നു് ഊണു ക­ഴി­ക്കു­ന്ന­വ­ന­ല്ല ഞാൻ. എ­ല്ലാം പ­ടി­ഞ്ഞാ­റാൻ ഹോ­ട്ട­ലു­ക­ളിൽ­നി­ന്നാ­ണു്. ബെഡ് കോ­ഫി­ക്കു­പോ­ലും ഞാൻ എന്റെ ഹോ­ട്ടൽ­വി­ട്ടു പോ­കു­ന്നു. സ്വ­ന്തം ഹോ­ട്ട­ലി­ന്റെ വൃ­ത്തി­കേ­ടു് അ­തി­ന്റെ ഉ­ട­മ­സ്ഥ­ന­ല്ലാ­തെ വേ­റെ­യാർ­ക്കാ­ണു് അ­റി­യാ­വു­ന്ന­തു?

മാറാൻ വ­യ്യാ­ത്ത ചെ­ക്ക്

ഞാൻ അങ്ങ് യു. പി­യി­ലാ­യി­രു­ന്ന­പ്പോൾ എ­ന്നും കാ­ല­ത്തു് പോ­സ്റ്റോ­ഫീ­സിൽ പോ­കു­മാ­യി­രു­ന്നു. നാ­ട്ടിൽ­നി­ന്നു വ­രാ­ത്ത ക­ത്തു­കൾ­ക്കാ­യി. ഒ­രു­ദി­വ­സം താ­ങ്കൾ­ക്കു് ഒരു ക­ത്തു­ണ്ടു്’ എ­ന്നു് ഹി­ന്ദി­യിൽ പ­റ­ഞ്ഞു കൊ­ണ്ടു് പോ­സ്റ്റ്മാൻ എ­ഴു­ത്തു് തന്നു. മേൽ­വി­ലാ­സം­പോ­ലും ശ­രി­ക്കു വാ­യി­ക്കാ­തെ ഞാൻ ക­ത്തു­തു­റ­ന്നു് ആ­ദ്യ­ത്തെ രണ്ടു വാ­ക്യ­ങ്ങൾ വാ­യി­ച്ചു. തു­ട­ക്ക­ത്തിൽ­ത്ത­ന്നെ ആ­യി­ര­മാ­യി­രം ഉ­മ്മ­കൾ എന്നു പലതവണ എ­ഴു­തി­യി­രി­ക്കു­ന്നു. ഭ­യ­ന്നു് കവർ നോ­ക്കി­യ­പ്പോ­ഴാ­ണു് കാ­ര്യം മ­ന­സ്സി­ലാ­യ­തു്, ക­ത്തു് എന്റെ പേ­രി­നോ­ടു് ഏ­താ­ണ്ടു് സാ­ദൃ­ശ്യ­മു­ള്ള വേ­റൊ­രാൾ­ക്കാ­ണെ­ന്നു്. ക­ത്തെ­ഴു­തി­യ വി­വാ­ഹി­ത­യാ­യ സു­ന്ദ­രി­യെ എ­നി­ക്കു് നേ­ര­ത്തെ അ­റി­യാ­മാ­യി­രു­ന്നു. അവർ ഭർ­ത്താ­വ­റി­ഞ്ഞോ അ­റി­യാ­തെ­യോ എ­ഴു­ത്തി­ലെ മേൽ­വി­ലാ­സ­ക്കാ­ര­നോ­ടു് ബന്ധം പു­ലർ­ത്തി­യി­രു­ന്നു­വെ­ന്നു് ഞാൻ അ­ക്കാ­ല­ത്തു കേ­ട്ടി­രു­ന്നു. സ്കാൻ­ഡൽ എ­ന്നു­പ­റ­ഞ്ഞു് ഞാൻ അതു് എ­ന്നോ­ടു പ­റ­ഞ്ഞ­വ­രെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ക­യും ചെ­യ്തു. അ­ങ്ങ­നെ­യി­രി­ക്കെ ആ സു­ന്ദ­രി­യു­ടെ ഭർ­ത്താ­വി­നു് സ്ഥ­ലം­മാ­റ്റം കി­ട്ടി. പുതിയ സ്ഥ­ല­ത്തു ചെ­ന്ന­യു­ട­നെ അവർ കാ­മു­ക­ന­യ­ച്ച, പ്രേ­മ­ലേ­ഖ­ന­മാ­ണു് എന്റെ കൈയിൽ വ­ന്നു­പെ­ട്ട­തു്. ‘ഹായ് ക­ത്തു് മാ­റി­പ്പോ­യി’ എ­ന്നു് മു­റി­ഹി­ന്ദി­യിൽ പ­റ­ഞ്ഞ് ഞാ­ന­തു് പോ­സ്റ്റ്മാ­നു് തി­രി­ച്ചു­കൊ­ടു­ത്തു. നേ­രേ­മ­റി­ച്ചു്, അതു് കി­ട്ടേ­ണ്ട ആളിനു കി­ട്ടി­യി­രു­ന്നെ­ങ്കി­ലോ? സ­ന്തോ­ഷം­കൊ­ണ്ടു് അയാൾ തു­ള്ളി­മ­റി­ഞ്ഞേ­നേ. ചും­ബ­ന­ത്തി­ന്റെ അ­നു­ഭൂ­തി വാ­ക്കു­ക­ളിൽ­നി­ന്നു­ത­ന്നെ അ­യാൾ­ക്കു ല­ഭി­ച്ചേ­നേ.

