SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-10-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഭാവന പ­ല­ത­ര­ത്തി­ലാ­ണു്. വ­സ്തു­ക്ക­ളു­ടെ ബാ­ഹ്യ­സ്വ­ഭാ­വ­ത്തെ ആ­വി­ഷ്ക­രി­ക്കാൻ സ­ഹാ­യി­ക്കു­ന്ന ഭാവന ആ­ദ്യ­ത്തേ­തു്.

കി­ഞ്ച­നോ­ന്ന­മി­ത­മാം ക­ഴു­ത്തൊ­ടും

ച­ഞ്ച­ലാ­ക്ഷി­പൂ­ട വീ­ക്ഷ­ണ­ത്തൊ­ടും

ത­ഞ്ച­മാ­യ് കൃ­ശ­പ­ദ­ങ്ങൾ വ­ച്ചി­താ

സ­ഞ്ച­രി­പ്പി­തൊ­രു കോഴി മെ­ല്ല­വേ

എന്ന ശ്ലോ­കം വാ­യി­ക്കു­മ്പോൾ കോഴി ന­ട­ക്കു­ന്ന­തു­പോ­ലെ ന­മു­ക്കു തോ­ന്നു­ന്ന­തു് ബാ­ഹ്യാം­ശ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന ഭാ­വ­ന­യു­ടെ മി­ടു­ക്കു­കൊ­ണ്ടാ­ണു്.

തി­ങ്ങി­പ്പൊ­ങ്ങും ത­മ­സ്സിൽ ക­ട­ലി­ലൊ­രു കു­ടം­പോ­ലെ ഭൂ­ച­ക്ര­വാ­ളം

മു­ങ്ങി­പ്പോ­യീ­മു­ഴു­ക്കെ കു­ളി­രി­ള­കു­മി­ളം കാ­റ്റു­താ­നേ നി­ല­ച്ചു

മ­ങ്ങി­ക്കാ­ണു­ന്ന ലോ­ക­പ്ര­കൃ­തി­യു­ടെ പ­കർ­പ്പെ­ന്ന മ­ട്ട­ങ്ങു മൗനം

ത­ങ്ങി­ക്കൊ­ണ്ടർ­ദ്ധ­രാ­ത്രി­ക്കൊ­രു പു­രു­ഷ­നി­രു­ന്നീ­ടി­നാ­നാ­ട­ലോ­ടെ.

ഓരോ വ്യ­ക്തി­ക്കും വി­ചാ­ര­ങ്ങൾ­ക്കും ദർ­ശ­ന­ങ്ങൾ­ക്കും ശീ­ല­ങ്ങ­ളു­ണ്ടു്. ആ ശീ­ല­ങ്ങ­ളിൽ­നി­ന്നു മാറി അ­വർ­ക്കു് ഒരു വി­ചാ­ര­ത്തി­നും കെ­ല്പി­ല്ല. ത­ത്ത്വ­ചി­ന്താ­സ്വീ­കാ­ര­ത്തി­നും ക­ഴി­വി­ല്ല. അ­ദ്വൈ­ത സി­ദ്ധാ­ന്ത­മാ­ണു് ശ­രി­യെ­ന്നു ക­രു­തു­ന്ന­വർ ശ­ങ്ക­രാ­ചാ­ര്യ­രെ­ക്കു­റി­ച്ചു പറയും. എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വർ സാർ­ത്ര്–കമ്യൂ എ­ന്നൊ­ക്കെ ഉ­രു­വി­ട്ടു­കൊ­ണ്ടി­രി­ക്കും.

എന്ന ശ്ലോ­ക­ത്തിൽ ബാ­ഹ്യ­ധർ­മ്മ­ങ്ങ­ളെ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ആ­ന്ത­ര­ധർ­മ്മ­ങ്ങ­ളു­ടെ സ്ഫു­ടീ­ക­ര­ണ­ത്തി­നാ­ണു് പ്രാ­ധാ­ന്യം. അ­ങ്ങ­നെ ആ­ന്ത­ര­ധർ­മ്മ­ങ്ങ­ളു­ടെ ആ­വി­ഷ്കാ­ര­ത്തി­നു സ­ഹാ­യി­ക്കു­ന്ന ഭാവന ര­ണ്ടാ­മ­ത്തേ­തു്. രണ്ടു ശ്ലോ­ക­ങ്ങ­ളും നോ­ക്കൂ. ഭാവന ബാ­ഹ്യ­ധർ­മ്മം ചി­ത്രീ­ക­രി­ച്ചാ­ലും ആ­ന്ത­ര­ധർ­മ്മം ചി­ത്രീ­ക­രി­ച്ചാ­ലും ബിം­ബ­ങ്ങൾ നിർ­മ്മി­ക്കു­ക­യാ­ണു് എ­ന്ന­തു സ്പ­ഷ്ട­മാ­കും. ആ ബിം­ബ­ങ്ങ­ളെ വേ­ണ്ട­പോ­ലെ സം­യോ­ജി­പ്പി­ച്ചു് ഒരു രൂ­പ­മു­ണ്ടാ­കു­മ്പോൾ ദ്ര­ഷ്ടാ­വി­നു് ആ­ഹ്ലാ­ദ­മു­ണ്ടാ­കു­ന്നു. കു­റെ­ക്കൂ­ടി ഇതു സ്പ­ഷ്ട­മാ­ക്കാ­നാ­യി പ്ലാൻ വ­ര­യ്ക്കു­ന്ന­തി­നെ ഞാൻ ആ­ശ്ര­യി­ക്ക­ട്ടെ; ക­ലാ­ത­ത്ത്വം വി­ശ­ദ­മാ­ക്കാൻ എ­ഞ്ചി­നീ­യ­റിം­ഗി­നെ അ­വ­ലം­ബി­ക്കു­ന്ന­തു തെ­റ്റാ­ണെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ. കെ­ട്ടി­ടം വ­യ്ക്കാ­നാ­യി എ­ഞ്ചി­നീ­യർ പ്ലാൻ ത­യ്യാ­റാ­ക്കി­ക്കൊ­ണ്ടു വ­രു­ന്നു. മു­റി­ക­ളു­ടെ സം­യോ­ജ­ന­വും അ­നു­പാ­ത­വും ശ­രി­യാ­യി­ട്ടു­ണ്ടെ­ങ്കിൽ ‘ഭേഷ്’ എ­ന്നു് കെ­ട്ടി­ടം­കെ­ട്ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വൻ പറയും. എ­ന്നാൽ ഈ ‘ഡ്രാ­യിം­ഗ് റൂം’ ശ­രി­യാ­യി­ല്ല എ­ന്നു് അയാൾ അ­ഭി­പ്രാ­യ­പ്പെ­ട്ടാൽ രൂ­പ­ശി­ല്പം ശ­രി­യാ­യി­ല്ല എ­ന്നാ­ണു് അർ­ത്ഥം. സർ­ഗ്ഗാ­ത്മ­ക­ഭാ­വ­ന ബിം­ബ­ങ്ങ­ളെ വേ­ണ്ട­മ­ട്ടിൽ യോ­ജി­പ്പി­ച്ചു രൂപം നിർ­മ്മി­ക്കു­മ്പോൾ ‘ഭേഷ്’ എന്ന ഉ­ദീ­ര­ണ­മു­ണ്ടാ­കും. ഒ. വി. വി­ജ­യ­ന്റെ “ആ­മ്പൽ­ക്കു­ള­ത്തി­ലെ പു­ല­രി­ക്കാ­റ്റു്” എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) വാ­യി­ച്ചി­ട്ടു് സ­ഹൃ­ദ­യൻ അ­ഭി­ന­ന്ദ­ന­സൂ­ച­ക­മാ­യി ആ വാ­ക്കു പ­റ­യു­ന്നി­ല്ലെ­ങ്കിൽ എന്തോ പ­ന്തി­കേ­ടു­ണ്ടെ­ന്ന­തു് വ്യ­ക്തം. പ്ലാ­നി­ലെ ഡ്രാ­യി­ങ് റൂം ശ­രി­പ്പെ­ടാ­ത്ത­തു­പോ­ലെ ക­ഥ­യി­ലെ ഏതോ ഒരംശം ശ­രി­പ്പെ­ട്ടി­ട്ടി­ല്ല എന്നു നമ്മൾ ഗ്ര­ഹി­ക്ക­ണം.

