SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-02-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/TheOutsider.jpg

അ­ന്യാ­ദൃ­ശ­മാ­യ ശ­ക്തി­യു­ള്ള ഒരു ജർ­മ്മൻ നാടകം ഈയിടെ ഞാൻ വീ­ണ്ടും വാ­യി­ച്ചു; വൊൾ­ഫ്ഗാ­ങ് ബൊർ­ഹെർ­ട്ടി ന്റെ The Outsider. നാടകം ആ­രം­ഭി­ക്കു­ക­യാ­ണു്. കാ­റ്റു് ആർ­ത്ത­നാ­ദം പു­റ­പ്പെ­ടു­വി­ക്കു­ന്നു. എൽബ് നദി കെ­ട്ടി­ട­ങ്ങ­ളിൽ ചെ­ന്നു­ത­ട്ടു­ന്നു. സാ­യാ­ഹ്നം. പ്രേ­ത­കർ­മ്മം ന­ട­ത്തു­ന്ന­വൻ അ­വി­ടെ­യു­ണ്ടു്. ഒ­രാ­ളി­ന്റെ തി­മി­ര­ചി­ത്രം സാ­യാ­ഹ്നാ­ന്ത­രീ­ക്ഷ­ത്തി­നെ­തി­രേ കാ­ണാ­റാ­വു­ന്നു. പ്രേ­ത­കർ­മ്മം ന­ട­ത്തു­ന്ന­വൻ പു­ല­മ്പു­ക­യാ­ണു്: “ഈ­ച്ച­ക­ളെ­പ്പോ­ലെ—അതേ ഈ­ച്ച­ക­ളെ­പ്പോ­ലെ. അതാ ഒ­രു­ത്തൻ. ‘ഡോ­ക്കി’ൽ ഒ­രു­ത്തൻ. യൂ­നി­ഫോം ധ­രി­ച്ചി­രി­ക്കു­ന്നു­വെ­ന്നു തോ­ന്നു­ന്നു. ഒരു പഴയ പ­ട്ടാ­ള­ക്കോ­ട്ട്… വെ­ള്ള­ത്തി­ന­ടു­ത്തു നി­ല്ക്കു­ക­യാ­ണു് അയാൾ. സ­ത്യ­ത്തിൽ വെ­ള്ള­ത്തി­നു വളരെ അ­ടു­ത്തു്. സം­ശ­യി­ക്ക­ണം. ഇ­രു­ട്ടിൽ വെ­ള്ള­ത്തി­ന­ടു­ത്തു നി­ല്ക്കു­ന്ന­വർ കാ­മു­ക­ന്മാ­രാ­യി­രി­ക്കും അ­ല്ലെ­ങ്കിൽ ക­വി­ക­ളാ­യി­രി­ക്കും… കാ­മു­ക­ന­ല്ല. കാ­മു­ക­നാ­ണെ­ങ്കിൽ അ­യാ­ളു­ടെ കൂടെ ആ­രെ­ങ്കി­ലും കാ­ണു­മ­ല്ലോ. ക­വി­യു­മ­ല്ല. ക­വി­കൾ­ക്കു നീണ്ട മു­ടി­യു­ണ്ടാ­യി­രി­ക്കും. ഇ­യാൾ­ക്കു ബ്ര­ഷി­ന്റെ നാ­രു­പോ­ലെ­യാ­ണു് മുടി. (ശ­ബ്ദ­ത്തോ­ടെ വെ­ള്ള­ത്തിൽ വീ­ഴു­ന്നു, ക­റു­ത്ത രൂപം. അതു് അ­ദൃ­ശ്യ­മാ­യി)… ഒ­രു­ത്തൻ മ­രി­ക്കു­ന്നു. അ­തു­കൊ­ണ്ടെ­ന്തു? ഒ­ന്നു­മി­ല്ല. കാ­റ്റ­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു… ”

ഈ പ്രേ­ത­കർ­മ്മ നിർ­വാ­ഹ­കൻ മ­ര­ണ­മാ­ണു്. ന­ദി­യിൽ ചാ­ടി­യ­വൻ ബ­ക്മാൻ. സൈ­ബീ­രി­യ­യി­ലെ ത­ട­വു­തീർ­ന്നു് നാ­ട്ടി­ലെ­ത്തി­യ അയാൾ എൽബ് ന­ദി­യിൽ ചാടി ആ­ത്മ­ഹ­ത്യ ചെ­യ്യാൻ ശ്ര­മി­ച്ചു. പക്ഷേ, നദി അയാളെ നി­രാ­ക­രി­ച്ചു. സ്വ­ന്തം­വീ­ട്ടിൽ പോയി. ഭാ­ര്യ­യു­ടെ കാ­മു­കൻ അയാളെ ആ­ട്ടി­യോ­ടി­ച്ചു. ഒരു സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി­യു­ടെ പിറകേ ബ­ക്മാൻ പോയി. അ­വ­ളു­ടെ ഭർ­ത്താ­വി­ന്റെ പ്രേ­തം അയാളെ പേ­ടി­പ്പി­ച്ചു. ഇ­ങ്ങ­നെ പല അ­നു­ഭ­വ­ങ്ങൾ. എ­ല്ലാം അയാളെ അ­ന്യ­നാ­ക്കി. ഒ­ടു­വിൽ അയാൾ ചോ­ദി­ക്കു­ക­യാ­ണു്: “ഈ­ശ്വ­രൻ എന്ന പേരും പ­റ­ഞ്ഞു നടന്ന ആ കി­ഴ­വ­നെ­വി­ടെ? അ­വ­നെ­ന്താ­ണു് ഇ­പ്പോൾ സം­സാ­രി­ക്കാ­ത്ത­തു? ഉ­ത്ത­രം പറയൂ ഇ­പ്പോൾ!

നി­ങ്ങ­ളെ­ല്ലാ­വ­രും ഇത്ര നി­ശ്ശ­ബ്ദ­രാ­യി­രി­ക്കു­ന്ന­തെ­ന്തു? എന്തു കൊ­ണ്ടു്?

നി­ങ്ങ­ളാ­രും ഉ­ത്ത­രം പ­റ­യു­കി­ല്ലേ?

ആരും ഉ­ത്ത­രം പ­റ­യു­കി­ല്ലേ?

ഉ­ത്ത­രം തന്നെ ഇ­ല്ലെ­ന്നാ­ണോ?”

നാടകം അ­വ­സാ­നി­ച്ചു.

നാ­ത്സി­കൾ വ­ധ­ശി­ക്ഷ നൽകിയ നാടക കർ­ത്താ­വാ­ണു് ബൊർ­ഹെർ­ട്ട്. അ­ദ്ദേ­ഹ­ത്തി­ന്റെ യു­വ­ത്വം പ­രി­ഗ­ണി­ച്ചു് അ­തി­ള­വു ചെ­യ്തു. കി­ഴ­ക്കൻ സ­മ­ര­മു­ഖ­ത്താ­യി­രു­ന്ന ആ യു­വാ­വി­നെ റഷ്യൻ പ­ട്ടാ­ളം അ­റ­സ്റ്റ് ചെ­യ്തു സൈ­ബീ­രി­യി­ലേ­ക്കു അ­യ­ച്ചു. മാ­ര­ക­മാ­യ രോഗം പി­ടി­ച്ചു ബൊർ­ഹെർ­ട്ട് തി­രി­ച്ചെ­ത്തി. ഉ­ജ്ജ്വ­ല­മാ­യ ഈ നാടകം അ­ര­ങ്ങേ­റു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം അ­ദ്ദേ­ഹം 26-​ആമത്തെ വ­യ­സ്സിൽ മ­രി­ച്ചു. ബൊർ­ഹെർ­ട്ടി­ന്റെ ഗദ്യ രചനകൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത കവി സ്റ്റീ­ഫൻ സ്പെൻ­ഡ­റി ന്റെ അ­വ­താ­രി­ക­യോ­ടു­കൂ­ടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അതിലെ ഒരു കൊ­ച്ചു കഥ നോ­ക്കു­ക:

“സം­വ­ത്സ­രം അ­യ്യാ­യി­രം. ഒരു കു­രി­ച്ചിൽ പ്രാ­ണി ഭൂ­മി­ക്ക­ടി­യിൽ­നി­ന്നു് എത്തി നോ­ക്കി­യ­പ്പോൾ അ­തി­നു് ആ­ശ്വാ­സ­മാ­യി. മ­ര­ങ്ങൾ അ­പ്പോ­ഴും മ­ര­ങ്ങൾ­ത­ന്നെ.

കാ­ക്ക­കൾ അ­പ്പോ­ഴും കാ കാ എന്നു ക­ര­യു­ന്നു. പ­ട്ടി­കൾ അ­പ്പോ­ഴും കാ­ലു­യർ­ത്തു­ന്നു.

മ­ത്സ്യ­വും ന­ക്ഷ­ത്ര­വും പാ­യ­ലും കടലും എ­ല്ലാം അ­തു­പോ­ലെ ത­ന്നെ­യി­രി­ക്കു­ന്നു.

വല്ലപ്പോഴും-​വല്ലപ്പോഴും ഒരു മ­നു­ഷ്യ­നെ­യും കാണാം”.