images/TheNameoftheRose.jpg

വേ­റൊ­രു കഥ കേ­ട്ടി­ട്ടു­ണ്ടു്. വിദേശ സ­ഞ്ചാ­ര­ത്തി­നു­പോ­യ ഒരാൾ ദൂ­രെ­യി­രു­ന്നു­കൊ­ണ്ടു് ഭാ­ര്യ­യ്ക്കു് ആയിരം ചും­ബ­ന­ങ്ങ­ളു­ടെ ചെ­ക്ക് അ­യ­ച്ചു­കൊ­ടു­ത്ത­ത്രെ. അതു് ‘ക്യാ­ഷ്’ചെ­യ്തു കൊ­ടു­ത്ത­തു് അ­ടു­ത്ത വീ­ട്ടി­ലെ സു­ന്ദ­ര­നാ­യ യു­വാ­വാ­യി­രു­ന്നു­പോ­ലും. വാ­ക്കു­കൾ ആരെ ല­ക്ഷ്യ­മാ­ക്കി പ്ര­യോ­ഗി­ക്കു­ന്നു­വോ അ­യാൾ­ക്കു് അ­വ­യു­ടെ പി­റ­കി­ലു­ള്ള അ­നു­ഭൂ­തി ഉ­ള­വാ­ക്കു­മെ­ന്നാ­ണു് ഇ­പ്പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ഹി­ഗ്ഗിൻ­സി­നു് ഒരു ച­ര­മ­ഹി­ന്ദോ­ളം’ എന്ന കാ­വ്യ­മെ­ഴു­തി­യ പി. ടി. ന­രേ­ന്ദ്ര­മേ­നോൻ അ­നു­വാ­ച­ക­രെ ല­ക്ഷ്യം­വ­ച്ചാ­ണോ പ­ദ­ങ്ങൾ പ്ര­വ­ഹി­പ്പി­ക്കു­ന്ന­തു്. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം വിഫലം എന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. കാ­വ്യ­ത്തി­ന്റെ തു­ട­ക്കം കേ­ട്ടാ­ലും, കാ­റ­പ­ക­ട­ത്തിൽ മ­രി­ച്ച ഒരു ഭാ­ഗ­വ­തർ സാ­യ്പി­നെ­ക്കു­റി­ച്ചാ­ണു് ന­രേ­ന്ദ്ര­മേ­നോൻ എ­ഴു­തു­ന്ന­തു്.

