SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-07-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Saadat_Hasan_Manto.jpg
സാ­ദ­ത്തു് ഹസൻ മന്തോ

സാ­ദ­ത്തു് ഹസൻ മന്തോ യുടെ ര­ണ്ടാ­മ­ത്തെ ക­ഥാ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­മാ­യ “Partition: Sketches and Stories” ഞാൻ വാ­ങ്ങി­വ­ച്ചി­ട്ടു് മാ­സ­ങ്ങ­ളേ­റെ­യാ­യി. സൗ­ക­ര്യം­പോ­ലെ വാ­യി­ക്കാ­മെ­ന്നു തീ­രു­മാ­നി­ച്ചി­രി­ക്കു­മ്പോ­ഴാ­ണു് ഡൊം മൊ­റെ­സി ന്റെ ഒരു നി­രൂ­പ­ണം ‘Gentleman’ മാ­സി­ക­യിൽ വാ­യി­ക്കാ­നി­ട­യാ­യ­തു്. “Dom Moraes Chooses Saadat Hasan Manto’s ‘Partition’ as his literary choise of the month” എന്ന പ­ത്രാ­ധി­പ­ക്കു­റി­പ്പി­ന്റെ താഴെ അ­ച്ച­ടി­ച്ച ആ നി­രൂ­പ­ണം ഉ­ത്സാ­ഹ­പ്ര­കർ­ഷ­ത്തോ­ടെ വാ­യി­ച്ചു. “I have not read a more impressive book this month than ‘Partition: Sketches and Stories’ by Saadat Hasan Manto” എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ വാ­ക്യം തന്നെ എന്നെ വൈ­ഷ­മ്യ­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ന്നു. അ­തു­വ­രേ­യും പു­സ്ത­കം വാ­യി­ച്ചി­ല്ല­ല്ലോ എ­ന്ന­തു് വി­ചാ­രി­ച്ചി­ട്ടു­ണ്ടാ­യ വൈ­ഷ­മ്യം. റെ­വ്യു താ­ഴെ­വ­ച്ചു. പു­സ്ത­ക­മെ­ടു­ത്തു് മ­ന­സ്സി­രു­ത്തി വാ­യി­ച്ചു. 1947-ലെ കൂ­ട്ട­ക്കൊ­ല­പാ­ത­ക­ങ്ങ­ളെ പ്ര­തി­പാ­ദ്യ­വി­ഷ­യ­മാ­ക്കി ര­ചി­ച്ച ഇതിലെ ബാ­ഹ്യ­രേ­ഖാ­ചി­ത്ര­ങ്ങ­ളും ക­ഥ­ക­ളും വാ­യ­ന­ക്കാ­രെ പ്ര­ക്ഷു­ബ്ധ­രാ­ക്കു­ന്ന­തേ­യു­ള്ളൂ, ക­ല­യു­ടെ ആ­ഹ്ലാ­ദം അ­വർ­ക്കു പ്ര­ദാ­നം ചെ­യ്യു­ന്നി­ല്ല എന്ന സ­ത്യ­ത്തി­ലേ­ക്കു ഞാൻ ചെ­ല്ലു­ക­യും ചെ­യ്തു. ഭാ­വ­ന­യു­ടെ സ­ന്ത­തി­ക­ള­ല്ല ഈ രചനകൾ. വി­ഭ­ജ­ന­ത്തി­ന്റെ ഫലമായ കൊ­ല­പാ­ത­ക­ങ്ങ­ളും ബ­ലാൽ­കാ­ര­സം­ഭോ­ഗ­ങ്ങ­ളും ക­ണ്ടി­ട്ടു ജ­നി­ച്ച ക്ഷോ­ഭ­ത്തി­ന്റെ ജേ­ണ­ലി­സ്റ്റി­ക്കാ­യ ആ­വി­ഷ്കാ­രം മാ­ത്ര­മാ­ണു് ഇതു്. പു­രു­ഷ­നിൽ വി­ശ്വാ­സ­മർ­പ്പി­ച്ചു് സ്ത്രീ അയാളെ വി­വാ­ഹം ക­ഴി­ക്കു­ന്നു. അ­യാ­ളാ­ക­ട്ടെ അവളെ വേ­ശ്യാ­ല­യ­ത്തി­ലേ­ക്കു് അ­യ­യ്ക്കാൻ ശ്ര­മി­ക്കു­ന്നു. അ­ത­റി­ഞ്ഞു് അവൾ ര­ക്ഷ­പ്പെ­ടു­ന്നു. മു­സ്ലി­മി­ന്റെ മകളെ ഹി­ന്ദു­ക്കൾ ബ­ലാ­ത്സം­ഗം ചെ­യ്തു കൊ­ന്ന­പ്പോൾ അയാൾ ഒരു ഹി­ന്ദു­വി­ന്റെ മകളെ ധർഷണം ചെ­യ്തു നി­ഗ്ര­ഹി­ക്കു­ന്നു. “Bimla, my daughter, Bimla” എന്നു ഹി­ന്ദു നി­ല­വി­ളി­ച്ചു­കൊ­ണ്ടു് മ­ക­ളു­ടെ മൃ­ത­ദേ­ഹ­ത്തി­ലേ­ക്കു നോ­ക്കു­ന്നു. ഇ­ങ്ങ­നെ രണ്ടു കഥകൾ. മൂ­ന്നാ­മ­ത്തെ കഥയിൽ രുക്മ ഭർ­ത്താ­വാ­യ ഗി­രി­ധ­രി­യെ കമ്പി ക­ഴു­ത്തിൽ ചു­റ്റി­ക്കെ­ട്ടി ശ്വാ­സം മു­ട്ടി­ച്ചു കൊ­ല്ലു­ന്ന­താ­യി പ്ര­സ്താ­വം. മൃ­ത­ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­കി­ട­ന്നു രു­ക്മ­യും വേ­റൊ­രു­ത്ത­നും ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തു­ന്നു. അയാളെ അ­തു­പോ­ലെ കൊ­ല്ലാൻ ശ്ര­മി­ച്ച­പ്പോൾ അയാൾ പ്ര­തി­കാ­രം നിർ­വ­ഹി­ക്കു­ന്നു. തന്നെ കൊ­ല്ലാൻ ശ്ര­മി­ച്ച രു­ക്മ­യെ ച­ന്തി­യിൽ പി­ടി­ച്ചു­പൊ­ക്കി ജ­ന്ന­ലിൽ­ക്കൂ­ടി താ­ഴെ­യി­ട്ടാ­ണു് കൊ­ല­പാ­ത­കം ന­ട­ത്തു­ക. എ­ന്നി­ട്ടു് അ­വ­ളു­ടെ കാ­മു­ക­നെ അയാൾ കു­ത്തി­ക്കൊ­ല്ലു­ന്നു. (കൊ­ല­പാ­ത­കം ന­ട­ത്തു­മ്പോ­ഴും കാ­മോ­ദ്ദീ­പ­ക­മാ­യ അ­വ­യ­വ­ത്തെ സ്പർ­ശി­ക്കാ­തി­രി­ക്കാൻ കൊ­ല­പാ­ത­കി­ക്കും മ­ന്തോ­ക്കും ക­ഴി­യു­ന്നി­ല്ല. അ­തു­കൊ­ണ്ടാ­ണ­ല്ലോ നി­തം­ബ­ത്തിൽ­ത്ത­ന്നെ പി­ടി­ച്ചു­പൊ­ക്കു­ന്ന­തു്.)

വേ­ശ്യ­യു­ടെ ശൃം­ഗാ­രം പോലെ അ­തി­വി­ന­യം അ­സ­ഹ­നീ­യ­മാ­ണു്.

മ­ന്തോ­യു­ടെ ബാ­ഹ്യ­രേ­ഖാ­ചി­ത്ര­ങ്ങ­ളും ഇ­തു­പോ­ലെ ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­ണു്. ഹി­ന്ദു­ക്കൾ ഒ­രു­ത്ത­നെ ക­ശാ­പ്പു­ചെ­യ്യാ­നാ­യി പി­ടി­കൂ­ടി. താൻ ഹി­ന്ദു­വാ­ണെ­ന്നും വേ­ദ­ങ്ങൾ ഹൃ­ദി­സ്ഥ­ങ്ങ­ളാ­ക്കി­യി­ട്ടു­ണ്ടെ­ന്നും അയാൾ പ­റ­ഞ്ഞു. ഹി­ന്ദു­ക്ക­ളു­ണ്ടോ അയാളെ വി­ടു­ന്നു. “ട്രൗ­സേ­ഴ്സ് താ­ഴ്ത്തു്” എ­ന്നാ­യി അവർ. താ­ഴ്ത്തി. താ­ഴ്ത്തി­ക്ക­ഴി­ഞ്ഞ­പ്പോൾ “കൊ­ല്ല­വ­നെ, കൊ­ല്ല­വ­നെ” എന്ന വി­ളി­യാ­യി. “ഞാൻ നി­ങ്ങ­ളു­ടെ സ­ഹോ­ദ­ര­നാ­ണു്. ഭഗവാൻ സ­ത്യ­മാ­യി­ട്ടു പ­റ­യു­ന്നു സ­ഹോ­ദ­ര­നാ­ണു് ഞാൻ.” “അ­പ്പോൾ സു­ന്ന­ത്തോ?” എന്നു ചോ­ദ്യം. താൻ ക­ട­ന്നു­വ­ന്ന പ്ര­ദേ­ശം ശ­ത്രു­ക്ക­ളു­ടേ­താ­യി­രു­ന്നു; അ­തു­കൊ­ണ്ടു് മുൻ­ക­രു­ത­ലെ­ന്ന വി­ധ­ത്തിൽ ഒ­രു­തെ­റ്റു ചെ­യ്യേ­ണ്ട­താ­യി­വ­ന്നു എ­ന്നു് അയാൾ അ­റി­യി­ച്ചു. തെ­റ്റു മാ­റ്റാൻ ഹി­ന്ദു­ക്കൾ ആ­ജ്ഞാ­പി­ച്ചു. അ­തോ­ടൊ­പ്പം ആ പാ­വ­വും മാ­റ്റ­പ്പെ­ട്ടു. ജ­ന്മ­വാ­സ­ന­യോ­ടു ബ­ന്ധ­പ്പെ­ട്ട മൃ­ഗീ­യ­വി­കാ­ര­ങ്ങ­ളെ അ­തേ­രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന ഇ­ത്ത­രം കഥകൾ, ബാ­ഹ്യ­രേ­ഖാ­ചി­ത്ര­ങ്ങൾ ക്രി­മി­ന­ലു­ക­ളെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്നു­ണ്ടെ­ങ്കി­ലും ക­ല­യു­ടെ ത­ല­ത്തിൽ അ­വ­യ്ക്കു നി­ല­നിൽ­പ്പി­ല്ല. മന്തോ റഷ്യൻ സാ­ഹി­ത്യ­കാ­ര­നാ­യ ഗൊ­ഗൊ­ലി­നു തു­ല്യ­നാ­ണെ­ന്നു് അ­നി­താ­ദേ­ശാ­യി­യും അ­ദ്ദേ­ഹം ഒരു master story teller ആ­ണെ­ന്നു ഖു­ശ്വ­ന്ത്സി­ങ്ങും പ­റ­യു­ന്നു. വി­വ­ര­മു­ള്ള ഡൊം മൊ­റെ­സ് പോലും അ­ത്യു­ക്തി­യിൽ മു­ഴു­കി­യി­രി­ക്കു­ക­യാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് അ­വ­രു­ടെ ര­ണ്ടു­പേ­രു­ടെ­യും അ­ഭി­പ്രാ­യ­ങ്ങ­ളെ ശ­ഷ്പ­തു­ല്ല്യം പ­രി­ഗ­ണി­ച്ചാൽ മതി നമ്മൾ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: അ­തി­വി­ന­യം കാ­ണി­ക്കു­ന്ന ആ­ളു­ക­ളെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: വേ­ശ്യ­യു­ടെ ശൃം­ഗാ­രം­പോ­ലെ അ­തി­വി­ന­യം അ­സ­ഹ­നീ­യ­മാ­ണു്.

