SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-08-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ദി­ന­ക്കു­റി­പ്പു­കള്‍ കാ­ല­ത്തു് ഏഴു മണി
images/DHLawrence.jpg
ഡി. എച്ച്. ലോ­റൻ­സ്

“ചില പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­ങ്ങൾ സം­സാ­രി­ക്കാ­നു­ണ്ടു്. ഞാൻ അ­ങ്ങോ­ട്ടു വ­ര­ട്ടോ? ടെ­ലി­ഫോ­ണിൽ­ക്കൂ­ടി­യു­ള്ള വിനയം ക­ലർ­ന്ന ചോ­ദ്യ­മാ­ണു്. ആളിനെ എ­നി­ക്കു മുൻപേ അ­റി­യാം. വ­ന്നാൽ വാ­തോ­രാ­തെ മൂ­ന്നു­മ­ണി­ക്കൂർ ജെ. കൃ­ഷ്ണ­മൂർ­ത്തി­യെ­ക്കു­റി­ച്ചു് സം­സാ­രി­ക്കും. ഒ­ര­ക്ഷ­രം­പോ­ലും പറയാൻ സ­മ്മ­തി­ക്കി­ല്ല. അ­യാ­ളു­ടെ പ്ര­ഭാ­ഷ­ണം ക­ഴി­യു­മ്പോൾ ഞാൻ ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും തളരും. പി­ന്നെ ആ ദിവസം ഒ­ന്നും ചെ­യ്യാൻ വയ്യ. എ­ങ്കി­ലും മ­ര്യാ­ദ­യു­ടെ ലം­ഘ­ന­മ­രു­ത­ല്ലോ എന്നു വി­ചാ­രി­ച്ചു “വരൂ” എന്നു ഞാൻ പ­റ­ഞ്ഞു. വന്നു കയറി. കൃ­ഷ്ണ­മൂർ­ത്തി­യെ­ക്കു­റി­ച്ചു പൂർ­ണ്ണ­വി­രാ­മ­മി­ല്ലാ­ത്ത പ്ര­ഭാ­ഷ­ണ­വും തു­ട­ങ്ങി. ബാ­ങ്കിൽ പോയി ഒരു ചെ­ക്ക് മാറണം എ­നി­ക്കു്. അതു കി­ട്ടി­യി­ട്ടേ ചില മ­രു­ന്നു­കൾ വാ­ങ്ങാ­നാ­വൂ. ആഗതൻ വ­ല്ല­തി­നും സ­മ്മ­തി­ക്കു­മോ? ‘എന്തു ഭ­യ­ങ്ക­ര­മാ സാറേ കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ചിന്ത! എന്നു കൂ­ട­ക്കൂ­ടെ പറയും. ‘സ­ഹി­കെ­ട്ടു്’ ഞാൻ പ­റ­ഞ്ഞു. “നി­റു­ത്തു. ചി­ന്താ­ക്കു­ഴ­പ്പം ഉ­ണ്ടാ­ക്കു­ന്ന­വ­നാ­ണു് നി­ങ്ങ­ളു­ടെ കൃ­ഷ്ണ­മൂർ­ത്തി. ഭ­ഗ­വ­ദ്ഗീ­ത­യും ഉ­പ­നി­ഷ­ത്തു­ക­ളു­മാ­ണു് കൃ­ഷ്ണ­മൂർ­ത്തി­യെ കൃ­ഷ്ണ­മൂർ­ത്തി­യാ­ക്കി­യ­തു്. അവയെ നി­രാ­ക­രി­ക്കു­ന്ന ആൾ ത­ന്നെ­ത്ത­ന്നെ നി­രാ­ക­രി­ക്കു­ക­യാ­ണു്. കൃ­ഷ്ണ­മൂർ­ത്തി ഭൗ­തി­ക­വാ­ദി­യ­ല്ല. ആ­ധ്യാ­ത്മി­ക­ജീ­വി­തം അം­ഗീ­ക­രി­ക്കു­ന്ന­വ­നു­മ­ല്ല. പി­ന്നെ­ങ്ങ­നെ­യാ­ണു് സത്യം സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­തു്?” യു­വാ­വു് എ­ഴു­ന്നേ­റ്റു് പോയി. ഒരു കാ­ര്യ­ത്തി­ലും അ­ന്ധ­ത്വം പാ­ടി­ല്ല. അതിരു കടന്ന ക­മ്മ്യൂ­ണി­സ്റ്റ് വി­രോ­ധ­മു­ള്ള­വൻ പെ­ട്ടെ­ന്നു ക­മ്മ്യൂ­ണി­സ്റ്റാ­കും. അ­തി­രു­ക­ട­ന്നു ക­മ്മ്യൂ­ണി­സ­ത്തെ ആ­ദ­രി­ക്കു­ന്ന­വൻ ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ആ­ന്റി­ക­മ്മ്യൂ­ണി­സ്റ്റാ­കും. ഈ യു­വാ­വു് വളരെ വൈ­കാ­തെ കൃ­ഷ്ണ­മൂർ­ത്തി വി­രു­ദ്ധ­നാ­യി എന്റെ അ­ടു­ത്തെ­ത്തും.

വൈ­കു­ന്നേ­രം അഞ്ചു മണി

സ്റ്റാ­റ്റ്യൂ ജം­ഗ്ഷ­നിൽ­വ­ച്ചു് ഒരു ചെ­റു­പ്പ­ക്കാ­ര­നെ പ­രി­ച­യ­പ്പെ­ട്ടു. കു­റെ­നേ­രം സം­സാ­രി­ച്ച­തി­നു­ശേ­ഷം അയാൾ യാ­ത്ര­പ­റ­ഞ്ഞ­പ്പോൾ ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ എ­ഴു­താ­നാ­യി സാറ് ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രി­ക്ക­ട്ടെ എന്നു പ­റ­ഞ്ഞു. ഇ­ങ്ങ­നെ പലരും പ­റ­യാ­റു­ണ്ടു്. അ­പ്പോ­ഴൊ­ക്കെ ഞാൻ ഞെ­ട്ടാ­റി­ല്ലെ­ങ്കി­ലും മ­ര­ണ­മ­ടു­ത്തു­പോ­യി എ­ന്നാ­ണ­ല്ലോ അവർ മ­റ്റൊ­രു വി­ധ­ത്തിൽ അ­റി­യി­ക്കു­ക എന്നു വി­ചാ­രി­ക്കാ­റു­ണ്ടു്. മരണം ഭ­യ­ജ­ന­ക­മ­ല്ല എ­നി­ക്കു്. പക്ഷേ, മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക എ­ന്ന­തു ഭീ­തി­പ്ര­ദ­മാ­ണു്. ആ­ശു­പ­ത്രി­യി­ലോ വീ­ട്ടി­ലോ പ­ല­മാ­സ­ങ്ങൾ കി­ട­ന്നു് അ­നു­നി­മി­ഷം മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു് വീ­ട്ടു­കാർ­ക്കും കി­ട­ക്കു­ന്ന ആ­ളി­നും ഒ­രേ­മ­ട്ടിൽ ‘റ്റെ­റി­ഫി­ക് ’ ആണു്.

ആറു മണി

വീ­ട്ടി­ന­ടു­ത്തു് എ­ത്താ­റാ­യ­പ്പോൾ ആ­ലു­വാ­ക്കാ­രി­യാ­യ ഒരു ചെ­റു­പ്പ­ക്കാ­രി ശാ­സ്ത­മം­ഗ­ലം ജ­ങ്ഷ­നിൽ­വ­ച്ചു പ­രി­ച­യ­പ്പെ­ടാ­നെ­ത്തി. പ­രി­ച­യ­പ്പെ­ടു­ന്ന­തൊ­ക്കെ വി­മർ­ശി­ക്കാ­നാ­ണു്. ‘അ­യ്യ­പ്പ­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു് എ­ഴു­താ­ത്ത­തു് ശ­രി­യോ­ണോ? എ­ന്നു് അവർ പ­രു­ക്കൻ­മ­ട്ടിൽ ചോ­ദി­ച്ചു. മ­റു­പ­ടി പ­റ­യാ­തെ ഞാൻ ആ യു­വ­തി­യു­ടെ ത­ല­മു­ടി­യി­ലേ­ക്കാ­ണു് നോ­ക്കി­പ്പോ­യ­തു്. വ­ലി­ച്ചു മു­റു­ക്കി­യ മ­ട്ടിൽ ത­ല­മു­ടി­നാ­രു­കൾ പി­റ­കോ­ട്ടാ­ക്കി പോ­ണി­ടെ­യ്ലാ­ക്കി കെ­ട്ടി­വ­ച്ചി­രി­ക്കു­ന്നു. മ­ന­സ്സി­നു് അ­യ­വി­ല്ലാ­ത്ത­വ­രാ­ണു് ഇ­ങ്ങ­നെ ത­ല­മു­ടി കെ­ട്ടി­വ­യ്ക്കു­ന്ന­തു്. സ്ത്രീ­കൾ­ക്കു് എ­ന്തെ­ങ്കി­ലും ആ­കർ­ഷ­ക­ത്വം സ്വാ­ഭാ­വി­ക­മാ­യി ഉ­ണ്ടെ­ങ്കിൽ ഈ പോ­ണി­ടെ­യ്ൽ സം­വി­ധാ­നം അ­തി­ല്ലാ­തെ­യാ­ക്കും. ആ ചെ­റു­പ്പ­ക്കാ­രി­യു­ടെ ദാർ­ഢ്യ­മാർ­ന്ന മ­ന­സ്സി­നെ ത­ല­മു­ടി­ക്കെ­ട്ട­ല­ന്റെ രീ­തി­യി­ലൂ­ടെ കണ്ട ഞാൻ ‘ശരി, ഇ­നി­യൊ­രി­ക്കൽ കാണാം’ എന്നു പ­റ­ഞ്ഞി­ട്ടു് ന­ട­ന്നു. അ­ല­സ­മാ­യ വ­സ്ത്ര­ധാ­ര­ണ­ത്തി­നാ­ണു് ഭംഗി. ത­ല­മു­ടി ‘അ­ല­ക്ഷ്യ’മായി ഇ­ടു­ന്ന­താ­ണു് ചോ­തോ­ഹ­രം. If a women hasn’t got a tiny streak of harlot in her, She’s a dry stick as a rule’ എ­ന്നു് ഡി. എച്ച്. ലോ­റൻ­സ്.