ശീലം

പു­സ്ത­ക­മെ­ഴു­തി­യി­ട്ടു്, ലേ­ഖ­ന­മോ ക­വി­ത­യോ കഥയോ എ­ഴു­തി­യി­ട്ടു് അ­തി­നെ­ക്കു­റി­ച്ചു സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­ത­ണ­മെ­ന്നു എ­ന്നോ­ടാ­വ­ശ്യ­പ്പെ­ടു­ന്ന­വർ­ക്കു് ഞാ­നൊ­രു ജു­ഡാ­സാ­ണു്. എ­ഴു­താം എന്ന അ­സ­ത്യ­ചും­ബ­നം കൈ­ക്കു നൽ­കി­യി­ട്ടു് പ­റ്റി­ക്കും. വെ­ള്ളി­ക്കാ­ശു വാ­ങ്ങു­ക­യി­ല്ലെ­ന്നു മാ­ത്രം.

വ­ട­ക്കൊ­രു പ്രിൻ­സി­പ്പൽ പെൻഷൻ പറ്റി. സ­ഹ­പ്ര­വർ­ത്ത­കർ യാ­ത്ര­യ­യ­പ്പു സ­മ്മേ­ള­ന­ത്തിൽ ഉള്ള ക­ള്ള­മൊ­ക്കെ­പ്പ­റ­ഞ്ഞു. പാർ­ട്ടി­ങ് ഗി­ഫ്റ്റ് നല്കി. (പാർ­ട്ടി­ങ് കി­ക്ക് എന്നു വേണം എ­ഴു­താൻ) ഒ­ടു­വിൽ കാറിൽ ക­യ­റ്റി വീ­ട്ടിൽ കൊ­ണ്ടാ­ക്കി പൂ­ച്ചെ­ണ്ടും കൊ­ടു­ത്തി­ട്ടു പോയി. പ്രിൻ­സി­പ്പൽ അ­ന്നു­രാ­ത്രി ശ­രി­യാ­യി ഉ­റ­ങ്ങി­യി­രി­ക്കാൻ ഇ­ട­യി­ല്ല. നേരം വെ­ളു­ത്ത­പ്പോൾ അ­ദ്ദേ­ഹം ദി­ന­കൃ­ത്യ­ങ്ങൾ­ക്കു­ശേ­ഷം ട്രൗ­സേ­ഴ്സും കോ­ട്ടും ടൈ­യു­മെ­ല്ലാം അ­ണി­ഞ്ഞു. ബ്രീ­ഫ്കേ­യ്സെ­ടു­ത്തു പോകാൻ ഭാ­വി­ച്ച­പ്പോൾ സ­ഹ­ധർ­മ്മി­ണി ചോ­ദി­ച്ചു “എ­ങ്ങോ­ട്ടു പോ­കു­ന്നു”വെ­ന്നു്. അ­പ്പോ­ഴാ­ണു് ത­നി­ക്കു് അ­ന്നു­പോ­കാൻ സ്ഥ­ല­മി­ല്ലെ­ന്നും ത­ലേ­ദി­വ­സം താൻ റി­ട്ട­യർ ചെ­യ്തു­വെ­ന്നും അ­ദ്ദേ­ഹം ഓർ­മ്മി­ച്ച­തു്. റി­ട്ട­യർ­ഡ് പ്രിൻ­സി­പ്പൽ ക­സേ­ര­യി­ല­ങ്ങു ഇ­രു­ന്നു. അതോടെ അ­ദ്ദേ­ഹ­ത്തി­ന്റെ ശബ്ദം പോയി. വ­ള­രെ­ക്കാ­ലം ചി­കി­ത്സി­ച്ച­തി­നു­ശേ­ഷ­മാ­ണു് ശബ്ദം തി­രി­ച്ചു കി­ട്ടി­യ­തു്.

ശീ­ല­ങ്ങൾ പെ­ട്ടെ­ന്നു മാ­റു­ക­യി­ല്ല. ഭൂ­ത­കാ­ല­ത്തു് ആ­വർ­ത്തി­ച്ചു ചെ­യ്തു­കൊ­ണ്ടി­രു­ന്ന പ്ര­വൃ­ത്തി വർ­ത്ത­മാ­ന­കാ­ല­ത്തും അ­നി­ച്ഛാ പൂർ­വ­ക­മാ­യി ആ­വർ­ത്തി­ക്കും. അ­പ്പോൾ അതിനു സാം­ഗ­ത്യ­മി­ല്ലെ­ന്നു മ­റ്റു­ള്ള­വർ ചൂ­ണ്ടി­ക്കാ­ണി­ക്കു­മ്പോൾ­മാ­ത്ര­മേ അതിൽ അ­ന്തർ­ഭ­വി­ക്കു­ന്ന ബു­ദ്ധി­രാ­ഹി­ത്യം അയാൾ ഗ്ര­ഹി­ക്കു­ക­യു­ള്ളു. അതു ഗ്ര­ഹി­ക്കു­ന്ന വേ­ള­യിൽ ചി­ല­പ്പോൾ വ­ല്ലാ­ത്ത ‘ഷോ­ക്ക്’ ഉ­ണ്ടാ­കും. ആ ഷോ­ക്കി­ന്റെ ഫ­ല­മാ­ണു് പ്രിൻ­സി­പ്പ­ലി­ന്റെ ശ­ബ്ദ­ന­ഷ്ടം. മ­നു­ഷ്യ­ന്റെ ഈ ശീ­ല­ത്തെ­യാ­ണു് സി. ജി. ശ­ശി­ധ­രൻ ഒരു കൊ­ച്ചു ക­ഥ­യി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന­തു്. (മനോരമ ആ­ഴ്ച­പ്പ­തി­പ്പു്) റെ­യിൽ­വേ ട്രാ­ക്കി­ന­ടു­ത്തു താ­മ­സി­ക്കു­ന്ന ഒ­രു­ത്തൻ പ­ത്ത­ര­മ­ണി­ക്കു എ­ത്തു­ന്ന തീ­വ­ണ്ടി ക­ട­ന്നു പോ­യാ­ലേ ഉ­റ­ങ്ങൂ. അതു ശീ­ല­മാ­യ­പ്പോൾ തീ­വ­ണ്ടി പൊ­യി­ക്ക­ഴി­ഞ്ഞേ ഉ­റ­ക്കം വരൂ എ­ന്നാ­യി. തീ­വ­ണ്ടി­യു­ടെ സമയം മാ­റ്റി അ­ധി­കാ­രി­കൾ. അ­ത­റി­ഞ്ഞി­ട്ടും അയാൾ ‘പ­ത്ത­ര­വ­ണ്ടി’ കാ­ത്തി­രു­ന്ന­ത്രേ. ശീലം നൽ­കു­ന്ന സ്ഥി­ര­ത സി. ജി. ശ­ശി­ധ­രൻ ക­ഥ­യി­ലൂ­ടെ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടെ­ങ്കി­ലും ഈ ര­ച­ന­യ്ക്കു സാ­ഹി­ത്യ­ത്തി­ന്റെ ചാ­രു­ത­യി­ല്ല. പ്ര­ത്യ­ക്ഷാ­നു­ഭ­വ­ത്തി­ന്റെ­യും പ­രോ­ക്ഷാ­നു­ഭ­വ­ത്തി­ന്റെ­യും ഭാ­വ­നാ­ത്മ­ക­മാ­യ പു­നഃ­സൃ­ഷ്ടി­യാ­ണു് സാ­ഹി­ത്യം. അതല്ല ഇക്കഥ.

images/MargueriteDurascover.jpg
മാർ­ഗ­റീ­തു് ദൂ­റാ­സ്

ശീ­ല­ത്തി­ന്റെ ചി­ത്രീ­ക­ര­ണം അ­ഗാ­ധ­മാ­യ മ­നു­ഷ്യ­ത്വ­ത്തി­ലൂ­ടെ ശു­ദ്ധ­മാ­യ ക­ല­യാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്ന­തി­നു് ഒ­രു­ദാ­ഹ­ര­ണം നൽകാം. ഫ്ര­ഞ്ച് നോ­വ­ലി­സ്റ്റ് മാർ­ഗ­റീ­ത് ദൂ­റാ­സി ന്റെ The Gentlemen from the Bus Company എന്ന യ­ഥാർ­ത്ഥ സംഭവ വി­വ­ര­ണ­മാ­ണ­തു്. “അ­ല്പ­കാ­ലം മുൻ­പാ­ണു് ഞങ്ങൾ മി­സ്സ് റ്റി­യെ പ­രി­ച­യ­പ്പെ­ട്ട­തു്. അ­തി­നു­മുൻ­പു് അവർ രാ­ത്രി­യേ­റെ­ച്ചെ­ന്ന­തി­നു­ശേ­ഷ­വും ഒരു മ­ദ്യ­ശാ­ല­യിൽ ഇ­രി­ക്കു­ന്ന­തു പ­തി­വാ­യി കാ­ണു­മാ­യി­രു­ന്നു. അവർ ആ­രെ­ന്നു ഞങ്ങൾ പ­ല­പ്പോ­ഴും (ത­മ്മിൽ­ത്ത­മ്മിൽ) ചോ­ദി­ച്ചി­ട്ടു­ണ്ടു്. ആളുകൾ പ­റ­ഞ്ഞു വി­ദേ­ശ­ഭാ­ഷ­കൾ പ­ഠി­പ്പി­ക്കു­ന്ന അ­ധ്യാ­പി­ക­യാ­ണെ­ന്നു്. എത്ര വ­യ­സ്സാ­യി? ആർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. എല്ലാ രാ­ത്രി­യും അവർ അവിടെ എത്ര കാ­ല­മാ­യി­വ­രു­ന്നു? ഒ­ന്നാം ലോക മ­ഹാ­യു­ദ്ധ­ത്തി­നു ശേഷം. ഈ മ­ദ്യ­ശാ­ല­യിൽ­ത്ത­ന്നെ എ­പ്പോ­ഴും? അതേ എ­ല്ലാ­യ്പോ­ഴും.

