SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-03-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ അ­ഴു­കാ­നാ­യി തൊ­ണ്ടു് വെ­ള്ള­ത്തി­ലി­ടു­ന്ന­തു പോലെ ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ ഭാഷയെ സ­വി­ശേ­ഷ സ­ന്ദർ­ഭ­ങ്ങ­ളിൽ നി­വേ­ശി­പ്പി­ച്ചു് അ­തി­നു് അഴുകൽ വ­രു­ത്തു­ന്ന­തു് എ­ന്തി­നെ­ന്നു് ആ­ലോ­ചി­ച്ചു­കൊ­ണ്ടു് ഞാൻ ഏ­കാ­ന്ത­ത­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. മൂ­ക്കിൽ തൊ­ണ്ടു ചീ­ഞ്ഞ­തി­ന്റെ ഗന്ധം. അ­പ്പോ­ഴു­ണ്ടു് പ­ടി­ഞ്ഞാ­റൻ കാ­റ്റി­ലൂ­ടെ പ­നി­നീർ­പ്പൂ­വി­ന്റെ സൗ­ര­ഭ്യം വ­രു­ന്നു. അ­തോ­ടൊ­പ്പം ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള യുടെ ചില വ­രി­ക­ളും.

പാ­ട­ത്തു നെ­ന്മ­ണി കൊ­ത്തി­പ്പ­റ­ക്കു­ന്ന

മാ­ട­പ്പി­റാ­ക്ക­ളെ നോ­ക്കി നോ­ക്കി,

മാ­ന­ഞ്ചും നോ­ക്കി നി­ന്നീ­ടും നേരം

ഞാ­ന­രി­ക­ത്ത­ണ­ഞ്ഞ­ഞ്ചാ­റു പൂവവൾ

കാ­ണാ­തെ മ­ന്ദ­മ­പ­ഹ­രി­ച്ചാൽ

‘ആട്ടെ’യെ­ന്നു­ള്ളൊ­രു വാ­ക്കിൽ പരിഭവ-​

മാ­ക്കി­യ­വൾ നിൽ­ക്കും മൗ­ന­മാ­യി

എങ്കിലുമന്നുഞാനോർത്തതില്ലോമലാ-​

ളെൻ­ക­രൾ­ത്താ­രു ക­വർ­ന്ന കാ­ര്യം.

പു­തി­ഗ­ന്ധം പോയി പ­രി­മ­ളം മാ­ത്രം.

എ­ന്തു­കൊ­ണ്ടാ­ണു് ഈ വ­രി­കൾ­ക്കു് ഈ സൗ­ര­ഭ്യം വ­ന്ന­തു? ഒറ്റ ഉ­ത്ത­ര­മേ­യു­ള്ളു. കവി വേ­റൊ­രാ­ളാ­യി­ട്ട­ല്ല പാ­ടു­ന്ന­തു്. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യും ഇ­തെ­ഴു­തി­യ ക­വി­യും വി­ഭി­ന്ന­ര­ല്ല. ഇതല്ല ഇ­ന്ന­ത്തെ പല ക­വി­ക­ളു­ടേ­യും ര­ച­നാ­രീ­തി. അവർ അ­വ­രാ­യി­ട്ട­ല്ല പാടുക. എ­നി­ക്കു് അ­ഭി­മ­ത­നാ­യ ജി. ശ­ങ്ക­ര­ക്കു­റു­പ്പു പോലും ജി­യാ­യി­ട്ടി­ല്ല, ക­വി­യാ­യി­ട്ടാ­ണു മുൻ­പിൽ വ­ന്നു­നി­ല്ക്കു­ന്ന­തു്.

“ശ്രാ­ന്ത­മം­ബ­രം നി­ദാ­ഘോ­ഷ്മ­ള­സ്വ­പ്നാ­ക്രാ­ന്തം

താ­ന്ത­മാ­ര­ബ്ധ് ക്ലേ­ശ­രോ­മ­ന്ഥം മമ സ്വാ­ന്തം”

എന്നു ശ­ങ്ക­ര­ക്കു­റു­പ്പു് എ­ഴു­തു­മ്പോൾ അ­ദ്ദേ­ഹം ക­വി­യാ­ണു്. ശ­ങ്ക­ര­ക്കു­റു­പ്പ­ല്ല. എ­ന്നാൽ

“നി­ശ്ച­യം സ്നേ­ഹി­ക്കാ­നാ­വു­മെ­നി­ക്കൊ­രു

കൊ­ച്ചു­നു­ജ­ത്തി­യെ­പ്പോ­ലെ നി­ന്നെ”.

എന്നു കേൾ­ക്കു­മ്പോൾ അ­തെ­ഴു­തി­യ ച­ങ്ങ­മ്പു­ഴ ച­ങ്ങ­മ്പു­ഴ­യാ­യി പ്ര­ത്യ­ക്ഷ­നാ­കു­ന്നു. അ­നു­വാ­ച­ക­ന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു കവിത ചെ­ല്ല­ണ­മെ­ങ്കിൽ വ്യ­ക്തി ക­വി­യു­ടെ മു­ഖാ­വ­ര­ണം എ­ടു­ത്തു­വ­യ്ക്ക­രു­തു്. മു­ഖാ­വ­ര­ണം ധ­രി­ച്ച­വർ കു­റ­ച്ചു കാ­ല­ത്തേ­ക്കു് ആ­ളു­ക­ളെ ഭ്ര­മി­പ്പി­ക്കും. പക്ഷേ, “തെ­ക്കും കാ­യ­ലി­ലോ­ളം കൊ­ള്ളു­മ്പോൾ ഓർ­ക്കും ഞാ­നെ­ന്റെ മാരനെ” എന്ന വരി അവരെ എ­ല്ലാ­ക്കാ­ല­ത്തും ‘ഹോൺട്’ ചെ­യ്യും.

ജീ­വി­ത­ഗ­ന്ധം

അ­ശ്ലീ­ല രചന ഒ­രു­ത­ര­ത്തി­ലു­ള്ള അ­ഭി­ലാ­ഷ­പ്രാ­പ്തി­യാ­ണു്. നിത്യ ജീ­വി­ത­ത്തിൽ സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വാ­ത്ത­തു് അ­സ­ഭ്യ­മെ­ഴു­തി സാ­ക്ഷാ­ത്ക­രി­ക്കു­ന്നു.

സാ­യാ­ഹ്ന­കാ­ല­ങ്ങ­ളിൽ ഞാൻ വേ­മ്പ­നാ­ട്ടു കാ­യ­ലി­ന്റെ തീ­ര­ത്തു­നി­ന്നു കാ­ഴ്ച­കൾ കണ്ടു ര­സി­ച്ചി­ട്ടു­ണ്ടു്. അവയിൽ ഏ­റ്റ­വും ചേ­തോ­ഹ­രം കെ­ട്ടു­വ­ള്ള­ങ്ങൾ വെ­ള്ള­പ്പൊ­യ്ക­കൾ നി­വർ­ത്തി അ­ന­ക്കം­കൂ­ടാ­തെ മു­ന്നോ­ട്ടു പോ­കു­ന്ന­താ­ണു്. തുഴ പി­ടി­ച്ചു­കൊ­ണ്ടു് വ­ള്ള­ക്കാ­ര­ന്റെ ആ നി­ല്പു് കാ­ണ്ടേ­ണ്ട­താ­ണു്. തു­ഴ­യൊ­ന്നു ച­രി­ഞ്ഞാൽ ആ­പ­ത്തു സം­ഭ­വി­ക്കും. ജർ­മ്മൻ സാ­ഹി­ത്യ­കാ­രൻ റ്റോ­മ­സ് മന്നി ന്റെ ചെ­റു­ക­ഥ­കൾ വാ­യി­ക്കു­മ്പോൾ ഈ വ­ഞ്ചി­ദർ­ശ­ന­ത്തി­ന്റെ പ്ര­തീ­തി­യാ­ണു് എ­നി­ക്കു്. അ­ദ്ദേ­ഹം അ­മ­ര­ക്കാ­ര­നാ­യി നി­ല്ക്കു­ന്നു. എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തു­മ്പോൾ പായ് അ­ഴി­ച്ചു­വി­ടും; തുഴ വേ­ണ്ട­വി­ധ­ത്തിൽ തി­രി­ക്കും. വള്ളം ക­ര­യി­ല­ടു­ക്കും. മ­ന്നി­ന്റെ ‘വെ­നീ­സി­ലെ മരണം’ എന്ന നീ­ണ്ട­ക­ഥ വാ­യി­ക്കൂ. ഇ­പ്പ­റ­ഞ്ഞ­തു സ­ത്യ­മാ­ണെ­ന്നു ഗ്ര­ഹി­ക്കാം. മ­ല­യാ­ള­ത്തിൽ ഇ­ങ്ങ­നെ­യൊ­രു ക­ഥാ­കാ­ര­നു­ണ്ടോ? ഉ­ണ്ടെ­ന്നു പറയാൻ ധൈ­ര്യ­മി­ല്ലെ­നി­ക്കു്. അ­ല്പ­മാ­യ സാ­ദൃ­ശ്യ­ത്തി­നു് മേൽ പ­റ­യ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ പി. സി. കു­ട്ടി­കൃ­ഷ്ണൻ എന്നു പറയാം.

