SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-07-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പ്രാ­യോ­ഗി­ക­ത­ലം ലം­ഘി­ച്ചു് പ­സ്തർ­ന­ക്ക് ആ­ദ്ധ്യാ­ത്മി­ക­ത­ല­ത്തിൽ എ­ത്തി­യ­പ്പോൾ ‘ഡോ­ക്ടർ ഷി­വാ­ഗോ എന്ന ഉ­ജ്ജ്വ­ല കലാ ശി­ല്പം ഉ­ണ്ടാ­യി. ഭീഷ്മ സാ­ഹ്നി­യാ­ക­ട്ടെ, പ­ണ്ടു­ണ്ടാ­യ ക­ലാ­പ­ങ്ങ­ളെ­യും ര­ക്ത­പ്ര­വാ­ഹ­ങ്ങ­ളെ­യും വാ­ക്കു­കൾ­കൊ­ണ്ടു് ഒ­പ്പി­യെ­ടു­ത്തു ന­മ്മു­ടെ മുൻ­പിൽ വ­യ്ക്കു­ന്ന­തേ­യു­ള്ളു. അവ കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന ക്ഷോ­ഭ­ത്തി­നു കല ജ­നി­പ്പി­ക്കു­ന്ന ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ വി­കാ­ര­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല.

ഭീഷ്മ സാ­ഹ്നി യുടെ “ത­മ­സ്സു് ” എന്ന നോവൽ വാ­യി­ച്ചു തീർ­ത്തു താഴെ വ­ച്ച­തേ­യു­ള്ളു. ‘മ­ല­യാ­ള­മ­നോ­ര­മ’, ‘കേ­ര­ള­കൗ­മു­ദി’, ‘മാ­തൃ­ഭൂ­മി’ ഈ ദി­ന­പ­ത്ര­ങ്ങ­ളോ­ടൊ­പ്പം ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പു് വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തെ ഗ്രി­ല്ലി­നി­ട­യിൽ­ക്കൂ­ടി പോർ­ട്ടി­ക്കോ­യിൽ തെ­റി­ച്ചു­വീ­ണു. പാ­പം­നി­റ­ഞ്ഞ ഈ ലോ­ക­ത്തു വ­ന്നെ­ത്തി­യ ഒരു കു­ഞ്ഞു് അവിടെ ഒരു കൊ­ച്ചു­പാ­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഒരു മാ­സം­പോ­ലു­മാ­യി­ല്ല ആ കു­ഞ്ഞു് ഇവിടെ അ­വ­ത­രി­ച്ചി­ട്ടു്. പ­ത്ര­ങ്ങൾ മ­ര്യാ­ദ ലം­ഘി­ക്കാ­തെ വീ­ണ­തു് അ­തി­നു് അ­ല്പ­മ­ക­ലെ­യാ­ണു്. ആ­ഴ്ച­പ്പ­തി­പ്പു് ആ­പ­ത്തു­ള­വാ­കു­മാ­റു് കു­ഞ്ഞി­ന്റെ മു­ഖ­ത്തി­ന­ടു­ത്തു­ത­ന്നെ വ­ന്നു­വീ­ണു. ഒരു നെ­ല്ലി­ട തെ­റ്റി­യെ­ങ്കിൽ അ­തി­ന്റെ കണ്ണു പൊ­ടി­ഞ്ഞു­പോ­കു­മാ­യി­രു­ന്നു. പ­ത്ര­ക്കാ­രൻ പ­യ്യ­നെ കു­റ്റം­പ­റ­യാൻ വയ്യ. അയാൾ തി­ടു­ക്ക­മു­ള്ള­വ­നാ­ണു്. ആ തി­ടു­ക്ക­ത്തി­നു ഹേതു പ­ത്ര­ങ്ങ­ളി­ലെ വാ­ക്കു­ക­ളാ­ണു്. വാ­ക്കു­കൾ നമ്മെ സ­മാ­ക്ര­മി­ക്കു­ക­യാ­ണ­ല്ലോ. പ­ത്ര­ങ്ങ­ളി­ലെ വാ­ക്കു­ക­ളിൽ­നി­ന്നു്, പു­സ്ത­ക­ങ്ങ­ളു­ടെ വാ­ക്കു­ക­ളിൽ­നി­ന്നു്, സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലെ വാ­ക്കു­ക­ളിൽ നി­ന്നു് ര­ക്ഷ­നേ­ടാൻ­വേ­ണ്ടി നമ്മൾ റോ­ഡി­ലേ­ക്കു പോയാൽ ഫ്ര­ഞ്ച് കവി വലേറി പ­റ­ഞ്ഞ­തു­പോ­ലെ റോ­ഡാ­കെ അ­ഗ്നി­കൊ­ണ്ടെ­ഴു­തി­യ അ­ക്ഷ­ര­ങ്ങൾ. മ­ടു­ത്തു് തി­രി­ച്ചു വീ­ട്ടി­ലെ­ത്തി­യാൽ ടെ­ലി­വി­ഷ­നി­ലെ­യും റേ­ഡി­യോ­യി­ലെ­യും വാ­ക്കു­കൾ. ആ­ക്ര­മ­ണോ­ത്സു­ക­ങ്ങ­ളാ­യ വാ­ക്കു­കൾ പ­ത്ര­ക്കാ­രൻ പ­യ്യ­നെ ച­ല­നം­കൊ­ള്ളി­ക്കു­ന്നു. അയാൾ എ­റി­യു­ന്നു, പോ­കു­ന്നു. വാ­രി­യെ­റി­ഞ്ഞു ശി­ശു­വി­ന്റെ കണ്ണു പൊ­ട്ടി­ക്കാൻ പോയ പ­യ്യ­നെ വ­ഴ­ക്കു­പ­റ­യാ­തെ ഞാൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് കൈ­യി­ലെ­ടു­ത്തു തു­റ­ന്നു. ആദ്യം എന്റെ നേ­ത്ര­ങ്ങൾ ചെ­ന്നു­വീ­ണ­തു് വി­ജ­യ­വാ­ഡ­യി­ലെ ആർ. രാ­ജേ­ന്ദ്രൻ­പി­ള്ള എ­ഴു­തി­യ ക­ത്തി­ലാ­ണു്. അ­ദ്ദേ­ഹം ആ­ഴ്ച­പ്പ­തി­പ്പിൽ വ­രു­ന്ന തർ­ജ്ജ­മ വാ­യി­ച്ചു് ‘കൈ­മെ­യ്’ മ­റ­ന്നു നി­ല്ക്കു­ക­യാ­ണു്. അ­ങ്ങ­നെ നി­ല്ക്കു­മ്പോൾ ഭീഷ്മ സാ­ഹ്നി­യെ നേ­രി­ട്ടു കാ­ണു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് മലയാള ലി­പി­യി­ലു­ള്ള തർ­ജ്ജ­മ കാ­ണി­ച്ചു­കൊ­ടു­ക്കു­ന്നു. സാ­ഹ്നി­ക്കും രാ­ജേ­ന്ദ്രൻ­പി­ള്ള­യ്ക്കും പുളകം. പക്ഷേ, ഈ പു­ള­ക­പ്ര­സ­ര­മ­നു­ഭ­വി­ച്ച ധ­ന്യ­ന­ല്ല ഞാൻ. കാരണം ‘ത­മ­സ്സു്’ സാ­ധാ­ര­ണ­മാ­യ ജേ­ണ­ലി­സ­മോ സൂപർ ജേ­ണ­ലി­സ­മോ ആണു് എ­ന്ന­ത­ത്രേ.

