സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-01-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഭാ­ര്യ­യും കാ­മു­കി­യും ത­മ്മിൽ വ്യ­താ­സ­മെ­ന്തു? കാ­മു­കി­യോ­ടു് അവൾ സു­ന്ദ­രി­യാ­ണെ­ന്നു വ­ല്ല­പ്പോ­ഴു­മൊ­രി­ക്കൽ കള്ളം പ­റ­ഞ്ഞാൽ മതി. ഭാ­ര്യ­യോ­ടാ­ണെ­ങ്കിൽ അവൾ വ­യ്ക്കു­ന്ന കൂ­ട്ടാ­നു് നല്ല സ്വാ­ദാ­ണെ­ന്നു് എ­പ്പോ­ഴും കള്ളം പറയണം.

ഒവിഡ് എന്ന ലാ­റ്റിൻ കവി തന്റെ ‘മെ­റ്റ­മർ­ഫി­സ് ’ എന്ന ഗ്ര­ന്ഥ­ത്തിൽ പി­ഗ്മേ­ലി­യ­ന്റെ കഥ മ­നോ­ഹ­ര­മാ­യി പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­മ­ല്ലാ­തെ വേ­റെ­യാ­രും അതു പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നും തോ­ന്നു­ന്നി­ല്ല. വേ­ശ്യാ­ത്വം അം­ഗീ­ക­രി­ച്ചു ജീ­വി­ച്ച സ്ത്രീ­ക­ളെ­ക്ക­ണ്ടു പി­ഗ്മേ­ലി­യൻ സ്ത്രീ­ദ്വേ­ഷി­യാ­യി മാറി. അ­തു­കൊ­ണ്ടു് അയാൾ വി­വാ­ഹം ക­ഴി­ച്ച­തേ­യി­ല്ല. പക്ഷേ, ക­ലാ­കാ­ര­നാ­യ അയാൾ അ­ദ്ഭു­താ­വ­ഹ­മാ­യ വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടെ ദ­ന്ത­ത്തിൽ ഒരു സ്ത്രീ­രൂ­പം നിർ­മ്മി­ച്ചു. ഈ ലോ­ക­ത്തു ജ­നി­ച്ച ഏതു സ്ത്രീ­ക്കു­ള്ള­തി­നെ­ക്കാ­ളും സൗ­ന്ദ­ര്യം ആ ദന്ത പ്ര­തി­മ­യ്ക്കു­ണ്ടാ­യി­രു­ന്നു. ജീ­വ­നു­ള്ള പെൺ­കു­ട്ടി തന്നെ അതു്. വിനയം വി­ല­ക്കി­യി­രു­ന്നി­ല്ലെ­ങ്കിൽ താൻ അ­വി­ടെ­യൊ­ക്കെ ഓ­ടി­ന­ട­ക്കു­മാ­യി­രു­ന്നു­വെ­ന്ന പ്ര­തീ­തി­യാ­ണു് അവൾ ഉ­ള­വാ­ക്കി­യ­തു്. പി­ഗ്മേ­ലി­യ­ന്റെ കല അ­ങ്ങ­നെ കലയെ മ­റ­ച്ചു­വ­ച്ചു. വി­സ്മ­യം കൊ­ണ്ടു വി­ടർ­ന്ന ക­ണ്ണു­കൾ­കൊ­ണ്ടു് അതിനെ നോ­ക്കി­നി­ന്ന ആ ക­ലാ­കാ­രൻ തീ­വ്ര­രാ­ഗ­ത്തിൽ വീണു. അയാൾ അതിനെ ചും­ബി­ച്ചു. തി­രി­ച്ചു് അതു് ഇ­ങ്ങോ­ട്ടു് ചും­ബി­ക്കു­മെ­ന്നു് അയാൾ വി­ചാ­രി­ച്ചു. അ­തി­നോ­ടു് സം­സാ­രി­ച്ചു. ആ സു­ന്ദ­രി­യെ ആ­ലിം­ഗ­നം ചെ­യ്തു. അ­തി­ന്റെ മേ­നി­യിൽ വി­ര­ല­മർ­ത്തു­മ്പോൾ അതിൽ പാടു വീ­ണേ­ക്കു­മെ­ന്നു പി­ഗ്മേ­ലി­യൻ കരുതി. അയാൾ അതിനു പല നി­റ­മു­ള്ള പൂ­ക്ക­ളും മി­നു­ക്കി­യ ക­ല്ലു­ക­ളും കൊ­ണ്ടു­കൊ­ടു­ത്തു. അ­വ­ളു­ടെ വി­ര­ലു­ക­ളിൽ മോ­തി­ര­ങ്ങൾ അ­ണി­യി­ച്ചു. കാ­തു­ക­ളിൽ പ­വി­ഴ­ങ്ങൾ ചാർ­ത്തി. ക­ഴു­ത്തിൽ മാ­ല­യി­ട്ടു. ‘ഈ ദ­ന്ത­പ്ര­തി­മ­യെ­പ്പോ­ലെ ഒരു പെൺ­കു­ട്ടി­യെ എ­നി­ക്കു് ഭാ­ര്യ­യാ­യി നൽ­കേ­ണ­മേ’ എ­ന്നു് അയാൾ വീനസ് ദേ­വ­ത­യോ­ടു് പ്രാർ­ത്ഥി­ച്ചു. പ്രാർ­ത്ഥ­ന ക­ഴി­ഞ്ഞു് അയാൾ വീ­ട്ടി­ലെ­ത്തി പ്ര­തി­മ­യു­ടെ അ­ടു­ത്തേ­ക്കു ചെ­ന്നു. അയാൾ ആ രൂ­പ­ത്തെ ഉ­മ്മ­വ­ച്ചു. അതിനു ചൂ­ടു­ള്ള­തു­പോ­ലെ അ­യാൾ­ക്കു തോ­ന്നി. ദ­ന്ത­ത്തി­ന്റെ കാ­ഠി­ന്യം ഇ­പ്പോൾ ഇല്ല. വി­ര­ലു് അ­മർ­ത്തി­യി­ട­ത്തു പാടു്. സൂ­ര്യ­ര­ശ്മി­യേ­റ്റു് മെ­ഴു­ക് ഉ­രു­കു­ന്ന­തു­പോ­ലെ ഒ­ര­യ­വു്. പി­ഗ്മേ­ലി­യ­നു് അ­ദ്ഭു­തം. അ­വ­ളു­ടെ ക­വിൾ­ത്ത­ട­ങ്ങൾ അ­രു­ണി­മ­യാർ­ന്നു. ര­ക്ത­ധ­മ­നി­കൾ സ്പ­ന്ദി­ച്ചു. അതേ അ­വൾ­ക്കു് ജീ­വ­നു­ണ്ടാ­യി­രി­ക്കു­ന്നു. സു­ന്ദ­ര­മാ­യ പ്ര­തി­മ­യ­ല്ല അതു്; സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി. വീനസ് ദേ­വ­ത­യ്ക്കു് പി­ഗ്മേ­ലി­യൻ നന്ദി പ­റ­ഞ്ഞു.

images/GeorgeBernardShaw10.jpg
ബർ­ണാ­ഡ് ഷാ

ഈ പി­ഗ്മേ­ലി­യൻ ക­ഥ­യു­ടെ ന­വീ­ന­മാ­യ നാ­ട­കീ­യാ­വി­ഷ്കാ­ര­മാ­ണു് ഷാ യുടെ ‘പി­ഗ്മേ­ലി­യൻ’ എന്ന കൃതി. ഹെൻ­ട്രി ഹി­ഗ്ഗിൻ­സ്സാ­ണു് ഷാ­യു­ടെ പി­ഗ്മേ­ലി­യൻ. അ­യാ­ളു­ടെ കാ­മു­കി എ­ലി­സ­യും. അവൾ ല­ണ്ട­ന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തു­ള്ള ഒരു പൂ­ക്കാ­രി­യാ­ണു്. എ­ലി­സ­യു­ടെ വർ­ത്ത­മാ­നം­കേ­ട്ടു് അ­തി­ന്റെ സ­വി­ശേ­ഷ­ത­കൾ കു­റി­ച്ചെ­ടു­ക്കു­ക­യാ­ണു് ഹി­ഗ്ഗിൻ­സ്. ഭാഷാ ശാ­സ്ത്ര­ജ്ഞ­നാ­യ അ­ദ്ദേ­ഹ­ത്തി­നു് തെ­രു­വിൽ എ­ന്ത­വ­കാ­ശ­മു­ണ്ടോ അതേ അ­വ­കാ­ശം ത­നി­ക്കു­ണ്ടെ­ന്നു അവൾ പ­റ­ഞ്ഞു. അതു കേ­ട്ട­പ്പോൾ ഹി­ഗ്ഗിൻ­സി­നും ദേ­ഷ്യം വന്നു. അ­മ്മ­ട്ടിൽ താ­ഴ്‌­ന്ന­തും ജു­ഗു­പ്സാ­വ­ഹ­വു­മാ­യ ശ­ബ്ദ­ങ്ങൾ (ഭാ­ഷ­യെ­ന്ന മ­ട്ടിൽ) പു­റ­പ്പെ­ടു­വി­ക്കു­ന്ന അ­വൾ­ക്കു് ഒ­രി­ട­ത്തു നിൽ­ക്കാ­നു­ള്ള അ­വ­കാ­ശ­മി­ല്ലെ­ന്നാ­ണു് അയാൾ പ­റ­ഞ്ഞ­തു്. മാ­ത്ര­മ­ല്ല അ­വൾ­ക്കു് ജീ­വി­ച്ചി­രി­ക്കാ­നു­ള്ള അ­വ­കാ­ശം പോ­ലു­മി­ല്ല. ഷേ­ക്സ്പി­യ­റി ന്റെ­യും മിൽ­ട്ട­ന്റെ യും ഭാഷ. ബൈ­ബി­ളി­ലെ ഭാഷ. അ­താ­ണു് ഇം­ഗ്ലീ­ഷ്. അവൾ സം­സാ­രി­ക്കു­ന്ന ഭാഷയെ അ­വ­ലം­ബി­ച്ചു നോ­ക്കു­ക­യാ­ണെ­ങ്കിൽ ജീ­വി­താ­വ­സാ­നം വരെ അവൾ ഓ­ട­യി­ലേ കി­ട­ക്കൂ. കി­ഴ­ക്കൻ ല­ണ്ട­നി­ലെ അവളെ പ­ടി­ഞ്ഞാ­റൻ ല­ണ്ട­നിൽ താ­മ­സി­പ്പി­ക്കാം. ന­ല്ല­പോ­ലെ വ­സ്ത്ര­ധാ­ര­ണം ചെ­യ്യി­പ്പി­ക്കാം. എ­ങ്കി­ലും അ­വ­ളു­ടെ ഭാഷ ഓ­ട­യി­ലേ ഭാഷ ത­ന്നെ­യാ­യി­രി­ക്കും. ചെ­യ്യേ­ണ്ട­തെ­ന്താ­ണു്? അ­വ­ളു­ടെ ഭാ­ഷ­യ്ക്കു മാ­റ്റം വ­രു­ത്ത­ണം. അതു ചെ­യ്താൽ സ­മൂ­ഹ­ത്തിൽ അ­വൾ­ക്കു് അ­ന്ത­സ്സു­ണ്ടാ­കും. ഭാ­ഷാ­പ­ര­ങ്ങ­ളാ­യ പ­രി­മി­തി­കൾ മാറും എ­ന്നാ­ണു് ഷാ­യു­ടെ മതം. നല്ല ഇം­ഗ്ലീ­ഷ് സം­സാ­രി­ക്കാൻ എ­ലി­സ­യെ പ­ഠി­പ്പി­ച്ചു് ഹി­ഗ്ഗിൻ­സ് അവളെ ‘ലേഡി’യാ­ക്കി മാ­റ്റു­ന്നു.

