SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-01-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Edmond_de_Goncourt.jpg
എ­ദ്മൊ­ങ് ഗൊ­ങ്കു­റ്

എ­ദ്മൊ­ങ് ഗൊ­ങ്കു­റുംഷ്യുൾ ഗൊ­ങ്കു­റും ഫ്രാൻ­സി­ലെ പ്ര­ഖ്യാ­ത­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­യി­രു­ന്നു. അ­വ­രു­ടെ ‘ദി­ന­ക്കു­റി­പ്പു­കൾ’ ര­സ­പ്ര­ദ­ങ്ങ­ളാ­ണു് (Edmond de Goncourt, 1822–96; Jules Goncourt, 1830–1870). അ­ക്കാ­ല­ത്തെ മ­ഹാ­ന്മാ­രാ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ചി­ത്ര­ങ്ങൾ ന­മു­ക്കു് ഈ ഗ്ര­ന്ഥ­ത്തിൽ കാണാം. ഫ്ലോ­ബർ (Flaubert) ഷൊർഷ് സാങ് (George Sand) വി­ക്തോർ യൂഗോ (Victor Hugo) ബോ­ദ­ലേർ (Baudelaire) റോദങ് (Rodin) ഈ ക­ലാ­കാ­ര­ന്മാ­രെ­ല്ലാം ‘ത­നി­നി­റം’ കാ­ണി­ച്ചു­കൊ­ണ്ടു് ഇതിലെ ക­റു­ത്ത അ­ക്ഷ­ര­ങ്ങ­ളിൽ നി­ന്നു് എ­ഴു­ന്നേ­റ്റു­വ­രു­ന്നു. ഗോ­ങ്കുർ സ­ഹോ­ദ­ര­ന്മാർ എ­ത്ര­ക­ണ്ടു സത്യം പ­റ­ഞ്ഞു എ­ന്ന­തു വേറെ കാ­ര്യം. എ­ങ്കി­ലും അവർ വരച്ച ചി­ത്ര­ങ്ങൾ ര­സാ­വ­ഹ­ങ്ങ­ളാ­ണു് എ­ന്ന­തിൽ സം­ശ­യ­മി­ല്ല. അ­ക്കാ­ല­ത്തെ ഫ്ര­ഞ്ച് ച­ക്ര­വർ­ത്തി­യെ­ക്കു­റി­ച്ചു് അവർ എ­ഴു­തി­യ­തു് ഇ­ങ്ങ­നെ: “15, മാർ­ച്ച്. ഇ­ന്നു­കാ­ല­ത്തു്, ച­ക്ര­വർ­ത്തി­യു­ടെ കാ­മ­പ്ര­വൃ­ത്തി­ക­ളെ­ക്കു­റി­ച്ചു് ഒരു ഡോ­ക്ടർ വി­സ്മ­യ­ജ­ന­ക­മാ­യ അ­റി­വു് എ­നി­ക്കു നൽകി. (ച­ക്ര­വർ­ത്തി­യു­ടെ കൊ­ട്ടാ­ര­മാ­യ) ട്വിൽ­റീ­യിൽ (Tuileries) ഓരോ പുതിയ സ്ത്രീ­യെ വ­ണ്ടി­യിൽ കൊ­ണ്ടു­വ­രും. ചെറിയ മു­റി­യിൽ വ­ച്ചു് അവൾ ന­ഗ്ന­യാ­ക്ക­പ്പെ­ടു­ന്നു. അ­ടു­ത്ത­മു­റി­യിൽ ന­ഗ്ന­നാ­യി ഇ­രി­ക്കു­ന്ന ച­ക്ര­വർ­ത്തി­യു­ടെ മുൻ­പി­ലേ­യ്ക്കു് അവൾ ന­യി­ക്ക­പ്പെ­ടു­ന്നു. അ­വൾ­ക്കു് നൽ­കു­ന്ന­തു് ഈ മു­ന്ന­റി­യി­പ്പും അ­നു­മ­തി­യു­മാ­ണു്: ‘തി­രു­മ­ന­സ്സി­ന്റെ മു­ഖ­മൊ­ഴി­ച്ചു് മ­റ്റെ­വി­ടെ വേ­ണ­മെ­ങ്കി­ലും നി­ന­ക്കു ചും­ബി­ക്കാം.’ ദേ­വ­ത്വാ­രോ­പ­ണ­ത്തി­ന്റെ സ­മ്പൂർ­ണ്ണ­മാ­യ ച­രി­ത്ര­ത്തിൽ, ചും­ബ­നം കൊ­ണ്ടു് പ­ങ്കി­ല­മാ­ക്കാ­തെ അ­തി­വി­ശു­ദ്ധി നൽ­കു­ന്ന വേ­റൊ­രു മു­ഖ­ത്തെ­ക്കു­റി­ച്ചും എ­നി­ക്കൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ.”

images/Jules_de_Goncourt.jpg
ഷ്യുൾ ഗൊ­ങ്കു­റ്

ഈ ഭ­യ­ങ്ക­ര­നാ­യ ച­ക്ര­വർ­ത്തി­യു­ടെ സ്ഥാ­ന­ത്തു് ഞാൻ ക­ലാ­ദേ­വ­ത­യെ ഇ­രു­ത്ത­ട്ടെ. അ­നാ­ച്ഛാ­ദി­ത ശ­രീ­ര­ത്തോ­ടു­കൂ­ടി കനക സിം­ഹാ­സ­ന­ത്തിൽ ഇ­രി­ക്കു­ന്ന സാ­ത്ത്വി­ക­ശു­ദ്ധി­യു­ള്ള അവളെ ചും­ബി­ച്ചു ചും­ബി­ച്ചു് മാ­ലി­ന്യ­മു­ള്ള­വ­ളാ­ക്കു­ന്നു ചില പു­രു­ഷ­ന്മാർ. അ­ങ്ങോ­ട്ടു ക­യ­റ­രു­തെ­ന്നു മു­ന്ന­റി­യി­പ്പു നൽ­കി­യി­ട്ടും, അ­നു­മ­തി ഒരു കാ­ല­ത്തും കി­ട്ടു­ക­യി­ല്ലെ­ന്നു് അ­റി­യാ­മാ­യി­രു­ന്നി­ട്ടും ചാ­ടി­വീ­ണു് ഉ­മ്മ­വ­യ്പോ­ടു് ഉ­മ്മ­വ­യ്പു­ത­ന്നെ. ഈ കാ­മ­വി­ഷ­യ പ്ര­വർ­ത്ത­ന­മാ­ണു് ഇ­ന്ന­ത്തെ ഭാ­ഷാ­വി­ഷ­യ­ക­മാ­യ ജീർ­ണ്ണ­ത. ക­ഥ­യെ­ഴു­ത്തു­കാ­രും ക­വി­ത­യെ­ഴു­ത്തു­കാ­രും നി­രൂ­പ­ണ­മെ­ഴു­ത്തു­കാ­രും ഈ ജീർ­ണ്ണ­ത­യ്ക്കു് ആക്കം കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലു­ള്ള രണ്ടു ചെ­റു­ക­ഥ­കൾ വാ­യി­ച്ചാൽ ഞാൻ പ­റ­യു­ന്ന­തു സ­ത്യ­മാ­ണെ­ന്നു വ്യ­ക്ത­മാ­കും. ഒ­ന്നു്, ശ്രീ. ടി. പി. കി­ഷോ­റി­ന്റെ “സ്നേ­ഹ­നാ­ഥ­ന്റെ മരണം, ഒരു ഭാ­വ­രേ­ഖ”; ര­ണ്ടു്, ശ്രീ. പാ­യി­പ്ര രാ­ധാ­കൃ­ഷ്ണ­ന്റെ “ക­ളി­വ­ണ്ടി.” ര­ണ്ടു­പേ­രും എ­നി­ക്കു് അ­ഭി­മ­തർ. കിഷോർ ബു­ദ്ധി­മാൻ. രാ­ധാ­കൃ­ഷ്ണൻ ബു­ദ്ധി­മാ­നെ­ന്ന­തി­നു പുറമേ എന്റെ ഉ­പ­കർ­ത്താ­വും സ്നേ­ഹി­ത­നും. പക്ഷേ, സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ന്ന നി­ല­യിൽ അവർ എ­നി­ക്കു് അ­ന­ഭി­മ­തർ. എ­ന്തു­കൊ­ണ്ടു് അ­ന­ഭി­മ­ത­രാ­യി­യെ­ന്നു ചോ­ദി­ച്ചാൽ അവർ സൃ­ഷ്ടി­ക്കു­ന്ന­തു് ആർട് അല്ല സ്യൂ­ഡോ ആർട് ആണു് എ­ന്ന­ത­ത്രേ ഉ­ത്ത­രം. എത്ര പ­രി­വൃ­ത്തി­യാ­ണു ഞാൻ ഈ ര­ണ്ടു­ക­ഥ­ക­ളും വാ­യി­ച്ച­തു്. ഒ­രു­നു­ഭൂ­തി­ശ­ക­ലം പോലും കി­ട്ടി­യി­ല്ല­ല്ലോ. സാ­ഹി­ത്യ­ത്തി­ന്റെ ഭാഷ നി­ത്യ­ജീ­വി­ത­ത്തി­ലെ ഭാ­ഷ­യെ­യാ­ണു് സം­ശോ­ധി­ത രൂ­പ­ത്തി­ലാ­ക്കു­ന്ന­തു്. ആ സം­ശോ­ധി­ത രൂ­പ­ത്തി­നു നി­ത്യ­ജീ­വി­ത­ത്തി­ലെ ഭാ­ഷ­യോ­ടു ബ­ന്ധ­മു­ണ്ടെ­ങ്കി­ലും കീ­ലി­ട്ട റോഡിൽ വീണ പെ­ട്രോൾ­ത്തു­ള്ളി­യു­ടെ ചു­റ്റും മ­ഴ­വി­ല്ലി­ന്റെ നി­റ­ങ്ങൾ കാ­ണു­ന്ന­തു­പോ­ലെ പ­ദ­ങ്ങൾ­ക്കു ചു­റ്റു­മാ­യി വർ­ണ്ണോ­ജ്ജ്വ­ല­ത ദൃ­ശ്യ­മാ­കും. അ­താ­ണു് കി­ഷോ­റി­ന്റെ­യും രാ­ധാ­കൃ­ഷ്ണ­ന്റെ­യും ക­ഥ­കൾ­ക്കി­ല്ലാ­ത്ത­തു്. അവ ക­ലാ­ശി­ല്പ­ങ്ങ­ള­ല്ല, പ­ദ­ങ്ങൾ­കൊ­ണ്ടു് ഉ­ണ്ടാ­ക്കി­വ­ച്ച യ­ന്ത്ര­ങ്ങ­ളാ­ണു്. കി­ഷോ­റി­ന്റേ­തു് ഭീ­മാ­കാ­ര­മാ­യ യ­ന്ത്രം. അ­ത്രേ­യു­ള്ളു വ്യ­ത്യാ­സം.

കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള യുടെ “മ­ര­പ്പാ­വ­കൾ” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­മ്പോൾ ഓരോ വാ­ക്കും ആ­ഹ്ലാ­ദാ­നു­ഭൂ­തി ജ­നി­പ്പി­ക്കു­ന്നു. അ­വ­യു­ടെ വി­ദ­ഗ്ദ്ധ­മാ­യ സ­ങ്ക­ല­ന­ത്തി­ലൂ­ടെ നമ്മൾ മു­ന്നോ­ട്ടു­പോ­കു­മ്പോൾ ആ ആ­ഹ്ലാ­ദം വർ­ദ്ധി­ച്ചു വർ­ദ്ധി­ച്ചു­വ­രു­ന്നു. അർ­ത്ഥ­ങ്ങ­ളും അർ­ത്ഥാ­ന്ത­ര­ങ്ങ­ളും ന­മ്മ­ളെ സ­മാ­ക്ര­മി­ക്കു­ന്നു. ന­മ്മു­ടെ മ­ന­സ്സി­നു വി­കാ­സം. ജീർ­ണ്ണി­ച്ച ന­വീ­ന­ക­ഥ മ­ടു­പ്പാ­ണു ജ­നി­പ്പി­ക്കു­ന്ന­തു്. മു­ഴു­വ­നും വാ­യി­ക്കാൻ തന്നെ സാ­ധി­ക്കു­ന്നി­ല്ല. കഥകൾ വാ­യി­ക്കു­മ്പോൾ നമ്മൾ ന­മ്മ­ളെ­ത്ത­ന്നെ അവയിൽ കാണണം. ക­ഥാ­കാ­രൻ പ്രേ­ത­രൂ­പ­മാർ­ന്നു നിൽ­ക്കു­ന്ന­തു കാ­ണ­രു­തു്.

കാ­ഴ്ച­പ്പാ­ടു്—ആ­ഖ്യാ­ന­ത്തി­ലൂ­ടെ
images/Flaubert.jpg
ഫ്ലോ­ബർ

സാ­യാ­ഹ്നം. ശം­ഖു­മു­ഖം ക­ട­ല്പു­റം. ഞാ­നി­രി­ക്കു­ന്നി­ട­ത്തു് എവിടെ നി­ന്നോ പ­റ­ന്നെ­ത്തി­യ കു­റെ­പ്പ­ക്ഷി­കൾ ത­ല­യ്ക്കു മു­ക­ളി­ലാ­യി വ­ട്ട­മി­ടു­ക­യാ­ണു്. ക­ട­ല്പു­റ­മാ­യ­തു­കൊ­ണ്ടു് മ­ര­ങ്ങ­ളി­ല്ല. ഒരു മ­ര­മെ­ങ്കി­ലും ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ! പ­ക്ഷി­കൾ­ക്കു് അ­തിൽ­ച്ചെ­ന്നു് ഇ­രി­ക്കാ­മാ­യി­രു­ന്നു. ഞാ­ന­ന്നു യു­വാ­വു്. ഒരു സ്വീ­ഡി­ഷ് ക­ഥ­വാ­യി­ച്ച­തി­ന്റെ ല­ഹ­രി­യി­ലാ­യി­രു­ന്നു ഞാൻ. ഒരു സ്ത്രീ പ്ര­സ­വി­ക്കാൻ ഭാ­വി­ക്കു­ക­യാ­ണു്. അ­പ്പോ­ഴു­ണ്ടു് രാ­ജാ­വി­നെ ബ­ഹു­മാ­നി­ക്കാ­നു­ള്ള ‘ആ­ചാ­ര­വെ­ടി’കളുടെ കാ­ത­ട­പ്പി­ക്കു­ന്ന ശ­ബ്ദ­മു­യ­രു­ന്നു. ഓരോ ശബ്ദം ഉ­ണ്ടാ­കു­മ്പോ­ഴും ഗർ­ഭി­ണി ഞെ­ട്ടി­ത്ത­ള­രു­ന്നു. ഭർ­ത്താ­വു് അ­തു­ക­ണ്ടു പ­രി­ഭ്ര­മി­ച്ചു് അവളെ ആ­ശ്വ­സി­പ്പി­ക്കു­ന്നു. ത­ല­യി­ണ­കൾ അടച്ച ജ­ന്ന­ലിൽ ചേർ­ത്തു­വ­ച്ചു് ശബ്ദം ല­ഘൂ­ക­രി­ക്കാൻ ശ്ര­മി­ക്കു­ന്നു. ഫ­ല­മി­ല്ല. ഇ­രു­പ­ത്തൊ­ന്നു­വെ­ടി­കൾ വ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഗർ­ഭി­ണി ശാ­രീ­രി­ക­വും മാ­ന­സി­ക­വു­മാ­യ ആ­ഘാ­ത­ത്താൽ ത­കർ­ന്നു മ­രി­ച്ചു. രാ­ജ­കീ­യ പ്ര­ഭാ­വം സാ­ധാ­ര­ണ മ­നു­ഷ്യ­ത്വ­ത്തെ ന­ശി­പ്പി­ക്കു­ന്ന അക്കഥ തർ­ജ്ജ­മ­ചെ­യ്തു് ഏ­തെ­ങ്കി­ലും പ­ത്ര­ത്തിൽ കൊ­ടു­ക്കാൻ ക­ഴി­ഞ്ഞെ­ങ്കിൽ! സാ­ദ്ധ്യ­മ­ല്ല. ഞാൻ എ­ഴു­തി­ക്കൊ­ടു­ക്കു­ന്ന­തു് അ­ക്കാ­ല­ത്തു് ഒരു പ­ത്ര­വും വാ­രി­ക­യും പ­ര­സ്യ­പ്പെ­ടു­ത്തി­ല്ല. പ­ക്ഷി­കൾ­ക്കു് ഇ­രി­ക്കാൻ സ്ഥ­ല­മി­ല്ലാ­ത്ത­തു­പോ­ലെ എന്റെ ര­ച­ന­യ്ക്കു് ആ­ശ്ര­യി­ക്കാൻ പ­ത്ര­മി­ല്ല. അ­ങ്ങ­നെ വി­ചാ­രി­ച്ചി­രി­ക്കു­മ്പോൾ പൗ­രു­ഷ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യ ശ്രീ. ബോ­ധേ­ശ്വ­രൻ എന്റെ മുൻ­പിൽ നിൽ­ക്കു­ന്നു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഞാ­നൊ­രു മാസിക ന­ട­ത്തു­ന്നു­ണ്ടു്. വ­ല്ല­തും എ­ഴു­തി­ത്ത­ര­ണം” അ­ടു­ത്ത­ദി­വ­സം കാ­ല­ത്തു് ബോ­ധേ­ശ്വ­രൻ ഉ­റ­ക്ക­മെ­ഴു­ന്നേൽ­ക്കു­ന്ന­തി­നു മുൻ­പു് ഞാൻ അ­ക്ക­ഥ­യു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­വു­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ ചെ­ന്നി­ല്ലെ­ന്നു­ണ്ടെ­ങ്കിൽ ഞാൻ ഞാ­ന­ല്ല എന്നു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ ഗ്ര­ഹി­ച്ചു­കൊ­ള്ള­ണം. പ­ക്ഷി­കൾ നി­രാ­ശ­ത­യോ­ടെ പ­റ­ന്നു­പോ­യി. എന്റെ ക­ഥാ­വി­ഹം­ഗ­മ­ത്തി­നു ചെ­ന്നി­രി­ക്കാൻ ഒരു മ­ഹാ­വൃ­ക്ഷം കി­ട്ടി. ഒരു മാസം ക­ഴി­ഞ്ഞു് ബോ­ധേ­ശ്വ­ര­നെ രാ­ജ­വീ­ഥി­യിൽ വ­ച്ചു­ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “കൃ­ഷ്ണൻ നാ­യ­രു­ടെ ആ ചെ­റു­ക­ഥ ഒ­ന്നാ­ന്ത­രം” തു­ടർ­ന്നു്, ആ മാ­സി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രു­ന്ന വേ­റൊ­രു മൗ­ലി­ക­മാ­യ ക­ഥ­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം പ­റ­യു­ക­യു­ണ്ടാ­യി:

images/George_Sand.png
ഷൊർഷ് സാങ്

“പ്ര­ഭ­യു­ടെ ആ കഥ ആ­ഭാ­സ­മാ­യി­പ്പോ­യി. അല്ലേ?’ മഴ ന­ന­യാ­തി­രി­ക്കാൻ വേ­ണ്ടി ഒരാൾ ഒരു വീ­ടി­ന്റെ വ­രാ­ന്ത­യിൽ കയറി നിൽ­ക്കു­ന്ന­തും ഗൃ­ഹ­നാ­യി­ക അയാളെ അ­ക­ത്തേ­യ്ക്കു വി­ളി­ക്കു­ന്ന­തും ര­ണ്ടു­പേ­രും ഹൃ­ദ­യ­ത്തി­ന്റെ­യും മാം­സ­ത്തി­ന്റെ­യും വി­ശ­പ്പു് സ­ഹി­ക്കാ­നാ­വാ­തെ അതു ശ­മി­പ്പി­ക്കു­ന്ന­തും ഒ­ക്കെ­യാ­യ കഥ.“അ­ശ്ലീ­ല­മാ­യി­ട്ടൊ­ന്നു­മി­ല്ല സാർ” എ­ന്നു് എന്റെ മ­റു­പ­ടി. ബോ­ധേ­ശ്വ­രൻ പി­ന്നീ­ടൊ­ന്നും പ­റ­യാ­തെ പോയി. അ­ന്നു­തൊ­ട്ടു് ആ സ്വീ­ഡി­ഷ് കഥ എന്നെ ‘ഹോൺട്’ ചെ­യ്യു­ക­യാ­ണു്. ഇ­ന്നു് അ­തു­പോ­ലൊ­രു കഥ ഞാൻ ക­ലാ­കൗ­മു­ദി­യിൽ വാ­യി­ച്ചു് ആ­ഹ്ലാ­ദി­ച്ചു. തെ­റ്റി­ദ്ധ­രി­ക്ക­രു­തു് വാ­യ­ന­ക്കാർ. ഇക്കഥ തി­ക­ച്ചും മൗ­ലി­ക­മാ­ണു്. നാ­ല്പ­തോ നാ­ല്പ­ത്ത­ഞ്ചോ വർഷം മുൻ­പു് പഴയ പത്രം വാ­ങ്ങി­ക്കു­ന്ന­വ­ന്റെ കു­ട്ട­യിൽ­നി­ന്നു ഞാ­നെ­ടു­ത്ത ഒരു മാ­സി­ക­യിൽ കണ്ട കഥ ക­ലാ­കൗ­മു­ദി­യി­ലെ ക­ഥാ­കാ­രൻ വാ­യി­ക്കു­ന്ന­തെ­ങ്ങ­നെ? അ­ന്നു് അ­ദ്ദേ­ഹം ജ­നി­ച്ചി­രി­ക്കാൻ തന്നെ ഇ­ട­യി­ല്ല. തെ­റ്റാ­യ ഇം­ഗ്ലീ­ഷ് പ­റ­യു­ന്ന ഒരു പ്രിൻ­സി­പ്പൽ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ­ണ്ടു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ He was not even pregnant at that time. ഗർ­ഭി­ണി കാ­ല­ത്തു് അ­ടു­ത്ത വീ­ട്ടിൽ തൂ­ങ്ങി­നിൽ­ക്കു­ന്ന­വ­നെ കാ­ണു­ന്നു. അതോടെ അ­വൾ­ക്കു ഗർ­ഭ­ച്ഛി­ദ്ര­മു­ണ്ടാ­കു­ന്നു. ഇ­താ­ണു് പി. എഫ്. മാ­ത്യൂ­സി ന്റെ ‘അ­ട­ഞ്ഞ­മു­റി’ എന്ന ക­ഥ­യു­ടെ സാ­രാം­ശം. സു­നി­യ­ത മാ­ന­സി­ക­നി­ല­യു­ള്ള ഒരു വ്യ­ക്തി­യെ ഒ­ര­നി­യ­ത സംഭവം എ­ങ്ങ­നെ ബാ­ധി­ക്കു­ന്നു എ­ന്ന­തു് ക­ഥാ­കാ­രൻ ഭേ­ദ­പ്പെ­ട്ട­രീ­തി­യിൽ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. ചില ക­ഥ­കൾ­ക്കു് ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന narrative perspective—ആ­ഖ്യാ­നം നൽ­കു­ന്ന കാ­ഴ്ച­പ്പാ­ട്—മാ­ത്ര­മേ കാണൂ. അതു് ഇ­ക്ക­ഥ­യ്ക്കു­ണ്ടു്.

മ­റ്റു­ള്ള­വർ പ­റ­ഞ്ഞ­തും സ്വ­ന്ത­വും
  1. “കു­റ­ച്ചാ­ളു­ക­ളെ എ­ക്കാ­ല­ത്തും പ­റ്റി­ക്കാം. എല്ലാ ആ­ളു­ക­ളെ­യും കു­റ­ച്ചു­കാ­ല­ത്തേ­യ്ക്കു പ­റ്റി­ക്കാം. എ­ന്നാൽ എല്ലാ ആ­ളു­ക­ളേ­യും എ­ല്ലാ­കാ­ല­ത്തേ­യ്ക്കും പ­റ്റി­ക്കാ­നൊ­ക്കു­ക­യി­ല്ല”—സ്നേ­ഹി­ത­ന്മാ­രു­ടെ പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് അ­നു­കൂ­ല­മാ­യി എ­ഴു­തു­ന്ന­വർ ഇതു് ഓർ­മ്മി­ക്കു­ന്ന­തു കൊ­ള്ളാം.
  2. “സു­ന്ദ­രി­യാ­യ പ­രി­ചാ­രി­ക­യു­ള്ള വീ­ട്ടി­ലെ ഗൃ­ഹ­നാ­യ­കൻ ഭാ­ര്യ­യ്ക്കു ഒരു കാ­ര­ണ­വും കൂ­ടാ­തെ സ്വർ­ണ്ണ­വാ­ച്ചു വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നാൽ കാ­ര­ണ­മു­ണ്ടു് എന്നു മ­ന­സ്സി­ലാ­ക്ക­ണം”—സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ എ­പ്പോ­ഴും ച­ങ്ങ­മ്പു­ഴ­യെ വാ­ഴ്ത്തി­യാൽ അ­തി­നും കാ­ര­ണ­മു­ണ്ടെ­ന്നു ഗ്ര­ഹി­ക്ക­ണം.
  3. “കു­ര­ങ്ങു് കൂ­ടു­തൽ കൂ­ടു­ത­ലാ­യി മ­ര­ത്തി­ന്റെ മു­ക­ളി­ലേ­ക്കു ക­യ­റു­ന്തോ­റും താഴെ നിൽ­ക്കു­ന്ന­വൻ കാ­ണു­ന്ന­തു് അ­തി­ന്റെ പൃ­ഷ്ഠ­മാ­ണു്”—വാ­യ­ന­ക്കാ­ര­നു മ­ന­സ്സി­ലാ­ക്കാൻ വ­യ്യാ­ത്ത­രീ­തി­യിൽ ഗ­ദ്യ­മോ പ­ദ്യ­മോ എ­ഴു­തു­ന്ന­വ­നും കാ­ണി­ക്കു­ന്ന­തു് ഈ അവയവം ത­ന്നെ­യാ­ണു്.
  4. “തി­രു­വ­ന­ന്ത­പു­ര­ത്തെ ജീ­വി­തം ക്ലേ­ശ­ഭൂ­യി­ഷ്ഠ­മാ­കാൻ അവിടെ ബ­ന്ധു­ക്കൾ ഉ­ണ്ടാ­ക­ണ­മെ­ന്നി­ല്ല” —സാ­ഹി­ത്യ­കാ­ര­ന്മാർ ധാ­രാ­ള­മു­ണ്ട­ല്ലോ.
  5. “ഹർ­ഷാ­തി­ശ­യ­ത്തി­നും ബ­ലാ­ത്സം­ഗ­ത്തി­നും ഇ­ട­യ്ക്കു­ള്ള­താ­ണു് പ്രേ­മ­സം­ഭാ­ഷ­ണം”— ലൈ­ബ്ര­റി­ക­ളിൽ നി­ന്നു് ഇതു സ­ത്യ­മാ­ണെ­ന്നു ഗ്ര­ഹി­ക്കാം.
തെ­റ്റി­ദ്ധാ­ര­ണ
images/Han_Fei.jpg
Han Fei

