SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-01-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Sriaurobindo.jpg
അ­ര­വി­ന്ദ്ഘോ­ഷ്

മ­നു­ഷ്യ­ന്റെ ചി­ന്ത­യു­ടെ പ്ര­വർ­ത്ത­ന­ത്തെ അ­ര­വി­ന്ദ്ഘോ­ഷ് ര­ണ്ടാ­യി വി­ഭ­ജി­ച്ചി­ട്ടു­ണ്ടു്. ഒ­ന്നു്: ധ്യാ­നം, സൃ­ഷ്ടി, ഭാവന. ഇവ മൂ­ന്നും സത്യം കാ­ണു­ന്ന കേ­ന്ദ്ര­ങ്ങ­ളാ­ണു്, ര­ണ്ടു്: നി­രൂ­പ­ണം (വി­മർ­ശ­നം), യു­ക്തി­വി­ചാ­രം, വി­വേ­ച­നം, അ­ന്വേ­ഷ­ണം. ഇവ നാലും, കണ്ട സ­ത്യ­ത്തി­ന്റെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ന്നു. ആ­ദ്യ­ത്തേ­തു് ക­ല­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ര­ണ്ടാ­മ­ത്തേ­തു ശാ­സ്ത്ര­ത്തോ­ടും, ക­ല­യ്ക്കു­ത­ന്നെ മൂ­ന്നു ത­ല­ങ്ങ­ളു­ണ്ടെ­ന്നാ­ണു് അ­ര­വി­ന്ദ്ഘോ­ഷി­ന്റെ മതം. 1) സൗ­ന്ദ­ര്യ­പ­രം. 2) ധി­ഷ­ണാ­പ­രം. 3) ആ­ധ്യാ­ത്മി­കം. കല ഉ­ത്കൃ­ഷ്ട­മാ­കു­ന്ന­തു് മൂ­ന്നാ­മ­ത്തെ ത­ല­ത്തിൽ എ­ത്തു­മ്പോ­ഴാ­ണെ­ന്നു് അ­ദ്ദേ­ഹം ക­രു­തു­ന്നു. ഇവിടെ ഒരു തെ­റ്റി­ദ്ധാ­ര­ണ ഒ­ഴി­വാ­ക്കേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. ആ വലിയ ദാർ­ശ­നി­കൻ ആ­ധ്യാ­ത്മി­ക­മെ­ന്നു പ­റ­ഞ്ഞ­തു മതപരം എന്ന അർ­ത്ഥ­ത്തി­ല­ല്ല. ഒരു സ­മു­ന്ന­ത സ­ത്യ­ത്തി­ലേ­ക്കും ആർ­ജ്ജ­വ­ത്തി­ലേ­ക്കും അ­നു­വാ­ച­ക­നെ കൊ­ണ്ടു­ചെ­ല്ലു­ന്ന ക­ല­യെ­യാ­ണു് ആ­ധ്യാ­ത്മി­ക­മാ­യി അ­ദ്ദേ­ഹം കാ­ണു­ന്ന­തു്. ഒ­രു­ദാ­ഹ­ര­ണം­കൊ­ണ്ടു് ഞാ­നി­തു വ്യ­ക്ത­മാ­ക്ക­ട്ടെ. 1972-ൽ സാ­ഹി­ത്യ­ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ ജർ­മ്മൻ എ­ഴു­ത്തു­കാ­രൻ ഹൈൻ­റി­ഹ് ബോയ്ൽ (Heinrich Boll) “Candles for the Madonna” എ­ന്നൊ­രു കഥ ര­ചി­ച്ചി­ട്ടു­ണ്ടു്. അ­യാ­ളും ഭാ­ര്യ­യും മെ­ഴു­കു­തി­രി നിർ­മ്മാ­താ­ക്ക­ളാ­ണു്. അവർ മൊ­ത്ത­ക്ക­ച്ച­വ­ട­ക്കാ­രും ചി­ല്ല­റ വി­ല്പ­ന­ക്കാ­രും ഉൽ­പ്പാ­ദ­ക­രും ഒ­ക്കെ­യാ­ണു്. ഏ­ജ­ന്റു­ക­ളും തൊ­ഴി­ലാ­ളി­ക­ളും ന­ട­ന്നു­വി­ല്പ­ന­ക്കാ­രും എ­ല്ലാം അവർ തന്നെ. വി­ദ്യു­ച്ഛ­ക്തി­ക്കു നി­യ­ന്ത്ര­ണ­മു­ണ്ടാ­യി­രു­ന്ന യു­ദ്ധ­കാ­ല­ത്താ­ണു് അവർ മെ­ഴു­കു­തി­രി­നിർ­മ്മാ­ണം തു­ട­ങ്ങി­യ­തു്. എ­ന്നാൽ ഇ­ന്നു് അ­തു­കൊ­ണ്ടും പ്ര­യോ­ജ­ന­മി­ല്ല. വി­ദ്യു­ച്ഛ­ക്തി­യെ­സ്സം­ബ­ന്ധി­ച്ച നി­യ­ന്ത്ര­ണം സർ­ക്കാർ പിൻ­വ­ലി­ച്ചു­ക­ഴി­ഞ്ഞു. അതോടെ മെ­ഴു­കു­തി­രി­ക്കു് ആ­വ­ശ്യ­ക­ത ഇ­ല്ലാ­തെ­യാ­യി. ഒരു മൊ­ത്ത­ക്ക­ച്ച­വ­ട­ക്കാ­രൻ അ­യാ­ളു­ടെ മെ­ഴു­കു­തി­രി­ക­ളെ­ല്ലാം വാ­ങ്ങാ­മെ­ന്നു സ­മ്മ­തി­ച്ചു­കൊ­ണ്ടാ­ണു് അയാൾ ആ പ­ട്ട­ണ­ത്തി­ലെ­ത്തി­യ­തു്. പക്ഷേ, മ­ഞ്ഞ­നി­റ­ത്തി­ലു­ള്ള സാ­ധാ­ര­ണ­മാ­യ ആ മെ­ഴു­കു­തി­രി­കൾ ക­ണ്ട­പ്പോൾ അയാൾ അവ വേ­ണ്ടെ­ന്നു പ­റ­ഞ്ഞു. ക­ച്ച­വ­ട­ക്കാ­രൻ കൊ­ടു­ത്ത ചു­രു­ട്ടു പകുതി വ­ലി­ച്ച­തേ­യു­ള്ളു അയാൾ. അതു് അ­വി­ടെ­ത്ത­ന്നെ വ­ച്ചി­ട്ടു് ആ പാവം എ­ഴു­ന്നേ­റ്റു ന­ട­ന്നു. ആ രാ­ത്രി എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ അയാൾ തെ­രു­വിൽ നി­ന്ന­പ്പോൾ ഒരു ഇ­രു­ണ്ട പ­ള്ളി­യു­ടെ വൈ­പു­ല്യ­ത്തെ സ്പർ­ശി­ച്ചു­പോ­കു­ന്ന ഒരു പാ­ത­യിൽ ‘മു­റി­കൾ വാ­ട­ക­യ്ക്കു്’ എ­ന്നു് എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു കണ്ടു. ഒരു മുറി വാ­ട­ക­യ്ക്കെ­ടു­ത്തു് അയാൾ അവിടെ അന്നു ക­ഴി­ഞ്ഞു­കൂ­ടാൻ തീ­രു­മാ­നി­ച്ചു. അ­പ്പോൾ കൃ­ശ­ഗാ­ത്ര­നാ­യ ഒരു യു­വാ­വും ഒരു പെൺ­കു­ട്ടി­യും അ­വി­ടെ­യെ­ത്തി. അവൾ സു­ന്ദ­രി, അയാൾ ഉ­ട­മ­സ്ഥ­യോ­ടു ചോ­ദി­ച്ചു: “രണ്ടു മു­റി­കൾ തരാമോ?” “രണ്ടോ?” എ­ന്നു് അ­വ­രു­ടെ ചോ­ദ്യം. അതേ എന്നു ചെ­റു­പ്പ­ക്കാ­ര­ന്റെ മ­റു­പ­ടി.

