SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-08-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/MPPaul.jpg
എം. പി. പോൾ

പ്ര­ശ­സ്ത­നാ­യ നി­രൂ­പ­കൻ എം. പി. പോൾ എ­വി­ടെ­യോ പോ­കാ­നാ­യി തീ­വ­ണ്ടി­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ യാത്ര അ­യ­യ്ക്കാൻ വ­ന്ന­വ­രിൽ ഒരാൾ സ­ന്തോ­ഷ­ത്തോ­ടെ ചോ­ദി­ച്ചു: “അല്ല മാഷ് ഖ­ദ­റാ­ക്കി­യോ?” പോൾ­സ്സാ­റ് മ­ന്ദ­സ്മി­ത­ത്തോ­ടെ പ­റ­ഞ്ഞു: “ഓർ­ക്കാ­യ്ക­യ­ല്ല. വല്ല ക­രി­ഞ്ച­ന്ത­ക്കാ­ര­നോ ക­ള്ള­ക്ക­ട­ത്തു­കാ­ര­നോ ആയി എന്നെ തെ­റ്റി­ദ്ധ­രി­ച്ചേ­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം”. ഞാൻ ചില സ­മ്മേ­ള­ന­ങ്ങൾ­ക്കു പോ­കു­മ്പോൾ സം­ഘാ­ട­കർ എന്നെ ഖ­ദർ­മാ­ല ചാർ­ത്തി ബ­ഹു­മാ­നി­ക്കാ­റു­ണ്ടു്. അ­പ്പോ­ഴൊ­ക്കെ ഞാൻ പോൾ­സ്സാ­റി­ന്റെ നേ­ര­മ്പോ­ക്കി­നെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കാ­റു­മു­ണ്ടു്. ഖ­ദർ­മാ­ല സ­ഹി­ക്കാം. ന­മ്മു­ടെ ഷേർട് ചീ­ത്ത­യാ­ക്കു­ന്ന അ­ര­ളി­പ്പൂ­മാ­ല സ­ഹി­ക്കാ­നാ­വി­ല്ല. ചില സ്ഥ­ല­ങ്ങ­ളിൽ നാ­റു­ന്ന ജ­മ­ന്തി­പ്പൂ­ക്കൾ കൊ­ണ്ടു­ണ്ടാ­ക്കി­യ ചെ­ണ്ടാ­വും ത­രു­ന്ന­തു്. ബ­ഹു­മാ­ന­പൂർ­വ്വം അതു വാ­ങ്ങി താഴെ വ­ച്ചി­ട്ടു് സ­മ്മേ­ള­നം തീ­രു­മ്പോൾ എ­ടു­ക്കാൻ മ­റ­ന്നു­വെ­ന്ന മ­ട്ടിൽ കാറിൽ ക­യ­റി­യി­രി­ക്കും ഞാൻ. സം­ഘാ­ട­ക­രു­ണ്ടോ വെ­റു­തേ വി­ടു­ന്നു! “സാ­റി­ന്റെ പൂ­ച്ചെ­ണ്ടു് കാറിൽ കൊ­ണ്ടു­വ­യ്ക്കു്” എന്നു കല്പന പു­റ­പ്പെ­ടു­വി­ക്കും സു­പ്ര­ധാ­നൻ. കാ­റോ­ടു­മ്പോൾ ഒന്നു മ­യ­ങ്ങി തല പി­റ­കോ­ട്ടു­വ­ച്ചാൽ പൂ­ച്ചെ­ണ്ടി­ന്റെ ക­ട്ടി­കൂ­ടി­യ ത­ണ്ടു് ന­മ്മു­ടെ ‘മിഡുല ഒ­ബ്ളോ­ങ്ഗാ­റ്റ’യിൽ­ത്ത­ന്നെ (Medulla oblongata—ഉ­പ­മ­സ്തി­ഷ്കം) വ­ന്നി­ടി­ക്കും. ജ­മ­ന്തി­പ്പൂ­ക്ക­ളു­ടെ തീ­ക്ഷ്ണ­ഗ­ന്ധം ഓ­ക്കാ­ന­മു­ണ്ടാ­ക്കും. ഇ­പ്പോൾ ഈ രീ­തി­യൊ­ന്നു മാ­റി­യി­ട്ടു­ണ്ടു്. ‘കേ­ര­ള­ത്തി­ലെ കോൾ­റി­ജ്ജും മാ­ത്യു ഓർ­നാൾ­ഡു മായ ശ്രീ. എം. കൃ­ഷ്ണൻ നായർ ക്കു ഞാൻ സ്വാ­ഗ­തം ആ­ശം­സി­ക്കു­ന്നു’ എന്നു പ്ര­ഭാ­ഷ­കൻ പ­റ­ഞ്ഞു­തീ­രു­മ്പോൾ ഒ­രു­ത്തൻ ക­ച്ച­ത്തോർ­ത്തു­കൊ­ണ്ടു­വ­ന്നു് എന്നെ പു­ത­പ്പി­ക്കും. ഒ­രി­ക്കൽ കൊ­ല്ല­ത്തു് ഒരു മീ­റ്റിം­ഗി­നു പോ­യ­പ്പോൾ കി­ട്ടി­യ­തു് വീ­ന­സി­ന്റെ കൊ­ച്ചു പ്ര­തി­മ­യാ­യി­രു­ന്നു; ച­ന്ദ­ന­ത്ത­ടി­യിൽ നിർ­മ്മി­ച്ച­തു്. സ്നേ­ഹ­ത്തി­ന്റെ­യും സൗ­ന്ദ­ര്യ­ത്തി­ന്റെ­യും അ­ധി­ഷ്ഠാ­ന ദൈവതം. മാർ­ബി­ളിൽ നിർ­മ്മി­ച്ച വീ­ന­സി­ന്റെ ഗ്രീ­ക്ക് പ്ര­തി­മ ഗ്രീ­സി­നു തെ­ക്കു­ള്ള മീ­ലോ­സ് ദ്വീ­പിൽ 1820-ൽ കാ­ണു­ക­യു­ണ്ടാ­യി. ആ പ്രാ­ചീ­ന ക­ലാ­സൃ­ഷ്ടി ‘വീനസ് ദ് മീലോ’ എന്ന പേരിൽ പാ­രീ­സി­ലെ ഒരു കാ­ഴ്ച­ബം­ഗ്ലാ­വിൽ ഇ­രി­ക്കു­ന്നു­ണ്ടു്. അ­തി­ന്റെ ഹ്ര­സ്വാ­കാ­ര­മാ­ണു് എ­നി­ക്കു കി­ട്ടി­യ­തു്. അർ­ദ്ധ­ന­ഗ്ന­മെ­ന്നു പ­റ­ഞ്ഞാൽ സ­ത്യ­മാ­വി­ല്ല. പ­രി­പൂർ­ണ്ണ ന­ഗ്ന­മെ­ന്നും പറയാൻ വയ്യ. പൊ­ക്കി­ളി­നു താ­ഴെ­യാ­യി വ­സ്ത്ര­മു­ണ്ടു്. അതു് ഏതു നി­മി­ഷ­വും ഊർ­ന്നു­പോ­കു­മെ­ന്ന മ­ട്ടി­ലാ­ണു്. അർദ്ധ രാ­ത്രി­യാ­ണു് വീ­ട്ടി­ലെ­ത്തി­യ­തു്. കാ­ല­ത്തു് പ്ര­തി­മ­യെ­ടു­ത്തു് ഒ­ളി­ച്ചു­വ­യ്ക്കാ­മെ­ന്നു കരുതി അതു മേ­ശ­പ്പു­റ­ത്തു വ­ച്ചി­ട്ടു് ഉ­റ­ങ്ങാൻ കി­ട­ന്നു. ഇ­ട­യ്ക്കി­ട­യ്ക്കു ക­ണ്ണു­തു­റ­ന്നു­നോ­ക്കു­മ്പോൾ വീനസ് അ­നാ­ച്ഛാ­ദി­ത­മാ­യ മാ­റി­ടം കാ­ണി­ച്ചു നി­ല്ക്കു­ന്ന­തു ക­ണ്ണിൽ വീഴും. എ­നി­ക്ക­ഭി­മു­ഖ­മാ­യി അവൾ നി­ന്ന­തു­കൊ­ണ്ടു് ‘ഗ്ളൂ­റ്റി­യൽ’ മാം­സ­പേ­ശി­ക­ളു­ടെ അ­സാ­ധാ­ര­ണ­മാ­യ സ്ഥൂ­ല­ത എ­നി­ക്കു കാണാൻ ഇട വ­ന്നി­ല്ല. ച­ന്ദ­ന­ത്തി­ന്റെ പ­രി­മ­ളം ആ­സ്വ­ദി­ച്ചു­കൊ­ണ്ടു് ഞാൻ “നി­ദ്ര­യു­ടെ നീ­രാ­ഴി”യിൽ വീണു. അതു കാ­ല­ത്തു “നീ­ന്തി­ക്ക­ട­ന്ന”തും പേ­ര­ക്കി­ടാ­വു് മു­റി­ക്ക­ക­ത്തു ക­യ­റി­വ­ന്ന­തും ഒരേ സ­മ­യ­ത്താ­യി­രു­ന്നു. “അയ്യേ മു­ണ്ടു താഴെ വീ­ഴു­ക­യി­ല്ലേ” എന്നു അവൻ ശി­ശു­സ­ഹ­ജ­മാ­യ നി­ഷ്ക­ള­ങ്ക­ത­യോ­ടെ ചോ­ദി­ച്ച­പ്പോൾ “അവൾ അതു കൈ­കൊ­ണ്ടു പി­ടി­ച്ചു­കൊ­ള്ളും” എന്നു ഞാൻ പ­റ­ഞ്ഞു. ഉടനേ കു­ട്ടി പ­റ­യു­ക­യാ­യി. “അതിനു കൈ­യി­ല്ല­ല്ലോ മു­ത്ത­ച്ഛാ”. അ­പ്പോ­ഴാ­ണു ഞാൻ സൂ­ക്ഷി­ച്ചു നോ­ക്കി­യ­തു് കൊ­ച്ചു സു­ന്ദ­രി­യെ. അ­വൾ­ക്കു കൈ­ക­ളി­ല്ല. എന്തേ ഞാനതു നേ­ര­ത്തേ കാ­ണാ­ത്ത­തു? അ­ങ്ങ­നെ­യാ­ണു്. സാ­ക­ല്യാ­വ­സ്ഥ­യി­ലു­ള്ള സൗ­ന്ദ­ര്യ­ത്തിൽ ദോ­ഷ­ങ്ങൾ മ­റ­ഞ്ഞു­പോ­കും. മ­നോ­ഹ­ര­മാ­യ കാ­വ്യം. അതു വാ­യി­ച്ചു് ആ­ഹ്ലാ­ദാ­തി­രേ­ക­ത്തിൽ വീ­ഴു­മ്പോൾ ദോ­ഷ­ങ്ങൾ ശ്ര­ദ്ധി­ക്കാ­റി­ല്ല നമ്മൾ. വീ­ന­സാ­ണു് ഈ തത്വം എന്നെ ഗ്ര­ഹി­പ്പി­ച്ച­തു്. അ­തു­പോ­ലെ ഉ­ജ്ജ്വ­ല­ത­യു­ടെ സ­മീ­പ­ത്തു­ള്ള സർ­വ്വ­സാ­ധാ­ര­ണ­ത്വം ന­മ്മു­ടെ ക­ണ്ണിൽ­പ്പെ­ടി­ല്ല. വ­ള്ള­ത്തോൾ ജീ­വി­ച്ചി­രു­ന്ന കാ­ല­ത്തു് വെ­ണ്ണി­ക്കു­ളം അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു. സ്ക്കൂ­ട്ട­റി­ന്റെ പി­റ­കി­ലി­രി­ക്കു­ന്ന സു­ന്ദ­രി­യെ ആർ­ത്തി­യോ­ടെ നോ­ക്കു­ന്ന പാ­ന്ഥൻ അ­യാ­ളു­ടെ കൂ­ട്ടു­കാ­ര­നും സ്കൂ­ട്ട­റോ­ടി­ക്കു­ന്ന­വ­നു­മാ­യ അ­വ­ളു­ടെ ഭർ­ത്താ­വു് ചി­രി­ക്കു­ന്ന­തോ സലാം വ­യ്ക്കു­ന്ന­തോ കാ­ണി­ല്ല. ഈ. വി. കൃ­ഷ്ണ­പി­ള്ള യും എ­ഴു­തി­യി­ട്ടു­ണ്ടു്. കൊ­ല­പാ­ത­കി സു­ന്ദ­രി­യാ­യ ഭാ­ര്യ­യോ­ടു­കൂ­ടി ജ­ന­നി­ബി­ഡ­മാ­യ രാ­ജ­ര­ഥ്യ­യി­ലൂ­ടെ ന­ട­ന്നാൽ ആ­ളു­ക­ളൊ­ക്കെ അവളെ മാ­ത്ര­മേ നോ­ക്കു­ക­യു­ള്ളൂ­വെ­ന്നു്; അ­ങ്ങ­നെ കൊ­ല­പാ­ത­കി­ക്കു ര­ക്ഷ­പ്പെ­ടാൻ ക­ഴി­യു­മെ­ന്നു്.

