SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1989-12-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Lord_Parekh.jpg
പരേഖ്

ല­ണ്ട­നിൽ­നി­ന്നും പ്ര­സാ­ധ­നം ചെ­യ്യു­ന്ന ‘ദ് ഇ­ക്കോ­ണ­മി­സ്റ്റ്’ എന്ന വാ­രി­ക­യിൽ (ഒ­ക്ടോ­ബർ 28, 1989) ‘മ­ഹാ­ത്മാ­വി­ന്റെ പാ­പ­ങ്ങൾ’ എന്ന ലേഖനം വാ­യി­ച്ച നാ­ളു­തൊ­ട്ടു് എ­നി­ക്കു് അ­സ്വ­സ്ഥ­ത­യാ­ണു്. ഞാൻ ഏ­റ്റ­വും സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന മ­ഹാ­ത്മാ­ഗാ­ന്ധി­യെ നി­ന്ദി­ക്കു­ന്ന­താ­ണു് ആ രചന. എന്റെ ചെ­റു­പ്പ­കാ­ല­ത്തു് എന്റെ ബ­ന്ധു­ക്ക­ളെ ചീത്ത വി­ളി­ച്ച­വ­രോ­ടു് ഞാൻ എ­തിർ­ത്തു് ഒ­ര­ക്ഷ­രം­പോ­ലും പ­റ­ഞ്ഞി­ട്ടി­ല്ല. എ­ന്നാൽ ഗാ­ന്ധി­ജി­യെ കു­റ്റം പ­റ­ഞ്ഞ­വ­രെ ഞാൻ വെ­റു­തെ വി­ട്ടി­ട്ടി­ല്ല. പ്രാ­യം­കൂ­ടി­യ ഇ­ക്കാ­ല­ത്തു് സം­ഘ­ട്ട­ന­ത്തി­നു് ചെ­ല്ലു­കി­ല്ല ഞാൻ. എ­ങ്കി­ലും ഗാ­ന്ധി­ജി­യെ ക­റ്റ­പ്പെ­ടു­ത്തു­ന്ന­വ­നു് എ­നി­ക്കു മാ­പ്പു­നൽ­കു­വാ­നി­ല്ല. ഇ­ക്കാ­ര­ണ­ത്താ­ലാ­ണു് അ­ദ്ദേ­ഹ­ത്തെ ആ­ക്ഷേ­പി­ക്കു­ന്ന ആ ലേഖനം എ­നി­ക്കു് അ­സ്വ­സ്ഥ­ത ഉ­ള­വാ­ക്കി­യ­തു്.

1989-ൽ പ്ര­സാ­ധ­നം ചെയ്ത Colonialism Tradition and Reform (by Bikhu Parekh) എന്ന ഗ്ര­ന്ഥ­ത്തി­ന്റെ സ്വാ­ഭാ­വ­മെ­ടു­ത്തു കാ­ണി­ക്കു­ന്ന ആ ലേ­ഖ­ന­ത്തിൽ ബ്രി­ട്ട­നി­ലെ പ്ര­പ­ണ്ഡ­രാ­യ ഗാ­ന്ധി­ഭ­ക്ത­ന്മാർ ഈ ഗ്ര­ന്ഥ­കർ­ത്താ­വി­നെ കൊ­ല്ലു­മെ­ന്നു ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന­താ­യി പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. ആ ഭീ­ഷ­ണി­പ്ര­സ്താ­വ­ത്തിൽ അ­ത്ര­ക­ണ്ടു വി­ശ്വ­സി­ക്കാ­തെ ഞാൻ ലേഖനം തു­ടർ­ന്നു വാ­യി­ച്ചു. പ­രേ­ഖി­ന്റെ പു­സ്ത­ക­ത്തിൽ ഗാ­ന്ധി­ജി തന്റെ ‘ലൈം­ഗി­ക നി­യ­ന്ത്ര­ണം’ പ­രി­ശോ­ധി­ക്കാ­നാ­യി പ­രി­പൂർ­ണ്ണ­ന­ഗ്ന­നാ­യി സ്ത്രീ­ക­ളോ­ടൊ­രു­മി­ച്ചു് കി­ട­ന്നു­റ­ങ്ങി­യി­രു­ന്നു­വെ­ന്നും അവരിൽ ര­ണ്ടു­പേർ അ­ദ്ദേ­ഹ­ത്തി­ന്റെ രണ്ടു ഭാ­ഗി­നേ­യി­ക­ളാ­യി­രു­ന്നു­വെ­ന്നും എ­ഴു­തി­യി­ട്ടു­ള്ള­താ­ണ­ത്രേ ബ്രി­ട്ട­നി­ലെ ഗാ­ന്ധി­ഭ­ക്ത­രു­ടെ കോപം ജ്വ­ലി­പ്പി­ച്ചു­വി­ട്ട­തു്. പ­ണ്ട­ത്തെ ക്രൈ­സ്ത­വ പു­രോ­ഹി­ത­ന്മാർ ഇ­തു­പോ­ലെ പ്ര­വർ­ത്തി­ച്ച­താ­യി ഗിബൺ ചൂ­ണ്ടി­ക്കാ­ണി­ച്ചു­വെ­ന്നും ഇ­ക്കോ­ണ­മി­സ്റ്റ് ലേഖകൻ പ­റ­യു­ന്നു. ഇ­ങ്ങ­നെ നി­ഷ്പ­ക്ഷ­ത­യു­ടെ നാ­ട്യ­ത്തി­നു­ശേ­ഷം അ­ദ്ദേ­ഹം ഒ­റ്റ­യ­ടി­ക്കു ഗാ­ന്ധി­ജി­യെ വീ­ഴ്ത്തു­ന്നു. More than anything, the hullabaloo suggests that every new generation of Indians has to discover afresh that “the father of the nation”, like many of those self-​consciously striving for sainthood, could be both cranky and selfish. ഇ­താ­ണു് ലേ­ഖ­ന­ത്തി­ലെ ഒ­ടു­വി­ല­ത്തെ വാ­ക്യം. ഈ വാ­ക്യ­ത്തിൽ എ­ന്തെ­ല്ലാം ലേഖകൻ ഒ­തു­ക്കി­യി­രി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക. ഇതാകെ ഹ­ല­ബ­ലു­വാ­ണു്—കോ­ലാ­ഹ­ല­മാ­ണു്—രാ­ഷ്ട്ര­പി­താ­വെ­ന്നു വി­ളി­ക്കു­ന്ന­തു് ക­ള്ള­മാ­ണു്, (ത­ല­കീ­ഴാ­ക്കി­യ കോ­മ­യി­ട്ടാ­ണു് ഇതു സൂ­ചി­പ്പി­ക്കു­ന്ന­തു്.) ഗാ­ന്ധി­ജി­യു­ടേ­തു് മ­റ്റു­ള്ള­വർ ശ്ര­ദ്ധി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ പു­ണ്യ­വാ­ള­നാ­കാ­നു­ള്ള യ­ത്ന­മാ­ണു്. അ­ദ്ദേ­ഹം ‘പി­രി­വെ­ട്ടു’കാ­ര­നാ­ണു് (cranky) സ്വാർ­ത്ഥ­നാ­ണു്—അ­ങ്ങ­നെ പലതും. ക്ഷമ ന­ശി­ച്ചു് ഞാൻ പ­രേ­ഖി­ന്റെ പു­സ്ത­ക­ത്തി­നു വേ­ണ്ടി കാ­ത്തി­രു­ന്നു. കി­ട്ടി. വാ­യി­ച്ചു. അതു് പ്രൌ­ഢ­വും ഉ­ജ്ജ്വ­ല­വും ആ­ണെ­ന്നു മാ­ത്ര­മ­ല്ല ഇ­ക്കോ­ണ­മി­സ്റ്റ് ലേഖകൻ എ­ഴു­തി­യ രീ­തി­യി­ല­ല്ല പരേഖ് വ­സ്തു­ത­കൾ വി­ശ­ദീ­ക­രി­ച്ച­തെ­ന്നു ഞാൻ ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു.

വ­ഴി­യിൽ കി­ട­ക്കു­ന്ന തേ­ങ്ങ­യെ­ടു­ത്തു ഗ­ണ­പ­തി­ക്കു­വേ­ണ്ടി അ­ട­ച്ചി­ട്ടു്, തേങ്ങ സ്വ­ന്ത­മ­ല്ലെ­ന്നു ക­ണ്ടു് മി­ണ്ടാ­തെ പോ­കു­ന്ന­വ­രെ ശ­കാ­രി­ക്കു­ന്ന­തു മാ­ന്യ­ത­യു­ടെ ല­ക്ഷ­ണ­മ­ല്ല.