കു­ഞ്ഞി­നെ നെ­ഞ്ചോ­ടു ചേർ­ത്തു കെ­ട്ടി­വ­ച്ചു് ഒരമ്മ കു­ള­ത്തിൽ­ച്ചാ­ടി ആ­ത്മ­ഹ­ത്യ­യ്ക്കാ­യി. അമ്മ മ­രി­ച്ചു. കു­ഞ്ഞി­നെ ഒരു ഹ­രി­ഹ­രൻ വ­ളർ­ത്തി­ക്കൊ­ണ്ടു വന്നു. അവളെ അയാൾ പ­ഠി­പ്പി­ച്ചു് ഡോ­ക്ട­റാ­ക്കി. അ­നാ­ഥ­ശി­ശു­വാ­യ അവൾ ഡോ­ക്ട­റാ­യി നാ­ട്ടിൽ തി­രി­ച്ചെ­ത്തി­യ­പ്പോൾ ഹ­രി­ഹ­രൻ ഒ­ര­നാ­ഥാ­ല­യം നിർ­മ്മി­ച്ചി­രി­ക്കു­ന്നു. അവിടെ ഡോ­ക്ട­റാ­യി­ട്ടാ­ണു് അവൾ പ്ര­വർ­ത്തി­ക്കേ­ണ്ട­തു്. പക്ഷേ, അവൾ ഹ­രി­ഹ­ര­നെ—ര­ക്ഷി­താ­വി­നെ—ബലം പ്ര­യോ­ഗി­ച്ചു വീ­ഴ്ത്തു­ന്നു. ര­തി­യു­ടെ പേ­രി­ലു­ള്ള വീഴ്ച എ­ന്നാ­ണു് ഞാൻ പ­റ­യു­ന്ന­തു്. വാ­യി­ച്ചു ക­ഴി­യു­മ്പോൾ ഹായ്, എ­ന്തൊ­രു കഥ! എ­ന്തൊ­രു അ­സ്വാ­ഭാ­വി­ക­ത! മ­തി­യാ­യ മാ­ന­സി­ക­പ്രേ­ര­ണ­കൾ ഇ­ല്ലാ­തെ ഒരു യുവതി തന്റെ ര­ക്ഷാ­കർ­ത്താ­വി­നെ ബ­ലാ­ത്കാ­ര­വേ­ഴ്ച­യ്ക്കാ­യി പ്രേ­രി­പ്പി­ക്കു­ക­യോ? എ­ന്നൊ­ക്കെ സ­ഹൃ­ദ­യൻ ചോ­ദി­ക്കാ­തി­രി­ക്ക­ല്ല. എ­ഞ്ചി­നീ­യർ പ്ര­ഗൽ­ഭ­നാ­ണെ­ങ്കി­ലും എ­പ്പോ­ഴും സ­ഹ­ജാ­വ­ബോ­ധ­വും യു­ക്തി­യും ന­ല്ല­പോ­ലെ പ്ര­വർ­ത്തി­ച്ചെ­ന്നു വ­രി­ല്ല. കെ­ട്ടി­ട­മു­ട­മ­സ്ഥ­ന്റെ പ്രേ­ര­ണ­കൊ­ണ്ടു് പെ­ട്ടെ­ന്നു് പ്ലാൻ വ­ര­യ്ക്കേ­ണ്ട­താ­യി വ­ന്നാൽ ‘ഇ­പ്പോൾ സാ­ദ്ധ്യ­മ­ല്ല’ എന്നു പറയാൻ ധൈ­ര്യ­മു­ണ്ടാ­ക­ണം. ആ ധൈ­ര്യ­മി­ല്ലാ­തെ­യാ­വു­ക­യും പ്ലാൻ വ­ര­യ്ക്കാൻ തു­ട­ങ്ങു­ക­യും ചെ­യ്താൽ പ്ലാ­നിൽ ഒ­ട്ടും യോ­ജി­പ്പി­ല്ലാ­ത്ത ഡ്രാ­യി­ങ് റൂം ഉ­ണ്ടാ­കും. ക­ഥാ­കാ­ര­ന്മാർ­ക്കും സ്വീ­ക­രി­ക്കാ­വു­ന്ന ഒരു സാ­ര­സ്വ­ത­ര­ഹ­സ്യ­മാ­ണി­തു്. “കാ­റ്റു­പ­റ­ഞ്ഞ കഥ” എ­ഴു­തി­യ വേ­ള­യിൽ ഒ. വി. വി­ജ­യ­ന്റെ ഭാവന ഔ­ന്ന­ത്യ­ത്തിൽ. “ആ­മ്പൽ­ക്കു­ള­ത്തി­ലെ പു­ല­രി­ക്കാ­റ്റു്” എ­ഴു­തി­യ സ­ന്ദർ­ഭ­ത്തിൽ ആ ഭാവന താ­ഴ്ച­യിൽ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കഥയും ക­വി­ത­യും മാ­റി­മാ­റി എ­ഴു­തു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: അ­ങ്ങ­നെ കേ­ര­ള­ത്തിൽ ആ­രു­ണ്ടു്? പ­ണ്ടു് പി. സി. കു­ട്ടി­ക്കൃ­ഷ്ണൻ അ­ങ്ങ­നെ എ­ഴു­തി­യി­രു­ന്നു. അതും കു­റ­ച്ചു­കാ­ല­ത്തേ­ക്കു മാ­ത്രം. ഇ­പ്പോൾ വ­ല്ല­വ­രും അ­മ്മ­ട്ടിൽ എ­ഴു­തു­ന്നു­ണ്ടെ­ങ്കിൽ കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തി­ല്ല. കഥയെ ഒരു ഭാ­ര്യ­യാ­യും ക­വി­ത­യെ മ­റ്റൊ­രു ഭാ­ര്യ­യാ­യും ക­രു­തി­യാൽ മതി. അവർ ര­ണ്ടു­പേ­രും ‘ജലസി’യാൽ അ­ടി­കൂ­ടു­ക­യി­ല്ല. അ­വർ­ക്കു് അ­മ്മ­മാ­രു­മി­ല്ല. ഒ­ര­മ്മാ­യി­യെ­ത്ത­ന്നെ സ­ഹി­ക്കാ­നാ­വാ­ത്ത­വ­നു് ര­ണ്ട­മ്മാ­യി­മാ­രു­ണ്ടാ­യാൽ എ­ന്തു­ചെ­യ്യും?” കഥയും ക­വി­ത­യും എ­ഴു­തു­ന്ന­വർ ഉ­പ­ന്യാ­സം­കൂ­ടി എഴുതി മൂ­ന്നാ­മ­ത്തെ ബാ­ന്ധ­വം ഉ­ണ്ടാ­ക്ക­ട്ടെ. അ­മ്മാ­യി­മാ­രി­ല്ലാ­ത്ത കാ­ല­ത്തോ­ളം എത്ര ഭാ­ര്യ­മാർ വേ­ണ­മെ­ങ്കി­ലു­മാ­കാം.

ചോ­ദ്യം: അ­പ്പോൾ ദ­ശ­ര­ഥ­നോ?

ഉ­ത്ത­രം: കൈ­കേ­യി­യു­ടെ­യും കൗ­സ­ല്യ­യു­ടെ­യും സു­മി­ത്ര­യു­ടെ­യും അ­മ്മ­മാർ നേ­ര­ത്തെ മ­രി­ച്ചു­പോ­യി­രി­ക്ക­ണം. അവർ ജീ­വ­നോ­ടെ ഇ­രി­ക്കു­മ്പോ­ഴാ­ണു് ദ­ശ­ര­ഥ­ന്റെ വി­വാ­ഹ­മെ­ങ്കിൽ അ­ദ്ദേ­ഹം ഉടനെ പ­ര­ലോ­കം പൂ­കു­മാ­യി­രു­ന്നു. മൂ­ന്നു് അ­മ്മാ­യി­മാർ ദ­ശ­ര­ഥ­ന്റെ മുൻ­പിൽ വ­ന്നു് അ­ദ്ദേ­ഹ­ത്തെ തു­റി­ച്ചു­നോ­ക്കു­ന്ന­തു് ഒന്നു സ­ങ്ക­ല്പി­ച്ചു­നോ­ക്കൂ.

ചോ­ദ്യം: നി­ങ്ങ­ളെ­ഴു­തു­മ്പോൾ നി­ങ്ങ­ളു­ടെ നോ­ട്ടം എവിടെ?

ഉ­ത്ത­രം: പ­ത്രാ­ധി­പ­രു­ടെ ചെ­ക്ക്ബു­ക്കിൽ, അതിൽ കു­റ്റം പ­റ­യാ­നി­ല്ല. ചി­റ്റൂ­രു് ത­ത്ത­മം­ഗ­ല­ത്തു് ഒരു ഡോ­ക്ടർ എന്നെ ചി­കി­ത്സി­ച്ചി­രു­ന്നു. കോ­ള­റ­യ്ക്കും വ­സൂ­രി­ക്കും ജ­ല­ദോ­ഷ­ത്തി­നും ‘നോ­വൽ­ജിൻ’ എന്ന ഗുളിക എ­ഴു­തി­ക്കൊ­ടു­ക്കു­ന്ന ഡോ­ക്ടർ. പ­ത്തു­രൂ­പ നോ­ട്ടു­കൾ അ­ടു­ക്കി­വ­ച്ച എന്റെ പോ­ക്ക­റ്റി­ന്റെ പു­റ­ത്തു് കു­ഴ­ല­മർ­ത്തി­ക്കൊ­ണ്ടാ­ണു് ‘ശ്വാ­സം വ­ലി­ച്ചു വിടൂ’ എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­രു­ന്ന­തു്. മൂ­ന്നു­ത­വ­ണ ശ്വാ­സം വ­ലി­ച്ചു­വി­ട്ടാൽ ഒ­രു­തു­ണ്ടു് എ­ഴു­തി­ത്ത­രും. നോ­വൽ­ജിൻ കാ­ല­ത്തു് ഒ­ന്നു്, ഉ­ച്ച­യ്ക്കു് ഒ­ന്നു് രാ­ത്രി ഒ­ന്നു്. രണ്ടു പ­ത്തു­രൂ­പ നോ­ട്ടു­കൾ ഞാൻ ഡോ­ക്ട­റു­ടെ കൈ­യി­ലേ­ക്കു വ­യ്ക്കും.

ചോ­ദ്യം: ചിരി ആ­കർ­ഷ­ക­മാ­കു­ന്ന­തെ­പ്പോൾ?

ഉ­ത്ത­രം: സ്ത്രീ ചി­രി­ക്കു­മ്പോൾ.

ചോ­ദ്യം: എ­പ്പോ­ഴും ചി­രി­ക്കാ­മോ?

ഉ­ത്ത­രം: മ­രി­ച്ച­വീ­ട്ടിൽ ചെ­ല്ലു­മ്പോൾ, ചി­താ­ഭ­സ്മം വെ­ള്ള­ത്തി­ലൊ­ഴു­ക്കു­മ്പോൾ, ജാ­ഥ­നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­മ്പോൾ ചിരി പാ­ടി­ല്ല.

ചോ­ദ്യം: നി­ങ്ങൾ ചി­രി­ക്കാ­ത്ത­തു് എ­പ്പോൾ?

ഉ­ത്ത­രം: ഡോ­ക്ടർ­മാർ, ഉ­ള്ളൂർ നാ­രാ­യ­ണ­മേ­നോൻ, വ­ള്ള­ത്തോൾ പ­ര­മേ­ശ്വ­ര­യ്യർ എ­ന്നൊ­ക്കെ പ­റ­യു­മ്പോൾ ഞാൻ ചി­രി­ക്കി­ല്ല. അ­വർ­ക്ക­റി­ഞ്ഞു­കൂ­ടാ­ല്ലോ എന്നു വി­ചാ­രി­ച്ചാ­വും ചിരി വ­രാ­ത്ത­തു്.

