SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-01-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ന­മു­ക്കു് ഏ­തെ­ങ്കി­ലും വ­സ്തു­വി­നെ കാ­ണ­ണ­മെ­ങ്കിൽ നേ­ത്രേ­ന്ദ്രി­യ­ത്തി­നു സ­വി­ശേ­ഷ­മാ­യ സം­വി­ധാ­നം ഉ­ണ്ടാ­ക്കി­യേ തീരൂ. ആ സം­വി­ധാ­നം വ­രു­ത്തി­യി­ല്ലെ­ങ്കിൽ വ­സ്തു­വി­നെ അ­വ്യ­ക്ത­മാ­യി മാ­ത്ര­മേ കാ­ണു­ക­യു­ള്ളൂ. ചി­ല­പ്പോൾ തീരെ ക­ണ്ടി­ല്ലെ­ന്നു­മി­രി­ക്കും. ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി­യി­ലൂ­ടെ കാ­ണു­ന്ന പൂ­ന്തോ­ട്ടം ഉ­ദാ­ഹ­ര­ണ­മാ­വ­ട്ടെ. ആ ഉ­ദ്യാ­നം കാണാൻ വേ­ണ്ടി നമ്മൾ ക­ണ്ണു­ക­ളെ സ­വി­ശേ­ഷ­മാ­യ രീ­തി­യി­ലാ­ക്കി നോ­ക്കു­ന്നു. അ­പ്പോൾ ര­ശ്മി­കൾ ജന്നൽ ക­ണ്ണാ­ടി­യി­ലൂ­ടെ ക­ട­ന്നു പൂ­ക്ക­ളി­ലും ചെ­ടി­ക­ളി­ലും വീ­ഴു­ന്നു. ദർശന ര­ശ്മി­ക­ളെ ക­രു­തി­ക്കൂ­ട്ടി പൂ­ന്തോ­ട്ട­ത്തിൽ വീ­ഴ്ത്തു­ന്ന­തു കൊ­ണ്ടു് നമ്മൾ ക­ണ്ണാ­ടി­യെ കാ­ണു­ന്നി­ല്ല. ക­ണ്ണാ­ടി­ക്കു നൈർ­മ­ല്യം ഏ­റു­ന്തോ­റും നമ്മൾ അതിനെ ശ്ര­ദ്ധി­ക്കു­ന്ന­തേ­യി­ല്ല. ഇനി ദർശന ര­ശ്മി­ക­ളെ പൂ­ന്തോ­ട്ട­ത്തിൽ വീ­ഴ്ത്താ­തെ ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി­യിൽ പ­തി­പ്പി­ക്കാം. അ­പ്പോൾ ഉ­ദ്യാ­ന­ത്തെ നമ്മൾ കാ­ണു­ന്നി­ല്ല. ഇ­ങ്ങ­നെ പൂ­ന്തോ­ട്ടം കാ­ണു­ന്ന­തും ക­ണ്ണാ­ടി കാ­ണു­ന്ന­തും രണ്ടു പ്ര­ക്രി­യ­ക­ളാ­യി മാ­റു­ന്നു. നേ­ത്രേ­ന്ദ്രി­യ­ത്തി­നു വ­രു­ത്തു­ന്ന സം­വി­ധാ­നം അ­നു­സ­രി­ച്ചാ­ണു് ഇ­തു­ണ്ടാ­വു­ക.

images/JoseOrtegayGasset.jpg
ഒർ­ട്ടേ­ഗ ഈ ഗാ­സ്റ്റ്

നീ­ച്ചേ ക്കു ശേഷം യൂ­റോ­പ്പ് കണ്ട മ­ഹാ­നാ­യ ദാർ­ശ­നി­കൻ എ­ന്നു് അൽബേർ കമ്യൂ വാ­ഴ്ത്തി­യ ഒർ­ട്ടേ­ഗ ഈ ഗാ­സ്റ്റ് (Ortega Y Gasset, 1883–1955) എ­ഴു­തി­യ ക­ല­യു­ടെ അ­പ­മാ­ന­വീ­ക­ര­ണം—The Dehumanization of Art എന്ന പ്ര­ബ­ന്ധ­ത്തിൽ ഉ­ള്ള­താ­ണി­തു്. ഇവിടെ ക­ലാ­സൃ­ഷ്ടി­യെ ജ­ന്ന­ലി­ലെ ക­ണ്ണാ­ടി­ക്കു സ­ദൃ­ശ­മാ­ക്കി­യി­രി­ക്കു­ന്നു ഒർ­ട്ടേ­ഗാ. ജീ­വി­ത­മാ­കു­ന്ന ഉ­ദ്യാ­ന­ത്തെ കാണാൻ സ­ഹാ­യി­ക്കു­ന്ന സ്ഫ­ടി­ക പാ­ളി­യാ­ണു് ക­ലാ­സൃ­ഷ്ടി. ആ പൂ­ന്തോ­ട്ടം കാണാൻ ശ്ര­മി­ക്കു­ന്ന­യാൾ ക­ണ്ണാ­ടി­യു­ടെ നി­റ­മെ­ന്തു്, സു­താ­ര്യാ­വ­സ്ഥ എ­ങ്ങ­നെ എ­ന്നൊ­ന്നും ചി­ന്തി­ക്കാ­റി­ല്ല (ആർ­നൊൾ­റ്റ് ഹൗസർ). ‘ജീ­വി­ത­മെ­ന്തെ­ന്നു് എ­നി­ക്ക­റി­യേ­ണ്ട­തി­ല്ല’ എ­ന്നാ­ണു വി­ചാ­ര­മെ­ങ്കിൽ ക­ലാ­സൃ­ഷ്ടി­യിൽ മാ­ത്രം ശ്ര­ദ്ധി­ക്കാം. ആ സ­ന്ദർ­ഭ­ത്തിൽ ആ ക­ലാ­സൃ­ഷ്ടി­യു­ടെ ഘടന, ഉ­പ­രി­ത­ല സ്വ­ഭാ­വം ഇ­വ­യെ­ക്കു­റി­ച്ചാ­യി­രി­ക്കും ചി­ന്തി­ക്കു­ക. വി­മർ­ശ­ന­ത്തി­ന്റെ അ­ല്ലെ­ങ്കിൽ നി­രൂ­പ­ണ­ത്തി­ന്റെ ദ്വ­ന്ദ്വ­സ്വ­ഭാ­വം ഇവിടെ സ്പ­ഷ്ട­മാ­യി ക­ഴി­ഞ്ഞു. ചില നി­രൂ­പ­കർ ജീ­വി­തം ദർ­ശി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­മാ­യി മാ­റ്റു­ന്നു ക­ലാ­സൃ­ഷ്ടി­യെ (മു­ണ്ട­ശ്ശേ­രി, കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ). മറ്റു ചിലർ ജീ­വി­ത­ത്തെ അ­വ­ഗ­ണി­ച്ചു് ക­ലാ­സൃ­ഷ്ടി­യെ മാ­ത്രം നോ­ക്കു­ന്നു (നവീന നി­രൂ­പ­കർ). ഈ സം­വീ­ക്ഷ­ണ­ത്തിൽ ഏ­തി­നു് മേ­ന്മ­യേ­റും? ഒരു സം­ശ­യ­വു­മി­ല്ല. ആ­ദ്യ­ത്തേ­തി­നു തന്നെ. മ­ഹ­നീ­യ­ങ്ങ­ളാ­യ എല്ലാ ക­ലാ­സൃ­ഷ്ടി­ക­ളും ജീവിത ദർ­ശ­ന­ത്തി­നു സ­ഹാ­യി­ക്കു­ന്ന ഉ­പ­ക­ര­ണ­ങ്ങൾ മാ­ത്ര­മാ­ണു്. അ­ത­ല്ലാ­തെ സ്റ്റൈ­ലി­സ്റ്റി­ക്സ് എ­ന്നും സ്ട്ര­ക്ച­റ­ലി­സ­മെ­ന്നും പ­റ­ഞ്ഞു് ക­ലാ­സൃ­ഷ്ടി­കൾ­ക്കു് ഊന്നൽ നൽ­കു­ന്ന­തു കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വും കി­ട്ടാ­നി­ല്ല (ഹൗ­സ­റു­ടെ The Social History of Art എന്ന ഗ്ര­ന്ഥം കൂടി നോ­ക്കു­ക).