വരിക തിരുവയ്യാറ്റു-​

തീ­ര­ത്തിൽ­നി­ന്നാ­ദി­വി­ധൂ­ര­ത­കൾ

നീ­റു­ന്ന ജീ­വ­രാ­ഗ­ങ്ങ­ളിൽ, ചപല-

മോ­ഹാ­തു­ര­ര­ഹ­സ്യ­ങ്ങൾ ചീറി നി-

ന്ന­നു­ദി­നം ത­ല­കൊ­യ്യു­മീ ഭ­ഗ്ന­ധൂ­ളി­യിൽ,

സ്മൃ­തി­കൾ തൻ പൈ­ദാ­ഹ­സാ­ധ­ക­ക്കൂ­ടു ചേർ-

ന്നൊ­രു­പി­ടി സ്ഥാ­യി­ക­ളി­ല­ട­യി­രു­ന്നും, പഴം

മു­റി­വു­ക­ളിൽ രു­ധി­ര­നീ­രി­റ്റി­ച്ചു­യിർ­ക്കൊ­ണ്ട

സ്വ­ര­തൃ­ണാ­വർ­ത്ത­ങ്ങൾ താ­ണ്ടി­യും, മൃതിനാദ-​

ഗ­തി­വി­ഗ­തി ക­ര­യു­ന്ന കാറ്റിൽനിന്നശ്രുവി-​

ന്നു­തിർ­മ­ണി­കൾ കൊ­ത്തി­യും

വരിക നീ ശാ­രി­കേ!

‘വരിക നീ ശാ­രി­കേ’ എന്ന വാ­ക്കു­ക­ളൊ­ഴി­കെ വാ­യ­ന­ക്കാർ­ക്കു് എന്തു മ­ന­സ്സി­ലാ­യി? മ­ന­സ്സി­ലാ­കു­ക എന്ന പ്ര­ക്രി­യ പോ­ക­ട്ടെ. എ­ന്തെ­ങ്കി­ലും വി­കാ­ര­ത്തി­നു് അവർ വി­ധേ­യ­രാ­യോ? ര­ണ്ടി­നും ‘ഇല്ല’ എന്ന ഉ­ത്ത­ര­മേ അവർ നല്കൂ എ­ന്നാ­ണെ­ന്റെ വി­ചാ­രം. ലോ­റി­യു­ടെ പിൻ­ഭാ­ഗ­ത്തെ അ­ട­പ്പു് വ­ലി­ച്ചു താ­ഴ്ത്തി­യി­ട്ടു് ക­രി­ങ്കൽ­ച്ചി­ല്ലു­കൾ റോ­ഡി­ലേ­ക്കു പ്ര­വ­ഹി­പ്പി­ക്കു­ന്ന കൂ­ലി­ക്കാ­ര­ന്റെ പ്ര­വൃ­ത്തി­യാ­യി­ട്ടാ­ണു് ഇതിനെ ഞാൻ കാ­ണു­ന്ന­തു്. ശ­ബ്ദ­ത്തോ­ടെ അവ താഴെ വ­ന്നു­വീ­ഴു­ന്നു. യാ­ത്ര­ക്കാ­രു­ടെ കാ­ലു­മു­റി­യു­മോ മറ്റു വാ­ഹ­ന­ങ്ങൾ­ക്കു പോ­കാ­നി­ട­മു­ണ്ടോ എ­ന്നൊ­ന്നും നോ­ക്കാ­തെ അ­ട­പ്പു് തി­രി­ച്ച­ട­ച്ചു് ഡ്രൈ­വർ ലോറി സ്റ്റാർ­ട്ട് ചെ­യ്യു­ന്നു. വേ­ഗ­ത്തിൽ ഓ­ടി­ച്ചു­പോ­കു­മ്പോൾ പോ­ക്കു കാ­ണേ­ണ്ട കാ­ഴ്ച­യാ­ണെ­ങ്കിൽ ന­രേ­ന്ദ്ര­മേ­നോ­ന്റെ ലോ­റി­യോ­ടി­ക്ക­ലും കാ­ണേ­ണ്ട കാ­ഴ്ച­യ­ത്രെ. സ­ത്യ­ദർ­ശ­ന­ത്തി­നു പല മാർ­ഗ്ഗ­ങ്ങ­ളു­ണ്ടു്. ആ­കാ­ര­ത്തി­ലൂ­ടെ അ­താ­കാം. ഇ­ട­പ്പ­ള്ളി­ക്ക­വി­കൾ അ­നു­ഷ്ഠി­ച്ച­തു് അ­താ­ണു്. ആ­ശ­യ­ത്തി­ലൂ­ടെ സത്യം ദർ­ശി­ക്കാം. വൈ­ലോ­പ്പി­ള്ളി യുടെ മാർ­ഗ്ഗ­മ­താ­യി­രു­ന്നു. ന­രേ­ന്ദ്ര­മേ­നോ­നു് ര­ണ്ടും മാർ­ഗ്ഗ­ങ്ങ­ള­ല്ല. അ­ദ്ദേ­ഹം വാ­ക്കു­കൾ വാരി എ­ടു­ത്തു. ന­മു­ക്കു് ക്ലേ­ശ­വും.

