SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-07-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചെ­റു­ക­ഥ­യ്ക്കു­മു­ണ്ടു് പാ­റ്റേൺ. അതിൽ കൊ­ച്ചു കൊ­ച്ചു ഭാ­ഗ­ങ്ങൾ പലതും കാ­ണു­മ­ല്ലോ. ഓരോ ഭാ­ഗ­ത്തി­നും മറ്റു ഭാ­ഗ­ങ്ങ­ളോ­ടു് ഐക്യം ഉ­ണ്ടാ­യി­രി­ക്ക­ണം. അ­വ­യെ­ല്ലാം ചേർ­ന്നു സാ­ക­ല്യാ­വ­സ്ഥ­യിൽ ഒരു പാ­റ്റേ­ണു­ണ്ടാ­കും. ചെറിയ ഭാ­ഗ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു് ചേർ­ച്ച­യി­ല്ലാ­യ്മ­യു­ടെ പ്ര­തീ­തി­യു­ള­വാ­ക്കി­യാൽ ക­ഥ­യാ­കെ തകരും.

“ആ­ഹ്ലാ­ദ­ത്തി­ന്റെ ഫലം വി­ഷാ­ദ­മാ­ണെ­ന്നു അ­റി­യി­ല്ലേ?” വ­ട­ക്കേ­യി­ന്ത്യ­യി­ലെ ഒ­രു­ദ്യാ­ന­ത്തിൽ സാ­യാ­ഹ്ന­വേ­ള­യിൽ കാ­റ്റു കൊ­ണ്ടി­രി­ക്ക­വെ പ­രി­ച­യ­പ്പെ­ടാൻ ഇ­ട­വ­ന്ന ഒരു മ­ഹാ­രാ­ഷ്ട്ര യുവതി ഇം­ഗ്ലീ­ഷിൽ എ­ന്നോ­ടു ചോ­ദി­ച്ച­താ­ണു് ഈ ചോ­ദ്യം. നാ­ഗ­പ്പൂർ സർ­വ­ക­ലാ­ശാ­ല­യിൽ എ­ഞ്ചി­നീ­യ­റി­ങ്ങി­നോ മറ്റോ പ­ഠി­ക്കു­ന്ന അവൾ, ടോൾ­സ്റ്റോ­യി യുടെ ക്രൊ­യി­റ്റ്സർ സ­നാ­റ്റ (Kreutzer Sonata) എന്ന നോവൽ ഏ­ഴാ­മ­ത്തെ തവണ വാ­യി­ച്ചു കൊ­ണ്ടി­രു­ന്ന എന്റെ അ­ടു­ത്തു വ­ന്നി­രു­ന്നു പു­സ്ത­ക­ത്തി­ലേ­ക്കു നോ­ക്കി­യി­ട്ടു സം­ഭാ­ഷ­ണം തു­ട­ങ്ങി­യ­താ­ണു്. “It is an absorbing novel. Really a pleasure to read it” എന്നു ശ്രീ­മ­തി ആ­രം­ഭി­ച്ച സം­ഭാ­ഷ­ണം ആ­ഹ്ലാ­ദ­ത്തി­ലേ­ക്കും അ­തി­ന്റെ അ­ന്തി­മ­ഫ­ല­മാ­യ വി­ഷാ­ദ­ത്തി­ലേ­ക്കും വ­രി­ക­യാ­ണു­ണ്ടാ­യ­തു്. ടോൾ­സ്റ്റോ­യി­യിൽ നി­ന്നു് അവർ കേ­ട്ടി­രി­ക്കാ­നി­ട­യി­ല്ലാ­ത്ത ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ റോബ് ഗ്രി­യേ യി­ലേ­ക്കു ഞാൻ സം­ഭാ­ഷ­ണം മാ­റ്റി. പക്ഷേ, എന്നെ പ­രാ­ജ­യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അവർ പ­റ­ഞ്ഞു: “Yes. ‘The Voyeur’ by Robbe Grillet shows the consciousness of a criminal”.

images/RobbeGrillet.jpg
റോബ് ഗ്രി­യേ

തു­ടർ­ന്നു് എ­ന്തെ­ല്ലാം വി­ഷ­യ­ങ്ങ­ളാ­ണു് ആ ചെ­റു­പ്പ­ക്കാ­രി അ­നാ­യാ­സ­മാ­യി കൈ­കാ­ര്യം ചെ­യ്ത­തു്. ശു­ഷ്ക­മാ­യ കൈ­കാ­ര്യം ചെ­യ്യ­ല­ല്ല. ആ സ­ന്ദർ­ഭ­ത്തിൽ റോ­സാ­ദ­ല­ങ്ങൾ വി­ട­രും, ശോഭ പ്ര­സ­രി­ക്കും. തേ­നൊ­ഴു­കും. എ­നി­ക്കെ­വി­ടെ പ­നി­നീർ­പ്പൂ­വി­ന്റെ ഇ­ത­ളു­കൾ? ധൂ­മ്ര­പാ­നം കൊ­ണ്ടു ക­റു­ത്തു പോയ ചു­ണ്ടു­ക­ള­ല്ലേ എ­നി­ക്കു­ള്ളു. എന്റെ മ­ന്ദ­സ്മി­ത­ത്തി­നു തി­ള­ക്ക­മെ­വി­ടെ? എന്റെ വാ­ക്കു­കൾ­ക്കു തേ­നി­ന്റെ മാ­ധു­ര്യ­മു­ണ്ടോ? അതു പോ­ക­ട്ടെ. അവളെ പ­രാ­ജ­യ­പ്പെ­ടു­ത്താ­നു­ള്ള വി­ജ്ഞാ­ന­വും ആ­വി­ഷ്കാ­ര സാ­മർ­ത്ഥ്യ­വും എ­നി­ക്കി­ല്ല. എ­നി­ക്കു ദുഃഖം തോ­ന്നി. “ക്രൊ­യി­റ്റ്സർ സ­നാ­റ്റ” ക­ണ്ടു് അതിലെ ആ­ദ്യ­ത്തെ ആ­ഹ്ലാ­ദം വി­ഷാ­ദ­മാ­യി മാ­റു­ന്നു­വെ­ന്നു തോ­ന്നി­യ­തു കൊ­ണ്ടാ­ണു് ആ യുവതി ആ­ച്ചോ­ദ്യം എന്റെ നേർ­ക്കെ­റി­ഞ്ഞ­തു്. അ­വ­ളു­ടെ വർ­ത്ത­മാ­നം കേ­ട്ടു­ണ്ടാ­യ ആ­ഹ്ലാ­ദം എ­നി­ക്കു ദുഃ­ഖ­കാ­ര­ണ­മാ­യി­ത്തീർ­ന്നു. ആ ചെ­റു­പ്പ­ക്കാ­രി­യു­ടെ ബു­ദ്ധി­യോ ഭാ­വ­ന­യോ എ­നി­ക്കി­ല്ല­ല്ലോ എന്ന ദുഃഖം. ടോൾ­സ്റ്റോ­യി­യു­ടെ നോവൽ മാ­ത്ര­മ­ല്ല ബു­ദ്ധി കൂ­ടി­യ­വ­രോ­ടു ബു­ദ്ധി കു­റ­ഞ്ഞ­വർ സം­സാ­രി­ക്കു­മ്പോ­ഴും അ­ന്തി­മ­ഫ­ലം വി­ഷാ­ദ­മാ­യി­രി­ക്കും. “ഡോ­ക്ടർ ഷി­വാ­ഗോ ” എന്ന നോവൽ ച­വ­റാ­ണെ­ന്നു പ­റ­യു­ന്ന­വർ ധാ­രാ­ളം. പ്ര­തി­ഭ കൂടിയ പ­സ്തർ­ന­ക്ക് പ്ര­തി­ഭ ഇ­ല്ലാ­ത്ത­വ­രോ­ടു നോ­വ­ലി­ലൂ­ടെ സം­സാ­രി­ക്കു­മ്പോൾ അ­വർ­ക്കു ദുഃ­ഖ­മു­ണ്ടാ­കും. മ­ഹ­രാ­ഷ്ട്ര­ക്കാ­രി­യോ­ടു സം­സാ­രി­ച്ചി­ട്ടു് ഒൻപതു വർഷം ക­ഴി­ഞ്ഞു. എ­ങ്കി­ലും അ­വ­ളു­ടെ സൂ­ക്തം എന്റെ കാ­തി­ന്റെ കാതിൽ മു­ഴ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

സേതു

യ­ഥാ­ത­ഥ­മാ­യി എ­ന്തെ­ങ്കി­ലു­മെ­ഴു­തു­ക. എ­ഴു­തി­വ­രു­മ്പോൾ ‘ശ്ശേ ക­ല­യാ­യി­ല്ല­ല്ലോ’ എന്നു തോ­ന്ന­ലു­ണ്ടാ­വു­ക. അ­തു­ണ്ടാ­യാ­ലു­ടൻ വാ­യ­ന­ക്കാ­ര­നു ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്ന ഒരു ഇമേജ് കൊ­ണ്ടു­വ­രി­ക. അതിനെ ആ­വു­ന്നി­ട­ത്തോ­ളം ഇ­രു­ട്ടിൽ നി­റു­ത്തു­ക. അ­നു­വാ­ച­ക­നു പിടി കി­ട്ടാ­ത്ത ഒരു ത­ല­ക്കെ­ട്ടു ന­ല്കു­ക. ഇ­താ­ണു് ക­ഥാ­ര­ച­ന­യെ­ന്നു ന­മ്മു­ടെ ചെ­റു­പ്പ­ക്കാർ ധ­രി­ച്ചു­വ­ച്ചി­രി­ക്കു­ന്നു.