സാറാ ജോസഫ്
images/TheSocialHistoryofArt.jpg

ഞാൻ അ­ന്ധ­വി­ശ്വാ­സം പ്ര­ച­രി­പ്പി­ക്കു­യാ­ണെ­ന്നു വാ­യ­ന­ക്കാർ ക­രു­ത­രു­തെ­ന്നു് അ­പേ­ക്ഷ. പ്ര­ശ­സ്ത­യാ­യ ഒരു എ­ഴു­ത്തു­കാ­രി­യെ അ­പ­മാ­നി­ക്കു­ക­യും നി­ന്ദി­ക്കു­ക­യും ചെ­യ്തു കൊ­ണ്ടു് ഒരു വാരിക ഒരു നോവൽ അ­നു­ക്ര­മ­മാ­യി പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങി. സം­സ്ക്കാ­ര­ത്തി­ന്റെ സീ­മ­ക­ളെ ലം­ഘി­ച്ചു കൊ­ണ്ടു­ള്ള ആ ര­ച­ന­യും അ­തി­ന്റെ പ്ര­സി­ദ്ധീ­ക­ര­ണ­വും പ്ര­തി­ഷേ­ധാർ­ഹ­ങ്ങ­ളാ­യി കരുതി കേ­ര­ള­ത്തി­ലെ വി­വേ­ക­ശാ­ലി­കൾ. ക­ത്തു­കൾ ഏറെ ചെ­ന്നി­ട്ടും പ­ത്രാ­ധി­പർ കൂ­ട്ടാ­ക്കി­യി­ല്ല. എ­ഴു­ത്തു­കാ­രി ഏറെ ക്ഷ­മി­ച്ചു. ക്ഷ­മി­ക്കാൻ വ­യ്യാ­തെ ആ­യ­പ്പോൾ അവർ പ­ത്ര­മാ­പ്പീ­സി­ന്റെ മു­റ്റ­ത്തു ചെ­ന്നു നി­ന്നു. അ­വ­രു­ടെ ത­ല­മു­ടി അ­ഴി­ഞ്ഞു­ല­ഞ്ഞു കി­ട­ന്നു. മു­റ്റ­ത്തു നി­ന്നു് ഒരു പിടി മ­ണ്ണു­വാ­രി ആ­പ്പീ­സി­നെ ല­ക്ഷ്യ­മാ­ക്കി എ­റി­ഞ്ഞി­ട്ടു് അവർ ശാ­പ­വാ­ക്കു് ഉ­ച്ച­രി­ച്ചു. നാ­ല്പ­ത്തി­യൊ­ന്നു ദി­വ­സ­ത്തി­ന­കം അവിടം ന­ശി­ക്കു­മെ­ന്നാ­ണു് ഹൃദയ താ­പ­ത്തോ­ടെ അവർ പ­റ­ഞ്ഞ­തു്. വി­ചി­ത്ര­മാ­യ സംഭവ സ­ന്നി­പാ­ത­മെ­ന്നാ­ണു് ക­രു­തേ­ണ്ട­തെ­ങ്കിൽ ആ­യി­ക്കൊ­ള്ള­ട്ടെ. നാ­ല്പ­ത്തി­യൊ­ന്നു ദി­വ­സ­ത്തി­ന­കം ആ ആ­പ്പീ­സ് അ­ട­ച്ചു. വാരിക നി­ന്നു­വെ­ന്നു് എ­ടു­ത്തു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. സ്ത്രീ­യു­ടെ അ­ഴി­ച്ചി­ട്ട ത­ല­മു­ടി കോ­പ­ത്തി­ന്റെ പ്ര­തീ­ക­മാ­കു­മ്പോൾ ആ കോപം ജ­നി­പ്പി­ച്ച വ്യ­ക്തി­യോ വ­സ്തു­വോ ന­ശി­ക്കും. ദ്രൗ­പ­തി­യു­ടെ വി­ശ്ല­ഥ വേ­ണി­യാ­ണു് ദു­ര്യോ­ധ­നാ­ദി­ക­ളു­ടെ ദു­ര­ന്ത­ത്തി­നു് കാ­ര­ണ­മാ­യി തീർ­ന്ന­തു്.

ചി­ന്ത­കർ മു­ടി­യെ പല വി­ധ­ത്തിൽ കാ­ണു­ന്നു. ക­ന­മു­ള്ള­തു കൊ­ണ്ടു് അതു ഭൂ­മി­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണ­ത്രേ. അ­ഴി­ഞ്ഞു വീ­ഴു­മ്പോൾ തരംഗ പ­ര­മ്പ­ര­കൾ ഉ­ണ്ടാ­ക്കു­ന്ന­തി­നാൽ മുടി ജ­ല­ത്തോ­ടും ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു പോലും. മു­ടി­ക്കു ജീ­വ­നു­ണ്ടോ? ഉ­ണ്ടു്. അതു വ­ള­രു­ന്ന­ല്ലോ. തൊ­ട്ടാൽ വ്യ­ക്തി അ­റി­യാ­ത്ത­തു കൊ­ണ്ടു് അതു ‘മൃത’മല്ലേ? അതേ. അ­ങ്ങ­നെ ജീ­വ­നു­ള്ള­തും മ­രി­ച്ച­തു­മാ­ണു് മുടി (The Unconscious Significance of Hair എന്ന പു­സ്ത­കം നോ­ക്കു­ക. Charles Berg എ­ഴു­തി­യ­തു്). ഈ മു­ടി­ക്കു ലൈം­ഗി­ക­മാ­യ ആ­കർ­ഷ­ക­ത്വം വളരെ കൂ­ടു­ത­ലാ­ണു്. സു­ന്ദ­രി­യു­ടെ നീ­ണ്ടു ചു­രു­ണ്ട മുടി പോലെ ഭം­ഗി­യാർ­ന്ന വേ­റൊ­രം­ശം സ്ത്രീ ശ­രീ­ര­ത്തി­ലി­ല്ല. ഇ­പ്പ­റ­ഞ്ഞ­തി­ന്റെ പ­ര­മാർ­ത്ഥം ബോ­ധ്യ­പ്പെ­ട­ണ­മെ­ങ്കിൽ ഒരതി സു­ന്ദ­രി­യെ മൊ­ട്ട­യ­ടി­ച്ച­തി­നു ശേഷം അവളെ നോ­ക്കി­യാൽ മതി. ആ അ­ത്യ­ന്ത സു­ന്ദ­രി അ­പ്പോൾ ‘വൈ­രൂ­പ്യ­ത്തി­നൊ­രാ­സ്പ­ദ­മാ­യി’ പ്ര­ത്യ­ക്ഷ­യാ­കും. ത­ല­മു­ടി­യു­ടെ ലൈം­ഗി­ക ശക്തി മ­ന­സ്സി­നു പ­രി­പാ­കം വ­ന്ന­വർ ഗ്ര­ഹി­ച്ച­തു കൊ­ണ്ടാ­ണു് ദേ­വാ­ല­യ­ങ്ങ­ളിൽ പ്ര­വേ­ശി­ക്കു­ന്ന സ്ത്രീ­കൾ ത­ല­മു­ടി മ­റ­യ്ക്കേ­ണ്ട­താ­ണെ­ന്ന നിയമം ഉ­ണ്ടാ­യ­തു്.

images/SaraJoseph.jpg
സാറാ ജോസഫ്

ഊർ­ജ്ജ­ത്തി­ന്റെ­യും ഫ­ല­പു­ഷ്ടി­യു­ടെ­യും പ്ര­തീ­ക­മാ­യ ത­ല­മു­ടി­യെ അ­മ്മ­ട്ടിൽ ആ­വി­ഷ്ക­രി­ച്ചു് ലൈം­ഗി­ക­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ച്ചു് ശു­ദ്ധ­മാ­യ ക­ല­യു­ടെ ചാരുത പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തു­ന്ന­തു കാ­ണ­ണ­മെ­ങ്കിൽ സാറാ ജോസഫി ന്റെ “മു­ടി­ത്തെ­യ്യ­മു­റ­യു­ന്നു” എന്ന ചെ­റു­ക­ഥ വാ­യി­ക്ക­ണം (മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പു്—ലക്കം 44). വി­ഷ­യ­ത്തി­നു് അ­നു­രൂ­പ­മാ­യ ശീഘ്ര ഗ­തി­യാർ­ന്ന ലയം പ്ര­യോ­ഗി­ച്ചു് ര­ചി­ക്ക­പ്പെ­ട്ട ഇക്കഥ ഭാ­വ­ഗീ­തം പോലെ മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. സാറാ ജോസഫ് അ­നു­ഗൃ­ഹീ­ത­യാ­യ ക­ഥാ­കാ­രി­യാ­ണെ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ചില വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വർ ത­ല­മു­ടി മു­ഴു­വൻ ഷേവ് ചെ­യ്തു ക­ള­ഞ്ഞി­ട്ടു് മൂ­ന്നു മു­ടി­മാ­ത്രം തലയിൽ വ­ച്ചി­രി­ക്കു­ന്ന­തു് എ­ന്തി­നാ­ണു്?