അ­യർ­ല­ണ്ടു­കാ­രി. നീ­ണ്ടു നി­വർ­ന്ന­വൾ. ന­ല്ല­വേ­ഷം. മി­സ്സ് റ്റി നാ­ല്പ­ത്തി­മൂ­ന്നു വർ­ഷ­മാ­യി എല്ലാ രാ­ത്രി­യും അവിടെ വ­രു­ന്നു. മി­സ്സ് റ്റി വി­വാ­ഹം ക­ഴി­ച്ചി­ട്ടി­ല്ല. അവർ സു­ന്ദ­രി­യാ­യി­രു­ന്നു. ഇ­പ്പോ­ഴും അതേ. ഞ­ങ്ങ­ളും അ­വ­രു­ടെ ആ­കർ­ഷ­ക­ത്വ­ത്തി­നു്, മാ­ന്ത്രി­ക­ത്വ­ത്തി­നു വി­ധേ­യ­രാ­യി.

പ­തി­മ്മൂ­ന്നു മാസം മുൻ­പു് മി­സ്സ് റ്റി ഒരു ബ­സ്സ­പ­ക­ട­ത്തിൽ­പെ­ട്ടു. മ­രി­ച്ചി­ല്ലെ­ന്നേ­യു­ള്ളു. ബസ്സ് പെ­ട്ടെ­ന്നു നി­ന്നു. പ­തി­നാ­റു വ­യ­സ്സാ­യ കൃ­ഷി­ക്കാ­രി­പ്പെൺ­കു­ട്ടി­യെ­പ്പോ­ലെ ല­ഘു­ത്വ­മു­ള്ള മി­സ്സ് റ്റി മു­ന്നോ­ട്ടേ­ക്കു് ആഞ്ഞു. ഗൗ­ര­വാ­വ­ഹ­മാ­യ വി­ധ­ത്തിൽ ത­ല­യ്ക്കു ക്ഷതം പറ്റി അ­വർ­ക്കു്. വ­ള­രെ­മാ­സം അ­വർ­ക്കു് ഉ­റ­ങ്ങാൻ ക­ഴി­ഞ്ഞി­ല്ല. ആഹാരം ക­ഴി­ക്കാൻ പ്ര­യാ­സം. ത­ല­യ്ക്കും വ­യ­റ്റി­നും തോ­ളു­കൾ­ക്കും വേദന.

മ­ദ്യ­ശാ­ല­യിൽ തി­രി­ച്ചെ­ത്തി­യി­ട്ടും അ­വർ­ക്കു വേ­ദ­ന­യാ­യി­രു­ന്നു. എ­ങ്കി­ലും ഒ­രി­ക്കൽ­പ്പോ­ലും അവർ പ­രാ­തി­പ്പെ­ട്ടി­ല്ല. കാരണം ഡ്രൈ­വർ­ക്കു വേറെ മാർ­ഗ്ഗ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു എ­ന്ന­താ­ണു്. അ­വ­രു­ടെ നി­സർ­ഗ്ഗ­ജ­മാ­യ പ്ര­സ­ന്ന­ത­യും നി­സ്തു­ല­മാ­യ ആ­കർ­ഷ­ക­ത്വ­വും എ­പ്പോ­ഴു­മു­ണ്ടു്. പ­ന്ത്ര­ണ്ടു­മാ­സം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് അ­വർ­ക്കു സം­ശ­യ­ങ്ങ­ളു­ണ്ടാ­യ­തു്. ന­ഷ്ട­പ­രി­ഹാ­ര­ത്തി­നു­വേ­ണ്ടി­യു­ള്ള അ­വ­രു­ടെ അ­വ­കാ­ശ­വാ­ദം കാ­ല­ഹ­ര­ണ­പ്പെ­ട്ടി­ല്ലേ? അവർ മ­ദ്യ­ശാ­ല­യു­ട­മ­സ്ഥ­നോ­ടു ചോ­ദി­ച്ചു: “ബസ്സ് ക­മ്പ­നി­യി­ലെ മാ­ന്യ­ന്മാ­രെ എ­നി­ക്കെ­ങ്ങ­നെ സ­മീ­പി­ക്കാ­മെ­ന്നു ദ­യ­വാ­യി പറയൂ” അ­യാൾ­ക്ക­തു് അ­റി­ഞ്ഞു കൂ­ടാ­യി­രു­ന്നു. പാ­രീ­സി­ലെ ട്രാൻ­സ്പോർ­ട്ട് അ­ഥോ­റി­റ്റി­ക്കു് എ­ഴു­താൻ ഞങ്ങൾ പ­റ­ഞ്ഞു. പക്ഷേ, മി­സ്സ് റ്റി­ക്കു് അ­ച­ഞ്ച­ല­മാ­യ വി­ശ്വാ­സ­മാ­ണു്. “ആ മാ­ന്യ­ന്മാർ എന്നെ കാണും. ന­ഷ്ട­പ­രി­ഹാ­രം കി­ട്ടു­മെ­നി­ക്കു്” എ­ന്നു് അവർ പ­റ­ഞ്ഞു. എ­ന്തി­നാ­ണു് ഇ­ങ്ങ­നെ വ­ള­രെ­ക്കാ­ലം കാ­ത്തി­രി­ക്കു­ന്ന­തെ­ന്നു് ഞങ്ങൾ അ­വ­രോ­ടു ചോ­ദി­ച്ചു. താൻ അ­യർ­ല­ണ്ട്കാ­രി­യാ­ണു്, പ്രാ­യം കൂ­ടി­യ­വ­ളാ­ണു്. ഒ­റ്റ­യ്ക്കാ­ണു് എ­ന്നു് റ്റി മ­റു­പ­ടി നൽകി. അ­ധി­കാ­രി­കൾ ന­മ്മ­ളെ കാണാൻ കൂ­ട്ടാ­ക്കി­യി­ല്ലെ­ങ്കി­ലും നമ്മൾ വ­ള­രെ­നേ­രം കാ­ത്തി­രി­ക്കേ­ണ്ട­ത­ല്ലേ?

നവംബർ ക­ഴി­ഞ്ഞു, ഡി­സം­ബ­റും

‘മി­സ്സ് റ്റി. എ­ന്തെ­ങ്കി­ലു­മാ­യോ?’

‘ഇ­തു­വ­രെ­യും ഒ­ന്നു­മാ­യി­ല്ല. ആ മാ­ന്യ­ന്മാർ­ക്കു് ജോ­ലി­ക്കൂ­ടു­ത­ലാ­യി­രി­ക്കും. ഇനി അധികം ദി­വ­സ­മാ­വു­ക­യി­ല്ല.’

ജ­നു­വ­രി, എ­ന്നി­ട്ടും ഒ­ന്നു­മി­ല്ല.

ഫെ­ബ്രു­വ­രി എ­ന്നി­ട്ടും ഒ­ന്നു­മാ­യി­ല്ല.

‘ഫ്ര­ഞ്ച് ബ്യൂ­റോ­ക്ര­സി­ക്കു പൊ­തു­വേ ജോ­ലി­ത്തി­ര­ക്കാ­ണു് എന്റെ കാ­ര്യ­ത്തിൽ വ­രു­മ്പോൾ അവർ വേഗം പ്ര­വർ­ത്തി­ക്കും. നി­ങ്ങൾ നോ­ക്കി­ക്കോ­ളു എ­നി­ക്കു ഭാ­ഗ്യം ആ­ശം­സി­ക്കു.’

‘ഭാ­ഗ്യം കൈ­വ­ര­ട്ടെ.’

അ­ധി­കാ­രി­ക­ളോ­ടു മി­സ്സ് റ്റി­ക്കു­ള്ള ബ­ഹു­മാ­നം അവർ അ­റി­യു­മോ. അ­വ­രു­ടെ പ്ര­സ­ന്ന­ത­യാർ­ന്ന ക്ഷ­മ­യെ അവർ വി­ഗ­ണി­ക്കു­മോ? അ­തി­നു­വേ­ണ്ടി മി­സ്സ് റ്റി­യെ­ത്ത­ന്നെ­യാ­ണു് കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തു്. പക്ഷേ, അ­താ­ണ­ല്ലോ അവരെ നി­സ്തു­ല­മാ­യ വി­ധ­ത്തിൽ ആ­കർ­ഷ­ക­ത്വ­മു­ള്ള­വ­രാ­ക്കു­ന്ന­തു്”.

എ­ന്തൊ­രു രചനാ വൈഭവം!