ചി­ല­ന്തി, വ­ല­കെ­ട്ടു­ന്ന­തു­പോ­ലെ ക­ഥാ­വ­ല­കെ­ട്ടി അതിൽ അ­നു­വാ­ച­ക­രെ വീ­ഴ്ത്തു­ന്ന ക­ഥാ­കാ­ര­ന്മാ­രാ­ണു് ഇ­വി­ടെ­യു­ള്ള­വ­രിൽ അ­ധി­കം­പേ­രും. വീ­ണു­ക­ഴി­ഞ്ഞാൽ കേ­ന്ദ്ര­സ്ഥാ­ന­ത്തു­നി­ന്നു് എ­ട്ടു­കാ­ലി ഒ­ഴു­കി­വ­രും. പ­ശ­യു­ള്ള നൂ­ലു­കൊ­ണ്ടു് അതിനെ പൊ­തി­യും. കു­ത്തേ­ണ്ടി­ട­ത്തു് കു­ത്തേ­ല്പി­ക്കും. എ­ന്നി­ട്ടു് കേ­ന്ദ്ര­ത്തിൽ ചെ­ന്നി­രി­ക്കും. വലയിൽ വീണ അ­നു­വാ­ച­ക­പ്രാ­ണി കു­റെ­നേ­രം പി­ട­ച്ചി­ട്ടു് നി­ശ്ച­ല­മാ­കും. ഈ ‘ലൂ­ത­വി­ദ്യ’ പ­ടി­ഞ്ഞാ­റു­നി­ന്നു് അ­ഭ്യ­സി­ച്ച­വ­രാ­ണു് ഇ­വി­ടെ­യു­ള്ള­വർ. ഡൊ­നൾ­ഡ് ബാർ­ത­ലം (Donald Barthelme) ജോൺ ബാർത് (John Barth) ബറോസ് (Burroughs) ഇ­വ­രൊ­ക്കെ­യാ­ണു് അ­വ­രു­ടെ ആ­ശാ­ന്മാർ. ഞാൻ ഇ­വ­രു­ടെ വ­ല­ക­ളിൽ വീണു കൈ­കാ­ലു­കൾ ഇ­ട്ട­ടി­ച്ചി­ട്ടു് ര­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു്.

ഇ­ട­തൂർ­ന്ന അ­ന്ധ­കാ­ര­ത്തിൽ നി­ശാ­ഗ­ന്ധി പൂ­ത്തു­നി­ല്ക്കു­ന്ന­തു­പോ­ലെ ക­ഥാ­പു­ഷ്പം വി­രി­യി­ക്കു­ന്ന­വ­രു­ണ്ടു്. അവരിൽ ഒ­രാ­ളാ­യി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘കനൽ’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ സ­ര­സ്വ­തി­യെ ഞാൻ കാ­ണു­ന്നു. ചി­ര­പ­രി­ചി­ത­മാ­യ വി­ഷ­യ­മാ­ണു് ക­ഥ­യു­ടേ­തു്. വൃ­ദ്ധ­ദ­മ്പ­തി­ക­ളു­ടെ സ്നേ­ഹം “ഒ­ന്നാ­യും സൗ­ഖ്യ­ദുഃ­ഖ­ങ്ങ­ളി­ല­നു­ഗു­ണ­മാ­യേ­തു­കാ­ല­ത്തു­മുൾ­പ്പൂ­വി­നു­ള്ളാ­ശ്വാ­സ­മാ­യും ര­സ­മ­തു­ജ­ര­യാൽ ഭേ­ദി­യാ­തു­ള്ള­താ­യും പി­ന്നെ­ക്കാ­ലേ­ന­തീർ­ന്നാ­മ­റ­വു­ക­ളൊ­ടു­വിൽ സ്നേ­ഹ­സ­ത്താ­യു­മെ­ന്നും ഭി­ന്നി­ക്കാ­തു­ള്ള” പ്ര­ണ­യം. ഭാ­ര്യ­യു­ടെ മൃ­ത­ദേ­ഹം അവിടെ കി­ട­ക്കു­ന്നു. അതു കാ­ണു­ന്ന നമ്മൾ ഗ­താ­വ­ലോ­ക­ന ക­ലാ­സ­ങ്കേ­ത­ത്തി­ലൂ­ടെ ഭൂ­ത­കാ­ല­സം­ഭ­വ­ങ്ങൾ ദർ­ശി­ക്കു­ന്നു. ഭർ­ത്താ­വി­ന്റെ നി­സ്സം­ഗാ­വ­സ്ഥ സ്നേ­ഹ­മി­ല്ലാ­യ്മ­യാ­യി തെ­റ്റി­ദ്ധ­രി­ച്ചേ­ക്കാം. പക്ഷേ, അതു വ­രാ­നി­രി­ക്കു­ന്ന വൈ­കാ­രി­കാ­വ­സ്ഥ­യു­ടെ തീ­ക്ഷ്ണ­ത കൂ­ട്ടാ­നു­ള്ള മാർ­ഗ്ഗ­മാ­ണു്. ഒ­ടു­വിൽ ആ വൃ­ദ്ധൻ— ഭർ­ത്താ­വു്—സ­ഹ­ധർ­മ്മി­ണി­യു­ടെ പ­ട്ട­ട­യ്ക്ക­ടു­ത്തു­ചെ­ന്നു് അവളെ—മൃ­ത­ദേ­ഹ­ത്തെ—ത­ലോ­ടു­ന്നു. ഏ­താ­നും വാ­ക്യ­ങ്ങൾ മാ­ത്ര­മു­ള്ള ഈ ക­ഥ­യ്ക്കു് ആർ­ദ്രീ­ക­ര­ണ­ശ­ക്തി­യു­ണ്ടു്, ജീ­വി­ത­ഗ­ന്ധ­മു­ണ്ടു്.

അ­ഭി­ന­യം

അ­ഭി­നേ­താ­വു് നാ­ട­ക­വേ­ദി­യിൽ­നി­ന്നു് ക­ഥാ­പാ­ത്ര­ത്തി­ന്റെ ഭാഗം അ­ഭി­ന­യി­ക്കു­ന്നു. അതിനെ ഇം­ഗ്ലീ­ഷിൽ role-​playing എന്നു പ­റ­യു­ന്നു. നി­ത്യ­ജീ­വി­ത­ത്തിൽ സ്ത്രീ­യും പു­രു­ഷ­നും ഇ­ത്ത­രം അ­ഭി­ന­യ­ങ്ങ­ളിൽ വ്യാ­പ­രി­ക്കാ­റു­ണ്ടു്; ഇ­തി­ല്ലാ­തെ ജീ­വി­ക്കാ­നാ­വി­ല്ല. നമ്മൾ കാ­ല­ത്തു് വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു വ­ന്നി­രി­ക്കു­മ്പോ­ഴാ­ണു് അയാൾ വന്നു കയറുക. “കു­ളി­ക്കാൻ സ­മ്മ­തി­ക്കി­ല്ല. നാശം” എന്നു മ­ന­സ്സിൽ പ­റ­ഞ്ഞു­കൊ­ണ്ടു് “വരൂ വരൂ ഇ­രി­ക്കൂ” എന്നു സ­ന്തോ­ഷം ഭാ­വി­ച്ചു് നമ്മൾ അയാളെ ക്ഷ­ണി­ക്കു­ന്നു. അ­യാൾ­ക്കു് പ്ര­ധാ­ന­പ്പെ­ട്ട എന്തോ കാ­ര്യം അ­റി­യി­ക്കാ­നു­ണ്ടു്. ന­മ്മു­ടെ സഹായം വേണം. ആ­ദ്യ­മൊ­ക്കെ നമ്മൾ കു­റ­ച്ചു­നേ­രം അതു കേൾ­ക്കു­ന്നു. പി­ന്നീ­ടു് അയാൾ തു­ടർ­ന്നു സം­സാ­രി­ക്കു­ന്നു­ണ്ടെ­ങ്കി­ലും കേൾ­ക്കു­ന്നി­ല്ല. ശ്ര­ദ്ധി­ക്കു­ന്നു­വെ­ന്നു ധ­രി­പ്പി­ക്കാ­നാ­യി അ­യാ­ളു­ടെ ക­ണ്ണു­ക­ളിൽ നമ്മൾ ഉ­റ്റു­നോ­ക്കു­ന്നു. ആ നോ­ട്ടം സ­ഹ­താ­പ­ത്തി­ന്റേ­താ­ണെ­ന്നു കരുതി അയാൾ കൂ­ടു­തൽ ഉ­ത്സാ­ഹ­ത്തോ­ടെ കാ­ര്യ­ങ്ങൾ വി­വ­രി­ക്കു­ന്നു. വി­വ­ര­ണം കൂ­ടു­ന്തോ­റും നമ്മൾ ഒ­ന്നും കേൾ­ക്കാ­തെ­യാ­കു­ന്നു. ഒ­ടു­വിൽ, ക­ണ്ണു­മി­ഴി­ച്ചി­രി­ക്കു­ന്ന ന­മ്മ­ളെ നോ­ക്കി “സാർ എ­ല്ലാം ശ­രി­യാ­ക്കി­ത്ത­ര­ണേ” എ­ന്നു് അ­ഭ്യർ­ത്ഥി­ച്ചി­ട്ടു് അയാൾ പോ­കു­ന്നു. “പി­ന്നെ, ഒരു പ്ര­യാ­സ­വു­മി­ല്ല” എന്നു ന­മ്മ­ളു­ടെ മ­റു­പ­ടി. ഇ­താ­ണു് അ­ഭി­ന­യം. സാർ­ത്രി ന്റെ ഭാ­ഷ­യി­ലാ­ണെ­ങ്കിൽ role-​playing അ­ദ്ദേ­ഹ­ത്തി­ന്റെ Being and Nothingness എന്ന ഗ്ര­ന്ഥ­ത്തിൽ ഇതു് പ്രൗ­ഢ­ത­യോ­ടെ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. പ്ര­ഭാ­ഷ­ക­നെ­യും ശ്രോ­താ­വി­നെ­യും ചി­ത്രീ­ക­രി­ച്ചാ­ണു് സാർ­ത്ര് ഇ­ത­നു­ഷ്ഠി­ക്കു­ന്ന­തെ­ന്നു് എന്റെ ഓർമ്മ പ­റ­യു­ന്നു. കാ­മു­കി­യെ പ­റ്റി­ക്കാൻ കാ­മു­കൻ റോൾ പ്ലേ­യി­ങ്ങ് ന­ട­ത്തു­ന്നു. അതു യ­ഥാർ­ത്ഥ­മാ­യ വി­കാ­ര­മാ­ണെ­ന്നു കാ­മു­കി തെ­റ്റി­ദ്ധ­രി­ക്കു­ന്നു. ചതി ന­ട­ന്നു­ക­ഴി­യു­മ്പോ­ഴേ പു­രു­ഷൻ അ­ഭി­ന­യി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് സ്ത്രീ അറിയൂ.

