സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-02-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/CharlieChaplinportrait.jpg
ചാർലി ചാ­പ്ലിൻ

വി­ശ്വ­വി­ഖ്യാ­ത­നാ­യ ചാർലി ചാ­പ്ലി­നെ ക്കു­റി­ച്ചു് ഞാ­നൊ­രു കഥ കേ­ട്ടി­ട്ടു­ണ്ടു്. ഇം­ഗ്ല­ള­ണ്ടി­ലെ ഒരു ക­ലാ­സം­ഘ­ട­ന ഒരു മ­ത്സ­രം ഏർ­പ്പാ­ടു­ചെ­യ്തു. ചാ­പ്ലി­ന്റെ വേ­ഷം­കെ­ട്ടി ആർ­ക്കു വേ­ണ­മെ­ങ്കി­ലും വേ­ദി­യിൽ­ച്ചെ­ന്നു നി­ല്ക്കാം. അ­ദ്ദേ­ഹ­ത്തോ­ടു കൂ­ടു­തൽ ഛാ­യാ­സാ­ദൃ­ശ്യ­മു­ള്ള­യാ­ളി­നു് ഒ­ന്നാം സ­മ്മാ­ന­മാ­യി വെ­ള്ളി­ക്ക­പ്പ് കൊ­ടു­ക്കും. ചാ­പ്ലിൻ ഇ­ത­റി­ഞ്ഞു. അ­ദ്ദേ­ഹ­വും മ­ത്സ­ര­ത്തി­നു ചെ­ന്നു. പക്ഷേ, ര­ണ്ടാ­മ­ത്തെ സ­മ്മാ­ന­മേ അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി­യു­ള്ളു. സത്യം സൂ­ര്യ­നാ­ണെ­ങ്കിൽ അതിനെ ഋ­ജു­രേ­ഖ­യിൽ­ക്കൂ­ടി നോ­ക്കാ­നു­ള്ള പ്രാ­ഗൽ­ഭ്യ­ത്തെ­യാ­ണു് പ്ര­തി­ഭ­യെ­ന്നു പലരും വി­ളി­ക്കു­ന്ന­തു്. ആ രീ­തി­യിൽ മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ സത്യം കണ്ട പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു ചാർലി ചാ­പ്ലിൻ. പക്ഷേ, മ­ത്സ­രം ന­ട­ത്തി­യ­വർ അ­ദ്ദേ­ഹ­ത്തി­നെ­യ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ നി­ഴ­ലി­നെ­യാ­ണു് ജീ­നി­യ­സ്സാ­യി ക­ണ്ട­തു്. അ­ക്കാ­ഡ­മി­കൾ സ­മ്മാ­നം കൊ­ടു­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ ര­ച­യി­താ­ക്കൾ പ്ര­തി­ഭ­യു­ള്ള­വ­രാ­ണെ­ന്നു നമ്മൾ തെ­റ്റി­ദ്ധ­രി­ക്കാ­തി­രു­ന്നാൽ മതി.

ബെ­ത്ലീ­യ­മി­ലെ ന­ക്ഷ­ത്രം— സാ­ഹി­ത്യ­ത്തി­ലെ­യും

പ്ര­തി­ഭാ­ശാ­ലി­കൾ മ­ഹാ­യ­ശ­സ്ക­രാ­വ­ണ­മെ­ന്നു­മി­ല്ല. മ­ഹാ­യ­ശ­സ്സു പോ­ക­ട്ടെ. അവരെ ലോ­ക­മ­റി­ഞ്ഞി­ല്ല എ­ന്നും വരും. ഒ­രു­ദാ­ഹ­ര­ണം പറയാം. ബെ­ത്ലീ­യ­മി­ലെ (Bethlehem) ന­ക്ഷ­ത്ര­ത്തെ­ക്കു­റി­ച്ചു് ഹെൻ­ട്രി വാൻ ഡൈ­ക്ക് എ­ഴു­തി­യ The Story of the Other Wise Man എന്ന ക്രി­സ്മ­സ് കഥ സാ­ഹി­ത്യ­ത്തി­ലെ ന­ക്ഷ­ത്ര­മാ­ണു്. എ­ങ്കി­ലും അ­തി­ന്റെ ശോഭ ആ­രു­ക­ണ്ടു? വാൻ ഡൈ­ക്കി­നെ ആ­ര­റി­ഞ്ഞു. ഈ ‘മാ­സ്റ്റർ­പീ­സി’നെ­ക്കു­റി­ച്ചു പ­റ­യേ­ണ്ട­തു് എന്റെ കർ­ത്ത­വ്യ­മാ­ണെ­ന്നു­തെ­ല്ലു­പോ­ലും അ­ഹ­ങ്കാ­ര­മി­ല്ലാ­തെ എ­ഴു­തി­ക്കൊ­ള്ള­ട്ടെ.

