SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-12-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

ഒരു സു­ദീർ­ഘ­മാ­യ കാ­ല­യ­ള­വി­ലെ പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു എ­നി­ക്കു് ആ മ­ഹാ­ക­വി­യു­മാ­യി. ഓരോ തവണ ക­ണ്ടി­ട്ടു് തി­രി­ച്ചു­പോ­രു­മ്പോ­ഴും എ­നി­ക്കു് ഹൃദയ സ­മ്പ­ന്ന­ത ല­ഭി­ച്ചി­രു­ന്നു. താ­ണ­ത­ല­ത്തി­ലെ­ത്തു­ന്ന ഒരു വാ­ക്യം പോലും അ­ദ്ദേ­ഹ­ത്തി­ന്റെ നാവിൽ നി­ന്നു് ഉ­തിർ­ന്നി­ട്ടി­ല്ല. അ­ല്പ­ജ്ഞ­നാ­യ എന്റെ നി­രൂ­പ­ണ­ത്തെ വി­മർ­ശി­ക്കു­മ്പോ­ഴും മൃ­ദു­ല­പ­ദ­ങ്ങ­ളേ അ­ദ്ദേ­ഹം പ്ര­യോ­ഗി­ക്കു­മാ­യി­രു­ന്നു­ള്ളൂ. മ­റ്റൊ­രു ക­വി­യു­ടെ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് എ­പ്പോ­ഴും പ­റ­യാ­റു­ണ്ടാ­യി­രു­ന്ന എ­ന്നോ­ടു്, അ­ദ്ദേ­ഹം ഒ­രി­ക്കൽ പ­റ­ഞ്ഞു.

ഉ­ത്സ­വ­സ്ഥ­ല­ത്തു് പോ­കു­മ്പോൾ അ­വി­ചാ­രി­ത­മാ­യി കി­ട്ടു­ന്ന സ്പർ­ശം നി­ങ്ങൾ­ക്കു് കു­ളി­രു് കോ­രി­യി­ടു­മാ­യി­രി­ക്കും. ആ ആ­ഹ്ലാ­ദ­മാ­ണു് കവിത നൽ­കേ­ണ്ട­തെ­ന്നു് നി­ങ്ങൾ വി­ചാ­രി­ക്ക­രു­തു്.

വേ­റൊ­രി­ക്കൽ.

ഞങ്ങൾ ഇ­ങ്ങോ­ട്ടു് തീ­വ­ണ്ടി­യി­ലാ­ണു് പോ­ന്ന­തു്. രാ­ത്രി ഉ­റ­ങ്ങാൻ വേ­ണ്ടി വി­ള­ക്കു­കെ­ടു­ത്താൻ അ­തി­ന്റെ സ്വി­ച്ച് നോ­ക്കി­യി­ട്ടു് ക­ണ്ടി­ല്ല. ഏ­താ­ണ്ടു് അ­ര­മ­ണി­ക്കൂർ ശ്ര­മി­ച്ചി­ട്ടും സ്വി­ച്ച് ക­ണ്ടെ­ത്താ­നാ­യി­ല്ല. ഒ­ടു­വിൽ, മ­റ്റു­മാർ­ഗ്ഗ­മി­ല്ലാ­തെ വി­ള­ക്കു് തു­ണി­കൊ­ണ്ടു് മൂ­ടി­ക്കെ­ട്ടി ഇ­രു­ട്ടാ­ക്കി­യി­ട്ടു് ഞങ്ങൾ ഉ­റ­ങ്ങി. സം­സ്കാ­ര­ത്തി­ന്റെ ദീ­പ­ത്തെ നി­രൂ­പ­ണ­ത്തി­ന്റെ വ­സ്ത്രം­കൊ­ണ്ടു് മൂ­ടി­ക്കെ­ട്ടി ഇ­രു­ട്ടു­ണ്ടാ­ക്കി­യി­ട്ടു് ഞങ്ങൾ ഉ­റ­ങ്ങി. സം­സ്കാ­ര­ത്തി­ന്റെ ദീ­പ­ത്തെ നി­രൂ­പ­ണ­ത്തി­ന്റെ വ­സ്ത്രം­കൊ­ണ്ടു് മൂ­ടി­ക്കെ­ട്ടി അ­ന്ധ­കാ­രം നിർ­മ്മി­ക്ക­രു­തു്.

ക­വി­യെ­ന്ന നി­ല­യിൽ, മ­ഹാ­ക­വി­യെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹ­ത്തെ കൂ­ടു­തൽ സ്നേ­ഹി­ക്കു­ന്നു, ബ­ഹു­മാ­നി­ക്കു­ന്നു.

നേഡീൻ ഗോ­ഡി­മർ

ഈ ലോ­ക­ത്തു് ഒ­ന്നി­നും ശാ­ശ്വ­ത സ്വ­ഭാ­വ­മി­ല്ല. അ­തു­കൊ­ണ്ടു് സുഖം പോലെ ദുഃ­ഖ­വും ശാ­ശ്വ­ത­മ­ല്ല.

ക­ല­യെ­ന്ന­തു് കാ­ഴ്ച­യാ­ണു്. ക­ലാ­കാ­രൻ ഉ­ള്ളി­ലെ ക­ണ്ണു­കൊ­ണ്ടു് ക­ണ്ട­തു് വാ­യ­ന­ക്കാ­ര­ന്റെ മ­ന­ക്ക­ണ്ണു­കൊ­ണ്ടു് കാണാൻ ക­ഴി­യു­ന്ന രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­മ്പോൾ ക­ല­യു­ടെ ഉ­ദ­യ­മാ­യി. ആ കാ­ഴ്ച­യു­ണ്ടാ­കു­മ്പോൾ വാ­യ­ന­ക്കാ­രൻ ക­ലാ­കാ­ര­നെ മ­റ­ക്കു­ന്നു. തന്റെ കൈ­യി­ലി­രി­ക്കു­ന്ന­തു് “മാർ­ത്താ­ണ്ഡ­വർ­മ്മ ” എന്ന നോ­വ­ലാ­ണു്, “വെ­ള്ള­പ്പൊ­ക്ക­ത്തിൽ” എന്ന ചെ­റു­ക­ഥ­യാ­ണു് എ­ന്ന­തു് വി­സ്മ­രി­ക്കു­ന്നു. കാ­ഴ്ച­യി­ല്ലേ? എ­ങ്കിൽ ക­ല­യു­മി­ല്ല. അ­തി­നാ­ലാ­ണു് കാ­ഴ്ച­യ്ക്കു് പ്രാ­ധാ­ന്യം നൽ­കു­ന്ന “Thus Spoke Zarathustra ” (Nietzsche) ക­ലാ­സൃ­ഷ്ടി­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. വാ­ങ്മ­യ ചി­ത്ര­ങ്ങൾ സൃ­ഷ്ടി­ക്കാ­തെ വെറും പ്ര­സ്താ­വ­ങ്ങൾ ന­ട­ത്തു­ക­യും ആ പ്ര­സ്താ­വ­ങ്ങ­ളെ സ­മാ­ഹ­രി­ക്കു­ക­യും ചെ­യ്താൽ ക­ലാ­സൃ­ഷ്ടി­യാ­വു­ക­യി­ല്ല. ഉ­ദാ­ഹ­ര­ണം ഇതു് കൂ­ടു­തൽ വ്യ­ക്ത­മാ­ക്കും. 1991 നവംബർ 25-നു് മു­ര­ളീ­ധ­ര­നും സ­രോ­ജ­വും ത­മ്മി­ലു­ള്ള വി­വാ­ഹം ന­ട­ന്നു എ­ന്നു് എ­ഴു­തി­യാൽ സാ­ഹി­ത്യ­മാ­വു­ക­യി­ല്ല. ആദ്യം വി­വാ­ഹം ന­ട­ക്കു­ന്ന സ്ഥലം വർ­ണ്ണി­ക്ക­ണം. വ­ര­ന്റെ ബാ­ഹ്യാ­കാ­ര­വും ചേ­ഷ്ട­ക­ളും വി­വ­രി­ക്ക­ണം. വ­ധു­വി­ന്റെ ല­ജ്ജാ­തി­ശ­യം ആ­ലേ­ഖ­നം ചെ­യ്യ­ണം. പി­ന്നെ താ­ലി­കെ­ട്ടു്, കു­ര­വ­യി­ടൽ ഇ­വ­യെ­ല്ലാം വാ­ക്കു­ക­ളി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ട­ണം. ഇ­ത്ര­യൊ­ക്കെ ആ­വു­മ്പോൾ വി­വാ­ഹം കാ­ണു­ന്ന പ്ര­തീ­തി അ­നു­വാ­ച­ക­നു് ഉ­ണ്ടാ­കും. നോബൽ സ­മ്മാ­നം നേടിയ നേഡീൻ ഗോ­ഡി­മർ­ക്കു് ഈ സാ­ര­സ്വ­ത­ര­ഹ­സ്യം അ­റി­ഞ്ഞു­കൂ­ടാ. അ­വ­രു­ടെ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും വെറും പ്ര­സ്താ­വ­ങ്ങ­ളാ­ണു്.

