SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, kk-1987-12-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക്ഷു­ദ്ര­ങ്ങ­ളെ­ന്നു തോ­ന്നി­ക്കു­ന്ന നാ­ടോ­ടി­ക്ക­ഥ­കൾ­പോ­ലും ഗ­ഹ­ന­ങ്ങ­ളാ­യ ത­ത്ത്വ­ങ്ങൾ പ­കർ­ന്നു­ത­ന്നു് മാ­ന­സി­കോ­ന്ന­മ­നം സം­ഭ­വി­പ്പി­ക്കു­ന്നു. അ­വ­യൊ­ക്കെ അ­വ­ഗ­ണി­ച്ചു് നമ്മൾ മൂ­ല്യ­മി­ല്ലാ­ത്ത ക­ഥ­കൾ­ക്കും കാ­വ്യ­ങ്ങൾ­ക്കും വേ­ണ്ടി പ­ര­ക്കം പാ­യു­ന്നു.

ആരും മ­രി­ക്കാ­ത്ത സ്ഥലം ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ച്ച ഒരു ചെ­റു­പ്പ­ക്കാ­ര­ന്റെ ക­ഥ­യു­ണ്ടു്. അ­ച്ഛ­ന­മ്മ­മാ­രോ­ടു യാ­ത്ര­പ­റ­ഞ്ഞ് അയാൾ ന­ട­ന്നു തു­ട­ങ്ങി. വളരെ ദൂരം ചെ­ന്ന­പ്പോൾ, നെ­ഞ്ചു­വ­രെ താ­ടി­രോ­മം വ­ളർ­ത്തി­യ ഒരു വ­യ­സ്സ­നെ അയാൾ കണ്ടു. മലയിൽ നി­ന്നു പാ­റ­ക്ക­ഷ­ണ­ങ്ങൾ അ­ടർ­ത്തി­യെ­ടു­ത്തു് കൈ­വ­ണ്ടി­യിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­കു­ന്ന ജോ­ലി­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ക­യാ­യി­രു­ന്നു വൃ­ദ്ധൻ. യു­വാ­വു് അ­യാ­ളോ­ടു ചോ­ദി­ച്ചു:

“ആർ­ക്കും മ­ര­ണ­മി­ല്ലാ­ത്ത സ്ഥ­ല­മെ­വി­ടെ­യെ­ന്നു നി­ങ്ങൾ­ക്ക­റി­യാ­മോ?”

കിഴവൻ മ­റു­പ­ടി നല്കി:

“എ­ന്നോ­ടൊ­രു­മി­ച്ചു താ­മ­സി­ക്കു. ഈ മല മു­ഴു­വൻ ഞാൻ അ­ടർ­ത്തി­യെ­ടു­ത്തു കൈ­വ­ണ്ടി­യിൽ വ­ച്ചു് അ­ങ്ങു­ദൂ­രെ കൊ­ണ്ടി­ടു­ന്ന­തു­വ­രെ നി­ങ്ങൾ മ­രി­ക്കി­ല്ല”.

“അ­തെ­ത്ര കാലം?”

“നൂ­റു­കൊ­ല്ലം”

അ­തു­പോ­രെ­ന്നു പ­റ­ഞ്ഞു് ചെ­റു­പ്പ­ക്കാ­രൻ ന­ട­ന്നു. ഏ­റെ­ദൂ­രം അയാൾ സ­ഞ്ച­രി­ച്ച­പ്പോൾ അരവരെ താ­ടി­മീ­ശ വ­ളർ­ത്തി­യ വേ­റൊ­രു വൃ­ദ്ധ­നെ കണ്ടു. അയാൾ മ­ര­ക്കൊ­മ്പു­കൾ വെ­ട്ടി­യെ­ടു­ക്കു­ക­യാ­യി­രു­ന്നു കാ­ട്ടിൽ നി­ന്നു്. അ­വ­സാ­ന­മി­ല്ലാ­ത്ത കാടു്. ചെ­റു­പ്പ­ക്കാ­ര­ന്റെ ചോ­ദ്യ­ത്തി­നു് അയാൾ ഉ­ത്ത­രം പ­റ­ഞ്ഞു:

“എ­ന്നോ­ടൊ­രു­മി­ച്ചു താ­മ­സി­ക്കു. ഈ കാ­ട്ടി­ലെ എല്ലാ മ­ര­ങ്ങ­ളും മു­റി­ച്ചെ­ടു­ക്കു­ന്ന­തു­വ­രെ നി­ങ്ങൾ മ­രി­ക്കി­ല്ല”

“അ­തെ­ത്ര കാലം?”

“ഇ­രു­ന്നൂ­റു­കൊ­ല്ലം”.

പോ­രെ­ന്നു് അ­റി­യി­ച്ചി­ട്ടു് യു­വാ­വു് വീ­ണ്ടും ന­ട­ക്കു­ക­യാ­യി. ഏറെ ദൂരം ചെന്ന അയാൾ മ­റ്റൊ­രു വൃ­ദ്ധ­നെ കണ്ടു. മു­ട്ടു­വ­രെ താ­ടി­രോ­മം വ­ളർ­ത്തി­യ അയാൾ സ­മു­ദ്ര­ജ­ലം കു­ടി­ക്കു­ന്ന താ­റാ­വി­നെ നോ­ക്കി നി­ല്ക്കു­ക­യാ­യി­രു­ന്നു.

“എ­ന്നോ­ടൊ­രു­മി­ച്ചു താ­മ­സി­ക്കു. ഈ താ­റാ­വു് ക­ടൽ­വെ­ള്ളം കു­ടി­ച്ചു തീ­രു­ന്ന­തു­വ­രെ നി­ങ്ങൾ മ­രി­ക്കി­ല്ല”.

“അ­തെ­ത്ര കാലം?”

“മൂ­ന്നൂ­റു­കൊ­ല്ലം”.

ചെ­റു­പ്പ­ക്കാ­രൻ പി­ന്നെ­യും ന­ട­ന്നു. ന­ട­ന്നു ന­ട­ന്നു് അയാൾ ഒരു ദുർ­ഗ്ഗ­ഹർ­മ്മ്യ­ത്തി­ലെ­ത്തി.

കാൽ­വി­ര­ലോ­ളം താ­ടി­രോ­മം വ­ളർ­ത്തി­യ ഒരു വൃ­ദ്ധ­നെ അ­വി­ടെ­ക്ക­ണ്ടു് യു­വാ­വു് തന്റെ അ­ഭി­ലാ­ഷ­മ­റി­യി­ച്ചു. അ­ത­റി­ഞ്ഞ വൃ­ദ്ധൻ:

“ആർ­ക്കും മ­ര­ണ­മി­ല്ലാ­ത്ത സ്ഥലം ഇ­തു­ത­ന്നെ­യാ­ണു്. വരൂ”.

ചെ­റു­പ്പ­ക്കാ­രൻ അ­ക­ത്തു­ക­യ­റി; താ­മ­സ­വു­മാ­യി. കാലം ക­ഴി­ഞ്ഞു. ഒ­രു­ദി­വ­സം അയാൾ കി­ഴ­വ­നോ­ടു പ­റ­ഞ്ഞു:

“ഞാൻ വീ­ട്ടിൽ­ച്ചെ­ന്നു് അ­ച്ഛ­ന­മ്മ­മാ­രോ­ടു് യാത്ര പ­റ­ഞ്ഞി­ട്ടു വരാം”.

വൃ­ദ്ധൻ മ­റു­പ­ടി നല്കി: “ശ­താ­ബ്ദ­ങ്ങൾ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­വ­രൊ­ക്കെ മ­രി­ച്ചു”.

താൻ ജ­നി­ച്ച സ്ഥ­ല­മെ­ങ്കി­ലും ക­ണ്ടി­ട്ടു­വ­രാ­മെ­ന്നാ­യി യു­വാ­വു്. അ­തു­കേ­ട്ടു വ­യ­സ്സൻ പ­റ­ഞ്ഞു:

“എ­ന്നാൽ ലാ­യ­ത്തിൽ ചെ­ന്നു് എന്റെ വെ­ള്ള­ക്കു­തി­ര­യെ കെ­ട്ട­ഴി­ച്ചെ­ടു­ത്തു് ക­യ­റി­പ്പോ­കു. വാ­യു­വി­ന്റെ വേ­ഗ­മാ­ണു് അ­തി­നു്. ഒ­രി­ക്ക­ലും അ­തി­ന്റെ പു­റ­ത്തു­നി­ന്നി­റ­ങ്ങ­രു­തു്. ഇ­റ­ങ്ങി­യാൽ നി­ങ്ങൾ മ­രി­ക്കും”.

യു­വാ­വു് കു­തി­ര­പ്പു­റ­ത്തു യാ­ത്ര­യാ­യി. താ­റാ­വു് ക­ടൽ­വെ­ള്ളം കു­ടി­ക്കു­ന്നി­ട­ത്തു് അ­യാ­ളെ­ത്തി. ക­ട­ലാ­കെ വറ്റി ക­ട്ടം­ത­റ­യാ­യി മാ­റി­യി­രി­ക്കു­ന്നു.

