SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-12-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Gandhi.jpg
ഗാ­ന്ധി­ജി

മ­ഹാ­രാ­ഷ്ട്ര സ്റ്റെ­യ്റ്റി­ലെ ചാന്ദ എന്ന സ്ഥ­ല­ത്തു­നി­ന്നു മൂ­ന്നു­നാ­ഴി­ക പോയാൽ ഒരു വി­ജ­ന­പ്ര­ദേ­ശ­ത്തു് ഒരു ഹി­ന്ദു ദേ­വാ­ല­യം കാണാം. അ­ധി­ക­മാ­ളു­കൾ അവിടെ തൊഴാൻ പോ­കാ­റി­ല്ല. ഞാൻ അ­മ്പ­ല­ങ്ങ­ളിൽ പോ­കു­ന്ന­വ­ന­ല്ലെ­ങ്കി­ലും ഏ­കാ­ന്ത­ത കൊ­തി­ച്ചു് ആ ദേ­വാ­ല­യ­ത്തി­ന­ടു­ത്തു സ­ന്ധ്യാ­വേ­ള­യിൽ പോ­കാ­റു­ണ്ടാ­യി­രു­ന്നു. അ­പ്പോ­ഴെ­ല്ലാം ഒ­രാ­ളെ­പ്പോ­ലും ക­ണ്ടി­ട്ടി­ല്ല. ചു­റ്റും കാ­ടാ­യ­തു­കൊ­ണ്ടും ആ കാ­ട്ടിൽ പു­ലി­കൾ ഏ­റെ­യു­ള്ള­തു­കൊ­ണ്ടും പേ­ടി­യോ­ടെ­യാ­ണു് ഞാ­ന­വി­ടെ ഇ­രി­ക്കാ­റു്, ഇ­രു­ട്ടി­നു കനം കൂ­ടു­മ്പോൾ തി­രി­ച്ചു­പോ­രി­ക­യും ചെ­യ്യും. അ­വി­ടു­ത്തെ ഭീ­തി­ദ­മാ­യ അ­ന്ത­രീ­ക്ഷ­ത്തിൽ എ­നി­ക്കു് അ­ല്പ­മാ­ശ്വാ­സ­മ­രു­ളി­യി­രു­ന്ന­തു് ആ അ­മ്പ­ല­ത്തിൽ പൂ­ജാ­രി ക­ത്തി­ച്ചു­വ­ച്ച ഒ­റ്റ­നെ­യ്ത്തി­രി­യാ­ണു്. കാ­റ്റ­ടി­ക്കു­മ്പോൾ ജീ­വ­ഹാ­നി സം­ഭ­വി­ക്കാ­തി­രി­ക്കാ­നാ­യി ആ ദീപം ചാ­ഞ്ഞു­കൊ­ടു­ക്കും. ശ­ക്ത­മാ­യി­ട്ടാ­ണു് കാ­റ്റു വീ­ശു­ന്ന­തെ­ങ്കിൽ അതു് സ്വാ­ഭാ­വി­കാ­കൃ­തി ഉ­പേ­ക്ഷി­ച്ചു് താണു പ­ര­ന്നു നി­ല്ക്കും അ­ല്പ­നേ­ര­ത്തേ­ക്കു് കാ­റ്റു വീ­ശി­ക്ക­ഴി­ഞ്ഞാൽ വീ­ണ്ടും പൂർ­വാ­കാ­ര­മാർ­ജ്ജി­ക്കും. ആ ദീ­പ­ത്തെ ഉ­റ്റു­നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു് എത്ര ആ­ഹ്ലാ­ദ­ക­രം! ചേ­തോ­ഹ­രം പക്ഷേ, അ­തു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? ഈ­ശ്വ­ര­ന്റെ നേർ­ക്കു തൊ­ഴു­കൈ ഉ­യർ­ത്തി നി­ല്ക്കു­ന്നു­ണ്ടെ­ങ്കി­ലും ചു­റ്റു­മു­ള്ള ഇ­രു­ട്ടു മാ­റ്റാൻ അതു് അ­ശ­ക്ത­മാ­ണു്. ദൂ­രെ­നി­ന്നു നോ­ക്കി­യാൽ അതിനെ കാ­ണാ­നും വയ്യ. ഒരു ക­ണ­ക്കിൽ ആ ദീപം ഒ­ര­ല­ങ്കാ­ര ‘വസ്തു’ മാ­ത്ര­മാ­ണു്. അ­ങ്ങ­നെ അ­വി­ടെ­യി­രു­ന്നു് അതു നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ ഒ­രാ­ശ­യം എന്റെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു­പോ­യി. മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ പല കൃ­തി­ക­ളും ഇ­മ്മ­ട്ടിൽ വി­ജ­ന­പ്ര­ദേ­ശ­ത്തെ ഒ­റ്റ­ദീ­പം­പോ­ലെ­യ­ല്ലേ? രാ­മ­ക­ഥാ­പ്പാ­ട്ടു്, രാ­മ­ച­രി­തം, ക­ണ്ണ­ശ്ശ­രാ­മാ­യ­ണം ഈ കൃ­തി­കൾ എ­ല്ലാം സു­ന്ദ­ര­ങ്ങ­ളാ­യി­രി­ക്കാം. പക്ഷേ, അവ കു­മാ­ര­നാ­ശാ­ന്റെ കാ­വ്യ­ങ്ങൾ­പോ­ലെ, വ­ള്ള­ത്തോ­ളി ന്റെ കാ­വ്യ­ങ്ങൾ­പോ­ലെ, ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ കാ­വ്യ­ങ്ങൾ­പോ­ലെ സ­ഹൃ­ദ­യ­രെ ഉ­ത്തേ­ജി­പ്പി­ക്കു­ന്നു­ണ്ടോ? ഇല്ല എ­ന്നാ­ണു് എന്റെ അ­സ­ന്ദി­ഗ്ദ്ധ­മാ­യ ഉ­ത്ത­രം. നവീന സാ­ഹി­ത്യ­ത്തി­ലേ­ക്കു വരാം. വെ­ണ്ണി­ക്കു­ള ത്തി­ന്റെ ക­വി­ത­യ്ക്കു മ­നോ­ഹാ­രി­ത­യു­ണ്ടു്. എ­ന്നാൽ അതു് വി­ജ­ന­പ്ര­ദേ­ശ­ത്തെ മൂ­ക­മാ­യ അ­മ്പ­ല­ത്തി­ലെ ഒറ്റ നെ­യ്ത്തി­രി­ദീ­പം മാ­ത്ര­മ­ല്ലേ? രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു വരാം. ഗാ­ന്ധി­ജി തെ­റ്റു­കൾ പലതും ചെ­യ്തു. വി­നോ­ബ­ഭാ­വേ തെ­റ്റൊ­ന്നും ചെ­യ്തി­ല്ല. പക്ഷേ, പ്ര­വർ­ത്ത­നം­കൊ­ണ്ടും ജീ­വി­തം­കൊ­ണ്ടും ഭാ­ര­തീ­യ­രെ കർ­മ്മ­മാർ­ഗ്ഗ­ത്തി­ലേ­ക്കു ന­യി­ച്ച മ­ഹാ­ത്മാ­ഗാ­ന്ധി­യെ­യാ­ണോ നമ്മൾ ആ­ദ­രി­ക്കു­ന്ന­തു്, അതോ വി­ശു­ദ്ധ­നാ­യ വി­നോ­ബ­യെ­യാ­ണോ? വി­ശു­ദ്ധി ഉ­ത്കൃ­ഷ്ട­മാ­യ മൂ­ല്യം­ത­ന്നെ. എ­ന്നാൽ ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം ന­മു­ക്കു പ്ര­ദാ­നം ചെ­യ്യു­ന്ന­തു് തെ­റ്റു­കൾ ചെയ്ത ഗാ­ന്ധി­ജി­യാ­ണു്. ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടാ­ത്ത കാ­വ്യ­ങ്ങൾ അ­ല­ങ്കാ­ര­ങ്ങൾ മാ­ത്രം.

ആ­ശ­യ­മൂ­ഷി­കൻ

ഒരു കിലോ മു­ള­കി­നു് 70 രൂ­പ­യാ­യി­രു­ന്നു മൂ­ന്നു ദിവസം മുൻ­പു്. വില കൂ­ടു­ന്തോ­റും ‘വില നി­യ­ന്ത്രി­ക്കും’ എന്ന സർ­ക്കാർ പ്ര­സ്താ­വം കൂ­ടി­ക്കൂ­ടി­വ­രും. ഭാ­ഗ്യം. ഹ­ന്ത­ഭാ­ഗ്യം ജ­നാ­നാം.