ചോ­ദ്യം: ഡോ­ക്ടർ­മാർ ചി­രി­ക്കു­ന്ന­തോ?

ഉ­ത്ത­രം: നമ്മൾ അ­റി­ഞ്ഞു­കൂ­ടാ­തെ ഒരു രോ­ഗ­ത്തി­ന്റെ പേരു തെ­റ്റാ­യി­പ്പ­റ­ഞ്ഞാൽ അവർ ചി­രി­ക്കും. നമ്മൾ അ­പ­മാ­നി­ക്ക­പ്പെ­ടു­ക­യും ചെ­യ്യും. ഞാൻ രോ­ഗ­ങ്ങ­ളു­ടെ പേ­രു­കൾ തെ­റ്റി­ച്ചു ഡോ­ക്ടർ­മാ­രോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­പ്പോ­ഴൊ­ക്കെ അവർ ചി­രി­ച്ചു് എന്നെ അ­പ­മാ­നി­ച്ചി­ട്ടു­മു­ണ്ടു്.

ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി­യു­ടെ ‘ഈറൻ നി­ലാ­വിൽ’ എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി) മൃ­ഗ­ങ്ങ­ളോ­ടു­ള്ള ന­മ്മു­ടെ സ­ഹാ­നു­ഭൂ­തി­യെ വർ­ദ്ധി­പ്പി­ക്കു­ന്നു. അവയെ കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കാ­നും അതു സ­ഹാ­യി­ക്കു­ന്നു. ഒ­രാ­ന­യും അ­തി­ന്റെ സൂ­ക്ഷി­പ്പു­കാ­ര­നും ത­മ്മി­ലു­ള്ള ബ­ന്ധ­മാ­ണു് ഇ­ക്ക­ഥ­യു­ടെ വിഷയം. പാ­പ്പാ­നെ ഉ­പ­ദ്ര­വി­ച്ച മ­റ്റൊ­രാ­ന­യോ­ടു് ക­ഥ­യി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ആന പ്ര­തി­കാ­രം ചെ­യ്യു­ന്നു. മ­ദ­മി­ള­കി­ച്ചെ­യ്ത പ്ര­വൃ­ത്തി­യാ­ണു് അ­തെ­ന്നു കരുതി ആളുകൾ അവനെ ത­ള­യ്ക്കു­ന്നു. പക്ഷേ, അ­വ­ന­റി­യാം അവനു് മ­ദ­മി­ള­കി­യി­ല്ല എ­ന്നു്. പാ­പ്പാ­നു­മ­റി­യാം തന്റെ ‘പുത്ര’നായ ആ­ന­യ്ക്കു് ഉ­ന്മാ­ദ­മി­ല്ലെ­ന്നു്. അവർ മൗ­ന­ത്തി­ലൂ­ടെ സ്നേ­ഹ­ത്തി­ന്റെ വാ­ഗ്മി­ത­യി­ലെ­ത്തു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. ആ­ന­യു­ടെ ക­ഥ­ത­ന്നെ­യാ­ണു് മ­നു­ഷ്യ­രു­ടെ­യാ­കെ­യു­ള്ള കഥ എ­ന്നു് വാ­യ­ന­ക്കാ­ര­നു തോ­ന്നു­ന്നു.

ഗീ­താ­ഞ്ജ­ലി അ­യ്യ­രെ വെ­ളു­പ്പി­ക്കു­ന്നു­വോ?
images/abuabraham.jpg
എബു എ­ബ്ര­ഹാം

കേ­ന്ദ്ര ദൂ­ര­ദർ­ശ­നിൽ ഇം­ഗ്ലീ­ഷിൽ വാർ­ത്ത­കൾ വാ­യി­ക്കു­ന്ന ഗീ­താ­ഞ്ജ­ലി അ­യ്യ­രെ അ­വി­ടു­ത്തെ മേ­ക്ക­പ്പു­കാർ പ്രേ­ത­മാ­ക്കി അ­വ­ത­രി­പ്പി­ക്കു­ന്നു­വെ­ന്നു് എബു എ­ബ്ര­ഹാം 1988 ഒ­ക്ടോ­ബർ 2-ആം തീ­യ­തി­യി­ലെ സൺഡേ ഒ­ബ്സർ­വ­റിൽ എ­ഴു­തി­യി­രി­ക്കു­ന്നു. The make-​up boys present Gitanjali Aiyar to us in the form of a ghost or, as they say, in England, like ‘death warmed up’. വി­ന്നി മൻഡേല യെ ഇ­ന്ത്യൻ ടെ­ലി­വി­ഷ­നിൽ കാ­ണി­ക്കേ­ണ്ടി വ­ന്നാൽ ദൂ­ര­ദർ­ശൻ മേ­ക്ക­പ്പ് ബോ­യ്സ് അ­വ­രെ­യും വെ­ളു­പ്പി­ച്ചു കാ­ണി­ച്ചു­ക­ള­യു­മെ­ന്നു എ­ബ്ര­ഹാം സം­ശ­യി­ക്കു­ന്നു. ശ്രീ­ല­ങ്ക, ക്യൂബ, ജ­മൈ­ക്ക ഈ രാ­ജ്യ­ങ്ങ­ളി­ലെ ടെ­ലി­വി­ഷൻ അ­ധി­കാ­രി­കൾ അ­വ­രു­ടെ ക­റു­ത്ത സു­ന്ദ­രി­ക­ളെ ക­റു­ത്ത­വ­രാ­യി­ത്ത­ന്നെ കാ­ണി­ക്കു­ന്നു­വെ­ന്നും അ­തി­നാൽ ഗീ­താ­ഞ്ജ­ലി അ­യ്യ­രെ ലക്മി ഫേ­യ്സ് പൗ­ഡ­റിൽ മു­ക്കു­ന്ന ഏർ­പ്പാ­ടു് നി­റു­ത്തേ­ണ്ട­താ­ണെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. എ­ബ്ര­ഹാ­മി­നോ­ടു യോ­ജി­ക്കാൻ പ്ര­യാ­സ­മി­ല്ല. പക്ഷേ, ഒരു സംശയം. ഗീ­താ­ഞ്ജ­ലി അ­യ്യ­രു­ടെ സ­മ്മ­തം­കൂ­ടാ­തെ ആ­രാ­ണു് അ­വ­രു­ടെ മുഖം വെ­ളു­പ്പി­ക്കാൻ ചെ­ല്ലു­ക? സ­മ്മ­ത­മി­ല്ലെ­ന്നു പ­റ­ഞ്ഞാൽ ‘നി­ങ്ങൾ ന്യൂ­സ് വാ­യി­ക്ക­ണ്ട’ എ­ന്നു് അ­ധി­കാ­രി­കൾ പ­റ­യു­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടാ­വ­ണം മേ­ക്ക­പ്പ് ബോ­യ്സി­ന്റെ അം­ഗു­ലി വി­ഭ്ര­മ­ത്തി­നു് ശ്രീ­മ­തി വി­ധേ­യ­യാ­യി­പ്പോ­കു­ന്ന­തു്.

ഗീ­താ­ഞ്ജ­ലി അ­യ്യ­രെ മാ­ത്ര­മ­ല്ല, ഭാ­ഷ­യെ­യും ചിലർ ലക്മി പൗ­ഡ­റി­ട്ടു് വെ­ളു­പ്പി­ക്കാ­റു­ണ്ടു്. ‘കഥാ’ മാ­സി­ക­യിൽ ടി. കെ. ശ­ങ്ക­ര­നാ­രാ­യ­ണൻ­എ­ഴു­തി­യ ‘ജനീഫർ’ എന്ന സൂ­പ്പർ പൈ­ങ്കി­ളി­ക്ക­ഥ വാ­യി­ച്ചാൽ മേ­ക്ക­പ്പി­ന്റെ കു­ത്സി­ത­ത്വം മു­ഴു­വ­നും കാണാൻ ക­ഴി­യും. അ­ല­ക്സാ­ണ്ടർ എന്ന ചെ­റു­പ്പ­ക്കാ­രൻ പാ­ട്ടു­കാ­രി­യാ­യ ജ­നീ­ഫ­റെ­ക്ക­ണ്ടു പ്രേ­മ­ത്തിൽ വീ­ഴു­ന്നു. അവളെ വി­വാ­ഹം ക­ഴി­ക്കു­ന്നു. അ­വ­രു­ടെ മകൾ പ്രാ­യ­മെ­ത്തി­യ­പ്പോൾ അ­വൾ­ക്കി­ഷ്ട­പ്പെ­ട്ട ഒ­രു­ത്ത­നോ­ടു­കൂ­ടി ഒ­ളി­ച്ചോ­ടാൻ സ­ന്ന­ദ്ധ­യാ­വു­ന്നു. ഒരു പാ­തി­രി­യു­ടെ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു് തന്ത അവളെ അവനു തന്നെ വി­വാ­ഹം ക­ഴി­ച്ചു­കൊ­ടു­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. അ­ക്ഷ­ര­ശൂ­ന്യർ­ക്കും അ­ടു­ക്ക­ള­ക്കാ­രി­കൾ­ക്കും മാ­ത്രം ഇ­ഷ്ട­മാ­കു­ന്ന ഈ വിഷയം—ആയിരം പേ­ര­ല്ല, പ­തി­നാ­യി­രം പേ­ര­ല്ല, കാ­ക്ക­ത്തൊ­ള്ളാ­യി­രം ആളുകൾ ച­വ­ച്ചു­തു­പ്പി­യ ഈ വിഷയം—വാ­ക്കു­ക­ളിൽ സ്യൂ­ഡോ പൊ­യ­ട്രി­യു­ടെ പ­ഞ്ചാ­ര­ക്കു­ഴ­മ്പു് പു­ര­ട്ടി ന­മ്മു­ടെ മുൻ­പിൽ വ­ച്ചു­ത­രു­ന്നു ക­ഥാ­കാ­രൻ. അതും എ­ത്ര­നേ­രം! ഒ­രു­പു­റ­മോ ര­ണ്ടു­പു­റ­മോ ആ­ണെ­ങ്കി­ലും സ­ഹി­ക്കാ­മാ­യി­രു­ന്നു. ക­ട­ലാ­സ്സി­നു് വി­ല­കൂ­ടി­യ ഇ­ക്കാ­ല­ത്തു് ഏ­താ­ണ്ടു് ഒൻപതു പേജിൽ വാ­രി­വ­ലി­ച്ചി­ട്ടി­രി­ക്കു­ന്നു ഈ ചവറു്. ഗീ­താ­ഞ്ജ­ലി അ­യ്യ­രെ വെ­ളു­പ്പി­ക്കു­ന്ന­തു ശ­രി­യ­ല്ല. വാ­ക്കു­ക­ളെ ഇ­ങ്ങ­നെ ധ­വ­ളാ­ഭ­മാ­ക്കി സ്യൂ­ഡോ ആർ­ട്ട് സൃ­ഷ്ടി­ക്കു­ന്ന­തും ശ­രി­യ­ല്ല.