ഒ­രി­ട­ത്തു് വെ­ളു­ത്ത കുറെ എ­ല്ലിൻ ക­ഷ­ണ­ങ്ങൾ മാ­ത്രം. മു­ട്ടു­വ­രെ താ­ടി­വ­ളർ­ത്തി­യ വൃ­ദ്ധ­ന്റെ അ­സ്ഥി­ക­ളാ­ണ­വ. യു­വാ­വു് യാ­ത്ര­തു­ടർ­ന്നു് കാ­ടാ­യി­രു­ന്ന സ്ഥ­ല­ത്തെ­ത്തി. അവിടം ത­രി­ശു­ഭൂ­മി. മ­ല­യു­ണ്ടാ­യി­രു­ന്ന സ്ഥ­ല­ത്തു് ചെ­റു­പ്പ­ക്കാ­രൻ ചെ­ന്നു­ചേർ­ന്നു. മ­ല­യ്ക്കു പകരം സമതലം. ഒ­ടു­വിൽ ജ­ന്മ­ദേ­ശ­ത്തെ­ത്തി­യ­പ്പോൾ അവിടെ ഒ­ന്നു­മി­ല്ല. എ­ല്ലാം മാ­റി­യി­രി­ക്കു­ന്നു. അയാൾ ദുർ­ഗ്ഗ­ഹർ­മ്മ്യ­ത്തി­ലേ­ക്കു തി­രി­ച്ചു യാ­ത്ര­യാ­യി. അ­ങ്ങ­നെ പോ­രു­മ്പോൾ സ­ന്ധ്യ­യോ­ടു് അ­ടു­ത്ത സ­മ­യ­ത്തു് ഒരു കാ­ള­വ­ണ്ടി കണ്ടു. അതിൽ നി­റ­ച്ചു് തേഞ്ഞ ബൂ­ട്ട്സും ഷൂസും. വ­ണ്ടി­ക്കാ­രൻ പെ­ട്ടെ­ന്നു വി­ളി­ച്ചു പ­റ­ഞ്ഞു:

“നോ­ക്കൂ, വ­ണ്ടി­ച്ച­ക്രം ചെ­ളി­യിൽ പു­ത­ഞ്ഞു­പോ­യി. എന്നെ ഒന്നു സ­ഹാ­യി­ക്കു”.

ത­നി­ക്കു കു­തി­ര­പ്പു­റ­ത്തു നി­ന്നി­റ­ങ്ങാൻ ഒ­ക്കു­ക­യി­ല്ലെ­ന്നു ചെ­റു­പ്പ­ക്കാ­രൻ അ­റി­യി­ച്ചെ­ങ്കി­ലും വ­ണ്ടി­ക്കാ­ര­ന്റെ ദ­യ­നീ­യ­മാ­യ അ­പേ­ക്ഷ­യെ അ­യാൾ­ക്കു നി­ര­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. “ഒരു നി­മി­ഷം­കൊ­ണ്ടു് ഇ­രു­ട്ടു വ്യാ­പി­ക്കും, എ­ല്ലാം മ­ര­വി­ക്കും. ഞാൻ കിഴവൻ. നി­ങ്ങൾ ചെ­റു­പ്പ­ക്കാ­രൻ, എന്നെ സ­ഹാ­യി­ക്കു”. എ­ന്നാ­യി വ­ണ്ടി­ക്കാ­രൻ. യു­വാ­വു് ദ­യ­യ്ക്കു അ­ധീ­ന­നാ­യി കു­തി­ര­യു­ടെ പു­റ­ത്തു നി­ന്നി­റ­ങ്ങി. ഉടനെ അ­യാ­ളെ­പ്പി­ടി­ച്ചു­കൊ­ണ്ടു് വ­ണ്ടി­ക്കാ­രൻ പ­റ­ഞ്ഞു:

“നോ­ക്കൂ, ഞാ­നാ­രെ­ന്നു് അ­റി­യാ­മോ? ഞാ­നാ­ണു് മരണം. വ­ണ്ടി­ക്ക­ക­ത്തു തേ­ഞ്ഞ­പാ­ദ­ര­ക്ഷ­കൾ കണ്ടോ? നി­ന്നെ അ­ന്വേ­ഷി­ച്ചു ഞാൻ ഓ­ടി­യ­തു­കൊ­ണ്ടു തേ­ഞ്ഞു­പോ­യ പാ­ദ­ര­ക്ഷ­കൾ. ഇ­പ്പോൾ എ­നി­ക്കു നി­ന്നെ കാണാൻ ക­ഴി­ഞ്ഞു. ആരും എ­ന്നിൽ നി­ന്നു് ര­ക്ഷ­നേ­ടു­ന്നി­ല്ല”.

images/ItaloCalvino.jpg
ഈ­റ്റാ­ലോ കാൽ­വീ­നോ

മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­രൻ ഈ­റ്റാ­ലോ കാൽ­വീ­നോ സ­മാ­ഹ­രി­ച്ച Italian Folk Tales എന്ന ഗ്ര­ന്ഥ­ത്തി­ലു­ള്ള­താ­ണു് ഇക്കഥ. കാൽ­വീ­നോ­യു­ടെ ആ സ­മാ­ഹാ­ര­ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഇ­പ്പോൾ ഇ­തെ­ടു­ത്തു് എ­ഴു­തു­ന്ന­തു് ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­കാ­ര­നാ­യ ജോൺ ബർജറു ടെ (Berger) ഒരു പ്ര­ബ­ന്ധ­ത്തിൽ നി­ന്നാ­ണു്. ഈ ക­ഥ­യെ­ക്കു­റി­ച്ചു് ബർജർ പ­റ­യു­ന്നു:

‘കാ­ല­ത്തി­ന്റെ നിർ­ദ്ദ­യാ­വ­സ്ഥ, മ­ര­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത, നി­ത്യ­ത­യ്ക്കാ­യു­ള്ള അ­ഭി­ലാ­ഷം ഇ­വ­യൊ­ന്നും ഇ­ന്നും മാ­റി­യി­ട്ടി­ല്ല”. എ­ങ്കി­ലും ഒ­ന്നി­നു മാ­റ്റ­മു­ണ്ടു്. ആ­ദ്യ­മാ­യി ഇക്കഥ കേ­ട്ട­വർ, എ­ന്നും ജീ­വി­ച്ചി­രി­ക്കാൻ ആ­ഗ്ര­ഹി­ച്ച യു­വാ­വി­നെ അ­റി­വി­ല്ലാ­ത്ത­വ­നാ­യി ക­രു­തി­യി­രി­ക്കും. കാ­ല­ത്തി­ന­പ്പു­റ­ത്തു­ള്ള ഒ­ന്നി­നെ കാണാൻ ക­ഴി­യാ­ത്ത­വ­നാ­യി അയാളെ ക­ണ്ടി­രി­ക്കും. ഇ­ന്ന­ത്തെ ആളുകൾ യാ­ഥാർ­ത്ഥ്യ ബോ­ധ­മി­ല്ലാ­ത്ത­വ­നാ­യി­ട്ടാ­ണു് ആ ചെ­റു­പ്പ­ക്കാ­ര­നെ ദർ­ശി­ക്കു­ക. കാ­ല­മെ­ന്ന പ്ര­ഹേ­ളി­ക­യെ അ­ക്കാ­ല­ത്തെ യു­വാ­വു് ഒരു വി­ധ­ത്തിൽ കണ്ടു ഇ­ന്ന­ത്തെ യു­വാ­വു് അതിൽ നി­ന്നു വി­ഭി­ന്ന­മാ­യ രീ­തി­യിൽ കാണും.

images/JohnBerger2009.jpg
ജോൺ ബർജർ

ക്ഷു­ദ്ര­ങ്ങ­ളെ­ന്നു തോ­ന്നി­ക്കു­ന്ന നാ­ടോ­ടി­ക്ക­ഥ­കൾ­പോ­ലും ഗ­ഹ­ന­ങ്ങ­ളാ­യ ത­ത്ത്വ­ങ്ങൾ പ­കർ­ന്നു ത­ന്നു് മാ­ന­സി­കോ­ന്ന­മ­നം സം­ഭ­വി­പ്പി­ക്കു­ന്നു. ഭാ­ര­ത­ത്തി­ലു­മു­ണ്ടു് ഇ­തി­നെ­ക്കാൾ വി­ശി­ഷ്ട­ങ്ങ­ളാ­യ കഥകൾ. അ­വ­യെ­യൊ­ക്കെ അ­വ­ഗ­ണി­ച്ചു് നമ്മൾ മൂ­ല്യ­മി­ല്ലാ­ത്ത ക­ഥ­കൾ­ക്കും കാ­വ്യ­ങ്ങൾ­ക്കും വേ­ണ്ടി പ­ര­ക്കം പാ­യു­ന്നു.

വലിയ “നോ”
images/FiabeItaliane.jpg

നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ആർ­ജ്ജ­വ­വും അ­സ­ങ്കീർ­ണ്ണ­ത­യും എല്ലാ ര­ച­ന­ക­ളി­ലും ഉ­ണ്ടാ­യി­രി­ക്കു­ന്ന­തു് ന­ന്നു്. കഥയോ കാ­വ്യ­മോ ആ­ക­ട്ടെ. അ­വ­യി­ലെ ആ­വി­ഷ്കാ­ര രീതി ഋ­ജു­വും ല­ളി­ത­വു­മാ­ണെ­ങ്കിൽ വിചാര സം­ക്ര­മ­ണ­വും വികാര നി­വേ­ദ­ന­വും എ­ളു­പ്പ­ത്തിൽ ന­ട­ക്കും.