“ചു­റ്റും നി­ല്ക്കു­ന്ന­വർ­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­തെ ഞാൻ ഉ­ച്ച­ത്തിൽ എ­ന്നോ­ടു­ത­ന്നെ സം­സാ­രി­ച്ചാൽ എന്റെ ചി­ന്ത­കൾ അ­വ­രിൽ­നി­ന്നു മ­റ­ഞ്ഞു­നി­ല്ക്കും.” ഇതു പ­റ­ഞ്ഞ­തു് ഓ­സ്റ്റ്രി­യൻ ത­ത്ത്വ­ചി­ന്ത­കൻ ലൂ­ട്വി­ഹ് വി­റ്റ്ഗൻ­ഷ്ടൈ­നാ ണു്. (Ludwig Wittgenstein, 1889–1951) ഭാ­ഷ­യു­ടെ­യും അതിനെ അ­വ­ലം­ബി­ച്ചു ജ­ന്മം­കൊ­ള്ളു­ന്ന സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളു­ടെ­യും പ്ര­ഥ­മ­മാ­യ കർ­ത്ത­വ്യം ആശയമോ വി­കാ­ര­മോ പ­കർ­ന്നു­കൊ­ടു­ക്ക­ലാ­ണു്. അ­ത­നു­ഷ്ഠി­ച്ചു­ക­ഴി­ഞ്ഞാൽ ആ സാ­ഹി­ത്യ­സൃ­ഷ്ടി ന­മു­ക്കു പ­രി­ചി­ത­മാ­യി­ബ്ഭ­വി­ക്കു­ന്നു. ഒ­രു­ദാ­ഹ­ര­ണം­കൊ­ണ്ടു­കൂ­ടി ഇതു വ്യ­ക്ത­മാ­ക്കാം. അ­ന്യ­ദേ­ശ­ത്തു ചെന്ന ന­മ്മോ­ടു് ഒ­രു­ത്തൻ ന­മു­ക്ക­റി­ഞ്ഞു­കൂ­ടാ­ത്ത മ­റാ­ഠി­യി­ലോ ഹി­ന്ദി­യി­ലോ ഗു­ജ­റാ­ത്തി­യി­ലോ സം­സാ­രി­ക്കാൻ തു­ട­ങ്ങി­യാൽ അയാളെ അ­ന്യ­നാ­യേ നമ്മൾ കരുതു. എ­ന്നാൽ അയാൾ മ­ല­യാ­ളം പ­ഠി­ച്ചി­ട്ടു­ണ്ടെ­ന്നും ആ ഭാ­ഷ­യിൽ ന­മ്മ­ളോ­ടു സം­സാ­രി­ക്കു­ന്നു­വെ­ന്നും കരുതു. പെ­ട്ടെ­ന്നു അ­പ­രി­ചി­ത­ത്വം മാ­റു­ന്നു. അ­യാ­ളോ­ടു നമ്മൾ മാ­ന­സി­ക­മാ­യി അ­ടു­ക്കു­ന്നു. കു­റ­ച്ചു­ദി­വ­സം അ­യാ­ളു­ടെ­കൂ­ടെ ന­ട­ന്നാൽ അയാൾ ന­മ്മു­ടെ ബ­ന്ധു­വി­നെ­പ്പോ­ലെ­യാ­കും. ഈ അ­ടു­പ്പ­മോ പ­രി­ച­യ­മോ ആണു് സാ­ഹി­ത്യ­സൃ­ഷ്ടി­കൾ ഉ­ള­വാ­ക്കേ­ണ്ട­തു്. എ­ത്ര­ക­ണ്ടു ഭാഷ ന­മ്മ­ളിൽ നി­ന്ന­ക­ലു­മോ അ­ത്ര­ക­ണ്ടു് അ­പ­രി­ചി­ത­ത്വം കൂടും. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് ശ്രീ. ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടി ന്റെ ‘സ­ദ്ഗ­തി’ എന്ന കാ­വ്യം അ­നു­വാ­ച­ക­നാ­യ എ­ന്നിൽ­നി­ന്നു വളരെ അ­ക­ന്നു­നി­ല്ക്കു­ക­യാ­ണു്. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) മ­ര­ണ­ത്തെ­ക്കു­റി­ച്ചാ­ണു് കവി എ­ഴു­തി­ത്തു­ട­ങ്ങു­ന്ന­തെ­ന്നു് മ­ന­സ്സി­ലാ­യി. പക്ഷേ, ക്ര­മേ­ണ അ­ദ്ദേ­ഹം ആ­വി­ഷ്കാ­ര­ത്തിൽ ദുർ­ഗ്ര­ഹ­ത വ­രു­ത്തു­ന്നു. ഇ­മേ­ജ­റി­യിൽ ദുർ­ഗ്ര­ഹ­ത വ­രു­ത്തു­ന്നു. ഒ­ടു­വിൽ താ­ഴെ­ച്ചേർ­ക്കു­ന്ന വ­രി­ക­ളി­ലെ­ത്തു­മ്പോൾ പൂർ­ണ്ണ­മാ­യ ‘ബ്ലാ­ക്കൗ­ട്ട്’.

“പ­ര­കോ­ടി­യെ­ത്തി­യെൻ യ­ക്ഷ­ജ­ന്മം

പ­ര­മാ­ണു ഭേ­ദി­ക്കു­മാ­നി­മി­ഷം

ഉ­ദി­താ­ന്ത­ര­ബാ­ഷ്പ പൗർ­ണ­മി­യിൽ

പ­രി­ദീ­പ്ത­മാ­കും നി­ന്ന­ന്ത­രം­ഗം

ക്ഷ­ണി­കേ, ജ­ഗൽ­സ്വ­പ്ന­മു­ക്ത­യാം നിൻ

ഗ­തി­യി­ലെൻ താരം തി­ള­ച്ചൊ­ലി­ക്കും.”

അ­നു­ഭൂ­തി­യു­ള­വാ­ക്കാ­ത്ത, വി­കാ­രം പ­കർ­ന്നു­ത­രാ­ത്ത, ആശയം പ്ര­കാ­ശി­പ്പി­ക്കാ­ത്ത ഇ­ത്ത­രം വ­രി­കൾ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം?

images/Wittgenstein.jpg
ലൂ­ട്വി­ഹ് വി­റ്റ്ഗൻ­ഷ്ടൈൻ

മൂ­ന്നൂ­റു രൂപ, നാ­ന്നൂ­റു രൂപ എന്ന ക­ണ­ക്കി­നാ­ണു് ഞാൻ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ വാ­ങ്ങു­ന്ന­തു്. ഇ­പ്പോൾ പ­വ­ന്റെ എ­ക്സ്ചെ­യ്ഞ്ജ് നി­ര­ക്കു് അ­മ്പ­തു­രൂ­പ­യാ­യ­തു­കൊ­ണ്ടു് വില ഇ­നി­യും കൂടും. ഞാ­ന­ങ്ങ­നെ പ­ട്ടി­ണി­കി­ട­ന്നു വാ­ങ്ങു­ന്ന എന്റെ പു­സ്ത­ക­ങ്ങൾ ഒരു തടിയൻ എലി തി­ന്നു ന­ശി­പ്പി­ക്കു­ന്നു. ഈ­ശ്വ­രാ­നു­ഗ്ര­ഹം­കൊ­ണ്ടാ­വ­ണം ഒരു ക­റു­ത്ത പൂച്ച ഒ­രാ­ഴ്ച­യ്ക്കു­മുൻ­പു് വീ­ട്ടിൽ വ­ന്നു­ക­യ­റി. എന്റെ അ­ഭി­വ­ന്ദ്യ മി­ത്രം ശ്രീ. ഒ. വി. വി­ജ­യ­നു വളരെ ഇ­ഷ്ട­മാ­യ പൂച്ച എ­നി­ക്കു് അ­ഹി­ത­മാ­ണു്. എ­ങ്കി­ലും പു­സ്ത­ക­ങ്ങ­ളെ­ക്ക­രു­തി ഞാൻ പൂ­ച്ച­യ്ക്കു പാ­ലു­കൊ­ടു­ത്തു് ഇ­ഷ്ട­പ്പെ­ടു­ത്തി. പക്ഷേ, ആ പൂ­ച്ച­യ്ക്കും എലിയെ പി­ടി­ക്കാൻ ക­ഴി­യു­ന്നി­ല്ല. പൂച്ച ഒന്നു ചാ­ടു­മ്പോൾ എലി വേ­റൊ­രു സ്ഥ­ല­ത്തേ­ക്കു ചാടും; ര­ക്ഷ­പ്പെ­ടും, എ­ങ്കി­ലും വൈ­കാ­തെ മാർ­ജ്ജാ­രൻ മൂ­ഷി­ക­നെ പി­ടി­കൂ­ടു­മെ­ന്നും കൊ­ല്ലു­മെ­ന്നും ഞാൻ ക­രു­തു­ന്നു. ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടി­ന്റെ ആ­ശ­യ­മൂ­ഷി­കൻ എന്റെ ആ­സ്വാ­ദ­ന­മാർ­ജ്ജാ­ര­നു പി­ടി­കൊ­ടു­ക്കാ­തെ കു­റെ­ക്കാ­ല­മാ­യി ചാ­ടു­ന്നു. ആ എലി എന്റെ സ­ഹൃ­ദ­യ­ത്വ­ത്തെ കരളാൻ തു­ട­ങ്ങി­യി­ട്ടും കാലം കു­റെ­യാ­യി. പക്ഷേ, എന്റെ ആ­സ്വാ­ദ­ന­മാർ­ജ്ജാ­രൻ ചു­ള്ളി­ക്കാ­ടി­ന്റെ ആ­ശ­യ­മൂ­ഷി­ക­നെ പി­ടി­കൂ­ട­ത്ത­ക്ക­വി­ധ­ത്തിൽ ക­രു­ത്താർ­ജ്ജി­ക്കു­മെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മ­റ്റു­ള്ള­വ­രു­ടെ കു­റ്റം­പ­റ­ച്ചിൽ­കൊ­ണ്ടു് എന്റെ മ­ന­സ്സു് വി­ഷ­മി­ക്കു­ന്നു. ഞാൻ എ­ന്തു­ചെ­യ്യ­ണം?

