SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-02-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Chemmanam_Chacko.jpg
ചെ­മ്മ­നം ചാ­ക്കോ

കു­ടി­ക്കാ­നാ­യി ഒരു ഗ്ലാ­സ്സ് ശു­ദ്ധ­ജ­ലം എന്റെ അ­ടു­ത്തു കൊ­ണ്ടു­വ­ച്ചി­രു­ന്നു. എന്റെ പേ­ന­യി­ലെ മഷി തീർ­ന്ന­തു­കൊ­ണ്ടു മഷി നി­റ­ച്ചി­ട്ടാ­വാം വെ­ള്ളം കു­ടി­ക്കു­ന്ന­തെ­ന്നു ഞാൻ കരുതി. പേ­ന­യിൽ മഴി ഒ­ഴി­ച്ചി­ട്ടു് മ­ഷി­ക്കു­പ്പി മാ­റ്റി വ­യ്ക്കു­ന്ന വേ­ള­യിൽ എ­ങ്ങ­നെ­യോ ഒരു തു­ള്ളി മഷി വെ­ള്ള­ത്തി­ലേ­യ്ക്കു വീണു. അതോടെ ഞാൻ ഗ്ലാ­സി­ലേ­യ്ക്കു നോ­ക്കു­ക­യാ­യി. എ­ന്തൊ­രു ആ­കർ­ഷ­ക­മാ­യ കാഴ്ച! നീ­ല­നി­റ­മാർ­ന്ന ഒരു വ­ക്ര­രേ­ഖ ക്ര­മേ­ണ താ­ഴ­ത്തേ­ക്കു ഇ­ഴ­ഞ്ഞു തു­ട­ങ്ങി. പി­ന്നീ­ടു് പല വ­ക്ര­രേ­ഖ­കൾ. എ­ല്ലാം­കൂ­ടി ഏ­താ­നും നി­മി­ഷ­ങ്ങൾ കൊ­ണ്ടു കെ­ട്ടു­പി­ണ­ഞ്ഞു. ഏതു ക­ലാ­കാ­രൻ വി­ചാ­രി­ച്ചാ­ലും നിർ­മ്മി­ക്കാ­നാ­വാ­ത്ത ‘ഡിസൈൻ’. അല്പം ക­ഴി­ഞ്ഞ­പ്പോൾ രേഖകൾ പ­ടർ­ന്നു തു­ട­ങ്ങി. എ­ല്ലാം ഒ­രു­മി­ച്ചു ചേർ­ന്നു. ഒന്നു രണ്ടു നി­മി­ഷം കൊ­ണ്ടു് ജലം ഇ­ളം­നീ­ല­നി­റ­മാ­യി. ശു­ദ്ധ­ജ­ല­ത്തി­നു് എത്ര ഭംഗി ഉ­ണ്ടാ­യി­രു­ന്നു­വോ അ­തി­ന്റെ നൂ­റി­ര­ട്ടി ഭം­ഗി­യു­ണ്ടാ­യി ആ നീ­ല­നി­റ­ത്തി­നു്. വേറെ വെ­ള്ളം കു­ടി­ക്കേ­ണ്ട­തി­ല്ല, അതു് അ­ങ്ങ­നെ­ത­ന്നെ­യി­രു­ന്നു ക­ണ്ണി­നു് ആ­ഹ്ലാ­ദം പ­ക­ര­ട്ടെ­യെ­ന്നു ഞാൻ തീ­രു­മാ­നി­ച്ചു. ഇതിനു ശേ­ഷ­മാ­ണു് ഞാൻ കെ. കെ. സു­ധാ­ക­ര­ന്റെ ‘കാ­ലൊ­ച്ച­യി­ല്ലാ­തെ’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തു് (മാ­തൃ­ഭൂ­മി ആ­ഴ­ച­പ്പ­തി­പ്പു്). അ­തി­ലും കണ്ടു ഒരു നീ­ല­രേ­ഖ­യു­ടെ വ­ക്ര­ഗ­തി­യാർ­ന്ന സ­ഞ്ചാ­രം. ഒരു രേ­ഖ­യ­ല്ല, പല രേഖകൾ. എ­ല്ലാം കൂടി ഒ­രു­മി­ച്ചു ചേർ­ന്നു് ര­തി­യു­ടെ ആ നീല വർ­ണ്ണം. നി­ഷ്ക­ള­ങ്ക­ത­യും നി­ര­പ­രാ­ധി­യു­മാ­യ ഒരു പെൺ­കു­ട്ടി­ക്കു് പ്രേ­മ­ലേ­ഖ­നം കി­ട്ടു­ന്ന­താ­യി ആ­ദ്യ­ത്തെ പ്ര­സ്താ­വം. പി­ന്നീ­ടു തു­ടർ­ച്ച­യാ­യി ല­ഭി­ക്കു­ന്ന ക­ത്തു­കൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­വാം, ഭ്ര­മാ­ത്മ­ക­മാ­യ തോ­ന്ന­ലു­ക­ളാ­വാം. ആദ്യം ഒരു പെൺ­കു­ട്ടി­യിൽ തന്നെ ദ്വ­ന്ദ്വ­ഭാ­വം. താൻ സ്നേ­ഹി­ക്കു­ന്ന അ­ച്ഛ­ന­മ്മ­മാ­രു­ടെ മകൾ ഒ­ന്നു്. ര­ണ്ടാ­മ­ത്തേ­തു് സ്വ­ന്തം കാ­മോ­ത്സു­ക­ത­യെ അവരിൽ നി­ന്നു മ­റ­ച്ചു­വ­യ്ക്കു­ന്ന കാ­മു­കി. മ­കൾ­ക്കു് ആ­ദ്യ­മൊ­ക്കെ പ്രാ­ധാ­ന്യം. പി­ന്നീ­ടു് കാ­മു­കി­ക്കു പ്രാ­ധാ­ന്യം. അതു കൈ­വ­രു­മ്പോൾ മ­ക­ളെ­ന്ന ഭാവം അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. ബാ­ഹ്യാ­വ­യ­വ­ങ്ങ­ളിൽ കേ­ന്ദ്രീ­ക­രി­ച്ച ലൈ­ഗി­ക­ത്വം ഇ­ല്ലി­വി­ടെ. ആ­ന്ത­ര­മാ­യ ഒരു ലോ­ല­വി­കാ­ര­മേ­യു­ള്ളൂ. ആ നീ­ല­രേ­ഖ­യാ­ണ­തു്. അതു് ഋ­ജു­വാ­യും വ­ക്ര­മാ­യും ഒ­ഴു­കു­ന്നു. ഒ­ടു­വിൽ പല രേ­ഖ­ക­ളു­മാ­യി ഒ­രു­മി­ച്ചു ചേർ­ന്നു ര­തി­യു­ടെ ഇളം നീ­ല­വർ­ണ്ണ­മാ­യി പ­രി­ണ­മി­ക്കു­ന്നു. രതി എന്ന വാ­ക്കു് ഞാൻ ഉ­പ­യോ­ഗി­ച്ചെ­ങ്കി­ലും അ­തി­നെ­യും അ­തി­ശ­യി­ച്ച ഒ­ര­വ­സ്ഥ­യാ­ണു് ഇ­വി­ടെ­യു­ള്ള­തു്. ക­ഥ­യ്ക്കു് ആ­കെ­യു­ള്ള സ­ന്ദി­ഗ്ദ്ധാർ­ത്ഥ­ത പെൺ­കു­ട്ടി­യു­ടെ മ­ന­സ്സി­ന്റെ ഭ്ര­മാ­ത്മ­ക­ത­യെ സൂ­ചി­പ്പി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ സ്ത്രീ­ക­ളെ കു­റ്റം പ­റ­യു­ന്ന­തു പ്രാ­യം കൂടിയ കാ­ല­ത്തെ സെ­ക്സ് റി­പ്രെ­ഷൻ കൊ­ണ്ട­ല്ലേ?

ഉ­ത്ത­രം: ഈ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം പറയാൻ പ്ര­യാ­സ­മു­ണ്ടു്. യ­ഥാർ­ത്ഥ­ത്തിൽ അ­ങ്ങ­നെ­യൊ­രു നി­രോ­ധ­മു­ണ്ടെ­ങ്കിൽ അതു് അ­ബോ­ധാ­ത്മ­ക­മാ­യി­രി­ക്കും. അ­ബോ­ധാ­ത്മ­ക­മാ­യ­തു് ഞാ­നെ­ങ്ങ­നെ അ­റി­യും? പി­ന്നെ ഞാ­ന­ങ്ങ­നെ സ്ത്രീ­ക­ളെ കു­റ്റം പ­റ­യാ­റി­ല്ല. സ്ത്രീ­യെ മാ­ന­ദ­ണ്ഡ­മാ­ക്കി പു­രു­ഷ­നെ­യും പു­രു­ഷ­നെ മാ­ന­ദ­ണ്ഡ­മാ­ക്കി സ്ത്രീ­യെ­യും അ­ള­ക്ക­രു­തു്. സ്ത്രീ­യെ അ­വ­ളു­ടെ സ്വ­ത­സ്സി­ദ്ധ­മാ­യ മേ­ന്മ­കൊ­ണ്ട­ള­ക്ക­ണം. പു­രു­ഷ­നെ­യും അ­ങ്ങ­നെ­ത­ന്നെ. ഭർ­ത്താ­വു കൊ­ടു­ക്കു­ന്ന തു­ച്ഛ­മാ­യ പണം കൊ­ണ്ടു കു­ടും­ബ­ബ­ജ­റ്റ് ത­യ്യാ­റാ­ക്കി വീ­ട്ടി­ലെ കാ­ര്യ­ങ്ങൾ ഭം­ഗി­യാ­യി ന­ട­ത്തു­ന്ന സ്ത്രീ, ഭ­രി­ക്കാ­ന­റി­യാ­തെ നാടു ന­ശി­പ്പി­ക്കു­ന്ന ഏതു പ്ര­ധാ­ന­മ­ന്ത്രി­യെ­ക്കാ­ളും കേ­മ­ത്ത­മു­ള്ള­വ­ളാ­ണു്. (മു­ക­ളി­ലെ­ഴു­തി­യ ചോ­ദ്യം എ­നി­ക്കു നേ­രി­ട്ട­യ­ച്ച­ത­ല്ല. പ്ര­ശ­സ്ത­നാ­യ ഹാ­സ്യ­ക­വി ചെ­മ്മ­നം ചാ­ക്കോ യോടു് സിവിൽ സ­പ്ളൈ­സ് ഡി­പാർ­ട്ട്മെ­ന്റി­ലെ ഒ­രു­ദ്യോ­ഗ­സ്ഥ എ­ന്നെ­ക്കു­റി­ച്ചു പറഞ്ഞ ഒ­ര­ഭി­പ്രാ­യം ചോ­ദ്യ­രൂ­പ­ത്തി­ലാ­ക്കി­യ­താ­ണു് ഞാൻ.)