images/Bhishamsahni.jpg
ഭീഷ്മ സാ­ഹ്നി

ദൈ­നം­ദി­ന ജീ­വി­ത­ത്തി­ന്റെ വലയം ഭേ­ദി­ച്ചു് സർ­ഗ്ഗാ­ത്മ­ക­ത്വം അ­പ്പു­റ­ത്തു­ള്ള മ­ണ്ഡ­ല­ത്തിൽ എ­ത്തു­മ്പോ­ഴാ­ണു് യ­ഥാർ­ത്ഥ­മാ­യ ക­ല­യു­ടെ ഉദയം. അ­ങ്ങ­നെ പ്ര­ത്യ­ക്ഷ­മാ­കു­ന്ന ക­ല­യ്ക്കു് പ്രാ­യോ­ഗി­ക­ജീ­വി­ത­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. മ­നു­ഷ്യ­ത്വ­മു­ള്ള ഏതു ഭാ­ര­തീ­യ­ന്റെ­യും മ­ന­സ്സി­നെ മ­ഥി­ക്കു­ക­യും അ­വ­ന്റെ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­കു­ലു­ക്കു­ക­യും ചെയ്ത ഒരു കാ­ല­യ­ള­വി­നെ­യാ­ണു് സാ­ഹ്നി ചി­ത്രീ­ക­രി­ച്ച­തു്. ഇ­ന്ത്യ­യെ ബ്രി­ട്ടീ­ഷു­കാർ ഭാ­ര­ത­മെ­ന്നും പാ­കി­സ്ഥാ­നെ­ന്നും പേ­രി­ട്ടു വി­ഭ­ജി­ച്ച കാലം. മു­സ്ലി­ങ്ങൾ ഹി­ന്ദു­ക്ക­ളെ­യും സി­ക്കു­കാ­രെ­യും കൊ­ന്നു. ഹി­ന്ദു­ക്ക­ളും സി­ക്കു­കാ­രും മു­സ്ലി­ങ്ങ­ളെ കൊ­ന്നു. അ­ങ്ങ­നെ ആ­യി­ര­ക്ക­ണ­ക്കി­നു് അ­പ­രാ­ധം ചെ­യ്യാ­ത്ത­വർ മ­രി­ച്ചു. ഈ സം­ഭ­വ­മാ­ണു് സാ­ഹ്നി­യു­ടെ നോ­വ­ലിൽ. പക്ഷേ, ദൈ­നം­ദി­ന ജീ­വി­ത­ത്തി­ന്റെ വ­ല­യ­ത്തി­നു് ഇ­പ്പു­റ­ത്തു­നി­ന്നു­കൊ­ണ്ടു് താ­ണ­ത­രം മ­ന­സ്സു­ക­ളെ പ്ര­ക­മ്പ­നം­കൊ­ള്ളി­ക്കു­ന്ന വാ­ക്യ­ങ്ങൾ എ­ഴു­താ­നേ സാ­ഹ്നി­ക്കു ക­ഴി­ഞ്ഞി­ട്ടു­ള്ളു.

images/PaulValery.jpg
വലേറി

വ­ല­യ­ത്തി­നു് ഇ­പ്പു­റ­ത്തു­നി­ന്നു­കൊ­ണ്ടു­ള്ള ഈ പ്ര­വർ­ത്ത­ന­ങ്ങൾ ന­മ്മു­ടെ ജീ­വി­ത­ത്തിൽ എ­പ്പോ­ഴു­മു­ണ്ടു്. ജോ­ലി­ക്ക­യ­റ്റം കി­ട്ടാൻ­വേ­ണ്ടി ശം­ഖു­മു­ഖ­ത്തെ ദേ­വീ­ക്ഷേ­ത്ര­ത്തിൽ എ­ന്നും പോയി തൊഴുക; രോഗം ഭേ­ദ­മാ­കാൻ­വേ­ണ്ടി പു­ട്ട­പ്പർ­ത്തി­യിൽ പോകുക; പ­രീ­ക്ഷ ജ­യി­ക്കാൻ­വേ­ണ്ടി പാ­ഠ­പു­സ്ത­ക­ങ്ങൾ മാ­ത്രം വാ­യി­ക്കു­ക; വി­വാ­ഹ­ത്തി­നു ക്ഷ­ണി­ച്ചാൽ ഒരു സ്റ്റീൽ­പ്പാ­ത്ര­വും കൊ­ണ്ടു­പോ­വു­ക ഇ­വ­യെ­ല്ലാം പ്രാ­യോ­ഗി­ക­ത­ല­ത്തി­ലെ പ്ര­വൃ­ത്തി­ക­ളേ ആ­കു­ന്നു­ള്ളു. ഫ­ലേ­ച്ഛ­കൂ­ടാ­തെ ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­ര­ത്തി­നു യ­ത്നി­ക്കു­ക, ജ്ഞാ­ന­മാർ­ജ്ജി­ക്കാൻ­വേ­ണ്ടി മാ­ത്രം ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തിൽ മു­ഴു­കു­ക, സ്നേ­ഹി­ത­ന്റെ മ­ക­ളു­ടെ വി­വാ­ഹം തന്റെ വീ­ട്ടി­ലെ വി­വാ­ഹ­മാ­ണെ­ന്നു കരുതി അതിൽ പ­ങ്കു­കൊ­ള്ളു­ക ഇ­വ­യൊ­ക്കെ ന­ട­ക്കു­മ്പോൾ മാ­ത്ര­മേ പ്രാ­യോ­ഗി­ക­ത­ലം ഭേ­ദി­ക്ക­പ്പെ­ടു­ന്നു­ള്ളു. ആ­ധ്യാ­ത്മി­ക മ­ണ്ഡ­ലം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടു­ന്നു­ള്ളു.

images/DoctorZhivago.jpg

പ്രാ­യോ­ഗി­ക­ത­ലം ലം­ഘി­ച്ചു് പ­സ്തർ­ന­ക്ക് ആ­ധ്യാ­ത്മി­ക­ത­ല­ത്തിൽ എ­ത്തി­യ­പ്പോൾ ‘ഡോ­ക്ടർ ഷി­വാ­ഗോ’ എന്ന ഉ­ജ്ജ്വ­ല­ക­ലാ ശി­ല്പം ഉ­ണ്ടാ­യി. സാ­ഹ്നി­യാ­ക­ട്ടെ, പ­ണ്ടു­ണ്ടാ­യ ക­ലാ­പ­ങ്ങ­ളെ­യും ര­ക്ത­പ്ര­വാ­ഹ­ങ്ങ­ളെ­യും വാ­ക്കു­കൾ­കൊ­ണ്ടു് ഒ­പ്പി­യെ­ടു­ത്തു് ന­മ്മു­ടെ മുൻ­പിൽ വ­യ്ക്കു­ന്ന­തേ­യു­ള്ളു. അവ കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന ക്ഷോ­ഭ­ത്തി­നു കല ജ­നി­പ്പി­ക്കു­ന്ന ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ വി­കാ­ര­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. യ­ഥാർ­ത്ഥ­മാ­യ കല സൃ­ഷ്ടി­ക്കു­ന്ന ലോകം കാണാൻ സാ­ഹ്നി­ക്കു ക­ണ്ണി­ല്ല. ഏ­തെ­ങ്കി­ലും കാ­ല­ത്തു് ആ കാഴ്ച അ­ദ്ദേ­ഹ­ത്തി­നു ല­ഭി­ക്കു­മെ­ന്നും എ­നി­ക്കു തോ­ന്നു­ന്നി­ല്ല.

ഞാൻ വി­ജ­യ­വാ­ഡ­യി­ലൂ­ടെ തീ­വ­ണ്ടി­യിൽ ക­ട­ന്നു­പോ­യി­ട്ടു­ണ്ടു്. പ്ലാ­റ്റ്ഫോ­മിൽ­വ­ച്ച സമോസ തു­ട­ങ്ങി­യ പ­ല­ഹാ­ര­ങ്ങ­ളിൽ ക­റു­ത്ത­തും ത­ടി­ച്ച­തു­മാ­യ ഈ­ച്ച­കൾ പൊ­തി­ഞ്ഞി­രി­ക്കു­ന്ന­തു ക­ണ്ടി­ട്ടു­ണ്ടു്. തീ­വ­ണ്ടി­യാ­പ്പീ­സി­ലെ വൃ­ത്തി­കേ­ടും വാ­ട­യും എന്നെ ഓ­ക്കാ­ന­ത്തോ­ളം എ­ത്തി­ച്ചി­ട്ടു­ണ്ടു്. വി­ജ­യ­വാ­ഡ­യിൽ­നി­ന്നു­ണ്ടാ­കു­ന്ന സാ­ഹി­ത്യ­പ­ര­ങ്ങ­ളാ­യ പ്ര­സ്താ­വ­ങ്ങൾ­ക്കും വാ­ട­യു­ണ്ടാ­കു­മെ­ന്നു് ഇ­പ്പോൾ മ­ന­സ്സി­ലാ­ക്കി.

ഉ­ചി­ത­മോ?

അ­നു­ഗൃ­ഹീ­ത­നാ­യ കവി പാലാ നാ­രാ­യ­ണൻ നായർ ഈ വലയം ഭേ­ദി­ച്ചു് ആ­ധ്യാ­ത്മി­ക­ത­ല­ത്തിൽ അ­ല്ലെ­ങ്കിൽ പ­രോ­ക്ഷ­സ­ത്യ­ത്തിൽ എ­ത്തി­യോ? നോ­ക്കു. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ക്രൗ­ഞ്ച­മി­ഥു­നം’ എന്ന കാ­വ്യ­മു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ.

ആ­യി­ര­മി­തൾ വി­രി­ഞ്ഞു­ള്ള­താം ചെന്താമര-​

ത്തീ­യി­ലൊ­രാ­രോ­മ­ലാൾ കർ­ണി­കോ­പ­മ­യാ­കേ,

താർമകളവതരിച്ചെന്നപോലാഹ്ലാദിച്ചെൻ-​

മാനസം പാ­ലാ­ഴി­യാ­യ്; ചിന്ത ഞാൻ ക­ട­ഞ്ഞ­പ്പോൾ

രാ­ജ­സ്ഥാൻ മ­രു­ഭൂ­വിൽ ക­ത്തു­ന്ന ചി­ത­യ്ക്കു­മേൽ

സ്ത്രീ­ജ­ന്മം യു­വ­തി­യാ­യ് ചാ­രി­ത്ര­വ­തി­യാ­യി,

മൃ­ത­നാം പ­തി­യെ­ത്ത­ന്ന­ങ്ക­ത്തിൽ വ­യ്ക്കും രൂ­പ­വ­തി’

വൻ­സ­മാ­ധി­യിൽ നി­ശ്ച­ല­മി­രി­ക്കു­ന്നു.