images/HeinrichBoll457.jpg
ഹൈൻ­റി­ഹ് ബോയ്ൽ

മു­റി­ക­ളു­ടെ ഉ­ട­മ­സ്ഥ കുറെ ഫോം കൊ­ണ്ടു­വ­ന്നു് മെ­ഴു­കു­തി­രി നിർ­മ്മാ­താ­വി­നോ­ടു ചോ­ദി­ച്ചു: “നി­ങ്ങ­ളു­ടെ ജോലി എ­ന്താ­ണു്?” താൻ തൊ­ഴി­ലാ­ളി­യാ­ണോ, വി­ല്പ­ന­ക്കാ­ര­നാ­ണോ, നിർ­മ്മാ­താ­വാ­ണോ, ജോ­ലി­യി­ല്ലാ­ത്ത­വ­നാ­ണോ അതോ ഏ­ജ­ന്റ് മാ­ത്ര­മാ­ണോ? ഏ­ജ­ന്റ് എ­ന്നു് എഴുതി അയാൾ അതു തി­രി­ച്ചു­കൊ­ടു­ത്തു. ഒരു ഗ്ലാ­സ് വീ­ഞ്ഞി­നു ഇ­രു­പ­തു മെ­ഴു­കു­തി­രി, ഒരു ചു­രു­ട്ടി­നു് പത്തു മെ­ഴു­കു­തി­രി ഈ ക­ണ­ക്കി­നു് ഉ­ട­മ­സ്ഥ­യ്ക്കു കൊ­ടു­ത്താ­ലെ­ന്തെ­ന്നു് അയാൾ ആ­ലോ­ചി­ച്ചു.