images/Nietzsche187a.jpg
Nietzsche

ഇ­ക്ക­ഴി­ഞ്ഞ ഒ­ക്ടോ­ബ­റിൽ അ­വർ­ക്കു് നോബൽ സ­മ്മാ­നം കി­ട്ടി­യ­തി­നു ശേഷം ഞാൻ അ­വ­രു­ടെ രണ്ടു പു­സ്ത­ക­ങ്ങൾ കൂടി വാ­യി­ച്ചു. ആ­ദ്യ­ത്തേ­തു് “Something Out There” എന്ന ക­ഥാ­സ­മാ­ഹാ­രം. അതിൽ പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു് കാഫ്ക യുടെ അച്ഛൻ കാ­ഫ്ക­യ്ക്കു് എ­ഴു­തു­ന്ന ക­ത്താ­ണു്. വി­ശ്വ­വി­ഖ്യാ­ത­നാ­യ സാ­ഹി­ത്യ­കാ­രൻ കാഫ്ക അ­ച്ഛ­നെ കു­റ്റ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് എ­ഴു­തി­വ­ച്ച­തും എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­നു് അ­യ­യ്ക്കാ­ത്ത­തു­മാ­യ ക­ത്തി­നു് മ­റു­പ­ടി എ­ഴു­തു­ക­യാ­ണു് ശ­വ­ക്കു­ഴി­യിൽ കി­ട­ക്കു­ന്ന അച്ഛൻ. മ­ക­ന്റെ ആ­രോ­പ­ണ­ങ്ങൾ­ക്കെ­ല്ലാം പി­താ­വു് ശ­ക്ത­മാ­യി മ­റു­പ­ടി നൽ­കു­ന്നു­ണ്ടെ­ങ്കി­ലും, ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ വ­ഞ്ച­നാ­ത്മ­ക സ്വ­ഭാ­വ­ത്തെ അ­തി­നോ­ടു് കൂ­ട്ടി­യി­ണ­ക്കു­ന്നു­വെ­ങ്കി­ലും ഇതു ക­ലാ­സൃ­ഷ്ടി­യ­ല്ല. “Something Out There” എന്ന കൊ­ച്ചു നോ­വ­ലിൽ രണ്ടു ക­ഥ­ക­ളു­ണ്ടു്. ഒ­ന്നു് അ­ജ്ഞാ­ത­നാ­യ ഒരുവൻ അ­ല്ലെ­ങ്കിൽ ഒരു വാനരൻ സർ­വ്വ­നാ­ശ­ങ്ങ­ളു­മു­ണ്ടാ­ക്കു­ന്ന­തു്. ര­ണ്ടു്, ഭീ­ക­ര­സം­ഘ­ത്തി­നു­വേ­ണ്ടി ദ­മ്പ­തി­ക­ളു­ടെ മ­ട്ടിൽ ജീ­വി­ക്കു­ന്ന ര­ണ്ടു­പേർ പ്ര­വർ­ത്തി­ക്കു­ന്ന­തു്. ര­ണ്ടു­ക­ഥ­ക­ളേ­യും കൂ­ട്ടി­യി­ണ­ക്കാ­നോ താൻ ല­ക്ഷ്യ­മാ­ക്കു­ന്ന വ­ഞ്ച­ന­യെ ചി­ത്രീ­ക­രി­ക്കാ­നോ അ­വർ­ക്കു് ക­ഴി­ഞ്ഞി­ട്ടി­ല്ല.

ഏ­താ­ശ­യ­ത്തി­നും ചില കാ­ല­യ­ള­വു­ക­ളിൽ മ­ങ്ങ­ലു­ണ്ടാ­കാം. ഇ­പ്പോൾ ക­മ്മ്യൂ­ണി­സ­ത്തി­നു മ­ങ്ങ­ലു­ണ്ടാ­യി­ട്ടു­ണ്ടെ­ങ്കിൽ അതു് ആ­ശ­യ­ങ്ങൾ­ക്കു പൊ­തു­വേ­യു­ള്ള സ­വി­ശേ­ഷ­ത­യാൽ മാ­ത്ര­മാ­ണെ­ന്നു ധ­രി­ച്ചാൽ മതി. അ­ക്കാ­ര്യം ഗ്ര­ഹി­ക്കാ­തെ ക­മ്മ്യൂ­ണി­സം ത­കർ­ന്നു, ത­കർ­ന്നു എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്ന­തു് ബു­ദ്ധി­ശൂ­ന്യ­ത­യാ­ണു്.

ര­ണ്ടാ­മ­ത്തെ­പ്പു­സ്ത­കം “My Son’s Story ” എന്ന നോ­വ­ലാ­ണു്. ക­റു­ത്ത­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട ദ­മ്പ­തി­കൾ. പു­രു­ഷ­ന്റെ പേരു് സണ്ണി. അ­വർ­ക്കു മ­ക്ക­ളാ­യി ബേ­ബി­യും (പെ­ണ്ണു്) വി­ല്യ­വും. ഒരു ദിവസം വി­ല്യം സി­നി­മാ­ശാ­ല­യി­ലേ­ക്കു് ചെ­ന്ന­പ്പോൾ അച്ഛൻ വെ­ളു­ത്ത­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട കാ­മു­കി­യു­മാ­യി അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങു­ന്ന­തു­ക­ണ്ടു. പി­ന്നീ­ടു് മകൻ ത­ന്ത­യു­ടെ വ്യ­ഭി­ചാ­ര­ത്തി­ന്റെ കഥയും അയാൾ വർ­ണ്ണ­വി­വേ­ച­ന­ത്തി­നു് എ­തി­രാ­യി പോ­രാ­ടി­യ­പ്പോൾ സർ­ക്കാർ അയാളെ കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി­യ­തി­ന്റെ കഥയും പ­റ­യു­ന്നു. വർ­ണ്ണ­വി­വേ­ച­ന­ത്തി­നെ­തി­രാ­യി പോ­രാ­ടി പ്ര­ശ­സ്ത­നാ­യി­ത്തീർ­ന്ന സണ്ണി വ്യ­ഭി­ചാ­ര­ത്തി­ന്റെ ഫ­ല­മാ­യി അ­ധഃ­പ­തി­ക്കു­ന്നു. സ­മ്പൂർ­ണ്ണ­മാ­യി മകൻ ക­ഥ­പ­റ­യു­ന്നി­ല്ല. നേഡിൻ ഗോ­ഡി­മ­റും അതു നിർ­വ­ഹി­ക്കു­ന്നു­ണ്ടു്. ആകെ പൊ­രു­ത്ത­മി­ല്ലാ­യ്മ. ഏ­റ്റ­വും അ­സ­ഹ­നീ­യം ഈ സ്ത്രീ­യു­ടെ ഇം­ഗ്ലീ­ഷ് ഭാ­ഷ­യാ­ണു്. Stilted writing എന്നു പ­റ­യു­ന്ന പൊ­യ്ക്കാൽ ഭാ­ഷ­യാ­ണു് നേഡീൻ ഗോ­ഡി­മ­റു­ടേ­തു്. മ­ദാ­മ്മ­യ്ക്കു് ഇം­ഗ്ലീ­ഷ­റി­ഞ്ഞു­കൂ­ടെ­ന്നോ? അ­റി­യാ­മാ­യി­രി­ക്കും. പക്ഷേ, ഇം­ഗ്ലീ­ഷ് നേ­രേ­ചൊ­വ്വേ എ­ഴു­താ­ന­റി­ഞ്ഞു­കൂ­ടാ­ത്ത പല സാ­യ്പ­ന്മാ­രും മ­ദാ­മ്മ­മാ­രു­മു­ണ്ടു്. അവരിൽ ഒരു മ­ദാ­മ്മ­യാ­ണു നേഡിൻ. അ­തു­പോ­ലെ ഒരു സാ­യ്പാ­ണു് നി­രൂ­പ­കൻ എഫ്. ആർ. ലീ­വി­സ്.

images/EliasCanetti2.jpg
ക­നേ­റ്റി

നെറൂദ യ്ക്കും മാർ­കേ­സി നും ക­നേ­റ്റി ക്കും നോബൽ സ­മ്മാ­നം നൽ­കി­യ­പ്പോൾ പു­ര­സ്കാ­ര­ദാ­താ­ക്കൾ വളരെ ഉ­യർ­ന്നു. മ­ഹ്ഫൂ­സി നും നേ­ഡി­നും അ­തു­കൊ­ടു­ത്ത­പ്പോൾ അവർ വളരെ വളരെ താ­ണു­പോ­യി. ഇ­തി­ന്റെ കൂടെ പ­റ­യ­ട്ടെ. ന­മ്മു­ടെ മാ­ധ­വി­ക്കു­ട്ടി, തകഴി, വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, ഉറൂബ്, എം. ടി. വാ­സു­ദേ­വൻ നായർ ഇ­വ­രു­ടെ അ­ടു­ത്തെ­ങ്ങും വ­രി­ല്ല ഒ­രേ­യൊ­രു വിഷയം തന്നെ പല നോ­വ­ലു­ക­ളാ­യും പല ചെ­റു­ക­ഥ­ക­ളാ­യും പ്ര­തി­പാ­ദി­ക്കു­ന്ന ഈ ദ­ക്ഷി­ണാ­ഫ്രി­ക്കൻ എ­ഴു­ത്തു­കാ­രി!

Redeeming feature എ­ന്നൊ­രി­ട­പാ­ടു­ണ്ടു്, മു­ഴു­വ­നും ദു­ഷി­ച്ച­തിൽ അ­ല്പ­മൊ­രാ­ശ്വാ­സം പ­ക­രു­ന്ന ഘ­ട­ക­മാ­ണു് അതു്. വാ­യ­ന­ക്കാർ­ക്കു് അ­ല്പ­മൊ­രാ­ശ്വാ­സം നൽ­കാ­നാ­യി നേഡിൻ സെ­ക്സ് വർ­ണ്ണി­ക്കും. അതു ചെ­റു­പ്പ­ക്കാ­രെ ആ­കർ­ഷി­ക്കും. എ­ന്നെ­പ്പോ­ലെ പ്രാ­യം­കൂ­ടി­യ­വ­രെ ഓർ­ക്കാ­നി­പ്പി­ക്കും.