ഇ. വി. ശ്രീ­ധ­രൻ

എഡ്ന വിൻ­സെ­ന്റ് മിലേ യുടെ ഒരു കൊ­ച്ചു­കാ­വ്യം ഭാ­ഷാ­ന്ത­രീ­ക­ര­ണം കൊ­ണ്ടു വി­ക­ല­മാ­ക്കാ­തെ ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ ഉ­ദ്ധ­രി­ക്ക­ട്ടെ:

Listen, Children:

Your father is dead.

From his old coats

I’ll make you litle jackets;

I’ll make you little trousers

From his old pants.

There’ll be in his pockets

Thing’s he used to put there,

keys and pennies

Covered with tobacco;

Dan shall have the pennies

To save in his bank;

Anne shall have the keys

To make pretty noise with.

Life must go on,

Through good men die;

Anne, eat your breakfast

Dan, take your medicine

Life must go on;

I forget just why.

images/EdnaVincentMillay.jpg
എഡ്ന വിൻ­സെ­ന്റ് മിലേ

ഇതാണു മ­നു­ഷ്യ­സ്വ­ഭാ­വം. അച്ഛൻ മ­രി­ച്ചാൽ അ­യാ­ളു­ടെ പഴയ കോ­ട്ടു­കൾ വെ­ട്ടി­ത്ത­ച്ചു് ചെറിയ ഉ­ടു­പ്പു­കൾ ഉ­ണ്ടാ­ക്കും ബന്ധു. അ­യാ­ളു­ടെ പാ­ന്റ്സിൽ­നി­ന്നു കൊ­ച്ചു ട്രൗ­സേ­ഴ്സും. മ­രി­ച്ച­യാ­ളി­ന്റെ കീ­ശ­യിൽ പണവും താ­ക്കോ­ലു­ക­ളും കാണും. പണം മകനു് ബാ­ങ്കി­ലി­ടാം; താ­ക്കോൽ­കൊ­ണ്ടു ശ­ബ്ദ­മു­ണ്ടാ­ക്കി മ­കൾ­ക്കു ക­ളി­ക്കാം. കു­ട്ടി­കൾ ഭ­ക്ഷ­ണം ക­ഴി­ക്ക­ണം; മ­രു­ന്നു കു­ടി­ക്ക­ണം. ജീ­വി­തം മു­ന്നോ­ട്ടു പോകാൻ അ­തെ­ല്ലാം വേ­ണ­മ­ല്ലോ. പക്ഷേ, എ­ന്തി­നു ജീ­വി­തം മു­ന്നോ­ട്ടു പോകണം? അ­തി­നു­ത്ത­ര­മി­ല്ല. ധി­ഷ­ണാ­പ­ര­മാ­യും വൈ­കാ­രി­ക­മാ­യും ശാ­രീ­രി­ക­മാ­യും ന­മു­ക്കു വേ­റൊ­രാ­ളി­ന്റെ മരണം സ്വീ­ക­രി­ക്കാം. ധി­ക്ഷ­ണാ­ശ­ക്തി വ്യാ­പ­രി­ക്കു­മ്പോൾ മരണം സ്വാ­ഭാ­വി­ക­മാ­ണെ­ന്നു മ­ന­സ്സി­ലാ­കും. ‘ഞാൻ സ്നേ­ഹി­ച്ചു. ഇനി സ്നേ­ഹി­ക്കാൻ ആ­ളി­ല്ല’ എന്നു ഗ്ര­ഹി­ക്കു­മ്പോൾ വി­കാ­ര­ത്തി­ന്റെ ഉ­ത്ക­ടാ­വ­സ്ഥ മാ­റി­പ്പോ­കും. ഇ­ന്ന­ലെ­വ­രെ­യു­ണ്ടാ­യി­രു­ന്ന ആൾ ഇ­ന്നി­ല്ല. ഇനി ദുഃ­ഖി­ച്ചി­ട്ടു കാ­ര്യ­മി­ല്ല എന്നു ഗ്ര­ഹി­ക്കു­മ്പോൾ മ­ന­സ്സു് സാ­ധാ­ര­ണ­ഗ­തി­യി­ലാ­കും. അ­തു­കൊ­ണ്ടു് ഭാര്യ മ­രി­ച്ച ഭർ­ത്താ­വി­ന്റെ ഉ­ടു­പ്പു­ക­ളെ­ടു­ത്തു് അ­ടു­ത്ത വീ­ട്ടു­കാ­ര­നു കൊ­ടു­ത്താൽ അവളെ കു­റ്റ­പ്പെ­ടു­ത്തേ­ണ്ട­തി­ല്ല. ജീ­വി­തം മു­ന്നോ­ട്ടു പോ­ക­ണ­മ­ല്ലോ. അ­തു­പോ­കും. അ­തു­പോ­യി­പ്പോ­യി അ­ന്ത്യ­ത്തി­ലെ­ത്തു­മ്പോൾ അ­യാ­ളു­ടെ­യോ അ­വ­ളു­ടെ­യോ മക്കൾ അ­തു­പോ­ലെ നി­സ്സം­ഗ­ത­യോ­ടെ പെ­രു­മാ­റി­ക്കൊ­ള്ളും. അർ­ത്ഥ­ര­ഹി­ത­മാ­യ ഈ ജീ­വി­ത­ത്തി­ന്റെ സ്വ­ഭാ­വം എ­ടു­ത്തു­കാ­ണി­ക്കു­ക­യാ­ണു് ശ്രീ. ഇ. വി. ശ്രീ­ധ­രൻ. (“ജീ­വ­ച­രി­ത്ര­മി­ല്ലാ­ത്ത ഒരാൾ” എന്ന ചെ­റു­ക­ഥ—മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്.) സ്പ­ഷ്ട­മാ­യ ബാ­ഹ്യ­രേ­ഖ വ­ര­ച്ചു് അ­തി­ന­ക­ത്തു് ഒരു ജേ­ണ­ലി­സ്റ്റി­ന്റെ വി­ശ്വാ­സ­ങ്ങ­ളി­ല്ലാ­ത്ത, മോ­ഹ­ങ്ങ­ളി­ല്ലാ­ത്ത, അ­തു­കൊ­ണ്ടു­ത­ന്നെ മോ­ഹ­ഭം­ഗ­ങ്ങ­ളി­ല്ലാ­ത്ത ജീ­വി­ത­ത്തെ ക­ഥാ­കാ­രൻ ഒ­തു­ക്കി­വ­യ്ക്കു­ന്നു. അ­പ്പോൾ ജീ­വി­ത­ത്തി­ന്റെ വ്യർ­ത്ഥ­ത മു­ഴു­വ­നും ന­മ്മു­ടെ മുൻ­പി­ലു­ണ്ടു്. ആ ജേ­ണ­ലി­സ്റ്റി­ന്റെ ജീ­വി­തം ത­ന്നെ­യാ­ണ­ല്ലോ ന­മ്മു­ടെ­യും ജീ­വി­തം എന്നു ന­മു­ക്കു തോ­ന്നു­ന്നു. അതോടെ മ­രി­ച്ച­യാൾ ന­മ്മു­ടെ സ­ഹോ­ദ­ര­നാ­യി­മാ­റു­ന്നു. ക­ഥ­യ്ക്കു് ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഒ­ന്നും അ­നു­ഷ്ഠി­ക്കാ­നി­ല്ല.