വൈ­കി­യാ­ണു് അയാൾ ഉ­ണർ­ന്ന­തു്. ത­നി­ക്കു പോ­കാ­നു­ള്ള തീ­വ­ണ്ടി പോ­യി­യെ­ന്നു അയാൾ ഗ്ര­ഹി­ച്ചു. ബി­ല്ലി­ന്റെ പണം കൊ­ടു­ത്തി­ട്ടു് അയാൾ അ­വി­ടം­വി­ട്ടു. അ­ടു­ത്തു­ള്ള പ­ള്ളി­യി­ലേ­ക്കാ­ണു് ആ മെ­ഴു­കു­തി­രി നിർ­മ്മാ­താ­വു പോ­യ­തു്. പാ­പ­നി­വേ­ദ­നം ചെ­യ്താ­ലെ­ന്തെ­ന്നു് അയാൾ ആ­ലോ­ചി­ക്കാ­തി­രു­ന്നി­ല്ല. പക്ഷേ, നി­വേ­ദ­നം ചെ­യ്യ­ത്ത­ക്ക­വി­ധ­ത്തിൽ താ­നൊ­രു പാ­പ­വും ചെ­യ്തി­ട്ടി­ല്ലെ­ന്നു് അ­യാൾ­ക്കു തോ­ന്നി. ത­ലേ­ദി­വ­സം മു­റി­കൾ തേ­ടി­യെ­ത്തി­യ യു­വാ­വും പെൺ­കു­ട്ടി­യും പ­ള്ളി­യി­ലു­ണ്ടു്. അവൾ മു­ട്ടു­കു­ത്തി മുഖം കൈ­കൾ­കൊ­ണ്ടു മ­റ­ച്ചു് ഇ­രി­ക്കു­ക­യാ­ണു്. യു­വാ­വു് ച­ല­ന­ര­ഹി­ത­നാ­യി, നി­സ്സം­ഗ­നാ­യി നി­ല്ക്കു­ന്നു. വ­ള­രെ­ക്കാ­ലം തു­റ­ന്നു­വ­ച്ച പാ­ത്ര­ത്തി­ലെ വെ­ള്ളം­പോ­ലെ­യാ­യി­രു­ന്നു അയാൾ. ഒ­റ്റ­നോ­ട്ട­ത്തിൽ അ­ഴു­ക്കൊ­ന്നു­മി­ല്ല, എ­ന്നാൽ വി­ര­ലൊ­ന്നു മു­ക്കി­യാൽ അ­ഴു­ക്കു് അതിൽ പ­റ്റി­പ്പി­ടി­ക്കും. അ­ടി­ത്ത­ട്ടി­ലെ­ത്തി­യാ­ലോ? മാ­ലി­ന്യ­ത്തി­ന്റെ പ­ട­ലം­ത­ന്നെ. മാ­ന്യ­ത­യു­ടെ അ­ടി­ത്ത­ട്ടിൽ മാ­ലി­ന്യം. ചെ­റു­പ്പ­ക്കാ­ര­നും പെൺ­കു­ട്ടി­യും പാ­പ­നി­വേ­ദ­നം ചെ­യ്തു. അയാൾ അതിനു ഭാ­വി­ച്ച­പ്പോൾ പാ­തി­രി ചു­വ­ന്ന കേർ­ട്ടൻ വ­ലി­ച്ചി­ട്ടി­ട്ടു ന­ട­ന്നു­ക­ള­ഞ്ഞു. പാ­തി­രി പൊ­യ്ക്ക­ഴി­ഞ്ഞ­പ്പോൾ അയാൾ പെ­ട്ടി തു­റ­ന്നു. അ­യാ­ളു­ടെ ഭാ­ര്യ­യു­ടെ സു­ന്ദ­ര­ങ്ങ­ളാ­യ കൈകൾ കെ­ട്ടി­വ­ച്ച മെ­ഴു­കു­തി­രി­കൾ അ­തി­ലു­ണ്ടു്. ക­നം­കു­റ­ഞ്ഞ, മ­ഞ്ഞ­നി­റ­മു­ള്ള, ഒ­ര­ല­ങ്കാ­ര­വു­മി­ല്ലാ­ത്ത മെ­ഴു­കു­തി­രി­കൾ. കെ­ട്ടു­പൊ­ട്ടി­ച്ചു് അയാൾ ഓരോ മെ­ഴു­കു­തി­രി­യും മ­ഡോ­ണ­യു­ടെ (ഉ­ണ്ണി­യേ­ശു­വി­നെ എ­ടു­ത്ത ക­ന്യാ­മ­റി­യം) ചു­റ്റും വച്ചു. ക­ല്ലു­കൊ­ണ്ടു നിർ­മ്മി­ച്ച മ­ഡോ­ണ­യു­ടെ മു­ഖ­ഭാ­വം പാ­രു­ഷ്യ­മാർ­ന്ന­താ­ണു്. എ­ങ്കി­ലും പു­ഞ്ചി­രി­യു­ണ്ടു്. മൂ­ക്കി­ന്റെ ഒ­രു­ഭാ­ഗം അ­ടർ­ന്നു­പോ­യി­രി­ക്കു­ന്നു. വ­സ്ത്ര­ത്തി­ന്റെ നീ­ല­നി­റം ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടു്. ആ രൂ­പ­ത്തി­നു­ചു­റ്റും മെ­ഴു­കു­തി­രി­കൾ ക­ത്തി­നി­ന്നു. അ­യാ­ളു­ടെ പെ­ട്ടി ഒ­ഴി­ഞ്ഞു. അതിനു നേ­ര­ത്തെ കൂ­ടു­തൽ ഭാരം ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ ആ­ഗ്ര­ഹം. മു­ട്ടു­കു­ത്തി­യ­തി­നു­ശേ­ഷം ഒ­ഴി­ഞ്ഞ പെ­ട്ടി അവിടെ ഉ­പേ­ക്ഷി­ച്ചി­ട്ടു്, അയാൾ തീ­വ­ണ്ടി­യാ­പ്പീ­സി­ലേ­ക്കു പോയി. മെ­ല്ലെ അയാൾ തീ­വ­ണ്ടി­യാ­പ്പീ­സി­ലേ­ക്കു ന­ട­ന്നു. തന്റെ പാ­പ­ങ്ങൾ അയാൾ ഓർ­മ്മി­ച്ചു. മ­ന­സ്സി­നു ല­ഘു­ത്വം.