പാവം ഉലുവ
images/Pvnarshimarao.jpg
പി. വി. ന­ര­സിം­ഹ­റാ­വു

കേ­ന്ദ്ര സർ­ക്കാ­രി­ന്റെ ആ­രോ­ഗ്യ­മ­ന്ത്രി പി. വി. ന­ര­സിം­ഹ­റാ­വു വി­ന്റെ ക­ടു­ത്ത പ്ര­മേ­ഹ­രോ­ഗ­ത്തി­നു് കേ­ര­ള­ത്തി­ന്റെ മു­ഖ്യ­മ­ന്ത്രി ഉലുവ ചേർ­ന്ന ഒരു മ­രു­ന്നു നൽ­കി­യെ­ന്നും റാ­വു­വി­ന്റെ ര­ക്ത­ത്തി­ലെ പ­ഞ്ചാ­ര ആ മ­രു­ന്നു ക­ഴി­ച്ച­തി­ന്റെ ഫ­ല­മാ­യി കു­റ­ഞ്ഞു­വെ­ന്നു­മു­ള്ള വാർ­ത്ത ‘മലയാള മനോരമ’യിൽ വന്നു. അ­തി­നെ­ക്കു­റി­ച്ചു് ചിലർ ഡോ­ക്ടർ കാനം ശ­ങ്ക­ര­പ്പി­ള്ള­യോ­ടു അ­ഭി­പ്രാ­യം ചോ­ദി­ച്ചു. വൈ­ദ്യ­ന്മാ­രു­ടെ പല “അ­വ­കാ­ശ­വാ­ദ”ങ്ങ­ളും പൊ­ള്ള­യാ­ണെ­ന്നു എ­ടു­ത്തു കാ­ണി­ക്കാ­റു­ള്ള ത­നി­ക്കെ­തി­രേ ഇതു ഒ­രാ­യു­ധ­മാ­യി ചിലർ പ്ര­യോ­ഗി­ക്കു­ക­യും ചെ­യ്തു­വെ­ന്നു ഡോ­ക്ടർ എ­ഴു­തു­ന്നു (ട്രയൽ വാരിക).

ശാ­സ്ത്ര­ജ്ഞ­നെ­ന്ന നി­ല­യിൽ, ഉ­ലു­വ­യ്ക്കു് പ്ര­മേ­ഹം മാ­റ്റു­ന്ന­തി­നു് വീ­ര്യ­മു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കാ­തെ ഡോ­ക്ടർ കാനം ശ­ങ്ക­ര­പ്പി­ള്ള ഈ അ­ഭി­പ്രാ­യ­ത്തെ­യും വൈ­ദ്യ­ന്മാ­രെ അ­ടി­ക്കാ­നു­ള്ള വ­ടി­യാ­യി ഉ­പ­യോ­ഗി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ത­ണ്ഡാ­വാ­ദ­ങ്ങൾ ന­മ്പ­രി­ട്ടു് താ­ഴെ­ച്ചേർ­ക്ക­ന്നു:

  1. ഉ­ലു­വ­യ­ല്ല മു­ഖ്യ­മ­ന്ത്രി­യു­ടെ “ചി­കി­ത്സോ­പ­ദേ­ശ”മാണു് റാ­വു­വി­ന്റെ ര­ക്ത­ത്തി­ലെ പ­ഞ്ചാ­ര കു­റ­ച്ച­തു്. കൃ­ത്യ­മാ­യി പഥ്യം നോ­ക്കാൻ മു­ഖ്യ­മ­ന്ത്രി ഉ­പ­ദേ­ശി­ച്ചി­രി­ക്കും. റാവു അ­ത­നു­സ­രി­ച്ചു പ്ര­വർ­ത്തി­ച്ചി­രി­ക്ക­ണം.
  2. മു­ഖ്യ­മ­ന്ത്രി­ക്കു് ഉ­ലു­വ­യു­ടെ ഔ­ഷ­ധ­വീ­ര്യ­ത്തിൽ വി­ശ്വാ­സ­മി­ല്ല. ഉ­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹം ഈ ര­ഹ­സ്യം നാ­ട്ടു­കാ­രിൽ­നി­ന്നു് ഒ­ളി­ച്ചു­വ­യ്ക്കു­മാ­യി­രു­ന്നി­ല്ല.
  3. ഉ­ലു­വ­യു­ടെ ശ­ക്തി­യിൽ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഉ­ലു­വാ­പ്പൊ­ടി ഉ­ണ്ടാ­ക്കി പ്ര­മേ­ഹ­രോ­ഗി­ക­ളാ­യ തൊ­ഴി­ലാ­ളി­കൾ­ക്കു വി­ത­ര­ണം ചെ­യ്യാൻ മു­ഖ്യ­മ­ന്ത്രി ത­യ്യാ­റാ­യേ­നേ.
  4. ശാ­സ്ത്ര സാ­ഹി­ത്യ­പ­രി­ഷ­ത്തും ഉലുവ പൊ­ടി­ച്ചു വി­ത­ര­ണം ചെ­യ്യു­മാ­യി­രു­ന്നു.

എ­ങ്ങ­നെ­യി­രി­ക്കു­ന്നു ഡോ­ക്ട­റു­ടെ വാ­ദ­ങ്ങൾ? ഞാൻ ശ്രീ­മൂ­ല­വി­ലാ­സം ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ സി­ക്സ്തു് ഫോമിൽ പ­ഠി­ക്കു­മ്പോൾ എന്റെ ഗു­രു­നാ­ഥ­നാ­യ കെ. എം. ജോസഫ് സാറ് ‘Simla is cooler than Delhi എന്താ കാരണം?’ എ­ന്നു് ഒരു കു­ട്ടി­യോ­ടു ചോ­ദി­ച്ചു. അയാൾ മ­റു­പ­ടി നൽകി ‘Because Viceroy lives there in Summer’ എ­ന്നു്. ആ വി­ദ്യാർ­ത്ഥി­യു­ടെ ഉ­ത്ത­രം പോ­ലി­രി­ക്കു­ന്നു ഡോ­ക്ട­റു­ടെ വാ­ദ­ങ്ങൾ. ഉ­ലു­വ­യ്ക്കു് ഔ­ഷ­ധ­ഗു­ണ­മു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ന്ന­തി­നു പകരം അ­തി­നോ­ടു ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത കു­റെ­ക്കാ­ര്യ­ങ്ങൾ അ­ദ്ദേ­ഹം പ­റ­യു­ന്ന­തേ­യു­ള്ളു. ഉ­ലു­വ­യോ­ടു എ­നി­ക്കു സ്നേ­ഹ­വു­മി­ല്ല, വി­രോ­ധ­വു­മി­ല്ല. ഡോ­ക്ടർ­ക്കു് കാരണം കൂ­ടാ­തെ­യു­ള്ള ഈ ഉ­ലു­വാ­വി­രോ­ധ­മെ­ന്തി­നു്? വൈ­ദ്യൻ കാ­ച്ചി­ക്കൊ­ടു­ക്കു­ന്ന ബ­ലാ­ഗു­ളൂ­ച്യാ­ദി എണ്ണ തേ­ച്ചു കു­ളി­ച്ചു് ക­ണ്ണി­നു കു­ളിർ­മ്മ വ­രു­ത്തി, നീർ­ത്താ­ഴ്ച ഉ­ണ്ടാ­കാ­തി­രി­ക്കാൻ വൈ­ദ്യ­ന്റെ രാ­സ്നാ­ദി­പ്പൊ­ടി ഉ­ച്ചി­യിൽ തി­രു­മ്മി പ്ലാ­റ്റ്ഫോ­മിൽ ക­യ­റി­നി­ന്നു് വൈ­ദ്യ­ന്മാ­രെ പു­ല­ഭ്യം പ­റ­യു­ന്ന ഒരു വലിയ ഡോ­ക്ടർ ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കൊ­ച്ച­നു­ജൻ ത­ന്നെ­യാ­ണു് ഡോ­ക്ടർ കാനം ശ­ങ്ക­ര­പ്പി­ള്ള. പി­ന്നെ ഒ­രു­കാ­ര്യം­കൂ­ടി. അ­ടു­ത്ത­കാ­ല­ത്തു്, മൂ­ന്നു വി­ദ­ഗ്ദ്ധ­ന്മാ­രാ­യ ഡോ­ക്ടർ­മാർ പ്ര­മേ­ഹ­ത്തെ­ക്കു­റി­ച്ചു് സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തു് ടെ­ലി­വി­ഷ­നിൽ­നി­ന്നു ഞാൻ കേ­ട്ടു. അവരിൽ ഒരാൾ പ്ര­മേ­ഹ­രോ­ഗി ഉലുവ ക­ഴി­ച്ചാൽ ര­ക്ത­ത്തി­ലെ പ­ഞ്ചാ­ര കു­റ­യും എന്നു അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ­റ­ഞ്ഞു.

images/GeorgChristophLichtenberg.jpg
ഗേ­യോർ­ഹ് ലി­ഹ്റ്റൻ­ബർ­ക്ക്

ഗേ­യോർ­ഹ് ലി­ഹ്റ്റൻ­ബർ­ക്ക് (Georg Lichtenberg) നേ­ര­മ്പോ­ക്കു­കാ­ര­നാ­യി­രു­ന്നു. ഫി­സി­ക്സ് അ­ധ്യാ­പ­ക­നും സ്റ്റു­പി­ഡ് നേ­ര­മ്പോ­ക്കു­കൾ പ­റ­ഞ്ഞ­യാ­ളെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം കീർ­ത്തി­യാർ­ജ്ജി­ച്ചു. ലി­ഹ്റ്റൻ ബർ­ക്ക് ഒ­രി­ക്കൽ ചോ­ദി­ച്ചു: “പൂ­ച്ച­യ്ക്കു് അ­തി­ന്റെ ക­ണ്ണു­കൾ ഇ­രി­ക്കു­ന്നി­ട­ത്തു­ത­ന്നെ ക­ണി­ശ­മാ­യി രണ്ടു കു­ഴി­കൾ തു­ള­ച്ചു­ണ്ടാ­ക്കി­യ­തെ­ങ്ങ­നെ?” ഈ ചോ­ദ്യം എ­ടു­ത്തെ­ഴു­തി­യി­ട്ടു് ഫ്രാ­യി­റ്റ് പ­റ­ഞ്ഞു: “To wonder about something that is in fact only the statement of an identity is undoubtedly a piece of stupidity” ഫ്രാ­യി­റ്റി­ന്റെ ‘സ്റ്റു­പി­ഡി­റ്റി’ എന്ന പ്ര­യോ­ഗം കൂ­ടി­പ്പോ­യി. അതൊരു ‘സ്ട്രോ­ങ് വേഡാ’ണു്. എ­ങ്കി­ലും ചില അ­ഭി­പ്രാ­യ­ങ്ങൾ ക­ണ്ടാൽ ആ വാ­ക്കു­ത­ന്നെ ഉ­പ­യോ­ഗി­ക്കാൻ തോ­ന്നും.