images/HenryvanDyke.jpg
ഹെൻ­ട്രി വാൻ ഡൈ­ക്ക്

കി­ഴ­ക്കൻ ദി­ക്കി­ലെ മൂ­ന്നു ജ്ഞാ­നി­കൾ ബെ­ത്ലീ­യ­മി­ലെ പുൽ­ത്തൊ­ട്ടി­യിൽ കി­ട­ന്ന ശി­ശു­വി­നു കാ­ഴ്ച­ദ്ര­വ്യ­ങ്ങൾ നൽകാൻ വ­ള­രെ­യ­ക­ലെ­നി­ന്നു യാ­ത്ര­തി­രി­ച്ച­തി­ന്റെ കഥ എ­ല്ലാ­വർ­ക്കു­മ­റി­യാം. എ­ന്നാൽ ന­ക്ഷ­ത്രം ഉ­ദി­ക്കു­ന്ന­തു­ക­ണ്ടു് അ­തി­നോ­ടൊ­ത്തു യാ­ത്ര­യാ­രം­ഭി­ച്ചി­ട്ടും ഉ­ണ്ണി­യേ­ശു­വി­ന്റെ മുൻ­പി­ലെ­ത്താ­ത്ത മ­റ്റൊ­രു ജ്ഞാ­നി­യെ­ക്കു­റി­ച്ചു് ആർ­ക്കു­മ­റി­ഞ്ഞു­കൂ­ട­ല്ലോ. ഒ­ഗ­സ്റ്റ­സ് സീസർ, ച­ക്ര­വർ­ത്തി­ക­ളു­ടെ­യും ച­ക്ര­വർ­ത്തി­യാ­യി­രി­ക്കു­ന്ന കാലം. ഹെറദ് ജി­റൂ­സ­ലം ഭ­രി­ക്കു­ന്ന കാലം. പെർ­ഷ­യി­ലെ മാ­മ­ല­കൾ­ക്കി­ട­യി­ലു­ള്ള എ­ക്ബ­റ്റ്ന ന­ഗ­ര­ത്തിൽ ആർ­ട്ട­ബൻ എ­ന്നൊ­രാൾ ജീ­വി­ച്ചി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മൂ­ന്നു കൂ­ട്ടു­കാർ ബ­ബ­ലോ­ണി­യ­യി­ലെ പ്രാ­ചീ­ന ദേ­വാ­ല­യ­ത്തിൽ കാ­ത്തി­രി­ക്കു­ക­യാ­ണു്. ആ ന­ക്ഷ­ത്രം വീ­ണ്ടും പ്ര­കാ­ശി­ക്കു­ക­യാ­ണെ­ങ്കിൽ അവർ ആർ­ട്ട­ബ­നു­വേ­ണ്ടി പ­ത്തു­ദി­വ­സം കാ­ത്തി­രി­ക്കും. എ­ന്നി­ട്ടു് അവർ നാ­ലു­പേ­രും ഒ­രു­മി­ച്ചു ജി­റൂ­സ­ല­മി­ലേ­ക്കു പോകും; ഇ­സ്രാ­യേ­ലി­ലെ രാ­ജാ­വാ­യി ജ­നി­ക്കാൻ പോ­കു­ന്ന ശി­ശു­വി­നെ കണ്ടു വ­ണ­ങ്ങാൻ വേ­ണ്ടി. ആർ­ട്ട­ബൻ തന്റെ വീടും മറ്റു സ­മ്പാ­ദ്യ­ങ്ങ­ളും വി­റ്റു് മൂ­ന്നു ര­ത്ന­ങ്ങൾ വാ­ങ്ങി­ച്ചു വ­ച്ചി­രി­ക്കു­ന്നു. ഒ­രി­ന്ദ്ര­നീ­ലം, ഒരു മാ­ണി­ക്യം, ഒരു മു­ത്തു്. നി­ശീ­ഥി­നി­യി­ലെ അ­ന്ത­രീ­ക്ഷം­പോ­ലെ നീ­ല­നി­റ­മാർ­ന്ന ഇ­ന്ദ്ര­നീ­ല­ക്ക­ല്ലു്; ഉദയ സൂ­ര്യ­നെ­ക്കാൾ അ­രു­ണാ­ഭ­മാ­യ മാ­ണി­ക്യം; പൂർ­വ്വ­സ­ന്ധ്യ­യി­ലെ, മ­ഞ്ഞ­ണി­ഞ്ഞ പർ­വ്വ­താ­ഗ്രം­പോ­ലെ തി­ള­ങ്ങു­ന്ന വി­ശു­ദ്ധ­മാ­യ മു­ക്താ­ഫ­ലം. ആർ­ട്ട­ബൻ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­പ്പോൾ അ­ന്ധ­കാ­ര­ത്തിൽ ഒരു നീ­ല­സ്ഫു­ര­ണം. അതു് അ­രു­ണാ­ഭ­മാ­യ വൃ­ത്ത­മാ­യി. അ­തി­നു­ശേ­ഷം ധ­വ­ള­പ്ര­കാ­ശം. “ഇ­താ­ണു് അ­ട­യാ­ളം. രാ­ജാ­വു് വ­രു­ന്നു. ഞാൻ പോയി കാ­ണ­ട്ടെ” എ­ന്നു­പ­റ­ഞ്ഞ് ആർ­ട്ട­ബൻ യാ­ത്ര­യാ­യി. ച­രി­വു­ക­ളും സ­മ­ത­ല­ങ്ങ­ളും വ­യ­ലു­ക­ളും താ­ണ്ടി അ­ങ്ങ­നെ പോ­കു­മ്പോൾ പാ­ത­യ്ക്കു കു­റു­കെ­യാ­യി ഒരു മ­നു­ഷ്യ­രൂ­പ­ത്തെ അ­വ്യ­ക്ത­മാ­യ ന­ക്ഷ­ത്ര പ്ര­കാ­ശ­ത്തിൽ അ­ദ്ദേ­ഹം കണ്ടു. ആർ­ട്ട­ബൻ കു­തി­ര­പ്പു­റ­ത്തു­നി­ന്നി­റ­ങ്ങി. മൃ­ത­ദേ­ഹ­മാ­ണു് അ­തെ­ന്നു വി­ചാ­രി­ച്ചു് അ­ദ്ദേ­ഹം പോകാൻ ഭാ­വി­ച്ച­താ­ണു്. അ­പ്പോൾ ഒരു തേ­ങ്ങൽ ആ രൂ­പ­ത്തിൽ­നി­ന്നു­യർ­ന്നു. അ­ദ്ദേ­ഹം ആ മ­നു­ഷ്യ­നെ എ­ടു­ത്തു് ഒരു വൃ­ക്ഷ­ത്തി­ന്റെ ചു­വ­ട്ടിൽ കൊ­ണ്ടു­വ­ന്നു കി­ട­ത്തി. അ­ടു­ത്തു­ള്ള പു­ഴ­യിൽ­നി­ന്നു വെ­ള്ളം കൊ­ണ്ടു­വ­ന്നു കൊ­ടു­ത്തു. ആർ­ട്ട­ബൻ ഭി­ഷ­ഗ്വ­ര­നു­മാ­യി­രു­ന്നു. അ­ദ്ദേ­ഹം കൊ­ണ്ടു­ന­ട­ക്കു­ന്ന മ­രു­ന്നു­ക­ളിൽ ഒ­ന്നെ­ടു­ത്തു് അ­യാൾ­ക്കു നൽകി. മ­രി­ക്കാൻ പോയവൻ എ­ണീ­റ്റി­രു­ന്നു. അ­യാ­ളു­ടെ അ­നു­ഗ്ര­ഹ­വ­ച­ന­ങ്ങൾ സ്വീ­ക­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം കു­തി­ര­യെ ഓ­ടി­ച്ചു. പക്ഷേ, ഫ­ല­മു­ണ്ടാ­യി­ല്ല. കൂ­ട്ടു­കാർ ഒരു കു­റി­പ്പു് എ­ഴു­തി­വ­ച്ചി­ട്ടു് സ്ഥ­ലം­വി­ട്ടു പോ­യി­രു­ന്നു. മ­ണൽ­ക്കാ­ടു ക­ട­ക്കാൻ ആഹാരം വേണം, ഒ­ട്ട­ക­ങ്ങൾ വേണം. ഇ­ന്ദ്ര­നീ­ല­ക്ക­ല്ലു് വിൽ­ക്കാൻ അ­ദ്ദേ­ഹം തീ­രു­മാ­നി­ച്ചു. ബ­ബ­ലോ­ണി­യ­യി­ലേ­ക്കു തി­രി­ച്ചു­ചെ­ന്നു് രത്നം വി­റ്റു് ഇ­വ­യൊ­ക്കെ വാ­ങ്ങ­ണം. ദയ കാ­ണി­ച്ച­തി­ന്റെ പേരിൽ രാ­ജാ­വി­നെ കാണാൻ ക­ഴി­യാ­തെ വരുമോ? ആർ­ട്ട­ബൻ രാ­ജാ­വു ജ­നി­ച്ചി­ട­ത്തു് എത്തി. പക്ഷേ, ന­സ­റേ­ത്തി­ലെ ജോസഫ് ഭാ­ര്യ­യും ശി­ശു­വു­മൊ­ത്തു് ഈ­ജി­പ്തി­ലേ­ക്കു് ഒ­ളി­ച്ചോ­ടി­യെ­ന്നു് ഒരു സ്ത്രീ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു. അ­വ­ളു­ടെ കൈയിൽ ഒരു കൊ­ച്ചു കു­ഞ്ഞു­ണ്ടു്. അതു് ആർ­ട്ട­ബ­നെ നോ­ക്കി പു­ഞ്ചി­രി­തൂ­കി. അ­ദ്ദേ­ഹ­ത്തി­ന്റെ നെ­ഞ്ചിൽ തൊ­ട്ടു. ആർ­ട്ട­ബ­നു് ആ­ഹ്ലാ­ദാ­നു­ഭൂ­തി. അ­പ്പോ­ഴാ­ണു് ഹെറദ് രാ­ജാ­വി­ന്റെ പ­ട്ടാ­ള­ക്കാർ കു­ഞ്ഞു­ങ്ങ­ളു­ടെ ക­ഴു­ത്ത­റു­ക്കാൻ ഓടി എ­ത്തു­ന്ന­തു്. കു­ഞ്ഞി­ന്റെ അമ്മ പേ­ടി­ച്ചു വിളറി. അവൾ അതിനെ നെ­ഞ്ചോ­ടു ചേർ­ത്തു­പി­ടി­ച്ചു. പക്ഷേ, ആർ­ട്ട­ബൻ വീ­ട്ടി­ന്റെ വാ­തിൽ­ക്കൽ ചെ­ന്നു­നി­ന്നു പ­ട്ടാ­ള­ക്കാ­രു­ടെ ക്യാ­പ്റ്റ­നോ­ടു പ­റ­ഞ്ഞു: ഞാൻ മാ­ത്ര­മേ ഇ­വി­ടെ­യു­ള്ളു. എ­നി­ക്കു സ്വ­സ്ഥ­ത നൽ­കു­ന്ന­വ­നു് നൽ­കാ­നാ­യി­ട്ടാ­ണു് ഈ മാ­ണി­ക്യം”. ക്യാ­പ്റ്റൻ അതു വാ­ങ്ങി­ക്കൊ­ണ്ടു് അ­വി­ടം­വി­ട്ടു പോയി. കു­ഞ്ഞി­ന്റെ അമ്മ ആർ­ട്ട­ബ­നെ അ­നു­ഗ്ര­ഹി­ച്ചു. “ഈ­ശ്വ­രൻ അ­ങ്ങ­യെ നോ­ക്ക­ട്ടെ. അ­ങ്ങ­യ്ക്കു ശാ­ന്തി­യു­ണ്ടാ­വ­ട്ടെ” എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ വാ­ക്കു­കൾ.

ഫി­ലി­മോ­ത്സ­വ­ത്തി­നു് ഫോൾ­ക്ക് ആർ­ട്ട് എ­ന്ന­തി­ന്റെ പേരിൽ കുറെ കോ­ല­ങ്ങൾ അ­ര­ങ്ങു ത­കർ­ക്കു­ന്ന­തു­ക­ണ്ടു. ഇവ ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­യി­രു­ന്നു. തെ­യ്യ­വും മ­റ്റും അവ ആ­വിർ­ഭ­വി­ച്ച­കാ­ല­ത്തെ ആ­വ­ശ്യ­ക­ത­യാ­യി­രു­ന്നു. ഇ­ന്നു് അ­വ­യ്ക്കു സാം­ഗ­ത്യ­മേ­യി­ല്ല.