എ­ന്നാ­ണു്?
images/Maupassant.jpg
മോ­പ­സാ­ങ്ങ്

വേ­ശ്യ­കൾ­ക്കാ­ണു ചാ­രി­ത്ര­ശാ­ലി­നി­ക­ളെ­ക്കാൾ കാ­രു­ണ്യ­മു­ള്ള­തു് എന്ന സത്യം തെ­ളി­യി­ക്കു­ന്നു മോ­പ­സാ­ങ്ങി ന്റെ ‘ബൂൽ ദ സ്വീ­ഫ് ’ എന്ന ചെ­റു­ക­ഥ (Boule-​de-Suif). ഫ്രാങ്കോ-​പ്രഷ്യൻ യു­ദ്ധ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ര­ചി­ച്ച ഇക്കഥ മ­നോ­ഹ­ര­മാ­ണു്. ജർ­മ്മൻ പ­ട്ടാ­ള­ത്തി­ലെ ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാർ മറ്റു ചില യാ­ത്ര­ക്കാ­രു­മാ­യി റ്വാ­ങ്ങ് (Rouen) പ­ട്ട­ണ­ത്തിൽ­നി­ന്നു പോ­കു­ക­യാ­ണു്. അ­വ­രു­ടെ കൂ­ട്ട­ത്തിൽ ബൂൽ ദ് സ്വീ­ഫ് എന്ന വേ­ശ്യ­യു­മു­ണ്ടു്. അ­വ­ളു­ടെ കൈയിൽ മാ­ത്ര­മേ ആ­ഹാ­ര­മു­ള്ളൂ. മറ്റു യാ­ത്ര­ക്കാർ വി­ശ­ന്നു­പൊ­രി­യു­ന്ന­തു­ക­ണ്ടു് വേശ്യ താൻ കൊ­ണ്ടു­വ­ന്ന ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ അ­വർ­ക്കും കൊ­ടു­ത്തു. ആ­ഹാ­ര­മൊ­ക്കെ­ക്ക­ഴി­ഞ്ഞ­നു­ശേ­ഷം യാത്ര ആ­രം­ഭി­ക്കേ­ണ്ട­താ­ണു്. പക്ഷേ, വേശ്യ ത­നി­ക്കു വ­ഴ­ങ്ങി­യെ­ങ്കി­ലേ മു­ന്നോ­ട്ടു പോ­കാ­നൊ­ക്കൂ എ­ന്നാ­യി ജർ­മ്മൻ സൈ­നി­കോ­ദ്യോ­ഗ­സ്ഥൻ. ആദ്യം വേ­ശ്യ­യെ പു­ച്ഛി­ച്ചി­രു­ന്ന യാ­ത്ര­ക്കാർ അ­വ­ളു­ടെ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ ക­ഴി­ച്ച­തി­നു­ശേ­ഷം ദ­യ­യോ­ടെ അവളെ നോ­ക്കി­ത്തു­ട­ങ്ങി­യ­താ­ണു്. ജർ­മ്മ­നു­ദ്യോ­ഗ­സ്ഥൻ യാത്ര തു­ട­രാൻ സ­മ്മ­തി­ക്കി­ല്ലെ­ന്നു ക­ണ്ട­പ്പോൾ അവർ അവളെ ഉ­പ­ദേ­ശി­ച്ചു അ­യാൾ­ക്കു വി­ധേ­യ­യാ­കാൻ. വേഴ്ച ക­ഴി­ഞ്ഞ­പ്പോൾ വണ്ടി മു­ന്നോ­ട്ടു­പോ­യി. അ­തി­നു­ശേ­ഷം വേ­ശ്യ­യെ­ക്കൊ­ണ്ടു് യാ­ത്ര­ക്കാർ­ക്കു് ഒ­ന്നും നേ­ടാ­നാ­യി­ല്ല. അ­തു­കൊ­ണ്ടു് അവർ അവളെ വീ­ണ്ടും പു­ച്ഛി­ച്ചു. ബൂൽ ദ് സ്വീ­ഫ് വ­ണ്ടി­യു­ടെ മൂ­ല­യി­ലി­രു­ന്നു ക­ര­ഞ്ഞു. ക­ന്യാ­സ്ത്രീ­ക­ളും ജ­നാ­ധി­പ­ത്യ­വാ­ദി­ക­ളും ഇ­ട­ത്ത­ര­ക്കാ­രും പ്ര­ഭു­ക്ക­ന്മാ­രും ഉള്ള ആ യാ­ത്ര­ക്കാ­രു­ടെ സമൂഹം അ­ന്ന­ത്തെ സ­മു­ദാ­യ­ത്തി­ന്റെ ഒരു പ­രി­ച്ഛേ­ദ­മാ­ണു്. അ­തി­ന്റെ കാ­പ­ട്യ­ത്തെ­യാ­ണു് മോ­പ­സാ­ങ്ങ് പ­രി­ഹ­സി­ച്ച­തു്.

images/Kp_ramanunni.jpg
കെ. പി. രാ­മ­നു­ണ്ണി

കെ. പി. രാ­മ­നു­ണ്ണി യുടെ “വി­ധാ­താ­വി­ന്റെ ചിരി” എന്ന ചെ­റു­ക­ഥ­യിൽ (ക­ലാ­കൗ­മു­ദി) ഒരു വേ­ശ്യ­യു­ടെ കാ­രു­ണ്യ­വും സ­മു­ദാ­യ­ത്തി­ന്റെ കാ­പ­ട്യ­വും ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. സ­ദാ­ചാ­ര­സ­മി­തി­യി­ലെ നേ­താ­വു് വേ­ശ്യ­യെ പ്രാ­പി­ച്ച­വ­നാ­ണെ­ങ്കി­ലും ഒരു യു­വാ­വു­മാ­യി അവൾ വേഴ്ച തേ­ടു­ന്ന­തു് അ­യാൾ­ക്കി­ഷ്ട­മി­ല്ല. ഒരു മാ­ന്യ­സ്ത്രീ­യെ വി­വാ­ഹം ക­ഴി­ക്കാൻ തീ­രു­മാ­നി­ച്ചി­രി­ക്കു­ക­യാ­ണു് ആ യു­വാ­വു്. വി­വാ­ഹ­ദി­ന­വും ഉ­റ­പ്പി­ച്ചു­ക­ഴി­ഞ്ഞു. എ­ങ്കി­ലും സ­ദാ­ചാ­ര­സ­മി­തി­ക്കാർ വേ­ശ്യ­യു­ടെ­യും യു­വാ­വി­ന്റെ­യും വി­വാ­ഹം ബ­ലാൽ­ക്കാ­ര­മാ­യി ന­ട­ത്തി. ചെ­റു­പ്പ­ക്കാ­ര­ന്റെ നൈ­രാ­ശ്യ­വും ദുഃ­ഖ­വും മ­ന­സ്സി­ലാ­ക്കി­യ വേശ്യ അയാളെ പ­റ­ഞ്ഞ­യ­ച്ചു. അ­ങ്ങ­നെ തന്നെ ര­ക്ഷി­ച്ച­വ­ളെ അയാൾ തെ­റി­വി­ളി­ച്ചി­ട്ടാ­ണു് അ­വി­ടം­വി­ട്ടു­പോ­യ­തു്.

images/Eliot.jpg
റ്റി. എസ്. എ­ല്യ­റ്റ്

നൃ­ശം­സ­ത­യു­ള്ള­വർ­ക്കു രാ­മ­നു­ണ്ണി മോ­പ­സാ­ങ്ങി­ന്റെ ക­ഥ­യി­ലെ ഇ­മേ­ജു­കൾ­ക്കു മാ­റ്റം വ­രു­ത്തി­യി­ട്ടേ­യു­ള്ളൂ എന്നു പറയാം. എ­നി­ക്കു നൃ­ശം­സ­ത­യു­ണ്ടെ­ങ്കി­ലും ഞാ­ന­ങ്ങ­നെ പ­റ­യു­ന്നി­ല്ല. പക്ഷേ, ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­ന്റെ വി­ശ്വ­വി­ഖ്യാ­ത­മാ­യ കഥ പല പ­രി­വൃ­ത്തി വാ­യി­ച്ച എ­നി­ക്കു് മ­ല­യാ­ള­മെ­ഴു­ത്തു­കാ­ര­ന്റെ കഥ ഒരു നേരിയ ച­ല­നം­പോ­ലു­മു­ള­വാ­ക്കി­യി­ല്ല എന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. എ­ന്നാ­ണു് ന­മു­ക്കു് തി­ക­ച്ചും മൗ­ലി­ക­മാ­യ ഒരു കഥ കി­ട്ടു­ക!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വേ­ശ്യാ­വൃ­ത്തി­യെ താ­ങ്കൾ അം­ഗീ­ക­രി­ക്കു­ന്നോ?