ചോ­ദ്യം: സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: നൂ­റി­നു നൂറും യോ­ജി­ക്കു­ന്നു. പക്ഷേ, സ്ത്രീ­സ­മ­ത്വ­ത്തി­നു­വേ­ണ്ടി ഇ­റ­ങ്ങു­ന്ന­വർ ആദ്യം സ്ത്രീ­ക­ളാ­യി­രി­ക്ക­ണം. ര­ണ്ടാ­മ­തേ പ്ര­വർ­ത്ത­ന­ന­ണ്ഡ­ലം വ­രു­ന്നു­ള്ളൂ. കാ­ര­ണ­മു­ണ്ടു്. സ്ത്രീ­യാ­ണു് സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തെ­ക്കാൾ വലിയ സത്യം. എ­നി­ക്കു് പ­രി­ച­യ­മു­ള്ള പലരും സ്ത്രീ­ത്വ­ത്തി­നു് പ്രാ­ഥ­മി­ക­ത്വം നൽ­കു­ന്നി­ല്ല.

ചോ­ദ്യം: പു­രു­ഷൻ ഊ­ഹി­ക്കു­ന്ന. സ്ത്രീ­യും ഊ­ഹ­ങ്ങ­ളിൽ മു­ഴു­കു­ന്നു. ആരുടെ അ­ഭ്യൂ­ഹ­ങ്ങ­ളാ­ണു് ശരി?

ഉ­ത്ത­രം: പു­രു­ഷ­ന്മാ­രു­ടെ അ­ഭ്യൂ­ഹ­ങ്ങൾ എ­പ്പോ­ഴും തെ­റ്റു്. സ്ത്രീ­ക­ളു­ടെ അ­ഭ്യൂ­ഹ­ങ്ങൾ ഒ­രി­ക്ക­ലും തെ­റ്റി­പ്പോ­കാ­റി­ല്ല. വി­ശേ­ഷി­ച്ചും ഭർ­ത്താ­ക്ക­ന്മാ­രു­ടെ വ്യ­ഭി­ചാ­ര­ത്തെ­ക്കു­റി­ച്ച്.

ചോ­ദ്യം: ക­റു­പ്പി­നാ­ണു് സൗ­ന്ദ­ര്യ­മെ­ന്നു് നി­ങ്ങൾ പ്ര­ച­രി­പ്പി­ക്കു­ന്ന­തു് നി­ങ്ങൾ ക­റു­ത്ത­വ­നാ­യ­തു­കൊ­ണ്ട­ല്ലേ?

ഉ­ത്ത­രം: അല്ല. വിനി മ­ണ്ടേ­ല­യു­ടെ ചെ­റു­പ്പ­കാ­ല­ത്തെ ചി­ത്രം നോ­ക്കു­ക. അ­വർ­ക്കു­ള്ള സൗ­ന്ദ­ര്യം വേറെ ഏതു വെ­ളു­ത്ത സ്ത്രീ­ക്കു­ണ്ടു്?

ചോ­ദ്യം: ജെലസി കൂ­ടു­തൽ പു­രു­ഷ­ന്മാർ­ക്ക­ല്ലേ?

ഉ­ത്ത­രം: അതെയോ? ഭർ­ത്താ­വി­നു സു­ന്ദ­രി­യെ പ­രി­ച­യ­പ്പെ­ടു­ത്തി­ക്കോ­ടു­ക്കും ഭാര്യ. അ­വ­ളു­മാ­യി ദൃ­ഢ­ബ­ന്ധം വ­ര­ത്ത­ക്ക­വി­ധ­ത്തിൽ സ­ന്ദർ­ഭ­ങ്ങ­ളൊ­രു­ക്കും. പക്ഷേ, ബ­ന്ധ­ത്തി­നു് ദാർ­ഢ്യം വ­രു­മെ­ന്നു് ക­ണ്ടാൽ ഭാര്യ തന്നെ ബഹളം കൂ­ട്ടി ബ­ന്ധ­ത്തി­നു് അറുതി വ­രു­ത്തും.

ചോ­ദ്യം: ഇവിടെ (സ്ഥ­ല­പ്പേ­രു ഞാൻ— സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ—വി­ട്ടു­ക­ള­യു­ന്നു) സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്ന പ­തി­നാ­റാ­രാ­യി­ര­ത്തെ­ട്ടു സു­ന്ദ­രി­കൾ നി­ങ്ങ­ളെ കാണാൻ ആ­ഗ്ര­ഹി­ക്കു­ന്നു. അവരെ അ­ങ്ങോ­ട്ടു് അ­യ­യ്ക്ക­ട്ടോ?

ഉ­ത്ത­രം: വ­യ­സ്സു­കാ­ലം സു­ഹൃ­ത്തേ, അ­ത്ര­യും പേരെ അ­യ­യ്ക്ക­ണ്ട. പ­തി­നാ­റാ­യി­ര­ത്തി­യേ­ഴു­പേ­രെ അ­യ­ച്ചാൽ മതി.

ചോ­ദ്യം: പ­ല്ലെ­ല്ലാം വാ­യി­ലു­ണ്ടോ?

ഉ­ത്ത­രം: സാ­ഹി­ത്യ­വാ­ര­ഫ­ലം ഇ­രു­പ­ത്തി­ര­ണ്ടു കൊ­ല്ല­മാ­യി എ­ഴു­തി­യി­ട്ടും മു­പ്പ­ത്തി­ര­ണ്ടു പ­ല്ലു­ക­ളു­മു­ണ്ടു്.

ചോ­ദ്യം: ഫി­ലി­പ്പു് ലാർ­ക്കി­ന്റെ ക­വി­ത­യെ­ങ്ങ­നെ?

ഉ­ത്ത­രം: Dull and insipid.

ഇ­ങ്ങ­നെ­യും ഒരു കഥ

സ്ത്രീ സ­മ­ത്വ­ത്തി­നു വേ­ണ്ടി ഇ­റ­ങ്ങു­ന്ന­വർ ആദ്യം സ്ത്രീ­ക­ളാ­യി­രി­ക്ക­ണം. ര­ണ്ടാ­മ­തേ പ്ര­വർ­ത്ത­ന മ­ണ്ഡ­ലം വ­രു­ന്നു­ള്ളൂ. കാ­ര­ണ­മു­ണ്ടു്. സ്ത്രീ­യാ­ണു് സ്ത്രീ­സ­മ­ത്വ­വാ­ദ­ത്തെ­ക്കാൾ വലിയ സത്യം…

“ഇ­ങ്ങ­നെ­യും ഒരാൾ” എന്നു ശ്രീ വെ­ട്ടൂർ രാമൻ നാ­യ­രു­ടെ ചെ­റു­ക­ഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ. ‘ഇ­ങ്ങ­നെ­യും ഒരു കഥ!’ എന്നു സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ. ഈ “സ്റ്റ്രോ­ങ് വേ­ഡ്സി”നു് എന്തു നീ­തി­മ­ത്ക­ര­ണ­മെ­ന്നാ­ണു ചോ­ദ്യ­മെ­ങ്കിൽ കഥ തന്നെ വാ­യി­ക്ക­ണ­മെ­ന്നു് ഉ­ത്ത­രം. ഏതു ക­ഥ­യു­ടെ­യും ചു­രു­ക്കം നൽകി അതിനെ പ­രി­ഹാ­സ്യ­മാ­ക്കാം. എ­ങ്കി­ലും സം­ക്ഷേ­പി­ക്കാ­ന­ല്ലേ കഴിയൂ പ­റ്റി­യെ­ഴു­ത്തു­കാർ­ക്കു്.