ആ­ഹ്ലാ­ദം

വ­രാ­ത്ത മ­ണി­യോർ­ഡർ കാ­ത്തി­രി­ക്കു­ന്ന­തു ദുഃ­ഖ­മാ­ണു്. ആ­ഗ­മി­ക്കാ­ത്ത നി­ദ്ര­യെ­ക്ക­രു­തി കി­ട­ക്ക­യിൽ ‘താനേ തി­രി­ഞ്ഞും മ­റി­ഞ്ഞും’ കി­ട­ക്കു­ന്ന­തു ദുഃഖം. താ­ഴ്ച­യേ­റി­യ ജ­ലാ­ശ­യം വി­ഷാ­ദം നൽ­കു­ന്നു. ഇ­തു­പോ­ലെ കൊ­ച്ചു കൊ­ച്ചു കാ­ര്യ­ങ്ങൾ ആ­ഹ്ലാ­ദാ­നു­ഭൂ­തി­യും പ്ര­ദാ­നം ചെ­യ്യും. വ­ല്ലാ­തെ ദുഃ­ഖി­ക്കു­ന്ന ആൾ ന­മ്മു­ടെ സാ­ന്ത്വ­നോ­ക്തി­കേ­ട്ടു് ശോ­ക­മ­ട­ക്കു­ന്ന­തു് ന­മു­ക്കു് ഒ­ര­ള­വിൽ ആ­ഹ്ലാ­ദ­ക­ര­മാ­ണു്. സ്ഫ­ടി­ക സ­ദൃ­ശ­മാ­യ നി­ല­ത്തു പ­നി­നീർ­പ്പൂ­പോ­ലു­ള്ള കാ­ലു­കൾ പ­തി­യു­ന്ന­തു­ക­ണ്ടാൽ സ­ന്തോ­ഷം. അ­ന്വേ­ഷി­ച്ചു ചെ­ല്ലു­ന്ന പു­സ്ത­കം വാ­യ­ന­ശാ­ല­യിൽ ഇ­രി­ക്കു­ന്ന­തു ക­ണ്ടാൽ, അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന ജ­ലാ­ശ­യം ദർ­ശി­ച്ചാൽ, തെ­ങ്ങോ­ല­ത്തു­മ്പിൽ കൊ­ച്ചു­കി­ളി­യി­രു­ന്നു് ആ­ടി­താ­ഴു­ക­യും ഉ­യ­രു­ക­യും ചെ­യ്യു­ന്ന­തു ക­ണ്ണിൽ­പ്പെ­ട്ടാൽ ഹർഷം ജ­നി­ക്കും. ഈ രീ­തി­യി­ലു­ള്ള ഒരു ചെറിയ ആ­ഹ്ലാ­ദ­മാ­ണു് സി. എസ്. ശ്രീ­കു­മാ­രി­യു­ടെ “അ­സ്ത­മ­യ­ത്തി­നു­മുൻ­പു്” എന്ന രചന എ­നി­ക്കു നൽ­കി­യ­തു്. (ക­ലാ­കൗ­മു­ദി) അ­സ്ത­മ­യ­ത്തി­നു മുൻ­പു് എ­ന്നാൽ ക­ക്കാ­ടി ന്റെ മ­ര­ണ­ത്തി­നു­മുൻ­പു് എ­ന്നാ­ണർ­ത്ഥം. കവി ഒരു വീ­ട്ടിൽ വ­രു­ന്ന­തും അ­വി­ടെ­യു­ള്ള കൊ­ച്ചു കു­ഞ്ഞി­നെ ലാ­ളി­ക്കു­ന്ന­തും മ­റ്റും ഹൃ­ദ്യ­മാ­യ രീ­തി­യിൽ ശ്രീ­കു­മാ­രി വർ­ണ്ണി­ക്കു­ന്നു. ഇതിൽ ക­വി­ത­യു­ടെ ശ­ത്രു­വാ­യ യാ­ഥാ­ത­ഥ്യ പ്ര­തി­പാ­ദ­നം ക­ണ്ടേ­ക്കാം. ഭാ­വ­ന­യു­ടെ കു­റ­വു് ഇ­തി­ന്റെ മു­ദ്ര­യാ­യി­രി­ക്കാം. എ­ങ്കി­ലും വ­സ­ന്തം പൂ­ക്ക­ളി­ലൂ­ടെ പു­ഞ്ചി­രി­പൊ­ഴി­ക്കു­മ്പോൾ ആ പു­ഞ്ചി­രി നോ­ക്കി­നി­ന്നു് നമ്മൾ നിർ­വൃ­തി­യിൽ ല­യി­ക്കാ­റി­ല്ലേ. ആ വി­ധ­ത്തി­ലു­ള്ള ഒ­ര­വ­സ്ഥാ­വി­ശേ­ഷ­മാ­ണു് ഈ രചന എ­നി­ക്കു പ്ര­ദാ­നം ചെ­യ്ത­തു്.

എ­ന്തൊ­രു പു­ച്ഛം

ക­ക്കാ­ടി­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തെ വൈ. എം. സി. എ. ഹാളിൽ സ­മ്മേ­ള­നം ന­ട­ക്കു­ക­യാ­ണു്. ഞാൻ എ­ന്തൊ­ക്കെ­യോ പ­റ­ഞ്ഞി­ട്ടു് ഇ­രു­ന്ന­പ്പോൾ സ­ദ­സ്സി­ലെ ഒരു മുഖം പ­രി­ച­യ­മു­ള്ള­താ­യി തോ­ന്നി. അ­ടു­ത്തി­രു­ന്ന പ്ര­ഭാ­ഷ­ക­നോ­ടു് ചി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന അ­ദ്ദേ­ഹ­മാ­രെ­ന്നു് ചോ­ദി­ച്ചു. “അ­റി­യി­ല്ലേ യു. എ. ഖാദർ എന്നു മ­റു­പ­ടി” ഞാ­നു­ട­നെ പ്ലാ­റ്റ്ഫോ­മിൽ നി­ന്നി­റ­ങ്ങി അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­ചെ­ന്നു ഇ­രു­ന്നു. സം­സാ­രി­ച്ചു വീ­ട്ടു­പേ­രു്, ഫോൺ നമ്പർ ഇവ ചോ­ദി­ച്ചു. കോ­ഴി­ക്കോ­ട്ടു ചെ­ല്ലു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ ചെ­ല്ലാ­മെ­ന്നും പ­റ­ഞ്ഞു. പക്ഷേ, ജോ­ലി­ത്തി­ര­ക്കു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് ഒ­രെ­ഴു­ത്ത­യ­യ്ക്കാൻ പോലും സാ­ധി­ച്ചി­ല്ല. മേന്മ പ­റ­യു­ക­യാ­ണെ­ന്നോ തണ്ടു കാ­ണി­ക്കു­ക­യാ­ണെ­ന്നോ തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ഒ­രാ­ഴ്ച­കൊ­ണ്ടാ­ണു് ഈ ലേഖനം എ­ഴു­തി­ത്തീർ­ക്കു­ന്ന­തു്. അ­തു­കൊ­ടു­ത്തു ക­ഴി­ഞ്ഞാൽ അ­ടു­ത്ത ലേഖനം എ­ഴു­തി­ത്തു­ട­ങ്ങും. ഇ­രു­പ­തു­കൊ­ല്ല­മാ­യി എ­ഴു­തു­ന്ന പം­ക്തി. എ­ല്ലാം ഒ­രാ­ളി­ന്റെ ഉ­ള്ളിൽ­നി­ന്നു വ­രേ­ണ്ട­തു്. ആശയ ദാ­രി­ദ്ര്യ­വും ഭാവനാ ദാ­രി­ദ്ര്യ­വും കൊ­ണ്ടാ­ണു് കൂ­ടു­തൽ സമയം ഇ­പ്പോൾ വേ­ണ്ടി­വ­രു­ന്ന­തു്. അ­തു­കൊ­ണ്ടു് ക­ത്തു­കൾ എ­ഴു­താൻ സമയം കി­ട്ടാ­റി­ല്ല.