ആ­ഹ്ലാ­ദ­ത്തിൽ ആ­രം­ഭി­ച്ചു് വി­ഷാ­ദ­ത്തി­ലെ­ത്തി ഞാൻ ക­ഴി­ഞ്ഞ ഖ­ണ്ഡി­ക­യിൽ. ശ്രീ. സേതു വി­ന്റെ “ഉച്ച” എന്ന മ­നോ­ഹ­ര­മാ­യ ക­ഥ­യി­ലാ­വ­ട്ടെ വി­ഷാ­ദ­ത്തിൽ തു­ട­ങ്ങി വി­ഷാ­ദ­ത്തിൽ­ത്ത­ന്നെ എ­ത്തു­ന്നു. വെറും വി­ഷാ­ദ­മോ? അല്ല ഉ­ത്ക­ട­വി­ഷാ­ദ­മാ­ണ­തു്. ബ­ന്ധ­ന­സ്ഥ­നാ­യ മകൻ ന­ട്ടെ­ല്ലു ത­ക­രു­ന്ന ജോ­ലി­യിൽ മു­ഴു­കി­യി­രി­ക്കു­ന്ന­തു് അ­റി­യു­മ്പോൾ അ­മ്മ­യ്ക്കു­ണ്ടാ­കു­ന്ന ആ കൊടും വി­ഷാ­ദം ഒ­രു­ത്ക­ട­വി­കാ­ര­മാ­ണു്. അതിനെ ആ­ളി­ക്ക­ത്തി­ക്കു­ന്നു മകൻ അ­മ്മ­യെ കാണാൻ വ­രു­ന്നു­വെ­ന്നു് അ­റി­യി­ക്കു­ന്ന കു­റി­മാ­നം. അതു് എ­ത്ര­ക­ണ്ടു സ­ത്യ­മാ­ണെ­ന്നു് അ­വർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ. അ­വ­നോ­ടു ബ­ന്ധ­പ്പെ­ട്ട രണ്ടു പേ­രു­ടെ പ്ര­വേ­ശം അവരെ (അ­മ്മ­യെ) ത­ളർ­ത്തു­ന്നു­ണ്ടെ­ങ്കി­ലും മ­ക­നോ­ടു­ള്ള സ്നേ­ഹം ജ­നി­പ്പി­ക്കു­ന്ന യു­ക്തി­ക്കു ഭംഗം വരാതെ അവർ പ്ര­വർ­ത്തി­ക്കു­ന്നു. ഏ­തെ­ങ്കി­ലു­മൊ­ന്നു കൈ­ക്ക­ലാ­ക്കു­വാൻ വേ­ണ്ടി അ­ദ­മ്യ­മാ­യ ആ­ഗ്ര­ഹം ഉ­ണ്ടാ­യാൽ യു­ക്തി തെ­റി­ച്ചു പോകും. പക്ഷേ, ക­ഥ­യി­ലെ അ­മ്മ­യ്ക്കു് അതു സം­ഭ­വി­ക്കു­ന്നി­ല്ല. അവർ യാ­ത­ന­യ്ക്കും കനത്ത ദുഃ­ഖ­ത്തി­നും വി­ധേ­യ­യാ­യി­ക്കൊ­ണ്ടു് ആ­ഗ്ര­ഹ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­ര­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്നു. സാർ­വ­ലൗ­കി­ക­മാ­യ, സാർ­വ­ജ­നീ­ന­മാ­യ ഒരു വി­കാ­ര­ത്തെ ചില വ്യ­ക്തി­ക­ളി­ലേ­ക്കു സം­ക്ര­മി­പ്പി­ച്ചു് ഒരു ശാ­ശ്വ­ത­സ­ത്യ­ത്തെ ത­ന്റേ­തു മാ­ത്ര­മാ­യ രീ­തി­യിൽ പ്ര­കാ­ശി­പ്പി­ച്ചി­രി­ക്കു­ക­യാ­ണു് സേതു.

images/PhilipLarkin.jpg
ഫി­ലി­പ്പ് ലാർ­ക്കിൻ

ഭാ­വ­തീ­ക്ഷ്ണ­ത­യാ­ണു് ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. ലി­റി­ക്കിൽ ഒരു ഭാ­വ­ത്തെ സാ­ന്ദ്ര­ത­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു കവി. ക­ഥാ­കാ­ര­നാ­വ­ട്ടെ അതു് സം­ഭ­വ­ങ്ങ­ളി­ലേ­ക്കും ക­ഥാ­പാ­ത്ര­ങ്ങ­ളി­ലേ­ക്കും ബ­ന്ധി­പ്പി­ക്കു­ന്നു (ഈ ആശയം ഫി­ലി­പ്പ് ലാർ­ക്കി ന്റേ­തു്). പ്ര­തി­ഭ കു­റ­ഞ്ഞ­വർ ആ പ്ര­ക്രി­യ ന­ട­ത്തു­മ്പോൾ ക­ഥ­യു­ടെ ഭാ­വാ­ത്മ­ക­ത ന­ഷ്ട­പ്പെ­ടും. സേതു പ്ര­തി­ഭാ­ശാ­ലി­യാ­യ­തു കൊ­ണ്ടു് ഭാ­വ­ഗാ­നം പോലെ ഇക്കഥ തീ­ക്ഷ്ണ­ത ആ­വ­ഹി­ക്കു­ന്നു. വി­ഷാ­ദ­ത്തിൽ­ത്തു­ട­ങ്ങി വി­ഷാ­ദ­ത്തിൽ അ­വ­സാ­നം. പക്ഷേ, ആ വി­ഷാ­ദം ക­ല­യി­ലൂ­ടെ എ­നി­ക്കു ല­ഭി­ക്കു­ന്ന­തു­കൊ­ണ്ടു് ആ­ഹ്ലാ­ദം എന്ന ഫ­ല­പ്രാ­പ്തി.

ചവറു്

എ­നി­ക്കു് എസ്. കെ. പൊ­റ്റെ­ക്കാ­ട്ടി നെ അ­റി­യാ­മാ­യി­രു­ന്നു. നേ­രി­ട്ടു് അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തി­നു മുൻ­പു്, അ­ദ്ദേ­ഹം വക്കം അ­ബ്ദുൾ ഖാദറി നു് പ­തി­വാ­യി എ­ഴു­തി­യി­രു­ന്ന ക­ത്തു­ക­ളി­ലൂ­ടെ­യാ­ണു് പ­രോ­ക്ഷ­മാ­യി പ­രി­ച­യ­മാ­യ­തു്. ക­ത്തു­ക­ളിൽ നി­ന്നു കി­ട്ടു­ന്ന സ്വ­ത്വ­ത്തി­ന്റെ­യും വ്യ­ക്തി­ത്വ­ത്തി­ന്റെ­യും അ­റി­വു­കൾ പ­ല­പ്പോ­ഴും ശ­രി­യാ­യി­രി­ക്കും. കാ­ശ്മീ­രിൽ നി­ന്നു് പൊ­റ്റെ­ക്കാ­ട്ടു് അ­ബ്ദുൾ ഖാ­ദ­റി­നു് എ­ഴു­തി­യ എ­ഴു­ത്തു­കൾ ഭാ­ഷ­യു­ടെ ഭം­ഗി­കൊ­ണ്ടും ആ­ശ­യ­ത്തി­ന്റെ ചാരുത കൊ­ണ്ടും ഇ­മേ­ജു­ക­ളു­ടെ സൗ­ന്ദ­ര്യം കൊ­ണ്ടും എന്റെ മ­ന­സ്സി­നെ വ­ല്ലാ­തെ പി­ടി­ച്ചു­കു­ലു­ക്കി­യി­രു­ന്നു. കാ­ശ്മീ­രി­ലെ താ­ഴ്‌­വ­ര­കൾ വ­ള­ഞ്ഞു തി­രി­യു­ന്നി­ട­ത്തു മ­ര­ങ്ങൾ പൊ­ക്ക­മാർ­ന്നു നി­ല്ക്കു­ന്ന­തും അ­വ­യു­ടെ ചു­വ­ട്ടിൽ­നി­ന്നു സു­ന്ദ­രി­പ്പെൺ­കു­ട്ടി­കൾ പൊ­റ്റെ­ക്കാ­ട്ടി­നെ കൗ­തു­ക­ത്തോ­ടെ നോ­ക്കു­ന്ന­തും പെ­ട്ടെ­ന്നു് അ­വ­രു­ടെ മ­ധ്യ­ത്തിൽ മ­ഞ്ഞി­ന്റെ തി­ര­ശ്ശീ­ല വീ­ഴു­ന്ന­തു­മൊ­ക്കെ അ­ദ്ദേ­ഹം വർ­ണ്ണി­ച്ചി­രു­ന്ന­തു് എന്റെ ഓർ­മ്മ­യിൽ നി­ന്നു് ഇ­പ്പോ­ഴും പോ­യി­ട്ടി­ല്ല. പക്ഷേ, ആ ക­ത്തു­കൾ ഇന്നു വാ­യി­ച്ചാൽ എ­നി­ക്കു് അതേ വി­കാ­ര­ങ്ങൾ ഉ­ണ്ടാ­വ­ണ­മെ­ന്നി­ല്ല. യൗ­വ­ന­കാ­ല കൗ­തു­ക­ങ്ങൾ പി­ല്ക്കാ­ല­ത്തു മാ­റി­പ്പോ­കും, വി­ര­സ­ങ്ങ­ളാ­യി­ത്തീ­രു­ക­യും ചെ­യ്യും.

images/vakkomabdulkhader.jpg
വക്കം അ­ബ്ദുൾ ഖാദർ

ക­ത്തു­കൾ വെറും പ്ര­കൃ­തി­വർ­ണ്ണ­ന­മോ വനിതാ വർ­ണ്ണ­ന­മോ ആ­യാൽ­പ്പോ­രാ എ­നി­ക്കി­ന്നു്. പ്ര­കൃ­തി­യും വ­നി­ത­യും സ­ങ്കീർ­ണ്ണ­മാ­യ ജീ­വി­ത­ത്തി­നു ന­ല്കു­ന്ന സ­ന്ദേ­ശ­ങ്ങൾ എ­ഴു­ത്തു­കാ­രൻ എ­നി­ക്കു പ­കർ­ന്നു തരണം. അ­ല്ലാ­തെ ‘ആ­ന­ന്ദ­ല­ബ്ധി­ക്കി­നി­യെ­ന്തു വേണം!’ എന്നു അ­ദ്ഭു­തം കൂ­റി­യ­തു കൊ­ണ്ടോ ‘ക­ടാ­ക്ഷ­ശാ­സ്ത്ര പ­ഠി­പ്പു നേ­ടാ­ത്ത വി­ടർ­ന്ന ക­ണ്ണാൽ’ അ­വ­ളെ­ന്നെ നോ­ക്കി­യെ­ന്നു പ­റ­ഞ്ഞ­തു കൊ­ണ്ടോ പ്ര­യോ­ജ­ന­മി­ല്ല. ജീ­വി­ത­ത്തെ­യും സ്ഥ­ല­ത്തെ­യും വർ­ണ്ണി­ക്കു­ന്ന എ­ഴു­ത്തു­കാ­രൻ അ­ദ്ദേ­ഹ­ത്തെ­യും എ­ന്നെ­യും കൂ­ട്ടി­യി­ണ­ക്കു­മ്പോ­ഴാ­ണു് രചന ഫ­ല­പ്ര­ദ­മാ­കു­ന്ന­തു്. ഇ­തൊ­ന്നും മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന, പൊ­റ്റെ­ക്കാ­ട്ടി­ന്റെ ക­ത്തു­ക­ളിൽ ഇല്ല. വാ­രി­ക­യു­ടെ മൂ­ല്യ­മാർ­ന്ന പു­റ­ങ്ങ­ളെ നി­ഷ്പ്ര­യോ­ജ­ന­ങ്ങ­ളാ­ക്കി മാ­റ്റു­ന്ന­തേ­യു­ള്ളു ഈ ച­വ­റു­കൾ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ കണ്ട ഒരു ര­സാ­വ­ഹ­മാ­യ കാഴ്ച?