ചൈ­ന­യി­ലെ സാ­ഹി­ത്യ­ഗ്ര­ന്ഥ­ങ്ങൾ ഇവിടെ കി­ട്ടാ­നി­ല്ല. എ­ന്താ­ണു് അതിനു ഹേ­തു­വെ­ന്നും എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പക്ഷേ, അ­ടു­ത്ത കാ­ല­ത്തു് എ­നി­ക്കു ചില സാ­ഹി­ത്യ­കൃ­തി­കൾ കി­ട്ടു­ക­യു­ണ്ടാ­യി. പ­ണ്ടാ­രോ പ­റ­ഞ്ഞ­തു പോലെ വില തു­ച്ഛം. ഗുണം മെ­ച്ചം. അ­ങ്ങ­നെ ല­ഭി­ച്ച Poetry and Prose of the Han, Wei and Six Dynasties എ­ന്നു് പു­സ്ത­ക­ത്തിൽ Liu Xie (c 465–532 cr c 470–539 AD) എ­ഴു­തി­യ On Discrimination എ­ന്നൊ­രു കൊ­ച്ചു ലേ­ഖ­ന­മു­ണ്ടു് (ചൈ­നീ­സ് ഉ­ച്ചാ­ര­ണം അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷിൽ തന്നെ പേ­രു­കൾ എ­ഴു­തു­ക­യാ­ണു്). Liu Xie പ­റ­യു­ന്നു: “വി­വേ­ച­ന­ശ­ക്തി വി­ര­ള­മാ­ണു്… മിക്ക നി­രൂ­പ­ക­രും സ്വ­ന്തം ത­ല­മു­റ­യെ മൂ­ല്യ­മി­ല്ലാ­ത്ത­താ­യി ക­രു­തു­ക­യും പ്രാ­ചീ­ന­മാ­യ­തി­നെ അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്യു­ന്നു. ഇതു് എ­ന്നും അ­ടു­ത്തു­ള്ള­തി­നെ നി­രാ­ക­രി­ച്ചി­ട്ടു് ദൂരെ നി­ന്നു കേൾ­ക്കു­ന്ന സം­ഗീ­ത­ത്തെ അ­ഭി­ല­ഷി­ക്കു­ന്ന­തു പോ­ലെ­യാ­ണു്. Han Fei-യുടെ രചനകൾ ആ­ദ്യ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും Sima Xiangru ആ­ദ്യ­ത്തെ കാ­വ്യം ര­ചി­ക്കു­ക­യും ചെ­യ്ത­പ്പോൾ Quin-​ലെ ച­ക്ര­വർ­ത്തി­യും Han-​ലെ ച­ക്ര­വർ­ത്തി Win-​ഉം അവർ സ­മ­കാ­ലി­ക­രാ­യി­രു­ന്നെ­ങ്കിൽ എ­ന്നു് ആ­ഗ്ര­ഹി­ച്ചു. പക്ഷേ, അവർ ര­ണ്ടു­പേ­രും ജീ­വി­ച്ചി­രു­ക്കു­ന്നു­വെ­ന്നു ക­ണ്ട­പ്പോൾ Han Fei-​യെ ജ­യി­ലി­ലാ­ക്കി. Sima Xiangru-​നെ പു­ച്ഛ­ത്തോ­ടെ വീ­ക്ഷി­ച്ചു. സ­മ­കാ­ലി­ക സാ­ഹി­ത്യ­ത്തെ വില കു­റ­ഞ്ഞ­താ­യി പ­രി­ഗ­ണി­ക്കു­ന്നു എ­ന്ന­തി­നു് ഇതു തെ­ളി­വു നൽ­കു­ന്നി­ല്ലേ?”

“യൂ­നി­കൊ­നും (പു­രാ­വൃ­ത്ത­ത്തി­ലെ സാ­ങ്കൽ­പ്പി­ക­മൃ­ഗം, ഒ­റ്റ­ക്കൊ­മ്പാ­ണി­തി­നു്) ഫി­നി­ക്സും (പു­രാ­വൃ­ത്ത­ത്തി­ലെ മ­റ്റൊ­രു സാ­ങ്ക­ല്പി­ക വി­ഹം­ഗ­മം) മാൻ. ഫെ­സ­ന്റ് (വാൻ­കോ­ഴി) ഇവയിൽ നി­ന്നു് വി­ഭി­ന്ന­മാ­ണു്. മു­ത്തും പച്ച ര­ത്ന­വും ഉ­രു­ള­ങ്ക­ല്ലു് വെറും ക­ല്ലു് ഇവയിൽ നി­ന്നു് തി­ക­ച്ചും വ്യ­ത്യ­സ്ത­ങ്ങൾ. അ­വ­യു­ടെ രൂപം മ­നു­ഷ്യ­നു മ­ന­സ്സി­ലാ­ക്കാ­നാ­യി സൂ­ര്യ­പ്ര­കാ­ശം അവയെ ന­ല്ല­പോ­ലെ തി­ള­ക്കു­ന്നു­ണ്ടു്. എ­ങ്കി­ലും Lu-ലെ ഒരാൾ യൂ­നി­കൊ­നെ മാ­നാ­യും Chu-​ലെ ഒരാൾ ഫെ­സ­ന്റി­നെ ഫി­നി­ക്സാ­യും കരുതി. Wei-​ലെ ഒരാൾ പ­ച്ച­ത്നം ക­ല്ലാ­ണെ­ന്നും Song-​ലെ ഒരു പൗരൻ ഉരുളൻ ക­ല്ലു് വില കൂടിയ മു­ത്താ­ണെ­ന്നും വി­ചാ­രി­ച്ചു.”

images/Milan_Kundera.jpg
മിലാൻ കു­ന്ദേ­ര

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “എ­നി­ക്കു സുഖം തന്നെ” എ­ന്ന­തു് എ­ഴു­തി­യ ശ്രീ. എൻ. പ്ര­ഭാ­ക­രൻ യൂ­നി­കൊ­നെ മാ­നാ­യും ഫെ­സ­ന്റി­നെ ഫീ­നി­ക്സാ­യും ഉരുളൻ ക­ല്ലി­നെ മു­ത്താ­യും ക­രു­തു­ന്നു. അതിനു തെ­ളി­വു് അ­ദ്ദേ­ഹ­ത്തി­ന്റെ രചന തന്നെ. ഒ­രു­ത്ത­ന്റെ ക­ഷ്ട­പ്പാ­ടി­നെ അ­യാ­ളു­ടെ ക­ത്തി­ലൂ­ടെ വി­വ­രി­ക്കു­ന്ന റി­പ്പോർ­ട്ടി­നെ അ­ദ്ദേ­ഹം ചെ­റു­ക­ഥ­യാ­യി തെ­റ്റി­ദ്ധ­രി­ക്കു­ന്നു. Lie Xie വാ­ഴ്ത്ത­പ്പെ­ട­ട്ടെ. അ­ദ്ദേ­ഹം പ്ര­ഭാ­ക­ര­നെ ആ­യി­ര­ത്തി­യ­ഞ്ഞൂ­റു വർഷം മു­മ്പു് ചൈ­ന­യി­ലെ Shandong പ്ര­ദേ­ശ­ത്തി­രു­ന്നു് ക­ണ്ട­ല്ലോ (Panda Books, Beijing, Rs. 12.00).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഞാൻ വ­യ­സ്സ­നാ­യി­പ്പോ­യി­യെ­ന്നു ചി­ല­രെ­പ്പോ­ഴും പ­റ­യു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: ‘അ­ത്ര­യ്ക്കു് വ­യ­സ്സൊ­ന്നു­മാ­യി­ല്ല­ല്ലോ’ എ­ന്നു് മ­റ്റു­ള്ള­വർ പറയാൻ വേ­ണ്ടി.

ചോ­ദ്യം: ഈ ലോ­ക­ത്തു് സ­ഹി­ക്കാ­നാ­വാ­ത്ത­തു്?

ഉ­ത്ത­രം: മ­റ്റു­ള്ള­വ­രു­ടെ പി­ള്ളേർ.

ചോ­ദ്യം: മിലാൻ കു­ന്ദേ­ര യുടെ The Joke എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: പു­സ്ത­കം കൈ­യി­ലു­ണ്ടെ­ങ്കി­ലും ഞാ­ന­തു് വാ­യി­ച്ചി­ട്ടി­ല്ല. ഫ്ര­ഞ്ച് നി­രൂ­പ­കൻ ആ­രാ­ഗൊ­ങ് (Aragon) അ­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് ‘one of the greatest novels of the century’ എ­ന്നാ­ണു്.

ചോ­ദ്യം: വി­ല്യം ഗോൾ­ഡി­ങ്ങി­നെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: തീർ­ച്ച­യാ­യും അ­ദ്ദേ­ഹം നോ­വ­ലി­സ്റ്റ­ല്ല.

ചോ­ദ്യം: നി­ങ്ങ­ളെ സ്ത്രീ­കൾ വി­ന­യ­ത്തോ­ടെ തൊ­ഴു­ന്ന­തു് ഞാൻ പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. നി­ങ്ങ­ളു­ടെ കഴിവു ക­ണ്ടി­ട്ടു­ള്ള ബ­ഹു­മാ­ന­മാ­ണോ അതു്?

ഉ­ത്ത­രം: അല്ല. പ്രാ­യാ­ധി­ക്യ­ത്തെ സ്ത്രീ­കൾ ബ­ഹു­മാ­നി­ക്കു­ന്ന­തു പോലെ മ­റ്റാ­രും ബ­ഹു­മാ­നി­ക്കാ­റി­ല്ല.