ഉ­ത്ത­രം: ന­ര­നാ­യി ജ­നി­ച്ചാൽ ന­ര­ക­ത്തിൽ വീഴും എ­ന്ന­തു തീർ­ച്ച. അ­ങ്ങ­നെ അ­വി­ടെ­ക്കി­ട­ന്നു് ക­ഷ്ട­പ്പെ­ടു­മ്പോൾ ഈ­ശ്വ­ര­നു് ദയ തോ­ന്നി സ്വർ­ഗ്ഗ­ത്തി­ലേ­ക്കു് അയാളെ പൊ­ക്കി­യെ­ടു­ക്ക­ണ­മെ­ങ്കിൽ പി­ടി­ക്കാൻ എ­ന്തെ­ങ്കി­ലും വേ­ണ്ടേ? അ­തി­നാ­ണു് മൂ­ന്നു­മു­ടി ശി­ര­സ്സിൽ വ­യ്ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ക­ഷ­ണ്ടി­ക്കാർ എ­ന്നും ന­ര­ക­ത്തിൽ കി­ട­ക്കും. ഈ­ശ്വ­ര­നു് കാ­രു­ണ്യ­മു­ണ്ടാ­യാ­ലും പി­ടി­ച്ചെ­ടു­ക്കാൻ തലയിൽ രോ­മ­മി­ല്ല­ല്ലോ.

നർ­മ്മം

രണ്ടു സ്ത്രീ­കൾ റോഡിൽ വ­ച്ചു് ക­ണ്ടു­മു­ട്ടു­ക­യാ­യി.

ഒരു സ്ത്രീ ചോ­ദി­ച്ചു:
മ­ക­ളെ­ങ്ങ­നെ?
മ­റു­പ­ടി:
സു­ഖ­മാ­യി­ക്ക­ഴി­യു­ന്നു. കാ­ല­ത്തു് പത്തു മ­ണി­ക്കേ അ­വ­ളു­ണ­രൂ. പ­ല്ലൊ­ക്കെ തേ­യ്ച്ചു് കി­ട­ക്ക­യിൽ വീ­ണ്ടും വന്നു കി­ട­ന്നാൽ കാ­പ്പി­യും പ­ല­ഹാ­ര­വും വേ­ല­ക്കാ­രി കൊ­ണ്ടു കൊ­ടു­ക്കും. അ­വി­ടി­രു­ന്നു് അവ ക­ഴി­ക്കും. ഉ­ച്ച­യ്ക്കു് സു­ഖ­മാ­യ ഭ­ക്ഷ­ണം. ഉ­ച്ച­യ്ക്കു ശേഷം സിനിമ കാണാൻ പോകും. സി­നി­മ­യ്ക്കു് പോ­കാ­ത്ത ദിവസം ക­ട­പ്പു­റ­ത്തു ചെ­ല്ലും. ഭർ­ത്താ­വു­മൊ­രു­മി­ച്ചു് തി­രി­ച്ചു് പോ­രു­മ്പോൾ ഏ­തെ­ങ്കി­ലും നല്ല ഹോ­ട്ട­ലിൽ കയറി ആഹാരം ക­ഴി­ക്കും. വീ­ട്ടിൽ വ­ന്നാൽ പത്തര മ­ണി­വ­രെ ടെ­ലി­വി­ഷൻ കാണും. പി­ന്നീ­ടു് ഉ­റ­ക്കം. ഭാ­ഗ്യം ചെയ്ത പെ­ണ്ണു്. നല്ല ഭർ­ത്താ­വി­നെ­യാ­ണു് അ­വൾ­ക്കു് കി­ട്ടി­യ­തു്.
ഇ­തു­കേ­ട്ടു് ആ സ്ത്രീ വീ­ണ്ടും ചോ­ദി­ച്ചു:
മ­രു­മ­കൾ എ­ങ്ങ­നെ?
മ­റു­പ­ടി ഉടനെ കി­ട്ടി:
ഹായ് ! വൃ­ത്തി­കെ­ട്ട­വൾ. പ­ത്തു­മ­ണി­യാ­ക­ണം കാ­ല­ത്തു്, എ­ങ്കി­ലേ അവൾ കി­ട­ക്ക­യിൽ നി­ന്നു് എ­ഴു­ന്നേൽ­ക്കൂ. വേ­ല­ക്കാ­രി അ­വി­ടെ­ക്കൊ­ണ്ടു കൊ­ടു­ക്ക­ണം കാ­പ്പി­യും പ­ല­ഹാ­ര­വും. ശവം, അ­വി­ടി­രു­ന്നു് അതു് ക­ഴി­ക്കും. ഉ­ച്ച­യ്ക്കു് സു­ഖ­മാ­യ ഭ­ക്ഷ­ണം വേണം അ­വൾ­ക്കു്. പി­ന്നീ­ടു് സി­നി­മ­യ്ക്കു് പോ­ക്കാ­ണു്. അ­ല്ലെ­ങ്കിൽ ക­ട­പ്പു­റ­ത്തേ­ക്കു്. തി­രി­ച്ചു വ­രു­മ്പോൾ വലിയ ഹോ­ട്ട­ലിൽ കയറി വി­ല­കൂ­ടി­യ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ ക­ഴി­ച്ചേ വരൂ. വീ­ട്ടിൽ വ­ന്നാൽ കി­ട­ന്നു­റ­ങ്ങു­മോ? ഇല്ല. ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പിൽ നി­ന്നു് എ­ഴു­ന്നേൽ­ക്കി­ല്ല. അല്ല, ഇ­തൊ­ക്കെ എന്റെ മോ­ന്റെ ത­ക­രാ­റു­കൊ­ണ്ടു് കൂ­ടി­യാ­ണു്. ശപ്പൻ. (ഈ നേ­ര­മ്പോ­ക്കി­നു് മൗ­ലി­ക­സ്വ­ഭാ­വ­മി­ല്ല. പ­ര­കീ­യ­മാ­ണി­തു്.)

ജീവിത സ­ത്യ­ത്തി­ന്റെ തോളിൽ ച­വി­ട്ടി­ക്കൊ­ണ്ടു് ജീ­വി­ത­സ­ത്യാ­ത്മ­ക­ത­യി­ലേ­ക്കു് നോ­ക്കാൻ ന­മ്മു­ടെ ചില ക­ഥാ­കാ­ര­ന്മാർ­ക്കു് ക­ഴി­ഞ്ഞു. അവരെ അ­നു­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന ഭൂ­രി­പ­ക്ഷം ക­ഥാ­കാ­ര­ന്മാ­രും പേ­നു­ക­ളാ­ണു്. അ­വർ­ക്കു് ഒ­ന്നും കാണാൻ ക­ഴി­യു­ന്നി­ല്ല.

