SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-09-11-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­റേ­ബ്യൻ സ­മു­ദ്രം കേ­ര­ള­ക്ക­ര­യോ­ളം വ­ന്നെ­ത്തി വ്യാ­പ­നം അ­വ­സാ­നി­പ്പി­ക്കു­ന്നു. വേ­മ്പ­നാ­ട്ടു­കാ­യൽ എ­റ­ണാ­കു­ളം തു­ട­ങ്ങി­യ അനേകം സ്ഥ­ല­ങ്ങ­ളെ തൊ­ട്ടി­ട്ടു മി­ണ്ടാ­തെ നി­ല്ക്കു­ന്നു. അ­ന്ത­രീ­ക്ഷം ച­ക്ര­വാ­ള­രേ­ഖ­യെ സ്പർ­ശി­ച്ചു് സം­തൃ­പ്തി­യ­ട­യു­ന്നു. പക്ഷേ ഐലൻഡ് എ­ക്സ്പ്ര­സ് ട്രെ­യിൻ പെ­രു­മൺ­പാ­ലം­വ­രെ മാ­ത്ര­മേ വ­രു­ന്നു­ള്ളു. മ­നു­ഷ്യൻ നിർ­മ്മി­ക്കു­ന്ന­വ­യെ­ല്ലാം അ­ങ്ങ­നെ­യാ­ണു്. അ­ന്യൂ­നാ­വ­സ്ഥ­യി­ല്ല. സാ­ഹി­ത്യ­ത്തി­നു­മി­ല്ല അ­ന്യൂ­നാ­വ­സ്ഥ.

ഒരു ചെ­റു­പ്പ­ക്കാ­രി ജോലി തേടി ഒ­രാ­പ്പീ­സിൽ ചെ­ന്നു. പക്ഷേ ഓഫീസ് ക്ലാർ­ക്ക് അവളെ അ­ധി­കാ­രി­ക­ളു­ടെ അ­ടു­ത്തേ­ക്കു ക­ട­ത്തി­വി­ടു­ക­യി­ല്ല. അ­ങ്ങ­നെ നൈ­രാ­ശ്യ­ത്തിൽ­പ്പെ­ട്ടു് എ­ന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ അവൾ അവിടെ നി­ന്ന­പ്പോൾ ഒരാൾ ഒ­രു­പ­ദേ­ശം നല്കി. “നി­ന­ക്ക് ഈ ലോ­ക­ത്തു് ക­ഴി­ഞ്ഞു കൂ­ട­ണ­മെ­ന്നു­ണ്ടോ? എ­ങ്കിൽ പു­രു­ഷ­ന്മാ­രു­ടെ മു­ഖ­ത്തു­നോ­ക്കി അവർ സു­ന്ദ­ര­ന്മാ­രാ­ണെ­ന്നു പറയൂ, അവരതു വി­ശ്വ­സി­ക്കും. ഏ­റ്റ­വും വി­രൂ­പ­നാ­യ­വൻ­പോ­ലും ഹൃ­ദ­യ­ത്തിൽ സൗ­ന്ദ­ര്യ­മു­ള്ള ബന്ധം വ­ച്ചു­പു­ലർ­ത്തു­ന്നു­ണ്ടു്. നീ പു­രു­ഷ­നോ­ടു് ‘നി­ങ്ങൾ സു­ന്ദ­ര­നാ­ണെ’ന്നു പ­റ­യു­മ്പോൾ ജീ­വി­ത­ത്തി­ലാ­കെ അവൻ ആ­ന്ത­ര­മാ­യി കേ­ട്ടു­കൊ­ണ്ടി­രു­ന്ന ഒരു ശബ്ദം ബാ­ഹ്യ­മാ­യി കേൾ­ക്കു­ക­യാ­ണു്. താൻ എത്ര വി­രു­പൻ എ­ന്നു് അവൻ വി­ചാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു എ­ന്ന­തു് ഇ­രി­ക്ക­ട്ടെ. ഒരു തരുണി അ­വ­നോ­ടു് ‘നി­ങ്ങൾ എത്ര സു­ന്ദ­രൻ’ എ­ന്നു് പ­റ­ഞ്ഞാ­ലു­ട­നെ അവൻ അവളെ പി­ടി­ച്ചെ­ടു­ത്തു് ഉ­രു­ക്കു­കൊ­ളു­ത്തു­കൾ­കൊ­ണ്ടു് സ്വ­ന്തം ഹൃ­ദ­യ­ത്തോ­ടു ബ­ന്ധി­പ്പി­ക്കും. കൂ­ന­നോ­ടു് ‘നി­ങ്ങൾ വി­ശാ­ല­ഹൃ­ദ­യ­നാ’ണെ­ന്നും വെ­ള്ളി­ക്ക­ണ്ണ­നോ­ടു് ‘നി­ങ്ങൾ ധീരനാ’ണെ­ന്നും പ­റ­യു­ന്ന പെ­ണ്ണു­ങ്ങ­ളു­ണ്ടു്. അ­തു­കൊ­ണ്ടു് ഒരു ഫ­ല­വു­മി­ല്ല. ‘നി­ങ്ങൾ സു­ന്ദ­ര­നാ­ണെ’ന്നു് നീ പ­റ­യു­ന്ന­തു കേൾ­ക്കാ­നാ­ണു് പ്ര­സി­ഡ­ന്റ് അ­ക­ത്തി­രി­ക്കു­ന്ന­തു്. അതു പ­റ­യു­മെ­ങ്കിൽ നി­ന­ക്കു് അ­ക­ത്തേ­ക്കു് ചെ­ല്ലാ­നു­ള്ള അ­നു­മ­തി­കി­ട്ടും.” ചെ­റു­പ്പ­ക്കാ­രി ഈ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു. ചി­മ്പൻ­സി­യെ­പ്പോ­ലി­രി­ക്കു­ന്ന ക്ലാർ­ക്ക് വ­ന്ന­പ്പോൾ “നി­ങ്ങൾ എത്ര സു­ന്ദ­രൻ” എ­ന്നു് അവൾ പ­റ­ഞ്ഞു. അയാൾ ആദ്യം പ്ര­തി­ഷേ­ധി­ച്ചെ­ങ്കി­ലും പി­ന്നീ­ടു് അതിൽ വീ­ണു­പോ­യി. ഇ­ങ്ങ­നെ അവൾ വൈസ് പ്ര­സി­ഡ­ന്റി­നെ­യും പ്ര­സി­ഡ­ന്റി­നെ­യും വീ­ഴ്ത്തി. ചെ­യർ­മാൻ അവൾ നി­ല്ക്കു­ന്നി­ട­ത്തു് എത്തി. “ഹാ അ­ദ്ദേ­ഹ­മെ­ത്ര സു­ന്ദ­രൻ” എ­ന്നു് അവൾ പ­റ­ഞ്ഞു. അ­വി­വാ­ഹി­ത­നാ­യ അ­യാ­ളും വീണു. അവൾ ജോലി നേടി ചെ­യർ­മാ­ന്റെ ഭാ­ര്യ­യാ­യി.

images/JeanGiraudoux1927.jpg
ഷാങ് ഷി­റോ­ദി

ഫ്ര­ഞ്ച് നാ­ട­ക­കർ­ത്താ­വു് ഷാങ് ഷി­റോ­ദി (Jean Giraudoux, 1882–1944) എ­ഴു­തി­യ ഒരു ഏ­കാ­ങ്ക­നാ­ട­ക­ത്തി­ന്റെ സാ­ര­മാ­ണി­തു്. സ്ത്രീ­കൾ ഇ­ങ്ങ­നെ പ­റ­യു­മോ എ­ന്നു് സം­ശ­യി­ക്കു­ന്ന­വ­രു­ണ്ടാ­കാം. പറയും പറയും എ­ന്നാ­ണു് എ­നി­ക്ക­വ­രെ അ­റി­യി­ക്കാ­നു­ള്ള­തു്. ഞാനതു കേ­ട്ടി­ട്ടു­ണ്ടു്. ഞാൻ ജോലി നോ­ക്കി­യി­രു­ന്ന ഒരു സ്ഥാ­പ­ന­ത്തി­ലെ ഒരു ചെ­റു­പ്പ­ക്കാ­രി ക­ഥ­യെ­ഴു­തു­മാ­യി­രു­ന്നു. പക്ഷേ പ­ത്രാ­ധി­പ­ന്മാർ അ­വ­യെ­ല്ലാം നി­ഷ്ക­രു­ണം തി­രി­ച്ച­യ­യ്ക്കും. അ­ങ്ങ­നെ­യി­രി­ക്കെ ഷീ­റോ­ദു­വി­ന്റെ നാ­ട­ക­ത്തി­ലെ ക്ലാർ­ക്കി­നെ­പ്പോ­ലെ ഒ­ര­ധ്യാ­പ­കൻ അവിടെ ‘ട്രാൻ­സ്ഫ’റായി വന്നു. പ­ത്ര­ത്തി­ലെ­ഴു­ത്തു­കാ­ര­നാ­യ അയാളെ യുവതി സ­മീ­പി­ച്ചു. സാ­മീ­പ്യം സൗ­ഹൃ­ദ­മാ­യി വി­ക­സി­ച്ച­പ്പോൾ ഒരു ദിവസം അവൾ അ­യാ­ളോ­ടു ഇ­ങ്ങ­നെ പ­റ­യു­ന്ന­തു് സ്ക്രീ­നി­ന്റെ അ­പ്പു­റ­ത്തി­രു­ന്ന ഞാൻ കേ­ട്ടു. “സാ­റി­നു് മൂ­ന്നു പോ­യി­ന്റു­കൾ അ­നു­കൂ­ല­മാ­യി ഉ­ണ്ടു്?”

‘എ­ന്താ­ണ­വ?’

“ങ്ഹൂ, ഞാ­ന­തു് പ­റ­യി­ല്ല.”

“പറയൂ.”