ഉ­ത്ത­രം: വി­ശ­പ്പു­ള്ള പ­ത്തു­പേർ­ക്കു് ഒ­രേ­സ­മ­യം ഭ­ക്ഷ­ണം വി­ള­മ്പി­ക്കൊ­ടു­ത്തു സ്ത്രീ അ­വ­രു­ടേ­യെ­ല്ലാം വി­ശ­പ്പു മാ­റ്റു­ന്നു. അവൾ തന്നെ അ­വ­രു­ടെ വേ­റൊ­രു വി­ശ­പ്പു­കൂ­ടി മാ­റ്റി­യാൽ അതിനെ അത്ര കണ്ടു പു­ച്ഛി­ക്കേ­ണ്ട­തു­ണ്ടോ?

ചോ­ദ്യം: വേ­ശ്യ­യു­ടെ­യും കു­ലീ­ന­യു­ടെ­യും പ്ര­വൃ­ത്തി­കൾ­ക്കു ത­മ്മിൽ എ­ന്താ­ണു വ്യ­താ­സം?

ഉ­ത്ത­രം: സാ­യ്പ് നൽകിയ ഉ­ത്ത­ര­മെ­ഴു­താം. “A Prostitute is a women who does the same thing for a living that other women do for pleasure.”

ചോ­ദ്യം: അഫ് റോ­ഡി­സി­യ­ക് എ­ന്നാൽ എ­ന്താ­ണു് ?

ഉ­ത്ത­രം: കാ­മോ­ദ്ദീ­പ­നൗ­ഷ­ധം എ­ന്നു് അർ­ത്ഥം. പ­ലർ­ക്കും പ­ല­താ­ണു് അ­ത്ത­രം ഔ­ഷ­ധ­ങ്ങൾ. അ­ശ്വ­ഗ­ന്ധം (അ­മു­ക്കൂ­രം) ഇ­ത്ത­ര­മൊ­രു ഔ­ഷ­ധ­മാ­ണെ­ന്നു ചിലർ പ­റ­യു­ന്നു. ചില സ്ത്രീ­കൾ­ക്കു നൂ­റു­രൂ­പ­യു­ടെ നോ­ട്ടു­കെ­ട്ടു­കൾ അഫ് റോ­ഡി­സി­യ­ക് ആ­ണ­ത്രേ. തരുണി, എ­ഴു­ത്തു­കാ­ര­നെ അ­യാ­ളു­ടെ ര­ച­ന­ക­ളു­ടെ പേരിൽ പ്ര­ശം­സി­ച്ചാൽ അ­യാൾ­ക്ക­തു് കാ­മോ­ദ്ദീ­പ­നൗ­ഷ­ധ­മാ­കു­മെ­ന്നു സൊൾ ബെലോ എന്ന നോ­വ­ലി­സ്റ്റ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. (ചോ­ദ്യ­ങ്ങൾ എ­ല്ലാം സ്വ­ന്തം)

ഇ­ന്ത്യ­യെ വിൽ­ക്കാ­നു­ണ്ടു്
images/AllAboutHHatterr.jpg

ഇം­ഗ്ല­ണ്ടി­നെ­സം­ബ­ന്ധി­ച്ച ഇ­ന്ത്യാ­ക്കാ­ര­ന്റെ അ­നു­ഭ­വ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന പല നോ­വ­ലു­ക­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ജി. വി. ദേ­ശാ­നി യുടെ All About H. Hatterr എന്ന നോ­വ­ലി­നെ റ്റി. എസ്. എ­ല്യ­റ്റ് പോലും വാ­ഴ്ത്തി. ജോർ­ജ്ജ് ലാ­മി­ങ്ങി ന്റെ THe Emmigrants ന­യ്പൊ­ളി ന്റെ The Enigma of Arrival എന്നീ കൃ­തി­കൾ ബാർ­ബേ­ഡോ­സി­ലും ട്രി­നി­ഡ­ഡി­ലും ജ­നി­ച്ച­വർ­ക്കു് ഇം­ഗ്ല­ണ്ടി­ലു­ണ്ടാ­കു­ന്ന അ­നു­ഭ­വ­ങ്ങ­ളെ പ്ര­തി­പാ­ദി­ക്കു­ന്നു. റു­ഷ്ദി യുടെ The Satanic Verses ബ്രി­ട്ട­നി­ലെ കു­ടി­യേ­റ്റ­ക്കാ­ര­ന്റെ അ­നു­ഭ­വ­ങ്ങ­ളെ അ­വി­ദ­ഗ്ദ്ധ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന നോ­വ­ലാ­ണു്. ദേ­ശാ­നി­യു­ടെ നോ­വ­ലി­നെ റു­ഷ്ദി­യു­ടെ നോ­വ­ലി­ന്റെ ‘മുൻ­ഗാ­മി’യായി ക­രു­താം. ഗ്രാ­മ്യ­വും പ്ര­ക­ടാ­ത്മ­ക­വും വി­ല­ക്ഷ­ണ­വു­മാ­യ ഇം­ഗ്ലീ­ഷ് ഭാഷ ക­രു­തി­ക്കൂ­ട്ടി പ്ര­യോ­ഗി­ച്ചു് ദേ­ശാ­നി ബ്ര­ട്ടീ­ഷ് ഇം­പീ­രി­യ­ലി­സ­ത്തെ പ­രി­ഹ­സി­ക്കു­ന്നു. വാ­യി­ക്കാ­നെ­ടു­ത്താൽ താഴെ വ­യ്ക്കാൻ തോ­ന്നാ­ത്ത നോ­വ­ലാ­ണു് അതു്. റു­ഷ്ദി അതിനെ മാ­തൃ­ക­യാ­ക്കി എ­ഴു­തി­യ The Satanic Verses തി­ക­ഞ്ഞ വൈ­ര­സ്യ­മാ­ണു് വാ­യ­ന­ക്കാർ­ക്കു് ഉ­ള­വാ­ക്കു­ന്ന­തു്. വി­ദ്വേ­ഷ­ത്തി­ന്റെ നാ­ദ­മാ­ണു് നോ­വ­ലി­ലാ­കെ. ബ്ര­ട്ടീ­ഷ് പ്ര­ധാ­ന­മ­ന്ത്രി താ­ച്ച­റെ മി­സ്സി­സ് ടോർ­ച്ചർ, മാഗി ദ് ബീ­ച്ച്, റെഡ് റൈ­ഡി­ങ്ങ് ഹു­ഡ്ഡി­ലെ ചെ­ന്നാ­യ് അ­മ്മൂ­മ്മ എ­ന്നൊ­ക്കെ വി­ളി­ക്കു­ന്ന റു­ഷ്ദി­ക്കു് ശ­ത്രു­ത­യ­ല്ലാ­തെ വേറെ എ­ന്താ­ണു­ള്ള­ത് ? ഇ­ന്ത്യൻ പ്ര­ധാ­ന­മ­ന്ത്രി­യെ എയർ ലൈൻ പൈ­ല­റ്റ് എ­ന്നാ­ണു് അ­ദ്ദേ­ഹം വി­ളി­ക്കു­ക. ഞാൻ രാ­ജീ­വ്ഗാ­ന്ധി­യു­ടെ ആ­രാ­ധ­ക­ന­ല്ല. പക്ഷേ, ക­രു­തി­ക്കൂ­ട്ടി ഒരാളെ ആ­ക്ഷേ­പി­ക്കാ­മോ? ച­ല­ച്ചി­ത്ര­താ­രം അ­ഭി­താ­ഭ് ബ­ച്ച­നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്ന­തെ­ല്ലാം അ­സ­ഭ്യ­മാ­ണു്. ശ­താ­ബ്ദ­ങ്ങ­ളാ­യി മ­നു­ഷ്യർ ആ­രാ­ധി­ക്കു­ന്ന ആ­ചാ­ര്യ­ന്മാ­രെ റു­ഷ്ദി എ­ങ്ങ­നെ ആ­ക്ഷേ­പി­ക്കു­ന്നു എ­ന്ന­തു് ഞാൻ വീ­ണ്ടും എ­ഴു­തേ­ണ്ട­തി­ല്ല.