images/Ukkumaran.jpg
യു. കെ. കു­മാ­രൻ

സ്ത്രീ­ക­ളും റോൾ പ്ലേ­യി­ങ്ങിൽ ത­ല്പ­ര­ക­ളാ­ണു്. നി­ങ്ങൾ പു­രു­ഷൻ, ശക്തൻ, ഞാൻ സ്ത്രീ, അശക്ത, എന്നു സ്ത്രീ ഭാ­വി­ക്കും. എ­ന്നി­ട്ടു് ബ­ലം­കൂ­ടി­യ, ധനം കൂ­ടു­ത­ലു­ള്ള മ­റ്റൊ­രു­ത്ത­നു­വേ­ണ്ടി അയാളെ ഉ­പേ­ക്ഷി­ക്കും. വേ­റൊ­രു­ത്തൻ അ­വ­നെ­ക്കാൾ ശ­ക്ത­നും ധ­നി­ക­നു­മാ­യി പ്ര­ത്യ­ക്ഷ­നാ­കു­മ്പോൾ അ­യാൾ­ക്കു­വേ­ണ്ടി അ­വ­നെ­യും കളയും. ഒ­ടു­വിൽ ജീ­വി­ത­ത്തിൽ നേ­ടേ­ണ്ട­തു് ഒക്കെ നേടി അങ്ങു പോ­വു­ക­യും ചെ­യ്യും. ഇ­ങ്ങ­നെ­യു­ള്ള സ്ത്രീ­കൾ വ­ള­രെ­ക്കൂ­ടു­ത­ലാ­യ­തു­കൊ­ണ്ടു് അവരെ ഒ­രാ­ശ­യ­മാ­യി­ത്ത­ന്നെ ക­രു­താം. യു. കെ. കു­മാ­രൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “പ്ര­സീ­ദ” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. പ്ര­സീ­ദ­യെ കഥ പ­റ­യു­ന്ന ആൾ ക­ണ്ടി­ട്ടി­ല്ല. റോൾ പ്ലേ­യി­ങ്ങാ­ണു് അ­വൾ­ക്കു്. ആ­ശ­യ­മാ­യി മാറിയ അവളെ കാ­ണേ­ണ്ട­തി­ല്ല­ല്ലോ കഥ പ­റ­യു­ന്ന ആ­ളി­നു്. അവൾ ഓരോ പു­രു­ഷ­ന്റെ­യും മുൻ­പിൽ അ­ഭി­ന­യി­ച്ച­ഭി­ന­യി­ച്ചു് ഔ­ന്നി­ത്യ­മാർ­ജ്ജി­ച്ചു് അ­പ്ര­ത്യ­ക്ഷ­യാ­കു­ന്നു. അവളെ സ്നേ­ഹി­ച്ച­വർ­ക്കു മാ­ത്ര­മേ തൽ­ക്കാ­ല­ത്തേ­ക്കു മാർ­ഗ്ഗം അ­ട­യു­ന്നു­ള്ളു. അവരും ക്ര­മേ­ണ മറ്റു മാർ­ഗ്ഗ­ങ്ങൾ ക­ണ്ടു­പി­ടി­ച്ചു­കൊ­ള്ളും. സ്ത്രീ­ക്കാ­ണെ­ങ്കിൽ സ്വ­ന്തം മാർ­ഗ്ഗം അ­ട­യു­ന്ന­തേ­യി­ല്ല. സ­മാ­ന്ത­ര­ങ്ങ­ളാ­യ എ­ത്ര­യെ­ത്ര രാ­ജ­ര­ഥ്യ­കൾ! ഒ­ന്നിൽ നി­ന്നു മ­റ്റൊ­ന്നി­ലേ­ക്കു കാ­ലെ­ടു­ത്തു­വ­ച്ചു ന­ട­ന്നാൽ മതി. കു­മാ­ര­ന്റെ ക­ഥ­യി­ലെ ന­വീ­ന­മാ­യ ആശയം എ­നി­ക്കു നന്നേ ര­സി­ച്ചു.

ഏതു രാ­ഷ്ട്ര­സി­ദ്ധാ­ന്ത­വും ഉൾ­ക്കൊ­ള്ളി­ക്കൂ ക­ലാ­സൃ­ഷ്ടി­യിൽ. അതിനു ക­ലാ­ത്മ­ക­ത ഉ­ണ്ടാ­വ­ണ­മെ­ന്നേ പ­ക്ഷ­മു­ള്ളു. രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­നു പ­ക­ര­മാ­യി ര­ച­ന­ക­ളിൽ വേ­ദാ­ന്ത­മുൾ­ക്കൊ­ള്ളി­ച്ചാ­ലും അ­സ്തി­ത്വ­വാ­ദം ഉൾ­ക്കൊ­ള്ളി­ച്ചാ­ലും രചന തകരും, ആ സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് അ­തി­പ്ര­സ­രം വ­ന്നാൽ.

മു­ക­ളി­ലെ­ഴു­തി­യ­തെ­ല്ലാം സ­ത്യ­മാ­ണെ­ങ്കി­ലും പു­രു­ഷ­ന്മാർ ഇ­ന്നു് സ്ത്രീ­ക­ളെ കൂ­ടു­തൽ കൂ­ടു­തൽ വെ­റു­ക്കു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. സ്ത്രീ­യാ­ണ­ല്ലോ പു­രു­ഷ­നെ പ്ര­സ­വി­ക്കു­ന്ന­തു്. ത­നി­ക്കു ജ­ന്മ­മ­രു­ളി­യ സ്ത്രീ­യെ പു­രു­ഷൻ സ്വാ­ഭാ­വി­ക­മാ­യും പേ­ടി­യോ­ടെ നോ­ക്കു­ന്നു­വെ­ന്നു മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ പ­റ­യു­ന്നു. ആ പേ­ടി­യു­ടെ ‘റി­യാ­ക്ഷൻ’ എന്ന നി­ല­യിൽ സ്ത്രീ­യിൽ ആ­ധി­പ­ത്യം പു­ലർ­ത്താൻ പു­രു­ഷൻ സ­ന്ന­ദ്ധ­നാ­കു­ന്നു­വെ­ന്നും അവർ വാ­ദി­ക്കു­ന്നു. ഇ­ന്ന­ത്തെ പു­രു­ഷ­മേ­ധാ­വി­ത്വം ഇ­തി­ന്റെ ഫ­ല­മാ­ണു്. ഇ­തി­ന­പ്പു­റ­മാ­യി റോൾ പ്ലേ­യി­ങ്ങ് വളരെ വർ­ദ്ധി­ച്ചി­രി­ക്കു­ന്നു. അ­തി­ന്റെ ഫ­ല­മാ­യി ഒരു മാ­നു­ഷി­ക­മൂ­ല്യ­ത്തി­ലും ഒ­രു­ത്ത­നും വി­ശ്വാ­സ­മി­ല്ലാ­ത്ത അ­വ­സ്ഥ­യാ­ണി­ന്നു്. ആർ­ജ്ജ­വം (sincerity) ഒ­രി­ട­ത്തു­മി­ല്ല. ന­മ്മു­ടെ രാ­ജ്യം ഇ­ന്നു് ത­കർ­ച്ച­യി­ലാ­ണു്. ശ­ത്രു­വി­നെ­യ­ല്ല ആളുകൾ കൊ­ല്ലു­ന്ന­തു്. ആ­രെ­യെ­ങ്കി­ലും കൊ­ന്നാൽ മതി എ­ന്നാ­യി­ട്ടു­ണ്ടു് ചിന്ത. അ­ങ്ങ­നെ കൊ­ല്ലു­മ്പോൾ കൂടെ പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു മരണം സം­ഭ­വി­ച്ചാ­ലും വ­ധ­കർ­ത്താ­ക്കൾ­ക്കു കൂ­സ­ലി­ല്ല. കൂ­ട്ട­ക്കൊ­ല ന­ട­ന്നാൽ അ­ധി­കാ­രി­കൾ ഇ­പ്പോൾ പ്ര­തി­ഷേ­ധി­ക്കു­ന്ന­തു­പോ­ലു­മി­ല്ല. അവർ സ്വ­ന്തം കാ­ര്യം നോ­ക്കു­ന്നു. ചി­രി­ക്കു­ന്നു, ഉ­ല്ല­സി­ക്കു­ന്നു. എന്റെ രാ­ജ്യ­ത്തി­നു് എ­ന്തൊ­രു ദുർ­ദ്ദ­ശ! എ­ന്തൊ­രു ദൗർ­ഭാ­ഗ്യം!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ഉ­റ­ങ്ങാ­റു­ണ്ടോ? (എ­റ­ണാ­കു­ള­ത്തു­കാ­രി­യാ­യ ഒരു ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ തി­രു­വ­ന­ന്ത­പു­ര­ത്തെ മെയിൻ റോ­ഡിൽ­വ­ച്ചു് എ­ന്നോ­ടു് നേ­രി­ട്ടു ചോ­ദി­ച്ച­തു്.)

