SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-11-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ക­ഥാ­പാ­ത്ര­ത്തി­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തെ ചില വാ­ക്കു­കൾ കൊ­ണ്ടു പി­ടി­ച്ചെ­ടു­ത്തു് വി­കാ­ര­സാ­ന്ദ്ര­ത­യെ ആ­വി­ഷ്ക­രി­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉദയം.

എ­നി­ക്കു കോളിൻ വിൽ­സ­ന്റെ എ­ല്ലാ­പ്പു­സ്ത­ക­ങ്ങ­ളും ഇ­ഷ്ട­മാ­ണു്. പ്ര­ശ­സ്ത­നാ­യ ഡൊം മൊ­റൈ­സ് ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ട­പ്പോൾ “എന്തു ചെ­യ്യു­ന്നു” എന്നു ചോ­ദി­ച്ചു. “ഞാൻ വൃ­ത്തി­കെ­ട്ട പു­സ്ത­ക­ങ്ങൾ എ­ഴു­തു­ന്നു” എ­ന്നു് അ­ദ്ദേ­ഹം മ­റു­പ­ടി നൽകി. കോളിൻ വിൽസൻ എ­ഴു­തു­ന്ന­തു് വൃ­ത്തി­കെ­ട്ട പു­സ്ത­ക­ങ്ങൾ ത­ന്നെ­യെ­ന്നു് അ­ടു­ത്ത­കാ­ല­ത്തു് ഡൊം മൊ­റൈ­സ് The Independent ദി­ന­പ­ത്ര­ത്തിൽ എഴുതി. സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ന്ന­തിൽ മാ­ത്രം തൽ­പ്പ­ര­നാ­യ ക­വി­യു­ടെ നി­രർ­ത്ഥ­ക പ്ര­സ്താ­വ­മാ­യി മാ­ത്രം അതിനെ പ­രി­ഗ­ണി­ച്ചാൽ­മ­തി.

images/ColinWilson.jpg
കോളിൻ വിൽസൻ

ക­ഴി­ഞ്ഞ­യാ­ഴ്ച ഞാൻ വാ­യി­ച്ച Written in Bloods—A History of Forensic Detection എന്ന പു­സ്ത­കം (Grafton Books—£3=50 special price) നമ്മൾ എ­ല്ലാ­വ­രും വാ­യി­ക്കേ­ണ്ട­താ­ണു്. വി­ശേ­ഷി­ച്ചും പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാർ. കു­പ്ര­സി­ദ്ധ­മാ­യ Ruxton case അതിൽ മറ്റു കെ­യ്സു­ക­ളെ­പ്പോ­ലെ വി­കാ­രോ­ത്തേ­ജ­ക­മാ­യ വി­ധ­ത്തിൽ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. 1935 സെ­പ്റ്റം­ബർ 29-നു് ഒരു യുവതി ലിൻ ന­ദി­യു­ടെ പാ­ല­ത്തിൽ ചാ­രി­നി­ന്ന­പ്പോൾ ഒരു കെ­ട്ടു് പാ­റ­ക്ക­ല്ലിൽ ത­ട­ഞ്ഞു­നിൽ­ക്കു­ന്ന­താ­യും അതിൽ നി­ന്നു് ഒരു കൈ ഉ­യർ­ന്നു­വ­ന്നി­രി­ക്കു­ന്ന­താ­യും കണ്ടു. രണ്ടു മ­നു­ഷ്യ­ശി­ര­സ്സു­കൾ. നാ­ലു­കെ­ട്ടു­ക­ളി­ലാ­യി തു­ട­യെ­ല്ലു­ക­ളും മാം­സ­ക്ക­ഷ­ണ­ങ്ങ­ളും കൈ­യി­ല്ലാ­ത്ത ഉടലും. രണ്ടു കൈകൾ, 1935 സെ­പ്റ്റം­ബർ 15-ആം തീ­യ­തി­യി­ലെ ഒരു വർ­ത്ത­മാ­ന­പ്പ­ത്ര­ത്തിൽ പൊ­തി­ഞ്ഞു­വ­ച്ചി­രു­ന്നു. മ­രി­ച്ച­വ­രെ തി­രി­ച്ച­റി­യാ­തി­രി­ക്കാൻ വേ­ണ്ടി മു­ഖ­ത്തെ തൊലി ഉ­രി­ച്ചു­ക­ള­ഞ്ഞി­രി­ക്കു­ന്നു. ആകെ എ­ഴു­പ­തു ക­ഷ­ണ­ങ്ങൾ വി­ഖ്യാ­ത­നാ­യ ഗ്ലേ­സ്റ്റ­റാ­ണു് പ­രി­ശോ­ധ­ന ന­ട­ത്തി­യ­തു്. അ­ദ്ദേ­ഹ­വും അ­നു­ച­ര­ന്മാ­രും ചേർ­ന്നു് ആ മാം­സ­ക്ക­ട്ട­ക­ളിൽ നി­ന്നു രണ്ടു രൂ­പ­ങ്ങൾ ഉ­ണ്ടാ­ക്കി. ര­ണ്ടും സ്ത്രീ­ക­ളു­ടെ മൃ­ത­ദേ­ഹ­ങ്ങൾ മൂ­ന്നു സ്ത­ന­ങ്ങൾ കെ­ട്ടു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്നു. അ­സ്ഥി­ബ­ന്ധ­ങ്ങ­ളെ­ക്കു­റി­ച്ചു് അ­റി­വു­ള്ള ഡോ­ക്ട­റാ­ണു കൊ­ല­പാ­ത­കി എ­ന്നാ­യി അ­ഭ്യൂ­ഹം. അതു ശ­രി­യാ­യി­രു­ന്നു താനും. കൊ­ല­പ്പെ­ട്ട­വ­രു­ടെ പ­ല്ലു­കൾ പ­റി­ച്ചെ­ടു­ത്തു­ക­ള­ഞ്ഞി­രു­ന്നെ­ങ്കി­ലും പി­ന്നീ­ടു­കി­ട്ടി­യ ഒരു കെ­ട്ടി­ലെ രണ്ടു കൈ­ക­ളിൽ വി­ര­ലു­കൾ ഉ­ണ്ടാ­യി­രു­ന്നു. അവ ചൂ­ടു­വെ­ള്ള­ത്തിൽ കു­തിർ­ത്തെ­ടു­ത്ത­പ്പോൾ നല്ല വി­ര­ല­ട­യാ­ള­ങ്ങൾ കി­ട്ടി. നാ­ല്പ­തു­വ­യ­സ്സു­ക­ഴി­ഞ്ഞാൽ ത­ല­യോ­ടു­ക­ളി­ലെ ചേർ­പ്പു­കൾ ന­ല്ല­പോ­ലെ ചേർ­ന്നു­പോ­കും. ഒരു ത­ല­യോ­ടി­ലെ ചേർ­പ്പു­ക­ളിൽ നി­ന്നു് നാൽ­പ്പ­തു വ­യ­സ്സി­നോ­ടു് അ­ടു­പ്പി­ച്ച സ്ത്രീ­യാ­ണു് കൊ­ല്ല­പ്പെ­ട്ട­തെ­ന്നു ഗ്ലേ­സ്റ്റർ മ­ന­സ്സി­ലാ­ക്കി. മറ്റേ സ്ത്രീ­ക്കു് ഇ­രു­പ­തി­നോ­ടു് അ­ടു­പ്പി­ച്ച വ­യ­സ്സും.

images/Dom_Moraes.jpg
ഡൊം മൊ­റൈ­സ്

അ­ക്കാ­ല­ത്തു് ല­ങ്കാ­സ്റ്റ­റിൽ ഒരു പെർ­ഷ്യൻ ഡോ­ക്ടർ ബക്ക് റ­ക്സ്റ്റൺ തന്റെ ഭാ­ര്യ­യെ കാ­ണാ­നി­ല്ലെ­ന്നു പൊ­ലീ­സി­നോ­ടു പരാതി പ­റ­ഞ്ഞി­രു­ന്നു. പക്ഷേ, അയാൾ ത­ന്നെ­യാ­ണു് ഭാ­ര്യ­യെ ജാ­ര­സം­സർ­ഗ്ഗ സം­ശ­യ­ത്തി­ന്റെ പേരിൽ കൊ­ന്ന­തു്. സ്ത്രീ­യു­ടെ നി­ല­വി­ളി­കേ­ട്ടു് ഓ­ടി­യെ­ത്തി­യ പ­രി­ചാ­രി­ക­യെ­യും അയാൾ കൊ­ന്നു. ആ­റ്റിൽ­ക്ക­ണ്ട മൃ­ത­ദേ­ഹ­ങ്ങൾ ഡോ­ക്ട­റു­ടെ ഭാ­ര്യ­യു­ടെ­യും വേ­ല­ക്കാ­രി­യു­ടെ­യും മൃ­ത­ദേ­ഹ­ങ്ങ­ള­ല്ലെ­ന്നു് അ­യാ­ളു­ടെ വ­ക്കീൽ വാ­ദി­ച്ചെ­ങ്കി­ലും ഫി­ങ്കർ പ്രി­ന്റ് തു­ട­ങ്ങി­യ തെ­ളി­വു­കൾ കൊ­ല­പാ­ത­കി ആ­രെ­ന്നു് തെ­ളി­യി­ച്ചു. ഡോ­ക്ട­റെ തൂ­ക്കി­ക്കൊ­ന്നു കോടതി വി­ധി­യ­നു­സ­രി­ച്ചു്.

ഈ സം­ഗ്ര­ഹ­ത്തിൽ നി­ന്നു് ഗ്ലേ­സ്റ്റ­റു­ടെ ഫാ­റെൻ­സി­ക് (forensic) വി­ജ്ഞാ­ന­ത്തെ­ക്കു­റി­ച്ചു് ഒ­ന്നും സ്പ­ഷ്ട­മാ­ക്കു­ന്നി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. അ­തു­കൊ­ണ്ടു് പു­സ്ത­കം വാ­യി­ച്ചു നോ­ക്കാൻ ഞാൻ അ­വ­രോ­ടും വി­ശേ­ഷി­ച്ചു് പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രോ­ടും അ­പേ­ക്ഷി­ക്കു­ന്നു. “…Written In Blood” is an authoritative and compelling work that will fascinate the expert criminologist and the general reader alike എന്ന പ്ര­സ്താ­വം സത്യം.