ചോ­ദ്യം: ഗാ­ന്ധി­ജി­യു­ടെ ജ­ന്മ­ദി­ന­ത്തിൽ റോഡ് അ­ടി­ച്ചു വാ­രു­ന്ന പെൺ­കു­ട്ടി­കൾ വീ­ട്ടിൽ ഒരു മു­റി­പോ­ലും അ­ടി­ച്ചു വാ­രാ­ത്ത­തെ­ന്തു്?

ഉ­ത്ത­രം: അ­ടി­ച്ചു വാ­രു­മ­ല്ലോ. വീ­ട്ടി­ന­ക­ത്തു് ചൂലു കൈയിൽ വ­ച്ചു­കൊ­ണ്ടു് അവർ മു­റി­യാ­കെ ഒന്നു നോ­ക്കും. എ­ന്നി­ട്ടു് “അമ്മേ പൊ­ടി­യും ച­വ­റു­മൊ­ന്നു­മി­ല്ല. ഞാൻ ന­ല്ല­പോ­ലെ തൂ­ത്തു” എ­ന്നു് അ­ടു­ക്ക­ള­യി­ലി­രി­ക്കു­ന്ന അ­മ്മ­യോ­ടു് ഉ­റ­ക്കെ­പ്പ­റ­യും. ഗാ­ന്ധി­ജി­യു­ടെ ജ­ന്മ­ദി­ന­ത്തി­ലാ­ണെ­ങ്കിൽ സാ­രി­ത്തു­മ്പു് ഇ­ടു­പ്പിൽ കു­ത്തി­ക്കൊ­ണ്ടു് റോഡ് അ­ടി­ച്ചു വാ­ര­ലോ­ടു് അ­ടി­ച്ചു വാരൽ തന്നെ.

കൈ­ക്കോ­ട്ടു് മോഷണം
images/Aragon.jpg
ആ­രാ­ഗൊ­ങ്

കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. വേണു ന­മ്പ്യാ­രു­ടെ ‘ക­മ്പി­ളി’ എന്ന ചെ­റു­ക­ഥ ക­ണ്ട­പ്പോൾ വാ­യി­ക്കേ­ണ്ട­തി­ല്ലെ­ന്നു ഞാൻ തി­രു­മാ­നി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ പല ക­ഥ­ക­ളും വാ­യി­ച്ചു ക­ല­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ര­ച­ന­ക­ളാ­ണു് അ­വ­യെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടാ­ണു് പാ­രാ­യ­ണം വേ­ണ്ടെ­ന്നു വ­ച്ച­തു്. എ­ങ്കി­ലും അതൊരു ധി­ഷ­ണാ­പ­ര­മാ­യ ക്രൂ­ര­ത­യാ­കു­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് വായന തു­ട­ങ്ങി. ആ­ദ്യ­മൊ­ക്കെ ആ­ഖ്യാ­ന­ത്തി­ന്റെ പ്രാ­ഗൽ­ഭ്യം. കഥ വാ­യി­ച്ച­വ­സാ­നി­പ്പി­ച്ച­പ്പോൾ ആ­ല­പ്പു­ഴ കി­ട­ങ്ങാം പ­റ­മ്പു മൈ­താ­ന­ത്തു് ചെ­ന്നു നി­ന്നു പ­ല­പ്പോ­ഴും ഞാൻ ക­ണ്ടി­ട്ടു­ള്ള അ­മി­ട്ടു­പൊ­ട്ടി­ക്കൽ പോലെ എന്നു തോ­ന്നി­പ്പോ­യി. ആ­ഗ്നേ­യ ക്രീ­ഡാ­വി­ദ്യ ന­ട­ത്തു­ന്ന­വൻ അ­മി­ട്ടി­നു തീ­കൊ­ളു­ത്തും. അതു് ശ­ബ്ദ­ത്തോ­ടെ ഉയരും. വിവിധ വർ­ണ്ണ­ങ്ങ­ളാർ­ന്ന ഗോ­ള­ങ്ങ­ളാ­യി അതു് അ­ന്ത­രീ­ക്ഷ­ത്തിൽ ചി­ത­റു­മെ­ന്നു പ്ര­തീ­ക്ഷി­ച്ചു നിൽ­ക്കെ ‘ശൂ’ എ­ന്നൊ­രു ശബ്ദം കേൾ­പ്പി­ച്ചു­കൊ­ണ്ടു് അ­ത­ങ്ങു് അ­പ്ര­ത്യ­ക്ഷ­മാ­കും. അതോടെ നി­രാ­ശ­ത എ­നി­ക്കു്. വെറും ‘ശൂ’വിൽ അ­വ­സാ­നി­ക്കു­ന്ന ക­ഥ­യാ­ണി­തു്. ഭാ­ര്യ­യും കു­ഞ്ഞു­മാ­യി നാ­ട്ടി­ലെ­ത്തി­യ ഒ­രു­ത്തൻ ഭാ­ര്യ­യോ­ടു കള്ളം പ­റ­ഞ്ഞി­ട്ടു് അ­ച്ഛ­നെ കാണാൻ പോ­കു­ന്നു. വൃ­ദ്ധ­നാ­യ അയാൾ സ്വ­ന്തം ഭാ­ര്യ­യു­ടെ മ­ര­ണ­ത്തി­നു കാ­ര­ണ­ക്കാ­ര­നാ­ണു്. ത­ന്ത­യ്ക്കു് ഒരു ക­മ്പി­ളി­പ്പു­ത­പ്പു് ഇ­ട്ടു­കൊ­ടു­ത്തി­ട്ടു് അയാൾ തി­രി­ച്ചു പോ­രു­ന്നു. ഈ രചനയെ വി­ശേ­ഷി­പ്പി­ക്കാൻ എന്റെ കൈവശം മലയാള ഭാ­ഷ­യി­ലെ വാ­ക്കു­ക­ളി­ല്ല. ഉള്ളവ പ­ല­പ്പോ­ഴും പ്ര­യോ­ഗി­ച്ചു് അർ­ത്ഥ­ശൂ­ന്യ­ങ്ങ­ളാ­യി പോ­യി­രി­ക്കു­ന്നു. അതു കൊ­ണ്ടു് ര­ണ്ടു് ഇം­ഗ്ലീ­ഷ് പ­ദ­ങ്ങ­ളെ ശരണം പ്രാ­പി­ക്കു­ന്നു ഞാൻ—banality and platitude.

images/Charles_Baudelaire.jpg
ബോ­ദ­ലേർ

കൃ­ഷി­ക്കാ­രൻ പ­റ­മ്പിൽ ജോ­ലി­ചെ­യ്തി­ട്ടു വീ­ട്ടിൽ രാ­ത്രി തി­രി­ച്ചെ­ത്തി. ഭാര്യ അ­യാ­ളോ­ടു ചോ­ദി­ച്ചു: “കൈ­ക്കോ­ട്ടെ­വി­ടെ?” അയാൾ: “ഞാനതു പ­റ­മ്പിൽ­ത്ത­ന്നെ വ­ച്ചി­ട്ടു­പോ­ന്നു.” ഭാ­ര്യ­യ്ക്കു ദേ­ഷ്യം വന്നു. “കൈ­ക്കോ­ട്ടു് പ­റ­മ്പി­ലി­ട്ടി­ട്ടു പോ­ന്ന­തും പോരാ. ഉ­റ­ക്കെ­പ്പ­റ­യു­ക­യും ചെ­യ്യു­ന്നു. അല്ലേ. പ­തു­ക്കെ­പ്പ­റ­യൂ. ഇ­ല്ലെ­ങ്കിൽ അയൽ വീ­ട്ടു­കാ­രൻ അ­തെ­ടു­ത്തു­കൊ­ണ്ടു പോകും.” കൈ­ക്കോ­ട്ടു തി­രി­ച്ചെ­ടു­ത്തു കളയാം എന്നു തീ­രു­മാ­നി­ച്ചു് പ­റ­മ്പി­ലേ­യ്ക്കു പോയ കൃ­ഷി­ക്കാ­രൻ വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്തി­യ ഭാ­ര്യ­യു­ടെ ചെ­വി­യിൽ ര­ഹ­സ്യ­മെ­ന്ന പോലെ പ­റ­ഞ്ഞു: “അതു് ആരോ എ­ടു­ത്തു­കൊ­ണ്ടു പോയി” വേണു ന­മ്പ്യാ­രു­ടെ കഥകൾ ക­ഥ­ക­ള­ല്ലെ­ന്നു ഞാൻ പ­ല­പ്പോ­ഴും ഉ­റ­ക്കെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­പ്പോ­ഴൊ­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­കർ എ­നി­ക്കു തെ­റി­ക്ക­ത്തു­കൾ മു­ട­ങ്ങാ­തെ അ­യ­ച്ചി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കാതിൽ ഞാൻ ആരും കേൾ­ക്കാ­തെ പ­റ­യു­ന്നു: “ശ്രീ­മാൻ, താ­ങ്ക­ളു­ടെ ര­ച­ന­ക­ളിൽ നി­ന്നു ക­ലാ­ത്മ­ക­ത ആരോ മോ­ഷ്ടി­ച്ചു­കൊ­ണ്ടു പോ­കു­ന്നു.”