ഭാ­ര­ത­ത്തെ പു­ന­രു­ജ്ജീ­വി­പ്പി­ക്ക­ണ­മെ­ങ്കിൽ താൻ ശു­ദ്ധ­ചൈ­ത­ന്യ­മാ­യി അ­ല്ലെ­ങ്കിൽ സ­മ്പൂർ­ണ്ണ­മ­നു­ഷ്യ­നാ­യി മാ­റ­ണ­മെ­ന്നു ഗാ­ന്ധി­ജി കരുതി. ഇതിനു വേ­ണ്ടി ഇ­ന്ദ്രി­യ­ങ്ങ­ളെ അ­ട­യ്ക്ക­ണം; വി­ശേ­ഷി­ച്ചും ലൈം­ഗി­ക­ത­യെ. ശ­ക്തി­യെ (power എന്ന അർ­ത്ഥ­ത്തി­ല­ല്ല, ശി­വ­നും ശ­ക്തി­യും എന്ന സ­ങ്ക­ല്പ­ത്തി­ലെ ശക്തി) ക­ണ്ടെ­ത്താൻ യ­ത്നി­ച്ച മ­ഹാ­ത്മാ­ഗാ­ന്ധി. അതിനെ തന്റെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സി­ദ്ധാ­ന്ത­ത്തോ­ടു് അ­ദ്ദേ­ഹം കൂ­ട്ടി­യി­ണ­ക്കി. പ­രി­പൂർ­ണ്ണ­മാ­യ അ­ക്ര­മ­രാ­ഹി­ത്യ­ത്തിൽ അ­ക്ര­മ­ത്തി­ന്റെ സ്വ­ഭാ­വ­മു­ള്ള ലൈം­ഗി­ക­വി­കാ­ര­ത്തി­നു സ്ഥാ­ന­മി­ല്ല. അതിനെ അ­ട­ക്കാ­നാ­ണു് ഗാ­ന്ധി­ജി ‘പ­രീ­ക്ഷ­ണ’ത്തിൽ ഏർ­പ്പെ­ട്ട­തു്. ആ പ­രീ­ക്ഷ­ണ­ത്തിൽ വിജയം പ്രാ­പി­ച്ചാൽ താൻ ബ്ര­ഹ്മ­ചാ­രി­യാ­കും. അ­ങ്ങ­നെ­യു­ള്ള ബ്ര­ഹ്മ­ചാ­രി­കൾ­ക്കേ ഇ­ന്ത്യ­യെ പ­രി­വർ­ത്ത­ന­ത്തി­ലേ­യ്ക്കു ന­യി­ക്കാ­നാ­വു എന്നു ഗാ­ന്ധി­ജി വി­ശ്വ­സി­ച്ചു. ‘പ­രീ­ക്ഷ­ണം’ മ­നു­ഗാ­ന്ധി­യോ­ടും മറ്റു ചില സ്ത്രീ­ക­ളോ­ടും ഒ­രു­മി­ച്ചു ന­ഗ്ന­നാ­യി കി­ട­ക്കു­ക എ­ന്ന­താ­യി­രു­ന്നു. ആ നി­ശ്ച­യ­ത്തിൽ എ­തിർ­പ്പു­ക­ളു­ണ്ടാ­യി. സർദാർ പ­ട്ടേൽ ഗാ­ന്ധി­ജി­യോ­ടു സം­സാ­രി­ക്കാ­തെ­യാ­യി. വിനോബ പ്ര­തി­ഷേ­ധി­ച്ചു് ക­ത്തെ­ഴു­തി. ഗാ­ന്ധി­ജി­യു­ടെ മകൻ ദേ­വ­ദാ­സ് വി­കാ­രാ­ജ്ജ്വ­ല­മാ­യ ക­ത്തു് അ­ദ്ദേ­ഹ­ത്തി­നു് അ­യ­ച്ചു. പ­ണ്ഡി­റ്റ് നെ­ഹ്റു അ­സ്വ­സ്ഥ­നാ­യി. എ­ങ്കി­ലും ഗാ­ന്ധി­ജി കു­ലു­ങ്ങി­യി­ല്ല. ന­ഗ്ന­നാ­യി ന­ഗ്ന­ക­ളാ­യ സ്ത്രീ­ക­ളോ­ടു­രു­മി­ച്ചു കി­ട­ന്നു് അ­ദ്ദേ­ഹം തന്റെ വി­ശു­ദ്ധി തെ­ളി­യി­ച്ചു. അ­ദ്ദേ­ഹ­ത്തി­നോ കൂ­ടെ­കി­ട­ന്ന­വർ­ക്കോ ലൈം­ഗി­ക­വി­കാ­രം ഉ­ണ്ടാ­യി­ല്ല. ഫ്രാ­യി­റ്റി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ കൊ­ണ്ടു് ഈ ശ­യ­ന­ത്തെ ചിലർ വ്യാ­ഖ്യാ­നി­ച്ച­പ്പോൾ ത­നി­ക്കു് ആ മ­നഃ­ശാ­സ്ത്ര­ജ്ഞ­നെ­ക്കു­റി­ച്ചു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ന്നാ­ണു് ഗാ­ന്ധി­ജി പ­റ­ഞ്ഞ­തു്. അ­ബോ­ധ­മ­ന­സ്സി­ലെ കാ­മ­ന­യാ­ണു് സ­ഹ­ശ­യ­ന­ത്തി­നു ഹേ­തു­വെ­ന്നു് ഫ്രാ­യി­റ്റ് പറയും. ഫ്രാ­യി­റ്റ് ആ­രെ­ന്ന­റി­യാ­തെ ഗാ­ന്ധി­ജി പ്ര­സ്താ­വി­ച്ച­തു് ആ പ്ര­വൃ­ത്തി­യി­ലൂ­ടെ തന്റെ അ­ബോ­ധ­മ­ന­സ്സി­നെ വി­ശു­ദ്ധ­മാ­ക്കി­യെ­ന്നാ­ണു്. പ­രേ­ഖി­ന്റെ ഗ്ര­ന്ഥം ഗാ­ന്ധി­ജി­യു­ടെ പു­ണ്യ­പു­രു­ഷ­ത്വ­ത്തെ അ­ത്യു­ക്തി­യോ ന്യൂ­നോ­ക്തി­യോ ഇ­ല്ലാ­തെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. ഇ­ക്കോ­ണ­മി­സ്റ്റ് ലേ­ഖ­ക­നു് ഗ്ര­ന്ഥം മ­ന­സ്സി­ലാ­യി­ല്ല എന്നു മാ­ത്ര­മേ പ­റ­യാ­നു­ള്ളു. ഈ പു­സ്ത­കം മ­ഹാ­വ്യ­ക്തി­യാ­യ ഗാ­ന്ധി­ജി­യെ അ­ദ്ദേ­ഹ­ത്തി­ന്റെ “ത­നി­സ്സ്വ­രൂ­പ”ത്തിൽ പ്ര­ത്യ­ക്ഷ­നാ­ക്കു­ക മാ­ത്ര­മ­ല്ല ചെ­യ്യു­ന്ന­തു്. ഭാ­ര­ത­ത്തി­ന്റെ വി­ശി­ഷ്ട­മാ­യ ദർ­ശ­ന­ത്തെ­യും (philosophy) ഇ­താ­വി­ഷ്ക­രി­ക്കു­ന്നു. ഈ കാ­ല­യ­ള­വി­ലെ സു­പ്ര­ധാ­ന­മാ­യ ഗ്ര­ന്ഥ­മാ­യി ഞാ­നി­തി­നെ കാ­ണു­ന്നു. വീ­ണ്ടും വീ­ണ്ടും വാ­യി­ക്കാ­നാ­യി ഞാ­നി­തു സൂ­ക്ഷി­ച്ചു വ­യ്ക്കു­ക­യും ചെ­യ്യു­ന്നു.

(Sage Publications, New Delhi. pp. 88. Rs. 85.00, Author: Bhikhu Parekh, Professor of Political Theory at the University of Hull).

നെറൂദ, ലോ­റൻ­സ്, അ­നി­താ­ദേ­ശാ­യി
images/The_Collected_Works_of_Billy_the_Kid_Left-Handed_Poems.jpg

ശ്രീ­ല­ങ്ക­യി­ലെ കൊ­ളെ­മ്പോ­പ്പ­ട്ട­ണ­ത്തിൽ 1943-ൽ ജ­നി­ച്ച Michael Ondaatje കാ­ന­ഡ­യി­ലെ പ്ര­ശ­സ്ത­നാ­യ ക­വി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ “Collected Works of Billy the Kid ” എന്ന കൃതി ഇം­പ്ര­ഷ­നി­സ്റ്റി­ക് ര­ച­ന­യ്ക്കു് ഉ­ദാ­ഹ­ര­ണ­മാ­യി വി­മർ­ശ­കർ എ­ടു­ത്തു­കാ­ണി­ക്കാ­റു­ണ്ടു്. ബി­ല്ലി ദി കിഡ് യ­ഥാർ­ത്ഥ­ത്തിൽ ജീ­വി­ച്ചി­രു­ന്ന ഒ­ര­മേ­രി­ക്കൻ കൊ­ല­പാ­ത­കി­യാ­ണു്. ദൈ­നം­ദി­ന ജീ­വി­ത­സം­ഭ­വ­ങ്ങൾ­ക്കും അ­സാ­ധാ­ര­ണ­സം­ഭ­വ­ങ്ങൾ­ക്കും ഇ­ട­യ്ക്കു­ള്ള അ­തി­രു­ക­ളെ ഭാ­വ­ന­യി­ലൂ­ടെ സം­വീ­ക്ഷ­ണം ചെ­യ്യു­ന്ന ഈ കൃതി ക­നേ­ഡി­യൻ സാ­ഹി­ത്യ­ത്തി­ലെ ഒരു മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു. പദ്യം, ഗദ്യം, ചി­ത്ര­ങ്ങൾ ഇവ ഇ­ട­ക­ലർ­ത്തി­യാ­ണു് ഇ­തി­ന്റെ രചന. അ­നു­ഭ­വ­ങ്ങ­ളെ അ­തേ­പ­ടി ആ­വി­ഷ്ക­രി­ക്കു­ക­യ­ല്ല അവയെ സാ­ഹി­ത്യ­പ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­യാ­ണു് ഈ കവി.

images/Michael_Ondaatje.jpg
Michael Ondaatje

പ്ര­ശ­സ്ത­യാ­യ നോ­വ­ലെ­ഴു­ത്തു­കാ­രി അ­നി­താ­ദേ­ശാ­യി അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് Independent ദി­ന­പ­ത്ര­ത്തിൽ (3-12-1989) എ­ഴു­തി­യി­ട്ടു­ണ്ടു്. I had read and admired long ago, Michael Ondaatje’s ‘Running in the Family’ and this year caught up with ‘In the Skin of a Lion’ and was shaken… It made me go back to his earlier work, ‘Coming through Slaughter’ and ‘The collected works of Billy Budd’, convinced that this was stuff that would certainly survive. അ­ദ്ദേ­ഹ­ത്തി­ന്റെ പുതിയ പു­സ്ത­കം എ­നി­ക്കു കി­ട്ടി­യി­ല്ല. മറ്റു രണ്ടു പു­സ്ത­ക­ങ്ങ­ളും വാ­യി­ച്ചി­ട്ടു­ണ്ടു്. ക­വി­ത­യു­ടെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാൻ താ­ഴെ­ച്ചേർ­ക്കു­ന്ന മൂ­ന്നു വരികൾ മ­തി­യാ­കും.