“നിർ­ബ­ന്ധ­മാ­ണെ­ങ്കിൽ പറയാം. ഒ­ന്നു്: ആ­കർ­ഷ­ക­ത്വ­മു­ള്ള ശബ്ദം. ര­ണ്ടു്: വലിയ ക­ണ്ണു­കൾ, മൂ­ന്നു്: ചു­രു­ണ്ട­മു­ടി.”

ഈ സം­ഭാ­ഷ­ണ­ത്തി­നു­ശേ­ഷം ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞ­പ്പോൾ യു­വ­തി­യു­ടെ കഥ ഒരു വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു­വ­ന്നു. ചി­മ്പൻ­സി ആ­യാ­ലെ­ന്തു? പെ­ണ്ണു പ­റ­ഞ്ഞാൽ ചി­മ്പൻ­സി കാ­മ­ദേ­വ­നാ­യി മാറും.

ഈ ബാ­ഹ്യ­സൗ­ന്ദ­ര്യ പ്ര­കീർ­ത്ത­ന­ത്തേ­ക്കാൾ പു­രു­ഷ­നെ വീ­ഴ്ത്താൻ പ­റ്റി­യ മ­റ്റൊ­രു മാർ­ഗ്ഗ­മു­ണ്ടു്. അയാൾ എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു കരുതു,“താ­ങ്ക­ളു­ടെ ഇന്ന കവിത അ­ല്ലെ­ങ്കിൽ ഇന്ന ലേഖനം അ­തി­സു­ന്ദ­ര­മാ­ണു്” എന്നു പ­റ­ഞ്ഞാൽ മതി. കവിത നാ­ല്ക്കാ­ലി­യാ­യി­രി­ക്കും. ലേഖനം വെറും സ്കൂൾ ബോയ് കോ­മ്പൊ­സി­ഷ­നാ­യി­രി­ക്കും. എ­ങ്കി­ലും അതു കേ­ട്ടു് താൻ ഒരു ച­ങ്ങ­മ്പു­ഴ­യാ­ണെ­ന്നു് അയാൾ വി­ചാ­രി­ക്കും. അ­ല്ലെ­ങ്കിൽ താ­നൊ­രു ഡോ­ക്ടർ ഭാ­സ്ക­രൻ നാ­യ­രാ­ണെ­ന്നു സ­ങ്ക­ല്പി­ക്കും. രചനകൾ ആ­ത്മാ­വിൽ­നി­ന്നു വ­രു­ന്ന­വ­യാ­ണ­ല്ലോ. ആ­ത്മാം­ശ­ങ്ങ­ളാ­യ ര­ച­ന­ക­ളെ കു­റ്റ­പ്പെ­ടു­ത്തി­യാൽ ആർ­ക്കും ഇ­ഷ്ട­മാ­വി­ല്ല. ഏതു സം­സ്കാ­ര­സ­മ്പ­ന്ന­നും വി­മർ­ശ­ന­ത്തിൽ കോ­പി­ക്കും. ചി­ല­പ്പോൾ വി­മർ­ശ­ക­നെ അ­സ­ഭ്യ­പ­ദ­ങ്ങൾ­കൊ­ണ്ടു മൂടും. ഇ­ക്കാ­ര­ണ­ത്താൽ വി­മർ­ശ­ക­ന്റെ നില ക­ഷ്ട­ത്തി­ലാ­ണു്. പ­ത്രാ­ധി­പ­ന്മാർ അ­യാൾ­ക്കു പ്ര­തി­ഫ­ലം കൊ­ടു­ക്കു­ന്ന­തി­നു പുറമേ ലൈ­സൻ­സ് കൂടി ന­ല്ക­ണം. അതിനെ റി­സ്ക്ക് അ­ല­വൻ­സെ­ന്നോ ഒ­ബ്സീൻ അ­ല­വൻ­സെ­ന്നോ വി­ളി­ക്കാം.

സ്ത്രീ­ക­ളോ­ടു് ഈ വിദ്യ ഫ­ലി­ക്കു­മോ? ഫ­ലി­ക്കും, ഫ­ലി­ക്കും, ഫ­ലി­ക്കും എന്നു മൂ­ന്നു­ത­വ­ണ എ­ഴു­ത­ട്ടെ. പക്ഷേ ഒരു പ്ര­യാ­സ­മു­ണ്ടു്. “ഓമനേ നീ സു­ന്ദ­രി­യാ­ണു്” എ­ന്നു് പലരും അ­വ­ളോ­ടു് മുൻപു പ­റ­ഞ്ഞി­ട്ടു­ണ്ടാ­കും. അ­ങ്ങ­നെ പ­റ­ഞ്ഞു­ക­ളി­പ്പി­ച്ചി­ട്ടു് അ­വ­ന്മാർ മ­ഷി­യി­ട്ടു­നോ­ക്കി­യാ­ലും കാ­ണാ­ത്ത മ­ട്ടിൽ അ­പ്ര­ത്യ­ക്ഷ­നാ­യി­രി­ക്കും. അതു മാ­ത്ര­മ­ല്ല. അവൾ പൈ­ങ്കി­ളി നോ­വ­ലു­കൾ വാ­യി­ക്കു­ന്ന­വ­ളാ­ണെ­ങ്കിൽ ഇതേ വാ­ക്യം­ത­ന്നെ അ­വ­യി­ലെ ന­യ­ക­ന്മാർ പ­റ­യു­ന്ന­തു് പല തവണ കേ­ട്ടി­രി­ക്കും. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ ലൈ­ബ്ര­റി­യി­ലെ രണ്ടു ഷെൽ­ഫു­ക­ളു­ടെ ഇ­രു­ള­ട­ഞ്ഞ ഭാ­ഗ­ത്തു­നി­ന്നു­കൊ­ണ്ടു് കാ­മു­കൻ “തങ്കം നി­ന്നെ­ക്കാൾ വലിയ സു­ന്ദ­രി­യെ ഞാൻ ക­ണ്ടി­ട്ടേ­യി­ല്ല” എന്നു പ­റ­ഞ്ഞാൽ “ശപ്പൻ, മു­ട്ട­ത്തു­വർ­ക്കി യു­ടേ­യോ കാനം ഈ. ജെ. യു­ടെ­യോ നോ­വ­ലി­ലെ നാ­യ­ക­നെ­പ്പോ­ലെ­യാ­ണു് ഇയാൾ എന്നെ സ്തു­തി­ക്കു­ന്ന­തു്” എ­ന്നു് അവൾ വി­ചാ­രി­ക്കും. അ­തൊ­ഴി­വാ­ക്കാൻ ഒരു മാർ­ഗ്ഗ­മേ­യു­ള്ളു. കള്ളം പറയാൻ വേ­റൊ­രു ക­ള്ള­ത്തെ കൂ­ട്ടു വി­ളി­ച്ചാൽ മതി. ഷെൽ­ഫി­ലി­രി­ക്കു­ന്ന പൈ­ങ്കി­ളി നോവൽ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് കാ­മു­കൻ കാ­മു­കി­യു­ടെ കൈയിൽ കൊ­ടു­ക്ക­ണം. എ­ന്നി­ട്ടു് ര­ണ്ടു­പേ­രും ഈ­ശ്വ­ര­വി­ശ്വാ­സ­ത്തോ­ടെ അതിൽ കൈ­യുർ­ത്തി മൂ­ന്നു മി­നി­റ്റ് മി­ണ്ടാ­തെ നി­ല്ക്ക­ണം. അ­തി­നു­ശേ­ഷം കാ­മു­കൻ ഇ­ങ്ങ­നെ പറയണം: “ഓമനേ മു­ട്ട­ത്തു വർ­ക്കി­യു­ടെ ഈ നോ­വ­ലി­ലെ നായിക നീ­ല­നീ­ല­സ്സാ­രി­യു­ടു­ത്തു്, പ­ച്ച­പ്പ­ച്ച ബ്ലൗ­സി­ട്ടു്, ചു­വ­ന്ന­ചു­വ­ന്ന ക­മ്മ­ലി­ട്ടു് റോ­സാ­പ്പൂ­പോ­ലെ റോ­സാ­പ്പൂ­പോ­ലെ റോസ് നി­റ­മാർ­ന്ന ചു­ണ്ടു­ക­ളിൽ വെ­ള്ളി വെ­ള്ളി­പ്പു­ഞ്ചി­രി­യു­മാ­യി നി­ല്ക്കു­ന്നു. അ­തു­പോ­ലെ നീയും ഇവിടെ നി­ല്ക്കു­ന്നു, നി­ന്നെ വേ­ണ്ട­പോ­ലെ എ­നി­ക്കു കാണാൻ ക­ഴി­യാ­ത്ത­തു് ഇതു് സ്റ്റാ­ക് റൂം ആ­യ­തു­കൊ­ണ്ടാ­ണു്. ഇ­വി­ടു­ത്തെ ട്യൂ­ബ് ലൈ­റ്റു­കൾ ക­ത്താ­റി­ല്ല ഓമനേ. ഈ നോ­വ­ലി­ലെ പൈ­ങ്കി­ളി നായകൻ പൈ­ങ്കി­ളി നാ­യി­ക­യോ­ടു് പ­റ­യു­ന്നു: ‘തങ്കം നീ സു­ന്ദ­രി­യാ­ണു്’. അ­തു­പോ­ലെ ഞാനും നി­ന്നോ­ടു പ­റ­യു­ന്നു, ‘തങ്കം നീ അ­തി­സു­ന്ദ­രി­യാ­ണു്.” രണ്ടു ക­ള്ള­ങ്ങൾ ഒ­രു­മി­ച്ചു ചേ­രു­മ്പോൾ മൂ­ന്നാ­മ­തു് ഉ­ണ്ടാ­കു­ന്ന­തു് സ­ത്യ­മാ­ണെ­ന്നു തോ­ന്ന­ലു­ണ്ടാ­കും. പെ­ണ്ണു് താ­നൊ­രു അ­തി­സു­ന്ദ­രി­യാ­ണെ­ന്നു് വി­ചാ­രി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ക­യും ചെ­യ്യും. ഈ പ്രേ­മാ­വി­ഷ്ക­ര­ണം ന­ട­ത്തു­ന്ന­തി­നു് സഹായം ചെ­യ്യു­മാ­റു് ലൈ­ബ്രേ­റി­യ­ന്മാർ തോമസ് മാ­ന്റെ യും ഗോ­യ്ഥേ യു­ടെ­യും പോൾ വലേറി യു­ടേ­യും പൊ­ടി­മൂ­ടി­യി­രി­ക്കു­ന്ന ഗ്ര­ന്ഥ­ങ്ങൾ എ­ടു­ത്തു ദൂ­രെ­യെ­റി­യ­ണം. പൈ­ങ്കി­ളി നോ­വ­ലു­കൾ ധാ­രാ­ളം വാ­ങ്ങി ആ സ്ഥാ­ന­ങ്ങ­ളിൽ നി­റ­ച്ചു­വ­യ്ക്ക­ണം. അ­തു­ചെ­യ്താൽ എ­ന്നെ­പ്പോ­ലു­ള്ള­വർ അ­ങ്ങോ­ട്ടു­പോ­കാ­തെ­യാ­വും. പാ­ട­ച്ച­ര­കീ­ട­ന്മാർ പ്രേ­മ­നാ­ട­ക­ങ്ങ­ളെ­ങ്കി­ലും ആ­ട­ട്ടെ. ജർ­മ്മൻ സാ­ഹി­ത്യം പത്തു പു­സ്ത­ക­ങ്ങൾ, ഫ്ര­ഞ്ച് സാ­ഹി­ത്യം പ­തി­നൊ­ന്നു പു­സ്ത­ക­ങ്ങൾ, ഇ­റ്റാ­ലി­യൻ സാ­ഹി­ത്യം ഏഴു പു­സ്ത­ക­ങ്ങൾ, സ്വീ­ഡി­ഷ് സാ­ഹി­ത്യം രണ്ടു പു­സ്ത­ക­ങ്ങൾ ഇ­മ്മ­ട്ടിൽ ഒരു ലൈ­ബ്ര­റി­യെ­ന്തി­നു്? പൈ­ങ്കി­ളി നോ­വ­ലു­ക­ളേ നി­ങ്ങൾ ലൈ­ബ്ര­റി ഷെൽ­ഫു­ക­ളിൽ സ്ഥ­ലം­പി­ടി­ക്കൂ. കാ­മു­കി­മാ­രെ­യും കാ­മു­ക­ന്മാ­രെ­യും സ­ഹാ­യി­ക്കൂ.

