സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-06-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Isadorakids.jpg

വി­ശ്വ­വി­ഖ്യാ­ത­യാ­യ നർ­ത്ത­കി­യാ­യി­രു­ന്നു ഇസഡോറ ഡങ്കൻ (1878–1927). അവർ നൃ­ത്ത­പ­രി­ശീ­ല­ന­ത്തി­നു പോ­കു­ന്ന­തി­നു­മുൻ­പു് സ്വ­ന്തം കു­ഞ്ഞു­ങ്ങ­ളെ നേ­ഴ്സി­നോ­ടൊ­രു­മി­ച്ചു് വീ­ട്ടി­ലേ­ക്കു് അ­യ­ച്ചു. നേ­ഴ്സും ര­ണ്ടു് കു­ഞ്ഞു­ങ്ങ­ളും സ­ഞ്ച­രി­ച്ചി­രു­ന്ന കാറ് വ­ഴി­ക്കു വച്ചു നി­ന്നു പോയി. ‘റി­വേ­ഴ്സ് ഗിയറി’ലാണു് കാറ് ഇ­ട്ടി­രി­ക്കു­ന്ന­തെ­ന്ന­തു് മറന്ന ഡ്രൈ­വർ അതിൽ നി­ന്നി­റ­ങ്ങി സ്റ്റാർ­ട്ട് ചെ­യ്യാൻ ശ്ര­മി­ച്ചു. മോ­ട്ടോർ പെ­ട്ടെ­ന്നു് പ്ര­വർ­ത്തി­ച്ചു. വാഹനം വേ­ഗ­ത്തിൽ പി­റ­കോ­ട്ടു പോയി സെൻ (Sein) ന­ദി­യി­ലേ­ക്കു വീണു. പ­തി­ന­ഞ്ച­ടി­യാ­യി­രു­ന്നു ക­ര­യോ­ടു് അ­ടു­പ്പി­ച്ച വെ­ള്ള­ത്തി­ന്റെ താഴ്ച. ഇ­സ­ഡോ­റ­യു­ടെ ഭർ­ത്താ­വു് സി­ങ്ങർ റി­ഹേ­ഴ്സൽ ന­ട­ക്കു­ന്ന സ്ഥ­ല­ത്തു­ചെ­ന്നു പ­റ­ഞ്ഞു: “കു­ഞ്ഞു­ങ്ങൾ, കു­ഞ്ഞു­ങ്ങൾ മ­രി­ച്ചു”. ഓ­ടു­ന്ന കാ­റി­ന്റെ ച­ക്ര­ത്തിൽ സ്കാർ­ഫ് ചു­റ്റി ശ്വാ­സം മു­ട്ടി മ­രി­ക്കു­ന്ന­തു വരെ ഇസഡോറ ആ ത­കർ­ച്ച­യിൽ­നി­ന്നു ര­ക്ഷ­നേ­ടി­യി­ല്ല. കു­ഞ്ഞു­ങ്ങ­ളു­ടെ മ­ര­ണ­ത്തി­നു ശേഷം ഒരു സാ­യാ­ഹ്ന­ത്തിൽ ഇസഡോറ ക­ടൽ­ക്ക­ര­യി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. തന്റെ ര­ണ്ടു് കു­ഞ്ഞു­ങ്ങ­ളും കൈ­കോർ­ത്തു­പി­ടി­ച്ചു ന­ട­ക്കു­ന്ന­തു­പോ­ലെ ഇ­സ­ഡോ­റ­യ്ക്കു തോ­ന്നി. അവർ കു­ട്ടി­ക­ളെ വി­ളി­ച്ചു. പക്ഷേ, അവർ ചി­രി­ച്ചു­കൊ­ണ്ടു് ഓ­ടി­ക്ക­ള­ഞ്ഞു. സ­മു­ദ്ര­ശീ­ക­ര­ത്തിൽ അ­പ്ര­ത്യ­ക്ഷ­രാ­യി. ഇസഡോറ ഉ­റ­ക്കെ­ക്ക­ര­ഞ്ഞു. എത്ര നേരം അ­വ­ര­ങ്ങ­നെ ക­ര­ഞ്ഞെ­ന്നു നി­ശ്ച­യ­മി­ല്ല. അർ­ദ്ധ­ബോ­ധാ­വ­സ്ഥ­യിൽ കി­ട­ന്ന ഇ­സ­ഡോ­റ­യു­ടെ ശി­ര­സ്സിൽ ആരോ തടവി. അവർ നോ­ക്കി­യ­പ്പോൾ ഒരു സു­ന്ദ­ര­നാ­യ യു­വാ­വു നി­ല്ക്കു­ന്നു. “നി­ങ്ങ­ളെ­ന്തി­നു ക­ര­യു­ന്നു? എ­നി­ക്കു നി­ങ്ങൾ­ക്കു വേ­ണ്ടി ഒ­ന്നും ചെ­യ്യാ­നാ­വി­ല്ലേ? നി­ങ്ങ­ളെ ര­ക്ഷി­ക്കാ­നാ­വി­ല്ലേ?” എ­ന്നു് അയാൾ അ­വ­രോ­ടു ചോ­ദി­ച്ചു. ഇസഡോറ മ­റു­പ­ടി പ­റ­ഞ്ഞു: “എന്നെ ര­ക്ഷി­ക്കൂ—എന്റെ ജീ­വി­ത­ത്തെ­ക്കാ­ളേ­റെ എന്റെ യു­ക്തി­യെ ര­ക്ഷി­ക്കൂ— എ­നി­ക്കൊ­രു കു­ഞ്ഞി­നെ തരൂ”. തു­ടർ­ന്നു­ള്ള ഭാഗം ഇ­സ­ഡോ­റ­യു­ടെ വാ­ക്കു­ക­ളിൽ­ത്ത­ന്നെ കേൾ­ക്കു­ക:

That night we stood together on the roof of my villa. The sun was setting beyond the sea. The moon rising and flooding with sparkling light the marble side of the moutain, and when I felt his strong youthful arms about me and his lips on mine, when all his italian passion descended on me. I felt that I was rescued from grief and death, brought back to light—to love again.
images/ThePersistenceofMemory.jpg

മ­ണൽ­ക്കാ­ട്ടി­ലെ വ­ലി­യ­ചൂ­ടിൽ ഡാലി യുടെ ‘വാ­ച്ചു’കൾ ഉ­രു­കി­യൊ­ലി­ക്കു­ന്ന­തു­പോ­ലെ—കാലം ഉ­രു­കി­യൊ­ലി­ക്കു­ന്ന­തു­പോ­ലെ കാ­മ­ത്തി­ന്റെ ചൂടു് ഉ­യ­രു­മ്പോൾ ദുഃഖം ഉ­രു­കി­പ്പോ­കു­മോ? അതു കാമം കൂ­ടി­യാ­യ­തു­കൊ­ണ്ടാ­ണോ? മരണം ജ­നി­പ്പി­ച്ച ദുഃഖം അ­ത്ര­മാ­ത്ര­മേ ഉള്ളൂ എ­ന്ന­തു­കൊ­ണ്ടാ­ണോ? സ്ത്രീ­യു­ടെ മ­ന­സ്സ്! എ­ന്ന­ല്ലാ­തെ എന്തു പ­റ­യാ­നാ­ണു്? അ­ങ്ങ­നെ­യാ­ണെ­ങ്കിൽ മ­രി­ക്കു­ന്ന­തു­വ­രെ ഇസഡോറ ത­കർ­ച്ച­യിൽ­നി­ന്നു ര­ക്ഷ­നേ­ടി­യി­ല്ല എന്ന എന്റെ പ്ര­സ്താ­വം തി­രു­ത്തേ­ണ്ട­ത­ല്ലേ?