a pencil

harnessing my face

goes stumbling into dots

(The collected works of Billy and the Kid)

ശ്രീ­ല­ങ്ക­യു­ടെ മാ­ന്ത്രി­ക­ത്വം സ്പ­ഷ്ട­മാ­ക്കു­ന്ന Running in the Family എന്ന പു­സ്ത­ക­ത്തിൽ പ്ര­ശ­സ്ത­രാ­യ രണ്ടു സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു് പ­രാ­മർ­ശ­മു­ണ്ടു്. (പ­രാ­മർ­ശ­ത്തി­നു് അർ­ത്ഥം വേ­റെ­യാ­ണു് സം­സ്കൃ­ത­ത്തിൽ). 1922-​ലാണു് ഡി. എച്ച്. ലോ­റൻ­സ് സി­ലോ­ണി­ലെ കാൻ­ഡി­യിൽ ആ­റാ­ഴ്ച താ­മ­സി­ച്ച­തു്.

images/D_H_Lawrence.jpg
ഡി. എച്ച്. ലോ­റൻ­സ്

കാൻഡി ത­ടാ­ക­ത്തി­ന­ടു­ത്തു നടന്ന ലോ­റൻ­സ് പോ­ക്ക­റ്റിൽ­നി­ന്നു വെ­ള്ളി­വാ­ച്ചെ­ടു­ത്തു സമയം നോ­ക്കി. അതു് നി­ന്നു­പോ­യി­രു­ന്നു. അ­ദ്ദേ­ഹം കോ­പാ­കു­ല­നാ­യി ചെയ്ൻ വ­ലി­ച്ചു­പൊ­ട്ടി­ച്ചു് വാ­ച്ചു് ത­ടാ­ക­ത്തി­ലേ­ക്കു് എ­റി­ഞ്ഞു. ഇനി കവി മൈ­ക്കൽ ഒൻ­ഡാ­റ്റ്ജേ­യു­ടെ വാ­ക്യം­ത­ന്നെ­യാ­വ­ട്ടെ: The silver timepiece floated down and joined more significant unrecovered treasure buried by Kandyan kings.

ബു­ള്ളർ റോ­ഡിൽ­നി­ന്നു ര­ണ്ടു­നാ­ഴി­ക അ­ക­ലെ­യാ­ണു് പാ­വ്ലോ നെറൂദ എന്ന മ­ഹാ­ക­വി താ­മ­സി­ച്ചി­രു­ന്ന­തു്. അ­ദ്ദേ­ഹം പ­തി­വാ­യി ഡി­ന്ന­റി­നെ­ത്തി പാ­ടു­ന്ന­തു് മൈ­ക്ക­ലി­ന്റെ അ­മ്മാ­യി­യ­മ്മ­യ്ക്കു് ഓർ­മ്മ­യു­ണ്ടു്. സ­റീ­യ­ലി­സം ആവരണം ചെയ്ത ആ ഭൂ­വി­ഭാ­ഗ­ത്തിൽ ഇ­രു­ന്നു­കൊ­ണ്ടാ­ണു് നെറൂദ Residence on Earth എന്ന കാ­വ്യ­സ­മാ­ഹാ­രം ര­ചി­ച്ച­തു്. ഇ­തൊ­ക്കെ അ­റി­യു­മ്പോൾ ന­മു­ക്കു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദം അ­സാ­ധാ­ര­ണ­മെ­ന്നേ പ­റ­യാ­നാ­വൂ.

ഇ­താ­ണു് വിധി
images/Pablo_Neruda.jpg
പാ­വ്ലോ നെറൂദ

അ­ദ്ദേ­ഹ­ത്തെ എ­നി­ക്കു സു­ഹൃ­ത്തെ­ന്നു് വി­ളി­ക്കാൻ വയ്യ. എ­ന്നെ­ക്കാൾ പ­ത്തു­വ­യ­സ്സെ­ങ്കി­ലും കൂ­ടു­ത­ലാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. എ­ന്നും വൈ­കു­ന്നേ­രം ഞങ്ങൾ കാണും. കു­റെ­നേ­രം സം­സാ­രി­ക്കും. പി­രി­യും. അ­ങ്ങ­നെ­യി­രി­ക്കെ ഞാൻ തി­രു­വ­ന­ന്ത­പു­രം വി­ട്ടു വ­ട­ക്കേ­യി­ന്ത്യ­യിൽ പോയി താ­മ­സി­ച്ചു കു­റെ­ക്കാ­ലം. തി­രി­ച്ചെ­ത്തി­യ­തി­നു­ശേ­ഷം ഒരു ദിവസം വൈ­കു­ന്നേ­രം അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു ഡോർ­ബെൽ അ­മർ­ത്തി. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി വാതിൽ തു­റ­ന്നു­വ­ന്നി­ട്ടു് ‘ഇ­രി­ക്കൂ’ എന്നു പ­റ­ഞ്ഞു. ‘ചേ­ട്ട­നി­ല്ലേ?’ എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ അവർ പൊ­ട്ടി­ക്ക­ര­ഞ്ഞു: “ഏ­ഴു­മാ­സം മുൻ­പു് മ­രി­ച്ചു” എ­ന്നു് ക­ഷ്ടി­ച്ചു പ­റ­ഞ്ഞൊ­പ്പി­ച്ചു. ഞാൻ ര­ണ്ടു­മി­നി­റ്റു­നേ­രം മി­ണ്ടാ­തി­രു­ന്നി­ട്ടു് റോ­ഡി­ലേ­ക്കു പോ­ന്നു.

യുഗോ യുടെ “പാ­വ­ങ്ങൾ ” എന്ന നോ­വ­ലി­ലെ ഒരു രംഗം. ഷാങ് വൽ ഷാങ് ക­ന്യാ­സ്ത്രീ­മ­ഠ­ത്തിൽ­നി­ന്നു് ര­ക്ഷ­പ്പെ­ടു­ക­യാ­ണു്. ഒ­ര­ന്തേ­വാ­സി­യു­ടെ ശവം മ­ഠ­ത്തി­ന­ക­ത്തു സം­സ്ക­രി­ക്ക­ണം ക­ന്യാ­സ്ത്രീ­കൾ­ക്കു്. അതു നി­യ­മ­ത്തി­നു് എ­തി­രാ­യ­തു­കൊ­ണ്ടു് ശ­വ­മ­ക­ത്തു­ണ്ടു് എന്ന മ­ട്ടിൽ ഒ­രൊ­ഴി­ഞ്ഞ ശ­വ­പ്പെ­ട്ടി കൊ­ണ്ടു­പോ­യി പൊ­തു­ശ്മ­ശാ­ന­ത്തിൽ അ­ട­ക്കാ­മെ­ന്നു് മ­ഠ­ത്തി­ലെ ജോ­ലി­ക്കാ­രൻ സ­മ്മ­തി­ച്ചു. മ­ഠ­ത്തി­ന­ക­ത്തു് അ­ക­പ്പെ­ട്ടു­പോ­യ ഷാങ് വൽ ഷാ­ങ്ങി­നു് അ­വി­ടെ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ അ­തു­ത­ന്നെ മാർ­ഗ്ഗം. ഒ­ഴി­ഞ്ഞ ശ­വ­പ്പെ­ട്ടി­യിൽ അയാൾ ക­യ­റി­ക്കി­ട­ക്കും. ശ്മ­ശാ­ന­ത്തു ചെ­ല്ലു­മ്പോൾ ര­ക്ഷ­പ്പെ­ടാം. ജോ­ലി­ക്കാ­ര­ന്റെ ഉ­പ­കർ­ത്താ­വാ­ണു് ഷാങ് വൽ ഷാങ്. അ­തി­നാൽ അ­യാ­ളു­ടെ നിർ­ദ്ദേ­ശം ജോ­ലി­ക്കാ­ര­നു് അം­ഗീ­ക­രി­ക്കാ­തി­രി­ക്കാൻ വയ്യ. ശ്മ­ശാ­ന­ത്തി­ലെ­ത്തി­യാൽ പി­ന്നെ എ­ല്ലാം എ­ളു­പ്പ­മാ­ണു്. അ­വി­ട­ത്തെ സൂ­ക്ഷി­പ്പു­കാ­രൻ മ­ഠ­ത്തി­ലെ ജോ­ലി­ക്കാ­ര­ന്റെ കൂ­ട്ടു­കാ­ര­നാ­ണു്. കു­ടി­ക്കാൻ പണം കൊ­ടു­ത്താൽ അയാൾ പൊ­യ്ക്കൊ­ള്ളും. ശ­വ­പ്പെ­ട്ടി ശ്മ­ശാ­ന­ത്തി­ലെ­ത്തി. പക്ഷേ, ദൗർ­ഭാ­ഗ്യം നോ­ക്കു. ജോ­ലി­ക്കാ­രൻ അ­ന്നു­വ­രെ ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒ­രു­ത്തൻ സൂ­ക്ഷി­പ്പു­കാ­ര­നാ­യി അവിടെ നിൽ­ക്കു­ന്നു. ഞെ­ട്ടി­ക്കൊ­ണ്ടു് മ­ഠ­ത്തി­ലെ ജോ­ലി­ക്കാ­രൻ മ­റ്റേ­യാ­ളെ­വി­ടെ എന്നു ചോ­ദി­ച്ചു. മ­റു­പ­ടി: He is dead. അതു സാ­ദ്ധ്യ­മ­ല്ല­ല്ലോ എ­ന്നു് ജോ­ലി­ക്കാ­രൻ പ­റ­ഞ്ഞ­പ്പോൾ ശ­വ­ക്കു­ഴി മൂ­ടു­ന്ന­വൻ കൂ­ടി­യാ­യ സൂ­ക്ഷി­പ്പു­കാ­രൻ അ­റി­യി­ച്ചു. After Napoleon, Louis XVIII. After Mestinne, Gribier. Peasant my name is Gribier (pp. 466. Les Miserables— Modern Library Edition).