images/Sesshu.jpg
സെ­സ്ഷൂ

ബു­ദ്ധ­സ­ന്ന്യാ­സി­യും ചി­ത്ര­കാ­ര­നു­മാ­യി­രു­ന്ന സെ­സ്ഷൂ വി­നെ­ക്കു­റി­ച്ചു് (Sesshu) ഒരു ക­ഥ­യു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ത്ര­ര­ച­നാ താ­ല്പ­ര്യം മ­ത­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ അ­ഭ്യ­സി­ക്കു­ന്ന­തിൽ ത­ട­സ്സ­മാ­യി നി­ല്ക്കു­ന്ന­വെ­ന്നു് മ­ഠാ­ധി­പ­തി എ­പ്പോ­ഴും കു­റ്റ­പ്പെ­ടു­ത്തു­മാ­യി­രു­ന്നു. അതു് കേ­ട്ടു­കേ­ട്ടു് സെ­സ്ഷൂ­വി­നും ദുഃ­ഖ­മു­ണ്ടാ­യി. തന്നെ മ­ഠ­ത്തി­ന്റെ തൂണിൽ കൈയും കാലും കെ­ട്ടി ബ­ന്ധി­ക്കാൻ അ­ദ്ദേ­ഹം മറ്റു സ­ന്ന്യാ­സി­മാ­രോ­ടു് അ­ഭ്യർ­ഥി­ച്ചു. ഒരു ദി­വ­സ­മെ­ങ്കി­ലും ചി­ത്ര­ര­ച­ന­യിൽ നി­ന്നു മാ­റി­നി­ന്നാൽ അ­തി­ലു­ള്ള കൗ­തു­കം തീ­രു­മ­ല്ലോ എ­ന്നാ­ണു് അ­ദ്ദേ­ഹം ക­രു­തി­യ­തു്. സെ­സ്ഷൂ തൂ­ണി­നോ­ടു ചേർ­ത്തു ബ­ന്ധി­ക്ക­പ്പെ­ട്ടു. അയാൾ വ­ല്ലാ­തെ വി­യർ­ത്തു. വി­യർ­പ്പു് ക­ഞ്ചു­കം ന­ന­ച്ചു­കൊ­ണ്ടു് ഭൂ­മി­യി­ലേ­ക്കു് ഒഴുകി. ഭൂമി ന­ന­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­വി­രൽ വ­ലി­ക്കാൻ തു­ട­ങ്ങി. കാ­ല­ത്തു് സ­ന്ന്യാ­സി­മാർ വന്നു നോ­ക്കി­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ വി­ര­ലി­ന­രി­കെ ഒരു ചത്ത എലി കി­ട­ക്കു­ന്ന­തു പോലെ തോ­ന്നി. അല്ല, ആ ചി­ത്ര­കാ­രൻ പെ­രു­വി­രൽ­കൊ­ണ്ടു വരച്ച എ­ലി­യു­ടെ ചി­ത്ര­മാ­യി­രു­ന്നു അതു്. ക­ല­യു­ടെ പ്ര­ചോ­ദ­ന­മാർ­ന്ന­വർ ത­ങ്ങ­ള­റി­യാ­തെ വ­ര­യ്ക്കും, കാ­വ്യ­മെ­ഴു­തും, നോ­വ­ലെ­ഴു­തും, പ്ര­ചോ­ദ­ന­മി­ല്ലാ­ത്ത­വർ മി­ണ്ടാ­തി­രി­ക്കു­ന്ന­തു് ന­ന്നു്.