ഒ. വി. വിജയൻ

കാ­മു­കൻ കാ­മു­കി­യെ ആ­ലിം­ഗ­നം ചെ­യ്തു മ­ധു­ര­പ­ദ­ങ്ങൾ പൊ­ഴി­ക്കു­മ്പോൾ അവൻ അ­വ­ളു­ടേ­താ­ണു്. അവൾ അ­യാ­ളു­ടേ­താ­ണു്. വ­സ്തു­വി­ന്റെ ഉ­ട­മ­സ്ഥ­ത­യാ­ണു് ഓരോ വ്യ­ക്തി­ക്കും ഉ­ണ്ടാ­കു­ന്ന­തു്. ക­ലാ­സൃ­ഷ്ടി­യെ­സ്സം­ബ­ന്ധി­ച്ചു് ഈ ഉ­ട­മ­സ്ഥ­ത­യു­ടെ ബോധം ഉ­ണ്ടാ­യി­ക്കൂ­ടാ ഉ­ണ്ടാ­യാൽ അ­തി­ന്റെ മ­ഹ­ത്വ­ത്തി­നു മ­ങ്ങ­ലേ­ല്ക്കും. അ­ക്ര­മാ­സ­ക്ത­രാ­യ ജ­ന­ങ്ങൾ വാതിൽ ത­ല്ലി­പ്പൊ­ളി­ച്ചു് അ­ക­ത്തേ­ക്കു ക­യ­റു­മ്പോൾ വൃ­ദ്ധ­നാ­യ രാ­ജാ­വു് അ­വ­ശ­നാ­യി നി­ല്ക്കു­ന്ന­തു കാ­ണു­ന്നു. രാ­ജ­ഭ­ക്തി ജ­യി­ക്കു­ന്നു. ആളുകൾ പി­റ­കോ­ട്ടു മാ­റു­ന്നു. ഇതു് “മാർ­ത്താ­ണ്ഡ­വർ­മ്മ ” എന്ന നോ­വ­ലിൽ കാ­ണു­മ്പോൾ തി­രു­വി­താം­കൂ­റു­കാ­രൻ ക­ണ്ണീർ പൊ­ഴി­ക്കും. കൊ­ച്ചി­യി­ലോ മ­ല­ബാ­റി­ലോ ഉള്ള ആ­ളി­നു് വലിയ വി­കാ­ര­മൊ­ന്നും ഉ­ണ്ടാ­വു­ക­യി­ല്ല. തി­രു­വി­താം­കൂ­റു­കാ­രൻ ആ നോവൽ കാ­മു­കി­യെ കാ­മു­ക­നെ­ന്ന ക­ണ­ക്കേ നെ­ഞ്ചോ­ടു ചേർ­ത്തു­വ­യ്ക്കും. ഇവിടെ നോവൽ ഒരു വ­സ്തു­വാ­ണു്. വ­സ്തു­വാ­യാൽ ക­ല­യു­ടെ ശക്തി കു­റ­യും. ഗോർ വി­ഡാ­ലി­ന്റെ അ­മേ­രി­ക്കൻ ച­രി­ത്ര­ത്തെ­സ്സം­ബ­ന്ധി­ക്കു­ന്ന നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ അ­മേ­രി­ക്ക­ക്കാ­ര­നു­ണ്ടാ­കു­ന്ന അ­നു­ഭ­വ­വും ഇ­തു­ത­ന്നെ. അയാൾ ആ നോ­വ­ലു­ക­ളെ വ­സ്തു­ക്ക­ളാ­യി ക­രു­തു­ന്നു. ലെ­നി­നെ ക്കു­റി­ച്ചു മ­യ­കോ­വ്സ്കി പാ­ടു­മ്പോൾ ശ്രോ­താ­വി­നു­ണ്ടാ­കു­ന്ന­തു് സർ­ഗ്ഗാ­ത്മ­ക­ത്തെ­സ്സം­ബ­ന്ധി­ച്ച അ­നു­ഭ­വ­മ­ല്ല. വ­സ്തു­പ്ര­തീ­തി­യാ­ണു്. എ­ന്നാൽ ഏതൻ ഫ്യൂ­ഗാ­ഡ്റോഡ് റ്റു മെക്ക’ എന്ന അ­തി­സു­ന്ദ­ര­മാ­യ നാ­ട­ക­ത്തി­ലൂ­ടെ ദ­ക്ഷി­ണാ­ഫ്രി­ക്കൻ അ­നു­ഭ­വ­ത്തെ ആ­വി­ഷ്ക­രി­ക്കു­മ്പോൾ അതു് (നാടകം) വ­സ്തു­വാ­ണെ­ന്നു ന­മു­ക്കു തോ­ന്നു­ന്നി­ല്ല. ക­ലാ­സൃ­ഷ്ടി വ­സ്തു­പ്ര­തീ­തി­യു­ള­വാ­ക്കാ­തെ അ­നു­വാ­ച­ക­നിൽ അ­ല്ലെ­ങ്കിൽ ദ്ര­ഷ്ടാ­വിൽ സർ­ഗ്ഗാ­ത്മ­ക പ്ര­തീ­തി ഉ­ണ്ടാ­ക്ക­ണം. സർ­ഗ്ഗാ­ത്മ­ക­ത്വം ഒരു പ്ര­വാ­ഹ­മാ­ണു്. അ­തി­ന്റെ തു­ട­ക്ക­വും ഒ­ടു­ക്ക­വും കാണാൻ വയ്യ. അ­തു­കൊ­ണ്ടു് കഥയോ നോവലോ കാ­വ്യ­മോ വാ­യി­ച്ചു­ക­ഴി­ഞ്ഞാൽ ഇ­നി­യും എന്തോ ഉ­ണ്ട­ല്ലോ എ­ന്നു­തോ­ന്നും. അ­വി­ടെ­യാ­ണു് ക­ലാ­സൃ­ഷ്ടി­യു­ടെ ഉ­ത്കൃ­ഷ്ട­ത­യി­രി­ക്കു­ന്ന­തു്. മ­യ­കോ­വ്സ്കി­യു­ടെ ലെനിൻ എന്ന കാ­വ്യം വാ­യി­ക്കു­മ്പോൾ അ­ദ്ദേ­ഹം പ­റ­യാ­നു­ള്ള­തെ­ല്ലാം പ­റ­ഞ്ഞു എന്ന തോ­ന്നൽ ന­മു­ക്ക്. എ­ന്നാൽ പ­സ്തർ­ന­ക്കി ന്റെ കാ­വ്യം വാ­യി­ച്ചു തീർ­ക്കു­മ്പോൾ ഇ­നി­യും പ­ല­തു­മു­ണ്ടു് എ­ന്നു് തോ­ന്നു­ന്നു. സർ­ഗ്ഗാ­ത്മ­ക പ്ര­വാ­ഹ­ത്തി­ന്റെ അ­ന്ത്യ­മു­ണ്ടു് മ­യ­കോ­വ്സ്കി­യു­ടെ കാ­വ്യ­ത്തിൽ. ആ പ­രി­സ­മാ­പ്തി­യ­ല്ല പ­സ്തർ­ന­ക്കി­ന്റെ കാ­വ്യ­ത്തിൽ.