“The dark nipples like grapes in his mouth… her entry satiny” എ­ന്ന­തു് ഒ­രു­ദാ­ഹ­ര­ണം. (My Son’s Story, P. 8) “…but the uncontrollable animal thrill of his orgasm was horrible” P. 69. ഇതു വേ­റൊ­രു­ദാ­ഹ­ര­ണം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇതു് എന്റെ വി­ധി­യാ­ണു് എന്നു പ­റ­യാ­റു­ണ്ട­ല്ലോ, എ­ന്താ­ണു് ഇ­തി­ന്റെ അർ­ത്ഥം?

ഉ­ത്ത­രം: 1991-ൽ ജീ­വി­ക്കു­ന്ന ഏതു ഭാ­ര­തീ­യ­നും പ­റ­യു­ന്ന വാ­ക്യ­മാ­ണ­തു്.

ചോ­ദ്യം: ഭർ­ത്താ­വി­നെ അ­തി­ര­റ്റു സ്നേ­ഹി­ക്കു­ന്ന ഭാ­ര്യ­യു­ണ്ടോ സാറേ?

ഉ­ത്ത­രം: എ­ന്നോ­ടു സ­ത്യാ­ത്മ­ക­ങ്ങ­ളാ­യ ചോ­ദ്യ­ങ്ങൾ മാ­ത്ര­മേ ചോ­ദി­ക്കാൻ പാ­ടു­ള്ളൂ. പ്ര­ത്യ­ക്ഷ­ത്തിൽ അ­സ­ത്യാ­ത്മ­ക­മാ­യ ഒരു ചോ­ദ്യ­വും ചോ­ദി­ക്ക­രു­തേ.

ചോ­ദ്യം: എന്റെ മേ­ശ­പ്പു­റ­ത്തു എ­ഴു­തി­വ­യ്ക്കാൻ ഒരു വാചകം പ­റ­ഞ്ഞു­ത­രൂ. ഞാൻ നവീന സാ­ഹി­ത്യം ആ­സ്വ­ദി­ക്കു­ന്ന­വ­നാ­ണു്.

ഉ­ത്ത­രം: വാ­ക്യം ഇ­ങ്ങ­നെ­യാ­വാം. ഇ­ന്ത്യൻ ഇങ്ക് കൊ­ണ്ടെ­ഴു­തി അതു് മേ­ശ­യു­ടെ പു­റ­ത്തു­വ­യ്ക്കൂ. ‘എ­നി­ക്കു മ­ന­സ്സി­ലാ­കാ­ത്ത­തി­ന്റെ ആ­സ്വാ­ദ­ക­നാ­ണു് ഞാൻ.’

ചോ­ദ്യം: ‘ശാ­ശ്വ­ത­മൊ­ന്നേ ദുഃഖം’ യോ­ജി­ക്കു­ന്നി­ല്ലേ?

ഉ­ത്ത­രം: ഇല്ല. ഈ ലോ­ക­ത്തു് ഒ­ന്നി­നും ശാ­ശ്വ­ത­സ്വ­ഭാ­വ­മി­ല്ല. അ­തു­കൊ­ണ്ടു സു­ഖം­പോ­ലെ ദുഃ­ഖ­വും ശാ­ശ്വ­ത­മ­ല്ല.

ചോ­ദ്യം: നി­ങ്ങ­ളി­ങ്ങ­നെ ഫുൾ­സ്റ്റോ­പ്പി­ല്ലാ­തെ എ­ഴു­തു­ന്ന­തു് എ­ങ്ങ­നെ­യാ­ണു്?

ഉ­ത്ത­രം: ചി­ല­രു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ പോ­ലെ­യാ­ണു് എന്റെ രചനകൾ. പ്ര­ഭാ­ഷ­ണം തു­ട­ങ്ങി­യാൽ പ്ര­ഭാ­ഷ­കൻ വി­ചാ­രി­ച്ചാ­ലും അതു നി­റു­ത്താ­നൊ­ക്കു­ക­യി­ല്ല. ഗ്രാ­മ­ഫോൺ സൂചി റി­ക്കോ­ഡിൽ ഓ­ടി­ത്തീ­രാ­തെ നി­ല്ക്കി­ല്ല. എന്റെ പേന ആ സൂ­ചി­പോ­ലെ­യാ­ണു്.

ചോ­ദ്യം: സ്ത്രീ നോ എന്നു പ­റ­ഞ്ഞാൽ യെസു് എ­ന്നാ­ണർ­ത്ഥ­മെ­ന്നു ആരോ പ­റ­ഞ്ഞ­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: അതു് അ­ഭി­ലാ­ഷ­പ്രാ­പ്തി­ക്കു് ആ­ഗ്ര­ഹി­ക്കു­ന്ന പു­രു­ഷ­ന്റെ വ്യാ­ഖ്യാ­നം. അ­തു­തെ­റ്റു്. സ്ത്രീ നോ എന്നു പ­റ­യു­മ്പോ­ഴും വൈ, ഇ, എസ് എ­ന്നു് പു­രു­ഷൻ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കും. നോ എന്നു പ­റ­യു­ന്ന സ്ത്രീ നോ എന്നു തന്നെ എ­പ്പോ­ഴും പറയും.

ചോ­ദ്യം: കു­ഞ്ഞു­ങ്ങൾ കു­ഞ്ഞു­ങ്ങ­ളാ­യി­ത്ത­ന്നെ ഇ­രു­ന്നാൽ മ­തി­യെ­ന്നു ചില അ­മ്മ­മാർ പ­റ­യു­ന്ന­തു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. എ­ന്തു­കൊ­ണ്ടാ­ണ­തു്?

ഉ­ത്ത­രം: ജീ­വി­ത­ത്തിൽ ശാ­ശ്വ­ത­ന­ര­കം ആ­ഗ്ര­ഹി­ക്കു­ന്ന സ്ത്രീ­ക­ളാ­ണു് അ­ങ്ങ­നെ പ­റ­യു­ന്ന­തു്.

ചോ­ദ്യം: ക­ന്യ­ക­മാർ­ക്കു ന­വാ­നു­രാ­ഗ­ങ്ങൾ/ ക­മ്ര­ശോ­ണ­സ്ഫ­ടി­ക വളകൾ/ഒ­ന്നു­പൊ­ട്ടി­യാൽ മ­റ്റൊ­ന്നു്… എന്ന വ­രി­ക­ളു­ടെ ഭംഗി എ­വി­ടെ­യാ­ണു്?

ഉ­ത്ത­രം: ആ­ശ­യ­ത്തി­ന്റെ സ­ത്യാ­ത്മ­ക­ത­യിൽ. പി­ന്നെ നമ്മൾ പ്ര­തീ­ക്ഷി­ക്കാ­ത്ത­രീ­തി­യിൽ ക­വി­വാ­ക്കു­കൾ യോ­ജി­പ്പി­ച്ചി­രി­ക്കു­ന്നു എ­ന്ന­തിൽ.

ഒ­ന്നു­മി­ല്ല
images/HenrikIbsen5576.jpg
ഇബ്സൻ

ഈ­ഡി­പ്പ­സ് സ്വ­ന്തം ക­ണ്ണു­കൾ കു­ത്തി­പ്പൊ­ട്ടി­ച്ചു് എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മു­ള്ള അ­ന്ധ­ത്വം സ്വീ­ക­രി­ച്ച­പ്പോൾ ശാ­ശ്വ­താ­ന്ധ­കാ­ര­മ­ല്ല വി­ജ്ഞാ­ന­ത്തി­ന്റെ കാ­ഴ്ച­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി­യ­തെ­ന്നു ഞാൻ ഒ­രി­ക്ക­ലെ­ഴു­തി. ഇ­ബ്സ­ന്റെപാ­വ­ക്കൂ­ടി ”ലെ നോറ വാതിൽ വ­ലി­ച്ച­ട­ച്ചു് വലിയ ശ­ബ്ദ­മു­ള­വാ­ക്കി­ക്കൊ­ണ്ടു് ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യ­പ്പോൾ ആ വാതിൽ അ­ങ്ങ­നെ­ത­ന്നെ അ­ട­ഞ്ഞു­കി­ട­ന്നി­ല്ല. മർ­ദ്ദി­ക്ക­പ്പെ­ടു­ന്ന അനേകം ഭാ­ര്യ­മാർ­ക്കു പി­ന്നെ­യും ഇ­റ­ങ്ങി­പ്പോ­കാ­നു­ള്ള ബ­ഹിർ­ഗ്ഗ­മ­ന­മാർ­ഗ്ഗം തു­റ­ന്നി­ടു­ക­യാ­യി­രു­ന്നു ഇബ്സൻ. ഇവിടെ ഒരു വ്യ­തി­ച­ല­ന­മോ ശാ­ഖാ­ചം­ക്ര­മ­ണ­മോ ന­ട­ത്താൻ ഞാൻ ദ­യ­വു­ള്ള വാ­യ­ന­ക്കാ­രോ­ടു് അ­നു­മ­തി ചോ­ദി­ക്കു­ന്നു. ജീ­വി­ത­ത്തിൽ ഒരു കള്ളം പോലും പ­റ­ഞ്ഞി­ട്ടി­ല്ലാ­ത്ത ഒരു സു­പ­രി­ചി­ത­യാ­യ പെൺ­കു­ട്ടി­യെ നാ­ക്കെ­ടു­ത്തു വ­ള­ച്ചാൽ കള്ളം മാ­ത്രം പ­റ­യു­ന്ന ഒരാൾ വി­വാ­ഹം ക­ഴി­ച്ചു. ക്ര­മേ­ണ അവൾ കള്ളം പ­റ­ഞ്ഞു­തു­ട­ങ്ങി. ഒ­ടു­വിൽ മ­ഹാ­ക­ള്ളി­യാ­യി മാറി. മാറുക മാ­ത്ര­മ­ല്ല, ഭർ­ത്താ­വി­ന്റെ എ­ല്ലാ­ക്ക­ള്ള­ങ്ങ­ളും സ­ത്യ­ങ്ങ­ളാ­ണെ­ന്നു് വ­രു­ത്തി­ക്കൂ­ട്ടാൻ അവൾ ശ്ര­മി­ക്കു­ക­യും ചെ­യ്തു. ഇ­തു­പോ­ലെ­യൊ­രു ക­ള്ള­നേ­യും ക­ള്ളി­യേ­യും ഹെൻ­ട്രി ജെ­യിം­സ് എന്ന സാ­ഹി­ത്യ­കാ­രൻ “The Liar ” എന്ന കഥയിൽ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ടു്. കേ­ണ­ലാ­ണു് അയാൾ. കള്ളം പ­റ­ഞ്ഞു­പ­റ­ഞ്ഞു് അ­യാൾ­ക്കു് സ­ത്യ­മേ­തു് അ­സ­ത്യ­മേ­തു് എ­ന്നു് തി­രി­ച്ച­റി­യാൻ വ­യ്യാ­തെ ആയി. ഒരു ചി­ത്ര­കാ­രൻ കേ­ണ­ലി­ന്റെ പടം വ­ര­ച്ചു് ഓരോ രേ­ഖ­യി­ലും അ­യാ­ളു­ടെ ക­ള്ള­ത്ത­രം വ്യ­ക്ത­മാ­ക്കി. പക്ഷേ, സ­ത്യ­വും ക­ള്ള­വും വേർ­തി­രി­ച്ച­റി­യാൻ വ­യ്യാ­ത്ത കേ­ണ­ലി­നു് അതു കണ്ടു പി­ടി­ക്കാ­നാ­യി­ല്ല. ജീ­വി­താ­ന്ത്യം വരെ അയാൾ കള്ളം പ­റ­ഞ്ഞു. ഓരോ ക­ള്ള­വും സ­ത്യ­മാ­ണെ­ന്നു് അ­യാ­ളു­ടെ ഭാര്യ സ്ഥാ­പി­ക്കു­ക­യും ചെ­യ്തു. അത്ര മ­ഹ­നീ­യ­മ­ല്ലെ­ങ്കി­ലും, സ­ങ്കീർ­ണ്ണ­ത­യു­ള്ള ഇക്കഥ വാ­യി­ക്കേ­ണ്ട­താ­ണു്. ഭാര്യ ഭർ­ത്താ­വി­നെ അ­സ­ത്യ­പ്ര­സ്താ­വ­ത്തിൽ സം­ര­ക്ഷി­ക്കു­ന്ന­തി­നെ സ്പ­ഷ്ട­മാ­ക്കി­ക്കൊ­ണ്ടു് ഹെൻ­ട്രി ജെ­യിം­സ് കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. “…and since she could not redeem him, she would adopt and protect him. So he had trained her” (P. 183, “The Short Stories of Henry James”—The Modern Library, New York).