ല­യ­ത്തി­നു മാ­റ്റ­മി­ല്ല
images/Dostoevskij1872.jpg
ദ­സ്തെ­യെ­വ്സ്കി

അ­തൊ­ക്കെ­യെ­ന്തു­മാ­ക­ട്ടെ. അ­മ്മ­മാ­രു­ടെ കു­ഞ്ഞു­ങ്ങൾ കു­ള­ത്തി­ലും ആ­റ്റി­ലും ക­ട­ലി­ലും മു­ങ്ങി­മ­രി­ക്കു­ന്ന­തു സാ­ധാ­ര­ണം. അ­ങ്ങ­നെ­യു­ള്ള എ­ത്ര­യോ വാർ­ത്ത­കൾ നമ്മൾ കേ­ട്ടി­രി­ക്കു­ന്നു. മൂ­ന്നു കു­ഞ്ഞു­ങ്ങൾ പ­മ്പാ­ന­ദി­യിൽ മു­ങ്ങി മ­രി­ച്ച ഒരു സംഭവം എ­നി­ക്കു നേ­രി­ട്ട­റി­യാം. അ­വ­രു­ടെ അമ്മ പി­ന്നീ­ടും പ്ര­സ­വി­ക്കാ­തി­രു­ന്നി­ല്ല. ഇ­സ­ഡോ­റ­യു­ടെ മ­ഹാ­ദുഃ­ഖം മ­റ്റ­നേ­കം അ­മ്മ­മാ­രു­ടെ മ­ഹാ­ദുഃ­ഖ­ത്തിൽ നി­ന്നും വി­ഭി­ന്ന­മ­ല്ല. എ­ങ്കി­ലും ആ നർ­ത്ത­കി അതു് ആ­ത്മ­ക­ഥ­യിൽ ആ­വി­ഷ്ക­രി­ച്ച രീതി അ­ന്യാ­ദൃ­ശ്യ­മ­ത്രേ. വേ­റൊ­രു അ­നു­ഗ്ര­ഹീ­ത­നോ അ­നു­ഗ്ര­ഹീ­ത­യോ പ്ര­തി­പാ­ദി­ച്ചാൽ അതു് മ­റ്റൊ­രു വി­ധ­ത്തി­ലാ­യി­രി­ക്കും. അ­തി­നും കൈ­വ­രും അ­ന്യാ­ദൃ­ശ സ്വ­ഭാ­വം. അ­തു­കൊ­ണ്ടാ­ണു് ദ­സ്തെ­യെ­വ്സ്കി പ­റ­ഞ്ഞ­തു് ഏതു പഴയ വി­ഷ­യ­ത്തെ­ക്കു­റി­ച്ചും നൂ­ത­ന­മാ­യി എ­ന്തെ­ങ്കി­ലും പറയാൻ സാ­ധി­ക്കു­മെ­ന്നു്. There is no subject so old that something new cannot be said about it (A Diary of a Writer). ഇതിനു ക­ഴി­യു­ന്നി­ല്ല മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “ത­ക്ഷ­കൻ” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ റഹിം മു­ഖ­ത്ത­ല­യ്ക്കു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലെ അ­മി­ത­വാ­ദി­കൾ. അവരിൽ ഒ­രു­ത്തൻ സ്ഫോ­ട­ന­ത്തിൽ മ­രി­ക്കു­ന്നു. മ­രി­ച്ച­വ­ന്റെ ഭാര്യ മ­റ്റൊ­രു അ­മി­ത­വാ­ദി­യു­ടെ പൂർ­വ്വ­കാ­മു­കി. അ­മി­ത­വാ­ദി­യു­ടെ മരണം അ­യാ­ളു­ടെ സ്നേ­ഹ­ത്തെ പ്ര­ത്യാ­ന­യി­ക്കു­ന്നു. ഇനി താൻ ജീ­വി­ച്ചി­രു­ന്നി­ട്ടു കാ­ര്യ­മി­ല്ലെ­ന്നു കരുതി പോ­ലീ­സി­നു പി­ടി­കൊ­ടു­ക്കാ­നാ­യി ഇ­റ­ങ്ങി ന­ട­ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. പഴയ വിഷയം. അതിനെ പ­ഴ­യ­മ­ട്ടിൽ­ത്ത­ന്നെ പ്ര­തി­ഭ­യി­ല്ലാ­ത്ത ക­ഥാ­കാ­രൻ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു. കഥയോ ക­വി­ത­യോ വാ­യി­ക്കു­മ്പോൾ അ­തി­ല­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്ന ലയം ന­മ്മു­ടെ ശാ­രീ­രി­ക ല­യ­ങ്ങ­ളോ­ടു് ചേർ­ന്നു്—ര­ക്ത­പ്ര­വാ­ഹം, ഹൃ­ദ­യ­സ്പ­ന്ദ­നം, ശ്വാ­സോ­ച്ഛ ്വാസം ഈ ല­യ­ങ്ങ­ളോ­ടു് ചേർ­ന്നു്—സു­ഖ­പ്ര­ദ­മാ­യ അ­നു­ഭൂ­തി­യു­ള­വാ­ക്കു­ന്നു. ന­മ്മു­ടെ ക­ഥാ­കാ­ര­ന്റെ ചി­ന്താ­ദാ­രി­ദ്ര്യ­വും പ്ര­തി­ഭാ­ദാ­രി­ദ്ര്യ­വും ക­ഥ­യ്ക്കു് നൂതന ലയം നൽ­കു­ന്നി­ല്ല. അ­തി­നാൽ ന­മ്മു­ടെ ശ­രീ­ര­ത്തി­ന്റെ ല­യ­ങ്ങൾ­ക്കു് ഒരു മാ­റ്റ­വും ഉ­ണ്ടാ­കു­ന്നി­ല്ല. മാ­റ്റ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഒരു ക­ലാ­സൃ­ഷ്ടി­യു­ടെ മുൻ­പി­ലാ­ണു് നമ്മൾ എന്ന തോ­ന്നൽ ഉ­ള­വാ­കു­ന്നി­ല്ല. പ­ല­പ്പോ­ഴും ആ­വർ­ത്തി­ച്ച പ്ര­യോ­ഗം ഇ­നി­യും ആ­വർ­ത്തി­ക്കാൻ മ­ടി­യു­ണ്ടെ­നി­ക്കു്. എ­ങ്കി­ലും അതു് അ­നു­ഷ്ഠി­ച്ചു­കൊ­ള്ള­ട്ടെ. വ്യർ­ത്ഥ­മാ­യ രചന.

images/JoshBillings.jpg
ഹെൻ­ട്രി വ്ഹീ­ലർ­ഷാ

അ­മെ­രി­ക്കൻ ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ ഹെൻ­ട്രി വ്ഹീ­ലർ­ഷാ യുടെ ചില ഉ­ക്തി­കൾ ര­സ­ക­ര­ങ്ങ­ളാ­ണു്. അ­ദ്ദേ­ഹം ഒ­രി­ക്കൽ പ­റ­ഞ്ഞു: പോ­സ്റ്റേ­ജ് സ്റ്റാ­മ്പ് എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തു­ന്ന­തു­വ­രെ കവറിൽ ഒ­ട്ടി­യി­രി­ക്കു­ന്ന­തി­ലാ­ണു് അ­തി­ന്റെ പ്ര­യോ­ജ­ന­മി­രി­ക്കു­ന്ന­തു്. ക­ഥാ­പോ­സ്റ്റേ­ജ് സ്റ്റാ­മ്പു­കൾ വെ­ള്ളം­തൊ­ട്ടു് ഒ­ട്ടി­ച്ച­തു­കൊ­ണ്ടു് പ്ര­യാ­ണ­ത്തി­നി­ട­യ്ക്കു് ഇളകി വീ­ഴു­ന്നു. ‘കൂ­ലി­യ­ടി­ച്ച’ എ­ഴു­ത്തു ന­മു­ക്കു കി­ട്ടു­ന്നു. കു­റ­ഞ്ഞ­തു ഒരു രൂപ ന­മു­ക്കു നഷ്ടം. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ കഥ പോ­സ്റ്റ് ചെ­യ്യു­മ്പോൾ നഷ്ടം മൂ­ന്നു­രൂ­പ­യാ­ണു്.

കൃ­ഷ്ണ­മൂർ­ത്തി
images/HelenaPetrovnaBlavatsky.jpg
ബ്ല­വ­ത്സ്കി

ഭാ­ര­ത­ത്തി­ന്റെ­യും മറ്റു കി­ഴ­ക്കൻ രാ­ജ്യ­ങ്ങ­ളു­ടെ­യും നി­ഗൂ­ഢ­ത­ത്ത്വ­ശാ­സ്ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് പ­ടി­ഞ്ഞാ­റു­ള്ള­വർ­ക്കു് അ­റി­വു­നൽ­കാ­നാ­യി റ­ഷ്യ­ക്കാ­രി­യാ­യ ബ്ല­വ­ത്സ്കി (Blavatsky) ന്യൂ­യോർ­ക്കിൽ 1875-ൽ സ്ഥാ­പി­ച്ച സം­ഘ­ട­ന­യാ­ണു് തി­യോ­സ­ഫി­ക്കൽ സ­സൈ­യ­റ്റി (Theosophical Society). അ­വ­രു­ടെ മ­ര­ണ­ത്തി­നു ശേഷം അനീ ബെ­സ­ന്റ് അ­തി­ന്റെ പ്ര­സി­ഡ­ന്റാ­യി. തെ­ക്കേ­യി­ന്ത്യ­യിൽ ജ­നി­ച്ച കൃ­ഷ്ണ­മൂർ­ത്തി എന്ന ശി­ശു­വി­നെ ക­ണ്ടെ­ത്തി. എ­ന്നാൽ താൻ ‘സാ­ധാ­ര­ണ മ­നു­ഷ്യൻ’ മാ­ത്ര­മാ­ണെ­ന്നു് കൃ­ഷ്ണ­മൂർ­ത്തി 1929-ൽ പ്ര­സ്താ­വി­ച്ചു. ആ ‘സാ­ധാ­ര­ണ മ­നു­ഷ്യ’നാണു് പിൽ­കാ­ല­ത്തു് അ­സാ­ധാ­ര­ണ­നാ­യ അ­ധ്യാ­ത്മി­കാ­ചാ­ര്യ­നാ­യി മാ­റി­യ­തു് (ആ­ചാ­ര്യ­പ­ദം കൃ­ഷ്ണ­മൂർ­ത്തി അം­ഗീ­ക­രി­ച്ചി­രു­ന്നി­ല്ല എ­ന്ന­തു് അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഞാ­നി­വി­ടെ അ­ങ്ങ­നെ എ­ഴു­തു­ന്ന­തു്). ഞാൻ കൃ­ഷ്ണ­മൂർ­ത്തി­യു­ടെ എല്ലാ ഗ്ര­ന്ഥ­ങ്ങ­ളും വാ­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും സ­മ്പൂർ­ണ്ണ­മാ­യി, സം­ശ­യ­ലേ­ശം കൂ­ടാ­തെ അവയിൽ ആ­വി­ഷ്ക­രി­ച്ച സി­ദ്ധാ­ന്ത­ങ്ങൾ മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല. മ­ന­സ്സി­ലാ­ക്കി­യി­ട­ത്തോ­ളം വ­ച്ചു­കൊ­ണ്ടു ചിലതു കു­റി­ക്ക­ട്ടെ.