മ­ഹാ­നാ­യ ഷാ പ­റ­ഞ്ഞ­തു് സ­ത്യ­മാ­ണെ­ന്നു് ഞാ­നെ­ന്തി­നു പറയണം? വാ­യ­ന­ക്കാർ­ക്കു­ത­ന്നെ അ­റി­വു­ള്ള കാ­ര്യ­മാ­ണ­ല്ലോ അതു്. കാ­ഴ്ച­യ്ക്കു് അ­തി­സു­ന്ദ­രി. ദ്ര­ഷ്ടാ­വി­നു ബ­ഹു­മാ­നം. അ­ങ്ങ­നെ­യി­രി­ക്കെ അവൾ കൂ­ട്ടു­കാ­രി­യോ­ടു് സം­സാ­രി­ക്കു­ന്ന­തു് അയാൾ കേൾ­ക്കു­ന്നു. “എ­ന്തെ­രെ­ടീ മൊ­ഖ­വും വീർ­പ്പി­ച്ചു് ഇ­രി­ക്ക­ണ­തു്. വല്ല കി­ന്ത്രാ­ണ്ട­വും ഒ­പ്പി­ച്ചെ­ങ്കിൽ നീ പറ. അ­ല്ലെ­ങ്കിൽ പ­ങ്ക­ലാ­ക്ഷി­യോ­ടു് ഒന്നു കേ­ട്ടു­നോ­ക്കു്” എ­ന്നു് അ­വ­ളു­ടെ നാവിൽ നി­ന്നു വീ­ണാ­ലോ? ആ സൗ­ന്ദ­ര്യ­ത്തോ­ടാ­യി­രി­ക്കും ദ്ര­ഷ്ടാ­വി­ന്റെ പു­ച്ഛ­മ­ത്ര­യും. സ്ത്രീ­യെ­ക്കു­റി­ച്ചു­മാ­ത്ര­മ­ല്ല. പു­രു­ഷ­നെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ ശരി. ബസ്സ് സ്റ്റോ­പ്പിൽ നിന്ന എന്റെ അ­ടു­ക്ക­ലെ­ത്തി ആ സു­ന്ദ­ര­പു­രു­ഷൻ. ഉ­ജ്ജ്വ­ല­മാ­യ വേഷം. ഫോറിൻ ബ്രീ­ഫ്കേ­സ്. മേൽ­മീ­ശ ആ യു­വാ­വി­ന്റെ സൗ­ന്ദ­ര്യം വർ­ദ്ധി­പ്പി­ക്കു­ന്നു. വല്ല മു­ഖ­ത്തും ആ മു­ഖ­മൊ­ന്നു് അ­മർ­ന്നാൽ ര­ണ്ടാ­മ­ത്തെ­യാ­ളി­നു് ഹാർഡ് ടൂ­ത്തു് ബ്രഷ് ഉ­ര­യു­ന്ന അസുഖം ഉ­ണ്ടാ­വു­ക­യി­ല്ലേ എ­ന്നു് ഞാൻ ആ­ലോ­ചി­ച്ചു കൊ­ണ്ടു് നി­ല്ക്കു­മ്പോൾ അയാൾ എ­ന്നോ­ടൊ­രു ചോ­ദ്യം: “ലി­മി­റ്റേ­ഡ് സ്റ്റോ­പ്പ് ബസ്സ് ഇവിടെ നി­റു­ത്തു­മോ?” limited എ­ന്ന­തി­ന്റെ ആ നൂ­ത­ന­മാ­യ ഉ­ച്ചാ­ര­ണം കേ­ട്ടു് എന്റെ “നാ­വി­റ­ങ്ങി­പ്പോ­യി” അയാൾ പി­ന്നീ­ടൊ­ന്നും മി­ണ്ടി­യി­ല്ല. ലോ­ക­ത്തി­ന്റെ പൊ­രു­ത്ത­ക്കേ­ടു ക­ണ്ടു് ഓരോ മ­നു­ഷ്യ­നും അ­ന്യ­നാ­യി—outsider ആയി—മാ­റു­ന്നു­വെ­ന്നു് അ­സ്തി­ത്വ­വാ­ദി­കൾ പ­റ­ഞ്ഞു. എന്നെ സ്സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ നേ­ര­ത്തേ പറഞ്ഞ സു­ന്ദ­രി­ക­ളും സു­ന്ദ­ര­ന്മാ­രു­മാ­ണു് എ­നി­ക്കു് അ­ന്യ­ത­യു­ടെ തോ­ന്നൽ ഉ­ള­വാ­ക്കു­ന്ന­തു്. ഭാ­ഷാ­പ­ര­മാ­യ ഈ അ­ര­ക്ഷി­താ­വ­സ്ഥ­യാ­ണു് യ­ഥാർ­ത്ഥ­ത്തി­ലു­ള്ള അ­ര­ക്ഷി­താ­വ­സ്ഥ.

images/JamesHopwoodJeans.jpg
ജേംസ് ജീൻസ്

കോളിൻ വിൽ­സ­ന്റെ പു­സ്ത­ക­ങ്ങൾ പ­ലർ­ക്കും ഇ­ഷ്ട­മ­ല്ല. പക്ഷേ, ഞാൻ അവ “ആർ­ത്തി”യോടെ വാ­ങ്ങു­ന്നു, വാ­യി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു പു­സ്ത­ക­ത്തിൽ സർ ജേംസ് ജീൻസി ന്റെ The Mysterious Universe എന്ന പു­സ്ത­കം വാ­യി­ച്ച­തി­ന്റെ അ­സു­ല­ഭാ­നു­ഭൂ­തി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. ഗ്ര­ന്ഥ­ത്തി­ലെ ആ­ദ്യ­ത്തെ വാ­ക്യം ‘The eternal silence of these infinite spaces terrifies me’ എ­ന്നാ­ണു്. ഇതു വാ­യി­ച്ചു് പ്ര­ക­മ്പ­നം കൊണ്ട വിൽസൺ ഇ­തി­ന്റെ വി­ശ­ദീ­ക­ര­ണ­ത്തി­നു വേ­ണ്ടി എ­ഡി­ങ്ട­നു് ഇ­രു­പ­തു പുറം വ­രു­ന്ന ക­ത്തെ­ഴു­തി വച്ചു. എ­ഡി­ങ്ട­ന്റെ മേൽ­വി­ലാ­സം അ­ന്വേ­ഷി­ച്ച­പ്പോൾ ലൈ­ബ്ര­റി­യൻ അ­റി­യി­ച്ചു അ­ദ്ദേ­ഹം മ­രി­ച്ചി­ട്ടു് ഒരു വർഷം ക­ഴി­ഞ്ഞെ­ന്നു്. ജീൻ­സി­ന്റെ വാ­ക്യം വാ­യി­ച്ച വിൽസൺ അതിലെ ആ­ശ­യ­വു­മാ­യി ഇ­ണ­ങ്ങി. ഈ ഇ­ണ­ക്കം ജ­നി­പ്പി­ക്കാൻ ഭാഷ അ­സ­മർ­ത്ഥ­മാ­ണെ­ങ്കിൽ ആളുകൾ എ­ന്തി­നു് എ­ഴു­തു­ന്നു?

