SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-03-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വേണ്ട സ­ന്ദർ­ഭ­ത്തിൽ വി­ട്ടു­വീ­ഴ്ച­ക­ളൊ­ക്കെ ചെ­യ്തു­കൊ­ണ്ടു് ഏ­റി­യ­കൂ­റും തെ­റ്റു ചെ­യ്യാ­തെ ജീ­വി­ക്കു­ന്ന­വ­നാ­ണു് സ­ന്മാർ­ഗ്ഗ­വാ­ദി. അ­ല്ലാ­തെ മകൻ തെ­റ്റു ചെ­യ്താൽ പോ­ലീ­സി­നെ­ക്കൊ­ണ്ടു് അവനെ ത­ല്ലി­ക്കു­ന്ന­വ­ന­ല്ല.

ഇ­തെ­ഴു­തു­ന്ന ആൾ പ­ല­പ്പോ­ഴും മ­ദ്യ­പ­രു­ടെ സം­ഘ­ത്തിൽ പെ­ട്ടു­പോ­യി­ട്ടു­ണ്ടു്. കു­ടി­ക്കു­ന്ന­വർ പെ­ട്ടെ­ന്നു് അ­ത­വ­സാ­നി­പ്പി­ച്ചി­ട്ടു് എ­ഴു­ന്നേ­റ്റു­വ­രി­ല്ല. കു­ടി­ച്ചു­കു­ടി­ച്ചു് കൈയും കാലും നാവും കു­ഴ­യു­മ്പോൾ ‘നൗ അയാം ഗോ­യി­ങ് റ്റു ഡ്രി­ങ്ക്’ എ­ന്നു­പ­റ­യു­ന്ന ഒരു സ­മു­ന്ന­ത­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു സ­ന്ധ്യ­തൊ­ട്ടു് നേരം വെ­ളു­ക്കു­ന്ന­തു­വ­രെ ഒ­റ്റ­യി­രി­പ്പിൽ ഇ­രി­ക്കേ­ണ്ട ഗ­തി­കേ­ടു് എ­നി­ക്കു­ണ്ടാ­യി­ട്ടു­ണ്ടു്. എ­നി­ക്കൊ­ട്ടു് എ­ഴു­ന്നേ­റ്റു­പോ­രാൻ സാ­ധി­ക്കു­ക­യു­മി­ല്ല. മീ­റ്റി­ങ്ങി­നു പോ­യി­ട്ടു തി­രി­ച്ചു­പോ­രു­മ്പോ­ഴാ­ണു് ഏ­തെ­ങ്കി­ലും സ്ഥ­ല­ത്തെ മ­ദ്യ­ക്ക­ട­യിൽ ക­യ­റി­യി­രി­ക്കു­ക. കാറ് എ­ല്ലാ­വർ­ക്കും­കൂ­ടി­യു­ള്ള­താ­ണ­ല്ലോ. അ­തു­കൊ­ണ്ടു് വെള്ള കീ­റു­ന്ന­തു വരെ ത­ടി­ക്ക­സേ­ര­യിൽ ഇ­രി­ക്കാൻ ഞാൻ നിർ­ബ്ബ­ദ്ധ­നാ­യി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ മ­ദ്യ­പ­രു­ടെ ചേ­ഷ്ട­ക­ളും രീ­തി­ക­ളും ഞാൻ നോ­ക്കി മ­ന­സ്സി­ലാ­ക്കും. വി­സ്കി­യോ ബ്രാൻ­ഡി­യോ ടം­ബ്ല­റിൽ കു­റ­ച്ചു് ഒ­ഴി­ച്ചു് സോഡ ചേർ­ത്തു­വ­യ്ക്കു­ന്നു ഒരാൾ. എ­ല്ലാ­വർ­ക്കും അയാൾ തന്നെ വി­ള­മ്പു­ക­യാ­ണു്. അ­തു­ക­ഴി­ഞ്ഞാൽ കുടി. കു­ടി­ക്കു­ന്ന രീ­തി­ക്കു വ്യ­ത്യ­സ്ത­ത­ക­ളു­ണ്ടു്. ചിലർ ഒ­റ്റ­വ­ലി­പ്പി­നു് ടം­ബ്ല­റി­ലു­ള്ള­തെ­ല്ലാം അ­ക­ത്താ­ക്കും. മറ്റു ചിലർ ലേശം സി­പ്പ് ചെ­യ്തി­ട്ടു് നാ­ര­ങ്ങ­യോ മാ­ങ്ങ­യോ തൊ­ട്ടു­ന­ക്കും. പി­ന്നെ അ­തു­മി­തും പറയും. കു­ടി­ക്കാ­തി­രി­ക്കു­ന്ന­വ­നെ ‘പ­തി­വ്ര­തേ’ എന്നു വി­ളി­ക്കും. വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നു­ണ്ടാ­വും ഒറ്റ മോ­ന്തി­നു മദ്യം മു­ഴു­വ­നും അ­ക­ത്താ­ക്കി­യ­വ­നാ­ണു് വലിയ കു­ടി­യ­നെ­ന്നു്. ആ തോ­ന്നൽ തെ­റ്റു്. അ­തി­മ­ദ്യ­പൻ ലേശം ലേശം എന്ന ക­ണ­ക്കി­നേ അതു് അ­ക­ത്താ­ക്കൂ. കു­ടി­ച്ചു ശീ­ല­മി­ല്ലാ­ത്ത­വ­നാ­ണു് ക­ണ്ണു് ഇ­റു­ക്കി­യ­ട­ച്ചു­കൊ­ണ്ടു് ഒരു നി­മി­ഷ­ത്തി­ന­ക­ത്തു് ടം­ബ്ലർ കാ­ലി­യാ­ക്കു­ന്ന­തു്. കാ­ണു­ന്ന സ്ത്രീ­ക­ളു­ടെ­യെ­ല്ലാം പിറകേ ഓ­ടു­ന്ന­വ­നെ ‘ഹോ ടെ­റി­ബിൾ വു­മ­ണൈ­സർ’ എന്നു ആളുകൾ വി­ശേ­ഷി­പ്പി­ക്കും. ഒരു ടെ­റി­ബിൾ വു­മ­ണൈ­സ­റു­മ­ല്ല അയാൾ. അധികം സ്ത്രീ­ക­ളെ സ്പർ­ശി­ച്ചി­ട്ടി­ല്ലാ­ത്ത­വ­രാ­ണു് കാ­ണു­ന്ന പെ­ണ്ണു­ങ്ങ­ളു­ടെ­യെ­ല്ലാം പിറകേ ഓടുക. ഏറെ പ­ര­സ്ത്രീ­ഗ­മ­നം ന­ട­ത്തി­യ പു­രു­ഷ­ന്മാർ­ക്കു് ഈ വേ­വ­ലാ­തി­യും വെ­പ്രാ­ള­വും കാ­ണി­ല്ല. അ­വർ­ക്കു ക്ര­മേ­ണ ചെ­ടി­പ്പു് ഉ­ണ്ടാ­കു­ക­യേ­യു­ള്ളു. അ­തു­പോ­ലെ­യാ­ണു് സ­ദാ­ചാ­ര­ത­ല്പ­ര­രാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­വർ. വി­ദ്യാർ­ത്ഥി­ക­ളു­ടെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സിൽ നൂ­റി­നു മു­പ്പ­ത്തി­നാ­ലേ­മു­ക്കാൽ മാർ­ക്ക് ഇ­ട്ടു­വ­യ്ക്കു­ന്ന­വൻ ‘ത­ത്ത്വ­ദീ­ക്ഷ’യു­ള്ള­വ­നെ­ന്നു തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ഒ­ന്നു­കിൽ അയാൾ ജീ­വി­ത­ത്തിൽ വലിയ ക­ള്ള­മെ­ന്തെ­ങ്കി­ലും ചെ­യ്തി­രി­ക്കും. അ­ല്ലെ­ങ്കിൽ അ­യാ­ളു­ടെ അച്ഛൻ കൈ­ക്കൂ­ലി വാ­ങ്ങു­ന്ന­വ­നാ­യി­രി­ക്കും. ആ കൈ­ക്കൂ­ലി കൊ­ണ്ടാ­ണു് തന്നെ അച്ഛൻ പ­ഠി­പ്പി­ച്ച­തെ­ന്നു് അ­യാൾ­ക്കു് എ­പ്പോ­ഴും ഓർ­മ്മ­യു­ണ്ടാ­യി­രി­ക്കും. അ­തി­ന്റെ റി­യാ­ക്ഷ­നാ­ണു് മു­പ്പ­ത്തി­നാ­ലേ­മു­ക്കാൽ മാർ­ക്ക്. “സാർ കഞ്ഞി കു­ടി­ക്കാൻ ഒരു പ്ലാ­വി­ല എ­ടു­ത്തോ­ട്ടോ” എ­ന്നു് സ­ന്മാർ­ഗ്ഗ­വാ­ദി­യോ­ടു നമ്മൾ വി­ന­യ­പൂർ­വം ചോ­ദി­ക്കു­ന്നു. അ­ദ്ദേ­ഹം ഇ­ങ്ങോ­ട്ടൊ­രു ചോ­ദ്യം: “പച്ച പ്ലാ­വി­ല­യോ പ­ഴു­ത്ത പ്ലാ­വി­ല­യോ?” നമ്മൾ അ­വ­ന­ത­ശി­ര­സ്ക­രാ­യി തൊ­ഴു­കൈ­യോ­ടെ “പ­ഴു­ത്ത പ്ലാ­വി­ല­യാ­ണേ” എന്നു പ­റ­യു­ന്നു. സ­ന്മാർ­ഗ്ഗ­വാ­ദി ഉടനെ “ശരി, നിയമം അ­നു­ശാ­സി­ക്കു­ന്നു­ണ്ടോ എന്നു നോ­ക്ക­ട്ടെ. ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞു വരൂ” എന്നു മൊ­ഴി­യു­ന്നു. ഇയാൾ ഒരു സ­ന്മാർ­ഗ്ഗ­വാ­ദി­യു­മ­ല്ല, നി­യ­മ­പാ­ല­ക­നു­മ­ല്ല. ഇ­യാൾ­ക്കും കാണും ജീ­വി­ത­ത്തിൽ എ­ന്തെ­ങ്കി­ലും കു­ഴ­പ്പം. വേണ്ട സ­ന്ദർ­ഭ­ത്തിൽ വി­ട്ടു­വീ­ഴ്ച­ക­ളൊ­ക്കെ ചെ­യ്തു­കൊ­ണ്ടു് ഏ­റി­യ­കൂ­റും തെ­റ്റു ചെ­യ്യാ­തെ ജീ­വി­ക്കു­ന്ന­വ­നാ­ണു് സ­ന്മാർ­ഗ്ഗ­വാ­ദി. അ­ല്ലാ­തെ മകൻ തെ­റ്റു ചെ­യ്താൽ പോ­ലീ­സി­നെ­ക്കൊ­ണ്ടു് അവനെ ത­ല്ലി­ക്കു­ന്ന­വ­ന­ല്ല.