  1. ജ്ഞാ­ന­മാർ­ജ്ജി­ക്ക­ലാ­ണു് പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു്. (ജ്ഞാ­നം=സാർ­വ­ലൗ­കി­ക ചൈ­ത­ന്യ­ത്തെ ധ്യാ­നി­ച്ചു ല­ഭി­ക്കു­ന്ന ഉ­ത്കൃ­ഷ്ട­മാ­യ അറിവു. വി­ജ്ഞാ­നം=ലൗകിക അ­റി­വു്—ലേഖകൻ) ആ ജ്ഞാ­ന­മാർ­ജ്ജി­ക്കാൻ സത്യം ക­ണ്ടു­പി­ടി­ക്ക­ണം.
  2. സത്യം മ­ന­സ്സി­ന്റെ ഒ­ര­വ­സ്ഥ­യാ­ണു്. രാ­ഷ്ട്ര­വ്യ­വ­ഹാ­രം, മതം ഇ­വ­കൊ­ണ്ടു് സത്യം ക­ണ്ടു­പി­ടി­ക്കാ­നാ­വി­ല്ല. നേ­രി­ട്ടു നോ­ക്കൂ, കേൾ­ക്കൂ, നി­രീ­ക്ഷ­ണം ചെ­യ്യൂ. സത്യം മ­ന­സ്സി­ന്റെ അ­വ­സ്ഥ­യിൽ മാറും. മ­ത­ത്തി­ലൂ­ടെ­യോ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലൂ­ടെ­യോ സാ­മ്പ­ദി­ക­ശാ­സ്ത്ര­ത്തി­ലൂ­ടെ­യോ സത്യം ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യു­ക­യി­ല്ല. അ­ങ്ങ­നെ ശ്ര­മി­ച്ചാൽ ആ­കു­ലാ­വ­സ്ഥ­യേ ഉ­ണ്ടാ­കൂ.
  3. സത്യം മ­ന­സ്സി­ന്റെ അ­വ­സ്ഥാ­വി­ശേ­ഷ­മാ­യി മാ­റു­മ്പോൾ നി­സ്സ്വാർ­ത്ഥ­മാ­യ സ്നേ­ഹം ജ­നി­ക്കും. അ­താ­ണു് ശ്രേ­ഷ്ഠം.
  4. സ­ത്യ­ത്തി­ലെ­ത്തി­ച്ചേ­രാൻ ധ്യാ­നം സ­ഹാ­യി­ക്കു­ന്നു. ധ്യാ­ന­മെ­ന്ന­തു് മ­ന്ത്ര­ങ്ങൾ വീ­ണ്ടും വീ­ണ്ടും ചൊ­ല്ലു­ക എ­ന്ന­ത­ല്ല. മൗ­ന­മ­വ­ലം­ബി­ക്ക­ലു­മ­ല്ല. ലോകം എ­ന്താ­ണെ­ന്നു ഗ്ര­ഹി­ക്ക­ലാ­ണ­തു്. അ­വി­ടെ­യും കാ­ഴ്ച­യ്ക്കും കേ­ഴ്‌­വി­ക്കു­മാ­ണു് പ്രാ­ധാ­ന്യം. കാ­ല­ത്തെ ക­ട­ന്നു­ചെ­ല്ലാൻ ധ്യാ­നം സ­ഹാ­യി­ക്കും. അതിൽ (ധ്യാ­ന­ത്തിൽ) ചി­ന്ത­യ്ക്കു സ്ഥാ­ന­മി­ല്ല. ചിന്ത ആ­കു­ലാ­വ­സ്ഥ­യേ ഉ­ള­വാ­ക്കൂ. ധ്യാ­നം­കൊ­ണ്ടു് ലോ­ക­ത്തി­ന്റെ ഭാ­ഗ­മാ­യി­തീ­രു­ന്നു വ്യ­ക്തി.

ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചു­കി­ട്ടി­യ അ­റി­വാ­ണു് ഞാൻ അ­ക്ക­ങ്ങ­ളി­ട്ടു് മു­ക­ളി­ലെ­ഴു­തി­യ­തു്. എ­ഴു­താൻ പ്രേ­രി­പ്പി­ച്ച­തു് ഹ­രി­ദാ­സ് വ­ള­മം­ഗ­ലം ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ നല്ല ലേ­ഖ­ന­വും.

വൈ­രു­ദ്ധ്യ­ങ്ങൾ

ന­ന്മ­യും തി­ന്മ­യും സ­മാ­ന്ത­ര­ങ്ങ­ളാ­യി­ട്ടാ­ണു് ഈ ലോ­ക­ത്തു പ്ര­വ­ഹി­ക്കു­ക. നീ­ലാ­ന്ത­രീ­ക്ഷ­ത്തിൽ പക്ഷി ആ­വർ­ത്ത­ന­ച­ക്ര­ത്തി­ലൂ­ടെ ഭ്ര­മ­ണം ചെ­യ്യു­ന്ന­തു­നോ­ക്കി ര­സി­ക്കു­ന്ന ഒരാൾ. അ­തേ­സ­മ­യം വേ­റൊ­രാൾ അ­തി­ന്റെ നേർ­ക്കു വെ­ടി­യു­ണ്ട അ­യ­യ്ക്കു­ന്നു. ശ്വാ­ന­നെ കു­ളി­പ്പി­ച്ചു് നല്ല ഭ­ക്ഷ­ണം കൊ­ടു­ത്തു കാ­റി­ലി­രു­ത്തി­ക്കൊ­ണ്ടു പോ­കു­ന്നു ഒരാൾ. മ­റ്റൊ­രാൾ കു­രു­ക്കി­ട്ടു് അ­തി­നെ­പ്പി­ടി­ച്ചു മു­നി­സി­പ്പാ­ലി­റ്റി ജോ­ലി­ക്കാ­ര­നു നൽ­കു­ന്നു വിഷം കു­ത്തി­വ­ച്ചു കൊ­ല്ലാ­നാ­യി. പ­രു­ന്തു റാ­ഞ്ചി­ക്കൊ­ണ്ടു­പോ­യെ­ങ്കി­ലും തി­രി­ച്ചു­കി­ട്ടി­യ കോ­ഴി­ക്കു­ഞ്ഞി­ന്റെ മു­റി­വിൽ മ­ഞ്ഞ­ള­ര­ച്ചു­പു­ര­ട്ടി കി­ണ്ണം­കൊ­ണ്ടു മൂടി അ­തിൽ­ത്ത­ട്ടി ശ­ബ്ദ­മു­ണ്ടാ­ക്കി വീ­ട്ട­മ്മ അതിനെ ജീ­വി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു. അ­തേ­സ­മ­യം അ­ടു­ത്ത­വീ­ട്ടി­ലെ സ്ത്രീ കോ­ഴി­ക്കു­ഞ്ഞി­നെ കൊ­ന്നു സൂ­പ്പ് ഉ­ണ്ടാ­ക്കു­ന്നു.

അ­ല­ക്സാ­ണ്ടർ­ച്ച­ക്ര­വർ­ത്തി ര­ക്ത­പ്പു­ഴ­കൾ ഒ­ഴു­ക്കി­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഗു­രു­നാ­ഥൻ അ­രി­സ്റ്റോ­ട്ടിൽ ന­ന്മ­യെ­ന്താ­ണെ­ന്നും അതു ഉ­ത്കൃ­ഷ്ട­മാ­വു­ന്ന­തു് എ­പ്പോ­ഴാ­ണെ­ന്നും വി­ശ­ദീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. മ­ഹാ­ത്മാ­ഗാ­ന്ധി അ­ക്ര­മ­ര­ഹി­ത സ­മ­ര­ത്തി­ലൂ­ടെ ബ്രി­ട്ടീ­ഷ് സിം­ഹ­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്തു­മ്പോൾ സർ. സി. പി. രാ­മ­സ്സ്വാ­മി അയ്യർ എന്ന ദിവാൻ തി­രു­വി­താം­കൂ­റി­ലെ പാ­വ­പ്പെ­ട്ട ആ­ളു­ക­ളെ വെ­ടി­വ­ച്ചു കൊ­ല്ലു­ക­യാ­യി­രു­ന്നു. ഇ­ന്ത്യ­യ്ക്കു­വേ­ണ്ടി ജ­വ­ഹർ­ലാൽ നെ­ഹ്രു ജ­യി­ലിൽ കി­ട­ക്കു­മ്പോൾ രാ­മ­സ്സ്വാ­മി അയ്യർ ബ്രി­ട്ടീ­ഷു­കാർ­ക്കു പാ­ദ­സേ­വ ന­ട­ത്തു­ക­യാ­യി­രു­ന്നു.