images/HenryJames.jpg
ഹെൻ­ട്രി ജെ­യിം­സ്

വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഈ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് ഞാൻ എ­ഴു­തി­യ­തു് അവ പ­രി­ധി­യാർ­ന്ന മ­ണ്ഡ­ല­ങ്ങൾ ചി­ത്രീ­ക­രി­ക്കു­ന്നി­ല്ലെ­ന്നു് വ്യ­ക്ത­മാ­ക്കാ­നാ­ണു്. ജെ­യിം­സി­ന്റെ കഥയും നി­റു­ത്തി­യി­ട­ത്തു് നി­ല്ക്കു­ന്നി­ല്ല. വി­ദൂ­ര­ച­ക്ര­വാ­ള­ത്തി­ലേ­ക്കു് അതു് ന­മ്മ­ളെ കൊ­ണ്ടു­പോ­കു­ന്നു. ശ­ത്രു­ഘ്ന­ന്റെ “സിം­ഹ­ത്തി­ന്റെ മ­ന­സ്സു്” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി). ഒ­ര­ട­ഞ്ഞ മ­ണ്ഡ­ല­മാ­ണു് എ­ന്ന­ത­ല്ല അ­തി­ന്റെ ന്യൂ­ന­ത. ഒ­ര­നു­ഭൂ­തി­യു­മു­ള­വാ­ക്കാ­തെ, പൊ­ട്ടി­ച്ചി­ത­റാ­തെ, അ­മി­ട്ടു­പോ­ലെ അതു് ‘ശൂ’ എന്ന നാദം കേൾ­പ്പി­ച്ചു­കൊ­ണ്ടു് ക­ത്തി­യെ­രി­ഞ്ഞു് താഴെ വീ­ഴു­ന്നു. ക­ഥ­യി­ലെ സിംഹം പെൻഷൻ പ­റ്റി­യ ഒ­രു­ത്ത­നാ­ണു്. അയാളെ മ­രു­മ­കൾ പീ­ഡി­പ്പി­ക്കു­ന്നു. ഒ­ടു­വിൽ ഒരു സ­ന്ദർ­ഭ­മു­ണ്ടാ­യ­പ്പോൾ അയാൾ സിം­ഹ­മാ­ണെ­ന്നു് തെ­ളി­യി­ക്കു­ന്നു. അ­നു­ഭ­വാ­സ്പ­ദ­സ­ത്യ­മി­ല്ല ഇ­ക്ക­ഥ­യിൽ. മാ­ന­സി­ക സ­ത്യ­മോ സാ­മൂ­ഹി­ക­സ­ത്യ­മോ ഇതിൽ അ­ന്വേ­ഷി­ക്കേ­ണ്ട­തി­ല്ല. സ­ങ്കീർ­ണ്ണ­ത­യി­ല്ല, നാ­ട­കീ­യ­ത­യി­ല്ല. ആ­ഖ്യാ­ന­മി­ല്ല.

ക­ഴി­ഞ്ഞ മാസം സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ സ്ത്രീ­യു­ടെ പേരു് നദീൻ ഗോ­ഡി­മർ എ­ന്നാ­ണോ? അതോ നേഡീൻ ഗോ­ഡി­മർ എന്നോ? മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­വ­രെ­ക്കു­റി­ച്ചു­ള്ള ലേ­ഖ­ന­മെ­ഴു­തി­യ ശ്രീ­മ­തി രാധിക സി. നായർ നദീൻ എ­ന്നാ­ണു് എ­ഴു­തി­യി­രി­ക്കു­ന്ന­തു്. ഇം­ഗ്ലീ­ഷ് നി­ഘ­ണ്ടു­ക്ക­ളിൽ നേഡീൻ എ­ന്നാ­ണു് കാ­ണു­ന്ന­തു്. a, e, എന്നീ അ­ക്ഷ­ര­ങ്ങ­ളു­ടെ മു­ക­ളിൽ ഓരോ വര. അ­വ­യു­ടെ ഉ­ച്ചാ­ര­ണം യ­ഥ­ക്ര­മം ‘ഏ’ അ­ന്നും ‘ഈ’ എ­ന്നും ആണു്.

വി­ദേ­ശ­ത്തു­നി­ന്നു് ഇം­ഗ്ല­ണ്ടിൽ ക­ട­ന്നു വന്ന സം­ജ്ഞാ­നാ­മ­മാ­ണു് നേഡീൻ. “പ്ര­തീ­ക്ഷ” എന്ന അർ­ത്ഥ­ത്തി­ലു­ള്ള Nadezhda എന്ന റഷ്യൻ സം­ജ്ഞാ­നാ­മ­മാ­ണു് അ­തി­ന്റെ മൗലിക രൂപം. അ­ല്ലെ­ങ്കിൽ പേ­രി­ലെ­ന്തി­രി­ക്കു­ന്നു? റോ­സി­നു് പേരു് വേറെ ആ­യാ­ലും സൗ­ര­ഭ്യ­മു­ണ്ടു്. നഡീൻ ആ­യാ­ലും നേഡീൻ ആ­യാ­ലും തരം താണ എ­ഴു­ത്തു­കാ­രി ത­ന്നെ­യാ­ണു് അവർ.

സൂ­ക്ഷ്മ­ഭേ­ദ­നാ­ട്യം

ക­ല­യെ­ന്ന­തു് കാ­ഴ്ച­യാ­ണു്. ക­ലാ­കാ­രൻ ഉ­ള്ളി­ലെ ക­ണ്ണു­കൊ­ണ്ടു് ക­ണ്ട­തു് വാ­യ­ന­ക്കാ­ര­ന്റെ മ­ന­ക്ക­ണ്ണു­കൊ­ണ്ടു് കാണാൻ ക­ഴി­യു­ന്ന രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­മ്പോൾ ക­ല­യു­ടെ ഉ­ദ­യ­മാ­യി. ആ കാ­ഴ്ച­യു­ണ്ടാ­കു­മ്പോൾ വാ­യ­ന­ക്കാ­രൻ ക­ലാ­കാ­ര­നെ മ­റ­ക്കു­ന്നു… കാ­ഴ്ച­യി­ല്ലേ? എ­ങ്കിൽ ക­ല­യു­മി­ല്ല.

തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു ഹോ­ട്ട­ലിൽ ഒരു സു­ഹൃ­ത്തൊ­രു­മി­ച്ചു് കയറി ക­സേ­ര­യിൽ ഇ­രി­പ്പു­റ­പ്പി­ച്ച­പ്പോൾ ചു­വ­രോ­ടു ചേർ­ത്ത ക­ണ്ണാ­ടി അ­ല­മാ­ര­ക­ളിൽ പ്ലേ­റ്റു­കൾ കു­ത്ത­നെ അ­ടു­ക്കി വ­ച്ചി­രി­ക്കു­ന്ന­തു ഞാൻ കണ്ടു. അ­പ്പോൾ വി­ശേ­ഷി­ച്ചൊ­ന്നും തോ­ന്നി­യി­ല്ല. പ്ലേ­റ്റു­ക­ളെ പി­ന്നീ­ടു് നോ­ക്കാ­നും തു­നി­ഞ്ഞി­ല്ല. നി­ശ്ചേ­ത­ന­ങ്ങ­ളാ­യ, പ്ര­യോ­ജ­ന ശൂ­ന്യ­ങ്ങ­ളാ­യ ആ പി­ഞ്ഞാ­ണ­ങ്ങ­ളെ എ­ന്തി­നു് നോ­ക്ക­ണം? ഹോ­ട്ടൽ ബോയ് വന്നു. ഞ­ങ്ങൾ­ക്കു് എ­ന്താ­ണു് വേ­ണ്ട­തു് എ­ന്നു­പ­റ­ഞ്ഞു. അയാൾ അ­ല­മാ­രി തു­റ­ന്നു് പ്ലേ­റ്റു­ക­ളെ­ടു­ത്തു് അ­ക­ത്തു­കൊ­ണ്ടു­പോ­യി ചൂ­ടാ­ക്കി­ക്കൊ­ണ്ടു വ­ന്നു് ഞ­ങ്ങ­ളു­ടെ മുൻ­പിൽ വ­ച്ച­പ്പോൾ ആ­ദ്യ­ത്തെ അ­ല­സ­മ­നോ­ഭാ­വം, അവഗണന പ­കു­തി­യോ­ളം മാറി. പ്ലേ­റ്റു­ക്കൾ­ക്കു് ആ സ­ന്ദർ­ഭ­ത്തിൽ ഏ­താ­ണ്ടൊ­രു പ്രാ­ധാ­ന്യം വന്നു. കുറേ ക­ഴി­ഞ്ഞു് ചൂ­ടു­ള്ള ച­പ്പാ­ത്തി വേ­റൊ­രു പാ­ത്ര­ത്തിൽ കൊ­ണ്ടു വ­ന്നു്, മുൻ­പിൽ വച്ച പ്ലേ­റ്റു­ക­ളിൽ ര­ണ്ടു­ക­ര­ണ്ടി കൊ­ണ്ടു് പി­റ്റി­ച്ചെ­ടു­ത്തു വ­ച്ച­പ്പോൾ അ­വ­യ്ക്കു്—പ്ലേ­റ്റു­കൾ­ക്കു്—സർ­വ്വ­പ്രാ­ധാ­ന്യം വന്നു. അ­വ­യി­ല്ലെ­ങ്കിൽ ച­പ്പാ­ത്തി എവിടെ വ­യ്ക്കും? പ്ലേ­റ്റി­നും അതിൽ വച്ച ച­പ്പാ­ത്തി­ക്കും പ­ര­സ്പ­ര­ബ­ന്ധം. പ്ലേ­റ്റി­ല്ലാ­ത്ത ആ­ഹാ­ര­സാ­ധ­ന­ത്തി­നു് നി­ഷ്പ്ര­യോ­ജ­ന­സ്വ­ഭാ­വം. ആ­ഹാ­ര­സാ­ധ­ന­മി­ല്ലാ­തെ അ­ല­മാ­ര­യിൽ ഇ­രു­ന്ന പ്ലേ­റ്റു­കൾ­ക്കു് നി­ഷ്പ്ര­യോ­ജ­ന­സ്വ­ഭാ­വം.

തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു പു­സ്ത­ക­ക്ക­ട­യിൽ ഞാൻ നി­ല്ക്കു­ക­യാ­യി­രു­ന്നു. അവിടെ ക­യ­റി­വ­ന്ന സു­ന്ദ­രി­യാ­യ ഒരു പെൺ­കു­ട്ടി, സൗ­ക­ര്യ­പൂർ­വം പു­സ്ത­ക­ങ്ങൾ നോ­ക്കി­ക്കൊ­ള്ള­ട്ടെ എന്നു വി­ചാ­രി­ച്ചു് ഞാൻ ക­ട­യു­ടെ വ­രാ­ന്ത­യി­ലേ­ക്കി­റ­ങ്ങി, പ­ത്താ­യ­സ­ദൃ­ശ­മാ­യ “ഇൻഡ്യ റ്റു­ഡേ” എന്ന ഇം­ഗ്ലീ­ഷ് ജേണൽ മ­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു നി­ന്നു. പെൺ­കു­ട്ടി പു­സ്ത­കം വാ­ങ്ങി­യോ വാ­ങ്ങി­യി­ല്ല­യോ എ­ന്ന­തു് ഞാൻ ശ്ര­ദ്ധി­ച്ചി­ല്ല. അവർ കടയിൽ നി­ന്നു് റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങി. ഞാൻ തി­രി­ച്ചു് കടയിൽ ക­യ­റി­യ­പ്പോൾ ആ കു­ട്ടി വീ­ണ്ടും ക­ട­യി­ലേ­ക്കു് കയറി “കൃ­ഷ്ണൻ നായർ സാ­റ­ല്ലേ. പ­തി­വാ­യി ഞാൻ സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്നു” എ­ന്നു് സ­ന്തോ­ഷ­ത്തോ­ടെ പ­റ­ഞ്ഞു. അതോടെ ആ പെൺ­കു­ട്ടി­യെ­ക്കു­റി­ച്ചു് എ­നി­ക്കു് നേ­ര­ത്തേ­യു­ണ്ടാ­യ അവഗണന മാറി. എന്റെ ഇളയ മ­ക­ളെ­ക്കാൾ പ്രാ­യം കു­റ­ഞ്ഞ അവർ എന്റെ മ­റ്റൊ­രു മ­ക­ളെ­പ്പോ­ലെ­യാ­യി. വ­സ്തു­ക്കൾ­ക്കും വ്യ­ക്തി­കൾ­ക്കും ‘സി­ഗ്നി­ഫി­ക്കൻ­സ്’ —സാർ­ത്ഥ­ക­ത്വം —വ­രു­ന്ന­തു് പ­ര­സ്പ­ര­ബ­ന്ധ­ത്തിൽ നി­ന്നാ­ണു്.

ഞാൻ അ­രൂ­ക്കു­റ്റി­യിൽ താ­മ­സി­ക്കു­ന്ന കാലം. വൈ­കു­ന്നേ­ര­ത്തു് തേവർ വീ­ട്ടിൽ ഭാ­സ്ക­ര­പ്പ­ണി­ക്ക­രു­മൊ­രു­മി­ച്ചു് വേ­മ്പ­നാ­ട്ടു­കാ­യ­ലി­ന്റെ കരയിൽ വ­ന്നു­നിൽ­ക്കും (കഷ്ടം അ­ദ്ദേ­ഹം മ­രി­ച്ചി­ട്ടു് ഏ­താ­നും ദി­വ­സ­ങ്ങ­ളേ ആ­യു­ള്ളൂ). ഒരു ക­ളി­വ­ഞ്ചി കാ­യ­ലിൽ ഇ­റ­ക്കി ല­ക്ഷ്യ­മി­ല്ലാ­തെ തു­ഴ­യും. കു­റെ­ക്ക­ഴി­ഞ്ഞു ക­ര­യി­ലേ­ക്കു പോരും. ഒരു ദിവസം ഞാൻ പ­ണി­ക്ക­രോ­ടു പ­റ­ഞ്ഞു. “ ഒരു ല­ക്ഷ്യ­വു­മി­ല്ലാ­തെ ഇ­ങ്ങ­നെ കാ­യ­ലിൽ വ­ട്ടം­ക­റ­ങ്ങു­ന്ന­തു് എ­ന്തി­നു്. ന­മു­ക്കു അ­രൂ­രേ­ക്കു പോകാം.” ശ­രി­യെ­ന്നു പ­റ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹം അ­ക്ക­ര­യ്ക്കു വള്ളം ന­യി­ച്ചു. അ­രൂ­രെ­ത്തി­യ­പ്പോ­ഴാ­ണു് മുൻ­പെ­ഴു­തി­യ സാർ­ത്ഥ­ക­ത്വ­മു­ണ്ടാ­യ­തു്.

ശ്രീ വി­ക്ടർ ലീനസ് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “വിട” എന്ന ദീർ­ഘ­മാ­യ കഥ അ­ല­മാ­രി­യിൽ പ്ര­യോ­ജ­ന­മി­ല്ലാ­തെ­യി­രി­ക്കു­ന്ന പ്ലെ­യ്റ്റാ­ണു്, കാ­യ­ലി­ലെ വട്ടം ക­റ­ങ്ങ­ലാ­ണു്. റോഡിൽ ഒരു അ­പ­ക­ട­മു­ണ്ടാ­കു­ന്നു. മ­രി­ച്ച­തു് കഥ പ­റ­യു­ന്ന ആളിനു പ­രി­ച­യ­മു­ള്ള ഒരു വേ­ശ്യ­പ്പെൺ­കു­ട്ടി. ആ­ശു­പ­ത്രി­യിൽ­ച്ചെ­ന്നു് ആ­ളാ­രെ­ന്നു മ­ന­സ്സി­ലാ­ക്കി അ­വ­ളു­ടെ അ­മ്മ­യെ അയാൾ വിവരം അ­റി­യി­ക്കു­ന്നു. മൃ­ത­ദേ­ഹം അ­വ­ളു­ടെ വീ­ട്ടി­ലെ­ത്തി­ച്ചു് ചി­ത­യിൽ എ­രി­ക്കു­ന്നു. തി­രി­ച്ചു­പോ­രു­ന്നു. ഉൾ­ക്കാ­ഴ്ച­യി­ല്ലാ­ത്ത വെറും ‘റെ­പ്രി­സെ­ന്റേ­ഷൻ’ ചി­ത്രീ­ക­ര­ണം. ചി­ത്രീ­ക­ര­ണം ക­ല­യാ­വ­ണ­മെ­ങ്കിൽ സാർ­ത്ഥ­ക­മാ­വ­ണ­മ­തു്. അ­തി­ല്ല ഇ­ക്ക­ഥ­യിൽ. വർ­ണ്ണ­ന­ത്തിൽ ചില സൂ­ക്ഷ്മ­ഭേ­ദ­ങ്ങൾ ഒക്കെ വ­രു­ത്തി­യി­ട്ടു­ണ്ടെ­ന്നാ­ണു് ക­ഥാ­കാ­ര­ന്റെ മ­ട്ടു്. പക്ഷേ, ഒരു ചു­ക്കു­മ­തി­ലി­ല്ല. അ­റു­മു­ഷി­പ്പൻ വി­വ­ര­ണം ക­ല­യാ­കു­മെ­ങ്കിൽ ഇതു ക­ല­ത­ന്നെ. ക­ഥ­ത­ന്നെ. ദൗർ­ഭാ­ഗ്യ­ത്താൽ അ­ത്ത­രം വി­വ­ര­ണ­ങ്ങൾ ഇ­ന്നേ­വ­രെ ക­ല­യാ­യി­ട്ടി­ല്ല, ക­ഥ­യാ­യി­ട്ടി­ല്ല.