വേദന

ഒ­രു­കാ­ര്യം അ­ന്ധ­ത്വം പാ­ടി­ല്ല. അ­തി­രു­ക­ട­ന്ന ക­മ്മ്യൂ­ണി­സ്റ്റ് വി­രോ­ധ­മു­ള്ള­വർ പെ­ട്ടെ­ന്നു ക­മ്മ്യൂ­ണി­സ്റ്റാ­കും. അ­തി­രു­ക­ട­ന്നു ക­മ്മ്യൂ­ണി­സ­ത്തെ ആ­ദ­രി­ക്കു­ന്ന­വൻ ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ആ­ന്റി­ക­മ്മ്യൂ­ണി­സ്റ്റാ­കും.

‘നി­യ­മ­മ­നു­സ­രി­ച്ചു­ള്ള ജോലി’ എ­ന്ന­തു ആ­ശു­പ­ത്രി­യി­ലെ ജീ­വ­ന­ക്കാർ സ്വീ­ക­രി­ച്ചു­ക­ഴി­ഞ്ഞാൽ രോ­ഗി­ക­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ എ­ന്താ­കു­മെ­ന്നു നേ­രി­ട്ട­റി­ഞ്ഞ­വ­നാ­ണു ഞാൻ. എ­നി­ക്കു വ­യ­റ്റി­ലൊ­രു ശ­സ്ത്ര­ക്രി­യ നടന്ന ദിവസം ത­ന്നെ­യാ­ണു് നേ­ഴ്സു­കൾ ‘വർ­ക്ക് റ്റൂ റൂൾ’ എന്ന ത­ത്ത്വം ന­ട­പ്പിൽ വ­രു­ത്തി­യ­തു്. രാ­ത്രി­യാ­യ­പ്പോൾ എ­നി­ക്കു വലിയ വേദന വന്നു. മ­രു­ന്നു കു­ത്തി­വ­യ്ക്കാ­നു­ള്ള നിർ­ദ്ദേ­ശം ഡോ­ക്ടർ നൽ­കി­യെ­ങ്കി­ലും ഒരു ദിവസം ഇത്ര കു­ത്തി­വ­യ്ക്കൽ എന്നു തീ­രു­മാ­നി­ച്ച നേ­ഴ്സു­ക­ളിൽ ആരും എന്റെ സ­മീ­പ­ത്തു­പോ­ലും വ­ന്നി­ല്ല. വേ­ദ­ന­കൊ­ണ്ടു് നി­ല­വി­ളി­ച്ച എ­ന്നെ­ക്ക­ണ്ടു് എന്റെ മകൻ ഓരോ നേ­ഴ്സി­ന്റെ­യും മുൻ­പിൽ­ച്ചെ­ന്നു കെ­ഞ്ചു­ന്ന­തു ഞാൻ കണ്ടു. ച­ത്താ­ലും വേ­ണ്ടി­ല്ല. മ­ക­ന്റെ അ­ഭി­മാ­ന­ത്തി­നു മു­റി­വേ­ല്പി­ക്ക­രു­തു് എന്നു കരുതി ഞാൻ അവനെ തി­രി­ച്ചു­വി­ളി­ച്ചു ‘വേദന പോയി ആ­രോ­ടും ഇനി അ­പേ­ക്ഷി­ക്കേ­ണ്ട­തി­ല്ല’ എന്നു പ­റ­ഞ്ഞു. അവൻ ഉ­റ­ങ്ങി­യ­പ്പോൾ വേദന സ­ഹി­ക്കാ­നാ­വാ­തെ ഞാൻ മെ­ഡി­ക്കൽ കോ­ളേ­ജാ­ശു­പ­ത്രി­യു­ടെ മു­ക­ളി­ല­ത്തെ നി­ല­യിൽ­നി­ന്നു താ­ഴ­ത്തേ­ക്കു ചാടി ആ­ത്മ­ഹ­ത്യ ചെ­യ്യാൻ തീ­രു­മാ­നി­ച്ചു. വ­രാ­ന്ത­യു­ടെ അ­റ്റ­ത്തു ചെ­ല്ലു­ക­യും ചെ­യ്തു. താ­ഴ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ എ­നി­ക്കു പേ­ടി­യാ­യി. മാ­ത്ര­മ­ല്ല, ചാ­ടി­യാൽ മ­രി­ക്കാ­തെ കൈയും കാലും ഒ­ടി­ഞ്ഞു കി­ട­ന്നാ­ലോ എന്ന ചി­ന്ത­യു­മു­ണ്ടാ­യി. ഞാ­നി­ഴ­ഞ്ഞു് ക­ട്ടി­ലിൽ വന്നു കി­ട­ന്നു. വീ­ട്ടിൽ­നി­ന്നു കൊ­ണ്ടു­വ­ന്ന ബാഗിൽ ഉ­റ­ക്ക­ഗ്ഗു­ളി­ക­യു­ണ്ടെ­ന്നു ഞാ­നോർ­മ്മി­ച്ചു. അതു് ഒ­ന്നി­നു പകരം ര­ണ്ടെ­ണ്ണം വി­ഴു­ങ്ങി. അ­ല്പ­സ­മ­യം­കൊ­ണ്ടു് ഉ­റ­ങ്ങി­പ്പോ­വു­ക­യും ചെ­യ്തു. അ­ടു­ത്ത­ദി­വ­സം എ­നി­ക്കു ഇൻ­ജെ­ക്ഷൻ കി­ട്ടി­യെ­ന്നു എന്റെ വാ­യ­ന­ക്കാ­രിൽ ആ­രെ­ങ്കി­ലും ധ­രി­ക്കു­ന്നെ­ങ്കിൽ ആ ആ­ളി­ന്റെ ന­ന്മ­യിൽ എ­നി­ക്കു വി­ശ്വാ­സ­മു­ണ്ടു് എന്നേ പ­റ­യാ­നു­ള്ള. പക്ഷേ, ആ­ശു­പ­ത്രി­യി­ലെ നൃ­ശം­സ­ത­യെ­പ്പ­റ്റി ഒ­ര­റി­വു­മി­ല്ലെ­ന്നു് എ­ഴു­തേ­ണ്ട­താ­യി വരും.

images/Uakhader.jpg
യു. എ. ഖാദർ

ഈ അ­നു­ഭ­വ­മു­ള്ള­തു­കൊ­ണ്ടു് യു. എ. ഖാദർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ഇ­ട­ത്താ­വ­ളം’ എന്ന ചെ­റു­ക­ഥ എ­നി­ക്കു കൂ­ടു­തൽ ഹൃ­ദ­യ­സ്പർ­ശ­ക­മാ­യി. ത­നി­ക്കു് അർ­ബ്ബു­ദ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യ സു­ഗു­ണൻ എന്ന ആൾ ഒ­രെ­ഴു­ത്തു് എ­ഴു­തി­വ­ച്ചി­ട്ടു് അ­പ്ര­ത്യ­ക്ഷ­നാ­കു­ന്നു. അ­തേ­സ­മ­യം ആ­ശു­പ­ത്രി­യു­ടെ മു­ക­ളി­ല­ത്തെ നി­ല­യിൽ­നി­ന്നു് ഒരു രോഗി താ­ഴ­ത്തേ­ക്കു ചാടി ചാ­വു­ക­യും ചെ­യ്യു­ന്നു. ആ­ത്മ­ഹ­ത്യ ചെ­യ്ത­വ­നും സു­ഗു­ണ­നും ഒ­രാൾ­ത­ന്നെ­യാ­ണെ­ന്നു വ്യ­ക്ത­മാ­ക്കു­ന്നി­ല്ല ക­ഥാ­കാ­രൻ. അതു ന­ന്നാ­യി. വേ­ദ­ന­യ്ക്കും ആ­ത്മ­ഹ­ത്യ­യ്ക്കു­മാ­ണു് പ്രാ­ധാ­ന്യം. അ­വ­ര­ണ്ടും സാർ­വ്വ­ലൌ­കി­ക­മാ­ണെ­ന്നു് അ­ഭി­വ്യ­ഞ്ജി­പ്പി­ച്ചു­കൊ­ണ്ടു് കഥ പ­രി­സ­മാ­പ്തി­യി­ലെ­ത്തി­ക്കു­ന്നു ഖാദർ. അ­ജ്ഞാ­ത­നാ­യ ആ ഭീ­ക­ര­നെ—മ­ര­ണ­ത്തെ—മു­ന്നിൽ­ക്ക­ണ്ടു് ക­ഥാ­പാ­ത്രം അ­നു­ഭ­വി­ച്ച വേദന സാർ­വ്വ­ജ­നീ­ന­മാ­യ വേ­ദ­ന­യാ­ണെ­ന്നു പ­റ­യു­ക­യാ­ണു് ക­ഥാ­കാ­രൻ. ന­ന്നു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യ്ക്കു് വി­ഷ­യ­ത്തി­നു യോ­ജി­ച്ചു് സാ­ന്ദ്ര­ത കൈ­വ­ന്നി­ട്ടി­ല്ല.