ഉ­ത്ത­രം: വെർ­ജീ­നി­യ വുൾഫ് എന്ന എ­ഴു­ത്തു­കാ­രി എ­വി­ടെ­യോ പ­റ­ഞ്ഞി­ട്ടു­ണ്ടു്, മ­റ്റാ­ളു­ക­ളു­ടെ ക­ണ്ണു­കൾ ന­മ്മു­ടെ ത­ട­വ­റ­ക­ളും അ­വ­രു­ടെ ചി­ന്ത­കൾ ന­മ്മു­ടെ പ­ഞ്ജ­ര­ങ്ങ­ളു­മാ­ണെ­ന്നു്. അതു് അം­ഗീ­ക­രി­ക്ക­രു­തു്. അവർ നോ­ട്ടം­കൊ­ണ്ടു കാ­രാ­ഗൃ­ഹം സൃ­ഷ്ടി­ച്ചാ­ലും നി­ങ്ങൾ അതിൽ വീ­ഴ­രു­തു്. അ­വ­രു­ടെ ചി­ന്ത­ക­ളാ­കു­ന്ന കൂ­ടു­ക­ളിൽ ബ­ന്ധ­ന­സ്ഥ­നാ­വ­രു­തു്. ആരു പ്ര­തി­ഷേ­ധി­ച്ചാ­ലും ശ­രി­യെ­ന്നു തോ­ന്നു­ന്ന­തു ചെ­യ്തേ­ക്കു. അതു് സ്വ­സ്ഥ­ത­യ­രു­ളും.

ചോ­ദ്യം: ഫ്ളാ­ഷ്ലൈ­റ്റി­ന്റെ പ്ര­കാ­ശം എന്നു നി­ങ്ങൾ എ­ഴു­തി­യ­തു ശരിയോ?

ഉ­ത്ത­രം: ഞാ­ന­തു് എ­ഴു­തി­യ­പ്പോൾ­ത്ത­ന്നെ ഈ ചോ­ദ്യ­മു­ണ്ടാ­കു­മെ­ന്നു വി­ചാ­രി­ച്ചു. ആ പ്ര­യോ­ഗം തി­രു­ത്തേ­ണ്ട­തി­ല്ല എ­ന്നും കരുതി. വാ­ക്കു­ക­ളു­ടെ അ­വ­യ­വാർ­ത്ഥ­ങ്ങൾ നോ­ക്കി­യാൽ ഒ­രു­വാ­ക്കും പ്ര­യോ­ഗി­ക്കാ­നാ­വി­ല്ല. ഫ്ളാ­ഷ്ലൈ­റ്റി­നെ ഒരു വ­സ്തു­വാ­യി സ്വീ­ക­രി­ക്ക­ണം. അ­തിൽ­നി­ന്നു പ്ര­കാ­ശം പ്ര­സ­രി­ക്കു­ന്നു എ­ന്നും ക­രു­ത­ണം. ഫ്ളാ­ഷ്ലൈ­റ്റിൽ ലൈ­റ്റു് എ­ന്ന­തു­കൂ­ടി­യു­ള്ള­തു­കൊ­ണ്ടു് പ്ര­കാ­ശം എന്നു പ്ര­യോ­ഗി­ച്ചു­കൂ­ടാ എന്നു ക­രു­ത­രു­തു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ത­ല­സ്ഥാ­ന­മെ­ങ്ങ­നെ?

ഉ­ത്ത­രം: എന്റെ ത­ല­യെ­ക്കു­റി­ച്ചാ­ണു് ചോ­ദി­ക്കു­ന്ന­തെ­ങ്കിൽ ഒരു ത­ക­രാ­റു­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഈ ജീ­വി­താ­സ്ത­മ­യ­ത്തി­ലും എ­ഴു­താൻ ക­ഴി­യു­ന്ന­തു്. അതല്ല തി­രു­വ­ന­ന്ത­പു­ര­ത്തെ­ക്കു­റി­ച്ചാ­ണു ചോ­ദി­ക്കു­ന്ന­തെ­ങ്കിൽ ഉ­പ­ജാ­പ­ങ്ങ­ളു­ടെ­യും അപവാദ വ്യ­വ­സാ­യ­ങ്ങ­ളു­ടെ­യും കു­തി­കാൽ­വെ­ട്ടു­ക­ളു­ടെ­യും ക്ലി­ക്കു­ക­ളു­ടെ­യും അ­തി­സു­ന്ദ­ര­മാ­യ നഗരം എ­ന്നാ­വും ഉ­ത്ത­രം.

ചോ­ദ്യം: പു­രു­ഷ­ന്റെ ചി­രി­യും സ്ത്രീ­യു­ടെ ചി­രി­യും ത­മ്മിൽ എന്തേ വ്യ­ത്യാ­സം?

ഉ­ത്ത­രം: പു­രു­ഷ­ന്റെ ചിരി നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും വ്യാ­ജം. സ്ത്രീ­യു­ടെ ചിരി നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും സത്യം. സ്ത്രീ, വി­രോ­ധം ഉ­ള്ളിൽ­വ­ച്ചു­കൊ­ണ്ടു ചി­രി­ക്കു­മ്പോ­ഴും അതിൽ ആ വി­രോ­ധ­ത്തി­ന്റെ ക­റു­പ്പു് ഉ­ണ്ടാ­യി­രി­ക്കും.

ചോ­ദ്യം: വി­പ്ല­വം നി­ങ്ങൾ­ക്കി­ഷ്ട­മാ­ണോ?

ഉ­ത്ത­രം: അല്ല. എ­നി­ക്കെ­ന്ന­ല്ല ഒ­രാൾ­ക്കും അ­തി­ഷ്ട­മി­ല്ല. പക്ഷേ, ജീ­വി­ക്കാൻ വ­യ്യാ­ത്ത പ­രി­തഃ­സ്ഥി­തി­കൾ ഉ­ണ്ടാ­വു­മ്പോൾ മ­നു­ഷ്യൻ താ­ന­റി­യാ­തെ വി­പ്ല­വ­ത്തി­ലേ­ക്കു നീ­ങ്ങും.

ചോ­ദ്യം: ആ­ധു­നി­കോ­ത്ത­ര സാ­ഹി­ത്യം മ­രി­ച്ചോ?

ഉ­ത്ത­രം: മ­രി­ച്ചി­ല്ല. പക്ഷേ, അ­ഴു­കി­യ ശ­വ­ത്തെ­ക്കാൾ അതു നാ­റു­ന്നു. ആ­ധു­നി­കോ­ത്ത­രം എന്ന പ്ര­യോ­ഗം തെ­റ്റാ­ണു്. നവീന സാ­ഹി­ത്യം, ന­വീ­ന­ത­ര സാ­ഹി­ത്യം, ന­വീ­ന­ത­മ സാ­ഹി­ത്യം എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കാം.

ചോ­ദ്യം: പ­ത്ര­ങ്ങ­ളി­ലാ­കെ ച­ല­ച്ചി­ത്ര­വാർ­ത്ത­കൾ, തി­രു­വ­ന­ന്ത­പു­ര­ത്താ­കെ രാ­ത്രി­യിൽ വി­ദ്യു­ച്ഛ­ക്തി­വി­ള­ക്കു­കൾ സൃ­ഷ്ടി­ക്കു­ന്ന ഇ­ന്ദ്ര­ജാ­ലം, ക­ന­ക­ക്കു­ന്നു കൊ­ട്ടാ­ര­ത്തി­ലാ­കെ ച­ല­ച്ചി­ത്രോ­ത്സ­വം. പാ­വ­പ്പെ­ട്ട­വ­ന്റെ വീ­ട്ടി­ലോ?

ഉ­ത്ത­രം: പ­ഞ്ചാ­ബി­ലാ­കെ ചോ­ര­യു­ടെ നാ­റ്റം. ജ­മ്മു­കാ­ശ്മീ­രി­ലാ­കെ ര­ക്ത­ത്തി­ന്റെ ഗന്ധം. ആ­സ്സാ­മി­ലാ­കെ മ­നു­ഷ്യ­ക്കു­രു­തി­യു­ടെ രോദനം. മ­ന്ത്രി മ­ന്ദി­ര­ങ്ങ­ളിൽ ആകെ ‘അതു ചെ­യ്യും ഇതു ചെ­യ്യും’ എന്ന പ്ര­സ്താ­വ­ങ്ങൾ. പാ­വ­പ്പെ­ട്ട­വ­ന്റെ വീ­ട്ടിൽ ക­ണ്ണീ­രി­ന്റെ പ്ര­വാ­ഹം.

സം­ഭ­വ­ങ്ങൾ­കൊ­ണ്ടു ക­ളി­ക്കു­ന്നു

പു­രു­ഷ­ന്റെ ചിരി നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും വ്യാ­ജം. സ്ത്രീ­യു­ടെ ചിരി നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും സത്യം. സ്ത്രീ, വി­രോ­ധം ഉ­ള്ളിൽ വച്ചു കൊ­ണ്ടു ചി­രി­ക്കു­മ്പോ­ഴും അതിൽ ആ വി­രോ­ധ­ത്തി­ന്റെ ക­റു­പ്പു് ഉ­ണ്ടാ­യി­രി­ക്കും.