ഇ­തൊ­ക്കെ­യാ­ണു് വി­ധി­യെ­ന്നു പ­റ­യു­ന്ന­തു്. ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് വൊൾ­തേർ എ­ഴു­തി­യ­തു് എ­ന്താ­ണെ­ന്ന­റി­യു­ന്ന­തു ര­സ­ക­ര­മാ­ണു്.

images/Victor_Hugo.jpg
യുഗോ

“മ­ണ്ട­ന്മാർ പറയും: ‘എന്റെ ഡോ­ക്ടർ എന്റെ അ­മ്മാ­യി­യെ മാ­ര­ക­മാ­യ രോ­ഗ­ത്തിൽ നി­ന്നു ര­ക്ഷി­ച്ചു. പ­ത്തു­വർ­ഷം­കൂ­ടി ജീ­വി­ച്ചി­രി­ക്കാൻ അ­ദ്ദേ­ഹം അവരെ സ­ഹാ­യി­ച്ചു.’ മറ്റു മ­ണ്ട­ന്മാർ പറയും: ‘ബു­ദ്ധി­യു­ള്ള­വർ സ്വ­ന്തം വിധി സൃ­ഷ്ടി­ക്കു­ന്നു.’… ഡോ­ക്ടർ ഏതു ന­ഗ­ര­ത്തി­ലാ­യി­രു­ന്നു­വോ അ­വി­ടെ­ത്ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു് ആ­യി­രു­ന്നേ മ­തി­യാ­കൂ. നി­ങ്ങ­ളു­ടെ അ­മ്മാ­യി­ക്കു് അ­ദ്ദേ­ഹ­ത്തെ­ത്ത­ന്നെ ആ­ള­യ­ച്ചു് വി­ളി­ക്കേ­ണ്ടി­വ­രും. മ­രു­ന്നു­കൾ കൊ­ടു­ത്തു് അ­ദ്ദേ­ഹം അവരെ ചി­കി­ത്സി­ച്ചു രോഗം ഭേ­ദ­പ്പെ­ടു­ത്തും.”

“ക്രോം­വെ­ല്ലി­നെ നേ­ര­ത്തേ കൊ­ന്നി­രു­ന്നെ­ങ്കിൽ ചാൾസ് ഒ­ന്നാ­മ­ന്റെ തല മു­റി­ച്ചു­ക­ള­യു­മാ­യി­രു­ന്നി­ല്ല എ­ന്നും അ­ദ്ദേ­ഹം വ­ള­രെ­ക്കാ­ലം ജി­വി­ച്ചി­രു­ന്നു് സ്വ­ന്തം കി­ട­ക്ക­യിൽ കി­ട­ന്നു മ­രി­ക്കു­മാ­യി­രു­ന്നു എ­ന്നും പ­റ­യു­ന്ന രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാ­രു­ണ്ടു്. ശരി. ഇം­ഗ്ല­ണ്ടു് മു­ഴു­വ­നും സ­മു­ദ്ര­ത്തിൽ മു­ങ്ങി­പ്പോ­യി­രു­ന്നെ­ങ്കിൽ ഈ രാ­ജാ­വു് നി­ഗ്ര­ഹി­ക്ക­പ്പെ­ടു­കി­ല്ലാ­യി­രു­ന്നു എ­ന്നും അവർ പ­റ­ഞ്ഞേ­ക്കും.”

images/Voltaire.png
വൊൾ­തേർ

വി­ധി­യു­ടെ അ­ലം­ഘ­നീ­യാ­വ­സ്ഥ­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ക­യാ­ണു് വൊൾ­തേർ. ഈ യാ­ദൃ­ച്ഛി­ക­ത­യെ അ­ല്ലെ­ങ്കിൽ വി­ധി­യെ മ­നോ­ഹ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ. അ­ഷ്ട­മൂർ­ത്തി­യു­ടെ ‘ആർ­ദ്ധ­വി­രാ­മം’. ക­ഥ­യു­ടെ സം­ഗ്ര­ഹം നൽകുക എന്ന ക­ലാ­ഹിം­സ­യ്ക്കു് ഞാൻ മു­തി­രു­ന്നി­ല്ല. മ­നു­ഷ്യ­മ­ന­സ്സി­ന്റെ പ­രി­മി­തി­കൾ സൂ­ചി­പ്പി­ച്ചു് വി­ധി­യെ­ന്ന സാർ­വ­ലൗ­കി­ക­സ­ത്യ­ത്തെ സ്ഫു­ടീ­ക­രി­ക്കു­ന്ന ഈ ക­ഥാ­കാ­രൻ മ­ല­യാ­ള­ക­ഥാ­സാ­ഹി­ത്യ­ത്തി­നു് അപചയം വ­ന്നി­ട്ടി­ല്ലെ­ന്നു് തന്റെ ര­ച­ന­യി­ലൂ­ടെ ഉ­ദ്ഘോ­ഷി­ക്കു­ന്നു. പ്ര­പ­ഞ്ച­ത്തി­ലെ പൈ­ശാ­ചി­ക­സ­ത്യ­ങ്ങ­ളെ ക­ലാ­ത്മ­ക­മാ­യി ആ­ലേ­ഖ­നം ചെ­യ്തു് അ­ദ്ദേ­ഹം അ­നു­വാ­ച­ക­ന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ­ണ­ത­മ­മാ­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: തി­ക­ഞ്ഞ മ­ത­വി­ശ്വാ­സ­മു­ള്ള­യാൾ തി­ക­ഞ്ഞ സ­ന്മാർ­ഗ്ഗ­വാ­ദി­യു­മ­ല്ലേ?

ഉ­ത്ത­രം: അല്ല. ക­ഴു­ത്തിൽ രു­ദ്രാ­ക്ഷ­വും ക­ക്ഷ­ത്തു ക­ന്ന­ക്കോ­ലു­മാ­യി ന­ട­ക്കു­ന്ന പ­ല­രെ­യും എ­നി­ക്ക­റി­യാം. അ­മ്പ­ല­ത്തിൽ പോ­കു­മ­വർ. ശ­യ­ന­പ്ര­ദ­ക്ഷി­ണം­വ­രെ ന­ട­ത്തും. വീ­ട്ടിൽ പൂജ കാണും. ഈ­ശ്വ­ര­ന്റ പ­ട­ത്തി­ന്റെ മുൻ­പിൽ ഒ­രു­മ­ണി­ക്കൂർ നേ­ര­ത്തേ­ക്കെ­ങ്കി­ലും നി­ന്നു പ്രാർ­ത്ഥി­ക്കും. ആ ജ­പ­സം­ച­ലി­തോ­ഷ്ഠാ­ധ­ര­ങ്ങൾ­ത­ന്നെ­യാ­ണു് ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ വേ­ശ്യ­യു­ടെ ചു­ണ്ടു­ക­ളു­മാ­യി ചേ­രു­ന്ന­തു്. വലിയ ഒരു ശ­ബ­രി­മ­ല­ഭ­ക്തൻ പാലിൽ എൺപതു ശ­ത­മാ­നം വെ­ള്ളം ചേർ­ത്തു വി­ല്ക്കു­ന്നു­ണ്ടു്. മ­ത­വി­ശ്വാ­സ­വും സ­ന്മാർ­ഗ്ഗ­വും ത­മ്മിൽ ഒരു ബ­ന്ധ­വു­മി­ല്ല. കാഷായ വ­സ്ത്ര­ക്കാ­രെ അ­പ്പ­ടി വി­ശ്വ­സി­ക്കു­ന്ന­തു ബു­ദ്ധി­ശൂ­ന്യ­ത­യാ­ണു്. ക­ടു­ത്ത ഈ­ശ്വ­ര­വി­ശ്വാ­സി­ക­ളും ക്രൂ­ര­ന്മാ­രാ­യി­രി­ക്കും. ജ­വാ­ഹർ­ലാൽ നെ­ഹ്റു വലിയ ഈ­ശ്വ­വി­ശ്വാ­സ­മു­ള്ള ആ­ളാ­യി­രു­ന്നി­ല്ല. പക്ഷേ, അ­ദ്ദേ­ഹം ഏതു ഭ­ക്ത­നെ­ക്കാ­ളും കാ­രു­ണ്യ­മു­ള്ള­വ­നാ­യി­രു­ന്നു.

ചോ­ദ്യം: ന­വ­വ­ധു­വി­നെ­ക്കു­റി­ച്ചു ന­വ­വ­ര­നു പു­ച്ഛം തോ­ന്നു­ന്ന­തു് എ­പ്പോൾ­തൊ­ട്ടു്?

ഉ­ത്ത­രം: വി­വാ­ഹം ക­ഴി­ഞ്ഞു് വ­ര­ന്റെ വീ­ട്ടി­ലേ­ക്കു പോകാൻ കാറിൽ ക­യ­റി­യാ­ലു­ടൻ ഛർ­ദ്ദി­ക്കാൻ തു­ട­ങ്ങു­ന്ന വ­ധു­വി­നോ­ടു് അ­യാൾ­ക്കു പു­ച്ഛ­മ­ല്ലാ­തെ മ­റ്റെ­ന്തു തോ­ന്നാൻ?

ചോ­ദ്യം: പെൻഷൻ പ­റ്റി­യ­പ്പോൾ ദുഃ­ഖി­ച്ചോ അതോ സ­ന്തോ­ഷി­ച്ചോ?

ഉ­ത്ത­രം: ഒ­രു­ദി­വ­സ­ത്തേ­ക്കു ദുഃ­ഖ­മു­ണ്ടാ­യി­രു­ന്നു. പി­ന്നെ സ­ന്തേ­ഷം. ഇൻകം ടാ­ക്സ് സ്റ്റെ­യ്റ്റ്മെ­ന്റ് കൊ­ടു­ക്ക­ണ്ട­ല്ലോ എന്നു വി­ചാ­രി­ച്ചാ­ണു് സ­ന്തേ­ഷം. പി­ന്നെ ഒ­ന്നി­ലും ആ­ഗ്ര­ഹ­മി­ല്ലാ­ത്ത ആ­ളാ­ണു് ഞാൻ. അ­മ്പ­തു വ­യ­സ്സു ക­ഴി­ഞ്ഞ­പ്പോൾ പെൻഷൻ വാ­ങ്ങാൻ ത­യ്യാ­റെ­ടു­ത്തു. പെൻഷൻ പ­റ്റി­യ­പ്പോൾ മ­രി­ക്കാൻ ത­യ്യാ­റെ­ടു­ത്തു. ഇ­പ്പോ­ഴും ആ മാ­ന­സി­ക­നി­ല­യിൽ­ത്ത­ന്നെ.