“അ­തി­ഥി­യോ­ടു് ചെ­യ്യാ­വു­ന്ന ഏ­റ്റ­വും വലിയ മ­ര്യാ­ദ­കേ­ടു്?” “അതിഥി വീ­ട്ടിൽ ഇ­രി­ക്കു­മ്പോൾ ടെ­ലി­വി­ഷൻ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ക്കു­ന്ന­തു്.”

കാർ­സ­നോ­മ—Carcinoma—എന്നു പ­റ­ഞ്ഞാൽ അർ­ബ്ബു­ദ­മെ­ന്നർ­ത്ഥം. ഹി­പൊ­ക്ര­റ്റീ­സ് (Hippocrates) എന്ന ഗ്രീ­ക്ക് ഭി­ഷ­ഗ്വ­ര­നിൽ­നി­ന്നാ­ണു് കാർ­സ­നോ­മ എന്ന വാ­ക്കു കി­ട്ടി­യ­തു്. Karkinos എന്ന ഗ്രീ­ക്ക് പ­ദ­ത്തി­നു ഞ­ണ്ടു് എ­ന്നാ­ണർ­ത്ഥം. മു­ഴ­യു­ടെ (tumour) ചു­റ്റു­മു­ള്ള വലിയ ഞ­ര­മ്പു­കൾ ഞ­ണ്ടി­ന്റെ നീണ്ട ന­ഖ­ങ്ങൾ പോലേ ഇ­രി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ആ പേ­രു­വ­ന്ന­തു്. മുഴയെ അവ അ­ള്ളി­പ്പി­ടി­ക്കു­ന്നു. മ­നു­ഷ്യ­ശ­രീ­ര­ത്തി­ലെ പല അ­വ­യ­വ­ങ്ങ­ളെ­യും ഈ ‘ഞ­ണ്ടു­കൾ’ ആ­ക്ര­മി­ക്കു­ന്നു. കാർ­സ­നോ­മ­യെ­ക്കാൾ യാതന നൽ­കു­ന്നു മ­നു­ഷ്യ­ക്രൂ­ര­ത. അതു് സ­മ­കാ­ലി­ക­ജീ­വി­ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി­ത്തീർ­ന്ന­തു­കൊ­ണ്ടു് ന­മു­ക്കു് ഒരു പ­രാ­തി­യും വേണ്ട. നമ്മൾ അ­വ­രാ­ണെ­ങ്കിൽ ഇ­മ്മ­ട്ടിൽ­ത്ത­ന്നെ ന­മ്മ­ളും പൊ­രു­മാ­റു­ക­യി­ല്ല എ­ന്ന­തി­നു് എ­ന്താ­ണു് ഉ­റ­പ്പു്?

പു­സ്ത­കം
images/MrNoon.jpg

ഡി. എച്ച്. ലോ­റൻ­സി­ന്റെ Mr. Noon പ­രി­പൂർ­ണ്ണ­മാ­ക്ക­പ്പെ­ടാ­ത്ത നോ­വ­ലാ­ണു്. അതു് ഏ­റെ­ക്കാ­ലം അ­പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു. കു­റ­ച്ചു­കാ­ലം മുൻ­പാ­ണു് അതു ക­ണ്ടു­പി­ടി­ച്ച­തും Cambridge Edition ആയി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തും. 1989-ൽ ഇം­ഗ്ല­ണ്ടി­ലെ Grafton Books പ്ര­സാ­ധ­നം ചെയ്ത ഈ നോവൽ ഇ­പ്പോ­ഴാ­ണു് എന്റെ കൈയിൽ വ­ന്നു­ചേർ­ന്ന­തു്.

ക­ഥാ­കാ­രൻ ജീവിത സം­ഭ­വ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ത്തു് വാ­യ­ന­ക്കാ­രിൽ അ­ടി­ച്ചേ­ല്പി­ക്കൽ ന­ട­ത്ത­രു­തു്. അവർ അ­ബോ­ധാ­ത്മ­ക­മാ­യി തി­ര­ഞ്ഞെ­ടു­ത്തു­വ­ച്ചി­രി­ക്കു­ന്ന ജീവിത സം­ഭ­വ­ങ്ങൾ­ക്കു സ­ദൃ­ശ്യ­മാ­യി ക­ഥ­യി­ലെ ജീവിത സം­ഭ­വ­ങ്ങൾ പ്ര­ത്യ­ക്ഷ­ങ്ങ­ളാ­ക­ണം. അ­പ്പോ­ഴാ­ണു് ‘ഹാ ഇ­തെ­ന്റെ ക­ഥ­യാ­ണ­ല്ലോ’ എ­ന്നു് വാ­യ­ന­ക്കാ­രൻ പറയുക.

ര­ണ്ടു­ഭാ­ഗ­ങ്ങ­ളാ­യി ഇതു ര­ചി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ഒ­ന്നാം­ഭാ­ഗ­ത്തിൽ നൂൺ എ­ന്നൊ­രു സ്ക്കൂ­ള­ധ്യാ­പ­കൻ ഒരു ചെ­റു­പ്പ­ക്കാ­രി­യു­മാ­യി വേഴ്ച ന­ട­ത്തു­ന്ന­തു് അ­വ­ളു­ടെ അച്ഛൻ കാ­ണു­ന്ന­താ­യി പ്ര­സ്താ­വം. ജോലി ന­ഷ്ട­പ്പെ­ടു­ന്ന­തി­നു­മുൻ­പു് അ­യാ­ള­തു് രാ­ജി­വ­ച്ചു് ജർ­മ്മ­നി­യി­ലേ­ക്കു പോ­കു­ന്നു. ലോ­റൻ­സി­നു­ത­ന്നെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചു് വൈ­ര­സ്യം. “Well then, let them. Let them go to hell. Gentle reader, this is the end of Mr. Noon and Emmie.” പക്ഷേ, നൂ­ണി­നു് ര­ണ്ടാം­ഭാ­ഗ­മു­ണ്ടു്. ആ ര­ണ്ടാം­ഭാ­ഗ­ത്തിൽ അയാൾ ജർ­മ്മ­നി­യിൽ പ­ഠി­ക്കു­ന്ന­താ­യി­ട്ടാ­ണു് നമ്മൾ കാണുക. അ­വി­ടെ­വ­ച്ചു് അയാൾ ഒരു ഡോ­ക്ട­റു­ടെ ഭാ­ര്യ­യും ര­ണ്ടു­കു­ഞ്ഞു­ങ്ങ­ളു­ടെ അ­മ്മ­യു­മാ­യ ജോ­ഹ­ന്ന­യെ പ­രി­ച­യ­പ്പെ­ടു­ന്നു. പ­രി­ച­യം ലൈം­ഗി­ക­ബ­ന്ധ­മാ­യി­ത്തീ­രു­ന്നു. അവർ ഇ­റ്റ­ലി­യി­ലേ­ക്കു പോ­കു­മ്പോൾ വ­ഴി­ക്കു­വ­ച്ചു പ­രി­ച­യ­പ്പെ­ട്ട ഒരു യു­വാ­വു­മാ­യി ജോ­ഹ­ന്ന ലൈം­ഗി­ക­വേ­ഴ്ച­യിൽ ഏർ­പ്പെ­ടു­ന്നു. ഇ­തി­നു­ശേ­ഷം നോവൽ വ­ള­രെ­യൊ­ന്നും മു­ന്നോ­ട്ടു പോ­കു­ന്നി­ല്ല. പ­രി­പൂർ­ണ്ണ­മാ­കാ­തെ അതു് അ­വ­സാ­നി­ക്കു­ന്നു.

പ്ര­ത്യ­ക്ഷ­ത്തിൽ ക്ഷു­ദ്ര­മെ­ന്നു തോ­ന്നി­ക്കു­ന്ന ഈ നോവൽ ക­ണ്ടു­പി­ടി­ച്ചു പ്ര­സാ­ധ­നം ചെ­യ്ത­തു­കൊ­ണ്ടു് ഏന്തു നേ­ട്ട­മു­ണ്ടാ­കു­ന്നു എന്ന ചോ­ദ്യ­ത്തി­നു പ്ര­സ­ക്തി­യു­ണ്ടു്. മറഞ്ഞ ആ­ത്മ­ക­ഥ­യാ­ണി­തു്. ലോ­റൻ­സി­നെ കു­ടു­തൽ മ­ന­സ്സി­ലാ­ക്കാൻ ഇതു നമ്മെ സ­ഹാ­യി­ക്കും എ­ന്നാ­ണു് ഉ­ത്ത­രം.

images/Kuttikrishnamarar.jpg
കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ

ലോ­റൻ­സ് തന്റെ ഗു­രു­നാ­ഥ­ന്റെ ‘ജർ­മ്മൻ ഭാര്യ’യു­മാ­യി ഒ­ളി­ച്ചോ­ടി­യ കാ­ര്യം സർ­വ്വ­വി­ദി­ത­മാ­ണു്. പ­ന്ത്ര­ണ്ടു­കൊ­ല്ലം ആ സ്ത്രീ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു ക­ഴി­ഞ്ഞ­വ­ളാ­ണു്. അ­യാ­ളിൽ നി­ന്നു മൂ­ന്നു­കു­ട്ടി­ക­ളും അ­വൾ­ക്കു­ണ്ടാ­യി. പാ­വ­പ്പെ­ട്ട ആ ഭർ­ത്താ­വി­നെ­യും കു­ഞ്ഞു­ങ്ങ­ളെ­യും ഉ­പേ­ക്ഷി­ച്ചു് അവൾ ലോ­റൻ­സു­മാ­യി ജർ­മ്മ­നി­യി­ലേ­ക്കു ഒ­ളി­ച്ചോ­ടി. നോ­വ­ലിൽ ജോ­ഹ­ന്ന ഒരു യു­വാ­വു­മാ­യി ലൈം­ഗി­ക­വേ­ഴ്ച­യിൽ ഏർ­പ്പെ­ട്ട­പോ­ലെ അവൾ ലോ­റൻ­സി­നെ വ­ഞ്ചി­ച്ചു് ഒരു ചെ­റു­പ്പ­ക്കാ­ര­നാ­യു­മാ­യി വേഴ്ച ന­ട­ത്തു­ക­യും ചെ­യ്തു. ആ­ത്മ­ക­ഥാ­പ­ര­ങ്ങ­ളാ­യ ഈ സം­ഭ­വ­ങ്ങ­ളെ ത­നി­ക്കു­മാ­ത്രം ക­ഴി­യു­ന്ന മ­ട്ടിൽ കാ­വ്യാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ക­യാ­ണു് ലോ­റൻ­സ് താഴെ ചേർ­ക്കു­ന്ന ഭാഗം ലോ­റൻ­സി­ന്റെ ത­ത്വ­ചി­ന്ത­യെ­യും ക­വി­ഹൃ­ദ­യ­ത്തെ­യും വ്യ­ക്ത­മാ­ക്കി­ത്ത­രും:

“What is the soul gentle reader? What is your soul, what is my soul? It is that deep core of individual unity where life itself, the very god throbs incalculably, whose throbbing unfolds the leaves and stem of the body, and brings forth the flower of the mind and the spirit. But the spirit is not the soul. Ah. no.” (p. 239) വാ­യി­ക്കേ­ണ്ട പു­സ്ത­ക­മെ­ന്ന നി­ല­യി­ല­ല്ല ഞാ­നി­തി­നെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­തു്. പ­രി­പൂർ­ണ്ണ­മാ­ക്കാ­ത്ത ഒരു നോവൽ ലോ­റൻ­സി­ന്റേ­താ­യി ഉ­ണ്ടെ­ന്നു് വാ­യ­ന­ക്കാ­രെ അ­റി­യി­ക്കാൻ മാ­ത്ര­മേ എ­നി­ക്കു് ഉ­ദ്ദേ­ശ്യ­മു­ള്ളു. എന്റെ വാ­യ­ന­ക്കാ­രിൽ ചി­ല­രെ­ങ്കി­ലും ഇതു വാ­യി­ച്ചി­രി­ക്കാൻ ഇ­ട­യു­മു­ണ്ടു്. ബി. ബി. സി-​യുടെ Listener ഈ നോ­വ­ലി­നെ ‘A major literary find’ എന്നു വാ­ഴ്ത്തു­ക­യു­ണ്ടാ­യി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സ്ത്രീ­യു­ടെ ഹെവി മേ­ക്ക­പ്പ് പു­രു­ഷ­നു് ഇ­ഷ്ട­മോ?

ഉ­ത്ത­രം: എല്ലാ ആ­ളു­ക­ളു­ടെ­യും ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ എ­നി­ക്കു് എ­ങ്ങ­നെ അ­റി­യാം? ലൈ­റ്റ് മേ­ക്ക­പ്പ് പോലും എ­നി­ക്കി­ഷ്ട­മി­ല്ല. റെഡ് ലി­പ്സ്റ്റി­ക് തേച്ച സ്ത്രീ­യെ­ക്ക­ണ്ടാൽ എ­നി­ക്കു് പേ­ടി­യാ­കും.

ചോ­ദ്യം: കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ഏ­തെ­ല്ലാം ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്ക­ണം?

ഉ­ത്ത­രം: എ­ല്ലാം വാ­യി­ക്ക­ണം. അതിനു സ­മ­യ­മി­ല്ലെ­ങ്കിൽ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സാ­ധ­നം ചെയ്ത ‘തെ­ര­ഞ്ഞെ­ടു­ത്ത പ്ര­ബ­ന്ധ­ങ്ങൾ’ വാ­യി­ക്കു. വില നാ­ല്പ­തു രൂപ. അ­ദ്ദേ­ഹ­ത്തി­ന്റെ പേ­രു­കേ­ട്ട മു­പ്പ­തു പ്ര­ബ­ന്ധ­ങ്ങൾ ഇ­തി­ലു­ണ്ടു്. (തെ­ര­യു­ക എ­ന്ന­തി­നു് അ­ന്വേ­ഷി­ക്കു എ­ന്നാ­ണർ­ത്ഥം. Choose എന്ന അർ­ത്ഥ­ത്തിൽ തി­ര­യു­ക എ­ന്നാ­ണു് പ്ര­യോ­ഗി­ക്കേ­ണ്ട­തു്. അ­തി­നാൽ ‘തി­ര­ഞ്ഞെ­ടു­ത്ത പ്ര­ബ­ന്ധ­ങ്ങൾ എന്നു വേ­ണ്ടി­യി­രു­ന്നു ഗ്ര­ന്ഥ­നാ­മം.’)

ചോ­ദ്യം: പണം ഭീ­മ­മാ­യ പ­ലി­ശ­യ്ക്കു കടം കൊ­ടു­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?

ഉ­ത്ത­രം: അവർ ജി­വി­ക്കു­ക­യ­ല്ല. ജീ­വി­ക്കാൻ­വേ­ണ്ടി അ­ക്ഷീ­ണ­യ­ത്നം ന­ട­ത്തു­ക­യാ­ണു്. അവരെ നോ­ക്കു. റോ­ഡി­ലൂ­ടെ അവർ ഓടും. വാ­ഹ­ന­ത്തി­ലാ­ണു് യാ­ത്ര­യെ­ങ്കിൽ പാ­ഞ്ഞു­പോ­കും. പ്ര­ശാ­ന്ത ജീ­വി­തം ന­യി­ക്കു­ന്ന ഒരു ഋ­ണ­ദാ­താ­വി­നെ­യും ഞാൻ ക­ണ്ടി­ട്ടി­ല്ല?

ചോ­ദ്യം: ഭർ­ത്താ­വി­ന്റെ നേ­ര­മ്പോ­ക്കു കേ­ട്ടു പൊ­ട്ടി­ച്ചി­രി­ക്കു­ന്ന ഭാ­ര്യ­യെ ഞാൻ സ്ക്കൂ­ട്ട­റി­ന്റെ പി­റ­കിൽ ക­ണ്ടി­ട്ടു­ണ്ടു്. എ­ന്നി­ട്ടും നി­ങ്ങൾ ദാ­മ്പ­ത്യ­ജീ­വി­തം വി­ര­സ­മാ­ണെ­ന്നു പ­റ­യു­ന്നു. എ­ന്തൊ­രു വി­രോ­ധാ­ഭാ­സം.

ഉ­ത്ത­രം: ഒരു ഭർ­ത്താ­വും—നർ­മ്മ­ബോ­ധ­മു­ള്ള ഒരു ഭർ­ത്താ­വും—ഭാ­ര്യ­യോ­ടു നേ­ര­മ്പോ­ക്കു പ­റ­യാ­റി­ല്ല. പ­റ­ഞ്ഞെ­ങ്കിൽ ദാ­മ്പ­ത്യ­ദീ­വി­ത­ത്തി­നു തി­ള­ക്കം വ­ന്നേ­നേ. സ്ക്കൂ­ട്ട­റി­ന്റെ പി­റ­കി­ലി­രി­ക്കു­ന്ന സ്ത്രീ ചി­രി­ക്കു­ന്നെ­ങ്കിൽ അതു് യ­ഥാർ­ത്ഥ­മാ­യ ഫലിതം കേ­ട്ടി­ട്ട­ല്ല. പി­ന്നെ വി­രോ­ധം, വൈ­രു­ദ്ധ്യം എന്ന അർ­ത്ഥ­ത്തിൽ വി­രോ­ധാ­ഭാ­സ­മെ­ന്നു് പ­റ­യ­രു­തു്. വി­രോ­ധാ­ഭാ­സ­ത്തി­നു് ആ അർ­ത്ഥ­മി­ല്ല. വി­രോ­ധ­മി­ല്ലാ­തി­രി­ക്കെ വി­രോ­ധം തോ­ന്നു­ന്ന­താ­ണു് വി­രോ­ധാ­ഭാ­സം. ന­മ്മു­ടെ പല പ­ണ്ഡി­ത­ന്മാ­രും ഈ തെ­റ്റു വ­രു­ത്താ­റു­ണ്ടു്.

ചോ­ദ്യം: വൃ­ത്തി­കെ­ട്ട വ­സ്തു­ക്ക­ളെ­ക്കൂ­ടി സൃ­ഷ്ടി­ച്ച­തെ­ന്തി­നു് ഈ­ശ്വ­രൻ?