വീ­ണ­മ­ര­ത്തിൽ ക­യ­റു­ന്നു
images/KarlMarx001.jpg
മാർ­ക്സ്

ഒ­രാ­ശ­യ­വും പു­തു­താ­യി ലോ­ക­ത്തു­ണ്ടാ­കു­ന്ന­ത­ല്ല. എ­ല്ലാ­ക്കാ­ല­ത്തും അതു് ഉ­ണ്ടാ­യി­രി­ക്കും. ചി­ല­പ്പോൾ അതു സ്പ­ഷ്ട­മാ­കും. മ­റ്റു­ചി­ല­പ്പോൾ അ­സ്പ­ഷ്ട­മാ­യി­രി­ക്കും. പ്ലേ­റ്റോ യുടെ ആ­ദർ­ശ­വാ­ദ­മോ മാർ­ക്സി ന്റെ വൈ­രു­ദ്ധ്യാ­ത്മ­ക­വാ­ദ­മോ അവർ ക­ണ്ടു­പി­ടി­ച്ച­ത­ല്ല. ലോ­കാ­രം­ഭം മുതൽ അ­വ­യു­ണ്ടാ­യി­രു­ന്നു. പ്ലേ­റ്റോ­യു­ടെ ധിഷണ ആ­ദർ­ശ­വാ­ദ­ത്തി­നു രൂപം നൽ­കി­യ­പ്പോൾ അതു് ബ­ഹു­ജ­ന­ശ്ര­ദ്ധ­യിൽ വന്നു. ക്രി­സ്തു വിനു മുൻ­പു്, ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻ­പു് വൈ­രു­ദ്ധ്യാ­ത്മ­ക­വാ­ദം ഉ­ണ്ടാ­യി­രു­ന്നു. മാർ­ക്സ് എന്ന ചി­ന്ത­കൻ അതിനെ പ്ര­കാ­ശി­പ്പി­ച്ച­പ്പോൾ അതിനു ശ­ക്തി­യും പ്ര­ചാ­ര­വു­മു­ണ്ടാ­യി. ഏ­താ­ശ­യ­ത്തി­നും ചില കാ­ല­യ­ള­വു­ക­ളിൽ മ­ങ്ങ­ലു­ണ്ടാ­കാം. ഇ­പ്പോൾ ക­മ്മ്യൂ­ണി­സ­ത്തി­നു മ­ങ്ങ­ലു­ണ്ടാ­യി­ട്ടു­ണ്ടെ­ങ്കിൽ അതു് ആ­ശ­യ­ങ്ങൾ­ക്കു പൊ­തു­വേ­യു­ള്ള സ­വി­ശേ­ഷ­ത­യാൽ മാ­ത്ര­മാ­ണെ­ന്നു ധ­രി­ച്ചാൽ മതി. അ­ക്കാ­ര്യം ഗ്ര­ഹി­ക്കാ­തെ ക­മ്മ്യൂ­ണി­സം ത­കർ­ന്നു ത­കർ­ന്നു എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്ന­തു് ബു­ദ്ധി ശൂ­ന്യ­ത­യാ­ണു്.

ഇവിടെ ഒരു നേ­ര­മ്പോ­ക്കു­ണ്ടു്. സ്റ്റാ­ലി­ന്റെ കാ­ല­ത്തു മി­ണ്ടാ­തി­രു­ന്ന­വർ, അ­ദ്ദേ­ഹ­ത്തി­നു ശേ­ഷ­മു­ള്ള ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ കാ­ല­യ­ള­വു­ക­ളിൽ മി­ണ്ടാ­തി­രു­ന്ന­വർ, ഗോർ­ബ­ച്ചേ­ഫ് വീ­ഴു­ന്ന­തു­വ­രെ മി­ണ്ടാ­തി­രു­ന്ന­വർ ഇ­പ്പോൾ ക­മ്മ്യൂ­ണി­സം ന­ശി­ച്ചു­വെ­ന്നു പ­റ­ഞ്ഞു­തു­ട­ങ്ങി­യി­രി­ക്കു­ന്നു. അതിനെ നി­ന്ദി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. ലേ­ഖ­ന­മെ­ഴു­ത്തോ­ടു ലേ­ഖ­ന­മെ­ഴു­ത്തു­ത­ന്നെ. പ്ര­സം­ഗ­ത്തോ­ടു പ്ര­സം­ഗം തന്നെ. ഇവർ ഈ നി­ന്ദ­നം പണ്ടേ തന്നെ എ­ന്തു­കൊ­ണ്ടു­ന­ട­ത്തി­യി­ല്ല? ഈ അ­വ­സ­ര­സേ­വ­ക­ത്വ­ത്തെ­ക്കു­റി­ച്ചു പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റും നല്ല ചി­ന്ത­ക­നു­മാ­യ ശ്രീ. കെ. സു­രേ­ന്ദ്ര­നോ­ടു ഞാൻ റ്റെ­ലി­ഫോ­ണിൽ സം­സാ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു:“വീണ മ­ര­ത്തിൽ ആർ­ക്കും ഓ­ടി­ക്ക­യ­റാ­മ­ല്ലോ.” ശ­രി­യാ­ണു്. സു­ദീർ­ഘ­മാ­യ കാ­ല­യ­ള­വിൽ മൗ­ന­മു­ദ്രി­ത­ങ്ങ­ളാ­യ ചു­ണ്ടു­ക­ളോ­ടെ ഇ­രു­ന്ന­വർ ഇന്നു ക­മ്മ്യൂ­ണി­സ­ത്തി­നു് എ­തി­രാ­യി തൊ­ണ്ട­കീ­റു­ന്ന­തു് ഒരു ത­ര­ത്തി­ലു­ള്ള ഭീ­രു­ത്വ­മാ­ണു്. വീ­ണ­മ­ര­ത്തിൽ ഓ­ടി­ക്ക­യ­റ­ലാ­ണു്. ഇ­തെ­ഴു­തു­ന്ന സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ ക­മ്മ്യൂ­ണി­സ്റ്റ­ല്ല.

images/BorisYeltsin.jpg
ബോ­റി­സ് യെൽ­റ്റ്സിൻ

ബോ­റി­സ് യെൽ­റ്റ്സി­ന്റെ ആ­ത്മ­ക­ഥ­യിൽ (Against The Grain-​Pan Books-​1991 U. K. £6.99. Spl Indian price £2.50) ഇ­ങ്ങ­നെ: “We have changed; we have said farewell to an epoch which, one would like to believe, will never return again.” യെൽ­റ്റ്സിൻ പോലും ക­മ്മ്യൂ­ണി­സം തി­രി­ച്ചു­വ­രി­ല്ലെ­ന്നു് അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ­റ­യു­ന്നി­ല്ല.

കെ. സു­രേ­ന്ദ്രൻ

സു­ന്ദ­രി­ക­ളു­ടെ പിറകെ ന­ട­ക്കാ­നും അ­വി­ദ­ഗ്ദ്ധ­രാ­യ അ­ധ്യാ­പ­ക­രെ കൂ­വാ­നും അ­ക്കാ­ല­ത്തെ വി­ദ്യാർ­ത്ഥി­കൾ­ക്കു മ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഗാ­ന്ധി­ജി, നെ­ഹ്രു, എന്ന പേ­രു­കൾ കേ­ട്ടാൽ അവർ മ­റ്റെ­ല്ലാ ചി­ന്ത­ക­ളും ത്യ­ജി­ച്ചു് ര­ണാ­ങ്ക­ണ­ത്തിൽ ചാ­ടി­യി­റ­ങ്ങു­മാ­യി­രു­ന്നു.

കേ­ര­ള­ത്തി­ലെ പ്ര­ശ­സ്ത­രാ­യ എ­ഴു­ത്തു­കാ­രിൽ പലരും എ­ഴു­തി­യി­ട്ടു­ള്ള “പ്ര­സീ­ദ” മാ­സി­ക­യിൽ (എ­ഡി­റ്റർ ശ്രീ. എം. സി. ബോസ്) ശ്രീ. കെ. സു­രേ­ന്ദ്രൻ ഇ­ന്ന­ത്തെ യു­വാ­ക്ക­ന്മാ­രെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്. അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു: “അ­തു­കൊ­ണ്ടു് ഇ­ന്ന­ത്തെ ചെ­റു­പ്പ­ക്കാർ­ക്കു് എ­ടു­ത്തു­പ­റ­യ­ത്ത­ക്ക എ­ന്തെ­ങ്കി­ലും ദോഷം ഞാൻ കാ­ണു­ന്നി­ല്ല. എ­ങ്കി­ലും കു­റ­ച്ചു വ്യ­ത്യാ­സം ‘ഇ­ന്ന­ലെ’യിൽ നി­ന്നും ഇന്നു കാണാൻ സാ­ധി­ക്കും. ‘ജ­ന­റേ­ഷൻ ഗ്യാ­പ്പ്’ എന്ന കൺ­സെ­പ്റ്റു് വച്ചു മാ­ത്രം പ­റ­ഞ്ഞാൽ ശ­രി­യാ­വി­ല്ല.”