ഇതിനെ ഇം­ഗ്ലീ­ഷിൽ ജോ­ക്ക്—joke—എന്നു വി­ളി­ക്കു­ന്നു. ഇ­തിൽ­നി­ന്നു് വി­ഭി­ന്ന­മാ­ണു് ‘കോ­മി­ക്’ അ­ല്ലെ­ങ്കിൽ ‘ഹാ­സ്യ­ജ­ന­ക­മാ­യ­തു്’. കോ­മി­ക് എ­ല്ലാ­വ­രെ­യും ചി­രി­പ്പി­ക്ക­ണ­മെ­ന്നി­ല്ല. വൃ­ദ്ധ­നും മകളും റോ­ഡി­ലൂ­ടെ ന­ട­ക്കു­ക­യാ­ണെ­ന്നു് കരുതൂ. വൃ­ദ്ധൻ പ­ഴ­ത്തൊ­ലി­യിൽ ച­വി­ട്ടി വീ­ഴു­ന്നു­വെ­ന്നു വി­ചാ­രി­ക്കൂ. അതു കാ­ണു­ന്ന­വർ ചി­രി­ക്കും. പക്ഷേ, മകൾ ചി­രി­ക്കി­ല്ല. അ­ച്ഛ­നു് ആ­പ­ത്തു് പ­റ്റി­യെ­ന്നു് മ­ന­സ്സി­ലാ­ക്കി അവൾ വി­ഷാ­ദി­ക്കു­ക­യേ­യു­ള്ളൂ. അ­ദ്ധ്യാ­പ­ക­ന്റെ ചോ­ദ്യ­ത്തി­നു­ത്ത­ര­മാ­യി ശി­ഷ്യൻ തെ­റ്റു പ­റ­ഞ്ഞാൽ അ­ദ്ധ്യാ­പ­ക­നു് ചിരി വ­രി­ല്ല. ശി­ഷ്യ­ന്റെ കൂ­ട്ടു­കാർ ചി­രി­ക്കും. ജോ­ക്കിൽ നി­ന്നും കോ­മി­ക്കിൽ നി­ന്നും വി­ഭി­ന്ന­മാ­ണു് ഹ്യൂ­മർ (Humour). ഈ വാ­ക്കി­നു് ‘നർ­മ്മം’ എ­ന്നു് തർ­ജ്ജ­മ നൽകാം. ഹ്യൂ­മർ അ­ല്ലെ­ങ്കിൽ നർ­മ്മം ഒരു മാ­ന­സി­ക നി­ല­യാ­ണു്. തൂ­ക്കി­ക്കൊ­ല്ലാ­നാ­യി ഭൂ­ട്ടോ യെ കൊ­ണ്ടു­പോ­യ­പ്പോൾ അ­ദ്ദേ­ഹം പാ­ക്കി­സ്ഥാ­നി­ലെ ഉ­ദ്യോ­ഗ­സ്ഥ­നോ­ടു പ­റ­ഞ്ഞു: “നി­ങ്ങൾ എന്റെ കൈകൾ കൂ­ട്ടി­ക്കെ­ട്ടി­യ­തു് കൂ­ടു­തൽ മു­റു­കി­പ്പോ­യി. ഒ­ന്ന­യ­ച്ചു­കെ­ട്ടൂ”. ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്ക­കം താൻ മ­രി­ക്കു­മെ­ന്നു് ഭൂ­ട്ടോ­യ്ക്ക­റി­യാം. എ­ങ്കി­ലും ഏ­താ­ണ്ടൊ­രു നർ­മ്മ­ബോ­ധ­ത്തോ­ടെ അ­ദ്ദേ­ഹം സ്വ­ന്തം വേ­ദ­ന­യെ­ക്കു­റി­ച്ചു് അ­ധി­കാ­രി­ക­ളോ­ടു സം­സാ­രി­ക്കു­ന്നു. പ­ണ്ടൊ­രു നി­ഷ്ക­ള­ങ്ക­നെ വ­ധി­ക്കാൻ രാ­ജാ­വു് ആ­ജ്ഞാ­പി­ച്ചു. ത­ടി­ക്ക­ഷ­ണ­ത്തിൽ ത­ല­വ­ച്ചി­ട്ടു് വെ­ട്ടു­ക­ത്തി ഓങ്ങി നി­ല്ക്കു­ന്ന­വ­നോ­ടു് അ­ദ്ദേ­ഹം ചോ­ദി­ച്ചു: “എന്റെ താ­ടി­രോ­മം ഇ­ട­തു­വ­ശ­ത്തു വ­യ്ക്ക­ണോ അതോ വലതു വ­ശ­ത്തോ?” ഇ­ത്ത­രം നർ­മ്മ­ങ്ങൾ ശ്രോ­താ­ക്ക­ളാ­യ ന­മു­ക്കു് മാ­ന­സി­കോ­ന്ന­മ­നം ഉ­ള­വാ­ക്കു­ന്നു. നർ­മ്മ­ഭാ­ഷ­ണ­ങ്ങൾ ന­ട­ത്തു­ന്ന­വർ ഉ­ള്ളാ­ലെ ഒന്നു ചി­രി­ക്കും. പക്ഷേ, ജോ­ക്കി­ന്റെ­യും കോ­മി­ക്കി­ന്റെ­യും പ്ര­യോ­ക്താ­ക്കൾ സ്വയം ചി­രി­ക്കു­ക­യി­ല്ല. ഭ്ര­ഷ്ടാ­ക്ക­ളോ ശ്രോ­താ­ക്ക­ളോ മാ­ത്ര­മേ ചി­രി­ക്കു­ക­യു­ള്ളൂ. കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ ‘പ്രൊ­ഫ­സ്സർ’ ജീ­വ­നു­ള്ള ക­ഥാ­പാ­ത്ര­മാ­ണു്. അ­യാ­ളു­ടെ വി­ഡ്ഢി­ത്ത­ര­ങ്ങൾ ചി­രി­പ്പി­ക്കു­ന്ന­തു ന­മ്മ­ളെ­യാ­ണു്, അ­യാ­ളെ­യ­ല്ല. (ക­ലാ­കൗ­മു­ദി­യി­ലെ ‘നക്രം’ എന്ന കഥ നോ­ക്കു­ക.) ആ­ത്മ­ക­ഥാ­ര­ച­ന ഉ­പേ­ക്ഷി­ച്ചി­ട്ടു് മു­ത­ല­ത്തോൽ വ്യ­വ­സാ­യം ന­ട­ത്താൻ വേ­ണ്ടി മു­ത­ല­ക­ളെ വ­ളർ­ത്തി പ­രാ­ജ­യ­പ്പെ­ടു­ന്ന പ്രൊ­ഫ­സ്സ­റു­ടെ ചി­ത്രം ആ­കർ­ഷ­ക­ത്വ­മു­ള്ള­താ­ണു്. ഈ കോ­മി­ക് ക­ഥാ­പാ­ത്രം രാ­ജ­രാ­ജ­വർ­മ്മ യുടെ പ­ഞ്ചു­മേ­നോ­നെ­പ്പോ­ലെ സാ­ഹി­ത്യ­ത്തിൽ സ്ഥാ­യി­ത്വ­മാർ­ജ്ജി­ച്ചേ­ക്കും.

ശ­വ­മ­ട­ക്കി­യ­തി­നു് അ­ടു­ത്തു­നി­ന്നു് ഒരാൾ പ­തു­ക്കെ പ­റ­യു­ക­യാ­ണു്: “മ­രി­ക്ക­രു­താ­യി­രു­ന്നു, മ­രി­ക്ക­രു­താ­യി­രു­ന്നു”.

അ­തി­ലേ­പോ­യ മ­റ്റൊ­രാൾ അ­തു­കേ­ട്ടു് ദുഃ­ഖ­ത്തോ­ടെ ചോ­ദി­ച്ചു: നി­ങ്ങ­ളു­ടെ ഭാ­ര്യ­യാ­ണോ മ­രി­ച്ച­തു?

അയാൾ മ­റു­പ­ടി നൽകി: അല്ല, അ­വ­ളു­ടെ ആ­ദ്യ­ത്തെ ഭർ­ത്താ­വു്.

പേൻ

ഫ്രാ­യി­റ്റി ന്റെ ശി­ഷ്യ­ന്മാ­രും സ­ഹ­പ്ര­വർ­ത്ത­ക­രു­മാ­യി­രു­ന്ന­വർ ഓ­രോ­രു­ത്ത­രാ­യി പി­ണ­ങ്ങി­പ്പി­രി­ഞ്ഞു. യുങ്, ആഡ്ലർ ഇ­വ­രെ­ല്ലാം സ്വ­ന്തം സി­ദ്ധാ­ന്ത­ങ്ങൾ ആ­വി­ഷ്ക­രി­ച്ചു­കൊ­ണ്ടു് ഫ്രാ­യി­റ്റിൽ നി­ന്നു് അ­ക­ന്നു. സ്വ­പ്ന­വ്യാ­ഖ്യാ­ന­ത്തിൽ താൻ ഫ്രാ­യി­റ്റി­നെ­യും അ­തി­ശ­യി­ച്ചു­വെ­ന്നു് വേ­റൊ­രു സ­ഹ­പ്ര­വർ­ത്ത­ക­നാ­യ ‘Wilhelm Stekel’ ഉ­ദ്ഘോ­ഷി­ച്ചു. ഒരു ദിവസം അ­ദ്ദേ­ഹം ഫ്രാ­യി­റ്റ് കേൾ­ക്കെ പ­റ­ഞ്ഞു: “ഭീ­മാ­കാ­ര­മാർ­ന്ന­വ­ന്റെ തോളിൽ ച­വി­ട്ടി നി­ല്ക്കു­ന്ന മു­ണ്ട­നു് ആ ഭീമൻ കാ­ണു­ന്ന­തി­നു­മ­പ്പു­റം കാണാൻ ക­ഴി­യും”. ബാ­ത്ത്റൂ­മി­ലേ­ക്കു് പോ­കു­ന്ന വേ­ള­യി­ലാ­ണു് ഫ്രാ­യി­റ്റ് ഇതു് കേ­ട്ട­തു്. ഉടനെ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ങ്ഹും. അതു ശ­രി­യാ­ണു്. പക്ഷേ, ജ്യോ­തി­ശാ­സ്ത്ര­ജ്ഞ­ന്റെ ത­ല­യി­ലി­രി­ക്കു­ന്ന പേ­നി­നു് ആ കാഴ്ച കി­ട്ടു­ക­യി­ല്ല­ല്ലോ”.