യാ­ഥാർ­ത്ഥ്യ­ത്തി­നു് വ­സ്തു­നി­ഷ്ഠ­ത്വ­ത്തി­നു് സ­ത്യ­ത്തി­ന്റെ മൂ­ല്യ­മു­ണ്ടു്. ആ മൂ­ല്യ­ത്തെ ധ്വം­സി­ക്കാൻ ശ്രീ. വൈ­ക്കം മു­ഹ­മ്മ ബ­ഷീ­റോ­ദ് ശ്രീ. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യോ ശ്ര­മി­ച്ചി­ട്ടി­ല്ല. അ­തി­രു­ക­ട­ന്ന കാ­ല്പ­നി­ക­ത­കൊ­ണ്ടു് സ­ത്യ­ത്തിൽ ഇ­രു­ട്ടു പ­ര­ത്താൻ എസു്. കെ. പൊ­റ്റെ­ക്കാ­ട്ടു് പ­ല­പ്പോ­ഴും യ­ത്നി­ച്ചി­ട്ടു­ണ്ടു്. ആ യ­ത്ന­ത്തിൽ വിജയം പ്രാ­പി­ക്കു­ക­യും ചെ­യ്തു. പ്ര­ചാ­ര­ണ­ത്തി­ന്റെ ക­റു­ത്ത ല­ക്ഷ്യം മു­ന്നി­ലു­ണ്ടാ­വു­മ്പോൾ ശ്രീ. പൊൻ­കു­ന്നം വർ­ക്കി ആ­ഹ്ലാ­ദി­ക്കും. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ചൊ­ല്കൊ­ണ്ട കഥകൾ ഇ­രു­ണ്ട­വ­യാ­ണു്. സം­ഭ­വി­ക്കാ­നി­ട­യി­ല്ലാ­ത്ത­വ­യെ വർ­ണ്ണി­ച്ചും വൈ­ചി­ത്ര്യ­ത്തി­നു­വേ­ണ്ടി അ­നി­യ­ന്ത്രി­ത­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ പ്ര­തി­പാ­ദി­ച്ചു­മാ­ണു് ശ്രീ. എൻ. ടി. ബാ­ല­ച­ന്ദ്രൻ ക­ഥ­യെ­ഴു­തു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ “മകൻ” എന്ന ദീർ­ഘ­മാ­യ കഥ ഇതിനു നി­ദർ­ശ­ക­മാ­ണു് (മാ­തൃ­ഭൂ­മി). അച്ഛൻ, മകൻ, മ­ക­ന്റെ മകൻ ഇ­ങ്ങ­നെ ചില ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു് സ്നേ­ഹ­ത്തി­ന്റെ­യും ന­ന്ദി­കേ­ടി­ന്റെ­യും മൃ­ദു­ത്വ­ത്തി­ന്റെ­യും പാ­രു­ഷ്യ­ത്തി­ന്റെ­യും ലോകം സൃ­ഷ്ടി­ക്കു­ന്നു ബാ­ല­ച­ന്ദ്രൻ മകനെ “ഓമന”യായി വ­ളർ­ത്തി­ക്കൊ­ണ്ടു വ­രു­ന്നു അച്ഛൻ. കൊ­ച്ചു­കു­ട്ടി­യാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ അവനു പ­രു­ക്കൻ പെ­രു­മാ­റ്റം. യു­വാ­വാ­കു­മ്പോ­ഴും അതു വി­ട്ടു­പോ­കു­ന്നി­ല്ല. ഒ­ടു­വിൽ അച്ഛൻ മ­രി­ക്കാ­റാ­വു­മ്പോൾ അവൻ സ്വ­ന്തം മ­ക­നു­മാ­യി എ­ത്തു­ന്നു. ആ അ­ന്ത്യം ഏ­താ­ണ്ടു് ഹൃ­ദ­യ­സ്പർ­ശ­ക­മാ­ണു്. എ­ന്നാൽ യാ­ഥാ­ത­ഥ്യ­ത്തിൽ അ­ന്ധ­കാ­രം വീ­ഴ്ത്തു­ന്ന സം­ഭ­വ­ങ്ങ­ളു­ടെ പ്ര­തി­പാ­ദ­നം­കൊ­ണ്ടു് ക­ഥാ­കാ­രൻ കഥയിൽ വി­ട­വു­ണ്ടാ­ക്കു­ന്നു. അതു് ര­ണ്ടു­ഭാ­ഗ­ങ്ങ­ളാ­യി വേർ­തി­രി­ഞ്ഞു കി­ട­ക്കു­ക­യും ചെ­യ്യു­ന്നു. ഭാര്യ പി­ണ­ങ്ങി­പ്പോ­യ­പ്പോൾ ഭർ­ത്താ­വു് കു­ഞ്ഞി­നെ കൊ­ടു­ക്കു­ന്നി­ല്ല. അയാൾ അ­തി­നെ­യും ചു­മ­ന്നാ­ണു് ഓ­ഫീ­സിൽ പോ­കു­ന്ന­തു്. ഓ­ഫീ­സിൽ ചെ­ന്നാൽ ശി­പാ­യി കൊ­ച്ചി­നെ തോ­ളി­ലി­ട്ടു­കൊ­ണ്ടു് വ­രാ­ന്ത­യിൽ സ്റ്റൂ­ളി­ലി­രി­ക്കും. ഇതു സം­ഭ­വി­ക്കു­ന്ന­താ­ണെ­ങ്കിൽ കേ­ര­ള­ത്തി­ലു­ള്ള എല്ലാ ഓ­ഫീ­സു­ക­ളു­ടെ­യും വ­രാ­ന്ത­ക­ളിൽ കൊ­ച്ചു­ങ്ങ­ളെ തോളിൽ കി­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന ശി­പാ­യി­മാ­രെ മാ­ത്ര­മേ കാ­ണാ­നാ­വൂ. അച്ഛൻ ച­ന്ത­യിൽ­പ്പോ­യി ചി­ല­തൊ­ക്കെ വാ­ങ്ങി­യി­ട്ടു് കീ­ശ­യിൽ നോ­ക്കി­യ­പ്പോൾ കറൻസി നോ­ട്ടി­ല്ല. കു­റ­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ശൈശവം ക­ട­ന്നി­ട്ടി­ല്ലാ­ത്ത മകൻ രണ്ടു പ­ത്തു­രൂ­പ നോ­ട്ടു­മാ­യി വ­രു­ന്നു. അച്ഛൻ വ­ഴി­യിൽ കളഞ്ഞ നോ­ട്ടാ­ണ­ത്രേ അതു്. ഇ­ങ്ങ­നെ പലതും. ധി­ഷ­ണ­യു­ടെ പ്ര­കാ­ശ­ത്തെ ത­ട­യു­ന്ന ഇ­ത്ത­രം സം­ഭ­വ­ങ്ങൾ ക­ലാ­മൂ­ല്യ­ത്തി­ന്റെ ക­ഴു­ത്തിൽ ക­ത്തി­വ­ച്ചു­ക­ള­യും. വ­ള­രെ­ക്കാ­ല­മാ­യി ബാ­ല­ച­ന്ദ്രൻ ഇ­ത്ത­രം അ­നി­യ­ത­ങ്ങ­ളും അ­സ്വാ­ഭാ­വി­ക­ങ്ങ­ളു­മാ­യ സം­ഭ­വ­ങ്ങൾ­കൊ­ണ്ടു ക­ളി­ക്കു­ന്നു. അ­തി­ഷ്ട­പ്പെ­ടു­ന്ന­വർ കാ­ണു­മാ­യി­രി­ക്കും. അ­വ­രു­ടെ കൂ­ട്ട­ത്തിൽ ഞാ­നി­ല്ല.