images/BorisPasternakyouth.jpg
പ­സ്തർ­ന­ക്ക്

എ­നി­ക്കു പ­ന്ത്ര­ണ്ടു­വ­യ­സ്സു­ള്ള കാലം, ദേ­വി­കു­ള­ത്തെ ഒരു കെ­ട്ടി­ട­ത്തിൽ ഞാൻ ഒ­റ്റ­യ്ക്കു് ഒരു മു­റി­യിൽ കി­ട­ന്നു­റ­ങ്ങു­ക­യാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി ക­ഴി­ഞ്ഞു് രണ്ടു മ­ണി­യോ­ട­ടു­പ്പി­ച്ചു് എന്റെ അ­ടു­ത്തു് ഒരു കാ­ല്പെ­രു­മാ­റ്റം. ഞെ­ട്ടി­യു­ണർ­ന്നു നോ­ക്കി­യ­പ്പോൾ വീ­ട്ടി­ലെ പ­രി­ചാ­ര­കൻ—അവനും പ­ന്ത്ര­ണ്ടു­വ­യ­സ്സു വരും—എന്റെ അ­ടു­ത്തു നി­ല്ക്കു­ന്നു. ഭ­യ­ന്നു് “എ­ന്തു്” എന്നു ഞാൻ ചോ­ദി­ച്ചു. “വരൂ” എ­ന്നു് അവൻ വി­ളി­ച്ച­ത­നു­സ­രി­ച്ചു് ഞാൻ പിറകെ പോയി. ദേ­വി­കു­ള­ത്തെ വീ­ടു­കൾ­ക്കു് ര­ണ്ടു­ത­ര­ത്തി­ലു­ള്ള ജ­നൽ­പ്പാ­ളി­ക­ളാ­ണു് അ­ക്കാ­ല­ത്തു്; ത­ടി­കൊ­ണ്ടും ക­ണ്ടാ­ടി­കൊ­ണ്ടും. മ­ഞ്ഞു­ക­ട്ട വീ­ഴു­മ്പോൾ, മ­ഴ­പെ­യ്യു­മ്പോൾ വെ­ളി­ച്ചം കി­ട്ടാൻ­വേ­ണ്ടി ക­ണ്ണാ­ടി­യി­ട്ട ജ­നൽ­പ്പാ­ളി­കൾ അ­ട­യ്ക്കും. അ­ങ്ങ­നെ അ­ട­ച്ചി­ട്ട ചി­ല്ലിൽ­ക്കൂ­ടി നോ­ക്കാൻ വേ­ല­ക്കാ­രൻ പയ്യൻ പ­റ­ഞ്ഞു. നോ­ക്കി. അങ്ങു ദൂരെ ആ­ന­മു­ടി­യെ­ന്നു പേ­രു­ള്ള കൊ­ടു­മു­ടി ജ്വ­ലി­ക്കു­ന്നു. ‘എ­നി­ക്കു പേ­ടി­യാ­കു­ന്നു’ എന്നു ബാലൻ. ഞാനും പ­രി­ഭ്ര­മി­ച്ചു. അതു തെ­ല്ലു­നേ­രം മാ­ത്രം. പെ­ട്ടെ­ന്നു് ഞാൻ പ­റ­ഞ്ഞു: “അ­ര­വി­ന്ദാ­ക്ഷാ പേ­ടി­ക്കേ­ണ്ട. ആ­ന­മു­ടി­ക്കു മുൻ­പി­ലു­ള്ള കാ­ട്ടു­തീ പി­ടി­ച്ച­താ­ണ­തു്”. ഉ­ദാ­ത്ത­വും ചേ­തോ­ഹ­ര­വു­മാ­യ ദൃ­ശ്യം. അതു കു­റെ­നേ­രം നോ­ക്കി­ക്കൊ­ണ്ടു നി­ന്ന­തി­നു ശേഷം ഞാൻ മു­റി­യിൽ വ­ന്നു­കി­ട­ന്നു. ഇ­ന്നു് റഷ്യൻ മ­ഹാ­ക­വി പ­സ്തർ­ന­ക്കി ന്റെ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ ഇതിനു സ­ദൃ­ശ­മാ­യ അ­നു­ഭ­വ­മാ­ണെ­നി­ക്കു്.

സൃ­ഷ്ടി, നി­രൂ­പ­ണം
images/Lukacs.jpg
ലൂ­ക്കാ­ച്ച്

ഓം­ലെ­റ്റോ ബുൾ­സ്ഐ­യോ ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടു വ­യ്ക്കു­മ്പോൾ അതു രു­ചി­ച്ചു നോ­ക്കി­യി­ട്ടു്. “ചീ­ഞ്ഞു­പോ­യ­ല്ലോ മുട്ട” എ­ന്നു് എ­നി­ക്കു പറയാൻ ക­ഴി­യും. അ­തു­കേ­ട്ടു്—ആ മു­ട്ട­വി­മർ­ശ­നം­കേ­ട്ടു്— ആ­രെ­ങ്കി­ലും “മു­ട്ട­യെ കു­റ്റം പ­റ­യു­ന്നോ? എ­ങ്കിൽ താ­നൊ­രു മു­ട്ട­യി­ട്ടു കാ­ണി­ക്കു” എന്നു ക­ല്പി­ച്ചാൽ ഞാൻ ക­റ­ങ്ങി­പ്പോ­കു­ക­യേ­യു­ള്ളു. വ­ള്ള­ത്തോൾ “ജ്വ­ലി­ച്ച കൺ­കൊ­ണ്ടൊ­രു നോ­ക്കു­നോ­ക്കി” എ­ന്നു് എ­ഴു­തു­മ്പോൾ അതിലെ ‘കൺ­കൊ­ണ്ടാ­രു’ എന്ന പ്ര­യോ­ഗം ശ­രി­യ­ല്ല എ­ന്നു് എ­നി­ക്കു പറയാം. ക­ണ്ണു­കൊ­ണ്ടാ­ണ­ല്ലോ നോ­ക്കു­ന്ന­തു്. കൺ­കൊ­ണ്ട­ല്ല­ല്ലോ. (കൺ­കെ­ട്ടു­വി­ദ്യ തു­ട­ങ്ങി­യ പ്ര­യോ­ഗം­പോ­ലെ­യ­ല്ല കൺ­കൊ­ണ്ടു നോ­ക്കി എന്ന പ്ര­യോ­ഗം) എന്റെ ഈ വിർ­മ­ശ­നം കേ­ട്ടാ­ലു­ടൻ “എ­ന്നാൽ താൻ ‘ശി­ഷ്യ­നും മകനും’ ഒ­ന്നെ­ഴു­തി­ക്കാ­ണി­ക്കു്” എന്നു പ­റ­ഞ്ഞാൽ എ­ന്താ­യി­രി­ക്കും സ്ഥി­തി? ക­ഴി­ഞ്ഞ­യാ­ഴ്ച യേ­ശു­ദാ­സൻ സെ­ന­റ്റ്ഹാ­ളിൽ ന­ട­ത്തി­യ പാ­ട്ടു­ക­ച്ചേ­രി പ­ര­മ­ബോ­റാ­യി­രു­ന്നു­വെ­ന്നും സം­ഗീ­ത­ത്തി­ന്റെ ആ­ധ്യാ­ത്മി­കാ­നു­ഭൂ­തി നൽകാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞി­ല്ലെ­ന്നും എ­നി­ക്കെ­ഴു­താം. പക്ഷേ, എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ പാടാൻ ക­ഴി­യു­മോ? ഇല്ല. സർ­ഗ്ഗാ­ത്മ­ക­പ്ര­ക്രി­യ വേറെ, വി­മർ­ശ­പ്ര­ക്രി­യ വേറെ. അ­തി­നാൽ കേ­ര­ള­ത്തി­ലെ സർ­ഗ്ഗാ­ത്മ­ക സാ­ഹി­ത്യ­കാ­ര­ന്മാ­രെ­പ്പോ­ലെ ഒ­ൗ­ന്ന­ത്യം ഇ­വി­ടു­ത്തെ വി­മർ­ശ­കർ­ക്കി­ല്ല എ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ അതു ശ­രി­യാ­വി­ല്ല. പ്രൊ­ഫ­സർ ജി. എൻ. പ­ണി­ക്കർ അ­ങ്ങ­നെ സ്പ­ഷ്ട­മാ­യി പ­റ­യു­ന്നി­ല്ലെ­ങ്കി­ലും ഉ­ത്കൃ­ഷ്ട ക­ലാ­കാ­ര­ന്മാർ ഇ­വി­ടെ­യു­ണ്ടു്, വി­മർ­ശ­ന­വും നി­രൂ­പ­ണ­വും അ­ധഃ­പ­തി­ച്ചി­രി­ക്കു­ന്നു എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. അതു് സർ­ഗ്ഗാ­ത്മ­ക പ്ര­ക്രി­യ­യെ പ്ര­ശം­സി­ക്ക­ലും വി­മർ­ശ­പ്ര­ക്രി­യ­യെ നി­ന്ദി­ക്ക­ലു­മാ­ണു്.