ന­മ്മു­ടെ പല ക­ഥാ­കാ­ര­ന്മാ­രും പേ­നു­ക­ളാ­ണു്. ജീ­വി­ത­സ­ത്യ­ത്തി­ന്റെ തോളിൽ ച­വി­ട്ടി­ക്കൊ­ണ്ടു് ജീ­വി­ത­സ­ത്യാ­ത്മ­ക­ത­യി­ലേ­ക്കു് നോ­ക്കാൻ ന­മ്മു­ടെ ചില ക­ഥാ­കാ­ര­ന്മാർ­ക്കു് ക­ഴി­ഞ്ഞു. അവരെ അ­നു­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന ഭൂ­രി­പ­ക്ഷം ക­ഥാ­കാ­ര­ന്മാ­രും പേ­നു­ക­ളാ­ണു്. അ­വർ­ക്കു് ഒ­ന്നും കാണാൻ ക­ഴി­യു­ന്നി­ല്ല. ഒ­രു­ദാ­ഹ­ര­ണം കു­ങ്കു­മം വാ­രി­ക­യി­ലെ ‘മരം’ എന്ന കഥ ത­ന്നെ­യാ­ണു്. മ­ര­ത്തി­ന്റെ വ­ളർ­ച്ച­യി­ലൂ­ടെ, അ­തി­ന്റെ ക­ട­പു­ഴ­കി­യ വീ­ഴ്ച­യി­ലൂ­ടെ മ­നു­ഷ്യ ജീ­വി­തം ധ്വ­നി­പ്പി­ക്കു­ന്ന മാർ­ഗ്ഗം വർ­ഷ­ങ്ങ­ളോ­ള­മാ­യി, അല്ല, ശ­താ­ബ്ദ­ങ്ങ­ളോ­ള­മാ­യി ക­ഥാ­കാ­ര­ന്മാർ അം­ഗീ­ക­രി­ച്ചി­ട്ടു­ള്ള­താ­ണു്. “മര”ത്തി­ന്റെ കർ­ത്താ­വാ­യ എം. എ. ത­ങ്ക­പ്പ­നും അ­തു­ത­ന്നെ­യാ­ണു് ചെ­യ്യു­ന്ന­തു്. ഇ­ത്ത­രം ആ­വർ­ത്ത­ന­ങ്ങൾ കൊ­ണ്ടു് ന­മ്മ­ളൊ­ന്നും നേ­ടു­ന്നി­ല്ല. മ­നു­ഷ്യൻ ‘അ­തി­കാ­യൻ’ ആ­വേ­ണ്ട­തി­ല്ല. എ­ല്ലാ­വർ­ക്കും അ­തി­നു് സാ­ധി­ക്കി­ല്ല­ല്ലോ. ഹ്ര­സ്വ­കാ­യ­നും ആ­വ­ണ­മെ­ന്നി­ല്ല. പേ­നാ­ക­രു­തു്. ആയാൽ എ­ല്ലാം കാ­ണു­ന്നു­വെ­ന്നു ന­ടി­ക്ക­രു­തു്.

ത­ത്ത്വ­ങ്ങൾ
  1. പണം കൊ­ണ്ടു് എ­ന്തും വാ­ങ്ങാ­മെ­ന്നു് അ­ഹ­ങ്ക­രി­ക്ക­രു­തു്. വി­ദേ­ശ­ത്തു­നി­ന്നു് വ­രു­ന്ന പു­സ്ത­ക­ങ്ങൾ വാ­ങ്ങാൻ ല­ക്ഷ­പ്ര­ഭു­ക്കൾ­ക്കും സാ­ധി­ക്കു­ക­യി­ല്ല. അ­ത്ര­യ്ക്കു് വില കൂ­ടു­ത­ലാ­ണു് അ­വ­യ്ക്കു്. വാ­ങ്ങാൻ ക­ഴി­യു­ന്ന­തു് ഇൻ­ഡ്യ­യി­ലെ ‘പെൻ­ഗ്വിൻ ബു­ക്ക്സ്’ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന പു­സ്ത­ക­ങ്ങൾ മാ­ത്രം. അവ കീറി ഉ­മി­ക്ക­രി എ­ടു­ക്കാ­നേ കൊ­ള്ളൂ.
  2. ചെ­മ്മീ­നി’നാണോ ‘ബാ­ല്യ­കാ­ല­സ­ഖി’ക്കാ­ണോ കൂ­ടു­തൽ സൗ­ന്ദ­ര്യ­മെ­ന്നു് ചോ­ദി­ക്ക­രു­തു്. ഉ­ദ­യ­സൂ­ര്യ­നാ­ണോ അ­സ്ത­മ­യ­സൂ­ര്യ­നാ­ണോ കൂ­ടു­തൽ സൗ­ന്ദ­ര്യ­മു­ള്ള­തു് എ­ന്നു് എ­ങ്ങ­നെ നിർ­ണ്ണ­യി­ക്കും?
  3. പൊ­ട്ടി­യൊ­ലി­ക്കു­ന്ന മ­ന്തു­ള്ള വൈ­ദ്യ­ന്റെ കൈ­യിൽ­നി­ന്നു് കാ­ലി­ലെ ചെറിയ മ­ന്തി­നു് മ­രു­ന്നു­വാ­ങ്ങു­ന്ന­തു­പോ­ലെ­യാ­ണു് സാ­ഹി­ത്യ­കൃ­തി­യു­ടെ മൂ­ല്യം മ­ന­സ്സി­ലാ­ക്കാൻ നവീന നി­രൂ­പ­ക­ന്റെ നി­രൂ­പ­ണം വാ­യി­ക്കു­ന്ന­തു്.
  4. പെ­ണ്ണു­കാ­ണൽ, ജാ­ത­കം­കൊ­ട, വി­വാ­ഹം ഇവ മൂ­ന്നും യ­ഥാ­ക്ര­മം മധുരം, മ­ധു­ര­ത­രം, മ­ധു­ര­ത­മം. വി­വാ­ഹം ക­ഴി­ഞ്ഞാൽ ആ­ദ്യ­ത്തെ ദിവസം അധമം ര­ണ്ടാ­മ­ത്തേ­തു് അ­ധ­മ­ത­രം മൂ­ന്നാ­മ­ത്തേ­തു് അ­ധ­മ­ത­മം. പി­ന്നി­ടു­ള്ള ഓരോ ദി­വ­സ­വും ന­ര­ക­സ­ദൃ­ശ്യം.
ഉ­പ­രി­ത­ല­ശോ­ഭ

പ്ര­ശ­സ്ത­നാ­യ നി­രൂ­പ­കൻ എം. തോമസ് മാ­ത്യു പറഞ്ഞ സം­ഭ­വ­മാ­ണി­തു്. (തോമസ് മാ­ത്യു വ­ട­ക്കൊ­രു കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് മ­ല­യാ­ളം ഇം­ഗ്ലീ­ഷ് ഈ ഭാ­ഷ­ക­ളി­ലെ എല്ലാ അ­ക്ഷ­ര­ങ്ങ­ളും അ­റി­യാം. അ­തു­കൊ­ണ്ടു് പ്രൊ­ഫ­സർ എ­ന്നു് ഞാ­ന­ദ്ദേ­ഹ­ത്തെ വി­ശേ­ഷി­പ്പി­ക്കു­ന്നി­ല്ല). തോമസ് മാ­ത്യു­വും കൂ­ട്ടു­കാ­രും പ­ത്ത­നം­തി­ട്ട­യ്ക്ക­ടു­ത്തു­ള്ള ഏതോ കാ­ട്ടിൽ പോയി. കാ­ട്ടി­ന്റെ ഉ­ള്ളി­ലേ­ക്കു ക­ട­ന്ന­പ്പോൾ ഒരു ഇ­ര­മ്പൽ കേൾ­ക്കാ­റാ­യി. ആ­ന­യാ­ണോ എ­ന്നു­പേ­ടി­ച്ചു നോ­ക്കി­യ­പ്പോൾ പത്തു പ­ന്ത്ര­ണ്ട­ടി നീ­ള­ത്തിൽ ഒരു ക­ട­ന്നൽ­ക്കൂ­ടു് മ­ര­ത്തിൽ നി­ന്നും തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. ഒരു മ­ര­ച്ചി­ല്ല ഒ­ടി­ഞ്ഞു് അതിൽ വീണാൽ മതി തോമസ് മാ­ത്യു­വി­ന്റെ­യും കൂ­ട്ടു­കാ­രു­ടെ­യും കഥ ക­ഴി­യും. ആ “വി­ഷ­മ­ഘ­ട്ട”ത്തിൽ വേ­ണ്ട­തു് മ­ന­സ്സി­ന്റെ ഉ­റ­പ്പാ­ണു്, ധൈ­ര്യ­മാ­ണു്. ആയിരം പവൻ കൈ­യി­ലി­രു­ന്നാ­ലും ഒരു ക­ട­ന്ന­ലി­നെ­പ്പോ­ലും ത­ട­യാ­നാ­വി­ല്ല. ആ സ­മ്പ­ത്തു് അ­പ്പോൾ അ­വർ­ക്കു­ണ്ടാ­യി­രു­ന്നു. അ­തി­നാൽ അവർ രക്ഷ പ്രാ­പി­ച്ചു.

