SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-02-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Thakazhi.jpg
തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള

ആ­ല­പ്പു­ഴെ സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തി­ലാ­ണു് ഞാൻ ഫേ­സ്റ്റ്, സെ­ക്കെൻ­ഡ് ഈ ക്ലാ­സ്സു­ക­ളിൽ പ­ഠി­ച്ച­തു്. ഓർമ്മ വ­ഞ്ചി­ക്കു­ന്നി­ല്ലെ­ങ്കിൽ 1933, 1934 എന്നീ വർ­ഷ­ങ്ങ­ളാ­ണെ­ന്നു പറയാം. കൂടെ പ­ഠി­ച്ച­വ­രെ­യൊ­ക്കെ മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. രണ്ടു ക്ലാ­സ്സു­ക­ളി­ലും സ്നേ­ഹി­ത­നാ­യി­രു­ന്നു ചി­ത്ര­ക­ലാ­വി­ദ­ഗ്ദ്ധ­നാ­യ എ. ന­ട­രാ­ജൻ. നാ­ല്പ­ത്ത­ഞ്ചു­വർ­ഷ­ങ്ങൾ­ക്കു ശേഷം അ­ദ്ദേ­ഹ­ത്തെ സ­നാ­ത­ന­ധർ­മ്മ കൊ­ളി­ജി­ലെ ഇം­ഗ്ലീ­ഷ് പ്ര­ഫെ­സെ­റാ­യി കണ്ടു. സെ­ക്കെൻ­ഡ് ഫോമിൽ ര­ണ്ടു­കൂ­ട്ടു­കാ­ര­ന്മാർ­കൂ­ടി ഉ­ണ്ടാ­യി­രു­ന്നു. ക­ളർ­കോ­ട്ട് നി­ന്നു വന്ന മാ­ധ­വൻ­നാ­യർ; ര­ണ്ടാ­മ­ത്തെ­യാൾ ഹാ­സ്യ­ന­ട­നാ­യി­രു­ന്ന തി­രു­വാ­മ്പാ­ടി പാ­ച്ചു പി­ള്ള­യു­ടെ മകൻ. അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് ഓർ­മ്മ­യിൽ നി­ന്നു ഓ­ടി­പ്പോ­യി­രി­ക്കു­ന്നു. ആ ക്ലാ­സ്സി­ലെ ഒരു പെൺ­കു­ട്ടി­യെ നല്ല ഓർ­മ്മ­യു­ണ്ടു്. പേരു ചി­ന്മ­യീ­ദേ­വി. ആ കു­ട്ടി­യെ മ­റ­ക്കാ­തി­രി­ക്കാൻ കാ­ര­ണ­മു­ണ്ടു്. ക്ലാ­സ്സ് ക­യ­റ്റം കി­ട്ടി സെ­ക്കെൻ­ഡ് ഫോമിൽ ചെ­ന്ന­ദി­വ­സം. അ­ടു­ത്തി­രു­ന്ന ഒരു വി­ദ്യാർ­ത്ഥി ആ പെൺ­കു­ട്ടി­യെ മ­റ്റാ­രും കാ­ണാ­തെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് എ­ന്നോ­ടു പ­റ­ഞ്ഞു. “ബെ­ല്ല­ടി­ച്ചു ക­ഴി­ഞ്ഞാൽ ആ കു­ട്ടി കേൾ­ക്കെ ഐ. സി. എസ്. എ­ന്നു­പ­റ­യ­ണം. പ­റ­ഞ്ഞാൽ മു­ട്ടാ­യി­വാ­ങ്ങി­ത്ത­രാം.” ക്ലാ­സ്സ് ക­ഴി­ഞ്ഞു പെൺ­കു­ട്ടി­കൾ ക്ലാ­സ്സിൽ നി­ന്നി­റ­ങ്ങി­പ്പോ­കു­മ്പോൾ ഞാൻ ചി­ന്മ­യീ­ദേ­വി­യു­ടെ അ­ടു­ത്തു­ചെ­ന്നു് ഐ. സി. എസ്. എന്നു പ­റ­ഞ്ഞു. ആ കു­ട്ടി നേ­രേ­പോ­യ­തു ഹെ­ഡ്മാ­സ്റ്റ­റു­ടെ മു­റി­യി­ലേ­ക്കാ­ണു്. ഉടനെ തന്നെ അ­ദ്ദേ­ഹം ഒരു വലിയ ചൂ­ര­ലു­മാ­യി എത്തി. മ­ഞ്ചേ­രി­രാ­മ­കൃ­ഷ്മ­യ്യർ എന്ന മ­ഹാ­യ­ശ­സ്ക­നാ­യ ഹെ­ഡ്മാ­സ്റ്റർ. സ്വ­ത്വ­ശ­ക്തി പ്ര­തി­ഫ­ലി­ക്കു­ന്ന വലിയ മുഖം. അതിലെ തീ­ക്ഷ്ണ­ങ്ങ­ളാ­യ ക­ണ്ണു­കൾ. വേഷം പാ­ള­ത്താ­റു്, ഷർട് വി­ദ്യാർ­ത്ഥി­കൾ കണ്ടു ര­സി­ച്ചു­കൊ­ള്ള­ട്ടെ എന്നു കരുതി കോ­ട്ടി­ന്റെ (കൗ­ട്ട് എന്നു ശ­രി­യാ­യ ഉ­ച്ചാ­ര­ണം) ഒരു ബ­ട്ട­ണും ഇ­ടി­ല്ല. അ­തി­ന്റെ ര­ണ്ട­റ്റ­വും ചി­റ­കു­കൾ പോലെ വീശും സാറ് ന­ട­ന്നു വ­രു­മ്പോൾ. “ആരടാ അവൻ?” എ­ന്നു് വി­ദ്യാ­ല­യം കി­ടു­ങ്ങു­ന്ന­മ­ട്ടിൽ ഒരു ചോ­ദ്യം. പേ­ടി­ച്ചു വി­റ­ച്ചു­നി­ന്ന എന്നെ ആ­നി­ബ­സ­ന്റ് ഹോ­ളി­ലെ പ്ലാ­റ്റ്ഫോ­മി­ലേ­യ്ക്കു ചൂ­ര­ലു­കൊ­ണ്ടു­ള്ള ഒ­ര­ടി­യോ­ടു­കൂ­ടി കയറി. വി­ദ്യാ­ല­യ­ത്തി­ലെ കു­ട്ടി­ക­ളെ­യെ­ല്ലാം താഴെ ബ­ഞ്ചു­ക­ളി­ലി­രു­ത്തി. “പേ­രെ­ന്ത­ടാ, കൃ­ഷ്ണൻ­നാ­യർ, നീ­ട്ടെ­ടാ കൈ.” ഞാൻ വലതു കൈ­നീ­ട്ടി. മൂ­ന്നു അടി. ഇ­ട­തു­കൈ­യിൽ മൂ­ന്നു്. കൈ ര­ണ്ടും പൊ­ട്ടി. പിൽ­ക്കാ­ല­ത്തു് ഐ. ജി.-യായി റി­ട്ട­യർ ചെയ്ത ശ്രീ. എൻ ച­ന്ദ്ര­ശേ­ഖ­രൻ നായർ അ­ന്നു് അവിടെ പൊ­ലീ­സ് ഇൻ­സ്പെ­ക്ട­റാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തോ­ടു പ­രാ­തി­പ­റ­യാൻ എ­ക്സൈ­സ് ഇൻ­സ്പെ­ക്ട­റാ­യി­രു­ന്ന എന്റെ അച്ഛൻ തു­നി­ഞ്ഞെ­ങ്കി­ലും ഞാൻ പോ­യി­ല്ല.

എ­നി­ക്കു് ഹെ­ഡ്മാ­സ്റ്റ­റിൽ നി­ന്നു് അ­ടി­കി­ട്ടി­യ­തു് കൂ­ടെ­പ്പ­ഠി­ച്ച പെൺ­കു­ട്ടി­യെ ഐ. സി. എസ്. എന്നു വി­ളി­ച്ച­താ­ണ­ല്ലോ. പി­ന്നീ­ടാ­ണു് അ­തി­നെ­ക്കു­റി­ച്ചു പൂർ­ണ്ണ­മാ­യി എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ­തു്. ആ പെൺ­കു­ട്ടി­യു­ടെ വി­വാ­ഹം ക­ഴി­ഞ്ഞു. ഭർ­ത്താ­വു് ഇം­ഗ്ല­ണ്ടിൽ പ­ഠി­ക്കാൻ പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹം ഐ. സി. എസ്. പ­രീ­ക്ഷ­യിൽ ചേരാൻ പോ­യി­രി­ക്കു­ക­യാ­ണെ­ന്നു കു­ട്ടി­കൾ ക­രു­തി­യി­ട്ടു ചി­ന്മ­യീ­ദേ­വി­യെ കാ­ണു­മ്പോൾ ഐ. സി. എസ്. എന്നു വി­ളി­ച്ചി­രു­ന്നു. മു­ട്ടാ­യി­ക്കൊ­തി­കൊ­ണ്ടു ഞാൻ വ­ഞ്ചി­ക്ക­പ്പെ­ട്ടു­പോ­യി.

“വിധി എ­ന്നൊ­ന്നു­ണ്ടോ? “സം­ശ­യ­മെ­ന്തു്? ബു­ദ്ധി­മാൻ ഗു­മ­സ്ത­നാ­യും അ­യാ­ളു­ടെ ആ­യി­ര­ത്തി­ലൊ­രം­ശം ബു­ദ്ധി­യി­ല്ലാ­ത്ത­വൻ അ­യാ­ളു­ടെ മേ­ല­ധി­കാ­രി­യാ­യും വ­രു­ന്ന­തു് വി­ധി­കൊ­ണ്ട­ല്ലേ?