ഒ­ര­തി­രു തർ­ക്കം അ­നു­ര­ഞ്ജ­ന­ത്തിൽ എ­ത്തി­ക്ക­ണ­മെ­ന്നു് സ­തീ­ശ­നോ­ടു് ജോസ് ആ­വ­ശ്യ­പ്പെ­ട്ടു. അതിനു പ­ണി­ക്ക­രു­ചേ­ട്ട­നാ­ണു് പ­റ്റി­യ ആ­ളെ­ന്നു ക­ണ്ടു് സതീശൻ ജോ­സി­നെ­യും കൂ­ട്ടി അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലേ­യ്ക്കു് പോയി. പ­ണി­ക്ക­രു­ചേ­ട്ടൻ ത്യാ­ഗോ­ജ്ജ­ല­മാ­യ ജീ­വി­ത­ത്തി­നു­ശേ­ഷം ദാ­രി­ദ്ര്യ­ത്തിൽ ക­ഴി­യു­ന്നു. സ­തീ­ശ­ന്റെ അ­പേ­ക്ഷ­യെ മാ­നി­ച്ചു് വേ­ണ്ട­വ­രെ കാണാൻ അ­ദ്ദേ­ഹം വീ­ട്ടിൽ നി­ന്നി­റ­ങ്ങു­മ്പോൾ വെ­ട്ടൂ­രി­ന്റെ കഥ പ­രി­സ­മാ­പ്തി­യിൽ എ­ത്തു­ന്നു.

images/Dom_Moraes.jpg
ഡൊം മൊ­റെ­സി

അ­നു­ര­ഞ്ജ­ന­ത്തി­ന്റെ കാ­ര്യം ആ­ദ്യ­മൊ­ന്നു സൂ­ചി­പ്പി­ച്ചി­ട്ടു് ക­ഥാ­കാ­രൻ പ­ണി­ക്ക­രു­ചേ­ട്ട­ന്റെ സ്വ­ഭാ­വ­മ­ഹി­മ­യി­ലേ­യ്ക്കും ദാ­രി­ദ്ര്യ­ത്തി­ലേ­യ്ക്കും മ­റ്റും ക­ട­ക്കു­ന്നു. പൽ­പ്പൊ­ടി വിൽ­ക്കാൻ വ­രു­ന്ന തെ­രു­വു ക­ച്ച­വ­ട­ക്കാ­രൻ കൈ­ലേ­സെ­ടു­ത്തു പാ­മ്പി­ന്റെ ആ­കൃ­തി­യിൽ വ­ള­ച്ചു­വ­ച്ചി­ട്ടു് ‘ഇതാ മാ­ജി­കു് കാ­ണി­ക്കാൽ പോ­കു­ന്നു’ എന്നു പറയും. എ­ന്നി­ട്ടു് അര മ­ണി­ക്കൂർ നേരം പലതും പ്ര­സം­ഗി­ച്ചി­ട്ടു് പ­ല്ലു­രോ­ഗ­ങ്ങ­ളി­ലേ­യ്ക്കു് ക­ട­ക്കും. മാ­ജി­കു് കാണാൻ അ­ക്ഷ­മ­രാ­യി നിൽ­ക്കു­ക­യാ­ണു് കാ­ഴ്ച­ക്കാർ. അവരെ വ­ക­വ­യ്ക്കാ­തെ വിൽ­പ്പ­ന­ക്കാ­രൻ പ­തു­ക്കെ പൽ­പ്പൊ­ടി­യി­ലേ­യ്ക്കു് വാ­ക്കു­കൾ കൊ­ണ്ടു­വ­രും. അ­തു­പോ­ലെ അ­നു­ര­ഞ്ജ­നം എ­ങ്ങ­നെ സം­ഭ­വി­ക്കു­മെ­ന്നു് അ­റി­യാൻ ഉ­ത്ക്ക­ണ്ഠ­യോ­ടെ ഇ­രി­ക്കു­ന്ന വാ­യ­ന­ക്കാർ­ക്കു് അ­തി­നെ­ക്കു­റി­ച്ചു് ഒ­ന്നും അ­റി­യാൻ ക­ഴി­യു­ന്നി­ല്ല. പ­ണി­ക്ക­രു­ചേ­ട്ട­ന്റെ വീ­ട­ന്വേ­ഷി­ച്ചു് ന­ട­ക്കൽ. വീടു ക­ണ്ടു­പി­ടി­ക്കൽ, ഖദർ തോർ­ത്തു് മാ­ത്ര­മു­ടു­ത്തു് ഉ­ടു­പ്പു് ചി­ര­ട്ട­ക്ക­ന­ലി­ട്ട ഇ­സ്തി­രി­പ്പെ­ട്ടി­കൊ­ണ്ടു തേ­യ്ക്കു­ന്ന പ­ണി­ക്ക­രു­ചേ­ട്ട­നെ ദർ­ശി­ക്കൽ, ഇ­ങ്ങ­നെ വി­ശ­ദാം­ശ­ങ്ങൾ ഒ­ന്നി­നു മേലെ ഒ­ന്നാ­യി അ­ടു­ക്കി­വ­യ്ക്കു­ന്നു ക­ഥാ­കാ­രൻ. അവ പ്ര­മേ­യ­ത്തി­നു സ്പ­ഷ്ട­ത നൽ­കു­ന്നി­ല്ല. ‘വിഷൻ’ എ­ന്നൊ­ന്നു­ണ്ടെ­ങ്കിൽ അതു വ്യ­ക്ത­മാ­കു­ന്നി­ല്ല. വെ­ട്ടൂർ രാമൻ നായർ കോ­ട്ട­യ­ത്തു­നി­ന്നു് മൂ­ന്നു് മ­ണി­ക്കൂർ­കൊ­ണ്ടു് ത­മ്പാ­നൂർ തീ­വ­ണ്ടി­യാ­പ്പീ­സി­ലെ­ത്തും. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ കഥ ഒ­രി­ട­ത്തും എ­ത്തു­ന്നി­ല്ല. അതു് അ­ന­വ­ര­തം സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. പ­ണി­ക്ക­രു­ചേ­ട്ട­നു കാറു വി­ളി­ച്ചു കൊ­ടു­ക്കാം. അതിനു മുൻ­പു് ഡ്രൈ­വ­റോ­ടു് കൂ­ലി­യെ­ക്കു­റി­ച്ചു് തർ­ക്കി­ക്കാം. ക­യ­റു­മ്പോൾ ഡോർ വ­ലി­ച്ച­ട­യ്ക്കാം. അ­തി­ന്റെ ഇ­ട­യിൽ­പ്പെ­ട്ടു് പ­ണി­ക്ക­രു­ചേ­ട്ട­ന്റെ വിരലു മു­റി­യാം. അ­ദ്ദേ­ഹ­ത്തെ ആ­ശു­പ­ത്രി­യിൽ കൊ­ണ്ടു­പോ­യി മു­റി­വു ഡ്രെ­സ്സ് ചെ­യ്യി­ക്കാം. അ­ങ്ങ­നെ എ­ന്തെ­ല്ലാം! ക­ഥാ­കാ­രൻ എന്തേ അ­തൊ­ക്കെ വർ­ണ്ണി­ക്കാ­ത്ത­തു്? ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഒ­ര­വ­ബോ­ധ­വും പ്ര­ദർ­ശി­പ്പി­ക്കാ­ത്ത ഇ­ത്ത­രം ര­ച­ന­കൾ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? വെ­ട്ടൂർ രാമൻ നായർ പ­ടി­ഞ്ഞാ­റൻ കഥകൾ വാ­യി­ക്ക­ണ­മെ­ന്നി­ല്ല. ഉ­റൂ­ബി­ന്റെ­യും ബ­ഷീ­റി­ന്റെ­യും ചെ­റു­ക­ഥ­കൾ വാ­യി­ച്ചാൽ മതി. താ­നെ­ഴു­തി­യ­തു് ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ ചെ­ന്നി­ല്ല എ­ന്നു് ഗ്ര­ഹി­ക്കും അ­ദ്ദേ­ഹം.

എന്റെ ഗു­രു­നാ­ഥ­ന്മാ­രിൽ ഞാൻ ഏ­റ്റ­വും ബ­ഹു­മാ­നി­ക്കു­ന്ന­തു് …പി­ള്ള­സ്സാ­റി­നെ­യാ­ണു്. അ­ദ്ദേ­ഹം ഡി. ഇ. ഒ. ആയി പെൻഷൻ പറ്റി. അ­ന്ത­രി­ച്ചു­പോ­വു­ക­യും ചെ­യ്തു. സാ­റി­നെ ചിലർ അ­തി­രു­തർ­ക്കം തീർ­ക്കാൻ വി­ളി­ച്ചു­കൊ­ണ്ടു­പോ­കും. ഒ­രു­ത്തൻ ഒരു ഭവനം കൈ­യേ­റി­യ­പ്പോൾ അ­തി­ന്റെ ശ­രി­യാ­യ ഉ­ട­മ­സ്ഥൻ സ്സാ­റി­നെ തർ­ക്കം തീർ­ക്കാൻ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി. കൈ­യേ­റ്റ­ക്കാ­രൻ സാ­റി­നെ ആ­ദ്യ­മേ ക­ണ്ടി­ട്ടു പ­റ­ഞ്ഞു: “സാറേ ഞാൻ നി­ര­പ­രാ­ധി­യാ­ണു്.” ഉടനെ സാറ് മ­റു­പ­ടി പ­റ­ഞ്ഞു. “ ഓഹോ നെ­രെ­യും പു­ര­യും കൈ­ക്ക­ലാ­ക്കി എന്നു മാ­ത്ര­മ­ല്ല ആ­ധി­യു­മു­ണ്ടു് അല്ലെ?”