images/Vijayan.jpg
ഒ. വി. വിജയൻ

വാ­യ­ന­ക്കാ­രിൽ വസ്തു പ്ര­തീ­തി ജ­നി­പ്പി­ക്കാ­തെ സർ­ഗ്ഗാ­ത്മ­ക­ത്വം ജ­നി­പ്പി­ക്കു­ന്ന അ­നു­ഭ­വം ഉ­ള­വാ­ക്കു­ന്നു. ഒ. വി. വി­ജ­യ­ന്റെ “കാ­റ്റു് പറഞ്ഞ കഥ” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി—ലക്കം 676). ചേ­ട്ട­നോ­ടു് അ­നു­ജ­നു തോ­ന്നു­ന്ന സ്നേ­ഹ­മാ­ണു് അ­തി­സു­ന്ദ­ര­മാ­യ ഇ­ക്ക­ഥ­യു­ടെ വിഷയം: അതു് എത്ര ല­ളി­ത­മാ­യി, ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി ക­ഥാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ കഥ തന്നെ വാ­യി­ക്ക­ണം. ചേ­ട്ട­നെ­യും അ­നു­ജ­നെ­യും സ­വി­ശേ­ഷ­ങ്ങ­ളാ­യ സ­ന്ദർ­ഭ­ങ്ങ­ളിൽ കൊ­ണ്ടു­ചെ­ന്നി­ട്ടു് വാ­യ­ന­ക്കാ­രിൽ സു­ഖ­ക­ര­ങ്ങ­ളാ­യ പ്ര­തി­ക­ര­ണ­ങ്ങൾ അ­നാ­യാ­സ­മാ­യി ഉ­ള­വാ­ക്കു­ന്നു വിജയൻ. അതോടെ ബോ­ധ­ത്തി­ന്റെ അ­തി­രു­കൾ വി­കാ­സം­കൊ­ള്ളു­ന്നു. ആ വി­കാ­സം ന­ട­ന്നു­കൊ­ണ്ടി­രി­ക്കെ കഥ അ­വ­സാ­നി­ക്കു­ന്നു. ‘ഇ­നി­യും ഉ­ണ്ട­ല്ലോ എ­ന്തൊ­ക്കെ­യോ’ എന്നു നാം വി­ചാ­രി­ച്ചു­കൊ­ണ്ടു് സർ­ഗ്ഗാ­ത്മ­ക പ്ര­വാ­ഹ­ത്തി­ലൂ­ടെ ഒ­ഴു­കി­പ്പോ­കു­ന്നു. മലയാള ചെ­റു­ക­ഥ­യു­ടെ ശ­ക്തി­യും സൗ­ന്ദ­ര്യ­വും ഞാൻ ഇ­ക്ക­ഥ­യിൽ കാ­ണു­ന്നു.

കാ­വ്യാ­ഭാ­സം

ആ­ഫ്രി­ക്കൻ നേ­താ­വു് ലു­മും­ബാ­യെ കൊന്ന ദി­വ­സ­മോ അ­തി­ന്റെ അ­ടു­ത്ത ദി­വ­സ­മോ ആണു്, ഒരു മീ­റ്റി­ങ്ങി­നു പോകാൻ ഞാൻ മ­ഹാ­ത്മാ­ഗാ­ന്ധി കോ­ളേ­ജ് പ്രിൻ­സി­പ്പൽ എം. പി. മ­ന്മ­ഥ­ന്റെ മു­റി­യി­ലെ­ത്തി. അ­ദ്ദേ­ഹ­മാ­യി­രു­ന്നു സ­മ്മേ­ള­ന­ത്തി­ന്റെ അ­ധ്യ­ക്ഷൻ. അ­ദ്ദേ­ഹം പ­റ­ഞ്ഞു: ഉടനെ പോ­കാ­നൊ­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ലു­മും­ബ­യു­ടെ വ­ധ­ത്തിൽ പ്ര­തി­ഷേ­ധി­ച്ചു മീ­റ്റി­ങ്ങ് കൂടണം. അ­തി­നു­ശേ­ഷം കോ­ളേ­ജി­നു് അവധി ന­ല്ക­ണം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞു വി­ദ്യാർ­ത്ഥി­കൾ ബഹളം കൂ­ട്ടു­ക­യാ­ണു്. ഇ­ല്ലെ­ങ്കിൽ സ്ട്രൈ­ക്ക് ഉ­ണ്ടാ­കും. അ­തു­കൊ­ണ്ടു് ഒ­ര­നു­ശോ­ച­ന­യോ­ഗം ന­ട­ത്തി­യി­ട്ടു ന­മു­ക്കു പോകാം.” മീ­റ്റി­ങ്ങ് കൂടി. ലു­മും­ബാ­യു­ടെ മ­ര­ണ­ത്തിൽ ക്ഷോ­ഭം­പൂ­ണ്ടു് പ്രിൻ­സി­പ്പ­ലി­നോ­ടു ത­ട്ടി­ക്ക­യ­റി­യ വി­ദ്യാർ­ത്ഥി­യെ­ത്ത­ന്നെ അ­ദ്ദേ­ഹം ആ­ദ്യ­മാ­യി പ്ര­ഭാ­ഷ­ണ­ത്തി­നു ക്ഷ­ണി­ച്ചു. വി­ദ്യാർ­ത്ഥി സ­ഭാ­വേ­ദി­യിൽ ക­യ­റി­നി­ന്നു. നെ­റ്റി­യി­ലെ വി­യർ­പ്പു തു­ട­ച്ചു. ചെ­വി­ക­ളു­ടെ പി­റ­കി­ലൂ­ടെ ഒ­ഴു­കി­യ സ്വേ­ദ­ജ­ലം കൈ­ലേ­സു­കൊ­ണ്ടു് ഒ­പ്പി­യെ­ടു­ത്തു. ക­ണ്ണു­മി­ഴി­ച്ചു സ­ദ­സ്സി­നെ നോ­ക്കി. വാ­ക്കു­കൾ മാ­ത്രം വ­രു­ന്നി­ല്ല പു­റ­ത്തേ­ക്കു്. എ­ങ്ങ­നെ വ­രാ­നാ­ണു്? ലു­മും­ബ ആ­രെ­ന്നു അ­റി­ഞ്ഞു­കൂ­ടാ. അ­ദ്ദേ­ഹം എ­ന്തു­ചെ­യ്തു നാ­ട്ടി­നെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. അ­ദ്ദേ­ഹ­ത്തെ കൊ­ന്ന­തു് ആ­രെ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. ഒ­ടു­വിൽ ലു­മും­ബ, ലു­മും­ബ, ലു­മും­ബ എന്നു മൂ­ന്നു­ത­വ­ണ പ­റ­ഞ്ഞി­ട്ടു് വേ­ദി­യിൽ­നി­ന്നി­റ­ങ്ങി­പ്പോ­യി. അ­നു­ശോ­ച­ന­സ­മ്മേ­ള­ന­മാ­യി­ട്ടും നീണ്ട കൂവൽ. പൊ­ട്ടി­ച്ചി­രി. മുൻ­വ­ശ­ത്തെ ക­സേ­ര­യി­ലി­രു­ന്ന ഞാൻ ചി­രി­ക്കാ­തി­രി­ക്കാൻ നന്നേ പ്ര­യാ­സ­പ്പെ­ട്ടു.