ഞാൻ ബോ­യ്ലി­ന്റെ ഈ കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞ­യു­ട­നെ എന്റെ മ­ന­സ്സിൽ ക­ന്യാ­മ­റി­യ­ത്തി­നു രൂപം നൽകി. സാ­ങ്ക­ല്പി­ക­ങ്ങ­ളാ­യ മെ­ഴു­കു­തി­രി­കൾ അ­തി­നു­ചു­റ്റും ക­ത്തി­ച്ചു­വ­ച്ചു. ഭ­ക്തി­യോ­ടെ മു­ട്ടു­കു­ത്തി. ക­ല­യു­ടെ ആ­ധ്യാ­ത്മി­ക­പ്ര­ഭാ­വം എ­ന്ന­ല്ലാ­തെ എ­ന്താ­ണു പ­റ­യേ­ണ്ട­തു? എ­നി­ക്കു് ഇക്കഥ ആ­ഹ്ലാ­ദം ജ­നി­പ്പി­ച്ച­തു­കൊ­ണ്ടു് സൗ­ന്ദ­ര്യ­ത്തി­ന്റെ ത­ല­ത്തിൽ ഇതിനു പ്രാ­ധാ­ന്യ­മു­ണ്ടു്. ആ­ശ­യ­ത്തെ ബിം­ബ­ങ്ങ­ളാ­ക്കി­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു് ഇതു ധി­ഷ­ണ­യ്ക്കു സം­തൃ­പ്തി ന­ല്കു­ന്നു. ചി­ത്ത­ശു­ദ്ധി ഉ­ള­വാ­ക്കി­യ­തി­നാൽ ഇതു് അ­ധ്യാ­ത്മി­ക­ത­ല­ത്തിൽ സ­മു­ന്ന­ത­മാ­യി വർ­ത്തി­ക്കു­ന്നു. ദീർ­ഘ­മാ­യ പ്ര­ബ­ന്ധം­ത­ന്നെ എ­ഴു­താം ബോ­യ്ലി­ന്റെ ഈ ഉ­ത്കൃ­ഷ്ട­മാ­യ ക­ഥ­യെ­ക്കു­റി­ച്ചു്.

രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ച ഹേ­തു­ക്കൾ ഉ­ള­വാ­ക്കു­ന്ന ഹിം­സാ­ത്മ­ക­ത്വം ഒരു ക­ണ­ക്കിൽ നി­സ്സാ­ര­മാ­ണു്. സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു­ണ്ടാ­കു­ന്ന ഹിം­സാ­ത്മ­ക­ത­യ്ക്കു ഭ­യ­ജ­ന­ക­ത്വം കൂടും.