‘സർ­വ­രാ­ജ്യ തൊ­ഴി­ലാ­ളി­ക­ളേ സം­ഘ­ടി­ക്കു­വിൻ. നി­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ടാൻ കൈ­ച്ച­ങ്ങ­ല­ക­ള­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല.’ എന്ന വാ­ക്യ­ങ്ങ­ളു­ടെ ശക്തി ഇ­പ്പ­റ­ഞ്ഞ ഋ­ജു­ത­യിൽ നി­ന്നാ­ണു്, ലാ­ളി­ത്യ­ത്തിൽ നി­ന്നാ­ണു് ഉ­ണ്ടാ­വു­ക. ന­വീ­ന­ങ്ങ­ളാ­യ ര­ച­ന­ക­ളിൽ ഈ രണ്ടു ഗു­ണ­ങ്ങ­ളും കാ­ണാ­നി­ല്ല. ഒ­രു­ദാ­ഹ­ര­ണ­ത്തി­നു­വേ­ണ്ടി ഒ. വി. വിജയൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “അ­വ­സാ­ന­ത്തെ ചിരി” എന്ന പ്ര­ബ­ന്ധ­ത്തി­ലെ ചില വാ­ക്യ­ങ്ങൾ ഇവിടെ എ­ടു­ത്തെ­ഴു­ത­ട്ടെ:

“അ­നർ­ത്ഥ­കാ­രി­ക­ളാ­യ അ­സം­ബ­ന്ധ ധ്രു­വീ­ക­ര­ണ­ങ്ങൾ ഒരു സ­വി­ശേ­ഷ­ത­യാ­ക്കി­യ ദി­ല്ലി­യിൽ പി­ന്നെ­യും ഒ­ന്നു­കൂ­ടി സം­ഭ­വി­ച്ചു. ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സി­ന്റെ ദി­ല്ലി­പ്പ­തി­പ്പി­ലെ പ­ണി­മു­ട­ക്ക­ത്തെ­ത്തു­ടർ­ന്നു്.’

ഈ വാ­ക്യം വാ­യി­ക്കു­ന്ന മ­ല­യാ­ളി­ക്കു് സ­മ്പൂർ­ണ്ണ­മാ­യ അർ­ത്ഥ­ഗ്ര­ഹ­ണം ഉ­ണ്ടാ­വു­ക­യി­ല്ല. ഇം­ഗ്ലീ­ഷി­ലെ Polarisation എന്ന വാ­ക്കി­ന്റെ തർ­ജ്ജ­മ­യാ­ണു് ധ്രു­വീ­ക­ര­ണം എ­ന്ന­തു്. എ­ന്താ­ണു് ധ്രു­വീ­ക­ര­ണം? അ­യ­സ്കാ­ന്ത­ത്തി­നു് രണ്ടു ധ്രു­വ­ങ്ങ­ളു­ണ്ടു്. ഭൂ­മി­ക്കു­മു­ണ്ടു് അവ; ഉ­ത്ത­ര­ധ്രു­വ­വും ദ­ക്ഷി­ണ­ധ്രു­വ­വും.

കാ­ല­ത്തു് ഉ­റ­ക്ക­മെ­ഴു­ന്നേ­ല്ക്കു­മ്പോൾ നി­ങ്ങൾ­ക്കു് എന്തു തോ­ന്നും? അ­ദ്ഭു­തം തന്നെ. ഞാൻ രാ­ത്രി ഉ­റ­ക്ക­ത്തിൽ മ­രി­ച്ചി­ല്ല­ല്ലോ; ഇനി രാ­ത്രി പ­ത്തു­മ­ണി­വ­രെ ജീ­വി­തം തള്ളി നീ­ക്ക­ണ­മ­ല്ലോ എ­ന്നു­തോ­ന്നും. ഡോ­ക്ട­റേ­റ്റും അ­റി­വും ത­മ്മി­ലു­ള്ള ബന്ധം? തെ­ക്കേ­യി­ന്ത്യ­യി­ലു­ള്ള­വർ സീറോ എന്നു പറയും ആ ബ­ന്ധ­ത്തെ­ക്കു­റി­ച്ചു്. വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഗോ­സാ­യി­കൾ ജീറോ എ­ന്നും.

ഒരു കാ­ര്യ­ത്തി­നു രണ്ടു ധ്രു­വ­ങ്ങ­ളു­ണ്ടാ­ക്കി ഒ­ന്നി­നെ ഒരു ധ്രു­വ­ത്തി­ലേ­ക്കും മ­റ്റൊ­ന്നി­നെ മ­റ്റൊ­രു ധ്രു­വ­ത്തി­ലേ­ക്കും കൊ­ണ്ടു­ചെ­ല്ലു­ന്ന­താ­ണു് ധ്രു­വീ­ക­ര­ണം. ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി കുറെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ര­ണ്ടാ­യി പി­ളർ­ന്നു. ഒരു വി­ഭാ­ഗം മാർ­ക്സി­സ്റ്റു­കൾ. മ­റ്റേ­വി­ഭാ­ഗം വ­ല­തു­പ­ക്ഷം ഇ­പ്പോൾ കു­റേ­പേർ ധ്രു­വീ­ക­ര­ണ­ത്തി­ലൂ­ടെ വ­ല­തു­പ­ക്ഷ­ക്കാർ മാ­ത്ര­മാ­യി. ഇ­വ­യ്ക്കി­ട­യ്ക്കു വേറെ പ­ക്ഷ­ക്കാ­രി­ല്ല. (അ­ക്കാ­ല­ത്തു് പ്ര­മു­ഖ­നാ­യ ഒരു ക­മ്മ്യൂ­ണി­സ്റ്റ് നേ­താ­വു് രണ്ടു പ­ക്ഷ­ക്കാ­രെ­യും അ­നു­കൂ­ലി­ച്ചു പ്ര­സ്താ­വ­ന­കൾ ന­ട­ത്തി. ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: ‘സാ­റെ­ന്താ ഇ­ങ്ങ­നെ ര­ണ്ടു­പ­ക്ഷ­വും പി­ടി­ക്കു­ന്ന­തു?’ ഒരു വ­ല്ലാ­ത്ത ചി­രി­ചി­രി­ച്ചു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: ‘ഞാൻ ഏ­താ­ണ്ടു മാർ­ക്സി­സ്റ്റും ഏ­താ­ണ്ടു വ­ല­തു­പ­ക്ഷ­വു­മാ­ണ്! പ­ണ്ടു്, പെ­റ്റു­വീ­ണ പൂ­ച്ച­ക്കു­ട്ടി ആണോ പെ­ണ്ണോ എന്നു തർ­ക്ക­മു­ണ്ടാ­യ­പ്പോൾ ഗൃ­ഹ­നാ­യ­ക­നെ­യും ഗൃ­ഹ­നാ­യി­ക­യെ­യും ഒരേ വി­ധ­ത്തിൽ സ­ന്തോ­ഷി­പ്പി­ക്കാ­നാ­യി വേ­ല­ക്കാ­രൻ ‘ഏ­താ­ണ്ടു് ക­ണ്ട­നും ഏ­താ­ണ്ടു ച­ക്കി­യും ആണേ’ എന്നു പറഞ്ഞ ക­ഥ­യാ­ണു് എ­നി­ക്കു് അ­പ്പോൾ ഓർമ്മ വ­ന്ന­തു്.) അ­തി­രി­ക്ക­ട്ടെ. ദി­ല്ലി­യിൽ ഏതു വി­ധ­ത്തി­ലു­ള്ള “അ­നർ­ത്ഥ­കാ­രി­ക­ളാ­യ അ­സം­ബ­ന്ധ ധ്രു­വീ­ക­ര­ണ­ങ്ങ­ളാ­ണു്” ന­ട­ന്ന­തു? അ­വ­യ്ക്കു കാ­ര­ണ­ക്കാ­രാ­രു്? കോൺ­ഗ്ര­സ്സ് (ഐ) ന­ട­ത്തി­യ­താ­ണോ അവ? അതോ ബി. ജെ. പിയോ? അതോ മറ്റു പാർ­ട്ടി­ക­ളോ? ഒ­ന്നും ഗ്ര­ഹി­ക്കാ­നാ­വാ­തെ മ­ന­സ്സി­ന്റെ ആ­കു­ലാ­വ­സ്ഥ­യോ­ടെ വാ­യ­ന­ക്കാ­രൻ തു­ടർ­ന്നു വാ­യി­ക്കു­ന്നു. അ­പ്പോ­ഴാ­ണു് ‘ഒരു സ­വി­ശേ­ഷ­ത’ എന്ന പ്ര­യോ­ഗം അയാൾ കാണുക. വി­ഗ­ത­മാ­യ ശേ­ഷ­ത്തോ­ടു കൂ­ടി­യ­താ­ണു് വി­ശേ­ഷം. ഒ­ന്നു് എ­ന്നു് അർ­ത്ഥം. ‘സ­വി­ശേ­ഷ­ത’യുടെ അർ­ത്ഥ­വും ഒ­ന്നു് എ­ന്നു­ത­ന്നെ. അ­തു­കൊ­ണ്ടു് ഒരു സ­വി­ശേ­ഷ­ത എന്ന പ്ര­യോ­ഗം ശ­രി­യ­ല്ല. ലേ­ഖ­ക­നു സം­സ്കൃ­ത­ത്തിൽ വലിയ ‘പി­ടി­പാ­ടി’ല്ലാ­ത്ത­തു­കൊ­ണ്ടു് ആ തെ­റ്റു് ക്ഷ­മി­ക്ക­ത്ത­ക്ക­താ­ണു്. എ­ന്നാൽ ‘ഒ­ന്നു­കൂ­ടി സം­ഭ­വി­ച്ചു’ എ­ന്നെ­ഴു­തി­യ­തി­നു­ശേ­ഷം അ­ടു­ത്ത­വാ­ക്യ­മെ­ഴു­തു­മ്പോൾ ആ സം­ഭ­വ­മെ­ന്താ­യി­രു­ന്നു­വെ­ന്നു് പ്ര­ബ­ന്ധ­കാ­രൻ വ്യ­ക്ത­മാ­ക്കേ­ണ്ടി­യി­രു­ന്നു. വാ­യ­ന­ക്കാ­രൻ അ­ടു­ത്ത വാ­ക്യം വാ­യി­ക്കു­ന്ന­തു് സം­ഭ­വി­ച്ച­തു് എ­ന്തെ­ന്ന­റി­യാ­നു­ള്ള ഉ­ത്ക­ണ്ഠ­യോ­ടു­കൂ­ടി­യാ­ണു്. അ­തി­നു് ശമനം ന­ല്കാ­തെ വിജയൻ ‘പ­ണി­മു­ട­ക്ക­ത്തി­ന്റെ സ്ഥി­തി വി­വ­ര­ങ്ങ­ളി­ലേ­ക്കു ഞാൻ ക­ട­ക്കു­ന്നി­ല്ല’ എ­ന്നെ­ഴു­തു­ന്നു. നി­രാ­ശ­ത­യോ­ടെ ആ­ഴ്ച­പ്പ­തി­പ്പു് കൈയിൽ വ­ച്ചു് ഇ­രി­ക്കു­ന്ന വാ­യ­ന­ക്കാ­ര­ന്റെ മുൻ­പിൽ നി­ന്നു് ഒ. വി. വിജയൻ പി­ന്നീ­ടും ഒരു ഹ­നു­മാൻ ചാ­ട്ടം ന­ട­ത്തു­ന്നു. അതു് ഇതാ: “മൂ­ല­ധ­ന­വും തൊ­ഴി­ലും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം നി­ര­ന്ത­ര­മാ­ണ­ല്ലോ”. ഇ­ങ്ങ­നെ ക്ര­മ­വും സം­ശ്ലേ­ഷ­വും സ്പ­ഷ്ട­ത­യു­മി­ല്ലാ­തെ­യാ­ണു് വിജയൻ എ­ഴു­തു­ന്ന­തു്. ‘രീ­തി­യെ­ന്ന­തു് ആ മ­നു­ഷ്യൻ തന്നെ’—Style is the man— എ­ന്നാ­ണു് ചൊ­ല്ലു്. ഒ. വി. വി­ജ­യ­ന്റെ ആ­കു­ലാ­വ­സ്ഥ­യും ധൈ­ര്യ­ക്കു­റ­വും മ­ന­സ്സി­ന്റെ ശി­ഥി­ലാ­വ­സ്ഥ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടോ? എന്റെ അ­ഭി­വ­ന്ദ്യ­മി­ത്രം അ­തി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്ക­ണം.