മാ­സ­ങ്ങൾ ക­ഴി­ഞ്ഞു. വൈ­കു­ന്നേ­രം എ­വി­ടെ­യോ പോ­യി­ട്ടു് വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ അ­റി­ഞ്ഞു യു. എ. ഖാദർ വ­ന്നി­രു­ന്നെ­ന്നു്. അ­ദ്ദേ­ഹം കു­റി­പ്പിൽ കാ­ണി­ച്ച ന­മ്പ­രിൽ ടെ­ലി­ഫോൺ ചെ­യ്തെ­ങ്കി­ലും ഏതോ നാ­ട­ക­ത്തി­നു­പോ­യി­യെ­ന്നു മ­റു­പ­ടി കി­ട്ടി­യ­തേ­യു­ള്ളു. പി­റ്റേ ദിവസം അ­തി­രാ­വി­ലെ പോ­കു­മെ­ന്നു് കു­റി­പ്പി­ലു­ണ്ടാ­യി­രു­ന്ന­തി­നാൽ കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ച­തു­മി­ല്ല. പി­ന്നീ­ടു അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ച­തു­മി­ല്ല. പി­ന്നീ­ടു അ­ദ്ദേ­ഹ­ത്തെ കോ­ഴി­ക്കോ­ട്ടു­വ­ച്ചു ക­ണ്ട­പ്പോൾ ഇ­ക്കാ­ര്യ­മെ­ല്ലാം നേ­രി­ട്ടു പ­റ­യു­ക­യും ചെ­യ്തു. ഈ സൗ­ഹൃ­ദ­ബ­ന്ധ­ത്തി­നു് എ­തി­രാ­യി അ­ദ്ദേ­ഹം കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തു­ന്നു: “ഞാ­നാ­രാ­ണു്? സാ­ഹി­ത്യ­മീ­മാം­സ­ക­ന­ല്ല, മർ­മ്മ­ജ്ഞ­ന­ല്ല. വാ­ര­ഫ­ലം നു­ള്ളി­പ്പെ­റു­ക്കി­പ്പ­റ­യു­ന്ന ജോ­ത്സ്യ­നു­മ­ല്ല. (ജ്യോ­ത്സ്യൻ എ­ന്നു­വേ­ണം, അ­ച്ച­ടി­പ്പി­ശ­ക് ആകാം.)

ആ “നു­ള്ളി­പ്പെ­റു­ക്കി­പ്പ­റ­യു­ന്ന”, “ജ്യോ­ത്സ്യൻ” ഈ പ്ര­യോ­ഗ­ങ്ങ­ളിൽ ഒ­ളി­ച്ചി­രി­ക്കു­ന്ന പു­ച്ഛം നോ­ക്ക­ണേ. പ്ര­ശ്നം­വ­യ്ക്കാ­നോ ജാതകം നോ­ക്കാ­നോ ആ­യി­രി­ക്ക­ണ­മ­ല്ലോ ഖാദർ ജ്യോ­ത്സ്യ­നാ­യ എന്റെ വീ­ട്ടിൽ വ­ന്ന­തു്. കാണാൻ ക­ഴി­ഞ്ഞി­ല്ല. ജ്യോ­ത്സ്യൻ ഉടനെ ടാ­ക്സി­യിൽ കയറി പ്ര­ശ്നം വ­യ്ക്കാൻ വ­ന്ന­യാ­ളി­ന്റെ ലോ­ഡ്ജിൽ ചെ­ന്നി­രു­ന്നെ­ങ്കിൽ എന്റെ ഈ പ്രൊ­ഫ­ഷ­നെ അ­ദ്ദേ­ഹം ഇ­ങ്ങ­നെ പ­ര­സ്യ­പ്പെ­ടു­ത്തു­കി­ല്ലാ­യി­രു­ന്നു. ജ്യോ­ത്സ്യം തൊ­ഴി­ലാ­ക്കി­യി­ട്ടു­ള്ള­വ­രെ­പ്പോ­ലെ ഈ സാ­ഹി­ത്യ ജ്യോ­ത്സ്യ­നും തി­ര­ക്കു­ള്ള­വ­നാ­ണേ. എ­ങ്കി­ലും ഇനി കോ­ഴി­ക്കോ­ട്ടു പോ­കു­മ്പോൾ ഈ­യു­ള്ള­വൻ മ­ഹാ­നാ­യ ഈ ക­ഥാ­കാ­ര­നെ ചെ­ന്നു ക­ണ്ടു­കൊ­ള്ളാം.

നിർ­വ്വ­ച­നം
നവീന നി­രൂ­പ­ണം:
  1. സാ­ഹി­ത്യ­ത്തി­ലെ എ­പി­ലെ­പ്സി.
  2. സാ­ഹി­ത്യ­ത്തി­ന്റെ രോ­ഗ­നി­ദാ­ന­ശാ­സ്ത്രം.
  3. കേ­ര­ള­ത്തിൽ നാ­ല­ഞ്ചു പേർ ഒ­രു­മി­ച്ചു ചേർ­ന്നു തീ­രു­മാ­നി­ച്ച കള്ളം പ­ത്ര­ങ്ങ­ളി­ലൂ­ടെ പ­ര­സ്യ­പ്പെ­ട്ടു­വ­രു­ന്ന­തു്.
ടെ­ലി­വി­ഷ­നി­ലെ ത­പ്പും തു­ടി­യും:
ക­ല­യു­ടെ അ­ഴു­കി­യ പ­ല്ലു­കൾ.
“ഓടയിൽ നി­ന്നു്” എന്ന നോവൽ:
ഒരു ചെറിയ ‘ലേ മീ­സേ­റേ­ബ്ല.’
ക്ഷമ:
സി­റ്റി­ബ­സ്സ് കാ­ത്തു­നി­ല്ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ഒ­ര­വ­സ്ഥ.
ക്ഷ­മ­യി­ല്ലാ­യ്മ:
ട്രാ­ഫി­ക് സി­ഗ്നൽ പ­ച്ച­യാ­കു­ന്ന­തു കാ­ത്തു് കാ­റി­ലി­രി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന ഒരു മാ­ന­സി­കാ­വ­സ്ഥ.
ഫിലിം ഡ­യ­റ­ക്ടർ:
ആ­വ­ശ്യ­ത്തി­ല­ധി­കം വാ­ഴ്ത്ത­പ്പെ­ടു­ന്ന ടെ­ക്നീ­ഷ്യൻ.
ആ­ത്മ­ക­ഥ

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­ര­നാ­ണു്. തി­രു­വി­താം­കൂ­റി­ന്റെ പല സ്ഥ­ല­ങ്ങ­ളി­ലും താ­മ­സി­ച്ചി­ട്ടു­ണ്ടു്. പ­ഠി­ക്കാൻ വലിയ സാ­മർ­ത്ഥ്യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­യാൻ­വ­യ്യ. എ­ങ്കി­ലും ഇം­ഗ്ലീ­ഷി­നും മ­ല­യാ­ള­ത്തി­നും ഒ­ന്നാ­മ­നാ­യി­രു­ന്നു. ഈ സ്ഥാ­ന­ത്തി­നു ഭ്രം­ശം വ­ന്ന­തു് ഇ­പ്പോൾ നെ­ടു­മ­ങ്ങാ­ട്ടെ എം. എൽ. എ. ആയ കെ. വി. സു­രേ­ന്ദ്ര­നാ­ഥ് എന്റെ ക്ലാ­സ്സ്മെ­യി­റ്റാ­യി വ­ന്ന­പ്പോ­ഴാ­ണു്. അ­ദ്ദേ­ഹം മ­റ്റൊ­രു ക്ലാ­സ്സി­ലേ­ക്കു പോ­യ­തി­നു­ശേ­ഷ­മേ എ­നി­ക്കു വീ­ണ്ടും ആ രണ്ടു ഭാ­ഷ­ക­ളി­ലും ഒ­ന്നാ­മ­ത്തെ മാർ­ക്ക് കി­ട്ടി­യു­ള്ളു.

സാ­മാ­ന്യ­മാ­യി പ­റ­ഞ്ഞാൽ ഞാ­നൊ­രു ധാ­രാ­ള­ച്ചെ­ല­വു­കാ­ര­നാ­ണു്. പുതിയ പു­സ്ത­ക­ങ്ങൾ കടയിൽ ഇ­രി­ക്കു­ന്ന­തു­ക­ണ്ടാൽ അ­രി­യും പ­ല­വ്യ­ഞ്ജ­ന­വും വാ­ങ്ങാ­നു­ള്ള പ­ണ­മെ­ടു­ത്തു­കൊ­ടു­ത്തു ഞാനവ വാ­ങ്ങും. കു­ടി­ക്കു­ക­യി­ല്ല. തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­രു­ടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ‘സി­ഗ­റ­റ്റ് കു­ടി­ക്കും.’ ദിവസം 20 എന്ന ക­ണ­ക്കി­നു്. ഈ സി­ഗ­റ­റ്റ് ‘പാനം ചെ­യ്യൽ’ ക­ണ്ടി­ട്ടു് വി­തു­ര­യി­ലെ ഡോ­ക്ടർ കെ. പി. അ­യ്യ­പ്പൻ പ­റ­ഞ്ഞു: “കൂ­ടു­ത­ലാ­ണി­തു് ”.

ര­ച­ന­ക­ളെ വാ­ഴ്ത്തി­ക്കൊ­ണ്ടു ധാ­രാ­ളം ക­ത്തു­കൾ വരും. അവ അ­യ­യ്ക്കു­ന്ന­വർ­ക്കു മ­ന­സ്സു­കൊ­ണ്ടു നന്ദി പ­റ­യാ­ന­ല്ലാ­തെ മ­റു­ക­ത്ത­യ­യ്ക്കാൻ ക­ഴി­യു­ന്നി­ല്ല. ആ­ഗ്ര­ഹ­മി­ല്ലാ­ഞ്ഞി­ട്ട­ല്ല; സമയം കി­ട്ടാ­റി­ല്ല. തെ­റി­ക്ക­ത്തു­ക­ളും വ­രാ­റു­ണ്ടു്. ആ­ദ്യ­മൊ­ക്കെ, അവ വാ­യി­ക്കു­മ്പോൾ വ­ല്ലാ­യ്മ തോ­ന്നി­യി­രു­ന്നു. ഇ­പ്പോൾ ഒ­ട്ടും വൈ­ഷ­മ്യ­മി­ല്ല. ഒരേ അ­നു­ഭ­വം ആ­വർ­ത്തി­ച്ചു­വ­രു­മ്പോൾ ന­മു­ക്കു നി­സ്സം­ഗ­ത ഉ­ണ്ടാ­വു­മ­ല്ലോ.