ഇനി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. എൻ. എസ്. മാധവൻ എ­ഴു­തി­യ “എന്റെ മകൾ ഒരു സ്ത്രീ” എന്ന ചെ­റു­ക­ഥ­യി­ലേ­ക്കു പോകാം. അ­ടു­ത്ത വീ­ട്ടി­ലെ മരണം അ­ന്വേ­ഷി­ച്ചു അമ്മ പോ­യ­പ്പോൾ മകൾ അടച്ച വാ­തി­ലി­ന്റെ താ­ഴ­ത്തെ വി­ട­വി­ലൂ­ടെ ആ വീ­ട്ടിൽ ചെ­ല്ലു­ന്ന­വ­രു­ടെ കാ­ലു­കൾ നോ­ക്കി­ക്കി­ട­ന്നു. പ­ത്തു­വ­യ­സ്സാ­യ മ­ക­ളു­ടെ ന­ഗ്ന­മാ­യ ചന്തി നോ­ക്കി­ക്കൊ­ണ്ടു അ­വ­ളു­ടെ അച്ഛൻ ഇ­രു­ന്നു. തു­ടർ­ച്ച­യാ­യി അ­ങ്ങ­നെ നോ­ക്കി­യാൽ അവൾ പാവാട വ­ലി­ച്ചു താ­ഴ്ത്തി­യി­ട്ടാ­ലോ എന്നു വി­ചാ­രി­ച്ചു് അയാൾ ക­ണ്ണു­കൾ പിൻ­വ­ലി­ച്ചു. കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു് മ­രി­ച്ച­യാ­ളി­ന്റെ ഭാര്യ ആ­സ്മ­യാൽ പ­ര­ലോ­കം പൂകി. മ­രി­ച്ച­വ­രു­ടെ മ­കൾ­ക്കു കൂ­ട്ടു­കി­ട­ക്കാൻ അവർ പോയി. പോ­കു­ന്ന­തി­നു­മുൻ­പു് “ മോള് ഇ­ന്നു് അ­ച്ഛ­ന്റെ­കൂ­ടെ കി­ട­ന്നോ” എ­ന്നു് അവർ നിർ­ദ്ദേ­ശം ന­ല്കി­യി­രു­ന്നു. അ­ച്ഛ­നു മകളെ തൊ­ട­ണ­മെ­ന്നു് ആ­ഗ്ര­ഹം. “അ­വ­ളു­ടെ വ­യ­റ്റിൽ ഒരു ചെറിയ ഗർ­ഭ­പാ­ത്രം വി­ട­രു­വാൻ കാ­ത്തി­രി­ക്കു­ന്നു”വെ­ന്നു നേ­ര­ത്തെ മ­ന­സ്സി­ലാ­ക്കി­യ തന്ത “മാ­സ­ങ്ങ­ളു­ടെ ഘ­ടി­കാ­ര­മാ­വാൻ പോ­കു­ന്ന, അ­വ­ളു­ടെ വയറു സ്ര­വി­ക്കു­വാൻ പോ­കു­ന്ന ബി പോ­സി­റ്റീ­വ് ര­ക്ത­ത്തി­ന്റെ (അ­യാ­ളു­ടെ ര­ക്ത­വും ആ ഗ്രൂ­പ്പിൽ പെ­ട്ട­തു­ത­ന്നെ) വാ­ശി­യോ­ടു­കൂ­ടി അ­വ­ളു­മാ­യി” സന്ധി സ്ഥാ­പി­ക്കാൻ ശ്ര­മി­ച്ചു. പക്ഷേ, മകൾ മൂ­ന്നാം­ന­മ്പർ ഷൂസിൽ നി­ന്നു വ­ള­രാ­ത്ത ചെറിയ കാ­ലു­കൾ­കൊ­ണ്ടു് അ­ച്ഛ­ന്റെ നെ­ഞ്ചിൽ ച­വി­ട്ടി­നീ­ക്കി. ക്രാ­ഫ്റ്റി­ന്റെ അ­ന്യൂ­ന സ്വ­ഭാ­വ­മു­ണ്ടെ­ങ്കി­ലും ഈ കഥ വൾ­ഗ­റാ­ണു്. ആരും ഇ­ത്ത­രം കഥകൾ എ­ഴു­തി­ക്കൂ­ടാ. വി­ശേ­ഷി­ച്ചും സ­മു­ന്ന­ത­സ്ഥാ­ന­ത്തി­രി­ക്കു­ന്ന ബു­ദ്ധി­മാ­ന്മാർ. അവർ ധി­ഷ­ണാ­മ­ണ്ഡ­ല­ത്തി­ലെ മറ്റു നേ­താ­ക്ക­ന്മാ­രോ­ടൊ­രു­മി­ച്ചു് ലോ­ക­ജ­ന­ത­യ്ക്കു നല്ല മാർ­ഗ്ഗം കാ­ണി­ച്ചു­കൊ­ടു­ക്കേ­ണ്ട­വ­രാ­ണു്. കാ­വ്യാ­ത്മ­ക­മാ­യ ഉ­ദാ­ത്ത­ത­യിൽ­നി­ന്നു് ചി­ല­പ്പോൾ നമ്മൾ ഭ­യ­ജ­ന­ക­മാ­യ­തി­ലേ­ക്കു വരും. സം­സ്കാ­ര­ത്തിൽ­നി­ന്നു സം­സ്കാ­ര­രാ­ഹി­ത്യ­ത്തി­ലേ­യ്ക്കു് പോരും. മൃ­ദു­ല­ത­യിൽ­നി­ന്നു കാ­ഠി­ന്യ­ത്തി­ലേ­ക്കു് എ­ത്തും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “മ­നു­ഷ്യൻ ഹിം­സാ­ത­ല്പ­ര­നാ­കു­ന്ന­തു രാ­ഷ്ട്രീ­യ­കാ­ര­ണ­ങ്ങ­ളാ­ല­ല്ലേ?”

ഉ­ത്ത­രം: “രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ച ഹേ­തു­ക്കൾ ഉ­ള­വാ­ക്കു­ന്ന ഹിം­സാ­ത്മ­ക­ത്വം ഒ­രു­ക­ണ­ക്കിൽ നി­സ്സാ­ര­മാ­ണു്. സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു­ണ്ടാ­കു­ന്ന ഹിം­സാ­ത്മ­ക­ത­യ്ക്കു ഭ­യ­ജ­ന­ക­ത്വം കൂടും. ഒ­രി­ക്കൽ എൻ. ഗോ­പാ­ല­പി­ള­ള താൻ ത­യ്യാ­റാ­ക്കി­യ, ഗീ­താ­ഞ്ജ­ലി യുടെ സം­സ്കൃ­ത തർ­ജ്ജ­മ ഞ­ങ്ങ­ളെ വാ­യി­ച്ചു കേൾ­പ്പി­ക്കു­ക­യാ­യി­രു­ന്നു. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഡോ­ക്ടർ കെ. രാ­ഘ­വൻ­പി­ള്ള തർ­ജ്ജ­മ­യി­ലെ ഒരു പ്ര­യോ­ഗം ശ­രി­യാ­യി­ല്ലെ­ന്നു വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു. ഗോ­പാ­ല­പി­ള്ള­സ്സാർ കോ­പി­ഷ്ഠ­നാ­യി. അ­ദ്ദേ­ഹം രാ­ഘ­വൻ­പി­ള്ള­യോ­ടു പ­റ­ഞ്ഞ­തു് ഇവിടെ അ­ച്ച­ടി­ക്കാൻ വയ്യ”.

ചോ­ദ്യം: “കൊ­ച്ചു പെൺ­കു­ട്ടി­യു­ടെ മു­ഖ­ത്തു നോ­ക്കി ‘നീ കാണാൻ കൊ­ള്ളി­ല്ല’ എന്നു പ­റ­യു­ന്ന­തു ശരിയോ?”