ഇ­പ്പ­റ­ഞ്ഞ സാ­മാ­ന്യ നി­യ­മ­ത്തി­നു് അ­പ­വാ­ദ­മി­ല്ലേ? ഉ­ണ്ടു്. അ­ങ്ങ­നെ ചൂ­ണ്ടി­ക്കാ­ണി­ക്കാ­വു­ന്ന ഒ­രാ­ളെ­യാ­ണു് പമ്മൻ തന്റെ “ആ­ത്മീ­യ വി­ദ്യാ­ല­യം” എന്ന ചെ­റു­ക­ഥ­യിൽ (കു­ങ്കു­മം) ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. മ­ഹാ­ദേ­വ് തീ­രെ­ക്കു­റ­ഞ്ഞ ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. അ­ങ്ങ­നെ­ത­ന്നെ അതിൽ നി­ന്നു വി­ര­മി­ച്ചു. കൂ­ടെ­യു­ള്ള­വർ കൊ­ട്ടാ­രം പോ­ലു­ള്ള വീ­ടി­കൾ വച്ചു. ധ­നി­ക­രാ­യി. പക്ഷേ, ജീ­വി­ത­ത്തിൽ എ­പ്പോ­ഴും നി­സ്സം­ഗ­ത പാ­ലി­ച്ച മ­ഹാ­ദേ­വ് ത­ല്പ­ര­നാ­യി­രു­ന്നി­ല്ല. പ്ര­ശാ­ന്ത­മാ­യി ഒ­ഴു­കു­ന്ന ന­ദി­പോ­ലെ­യാ­ണു് പ­മ്മ­ന്റെ ഈ കഥ. ആ ഉ­പ­രി­ത­ല­ത്തിൽ നി­ന്നു് അല്പം താ­ഴോ­ട്ടി­റ­ങ്ങു. ന­ന്മ­യു­ടെ അ­ന്തർ­ദ്ധാ­ര നി­ങ്ങ­ളെ ത­ഴു­കും. ഒരു മ­ഹാ­വ്യ­ക്തി­യു­ടെ വി­കാ­ര­ങ്ങൾ നി­ങ്ങൾ അ­നു­ഭ­വി­ക്കും. ഇ­തിൽ­ക്കൂ­ടു­ത­ലാ­യി എ­ന്തു­വേ­ണം? കഥ വാ­യി­ച്ചു തീർ­ന്ന­പ്പോൾ മ­ഹാ­ദേ­വി­നെ­പ്പോ­ലെ ജീ­വി­ക്കാൻ എ­നി­ക്കി­തു­വ­രെ ക­ഴി­ഞ്ഞി­ല്ല­ല്ലോ എ­ന്നൊ­രു ദുഃഖം.

images/FoucaultsPendulum.jpg

ബൊ­ലൊ­ന്യാ സർ­വ­ക­ലാ­ശാ­ല­യിൽ (University of Bologna) സീ­മി­യോ­ട്ടി­ക്സ് പ്രൊ­ഫ­സ­റാ­യ ഉ­മ്പർ­ട്ടോ എചോ എ­ഴു­തി­യ The name of the Rose എന്ന നോവൽ 1983-​ലാണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് (ഇം­ഗ്ലീ­ഷിൽ). അ­തി­ന്റെ കോ­ടി­ക്ക­ണ­ക്കി­നു­ള്ള പ്ര­തി­കൾ വി­റ്റ­ഴി­ഞ്ഞു. ആ ആ­ദ്യ­ത്തെ നോവൽ കൊ­ണ്ടു തന്നെ എചോ ലോക പ്ര­ശ­സ്ത­നാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ നോ­വ­ലാ­യി Foucault’s Pendulum ഈ വർഷം ഒ­ക്ടോ­ബ­റിൽ ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തും. ഇ­റ്റ­ലി­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞ ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് The Economist വാ­രി­ക­യിൽ വി­വ­ര­ണ­മു­ണ്ടു്. സ­ത്യാ­ത്മ­ക­വും സാ­ങ്ക­ല്പി­ക­വു­മാ­യ സം­ഭ­വ­ങ്ങൾ പല ശ­താ­ബ്ദ­ങ്ങ­ളി­ലാ­യി നി­വേ­ശി­പ്പി­ച്ചു് എചോ എ­ഴു­തി­യ ഈ നോവൽ പ­ള്ളി­യു­ടെ അ­പ്രീ­തി­ക്കു് കാ­ര­ണ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ഫൂ­ക്കോ പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ലെ ഫ്ര­ഞ്ച് ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­നാ­യി­രു­ന്ന ലേ­യോ­ങ് ഫൂ­ക്കോ യാണു്. ഭൂ­മി­യു­ടെ ഭ്ര­മ­ണം കാ­ണി­ക്കു­ന്ന പെൻ­ഡു­ലം ക­ണ്ടു­പി­ടി­ച്ച ശാ­സ്ത്ര­ജ്ഞ­നെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം ആ­ദ­രി­ക്ക­പ്പെ­ടു­ന്നു. ഒരു പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തെ ഈ പെൻ­ഡു­ല­ത്തിൽ തൂ­ക്കു­ന്ന­താ­യി നോ­വ­ലിൽ പ്ര­സ്താ­വ­മു­ണ്ടു്. ഗൂ­ഢാർ­ത്ഥം, ഗൂ­ഢാർ­ത്ഥ­മാ­യി­ത്ത­ന്നെ­യി­രി­ക്കു­ന്ന ഈ നോവൽ ഇ­റ്റ­ലി­യെ­യാ­കെ പി­ടി­ച്ചെ­ടു­ത്തു­ക­ഴി­ഞ്ഞു­വെ­ന്നാ­ണു് വാ­രി­ക­യി­ലെ റി­പ്പോർ­ട്ട്. നോ­വ­ലി­ന്റെ 492-ആം പു­റ­ത്തു് എചോ പ്ര­പ­ഞ്ച­ത്തി­ന്റെ ര­ഹ­സ്യ­മെ­ന്താ­ണു് എ­ന്നു് സ്പ­ഷ്ട­മാ­ക്കി­യി­ട്ടു­ണ്ട­ത്രേ. പ്ര­പ­ഞ്ചം ഒരു വലിയ ഉ­ള്ളി­യാ­ണു്. പോളകൾ ഇ­ള­ക്കി­ക്ക­ഴി­ഞ്ഞാൽ പി­ന്നൊ­ന്നു­മി­ല്ല. 492-നു് വേ­റെ­യും അർ­ത്ഥ­മു­ണ്ടു്. റോ­മിൽ­കൂ­ടെ പോ­കു­ന്ന ഒരു ബ­സ്സി­ന്റെ ന­മ്പ­രു­മാ­ണ­തു്. ഇം­ഗ്ലീ­ഷ് വാ­രി­ക­ക­ളി­ലെ റെ­വ്യൂ എ­പ്പോ­ഴും ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­ണു്. സാ­ഹി­ത്യ­കൃ­തി­യു­ടെ പ്രാ­ധാ­ന്യം അ­തൊ­രി­ക്ക­ലും എ­ടു­ത്തു­കാ­ണി­ക്കി­ല്ല. അ­തു­കൊ­ണ്ടു് നോ­വ­ലി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ കി­ട്ടു­ന്ന­തു­വ­രെ ന­മു­ക്കു് കാ­ത്തി­രി­ക്കാം.