ഈ വൈ­രു­ദ്ധ്യം മ­നു­ഷ്യ­ന്റെ അ­വ­യ­വ­ങ്ങ­ളിൽ­പോ­ലു­മു­ണ്ടു്. അ­തി­മ­നോ­ഹ­ര­മാ­യ നാ­ദ­ത്തി­ലൂ­ടെ ശ്രോ­താ­ക്ക­ളെ പു­ള­ക­മ­ണി­യി­ക്കു­ന്നു യേ­ശു­ദാ­സൻ. ആ നാ­ദ­മു­ള­വാ­ക്കു­ന്ന രസന ആ­ത്മ­ക­ഥ­യി­ലൂ­ടെ അ­രു­താ­ത്ത വാ­ക്കു­കൾ വാ­രി­വി­ത­റു­ന്നു. കു­കു­മം വാരിക നോ­ക്കൂ. കു­ഞ്ഞു­ണ്ണി, പി. കു­ഞ്ഞി­രാ­മൻ നായരെ ക്കു­റി­ച്ചു് എ­ഴു­തി­യ വാ­ക്കു­കൾ വാ­യി­ച്ചു് വാ­യ­ന­ക്കാർ ആർ­ദ്ര­ങ്ങ­ളാ­യ ക­ണ്ണു­ക­ളോ­ടെ ഇ­രി­ക്കു­മ്പോൾ തോ­പ്പിൽ ഭാസി യുടെ പാ­രു­ഷ്യ­മാർ­ന്ന വാ­ക്കു­കൾ കേ­ട്ടു് അവർ കർ­ണ്ണ­ങ്ങൾ­ക്കു തീ­വ്ര­വേ­ദ­ന­യോ­ടെ ഇ­രി­ക്കു­ന്നു. എ­ന്നെ­ക്കു­റി­ച്ചു് അ­ശ്ലീ­ല­പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന­തി­ലോ എന്നെ അ­സ­ഭ്യ­ത്തിൽ കു­ളി­പ്പി­ക്കു­ന്ന­തി­ലോ അല്ല പരാതി. ആ സ്ഥി­രം പം­ക്തി സ്ഥി­ര­മാ­യ അ­സ­ഭ്യ­പ­ദ­വർ­ഷം ന­ട­ത്തു­ന്നു എ­ന്ന­താ­ണു് പ­രി­വേ­ദ­ന­ത്തി­നു ഹേതു. സത്യം പ­റ­യു­ന്നു എന്ന വ്യാ­ജ­ത്തി­ലൂ­ടെ കേ­ര­ള­ത്തി­ലെ മാ­ന്യ­ന്മാ­രെ­യൊ­ക്കെ അ­ദ്ദേ­ഹം അ­മാ­ന്യ­ങ്ങ­ളാ­യ വാ­ക്കു­കൾ­കൊ­ണ്ടു് എ­റ്റു­ന്നു. ‘രാ­ത്രി ഉ­റ­ങ്ങാൻ കി­ട­ക്കു­ന്ന­തി­നു മുൻ­പു് നി­ങ്ങൾ പ്രാർ­ത്ഥി­ക്കാ­റു­ണ്ടോ?’ എന്ന ചോ­ദ്യ­ത്തി­നു് ഉ­ത്ത­ര­മാ­യി ‘ഇല്ല ഫ്ലാ­ഷ് ലൈ­റ്റ് പ്ര­കാ­ശി­പ്പി­ച്ചു് മേ­ശ­യ്ക്ക­ടി­യി­ലും മ­റ്റും പാ­മ്പു് ഇ­രി­ക്കു­ന്നു­ണ്ടോ എന്നു ഞാൻ നോ­ക്കും’ എന്നു ഞാൻ മ­റു­പ­ടി നൽ­കി­യി­രു­ന്നു. ആ മ­റു­പ­ടി എന്റെ മ­ന­സ്സി­ന്റെ രോ­ഗ­മാ­ണെ­ന്നു് ഭാസി പ­റ­യു­ന്നു. രോ­ഗ­മാ­ണെ­ങ്കിൽ ആ­യി­ക്കൊ­ള്ള­ട്ടെ. ആ ശീലം എ­നി­ക്കു­ണ്ടാ­യ­തു് ഭാ­സി­യു­ടെ അ­ന­ന്ത­ര­വ­ളു­ടെ മ­ര­ണ­ത്തിൽ നി­ന്നാ­ണു്. സൗ­ന്ദ­ര്യ­മു­ള്ള, ബു­ദ്ധി­യു­ള്ള ആ കു­ട്ടി രാ­ത്രി പ­ഠി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ മേ­ശ­യ്ക്ക­ടി­യിൽ കി­ട­ന്ന പാ­മ്പു് ആ കു­ട്ടി­യെ ക­ടി­ച്ചു. ഭാ­സി­യോ മറ്റു ബ­ന്ധു­ക്ക­ളോ ടോർ­ച്ച്ലൈ­റ്റ­ടി­ച്ചു് വീടു് പ­രി­ശോ­ധി­ക്കു­ക എ­ന്ന­തു് ശീ­ല­മാ­ക്കി­യി­രു­ന്നെ­ങ്കിൽ ആ പെൺ­കു­ട്ടി ഇ­ന്നും ജീ­വി­ച്ചി­രി­ക്കു­മാ­യി­രു­ന്നു. മ­ര­ണ­വാർ­ത്ത പ­ത്ര­ത്തിൽ നി­ന്ന­റി­ഞ്ഞ ഞാൻ ഏറെ ദി­വ­സ­ങ്ങൾ ദുഃ­ഖി­ച്ചു. ഇ­ന്നും ഇ­തെ­ഴു­തു­മ്പോൾ എന്റെ മ­ന­സ്സു് പി­ട­യു­ന്നു. ആ പാ­മ്പു­ക­ടി­യു­ള­വാ­ക്കി­യ ആ­ഘാ­ത­മാ­ണു് ടോർ­ച്ച­ടി­ച്ചു് വീ­ടാ­കെ നോ­ക്കു­ക എ­ന്ന­തി­നു കാ­ര­ണ­മാ­യി­ത്തീർ­ന്ന­തു്. ഭാ­സി­ക്കു് ഈ “മ­നോ­രോ­ഗ”മി­ല്ലാ­ത്ത­തി­നാ­ലാ­ണു് അ­ന­ന്ത­ര­വൾ എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി ഇ­ല്ലാ­തെ­യാ­യി­പ്പോ­യ­തു്. ദൗർ­ഭാ­ഗ്യ­ങ്ങൾ അ­ടി­ക്ക­ടി ഉ­ണ്ടാ­കു­മ്പോൾ മ­നു­ഷ്യൻ ന­ന്മ­യാർ­ജ്ജി­ക്കും. ഭാസി തി­ന്മ­യി­ലേ­ക്കു പോ­കു­ക­യാ­ണു്.

എന്നെ കൊ­ല്ല­ണ­മെ­ന്നും അ­ടി­ക്ക­ണ­മെ­ന്നും അ­ദ്ദേ­ഹം കൂ­ടെ­ക്കൂ­ടെ എ­ഴു­തു­ന്നു. അ­തെ­നി­ക്കു വേണം. അ­ദ്ദേ­ഹം അ­വ­ശ­നാ­യി ആ­ശു­പ­ത്രി­യിൽ കി­ട­ന്ന­പ്പോൾ ഞാൻ അ­ന്വേ­ഷി­ച്ചു ചെ­ന്ന­വ­നാ­ണു്. ഉ­റ­ങ്ങി­ക്കി­ട­ന്ന അ­ദ്ദേ­ഹ­ത്തെ നോ­ക്കി ക­ണ്ണീ­രൊ­ഴു­ക്കി­ക്കൊ­ണ്ടു് നി­ശ്ശ­ബ്ദ­നാ­യി തി­രി­ച്ചു­പോ­ന്ന­വ­നാ­ണു്. ഭാ­സി­യു­ടെ ഒ­രു­കാ­ലി­നു സ്പർ­ശ­ന­മ­റി­വാൻ ക­ഴി­വി­ല്ലെ­ന്നു ബോധം ജ­ന്മം­കൊ­ണ്ടു ഉ­ണ്ടാ­കേ­ണ്ട­താ­ണു്. കൊ­ല­പാ­ത­ക­വാ­സ­ന­യു­ള്ള­വർ, അ­ന്യ­രെ അ­ടി­ക്കാൻ താ­ല്പ­ര്യ­മു­ള്ള­വർ ആ രണ്ടു ഹീ­ന­കൃ­ത്യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­പ്പോ­ഴും പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്കും.

ത­നി­ക്കു് ആ­ക്ര­മി­ച്ചു് കീ­ഴ­ട­ക്കാ­നും പീ­ഡ­ന­മേൽ­പ്പി­ക്കാ­നും ഇനി ആ­ളു­ക­ളി­ല്ല­ല്ലോ എന്നു മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ അ­ല­ക്സാ­ണ്ടർ ച­ക്ര­വർ­ത്തി ‘വാ­വി­ട്ടു്’ ക­ര­ഞ്ഞു. ചി­ലർ­ക്കു് നി­ല­വി­ളി­ക്കേ­ണ്ട കാ­ല­മു­ണ്ടാ­കും. ഏതു് ‘ആക്ഷ’നും ‘റി­യാ­ക്ഷ’നു­ണ്ടെ­ന്നു ന്യൂ­ട്ടൺ ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു മുൻ­പു് ഭാ­ര­ത­ത്തി­ലെ മ­ഹർ­ഷി­മാർ ആ സത്യം ക­ണ്ടു­പി­ടി­ച്ചു.

