SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-04-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ യോ­ഗി­യാ­യ അ­ര­വി­ന്ദ­ഘോ­ഷ് സ്ത്രീ­ക­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് ര­സാ­വ­ഹ­വും അ­ദ്ഭു­ത­ജ­ന­ക­വു­മാ­ണു്. സ­ത്യ­മെ­ന്ന നി­ല­യിൽ ര­സ­പ്ര­ദം. യോ­ഗി­യിൽ­നി­ന്നു് അതു് ആ­വിർ­ഭ­വി­ച്ചു എന്ന നി­ല­യിൽ വി­സ്മ­യാ­വ­ഹം. അ­ര­വി­ന്ദ­ഘോ­ഷ് പറഞ്ഞ ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങ­ളു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണം ഇതാ: “മ­ന­സ്സു­കൊ­ണ്ടു സ്നേ­ഹി­ക്കാൻ ക­ഴി­യു­ന്ന പല സ്ത്രീ­ക­ളു­ണ്ടു്. പക്ഷേ, ശ­രീ­ര­ത്തിൽ തൊ­ട്ടാൽ അവർ പി­റ­കോ­ട്ടു വ­ലി­യും. അതു സ­മ്മ­തി­ച്ചാൽ­ത്ത­ന്നെ­യും ശ­രീ­രം­കൊ­ണ്ടു­ള്ള പ്ര­വർ­ത്ത­നം അ­വർ­ക്കു ജു­ഗു­പ്സാ­വ­ഹ­മാ­യി­രി­ക്കും. നിർ­ബ­ന്ധി­ച്ചാൽ അവർ വ­ഴ­ങ്ങി­യെ­ന്നു വരും. പക്ഷേ, ആ പ്ര­വർ­ത്ത­ന­ത്തോ­ടു് അ­വർ­ക്ക് അ­നു­ര­ഞ്ജി­ക്കാ­നാ­വി­ല്ല. മൃ­ഗീ­യ­വും തരം താ­ഴ്‌­ന്ന­തു­മാ­യി അവർ അതിനെ കാ­ണു­ന്നു.” ഇ­തി­നോ­ടു യോ­ജി­ക്കു­ന്ന­വർ ഇ­തി­നു­ശേ­ഷം അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­നോ­ടു യോ­ജി­ച്ചി­ല്ലെ­ന്നു വ­ന്നേ­ക്കാം. “തീരെ സാ­ധാ­ര­ണ­മ­ല്ലാ­ത്ത­തും വി­ല­കു­റ­ഞ്ഞ­ത­ല്ലാ­ത്ത­തും ആയ ഏ­തി­നോ­ടും അ­നി­യ­ത­മെ­ന്ന വാ­ക്ക് നി­ങ്ങൾ­ക്ക് ഒ­ട്ടി­ച്ചു വ­യ്ക്കാം. ആ രീ­തി­യിൽ ജീ­നി­യ­സു് അ­നി­യ­ത­മാ­ണു്. ആ­ധ്യാ­ത്മി­ക­ത്വ­വും അ­ങ്ങ­നെ­ത്ത­ന്നെ. ഉ­ന്ന­ത­ങ്ങ­ളാ­യ ‘ആദർശ’ങ്ങളെ ക­ണ്ടു­കൊ­ണ്ടു ജീ­വി­ക്കു­ന്ന­തു് അ­നി­യ­ത­മാ­വും അ­വർ­ക്ക്. സ്ത്രീ­ക­ളു­ടെ ‘ശാ­രീ­രി­ക ചാ­രി­ത്ര’പ്ര­വ­ണ­ത അ­നി­യ­ത­മ­ല്ല. അതു സർ­വ­സാ­ധാ­ര­ണ­വും സ­മു­ന്ന­ത­വു­മാ­യ സ്ത്രീ­ത്വ­ത്തിൽ പെ­ടു­ന്ന­തു­മ­ത്രേ.” യോ­ജി­ക്കാ­ത്ത­വ­രോ­ടു ഞാ­നും­കൂ­ടി­യു­ണ്ടു്. ചാ­രി­ത്രം നി­യ­ത­മാ­ക­ട്ടെ, മൂ­ല്യ­മു­ള്ള­താ­ക­ട്ടെ പക്ഷേ, അതു് അ­തി­രു­ക­ട­ക്കു­മ്പോൾ വ്യ­ഭി­ചാ­രാ­ഭി­ലാ­ഷ­ത്തി­ന്റെ മ­റു­പു­റ­മാ­യി­ട്ടേ മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ­ക്കു ദർ­ശി­ക്കാൻ കഴിയൂ. അ­ര­വി­ന്ദ­ഘോ­ഷി­ന്റെ അ­ഭി­പ്രാ­യം വ്യ­ക്ത­മാ­ക്കി­ക്ക­ഴി­ഞ്ഞു. ഇ­നി­യു­ള്ള­തു് ഇ­തെ­ഴു­തു­ന്ന ആ­ളി­ന്റേ­താ­ണു്. A maind that laughs is half taken-​ചിരിക്കുന്ന യുവതി പ­കു­തി­യോ­ളം വഴങ്ങിയവളാണ്-​എന്നൊരു പ­ഴ­ഞ്ചൊ­ല്ലു­ണ്ടു്. പക്ഷേ, അതു ശ­രി­യ­ല്ല. ചിലർ ചി­രി­ക്കും. ശ­രീ­ര­ത്തിൽ ഉ­രു­മ്മി­നി­ല്ക്കും. സെ­ക്സി­നോ­ടു ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങൾ പറയും. അ­തൊ­ക്കെ ക­ണ്ടും­കേ­ട്ടും പു­രു­ഷൻ അ­രു­താ­ത്ത­തി­നു തു­നി­ഞ്ഞാൽ അവൾ മാ­റി­നി­ന്നു് കൈ­വീ­ശി അ­യാ­ളു­ടെ ക­വി­ളി­ല­ടി­ക്കും. പു­രു­ഷ­നെ ലൈം­ഗി­ക­മാ­യി ച­ല­നം­കൊ­ള്ളി­ച്ചി­ട്ടു് അയാളെ പ്ര­ഹ­രി­ക്കു­ന്ന­തു് ചി­ല­രു­ടെ സ്വ­ഭാ­വ­മാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തു­ത­ന്നെ ഈ രീ­തി­യിൽ ഒരു സു­ന്ദ­രി­യു­ണ്ടാ­യി­രു­ന്നു. അവർ അ­ടി­കൊ­ടു­ത്ത ഒരു പാ­വ­ത്തി­നെ ഞാൻ കൂ­ട­ക്കൂ­ടെ കാ­ണാ­റു­ണ്ടു്. കാ­ണു­മ്പോ­ഴെ­ല്ലാം അ­യാൾ­ക്കു­വേ­ണ്ടി ഒ­രു­തു­ള്ളി­ക്ക­ണ്ണു­നീർ എന്റെ ക­ണ്ണി­ന്റെ അ­റ്റ­ത്തു് അ­ങ്കു­രി­ക്കു­മാ­യി­രു­ന്നു. സ്ത്രീ­കൾ­ക്ക് അ­സ്തി­ത്വ­ത്തെ­ക്കു­റി­ച്ച് അ­നി­ശ്ചി­ത­ത്വ­മു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് ന­ന്മ­യു­ള്ള ഒരു പു­രു­ഷ­നിൽ­നി­ന്നു് കൂ­ടു­തൽ ന­ന്മ­യു­ള്ള മ­റ്റൊ­രു പു­രു­ഷ­നി­ലേ­ക്ക് അവർ പോ­കു­ന്ന­തു്. അതു മ­ന­സ്സി­ലാ­ക്കി­യാൽ ‘അ­ങ്കു­ശ­മി­ല്ലാ­ത്ത ചാ­പ­ല്യ­മേ മ­ന്നി­ലം­ഗ­ന­യെ­ന്നു വി­ളി­ക്കു­ന്നു നി­ന്നെ ഞാൻ’ എ­ന്നു് പു­രു­ഷ­നു് നി­ല­വി­ളി­ക്കേ­ണ്ട­താ­യി വ­രി­ല്ല. ഇ­ക്കൂ­ട്ട­രിൽ സ്വ­ഭാ­വ­ദാർ­ഢ്യം കു­റ­ഞ്ഞ­വർ പു­രു­ഷ­നെ ഒരു മാർ­ഗ്ഗ­മാ­യി സ്വീ­ക­രി­ച്ചി­ട്ടു് അയാളെ ത­ള്ളി­ക്ക­ള­യു­ന്നു. പു­രു­ഷ­നിൽ­നി­ന്നു് എ­ന്തെ­ല്ലാം സ്വീ­ക­രി­ക്കാ­മോ അ­തൊ­ക്കെ സ്വീ­ക­രി­ച്ചി­ട്ടു് അയാളെ എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി ഉ­പേ­ക്ഷി­ക്കു­ന്നു അവർ. ന­ന്ദി­കേ­ടു് എന്ന വാ­ക്കു­കൊ­ണ്ടു് ഇതിനെ വി­ശേ­ഷി­പ്പി­ക്കാ­നാ­വി­ല്ല. അതിനു മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ വി­ശ­ദീ­ക­ര­ണം ന­ല്കാ­നാ­ണു് എ­നി­ക്കു കൗ­തു­കം. പു­രു­ഷ­നു പു­രു­ഷ­ത്വ­മെ­ന്ന­പോ­ലെ സ്ത്രീ­ക്കു സ്ത്രീ­ത്വ­മു­ണ്ടു്. പണം കൊ­ടു­ത്തു പു­രു­ഷൻ സ്ത്രീ­യെ സ­ഹാ­യി­ക്കു­മ്പോൾ സ്വ­ന്തം സ്ത്രീ­ത്വ­ത്തി­നു് ഏ­ല്ക്കു­ന്ന അ­ടി­യാ­യി­ട്ടാ­ണു് സ്ത്രീ അതിനെ ക­രു­തു­ക. മറ്റു മാർ­ഗ്ഗ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് അവൾ അതു സ്വീ­ക­രി­ക്കു­ന്നു. സ്വീ­ക­രി­ക്കു­മ്പോൾ സ്ത്രീ­ത്വ­ത്തി­നു് ആ­ഘാ­ത­മേ­ല്ക്കു­ന്നു. ആ ആഘാതം വെ­റു­പ്പാ­യി മാ­റു­ന്നു. സ­ഹാ­യ­മ­വ­സാ­നി­ക്കു­മ്പോൾ, അ­ല്ലെ­ങ്കിൽ ഇനി അ­യാ­ളു­ടെ ഒരു സ­ഹാ­യ­വും ആ­വ­ശ്യ­മി­ല്ലെ­ന്നു വ­രു­മ്പോൾ അവൾ വെ­റു­പ്പോ­ടു­കൂ­ടി പി­ന്മാ­റു­ന്നു. ആ പി­ന്മാ­റ്റ­മു­ണ്ടാ­യാൽ അയാളെ യാ­ദൃ­ച്ഛി­ക­മാ­യി റോ­ഡിൽ­വ­ച്ചു ക­ണ്ടാൽ അവൾ നോ­ക്കു­ക­പോ­ലു­മി­ല്ല. എന്റെ വാ­യ­ന­ക്കാ­രിൽ­പ്പെ­ട്ട പു­രു­ഷ­ന്മാർ ഞാ­നി­പ്പ­റ­യു­ന്ന­തു സ­ത്യ­മാ­ണെ­ന്നു സ­മ്മ­തി­ക്കു­മെ­ന്നാ­ണു് എന്റെ വി­ചാ­രം, അവർ ദ­യ­യു­ടെ പേ­രി­ലോ സ്നേ­ഹ­ത്തി­ന്റെ പേ­രി­ലോ ഏ­തെ­ങ്കി­ലും സ്ത്രീ­ക്കു ജോലി വാ­ങ്ങി­ച്ചു­കൊ­ടു­ത്തി­രി­ക്കു­മ­ല്ലോ. ആ സ്ത്രീ പി­ന്നീ­ടു് ആ ആളിനെ ക­ണ്ടാൽ കാ­ണാ­ത്ത മ­ട്ടിൽ പോ­യി­രി­ക്കും. ന­ന്ദി­കേ­ടു് എന്നു നി­ങ്ങൾ ഉ­ള്ളിൽ പ­റ­ഞ്ഞി­രി­ക്കും. ആ വാ­ക്കു തെ­റ്റു്. സ്ത്രീ­ത്വ­ത്തി­നു് ഉ­പ­കാ­ര­ത്തി­ലൂ­ടെ ആ­ഘാ­ത­മേ­ല്പി­ച്ച­തു­കൊ­ണ്ടാ­ണു് ആ അവഗണന. എന്റെ ഈ നി­രീ­ക്ഷ­ണ­വും ഒ­രു­ത­ര­ത്തി­ലു­ള്ള സ്ത്രീ­ത്വാ­ഘാ­ത­മാ­ണു്. അ­തി­നാൽ എന്റെ വാ­യ­ന­ക്കാ­രി­കൾ ദേ­ഷ്യ­പ്പെ­ട­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. ഞാ­നി­ത്ര­യും എ­ഴു­തി­യ­തു് ക­ലാ­കൗ­മു­ദി­യിൽ ബി.ഹ­രി­കു­മാർ എ­ഴു­തി­യ ‘അ­ണ്ണാ­ച്ചി’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. അ­ണ്ണാ­ച്ചി­യിൽ­നി­ന്നു സഹായം സ്വീ­ക­രി­ച്ച സ്ത്രീ അയാൾ അ­വ­ശ­നാ­യി­യെ­ന്നു ക­ണ്ട­പ്പോൾ അ­ക­ന്നു­പോ­യി. സ്ത്രീ­യു­ടെ സൈ­ക്കോ­ള­ജി­ക്ക് യോ­ജി­ച്ച പ്ര­വൃ­ത്തി. പക്ഷേ, ഇതു ക­ല­യാ­വ­ണ­മെ­ങ്കിൽ പ്ര­തി­ഭ­യു­ള്ള­വർ തൂ­ലി­ക­യെ­ടു­ക്ക­ണം. ഞാൻ മോ­പ­സാ­ങ് എ­ന്നും ചെ­ക്കോ­വെ­ന്നും മ­റ്റും പ­റ­യു­ന്നി­ല്ല. പി.സി.കു­ട്ടി­കൃ­ഷ്ണ­ന്റെ­യോ ബ­ഷീ­റി­ന്റെ­യോ ത­ക­ഴി­യു­ടെ­യോ തൂ­ലി­ക­യ­ല്ല­ല്ലോ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യി­ലി­രി­ക്കു­ന്ന­ത്! ഒ­ര­നു­ഭ­വ­ത്തെ ഭാ­വ­നാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­കു­മ്പോ­ഴാ­ണു് ചെ­റു­ക­ഥ­യു­ടെ ഉദയം. ആ രീ­തി­യി­ലു­ള്ള ര­ച­ന­യ­ല്ല ഇതു്. What makes a woman sexy എന്ന പു­സ്ത­ക­ത്തിൽ (Julia Grice എ­ഴു­തി­യ­തു്) പു­രു­ഷ­നെ ഇ­ഷ്ട­പ്പെ­ടു­ന്ന സ്ത്രീ­യു­ടെ ചേ­ഷ്ട­കൾ എ­ടു­ത്തു­പ­റ­ഞ്ഞി­ട്ടു­ണ്ടു്.