images/Henrik_Ibsen19775.jpg
ഇബ്സൻ

Economist വാ­രി­ക­യിൽ പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത ഒരു കാ­ര്യം കൂടി ഇവിടെ എ­ഴു­തേ­ണ്ട­താ­ണെ­ന്നു് തോ­ന്നു­ന്നു. നൊർ­വീ­ജി­യൻ നാടക കർ­ത്താ­വാ­യ ഇ­ബ്സ­ന്റെ (‘ഇപ്സൻ’ എ­ന്നാ­ണു് നോർ­വേ­യി­ലെ ഉ­ച്ചാ­ര­ണം) ‘പർ ഗ്യു­ന്ത് ’ (Peer Gynt) എന്ന നാ­ട­ക­ത്തിൽ വൃ­ദ്ധ­നാ­യ പർ ഗ്യു­ന്ത് ഒരു ഉ­ള്ളി­യെ­ടു­ത്തു് ഓരോ പോ­ള­യു­മ­ടർ­ത്തി അതിനെ തന്റെ ജീ­വി­ത­ത്തി­ലെ സം­ഭ­വ­ങ്ങ­ളോ­ടു ബ­ന്ധി­പ്പി­ച്ചു നോ­ക്കു­ന്ന­തി­ന്റെ പ്ര­തി­പാ­ദ­ന­മു­ണ്ടു്. പോളകൾ എ­ല്ലാം ഇ­ള­ക്കി­ക്ക­ഴി­യു­മ്പോ­ഴാ­ണു് അ­തി­നു് കേ­ന്ദ്ര­മി­ല്ലെ­ന്നു് അ­യാൾ­ക്കു് മ­ന­സ്സി­ലാ­വു­ക. തന്റെ ജീ­വി­ത­വും അ­തു­പോ­ലെ പൊ­ള്ള­യാ­ണെ­ന്നു് പർ ഗ്യു­ന്ത് ഗ്ര­ഹി­ക്കു­ന്നു. ആ­ശ­യ­ങ്ങൾ­ക്കു് കോ­പ്പി­റൈ­റ്റ് വ­ല്ല­തു­മു­ണ്ടോ? ന­ട­ക്ക­ട്ടെ.

സ­ച്ചി­ദാ­ന­ന്ദൻ
images/Satchidanandan.jpg
സ­ച്ചി­ദാ­ന­ന്ദൻ

സ­ച്ചി­ദാ­ന­ന്ദ­ന്റെ ‘ക­യ­റ്റം’ എന്ന കാ­വ്യം (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഒ­രി­ക്ക­ലും വി­സ്മ­രി­ക്കാ­നാ­വാ­ത്ത ഒ­ര­നു­ഭ­വം പ്ര­ദാ­നം ചെ­യ്തി­രി­ക്കു­ന്നു. ജീ­വി­ത­ത്തി­ന്റെ ക്ഷു­ദ്ര­ത­യിൽ നി­ന്നു് അ­തെ­ന്നെ മോ­ചി­പ്പി­ച്ചു് ഉ­ത്കൃ­ഷ്ട­ത­മ­മാ­യ മ­ണ്ഡ­ല­ത്തിൽ എ­ത്തി­ച്ചി­രി­ക്കു­ന്നു. ഈ മ­ഹ­നീ­യ­മാ­യ അ­നു­ഭ­വം എ­നി­ക്കു് നൽകിയ ക­വി­യോ­ടു് ഞാൻ നന്ദി പ­റ­യു­ന്നു. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ അ­ഗാ­ധ­ത­ക­ളി­ലേ­ക്കും മ­നു­ഷ്യ­ന്റെ ഭ­വി­ത­വ്യ­ത­ക­ളി­ലേ­ക്കും ഭാ­വ­ന­യു­ടെ സ­ഹാ­യ­ത്തോ­ടെ കവി ക­ട­ന്നു­ചെ­ല്ലു­ന്ന­തു് കാ­ണു­മ്പോൾ എ­നി­ക്കു് ആ­ഹ്ലാ­ദാ­നു­ഭൂ­തി. ഈ കാ­ല­യ­ള­വി­ലെ ഏ­റ്റ­വും സു­ശ­ക്ത­വും ഏ­റ്റ­വും മ­നോ­ഹ­ര­വു­മാ­യ കാ­വ്യ­മാ­ണു് സ­ച്ചി­ദാ­ന­ന്ദ­ന്റെ “ക­യ­റ്റം”.

സ്ത്രീ­യും പു­രു­ഷ­നും പൂ­നി­ലാ­വിൽ മു­ങ്ങി­യ ഭൂ­വി­ഭാ­ഗം പോലെ, അർ­ക്ക­കാ­ന്തി­യിൽ തി­ള­ങ്ങു­ന്ന ഭൂ­പ്ര­ദേ­ശം പോലെ. ജീ­വി­തം അ­ന്നു് ആ­കർ­ഷ­കം. അവൾ അ­ന്നു് ഫ­ല­മാ­ണെ­ങ്കിൽ അവൻ അ­തി­ന്റെ മാ­ധു­ര്യ­മാ­ണു്. അവൾ അ­രു­വി­യാ­ണെ­ങ്കിൽ അവൻ അതിലെ മാ­രി­വിൽ­മീ­നാ­ണു്. അവൾ സ്ഫ­ടി­ക­മാ­ണെ­ങ്കിൽ അവൻ അതിലെ വെ­ളി­ച്ച­മാ­ണു്. അ­ങ്ങ­നെ ക­ഴി­യു­മ്പോ­ഴാ­ണു് ത­മ­സ്സി­ന്റെ ശ­ക്തി­കൾ ക­ര­ടി­യു­ടെ രൂ­പ­മാർ­ന്നു് എ­ത്തു­ന്ന­തു്. അവനു് രൂ­പാ­ന്ത­ര­പ്രാ­പ്തി. അ­തു­ക­ണ്ടു് അവൾ നി­ദ്ര­യിൽ ചോ­ദി­ക്കു­ന്നു:

ഇ­നി­യു­മ­ക്കാ­ലം വ­രി­ല്ലേ?

ത­ളി­രു­പോ­ലു­ള്ളൊ­രാ­പ്പ­ഴ­യ ശ­ബ്ദ­ത്തിൽ നീ-

യൊരു വ­ട്ട­മെ­ന്നെ വി­ളി­ക്കൂ.

നി­ണ­ഗ­ന്ധ­മേ­ശാ­ത്ത ചു­ണ്ടിൻ നി­ലാ­വി­നാൽ

പ­ഴ­യ­പോ­ലൊ­ന്നു­മ്മ­വ­യ്ക്കൂ

ക­വി­ത­യി­ലെ­ന്നെ വർ­ണ്ണി­ക്കേ­ണ്ട­ടു­ക്ക­ള

ക്ക­രി­യിൽ ഞാൻ വേർ­ത്തു വീ­ഴു­മ്പോൾ

ഒരു വിരൽ കൊ­ണ്ടൊ­ഞ്ഞു താങ്ങുകീടത്തടവറ-​

യ്ക്ക­രി­കിൽ വ­ന്നെ­ന്നെ­ത്ത­ലോ­ടൂ

മ­ഴ­പോ­ലെ നീ­യൊ­ന്നു് കരയൂ. കു­ട­ക­പ്പാ­ല

മ­ല­രി­ന്റെ കു­ല­പോൽ ചി­രി­ക്കൂ.