images/George_Lamming.jpg
ജോർ­ജ്ജ് ലാ­മി­ങ്ങ്

സ­ത്യ­മി­താ­യി­രു­ന്നി­ട്ടും സാ­യ്പ­ന്മാർ അ­ദ്ദേ­ഹ­ത്തെ സു­പ്ര­ധാ­ന­നാ­യ സാ­ഹി­ത്യ­കാ­ര­നാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു. (ജ­നു­വ­രി 16-ലെ The Independent ദി­ന­പ­ത്ര­ത്തിൽ റു­ഷ്ദി­യെ­പ്പ­റ്റി George Walden എ­ഴു­തി­യ ലേഖനം എ­ടു­ത്തു­ചേർ­ത്തി­രി­ക്കു­ന്നു.) റു­ഷ്ദി­യു­ടെ ഇം­ഗ്ലീ­ഷി­നെ വാ­ഴ്ത്തു­ന്ന­വ­രു­ണ്ടു്. ഇ­ന്ത്യ­യി­ലു­ള്ള­വ­രും ഫ്രാൻ­സ്, ജർ­മ്മ­നി, റഷ്യ ഈ രാ­ജ്യ­ങ്ങ­ളി­ലു­ള്ള­വ­രും ഇം­ഗ്ലീ­ഷ് പ­ഠി­ച്ചു് ആ ഭാ­ഷ­യിൽ ഗ്ര­ന്ഥ­ങ്ങൾ എ­ഴു­തു­മ്പോൾ ഇം­ഗ്ലീ­ഷ് ഭാ­ഷ­യു­ടെ ‘ജീ­നി­യ­സ്’ ഇ­ല്ലാ­താ­വു­ന്നു. സ്വ­ന്തം ശൈ­ലി­കൊ­ണ്ടു് effect ഉ­ണ്ടാ­ക്കാ­നാ­ണു് അവർ ശ്ര­മി­ക്കു­ന്ന­തു്. ഇം­ഗ്ലീ­ഷു­കാർ ഈ യ­ത്ന­ത്തെ പു­ച്ഛി­ക്കു­ക­യേ­യു­ള്ളൂ. റു­ഷ്ദി­യു­ടെ ഇം­ഗ്ലീ­ഷ് സ്വാ­ഭാ­വി­ക­മ­ല്ല. എ­ങ്കി­ലും ഇം­ഗ്ലീ­ഷു­കാർ അ­ദ്ദേ­ഹ­ത്തെ പ്ര­ശം­സി­ക്കു­ന്നു. അതിനു കാ­ര­ണ­മു­ണ്ടു്. റു­ഷ്ദി­യും ന­യ്പോ­ളും ഇം­ഗ്ല­ണ്ടി­ലെ തെ­രു­വു­ക­ളി­ലൂ­ടെ ‘ഇ­ന്ത്യ­യെ വിൽ­ക്കാ­നു­ണ്ടു് വേണോ, വേണോ’ എന്നു ചോ­ദി­ക്കു­ക­യാ­ണു്. താ­ച്ചർ­ക്കു് ചെ­ന്നാ­യ് അ­മ്മൂ­മ്മ­യു­ടെ വലിയ പ­ല്ലു­ക­ളാ­ണു­ള്ള­തെ­ന്നു പറഞ്ഞ റു­ഷ്ദി­ക്കു് ഇ­പ്പോൾ ല­ണ്ട­നി­ലെ റോ­ഡി­ലൂ­ടെ ന­ട­ക്കാൻ വയ്യ. അ­ദ്ദേ­ഹം നി­ന്ദി­ച്ച താ­ച്ചർ തന്നെ അ­ദ്ദേ­ഹ­ത്തെ സം­ര­ക്ഷി­ക്കു­ന്നു. ന­യ്പോ­ളി­നു നല്ല വില കി­ട്ടി. ‘സർ’ സ്ഥാ­നം ഇം­ഗ്ല­ണ്ടി­ലെ സർ­ക്കാർ അ­ദ്ദേ­ഹ­ത്തി­നു കൊ­ടു­ത്തു. ഒ­ളി­ച്ചി­രി­ക്കേ­ണ്ട ഗ­തി­കേ­ടു് റു­ഷ്ദി­ക്കു സം­ഭ­വി­ച്ചി­ല്ലാ­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നും ‘സർ’ സ്ഥാ­നം കി­ട്ടു­മാ­യി­രു­ന്നു. പ്ര­സി­ഡ­ന്റ് Rafsanjani കാ­രു­ണ്യം കാ­ണി­ച്ചാൽ റു­ഷ്ദി വീ­ണ്ടും സാ­യ്പ­ന്മാ­രോ­ടു് ‘ഇ­ന്ത്യ­യെ വിൽ­ക്കാ­നു­ണ്ടു് വേണോ വേണോ’ എന്നു വി­ളി­ക്കു­ന്ന­തു് ന­മു­ക്കൊ­ക്കെ കേൾ­ക്കാ­റാ­കും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ആ­രാ­ണു് ജോർ­ജ്ജ് ലാ­മി­ങ്ങ് ?

ഉ­ത്ത­രം: ബാർ­ബേ­ഡോ­സ് ദ്വീ­പിൽ ജ­നി­ച്ചു. നോ­വ­ലി­സ്റ്റ് എന്ന നി­ല­യിൽ അ­ദ്ദേ­ഹം വി­ശ്വ­വി­ഖ്യാ­ത­നാ­യി. 1953-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ In the Castle of My Skin എന്ന നോ­വ­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ പീസ്. 1954-ൽ പ്ര­സാ­ധ­നം ചെയ്ത The Emigrants വേ­റൊ­രു നോവൽ. ഒരു Carribean ദ്വീ­പിൽ വ­ളർ­ന്നു­വ­രു­ന്ന നാലു കു­ട്ടി­കൾ­ക്കു് ജീവിത പ­രി­വർ­ത്ത­നം സം­ഭ­വി­ക്കു­ന്ന­തി­നെ ഹൃ­ദ്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു ആ­ദ്യ­ത്തെ നോവൽ. ര­ണ്ടാ­മ­ത്തെ കൃ­തി­യിൽ, 1950-ൽ ബ്രി­ട്ട­നിൽ പോ­കു­ന്ന കുറെ വെ­സ്റ്റ് ഇൻ­ഡ്യാ­ക്കാർ­ക്കു­ണ്ടാ­കു­ന്ന അ­നു­ഭ­വ­ങ്ങ­ളാ­ണു് പ്ര­തി­പാ­ദ്യം. 1960-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ The Pleasures of Exile എന്ന പു­സ്ത­കം നോ­വ­ല­ല്ല. അതിലെ പ്ര­ബ­ന്ധ­ങ്ങൾ കൊ­ളോ­ണി­യ­ലി­സ­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ എ­ടു­ത്തു­കാ­ണി­ച്ചു് ഒരു പുതിയ ത­ല­മു­റ­യു­ടെ വി­ചാ­ര­വി­കാ­ര­ങ്ങ­ളെ സ്ഫു­ടീ­ക­രി­ക്കു­ന്നു. ലാ­മി­ങ്ങ് വേറെ പലതും എ­ഴു­തി­യി­ട്ടു­ണ്ടു്. അവ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല.

ചോ­ദ്യം: ര­ച­ന­യു­ടെ സ്വ­ഭാ­വം കാ­ണി­ക്കാൻ കുറെ വാ­ക്യ­ങ്ങൾ എ­ഴു­താ­മോ?

ഉ­ത്ത­രം: കേൾ­ക്കൂ. For a whole week i travelled through Manhattan like a boy scout on holiday. Literature seemed irrelevant beside the eloquence of those sky scrapers. I had no time to think who or what civilisation had built them. It was the, work of human hands, man’s energy, a collective enterprise. I thought simply that some of them were too tall. Buildings made and inhabited by men shouldn’t, for some reason, be so tall” (The pleasures of Exile page 188. Allison, Busy London, GBP 3.50). (ചോ­ദ്യ­ങ്ങൾ സ്വ­ന്തം)