ചു­വ­രെ­ഴു­ത്തു­കൾ
  1. സം­സ്കൃ­ത­ത്തിൽ പാ­ണ്ഡി­ത്യ­മു­ള്ള പ്ര­ഫെ­സർ എം. പി. ശ­ങ്കു­ണ്ണി­നാ­യർ മ­ല­യാ­ള­ഭാ­ഷ കൈ­കാ­ര്യം ചെ­യ്യു­മ്പോൾ വി­ദ്യ­യു­ടെ അ­ധി­ഷ്ഠാ­ന­ദൈ­വ­ത­മാ­യ സ­ര­സ്വ­തീ­ദേ­വി ല­ജ്ജി­ക്കു­ന്നു. അതു കാ­ണാ­തി­രി­ക്കാൻ വാ­യ­ന­ക്കാ­രേ ക­ണ്ണ­ട­യ്ക്കൂ. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ലേ­ഖ­ന­ങ്ങൾ വാ­യി­ച്ച­പ്പോൾ ചു­വ­രി­ലെ­ഴു­താൻ എ­നി­ക്കു തോ­ന്നി­യ­തു്.)
  2. ച­ങ്ങ­മ്പു­ഴ പാ­ടു­മ്പോൾ സ­ര­സ്വ­തീ­ദേ­വി ഹൃ­ദ്യ­മാ­യി വീ­ണാ­വാ­ദ­നം ന­ട­ത്തു­ന്നു.
  3. യ­ജ­മാ­നൻ വ­ളർ­ത്തു­പ­ട്ടി­യെ ന­ന്ദി­യു­ള്ള മൃ­ഗ­മാ­യി. ക­രു­തു­ന്നു. പ­ട്ടി­യാ­ക­ട്ടെ യ­ജ­മാ­ന­നെ ന­ന്ദി­കെ­ട്ട പ­ട്ടി­യാ­യും.
  4. ഒരു കിലോ മു­ള­കി­നു് 70 രൂ­പ­യാ­യി­രു­ന്നു മൂ­ന്നു­ദി­വ­സ­ത്തി­നു­മുൻ­പു്. വില കൂ­ടു­ന്തോ­റും വില നി­യ­ന്ത്രി­ക്കും എന്ന സർ­ക്കാർ പ്ര­സ്താ­വ­ങ്ങൾ കൂ­ടി­ക്കൂ­ടി വരും. ഭാ­ഗ്യം. ഹ­ന്ത­ഭാ­ഗ്യം ജ­നാ­നാം.
  5. മാർ­ത്താ­ണ്ഡ­വർ­മ്മ’ എ­ഴു­തി­യ സി. വി. രാ­മൻ­പി­ള്ള മു­ഖാ­വ­ര­ണം ധ­രി­ച്ചി­ല്ല. ‘ധർ­മ്മ­രാ­ജാ’, ‘രാ­മ­രാ­ജാ­ബ­ഹ­ദൂർ’ ഇ­വ­യെ­ഴു­തി­യ­പ്പോൾ ക­ണ്ണു­ക­ളു­ടെ സ്ഥാ­ന­ത്തും ദ്വാ­ര­ങ്ങ­ളി­ല്ലാ­ത്ത മു­ഖാ­വ­ര­ണ­ങ്ങൾ അ­ദ്ദേ­ഹം ധ­രി­ച്ചു.
  6. പ­ഞ്ചാ­ബിൽ ഭീകരർ, തി­രു­വ­ന­ന്ത­പു­ര­ത്തു പി­രി­വു­കാർ.
  7. പ­ഞ്ജ­ര­ത്തിൽ കി­ട­ക്കു­ന്ന കിളി പാ­ടി­യാ­ലും അതു മ­ധു­ര­ത­മ­മാ­യി­രി­ക്കും. പ്ര­ചാ­ര­ണ­ത്തി­ന്റെ പ­ഞ്ജ­ര­ത്തിൽ കി­ട­ന്ന വയലാർ രാ­മ­വർ­മ്മ യുടെ ച­ല­ച്ചി­ത്ര­ഗാ­ന­ങ്ങൾ മ­ധു­ര­ത­മ­ങ്ങ­ളാ­ണു്.
  8. ഒരു സ്ത്രീ­യു­ടെ മ­ഹാ­ദുഃ­ഖം മ­റ്റൊ­രു സ്ത്രീ­ക്കു് മ­ഹാ­ദുഃ­ഖ­മാ­യി തോ­ന്നു­കി­ല്ല; പു­രു­ഷ­നു തോ­ന്നും.
  9. സം­ഭ­വ­ത്തെ­ക്കാൾ ശ­ക്തി­യു­ണ്ടു് ആ­ശ­യ­ത്തി­നു്. അ­തു­കൊ­ണ്ടു ക­മ്മ്യൂ­ണി­സ­മെ­ന്ന ആശയം മ­രി­ച്ചു­വെ­ന്നു സ­ങ്ക­ല്പി­ക്കു­ന്ന­തു ബു­ദ്ധി­ശൂ­ന്യ­ത­യാ­ണു്—ഈ ചു­വ­രെ­ഴു­ത്തു ക­മ്മ്യൂ­ണി­സ്റ്റ­ല്ലാ­ത്ത ഒ­രു­ത്ത­ന്റേ­തു്.
മ­ദ്ധ്യ­ത്തിൽ വർ­ത്തി­ക്കു­ന്നു
images/KrishnapillaiChanganpuzha.jpg
ച­ങ്ങ­മ്പു­ഴ

യ­ഥാർ­ത്ഥ­മാ­യ സ്നേ­ഹം വി­മർ­ശ­ന­ത്തി­നു പ്ര­തി­ബ­ന്ധ­മാ­യി വർ­ത്തി­ക്കും. സ്പ­ഷ്ട­മാ­യി­ല്ല അല്ലേ? എ­ന്നാൽ തെ­ളി­ച്ചു പറയാം. എയും ബിയും സ്നേ­ഹി­ത­ന്മാ­രാ­ണെ­ന്നു കരുതു. എ എല്ലാ സ്വാ­ത­ന്ത്ര്യ­വും കാ­ണി­ക്കും ബി­യോ­ടു്. ബി­യു­ടെ വീ­ട്ടിൽ­ച്ചെ­ല്ലു­ന്ന എ അ­ടു­ക്ക­ള­വ­രെ കയറും വീ­ടു­കാ­ണാ­നാ­ണു് എന്ന മ­ട്ടിൽ. എത്ര ബെഡ് റൂം? എ­വി­ടെ­യാ­ണു് നി­ങ്ങ­ളൊ­ക്കെ ഉ­റ­ങ്ങു­ന്ന­തു? എ­ന്നൊ­ക്കെ ല­ജ്ജ­കൂ­ടാ­തെ ചോ­ദി­ക്കും. അ­തി­നും പുറമേ ബി എന്തു ചെ­യ്താ­ലും എ വി­മർ­ശി­ക്കും. ‘സ്നേ­ഹി­ത­ന­ല്ലേ, വി­മർ­ശി­ക്കാൻ എ­നി­ക്ക­വ­കാ­ശ­മു­ണ്ടു്’ എ­ന്നാ­ണു് അ­യാ­ളു­ടെ മ­ട്ടു്. എ­ന്നാൽ ഇതേ സ്വാ­ത­ന്ത്ര്യം ബി കാ­ണി­ക്കി­ല്ല. കാ­ണി­ച്ചാൽ എ­ക്കു് ഇ­ഷ്ട­മാ­വു­ക­യു­മി­ല്ല. ഈ എ എന്ന മ­നു­ഷ്യൻ സ്നേ­ഹി­ത­ന­ല്ല, ബിയെ അയാൾ ഉ­ള്ളു­കൊ­ണ്ടു വെ­റു­ക്കു­ക­യാ­ണു് എ­ന്നു­വ­രെ ഞാൻ പറയും. സ്നേ­ഹം സ­ത്യാ­ത്മ­ക­മാ­ണെ­ങ്കിൽ ആ സ്നേ­ഹ­ഭാ­ജ­ന­ത്തി­ന്റെ പ്ര­വൃ­ത്തി­ക­ളെ വി­മർ­ശി­ക്കാ­നേ പ­റ്റി­ല്ല. മ­ന­സ്സു് അ­നു­വ­ദി­ക്കി­ല്ല. അ­തു­കൊ­ണ്ടു് മാ­ന്യ­വാ­യ­ന­ക്കാ­രോ­ടു ഞാൻ ആ­ദ­ര­പൂർ­വം പ­റ­യു­ന്നു എ യെ­പ്പോ­ലെ നി­ങ്ങൾ­ക്കു് ഒരു സ്നേ­ഹി­ത­നു­ണ്ടെ­ങ്കിൽ ഉടനെ അയാളെ വർ­ജ്ജി­ക്കു­ക. കാരണം അയാൾ നി­ങ്ങ­ളെ സ്നേ­ഹി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു്. ഇ­തി­നാ­ലാ­ണു് യ­ഥാർ­ത്ഥ­മാ­യ സ്നേ­ഹം വി­മർ­ശ­ന­ത്തി­നു ത­ട­സ്സം സൃ­ഷ്ടി­ക്കു­മെ­ന്നു് ആദ്യം എ­ഴു­തി­യി­തു്.

ചില ക­ഥാ­കാ­ര­ന്മാർ എ എന്ന ആ­ളി­നെ­പ്പോ­ലെ­യാ­ണു്. സ­മൂ­ഹ­ത്തിൽ എ­ന്തു­ണ്ടെ­ങ്കി­ലും അതിനെ വി­മർ­ശി­ക്ക­ലാ­ണു് തന്റെ ജോ­ലി­യെ­ന്നു് ആ ക­ഥാ­കാ­രൻ വി­ചാ­രി­ക്കു­ന്നു. വി­മർ­ശ­ന­ത്തോ­ടു വി­മർ­ശ­നം­ത­ന്നെ. അ­യാ­ളു­ടെ ത­നി­നി­റം ബു­ദ്ധി­കു­റ­ഞ്ഞ­വർ­ക്കു് പെ­ട്ടെ­ന്നു കാ­ണാ­നാ­വു­ക­യി­ല്ല. ക­ണ്ടു­ക­ഴി­ഞ്ഞാൽ താ­മ­സ­മൊ­ട്ടു­മി­ല്ലാ­തെ അയാൾ ഗ­ള­ഹ­സ്തം ചെ­യ്യ­പ്പെ­ടും. അ­ങ്ങ­നെ സ­ഹൃ­ദ­യർ ക­ഴു­ത്തി­നു കു­ത്തി­പ്പി­ടി­ച്ചു പു­റ­ത്താ­ക്കി­യ അനവധി ക­ഥാ­കാ­ര­ന്മാർ കേ­ര­ള­ത്തി­ലു­ണ്ടു്.

പ­ഞ്ചാ­ബി­ലാ­കെ ചോ­ര­യു­ടെ നാ­റ്റം. ജ­മ്മു­കാ­ശ്മീ­രി­ലാ­കെ ര­ക്ത­ത്തി­ന്റെ ഗന്ധം. ആ­സ്സാ­മി­ലാ­കെ മ­നു­ഷ്യ­ക്കു­രു­തി­യു­ടെ രോദനം. മ­ന്ത്രി­മ­ന്ദി­ര­ങ്ങ­ളിൽ ആകെ ‘അതും ചെ­യ്യും ഇതും ചെ­യ്യും’ എന്ന പ്ര­സ്താ­വ­ങ്ങൾ പാ­വ­പ്പെ­ട്ട­വ­ന്റെ വീ­ട്ടിൽ ക­ണ്ണീ­രി­ന്റെ പ്ര­വാ­ഹം.