  1. കു­ട­ക്കൂ­ടെ ചി­രി­ക്കും.
  2. ആ­ഹ്ലാ­ദം നി­റ­ഞ്ഞ മു­ഖ­മു­ണ്ടാ­യി­രി­ക്കും.
  3. പു­രു­ഷ­ന്റെ ത­ല­തൊ­ട്ടു് കാൽ­വി­ര­ലു­വ­രെ കണ്ണു വ്യാ­പ­രി­പ്പി­ക്കും.
  4. അ­യാ­ളു­ടെ ക­ണ്ണു­ക­ളി­ലേ­ക്കു നോ­ക്കും.
  5. അ­ടു­ത്തോ­ട്ടു ചെ­ല്ലും. 6. അ­യാ­ളു­ടെ കൈയിൽ തൊടും.
  6. വാ തു­റ­ന്നു ചി­രി­ക്കും. 8. അ­യാൾ­ക്ക് അ­ഭി­മു­ഖ­മാ­യി ഇ­രി­ക്കും.
പു­രു­ഷ­നെ വെ­റു­ക്കു­ന്ന സ്ത്രീ­യു­ടെ ചേ­ഷ്ട­കൾ
  1. വി­കാ­ര­ര­ഹി­ത­മാ­യി നോ­ക്കും.
  2. മേ­ല്ത്ത­ട്ടി­ലേ­ക്കു ക­ണ്ണു­കൊ­ണ്ടു ചെ­ല്ലും.
  3. ദേ­ഷ്യ­പ്പെ­ടും.
  4. ചൂ­ണ്ടു വ­ക്രി­പ്പി­ച്ച് വെ­റു­പ്പു കാ­ണി­ക്കും.
  5. ന­ഖ­ങ്ങ­ളി­ലേ­ക്കു നോ­ക്കി അവ വൃ­ത്തി­യാ­ക്കും.
  6. അ­യാ­ളിൽ­നി­ന്നു് അ­ക­ന്നു് ഇ­രി­ക്കും.
  7. കോ­ട്ടു­വാ­യി­ടും.
ഒ­രി­ക്ക­ലും ശ­രി­യാ­വു­ക­യി­ല്ല