പി. കെ. പ­ര­മേ­ശ്വ­രൻ­നാ­യർ
images/JackBenny1958-c.jpg
ജാ­ക്ക് ബെ­ന്നി

പൊ­ലീ­സ് ഡി­പ്പാർ­ട്ട്മെ­ന്റിൽ ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ഉ­സ്മാൻ (D. S. P.) ട്രാൻ­സ്പോർ­ട്ട് ഡി­പ്പാർ­ട്ട്മെ­ന്റി­ന്റെ അ­ധി­പ­തി­യാ­യി­രു­ന്നു ഒ­രു­കാ­ല­ത്തു്. അ­ദ്ദേ­ഹം തി­രി­ച്ചു് പൊ­ലീ­സ് ഡി­പ്പാർ­ട്ട്മെ­ന്റി­ലേ­ക്കു പോ­ന്നു. ഉ­സ്മാൻ ചെ­ങ്ങ­ന്നൂർ ഡി. എസ്. പി. ആ­യി­രു­ന്നു കാ­ല­ത്തു് ഞാൻ അ­ദ്ദേ­ഹ­ത്തെ അ­വി­ടെ­വ­ച്ചു കണ്ടു. ഒ­രു­ദി­വ­സം പ്ര­ഭാ­ത­ത്തിൽ ഞാൻ ഉ­സ്മാ­ന്റെ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ അ­ദ്ദേ­ഹം ചേ­ട്ട­ന്റെ മകൻ നൂ­റു­ദീ­നെ ടാ­ഗോ­റി ന്റെ ഗീ­താ­ഞ്ജ­ലി പ­ഠി­പ്പി­ക്കു­ക­യാ­യി­രു­ന്നു. Deliverance, where is this deliverance to be found? എ­ന്നു് ഉ­സ്മാൻ പ­റ­ഞ്ഞ­തും ഞാ­ന­വി­ടെ ചെ­ന്ന­തും ഒ­രു­മി­ച്ചാ­യി­രു­ന്നു. പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ ട്രാൻ­സ്പോർ­ട്ട് ഡി­പ്പാർ­ട്ട്മെ­ന്റി­ലെ ഉ­ദ്യോ­ഗ­സ്ഥ­നാ­യ പി. കെ. പ­ര­മേ­ശ്വ­രൻ നായരെ അ­റി­യു­മോ എന്നു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. ഉടനെ ഉ­സ്മാൻ പ­റ­ഞ്ഞു: “അ­റി­യും, പു­രു­ഷ­ര­ത്നം”. ആ പു­രു­ഷ­ര­ത്ന­ത്തി­ന്റെ വ്യ­ക്തി­ത്വ­ത്തെ­യും സാ­ഹി­ത്യ­സം­ഭാ­വ­ന­ക­ളു­ടെ സ­വി­ശേ­ഷ­ത­യെ­യും അ­നാ­വ­ര­ണം ചെ­യ്യു­ക­യാ­ണു് ഇ. വി. ശ്രീ­ധ­രൻ ക­ലാ­കൗ­മു­ദി വാ­രി­ക­യിൽ. പി. കെ. പ­ര­മേ­ശ്വ­രൻ നായർ സ്സാ­റി­നു് 84 വ­യ­സ്സു് തി­ക­ഞ്ഞി­രി­ക്കു­ന്നു. ഒരു മ­നു­ഷ്യാ­ത്മാ­വി­ന്റെ പു­രോ­ഗ­മ­നം. ആ ആ­ത്മാ­വി­ന്റെ മാ­നു­ഷി­ക­മൂ­ല്യ സാ­ക്ഷാ­ത്കാ­രം ഇ­വ­യെ­ല്ലാം ഈ പ്ര­ബ­ന്ധ­ത്തിൽ വി­ശ­ദ­മാ­ക്കി­യി­രി­ക്കു­ന്നു. രാ­ജ­ഹം­സ­ങ്ങൾ പ­റ­ക്കു­മ്പോൾ സൂ­ര്യ­ര­ശ്മി­കൾ അ­വ­യു­ടെ ചി­റ­കു­ക­ളിൽ വ­ന്നു­വീ­ഴും. അ­പ്പോ­ഴാ­ണു് അ­വ­യു­ടെ ഭംഗി കൂ­ടു­ന്ന­തു്. ശ­താ­ഭി­ഷേ­കം എന്ന മ­ഹ­ത്വ­മാർ­ന്ന ബി­ന്ദു­വിൽ എ­ത്തി­യ പി. കെ. പ­ര­മേ­ശ്വ­രൻ നായരെ ഇ­ങ്ങ­നെ മാ­നി­ക്കു­മ്പോ­ഴാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ജ്ജ്വ­ല­ത­യെ­ക്കു­റി­ച്ചു് ബ­ഹു­ജ­ന­ത്തി­നു് അ­റി­വു­ണ്ടാ­കു­ന്ന­തു്. ആ നി­ല­യിൽ ആ­ദ­ര­ണീ­യ­മാ­യി ക­ലാ­കൗ­മു­ദി­യു­ടെ ഈ സ­മാ­രാ­ധ­നം.