ചോ­ദ്യം: അ­ന്യ­ന്റെ വീ­ട്ടിൽ ക­യ­റു­ന്ന­തി­നു­മുൻ­പു് ചെ­രി­പ്പു് വെ­ളി­യിൽ ഊ­രി­യി­ടു­ന്ന­തി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: അതൊരു ഹാ­ബി­റ്റാ­ണു്—ശീ­ല­മാ­ണു് —എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഒ­ന്നു­മി­ല്ല. ചെ­രി­പ്പു് വെ­ളി­യി­ലി­ട്ടി­ട്ടു് അ­ക­ത്തു­ക­യ­റി ഗൃ­ഹ­നാ­യ­ക­നോ­ടു കു­ത്തു­വാ­ക്കു­കൾ പ­റ­യു­ന്ന ആൾ ചെ­റി­പ്പു് ഊ­രി­യി­ട്ടാ­ലെ­ന്തു്? ഇ­ല്ലെ­ങ്കി­ലെ­ന്തു്?

ചോ­ദ്യം: വി­വാ­ഹി­ത­നെ­യും അ­വി­വാ­ഹി­ത­നെ­യും എ­ങ്ങ­നെ തി­രി­ച്ച­റി­യാം?

ഉ­ത്ത­രം: അ­വി­വാ­ഹി­തൻ ഷർ­ട്ടിൽ ബ­ട്ട­നി­ടാ­തെ നെ­ഞ്ചി­ലെ രോമം സ്ത്രീ­ക­ളെ കാ­ണി­ക്കും. വി­വാ­ഹി­തൻ ബ­നി­യൻ­പോ­ലു­മി­ടാ­തെ അ­വ­രു­ടെ മുൻ­പിൽ ഇ­രി­ക്കും.

ചോ­ദ്യം: അ­വി­വാ­ഹി­ത­ക­ളെ­യും വി­വാ­ഹി­ത­ക­ളെ­യം വേർ­തി­രി­ച്ച­റി­യാം?

ഉ­ത്ത­രം: ഒ­രു­മാർ­ഗ്ഗ­വു­മി­ല്ല. വി­വാ­ഹി­ത താലി ക­ഴു­ത്തി­ന്റെ പി­റ­കി­ലൂ­ടെ ഇട്ടു മ­റ­ച്ചു­ക­ള­യും. താ­ലി­കാ­ണി­ക്കു­ന്ന സ്ത്രീ­ക­ളു­ടെ വൈ­വാ­ഹി­ക­ജീ­വി­തം ആ­ഹ്ലാ­ദ­ദാ­യ­ക­മ­ല്ലെ­ന്ന­തു് സത്യം.

ചോ­ദ്യം: നി­ങ്ങൾ­ക്കു പ്രേ­മ­ലേ­ഖ­ന­ങ്ങൾ കി­ട്ടാ­റു­ണ്ടോ ഇ­ക്കാ­ല­ത്തും?

ഉ­ത്ത­രം: ഉ­ണ്ടു്. പക്ഷേ, അവ എ­ഴു­തു­ന്ന­തു് പു­രു­ഷ­ന്മാ­രാ­ണു്. സ്ത്രീ­ക­ളു­ടെ കൈ­യ­ക്ഷ­ര­ത്തിൽ വ­രു­ന്ന ക­ത്തു­കൾ ഡി­ക്ടേ­റ്റ് ചെ­യ്യു­ന്ന­തും മാ­സ്ക്യൂ­ലിൻ ജൻ­ഡ­റാ­ണു്. ഏ­ഭ്യ­ന്മാർ അ­റു­പ­തു­പൈ­സ വെ­റു­തെ ക­ള­യു­ന്നു എ­ന്നാ­ണു് ഞാൻ ക­രു­താ­റു­ള്ള­തു്.

ചോ­ദ്യം: നി­ങ്ങൾ കു­മാ­ര­നാ­ശാ­നെ ക­ണ്ടി­ട്ടു­ണ്ടോ?

ഉ­ത്ത­രം: അ­പ്പോൾ എന്റെ പ്രാ­യം നൂ­റി­ല­ധി­ക­മാ­ണെ­ന്നാ­ണോ താ­ങ്കൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു്?

ചോ­ദ്യം: പ്ര­ഥ­മ­മാ­ത്ര­യിൽ വധു തന്റെ പൂർ­വ­കാ­മു­ക­നെ­ക്കു­റി­ച്ചു് വ­ര­നോ­ടു പ­റ­യാ­മോ?

ഉ­ത്ത­രം: ഓഹോ പറയാം. പ­റ­ഞ്ഞാൽ നേരം വെ­ളു­ക്കു­മ്പോൾ അയാൾ അവളെ അ­വ­ളു­ടെ വീ­ട്ടിൽ കൊ­ണ്ടാ­ക്കി­യി­രി­ക്കും.

രണ്ടു ഭാ­വ­ങ്ങൾ

ദാ­മ്പ­ത്യ­ജി­വി­ത­ത്തി­ന്റെ രാ­ജ­ര­ഥ്യ­യിൽ എ­പ്പോൾ കാ­ലെ­ടു­ത്തു­വ­ച്ചു ക­ഴി­ഞ്ഞോ അ­പ്പോൾ മുതൽ പു­രു­ഷ­ന്റെ സ്വാ­ത­ന്ത്ര്യം ന­ശി­ക്കു­ന്നു. സ്ത്രീ­യു­ടെ സ്വാ­ത­ന്ത്ര്യം ന­ശി­ക്കു­ന്നു. അ­വി­വാ­ഹി­ത­യാ­യി­രി­ക്കു­മ്പോൾ പെൺ­കു­ട്ടി­ക്കു­ള്ള സ്വാ­ത­ന്ത്ര്യ­ത്തിൽ നി­ഷ്ഠൂ­ര­ത ഒ­ളി­ഞ്ഞി­രി­ക്കു­ന്നു­ണ്ടു്. അതു് പ­ത്തി­വി­ടർ­ത്തു­ന്ന­തു് ഭർ­ത്താ­വു് എന്ന ഒ­രു­ത്തൻ അ­വ­ളു­ടെ മുൻ­പിൽ വ­ന്നു­നി­ല്ക്കു­മ്പോ­ഴാ­ണു്. അ­തു­പോ­ലെ ആൺ­കു­ട്ടി­യു­ടെ നി­ഷ്ഠൂ­ര­ത ഭാ­ര്യ­യു­ടെ മുൻ­പിൽ ഫ­ണം­വി­ടർ­ത്തു­ന്നു. ര­ണ്ടു­പേ­രും ചീ­റ്റു­ന്നു. ആ ശബ്ദം നി­പു­ണ­ശ്രോ­ത്ര­ങ്ങൾ­ക്കു കേൾ­ക്കാം. ആ കാ­തു­ക­ളിൽ ഈ­യ­മു­രു­ക്കി ഒ­ഴി­ക്കാ­നോ ക­ണ്ണിൽ പെ­ടി­യി­ടാ­നോ ആർ­ക്കും സാ­ദ്ധ്യ­മ­ല്ല. ഈ നി­ഷ്ഠൂ­ര­ത ഉ­ന്മാ­ദ­ത്തോ­ളം ചെ­ന്നെ­ത്തു­ന്ന­തു് പലരും ക­ണ്ടി­ട്ടു­ണ്ടു്. ഞാനും ക­ണ്ടി­ട്ടു­ണ്ടു്. കു­ളി­ക്കാൻ പോ­കു­മ്പോൾ പ­രി­ചാ­രി­ക­യെ വി­ളി­ച്ചു കു­ളി­മു­റി­യു­ടെ നടയിൽ നി­റു­ത്തു­ക­യും കൂ­ട­ക്കൂ­ടെ ക­ത­കി­നി­ട­യി­ലൂ­ടെ നോ­ക്കി അവൾ അ­വി­ടെ­ത്ത­ന്നെ നി­ല്കു­ക്കു­ന്നു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ക­യും ചെ­യ്യു­ന്ന ഭാ­ര്യ­മാ­രെ എ­നി­ക്ക­റി­യാം. ഓ­ഫീ­സിൽ പോ­യി­ട്ടു് രാ­ത്രി പ­ന്ത്ര­ണ്ടു­മ­ണി­ക്കു തി­രി­ച്ചെ­ത്തി ക­ട്ടി­ലി­ന­ടി­യിൽ നോ­ക്കി­യി­ട്ടു് ‘ഇവിടെ ആരു് ഇ­രു­ന്നെ­ടീ’ എന്നു ചോ­ദി­ക്കു­ന്ന ഭർ­ത്താ­ക്ക­ന്മാ­രെ­യും എ­നി­ക്ക­റി­യാം. സ്വാ­ത­ന്ത്ര്യം പാ­ര­ത­ന്ത്ര്യ­മാ­കു­ന്ന­തു് ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലാ­ണു്. ആ പാ­ര­ത­ന്ത്ര്യം പ­ല­പ്പോ­ഴും പേ­ടി­സ്വ­പ്ന­ത്തോ­ളം ചെ­ല്ലു­ന്നു. അ­പ്പോൾ ഇ­യാ­ളൊ­ന്നു് ഒ­ഴി­ഞ്ഞാൽ മ­തി­യാ­യി­രു­ന്നു­വെ­ന്നു സ്ത്രീ­യും ഇ­വ­ളൊ­ന്നു് ഒ­ഴി­ഞ്ഞാൽ മ­തി­യാ­യി­രു­ന്നു­വെ­ന്നു് പു­രു­ഷ­നും മ­ന­സ്സിൽ ക­രു­തും. ലോ­ക­ത്തു് എ­വി­ടെ­യും ‘ഡ­യ­ല­ക്ടിൽ റി­ലേ­ഷൻ­ഷി­പ്പ്’ കാണാം. ഭൗ­തി­ക­ത്വ­വും ആ­ധ്യാ­ത്മി­ക­ത്വ­വും; പാ­ര­ത­ന്ത്ര്യ­വും സ്വാ­ത­ന്ത്ര്യ­വും; നി­ഷ്ഠൂ­ര­ത­യും കാ­രു­ണ്യ­വും. ഇവ പ­ര­സ്പ­ര പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ ‘സി­ന്ത­സി­സിൽ’ എ­ത്തേ­ണ്ട­താ­ണു്. പക്ഷേ, ചില സ്ഥ­ല­ങ്ങ­ളി­ലേ ആ ഉ­ദ്ഗ്ര­ഥ­നം ഉ­ണ്ടാ­വു­ന്നു­ള്ളു. ഭാ­ര­ത­ത്തിൽ ആ­ധ്യാ­ത്മ­ക­ത­യ്ക്കാ­ണു് അ­തി­പ്ര­സ­രം. ലാ­റ്റി­ന­മേ­രി­ക്കൻ രാ­ജ്യ­ങ്ങ­ളിൽ പ­ല­യി­ട­ത്തും പാ­ര­ത­ന്ത്ര്യ­ത്തി­നാ­ണു് പ്രാ­ധാ­ന്യം. അ­മീ­ന്റെ ഭ­ര­ണ­കാ­ല­ത്തു് നി­ഷ്ഠൂ­ര­ത­യ്ക്കു വിജയം. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലെ ഡ­യ­ല­ക്ടി­സിൽ നി­ഷ്ഠൂ­ര­ത­യ്ക്കാ­ണു് പ്രാ­മു­ഖ്യം. അവിടെ ഉ­ദ്ഗ്ര­ഥ­ന­മു­ണ്ടാ­കു­ന്നി­ല്ല. ഇ­താ­ണു് സു­ന്ദർ ‘വെ­റു­തെ ഒരു കാ­ര്യ­വു­മി­ല്ലാ­തെ’ എന്ന ചെ­റു­ക­ഥ­യിൽ (ക­ലാ­കൗ­മു­ദി) ധ്വ­നി­പ്പി­ക്കു­ന്ന­തു്. ദ­മ്പ­തി­കൾ ഒ­ടു­വിൽ വീ­ട്ടിൽ പോ­കു­ന്നു­ണ്ടെ­ങ്കി­ലും കാ­രു­ണ്യ­മ­ല്ല വിജയം പ്രാ­പി­ക്കു­ന്ന­തു്; നി­ഷ്ഠൂ­ര­ത­യാ­ണു്. ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ന്റെ ‘ആം­ബി­വാ­ലൻ­സി’നെ— വി­രു­ദ്ധ­വി­കാ­ര­ങ്ങൾ ഉള്ള അ­വ­സ്ഥ­യെ—ചി­ത്രീ­ക­രി­ക്കു­ന്ന ഇ­ക്ക­ഥ­യ്ക്കു ക­ലാ­പ­ര­മാ­യ മേന്മ കു­റ­വാ­ണു്.