മു­പ്പ­ത്തി­മൂ­ന്നു­വർ­ഷം ക­ഴി­ഞ്ഞു. ആർ­ട്ട­ബൻ ഇ­പ്പോ­ഴും തീർ­ത്ഥാ­ട­ക­നാ­ണു്, പ്ര­കാ­ശം അ­ന്വേ­ഷി­ക്കു­ന്ന­വ­നാ­ണു്. സ­ഗ്ര­സ് മ­ല­ക­ളെ­ക്കാൾ ക­റു­ത്തി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ത­ല­മു­ടി ഇ­ന്നു് അവയെ മ­ഞ്ഞു­കാ­ല­ത്തു് ആവരണം ചെ­യ്യു­ന്ന മ­ഞ്ഞി­നെ­ക്കാൾ വെ­ളു­ത്തി­രി­ക്കു­ന്നു. മ­രി­ക്കാ­റാ­യെ­ങ്കി­ലും അ­ദ്ദേ­ഹം രാ­ജാ­വി­നെ അ­ന്വേ­ഷി­ച്ചു് ജി­റൂ­സ­ല­മി­ലെ­ത്തി. ചിലർ പ­റ­ഞ്ഞു: “ഞ­ങ്ങ­ളി­ന്നു ഗോൽ­ഗൊ­ത്ത­യി­ലേ­ക്കു പോ­കു­ക­യാ­ണു്. അവിടെ ഇന്നു വധം ന­ട­ക്കു­ന്നു”. പ­ട്ട­ണ­ത്തി­ന്റെ ഡ­മാ­സ്ക­സ് ഗെ­യ്റ്റി­ന­ടു­ത്തു് ആർ­ട്ട­ബൻ ചെ­ന്നു. ഒരു പെൺ­കു­ട്ടി­യെ പ­ട്ടാ­ള­ക്കാർ വ­ലി­ച്ചി­ഴ­യ്ക്കു­ക­യാ­ണു്. “മ­രി­ച്ചു­പോ­യ, എന്റെ അ­ച്ഛ­ന്റെ ക­ട­ത്തി­നു­വേ­ണ്ടി ഇവർ എന്നെ അ­ടി­മ­യാ­യി വിൽ­ക്കാൻ പോ­വു­ന്നു. എന്നെ ര­ക്ഷി­ക്കൂ” എ­ന്നു് അവൾ അ­ദ്ദേ­ഹ­ത്തോ­ടു് അ­പേ­ക്ഷി­ച്ചു. അ­ദ്ദേ­ഹം മു­ത്തു് എ­ടു­ത്തു. അ­പ്പോൾ അ­തി­നു­ണ്ടാ­യി­രു­ന്ന ശോഭ മുൻ­പൊ­രി­ക്ക­ലും ഇ­ല്ലാ­യി­രു­ന്നു. “മകളേ ഇ­താ­ണു് നി­ന്റെ മോ­ച­ന­ദ്ര­വ്യം. രാ­ജാ­വി­നു­വേ­ണ്ടി ഞാൻ സൂ­ക്ഷി­ച്ചു­വ­ച്ചി­രു­ന്ന എന്റെ സ­മ്പാ­ദ്യ­ത്തിൽ അ­വ­സാ­ന­ത്തേ­തു്”. ഭ­വ­ന­ങ്ങ­ളു­ടെ ഭി­ത്തി­കൾ ആടി. ക­ല്ലു­കൾ ഇ­ള­കി­ത്തെ­റി­ച്ചു പാ­ത­യിൽ വീണു. പൊ­ടി­പ­ട­ല­മു­യർ­ന്നു. പ­ട്ടാ­ള­ക്കാർ പേ­ടി­ച്ചോ­ടി.

ആർ­ട്ട­ബൻ പ­റ­ഞ്ഞു: “മു­പ്പ­ത്തി­മൂ­ന്നു­വർ­ഷം ഞാൻ അ­ങ്ങ­യെ അ­ന്വേ­ഷി­ച്ചു. രാജൻ, അ­ങ്ങ­യെ ഞാൻ ക­ണ്ടി­ല്ല, സേ­വ­ന­മ­നു­ഷ്ഠി­ച്ച­തു­മി­ല്ല”. അ­പ്പോൾ ഒരു മ­ധു­ര­ശ­ബ്ദം, പെൺ­കു­ട്ടി­യും അ­തു­കേ­ട്ടു. “യ­ഥാർ­ഥ­മാ­യി ഞാൻ നി­ന്നോ­ടു പ­റ­യു­ന്നു. എന്റെ സ­ഹോ­ദ­ര­രിൽ ഏ­റ്റ­വും കു­റ­ഞ്ഞ­വ­നു് നീ ചെ­യ്യു­ന്ന­തെ­ന്തും എ­നി­ക്കു­വേ­ണ്ടി ചെ­യ്യു­ന്ന­താ­ണു്”. ആർ­ട്ട­ബ­ന്റെ മു­ഖ­ത്തു് ശാ­ന്ത­ത­യു­ടെ ഔ­ജ്ജ്വ­ല്യം. ആ­ശ്വാ­സ­ത്തി­ന്റെ ദീർ­ഘ­നി­ശ്വാ­സം അ­ദ്ദേ­ഹ­ത്തി­ന്റെ ചു­ണ്ടു­ക­ളിൽ നി­ന്നു് ഉ­യർ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ യാത്ര അ­വ­സാ­നി­ച്ചു. ആ ജ്ഞാ­നി രാ­ജാ­വി­നെ കണ്ടു.

ഈ­ച്ച­യെ അ­ഹ­ങ്കാ­ര­ത്തി­ന്റെ­യും ധൃ­ഷ്ട­ത­യു­ടെ­യും പ്ര­തീ­ക­മാ­യി­വേ­ണം ക­രു­താൻ. മ­നു­ഷ്യൻ അ­ടു­ത്തെ­ത്തും മുൻ­പു് മറ്റു ജീ­വി­കൾ ഓ­ടി­ക്ക­ള­യു­ന്നു. എ­ന്നാൽ ഈച്ച അ­വ­ന്റെ മൂ­ക്കിൽ­ത്ത­ന്നെ കയറി ഇ­രി­ക്കു­ന്നു എ­ന്നു് ആർ­റ്റൂർ ഷോപൻ ഹൗവർ. ശൈലീ ഭം­ഗ­വും വ്യാ­ക­ര­ണ­ത്തെ­റ്റു­മു­ള്ള പ്ര­ബ­ന്ധം വാ­യ­ന­ക്കാ­ര­ന്റെ മൂ­ക്കിൽ ക­യ­റി­യി­രി­ക്കു­ന്ന ഈ­ച്ച­യാ­ണു്.

യ­ഥാർ­ത്ഥ­മാ­യ ഈ­ശ്വ­ര­സേ­വ­നം മ­നു­ഷ്യ­സേ­വ­ന­മാ­ണെ­ന്നു സ്ഥാ­പി­ക്കു­ന്ന ടോൾ­സ്റ്റോ­യി യുടെ ‘ഫാദർ സെർ­ജി­യ­സ്സ് ’ എന്ന ചെറിയ നോ­വ­ലി­നെ­ക്കാൾ ഉ­ത്കൃ­ഷ്ട­ത­യി­ല്ലേ വാൻ ഡൈ­ക്കി­ന്റെ ഈ ക­ലാ­ശി­ല്പ­ത്തി­നു്? സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ‘ക­ണ്ണീ­രൊ­ഴു­ക്കി’ എ­ന്നും മ­റ്റും പ­റ­യു­ന്ന രീതി തെ­റ്റാ­ണെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രോ­ടു പ­റ­യ­ട്ടെ, ഞാൻ മൂ­ന്നു പ­രി­വൃ­ത്തി ഈ കഥ വാ­യി­ച്ചു. മൂ­ന്നു ത­വ­ണ­യും എ­നി­ക്കു ക­ണ്ണീ­ര­ട­ക്കാൻ ക­ഴി­ഞ്ഞി­ല്ല. അതു് ശോ­ക­ത്തി­ന്റെ ബാ­ഷ്പ­മ­ല്ല. ആ­ഹ്ലാ­ദ­ത്തി­ന്റെ— ര­സാ­നു­ഭൂ­തി­യു­ടെ—മി­ഴി­നീ­രാ­ണു്.

ഹെൻ­ട്രി വാൻ ഡൈ­ക്ക് (1852–1933) അ­മേ­രി­ക്കൻ ക്രൈ­സ്ത­വ പു­രോ­ഹി­തൻ. പ്രിൻ­സ്ടൺ സർ­വ­ക­ലാ­ശാ­ല­യിൽ അ­ദ്ദേ­ഹം ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സ­റു­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മറ്റു കൃ­തി­കൾ: Little Rivers (1895) Fisherman’s Luck (1899) ജർ­മ്മൻ കവി നോ­വാ­ലി­സി ന്റെ The Blue Flower എ­ന്ന­തി­ന്റെ തർ­ജ്ജ­മ.

ആദ്യം ഭാഷ, ര­ണ്ടാ­മ­തു് പ്ര­ബ­ന്ധ­ര­ച­ന

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 46) കെ. പി. ക­രു­ണാ­ക­രൻ എ­ഴു­തി­യ “ഇ­ന്ത്യൻ റി­പ്പ­ബ്ലി­ക് ലോ­ക­രം­ഗ­ത്തു്” എന്ന പ്ര­ബ­ന്ധ­ത്തിൽ­നി­ന്നു ചില വാ­ക്യ­ങ്ങൾ:

  1. “1947-ൽ സ്വ­ത­ന്ത്ര­യാ­യ­പ്പോൾ ഇ­ന്ത്യ ദ­രി­ദ്ര­യും ദുർ­ബ­ല­യു­മാ­യി­രു­ന്നു”.—ഇതു മ­ല­യാ­ള­ഭാ­ഷ­യ­ല്ല. “ഇ­ന്ത്യ 1947-ൽ സ്വ­ത­ന്ത്ര­മാ­യ­പ്പോൾ ദ­രി­ദ്ര­വും ദുർ­ബ­ല­വു­മാ­യി­രു­ന്നു” എന്നു മാ­റ്റി­യെ­ഴു­തി­യാൽ ഏ­താ­ണ്ടു ശ­രി­പ്പെ­ടും.
  2. “… 1950-ൽ ഇ­ന്ത്യ ഒരു റി­പ്പ­ബ്ലി­ക്കാ­യ­പ്പോൾ”—ഇ­ന്ത്യ 1950-ൽ റി­പ്പ­ബ്ലി­ക്കാ­യ­പ്പോൾ എന്നു വേണം. രണ്ടു റി­പ്പ­ബ്ലി­ക്കാ­യി­ല്ല­ല്ലോ. അ­തി­നാൽ ‘ഒരു’ എന്നു ചേർ­ക്കേ­ണ്ട­തി­ല്ല.
  3. “ഭ­ക്ഷ­ണ­ക്കാ­ര്യ­ത്തിൽ പ്ര­ത്യേ­കി­ച്ചും… ”—‘ക’യുടെ ഇ­ര­ട്ടി­പ്പി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­മു­ണ്ടാ­കാം. അതു പോ­ക­ട്ടെ. പ്ര­ത്യേ­കം എ­ന്നാൽ each എ­ന്നാ­ണർ­ത്ഥം. അ­തു­കൊ­ണ്ടു് വി­ശേ­ഷി­ച്ചും എന്നു വേണം പ്ര­യോ­ഗി­ക്കാൻ.
  4. “…ഒ­ന്നു് അ­ന്താ­രാ­ഷ്ട്രീ­യ രം­ഗം­ത­ന്നെ ഒരു പുതിയ രൂപം കൈ­ക്കൊ­ണ്ട­താ­ണു്”— അ­ന്ത­ര്+രാ­ഷ്ട്രം = അ­ന്താ­രാ­ഷ്ട്രം. ശരി. ഒരു രാ­ഷ്ട്ര­ത്തി­നു മ­റ്റൊ­രു രാ­ഷ്ട്ര­വു­മാ­യു­ള്ള ബ­ന്ധ­ത്തെ കാ­ണി­ക്കു­ന്ന­തി­നു് international എ­ന്നു് ഇം­ഗ്ലീ­ഷ് പ്ര­യോ­ഗം. അതു ക­രു­തി­യാ­ണു് അ­ന്താ­രാ­ഷ്ട്രീ­യം എന്നു പ്ര­യോ­ഗി­ച്ച­തെ­ങ്കിൽ തെ­റ്റു­പ­റ്റി പ്ര­ബ­ന്ധ­കാ­ര­നു്. അവിടെ ‘രാ­ഷ്ട്രാ­ന്ത­രീ­യം’ എ­ന്നു­വേ­ണം. രാ­ഷ്ട്ര­ത്തെ­സ്സം­ബ­ന്ധി­ച്ച­തു് എന്ന അർ­ത്ഥ­ത്തിൽ രാ­ഷ്ട്രീ­യം എന്ന പ്ര­യോ­ഗ­മി­ല്ല സം­സ്കൃ­ത­ത്തിൽ. അ­ന്താ­രാ­ഷ്ട്രീ­യ­ത്തിൽ തെ­റ്റു് ഒ­ന്ന­ല്ല; ര­ണ്ടാ­ണു്.

കെ. പി. ക­രു­ണാ­ക­രൻ പ്ര­ബ­ന്ധ­ങ്ങ­ളെ­ഴു­തി പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തി­നു­മുൻ­പു് മ­ല­യാ­ള­ഭാ­ഷ ‘നേ­രേ­ച്ചൊ­വ്വേ’ എ­ഴു­താൻ പ­ഠി­ക്ക­ണം.

images/ArthurSchopenhauer1859b.jpg
ആർ­റ്റൂർ ഷോ­പൻ­ഹൗ­വർ

“ഈ­ച്ച­യെ അ­ഹ­ങ്കാ­ര­ത്തി­ന്റെ­യും ധൃ­ഷ്ട­ത­യു­ടെ­യും പ്ര­തീ­ക­മാ­യി­ട്ടു­വേ­ണം ക­രു­താൻ. മ­നു­ഷ്യൻ അ­ടു­ത്തെ­ത്തും­മുൻ­പു് മറ്റു ജീ­വി­കൾ ഓ­ടി­ക്ക­ള­യു­ന്നു. എ­ന്നാൽ ഈച്ച അ­വ­ന്റെ മൂ­ക്കിൽ­ത്ത­ന്നെ ക­യ­റി­യി­രി­ക്കു­ന്നു.” എ­ന്നു് ആർ­റ്റൂർ ഷോ­പൻ­ഹൗ­വർ. ശൈലീ ഭം­ഗ­വും വ്യാ­ക­ര­ണ­ത്തെ­റ്റു­മു­ള്ള പ്ര­ബ­ന്ധം വാ­യ­ന­ക്കാ­ര­ന്റെ മൂ­ക്കിൽ ക­യ­റി­യി­രി­ക്കു­ന്നു ഈ­ച്ച­യാ­ണു്.

ഒ. വി. വിജയൻ

അ­ജ്ഞാ­ത­ങ്ങ­ളും അ­ജ്ഞേ­യ­ങ്ങ­ളു­മാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങൾ ഈ പ്ര­പ­ഞ്ച­ത്തി­ലു­ണ്ടു്. വൈ­വി­ധ്യ­മാർ­ന്ന­വ­യാ­ണു് അ­വ­യെ­ന്നു തോ­ന്നും. പക്ഷേ, ആ വൈ­വി­ധ്യ­ത്തി­ലു­ടെ ഏ­ക­ത്വം കാ­ണാ­വു­ന്ന­തേ­യു­ള്ളു. മ­നു­ഷ്യ­ന്റെ ഭ­വി­ത­വ്യ­ത­യെ ധ്വ­നി­പ്പി­ച്ചു­കൊ­ണ്ടു് പ്ര­കൃ­തി അ­ന്ത­രീ­ക്ഷ­ത്തി­ലെ­ഴു­തി­യി­ടു­ന്ന ന­ക്ഷ­ത്രാ­ക്ഷ­ര­ങ്ങൾ; മ­നു­ഷ്യ­നെ അ­നു­ഗ്ര­ഹി­ക്കു­ക­യും നി­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്ന കാ­വി­ലെ ദേവി. ആ ദേ­വി­ക്കു ദീ­പാ­രാ­ധ­ന നിർ­വ്വ­ഹി­ക്കു­ന്ന പൂ­ജാ­രി. ആ പൂ­ജാ­രി ‘സ­മ­യ­മാ­യി­ല്ല’ എന്നു പ­റ­യു­മ്പോൾ മാ­റി­പ്പോ­കു­ന്ന മൂർ­ഖൻ­പാ­മ്പു്. സ­മ­യ­മാ­കു­മ്പോൾ ഫ­ണം­വി­ടർ­ത്തി നി­ല്ക്കു­ന്ന അവൻ. സ­മ­യ­മാ­യി എന്നു മ­ന­സ്സി­ലാ­ക്കി അ­വ­ന്റെ വി­ഷ­പ്പ­ല്ലി­ലേ­ക്കു ശു­ദ്ധി­യാർ­ന്ന കാലു നീ­ട്ടി­ക്കൊ­ടു­ക്കു­ന്ന പൂ­ജാ­രി. എ­ല്ലാം ശ­ക്തി­ക­ളാ­ണു്. പല ശ­ക്തി­ക­ളെ­ന്നു ന­മു­ക്കു തോ­ന്നും. ഇല്ല. ഒരു ശ­ക്തി­വി­ശേ­ഷ­ത്തി­ന്റെ പല രീ­തി­യി­ലു­ള്ള പ്രാ­ദുർ­ഭാ­വ­ങ്ങ­ളാ­ണു് അവ. ഒ. വി. വി­ജ­യ­ന്റെ ഭാ­വ­ഗീ­തം­പോ­ലു­ള്ള “കോ­മ്പി­പ്പു­ശാ­രി­യു­ടെ വാതിൽ” എന്ന ചെ­റു­ക­ഥ ഈ ആ­ശ­യ­ത്തെ ക­ലാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. ഒ­രാ­ദി­മ­ഭ­യ­ത്തി­ലൂ­ടെ വി­ചി­ത്ര­സ­ത്യം ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. പക്ഷേ, കഥ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ ഭയം അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. വി­ചി­ത്ര­സ­ത്യം സാ­ധാ­ര­ണ­മാ­യ സ­ത്യ­മാ­യി മാ­റു­ന്നു. ഒരു വാ­തി­ലി­ലൂ­ടെ മ­നു­ഷ്യ­നെ അ­ന്തർ­ദ്ധാ­നം ചെ­യ്യി­ച്ചി­ട്ടു് മ­റ്റൊ­രു വാ­തി­ലി­ലൂ­ടെ അവനെ പ്ര­ത്യ­ക്ഷ­നാ­ക്കു­ന്ന പ്ര­കൃ­തി­യു­ടെ അ­നു­ഗ്രാ­ഹ­ക­ശ­ക്തി നമ്മെ ത­ഴു­കു­ന്നു.