ഭാ­ഗ്യം­കൊ­ണ്ടു് ശ്രീ. രാഹൂൽ വ­ള­പ­ട്ട­ണം എ എന്ന സ്നേ­ഹി­ത­ന­ല്ല. അ­ദ്ദേ­ഹം ബി­യെ­പ്പോ­ലെ ആർ­ജ്ജ­വ­ത്തോ­ടെ മാ­റി­നി­ല്ക്കു­ന്ന­തേ­യു­ള്ളു. വാ­ചാ­ല­ത­യെ­ക്കാൾ മൗ­ന­ത്തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­നു താ­ല്പ­ര്യം. എ­ങ്കി­ലും തി­ക­ഞ്ഞ മൗനം ക­ലാ­വി­രു­ദ്ധ­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു് മി­ത­ഭാ­ഷ­ണം മാ­ത്ര­മേ അ­ദ്ദേ­ഹം ന­ട­ത്തു­ന്നു­ള്ളു. ഹി­ന്ദു മു­സ്ലിം ശ­ത്രു­ത­യെ പി­റ­കിൽ നി­റു­ത്തി അ­ദ്ദേ­ഹം ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “എ­വി­ടെ­യോ ഒരു തീ­പ്പൊ­രി” എന്ന ചെ­റു­ക­ഥ­യിൽ മി­ത­മാ­യേ അ­ദ്ദേ­ഹം സം­സാ­രി­ക്കു­ന്നു­ള്ളു. ചെ­റു­പ്പ­ക്കാർ ശ­ണ്ഠ­യ്ക്കു ത­യ്യാ­റാ­കു­ന്നു. മ­ന­സ്സി­നു പ­രി­പാ­ക­വും ജീ­വി­ത­ത്തിൽ­നി­ന്നു് ഏറെ അ­നു­ഭ­വ­വും നേടിയ ഒരു മു­സ്ലിം വൃ­ദ്ധൻ അ­വർ­ക്കു നേർ­വ­ഴി കാ­ണി­ച്ചു­കൊ­ടു­ത്തു. പക്ഷേ, അഗ്നി ആ­ളി­ക്ക­ത്തി­ക്കാൻ സ­ന്ന­ദ്ധ­രാ­യ അ­വ­രു­ണ്ടോ ആ മാർ­ഗ്ഗം കാ­ണു­ന്നു? അഗ്നി പ­ടർ­ന്നു­പി­ടി­ച്ചാൽ അതിനെ നേ­രി­ടാൻ അ­യാ­ളും കൊ­ച്ചു മകളും ധൈ­ര്യ­മ­വ­ലം­ബി­ച്ചു് നി­ല്ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. കഥ മോ­ശ­മാ­യി­പ്പോ­യോ? ഇല്ല. ന­ന്നാ­യോ? അ­തു­മി­ല്ല. മ­ദ്ധ്യ­വർ­ത്തി­യാ­യി അതു നി­ല­കൊ­ള്ളു­ന്നു.

പ്ര­വാ­ദ­ങ്ങൾ
1.
14-ആം ലക്കം കു­ങ്കു­മം വാ­രി­ക­യിൽ “ഉപബോധ മ­ന­സ്സി­ന്റെ ക­ലാ­പ­കാ­രി­ത­യ്ക്കു്” എന്ന പേരിൽ വി­ല­ക്ഷ­ണ­വും പ­ക്ഷ­പാ­ത­പ­ര­വും ആയ ലേഖനം അ­ച്ച­ടി­ച്ചി­ട്ടു­ണ്ടു്. അതൊരു അ­ബ­ദ്ധ­പ്പ­ഞ്ചാം­ഗ­വു­മാ­ണു്. അതു പോ­ക­ട്ടെ. ലേഖനം തു­ട­ങ്ങു­ന്ന പു­റ­ത്തിൽ ച­ങ്ങ­മ്പു­ഴ­യു­ടെ ഒരു പടം അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു. ഞാൻ ച­ങ്ങ­മ്പു­ഴ­യെ നേ­രി­ട്ട­റി­യും. അ­ദ്ദേ­ഹ­ത്തി­ന്റെ പല ഫോ­ട്ടോ­ഗ്രാ­ഫു­കൾ ക­ണ്ടി­ട്ടു­ണ്ടു്. ഈ പ­ട­ത്തിൽ കാ­ണു­ന്ന രൂപം അ­ദ്ദേ­ഹ­ത്തി­നു് ഉ­ണ്ടാ­യി­രു­ന്നി­ല്ല ഒ­രി­ക്ക­ലും. പി­ന്നെ കവി ക്രാ­ന്ത­ദർ­ശി­യാ­യ­തു­പോ­ലെ ചി­ത്ര­കാ­ര­നും ക്രാ­ന്ത­ദർ­ശി­ത­ന്നെ. ച­ങ്ങ­മ്പു­ഴ വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ ഈ രൂപം അ­ദ്ദേ­ഹ­ത്തി­നു വ­രു­മെ­ന്നാ­യി­രി­ക്കാം ചി­ത്ര­കാ­രൻ വി­ചാ­രി­ച്ച­തു്. അ­ദ്ദേ­ഹ­ത്തി­നു­ള്ള ക്രാ­ന്ത­ദർ­ശി­ത്വം ന­മു­ക്കി­ല്ല­ല്ലോ.
2.
ശ്രീ. ടോണി മാ­ത്യു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ പ­ള്ള­ത്തു രാമനെ ക്കു­റി­ച്ചെ­ഴു­തി­യ “ക­വി­ത­യു­ടെ അ­സി­ധാ­ര” എന്ന ലേ­ഖ­ന­ത്തിൽ ഇ­ങ്ങ­നെ­യൊ­രു വാ­ക്യം: “ചാ­തുർ­വർ­ണ്യം മാ­യാ­സൃ­ഷ്ട­മ­ത്രെ.” പ­ള്ള­ത്തു­രാ­മൻ മാ­യാ­സൃ­ഷ്ട­മെ­ന്നു ക­ളി­യാ­ക്കി­പ്പ­റ­ഞ്ഞ­താ­ണെ­ങ്കിൽ തെ­റ്റി­ല്ല ഇതിൽ. ‘മ­യാ­സൃ­ഷ്ട’മെ­ന്ന­തി­നെ ക­രു­തി­ക്കൂ­ട്ടി അ­ദ്ദേ­ഹം മാ­യാ­സൃ­ഷ്ട’മെ­ന്നാ­ക്കി­യ­താ­വാം. ‘മ­യാ­സൃ­ഷ്ട’മെ­ന്ന­തു് അ­ച്ച­ടി­യിൽ ‘മാ­യാ­സൃ­ഷ്ട’മെ­ന്നാ­യി­പ്പോ­യി­യെ­ന്നാ­ണു് ഞാൻ ആദ്യം വി­ചാ­രി­ച്ച­തു്. പി­ന്നീ­ടു്, ലേഖകൻ ടോണി മാ­ത്യു ആ­യ­തു­കൊ­ണ്ടു് അ­ച്ച­ടി­ത്തെ­റ്റു് ആ­ക­ണ­മെ­ന്നി­ല്ലെ­ന്നും വി­ചാ­രി­ച്ചു. ‘അത്രെ’ എ­ന്നെ­ഴു­തു­ന്ന­തു് തെ­റ്റു്. ‘അത്രേ’ എന്നു വേണം. അതും അ­ച്ച­ടി­ത്തെ­റ്റാ­വാം. അ­ല്ലെ­ങ്കിൽ ടോണി മാ­ത്യു എ­ഴു­തി­യ­തു­മാ­വാം.
3.
അ­നി­താ­ത­മ്പി ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘സ്വ­പ്ന­സ­ന്നി­ഭം’ എന്ന കാ­വ്യ­ത്തിൽ­നി­ന്നു് ഒ­രു­ഭാ­ഗം:

“ഇതു് വേ­ന­ലാ­വാം

അ­ദൃ­ശ്യ­സ­ഞ്ചാ­രി­തൻ മാ­റാ­പ്പിൽ­നി­ന്നും

അ­പൂർ­വ്വ­മാം സ്പ­ന്ദ­നം.

ആരുടെ ഹൃദയം തു­ടി­ക്കു­ന്നു ചകിതം?

ന­മു­ക്കെ­ത്ര­യ­രി­കിൽ ജ്വ­ലി­പ്പു

ചു­വ­ന്നൊ­രു ചും­ബ­നം!

ഇരു താ­പ­ത­രം­ഗ­ങ്ങൾ

ഭൂ­മി­ക്കു­മേ­ലെ നാം

ആ­തു­രാ­ല­ത വ­ള­പ്പി­ലെ

ക­ണി­ക്കൊ­ന്ന­പോ­ലെ നീ

പൊ­ട്ടി­ച്ചി­രി­ക്കാ­തി­രി­ക്കു്

രോ­ഗ­ക­മ്പി­തം.

ഉടൽ ജ്വ­ലി­ക്കു­ന്നെ­നി­ക്കു്.”

കവിത ഇ­ല്ലാ­ത്ത കാ­ല­ത്തു് ജീ­വി­ച്ച പൂർ­വ­പു­രു­ഷ­ന്മാ­രേ നി­ങ്ങ­ളെ­ത്ര ഭാ­ഗ്യ­മു­ള്ള­വർ!