നൂറിൽ ഇ­രു­പ­ത്ത­ഞ്ച്
images/TMU.jpg

കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ‘ഭാരത പ­ര്യ­ട­നം’ എ­ഴു­തി­യ­പ്പോൾ വ്യ­ക്തി­വി­വേ­ക­കാ­ര­ന്റെ ശി­ഷ്യ­നാ­യി പ്ര­ത്യ­ക്ഷ­നാ­വു­ക­യാ­യി­രു­ന്നു­വെ­ന്നു് മുൻ­പൊ­രി­ക്കൽ പ­റ­ഞ്ഞ­ല്ലോ. എ­ങ്കി­ലും യു­ക്തി­കൾ പ്ര­ദർ­ശി­പ്പി­ച്ചേ അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ള്ളൂ. ആ യു­ക്തി­ക­ളു­ടെ അ­വാ­സ്ത­വി­ക­ത സൂ­ക്ഷ്മ­വി­ചി­ന്ത­നം കൊ­ണ്ടേ സ്പ­ഷ്ട­മാ­കു­ക­യു­ള്ളൂ. അ­ങ്ങ­നെ സ്പ­ഷ്ടീ­ഭ­വി­ക്കു­മ്പോൾ ‘മ­ഹാ­ഭാ­ര­ത’ത്തി­ലെ ധർ­മ്മ­മൊ­ക്കെ അ­ദ്ദേ­ഹ­ത്തി­നു് അ­ധർ­മ്മ­മാ­യി തോ­ന്നി എന്ന സത്യം നമ്മൾ ഗ്ര­ഹി­ക്കും. ഭാരത പ­ര്യ­ട­ന­ത്തിൽ പ്ര­ത്യ­ക്ഷ­നാ­കു­ന്ന കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­ര­ല്ല ‘രാ­ജാം­ഗ­ണ’ത്തി­ലെ (‘രാ­ജാ­ങ്ക­ണ’മെ­ന്ന­ല്ല) കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ. അ­വി­ടെ­യും വ്യ­ക്തി­വി­വേ­ക­കാ­ര­നെ ചി­ല­യി­ട­ങ്ങ­ളിൽ കാ­ണാ­മെ­ങ്കി­ലും ഏ­റി­യ­കൂ­റും സർ­ഗ്ഗാ­ത്മ­ക ചി­ന്ത­യിൽ വ്യാ­പ­രി­ക്കു­ന്ന നി­രൂ­പ­ക­നെ ന­മു­ക്കു ദർ­ശി­ക്കാം (ന­ള­ച­രി­ത­ത്തെ അ­വ­ലം­ബി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ പ്ര­ബ­ന്ധം ഒരു ഉ­ദാ­ഹ­ര­ണം). ഇവിടെ സർ­ഗ്ഗാ­ത്മ­ക ചിന്ത എന്നു ഞാൻ പ­റ­ഞ്ഞ­തു് നൂതന ചി­ന്ത­ക­ളെ ല­ക്ഷ്യ­മാ­ക്കി­യാ­ണു്. സർ­വ­സാ­ധാ­ര­ണ­ങ്ങ­ളാ­യ വി­ചാ­ര­ശീ­ല­ങ്ങ­ളോ­ടു് ‘അകലെ’ എ­ന്നു് ആ­ജ്ഞാ­പി­ച്ചി­ട്ടു് സ­വി­ശേ­ഷ­ത­യാർ­ന്ന ചി­ന്ത­ക­ളെ അ­ദ്ദേ­ഹം സ്വാ­ഗ­തം ചെ­യ്തു. അവയെ നി­വേ­ശ­നം ചെ­യ്ത­പ്പോൾ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ നി­രൂ­പ­ണ പ്ര­ബ­ന്ധ­ത്തി­നു് ഉ­ജ്ജ്വ­ല­ത കൈ­വ­ന്നു. ചി­ന്ത­യി­ലെ ആ സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­നു് അമിത പ്രാ­ധാ­ന്യം ക­ല്പി­ക്കാൻ അ­ദ്ദേ­ഹം യ­ത്നി­ച്ചി­ല്ല. യ­ത്നി­ച്ചി­രു­ന്നെ­ങ്കിൽ അ­തി­പ്ര­യ­ത്ന­ത്തി­ന്റെ പ്ര­തീ­തി ഉ­ള­വാ­കു­മാ­യി­രു­ന്നു. അതോടെ നി­രൂ­പ­കൻ വീ­ഴു­ക­യും ചെ­യ്യു­മാ­യി­രു­ന്നു.

സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തി­നു ശ്ര­മി­ക്കു­ന്ന ആരും ഈ സർ­ഗ്ഗാ­ത്മ­ക ചി­ന്ത­യ്ക്കാ­ണു് ഊന്നൽ നൽ­കേ­ണ്ട­തു്. അ­ങ്ങ­നെ ചെ­യ്യു­മ്പോൾ പഴകിയ വി­ചാ­ര­ശീ­ല­ങ്ങൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­വും. തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­ന്റെ കാ­വ്യ­ങ്ങ­ളെ കു­റി­ച്ചു് ഉ­പ­ന്യ­സി­ക്കു­ന്ന ടോണി മാ­ത്യു വിനു് ഒരു നൂ­ത­നാ­ശ­യ­വും നൽകാൻ ക­ഴി­യു­ന്നി­ല്ല. അ­ദ്ദേ­ഹം ആ­വി­ഷ്ക­രി­ക്കു­ന്ന ആ­ശ­യ­ങ്ങൾ തെ­റ്റാ­ണെ­ന്നു് ഞാൻ പ­റ­യു­ന്നി­ല്ല. പക്ഷേ, സർ­ഗ്ഗാ­ത്മ­ക­ത്വം അ­ല്ലെ­ങ്കിൽ നൂ­ത­ന­ത്വം ഉ­ള­വാ­ക്കു­ന്ന ചാരുത പ്ര­ബ­ന്ധ­ത്തി­നി­ല്ല. കാ­വ്യ­ത്തെ­ക്കു­റി­ച്ചു് ആ­യി­ര­ക­ണ­ക്കി­നാ­ളു­കൾ പണ്ടു പ­റ­ഞ്ഞ­തൊ­ക്കെ എ­ടു­ത്തു നി­ര­ത്തി വി­ചാ­ര­ശീ­ല­ത്തിൽ ഞാൻ പ­ഴ­യ­പു­ള്ളി തന്നെ എന്നു വ്യ­ക്ത­മാ­ക്കി­ത്ത­രാ­നേ ടോണി മാ­ത്യു­വി­നു് ക­ഴി­ഞ്ഞി­ട്ടു­ള്ളൂ. അ­ങ്ങ­നെ ചെ­യ്യു­ന്ന­വർ കോ­ളേ­ജ് വി­ദ്യാർ­ത്ഥി­ക­ളാ­ണു്. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധം കോ­ളേ­ജ് ബോയ് കോ­മ്പൊ­സി­ഷൻ പോ­ലി­രി­ക്കു­ന്നു. ഞാൻ അ­ധ്യാ­പ­ക­നെ­ന്ന നി­ല­യിൽ ഈ പ്ര­ബ­ന്ധ­ത്തി­നു മാർ­ക്കി­ട്ടാൽ നൂറിൽ മു­പ്പ­ത്ത­ഞ്ചു മാർ­ക്കി­ടും. പി­ന്നെ ചില തെ­റ്റു­കൾ­ക്കു് മാർ­ക്ക് കു­റ­യ്ക്കു­ക­യും ചെ­യ്യും. ആ തെ­റ്റു­കൾ:

  1. ജീ­വി­ത­ദർ­ശ­ന വാ­ച­ക­ത്തിൽ (പുറം 32, കോളം 1)—Sentence എന്ന അർ­ത്ഥ­ത്തിൽ വാ­ച­ക­മെ­ഴു­തു­ന്ന­തു തെ­റ്റു്. വാ­ക്യം എന്നു വേണം.
  2. മു­മ്പു തന്നെ (കോളം 2)—മുൻ­പു് എ­ന്ന­തു ശരി.
  3. സാ­മൂ­ഹ്യ… (പുറം 33, കോളം 1)—സാ­മൂ­ഹി­കം എന്നു വേണം.
  4. ഉ­ദ്ഗാ­താ­വു­മാ­യി­രി­ക്ക­ണം (കോളം 3)—യാഗം ന­ട­ത്തു­മ്പോൾ സാ­മ­വേ­ദ മ­ന്ത്ര­ങ്ങൾ ചൊ­ല്ലു­ന്ന­വ­നാ­ണു് ഉ­ദ്ഗാ­താ­വു്. സ്തോ­താ­വു് എ­ന്നാ­കാം.
  5. കാ­വ്യ­പ­ന്ഥാ­വി­ലൂ­ടെ (പുറം 34, കോളം 2)—പ­ന്ഥാ­വു് സ­മാ­സ­ത്തിൽ പ­ഥ­മെ­ന്നാ­കും. താ­രാ­പ­ഥം, സാ­ഹി­ത്യ­പ­ഥം, സ­ഞ്ചാ­ര­പ­ഥം ഇ­നി­യു­മു­ണ്ടു് തെ­റ്റു­കൾ. അവ പോ­ക­ട്ടെ. ഒരു തെ­റ്റി­നു രണ്ടു മാർ­ക്ക് എന്ന ക­ണ­ക്കു വ­ച്ചു് പത്തു മാർ­ക്ക് കു­റ­യ്ക്കാം. (5 × 2 = 10). അ­പ്പോൾ ടോണി മാ­ത്യു എന്ന കോ­ളേ­ജ് സ്റ്റു­ഡ­ന്റി­നു് കി­ട്ടു­ന്ന മാർ­ക്ക് നൂറിൽ ഇ­രു­പ­ത്ത­ഞ്ച് (പ്ര­ബ­ന്ധം മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ­തി­പ്പിൽ).
കാ­ല­നും ബോ­ധ­ക്കേ­ട്

തി­രു­വ­ന­ന്ത­പു­ര­ത്തു് മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പു് കി­ട്ടു­ന്ന­തു് ചൊ­വ്വാ­ഴ്ച്ച­യാ­ണു്. അന്നു തന്നെ ഞാനതു വാ­യി­ച്ചു തീർ­ക്കും. ബു­ധ­നാ­ഴ്ച്ച സാ­ഹി­ത്യ­വാ­ര­ഫ­ലം എഴുതി തു­ട­ങ്ങും. അ­പ്പോ­ഴേ­ക്കും ഓരോ വാ­രി­ക­യാ­യി വരും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് വാ­യി­ച്ച ദിവസം രാ­ത്രി ഞാ­നൊ­രു സ്വ­പ്നം കണ്ടു. ഞാൻ മ­രി­ച്ചു. പോ­ത്തി­ന്റെ പു­റ­ത്തു് ക­യ­റു­മാ­യി ഇ­രി­ക്കു­ന്ന കാ­ല­ന്റെ മുൻ­പിൽ എന്നെ കൊ­ണ്ടു ചെ­ന്നി­രി­ക്കു­ക­യാ­ണു് കാ­ല­ദൂ­ത­ന്മാർ.