ഉ­ത്ത­രം: അ­ങ്ങ­നെ വൃ­ത്തി­കെ­ട്ട വ­സ്തു­ക്ക­ളു­ണ്ടോ? വസ്തു വർ­ത്തി­ക്കു­ന്ന പ­രി­തഃ­സ്ഥി­തി­യെ­യും പ­ശ്ചാ­ത്ത­ല­ത്തെ­യും ആ­ശ്ര­യി­ച്ചി­രി­ക്കും അ­തി­ന്റെ വൃ­ത്തി­യും വൃ­ത്തി­യി­ല്ലാ­യ്മ­യും. മുടി സു­ന്ദ­രി­യു­ടെ ത­ല­യി­ലി­രു­ന്നാൽ ആ­കർ­ഷ­കം. അതു ചോറിൽ കി­ട­ന്നാൽ ഛർ­ദ്ദി­ലു­ണ്ടാ­കും. റോ­സാ­പ്പൂ ചെ­ടി­യിൽ നി­ന്നാൽ മ­നോ­ഹ­രം. നരച്ച ത­ല­മു­ടി­യി­ലി­രു­ന്നാൽ വൃ­ത്തി­കേ­ടു്.

ചോ­ദ്യം: എന്റെ ഭാര്യ കു­റ­ച്ചു ദി­വ­സ­മാ­യ സം­സാ­രി­ക്കു­ന്ന­തേ­യി­ല്ല. എ­ന്താ­വാം കാരണം.?

ഉ­ത്ത­രം: താ­ങ്ക­ളു­ടെ വീ­ട്ടി­ലെ ടെ­ലി­ഫോൺ കേ­ടാ­യി­രി­ക്കും.

ചോ­ദ്യം: ഏ­റ്റ­വും വലിയ ക­ണ്ടു­പി­ടി­ത്തം?

ഉ­ത്ത­രം: ച­ക്ര­മാ­ണെ­ന്നു് (wheel) ചിലർ പ­റ­യു­ന്നു. എന്റെ അ­ഭി­പ്രാ­യ­ത്തിൽ സോ­പ്പ്.

ചോ­ദ്യം: അ­തി­ഥി­യോ­ടു ചെ­യ്യാ­വു­ന്ന ഏ­റ്റ­വും വലിയ മ­ര്യാ­ദ­കേ­ടു്?

ഉ­ത്ത­രം: അതിഥി വീ­ട്ടിൽ ഇ­രി­ക്കു­മ്പോൾ ടെ­ലി­വി­ഷൻ സെ­റ്റ് പ്ര­വർ­ത്തി­പ്പി­ക്കു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങ­ളെ സർ­വ്വ­ക­ലാ­ശാ­ല­യു­ടെ പ­ര­മാ­ധി­കാ­രി­യാ­ക്കി­യാൽ എ­ന്തു­ചെ­യ്യും?

ഉ­ത്ത­രം: എല്ലാ ലൈ­ബ്ര­റി­ക­ളും സ­ല്ലാ­പ­ത്തി­നു് ഒരു മു­റി­യു­ണ്ടാ­ക്കാൻ ആ­ജ്ഞാ­പി­ക്കും. അ­തു­ണ്ടാ­ക്കി­യാൽ പു­സ്ത­ക­മെ­ടു­ക്കാൻ ചെ­ല്ലു­ന്ന­വർ­ക്കു ക­ര­ഞ്ഞു­തീർ­ക്കൽ കാ­ണേ­ണ്ട­താ­യി­വ­രി­ല്ല?

പ­രാ­ജ­യം
images/kochubava.jpg
ടി. വി. കൊ­ച്ചു­ബാ­വ

ടി. വി. കൊ­ച്ചു­ബാ­വ യെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ന­ടു­ത്തു­വ­ച്ചു കാ­ണാ­നി­ട­യാ­യി എ­നി­ക്കു്. (കോ­ളേ­ജ് എ­ന്ന­ല്ല കോ­ളി­ജ് എ­ന്നാ­ണു് ഉ­ച്ചാ­ര­ണം. അ­ങ്ങ­നെ­യെ­ഴു­തി­യാൽ പ­ലർ­ക്കും മ­ന­സ്സി­ലാ­യി­ല്ലെ­ന്നു വരും. അ­തു­കൊ­ണ്ടു ക­രു­തി­ക്കൂ­ട്ടി­യാ­ണു് കോ­ളേ­ജ് എ­ന്നെ­ഴു­തു­ന്ന­തു്). കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഒരാൾ ‘ഇ­ദ്ദേ­ഹ­മാ­ണു് ടി. വി. കൊ­ച്ചു­ബാ­വ’ എന്നു പ­റ­ഞ്ഞു പ­രി­ച­യ­പ്പെ­ടു­ത്തി. ‘ഇത്ര കൊ­ച്ചു പ­യ്യ­നോ?’ എന്നു ഞാൻ തെ­ല്ലൊ­ര­ദ്ഭു­ത­ത്തോ­ടെ ചോ­ദി­ച്ചു. പ­രി­ച­യ­പ്പെ­ട­ത്തി­യ ആൾ പ­റ­ഞ്ഞു:

“നി­ങ്ങ­ളെ സർ­വ­ക­ലാ­ശാ­ല­യു­ടെ പ­ര­മാ­ധി­കാ­രി­യാ­ക്കി­യാൽ എ­ന്തു­ചെ­യ്യും?” “എല്ലാ ലൈ­ബ്ര­റി­ക­ളി­ലും സ­ല്ലാ­പ­ത്തി­നു് ഒരു മു­റി­യു­ണ്ടാ­ക്കാൻ ആ­ജ്ഞാ­പി­ക്കും. അ­തു­ണ്ടാ­ക്കി­യാൽ പു­സ്ത­ക­മെ­ടു­ക്കാൻ ചെ­ല്ലു­ന്ന­വർ­ക്കു ക­ര­ഞ്ഞു തീർ­ക്കൽ കാ­ണേ­ണ്ട­താ­യി വ­രി­ല്ല.”

“അതേ. ആ­ളെ­ന്ന നി­ല­യിൽ ചെ­റു­തു്. പക്ഷേ, ക­ഥ­യെ­ഴു­ത്തു­കാ­ര­നെ­ന്ന നി­ല­യിൽ വലിയ ആൾ.” ഭേ­ദ­പ്പെ­ട്ട ക­ഥ­ക­ളു­ടെ ര­ച­യി­താ­വെ­ന്ന നി­ല­യിൽ ഞാൻ കൊ­ച്ചു ബാവയെ ശ്ര­ദ്ധി­ച്ചു­പോ­ന്നു. ഈ ആ­ഴ്ച­ത്തെ ക­ലാ­കൌ­മു­ദി­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ‘കലശം’ എന്ന കഥ ക­ണ്ട­പ്പോൾ കൌ­തു­ക­ത്തോ­ടെ ഞാനതു വാ­യി­ച്ചു. ഒരു സ്ത്രീ­യു­ടെ ഭർ­ത്താ­വു് സൈ­നി­ക­സേ­വ­ന­മ­നു­ഷ്ഠി­ക്കു­മ്പോൾ മ­രി­ച്ചു പോ­യി­യെ­ന്നു് പ­ട്ടാ­ള­മേ­ധാ­വി­യു­ടെ കമ്പി സ­ന്ദേ­ശം വന്നു. കാലം ഏ­റെ­യാ­യി. വാർ­ദ്ധ­ക്യ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന ഒരാൾ ആ വി­ധ­വ­യു­ടെ വീ­ട്ടി­ലെ­ത്തി താൻ ത­ന്നെ­യാ­ണു് അ­വ­ളു­ടെ ഭർ­ത്താ­വെ­ന്നു് അ­റി­യി­ച്ചു. താൻ വെ­ടി­യേ­റ്റു് വീ­ണു­വെ­ന്നും ശ­ത്രു­ക്കൾ തന്നെ എ­ടു­ത്തു­കൊ­ണ്ടു­പോ­യി ത­ട­വി­ലി­ട്ടു­വെ­ന്നും മ­റ്റും അയാൾ പ­റ­ഞ്ഞി­ട്ടും അ­വൾ­ക്കു വി­ശ്വാ­സം വ­ന്നി­ല്ല. അല്പം കഞ്ഞി അ­വ­ളു­ടെ കൈ­കൊ­ണ്ടു വി­ള­മ്പി­ക്കൊ­ടു­ക്ക­ണ­മെ­ന്ന അ­യാ­ളു­ടെ അ­പേ­ക്ഷ­പോ­ലും നി­രാ­ക­രി­ക്ക­പ്പെ­ട്ടു. അയാൾ അ­മ്മ­യു­ടെ അ­സ്ഥി­ത്ത­റ­യി­ലേ­ക്കു നീ­ങ്ങി­യ­പ്പോൾ. അ­വൾ­ക്കു പ­ശ്ചാ­ത്താ­പം. ക­ഞ്ഞി­യെ­ടു­ത്തു കൊ­ണ്ടു­വ­ന്നു. പക്ഷേ, അ­പ്പോ­ഴേ­ക്കു അയാൾ അ­ന്തർ­ദ്ധാ­നം ചെ­യ്തു­ക­ഴി­ഞ്ഞു.