‘ധി­ക്കൃ­ത­ശ­ക്ര­പ­രാ­ക്ര­മ­നാ­കി­ന’ മ­ഞ്ചേ­രി­സ്സാ­റി­ന്റെ കോ­പാ­കു­ല­മാ­യ മു­ഖ­വും ആ­ഞ്ഞ­ടി­ക്ക­ലും അതോടു ചേർ­ന്നു­ണ്ടാ­യ അ­പ­മാ­ന­വു­മൊ­ക്കെ ഞാൻ മ­റ­ന്നു ക­ഴി­ഞ്ഞു. പക്ഷേ, എന്റെ സ്മ­ര­ണ­യിൽ ആ­നി­ബെ­സ­ന്റ് ഹോൾ വി­പു­ല­മാ­യ ആകാരം പൂ­ണ്ടു് നി­ന്നു. നീ­ള­വും വീ­തി­യും കൂടിയ ഹോൾ. പ്ളാ­റ്റ്ഫോം കു­റ­ഞ്ഞ­തു് പ­ത്ത­ടി­പ്പൊ­ക്ക­ത്തിൽ. പക്ഷേ, ഓർ­മ്മ­യി­ലെ ഈ ഹോൾ സ്ഥു­ലീ­ക­രി­ക്ക­പ്പെ­ട്ട­താ­ണെ­ന്നു കുറെ വർ­ഷ­ങ്ങൾ­ക്കു­മു­മ്പു മാ­ത്ര­മാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. ശ്രീ. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യെ അ­ഭി­ന­ന്ദി­ക്കാൻ അ­വി­ടെ­ക്കൂ­ടി­യ ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കാൻ ഞാ­നു­മു­ണ്ടാ­യി­രു­ന്നു. സ്മ­ര­ണ­യി­ലെ ഹോ­ളാ­യി­രു­ന്നി­ല്ല അതു്. ഒരു ചെറിയ മുറി. പ്ളാ­റ്റ്ഫോ­മി­ന്റെ പൊ­ക്കം ര­ണ്ട­ടി. നാൽ­പ­ത്ത­ഞ്ചു­വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യി­രു­ന്ന ആ­നി­ബെ­സ­ന്റ് ഹോൾ തന്നെ അതു്. ദീർ­ഘ­ത­യ്ക്കും വി­സ്തീർ­ണ്ണ­ത­യ്ക്കും ഈ അ­ന്ത­രം എ­ങ്ങ­നെ­വ­ന്നു? ഒ­ന്നേ­യു­ള്ളു ഉ­ത്ത­രം. എന്റെ സ്മ­ര­ണ­യിൽ ഞാൻ ആ­നി­ബെ­സ­ന്റ് ഹോ­ളി­നെ സ്ഥൂ­ലീ­ക­രി­ച്ചാ­ണു് വ­ച്ചി­രു­ന്ന­തു്. ഓർ­മ്മ­ശ­ക്തി­യെ അത്ര കണ്ടു വി­ശ്വ­സി­ക്കാൻ വയ്യ എ­ന്നു് സ്പ­ഷ്ട­മാ­കു­ന്നു. ഈ ത­ത്ത്വം സാ­ഹി­ത്യ­ത്തി­നും ചേരും. സി. വി. രാ­മൻ­പി­ള്ള യുടെ ‘മാർ­ത്താ­ണ്ഡ­വർ­മ്മ’യെയും ച­ന്തു­മേ­നോ­ന്റെഇ­ന്ദു­ലേ­ഖ’യെയും നമ്മൾ ഇ­ന്നു­വാ­ഴ്ത്തു­ന്ന­തു് അ­മ്പ­തു­കൊ­ല്ല­ത്തി­നു­മുൻ­പു നടന്ന പാ­രാ­യ­ണ­ത്തെ അ­വ­ലം­ബി­ച്ചാ­ണു്. ഇന്നു വീ­ണ്ടും വാ­യി­ച്ചു­നോ­ക്കു­ക. സ്ഥൂ­ലീ­ക­ര­ണം ന­ട­ന്നി­ട്ടു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ക. ഇ­ല്ലെ­ങ്കിൽ ന­ന്നു്. ഏറെ ന­ന്നു്.

images/Chandu_Menon.jpg
ച­ന്തു­മേ­നോൻ

ഇ­തി­ന്റെ­കൂ­ടെ, എന്നെ അ­ടി­ച്ചു് മ­റ്റു­ള്ള­വ­രു­ടെ മുൻ­പിൽ വ­ച്ചു് അ­പ­മാ­നി­ച്ച മ­ഞ്ചേ­രി­സ്സാ­റി­നെ അന്നു ഞാൻ വെ­റു­ത്തെ­ങ്കി­ലും ക്ര­മാ­നു­ഗ­ത­മാ­യി ആ വെ­റു­പ്പു് മാറി. ഞാൻ അ­ദ്ദേ­ഹ­ത്തെ സ്നേ­ഹി­ക്കാ­നും ബ­ഹു­മാ­നി­ക്കാ­നും തു­ട­ങ്ങി. മ­ഹാ­നാ­യ ആ ഗു­രു­നാ­ഥ­ന്റെ മുൻ­പിൽ ഞാ­നി­ന്നു ത­ല­കു­നി­ച്ചു നി­ല്ക്കു­ന്നു. കു­റ­ച്ചു­കാ­ലം മുൻ­പു് ശ്രീ­മ­തി ചി­ന്മ­യീ­ദേ­വി കാറിൽ പോ­കു­ന്ന­തു് തി­രു­വ­ന­ന്ത­പു­ര­ത്തു വച്ചു ഞാൻ കണ്ടു. അ­വ­രോ­ടും എ­നി­ക്കു അ­ന്യൂ­ന­മാ­യ ബ­ഹു­മാ­ന­മാ­ണു­ള്ള­തു്. ഇ­ക്കാ­ര്യ­ത്തിൽ സ്ഥൂ­ലീ­ക­ര­ണ­മി­ല്ല.

യൂ­സ­ഫ­ലി കേ­ച്ചേ­രി

ത്രി­പാർ­ശ്വ­കാ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന സൂ­ര്യ­ര­ശ്മി ഏ­ഴു­നി­റ­ങ്ങ­ളാ­യി ചി­ന്നി­ച്ചി­ത­റു­ന്ന­തു­പോ­ലെ ക­വി­യു­ടെ വാ­ക്കു­ക­ളി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന അ­നു­ഭ­വ­ങ്ങൾ സ­പ്ത­വർ­ണ്ണ­ങ്ങ­ളാ­യി പ്ര­സ­രി­ക്കു­ന്നു. ച­ങ്ങ­മ്പു­ഴ­ക്ക­വി­ത ഇ­താ­ണു്.

“മ­ല­രൊ­ളി­തി­ര­ളും മ­ധു­ച­ന്ദ്രി­ക­യിൽ

മ­ഴ­വിൽ­ക്കൊ­ടി­യു­ടെ മു­ന­മു­ക്കി

എ­ഴു­താ­നു­ഴ­റീ കല്പനദിവ്യമൊ-​

ര­ഴ­കി­നെ­യെ­ന്നെ മ­റ­ന്നൂ ഞാൻ.

മ­ധു­ര­സ്വ­പ്ന­ശ­താ­വ­ലി പൂ­ണ്ടൊ­രു

മാ­യാ­ലോ­ക­ത്തെ­ത്തി ഞാൻ.

അ­ദ്വൈ­താ­മ­ല ഭാ­വ­സ്പ­ന്ദി­ത

വി­ദ്യു­ന്മേ­ഖ­ല പൂകീ ഞാൻ.”

ഇവിടെ മാ­രി­വി­ല്ലി­ന്റെ നി­റ­ങ്ങ­ളു­ണ്ടു്. കാ­ച­ത്തി­ലൂ­ടെ പ്ര­വേ­ശി­ച്ചു് ഒരു ബി­ന്ദു­വിൽ വ­ന്നു­കൂ­ടി ആ ബി­ന്ദു­വി­നെ ജ്വ­ലി­പ്പി­ക്കു­ന്ന ‘ഫോ­ക്കൽ പൊ­യ്ന്റ്’ ഇല്ല.

“മ­റ്റെ­ന്തി­തിൻ നേർ­ക്കു ന­മ­സ്ക­രി­ക്ക

സാ­ഷ്ടാം­ഗ­മാ­യ് നീ മലയാള ഭാഷേ”

എന്നു തു­ഞ്ചൻ പ­റ­മ്പി­നെ വ­ള്ള­ത്തോൾ വാ­ഴ്ത്തു­മ്പോൾ ‘ഫോ­ക്കൽ­പൊ­യ്ന്റ്” തി­ള­ങ്ങു­ന്നു. ഒരു കഷ്ണം പഞ്ഞി അ­വി­ടെ­വ­ച്ചു­കൊ­ടു­ക്കു. അതു ക­ത്തും. ഈ ര­ണ്ടു­വി­ധ­ത്തി­ലു­ള്ള ക­വി­ത­ക­ളിൽ ഏതു ഉ­ത്ത­മം എന്ന ചോ­ദ്യ­ത്തി­നു മ­റു­പ­ടി­യി­ല്ല. സ­ഹൃ­ദ­യ­ന്റെ അ­ഭി­രു­ചി­ക്കു് യോ­ജി­ച്ചി­രി­ക്കും ആ­സ്വാ­ദ­നം. ചി­ലർ­ക്കു മ­ഴ­വി­ല്ലു കാ­ണു­ന്ന­താ­വും ‘രസം’ മറ്റു ചി­ലർ­ക്കു ജ്വ­ലി­ക്കു­ന്ന ബി­ന്ദു­വും.