ഓർ­മ്മ­കൾ
  1. ഞാൻ കൊ­ട്ടാ­ര­ക്ക­ര ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ പ­ഠി­ച്ച­വ­നാ­ണു്; 1940-ൽ. നാ­ല്പ­ത്തൊൻ­പ­തു വർ­ഷ­ത്തി­നു ശേഷം അ­വി­ട­ത്തെ പുലമൺ ജ­ങ്ഷ­നിൽ ചെ­ന്നു. വലിയ വ്യ­ത്യാ­സ­മി­ല്ല. ഒരു വി­കാ­സ­വു­മി­ല്ലാ­ത്ത സ്ഥ­ല­മാ­ണു് കൊ­ട്ടാ­ര­ക്ക­ര. ഒരു കാ­ര്യ­ത്തിൽ മാ­ത്രം വ്യ­ത്യാ­സം കണ്ടു. ഗ­ണ­പ­തി­ക്ഷേ­ത്ര­ത്തി­ലെ ഉ­ണ്ണി­യ­പ്പ­ത്തി­നു് അന്നു മൃ­ദു­ത്വ­വും മാ­ധു­ര്യ­വും കൂ­ടു­ത­ലു­ണ്ടാ­യി­രു­ന്നു. ഇന്നു കാ­ഠി­ന്യ­വും മാ­ധു­ര്യ­ക്കു­റ­വും. കൊ­ട്ടാ­ര­ക്ക­ര തീ­വ­ണ്ടി­യാ­പ്പീ­സി­ന­ടു­ത്തി­രു­ന്നു് ഞാനും അ­ഭി­നേ­താ­വു് കൊ­ട്ടാ­ര­ക്ക­ര ശ്രീ­ധ­രൻ നാ­യ­രും മ­ല­യാ­ളി­പ്പ­ത്ര­ത്തി­ന്റെ പ്ര­തി­നി­ധി കെ. പി. ഗോ­പാ­ലൻ നാ­യ­രുംചി­ന്താ­വി­ഷ്ട­യാ­യ സീത’ വാ­യി­ച്ചു ര­സി­ക്കു­മാ­യി­രു­ന്നു. വർ­ഷ­ങ്ങൾ­ക്കു ശേഷം ആ കാ­വ്യം കോ­ളേ­ജിൽ പ­ഠി­പ്പി­ച്ച­പ്പോൾ അന്നു കാ­ണാ­ത്ത അർ­ത്ഥ­ത­ല­ങ്ങൾ കണ്ടു. കൂ­ടു­തൽ അ­താ­സ്വ­ദി­ച്ചു. ഈ ജീ­വി­താ­സ്ത­മ­യ­ത്തിൽ അതിലെ അർ­ത്ഥ­ത­ല­ങ്ങൾ­ക്കും അ­തി­ന്റെ ആ­സ്വാ­ദ­ന­ത്തി­നും വ്യാ­പ്തി വർ­ദ്ധി­ച്ചി­രി­ക്കു­ന്നു. വർ­ഷ­ങ്ങൾ സ്ഥ­ല­ങ്ങൾ­ക്കു വലിയ മാ­റ്റം വ­രു­ത്തു­ക­യി­ല്ല. കാ­വ്യാ­സ്വാ­ദ­ന­ത്തി­നു് വലിയ പ­രി­വർ­ത്ത­നം വ­രു­ത്തും.
  2. കു­ങ്കു­മം വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി­രു­ന്ന ചെ­ങ്ങ­ന്നൂർ ശ­ങ്ക­ര­വാ­രി­യ­രെ ഒ­രി­ക്കൽ തി­രു­വ­ന­ന്ത­പു­ര­ത്തെ ആ­യുർ­വ്വേ­ദ­കോ­ളേ­ജി­ന­ടു­ത്തു­വ­ച്ചു കണ്ടു. ഡി. സി. ബു­ക്ക്സി­നു തർ­ജ്ജ­മ ചെ­യ്തു­കൊ­ടു­ക്കാൻ വേ­ണ്ടി അ­ദ്ദേ­ഹം ആഗതാ ക്രി­സ്റ്റി യുടെ ഒരു നോവൽ വാ­ങ്ങി കൈയിൽ വ­ച്ചി­രു­ന്നു. അതു ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ നി­ന്നു വാ­ങ്ങി നോ­ക്കി­യി­ട്ടു പ­റ­ഞ്ഞു: ഞാൻ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ ഇ­ത്ത­രം നോ­വ­ലു­കൾ­ക്കു നി­രോ­ധ­നം ഏർ­പ്പെ­ടു­ത്തും. ശ­ങ്ക­ര­വാ­രി­യർ ഉടനെ അ­റി­യി­ച്ചു: ഞാൻ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ വൃ­ത്ത­മി­ല്ലാ­തെ കവിത എ­ഴു­തു­ന്ന­വ­രെ ജ­യി­ലി­ലാ­ക്കും (അ­ദ്ദേ­ഹം പ­ത്രാ­ധി­പ­സ­മി­തി­യിൽ ഉ­ണ്ടാ­യി­രു­ന്ന കാ­ല­മ­ത്ര­യും വൃ­ത്ത­മി­ല്ലാ­ത്ത ക­വി­ത­കൾ വാ­രി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നി­ല്ല).
  3. എന്റെ പ­രി­ച­യ­ക്കാ­ര­നാ­യ ഒരു കവി … അത്ര മാ­ത്ര­മേ ഞാൻ എഴുതൂ. കവി ഉ­ണ്ടാ­യി­രു­ന്നെ­ന്നോ ഉ­ണ്ടെ­ന്നോ പ­റ­യു­ക­യി­ല്ല. അ­ദ്ദേ­ഹം ചെറിയ പ­ഴ­വർ­ഗ്ഗ­ങ്ങ­ളേ ക­ഴി­ക്കൂ. നീ­ല­മു­ന്തി­രി­യോ മു­ഴു­പ്പേ­റി­യ മു­ന്തി­രി­യോ ഇ­ഷ്ട­മ­ല്ല. തീരെ ചെ­റു­തും കു­രു­വി­ല്ലാ­ത്ത­തു­മാ­യ മു­ന്തി­രി­ക്കു­ല ധാ­രാ­ളം വാ­ങ്ങി­ക്കൊ­ണ്ടു പോകും. അ­ടു­ത്തി­രി­ക്കു­ന്ന­വർ­ക്കു് ഒ­രെ­ണ്ണം പോലും കൊ­ടു­ക്കാ­തെ മു­ഴു­വ­നും തി­ന്നും. പാ­ള­യം­തോ­ടൻ, കപ്പ, ഏത്തൻ, ഈ പ­ഴ­ങ്ങൾ തി­ന്നു­ക­യി­ല്ല. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ മാ­ത്രം കി­ട്ടു­ന്ന ഒ­ന്ന­ര­യി­ഞ്ച് നീ­ള­മു­ള്ള ഒ­രു­ത­രം കൊ­ച്ചു­പ­ഴം മാ­ത്രം ക­ഴി­ക്കും. ഈ മാ­ന­സി­ക­ഭ്രം­ശ­ത്തി­നു് കാ­ര­ണ­മെ­ന്താ­ണെ­ന്നു് ഞാൻ പ­ല­പ്പോ­ഴും ആ­ലോ­ചി­ച്ചു. അ­ങ്ങ­നെ­യി­രി­ക്കെ പ്രാ­യം­കൂ­ടി­യ അ­ദ്ദേ­ഹ­ത്തെ ക­ട­പ്പു­റ­ത്തും മ്യൂ­സി­യം ഉ­ദ്യാ­ന­ത്തി­ലും കാ­ണാ­റാ­യി. കൂടെ എ­പ്പോ­ഴും പ­തി­നേ­ഴു­വ­യ­സ്സിൽ ക­വി­യാ­ത്ത ഒരു പെൺ­കു­ട്ടി കാണും. ഒ­രി­ക്കൽ കണ്ട പെൺ­കു­ട്ടി­യ­ല്ല അ­ടു­ത്ത ദിവസം കാണുക. വേ­റൊ­രാ­ളാ­യി­രി­ക്കും. ഇ­ങ്ങ­നെ പല ദി­വ­സ­ങ്ങ­ളി­ലാ­യി പലരെ ക­ണ്ട­പ്പോൾ (എ­ല്ലാ­പ്പെൺ­കു­ട്ടി­ക­ളും പ­തി­നേ­ഴോ അതിൽ കു­റ­ഞ്ഞ പ്രാ­യ­മു­ള്ള­വ­രോ ആണു്) കൊ­ച്ചു­മു­ന്തി­രി­ങ്ങ­യിൽ അ­ദ്ദേ­ഹ­ത്തി­നു­ള­ള കൊ­തി­ക്കു കാരണം എ­നി­ക്കു മ­ന­സ്സി­ലാ­യി.
അ­ര­വി­ന്ദ­നും ഗാ­ന്ധി­ജി­യും