അ­യാൾ­ക്കു് ചി­രി­ക്കാൻ വയ്യ. ആ­ദർ­ശാ­ത്മ­ക­ത്വ­ത്തി­ന്റെ, പ­ര­മ­സ­ത്യ­ത്തി­ന്റെ മല ക­യ­റു­വാൻ അവർ തീ­രു­മാ­നി­ച്ചു. രോ­ഗ­വും ദാ­രി­ദ്ര്യ­വും മ­ര­ണ­വു­മി­ല്ലാ­ത്ത ഭൂ­മി­യെ കി­നാ­വു കാ­ണാ­നേ പറ്റൂ. സാ­ക്ഷാൽ­ക്ക­രി­ക്കാ­നാ­വി­ല്ല. ആ ക­യ­റ്റ­ത്തിൽ മരണം അവനെ സ­മാ­ക്ര­മി­ക്കു­ന്നു. എ­ങ്കി­ലും ഒ­രു­കാ­ല­ത്തു് അ­ഭി­ശ­പ്ത­മാ­യ ഈ ഭൂമി സ്വർ­ഗ്ഗ­മാ­കു­മെ­ന്നാ­ണു് അ­വ­ന്റെ പ്ര­ത്യാ­ശ. ക­ലാ­സൗ­ന്ദ­ര്യം വ­ഴി­ഞ്ഞൊ­ഴു­കു­ന്ന ഈ കാ­വ്യ­ത്തി­നു് കി­രീ­ടം വ­ച്ചു­കൊ­ണ്ടു് കവി കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­ന്നു.

ഇ­നി­വ­രും ത­ല­മു­റ­യ്ക്കാ­യ് ശു­ദ്ധ­വാ­യു­വും

ജലവും സ്വ­ത­ന്ത്രാ­ത്മാ­വും

മു­ക­ളിൽ നീ കാ­ണു­മ­പ്പോൾ കി­ളി­ക്കൂ­ട്ട­മൊ

ന്ന­തിൽ ഞാ­നു­മു­ണ്ടാ­യി­രി­ക്കും.

മു­ക­ളിൽ തി­ള­ങ്ങി­ടും ന­ക്ഷ­ത്ര­ജാ­ല­മൊ

ന്ന­തിൽ നീ­യു­മൊ­രു­ള­വാ­യ് തീരും

മ­നു­ഷ്യ­ന്റെ ദുർ­ദ്ദ­ശ, ദു­ര­ന്ത­ത്തി­ന്റെ അ­നി­വാ­ര്യ­ത, അ­വ­യിൽ­പ്പോ­ലും ത­ല­യു­യർ­ത്തു­ന്ന പ്ര­ത്യാ­ശ, വ­ന്യ­മൃ­ഗ­ത്തി­ന്റെ വേഷം ധ­രി­ച്ചെ­ത്തു­ന്ന ദൗ­ഷ്ട്യം ഇ­വ­യെ­ല്ലാം ചേ­തോ­ഹ­ര­മാ­യി ആ­വി­ഷ്ക്ക­രി­ച്ചി­രി­ക്കു­ന്നു ഈ കാ­വ്യം. കാവ്യ സ­ര­സ്വ­തി­യു­ടെ ഹൃ­ദ്യ­മാ­യ വീ­ണാ­വാ­ദ­നം ഞാ­നി­തിൽ കേൾ­ക്കു­ന്നു. കവേ അ­ങ്ങേ­യ്ക്കു് ധ­ന്യ­വാ­ദം. വീ­ണ്ടും വീ­ണ്ടും വാ­യി­ക്കാ­നാ­യി ഈ കാ­വ്യം ഞാൻ സൂ­ക്ഷി­ച്ചു­വ­യ്ക്ക­ട്ടെ.

images/TheSatanicVerses.jpg

സൽമാൻ റഷ്ദി യുടെ നോ­വ­ലു­കൾ മൗ­ലി­ക­ങ്ങ­ള­ല്ല. അവ എ­പ്പോ­ഴും ‘ഡി­റി­വെ­റ്റീ­വ്’ (മ­റ്റു­ള്ള­വ­യിൽ നി­ന്നു് എ­ടു­ക്കു­ന്ന­വ) ആ­ണെ­ന്നു് ഈ പം­ക്തി­യിൽ പ­ല­പ്പോ­ഴും എ­ഴു­തി­യി­ട്ടു­ണ്ടു്. അ­തി­നു് ബലം നൽ­കു­ന്ന പ്ര­സ്താ­വം ടൈം വാ­രി­ക­യി­ലു­ണ്ടു്. ‘The Satanic Verses’ നി­രൂ­പ­ണം ചെ­യ്യു­ന്ന പോൾ ഗ്രേ പ­റ­യു­ന്നു: He has obviously read his Garcia Marques, his Joyce, his Thomas Pynchon. ഗ്രേ മാ­ന്യ­നാ­ണു്. ചൂഷണം എന്ന വാ­ക്കു് ഉ­പ­യോ­ഗി­ക്കാൻ മ­ടി­യു­ള്ള­തു­കൊ­ണ്ടു് വ­ള­ച്ചു­കെ­ട്ടി എ­ഴു­തു­ന്നു. അ­ത്രേ­യു­ള്ളൂ.