കവി വി­ചാ­ര­വി­കാ­ര­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു് സാ­മൂ­ഹി­ക പ്ര­വർ­ത്ത­ന­മാ­ണു്. അ­തി­നു് അയാൾ ഉ­പ­യോ­ഗി­ക്കു­ന്ന ഭാഷ സ­മൂ­ഹ­ത്തി­ന്റേ­താ­ണു്. ഇ­തൊ­ക്കെ സ­ത്യ­മാ­ണെ­ങ്കി­ലും കവി ത­ന്നിൽ­നി­ന്നാ­ണു് സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. അ­തി­നാ­ലാ­ണു് സ­മൂ­ഹ­ത്തി­നു് പ­ര­മ­പ്രാ­ധാ­ന്യം നൽ­കു­ന്ന ക­വി­ക­ളു­ടെ കാ­വ്യ­ങ്ങൾ വി­ഭി­ന്ന­ങ്ങ­ളാ­യി­രി­ക്കു­ന്ന­തു്.

പാ­ലാ­ക്ക­വി­ത­യു­ടെ ചൊൽ­ക്കൊ­ണ്ട ധർ­മ്മ­ങ്ങ­ളാ­കെ ഈ തു­ട­ക്ക­ത്തിൽ­ത്ത­ന്നെ­യു­ണ്ടു്. മി­ഥോ­ള­ജി­യോ­ടു ബ­ന്ധ­പ്പെ­ട്ട ‘ഇമേജ്’ അതിനു രൂ­പം­കൊ­ടു­ക്കു­ന്ന പ­ദ­സ­ന്നി­വേ­ശം. ഓരോ പ­ദ­ത്തി­നും താ­മ­ര­പ്പൂ­വി­ന്റെ മൃ­ദു­ത്വം. പക്ഷേ, ഉ­ട­ന്ത­ടി­ച്ചാ­ട്ട­ത്തി­ന്റെ ഗർ­ഹ­ണീ­യ­ത­യി­ലേ­ക്കു ന­മ്മ­ളെ ന­യി­ക്കേ­ണ്ട കാ­വ്യ­ത്തിൽ ഇ­ങ്ങ­നെ­യൊ­രു ബിംബം കൊ­ണ്ടു വ­ന്ന­തു് ഉ­ചി­ത­മാ­യോ എന്നു സ­ഹൃ­ദ­യ­ത്വ­മു­ള്ള­വർ ചോ­ദി­ച്ചു­പോ­കും. ഒരു വ­സ്തു­വി­നെ­യോ സം­ഭ­വ­ത്തെ­യോ വി­ഷ­യ­ത്തെ­യോ കാ­ണു­മ്പോൾ ക­വി­ക്കു­ണ്ടാ­കു­ന്ന ചി­ത്ത­സം­സ്കാ­ര­മാ­ണു് ബിം­ബ­മാ­യി വാ­ക്കു­ക­ളി­ലൂ­ടെ രൂ­പം­കൊ­ള്ളു­ന്ന­തു്. ഒരു പാ­വ­പ്പെ­ട്ട പെൺ­കു­ട്ടി­യെ ഖ­ല­ന്മാർ ഉ­യർ­ത്തി­യെ­ടു­ത്തു് തീ­യി­ലേ­ക്കു് എ­റി­യു­ക­യും അവൾ അ­തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ­വേ­ണ്ടി ചാ­ടി­യെ­ഴു­ന്നേ­ല്ക്കു­മ്പോൾ വീ­ണ്ടും അവളെ അ­തി­ലേ­ക്കു ത­ള്ളി­യി­ടു­ക­യും ചെ­യ്യു­ന്ന രാ­ക്ഷ­സീ­യ­മാ­യ പ്ര­വൃ­ത്തി­മ­ന­സ്സി­ന്റെ ക­ണ്ണു­കൊ­ണ്ടു കാ­ണു­ന്ന ക­വി­ക്കു് ‘മാ­ന­സ­ത്തി­നെ പാ­ലാ­ഴി’യാ­ക്കാൻ ക­ഴി­യു­ന്ന­തെ­ങ്ങ­നെ? ഉ­ട­ന്ത­ടി­ച്ചാ­ട്ട­ത്തി­നു് നിർ­ബ്ബ­ദ്ധ­യാ­യ പെൺ­കു­ട്ടി­യെ ല­ക്ഷ്മീ­ദേ­വി­യാ­യി കാ­ണു­ന്ന­തെ­ങ്ങ­നെ? വെ­ന്തു മ­രി­ക്കു­ന്ന അ­വ­ളു­ടെ അ­വ­സ്ഥ­യെ സ­മാ­ധി­യാ­യി ദർ­ശി­ക്കു­ന്ന­തെ­ങ്ങ­നെ? വി­ഷ­യ­ത്തെ­ക്കു­റി­ച്ചു ക­വി­ക്കു­ണ്ടാ­യ ദർ­ശ­ന­ത്തെ (vision) പ്ര­തി­രൂ­പാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­മ്പോൾ ആ ദർ­ശ­ന­ത്തി­നു യോ­ജി­ച്ച ബിം­ബ­ങ്ങ­ളേ ജ­നി­ക്കു. അ­ത­ല്ലാ­തെ ഇ­മ്മ­ട്ടിൽ ബിം­ബ­ങ്ങ­ളു­ണ്ടാ­യാൽ അ­തിൽ­നി­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു് ക­വി­ക്കു് ഒ­ട്ടും­ത­ന്നെ ആർ­ജ്ജ­വ­മി­ല്ല എ­ന്ന­താ­ണു്. ഈ ആർ­ജ്ജ­വ­മി­ല്ലാ­യ്മ­യാ­ണു് ഈ കാ­വ്യ­ത്തി­ന്റെ മുദ്ര. അ­തു­കൊ­ണ്ട്

എ­ന്തെ­ല്ലാം ത­ര­പ്പി­ഴ കാ­ണി­ച്ചു­മ­നു­സ്മൃ­തി?

നൊ­ന്തി­ല്ലേ ജനമനം; തി­രു­ത്തു വേഗം വേഗം!

പ­ത്നി­യും പ­തി­യു­മാ­യ്ത്തീർ­ന്ന­വർ മരിക്കുവ-​

തൊ­ന്നി­ച്ചു­വേ­ണം, ക്രൗ­ഞ്ച­മി­ഥു­നം പി­രി­യാ­തെ,

ഹേ! നിഷാദ, നീ വന്നു രണ്ടു പ­ക്ഷി­ക്കും

ഹാനി നൽ­കീ­ലേ കൃ­ത­കൃ­ത്യ­നാ­യ്ത്തീ­രൂ­മേ­ലിൽ!

എന്ന വരികൾ ‘ആ­ക്ഷേ­പ­ഹാ­സ്യം’ ഉൾ­ക്കൊ­ണ്ടി­ട്ടും ദുർ­ബ്ബ­ല­മാ­യി ഭ­വി­ക്കു­ന്നു. പ്രാ­യോ­ഗി­ക­ത­ല­ത്തി­നു യോ­ജി­ച്ച ശ­ബ്ദാർ­ത്ഥ­ത്തി­ന­പ്പു­റ­ത്തു്, പ്ര­കൃ­താർ­ത്ഥ­ത്തി­ന­പ്പു­റ­ത്തു് ഈ കാ­വ്യം പോ­കു­ന്നി­ല്ല. സൂ­ക്ഷി­ച്ചു­നോ­ക്കി­യാൽ ചി­ന്താ­ക്കു­ഴ­പ്പ­വും ഇതിൽ കാ­ണാ­വു­ന്ന­താ­ണു്. ഉ­ട­ന്ത­ടി­ച്ചാ­ട്ടം നി­ന്ദ്യ­മാ­ണെ­ന്നു വ­രു­ത്തു­ന്ന കാ­വ്യ­ത്തിൽ യോ­ഗാ­ഗ്നി­യിൽ ചാടിയ സ­തി­യെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം ഉ­ചി­ത­ജ്ഞ­ത­യു­ടെ ല­ക്ഷ­ണം ത­ന്ന­യോ?

വ­ള്ള­ത്തോ­ളി ന്റെ “മ­ഗ്ദ­ല­ന­മ­റി­യം” ആ­രം­ഭി­ക്കു­ന്ന­തു് ഇ­ങ്ങ­നെ:

“വാർ­തി­ങ്കൾ­ത്താ­ല­മെ­ടു­ത്ത വ­സ­ന്ത­രാ

വേതോ വെൺ­ചാ­റൊ­ന്നു പൂ­ശി­ക്ക­യാൽ

ശ്രീ­ല­ഗ­ലേ­ല ജി­ല്ല­യ്ക്കൊ­രു തൂ­മു­ത്തു

മാ­ല­യാ­യ് മി­ന്നീ നെയിൻ പ­ട്ട­ണം.