എല്ലാ വ­സ്തു­ക്കൾ­ക്കും മ­നു­ഷ്യർ­ക്കും ഒരേ സ­ത്വാം­ശ­മാ­ണു­ള്ള­തെ­ന്നും സ്വ­കീ­യ­മാ­യ ബോ­ധ­മ­ണ്ഡ­ല­ത്താ­ലാ­ണു് ഓ­രോ­ന്നും വി­ഭി­ന്ന­മാ­ണെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­തെ­ന്നും അ­ര­വി­ന്ദ­ഘോ­ഷ് അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഈ തോ­ന്നൽ ഇ­ല്ലാ­താ­ക്കി­യാൽ എ­ല്ലാം ഒ­ന്നാ­ണു്—ദൈ­വി­ക­ത്വം മാ­ത്ര­മാ­ണു് ആ ഒ­ന്നു്— എന്നു വ്യ­ക്ത­മാ­കും. തോ­ന്ന­ലി­നെ ഇ­ല്ലാ­താ­ക്കു­ന്ന­തു പ­രി­ണാ­മ­ത്തി­ലൂ­ടെ­യാ­ണു്. പ­രി­ണാ­മ­ത്തി­ന്റെ ആ­ദ്യ­ത്തെ അവസ്ഥ ജീ­വി­തം. ര­ണ്ടാ­മ­ത്തെ അവസ്ഥ മ­ന­സ്സു്. പ­രി­ണാ­മം അവിടെ അ­വ­സാ­നി­ക്കു­ന്നി­ല്ല. മ­ന­സ്സു് (mind) ‘സൂ­പർ­മൈൻ­ഡാ’യി മാ­റു­മ്പോൾ സ്വാ­ത­ന്ത്ര്യ­മാ­യി. ഈ സൂ­പർ­മൈൻ­ഡി­ലേ­ക്കു ചെ­ല്ലു­മ്പോൾ ദൈ­വി­ക­ത്വം ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു. അ­ര­വി­ന്ദ­ഘോ­ഷി­ന്റെ സാ­ഹി­ത്യ­നി­രൂ­പ­ണ സി­ദ്ധാ­ന്ത­ങ്ങ­ളും ഈ ദാർ­ശ­നി­ക സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് അ­നു­രൂ­പ­ങ്ങ­ളാ­ണു്. വെറും മ­ന­സ്സി­ന്റെ കവിത, അ­തി­ശ­യ­മ­ന­സ്സി­ന്റെ കവിത എ­ന്നൊ­ക്കെ അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ള്ള­തു് ഓർ­മ്മി­ക്കു­ക.

അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ത­ത്ത്വ­ചി­ന്ത­യു­ടെ ഗു­ണ­വും ദോ­ഷ­വും വ്യ­ക്ത­മാ­ക്കു­ന്ന ഒരു ലേഖനം “ആ­സ്വാ­ദ­നം” മാ­സി­ക­യിൽ കാണാം. വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ ആ പ്ര­ബ­ന്ധ­ത്തിൽ അ­ര­വി­ന്ദ­ന്റെ ആ­രാ­ധ­കർ കൈ­കാ­ര്യം ചെ­യ്യാൻ മ­ടി­ക്കു­ന്ന ഒരു വ­സ്തു­ത കൂടി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. അ­ര­വി­ന്ദ­നു് മ­ഹാ­ത്മാ­ഗാ­ന്ധി യോ­ടു­ള്ള പു­ച്ഛം. അ­ര­വി­ന്ദ­ഘോ­ഷി­ന്റെ എ­ല്ലാ­ക്കൃ­തി­ക­ളും വാ­യി­ച്ചി­ട്ടു­ള്ള എ­നി­ക്കു് ഈ പു­ച്ഛ­ത്തെ­ക്കു­റി­ച്ചു് നേ­ര­ത്തെ അ­റി­യാ­മാ­യി­രു­ന്നു. അ­തി­ന്റെ കാ­ര­ണ­വും ഈ ലേ­ഖ­ന­ത്തിൽ സ്പ­ഷ്ട­മാ­ക്കി­യി­ട്ടു­ണ്ടു് (മാ­സി­ക­യിൽ ‘ഇ­ച്ഛാ­നു­സാ­രി’ എ­ഴു­തി­യ അ­ര­വി­ന്ദ­ദർ­ശ­ന വി­ചാ­രം എന്ന പ്ര­ബ­ന്ധം നോ­ക്കു­ക).

മ­ഹാ­ത്മാ­ഗാ­ന്ധി­യെ വ­ധി­ച്ച ദിവസം അ­ര­വി­ന്ദാ­ശ്ര­മ­ത്തിൽ മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ വി­ത­ര­ണം ചെ­യ്തു­വെ­ന്നു് അ­ക്കാ­ല­ത്തു് പ­ത്ര­ങ്ങ­ളിൽ ഞാൻ വാ­യി­ച്ചു. അ­തു­ണ്ടാ­യി­ല്ല എന്ന നി­ഷേ­ധ­പ്ര­സ്താ­വ­വും കാ­ണു­ക­യു­ണ്ടാ­യി പി­ന്നീ­ടു്. ഒരു മ­ഹാ­ത്മാ­വി­നെ നി­ഗ്ര­ഹി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ വി­ത­ര­ണം ചെ­യ്യാൻ ആജ്ഞ നൽകിയ മ­നു­ഷ്യാ­ധ­മ­നാ­ണു് അ­ര­വി­ന്ദ­ഘോ­ഷെ­ന്നു് വി­ശ്വ­സി­ക്കാൻ വയ്യ. മാ­ത്ര­മ­ല്ല, 1926 തൊ­ട്ടു് 1950 വരെ (അ­ര­വി­ന്ദൻ മ­ര­ണ­മ­ട­ഞ്ഞ വർഷം) അ­ദ്ദേ­ഹം മൗ­ന­വ്ര­ത­ത്തി­ലാ­യി­രു­ന്നു. അ­നു­ധ്യാ­ന­ത്തിൽ വി­ല­യം­കൊ­ണ്ട ഒരു മഹർഷി ജി­ലേ­ബി­യും ബോ­ളി­യും എ­ടു­ത്തു­കൊ­ണ്ടു വരുമോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എ­നി­ക്കു എ­ല്ലാ­വി­ധ­ത്തി­ലും ഉ­യ­ര­ണ­മെ­ന്നു­ണ്ടു്. എ­ന്തു­ചെ­യ്യ­ണം ഞാൻ?

ഉ­ത്ത­രം: ഔ­ന്ന­ത്യം ആർ­ജ്ജി­ക്ക­ണ­മെ­ന്ന വി­ചാ­രം നി­ങ്ങൾ­ക്കു­ള്ള­തു­കൊ­ണ്ടു് തീർ­ച്ച­യാ­യും നി­ങ്ങൾ ഉയരും. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലാ­ണോ താ­ല്പ­ര്യം? എ­ങ്കിൽ മ­ഹാ­ത്മാ­ഗാ­ന്ധി­യെ മാ­തൃ­ക­യാ­ക്കി പ്ര­വർ­ത്തി­ക്കൂ. സാ­ഹി­ത്യ­ത്തി­ലാ­ണോ കൗ­തു­കം? എ­ങ്കിൽ വാൽ­മീ­കി യെയും ഷെ­ക്സ്പി­യ­റെ­യും മാ­തൃ­ക­ക­ളാ­ക്കി എഴുതൂ. മ­ല­യാ­ളം പോ­ലു­ള്ള കൊ­ച്ചു സാ­ഹി­ത്യ­ത്തെ മാ­തൃ­ക­യാ­ക്കി­യാൽ ഒ­ന്നും നി­ങ്ങൾ നേ­ടു­ക­യി­ല്ല.

ചോ­ദ്യം: ലോ­ഡ്ഷെ­ഡ്ഡി­ങ് നി­ങ്ങൾ എ­ങ്ങ­നെ സ്വീ­ക­രി­ക്കു­ന്നു?

ഉ­ത്ത­രം: എ­നി­ക്ക­തു് ഒ­രു­പ­ദ്ര­വ­വും ചെ­യ്യു­ന്നി­ല്ല. ഉ­ഷ്ണ­കാ­ല­ത്തും ചൂ­ട­റി­യാ­ത്ത ഒരു സ്ഥ­ല­ത്താ­ണു് എന്റെ താമസം. അ­തു­കൊ­ണ്ടു് ഫാൻ ക­റ­ങ്ങി­യി­ല്ലെ­ങ്കി­ലും എ­നി­ക്കു പ്ര­യാ­സ­മി­ല്ല. പി­ന്നെ ലോ­ഡ്ഷെ­ഡ്ഡി­ങ് ഒ­ഴി­വാ­ക്കാൻ ഒരു മാർ­ഗ്ഗ­മു­ണ്ടു്. പൈ­ങ്കി­ളി നോ­വ­ലു­ക­ളും പൈ­ങ്കി­ളി­ക്ക­ഥ­ക­ളും വാ­യി­ക്കു­ന്ന എല്ലാ പെ­ണ്ണു­ങ്ങ­ളും കരയും. അവ വാ­യി­ക്കാ­ത്ത സ്ത്രീ­കൾ­ക്കു പു­രു­ഷ­ന്മാ­രു­ടെ മുൻ­പിൽ പ്ര­വ­ഹി­പ്പി­ക്കാൻ ‘റെ­ഡി­മെ­യ്ഡ്’ ക­ണ്ണീ­രു­ണ്ടു്. ഈ ക­ണ്ണീ­രൊ­ക്കെ ശേ­ഖ­രി­ച്ചു് ‘സം­ഭ­ര­ണി’യി­ലാ­ക്കി­യാൽ എത്ര മെ­ഗാ­വാ­ട്ട്സ് വി­ദ്യു­ച്ഛ­ക്തി വേ­ണ­മെ­ങ്കി­ലും ഉൽ­പാ­ദി­പ്പി­ക്കാം.

ചോ­ദ്യം: സ്ത്രീ­കൾ പൊ­തു­വേ വി­ചാ­രി­ക്കു­ന്ന­തെ­ന്താ­ണു്?