ഹി­ന്ദു–മു­സ്ലീം മൈ­ത്രി

ഞാ­നൊ­രാ­ഫീ­സിൽ ജോലി നോ­ക്കു­ന്ന കാലം. വ­ട­ക്കേ ഇ­ന്ത്യ­യി­ലെ ഒരു ഹി­ന്ദു എന്നെ കാണാൻ വന്നു. അ­യാൾ­ക്കു് ആ ആ­ഫീ­സിൽ നി­ന്നു് ഒരു കാ­ര്യം നേ­ടാ­നു­ണ്ടാ­യി­രു­ന്നു. സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ ഹി­ന്ദു–മു­സ്ലീം വി­രോ­ധ­ത്തെ­ക്കു­റി­ച്ചു് പ­റ­യാ­നി­ട­യാ­യി. അ­പ്പോൾ ഞാൻ ചോ­ദി­ച്ചു: “നി­ങ്ങ­ളെ­ന്തി­നാ­ണു് മു­സ്ലീ­മി­നെ കൊ­ല്ലാൻ പോ­കു­ന്ന­തു? ഞാൻ ഒരു ഗ്രാ­മ­പ്ര­ദേ­ശ­ത്തു് ബ­ന്ധ­പ്പെ­ട്ട­വ­നാ­ണു്. അവിടെ വീ­ട്ടിൽ എ­ന്തെ­ങ്കി­ലും വി­ശേ­ഷ­മു­ണ്ടാ­യാൽ ഇ­സ്ലാം മ­ത­ത്തിൽ­പ്പെ­ട്ട­വ­രാ­ണു് സ­ഹാ­യ­ത്തി­നെ­ത്തു­ന്ന­തു്. വി­വാ­ഹ­മാ­ണെ­ങ്കിൽ അവർ പന്തൽ കെ­ട്ടി­ത്ത­രും, വി­റ­കു­കീ­റി­ത്ത­രും, വാർ­പ്പും മ­റ്റും ദൂരെ നി­ന്നു് ചു­മ­ന്നു­കൊ­ണ്ടു് വരും. ഒരു കാ­ശു­പോ­ലും പ്ര­തി­ഫ­ലം വാ­ങ്ങു­ക­യു­മി­ല്ല. മാ­ത്ര­മ­ല്ല, കാവിൽ കൊ­ടു­ക്കേ­ണ്ട വെ­ളി­ച്ചെ­ണ്ണ ശു­ദ്ധ­മാ­ക്കാൻ ഒരു മു­സ്ലീ­മി­നെ­ക്കൊ­ണ്ടാ­ണു് തൊ­ടീ­ക്കു­ന്ന­തു്. നി­ങ്ങ­ളു­ടെ ഈ ഇ­സ്ലാം വി­രോ­ധം അ­പ­രി­ഷ്കൃ­ത­മാ­ണു്”. ഇതു കേട്ട ആ ഹി­ന്ദു­വി­ന്റെ മുഖം ചു­വ­ന്നു. ക­ണ്ണു­കൾ ര­ക്ത­ച്ഛ­വി­യാർ­ന്നു. വി­റ­ച്ചു­കൊ­ണ്ടു് അയാൾ എ­ന്നോ­ടു് പ­റ­ഞ്ഞു: “ഞാൻ രാ­ത്രി ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോൾ എന്റെ വീ­ട്ടിൽ ബഹളം. മു­സ്ലീ­ങ്ങൾ വീടു് ആ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് ഉ­ണർ­ന്ന ഞാ­ന­റി­ഞ്ഞു. അവർ എന്റെ അ­മ്മ­യേ­യും അ­നി­യ­ത്തി­യെ­യും പി­ടി­ച്ചു­കൊ­ണ്ടു­പോ­യി. വർ­ഷ­ങ്ങൾ­ക്കു ശേഷം ഗാ­ന്ധി ഇ­ട­പെ­ട്ടു് ഹി­ന്ദു­ക്കൾ തി­രി­ച്ചു­വ­ന്ന­പ്പോൾ എന്റെ സ­ഹോ­ദ­രി­യു­മെ­ത്തി. പക്ഷേ, അ­വ­ളു­ടെ ക­വി­ളിൽ “…Sixty times” എ­ന്നു് പച്ച കു­ത്തി­യി­രു­ന്നു (കു­ത്തി­ട്ട സ്ഥ­ല­ത്തു് ഇം­ഗ്ലീ­ഷി­ലു­ള്ള ആ നാ­ല­ക്ഷ­ര­രൂ­പ­ത്തി­ന്റെ ഭൂ­ത­കാ­ല രൂപം). ഞാൻ മു­സ്ലീം വി­രോ­ധി­യാ­യ­തിൽ എ­ന്താ­ണു് കു­റ്റം? ഈ അ­നു­ഭ­വം നി­ങ്ങൾ­ക്കു­ണ്ടാ­യാൽ നി­ങ്ങ­ളെ­ന്തു ചെ­യ്യും? നി­ങ്ങൾ നാ­ട്ടിൽ മു­സ്ലീ­മു­മാ­യി സൗ­ഹാർ­ദ്ദ­ത്തിൽ ക­ഴി­യു­ന്നു­വെ­ന്നോ? ശ­രി­യാ­യി­രി­ക്കും. പക്ഷേ, സൗ­ക­ര്യം കി­ട്ടി­യാൽ അവർ നി­ങ്ങ­ളെ കൊ­ല്ലും”. ഞാൻ പ്ര­തി­ഷേ­ധി­ച്ചു. “മ­നു­ഷ്യർ ഒ­രു­പോ­ലെ­യാ­ണു്. മു­സ്ലിം ദേ­ഷ്യ­പ്പെ­ടു­ന്ന­തു­പോ­ലെ ഹി­ന്ദു­വും ദേ­ഷ്യ­പ്പെ­ടും. ഹി­ന്ദു കാ­രു­ണ്യം കാ­ണി­ക്കു­ന്ന­തു­പോ­ലെ മു­സ്ലി­മും കാ­രു­ണ്യം കാ­ണി­ക്കും” എന്നു ഞാൻ പ­റ­ഞ്ഞു. അ­പ്പോൾ കോ­പാ­കു­ല­നാ­യി അയാൾ ചോ­ദി­ച്ചു. “നി­ങ്ങ­ളു­ടെ മാ­പ്പി­ള റെ­ബ­ല്യൻ എ­ന്നാ­ണു്? ഞാനതു മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല എന്ന വി­ചാ­ര­മാ­ണോ നി­ങ്ങൾ­ക്കു്?” ഹി­ന്ദു ക­ത്തി­യെ­ടു­ത്തു് എന്നെ കു­ത്തു­മെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാൻ അയാളെ ശാ­ന്ത­നാ­ക്കാൻ വേ­ണ്ടി അ­യാ­ളു­ടെ കരതലം ഗ്ര­ഹി­ച്ചു് സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന എൻ. രാ­ഘ­വൻ­പി­ള്ള­യു­ടെ മു­റി­യിൽ കൊ­ണ്ടു­പോ­യി. ഫയൽ എ­ടു­ത്തു. അ­ദ്ദേ­ഹം ഓർ­ഡ­റി­ട്ടു. ഒ­പ്പി­ട്ട ഓർഡർ കൈയിൽ കൊ­ടു­ത്ത­പ്പോ­ഴും അയാൾ കോപം കൊ­ണ്ടു വി­റ­യ്ക്കു­ക­യാ­യി­രു­ന്നു. അ­യാ­ളോ­ടു സ­ഹ­ത­പി­ച്ചു­കൊ­ണ്ടു് എ­ഴു­ത­ട്ടെ യാ­ഥാ­സ്ഥി­തി­ക­രും വർ­ഗ്ഗീ­യ­വാ­ദി­ക­ളു­മാ­ണു് ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ ശാപം. ഒരു ഹി­ന്ദു സ­ഹോ­ദ­രി­യു­ടെ ക­വി­ളിൽ അ­റു­പ­തു­ത­വ­ണ­യെ­ന്ന് പ­ച്ച­കു­ത്തി­യ­പോ­ലെ മു­സ്ലിം സ­ഹോ­ദ­രി­യു­ടെ ക­വി­ളി­ലും അ­മ്മ­ട്ടിൽ കു­ത്തി­യി­രി­ക്കി­ല്ലേ? ആ ഹി­ന്ദു­വി­നും അ­യാ­ളെ­പ്പോ­ലെ­യു­ള്ള മു­സ്ലി­മി­നും അ­തൊ­ന്നും ആ­ലോ­ചി­ക്കാ­നാ­വി­ല്ല.

images/MRaghavan.jpg
എം. രാഘവൻ

ഇ­തി­നൊ­ന്നും ഒരു പ­രി­ഹാ­ര­വു­മി­ല്ല. എ­ങ്കി­ലും സെൻ­സി­റ്റീ­വ് ആർ­ട്ടി­സ്റ്റ് ഈ ക്രൂ­ര­ത­കൾ ക­ണ്ടു് പ്ര­തി­ക­രി­ക്കും. ആ പ്ര­തി­ക­ര­ണ­മാ­ണു് വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ല­ളി­താം­ബി­ക അ­ന്തർ­ജ­ന­ത്തി­ന്റെ ഒരു ചെ­റു­ക­ഥ­യിൽ ക­ണ്ട­തു്. മ­ല­ബാ­റിൽ ക­ലാ­പ­മു­ണ്ടാ­യ­പ്പോൾ മു­ഹ­മ്മ­ദീ­യൻ വേ­ട്ട­യാ­ടി­യ ഒരു ന­മ്പൂ­തി­രി­യെ മ­റ്റൊ­രു മു­ഹ­മ്മ­ദീ­യൻ ര­ക്ഷി­ക്കു­ന്ന­താ­ണു് അക്കഥ. പു­ള­കോ­ദ്ഗ­മം കൂ­ടാ­തെ അതു വാ­യി­ച്ചു­തീർ­ക്കാ­നാ­വി­ല്ല. ഇ­ക്കാ­ല­ത്തു ഹി­ന്ദു—മു­സ്ലിം മൈ­ത്രി­യെ പ­രോ­ക്ഷ­മാ­യി പ്ര­കീർ­ത്തി­ച്ചു­കൊ­ണ്ടു് ഒരു കഥ ആ­വിർ­ഭ­വി­ച്ചി­രി­ക്കു­ന്നു; ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ ‘പു­ന്നാ­ര­മോൾ’ എന്ന കഥ (എം. രാഘവൻ എ­ഴു­തി­യ­തു്) അതിലെ ആ­യി­ഷു­മ്മ എന്ന വൃ­ദ്ധ­യ്ക്കു് ഒരു ഹി­ന്ദു പെൺ­കു­ട്ടി­യോ­ടു തോ­ന്നു­ന്ന സ്നേ­ഹം ഹൃ­ദ­യ­കാ­രി­യാ­യി രാഘവൻ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. അ­തോ­ടൊ­പ്പം മു­സ്ലിം സ­മു­ദാ­യ­ത്തി­ലെ ആ­ചാ­ര­വി­ശേ­ഷ­ങ്ങ­ളും സ്വാ­ഭാ­വാ­വി­ഷ്ക­ര­ണ പ്ര­ധാ­ന­മാ­യ ക­ഥ­യാ­ണി­തു്. പുതിയ ഉൾ­ക്കാ­ഴ്ച­യൊ­ന്നും ഇ­തി­നി­ല്ലെ­ങ്കി­ലും പാ­രാ­യ­ണ യോ­ഗ്യ­മാ­ണു് ഇ­തെ­ന്ന­തിൽ സം­ശ­യ­മി­ല്ല.