സീ­ത­യു­ടെ ക­ത്തു്

പ്രി­യ­പ്പെ­ട്ട കാ­ഴ്ച­ക്കാ­രേ, ഞാൻ ടെ­ലി­വി­ഷ­നി­ലൂ­ടെ നി­ങ്ങ­ളു­ടെ മുൻ­പിൽ വ­ന്നി­രി­ക്കു­ന്ന സീ­ത­യാ­ണു്. മ­ര­ച്ചു­വ­ട്ടി­ലി­രു­ന്നു­കൊ­ണ്ടു് ഞാൻ ഹ­നു­മാ­നോ­ടു സം­സാ­രി­ക്കു­ന്നു. സം­സാ­ര­മെ­ല്ലാം നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കാ­ത്ത ഗോ­സാ­യി ഭാ­ഷ­യി­ലാ­ണു്. എ­നി­ക്കു ദുഃഖം അ­ഭി­ന­യി­ക്കാൻ അ­റി­ഞ്ഞു കൂടാ. അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു് ഞാൻ തു­ട­രെ­ത്തു­ട­രെ ഏ­ങ്ങു­ന്നു. എന്റെ ആ ഏ­ങ്ങൽ­ക­ണ്ടു് ഹ­നു­മാൻ ചി­ല­തൊ­ക്കെ പ­റ­യു­ന്നു. എന്നെ അമ്മ എന്നു വി­ളി­ക്കു­ന്നു. എ­ങ്കി­ലും അ­യാൾ­ക്കു് എന്റെ അ­ച്ഛ­ന്റെ പ്രാ­യ­മു­ണ്ടെ­ന്നു നി­ങ്ങൾ­ക്കു തോ­ന്നു­ന്നു­ണ്ടാ­വും. ആ തോ­ന്നൽ ശ­രി­യാ­ണു­താ­നും. ഹ­നു­മാൻ തി­രി­ഞ്ഞു­പോ­കു­മ്പോ­ഴാ­ണു് എ­നി­ക്കു പേടി. അ­യാ­ളു­ടെ ആ­സ­ന­ത്തിൽ­നി­ന്നു് മ­ല­യാ­ള­ഭാ­ഷ­യി­ലെ ‘ട’ എന്ന അ­ക്ഷ­രം­പോ­ലെ എന്തോ വ­ള­ഞ്ഞു­നി­ല്ക്കു­ന്നു. അതു് എന്റെ ക­ണ്ണിൽ കു­ത്തി­യാൽ ക­ണ്ണു് പൊ­ടി­ഞ്ഞു­പോ­കി­ല്ലേ? ഞാനും ഹ­നു­മാ­നും ഹെ­ഡ്കൺ­സ്റ്റ­ബി­ളി­നെ­പ്പോ­ലി­രി­ക്കു­ന്ന രാ­വ­ണ­നും ഒ­ക്കെ­ച്ചേർ­ന്നു് രാ­മാ­യ­ണ­ത്തെ അ­പ­മാ­നി­ക്കു­ന്നു. വാ­ല്മീ­കി­യെ­യും വ്യാ­സ­നെ­യും ക­മ്പ­രെ­യും അ­പ­മാ­നി­ക്കു­ന്നു. ഭാ­ര­തീ­യ­രാ­യ നി­ങ്ങ­ളെ അ­പ­മാ­നി­ക്കു­ന്നു.

എ­ന്നു്

ഏ­ങ്ങ­ലു­കാ­രി സീത.

ഉ­പ­ന്യാ­സം
images/MarievonEbnerEschenbach.jpg
മാറീ എബ്നർ ഇ­ഷൻ­ബാ­ഹ്

ചെ­റു­ക­ഥ ചി­ല­രു­ടെ കൈയിൽ ക­ല­യാ­ണു്. വേറെ ചി­ല­രു­ടെ കൈയിൽ പൈ­ങ്കി­ളി­യാ­ണു്. സ­രോ­ജി­നി ഉ­ണ്ണി­ത്താ­ന്റെ കൈയിൽ അതു് ഉ­പ­ന്യാ­സ­മാ­ണു്. ഇ­പ്പ­റ­ഞ്ഞ­തി­ന്റെ ഉൺ­മ­യിൽ ആർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ ആ വ്യ­ക്തി, കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ­മ­തി എ­ഴു­തി­യ “കൂ­ട്ടാ­നാ­വാ­ത്ത കൂടു്” എന്ന “കഥ”യൊ­ന്നു വാ­യി­ച്ചാൽ മതി. കി­ളി­ക്കു നിർ­മ്മി­ക്കാൻ ക­ഴി­യാ­തെ­പോ­യ കൂ­ടാ­ണു് കൂ­ട്ടാ­നാ­വാ­ത്ത കൂടു്. കഥയിൽ ഒരു കിളി കൊ­ക്കിൽ നാ­രു­വ­ച്ചു­കൊ­ണ്ടു് കൂ­ട­ക്കൂ­ടെ വ­രു­ന്ന­താ­യി പ്ര­സ്താ­വ­മു­ണ്ടു്. നാ­രു­കൾ കൊ­ണ്ടു­വ­രു­ന്ന­ത­ല്ലാ­തെ കൂ­ടു­ണ്ടാ­ക്കാൻ അതിനു ക­ഴി­യു­ന്നി­ല്ല. അ­തു­പോ­ലെ അ­നു­രാ­ധ എന്ന പാ­വ­പ്പെ­ട്ട സ്ത്രീ­ക്കു് ജീ­വി­തം രൂ­പ­വ­ത്ക­രി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ല. ഇതു പറയാൻ വേ­ണ്ടി ചാ­രു­ത­യി­ല്ലാ­ത്ത കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­യ്ക്കു­ന്നു സ­രോ­ജി­നി ഉ­ണ്ണി­ത്താൻ. ശ്രീ­മ­തി­യു­ടെ രചനയെ ഉ­പ­ന്യാ­സ­മാ­യി വി­ശേ­ഷി­പ്പി­ച്ച­തു് ഒരു ക­ണ­ക്കിൽ തെ­റ്റാ­ണു്. ഉ­പ­ന്യാ­സ­ത്തി­നു­മു­ണ്ട­ല്ലോ വ­ശീ­ക­ര­ണ­ശ­ക്തി. ക­ഥ­യു­ടെ പേരിൽ ആ­വിർ­ഭ­വി­ച്ച ഈ ഉ­പ­ന്യാ­സ­ത്തി­നു് ആ­രെ­യും വ­ശീ­ക­രി­ക്കാ­നാ­വി­ല്ല. മാറീ എബ്നർ ഇ­ഷൻ­ബാ­ഹ് (Marie Ebner-​Eschenbach) എ­ന്നൊ­രു ഓ­സ്ട്രി­യൻ എ­ഴു­ത്തു­കാ­രി­യു­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ ‘സൂ­ക്ത­ങ്ങൾ’ പ്ര­ഖ്യാ­ത­ങ്ങ­ളാ­ണു്. ഒ­രി­ക്കൽ അവർ പ­റ­ഞ്ഞു: “Even a Stopped clock is right twice a day എ­ന്നു് ”. (നി­ന്നു­പോ­യ നാ­ഴി­ക­മ­ണി­പോ­ലും ദി­വ­സ­ത്തിൽ ര­ണ്ടു­ത­വ­ണ ശ­രി­യാ­യ സമയം കാ­ണി­ക്കും.) സ­രോ­ജി­നി ഉ­ണ്ണി­ത്താ­ന്റെ­യും അ­വ­രെ­പ്പോ­ലെ എ­ഴു­തു­ന്ന­വ­രു­ടെ­യും കഥകൾ ഒ­രു­നി­മി­ഷ­ത്തിൽ­പ്പോ­ലും ശ­രി­യാ­വു­ക­യി­ല്ല.

ക­ടു­വാ­ക­ളി വേണം
images/MrinalSen.jpg
മൃണാൾ സെൻ

ഫി­ലി­മോ­ത്സ­വ­ത്തി­നു് എ­നി­ക്കു പാ­സ്സ് കി­ട്ടാ­ത്ത­തിൽ പ­രി­ഭ­വ­മി­ല്ല, നൈ­രാ­ശ്യ­മി­ല്ല. പ്ര­ഭാ­വ­വും പ്രാ­ഭ­വ­വും ഉ­ള്ള­വ­രെ­യാ­ണു് അ­തി­ലേ­ക്കു പ്ര­വർ­ത്ത­കർ ക്ഷ­ണി­ച്ച­തു്. രണ്ടു ഗു­ണ­ങ്ങ­ളും എ­നി­ക്കി­ല്ല. അ­തു­കൊ­ണ്ടു വീ­ട്ടി­ലു­ള്ള ടെ­ലി­വി­ഷൻ സെ­റ്റ് എന്ന ക­ഷ­ണ­ത്തി­ന്റെ നോബ് തി­രി­ച്ചു­നോ­ക്കി. മൃ­ണാൾ­സെൻ, മു­ഖ്യ­മ­ന്ത്രി, ഇ­വ­രു­ടെ­യെ­ല്ലാം പ്ര­ഭാ­ഷ­ണ­ങ്ങൾ കേ­ട്ടു. അവ ന­ന്നാ­യി­രു­ന്നു. അ­തി­നു­ശേ­ഷം കുറെ കോ­ല­ങ്ങൾ അ­ര­ങ്ങു­ത­കർ­ക്കു­ന്ന­തു­ക­ണ്ടു. ഫോൾ­ക്ക് ആർ­ട്ട് എ­ന്ന­തി­ന്റെ പേരിൽ കാ­ണി­ക്ക­പ്പെ­ട്ട ഇവ ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­യി­രു­ന്നു. തെ­യ്യ­വും മ­റ്റും അവ ആ­വിർ­ഭ­വി­ച്ച കാ­ല­ത്തെ ആ­വ­ശ്യ­ക­ത­യാ­യി­രു­ന്നു. ഇ­ന്നു് അ­വ­യ്ക്കു് സാം­ഗ­ത്യ­മേ­യി­ല്ല. ക­ല­യു­ടെ സാ­മൂ­ഹി­ക ച­രി­ത്രം പ­ഠി­ക്കു­ന്ന­വർ­ക്കു് ഈ നാടൻ കലകൾ പ്ര­ധാ­ന­പ്പെ­ട്ട­വ­യാ­യി തോ­ന്നി­യേ­ക്കാം. ജീ­വി­ത­ല­യം മാറിയ ന­മു­ക്കു് ഇ­വ­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. വർ­ണ്ണോ­ജ്ജ്വ­ല­ത­യും ആഡംബര സ­മൃ­ദ്ധി­യും ഇ­വ­യ്ക്കു് ഉ­ണ്ടെ­ന്നു് സ­മ്മ­തി­ക്കാം. പക്ഷേ, ക്ഷു­ദ്ര­ങ്ങ­ളും ചൈ­ത­ന്യ ര­ഹി­ത­ങ്ങ­ളു­മാ­ണു് ഇവ. പ്ര­ക­ട­ന­ങ്ങൾ ക­ണ്ടി­ട്ടു് മ­ല­യാ­ളി­യാ­യ എ­നി­ക്കു ജു­ഗു­പ്സ. അ­പ്പോൾ അ­വി­ടെ­യി­രു­ന്ന സാ­യ്പ­ന്മാർ­ക്കു് എന്തു തോ­ന്നി­യി­രി­ക്കും?