ഇവിടെ ചി­ന്ത­യും വി­കാ­ര­വും വേർ­തി­രി­ച്ചെ­ടു­ക്കാൻ വ­യ്യാ­ത്ത­വി­ധം യോ­ജി­ക്കു­ന്നു. ഭാവന വേറെ യു­ക്തി വേറെ എന്ന സ്ഥി­തി­വി­ശേ­ഷ­മി­ല്ല. അതല്ല ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ “ഇന്നു ഞാൻ നാളെ നീ” എന്ന കാ­വ്യ­ത്തി­ന്റെ അവസ്ഥ. അതിലെ പൂർ­വ­ഖ­ണ്ഡ­ത്തി­ലെ അ­ധ്യാ­രോ­പം മു­ഴു­വ­നും കൃ­ത്രി­മ­മാ­ണു്. പൂർ­വ­ഖ­ണ്ഡ­വും ഉ­ത്ത­ര­ഖ­ണ്ഡ­വും ത­മ്മിൽ യോ­ജി­ക്കു­ന്നി­ല്ല. ചത്ത പ­ക­ലി­ന്റെ ശരീരം ചു­മ­ന്നു­നി­ല്ക്കു­ന്ന ദി­ക്കു­കൾ വേറെ; ശ­വ­മ­ട­ങ്ങി­യ പെ­ട്ടി ചു­മ­ന്നു­പോ­കു­ന്ന ആളുകൾ വേറെ. വ­ള്ള­ത്തോ­ളി­ന്റെ കാ­വ്യ­ത്തിൽ യു­ക്തി­യും ഭാ­വ­ന­യും അ­ന്യോ­ന്യം ആ­ശ്ലേ­ഷി­ക്കു­ന്നു. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ കാ­വ്യ­ത്തിൽ അവ വെ­വ്വേ­റെ നി­ല്ക്കു­ന്നു.

നി­സ്സം­ഗാ­വ­സ്ഥ

കു­മാ­ര­നാ­ശാൻച­ണ്ഡാ­ല­ഭി­ക്ഷു­കി’ എ­ഴു­തി­യ­തു­കൊ­ണ്ടാ­ണു് ക്ഷേ­ത്ര­പ്ര­വേ­ശ­ന വി­ളം­ബ­രം ഉ­ണ്ടാ­യ­തെ­ന്നു് മുൻ­പൊ­രി­ക്കൽ പ­ല്ല­ന­യിൽ ഒരാൾ പ്ര­സം­ഗി­ച്ചു. ആ പ്ര­ഭാ­ഷ­ണം ഞാനും കേ­ട്ടു. അ­പ്പോൾ എന്റെ മ­ന­സ്സിൽ വന്ന ചി­ത്ര­ങ്ങൾ ഇ­ങ്ങ­നെ: സി. പി. രാ­മ­സ്വാ­മി അയ്യർ ‘ച­ണ്ഡാ­ല­ഭി­ക്ഷു­കി’യുടെ ഒരു കോ­പ്പി­യു­മാ­യി ക­വ­ടി­യാർ കൊ­ട്ടാ­ര­ത്തിൽ­ച്ചെ­ന്നു് മ­ഹാ­രാ­ജാ­വി­നെ കാ­ണു­ന്നു. ‘തി­രു­മേ­നീ, ഇനി ര­ക്ഷ­യി­ല്ല. കു­മാ­ര­നാ­ശാൻ എ­ന്നൊ­രു കവി ഇവിടെ പ­ണ്ടു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം മ­ത­ത്തെ നി­ന്ദി­ച്ചും സർവ മ­ത­സാ­ഹോ­ദ­ര്യ­ത്തെ പു­ക­ഴ്ത്തി­യും ഒരു പു­സ്ത­കം എ­ഴു­തി­യി­ട്ടു­ണ്ടു്. ഉടനെ ക്ഷേ­ത്ര­പ്ര­വേ­ശ­നം നൽകണം. ഇ­ല്ലെ­ങ്കിൽ കാ­ര്യ­മെ­ല്ലാം കു­ഴ­പ്പ­മാ­കും”. സി. പി­യു­ടെ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു് ഉടനെ വി­ളം­ബ­രം ത­യ്യാ­റാ­ക്കു­ന്നു ഇം­ഗ്ലീ­ഷിൽ. ഹെ­ഡ്ട്രാൻ­സ്ലേ­റ്റർ പി. ബാ­ല­കൃ­ഷ്ണ­പി­ള്ള അതു മ­ല­യാ­ള­ത്തി­ലാ­ക്കു­ന്നു. തു­ല്യം ചാർ­ത്തി അ­ന്നു­വ­രെ ക്ഷേ­ത്ര­ത്തിൽ ക­യ­റാ­ത്ത­വർ ച­ണ്ഡാ­ല­ഭി­ക്ഷു­കി­യും പൊ­ക്കി­പ്പി­ടി­ച്ചു­കൊ­ണ്ടു് ‘കു­മാ­ര­നാ­ശാൻ സി­ന്ദാ­ബാ­ദ്’ എ­ന്നു­വി­ളി­ച്ചു് അ­മ്പ­ല­ങ്ങ­ളിൽ പാ­ഞ്ഞു­ക­യ­റു­ന്നു.