4.
ഡോ. കു­ര്യാ­സ് ഭാ­ഷാ­പോ­ഷി­ണി­യിൽ ശ്രീ. പാലാ നാ­രാ­യ­ണൻ­നാ­യ­രു ടെ ക­വി­ത­യെ­ക്കു­റി­ച്ചു് എ­ഴു­തി­യ “വാ­ഗർ­ത്ഥ­ങ്ങ­ളു­ടെ നി­ത്യ­പൗർ­ണ­മി” എന്ന ലേ­ഖ­ന­ത്തി­ന്റെ തു­ട­ക്കം ഇ­ങ്ങ­നെ: “ജീ­വി­തം­ത­ന്നെ ക­വി­ത­യാ­യി പ­രി­ണ­മി­ക്കു­ക—ഈ അ­ത്ഭു­ത­മാ­ണു് പാലാ നാ­രാ­യ­ണൻ­നാ­യർ.”—പാലാ നാ­രാ­യ­ണൻ­നാ­യർ അ­ത്ഭു­ത­മാ­കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. നാ­രാ­യ­ണൻ നായർ സ്വ­ന്തം ജീ­വി­ത­ത്തെ ക­വി­ത­യാ­ക്കി മാ­റ്റി ദ്ര­ഷ്ടാ­ക്കൾ­ക്കു് അ­ത്ഭു­ത (വികാര) മു­ള­വാ­ക്കി­യെ­ന്നാ­വാം ലേഖകൻ ക­രു­തു­ന്ന­തു്. ആ ആശയം പാലാ നാ­രാ­യ­ണൻ­നാ­യർ അ­ത്ഭു­ത­മാ­ണെ­ന്നു പ­റ­ഞ്ഞാൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടി­ല്ല. ജീ­വ­നോ­ടെ ഇ­രി­ക്കു­ന്ന ക­വി­ക്കു് അ­മൂർ­ത്ത­സ്വ­ഭാ­വം ന­ല്കി­യ­തു് ഒ­ട്ടും ന­ന്നാ­യി­ല്ല. ഇം­ഗ്ലീ­ഷിൽ ചി­ന്തി­ച്ചി­ട്ടു് അതു മ­ല­യാ­ള­ത്തി­ലാ­ക്കു­മ്പോൾ ഇ­ത്ത­രം തെ­റ്റു­കൾ വ­ന്നു­പോ­കും. “സ്വ­ന്തം ജീ­വി­തം എ­ണ്ണ­മ­റ്റ നി­മ്നോ­ന്ന­ത­ങ്ങ­ളി­ലൂ­ടെ ക­യ­റി­യി­റ­ങ്ങി­യ­പ്പോ­ഴും… ” എന്നു ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തി­ന്റെ തു­ട­ക്കം. നി­മ്നം താ­ഴ്ച­യു­ള്ള­തു്; ഉ­ന്ന­തം ഉ­ന്ന­മി­ച്ച­തു്. ഉ­യർ­ന്ന­തു്. താ­ണ­സ്ഥ­ല­ത്തു് ഇ­റ­ങ്ങാം. ഉ­യർ­ന്ന സ്ഥ­ല­ത്തു കയറാം. എ­ന്നാൽ കു­ര്യാ­സ് താ­ണ­സ്ഥ­ല­ത്തു് ക­യ­റു­ക­യും ഉ­യർ­ന്ന സ്ഥ­ല­ത്തു് ഇ­റ­ങ്ങു­ക­യും ചെ­യ്യു­ന്നു. ക­ലി­കാ­ല­വൈ­ഭ­വം! ലേ­ഖ­ന­ത്തി­നി­ട­യിൽ ഇ­ങ്ങ­നെ­യും ഒരു കാ­ച്ച്: “ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യെ പാലാ ശ്ര­ദ്ധി­ച്ച­തി­നെ­ക്കാൾ പാ­ലാ­ക്ക­വി­ത­യെ ച­ങ്ങ­മ്പു­ഴ­യ­ല്ലേ ക­രു­ത­ലോ­ടെ വാ­യി­ച്ചു­പോ­യ­തെ­ന്നും സം­ശ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.”—ഹായ് എ­ന്ന­ല്ലാ­തെ എന്തു ശ­ബ്ദ­മാ­ണു് കേൾ­പ്പി­ക്കേ­ണ്ട­തു് ഞാൻ? മകനെ ക­ണ്ടി­ട്ടു് “ഹാ അ­ച്ഛ­നെ­പ്പോ­ലെ­യി­രി­ക്കു­ന്നു” എന്നു പറയാം. അ­ച്ഛ­നെ ക­ണ്ടി­ട്ടു് “ഹാ മ­ക­ന്റെ ഛാ­യ­ത­ന്നെ” എന്നു പ­റ­യാ­റു­ണ്ടോ?
ച­വ­റ്റു­കു­ട്ട ഇല്ല

മുൻ­പു് ന­ക്സ­ലൈ­റ്റു­കൾ ധ­നി­ക­രെ ‘ലി­ക്വി­ഡേ­റ്റ്’ ചെ­യ്തി­രു­ന്ന കാലം. കു­റ­ച്ചു നി­ല­വും കു­റ­ച്ചു പു­ര­യി­ട­വും ഉ­ണ്ടാ­യി­രു­ന്ന എന്റെ ഒരു ബ­ന്ധു­വി­നു് ഒ­രു­ദി­വ­സം ക­ത്തു­കി­ട്ടി. “അ­യ്യാ­യി­രം രൂപ നാളെ കാ­ല­ത്തു് അ­ഞ്ചു­മ­ണി­ക്കു­മുൻ­പു് ‘ഇന്ന’ സ്ഥ­ല­ത്തു­ള്ള മ­തി­ലി­ന്റെ പു­റ­ത്തു വ­ച്ചി­ല്ലെ­ങ്കിൽ തന്റെ ക­ഴു­ത്തു ക­ണ്ടി­ക്കു­ന്ന­താ­ണു്” എ­ഴു­ത്തി­ന്റെ താഴെ ചോ­ര­കൊ­ണ്ടു­ള്ള ഒ­ര­ട­യാ­ള­വും. ബന്ധു ഭ­യ­ന്നു. അ­ന്ന­ത്തെ അ­യ്യാ­യി­രം രൂ­പ­യ്ക്കു് ഇ­ന്ന­ത്തെ അ­ഞ്ചു­ല­ക്ഷം രൂ­പ­യു­ടെ വി­ല­യു­ണ്ടു്. വി­ല­യി­ല്ലെ­ങ്കി­ലും ഒ­രു­രൂ­പ പോ­കു­ന്നി­ട­ത്തു് മ­രി­ക്കു­ന്ന ആ­ളാ­യി­രു­ന്നു ബന്ധു. വി­വ­ര­മ­റി­ഞ്ഞു് ഞാനും അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു. കത്തു കണ്ടു. ന­ക്സ­ലൈ­റ്റു­ക­ളാ­യി­രി­ക്കി­ല്ല ഇ­തെ­ഴു­തി­യ­തു്, പണം ത­ട്ടാ­നാ­യി വ­ല്ല­വ­നും എ­ഴു­തി­യ­താ­വാം. എ­ങ്കി­ലും അങ്ങു കൊ­ടു­ത്തു­ക­ള­യ­ണം എന്നു ഞാൻ ഉ­പ­ദേ­ശി­ച്ചു. ആ മ­നു­ഷ്യ­നു­ണ്ടോ അതു സ­മ്മ­തി­ക്കു­ന്നു. ച­ത്താ­ലും രൂപ കൊ­ടു­ക്കി­ല്ല എ­ന്നു് ക­ട്ടാ­യ­മാ­യി അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഞാൻ തി­രി­ച്ചു് എന്റെ വീ­ട്ടി­ലേ­ക്കു പോ­രി­ക­യും ചെ­യ്തു. അന്നു രാ­ത്രി ബന്ധു പ­ന്ത്ര­ണ്ടു ചെ­റു­പ്പ­ക്കാ­രെ സം­ഘ­ടി­പ്പി­ച്ചു് ശ­യ­ന­മു­റി­ക്ക­ക­ത്തു ക­യ­റ്റി. അ­വ­രു­ടെ ഒത്ത ന­ടു­ക്കു് അ­ദ്ദേ­ഹം കി­ട­ന്നു­റ­ങ്ങി. ഉ­റ­ങ്ങി­യോ എന്നു നി­ശ്ച­യ­മി­ല്ലെ­നി­ക്കു്. അ­ങ്ങ­നെ എ­ഴു­തി­യെ­ന്നേ­യു­ള്ളു. രാ­ത്രി മൂ­ത്ര­മൊ­ഴി­ക്ക­ണ­മെ­ന്നു തോ­ന്നു­മ്പോൾ കി­ട്ടാ, നാ­രാ­യ­ണാ, ച­ങ്കു­വേ എ­ന്നൊ­ക്കെ അ­ദ്ദേ­ഹം വി­ളി­ക്കും. അ­വ­രെ­ല്ലാം ഉ­ണർ­ന്നു വെ­ട്ടു­ക­ത്തി, കഠാരി, പി­ച്ചാ­ത്തി എന്നീ ആ­യു­ധ­ങ്ങ­ളോ­ടു­കൂ­ടി ബ­ന്ധു­വി­നെ അ­നു­ഗ­മി­ക്കും. ക­യ്യാ­ല­യു­ടെ അ­ടു­ത്തു­ചെ­ന്നു് അ­ദ്ദേ­ഹം “മു­ക്ത­മൂ­ത്ര”നാ­കു­മ്പോൾ (ഈ വി­ല­ക്ഷ­ണ പ്ര­യോ­ഗ­ത്തി­നു മാ­പ്പു്) പ­രി­ര­ക്ഷ­കർ അർ­ദ്ധ­വ്യൂ­ഹം ച­മ­ച്ചു പി­റ­കിൽ നി­ല്ക്കും. അ­ങ്ങ­നെ കാലം ക­ഴി­ഞ്ഞു. ക­ത്ത­യ­ച്ച­വർ­ക്കു് അ­യ്യാ­യി­രം രൂപ കൊ­ടു­ക്കാ­തെ സം­ര­ക്ഷ­കർ­ക്കു തീ­റ്റി­യി­ട്ട­വ­ക­യിൽ, കൂ­ലി­കൊ­ടു­ത്ത വകയിൽ ബന്ധു അ­മ്പ­തി­നാ­യി­രം രൂ­പ­യോ­ളം ചെ­ല­വാ­ക്കി. എന്റെ ബന്ധു അ­ങ്ങ­നെ യു­വാ­ക്ക­ന്മാ­രു­ടെ കാ­യ­ബ­ല­ത്തെ അ­വ­ലം­ബി­ച്ചു് ആ­പ­ത്തു­കൂ­ടാ­തെ ജീ­വി­ച്ചു.