images/Lumumba.jpg
പ­ട്രീ­സ് ലു­മും­ബ

പ­ട്രീ­സ് ഹെമറീ ലു­മും­ബ പോ­സ്റ്റൽ ക്ലാർ­ക്ക് ആ­യി­രു­ന്ന­തും കോം­ഗോ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി­യാ­യ­തും കാ­സ­വു­ബൂ അ­ദ്ദേ­ഹ­ത്തെ ഡി­സ്മി­സ് ചെ­യ്ത­തും കേണൽ മോ­ബി­ട്ടു അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റു ചെ­യ്ത­തും കാ­സ­വു­ബു­വും മൊ­ബു­ട്ടു­വും ചേർ­ന്നു് അ­ദ്ദേ­ഹ­ത്തെ ത­ല്ലി­ക്കൊ­ല്ലി­ച്ച­തും ഒക്കെ ഓർ­മ്മി­ച്ചു ദുഃ­ഖി­ച്ചി­രു­ന്ന എ­നി­ക്കു­പോ­ലും ആ വി­ദ്യാർ­ത്ഥി­യു­ടെ ദ­യ­നീ­യാ­വ­സ്ഥ കണ്ടു ചി­രി­ക്കാ­തി­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. എ­ങ്കി­ലും ചി­രി­യ­ട­ക്കി. അ­ല്ലെ­ങ്കിൽ പി­റ­കി­ലി­രു­ന്ന കു­ട്ടി­കൾ പ­ച്ച­ക്കു­ളം വാ­സു­പി­ള്ള (രസികൻ പ­ത്രാ­ധി­പർ) പ­റ­ഞ്ഞ­തു­പോ­ലെ മാം­സ­പി­ണ്ഡ­ത്തിൽ തൊ­ട്ടു ക­ളി­ക്കു­മാ­യി­രു­ന്നു. ചി­ലർ­ക്കു് ഈ വി­ദ്യാർ­ത്ഥി­യെ­പ്പോ­ലെ ആ­ശ­യ­ദാ­രി­ദ്ര്യം മറ്റു ചിലർ അതു് സാ­ധാ­ര­ണ­ത്വ­ത്തിൽ പൊ­തി­യും. പ­ണ്ടു് ഇവിടെ ഒരു സ്ഥി­രം അ­ദ്ധ്യ­ക്ഷ­നു­ണ്ടാ­യി­രു­ന്നു. ഏതു സ്കൂൾ വാർ­ഷി­ക സ­മ്മേ­ള­ന­ത്തി­നും അ­ദ്ദേ­ഹം അ­ദ്ധ്യ­ക്ഷ­നാ­യി­രി­ക്കും. എ­ഴു­ന്നേ­റ്റു­നി­ന്നു് പ്ര­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തു് ഇ­ങ്ങ­നെ: “ഇതു് ഒരു സ്കൂ­ളാ­കു­ന്നു. ഇവിടെ ഇ­രു­പ­ത്തൊ­ന്നു­മു­റി­ക­ളു­ണ്ടു്. ഓരോ മു­റി­യി­ലും പ­തി­നെ­ട്ടു ബ­ഞ്ചു­ക­ളും അ­ത്ര­യും ഡെ­സ്കു­ക­ളു­മു­ള്ള­താ­കു­ന്നു. അ­ദ്ധ്യാ­പ­കർ പാ­ഠ­ങ്ങൾ പ­ഠി­പ്പി­ക്കു­ന്നു.” ഇ­ങ്ങ­നെ പോകും അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണം. മ­ലേ­ഷ്യ രാ­മ­കൃ­ഷ്ണ പിള്ള (മാ­തൃ­ഭൂ­മി­യു­ടെ ഭാ­ഷ­യി­ലാ­ണെ­ങ്കിൽ രാ­മ­കൃ­ഷ്ണ­പി­ള്ള) മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘മ­ണ്ഡേ­ല’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ എ­നി­ക്കു് ആദ്യം ഓർ­മ്മ­വ­ന്ന­തു് ആ അ­ദ്ധ്യ­ക്ഷ­നെ; പി­ന്നീ­ടു് ആ വി­ദ്യാർ­ത്ഥി­യെ. അവർ ര­ണ്ടു­പേ­രി­ലും ഞാൻ ‘പ്രി­ഫർ’ ചെ­യ്യു­ന്ന­തു് വി­ദ്യാർ­ത്ഥി­യെ­യാ­ണു്.“ഇതൊരു സ്കൂ­ളാ­കു­ന്നു” എന്ന മ­ട്ടിൽ സർ­വ­സാ­ധാ­ര­ണ­മാ­യ വ­സ്തു­ത­കൾ പ­റ­ഞ്ഞു ശ്രോ­താ­ക്ക­ളെ ഉ­പ­ദ്ര­വി­ക്കു­ന്ന അ­ദ്ധ്യ­ക്ഷ­നെ­ക്കാൾ എ­ത്ര­യോ ഭേ­ദ­പ്പെ­ട്ട­വ­നാ­ണു് തന്റെ ആ­ശ­യ­ദാ­രി­ദ്ര്യം പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടു് ഇ­റ­ങ്ങി­പ്പോ­യ ആ പാവം വി­ദ്യാർ­ത്ഥി. അ­ദ്ധ്യ­ക്ഷ­നെ­പ്പോ­ലെ മ­ലേ­ഷ്യാ രാ­മ­കൃ­ഷ്ണ­പി­ള്ള “ഇരുണ്Lumumba.jpgട ഭൂ­ഖ­ണ്ഡ­ത്തിൽ വെ­ള്ള­ക്കാ­ര­ന്റെ നീതി പെ­രു­ത്തു­മി­രു­ട്ടേ­റ്റി”,“ക­റു­ത്ത­വ­നെ­പ്പെ­റ്റ മ­ണ്ണിൽ അവൻ അ­ന്യ­നാ­യി” ഇ­ങ്ങ­നെ സ്കൂൾ കു­ട്ടി­ക­ളു­ടെ ആ­ശ­യ­ങ്ങൾ വൃ­ത്ത­ത്തി­ലാ­ക്കി വ­യ്ക്കു­ന്നു. ഗ­ദ്യാ­ത്മ­ക­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളും ചി­ല­പ്പോൾ വൃ­ത്ത­ത്തി­നു­ള്ളിൽ നൃ­ത്തം­വ­യ്ക്കും. “ഇ­ന്ന­ലെ രാ­ത്രി­യിൽ ഞാ­നൊ­രു പൂ­വി­ന്റെ മ­ന്ദ­സ്മി­ത­ത്തിൽ കി­ട­ന്നു­റ­ങ്ങി” എ­ന്ന­തു് ഗ­ദ്യ­മാ­ണു്. പക്ഷേ ഛ­ന്ദ­സ്സി­ന­ക­ത്തു് അതു് ഹൃ­ദ­യ­ഹാ­രി­യാ­യ ക­വി­ത­യാ­യി മാ­റു­ന്നു. ഈ മാ­റ്റം വ­രു­ത്താൻ മ­ലേ­ഷ്യാ രാ­മ­കൃ­ഷ്ണ­പി­ള്ള­യ്ക്കു ക­ഴി­വി­ല്ല. വൃ­ത്ത­ത്തി­നു് ഭം­ഗം­വ­രു­ത്താ­തെ ആശയം അ­തി­ന­ക­ത്തു തി­രു­കി­യാൽ ക­വി­ത­യു­ണ്ടാ­വു­ക­യി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഈ­സാ­ബേൽ ആ­യേ­ന്ദേ ആ­രാ­ണു്?

ഉ­ത്ത­രം: ചി­ല്ലി­യി­ലെ നോ­വ­ലെ­ഴു­ത്തു­കാ­രി­യാ­ണു്. സൈ­നി­ക­വി­പ്ല­വ­ത്തിൽ കൊ­ല്ല­പ്പെ­ട്ട (ആ­ത്മ­ഹ­ത്യ ചെ­യ്തു എ­ന്നും ഒരു കൂ­ട്ടർ) പ്ര­സി­ഡ­ന്റ് ആ­യേ­ന്ദേ യുടെ (Allende) അ­ന­ന്ത­ര­വൾ. The House of the Spirit എന്ന ആ­ദ്യ­ത്തെ നോവൽ കൊ­ണ്ടു­ത­ന്നെ അവർ വി­ശ്വ­വി­ഖ്യാ­ത­യാ­യി. അ­വ­രു­ടെ ര­ണ്ടാ­മ­ത്തെ നോവൽ Of Love and Shadows എ­ന്ന­താ­ണു്. രണ്ടു നോ­വ­ലു­ക­ളും ത­ര­ക്കേ­ടി­ല്ല. അവർ ഇ­പ്പോൾ വെ­ന­സ്വേ­ല­യു­ടെ ത­ല­സ്ഥാ­ന­മാ­യ കാ­രാ­കാ­സ് പ­ട്ട­ണ­ത്തിൽ താ­മ­സി­ക്കു­ന്നു, സ്വ­ന്തം നാ­ട്ടിൽ താ­മ­സി­ക്കാൻ പേ­ടി­ച്ചു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ആ­രാ­ധ്യ­പു­രു­ഷ­നാ­യ ആ ക­വി­യു­ണ്ട­ല്ലോ. അ­ദ്ദേ­ഹ­ത്തി­ന്റെ ജീവിത ദർശനം എ­ന്താ­യി­രു­ന്നു!

ഉ­ത്ത­രം: ആർ­നോൾ­ഡ് ബ­ന്ന­റ്റി ന്റെ ജീ­വി­ത­ദർ­ശ­നം. കാ­ണു­ന്ന സ്ത്രീ­ക­ളെ­യെ­ല്ലാം പ്രേ­മി­ക്കൂ. അഞ്ചു ശ­ത­മാ­നം തി­രി­ച്ചു­കി­ട്ടി­യാൽ മു­തൽ­മു­ട­ക്കിൽ ന­ഷ്ട­മി­ല്ല.

ചോ­ദ്യം: പ്രേ­മ­മെ­ന്നു പ­റ­ഞ്ഞാൽ?

ഉ­ത്ത­രം: വി­വാ­ഹ­ത്തി­നു­മുൻ­പു­ള്ള ഒ­ര­വ­സ്ഥ.

ചോ­ദ്യം: സ്വീ­ക­രി­ക്കാ­വു­ന്ന ഒരു ഉ­പ­ദേ­ശം തരൂ. ക­ഴി­യു­മോ (ചോ­ദ്യം കി­ട്ടി­യ­തു്)

ഉ­ത്ത­രം: ആ­ളു­ക­ളെ അ­വ­രെ­ങ്ങ­നെ­യോ അ­ങ്ങ­നെ­ത­ന്നെ അം­ഗീ­ക­രി­ക്ക­ണം. അവരെ ഉ­പ­ദേ­ശി­ച്ചോ ശ­കാ­രി­ച്ചോ ന­ന്നാ­ക്കാൻ ശ്ര­മി­ക്ക­രു­തു്. അം­ഗീ­ക­രി­ക്കാൻ വ­യ്യെ­ങ്കിൽ അ­വ­രോ­ടു സം­സാ­രി­ക്കാൻ­പോ­ലും പോ­ക­രു­തു്.

ചോ­ദ്യം: വി­ന­യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വം?

ഉ­ത്ത­രം: ആ­ട്ടിൻ­തോ­ലി­ട്ട ചെ­ന്നാ­യ്.

ചോ­ദ്യം: ദ­സ്തെ­യെ­വ്സ്കി യെ­പ്പോ­ലൊ­രു നോ­വ­ലി­സ്റ്റു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. പാ­ട്രി­ക് വൈ­റ്റ് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തെ­ത്തും. തൊടാൻ പ­റ്റി­ല്ല എ­ന്നു­മാ­ത്രം.

ചോ­ദ്യം: വൈ­റ്റി­ന്റെ മാ­സ്റ്റർ­പീ­സ്?

ഉ­ത്ത­രം: Voss എന്ന നോവൽ.

ചോ­ദ്യം: ക­ള്ള­പ്പേ­രിൽ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ കൃ­തി­ക­ളെ വി­മർ­ശി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: അവർ ന­ല്ല­വ­ര­ല്ല. മ­ലി­ന­മ­ന­സ്സു­ള്ള­വ­രേ അ­ത്ത­രം മു­ഖാ­വ­ര­ണ­ങ്ങൾ ധ­രി­ക്കാ­റു­ള്ളു. പ­റ­യാ­നു­ള്ള­തു് സ്വ­ന്തം പേരു വ്യ­ക്ത­മാ­ക്കി പ­റ­യു­ന്ന­വൻ സാ­ഹി­ത്യ­കാ­ര­ന്റെ­യും വാ­യ­ന­ക്കാ­രു­ടെ­യും ബ­ഹു­മാ­നം നേ­ടു­ന്നു.