ര­ക്ത­രൂ­ക്ഷി­ത­ങ്ങ­ളാ­യ ക­ണ്ണു­കൾ കൊ­ണ്ടു് കാലൻ എന്നെ നോ­ക്കി­യി­ട്ടു് പ­റ­ഞ്ഞു: എടാ, സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തി­യ നി­ന്നെ തി­ള­ച്ച എണ്ണ നി­റ­ച്ച ചെ­മ്പു­കി­ടാ­ര­ത്തി­ലി­ട്ടു് പൊ­രി­ക്കേ­ണ്ട­താ­ണു്. എ­ങ്കി­ലും മലയാള വാ­രി­ക­ക­ളി­ലെ ചെ­റു­ക­ഥ­കൾ വാ­യി­ച്ച നീ പാ­പ­വി­മു­ക്ത­നാ­യി തീർ­ന്നി­രി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് ഒരു കൊ­ല്ലം കൂടി നീ ഭൂ­മി­യിൽ ജീ­വി­ച്ചു കൊ­ള്ളൂ. നി­ന­ക്കു് എവിടെ പോകണം? തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു തന്നെ അ­യ­യ്ക്ക­ട്ടോ?

ഞാൻ വി­റ­ച്ചു കൊ­ണ്ടു മ­റു­പ­ടി പ­റ­ഞ്ഞു: പ്രഭോ എന്നെ തി­രു­വ­ന­ന്ത­പു­ര­ത്തു് അ­യ­യ്ക്ക­രു­തേ. അ­വി­ടേ­ക്ക­ല്ല ഇ­ന്ത്യ­യി­ലേ­ക്കു തന്നെ അ­യ­യ്ക്ക­രു­തേ. വേറെ ഏതു രാ­ജ്യ­ത്തു വേ­ണ­മെ­ങ്കി­ലും പൊ­യ്ക്കൊ­ള്ളാം.

കാലൻ ചോ­ദി­ച്ചു: എ­ന്തെ­ടാ ഇ­ന്ത്യ­യോ­ടും കേ­ര­ള­ത്തോ­ടും കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന­മാ­യ തി­രു­വ­ന­ന്ത­പു­ര­ത്തോ­ടും ഇത്ര വെ­റു­പ്പു്?

ഞാൻ മ­റു­പ­ടി നൽകി: പ്രഭോ തി­രു­വ­ന­ന്ത­പു­ര­ത്താ­ണെ­ങ്കിൽ കാ­ല­ത്തു് വെ­ള്ളം കി­ട്ടു­ക­യി­ല്ല. ടാ­പ്പു് തു­റ­ന്നാൽ ‘ശൂ’ എ­ന്നൊ­രു ശബ്ദം മാ­ത്രം. ചൂ­ടു­കാ­ല­ത്തു് ദിവസം പത്തു ത­വ­ണ­യെ­ങ്കി­ലും വി­ദ്യു­ത്ച്ഛ­ക്തി പോകും. കാ­ല­ത്തു തൊ­ട്ടു വൈ­കു­ന്നേ­രം വരെ പി­രി­വു­കാർ വന്നു കൊ­ണ്ടി­രി­ക്കും. അരി വാ­ങ്ങാ­നു­ള്ള പ­ണ­മെ­ടു­ത്തു് അ­വർ­ക്കു് കൊ­ടു­ത്തി­ട്ടു് പ­ട്ടി­ണി കി­ട­ക്കേ­ണ്ട­താ­യി വരും. ബ­സ്സിൽ തി­ര­ക്കു കാരണം യാത്ര വയ്യ. ഓ­ട്ടോ­റി­ക്ഷ­യി­ലും ഇ­പ്പോൾ കേറാൻ വയ്യ. അ­ത്ര­യ്ക്കു് കൂ­ടു­ത­ലാ­ണു് കൂലി. ഞാ­യാ­റാ­ഴ്ച്ച ആ­ണെ­ങ്കിൽ ‘റി­പ്പ­യർ’ എന്നു പ­റ­ഞ്ഞു് ഇ­ല­ക്ട്രി­സി­റ്റി തു­ടർ­ച്ച­യാ­യി­ട്ടു് ഇ­ല്ലേ­യി­ല്ല. വ­ട­ക്കേ­യി­ന്ത്യ­യിൽ പോയാൽ അ­ങ്ങ­യു­ടെ തീ­രു­മാ­ന­ത്തെ­യും ലം­ഘി­ച്ചു് ഭീകരർ വെ­ടി­വ­ച്ചു കൊ­ന്നു കളയും. പി­ന്നെ ഇ­വ­യെ­ക്കാൾ ഭ­യ­ങ്ക­ര­മാ­യ ഒരു കാ­ര്യം കൂ­ടി­യു­ണ്ടു്.

കാലൻ: അ­തെ­ന്താ­ണു്?

ഞാൻ: എം. ഡി. രാധിക എ­ന്നൊ­രു പെൺ­കു­ട്ടി ചെ­റു­ക­ഥ­കൾ എ­ഴു­തു­ന്നു. കേ­ര­ള­ത്തിൽ താ­മ­സി­ച്ചാൽ അവ വാ­യി­ക്കേ­ണ്ടി വരും.

കാലൻ: എ­ന്തെ­ടാ എ­ഗ്സാ­ജെ­റേ­റ്റ് ചെ­യ്യു­ന്ന­തു?

ഞാൻ: ഇല്ല പ്രഭോ, നാ­ല്പ­താം ലക്കം മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ ‘പ്ര­തി­കാ­രം’ എ­ന്നൊ­രു ക­ഥ­യു­ണ്ടു് അ­വ­രു­ടേ­താ­യി. അ­തൊ­ന്നു് അങ്ങു വാ­യി­ക്കൂ”.

ഒരു നി­മി­ഷം­കൊ­ണ്ടു് എന്റെ വീ­ട്ടി­ലെ ച­വ­റ്റു­കു­ട്ട­യിൽ ഞാൻ കീ­റി­യി­ട്ടി­രു­ന്ന ഈ ക­ഥ­യു­ള്ള നാ­ല്പ­ത്തി­ര­ണ്ടാം പുറം ഒരു കാ­ലാ­നു­ച­രൻ കൊ­ണ്ടു­വ­ന്നു. സർ­വ­ഭാ­ഷാ വി­ശാ­ര­ദ­നാ­യ യ­മ­ധർ­മ്മൻ അ­തൊ­ന്നു വാ­യി­ച്ചു. അ­ദ്ദേ­ഹം പോ­ത്തി­ന്റെ പു­റ­ത്തു­നി­ന്നു് ബോ­ധ­ശൂ­ന്യ­നാ­യി നിലം പ­തി­ച്ചു. ഞാൻ കണ്ണു തു­റ­ന്നു. കാ­ല­നു് ബോധം തി­രി­ച്ചു കി­ട്ടി­യോ ഇ­ല്ല­യോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ വ്യാ­ക­ര­ണ­തെ­റ്റു­കൾ എ­ടു­ത്തു കാ­ണി­ക്കു­ന്ന­ല്ലോ. നി­ങ്ങ­ളെ­ഴു­തു­ന്ന­തിൽ തെ­റ്റു­ക­ളി­ല്ലേ?

ഉ­ത്ത­രം: ഇ­ല്ലെ­ന്നു് ആരു പ­റ­ഞ്ഞു? ഈ ലേ­ഖ­ന­ത്തിൽ തന്നെ claim, right എന്ന അർ­ത്ഥ­ത്തിൽ അ­വ­കാ­ശ­മെ­ന്നു് ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. സ്ഥലം എന്ന അർ­ത്ഥ­ത്തി­ലാ­ണു് സം­സ്കൃ­ത­ത്തിൽ അ­വ­കാ­ശം പ്ര­യോ­ഗി­ക്കു­ക.

ചോ­ദ്യം: വലിയ നൈ­രാ­ശ്യ­മു­ണ്ടാ­കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: വളരെ നേ­ര­മാ­യി വീ­ട്ടിൽ വ­ന്നി­രു­ന്നു ബോ­റ­ടി­ക്കു­ന്ന പ­രി­ച­യ­ക്കാ­രൻ പോ­കാ­റാ­വു­മ്പോൾ മഴ കോ­രി­ച്ചൊ­രി­യാൻ തു­ട­ങ്ങി­യാൽ. വി­ശേ­ഷി­ച്ചും അ­യാൾ­ക്കു കു­ട­യി­ല്ലാ­തെ­യി­രി­ക്കു­മ്പോൾ.

ചോ­ദ്യം: ഭാ­ര്യ­യും കാ­മു­കി­യും ത­മ്മിൽ വ്യ­ത്യാ­സ­മെ­ന്തു് ?