ജോ­ലി­ക്കു­വേ­ണ്ടി അ­പേ­ക്ഷ­യു­മാ­യി തന്റെ അ­ടു­ക്ക­ലെ­ത്തു­ന്ന­വ­നോ­ടു് നെ­പ്പോ­ളി­യൻ പ­റ­യു­മാ­യി­രു­ന്നു. “ഏ­തെ­ങ്കി­ലും വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഒരു പുറം എ­ഴു­തി­ക്കൊ­ണ്ടു­വ­രൂ. നി­ങ്ങ­ളു­ടെ ഗ­ദ്യ­ശൈ­ലി എ­ങ്ങ­നെ­യി­രി­ക്കു­ന്നു­വെ­ന്നു ഞാൻ കാ­ണ­ട്ടെ”. ശൈ­ലി­യിൽ നി­ന്നു് ആ­ളി­ന്റെ സ്വ­ഭാ­വ­മ­റി­യാ­മെ­ന്നാ­യി­രു­ന്നു നെ­പ്പോ­ളി­യ­ന്റെ വി­ചാ­രം ശ­രി­യാ­ണ­തു്. ഒ. വി. വിജയൻ നെ­പ്പോ­ളി­യ­ന്റെ കാ­ല­ത്തു് ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ? അ­ദ്ദേ­ഹം ജോ­ലി­ക്കു­വേ­ണ്ടി ആ ഫ്ര­ഞ്ച് ച­ക്ര­വർ­ത്തി­യെ സ­മീ­പി­ച്ചി­രു­ന്നെ­ങ്കിൽ? അ­ദ്ദേ­ഹം ഒ­രു­പു­റം എ­ഴു­തി­ക്കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ? നെ­പ്പോ­ളി­യൻ ആ ക­ട­ലാ­സ്സിൽ ഒരു വലിയ No എഴുതി അതു തി­രി­ച്ചു ന­ല്കു­മാ­യി­രു­ന്നു.

images/KarurNeelakantaPillai.jpg
കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള

ധി­ഷ­ണ­യെ­സ്സം­ബ­ന്ധി­ച്ചു സ്ത്രീ എത്ര പി­റ­കോ­ട്ടാ­ണെ­ങ്കി­ലും അവൾ സു­ന്ദ­രി­യാ­ണെ­ങ്കിൽ പ­രി­സ­ര­ത്തി­നു് അവൾ ശോ­ഭ­യു­ണ്ടാ­ക്കും. അ­വ­ളൊ­ന്നു നോ­ക്കി­യാൽ മതി. ആ നേ­ത്ര­ഭൂ­തി ചു­റ്റു­പാ­ടു­ക­ളെ പ­രി­വർ­ത്ത­നം ചെ­യ്യും. പു­രു­ഷൻ എത്ര ധി­ഷ­ണാ­ശാ­ലി­യാ­ണെ­ങ്കി­ലും അ­വ­ന്റെ സാ­ന്നി­ദ്ധ്യം പരിസര പ്ര­ദേ­ശ­ങ്ങ­ളെ ഇ­ള­ക്കു­ക­യി­ല്ല. യുങ്, ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ദ്ധ്യാ­യ, സ്റ്റീ­ഫൻ സ്പെൻ­ഡർ, കോ­യ്റ്റ്സ്ലർ, വ­ള്ള­ത്തോൾ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ഉ­ള്ളൂർ, ച­ങ്ങ­മ്പു­ഴ ഇ­വ­രു­ടെ മുൻ­പിൽ ഒരു മാ­ന­സി­ക ച­ല­ന­വും കൂ­ടാ­തെ ഞാൻ ഇ­രു­ന്നി­ട്ടു­ണ്ടു്. എ­ന്നാൽ യു­ങ്ങി­ന്റെ ഒരു കാ­വ്യം വാ­യി­ക്കു­മ്പോൾ, ച­ങ്ങ­മ്പു­ഴ­യു­ടെ ഒരു കാ­വ്യം വാ­യി­ക്കു­മ്പോൾ ഞാ­നാ­കെ ഇ­ള­കി­പ്പോ­കു­ന്നു. വാ­യ­ന­ക്കാ­രെ ചലനം കൊ­ള്ളി­ക്കാ­ത്ത രചനകൾ കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല.

സു­താ­ര്യ­മ­ല്ല

ഒ. വി. വിജയൻ നെ­പ്പോ­ളി­യ­ന്റെ കാ­ല­ത്തു ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ? അ­ദ്ദേ­ഹം ജോ­ലി­ക്കു­വേ­ണ്ടി ആ ഫ്ര­ഞ്ച് ച­ക്ര­വർ­ത്തി­യെ സ­മീ­പി­ച്ചി­രു­ന്നെ­ങ്കിൽ? അ­ദ്ദേ­ഹം ഒ­രു­പു­റം എ­ഴു­തി­ക്കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ? നെ­പ്പോ­ളി­യൻ ആ ക­ട­ലാ­സ്സിൽ ഒരു വലിയ നോ എഴുതി അതു് തി­രി­ച്ചു­ന­ല്കു­മാ­യി­രു­ന്നു.