ഉ­ത്ത­രം: എന്റെ ചെ­റു­പ്പ­കാ­ല­ത്തു് അവർ ഉ­ടു­ക്കു­ന്ന സാ­രി­ക­ളെ­ക്കു­റി­ച്ചു­മാ­ത്രം വി­ചാ­രി­ച്ചി­രു­ന്നു. ചെ­റു­പ്പ­ക്കാ­രി­കൾ വി­വാ­ഹ­ത്തെ­ക്കു­റി­ച്ചു മാ­ത്രം ചി­ന്തി­ച്ചി­രു­ന്നു. അ­മ്മ­മാർ പെൺ­പി­ള്ളേ­രെ വി­വാ­ഹം ക­ഴി­ച്ച­യ­യ്ക്കാൻ മാർ­ഗ്ഗ­മെ­ന്താ­ണെ­ന്നു് ആ­ലോ­ചി­ച്ചി­രു­ന്നു. ഇ­ന്നു് പെൺ­കു­ട്ടി­കൾ തൊ­ട്ടു് വൃ­ദ്ധ­കൾ വ­രെ­യു­ള്ള­വർ­ക്കു് ആ വി­ചാ­ര­മൊ­ന്നു­മി­ല്ല. സാരി, വി­വാ­ഹം, മ­ക്ക­ളു­ടെ വി­വാ­ഹം ഇ­തെ­ല്ലാം അ­വ­രു­ടെ മ­ന­സ്സിൽ നി­ന്നു പൊ­യ്ക്ക­ഴി­ഞ്ഞു. ഇ­ന്നു് ഒ­റ്റ­വി­ചാ­രം മാ­ത്രം. അതു ശ­നി­യാ­ഴ്ച്ച എന്ന ദി­വ­സ­മാ­ണു്. അന്നു ടെ­ലി­വി­ഷ­നിൽ സി­നി­മ­യു­ണ്ടു്. ആ സി­നി­മ­യെ­ക്കു­റി­ച്ചാ­ണു് സ്ത്രീ­ക­ളു­ടെ വി­ചാ­രം. സി­നി­മ­യു­ള്ള ദിവസം ഗൃ­ഹ­നാ­യ­ക­ന്മാർ­ക്കു് അ­ത്താ­ഴം പോലും സ­മ­യ­ത്തി­നു കി­ട്ടു­കി­ല്ല.

ചോ­ദ്യം: നി­ങ്ങൾ പല വാ­ക്കു­ക­ളും ആ­വർ­ത്തി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. അവയിൽ ചി­ല­തു്: ‘അ­മ്മാ­തി­രി’, ‘ആ­വി­ഷ്കാ­രം’, ‘ദുർ­ബ്ബ­ല നി­മി­ഷം’, ദുർ­ബ്ബ­ല നി­മി­ഷം കൂ­ട­ക്കൂ­ടെ വ­രു­ന്നു. എ­ന്താ­ണു് കാരണം?

ഉ­ത്ത­രം: പ­ദ­ദാ­രി­ദ്ര്യം കൊ­ണ്ടാ­യി­രി­ക്കും. ഒരു സി­ഗ­റ­റ്റും വ­ലി­ക്കാ­ത്ത ദിവസം അ­തി­ശ­ക്ത­ദി­നം. ദിവസം ആറു സി­ഗ­റ­റ്റ് മാ­ത്രം വ­ലി­ച്ചാൽ അതു് ശ­ക്ത­ദി­നം. അ­ര­മ­ണി­ക്കൂ­റി­ലൊ­രി­ക്കൽ ഓരോ സി­ഗ­റ­റ്റ് എ­ടു­ത്തു ക­ത്തി­ച്ചാൽ അതു ദുർ­ബ്ബ­ല നി­മി­ഷം. ഞാൻ ദുർ­ബ്ബ­ല­നി­മി­ഷ­ങ്ങ­ളി­ലാ­ണു് ജീ­വി­ക്കു­ന്ന­തു്.

ക­ന­ക­ശ്രീ

പ്ലേ­റ്റോ യുടെ ഒരു കാ­വ്യ­ശ­ക­ല­മു­ണ്ടു്. “ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ നീ ഒ­രി­ക്കൽ പ്ര­ഭാ­ത­ന­ക്ഷ­ത്രം പോലെ ശോ­ഭി­ച്ചു. മ­രി­ച്ച­വ­രു­ടെ കൂ­ട്ട­ത്തിൽ നീ ഇ­പ്പോൾ സാ­യാ­ഹ്ന­ന­ക്ഷ­ത്രം പോലെ ശോ­ഭി­ക്കു­ന്നു”. തി­ക്കു­റി­ശ്ശി സു­കു­മാ­രൻ നായരു ടെ മകൾ ക­ന­ക­ശ്രീ പ്ര­ഭാ­ത­ന­ക്ഷ­ത്ര­മാ­യി­രു­ന്നു; ഇ­ന്നു് ആ പെൺ­കു­ട്ടി സാ­യാ­ഹ്ന­ന­ക്ഷ­ത്ര­മാ­ണു് എ­ന്നു് ഞാൻ പ­റ­യു­മ്പോൾ അ­ത്യു­ക്തി­യാ­ണെ­ന്നു തോ­ന്നി­യേ­ക്കാം. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ത­ന്നെ­യും അ­ന്ത­രി­ച്ച ആ കു­ട്ടി­യു­ടെ സ്വ­ഭാ­വ­സൗ­ന്ദ­ര്യ­വും ആ­കൃ­തി­സൗ­ന്ദ­ര്യ­വും അ­ഭി­വ്യ­ഞ്ജി­പ്പി­ക്കാ­നാ­ണു് ഞാൻ ആ അ­ത്യു­ക്തി­യിൽ വിലയം കൊ­ണ്ട­തെ­ന്നു് മാ­ന്യ­വാ­യ­ന­ക്കാർ ധ­രി­ച്ചാൽ മതി. മ­ക­ളു­ടെ വി­യോ­ഗ­ത്താൽ സ­ന്ന്യാ­സി­യെ­പ്പോ­ലെ­യാ­യി മാറിയ തി­ക്കു­റു­ശ്ശി ഇ­ന്നും ഏ­ങ്ങി­യേ­ങ്ങി ക­ര­യു­ന്നു. അ­ടു­ത്ത കാ­ല­ത്തു­ണ്ടാ­യ ഒരു സംഭവം അ­ദ്ദേ­ഹ­ത്തി­ന്റെ­യും ബ­ന്ധു­ക്ക­ളു­ടെ­യും സു­ഹൃ­ത്തു­ക്ക­ളു­ടെ­യും വി­ഷാ­ദം ഏറെ വർ­ദ്ധി­പ്പി­ച്ചി­രി­ക്കു­ന്നു. അതു് എ­ന്തെ­ന്ന­ല്ലേ? മ­രി­ച്ച ക­ന­ക­ശ്രീ അ­നു­ഗൃ­ഹീ­ത­യാ­യ ക­വ­യി­ത്രി­യാ­യി­രു­ന്നു എ­ന്ന­തു് ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു മുൻ­പു് ക­ണ്ടു­പി­ടി­ക്ക­പ്പെ­ട്ടു എ­ന്ന­തു തന്നെ. നൂ­റോ­ളം കാ­വ്യ­ങ്ങൾ ആ പെൺ­കു­ട്ടി ര­ചി­ച്ചു് അ­ച്ഛ­നെ­പ്പോ­ലും കാ­ണി­ക്കാ­തെ ഒ­ളി­ച്ചു വ­ച്ചി­രു­ന്നു. ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് അവ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്നെ­ങ്കിൽ ക­ന­ക­ശ്രീ ക­വ­യി­ത്രി­യെ­ന്ന നി­ല­യിൽ യ­ശ­സ്സു് ആർ­ജ്ജി­ച്ചേ­നെ. ഞാൻ ആ കാ­വ്യ­ങ്ങ­ളിൽ പലതും വാ­യി­ച്ചു. പ്ര­തി­ഭാ­ശാ­ലി­നി­യാ­യി­രു­ന്നു ആ പെൺ­കു­ട്ടി­യെ­ന്നു ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ ശ്ര­ദ്ധി­ക്കു­ക. ക­ന­ക­ശ്രീ പാ­ടു­ക­യാ­ണു്:

ക­ല്പ­നാ­തീ­ത­മാ­യ­ദ്ഭു­ത­ദ്യോ­ത­ക

ശി­ല്പ­ക­ലാ­ഭം­ഗി ത­ങ്ങി­നിൽ­ക്കും

കാ­ഞ്ച­ന നിർ­മ്മി­ത പ­ഞ്ജ­ര­മെ­ങ്കി­ലും

പ­ഞ്ച­വർ­ണ്ണ­ക്കി­ളി­ക്കെ­ന്തു സൗ­ഖ്യം

പാ­ട­ത്തു ത­ത്തി­ക്ക­ളി­ക്ക­ണം, പൂ­ത്തൊ­രു

പാ­ല­മ­ര­ക്കൊ­മ്പിൽ ചേ­ക്കേ­റ­ണം

പ­ഞ്ച­മ­രാ­ഗ­വി­സ്താ­രം ന­ട­ത്ത­ണം

മ­ഞ്ചാ­ടി­ച്ചി­ല്ല­യിൽ ചാ­ഞ്ചാ­ട­ണം

അം­ബ­ര­ത്തോ­ളം പ­റ­ന്നൊ­രു ചുംബന

മ­മ്പി­ളി­ക്കു­ട്ട­നു നൽ­കി­ടേ­ണം

എ­ന്തെ­ന്തു മോ­ഹ­ങ്ങ­ളി­ക്കൊ­ച്ചു പൈ­ങ്കി­ളി

യേ­ന്തി­യി­രു­ന്നെ­ന്നോ നെ­ഞ്ച­ക­ത്തിൽ

………

പ­ട്ടു­കൊ­ണ്ട­ങ്ങു പുറം പൊ­തി­ഞ്ഞീ­ട­ണം

കൽ­ക്ക­ണ്ടു കൊ­ണ്ടു ചു­വ­രു­വേ­ണം

തേൻ­ക­രി­മ്പിൻ തു­ണ്ടു തൂ­ണാ­യ് നി­റു­ത്ത­ണം

തെ­ച്ചി­പ്പൂ­മാ­ല മ­റ­യി­ട­ണം.