പു­സ്ത­ക­മെ­ഴു­തി­യി­ട്ടു്, ലേ­ഖ­ന­മോ ക­വി­ത­യോ കഥയോ എ­ഴു­തി­യി­ട്ടു് അ­തി­നെ­ക്കു­റി­ച്ചു സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­ത­ണ­മെ­ന്നു എ­ന്നോ­ടാ­വ­ശ്യ­പ്പെ­ടു­ന്ന­വർ­ക്കു് ഞാ­നൊ­രു ജു­ഡാ­സാ­ണു്. ‘എ­ഴു­താം’ എന്ന അ­സ­ത്യ­ചും­ബ­നം കൈ­ക്കു നൽ­കി­യി­ട്ടു് പ­റ്റി­ക്കും. വെ­ള്ളി­ക്കാ­ശു വാ­ങ്ങു­കി­ല്ലെ­ന്നു മാ­ത്രം.

നി­ഷ്പ­ക്ഷ­മാ­യി­ട്ടാ­ണു് ഈ ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ക. എ­ങ്കി­ലും ചിലർ അർ­ദ്ധ­രാ­ത്രി­ക്കു ശേഷം ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു തെറി പ­റ­യാ­റു­ണ്ടു്. തെ­റി­യാ­ണെ­ന്നു കേ­ട്ടാ­ലു­ട­നെ ഞാൻ ടെ­ലി­ഫോൺ താഴെ വ­യ്ക്കാ­റി­ല്ല. പ­റ­യു­ന്ന­വ­ന്റെ സം­തൃ­പ്തി­ക്കു വേ­ണ്ടി അതു മു­ഴു­വ­നും കേൾ­ക്കും.

ക­ട­യ്ക്കാ­വൂർ ഇം­ഗ്ലീ­ഷ് സ്ക്കൂ­ളി­ന്റെ മുൻ­പിൽ വ­ച്ചു­കൂ­ടി­യ ഒരു സ­മ്മേ­ള­ന­ത്തിൽ വക്കം പു­രു­ഷോ­ത്ത­മൻ അ­ധ്യ­ക്ഷ­നാ­യി­രു­ന്നു. ഞാൻ പ്ര­ഭാ­ഷ­ക­നും മീ­റ്റി­ങ്ങി­നു­ശേ­ഷം ആരോടോ വ­ള­രെ­നേ­രം സം­സാ­രി­ച്ചു­നി­ന്ന ഞാൻ ഒ­റ്റ­യ്ക്കാ­ണു് റോ­ഡി­ലേ­ക്കു ക­യ­റി­യ­തു്. അ­പ്പോൾ ഒരു ലെ­യ്നിൽ നി­ന്നി­രു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി അ­ടു­ത്തേ­ക്കു­വ­ന്നു് ‘സാർ ഇതാ’ എന്നു പ­റ­ഞ്ഞു ഒരു ചോ­ക്ക്ലി­റ്റ് എന്റെ നേർ­ക്കു­നീ­ട്ടി. ആ­രെ­ന്നു ചോ­ദി­ക്കു­ന്ന­തി­നു മുൻ­പു് അവർ മ­റ­ഞ്ഞു ക­ള­ഞ്ഞു. ഇ­രു­ട്ടി­ന്റെ നി­ശ­ബ്ദ­ത­യിൽ തെ­റി­വാ­ക്കു­കൾ വ­ന്നു­വീ­ഴു­മ്പോൾ ഞാൻ ഈ സംഭവം ഓർ­മ്മി­ക്കു­ന്നു.

പ്രാ­യ­മേ­റെ­യാ­യെ­ങ്കി­ലും എ­നി­ക്കു രോ­ഗ­മൊ­ന്നു­മി­ല്ല. പി­ന്നെ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ ‘നി­ഴൽ­പ്പാ­ടു­കൾ’ എന്ന ക­ഥ­യെ­ഴു­തി­യ റ­സാ­ക്ക് ഇ­രി­ങ്ങാ­ട്ടി­രി­യെ­പ്പോ­ലു­ള്ള­വ­രു­ടെ കഥകൾ വാ­യി­ക്കു­മ്പോൾ ഞാൻ ഛർ­ദ്ദി­ക്കും.

അ­ല­യ്ക്കു­ന്നു
images/ArthurConanDoyle1893.jpg
കോനൻ ഡൊയിൽ

ലൂ­ക്കാ­ച്ച് non-​literary literature എ­ന്നൊ­രു ‘സാ­ഹി­ത്യ’ വി­ഭാ­ഗ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. കോനൻ ഡൊ­യി­ലി ന്റെ ര­ച­ന­ക­ളെ അ­ദ്ദേ­ഹം ആ വി­ഭാ­ഗ­ത്തി­ലാ­ണു് ഉൾ­പ്പെ­ടു­ത്തു­ക. ലൂ­ക്കാ­ച്ചി­ന്റെ വി­ഭാ­ഗ­ത്തി­നു വ്യാ­പ്തി നൽ­കി­യാൽ സജീവൻ അ­മ്പാ­ടി എ­ക്സ്പ്ര­സ്സ് വാ­രി­ക­യിൽ എ­ഴു­തി­യ ‘അ­ന്ത്യാ­ഭി­ലാ­ഷം’ എന്ന കഥ അ­തിൽ­ച്ചെ­ന്നു വീഴും. ഭാര്യ ഭർ­ത്താ­വി­നെ വ­ധി­പ്പി­ക്കു­ന്ന­താ­ണു് ക­ഥ­യു­ടെ വിഷയം.

ചി­ലർ­ക്കു വ­ള­രെ­പ്പ­റ­യാ­നു­ണ്ടു്. എ­ങ്കി­ലും അ­വ­രൊ­ന്നും മി­ണ്ടു­കി­ല്ല. മറ്റു ചി­ലർ­ക്കു ഒ­ന്നും പ­റ­യാ­നി­ല്ലാ­ത്ത­തു­കൊ­ണ്ടു മി­ണ്ടാ­തി­രി­ക്കും. ഇ­നി­യു­മു­ണ്ടു് വേ­റൊ­രു കൂ­ട്ടർ. അ­വർ­ക്കും ഒ­ന്നും പ­റ­യാ­നി­ല്ല. പക്ഷേ, ‘വാ­യി­ട്ടു്’ അ­ല­ച്ചു­കൊ­ണ്ടി­രി­ക്കു­മ­വർ. നമ്മൾ വെ­റു­പോ­ടെ നോ­ക്കി­യാ­ലും അവർ നാ­വ­ട­ക്കു­ക­യി­ല്ല. അ­ങ്ങ­നെ ഒ­ന്നും പ­റ­യാ­നി­ല്ലാ­തെ അ­ല­യ്ക്കു­ന്ന ഒ­രെ­ഴു­ത്തു­കാ­ര­നാ­ണു് സജീവൻ അ­മ്പാ­ടി.

ഉ­ജ്ജ്വ­ല­പ്ര­തി­ഭ­യും ക്ഷു­ദ്ര­ത്വ­വും

താ­മ­ര­ക്കു­ള­ത്തിൽ താ­മ­ര­പ്പൂ­ക്കൾ വി­ടർ­ന്നു നി­ല്ക്കു­ന്നു. എ­ന്തൊ­രു ഭംഗി! കു­ള­ത്തി­ന്റെ കരയിൽ തൊ­ട്ടാ­വാ­ടി­കൾ. അ­വ­യി­ലും കൊ­ച്ചു­പൂ­ക്കൾ താ­മ­ര­പ്പൂ­വി­ന്റെ ഭംഗി ആ­സ്വ­ദി­ക്കു­ന്ന മ­ട്ടിൽ നി­ങ്ങൾ എന്റെ ഭം­ഗി­യും ആ­സ്വ­ദി­ക്കൂ എന്നു തൊ­ട്ടാ­വാ­ടി­പ്പൂ­ക്കൾ ന­മ്മോ­ടു് ആ­ജ്ഞാ­പി­ക്കു­ന്നു.

സാ­ഹി­ത്യ­വും നി­രൂ­പ­ണ­വും

ക­ടൽ­ക്ക­ര സ­ത്യ­മാ­ണു്. അതിനു മാ­റ്റ­മി­ല്ല. ആ സ­ത്യ­ത്തിൽ വ­ന്ന­ടി­ക്കു­ന്നു അ­സ­ത്യ­മെ­ന്ന മ­ഹാ­ത­രം­ഗം. ഒരു തരംഗം ക­ടൽ­ക്ക­ര­യിൽ വ­ന്ന­ടി­ച്ചു ത­ക­രു­മ്പോൾ നമ്മൾ പേ­ടി­ക്കു­ന്നു, അ­തി­ന്റെ പി­റ­കി­ലാ­യി മ­റ്റൊ­രു ത­രം­ഗ­മു­ണ്ടെ­ന്നു് ഭയം അ­സ്ഥാ­ന­ത്ത­ല്ല. അ­സ­ത്യ­ത്തി­ന്റെ മ­ഹാ­ത­രം­ഗ­ങ്ങൾ ഒ­ന്നി­നൊ­ന്നാ­യി ക­ടൽ­ക്ക­ര­യിൽ ആ­ഘാ­ത­മേ­ല്പി­ക്കു­ന്നു. എ­ന്നി­ട്ടും ആ സത്യം സ്ഥി­ര­ത­യാർ­ന്നു നി­ല്ക്കു­ന്നു.