images/Peter-handke.jpg
പേ­റ്റർ ഹൻ­ഡ്കെ

സാറ് സ­ഞ്ചാ­ര­പ്രി­യ­നാ­ണു്. അ­തു­കൊ­ണ്ടു് ഒ­രി­ക്ക­ലും വീ­ട്ടിൽ കാ­ണി­ല്ല. ഒ­രു­ദി­വ­സം സാ­റി­ന്റെ ഭാ­ര്യ­യു­ടെ ചേ­ച്ചി പ­റ­ഞ്ഞു: “ഇയാളെ ഒ­രു­സ­മ­യ­ത്തും ഇവിടെ കാ­ണു­ന്നി­ല്ല. കെ­ട്ടി­യി­ടേ­ണ്ട­താ­ണു്.” ഇ­തു­കേ­ട്ട സാറ് ഉടനേ ഭാ­ര്യ­യെ വി­ളി­ച്ചു പ­റ­യു­ക­യു­ണ്ടാ­യി: “സരോജം ഓടിവാ. നി­ന്റെ ചേ­ച്ചി എന്നെ കെ­ട്ടാൻ പോ­കു­ന്നു.” സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഇ­തി­നൊ­ക്കെ എന്തു പ്ര­സ­ക്തി­യെ­ന്നു പലരും ചോ­ദി­ച്ചേ­ക്കും. ചോ­ദ്യം ശ­രി­യാ­ണു്. വെ­ട്ടൂ­രി­ന്റെ ചെ­റു­ക­ഥ­യി­ലെ അ­തി­രു­തർ­ക്കം എന്റെ ഗു­രു­നാ­ഥ­ന്റെ നേ­ര­മ്പോ­ക്കു­ക­ളി­ലേ­ക്കു് എന്നെ ന­യി­ച്ചെ­ന്നേ­യു­ള്ളൂ. എ­നി­ക്കു നാ­ല­ക്ഷ­രം പ­റ­ഞ്ഞു­ത­ന്ന അ­ദ്ദേ­ഹ­ത്തെ ഞാൻ ഒന്നു ഓർ­മ്മി­ച്ചു­വെ­ന്നേ­യു­ള്ളൂ. ഗു­രു­നാ­ഥ­നെ­യും അ­ച്ഛ­നേ­യും ഈ­ശ്വ­ര­നേ­യും കാ­ലു­മ­ട­ക്കി അ­ടി­ക്കു­ന്ന ഇ­ക്കാ­ല­ത്തു് ഗു­രു­ഭ­ക്തി­യു­ള്ള­വൻ പു­ച്ഛി­ക്ക­പ്പെ­ടു­മെ­ന്ന­റി­യാ­തെ­യ­ല്ല ഞാ­നി­തു് എ­ഴു­തി­യ­തു്.

അ­ന്വേ­ഷ­ണം
images/Repetition.jpg

“ക­ഥ­യു­ടെ നേ­ത്ര­മേ എന്നെ പ്ര­തി­ഫ­ലി­പ്പി­ക്കൂ. നീ മാ­ത്ര­മേ എന്നെ അ­റി­യു­ന്നു­ള്ളൂ. അ­ന്ത­രീ­ക്ഷ­ത്തി­ന്റെ നീ­ലി­മേ, എന്റെ ആ­ഖ്യാ­നം കൊ­ണ്ടു സ­മ­ത­ല­ത്തി­ലേ­ക്കു് അ­വ­രോ­ഹ­ണം ചെ­യ്യൂ. ആ­ഖ്യാ­ന­മേ, സ­ഹ­താ­പ­ത്തി­ന്റെ സം­ഗീ­ത­മേ ഞ­ങ്ങ­ളോ­ടു ക്ഷ­മി­ക്കൂ. കഥയേ, അ­ക്ഷ­ര­ങ്ങൾ­ക്കു പ്ര­ക­മ്പ­നം നല്കൂ.” ഓ­സ്റ്റ്രി­യൻ സാ­ഹി­ത്യ­കാ­ര­നാ­യപേ­റ്റർ ഹൻ­ഡ്കെ യുടെ (Peter Handke) ‘Repetition ‘ എന്ന അ­ത്യു­ജ്ജ്വ­ല­മാ­യ നോ­വ­ലി­ലു­ള്ള­താ­ണി­തു്. വാ­ക്കു­ക­ളി­ലൂ­ടെ ആ­ത്മ­ത­യെ അ­ന്വേ­ഷി­ക്കു­ക­യാ­ണു് നോ­വ­ലി­ലെ പ്ര­ധാ­ന­പ്പെ­ട്ട ക­ഥാ­പാ­ത്രം.

ജീ­വി­ത­ത്തി­ന്റെ മ­ഹാ­ദ്ഭു­ത­ങ്ങ­ളിൽ­നി­ന്നു മാറി നി­ല്ക്കാ­തെ അവയിൽ വി­ല­യം­കൊ­ണ്ടു് ആ­ത്മ­ത­തേ­ടു­ന്ന വൊ­സ്സ് എന്ന ക­ഥാ­പാ­ത്ര­ത്തെ ആ പേ­രി­ലു­ള്ള നോ­വ­ലിൽ പാ­ട്രി­ക് വൈ­റ്റ് ചി­ത്രീ­ക­രി­ക്കു­ന്നു. വൈ­റ്റി­ന്റെ നോ­വ­ലു­കൾ പാ­രാ­യ­ണ യോ­ഗ്യ­ങ്ങ­ള­ല്ല. പക്ഷേ, കഷായം കു­ടി­ക്കു­ന്ന­തു പോലെ ‘Voss’ വാ­യി­ച്ചു­തീർ­ത്താൽ അ­ന്വേ­ഷ­ണ­ത്തി­ന്റെ ഉ­ദാ­ത്ത­സ്വ­ഭാ­വം വ്യ­ക്ത­മാ­കും.

images/Hermann_Hesse.jpg
ഹെ­സ്സെ

ഹെ­സ്സെ യുടെ എല്ലാ നോ­വ­ലു­ക­ളും അ­ന്വേ­ഷ­ണ­ത്തെ ക­ലാ­സു­ഭ­ഗ­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്നു; വി­ശേ­ഷി­ച്ചും അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഷ്ടെ­പൻ വൊൾഫ് ’ എന്ന നോവൽ. (steppenwolf) ച­ല­ച്ചി­ത്രം, ടെ­ലി­ഫോൺ, റേ­ഡി­യോ, വർ­ത്ത­മാ­ന­പ്പ­ത്ര­ങ്ങൾ ഇവ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സാ­ങ്കേ­തി­ക­ലോ­കം മ­നു­ഷ്യ­നെ ജീർ­ണ്ണ­ത­യി­ലേ­ക്കു പോകാൻ, അ­ന്വേ­ഷ­ണം ന­ട­ത്താൻ ഹെ­സ്സേ ആ­ഹ്വാ­നം ചെ­യ്യു­ന്നു. ക്ളാ­സി­ക്കൽ സം­ഗീ­ത­ത്തി­ലൂ­ടെ ആ­ധ്യാ­ത്മി­ക മൂ­ല്യ­ങ്ങ­ളെ സാ­ക്ഷാ­ത്ക­രി­ക്കാ­മെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മതം. നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ പാ­വ്ലോ വൈ­ഷ­യ്ക സം­ഗീ­ത­ത്തി­ന്റെ പ്ര­തി­നി­ധി­യാ­ണു്. അ­ത്ത­രം സം­ഗീ­തം—ക്ഷു­ദ്ര­ങ്ങ­ളാ­യ ച­ല­ച്ചി­ത്ര­ഗാ­ന­ങ്ങൾ—ബ­ഹു­ജ­ന­ത്തെ ര­സി­പ്പി­ക്കും. പക്ഷേ, മോ­റ്റ്സാർ­ട്ടി ന്റെ (Mozart) ദി­വ്യ­സം­ഗീ­തം അ­ധ്യാ­ത്മി­ക­മൂ­ല്യ­ങ്ങൾ സാ­ക്ഷാ­ത്ക­രി­ക്കാൻ സ­ഹാ­യി­ക്കും. “One day I would learn how to laugh. Pablo was waiting for me, and Mozaart too” എന്നു നോ­വ­ലി­ന്റെ അ­വ­സാ­നം.

ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര മാ­സ്റ്റർ­പീ­സു­കൾ അ­ന്വേ­ഷ­ണ­മെ­ന്ന പ്ര­ക്രി­യ­യു­ടെ ഔ­ജ്ജ്വ­ല്യ­ത്തെ സ്ഫു­ടീ­ക­രി­ച്ചു് അ­നു­വാ­ച­ക­രെ ക­ല­യു­ടെ ഔ­ന്ന­ത്യ­ത്തി­ലേ­ക്കു ന­യി­ക്കു­ക­യും അ­വർ­ക്കു മാ­ന­സി­ക­മാ­യ ഉ­യർ­ച്ച ഉ­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു.

പ­റ­യാ­നു­ള്ള­തു് നേ­രെ­യ­ങ്ങു പ­റ­ഞ്ഞു് സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ക­യാ­ണു വേ­ണ്ട­തു്. അതിനു ക­ഴി­വി­ല്ലാ­ത്ത­വ­രാ­ണു് ലാ­ക്ഷ­ണി­ക­ത­യെ ആ­ശ്ര­യി­ക്കു­ന്ന­തു്.

ശ്രീ. ഗോ­പി­ക്കു­ട്ട­ന്റെ ‘മകൾ’ എന്ന ചെ­റു­ക­ഥ (കു­ങ്കു­മം) ന­ഷ്ട­പ്പെ­ട്ട മ­ക­ളെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­ത്തെ­യാ­ണു് പ്ര­തി­പാ­ദി­ക്കു­ന്ന­തെ­ങ്കി­ലും വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ അതു് അ­ജ്ഞാ­ത­വും അ­ജ്ഞേ­യ­വു­മാ­യ­തി­ന്റെ അ­ന്വേ­ഷ­ണ­മാ­യി ഞാൻ കാ­ണു­ന്നു. ജീ­വി­ത­ത്തിൽ പ­രാ­ജ­യം സം­ഭ­വി­ച്ച ഒരു പെൺ­കു­ട്ടി അ­പ്ര­ത്യ­ക്ഷ­യാ­കു­ന്നു. അവളെ അ­ന്വേ­ഷി­ക്കു­ന്നു ദുഃ­ഖ­മാർ­ന്ന അച്ഛൻ. റി­യ­ലി­സ­ത്തി­ന്റെ ത­ല­ത്തിൽ ഇതു് അ­ന്യൂ­ന­മെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും ന­ന്നു്. മകളെ കാ­ണാ­തെ അ­ച്ഛ­നും അ­യാ­ളു­ടെ ഉ­പ­കർ­ത്താ­വും ഹ­താ­ശ­രാ­യി നി­ല്ക്കും­പ്പോൾ മ­ക­ളിൽ­ക്ക­വി­ഞ്ഞ ഒരു സ­ത്യ­ത്തി­ലേ­ക്കു് വാ­യ­ന­ക്കാ­രൻ ചെ­ല്ലു­ക­യാ­യി.