ഫി­ലി­മോ­ത്സ­വ­ത്തി­നു് ഈ ഫോൾ­ക്ക് ആർ­ട്ട് ആ­കാ­മെ­ങ്കിൽ തി­രു­വ­ന­ന്ത­പു­ര­ത്തെ ‘ക­ടു­വാ­ക­ളി’ കൂടി ഉൾ­പ്പെ­ടു­ത്താ­മാ­യി­രു­ന്നു. മ­ഞ്ഞ­ച്ചാ­യം ദേ­ഹ­മാ­കെ തേ­ച്ചു്, ക­റു­ത്ത ചാ­യം­കൊ­ണ്ടു വരകൾ വ­ര­ച്ചു്, വ­ച്ചു­കെ­ട്ടി­യ വാലു ച­ലി­പ്പി­ച്ചു് ക­ടു­വ­കൾ മെ­യ്യി­ള­ക്കി ക­ളി­ക്കു­ന്ന­തു സാ­യ്പ­ന്മാർ ക­ണ്ടാൽ ‘ഫാ­സി­നേ­റ്റി­ങ്, ഫാ­സി­നേ­റ്റി­ങ്’ എന്നു പറയും. അവർ അ­ങ്ങ­നെ­യാ­ണു്. ഏ­തെ­ങ്കി­ലും സാ­യ്പ് ഇ­ന്നു­വ­രെ ഏ­തെ­ങ്കി­ലും മ­ല­യാ­ള­സി­നി­മ­യെ കു­റ്റം പ­റ­ഞ്ഞി­ട്ടു­ണ്ടോ? ഉ­ള്ളിൽ പു­ച്ഛി­ച്ചു­കൊ­ണ്ടു് ‘മാർ­വ­ല­സ്, മാർ­വ­ല­സ്’ എ­ന്നു് അ­ദ്ഭു­തം­കൂ­റും അയാൾ. ഫി­ലി­മോ­ത്സ­വ­ത്തി­ലെ ക­ലാ­പ്ര­ക­ട­നം­ക­ണ്ടും സാ­യ്പ­ന്മാർ ഇ­ങ്ങ­നെ­ത­ന്നെ മൊ­ഴി­യാ­ടി­യി­രി­ക്കും. ക­ടു­വാ­ക­ളി ക­ണ്ടാ­ലും അവർ ഇ­മ്മ­ട്ടിൽ­ത്ത­ന്നെ പറയും. അ­തു­കൊ­ണ്ടു് അ­ടു­ത്ത ഫി­ലി­മോ­ത്സ­വ­ത്തി­നു് ക­ടു­വാ­ക­ളി­കൂ­ടെ ഉൾ­പ്പെ­ടു­ത്ത­ണ­മെ­ന്നു് ഞാൻ അ­പേ­ക്ഷി­ക്കു­ന്നു. തി­ര­ഞ്ഞെ­ടു­പ്പു പ്ര­ചാ­ര­ണ­ക്കാ­രു­ടെ ഭാ­ഷ­യി­ലാ­ണെ­ങ്കിൽ “അ­ഭ്യർ­ത്ഥി­ക്കു­ന്നു, അ­പേ­ക്ഷി­ക്കു­ന്നു”.

ക­ലാ­ഭാ­സം

പി. രാ­മ­മൂർ­ത്തി മ­ഹാ­നാ­യ നേ­താ­വാ­ണെ­ന്നു് ഞാ­ന­റി­ഞ്ഞി­രു­ന്നു. പക്ഷേ, എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് അ­ധി­ക­മൊ­ന്നും അ­റി­യാൻ ക­ഴി­ഞ്ഞി­ല്ല. ഐ. വാ­സു­ദേ­വൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ആ മ­ഹാ­പു­രു­ഷ­നെ­ക്കു­റി­ച്ചെ­ഴു­തി­യ ലേഖനം എന്റെ അ­ജ്ഞ­ത­യെ ഒ­ര­ള­വിൽ പ­രി­ഹ­രി­ച്ചു. ആ സ­ന്തോ­ഷ­ത്തോ­ടെ­യാ­ണു് വാ­രി­ക­യി­ലു­ള്ള ‘വ്യാ­ക്കൂ­ണു്’ എന്ന ചെ­റു­ക­ഥ വാ­യി­ക്കാൻ തു­ട­ങ്ങി­യ­തു്. (വി. എസ്. അ­നിൽ­കു­മാർ എ­ഴു­തി­യ­തു്) ആ­ദ്യ­ത്തെ മൂ­ന്നു കൊ­ച്ചു­ഖ­ണ്ഡി­ക­കൾ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ­ത്ത­ന്നെ എ­നി­ക്കു മ­തി­യാ­യി. വ­ഴു­ക്കു­ന്ന പാ­റ­ക്കെ­ട്ടിൽ ഭാ­ര്യ­യും ഭർ­ത്താ­വും വന്നു നി­ല്ക്കു­ന്നു­പോ­ലും. അ­വർ­ക്കു ചില ഓർ­മ്മ­കൾ ഉ­ണ്ടാ­യി­പോ­ലും. ഇ­ങ്ങ­നെ പലതും പ­റ­ഞ്ഞി­ട്ടു് ക­ഥാ­കാ­രൻ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. “ഇതു് ഉ­ര­ക്കു­ഴി­യാ­ണു് ”. അ­സ­ങ്കീർ­ണ്ണ­മാ­യി കാ­ര്യ­ങ്ങൾ ചി­ത്രീ­ക­രി­ച്ചി­ട്ടു് സ­ങ്കീർ­ണ്ണ­മാ­യ ജീ­വി­ത­ത്തി­ലേ­ക്കു അ­നു­വാ­ച­ക­നെ ന­യി­ക്കു­ക­യ­ല്ല ക­ഥാ­കാ­രൻ. പ്ര­ക­ട­നാ­ത്മ­ക­ത­യിൽ അ­ഭി­ര­മി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം പ്ര­ക­ട­നാ­ത്മ­ക­ത­യു­ള്ള രചന ക­ല­യ­ല്ല, ക­ലാ­ഭാ­സ­മാ­ണു്. ഏതു ക­ലാ­കാ­ര­നും വി­ശേ­ഷ­മാ­യ­തി­നെ ചി­ത്രീ­ക­രി­ച്ചി­ട്ടു് അതിനെ സാ­മാ­ന്യ­മാ­യ­തി­നോ­ടു യോ­ജി­പ്പി­ക്കു­ക­യാ­ണു്. ആ സം­യോ­ജ­ന­മു­ണ്ടാ­യി­ല്ലെ­ങ്കിൽ കല ജ­നി­ക്കി­ല്ല. അ­നിൽ­കു­മാ­റി­ന്റെ കഥയിൽ വിശേഷ പ്ര­സ്താ­വ­മേ­യു­ള്ളു. സാ­മാ­ന്യ­മാ­യ­തി­നോ­ടു് ബ­ന്ധ­മി­ല്ല. ഈ സം­യോ­ജ­ന­മി­ല്ലാ­തെ വി­ശേ­ഷം അ­താ­യി­ത്ത­ന്നെ നി­ല്ക്കു­മ്പോൾ ‘ആ­ബ്സ്ട്രാ­ക്ഷ­നേ’ കാ­ണു­ക­യു­ള്ളു. അ­ക്കാ­ര­ണ­ത്താൽ അ­നിൽ­കു­മാ­റി­ന്റെ കഥ സ്യൂ­ഡോ ആർ­ട്ടാ­ണു്. (വി­ശേ­ഷം, സാ­മാ­ന്യം ഇവയെ സം­ബ­ന്ധി­ച്ച പ്ര­സ്താ­വ­ത്തി­നു് മൗ­ലി­ക­ത­യി­ല്ല. ലൂ­ക്കാ­ച്ച് പ­റ­ഞ്ഞ­താ­ണ­തു്. ഏതു ഗ്ര­ന്ഥ­ത്തി­ലാ­ണു് അ­തു­ള്ള­തു് എന്നു വ്യ­ക്ത­മാ­ക്കാൻ ഓർ­മ്മ­ക്കു­റ­വു ത­ട­സ്സം സൃ­ഷ്ടി­ക്കു­ന്നു.)