images/maradona.jpg
മാ­റ­ഡോ­ണ

അ­ന്തർ­ദ്ധാ­നം ചെ­യ്ത­തു് ആഗതൻ മാ­ത്ര­മ­ല്ല, ഇ­ത്ത­രം ക­ഥ­ക­ളും കൂ­ടി­യു­മാ­ണു്. ക­രു­തി­ക്കൂ­ട്ടി നാ­ട­കീ­യ­ത വ­രു­ത്തി പ്ര­തി­പാ­ദ­നം ചെയ്ത ഈ ക­ഥ­യു­ടെ പോ­രാ­യ്മ ക­ഥാ­കാ­രൻ വാ­യ­ന­ക്കാർ­ക്കു­വേ­ണ്ടി ചില ജീ­വി­ത­സം­ഭ­വ­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്ത­വ­ച്ചു് ഇവ ആ­സ്വ­ദി­ച്ചോ എന്നു ന­മ്മ­ളോ­ടു ആ­ഞ്ജാ­പി­ക്കു­ന്നു എ­ന്ന­താ­ണു്. അ­ങ്ങ­നെ ആ­ജ്ഞാ­പി­ക്കു­മ്പോൾ ന­മ­മു­ടെ ആ­സ്വാ­ദ­ന­മ­ണ്ഡ­ല­ത്തി­നു് സ്വാ­ഭാ­വി­ക­മാ­യു­ള്ള സ്വാ­ത­ന്ത്ര്യം ന­ഷ്ട­പ്പെ­ട്ടു പോ­കു­ന്നു. ഒരു പ­ടി­ഞ്ഞാ­റൻ ക­ഥ­യെ­ടു­ത്തു് ഇതു സ്പ­ഷ്ട­മാ­ക്കി­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു് എ­നി­ക്കു്. പക്ഷേ, ചി­ല­യാ­ളു­കൾ ഉടനെ ഉ­ദ്ഘോ­ഷി­ക്കും പാ­ശ്ചാ­ത്യ­ദേ­ശ­ത്തെ മാ­ന­ദ­ണ്ഡ­ങ്ങൾ­കൊ­ണ്ടു് ഇ­വി­ട­ത്തെ കഥകളെ അ­ള­ന്നു നോ­ക്കു­ന്നു­വെ­ന്നു്. ഞാ­ന­ങ്ങ­നെ ചെ­യ്യാ­റെ­യി­ല്ല. ഷെ­യ്ക്സ്പി­യ­റി ന്റെ ഭാവന എൻ. കൃ­ഷ്ണ­പി­ള്ള­യ്ക്കി­ല്ലെ­ന്നു ഞാൻ എ­ഴു­തി­യാൽ അ­തെ­ഴു­തി­യ ഞാൻ ‘ഫൂൾ’ ആ­വി­ല്ലേ? ഉ­ത്കൃ­ഷ്ട­മാ­യ ക­ല­യെ­ന്തെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ക്കാ­നാ­യി മാ­ത്ര­മേ ഞാൻ താ­ര­ത­മ്യം ന­ട­ത്താ­റു­ള്ളു. അ­തു­കൊ­ണ്ടു് സ­ങ്കോ­ച­ത്തോ­ടെ പ­റ­യ­ട്ടെ. ടോൾ­സ്റ്റോ­യി­യു­ടെ ‘ഇവൻ ഇ­ലീ­ച്ചി­ന്റെ മരണം’ എന്ന കഥ വാ­യി­ക്കു­മ്പോൾ ര­ച­യി­താ­വു് ന­മ്മ­ളു­ടെ മേൽ ഒ­ന്നും അ­ടി­ച്ചേ­ല്പി­ക്കു­ന്നി­ല്ല. ന­മ്മു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു പരിധി ക­ല്പി­ക്കു­ന്നു­മി­ല്ല. ക­ഥാ­കാ­രൻ ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ത്തു് വാ­യ­ന­ക്കാ­രിൽ അ­ടി­ച്ചേൽ­പ്പി­ക്കൽ ന­ട­ത്ത­രു­തു്. അവർ അ­ബോ­ധാ­ത്മ­ക­മാ­യി തി­ര­ഞ്ഞെ­ടു­ത്തു­വ­ച്ചി­രി­ക്കു­ന്ന ജീ­വി­ത­സം­ഭ­വ­ങ്ങൾ­ക്കു സ­ദൃ­ശ­മാ­യി ക­ഥ­യി­ലെ ജീ­വി­ത­സം­ഭ­വ­ങ്ങൾ പ്ര­ത്യ­ക്ഷ­ങ്ങ­ളാ­ക­ണം. അ­പ്പോ­ഴാ­ണു് ‘ഹാ ഇ­തെ­ന്റെ ക­ഥ­യാ­ണ­ല്ലോ’ എ­ന്നു് വാ­യ­ന­ക്കാ­രൻ പറയുക. അ­തി­നാൽ കൊ­ച്ചു­ബാ­വ­യു­ടെ ‘കലശ’മെന്ന കഥ പ­രാ­ജ­യ­മാ­ണു്.