നല്ല ക­വി­യാ­യ ശ്രീ. യൂ­സ­ഫ­ലി കേ­ച്ചേ­രി­യു­ടെ രാ­ത്രി എന്ന കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച ഞാൻ ആ­ഹ്ലാ­ദി­ച്ചു. വി­ശേ­ഷി­ച്ചും ഒ­ടു­വി­ല­ത്തെ വ­രി­ക­ളിൽ എ­ത്തി­യ­പ്പോൾ കേൾ­ക്കു­ക:

“നി­ന­ക്കാ­യ് തി­രി­നീ­ട്ടി­നി­ല്ക്കു­ന്നു പൊൻ­താ­ര­ങ്ങൾ

നി­ന­ക്കാ­യ് വെൺ­ചാ­മ­രം വീ­ശു­ന്നു നി­ലാ­വൊ­ളി.

നി­ന­ക്കാ­യ് മഹാസൂര്യബിംബത്തെപ്പിഴുതാംബു-​

നി­ധി­യിൽ താ­ഴ്ത്തു­ന്നി­താ വി­ശ്വൈ­ക­മ­ഹാ­ശി­ല്പി.

അ­ങ്ക­ത്തി­ലെ­ന്നെ­പ്പാ­ടി­യു­റ­ക്കും ശ­മ­ദാ­ത്രി

അ­മ്മി­ഞ്ഞ­നി­ലാ­വൂ­ട്ടും ലോ­ക­ധാ­ത്രി നീ രാ­ത്രി”

images/C_V_Raman_Pillai.png
സി. വി. രാ­മൻ­പി­ള്ള

ഈ വ­രി­ക­ളു­ടെ ഭം­ഗി­യെ­ക്കു­റി­ച്ചു ര­ണ്ട­ഭി­പ്രാ­യ­മു­ണ്ടാ­കാൻ വയ്യ. പക്ഷേ, അ­തി­നു­മുൻ­പു­ള്ള വ­രി­ക­ളിൽ ഇ­ന്ദ്ര­ധ­നു­സ്സു­ണ്ടോ? തേ­ജഃ­സ­ങ്കർ­ഷ­ദേ­ശ­മു­ണ്ടോ? ഉ­ണ്ടെ­ന്നു പറയാൻ എ­നി­ക്കു ധൈ­ര്യ­മി­ല്ല. ആ വ­രി­ക­ളി­ലൂ­ടെ­യു­ള്ള അ­നു­വാ­ച­ക­ന്റെ സ­ഞ്ചാ­രം വി­ജ്ഞാ­ന പ്ര­ദ­മാ­ണെ­ങ്കി­ലും അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല. ശ്രീ. വി­ഷ്ണു നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യെ­പ്പോ­ലെ ആർ­ഷ­സം­സ്കാ­ര­സ­മു­ദ്ര­ത്തിൽ മു­ങ്ങി­യേ അ­ട­ങ്ങൂ എന്നു ക­വി­ക്കു വാശി.

പകലിൻ നിഴലേ നീ, സൗ­ര­ഹോ­മ­കു­ണ്ഡ­ത്തിൻ

പുകയോ, ദ്ര­വീ­ഭൂ­ത­കൃ­ഷ്ണ­യാ­ജൂ­ഷ മ­ന്ത്ര

സാരമോ, സർ­ഗോൽ­ക്ക­മാം ബ്ര­ഹ്മ­നാ­ഭി­യിൽ നി­ന്നു

സാ­ന്ദ്ര­സൗ­ര­ഭ­മു­റ­ന്നൊ­ഴു­കും ക­സ്തൂ­രി­യോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ ഏതു ചി­ത്ര­മാ­ണു നി­ങ്ങൾ­ക്കി­ഷ്ടം?

ഉ­ത്ത­രം: ഗാ­ന്ധി­ജി കാലു ര­ണ്ടും മ­ട­ക്കി പി­റ­കോ­ട്ടാ­ക്കി ഇ­ട­തു­കൈ ത­റ­യി­ലൂ­ന്നി പു­ഞ്ചി­രി­പൊ­ഴി­ച്ചു­കൊ­ണ്ടു് ഇ­രി­ക്കു­ന്ന പടം. ആ ചി­ത്രം എന്റെ വീ­ട്ടി­ലു­ണ്ടു്. പക്ഷേ, ഇ­പ്പോൾ ഞാ­ന­തിൽ നോ­ക്കു­മ്പോ­ഴെ­ല്ലാം അ­ദ്ദേ­ഹം എ­ഴു­ന്നേ­റ്റു­നി­ന്നു് ര­ണ്ടു­കൈ­കൊ­ണ്ടും മുഖം പൊ­ത്തി ക­ര­യു­ന്ന­താ­യി കാ­ണു­ന്നു. അതു് എന്റെ ഭ്ര­മ­മോ അതോ യാ­ഥാർ­ത്ഥ്യ­മോ.

ചോ­ദ്യം: നി­ങ്ങൾ കണ്ട കാ­ഴ്ച­ക­ളിൽ ഏ­റ്റ­വും ബീ­ഭ­ത്സ­മേ­തു് ?

ഉ­ത്ത­രം: ബീ­ഭ­ത്സം ഒരു ര­സ­മ­ല്ലേ? ജു­ഗു­പ്സാ­വ­ഹം ഏ­തെ­ന്നു പറയാം. വ­ട­ക്കൻ കേ­ര­ള­ത്തിൽ ഒരു സ­മ്മേ­ള­ന­ത്തി­നു­പോ­യ­പ്പോൾ ഒരു ഹോ­ട്ട­ലിൽ (ഹൗ­ട്ടെൽ) താ­മ­സി­ക്കേ­ണ്ടി­വ­ന്നു. സ്ഥലം വ­ള­രെ­ക്കു­റ­വു് എ­ങ്കി­ലും അവിടെ നി­ന്നു് ഒരു വ­ശ­ത്തേ­ക്കു നോ­ക്കി­യ­പ്പോൾ ഒ­ഴി­ഞ്ഞ മ­ദ്യ­ക്കു­പ്പി­കൾ കു­ന്നു­കൂ­ടി കി­ട­ക്കു­ന്നു. ഏ­താ­ണ്ടു് മൂ­ന്നു സെ­ന്റ് സ്ഥലം മു­ഴു­വ­നും കു­പ്പി­കൾ. അ­വ­യെ­ടു­ത്തു­മാ­റ്റി കെ­ട്ടി­ടം വ­ച്ചാൽ കു­റ­ഞ്ഞ­തു് ഇ­രു­പ­തു പേർ­ക്കു­കൂ­ടി സു­ഖ­മാ­യി­താ­മ­സി­ക്കാം. മ­ദ്യ­ക്കു­പ്പി­ക­ളു­ടെ ദർശനം എ­നി­ക്കു ജു­ഗു­പ്സ­യു­ള­വാ­ക്കി.

ചോ­ദ്യം: പ­രി­ഹാ­സ്യ­മാ­യ കാ­ഴ്ച­യേ­തു്?

ഉ­ത്ത­രം: ബ­സ്സിൽ സ­ഞ്ച­രി­ക്കു­ന്ന­വൻ ഫു­ട്ട് പാ­ത്തി­ലൂ­ടെ പോ­കു­ന്ന സു­ന്ദ­രി­യെ കാ­ണാൻ­വേ­ണ്ടി ച­ന്തി­യു­യർ­ത്തി അവളെ വീ­ണ്ടും വീ­ണ്ടും നോ­ക്കു­ന്ന­തു്.

ചോ­ദ്യം: ഹി­പ്പൊ­ക്രെ­സി­ക്കു് ഒരു ഉ­ദാ­ഹ­ര­ണം?

ഉ­ത്ത­രം: ഹി­പ്പൊ­ക്രെ­സി­ക്കു് ഒരു ഉ­ദാ­ഹ­ര­ണം പറയാം. വൈ­രൂ­പ്യ­ത്തി­നു് ആ­സ്പ­ദ­ങ്ങ­ളാ­യ വരനും വ­ധു­വും. വി­വാ­ഹം ക­ഴി­ഞ്ഞു. പി­രി­ഞ്ഞു പോകാൻ സ­മ­യ­മാ­യി. ക്ഷ­ണി­ക്ക­പ്പെ­ട്ട­വ­രിൽ ഓരോ വ്യ­ക്തി­യും വ­ന്നു് വ­ര­ന്റെ കൈ­പി­ടി­ച്ചു­കു­ലു­ക്കു­ന്ന­തു്. അ­വ­ന്റെ­യും അ­വ­ളു­ടെ­യും ക­ണ്ണീ­രൊ­പ്പു­ന്ന­തി­നു് കൈ­ലേ­സ് കൊ­ടു­ത്തി­ട്ടു­പോ­കു­ക­യാ­ണു­വേ­ണ്ട­തു്.

ചോ­ദ്യം: വിധി (fate) എ­ന്നൊ­ന്നു­ണ്ടോ?

ഉ­ത്ത­രം: സം­ശ­യ­മെ­ന്തു്? ബു­ദ്ധി­മാൻ ഗു­മ­സ്ത­നാ­യും അ­യാ­ളു­ടെ ആ­യി­ര­ത്തി­ലൊ­രം­ശം ബു­ദ്ധി­യി­ല്ലാ­ത്ത­വൻ അ­യാ­ളു­ടെ മേ­ല­ധി­കാ­രി­യാ­യും വ­രു­ന്ന­തു് വി­ധി­കൊ­ണ്ട­ല്ലേ?