വി­ശി­ഷ്ട­മാ­യ പു­സ്ത­കം
images/UmbertoEco.jpg
ഉ­മ്പർ­ട്ടോ എചോ

ബൊ­ലൊ­ന്യാ സർ­വ­ക­ലാ­ശാ­ല­യിൽ (University of Bologna) സീ­മി­യോ­ട്ടി­ക്സ് പ്രൊ­ഫ­സ­റാ­യ ഉ­മ്പർ­ട്ടോ എചോ (Umberto Eco) The Name of the Rose എന്ന നോവൽ ര­ചി­ച്ച­തോ­ടെ വി­ശ്വ­വി­ഖ്യാ­ത­നാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ പുതിയ പു­സ്ത­ക­മാ­ണു് Travels in Hyperreality (Picador Publication 1987) ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പ്ര­ബ­ന്ധ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് ഈ ഗ്ര­ന്ഥം. ഇ­റ്റ­ലി­യി­ലെ ഫിലിം ഡ­യ­റ­ക്ട­റ­ന്മാ­രാ­യ ഫേ­ദ­റീ­ക്കോ ഫേ­ല്ലീ­നി (Federico Fellini), മീ­ക്ക­ലൊ­ഞ്ച­ലോ ആ­ന്റോ­നീ­യോ­നീ (Michelangelo Antonioni) ക്യാ­ന­ഡ­യി­ലെ മാസ് ക­മ്മ്യൂ­നി­ക്കേ­ഷൻ­സ് തീ­യ­റി­സ്റ്റാ­യ മർഷൽ മ­ക്ലൂ­വൻ (Marshall McLuhan) ഇ­റ്റ­ലി­യി­ലെ ത­ത്ത്വ­ചി­ന്ത­ക­നാ­യ സെ­യി­ന്റ് തോമസ് അ­ക്വി­ന­സ് ഇ­വ­രെ­ക്കു­റി­ച്ചും സ­മ­കാ­ലി­ക പ്രാ­ധാ­ന്യ­മു­ള്ള മറ്റു പല വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചും എചോ എ­ഴു­തു­ന്നു. ധി­ഷ­ണ­കൊ­ണ്ടു് ഓരോ വി­ഷ­യ­ത്തി­ന്റെ­യും അ­ഗാ­ധ­ത­യി­ലേ­ക്കു ക­ട­ന്നു­ക­യ­റു­ന്നു അ­ദ്ദേ­ഹം. എ­ക്സ്പോ 67-​നെക്കുറിച്ചു് എചോ എ­ഴു­തു­ന്ന­തി­നി­ട­യിൽ ഇ­ങ്ങ­നെ: ബോ­ട്ട്, കാറ്, ടി. വി സെ­റ്റ് ഇവ യ­ഥാ­ക്ര­മം സ­ഞ്ച­രി­ക്കു­ന്ന­തി­നോ ഓ­ടി­ക്കു­ന്ന­തി­നോ കാ­ണു­ന്ന­തി­നോ ഉ­ള്ള­വ­യ­ല്ല. അവ. അ­വ­യ്ക്കു­വേ­ണ്ടി­മാ­ത്രം വീ­ക്ഷി­ക്ക­പ്പെ­ടാ­നു­ള്ള­വ­യ­ത്രെ. വാ­ങ്ങി­ക്കാ­നു­മു­ള്ള­വ­യ­ല്ല ആ വ­സ്തു­ക്കൾ. ഡി­സ്കോ­തെ­ക്കി­ന്റെ വർ­ണ്ണ­മ­ണ്ഡ­ല­ത്തെ ആ­സ്വ­ദി­ക്കു­ന്ന­തു­പോ­ലെ ഞ­ര­മ്പു­കൾ­കൊ­ണ്ടും ക്ഷോ­ഭ­മാർ­ന്ന ഇ­ന്ദ്രി­യ­ങ്ങൾ­കൊ­ണ്ടും ആ­സ്വ­ദി­ക്കേ­ണ്ട­വ­യാ­ണു്. വ­സ്തു­ക്കൾ ഉ­ണ്ടു് എ­ന്ന­തു­കൊ­ണ്ടു് അവയെ സ്വാ­യ­ത്ത­മാ­ക്ക­ണ­മെ­ന്നി­ല്ല. അവയെ നോ­ക്കി­യാൽ മതി.