ചി­രി­ക്കാ­തെ­ന്തു ചെ­യ്യും
  1. ഇന്നു തി­ര­ഞ്ഞെ­ടു­പ്പു ദി­വ­സ­മാ­ണു്. കാ­ല­ത്തു് പ­ത്ത­ര­മ­ണി­ക്കു് ഇ­തെ­ഴു­തു­ന്നു. ഈ സമയം വരെ എന്റെ വീ­ട്ടിൽ ആ­രെ­ങ്കി­ലും വ­രി­ക­യോ വോ­ട്ടേ­ഴ്സ് ലി­സ്റ്റി­ലെ പേരും ന­മ്പ­രും കാ­ണി­ക്കു­ന്ന തു­ണ്ടു ത­രി­ക­യോ ചെ­യ്തി­ല്ല. കാ­ര്യം അ­ന്വേ­ഷി­ച്ചു. ലി­സ്റ്റിൽ എന്റെ പേ­രി­ല്ല. വീ­ട്ടിൽ ര­ണ്ടു­പേർ­ക്കു­കൂ­ടി വോ­ട്ടു­ണ്ടു്. അവരും ലി­സ്റ്റി­ലി­ല്ല. തി­ടു­ക്ക­ത്തിൽ അ­ടു­ത്ത വീ­ട്ടിൽ ചെ­ന്നു. ഗൃ­ഹ­നാ­യ­കൻ പ­റ­ഞ്ഞു: “അയ്യോ എന്റെ പേരും എന്റെ വീ­ട്ടി­ലു­ള്ള­വ­രു­ടെ­യും പേ­രു­ക­ളി­ല്ല.” അ­തി­ന്റെ അ­ടു­ത്തു­ള്ള വേ­റൊ­രു വീ­ട്ടിൽ­ച്ചെ­ന്നു. അ­വി­ടെ­യും സ്ഥി­തി അ­തു­ത­ന്നെ. അവിടെ പ്രാ­യ­പൂർ­ത്തി ആയവർ ഏറെ. ലി­സ്റ്റിൽ ക­ട­ന്നു­കൂ­ടാൻ അ­വർ­ക്കും ഭാ­ഗ്യം സി­ദ്ധി­ച്ചി­ല്ല. എ­ന്നി­ട്ടും അ­ധി­കാ­രി (പ്ര­ധാ­ന­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥൻ) പ­റ­ഞ്ഞ­തു് എ­ല്ലാം perfect എ­ന്നാ­ണു്. ചി­രി­ക്കാ­തെ­ന്തു ചെ­യ്യും?
  2. എ­നി­ക്കു Thomas Pynchon എന്ന അ­മേ­രി­ക്ക­ക്കാ­ര­ന്റെ നോ­വ­ലു­കൾ ഇ­ഷ്ട­മ­ല്ല. വാ­യി­ക്കാൻ വ­യ്യാ­ത്ത, അ­സ­ഹ­നീ­യ­ങ്ങ­ളാ­യ ര­ച­ന­ക­ളാ­ണു് അവ. അ­ദ്ദേ­ഹ­ത്തി­ന്റെ ‘Vineland‘ എന്ന പുതിയ നോവൽ പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ചു. ഗൂ­ന്റർ ഗ്രാ­സ്സി­ന്റെ നോ­വ­ലു­ക­ളെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന രീ­തി­യിൽ എ­ഴു­ത­പ്പെ­ട്ട ഈ നോവൽ അ­മേ­രി­ക്കൻ സർ­ക്കാർ ജ­ന­ങ്ങ­ളെ നി­ശ്ചേ­ത­ന­രാ­ക്കി മാ­റ്റു­ന്ന­തി­നെ പ­രി­ഹ­സി­ക്കു­ന്നു. (Zoyd eyeballed himself in the mirror behind the bar, gave his hair a shake, turned, poised, then sreaming ran empty—minded at the window and went crashing through എന്ന വാ­ക്യ­ത്തിൽ ഗ്രാ­സ്സി­ന്റെ സ്വാ­ധീ­നം). എ­ന്നി­ട്ടും സൽമാൻ റു­ഷ്ദി ഇ­ദ്ദേ­ഹ­ത്തെ “one of America’s greatest writers” എ­ന്നു് വാ­ഴ്ത്തു­ന്നു. ചി­രി­ക്കാ­തെ­ന്തു ചെ­യ്യും?
  3. മോ­പ­സാ­ങ്ങി­ന്റെ Useless Beauty എന്ന ചേ­തോ­ഹ­ര­മാ­യ കഥയിൽ പ­ല­തി­ന്റെ­യും ദ്വ­ന്ദ്വ­ഭാ­വ­ങ്ങ­ളെ­ക്കു­റി­ച്ചു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഭ­ക്ഷ­ണം ഉ­ള്ളി­ലേ­ക്കു് കൊ­ണ്ടു­പോ­കു­ന്ന വായ് ചി­ന്ത­യും ഭാ­ഷ­ണ­വും ലോ­ക­ത്തി­നു് നൽ­കു­ന്നു. ശ്വാ­സ­കോ­ശ­ങ്ങ­ളി­ലേ­ക്കു് വാ­യു­വി­നെ കൊ­ണ്ടു പോ­കു­ന്ന മൂ­ക്കു് പ­രി­മ­ള­ങ്ങ­ളെ ത­ല­ച്ചോ­റിൽ എ­ത്തി­ക്കു­ന്നു. മ­റ്റു­ള്ള­വർ­ക്കു് ഉ­ള്ളി­ലു­ള്ള­തു് പ­കർ­ന്നു കൊ­ടു­ക്കാൻ സ­ഹാ­യി­ക്കു­ന്ന കാതു് സം­ഗീ­തം ശ്ര­വി­ക്കു­ന്നു. മോ­പ­സാ­ങ്ങ് പ­റ­യാ­ത്ത­തും ന­മു­ക്കു പറയാം. ചിന്ത, ലോ­ക­ത്തു് പ്ര­സ­രി­പ്പി­ക്കു­ന്ന വായ് തെ­റി­വാ­ക്കു­കൾ വി­സർ­ജ്ജി­ക്കു­ന്നു. സൗ­ര­ഭ്യം ഉൾ­ക്കൊ­ള്ളു­ന്ന മൂ­ക്കു് പുതിയ ഗ­ന്ധ­വും ഉൾ­ക്കൊ­ള്ളൂ­ന്നു. ‘സോജാ രാ­ജ­കു­മാ­രി’ എന്ന ഗാനം കേൾ­ക്കു­ന്ന കാ­തു­ത­ന്നെ­യാ­ണു് പൂ­ര­പ്പാ­ട്ടും കേൾ­ക്കു­ന്ന­തു്. ഈ ദ്വ­ന്ദ്വ­ഭാ­വം സാർ­വ്വ­ലൗ­കി­ക­വും, സാർ­വ്വ­കാ­ലി­ക­വും, സാർ­വ്വ­ജ­നീ­ന­വു­മാ­ണു്. സ­ത്യ­മി­താ­യി­രു­ന്നി­ട്ടും The Economist വാരിക “Loving and Killing in India” എന്ന ലേ­ഖ­ന­ത്തിൽ, അതു് ഇ­ന്ത്യ­യി­ലെ സ­വി­ശേ­ഷ­ത മാ­ത്ര­മാ­ണെ­ന്നു് പ­റ­ഞ്ഞി­രി­ക്കു­ന്നു. രാ­ജീ­വു് ഗാ­ന്ധി­യു­ടെ കാലിൽ തൊ­ട്ടു­കൊ­ണ്ടു് ഒ­രു­ത്തി ബോം­ബി­ന്റെ സ്വി­ച്ചു് അ­മർ­ത്തു­ന്നു. ഇതു് എ­ഴു­തി­യി­ട്ടു് ലേഖകൻ നേരെ അ­ദ്വൈ­ത സി­ദ്ധാ­ന്ത­ത്തി­ലേ­ക്കു് ക­ട­ക്കു­ന്നു. ആ സി­ദ്ധാ­ന്ത­ത്തി­നെ­തി­രാ­യി ചാർ­വാ­ക മ­ത­മു­ള്ള­തു് ദ്വ­ന്ദ്വ­ഭാ­വ­ത്തെ­യാ­ണ­ത്രേ കാ­ണി­ക്കു­ന്ന­തു്. സൈ­ന്യ­ത്തെ പി­രി­ച്ചു­വി­ട­ണ­മെ­ന്നു് ഗാ­ന്ധി­ജി നിർ­ദ്ദേ­ശി­ച്ചെ­ങ്കി­ലും ഇ­ന്ത്യ­ക്കു് വലിയ സൈ­ന്യം ഉ­ണ്ടു­പോ­ലും. ലൈം­ഗി­ക ക­ര്യ­ങ്ങ­ളിൽ നി­യ­ന്ത്ര­ണം വേ­ണ­മെ­ന്നു് ഗാ­ന്ധി­ജി ചൂ­ണ്ടി­ക്കാ­ണി­ച്ച ഇ­ന്ത്യ­യിൽ ‘കാ­മ­ശാ­സ്ത്ര­വും’, ‘അ­നം­ഗ­രം­ഗ­വും’ ഉ­ണ്ടാ­യി. ഈ വൈ­രു­ദ്ധ്യം ഭാ­ര­തീ­യ­രു­ടെ സ­വി­ശേ­ഷ­ത­യാ­ണെ­ന്നാ­ണു് വാ­രി­ക­യു­ടെ അ­ഭി­പ്രാ­യം. അ­തു­കൊ­ണ്ടാ­ണ­ത്രേ ഘാതിക, രാ­ജീ­വു് ഗാ­ന്ധി­യു­ടെ “പാ­ദ­പ­ദ്മം ഒരു കൈ­കൊ­ണ്ടു് തു­ട­ച്ചി­ട്ടു്” മ­റ്റേ­ക്കൈ കൊ­ണ്ടു് ബോംബ് പൊ­ട്ടി­ച്ച­തു്. ഈ ദ്വ­ന്ദ്വ­ഭാ­വം ഏതു രാ­ജ്യ­ത്താ­ണു് ഇ­ല്ലാ­ത്ത­തു? ഇം­ഗ്ല­ണ്ടി­ലി­ല്ലേ? അ­മേ­രി­ക്ക­യിൽ ഇല്ലേ? സ­ഹി­ത്യ­ത്തി­ലേ­ക്കു് മാ­ത്രം വരാം. റ്റി. എസ്. എ­ല്യെ­റ്റി­നെ­യും എസ്ര പൗ­ണ്ടി­നെ­യും നി­ന്ദി­ക്കു­ന്നു ഫി­ലി­പ്പു് ലാർ­ക്കിൻ. എ­ല്യെ­റ്റി­നെ അ­തി­ശ­യി­ച്ച മ­ഹാ­ക­വി വേ­റെ­യി­ല്ലെ­ന്നു് വേറെ എ­ത്ര­പേർ പ­റ­യു­ന്നു! ബ­ഹിർ­ഭാ­ഗ­സ്ഥ­ങ്ങ­ളാ­യ ചി­ന്ത­ക­ളെ ഗ­ഹ­ന­ങ്ങ­ളാ­യ ചി­ന്ത­ക­ളാ­യി പ്ര­തി­പാ­ദി­ച്ചു് ഭാ­ര­തീ­യ­രെ The Economist ആ­ക്ഷേ­പി­ക്കു­മ്പോൾ ചി­രി­ക്കാ­തെ­ന്തു ചെ­യ്യും?
ലാ­ക്ഷ­ണി­ക­ത