ത­ടാ­ക­ത്തിൽ കൊ­തു­മ്പു­വ­ള്ള­ത്തിൽ അലസ സ­ഞ്ചാ­രം നിർ­വ­ഹി­ക്കു­മ്പോൾ കൊ­ടു­ങ്കാ­റ്റു­ണ്ടാ­യാൽ നീ­ന്താ­ന­റി­യ­ണം. ഒരു കെ­ട്ടു ക­റൻ­സി­നോ­ട്ട് വ­ള്ള­ത്തിൽ വ­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അതു് സ­ഹാ­യ­മ­രു­ളു­ക­യി­ല്ല. സ­മ്പ­ത്തും പണവും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മി­താ­ണു്. ഇ­തു­ത­ന്നെ­യാ­ണു് ഭം­ഗ്യ­ന്ത­രേ­ണ ന­രി­ക്കു­ട്ടി മോഹനൻ ‘ഗ­ഗാ­മ്മ­യും കു­ട്ടി­യും’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ പ­റ­യു­ന്ന­തു് (ദേ­ശാ­ഭി­മാ­നി വാരിക—ലക്കം 29). കു­ട്ടി­യു­ടെ വീടു് രാ­ജ­കൊ­ട്ടാ­ര­ത്തി­നു സ­ദൃ­ശ്യം. ആ­ധു­നി­ക സൗ­ക­ര്യ­ങ്ങ­ളെ­ല്ലാം അ­വി­ടെ­യു­ണ്ടു്. പക്ഷേ, ക­ഞ്ഞി­വെ­ള്ളം കു­ടി­ക്കു­ന്ന മു­ത്ത­ശ്ശി­ക്കാ­ണു് യ­ഥാർ­ത്ഥ­ത്തിൽ സ­മ്പ­ത്തു്. മ­നു­ഷ്യ­ത്വ­ത്തി­ന്റെ, കാ­രു­ണ്യ­ത്തി­ന്റെ, സ്നേ­ഹ­ത്തി­ന്റെ സ­മ്പ­ത്തു് അ­വർ­ക്കു­ണ്ടു്. കു­ട്ടി­യു­ടെ അ­ച്ഛ­ന­മ്മ­മാർ ല­ക്ഷ­പ്ര­ഭു­ക്ക­ളാ­ണെ­ങ്കി­ലും ഈ മൂ­ല്യ­ങ്ങ­ളു­ടെ സ­മ്പ­ത്തു് അവരെ അ­നു­ഗ്ര­ഹി­ച്ചി­ട്ടി­ല്ല. മു­ത്ത­ശ്ശി­യു­ടെ പ്രേ­ര­ണ­യാൽ കു­ട്ടി ഭൗ­തി­ക­മൂ­ല്യ­ങ്ങ­ളെ അ­വ­ഗ­ണി­ച്ചു് ആ­ദ്ധ്യാ­ത്മി­ക മൂ­ല്യ­ങ്ങ­ളെ സാ­ക്ഷാ­ത്ക­രി­ക്കാൻ തു­ട­ങ്ങു­ന്ന­തു് ക­ഥാ­കാ­രൻ കാ­ണി­ച്ചു­ത­രു­ന്നു. നല്ല വിഷയം. പക്ഷേ, ക­ഥ­യ്ക്കു ഉ­പ­രി­ത­ല ശോ­ഭ­യേ­യു­ള്ളു. ആ­ഴ­ത്തി­ലേ­ക്കു ചെ­ല്ലാൻ ക­ഥാ­കാ­ര­നു സാ­ധി­ച്ചി­ട്ടി­ല്ല.

ദു­ശ്ശാ­സ­നാ, അരുത്

ഭ­ക്ഷ­ണം അ­ന്വേ­ഷി­ക്കാ­നു­ള്ള താ­ല്പ­ര്യം, സ­ന്ത­ത്യുൽ­പാ­ദ­ന­ത്തി­നു­ള്ള അ­ഭി­വാ­ഞ്ഛ, ശ­ത്രു­വി­നെ ആ­ക്ര­മി­ക്കാ­നു­ള്ള അ­ഭി­ലാ­ഷം ഇ­വ­യൊ­ക്കെ ജ­ന്മ­വാ­സ­ന­ക­ളാ­ണു്. ഇ­വ­യാ­ണു് മ­നു­ഷ്യ­നെ ഭ­രി­ക്കു­ന്ന­തു്. സാ­ന്മാർ­ഗ്ഗി­ക­മാ­യി പ്ര­വർ­ത്തി­ക്കാ­നു­ള്ള കൗ­തു­കം ജ­ന്മ­വാ­സ­ന­യ­ല്ല. ജ­ന്മ­വാ­സ­ന­കൾ മ­നു­ഷ്യ­നെ പ്ര­യാ­ണം ചെ­യ്യി­ക്കു­ന്നു. സ­ന്മാർ­ഗ്ഗ­മെ­ന്ന മൂ­ല്യം ദൂ­രെ­നി­ന്നു മ­നു­ഷ്യ­നെ കൈ­കാ­ണി­ച്ചു വി­ളി­ക്കു­ന്ന­തേ­യു­ള്ളു. വേ­ണ­മെ­ങ്കിൽ അ­യാൾ­ക്കു് അ­ങ്ങോ­ട്ടു­പോ­കാം. വേ­ണ്ട­ങ്കിൽ വേണ്ട. എ­ന്നാൽ അതല്ല ജ­ന്മ­വാ­സ­ന­യു­ടെ സ്ഥി­തി. മ­നു­ഷ്യ­നു അതിനെ എ­തിർ­ക്കാൻ പ്ര­യാ­സ­മാ­ണു്. പ­ല­പ്പോ­ഴും അവൻ അ­തി­നു് അ­ടി­മ­പ്പെ­ടു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ, ക­ല­യു­ടെ മൂ­ല്യം ന­ക്ഷ­ത്രം­പോ­ലെ അ­ക­ലെ­നി­ന്നു് തി­ള­ങ്ങു­ന്നു. ക­ഴി­വു­ള്ള­വർ ആ തി­ള­ക്കം ക­ണ്ടു് അ­ങ്ങോ­ട്ടു­പോ­കു­ന്നു. വ­ള്ള­ത്തോ­ളും കു­മാ­ര­നാ­ശാ­നും ച­ങ്ങ­മ്പു­ഴ യും അ­ങ്ങ­നെ ആ ന­ക്ഷ­ത്ര­ത്തിൽ ആ­കർ­ഷി­ക്ക­പ്പെ­ട്ട­വ­രാ­ണു്. ഇതല്ല എ­ട­യാ­ളി ഗോ­പാ­ല­കൃ­ഷ്ണ­ന്റെ അവസ്ഥ. ക­വി­യാ­ക­ണം, യ­ശ­സ്സാർ­ജ്ജി­ക്ക­ണം എന്ന ആ­ഗ്ര­ഹ­ത്താൽ പ്രേ­രി­ത­നാ­യി അ­ദ്ദേ­ഹം ക­ല­യു­ടെ മൂ­ല്യ­മെ­ന്ന ന­ക്ഷ­ത്ര­ത്തെ ല­ക്ഷ്യ­മാ­ക്കി ഓ­ടു­ന്നു. വ­ള­രെ­ക്കാ­ല­മാ­യി ഓ­ടു­ന്നു. ഒരു പ്ര­യോ­ജ­ന­വു­മി­ല്ല­താ­നും. ഇതിൽ ആർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ ആ വ്യ­ക്തി, അ­ദ്ദേ­ഹം ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 41) എ­ഴു­തി­യ യാത്ര എന്ന കാ­വ്യം (!) വാ­യി­ച്ചു­നോ­ക്ക­ട്ടെ.

ഏതോ കി­നാ­വി­ന്റെ തു­ണ്ടം ക­ണ­ക്കൊ­രു

ഭൂ­തോ­ദ­യം­പോൽ പി­ന്നെ, വ­ളർ­ന്നു ഞാൻ

ജ­ന്മാ­ന്ത­ര­കൃ­ത­പാ­പ­ങ്ങ­ളോ, സർവ്വ-​

പാ­പ­വി­മു­ക്തി­യോ ജ­ന്മ­ത്തിൻ കാരണം.

ഇതിലെ ‘തു­ണ്ടം’ എന്ന പ­ദം­പോ­ലെ ജു­ഗു­പ്സാ­വ­ഹ­മാ­ണു് ഈ പ­ദ്യ­മാ­കെ. ജ­ന്മാ­ന്ത­ര­കൃ­ത­പാ­പം­കൊ­ണ്ടാ­ണു് ഇ­ങ്ങ­നെ അ­ദ്ദേ­ഹം പദ്യം പ­ട­ച്ചു­വ­യ്ക്കു­ന്ന­തു്. പാ­പ­വി­മു­ക്തി വേ­ണ­മെ­ങ്കിൽ ക­വി­താ­ദ്രൗ­പ­തി­യെ ഇ­മ്മ­ട്ടിൽ വ­സ്ത്രാ­ക്ഷേ­പം ചെ­യ്യ­രു­തു്. മി­ണ്ടാ­തി­രി­ക്ക­ണം.