ഉ­ത്ത­രം: സു­ന്ദ­രി­ക­ളെ ക­ണ്ടാൽ അന്നു രാ­ത്രി ഉ­റ­ങ്ങാൻ പ­റ്റി­ല്ല പു­രു­ഷ­ന്മാർ­ക്കു്. നി­ങ്ങ­ളെ കണ്ട ദിവസം ഞാൻ സു­ഖ­മാ­യി ഉ­റ­ങ്ങി.

ചോ­ദ്യം: വി­മർ­ശ­ന­ത്തിൽ ക്ഷോ­ഭി­ക്കാ­ത്ത ക­വി­യു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ചു­ള്ളി­ക്കാ­ടു് ബാ­ല­ച­ന്ദ്രൻ.

ചോ­ദ്യം: ഡോ­ക്ടർ­മാർ?

ഉ­ത്ത­രം: ഒ­രു­മാ­തി­രി­യു­ള്ള­വ­രെ­യെ­ല്ലാം വി­ശ്വ­സി­ക്കാം. ബ­ഹു­മാ­നി­ക്കാം. പക്ഷേ, ഒരു ഡോ­ക്ട­റു­ടെ­യും കൈ­യ­ക്ഷ­ര­ത്തെ ബ­ഹു­മാ­നി­ക്കാ­നാ­വി­ല്ല.

ചോ­ദ്യം: അ­പ­വാ­ദ­വ്യ­വ­സാ­യം ന­ട­ത്തു­ന്ന­വ­നെ കു­റെ­ക്കാ­ലം ക­ഴി­യു­മ്പോൾ ആളുകൾ വി­ശ്വ­സി­ക്കാ­താ­വി­ല്ലേ?

ഉ­ത്ത­രം: അ­പ്പോൾ ഒരു മാർ­ഗ്ഗ­മു­ണ്ടു്. ശബ്ദം വളരെ താ­ഴ്ത്തി ശ്രോ­താ­വി­ന്റെ കാ­തി­നോ­ടു വായ് അ­ടു­പ്പി­ച്ചു പ­റ­ഞ്ഞാൽ മതി. ഏ­ത­പ­വാ­ദ­വും അ­പ്പോൾ വി­ശ്വ­സി­ക്ക­പ്പെ­ടും.

ചോ­ദ്യം: മ­ഹാ­ന്മാ­രാ­യ എ­ഴു­ത്തു­കാ­രെ ക­ണ്ട­റി­യാൻ?

ഉ­ത്ത­രം: അ­വ­രു­ടെ ര­ച­ന­ക­ളു­ടെ ആ­ദ്യ­ത്തെ വാ­ക്യം നോ­ക്കി­യാൽ മതി. “The widow Blacket of Oxford is the largest female I ever had the pleasure of beholding” എന്ന വാ­ക്യം ആ­ദ്യ­മേ ക­ണ്ടാൽ അ­തെ­ഴു­തി­യ ആൾ മ­ഹാ­നാ­ണെ­ന്നു ഗ്ര­ഹി­ക്കാം. (Charles Lamb എ­ഴു­തി­യ Mrs. Leicester’s School നോ­ക്കു­ക.) ഒ­ന്നു­കൂ­ടെ. Fog everywhere, fog up the river, fog on the Essex marshes fog on the Kentish heights (Bleak House, C. Dickens) വ­ള്ള­ത്തോ­ളി ന്റെ “മ­ഗ്ദ­ല­ന­മ­റി­യം ” കാ­വ്യം തു­ട­ങ്ങു­ന്ന­തു നോ­ക്കു­ക. ഒരു മ­ഹാ­ക­വി­ക്ക­ല്ലാ­തെ ആ വരികൾ എ­ഴു­തു­വാൻ സാ­ധി­ക്കി­ല്ല. (വാർ­തി­ങ്കൾ­ത്താ­ല­മെ­ടു­ത്ത വസന്തരാവേ-​ തോ­വെൺ­ചാ­റൊ­ന്നു പൂ­ശി­ക്ക­യാൽ)

ചോ­ദ്യം: ഭാര്യ സ്വ­പ്നം കാ­ണു­ന്ന­തു് എ­ന്താ­യി­രി­ക്കും?

ഉ­ത്ത­രം: ഭർ­ത്താ­വു് ഒരു ഡസൻ സാരി വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു­വെ­ന്നു്. പെ­ട്ടെ­ന്നു്, ആ­ഹ്ലാ­ദ­ത്തോ­ടെ ക­ണ്ണു­തു­റ­ക്കു­മ്പോൾ രാ­ത്രി ന­ന­ച്ചി­ട്ട സാരി ഉ­ണ­ങ്ങാ­തെ അശയിൽ (അയയിൽ) കി­ട­ക്കു­ന്നു­ണ്ടാ­വും.

ചോ­ദ്യം: ഭർ­ത്താ­വി­ന്റെ സ്വ­പ്ന­മോ?

ഉ­ത്ത­രം: താൻ വി­വാ­ഹം ക­ഴി­ക്കാ­ത്ത യു­വാ­വാ­ണെ­ന്നു്. സ­ന്തോ­ഷ­ത്തോ­ടെ ക­ണ്ണു­തു­റ­ക്കു­മ്പോൾ തെ­ല്ല­ക­ലെ ക­ട്ടി­ലിൽ­ക്കി­ട­ന്നു കൂർ­ക്കം വ­ലി­ക്കു­ക­യാ­വും സ­ഹ­ധർ­മ്മി­ണി. അ­പ്പോ­ഴു­ണ്ടാ­കു­ന്ന നൈ­രാ­ശ്യ­മാ­ണു് യ­ഥാർ­ത്ഥ­മാ­യ നൈ­രാ­ശ്യം.

ടി. പ­ദ്മ­നാ­ഭൻ

സാ­ഹി­ത്യ­കാ­ര­നാ­യ ടി. പ­ദ്മ­നാ­ഭ­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. ഞാൻ എ­റ­ണാ­കു­ള­ത്തു് ജോ­ലി­യാ­യി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹം ദ­യാ­പൂർ­വം എന്റെ ലോ­ഡ്ജിൽ വ­ന്നി­ട്ടു­ണ്ടു്. വ­ള­രെ­നേ­രം സം­സാ­രി­ച്ചി­രു­ന്നി­ട്ടു­ണ്ടു്. തി­രു­വ­ന­ന്ത­പു­ര­ത്തെ എന്റെ വീ­ട്ടി­ലും അ­ദ്ദേ­ഹം വന്നു. അതും സ്നേ­ഹ­ത്തി­ന്റെ പേരിൽ. ഇ­ത്ര­യും­കാ­ല­ത്തെ പ­രി­ച­യം വ­ച്ചു­കൊ­ണ്ടു് എ­നി­ക്കു് ഉ­റ­പ്പി­ച്ചു പറയാൻ ക­ഴി­യും പ­ദ്മ­നാ­ഭൻ ശു­ദ്ധാ­ത്മാ­വാ­ണെ­ന്നു്. ശു­ദ്ധാ­ത്മാ­ക്കൾ­ക്കു മെ­ഗ­ലൌ­മേ­ന്യ ഉ­ണ്ടാ­കും. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു താ­ഴെ­ച്ചേർ­ക്കു­ന്ന ഉ­ദീ­ര­ണ­ങ്ങൾ ഉ­ണ്ടാ­യ­തു്:

  1. സാ­ഹി­ത്യ­ത്തിൽ ഉ­യർ­ന്ന ജാ­തി­യി­ലാ­ണു് ഞാൻ. എന്നെ സാ­ഹി­ത്യ­ത്തി­ലെ ഹീ­ന­ജാ­തി­ക്കാ­രോ­ടൊ­പ്പം ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തു് എ­നി­ക്കി­ഷ്ട­മി­ല്ല.
  2. ഈയിടെ ടി. വി­ക്കു വേ­ണ്ടി ഒരുവൻ വ­ന്നി­രു­ന്നു. ഞാൻ സ­മ്മ­തി­ച്ചി­ല്ല. അ­തി­നു് അവൻ എ­നി­ക്കു ഭ്രാ­ന്താ­ണെ­ന്നു പ­റ­ഞ്ഞു.
  3. നി­രൂ­പ­കർ എ­ന്നൊ­ക്കെ പ­റ­യാ­റി­ല്ലേ. എ­നി­ക്ക­വ­രെ പു­ച്ഛ­മാ­ണു്.
  4. ഞാൻ ഭ്രാ­ന്ത­നാ­ണു്. നാ­റാ­ണ­ത്തു­ഭ്രാ­ന്ത­ന്റെ ശി­ഷ്യ­നാ­ണു് ഞാൻ. (കു­ങ്കു­മം വാരിക)