അ­ങ്ങ­നെ പ്ര­സം­ഗി­ച്ചാൽ ഇ­ങ്ങ­നെ ചി­ത്ര­ങ്ങ­ളും ഉ­ണ്ടാ­കും. സ­മു­ദാ­യം പ­രി­വർ­ത്ത­ന­ത്തി­നു വി­ധേ­യ­മാ­യി­രി­ക്കു­മ്പോൾ സ­മു­ദാ­യ­ത്തി­ലെ വ്യ­ക്തി­യാ­യ ക­വി­യും അ­തി­നെ­ക്കു­റി­ച്ചു് എ­ഴു­തു­ന്നു­വെ­ന്നേ­യു­ള്ളു. കു­മാ­ര­നാ­ശാൻ ‘ച­ണ്ഡാ­ല­ഭി­ക്ഷു­കി’ എ­ഴു­തി­യി­ല്ലെ­ങ്കി­ലും ക്ഷേ­ത്ര­പ്ര­വേ­ശ­ന വി­ളം­ബ­രം ഉ­ണ്ടാ­കും എ­ന്ന­താ­ണു് സത്യം. റൂ­സ്സോ യും വൊൾ­തെ­റും എ­ഴു­തി­യ­തു­കൊ­ണ്ട­ല്ല ഫ്ര­ഞ്ച് വി­പ്ല­വ­മു­ണ്ടാ­യ­തു്. വി­പ്ല­വ­ത്തി­നു സ­ന്ന­ദ്ധ­മാ­യി സ­മു­ദാ­യം നി­ന്ന­പ്പോൾ ആ സ­മു­ദാ­യ­ത്തി­ലെ അം­ഗ­ങ്ങ­ളാ­യ ര­ണ്ടു­പേർ അ­തി­നെ­ക്കു­റി­ച്ചെ­ഴു­തി എ­ന്നേ­യു­ള്ളു. ഇ­തു­പോ­ലെ­യാ­ണു് പ്ര­ഥ­മ­ദർ­ശ­ന­ത്തി­ലെ സ്നേ­ഹം. രാ­ഗ­പ്ര­വ­ണ­ത­യാർ­ന്ന മ­ന­സ്സു­ള്ള­വൻ പെ­ണ്ണു് എ­ന്നൊ­രു കോ­ല­ത്തെ ക­ണ്ടാൽ മതി ചാ­ടി­വീ­ണു സ്നേ­ഹി­ക്കും. പെ­ണ്ണി­നെ കാ­ണ­ണ­മെ­ന്നു­ത­ന്നെ­യി­ല്ല. ടെ­ലി­ഫോ­ണിൽ­ക്കൂ­ടി പെ­ണ്ണി­ന്റെ മ­ധു­ര­നാ­ദം കേ­ട്ടാൽ മതി. പ്രേ­മ­മു­ണ്ടാ­കും. ത­രു­ണി­യെ കാ­ണാ­തെ അ­വ­ളു­ടെ നി­ഴ­ലി­നെ മാ­ത്രം കണ്ടു അവളെ സ്നേ­ഹി­ച്ച ഒ­രാ­ളെ­ക്കു­റി­ച്ചു ഞാൻ എ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. ക­ഥ­യ­ല്ല­തു്, യ­ഥാർ­ത്ഥ സംഭവം. ഇ­വർ­ക്കെ­ല്ലാം പെ­ട്ടെ­ന്നു മോ­ഹ­ഭം­ഗ­മു­ണ്ടാ­കും. പ്ര­ഥ­മ­ദർ­ശ­നാ­നു­രാ­ഗ­മി­ല്ലാ­തെ ദ­മ്പ­തി­ക­ളാ­യ­വർ­ക്കും പൊ­ടു­ന്ന­ന­വേ മോ­ഹ­ഭം­ഗ­മു­ണ്ടാ­കു­ന്നു. പി­ന്നെ, എ­ടു­ത്ത ഭാരം കൊ­ണ്ടി­റ­ക്ക­ണ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് അവർ ക­ഴി­ഞ്ഞു­കൂ­ടു­ന്നു­വെ­ന്നേ­യു­ള്ളു. സതീഷ് ബാബു പ­യ്യ­ന്നൂ­രി ന്റെ ‘സരോജം വന്നു’ എന്ന ക­ഥ­യി­ലെ സരോജം എ­ന്തി­നാ­ണു് അ­പ്പേ­ട്ട­നെ ത­നി­ച്ചാ­ക്കി­യി­ട്ടു് ത­റ­വാ­ട്ടി­ലേ­ക്കു പോയതു? ചില കാ­ര­ണ­ങ്ങൾ ക­ഥാ­കാ­രൻ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. അ­തി­രി­ക്ക­ട്ടെ. ത­റ­വാ­ട്ടിൽ­ച്ചെ­ന്ന സ­രോ­ജ­ത്തി­നു് അ­വി­ടെ­യും മോ­ഹ­ഭം­ഗം. അ­ങ്ങ­നെ­യി­രി­ക്കെ അവൾ തി­രു­വി­ല്വാ­മ­ല­യിൽ തൊ­ഴു­തി­ട്ടു തി­രി­ച്ചു­പോ­രു­മ്പോൾ അ­പ്പേ­ട്ട­നെ ഒന്നു ക­ണ്ടു­ക­ള­യാ­മെ­ന്നു തീ­രു­മാ­നി­ക്കു­ന്നു. സരോജം അയാളെ കാണാൻ വീ­ട്ടി­ലേ­ക്കു ക­യ­റി­യി­ട്ടും സ­ന്താ­ന­ങ്ങൾ കാ­റിൽ­ത്ത­ന്നെ ഇ­രി­ക്കു­ന്ന­തേ­യു­ള്ളു. അ­പ്പേ­ട്ട­നു് ആ അ­വ­ഗ­ണ­ന­യി­ലും സ്നേ­ഹ­മി­ല്ലാ­യ്മ­യി­ലും വ­ല്ലാ­യ്മ­യി­ല്ല. പ്രാ­യ­മാ­യ­വ­ന്റെ മാ­ന­സി­ക­നി­ല അ­താ­ണു്. സ്നേ­ഹി­ച്ചാ­ലെ­ന്തു? വി­രോ­ധം കാ­ണി­ച്ചാ­ലെ­ന്തു? ബ­ഹു­മാ­നി­ച്ചാ­ലെ­ന്തു? നി­ന്ദി­ച്ചാ­ലെ­ന്തു? ക്ഷ­ണി­ക­ജീ­വി­തം. ഏ­താ­നും മാ­സം­കൂ­ടി ഇവിടെ ക­ഴി­ഞ്ഞു­കൂ­ടും. ഒ­രു­ദി­വ­സം അ­ങ്ങു­പോ­കും. ജീ­വി­ച്ചി­രി­ക്കു­മ്പോൾ­ത്ത­ന്നെ മ­റ­ക്ക­പ്പെ­ടു­ന്നു. പി­ന്നെ­യ­ല്ലേ മ­രി­ച്ചാ­ല­ത്തെ അവസ്ഥ. അ­പ്പേ­ട്ട­ന്റെ നി­സ്സം­ഗാ­വ­സ്ഥ­യെ ഹൃ­ദ്യ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു ക­ഥാ­കാ­രൻ. ഈ അ­വ­സ്ഥ­യ്ക്കു് സാർ­വ­ജ­നീ­ന സ്വ­ഭാ­വ­വും സാർ­വ­കാ­ലി­ക­സ്വ­ഭാ­വ­വു­മു­ണ്ടു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഈ ലോ­ക­ത്തെ വലിയ പാ­പി­യാ­രു്?

ഉ­ത്ത­രം: നമ്മൾ എ­ന്തെ­ങ്കി­ലും വേ­ദ­ന­യോ­ടെ പ­റ­യു­മ്പോൾ അതിൽ ശ്ര­ദ്ധി­ക്കാ­തെ നി­ല്ക്കു­ന്ന­വൻ.

ചോ­ദ്യം: സ്പർ­ശി­ച്ചാൽ ത­കർ­ച്ച­യാ­ണെ­ന്നു് നി­ങ്ങൾ എ­ഴു­തി­യ­ല്ലോ. വി­ശ­ദീ­ക­രി­ക്കാ­മോ? (ചോ­ദ്യം കി­ട്ടി­യ­തു്)

ഉ­ത്ത­രം: അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന ജ­ലാ­ശ­യ­ത്തെ സ്പർ­ശി­ച്ചാൽ അതു് തകരും. എ­ണ്ണ­ച്ചാ­യ ചി­ത്ര­ത്തെ തൊ­ട്ടു­നോ­ക്കി­യാൽ വി­ര­ലി­ന്റെ പാടു് അതിൽ വീഴും.

ചോ­ദ്യം: സ്നേ­ഹം?

ഉ­ത്ത­രം: ഏതു സ്നേ­ഹ­വും സ്നേ­ഹ­മി­ല്ലാ­യ്മ­യാ­യി മാറും.

ചോ­ദ്യം: യാ­ദൃ­ച്ഛി­ക­ത്വ­വും വ്യ­വ­സ്ഥ­യി­ല്ലാ­യ്മ­യും ലോ­ക­ത്തി­ന്റെ സ്വ­ഭാ­വ­മ­ല്ലേ? (ചോ­ദ്യം കി­ട്ടി­യ­തു്)

ഉ­ത്ത­രം: ഇ­ല­ക്ട്രോൺ അ­തി­ന്റെ വ­ല­യ­ത്തിൽ നി­ന്നു് മ­റ്റൊ­ന്നി­ലേ­ക്കു ചാ­ടു­ന്നു. ആ ചാ­ട്ട­ത്തി­നു് ക്ര­മ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് പ്ര­പ­ഞ്ച­ത്തി­നും ക്ര­മ­മി­ല്ല, വ്യ­വ­സ്ഥ­യി­ല്ല എന്നു ചിലർ പ­റ­യു­ന്നു. പക്ഷേ, ഇ­തി­ന­പ്പു­റ­ത്തു് വ്യ­വ­സ്ഥ­യു­ള്ള, ക്ര­മ­മു­ള്ള ഒരു ലോ­ക­മു­ണ്ടു്. അ­താ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്. അതിനെ നി­ഷേ­ധി­ച്ചാൽ ന­മു­ക്കു് ആ­പ­ത്തു­ണ്ടാ­കും. സാർ­ത്രി നെ­ക്കാൾ, ബർ­ട്രൻ­ഡ് റ­സ്സ­ലി നെ­ക്കാൾ മ­ഹ­നീ­യ­ത­യു­ള്ള ഋഷികൾ പ­റ­ഞ്ഞ­താ­ണി­തു്.

ചോ­ദ്യം: ഒ­രി­ക്ക­ലും മ­രി­ക്കാ­ത്ത ഒരു ചൊ­ല്ലു്?

ഉ­ത്ത­രം: “It is better to die on your feet than to live on your knees”— മു­ട്ടു­കു­ത്തി ജീ­വി­ക്കു­ന്ന­തി­നെ­ക്കാൾ നി­ന്നു മ­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. സ്പാ­നി­ഷ്/റഷ്യൻ റെ­വ­ല്യൂ­ഷ­ന­റി La Pasionaria (Dolores Ibarruri എന്ന ശ­രി­യാ­യ പേരു്) പ­റ­ഞ്ഞ­താ­ണി­തു്. 1936 ജൂലൈ 18-ലെ ഒരു റേ­ഡി­യോ പ്ര­ഭാ­ഷ­ണ­ത്തിൽ.

ചോ­ദ്യം: “ജീ­വി­ത­ത്തി­ന്റെ അ­ന്ത്യം?

ഉ­ത്ത­രം: ഹൃ­ദ­യാ­ഘാ­തം വന്നു പെ­ട്ടെ­ന്നു മ­രി­ച്ചാൽ ഭാ­ഗ്യം. പ­ത്തു­ദി­വ­സം കി­ട­ന്നു­പോ­യാൽ സ്നേ­ഹി­തർ അകലും, ബ­ന്ധു­ക്കൾ വെ­റു­ക്കും. മക്കൾ ‘കി­ഴ­വ­നു ച­ത്തു­കൂ­ടേ’ എ­ന്ന­തു യു­ഫ­മി­സ്റ്റി­ക്കാ­യി—കാർ­ക്ക­ശൃം കു­റ­ച്ചു്—ഇ­ങ്ങ­നെ കി­ട­ന്നു ക­ഷ്ട­പ്പെ­ടാ­തി­രു­ന്നാൽ മ­തി­യാ­യി­രു­ന്നു അല്ലേ, എന്നു ചോ­ദി­ക്കും. കാഫ്ക യുടെ ‘രൂ­പാ­ന്ത­ര­പ്രാ­പ്തി’ എന്ന കഥ വാ­യി­ക്കു. കൂ­ടു­തൽ ഇ­തി­നെ­ക്കു­റി­ച്ച­റി­യാം.