എന്റെ വീ­ട്ടി­ന്റെ മുൻ­പിൽ വ­യ­ലു­ക­ളാ­ണു്. ഒ­രു­ദി­വ­സം കാ­ല­ത്തു് എന്റെ ടെ­ലി­ഫോ­ണി­ന്റെ കമ്പി പൊ­ട്ടി­ച്ചു­കൊ­ണ്ടു് മ­ണ്ണു­ക­യ­റ്റി­യ ലോറി വ­ന്നു­നി­ന്നു. വ­യ­ലി­ലേ­ക്കു മണ്ണു കോ­രി­യി­ട്ടു. പലതവണ ലോറി വ­ന്ന­പ്പോൾ വയൽ അ­പ്ര­ത്യ­ക്ഷ­മാ­യി. പി­ന്നീ­ടു വ­ന്ന­തു് ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ ക­യ­റ്റി­യ ലോ­റി­യാ­ണു്. അതും പലതവണ എത്തി. മ­ണ്ണു­നി­റ­ച്ച സ്ഥ­ല­ത്തി­നു ചു­റ്റും മ­തി­ലാ­യി. അതോടെ അതിനു രൂ­പ­ശി­ല്പ­ത്തി­ക­വു­ണ്ടാ­യി. ആ സ്ഥ­ല­ത്തി­ന്റെ ഉ­ട­മ­സ്ഥൻ ഭാ­വ­ന­യിൽ നേ­ര­ത്തേ ക­ണ്ട­രൂ­പ­ത്തി­നു സ­ദൃ­ശ­മാ­യ രൂപം സ്ഥ­ല­ത്തി­നു ല­ഭി­ച്ചു. മ­നു­ഷ്യൻ ഇ­ങ്ങ­നെ­യാ­ണു് ജീ­വി­ക്കു­ക. അവൻ രൂ­പ­ങ്ങ­ളു­ണ്ടാ­ക്കു­ന്നു. കു­ട്ടി­ക­ളെ പ­ഠി­പ്പി­ച്ച് രൂ­പ­ര­ഹി­ത­മാ­യ ജീ­വി­ത­ത്തി­നു രൂപം ന­ല്കു­ന്നു അച്ഛൻ. മ­ദ്യ­പാ­നോ­ത്സു­ക­നാ­യ ഭർ­ത്താ­വി­നെ അ­തിൽ­നി­ന്നു പി­ന്തി­രി­പ്പി­ച്ച് ഒരു മാ­തൃ­കാ­പു­രു­ഷ­ന്റെ രൂപം നിർ­മ്മി­ക്കു­ന്നു ഭാര്യ. അ­തി­ലേ­ക്ക് അയാളെ സം­ക്ര­മി­പ്പി­ക്കാൻ അ­ല്ലെ­ങ്കിൽ ആ മാ­തൃ­ക­യു­ടെ ആ­ഹ്വാ­ന­ങ്ങൾ അ­നു­സ­രി­ച്ച് ജീ­വി­ക്കാൻ അവൾ അ­യാ­ളോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്നു. ഭാ­ര്യ­യി­ല്ലാ­ത്ത മ­ദ്യ­പ­നും ചി­ല­പ്പോൾ ഇ­തു­പോ­ലെ ഒരു മാതൃക നിർ­മ്മി­ച്ചെ­ന്നു വരും. അ­വൻ­അ­തി­ന്റെ ആ­ഹ്വാ­ന­മ­നു­സ­രി­ച്ച് ജീ­വി­ച്ചാൽ മ­ദ്യ­പാ­നാ­സ­ക്തി ഇ­ല്ലാ­താ­ക്കാം. അ­തു­പോ­ലെ ജീ­വി­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ ജീ­വി­തം ദു­ര­ന്ത­ത്തി­ലെ­ത്തും. ഞാൻ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ് പല ചെ­റു­ക­ഥ­ക­ളും വാ­യി­ച്ച് ഒരു രൂ­പ­മു­ണ്ടാ­ക്കി വ­ച്ചി­ട്ടു­ണ്ടു് മ­ന­സ്സിൽ. അതിനു ചേർ­ന്നു­വ­രാ­ത്ത ഏതു ര­ച­ന­യും നി­ന്ദ്യ­മാ­ണു് എ­നി­ക്ക്. വി.ആർ.സു­ധീ­ഷ് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “ച­ര­മ­വാ­ക്യ­ങ്ങൾ” എന്ന ചെ­റു­ക­ഥ എന്റെ രൂ­പ­ക­ല്പ­ന­യ്ക്കു യോ­ജി­ച്ച­ത­ല്ല. വ്യ­ക്തി­കൾ മ­രി­ക്കാൻ സ­മ­യ­ത്തു് പ­റ­യു­ന്ന വാ­ക്കു­കൾ കു­റി­ച്ചു­വ­യ്ക്കു­ന്ന ഒരു സ്ത്രീ­യെ­യാ­ണു് നമ്മൾ സു­ധീ­ഷി­ന്റെ കഥയിൽ കാ­ണു­ന്ന­തു്. അ­ത്ത­രം വാ­ക്യ­ങ്ങ­ളിൽ അ­വർ­ക്കേ­റ്റ­വും ഇഷ്ടം ജർ­മ്മൻ മ­ഹാ­ക­വി­ഗെ­റ്റേ­യു­ടെ ‘വെ­ളി­ച്ചം കു­റെ­ക്കൂ­ടി വെ­ളി­ച്ചം’ എ­ന്ന­താ­ണു്. ആ സ്ത്രീ വ­സ്ത്ര­ത്തിൽ തീ­കൊ­ളു­ത്തി ആ­ത്മ­ഹ­ത്യ ചെ­യ്തു. കഥ പ­റ­യു­ന്ന ആൾ അ­വ­രു­ടെ ഡയറി നോ­ക്കി­യ­പ്പോൾ ഗെ­റ്റേ­യു­ടെ ആ വാ­ക്യം കണ്ടു.

സു­ധീ­ഷ് വി­ത്തു് മ­ണ്ണിൽ പാകി വ­ള­മി­ട്ടു് വെ­ള്ള­മൊ­ഴി­ച്ച് അതു മു­ള­പ്പി­ച്ച് വ­ളർ­ത്തി­യെ­ടു­ക്കു­ക­യ­ല്ല. ചെടി കൊ­ച്ചു മ­ര­മാ­യും മരം പി­ന്നീ­ടു് വ­ന്മ­ര­മാ­യും മാ­റു­ക­യ­ല്ല. വൃ­ക്ഷ­ത്തി­ന്റെ രാ­സ­ദ്ര­വ്യ­ങ്ങൾ ഏ­വ­യെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് അവയെ ഒ­രു­മി­ച്ചു ചേർ­ത്തു മ­ര­മു­ണ്ടാ­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. ആ­ദ്യ­ത്തേ­തു സ്വാ­ഭാ­വി­ക­പ്ര­ക്രി­യ. ര­ണ്ടാ­മ­ത്തേ­തു കൃ­ത്രി­മം. ഈ കൃ­ത്രി­മ­രാ­ച­ന­യാ­ണു് സു­ധീ­ഷി­ന്റേ­തു്. നേ­ര­ത്തേ കൂ­ട്ടി ഇ­ന്ന­തു പ­റ­യ­ണ­മെ­ന്നു വി­ചാ­രി­ക്കു­ക. അ­തി­നു­വേ­ണ്ടി ക­ഥാ­പാ­ത്ര­മുൾ­പ്പെ­ടെ­യു­ള്ള പലതും നിവേശിപ്പിക്കുക-​ഇതാണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ഗ്ഗം. അ­തു­കൊ­ണ്ടാ­ണു് ക­ഥ­യി­ലെ സ്ത്രീ­യു­ടെ ആ­ത്മ­ഹ­ത്യ­യ്ക്കു സ്വാ­ഭാ­വി­ക­ത ഇ­ല്ലാ­ത്ത­തു്. സു­ധീ­ഷാ­ണു് അ­വ­രു­ടെ­മേൽ മ­ണ്ണെ­ണ്ണ ഒ­ഴി­ക്കു­ന്ന­തു്. തീ­പ്പെ­ട്ടി ഉ­ര­ച്ച് വ­സ്ത്ര­ങ്ങ­ളിൽ തീ­പി­ടി­പ്പി­ക്കു­ന്ന­തു്. ക­ലാ­കാ­ര­ന്റെ ‘ഒ­റി­ജി­നാ­ലി­റ്റി’യുള്ള മ­ന­സ്സു് സു­ധീ­ഷി­നി­ല്ല. അ­ദ്ദേ­ഹം എ­ത്ര­കാ­ലം ക­ഥ­യെ­ഴു­തി­യാ­ലും ഇ­ങ്ങ­നെ­യേ ആവൂ.