ഉ­ത്ത­രം: മീ­റ്റി­ങ്ങി­നു് ഒ­രു­മി­ച്ചു പോ­കു­ന്നു. ര­ണ്ടു­പേർ മി­ണ്ടാ­തി­രി­ക്കു­ന്നു. ഇ­ട­യ്ക്കു കൊ­ല്ല­ത്തു സേ­വി­യ­റിൽ ക­യ­റു­ന്നു. ഓരോ പെ­ഗ്ഗ് അ­ക­ത്തു ചെ­ല്ലു­മ്പോൾ ര­ണ്ടു­പേ­രും സ്നേ­ഹി­ച്ചു തു­ട­ങ്ങു­ന്നു. പെ­ഗ്ഗ് കൂ­ടു­ന്തോ­റും ‘അളിയാ’ എ­ന്നു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും വി­ളി­ക്കു­ന്നു. ല­ഹ­രി­യു­ടെ പാ­ര­മ്യ­ത്തിൽ അ­ന്യോ­ന്യം ചും­ബി­ക്കു­ന്നു. പി­ന്നെ­യും ലാർ­ജി­ന്മേൽ ലാർ­ജാ­കു­മ്പോൾ മ­ട്ടു­മാ­റു­ന്നു. ‘എടാ …മോനേ!’ തു­ട­ങ്ങി­യ വി­ളി­കൾ. ഒ­ടു­വിൽ നൂലു ബ­ന്ധ­മി­ല്ലാ­തെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഇ­ടി­യും ച­വി­ട്ടും. എ­ത്ര­ത­വ­ണ­യാ­ണു് ഞാൻ ഇ­മ്മാ­തി­രി­ക്കാ­ഴ്ച­കൾ ക­ണ്ടി­ട്ടു­ള്ള­ത്!

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ യും കെ­ടാ­മം­ഗ­ലം പ­പ്പു­ക്കു­ട്ടി യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്തു?

ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ നി­ങ്ങ­ളു­ടെ വീ­ട്ടിൽ വ­ന്നാൽ ഭ­വ­ന­മാ­കെ അ­ദ്ദേ­ഹം നി­റ­ഞ്ഞു­നി­ല്ക്കു­ന്നു­വെ­ന്നു തോ­ന്നും. പ­പ്പു­ക്കു­ട്ടി വ­ന്നാൽ വ­ന്ന­താ­യി അ­റി­യി­ല്ല.

ചോ­ദ്യം: നി­ങ്ങൾ ദുഃ­ഖ­ത്തോ­ടെ പ­റ­യു­ന്ന വാ­ക്കു­കൾ വ­ല്ല­തു­മു­ണ്ടോ?

ഉ­ത്ത­രം: ഞാൻ ജ­നി­ച്ചു എന്ന വാ­ക്കു­കൾ.

ചോ­ദ്യം: എ­നി­ക്കു് അം­ഗീ­ക­രി­ക്കാ­വു­ന്ന ഒരു സൂ­ക്തം പറയൂ?

ഉ­ത്ത­രം: ഞാൻ ത­നി­ച്ചു ജ­നി­ച്ചു. ത­നി­ച്ചു മ­രി­ക്കും. (ഈ ആശയം എ­ന്റേ­ത­ല്ല. ഡി. എച്ച്. ലോ­റൻ­സി ന്റേ­താ­ണു്.)

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യും ഇ­ട­പ്പ­ള്ളി­ക്ക­വി­ത­യും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്തു?

ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യിൽ­നി­ന്നു ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള­യെ മ­ന­സ്സി­ലാ­ക്കാ­നാ­വി­ല്ല. ഇ­ട­പ്പ­ള്ളി­ക്ക­വി­ത­യിൽ­നി­ന്നു് ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള യെ മ­ന­സ്സി­ലാ­ക്കാം.

ചോ­ദ്യം: ആ­രു­ടെ­യെ­ല്ലാം പ്രേ­മം സ­ഹി­ക്കാം?

ഉ­ത്ത­രം: വണ്ണം വ­ള­രെ­ക്കൂ­ടി­യ സ്ത്രീ­യു­ടെ ശൃം­ഗാ­രം സ­ഹി­ക്കാ­നാ­വി­ല്ല. അ­വ­ളു­ടെ പ്രേ­മ­വും അതു പോലെ.

ചോ­ദ്യം: സ്ത്രീ­ക­ളെ നി­ന്ദി­ക്കു­ന്ന നി­ങ്ങൾ ഒ­രു­കാ­ര്യം മ­ന­സ്സി­ലാ­ക്ക­ണം. യേ­ശു­ക്രി­സ്തു­വി­നെ ച­തി­ച്ച­തു് സ്ത്രീ­യ­ല്ല എ­ന്നു്. (പ്ര­ശ­സ്ത­യാ­യ ഒരു ക­ഥ­യെ­ഴു­ത്തു­കാ­രി­യു­ടെ ക­ത്തിൽ­നി­ന്നു്. പേ­രു­പ­റ­യു­ന്ന­തു മ­ര്യാ­ദ­യ­ല്ല; ക­ത്തി­ലെ മ­ര്യാ­ദ­കേ­ടു് അ­ത്ര­യ്ക്കു­ണ്ടെ­ങ്കി­ലും.)

ഉ­ത്ത­രം: ഞാൻ സ്ത്രീ­ക­ളെ നി­ന്ദി­ക്കാ­റി­ല്ല. എ­നി­ക്കു് അ­വ­രോ­ടു ബ­ഹു­മാ­ന­മേ­യു­ള്ളു. പി­ന്നെ യേ­ശു­വി­നെ ച­തി­ച്ച­തു സ്ത്രീ­യ­ല്ലെ­ങ്കി­ലും രാ­ജീ­വ് ഗാ­ന്ധി യെ വ­ധി­ച്ച­തു് പു­രു­ഷ­ന­ല്ലാ­യി­രു­ന്നു­വെ­ന്നു് ശ്രീ­മ­തി ഓർ­മ്മി­ക്ക­ണം. അതും ഒരു സ്ത്രീ­യോ? എ­ത്ര­യോ സ്ത്രീ­കൾ.

ചോ­ദ്യം: നി­ങ്ങൾ­ക്കു് എ­ങ്ങ­നെ മ­രി­ക്ക­ണം?

ഉ­ത്ത­രം: വ­ഴി­യിൽ വീണു്, ഇ­ടി­മി­ന്ന­ലേ­റ്റു്, ഭീ­ക­ര­ന്മാ­രു­ടെ വെ­ടി­യേ­റ്റു്, തീ­വ­ണ്ടി­യു­ടെ അ­ടി­യിൽ അ­ക­പ്പെ­ട്ടു് ച­ത­ഞ്ഞ­ര­ഞ്ഞു് ഒക്കെ മ­രി­ക്കാൻ സ­ന്ന­ദ്ധൻ. പക്ഷേ, ആ­ശു­പ­ത്രി­യിൽ കി­ട­ന്നു മ­രി­ക്കാൻ വയ്യ.

പാ­റ്റേൺ

വാ­യ­ന­ക്കാ­രെ ചലനം കൊ­ള്ളി­ക്കു­ക­യും ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു പ്ര­വേ­ശി­പ്പി­ക്കു­ക­യും അ­വർ­ക്കു ജീ­വി­ത­മാർ­ഗ്ഗം എ­ന്തെ­ന്നു കാ­ണി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന ഗ്ര­ന്ഥ­മാ­ണി­തു് (ഓബ്രി മേ­ന­ന്റെ ‘The Space Within the Heart’). ജീ­വി­ത­ത്തി­ന്റെ സ്പ­ന്ദം ഇതിലെ ഓരോ വാ­ക്യ­ത്തി­ലു­മു­ണ്ടു്. ആർ­ജ്ജ­വ­ത്തി­ന്റെ തി­ള­ക്കം എ­ങ്ങും.