വി­റ്റ്മാൻ മ­ര­ണ­ത്തെ വി­ളി­ക്കു­ന്നു:

Come, lovely and soothing Deaths

Undulate round the world,

serenely arriving

arriving

In the day, in the night, to all

to each,

Sooner or later, deplicate Death.

ച­ങ്ങ­മ്പു­ഴ മ­ര­ണ­ത്തെ വി­ളി­ക്കു­ന്നു:

പോ­രി­കെൻ മാ­റ­ത്തേ­ക്കെ­ന്നോ­മ­ന­യ­ല്ലേ! ബാഷ്പ-​

ധാര ഞാൻ തു­ട­ച്ചോ­ളാം, നാ­ണ­മെ­ന്ത­യ്യോ പോരൂ!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ജീ­വി­ത­ത്തെ­ക്കു­റി­ച്ചു നി­ങ്ങൾ എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: പ്ര­ഭാ­തം മ­നോ­ഹ­രം, മ­ദ്ധ്യാ­ഹ്നം ഊർ­ജ്ജ­സ്വ­ലം, സാ­യാ­ഹ്നം പ­രീ­ക്ഷ­ണം, രാ­ത്രി ഭ­യ­ദാ­യ­കം.

ചോ­ദ്യം: ഞാൻ അവനെ ഉ­യർ­ത്തി. അ­വൾ­ക്കു ജീ­വി­ത­മാർ­ഗ്ഗം നൽകി എ­ന്നൊ­ക്കെ­പ്പ­റ­യു­ന്ന­തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു സാറേ?

ഉ­ത്ത­രം: ഒ­രർ­ത്ഥ­വു­മി­ല്ല. പ്ര­കൃ­തി ഉ­യർ­ത്തേ­ണ്ട­വ­നെ ഉ­യർ­ത്തും. ജീ­വി­ത­മാർ­ഗ്ഗം നൽ­കേ­ണ്ട­വൾ­ക്കു് അതു നൽകും. ഉ­പ­കർ­ത്താ­വു് ഇ­ല്ലെ­ങ്കി­ലും അ­തൊ­ക്കെ സം­ഭ­വി­ക്കും.

ചോ­ദ്യം: അ­ടു­ത്ത ജ­ന്മ­ത്തിൽ സ്ത്രീ­യാ­കാൻ താ­ല്പ­ര്യ­മു­ണ്ടോ?

ഉ­ത്ത­രം: ചു­രു­ണ്ട ത­ല­മു­ടി കൂ­ടു­തൽ ചു­രു­ളു­ള്ള­താ­ക്കി, നെ­റ്റി­യിൽ സി­ന്ദൂ­ര­പ്പൊ­ട്ടി­ട്ടു്, പു­രി­ക­ങ്ങ­ളും ക­ണ്ണു­ക­ളു­മെ­ഴു­തി, ക­വി­ളു­ക­ളിൽ പൗഡർ പൂശി, കാ­മോ­ദ്ദീ­പ­ക­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങൾ കൂ­ടു­തൽ കാ­മോ­ദ്ദീ­പ­ക­ങ്ങ­ളാ­ക്കി, നി­തം­ബം വെ­ട്ടി­ച്ചു ന­ട­ന്നു് മ­ന്ദ­സ്മി­ത­ത്തോ­ടെ പു­രു­ഷ­ന്മാ­രെ നോ­ക്കാൻ എ­നി­ക്കു കൊതി. പക്ഷേ, അ­ടു­ത്ത ജ­ന്മ­ത്തിൽ പു­രു­ഷ­നാ­യി­ത്ത­ന്നെ ജ­നി­ച്ചാൽ മ­തി­യെ­നി­ക്കു്. വൈ­രൂ­പ്യ­മാർ­ന്ന രൂ­പ­മാ­ണു് പ്ര­കൃ­തി ത­രു­ന്ന­തെ­ങ്കി­ലും പു­രു­ഷ­നാ­യാൽ മതി.

ചോ­ദ്യം: പു­രു­ഷ­ന്റെ ചി­രി­യും ദുഃ­ഖ­ഭാ­വ­വും പ­ല­പ്പോ­ഴും ക­ള്ള­മ­ല്ലേ?

ഉ­ത്ത­രം: അതേ. ശ­ത്രു­വി­നെ നോ­ക്കി പു­രു­ഷൻ ഹൃ­ദ്യ­മാ­യി ചി­രി­ക്കും. ദുഃ­ഖ­മൊ­ട്ടു­മി­ല്ലാ­തെ ക­ണ്ണീ­രി­ന്റെ ഛായ വ­രു­ത്തും ക­ണ്ണു­ക­ളിൽ. സ്ത്രീ­യും ഏ­താ­ണ്ടു് അ­ങ്ങ­നെ­ത­ന്നെ. പക്ഷേ, അ­വ­രു­ടെ ക­ണ്ണീ­രു് പ­ല­പ്പോ­ഴും ക­ള്ള­മാ­യി­രി­ക്കും. ചി­രി­യെ പകുതി വി­ശ്വ­സി­ക്കാം.

ചോ­ദ്യം: ക­വി­ക­ളും പാ­ട്ടു­കാ­രും അ­വ­രാ­യി­ത്ത­ന്നെ ജ­നി­ച്ച­വ­ര­ല്ലേ?

ഉ­ത്ത­രം: ശരി. ക­വി­ക­ളും ഗാ­യ­ക­രും മ­ത്ര­മ­ല്ല, അ­ധ്യാ­പ­ക­രും ഡോ­ക്ടർ­മാ­രും ബി­സ്നെ­സ്സു­കാ­രും ജ­ന്മ­നാ അവർ ത­ന്നെ­യാ­യി­രി­ക്ക­ണം. ജ­ന്മ­വാ­സ­ന­യി­ല്ലാ­തെ ബി­സ്നെ­സ്സി­നു പോയാൽ ഉള്ള പണം ന­ഷ്ട­പ്പെ­ടും.

ചോ­ദ്യം: സ്ത്രീ­കൾ പൊ­തു­വേ ബു­ദ്ധി കു­റ­ഞ്ഞ­വ­ര­ല്ലേ?

ഉ­ത്ത­രം: എന്നു പറയാൻ വയ്യ. റെ­ബേ­ക്ക വെ­സ്റ്റ്, സീമോൻ ദെ ബോ­വ്വാർ ഇവർ യ­ഥാ­ക്ര­മം എച്ച്. ജി. വെൽസി നെ­ക്കാ­ളും സാർ­ത്രി നെ­ക്കാ­ളും പ്ര­തി­ഭാ­ശാ­ലി­നി­ക­ളാ­യി­രു­ന്നു; ദാർ­ശ­നി­കൻ എന്ന നി­ല­യിൽ സാർ­ത്ര് അ­ദ്വി­തീ­യ­നാ­യി­രു­ന്നു­വെ­ങ്കി­ലും.