സി. ആർ. ഓ­മ­ന­ക്കു­ട്ടൻ

സി. വി. രാ­മൻ­പി­ള്ള­യു­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ­യെ­യും ച­ന്തു­മേ­നോ­ന്റെ ഇ­ന്ദു­ലേ­ഖ­യെ­യും നമ്മൾ ഇന്നു വാ­ഴ്ത്തു­ന്ന­തു് അ­മ്പ­തു കൊ­ല്ല­ത്തി­നു­മുൻ­പു നടന്ന പാ­രാ­യ­ണ­ത്തെ അ­വ­ലം­ബി­ച്ചാ­ണു്. ഇന്നു വീ­ണ്ടും വാ­യി­ച്ചു നോ­ക്കു­ക. സ്ഥൂ­ലീ­ക­ര­ണം ന­ട­ന്നി­ട്ടു­ണ്ടോ എന്നു പ­രി­ശോ­ധി­ക്കു­ക. ഇ­ല്ലെ­ങ്കിൽ ന­ന്നു്. ഏറെ ന­ന്നു്.

മ­ര­ത്തി­നു ചു­റ്റും ത­ട­മെ­ടു­ത്തു ചാണകം വ­ള­മാ­യി ഇ­ടു­ന്ന­തു് മ­ര­ത്തി­നു­ന­ന്നു്. എ­ന്നാൽ കാവ്യ വൃ­ക്ഷ­ത്തി­ന്റെ ആ­ല­വാ­ല­ത്തിൽ ഹൈ­ന്ദ­വാ­ശ­യ­ങ്ങ­ളു­ടെ ഗോ­മ­യാ­ദി സ­മ്മി­ശ്ര­ദ്ര­വ്യ­മി­ടു­ന്ന­തു് ന­ന്ന­ല്ല. ലോ­ക­സം­ഭ­വ­ങ്ങൾ കാ­ണു­മ്പോൾ ക­വി­ക്കു് ഒരു ചി­ത്ത­സം­സ്കാ­ര­മു­ണ്ടാ­കും. അതിനെ ആ­വി­ഷ്ക­രി­ക്കാൻ വേ­ണ്ടി മാ­ത്ര­മേ വാ­ക്കു­കൾ പ്ര­യോ­ഗി­ക്കാ­വൂ. അ­പ്പോ­ഴാ­ണു് ക­വി­ത­യു­ടെ ഉദയം.

വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യ­താ­ണി­തു്. ‘കേ­ര­ള­കൗ­മു­ദി’ ദി­ന­പ­ത്രം ഒരു ദിവസം കാ­ല­ത്തു തു­റ­ന്നു­നോ­ക്കി­യ­പ്പോൾ “ഉ­റ­ക്കം­തൂ­ങ്ങി­കൾ ഒ­ഴു­കി­പ്പോ­യി” എ­ന്നൊ­രു വാർ­ത്ത­ക­ണ്ടു. സ­മ­ത­ല­ത്തിൽ കുറെ ആളുകൾ കി­ട­ന്നു­റ­ങ്ങി­യി­രി­ക്കും. പെ­ട്ടെ­ന്നു വെ­ള്ളം കയറി അ­വ­രാ­കെ ഒ­ഴു­കി­പ്പോ­യി­രി­ക്കും എന്നു ഞാൻ വി­ചാ­രി­ക്കു­ക­യും ചെ­യ്തു. വാർ­ത്ത­മു­ഴു­വ­നും വാ­യി­ച്ചു­നോ­ക്കി­യ­പ്പോ­ഴാ­ണു് ആ­ളു­ക­ള­ല്ല ഒ­ഴു­കി­പ്പോ­യ­തെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ­തു്. Sleepers എന്ന പ­ദ­ത്തി­നു് ബ്രി­ട്ടീ­ഷ് ഇം­ഗ്ലീ­ഷിൽ തീ­വ­ണ്ടി­പ്പാ­ള­ത്തെ­താ­ങ്ങു­ന്ന ത­ടി­ക്ക­ഷ­ണം, കൊൺ­ക്രീ­റ്റ് കഷണം എ­ന്നു് അർ­ത്ഥ­മു­ണ്ടു്. ന­ദി­യി­ലെ വെ­ള്ളം പൊ­ങ്ങി­യ­പ്പോൾ കരയിൽ വ­ച്ചി­രു­ന്ന ത­ടി­ക്ക­ഷ­ണ­ങ്ങൾ ഒ­ഴു­കി­പ്പോ­യ­തി­നെ­യാ­ണു് തർ­ജ്ജ­മ­ചെ­യ്ത­യാൾ ഉ­റ­ക്കം­തൂ­ങ്ങി­ക­ളു­ടെ ഒ­ഴു­കി­പ്പോ­ക­ലാ­ക്കി­യ­തു്. അ­ടു­ത്ത­ദി­വ­സം പ­ത്ര­മാ­പ്പീ­സ് തു­റ­ന്ന­പ്പോൾ ഈ തർ­ജ്ജ­മ­ക്കാ­രൻ മാ­ത്രം ഇല്ല. അ­ദ്ദേ­ഹം പി­ന്നീ­ടൊ­രി­ക്ക­ലും അവിടെ കാ­ലു­കു­ത്തി­യി­ല്ല എ­ന്നാ­ണ­റി­വു്.

ഒ­രു­ദി­വ­സം ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ നാഷനൽ ബു­ക്ക്സ്റ്റാ­ളിൽ ഇ­രി­ക്കു­മ്പോൾ ഈ ഭാ­ഷാ­ന്ത­രീ­ക­ര­ണ­വീ­രൻ അവിടെ വ­ന്നു­ക­യ­റി. കോ­ട്ട­യ­ത്തേ­ക്കോ മ­റ്റോ­പോ­യ ബു­ക്ക്സ്റ്റാൾ മാ­നേ­ജർ എ­വി­ടെ­യെ­ന്നു് അ­ദ്ദേ­ഹം എ­ന്നോ­ടു ചോ­ദി­ച്ചു. “മാ­റി­പ്പോ­യി” എന്നു ഞാൻ പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­നു വ­ല്ലാ­ത്ത ദേ­ഷ്യം. ‘മാ­റി­പ്പോ­യോ? നളൻ ബാ­ഹു­ക­നാ­യ­തു­പോ­ലെ മാ­റി­പ്പോ­യോ’ എന്നു എന്റെ നേർ­ക്കു ചോ­ദ്യ­മെ­റി­ഞ്ഞു. ഞാൻ മ­റു­പ­ടി നൽകി: “Railway sleepers റെ­യിൽ­വേ ഉ­റ­ക്കം­തൂ­ങ്ങി­ക­ളാ­യി മാ­റി­പ്പോ­യ­തു­പോ­ലെ മാ­റി­പ്പോ­യി.” അ­ദ്ദേ­ഹം ഉ­ണ്ട­ക്ക­ണ്ണു­കൾ­കൊ­ണ്ടു് എന്നെ ദ­ഹി­പ്പി­ച്ചി­ട്ടു­മൊ­ഴി­യാ­ടി: “ട്രാൻ­സ­ഫർ ആ­യി­പോ­യി എന്നു പറയണം ഹേ.”

images/Rudyard_Kipling.jpg
Rudyard Kipling

പ്രാ­യ­മാ­യ­വർ­ക്കു് ഇ­മ്മാ­തി­രി തെ­റ്റു­കൾ വ­രു­മെ­ങ്കിൽ കു­ട്ടി­ക­ളു­ടെ കാ­ര്യം എ­ന്തു­പ­റ­യാ­നി­രി­ക്കു­ന്നു? എ­ങ്കി­ലും ഈ തെ­റ്റു­കൾ ആ­രു­വ­രു­ത്തി­യാ­ലും നമ്മൾ ചി­രി­ക്കും. അവിടെ പ്രാ­യ­ഭേ­ദം പ­രി­ഗ­ണ­നാർ­ഹ­മാ­വു­ക­യി­ല്ല. ഞാൻ സം­സ്കൃ­ത കൊ­ളി­ജിൽ അ­ധ്യാ­പ­ക­നാ­യി­രി­ക്കു­മ്പോൾ ഒരു ഇം­ഗ്ലീ­ഷ് ഖ­ണ്ഡി­ക തർ­ജ്ജ­മ­യ്ക്കാ­യി നൽകി! എ­ല്ലാ­മ­റി­യാ­മെ­ന്നു ഭാ­വി­ക്കു­ന്ന ഒരു വി­ദ്യാർ­ത്ഥി എ­ഴു­ന്നേ­റ്റു് “സാർ, ഡി­സ്റെ­യ്ലി (Disraeli) എന്ന വാ­ക്കി­ന്റെ മ­ല­യാ­ളം എന്താ”ണെ­ന്നു് ചോ­ദി­ച്ചു. Rudyard Kipling-നെ ഒരു നി­രൂ­പ­കൻ രു­ദ്ര­ട ക­പി­ലിം­ഗ­നാ­ക്കി­യ­തു­പോ­ലെ, David Copperfield-​നെ വേ­റൊ­രാൾ’ ചെ­മ്പു­ക­ണ്ട­ത്തി­ലെ ദാ­വീ­ദാ’ക്കി­യ­തു­പോ­ലെ ഡി­സ്റേ­ലി­യെ എ­നി­ക്കും മ­ല­യാ­ള­മാ­ക്കാ­മാ­യി­രു­ന്നു. പക്ഷേ, ഞാനതു ചെ­യ്തി­ല്ല. ഇം­ഗ്ലീ­ഷിൽ howler എന്നു വി­ളി­ക്കു­ന്ന­തു ഇ­ത്ത­രം തെ­റ്റു­ക­ളെ ഫലിതം ക­ലർ­ത്തി ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ശ്രീ. സി. ആർ. ഓ­മ­ന­ക്കു­ട്ടൻ (ക­ലാ­കൗ­മു­ദി­യി­ലെ മ­ല­യോ­ളം എന്ന ചെറിയ പ്ര­ബ­ന്ധം) സം­ഭ­വ­ങ്ങൾ ക­ണ്ടു­പി­ടി­ക്കാ­നും അവയെ ഹാ­സ്യാ­ത്മ­ക­മാ­യി പ്ര­തി­പാ­ദി­ക്കാ­നും ഓ­മ­ന­ക്കു­ട്ട­നു് എ­പ്പോ­ഴും വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. ആ വൈ­ദ­ഗ്ദ്ധ്യ­ത്തി­നു് ഉ­ദാ­ഹ­ര­ണ­മാ­യി­ട്ടു­ണ്ടു് ഈ രചന. ഹാ­സ്യ­ര­ച­ന­യെ ഒ­രി­ക്ക­ലും അ­പ­ഗ്ര­ഥി­ക്ക­രു­തു്. അ­തു­കൊ­ണ്ടു് ഇതു വാ­യി­ച്ചു­നോ­ക്കാൻ അ­ഭ്യർ­ത്ഥി­ച്ചു­കൊ­ണ്ടു് ഞാൻ പി­ന്മാ­റ­ട്ടെ.