images/FaithInFakes.jpg

കാ­യി­ക­വി­നോ­ദ­ങ്ങൾ (Sports) രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങൾ­ക്കു പ­ക­ര­മു­ള്ള­വ­യാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു­വെ­ന്നാ­ണു് എചോ പറയുക. ധ­ന­കാ­ര്യ­മ­ന്ത്രി­യു­ടെ ജോ­ലി­യെ വി­ല­യി­രു­ത്തു­ന്ന­തി­നു പ­ക­ര­മാ­യി കോ­ച്ചി­ന്റെ ജോ­ലി­യെ നമ്മൾ വി­ല­യി­രു­ത്തു­ന്നു. (ധ­ന­കാ­ര്യ­മ­ന്ത്രി­യു­ടെ ജോ­ലി­യെ വി­ല­യി­രു­ത്ത­ണ­മെ­ങ്കിൽ ധ­ന­ത­ത്ത്വ­ശാ­സ്ത്ര­ത്തെ­പ്പ­റ്റി അറിവു വേ­ണ­മ­ല്ലോ) പാർ­ല­മെ­ന്റ് റി­ക്കോ­ഡി­നെ വി­മർ­ശി­ക്കു­ന്ന­തി­നു പകരം നമ്മൾ സ്പോർ­ട്സിൽ പ­ങ്കെ­ടു­ത്ത താ­ര­ങ്ങ­ളു­ടെ റി­ക്കോ­ഡി­നെ വി­മർ­ശി­ക്കു­ന്നു. ഏതോ ഒരു മ­ന്ത്രി ഒ­പ്പു­വ­ച്ചു­കൊ­ടു­ത്ത കു­ത്സി­ത­മാ­യ ഒരു ക­രാ­റി­നെ­പ്പ­റ്റി ചോ­ദി­ക്കു­ന്ന­തി­നു പ­ക­ര­മാ­യി നമ്മൾ ചെ­യ്യു­ന്ന­തെ­ന്താ­ണു്? ഫൈനൽ ഗെയിം ശ­ക്തി­യാ­ലാ­ണോ അതോ യാ­ദൃ­ച്ഛി­ക­ത­യാ­ലാ­ണോ നി­ശ്ച­യി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നാ­ണു്. ധി­ഷ­ണ­യ്ക്കു സം­തൃ­പ്തി­യ­രു­ളു­ന്ന­താ­ണു് ഇതിലെ ഓരോ പ്ര­ബ­ന്ധ­വും.

ജാ­ക്ക് ബെ­ന്നി യെ അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റ് ഓ­ഫീ­സി­ലേ­ക്കു ക്ഷ­ണി­ച്ചു. വ­യ­ലിൻ­പെ­ട്ടി­യു­മാ­യി അ­വി­ടെ­യെ­ത്തി­യ അ­ദ്ദേ­ഹ­ത്തോ­ടു് സെ­ക്യൂ­രി­റ്റി ഓഫീസർ ചോ­ദി­ച്ചു: “ഈ പെ­ട്ടി­യി­ലെ­ന്താ­ണു്?” ബെ­ന്നി ഗൗ­ര­വ­ഭാ­വ­ത്തിൽ പ­റ­ഞ്ഞു: “മെ­ഷ്യൻ­ഗൺ” അ­തു­കേ­ട്ടു് അതേ ഗൗ­ര­വ­ത്തോ­ടെ സെ­ക്യൂ­രി­റ്റി ഓഫീസർ പ­റ­ഞ്ഞു: “എ­ന്നാൽ കു­ഴ­പ്പ­മി­ല്ല. അ­ക­ത്തേ­ക്കു പൊ­യി­ക്കൊ­ള്ളു. ഒ­രു­നി­മി­ഷം ഞാൻ പേ­ടി­ച്ചു, ഇ­തി­ന­ക­ത്തു് നി­ങ്ങ­ളു­ടെ വയലിൻ ആ­ണെ­ന്നു് ”.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.