വി­ക്ക് എത്ര ഭേദം!

ക­ലാ­കൗ­മു­ദി­യിൽ ‘ഞാ­യ­റാ­ഴ്ച’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ. കെ. ഗോ­വി­ന്ദൻ ക്ഷ­മി­ക്ക­ണം. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­ര­ച­ന എന്ന പ്ര­ക്രി­യ­യ്ക്കു ഏ­റ്റ­വും ചേർ­ന്ന ഒരു യൂ­റോ­പ്യൻ നേ­ര­മ്പോ­ക്കു ഞാൻ പ­റ­യു­ക­യാ­ണു്. അയാൾ നി­രാ­ശ­നാ­യി വി­ഷാ­ദ­മ­ഗ്ന­നാ­യി വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു് ഇ­രി­ക്കു­ന്ന­തു ക­ണ്ടു് ഒരു സ്നേ­ഹി­തൻ അ­ങ്ങോ­ട്ടു കയറി ചെ­ന്നു ചോ­ദി­ച്ചു:

എന്താ ദുഃ­ഖി­ച്ചു് ഇ­രി­ക്കു­ന്ന­തു?

വി­ക്ക­നാ­യ അയാൾ പ­റ­ഞ്ഞു: ഒ ഒ ഒരു ജോ ജോ­ലി­ക്കു് അ അ അ അ­പേ­ക്ഷി­ച്ചു. കി കി കി­ട്ടി യി യി ല്ല ല്ല.

എന്തു ജോലി?

റ്റെ റ്റെ റ്റെ­ലി­വി­ഷൻ അ അ അനൗൺ സ സ ർ ർ. എ എന്റെ പേ പേരു് എ എ എ­ന്തെ­ന്നു­ന്നു് അ അവർ ചോ ചോ ദി ദി ച്ചു. ഗോ ഗോ വി വ്വി ന്ദ ന്ദ ൻ എന്നു ന്നു പ പ റ റ ഞ്ഞു. വൃ വൃ­ത്തി കെ കെട്ട വവ ന്മാ­രു പൊ പൊ­ക്കൊ­ള്ളാൻ പ് പ­റ­ഞ്ഞു.

images/MKSanu1.jpg
എം. കെ. സാനു

ഇനി വാ­യ­ന­ക്കാർ കെ. ഗോ­വി­ന്ദ­ന്റെ കഥ വാ­യി­ച്ചു നോ­ക്ക­ട്ടെ. വി­ക്കി­നെ­ക്കാൾ വൃ­ത്തി­കെ­ട്ട ര­ച­ന­യാ­ണു് അ­തെ­ന്നു മ­ന­സ്സി­ലാ­ക്കാം. രണ്ടു വീ­ട്ടു­കാർ ത­മ്മിൽ വലിയ സ്നേ­ഹം. അ­ടു­ത്ത വീ­ട്ടി­ലെ കു­ഞ്ഞു് ഇ­പ്പു­റ­ത്തെ വീ­ട്ടി­ലെ ഇ­രി­ക്കു. അ­ങ്ങ­നെ ക­ഴി­യു­മ്പോൾ കു­ഞ്ഞി­ന്റെ സ്വർ­ണ്ണ­ച്ചെ­യിൻ കാ­ണാ­താ­യി. കു­ഞ്ഞി­ന്റെ അ­മ്മ­യ്ക്കു സംശയം കൂ­ട്ടു­കാ­രി­യെ­ത്ത­ന്നെ. അതു മ­ന­സ്സി­ലാ­ക്കി കൂ­ട്ടു­കാ­രി നാ­ലു­പ­വ­ന്റെ വളകൾ വി­റ്റു് സ്വർ­ണ്ണ­ച്ചെ­യിൻ വാ­ങ്ങാൻ തീ­രു­മാ­നി­ക്കു­മ്പോൾ ഗോ­വി­ന്ദ­ന്റെ ക­ഥാ­ബീ­ഭ­ത്സ­ത അ­വ­സാ­നി­ക്കു­ന്നു. ഇവിടെ നി­രൂ­പ­ണ­ത്തി­ന്റെ­യോ വി­മർ­ശ­ന­ത്തി­ന്റെ­യോ ഭാ­ഷ­യ്ക്കു് ഒരു സ്ഥാ­ന­വു­മി­ല്ല. നി­രൂ­പ­ണ­യോ­ഗ്യ­വും വി­മർ­ശ­ന­യോ­ഗ്യ­വു­മാ­യ ര­ച­ന­ക­ളെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ മാ­ത്ര­മ­ല്ലേ അ­ത്ത­രം വാ­ക്കു­കൾ­ക്കു സാം­ഗ­ത്യ­മു­ള്ളൂ. മ­നു­ഷ്യ­നെ അ­വി­ദ­ഗ്ദ്ധ­ത കൊ­ണ്ടു ബോ­റ­ടി­ക്കാൻ തീ­രു­മാ­നി­ച്ചി­റ­ങ്ങു­ന്ന­വ­രെ­ക്കു­റി­ച്ചു്, അ­വ­രു­ടെ അ­ത്ത­രം ര­ച­നാ­സാ­ഹ­സി­ക­ങ്ങ­ളെ­ക്കു­റി­ച്ചു് നി­രൂ­പ­ണ­ത്തി­ന്റെ­യും വി­മർ­ശ­ന­ത്തി­ന്റെ­യും ഭാ­ഷ­യിൽ എ­ന്തെ­ങ്കി­ലും പ­റ­യാ­നൊ­ക്കു­മോ? അ­ടു­ക്ക­ള­ക്കാ­രി­കൾ­ക്കു പോലും ഓ­ക്കാ­ന­മു­ണ്ടാ­ക്കു­ന്ന ഇക്കഥ ക­ഥാ­കാ­ര­ന്റെ­യും വാ­യ­ന­ക്കാ­രാ­യ ന­മ്മു­ടെ­യും സം­സ്കാ­ര­ലോ­പ­ത്തെ­യാ­ണു് കാ­ണി­ക്കു­ന്ന­തു്. വി­ക്ക­നും ഗോ­വി­ന്ദ­നും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ലാ­തി­ല്ല. വി­ക്ക­നോ­ടു് ന­മു­ക്കു സ­ഹ­താ­പം. ഗോ­വി­ന്ദ­നോ­ടു ന­മു­ക്കു കോപം. ആളുകൾ ക­ഥ­യെ­ഴു­തി­യി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല. പാ­വ­ങ്ങ­ളാ­യ വാ­യ­ന­ക്കാ­രെ കൊ­ല്ലാ­തി­രു­ന്നാൽ മതി.

images/Vtbhattathiri.jpg
വി. ടി. ഭ­ട്ട­തി­രി­പ്പാ­ട്

സാ­യ്പി­ന്റെ ഒരു നേ­ര­മ്പോ­ക്കി­നു കൂടി രൂ­പാ­ന്ത­രം വ­രു­ത്തി­ക്കൊ­ള്ള­ട്ടെ. ബേ­ക്ക­റി അ­ട­യ്ക്കാൻ ഭാ­വി­ച്ച­പ്പോ­ഴാ­ണു് അയാൾ വാ­തി­ലി­ലൂ­ടെ ത­ള്ളി­ക്ക­യ­റി “ര­ണ്ടു­റൊ­ട്ടി” എന്നു പ­റ­ഞ്ഞ­തു്. ഭ­യ­ങ്ക­ര­മാ­യ മഴ. റൊ­ട്ടി വാ­ങ്ങാൻ വ­ന്ന­വ­ന്റെ കുട കാ­റ്റ­ടി­ച്ചു മ­ലർ­ന്നി­രി­ക്കു­ക­യാ­ണു്. പഴയ സ്ഥാ­ന­ത്തു കൊ­ണ്ടു­വ­രാൻ ശ്ര­മി­ച്ചി­ട്ടും കുട കൂ­ട്ടാ­ക്കി­യി­ല്ല. അ­യാ­ളു­ടെ ഷർ­ട്ടും മു­ണ്ടും ന­ന­ഞ്ഞു് ശ­രീ­ര­ത്തോ­ടു് ഒ­ട്ടി­യി­രി­ക്കു­ന്നു. പാവം ന­ല്ല­പോ­ലെ വി­റ­യ്ക്കു­ന്നു­മു­ണ്ടു്. അയാളെ നോ­ക്കി ബേ­ക്ക­റി­യു­ട­മ­സ്ഥൻ ചോ­ദി­ച്ചു “രണ്ടു റൊ­ട്ടി മാ­ത്രം മതിയോ?” ഉ­ത്ത­രം ഉടനെ ഉ­ണ്ടാ­യി. “മതി, ഒ­ന്നു് എ­നി­ക്കും ഒന്നു സാ­റ­യ്ക്കും”. “സാറ നി­ങ്ങ­ളു­ടെ ഭാ­ര്യ­യാ­ണോ?” എന്നു ബേ­ക്ക­റി­ക്കാ­ര­ന്റെ ജി­ജ്ഞാ­സ­യാർ­ന്ന ചോ­ദ്യം. റൊ­ട്ടി വാ­ങ്ങാ­നെ­ത്തി­യ­വ­നു ക­ല­ശ­ലാ­യ ദേ­ഷ്യം വന്നു. അയാൾ അ­ട്ട­ഹ­സി­ച്ചു.