images/KMMathew.jpg
കെ. എം. മാ­ത്യു

‘ഭാ­ഷാ­പോ­ഷി­ണി’ ഉ­ത്കൃ­ഷ്ട­മാ­യ മാ­സി­ക­യാ­ണെ­ന്ന­തു് ഞാൻ പ­റ­ഞ്ഞി­ട്ടു വേണ്ട വാ­യ­ന­ക്കാർ­ക്കു മ­ന­സ്സി­ലാ­ക്കാൻ അ­തി­ന്റെ ഉ­ത്കൃ­ഷ്ട­ത­യി­ലും ബ­ല­ത്തി­ലും ചാ­രി­ക്കൊ­ണ്ടു് ശ്രീ­മ­തി ബീനാ ജോർജ് ക­ഥ­യെ­ഴു­ത്തു­കാ­രി­യാ­യി വി­ല­സു­ന്നു; എന്റെ ബന്ധു വി­ല­സി­യ­തു­പോ­ലെ. “കാ­വൽ­ക്കാ­ര­ന്റെ നാൾ­വ­ഴി” എ­ന്നാ­ണു് “കഥ”യുടെ പേരു്. ക­ഥ­യെ­ന്ന പദം ഉ­ദ്ധ­ര­ണ ചി­ഹ്ന­ത്തിൽ. എ­ന്തൊ­രു ര­ച­നാ­സാ­ഹ­സി­ക്യ­മാ­ണ­തു്! ഏതോ ഒരു സ­ഖ­റി­യെ­ക്കു­റി­ച്ചു് ക­ഥ­യെ­ഴു­ത്തു­കാ­രി അ­തു­മി­തും പ­റ­യു­ന്നു. അ­യാൾ­ക്കു് ‘ഇൻ­സെ­സ്റ്റ്’ എന്ന വൈ­ക­ല്യം ഉ­ണ്ടാ­യി­രു­ന്നു­പോ­ലും. ഒ­ടു­വി­ല­ങ്ങു ച­ത്തു­പോ­ലും. ഞാൻ മ­ല­യാ­ള­മ­നോ­ര­മ ഓ­ഫീ­സിൽ ഒ­രി­ക്കൽ പോ­യി­ട്ടു­ണ്ടു്. ചീഫ് എ­ഡി­റ്റർ ശ്രീ. കെ. എം. മാ­ത്യു എ­ന്നോ­ടു സ്നേ­ഹ­ത്തോ­ടു­കൂ­ടി, കാ­രു­ണ്യ­ത്തോ­ടു­കൂ­ടി പെ­രു­മാ­റി. അ­ദ്ദേ­ഹ­ത്തെ ക­ണ്ട­തി­നു ശേഷം അ­ന്നു് ആ­ഴ്ച­പ്പ­തി­പ്പി­ന്റെ എ­ഡി­റ്റ­റാ­യി­രു­ന്ന പ്ര­ഫെ­സർ കെ. എം. ത­ര­ക­ന്റെ മു­റി­യിൽ­ച്ചെ­ന്നു. അ­ദ്ദേ­ഹം ഏതോ സ­മ്മേ­ള­ന­ത്തി­നു പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു. അന്നു ഭാ­ഷാ­പോ­ഷി­ണി­യു­ടെ­യും എ­ഡി­റ്റ­റാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ മേ­ശ­യു­ടെ താഴെ ച­വ­റ്റു­കു­ട്ട ഇ­ല്ലാ­യി­രു­ന്നു. ഇ­ന്നും ഇ­ല്ലെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു.

ഗൾഫ് രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു ചില ക­ഥ­യെ­ഴു­ത്തു­കാർ ക­ഥ­ക­ളോ­ടൊ­പ്പം ചെ­ക്കും അ­യ­യ്ക്കു­ന്നു­ണ്ടു് എ­നി­ക്കു്. ക­ലാ­കൗ­മു­ദി­യിൽ അവ പ്ര­സി­ദ്ധ­പ്പെ­ടു­ത്താൻ­വേ­ണ്ടി പ­ത്രാ­ധി­പ­രോ­ടു ശു­പാർ­ശ ചെ­യ്യാ­നാ­ണു് ഈ കൈ­ക്കൂ­ലി. ഇതു് അ­രു­തെ­ന്നു് മുൻ­പു് ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. ഇ­ന്ന­ലെ ഒരു ക­ഥ­യോ­ടൊ­പ്പം ഒരു ചെ­ക്കും എ­നി­ക്കു കി­ട്ടി. ആ­ളി­ന്റെ പേരു് എ­ഴു­തു­ന്ന­തു ശ­രി­യ­ല്ല. എ­ങ്കി­ലും ചെ­ക്കി­ന്റെ ന­മ്പ­രും തീ­യ­തി­യും ബാ­ങ്കി­ന്റെ പേരും എ­ഴു­തു­ന്നു, ഇനി ഇ­ങ്ങ­നെ അ­യ­യ്ക്കു­ന്ന­വർ­ക്കു­ള്ള മു­ന്ന­റി­യി­പ്പാ­യി. നമ്പർ: 593935; തീയതി: 29-10-1991; ബാ­ങ്ക്: സ്റ്റെ­യ്റ്റു് ബാ­ങ്ക് ഓഫ് ഇൻഡ്യ, ത­ങ്ക­ശ്ശേ­രി. ഇനി ചെ­ക്ക് ആ­രെ­ങ്കി­ലു­മ­യ­ച്ചാൽ ഞാൻ അ­ത­യ­യ്ക്കു­ന്ന ആ­ളി­ന്റെ പേരു വാ­രി­ക­യിൽ എ­ഴു­തു­ന്ന­താ­ണു്.

വ്യാ­മോ­ഹം
images/KJYesudas.jpg
യേ­ശു­ദാ­സ്

ഞാൻ കൊ­ട്ടാ­ര­ക്ക­ര ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കാലം. ഒ­ര­ധ്യാ­പ­കൻ ബ്ലാ­ക്ക് ബോർഡ് തു­ട­യ്ക്കു­ന്ന തു­ണി­യെ­ടു­ത്തു് അ­തി­ന്റെ ഒ­ര­റ്റം ബോർ­ഡിൽ വി­ര­ലു­കൊ­ണ്ടു് ഉ­റ­പ്പി­ച്ചു് മ­റ്റൊ­ര­റ്റ­ത്തിൽ ചോ­ക്ക് കഷണം വ­ച്ചു് ഒന്നു ക­റ­ക്കി വൃ­ത്തം വ­ര­യ്ക്കും. അതു് ഭം­ഗി­യു­ള്ള വ­ട്ട­മാ­യി വ­രു­മ്പോൾ സാറു് അ­ഭി­മാ­ന­ത്തോ­ടെ പു­ഞ്ചി­രി­തൂ­കി നി­ല്ക്കും. അ­ദ്ദേ­ഹ­ത്തി­ന്റെ വി­ചാ­രം താ­നൊ­രു ന്യൂ­ട്ട­നോ ഐൻ­സ്റ്റൈ­യി നോ ആ­ണെ­ന്നാ­ണു്. ഗാ­യ­ക­നാ­യ യേ­ശു­ദാ­സ് സ­ഭാ­വേ­ദി­യി­ലി­രി­ക്കു­മ്പോൾ ഞാൻ എ­ന്റേ­താ­യ കാ­ള­രാ­ഗ­ത്തിൽ ക­വി­ത­കൾ ചൊ­ല്ലാ­റു­ണ്ടു്. യോ­ശു­ദാ­സു് താ­ര­മാ­ണെ­ന്നും ഞാൻ പു­ല്ക്കൊ­ടി­യാ­ണെ­ന്നും എ­നി­ക്ക­റി­യാൻ പാ­ടി­ല്ലാ­തി­ല്ല. എ­ങ്കി­ലും ച­ങ്കൂ­റ്റ­ത്തോ­ടെ കവിത ഈ­ണ­ത്തിൽ ചൊ­ല്ലു­മ്പോൾ അതു മോ­ശ­മ­ല്ല എ­ന്നു് ഉ­പ­ബോ­ധ­മ­ന­സ്സി­ലെ­ങ്കി­ലും ഒരു വി­ചാ­രം കാണും എ­നി­ക്കു്. വ്യാ­മോ­ഹ­ങ്ങ­ളാ­ണു് ന­മ്മ­ളെ ഭ­രി­ക്കു­ന്ന­തു്. ക­ഥ­യെ­ഴു­ത്തു­കാ­രും ഇ­ക്കാ­ര്യ­ത്തിൽ വി­ഭി­ന്ന­ര­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.