“എ­നി­ക്കു നി­ന്നോ­ടു് എ­ന്തൊ­രു സ്നേ­ഹം!” പു­രു­ഷൻ സ്ത്രീ­യോ­ടു പ­റ­യു­ന്ന ഈ വാ­ക്യം സ്ത്രീ­യു­ടെ ഹൃ­ദ­യ­ത്തിൽ ചെ­ന്നു വീ­ഴു­ക­യി­ല്ല. “ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു” എ­ന്നാ­ണു് പു­രു­ഷൻ പ­റ­യു­ന്ന­തെ­ങ്കി­ലോ? ഒരു നേരിയ ച­ല­ന­മു­ണ്ടാ­യി­യെ­ന്നു­വ­രും അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ. ക്രി­യാ­രൂ­പ­ങ്ങൾ കൂ­ടു­തൽ ഹൃ­ദ­യ­സ്പർ­ശ­ക­ങ്ങ­ളാ­ണു്. എ­ന്നാൽ ഒ­ന്നും പ­റ­യാ­തെ പ്ര­വൃ­ത്തി­ക­ളി­ലൂ­ടെ സ്നേ­ഹ­മു­ണ്ടെ­ന്നു വ്യ­ക്ത­മാ­ക്കി­യാ­ലോ? അ­താ­യി­രി­ക്കും സ്ത്രീ­ക്കു പു­രു­ഷ­നോ­ടു ബ­ന്ധ­മു­ണ്ടാ­ക്കു­ന്ന­തു്; അ­വൾ­ക്കു മാ­ന­സി­ക­മാ­യി പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കു­ന്ന­തു്. സാ­ഹി­ത്യം മൂ­ന്നു ത­ര­ത്തി­ലാ­ണു്. ഒ­ന്നു്: നാ­മ­ത്തി­ന്റെ നി­ശ്ച­ല സ്വ­ഭാ­വം ആ­വ­ഹി­ക്കു­ന്ന­തു്; ര­ണ്ടു്: ക്രി­യാ­രൂ­പ­ത്തി­ന്റെ നേരിയ ച­ല­ന­മു­ള്ള­തു്; മൂ­ന്നു്: പ്ര­വൃ­ത്തി­യു­ടെ ച­ല­നാ­ത്മ­ക­ത­യു­ള്ള­തു്. കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള യുടെ ‘മ­ര­പ്പാ­വ­കൾ’, ഉറൂബി ന്റെ ‘വാ­ട­ക­വീ­ടു­കൾ’ ഇവ മൂ­ന്നാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ പെ­ടു­ന്നു. ദൗർ­ഭാ­ഗ്യ­വ­ശാൽ ജി. എൻ. പ­ണി­ക്കർ ‘ക­ലാ­കൗ­മു­ദി’യിൽ എ­ഴു­തി­യ ‘അ­നു­സ്മ­ര­ണം’ എന്ന ക­ഥ­യ്ക്കു മൂ­ന്നാ­മ­ത്തെ വി­ഭാ­ഗ­ത്തിൽ ചെ­ന്നു ചേരാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. അ­ച്ഛ­ന­മ്മ­മാ­രു­ടെ അ­തി­രു­ക­ട­ന്ന ശാ­സ­ന­കൊ­ണ്ടു് അ­ടു­ത്ത­വീ­ട്ടി­ലെ അ­ങ്കി­ളി­നെ സ്നേ­ഹി­ച്ചു പോ­കു­ന്ന ഒരു പെൺ­കു­ട്ടി­യു­ടെ ക­ഥ­യാ­ണു് ജി. എൻ. പ­ണി­ക്കർ പ­റ­യു­ന്ന­തു്. ആ അ­ങ്കിൾ മ­രി­ക്കു­മ്പോൾ അവൾ ദുഃ­ഖി­ക്കു­ന്നു. ആ­ഖ്യാ­ന­മു­ണ്ടു് ഇതിൽ. മൃദുല വി­കാ­ര­ങ്ങ­ളു­ടെ ആ­വി­ഷ്കാ­ര­മു­ണ്ടു്. സ്വ­ഭാ­വ ചി­ത്രീ­ക­ര­ണ­മു­ണ്ടു്. പക്ഷേ, ക­ഥ­യൊ­രു സ്ഫ­ടി­ക പാ­ളി­യാ­ണെ­ങ്കിൽ അ­തി­ലൂ­ടെ അ­പ്പു­റം കാ­ണു­ന്നി­ല്ല അ­നു­വാ­ച­കൻ. അതു ക­ന്മ­തി­ലു­പോ­ലെ അ­യാ­ളു­ടെ മുൻ­പിൽ ഉ­യർ­ന്നു നി­ല്ക്കു­ന്നു. ക­ഥ­യെ­ന്ന സ്ഫ­ടി­ക­മു­ണ്ടെ­ങ്കി­ലും അ­ത­റി­യാ­തെ അ­തി­ലൂ­ടെ നോ­ക്കു­ക­യും ജീ­വി­ത­ത്തി­ന്റെ ഭൂ­വി­ഭാ­ഗ­ങ്ങൾ കാ­ണു­ക­യും ചെ­യ്യു­മ്പോ­ഴാ­ണു് ക­ഥാ­സ്ഫ­ടി­ക­ത്തി­നു് ഉ­ത്കൃ­ഷ്ട­ത വ­രു­ന്ന­തു്. ജി. എൻ. പ­ണി­ക്ക­രു­ടെ കഥ സു­താ­ര്യ­മ­ല്ല, അ­താ­ര്യ­മാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: അ­വാർ­ഡു­ക­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: കേ­ര­ള­ത്തിൽ അ­വാർ­ഡു­കൾ ന­ല്കു­ന്ന­തു കൃ­തി­ക­ളെ നോ­ക്കി­യ­ല്ല, വ്യ­ക്തി­ക­ളെ നോ­ക്കി­യാ­ണു്. ഓരോ അ­വാർ­ഡി­ന്റെ പി­റ­കി­ലും ച­ര­ടു­വ­ലി­ക്കു­ന്ന­വർ ഉ­ണ്ടു്. അവർ രം­ഗ­ത്തു­വ­രി­ക­യും ചെ­യ്യും വ­രാ­തി­രി­ക്കു­ക­യും ചെ­യ്യും. വ്യ­ക്തി വ്യ­ക്തി­യാ­യി­ത്ത­ന്നെ നി­ല്ക്ക­ണ­മെ­ങ്കിൽ സ­മ്മാ­നം വാ­ങ്ങ­രു­തു്. വാ­ങ്ങു­മ്പോൾ സ­മ്മാ­നം കൊ­ടു­ക്കു­ന്ന­വർ എ­ടു­ത്തു നീ­ട്ടു­ന്ന മു­ഖാ­വ­ര­ണം ആ മ­നു­ഷ്യൻ ധ­രി­ക്കു­ക­യാ­ണു്. മു­ഖാ­വ­ര­ണം ധ­രി­ച്ചു­കൊ­ണ്ടു് അയാൾ ജീ­വി­ത­ത്തിൽ അ­ന്നു­വ­രെ പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത കാ­ര്യ­ങ്ങൾ പറയും. അ­ന്നു­വ­രെ­യി­ല്ലാ­ത്ത കോ­മാ­ളി­ത്ത­ങ്ങൾ കാ­ണി­ക്കും.

ചോ­ദ്യം: നി­ങ്ങൾ സ­മ്മാ­നം വാ­ങ്ങു­മോ?

ഉ­ത്ത­രം: ഞാൻ ‘സർ­ഗ്ഗാ­ത്മ­ക ക­ലാ­കാ­ര­ന­ല്ല’. അ­തു­കൊ­ണ്ടു് എ­നി­ക്കു സ­മ്മാ­നം കി­ട്ടു­കി­ല്ല. കി­ട്ടി­യാൽ വാ­ങ്ങും. കാരണം എ­നി­ക്കു ജീ­വി­ക്കാൻ പണം വേ­ണ­മെ­ന്ന­താ­ണു്. പക്ഷേ, സ­മ്മാ­നം ത­രു­ന്ന­വർ വച്ചു നീ­ട്ടു­ന്ന മു­ഖാ­വ­ര­ണം ഞാൻ ധ­രി­ച്ചു­കൊ­ണ്ടു് അ­തു­മി­തും പു­ല­മ്പു­ക­യി­ല്ല. സ­മ്മാ­നം ത­രു­ന്ന­വ­രെ ഉ­ള്ളാൽ പു­ച്ഛി­ച്ചു­കൊ­ണ്ടു് അവർ ത­രു­ന്ന പണം വാ­ങ്ങി പു­സ്ത­ക­ങ്ങൾ മേ­ടി­ക്കും.

ചോ­ദ്യം: നി­ങ്ങൾ­ക്കു ഏ­റ്റ­വും ഇ­ഷ്ട­മു­ള്ള മണം?

ഉ­ത്ത­രം: കാറിൽ പെ­ട്രോൾ ഒ­ഴി­ക്കു­മ്പോൾ പ്ര­സ­രി­ക്കു­ന്ന ഗന്ധം.

ചോ­ദ്യം: ആ­ദർ­ശാ­ത്മ­ക ഭർ­ത്താ­വു്?

ഉ­ത്ത­രം: ഭാ­ര്യ­യു­ടെ സാരി ദി­വ­സ­വും വാഷ് ചെ­യ്തു് ഇ­സ്തി­രി­യി­ട്ടു കൊ­ടു­ക്കു­ന്ന­വൻ.

ചോ­ദ്യം: സ്വ­സ്ഥ­ത വേ­ണ­മെ­ങ്കിൽ എന്തു ചെ­യ്യ­ണം?

ഉ­ത്ത­രം: വീ­ട്ടിൽ നി­ന്നു് പു­റ­ത്തേ­ക്കു പോ­ക­രു­തു്.

ചോ­ദ്യം: കാ­ല­ത്തു് ഉ­റ­ക്ക­മെ­ഴു­ന്നേ­ല്ക്കു­മ്പോൾ നി­ങ്ങൾ­ക്കു് എ­ന്തു­തോ­ന്നും?

ഉ­ത്ത­രം: അ­ദ്ഭു­തം­ത­ന്നെ. ഞാൻ രാ­ത്രി ഉ­റ­ക്ക­ത്തിൽ മ­രി­ച്ചി­ല്ല­ല്ലോ; ഇനി രാ­ത്രി പത്തു മ­ണി­വ­രെ ജീ­വി­തം ത­ള്ളി­നീ­ക്ക­ണ­മ­ല്ലോ എന്നു തോ­ന്നും.

ചോ­ദ്യം: ഡോ­ക്ട­റേ­റ്റും അ­റി­വും ത­മ്മി­ലു­ള്ള ബന്ധം?

ഉ­ത്ത­രം: തെ­ക്കേ­യി­ന്ത്യ­യി­ലു­ള്ള­വർ സീറോ (Zero) എന്നു പറയും ആ ബ­ന്ധ­ത്തെ­ക്കു­റി­ച്ചു്. വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഗോ­സാ­യി­കൾ ജീറോ എ­ന്നും.

ചോ­ദ്യം: നി­ങ്ങൾ­ക്കു് ഇ­ഷ്ട­മു­ള്ള ഒരു ഹി­ന്ദി ചെ­റു­ക­ഥ?

ഉ­ത്ത­രം: അ­മർ­കാ­ന്തി ന്റെ Assassins. ഇതു് പെൻ­ഗ്വിൻ ബു­ക്ക്സ് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ A Death in Delhi എന്ന ക­ഥാ­സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­ലു­ണ്ടു് (ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ).