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ സാം­സ്കാ­രി­ക­രം­ഗം എന്ന പം­ക്തി പ്ര­യോ­ജ­ന­മു­ള്ള­താ­ണു്. ഞാനതു പ­തി­വാ­യി വാ­യി­ക്കാ­റു­ണ്ടു്. 31-ആം ല­ക്ക­ത്തി­ലെ വാ­രി­ക­യിൽ എ. പി. പി. ന­മ്പൂ­തി­രി ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി കാ­ണു­ന്നു. “നി­രൂ­പ­ണ സാ­ഹി­ത്യ­ത്തിൽ ജേ­ണ­ലി­സ­ത്തി­നും ആ­ത്മ­ഘോ­ഷ­ണ­ത്തി­നും പ്രാ­മു­ഖ്യം ല­ഭി­ക്കു­ന്ന­തു് ദു­ഷി­ച്ച പ്ര­വ­ണ­ത­യാ­ണു്. ജേ­ണ­ലി­സം സാ­ഹി­ത്യ നി­രൂ­പ­ണ­ത്തിൽ ക­ട­ന്നു­വ­രു­ന്ന­തി­ന്റെ ഏ­റ്റ­വും ഒ­ടു­വി­ല­ത്തെ ഉ­ദാ­ഹ­ര­ണ­മാ­ണു് മലയാള മ­നോ­ര­മ­യി­ലെ, ക­ഥ­യെ­ക്കു­റി­ച്ചു­ള്ള എം. കൃ­ഷ്ണൻ നാ­യ­രു­ടെ ലേഖനം. ഒ. വി. വി­ജ­യ­നെ പ്പോ­ലു­ള്ള­വർ ആ­ത്മ­ഘോ­ഷ­ണ പ്ര­വ­ണ­ത­യി­ലേ­യ്ക്കു് ക­ട­ക്കു­ന്നു.” എ. പി. പി. ന­മ്പൂ­തി­രി­യു­ടെ ഈ പ്ര­സ്താ­വ­ത്തിൽ തെ­റ്റൊ­ന്നു­മി­ല്ല. ഞാൻ നി­രൂ­പ­ക­നോ വി­മർ­ശ­ക­നോ അ­ല്ലെ­ന്നും ജേ­ണ­ലി­സ്റ്റ് മാ­ത്ര­മാ­ണെ­ന്നും എ­ത്ര­യോ തവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­പ്പോ­ഴും അതു പ­റ­യു­ന്നു. എ. പി. പി. ന­മ്പൂ­തി­രി­യെ­പ്പോ­ലെ നി­രൂ­പ­ക­നാ­യി വി­രാ­ജി­ക്കു­ന്ന­തി­നെ­ക്കാൾ മാ­ന്യ­ത ജേ­ണ­ലി­സ്റ്റാ­യി ക­ഴി­യു­ന്ന­തി­നാ­ണു്. പി­ന്നെ ഒരു സംശയം. എന്റെ ഒരു പു­സ്ത­കം കോ­ഴി­ക്കോ­ട്ടു വ­ച്ചു് ‘റി­ലീ­സ് ’ ചെ­യ്ത­പ്പോൾ അ­ദ്ദേ­ഹ­വും പ്ര­ഭാ­ഷ­ക­നാ­യി എത്തി. അ­ന്നു് എന്റെ ജേ­ണ­ലി­സ്റ്റ് പ്ര­ബ­ന്ധ­ങ്ങ­ളെ അ­ദ്ദേ­ഹം വാ­ഴ്ത്തു­ക­യു­ണ്ടാ­യി. ന­മ്പൂ­തി­രി സത്യം പ­റ­ഞ്ഞ­തു് ഇ­പ്പോ­ഴാ­ണോ അതോ അ­പ്പോ­ഴോ?— “സ്രാ­വു­ക­ളെ ഞാൻ വെ­ട്ടി­ച്ചു പോ­ന്നു. ക­ടു­വ­ക­ളെ കൊ­ന്നു. എന്നെ തി­ന്നു­ന്ന­തു് മൂ­ട്ട­ക­ളാ­ണ്”— ബ്ര­ഹ്റ്റ്.
  2. തമിഴ് എ­ഴു­ത്തു­കാ­രി ശി­വ­ശ­ങ്ക­രി­യു­മാ­യി കു­ങ്കു­മം വാ­രി­ക­യു­ടെ പ്ര­തി­നി­ധി ന­ട­ത്തി­യ ഒ­ര­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തിൽ അവർ വി­മർ­ശ­ന­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തി­ങ്ങ­നെ: “വി­മർ­ശ­നം ആ­ത്മാർ­ത്ഥ­ത­യു­ള്ള­തും ര­ച­നാ­ത്മ­ക­വു­മാ­ണെ­ങ്കിൽ അതു് ഉൾ­ക്കൊ­ള്ള­ണ­മെ­ന്നാ­ണെ­ന്റെ പക്ഷം. ചി­ല­പ്പോൾ കു­ശു­മ്പു­കൊ­ണ്ടാ­യി­രി­ക്കും വി­മർ­ശ­ന­മു­ണ്ടാ­കു­ന്ന­തു്. അ­ത്ത­രം വി­മർ­ശ­ന­ങ്ങ­ളെ ഒ­ട്ടും ഗൗ­നി­ക്കേ­ണ്ട­തി­ല്ല.” ‘നി­രൂ­പ­ക­നാ­ണോ അവൻ? എ­ന്നാൽ കൊ­ല്ലു് ആ പ­ട്ടി­യെ’ എ­ന്നു് കേ­ര­ള­ത്തി­ലു­ള്ള കൊ­ച്ചെ­ഴു­ത്തു­കാർ തൊ­ണ്ട­കീ­റി വി­ളി­ക്കു­മ്പോൾ സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തിൽ വ്യാ­പ­രി­ക്കു­ന്ന ശി­വ­ശ­ങ്ക­രി ഇ­ങ്ങ­നെ­യൊ­രു അ­ഭി­പ്രാ­യം പ്ര­ക­ടി­പ്പി­ച്ച­തിൽ എ­നി­ക്കു് സ­ന്തോ­ഷ­മു­ണ്ടു്. യ­ഥാർ­ത്ഥ സാ­ഹി­ത്യ­കാ­ര­ന്മാർ നി­രൂ­പ­ണ­ത്തെ നി­ന്ദി­ക്കാ­റി­ല്ല— “നി­രൂ­പ­ണ­ത്തി­നു കൈകൾ പ്ര­ദാ­നം ചെ­യ്യൂ. രാ­ഷ്ട്ര­ങ്ങ­ളെ അതു ത­കർ­ക്കും”—ബ്ര­ഹ­റ്റ്.
  3. ഒരു ദിനം നി­ന്റെ ക­ണ്ണൊ­ന്ന­ട­യു­കി­ല­തു­മ­തി നി­ന്നെ ലോകം മ­റ­ക്കു­വാൻ’ എന്നു കവി. അതു ശ­രി­യാ­ണു്. പക്ഷേ, അ­പ്പോൾ മ­റ്റൊ­രു ക­വി­യു­ണ്ടാ­കും. എന്റെ വീ­ട്ടി­ന്റെ മു­റ്റ­ത്തു­നിൽ­ക്കു­ന്ന പ­നി­നീർ­ച്ചെ­ടി­യി­ലെ പൂവു് വൈ­കു­ന്നേ­രം കൊ­ഴി­ഞ്ഞു­വീ­ഴു­ന്നു. സൂ­ര്യൻ ക്ഷീ­ണി­ച്ചു് അ­സ്ത­മി­ച്ചു. ഇ­രു­ട്ടു വ്യാ­പി­ച്ചു… നേരം വെ­ളു­ക്കു­മ്പോൾ വേ­റൊ­രു പൂവു് ചെ­ടി­യിൽ വി­ടർ­ന്നു നിൽ­ക്കു­ന്നു. പ്ര­ഭാ­ത സൂ­ര്യ­നു് എ­ന്തൊ­രു തി­ള­ക്കം. പ്ര­കൃ­തി­ക്കു ന­വീ­ക­ര­ണ­ത്തി­ലാ­ണു് താ­ല്പ­ര്യം. പുതിയ വ്യ­ക്തി­ക­ളി­ലൂ­ടെ പുതിയ വ­സ്തു­ക്ക­ളി­ലൂ­ടെ അതു ന­വീ­ക­ര­ണം നിർ­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.
കു­ളി­മു­റി­ക­ളെ മ­ലി­ന­മാ­ക്ക­രു­തു്

സ്രാ­വു­ക­ളെ ഞാൻ വെ­ട്ടി­ച്ചു പോ­ന്നു. ക­ടു­വ­ക­ളെ കൊ­ന്നു. എന്നെ തി­ന്നു­ന്ന­തു് മൂ­ട്ട­ക­ളാ­ണു്. നി­രൂ­പ­ണ­ത്തി­നു കൈകൾ പ്ര­ദാ­നം­ചെ­യ്യൂ. രാ­ഷ്ട്ര­ങ്ങ­ളെ അതു ത­കർ­ക്കും.—ബ്ര­ഹ­റ്റ്

‘മ­ല­യാ­ള­നാ­ടു്’ വാ­രി­ക­യു­ടെ എ­ഡി­റ്റ­റാ­യി­രു­ന്ന എസ്. കെ. നാ­യ­രു­ടെ വീടു് മാ­ത്ര­മ­ല്ല അ­വി­ട­ത്തെ കു­ളി­മു­റി­യും ദേ­വ­ലോ­കം പോ­ലെ­യാ­ണു്. ഞ­ങ്ങൾ­ക്കു് ഒരു സ­മ്മേ­ള­ന­ത്തി­നു പോകണം. കൂ­ടെ­യു­ള്ള ഒരു സാ­ഹി­ത്യ­കാ­ര­നു കു­ളി­ച്ചേ­തീ­രൂ. ‘കു­ളി­ച്ചി­ട്ടു­വ­രൂ’ എ­ന്നു് കു­ളി­മു­റി ചൂ­ണ്ടി­പ്പ­റ­ഞ്ഞു എസ്. കെ. സാ­ഹി­ത്യ­കാ­രൻ കു­ളി­ച്ചി­ട്ടു് തി­രി­ച്ചെ­റ­ങ്ങി­യ­പ്പോൾ എസ്. കെ. പ­റ­ഞ്ഞു: ‘അ­പ്പോൾ ഒ­രാ­ഴ്ച എ­ത്ര­വേ­ഗം ക­ഴി­ഞ്ഞു അല്ലേ?’ എ­നി­ക്കു കാ­ര്യം മ­ന­സ്സി­ലാ­യി­ല്ല. എസ്. കെ. വി­ശ­ദീ­ക­രി­ച്ചു. ‘ഇഷ്ടൻ ആ­ഴ്ച­യി­ലൊ­രി­ക്ക­ലേ കു­ളി­ക്കൂ. ക­ഴി­ഞ്ഞ കു­ളി­ക്കു­ശേ­ഷം ഒ­രാ­ഴ്ച­യാ­യി എ­ന്നാ­ണു് ഞാൻ പ­റ­ഞ്ഞ­തു്.’ കു­ളി­ക­ഴി­ഞ്ഞു് എ­ത്തി­യ സാ­ഹി­ത്യ­കാ­ര­ന്റെ ദുർ­ഗ്ഗ­ന്ധം മാ­റി­യി­രി­ക്കു­ന്നു. സോ­പ്പി­ന്റെ മണം മു­റി­യിൽ വ്യാ­പി­ച്ചു. അ­ദ്ദേ­ഹം ഡ്ര­സ്സ് ചെ­യ്തു­ക­ഴി­ഞ്ഞ­പ്പോൾ ഞങ്ങൾ മീ­റ്റി­ങ്ങ് സ്ഥ­ല­ത്തേ­ക്കു യാ­ത്ര­യാ­യി.

images/EnigmaOfArrival.jpg

ജ­ന­യു­ഗം വാരിക എന്ന സു­ന്ദ­ര­മാ­യ സ്നാ­നാ­ഗാ­ര­ത്തി­ലേ­ക്കു ക­യ­റി­യി­റ­ങ്ങി­യി­ട്ടും മദൻ തോ­ട്ട­ശ്ശേ­രി എന്ന ക­ഥാ­കാ­രൻ വി­ശു­ദ്ധി­യാർ­ജ്ജി­ക്കു­ന്നി­ല്ല. വി­ശു­ദ്ധി­യു­ണ്ടാ­കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല സ്നാ­നാ­ഗാ­ര­ത്തെ മ­ലി­ന­മാ­ക്കു­ക­യും ചെ­യ്യു­ന്നു. മ­ഞ്ഞ­സ്സാ­രി­യു­ടു­ക്കു­ന്ന ഒരു പെ­ണ്ണി­നെ ഒ­രു­ത്തൻ സ്നേ­ഹി­ക്കു­ന്നു. അയാൾ നായർ. അവൾ ബ്രാ­ഹ്മ­ണ­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വർ. അ­വ­രു­ടെ പ്രേ­മം സാ­ഫ­ല്യ­ത്തി­ലെ­ത്തി­യി­ല്ല. അ­ച്ഛ­ന്റെ നിർ­ബ്ബ­ന്ധ­ത്താൽ അവൾ സ്വ­ന്തം ജാ­തി­യിൽ­പ്പെ­ട്ട ഒ­രു­ത്ത­നെ വി­വാ­ഹം ക­ഴി­ച്ചു. പൈ­ങ്കി­ളി­ക്ക­ഥാ­കാ­ര­നു പ്രേ­മ­ത്തെ പു­ഷ്പി­ച്ച­ല്ലേ പറ്റൂ. അ­ദ്ദേ­ഹം പെ­ണ്ണി­ന്റെ ഭർ­ത്താ­വി­നെ­യ­ങ്ങു കൊ­ന്നു. എ­ന്നി­ട്ടു് കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു് ജോ­ലി­സ്ഥ­ല­ത്തു് എ­ത്തു­ന്ന നായരെ വി­ധ­വ­യു­ടെ “നായരാ”ക്കു­ന്നു. കു­ളി­ക്കാ­ത്ത­വർ കു­ളി­ച്ചെ­ങ്കി­ലും വേ­ണ്ടി­ല്ല. കു­ളി­മു­റി­ക­ളെ വൃ­ത്തി­കേ­ടാ­ക്ക­രു­തു്. (ക­ഥ­യു­ടെ പേരു് ‘പൂ­വ­ണി­ഞ്ഞ സ്വ­പ്ന­ങ്ങൾ’ എ­ന്നു്.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മ­ഞ്ഞ­സാ­രി ഉ­ടു­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?