കി­ഴ­ക്കി­ന്റെ മകൾ

ഭർ­ത്താ­വി­നോ­ടു് മ­ര്യാ­ദ­യി­ല്ലാ­തെ പെ­രു­മാ­റു­ന്ന­വൾ? മ­റ്റെ­ല്ലാ പു­രു­ഷ­ന്മാ­രോ­ടും ന­ന്നാ­യി പെ­രു­മാ­റും. അ­വ­ളു­ടെ ശബ്ദം അ­പ്പോൾ തേ­നൊ­ഴു­കു­ന്ന­തു­പോ­ലെ­യി­രി­ക്കും.

ഉ­ന്ന­ത­രാ­യ പ­ടി­ഞ്ഞാ­റൻ എ­ഴു­ത്തു­കാ­രു­ടെ മ­ഹാ­യ­ശ്ശ­സ്സു മ­ന­സ്സി­ലാ­ക്കി അ­വ­രു­ടെ മാ­സ്റ്റർ­പീ­സു­ക­ളി­ലേ­ക്കു ചെ­ല്ലു­മ്പോൾ ഒരു അ­പ­രി­ചി­ത പ്ര­ദേ­ശ­ത്തു ചെ­ന്നു­ചേർ­ന്ന പ്ര­തീ­തി­യാ­ണു് പ­ല­പ്പോ­ഴും ന­മ്മൾ­ക്കു്. ഇ­റ്റ­ലി­യി­ലെ ശിൽ­പി­യും മെ­റ്റൽ­സ്മി­ത്തു­മാ­യ ബൻ­വ­നു­റ്റോ ചെ­ലീ­നി യുടെ (Benvenuto Celini, 1500–71) ആ­ത്മ­ക­ഥ നമ്മൾ ര­സി­ച്ചു വാ­യി­ക്കും. പക്ഷേ, ഇ­തെ­ന്റെ ക­ഥ­യാ­ണു് എന്നു തോ­ന്നു­ക­യി­ല്ല. ഇ. വി. കൃ­ഷ്ണ­പി­ള്ള യുടെ ആ­ത്മ­ക­ഥ വാ­യി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ‘ഇ­ഴു­കി­ച്ചേ­രൽ’ ചെ­ലീ­നി­യു­ടെ ആ­ത്മ­ക­ഥാ പാ­രാ­യ­ണ­ത്തിൽ സം­ഭ­വി­ക്കു­ന്നി­ല്ല എന്നു സാരം. ഇതല്ല ബേ­ന­സിർ ഭൂ­ട്ടൊ യുടെ ആ­ത്മ­ക­ഥ വാ­യി­ക്കു­മ്പോ­ഴ­ത്തെ അ­നു­ഭ­വം. ഇ­ന്ത്യാ­ക്കാ­രെ പ­ട്ടി­ക­ളെ­ന്നു ഭൂ­ട്ടോ വി­ളി­ച്ചു­വെ­ന്നാ­ണു് കേൾ­ക്കു­ന്ന­തു്. എ­ങ്കി­ലും സിയാ ഉൾ ഹക്ക് അ­ദ്ദേ­ഹ­ത്തെ പീ­ഡി­പ്പി­ച്ച­തി­ന്റെ­യും ഒ­ടു­വിൽ കൊ­ന്ന­തി­ന്റെ­യും രം­ഗ­ങ്ങൾ മകളായ ബേ­ന­സിർ അ­വ­ത­രി­പ്പി­ക്കു­ന്ന­തു­ക­ണ്ടു് നമ്മൾ കരയും, ഞെ­ട്ടും. എന്റെ അ­നു­ഭ­വം പറയാം. ഇതിലെ വർ­ണ്ണ­ന­കൾ വാ­യി­ച്ച­പ്പോൾ പ­ല­പ്പോ­ഴും എ­നി­ക്കു ക­ണ്ണീ­ര­ട­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ബേ­ന­സീ­റും അ­വ­രു­ടെ അ­മ്മ­യും ഭൂ­ട്ടോ­യെ കൊ­ല്ലു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം ജ­യി­ലിൽ­ച്ചെ­ന്നു് അ­ദ്ദേ­ഹ­ത്തെ ക­ണ്ട­തി­ന്റെ വി­വ­ര­ണം ഹൃ­ദ­യ­ഭേ­ദ­ക­മാ­ണു്. ഭൂ­ട്ടൊ­യെ തൂ­ക്കി­ക്കൊ­ന്നി­ല്ല, മർ­ദ്ദി­ച്ചു­കൊ­ന്നു­വെ­ന്നാ­ണു് ബേ­ന­സീർ സൂ­ചി­പ്പി­ക്കു­ന്ന­തു്. തൂ­ക്കി­ക്കൊ­ന്നാൽ നാ­ക്കു വെ­ളി­യി­ലേ­ക്കു ത­ള്ളി­യി­രി­ക്കും. വാ­യെ­ങ്കി­ലും തു­റ­ന്നി­രി­ക്കും. ഈ രണ്ടു അ­വ­സ്ഥ­ക­ളു­മി­ല്ലാ­യി­രു­ന്നു ഭൂ­ട്ടോ­യു­ടെ മൃ­ത­ദേ­ഹ­ത്തി­നു്. അ­ദ്ദേ­ഹ­ത്തി­ന്റെ മുഖം മു­ത്തു­പോ­ലെ തി­ള­ങ്ങി­യി­രു­ന്നു. ശ­രീ­ര­ത്തിൽ ക്ഷ­ത­ങ്ങ­ളേ­റെ ഉ­ണ്ടാ­യി­രു­ന്നി­രി­ക്കാം. അ­തു­കൊ­ണ്ടാ­ണു് അ­താ­രെ­യും കാണാൻ സ­മ്മ­തി­ക്കാ­ത്ത­തു് അ­ധി­കാ­രി­കൾ. സി­യാ­യു­ടെ ‘കു­ദേ­ത്ത’ (സർ­ക്കാ­റി­ന്റെ തകിടം മ­റി­ക്കൽ) ഭൂ­ട്ടോ­യു­ടെ അ­ഭ്യർ­ത്ഥ­ന­യ­നു­സ­രി­ച്ചു­ത­ന്നെ­യാ­ണു ന­ട­ന്ന­തെ­ന്നു് ഒരു ഏ­റ്റു­പ­റ­ച്ചിൽ അ­ദ്ദേ­ഹം (ഭൂ­ട്ടോ) ഒ­പ്പി­ട്ടു­കൊ­ടു­ക്ക­ണ­മെ­ന്നു് നിർ­ബ­ന്ധ­മു­ണ്ടാ­യി. അതിനു ഭൂ­ട്ടോ സ­മ്മ­തി­ച്ചി­ല്ല. അ­പ്പോൾ മർ­ദ്ദ­നം തു­ട­ങ്ങി. ബോ­ധം­കെ­ട്ട അ­ദ്ദേ­ഹ­ത്തി­നു അതു വീ­ണ്ടെ­ടു­ക്കാൻ ശ്വാ­സ­ക്കു­ഴൽ കീ­റി­യ­ത്രേ. അ­താ­യി­രു­ന്നു ഭൂ­ട്ടോ­യു­ടെ ക­ഴു­ത്തിൽ കണ്ട പാ­ടു­കൾ. മർ­ദ്ദ­ന­മേ­റ്റ­പ്പോൾ അ­ദ്ദേ­ഹം വീ­ണു­വെ­ന്നും അ­പ്പോൾ തല ത­ട­വ­റ­യു­ടെ ഭി­ത്തി­യി­ലി­ടി­ച്ചെ­ന്നും അ­പ്പോൾ മ­രി­ച്ചെ­ന്നും ഒ­ര­ഭി­പ്രാ­യം. സ­ത്യ­മേ­തെ­ന്നു അ­റി­ഞ്ഞു­കൂ­ടാ. സ­ത്യ­മേ­താ­യാ­ലും ഭൂ­ട്ടോ­യെ തൂ­ക്കി­ക്കൊ­ന്നി­ല്ല എ­ന്ന­തു സത്യം. ഈ ഭാ­ഗ­മൊ­ക്കെ വാ­യി­ക്കു­മ്പോൾ നമ്മൾ ബേ­ന­സീ­റി­നോ­ടൊ­രു­മി­ച്ചു ക­ര­യു­ന്നു. അ­വ­രു­ടെ ര­ച­ന­യു­ടെ സ്വ­ഭാ­വ­മ­റി­യാൻ വേ­ണ്ടി ഏ­താ­നും വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­ത­ട്ടെ.