ഹാ­സ്യം

കൊ­യ്റ്റ്സ്ല­റു ടെ The Act of Creation എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു രണ്ടു നേ­ര­മ്പോ­ക്കു­കൾ:

images/TheActOfCreation.jpg

“സ­ത്യ­സ­ന്ധ­ത­യി­ല്ലാ­ത്ത രണ്ടു വ്യാ­പാ­രി­കൾ ധാ­രാ­ളം പ­ണ­മു­ണ്ടാ­ക്കി. പി­ന്നീ­ടും ഉയരാൻ അ­വർ­ക്കു മോഹം. പേ­രു­കേ­ട്ട ഒരു ചി­ത്ര­കാ­ര­നെ­ക്കൊ­ണ്ടു് അവർ ത­ങ്ങ­ളു­ടെ പടം വ­ര­പ്പി­ച്ചു് സ്വർ­ണ്ണ­ഫ്രെ­യി­മി­ന­ക­ത്താ­ക്കി ഒരു സ്വീ­ക­ര­ണ­വേ­ള­യിൽ പ്ര­ദർ­ശി­പ്പി­ച്ചു. അ­തി­ഥി­ക­ളു­ടെ കൂ­ട്ട­ത്തിൽ പ്ര­ഖ്യാ­ത­നാ­യ ഒരു ക­ലാ­നി­രൂ­പ­ക­നു­മു­ണ്ടാ­യി­രു­ന്നു. ആ­തി­ഥേ­യർ അയാളെ ചി­ത്ര­ങ്ങ­ളു­ടെ അ­ടു­ത്തേ­ക്കു കൊ­ണ്ടു­ചെ­ന്നു. നി­രൂ­പ­കൻ കു­റ­ച്ചു­നേ­രം ആ ചി­ത്ര­ങ്ങൾ നോ­ക്കി­യി­ട്ടു് എന്തോ കു­റ­വു­ണ്ടെ­ന്ന മ­ട്ടിൽ ത­ല­യാ­ട്ടി. എ­ന്നി­ട്ടു് രണ്ടു ചി­ത്ര­ങ്ങ­ളു­ടെ­യും ഇ­ട­യ്ക്കു­ള്ള സ്ഥലം ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് അയാൾ ചോ­ദി­ച്ചു: “യേ­ശു­ക്രി­സ്തു എവിടെ?”

ഇനി ര­ണ്ടാ­മ­ത്തെ നേ­ര­മ്പോ­ക്കു്. ഇതു ക­ഥ­യ­ല്ല, യ­ഥാർ­ത്ഥ സം­ഭ­വ­മാ­ണു്.

ചി­ത്രം വാ­ങ്ങു­ന്ന ഒരാൾ പീ­കാ­സ്സോ യുടെ പേ­രു­ള്ള ഒരു ചി­ത്രം വാ­ങ്ങി­യി­ട്ടു് അതു് അ­സ്സ­ലാ­ണോ എ­ന്ന­റി­യാൻ­വേ­ണ്ടി പീ­കാ­സ്സോ താ­മ­സി­ക്കു­ന്ന സ്ഥ­ല­ത്തു ചെ­ന്നു. അ­ദ്ദേ­ഹം ചി­ത്രം വ­ര­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. അയാൾ കൊ­ണ്ടു­വ­ന്ന ചി­ത്രം ഒന്നു നോ­ക്കി­യി­ട്ടു പീ­കാ­സ്സോ പ­റ­ഞ്ഞു: “വ്യാ­ജം”.

കു­റ­ച്ചു­മാ­സം ക­ഴി­ഞ്ഞു് അയാൾ വേ­റൊ­രു ചി­ത്രം അ­ദ്ദേ­ഹ­ത്തി­നെ കാ­ണി­ച്ചു. അ­തി­ലും പീ­കാ­സ്സോ എ­ന്നെ­ഴു­തി­യി­രു­ന്നു. ഒരു നോ­ട്ടം. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “വ്യാ­ജം”.

അ­തു­കേ­ട്ടു് അയാൾ അ­റി­യി­ച്ചു: “അങ്ങ് കുറെ വർ­ഷം­മു­മ്പു് ഈ ചി­ത്രം വ­ര­യ്ക്കു­ന്ന­തു് ഞാൻ കാ­ണാ­നി­ട­യാ­യ­ല്ലോ”.

പീ­കാ­സ്സോ ചു­മ­ലു­കു­ലു­ക്കി­യി­ട്ടു് അ­റി­യി­ച്ചു: “ഞാൻ വ്യാ­ജ­ചി­ത്ര­ങ്ങൾ പ­ല­പ്പോ­ഴും വ­ര­യ്ക്കാ­റു­ണ്ടു്”.

images/DoloresIbarruri1936.jpg
Dolores Ibarruri

ഈ രണ്ടു നേ­ര­മ്പോ­ക്കു­കൾ­ക്കും കൊ­യ്റ്റ്സ്ലർ എന്തു വ്യാ­ഖ്യാ­നം ന­ല്കി­യെ­ന്നു് നോ­ക്കാൻ ഞാൻ ഒ­രു­മ്പെ­ട്ടി­ല്ല. ‘ര­ക്ഷ­ക­നെ­വി­ടെ’ എന്നു ക­ലാ­നി­രൂ­പ­കൻ ചോ­ദി­ക്കു­ന്ന ആ­ദ്യ­ത്തെ ഫ­ലി­ത­ത്തിൽ തീ­ക്ഷ്ണ­മാ­യ പ­രി­ഹാ­സ­മാ­ണു­ള്ള­തു്. ര­ണ്ടാ­മ­ത്തേ­തിൽ അ­ദ്ഭു­താം­ശ­വും, യാ­ഥാ­ത­ഥ്യ­ത്തി­ന്റെ അതിരു ലം­ഘി­ക്കാ­തെ, സ്ഥു­ലീ­ക­ര­ണ­മി­ല്ലാ­തെ നേരിയ പ­രി­ഹാ­സം സൃ­ഷ്ടി­ക്കാൻ താൻ പ്ര­ഗൽ­ഭ­നാ­ണെ­ന്നു് വി. പി. മു­ഹ­മ്മ­ദാ­ലി വ്യ­ക്ത­മാ­ക്കു­ന്നു (ക്രി­ക്ക­റ്റും പെ­ണ്ണും, കു­ങ്കു­മം). ഒരു ക്രി­ക്ക­റ്റ് ഭ്രാ­ന്ത­ന്റെ പെ­ങ്ങ­ളെ വി­വാ­ഹം ചെ­യ്യാൻ സ­ന്ന­ദ്ധ­നാ­യി ഒരു ഡോ­ക്ടർ എ­ത്തു­ന്നു. പക്ഷേ, ഡോ­ക്ടർ­ക്കു ക്രി­ക്ക­റ്റ് ഇ­ഷ്ട­മി­ല്ലെ­ന്നു് ആങ്ങള അ­റി­ഞ്ഞ­പ്പോൾ ബ്രദർ ഇൻ ലാ­യാ­യി അയാളെ വേ­ണ്ടെ­ന്നു് അയാൾ (പെ­ണ്ണി­ന്റെ സ­ഹോ­ദ­രൻ) ഉ­റ­ക്കെ­പ്പ­റ­യു­ന്നു. അതോടെ ഡോ­ക്ട­റു­ടെ സ­മാ­രം­ഭം പ­ത്ര­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ അ­ല­സി­പ്പോ­കു­ന്നു. എന്റെ ക­ഥാ­സം­ഗ്ര­ഹം നേ­ര­മ്പോ­ക്കു് ഇ­ല്ലാ­താ­ക്കി. പക്ഷേ, കഥ വാ­യി­ച്ചാൽ നമ്മൾ ചി­രി­ക്കും. അ­തിൽ­ക്കൂ­ടു­ത­ലാ­യി ഹാസ്യ സാ­ഹി­ത്യ­കാ­ര­നു് എ­ന്താ­ണു വേ­ണ്ട­തു?