images/ThomasMann1900.jpg
തോമസ് മാൻ

ഒരു നാ­ണ­യ­ത്തി­ന്റെ ര­ണ്ടു­വ­ശ­ങ്ങ­ളാ­ണു് സൃ­ഷ്ടി­യും നി­രൂ­പ­ണ­വും. പുതിയ നാ­ണ­യ­ത്തി­ന്റെ ര­ണ്ടു­വ­ശ­ങ്ങ­ളും ഒ­രു­പോ­ലെ തി­ള­ങ്ങും. ഒ­രു­വ­ശ­ത്തി­ന്റെ തി­ള­ക്ക­ത്തി­നു ഹേതു മ­റു­വ­ശ­മാ­ണു്. അ­തു­പോ­ലെ മ­റു­വ­ശ­ത്തി­ന്റെ തി­ള­ക്ക­ത്തി­നു കാരണം മ­റ്റേ­വ­ശ­വും. സർ­ഗ്ഗാ­ത്മ­ക­കൃ­തി­കൾ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണെ­ങ്കിൽ നി­രൂ­പ­ണ­കൃ­തി­ക­ളും ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യി­രി­ക്കും. തോമസ് മാൻ എന്ന നോ­വ­ലി­സ്റ്റു­ള്ള യൂ­റോ­പ്പിൽ ലൂ­ക്കാ­ച്ച് എന്ന നി­രൂ­പ­ക­നു­ണ്ടാ­വും. ന­മ്മു­ടെ ആ­ധു­നി­ക സാ­ഹി­ത്യ­കാ­ര­ന്മാർ ഛോ­ട്ടാ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു്. അ­തു­കൊ­ണ്ടു് ഇവിടെ ഛോ­ട്ടാ­നി­രൂ­പ­ക­രും. (പ്രൊ­ഫ­സർ ജി. എൻ. പ­ണി­ക്ക­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ കു­ങ്കു­മം വാ­രി­ക­യിൽ).

ടെ­ലി­ഫോ­ണും ഗു­ണ­പാ­ഠ­വും
  1. എ­നി­ക്കു് അ­ത്യാ­വ­ശ്യ­മാ­യി ഒ­രാ­ളോ­ടു സം­സാ­രി­ക്ക­ണം. ടെ­ലി­ഫോൺ റി­സീ­വർ എ­ടു­ത്തു് നമ്പർ ക­റ­ക്കു­ന്ന­തി­നു­മുൻ­പു് ഡയൽ ടോൺ ഉണ്ടോ എന്നു പ­രി­ശോ­ധി­ച്ചു. അ­തി­നു­പ­ക­രം രണ്ടു പെൺ­പി­ള്ളേ­രു­ടെ സം­സാ­രം കേൾ­ക്കു­ന്നു. ആദ്യം കോ­ളേ­ജി­ലെ കാ­ര്യ­മൊ­ക്കെ പ­റ­ഞ്ഞി­ട്ടു് ഒരു പ­യ്യ­ന്റെ അം­ഗ­വർ­ണ്ണ­ന തു­ട­ങ്ങി. “മധു പ്രൊ­ഫ­സേ­ഴ്സി­ന്റെ ഫേ­വ­റി­റ്റാ. എ­ന്തൊ­രു ഭം­ഗി­യു­ള്ള ക­ണ്ണു­ക­ളാ­ണു് മ­ധു­വി­നു്” എ­ന്നൊ­രു­ത്തി. “അ­തേ­യ­തേ” എന്നു മ­റ്റൊ­രു­ത്തി. (മധു എന്ന പേരു മാ­റ്റി­യെ­ഴു­തി­യ­താ­ണു്. അയാൾ പ­ഠി­ക്കു­ന്ന കോ­ളേ­ജി­ന്റെ പേരും പെൺ­കു­ട്ടി പ­റ­ഞ്ഞു. അതും എ­ഴു­തു­ന്ന­തു് ശ­രി­യ­ല്ല) അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞു് റ­സീ­വ­റെ­ടു­ത്ത­പ്പോ­ഴും മ­ധു­വി­നെ­ക്കു­റി­ച്ചു­ള്ള വർ­ത്ത­മാ­നം­ത­ന്നെ. എ­നി­ക്കു വൈ­ഷ­മ്യം. എന്റെ വൈ­ഷ­മ്യം­ക­ണ്ടു് അ­ടു­ത്തു­നി­ന്ന ഒരു സ്നേ­ഹി­തൻ ഫോ­ണി­ലൂ­ടെ ഒ­റ്റ­ച്ചോ­ദ്യം. “മ­ധു­വി­ന്റെ ക­ണ്ണു­കൾ­ക്കു വലിയ ഭം­ഗി­യാ­ണു് അല്ലേ?” പെൺ­കു­ട്ടി­ക­ളു­ടെ സം­ഭാ­ഷ­ണം അതോടെ നി­ന്നു—ഗു­ണ­പാ­ഠം: ടെ­ലി­ഫോ­ണി­ലൂ­ടെ അം­ഗ­വർ­ണ്ണ­ന ന­ട­ത്ത­രു­തു്. മ­റ്റു­ള്ള­വർ കേൾ­ക്കും.
  2. പു­രു­ഷ­ന്മാർ ടെ­ലി­ഫോ­ണി­ലൂ­ടെ ദീർ­ഘ­നേ­രം സം­സാ­രി­ക്കി­ല്ല. അതല്ല സ്ത്രീ­ക­ളു­ടെ രീതി. “ഇ­ന്നു് എന്തു മീൻ കി­ട്ടി” എന്ന ചോ­ദ്യ­ത്തിൽ തു­ട­ങ്ങു­ന്ന ആ വർ­ത്ത­മാ­നം അ­ര­മ­ണി­ക്കൂർ നീ­ണ്ടു­പോ­കും. അ­തി­നാൽ സ്ത്രീ­കൾ ഫോ­ണു­പ­യോ­ഗി­ക്കു­ന്ന വീ­ടു­ക­ളിൽ ഫോ­ണി­ന­ടു­ത്താ­യി ക­ട്ടി­ലി­ടു­ന്ന­തു­കൊ­ള്ളാം. അവർ കി­ട­ന്നു സം­സാ­രി­ക്ക­ട്ടെ—ഗു­ണ­പാ­ഠം: ക­ട്ടി­ലു­കൾ വാ­ങ്ങാൻ പ­ണ­ച്ചെ­ല­വു­വ­രും. അ­തി­നാൽ ലോ­ക്കൽ കാ­ളി­നു സ­മ­യ­പ­രി­ധി സർ­ക്കാർ ഏർ­പ്പെ­ടു­ത്ത­ണം.
  3. ഒരു ച­ല­ച്ചി­ത്രം കാണാൻ എ­നി­ക്കു താ­ല്പ­ര്യ­മു­ണ്ടെ­ങ്കിൽ ച­ല­ച്ചി­ത്ര­താ­രം മധു എന്നെ ടെ­ലി­ഫോ­ണിൽ വി­ളി­ക്കു­മെ­ന്നു് ഡോ­ക്ടർ പു­തു­ശ്ശേ­രി രാ­മ­ച­ന്ദ്രൻ അ­റി­യി­ച്ചു. മധു പലതവണ എന്നെ വി­ളി­ച്ചി­ട്ടും റോങ് ന­മ്പ­റാ­ണു് അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി­യ­തെ­ന്നു് പി­ന്നീ­ടു് ഞാ­ന­റി­ഞ്ഞു. എ­ന്നാൽ മധു സി­നി­മ­യിൽ ഫോൺ ചെ­യ്യു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഒ­രി­ക്ക­ലും, ക­ഥാ­പാ­ത്ര­മാ­യി അ­ഭി­ന­യി­ക്കു­ന്ന മ­ധു­വി­നു തെ­റ്റാ­യ നമ്പർ കി­ട്ടു­കി­ല്ല. സി­നി­മ­യി­ലെ ടെ­ലി­ഫോൺ സി­സ്റ്റം അത്ര പെർ­ഫെ­ക്ട് എ­ന്നർ­ത്ഥം—ഗു­ണ­പാ­ഠം: കേ­ര­ള­ത്തി­ലെ എല്ലാ ഫോ­ണു­ട­മ­സ്ഥ­ന്മാർ­ക്കും സി­നി­മ­യി­ലെ ടെ­ലി­ഫോൺ ഉ­പ­യോ­ഗി­ക്കാ­നാ­യി സർ­ക്കാർ സൗ­ക­ര്യ­മു­ണ്ടാ­ക്ക­ണം. റോങ് നമ്പർ ഒ­രി­ക്ക­ലും കി­ട്ടാ­ത്ത­തു­കൊ­ണ്ടു് സർ­ക്കാ­രി­നു ഫോ­ണു­ട­മ­സ്ഥൻ കൊ­ടു­ക്കേ­ണ്ട ഭീ­മ­മാ­യ തു­ക­യിൽ തു­ച്ഛ­മാ­യ കു­റ­വെ­ങ്കി­ലും ഉ­ണ്ടാ­കും.
മ­ന­സ്സി­ന്റെ ശീലം
images/RabindranathTagore4.jpg
ര­വീ­ന്ദ്ര­നാ­ഥ ടാഗോർ

മുൻ­പൊ­രി­ക്കൽ എ­ഴു­തി­യ­താ­ണു്. എ­ങ്കി­ലും വീ­ണ്ടും എ­ഴു­തു­ന്നു. ര­വീ­ന്ദ്ര­നാ­ഥ ടാ­ഗോ­റി ന്റെ ശി­ഷ്യ­നാ­ണു് കെ. സി. പിള്ള. ടാ­ഗോ­റി­നോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടോ എന്നു ഞാൻ കെ. സി. പി­ള്ള­യോ­ടു ചോ­ദി­ച്ചു. “ഓഹോ പലതവണ” എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി. ടാ­ഗോ­റി­ന്റെ സം­ഭാ­ഷ­ണ­ത്തി­ന്റെ സ്വ­ഭാ­വ­മെ­ന്താ­യി­രു­ന്നു­വെ­ന്നു് ഞാൻ വീ­ണ്ടും ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം അ­റി­യി­ച്ചു: “അ­ദ്ദേ­ഹം എ­പ്പോ­ഴും ഉ­ദാ­ത്ത­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചേ പറയൂ. ഒ­രി­ക്ക­ലും താ­ണ­നി­ല­വാ­ര­ത്തി­ലു­ള്ള വർ­ത്ത­മാ­ന­മി­ല്ല. ആ­ഴ്ച­യി­ലൊ­രി­ക്കൽ ഞ­ങ്ങ­ളെ­ല്ലാ­വ­രും ഒ­രു­മി­ച്ചു കൂടും. അ­പ്പോൾ ടാഗോർ, ബ്രൗ­ണി­ങ്ങി­ന്റെ ക­വി­ത­കൾ വാ­യി­ക്കും. ബ്രൗ­ണി­ങ് എന്ന ക­വി­യെ­യാ­യി­രു­ന്നു ടാ­ഗോ­റി­നു വലിയ ഇഷ്ടം”.