ക­മ്പി­യാ­പ്പീ­സി­ലെ ശി­പാ­യി

“ഒരു ക­വി­യു­ടെ സ­മ്പൂർ­ണ്ണ കൃ­തി­കൾ ഒ­റ്റ­യി­രി­പ്പിൽ വാ­യി­ച്ചു­തീർ­ക്കു­ന്ന­തു് ന­ല്ല­താ­ണോ?” “ജി­ലേ­ബി­യു­ടെ സ്വാ­ദു് അ­റി­യ­ണ­മെ­ങ്കിൽ അ­ല്പാ­ല്പ­മാ­യി രു­ചി­ക്ക­ണം. വി­ഴു­ങ്ങി­യാൽ പ­റ്റി­ല്ല. ഒ­റ്റ­യി­രി­പ്പി­ലെ വായന വി­ഴു­ങ്ങ­ലാ­ണു്.”

എന്റെ കാ­ര­ണ­വ­രു­ടെ ഭാ­ര്യ­ക്കു് ആ­വ­ശ്യ­ത്തി­ല­ധി­കം മ­ക്ക­ളു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അവർ ഒ­ര­നാ­ഥ­ശി­ശു­വി­നെ എ­ടു­ത്തു­വ­ളർ­ത്തി. കാ­ര­ണ­വ­രും ഭാ­ര്യ­യും ആ ശി­ശു­വി­നെ പ­ഠി­പ്പി­ച്ചു നല്ല നി­ല­യി­ലാ­ക്കാൻ ന­ന്നേ­ശ്ര­മി­ച്ചെ­ങ്കി­ലും അ­വ­ന്റെ വി­ദ്യാ­ഭ്യാ­സം അ­ഞ്ചാം ക്ലാ­സ്സി­ന­പ്പു­റം പോ­യി­ല്ല. നി­ല­വി­ള­ക്കു ക­ത്തി­ച്ചു വച്ചു ക­ഴി­ഞ്ഞാൽ പയ്യൻ പാ­ഠ­പു­സ്ത­ക­മെ­ടു­ത്തു വായന തു­ട­ങ്ങും. എ­ന്നും ഒരു പാഠം തന്നെ വാ­യി­ക്കും. ‘ടൈ­റ്റാ­നി­ക്കി­ന്റെ അ­ത്യാ­ഹി­തം’ ആ­ണ്ടിൽ മു­ന്നൂ­റ്റി­യ­റു­പ­ത്തി­യ­ഞ്ചു ദി­വ­സ­വും ആ ബാലൻ അ­യൽ­വീ­ട്ടു­കാ­രു­ടെ ചെ­വി­പൊ­ട്ടി­ക്കു­മാ­റു് ‘ടൈ­റ്റാ­നി­ക്കി­ന്റെ അ­ത്യാ­ഹി­തം’ വാ­യി­ക്കു­ന്ന­തു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ക­ണ­ക്കി­ന്റെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സി­ലും അവൻ ‘ടൈ­റ്റാ­നി­ക്’ കടലിൽ മു­ങ്ങി­യ­തെ­ങ്ങ­നെ­യെ­ന്നു് എ­ഴു­തി­വ­ച്ചി­രി­ക്കും. അ­ഞ്ചാം ക്ലാ­സ്സി­ലു് വച്ചു വി­ദ്യാ­ഭ്യാ­സം നി­റു­ത്തി. കാലം ക­ഴി­ഞ്ഞു. കാ­ര­ണ­വർ മ­രി­ച്ചു. ഭാ­ര്യ­യ്ക്കു് ക­ഷ്ട­പ്പാ­ടാ­യി. അവർ ക­ടം­വാ­ങ്ങി­ച്ചു­തു­ട­ങ്ങി. “പ­ര­മേ­ശ്വ­രാ, നീ കു­റു­ങ്കു­ടി വീ­ട്ടിൽ­ച്ചെ­ന്നു് ഇ­രു­പ­ത്ത­ഞ്ചു രൂപ കടം വാ­ങ്ങി­ക്കൊ­ണ്ടു­വാ” എ­ന്നു് അവർ ഒരു ദിവസം പ­റ­ഞ്ഞു. അ­പ്പോ­ഴേ­ക്കും യു­വാ­വാ­യി­മാ­റി­യ പ­ര­മേ­ശ്വ­രൻ കു­റു­ങ്കു­ടി വീ­ട്ടി­ലേ­ക്കു പോ­യി­വ­രു­ന്ന­തും കാ­ത്തു് ഗൃ­ഹ­നാ­യി­ക ഇ­രി­ക്കു­ക­യാ­ണു്. മൂ­ന്നു മ­ണി­ക്കൂർ ക­ഴി­ഞ്ഞു പ­ര­മേ­ശ്വ­രൻ എ­ത്തു­ന്നു. കാ­ര­ണ­വ­രു­ടെ ഭാര്യ ഉ­ത്ക­ണ്ഠ­യോ­ടെ ‘രൂ­പ­കി­ട്ടി­യോ?’ എന്നു ചോ­ദി­ക്കു­ന്നു. പ­ര­മേ­ശ്വ­രൻ തോർ­ത്തു­കു­ട­ഞ്ഞു് തറയിൽ വി­രി­ച്ചി­ട്ടു തു­ട­ങ്ങു­ന്നു: “ഞാൻ ഇവിടെ നി­ന്നു് റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങി­യ­പ്പോൾ ന­മ്മു­ടെ കാർ­ത്തി അ­മ്മ­ച്ചി­വ­രു­ന്നു. ‘എ­വി­ടെ­പ്പോ­കു­ന്നു പ­ര­മേ­ശ്വ­രാ’ എ­ന്നു് അ­മ്മ­ച്ചി­യു­ടെ ചോ­ദ്യം. ‘കു­റു­ങ്കു­ടി­യി­ലേ­ക്കു്’ എ­ന്നു് ഉ­ത്ത­രം. ശ്രീ­ക­ണ്ഠേ­ശ്വ­ര­ത്തേ­ക്കു തി­രി­ഞ്ഞ­പ്പോൾ ന­മ്മു­ടെ കൊ­ച്ചി­ലാ­ണ്ട­ണ്ണൻ വ­രു­ന്നു. (മേ­ക്ക­പ്പ് ആർ­ടി­സ്റ്റാ­യ കെ. വി. നീ­ല­ക­ണ്ഠൻ നാ­യ­രാ­ണു് ഈ കൊ­ച്ചി­ലാ­ണ്ട­ണ്ണൻ) ‘പ­ര­മേ­ശ്വ­രാ എ­ന്തെ­ല്ലാം വി­ശേ­ഷം?’ എ­ന്നു് അണ്ണൻ ചോ­ദി­ച്ചു. ഇ­ത്ര­യു­മാ­കു­മ്പോൾ ഗൃ­ഹ­നാ­യി­ക­യു­ടെ ക്ഷ­മ­ന­ശി­ക്കു­ന്നു. കൊ­ണ്ടു­വ­ന്ന പണം കൊ­ടു­ത്തി­ട്ടു വേണം അ­രി­വാ­ങ്ങി അ­ടു­പ്പി­ലി­ടാൻ അവർ ദേ­ഷ്യ­ത്തോ­ടെ “എടാ… മോനേ പണം കി­ട്ടി­യോ എ­ന്നു­പ­റ” എന്നു അ­ല­റു­ന്നു. “പറയാം അ­മ്മ­ച്ചി” എന്നു പ­റ­ഞ്ഞി­ട്ടു് പി­ന്നീ­ടും അയാൾ അ­ര­മ­ണി­ക്കൂർ നേരം വ­ഴി­യി­ലെ വി­ശേ­ഷ­ങ്ങൾ വർ­ണ്ണി­ക്കു­ന്നു. കാ­ര­ണ­വ­രു­ടെ ഭാര്യ ലോ­ക­ത്തു­ള്ള സ­ക­ല­തെ­റി­വാ­ക്കു­ക­ളു­ടെ­യും ഉ­ട­മ­സ്ഥ­യാ­ണെ­ന്നു തെ­ളി­യി­ക്കു­മ്പോൾ “ങ്ഹാ കു­റു­ങ്കു­ടി­യി­ലെ ചേ­ട്ടൻ പ­റ­ഞ്ഞു ഒ­റ്റ­ക്കാ­ശി­ല്ലെ­ന്നു്” എന്നു പ­ര­മേ­ശ്വ­രൻ അ­രു­ളി­ചെ­യ്യു­ന്നു. ഈ പ­ര­മേ­ശ്വ­ര­നെ ഒരു ‘റ്റി­പ്പി­ക്കൽ ക്യാ­രി­ക്ട’റായി ക­രു­താം.