പണ്ടു പീ­രു­മേ­ട്ടി­ന­ടു­ത്തു­ള്ള മാ­ട്ടു­പ്പെ­ട്ടി എന്ന കാ­ട്ടു­പ്ര­ദേ­ശ­ത്തു് ഞാ­നൊ­രു സ­മ്മേ­ള­ന­ത്തി­നു പോയി. ജീ­വി­ത­ത്തി­ലെ വലിയ ദൗർ­ഭാ­ഗ്യ­ങ്ങ­ളിൽ ഒ­ന്നാ­യി­രു­ന്നു അതു്. ഭീ­മാ­കാ­ര­മാർ­ന്ന കാ­ള­യെ­ക്കൊ­ണ്ടു് പ­ശു­വി­നെ സ­മാ­ക്ര­മി­പ്പി­ക്കു­ക, പശു ഒ­ഴി­ഞ്ഞു പോ­കാ­തി­രി­ക്കാൻ വേ­ണ്ടി ത­ടി­കൊ­ണ്ടു­ള്ള ഒരു മു­ക്കോ­ണിൽ നേ­ര­ത്തേ അതിനെ ക­യ­റ്റി നി­റു­ത്തു­ക, എ­ന്നി­ട്ടു ആ­ന­യോ­ളം വ­ലി­പ്പ­മു­ള്ള കാളയെ അ­തി­ന്റെ അ­ടു­ത്തു കൊ­ണ്ടു ചെ­ല്ലു­ക, അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത വൈ­കൃ­ത­ത്വം പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു് ആ മൃഗം ജ­ന്മ­വാ­സ­ന പ്ര­ക­ടി­പ്പി­ക്കു­ക ഇ­വ­യെ­ല്ലാം മാ­ന്യ­ന്മാ­രു­ടെ മുൻ­പിൽ വച്ചു ന­ട­ന്നു. മാ­ന്യ­ന്മാ­രു­ടെ മാ­ന്യ­ത ഉ­ള­വാ­ക്കി­യ ഒരു പാ­റ്റേ­ണി­നെ ത­കർ­ത്തു കാളയെ ക­യ­റൂ­രി­വി­ട­ലും അ­തി­നു­ശേ­ഷ­മു­ള്ള അ­തി­ന്റെ ആ­ഭാ­സ­പ്ര­വൃ­ത്തി­ക­ളും.

അകലെ മ­ല­നി­ര­കൾ, അ­വ­യ്ക്കു­താ­ഴെ കാ­ടു­കൾ, കൃ­ത്രി­മോ­ദ്യാ­ന­ങ്ങ­ളും സ്വാ­ഭാ­വി­കോ­ദ്യാ­ന­ങ്ങ­ളും. മ­ന്ദ­ഗ­തി­യാർ­ന്ന കാ­റ്റു്, നേരിയ ശൈ­ത്യം, ഇ­ങ്ങ­നെ പ്ര­ശാ­ന്തി­യ­രു­ളു­ന്ന അ­ന്ത­രീ­ക്ഷ­ത്തിൽ ഒരു കിഴവൻ കാളയെ കൊ­ണ്ടു­നി­റു­ത്തി ഒരാൾ. പ്ര­യോ­ജ­ന­ശൂ­ന്യ­മാ­യ മൃ­ഗ­ത്തെ അവർ ഇ­ല്ലാ­താ­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് അ­തി­ഥി­ക­ളെ ധ­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു അയാൾ. കാ­ള­യു­ടെ മുഖം ഒരു കെ­ണി­യി­ലാ­ക്കി­യി­ട്ടു് കൈ­ത്തോ­ക്കി­ന്റെ രീ­തി­യി­ലു­ള്ള ഒരു മാ­ര­കാ­യു­ധം അ­തി­ന്റെ ക­ണ്ണു­കൾ­ക്കു ന­ടു­വി­ല­മർ­ത്തി അയാൾ കാ­ഞ്ചി വ­ലി­ച്ചു. ഒരു നേരിയ ശബ്ദം. കാള ‘നാ­ലു­കാ­ലും പ­റി­ച്ച്’ ചത്തു മ­ലർ­ന്നു. ദ­യാ­പൂർ­വം. ഉ­പ­യോ­ഗ­മി­ല്ലാ­ത്ത മൃ­ഗ­ത്തെ കൊ­ല്ലു­ന്ന രീ­തി­യാ­ണു് അ­തെ­ന്നു് എന്റെ അ­ടു­ത്തു നിന്ന ഉ­ദ്യോ­ഗ­സ്ഥൻ എ­ന്നോ­ടു പ­റ­ഞ്ഞു. ഞാൻ വി­ചാ­രി­ച്ചു: “ഞാൻ പ്ര­യോ­ജ­ന­മി­ല്ലാ­ത്ത­വ­നാ­യി­ത്തീ­രു­മ്പോൾ ആ­രെ­ങ്കി­ലും എന്റെ നെ­റ്റി­യിൽ ഇ­ങ്ങ­നെ മാ­ര­കാ­യു­ധം അ­മർ­ത്തി കാ­ഞ്ചി വ­ലി­ച്ചാ­ലോ?” കാ­ന­ന­രാ­ശി­യു­ടെ ആ­കർ­ഷ­ക­മാ­യ പാ­റ്റേ­ണി­നു് ഭം­ഗം­വ­രു­ത്തി ഈ കാ­ള­ക്കൊ­ല­പാ­ത­കം.

അ­തു­ക­ഴി­ഞ്ഞു് കാ­പ്പി­കു­ടി. അ­ദ്ധ്യ­ക്ഷ­നാ­യ മ­ന്ത്രി ശ്രീ. വക്കം പു­രു­ഷോ­ത്ത­മ­ന്റെ അ­ടു­ത്താ­ണു് ഞാൻ ഇ­രു­ന്ന­തു്. വി­ള­മ്പു­ന്ന ഒരു തടിയൻ തമിഴൻ, മ­ന്ത്രി­യു­ടെ പ്ലേ­റ്റിൽ മാ­ത്ര­മേ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ വ­യ്ക്കൂ. എന്റെ മുൻ­പി­ലി­രു­ന്ന പ്ലേ­റ്റിൽ ഒ­ന്നും വ­യ്ക്കി­ല്ല. ഞാൻ ഒ­ഴി­ഞ്ഞ പി­ഞ്ഞാ­ണ­വു­മാ­യി ഇ­രു­ന്നു. വക്കം പു­രു­ഷോ­ത്ത­മൻ യാ­ദൃ­ച്ഛി­ക­മാ­യി അതു ക­ണ്ട­പ്പോൾ വി­ള­മ്പു­കാ­ര­നോ­ടു് “നി­ങ്ങൾ അ­തി­ലൊ­ന്നും വ­ച്ചി­ല്ല­ല്ലോ” എന്നു പ­റ­ഞ്ഞ­തു കൊ­ണ്ടു് എ­നി­ക്കു് ഒരു കഷണം റൊ­ട്ടി കി­ട്ടി. റ്റീ­പ്പാർ­ട്ടി­യു­ടെ ആ­കർ­ഷ­ക­മാ­യ പാ­റ്റേ­ണിൽ ഒരു തമിഴൻ പാ­റ്റേൺ ഭംഗം ഉ­ണ്ടാ­ക്കി.

സ­മ്മേ­ള­ന­മാ­യി, സാ­ഹി­ത്യ­സം­സ്കാ­ര­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത കുറെ തൊ­ഴി­ലാ­ളി­കൾ. മ­ല­യാ­ളം അ­റി­ഞ്ഞു­കൂ­ടാ­ത്ത ത­മി­ഴ­രും തെ­ലു­ങ്ക­രും ക­ന്ന­ട­ക്കാ­രും. പി­ന്നെ ദേ­വി­കു­ള­ത്തെ­യും മൂ­ന്നാ­റ്റി­ലെ­യും എ­സ്റ്റേ­റ്റു­ക­ളിൽ ജോലി നോ­ക്കു­ന്ന കുറെ സാ­യ്പ­ന്മാർ. എത്ര അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ എത്ര ല­ളി­ത­മാ­യി ഏതു ഭാ­ഷ­യിൽ പ­റ­ഞ്ഞാ­ലും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത സ­ദ­സ്സു്. അവിടെ എന്റെ സാ­ഹി­ത്യ പ്ര­ഭാ­ഷ­ണം. പാ­റ്റേ­ണി­ല്ലാ­യ്മ­യിൽ പാ­റ്റേൺ ഭംഗം. പ്ര­സം­ഗം ക­ഴി­ഞ്ഞ­യു­ട­നെ വൈ­ക്ക­ത്തു­കാ­ര­നാ­യ ഒരു പയ്യൻ കയറി എന്നെ കുറെ തെറി വി­ളി­ക്കൽ. ക­രു­തി­ക്കൂ­ട്ടി ഏർ­പ്പാ­ടു ചെ­യ്ത­താ­ണു് അ­തെ­ന്നു പി­ന്നീ­ടു മ­ന­സ്സി­ലാ­യി എ­നി­ക്കു്. ആ പ­യ്യ­ന്റെ ഉ­പാ­ലം­ഭം അത്ര ശ­രി­യാ­യി­ല്ലെ­ന്നു വക്കം പു­രു­ഷോ­ത്ത­മൻ ഉ­പ­സം­ഹാ­ര­പ്ര­സം­ഗ­ത്തിൽ സൂ­ചി­പ്പി­ച്ച­തു് മാ­ത്ര­മേ എ­നി­ക്കു് ആ­ശ്വാ­സ­ദാ­യ­ക­മാ­യു­ള്ളു. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര പാ­റ്റേ­ണു­ക­ളും പാ­റ്റേൺ ഭം­ഗ­ങ്ങ­ളും!

ജീ­വി­ത­ത്തെ­യും സ്ഥ­ല­ത്തെ­യും വർ­ണ്ണി­ക്കു­ന്ന എ­ഴു­ത്തു­കാ­രൻ അ­ദ്ദേ­ഹ­ത്തെ­യും എ­ന്നെ­യും കൂ­ട്ടി­യി­ണ­ക്കു­മ്പോ­ഴാ­ണു് രചന ഫ­ല­പ്ര­ദ­മാ­കു­ന്ന­തു്.