ഇതു വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ എന്റെ ബാ­ല്യ­കാ­ല­ത്തെ­ക്കു­റി­ച്ചു ഞാൻ ഓർ­മ്മി­ക്കു­ക­യാ­യി. അ­ന്ന­ത്തെ വി­ദ്യാർ­ത്ഥി­കൾ­ക്കു ല­ക്ഷ്യ­മു­ണ്ടാ­യി­രു­ന്നു. ആ ല­ക്ഷ്യ­ത്തി­ലെ­ത്താൻ അവർ ശ്ര­മി­ച്ചി­രു­ന്നു. സു­ന്ദ­രി­ക­ളു­ടെ പിറകെ ന­ട­ക്കാ­നും അ­വി­ദ­ഗ്ദ്ധ­രാ­യ അ­ധ്യാ­പ­ക­രെ കൂ­വാ­നും അ­ക്കാ­ല­ത്തെ വി­ദ്യാർ­ത്ഥി­കൾ­ക്കു മ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഗാ­ന്ധി­ജി, നെ­ഹ്രു എ­ന്ന­പേ­രു­കൾ കേ­ട്ടാൽ അവർ മ­റ്റെ­ല്ലാ­ച്ചി­ന്ത­ക­ളും ത്യ­ജി­ച്ചു് ര­ണാ­ങ്ക­ണ­ത്തിൽ ചാ­ടി­യി­റ­ങ്ങു­മാ­യി­രു­ന്നു. “കേ­ര­ള­ശ­ബ്ദ” ത്തി­ന്റെ­യും കെ. പി. എ. സി. യു­ടെ­യും പ്ര­ധാ­ന പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന ശ്രീ. ജ­നാർ­ദ്ദ­ന­ക്കു­റു­പ്പു് അന്നു വി­ദ്യാർ­ത്ഥി. ഞാനും അ­ദ്ദേ­ഹ­വും ഇ­ന്ന­ത്തെ യൂ­ണി­വേ­ഴ്സി­റ്റി­ക്കോ­ളേ­ജി­ന്റെ മുൻ­പി­ലെ മാ­വി­ന്റെ ചു­വ­ട്ടി­ലി­രു­ന്ന­പ്പോൾ ജ­നാർ­ദ്ദ­ന­ക്കു­റു­പ്പു് പ­റ­ഞ്ഞു:“ഗാ­ന്ധി­ജി­യും ഞാനും ജ­യി­ലിൽ കി­ട­ക്കു­മ്പോൾ എ­നി­ക്കു ക്ലാ­സ്സി­ലി­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ല.” ഇ­തു­ത­ന്നെ­യാ­യി­രു­ന്നു എല്ലാ വി­ദ്യാർ­ത്ഥി­ക­ളു­ടെ­യും മാ­ന­സി­ക­നി­ല. ആ തലമുറ ക­ഴി­ഞ്ഞ­പ്പോൾ വേറെ വേറെ ത­ല­മു­റ­കൾ ഉ­ണ്ടാ­യി. അ­വ­യോ­രോ­ന്നും അ­സം­തൃ­പ്തി­യി­ലേ­ക്കു നീ­ങ്ങി. കാരണം കോ­ളേ­ജ് ക്ലാ­സ്സു­ക­ളി­ലെ ഷെ­യ്ക്സ്പി­യ­റും എ­ഴു­ത്ത­ച്ഛ­നും ന്യൂ­ട്ട­നും പ്ര­ദാ­നം ചെയ്ത സ­ത്യ­ത്തി­ന്റെ ലോ­ക­മ­ല്ല അവർ നേ­രി­ട്ടു­ക­ണ്ട­തു് എ­ന്ന­ത്രേ. നൂതന സ­ത്യ­ങ്ങൾ­ക്കു് അവർ അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ന്നു. അവ സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വി­ല്ലെ­ന്നു ക­ണ്ട­പ്പോൾ അവർ വി­പ്ല­വാ­സ­ക്ത­രാ­യി. ത­ങ്ങ­ളെ ന­ശി­പ്പി­ക്കു­ന്ന സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലും സർ­ക്കാ­രു­ക­ളി­ലും പ്രാ­തി­നി­ധ്യം വേ­ണ­മെ­ന്നു് അവർ വാ­ദി­ച്ചു. ഒ­ട്ടൊ­ക്കെ അവ നേ­ടു­ക­യും ചെ­യ്തു. ഇ­പ്പോൾ അവർ കൂ­ടു­തൽ അ­സ്വ­സ്ഥ­രാ­ണു്. ഹേതു ഗ­വ­ണ്മെ­ന്റു­ക­ളു­ടെ­യും സർ­വ്വ­ക­ലാ­ശാ­ല­ക­ളു­ടെ­യും കാ­ര്യ­ക്ഷ­മ­ത­യി­ല്ലാ­യ്മ­യാ­ണു്. സ­മ്മർ­ദ്ദ­ത്തിൽ­പ്പെ­ട്ടു് അവർ വി­ദ്യാർ­ത്ഥി­കൾ­ക്കു ചില ആ­നു­കൂ­ല്യ­ങ്ങൾ നൽ­കു­ന്നു. പ­രോ­ക്ഷ­മാ­യ രീ­തി­ക­ളിൽ­ക്കൂ­ടി പ്രാ­തി­കൂ­ല്യ­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു. ഫലം ബഹളം. ഇവിടെ ഒരു കാ­ര്യം കൂടി നമ്മൾ ഓർ­ക്ക­ണം. പ­ഴ­യ­ത­ല­മു­റ­യോ­ടു പ്ര­തി­ഷേ­ധി­ച്ചു് പുതിയ ത­ല­മു­റ­യു­ണ്ടാ­കു­ന്നു. എ­ന്നാൽ ആ പുതിയ തലമുറ ഏ­താ­നും വർ­ഷ­ങ്ങൾ­ക്ക­കം പഴയ ത­ല­മു­റ­യാ­കും. ആ സ­ന്ദർ­ഭ­ത്തി­ലു­ണ്ടാ­കു­ന്ന പുതിയ തലമുറ കു­റ­ച്ചു വർഷം കൊ­ണ്ടു പഴയ ത­ല­മു­റ­യാ­കും. ഈ അ­വി­രാ­മ­മാ­യ പ്ര­വർ­ത്ത­നം ക­ണ്ടു­കൊ­ണ്ടാ­വാം സു­രേ­ന്ദ്രൻ എ­ല്ലാ­ക്കാ­ല­ത്തും ചെ­റു­പ്പ­ക്കാർ ഒരേ രീ­തി­യി­ലാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞ­തു്.

അ­ഡോർ­ന­യു­ടെ ചി­ന്ത­കൾ
  1. വ്യ­ക്തി­കൾ കാരണം കൂ­ടാ­തെ­യ­ല്ല നയം കാ­ണി­ക്കു­ന്ന­വ­നോ­ടു ശ­ത്രു­ത­യോ­ടു പ്ര­തി­ക­രി­ക്കു­ന്ന­തു്. ഉ­ദാ­ഹ­ര­ണം; ഒരു ത­ര­ത്തി­ലു­ള്ള വിനയം അ­താ­രോ­ടു കാ­ണി­ക്കു­ന്നു­വോ അയാളെ കു­റ­ഞ്ഞ വി­ധ­ത്തി­ലു­ള്ള മ­നു­ഷ്യ­ജീ­വി­യാ­യി മാ­റ്റി­ക്ക­ള­യും. തു­ടർ­ച്ച­യാ­യി വിനയം പ്ര­ദർ­ശി­പ്പി­ക്കു­ന്ന­വർ വി­ന­യ­മി­ല്ലാ­ത്ത­വ­നാ­യി ക­രു­ത­പ്പെ­ടു­മെ­ന്നൊ­രു ആ­പ­ത്തു­ണ്ടു്.
  2. തെ­റ്റാ­യ ജീ­വി­തം—അതു് ശ­രി­യാ­യി ന­യി­ക്കാ­നൊ­ക്കു­ക­യി­ല്ല.
  3. നീ­ച്ചെGay Science ”-ൽ എഴുതി, “വീ­ട്ടി­ന്റെ ഉ­ട­മ­സ്ഥ­നാ­കാൻ ക­ഴി­യാ­ത്ത­തു് എന്റെ ഭാ­ഗ്യ­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണു്” ഇന്നു നമ്മൾ ഇ­ത്ര­യും­കൂ­ടി അ­തി­നോ­ടു ചേർ­ക്ക­ണം. സ്വ­ന്തം വീ­ട്ടിൽ, വീ­ട്ടി­ലി­രി­ക്കു­ന്നു എന്ന ചി­ന്ത­യി­ല്ലാ­തെ ക­ഴി­യു­ന്ന­തു് സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണു്.
  4. ഓരോ തവണ സി­നി­മ­യ്ക്കു പോ­കു­മ്പോ­ഴും ഞാൻ കൂ­ടു­തൽ ബു­ദ്ധി­ശൂ­ന്യ­നും തി­ന്മ­യു­ള്ള­വ­നു­മാ­യി മാ­റു­ന്നു; ഞാ­നെ­ത്ര കണ്ടു മുൻ­ക­രു­തൽ എ­ടു­ത്താ­ലും.
  5. സിനിമ ക­ല­യാ­ണെ­ന്ന നാ­ട്യ­ത്തി­ലേ­യ്ക്കു ചെ­ല്ലു­ന്തോ­റും അതു കൂ­ടു­തൽ കൂ­ടു­തൽ വ്യാ­ജ­മാ­യി­ത്തീ­രു­ന്നു.
  6. സി­നി­മ­യിൽ വ്യാ­ജ­മാ­യ പൂർ­വ്വ­സം­ഭ­വാ­വർ­ത്ത­ന­ങ്ങൾ നി­റ­ഞ്ഞി­രി­ക്കു­ന്നു.
  7. ഹി­റ്റ്ലർ മ­രി­ച്ചോ ര­ക്ഷ­പ്പെ­ട്ടോ എ­ന്നാർ­ക്കും പ­റ­യാ­നാ­വി­ല്ല. പക്ഷേ, അയാൾ അ­തി­ജീ­വി­ക്കു­ന്നു.
  8. മ­നു­ഷ്യ­രു­ടെ വേ­ദ­ന­ക­ളി­ലാ­ണു പ­ങ്കു­കൊ­ള്ളേ­ണ്ട­തു്. അ­വ­രു­ടെ ആ­ഹ്ലാ­ദ­ങ്ങ­ളി­ലേ­ക്കു് ഒരു കൊ­ച്ചു അ­ടി­വ­ച്ചാൽ മതി അ­വ­രു­ടെ വേദന തീ­ക്ഷ്ണ­ത­മ­മാ­കും.