images/Ernst_Weiss.jpg
Ernst Weiss

എ­നി­ക്കു പ­രി­ച­യ­മു­ള്ള ഒരു പ്ര­ഫെ­സ­റോ­ടു ഞാൻ ഒരു ദിവസം പ­റ­ഞ്ഞു: “സർ, വി­ഷ­മാ­യ രാ­സ­വ­സ്തു­വീ­ണ പ­ഞ്ചാ­ര­ക­ഴി­ച്ചു് പലരും മ­ര­ണ­മ­ട­ഞ്ഞു. അ­റി­ഞ്ഞോ?” പ്ര­ഫെ­സർ ഇ­തു­കേ­ട്ടു് തു­ട­ങ്ങി: ‘ഓ ഷു­ഗ­റിൽ അതു വീണോ? ഷുഗർ മിൽ തി­രു­വ­ല്ല­യി­ലോ മറ്റോ ഇല്ലേ? മന്നം ഷുഗർ മി­ല്ലോ? മന്നം. മ­ന്ന­ത്തു­പ­ദ്മ­നാ­ഭൻ. അ­ദ്ദേ­ഹ­ത്തി­ന്റെ വീടു് എ­വി­ടെ­യാ­ണു് ? ച­ങ്ങ­നാ­ശ്ശേ­രി­യി­ലോ? ച­ങ്ങ­നാ­ശ്ശേ­രി പ­ര­മേ­ശ്വ­രൻ പിള്ള എ­ന്നൊ­രു വലിയ ആൾ ഉ­ണ്ടാ­യി­രു­ന്ന­ല്ലോ? അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്രം എ­ഴു­തി­യ­തു് ആരു്? സി. നാ­രാ­യ­ണ­പി­ള്ള­യോ? സി. നാ­രാ­യ­ണ­പി­ള്ള ഇ­ട­പ്പ­ള്ളി­ക്കാ­ര­ന­ല്ലേ? രാ­ഘ­വൻ­പി­ള്ള എ­ന്നൊ­രു ക­വി­യും ഇ­ട­പ്പ­ള്ളി­യിൽ ഉ­ണ്ടാ­യി­രു­ന്ന­ല്ലോ. അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ­ചെ­യ്തു അല്ലേ? ആ­ത്മ­ഹ­ത്യ മാ­ന­സി­ക­രോ­ഗ­മാ­ണു്. അ­തി­നെ­ക്കു­റി­ച്ചു് ഏമിൽ ദുർ­കേം പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്. യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യിൽ അ­തു­ണ്ടു്. ഓ ഇ­ന്നു് ലൈ­ബ്ര­റി­ക്കു് അ­വ­ധി­യാ­ണു്. തൊ­ട്ട­തി­നും പി­ടി­ച്ച­തി­നു­മൊ­ക്കെ അവധി. ന­മ്മു­ടെ നാടു്! റ­ഷ്യ­യി­ലാ­ണെ­ങ്കിൽ അ­വ­ധി­യേ­യി­ല്ല. അവിടെ ക്രൂ­ഷ്ചേ­വാ­ണു് അ­ധി­കാ­രി. ന­മ്മു­ടെ പാർ­വ­ത്യ­കാ­ര­ന്മാ­രെ­യും അ­ധി­കാ­രി എ­ന്നു­വി­ളി­ക്കും” ഇ­ത്യാ­ദി. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തോ­ടു സം­സാ­രി­ച്ച ഞാൻ പ്രാ­ണ­നും കൊ­ണ്ടു് ഓടി. ഈ പ്ര­ഫെ­സ­റും ‘റ്റി­പ്പി­ക്കൽ ക്യാ­രി­ക്ടർ’തന്നെ.

images/kuttykrishnan.jpg
ക­ട­വ­നാ­ടു കു­ട്ടി­ക്കൃ­ഷ്ണൻ

ഈ ര­ണ്ടു­പേ­രെ­യും—പ­ര­മേ­ശ്വ­ര­നെ­യും പ്ര­ഫെ­സ­റ­റെ­യും—ഓർ­മ്മി­പ്പി­ക്കു­ന്നു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ആം­ബ്യു­ലൻ­സ് ’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. എം. രാഘവൻ. ഗർ­ഭി­ണി വീ­ട്ടി­ലി­രി­ക്കു­ന്നു. ക­മ്പി­യാ­പ്പീ­സി­ലെ ജോ­ലി­ക്കാ­രൻ ക­മ്പി­സ­ന്ദേ­ശ­വു­മാ­യി വ­രു­ന്നു. അയാൾ വ­രു­ന്ന­വ­ഴി, ഗെ­യ്റ്റി­ലെ വി­ട­വു്, ഗർ­ഭി­ണി­യു­ടെ വീർ­ത്ത വയറു്, വിറയൽ, ഇ­ങ്ങ­നെ പോ­കു­ന്ന പ­ര­സ്പ­ര­ബ­ന്ധ­മി­ല്ലാ­ത്ത വി­വ­ര­ണ­ങ്ങൾ. ക­ഥ­യാ­കെ മൂ­ന്നു പു­റ­ങ്ങ­ളിൽ, രണ്ടു പു­റ­ത്തോ­ള­മാ­യി­ട്ടും ക­മ്പി­യാ­പ്പീ­സ് ജോ­ലി­ക്കാ­രൻ ടെ­ലി­ഗ്രാം കൊ­ടു­ക്കു­ന്നി­ല്ല ഗർ­ഭി­ണി­യു­ടെ കൈയിൽ. പി­ന്നീ­ടു് കൊ­ടു­ത്തി­രി­ക്ക­ണം. ആം­ബ്യു­ലൻ­സിൽ മൃ­ത­ദേ­ഹം കൊ­ണ്ടു­വ­രു­ന്നു. മ­രി­ച്ച­യാ­ളി­ന്റെ വീ­ട്ടി­ലേ­ക്കാ­ണു് അ­തു­കൊ­ണ്ടു പോ­കു­ന്ന­തു്. ഗർ­ഭി­ണി കു­ളി­ക്കാൻ തു­ട­ങ്ങു­മ്പോൾ വാ­യ­ന­ക്കാ­രു­ടെ ഭാ­ഗ്യം­കൊ­ണ്ടു് പ­ര­മേ­ശ്വ­രൻ പണം കി­ട്ടി­യി­ല്ലെ­ന്നു പ­റ­യു­ന്നു. പ്ര­ഫെ­സർ നി­റു­ത്തു­ന്നി­ല്ലെ­ന്നു ക­ണ്ടു് വേ­റൊ­ര­ധ്യാ­പ­കൻ ഓ­ടു­ന്നു. സ­ഹ­ജാ­വ­ബോ­ധ­ത്തി­ന്റെ തീ­ക്ഷ്ണ­ത­യോ­ടു­കൂ­ടി മ­രി­ച്ച­യാ­ളി­ന്റെ ഭാ­ര്യ­യു­ടെ മാ­ന­സി­ക­നി­ല ചി­ത്രീ­ക­രി­ക്കാ­തെ ന­മ്മു­ടെ ക­ഥാ­കാ­രൻ ശാ­ഖാ­ചം­ക്ര­മ­ണം ന­ട­ത്തു­ന്നു. ക­ഥാ­പാ­ത്ര­ത്തി­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തെ ചില വാ­ക്കു­കൾ കൊ­ണ്ടു­പി­ടി­ച്ചെ­ടു­ത്തു് വി­കാ­ര­സാ­ന്ദ്ര­ത­യെ ആ­വി­ഷ്ക്ക­രി­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉദയം. അതു് രാ­ഘ­വ­നു് അ­റി­ഞ്ഞു­കൂ­ടാ. അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടാ­ണു് ക­മ്പി­യാ­പ്പീ­സ് ജോ­ലി­ക്കാ­ര­നെ ര­ണ്ടു­പു­റ­ങ്ങ­ളിൽ ടെ­ലി­ഗ്രാം കൈയിൽ വ­യ്പി­ച്ചു­കൊ­ണ്ടു നി­റു­ത്തു­ന്ന­തു്; ഇ­ട­യ്ക്കി­ടെ ഗ­താ­വ­ലോ­ക­ന ക­ലാ­സ­ങ്കേ­ത­മു­പ­യോ­ഗി­ച്ചു് ഗൾഫ് രാ­ജ്യ­ത്തിൽ വ­ച്ചു് ഗർ­ഭി­ണി ഏതോ ഉ­ണ­ങ്ങി­യ കാ­യു­ടെ കു­രു­നീ­ട്ടി­ത്തു­പ്പി­യ­പ്പോൾ ഗ്രി­ല്ലിൽ ചെ­ന്ന­ടി­ച്ചു് താഴെ വീണതു വർ­ണ്ണി­ക്കു­ന്ന­തു്. ജീ­വി­ത­ത്തെ വി­ര­സ­മാ­യ ഒരു ടെ­ക്നി­ക്കിൽ ഒ­തു­ക്കി­യാൽ അതു് ക­ല­യാ­വും, ക­ഥ­യാ­വും എ­ന്നു് രാഘവൻ “ധ­രി­ച്ചു വശാ”യി­രി­ക്കു­ന്നു. വി­കാ­ര­ത്തി­ലേ­ക്ക­ല്ല അ­നു­വാ­ച­കൻ വ­ലി­ച്ചെ­റി­യ­പ്പെ­ടു­ന്ന­തു്. അർ­ത്ഥ­ശൂ­ന്യ­ങ്ങ­ളും ഔ­ചി­ത്യ­ര­ഹി­ത­ങ്ങ­ളു­മാ­യ പ്ര­സ്താ­വ­ങ്ങ­ളി­ലേ­ക്കാ­ണു്.

കടലിൽ മു­ങ്ങി­ത്താ­ഴാൻ പോ­കു­ന്ന ബോ­ട്ടിൽ സ­ഞ്ച­രി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചെ­ഴു­തി­യ ഒരു ക­ഥ­യു­ടെ ആരംഭം ഇ­ങ്ങ­നെ­യാ­ണു്. (The Open Boat Stephen Crane) None of them knew the color of the sky. മു­ങ്ങി­ച്ചാ­കാൻ പോ­കു­ന്ന­വർ ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­ല്ല. ത­ങ്ങൾ­ക്കു നേരെ ആ­ഞ്ഞ­ടി­ക്കു­ന്ന തി­ര­ക­ളെ­മാ­ത്ര­മേ കാണൂ. ഇ­താ­ണു് ‘ഇൻ­സൈ­റ്റ്’. ഇ­തി­ല്ലാ­ത്ത­വർ ക­ഥ­യെ­ഴു­തി മ­നു­ഷ്യ­രെ ഉ­പ­ദ്ര­വി­ക്ക­രു­തു്.