ചെ­റു­ക­ഥ­യ്ക്കു­മു­ണ്ടു് പാ­റ്റേൺ അതിൽ (കഥയിൽ) കൊ­ച്ചു­കൊ­ച്ചു ഭാ­ഗ­ങ്ങൾ പലതും കാ­ണു­മ­ല്ലോ. ഓരോ ഭാ­ഗ­ത്തി­നും മ­റ്റു­ഭാ­ഗ­ങ്ങ­ളോ­ടു് ഐക്യം ഉ­ണ്ടാ­യി­രി­ക്ക­ണം. അ­വ­യെ­ല്ലാം ചേർ­ന്നു സാ­ക­ല്യാ­വ­സ്ഥ­യിൽ ഒരു പാ­റ്റേ­ണു­ണ്ടാ­കും. ചെറിയ ഭാ­ഗ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു് ചേർ­ച്ച­യി­ല്ലാ­യ്മ­യു­ടെ പ്ര­തീ­തി­യു­ള­വാ­ക്കി­യാൽ ക­ഥ­യാ­കെ തകരും. ഈ ത­കർ­ച്ച­യ്ക്കു നി­ദർ­ശ­ക­മാ­ണു് ശ്രീ. സോ­ക്ര­ട്ടീ­സ് വാ­ല­ത്തി ന്റെ “പാ­ഴ്മ­ര­ക്കൊ­മ്പി­ലെ കാക്ക” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി). അ­ച്ഛ­നും മകളും മകനും. ദാ­രി­ദ്ര്യ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­ങ്ങ­ളാ­ണു് അവർ. കൂ­ട­ക്കൂ­ടെ വീ­ടു­കൾ മാറാൻ നിർ­ബ്ബ­ദ്ധ­രാ­യ അവർ ഒരു ശ­വ­പ്പ­റ­മ്പി­ന്റെ അ­ടു­ത്തു് എത്തി പാർ­ക്കാ­നാ­യി. അ­തു­വ­രെ ക­ഥ­യ്ക്കു പാ­റ്റേ­ണു­ണ്ടു്. അ­പ്പോൾ ക­യ­റി­വ­രു­ന്നു ഒരു രൂപം. ദുർ­ഗ്ര­ഹ­ത­യാർ­ന്ന ആ രൂപം—അതു് ഏ­തി­ന്റെ­യോ പ്ര­തീ­ക­മാ­വാം—യ­ഥാ­ത­ഥ­മാ­യ ആ­ഖ്യാ­ന­ത്തി­ന്റെ ഐക്യം ത­കർ­ക്കു­ന്നു. യ­ഥാ­ത­ഥ­മാ­യി എ­ന്തെ­ങ്കി­ലു­മെ­ഴു­തു­ക. എ­ഴു­തി­വ­രു­മ്പോൾ ‘ശ്ശേ ക­ല­യാ­യി­ല്ല­ല്ലോ’ എന്ന തോ­ന്ന­ലു­ണ്ടാ­വു­ക. അ­തു­ണ്ടാ­യാ­ലു­ടൻ വാ­യ­ന­ക്കാ­ര­നു ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്ന ഒരു ഇമേജ് കൊ­ണ്ടു­വ­രി­ക. അതിനെ ആ­വു­ന്നി­ട­ത്തോ­ളം ഇ­രു­ട്ടിൽ നി­റു­ത്തു­ക. അ­നു­വാ­ച­ക­നു പി­ടി­കി­ട്ടാ­ത്ത ഒരു ത­ല­ക്കെ­ട്ടു ന­ല്കു­ക. ഇ­താ­ണു് ക­ഥാ­ര­ച­ന­യെ­ന്നു ന­മ്മു­ടെ ചെ­റു­പ്പ­ക്കാർ ധ­രി­ച്ചു വ­ച്ചി­രി­ക്കു­ന്നു. ന­ടു­ക്കു് ഒരു വലിയ നി­ല­വി­ള­ക്കു പല തി­രി­ക­ളി­ട്ടു ക­ത്തി­ച്ചു വ­ച്ചി­രി­ക്കു­ന്നു. ചു­റ്റും ക­ത്തി­ച്ചു­വ­ച്ച കൊ­ച്ചു നി­ല­വി­ള­ക്കു­കൾ, ചെറിയ വി­ള­ക്കു­കൾ വലിയ വി­ള­ക്കി­നും വലിയ വി­ള­ക്കു ചെറിയ വി­ള­ക്കു­കൾ­ക്കും വെ­ളി­ച്ചം ന­ല്കു­ന്നു­ണ്ടു്. എ­ന്നാൽ ചെറിയ വി­ള­ക്കു­ക­ളു­ടെ കൂ­ട്ട­ത്തിൽ മ­ണ്ണെ­ണ്ണ ചി­മ്നി ക­ത്താ­തെ ഇ­രു­ന്നാ­ലോ? എ­ല്ലാം ത­ക­രി­ല്ലേ? അ­താ­ണു് ഈ കഥയിൽ സം­ഭ­വി­ച്ചി­രി­ക്കു­ന്ന­തു്.

ഇ­പ്പോൾ തോ­ന്നു­ന്ന­ത്
  1. ഏതോ നവാബ് ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻപു കെ­ട്ടി­യ കോട്ട ഇ­ന്നും ഇവിടെ പ­രി­ര­ക്ഷി­പ്പെ­ടു­ന്നു. ശിവജി യുടെ ആ­ക്ര­മ­ണം ഭ­യ­ന്നാ­ണ­ത്രേ ആ കോട്ട നിർ­മ്മി­ക്ക­പ്പെ­ട്ട­തു്. അ­തി­ന്റെ തു­റ­ന്ന വാ­തി­ലി­ലൂ­ടെ ഞാൻ പ­ട്ട­ണ­ത്തി­ന്റെ ഉ­ള്ളി­ലേ­ക്കു ക­ട­ന്നു. പ­ട്ട­ണ­മെ­ന്നു പ­റ­ഞ്ഞെ­ങ്കി­ലും ഒരു ക­ട­പോ­ലു­മി­ല്ല. തി­ക­ഞ്ഞ ശൂ­ന്യ­ത. നവീന മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലേ­ക്കു കടന്ന പ്ര­തീ­തി.
  2. എം. സി. ജോസഫ് സ­ഹ­ജാ­വ­ബോ­ധ­ത്തെ നി­ന്ദി­ച്ചി­ട്ടു് യു­ക്തി­യെ മാ­ത്രം അ­വ­ലം­ബി­ച്ചു എന്ന അർ­ത്ഥ­ത്തിൽ പ്ര­ഫെ­സർ എം. കെ. സാനു കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. സ­ഹ­ജാ­വ­ബോ­ധ­വും (intuition) സ­ത്യ­ദർ­ശ­ന­ത്തി­നു­ള്ള മാർ­ഗ്ഗ­മാ­ണെ­ന്നു് ബർ­ട്ര­ഡൻ­ഡ് റസ്സൽ അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ­റ­ഞ്ഞി­ട്ടു­ണ്ടു്. വലിയ ഇ­ടി­വെ­ട്ടു­മ്പോൾ മൂ­ച്ചു­പെ­രു­ക്കി ‘ബൈ സെ­പ്സ്’ മാം­സ­പേ­ശി കൈ­മ­ട­ക്കി വ­ലു­താ­ക്കി­ക്കൊ­ണ്ടു ഗു­സ്തി­ക്കാ­രൻ മി­ന്ന­ലി­നെ നേ­രി­ടാൻ നി­ല്ക്കു­ന്ന­തു­പോ­ലു­ണ്ടു് എം. സി. ജോ­സ­ഫി­ന്റെ നില. ഒരു വ്യ­ത്യാ­സ­മേ­യു­ള്ളു അ­വർ­ക്കു ത­മ്മിൽ. ഗു­സ്തി­ക്കാ­രൻ ല­ങ്കോ­ട്ടി മാ­ത്രം ധ­രി­ച്ചി­രി­ക്കു­ന്നു. എം. സി. പൂർ­ണ്ണ­മാ­യും വ­സ്ത്ര­ധാ­ര­ണം നിർ­വ­ഹി­ച്ചി­രി­ക്കു­ന്നു.
  3. വ­രാ­പ്പു­ഴ പൊ­ലീ­സ് സ്റ്റേ­ഷ­ന­ടു­ത്താ­ണു് ഞാൻ 1938-ൽ താ­മ­സി­ച്ചി­രു­ന്ന­തു്. ഒരു ദിവസം കാ­ല­ത്തു് സ്റ്റേ­ഷ­ന്റെ മുൻ­വ­ശ­ത്തു ചെ­ന്ന­പ്പോൾ ഇ­രു­മ്പ­ഴി­കൾ­ക്കു് അ­ക­ത്തു കി­ട­ക്കു­ന്ന ത­ട­വു­പു­ള്ളി­കൾ­ക്കു­ള്ള പ്ര­ഭാ­ത­ഭ­ക്ഷ­ണം കൺ­സ്റ്റ­ബിൾ ത­റ­യു­ടെ­യും അ­ഴി­ക­ളു­ടെ­യും ഇ­ട­യി­ലു­ള്ള വി­ട­വി­ലൂ­ടെ തള്ളി അ­ക­ത്തേ­ക്കു് ആ­ക്കി­ക്കൊ­ടു­ക്കു­ന്ന­തു കണ്ടു. അ­ക്കാ­ഴ്ച അ­ന്നൊ­രു വി­ചാ­ര­വും ജ­നി­പ്പി­ച്ചി­ല്ല. ഇ­ന്നി­ങ്ങ­നെ തോ­ന്നു­ന്നു. “ആ­ധു­നി­കോ­ത്ത­ര” സാ­ഹി­ത്യാ­ചാ­ര്യ­ന്മാർ ത­ങ്ങ­ളു­ടെ കു­ഞ്ഞാ­ടു­ക­ളു­ടെ ബു­ദ്ധി വി­ക­സി­ക്കു­ന്ന­തി­നു­വേ­ണ്ടി സ്വ­ന്തം പു­സ്ത­ക­ങ്ങൾ ര­ഹ­സ്യ­മാ­യി ഏ­ല്പി­ക്കു­മ്പോ­ലെ­യാ­ണു് അ­തെ­ന്നു്.
  4. ഒരു മാസം ക­ഴി­ഞ്ഞേ താ­നെ­ത്തു­ക­യു­ള്ളു എന്നു ഭാ­ര്യ­യോ­ടു പ­റ­ഞ്ഞി­ട്ടു് മ­റു­നാ­ട്ടി­ലേ­ക്കു പോയ ഭർ­ത്താ­വു് ഒ­രാ­ഴ്ച ക­ഴി­ഞ്ഞോ അതിനു മുൻപോ പെ­ട്ടെ­ന്നു വീ­ട്ടിൽ വ­ന്നു­ക­യ­റി­യാൽ അ­വൾ­ക്കു് എ­ന്തൊ­രാ­ഹ്ലാ­ദ­മാ­യി­രി­ക്കും! മീലാൻ കു­ന്ദേ­ര യുടെ പുതിയ നോവൽ ഇം­ഗ്ല­ണ്ടി­ലും അ­മേ­രി­ക്ക­യി­ലു­മൊ­ക്കെ വാ­ങ്ങാൻ കി­ട്ടു­ന്ന­തു് ഒരു വർഷം ക­ഴി­ഞ്ഞേ കേ­ര­ള­ത്തി­ലെ­ത്തു­ക­യു­ള്ളു എ­ന്നു് ഇ­വി­ടു­ത്തെ വാ­യ­ന­ക്കാ­രൻ വി­ചാ­രി­ക്കു­ന്നു. എ­ന്നാൽ അയാൾ നാളെ കാ­ല­ത്തു് പു­സ്ത­ക­ക്ക­ട­യിൽ ചെ­ല്ലു­മ്പോൾ ആ നോ­വ­ലി­രി­ക്കു­ന്ന­തു ക­ണ്ടാൽ ഭർ­ത്തൃ­ദർ­ശ­ന­ത്തിൽ ഭാ­ര്യ­യ്ക്കു­ണ്ടാ­യ ആ­ഹ്ലാ­ദ­ത്തെ­ക്കാൾ വലിയ ആ­ഹ്ലാ­ദ­മാ­കും വാ­യ­ന­ക്കാ­ര­നു് ഉ­ണ്ടാ­വു­ക.
കു­ട്ടി­യു­ടെ കഥ