images/RobertBrowning1858.jpg
ബ്രൗ­ണി­ങ്

മ­ഹാ­ന്മാർ അ­ങ്ങ­നെ­യാ­ണു്. അ­വർ­ക്കു് അ­ധഃ­സ്ഥി­ത­ങ്ങ­ളാ­യ ചി­ന്ത­കൾ മ­ന­സ്സിൽ അ­ങ്കു­രി­ക്കു­ക­യേ­യി­ല്ല. സാ­ധാ­ര­ണ­ക്കാ­രാ­യ ന­മ്മ­ളു­ടെ—പു­രു­ഷ­ന്മാ­രു­ടെ—രീതി എന്തു? നാ­ലു­പേർ ഒ­രു­മി­ച്ചു­കൂ­ടി­യാൽ അ­വി­ടെ­യി­ല്ലാ­ത്ത ഒ­രു­ത്ത­നെ­ക്കു­റി­ച്ചു് ദു­ഷി­ച്ചു പറയും. അ­ല്ലെ­ങ്കിൽ ‘അ­യാൾ­ക്കു് എ­ന്നോ­ടു വി­രോ­ധ­മാ­ണു്’ എ­ന്നാ­വും പറയുക. ഈ ദു­ഷി­ക്ക­ലും വി­രോ­ധ­പ്ര­സ്താ­വ­വും ക­ഴി­ഞ്ഞാൽ കാ­പ്പി കു­ടി­ച്ചി­ട്ടു പി­രി­യും. അ­ടു­ത്ത­ദി­വ­സം ഒ­രു­മി­ച്ചു­കൂ­ടു­മ്പോ­ഴും പ­രി­പാ­ടി ഇ­തു­ത­ന്നെ. സ്ത്രീ­ക­ളു­ടെ കാ­ര്യ­മാ­ണെ­ങ്കിൽ കു­റെ­ക്കൂ­ടി മോ­ശ­മാ­ണു്. “അവൾ കാണാൻ കൊ­ള്ളാം. ഇവൾ കൊ­ള്ളു­കി­ല്ല. മോ­ഹൻ­ലാൽ പേ­രു­കേ­ട്ട സ്റ്റാ­റാ­ണെ­ങ്കി­ലും മ­മ്മൂ­ട്ടി­യാ­ണു് സു­ന്ദ­രൻ. പ­ഴ­വ­ങ്ങാ­ടി­യിൽ സാരി വി­ല­കു­റ­ച്ചു കൊ­ടു­ക്കു­ന്നു” ഇ­ങ്ങ­നെ പോകും അ­ഭ്യ­സ്ത­വി­ദ്യ­ക­ളു­ടെ സം­സാ­രം. പ­ര­ദൂ­ഷ­ണം പു­രു­ഷ­ന്മാർ ശ­ബ്ദാ­യ­മാ­ന­മാ­യി ന­ട­ത്തു­ന്നു; സ്ത്രീ­കൾ നി­ശ്ശ­ബ്ദ­മാ­യും. അത്രേ വ്യ­ത്യാ­സ­മു­ള്ളു. ഇവിടെ ധി­ഷ­ണാ­ശാ­ലി­ക­ളെ­യും ധി­ഷ­ണാ­ശാ­ലി­നി­ക­ളെ­യും ഒ­ഴി­വാ­ക്കി­യി­ട്ടാ­ണു് ഞാ­നി­ങ്ങ­നെ എ­ഴു­തു­ന്ന­തു്. ഇനി അ­വ­രെ­ത്ത­ന്നെ പ­രി­ശോ­ധി­ച്ചാ­ലോ? ഓരോ വ്യ­ക്തി­ക്കും വി­ചാ­ര­ങ്ങൾ­ക്കും ദർ­ശ­ന­ങ്ങൾ­ക്കും ശീ­ല­ങ്ങ­ളു­ണ്ടു്. ആ ശീ­ല­ങ്ങ­ളിൽ­നി­ന്നു മാറി അ­വർ­ക്കു് ഒരു വി­ചാ­ര­ത്തി­നും കെ­ല്പി­ല്ല. ത­ത്ത്വ­ചി­ന്താ­സ്വീ­കാ­ര­ത്തി­നും ക­ഴി­വി­ല്ല. അ­ദ്വൈ­ത സി­ദ്ധാ­ന്ത­മാ­ണു് ശ­രി­യെ­ന്നു ക­രു­തു­ന്ന­വൻ ശ­ങ്ക­രാ­ചാ­ര്യ­രെ ക്കു­റി­ച്ചു പറയും. എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വൻ സാർ­ത്ര്, കമ്യൂ എ­ന്നൊ­ക്കെ ഉ­രു­വി­ട്ടു­കൊ­ണ്ടി­രി­ക്കും. മ­റ്റൊ­രു­ത­ര­ത്തിൽ എ­ഴു­താം. ഓരോ വ്യ­ക്തി­ക്കും ത­ന്റേ­താ­യ ചി­ന്താ­മാ­തൃ­ക കാണും. അ­തിൽ­നി­ന്നും മാറാൻ അ­യാൾ­ക്കാ­വി­ല്ല.

നി­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാ­രോ­ടും ബ­ന്ധു­ക്ക­ളോ­ടും യ­ഥാർ­ത്ഥ­മാ­യ സ്നേ­ഹം നി­ങ്ങൾ­ക്കു­ണ്ടെ­ങ്കിൽ അ­വർ­ക്കു് പു­സ്ത­ക­ങ്ങൾ കടം കൊ­ടു­ക്ക­രു­തു്. ഇം­ഗ്ലീ­ഷിൽ ആം­നീ­സ്യ എന്നു പ­റ­യു­ന്ന ഓർ­മ്മ­കേ­ടെ­ന്ന രോഗം അ­വർ­ക്കു പി­ടി­പെ­ടും. അവരെ കാ­ണു­മ്പോൾ ആ­വ­ശ്യ­ത്തി­ല­ധി­കം നി­ങ്ങ­ളു­ടെ ഓർ­മ്മ­യ്ക്കു തെ­ളി­ച്ചം ഉ­ണ്ടാ­വു­ക­യും ചെ­യ്യും. അതും രോ­ഗ­മാ­ണു്.

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “ഒരു ഡി­സം­ബ­റി­ന്റെ ഓർമ്മ” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ടി. ശ്രീ­വ­ത്സ­നു് സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു് ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളു­ണ്ടു്. വേ­ണ്ടി­ട­ത്തോ­ളം അർ­ത്ഥം പ­കർ­ന്നു­കൊ­ടു­ക്കാ­ത്ത ചില വാ­ക്യ­ങ്ങൾ എ­ഴു­തു­ക. സ്യൂ­ഡോ പൊ­യ­റ്റി­ക്കാ­യ ചില പ­ദ­ങ്ങ­ളും സ­മ­സ്ത­പ­ദ­ങ്ങ­ളും തി­രി­കു­ക, ക­രു­തി­ക്കൂ­ട്ടി ദുർ­ഗ്ര­ഹ­ത വ­രു­ത്തു­ക ഇ­തൊ­ക്കെ­യാ­ണു് സാ­ഹി­ത്യ­ര­ച­ന എ­ന്നു് അ­ദ്ദേ­ഹം ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്ന­തു്. ക­ണ്ണിൽ ശ­സ്ത്ര­ക്രി­യ ന­ട­ത്തി­യ ഒ­രു­ത്ത­നെ­യും അ­യാ­ളു­ടെ മ­ക­ളെ­യും ചി­ത്രീ­ക­രി­ച്ചി­ട്ടു് അ­യാ­ളെ­ക്കൊ­ണ്ടു് എ­ന്തൊ­ക്കെ­യോ വി­ചാ­രി­പ്പി­ക്കു­ന്നു. നാ­ട്യ­ത്തോ­ടു നാ­ട്യം­ത­ന്നെ. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വം, “സ്പ­ന്ദി­ക്കാ­ത്ത ഇ­രു­മ്പു­കൂ­ട”മാ­യ­തു­പോ­ലെ അ­വ­ന്റെ ചി­ന്താ­മാ­തൃ­ക­യും ഇ­രു­മ്പു­കൂ­ട­മാ­യി വർ­ത്തി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ശ്രീ­വ­ത്സൻ ഇനി എ­ന്തെ­ല്ലാം എ­ഴു­തി­യാ­ലും ക­ലാ­ഭാ­സ­മാ­യേ പ്ര­ത്യ­ക്ഷ­പ്പെ­ടു.

സം­ഭാ­ഷ­ണം

ചോ­ദ്യം: നി­ങ്ങൾ എ­ന്തു­ചെ­യ്യു­ന്നു?

ഉ­ത്ത­രം: സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തു­ന്നു.

ചോ­ദ്യം: എ­ന്നാൽ

ഉ­ത്ത­രം: കെ. ബാ­ല­കൃ­ഷ്ണൻ നൽകിയ ഒരു പേ­രി­ന്റെ താഴെ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും ജീ­വി­ത­ത്തെ­ക്കു­റി­ച്ചും എ­ഴു­തു­ന്നു.

ചോ­ദ്യം: എ­ഴു­തു­ന്ന­തൊ­ക്കെ ശ­രി­യാ­ണോ?