സെം­ബെ­നെ ഉ­സ്മാൻ
images/Ousmane_Sembene.jpg
ഉ­സ്മാൻ

പ­ടി­ഞ്ഞാ­റൻ ആ­ഫ്രി­ക്ക­യി­ലെ റി­പ്പ­ബ്ലി­ക്കാ­ണു് സെ­ന­ഗൊൽ. അ­വി­ട­ത്തെ ജ­ന­ത­യു­ടെ തൊ­ണ്ണൂ­റു ശ­ത­മാ­ന­വും ഇ­സ്ലാ­മിൽ പെ­ട്ട­വ­രാ­ണു് (സു­ന്നി). അ­വ­രു­ടെ സാ­ഹി­ത്യ­നാ­യ­ക­നാ­ണു് സെം­ബെ­നെ ഉ­സ്മാൻ. അ­വ­രു­ടെ സാ­ഹി­ത്യ­നാ­യ­കൻ എന്നു പ­റ­ഞ്ഞ­തു് പ­രി­ഹാ­സ­സൂ­ച­ക­മാ­യി­ട്ട­ല്ല. രാ­ഷ്ടാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച സാ­ഹി­ത്യ­കാ­രൻ ത­ന്നെ­യാ­ണു് ഉ­സ്മാൻ. The Money Order, Xala ഈ നോ­വ­ലു­ക­ളും അ­വ­യു­ടെ ച­ല­ച്ചി­ത്രാ­വി­ഷ്കാ­ര­വു­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു് വി­ശ്വ­വി­ഖ്യാ­തി നൽ­കി­യ­തു്. ‘മ­ണി­യോർ­ഡർ’ എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് ഞാൻ വേ­റൊ­രി­ട­ത്തു് എ­ഴു­തി­പ്പോ­യ­തു­കൊ­ണ്ടു് ഇവിടെ അതു വി­ട്ടു­ക­ള­യു­ന്നു. ന്യൂ­യോർ­ക്ക് ഫിലിം ഫെ­സ്റ്റ്വ­ലിൽ സ­മ്മാ­നം നേടിയ ഹല (Xala) ധ്വ­ജ­ഭം­ഗ­ത്തി­ന്റെ ക­ഥ­യാ­ണു്. ധ്വ­ജ­ഭം­ഗ­മു­ണ്ടാ­ക്കു­ന്ന (impotence) ശാ­പ­മാ­ണു് ‘ഹല’. സെ­ന­ഗൊ­ലി­ലെ ഒരു ബി­സ്നെ­സ്കാ­ര­നു് രണ്ടു ഭാ­ര്യ­മാ­രു­ണ്ടു്. മൂ­ന്നാ­മ­ത്തെ ഭാ­ര്യ­യെ വി­വാ­ഹം ക­ഴി­ച്ചു കൊ­ണ്ടു­വ­ന്ന ദി­വ­സ­ത്തെ രാ­ത്രി­യിൽ താൻ ധ്വ­ജ­ഭം­ഗ­മു­ള്ള­വ­നാ­ണെ­ന്നു് അയാൾ മ­ന­സ്സി­ലാ­ക്കു­ന്നു. ആ ധ്വ­ജ­ഭം­ഗം അ­യാ­ളു­ടെ ജീ­വി­ത­ത്തെ ത­കർ­ക്കു­ന്നു. ഒ­ടു­വിൽ അ­യാൾ­ക്കു ശാ­പ­മോ­ക്ഷം ല­ഭി­ക്കു­ന്നു.

ഉ­സ്മാ­ന്റെ White Genesis എന്ന ചെറിയ നോവൽ ആ­രം­ഭി­ക്കു­ന്ന­തു് ഇ­ങ്ങ­നെ: ഞാൻ ഇന്നു നി­ങ്ങ­ളോ­ടു പറയാൻ പോ­കു­ന്ന കഥ ലോ­ക­ത്തോ­ടൊ­പ്പം തന്നെ പ­ഴ­ക്ക­മു­ള്ള­താ­ണു്. ഏ­റ്റ­വും പ്രാ­കൃ­ത­ങ്ങ­ളാ­യ സ്ഥാ­പ­ന­ങ്ങ­ളും താ­ര­ത­മ്യേ­ന കൂ­ടു­തൽ സ­ങ്കീർ­ണ്ണ­ങ്ങ­ളാ­യ ന­മ്മു­ടെ ഇ­ക്കാ­ല­ത്തെ സ്ഥാ­പ­ന­ങ്ങ­ളും ഇ­ക്ക­ഥ­യു­ടെ വി­ഷ­യ­മാ­യ കു­റ്റ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­ച­ഞ്ച­ല­മാ­ണു്” ഈ കു­റ്റ­മെ­ന്താ­ണു്? അ­ഗ­മ്യ­ഗ­മ­നം തന്നെ. ആ ദു­ര­ന്ത­ക­ഥ പ്ര­തി­പാ­ദി­ച്ചു് ഉ­സ്മാൻ സ­മ­കാ­ലി­ക സ­മു­ദാ­യ­ത്തി­ന്റെ ജീർ­ണ്ണ­ത­യി­ലേ­യ്ക്കും അ­തി­ന്റെ പു­ന­രു­ദ്ധാ­ര­ണ­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യി­ലേ­യ്ക്കും ന­മ്മ­ളെ ന­യി­ക്കു­ന്നു.

images/Victor_Hugo.jpg
വി­ക്തോർ യൂഗോ

ഉ­സ്മാ­ന്റെ മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു് God’s Bits of Wood എന്ന നോ­വ­ലാ­ണു്. സെ­ന­ഗൊ­ലി­ലെ ന­ഗ­ര­മാ­യ ഡാ­ക്കാ­റിൽ നി­ന്നു നൈജർ റി­പ്പ­ബ്ലി­ക്കി­ലേ­ക്കു­ള്ള റെ­യിൽ­വേ­യിൽ 1947–48-ൽ ഉ­ണ്ടാ­യ പ­ണി­മു­ട­ക്കി­നെ അ­വ­ലം­ബി­ച്ചെ­ഴു­തി­യും ‘മാർ­ക്സി­സ്റ്റ് ഫ്ര­യിം­വർ­ക്കിൽ’ തി­ള­ങ്ങു­ന്ന­തു­മാ­യ ഈ നോ­വ­ലിൽ സു­ശ­ക്ത­മ­ത്രേ. ഫ്ര­ഞ്ച് അ­ധി­കാ­രി­ക­ളും ട്രെ­യ്ഡ് യൂ­നി­യൻ പ്ര­വർ­ത്ത­ക­രും ത­മ്മി­ലു­ള്ള സം­ഘ­ട്ട­നം ര­ക്ത­ച്ചൊ­രി­ച്ചി­ലിൽ അ­വ­സാ­നി­ക്കു­ന്നു. പ­ട്ടി­ണി കി­ട­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ നി­ത്യ­ജീ­വി­ത­ത്തി­നു് അ­ധി­കാ­രി­കൾ പ്ര­തി­ബ­ന്ധം സൃ­ഷ്ടി­ക്കു­മ്പോ­ഴാ­ണു് വെ­ടി­പൊ­ട്ടു­ന്ന­തു്. Two shots rang out, followed by a brief hystercal burst from an automatic rifle, and one of the soldiers clapped a hand to his thigh. Beatrice seemed to leap into the air and roll over, like a rabbit brought down in full flight, and then she lay stretched on the gravel walk of the garden… At the sound of the shots, an echoing silence had fallen on the crowd, as if they had written a brutal ending to a long, long story whose climax, untill then, had been unknown. Even the drums were silent. വാ­യ­ന­ക്കാ­രെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്ന നോവൽ.