ഒരു കത്ത്

പ്രീ­ഡി­ഗ്രി­ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന ഒരു പെൺ­കു­ട്ടി എ­നി­ക്കെ­ഴു­തു­ന്നു: “എന്റെ വീ­ട്ടിൽ ഞാ­നൊ­ഴി­ച്ച് ബാ­ക്കി­യെ­ല്ലാ­വ­രും വെ­ളു­ത്തു നല്ല ഭം­ഗി­യു­ള്ള­വ­രാ­ണു്. എ­ന്നാൽ ഞാൻ മാ­ത്രം അ­വ­രു­ടെ അ­ടു­ത്തു നി­ല്ക്കാൻ കൊ­ള്ളാ­ത്ത­വ­ണ്ണം ഭം­ഗി­യി­ല്ലാ­ത്ത­വ­ളാ­ണു്. മാ­ത്ര­മ­ല്ല, തീരെ മെ­ലി­ഞ്ഞ­താ­ണു്. എന്റെ അമ്മ എന്നെ മ­റ്റു­ള്ള­വ­രു­ടെ മു­മ്പിൽ­വ­ച്ചും അ­ല്ലാ­തെ­യും രോഗി എന്നു വി­ളി­ക്കും. എ­ന്നാൽ എ­നി­ക്കു പ്ര­ത്യേ­കി­ച്ച് ഒരു രോ­ഗ­വും ഇ­ല്ല­താ­നും ഞാൻ ക­ഴി­യു­ന്ന­ത്ര പു­റ­ത്തോ­ട്ടി­റ­ങ്ങി­യാൽ ആ­രെ­ങ്കി­ലും ക­ളി­യാ­ക്കും... എന്റെ അ­മ്മ­പോ­ലും എന്നെ ‘മോളേ’യെ­ന്നു വി­ളി­ച്ചി­ട്ടി­ല്ല... എ­നി­ക്കു മ­രി­ക്ക­ണ­മെ­ന്നു പ­ല­പ്പോ­ഴും തോ­ന്നി­യി­ട്ടു­ണ്ടു്... എന്തു ചെ­യ്യ­ണം?”- ഹൃദയം ദ്ര­വി­പ്പി­ക്കു­ന്ന ഈ ക­ത്തു് അ­തി­ന്റെ പൂർ­ണ്ണ­രൂ­പ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്താൻ സ്ഥ­ല­മി­ല്ല. എന്റെ പേ­ര­കു­ട്ടി­യു­ടെ പ്രാ­യം വ­രു­ന്ന ഈ പെൺ­കു­ട്ടി­യോ­ടു് ഇ­ക്കാ­ര്യ­ത്തിൽ എ­നി­ക്കൊ­ന്നും പ­റ­യാ­നു­മി­ല്ല. കു­ട്ടി­ക­ളെ നോ­ക്കി ഇവൾ കാണാൻ കൊ­ള്ളി­ല്ല എന്നു പ­റ­യു­ന്ന അ­ച്ഛ­ന­മ്മ­മാർ ധാ­രാ­ള­മു­ണ്ടു്, അ­തി­ന്റെ ഫലമായ ‘ഇൻ­ഫീ­ഇ­രി­യോ­റി­റ്റി’യാണു് ആ­ത്മ­ഹ­ത്യ­വ­രെ കു­ട്ടി­ക­ളെ കൊ­ണ്ടു­ചെ­ല്ലു­ന്ന­തു്. ഈ ലോ­ക­ത്തു് ഒരു സ്ത്രീ­ക്കും വൈ­രൂ­പ്യ­മി­ല്ല. ഇനി അ­തു­ണ്ടെ­ന്നു വാ­ദ­ത്തി­നു­വേ­ണ്ടി സ­മ്മ­തി­ച്ചാ­ലും ഇ­രു­പ­ത്തി­നാ­ലു­മ­ണി­ക്കൂർ­കൊ­ണ്ടു് അ­നാ­കർ­ഷ­ക­ത്വം ആ­കർ­ഷ­ക­ത്വ­മാ­യി മാറും. അതു് ന­മ്മ­ളെ­ല്ലാം ക­ണ്ടു­ട്ടു­ണ്ട­ല്ലോ. പ­ഠി­ക്കാ­നു­ള്ള­തു പ­ഠി­ച്ച് മ­ന­സ്സി­ന്റെ സമനില പാ­ലി­ച്ചു ജീ­വി­ക്കു. ആ­രെ­ങ്കി­ലും ക­ളി­യാ­ക്കി­യാൽ ‘ഈ നി­സ്സാ­ര­ങ്ങ­ളാ­യ വാ­ക്കു­കൾ എന്റെ ജീ­വി­ത­ത്തെ എ­ങ്ങ­നെ ബാ­ധി­ക്കും, എ­ന്നാ­ലോ­ചി­ക്കൂ. ബാ­ധി­ക്കു­ക­യി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കു­മ്പോൾ വി­ഷാ­ദ­മ­ക­ലും, നൈ­രാ­ശ്യം ഒ­ഴി­യും. ഇന്നു ശരീര സൗ­ഭ­ഗ­മി­ല്ലെ­ന്നു കു­ട്ടി­യെ അ­ധി­ക്ഷേ­പി­ക്കു­ന്ന­വർ അധികം ദി­ന­ങ്ങൾ ക­ഴി­യു­ന്ന­തി­നു­മുൻ­പു് ‘കൊ­ച്ചു­സു­ന്ദ­രി’ എന്നു വി­ളി­ക്കും. ഇതു് ആ­ശ്വ­സി­പ്പി­ക്കാൻ­വേ­ണ്ടി പ­റ­യു­ന്ന­ത­ല്ല. സ­ത്യ­ക­ഥ­ന­മാ­ണ്

വസൂരി എത്ര ഭേദം

ഇ­പ്പോൾ വ­സൂ­രി­യി­ല്ല. ആ രോ­ഗ­മു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് പേ­ടി­ച്ചാൽ അതു പി­ടി­കൂ­ടു­മെ­ന്നൊ­രു വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. അ­ന്ധ­വി­ശ്വാ­സ­മാ­ണു് അ­തെ­ന്നു പ­റ­യാ­നും വയ്യ. പേ­ടി­ക്കു­മ്പോൾ പ്ര­തി­രോ­ധ­ശ­ക്തി കു­റ­യും. രോ­ഗാ­ണു­വി­നു് ആ­ക്ര­മ­ണം ന­ട­ത്താൻ അ­പ്പോൾ സൗ­ക­ര്യ­മു­ണ്ടാ­കും. കോളറ പ­ക­രു­ന്ന­തും പേ­ടി­ച്ചി­ട്ടാ­ണ­ത്രേ. അ­ര­ശ­താ­ബ്ദ­ത്തി­നു മുൻ­പു് ദ­ക്ഷി­ണ തി­രു­വി­താം­കൂ­റി­ലെ തക്കല എന്ന സ്ഥ­ല­ത്തു് കോളറ പ­ടർ­ന്നു­പി­ടി­ച്ചു. ന­ട­ന്നു­പോ­കു­ന്ന ആളുകൾ പെ­ട്ടെ­ന്നു മ­റി­ഞ്ഞു­വീ­ഴു­ന്ന­തും മ­രി­ക്കു­ന്ന­തും കൂ­ട്ടി­യാ­യി­രു­ന്ന ഞാൻ ക­ണ്ട­താ­ണു്. അ­വ­രു­ടെ ഇ­ട­യി­ലൂ­ടെ എന്റെ പി­താ­വു് ന­ട­ക്കു­മാ­യി­രു­ന്നു. ധീ­ര­നാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു കോ­ള­റ­യിൽ­നി­ന്നു് ഒ­ഴി­ഞ്ഞു­നി­ല്ക്കാൻ സാ­ധി­ച്ചു. പേ­ടി­യു­ള്ള അ­മ്മ­യും ഞാനും തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­ന്നു.

വാ­രി­ക­ക­ളിൽ വ­രു­ന്ന വൃ­ത്തി­കെ­ട്ട ചെ­റു­ക­ഥ­കൾ വാ­യി­ച്ചു വാ­യി­ച്ച് എന്റെ ര­ക്ത­ത്തി­ന്റെ ശ്വേ­താ­ണു­ക്ക­ളു­ടെ പ്ര­തി­രോ­ധ­ശ­ക്തി ന­ശി­ച്ചു­ക­ഴി­ഞ്ഞു. അ­തു­കൊ­ണ്ടു് എ­നി­ക്കി­പ്പോൾ കൂ­ട­ക്കൂ­ടെ അസുഖം വ­രു­ന്നു. ഇ­തെ­ഴു­തു­മ്പോൾ എ­നി­ക്കു രോ­ഗ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും ഉടനെ അ­തു­ണ്ടാ­കു­മെ­ന്നു തോ­ന്നു­ന്നു. കാരണം വേ­ണു­ന­മ്പ്യാർ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ ‘ഓ­ല­ക്കു­ട’ എന്ന ചെ­റു­ക­ഥ ഞാൻ വാ­യി­ച്ചു­പോ­യി എ­ന്ന­താ­ണു്. പെ­ണ്ണു­കാ­ണാൻ പോ­കു­ന്ന ഒ­രു­ത്ത­നു് മ­ഴ­കൊ­ണ്ടു വീ­ട്ടിൽ­നി­ന്നു പു­റ­ത്തി­റ­ങ്ങാൻ വയ്യ. നല്ല കു­ട­യു­മി­ല്ല വീ­ട്ടിൽ. അ­തു­കൊ­ണ്ടു് അ­മ്മ­യോ­ടു് അ­ടു­ത്ത വീ­ട്ടിൽ­നി­ന്നു് കുട വാ­ങ്ങി­ക്കൊ­ണ്ടു വരാൻ മകൻ ആ­വ­ശ്യ­പ്പെ­ടു­ന്നു. നേ­ര­മേ­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അമ്മ ഒ­രോ­ല­ക്കു­ട­യു­മാ­യി വന്നു. അ­തി­ന്റെ പു­റ­ത്തു് മ­ഴ­വെ­ള്ളം വീണു് ടബ് ഡബ് ടബ് ഡബ് എന്നു ശബ്ദം ഉ­ണ്ടാ­കു­ന്നു. കഥ ഇവിടെ അ­വ­സാ­നി­ക്കു­ന്നു. കോ­ള­റ­യും വ­സൂ­രി­യും പ്ലേ­ഗു­മൊ­ക്കെ എത്ര ഭേദം!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വി­വാ­ഹി­ത­ക­ളാ­ണെ­ന്നു് അ­റി­യാ­ക്കാ­നാ­യി സ്ത്രീ­കൾ സീ­മ­ന്ത­ത്തിൽ സി­ന്ദൂ­രം ചാർ­ത്തു­ന്ന­തു­പോ­ലെ പു­രു­ഷ­ന്മാർ തങ്ങൾ വി­വാ­ഹി­ത­രാ­ണെ­ന്നു് അ­റി­യി­ക്കാ­നാ­യി എ­ന്തെ­ങ്കി­ലും ചെ­യ്യേ­ണ്ട­ത­ല്ലേ?