ഉ­ത്ത­രം: വൃ­ത്തി­കേ­ടു്.

ചോ­ദ്യം: ഞാൻ പെ­ണ്ണു­കാ­ണാൻ പോ­കു­ന്നു. ഒ­രു­പ­ദേ­ശം തരാമോ?

ഉ­ത്ത­രം: വെ­റു­തെ ക­ണ്ടാൽ­പ്പോ­രാ. അ­വ­ളെ­ക്കൊ­ണ്ടു സം­സാ­രി­പ്പി­ക്ക­ണം. സ്ത്രീ­സ്വ­രം ത­ന്നെ­യാ­ണു് അ­വൾ­ക്കു­ള്ള­തെ­ങ്കിൽ ന­ന്നു്. സ്ത്രീ­ക്കു പു­രു­ഷ­ന്റെ സ്വരം പാ­ടി­ല്ല. പു­രു­ഷ­നു സ്ത്രീ­യു­ടെ ശ­ബ്ദ­വും പാ­ടി­ല്ല.

ചോ­ദ്യം: വർ­ദ്ധി­ച്ചു­വ­രു­ന്നു ന­ര­ഹ­ത്യ­കൾ, പ­ഞ്ചാ­ബിൽ. നി­ങ്ങ­ളെ­ന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്തു പറയാൻ. അ­തി­നെ­ക്കാ­ളേ­റെ കൊ­ല­പാ­ത­ക­ങ്ങൾ ന­മ്മു­ടെ നാ­ട്ടി­ലു­ണ്ടു്. ഭർ­ത്താ­ക്ക­ന്മാർ ഭാ­ര്യ­മാ­രെ ഞെ­ക്കി­ക്കൊ­ല്ലു­ന്നു. ച­വി­ട്ടി­ക്കൊ­ല്ലു­ന്നു. കാ­രാ­ഗൃ­ഹ­ത്തെ പേ­ടി­ക്കു­ന്ന­വർ ഭാ­ര്യ­മാ­രെ ചി­ത്ത­രോ­ഗി­ക­ളാ­ക്കി­ക്കൊ­ല്ലു­ന്നു. പ്ര­ത്യ­ക്ഷ ശ­രീ­ര­ങ്ങ­ളെ ഇ­ല്ലാ­താ­ക്കു­ന്ന­തി­നെ­ക്കാൾ, ക്രൂ­ര­മാ­ണു് ഇ­ത്ത­രം ‘മാ­ന­സി­ക­ഹ­ന­ന­ങ്ങൾ.’

ചോ­ദ്യം: വലിയ കാ­പ­ട്യ­മെ­ന്തു്?

ഉ­ത്ത­രം: ഭാ­ര്യ­യെ ഉ­ള്ളിൽ വെ­റു­ക്കു­ന്ന ഭർ­ത്താ­വു് സ്നേ­ഹ­മ­ഭി­ന­യി­ച്ചു് മ­ധു­ര­സ്സ്വ­ര­ത്തിൽ അവളെ ലളിതേ, കമലേ, മേരീ എ­ന്നൊ­ക്കെ വി­ളി­ക്കു­ന്ന­തു്. (ര­ണ്ടാ­മ­ത്തെ­ച്ചോ­ദ്യം മാ­ത്രം പോ­സ്റ്റിൽ കി­ട്ടി­യ­തു്)

പുതിയ പു­സ്ത­കം
images/Marguerite_Yourcenar.jpg
മാർ­ഗ­റീ­ത് യോർ­സെ­നാർ

‘ധി­ക്കൃ­ത­ശ­ക്ര­പ­രാ­ക്ര­മ­നാ­കി­യ ന­ക്ത­ഞ്ച­ര­പ­തി­യാ­യി­രി­ക്കും’ പു­രു­ഷൻ. പക്ഷേ, അയാൾ പെ­ണ്ണി­ന്റെ ഒരു ക­ട­ക്ക­ണ്ണേ­റിൽ വീ­ണു­പോ­കും. പു­സ്ത­ക­ങ്ങ­ളു­ടെ ക­ടാ­ക്ഷ­ങ്ങ­ളേ­റ്റാൽ ഞാൻ വീ­ണു­പോ­കാ­റു­ണ്ടു്. അ­ങ്ങ­നെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഏതോ ഒരു പു­സ്ത­ക­ക­ട­യിൽ­നി­ന്നു് ഞാൻ ക­ര­സ്ഥ­മാ­ക്കി­യ ആ­ഖ്യാ­യി­കാ­സു­ന്ദ­രി­യ­യി­രു­ന്നു The Asiatics. ഗ്ര­ന്ഥ­കാ­ര­ന്റെ പേര് Frederic Prokosch. വാ­യി­ച്ചു. എ­ന്തൊ­ര­സു­ല­ഭാ­നു­ഭൂ­തി! മറ്റു പ­ല­രെ­യും­കൊ­ണ്ടു വാ­യി­പ്പി­ച്ചു. ഒ­ടു­വി­ല­ത്തെ­യാൾ അവളെ സ്വ­ന്ത­മാ­ക്കി­ക്ക­ഴി­ഞ്ഞു. ‘ഏ­ഷ്യാ­റ്റി­ക്സ്’ വാ­യി­ച്ച ര­സം­കൊ­ണ്ടു് തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ബ­ളി­ക് ലൈ­ബ്ര­റി­യി­ലേ­ക്കു ചെ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ The seven Who Fled എ­ന്നൊ­രു നോവൽ കൂടി കി­ട്ടി. അതും മ­നോ­ഹ­രം. പക്ഷേ, മ­ഹാ­നാ­യ ഈ ക­ലാ­കാ­ര­നെ­ക്കു­റി­ച്ചു് ഒരു നി­രൂ­പ­ക­നും പ­റ­ഞ്ഞു് കേ­ട്ടി­ല്ല. സാ­ഹി­ത്യ­ച­രി­ത്ര­ങ്ങ­ളിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പേരു ക­ണ്ടി­ല്ല. എന്റെ അ­ഭി­രു­ചി­ക്കു വൈ­യ്ക­ല്യ­മു­ണ്ടോ എ­ന്നു­വ­രെ ഞാൻ സം­ശ­യി­ച്ചു. അ­ങ്ങ­നെ­യി­രി­ക്കെ, ക­ഴി­ഞ്ഞാ­ഴ്ച Armageddon എ­ന്നൊ­രു പ്ര­ബ­ന്ധ­സ­മാ­ഹാ­ര­ഗ്ര­ന്ഥം കി­ട്ടി. പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ് ഗോർ വീഡാൽ എ­ഴു­തി­യ ആ പു­സ്ത­കം ഞാൻ ആ­ല­സ്യ­ത്തോ­ടെ മ­റി­ച്ചു നോ­ക്കി. ഒരു പ്ര­ബ­ന്ധ­ത്തി­ന്റെ ത­ല­ക്കെ­ട്ടു ക­ണ്ടു് ഞാൻ ഹർ­ഷ­ത്തിൽ വീണു. Frederic Prokosch: The European Connection എ­ന്നാ­ണു് പേര്. ഉൾ­ക്കാ­ഴ്ച­യോ­ടെ, മ­നോ­ഹാ­രി­ത­യോ­ടെ വീഡാൽ എ­ഴു­തി­യി­രി­ക്കു­ന്നു. ഈ നോ­വ­ലി­സ്റ്റ് ഷീദ്, കമ്യൂ, റൊ­മൊ­ങ്ങ് കിനോ (Raymond Queneau) ഇവരാൽ പ്ര­ശം­സി­ക്ക­പ്പെ­ട്ട­വ­നാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി. മാർ­ഗ­റീ­ത് യോർ­സെ­നാർ (Marguerite Yourcenar) The Seven Who Fled എന്ന നോവൽ ഫ്ര­ഞ്ച് ഭാ­ഷ­യി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു­വെ­ന്നും ഗ്ര­ഹി­ച്ചു. വീഡാൽ പ­റ­യു­ന്ന­തു കേൾ­ക്കു­ക: Garcia Marquez would not write the way that he does if Prokosch had not written the way that he did.

ഇ­തു­പോ­ലെ­യു­ള്ള ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പ്ര­ബ­ന്ധ­ങ്ങൾ പ­ല­തു­ണ്ടു് ഈ ഗ്ര­ന്ഥ­ത്തിൽ. മ­റ്റൊ­ന്നു് ഈ­റ്റാ­ലോ കാൽ­വീ­നോ യെ­ക്കു­റി­ച്ചു­ള്ള­താ­ണു്. കാൽ­വി­നോ­യു­ടെ ഒ­ടു­വി­ല­ത്തെ നോ­വ­ലാ­യ Palomer-​നെക്കുറിച്ചുള്ള ലേഖനം വാ­യി­ച്ചി­ട്ടു് ഞാൻ മ­റ്റാ­രും കേൾ­ക്കാ­തെ Fasinating എന്നു പ­റ­ഞ്ഞു­പോ­യി. കാൽ­വി­നോ­യെ­പ്പ­റ്റി നോ­വ­ലി­സ്റ്റ് അ­പ്ഡൈ­ക്ക് എ­ഴു­തി­യ­തു ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. വീഡാൽ എ­ഴു­തി­യ ഉ­പ­ന്യാ­സ­ത്തി­ന്റെ സ­മീ­പ­ത്തു പോലും അതു വ­രി­ല്ല. എ­ഴു­തു­ന്നെ­ങ്കിൽ വീ­ഡാ­ലി­നെ­പ്പോ­ലെ എ­ഴു­ത­ണം. ഇ­ല്ലെ­ങ്കിൽ പേന താഴെ വ­യ്ക്ക­ണം. താഴെ വ­യ്ക്കാൻ ചില കാ­ര­ണ­ങ്ങ­ളാൽ പ്ര­യാ­സ­മു­ള്ള­തു­കൊ­ണ്ടു് ഞാൻ തു­ടർ­ന്നെ­ഴു­തു­ന്നു. (Armagadden, Essays, 1983–1987, Grafton Books, London GBP 3.99.)