നീ­രീ­ക്ഷ­ണ­ങ്ങൾ
  1. അൽ­ബർ­ടോ മൊ­റാ­വ്യ എന്ന പ്ര­ഖ്യാ­ത­നാ­യ സാ­ഹി­ത്യ­കാ­രൻ ഫു­ട്ബോൾ മ­ത്സ­ര­ത്തി­ന്റെ ബഹളം സ­ഹി­ക്കാ­നാ­വാ­തെ ഇ­റ്റ­ലി­വി­ട്ടോ­ടി­പ്പോ­കു­ന്നു­വെ­ന്നു പ­ത്ര­ങ്ങ­ളിൽ കണ്ടു. അ­ദ്ദേ­ഹം പോയോ ഇ­ല്ല­യോ എന്നു നി­ശ്ച­യ­മി­ല്ല. ഞാ­നൊ­രു ഫു­ട്ബോൾ ഭ്രാ­ന്ത­നാ­ണു്. പക്ഷേ, ഇ­ത്ത­വ­ണ­ത്തെ മ­ത്സ­ര­ങ്ങൾ ക­ണ്ടു­ക­ഴി­ഞ്ഞ­പ്പോൾ ആ ഉ­ന്മാ­ദം എ­നി­ക്കു വ­ള­റെ­ക്കു­റ­ഞ്ഞു­പോ­യി. കാരണം പലതും ഫെയർ പ്ലേ­യ­ല്ല, ഫൗൾ പ്ലേ ആ­യി­രു­ന്നു എ­ന്ന­താ­ണു്. വി­ശേ­ഷി­ച്ചും അ­വ­സാ­ന­ത്തെ മ­ത്സ­രം. വി­ഖ്യാ­ത­നാ­യ മാ­റ­ഡോ­ണ പോലും റഫറി പെ­നൽ­റ്റി­കി­ക്ക് വി­ധി­ച്ച­പ്പോൾ ഓടി വ­ന്നു് നെ­ഞ്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ ത­ള്ളു­ന്ന­തു കണ്ടു. ക­ളി­ക­ഴി­ഞ്ഞ­തി­നു­ശേ­ഷം മാ­റ­ഡോ­ണ യുടെ കൂ­ടെ­ക്ക­ളി­ച്ച­വർ റ­ഫ­റി­യെ ത­ള്ളു­ക­യും ഇ­ടി­ക്കു­ക­യും ചെ­യ്തു. മാ­റ­ഡോ­ണ ഉൾ­പ്പെ­ട്ട അർ­ജ­ന്റീ­ന ടീ­മി­ന്റെ കോ­ച്ചു് ഓ­ടി­വ­ന്നു് അവരെ പി­ടി­ച്ചു മാ­റ്റി­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ മെ­ക്സി­ക്കോ­ക്കാ­ര­നാ­യ റ­ഫ­റി­യു­ടെ എ­ല്ലു­ക­ളും മു­ടി­യും മാ­ത്ര­മേ മി­ച്ചം വ­രു­മാ­യി­രു­ന്നു­ള്ളു. പെ­നൽ­റ്റി­കി­ക്കി­നു വി­ധി­യു­ണ്ടാ­യ­തു നൂ­റു­ശ­ത­മാ­ന­വും ശരി. പക്ഷേ, അ­തു­പോ­ല­ത്തെ വിധി മ­റു­പ­ക്ഷ­ത്തെ­ക്കു­റി­ച്ചും ഉ­ണ്ടാ­കേ­ണ്ടി­യി­രു­ന്നു. അതു സം­ഭ­വി­ച്ചി­ല്ല. ജർ­മ്മൻ ടീ­മി­ലെ ചി­ല­രു­ടെ ഫൌ­ളു­കൾ അർ­ജ്ജ­ന്റീ­ന ടീ­മി­ന്റെ ഫൌ­ളു­ക­ളെ­ക്കാൾ ഭ­യ­ങ്ക­ര­മാ­യി­രു­ന്നു. എ­ങ്കി­ലും ജ­യി­ക്കേ­ണ്ട­വർ ജർ­മ്മൻ­ക­ളി­ക്കാ­രാ­യി­രു­ന്നു. ക­ളി­യു­ടെ ആ­ദ്യ­ത്തെ നാ­ല്പ­ത്ത­ഞ്ചു മി­നി­റ്റിൽ മാ­റ­ഡോ­ണ­യ്ക്കും കൂ­ട്ടു­കാർ­ക്കും നാടൻ ഭാ­ഷ­യിൽ പ­റ­യു­ന്ന­തു­പോ­ലെ ക­ച്ചി­യിൽ തൊടാൻ ക­ഴി­ഞ്ഞി­ല്ല. എ­ന്നി­ട്ടും തോ­റ്റ­തിൽ അ­വർ­ക്കു പ­രി­ഭ­വം. റഷ്യൻ ടീ­മി­നോ­ടു മ­ത്സ­രി­ച്ച­പ്പോൾ മാ­റ­ഡോ­ണ പന്തു കൈ­കൊ­ണ്ടു ത­ടു­ത്തു, അതു റഫറി ക­ണ്ടി­ല്ല. അ­തി­നാ­ലാ­ണു് റഷ്യൻ ടീം തോ­റ്റ­തു്. നീതി പൂർ­വ്വ­ക­മ­ല്ലാ­ത്ത­വി­ധ­ത്തിൽ ഫേ­നൽ­സി­ലെ­ത്തി­യ അർ­ജ­ന്റീ­ന ടീം തോ­റ്റ­തിൽ ‘ഡിവൈൻ ജ­സ്റ്റീ­സ് ’ ഞാൻ കാ­ണു­ന്നു. നാലു് വർ­ഷ­ത്തി­നു­മുൻ­പു­ണ്ടാ­യ ഫു­ട്ബോൾ മ­ത്സ­ര­ത്തി­ലും മാ­റ­ഡോ­ണ പന്തു കൈ­കൊ­ണ്ടു ത­ടു­ത്തു. അ­ദ്ദേ­ഹം 1994-ൽ ഫീൽ­ഡിൽ ഇ­റ­ങ്ങു­കി­ല്ല­ത്രേ. ഞാ­ന­ന്നു ജീ­വി­ച്ചി­രി­ക്കു­മോ എന്തോ. ജീ­വ­നോ­ടെ ഇ­രി­ക്കു­മെ­ങ്കിൽ ഫു­ട്ബോൾ മ­ത്സ­രം കാണാൻ ടി. വി. സെ­റ്റി­ന്റെ മുൻ­പിൽ ഞാൻ ഇ­രി­ക്കി­ല്ല. തീർ­ച്ച.
  2. സർ­വ്വ­ക­ലാ­ശാ­ല­യു­ടെ വൈസ് ചാൻ­സ­ല­റാ­യി­രു­ന്ന രാ­മ­സ്വാ­മി മു­ത­ലി­യാർ ഒ­രി­ക്കൽ പ്ര­സം­ഗി­ക്കു­ന്ന­തു കേ­ട്ടു, നീതി ഒ­ട്ടു­മി­ല്ലാ­ത്ത അ­പേ­ക്ഷ­ക­ളു­മാ­യി കോ­ളേ­ജ­ധ്യാ­പി­ക­മാർ വ­രു­മെ­ന്നു്. പക്ഷേ, അ­വ­രോ­ടു ‘നോ’ എന്നു പറയാൻ അ­ദ്ദേ­ഹ­ത്തി­നു ധൈ­ര്യ­മി­ല്ല. കാരണം അവർ irresistible ആ­യി­രു­ന്നു­പോ­ലും. അ­തു­കേ­ട്ട ഞാൻ അ­ദ്ദേ­ഹ­ത്തെ­യാ­കെ നോ­ക്കി. എ­ന്തൊ­രു വാർ­ദ്ധ­ക്യം! എ­ന്തൊ­രു വൈ­രൂ­പ്യം! അ­ങ്ങ­നെ­യു­ള്ള ആ­ളി­നു് ഇ­വി­ട­ത്തെ അ­ധ്യാ­പ­ക­ന്മാർ irrestible ആ­ണെ­ങ്കിൽ ചെ­റു­പ്പ­ക്കാ­രു­ടെ സ്ഥി­തി­യെ­ന്താ­വും.
  3. മാ­ധ­വി­ക്കു­ട്ടി­യു­ടെ (ക­മ­ലാ­ദാ­സി­ന്റെ) ചെ­റു­ക­ഥ­കൾ എ­നി­ക്കു് ഇ­തു­പോ­ലെ ചെ­റു­ക്കാൻ ക­ഴി­വി­ല്ലാ­ത്ത­വ­യാ­ണു് (ഇ­റി­സ്സ­റ്റ­ബ്ൾ). മാ­നു­ഷി­കാ­നു­ഭ­വ­ങ്ങ­ളെ അ­ന്യാ­ദൃ­ശ­മാ­യ രീ­തി­യിൽ അവർ രൂ­പ­വ­ത്ക­രി­ക്കു­ന്നു. അവ വാ­യി­ച്ചു­ണ്ടാ­യ ആ­ദ­രാ­തി­ശ­യ­ത്തോ­ടെ അ­വ­രു­ടെ വീ­ട്ടിൽ­ച്ചെ­ന്നാൽ പെ­ട്ടെ­ന്നു് അവരെ കാണാൻ ക­ഴി­ഞ്ഞി­ല്ലെ­ന്നു വരും. ഞാ­നാ­രെ­യും കു­റ്റ­പ്പെ­ടു­ത്തു­ക­യി­ല്ല. ആ­രാ­ധ­ക­രു­ടെ സംഖ്യ ഏ­റി­യാൽ എ­ഴു­ത്തു­കാ­രി­ക്കു് സ്വ­ന്തം കാ­ര്യം നോ­ക്കാൻ സമയം കി­ട്ടി­ല്ല. അ­തു­കൊ­ണ്ടു സ­ന്ദർ­ശ­ന­ങ്ങൾ­ക്കു നി­യ­ന്ത്ര­ണം വ­രു­ത്തു­ന്ന­തിൽ തെ­റ്റി­ല്ല. ശ്രീ­മ­തി­യെ കാണാൻ ക­ഴി­ഞ്ഞാൽ അവർ ആ­ഗ­ത­നോ­ടു ബ­ഹു­മാ­ന­ത്തോ­ടെ സം­സാ­രി­ക്കും. മാ­ധ­വി­ക്കു­ട്ടി­യു­ടെ സം­സാ­ര­ത്തി­ന്റെ സ­വി­ശേ­ഷ­ത അവർ ആരോടു സം­സാ­രി­ക്കു­ന്നു­വോ ആ ആളിനു തോ­ന്നും ത­ന്നോ­ടു മാ­ത്ര­മേ അവർ അ­മ്മ­ട്ടിൽ ആർ­ജ്ജ­വ­ത്തോ­ടെ സം­സാ­രി­ക്കു­ക­യു­ള്ളു­വെ­ന്നു്. ആ തോ­ന്നൽ ശ­രി­യാ­ണു്. മാ­ധ­വി­ക്കു­ട്ടി മ­ന­സ്സി­ലു­ള്ള­തു് കൃ­ത്രി­മ­ത്വം ഒ­ട്ടു­മി­ല്ലാ­തെ ആ­വി­ഷ്ക­രി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് ആളുകൾ അ­വ­രു­ടെ ക­ഥ­ക­ളെ­യും അ­വ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തെ­യും ഇ­ഷ്ട­പ്പെ­ടു­ന്ന­തു്.
കു­ഞ്ഞു­ങ്ങ­ളും ക­ഥ­ക­ളും
images/moravia.jpg
അൽ­ബർ­ടോ മൊ­റാ­വ്യ

കു­ടും­ബം! സകല തി­ന്മ­ക­ളു­ടെ­യും ഇ­രി­പ്പി­ടം. അ­ടി­മ­യു­ടെ മ­നഃ­സ്ഥി­തി­യോ­ടു­കൂ­ടി ഗൃ­ഹ­നാ­യ­കൻ ഭ­ക്ഷ­ണ­ത്തി­നു വ­ക­യു­ണ്ടാ­ക്കു­ന്ന ത­ട­വ­റ­യി­ലെ തൊ­ഴിൽ­ശാ­ല. കു­ട്ടി­ക­ളു­ടെ ‘നരകം’ ഏ­താ­ണ്ടു് ഈ രീ­തി­യിൽ സ്റ്റ്രീൻ­ഡ്ബർ­ഗ്ഗ് പ­റ­ഞ്ഞു. ഇ­തി­നോ­ടു് ഞാൻ നൂ­റി­നു നൂറും എന്ന ക­ണ­ക്കി­നു യോ­ജി­ക്കു­ന്നു. അച്ഛൻ പ്രാ­യ­മാ­യ മ­ക്ക­ളോ­ടു കാ­ണി­ക്കു­ന്ന സ്നേ­ഹം കള്ളം. മക്കൾ അ­ച്ഛ­നോ­ടു കാ­ണി­ക്കു­ന്ന സ്നേ­ഹം കള്ളം. ഭാര്യ ഭർ­ത്താ­വി­നോ­ടും ഭർ­ത്താ­വു് ഭാ­ര്യ­യോ­ടും പ്ര­ക­ടി­പ്പി­ക്കു­ന്ന സ്നേ­ഹം വ്യാ­ജം. നാ­ട­ക­ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­പ്പോ­ലെ ഓരോ കു­ടും­ബാം­ഗ­വും അ­ഭി­നി­യ­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് കു­ടും­ബ­ത്തെ ഞാ­നൊ­രു ‘തീ­യ­റ്റ­റാ’യി­ട്ടേ കാ­ണു­ന്നു­ള്ളു. സ­ത്യ­മി­താ­യ­തു­കൊ­ണ്ടാ­ണു് ഭാ­ര്യ­യു­ടെ ആസ്മ ഭേ­ദ­മാ­ക്കാൻ ഒരു സ­ന്ന്യാ­സി­യെ സ­മീ­പി­ച്ച ഭർ­ത്താ­വി­നെ അവളും സ­ന്ന്യാ­സി­യും കൂ­ടി­ച്ചേർ­ന്നു വ­ഞ്ചി­ക്കു­ന്ന­തു്. സ­ന്ന്യാ­സി­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സം­ശ­യ­മ­ന­സ്ക­നാ­യ ഭർ­ത്താ­വു് ഭാ­ര്യ­യെ തി­രി­ച്ചു കൊ­ണ്ടു­പോ­കാൻ ശ്ര­മി­ച്ച­പ്പോൾ അവൾ അ­യാ­ളു­ടെ­കൂ­ടെ ചെ­ല്ലു­ന്നി­ല്ലെ­ന്നു പ­റ­യു­ന്നു. (ദോ­ശാ­ഭി­മാ­നി­യി­ലെ ‘ച­തി­ക്കു­ഴി’ എന്ന കഥ. ടി. എൻ. പ്ര­കാ­ശ് എ­ഴു­തി­യ­തു്.) സ­ന്ന്യാ­സി അ­വ­ളു­ടെ ലൈം­ഗി­കാ­സ­ക്തി­യെ ഉ­ദ്ദീ­പി­പ്പി­ച്ച­പ്പോൾ അതിനു ക­ഴി­യാ­ത്ത ഭർ­ത്താ­വി­നെ അവൾ ഉ­പേ­ക്ഷി­ക്കു­ന്നു. ഭർ­ത്താ­വി­നെ മാ­ത്ര­മ­ല്ല, സ്വ­ന്തം കു­ഞ്ഞു­ങ്ങ­ളെ­യും അവൾ വേ­ണ്ടെ­ന്നു വ­യ്ക്കു­ന്നു.