മഴ എന്ന ശ­ക്തി­വി­ശേ­ഷം
images/Amarkant.jpg
അ­മർ­കാ­ന്ത്

ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്താ­ണു് തി­രു­വി­താം­കൂ­റി­ലെ സ്റ്റേ­റ്റ് കോൺ­ഗ്ര­സ്സ് പ്ര­ക്ഷോ­ഭം. സി. പി. രാ­മ­സ്വാ­മി അയ്യർ ഏർ­പ്പാ­ടു­ചെ­യ്ത റൗ­ഡി­കൾ ആനി മ­സ്ക്രീ­ന്റെ വീ­ട്ടിൽ രാ­ത്രി ക­ട­ന്നു­ചെ­ന്നു് ഉ­റ­ങ്ങി­ക്കി­ട­ന്ന അവരെ അ­പ­മാ­നി­ച്ചു. ആ വാർ­ത്ത നാ­ടെ­ങ്ങും പ­ര­ന്ന­പ്പോൾ ആളുകൾ ഇളകി. പ്ര­തി­ഷേ­ധ­യോ­ഗം ചേർ­ന്നു. നേ­താ­വാ­യ പട്ടം താ­ണു­പി­ള്ള സ്സാർ ക്ഷോ­ഭാ­കു­ല­രാ­യ ജ­ന­ങ്ങ­ളോ­ടു് “അ­ട­ങ്ങി­യി­രി­ക്ക­ണം, അ­ട­ങ്ങി­യി­രി­ക്ക­ണം” എന്നു പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. പക്ഷേ, ആരും അ­ട­ങ്ങി­യി­ല്ല. അവർ ബ­സ്സു­കൾ­ക്കു­നേ­രെ ക­ല്ലെ­റി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. വ­ഴി­വ­ക്കി­ലെ വി­ള­ക്കു­കൾ എ­റി­ഞ്ഞു പൊ­ട്ടി­ച്ചു­കൊ­ണ്ടി­രു­ന്നു. പെ­ട്ടെ­ന്നു് ആ­കാ­ശ­മി­രു­ണ്ടു. കാർ­മേ­ഘ­ങ്ങൾ ഉ­രു­ണ്ടു­കൂ­ടി. മഴ തു­ട­ങ്ങി. ആളുകൾ എ­ഴു­ന്നേ­റ്റു് ഓടി. അവർ ക­ട­ത്തി­ണ്ണ­ക­ളി­ലും മറ്റു ആ­ശ്ര­യ­സ്ഥാ­ന­ങ്ങ­ളി­ലും ഓ­ടി­ക്ക­യ­റി. തലയും മേലും തു­ട­ച്ചു. മ­ഴ­തീ­രാൻ ഡി­സി­പ്ലി­നോ­ടു­കൂ­ടി ഇ­രു­ന്നു. പട്ടം താ­ണു­പി­ള്ള­യ്ക്കു­ണ്ടാ­യി­രു­ന്ന­തി­നെ­ക്കാൾ ശക്തി മ­ഴ­യ്ക്കാ­യി­രു­ന്നു. ക­ലാ­കാ­രൻ ബ­ഹു­ജ­ന­ത്തി­നു് അ­ച്ച­ട­ക്ക­മു­ണ്ടാ­ക്കു­ന്ന മ­ഴ­യാ­ണു്. ഈ മഴ പെ­യ്യു­ന്നി­ല്ല എം. സു­ധാ­ക­ര­ന്റെ “അ­പ്പോ­ഴേ­ക്കും രാ­ത്രി­യാ­യി­രു­ന്നു” എന്ന ചെ­റു­ക­ഥ­യിൽ. (ദേ­ശാ­ഭി­മാ­നി വാരിക) അ­തു­കൊ­ണ്ടു് ഇതിലെ സം­ഭ­വ­ങ്ങൾ ക­ല്ലേ­റു ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ബ­സ്സു­ക­ളി­ലും വി­ള­ക്കു­ക­ളി­ലും മാ­ത്ര­മ­ല്ല ഏറു ന­ട­ക്കു­ന്ന­തു്. ത­മ്മിൽ­ത്ത­മ്മി­ലു­മു­ണ്ടു്. കോ­ട­തി­ശി­പാ­യി ജ­ഡ്ജി­യു­ടെ ‘അ­നു­വാ­ദം’ വാ­ങ്ങി­ക്കൊ­ണ്ടു് ഏ­കാ­ന്ത­മാ­യ സ്ഥ­ല­ത്തു­വ­ന്നു് ഇ­രി­ക്കു­ന്നു. അല്പം ക­ഴി­ഞ്ഞ­പ്പോൾ ജ­ഡ്ജി­യും അ­വി­ടെ­യെ­ത്തി. ര­ണ്ടു­പേർ­ക്കും അ­ദ്ഭു­തം. വി­ധി­ക്കാൻ വി­ധി­ക്ക­പ്പെ­ട്ട­വ­നാ­ണു് ജഡ്ജി. പ­ല­രെ­യും തൂ­ക്കി­ലേ­റ്റി­യ­വ­നാ­ണു് ആ പ്രാ­ഡ്വി­വാ­കൻ. ജഡ്ജി അ­തു­പ­റ­ഞ്ഞ­പ്പോൾ ശി­പാ­യി അ­റി­യി­ച്ചു:

“എല്ലാ വി­ധി­കൾ­ക്കും സാ­ക്ഷി­യാ­യി­രി­ക്കു­ന്ന­വ­ന്റെ ദുഃഖം മ­നു­ഷ്യ­ന്റേ­താ­ണു്”. അ­പ്പോൾ കോ­ട­തി­ശി­പാ­യി­യു­ടെ ദുഃ­ഖ­മാ­ണു് ജ­ഡ്ജി­യു­ടെ ദുഃ­ഖ­ത്തെ­ക്കാൾ വ­ലു­തു്. ഈ ചിന്ത അ­ങ്കു­രി­ച്ച­യു­ട­നെ മ­റ്റൊ­രു ചിന്ത ജ­ഡ്ജി­യെ ഗ്ര­സി­ക്കു­ക­യു­ണ്ടാ­യി. താനും ഒരു സാ­ക്ഷി­യ­ല്ലേ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ചാ­രം. സർ­ക്കാ­രി­ന്റെ വകയായ കോ­പ്പി പു­സ്ത­ക­ങ്ങ­ളി­ലെ വാ­ക്യ­ങ്ങൾ­ക്കു സ­ദൃ­ശ­ങ്ങ­ളാ­യ ഈ വാ­ക്യ­ങ്ങൾ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു ഉ­ദീ­ര­ണം ചെ­യ്യി­ച്ച­തി­നു ശേഷം സു­ധാ­ക­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ 27-ആം പു­റ­ത്തിൽ നി­ന്നു് ‘നി­ഷ്ക്ര­മ­ണം’ ന­ട­ത്തു­ന്നു. ഈ ആ­ശ­യ­ങ്ങൾ ക­ഥ­യു­ടെ ഗാ­ത്ര­ത്തി­ലെ സ്വാ­ഭാ­വി­കാ­വ­യ­വ­ങ്ങൾ അല്ല. അതു് കൃ­ത്രി­മ­പ്പ­ല്ലു­ക­ളും കൃ­ത്രി­മ­ക്കാ­ലു­ക­ളു­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് നേ­താ­വു പ­റ­ഞ്ഞി­ട്ടും അവർ അ­നു­സ­രി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത­തു്. മ­ഴ­യു­ടെ അ­നു­ഗ്രാ­ഹ­ക­ശ­ക്തി ഉ­ണ്ടാ­കു­ന്നു­മി­ല്ല. ആശയം പൊ­തി­യു­ന്ന ഉ­ടു­പ്പ­ല്ല കഥ. അതു ജീ­വി­ത­മാ­ണു്. ആ ജീ­വി­ത­മാ­വി­ഷ്ക­രി­ക്കാൻ സു­ധാ­ക­രൻ പ­ഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ചിന്ത

പ്രൈ­വ­സി­ക്കു്—ര­ഹ­സ്യ­ത്വ­ത്തി­നു്—കു­ഞ്ഞി­നു­പോ­ലും അ­വ­കാ­ശ­മു­ണ്ടു്. അതിനെ ആരും ലം­ഘി­ക്കാൻ പാ­ടി­ല്ല. എ­നി­ക്കു പല ദോ­ഷ­ങ്ങ­ളു­ണ്ടു്. സ്വ­ഭാ­വ വൈ­ക­ല്യ­ങ്ങ­ളും ക­ണ്ടേ­ക്കും. പക്ഷേ, ഈ ദീർഘ ജീ­വി­ത­ത്തിൽ ഇ­തു­വ­രെ ഞാൻ വേ­റൊ­രാ­ളി­ന്റെ പ്രൈ­വ­സി­യെ ലം­ഘി­ച്ചി­ട്ടി­ല്ല. എന്റെ പേ­ര­ക്കു­ട്ടി ക­ളി­പ്പാ­ട്ട­ങ്ങൾ വച്ചു ക­ളി­ക്കു­ന്ന സ്ഥ­ല­ത്തു­പോ­ലും ഞാൻ പൊ­ടു­ന്ന­ന­വേ ചെ­ല്ലു­കി­ല്ല. ദൂരെ നി­ന്നു് അ­വ­ളു­ടെ പേരു വി­ളി­ച്ചി­ട്ടേ അ­ങ്ങോ­ട്ടു­പോ­കൂ. പക്ഷേ, എന്റെ പ്രൈ­വ­സി­യെ പലരും ത­കർ­ക്കു­ന്നു.