ഉ­ത്ത­രം: പു­രു­ഷ­ന്മാർ­ക്ക് അ­ങ്ങ­നെ­യൊ­ന്നും വേണ്ട. താ­ടി­വ­ളർ­ത്തി മു­ഷി­ഞ്ഞ വേഷം ധ­രി­ച്ച് ‘എ­ന്തി­നു ജീ­വി­ക്കു­ന്നു’ എന്ന രീ­തി­യിൽ ന­ട­ക്കു­ന്ന­വ­രെ­ക്ക­ണ്ടാൽ വി­വാ­ഹം ക­ഴി­ഞ്ഞ­വ­രാ­നെ­ന്നു മ­ന­സ്സി­ലാ­ക്കാം.

ചോ­ദ്യം: കവർ,ഇൻ­ലൻ­ഡ് ഇ­വ­യ്ക്കൊ­ക്കെ വി­ല­കൂ­ട്ടി­യ­തി­നെ­ക്കു­റി­ച്ച് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്നെ അതു ബാ­ധി­ക്കി­ല്ല. ഞാൻ വി­ര­ള­മാ­യേ ക­ത്തെ­ഴു­തൂ. കാ­മു­കി­മാർ­ക്കും കാ­മു­ക­ന്മാർ­ക്കും ഇനി പഴയ മ­ട്ടിൽ ‘ചീ­പ്പാ’യി പ്രേ­മ­ലേ­ഖ­ന­ങ്ങൾ എ­ഴു­താൻ പ­റ്റി­ല്ല.

ചോ­ദ്യം: സ്ത്രീ­കൾ നി­ങ്ങ­ളെ­ക്ക­ണ്ടു കൈ­ക്കൂ­പ്പു­മ്പോൾ നി­ങ്ങൾ­ക്ക് എന്തു തോ­ന്നും? “അവർ പ്രാ­യം­കൂ­ടി­യ­വ­രെ ബ­ഹു­മാ­നി­ക്കു­ന്നു­വെ­ന്നു്.

ചോ­ദ്യം: അ­ന്യ­നെ ക­ണ്ടാൽ എന്തു ചോ­ദി­ക്ക­ണം?

ഉ­ത്ത­രം: പലതവണ ഉ­ത്ത­രം എ­ഴു­തി­യ­താ­ണു്. എവിടെ പോ­കു­ന്നു­വെ­ന്നു ചോ­ദി­ക്ക­രു­തു്. എന്താ ഇത്ര ക്ഷീ­ണി­ച്ചു പോ­യ­തു്. എന്നു ചോ­ദി­ക്ക­രു­തു്. വൃ­ദ്ധ­നാ­യി­പ്പോ­യ­ല്ലോ എന്നു പ­റ­യ­രു­തു്. കൈ­യി­ലി­രി­ക്കു­ന്ന പൊ­തി­യിൽ എ­ന്താ­ണെ­ന്നു ചോ­ദി­ക്ക­രു­തു്. ലേ­ഖ­ന­മെ­ഴു­തി­യാൽ എന്തു കി­ട്ടു­മെ­ന്നോ ശം­ബ­ള­മെ­ത്ര­യെ­ന്നോ ചോ­ദി­ക്ക­രു­തു്. അയാൾ വല്ല സ്ഥ­ല­ത്തും പോ­കു­ക­യാ­ണെ­ങ്കിൽ ‘ഞാൻ കൂടെ വരാ’മെ­ന്നു പ­റ­യ­രു­തു്. ഇ­ത്ര­യും വി­ല­ക്ക­ങ്ങൾ. എന്തു ചോ­ദി­ക്ക­ണ­മെ­ന്ന­തു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം: സ്ത്രീ മി­ണ്ടാ­തി­രി­ക്കു­ന്ന­തെ­പ്പോൾ? പു­രു­ഷൻ മി­ണ്ടു­ന്ന­തെ­പ്പോൾ?

ഉ­ത്ത­രം: ഭർ­ത്താ­വു് വീ­ട്ടി­ലി­ല്ലാ­തി­രു­ന്നാൽ സ്ത്രീ നി­ശ­ബ്ദ­യാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ ടെ­ലി­ഫോൺ കേ­ടാ­യി­രി­ക്ക­ണം. ഒ­ട്ടും സം­സാ­രി­ക്കാ­ത്ത പു­രു­ഷൻ സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യെ­ക്ക­ണ്ടാൽ ഭാ­ര്യ­യെ അ­വ­ഗ­ണി­ച്ചി­ട്ടു ധാ­രാ­ളം സം­സാ­രി­ക്കും.

ചോ­ദ്യം: സർ­ഗ്ഗാ­ത്മ­ക­നി­രൂ­പ­ണ­വും വിനാശാത്മകനിരൂപണവും-​ എ­ങ്ങ­നെ തി­രി­ച്ച­റി­യാം?

ഉ­ത്ത­രം: ഞാൻ പ്ര­ഫെ­സർ സു­കു­മാർ അ­ഴീ­ക്കോ­ടി­നെ വി­മർ­ശി­ച്ചാൽ അതു് എന്റെ ദൃ­ഷ്ടി­യിൽ സർ­ഗ്ഗാ­ത്മ­ക­നി­രൂ­പ­ണം. അ­ദ്ദേ­ഹം യു­ക്തി­ഭ­ദ്ര­മാ­യ രീ­തി­യിൽ എന്നെ വി­മർ­ശി­ച്ചാൽ ഞാൻ അതിനെ വി­നാ­ശ­ത്മ­ക­നി­രൂ­പ­ണ­മാ­യി ക­രു­തും.

ചോ­ദ്യം: സ്ത്രീ­കൾ സം­സാ­രി­ക്കു­ന്ന­തു് എ­പ്പോൾ? മി­ണ്ടാ­തി­രി­ക്കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: ശ­നി­യാ­ഴ്ച­തോ­റും ടി.വി.യിൽ മ­ല­യാ­ള­സി­നി­മ­യു­ള്ള­പ്പോൾ അ­വർ­ക്കു മി­ണ്ടാ­ട്ട­മി­ല്ല. ഏ­ഴ­ര­യ്ക്കു വാർ­ത്ത­കൾ വാ­യി­ക്കു­മ്പോൾ പു­രു­ഷ­ന്മാർ­ക്ക് അവ കേൾ­ക്കാൻ വ­യ്യാ­ത്ത വി­ധ­ത്തിൽ അവർ കലപില കൂ­ട്ടും.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹ­മെ­ന്തു?

ഉ­ത്ത­രം: മ­ഹാ­ത്മാ­ഗാ­ന്ധി തി­രി­ച്ചു­വ­ന്നു് എന്റെ ജ­ന്മ­ഭൂ­മി­യാ­യ ഭാ­ര­ത­ത്തി­ന്റെ ഇ­ന്ന­ത്തെ അവസ്ഥ ഒന്നു കാ­ണ­ണ­മെ­ന്നു്. ക­ണ്ടാൽ അ­ദ്ദേ­ഹം ഗോ­ഡ്സെ­യു­ടെ തോ­ക്കി­നു നേരേ ശു­ഷ്കി­ച്ച മാ­റി­ടം മ­ടി­കൂ­ടാ­തെ കാ­ണി­ച്ചു­കൊ­ടു­ക്കും.