എ­നി­ക്കു കു­ട്ടി­ക­ളു­ടെ ചി­ത്ര­ക­ല ഇ­ഷ്ട­മ­ല്ല. അവർ ഭാ­വ­ന­യു­ള്ള­വ­രാ­ണെ­ന്നു സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ഈ ഭാ­വ­നാ­ശ­ക്തി­ക്കു ചി­ന്ത­യോ­ടു ചേർ­ന്നു­ണ്ടാ­കു­ന്ന ദാർ­ഢ്യം കൈ­വ­രാ­റി­ല്ല. തി­ര­യി­ള­കു­ന്ന കു­ള­ത്തെ നോ­ക്കി നാലോ അഞ്ചോ വ­യ­സ്സു­ള്ള കു­ട്ടി കുളം എന്നെ നോ­ക്കി ചി­രി­ക്കു­ന്നു­വെ­ന്നു പ­റ­യു­മാ­യി­രി­ക്കും. ഈ പ്ര­സ്താ­വ­ത്തിൽ ഭാ­വ­ന­യു­ണ്ടെ­ങ്കി­ലും.

An old silent pond.

Into the pond

A frog jumps,

Splash! Silence again.

എന്ന ജാ­പ്പ­നീ­സ് കവിത കേൾ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദം അതു് ജ­നി­പ്പി­ക്കു­ന്നി­ല്ല. കാരണം തി­ര­യു­ടെ ച­ല­ന­ത്തെ കു­ട്ടി­ക്കു മാ­ത്രം ക­ഴി­യു­ന്ന മ­ട്ടിൽ അതു് (കു­ട്ടി) ആ­വി­ഷ്ക­രി­ച്ചു എ­ന്ന­താ­ണു്. എ­ന്നാൽ ജാ­പ്പ­നീ­സ് ക­വി­യാ­ക­ട്ടെ ചി­ന്ത­യോ­ടു അതിനെ ബ­ന്ധ­പ്പെ­ടു­ത്തി ഒ­ര­ന്യാ­ദൃ­ശ്യ­മാ­യ അ­നു­ഭ­വ­മാ­യി പ്ര­കാ­ശി­പ്പി­ക്കു­ക­യാ­ണു്. കുളം എന്നെ നോ­ക്കി ചി­രി­ച്ചു എന്നു പ­റ­യു­ന്ന കു­ട്ടി അവനു പ്രാ­യ­പൂർ­ത്തി­യാ­വു­മ്പോൾ ജാ­പ്പ­നീ­സ് ക­വി­ത­യെ അ­തി­ശ­യി­ക്കു­ന്ന കവിത എ­ഴു­തു­മാ­യി­രി­ക്കും. അതു കാ­ര്യം വേറെ.

ന­മ്മു­ടെ ചില ക­ഥാ­കാ­ര­ന്മാർ കു­ട്ടി­ക­ളെ­പ്പോ­ലെ­യാ­ണു്. പ്രാ­യ­മേ­റെ­യു­ണ്ടെ­ങ്കി­ലും കുളം എന്നെ നോ­ക്കി ചി­രി­ച്ചു എന്നു മാ­ത്ര­മേ അ­വർ­ക്കു പ­റ­യാ­നാ­വൂ. കു­ങ്കു­മം വാ­രി­ക­യിൽ പ­തി­വാ­യി ക­ഥ­യെ­ഴു­തു­ന്ന ശ്രീ. വേ­ണു­ന­മ്പ്യാർ ആ വി­ധ­ത്തി­ലൊ­രു കു­ട്ടി­യാ­ണു്. ഈ ആ­ഴ്ച­യിൽ അ­ദ്ദേ­ഹം എ­ഴു­തി­യ ‘സ­ങ്കീർ­ത്ത­നം’ എന്ന കഥയും ഒരു ബാ­ല­ര­ച­ന മാ­ത്ര­മാ­ണു്. ഏ­തു­വി­ധ­ത്തിൽ ബാ­ലി­ശം എ­ന്ന­റി­യ­ണ­മെ­ങ്കിൽ വാ­യ­ന­ക്കാർ ക­ഥ­ത­ന്നെ വാ­യി­ച്ചു­നോ­ക്ക­ണം. വേണു ന­മ്പ്യാ­രു­ടെ ശ­രീ­ര­ത്തി­നു വ­ളർ­ച്ച­യു­ണ്ടാ­യി­യെ­ങ്കി­ലും അ­തി­നു് അ­നു­സ­രി­ച്ചു മ­ന­സ്സു വ­ളർ­ന്നി­ല്ല.

ചേ­തോ­ഹ­ര­മാ­യ ആ­ത്മ­ക­ഥ
images/TristesTropiques.jpg

ഞാൻ വാ­യി­ച്ച ആ­ത്മ­ക­ഥ­ക­ളിൽ മ­ഹ­നീ­യ­ങ്ങൾ എന്നു വി­ശ­ഷി­പ്പി­ക്കാ­വു­ന്ന­വ: ക്ളോ­ദ് ലേവി സ്റ്റ്രോ­സി ന്റെ “ത്രീ­സ്തേ ത്രോ­പി­കേ ” (Claude Levi-​Strauss—“Trieste Tropiques”), റൂസോ യുടെ “The Confessions ”, ഷാതോ ബ്രീ­യാ­ങ്ങി ന്റെ “The Memoirs ” (Chateaubriand), കാ­സാൻ­ദ്സാ­ക്കീ­സി ന്റെ “Report to Greco” (ഫി­ക്ഷ­നാ­ണെ­ന്നു ചിലർ, ആ മതം ശ­രി­യ­ല്ല), ബെൻ­വെ­നൂ­റ്റോ ചെ­ല്ലി­നി യുടെ “The Autobiography” (Benvenuto Cellini), ആ­ങ്ന്ദ്രേ മൽറോ യുടെ (Andre Malraux) “Anti-​Memoirs” എ­ന്ന­തും മ­ഹ­നീ­യ­മാ­ണു്. മ­ഹ­ത്ത്വ­മാർ­ന്ന­ത­ല്ലെ­ങ്കി­ലും ചേ­തോ­ഹ­ര­മാ­ണു് കാർലോ ലേവി യുടെ (Carlo Levi) “Christ Stopped at Eboli ” എന്ന ആ­ത്മ­ക­ഥ. ഇ­തി­നെ­ക്കാൾ സു­ന്ദ­ര­മാ­ണു് ഓബ്രി മേ­ന­ന്റെ “The Space Within the Heart” (Penguin Books, 1991, Rs.60).

The Space Within the Heart, It is All Right ഇ­ങ്ങ­നെ രണ്ടു ഭാ­ഗ­ങ്ങ­ളാ­ണു് ഈ ആ­ത്മ­ക­ഥ­യിൽ. ഐറിഷ് അ­മ്മ­യും മ­ല­യാ­ളി­യാ­യ അ­ച്ഛ­നു­മു­ള്ള മേനൻ ആ­ത്മ­ത­യെ (identity) ക­ണ്ടെ­ത്തു­ന്ന­താ­ണു് ഒ­ന്നാം­ഭാ­ഗ­ത്തി­ലെ പ്ര­തി­പാ­ദ്യം.