ഉ­ത്ത­രം: കാ­മു­കി­യോ­ടു് അവൾ സു­ന്ദ­രി­യാ­ണെ­ന്നു് വ­ല്ല­പ്പോ­ഴു­മൊ­രി­ക്കൽ കള്ളം പ­റ­ഞ്ഞാൽ മതി. ഭാ­ര്യ­യോ­ടാ­ണെ­ങ്കിൽ അവൾ വ­യ്ക്കു­ന്ന കൂ­ട്ടാ­നു് നല്ല സ്വാ­ദാ­ണെ­ന്നു് എ­പ്പോ­ഴും കള്ളം പറയണം.

ചോ­ദ്യം: സ്ത്രീ വെ­റു­ക്കു­ന്ന സം­ബോ­ധ­ന?

ഉ­ത്ത­രം: അ­മ്മൂ­മ്മ എ­ന്ന­തു്.

ചോ­ദ്യം: മ­ത്സ­ര­പ­രീ­ക്ഷ ജ­യി­ച്ചു് വലിയ ഉ­ദ്യോ­ഗ­സ്ഥ­നാ­യാൽ?

ഉ­ത്ത­രം: വ­ല്ലാ­തെ വീർ­ക്കും.

ചോ­ദ്യം: മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന ക­രു­ണാ­ക­രൻ ഈ­ശ്വ­ര­വി­ശ്വാ­സി­യാ­ണെ­ന്ന­തി­നു തെ­ളി­വു് അ­ദ്ദേ­ഹം ഗു­രു­വാ­യൂ­ര­മ്പ­ല­ത്തിൽ പ­തി­വാ­യി തൊഴാൻ പോ­കു­ന്നു എ­ന്ന­ത­ല്ലേ?

ഉ­ത്ത­രം: അല്ല. അ­ദ്ദേ­ഹം കാറിൽ വളരെ വേ­ഗ­ത്തിൽ പോ­കു­ന്നു എ­ന്ന­താ­ണു്.

ചോ­ദ്യം: ഈ ലോ­ക­ത്തെ ഏ­റ്റ­വും ദ­യ­നീ­യ­മാ­യ കാ­ഴ്ച­യേ­തു?

ഉ­ത്ത­രം: മ­ഹാ­ദുഃ­ഖ­ത്തി­നു വി­ധേ­യ­യാ­യ സ്ത്രീ. അവൾ നി­ല­വി­ളി­ക്കി­ല്ല. ക­ണ്ണീ­രൊ­ഴു­ക്കി­ല്ല. എ­ങ്കി­ലും അവളെ കാ­ണു­മ്പോൾ നമ്മൾ ഞെ­ട്ടും.

ചോ­ദ്യം: വൈ­ലോ­പ്പി­ള്ളി യും ച­ങ്ങ­മ്പു­ഴ യും ത­മ്മി­ലെ­ന്തേ വ്യ­ത്യാ­സം?

ഉ­ത്ത­രം: വൈ­ലോ­പ്പി­ള്ളി­യു­ടെ കവിത ഇ­ന്റ­ലെ­ക്ച്വ­ലാ­ണു്. ച­ങ്ങ­മ്പു­ഴ­യു­ടെ കവിത ഇ­ന്റ്യൂ­ഷ­ന്റേ­തും. ആ­ദ്യ­ത്തേ­തു് ബു­ദ്ധി­പ­രം. ര­ണ്ടാ­മ­ത്തേ­തു് സ­ഹ­ജാ­വ­ബോ­ധ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­തു്.

ചോ­ദ്യം: ര­ണ്ടും നി­ല­നിൽ­ക്കി­ല്ലേ?

ഉ­ത്ത­രം: ധി­ഷ­ണ­യോ­ടു ബ­ന്ധ­പ്പെ­ട്ട­തു് അ­തി­ന്റെ ആ­വിർ­ഭാ­വ കാ­ല­ത്തു് ആ­ഹ്ലാ­ദ­ജ­ന­ക­മാ­വും. പി­ന്നീ­ടു് അ­തി­ന്റെ പ്രാ­ധാ­ന്യം പോകും. സ­ഹ­ജാ­വ­ബോ­ധ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­തു് ആദ്യം പ്ര­തി­ഷേ­ധം ക്ഷ­ണി­ച്ചു­വ­രു­ത്തും. കാലം ചെ­ല്ലു­ന്തോ­റും ആ­ളു­ക­ളെ ആ­ഹ്ലാ­ദി­പ്പി­ക്കു­മ­തു്.

അ­തി­ഭാ­വു­ക­ത്വം

ലൂ­ക്കാ­ച്ച് മാർ­ക്സി­സ്റ്റാ­യി­രു­ന്നെ­ങ്കി­ലും സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് വി­ശാ­ല­മാ­യ വീ­ക്ഷ­ണ­ഗ­തി­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന­തു്. സ­മൂ­ഹ­ത്തി­ന്റെ ഘടനയെ ഭാ­വ­ന­യു­ടെ സ­ഹാ­യ­ത്തോ­ടെ അ­പ­ഗ്ര­ഥി­ക്കു­മ്പോ­ഴാ­ണു് സാ­ഹി­ത്യം ഉ­ത്കൃ­ഷ്ട­മാ­കു­ന്ന­തെ­ന്നും അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ച­വ­രാ­ണു് യ­ഥാർ­ത്ഥ റീ­യ­ലി­സ്റ്റു­ക­ളെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. ബൽ­സാ­ക്കി നെയും ടോൾ­സ്റ്റോ­യി യെയും അ­ദ്ദേ­ഹം ആ നി­ല­യിൽ പ്ര­ശം­സി­ച്ചു. കാ­ണു­ന്ന­തൊ­ക്കെ പ­കർ­ത്തി­വ­യ്ക്കു­ന്ന സൊല (Zola) യെ­പ്പോ­ലു­ള്ള നാ­ച്ചു­റ­ലി­സ്റ്റു­ക­ളെ നി­ന്ദി­ക്കു­ക­യും ചെ­യ്തു. ക­ലാ­ശ­ക്തി­യിൽ സൊ­ല­യു­ടെ അ­ടു­ത്തെ­ങ്ങും വ­രി­ല്ല മാ­ക്സിം ഗോർ­ക്കി. പക്ഷേ, സ­മൂ­ഹ­ഘ­ട­ന­യെ അ­പ­ഗ്ര­ഥി­ച്ച റീ­യ­ലി­സ്റ്റെ­ന്ന നി­ല­യിൽ ഗോർ­ക്കി അ­ദ്ദേ­ഹ­ത്തി­നു് ‘ഗ്രെ­യ്റ്റ് റൈ­റ്റ­റാ’യി. ഈ തെ­റ്റു തി­രു­ത്താൻ വ­ള­രെ­ക്കാ­ലം വേ­ണ്ടി­വ­ന്നു ലൂ­ക്കാ­ച്ചി­നു്.

സ­മീ­ക­രി­ച്ചു പ­റ­യു­ക­യ­ല്ല. ക­ലാ­കൗ­മു­ദി­യിൽ “വാ­സ­ന്തി” എന്ന ക­ഥ­യെ­ഴു­തി­യ അനിൽ വ­ള്ളി­ക്കാ­ടി­നു് സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള തെ­റ്റി­ദ്ധാ­ര­ണ നീ­ങ്ങാൻ ഇനി എ­ത്ര­കാ­ലം വേ­ണ്ടി­വ­രു­മെ­ന്നു് അ­ദ്ദേ­ഹ­ത്തി­നേ അ­റി­ഞ്ഞു­കൂ­ടൂ. ഒരു പഴയ പ്രേ­മ­വും അല്പം സ­ഹ­ശ­യ­ന­വും പി­ന്നീ­ടു് ഭ്രാ­ന്തും വർ­ണ്ണി­ച്ചാൽ സാ­ഹി­ത്യ­മാ­കു­മെ­ന്ന ഭീ­മ­മാ­യ തെ­റ്റി­ദ്ധാ­ര­ണ­യി­ലാ­ണു് അ­ദ്ദേ­ഹം. റീ­യ­ലി­സ­ത്തി­നു­മ­പ്പു­റ­ത്തു­ള്ള സൂപർ റി­യാ­ലി­റ്റി­യി­ലേ­ക്കു ന­യി­ക്കു­ന്ന­താ­ണു് ഏതു സാ­ഹി­ത്യ­സൃ­ഷ്ടി­യും. അനിൽ വ­ള്ളി­ക്കാ­ടി­ന്റെ ക­ഥ­യാ­വ­ട്ടെ ന­മ്മ­ളെ സെ­ന്റി­മെ­ന്റ­ലി­സ­ത്തി­ന്റേ­യും അ­തി­ന്റെ സ­ന്ത­തി­യാ­യ അ­വാ­സ്ത­വി­ക­ത­യി­ലേ­ക്കും ത­ള്ളി­യി­ടു­ന്നു.

മു­പ്പ­ത്ത­ഞ്ചു­കൊ­ല്ലം അയാൾ അ­വ­ളു­ടെ അ­ല­ട്ടൽ സ­ഹി­ച്ചു. ‘ഇനി വയ്യ’ എന്നു കരുതി ഒരു പുതിയ നേ­രി­യ­തു­മു­ടു­ത്തു മു­റി­യിൽ കയറി ത­ട്ടി­ലെ വ­ള­യ­ത്തിൽ അതു കെ­ട്ടി. മ­റ്റേ­യ­റ്റ­ത്തു കു­രു­ക്കു­ണ്ടാ­ക്കി ക­ഴു­ത്തി­ലി­ട്ട­പ്പോ­ഴാ­ണു് ഭാര്യ അ­വി­ടേ­ക്കു വ­ന്ന­തു്. അവൾ ചോ­ദി­ച്ചു: “ഇ­തി­നു് കോടി പോ­കാ­ത്ത ഈ പുതിയ നേ­രി­യ­തേ ക­ണ്ടു­ള്ളോ നി­ങ്ങൾ?” പൈ­ങ്കി­ളി പ്രാ­യ­ങ്ങ­ളാ­യ കഥകൾ നല്ല വാ­രി­ക­ക­ളിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന ക­ഥാ­കാ­ര­ന്മാ­രോ­ടു് ഈ ‘പെ­മ്പ്ര­ന്നോ­രു’ടെ ചോ­ദ്യ­മാ­ണു് ചോ­ദി­ക്കേ­ണ്ട­തു്.