“എടോ ഈ മ­ഴ­യ­ത്തു് എന്റെ അമ്മ എന്നെ പു­റ­ത്തേ­ക്കു പ­റ­ഞ്ഞ­യ­യ്ക്കു­മെ­ന്നു താൻ വി­ചാ­രി­ക്കു­ന്നു­ണ്ടോ?”

ഭാ­ര്യ­മാ­രും ക­ഥാ­കാ­ര­ന്മാ­രും ഏതു ക്രൂ­ര­കൃ­ത്യ­വും ചെ­യ്തു കളയും.

വി. ടി; എം. കെ. സാനു

ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു? പ്ര­ഭാ­തം മ­നോ­ഹ­രം, മ­ദ്ധ്യാ­ഹ്നം ഊർ­ജ്ജ­സ്വ­ലം, സാ­യാ­ഹ്നം പ­രീ­ക്ഷ­ണം, രാ­ത്രി ഭ­യ­ദാ­യ­കം.

ക­ഥ­കൾ­ക്കു് ഒരു ദോ­ഷ­മു­ണ്ടു്. വീ­ണ്ടും വീ­ണ്ടും കേ­ട്ടാൽ അ­വ­യു­ടെ അർ­ത്ഥം ന­ഷ്ട­മാ­യി ഭ­വി­ക്കും. ഏ­ക­ല­വ്യ ന്റെ കഥ കേ­ട്ടു­കേ­ട്ടു് എ­നി­ക്കി­പ്പോൾ വൈ­ര­സ്യം. കാ­സാ­ബി­യൻ­കാ യുടെ കഥ ഞാൻ കു­ട്ടി­യാ­യി­രി­ക്കെ കേ­ട്ട­പ്പോൾ രോ­മ­ഹർ­ഷം. അതു കാതിൽ വന്നു വീണു വീണു് ഇ­പ്പോൾ വെ­റു­പ്പു്. ര­ഥ­ച­ക്ര­ത്തി­ന്റെ ആണി പോ­യ­പ്പോൾ അവിടെ വി­ര­ലു­വ­ച്ച ദശരഥ പ­ത്നി­യോ­ടു് എ­നി­ക്കി­പ്പോൾ പു­ച്ഛ­മേ­യു­ള്ളു. വാ­ഷി­ങ്ട­ണും മരവും എ­നി­ക്കി­ന്നു വെ­റു­പ്പു് ഉ­ണ്ടാ­ക്കു­ന്നു. പക്ഷേ, പ്രൊ­ഫെ­സർ എം. കെ. സാനു ച­രി­ത്ര­പു­രു­ഷ­നാ­യ വി. ടി. ഭ­ട്ട­തി­രി­പ്പാ­ടി ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളെ “ആ­ദർ­ശ­വ­ത്ക­രി”ക്കാ­തെ യ­ഥാർ­ത്ഥ­മാ­യി ആ­വി­ഷ്ക­രി­ക്കു­മ്പോൾ എ­നി­ക്കു വി. ടി.യോടും സാ­നു­വി­നോ­ടും ബ­ഹു­മാ­നം. സ്കൂ­ളിൽ ഗു­രു­നാ­ഥ­ന്മാ­രു­ണ്ടു്. കോ­ളേ­ജി­ലും അ­വ­രു­ണ്ടു്. അവർ കു­ട്ടി­ക­ളു­ടെ സാം­സ്കാ­രി­ക­ജീ­വി­ത­ത്തെ വി­ക­സി­പ്പി­ക്കു­ന്നു. അ­തു­പോ­ലെ ഒരു ദേ­ശ­ത്തി­നു മാ­ത്രം ഒരു ഗു­രു­നാ­ഥ­നു­ണ്ടാ­വാം. അ­ദ്ദേ­ഹം കാ­ല­ദേ­ശ­പ­രി­ധി­ക­ളെ ലം­ഘി­ച്ചു് സ­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ എ­ത്തു­ന്നു. വി. ടി. ഭ­ട്ട­തി­രി­പ്പാ­ട് ആ വി­ധ­ത്തി­ലൊ­രു ഗു­രു­നാ­ഥ­നാ­യി­രു­ന്നു. ഞാ­നൊ­രി­ക്ക­ലേ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു­ള്ളൂ. തേ­ജോ­മ­യ­നാ­യ ആ മ­ഹാ­പു­രു­ഷ­ന്റെ മുൻ­പിൽ ന­മ­സ്ക­രി­ക്ക­ണ­മെ­ന്നു­വ­രെ എ­നി­ക്കാ­ഗ്ര­ഹ­മു­ണ്ടാ­യി. അ­ദ്ദേ­ഹ­ത്തെ ഞാ­നി­ന്നു വീ­ണ്ടും കാ­ണു­ന്ന­തു സാനു കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ ലേ­ഖ­ന­ത്തി­ലൂ­ടെ­യാ­ണു്. ഏ­താ­നും വാ­ക്യ­ങ്ങൾ­കൊ­ണ്ടു് അ­ദ്ദേ­ഹം വി. ടി. യുടെ മ­ഹ­ത്ത്വം സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. ആർ­ജ്ജ­വ­മാ­ണു് സാ­നു­വി­ന്റെ ലേ­ഖ­ന­ത്തി­നു­ള്ള ഗുണം.