I peer into the cell, but I am blinded by its darkness. The jail officials open the door and I step inside my father’s death cell. It is damp and fetid. No sunlight has ever penetrated its thick cement walls. The bed covers more than half of the tiny cell, and is bolted to the ground with thick iron chains. For the first twenty four hours my father was in the cell, he was chained to the bed. His ankles still bear the scars. Beside the bed is an open hole, the only lavantory facility provided for condemned prisoners. The stench is nauseating. “Papa!” (P. 118).
images/CovertheautobiographyofBenazirBhutto.jpg

ഒരു രാ­ജ്യ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന ആ­ളി­ന്റെ അവസ്ഥ നോ­ക്കൂ. ശി­ല­യു­മ­ലി­യു­ന്ന ഒ­രാ­ത്മ­ക­ഥ. ഒന്നേ വി­സ്മ­യ­പ്ര­ദ­മാ­യു­ള്ളൂ. ഒരു ജ­നാ­ധി­പ­ത്യ ഗ­വൺ­മെ­ന്റി­നെ സിയാ ഉൾ ഹ­ക്കും കൂ­ട്ടു­കാ­രും ചേർ­ന്നു ത­കർ­ത്തു­ക­ള­ഞ്ഞെ­ന്നും തന്റെ പി­താ­വി­നെ ജ­യി­ലി­ലാ­ക്കി­യെ­ന്നു­മാ­ണു് ബേ­ന­സീ­റി­ന്റെ വാദം. ഇതിൽ സ­ത്യ­മി­ല്ല. കു­ദേ­ത്ത­യ്ക്കു യോ­ജി­ച്ച പ­രി­തഃ­സ്ഥി­തി­കൾ രാ­ജ്യ­ത്തു­ണ്ടെ­ങ്കി­ലേ സർ­ക്കാ­രി­നെ തകിടം മ­റി­ക്കാ­നാ­വൂ. പ­ട്ടി­ണി, നി­ര­ക്ഷ­ര­ത്വം, മ­ര­ണ­നി­ര­ക്കി­ന്റെ­യും ജ­ന­ന­നി­ര­ക്കി­ന്റെ­യും ആ­ധി­ക്യം ഇവ രാ­ജ്യ­ത്തു­ണ്ടാ­കു­മ്പോ­ഴാ­ണു് കു­ദേ­ത്ത­യ്ക്കു ജനത സ­മ്മ­തം നൽകുക. അ­ധാർ­മ്മി­ക­ത്വം താ­ണ്ഡ­വ­നൃ­ത്തം ന­ട­ത്തു­മ്പോ­ഴേ സൈ­ന്യ­ത്തി­ലൂ­ടെ ബ­ഹു­ജ­നം പൊ­ട്ടി­ത്തെ­റി­ക്കൂ. പാ­കി­സ്ഥാ­നി­ലെ അ­ന്ന­ത്തെ പ­രി­തഃ­സ്ഥി­തി­ക­ളെ­ക്കു­റി­ച്ചു ബേ­ന­സ്സീർ നി­ശ്ശ­ബ്ദ­യാ­ണു്. തന്റെ അച്ഛൻ പു­ണ്യ­വാ­ള­നാ­ണെ­ന്നും അ­ദ്ദേ­ഹ­ത്തെ പ­ട്ടാ­ള­മേ­ധാ­വി കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി­യെ­ന്നു­മാ­ണു് അ­വ­രു­ടെ സങ്കട നി­വേ­ദ­നം. ഇതു ശ­രി­യ­ല്ല. സത്യം മു­ഴു­വ­നും പറയാൻ അവർ കൂ­ട്ടാ­ക്കു­ന്നി­ല്ല. കു­റ്റം പ­റ­യാ­നി­ല്ല. മകൾ അ­ച്ഛ­നെ­ക്കു­റി­ച്ചെ­ഴു­തു­മ്പോൾ ഇ­ങ്ങ­നെ­യൊ­ക്കെ മാ­ത്ര­മേ എ­ഴു­താൻ പറ്റൂ. ആ രചന ആദ്യം പ­റ­ഞ്ഞ­തു­പോ­ലെ നമ്മെ ക­ര­യി­ക്കും. ക­ണ്ണീ­രൊ­ഴു­കു­മ്പോൾ നമ്മൾ കൂ­ടു­തൽ കൂ­ടു­തൽ വി­ശു­ദ്ധി­യാർ­ജ്ജി­ക്കും. അ­തു­കൊ­ണ്ടു് ഈ ഗ്ര­ന്ഥം എ­ല്ലാ­വ­രും വാ­യി­ക്കേ­ണ്ട­താ­ണു്. (Daughter of the East, An auto biography, Benazir Bhutto, Hamish Hamilton, London, Spl. Indian Price £10.)

ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം

കൊ­ല്ലം ജി­ല്ലാ ജഡ്ജി കെ. സു­ധാ­ക­രൻ ഒരു സ­മ്മേ­ള­ന­ത്തിൽ നിർ­വ­ഹി­ച്ച പ്ര­ഭാ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ട് ജ­ന­യു­ഗം വാ­രി­ക­യിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പ്രാ­ഡ്വി­വാ­കൻ ത­ന്നെ­യാ­ണു് ഈ പ്ര­ഭാ­ഷ­ണം വാ­രി­ക­യ്ക്കു് എ­ഴു­തി­ക്കൊ­ടു­ത്ത­തെ­ങ്കിൽ താ­ഴെ­ച്ചേർ­ക്കു­ന്ന വ്യാ­ക­ര­ണ­ത്തെ­റ്റു­കൾ­ക്കു് അ­ദ്ദേ­ഹ­ത്തി­നു ത­ന്നെ­യാ­ണു് ഉ­ത്ത­ര­ദാ­നാ­ധീ­ന­ത (responsibility). മ­റ്റാ­രെ­ങ്കി­ലു­മാ­ണു് റി­പ്പോർ­ട്ട് എ­ഴു­തി­യ­തെ­ങ്കിൽ സു­ധാ­ക­ര­നെ കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തു­മി­ല്ല.

  1. “എ­റ­ണാ­കു­ളം പോലെ സു­ല­ഭ­മാ­യി പു­സ്ത­ക­ങ്ങൾ കി­ട്ടു­ന്ന ഒരു സ്ഥ­ല­ത്തു്… ” (കോളം 1)— സുലഭം എന്ന പ്ര­യോ­ഗ­ത്തി­നു ‘എ­ളു­പ്പ­ത്തിൽ കി­ട്ടു­ന്ന’ എ­ന്നാ­ണർ­ത്ഥം. നാ­സി­കാ­ചൂർ­ണ്ണ­പ്പൊ­ടി, അ­ജ­ഗ­ജാ­ന്ത­ര വ്യ­ത്യാ­സം ഈ പ്ര­യോ­ഗ­ങ്ങൾ­പോ­ലെ­യാ­ണു് സു­ല­ഭ­മാ­യി കി­ട്ടു­ന്ന എന്ന പ്ര­യോ­ഗം.
  2. “സ­മ­കാ­ലീ­ന രാ­ഷ്ട്ര­ത­ന്ത്ര­ത്തിൽ നി­ന്നും… ” (കോളം 1. പുറം 9)—കാ­ല­ത്തെ സം­ബ­ന്ധി­ക്കു­ന്ന­തു് കാ­ലി­ക­മാ­ണു്. അ­തി­നാൽ സ­മ­കാ­ലി­കം എ­ന്നു­വേ­ണം.
  3. “വേഗത വർ­ദ്ധി­പ്പി­ക്കു­ന്ന­വ­യാ­ണ്… ” (കോളം 1. പുറം 9)—വേഗം ശരി; വേഗത തെ­റ്റു്. സു­ധാ­ക­രൻ തി­രു­നെ­ല്ലൂർ ക­രു­ണാ­ക­ര­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചാ­ണു് പ്ര­ഭാ­ഷ­ണം ന­ട­ത്തി­യ­തു്. ന­ട­ത്ത­ട്ടെ. ക­രു­ണാ­ക­ര­നു് നൽകിയ ‘സ്വീ­ക­ര­ണ’ത്തി­ലാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ഈ ഉ­ദീ­ര­ണ­ങ്ങൾ. അ­പ്പോൾ നാലു നല്ല വാ­ക്കു­കൾ പറയണം. പ­റ­യ­ട്ടെ. പക്ഷേ, ആർ­ക്കും ഒ­രു­പ­ദ്ര­വ­വും ചെ­യ്യാ­ത്ത എന്നെ അ­ദ്ദേ­ഹം ധൃ­ത­രാ­ഷ്ട്രർ എന്നു വി­ളി­ക്കു­ന്നു. എന്റെ വി­മർ­ശ­ന­ങ്ങൾ ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­ന­ങ്ങ­ളാ­ണ­ത്രേ. മ­ല­യാ­ള­ഭാ­ഷ­യെ മേൽ­ക്കാ­ണി­ച്ച മ­ട്ടിൽ ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­നം ന­ട­ത്തു­ന്ന­തി­നേ­ക്കാൾ മോ­ശ­മാ­ണോ എന്റെ നി­രൂ­പ­ണ­ധൃ­ത­രാ­ഷ്ട്രാ­ലിം­ഗ­ന­ങ്ങൾ?
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വി­വാ­ഹി­ത മോ­ടി­യാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്യു­ന്ന­തിൽ തെ­റ്റു­ണ്ടോ?