ഉ­സ്മാ­ന്റെ The Last of the Empire എന്ന കൃതി പൊ­ളി­റ്റി­ക്കൽ ത്രി­ല്ല­റാ­ണു്. സെ­ന­ഗൊ­ലിൽ കഥ ന­ട­ക്കു­ന്ന­താ­യി­ട്ടാ­ണു് സ­ങ്ക­ല്പം. അ­വി­ട­ത്തെ പ്രാ­യം കൂടിയ പ്ര­സി­ഡ­ന്റി­നെ കാ­ണാ­തെ­യാ­വു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഡ്രൈ­വ­റെ കൊ­ന്നി­ട്ടി­രി­ക്കു­ന്ന­തു് കണ്ടു. പക്ഷേ, പ്ര­സി­ഡ­ന്റ് അ­പ­ത്യ­ക്ഷ­നാ­യ­തി­നെ­ക്കു­റി­ച്ചു് ഒ­ര­റി­വു­മി­ല്ല. ഇദ്ദി അ­മി­നാ­ണോ കാ­ര­ണ­ക്കാ­രൻ? അല്ല, അയാൾ നാ­ടു­വി­ട്ടു് ഓ­ടി­യ­ല്ലോ. ഇ­സ്രാ­യേൽ­കാ­രാ­ണോ അതു ചെ­യ്ത്? അതോ പ­ലി­സ്റ്റൈ­നിൽ ഉ­ള്ള­വ­രാ­ണോ? അ­റി­ഞ്ഞു­കൂ­ടാ. അഞ്ചു ദി­വ­സ­ത്തെ സം­ഭ­വ­ത്തെ വാ­യ­ന­ക്കാ­ര­ന്റെ ഹൃ­ദ­യ­ത്തെ പി­ടി­ച്ചു­കു­ലു­ക്കു­ന്നു. രാ­ജ്യ­ത്തി­ലെ ശ­ക്തി­കൾ സർ­ക്കാ­രി­നെ തകിടം മ­റി­ക്കാൻ ശ്ര­മി­ക്കു­ന്നു. പ്ര­ജാ­ധി­പ­ത്യ­മാ­ണു് നാ­ട്ടിൽ. പക്ഷേ, അ­ഴി­മ­തി­യും അ­ക്ര­മ­വു­മാ­ണു് എ­വി­ടെ­യും. ഫ്യൂ­ഡൽ മൂ­ല്യ­ങ്ങ­ളാ­ണു് രാ­ജ്യ­ത്തെ ത­കർ­ക്കു­ന്ന­തു്. ‘Up to yesterday, the former government claimed to be socialist while promoting embezzlement’ എ­ന്നു് ഒരു ക­ഥാ­പാ­ത്രം പ­റ­യു­ന്നു. പു­രോ­ഗ­മ­നാ­ത്മ­ക­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ­ക്കു പ്രാ­മു­ഖ്യം നല്കി ആ­ഫ്രി­ക്ക­യു­ടെ സ­ത്യാ­ത്മ­ക­ത­യ്ക്കു യോ­ജി­ച്ച സർ­ക്കാ­രു­ണ്ടാ­ക­ണ­മെ­ന്നു് ഉ­ദ്ബോ­ധി­പ്പി­ക്കു­ന്ന നോ­വ­ലാ­ണി­തു്. ഉ­സ്മാൻ 1923-ൽ സെ­ന­ഗൊ­ലിൽ ജ­നി­ച്ചു. ഫ്ര­ഞ്ച് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യി­ലെ അം­ഗ­മാ­ണു് അ­ദ്ദേ­ഹം. വി­ശ്വ­വി­ഖ്യാ­ത­രാ­യ മ­റ്റു് ആ­ഫ്രി­ക്കൻ നോ­വ­ലി­സ്റ്റു­ക­ളോ­ടൊ­പ്പം ത­ല­യു­യർ­ത്തി നിൽ­ക്കു­ന്ന പ്ര­തി­ഭാ­ശാ­ലി­യാ­ണു് ഉ­സ്മാ­നെ­ന്ന­തിൽ സം­ശ­യ­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലു­ക­ളി­ലെ മാർ­ക്സി­സ്റ്റ് ഫ്ര­യിം­വർ­ക്കി­നോ­ടു യോ­ജി­ക്കാ­ത്ത­വർ­ക്കും നോ­വ­ലു­ക­ളു­ടെ ശ­ക്തി­യെ നി­ഷേ­ധി­ക്കാ­നാ­വി­ല്ല.

കോ­ടാ­ലി­വി­ല്പ­ന
images/Rodin.png
റോദങ്

വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യ ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ചാ­ണു് ഞാൻ പ­റ­യു­ന്ന­തു്. വി­ല­കൂ­ടി­യ ഒരു കോ­ടാ­ലി വീ­ട്ടി­നു പു­റ­ത്തു­വ­ച്ചി­ട്ടു് ഞ­ങ്ങ­ളെ­ല്ലാ­വ­രും ഉ­റ­ങ്ങി. നേരം വെ­ളു­ത്ത­പ്പോൾ അതു കാ­ണാ­നി­ല്ല. പ­തി­വാ­യി പ­റ­മ്പു കി­ള­യ്ക്കാൻ വ­രു­ന്ന ഒ­രു­ത്ത­നെ സം­ശ­യി­ച്ചെ­ങ്കി­ലും അ­യാ­ളോ­ടു് ഒ­ന്നും ചോ­ദി­ക്കാൻ പോ­യി­ല്ല. ഒരു ദിവസം ഞാൻ അ­യാ­ളോ­ടു പ­റ­ഞ്ഞു: “പാ­ച്ചൻ പി­ള്ളേ ഇവിടെ ഒരു കോ­ടാ­ലി­യു­ണ്ടാ­യി­രു­ന്ന­തു് ആരോ എ­ടു­ത്തു­കൊ­ണ്ടു പോയി. വാ­ങ്ങി­യ വി­റ­കൊ­ന്നു പി­ളർ­ക്ക­ണ­മെ­ങ്കിൽ ഒരു മാർ­ഗ്ഗ­വു­മി­ല്ല. വേ­റൊ­ന്നു വാ­ങ്ങാം. അതേ പറ്റൂ.” ഇ­തു­കേ­ട്ട പാ­ച്ചൻ­പി­ള്ള മ­റു­പ­ടി നൽകി: “സാറേ പുതിയ കോ­ടാ­ലി വാ­ങ്ങ­ണ്ട. എന്റെ കോ­ടാ­ലി വി­ല­യ്ക്കു തരാം. ഞാൻ സ­മ്മ­തി­ച്ചു.” അല്പം ക­ഴി­ഞ്ഞ­പ്പോൾ പാ­ച്ചൻ­പി­ള്ള കോ­ടാ­ലി­യു­മാ­യി വന്നു. മു­പ്പ­തു രൂപ കൊ­ടു­ത്തു ഞാനതു വാ­ങ്ങി. വീ­ട്ടിൽ നി­ന്നു കാ­ണാ­തെ­യാ­യ കോ­ടാ­ലി ത­ന്നെ­യാ­യി­രു­ന്നു അതു്. ഇതു് ചെറിയ ത­ര­ത്തി­ലു­ള്ള ഹീ­ന­ത്വം. വലിയ ത­ര­ത്തി­ലു­ള്ള ഹീ­ന­കൃ­ത്യ­ങ്ങൾ സ­മു­ദാ­യ­ത്തിൽ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. നേരം വെ­ളു­ത്താൽ ഇ­രു­ട്ടു­ന്ന­തു വരെ ചിലർ പ­ര­ബ്ര­ഹ്മ­ത്തെ­ക്കു­റി­ച്ചു പ്ര­സം­ഗി­ച്ചി­ട്ടു് കൊ­ട്ടാ­രം പോ­ലു­ള്ള കെ­ട്ടി­ടം വ­യ്ക്കു­ന്നു. വർഷം തോറും കാറ് മാ­റി­മാ­റി വാ­ങ്ങു­ന്നു. ബാ­ങ്ക് ബാ­ലൻ­സ് വർ­ദ്ധി­പ്പി­ക്കു­ന്നു. ചിലർ സ­ദാ­ചാ­ര­തൽ­പ­ര­രു­ടെ വേഷം കെ­ട്ടി പ­ര­സ്ത്രീ­ഗ­മ­നം നി­ന്ദ്യ­മെ­ന്നു ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു. എ­ന്നി­ട്ടു രാ­ത്രി വേ­ശ്യാ­ല­യ­ത്തിൽ ക­യ­റു­ന്നു. മറ്റു ചിലർ മ­ദ്യ­പാ­നം പാ­പ­കർ­മ്മം എന്നു പ്ര­സം­ഗം ത­കർ­ത്തി­ട്ടു് ര­ഹ­സ്യ­മാ­യി ലാർ­ജ്ജും ലാർ­ജ്ജി­നു­മേൽ ലാർ­ജ്ജും ക­ഴി­ക്കു­ന്നു. Illusrated Weekly-​യിൽ കന്നട സാ­ഹി­ത്യ­കാ­ര­നാ­യ പി. ല­ങ്കേ­ശി­ന്റെ ഒരു കഥ ഇം­ഗ്ലീ­ഷിൽ തർ­ജ്ജ­മ ചെ­യ്തി­ട്ടു് എ പോ­യി­ന്യെ­ന്റ് സ്റ്റോ­റി—a poigant story—മൂർ­ച്ച­യു­ള്ള കഥ എ­ന്നു് മു­ക­ളിൽ അ­ച്ച­ടി­ച്ചു ചേർ­ത്തി­രി­ക്കു­ന്നു (The Touch). വാ­യി­ച്ചു നോ­ക്കി­യ­പ്പോൾ ഒരു പ­റ­ട്ട­ക­ഥ. താണ ജാ­തി­യിൽ­പ്പെ­ട്ട ഡോ­ക്ടർ ഉന്നത വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ഒ­രു­ത്ത­ന്റെ ക­ണ്ണിൽ ശ­സ്ത്ര­ക്രി­യ ചെ­യ്തി­ട്ടു് കു­ളി­ക്ക­രു­തെ­ന്നു് ഉ­പ­ദേ­ശി­ക്കു­ന്നു. അ­യി­ത്ത­ജാ­തി­ക്കാ­രൻ തൊ­ട്ട­തു­കൊ­ണ്ടു് ക­ണ്ണു­രോ­ഗി കു­ളി­ക്കു­ന്നു. കണ്ണു ന­ഷ്ട­പ്പെ­ടു­ന്നു. മറ്റേ ക­ണ്ണി­നു സു­ഖ­ക്കേ­ടു തു­ട­ങ്ങി­യ­പ്പോൾ ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ അയാൾ ആ ഡോ­ക്ട­റെ­ത്ത­ന്നെ ശരണം പ്രാ­പി­ക്കു­ന്നു. ഏതു സ്കൂൾ­കു­ട്ടി­യും ഇ­തി­നെ­ക്കാൾ നല്ല ക­ത­യെ­ഴു­തും. അ­ങ്ങ­നെ എ­ഴു­തി­യ­തു് ഞാൻ പലതവണ ക­ണ്ടി­ട്ടു­ണ്ടു്. ല­ങ്കേ­ശി­നു് മോ­പാ­സാ­ങ്ങി­ന്റെ ഭാവന വേ­ണ­മെ­ന്നു പ­റ­യ­ത്ത­ക്ക ബു­ദ്ധി­ശൂ­ന്യ­ത എ­നി­ക്കി­ല്ല. പക്ഷേ, poigant story എ­ന്നു് അ­ച്ച­ടി­ച്ചു് വാ­യ­ന­ക്കാ­ര­ന്റെ മുൻ­പിൽ പാ­ച്ചൻ പി­ള്ള­യാ­യി ആരും നിൽ­ക്ക­രു­തു്. രാ­ത്രി മദ്യം ആവോളം കു­ടി­ച്ചി­ട്ടു പ­കൽ­സ­മ­യ­ത്തു് മ­ദ്യ­നി­രോ­ധ­ന­മാ­ണു് അ­ഭി­കാ­മ്യം എന്നു പ്ര­സം­ഗി­ക്ക­രു­തു്.