നാ­നാ­വി­ഷ­യ­കം
  1. വ­ള്ള­ത്തോ­ളി­ന്റെ പ­ദ­പ്ര­യോ­ഗ വൈ­ദ­ഗ്ദ്ധ്യ­ത്തെ­ക്കു­റി­ച്ചു പ­റ­യു­ക­യാ­യി­രു­ന്നു എം. പി. അപ്പൻ സാറ്. മ­ഹാ­ക­വി­യു­ടെ ശി­ഷ്യ­നും മകനും എന്ന കാ­വ്യ­ത്തിൽ “അ­മ­ല­സു­ഷ­മ­നാ­മ­വ­ങ്കൽ യ­ക്ഷ­പ്ര­മ­ദ­കൾ സ­സ്പൃ­ഹ വീ­ക്ഷ­ണ­ങ്ങ­ളാ­ലേ ക­മ­ല­ദ­ല­വി­ശാ­ല­മാ­ല ചാർ­ത്തി സ്വ­മ­ന­സ്സി ത­ദ്വി­ധ പു­ത്ര­ല­ബ്ധി നേർ­ന്നു.” എ­ന്നൊ­രു ശ്ലോ­ക­മു­ണ്ട­ല്ലോ. അതിലെ പ്ര­മ­ദ­ശ­ബ്ദ­പ്ര­യോ­ഗ­ത്തി­ന്റെ ഔ­ചി­ത്യം ചൂ­ണ്ടി­ക്കാ­ണി­ച്ചു അപ്പൻ അവർകൾ. കാ­മ­വേ­ഗ­മു­ള്ള­വ­ളാ­ണു് പ്രമദ. “പ്ര­മ­ദ­സ്സ­മ്മ­ദേ­മ­ത്തേ സ്ത്രീ­യാ­മു­ത്ത­മ­യോ­ഷി­തി” എന്നു മേ­ദി­നി (പാൽ­മ­ഗ്വ­രീ വ്യാ­ഖ്യാ­ന­മു­ള്ള അ­മ­ര­കോ­ശ­ത്തിൽ നി­ന്നു എ­ടു­ത്തെ­ഴു­തു­ന്ന­തു്.) പ്ര­മ­ദ­പ­ദ­ത്തി­നു പ­ക­ര­മാ­യി വൃ­ത്ത­ത്തി­നു ചേർ­ന്ന മ­ട്ടിൽ വേറെ ഏതു വാ­ക്കു് അ­വി­ടെ­വ­ച്ചാ­ലും ക­വി­ത­യ്ക്കു ന്യൂ­ന­ത്ത്വം വ­രു­മെ­ന്നാ­ണു് ശ്രീ. എ. പി. അ­യ്യ­പ്പ­ന്റെ അ­ഭി­പ്രാ­യം. അ­തു­പോ­ലെ ‘ബ­ന്ധ­ന­സ്ഥ­നാ­യ അ­നി­രു­ദ്ധ’നിൽ ‘അ­ല­സ­ഗ­മ­ന­യാ­ളെ ’ എന്നു പ്ര­യോ­ഗി­ച്ച­തും ഉ­ചി­ത­ജ്ഞ­ത­യു­ടെ ല­ക്ഷ­ണ­മാ­ണെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. ത­ട­വ­റ­യ്ക്ക­ക­ത്തു നി­ന്നു പു­റ­ത്തേ­ക്കു പോ­രാ­നു­ള്ള ഉ­ഷ­യു­ടെ വൈ­ഷ­മ്യം ആ പ്ര­യോ­ഗം അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു.
  2. പ­ണ്ടു്, ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ക­വി­യ­ല്ലെ­ന്നു എൻ. ഗോ­പാ­ല­കൃ­ഷ്ണ­പി­ള്ള സാറും അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­ച­ര­ന്മാ­രും പ­റ­ഞ്ഞു പ­ര­ത്തി­യ­പ്പോൾ മ­ഹാ­ക­വി ഓരോ പ്ര­ഭാ­ഷ­ണ­വേ­ദി­യി­ലും കയറി മ­റു­പ­ടി പ­റ­ഞ്ഞു. അ­തു­കൂ­ടാ­തെ തി­ക­ച്ചും ബാ­ലി­ശ­മാ­യി ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തു­ക­യും ചെ­യ്തു. മീ­റ്റിം­ഗി­നു പോ­യ­പ്പോൾ കാ­റി­നു കേടു വ­ന്ന­തു­കൊ­ണ്ടു് ജിയും മ­റ്റു­ള്ള പ്ര­ഭാ­ഷ­ക­രും ഒരു ത­യ്യൽ­ക്ക­ട­യി­ലേ­ക്കു കയറി. ത­യ്യൽ­ക്കാ­രൻ ഉടനെ അ­ദ്ദേ­ഹ­ത്തെ ക­ണ്ട­റി­യു­ക­യും ‘മ­ഹാ­ക­വി ജി­യ­ല്ലേ?’ എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് ബ­ഹു­മാ­ന­ത്തോ­ടു­കൂ­ടി എ­ഴു­ന്നേ­റ്റു നി­ല്ക്കു­ക­യും ചെ­യ്തു. താൻ ബ­ഹു­ജ­ന­ത്തി­ന്റെ മ­ന­സ്സിൽ­ക്കൂ­ടി ക­ട­ന്നു­ചെ­ന്നി­രി­ക്കു­ന്നു­വെ­ന്നാ­ണു് ജി ഈ സം­ഭ­വ­വി­വ­ര­ണ­ത്തി­ലൂ­ടെ ഗോ­പാ­ല­പി­ള്ള­സാ­റി­നെ അ­റി­യി­ച്ച­തു്. ജി­യാ­രു് ഞാ­നാ­രു്? എ­ങ്കി­ലും സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ നി­ന്ദ­ക­ന്മാർ­ക്കു മ­റു­പ­ടി­യാ­യി എന്റെ ഒരു ശി­ഷ്യ­യു­ടെ ക­ത്തു് ഇവിടെ പ­കർ­ത്തി അ­വർ­ക്കു മ­റു­പ­ടി നൽ­ക­ട്ടെ; ബാ­ലി­ശ­മാ­ണു് ഈ പ്ര­വൃ­ത്തി എ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ. “13 വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് സാ­റി­ന്റെ ക്ലാ­സിൽ ഞാൻ പ­ഠി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ നാലു കു­ട്ടി­ക­ളു­ടെ അ­മ്മ­യാ­ണു്. വാ­യ­ന­യിൽ ഞാ­നൊ­രു ശി­ശു­വാ­ണെ­ങ്കി­ലും വർ­ഷ­ങ്ങ­ളാ­യി ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ വാ­യി­ക്കാ­റു­ണ്ടു്. അതു് എ­നി­ക്കു ത­രു­ന്ന മാ­ന­സി­കാ­ഹ്ലാ­ദം വാ­ക്കു­കൾ­ക്കു് അ­തീ­ത­മാ­ണു്. അതു് എന്റെ അ­സ്വ­സ്ഥ­മാ­കു­ന്ന മ­ന­സ്സി­നെ സ്വ­ച്ഛ­മാ­ക്കു­ന്നു. അതിൽ സാറ് ത­രു­ന്ന ഉ­പ­ദേ­ശ­ങ്ങൾ. ജീ­വി­ത­വീ­ക്ഷ­ണ­ങ്ങൾ എ­ല്ലാം എന്നെ പ­ക്വ­ത­യി­ലെ­ത്തി­ക്കു­ന്നു. ഒരു സാ­ധാ­ര­ണ വീ­ട്ട­മ്മ­യാ­യ ഞാൻ ക്ഷീ­ണി­ത­യാ­കു­മ്പോൾ, പ്ര­ശ്ന­ങ്ങൾ ഉ­ണ്ടാ­കു­മ്പോൾ ‘സാ­ഹി­ത്യ വാ­ര­ഫ­ലം’ എന്നെ ശാ­ന്ത­മാ­ക്കു­ന്നു. ഇളനീർ കു­ടി­ക്കു­ന്ന­തി­നേ­ക്കാൾ മ­ധു­ര­മാ­ണു് അതു്. ആ മാ­ന്ത്രി­ക ശ­ക്തി­യു­ടെ മുൻ­പിൽ ഞാൻ തല കു­നി­ക്കു­ന്നു. അ­ങ്ങേ­യ്ക്കു് അ­ഭി­ന­ന്ദ­ന­ത്തി­ന്റെ ആ­യി­ര­മാ­യി­രം പൂ­ച്ചെ­ണ്ടു­കൾ. ഒരു വരി അ­ല്ലെ­ങ്കി­ലൊ­രു കൈ ഒ­പ്പു് മാ­ത്രം മ­റു­പ­ടി ആയി അ­യ­യ്ക്കു­മോ? ഇതു് ഒരു അ­വി­വേ­കം ആ­ണെ­ങ്കിൽ ക്ഷ­മി­ക്ക­ണം എന്നു സാ­റി­നെ എന്റെ അ­ച്ഛ­നെ­പ്പോ­ലെ സ്നേ­ഹി­ക്കു­ന്ന ഒരു മകൾ”. ഈ ക­ത്തു് വാ­യി­ച്ചു ഞാൻ നി­റ­ഞ്ഞ ന­യ­ന­ങ്ങ­ളോ­ടെ ഇ­രു­ന്നു. എന്നെ പ്ര­ശം­സി­ച്ച­തു­കൊ­ണ്ട­ല്ല. സ്ത്രീ­കൾ എത്ര ന­ല്ല­വ­രാ­ണെ­ന്നു വി­ചാ­രി­ച്ചു്.
  3. ഞാൻ അ­ത്യ­ന്താ­ധു­നി­ക­നാ­യാൽ ‘ആ­കാ­ശ­ത്തു് ന­ക്ഷ­ത്രം, മേ­ശ­പ്പു­റ­ത്തു മ­ഷി­ക്കു­പ്പി’ എ­ന്നെ­ഴു­തു­ക­യി­ല്ല. ‘ആ­കാ­ശ­ത്തു മ­ഷി­ക്കു­പ്പി മേ­ശ­പ്പു­റ­ത്തു ന­ക്ഷ­ത്രം’ എന്നേ എഴുതൂ. ‘ശ­ബ്ദ­ത്തി­ന്റെ പ­ച്ച­നി­റം ഞാൻ ക­ണ്ണു­കൾ­കൊ­ണ്ടു് കേ­ട്ടു. എന്റെ അ­ടു­ത്തു­കൂ­ടെ­പ്പോ­യ സ്കൂ­ട്ട­റി­ന്റെ ശബ്ദം ഞാൻ കൈ­കൊ­ണ്ടു കേ­റി­പ്പി­ടി­ച്ചു. അ­പ്പോ­ഴു­ണ്ടാ­യ മാ­ധു­ര്യം ഞാൻ കാ­തു­കൊ­ണ്ടു് ആ­സ്വ­ദി­ച്ചു’ എ­ന്നൊ­ക്കെ ഞാൻ എ­ഴു­തും. അതോടെ ‘ഇതാ ഒരു ആ­ധു­നി­കോ­ത്ത­രൻ’ എ­ന്നു് എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്തു­ക്ക­ളാ­യ പ്രൊ­ഫെ­സർ തോമസ് മാ­ത്യു വും ഡോ­ക്ടർ എം. എം. ബ­ഷീ­റും വാ­ഴ്ത്തും. ആ വാ­ഴ്ത്ത­ലി­നു ‘ഇൻ ആ­ന്റി­സി­പേ­ഷ­നാ­യി’ നന്ദി.
  4. ബ്ലൗ­സിൽ ആ­വ­ശ്യ­ത്തി­ല­ധി­കം സെ­യ്ഫ്റ്റി പി­ന്നു­കൾ കു­ത്തു­ന്ന­തും തൊ­ടു­ന്ന­തി­നു് അ­ഞ്ഞൂ­റു­വ­ട്ടം മേൽ­മു­ണ്ടു് വ­ലി­ച്ചി­ട്ടു മാ­റു­മ­റ­യ്ക്കു­ന്ന­തും അ­റു­പ­തു വ­യ­സ്സു ക­ഴി­ഞ്ഞ സ്ത്രീ­ക­ളു­ടെ സ്വ­ഭാ­വ­മാ­ണു്. കോട്ട ആ­ക്ര­മി­ക്ക­പ്പെ­ടു­കി­ല്ലെ­ങ്കിൽ അതിനു കൂ­ടു­തൽ സു­ര­ക്ഷി­ത­ത്വം നൽ­കു­മെ­ന്നു യൂഗോ പ­റ­ഞ്ഞി­ട്ടു­ണ്ടു്.
ആർ. ന­രേ­ന്ദ്ര­പ്ര­സാ­ദ്

ശ­ത്രു­വി­നെ നോ­ക്കി പു­രു­ഷൻ ഹൃ­ദ്യ­മാ­യി ചി­രി­ക്കും. ദുഃ­ഖ­മൊ­ട്ടു­മി­ല്ലാ­തെ ക­ണ്ണീ­രി­ന്റെ ഛായ വ­രു­ത്തും ക­ണ്ണു­ക­ളിൽ. സ്ത്രീ­യും ഏ­താ­ണ്ടു് അ­ങ്ങ­നെ തന്നെ. പക്ഷേ, അ­വ­രു­ടെ ക­ണ്ണീ­രു് പ­ല­പ്പോ­ഴും ക­ള്ള­മാ­യി­രി­ക്കും. ചി­രി­യെ പകുതി വി­ശ്വ­സി­ക്കാം.