ചിലർ ന­മ്മ­ളോ­ടു് ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­നെ­പ്പോ­ലെ, വി­വേ­കാ­ന­ന്ദ സ്വാ­മി­യെ­പ്പോ­ലെ സം­സാ­രി­ക്കും. അ­വ­രു­ടെ മ­ന­സ്സു് കാ­യം­കു­ളം കൊ­ച്ചു­ണ്ണി­യു­ടേ­താ­യി­രി­ക്കും; അ­ല്ലെ­ങ്കിൽ ജം­ബു­ലിം­ഗ­ത്തി­ന്റേ­താ­യി­രി­ക്കും.

ലാ­ക്ഷ­ണി­ക­ത­യും പ്ര­തി­രൂ­പാ­ത്മ­ക­ത­യും വി­ഭി­ന്ന­ങ്ങ­ളാ­ണു്. ദു­ഷ്ട­ത­യെ രാ­ക്ഷ­സ­നാ­ക്കി­യോ ധൈ­ര്യ­ത്തെ സിം­ഹ­മാ­ക്കി­യോ പ്ര­ദർ­ശി­പ്പി­ച്ചാൽ അതു ലാ­ക്ഷ­ണി­ക­ത. ‘അതാ സിംഹം വ­രു­ന്നു’ എ­ന്നു് ഒ­രു­ത്തൻ പ­റ­യു­ക­യും ശ്രോ­താ­വു് അ­മ്പ­ര­ന്നു നോ­ക്കു­ക­യും ചെ­യ്യു­മ്പോൾ ധീ­ര­നാ­യ രാമൻ വ­രു­ന്ന­തു ക­ണ്ടാൽ ശ്രോ­താ­വി­ന്റെ അ­മ്പ­ര­പ്പു് മാറും. സിംഹം എന്ന പ­ദ­ത്തി­ലൂ­ടെ രാ­മ­നെ­ക്കു­റി­ച്ചു­ള്ള പ്ര­ത്യ­ഭി­ജ്ഞാ­ന­മു­ണ്ടാ­യാൽ പി­ന്നെ ഒ­ന്നു­മി­ല്ല. ആ പ്ര­ക്രി­യ അവിടെ അ­വ­സാ­ാ­നി­ച്ചു. പ്ര­തി­രൂ­പ­ത്മ­ക­ത അതല്ല. ശാ­രീ­രി­ക­വും മാ­ന­സി­ക­വും ആ­ധ്യാ­ത്മി­ക­വു­മാ­യ കാ­ര്യ­ങ്ങൾ­ക്കു വേ­ണ്ടി പ്ര­തി­രൂ­പം ആ­വിർ­ഭ­വി­ക്കു­ക­യും അതു് അ­ന­ന്ത­ങ്ങ­ളാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങൾ­ക്കു് കാ­ര­ണ­മാ­യി ഭ­വി­ക്കു­ക­യും ചെ­യ്യു­മ്പോൾ അതിനെ പ്ര­തി­രൂ­പാ­ത്മ­ക­ത അ­ല്ലെ­ങ്കിൽ സിം­ബ­ലി­സ­മെ­ന്നു വി­ളി­ക്കു­ന്നു. ഇവിടെ മാ­ന­സി­ക പ്ര­ക്രി­യ­യ്ക്കു് അ­വ­സാ­ന­മി­ല്ല. ഈ പ്ര­ക്രി­യ­യു­ടെ അ­ന­വ­ര­ത­സ്വ­ഭാ­വം ആ­ഹ്ലാ­ദ­ജ­ന­ക­മാ­യി­ത്തീ­രു­ന്നു. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­ണു് ലാ­ക്ഷ­ണി­ക­ത­യ്ക്കു് ക­ല­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലെ­ന്നു് ഹേ­ഗ­ലും ക്രോ­ചെ­യും വാ­ട്സ്ലാ­ഫ് ഹാ­വ­ലും പ­റ­ഞ്ഞ­തു്. ശ്രീ ശ­ശി­ധ­രൻ ശ്രീ­പു­രം ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘സ്വ­പ്ന­ത്തെ മാ­യ്ക്കു­ന്ന മ­ഴ­ത്തു­ള്ളി­കൾ’ എന്ന ചെ­റു­ക­ഥ വി­ര­സ­മാ­യ ലാ­ക്ഷ­ണി­ക ക­ഥ­യാ­ണു്. ശ­വ­പ്പെ­ട്ടി ഉ­ണ്ടാ­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള കഥ. ആ ശ­വ­പ്പെ­ട്ടി ഏതോ ഒ­ന്നി­ന്റെ ‘ലാ­ക്ഷ­ണി­ക പ്ര­തി­രൂ­പം’. എ­ന്താ­ണു് അ­തെ­ന്നു് ഗ്ര­ഹി­ക്കാൻ തക്ക വി­ധ­ത്തിൽ സൂ­ച­ക­പ­ദ­ങ്ങൾ കഥയിൽ നൽ­കി­യി­ട്ടു­മി­ല്ല ശ­ശി­ധ­രൻ. പ­റ­യാ­നു­ള്ള­തു് നേ­രേ­യ­ങ്ങ് പ­റ­ഞ്ഞു് സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ക­യാ­ണു് വേ­ണ്ട­തു്. അതിനു ക­ഴി­വി­ല്ലാ­ത്ത­വ­രാ­ണു് ലാ­ക്ഷ­ണി­ക­ത­യെ ആ­ശ്ര­യി­ക്കു­ന്ന­തു്.