അച്ഛൻ പ്രാ­യ­മാ­യ മ­ക്ക­ളോ­ടു കാ­ണി­ക്കു­ന്ന സ്നേ­ഹം കള്ളം. മക്കൾ അ­ച്ഛ­നോ­ടും കാ­ണി­ക്കു­ന്ന സ്നേ­ഹം കള്ളം. ഭാര്യ ഭർ­ത്താ­വി­നോ­ടും ഭർ­ത്താ­വു് ഭാ­ര്യ­യോ­ടും പ്ര­ക­ടി­പ്പി­ക്കു­ന്ന സ്നേ­ഹം വ്യാ­ജം. നാ­ട­ക­ത്തി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­പ്പോ­ലെ ഓരോ കു­ടും­ബാം­ഗ­വും അ­ഭി­ന­യി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു്, കു­ടും­ബ­ത്തെ ഞാ­നൊ­രു ‘തീ­യ­റ്റ­റാ­യി­ട്ടേ കാ­ണു­ന്നു­ള്ളു.’

മ­ഹാ­പ്ര­ള­യ­ത്തി­നു മുൻ­പു­ള്ള ഇ­ത്ത­രം വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­മ്പോൾ എ­ഴു­ത്തു­കാർ ത­ങ്ങൾ­ക്കു് നൂ­ത­ന­മാ­യ സം­വേ­ദ­ന­ങ്ങ­ളും ഉൾ­ക്കാ­ഴ്ച­ക­ളും ഉ­ണ്ടെ­ന്നു വാ­യ­ന­ക്കാ­രെ ബോ­ദ്ധ്യ­പ്പെ­ടു­ത്ത­ണം. അതിനു ക­ഴി­യാ­തെ ഇ­ങ്ങ­നെ വാ­ക്യ­ങ്ങൾ സ­മാ­ഹ­രി­ച്ചു­വ­ച്ചി­ട്ടു് ആ കൂ­മ്പാ­ര­ത്തെ ചെ­റു­ക­ഥ­യെ­ന്നു വി­ളി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. Familiarity breeds contempt—and children എന്നു മാർ­ക്ക് ട്വ­യിൻ പ­റ­ഞ്ഞു. Familiarity breeds contempt, children—and short stories എന്നു പ­റ­യേ­ണ്ട കാ­ല­യ­ള­വി­ലാ­ണു് നമ്മൾ.

നിർ­വ്വ­ച­ന­ങ്ങൾ

ഒ. വി. വിജയൻ

വാ­യ­ന­ക്കാ­രു­ടെ ച­ന്താ­മ­ണ്ഡ­ല­ത്തി­ലും നാ­വിൻ­തു­മ്പി­ലും ഇ­പ്പോ­ഴും നിൽ­ക്കു­ന്ന സാ­ഹി­ത്യ­കാ­രൻ.

തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള

തന്റെ പ്ര­ഗാൽ­ഭ്യം എ­ത്ര­ത്തോ­ള­മു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി­യ വി­നീ­ത­നാ­യ സാ­ഹി­ത്യ­കാ­രൻ.

പി. കേ­ശ­വ­ദേ­വു്

തന്റെ പ­രി­മി­തി­കൾ ഒ­രി­ക്ക­ലും അ­റി­ഞ്ഞി­ട്ടി­ല്ലാ­ത്ത സാ­ഹി­ത്യ­കാ­രൻ.

ന­മ്പൂ­തി­രി

ഏ­താ­നും രേഖകൾ വ­ര­ച്ചു് വി­ശ്വ­വ­ശ്യ­മാ­യ സ്ത്രീ­സൌ­ന്ദ­ര്യ­ത്തെ ആ­വി­ഷ്ക­രി­ക്കു­ന്ന അ­നു­ഗ്ര­ഹീ­തൻ.

സ­ച്ചി­ദാ­ന­ന്ദൻ

ചി­ല­പ്പോ­ഴൊ­ക്കെ മ­നോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന കവി. അ­ദ്ദേ­ഹം ഗ­ദ്യ­മെ­ഴു­താ­തി­രു­ന്നെ­ങ്കിൽ എ­ന്നു് എന്റെ ഒ­രാ­ഗ്ര­ഹം.

മു­ട്ട­ത്തു­വർ­ക്കി

ജീ­വി­ച്ചി­രു­ന്ന­പ്പോൾ പു­ച്ഛി­ക്ക­പ്പെ­ട്ടി­രി­ന്ന നോ­വ­ലി­സ്റ്റ്. മ­രി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ചി­ലർ­ക്കു സി. വി. രാ­മൻ­പി­ള്ള­യെ­ക്കാൾ കേമൻ.

കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ

മ­ഹാ­ഭാ­ര­ത­ത്തി­ലും രാ­മാ­യ­ണ­ത്തി­ലും ധർ­മ്മം എ­വി­ട­യെ­ല്ലാ­മു­ണ്ടോ അ­തൊ­ക്കെ അ­ധർ­മ്മ­മാ­യി കാ­ണു­ക­യും അ­ധർ­മ്മം എ­വി­ടെ­യെ­ല്ലാ­മു­ണ്ടോ അ­തൊ­ക്കെ ധർ­മ്മ­മാ­യി കാ­ണു­ക­യും ചെയ്ത സ­ര­സ­നാ­യ ഗ­ദ്യ­കാ­രൻ. മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ സൌ­ന്ദ­ര്യ­വും ശ­ക്തി­യും അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ കാണാം.

ആഷർ

മലയാള സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു വലിയ അ­റി­വൊ­ന്നു­മി­ല്ലാ­ത്ത സാ­യ്പു്.

ശങ്കർ

ഭാ­വ­ഗീ­ത­ങ്ങൾ­പോ­ലെ മ­നോ­ഹ­ര­ങ്ങ­ളാ­യ കെ­ട്ടി­ട­ങ്ങൾ മ­ല­യാ­ളി­ക്കു നിർ­മ്മി­ച്ചു­കൊ­ടു­ക്കു­ന്ന വി­ദ­ഗ്ദ്ധൻ.

കെ. പി. അപ്പൻ

സാ­ഹി­ത്യ­ജീ­വി­ത­ത്തി­ലും നി­ത്യ­ജീ­വി­ത­ത്തി­ലും സ­ത്യ­ന്ധ­ത പു­ലർ­ത്തു­ന്ന മാ­ന്യൻ. നൂ­റു­ശ­ത­മാ­ന­വും മാ­ന്യൻ.

എൻ. ഗോ­പാ­ല­പി­ള്ള­സാ­റി­ന്റെ സം­സ്കൃ­ത­പാ­ണ്ഡി­ത്യ­ത്തെ­ക്കു­റി­ച്ചു് സം­ശ­യ­മൊ­ന്നു­മി­ല്ല. പക്ഷേ, പ­ടി­ഞ്ഞാ­റൻ ത­ത്ത്വ­ചി­ന്ത­യെ­ക്കു­റി­ച്ചും ക­ല­യെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം അ­വ­ഗാ­ഹ­ത്തോ­ടെ സം­സാ­രി­ച്ചി­രു­ന്ന­തു് എൻ­സൈ­ക്ലോ­പീ­ഡി­യ വാ­യി­ച്ചി­ട്ടാ­ണു് എ­ന്നു് പ്ര­ഫെ­സർ ആർ. പി. നായർ (മ­രി­ച്ചു­പോ­യി) എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആൽഡസ് ഹ­ക്സി­ലി­യും ഇ­ങ്ങ­നെ­യാ­യി­രു­ന്നു­പോ­ലും. ഏ­തെ­ങ്കി­ലും വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് എൻ­സൈ­ക്ലോ­പീ­ഡി­യ വാ­യി­ച്ചു് എ­ല്ലാം ഗ്ര­ഹി­ച്ചു­വ­യ്ക്കും. സു­ഹൃ­ത്തു­ക്കൾ കു­ടു­മ്പോൾ ആ വി­ഷ­യ­ത്തി­ലേ­ക്കു സംഭാഷ​ണം കൊ­ണ്ടു­ചെ­ല്ലും. എ­ന്നി­ട്ടു് ഒരു പ്ര­ഭാ­ഷ­ണം അങ്ങു ന­ട­ത്തും. ശ്രോ­താ­ക്കൾ അ­മ്പ­ര­ന്നി­രി­ക്കും (അലൻ വാ­ട്സ് പ­റ­ഞ്ഞ­തു്).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-08-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.