അ­ഭി­ന­ന്ദ­നാർ­ഹം
images/KrishnapillaiChangampuzha.jpg
ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള

ച­ങ്ങ­മ്പു­ഴ നി­സ്തു­ല­നാ­യ ഭാ­വാ­ത്മ­ക ക­വി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളി­ലെ ഭാ­വാ­ത്മ­ക­ത കേ­ര­ള­ത്തി­ലെ വേ­റൊ­രു ക­വി­യു­ടെ കാ­വ്യ­ത്തി­ലു­മി­ല്ല. അ­നു­ഭ­വ­ത്തി­ന്റെ­യും ദർ­ശ­ന­ത്തി­ന്റെ­യും (Vision) ചാ­രു­ത­യാർ­ന്ന ആ­വി­ഷ്കാ­ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങൾ. ‘മ­ന­സ്വി­നി’, ‘കാ­വ്യ­നർ­ത്ത­കി’ ഈ കാ­വ്യ­ങ്ങ­ളിൽ കാ­ണു­ന്ന സർ­ഗ്ഗ­വൈ­ഭ­വം കീ­റ്റ്സ്, ഷെ­ല്ലി ഈ ക­വി­കൾ­ക്കു­പോ­ലും കൊ­തി­ക്ക­ത്ത­ക്ക­താ­ണു്. ‘മ­ഗ്ദ­ല­ന­മ­റി­യം’, ‘അ­ച്ഛ­നും മകളും’, ‘നളിനി’, ‘ലീല’ ഇവ പോ­ലു­ള്ള ക്രീ­യേ­റ്റീ­വാ­യ കൃ­തി­കൾ കൂടി ച­ങ്ങ­മ്പു­ഴ ര­ചി­ച്ചി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം മ­ഹാ­ക­വി­യാ­യി കൊ­ണ്ടാ­ട­പ്പെ­ടു­മാ­യി­രു­ന്നു. ‘രമണൻ’ ര­ചി­ച്ച കവി ക്രീ­യേ­റ്റീ­വ­ല്ല എന്നു പറയാൻ വയ്യ. എ­ങ്കി­ലും വ­ള്ള­ത്തോ­ളി­ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ­യും ആ കൃ­തി­കൾ­ക്കു­ള്ള ‘വി­ശാ­ല­മ­നു­ഷ്യ­ത്വം’ ര­മ­ണ­നു് ല­ഭി­ച്ചി­ല്ല. അസുലഭ സി­ദ്ധി­ക­ളാർ­ന്ന ഈ കവിയെ ആ­ദ­രി­ക്കാ­നാ­യി ഗ്ര­ന്ഥ­ശാ­ലാ­സം­ഘം പ്ര­സാ­ധ­നം ചെയ്ത ച­ങ്ങ­മ്പു­ഴ ജ­ന്മ­വാർ­ഷി­ക­പ്പ­തി­പ്പു് ഒ­ന്നാ­ന്ത­ര­മെ­ന്നേ പ­റ­ഞ്ഞു­കൂ­ടൂ. വി­ദ്വ­ജ്ജ­നോ­ചി­ത­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങൾ, ച­ങ്ങ­മ്പു­ഴ­യു­ടെ മാ­ന­സി­ക­ലോ­ക­ത്തെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ക­ത്തു­കൾ, ക­വി­യു­ടെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­കൾ വ്യ­ക്ത­മാ­ക്കു­ന്ന പ്ര­ബ­ന്ധ­ങ്ങൾ, അ­ദ്ദേ­ഹ­ത്തി­ന്റെ “അ­പ്ര­കാ­ശി­ത കാ­വ്യ­ങ്ങൾ” ഇ­വ­യെ­ല്ലാം ഇ­തി­ലു­ണ്ടു്. ച­ങ്ങ­മ്പു­ഴ­യു­ടെ കൈ­യ­ക്ഷ­ര­ത്തി­ലു­ള്ള ‘മൃതി’ എന്ന ജാ­പ്പ­നീ­സ് നാ­ട­ക­ത്തി­ന്റെ തർ­ജ്ജ­മ­യും ഇതിൽ ചേർ­ത്തി­രി­ക്കു­ന്നു. ഈ കൈ­യെ­ഴു­ത്തു­പ്ര­തി ക­ണ്ടു­പി­ടി­ച്ച­തു് പ്രൊ­ഫ­സർ ക­വി­യൂർ ലീ­ല­യാ­ണു്. ച­ങ്ങ­മ്പു­ഴ­യ്ക്കി­ഷ്ട­പ്പെ­ട്ട വ­യ­ലി­റ്റ് മ­ഷി­യിൽ­ത്ത­ന്നെ അതു് മാ­സി­ക­യിൽ അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു. ക­വി­യു­ടെ­യും കു­ടും­ബ­ത്തി­ന്റെ­യും പല ഫോ­ട്ടോ­ക­ളും ഉ­ചി­ത­ജ്ഞ­ത­യോ­ടെ ഇതിൽ ചേർ­ത്തി­ട്ടു­ണ്ടു്. എ­ല്ലാം­കൊ­ണ്ടും സൂ­ക്ഷി­ച്ചു­വ­യ്ക്കേ­ണ്ട പ്ര­സാ­ധ­ന­മാ­ണി­തു്. ഇതു് ഇ­മ്മ­ട്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ഗ്ര­ന്ഥ­ശാ­ലാ­സം­ഘ­വും പ­ത്രാ­ധി­പ­ന്മാ­രാ­യ മ­ന­യ­ത്തു ച­ന്ദ്ര­നും പി­ര­പ്പൻ­കോ­ടു മുരളി യും അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു.

തി­രി­ച്ചു പോ­കു­മോ ഭവാൻ

വളരെ വി­ചി­ത്ര­മാ­യ ഒരു കഥ ഞാൻ എ­വി­ടെ­യോ വാ­യി­ച്ചു. ആ ചു­വ­ന്ന മ­നു­ഷ്യൻ കാ­ല­ത്തു ഉ­ണർ­ന്നു. ചു­വ­ന്ന ജന്നൽ കർ­ട്ടൻ നീ­ക്കി ചു­വ­ന്ന സൂ­ര്യ­നെ നോ­ക്കി. ചു­വ­ന്ന വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് ചു­വ­ന്ന വീ­ട്ടിൽ നി­ന്നി­റ­ങ്ങി. ചു­വ­ന്ന മാ­രു­തി­ക്കാ­റിൽ കയറി ചു­വ­ന്ന ഓ­ഫീ­സി­ലെ­ത്തി. ചു­വ­ന്ന ഭാ­ര്യ­യോ­ടു വ­ഴ­ക്കു­കൂ­ടി അ­വി­ടെ­യെ­ത്തി­യ അയാൾ ചു­വ­ന്ന പി­ടി­യു­ള്ള ക­ത്തി­യെ­ടു­ത്തു കൈ­ത്ത­ണ്ട­യി­ലെ ചു­വ­ന്ന ധമനി മു­റി­ച്ചു. ചു­വ­ന്ന രക്തം ഒഴുകി. ചു­വ­ന്ന സാരി ധ­രി­ച്ച സെ­ക്ര­ട്ട­റി അവിടെ വന്നു. അവൾ ചു­വ­ന്ന ഫോൺ ക­റ­ക്കി ചു­വ­ന്ന ആ­ശു­പ­ത്രി­യി­ലേ­ക്കു വി­ളി­ച്ചു. ചു­വ­ന്ന ആം­ബു­ലൻ­സ് വന്നു. ചു­വ­ന്ന ആ­ശു­പ­ത്രി ജീ­വ­ന­ക്കാർ അയാളെ എ­ടു­ത്തു വാ­നി­ന­ക­ത്തു കി­ട­ത്തി. ചു­വ­ന്ന ആ­ശു­പ­ത്രി­യി­ലെ ചു­വ­ന്ന ഓ­പ്പ­റേ­ഷൻ തീ­യ­റ്റ­റിൽ അയാളെ കൊ­ണ്ടു­ചെ­ന്നു. ചു­വ­ന്ന വ­സ്ത്രം ധ­രി­ച്ച നേ­ഴ്സു­കൾ ചു­റ്റും നി­ന്നു. അ­പ്പോ­ഴാ­ണു് വെ­ളു­ത്ത വ­സ്ത്രം ധ­രി­ച്ച ഡോ­ക്ടർ വ­ന്ന­തു്. “ഞാൻ ഇവിടെ വ­രാ­നു­ള്ള­വ­ന­ല്ല” എന്നു പ­റ­ഞ്ഞു് അയാൾ ഇ­റ­ങ്ങി­പ്പോ­യി. വർ­ണ്ണോ­ജ്ജ്വ­ല­മാ­യ ക­ഥാ­ലോ­ക­ത്തു് വർ­ണ്ണ­ര­ഹി­ത­മാ­യ ഒരു ക­ഥ­യു­മാ­യി ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വു് ക­ട­ന്നു വ­രു­ന്നു (ജ­ന­യു­ഗം വാരിക നോ­ക്കി­യാൽ ഈ ആഗമനം കാണാം). തന്റെ തെ­റ്റു മ­ന­സ്സി­ലാ­ക്കി ക­ഥാ­കാ­രൻ തനിയെ അങ്ങ് തി­രി­ച്ചു പോ­കു­മോ?