ച­ങ്ങ­മ്പു­ഴ
images/Steppenwolf.jpg

ജീ­നി­യ­സ്സു­ക­ളെ സം­ബ­ന്ധി­ച്ചു് പ­ല­ക­ഥ­ക­ളും അ­വ­രു­ടെ ജീ­വി­ത­കാ­ല­ത്തു­ത­ന്നെ പ്ര­ച­രി­ക്കും. ധി­ഷ­ണ­യു­ടെ സ്ഫു­ലിം­ഗ­ങ്ങ­ളൂ­ള്ള പല പ്ര­സ്താ­വ­ങ്ങ­ളൂം അവർ ന­ട­ത്തി­യ­താ­യി പ­ത്ര­ങ്ങ­ളിൽ വരും. ആ ക­ഥ­ക­ളും പ്ര­സ്താ­വ­ങ്ങ­ളും യ­ഥാ­ക്ര­മം അ­വ­രോ­ടു് ബ­ന്ധ­പ്പെ­ട്ട­താ­യി­രി­ക്കി­ല്ല; അവർ നിർ­വ­ഹി­ച്ച­താ­യി­രി­ക്കി­ല്ല. എ­ങ്കി­ലും അവർ അവ നി­ഷേ­ധി­ക്കി­ല്ല. സ­മ­യ­ക്കു­റ­വാ­ണു് അതിനു ഹേതു. ബർ­ണാർ­ഡ് ഷാ­യെ­ക്കു­റി­ച്ചു്, ചർ­ച്ചി­ലി­നെ­ക്കു­റി­ച്ചു് ഇന്നു പ്ര­ച­രി­ക്കു­ന്ന ക­ഥ­ക­ളെ­ല്ലാം ക­ള്ള­ങ്ങ­ളാ­ണു്. അ­വ­രു­ടേ­താ­യി എ­ടു­ത്തെ­ഴു­ത­പ്പെ­ട്ട വാ­ക്യ­ങ്ങൾ അ­വ­രു­ടേ­ത­ല്ല. “എന്റെ സൗ­ന്ദ­ര്യ­വും അ­ങ്ങ­യു­ടെ ബു­ദ്ധി­യും ചേർ­ന്നു് കു­ഞ്ഞു ജ­നി­ച്ചാൽ ന­ന്ന­ല്ലേ?” എ­ന്നു് ച­ല­ച്ചി­ത്ര­താ­രം ചോ­ദി­ച്ച­പ്പോൾ ഷാ “ഒ­രു­പ­ക്ഷേ, എന്റെ സൗ­ന്ദ­ര്യ­വും നി­ന്റെ ബു­ദ്ധി­യും ചേർ­ന്നാ­ണു് ശിശു ജ­നി­ക്കു­ന്ന­തെ­ങ്കി­ലോ? എന്നു പ­റ­ഞ്ഞ­താ­യി പ്ര­ച­രി­ക്കു­ന്ന കഥ ശു­ദ്ധ­മാ­യ ക­ള്ള­മാ­ണു്. ഇ­തു­പോ­ലെ അ­വാ­സ്ത­വി­ക­ങ്ങ­ളാ­ണു് ച­ങ്ങ­മ്പു­ഴ­യെ സം­ബ­ന്ധി­ച്ച ക­ഥ­ക­ളും. ഒരു ക­ള്ള­ക്ക­ഥ ക­വി­യു­ടെ ബ­ന്ധു­ക്ക­ളു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ എ­ഴു­ത­ട്ടെ. മ­കൾ­ക്കു് പ­ണ­മ­യ­യ്ക്കാൻ അ­ഞ്ച­ലാ­ഫീ­സിൽ വന്ന വൃ­ദ്ധൻ മ­ണി­യോർ­ഡർ ഫോം പൂ­രി­പ്പി­ച്ചു കൊ­ടു­ക്കാൻ ച­ങ്ങ­മ്പു­ഴ­യോ­ടു് ആ­വ­ശ്യ­പ്പെ­ട്ട­പ്പൊൾ അ­ദ്ദേ­ഹം സ്വ­ന്തം മേൽ­വി­ലാ­സ­മെ­ഴു­തി അ­ടു­ത്ത ദിവസം മ­ണി­യോർ­ഡർ ഒ­പ്പി­ട്ടു പണം വാ­ങ്ങി­ച്ചു പോലും. ഈ ഹീ­ന­പ്ര­വൃ­ത്തി ച­ങ്ങ­മ്പു­ഴ ചെ­യ്തി­ട്ടി­ല്ല.

images/Mozart.jpg

ഞാ­നി­ത്ര­യും എ­ഴു­തി­യ­തു് ക­ലാ­കൗ­മു­ദി­യിൽ ശ്രീ. പി. എം. ബി­നു­കു­മാർ എ­ഴു­തി­യ ‘ച­ങ്ങ­മ്പു­ഴ­യെ­ത്തേ­ടി’ എന്ന പ­രാ­യ­ണ­യോ­ഗ്യ­മാ­യ ലേഖനം പ­രാ­യ­ണം ചെ­യ്ത­തു കൊ­ണ്ടാ­ണു്. ഞാൻ ബ­ഹു­മാ­നി­ക്കു­ക­യും സ്നേ­ഹി­ക്കു­ക­യും ചെ­യ്യു­ന്ന ചി­ല­രാ­ണു് ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു് അതിൽ അ­ഭി­പ്രാ­യ­ങ്ങൾ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള­തു്. അ­വ­രു­ടെ ശ്ര­ദ്ധ­യി­ല്ലാ­യ്മ കൊ­ണ്ടാ­വാം, അ­ല്ലെ­ങ്കിൽ കൗ­മാ­ര­പ്രാ­യം ക­ഴി­ഞ്ഞി­ട്ടി­ല്ലാ­ത്ത ലേഖകൻ വേണ്ട രീ­തി­യിൽ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാ­ത്ത­തു കൊ­ണ്ടാ­വാം വേ­ണ്ടി­ട­ത്തോ­ളം ആ­കർ­ഷ­ക­മാ­യി­ട്ടി­ല്ല ആ ലേഖനം. എ­ങ്കി­ലും മുൻപു പ­റ­ഞ്ഞ­തു­പോ­ലെ അതു വാ­യി­ക്കാൻ കൊ­ള്ളാം.

ബി. മാ­ധ­വ­മേ­നോൻ
images/kpnarayanapisharadi.jpg
കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­ര­ടി

1938-​ലാണു്—അ­മ്പ­ത്തി­മൂ­ന്നു വർഷം മുൻ­പാ­ണു്—ഞാൻ ശ്രീ. ബി. മാ­ധ­വ­മേ­നോ­നു­മാ­യി ഒ­രു­മി­ച്ചു വ­ട­ക്കൻ പറവൂർ സ്കൂ­ളിൽ പ­ഠി­ച്ച­തു്. ഞങ്ങൾ ര­ണ്ടു­പേ­രും ഫി­ഫ്ത്തു് ഫോമിൽ; പക്ഷേ, രണ്ടു ഡി­വി­ഷൻ. അ­തി­നു­ശേ­ഷം ഇ­ന്ന­ലെ (11-6-91) അ­ദ്ദേ­ഹ­ത്തെ ഇ­വി­ടെ­വ­ച്ചു (തി­രു­വ­ന­ന്ത­പു­രം) കണ്ടു. അ­ദ്ഭു­താ­വ­ഹം. ബാ­ല്യ­കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന സൗ­ന്ദ­ര്യം ഇ­ന്നു­മു­ണ്ടു്. ഇൻ­ഡ്യൻ എ­ഡ്മി­നി­സ്റ്റ്രേ­റ്റീ­വ് സർ­വ്വീ­സിൽ സ­മു­ന്ന­ത­മാ­യ ജോലി നോ­ക്കി­യി­രു­ന്ന അ­ദ്ദേ­ഹം അ­തിൽ­നി­ന്നു വി­ര­മി­ച്ചി­ട്ടു കു­റ­ച്ചു­കാ­ലം ക­ഴി­ഞ്ഞെ­ങ്കി­ലും ഇ­ന്നും യു­വാ­വി­നെ­പ്പോ­ലെ ഊർ­ജ്ജ­സ്വ­ല­നാ­ണു്. ഇ­പ്പോ­ഴും സം­സ്കാ­ര­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് ദി­ല്ലി­യിൽ താ­മ­സി­ക്കു­ന്നു. മാ­ധ­വ­മേ­നോൻ എന്റെ സു­ഹൃ­ത്താ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­ക­ളെ ഞാൻ കു­റ്റം പ­റ­ഞ്ഞി­ട്ടേ­യു­ള്ളൂ. പക്ഷേ, ആ വി­മർ­ശ­ന­ങ്ങ­ളി­ലെ­ല്ലാം തി­ക­ഞ്ഞ സ­ന്തോ­ഷം പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും സം­സ്കാ­ര­ത്തെ­ക്കു­റി­ച്ചും എ­ന്നോ­ടു സം­സാ­രി­ച്ച­തു്. അതിൽ കാ­പ­ട്യ­മി­ല്ല, നാ­ട്യ­മി­ല്ല, ബാ­ഹ്യാ­കൃ­തി­പോ­ലെ വെ­ളു­ത്ത­താ­ണു്—നിർ­മ്മ­ല­മാ­ണു്—അ­ദ്ദേ­ഹ­ത്തി­ന്റെ മാ­ന­സി­ക­മ­ണ്ഡ­ല­വും. മാ­ധ­വ­മേ­നോ­നെ­പ്പോ­ലെ സം­സ്കാ­ര­മു­ള്ള ആ­ളു­ക­ളെ ഞാൻ അധികം ക­ണ്ടി­ട്ടി­ല്ല. ചിലർ ന­മ്മ­ളോ­ടു ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­നെ­പ്പോ­ലെ, വി­വേ­കാ­ന­ന്ദ­സ്സ്വാ­മി­യെ­പ്പോ­ലെ സം­സാ­രി­ക്കും. അ­വ­രു­ടെ മ­ന­സ്സു് കാ­യ­ങ്കു­ളം കൊ­ച്ചു­ണ്ണി­യു­ടേ­താ­യി­രി­ക്കും; അ­ല്ലെ­ങ്കിൽ ജം­ബു­ലിം­ഗ­ത്തി­ന്റേ­താ­യി­രി­ക്കും. മാ­ധ­വ­മേ­നോൻ വി­ശു­ദ്ധി­യു­ള്ള ആ­ളാ­ണു്. ആ വി­ശു­ദ്ധി അ­ദ്ദേ­ഹ­ത്തി­ന്റെ സം­ഭാ­ഷ­ണ­ത്തി­ലും ചേ­ഷ്ട­ക­ളി­ലു­മു­ണ്ടു്. നല്ല മ­നു­ഷ്യ­രോ­ടു സ­മ്പർ­ക്കം പു­ലർ­ത്തു­മ്പോൾ ന­മ്മ­ളും നല്ല മ­നു­ഷ്യ­രാ­യി കു­റ­ച്ചു­നേ­ര­ത്തേ­ക്കെ­ങ്കി­ലും മാറും. ആ താൽ­കാ­ലി­ക­പ­രി­വർ­ത്ത­നം എ­നി­ക്കു നൽകിയ മാ­ധ­വ­മേ­നോ­നു നന്ദി.