Cardiac Suture എ­ന്നൊ­രു വി­സ്മ­യ­ജ­ന­ക­മാ­യ ജർ­മ്മൻ­ക­ഥ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു് (Ernst Weiss എ­ഴു­തി­യ­തു്) ഹൃ­ദ­യ­ത്തി­ലേ­ക്കു സ്റ്റീൽ പെൻ കു­ത്തി­യി­റ­ക്കി ആ­ത്മ­ഹ­ത്യ­യ്ക്കു ശ്ര­മി­ച്ച ഒരു പെൺ­കു­ട്ടി­യു­ടെ ഹൃ­ദ­യ­ത്തിൽ ത­യ്യ­ലി­ടു­ന്ന­തി­നെ വർ­ണ്ണി­ക്കു­ന്ന ആ കഥയിൽ ഏ­താ­നും വാ­ക്യ­ങ്ങൾ കൊ­ണ്ടു് ക­ഥാ­കാ­രൻ സം­ഭ്ര­മം സൃ­ഷ്ടി­ക്കു­ന്നു. ശ­സ്ത്ര­ക്രി­യ­യ്ക്കു­ശേ­ഷം: Good. From now on, pure oxygen, three and a half, four litres-​by and by. And camphor for safety’s sake. Keep her head low, up in the ward too… Blood transfusion only if required. Rather yes than no, which blood group? A? And you Mr. Von B?

“Also A Sir”

ഇതു വാ­യി­ക്കു. ക­ല­യു­ടെ അ­ദ്ഭു­തം കാണാം. ക­ഥ­യെ­ഴു­തേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു ഗ്ര­ഹി­ക്കാം.

ക­ട­വ­നാ­ടു് കു­ട്ടി­ക്കൃ­ഷ്ണൻ

“ടെ­ലി­വി­ഷ­നു് ഒരു നല്ല നിർ­വ്വ­ച­നം തരൂ” “സ്വ­ന്ത­മാ­യി ഒ­ന്നും തോ­ന്നു­ന്നി­ല്ല. ഒരു മി­ടു­ക്കൻ പ­റ­ഞ്ഞ­തു് എ­ഴു­താം. ‘നമ്മൾ ഒ­രി­ക്ക­ലും വീ­ട്ടിൽ ക­യ­റ്റാ­ത്ത ആ­ളു­ക­ളെ വീ­ട്ടി­ന­ക­ത്തു കൊ­ണ്ടു­വ­രു­ന്ന ഒരു ഉ­പ­ക­ര­ണം.”

ഇ­തെ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­തെ­യാ­യി. അ­ങ്ങ­നെ­യു­ള്ള ഭം­ഗ­ങ്ങൾ കൂ­ട­ക്കൂ­ടെ ഉ­ണ്ടാ­കു­മെ­ന്ന­റി­യാ­വു­ന്ന­തു­കൊ­ണ്ടു് ഞാൻ വ­ലി­യൊ­രു മെ­ഴു­കു­തി­രി വാ­ങ്ങി­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. അതു ക­ത്തി­ച്ചു. ജ­ന്ന­ലിൽ­ക്കൂ­ടി ക­യ­റി­വ­രു­ന്ന ചെ­റു­കാ­റ്റേ­റ്റു് അതു് ചാ­ഞ്ഞും ച­രി­ഞ്ഞും ക­ത്തു­ന്നു­ണ്ടു്. കാ­റ്റ­ടി­ക്കു­മ്പോൾ ഒന്നു ചാ­ഞ്ഞാൽ, ആ കാ­റ്റി­നു് തെ­ല്ലു ശ­ക്തി­കൂ­ടു­മ്പോൾ ഒന്നു ച­രി­ഞ്ഞാൽ മരണം സം­ഭ­വി­ക്കി­ല്ലെ­ന്നു മെ­ഴു­കു­തി­രി ദീ­പ­ത്തി­ന­റി­യാം. കാ­റ്റു് തീ­രെ­യി­ല്ലാ­തെ­യാ­യി­ട്ടും അതു ച­ഞ്ച­ല­മാ­കു­ന്ന­ല്ലോ. എന്റെ ഹൃ­ദ­യ­വി­കാ­രം ത­രം­ഗ­ങ്ങ­ളാ­യി അതിനെ സ്പർ­ശി­ക്കു­ന്നു­ണ്ടോ? അ­തു­മാ­വാം. വി­ദ്യു­ച്ഛ­ക്തി വ­ന്നി­ട്ടു് എ­ഴു­ത്തു­തു­ട­രാ­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ ഭ­വ­ന­ത്തി­ന്റെ പൂ­മു­ഖ­ത്തു വന്നു നി­ന്നു. ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി പാ­ത­യി­ലൂ­ടെ പോ­കു­ന്നു. വ­ഴു­ക്ക­ലു­ള്ള പാ­ത­യി­ലെ വെ­ള്ള­ക്കെ­ട്ടു­കൾ പാ­വാ­ട­യിൽ ത­ട്ട­രു­തെ­ന്നു­വി­ചാ­രി­ച്ചു് അവൾ പാവാട ക­ണ­ങ്കാ­ലോ­ളം ഉ­യർ­ത്തി­പ്പി­ടി­ച്ചി­ട്ടു­ണ്ടു്. അ­വ­ളു­ടെ കാ­ലി­ലെ വെ­ള്ളി­ക്കൊ­ലു­സ്സു് നേരിയ നി­ലാ­വു­ത­ട്ടി തി­ള­ങ്ങു­ന്നു. എ­ന്തൊ­രു സു­ന്ദ­ര­മാ­യ ലോകം! ലോകം സു­ന്ദ­ര­മാ­യി തോ­ന്നു­ന്ന­തു് ന­മ്മ­ളു­ടെ മ­ന­സ്സു് ആ­ഹ്ലാ­ദ­നിർ­ഭ­ര­മാ­യി­രി­ക്കു­മ്പോ­ഴാ­ണു്. വി­ഷാ­ദ­മ­ഗ്ന­മാ­ണു് മ­ന­സ്സെ­ങ്കിൽ മെ­ഴു­കു­തി­രി ദീ­പ­വും കൊ­ലു­സ്സി­ന്റെ തി­ള­ക്ക­വും നമ്മെ വി­ഷാ­ദി­പ്പി­ക്കു­ക­യേ­യു­ള്ളു. ഇ­പ്പോൾ ഈ ആ­ഹ്ലാ­ദ­ത്തി­നു ഹേ­തു­വെ­ന്തു? മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. ക­ട­വ­നാ­ടു കു­ട്ടി­ക്കൃ­ഷ്ണൻ എ­ഴു­തി­യ ‘ബസ് ഗു­രു­വാ­യൂർ­ക്കു്’ എന്ന മ­നോ­ജ്ഞ­മാ­യ കാ­വ്യം വാ­യി­ച്ചു എ­ന്ന­തു­ത­ന്നെ. കവി ഗു­രു­വാ­യൂർ­ക്കു ബ­സ്സിൽ പോ­കു­ന്ന­താ­യി സ­ങ്ക­ല്പം. അതിൽ ഒരു യു­വാ­വും ഒരു യു­വ­തി­യും സ­ഞ്ച­രി­ക്കു­ന്ന­താ­യി സ­ങ്ക­ല്പം. അവർ ത­ങ്ങ­ളു­ടെ ഇ­ഷ്ട­മ­നു­സ­രി­ച്ചു് അ­മ്പ­ല­ത്തിൽ­ച്ചെ­ന്നു വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്ന­താ­യി സ­ങ്ക­ല്പം. കു­റേ­ക്ക­ഴി­ഞ്ഞ­പ്പോൾ അവരെ ബ­സ്സിൽ കാ­ണു­ന്നി­ല്ലെ­ന്നു സ­ങ്ക­ല്പം. കാ­വ്യം വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഒരു കി­നാ­വു­ക­ണ്ട­തി­നു ശേഷം ഉ­ണർ­ന്ന­താ­യി തോ­ന്നി­യെ­നി­ക്കു്. കവി സൃ­ഷ്ടി­ക്കു­ന്ന സൗ­ന്ദ­ര്യ­ത്തി­നു ചു­റ്റും ഹാ­സ്യ­ത്തി­ന്റെ പ­രി­വേ­ഷം. സ­ങ്കൽ­പ്പ­ത്തി­ലെ യു­വാ­വു് യു­വ­തി­യോ­ടു പ­റ­യു­ക­യാ­ണു്:

“എ­ന്നാൽ നാ­മി­ന്നെ­ത്തി­യി­രി­പ്പ­തു

പെൺ­മോ­ഷ്ടാ­വിൻ സ­ന്നി­ധി­യിൽ, തൻ-

പെ­ങ്ങ­ളെ­യും മോ­ഷ്ടി­ക്കാ­നാ­യ് തുണ

നി­ന്നൊ­ര­ഭേ­ദ ശു­ഭാ­ശി­സ്സി­ങ്കൽ

എ­ന്തി­ന്ന­മ­ലേ ഖേദം?

എ­നി­ക്കു് ആ­ഹ്ലാ­ദ­ത്തി­ന്റെ അ­നു­ഭൂ­തി നൽകിയ ഈ ക­വി­ക്കു് അ­ഭി­വാ­ദ­നം.

ചോ­ദ്യ­വും ഉ­ത്ത­ര­വും (സാ­ഹി­ത്യ­പ­രം)

ചോ­ദ്യം: വ­ള്ള­ത്തോ­ളി­ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ­യും കാ­വ്യ­സ­ങ്കൽ­പ്പ­ങ്ങൾ­ക്കു­ള്ള വ്യ­ത്യാ­സ­മെ­ന്തു?

ഉ­ത്ത­രം: വ­ള്ള­ത്തോൾ ജീ­വി­ത­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തിൽ മാ­ത്രം കവിത കണ്ടു. (മാനം ചേർ­ന്ന ഭ­ട­ന്റെ… എന്നു തു­ട­ങ്ങു­ന്ന ശ്ലോ­കം നോ­ക്കു­ക) കു­മാ­ര­നാ­ശാൻ ജീ­വി­ത­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തി­ലും വൈ­രൂ­പ്യ­ത്തി­ലും കവിത ദർ­ശി­ച്ചു. (പോ­രാ­ളി­പ്പ­രി­ഷ ചൊ­രി­ഞ്ഞ ചോ­ര­യാ­റ്റിൽ… എന്ന ഭാഗം നോ­ക്കു­ക) പി­ട­യു­ന്ന കാർ­മേ­ഘ­ത്തി­ലും പി­ട­യു­ന്ന മ­നു­ഷ്യ­നി­ലും കു­ഞ്ഞി­ന്റെ ക­ണ്ണു­ക­ളി­ലും കവിത കണ്ട ക­വി­യാ­ണു് ഹ­രീ­ന്ദ്ര­നാ­ഥ്!!