സം­ഭ­വ­ങ്ങൾ
  1. വി­ക്തോർ യൂ­ഗൊ­യൊ­ടൊ­രു­മി­ച്ചു് ഏ­താ­നും ദിവസം താ­മ­സി­ച്ചി­ട്ടു് ജേ­ണ­ലി­സ്റ്റും നാ­ട­ക­കർ­ത്താ­വു­മാ­യ Charles Edmond തി­രി­ച്ചെ­ത്തി. അ­ദ്ദേ­ഹം യൂ­ഗോ­യു­ടെ വീ­ട്ടിൽ­ച്ചെ­ന്ന ദി­വ­സ­മാ­ണു് നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തെ വാ­ക്യം എ­ഴു­തി­യ­തു്. “ഡാ­ന്റേ ക­വി­ത­യിൽ നി­ന്നു നരകം സൃ­ഷ്ടി­ച്ചു. സ­ത്യ­ത്തിൽ നി­ന്നു് അതു സൃ­ഷ്ടി­ക്കാ­നാ­ണു് ഞാൻ ശ്ര­മി­ച്ച­തു്.”
  2. പ്ര­ശ­സ്ത­നാ­യ ഒരു ഡാൻസർ പല നൃ­ത്ത­ങ്ങ­ളും ചെ­യ്തു. തൽ­ക്കാ­ല­ത്തേ­യ്ക്കു യവനിക വീ­ണ­പ്പോൾ മൈ­ക്കി­ലൂ­ടെ കേൾ­ക്കാ­റാ­യി: “അ­ടു­ത്ത­താ­യി ശ്രീ. ഹ­നു­മാ­ന്റെ വേഷം കെ­ട്ടി രം­ഗ­ത്തു­വ­രു­ന്ന­താ­ണു്.” ജനം ഒ­ന്നി­ച്ചു പ­റ­ഞ്ഞു: “വേഷം കെ­ട്ട­ണ്ട. അ­ദ്ദേ­ഹം തന്നെ സ്റ്റേ­ജിൽ വ­ന്ന­ങ്ങു നി­ന്നാൽ മതി. വേ­ഷ­ത്തെ­ക്കാൾ തനിമ കാണും.” (തി­രു­വ­ന­ന്ത­പു­ര­ത്തെ മ­രു­തം­കു­ഴി ദേ­വീ­ക്ഷേ­ത്ര­ത്തിൽ സം­ഭ­വി­ച്ച­തു്.)
  3. പേരു് എ­ഴു­താൻ വൈ­ഷ­മ്യം. മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ മാ­യാ­ത്ത മു­ദ്ര­ചാർ­ത്തി­യ ഒരു നോ­വ­ലി­സ്റ്റു­മാ­യി (ക­ഥാ­കാ­ര­നു­മാ­ണു് അ­ദ്ദേ­ഹം) ഞാൻ ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. പോ­കു­ന്ന­വ­ഴി മൊ­റാ­വ്യാ യുടെ We Two എന്ന നോ­വ­ലി­ന്റെ കഥ സം­ഗ്ര­ഹി­ച്ചു് ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. ഒരു കൊ­ല്ലം ക­ഴി­ഞ്ഞു് വീ­ണ്ടും അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു് ഞാൻ ഒരു മീ­റ്റി­ങ്ങി­നു പോയി. സം­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് അ­ദ്ദേ­ഹം “കൃ­ഷ്ണൻ നായരേ മൊ­റാ­വ്യാ­യു­ടെ We Two എന്ന നോവൽ വാ­യി­ച്ചി­ട്ടു­ണ്ടോ?” എന്നു ചോ­ദി­ച്ചു് എന്റെ മ­റു­പ­ടി­ക്കു് കാ­ത്തു­നിൽ­ക്കാ­തെ ഞാൻ നൽകിയ ക­ഥാ­സം­ഗ്ര­ഹം അ­തേ­രീ­തി­യിൽ—വ­ള്ളി­പു­ള്ളി വി­സർ­ഗ്ഗം വി­ടാ­തെ— എ­ന്നോ­ടു തി­രി­ച്ചു പ­റ­ഞ്ഞു.
  4. എന്റെ മു­ത്ത­ച്ഛൻ (അ­മ്മ­യു­ടെ അച്ഛൻ) പേ­രു­കേ­ട്ട ഗു­സ്തി­ക്കാ­ര­നാ­യി­രു­ന്നു. ഒ­ടു­വിൽ, ജീ­വി­ക്കാൻ വേ­ണ്ടി അ­ദ്ദേ­ഹം ട്രാൻ­സ്പോർ­ട്ട് ബസ് ഡ്രൈ­വ­റാ­യി. മു­ത്ത­ച്ഛ­നു കാ­പ്പി കൊ­ണ്ടു കൊ­ടു­ക്കു­ന്ന­തു് എന്റെ ജോ­ലി­യാ­യി­രു­ന്നു. വെ­ള്ള­യ­മ്പ­ലം ജ­ങ്ങ്ഷ­നിൽ ബസ്സ് നി­റു­ത്തു­മ്പോൾ കാ­പ്പി­മൊ­ന്ത ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു നീ­ട്ടും. ഒരു ദിവസം എന്റെ ഒരു കൂ­ട്ടു­കാ­രൻ ആ കാ­പ്പി കൊ­ടു­ക്കൽ ക­ണ്ടു് ‘ആരതു്’ എ­ന്നു് ചോ­ദി­ച്ചു. ഞാൻ അ­ഭി­മാ­ന­ഭം­ഗം വ­രാ­തി­രി­ക്കാൻ വേ­ണ്ടി പ­റ­ഞ്ഞു: “ആ­യി­ല്യം തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു് സർ­വ്വാ­ധി­കാ­ര്യ­ക്കാ­രും എ­ക്സൈ­സ് ക­മ്മി­ഷ്ണ­റു­മാ­യി­രു­ന്ന മാ­ധ­വൻ­പി­ള്ള­യ്ക്കു്, ‘സ­ന്താ­ന­ഗോ­പാ­ലം’ ചമ്പു എ­ഴു­തി­യ ക­രു­വേ­ലിൽ ഗൗ­രി­ക്കു­ട്ടി അ­മ്മ­യിൽ ജ­നി­ച്ച മൂ­ത്ത­പു­ത്രൻ അ­യ്മ­നം കു­ട്ടൻ­പി­ള്ള”. ഇതു കേ­ട്ടു് ജ­ങ്ഷ­നി­ലെ കോൺ­ക്രീ­റ്റ് ഇ­രു­പ്പി­ട­ത്തിൽ ഇ­രു­ന്ന ഒരു അ­പ­രി­ചി­തൻ എന്റെ വാ­ക്യം ഒന്നു തി­രു­ത്തി­പ്പ­റ­ഞ്ഞു: “മൂ­ത്ത­പു­ത്ര­നും ഇ­പ്പോ­ഴ­ത്തെ ട്രാൻ­സ്പോർ­ട്ട് ഡ്രൈ­വ­റു­മാ­യ അ­യ്മ­നം കു­ട്ടൻ­പി­ള്ള”.
images/JoseOrtegayGasset.jpg
ഒർ­ട്ടേ­ഗ ഇ ഗാ­സ­റ്റ്

ചി­രി­യും ക­ര­ച്ചി­ലും ‘ഈ­സ്തെ­റ്റി­ക്ക’ല്ല—സൗ­ന്ദ­ര്യാ­ത്മ­ക­മ­ല്ല—എന്നു സ്പാ­നി­ഷ് ത­ത്ത്വ­ചി­ന്ത­കൻ ഒർ­ട്ടേ­ഗ ഇ ഗാ­സ­റ്റ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. നോവൽ വാ­യി­ച്ചു് ‘ഞാൻ ക­ര­ഞ്ഞു’, ഹാ­സ്യ­കൃ­തി വാ­യി­ച്ചു് ‘ഞാൻ പൊ­ട്ടി­ച്ചി­രി­ച്ചു’ എ­ന്നൊ­ക്കെ­പ്പ­റ­യു­ന്ന വാ­യ­ന­ക്കാ­രൻ സ­ഹൃ­ദ­യ­ന­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-01-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.