പ­ട­പ്പാ­ട്ട്

ഒരു ക­വി­ക്കും സ­മു­ദാ­യ­ത്തിൽ­നി­ന്നു മാറി നിൽ­ക്കാ­നാ­വി­ല്ല. കാ­ര­ണ­ങ്ങൾ സ്പ­ഷ്ട­ങ്ങ­ളാ­ണു്. അ­യാ­ളു­ടെ ഓരോ ച­ല­ന­വും ഓരോ ചി­ന്ത­യും സ­മൂ­ഹ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. കവി വി­ചാ­ര­വി­കാ­ര­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു സാ­മൂ­ഹി­ക­പ്ര­വർ­ത്ത­ന­മാ­ണു്. അ­തി­നു് അയാൾ ഉ­പ­യോ­ഗി­ക്കു­ന്ന ഭാഷ സ­മൂ­ഹ­ത്തി­ന്റേ­താ­ണു്. ഇ­തൊ­ക്കെ സ­ത്യ­മാ­ണെ­ങ്കി­ലും കവി ത­ന്നിൽ­നി­ന്നാ­ണു് സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. അ­തി­നാ­ലാ­ണു് സ­മൂ­ഹ­ത്തി­നു പ­ര­മ­പ്രാ­ധാ­ന്യം നൽ­കു­ന്ന ക­വി­ക­ളു­ടെ കാ­വ്യ­ങ്ങൾ വി­ഭി­ന്ന­ങ്ങ­ളാ­യി­രി­ക്കു­ന്ന­തു്. യാ­നീ­സ് റീ­റ്റ്സോ­സി ന്റെ വി­പ്ല­വ­കാ­വ്യം പാ­വ്ലോ നെറൂത യുടെ വി­പ്ല­വ­കാ­വ്യ­ത്തിൽ­നി­ന്നു വി­ഭി­ന്ന­മാ­ണു്. മ­യ­കോ­വ്സ്കി യുടെ കാ­വ്യം ഇവർ ര­ണ്ടു­പേ­രു­ടെ­യും കാ­വ്യ­ങ്ങ­ളിൽ­നി­ന്നു വി­ഭി­ന്നം. എ­ന്നാൽ ഓ­രോ­ന്നും ‘യുനീ’ക്കാ­ണു് താനും. (യു­നീ­ക് = അ­ന്യാ­ദൃ­ശ്യം) ഈ അ­ന്യാ­ദൃ­ശ­സ്വ­ഭാ­വ­ത്തി­നു് ഹേതു പ്രാ­ഥ­മി­ക­മാ­യും ക­വി­യു­ടെ വ്യ­ക്തി­ഗ­ത­മാ­യ ജീ­നി­യ­സ്സ് തന്നെ. ര­ണ്ടാ­മ­ത്തേ­തു് കവി ജീ­വി­ക്കു­ന്ന സ­മൂ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യും. ഗ്രീ­സി­ലെ സാ­മൂ­ഹി­കാ­വ­സ്ഥ­യ­ല്ല റ­ഷ്യ­യിൽ. അ­തു­കൊ­ണ്ടു് ക­വി­ക­ളു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ­ക്കു വി­ഭി­ന്ന­സ്സ്വ­ഭാ­വം വരും.

റീ­റ്റ്സോ­സി­ന്റെ സു­ന്ദ­ര­മാ­യ ഒരു കാ­വ്യം എ­ടു­ത്തെ­ഴു­ത­ട്ടെ:

An abrupt, unexpected movement; his hand

clutched the wound to stop the blood

although we had not heard a shot

nor a bullet flying. After a while

he lowered his hand and smiled

but again he moved his palm slowly

to the same sport; he took out his wallet

he paid the waiter politely and went out.

Then the little coffee cup cracked

This at least we heard clearly.

(Testimonies A. 1963, Audible & Inaudible.

Selected Poems, Yannis Ritsos,

Penguin, P. 51.)

John Pilling എ­ഴു­തി­യ Modern European Poets എന്ന പു­സ്ത­ക­ത്തി­ലും ഈ കാ­വ്യം ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ഒരു വ­ധോ­ദ്യ­മം. വെ­ടി­യൊ­ച്ച­യി­ല്ല. വെ­ടി­യു­ണ്ട ആരും ക­ണ്ടി­ല്ല. അയാൾ ര­ക്ത­പ്ര­വാ­ഹം ത­ട­യു­ന്ന­തി­നു­വേ­ണ്ടി മു­റി­വിൽ അ­മർ­ത്തി­പ്പി­ടി­ച്ചു. എ­ന്നി­ട്ടു് പു­ഞ്ചി­രി­തൂ­കി, പേ­ഴ്സ് തു­റ­ന്നു് പ­ണ­മെ­ടു­ത്തു വെ­യ്റ്റർ­ക്കു കൊ­ടു­ത്തു. അ­തി­നു­ശേ­ഷം അയാൾ പു­റ­ത്തേ­ക്കു പോയി. അ­പ്പോ­ഴാ­ണു് കൊ­ച്ചു കാ­പ്പി­ക്ക­പ്പ് പൊ­ട്ടി­യ­തു്. അ­തി­ന്റെ ശബ്ദം എ­ല്ലാ­വ­രും കേ­ട്ടു. പ­ട്ടാ­ള­നി­യ­മം നി­ല­വി­ലി­രി­ക്കു­ന്ന രാ­ജ്യ­ത്തു് മ­നു­ഷ്യ­ന്റെ മ­ര­ണ­ത്തി­നു് കപ്പ് പൊ­ട്ടു­ന്ന­തി­ന്റെ വി­ല­യേ­യു­ള്ളു എ­ന്നാ­ണു് സൂചന. ഇ­ത്ത­രം വ­ധോ­ദ്യ­മ­ങ്ങൾ സ­മൂ­ഹ­ത്തെ ത­കർ­ക്കു­മെ­ന്നും അ­തി­ന്റെ ശബ്ദം എ­ല്ലാ­വ­രും കേൾ­ക്കു­മെ­ന്നും റീ­റ്റ്സോ­സ് എത്ര സു­ന്ദ­ര­മാ­യി പ­റ­യു­ന്നു! (ര­ണ്ടാ­ശ­യ­ങ്ങൾ­ക്കും മേ­ല്പ­പ­റ­ഞ്ഞ നി­രൂ­പ­ക­നോ­ടു ക­ട­പ്പാ­ടു്) ഇ­തൊ­ക്കെ വാ­യി­ക്കു­ന്ന എ­നി­ക്കു മു­ല്ല­നേ­ഴി യുടെ

“പു­തി­യൊ­രു ലോകം പ­ടു­ത്തു­യർ­ത്താൻ കു­തി­കൊ­ള്ളു­ന്നോ­രെ,

മ­തി­ലു­ക­ളെ­ല്ലാം പൊ­ളി­ച്ചു­മാ­റ്റ­ണ­മാ­ദ്യം നാം­ത­ന്നെ

ഒ­രൊ­റ്റ മാ­ന­വ­നെ­ങ്കി­ലു­മി­വി­ടെ­പ്പ­ട്ടി­ണി­യാ­കു­മ്പോൾ

ഉ­ട­ച്ചു­വാർ­ക്ക­ണ­മീ­ലോ­കം എ­ന്നു­റ­ച്ചു­മു­ന്നേ­റാം”.

ഈ വരികൾ വാ­യി­ക്കു­മ്പോൾ എ­ങ്ങ­നെ ആ ക­വി­യോ­ടു ബ­ഹു­മാ­നം തോ­ന്നും? ഇതു ക­വി­ത­യോ അതോ പ­ട­പ്പാ­ട്ടോ? ഇ­തൊ­ക്കെ ഞാനും എ­ന്നെ­പ്പോ­ലു­ള്ള­വ­രും പ­റ­യു­മ്പോൾ പ­രി­ഭ­വി­ച്ചി­ട്ടു കാ­ര്യ­മി­ല്ല. ഉ­ന്ന­ത­ന്മാ­രാ­യ മാർ­ക്സി­സ്റ്റ് കവികൾ സ­മൂ­ഹ­പ­രി­വർ­ത്ത­ന­ത്തെ ല­ക്ഷ്യ­മാ­ക്കി കാ­വ്യം ര­ചി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് മു­ല്ല­നേ­ഴി­യും കൂ­ട്ടു­കാ­രും ഗ്ര­ഹി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. മാർ­ക്സി­സ­വും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട വി­പ്ല­വ­വും അ­സാ­ധാ­ര­ണ­മാ­യ ശ­ക്തി­യോ­ടു­കൂ­ടി പ­ടി­ഞ്ഞാ­റൻ ക­മ്മ്യൂ­ണി­സ്റ്റു ക­വി­ക­ളു­ടെ കാ­വ്യ­ങ്ങ­ളിൽ പ്ര­ത്യ­ക്ഷ­മാ­കു­ന്നു­ണ്ടു്. ഈ സത്യം എ­ല്ലാ­വ­രും അ­റി­ഞ്ഞെ­ങ്കിൽ!