ന­വീ­ന­നാ­ട­ക­ങ്ങൾ—സാ­മു­വൽ ബ­ക്കി­റ്റ്, യെ­ന­സ്കോ ഇ­വ­രു­ടെ നാ­ട­ക­ങ്ങൾ—ധി­ഷ­ണാ­പ­ര­ങ്ങ­ളും മുൻ­കൂ­ട്ടി തീ­രു­മാ­നി­ക്ക­പ്പെ­ട്ട­വ­യു­മാ­യ­തു­കൊ­ണ്ടു് ശ്രീ. ആർ. ന­രേ­ന്ദ്ര­പ്ര­സാ­ദി ന്റെ “കു­മാ­രൻ വ­രു­ന്നി­ല്ല” എന്ന ചെറിയ നാ­ട­ക­ത്തി­നു് (ഭാ­ഷാ­പോ­ഷി­ണി) ആ ന്യൂ­ന­ത­ക­ളു­ണ്ടെ­ന്നു പ­റ­യു­ന്ന­തു് മ­ര്യാ­ദ­കേ­ടാ­യി­രി­ക്കും. ഘ­ട­ന­യി­ലും ക്രി­യാം­ശ­ത്തി­ലും ഫാ­ന്റ­സി­യു­ടെ നി­വേ­ശ­ത്തി­ലും ഇതു ധൈ­ഷ­ണി­ക­ത കാ­ണി­ക്കു­ന്നു. പൂർ­വ­ക­ല്പി­ത സ്വ­ഭാ­വം പ്ര­ക­ടി­പ്പി­ക്കു­ന്നു. പാ­ര­മ്പ­ര്യ­ത്തെ മാ­നി­ക്കാ­തെ, അ­തി­ന്റെ അ­നു­ശാ­സ­ന­ക­ളെ വ­ക­വ­യ്ക്കാ­തെ, അ­ച്ഛ­നെ ബ­ഹു­മാ­നി­ക്കാ­തെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലേ­ക്കു കു­തി­ച്ചു ചാ­ടു­ക­യും മോ­ഹ­ഭം­ഗം വന്നു തി­രി­ച്ചു ഭ­വ­ന­ത്തി­ലെ­ത്തു­ക­യും ചെ­യ്യു­ന്ന ഒ­രു­ത്ത­ന്റെ കഥ ന­രേ­ന്ദ്ര­പ്ര­സാ­ദ് ധി­ഷ­ണ­യ്ക്കു് ആ­ഹ്ലാ­ദം നൽ­കു­ന്ന മ­ട്ടിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. നാ­ട­ക­ത്തി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ കു­മാ­രൻ അച്ഛൻ മ­രി­ക്കു­ന്ന വേ­ള­യിൽ വീ­ട്ടിൽ വ­ന്നെ­ത്തു­ന്നു. അയാൾ ബ­ലി­യി­ട്ടു് ചോറു മു­റ്റ­ത്തു വ­ച്ചു് കൈ­ന­ന­ച്ചു ത­ട്ടി­യി­ട്ടും മ­ര­കൊ­മ്പു­ക­ളി­ലി­രി­ക്കു­ന്ന അനേകം കാ­ക്ക­ക­ളിൽ ഒന്നു പോലും ചോറു കൊ­ത്തി­ത്തി­ന്നാൻ വ­രു­ന്നി­ല്ല. പൂർ­വി­ക­രു­ടെ പ്ര­തി­ഷേ­ധം. രാ­ഷ്ട്ര­വ്യ­വ­ഹാ­രം മ­നു­ഷ്യ­നെ നി­ശ്ചേ­ത­ന വ­സ്തു­വാ­ക്കി മാ­റ്റി­യാൽ മ­നു­ഷ്യ­ത്വം എ­തിർ­പ്പു കാ­ണി­ക്കു­മ­ല്ലോ. ക്ര­മേ­ണ കു­മാ­രൻ ത­കർ­ന്ന­ടി­യു­ക­യും അയാൾ തന്നെ കാ­ക്ക­യാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. ഫാ­ന്റ­സി­യു­ടെ ഈ പ്രാ­ഥ­മി­ക ത­ല­ത്തി­ലൂ­ടെ ന­രേ­ന്ദ്ര­പ്ര­സാ­ദ് അ­ഭി­വ്യ­ഞ്ജി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു് വി­പ്ല­വാ­ത്മ­ക­മാ­യ സൗ­ഭ്രാ­ത്രം വി­ജ­യി­ക്കു­ന്ന­തു് വി­പ്ല­വാ­ത്മ­ക­മാ­യ വ്യ­ക്തി­വാ­ദ­ത്തി­ലൂ­ടെ മാ­ത്ര­മാ­ണെ­ന്ന ആ­ശ­യ­മാ­ണു്. കു­മാ­രൻ വി­പ്ല­വ­കാ­രി­യാ­യി­ക്കൊ­ള്ള­ട്ടെ; പക്ഷേ, പൈ­തൃ­ക­ത്തി­നെ അയാൾ ശ­ഷ്പ­തു­ല്യം പ­രി­ഗ­ണി­ക്ക­രു­തു്. ന­രേ­ന്ദ്ര­പ്ര­സാ­ദി­ന്റെ ഫാ­ന്റ­സി പ്ര­യോ­ഗം അത്ര വി­ശ്വാ­സ്യ­മ­ല്ലെ­ങ്കി­ലും പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തി­ന്റെ മാ­ന­സാ­ന്ത­ര­ത്തി­നു വേ­ണ്ടി­ട­ത്തോ­ളം പ്രേ­ര­ക­ങ്ങൾ കാ­ണി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും നാ­ട­ക­ത്തി­നു സ­മ­കാ­ലി­ക പ്രാ­ധാ­ന്യം കൈ­വ­ന്നി­ട്ടു­ണ്ടു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ നി­സ്തു­ല ശക്തി സ­ത്യ­ത്തെ സ­മാ­ക്ര­മി­ക്കു­മ്പോൾ വ്യ­ക്തി­കൾ വെറും കാ­ക്ക­ക­ളാ­യി മാ­റു­മെ­ന്നും ഞാൻ ഈ നാ­ട­ക­ത്തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കു­ന്നു.

കു­തി­ര­പ്പു­റ­ത്തു്

അ­ടു­ത്ത ജന്മം പു­രു­ഷ­നാ­യി­ത്ത­ന്നെ ജ­നി­ച്ചാൽ മ­തി­യെ­നി­ക്കു്. വൈ­രൂ­പ്യ­മാർ­ന്ന രൂ­പ­മാ­ണു് പ്ര­കൃ­തി ത­രു­ന്ന­തെ­ങ്കി­ലും പു­രു­ഷ­നാ­യാൽ മതി.