ഉ­ത്ത­രം: “അ­ങ്ങ­നെ പ­റ­ഞ്ഞാൽ ആ കു­ട്ടി­ക്കു് psychic scar ഉ­ണ്ടാ­കും. അതു് അവളെ ഞ­ര­മ്പു­രോ­ഗ­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലും”.

ചോ­ദ്യം: “എന്റെ ശ­രീ­ര­ത്തിൽ മാ­ത്രം കാ­റ്റു് ഇത്ര ശ­ക്തി­യാ­യി വ­ന്ന­ടി­ക്കു­ന്ന­തു് എ­ന്തി­നു്? എന്റെ തലയിൽ മാ­ത്രം സൂ­ര്യൻ ഇത്ര ശ­ക്തി­യാ­യി ര­ശ്മി­കൾ വീ­ഴ്ത്തു­ന്ന­തെ­ന്തി­നു്? എന്റെ ശി­ര­സ്സിൽ മാ­ത്രം മഴ ഇത്ര ബ­ല­ത്തോ­ടെ വ­ന്നു­വീ­ഴു­ന്ന­തെ­ന്തി­നു്?”

ഉ­ത്ത­രം: “ലോ­ക­മി­ങ്ങ­നെ­യാ­ണു് സു­ഹൃ­ത്തേ. Weeping is the basic reality എന്നു വെർ­ജിൽ പ­റ­ഞ്ഞ­തു് ഓർ­മ്മി­ക്കൂ”.

ചോ­ദ്യം: “ഞാൻ ഇ­പ്പോൾ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­ണു്. സ­മ­യ­ത്തു് മ­രു­ന്നു ത­രു­ന്നി­ല്ല. കു­ത്തി­വ­യ്പു ന­ട­ത്തു­ന്നി­ല്ല. പേ­വാർ­ഡിൽ കി­ട­ക്കാൻ പ­ണ­മി­ല്ല. ആരും എ­ന്നെ­ക്കാ­ണാൻ വ­രു­ന്നി­ല്ല. വേദന അ­സ­ഹ­നീ­യം. എ­ന്തൊ­രു ജീ­വി­ത­മാ­ണി­തു സാറേ?”

ഉ­ത്ത­രം: “ക­ഴി­യു­മെ­ങ്കിൽ വ­ള­രെ­ക്കാ­ലം ആ­ശു­പ­ത്രി­യിൽ കി­ട­ക്കൂ. വീ­ട്ടിൽ പോയാൽ ഭാ­ര്യ­യു­മാ­യി ക­ഴി­യേ­ണ്ട­താ­യി വ­രി­ല്ല?”

ചോ­ദ്യം: “ചില സാ­ഹി­ത്യ­കാ­ര­ന്മാർ ത­ങ്ങ­ളെ കാണാൻ മ­റ്റു­ള്ള­വ­രെ അ­നു­വ­ദി­ക്കാ­ത്ത­തെ­ന്തു?”

ഉ­ത്ത­രം: “ക­ണ്ടാൽ ത­ങ്ങ­ളു­ടെ ക­ഴി­വു് എ­ത്ര­യു­ണ്ടെ­ന്നു് മ­റ്റു­ള്ള­വർ മ­ന­സ്സി­ലാ­ക്കു­മെ­ന്നു് അ­വർ­ക്ക­റി­യാം”.

ചോ­ദ്യം: “നി­ങ്ങൾ ചാ­യ­ക്ക­ട­യിൽ കയറി സ്റ്റ്രോ­ങ് റ്റീ എന്നു പ­റ­യു­ന്ന­തു ഞാൻ പ­ല­പ്പോ­ഴും കേ­ട്ടി­ട്ടു­ണ്ടു്. എന്താ ക­ടു­പ്പം കൂടിയ ചാ­യ­യിൽ ഇത്ര കൊതി?”

ഉ­ത്ത­രം: “പ­റ­ഞ്ഞാൽ ഹോ­ട്ടൽ ബോയ് അ­ക­ത്തേ­ക്കു നോ­ക്കി ‘സാ­റി­നൊ­രു സ്റ്റ്രോ­ങ് ടീ’ എന്നു വി­ളി­ക്കും. അതു് മാ­ലി­ന്യ­മു­ള്ള ക­പ്പിൽ കൊ­ണ്ടു വ­ച്ചാൽ ‘പഞ്ച്’ മാ­സി­ക­യി­ലെ ഒരു നേ­ര­മ്പോ­ക്കു് ഞാൻ ഓർ­മ്മി­ക്കും. ഹോ­ട്ട­ലിൽ ക­യ­റി­യ­വൻ വെ­യ്റ്റ­റോ­ടു പ­റ­യു­ന്നു ‘നോ­ക്കു ഇതു ചാ­യ­യാ­ണെ­ങ്കിൽ എ­നി­ക്കു കാ­പ്പി­വേ­ണം. അതല്ല ഇതു കാ­പ്പി­യാ­ണെ­ങ്കിൽ എ­നി­ക്കു ചായ വേണം’”.

ചോ­ദ്യം: “എ­റ­ണാ­കു­ള­ത്തെ റോ­ഡു­കൾ എ­ങ്ങ­നെ?”