images/CKeshavan.jpg
സി. കേശവൻ

പട്ടം താ­ണു­പി­ള്ള പ്ര­ധാ­ന­മ­ന്ത്രി (അന്നു മു­ഖ്യ­മ­ന്ത്രി എ­ന്ന­ല്ല പറയുക) സി. കേശവൻ, ടി. എം. വർ­ഗ്ഗീ­സ് ഇവർ മ­ന്ത്രി­മാർ. ആ­ദ്യ­ത്തെ ആ മ­ന്ത്രി­സ­ഭ ഭരണം ന­ട­ത്തു­മ്പോൾ വ­ട­ക്കു് ഒരു ലാ­ത്തി­ച്ചാർ­ജ്ജ് ഉ­ണ്ടാ­യി. ക്ഷ­ത­മേ­റ്റ­വ­രെ കോ­ട്ട­യം ആ­ശു­പ­ത്രി­യിൽ കി­ട­ത്തി­യി­രി­ക്കു­ന്നു­വെ­ന്നു് അ­റി­ഞ്ഞ സി. കേശവൻ അവരെ കാണാൻ ചെ­ന്നു. ഡി. എസ്. പി., മ­ന്ത്രി­യു­ടെ അ­ടു­ത്തു­ത­ന്നെ നി­ല്ക്കു­ന്നു­ണ്ടു്. മു­റി­വേ­റ്റ­വ­രെ ക­ണ്ട­പ്പോൾ സി. കേ­ശ­വ­നു ദുഃ­ഖ­മു­ണ്ടാ­യി. അ­ദ്ദേ­ഹം “അ­സ­ഹ­നീ­യം, അ­സ­ഹ­നീ­യം നി­ങ്ങ­ളി­തു കാ­ണു­ന്നി­ല്ലേ?” എന്നു പോ­ലീ­സ് ഓ­ഫീ­സ­റോ­ടു് ചോ­ദി­ച്ചു. അന്നു പ­ത്ര­ത്തിൽ വാ­യി­ച്ച­താ­ണു് ഇതു്. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ബേ­ക്ക­റും ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ ബാവ താ­നൂ­രും വ­ര­ക്കു­ന്ന “ഹാ­സ്യ­ചി­ത്ര­ങ്ങൾ” കണ്ടു ക്ഷതം പ­റ്റി­യി­രി­ക്കു­ന്ന വാ­യ­ന­ക്കാ­രെ ല­ക്ഷ്യ­മാ­ക്കി ഞാൻ പ­ത്രാ­ധി­പ­ന്മാ­രോ­ടു് ചോ­ദി­ക്ക­ട്ടെ: “അ­സ­ഹ­നീ­യം, അ­സ­ഹ­നീ­യം നി­ങ്ങ­ളൊ­ക്കെ ഇതു കാ­ണു­ന്നി­ല്ലേ? വാരിക പണം കൊ­ടു­ത്തു വാ­ങ്ങു­ന്ന­വ­രെ ഇ­ങ്ങ­നെ ലാ­ത്തി­ച്ചാർ­ജ്ജ് ന­ട­ത്തി കൈയും കാലും ഒ­ടി­ക്കാ­മോ?” (ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ദീപിക ആ­ഴ്ച­പ്പ­തി­പ്പു് കി­ട്ടി­യ­തു്. അതിൽ പ­ര­ശു­വും ബേ­ക്കർ സാ­യി­പ്പി­ന്റെ ഹാ­സ്യ­ചി­ത്ര­ങ്ങ­ളെ വി­മർ­ശി­ച്ചി­രി­ക്കു­ന്ന­തു് കണ്ടു).

തൃതീയ പ്ര­കൃ­തി

ലൂ­ക്കാ­ച്ച് മാർ­ക്സി­സ്റ്റാ­യി­രു­ന്നെ­ങ്കി­ലും സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു വി­ശാ­ല­മാ­യ വീ­ക്ഷ­ണ­ഗ­തി­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന­തു്. സ­മൂ­ഹ­ത്തി­ന്റെ ഘടനയെ ഭാ­വ­ന­യു­ടെ സ­ഹാ­യ­ത്തോ­ടെ അ­പ­ഗ്ര­ഥി­ക്കു­മ്പോ­ഴാ­ണു് സാ­ഹി­ത്യം ഉ­ത്കൃ­ഷ്ട­മാ­കു­ന്ന­തെ­ന്നും അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ച­വ­രാ­ണു് യ­ഥാർ­ത്ഥ റീ­യ­ലി­സ്റ്റു­ക­ളെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു

സി. വി. കു­ഞ്ഞു­രാ­മൻ, ഈ. വി. കൃ­ഷ്ണ­പി­ള്ള, എം. ആർ. നായർ (സ­ഞ്ജ­യൻ), കു­ട്ടി­കൃ­ഷ്ണ­മാ­രാർ ഇ­വ­രാ­ണു് നല്ല ഗ­ദ്യ­കാ­ര­ന്മാർ. ഇം­ഗ്ലീ­ഷിൽ സ്വി­ഫ്റ്റ്, ബർ­നാർ­ഡ് ഷാ, ബർ­ട്രൻ­ഡ് റസ്സൽ, ആൽഡസ് ഹ­ക്സി­ലി ഇവരെ സ­മീ­പി­ക്കു­ന്ന ഗ­ദ്യ­കാ­ര­ന്മാർ ഇല്ല. I have heard of a man who had a mind to sell his house, and therefore carried a piece of brick in his pockets, which he showed as a pattern to encourage purchasers എന്ന സ്വി­ഫ്റ്റി­ന്റെ വാ­ക്യം നോ­ക്കു­ക. അ­നാ­യാ­സ­മാ­യി വാ­ക്കു­കൾ വന്നു വീ­ഴു­ന്നു. അവ ല­യ­ത്തി­ലൂ­ടെ ഒ­ഴു­കു­ന്നു. നേരിയ ഹാ­സ്യം അതിനു തി­ള­ക്കം നൽ­കു­ന്നു. ഭാ­വ­നാ­ത്മ­ക­മാ­യ ഗദ്യം സാ­ധാ­ര­ണ­മാ­യ ഗ­ദ്യ­ത്തിൽ നി­ന്നു് അല്പം വി­ഭി­ന്ന­മാ­ണു് എന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. എ­ങ്കി­ലും അതു് താ­ഴെ­ച്ചേർ­ക്കു­ന്ന ഗ­ദ്യം­പോ­ലെ­യാ­കു­മോ?

images/HLMencken1928.jpg
എച്ച്. എൽ. മെ­ങ്കൻ

“കൊ­ടും­പാ­പ­ത്തി­ന്റെ ശില പി­ളർ­ന്നു മ­രി­ക്കു­ന്ന താ­ഴ്‌­വ­ര­യി­ലെ തീർ­ത്ഥ­തീ­ര­ത്തു നി­ന്നു നി­ഴ­ലു­ക­ളു­ടെ മ­യ­ക്ക­ത്തി­ലേ­യ്ക്കു ക­യ­റു­മ്പോൾ ഈ ഓർമ്മ ക­ണ്ണീ­രാ­വു­ന്നു” (ആ­റ്റി­ങ്ങൽ വിജയൻ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ ‘സം­ക്ര­മ­ദി­ന­ത്തി­ലെ പൂ­വു­കൾ എന്ന ചെ­റു­ക­ഥ­യു­ടെ തു­ട­ക്കം) തൃതീയ പ്ര­കൃ­തി­ക­ളാ­യ ഈ വാ­ക്കു­കൾ കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? എ­ഴു­ത്തു­കാർ ഇ­ങ്ങ­നെ വാ­യ­ന­ക്കാർ­ക്കു “ചി­ന്താ­ക്കു­ഴ­പ്പം” ഉ­ണ്ടാ­ക്കു­ന്ന­തെ­ന്തി­നാ­ണു്?