ചോ­ദ്യം: മലയാള സാ­ഹി­ത്യ­ത്തി­ലെ ഏ­റ്റ­വും ശ്രേ­ഷ്ഠ­മാ­യ നോ­വ­ലേ­തു്?

ഉ­ത്ത­രം: സി. വി. രാ­മൻ­പി­ള്ള യുടെ ‘രാ­മ­രാ­ജാ­ബ­ഹ­ദൂർ’.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ഏ­റ്റ­വും വലിയ അ­ഭി­നേ­താ­വു് ആരു്?

ഉ­ത്ത­രം: ടി. ആർ. സു­കു­മാ­രൻ­നാ­യർ (അ­ന്ത­രി­ച്ചു പോയി).

ചോ­ദ്യം: നവീന മലയാള സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­മാ­യ നോ­വ­ലേ­തു്?

ഉ­ത്ത­രം: ഒ. വി. വി­ജ­യ­ന്റെ ‘ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം’.

ചോ­ദ്യം: ഒരു ക­വി­യു­ടെ സ­മ്പൂർ­ണ്ണ­കൃ­തി­കൾ ഒ­റ്റ­യി­രി­പ്പിൽ വാ­യി­ച്ചു­തീർ­ക്കു­ന്ന­തു് ന­ല്ല­താ­ണോ?

ഉ­ത്ത­രം: ജി­ലേ­ബി­യു­ടെ സ്വാ­ദു് അ­റി­യ­ണ­മെ­ങ്കിൽ അ­ല്പാ­ല്പ­മാ­യി­രു­ചി­ക്ക­ണം. വി­ഴു­ങ്ങി­യാൽ പ­റ്റി­ല്ല. ഒ­റ്റ­യി­രി­പ്പി­ലെ വായന വി­ഴു­ങ്ങ­ലാ­ണു്. (ഉ­ത്ത­രം മൗ­ലി­ക­മ­ല്ല. ഏതോ ഒരു ക­വി­യു­ടെ കാ­വ്യ­ത്തി­ലെ ആ­ശ­യ­മാ­ണെ­ന്നു് ഓർമ്മ പ­റ­യു­ന്നു.)

ചോ­ദ്യം: അതി സു­ന്ദ­ര­മാ­യ ഒരു പ്രേ­മ­ക­ഥ ഏ­താ­ണെ­ന്നു പറയൂ?

ഉ­ത്ത­രം: Carson Mc Cullers എ­ഴു­തി­യ The Sojourner.

നി­മി­ഷ­സ­ത്യ­ങ്ങൾ

നി­ത്യ­ജീ­വി­ത­ത്തിൽ ആരോ കളഞ്ഞ ക­റൻ­സി­നോ­ട്ട് ന­മു­ക്കു കി­ട്ടി­യെ­ന്നു വി­ചാ­രി­ച്ചു ക­ല­യു­ടെ ലോ­ക­ത്തും അ­താ­കാൻ പാ­ടി­ല്ല. ആ­കാ­മെ­ന്നു തോ­ന്ന­ണ­മെ­ങ്കിൽ ക­ഥാ­സ­ന്ദർ­ഭ­ത്തെ ആ രീ­തി­യിൽ ചി­ത്രീ­ക­രി­ക്ക­ണം.

നേരിയ നി­ലാ­വിൽ നീ­ങ്ങു­ന്ന മേ­ഘ­ത്തു­ണ്ടു­കൾ. അവ അ­ല്പ­മ­ക­ന്നു­ക­ഴി­ഞ്ഞാൽ സൌ­ന്ദ­ര്യം ഇ­ല്ലാ­താ­വു­ന്നു. നി­ശാ­ഗ­ന്ധി വി­രി­യാൻ തു­ട­ങ്ങു­ക­യാ­ണു് എന്റെ വീ­ട്ടു­മു­റ്റ­ത്തു്. വി­ടർ­ന്നാൽ എ­ന്തൊ­രു ഭംഗി. പക്ഷേ, എത്ര മ­ണി­ക്കൂർ നേ­ര­മാ­ണു് ഈ രാ­മ­ണീ­യ­കം നിൽ­ക്കു­ക? നി­ശാ­ശ­ല­ഭം പ­നി­നീർ­ച്ചെ­ടി­യി­ലെ ഒ­രി­ല­യിൽ വ­ന്നി­രു­ന്നി­ട്ടു് പ­റ­ന്ന­ക­ലു­ന്നു. ഇ­വ­യെ­ല്ലാം—മേ­ഘ­വും നി­ശാ­ഗ­ന്ധി­യും നി­ശാ­ശ­ല­ഭ­വും— താൽ­കാ­ലി­ക­സ­ത്യ­ങ്ങ­ളാ­ണു് കവി തകഴി ശങ്കര നാ­രാ­യ­ണ­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ‘നി­മി­ഷ­സ­ത്യ­ങ്ങ’ളാണു്. ഈ നി­മി­ഷ­സ­ത്യ­ങ്ങ­ളെ­ക്കു­റി­ച്ചു പാടിയ ക­വി­യാ­ണു് ച­ങ്ങ­മ്പു­ഴ. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യു­ടെ സാ­രാം­ശ­ത്തി­ലേ­ക്കു അ­ന്തർ­ദൃ­ഷ്ടി വ്യാ­പ­രി­ച്ചു് ശ്രീ. ശ­ങ്ക­ര­നാ­രാ­യ­ണൻ പാ­ടു­ന്നു:

നി­മി­ഷ­സ­ത്യ­ങ്ങൾ­ക്കു

നി­റ­മാ­രി­വി­ല്ലി­ന്റെ

രു­ചി­യേ­റ്റി മാ­ങ്മ­യം തത്തി

ധ­നു­മാ­സ ച­ന്ദ്രി­ക­യി

ലേ­ഴി­ലം­പാ­ല­യു­ടെ

ധവള സു­മ­സൗ­ര­ഭ്യ­മു­റി.

അ­സ്ഥി­യു­ടെ പൂ­ക്ക­ളാ­യ്

വാ­ക്കു­വി­രി­യു­ന്നൊ­രാ

ശക്തി സൗ­ന്ദ­ര്യ പ്ര­വാ­ഹം.

ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കു­ള്ള ശ­ക്തി­യും സൌ­ന്ദ­ര്യ­വും അവയെ പ്ര­കീർ­ത്തി­ക്കു­ന്ന ഈ കാ­വ്യ­ത്തി­നു­മു­ണ്ടു്. സിൽ­വി­യ പ്ലാ­ത്തി­ന്റെ ഒരു കാ­വ്യ­മാ­രം­ഭി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്:

If the moon smiled, she would resemble you

You leave the same impression

Of something beautiful, but annihilating

Both of you are great light borrowers

Her O-​mouth grieves at the world. Yours is unaffected.

ച­ങ്ങ­മ്പു­ഴ­യും മാ­റ്റൊ­ലി­ക്ക­വി­ക­ളും ഒ­രു­പോ­ലെ. രണ്ടു കൂ­ട്ട­രും പ്ര­കാ­ശം ക­ടം­വാ­ങ്ങു­ന്നു­വെ­ന്നു പ്ലാ­ത്തു് പ­റ­ഞ്ഞ­തു് ച­ങ്ങ­മ്പു­ഴ­യ്ക്കു ചേ­രി­ല്ല. അ­ദ്ദേ­ഹം പ്ര­കാ­ശം ത­ന്നെ­യാ­ണു്. ആ കവി ലോ­ക­ത്തെ നോ­ക്കി വി­ഷാ­ദി­ച്ചു. മാ­റ്റൊ­ലി­ക്ക­വി­കൾ­ക്കു ഭാ­വ­വ്യ­ത്യാ­സ­മേ­യി­ല്ല. വി­ഷാ­ദ­മ­ഗ്ന­മാ­ണെ­ങ്കി­ലും തകഴി ശ­ങ്ക­ര­നാ­രാ­യ­ണൻ പ­റ­യു­ന്ന­തു പോലെ അതു ഇ­ടി­നാ­ദ­വു­മാ­യി­രു­ന്നു.

യു­ഗ­സം­ക്ര­മ­ത്തി­ന്റെ

ക­വി­യാ­യ് പൊ­ലി­ഞ്ഞ നിൻ

തു­ടി­കൊ­ള്ളു­മ­സ്ഥി­മാ­ട­ത്തിൽ

തി­ല­ബി­ന്ദു­വാ­ല­ല്ല

ഹൃ­ദ­യ­ര­ക്ത­ത്തി­നാൽ

ബ­ലി­നൽ­കു­വാൻ ഞ­ങ്ങ­ളെ­ത്തി

ഇ­ട­റാ­ത്തൊ­രാ­യു­ഗ

സ്പ­ന്ദ­ങ്ങ­ളോ­രോ­ന്നു

മി­ടി­നാ­ദ­മാ­യ് ഞങ്ങൾ കേൾ­ക്കെ

പി­ട­യു­മാ­ത്മാ­വു­കൾ

പു­ത്തൻ പ്ര­തീ­ക്ഷ­തൻ

തു­ടി­മു­ഴ­ക്ക­ങ്ങ­ളാ­യ് മാറി.

ച­ങ്ങ­മ്പു­ഴ­യു­ടെ കാ­വ്യ­ഗ്ര­ന്ഥ­ങ്ങ­ളു­ടെ പേ­രു­കൾ പ­റ­യാ­തെ അ­വ­യു­ടെ ചൈ­ത­ന്യ­ത്തെ ക­ണ്ട­റി­ഞ്ഞു് സ്വ­ന്തം ഭാ­ഷ­യിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്ന തകഴി ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ ഈ കാ­വ്യം സു­ന്ദ­ര­മാ­ണു്.