ഉ­ത്ത­രം: ശ­രി­യാ­ണെ­ന്നാ­ണു് എന്റെ വി­ചാ­രം, വേ­റൊ­രാൾ­ക്കു വേ­റെ­ത­ര­ത്തിൽ വി­ചാ­രി­ക്കാ­നു­ള്ള അ­വ­കാ­ശ­മു­ണ്ടു്.

ചോ­ദ്യം: നി­ങ്ങൾ ആ­രെ­പ്പോ­ലെ എ­ഴു­തു­ന്നു? കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ പ്പോ­ലെ­യോ മു­ട്ട­ത്തു വർ­ക്കി യെ­പ്പോ­ലെ­യോ?

ഉ­ത്ത­രം: ഞാൻ എന്റെ രീ­തി­യിൽ എ­ഴു­തു­ന്നു.

ചോ­ദ്യം: ജ­ന­യു­ഗം വാ­രി­ക­യിൽ സീ­യെ­സ് എ­ഴു­തി­യ ‘സ്വ­പ്ന­സു­ന്ദ­രി’ എന്ന കാ­വ്യം വാ­യി­ച്ചോ?

ഉ­ത്ത­രം: വാ­യി­ച്ചു.

ചോ­ദ്യം: സീ­യെ­സ് സീ­യെ­സ്സി­നെ­പ്പോ­ലെ­ത­ന്നെ­യാ­ണോ എ­ഴു­തു­ന്ന­തു?

ഉ­ത്ത­രം: അല്ല ച­ങ്ങ­മ്പു­ഴ യുടെ പ്രേ­ത­ത്തെ­പ്പോ­ലെ­യാ­ണു് എ­ഴു­തു­ന്ന­തു്. “ക­മ്പി­ത­ഗാ­ത്രി­തൻ വെൺ­ക­പോ­ല­ങ്ങ­ളിൽ/ചെ­മ്പ­ക­പ്പൂ­ക്കൾ വി­രി­ഞ്ഞു”—ഇതിൽ പ്രേ­ത­മ­ല്ലേ ഉ­ള്ള­തു?

ഫോവീയ സെൻ­ട്രേ­ലി­സ്

നേ­ത്ര­യ­വ­നി­ക­യു­ടെ പി­റ­കി­ലാ­യി ഒരു ചെറിയ കുഴി അ­ല്ലെ­ങ്കിൽ താ­ഴ്ച­യു­ള്ള­തി­നെ ഫോവീയ സെൻ­ട്രേ­ലി­സ് (fovea centralis) എന്നു വി­ളി­ക്കു­ന്നു. സൂ­ക്ഷ്മ­മാ­യ കാ­ഴ്ച­യു­ടെ ബി­ന്ദു­വാ­ണ­തു്. കാ­ഴ്ച­യു­ടെ വി­ശ­ദാം­ശ­ങ്ങൾ ന­മു­ക്കു കി­ട്ടു­ന്ന­തു് ഈ ബി­ന്ദു­വി­ന്റെ സ­ഹാ­യ­ത്താ­ലാ­ണു്. ഇതു ന­ഷ്ട­പ്പെ­ട്ടു­വെ­ന്നു വി­ചാ­രി­ക്കു. എ­ങ്കി­ലും നേ­ത്ര­യ­വ­നി­ക­യു­ടെ പ്രാ­ന്ത­ത്തി­ന്റെ സ­ഹാ­യം­കൊ­ണ്ടു് സാ­മാ­ന്യ­മാ­യ കാഴ്ച കി­ട്ടും. പ്രാ­ന്ത­ത്തി­നു കേ­ടു­പ­റ്റി­യാൽ ഫോവീയ സെൻ­ട്രേ­ലി­സ് കൊ­ണ്ടു് വലിയ പ്ര­യോ­ജ­ന­മി­ല്ല. കാ­ഴ്ച­യ്ക്കാ­കെ ഒ­രാ­കു­ലാ­വ­സ്ഥ­യോ കു­ഴ­പ്പ­മോ ഉ­ണ്ടാ­കും. നേ­ത്ര­യ­വ­നി­ക­യു­ടെ പ്രാ­ന്ത­ത്തി­നു്—പെ­രി­ഫെ­റി­ക്ക്—രോഗം വന്ന മ­ട്ടി­ലാ­ണു് പലരും സാ­ഹി­ത്യ­നി­രൂ­പ­ണം ന­ട­ത്തു­ന്ന­തു്. ഷെ­യ്ക്സ്പി­യ­റും ടോൾ­സ്റ്റോ­യി യും ഒ­ത്തൊ­രു­മി­ച്ചു് സി. വി. രാ­മൻ­പി­ള്ള യിൽ ആ­വിർ­ഭ­വി­ക്കു­ന്നു­വെ­ന്നു പ­റ­യു­മ്പോൾ, ഉറൂബ് ടോൾ­സ്റ്റോ­യി­ക്കു സ­ദൃ­ശ­നാ­ണെ­ന്നു് എ­ഴു­തു­മ്പോൾ, ‘രാ­മ­രാ­ജാ­ബ­ഹ­ദൂർ’ എന്ന ആ­ഖ്യാ­യി­ക ‘കാ­ര­മാ­സോ­വ് സ­ഹോ­ദ­ര­ന്മാർ’ എന്ന നോ­വ­ലി­നു തു­ല്യ­മാ­ണെ­ന്നു് ഉ­ദീ­ര­ണം ചെ­യ്യു­മ്പോൾ അ­ങ്ങ­നെ പ­റ­യു­ന്ന­വ­ന്റെ­യും എ­ഴു­തു­ന്ന­വ­ന്റെ­യും ‘റെ­റ്റി­നൽ പെ­രി­ഫെ­റി’ക്കു രോഗം വ­ന്നു­വെ­ന്നു മാ­ത്രം ധ­രി­ച്ചാൽ മതി. കവി അ­ക്കി­ത്ത­ത്തി ന്റെ “വെ­ളി­ച്ചം ദുഃ­ഖ­മാ­ണു­ണ്ണീ ത­മ­സ്സ­ല്ലോ സു­ഖ­പ്ര­ദം” എന്ന വരി വി­ഷാ­ദാ­ത്മ­ക­മാ­യ വീ­ക്ഷ­ണ­ഗ­തി­ക്കു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു­വെ­ന്നു് പ­റ­യു­ന്ന­വർ­ക്കു് കാഴ്ച ത­ക­രാ­റി­ലാ­ണു്. അതു ത­ന്റേ­താ­യ രീ­തി­യിൽ കെ. എം. റോയ് വി­ശ­ദീ­ക­രി­ച്ചി­രി­ക്കു­ന്നു (മംഗളം വാ­രി­ക­യിൽ) ചി­ന്തോ­ദ്ദീ­പ­ക­മാ­യ പ്ര­ബ­ന്ധ­മാ­ണ­തു്.

പു­സ്ത­ക­ങ്ങൾ
  1. ചില ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ആ­ത്മ­ക­ഥ­ക­ളും കാ­വ്യ­സ­മാ­ഹാ­ര­ങ്ങ­ളും (എ­ല്ലാം മലയാള ഭാ­ഷ­യി­ലു­ള്ള­തു്) ഒ­ളി­ച്ചു­വ­യ്ക്കാൻ എ­നി­ക്കു് ഒരു ഇ­രു­മ്പു­സേ­ഫ് വാ­ങ്ങി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സെ­ക്സ് ബൂ­ക്ക്സ് തു­റ­ന്ന ഷെൽ­ഫിൽ വ­യ്ക്കാം. ഇ­പ്പ­റ­ഞ്ഞ പു­സ്ത­ക­ങ്ങൾ­ക്കു് സേഫ് തന്നെ വേണം. കാരണം, എന്റെ വീ­ട്ടിൽ പി­ള്ളേർ ഉ­ണ്ടു് എ­ന്ന­താ­ണു്. അവ വാ­യി­ച്ചാൽ അ­വർ­ക്കു മു­ത്ത­ച്ഛ­നെ­ക്കു­റി­ച്ചു് എന്തു തോ­ന്നും?
  2. ക­ലാ­ത്മ­ക­ങ്ങ­ളാ­യ നോ­വ­ലു­ക­ളും പഴയ ക്ലാ­സ്സി­ക്കു­ക­ളും ലൈ­ബ്ര­റി­യിൽ­നി­ന്നു് എ­പ്പോ­ഴു­മെ­ടു­ക്കാം. അം­ഗ­ങ്ങൾ ഡെ­നി­സ് റോ­ബിൻ­സി ന്റെ­യും മ­റ്റും പു­സ്ത­ക­ങ്ങ­ളേ കൊ­ണ്ടു­പോ­കു­ക­യു­ള്ളു.
  3. ഗു­പ്തൻ നായർ സ്സാർ ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: ‘എന്റെ വീ­ട്ടിൽ പ­ല­ത­ര­ത്തി­ലു­ള്ള ഇം­ഗ്ലീ­ഷ് ഡിൿ­ഷ്ണ­റി­ക­ളു­ണ്ടു് ’. അ­തു­കേ­ട്ടു് ഞാനും പല ഇം­ഗ്ലീ­ഷ് ഡി­ക്ഷ്ണ­റി­കൾ വാ­ങ്ങി­ച്ചു. പക്ഷേ, ഒ­ന്നി­ലു­ള്ള വാ­ക്കു­കൾ തന്നെ മ­റ്റെ­ല്ലാ­ത്തി­ലും. അർ­ത്ഥ­ങ്ങ­ളും ഒ­രു­പോ­ലെ. പി­ന്നെ­ന്തി­നു് പല ഡി­ക്ഷ്ണ­റി­കൾ? എ­ന്നാൽ മ­ല­യാ­ളം നി­ഘ­ണ്ടു­ക്കൾ പലതു വേണം. വാ­ക്കു­കൾ എ­ല്ലാം ഒരു പോ­ലെ­യാ­ണെ­ങ്കി­ലും അർ­ത്ഥം വി­ഭി­ന്ന­ങ്ങ­ളാ­യി കൊ­ടു­ത്തി­രി­ക്കും. ഒരു വാ­ക്കി­ന്റെ അർ­ത്ഥം നാലു നി­ഘ­ണ്ടു­ക്ക­ളിൽ നോ­ക്കി­ക്ക­ഴി­ഞ്ഞാൽ ത­ല­ക­റ­ങ്ങും. ഏതു് അർ­ത്ഥം ശ­രി­യെ­ന്നു് അ­റി­യാൻ ദൈ­വ­ജ്ഞ ചൂ­ഡാ­മ­ണി­ക­ളു­ടെ അ­ടു­ത്തു­പോ­ക­ണം.
  4. നി­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാ­രോ­ടും ബ­ന്ധു­ക്ക­ളോ­ടും യ­ഥാർ­ത്ഥ­മാ­യ സ്നേ­ഹം നി­ങ്ങൾ­ക്കു­ണ്ടെ­ങ്കിൽ അ­വർ­ക്കു് പു­സ്ത­ക­ങ്ങൾ ക­ടം­കൊ­ടു­ക്ക­രു­തു്. ഇം­ഗ്ലീ­ഷിൽ ‘ആം­നീ­സ്യ’ (amnesia) എന്നു പ­റ­യു­ന്ന ഓർ­മ്മ­ക്കേ­ടെ­ന്ന രോഗം അ­വർ­ക്കു പി­ടി­കൂ­ടും. അ­വ­രെ­ക്കാ­ണു­മ്പോൾ ആ­വ­ശ്യ­ത്തി­ല­ധി­കം നി­ങ്ങ­ളു­ടെ ഓർ­മ്മ­യ്ക്കു് തെ­ളി­ച്ചം ഉ­ണ്ടാ­വു­ക­യും ചെ­യ്യും. അതും രോ­ഗ­മാ­ണു്.
  5. ക്ളോ­ദ് ലെവി സ്ട്രോ­സി ന്റെ ഒരു പു­സ്ത­കം വ­ള­രെ­ക്കാ­ല­മാ­യി കി­ട്ടാൻ കൊ­തി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. ഒരു എ­ക്സി­ബി­ഷ­നു് അതു ക­ണ്ട­പ്പോൾ ആർ­ത്തി­യോ­ടെ പു­സ്ത­കം കൈ­യി­ലെ­ടു­ത്തു. വില നോ­ക്കി­യ­പ്പോൾ ഇ­രു­ന്നൂ­റ്റി­യൊ­ന്നു് ഉ­റു­പ്പി­ക. പ­ണ്ടു് ആ­റ­ണ­യ്ക്കു്—പ­ത്ത­ര­ച്ച­ക്ര­ത്തി­നു കി­ട്ടി­യി­രു­ന്ന­താ­ണി­തു്. അ­ത്ര­യും രൂ­പ­കൊ­ടു­ത്തു് സം­സ്കാ­രം ആർ­ജ്ജി­ക്കേ­ണ്ട­തി­ല്ലെ­ന്നു് തീ­രു­മാ­നി­ച്ചു. പു­സ്ത­ക­ങ്ങ­ളെ സ്നേ­ഹി­ച്ചി­രു­ന്ന ജ­വാ­ഹർ­ലാൽ ഇ­ന്നും പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്നെ­ങ്കിൽ ഇ­ത്ര­യും വി­ല­കൂ­ട്ടാൻ അ­ദ്ദേ­ഹം സ­മ്മ­തി­ക്കി­ല്ലാ­യി­രു­ന്നു.
അ­സം­ബ­ന്ധം
images/GeorgeSaintsburyLafayette.jpg
സെ­യിൻ­സ്ബ­റി