എ­ല്ലിൻ­കൂ­ടു് ചി­രി­ക്കു­ന്നു

എം. ഡി. പ­രീ­ക്ഷ­യ്ക്കു പ­ഠി­ക്കു­ന്ന­വ­നു പ­രീ­ക്ഷ­യ­ടു­ത്തു. എ­ഴു­തി­യാൽ തോൽവി തീർ­ച്ച. അയാൾ പ്രൊ­ഫ­സർ­ക്കു് പ­തി­നാ­യി­രം­രൂ­പ കൊ­ടു­ത്തു് എട്ടു ചോ­ദ്യ­ക്ക­ട­ലാ­സ്സു­കൾ വാ­ങ്ങി. നാ­ലെ­ണ്ണ­മു­പ­യോ­ഗി­ച്ചു് പ­രീ­ക്ഷ പാ­സ്സാ­യി. ശേ­ഷി­ച്ച നാ­ലെ­ണ്ണം വേ­റൊ­രു­ത്ത­നു് പ­ന്തീ­രാ­യി­രം രൂ­പ­യ്ക്കു വി­റ്റു. ഇ­താ­ണു് ജോസഫ് മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ആരാണു ഗുരു, ആരാണു ശി­ഷ്യൻ?” എന്ന മി­നി­ക്ക­ഥ­യു­ടെ സാരം. മ­നു­ഷ്യൻ ചി­രി­ക്കും. ചി­ല­പ്പോൾ അതു് ആർ­ജ്ജ­വ­മു­ള്ള ചി­രി­യാ­യി­രി­ക്കും. മറ്റു ചി­ല­പ്പോൾ കാ­പ­ട്യ­മു­ള്ള­താ­യി­രി­ക്കും. മാം­സ­പേ­ശി­കൾ­ക്കു മാ­റ്റം വ­രു­ത്തി­യാൽ ചിരി മറയും. എ­ന്നാൽ അ­സ്ഥി­പ­ഞ്ജ­ര­ത്തി­നു് എ­പ്പോ­ഴും ചി­രി­യാ­ണു്. ആർ­ജ്ജ­വ­മു­ള്ള ചി­രി­യ­ല്ല, കാ­പ­ട്യ­മു­ള്ള ചി­രി­യു­മ­ല്ല. നി­സ്സം­ഗ­മാ­യ ചി­രി­യാ­ണ­തു്. ഒ­രി­ക്ക­ല­തു നോ­ക്കാ­മെ­ന്നേ­യു­ള്ളു. ഏ­റെ­നേ­രം നോ­ക്കി­യാൽ അ­സ്വ­സ്ഥ­ത­യു­ണ്ടാ­കും ന­മു­ക്കു്. ജോ­സ­ഫി­ന്റെ കഥ അ­സ്ഥി­പ­ഞ്ജ­ര­ത്തി­ന്റെ നി­സ്സം­ഗ­മാ­യ ചി­രി­യാ­ണു്. ആ പ­ല്ലി­ളി­ക്കൽ ന­മു­ക്കു കൂ­ടു­തൽ സമയം നോ­ക്കാ­നാ­വി­ല്ല. വരൂ, പോകാം.

മാ­ധ­വി­ക്കു­ട്ടി, പൊ­റ്റെ­ക്കാ­ട്ട്

മ­നോ­രാ­ജ്യം വാ­രി­ക­യി­ലെ “ആളുകൾ അ­ര­ങ്ങു­കൾ” എന്ന പം­ക്തി ര­സ­ക­ര­മാ­ണു്. ഈ ആ­ഴ്ച­യി­ലെ പം­ക്തി­യിൽ മാ­ധ­വി­ക്കു­ട്ടി ദേ­ഷ്യ­പ്പെ­ട്ട­തി­ന്റെ വി­വ­ര­ണ­മു­ണ്ടു്. നോവൽ-​സാഹിത്യ സ­മ്മേ­ള­നം ഉ­ദ്ഘാ­ട­നം ചെ­യ്യാൻ എ­ത്തി­യ മാ­ധ­വി­ക്കു­ട്ടി­യെ ആനയും അ­മ്പാ­രി­യും താ­ല­പ്പൊ­ലി­യു­മാ­യി­ട്ടാ­ണു് സ­മ്മേ­ള­ന­ത്തി­ന്റെ സം­ഘ­ട­കർ (സം­ഘ­ട­കർ എ­ന്നു­ത­ന്നെ­യാ­ണു് ഞാ­നെ­ഴു­തു­ന്ന­തു്. സം­ഘാ­ട­കർ എ­ന്ന­ല്ല) എ­തി­രേ­റ്റ­തു്. ആ സ്വീ­ക­ര­ണം മാ­ധ­വി­ക്കു­ട്ടി­ക്കു ര­സി­ച്ചി­ല്ല. “തു­റ­ന്ന ജീ­പ്പിൽ ആ­ഘോ­ഷ­പൂർ­വം എ­ഴു­ന്ന­ള്ളി­ക്കാൻ ഞാനും മുൽക് രാജ് ആ­ന­ന്ദും ഒ­ന്നും ദൈ­വ­ങ്ങ­ള­ല്ല” എ­ന്നാ­ണു് ശ്രീ­മ­തി കോ­പി­ച്ചു പ­റ­ഞ്ഞ­തു്. “ബാ­ലാ­മ­ണി അമ്മ യുടെ മ­ക­ളാ­യ­തു­കൊ­ണ്ടു ക്ഷ­മി­ക്കു­ന്നു” എ­ന്നു് സം­ഘ­ട­ക­രിൽ ചിലർ പ­റ­ഞ്ഞു­വ­ത്രേ.

മാ­ധ­വി­ക്കു­ട്ടി­യു­ടെ ദേ­ഷ്യം അ­സ്ഥാ­ന­ത്താ­യി­രു­ന്നു­വെ­ന്നു പറയാൻ വയ്യ. കോപം വ­രു­മ്പോൾ മ­ന­സ്സി­നേ­ക്കാൾ വേ­ഗ­ത്തിൽ നാവു ച­ല­നം­കൊ­ള്ളും. അതു തെ­റ്റാ­ണെ­ന്നു ചിലർ പ­റ­ഞ്ഞേ­ക്കാം. എ­ങ്കി­ലും ധർ­മ്മാ­ധർ­മ്മ വി­ചി­ന്ത­ന­മാ­ണു് ആ ച­ല­ന­ത്തി­നു ഹേതു. അ­പ്പോൾ മ­ന­സ്സി­ന്റെ മ­ന്ദ­ഗ­തി­യെ പ­രി­ഗ­ണി­ക്കേ­ണ്ട­തി­ല്ല. അ­ങ്ങ­നെ ആ സ­ന്ദർ­ഭ­ത്തിൽ കോ­പി­ച്ച­തി­നു് ഞാൻ മാ­ധ­വി­ക്കു­ട്ടി­യെ വി­ന­യ­ത്തോ­ടെ അ­ഭി­ന­ന്ദി­ക്ക­ട്ടെ.

അ­തി­രു­ക­ട­ന്ന ആഡംബര പ്ര­തി­ഷേ­ധ­ത്തി­നു ഹേ­തു­വാ­ണെ­ങ്കി­ലും ക­രു­തി­ക്കൂ­ട്ടി അ­പ­മാ­നി­ച്ചാൽ പ്ര­തി­ഷേ­ധി­ക്ക­ണം. ഈ അ­പ­മാ­നം എ­ല്ലാ­യി­ട­ത്തു­മു­ണ്ടെ­ങ്കി­ലും വി­ദ്യാ­ഭ്യാ­സ­വ­കു­പ്പിൽ വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. അ­ധ്യ­ക്ഷ­നോ, ഉ­ദ്ഘാ­ട­ക­നോ വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­റാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല. സ്കൂൾ ഇൻ­സ്പെ­ക്ട­റാ­യി­രു­ന്നാൽ­മ­തി. അയാളെ ആനയും അ­മ്പാ­രി­യും താ­ല­പ്പൊ­ലി­യു­മാ­യി സ്വീ­ക­രി­ക്കും, എ­ഴു­ന്ന­ള്ളി­ക്കും. ക്ഷ­ണി­ച്ച­തി­ന്റെ­പേ­രിൽ ചെന്ന പ്ര­ഭാ­ഷ­ക­നെ അ­പ്പോൾ അ­വ­ഗ­ണി­ക്കും അവർ. ഒരു സ്കൂൾ ഇൻ­സ്പെ­ക്ടർ അ­ധ്യ­ക്ഷ­നാ­യി­രു­ന്ന സ­മ്മേ­ള­ന­ത്തി­ലെ പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു എസ്. കെ. പൊ­റ്റെ­ക്കാ­ട്ട്. ഇൻ­സ്പെ­ക്ട­റെ സ്കൂൾ അ­ധി­കാ­രി­കൾ വാ­ദ്യ­ഘോ­ഷ­ത്തോ­ടെ സ്വീ­ക­രി­ച്ചു. ആനയും അ­മ്പാ­രി­യും താ­ല­പ്പൊ­ലി­യു­മു­ണ്ടാ­യി­രു­ന്നു. സ­മ്മേ­ള­ന­മാ­രം­ഭി­ച്ച­പ്പോൾ പൊ­റ്റെ­ക്കാ­ട്ടി­നെ കാ­ണു­ന്നി­ല്ല. അ­ദ്ദേ­ഹം ഒരു ചാ­യ­ക്ക­ട­യി­ലെ ബ­ഞ്ചിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ഒ­ര­ധ്യാ­പ­കൻ ചെ­ന്നു് അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചു. പൊ­റ്റെ­ക്കാ­ട്ടു് അ­ന­ങ്ങി­യ­തേ­യി­ല്ല. നിർ­ബ്ബ­ന്ധി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഇൻ­സ്പെ­ക്ട­റെ സ്വീ­ക­രി­ക്കു­ന്ന തി­ടു­ക്ക­ത്തിൽ നി­ങ്ങൾ എന്നെ നോ­ക്കി­യി­ല്ല. ഇനി ഞാൻ വ­ര­ണ­മെ­ങ്കിൽ അ­യാൾ­ക്കു കൊ­ടു­ത്ത ‘ബ­ഹു­മ­തി’ക­ളെ­ല്ലാം എ­നി­ക്കും തരണം. ആന വേണം. അ­മ്പാ­രി വേണം. വാ­ദ്യ­മേ­ള­ങ്ങൾ വേണം. താ­ല­പ്പൊ­ലി­യും”. അ­ങ്ങ­നെ സ്വീ­ക­രി­ച്ച­തി­നു­ശേ­ഷ­മേ പൊ­റ്റെ­ക്കാ­ട്ടു് സ­ഭാ­വേ­ദി­യി­ലേ­ക്കു ക­യ­റി­യു­ള്ളു (സംഭവം പവനൻ പ­റ­ഞ്ഞ­തു്).