സം­ഭ­വ­ങ്ങൾ
  1. 1950-ൽ ഞാനും കവി ചെ­റു­തി­ട്ട നാ­രാ­യ­ണ­ക്കു­റു­പ്പും സം­സ്കൃ­ത കോ­ളേ­ജിൽ അ­ദ്ധ്യാ­പ­ക­രാ­യി­രു­ന്നു. ഏതു പൊ­ട്ട­പ്പ­ദ്യം കി­ട്ടി­യാ­ലും നാ­രാ­യ­ണ­ക്കു­റു­പ്പു് അ­വ­സാ­നം വരെ വാ­യി­ക്കും. അ­തു­ക­ണ്ടു് ഞാൻ ഒരു ദിവസം ചോ­ദി­ച്ചു: “നാ­രാ­യ­ണ­ക്കു­റു­പ്പു് എ­ന്തി­നാ­ണു് ഈ ച­വ­റൊ­ക്കെ വാ­യി­ച്ചു കൂ­ട്ടു­ന്ന­തു?” അ­ദ്ദേ­ഹം പ­റ­ഞ്ഞു: “പ­ര­മ­സു­ന്ദ­രി­യെ കി­ട്ടു­ന്ന­തു­വ­രെ വൈ­രൂ­പ്യ­മു­ള്ള­വ­രെ തൊ­ടി­ല്ലെ­ന്നു ശ­ഠി­ച്ചാൽ സ്ത്രീ­യെ തൊ­ടാ­തെ മ­രി­ക്കേ­ണ്ടി­വ­രും”.
  2. തി­രു­വ­ന­ന്ത­പു­ര­ത്തെ ടൗൺ­ഹാ­ളിൽ കൂടിയ സ­മ്മേ­ള­ന­ത്തിൽ ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ്ര­സം­ഗി­ച്ചു. അതു ക­ഴി­ഞ്ഞു് എന്റെ പ്ര­ഭാ­ഷ­ണം. മീ­റ്റി­ങ്ങ് ക­ഴി­ഞ്ഞ് ശി­വ­റാം സ്റ്റു­ഡി­യോ­യി­ലെ ഫോ­ട്ടോ­ഗ്രാ­ഫർ ഫോ­ട്ടോ എ­ടു­ക്കാൻ എത്തി. ജിയും ഞാനും അ­ടു­ത്തു നി­ന്നു. ഫോ­ട്ടോ എ­ടു­ക്കു­ന്ന­തി­നു­മു­മ്പു് ഫോ­ട്ടോ­ഗ്രാ­ഫർ ജി­യോ­ടു പ­റ­ഞ്ഞു: മാഷ് കൃ­ഷ്ണൻ­നാ­യ­രു­ടെ തോളിൽ കൈ­വ­ച്ചു­നി­ന്നാൽ ന­ന്നാ­യി­രി­ക്കും. ജി അതിനു ത­യ്യാ­റാ­യി­ല്ല. ഫോ­ട്ടോ എ­ടു­ത്തു­ക­ഴി­ഞ്ഞു് പു­റ­ത്തേ­ക്കു ന­ട­ന്ന­പ്പോൾ ശെൽ­വ­രാ­ജ് എന്ന മ­ല­യാ­ളം എം. എ. ക്ലാ­സ് വി­ദ്യാർ­ത്ഥി എ­ന്നോ­ടു ര­ഹ­സ്യ­മാ­യി പ­റ­ഞ്ഞു: “ജിയും അ­ര­വി­ന്ദ­ഘോ­ഷും അ­ടു­ത്ത­ടു­ത്തു­നി­ല്ക്കു­ക­യും ജി അ­ര­വി­ന്ദ­ഘോ­ഷി­ന്റെ പോ­ക്ക­റ്റിൽ കൈ­യി­ട്ടു­കൊ­ണ്ടു് മ­ന്ദ­സ്മി­തം പൊ­ഴി­ക്കു­ക­യും ചെ­യ്തി­രു­ന്നെ­ങ്കിൽ ന­ന്നാ­യി­രു­ന്നേ­നെ”. (സി. ആർ. ദാസി ന്റെ സാ­ഗ­ര­ഗീ­തം അ­ര­വി­ന്ദ­ഘോ­ഷ് ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്. ആ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യു­ടെ അ­നു­ക­ര­ണ­മാ­ണു് ജി­യു­ടെ സാ­ഗ­ര­ഗീ­ത­മെ­ന്നു് അ­ക്കാ­ല­ത്തു് സു­കു­മാർ അ­ഴീ­ക്കോ­ടു പ­റ­ഞ്ഞു. അതിനെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് ശെൽ­വ­രാ­ജി­ന്റെ ഫ­ലി­തോ­ക്തി).
പലരും പലതും
  1. പാടേ മറന്ന മ­രാ­ള­ദൗർ­ബ്ബ­ല്യ­ങ്ങൾ

    പാ­തി­രാ­കുർ­ബാ­ന ചൊ­ല്ലി­യ­പ്പോൾ

    കാ­റ്റി­ന്റെ കൈതവ കൈ­ക­ളിൽ കണ്ടു ഞാൻ

    കാ­ണാ­ത്ത പൂ­ര­ത്തി­ന­ന്ത്യ­രം­ഗം!

    എ­ന്നു് ക­ഴ­ക്കൂ­ട്ടം മുരളി (കാ­ണാ­ത്ത­പൂ­രം, എ­ക്സ്പ്ര­സ് വാരിക, ലക്കം 41). മരാള ദൗർ­ബ്ബ­ല്യം! അ­തെ­ന്തൊ­രു ദൗർ­ബ്ബ­ല്യ­മാ­ണു്? ആ മ­രാ­ള­ങ്ങൾ കുർ­ബാ­ന ചൊ­ല്ലു­മോ? കൈതവ കൈകൾ! അവ വി­ശേ­ഷ­പ്പെ­ട്ട കൈകൾ തന്നെ. ആ കൈ­ക­ളി­ലോ പൂ­ര­ത്തി­ന്റെ അ­ന്ത്യ­രം­ഗ­വും. ഇ­മ്മാ­തി­രി കാ­വ്യ­ങ്ങൾ ഉ­ണ്ടാ­യി­ല്ലെ­ങ്കിൽ നല്ല കാ­വ്യ­ങ്ങ­ളെ ന­മ്മ­ളെ­ങ്ങ­നെ തി­രി­ച്ച­റി­യും. അ­തു­കൊ­ണ്ടു് ക­ഴ­ക്കൂ­ട്ടം മുരളി അവർകൾ എ­ഴു­ത­ട്ടെ. ധാ­രാ­ള­മെ­ഴു­ത­ട്ടെ.

  2. ‘ചിരി വീ­ണ്ടും ചിരി’ എന്ന വിനോദ മാ­സി­ക­യിൽ മു­ണ്ട­ശ്ശേ­രി­യെ­സ്സം­ബ­ന്ധി­ച്ചു് ഒരു ലേ­ഖ­ന­മു­ണ്ടു്; ജോൺസൺ ഐരൂർ എ­ഴു­തി­യ­തു്. എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ വ­ച്ചു­ള്ള ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കാ­നെ­ഴു­ന്നേ­റ്റ മു­ണ്ട­ശ്ശേ­രി സ­ദ­സ്സി­നെ നോ­ക്കി ‘സ്നേ­ഹി­ത­രേ’ എന്നു അ­ഭി­സം­ബോ­ധ­ന ചെ­യ്തു. ഉടനെ പി­റ­കിൽ നി­ന്നൊ­രു ശബ്ദം “എന്തോ ഓഓഓ”. മു­ണ്ട­ശ്ശേ­രി ശബ്ദം വന്ന ഭാ­ഗ­ത്തേ­ക്കു നോ­ക്കി­യി­ട്ടു ചോ­ദി­ച്ചു: “ത­ന്ത­യി­ല്ലാ­ത്ത­വ­നേ എ­ന്ന­ല്ല­ല്ലോ വി­ളി­ച്ച­തു് പി­ന്നെ­ന്തി­നാ വി­ളി­കേ­ട്ട­തു?”