ര­വി­വർ­മ്മ­യു­ടെ നേർ­ക്കു്
images/Salman-Rushdie.jpg
റു­ഷ്ദി

കേ­ര­ള­ത്തി­ലെ­യും കേ­ര­ള­ത്തി­നു വെ­ളി­യി­ലു­ള്ള സ്ഥ­ല­ങ്ങ­ളി­ലെ­യും സ­ഹൃ­ദ­യ­രു­ടെ ശ്ര­ദ്ധ­യിൽ ചെ­ന്നു വീ­ഴു­ക­യും അ­വ­രു­ടെ അ­ഭി­ന­ന്ദ­ന­ത്തി­നു പാ­ത്ര­മാ­വു­ക­യും ചെയ്ത മ­ഹാ­നാ­യ ക­ലാ­കാ­ര­നാ­ണു് രാ­ജാ­ര­വി­വർ­മ്മ. ഇ­തി­ഹാ­സം, പു­രാ­ണം, കാ­ളി­ദാ­സ കൃ­തി­കൾ ഇ­വ­യിൽ­നി­ന്നു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളെ സ്വീ­ക­രി­ച്ചു് കൂ­ട്ടേ­ണ്ട­തു കൂ­ട്ടി­യും കു­റ­യ്ക്കേ­ണ്ട­തു കു­റ­ച്ചും വ്യ­ക്തി­ത്വ­മു­ള്ള രൂ­പ­ങ്ങൾ സൃ­ഷ്ടി­ച്ച ചി­ത്ര­കാ­ര­നാ­യി­ട്ടാ­ണു് അ­ദ്ദേ­ഹ­ത്തെ ആളുകൾ കാണുക. പു­രാ­ണ­ങ്ങ­ളിൽ­നി­ന്നും മറ്റു ക്ലാ­സി­ക് കൃ­തി­ക­ളിൽ­നി­ന്നും ചിലരെ അ­ടർ­ത്തി­യെ­ടു­ത്തു് സ­ത്വ­വും വ്യ­ക്തി­ത്വ­വു­മു­ള്ള നൂതന വ്യ­ക്തി­ക­ളാ­യി അ­വ­ത­രി­പ്പി­ച്ചു എ­ന്ന­തി­നാ­ണു് ആ ക­ലാ­കാ­ര­ന്റെ മ­ഹ­നീ­യ­ത നമ്മൾ കാ­ണേ­ണ്ട­തു്. ആ ചി­ത്ര­ങ്ങൾ­ക്കു ന്യൂ­ന­ത­കൾ ഉ­ണ്ടാ­യി­രി­ക്കാം. പക്ഷേ, ആ ന്യൂ­ന­ത­ക­ളെ­ക്കാ­ളേ­റെ ഗു­ണ­ങ്ങ­ളാ­ണു് അ­വ­യ്ക്കു­ള്ള­തു്. ഈ ഗു­ണ­ങ്ങൾ­ക്കു നേരെ ക­ണ്ണ­ട­ച്ചു­കൊ­ണ്ടാ­ണു് ആർ. ന­ന്ദ­കു­മാർ ‘സം­സ്കാ­ര കേരളം’ ത്രൈ­മാ­സി­ക­ത്താൽ എ­ഴു­തി­യ Ravi Varma and his relevance എന്ന ഇം­ഗ്ലീ­ഷ് ലേഖനം മൃ­ദു­ല­മാ­യ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ഗർ­ഹ­ണീ­യ­മാ­ണു്. രാ­ജാ­ര­വി­വർ­മ്മ­യെ ശ­ത്രു­വാ­ക്കി മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടു് എ­ഴു­തി­യ­തു­പോ­ലി­രി­ക്കു­ന്നു ആ പ്ര­ബ­ന്ധം. ര­വി­വർ­മ്മ­യു­ടെ ല­ക്ഷ്യ­മോ ക­ലാ­പാ­ട­വ­മോ പ­ശ്ചാ­ത്ത­ല­മോ കാ­ണാ­തെ “ആ­ധു­നി­കോ­ത്ത­ര”നായി നി­ന്നു­കൊ­ണ്ടു­ള്ള ഈ വി­മർ­ശ­നം ന­ന്ദ­കു­മാ­റി­ന്റെ വൃ­ത്തി­കെ­ട്ട ഇം­ഗ്ലീ­ഷി­നെ­ക്കാൾ വൃ­ത്തി­കെ­ട്ട­താ­ണു്. കൂ­ടു­ത­ലെ­ഴു­താൻ ന­ന്ദ­കു­മാ­റി­നോ­ടു­ള്ള സ്നേ­ഹം പ്ര­തി­ബ­ന്ധ­മാ­യി വർ­ത്തി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എ­ക്സ്പ്ര­ഷ­നി­സം എ­ന്നാൽ എ­ന്താ­ണു്?

ഉ­ത്ത­രം: എ­ന്തെ­ങ്കി­ലും വ­സ്തു­വി­നെ­യോ വ്യ­ക്തി­യെ­യോ ക­ണ്ടാൽ ന­മു­ക്കു പ്ര­തി­ക­ര­ണ­മു­ണ്ടാ­കു­മ­ല്ലോ. ആ പ്ര­തി­ക­ര­ണ­ത്തെ ഏ­റ്റ­ക്കു­റ­വി­ല്ലാ­തെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു് റീ­യ­ലി­സം. ചി­ല­പ്പോൾ പ്ര­തി­ക­ര­ണം ശ­ക്തി­യാർ­ന്ന അ­ള­വി­ലു­ണ്ടാ­കും. അതിനു സ്ഫു­ടീ­ക­ര­ണം നൽകാൻ ശ്ര­മി­ക്കു­മ്പോൾ സാ­ധാ­ര­ണ­ത്വ­ത്തിൽ­ക്ക­വി­ഞ്ഞ പ­ദ­ങ്ങ­ളും രൂ­പ­ങ്ങ­ളും ഉ­ണ്ടാ­കും. അ­തി­നെ­യാ­ണു് എ­ക്സ്പ്ര­ഷ­നി­സം എ­ന്നു­പ­റ­യു­ന്ന­തു്. ഫ്രാൻ­സിൽ ജ­നി­ച്ച അ­മേ­രി­ക്കൻ പ്ര­തി­മാ­നിർ­മ്മാ­താ­വു് ഗേ­സ്തൊ­ങ്ങ് ലേ­ഷ­സി­ന്റെ (Gaston Lachaise) Standing Women എന്ന പ്ര­തി­മ­യു­ടെ പടം ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഏ­ഴ­ടി­യിൽ ക­വി­ഞ്ഞ പൊ­ക്ക­മു­ണ്ടു് അ­തി­നു്. പൂർ­ണ്ണ­മാ­യും നഗ്നം. പക്ഷേ, ആ നഗ്നത ന­മു­ക്കു ജു­ഗു­പ്സ ഉ­ള­വാ­ക്കി­യി­ല്ല. എ­ക്സ്പ്ര­ഷ­നി­സ്റ്റ് ടെ­ക്നി­ക് കൊ­ണ്ടു­ള­വാ­ക്കു­ന്ന ചൈ­ത­ന്യ­മാ­ണു് നമ്മെ വ­ല്ലാ­തെ സ്പർ­ശി­ക്കു­ന്ന­തു്. മ­ല­മ്പു­ഴ ഡാ­മി­ന­ടു­ത്തു­ള്ള യ­ക്ഷി­ക്കോ കൊ­ല്ല­ത്തെ ഒരു ഹോ­ട്ട­ലി­ന്റെ മുൻ­പി­ലു­ള്ള ഭീ­മാ­കാ­ര­ങ്ങ­ളാ­യ പ്ര­തി­മ­കൾ­ക്കോ ഈ ചൈ­ത­ന്യ­മി­ല്ല.