ഡോർ­ബെ­ല്ല് ശ­ബ്ദി­പ്പി­ക്കാ­തെ, കാ­ലൊ­ച്ച കേൾ­പ്പി­ക്കാ­തെ ക­ട­ന്നെ­ത്തി എ­ഴു­ത്തിൽ മാ­ത്രം ശ്ര­ദ്ധി­ച്ചി­രി­ക്കു­ന്ന എന്റെ മുൻ­പിൽ ഇ­സ്പീ­ഡ് ഗു­ലാ­ന്മാ­രെ­പ്പോ­ലെ വന്നു നി­ല്ക്കു­ന്ന­വർ ധാ­രാ­ളം. ആ­ക­സ്മി­ക­മാ­യ ആ ആ­ഗ­മ­ന­ത്തിൽ അ­ല്ലെ­ങ്കിൽ പ്ര­ത്യ­ക്ഷ­പ്പെ­ട­ലിൽ ഞാൻ ഞെ­ട്ടി­പ്പോ­കു­ന്നു. എന്റെ അ­ന്ത­സ്സ­ത്ത­യെ പ­രി­ര­ക്ഷി­ക്കു­ന്ന­തു് അതിനു ചു­റ്റും കെ­ട്ടി­യ പ്രൈ­വ­സി­യെ­ന്ന കോ­ട്ട­യാ­ണു്. ആ കോ­ട്ട­യെ ഇ­ടി­ച്ചി­ട്ടും­കൊ­ണ്ടാ­ണു് അ­ക്കൂ­ട്ടർ മു­റി­ക്കു­ള്ളിൽ ക­ട­ന്നു­ക­യ­റി വ­ടി­പോ­ലെ നി­ല്ക്കു­ന്ന­തും ക­ള്ള­ച്ചി­രി ചി­രി­ക്കു­ന്ന­തും. ഇ­ങ്ങ­നെ­യു­ള്ള­വ­രെ ഒ­ഴി­വാ­ക്കാൻ വേ­ണ്ടി വീ­ട്ടിൽ പ­ട്ടി­യി­ല്ലെ­ങ്കി­ലും ‘പ­ട്ടി­യു­ണ്ടു് ക­ടി­ക്കും, സൂ­ക്ഷി­ക്ക­ണം’ എ­ന്നു് എ­ഴു­തി­വ­യ്ക്കു­ന്ന­തു ന­ന്നു്.

താ­ഴെ­പ്പ­റ­യു­ന്ന ചോ­ദ്യ­ങ്ങ­ളും പ്രൈ­വ­സി­യു­ടെ ലം­ഘ­ന­മാ­ണു്:

  1. ക­ലാ­കൗ­മു­ദി നി­ങ്ങൾ­ക്കു് എന്തു പ്ര­തി­ഫ­ലം തരും ഈ പം­ക്തി എ­ഴു­തു­ന്ന­തി­നു്?
  2. നി­ങ്ങ­ളു­ടെ കൈ­യി­ലി­രി­ക്കു­ന്ന പൊ­തി­യു­ടെ അ­ക­ത്തെ­ന്താ­ണു്?
  3. നി­ങ്ങ­ളു­ടെ ശം­ബ­ള­മെ­ത്ര?
  4. കാ­ല­ത്തു് എ­ങ്ങോ­ട്ടു പോ­കു­ന്നു?
യാ­ന്ത്രി­ക­വി­ദ്യ
images/Kdamodaran.jpg
കെ. ദാ­മോ­ദ­രൻ

സാ­ഹി­ത്യ­കാ­രൻ, ക­മ്മ്യൂ­ണി­സ്റ്റ്, രാ­ഷ്ട്രീ­യ നേ­താ­വു് ഈ നി­ല­ക­ളിൽ യ­ശ­സ്സാർ­ജ്ജി­ച്ച കെ. ദാ­മോ­ദ­രൻ ക­ട­പ്പു­റ­ത്തു വ­ച്ചു് കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ ക­ണ്ട­പ്പോൾ “ഞാൻ കാ­ട­ത്ത­ത്തിൽ നി­ന്നു് ക­മ്മ്യൂ­ണി­സ­ത്തി­ലേ­ക്കു് എ­ന്നൊ­രു ഗ്ര­ന്ഥ­മെ­ഴു­തു­ക­യാ”ണെ­ന്നു പ­റ­ഞ്ഞു. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാൻ ഉടനെ ചോ­ദി­ച്ചു:

“അവ ത­മ്മിൽ അ­ത്ര­യ്ക്കു ദൂ­ര­മു­ണ്ടോ?” ഈ ചോ­ദ്യം കേ­ട്ടു ദാ­മോ­ദ­രൻ പൊ­ട്ടി­ച്ചി­രി­ച്ചു. നേ­ര­മ്പോ­ക്കി­നു വേ­ണ്ടി മാ­ത്രം നേ­ര­മ്പോ­ക്കു പ­റ­യു­മ്പോൾ ആരും ചി­രി­ക്കും. അ­തു­പോ­ലെ വേ­റൊ­ന്നു്. “അ­മേ­രി­ക്ക­യി­ലു­ള്ള­വർ ഒരു കാ­ല­ത്തും ക­മ്മ്യൂ­ണി­സ്റ്റു­കാ­രാ­വു­ക­യി­ല്ല, കാ­ര­ണ­മു­ണ്ടു്. കാ­ല­ത്തു്, ‘തൊ­ഴി­ലാ­ളി­ക­ളേ ഉ­ണർ­ന്നെ­ഴു­ന്നേ­ല്ക്കൂ’ എ­ന്നാ­രെ­ങ്കി­ലും ഉ­റ­ക്കെ­പ്പ­റ­ഞ്ഞാൽ ബെ­ഡ്കോ­ഫി കു­ടി­ക്കാ­നു­ള്ള സ­മ­യ­മാ­യി എ­ന്നാ­യി­രി­ക്കും അവർ ക­രു­തു­ക”. ഇതാരു പ­റ­ഞ്ഞെ­ന്നു് എ­നി­ക്കോർ­മ്മ­യി­ല്ല. ഈ നേ­ര­മ്പോ­ക്കു് ഏതു അ­മേ­രി­ക്ക­ക്കാ­ര­നേ­യും ര­സി­പ്പി­ക്കും. ഇ­വി­ടെ­യും വി­ദ്വേ­ഷ­മി­ല്ല. എ­ന്നാൽ ‘ശ­ക്ത­രെ ദുർ­ബ്ബ­ലർ ചൂഷണം ചെ­യ്യു­ന്ന­താ­ണു് ക­മ്മ്യൂ­ണി­സ്’മെ­ന്നു് ഫ്ര­ഞ്ച് സോ­ഷ്യ­ലി­സ്റ്റ് പ്രൂ­ദൊ­ങ് (Proudhon) പ­റ­ഞ്ഞ­തിൽ നേ­ര­മ്പോ­ക്കി­ല്ല, വി­ദ്വേ­ഷ­മേ­യു­ള്ളു. കെ. കെ. സു­ധാ­ക­രൻ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘ദീ­പാ­വ­ലി’ എന്ന ചെ­റു­ക­ഥ­യ്ക്കും ‘പൈ­ങ്കി­ളി’ക്കും ത­മ്മിൽ ദൂ­ര­മൊ­ട്ടു­മി­ല്ല എന്നു ഞാൻ പ­റ­ഞ്ഞാൽ അതിൽ നേ­ര­മ്പോ­ക്കി­ല്ല, വി­ദ്വേ­ഷ­മി­ല്ല, ധി­ഷ­ണ­യു­ടെ സ്ഫു­ര­ണ­മി­ല്ല. പ­ച്ച­യാ­യ വ­സ്തു­സ്ഥി­തി­ക­ഥ­നം മാ­ത്ര­മേ­യു­ള്ളു. വ്യ­ഭി­ചാ­ര­ത്തി­നു് ക്ഷ­ണി­ച്ച സ്ത്രീ­യെ നി­രാ­ക­രി­ച്ചി­ട്ടു സ­ഹ­ധർ­മ്മി­ണി­യെ­യും കു­ഞ്ഞി­നെ­യും സ്മ­രി­ച്ചു കൂ­ടു­തൽ സ­ദാ­ചാ­ര ത­ല്പ­ര­നാ­കു­ന്ന ഒ­രു­ത്ത­ന്റെ കഥ പ­റ­യു­ക­യാ­ണു് സു­ധാ­ക­രൻ. വേ­ശ്യ­യു­ടെ വീ­ട്ടിൽ ഒരു ക­സ്റ്റ­മർ മ­റ­ന്നി­ട്ട ചെ­രി­പ്പു് അവൾ ക­ഥാ­നാ­യ­ക­നു കൊ­ടു­ക്കു­ന്നു. അതു ധ­രി­ച്ചു കു­റേ­ദൂ­രം ന­ട­ന്ന­പ്പോ­ഴാ­ണു് ഭൂ­താ­വേ­ശം­പോ­ലെ സ­ന്മാർ­ഗ്ഗാ­വേ­ശം അ­യാൾ­ക്കു­ണ്ടാ­കു­ന്ന­തു്. ചെ­രി­പ്പു ര­ണ്ടും ഒ­റ്റ­യേ­റു്. അതാ കി­ട­ക്കു­ന്നു വേശ്യ കൊ­ടു­ത്ത ചെ­രി­പ്പും മ­ന­സ്സി­ലു­ണ്ടാ­യ താൽ­ക്കാ­ലി­ക­മാ­യ മലിന ചി­ന്ത­യും. ക­ഥാ­കാ­രൻ വി­ചാ­രി­ച്ചാൽ എ­ന്തു­ത­ന്നെ ആ­യി­ക്കൂ­ടാ? സാ­ഹി­ത്യ­ത്തി­ന്റെ പേ­രി­ലു­ള്ള ഈ യാ­ന്ത്രി­ക­വി­ദ്യ എ­ന്ന­വ­സാ­നി­ക്കു­മോ എന്തോ? ക­ഥ­യെ­ഴു­താൻ എ­ഴു­ത്തു­കാ­രൻ തീ­രു­മാ­നി­ക്കു­ന്നു. ക­സേ­ര­യി­ലി­രി­ക്കു­ന്നു. മേ­ശ­പ്പു­റ­ത്തു ക­ട­ലാ­സ്സു­വ­യ്ക്കു­ന്നു. പേ­ന­യെ­ടു­ക്കു­ന്നു. എ­ഴു­ത്തോ­ടു് എ­ഴു­ത്തു­ത­ന്നെ. അതു ‘ഡി­മോ­റ­ലൈ­സേ­ഷ’നി­ലാ­ണു് ചെ­ല്ലു­ന്ന­തെ­ന്നു് എ­ഴു­തു­ന്ന­യാൾ മാ­ത്രം മ­ന­സ്സി­ലാ­ക്കു­ന്നി­ല്ല.