ചോ­ദ്യം: നി­ങ്ങൾ ക­ള്ള­പ്പേ­രിൽ വ­ല്ല­തും എ­ഴു­തി­യി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഇ­ന്നു­വ­രെ ഇല്ല. ഇ­നി­യെ­ഴു­തു­ക­യു­മി­ല്ല.

ചോ­ദ്യം: കേ­ന്ദ്ര ടെ­ലി­വി­ഷ­നു് ഒരു നിർ­ദ്ദേ­ശം?

ഉ­ത്ത­രം: പ്ര­ധാ­ന­പ്പെ­ട്ട വാർ­ത്ത­കൾ ഉള്ള ദി­വ­സ­മെ­ങ്കി­ലും ബേ­ഡി­യെ­ക്കൊ­ണ്ടു വാ­യി­പ്പി­ക്ക­രു­തു്. അ­ദ്ദേ­ഹം വാ­യി­ച്ചാൽ ആ­ളു­കൾ­ക്ക് ഒ­ന്നും മ­ന­സ്സി­ലാ­വി­ല്ല. പാ­കി­സ്ഥാൻ പ്ര­സി­ഡ­ന്റ് ഇ­ന്ന­ലെ മ­രി­ച്ചു. വാർ­ത്ത അ­റി­യി­ച്ച­തു് സു­നി­ലും ഉഷയും കൂ­ടി­യാ­ണു്. ദൗർ­ഭാ­ഗ്യ­ത്താൽ ബേ­ഡി­യാ­ണു് ന്യൂ­സ് വാ­യി­ച്ച­തെ­ങ്കിൽ സിയാ-​ഉൾഹക്ക് വി­മാ­ന­ത്തിൽ കയറി ഇ­സ്ലാ­മാ­ബാ­ദിൽ വ­ന്നി­റ­ങ്ങി എന്നേ ആളുകൾ ധ­രി­ക്കൂ.

ചോ­ദ്യം: ന­മ്മു­ടെ ന്യൂ­സ് വാ­യ­ന­ക്കാ­രോ?

ഉ­ത്ത­രം: പലരും വാ­ക്യ­ത്തി­ന്റെ അ­വ­സാ­ന­ത്തെ വാ­ക്കു വി­ഴു­ങ്ങും. അ­തു­കൊ­ണ്ടു് വ്യ­ക്തി മ­രി­ച്ചോ ജീ­വി­ച്ചി­രി­ക്കു­ന്നോ എ­ന്നു് അ­റി­യു­ക­യി­ല്ല.

രണ്ടു കോ­ബ്ര­കൾ
images/AutobiographyofaYogi.jpg

വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണു് Autobiography of a Yogi. (Paramahamsa Yogananda) അതിൽ നി­ന്നൊ­രു ഭാഗം. യോ­ഗാ­നാ­ന­ന്ദ­ന്റെ ഗുരു പ്രാ­ചീ­ന ഗ്ര­ന്ഥ­ങ്ങൾ നി­സ്തു­ല­മാ­യ രീ­തി­യിൽ വ്യാ­ഖ്യാ­നി­ക്കു­ക­യാ­യി­രു­ന്നു. യോ­ഗാ­ന­ന്ദൻ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു് ശാ­ന്ത­നാ­യി ഇ­രു­ന്നു. ഒരു കൊ­തു­ക് അ­തി­ന്റെ വിഷം നി­റ­ച്ച സൂചി യോ­ഗാ­ന­ന്ദ­ന്റെ തു­ട­യിൽ കു­ത്തി­യി­റ­ക്കി. അ­ദ്ദേ­ഹം കൊ­തു­കി­നെ അ­ടി­ക്കാൻ കൈ ഉ­യർ­ത്തി. അ­ഹിം­സ­യെ­ക്കു­റി­ച്ചു­ള്ള പ­ത­ഞ്ജ­ലി യുടെ ഒരു സൂ­ക്തം ഓർ­മ്മ­യിൽ വ­ന്ന­തു­കൊ­ണ്ടു് യോ­ഗാ­ന­ന്ദൻ കൊ­തു­കി­നെ അ­ടി­ച്ചി­ല്ല. അ­പ്പോൾ ഗുരു ചോ­ദി­ച്ചു: “നി­ങ്ങ­ളെ­ന്താ­ണു് ആ ജോലി പൂർ­ണ്ണ­മാ­ക്കാ­ത്ത­തു്?”

“ഗുരു ഹിം­സ­യാ­ണോ അങ്ങ് ഉ­പ­ദേ­ശി­ക്കു­ന്ന­തു?”

“അല്ല. പക്ഷേ നി­ങ്ങൾ മ­ന­സ്സു­കൊ­ണ്ടു മാ­ര­ക­മാ­യ അടി അ­ടി­ച്ച­ല്ലോ.”

“എ­നി­ക്കു് മ­ന­സ്സി­ലാ­കു­ന്നി­ല്ല.”

“പ­ത­ഞ്ജ­ലി അ­ഹിം­സ­കൊ­ണ്ടു് ഉ­ദ്ദേ­ശി­ച്ച­തു് കൊ­ല്ലാ­നു­ള്ള അ­ഭി­ലാ­ഷം ഇ­ല്ലാ­താ­ക്കു­ക എ­ന്ന­താ­ണു്.”

കൊ­ല്ലാ­നു­ള്ള ആ­ഗ്ര­ഹം മ­ന­സ്സി­ലു­ണ്ടാ­യാൽ മതി. അതു് ഹിം­സ­യാ­കും എ­ന്നാ­ണു് ഗുരു പ­റ­ഞ്ഞ­തു്. ഗുരു മൂർ­ഖൻ­പാ­മ്പി­ന്റെ ദം­ശ­നാ­ഭി­ലാ­ഷം ഇ­ല്ലാ­താ­ക്കി­യ­തി­ന്റെ വർ­ണ്ണ­ന­യും ഈ പു­സ്ത­ക­ത്തി­ലു­ണ്ടു്. ഗു­രു­വും ശി­ഷ്യ­ന്മാ­രും ആ­ശ്ര­മ­ത്തി­നു പു­റ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. നാലടി നീ­ള­മു­ള്ള ഒരു മൂർഖൻ പാ­മ്പു് അ­വ­രു­ടെ അ­ടു­ത്തേ­ക്കു വന്നു. അ­തി­ന്റെ പ­ത്തി­വി­ടർ­ത്തി­വ­ച്ചി­രു­ന്നു. എ­ല്ലാ­വ­രും പേ­ടി­ച്ചു. പക്ഷേ ഗുരു പാ­മ്പി­നെ സ്വാ­ഗ­തം ചെ­യ്യു­ന്ന മ­ട്ടിൽ ചി­രി­ച്ചി­ട്ടു് കൈകൾ ത­മ്മിൽ ചേർ­ത്തു് താ­ളാ­ത്മ­ക­മാ­യി കൊ­ട്ടി­ക്കൊ­ണ്ടി­രു­ന്നു. (മൂർ­ഖൻ­പാ­മ്പു് അ­തി­ന്റെ അ­ടു­ത്തു­ള്ള ഏതു ച­ല­നാ­ത്മ­ക വ­സ്തു­വി­നെ­യും ചാ­ടി­വീ­ണു കൊ­ത്തും. അതു ക­ടി­ക്കാ­തി­രി­ക്ക­ണ­മെ­ങ്കിൽ അ­ന­ങ്ങാ­തെ നി­ന്നു­കൊ­ള്ള­ണം) ഭ­യ­ങ്ക­ര­നാ­യ അ­തി­ഥി­യെ ഗുരു ര­സി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ശി­ഷ്യൻ ഉ­ള്ളു­കൊ­ണ്ടു പ്രാർ­ത്ഥി­ച്ചു. പാ­മ്പു് ഗു­രു­വി­ന്റെ അ­ടു­ത്തെ­ത്തി. അ­ദ്ദേ­ഹ­ത്തി­ന്റെ ആ ഓ­മ­നി­ക്ക­ലി­ന്റെ മാ­ന്ത്രി­ക­ശ­ക്തി­ക്കു് അ­ടി­മ­പ്പെ­ട്ട­തു­പോ­ലെ അതു ച­ല­ന­ര­ഹി­ത­മാ­യി. അ­തി­ന്റെ പത്തി ക്ര­മേ­ണ ചു­രു­ങ്ങി. ഗു­രു­വി­ന്റെ കാ­ലു­കൾ­ക്കി­ട­യിൽ­ക്കൂ­ടി ഇ­ഴ­ഞ്ഞു് അതു് കു­റ്റി­ക്കാ­ട്ടി­ലേ­ക്കു് ക­ട­ന്നു.