ഇം­ഗ്ലീ­ഷിൽ നി­ന്നു രൂ­പാ­ന്ത­രം വ­രു­ത്തി­യ ചില പ­ത്ര­വാർ­ത്ത­കൾ:

  1. രോ­ഗി­ക്കു പ­ക്ഷാ­ഘാ­ത­മു­ണ്ടാ­യി. മ­രി­ക്കു­ന്ന­തു വരെ അ­യാൾ­ക്കു അതു മാ­റി­യി­ട്ടി­ല്ല.
  2. കൃ­ഷ്ണ­പി­ള്ള­യ്ക്കും ഭാ­ര്യ­ക്കും ഒരു മകൻ ജ­നി­ച്ചു. ജോർ­ജ്ജി­നു അ­ഭി­ന­ന്ദ­നം.
  3. പൊ­ലീ­സ് ലാ­ത്തി­ച്ചാർ­ജ്ജിൽ കു­റ­ഞ്ഞ പക്ഷം ഒ­രു­ത്ത­ന്റെ രണ്ടു കാ­ലു­ക­ളെ­ങ്കി­ലും ഒ­ടി­ഞ്ഞി­രി­ക്ക­ണം.
  4. വളരെ ഗൗ­ര­വ­മു­ള്ള ശ­സ്ത്ര­ക്രി­യ­യ്ക്കു ശേഷം രാ­ഷ്ട്രീ­യ­നേ­താ­വു് സുഖം പ്രാ­പി­ച്ചു വ­രി­ക­യാ­ണെ­ന്നു ഞങ്ങൾ ദുഃ­ഖ­ത്തോ­ടെ റി­പ്പോർ­ട് ചെ­യ്തു കൊ­ള്ളു­ന്നു.
  5. ഏ­കാ­ന്ത­ത­കൊ­തി­ച്ചു് ആളുകൾ കോവളം ക­ട­പ്പു­റ­ത്തു ത­ടി­ച്ചു­കൂ­ടു­ന്നു.
മാ­ധ­വി­ക്കു­ട്ടി­യും ഡോ­ക്ടർ ഷി­വാ­ഗോ­യും

മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ ഏതു ചി­ത്ര­മാ­ണു് നി­ങ്ങൾ­ക്കി­ഷ്ടം. ഗാ­ന്ധി­ജി കാ­ലു­ര­ണ്ടും മ­ട­ക്കി പി­റ­കോ­ട്ടാ­ക്കി ഇ­ട­തു­കൈ ത­റ­യി­ലൂ­ന്നി പു­ഞ്ചി­രി പൊ­ഴി­ച്ചു­കൊ­ണ്ടു ഇ­രി­ക്കു­ന്ന പടം. ആ ചി­ത്രം എന്റെ വീ­ട്ടി­ലു­ണ്ടു്. പക്ഷേ, ഇ­പ്പോൾ ഞാ­ന­തിൽ നോ­ക്കു­മ്പോ­ഴെ­ല്ലാം അ­ദ്ദേ­ഹം എ­ഴു­ന്നേ­റ്റു­നി­ന്നു് രണ്ടു കൈ­കൊ­ണ്ടും മു­ഖം­പൊ­ത്തി ക­ര­യു­ന്ന­താ­യി കാ­ണു­ന്നു. അതു് എന്റെ ഭ്ര­മ­മോ അതോ യാ­ഥാർ­ത്ഥ്യ­മോ?

ശ്രീ­മ­തി മാ­ധ­വി­ക്കു­ട്ടി എ­ഴു­തു­ന്ന­തെ­ല്ലാം ഞാൻ വാ­യി­ക്കാ­റു­ണ്ടു്. കു­ങ്കു­മം വാ­രി­ക­യിൽ അവർ എ­ഴു­തു­ന്ന ഡ­യ­റി­ക്കു­റി­പ്പു­ക­ളിൽ “ഡോ­ക്ടർ ഷി­വാ­ഗോ”യെ­ക്കു­റി­ച്ചു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു വാ­യി­ച്ച­പ്പോൾ എ­നി­ക്കു അ­ന­ല്പ­മാ­യ സ­ന്തോ­ഷ­മു­ണ്ടാ­യി. കാരണം അവർ ചൂ­ണ്ടി­ക്കാ­ണി­ച്ച ഭാഗം തന്നെ ഞാൻ 1960-ൽ വാ­യി­ച്ചു് പെൻ­സിൽ കൊ­ണ്ടു് അ­ട­യാ­ള­പ്പെ­ടു­ത്തി­വ­ച്ചി­രു­ന്നു എ­ന്ന­താ­ണു്. “ഡോ­ക്ടർ ഷി­വാ­ഗോ ” എന്ന നോ­വ­ലി­ലെ അ­തി­സു­ന്ദ­ര­മാ­യ പ്രേ­മ­രം­ഗ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­ണു് അതു്.

കാ­മു­കി­യാ­യ ലാറ ഉ­റ­ങ്ങു­ന്നു. ഷി­വാ­ഗോ രാ­ത്രി­മൂ­ന്നു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റു. ഇ­നി­യു­ള്ള ഭാഗം നോ­വ­ലി­സ്റ്റി­ന്റെ ഭാ­ഷ­യിൽ­ത്ത­ന്നെ­യാ­ക­ട്ടെ. (ഇം­ഗ്ളീ­ഷ് തർ­ജ്ജ­മ­യെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് നോ­വ­ലി­സ്റ്റി­ന്റെ ഭാ­ഷ­യെ­ന്നു പ­റ­ഞ്ഞ­തു്.)

“He was dazzled by the white flame playing on the shadowless, moonlit snow and could at first see nothing. Then the long, whimpering, deep-​bellied baying sounded again, muffled by the distance, and he noticed four long shadows, no thicker than pencil strokes, on the edge of the snow-​field just beyond the gully.

The wolves stood in a row, their heads raised and their muzzles pointing towards the house, baying at the moon or at its silver reflection on the windows.”

images/Kamala_das.jpg
മാ­ധ­വി­ക്കു­ട്ടി

പെൻ­സിൽ രേ­ഖ­ക­ളെ­ക്കാൾ ക­നം­കൂ­ടാ­ത്ത നി­ഴ­ലു­കൾ. നാ­ലു­ചെ­ന്നാ­യ്ക്കൾ ച­ന്ദ്ര­നെ നോ­ക്കി­യോ ജ­ന്ന­ലു­ക­ളി­ലെ അ­തി­ന്റെ രജത പ്ര­തി­ഫ­ല­നം നോ­ക്കി­യോ ഓ­രി­യി­ടു­ക­യാ­ണു്. ഷി­വാ­ഗോ നോ­ക്കി. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ചാ­ര­ങ്ങൾ മ­ന­സ്സി­ലാ­ക്കി­യെ­ന്ന­മ­ട്ടിൽ അവ ഓ­ടി­ക്ക­ള­ഞ്ഞു. ആ സ­മ­യ­ത്തു് ലാറ ഉ­ണർ­ന്നു അവൾ: “Still at work, my love? Burning and shining like a candle in the night. Come and sit beside me for a moment. I’ll tell you my dream.’ He put out the light.” (Fontana Books. pp. 428, 429.) ഇ­തി­നെ­ക്കാൾ ര­മ­ണീ­യ­മാ­യ പ്രേ­മ­രം­ഗ ചി­ത്രീ­ക­ര­ണം ഞാൻ മ­റ്റൊ­രു നോ­വ­ലി­ലും ക­ണ്ടി­ട്ടി­ല്ല. സ­ഹൃ­ദ­യ­ത്വ­മു­ള്ള മാ­ധ­വി­ക്കു­ട്ടി അതു എ­ടു­ത്തു­കാ­ണി­ച്ചി­രി­ക്കു­ന്നു.