സം­ഭ­വ­ങ്ങൾ
  1. അ­മേ­രി­ക്കൻ സാ­ഹി­ത്യ­നി­രൂ­പ­ക­നാ­യ എച്ച്. എൽ. മെ­ങ്കൻ: “മാ­ഥ­മാ­റ്റി­ക്സ് അ­നു­സ­രി­ച്ചു് ഗർ­ഭ­ധാ­ര­ണം ഒ­ഴി­വാ­ക്കാൻ ക­ത്തോ­ലി­ക്കാ സ്ത്രീ­കൾ­ക്കു് ഇ­ന്നു് നി­യ­മ­പ­ര­മാ­യി അ­വ­കാ­ശ­മു­ണ്ടു്. പക്ഷേ, അവർ ഫി­സി­ക്സി­നെ­യും കെ­മി­സ്ട്രി­യെ­യും ആ­ശ്ര­യി­ച്ചു­കൂ­ടാ” (ഓർ­മ്മ­യിൽ നി­ന്നെ­ഴു­തു­ന്ന­തു്).
  2. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­ന്ന­തി­നി­ട­യിൽ ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എ­ന്നോ­ടു്: “ഉ­ത്സ­വ­സ്ഥ­ല­ത്തു് പോ­കു­മ്പോൾ യാ­ദൃ­ച്ഛി­ക­മാ­യി കി­ട്ടു­ന്ന സ്പർ­ശം ജ­നി­പ്പി­ക്കു­ന്ന ആ­ഹ്ലാ­ദ­മാ­ണു് കവിത നൽ­കേ­ണ്ട­തെ­ന്നു നി­ങ്ങൾ വി­ചാ­രി­ക്ക­രു­തു്”.
  3. കാ­ല­ത്തു കു­ളി­ക്കാ­തെ ഇ­രി­ക്കു­ന്ന എന്റെ പ­ട­മെ­ടു­ക്കാൻ ക്യാ­മ­റ­യു­മാ­യി വന്ന ഒരു പെൺ­കു­ട്ടി­യോ­ടു് ‘ഇ­പ്പോൾ ഫോ­ട്ടോ എ­ടു­ക്ക­ണ്ട. ഞാൻ കു­ളി­ച്ചി­ല്ല’ എന്നു പ­റ­ഞ്ഞ­പ്പോൾ: “കു­ളി­ക്കാ­തെ­യി­രി­ക്കു­മ്പോൾ പ­ട­മെ­ടു­ക്കു­ന്ന­താ­ണു് ന­ല്ല­തു്. കു­ളി­ച്ചി­ട്ടെ­ടു­ത്താൽ കോ­ഴി­യെ­പ്പോ­ലി­രി­ക്കും”.
  4. ഒരു തെ­റ്റും ചെ­യ്യാ­തെ, ഒരു കള്ളം പോലും പ­റ­യാ­തെ ജീ­വി­ക്കു­ന്ന ഒ­രാ­ളി­നെ­ക്കു­റി­ച്ചു് പി. കേ­ശ­വ­ദേ­വ് എ­ന്നോ­ടു്: “അ­ങ്ങേ­രു് ഒരു നാ­രാ­യ­ണ­മാ­ണു്. പക്ഷേ, ഒരു സു­ന്ദ­രി­പ്പെ­ണ്ണി­ന്റെ ക­ട­ക്ക­ണ്ണേ­റു് ഏ­റ്റാൽ വീ­ണു­പോ­കും”.
  5. സം­സ്ക്കൃ­ത കോ­ളേ­ജ്ജി­ലെ ചില വി­ദ്യാർ­ത്ഥി­ക­ളെ നാടകം റെ­ക്കോർ­ഡി­ങ്ങി­നാ­യി ആ­കാ­ശ­വാ­ണി­യിൽ ഞാൻ കൊ­ണ്ടു ചെ­ന്നു. ‘വ­ടി­യും കു­ട­യു­മെ­ടു­ത്തു­കൊ­ണ്ടു് അയാൾ പോയി’ എ­ന്നു് പ­റ­യു­ന്ന­തി­നു പകരം ഒരു വി­ദ്യാർ­ത്ഥി ‘ വ­ടി­യും കു­ടി­യു­മെ­ടു­ത്തു­കൊ­ണ്ടു് പോയി’ എന്നു പ­റ­ഞ്ഞു (നാടകം ടേ­പ്പി­ലെ­ടു­ത്തു­കൊ­ണ്ടി­രു­ന്ന­യാൾ—കരമന ഗം­ഗാ­ധ­രൻ നാ­യ­രാ­ണെ­ന്നു തോ­ന്നു­ന്നു—ചി­രി­ച്ചു­കൊ­ണ്ടു് ഓടി).
പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള

മ­ഹാ­ത്മാ­ഗാ­ന്ധി ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു ജീ­വി­ച്ച­വ­നാ­ണു് ഞാൻ. അ­ദ്ദേ­ഹ­ത്തെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. രണ്ടു വാ­ക്കു് അ­ദ്ദേ­ഹം എ­ന്നോ­ടു് പ­റ­ഞ്ഞു എ­ന്നൊ­ക്കെ അ­ഭി­മാ­ന­ത്തോ­ടെ ഞാൻ ഉ­ദ്ഘോ­ഷി­ക്കും. അ­തു­പോ­ലെ ജ­വ­ഹർ­ലാൽ നെ­ഹ്റു പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ഇ­ന്ത്യ­യിൽ ജീ­വി­ച്ച­വ­നാ­ണു് ഞാൻ എ­ന്നും അ­ഭി­മാ­ന­ഭ­രി­ത­മാ­യ ശ­ബ്ദ­ത്തിൽ പറയും. തേ­ജ­സ്വി­യാ­യ അ­ദ്ദേ­ഹ­ത്തെ ദൂരെ നി­ന്നെ­ങ്കി­ലും പലതവണ ഞാൻ ക­ണ്ടി­ട്ടു­ണ്ടു് എ­ന്നും പ്ര­ഖ്യാ­പി­ക്കും. ഇന്നു ഭ­ര­ണ­യ­ന്ത്രം ശ­ബ്ദാ­യ­മാ­ന­മാ­യി ഉ­രു­ളു­മ്പോൾ, അതു് ദി­ഗ­ന്ത­ങ്ങ­ളെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­മ്പോൾ, ഭാ­ര­ത­ത്തി­ലെ ജനത ആ നിർ­ഘോ­ഷം കേ­ട്ടു് ഞെ­ട്ടി­വി­റ­ക്കു­മ്പോൾ, പ­ഞ്ചാ­ബി­ലെ ഓരോ നി­ര­പ­രാ­ധി­യാ­യ പൗ­ര­നും മ­ര­ണ­ത്തി­ന്റെ സാ­ന്നി­ധ്യം അ­ന­വ­ര­തം അ­റി­യു­മ്പോൾ ഗാ­ന്ധി­ജി­യെ­യും നെ­ഹ്റു­വി­നെ­യും ആ പൗ­ര­നും ന­മ്മ­ളും ഓർ­മ്മി­ക്കാ­തി­രി­ക്കി­ല്ല. സെൻ­സി­റ്റീ­വാ­യ ഹൃദയം ഉള്ള ഒരു എ­ഴു­ത്തു­കാ­രൻ അ­ത­റി­ഞ്ഞു എ­ന്ന­തി­നു തെ­ളി­വാ­ണു മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘നെ­ഹ്റു­വി­നെ ക­ണ്ടെ­ത്തൽ’ എന്ന ലേഖനം. ലേ­ഖ­ന­കർ­ത്താ­വാ­യ പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള നെ­ഹ്റു­വി­നെ­യും ഇ­ന്ദി­രാ­ഗാ­ന്ധി യെയും ക­ണ്ട­തി­ന്റെ ആ­കർ­ഷ­ക­മാ­യ വർ­ണ്ണ­ന­മാ­ണി­തു്. മ­ഹ­നീ­യ­വും മാ­ന­സി­കോ­ന്ന­മ­നം ജ­നി­പ്പി­ക്കു­ന്ന­തു­മാ­യ പ­രി­തഃ­സ്ഥി­തി­ക­ളിൽ മ­ഹാ­നാ­യ നെ­ഹ്റു എ­ങ്ങ­നെ സ­ഞ്ച­രി­ച്ചു, എ­ങ്ങ­നെ പെ­രു­മാ­റി എ­ന്ന­തു ഗ്ര­ഹി­ക്കു­മ്പോൾ ന­മു­ക്കു് അ­ന്യൂ­ന­സ്വ­ഭാ­വം കൈ­വ­രു­ന്നു. ഇ­മ്മാ­തി­രി ലേ­ഖ­ന­ങ്ങൾ എ­പ്പോ­ഴും സ്വാ­ഗ­താർ­ഹ­ങ്ങ­ള­ത്രേ.

images/Gurdjieff1922.jpg
ഗർ­ദ്ദേ­വ്

റഷ്യൻ മി­സ്റ്റി­ക് ഗർ­ദ്ദേ­വ് പറഞ്ഞ കഥ. ഒ­രി­ട­ത്തു് ഒരു മാ­ന്ത്രി­ക­നു­ണ്ടാ­യി­രു­ന്നു. അ­യാൾ­ക്കു് ആ­യി­ര­മാ­ടു­ക­ളും. ഓരോ ആ­ടി­നെ­യും അയാൾ കൊ­ന്നു തി­ന്നു­ന്ന­തു ക­ണ്ടു് ആടുകൾ കാ­ട്ടി­ലേ­യ്ക്കു് ഓ­ടി­ക്ക­ള­ഞ്ഞു. മാ­ന്ത്രി­ക­വി­ദ്യ­കൊ­ണ്ടു് അവയെ തി­രി­ച്ചു കൊ­ണ്ടു് വ­ന്നി­ട്ടു് അയാൾ ഒ­രാ­ടി­നോ­ടു് പ­റ­ഞ്ഞു: ‘നീ ആടല്ല, സിം­ഹ­മാ­ണു്.’ വേ­റൊ­രാ­ടി­നോ­ടു്: ‘നീ ആടല്ല ക­ടു­വ­യാ­ണ്!’. എ­ങ്ങ­നെ എല്ലാ ആ­ടു­ക­ളോ­ടും ഓ­രോ­ന്നു പ­റ­ഞ്ഞു. കാ­ല­ത്തു് ആടു് വ­ധി­ക്ക­പ്പെ­ടു­മ്പോൾ മ­റ്റു­ള്ള­വ “ഞാൻ സിം­ഹ­മ­ല്ലേ? ഞാൻ ക­ടു­വ­യ­ല്ലേ? എ­ന്നെ­ക്കൊ­ല്ലാൻ ഒ­ക്കു­ക­യി­ല്ല, ഇന്നു വ­ധി­ക്ക­പ്പെ­ട്ട­തു് ‘ആ­ടു­മാ­ത്രം’ എന്നു സ­മാ­ധാ­നി­ച്ചു. മ­ല­യാ­ള­ത്തി­ലെ മാ­ന്ത്രി­ക­രാ­യ നി­രൂ­പ­കർ ക്ഷു­ദ്ര­സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു താ­ങ്കൾ സിം­ഹ­മാ­ണു്, ക­ടു­വ­യാ­ണു്” എ­ന്നൊ­ക്കെ പ­റ­യു­ന്നു. സൗ­ക­ര്യം കി­ട്ടു­മ്പോൾ അവർ അവരെ ആ­ടാ­യി­ത്ത­ന്നെ കണ്ടു വ­ധി­ക്കു­ക­യും ചെ­യ്യും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-01-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.