വ­ള്ള­ത്തോൾ തൊ­ട്ടു് ന­വീ­ന­ക­വി വരെ
images/OliverGoldsmith.jpg
ഗോൾ­ഡ്സ്മി­ത്ത്

ശ­രൽ­കാ­ല­ത്തു് ജ­ന്ന­ലു­കൾ തു­റ­ന്നി­ട്ടു­കൊ­ണ്ടു് ഞാൻ കി­ട­ക്ക­യിൽ കി­ട­ന്നു. നി­ലാ­വു് വി­രി­പ്പിൽ പൂ­ക്കൾ വിതറി. ഞാൻ സൗ­ന്ദ­ര്യ­ത്തിൽ വി­ല­യം­കൊ­ണ്ടു് ഉ­റ­ങ്ങി. നേരം വെ­ളു­ത്ത­പ്പോൾ കാ­ക്ക­ക­ളു­ടെ ക­ല­മ്പൽ കേ­ട്ടാ­ണു് ഞാ­നു­ണർ­ന്ന­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “സ്ത്രീ­യെ­സ്സം­ബ­ന്ധി­ച്ചു­ള്ള ഏ­റ്റ­വും നല്ല ചൊ­ല്ലേ­തു?”

ഉ­ത്ത­രം:ഗോൾ­ഡ്സ്മി­ത്തി ന്റെ ഒരു നാ­ട­ക­ത്തി­ന്റെ പേ­രാ­ണ­തു്—She stoops to conquer. അവൾ ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കാൻ വേ­ണ്ടി കു­നി­യു­ന്നു”.

ചോ­ദ്യം: “ആ കേൾ­ക്കു­ന്ന ശ­ബ്ദ­മെ­ന്താ­ണു്?”

ഉ­ത്ത­രം: “പേ­ടി­ക്കേ­ണ്ട. ചില ഭാ­ര്യ­മാർ ഭർ­ത്താ­ക്ക­ന്മാർ­ക്കു ത­ല്ലു­കൊ­ടു­ക്കാ­റു­ണ്ടു്. അ­തി­ന്റെ ശ­ബ്ദ­മാ­ണു് നി­ങ്ങൾ കേൾ­ക്കു­ന്ന­തു്”.

ചോ­ദ്യം: “എന്തു? നി­ങ്ങൾ സി­ഗ­റ­റ്റ് വ­ലി­ക്കു­ന്നോ? ക്യാൻ­സർ വ­രി­ല്ലേ?”

ഉ­ത്ത­രം: “ഇ­പ്പോൾ സി­ഗ­റ­റ്റി­നെ­ക്കു­റി­ച്ചു ചി­ന്തി­ക്കാ­നേ സ­മ­യ­മു­ള്ളു. ക്യാൻ­സ­റി­നെ­ക്കു­റി­ച്ചു് നാളെ ചി­ന്തി­ക്കാം”.

ചോ­ദ്യം: “സാ­ഹി­ത്യ­ത്തി­ന്റെ രാ­ജ­ര­ഥ്യ­യി­ലു­ടെ ന­ട­ക്കു­മ്പോൾ?”

ഉ­ത്ത­രം: “ചു­വ­ന്ന ലൈ­റ്റ് ക­ണ്ടാൽ ഉടനെ നിൽ­ക്ക­ണം”.

ചോ­ദ്യം: “ഗ്ര­ന്ഥ­നി­രൂ­പ­ണ­ത്തെ­ക്കു­റി­ച്ചു ന­ല്ലൊ­രു ചൊ­ല്ലു കേൾ­ക്ക­ട്ടെ”.

ഉ­ത്ത­രം: “പറയാം ഒരു പ­ഴ­ഞ്ചൊ­ല്ലാ­ണു്. ഗ്ര­ന്ഥം ക­ണ്ണാ­ടി­യാ­ണു്. അതിൽ ക­ഴു­ത­യാ­ണു് നോ­ക്കു­ന്ന­തെ­ങ്കിൽ ക­ഴു­ത­യു­ടെ പ്ര­തി­ഫ­ല­ന­മേ കാണൂ”.

കൊ­ല്ലു­ന്നു
images/KGParameswaranPillai.jpg
വ­ട­യാ­റ്റു­കോ­ട്ട പ­ര­മേ­ശ്വ­രൻ പിള്ള

ഞാൻ സ്ക്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് വ­ട­യാ­റ്റു­കോ­ട്ട പ­ര­മേ­ശ്വ­രൻ പിള്ള യുടെ “അം­ഗ­നാ­ചും­ബ­നം” എന്ന നോവൽ വാ­യി­ച്ചു് ഞെ­ട്ടി­യി­ട്ടു­ണ്ടു്. Voigim Kiss എന്ന ഇം­ഗ്ലീ­ഷ് നോ­വ­ലി­ന്റെ അ­നു­ക­ര­ണ­മാ­ണു് അതു്. അതിലെ നി­ഷ്ക­ളാ­ന­ന്ദ­സ്സ്വാ­മി­യു­ടെ വ­ധ­പ­രി­പാ­ടി­ക­ളാ­ണു് എന്നെ ഞെ­ട്ടി­ച്ച­തു്. പി­ന്നീ­ടു് ഫി­ക്ഷ­നി­ലെ­യും ദൈ­നം­ദി­ന ജീ­വി­ത­ത്തി­ലെ­യും വ­ധ­ങ്ങൾ അ­റി­ഞ്ഞ­പ്പോൾ ആ­ദ്യ­ത്തെ ഞെ­ട്ടൽ നി­സ്സാ­ര­മാ­യി­ത്തോ­ന്നി. അ­തി­നു­ശേ­ഷം ബാ­ഡൻ­ബാ­ഡ­നി­ലെ ഒരു വ­ധ­രീ­തി­യെ­ക്കു­റി­ച്ചു കേ­ട്ടു. കൊ­ല്ലേ­ണ്ട­യാ­ളി­നെ ഒരു കി­ണ­റ്റി­ലേ­ക്കു കെ­ട്ടി­യി­റ­ക്കും. അവിടെ ക­ന്യാ­മാ­താ­വി­ന്റെ പ്ര­തി­മ വ­ച്ചി­രി­ക്കും. അതിൽ ചും­ബി­ക്കാൻ അ­യാ­ളോ­ടു് ആ­വ­ശ്യ­പ്പെ­ടും. ചും­ബ­ന­ത്തി­നു­വേ­ണ്ടി അയാൾ നീ­ങ്ങു­മ്പോൾ അയാൾ നി­ല്ക്കു­ന്ന ക­ള്ള­പ്പ­ല­ക­താ­ഴ­ത്തേ­ക്കു പോകും. കൂർ­ത്ത­ക­മ്പി­ക­ളു­ള്ള ഒരു ച­ക്ര­ത്തിൽ അയാൾ ചെ­ന്നു­വീ­ഴും. ചക്രം വേ­ഗ­ത്തിൽ ക­റ­ങ്ങു­മ്പോൾ അയാൾ തു­ണ്ടു­തു­ണ്ടാ­യി ചി­ത­റി­വീ­ഴും. പ്രാ­ചീ­ന ഭാ­ര­ത­ത്തി­ലെ രാ­ജാ­ക്ക­ന്മാർ ആ­ളു­ക­ളെ വ­ധി­ച്ചി­രു­ന്ന­തു് ആ­ന­യെ­ക്കൊ­ണ്ടു ച­വി­ട്ടി­ച്ചാ­ണു്. ഈ വ­ധ­ങ്ങ­ളൊ­ക്കെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “പു­റ­പ്പാ­ടു്” എന്ന ക­ഥ­യെ­ഴു­തി­യ പി. മോ­ഹ­ന­ന്റെ വ­ധ­പ­രി­പാ­ടി­യോ­ടു ത­ട്ടി­ച്ചു­നോ­ക്കു­മ്പോൾ നി­സ്സാ­രം. ഇ­ഞ്ചി­ഞ്ചാ­യി­ട്ടാ­ണു് വാ­യ­ന­ക്കാ­രെ മോഹനൻ കൊ­ല്ലു­ന്ന­തു്. ക­ഥ­യു­ടെ സം­ഗ്ര­ഹ­മൊ­ന്നും നൽ­കു­ന്നി­ല്ല ഞാൻ. മ­ന­സ്സി­ലാ­യെ­ങ്കി­ല­ല്ലേ സം­ഗ്ര­ഹം നൽ­കാ­നാ­വൂ. പ­ന്ത്ര­ണ്ടു ശ­വ­ശ­രീ­ര­ങ്ങൾ സം­സ്ക­രി­ച്ചു എ­ന്നു­മാ­ത്ര­മേ എ­നി­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. ക­ഥാ­കാ­ര­നോ­ടു് ഒ­ര­പേ­ക്ഷ. ഒ­റ്റ­വെ­ട്ടി­നു് ഞ­ങ്ങ­ളു­ടെ ക­ഴു­ത്തു മു­റി­ച്ചേ­ക്കു. ഓരോ അ­വ­യ­വ­മാ­യി മു­റി­ച്ചെ­ടു­ക്ക­രു­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-02-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.