ശ്രീ­രേ­ഖ

വാ­യ­ന­ക്കാ­രും ഞാനും ജീ­വി­ത­ത്തിൽ പ­ല­ത­ല­ങ്ങ­ളിൽ നിൽ­ക്കാ­റു­ണ്ടു്. ഇ­തെ­ഴു­തു­ന്ന ഞാനും വാ­യി­ക്കു­ന്ന നി­ങ്ങ­ളും സാ­ഹി­ത്യ­ത്തി­ന്റെ ത­ല­ത്തിൽ നിൽ­ക്കു­ക­യാ­ണി­പ്പോൾ. ഏതു സാ­ഹി­ത്യം? ആ­ദി­കാ­വ്യ­ത്തി­ന്റെ (മാ­ഹാ­ഭാ­ര­തം) അ­ധ്യാ­ത്മ­രാ­മാ­യ­ണ­ത്തി­ന്റെ (എ­ഴു­ത്ത­ച്ഛ­ന്റെ കൃതി-​മൂലഗ്രന്ഥം വ്യാ­സ­ന്റേ­തെ­ന്നു സ­ങ്ക­ല്പം) ത­ല­ത്തി­ലു­ള്ള സാ­ഹി­ത്യം. അവിടെ ന­മ്മ­ളെ കൊ­ണ്ടു­നി­റു­ത്തി­യ­തു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘കാ­ഞ്ഞി­ര­മ­ര­ത്തോ­ട്’ എന്ന കാ­വ്യ­മെ­ഴു­തി­യ ശ്രീ. ശ്രീ­രേ­ഖ­യാ­ണു്. കാ­ഞ്ഞി­ര­മ­രം എ­ഴു­ത്ത­ച്ഛ­നോ­ടു ബ­ന്ധ­പ്പെ­ട്ട കാ­ഞ്ഞി­ര­മ­രം തന്നെ. അതിനെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടു് രാ­മാ­യ­ണ­ത്തി­ന്റെ­യും മ­ഹാ­ഭാ­ര­ത­ത്തി­ന്റെ­യും ആ­ന്ത­ര­ത­ത്ത്വം ഗ്ര­ഹി­ക്കാ­ത്ത­വ­രോ­ടു കവി ക­യർ­ക്കു­ന്നു. ഒ­ടു­വിൽ ഒരു പ്രാർ­ത്ഥ­ന­യോ­ടു­കൂ­ടി കവി കാ­വ്യം പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തി­ക്കു­ന്നു.

“ക­ള­ക­ള­മ­ണി­കാ­ഞ്ചി കി­ലു­ക്കി

കി­ളി­മ­ക­ളെ­പ്പാ­ടി­ക്കു­ക നീ!

കുളിർകാകളികേകകളായി-​

പ്പല രാഗം പെ­യ്യി­ക്കു­ക നീ!

ആ പെ­യ്ത്തി­ലൊ­ലി­ച്ചൊ­ഴി­യ­ട്ടെ

അ­പ­ശ­ബ്ദ­ശ്ശീ­ലു­ക­ളെ­ല്ലാം.

ആ­ഴ­ങ്ങ­ളിൽ നി­ന്നു­യ­ര­ട്ടെ

ആ­ത്മീ­യ­ത്തെ­ളി­നീ­രു­റ­വ!

അ­ത്തെ­ളി­മ പ­ര­ക്കെ­പ്പ­റ­യാൻ

അ­ടി­യ­ങ്ങ­ടെ നാ­വിൻ­തു­മ്പിൽ

മുൾ­മു­ന­യാൽ മു­റു­കെ­ക്കോ­റു­ക

മു­ത്ത­ച്ഛാ, പുതിയ ഹ­രി­ശ്രീ!”

images/Swami_Madhavananda.jpg
Swami Madhavananda

ആന്റി ഹ്യൂ­മ­നി­സ­ത്തി­ന്റെ ന്യ­ശം­സ­ത­യി­ലേ­ക്കു വിരൽ ചൂ­ണ്ടി­സ­മ­കാ­ലി­ക സം­സ്കാ­ര­ത്തിൽ ക­വി­ക്കും അ­ദ്ദേ­ഹ­ത്തി­ന്റെ കർ­മ്മ­ത്തി­നു­മു­ള്ള പ്രാ­ധാ­ന്യം വ്യ­ക്ത­മാ­ക്കി ശ്രീ­രേ­ഖ എ­ഴു­തു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ രചന പ്ര­ചാ­ര­ണ­ത്തി­ലേ­ക്കു വ­ഴു­തി­വീ­ഴു­ന്നി­ല്ല. അ­തു­കൊ­ണ്ടു് എ­നി­ക്കി­തു് ഇ­ഷ്ട­പ്പെ­ട്ടു. ഒരു വ­സ്തു­ത­കൂ­ടി എ­ടു­ത്തു കാ­ണി­ച്ചി­ല്ലെ­ങ്കിൽ ഈ അ­ഭി­പ്രാ­യ­ക്കു­റി­പ്പി­നു സ­ത്യ­സ­ന്ധ­ത എന്ന ഗുണം കൈ­വ­രി­ല്ല. ശ്രീ­രേ­ഖ മാ­സ്മ­രം എന്ന വാ­ക്കു പ്ര­യോ­ഗി­ക്കു­ന്നു. (മാ­സ്മ­രം ന­വ­മു­ര­ളി വി­ളി­ച്ചു.) അ­ങ്ങ­നെ­യൊ­രു വാ­ക്കി­ല്ല സം­സ്കൃ­ത­ത്തി­ലും മ­ല­യാ­ള­ത്തി­ലും. മെ­സ്മർ എ­ന്നൊ­രു ജർ­മ്മൻ ഹി­പ്നൊ­ട്ടി­സ്റ്റ് പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. മെ­സ്മ­റെ സം­ബ­ന്ധി­ക്കു­ന്ന­താ­ണു് മാ­സ്മ­രം. ശ്രീ­കൃ­ഷ്ണ­ന്റെ കാലം മെ­സ്മർ­ക്കും മുൻ­പാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു മാ­സ്മ­ര ന­വ­മു­ര­ളി വി­ളി­പ്പി­ക്കു­ന്ന­തു് ന­ന്ന­ല്ല. (മാ­സ്മ­ര­ത്തി­നു് ഒരു ത­ര­ത്തിൽ ഭം­ഗി­യു­ണ്ടു്. എ­ന്നെ­ങ്കി­ലും സ­മ്മ­തി­ക്കാം. കേ­ട്ടാൽ ഓ­ക്കാ­ന­ത്തോ­ളം കൊ­ണ്ടെ­ത്തി­ക്കു­ന്ന വേറെ രണ്ടു വാ­ക്കു­കൾ കൂ­ടി­യു­ണ്ടു്. ര­ണ്ടും മ­ല­യാ­ള­മ­ല്ല, സം­സ്കൃ­ത­വു­മ­ല്ല. 1) ഇ­ത്ത­രു­ണ­ത്തിൽ 2) മ­നഃ­പ്ര­യാ­സം. വ­ര­മൊ­ഴി­യി­ലെ­ങ്കി­ലും എ­ഴു­ത്തു­കാർ ഈ പ്ര­യോ­ഗ­ങ്ങൾ ഒ­ഴി­വാ­ക്കേ­ണ്ട­താ­ണു്. ഇ­ത്ര­യും എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ ഞാൻ എ­ന്നോ­ടു തന്നെ ചോ­ദി­ക്കു­ന്നു. ‘നി­ങ്ങൾ ഭംഗി എന്നു മു­ക­ളിൽ എ­ഴു­തി­യ­ല്ലോ. ഭം­ഗി­ക്കു സൗ­ന്ദ­ര്യം എന്ന അർ­ത്ഥം സം­സ്കൃ­ത­ത്തി­ലു­ണ്ടോ?’ ‘ഇല്ല’ എന്നു തന്നെ ഉ­ത്ത­രം എ­ങ്കി­ലും മ­ല­യാ­ള­ത്തിൽ രാ­മ­ണീ­യ­ക­മെ­ന്ന അർ­ത്ഥ­ത്തിൽ ഭം­ഗി­യെ­ന്നു വ­ള­രെ­ക്കാ­ല­മാ­യി പ്ര­യോ­ഗി­ക്കു­ന്നു. മാ­സ്മ­രം അ­ങ്ങ­നെ­യ­ല്ല­ല്ലോ.)