ചോ­ദ്യ­വും ഉ­ത്ത­ര­വും (ആ­ത്മ­വി­ഷ­യ­കം)

ചോ­ദ്യം: നി­ങ്ങ­ളെ മ­റ്റു­ള്ള­വർ കു­റ്റം പ­റ­യു­മ്പോൾ നി­ങ്ങൾ­ക്കു് എന്തു തോ­ന്നും?

ഉ­ത്ത­രം: അവർ സത്യം പ­റ­യു­ന്നു. അതു കാണാൻ എ­നി­ക്കു ക­ണ്ണി­ല്ല­ല്ലോ എ­ന്നു്.

ചോ­ദ്യം: നി­ങ്ങൾ ചി­രി­ക്കാ­ത്ത­തെ­ന്തു?

ഉ­ത്ത­രം: ഞാൻ ബ­ഹു­മാ­നി­ക്കു­ന്ന മ­ന്ത്രി­യാ­ണു് ശ്രീ­മ­തി കെ.ആർ. ഗൗ­രി­അ­മ്മ. അവർ ‘കൃ­ഷ്ണൻ­നാ­യർ ചി­രി­ക്കാ­ത്ത­തെ­ന്തു?’ എ­ന്നു് ഒരു സ­മ്മേ­ള­ന­ത്തിൽ പ­ര­സ്യ­മാ­യി ചോ­ദി­ച്ചു. പ്ര­ഫെ­സർ എം.കെ. സാ­നു­വാ­ണു് ആ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം നൽ­കി­യ­തു് പ്ര­ഭാ­ഷ­ണ­ത്തി­നി­ട­യിൽ. ‘കൃ­ഷ്ണൻ­നാ­യർ ചി­രി­ക്കു­ന്നു­ണ്ടു്. ഉ­ള്ളി­ലാ­ണു് ആ ചിരി. പു­റ­ത്തു കാ­ണു­ന്നി­ല്ല എ­ന്നേ­യു­ള്ളു.

ചോ­ദ്യം: നി­ങ്ങൾ യൂ­റോ­പ്യൻ വേഷം ധ­രി­ച്ചാൽ എ­ങ്ങ­നെ­യി­രി­ക്കും?

ഉ­ത്ത­രം: എ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം. അ­തു­കൊ­ണ്ടാ­ണു് എന്നെ ഗൾഫ് രാ­ജ്യ­ങ്ങ­ളി­ലേ­ക്കു പലരും ക്ഷ­ണി­ച്ചി­ട്ടും ഞാൻ പോ­കാ­ത്ത­തു്?

ഒന്നു കരയൂ

മാനസം ക­ല്ലു­കൊ­ണ്ട­ല്ലാ­ത്ത­താ­യു­ള്ള

മാ­ന­വ­രാ­രാ­നു­മു­ണ്ടെ­ന്നി­രി­ക്കു­കിൽ

ഇ­ക്ക­ല്ല­റ­തൻ ച­വി­ട്ടു­പ­ടി­യി­ലൊ

ര­ല്പ­മി­രു­ന്നു ക­ര­ഞ്ഞേ­ച്ചു പോകണേ

images/cvramanpilla.png
സി. വി. രാ­മൻ­പി­ള്ള

എ­ന്നു് ആ­വ­ശ്യ­പ്പെ­ട്ട­തു ച­ങ്ങ­മ്പു­ഴ­യാ­ണെ­ന്ന­ല്ലേ ന­മ്മ­ളു­ടെ വി­ചാ­രം? അല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘സു­ധാ­ക­ര­ന്റെ ഓണം’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ മേ­ഘ­നാ­ദ­നാ­ണു് ആ ദ­യ­നീ­യ­മാ­യ അ­പേ­ക്ഷ ന­ട­ത്തു­ന്ന­തു്. “ഞാൻ ക­ഥ­യു­ടെ ശ­വ­ക്ക­ല്ല­റ നിർ­മ്മി­ച്ചു വ­ച്ചി­രി­ക്കു­ന്നു. മ­ന­സ്സു് ക­ല്ല­ല്ലാ­ത്ത വല്ല വാ­യ­ന­ക്കാ­ര­നു­മു­ണ്ടെ­ങ്കിൽ ഇ­തി­ന്റെ പു­റ­ത്തു­ക­യ­റി അ­ല്പ­നേ­ര­മി­രു­ന്നു ക­ര­ഞ്ഞി­ട്ടു­പോ­ക­ണേ” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭ്യർ­ത്ഥ­ന. ഞാൻ ക­ര­ഞ്ഞു. ക­ര­യാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ദ­രി­ദ്ര­നാ­യ സു­ധാ­ക­രൻ ഒരു കൂ­ട്ടു­കാ­ര­നോ­ടു പണം ക­ടം­വാ­ങ്ങാൻ ബസ് സ്റ്റാൻ­ഡിൽ വന്നു നിൽ­ക്കു­ന്നു. ര­ണ്ടു­പേ­രെ നേ­ര­ത്തേ ഉ­ള്ളിൽ ക­രു­തി­യെ­ങ്കി­ലും ഒ­രു­ത്ത­നെ കണ്ടു. കടം കി­ട്ടി­യി­ല്ല. ചാ­യ­കു­ടി­ക്കാൻ പോലും പൈ­സ­യി­ല്ല. അ­ങ്ങ­നെ ദുഃ­ഖി­ച്ചു നി­ല്ക്കു­മ്പോൾ അതാ കി­ട­ക്കു­ന്നു ഒരു നൂ­റു­രൂ­പ­നോ­ട്ട് റോഡിൽ. ആരും കാ­ണാ­തെ ഭ­യ­ത്തോ­ടെ അ­തെ­ടു­ത്തു. മകനു് റെ­ഡി­മെ­യ്ഡ് ഉ­ടു­പ്പു­വാ­ങ്ങി­ച്ചു. ഓ­ണ­സ്സ­ദ്യ­ക്കു് വേ­ണ്ട­തൊ­ക്കെ മേ­ടി­ച്ചു. തി­രു­വോ­ണ ദിവസം ഭാര്യ ചോ­റു­വി­ള­മ്പി. പക്ഷേ, സു­ധാ­ക­ര­നു ചോറു് ഇ­റ­ങ്ങു­ന്നി­ല്ല. നോ­ട്ട് ക­ള­ഞ്ഞ­വൻ ത­ന്നെ­പ്പോ­ലെ ദ­രി­ദ്ര­നാ­ണെ­ങ്കി­ലോ? അയാൾ ഓ­ണ­ത്തി­നു് ഉ­ണ്ണാ­തെ ഇ­രി­ക്കു­ക­യാ­വു­മ­ല്ലോ. ഇം­ഗ്ലീ­ഷിൽ tear jerker എന്നു വി­ളി­ക്കു­ന്ന ക­ഥ­യു­ണ്ടു്. നോ­വ­ലു­ണ്ടു്. മേ­ഘ­നാ­ദൻ ക­ണ്ണീ­രു ചാ­ടി­ച്ചേ അ­ട­ങ്ങു എന്ന മ­ട്ടു­കാ­ണി­ക്കു­ന്നു. ആ­രെ­ങ്കി­ലും ക­ര­ഞ്ഞോ, ക­ര­യു­മോ? ഞാൻ ക­ര­ഞ്ഞു എ­ന്നു് മുൻ­പെ­ഴു­തി­യ­തു് ത­മാ­ശ­യാ­യി­ട്ടാ­ണു്. എന്റെ മാനസം അ­ത്ര­ക­രി­ങ്ക­ല്ലൊ­ന്നു­മ­ല്ല. എ­ന്നി­ട്ടും ഞാൻ ഇതിലെ അ­തി­ഭാ­വു­ക­ത്വ­വും ക­ലാ­രാ­ഹി­ത്യ­വും ബാ­ലി­ശ­ത്വ­വും ക­ണ്ടു് പൊ­ട്ടി­ച്ചി­രി­ച്ചു. ക­ര­യി­ക്കാ­നാ­ണ­ല്ലോ ചാ­യ­കു­ടി­ക്കാൻ പൈ­സ­യി­ല്ലാ­ത്ത അ­യാൾ­ക്കു് വ­ഴി­യിൽ കി­ട­ക്കു­ന്ന നോ­ട്ട് ക­ഥാ­കാ­രൻ കാ­ണി­ച്ചു­കൊ­ടു­ത്ത­തു്. ന­മു­ക്കും പലതും ക­ള­ഞ്ഞു­കി­ട്ടാ­റി­ല്ലേ? അ­തു­കൊ­ണ്ടു് ക­ഥാ­ലോ­ക­ത്തും ക­ഥാ­പാ­ത്ര­ത്തി­നു് നൂ­റ­ല്ല. അ­ഞ്ഞൂ­റു രൂ­പ­യു­ടെ­യോ അ­യ്യാ­യി­രം രൂ­പ­യു­ടെ­യോ നോ­ട്ട് റോഡിൽ നി­ന്നു കി­ട്ടി­ക്കൊ­ള്ള­ട്ടെ. പക്ഷേ അതു് വി­ശ്വാ­സ്യ­ത ജ­നി­പ്പി­ക്ക­ണം. നി­ത്യ­ജീ­വി­ത­ത്തിൽ ആരോ കളഞ്ഞ ക­റൻ­സി­നോ­ട്ട് ന­മു­ക്കു് കി­ട്ടി­യെ­ന്നു വി­ചാ­രി­ച്ചു ക­ല­യു­ടെ ലോ­ക­ത്തും അ­താ­കാൻ പാ­ടി­ല്ല. ആ­കാ­മെ­ന്നു തോ­ന്ന­ണ­മെ­ങ്കിൽ ക­ഥാ­സ­ന്ദർ­ഭ­ത്തെ ആ രീ­തി­യിൽ ചി­ത്രീ­ക­രി­ക്ക­ണം. ഇ­ന്ന­ത്തെ നി­ല­യിൽ ഇതു് സ്കൂൾ ബോയ് ഷോർട് സ്റ്റോ­റി­യാ­ണു്. ദേ­ശാ­ഭി­മാ­നി വാരിക ധി­ഷ­ണാ­ശാ­ലി­ക­ളും മ­ന­സ്സി­നു പ­രി­പാ­കം വ­ന്ന­വ­രും വാ­യി­ക്കു­ന്ന ഉ­ത്കൃ­ഷ്ട­മാ­യ വാ­രി­ക­യാ­ണു്. അതിലെ ‘കു­ട്ടി­ക­ളു­ടെ ലോകം’ എന്ന പം­ക്തി­യിൽ ഇതു് അ­ച്ച­ടി­ച്ചു­വ­ന്നെ­ങ്കിൽ ഞാൻ വാ­യി­ക്കി­ല്ലാ­യി­രു­ന്നു. എ­നി­ക്കു് ഇതു് എ­ഴു­തേ­ണ്ടി­വ­രു­മാ­യി­രു­ന്നി­ല്ല.