കഥ പ­റ­യാ­ന­റി­യാം
images/CPRamaswami_Aiyar.jpg
സി. പി. രാ­മ­സ്വാ­മി അയ്യർ

രണ്ടു സ­ഹോ­ദ­ര­ന്മാ­രെ എ­നി­ക്ക­റി­യാം. അവർ ഇ­ന്നി­ല്ല. മൂ­ത്ത­യാൾ മ­ദ്യ­പി­ക്കും. ഇളയ ആളും അ­ങ്ങ­നെ­ത­ന്നെ. ര­ണ്ടു­പേ­രും വ്യ­ഭി­ചാ­രി­കൾ. മ­ദ്യ­പാ­ന­ത്തി­ലും വ്യ­ഭി­ചാ­ര­ത്തി­ലും മാ­ത്ര­മേ അവർ യോ­ജി­ച്ചി­രു­ന്നു­ള്ളു. മ­റ്റെ­ല്ലാ­ക്കാ­ര്യ­ത്തി­ലും ശ­ത്രു­ക്കൾ. പക്ഷേ, ശ­ത്രു­ത വെ­ളി­യിൽ കാ­ണി­ക്കു­ക­യു­മി­ല്ല. അനിയൻ ചേ­ട്ട­ന്റെ വീ­ട്ടി­ലെ­ത്തി­യാൽ ചേ­ട്ടൻ അതിഥി സൽ­ക്കാ­ര­ത്തി­ന്റെ പ്ര­തീ­ക­മാ­യി മാറും. ചേ­ട്ടൻ അ­നി­യ­ന്റെ വീ­ട്ടിൽ ചെ­ന്നാൽ അ­നി­യ­നും അ­ങ്ങ­നെ­യൊ­രു പ്ര­തി­കം തന്നെ. പക്ഷേ, അ­ബോ­ധാ­ത്മ­ക­മാ­യി അവർ പ­ര­സ്പ­രം വെ­റു­ത്തി­രു­ന്നു. ഒരാൾ മ­റ്റൊ­രാ­ളി­ന്റെ മരണം അ­ഭി­ല­ഷി­ച്ചി­രു­ന്നു. അ­ഭി­ലാ­ഷം എ­പ്പോ­ഴും സാ­ഫ­ല്യ­ത്തി­ലെ­ത്തു­കി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് ചേ­ട്ടൻ അ­നി­യ­ന്റെ­യും അനിയൻ ചേ­ട്ട­ന്റെ­യും സർ­ക്കാർ ജോലി ഇ­ല്ലാ­താ­ക്കാൻ ശ്ര­മി­ച്ചു. ക­ള്ള­പ്പെ­റ്റി­ഷൻ അ­യ­യ്ക്കു­ക എ­ന്ന­താ­യി­രു­ന്നു അ­വ­രു­ടെ പണി. ദി­വാൻ­ജി­ക്കു നേ­രി­ട്ടാ­ണു് പെ­റ്റി­ഷൻ അ­യ­യ്ക്കു­ക. അതു കി­ട്ടി­യാ­ലു­ടൻ സി. പി. രാ­മ­സ്വാ­മി അയ്യർ urgent action എ­ന്നെ­ഴു­തി സെ­ക്ര­ട്ടേ­റി­യ­റ്റിൽ അ­യ­യ്ക്കും. പി­ന്നീ­ടാ­ണു് എ­നി­ക്കു ഉ­പ­ദ്ര­വം. ചേ­ട്ട­നും അ­നി­യ­നും മാറി മാ­റി­വ­രും അ­വ­ര­യ­ച്ച ക­ട­ലാ­സ്സി­ന്റെ സ്ഥി­തി­ഗ­തി­കൾ അ­ന്വേ­ഷി­ക്കാൻ. ഇ­ങ്ങ­നെ പെ­റ്റി­ഷ­ന­യ­ച്ചി­ട്ടു് അവർ ത­മ്മിൽ കെ­ട്ടി­പി­ടി­ച്ചു­കൊ­ണ്ടു് സേ­വി­യ­റു­ടെ മ­ദ്യ­ശാ­ല­യി­ലേ­ക്കു ക­യ­റി­പ്പോ­വു­ക­യും ചെ­യ്യും. വർഷം 1945. ദ­സ്തെ­യെ­വ്സ്കി യുടെ നോ­വ­ലു­കൾ അന്നു ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും അ­വ­യു­ടെ അ­ന്ത­രാർ­ത്ഥം ശ­രി­യാ­യി ഗ്ര­ഹി­ച്ചി­രു­ന്നി­ല്ല. ഇ­ന്നു് ഞാനതു മ­ന­സ്സി­ലാ­ക്കു­ന്നു. ഒരു സ­ഹോ­ദ­രൻ മ­റ്റൊ­രു സ­ഹോ­ദ­ര­ന്റെ മരണം അ­ഭി­ല­ഷി­ക്കു­ന്നു എന്നു ദ­സ്തെ­യെ­വ്സ്കി­ക്കു് അ­ഭി­പ്രാ­യ­മു­ണ്ടു്. സ­ഹോ­ദ­ര­ന്മാർ ത­മ്മിൽ മാ­ത്ര­മേ അ­തു­ള്ളോ? മകൻ അ­ച്ഛ­ന്റെ മരണം കൊ­തി­ക്കു­ന്നി­ല്ലേ? ഉ­ണ്ടെ­ന്നാ­ണു് ‘കാ­ര­മാ­സോ­വ് സ­ഹോ­ദ­ര­ന്മാർ’ എന്ന നോ­വ­ലിൽ ദ­സ്തെ­യെ­വ്സ്കി അ­സ­ന്ധി­ദി­ഗ്ദ്ധ­മാ­യി സ്ഥാ­പി­ക്കു­ന്ന­തു്. അ­ച്ഛ­നെ കൊ­ല്ലാൻ സ്മെർ­ഡി­യാ­ക്കോ­വി­നെ പ­രോ­ക്ഷ­മാ­യി പ്രേ­രി­പ്പി­ക്കു­ന്ന­തു് അ­യാ­ളു­ടെ സ­ഹോ­ദ­ര­നെ­ത­ന്നെ.