ശു­ദ്ധാ­ത്മാ­ക്കൾ വി­കാ­ര­ത്തി­നു വി­ധേ­യ­രാ­യാൽ അതിനു സ്വ­ച്ഛ­ന്ദ­ഗ­തി അ­നു­വ­ദി­ക്കും. അതു് പി­രി­മു­റു­ക്ക­വും നെ­ഞ്ചി­ടി­പ്പും ഉ­ണ്ടാ­ക്കി­ക്കൊ­ണ്ടാ­വും ഒ­ഴു­കു­ക. അതു കാ­ണു­ന്ന ന­മ്മൾ­ക്കും അതേ അ­വ­സ്ഥ­കൾ ഉ­ണ്ടാ­കും. അ­തു­കൊ­ണ്ടു് വി­കാ­ര­ത്തി­നു് നി­യ­ന്ത്ര­ണാ­തീ­ത­മാ­യ പ്ര­വാ­ഹം അ­നു­വ­ദി­ക്കു­ന്ന­തു­വ­രെ ര­ച­ന­ക­ളും പ്ര­സ്താ­വ­ങ്ങ­ളും നമ്മൾ ശ്ര­ദ്ധി­ക്കാ­തി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. മ­ന­സ്സി­നു പ­രി­പാ­കം വ­ന്ന­വർ വ­സ്തു­ക്ക­ളെ­യും വ­സ്തു­ത­ക­ളെ­യും ക­ണ്ടാൽ ഇ­ള­കി­പ്പോ­കാ­റി­ല്ല. അവർ സ്ഥൈ­ര്യ­ത്തോ­ടെ അ­വ­യു­ടെ അ­ന്തർ­ഭാ­ഗ­ത്തേ­ക്കു ക­ട­ക്കും. അ­ങ്ങ­നെ അവയെ സ്വ­ന്ത­മാ­ക്കി­ക്കൊ­ണ്ടു് സ­ത്യ­മെ­ന്താ­ണെ­ന്നു ന­മു­ക്കു പ­റ­ഞ്ഞു­ത­രും. “ചി­ത്തം ച­ലി­പ്പ­തി­നു ഹേതു മു­തിർ­ന്നു­നിൽ­ക്കെ നെ­ഞ്ചിൽ കു­ലു­ക്ക­മെ­വ­നി­ല്ല­വ­നാ­ണു ധീരൻ” എന്നു കാ­ളി­ദാ­സൻ പ­റ­ഞ്ഞ­തു് ഇതു ല­ക്ഷ്യ­മാ­ക്കി­യാ­ണു്.

എന്തു ദൂരം
images/BalachandranCHULLIKAD.jpg
ചു­ള്ളി­ക്കാ­ടു് ബാ­ല­ച­ന്ദ്രൻ

തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­മ്പോൾ തല വെ­ളി­യി­ലേ­ക്കി­ട്ടു നോ­ക്കി­യി­ട്ടു­ണ്ടോ? ദൃ­ശ്യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി ക­ണ്ണിൽ വ­ന്നു­വീ­ഴും. ഒരു ദൃ­ശ്യ­ത്തി­നു് മ­റ്റൊ­രു ദൃ­ശ്യ­വു­മാ­യി പ്ര­ത്യ­ക്ഷ­ത്തിൽ ബന്ധം കാ­ണി­ല്ല. എ­ങ്കി­ലും പു­ഷ്പ­ഹാ­ര­ത്തി­ലെ വാ­ഴ­നാ­രു് പൂ­ക്ക­ളെ കൂ­ട്ടി­യി­ണ­ക്കു­ന്ന­തു­പോ­ലെ ഒ­രാ­ന്ത­ര­ചൈ­ത­ന്യം ആ ദൃ­ശ്യ­ങ്ങ­ളെ യോ­ജി­പ്പി­ക്കു­ന്നു­ണ്ടാ­വും. ജീ­വി­ത­സം­ഭ­വ­ങ്ങ­ളാ­ണു് ദൃ­ശ്യ­ങ്ങൾ. അവ വി­ഭി­ന്ന­ങ്ങ­ളാ­ണെ­ങ്കി­ലും ഒ­രേ­യൊ­രു ചൈ­ത­ന്യം അവയെ ബ­ന്ധി­പ്പി­ക്കു­ന്നു. ഈ വി­ഭി­ന്ന സം­ഭ­വ­ങ്ങ­ളെ ചി­ത്രീ­ക­രി­ച്ചു് ആ­ന്ത­ര­മാ­യ ചൈ­ത­ന്യ­ത്തെ ധ്വ­നി­പ്പി­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ.

ചി­ലർ­ക്കു് യാ­ത്ര­യിൽ ദൃ­ശ്യ­ങ്ങൾ ക­ണ്ണിൽ വീ­ഴു­ക­യി­ല്ല. അ­വർ­ക്കു തി­രു­വ­ന­ന്ത­പു­രം വി­ട്ടാൽ കൊ­ല്ലം, കൊ­ല്ലം ക­ഴി­ഞ്ഞാൽ കോ­ട്ട­യം, കോ­ട്ട­യ­ത്തി­നു­ശേ­ഷം എ­റ­ണാ­കു­ളം. എ­റ­ണാ­കു­ള­ത്തു് എ­ത്തു­മ്പോൾ ബാഗ് കൈ­യി­ലെ­ടു­ത്തു് ഇ­റ­ങ്ങി­പ്പോ­കു­ക­യും ചെ­യ്യും. ഇ­ത്ത­ര­ക്കാർ ക­ലാ­കാ­ര­ന്മാ­ര­ല്ല. പ്ര­ബ­ന്ധ­കാ­ര­ന്മാ­രാ­ണു്. എന്റെ സ്നേ­ഹി­ത­നും നല്ല മ­നു­ഷ്യ­നു­മാ­യ ടി. വി. വർ­ക്കി ക­ലാ­കാ­ര­ന­ല്ല, എ­സേ­യി­സ്റ്റാ­ണു്. വി­ര­സ­നാ­യ യാ­ത്ര­ക്കാ­രൻ തീ­വ­ണ്ടി­യാ­പ്പീ­സു­ക­ളി­ലെ സ്ഥ­ല­പ്പേ­രെ­ഴു­തി­യ ബോർഡ് നോ­ക്കു­ന്ന­തു­പോ­ലെ വർ­ക്കി ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ നോ­ക്കു­ന്നു. ഒ­ടു­വിൽ എ­ത്തേ­ണ്ട സ്ഥ­ല­ത്തു് എ­ത്തു­മ്പോൾ ഇ­റ­ങ്ങി­പ്പോ­കു­ന്നു. തീ­വ­ണ്ടി ഇ­ര­ച്ചു­പോ­രു­മ്പോൾ ‘ക­ടാ­ക്ഷ­ശാ­സ്ത്ര പ­ഠി­പ്പു­നേ­ടാ­ത്ത വി­ടർ­ന്ന ക­ണ്ണാൽ’ ഒരു ചെ­റു­പ്പ­ക്കാ­രി ഇ­രു­മ്പു­കു­തി­ര­യെ നോ­ക്കി­നി­ന്ന­തു് വർ­ക്കി ക­ണ്ടി­രി­ക്കി­ല്ല. വെ­ള്ളി­രേ­ഖ­പോ­ലെ നദി പാ­ല­ത്തി­നു താ­ഴെ­യാ­യി­മി­ന്നി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ നേ­ത്ര­ങ്ങ­ളിൽ വ­ന്നു­വീ­ണി­രി­ക്കി­ല്ല. പ­രി­പൂർ­ണ്ണ ന­ഗ്ന­നാ­യി­നി­ന്നു് ഒരു കൊ­ച്ചു­കു­ട്ടി തീ­വ­ണ്ടി­യെ നോ­ക്കി കൊ­ഞ്ഞ­നം കു­ത്തി­യ­തും അ­ദ്ദേ­ഹം ദർ­ശി­ച്ചി­രി­ക്കി­ല്ല. ആ ചെ­റു­പ്പ­ക്കാ­രി­യേ­യും ന­ദി­യേ­യും കു­ട്ടി­യേ­യും ബ­ന്ധി­പ്പി­ച്ച ചൈ­ത­ന്യം അ­ദ്ദേ­ഹ­ത്തി­നു് അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മ­ത്രേ.

ചി­ല­ന്തി വല കെ­ട്ടു­ന്ന­തു­പോ­ലെ കഥാവല കെ­ട്ടി അതിൽ അ­നു­വാ­ച­ക­രെ വീ­ഴ്ത്തു­ന്ന ക­ഥാ­കാ­ര­ന്മാ­രാ­ണു് ഇ­വി­ടെ­യു­ള്ള­വ­രിൽ അ­ധി­കം­പേ­രും. വീണു ക­ഴി­ഞ്ഞാൽ കേ­ന്ദ്ര­സ്ഥാ­ന­ത്തു­നി­ന്നു് എ­ട്ടു­കാ­ലി ഒ­ഴു­കി­വ­രും. പ­ശ­യു­ള്ള നൂ­ലു­കൊ­ണ്ടു് അതിനെ പൊ­തി­യും. കു­ത്തേ­ണ്ടി­ട­ത്തു് കു­ത്തേ­ല്പി­ക്കും. എ­ന്നി­ട്ടു് കേ­ന്ദ്ര­ത്തിൽ ചെ­ന്നി­രി­ക്കും. വ­ല­യിൽ­വീ­ണ അ­നു­വാ­ച­ക­പ്രാ­ണി കു­റെ­നേ­രം പി­ടി­ച്ചി­ട്ടു് നി­ശ്ച­ല­മാ­കും.