ഇ­ന്ന­ലെ ബസ് കാ­ത്തു് റോഡിൽ നി­ന്ന­പ്പോൾ ഒരു മാ­രു­തി­ക്കാർ അ­ടു­ത്തു­വ­ന്നു നി­ന്നു. അ­തി­ന­ക­ത്തു് ഇ­രു­ന്ന ഒരാൾ എ­ന്നോ­ടു് എന്തോ ചോ­ദി­ച്ചു. ആ മ­നു­ഷ്യ­ന്റെ വാ­യ­ന­ങ്ങു­ന്ന­തു് എ­നി­ക്കു­കാ­ണാ­മെ­ന്ന­ല്ലാ­തെ ഒ­രു­വാ­ക്കും കേൾ­ക്കാൻ­വ­യ്യ. കാർ­ഡോ­റി­ന്റെ ക­ണ്ണാ­ടി ഉ­യർ­ത്തി­വ­ച്ചി­രി­ക്കു­ക­യാ­ണു്. ഞാൻ മ­റു­പ­ടി പ­റ­യാ­തെ നി­ന്ന­പ്പോൾ ‘ഇ­വ­നൊ­രു തണ്ടൻ’ എന്ന മ­ട്ടിൽ കാറു് കൊ­ണ്ടു­പോ­കാൻ അയാൾ ഡ്രൈ­വ­റോ­ടു് പ­റ­ഞ്ഞു. അതും ആം­ഗ്യ­മാ­യി ഞാൻ കണ്ടു.

ഇ­തു­പോ­ലെ ആശയം പ­കർ­ന്നു­കൊ­ടു­ക്കാ­ത്ത ക­ഥ­ക­ളു­ണ്ടു്. അ­വ­രു­ടെ ഭാഷ എന്ന ക­ണ്ണാ­ടി­യി­ലാ­ണു് ത­ട­സ്സം ഉ­ണ്ടാ­ക്കു­ന്ന­തു്.

‘ഇൻ­സൈ­റ്റ്’ ഇ­ല്ലാ­ത്ത­വർ ക­ഥ­യെ­ഴു­തി മ­നു­ഷ്യ­രെ ഉ­പ­ദ്ര­വി­ക്ക­രു­തു്.

ഒരു മാ­സ­ത്തി­നു മു­മ്പു് ഒരാൾ പണം കടം ചോ­ദി­ക്കാൻ വീ­ട്ടി­ലെ­ത്തി. ചോ­ദി­ച്ചു ക­ഴി­ഞ്ഞ­യു­ട­നെ മ­ക­നെ­വി­ടെ എ­ന്നാ­യി വേ­റൊ­രു ചോ­ദ്യം. മകൻ മ­രി­ച്ചു ക­ഴി­ഞ്ഞി­ട്ടു് എട്ടു വർ­ഷ­മാ­യി­യെ­ന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ അവനെ ക­ണ്ടി­ട്ടി­ല്ലാ­ത്ത ആഗതൻ ‘അയ്യോ ആ പയ്യൻ പോയോ’ എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് നെ­ഞ്ച­ത്ത­ടി­ച്ചു നി­ല­വി­ളി­ച്ചു. അ­യാ­ളു­ടെ തേ­ങ്ങ­ലും ഏ­ങ്ങ­ലും നി­ല­വി­ളി­യും കേ­ട്ടു വീ­ട്ടു­കാർ പേ­ടി­ച്ചു. ക­ള്ള­ക്ക­ര­ച്ചിൽ. പണം കി­ട്ടാൻ­വേ­ണ്ടി­യു­ള്ള രോദനം. ഇ­ങ്ങ­നെ വ്യാ­ജ­വി­ലാ­പം ന­ട­ത്തു­ന്ന ചെ­റു­ക­ഥ­ക­ളു­മു­ണ്ടു്.

ചോ­ദ്യ­വും ഉ­ത്ത­ര­വും (സാ­മൂ­ഹി­കം)

ചോ­ദ്യം: നി­ങ്ങൾ ശു­ദ്ധ­മാ­യ മലയാള പ­ദ­ങ്ങൾ ഉ­ള്ള­പ്പോൾ സം­സ്കൃ­ത­പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: അ­ച്ച­ടി­ത്തെ­റ്റു­വ­ന്നാൽ അ­സ­ഭ്യ­മാ­കു­ന്ന ചില മലയാള പ­ദ­ങ്ങൾ ഉ­ണ്ടു്. ആ തെ­റ്റു വ­രാ­നി­ട­യു­ള്ള വാ­ക്കു­കൾ സം­സ്കൃ­ത­ത്തി­ലാ­ക്കി­യാ­ണു് ഞാൻ എ­ഴു­താ­റു്. ടെ­ലി­ഗ്രാം അ­യ­യ്ക്കു­മ്പോ­ഴും ഞാൻ സൂ­ക്ഷി­ക്കാ­റു­ണ്ടു്. ഒ­രു­ത്തൻ അ­യാ­ളു­ടെ ഭാ­ര്യ­ക്കു് Wish you were here എന്നു കമ്പി സ­ന്ദേ­ശ­മ­യ­ച്ചു. Here എന്ന പ­ദ­ത്തി­ന്റെ അ­വ­സാ­ന­ത്തെ അ­ക്ഷ­ര­മി­ല്ലാ­തെ­യാ­ണു് ടെ­ലി­ഗ്രാം അ­വർ­ക്കു കി­ട്ടി­യ­തു്. അ­പ്പോൾ Wish you were her എ­ന്നാ­യി.

ചോ­ദ്യം: ടെ­ലി­വി­ഷ­നു് ഒരു നല്ല നിർ­വ്വ­ച­നം തരൂ

ഉ­ത്ത­രം: സ്വ­ന്ത­മാ­യി ഒ­ന്നും തോ­ന്നു­ന്നി­ല്ല. ഒരു മി­ടു­ക്കൻ പ­റ­ഞ്ഞ­തു് എ­ഴു­താം. ‘നമ്മൾ ഒ­രി­ക്ക­ലും വീ­ട്ടിൽ ക­യ­റ്റാ­ത്ത ആ­ളു­ക­ളെ വീ­ട്ടി­ന­ക­ത്തു കൊ­ണ്ടു­വ­രു­ന്ന ഒരു ഉ­പ­ക­ര­ണം’

ചോ­ദ്യം: തി­രു­വ­ന­ന്ത­പു­ര­ത്തെ ഹോ­ട്ട­ലു­ക­ളിൽ എ­ഴു­തി­വ­യ്ക്കാ­വു­ന്ന ബോർഡ് എ­ന്താ­വാം?

ഉ­ത്ത­രം: ‘കൈ­ക­ഴു­കാ­നു­ള്ള സ്ഥലം’ എ­ന്ന­തു മാ­റ്റി ‘ഛർ­ദ്ദി­ക്കാ­നു­ള്ള­സ്ഥ­ലം’ എ­ന്നാ­ക്കാം. അ­ല്ലെ­ങ്കിൽ ഇ­ങ്ങ­നെ­യു­മാ­കാം: ‘ഒ­രി­ക്കൽ നി­ങ്ങൾ ഇവിടെ നി­ന്നു ഭ­ക്ഷ­ണം ക­ഴി­ച്ചാൽ പി­ന്നെ വേ­റൊ­രി­ട­ത്തു­നി­ന്നും ഭ­ക്ഷ­ണം ക­ഴി­ക്കി­ല്ല’

പാ­സ്സും സ്പെൻ­ഡ­റും
images/Ramarajabahadoor.jpg

ഒരു മ­ഹാ­നാ­യ കവി മ­റ്റൊ­രു മ­ഹാ­നാ­യ കവിയെ ആ­ദ­രി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ സ്റ്റീ­ഫൻ സ്പെൻ­ഡർ നോബൽ സ­മ്മാ­നം നേടിയ ഒ­ക്ടാ­വ്യോ പാ­സ്സി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു വാ­യി­ക്ക­ണം. (The Economist വാരിക 20—26 October) ലോ­ക­ത്തെ­സ്സം­ബ­ന്ധി­ച്ചു് ഒരു വീ­ക്ഷ­ണ­ഗ­തി­യു­ള്ള എ­ഴു­ത്തു­കാ­ര­ന്റെ അ­ന­ന്യ­ത—identity— അ­മൂർ­ത്താ­ശ­യ­ങ്ങ­ളിൽ വിലയം കൊ­ണ്ടു­പോ­കു­മെ­ന്നാ­ണു് സ്പെൻ­ഡ­റു­ടെ അ­ഭി­പ്രാ­യം. പാ­സ്സി­ന്റെ കാ­ര്യ­ത്തിൽ അതു സം­ഭ­വി­ച്ചി­ട്ടി­ല്ലെ­ന്നും അ­ദ്ദേ­ഹം സ്പാ­നി­ഷ് ഭാ­ഷ­യി­ലെ­ഴു­തു­ന്ന മെ­ക്സി­ക്കൻ ത­ന്നെ­യാ­യി വർ­ത്തി­ക്കു­ന്നു­വെ­ന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. സ­മു­ന്ന­ത­മാ­യ­വി­ധ­ത്തിൽ മൗ­ലി­ക­പ്ര­തി­ഭ­യു­ള്ള സ്വ­ത്വ­ശ­ക്തി­യാ­ണു് പാ­സ്സി­ന്റേ­തു്. അതു് അ­ദ്ഭു­ത­മാ­വ­ഹി­ക്കു­ന്ന­തും ഏ­തി­ലും ക­ട­ന്നു ചെ­ല്ലു­ന്ന­തു­മാ­ണു്. പാ­സ്സി­നു് നോബൽ സ­മ്മാ­നം നൽകിയ അ­ക്കാ­ഡ­മി ആ കൃ­ത്യം കൊ­ണ്ടു് മാ­ന്യ­ത ആർ­ജ്ജി­ച്ചി­രി­ക്കു­ന്നു­വെ­ന്നു് സ്പെൻ­ഡർ അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­സ്താ­വി­ക്കു­ന്നു.