images/Thespacewithin theheart.jpg

ര­ണ്ടാ­മ­ത്തെ ഭാഗം അർ­ബ്ബു­ദം പി­ടി­ച്ചു് (വാ­യി­ലെ ക്യാൻ­സർ) മ­ര­ണ­ത്തോ­ടു് അ­ടു­ത്ത മേനൻ അതിനെ എ­ങ്ങ­നെ ശാ­ന്ത­ത­യോ­ടെ കണ്ടു എന്നു സ്പ­ഷ്ട­മാ­ക്കു­ന്നു. അതു വാ­യി­ച്ചു തീ­രു­മ്പോൾ മ­ര­ണ­ത്തി­നു് അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ല്ക്കേ­ണ്ട­തെ­ങ്ങ­നെ­യെ­ന്നു ന­മു­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­യും. പ്ര­തി­ഭാ­ശാ­ലി­യും മ­ഹാ­നു­മാ­യ ആളിനു മാ­ത്ര­മേ മ­ര­ണ­ത്തെ ഇ­ങ്ങ­നെ നോ­ക്കാൻ കഴിയൂ; ഇ­ങ്ങ­നെ അതിനെ വർ­ണ്ണി­ക്കാൻ കഴിയൂ. എ­ന്തൊ­രു സ­മ­ചി­ത്ത­ത! എ­ന്തൊ­രു ഉ­ജ്ജ്വ­ല­ത! ഉ­പ­നി­ഷ­ത്തു­കൾ വാ­യി­ച്ചു് സ­ത്ത­യു­ടെ കേ­ന്ദ്രം ക­ണ്ടെ­ത്തി­യ മേനൻ (ആ കേ­ന്ദ്ര­ത്തെ­യാ­ണു് the space within the heart എ­ന്നു് അ­ദ്ദേ­ഹം വി­ളി­ക്കു­ന്ന­തു്) മരണം തന്നെ ഗ്ര­സി­ക്കു­ന്നു­വെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­പ്പോൾ ഡാ­ന്റേ യുടെ ഡിവൈൻ കോമഡി, ക­ഠോ­പ­നി­ഷ­ത്തു്, St Augustine-ന്റെ City of God, ഗിബൺ എ­ഴു­തി­യ ക­ത്തു­കൾ, ഇ­വ­യെ­യെ­ല്ലാം ശരണം പ്രാ­പി­ച്ചു. ഈ പു­സ്ത­ക­ങ്ങ­ളെ­ല്ലാം അ­ദ്ദേ­ഹ­ത്തി­നു കൊ­ണ്ടു­കൊ­ടു­ത്ത­തു് തി­രു­വ­ന­ന്ത­പു­രം യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­യാ­യ ശ്രീ­മ­തി മേരി മാണി. ആ യു­വ­തി­യെ­ക്കു­റി­ച്ചു് മേനൻ പ­റ­യു­ന്ന നല്ല വാ­ക്കു­കൾ കേ­ട്ടാ­ലും: The problem was solved by the charming young assistant librarian, Mary Mani, who maintained her remarkable good looks amid all the dust, holding that she actually liked finding books. തന്നെ ചി­കി­ത്സി­ച്ച ക്യാൻ­സർ സ്പെ­ഷ­ലി­സ്റ്റ് ഡോ­ക്ടർ എം. കൃ­ഷ്ണൻ നാ­യ­രെ­ക്കു­റി­ച്ചും പു­സ്ത­ക­ങ്ങൾ കി­ട്ടാൻ സ­ഹാ­യി­ച്ച യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്രേ­റി­യൻ ശ്രീ. ജോ­ണി­നെ­ക്കു­റി­ച്ചും മേനൻ പ­റ­യു­ന്ന നല്ല വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശു­ദ്ധി­യാർ­ന്ന മാ­ന­സി­ക­മ­ണ്ഡ­ല­ത്തെ­യാ­ണു് പ്ര­ത്യ­ക്ഷ­മാ­ക്കു­ന്ന­തു്. മേരി മാ­ണി­യെ­യും ജോ­ണി­നെ­യും ഡോ­ക്ടർ കൃ­ഷ്ണൻ നാ­യ­രെ­യും വി­ശി­ഷ്ട­മാ­യ ആ­ത്മ­ക­ഥ­യി­ലൂ­ടെ അ­ദ്ദേ­ഹം immortalise ചെ­യ്തി­രി­ക്കു­ന്നു—ശാ­ശ്വ­ത­യ­ശ­സ്വി­ക­ളാ­ക്കി­യി­രി­ക്കു­ന്നു. അ­വർ­ക്കു വേ­ണ്ടി ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മാ­വി­നോ­ടു നന്ദി പ­റ­യു­ന്നു.

ലി­റി­ക്കിൽ ഒരു ഭാ­വ­ത്തെ സാ­ന്ദ്ര­ത­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു കവി. ക­ഥാ­കാ­ര­നാ­വ­ട്ടെ അതു് സം­ഭ­വ­ങ്ങ­ളി­ലേ­ക്കും ക­ഥാ­പാ­ത്ര­ങ്ങ­ളി­ലേ­ക്കും ബ­ന്ധി­പ്പി­ക്കു­ന്നു (ഈ ആശയം ഫി­ലി­പ്പ് ലാർ­ക്കി­ന്റേ­തു്). പ്ര­തി­ഭ കു­റ­ഞ്ഞ­വർ ആ പ്ര­ക്രി­യ ന­ട­ത്തു­മ്പോൾ ക­ഥ­യു­ടെ ഭാ­വാ­ത്മ­ക­ത ന­ഷ്ട­പ്പെ­ടും.

വാ­യ­ന­ക്കാ­രെ ചലനം കൊ­ള്ളി­ക്കു­ക­യും ഉ­ദാ­ത്ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു പ്ര­വേ­ശി­പ്പി­ക്കു­ക­യും അ­വർ­ക്കു ജീ­വി­ത­മാർ­ഗ്ഗം എ­ന്തെ­ന്നു കാ­ണി­ച്ചു കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്ന ഗ്ര­ന്ഥ­മാ­ണി­തു്. ജീ­വി­ത­ത്തി­ന്റെ സ്പ­ന്ദം ഇതിലെ ഓരോ വാ­ക്യ­ത്തി­ലു­മു­ണ്ടു്. ആർ­ജ്ജ­വ­ത്തി­ന്റെ തി­ള­ക്കം എ­ങ്ങും. സർ­വോ­പ­രി, വി­ശു­ദ്ധി­യു­ടെ പ­ര­കോ­ടി­യി­ലെ­ത്തി­യ ഒരു മ­ഹാ­ന്റെ നി­ഷ്ക­ള­ങ്ക­ങ്ങ­ളാ­യ പ്ര­സ്താ­വ­ങ്ങ­ളും. ഇ­ന്ത്യൻ പെൻ­ഗ്വിൻ ബു­ക്ക്സ് ഒ­ടു­വിൽ ഒരു നല്ല പു­സ്ത­കം പ്ര­സാ­ധ­നം ചെ­യ്ത­ല്ലോ. അ­ഭി­ന­ന്ദ­നം.

ദൗർ­ഭാ­ഗ്യം
images/edwardgibbon.jpg
ഗിബൺ

ഒ­രു­ദി­വ­സം കാ­ല­ത്തു് ഇ­ല­ക്ട്രി­സി­റ്റി ബോർ­ഡി­ലെ സ­മു­ന്ന­ത­രാ­യ ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാർ എന്റെ വീ­ട്ടി­ലെ­ത്തി “ക­റ­ന്റ് കൂ­ട­ക്കൂ­ടെ ഇ­ല്ലാ­താ­വു­ന്നോ” എന്നു ചോ­ദി­ച്ചു. അ­വ­രു­ടെ ആഗമനം എന്നെ അ­മ്പ­ര­പ്പി­ച്ചു. അ­പ്പോൾ ഒ­രു­ദ്യോ­ഗ­സ്ഥൻ പ­റ­ഞ്ഞു: “ഞ­ങ്ങ­ളു­ടെ മേ­ലു­ദ്യോ­ഗ­സ്ഥൻ ശ്രീ. കാ­ളീ­ശ്വ­രൻ ഹൃ­ദ്രോ­ഗ­ബാ­ധ­യാൽ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം അവിടെ കി­ട­ന്നു കൊ­ണ്ടു ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ വാ­യി­ച്ച­പ്പോൾ താ­ങ്ക­ളു­ടെ ഒരു പ്ര­സ്താ­വം കണ്ടു. “നാ­ഴി­ക­യ്ക്കു് അ­ഞ്ഞൂ­റു വട്ടം ക­റ­ന്റ് പോ­കു­ന്ന തി­രു­വ­ന­ന്ത­പു­രം എന്ന ഈ പ­ട്ടി­ക്കാ­ട്ടിൽ”. അതു വാ­യി­ച്ച­യു­ട­നെ കാ­ളീ­ശ്വ­രൻ ഞ­ങ്ങ­ളെ വി­ളി­ച്ചു അ­ന്വേ­ഷി­ച്ചി­ട്ടു വരാൻ ആ­ജ്ഞാ­പി­ച്ചു. അ­ങ്ങ­നെ­യാ­ണു് ഞങ്ങൾ ഇവിടെ എ­ത്തി­യ­തു്. ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ആ വാ­ക്കു­കൾ കേ­ട്ടു് നീ­തി­ത­ല്പ­ര­രാ­യ കാ­ളീ­ശ്വ­ര­നോ­ടും അ­ന്വേ­ഷ­ണ­ത്തി­നു വന്ന അ­വ­രോ­ടും എ­നി­ക്കു സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ ഉ­ണ്ടാ­യി. കാ­ളീ­ശ്വ­ര­നെ­പ്പോ­ലെ­യു­ള്ള ഉ­ദ്യോ­ഗ­സ്ഥ­ന്മാർ എ­ങ്ങും ഉ­ണ്ടാ­യെ­ങ്കിൽ ലോകം സ്വർ­ഗ്ഗ­മാ­യേ­നെ എന്നു ഞാൻ വി­ചാ­രി­ച്ചു. ഇ­പ്പോൾ അതേ സ്നേ­ഹ­വും ബ­ഹു­മാ­ന­വും എ­നി­ക്കു ശ്രീ. ടി. എൻ. ജ­യ­ച­ന്ദ്ര­നോ­ടും (ചീഫ് എ­ല­ക്ട്രൽ ഓഫീസർ) തോ­ന്നു­ന്നു. എ­ന്റെ­യും വീ­ട്ടി­ലു­ള്ള­വ­രു­ടെ­യും അ­യൽ­ക്കാ­രു­ടെ­യും പേ­രു­കൾ വോ­ട്ടർ പ­ട്ടി­ക­യിൽ ഇ­ല്ലാ­ത്ത­തി­നാൽ എ­നി­ക്കും മ­റ്റു­ള്ള­വർ­ക്കും വോ­ട്ടു ചെ­യ്യാൻ ക­ഴി­ഞ്ഞി­ല്ല എന്നു സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­തി­യ­തി­നു് അ­ദ്ദേ­ഹം എ­നി­ക്കു ക­ത്തു് അ­യ­ച്ചി­രി­ക്കു­ന്നു. എന്റെ ലേഖനം വാ­യി­ച്ച­തി­നു് അ­ദ്ദേ­ഹ­ത്തോ­ടു നന്ദി പ­റ­യു­ന്നു; ക­ത്ത­യ­ച്ച­തി­നും നന്ദി.