ക്ഷ­മി­ക്കൂ

1967 അ­ല്ലെ­ങ്കിൽ 1968. ഒ­റ്റ­പ്പാ­ലം കോ­ളേ­ജി­ലെ അ­ധ്യാ­പ­കൻ വി­ശ്വ­നാ­ഥൻ നായർ എന്നെ ആ കോ­ളേ­ജി­ലെ ഒരു മീ­റ്റി­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ ക്ഷ­ണി­ച്ചു. യാ­ത്ര­യ്ക്ക് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും കാറു് ത­രാ­മെ­ങ്കിൽ ചെ­ല്ലാ­മെ­ന്നു ഞാൻ സ­മ്മ­തി­ച്ചു. മീ­റ്റി­ങ്ദി­വ­സം വി­ശ്വ­നാ­ഥൻ കാ­റു­മാ­യി എത്തി. ചി­റ്റൂർ കോ­ളേ­ജി­ലാ­യി­രു­ന്നു എ­നി­ക്കു ജോലി. ഞാൻ അ­വി­ടെ­നി­ന്നു യാ­ത്ര­തി­രി­ച്ച് പാ­ല­ക്കാ­ട്ടു് ഒ­ള­പ്പ­മ­ണ്ണ­യു­ടെ വീ­ട്ടി­ലെ­ത്തി. അ­ദ്ദേ­ഹ­മാ­യി­രു­ന്നു സ­മ്മേ­ള­ന­ത്തി­ന്റെ ഉ­ദ്ഘാ­ട­കൻ. ഒ­ള­പ്പ­മ­ണ്ണ­യു­ടെ ര­ണ്ടു­നി­ല­ക്കെ­ട്ടി­ട­ത്തി­ന്റെ താ­ഴ­ത്തെ നി­ല­യിൽ ഞാനും വി­ശ്വ­നാ­ഥൻ നാ­യ­രും കാ­ത്തി­രു­ന്നു. ചെ­ന്ന­യു­ട­നെ ഒ­ള­പ്പ­മ­ണ്ണ­യെ വി­വ­ര­മ­റി­യി­ച്ചെ­ങ്കി­ലും മു­ക­ളി­ല­ത്തെ നി­ല­യിൽ ഏതോ അ­തി­ഥി­യു­മാ­യി സം­ഭാ­ഷ­ണ­ത്തി­ലേർ­പ്പെ­ട്ടി­രു­ന്ന അ­ദ്ദേ­ഹം ഒ­ന്ന­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞാ­ണു് താ­ഴ­ത്തേ­ക്കു വ­ന്ന­തു്. ഭാ­ഗ്യം­കൊ­ണ്ടു്, പോ­കാ­നു­ള്ള വേ­ഷം­ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. ചി­റ്റൂ­രിൽ­നി­ന്നു് ഞാൻ വന്ന ടാ­ക്സി­ക്കാ­റു് വി­ശ്വ­നാ­ഥൻ­നാ­യർ പ­റ­ഞ്ഞ­യ­ച്ചി­രു­ന്നു. ഒ­ള­പ്പ­മ­ണ്ണ­യും വി­ശ്വ­നാ­ഥൻ നാ­യ­രും ഞാനും ഒ­ള­പ്പ­മ­ണ്ണ­യു­ടെ കാറിൽ ഒ­റ്റ­പ്പാ­ല­ത്തേ­ക്കു തി­രി­ച്ചു. അ­ദ്ദേ­ഹ­മി­ട്ടി­രു­ന്ന ഷർ­ട്ടി­ന്റെ മ­ട­ക്കി­വ­ച്ച കൈ­ക­ളിൽ നൂ­റു­രൂ­പ­നോ­ട്ടു­കൾ തി­രു­കി­യി­രു­ന്നു. കാ­റി­ന്റെ ഗതി വേ­ഗ­ത്തിൽ വ­ന്ന­ടി­ച്ച കാ­റ്റു­കൊ­ണ്ടു് അവ പ­റ­ന്നു­പോ­കു­മോ എ­ന്നു് നൂ­റു­രൂ­പ­നോ­ട്ടു് ക­ണ്ടി­ട്ടി­ല്ലാ­ത്ത ഞാൻ വ­ല്ലാ­തെ ഭ­യ­ന്നു. പ­റ­ന്ന­ങ്ങു പോയാൽ ‘എ­നി­ക്കു പു­ല്ലാ­ണു്’ എന്നു ഒ­ള­പ്പ­മ­ണ്ണ­യു­ടെ ഭാവം. ഏ­താ­ണ്ടു് അ­ഞ്ചു­നാ­ഴി­ക ചെ­ന്ന­പ്പോൾ അ­ദ്ദേ­ഹം എ­ന്നോ­ടു സ്നേ­ഹ­ത്തോ­ടെ­ത­ന്നെ ചോ­ദി­ച്ചു: “കൃ­ഷ്ണൻ­നാ­യർ തി­രി­ച്ച് എ­ങ്ങ­നെ­യാ­ണു വരിക? ഞാൻ പാ­ല­ക്കാ­ട്ടേ­ക്ക് ഇല്ല. ഒ­റ്റ­പ്പാ­ല­ത്തു് ഒ­ള­പ്പ­മ­ണ്ണ ഇ­ല്ല­ത്തു് ഇന്നു ത­ങ്ങു­ക­യാ­ണു്.” ഞാൻ അ­മ്പ­ര­ന്നു വി­ശ്വ­നാ­ഥൻ­നാ­യ­രെ നോ­ക്കി. “തി­രി­ച്ചു ബ­സ്സിൽ വരാം. കൂ­ലി­യും തരാം” എ­ന്നു് അ­ദ്ദേ­ഹം. ബ­സ്സിൽ വരാൻ മ­ടി­ച്ചു. “ഞാൻ ഇവിടെ ഇ­റ­ങ്ങി­ക്കൊ­ള്ളാം” എന്നു പ­റ­ഞ്ഞു. ഒ­ള­പ്പ­മ­ണ്ണ­യു­ടെ വാ­ഹ­ന­ത്തിൽ­നി­ന്നു റോ­ഡി­ലേ­ക്ക് ഇ­റ­ങ്ങി. കൈയിൽ ഒ­ര­ണ­പോ­ലു­മി­ല്ല. അ­വി­ടെ­നി­ന്നു് വെ­യി­ല­ത്തു് അ­ഞ്ചു­നാ­ഴി­ക ന­ട­ന്നു് പാ­ല­ക്കാ­ട്ടു് എത്തി. എന്റെ സ്നേ­ഹി­തൻ ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ എസു്. വൈ­ദ്യ­നാ­ഥ­യ്യ­രെ­ക്ക­ണ്ടു് (വി­ക്ടോ­റി­യ കോ­ളേ­ജ്) ഒ­രു­രൂ­പ കടം വാ­ങ്ങി ചി­രൂ­രു­വ­ന്നി­റ­ങ്ങി. ഈ സംഭവം ഞാൻ പലതവണ പ­ല­രോ­ടും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­ന്നു് ‘സിമ മാ­സി­ക­യിൽ ഒ­ള­പ്പ­മ­ണ്ണ നി­സ്സാ­ര­നാ­യ എ­ന്നെ­ക്കു­റി­ച്ചു പറഞ്ഞ കാ­ര്യ­ങ്ങൾ ഇ­പ്പ­റ­ഞ്ഞ ഭൂ­ത­കാ­ല­സം­ഭ­വം­കൂ­ടി ക­ണ്ടു­കൊ­ണ്ടു വാ­യ­ന­ക്കാർ വി­ല­യി­രു­ത്ത­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. എ­നി­ക്കു ച­ങ്ങ­മ്പു­ഴ­യ്ക്കു­ശേ­ഷ­മു­ള്ള കവിത ആ­സ്വ­ദി­ക്കാൻ ക­ഴി­യി­ല്ലെ­ന്നും എ­ന്റേ­തു ശു­ദ്ധ­മാ­യ മ­ല­യാ­ള­മ­ല്ലെ­ന്നു­മൊ­ക്കെ അ­ദ്ദേ­ഹം പ­റ­യു­ന്നു. ആ മ­ത­ങ്ങൾ ശ­രി­യാ­ണെ­ന്നോ ശ­രി­യ­ല്ലെ­ന്നോ ഞാൻ പ­റ­യു­ന്നി­ല്ല. മാ­ന്യ­വാ­യ­ന­ക്കാർ തീ­രു­മാ­ന­ത്തിൽ ചെ­ന്നാൽ മതി. ആ തീ­രു­മാ­നം ഞാൻ അം­ഗീ­ക­രി­ക്കും. ഒ­ള­പ്പ­മ­ണ്ണ പ­ദ്യ­ത്തിൽ ചില ആ­ശ­യ­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്നു. അ­തി­നെ­ക്കാൾ മ­നോ­ഹ­ര­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ഞാൻ ഗ­ദ്യ­ത്തിൽ സ്ഫു­ടീ­ക­രി­ക്കു­ന്നു. അ­ത­ല്ലാ­തെ ഞ­ങ്ങൾ­ക്കു ത­മ്മിൽ എന്തേ വ്യ­ത്യാ­സം?

മനയിൽ ചെ­ല്ലേ­ണ്ട ഒ­ള­പ്പ­മ­ണ്ണ എ­ന്നെ­ക്ക­രു­തി പാ­ല­ക്കാ­ട്ടേ­ക്കു തി­രി­ച്ചു വ­ര­ണ­മെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം എന്നെ കാ­റിൽ­നി­ന്നി­റ­ക്കി വി­ട്ട­തു തെ­റ്റ­ല്ല. ഒ­രു­കാ­ല­ത്തു് ഞാൻ പ­ഠി­പ്പി­ച്ച വി­ദ്യാർ­ത്ഥി­ക­ളു­ടെ­കൂ­ടെ ഇ­രു­ന്ന വി­ശ്വ­നാ­ഥൻ­നാ­യർ ഒ­ര­ക്ഷ­രം­പോ­ലും മി­ണ്ടാ­തി­രു­ന്ന­തി­ലും എ­നി­ക്കു വ­ല്ലാ­യ്മ­യി­ല്ല. അ­തി­നെ­ക്കാ­ളേ­റെ നൃ­ശം­സ­ത­യ്ക്ക് ഞാൻ അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ന്നി­ട്ടു­ണ്ടു്. പക്ഷേ, ഷർ­ട്ടി­ന്റെ കൈയിൽ നൂ­റു­രൂ­പ നോ­ട്ടു­കൾ വച്ച് കാ­റ്റിൽ അവയെ ഇ­ള­ക്കി ഒ­ള­പ്പ­മ­ണ്ണ എന്നെ പേ­ടി­പ്പി­ച്ച­തു് അത്ര ശ­രി­യാ­യി­ല്ല എന്നു ഞാൻ പ­റ­യു­മ്പോൾ അതിൽ തെ­റ്റു­ണ്ടെ­ങ്കിൽ മ­ഹാ­ക­വി സദയം മാ­പ്പു­ത­ര­ണം.