ഒരു ക­ഥാ­മൂർ­ഖൻ കു­ങ്കു­മം വാ­രി­ക­യി­ലൂ­ടെ ഇ­ഴ­ഞ്ഞു­വ­ന്നു ഫണം വി­ടർ­ത്തി നി­ല്ക്കു­ന്നു. ‘ഇ­രു­ച­ക്രം’ എ­ന്നു് അ­തി­ന്റെ പേരു്. അതിനെ അ­യ­ച്ച­തു വേണു ന­മ്പ്യാർ. സ്കൂ­ട്ടർ വാ­ങ്ങാ­ത്ത ഭർ­ത്താ­വി­നോ­ടു ഭാ­ര്യ­യ്ക്കു പു­ച്ഛം. ആ പു­ച്ഛം ഒ­ഴി­വാ­ക്കാ­നാ­യി അയാൾ ഒ­രെ­ണ്ണം വാ­ങ്ങി. ഒരു ദിവസം അ­തോ­ടി­ച്ചു­വ­രു­മ്പോൾ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു് അ­യാ­ള­ങ്ങു മ­രി­ച്ചു. ഇതു് വെറും മൂർ­ഖ­ന­ല്ല. കിങ് കോ­ബ്ര­യാ­ണു്, രാ­ജ­വെ­മ്പാ­ല. ഞാൻ യോഗി അ­ല്ലാ­ത്ത­തു­കൊ­ണ്ടു് കൈ ത­ട്ടു­ന്നി­ല്ല. പാ­മ്പു് അ­തി­ന്റെ താ­ള­ത്തിൽ മ­യ­ങ്ങി­പ്പോ­കു­ന്നി­ല്ല. വിഷം എന്റെ സി­ര­ക­ളി­ലേ­ക്കു ക­ട­ത്തി­യി­ട്ടു് മറ്റു വാ­യ­ന­ക്കാ­രെ­യും ക­ടി­ക്കാ­നാ­യി പ­ത്തി­വി­ടർ­ത്തി­ത്ത­ന്നെ നി­ല്ക്കു­ന്നു. പ്രാ­ണ­നിൽ കൊ­തി­യു­ണ്ടെ­ങ്കിൽ വാ­യ­ന­ക്കാ­രേ ഓ­ടി­യാ­ലും.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ഏതു രോ­ഗ­ത്തി­നും മ­രു­ന്നു ഈ ലോ­ക­ത്തി­ലു­ണ്ടു് എ­ന്നു് വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ അതു ക­ണ്ടു­പി­ടി­ക്കാ­നാ­ണു് പ്ര­യാ­സം.
  2. ഭാര്യ എത്ര നല്ല ക­റി­യു­ണ്ടാ­ക്കി­യാ­ലും ഭർ­ത്താ­വു പറയും: “എന്റെ അമ്മ ക­റി­യു­ണ്ടാ­ക്കു­ന്ന­തു­പോ­ലെ ആർ­ക്കും ക­റി­യു­ണ്ടാ­ക്കാൻ സാ­ദ്ധ്യ­മ­ല്ല. ഇ­വ­ളൊ­ക്കെ ഭാ­ര്യ­യാ­യി­ട്ടു് എ­ന്തി­നു് എ­ഴു­ന്ന­ള്ളു­ന്നു?”
  3. അ­ധ്യാ­പ­കൻ വളരെ വ്യ­ക്ത­മാ­യി കു­ട്ടി­കൾ­ക്കു കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു­കൊ­ടു­ക്കും. എ­ല്ലാ­വർ­ക്കും താൻ പ­റ­ഞ്ഞ­തു മ­ന­സ്സി­ലാ­യി എന്നു കരുതി ആ­ഹ്ലാ­ദി­ക്കും. പക്ഷേ അ­ദ്ദേ­ഹം വി­ശ­ദീ­ക­ര­ണ­ങ്ങൾ ന­ട­ത്തു­ന്ന വേ­ള­യിൽ പെൺ­കു­ട്ടി­കൾ ആൺ­കു­ട്ടി­ക­ളെ­ക്കു­റി­ച്ചും ആൺ­കു­ട്ടി­കൾ പെൺ­കു­ട്ടി­ക­ളെ­ക്കു­റി­ച്ചും വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രി­ക്കും. ഗു­രു­നാ­ഥൻ ‘വാ­യി­ട്ട­ല­ച്ച­തു്’ വെ­റു­തേ.
  4. ഒ­രി­ക്ക­ലും അ­ത്യു­ക്തി­യിൽ തൽ­പ്പ­ര­നാ­കാ­ത്ത നി­രൂ­പ­ക­നാ­ണു് പ്രൊ­ഫ­സർ എസ്. ഗു­പ്തൻ­നാ­യർ. ഒ­രേ­യൊ­രു നി­രൂ­പ­കൻ എന്നു പ­റ­ഞ്ഞാ­ലും തെ­റ്റി­ല്ല. Over exaggeration ന­ട­ത്തി­യ­വ­രിൽ അ­ദ്വി­തീ­യ­നാ­യി­രു­ന്നു ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ. ക്ലാ­സ്സി­ക് കൃ­തി­ക­ളെ­ക്കു­റി­ച്ചു് അ­ള­ന്നു­മു­റി­ച്ച മ­ട്ടിൽ ഒ­ന്നാ­ന്ത­രം നി­രൂ­പ­ണ­ങ്ങ­ളെ­ഴു­തി­യ കൃ­ഷ്ണ­പി­ള്ള­സ്സാർ ത­നി­ക്കു പ­രി­ച­യ­മു­ള്ള­വ­രു­ടെ കൃ­തി­കൾ നി­രൂ­പ­ണം ചെ­യ്ത­പ്പോൾ സൗ­ഹൃ­ദം ക­ട­ന്നു­വ­രാൻ ഇ­ട­യാ­ക്കി. അ­വർ­ക്കു് ഉ­ള്ള­തി­ല­ധി­കം വ­ലി­പ്പം അ­ദ്ദേ­ഹം കാ­ണു­ക­യും ചെ­യ്തു.
  5. സ്ത്രീ­യു­ടെ സൈ­ക്കോ­ള­ജി സ്ത്രീ­ക­ളു­ടെ ര­ച­ന­ക­ളി­ലേ ശ­രി­യാ­യി വ­രി­ക­യു­ള്ളു. പു­രു­ഷ­ന്മാ­രാ­യ എ­ഴു­ത്തു­കാർ എത്ര ധി­ഷ­ണാ­ശാ­ലി­ക­ളാ­ണെ­ങ്കി­ലും സ്ത്രീ­യെ­പ്പ­റ്റി പ­റ­യു­മ്പോൾ പ്ര­മാ­ദ­ത്തിൽ ചെ­ന്നു­വീ­ഴും (പ്ര­മാ­ദം=അ­വ­ധാ­ന­ത). പ്രാ­യം­കൂ­ടി­യ സ്ത്രീ­ക്കു് പ്രാ­യം കു­റ­ഞ്ഞ ആൺ­കു­ട്ടി­യോ­ടു തൊ­ന്നു­ന്ന കാമം ഏതു വി­ധ­മാ­യി­രി­ക്കും? ഇ­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ ആ­വി­ഷ്കാ­രം Ruth Prawer Jhabvala എ­ഴു­തി­യ The Widow എന്ന കഥയിൽ കാണാം. (Out of India—Selected stories William Morrow and Co. New york—Reduced Price Rs 60/- IBD)
അർ­ബ്ബു­ദം
images/RuthPrawerJhabvala.jpg
Ruth Prawer Jhabvala

പ­ണ്ടൊ­രു രാ­ജാ­വി­നു് ന­ട­ന്ന­പ്പോൾ കാ­ലി­നു വേദന വന്നു. പ­രു­ക്കൻ തറ. അ­ദ്ദേ­ഹ­ത്തി­നു് അ­പ്പോൾ ഒ­രാ­ശ­യം തോ­ന്നി. ലോ­ക­മാ­കെ തോൽ വി­രി­ക്ക­ട്ടെ എന്ന ക­ല്പ­ന­യാ­ണു് ഉ­ണ്ടാ­യ­തു്. അ­തു­കേ­ട്ട ഒ­രു­ത്തൻ തി­രു­മേ­നി­യോ­ടു പ­റ­ഞ്ഞു: “തി­രു­മേ­നി രാ­ജ്യം മു­ഴു­വൻ തോലു് വി­രി­ക്കു­ന്ന­തി­നെ­ക്കാൾ എ­ളു­പ്പം ഒരു തു­ണ്ടു് തോലു് കാ­ലി­ന­ടി­യിൽ ഉ­ണ്ടാ­യി­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ നിർ­മ്മി­ച്ചാൽ മ­തി­യ­ല്ലോ.” “ശരി” എന്നു രാ­ജാ­വു്. അയാൾ ചെ­രി­പ്പു് ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടു­വ­ന്നു. രാ­ജാ­വു് വി­സ്മ­യി­ക്കു­ക­യും ചെ­യ്തു.

ഇ­നി­പ്പ­റ­യു­ന്ന­തും പ­ണ്ട­ത്തെ ക­ഥ­യാ­ണു്, രാ­ജ്യ­മാ­കെ ക­ള്ള­ന്മാർ കൂ­ടി­യ­പ്പോൾ രാ­ജാ­വു് ആ­ജ്ഞാ­പി­ച്ചു. “ഓരോ ക­ള്ള­നും ഓരോ തു­ണ്ടു ഭൂമി കൊ­ടു­ക്ക­ട്ടെ” എല്ലാ ക­ള്ള­ന്മാർ­ക്കും ഭൂമി കി­ട്ടി. അതോടെ മോ­ഷ­ണ­വും ഇ­ല്ലാ­താ­യി. ഈ ലോ­ക­ത്തു­ള്ള ഏതു ഗൗ­ര­വാ­വ­ഹ­മാ­യ പ്ര­ശ്ന­ത്തി­നും പ­രി­ഹാ­ര­മാ­യി ഒരു “ഞൊ­ടു­ക്ക്” വി­ദ്യ­യു­ണ്ടു്. പക്ഷേ മ­നോ­രാ­ജ്യ­ത്തിൽ “മാ­റ്റം” എന്ന ക­ഥ­യെ­ഴു­തി­യ ജോസഫ് വെ­ണ്ണൂ­രി­ന്റെ ക­ഥാ­ര­ച­നാ­ഭി­ലാ­ഷം അ­വ­സാ­നി­പ്പി­ക്കാൻ ഒരു വി­ദ്യ­യു­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­നാ­യ­കൻ ഗൗതമൻ ആ­രോ­ടും ഒ­ന്നും മി­ണ്ടു­ന്നി­ല്ല. ഓ­ഫീ­സിൽ കൃ­ത്യ­സ­മ­യ­ത്തു് വരും. കൃ­ത്യ­സ­മ­യ­ത്തു പോകും. ജോലി ശ­രി­യാ­യി ചെ­യ്യും. ആ­രെ­ന്തു ചോ­ദി­ച്ചാ­ലും പു­ഞ്ചി­രി മാ­ത്രം മ­റു­പ­ടി­യാ­യി ന­ല്കും. അ­ങ്ങ­നെ­യി­രി­ക്കെ അയാൾ വി­വാ­ഹം ക­ഴി­ച്ചു. അതോടെ കൃ­ത്യ­നി­ഷ്ഠ പോയി. ജോലി ശ­രി­യാ­യി ചെ­യ്യു­ക­യി­ല്ലെ­ന്നാ­യി. ധാ­രാ­ളം സം­സാ­രി­ക്കു­ന്ന ശീലം വന്നു. ഒ­ടു­വിൽ അങ്ങ് ആ­ത്മ­ഹ­ത്യ ചെ­യ്തു.