വി­ജ്ഞാ­ന­ശ­ക­ല­ങ്ങൾ
  1. ര­ജ­നീ­ഷ് സെ­ക്സും ത­ത്ത്വ­ചി­ന്ത­യും കൂ­ട്ടി­ക്ക­ലർ­ത്തി­യെ­ന്നു് ചിലർ കു­റ്റ­പ്പെ­ടു­ത്താ­റു­ണ്ടു്. ന­മ്മു­ടെ വേ­ദാ­ന്തം പോലും സെ­ക്സിൽ നി­ന്നു് നിർ­മ്മു­ക്ത­മാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണു് സത്യം. ‘ബൃ­ഹ­ദാ­ര­ണ്യ­കോ­പ­നി­ഷ’ത്തിൽ നി­ന്നു് ഒരു ഭാഗം എ­ടു­ത്തെ­ഴു­താം. “യോഷാ വാ അ­ഗ്നിഃ ഗൗതമ; തസ്യാ ഉപസ്ഥ ഏവ സമിത്, ലോ­മാ­നി ധൂമഃ യോ­നി­രർ­ചിഃ യ­ദ­ന്തഃ കരോതി തേ­ങ്ഗാ­രാഃ, അ­ഭി­ന­ന്ദാ വി­സ്ഫൂ­ലി­ങ്ഗാഃ” (The Brhadaranyaka Upanisad, Translated by Swami Madhavananda, Advaita Ashrama, Almora, pp. 904.)
  2. തർ­ജ്ജ­മ ചെയ്ത മാ­ധ­വാ­ന­ന്ദ­സ്സ്വാ­മി ഇ­തി­ന്റെ അർ­ത്ഥം ശ­രി­യാ­യി പ­റ­യാ­തെ “ഉ­ഡാൻ­സ്” ന­ട­ത്തി­യി­രി­ക്കു­ന്നു. Woman, O Gautama, in fire. In this fire the gods offer the seed” എ­ന്നും മ­റ്റു­മാ­ണു് സ്വാ­മി­യു­ടെ തർ­ജ്ജ­മ. എ­നി­ക്ക­റി­യാ­വു­ന്ന സം­സ്കൃ­ത­ത്തെ അ­വ­ലം­ബി­ച്ചു് ഞാൻ ഇ­തി­ന്റെ തർ­ജ്ജ­മ നൽകാം. അ­ല്ല­യോ ഗൗതമ, സ്ത്രീ അ­ഗ്നി­യാ­ണു്. അ­വ­ളു­ടെ ഉ­പ­സ്ഥം യാ­ഗ­ത്തി­നു­ള്ള ച­മ­ത­യാ­ണു്. രോ­മ­ങ്ങൾ പു­ക­യാ­ണു്. യോനി അർ­ച്ചി­യാ­ണു് (ജ്വാ­ല­യാ­ണു്) പു­രു­ഷൻ അവളെ വേധനം ചെ­യ്യു­മ്പോൾ അതു് അ­വൾ­ക്കു അം­ഗാ­ര­മാ­ണു് (കൊ­ള്ളി—തീ­യു­ള്ള­തോ ഇ­ല്ലാ­ത്ത­തോ) ഹർ­ഷോ­ന്മാ­ദം അ­വ­ളു­ടെ സ്ഫു­ലിം­ഗ­ങ്ങ­ളും, അർ­ത്ഥ­മി­ങ്ങ­നെ­യാ­യി­രി­ക്കെ സ്വാ­മി ഒ­ളി­ച്ചു­ക­ളി­ന­ട­ത്തു­ന്ന­തെ­ന്തി­നു്! ര­ജ­നീ­ഷി­നെ ഇ­ക്കാ­ര്യ­ത്തിൽ—സെ­ക്സ് ക­ലർ­ത്തി­യെ­ന്ന­തിൽ—അ­ത്ര­യ്ക്കു കു­റ്റ­പ്പെ­ടു­ത്താ­നൊ­ന്നു­മി­ല്ല.
  3. കു­മാ­ര­നാ­ശാ­ന്റെ ന­ളി­നി­യി­ലെ ‘സൃ­ന്ദ­മാ­ന­വ­ന­ദാ­രു’ എന്ന പ്ര­യോ­ഗം ശ­രി­യാ­ണോ എന്നു വ­ള്ള­ത്തോൾ ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു. “തെ­റ്റൊ­ന്നു­മി­ല്ല” എന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ “സ്യ­ന്ദ­മാ­ന­ത്വം ആർ­ക്കു്” എ­ന്നു് അ­ദ്ദേ­ഹം വീ­ണ്ടും ചോ­ദി­ച്ചു. ഞാൻ മി­ണ്ടാ­തെ­നി­ന്ന­പ്പോൾ വ­ള്ള­ത്തോൾ പ­റ­ഞ്ഞു: “സ്യ­ന്ദ­മാ­ന­ത്വം (ഒ­ഴു­ക്കു­ക എ­ന്ന­തു്) ന­ദി­ക്കാ­ണു് ചേരുക. വ­ന­ദാ­രു­വി­ന­ല്ലേ. വ­ന­ദാ­രു ഒ­ഴു­കു­ക­യ­ല്ല, ഒ­ഴു­ക്ക­പ്പെ­ടു­ക­യാ­ണു്.” ശ­രി­യാ­ണു് വ­ള്ള­ത്തോൾ പ­റ­ഞ്ഞ­തു്. കാലം ക­ഴി­ഞ്ഞു് “വി­വേ­ക­ചൂ­ഡാ­മ­ണി” ഞാൻ വാ­യി­ച്ച­പ്പോൾ “സ്രോ­ത­സാ നീയതേ ദാരു യഥാ നി­മ്നോ­ന്ന­ത സ്ഥലം” എന്നു കണ്ടു. ദാരു (തടി) ന­ദി­യാ­യി പ­റ­ഞ്ഞി­രി­ക്കു­ന്നു. അ­ടു­ത്ത­കാ­ല­ത്തു മു­ണ്ഡ­കോ­പ­നി­ഷ­ത്തു് വാ­യി­ച്ച­പ്പോൾ ഇ­ങ്ങ­നെ­യും: “യഥാ നദ്യഃ സ്യ­ന്ദ­മാ­നാ” സ­മു­ദ്രേ സ്തം ഗ­ച്ഛ­ന്തി നാ­മ­രൂ­പേ വിഹായ… ” (നാ­മ­വും രൂ­പ­വും ഉ­പേ­ക്ഷി­ച്ചു് നദികൾ സ­മു­ദ്ര­ത്തി­ലേ­ക്കു ഒ­ഴു­കു­മ്പോൾ…!
  4. പു­രു­ഷൻ സ്ത്രീ­യെ പ്രാ­പി­ക്കു­ന്ന­തു് വ്യ­ഭി­ചാ­ര­മാ­യി ക­രു­ത­പ്പെ­ടു­ന്നു. സ്ത്രീ, പു­രു­ഷ­ന്റെ അ­ടു­ത്തു­ചെ­ന്നാ­ലോ അവളെ നി­രാ­ക­രി­ക്ക­രു­തു് എ­ന്നാ­ണു് ശ്രു­തി. “ത­ല്പാ­ഗ­താം ന­പ­രി­ഹ­രേ­തു്” ഏ­തി­നും യു­ക്തി ഉ­ണ്ടാ­ക്കി­വ­ച്ചി­ട്ടു­ണ്ടു് ഭാ­ര­തീ­യർ.
ഗൗതമൻ

17-1-91 ഇന്നു കാ­ല­ത്തു മൂ­ന്നു മ­ണി­യോ­ടെ ഗൾഫ് യു­ദ്ധം ആ­രം­ഭി­ച്ചു. എന്റെ വാ­യ­ന­ക്കാർ­ക്കെ­ന്ന­പോ­ലെ എ­നി­ക്കും അ­ത­റി­ഞ്ഞു് ദുഃഖം, നൈ­രാ­ശ്യം. എ­നി­ക്കു് അതു മാ­ത്ര­മ­ല്ല ആ വി­കാ­ര­ങ്ങൾ ഉ­ള­വാ­ക്കു­ന്ന­തു്. ക­ഴി­ഞ്ഞ 21 കൊ­ല്ല­മാ­യി മ­ല­യാ­ള­സാ­ഹി­ത്യം ജീർ­ണ്ണി­ച്ച അ­വ­സ്ഥ­യി­ലാ­ണ­ല്ലോ എന്ന വി­ചാ­ര­മാ­ണു് ഈ രണ്ടു വി­കാ­ര­ങ്ങ­ളു­ടെ­യും ഉ­ദ്ഭ­വ­ത്തി­നു ഹേതു. ഓരോ വർഷം ക­ഴി­യു­ന്തോ­റും ആ ജീർ­ണ്ണ­ത കൂ­ടി­ക്കൂ­ടി വ­രു­ന്ന­തേ­യു­ള്ളു.