ഇ­പ്പ­റ­ഞ്ഞ­തിൽ സം­ശ­യ­മു­ണ്ടെ­ങ്കിൽ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ത­ല­മു­റ­കൾ’എന്ന കഥ വാ­യി­ച്ചു­നോ­ക്കു­ക. ഹൃ­ദ്രോ­ഗം വന്ന അ­ച്ഛ­നെ മകനു ക­ണ്ടു­കൂ­ടാ. പി­താ­വു് പ്രാ­യോ­ഗി­ക­ജീ­വി­ത­ത്തിൽ വേ­ണ്ട­പോ­ലെ ശ്ര­ദ്ധി­ച്ചി­ല്ല എ­ന്നാ­ണു മ­ക­ന്റെ പരാതി. പക്ഷേ, അ­ച്ഛ­ന്റെ മ­ര­ണ­ത്തി­നു­ശേ­ഷം മകനും പ­ണ­ത്തി­നു പ്ര­യാ­സ­മു­ണ്ടാ­വു­ന്നു. അയാൾ കടം മേ­ടി­ക്കാൻ ശ്ര­മി­ക്കു­ന്നു. അച്ഛൻ ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങൾ­ക്കു് അ­ഭി­മു­ഖീ­ഭ­വി­ച്ചു­നി­ന്ന രീതി ശ­രി­യാ­യി­ല്ല എന്നു മകനു് ആ­ദ്യ­മു­ണ്ടാ­യി ഒ­ര­ഭി­പ്രാ­യം. പക്ഷേ, മകനും അതേ അ­വ­സ്ഥ­യിൽ ചെ­ന്നു വീ­ഴു­ന്നു. ഈ ആ­ശ­യ­ത്തെ വാ­ങ്ങ്മ­യ­ചി­ത്ര­ങ്ങ­ളാ­ക്കി ആ­വി­ഷ്ക­രി­ക്കാ­തെ വി­ദ്യാർ­ത്ഥി­കൾ ‘കോ­മ്പൊ­സി­ഷൻ’ എ­ഴു­തു­ന്ന മ­ട്ടിൽ വർ­ക്കി ഒരു ‘കോ­മ്പോ­സി­ഷൻ’ ത­യ്യാ­റാ­ക്കി വ­യ്ക്കു­ന്നു. ക­ല­യ്ക്കും വർ­ക്കി­ക്കും ത­മ്മി­ലു­ള്ള ദൂരം കു­റ­ച്ചൊ­ന്നു­മ­ല്ല.

ജി പ­റ­ഞ്ഞു
  1. എൻ. ഗോ­പാ­ല­പി­ള്ള യ്ക്കു ജ­യ­ന്റി­ന്റെ ശ­ക്തി­യു­ണ്ടെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം. ആ വി­ശ്വാ­സ­ത്തി­ന്റെ പേരിൽ അ­ദ്ദേ­ഹം ഒരു സാധു കവിയെ വേ­ട്ട­യാ­ടാൻ ശ്ര­മി­ക്കു­ന്നു (എ­നി­ക്കു് എ­ഴു­തി­യ ക­ത്തിൽ).
  2. നി­ങ്ങൾ­ക്കു തീ­ക്ഷ­ണ­ത­യു­ള്ള നാ­വു­ണ്ടു്. പക്ഷേ, അതു് വി­ര­സ­മാ­യ മ­ന­സ്സി­ന്റെ സ­ന്ത­തി­യാ­ണെ­ന്നു് ഓർ­മ്മി­ക്കൂ (എ­ന്നോ­ടു് നേ­രി­ട്ടു്).
  3. ഞാൻ തൃ­ശ്ശൂ­രെ അ­യ്യ­ന്തോ­ളി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഒരു മൃ­ത­ദേ­ഹം കൊ­ണ്ടു­പോ­കു­ന്ന­തു കണ്ടു. അ­താ­ണു് എന്റെ ‘ഇന്നു ഞാൻ നാളെ നീ’ എന്ന ക­വി­ത­യ്ക്കു് ഉ­റ­വി­ടം. ഞാ­ന­തു് എ­ഴു­തി­യ­തു് കെ. ദാ­മോ­ദ­ര­നു വേ­ണ്ടി­യ­ല്ല, എ­നി­ക്കു­വേ­ണ്ടി­യാ­ണു് (ജി­യു­ടെ ആ കാ­വ്യം കൃ­ത്രി­മ­മാ­ണെ­ന്നു കെ. ദാ­മോ­ദ­രൻ എ­ഴു­തി­യ­തു ക­ണ്ട­പ്പോൾ) (എ­ന്നോ­ടു്).
  4. നി­ങ്ങൾ ആ­ളു­ക­ളെ പ്ര­ശം­സി­ച്ചു് അവരെ വി­ഡ്ഢി­ക­ളാ­ക്കു­ന്നു. (സം­സ്കൃ­ത കോ­ളേ­ജിൽ പ്ര­ഭാ­ഷ­ണ­ത്തി­നു വന്ന ജിയെ മ­ര്യാ­ദ­യോ­ടെ, ബ­ഹു­മാ­ന­ത്തോ­ടെ സ്വാ­ഗ­തം ചെയ്ത പൂ­വ­റ്റൂർ രാ­മ­കൃ­ഷ്ണ­പി­ള്ള­യ്ക്കു കവി കൊ­ടു­ത്ത സ­മ്മാ­നം.)
  5. ‘ഹൃ­ദ­യം­ഗ­മാ­യ’ എന്ന പ്ര­യോ­ഗം അ­ത്ര­ക­ണ്ടു ശ­രി­യ­ല്ല. ഹൃ­ദ­യ­ത്തിൽ­നി­ന്നു ഗ­മി­ക്കു­ന്ന­തു് എന്നേ അർ­ത്ഥ­മു­ള്ളു അ­തി­നു്. (ഫാദർ ജോൺ കു­ന്ന­പ­ള്ളി­യു­ടെ ‘ശബ്ദ സൗഭഗം’ എ­റ­ണാ­കു­ള­ത്തു് റി­ലീ­സ് ചെയ്ത സ­ന്ദർ­ഭ­ത്തിൽ. പ്ര­യോ­ഗം ശ­രി­യാ­ണെ­ന്നു് ഫാദർ മ­റു­പ­ടി­യാ­യി പ­റ­ഞ്ഞു. ഹൃ­ദ­യ­ത്തി­ലേ­യ്ക്കു ഗ­മി­ക്കു­ന്ന­തു് ഹൃ­ദ­യ­സം­ഗ­മം.)
  6. സു­കു­മാർ അ­ഴീ­ക്കോ­ടി ന്റേ­തു് ഒരു കൂ­ട്ടു­കൃ­ഷി­പ്പു­സ്ത­ക­മാ­ണു്. (‘ശ­ങ്ക­ര­ക്കു­റു­പ്പു് വി­മർ­ശി­ക്ക­പ്പെ­ടു­ന്നു’ എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് എ­ന്നോ­ടു്. അ­ക്കാ­ല­ത്തെ രണ്ടു കവികൾ (ഒരാൾ ഇ­ന്നി­ല്ല) ഗ്ര­ന്ഥ­ര­ച­ന­യ്ക്കു സ­ഹാ­യ­മ­രു­ളി എ­ന്നു് ജി പി­ന്നീ­ടു് എന്നെ അ­റി­യി­ച്ചു. ഇ­ന്നു­ള്ള ക­വി­യോ­ടു് ഞാ­ന­തി­നെ­ക്കൂ­റി­ച്ചു ചോ­ദി­ച്ച­പ്പോൾ ത­നി­ക്കോ അ­ന്ത­രി­ച്ച ക­വി­ക്കോ അതിൽ ഒരു പ­ങ്കു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു.)
മ­ല­യാ­ള­സാ­ഹി­ത്യം—1987-ലെ