ഒ­രി­ക്ക­ലും സം­ഭ­വി­ക്കാ­ത്ത കാ­ര്യ­ങ്ങ­ളും ഇ­ല്ലാ­ത്ത പ്രേ­ര­ക­ങ്ങ­ളും ചി­ത്രീ­ക­രി­ച്ചു് സ­ത്യ­ത്തെ അ­സ­ത്യ­മാ­ക്കു­ന്ന ഇക്കഥ ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ ചെ­ന്നു വീ­ഴു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇ­തി­നു് ജീ­വി­ത­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. കവിൾ ഉ­ള്ള­തു­കൊ­ണ്ടാ­ണു് മ­നു­ഷ്യ­നു കാൻസർ വ­രു­ന്ന­തു്. ജ­നി­ച്ച­പ്പോൾ അവനു ക­വി­ളി­ല്ലാ­യി­രു­ന്നു എന്നു സ­ങ്ക­ല്പി­ക്കൂ, അവനു ആ രോഗം വ­രി­ല്ല. മ­ല­യാ­ള­ത്തിൽ നല്ല ചെ­റു­ക­ഥ­കൾ ഉ­ള്ള­തു­കൊ­ണ്ടാ­ണു് അ­തി­ന്റെ ഒരു ഭാ­ഗ­ത്തു­ണ്ടാ­യ ഈ അർ­ബ്ബു­ദം ഞാൻ ക­ണ്ട­തു്. ആ രോഗം ചി­കി­ത്സി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും ഇക്കഥ കാൻ­സ­റാ­ണെ­ന്നു് എ­നി­ക്കു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്നു.

കെ. എം. ഡാ­നി­യൽ
images/Kmdaniel.jpg
കെ. എം. ഡാ­നി­യൽ

ശൂ­ന്യ­ത­യിൽ­നി­ന്നു് ശൂ­ന്യ­ത­യി­ലെ­ത്തു­ന്ന­താ­ണു് ജീ­വി­തം. ര­ണ്ടാ­മ­ത്തെ ശൂ­ന്യ­ത­യി­ലെ­ത്തി­ക്ക­ഴി­ഞ്ഞാൽ ആ മ­നു­ഷ്യ­നെ ലോകം വി­സ്മ­രി­ക്കും. “ഒരു ദിനം നി­ന്റെ ക­ണ്ണൊ­ന്ന­ട­യു­കി­ല­തു­മ­തി നി­ന്നെ ലോകം മ­റ­ക്കു­വാൻ” എന്നു ക­വി­ത­യെ­ഴു­തി­യ­തു് സത്യം. ഈ ഹ്ര­സ്വ­കാ­ല­ത്തി­നി­ട­യിൽ മ­നു­ഷ്യൻ എ­ന്തെ­ല്ലാം കാ­ട്ടി­ക്കൂ­ട്ടു­ന്നു? അ­ന്യ­ന്റെ മുതലു പി­ടി­ച്ചു പ­റി­ക്കു­ന്നു. അവനെ തേ­ജോ­വ­ധം ചെ­യ്യു­ന്നു. ചി­ല­പ്പോൾ അ­വ­ന്റെ പ്ര­ത്യ­ക്ഷ­ശ­രീ­രം തന്നെ ഇ­ല്ലാ­താ­ക്കി­ക്ക­ള­യു­ക­യും ചെ­യ്യു­ന്നു. ന­ന്മ­യാർ­ന്ന മ­നു­ഷ്യൻ വ­ധി­ക്ക­പ്പെ­ടു­ന്ന­തു­പോ­ലെ തി­ന്മ­യാർ­ന്ന മ­നു­ഷ്യ­നും വ­ധി­ക്ക­പ്പെ­ടു­ന്നു. തി­ന്മ­യു­ള്ള­വ­നെ പ്ര­തി­യോ­ഗി­യാ­യി­രി­ക്കും നി­ഗ്ര­ഹി­ക്കു­ക. ഏ­തു­വി­ധ­ത്തി­ലും മ­രി­ക്ക­ട്ടെ. ന­ന്മ­യു­ള്ള­വ­നും തി­ന്മ­യു­ള്ള­വ­നും പൂ­ജ്യ­മാ­യി മാ­റു­ന്നു. ഈ പൂ­ജ്യ­ത്തെ നോ­ക്കി ന­മു­ക്ക് എ­ന്തു­ചെ­യ്യാം? ന­ന്മ­യു­ള്ള­വ­ന്റെ മ­നു­ഷ്യ­സേ­വ­ന­ത്തെ ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ എ­ടു­ത്തു­കാ­ണി­ക്കും. അ­തു­കൊ­ണ്ടു് മ­രി­ച്ച­വർ­ക്കു പ്ര­യോ­ജ­ന­മി­ല്ല. പക്ഷേ ന­ന്മ­യെ­ടു­ത്തു കാ­ണി­ക്കു­ന്ന­യാൾ സ്വ­ന്തം ന­ന്മ­യെ വി­ളം­ബ­രം ചെ­യ്യും. മ­നു­ഷ­ത്വ­മു­ള്ള­വർ­ക്കേ മ­റ്റു­ള്ള­വ­ന്റെ ന­ന്മ­യെ ബ­ഹു­ജ­ന­മ­ദ്ധ്യ­ത്തിൽ പ്ര­ദർ­ശി­പ്പി­ക്കാ­നാ­വൂ. ഈ ഉ­ത്കൃ­ഷ്ട­മാ­യ കൃ­ത്യ­മാ­ണു് ഡോ­ക്ടർ കെ. എം. ജോർ­ജ്ജും പ്രൊ­ഫ­സർ വെ­റ്റി­നാ­ടു് ശ്രീ­ധ­രൻ­നാ­യ­രും അ­നു­ഷ്ഠി­ക്കു­ന്ന­തു്. (ദീപിക ആ­ഴ്ച­പ്പ­തി­പ്പു്) അ­ന്ത­രി­ച്ച കെ. എം. ഡാ­നി­യ­ലി ന്റെ സാ­ഹി­ത്യ­പ­ര­ങ്ങ­ളാ­യ സേ­വ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് കെ. എം. ജോർ­ജ്ജ് ഉ­പ­ന്യ­സി­ക്കു­ന്നു. തന്റെ ഗു­രു­നാ­ഥൻ ഡാ­നി­യ­ലി­നോ­ടു­ള്ള വ്യ­ക്തി­പ­ര­മാ­യ ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് ശ്രീ­ധ­രൻ­നാ­യർ എ­ഴു­തു­ന്നു. അ­ന്ത­രി­ച്ച വ്യ­ക്തി­യു­ടെ സ­വി­ശേ­ഷ­ത­കൾ പ്ര­ത്യ­ക്ഷ­മാ­ക്കാൻ ര­ണ്ടു­പേ­രും ശ്ര­മി­ക്കു­ന്നു. അതിൽ വിജയം പ്രാ­പി­ക്കു­ന്നു. ഒ­രു­ത്ത­നു പത്തു രൂപ വെ­റു­തെ കൊ­ടു­ക്കു­ന്ന ആൾ സ്വ­ന്തം ന­ന്മ­യെ­യും സാ­ന്മാർ­ഗ്ഗി­ക­മാ­യ ഔ­ന്നി­ത്യ­ത്തെ­യു­മാ­ണു് കാ­ണി­ക്കു­ന്ന­തു്. പക്ഷേ രൂപ വാ­ങ്ങു­ന്ന­വ­ന്റെ നന്ദി ദാ­താ­വി­നു് ആ­ഹ്ലാ­ദം ന­ല്കും. ഒരു ഫ­ലേ­ച്ഛ­യു­മി­ല്ലാ­തെ അ­ന്ത­രി­ച്ച­വ­രെ വാ­ഴ്ത്തു­ന്ന ആളുകൾ ജ­ന്മ­നാ­ന­ന്മ­യു­ള്ള­വ­രാ­ണു്. കെ. എം.ജോർ­ജ്ജും ശ്രീ­ധ­രൻ­നാ­യ­രും ത­ങ്ങ­ളു­ടെ നല്ല മാ­ന­സി­ക നില പ്ര­ദർ­ശി­പ്പി­ക്കു­ന്നു.

അ­റേ­ബ്യൻ സ­മു­ദ്രം കേ­ര­ള­ക്ക­ര­യോ­ളം വ­ന്നെ­ത്തി വ്യാ­പ­നം അ­വ­സാ­നി­പ്പി­ക്കു­ന്നു. വേ­മ്പ­നാ­ട്ടു­കാ­യൽ എ­റ­ണാ­കു­ളം തു­ട­ങ്ങി­യ അനേകം സ്ഥ­ല­ങ്ങ­ളെ തൊ­ട്ടി­ട്ടു മി­ണ്ടാ­തെ നി­ല്ക്കു­ന്നു. അ­ന്ത­രീ­ക്ഷം ച­ക്ര­വാ­ള­രേ­ഖ­യെ സ്പർ­ശി­ച്ചു് സം­തൃ­പ്തി­യ­ട­യു­ന്നു. പക്ഷേ ഐലൻഡ് എ­ക്സ്പ്ര­സ് ട്രെ­യിൻ പെ­രു­മൺ­പാ­ലം­വ­രെ മാ­ത്ര­മേ വ­രു­ന്നു­ള്ളു. മ­നു­ഷ്യൻ നിർ­മ്മി­ക്കു­ന്ന­വ­യെ­ല്ലാം അ­ങ്ങ­നെ­യാ­ണു്. അ­ന്യൂ­നാ­വ­സ്ഥ­യി­ല്ല. സാ­ഹി­ത്യ­ത്തി­നു­മി­ല്ല അ­ന്യൂ­നാ­വ­സ്ഥ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-09-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.