‘വി­ഷാ­ദ­ഗീ­ത’മെന്ന ഈ കാ­വ്യം മൃ­ത്യു­വി­നെ ഉ­പാ­സി­ക്കു­ന്നു. ക­ന­ക­ശ്രീ­യു­ടെ മിക്ക കാ­വ്യ­ങ്ങ­ളും മ­ര­ണോ­പാ­സ­ന­ക­ളാ­ണു്. ആ ക­വ­യി­ത്രി മ­ര­ണ­ത്തെ നേ­ര­ത്തേ­ത­ന്നെ അ­ന്തർ­നേ­ത്ര­ത്തി­നു മുൻ­പിൽ ക­ണ്ടി­രു­ന്നു­വോ? മ­ക­ളു­ടെ മരണം അ­ച്ഛ­ന­മ്മ­മാർ­ക്കു ശാ­ശ്വ­ത­മാ­യ രാ­ത്രി­യെ­യാ­ണു് സൃ­ഷ്ടി­ച്ച­തു്. ആ കൂ­രി­രു­ട്ടിൽ ആ മ­ക­ളു­ടെ കാ­വ്യ­ങ്ങൾ ന­ക്ഷ­ത്ര­ത്തി­ന്റെ വെ­ളി­ച്ചം വ്യാ­പി­പ്പി­ക്കു­ന്നു. അവർ സ­മാ­ശ്വ­സി­ക്ക­ട്ടെ.

കോളിൻ വിൽ­സ­ന്റെ പുതിയ പു­സ്ത­കം
images/ColinWilson.jpg
കോളിൻ വിൽസൻ

എ­നി­ക്കു കോളിൻ വിൽ­സ­ന്റെ ഗ്ര­ന്ഥ­ങ്ങ­ളാ­കെ ഇ­ഷ്ട­മാ­ണു്. അ­ദ്ദേ­ഹ­മെ­ഴു­തി­യ­വ എ­ല്ലാം ഇവിടെ കി­ട്ടി­യി­ട്ടി­ല്ല. കി­ട്ടി­യ­വ മു­ഴു­വ­നും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. വീ­ണ്ടും വീ­ണ്ടും വാ­യി­ച്ചി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­ങ്ങ­ളോ­ടു് ഞാൻ യോ­ജി­ക്കു­ന്നു­വെ­ന്നു് അർ­ത്ഥ­മാ­ക്ക­രു­തു്. ധി­ഷ­ണ­യ്ക്കു് ആ­ഹ്ലാ­ദ­മ­രു­ളു­ന്ന ഗ്ര­ന്ഥ­ങ്ങ­ളാ­ണു് കോളിൻ വിൽ­സ­ന്റേ­തു്. അ­തു­കൊ­ണ്ടാ­ണു് ഞാനവ ‘ആർ­ത്തി’യോടെ വാ­യി­ക്കു­ന്ന­തു്.

1989-ൽ ല­ണ്ട­നി­ലെ Grafton Books പ്ര­സാ­ധ­നം ചെയ്ത The misfits—A study of Sexual Outsiders എന്ന പു­സ്ത­ക­വും ഒ­രു­ത­രം ‘ആ­വ­റീ­സോ’ടെ (ദുര) ഞാൻ വാ­യി­ച്ചു തീർ­ത്തു. ര­ണ്ടാ­മ­ത്തെ വാ­യ­ന­യ്ക്കു് എന്നെ കൈ­യി­ലെ­ടു­ക്കൂ എന്നു പ­റ­ഞ്ഞു് ആ ഗ്ര­ന്ഥ­സു­ന്ദ­രി മെ­ത്ത­പ്പു­റ­ത്തു കി­ട­ക്കു­ന്നു. ‘വ­ര­ട്ടെ, ഇ­തൊ­ന്നു എ­ഴു­തി­ത്തീർ­ക്ക­ട്ടെ’ എ­ന്നു് എന്റെ മ­റു­പ­ടി.

ഇ­പ്പു­സ്ത­കം നി­യ­ത­മാ­യ ലൈം­ഗി­ക­ത­യും അ­നി­യ­ത­മാ­യ ലൈം­ഗി­ക­ത­യും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ പ­ഠ­ന­മാ­ണു്. സാ­മാ­ന്യ­ജ­ന­ത­യു­ടെ സെ­ക്സി­നെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണെ­ങ്കിൽ അ­ത്ത­ര­ത്തി­ലു­ള്ള ആയിരം പു­സ്ത­ക­ങ്ങ­ളി­ലൊ­ന്നു് എന്നു പ­റ­ഞ്ഞു് നാ­മ­തി­നെ ദൂ­രെ­യെ­റി­യു­മാ­യി­രു­ന്നു. പക്ഷേ, അ­ങ്ങ­നെ­യ­ല്ല ഇതു്. സ്വിൻ­ബേൺ, ദ­സ്തെ­യെ­വ്സ്കി, ബൈറൺ, ദ സാദ് (De Sade), ഗൊഗൽ, ജോ­യി­സ്, ഡി. എച്ച്. ലോ­റൻ­സ്, ഹെൻ­ട്രി മി­ല്ലർ, യൂ­ക്കി­യോ മിഷിമ ഇ­ങ്ങ­നെ പല സാ­ഹി­ത്യ­നാ­യ­ക­ന്മാ­രു­ടെ­യും അനിയത ലൈം­ഗി­ക­ത­യെ വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് ഗ്ര­ന്ഥ­കാ­രൻ. ഓ­രോ­ന്നും സ്പ­ഷ്ട­മാ­ക്കാൻ ഇവിടെ സ്ഥ­ല­മി­ല്ല. മിഷിമ വ­യ­റു­കീ­റി ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യാ­യി­രു­ന്ന­ല്ലോ. രാ­ഷ്ട്രീ­യ­വ്യ­വ­ഹാ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട കൃ­ത്യ­മാ­യി­ട്ടാ­ണു് അതിനെ എ­ല്ലാ­വ­രും കാണുക. ചോര, അ­ക്ര­മം ഇ­വ­യോ­ടു ചേർ­ന്ന ലൈം­ഗി­ക ഭ്രം­ശ­മാ­യി­ട്ടാ­ണു് കോളിൻ വിൽസൻ അതിനെ ദർ­ശി­ക്കു­ന്ന­തു്. ബർ­ട്രൻ­ഡ് റസ്സൽ അ­റു­പ­താം കാ­ല­ത്തു് ഇ­രു­പ­ത്തൊ­ന്നു വ­യ­സ്സു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രി­യെ വ­ശീ­ക­രി­ച്ച­തും അ­വ­ളോ­ടൊ­രു­മി­ച്ചു് പ്ര­യോ­ജ­ന­ശൂ­ന്യ­മാ­യി ശ­യി­ച്ച­തും ഗ്ര­ന്ഥ­കാ­രൻ വി­വ­രി­ക്കു­ന്നു. ഹോ­ട്ടൽ­മു­റി­ക്കു് വാടക കൂ­ടു­ത­ലാ­ണെ­ന്നു് പെൺ­കു­ട്ടി­യെ കൊ­ണ്ടു് ഹോ­ട്ട­ല­ധി­കാ­രി­കൾ കേൾ­ക്കാ­നാ­യി ഉ­റ­ക്കെ പ­റ­യി­പ്പി­ക്കാ­നാ­യി­രു­ന്നു റ­സ്സ­ലി­ന്റെ ‘ട്രി­ക്ക് ’. അതു കേൾ­ക്കു­ന്ന ഹോ­ട്ട­ലു­കാർ അവർ ദ­മ്പ­തി­ക­ളാ­ണെ­ന്നു വി­ചാ­രി­ച്ചു കൊ­ള്ളും. ഇ­താ­യി­രു­ന്നു റ­സ്സ­ലി­ന്റെ വി­ചാ­രം. ധി­ഷ­ണ­യു­ടെ കൊ­ടു­മു­ടി­യി­ലെ­ത്തി­യ ഈ ത­ത്ത്വ­ചി­ന്ത­കൻ വൈ­കാ­രി­ക­മാ­യ പ­രി­പാ­ക­മി­ല്ലാ­ത്ത­യാ­ളാ­യി­രു­ന്നു.

കോ­ളിൻ­വിൽ­സ­ന്റെ ഈ പു­സ്ത­ക­ത്തെ അ­ദ്ദേ­ഹ­ത്തി­ന്റെ Origins of the Sexual Impulse എന്ന ഗ്ര­ന്ഥ­ത്തെ­പ്പോ­ലെ Soft Pornography ആയി ചിലർ ക­ണ്ടെ­ന്നു വരും. എ­നി­ക്കി­തു് ധി­ഷ­ണാ­പ­ര­മാ­യ ആ­ഹ്ലാ­ദം നൽകി (Grafton Books, London, £ 4.50, Spl. Price £ 2.50).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-06-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.