ഞാൻ കഥകൾ കെ­ട്ടി­ച്ച­മ­യ്ക്കു­ക­യാ­ണോ എന്നു ചി­ല­രെ­ങ്കി­ലും സം­ശ­യി­ച്ചേ­യ്ക്കും. ആ സംശയം വേണ്ട. സം­ഭ­വി­ച്ച­താ­ണു് പ­റ­യു­ന്ന­തു്. മ­ധ്യ­തി­രു­വി­താം­കൂ­റി­ലെ ഒരു ഗ്രാ­മ­ത്തിൽ ഒരാൾ വി­വാ­ഹ­മു­റ­പ്പി­ച്ചു. അ­യാ­ളു­ടെ ഒരു ബ­ന്ധു­വി­ന്റെ പ്രാ­ഭ­വ­വും പ്ര­ഭാ­വ­വും പ­രി­ഗ­ണി­ച്ചാ­ണു് പെ­ണ്ണി­ന്റെ അച്ഛൻ വി­വാ­ഹം ന­ട­ത്താ­മെ­ന്നു തീ­രു­മാ­നി­ച്ച­തു്. വി­വാ­ഹ­ദി­ന­മാ­യി, പ­ത്തു­മ­ണി­ക്കാ­ണു് വി­വാ­ഹം ന­ട­ക്കേ­ണ്ട­തു്. പ­തി­നൊ­ന്നാ­യി­ട്ടും വരനെ കാ­ണു­ന്നി­ല്ല. എ­ല്ലാ­വർ­ക്കും ഉ­ത്ക­ണ്ഠ. ഏ­താ­ണ്ടു പ­തി­നൊ­ന്ന­ര­യാ­യ­പ്പോൾ വരൻ മു­ഷി­ഞ്ഞ­മു­ണ്ടും മു­ഷി­ഞ്ഞ ഷർ­ട്ടും ധ­രി­ച്ചു് ആ­ഗ­ത­നാ­യി. തോർ­ത്തു് ക­ഴു­ത്തിൽ ചു­റ്റി­യി­ട്ടി­ട്ടു­ണ്ടു്. എ­ന്താ­യാ­ലും ഉടനെ ക­ല്യാ­ണം ന­ട­ത്തി­ക്ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു് പെ­ണ്ണി­ന്റെ അച്ഛൻ സ്വർ­ണ്ണ­മാ­ല­യെ­വി­ടെ? പു­ട­വ­യെ­വി­ടെ? എ­ന്നെ­ല്ലാം ചോ­ദി­ച്ചു. വരൻ കൈ­മ­ലർ­ത്തി. ര­ണ്ടു­കൈ­യും വീ­ശി­യാ­ണു് അ­യാ­ളെ­ത്തി­യ­തെ­ന്നു മ­ന­സ്സി­ലാ­ക്കി­യ അച്ഛൻ അയാളെ അ­വി­ടെ­യി­രു­ത്തി­യി­ട്ടു കാ­റി­റ­ക്കി പ­ന്ത്ര­ണ്ടു­മൈൽ അ­ക­ലെ­യു­ള്ള പ­ട്ട­ണ­ത്തിൽ­ച്ചെ­ന്നു് ആ­ഭ­ര­ണ­ങ്ങ­ളും പട്ടു വ­സ്ത്ര­ങ്ങ­ളും മ­റ്റും വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു. വരൻ ക­തിർ­മ­ണ്ഡ­പ­ത്തി­ലേ­യ്ക്കു് ആ­ന­യി­ക്ക­പ്പെ­ട്ടു. അച്ഛൻ വാ­ങ്ങി­യ സ്വർ­ണ്ണ­നൂ­ലി­ലു­ള്ള താലി പെ­ണ്ണി­ന്റെ ക­ഴു­ത്തിൽ കെ­ട്ടി. സ്വർ­ണ്ണ­മാ­ല­യി­ട്ടു. ഹാ­ര­മി­ട്ടു. പ­ട്ട­ണ­ത്തി­ലെ ജ­വു­ളി­ക്ക­ട­യിൽ നി­ന്നു­കൊ­ണ്ടു­വ­ന്ന പു­ട­വ­യും മ­റ്റും അയാൾ വ­ധു­വി­നു­കൊ­ടു­ത്തു. അവൾ ഭ­ക്തി­യോ­ടെ അതു തൊ­ഴു­തു­വാ­ങ്ങി. വരനും വ­ധു­വും ഇ­സ്പീ­ഡ് ഗു­ലാ­നെ­പ്പോ­ലെ­യും ഇ­സ്പീ­ഡ് രാ­ജ്ഞി­യെ­പ്പോ­ലെ­യും ക­തിർ­മ­ണ്ഡ­പ­ത്തി­നു താഴെ നി­ന്നു. ഫോ­ട്ടോ­യെ­ടു­ത്തു (അ­ക്കാ­ല­ത്തു് വീ­ഡി­യോ ഏർ­പ്പാ­ടി­ല്ല) ചു­റ്റി­ക്ക­റ­ങ്ങൽ ന­ട­ന്നു. പാലും പഴവും കൊ­ടു­ത്തു. സ­ദ്യ­ക­ഴി­ഞ്ഞു. എ­ല്ലാ­വ­രും പോയി. സു­ന്ദ­രി­പ്പെ­ണ്ണി­നെ വീ­ട്ടിൽ കൊ­ണ്ടു­പോ­കാൻ ത­യ്യാ­റെ­ടു­ത്തു് ഇ­രു­ന്ന­വ­രൻ ഒ­രാ­ഴ്ച­ത്തെ അ­ഴു­ക്കു­ള്ള തോർ­ത്തു് ഒ­ന്നു­കൂ­ടെ ക­ഴു­ത്തിൽ മു­റു­ക്കി­യി­ട്ടു. പെ­ട്ടെ­ന്നു് പെ­ണ്ണി­ന്റെ തന്ത അ­യാ­ളു­ടെ മുൻ­പി­ലെ­ത്തി അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത ചില വാ­ക്കു­കൾ അ­ദ്ദേ­ഹം അ­യാ­ളു­ടെ മു­ഖ­ത്തേ­ക്കു് എ­റി­ഞ്ഞി­ട്ടു് “ഛീ ഇ­റ­ങ്ങ­ടാ നാ­യു­ടെ മേനേ എന്റെ വീ­ട്ടിൽ നി­ന്നു്” എ­ന്നു് ആ­ക്രോ­ശി­ച്ചു. വധു വീ­ട്ടി­ലി­രു­ന്നു. വരൻ തോർ­ത്തു് ഒ­ന്നു­കൂ­ടെ മു­റു­ക്കി­ക്കൊ­ണ്ടു് പാ­ത­യി­ലേ­യ്ക്കു് ഇ­റ­ങ്ങി.

images/Kumaran_Asan.jpg
കു­മാ­ര­നാ­ശാൻ

ഒരു യ­ഥാർ­ത്ഥ സം­ഭ­വ­ത്തി­ലെ ഈ ക­ഥാ­പാ­ത്ര­ത്തെ ലേശം മാ­റ്റ­ത്തോ­ടെ ഞാൻ ഇ­ന്നു് ശ്രീ. ഗൗ­ത­മ­ന്റെ ‘വി­ദ്യാ­ധ­രൻ എന്ന ചെ­റു­ക­ഥ­യിൽ കാ­ണു­ന്നു (ഭാ­ഷാ­പോ­ഷി­ണി, ലക്കം 4). നി­ത്യ­ജീ­വി­ത­ത്തി­ലെ വ്യ­ക്തി­യെ ക­ഥാ­പാ­ത്ര­മാ­യി ഫി­ക്ഷ­നിൽ ക­ണ്ടാൽ ന­മു­ക്കു സ­ന്തോ­ഷ­മാ­ണു്. ആ സ­ന്തോ­ഷ­ത്തോ­ടെ പ­റ­യ­ട്ടെ ഗൗ­ത­മ­ന്റെ ചെ­റു­ക­ഥ ഭേ­ദ­പ്പെ­ട്ട­താ­ണെ­ന്നു്. ക­ഥ­യി­ലെ വി­ദ്യാ­ധ­രൻ ആ­ദ്യ­മൊ­ക്കെ യ­ഥാർ­ത്ഥ സം­ഭ­വ­ത്തി­ലെ വ്യ­ക്തി­യെ­പ്പോ­ലെ പെ­രു­മാ­റി­യെ­ങ്കി­ലും വി­ചാ­രി­ച്ച­പെ­ണ്ണി­നെ­ത്ത­ന്നെ ക­ല്യാ­ണം ക­ഴി­ച്ചു. കഥ പ­റ­യു­ന്ന ആളിനെ അയാൾ കൂ­ട­ക്കൂ­ടെ വീ­ട്ടി­ലേ­യ്ക്കു ക്ഷ­ണി­ക്കു­ക­യും ചെ­യ്തു. പ്ര­തി­പാ­ദ്യ­ത്തെ ഗൗതമൻ റ­ബർ­പോ­ലെ വ­ലി­ച്ചു­നീ­ട്ടു­ന്നു­വെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഖ്യാ­നം ന­ന്നു്. അതിനു പ­രി­വേ­ഷ­മി­ടു­ന്നു നേരിയ ഹാ­സ്യം. ക­ഥ­യെ­ന്ന­തു് സം­ഭ­വ­ങ്ങ­ളു­ടെ വർ­ണ്ണ­ന­മാ­ണു്. അ­തി­നു് കാ­ര്യ­കാ­ര­ണ­ബ­ന്ധം കാണും. അതിനെ ക­ലാ­പ­ര­മാ­യി സം­വി­ധാ­നം ചെ­യ്യു­മ്പോ­ഴാ­ണു് പ്ലോ­ട്ട് ആ­കു­ന്ന­തു്. ആ സം­വി­ധാ­നം കൂ­ടു­തൽ ആ­കർ­ഷ­ക­മാ­കു­മാ­യി­രു­ന്നു ഇ­പ്പോ­ഴു­ള്ള ദീർഘത ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ.

17-1-91 ഇന്നു കാ­ല­ത്തു മൂ­ന്നു­മ­ണി­യോ­ടെ ഗൾഫ് യു­ദ്ധം ആ­രം­ഭി­ച്ചു. എന്റെ വാ­യ­ന­ക്കാർ­ക്കെ­ന്ന­പോ­ലെ എ­നി­ക്കും അ­ത­റി­ഞ്ഞു് ദുഃഖം, നൈ­രാ­ശ്യം. എ­നി­ക്കു് അ­തു­മാ­ത്ര­മ­ല്ല ആ വി­കാ­ര­ങ്ങൾ ഉ­ള­വാ­ക്കു­ന്ന­തു്. ക­ഴി­ഞ്ഞ 21 കൊ­ല്ല­മാ­യി മ­ല­യാ­ള­സാ­ഹി­ത്യം ജീർ­ണ്ണി­ച്ച അ­വ­സ്ഥ­യി­ലാ­ണ­ല്ലോ എന്ന വി­ചാ­ര­മാ­ണു് ഈ രണ്ടു വി­കാ­ര­ങ്ങ­ളു­ടെ­യും ഉ­ദ്ഭ­വ­ത്തി­നു ഹേതു. ഓരോ വർഷം ക­ഴി­യു­ന്തോ­റും ആ ജീർ­ണ്ണ­ത­കൂ­ടി­ക്കൂ­ടി വ­രു­ന്ന­തേ­യു­ള്ളു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-02-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.