ശിഥില ബ­ന്ധ­ങ്ങൾ
images/The_Satanic_Verses.jpg

ബ­ന്ധ­ങ്ങ­ളിൽ ഏ­റ്റ­വും ശ­ക്ത­മെ­ന്നു ക­രു­ത­പ്പെ­ടു­ന്ന­തു് ദാ­മ്പ­ത്യ­ബ­ന്ധ­മാ­ണു്. പക്ഷേ, ഒരു വി­കാ­ര­ത്തി­നും ശാ­ശ്വ­ത സ്വ­ഭാ­വ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ആ ബന്ധം ക്ര­മേ­ണ ശി­ഥി­ല­മാ­യി­ത്തീ­രു­ന്നു. ആ ശൈ­ഥി­ല്യ­ത്തോ­ടെ­യാ­ണു് ഭാ­ര്യ­യും ഭർ­ത്താ­വും ജീ­വി­ക്കു­ന്ന­തു്. ഭാര്യ ഭർ­ത്താ­വി­നും ഭർ­ത്താ­വു ഭാ­ര്യ­യ്ക്കും ത­ല­വേ­ദ­ന­യു­ണ്ടാ­ക്കു­ന്നു. പ­ണ്ടു് ‘പഞ്ച്’ മാസിക തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ലൈ­ബ്ര­റി­യിൽ വ­രു­ത്തു­മാ­യി­രു­ന്നു. അ­വ­യി­ലൊ­ന്നിൽ ഒരു ചി­ത്രം കണ്ട ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ഭാ­ര്യ­യും ഭർ­ത്താ­വും ഇ­ര­ട്ട­ക്ക­ട്ടി­ലിൽ കി­ട­ക്കു­ന്നു. എന്റെ ത­ല­വേ­ദ­ന­യു­ടെ മു­പ്പ­ത്ത­ഞ്ചു ശ­ത­മാ­നം സ്വാ­ഭാ­വി­കം. അ­റു­പ­ത്ത­ഞ്ചു­ശ­ത­മാ­നം നി­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­തു് എ­ന്നു് ഭാര്യ ഭർ­ത്താ­വി­നോ­ടു പ­റ­യു­ന്നു. ഈ ത­ല­വേ­ദ­ന­യോ­ടെ ‘എ­ടു­ത്ത­ഭാ­രം കൊ­ണ്ടി­റ­ക്ക­ണ­മ­ല്ലോ’ എ­ന്നു­വി­ചാ­രി­ച്ചു് ര­ണ്ടു­പേ­രും ക­ഴി­ഞ്ഞു കൂ­ടു­ന്നു­വെ­ന്നേ­യു­ള്ളൂ. ജീ­വി­താ­സ്ത­മ­യ­ത്തിൽ ഇ­വ­ളി­ല്ലെ­ങ്കിൽ എന്റെ കാ­ര്യ­ങ്ങൾ ശ­രി­യാ­യി ന­ട­ക്കു­ക­യി­ല്ല­ല്ലോ എ­ന്നു് ഭർ­ത്താ­വും ഇ­യാ­ളി­ല്ലെ­ങ്കിൽ ഞാൻ പ­ട്ടി­ണി കി­ട­ക്കു­മ­ല്ലോ എന്നു ഭാ­ര്യ­യും വി­ചാ­രി­ക്കു­ന്നു. ഈ വി­ചാ­ര­മാ­ണു് ശണ്ഠ കൂ­ടാ­നു­ള്ള പ്ര­വ­ണ­ത­യെ നി­യ­ന്ത്രി­ക്കു­ന്ന­തു്.

ഈ­ശ്വ­ര­ന­ല്ല സർ­വ­ശ­ക്തൻ; മ­ര­ണ­മാ­ണു്. അ­തി­ന്റെ മുൻ­പിൽ ഞാ­നെ­ന്തു ചെ­യ്യും? ഈ വി­ചാ­ര­ത്തോ­ടെ ടോൾ­സ്റ്റോ­യി പലതവണ ആ­ത്മ­ഹ­ത്യ­യ്ക്കു് ഒ­രു­ങ്ങി. ഒ­ടു­വിൽ ഒരു ബ­ന്ധ­ത്തി­ലും സ­ത്യ­മി­ല്ലെ­ന്നു­ക­ണ്ടു് അ­ദ്ദേ­ഹം വീ­ട്ടിൽ­നി­ന്നു് ഇ­റ­ങ്ങി­യോ­ടി. ഒരു തീ­വ­ണ്ടി­യാ­പ്പീ­സിൽ ആ­ശ്ര­യ­സ്ഥാ­നം തേടി. അ­ന്ത­രി­ക്കു­ക­യും ചെ­യ്തു. ടോൾ­സ്റ്റോ­യി­യു­ടെ അ­ന്ത്യ­മി­താ­ണെ­ങ്കിൽ ന­മ്മു­ടെ­യൊ­ക്കെ അ­ന്ത്യം എന്തു രീ­തി­യി­ലു­ള്ള­താ­യി­രി­ക്കും?

ഒരേ ജോലി ചെ­യ്യു­ന്ന­വർ (തൊ­ഴി­ലാ­ളി­കൾ, അ­ധ്യാ­പ­കർ, ഡോ­ക്ടർ­മാർ) കൂ­ട്ടു­കാ­രാ­വും. ഒരു കൂ­ട്ടു­കാ­ര­നെ വെ­ളി­യിൽ­നി­ന്നു് ആ­രെ­ങ്കി­ലും ദ്രോ­ഹി­ക്കാ­നെ­ത്തി­യാൽ അ­യാ­ളു­ടെ സ്നേ­ഹി­തൻ സം­ര­ക്ഷ­ണ­ത്തി­നെ­ത്തും. പക്ഷേ, ഈ ബ­ന്ധ­വും ശി­ഥി­ല­മാ­ണു്. രണ്ടു സ്നേ­ഹി­ത­രിൽ ഒ­രാൾ­ക്കു് ഉ­ദ്യോ­ഗ­ക്ക­യ­റ്റം കി­ട്ടി­യാൽ മ­റ്റേ­യാൾ­ക്കു് ഈർ­ഷ്യ­യു­ണ്ടാ­വും. അതു ശ­ത്രു­ത­യി­ലെ­ത്തു­ക­യും ചെ­യ്യും. ശ­ത്രു­ത വ­ഞ്ച­ന­യോ­ള­മെ­ത്തും. ‘സ്നേ­ഹി­തൻ ച­തി­ക്കും’ എന്ന ചൊ­ല്ലു് അ­ങ്ങ­നെ­യാ­ണു­ണ്ടാ­യ­തു്. മ­ക്ക­ളും അ­ച്ഛ­ന­മ്മ­മാ­രും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­നും ദാർ­ഢ്യ­മി­ല്ല. സ­ദാ­ചാ­ര­ഭ്രം­ശം കൊ­ണ്ടു് മകനെ അ­ന്യ­രു­ടെ ദൃ­ഷ്ടി­യിൽ മോ­ശ­ക്കാ­ര­നാ­ക്കു­ന്ന അ­ച്ഛ­നെ ആ മകൻ വെ­റു­ക്കു­ന്നു. തന്റെ ല­ക്ഷ്യ­ങ്ങൾ­ക്കു വി­രു­ദ്ധ­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന മകനെ അ­ച്ഛ­നും വെ­റു­ക്കു­ന്നു. മ­ക­ളു­ടെ വി­വാ­ഹം ക­ഴി­യു­ന്ന­തു­വ­രെ മാ­ത്ര­മേ മ­കൾ­ക്കു് അ­ച്ഛ­ന­മ്മ­മാ­രോ­ടു സ്നേ­ഹ­മു­ള്ള ഭാ­ഷ­യിൽ other ആ­യി­ത്തീ­രു­ന്നു. അച്ഛൻ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­മ്പോൾ ഒരു ഡസൻ ഓ­റ­ഞ്ചു കൊ­ണ്ടു­വ­രും. അയാൾ ച­ത്താൽ ഉ­റ­ക്കെ നാലു വി­ളി­വി­ളി­ക്കും. അതോടെ എ­ല്ലാം തീ­രു­ന്നു. വി­വാ­ഹി­ത­യാ­യ മ­ക­ളോ­ടും അ­ച്ഛ­ന­മ്മ­മാർ­ക്കു് പഴയ അ­ടു­പ്പം കാ­ണി­ല്ല.

images/VS_Naipaul.jpg
ന­യ്പൊൾ

അ­യൽ­വീ­ട്ടു­കാ­രു­മാ­യു­ള്ള ബന്ധം ഏ­റ്റ­വും ശി­ഥി­ല­മാ­ണു്. അധികം അ­ടു­ക്കാ­തി­രു­ന്നാൽ അ­ങ്ങ­നെ ക­ഴി­ഞ്ഞു­പോ­കാം. അ­ടു­ത്താൽ പെ­ട്ട­ന്നു് അവർ ശ­ത്രു­ക്ക­ളാ­കും. ശ­ത്രു­ക്ക­ളാ­യി­ല്ലെ­ങ്കിൽ ആ­പ­ത്തു­ണ്ടാ­കു­മ്പോൾ അ­വ­രു­ടെ സ­ഹാ­യ­മു­ണ്ടാ­കും. ആ സഹായം ബ­ന്ധു­ക്ക­ളെ­ന്നു പ­റ­യു­ന്ന­വ­രിൽ നി­ന്നു­ണ്ടാ­കു­ന്ന സ­ഹാ­യ­ത്തെ­ക്കാൾ ആർ­ജ്ജ­വ­മു­ള്ള­താ­യി­രി­ക്കും ചെ­യ്യും. പി. ആർ. നാ­ഥ­ന്റെ ‘അ­ര­യാ­ലി­ന്റെ ശി­ഖി­ര­ങ്ങൾ’ എന്ന ഭേ­ദ­പ്പെ­ട്ട കഥ (കു­ങ്കു­മം) വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ വി­ചാ­ര­ങ്ങ­ളാ­ണി­വ. പലരും എ­ന്നോ­ടു യോ­ജി­ക്കി­ല്ലെ­ന്നു് അ­റി­യാം. അവർ ക­ല്ലെ­റി­ഞ്ഞെ­ന്നും വരും. സത്യം ക­ല്ലേ­റു വാ­ങ്ങാ­റു­ണ്ട­ല്ലോ.

ഈ­ശ്വ­ര­ന­ല്ല സർ­വ­ശ­ക്തൻ; മ­ര­ണ­മാ­ണു്. അ­തി­ന്റെ മുൻ­പിൽ ഞാ­നെ­ന്തു ചെ­യ്യും? ഈ വി­ചാ­ര­ത്തോ­ടെ ടോൾ­സ്റ്റോ­യി പലതവണ ആ­ത്മ­ഹ­ത്യ­യ്ക്കു് ഒ­രു­ങ്ങി. ഒ­ടു­വിൽ ഒരു ബ­ന്ധ­ത്തി­ലും സ­ത്യ­മി­ല്ലെ­ന്നു­ക­ണ്ടു് അ­ദ്ദേ­ഹം വീ­ട്ടിൽ­നി­ന്നു് ഇ­റ­ങ്ങി­യോ­ടി. ഒരു തീ­വ­ണ്ടി­യാ­പ്പീ­സിൽ ആ­ശ്ര­യ­സ്ഥാ­നം തേടി. അ­ന്ത­രി­ക്കു­ക­യും ചെ­യ്തു. ടോൾ­സ്റ്റോ­യി­യു­ടെ അ­ന്ത്യ­മി­താ­ണെ­ങ്കിൽ ന­മ്മു­ടെ­യൊ­ക്കെ അ­ന്ത്യം എന്തു രീ­തി­യി­ലു­ള്ള­താ­യി­രി­ക്കും?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-02-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.