ഉ­ത്ത­രം: “നല്ല കാ­റു­കൾ അ­വ­യി­ലൂ­ടെ ഓ­ടു­ന്നു. കാ­റു­കൾ­ക്ക­ക­ത്തു് നല്ല മു­ഖ­ങ്ങൾ. റോ­ഡു­ക­ളിൽ നല്ല ഗ­ട്ട­റു­കൾ. അവയിൽ നല്ല ചെ­ളി­വെ­ള്ളം. എ­ല്ലാം ന­ന്നു്”.

ചോ­ദ്യം: “മാ­റ്റൊ­ലി­ക്ക­വി­ത എ­ന്നാൽ എന്തു?”

ഉ­ത്ത­രം:ബർ­നാർ­ഡ് ഷാ യുടെ ഒരു പ്ര­യോ­ഗം ക­ടം­വാ­ങ്ങി­പ്പ­റ­യാം. ക­ണ്ണാ­ടി­യി­ലെ പ്ര­തി­ഫ­ല­നം നോ­ക്കു­ന്ന­വ­നു് ഓർ­മ്മ­യു­ണ്ടു്, പ്ര­തീ­ക്ഷ­യു­ണ്ടു്, ബോ­ധ­മ­ണ്ഡ­ല­മു­ണ്ടു്. പ്ര­തി­ഫ­ല­ന­ത്തി­നു് അ­വ­യി­ലൊ­ന്നു­പോ­ലു­മി­ല്ല. (Michael Holroyd എ­ഴു­തി­യ Bernard Shaw എന്ന ജീ­വ­ച­രി­ത്ര­ത്തിൽ­നി­ന്നു്. ര­ണ്ടാം ഭാഗം, പുറം 50.)”

യോസ
images/jttl.jpg

വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ­പീ­സു­ക­ളെ കേ­ര­ളീ­യർ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­മ്പോൾ അ­വ­യു­ടെ ഇ­തി­വൃ­ത്തം സം­ഗ്ര­ഹി­ച്ചെ­ഴു­തി­യേ മ­തി­യാ­വൂ. അതു ചെ­യ്തി­ല്ലെ­ങ്കിൽ വാ­യ­ന­ക്കാർ­ക്കു് ഒ­ന്നും മ­ന­സ്സി­ലാ­വു­ക­യി­ല്ല. സാ­യ്പ­ന്മാർ അ­വ­യെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ വാ­യ­ന­ക്കാർ ആ കൃ­തി­കൾ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്ന വി­ചാ­ര­ത്തോ­ടു­കൂ­ടി­യാ­ണു് എ­ഴു­താ­റു്. കേ­ര­ള­ത്തി­ലെ നോ­വ­ലു­കൾ­ത­ന്നെ വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത വാ­യ­ന­ക്കാ­രോ­ടു് സാ­യ്പി­ന്റെ ‘പ്രി­സ­പ്പൊ­സി­ഷ’നോ­ടു­കൂ­ടി (നോ­വ­ലു­കൾ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്ന മുൻ­കൂ­ട്ടി­യു­ള്ള സ­ങ്ക­ല്പ­ത്തോ­ടു­കൂ­ടി) എ­ഴു­തി­യ­തു­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ല. ആ വ്യർ­ത്ഥ­പ്ര­വർ­ത്ത­ന­മാ­ണു് ശ്രീ. വി. എം. വി­ന­യ­കു­മാ­റി­ന്റെ “നേർ­ത്ത­മ­രു­ന്ന മ­ന­സ്സാ­ക്ഷി­യു­ടെ സ്വരം” എന്ന പ്ര­ബ­ന്ധ­ത്തിൽ ഞാൻ ക­ണ്ട­തു്. ക­ഥ­യു­ടെ ഒരംശം എ­വി­ടെ­യോ ഒന്നു സൂ­ചി­പ്പി­ച്ചി­ട്ടു് പ്ര­ബ­ന്ധ­കാ­രൻ ന­ഗ­ര­ങ്ങ­ളി­ലെ ജീർ­ണ്ണ­ത­കൾ, ക­ഥാ­പാ­ത്ര­സ്വ­ഭാ­വി­ഷ്ക­ര­ണ­ത്തി­ന്റെ സ­വി­ശേ­ഷ­ത­കൾ, ബോ­ധ­ധാ­ര­സ­മ്പ്ര­ദാ­യ­ങ്ങ­ളു­ടെ ഉ­ജ്ജ്വ­ല­ത­കൾ ഇ­വ­യെ­ക്കു­റി­ച്ചെ­ല്ലാം വാ­തോ­രാ­തെ പ­റ­യു­ന്നു. ഫലമോ? വാ­യ­ന­ക്കാർ­ക്കു ചി­ന്താ­വ്യാ­പാ­ര­ത്തി­ന്റെ ആ­കു­ല­ത്വം.