നാ­നാ­വി­ഷ­യ­കം
  • “ഘോ­ര­മാം വ­ന­മ­ദ്ധ്യേ താ­പ­സൻ­ത­പം ചെ­യ്യേ കൂ­രി­രുൾ പ­ര­ക്ക­വെ, ആരവം മു­ഴ­ങ്ങു­ന്നു” എ­ന്നു് എ­ട­യാ­ളി ഗോ­പാ­ല­കൃ­ഷ്ണൻ മ­നോ­രാ­ജ്യ­ത്തി­ലെ­ഴു­തി­യ “കാവ്യ”ത്തി­ന്റെ തു­ട­ക്കം—ഗോ­പാ­ല­കൃ­ഷ്ണൻ എ­ന്തി­നി­ങ്ങ­നെ വരികൾ പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങ­ളാ­യി മു­റി­ക്കു­ന്നു? ഗ­ദ്യ­ത്തിൽ­ത്ത­ന്നെ എ­ഴു­തി­യാൽ മ­തി­യ­ല്ലോ.
  • “നി­ന്റെ ക­ണ്ണു­ക­ളു­ടെ സ­മു­ദ്ര­ങ്ങ­ളിൽ നി­ന്നു് എ­നി­ക്കൊ­രു ശംഖ് തരിക” എ­ന്നു് എൻ. കിഷോർ കുമാർ അ­ഭ്യർ­ത്ഥി­ക്കു­ന്നു—കാ­മു­കി­യോ­ടാ­വാം ഈ അ­ഭ്യർ­ത്ഥ­ന (മംഗളം വാരിക) പാവം പെ­ണ്ണു്. ഇ­ല്ലാ­ത്ത ശംഖ് അ­വ­ളെ­ങ്ങ­നെ എ­ടു­ക്കും? ഇ­മ്മാ­തി­രി കവിത എ­ഴു­താൻ പ്ര­യാ­സ­മൊ­ട്ടു­മി­ല്ല. പി­ന്നെ അ­ങ്ങ­നെ എ­ഴു­തി­യ­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­ന­മെ­ന്നു­മാ­ത്രം എ­ന്നോ­ടു ചോ­ദി­ക്ക­രു­തു്.

“അ­ല­റി­ക്കൊ­ണ്ട­വ­രെ­ത്ര സ്വ­ത­ന്ത്ര­പ്പോർ ന­യി­ച്ചാ­ലും

അലാറം വ­ച്ച­വർ സമരം തു­ട­ങ്ങി­യാ­ലും അവരെ

അറമെ ന­മ്പ­രു­തെ ഭാ­ര­തീ­യ­രാ­രും”.

എ­ന്നു് ഏ. ഏ. മ­ല­യാ­ളി ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലൂ­ടെ മു­ന്ന­റി­യി­പ്പു് നൽ­കു­ന്നു.—മു­ന്ന­റി­യി­പ്പു കൊ­ള്ളാം. പക്ഷേ, ഏ. ഏ. മ­ല­യാ­ളി മ­ല­യാ­ള­ക്ക­ര­യിൽ ജ­നി­ച്ച­തു് ക­വി­ത­യെ­ഴു­താ­നാ­യി­ട്ട­ല്ല. മ­നു­ഷ്യ­രെ ‘കവിത’കൊ­ണ്ടു് കൊ­ല്ലാ­നാ­യി­ട്ടാ­ണു് എ­ന്ന­തു് വ്യ­ക്തം.

  • എ­ക്സ്പ്ര­സ്സ് ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ക­വർ­പേ­ജിൽ സബിത ചി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ചി­ത്രം—ഈ ലോ­ക­ത്തു് ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ­തു സു­ന്ദ­രി­യാ­യ ത­രു­ണി­യു­ടെ ചി­രി­യാ­ണെ­ന്നു് ഞാൻ പലതവണ എ­ഴു­തി­യി­ട്ടു­ണ്ടു്. ഈ ചി­ത്രം ക­ണ്ട­പ്പോൾ ആ അ­ഭി­പ്രാ­യം മാ­റ്റ­ണ­മെ­ന്നു തോ­ന്നി.
  • പു­രോ­ഗ­മ­ന­സാ­ഹി­ത്യ സ­മ്മേ­ള­ന­ത്തെ­ക്കു­റി­ച്ചു് സി. ജെ. പാ­പ്പു­ക്കു­ട്ടി ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ ഉ­പ­ന്യ­സി­ക്കു­ന്നു—സാ­ഹി­ത്യ­ത്തിൽ പു­രോ­ഗ­തി എ­ന്നൊ­ന്നു­ണ്ടോ? ഹോമറി നെ­പ്പോ­ലെ പി­ന്നീ­ടു് ക­വി­ത­യെ­ഴു­തി­യ­താ­രു്? ഷേ­ക്സ്പി­യർ പോ­ക­ട്ടെ, സോ­ഫോ­ക്ളി­സ്സി നെ അ­തി­ശ­യി­ച്ച ഒരു നാ­ട­ക­കർ­ത്താ­വി­ന്റെ പേ­രു­പ­റ­യാ­മോ? പ്ര­പ­ഞ്ച­ശ­ക്തി പുതിയ പുതിയ രൂ­പ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­മാ­കും. ശക്തി ഒന്നു മാ­ത്രം. സാ­ഹി­ത്യ­ത്തി­ലും പ്ര­വർ­ത്തി­ക്കു­ന്ന­തു് ഈ ശ­ക്തി­വി­ശേ­ഷം തന്നെ. അ­തി­നാൽ പു­രോ­ഗ­മ­ന സാ­ഹി­ത്യ പ്ര­സ്ഥാ­നം എ­ന്നൊ­രു വി­ഭ­ജ­നം അ­ല്പി­ക്കു­ന്ന­തു ശ­രി­യ­ല്ല.

“ഇ­നി­യു­മീ വഴി വരു സഖി!

എന്റെ മൺ­ദീ­പ­ങ്ങ­ളിൽ സ്നേ-

ഹാർ­ദ്ര­യാ­യ് തി­രി­നാ­ള­മൊ­ന്നു കൊ­ളു­ത്തി­ടു”

എന്നു ദേവി ആ­ല­പ്പു­ഴ ‘സഖി’ വാ­രി­ക­യി­ലൂ­ടെ അ­പേ­ക്ഷി­ക്കു­ന്നു—ക്ലീ­ഷേ ഉ­പ­യോ­ഗി­ച്ചു സഖിയെ വി­ളി­ച്ചാൽ പ്ര­യോ­ജ­ന­മി­ല്ല.

  • ക­ലാ­മ­ണ്ഡ­ലം ഹൈ­ദ­ര­ലി, അ­ന്ത­രി­ച്ച എം. കെ. കെ. നായരെ ക്കു­റി­ച്ചു ‘സ­രോ­വ­രം’ മാ­സി­ക­യിൽ എ­ഴു­തു­ന്നു—ആർ­ജ്ജ­വ­മാ­ണു് ഇ­തി­ന്റെ മുദ്ര. മ­ഹാ­വ്യ­ക്തി­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ എ­ഴു­തു­ന്ന­യാൾ ഉ­യ­രു­ന്നു. വാ­യ­ന­ക്കാർ­ക്കും ഉ­ന്ന­മ­നം.
images/KalamandalamHyderali.jpg
ക­ലാ­മ­ണ്ഡ­ലം ഹൈ­ദ­ര­ലി

അ­മേ­രി­ക്ക­യിൽ ‘Dreadful Night’ എന്ന നാടകം ന­ട­ന്നു. അ­ടു­ത്ത ദി­വ­സ­ത്തെ പ­ത്ര­ത്തിൽ ഒ­റ്റ­വാ­ക്കിൽ നി­രൂ­പ­ക­ന്റെ അ­ഭി­പ്രാ­യം വന്നു. Exactly. ‘മ­നു­ഷ്യർ ന­ല്ല­വ­രാ­ണു്’ എന്ന നാടകം ക­ഴി­ഞ്ഞ­യു­ട­നെ അ­തി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പ­റ­യ­ണ­മെ­ന്നു തി­ക്കു­റി­ശ്ശി സു­കു­മാ­രൻ നാ­യ­രോ­ടു് നാ­ട­ക­കർ­ത്താ­വു് അ­പേ­ക്ഷി­ച്ചു. തി­ക്കു­റി­ശ്ശി നാ­ട­ക­വേ­ദി­യിൽ ക­യ­റി­നി­ന്നു പ­റ­ഞ്ഞു: “നാ­ട­ക­ത്തി­ന്റെ പേരു് അ­ന്വർ­ത്ഥം. അ­ല്ലെ­ങ്കിൽ അതു ക­ണ്ടു­കൊ­ണ്ടി­രു­ന്ന നി­ങ്ങൾ ഈ നാ­ട­ക­കർ­ത്താ­വി­നെ വെ­റു­തേ വി­ടു­മാ­യി­രു­ന്നി­ല്ല­ല്ലോ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-02-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.