മു­ത്ത്

വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഒരു ച­രി­ത്ര­പ്ര­സി­ദ്ധ­മാ­യ സൗധം കാണാൻ ഞാ­നൊ­രി­ക്കൽ പോയി. കോ­ണി­പ്പ­ടി ക­യ­റു­മ്പോൾ എന്റെ പ­ദ­വി­ന്യാ­സ­ശ­ബ്ദം പ്ര­തി­ധ്വ­നി­ച്ചു. ആ പ്ര­തി­ധ്വ­നി­യു­ടെ പ്ര­തി­ധ്വ­നി­യും ഞാൻ കേ­ട്ടു. സൗധം ഭീ­മാ­കാ­ര­ന്മാർ­ന്ന­തു്. ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ ‘ചോറും പാ­ട്ടും’ എന്ന ര­ച­ന­യ്ക്കു (സി.ആർ.ഓ­മ­ന­ക്കു­ട്ട­ന്റേ­തു്) ഹ്ര­സ്വാ­കാ­ര­മേ­യു­ള്ളൂ. എ­ങ്കി­ലും അ­തിൽ­നി­ന്നു പ്ര­തി­ധ്വ­നി­ക്കു­ന്ന ക­ല­യു­ടെ ത­ത്ത്വം, ആ പ്ര­തി­ധ്വ­നി­യു­ടെ പ്ര­തി­ധ്വ­നി­യു­ടെ പ്ര­തി­ധ്വ­നി എന്നെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. എ­ന്താ­ണു ര­ച­ന­യു­ടെ സ്വ­ഭാ­വ­മെ­ന്നു് ഞാൻ സ്പ­ഷ്ട­മാ­ക്കു­ന്നി­ല്ല. അതു ചെ­യ്താൽ ക­ലാ­കൊ­ല­പാ­ത­ക­മാ­വും സം­ഭ­വി­ക്കു­ക. ഹാ­സ്യ­പ്ര­ധാ­ന­ങ്ങ­ളാ­യ കഥകൾ ര­ചി­ക്കു­ന്ന ഓ­മ­ന­ക്കു­ട്ടൻ ഈ രീ­തി­യിൽ ഗൗ­ര­വ­പൂർ­ണ്ണ­മാ­യ വിഷയം ക­ലാ­ത്മ­ക­മാ­യി പ്ര­തി­പാ­ദി­ച്ച­തിൽ എ­നി­ക്ക് അ­ന­ല്പ­മാ­യ സ­ന്തോ­ഷ­മു­ണ്ടു്.

ക­ട്ടൻ­ത­റ­യിൽ ആ­ഞ്ഞു­വെ­ട്ടി­ച്ചെ­ല്ലു­മ്പോൾ സ്വർ­ണ്ണ­പ്പാ­ത്ര­ത്തിൽ അനേകം പവൻ ഇ­രി­ക്കു­ന്ന­തു കാണുക, ചി­പ്പി തു­റ­ന്നു­നോ­ക്കു­മ്പോൾ മു­ത്തി­രി­ക്കു­ന്ന­തു കാണുക ഇ­വ­യൊ­ക്കെ ആ­ഹ്ലാ­ദ­ദാ­യ­ക­മ­ല്ലേ? ആ രീ­തി­യി­ലു­ള്ള ദർ­ശ­ന­മാ­ണു് ഈ രചന എ­നി­ക്കു ന­ല്കി­യ­തു്.

അ­റി­യാ­ത്ത­തു് എ­ഴു­തു­ന്നു

എ­നി­ക്കേ­റെ ഉ­പ­കാ­ര­ങ്ങൾ ചെ­യ്തി­ട്ടു­ള്ള ആ­ളാ­ണു് ഡോ­ക്ടർ എം.എം. ബഷീർ. ആ ഉ­പ­കാ­ര­സ്മ­ര­ണ­യോ­ടെ­യാ­ണു് ഇ­നി­പ്പ­റ­യു­ന്ന കാ­ര്യ­ങ്ങൾ. ബഷീർ സിമി മാ­സി­ക­യിൽ എ­ഴു­തു­ന്നു: “സിമൺ ദി ബു­വ­റു­ടെ പേ­രു­ഷീൻ.പാൾ സാർ­ത്രി­നോ­ടൊ­പ്പ­മോ അ­തു­മാ­യി ബ­ന്ധി­ച്ചോ ആണു പ­ല­പ്പോ­ഴും പ­റ­ഞ്ഞു­കേൾ­ക്കാ­റു­ള്ള­തു്.”-സിമൺ ദി ബുവർ എ­ന്നൊ­രു ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രി ഇല്ല. Simone de Beauvoir എ­ന്നൊ­രു എ­ഴു­ത്തു­കാ­രി ഉ­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ പേരു് സീമൊൻ ദ ബോ­വ്വർ എ­ന്നെ­ഴു­തി­യാൽ ഫ്ര­ഞ്ചു­ച്ചാ­ര­ണ­ത്തോ­ടു് ഏ­താ­ണ്ടു് അ­ടു­ത്തു വരും; ഏ­താ­ണ്ടു മാ­ത്ര­മേ അ­ടു­ത്തു വ­രി­ക­യു­ള്ളൂ. ബോ­വ്വാർ എ­ന്നും പ­റ­ഞ്ഞു­കേ­ട്ടി­ട്ടു­ണ്ടു്. ബുവർ എന്നു ബഷീർ മാ­ത്ര­മേ പ­റ­യാ­റു­ള്ളൂ. ഷാങ് എ­ന്ന­തു ഷീൻ ആ­ക്കു­ന്നു അ­ദ്ദേ­ഹം.

2.“... പ്ര­തി­ഭാ­ശാ­ലി­യാ­യ എ­ഴു­ത്തു­കാ­രി­യാ­ണു് സിമൺ ദി ബൂവർ.”-​പ്രതിഭാശാലിനിയായ എ­ഴു­ത്തു­കാ­രി­യാ­ണു് എ­ന്നു­വേ­ണം. 3. “അ­വ­രു­ടെ ആ­ത്മ­ക­ഥാ­ഭാ­ഗ­ങ്ങൾ മൂ­ന്നു ഗ്ര­ന്ഥ­ങ്ങ­ളാ­യി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­വ­യിൽ..”-​മൂന്നല്ല, നാലു ഭാ­ഗ­ങ്ങ­ളു­ണ്ടു്: i)Memoirs of a Dutiful daughter. ii) The Prime of Life. iii) Force of Circumstance. iv) All Said and Done. അ­വ­രു­ടെ A very Easy Death എ­ന്ന­തും ആ­ത്മ­ക­ഥ­യാ­ണു്. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ അ­ഞ്ചു­ഭാ­ഗ­ങ്ങ­ളാ­യി­ട്ടാ­ണു് ആ­ത്മ­ക­ഥ ആ­വിർ­ഭ­വി­ച്ച­തെ­ന്നു പറയാം. എ­ഴു­ത്തു­കാർ മി­ണ്ടാ­തി­രു­ന്നാ­ലും കു­ഴ­പ്പ­മി­ല്ല. ആ­ളു­ക­ളെ വ­ഴി­തെ­റ്റി­ക്ക­രു­തു്.

ലവ്-​രണ്ടുതരത്തിൽ

ജി.ശ­ങ്ക­ര­പ്പി­ള്ള അ­ന്ത­രി­ച്ചി­ട്ടു് മാ­സ­ങ്ങൾ കു­റെ­യാ­യി. നാ­ട­ക­കർ­ത്താ­വെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹ­ത്തി­നു­ള്ള സ്ഥാ­ന­ത്തെ­ക്കു­റി­ച്ച് നി­ങ്ങ­ളെ­ന്തേ ഒ­ന്നും പ­റ­യാ­ത്ത­തു് എന്നു പലരും ചോ­ദി­ച്ചു. ഞാ­നൊ­രു പ്ര­മാ­ണി­യെ­ന്ന മ­ട്ടി­ല­ല്ല അവർ അ­ങ്ങ­നെ ചോ­ദി­ച്ച­തു്. എല്ലാ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചും തെ­റ്റോ ശരിയോ ആയ അ­ഭി­പ്രാ­യ­ങ്ങൾ പ­റ­യു­ന്നു. ശ­ങ്ക­ര­പി­ള്ള­യെ­ക്കു­റി­ച്ചും അ­താ­കാ­മ­ല്ലോ എ­ന്നാ­ണു് അ­വ­രു­ദ്ദേ­ശി­ച്ച­തു്. ഇ­പ്പോൾ ദീപിക വാ­രി­ക­യിൽ ഡോ.കു­ര്യാ­സു് പി. ഗോ­വി­ന്ദ­പി­ള്ള­യ്ക്ക് എ­ഴു­തി­യ മ­റു­പ­ടി വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നു­ന്ന­തു പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തിൽ അ­പാ­ക­മി­ല്ലെ­ന്നു ക­രു­തു­ന്നു. കു­ര്യാ­സി­ന്റെ പ്ര­ബ­ന്ധം തു­ട­ങ്ങു­ന്ന­തു് ഇ­ങ്ങ­നെ:

“മലയാള നാ­ട­ക­വേ­ദി­യിൽ ജി.ശ­ങ്ക­ര­പി­ള്ള തു­റ­ന്നു­വി­ട്ട ദുർ­ഭൂ­ത­ത്തെ തി­രി­കെ കു­ട­ത്തി­ല­ട­യ്ക്കാ­തെ ന­മ്മു­ടെ നാ­ട­ക­വേ­ദി ശു­ദ്ധ­മാ­കു­ക­യി­ല്ലെ­ന്നു് പി.ഗോ­വി­ന്ദ­പി­ള്ള ഈയിടെ പ്ര­സ്താ­വി­ക്കു­ക­യു­ണ്ടാ­യി. സ്ക്കൂൾ ഒഫ് ഡ്രാ­മ­യിൽ ശ­ങ്ക­ര­പ്പി­ള്ള­യും ശി­ഷ്യ­രും ന­ട­ത്തി­യ പ­രീ­ക്ഷ­ണാ­ഭാ­സ­ങ്ങൾ മലയാള നാ­ട­ക­വേ­ദി­യെ സാ­ധാ­ര­ണ ആ­സ്വാ­ദ­ക­രിൽ­നി­ന്ന­ക­റ്റി ഒരു ന്യൂ­ന­പ­ക്ഷ അ­ഭി­ജാ­ത­വർ­ഗ്ഗ­ത്തി­ന്റേ­തു മാ­ത്ര­മാ­ക്കി­ക്ക­ള­ഞ്ഞു­വെ­ന്നാ­ണു് അ­ദ്ദേ­ഹം ആ­രോ­പി­ക്കു­ന്ന­തു്. ഏതോ തു­ട­ക്ക­കാ­ര­നാ­യ ഒരു വി­മർ­ശ­കൻ ഉ­ത്ത­ര­വാ­ദി­ത്വ­ര­ഹി­ത­മാ­യി ആ­വേ­ശ­ത്തോ­ടെ ന­ട­ത്തി­യ പ്ര­ഖ്യാ­പ­ന­മെ­ന്ന നി­ല­യിൽ അ­വ­ഗ­ണി­ച്ചു­ക­ള­യാ­വു­ന്ന­ത­ല്ല­ല്ലോ പി. ഗോ­വി­ന്ദ­പി­ള്ള­യു­ടെ അ­ഭി­പ്രാ­യ­പ്ര­ക­ട­നം.”

കു­ര്യാ­സി­ന്റെ ഈ അ­ഭി­പ്രാ­യ­ത്തിൽ സ­ത്യ­ത്തോ­ടു­ള്ള ‘ലവു്’ ഇല്ല, ശ­ങ്ക­ര­പി­ള്ള ലവു്’ മാ­ത്ര­മേ­യു­ള്ളൂ, പോ­ളി­ഷ് സ്റ്റെ­യ്ജ് ഡി­റ­ക്ടർ യിഷി ഗ്രൊ­ട്ടൊ­ഫ്സ്കീ നിർ­മ്മി­ച്ച ഒരു ‘കൗ­ണ്ടർ കൾ­ച്ച­റി’ന്റെ ഉ­ദ്ഘോ­ഷ­ക­രാ­യി ഇവിടെ കുറെ നാ­ട­ക­കർ­ത്താ­ക്ക­ളും അ­ഭി­നേ­താ­ക്ക­ളു­മു­ണ്ടാ­യി. ഗ്രൊ­ട്ടൊ­ഫ്സ്കി­ക്കു അ­ല്പ­മൊ­രു പ്ര­തി­ഭ­യു­ള്ള­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ പ്ര­സ്ഥാ­ന­ത്തി­നു പ്ര­ചാ­രം ല­ഭി­ച്ചു. പക്ഷേ,കേ­ര­ള­ത്തി­ലു­ള്ള­വർ അ­നു­കർ­ത്താ­ക്ക­ളാ­ണു്. അ­വ­രു­ടെ നാ­ട­ക­ങ്ങ­ളും നാ­ട­കാ­ഭി­ന­യ­രീ­തി­ക­ളും വെറും ടെ­ക്നി­ക്കു­ക­ളാ­യി­ത്തീർ­ന്നു. അ­ങ്ങ­നെ­യൊ­രു ടെ­ക്നീ­ഷ്യ­നാ­യി­രു­ന്നു ജി.ശ­ങ്ക­ര­പി­ള്ള. തന്റെ മൗലിക പ്ര­തി­ഭാ­സാ­ഹി­ത്യ­ത്തെ മ­റ­യ്ക്കാൻ അ­ദ്ദേ­ഹം സ്വ­ന്തം ര­ച­ന­ക­ളെ കൂ­ടു­തൽ കൂ­ടു­തൽ ദുർ­ഗ്ര­ഹ­ങ്ങ­ളാ­ക്കി. അ­ദ്ദേ­ഹ­ത്തി­ന്റെ നാ­ട­ക­ങ്ങൾ വാ­യി­ക്കു­ക­യെ­ന്നു പ­റ­ഞ്ഞാൽ ‘ടോർ­ച്ച­റി’നു വി­ധേ­യ­നാ­വു­ക എ­ന്നാ­ണർ­ത്ഥം.

പ­ണ്ടു് ഞാൻ താ­മ­സി­ച്ചി­രു­ന്നി­ട­ത്തു് ഒ­ര­ഭ്യാ­സി­യെ­ത്തി. അയാൾ ലോ­ഹം­കൊ­ണ്ടു­ള്ള ആറു പ­ന്തു­കൾ ഒ­രേ­സ­മ­യ­ത്തു് അ­മ്മാ­ന­മാ­ടി­യ­തു് എന്നെ അ­ദ്ഭു­ത­പ­ര­വ­ശ­നാ­ക്കി. അയാൾ പോ­യ­തി­നു­ശേ­ഷം വീ­ട്ടി­ലെ കു­ട്ടി­കൾ ആ­റു­പു­ന്ന­യ്ക്ക കൊ­ണ്ടു­വ­ന്നു് അ­യാ­ളെ­പ്പോ­ലെ അ­മ്മാ­ന­മാ­ടാൻ ശ്ര­മി­ച്ചു. ആറും മു­ക­ളി­ലോ­ട്ടു് അവർ എ­റി­ഞ്ഞ­പ്പോൾ ഒ­ന്നു­പോ­ലും തി­രി­ച്ചു­കൈ­യിൽ വീ­ണി­ല്ല. എ­ല്ലാം­കൂ­ടെ താഴെ വീ­ണ­തേ­യു­ള്ളു. അ­ഭ്യാ­സി ഔ­ന്ന­ത്യ­ത്തി­ലേ­ക്കു പ­ന്തു­ക­ളെ­റി­ഞ്ഞ് ഉ­ന്ന­ത­നാ­യി വർ­ത്തി­ച്ചു. കു­ട്ടി­കൾ കു­ട്ടി­ക­ളാ­യി­ത്ത­ന്നെ കാ­ണ­പ്പെ­ട്ടു. ശ­ങ്ക­ര­പ്പി­ള്ള ആ ബാ­ല­ന്മാ­രിൽ പെട്ട ആ­ളാ­ണു്. അ­തു­കൊ­ണ്ടു് പി.ഗോ­വി­ന്ദ­പി­ള്ള­യു­ടെ സ­ത്യ­ക­ഥ­ന­ത്തോ­ടു യോ­ജി­ക്കാ­നാ­ണു് എ­നി­ക്കു താ­ല്പ­ര്യം. എ­നി­ക്കും കു­ര്യാ­സി­നു­ള്ള ശ­ങ്ക­ര­പി­ള്ള ലവു്’ ഉ­ണ്ടു്. പക്ഷേ, അതു സ­ത്യ­ത്തെ മ­റ­യ്ക്ക­രു­ത­ല്ലോ.

സാ­ഹി­ത്യം എ­ത്ര­പ്പേ­രു­ടെ വി­ശ­പ്പു­മാ­റ്റി­യെ­ന്നു് സാർ­ത്രു് ഒ­രി­ക്കൽ ചോ­ദി­ച്ചു. സാ­ഹി­ത്യം വി­ശ­പ്പു മാ­റ്റാ­നു­ള്ള­ത­ല്ലെ­ന്നാ­ണു് എന്റെ മ­റു­പ­ടി. വീ­ട്ടി­ന­ക­ത്തി­രു­ന്നു് ആഹാരം മാ­ത്രം ക­ഴി­ച്ചാൽ മതിയോ? നി­ലാ­വു പ­ര­ന്നൊ­ഴു­കു­ന്ന രാ­ത്രി­യിൽ മു­റ്റ­ത്തി­റ­ങ്ങി ച­ന്ദ്ര­നെ­യും ന­ക്ഷ­ത്ര­ങ്ങ­ളെ­യും കാ­ണേ­ണ്ട­തി­ല്ലേ? ചോറു് വി­ശ­പ്പു മാ­റ്റും. നി­ലാ­വി­ന്റെ ഭം­ഗി­ക­ണ്ടു ര­സി­ച്ചാൽ വി­ശ­പ്പു മാ­റി­ല്ല. എ­ങ്കി­ലും അതു വേ­ണ്ടേ? ഇ­ല്ലെ­ങ്കിൽ നമ്മൾ പ­രി­പൂർ­ണ്ണ മ­നു­ഷ്യ­നാ­വു­മോ? വി­ശ­പ്പു മാ­റ്റു­ന്ന­തു് എന്തോ അതു മാ­ത്രം മതി എന്ന ചി­ന്താ­ഗ­തി തെ­റ്റാ­ണു്. അ­ല്ലെ­ങ്കി­ലും സാ­ഹി­ത്യം വി­ശ­പ്പു മാ­റ്റാ­നു­ള്ള­ത­ല്ല. ച­ന്ദ്രി­കാ­സ്പർ­ശം­പോ­ലെ നി­ക്ഷ­ത്ര­ദർ­ശ­നം­പോ­ലെ അതു് അ­നാ­സ­ക്ത­പ്ര­ക്രി­യ­യാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-04-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.