ഉ­ത്ത­രം: ഒരു തെ­റ്റു­മി­ല്ല. ഭം­ഗി­യാ­യി­ട്ടു­ത­ന്നെ വ­സ്ത്ര­ധാ­ര­ണം നിർ­വ­ഹി­ക്ക­ണം. പക്ഷേ, ചില ഭർ­ത്താ­ക്ക­ന്മാർ­ക്കു് അ­തി­ഷ്ട­മ­ല്ല. അ­വർ­ക്കു് മറ്റു സ്ത്രീ­കൾ മോ­ടി­യാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്തു­വ­രു­ന്ന­തു കാ­ണാ­നാ­ണു് കൗ­തു­കം.

ചോ­ദ്യം: അപവാദ വ്യ­വ­സാ­യി­യെ­ക്കു­റി­ച്ചു എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: സോ­ക്ര­ട്ടീ­സി നേയും ക്രി­സ്തു വി­നേ­യും എ­ബ്ര­ഹാം ലി­ങ്ക­ണേ യും കെ­ന്ന­ഡി യേയും വ­ധി­ച്ച­വ­രേ­ക്കാൾ ഹീനർ.

ചോ­ദ്യം: ര­സ­ക­ര­മാ­യ ഒ­രാ­ത്മ­ക­ഥ?

ഉ­ത്ത­രം: മോ­ണി­ക്ക ഡി­ക്കൻ­സി ന്റെ One Pair of Hands. (ചാൾസ് ഡി­ക്കൻ­സി ന്റെ പ്ര­പൗ­ത്രി­യാ­ണു് മോ­ണി­ക്ക).

ചോ­ദ്യം: ലോ­ക­ത്തു വ­മ്പി­ച്ച പ­രി­വർ­ത്ത­നം വ­രു­ത്തി­യ പു­സ്ത­ക­ങ്ങൾ?

ഉ­ത്ത­രം: പ്ലേ­റ്റോ യുടെ ‘റി­പ്പ­ബ്ലി­ക് ’, കാറൽ മാർ­ക്സി ന്റെ ‘Das Kapital’, ഫ്രാ­യി­റ്റി ന്റെ ‘Interpretation of Dreams’, റേ­ച്ചൽ കാർ­സ­ന്റെSilent Spring’, ഫ്രാ­ങ്റ്റ്സ് ഒ­മാർ­ഫാ­ന­ങ്ങി ന്റെ (Frants Omar Fanon) ‘Wretched of the Earth’.

ചോ­ദ്യം: നി­ങ്ങൾ­ക്കു ന­ന്മ­യു­ണ്ടെ­ങ്കിൽ അതിനു കാ­ര­ണ­മാ­യ പു­സ്ത­ക­ങ്ങൾ?

ഉ­ത്ത­രം: മാർ­ക്സ് ഒ­റീ­ലി­യ­സി ന്റെ ‘Meditations’, വി­ക്തോർ യൂഗോ യുടെ ‘പാ­വ­ങ്ങൾ’.

ചോ­ദ്യം: എല്ലാ മ­ഹാ­ന്മാർ­ക്കും സ്വീ­കാ­ര്യ­മാ­യ ഒരു പു­സ്ത­കം?

ഉ­ത്ത­രം: ഫ്ര­ഞ്ച് സ­റീ­യ­ലി­സ്റ്റ് സൈ­ദ്ധാ­ന്തി­കൻ ആ­ങ്ദ്രേ ബ്ര­തൊ­ങ് (Andre Breton) എ­ഴു­തി­യ Nadja എന്ന നോവൽ.

ചോ­ദ്യം: ഭർ­ത്താ­വി­നോ­ടു മ­ര്യാ­ദ­യി­ല്ലാ­തെ പെ­രു­മാ­റു­ന്ന­വൾ?

ഉ­ത്ത­രം: മ­റ്റെ­ല്ലാ പു­രു­ഷ­ന്മാ­രോ­ടും സ്ത്രീ­ക­ളോ­ടും ന­ന്നാ­യി പെ­രു­മാ­റും. അ­വ­ളു­ടെ ശബ്ദം അ­പ്പോൾ തേ­നൊ­ഴു­കു­ന്ന­തു­പോ­ലെ­യി­രി­ക്കും.

images/Onepairofhands.jpg

ഞാൻ നി­രീ­ശ്വ­ര­ന­ല്ല, തി­ക­ഞ്ഞ ഈ­ശ്വ­ര­വി­ശ്വാ­സ­മു­ണ്ടു് എ­നി­ക്കു്. എ­ങ്കി­ലും അ­തി­രു­ക­ട­ന്ന ഭക്തി ദോഷം ചെ­യ്യും. അ­യാൾ­ക്കു കാ­ല­ത്തു കു­ളി­ക്കാ­നും ഭസ്മം തൊ­ടാ­നും പൂ­ജാ­മു­റി­യിൽ ഇ­രു­ന്നു പ്രാർ­ത്ഥി­ക്കാ­നും തൊ­ട്ട­തി­നും പി­ടി­ച്ച­തി­നു­മൊ­ക്കെ ‘ഭ­ഗ­വാ­നേ, ഭ­ഗ­വാ­നേ’ എ­ന്നു­വി­ളി­ക്കാ­നും മാ­ത്ര­മേ സമയം കാണൂ. അ­തി­ന്റെ ഫ­ല­മാ­യി അയാൾ തകരും. അയാൾ ത­ക­രു­ന്ന­തി­നേ­ക്കാൾ കു­ടും­ബം തകരും. പല ഭ­ക്ത­ന്മാ­രു­ടെ­യും മ­ക്കൾ­ക്കു ജാ­ഡ്യ­മാ­ണു്. ഭാ­ര്യ­മാർ­ക്കു നൈ­രാ­ശ്യ­മാ­ണു്.

images/SilentSpring.jpg

ഞാൻ ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തിൽ ഉ­ത്സു­ക­നാ­ണു്. പക്ഷേ, അ­തി­രു­ക­ട­ന്ന ഔ­ത്സു­ക്യം ദോഷം ചെ­യ്യും. ന­ക്ഷ­ത്രം നി­റ­ഞ്ഞ ആകാശം നോ­ക്കി ആ­ഹ്ലാ­ദി­ക്കാ­തെ അയാൾ നോവൽ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കും. കാ­മു­കി­യു­ടെ സ്പർ­ശ­ന­ത്തിൽ­നി­ന്നു­ള്ള സുഖം അ­നു­ഭ­വി­ക്കാ­തെ ഇ­ന്ദു­ലേ­ഖ യുടെ സ്പർ­ശ­നം കൊ­തി­ച്ചു് ഇ­രി­ക്കും. അ­ല്ലെ­ങ്കിൽ ‘വി­ലാ­സ­ല­തി­ക’ വാ­യി­ച്ചു കാ­മ­ത്തിൽ വീഴും. സാ­യ­ന്ത­നാ­ഭ കാ­ണാ­തെ ക­വി­ത­യി­ലെ സൂ­ര്യാ­സ്ത­മ­യ വർ­ണ്ണ­ന­യിൽ വി­ല­യം­കൊ­ള്ളും. ഒ­ന്നി­ലും അ­തി­രു­ക­ട­ന്ന അ­ഭി­നി­വേ­ശം പാ­ടി­ല്ല എന്നു കു­മാ­ര­നാ­ശാൻ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ള്ള­താ­യി അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ പ്ര­ഭാ­ക­രൻ എന്നെ അ­റി­യി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-03-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.