സി. പി. രാ­മ­സ്വാ­മി­അ­യ്യർ തി­രു­വി­താം­കൂർ ദി­വാ­നാ­യി­രു­ന്ന കാ­ല­ത്തു് റ്റി. സി. എസ് പ­രീ­ക്ഷ ഏർ­പ്പെ­ടു­ത്തി. പല ഉ­ന്ന­തോ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ മ­ക്ക­ളും റ്റി. സി. എസ് പ­രീ­ക്ഷ­യിൽ ജ­യി­ച്ചു. കു­റ­ച്ചു കാ­ല­യ­ള­വു കൊ­ണ്ടു് അവരും പി­താ­ക്ക­ന്മാ­രെ­പ്പോ­ലെ വലിയ ഉ­ദ്യോ­ഗ­സ്ഥ­രാ­യി. ഈ പ­രീ­ക്ഷ ജ­യി­ച്ച­വർ­ക്കു ചില പ­രി­ശീ­ല­ന­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഒന്നു കു­തി­ര­സ്സ­വാ­രി. മൈ­താ­ന­ത്തു കു­തി­ര­യെ കൊ­ണ്ടു നി­റു­ത്തും. സ്റ്റി­റ­പ്പിൽ ച­വി­ട്ടി­കൊ­ണ്ടു് ഒ­റ്റ­ക്ക­യ­റ്റ­മാ­ണു് കു­തി­ര­പ്പു­റ­ത്തു്. പക്ഷേ, പ­ലർ­ക്കും അതിനു ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ഒരു ദിവസം കാ­ല­ത്തു് ഞാൻ മൈ­താ­ന­ത്തി­ന്റെ അ­ടു­ത്തു­ള്ള റോ­ഡി­ലൂ­ടെ പോ­കു­മ്പോൾ അ­ക്കാ­ഴ്ച്ച കണ്ടു. സ്റ്റി­റ­പ്പിൽ കാ­ലു­റ­പ്പി­ച്ചു കൊ­ണ്ടു് ദുർ­ബ­ല­നാ­യ ഒരു റ്റി. സി. എസ്. ട്രെ­യി­നി പൊ­ങ്ങു­ന്നു. ഉ­യ­രു­ന്നി­ല്ല. കാലു വീ­ണ്ടും ബ­ല­പ്പി­ച്ചു പൊ­ങ്ങു­ന്നു; പൊ­ങ്ങു­ന്നി­ല്ല. പി­ന്നെ­യും അതു തന്നെ പ്ര­യോ­ഗം. ഒ­ടു­വിൽ ട്രെ­യി­നി­ങ് ന­ട­ത്തി കൊ­ടു­ക്കു­ന്ന ഒരു മി­ലി­റ്റ­റി ശി­പാ­യി അവിടെ വ­ന്നു് അ­യാ­ളു­ടെ ച­ന്തി­യിൽ കൈ­ക­ളു­റ­പ്പി­ച്ചു് ഒ­റ്റ­പ്പൊ­ക്കു്. ട്രെ­യി­നി കു­തി­ര­പ്പു­റ­ത്താ­യി. താൻ ത­നി­ച്ചു ക­യ­റി­യെ­ന്ന മ­ട്ടിൽ മ­ന്ദ­സ്മി­തം. ശ്രീ. അക്ബർ ക­ക്ക­ട്ടിൽ എന്നെ മാ­തൃ­ഭൂ­മി വാ­രാ­ന്ത്യ­പ്പ­തി­പ്പി­ലൂ­ടെ രാ­ജാ­വാ­ക്കി­യ ആ­ളാ­ണു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് സത്യം പ­റ­യാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ‘മാ­മ­ന്റെ കൊ­ട്ടാ­രം’ എന്ന ക­ഥാ­ശ്വ­ത്തെ കൊ­ണ്ടു നി­റു­ത്തി അ­ദ്ദേ­ഹം അ­തി­ന്റെ പു­റ­ത്തു കയറാൻ പലതവണ ശ്ര­മി­ക്കു­ന്നു. പ­റ്റു­ന്നി­ല്ല. കാ­ലു­ക­ളി­ലെ മാം­സ­പേ­ശി­കൾ വേ­ദ­നി­ക്കു­ന്ന­തേ­യു­ള്ളൂ. ഒ­ടു­വിൽ പ­ത്രാ­ധി­പർ വ­ന്നു് അ­ദ്ദേ­ഹ­ത്തെ പൊ­ക്കു­ന്നു. ക­യ­റി­യി­രു­ന്നു് അ­ദ്ദേ­ഹം മ­ന്ദ­സ്മി­തം പൊ­ഴി­ക്കു­ന്നു. അ­ക്ബ­റി­ന്റെ വി­ചാ­രം താ­ന­ങ്ങു ക­യ­റി­യെ­ന്നാ­ണു്. പക്ഷേ, ശ­ക്തി­യു­ള്ള പ­ത്രാ­ധി­പ­രു­ടെ ഹ­സ്ത­ങ്ങ­ളാ­ണു് തന്നെ ക­ഥാ­ശ്വ­ത്തിൽ ക­യ­റ്റി­യി­രു­ത്തി­യ­തു് എ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് അ­റി­ഞ്ഞു­കൂ­ടാ.

images/MPAppan.jpg
എം. പി. അപ്പൻ

സൗധം പോ­ലു­ള്ള തന്റെ പാർ­പ്പി­ടം കാണാൻ ഒ­രു­ത്തൻ ഒരു കൊ­ച്ചു­കു­ട്ടി­യെ വി­ളി­ക്കു­ന്നു. പലതവണ വി­ളി­ച്ചി­ട്ടും കു­ട്ടി­ക്കു പോകാൻ സാ­ധി­ക്കു­ന്നി­ല്ല. ഒ­ടു­വിൽ അയാൾ രോ­ഗി­യാ­യി വീ­ണ­പ്പോൾ കു­ട്ടി അ­ച്ഛ­ന­മ്മ­മാ­രോ­ടു് ഒ­രു­മി­ച്ചു് അ­വി­ടെ­യെ­ത്തി. സൗ­ധ­ത്തി­നു പകരം ഒരു ചെ­റ്റ­ക്കു­ടി­ലാ­ണു കു­ട്ടി ക­ണ്ട­തു്. ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലാ­ണു് അക്ബർ ക­ക്ക­ട്ടി­ലി­ന്റെ കഥ മ­ഷി­പു­ര­ണ്ടു വ­ന്നി­രി­ക്കു­ന്ന­തു്. വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­സ­മി­തി­യി­ലെ അം­ഗ­ങ്ങ­ളെ എ­നി­ക്ക­റി­യാം. പ­ത്രാ­ധി­പർ ശ്രീ. സി­ദ്ധാർ­ത്ഥൻ പ­രു­ത്തി­ക്കാ­ടു് എന്റെ സ്നേ­ഹി­ത­നും. അ­തു­കൊ­ണ്ടു് ഞാ­നി­നി­പ്പ­റ­യു­ന്ന­തു് അവർ തെ­റ്റി­ദ്ധ­രി­ക്കി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ പ­ത്രാ­ധി­പർ ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നോ­ടു കവിത ചോ­ദി­ച്ചാൽ അ­ദ്ദേ­ഹം ന­ക്ഷ­ത്ര­ത്തെ­ക്കു­റി­ച്ചു് മ­നോ­ഹ­ര­മാ­യ കാ­വ്യ­മെ­ഴു­തി അ­യ­യ്ക്കും. ജ­ന­യു­ഗം പ­ത്രാ­ധി­പ­രാ­ണു് അതു ചോ­ദി­ച്ച­തെ­ങ്കിൽ കവി ‘ക­മ്പി­നി മു­റ്റ­ത്തെ കാ­ട്ടു­മു­ല്ല’യെ കു­റി­ച്ചും ക­ഷ്ട­പ്പെ­ടു­ന്ന തൊ­ഴി­ലാ­ളി­യെ കു­റി­ച്ചും അ­തെ­ഴു­തി കളയും. അതൊരു ദൗർ­ബ്ബ­ല്യ­മാ­യി മാ­ത്രം ക­രു­തി­യാൽ മതി. അ­തു­പോ­ലൊ­രു സൂ­ത്രം ക­ക്ക­ട്ടി­ലി­ന്റെ ക­ഥ­യി­ലു­മു­ണ്ടു്. കു­ടി­ലിൽ കി­ട­ന്നു കൊ­ണ്ടു രോഗി അ­തി­ന്റെ പി­റ­കി­ലു­ള്ള സൗധം ചൂ­ണ്ടി­ക്കാ­ണി­ച്ചു് അതു തന്റെ വീ­ടാ­ണെ­ന്നും അവിടെ ചൂ­ടു­ള്ള­തു­കൊ­ണ്ടു് കു­ടി­ലിൽ വന്നു കി­ട­ക്കു­ക­യാ­ണെ­ന്നും കു­ട്ടി­യോ­ടു പ­റ­യു­ന്നു. ധ­നി­ക­നും ദ­രി­ദ്ര­നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം മ­ന­സ്സി­ലാ­ക്കി, സ്ഥി­തി സ­മ­ത്വം വ­രേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത ഗ്ര­ഹി­ച്ചു് കു­ട്ടി ക­ര­യു­ന്നു. പക്ഷേ, വാ­യ­ന­ക്കാ­ര­നാ­യ എ­നി­ക്കു ക­ര­ച്ചിൽ വ­രു­ന്നി­ല്ല. എന്റെ മി­ഴി­നീ­രു് ഒ­ഴു­ക­ണ­മെ­ങ്കിൽ ക­ഥ­യ്ക്കു ക­ലാ­പ­ര­മാ­യ മേന്മ ഉ­ണ്ടാ­ക­ണം.

അക്ബർ സ്വ­ന്തം സ്നേ­ഹി­ത­നാ­യ—എ­ന്റെ­യും സ്നേ­ഹി­ത­നാ­യ—ശ്രീ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യെ പ­രോ­ക്ഷ­മാ­യും പ്ര­ത്യ­ക്ഷ­മാ­യും കഥയിൽ വാ­ഴ്ത്തു­ന്നു­ണ്ടു്. ന­ല്ല­തു്. സ്നേ­ഹി­ത­രെ ‘അ­വ­സ­ര­ത്തി­ലും അ­ന­വ­സ­ര­ത്തി­ലും’ പ്ര­ശം­സി­ച്ചു വി­ട്ടി­ല്ലെ­ങ്കിൽ പ­ണ്ട­ത്തെ നോ­വ­ലി­സ്റ്റ് പറഞ്ഞ പോലെ “അ­മ്മ­ണാ പി­ന്നെ നി­ങ്ങ­ളെ­ന്തൊ­രു ച­മ്മ­ന്തി?” എന്നു നമ്മൾ അ­ക്ബ­റി­നോ­ടു ചോ­ദി­ക്കി­ല്ലേ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-08-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.