അൽബേർ കമ്യൂ ഒ­രി­ക്കൽ പ­റ­ഞ്ഞു: “It is from the moment when I shall no longer be more than a writer that I shall cease to write”. ഇതു ശ­രി­യാ­ണോ? ക­മ്യൂ­വി­നെ­ക്കൂ­റി­ച്ചു് കേ­ര­ള­ത്തി­ലെ ഒരു മൂ­ല­യി­ലി­രു­ന്നു് ഒരു നി­സ്സാ­രൻ എ­ഴു­തു­ന്ന­തു­ത­ന്നെ അ­ദ്ദേ­ഹം സാ­ഹി­ത്യ­കാ­ര­നാ­യ­തു­കൊ­ണ്ടാ­ണു്. ‘പ്ലേ­ഗ് ’ തു­ട­ങ്ങി­യ നോ­വ­ലു­കൾ എ­ഴു­താ­തെ കമ്യൂ വെറും രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­നാ­യി വർ­ത്തി­ച്ചി­രു­ന്നെ­ങ്കിൽ അതും അ­ദ്ദേ­ഹ­ത്തെ പ­രി­ഗ­ണി­ക്കു­മാ­യി­രു­ന്നി­ല്ല. ചെ­സ്ലാ­ഫ് മീ­ലോ­ഷും മിലാൻ കു­ന്ദേ­ര യും ശു­ദ്ധ­സാ­ഹി­ത്യ­ത്തിൽ മാ­ത്രം കൈ­വ­ച്ചി­രു­ന്നെ­ങ്കിൽ ഇ­ന്നു­ള്ള­തി­നെ­ക്കാൾ വലിയ കീർ­ത്തി അ­വർ­ക്കു് കി­ട്ടു­മാ­യി­രു­ന്നു. സ്വ­ന്തം നാടായ ചെ­ക്കോ­സ്ലോ­വാ­ക്യ­യിൽ­നി­ന്നു പൂർ­ണ്ണ­മാ­യും വേർ­പെ­ട്ടു നിൽ­ക്കാൻ ക­ഴി­യാ­ത്ത­തു­കൊ­ണ്ടാ­ണു് കു­ന്ദേ­ര­യ്ക്കു് ഒരു വി­ഷ­യം­ത­ന്നെ വീ­ണ്ടും വീ­ണ്ടും പ്ര­തി­പാ­ദി­ക്കേ­ണ്ടി വ­രു­ന്ന­തു്. ഇ­ത്ര­യും എ­ഴു­തി­യ­തു­കൊ­ണ്ടു് എ­ഴു­ത്തു­കാ­രൻ സ­മൂ­ഹ­ത്തി­ന്റെ നേർ­ക്കു് രാ­ഷ്ട­വ്യ­വ­ഹാ­ര­ത്തി­ന്റെ നേർ­ക്കു് ക­ണ്ണ­ട­യ്ക്ക­ണ­മെ­ന്നു വി­വ­ക്ഷ­യി­ല്ല. ഒ­ന്നി­നും അ­മി­ത­പ്രാ­ധാ­ന്യം നൽ­ക­രു­തെ­ന്നേ ക­രു­തു­ന്നു­ള്ളൂ. നൽ­കി­യാൽ കല അ­ന്തർ­ദ്ധാ­നം ചെ­യ്യും. അ­തി­ന്റെ സ്ഥാ­ന­ത്തു് ല­ഘു­രേ­ഖ­കൾ വി­രാ­ജി­ക്കു­ക­യും ചെ­യ്യും. മാർ­ക്സി­സ്സ്റ്റു­ക­ളാ­യ നെറൂദ യും യാ­നീ­സ് റീ­റ്റ്സോ­സും ആ­ദ­രി­ക്ക­പ്പെ­ടു­ന്ന­തു് മ­ഹാ­ക­വി­ക­ളെ­ന്ന നി­ല­യി­ലാ­ണു്. ഏതു രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സി­ദ്ധാ­ന്ത­വും ഉൾ­ക്കൊ­ള്ളി­ക്കൂ ക­ലാ­സൃ­ഷ്ടി­യിൽ. അതിനു ക­ലാ­ത്മ­ക­ത ഉ­ണ്ടാ­വ­ണ­മെ­ന്ന പ­ക്ഷ­മേ­യു­ള്ളു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­നു പ­ക­ര­മാ­യി ര­ച­ന­ക­ളിൽ വേ­ദാ­ന്ത­മുൾ­ക്കൊ­ള്ളി­ച്ചാ­ലും അ­സ്തി­ത്വ­വാ­ദം ഉൾ­ക്കൊ­ള്ളി­ച്ചാ­ലും രചന തകരും. ആ സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് അ­തി­പ്ര­സ­രം വ­ന്നാൽ.

മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ സ­മാ­ന്ത­ര­ങ്ങ­ളാ­യ പ്ര­വാ­ഹ­ങ്ങ­ളു­ണ്ടു്. ഒ­ന്നു് രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­നു് അ­മി­ത­പ്രാ­ധാ­ന്യം നൽ­കു­ന്നു. ര­ണ്ടു് അ­സ്തി­ത്വ­വാ­ദ­ത്തി­നു് അ­മി­ത­പ്രാ­ധാ­ന്യം നൽ­കു­ന്നു. ഇവ ര­ണ്ടും ക­ല­യു­ടെ പ­ഞ്ജ­ര­ത്തി­നു മു­ക­ളി­ലാ­യി ജി­റാ­ഫി­നെ­പ്പോ­ലെ ത­ല­നീ­ട്ടു­ന്നു­വെ­ന്നു ക­ണ്ടു് രൂ­പ­ത്തി­നും ഭാ­വ­ത്തി­നും തു­ല്യ­പ്രാ­ധാ­ന്യം നൽ­കു­ന്ന കൃ­തി­ക­ളെ വി­ല­യി­രു­ത്തു­ക­യാ­ണു് പ്രൊ­ഫ­സർ ജി. എൻ. പ­ണി­ക്കർ. കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ പ്ര­സാ­ധ­ന­മാ­യ Indian Literature എന്ന പ്ര­സാ­ധ­ന­ത്തിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ലേഖനം നോ­ക്കു­ക. 1987-ലെ മലയാള ര­ച­ന­ക­ളെ­ക്കു­റി­ച്ചാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധം. നി­ഷ്പ­ക്ഷ­ത­യോ­ടെ ജി. എൻ. പ­ണി­ക്കർ ഒരോ കൃ­തി­യേ­യും സ­മീ­പി­ക്കു­ന്നു. ത­നി­ക്കു യോ­ജി­ക്കാൻ ക­ഴി­യാ­ത്ത ഗ്ര­ന്ഥ­കാ­ര­ന്മാ­രെ­ക്കൂ­റി­ച്ചു് എ­ഴു­തു­മ്പോ­ഴും സം­സ്കാ­ര­സ­മ്പ­ന്ന­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭാഷ.

ക­ശാ­പ്പു് എത്ര ഭേദം
images/PubisAngelical.jpg

ഞാൻ മ­ദ്യ­വി­രോ­ധി­യാ­ണെ­ങ്കി­ലും ക­ള്ളു­ഷാ­പ്പു­ക­ളി­ലും ചാ­രാ­യ­ഷാ­പ്പു­ക­ളി­ലും ക­യ­റി­യി­ട്ടു­ണ്ടു്. എ­ക്സൈ­സ് ഡി­പ്പാർ­ട്ടു­മെ­ന്റു­മാ­യി ഒരു ലേശം ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു് ആ പ്ര­വേ­ശം ‘സാ­ദ്ധ്യ’മാ­യ­തു്. ക­ള്ളു­നി­റ­ച്ച കു­ട­ങ്ങ­ളും പൊ­ളി­ഞ്ഞ ബ­ഞ്ചു­ക­ളും തൊ­ലി­യു­രി­ക്കാ­തെ കൂ­ട്ടാ­നാ­ക്കി­വ­ച്ച മീനും ഈ­ച്ച­യ­രി­ക്കു­ന്ന മ­രി­ച്ചി­നി­പ്പു­ഴു­ക്കു­മൊ­ക്കെ അവിടെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ആ­ന­ക്കാ­ലൻ കു­പ്പി­ക­ളിൽ ചാ­രാ­യം വ­ച്ചി­രി­ക്കു­ന്ന ക­ട­ക­ളി­ലെ പ്ര­വേ­ശ­നം ക്ഷോ­ഭ­ജ­ന­ക­മാ­ണു്. ചാ­രാ­യം സ്ഫ­ടി­ക ടം­ബ്ല­റിൽ പ­ക­രു­മ്പോൾ ആ ദ്രാ­വ­ക­ത്തി­നു് എ­ന്തൊ­രു തി­ള­ക്ക­മാ­ണെ­ന്നോ? പക്ഷേ, മൂ­ക്കി­നോ­ടു് ഒ­ന്ന­ടു­പ്പി­ക്കൂ. കു­ട­ലു­വ­രെ പു­റ­ത്തേ­ക്കു പോരും. നീ­ള­വും വ­ണ്ണ­വു­മു­ള്ള പൊ­രി­ച്ച കൊ­ഞ്ചു­മീൻ തി­ന്നു­കൊ­ണ്ടു് ആളുകൾ ചാ­രാ­യം മോ­ന്തു­ന്ന­തു് കാണാം. ഭീ­ക­ര­ന്മാ­രു­ടെ വാ­സ­സ്ഥ­ല­ങ്ങൾ ക­ണ്ടി­ട്ടി­ല്ല ഞാൻ. ക­ണ്ടാൽ ചൈ­ന­യും പാ­കി­സ്ഥാ­നും ന­മ്മു­ടെ ആ­ളു­ക­ളെ കൊ­ല്ലാൻ കൊ­ടു­ക്കു­ന്ന യ­ന്ത്ര­ത്തോ­ക്കു­ക­ളും മ­റ്റും കാണാൻ ക­ഴി­യും. ഇ­പ്പോ­ഴ­ത്തെ രീ­തി­യ­നു­സ­രി­ച്ചു് ബ­ല­മു­ള്ള ക­യ­റു­ക­ളും. ചെ­റു­പ്പ­മാ­യി­രു­ന്ന കാ­ല­ത്തു് ആടിനെ ക­ശാ­പ്പു­ചെ­യ്യു­ന്ന­വ­ന്റെ വീ­ട്ടിൽ ഞാൻ പോ­യി­ട്ടു­ണ്ടു്. ഇന്നു ഞാൻ മാം­സ­വി­രോ­ധി­യാ­ണു്. അ­ന്നു് അ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല. വലിയ ത­ടി­ക്ക­ഷ­ണ­ങ്ങൾ. അവയിൽ ആ­ടു­ക­ളു­ടെ ര­ക്ത­പ­ങ്കി­ല­മാ­യ തലകൾ. മറ്റു ഭാ­ഗ­ങ്ങൾ കെ­ട്ടി­ത്തൂ­ക്കി­യി­ട്ടി­രി­ക്കു­ന്നു. ആ ഇ­റ­ച്ചി­ക്ക­ഷ­ണ­ങ്ങ­ളിൽ­നി­ന്നു് ചോ­ര­യൊ­ലി­ക്കു­ന്നു. കു­ട­ലും മ­റ്റും വേ­റൊ­രു വ­ശ­ത്തു്. കാ­ഴ്ച­യും നാ­റ്റ­വും ഒ­ന്നു­പോ­ലെ അ­സ­ഹ­നീ­യ­ങ്ങൾ. ക­ള്ളു­ഷാ­പ്പി­ലും ചാ­രാ­യ­ഷാ­പ്പി­ലും ഭീ­ക­ര­വ­ന­ത്തി­ലും ക­ശാ­പ്പു­സ്ഥ­ല­ത്തും ഒ­രേ­നി­മി­ഷ­ത്തിൽ ക­ട­ന്നു­ചെ­ല്ലു­വാൻ വി­ദ്യ­യു­ണ്ടെ­ന്നി­രി­ക്ക­ട്ടെ. അതു പ്ര­യോ­ഗി­ച്ചു് അവിടെ ചെ­ന്നാൽ എ­ന്തു് അ­നു­ഭ­വ­മാ­യി­രി­ക്കും? ആ അ­നു­ഭ­വ­ത്തി­ന്റെ രീതി അ­റി­യ­ണ­മെ­ങ്കിൽ മ­നോ­രാ­ജ്യം വാ­രി­ക­യിൽ ക­ണ്ണോ­ത്തു സുധീർ എ­ഴു­തി­യ “തി­രി­ച്ചു­വ­ര­വു്” എന്ന “കഥ” വാ­യി­ച്ചാൽ മതി. വെ­റു­പ്പും അ­റ­പ്പും ഛർ­ദ്ദി­യും ഒരേ സ­മ­യ­ത്തു­ണ്ടാ­കു­ന്ന ഒരു ബീ­ഭ­ത്സ­ത­യാ­ണി­തു്.