images/Carsonmccullers.jpg
Carson Mc Cullers

പാ­സ്സി­ന്റെ ക­വി­ത­യ്ക്കാ­ണോ ഉ­പ­ന്യാ­സ­ങ്ങൾ­ക്കാ­ണോ സ­മ്മാ­നം കി­ട്ടി­യ­തെ­ന്നു ന്യൂ­സു് വീ­ക്കി­ന്റെ സാറാ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. ക­വി­ത­യ്ക്കും ഉ­പ­ന്യാ­സ­ങ്ങൾ­ക്കു­മാ­ണു് അ­ക്കാ­ഡ­മി സ­മ്മാ­ന­മെ­ന്നു് സ്പ­ഷ്ട­മാ­ക്കി­യ­തി­നു­ശേ­ഷം പാ­സ്സു് പ­റ­ഞ്ഞു ക­വി­താ­ര­ച­ന­യ്ക്കു പ­ക­ര­മാ­യി­ട്ടാ­ണു് പ്ര­ബ­ന്ധ­ര­ച­ന­യിൽ ഏർ­പ്പെ­ട്ട­തെ­ന്നു്. കവികൾ പാ­ടു­ന്ന­വ­രാ­ണു് എ­ന്നൊ­രു പ­ര­മ്പ­രാ­ഗ­ത­മാ­യ ആ­ശ­യ­മു­ണ്ടു്. ക­വി­ക്കു കണ്ഠം മാ­ത്ര­മ­ല്ല മ­ന­സ്സു­മു­ണ്ട­ല്ലോ. അ­തി­നാൽ ക­വി­യു­ടെ വ്യ­പാ­ര­മ­ണ്ഡ­ലം വി­കാ­സ­മാർ­ന്ന­താ­ണു്. (ന്യൂ­സ്വീ­ക്ക് Oct 22) ഈ വി­ചാ­ര­ഗ­തി­യു­ള്ള­തു­കൊ­ണ്ടാ­വ­ണം പാ­സ്സു് സാ­മാ­ന്യ­ക­ര­ണ­ത്തി­ലു­ള്ള താൽ­പ­ര്യം വി­ട്ടു് ബ്ലേ­ക്കി­ന്റെ minute particulars—സൂ­ക്ഷ്മ­ങ്ങ­ളാ­യ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു പോ­യ­തു് (സ്പെൻ­ഡർ പ­റ­യു­ന്ന­താ­ണി­തു്).

വൈ­രൂ­പ്യം

ഖരനെ വ­ധി­ച്ചു. ശൂർ­പ്പ­ണ­ഖ­യ്ക്കു അം­ഗ­വൈ­രൂ­പ്യം വ­രു­ത്തി. അ­ങ്ങ­നെ രാ­വ­ണ­ന്റെ അ­ടു­ത്തേ­ക്കു പോ­കു­ന്ന രാ­ക്ഷ­സി­യെ പുനം ന­മ്പൂ­തി­രി വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ചില വ­രി­ക­ളേ ഓർ­മ്മ­യു­ള്ളു. അവ എ­ഴു­താം:

“മ­ധ്യേ­മാർ­ഗ്ഗം ന­വ­ന­വ­രു­ധി­രം

വർ­ഷി­ച്ചീ­ടും കാ­ള­ഘ­നാ­ഘ­ന

മാ­ല­യി­തെ­ന്നും, ബാ­ലാ­ത­പ­നി­ര

പൂ­ണ്ടു ന­ട­ക്കും നീ­ലാ­ഞ്ജ­ന­ഗി­രി

നൂ­ന­മി­തെ­ന്നും പ­രി­ചൊ­ടു ജഗതാ

മാർ­ത്തി­വ­ളർ­പ്പാൻ പെ­രു­മാ­റീ­ടി­ന

കൃ­ത്യ­യി­തെ­ന്നും നാ­സി­ക­യി­ല്ല­തി

ഘോ­ര­ത­തേ­ടി­ന യാ­ത­ന­ത­ന്നേ

പാർ­ക്കി­ലി­തെ­ന്നും ഭീ­ഷ­ണ­ത­യ്ക്കൊ­രു

ഭൂ­ഷ­ണ­മെ­ന്നും വൈ­രൂ­പ്യ­ത്തി­നൊ

രാ­സ്പ­ദ­മെ­ന്നും… ”

images/Stephen_Spender.jpg
സ്റ്റീ­ഫൻ സ്പെൻ­ഡർ

ആ പ്ര­യോ­ഗം നോ­ക്കു­ക; വൈ­രൂ­പ്യ­ത്തി­നൊ­രാ­സ്പ­ദ­മെ­ന്നും. ശൂർ­പ്പ­ണ­ഖ­യു­ടെ ആ വൈ­രൂ­പ്യം ഇ­പ്പോൾ ഞാൻ കാ­ണു­ന്ന­തു് സി­സി­ലി­യാ­മ്മ പെ­രു­മ്പ­നാ­നി ‘കൈരളീ സുധ’ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ഉ­റ­പ്പു്’ എന്ന കഥ (?) യി­ലാ­ണു്. ഭാ­ര­തീ­റ്റീ­ച്ച­റി­ന്റെ ഒരു ശി­ഷ്യൻ പി­ശ­കാ­ണു്. അവനെ നേ­ര­യാ­ക്കാൻ റ്റീ­ച്ചർ അവനെ വീ­ട്ടി­ലേ­ക്കു വി­ളി­ക്കു­ന്നു. മാ­മ്പ­ഴം ചെ­ത്തി­ക്കൊ­ടു­ക്കു­ന്നു. മേലിൽ പ­ഠി­ക്കാ­മെ­ന്നു് വാ­ക്കു­കൊ­ടു­ത്തി­ട്ടു പോ­കു­മ്പോൾ ഭാരതീ റ്റീ­ച്ചർ ഗെ­യ്റ്റിൽ പി­ടി­ച്ചു­കൊ­ണ്ടു് അ­ങ്ങ­നെ നി­ന്നു­പോ­യി പോലും. എ­ന്തൊ­രു ക­ഥ­യാ­ണി­തു്.

ത്രി­ദ­ശ­മ­ഹാ­രി­പു­നി­ശി­ച­ര­പെ­രു­മാൾ

ശൗ­ര്യ­ക്ക­ട്ട ദ­ശ­ഗ്രീ­വൻ താൻ

മ­ന്ത്രി­ക­ളോ­ടും തെ­ളി­വി­ലി­രി­ക്കും

മ­ണി­മ­യ­രം­ഗാ­ങ്ക­ണ­ഭു­വി­ഗ­ത്വാ

മൂ­ക്കും മു­ല­യും പ്രാഭൃതമാക്കി-​

പ്പെ­രി­കെ­രു­ദി­ത്വാ സാ­ര­ജ­നീ­ച­രി

രാ­വ­ണ­നോ­ടു പ­ഴി­ച്ചു­പ­റ­ഞ്ഞാൾ

വൈ­രു­പ്യം­വ­ന്ന ശൂർ­പ്പ­ണ­ഖ­യെ­ക്കാൾ വൈ­രു­പ്യ­മു­ണ്ടു് ഇ­ക്ക­ഥ­യ്ക്കു്. ഇ­തു­പോ­ലെ­യു­ള്ള പത്തു കഥകൾ തു­ടർ­ച്ച­യാ­യി വാ­യി­ച്ചാൽ ജീ­വി­ത­ത്തോ­ടു തന്നെ ന­മു­ക്കു വെ­റു­പ്പു­തോ­ന്നും.

അ­പ­മാ­നി­ക്കൽ—മ­റു­പ­ടി­യും
  1. “ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് താൻ എ­ഴു­തു­മ്പോൾ അ­വ­യു­ടെ വി­ല­കൂ­ടി കാ­ണി­ക്കാ­റു­ണ്ട­ല്ലോ. പു­സ്ത­ക­ക്ക­ച്ച­വ­ട­ക്കാർ ത­നി­ക്കെ­ന്തു ക­മ്മി­ഷൻ തരും? (സ്ത്രീ­യു­ടെ പേരു്. പു­രു­ഷ­ന്റെ കൈ­യ­ക്ഷ­രം)—മ­നു­ഷ്യൻ ത­ന്നി­ലു­ള്ള­തേ മ­റ്റു­ള്ള­വ­രി­ലും കാണൂ.
  2. പൈ­ങ്കി­ളി­ക്ക­ഥ­യും നി­ങ്ങ­ളു­ടെ പൈ­ങ്കി­ളി നി­രൂ­പ­ണ­വും ഒ­ന്ന­ല്ലേ?—കോ­ഴി­ക്കാ­ഷ്ഠ­വും കോ­ഴി­യി­റ­ച്ചി­ക്ക­റി­യും ചി­ലർ­ക്കു് ഒ­ന്നു­പോ­ലെ­യാ­ണു്. ര­ണ്ടും അവർ ഭു­ജി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-11-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.