ചു­വ­രെ­ഴു­ത്തു­കൾ
  1. തി­രു­വ­ന­ന്ത­പു­ര­ത്തെ ഹോ­ട്ട­ലു­ക­ളും ചാ­യ­ക്ക­ട­ക­ളും വൃ­ത്തി­യു­ള്ള­താ­യി­രി­ക്ക­ണം. (കോർ­പ്പ­റെ­യ്ഷ­ന്റെ പ­രോ­ക്ഷ­നിർ­ദ്ദേ­ശം)—പഴകിയ ആ­ഹാ­ര­സാ­ധ­ന­ങ്ങൾ ക­ഴി­ച്ചു് ഹോ­ട്ട­ലു­ക­ളും ചാ­യ­ക്ക­ട­ക­ളും വൃ­ത്തി­യാ­യി സൂ­ക്ഷി­ക്കു­ന്നു­ണ്ടു് ബ­ഹു­ജ­നം.
  2. സ്ത്രീ­സ­മ­ത്വ­വാ­ദം ശു­ദ്ധ­ഭോ­ഷ്കാ­ണു് (സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­ന്റെ അ­ഭി­പ്രാ­യം)—ഭോ­ഷ്ക്ത­ന്നെ. സൗ­ന്ദ­ര്യ­ത്തിൽ സ്ത്രീ­കൾ പു­രു­ഷ­ന്മാ­രെ മു­ന്നി­ട്ടു­നി­ല്ക്കു­ന്നു­ണ്ട­ല്ലോ.
  3. ‘വാ­ട­ക­വീ­ടു­കൾ’ ഉറൂബി ന്റെ മ­നോ­ഹ­ര­മാ­യ ക­ഥ­യാ­ണു്—പേരു നൽ­കി­യ­തു വാ­ട­ക­വീ­ടു­ക­ളെ­ന്നാ­ണെ­ങ്കി­ലും സ്വ­ന്തം വീ­ട്ടിൽ താ­മ­സി­ച്ച ക­ഥാ­കാ­ര­നാ­ണു് ഉറൂബ്. കൊ­തു­കു­വ­ല­യ്ക്കു­ള്ളി­ലെ കൊ­തു­കി­നെ­ക്കു­റി­ച്ചു ക­ഥ­യെ­ഴു­തി­യ­പ്പോൾ മാ­ത്ര­മേ അ­ദ്ദേ­ഹം സോ­വി­യ­റ്റ് റ­ഷ്യ­യി­ലെ ‘മ­സ്കി­റ്റോ­സ്’ എന്ന വീ­ട്ടിൽ വാ­ട­ക­യ്ക്കു താ­മ­സി­ച്ചു­ള്ളു.
  4. ‘അ­തി­പ­രി­ച­യ­മാർ­ക്കും മാ­ന­മി­ല്ലാ­തെ­യാ­ക്കും’—ശ­രി­യാ­ണു്. കൂ­ടാ­തെ പണവും സ­മ­യ­വും ന­ഷ്ട­മാ­കും. കാ­മു­കി­ക്കും കാ­മു­ക­നു­മാ­ണെ­ങ്കിൽ ഡോ­ക്ട­റു­ടെ അ­ടു­ക്കൽ പോ­കേ­ണ്ട­താ­യും വരും.
ദുഃഖം

എ­ല്ലാ­വർ­ക്കും അ­റി­യാ­വു­ന്ന കഥ ക്ഷ­മാ­പ­ണ­പൂർ­വ്വം എ­ഴു­തു­ന്നു. എ­ല്ലാം ഈ­ശ്വ­ര­നാ­ണെ­ന്നു് ഗുരു പ­ഠി­പ്പി­ച്ചു ശി­ഷ്യ­നെ. അ­ന്നു­ശി­ഷ്യൻ തെ­രു­വി­ലൂ­ടെ പോ­യ­പ്പോൾ എതിരെ ആന വന്നു. ആ­ന­പ്പു­റ­ത്തി­രു­ന്ന­യാൾ “മാ­റി­പ്പോ­കൂ, മാ­റി­പ്പോ­കൂ” എന്നു വി­ളി­ച്ചു. ശി­ഷ്യൻ വി­ചാ­രി­ച്ചു. “ഞാൻ ഈ­ശ്വ­രൻ, ആന ഈ­ശ്വ­രൻ. ഈ­ശ്വ­ര­നു് ഈ­ശ്വ­ര­നെ എ­ന്തു­ചെ­യ്യാൻ ക­ഴി­യും?” അയാൾ ആ­ന­യു­ടെ നേരേ ചെ­ന്നു. മൃഗം അയാളെ തു­മ്പി­ക്കൈ­കൊ­ണ്ടു പി­ടി­ച്ചെ­ടു­ത്തു ദൂ­രെ­യെ­റി­ഞ്ഞു. മു­റി­വു പ­റ്റി­യ ശി­ഷ്യൻ ഗു­രു­വി­നോ­ടു ചെ­ന്നു ചോ­ദി­ച്ചു: “അ­ങ്ങ­ല്ലേ എ­ല്ലാം ഈ­ശ്വ­ര­നെ­ന്നു് എന്നെ പ­ഠി­പ്പി­ച്ച­തു? പി­ന്നെ എ­ങ്ങ­നെ­യാ­ണു് ആ­ന­യെ­ന്ന ഈ­ശ്വ­രൻ ഞാ­നെ­ന്ന ഈ­ശ്വ­ര­നെ ക്ഷ­ത­മേ­ല്പി­ച്ച­തു?” ഗുരു ചോ­ദി­ച്ചു: “ആ­ന­യു­ടെ പു­റ­ത്തി­രു­ന്ന ഈ­ശ്വ­രൻ ‘മാ­റി­പ്പോ­കു’ എന്നു പ­റ­ഞ്ഞ­തു് നീ കേൾ­ക്കാ­ത്ത­തെ­ന്തു? അ­ത­നു­സ­രി­ച്ചു് പ്ര­വർ­ത്തി­ക്കാ­ത്ത­തു് എന്തു കൊ­ണ്ടു്?”

ഈ­ശ്വ­രൻ ഇ­ങ്ങ­നെ നിർ­ദ്ദേ­ശ­ങ്ങൾ ത­ന്നു­കൊ­ണ്ടി­രി­ക്കും. അതു കേ­ട്ടാൽ ന­ന്നു്. കേ­ട്ടി­ല്ലെ­ങ്കിൽ ദോഷം. ഞാൻ രാ­ജ­വീ­ഥി­യി­ലൂ­ടെ പോ­കു­മ്പോൾ യാചകൻ കൈ­നീ­ട്ടു­ന്നു. പോ­ക്ക­റ്റിൽ­നി­ന്നു പ­ണ­മെ­ടു­ക്കാൻ അ­സൗ­ക­ര്യ­മാ­യ­തു­കൊ­ണ്ടു് ഞാൻ മി­ണ്ടാ­തെ പോ­കു­ന്നു. എന്റെ മ­നഃ­സാ­ക്ഷി എ­ന്നോ­ടു പ­റ­യു­ന്നു: “നീ ദു­ഷ്ട­നാ­ണു് ”. ഞാൻ കേൾ­ക്കു­ന്ന ഈ ശ­ബ്ദ­മാ­ണു് ഈ­ശ്വ­രൻ. അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്, വാ­രി­ക­ക­ളി­ലെ മി­നി­ക്ക­ഥ­ക­ളും സ്ഥ­ല­മ­ട­യ്ക്കാൻ വേ­ണ്ടി ചേർ­ക്കു­ന്ന കൊ­ച്ചു ഹാ­സ്യ­ചി­ത്ര­ങ്ങ­ളും നോ­ക്ക­രു­തെ­ന്നു്. ഞാനതു വ­ക­വ­യ്ക്കാ­തെ ജ­ന­യു­ഗം വാ­രി­ക­യിൽ എസ്. അ­രു­ണ­ഗി­രി എ­ഴു­തി­യ ‘നുണ’ എന്ന മി­നി­ക്ക­ഥ വാ­യി­ച്ചു. ഫലം ദുഃഖം.

ച­ന്തു­മേ­നോൻ മൈനർ നോ­വ­ലി­സ്റ്റ് മാ­ത്ര­മാ­ണു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലു­ക­ളി­ലെ സ­മൂ­ഹ­വി­മർ­ശ­ത്തി­നു ശ­ക്തി­യും ഭം­ഗി­യു­മു­ണ്ടു്. ജീ­വ­നു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് അ­ദ്ദേ­ഹം ഈ വി­മർ­ശ­നം ന­ട­ത്തി­യ­തു്. പിൽ­ക്കാ­ല­ത്തെ റീ­യ­ലി­സ്റ്റു­ക­ളു­ടെ നോ­വ­ലു­ക­ളിൽ കാ­ണു­ന്ന സമൂഹ വി­മർ­ശ­ത്തി­നു ശ­ക്തി­യും ഭം­ഗി­യും ഇല്ല. കാരണം, സൂരി ന­മ്പൂ­തി­രി­പ്പാ­ടി­നെ­പ്പോ­ലെ, വൈ­ത്തി­പ്പ­ട്ട­രെ­പ്പോ­ലെ ജീ­വ­നു­ള്ള കഥാ പാ­ത്ര­ങ്ങ­ളെ അ­വർ­ക്കു സൃ­ഷ്ടി­ക്കാൻ ക­ഴി­ഞ്ഞി­ല്ല എ­ന്ന­താ­ണു്. അ­തി­നാൽ അ­വ­രു­ടെ കൃ­തി­ക­ളി­ലെ സ­മൂ­ഹ­വി­മർ­ശം വാ­ക്യ­ങ്ങ­ളിൽ മാ­ത്രം ഒ­തു­ങ്ങി­നി­ല്ക്കു­ന്നു. അ­തു­ത­ന്നെ അ­വ­രു­ടെ കൃ­തി­കൾ­ക്കു ബ­ഹിർ­ഭാ­ഗ­സ്ഥ­ത നൽകി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-07-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.