സ­ഹോ­ദ­ര­ഹ­ത്യ­യ്ക്കു ശ്ര­മി­ച്ചി­ട്ടു് സ്വയം നാ­ശ­ത്തി­ലെ­ത്തു­ന്ന മ­റ്റൊ­രു സ­ഹോ­ദ­ര­നെ ടി. വി. കൊ­ച്ചു­ബാ­വ­യു­ടെ ‘ഈ നഗരം ശാ­ന്ത­മാ­ണു്’ എന്ന ചെ­റു­ക­ഥ­യിൽ കാണാം. (ദോ­ശാ­ഭി­മാ­നി വാരിക) ക­ഥാ­പാ­ത്ര­ത്തി­ന്റെ ആ­ന്ത­ര­സം­ഘ­ട്ട­ന­ത്തി­ലേ­ക്കു ചെ­ല്ലാ­തെ എ­ല്ലാം ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഇ­ക്ക­ഥ­യു­ടെ ആ­ഖ്യാ­നം ത­ര­ക്കേ­ടി­ല്ല.

images/Fyodor_Dostoevsky.jpg
ദ­സ്തെ­യെ­വ്സ്കി

ഫ്രാൻ­സിൽ കൊ­ങ്ത് ദ ഷാ­റോ­ലാ (Comte de charolais) പു­ര­പ്പു­റ­ത്തി­രു­ന്ന ഒ­രു­ത്ത­നെ വെ­ടി­വ­ച്ചു കൊ­ന്നു. മൃ­ത­ദേ­ഹം ഉ­രു­ണ്ടു് താ­ഴ­ത്തേ­ക്കു പോ­രു­ന്ന­തു് ക­ണ്ടു­ര­സി­ക്കാൻ വേ­ണ്ടി­യാ­ണു് അ­യാ­ള­തു് ചെ­യ്ത­തു്. ലൂയി പ­തി­ന­ഞ്ചാ­മൻ അ­യാൾ­ക്കു മാ­പ്പു­കൊ­ടു­ത്തി­ട്ടു് പ­റ­ഞ്ഞു: ഞാൻ പ­റ­യു­ന്ന­തു ന­ല്ല­പോ­ലെ മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളു. ഇ­തു­പോ­ലെ നി­ങ്ങ­ളെ വെ­ടി­വ­ച്ചു വീ­ഴ്ത്തു­ന്ന­വ­നും ഞാൻ മാ­പ്പു­കൊ­ടു­ക്കും.

ഹ­നു­മാൻ ചാ­ട്ടം
images/Mikhail_Sholokhov.jpg
മി­ഹാ­യിൽ ഷെ­ലൊ­ഹോ­ഫ്

വി­ജ്ഞ­ന്മാർ വി­ഗ്ര­ഹാ­രാ­ധ­ന­യെ എ­ല്ലാ­ക്കാ­ല­ത്തും നി­ന്ദി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, ചി­ലർ­ക്കു് അ­തി­ല്ലാ­തെ ജീ­വി­ക്കാ­നാ­വി­ല്ല. എന്റെ ഒരു സ്നേ­ഹി­തൻ ആ­ദ്യ­കാ­ല­ത്തു് ഷാങ് ഷെ­നെ­യു­ടെ ആ­രാ­ധ­ക­നാ­യി­രു­ന്നു. ഏറെ മാ­സ­ങ്ങ­ളാ­യി­ല്ല, ഷെ­നെ­യെ ത­ള്ളി­ത്താ­ഴെ­യി­ട്ടി­ട്ടു് അ­ദ്ദേ­ഹം റീഹ് എന്ന മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്റെ നേർ­ക്കു് പൂ­ക്കൾ വർ­ഷി­ച്ചു് ‘റീഹ്, റീഹ് പാ­ഹി­മാം’ എന്നു പ്രാർ­ത്ഥി­ച്ചു തു­ട­ങ്ങി. കു­റെ­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ റീഹ് വി­സ്മ­രി­ക്ക­പ്പെ­ട്ടു. സ­ത്യ­സാ­യി­ബാ­ബ­യു­ടെ ആ­രാ­ധ­ക­നാ­യി അ­ദ്ദേ­ഹം. അ­ക്കാ­ല­ത്തു്, അ­ദ്ദേ­ഹം കൊ­ടു­ത്ത ഭസ്മം എ­നി­ക്കും ത­ന്നി­ട്ടു­ണ്ടു് ആ സ്നേ­ഹി­തൻ. മൂ­ന്നു­മാ­സം പോ­ലു­മാ­യി­ല്ല അ­ദ്ദേ­ഹ­ത്തെ ആ­ന­ന്ദ­മ­യി­യു­ടെ ശി­ഷ്യ­നാ­യി ഞാൻ കാ­ണു­ക­യു­ണ്ടാ­യി. ആ സ­ന്ന്യാ­സി­നി­യു­ടെ സൂ­ക്ത­ങ്ങൾ അ­ച്ച­ടി­ച്ച പു­സ്ത­കം അ­ദ്ദേ­ഹം ഭ­ക്തി­പ്ര­ശ്ര­യ­വി­വ­ശ­നാ­യി എ­നി­ക്കു തന്നു. ഇ­പ്പോൾ അ­വ­രെ­യും അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ളി­യി­ട്ടു അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തി­നു കി­ഴ­ക്കു­ള്ള ഒരു സ്ഥ­ല­ത്തെ ഒരു സ­ന്ന്യാ­സി­യു­ടെ ശി­ഷ്യ­നാ­യി മ­റി­യി­രി­ക്കു­ന്നു. ഓരോ കാ­ല­യ­ള­വിൽ ഓരോ വി­ഗ്ര­ഹം. വളരെ വൈ­കാ­തെ അ­ദ്ദേ­ഹം വീ­ണ്ടും ഷെ­നെ­യു­ടെ ഭ­ക്ത­നാ­യി മാറും.

ഡോ­ക്ടർ ലീ­ലാ­വ­തി­ക്കും ഇ­മ്മ­ട്ടിൽ വി­ഗ്ര­ഹ­ങ്ങ­ളു­ണ്ടു്. ആദ്യം ജി. ശ­ങ്ക­ര­ക്കു­റു­പ്പാ­യി­രു­ന്നു ആ വി­ഗ്ര­ഹം. ഹ­നു­മാൻ സ­മു­ദ്ര­ത്തി­ന്റെ ഇ­ക്ക­രെ­നി­ന്നു അ­ക്ക­രെ­യു­ള്ള ല­ങ്ക­യി­ലേ­ക്കു ചാ­ടി­യ­തു­പോ­ലെ ശ്രീ­മ­തി ഒ­റ്റ­ച്ചാ­ട്ടം ചാടി യു­ങ്ങി­ലേ­ക്കു ചെ­ന്നു. ക­ള­ക്ടീ­വ് അൺ കോൺ­ഷ്യ­സ്, അനമസ്, animus—masculine principle) അനമ, (anima—feminine principle) എ­ന്നൊ­ക്കെ എ­പ്പോ­ഴും പ­റ­ഞ്ഞു­ന­ട­ന്ന അവർ പെ­ട്ടെ­ന്നു് മി­ഹാ­യിൽ ഷെ­ലൊ­ഹോ­ഫ് എന്ന റഷ്യൻ നോ­വ­ലി­സ്റ്റി­ലേ­ക്കു ചാടി. അ­ദ്ദേ­ഹ­ത്തി­ന്റെ ഭേ­ദ­പ്പെ­ട്ട നോവൽ ‘ഡോൺ ശാ­ന്ത­മാ­യി ഒ­ഴു­കു­ന്നു’ എ­ന്ന­തു് ന­മ്മു­ടെ ഇ­തി­ഹാ­സ­മാ­യ മ­ഹാ­ഭാ­ര­ത­ത്തി­നോ ആ­ദി­കാ­വ്യ­മാ­യ രാ­മാ­യ­ണ­ത്തി­നോ തു­ല്യ­മാ­ണെ­ന്നു പ്ര­ഖ്യാ­പി­ച്ചു. ഒരു പു­സ്ത­കം­ത­ന്നെ ഷെ­ലോ­ഹോ­ഫി­നെ­ക്കു­റി­ച്ചു ലീ­ലാ­വ­തി എഴുതി. ഫലമോ? സോ­വി­യ­റ്റ് ലാൻഡ് അ­വാർ­ഡ് (കെ. പി. എസ്. മേ­നോ­നു് എന്റെ ന­ന്ദി­യും സ്തു­തി­യും). റഷ്യൻ ക­മ്മ്യൂ­ണി­സ­ത്തിൽ­നി­ന്നു് ഒ­ര­ടി­കൂ­ടെ മു­ന്നോ­ട്ടു­വ­ച്ചു് മാവോ ക­മ്മ്യൂ­ണി­സ­ത്തി­ലേ­ക്കു പോ­യ­പ്പോ­ഴാ­ണു് ശ്രീ­മ­തി­യു­ടെ വി­പ്ല­വ­ക­ര­ങ്ങ­ളാ­യ അ­ഭി­പ്രാ­യ­ങ്ങൾ ഇടതു പക്ഷ ചി­ന്താ­ഗ­തി­ക്കു പ്ര­ചാ­ര­ണം ന­ല്കു­ന്ന ചില ദി­ന­പ­ത്ര­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. അ­തി­നു­ശേ­ഷം കോൺ­ഗ്ര­സ് ടി­ക്ക­റ്റിൽ എം. പി. സ്ഥാ­ന­ത്ത­ത്തി­നു മ­ത്സ­രി­ക്കാൻ പോ­കു­ന്നെ­ന്നു കേ­ട്ടു. കേ­ട്ട­തേ­യു­ള്ളു. നി­ന്നി­ല്ല. നി­ന്നെ­ങ്കിൽ ഞാൻ വി­സ്മ­യി­ക്കു­മാ­യി­രു­ന്നി­ല്ല. ഇ­പ്പോൾ ശ്രീ­മ­തി­യു­ടെ വി­ഗ്ര­ഹം പി. ടി. ഉഷ യാണു്. അവരെ പൂർ­വ്വ­താ­ര (പി. ടി. എന്ന ഇം­ഗ്ലീ­ഷ് അ­ക്ഷ­ര­ങ്ങൾ­ക്കു ശ്രീ­മ­തി ന­ല്കു­ന്ന വി­വൃ­തി) എന്നു വി­ളി­ച്ചു­കൊ­ണ്ടു് ലീ­ലാ­വ­തി പു­ള­ക­പ്ര­സ­രം അ­നു­ഭ­വി­ക്കു­ന്നു. അതിൽ തെ­റ്റൊ­ന്നു­മി­ല്ല. വി­ഗ്ര­ഹാ­രാ­ധ­ന സ്വ­ന്ത­മാ­യി ഒ­ന്നു­മി­ല്ലാ­ത്ത­വർ­ക്കു് ഉ­പേ­ക്ഷി­ക്കാ­നാ­വി­ല്ല­ല്ലോ. പക്ഷേ, അ­ങ്ങ­നെ പു­ള­കം­കൊ­ള്ളു­ന്നി­ട­യിൽ ശ്രീ­മ­തി പേ­രു­പ­റ­യാ­തെ എന്നെ ആ­ക്ഷേ­പി­ക്കു­ന്നു. അ­വ­രു­ടെ വാ­ക്യ­ങ്ങ­ളി­താ: “പെൺ­കു­ട്ടി­കൾ ഓ­ടാ­നും ചാ­ടാ­നും­വേ­ണ്ടി പി­റ­ന്ന­വ­ര­ല്ല എന്നു പ­റ­യു­ന്ന­വർ ഇ­പ്പോ­ഴും ഇ­വി­ടെ­യു­ണ്ടാ­വു­മോ എ­ന്ന­റി­യി­ല്ല. ഉ­ണ്ടെ­ങ്കിൽ, അ­വ­രു­ടെ ചിന്ത പി­ന്നോ­ക്കം പാ­യു­മ്പോൾ ന­മ്മു­ടെ പെൺ­കു­ട്ടി­ക­ളു­ടെ കാ­ലു­കൾ മു­ന്നോ­ട്ടു­ത­ന്നെ ഓടും.” (മലയാള മനോരമ ദി­ന­പ­ത്രം. 1989-12-5, ചൊവ്വ. പുറം 10). ഉഷ ഓ­ടി­യോ­ടി സ്ത്രീ­ത്വം ന­ശി­പ്പി­ക്ക­രു­തെ­ന്നു വാ­ത്സ­ല്യ­പൂർ­വം പ­റ­ഞ്ഞു് ഞാൻ ത­ന്നെ­യാ­ണു്. അ­തൊ­ര­ഭി­പ്രാ­യ­മാ­യി മാ­ത്രം പ­രി­ഗ­ണി­ച്ചാൽ മാ­ത്രം പോരാ ലീ­ലാ­വ­തി­ക്കു്. പ­രി­ഹാ­സ­ത്തി­ന്റെ വിഷം തേച്ച അ­മ്പു് സാ­ധു­വാ­യ എ­ന്റെ­നേർ­ക്കു് അ­യ­ച്ചേ തീരു. സാ­ഹി­ത്യ­ത്തി­ന്റെ­യും പൊ­തു­വാ­യ സം­സ്കാ­ര­ത്തി­ന്റെ­യും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ­യും മ­ണ്ഡ­ല­ങ്ങ­ളിൽ ഹ­നു­മാൻ­ചാ­ട്ടം ചാ­ടു­ന്ന ലീ­ലാ­വ­തി­ക്കു് പെൺ­കു­ട്ടി­ക­ളു­ടെ ചാ­ട്ടം ഇ­ഷ്ട­മാ­യ­തിൽ അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല. ഇവിടെ ഓ­ടു­ന്ന­വ­രും ചാ­ടു­ന്ന­വ­രും മാ­ത്ര­മ­ല്ല എ­തി­രാ­ളി­യു­ടെ തല ഇ­ടി­ച്ചു­പൊ­ട്ടി­ക്കു­ന്ന ബോ­ക്സി­ങ് ചാ­മ്പ്യ­ന്മാ­രു­മു­ണ്ടു്. മു­ഹ­മ്മ­ദ­ലി­ക്കു് ആ­രാ­ധ­ക­രു­ണ്ടു്. ഉ­ഷ­യ്ക്കു­മു­ണ്ടു്. പക്ഷേ, അ­തു­കൊ­ണ്ടു് എ­ല്ലാ­വ­രും അവരെ ആ­രാ­ധി­ക്ക­ണ­മെ­ന്നു­ണ്ടോ? സ്ത്രീ­കൾ കായിക ശക്തി പ്ര­ക­ടി­പ്പി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് എ­നി­ക്കൊ­ര­ഭി­പ്രാ­യ­മു­ണ്ടെ­ങ്കിൽ അ­തൊ­ര­ഭി­പ്രാ­യ­മെ­ന്നു മാ­ത്രം കരുതി എ­ന്നെ­യ­ങ്ങു വെ­റു­തേ വി­ട്ടു­കൂ­ടെ? പി­ന്നെ ന­മു­ക്കൊ­ക്കെ ഒരു സ്വ­ഭാ­വ­മു­ണ്ടു്. മ­റ്റു­ള്ള­വ­രെ ചി­ല­തി­ന്റെ പേരിൽ വാ­ഴ്ത്തും. ആ ‘ചി­ല­തു് ’ ന­മു­ക്കോ ന­മ്മു­ടെ ബ­ന്ധു­ക്കൾ­ക്കോ ഉ­ണ്ടാ­കു­ന്ന­തു് ഇ­ഷ്ട­വു­മ­ല്ല.

ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ രാ­ജ­ര­ഥ്യ­യിൽ എ­പ്പോൾ കാ­ലെ­ടു­ത്തു­വെ­ച്ചു ക­ഴി­ഞ്ഞോ അ­പ്പോൾ­മു­തൽ പു­രു­ഷ­ന്റെ സ്വാ­ത­ന്ത്ര്യം ന­ശി­ക്കു­ന്നു. അ­വി­വാ­ഹി­ത­യാ­യി­രി­ക്കു­മ്പോൾ പെൺ­കു­ട്ടി­കൾ­ക്കു­ള്ള സ്വാ­ത­ന്ത്ര്യ­ത്തിൽ നി­ഷ്ഠൂ­ര­ത ഒ­ളി­ഞ്ഞി­രി­ക്കു­ന്നു­ണ്ടു്. അതു് പ­ത്തി­വി­ടർ­ത്തു­ന്ന­തു് ഭർ­ത്താ­വു് എന്ന ഒ­രു­ത്തൻ അ­വ­ളു­ടെ മുൻ­പിൽ വ­ന്നു­നി­ല്ക്കു­മ്പോ­ഴാ­ണു്.

ലീ­ലാ­വ­തി പൂർ­വ്വ­താ­ര­യെ­ക്ക­ണ്ടു് പുളകം കൊ­ള്ളു­ന്നു. ലീ­ലാ­വ­തി­ക്കു് യൗ­വ­ന­ത്തി­ലെ­ത്തി­യ മ­ക­ളു­ണ്ടെ­ന്നി­രി­ക്ക­ട്ടെ. ആ കു­ട്ടി­യെ കാ­ലു­കാ­ണി­ച്ചു­കൊ­ണ്ടു് പു­രു­ഷ­ന്മാ­രു­ടെ മുൻ­പിൽ­ക്കൂ­ടെ ഓടാൻ അവർ അ­നു­വ­ദി­ക്കു­മോ? അതു പോ­ക­ട്ടെ, സാരി ക­ണ­ങ്കാ­ലി­നു മു­ക­ളിൽ നി­ന്നാൽ അവർ ക­മ്പെ­ടു­ക്കി­ല്ലേ? അ­നു­വ­ദി­ക്കു­മെ­ങ്കിൽ അവർ അ­മ്മ­യാ­ണോ? മ­റ്റു­ള്ള­വർ കാ­ലു­കാ­ണി­ച്ചു ഓ­ടി­ക്കൊ­ള്ള­ട്ടെ. എന്റെ മകൾ ശാ­ലാ­പ്ര­വേ­ശ­ത്തെ അർ­ഹി­ക്കു­ന്ന­വ­ളാ­യി ‘ശാ­ലി­നി’യായി ഇ­രു­ന്നു­കൊ­ള്ള­ട്ടെ എന്ന ചി­ന്താ­ഗ­തി തെ­റ്റു്. മുൻ­പു് ഒരു സം­സ്കൃ­തം പ്ര­ഫെ­സ­റു­ണ്ടാ­യി­രു­ന്നു. ഞാൻ കൂ­ടെ­യു­ള്ള അനേകം സ­മ്മേ­ള­ന­ങ്ങ­ളിൽ അ­ദ്ദേ­ഹം ദാ­രി­ദ്ര­രാ­യ കൂ­ട്ടി­ക­ളെ സം­സ്കൃ­തം പ­ഠി­ക്കാൻ ആ­ഹ്വാ­നം ചെ­യ്തി­രു­ന്നു. അ­തേ­സ­മ­യം അ­ദ്ദേ­ഹ­ത്തി­ന്റെ മ­ക്ക­ളെ മെ­ഡി­ക്കൽ കോ­ളേ­ജി­ലും എ­ഞ്ചി­നീ­യ­റി­ങ് കോ­ളേ­ജി­ലും പ­ഠി­ക്കാൻ അ­യ­ച്ചി­രു­ന്നു. ‘മ­റ്റു­ള്ള­വർ സം­സ്കൃ­തം മാ­ത്രം പ­ഠി­ച്ചു് ഗ­തി­കി­ട്ടാ­തെ ഉ­ഴ­ല­ട്ടെ. എന്റെ മക്കൾ ഡോ­ക്ട­റും എ­ഞ്ചീ­നി­യ­റു­മാ­യി വി­ല­സ­ട്ടെ’ ഇ­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ നി­ല­പാ­ടു്. മ­റ്റു­ള്ള­വ­രെ ചില മേ­ന്മ­ക­ളു­ടെ പേരിൽ വാ­ഴ്ത്തു­ത്തു­മ്പോൾ അവ ന­മ്മു­ടെ സ­ന്താ­ന­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചും മേ­ന്മ­ക­ളാ­യി നമ്മൾ പ­രി­ഗ­ണി­ക്കു­മോ എ­ന്നു് ആ­ലോ­ചി­ക്ക­ണം. വ­ഴി­യിൽ കി­ട­ക്കു­ന്ന തേ­ങ്ങ­യെ­ടു­ത്തു ഗ­ണ­പ­തി­ക്കു­വേ­ണ്ടി അ­ടി­ച്ചി­ട്ടു്, തേങ്ങ സ്വ­ന്ത­മ­ല്ലെ­ന്നു ക­ണ്ടു് മി­ണ്ടാ­തെ പോ­കു­ന്ന­വ­രെ ശ­കാ­രി­ക്കു­ന്ന­തു മാ­ന്യ­ത­യു­ടെ ല­ക്ഷ­ണ­മ­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-12-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.