തി­രു­വ­ന­ന്ത­പു­ര­ത്തെ സയൻസ് കോ­ളേ­ജിൽ ബ്രൗ­ണി­ങ്ങി­ന്റെ ആ­രാ­ധ­ക­നാ­യ ഒരു ഇം­ഗ്ലീ­ഷ് അ­ധ്യാ­പ­കൻ ഉ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം ബ്രൗ­ണി­ങ്ങി­നെ­ക്കു­റി­ച്ചു് ദീർ­ഘ­മാ­യ പ്ര­ബ­ന്ധം ത­യ്യാ­റാ­ക്കി നി­രൂ­പ­ക­നാ­യ സെ­യിൻ­സ്ബ­റി ക്കു് അ­യ­ച്ചു­കൊ­ടു­ത്തു. സാ­യ്പി­ന്റെ മ­റു­പ­ടി ഉടനെ വന്നു. “You have not considerably added to the nonsense that has been written on Browning” എ­ന്നാ­യി­രു­ന്നു അതു്. ‘യോ­ഗ­നാ­ദം’ മാ­സി­ക­യിൽ നാ­ടോ­ടി മോഹനൻ കു­മാ­ര­നാ­ശാ­ന്റെനളിനി’യെ­ക്കു­റി­ച്ചു് പ്ര­ബ­ന്ധം എ­ഴു­തി­യി­ട്ടു­ണ്ടു്. കു­മാ­ര­നാ­ശാ­നെ­ക്കു­റി­ച്ചു് ചി­ല­രൊ­ക്കെ എ­ഴു­തി­യ അ­സം­ബ­ന്ധ­ങ്ങ­ളിൽ വ­ള­രെ­യേ­റെ അ­സം­ബ­ന്ധം മോഹനൻ കൂ­ട്ടി­ച്ചേർ­ത്തി­ട്ടി­ല്ല. അ­ത്ര­യു­മാ­യി.

കു­ളി­പ്പു­ര­യിൽ കാ­ലു­തെ­റ്റി വീണു് ഉ­ളു­ക്കു പ­റ്റി­യാൽ ‘ട്രാ­ജ­ഡി’ എന്നു പ­റ­യു­ന്ന­വ­രാ­ണു് നമ്മൾ. അ­തു­പോ­ലെ നാ­ലു­വ­രി­ക്ക­വി­ത­യോ ഒരു ചെ­റു­ക­ഥ­യോ ഭേ­ദ­പ്പെ­ട്ട ഒരു നോവലോ എ­ഴു­തു­ന്ന­വ­നെ ‘ജീ­നി­യ­സ്സ്’ എന്നു നമ്മൾ വി­ളി­ക്കു­ന്നു. ഇന്നു ജീ­വി­ച്ചി­രി­ക്കു­ന്ന ഒരു മലയാള സാ­ഹി­ത്യ­കാ­ര­നും ജീ­നി­യ­സ്സ് എന്ന വി­ശേ­ഷ­ണ­ത്തി­നു് അർ­ഹ­ന­ല്ല.

ഏബ്രം ടെർ­റ്റ്സ്
images/Sinyavsky.jpg
സി­ന്യാ­വ്സ്കി

ഏബ്രം ടെർ­റ്റ്സ് എന്ന പേരിൽ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ സാ­ഹി­ത്യ­കൃ­തി­കൾ റ­ഷ്യ­യ്ക്കു പു­റ­മേ­യു­ള്ള രാ­ജ്യ­ങ്ങ­ളിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ സി­ന്യാ­വ്സ്കി 1965-ൽ അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. 1971-ൽ മോചനം നേടിയ അ­ദ്ദേ­ഹം ര­ണ്ടു­വർ­ഷ­ത്തി­നു­ശേ­ഷം പാ­രീ­സി­ലേ­ക്കു പോ­ന്നു. സി­ന്യാ­വ്സ്കി­യു­ടെ A voice From the Chorus എന്ന പു­സ്ത­കം സ­ങ്കീർ­ണ്ണ­വും മ­നോ­ഹ­ര­വു­മാ­ണു്. ത­ട­ങ്കൽ­പ്പാ­ള­യ­ത്തിൽ കി­ട­ക്കു­മ്പോൾ അ­ദ്ദേ­ഹം ഭാ­ര്യ­യ്ക്കു് എ­ഴു­തി­യ ക­ത്തു­ക­ളെ അ­വ­ലം­ബി­ച്ചു­ള്ള ഈ ഗ്ര­ന്ഥ­ത്തെ നോ­ബൽ­സ­മ്മാ­നം നേടിയ ഹൈ­ന്റി­ഹ് ബോയ്ൽ “A silent bomb of a book” എന്നു വാ­ഴ്ത്തി. സി­ന്യാ­വ്സ്കി ഭാ­ര്യ­യ്ക്കു് ഇ­ങ്ങ­നെ എ­ഴു­തി­യ­താ­യി അതിൽ കാ­ണു­ന്നു: “ഞാൻ പ­ല­പ്പോ­ഴും നി­ന­ക്കു് എ­ഴു­ത്തെ­ഴു­താൻ ഇ­രി­ക്കു­ന്ന­തു് പ്രാ­ധാ­ന്യ­മു­ള്ള എ­ന്തെ­ങ്കി­ലും കാ­ര്യം എ­നി­ക്കു് അ­റി­യി­ക്കാ­നു­ള്ള­തു­കൊ­ണ്ട­ല്ല. നീ കൈ­യി­ലെ­ടു­ക്കു­ന്ന ക­ട­ലാ­സ്സ് ഒന്നു തൊ­ടാൻ­വേ­ണ്ടി മാ­ത്ര­മാ­ണു് ”.

വേ­റൊ­രി­ട­ത്തു്: “എ­നി­ക്കു് ഒരു ബ­ന്ധു­വേ­യു­ള്ളു: ഈ­ശ്വ­രൻ”.

മ­റ്റൊ­രി­ട­ത്തു്: ഈ­ശ്വ­ര­വി­ശ്വാ­സ­മു­ള്ള ഒരു കർഷകൻ ഒരു സാ­മൂ­ഹി­കാ­വ­ശ്യ­ക­ത എന്ന മ­ട്ടിൽ ക­ള്ള­ന്മാ­രെ­ക്കു­റി­ച്ചു പ­റ­യു­ന്നു: “കൃ­ത്യാ­ന്ത­ര­ബ­ഹു­ല­മാ­യ ജീ­വി­ത­മാ­ണ­തു്. ഒരു കടയോ ബാ­ങ്കോ കൊ­ള്ള­യ­ടി­ക്കാ­നു­ണ്ടാ­വും. അ­വ­രി­ല്ലെ­ങ്കിൽ ആ ജ­ഡ്ജി­മാ­രും വ­ക്കീ­ല­ന്മാ­രും എ­ന്തു­ചെ­യ്യും?”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-10-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.