136 തി­രു­വ­ന­ന്ത­പു­രം ഈ­സ്റ്റ് അ­സം­ബ്ലി നി­യോ­ജ­ക­മ­ണ്ഡ­ല­ത്തി­ലെ വോ­ട്ടർ പ­ട്ടി­ക­യു­ടെ മൂ­ന്നാം ഭാ­ഗ­ത്തിൽ ശാ­സ്ത­മം­ഗ­ലം വാർ­ഡിൽ എ­ന്റെ­യും സ­ഹ­ധർ­മ്മി­ണി­യു­ടെ­യും പേ­രു­കൾ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ന്നും സ­ത്യ­മ­താ­യി­രി­ക്കെ അ­സ­ത്യ­സൂ­ച­ക­മാ­യ പ­ര­സ്യ­പ്ര­സ്താ­വം ന­ട­ത്തി­യ­തു നിർ­ഭാ­ഗ്യ­ക­ര­മാ­യി­പ്പോ­യി­യെ­ന്നും ജ­യ­ച­ന്ദ്രൻ അവർകൾ അ­റി­യി­ച്ചി­രി­ക്കു­ന്നു. വോ­ട്ടർ പ­ട്ടി­ക­യു­ടെ പ്ര­സ­ക്ത­ഭാ­ഗ­വും അ­ദ്ദേ­ഹം അ­യ­ച്ചി­ട്ടു­ണ്ടു്.

images/SaintAugustine.jpg
St Augustine

പ­ട്ടി­ക­യു­ടെ പ്ര­സ­ക്ത­ഭാ­ഗ­ത്തിൽ രണ്ടു പേ­രു­ക­ളു­മു­ണ്ടു്. പക്ഷേ, അതു് മൂ­ന്നു കൊ­ല്ലം മുൻ­പു് ഞാൻ ജവഹർ ലെ­യ്നി­ലെ ഒരു വാ­ട­ക­ക്കെ­ട്ടി­ട­ത്തിൽ താ­മ­സി­ച്ചി­രു­ന്ന­പ്പോൾ ഉ­ണ്ടാ­ക്കി­യ ഒരു ലി­സ്റ്റി­ന്റെ ഭാ­ഗ­മാ­ണു്. ഇ­പ്പോൾ താ­മ­സി­ക്കു­ന്ന വീടും പ­ണ്ട­ത്തെ വാ­ട­ക­ക്കെ­ട്ടി­ട­വും ത­മ്മി­ലു­ള്ള ദൂരം കു­റ­ഞ്ഞ­തു് മൂ­ന്നു കി­ലോ­മീ­റ്റർ വരും. ഈ രണ്ടു വീ­ട്ടിൽ താ­മ­സ­മാ­യി­ട്ടു രണ്ടു കൊ­ല്ല­മാ­കാൻ പോ­കു­ന്നു. ഒ­രാ­ന്റി­ഡി­ലു­വി­യൻ ലി­സ്റ്റിൽ പേ­രു­ക­ളു­ണ്ടെ­ന്നു് ഞാൻ തി­ര­ഞ്ഞെ­ടു­പ്പി­നു മുൻ­പു് മ­ന­സ്സി­ലാ­ക്കു­ന്ന­തെ­ങ്ങ­നെ? വ­സ്തു­ത പ്ര­ക­ട­മാ­ണു്. ഇ­ന്യൂ­മെ­റെ­യ്ഷൻ ന­ട­ത്തി­യ ആളുകൾ എന്റെ വീ­ട്ടിൽ വ­ന്നി­ല്ല. എന്റെ വീ­ട്ടിൽ മാ­ത്ര­മ­ല്ല, അ­ടു­ത്തു­ള്ള വീ­ടു­ക­ളി­ലും പോ­യി­ല്ല. എന്റെ വീ­ട്ടി­ന്റെ തൊ­ട്ട­ടു­ത്തു­ള്ള വീ­ട്ടിൽ പി. ഡ­ബ്ൾ­യു. ഡി യിലെ ഒ­രു­ദ്യോ­ഗ­സ്ഥ­നും കു­ടും­ബ­വും; അ­തി­ന­പ്പു­റ­ത്തു് ചീഫ് എ­ഞ്ചി­നീ­യ­റാ­യി­രു­ന്ന ശ്രീ. മു­സ്ത­ഫ. അ­വ­രാ­രും ലി­സ്റ്റിൽ ഉ­ള്ള­വ­ര­ല്ല. വേ­റെ­യും പല വീ­ട്ടു­കാ­രു­മു­ണ്ടു് ലി­സ്റ്റിൽ വ­രാ­ത്ത­വ­രാ­യി. തി­ര­ഞ്ഞെ­ടു­പ്പു സ­മ­യ­ത്തു് ശ്രീ. കെ. രാ­മൻ­പി­ള്ള­യും അ­ദ്ദേ­ഹ­ത്തെ­പ്പോ­ലു­ള്ള സ­മു­ന്ന­ത നേ­താ­ക്ക­ന്മാ­രും ദ­യാ­പൂർ­വം എന്റെ വീ­ട്ടിൽ വ­രി­ക­യു­ണ്ടാ­യി. ലി­സ്റ്റിൽ പേ­രു­ക­ളി­ല്ലെ­ന്നു തോ­ന്നു­ന്നു­വെ­ന്നു് ഞാ­ന­വ­രെ അ­റി­യി­ച്ച­പ്പോൾ ഇ­ങ്ങ­നെ പല സ്ഥ­ല­ത്തും സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു് അവർ പ­റ­ഞ്ഞു.

സത്യം ഇ­താ­യി­രി­ക്കെ ജ­യ­ച­ന്ദ്രൻ ഭാ­ഗി­ക­വീ­ക്ഷ­ണം ന­ട­ത്തി ക­ത്ത­യ­ച്ച­തു് എന്റെ ദൗർ­ഭാ­ഗ്യം കൊ­ണ്ടു ത­ന്നെ­യാ­ണു്. ദോ­ഷ­ങ്ങൾ മാ­ത്രം കാണാൻ പ­ല­രു­മു­ള്ള­പ്പോൾ താൻ സാ­ഹി­ത്യ സൃ­ഷ്ടി­ക­ളി­ലെ ഗു­ണ­ങ്ങൾ മാ­ത്രം കാ­ണു­ക­യാ­ണെ­ന്നു് മുൻ­പു് അ­ദ്ദേ­ഹം പ്ര­സം­ഗി­ച്ച­തു് സ­ഭാ­വേ­ദി­യി­ലി­രു­ന്ന ഞാൻ കേ­ട്ടു. സാ­ഹി­ത്യ­ത്തി­ലാ­യാ­ലും വ്യ­ക്തി­യു­ടെ പ­രാ­തി­യി­ലാ­യാ­ലും തി­ര­ഞ്ഞെ­ടു­പ്പി­നെ­സ്സം­ബ­ന്ധി­ച്ച എ­ഴു­ത്തു­കു­ത്തു­ക­ളി­ലാ­യാ­ലും ര­ണ്ടു­വ­ശ­ങ്ങ­ളും കാ­ണു­ന്ന­താ­ണു് ന­ല്ല­തു്.

എ­നി­ക്കു തീ­രെ­ക്കൊ­തി­യി­ല്ലാ­ത്ത­തു പ­ണ­ത്തി­നാ­ണു്. എ­ങ്കി­ലും പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ക്കാ­നാ­യി ഞാൻ പ്ര­സാ­ധ­ക­രെ­യും പ­ത്രാ­ധി­പ­ന്മാ­രെ­യും പ­ണ­ത്തി­നാ­യി ശ­ല്യം­ചെ­യ്യാ­റു­ണ്ടു്. ഒ­രു­ദി­വ­സം കേ­ശ­വ­ദേ­വി നോ­ടൊ­രു­മി­ച്ചു് ഒ­രി­ട­ത്തു സ­മ്മേ­ള­ന­ത്തി­നു പോയി. അ­തു­ക­ഴി­ഞ്ഞു് ഒ­രാ­റ്റിൻ­തീ­ര­ത്തു ചെ­ന്നു നി­ന്ന­പ്പോൾ “സാർ ഇവിടം ക­ഴി­ച്ചാൽ രത്നം കി­ട്ടും” എ­ന്നു് ഒരാൾ പ­റ­ഞ്ഞു. ര­ത്ന­ങ്ങൾ പ­റ­മ്പു­ക­ളി­ലും ന­ദീ­തീ­ര­ങ്ങ­ളി­ലും കി­ട­ക്കു­ന്നു­വെ­ന്നു വാർ­ത്ത പ്ര­ച­രി­ച്ച കാലം. ആരോ മൺ­വെ­ട്ടി കൊ­ണ്ടു­വ­ന്നു് കു­ഴി­കു­ഴി­ച്ചു. കി­ട്ടി­യ­തു കു­പ്പി­ച്ചി­ല്ലു­കൾ മാ­ത്രം. ഞാൻ ചി­രി­ച്ചു­കൊ­ണ്ടു കാറിൽ ക­യ­റി­യ­പ്പോൾ അവർ പ­റ­ഞ്ഞു: “സാ­റി­നി­യും വ­രു­മ്പോൾ ഞങ്ങൾ കു­ഴി­ക്കാം. രത്നം കി­ട്ടും. അതു സാ­റി­നു തരാം”. ഞാൻ മ­റു­പ­ടി നല്കി: “രത്നം കി­ട്ടു­ക­യാ­ണെ­ങ്കിൽ ദേ­വി­നു കൊ­ടു­ത്തേ­ക്കു. എ­നി­ക്കു വേണ്ട”. കാറിൽ ക­യ­റി­യി­രു­ന്നി­ട്ടും ദേവ് ആ­റ്റി­ന­രി­ക­ത്തു നി­ന്നു വ­ന്നി­ല്ല. അ­ദ്ദേ­ഹം അ­വി­ടെ­യൊ­ക്കെ ‘പരപരാ’ നോ­ക്കു­ക­യാ­ണു്. ക­ഥാ­ര­ത്ന­ങ്ങൾ കേ­ര­ളീ­യർ­ക്കു ന­ല്കി­യ ദേ­വി­നു സാ­ക്ഷാൽ രത്നം പ­ക­ര­മാ­യി വേണം. പാവം പോയി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.