ഇതു വാ­യി­ച്ച­പ്പോൾ തി­രു­വ­ന­ന്ത­പു­ര­ത്തെ ടൗൺ­ഹാ­ളിൽ നടന്ന ഒരു സംഭവം ഓർ­മ്മ­യി­ലെ­ത്തു­ന്നു എ­നി­ക്കു്. അ­ഭി­ന­യ­ക­ല­യിൽ അ­തി­വി­ദ­ഗ്ദ്ധ­നാ­യ ഒരാൾ (പേ­രെ­ഴു­തു­ന്ന­തു് ശ­രി­യ­ല്ല). നാ­യ­ക­ന്റെ വേഷം കെ­ട്ടി­യി­രി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം പ­ല്ലു­ക­ടി­ച്ചു­കൊ­ണ്ടു് നാ­ട­ക­ത്തി­ലെ ഒരു വാ­ക്യം പ­റ­ഞ്ഞു: “എ­നി­ക്ക­വ­ളെ വേണം” അ­പ്പോൾ പി­റ­കു­വ­ശ­ത്തി­രു­ന്ന വി­ദ്യാർ­ത്ഥി­ക­ളിൽ ഒ­രു­ത്തൻ അതേ രീ­തി­യിൽ പ­ല്ലു­ക­ടി­ച്ചു­കൊ­ണ്ടു് “ആരെ?” എന്നു ചോ­ദി­ച്ചു. അ­ഭി­നേ­താ­വി­നോ­ടു ബ­ഹു­മാ­ന­വും സ്നേ­ഹ­വു­മു­ള്ള പ്രേ­ക്ഷ­കർ­ക്കു് അതു് ഒ­ട്ടും ര­സി­ച്ചി­ല്ല. അവർ പ്ര­തി­ഷേ­ധി­ച്ചു പി­റ­കോ­ട്ടു നോ­ക്കി. അ­ഭി­നേ­താ­വും അ­ങ്ങോ­ട്ടു­നോ­ക്കി. ഒരു സെ­ക്കൻ­ഡ് മി­ണ്ടാ­തെ­നി­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “നി­ന്റെ ത­ള്ള­യെ”. പി­ല്ക്കാ­ല­ത്തു് അ­ദ്ദേ­ഹ­വും ഞാനും ച­ങ്ങ­നാ­ശ്ശേ­രി എൻ. എസ്. എസ്. കോ­ളേ­ജിൽ ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. കാ­റി­ലി­രു­ന്നു പലതും സം­സാ­രി­ച്ച­പ്പോൾ ഈ പഴയ സംഭവം ഞാൻ ഓർ­മ്മി­പ്പി­ച്ചു. എ­ന്നി­ട്ടു ഞാൻ ചോ­ദി­ച്ചു: “സാർ അ­വ­ന്മാർ ല­ഹ­ള­യ്ക്കു വ­ന്നി­രു­ന്നെ­ങ്കി­ലോ?” അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടു ചോ­ദി­ച്ചു: “കൃ­ഷ്ണൻ­നാ­യ­രേ ല­ഹ­ള­യു­ണ്ടാ­കു­മെ­ന്നു കരുതി ന­മു­ക്കു പ­റ­യാ­നു­ള്ള­തു് പ­റ­യാ­തി­രി­ക്കാൻ പ­റ്റു­മോ?”

മൂ­ന്നു സി­ഗ­റ­റ്റ് മാ­ത്രം
images/Hochuth.jpg
റൊൾഫ് ഹോഹ് ഹൂ­റ്റ്

ജർ­മ്മൻ നാ­ട­ക­കർ­ത്താ­വാ­ണു് റൊൾഫ് ഹോഹ് ഹൂ­റ്റ് (Rolf Hochhuth, ജനനം 1931). The Representative (The Deputy എ­ന്നു് അ­മേ­രി­ക്ക­യിൽ) എന്ന നാ­ട­ക­ത്തി­ന്റെ ര­ച­ന­യോ­ടു­കൂ­ടി­യാ­ണു് അ­ദ്ദേ­ഹം വി­ശ്വ­വി­ഖ്യാ­ത­നാ­യ­തു്. ഈ­ശ്വ­ര­ന്റെ Representative—പ്ര­തി­നി­ധി­യാ­ണു് പോ­പ്പ്. ഹി­റ്റ്ലർ ജൂ­ത­ന്മാ­രെ ജീ­വ­നോ­ടെ ദ­ഹി­പ്പി­ച്ച­പ്പോൾ അ­ത­റി­ഞ്ഞ പോ­പ്പ് (Pius XII) എ­ന്തു­കൊ­ണ്ടു് മൗനം അ­വ­ലം­ബി­ച്ചു എ­ന്നാ­ണു് നാ­ട­ക­കർ­ത്താ­വി­ന്റെ ചോ­ദ്യം. പോ­പ്പ് പ്ര­തി­ഷേ­ധി­ക്കു­മ്പോൾ ഹി­റ്റ്ലർ അ­ദ്ദേ­ഹ­ത്തി­നെ­തി­രാ­യി പ്ര­വർ­ത്തി­ച്ചാൽ യേശു വി­നെ­പ്പോ­ലെ പോ­പ്പും കു­രി­ശി­ലേ­റേ­ണ്ട­ത­ല്ലേ എന്നു ഹോഹ് ഹൂ­റ്റ് നാ­ട­ക­ത്തി­ലൂ­ടെ ചോ­ദി­ച്ചു. പോ­പ്പി­ന്റെ സ്വ­ഭാ­വ­ത്തി­നു­ള്ള ഗർ­ഹ­ണീ­യ­ത കാ­ണി­ക്കാ­നാ­യി ഒരു പാ­തി­രി ഔ­ഷ്വി­റ്റ്സിൽ (Auschwitz) മരണം വ­രി­ക്കു­ന്ന­തു് നാ­ട­ക­കർ­ത്താ­വു് ചി­ത്രീ­ക­രി­ച്ചു. റി­ക്കാർ­ഡോ എ­ന്നാ­ണു് പാ­തി­രി­യു­ടെ പേരു്. നാ­ത്സി­ക­ളു­ടെ വെ­ടി­യേ­റ്റു വീണ അ­ദ്ദേ­ഹ­ത്തെ ജീ­വ­നോ­ടെ ദ­ഹി­പ്പി­ക്കാൻ കൊ­ണ്ടു­പോ­കു­മ്പോൾ നാടകം അ­വ­സാ­നി­ക്കു­ന്നു. നാ­ട­ക­വേ­ദി ഇ­രു­ളു­ന്നു. മ­രി­ച്ച ഒരു പെൺ­കു­ട്ടി­യെ അ­പ്പോ­ഴും കാണാം. In this manner, the gas chambers functioned another whole year എന്നു കേൾ­ക്കാ­റാ­കു­ന്നു. അ­സാ­ധാ­ര­ണ­മാ­യ ശ­ക്തി­യു­ള്ള ഒരു ദു­ര­ന്ത­നാ­ട­ക­മാ­ണു് The Representative.

images/WladyslawSikorski2.jpg
വ്ലാ­ഡി­സ്ലാ­ഫ് സീ­ക്കോർ­സ്കി

ഹോഹ് ഹൂ­റ്റി­ന്റെ ര­ണ്ടാ­മ­ത്തെ നാടകം Soldiers എ­ന്ന­താ­ണു്. പോ­ളി­ഷ് നേ­താ­വു് വ്ലാ­ഡി­സ്ലാ­ഫ് സീ­ക്കോർ­സ്കി യെ (Władysław Sikorski) ചർ­ച്ചിൽ കൊ­ല്ലി­ച്ചു­വെ­ന്നാ­ണു് നാ­ട­ക­കർ­ത്താ­വി­ന്റെ പ്ര­ഖ്യാ­പ­നം. സ്റ്റാ­ലി­നു മായി സ­ഖ്യ­മു­ണ്ടാ­ക്കാൻ സീ­ക്കോർ­സ്കി ത­ട­സ്സ­മാ­യി നി­ന്ന­തി­നാൽ അ­ദ്ദേ­ഹം സ­ഞ്ച­രി­ച്ചി­രു­ന്ന വി­മാ­നം ചർ­ച്ചി­ലി­ന്റെ ആ­ജ്ഞ­യാൽ ജി­ബ്രോൾ­ട്ട­റിൽ വച്ചു ത­കർ­ക്ക­പ്പെ­ട്ടു­വെ­ന്നാ­ണു് ഹോഹ് ഹൂ­റ്റ് നാ­ട­ക­ത്തി­ലൂ­ടെ ധ്വ­നി­പ്പി­ച്ച­തു്. (ഈ നാടകം ഞാൻ വാ­യി­ച്ചി­ട്ടി­ല്ല). അ­ടു­ത്ത­കാ­ല­ത്താ­ണു് മ­ഹാ­നാ­യ ഈ നാ­ട­ക­കർ­ത്താ­വി­ന്റെ A German Love Story എന്ന നോവൽ വാ­യി­ച്ച­തു്.

images/AGermanLoveStory.jpg

ഹി­റ്റ്ല­റു­ടെ­യും ഹിം­ല­റു ടെയും ക്രൂ­ര­ത­ക­ളെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടു് പ്ര­ണ­യ­ബ­ദ്ധ­രാ­യ ഒരു യു­വ­തി­യും യു­വാ­വും ദു­ര­ന്ത­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന­തു് ഈ നോ­വ­ലിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്നു. ഒരു യ­ഥാർ­ത്ഥ സം­ഭ­വ­ത്തെ അ­വ­ലം­ബി­ച്ചു­ള്ള­താ­ണു് ഇതു്. നാ­ത്സി­ക­ളു­ടെ ക്രൂ­ര­ത മു­ഴു­വൻ ഇ­തി­ലു­ണ്ടു്. മ­നു­ഷ്യ­ന്റെ ജീ­വ­നു് നാ­ത്സി­കൾ എ­ന്തു­വി­ല ക­ല്പി­ച്ചി­രു­ന്നു­വെ­ന്ന­തി­നു് താ­ഴെ­ച്ചേർ­ക്കു­ന്ന നിർ­ദ്ദേ­ശം തെ­ളി­വു­ന­ല്കും. ജർ­മ്മൻ പോ­ലീ­സ് ചീ­ഫി­ന്റെ നിർ­ദ്ദേ­ശ­മാ­ണി­തു്: Hanging is to be carried out by detainees wherever possible, in the case of foreign workers, by members of the same ethnic group. Detainees will each receive three cigarettes per execution.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-01-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.