നിർ­വ്വ­ച­നം
കൈ­ക്കൂ­ലി:
വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ കൊ­ച്ചു­ദ്യോ­ഗ­സ്ഥ­ന്മാ­രെ­കൊ­ണ്ടു് വാ­ങ്ങി­പ്പി­ക്കു­ന്ന തുക. പി­ടി­കൂ­ടി­യാൽ തു­ക­യിൽ നി­ന്നു ഒ­ട്ടു­മെ­ടു­ക്കാ­ത്ത കൊ­ച്ചു­ദ്യോ­ഗ­സ്ഥ­ന്റെ ജോലി പോകും. കൈ­ക്കൂ­ലി സ്വ­ന്ത­മാ­ക്കി­യ ഉ­ദ്യോ­ഗ­സ്ഥൻ ത­നി­ക്കു് അതു് ഏ­ല്പി­ച്ചു കൊ­ടു­ത്ത കൊ­ച്ചു­ദ്യോ­ഗ­സ്ഥ­ന്റെ പേരിൽ ചാർ­ജ്ജ് ഷീ­റ്റ് ത­യ്യാ­റാ­ക്കും.
ടെ­ലി­ഫോൺ:
ക­റ­ന്റ് ഇ­ല്ലാ­തെ­യാ­യാൽ ഇ­ല­ക്ട്രി­സി­റ്റി വ­കു­പ്പി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു റി­സീ­വർ ക്രേ­ഡി­ലിൽ­നി­ന്നു മാ­റ്റി താ­ഴെ­വ­യ്ക്കാ­നു­ള്ള ഉ­പ­ക­ര­ണം.
ഡ്രൈ­വാ­ഷിം­ഗ്:
ക­ല്ലി­ല­ടി­ച്ചു വാ­ഷി­ങ് ന­ട­ത്തി വെ­യി­ലിൽ ഡ്രൈ ചെ­യ്യു­ന്ന ഏർ­പ്പാ­ടു്.
കൂ­ളി­ങ്ഗ്ലാ­സ്സ്:
പെ­ണ്ണു­ങ്ങ­ളെ അ­വ­ര­റി­യാ­തെ നോ­ക്കാൻ ആ­ണു­ങ്ങ­ളെ സ­ഹാ­യി­ക്കു­ന്ന­തു്.
കെ. സു­രേ­ന്ദ്രൻ:
ഒരു ക്ലി­ക്കി­ലും പെ­ടാ­ത്ത സാ­ഹി­ത്യ­കാ­രൻ. സിംഹം ഒ­റ്റ­യ്ക്കേ ന­ട­ക്കു എ­ന്നു് അ­ദ്ദേ­ഹ­ത്തെ കാ­ണു­മ്പോ­ഴൊ­ക്കെ എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്.
പല വി­ഷ­യ­ങ്ങൾ
  • ഹസ്സൻ വാഴൂർ എ­ക്സ്പ്ര­സ്സ് ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തു­ന്നു:

“ഞാ­നൊ­രു കാടൻ എ­നി­ക്കി­ല്ല ക­ണ്മ­ഴു

ഞാ­നി­ന്നൊ­രൊ­റ്റ­യാ­നി­ല്ലെ­നി­ക്കു­റ്റ­വർ”

തി­രു­വ­ന­ന്ത­പു­രം ഭാ­ഷ­യിൽ പറയാം തന്നെ, തന്നെ. ഇ­ങ്ങ­നെ കാ­വ്യം ര­ചി­ച്ചാൽ അ­ങ്ങ­നെ­യ­ല്ലേ പറയാൻ പറ്റു.

  • ഡി. ജ­യ­ശ്രീ­യു­ടെ ‘സ്നേഹ’മെന്ന ചെ­റു­ക­ഥ ട്രയൽ വാ­രി­ക­യിൽ. പെ­ണ്ണി­ന്റെ മ­നോ­ഹ­ര­മാ­യ ത­ല­മു­ടി കണ്ടു അവളെ സ്നേ­ഹി­ച്ച ആണു് അവൾ മൊ­ട്ട­യ­ടി­ച്ചു വ­രു­മ്പോൾ സ്നേ­ഹ­മി­ല്ലാ­ത്ത­വ­നാ­യി മാ­റു­ന്നു. ജ­യ­ശ്രീ ഇ­നി­യും കൂ­ടു­ത­ലെ­ന്തോ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, ബു­ദ്ധി­ശൂ­ന്യ­നാ­യ എ­നി­ക്കു് അതു മ­ന­സ്സി­ലാ­യി­ല്ല. സ­ത്യ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ക­ള്ള­മാ­ണു് ക­ല­യെ­ന്ന ഒരു ചി­ന്ത­കൻ. ജ­യ­ശ്രീ ക­ള്ള­ത്തെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ക­ള്ള­മാ­യി കലയെ അ­ധഃ­പ­തി­പ്പി­ക്കു­ന്നു.
  • അ­പൂർ­വ്വ സി­ദ്ധി­ക­ളു­ള്ള നോ­വ­ലി­സ്റ്റാ­യി ഗു­ന്റർ­ഗ്രാ­സ്സി നെ ദീപിക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ എ­ഡി­റ്റർ അ­വ­ത­രി­പ്പി­ക്കു­ന്നു. ശ­രി­യാ­വാം. പക്ഷേ, ‘ടിൻ­ഡ്രം’ എന്ന നോ­വ­ലി­നു ശേഷം അ­ദ്ദേ­ഹ­മെ­ഴു­തി­യ ഓരോ നോ­വ­ലും ക്ര­മാ­നു­ഗ­ത­മാ­യി താ­ഴ്ച­യി­ലേ­ക്കു പോയി. വി­കാ­സ­മ­ല്ല ത­കർ­ച്ച­യാ­ണു് ഗ്രാ­സ്സി­നു്. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­നു നോബൽ സ­മ്മാ­നം കി­ട്ടാ­ത്ത­തു്.
  • എം. എൻ. ഗോ­വി­ന്ദൻ നായർ നാ­ഗർ­കോ­വി­ലി­ലെ ക്ഷ­യ­രോ­ഗാ­ശൂ­പ­ത്രി­യിൽ നി­ന്നു് ത­ട­വു­ചാ­ടി­യ കഥ പൊ­ലീ­സ് ഐ. ജി­യാ­യി­രു­ന്ന എൻ. ച­ന്ദ്ര­ശേ­ഖ­രൻ നായർ വി­വ­രി­ക്കു­ന്നു. (മ­നോ­രാ­ജ്യം വാരിക) സ­ത്യ­സ­ന്ധ­ത­യോ­ടെ­യാ­ണു് ച­ന്ദ്ര­ശേ­ഖ­രൻ നായർ ഓരോ ലേ­ഖ­ന­വും എ­ഴു­തു­ന്ന­തു്. പക്ഷേ, ലേഖനം ഒ­ര­സ്ഥി­പ­ഞ്ജ­ര­മാ­ണു് മാം­സ­വും മ­ജ്ജ­യും ചോ­ര­യു­മി­ല്ല. അ­തു­കൊ­ണ്ടു് അതു ചൈ­ത­ന്യാ­ത്മ­ക­മ­ല്ല.

ഒ­രി­ക്കൽ കേ­ശ­വ­ദേ­വ് എ­ന്നെ­ക്കു­റി­ച്ചു് ഒരു പ്ര­ഭാ­ഷ­ണ­ത്തി­നി­ട­യിൽ പ­റ­ഞ്ഞു: പ­ണ്ടു് രാ­ജാ­ക്ക­ന്മാ­രു­ടെ സ­ദ­സ്സു­ക­ളിൽ വി­ദൂ­ഷ­ക­ന്മാ­രു­ണ്ടാ­യി­രു­ന്നു. ഇ­ന്നു് രാ­ജാ­ക്ക­ന്മാ­രി­ല്ല വി­ദൂ­ഷ­ക­രു­മി­ല്ല. സർ­ക്ക­സ്സു­ക­ളിൽ അ­വ­രു­ണ്ടു്, സാ­ഹി­ത്യ­ത്തി­ന്റെ ലോ­ക­ത്തും ഒരു വി­ദൂ­ഷ­ക­നു­ണ്ടു്. ആ വി­ദൂ­ഷ­ക­നാ­ണു് എന്റെ വ­ല­തു­വ­ശ­ത്തു ചി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന കൃ­ഷ്ണൻ നായർ (കൈയടി).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1987-12-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.