(Minima Moralia എന്ന അ­ത്യുൽ­കൃ­ഷ്ട­മാ­യ ഗ്ര­ന്ഥ­ത്തിൽ നി­ന്നു്)

ഒ­റ്റ­യാൻ

സു­ദീർ­ഘ­മാ­യ കാ­ല­യ­ള­വിൽ മൗ­ന­മു­ദ്രി­ത­ങ്ങ­ളാ­യ ചു­ണ്ടു­ക­ളോ­ടെ ഇ­രു­ന്ന­വർ ഇന്നു ക­മ്യൂ­ണി­സ­ത്തി­നു് എ­തി­രാ­യി തൊ­ണ്ട­കീ­റു­ന്ന­തു് ഒരു ത­ര­ത്തി­ലു­ള്ള ഭീ­രു­ത്വ­മാ­ണു്.

എന്റെ ജീ­വി­ത­ത്തിൽ രണ്ടു തവണ ഒ­റ്റ­യാൻ ആനയെ കാണാൻ എ­നി­ക്കി­ട­വ­ന്നി­ട്ടു­ണ്ടു്. നേ­രി­യ­മം­ഗ­ലം—മൂ­ന്നാർ റോഡിൽ വ­ച്ചാ­ണു് രണ്ടു ദർ­ശ­ന­വും. സ്ഥലം ഏ­തെ­ന്നു് പറയാൻ വയ്യ. ഒരു വ­ശ­ത്തു് ആകാശം മു­ട്ടി നി­ല്ക്കു­ന്ന മാ­മ­ല­കൾ മ­റു­വ­ശ­ത്തു് നോ­ക്കെ­ത്താ­ത്ത താഴ്ച. നേ­രി­യ­മം­ഗ­ല­ത്തു നി­ന്നു കു­റേ­പ്പേർ ജീ­പ്പിൽ സ­ഞ്ച­രി­ച്ച­പ്പോൾ, ഒരു വളവു തി­രി­ഞ്ഞ­പ്പോൾ ഒ­റ്റ­യാൻ ആന തു­മ്പി­ക്കൈ ഉ­യർ­ത്തി നി­ല്ക്കു­ന്നു. ജീ­പ്പി­ലേ­ക്കു് അവൻ നോ­ക്കു­ന്നു. ഒരു നി­മി­ഷം­കൊ­ണ്ടു് ഓടി വരും. കൊ­മ്പു­കൊ­ണ്ടു­കു­ത്തി ജീ­പ്പു് താ­ഴ്ച­യി­ലേ­ക്കു മ­റി­ക്കും. അ­ക്കാ­ല­ത്തു് അ­ങ്ങ­നെ പല വാ­ഹ­ന­ങ്ങ­ളും ഒ­റ്റ­യാ­ന്മാർ മ­റി­ച്ചി­ട്ടു­ണ്ടെ­ന്നു ഞ­ങ്ങൾ­ക്ക­റി­യാം. ഞ­ങ്ങ­ളു­ടെ ഡ്രൈ­വർ ധീ­ര­നാ­യി­രു­ന്നു. അയാൾ പെ­ട്ടെ­ന്നു ജീ­പ്പു് പി­റ­കോ­ട്ടു് ഓ­ടി­ച്ചു. ഏ­റെ­ദൂ­രം അ­ങ്ങ­നെ വ­ന്ന­പ്പോൾ ജീ­പ്പു് തി­രി­ക്കാ­നു­ള്ള സ്ഥലം കണ്ടു. പെ­ട്ടെ­ന്നു് അതു തി­രി­ച്ചു ഞങ്ങൾ വളരെ വേ­ഗ­ത്തിൽ നേ­രി­യ­മം­ഗ­ല­ത്തേ­യ്ക്കു പോ­ന്നു. പി­ന്നെ മൂ­ന്നാ­റ്റി­ലേ­യ്ക്കു പോ­യ­തേ­യി­ല്ല.

1935-​ലാണു് ര­ണ്ടാ­മ­ത്തെ സംഭവം. മൂ­ന്നാ­റ്റി­ലെ­ത്താൻ അനേകം നാഴിക താ­ണ്ട­ണം. വളവു തി­രി­ഞ്ഞ­പ്പോൾ ഒ­റ്റ­യാൻ നി­ല്ക്കു­ന്നു. പക്ഷേ, പി­റ­കോ­ട്ടു വാഹനം ഓ­ടി­ച്ച­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ല. വാഹനം തി­രി­ക്കാൻ ഒ­രി­ട­ത്തും സ്ഥ­ല­മി­ല്ലെ­ന്നു ഡ്രൈ­വർ­ക്ക­റി­യാം. അ­തു­കൊ­ണ്ടു് കാറു് നിർ­ത്തി ഒരു ശ­ബ്ദ­വും കേൾ­പ്പി­ക്കാ­തെ പ്രാ­ണൻ പോയ അ­വ­സ്ഥ­യിൽ ഞങ്ങൾ ഇ­രു­ന്നു. ആന ഒ­ന്നു­ര­ണ്ടു ചു­വ­ടു­മു­ന്നോ­ട്ടു വ­ച്ച­പ്പോൾ ഞാൻ ഉ­ള്ളിൽ ‘സ്വാ­മി­യേ ശ­ര­ണ­മ­യ്യ­പ്പ’ എന്നു വി­ളി­ച്ചു. ഭാ­ഗ്യം കൊ­ണ്ടു ഒ­റ്റ­യാ­ന്റെ മ­ന­സ്സു­മാ­റി. അവൻ തി­രി­ഞ്ഞു മു­ന്നോ­ട്ടു ന­ട­ന്നു. എത്ര മ­ണി­ക്കൂർ ഞങ്ങൾ അവിടെ നി­ശ്ചേ­ത­ന­രാ­യി ഇ­രു­ന്നു എ­ന്ന­തു് ഓർ­മ്മ­യി­ല്ല. ഒ­ടു­വിൽ ശരണം വി­ളി­ച്ചു­കൊ­ണ്ടു് മൂ­ന്നാ­റ്റി­ലേ­ക്കു പോയി. അവിടെ റ്റി. ബിയിൽ എ­ത്തി­യ­പ്പോൾ മാ­ത്ര­മേ ശ്വാ­സോ­ച്ഛ ്വാസം സാ­ധാ­ര­ണ­ഗ­തി­യി­ലാ­യു­ള്ളൂ. മൂ­ന്നാ­മ­ത്തെ സംഭവം 1991 നവംബർ 27-ആം നു് രാ­ത്രി ഒൻപതു പ­ത്തി­നു്. ദേ­ശാ­ഭി­മാ­നി­വാ­രി­ക­യു­ടെ പാ­ത­യിൽ ‘വാ­ച്ചു­മ­രം’ എ­ന്നൊ­രു ഒ­റ്റ­യാൻ ചി­ന്നം­വി­ളി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു. ഈ ക­ഥാ­ഗ­ജ­ത്തി­ന്റെ ഉ­ട­മ­സ്ഥൻ ശ്രീ. എസ്. ഉ­ണ്ണി­കൃ­ഷ്ണ­നാ­ണു്. അ­ദ്ദേ­ഹം ഒ­റ്റ­യാ­നെ അ­യ­ച്ചി­ട്ടു മി­ണ്ടാ­തെ നി­ല്ക്കു­ന്നു. ആ­ന­യാ­ക­ട്ടെ ചി­ന്നം വി­ളി­ച്ചു വാ­യ­ന­ക്കാർ എന്ന യാ­ത്ര­ക്കാ­രെ പേ­ടി­പ്പി­ക്കു­ന്നു. ഇ­തി­ലും ഒ­റ്റ­യാ­ന്റെ ആ­ക്ര­മ­ണം വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. അ­വ­ന്റെ ആ­ക്ര­മ­ണ­ത്തെ­ക്കാൾ ഭ­യ­ജ­ന­ക­മാ­ണു് ക­ഥ­യെ­ന്ന മ­ത്തേ­ഭ­ത്തി­ന്റെ ആ­ക്ര­മ­ണം. ഒന്നേ മ­ന­സ്സി­ലാ­കാ­തെ­യു­ള്ളൂ. ഇ­വ­രൊ­ക്കെ എ­ന്തി­നാ­ണു് ഞ­ങ്ങ­ളെ ഇ­ങ്ങ­നെ പേ­ടി­പ്പി­ക്കു­ന്ന­തു്!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.