മാൻ­വെൽ പ്യൂ­ഗ്

ആർ­ജ്ജ­വം ഒ­രി­ട­ത്തു­മി­ല്ല. ന­മ്മു­ടെ രാ­ജ്യം ഇന്നു ത­കർ­ച്ച­യി­ലാ­ണു്. ശ­ത്രു­വി­നെ­യ­ല്ല ആളുകൾ കൊ­ല്ലു­ന്ന­തു്. ആ­രെ­യെ­ങ്കി­ലും കൊ­ന്നാൽ മതി എ­ന്നാ­യി­ട്ടു­ണ്ടു് ചിന്ത. അ­ങ്ങ­നെ കൊ­ല്ലു­മ്പോൾ കൂടെ പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു് മരണം സം­ഭ­വി­ച്ചാ­ലും വ­ധ­കർ­ത്താ­ക്കൾ­ക്കു് കൂ­സ­ലി­ല്ല.

ആർ­ജ­റ്റെൻ­യി­ലെ നോ­വ­ലി­സ്റ്റ് മാൻ­വെൽ പ്യൂ­ഗ് (Manuel Puig) രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി നേ­ടി­ക്ക­ഴി­ഞ്ഞു. ഞാൻ വാ­യി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ രണ്ടു നോ­വ­ലു­ക­ളെ­ക്കൂ­റി­ച്ച്— Betrayed by Rita Hayworth, Kiss of the Spider Women —ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. 1987-ൽ Faber & Faber പ്ര­സാ­ധ­നം ചെയ്ത Pubis Angelicial എന്ന നോവൽ ഈ ആഴ്ച വാ­യി­ച്ചു. നി­സ്സാ­ര­സം­ഭ­വ­ങ്ങൾ ചി­ത്രീ­ക­രി­ച്ചു് ജീ­വി­ത­ത്തി­ന്റെ ഗ­ഹ­ന­ത­യെ ധ്വ­നി­പ്പി­ക്കു­ക എ­ന്ന­താ­ണു് പ്യൂ­ഗി­ന്റെ മാർ­ഗ്ഗം. പുതിയ നോ­വ­ലി­നു് ടെ­ക്നി­ക്കി­ലും പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­ലും പു­തു­മ­യു­ണ്ടു്. പു­രു­ഷ­ന്റെ ആ­തി­രു­ക­ട­ന്ന ഗർ­വ്വ­ത്തി­നെ ‘മ­ച്ചി­സ്മോ (machismo) എന്നു വി­ളി­ക്കു­ന്നു. മാർ­കേ­സി ന്റെ ഒരു നോ­വ­ലിൽ (ക്രോ­ണി­ക്കിൾ) ഇതിനെ പ­രി­ഹ­സി­ച്ചി­ട്ടു­ണ്ടു്. ഈ ഗർ­വ്വ­ത്തി­നു് അ­ടി­മ­പ്പെ­ട്ടു് സ്ത്രീ ത­ക­രു­ന്ന­തി­ന്റെ ചി­ത്രം പ്യൂ­ഗി­ന്റെ ഈ നോ­വ­ലിൽ­നി­ന്നു ല­ഭി­ക്കു­ന്നു. സ്ത്രീ­യു­ടെ ലൈം­ഗി­ക­മാ­യ ത­കർ­ച്ച­യാ­ണു് നോ­വ­ലി­സ്റ്റ് ആ­ലേ­ഖ­നം ചെ­യ്യു­ന്ന­തു്. നല്ല സാ­ഹി­ത്യ­കാ­ര­ന്മാർ ആ­രെ­യും അ­നു­ക­രി­ക്കി­ല്ല. അ­ത്ര­യ്ക്കു വി­ശി­ഷ്ട­മൊ­ന്നു­മ­ല്ലെ­ങ്കി­ലും പ്യൂ­ഗി­ന്റെ ഈ നോവൽ അ­ന്യാ­ദൃ­ശ­സ്വ­ഭാ­വ­മാ­വ­ഹി­ക്കു­ന്നു (Pubis Angelical, Manuel Puig, Translated by Elena Brunet, Faber and faber, Rs. 95).

images/ManuelPuig.jpg
മാൻ­വെൽ പ്യൂ­ഗ്

മു­ക­ളിൽ­പ്പ­റ­ഞ്ഞ ‘മ­ച്ചി­സ്മോ’ (പു­രു­ഷ­ഗർ­വ്വ­ത്തി­ന്റെ ആ­ധി­ക്യം) മെ­ക്സി­ക്കോ­യിൽ ഉ­ണ്ടെ­ന്നു് ഒ­ക്ടോ­വ്യ പാസ് തന്റെ ഉ­ജ്ജ്വ­ല­മാ­യ The Labyrinth of Solitude എന്ന പു­സ്ത­ക­ത്തിൽ വി­വ­രി­ച്ചി­ട്ടു­ണ്ടു്. മെ­ക്സി­ക്കോ­യി­ലെ കാ­ര്യ­മാ­ണു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തെ­ങ്കി­ലും ന­മ്മു­ടെ സ്ത്രീ­കൾ­ക്കും അതു ചേരും.

“She is an answer rather than a question, a vibrant and easily worked material that is shaped by the imagination and sensuality of the male” (P. 29, King Penguin).

images/Paz0.jpg
ഒ­ക്ടോ­വ്യാ പാസ്

പല പ­രി­വൃ­ത്തി വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണി­തു്. ഒ­ക്ടോ­വ്യാ പാസ് മ­ഹാ­ക­വി മാ­ത്ര­മ­ല്ല, വലിയ ചി­ന്ത­കൻ­കൂ­ടി­യാ­ണെ­ന്നു് ഈ ഗ്ര­ന്ഥം തെ­ളി­യി­ക്കു­ന്നു. ഇ­തൊ­ക്കെ വാ­യി­ക്കു­മ്പോ­ഴാ­ണു് ഇ­വി­ടു­ത്തെ “ചി­ന്ത­ക­ന്മാ­രു”ടെ പാ­പ്പ­ര­ത്തം നമ്മൾ അ­റി­യു­ന്ന­തു്. ബൻ­ട്രൻ­ഡ് റസ്സൽ, ആൽഡസ് ഹ­ക്സി­ലി, ഐസേയ ബർലിൻ ഇ­വ­രെ­യൊ­ക്കെ ചി­ന്ത­ക­രെ­ന്നു­വി­ളി­ക്കു­ന്ന­തെ­ങ്ങ­നെ? എ. ബാ­ല­കൃ­ഷ്ണ­പി­ള്ള പോലും മൗ­ലി­ക­ത­യു­ള്ള ചി­ന്ത­ക­നാ­യി­രു­ന്നി­ല്ല. പി­ന്നെ­യൊ­രു സി. ജെ. തോമസ് !

ഓരോ കി­നാ­വും അ­ഭി­ലാ­ഷ­പ്രാ­പ്തി­യാ­ണെ­ന്നു ഫ്രാ­യി­റ്റ് പ­റ­ഞ്ഞു. ചാ­യ­പ്പെൻ­സിൽ വേ­ണ­മെ­ന്നു വി­ചാ­രി­ച്ച കു­ട്ടി­ക്കു് അതു കി­ട്ടി­യി­ല്ലെ­ങ്കിൽ അവൻ കി­നാ­വു­കാ­ണും ചാ­യ­പ്പെൻ­സിൽ കി­ട്ടി­യ­താ­യി. അ­ശ്ലീ­ല­ര­ച­ന ഒ­രു­ത­ര­ത്തി­ലു­ള്ള അ­ഭി­ലാ­ഷ­പ്രാ­പ്തി­യാ­ണു്. നി­ത്യ­ജീ­വി­ത­ത്തിൽ സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വാ­ത്ത­തു് അ­സ­ഭ്യ­മെ­ഴു­തി സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. മൗ­ലി­ക­ചി­ന്ത­യ്ക്കു ക­ഴി­വി­ല്ലാ­ത്ത­വ­നെ ചി­ന്ത­ക­നാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന നി­രൂ­പ­കൻ പ­രോ­ക്ഷ­മാ­യി ത­ന്നെ­ത്ത­ന്നെ ചി­ന്ത­ക­നാ­ക്കു­ക­യാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-03-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.