പാ­ണ്ഡി­ത്യം
images/Levi-strauss.jpg
ക്ലോ­ദ് ലെവി സ്റ്റ്രോ­സ്

ശ്രീ. കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­ര­ടി അ­ദ്ദേ­ഹ­ത്തി­ന്റെ നി­ല­യിൽ പ­ണ്ഡി­ത­നാ­ണു്; മ­ഹാ­പ­ണ്ഡി­ത­നാ­ണു്. ആ മ­ഹാ­പാ­ണ്ഡി­ത്യം­കൊ­ണ്ടു് അ­ദ്ദേ­ഹം ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ചു. നല്ല വ്യാ­ഖ്യാ­ന­ങ്ങൾ കേ­ര­ളീ­യർ­ക്കു നൽകി. അ­ങ്ങ­നെ ന­മ്മു­ടെ സാം­സ്കാ­രി­ക ച­ക്ര­വാ­ള­ത്തെ അ­ദ്ദേ­ഹം വി­ക­സി­പ്പി­ച്ചു. അ­തി­നാൽ ഓരോ കേ­ര­ളീ­യ­നും അ­ദ്ദേ­ഹ­ത്തോ­ടു നന്ദി കാ­ണി­ക്കേ­ണ്ട­താ­ണു്. ആ കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ക്കു­ക­യാ­ണു് പ്രൊ­ഫെ­സർ എ. പി. പി. ന­മ്പൂ­തി­രി ‘കൈ­ര­ളീ­സു­ധ’യിൽ എ­ഴു­തി­യ ‘കു­റ്റി­യ­റ്റു പോ­കു­ന്ന വർ­ഗ്ഗ­ത്തി­ലെ ഒ­രു­വ്യ­ക്തി’ എന്ന ലേ­ഖ­ന­ത്തിൽ. ആ­ദ­ര­ണീ­യ­മാ­ണു് ലേ­ഖ­ക­ന്റെ പ്ര­വൃ­ത്തി.

പാ­ണി­നി­യു­ടെ തു­ള­ച്ചു­ക­യ­റു­ന്ന ബു­ദ്ധി ചോ­സ്കി­ക്കു­മു­ണ്ടു്. എ­ന്നാൽ പാ­ണി­നീ­യ­മ­റി­യു­ന്ന­വൻ മാ­ത്ര­മാ­ണു് ന­മു­ക്കു പ­ണ്ഡി­തൻ; ചോം­സ്കി­യു­ടെ സി­ദ്ധാ­ന്ത­ങ്ങൾ ഗ്ര­ഹി­ച്ചി­ട്ടു­ള്ള­വർ പ­ണ്ഡി­ത­ന­ല്ല.

ഒ­രു­ത­രം ക്ലാ­സ്സി­ക്കൽ സം­സ്ക്കാ­ര­മാ­ണു് പ്രാ­ചീ­ന സം­സ്കൃ­ത കൃ­തി­ക­ളിൽ പ്ര­തി­ഫ­ലി­ക്കു­ക. വ്യാ­ക­ര­ണ­ത്തെ­സ്സം­ബ­ന്ധി­ച്ചു്, സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു്, ദർ­ശ­ന­ത്തെ­സ്സം­ബ­ന്ധി­ച്ചു് അന്നു പ്ര­ച­രി­ച്ച ആ­ശ­യ­ങ്ങൾ അ­ക്കാ­ല­ത്തു് സ­ജീ­വ­ങ്ങ­ളാ­യി­രു­ന്നു. ഇ­ക്കാ­ല­ത്താ­ക­ട്ടെ അ­വ­യ്ക്കു ജീ­വ­നി­ല്ല. ഇ­ന്ന­ത്തെ സ­ങ്കീർ­ണ്ണ­മാ­യ ജീ­വി­ത­ത്തി­നോ കൂ­ടു­തൽ സ­ങ്കീർ­ണ്ണ­മാ­യ നവീന സാ­ഹി­ത്യ­ത്തി­നോ ആ ആ­ശ­യ­ങ്ങൾ കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ല. സാ­ഹി­ത്യ­ത്തി­ന്റെ കാ­ര്യം മാ­ത്ര­മെ­ടു­ക്കാം. “ഉ­ത്ത­ര­രാ­മ­ച­രി­ത”ത്തി­ലെ രസം ക­രു­ണ­മാ­ണോ ക­രു­ണ­വി­പ്ര­ലം­ഭ­മാ­ണോ എ­ന്നു് ഇ­ന്നാ­ലോ­ചി­ക്കു­ന്ന­തു് പാ­ഴ്‌­വേ­ല­യാ­ണു്. ചോ­ദ്യ­ക്ക­ട­ലാ­സ്സു­ണ്ടാ­ക്കു­ന്ന­വർ­ക്കു് അതൊരു ചോ­ദ്യ­മാ­ക്കാം. പ­രീ­ക്ഷ­യെ­ഴു­തു­ന്ന­വ­നു് ഒ­രു­ത്ത­ര­വും എ­ഴു­തി­വ­യ്ക്കാം. അതു് അവിടെ അ­വ­സാ­നി­ക്കു­ന്നു. അ­ല്ലാ­തെ ന­വീ­ന­ജീ­വി­ത­ത്തി­നു് അതു് ഒ­രു­പ­കാ­ര­വും ചെ­യ്യു­ന്നി­ല്ല. ഞാൻ കു­റ്റം പ­റ­യു­ക­യ­ല്ല. ആർ­ക്കെ­ങ്കി­ലും വേ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ര­സാ­വി­ഷ്കാ­ര­ചർ­ച്ച ന­ട­ത്താം. അ­തി­നു് അ­തി­ന്റേ­താ­യ വി­ല­യു­ണ്ടു്. പക്ഷേ, ആ ചർച്ച ന­ട­ത്തു­ന്ന­യാൾ മാ­ത്ര­മാ­ണു് പ­ണ്ഡി­തൻ, റൊ­ളാ­ങ് ബാർത്, ക്ലോ­ദ് ലെവി സ്റ്റ്രോ­സ്, മിഷൽ ഫൂ­ക്കോ ഇ­വ­രു­ടെ സി­ദ്ധാ­ന്ത­ങ്ങൾ ഹൃ­ദി­സ്ഥ­മാ­ക്കി­യി­ട്ടു­ള്ള­വൻ പ­ണ്ഡി­ത­ന­ല്ല എന്നു ക­രു­തു­ന്ന­തു ശ­രി­യ­ല്ല. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് ന­മ്മു­ടെ ചി­ന്താ­ഗ­തി അ­താ­ണു്. ‘അ­ഷ്ടാ­ധ്യാ­യി’യിലെ സൂ­ത്ര­ങ്ങൾ കാ­ണാ­പ്പാ­ഠം പ­ഠി­ച്ച­വ­നെ നമ്മൾ മ­ഹാ­പ­ണ്ഡി­ത­നാ­യി കൊ­ണ്ടാ­ടു­ന്നു. ഒരു സൂ­ത്രം പോലും അ­റി­യാ­ത്ത­വൻ മറ്റു നവീന വി­ഷ­യ­ങ്ങ­ളിൽ അ­വ­ഗാ­ഹ­മു­ള്ള­വ­നാ­ണെ­ങ്കിൽ അയാളെ പ­ണ്ഡി­ത­നാ­യി നമ്മൾ അം­ഗീ­ക­രി­ക്കി­ല്ല. പാ­ണി­നി­യു­ടെ തു­ള­ച്ചു ക­യ­റു­ന്ന ബു­ദ്ധി ചോം­സ്കി­ക്കു­മു­ണ്ടു്. എ­ന്നാൽ പാ­ണി­നീ­യ­മ­റി­യു­ന്ന­വൻ മാ­ത്ര­മാ­ണു് ന­മു­ക്കു പ­ണ്ഡി­തൻ; ചോം­സ്കി­യു­ടെ സി­ദ്ധാ­ന്ത­ങ്ങൾ ഗ്ര­ഹി­ച്ചി­ട്ടു­ള്ള­വൻ പ­ണ്ഡി­ത­ന­ല്ല. ഈ സ­ങ്ക­ല്പം മാ­റേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. കെ. പി. നാ­രാ­യ­ണ­പ്പി­ഷാ­ര­ടി­യെ മാ­നി­ക്കു­ന്ന­തു­പോ­ലെ സം­സ്കൃ­ത­വ്യാ­ക­ര­ണ സൂ­ത്ര­ങ്ങ­ളിൽ ഒ­ന്നു­പോ­ലു­മ­റി­യാ­ത്ത­വ­നെ­ങ്കി­ലും ലോ­ക­വി­ജ്ഞാ­നം മു­ഴു­വ­നും ഗ്ര­ഹി­ച്ചു­വ­ച്ചി­രി­ക്കു­ന്ന­വ­നെ­യും നമ്മൾ മാ­നി­ക്ക­ണം.

images/MichelFoucault.jpg
മിഷൽ ഫൂ­ക്കോ

സ്വാ­മി വി­വേ­കാ­ന­ന്ദൻ ഒ­രി­ക്കൽ ശി­ഷ്യ­ന്മാ­രോ­ടു പ­റ­ഞ്ഞു. “നി­ങ്ങ­ളെ­ല്ലാ­വ­രും യൂ­റോ­പ്യൻ ഫി­ലോ­സ­ഫി പ­ഠി­ക്കു­ന്നു. ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും മ­ഹ­നീ­യ­മാ­യ സ­ത്യ­മേ­തെ­ന്നു പ­റ­യാ­മോ?” ആരും ഉ­ത്ത­രം നൽ­കാ­തി­രു­ന്ന­പ്പോൾ സ്വാ­മി­ജി അ­റി­യി­ച്ചു. “നമ്മൾ മ­രി­ക്കും. ഇ­തെ­പ്പോ­ഴും മ­ന­സ്സിൽ വേണം. അ­തു­ണ്ടെ­ങ്കിൽ ചൈ­ത­ന്യം ഉ­ണർ­ന്നു് എ­ഴു­ന്നേൽ­ക്കും. മ­ന­സ്സി­നും ശ­രീ­ര­ത്തി­നും അതു് തേ­ജ­സ്സു് തരും. ആ­ദ്യ­മൊ­ക്കെ ആ ചിന്ത മ­ന­സ്സി­നു് ഇ­ടി­വു­ണ്ടാ­ക്കും. പക്ഷേ, ദി­ന­ങ്ങൾ ക­ഴി­യു­മ്പോൾ നി­ങ്ങ­ളു­ടെ ഹൃ­ദ­യ­ത്തി­നു ശ­ക്തി­യു­ണ്ടാ­കും. മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള അ­ന­വ­ര­ത­മാ­യ ചിന്ത നൂ­ത­ന­ജീ­വി­തം പ്ര­ദാ­നം ചെ­യ്യും.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.