images/mlaf.jpg

ലീ­മാ­പ്പ­ട്ട­ണ­ത്തി­ലെ ലി­യോൺ­സോ പ്രാ­ദോ അ­ക്കാ­ഡ­മി, സൈ­ന്യം ന­ട­ത്തു­ന്ന വി­ദ്യാ­ല­യ­മാ­ണു്. അ­വി­ടെ­നി­ന്നു പ­രീ­ക്ഷ­യു­ടെ ചോ­ദ്യ­ക്ക­ട­ലാ­സ്സു മോ­ഷ്ടി­ക്കാൻ ചില വി­ദ്യാർ­ത്ഥി­കൾ തീ­രു­മാ­നി­ക്കു­ന്നു. ഡൈസ് എ­റി­ഞ്ഞു നോ­ക്കി­യ­പ്പോൾ നാലു് എന്നു വന്നു. നാ­ലാ­മ­ത്തെ അക്കം കാവാ എന്ന വി­ദ്യാർ­ത്ഥി­യാ­ണു്. അവൻ മോഷണം ന­ട­ത്തു­ന്ന­തി­നി­ട­യിൽ ജ­ന്ന­ലി­ന്റെ ക­ണ്ണാ­ടി പൊ­ട്ടി­ച്ചു. “I broke the glass, he said in a low voice”. അ­ധി­കാ­രി­കൾ വി­ദ്യാർ­ത്ഥി­ക­ളെ­യാ­കെ ശി­ക്ഷി­ച്ചു. കു­റ്റം സ­മ്മ­തി­ക്കാ­തെ ആ­രെ­യും പു­റ­ത്തു പോകാൻ സ­മ്മ­തി­ക്കി­ല്ല എ­ന്ന­താ­ണു് ശിക്ഷ. അ­പ്പോൾ സ്ളേ­വ് എന്നു വി­ളി­ക്കു­ന്ന ഒ­രു­ത്തൻ പ്രേ­മ­ഭാ­ജ­ന­ത്തെ കാ­ണാൻ­വേ­ണ്ടി കാ­വാ­യെ ഒ­റ്റി­ക്കൊ­ടു­ക്കു­ന്നു. അ­തി­ന്റെ പേരിൽ സ്ളേ­വ് വ­ധി­ക്ക­പ്പെ­ട്ടു. ജ­ഗ്വാ­റാ­ണു് വധം ന­ട­ത്തി­യ­തെ­ന്നു് ആൽ­ബർ­തോ പ­റ­ഞ്ഞെ­ങ്കി­ലും അതു് അ­പ­ക­ട­ക­ര­മാ­ണെ­ന്നു് അ­ധി­കാ­രി­കൾ സ്ഥാ­പി­ച്ചു. നോ­വ­ലി­ന്റെ ഉ­ത്ത­രോ­പാ­ഖ്യാ­ന­ത്തിൽ നി­ന്നു് നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു ജ­ഗ്വാർ ത­ന്നെ­യാ­ണു് സ്ളേ­വി­നെ വ­ധി­ച്ച­തെ­ന്നു്. ന­ഗ­ര­ങ്ങ­ളി­ലെ ജീർ­ണ്ണ­ത­കൾ കു­ട്ടി­ക­ളു­ടെ നി­ഷ്ക­ള­ങ്ക­ത­യെ­പ്പോ­ലും ന­ശി­പ്പി­ക്കു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് യോസ. ഇ­ത്ര­യും ഗ്ര­ഹി­ച്ചി­ട്ടു് മാ­തൃ­ഭൂ­മി വാ­രി­ക­യി­ലെ പ്ര­ബ­ന്ധം വാ­യി­ച്ചാൽ പ്ര­ബ­ന്ധ­കാ­രൻ പ­റ­യു­ന്ന­തെ­ന്തെ­ന്നു കു­റ­ച്ചെ­ങ്കി­ലും പി­ടി­കി­ട്ടി­യേ­ക്കും വാ­യ­ന­ക്കാർ­ക്കു്. (ഈ നോ­വ­ലി­നെ­ക്കു­റി­ച്ചു് കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കാൻ “Journey Through the Labyrinth: Latin American Fiction in the Twentieth Century”, Gerald Martin, Verso, GBP 11.95. “Modern Latin American Fiction: A Survey”, Edited by John King, Faber and Faber, GBP 4.95. ഈ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്ക­ണം.)

സി. വി. ആ­ന­ന്ദ­ബോ­സ്

“ചില സാ­ഹി­ത്യ­കാ­ര­ന്മാർ ത­ങ്ങ­ളെ കാണാൻ മ­റ്റു­ള്ള­വ­രെ അ­നു­വ­ദി­ക്കാ­ത്ത­തെ­ന്തു?” “ക­ണ്ടാൽ ത­ങ്ങ­ളു­ടെ ക­ഴി­വു് എ­ത്ര­യു­ണ്ടെ­ന്നു് മ­റ്റു­ള്ള­വർ മ­ന­സ്സി­ലാ­ക്കു­മെ­ന്നു് അ­വർ­ക്ക­റി­യാം”.

ആ­ത്മ­പ്ര­ശം­സ ന­ട­ത്തു­ക­യാ­ണെ­ന്നു് വാ­യ­ന­ക്കാർ ക­രു­ത­രു­തേ. വ­ക്ര­ഗ­തി എ­നി­ക്കു് ആ­ദ­ര­ണീ­യ­മ­ല്ല. പക്ഷേ, പലരും ആ രീതി അം­ഗീ­ക­രി­ച്ചാ­ണു് കാ­ര്യ­ങ്ങൾ നേ­ടു­ന്ന­തു്. എ­നി­ക്കു് ആ­രോ­ടെ­ങ്കി­ലും ആയിരം രൂപ കടം വാ­ങ്ങ­ണ­മെ­ങ്കിൽ അയാളെ നേ­രി­ട്ടു­ക­ണ്ടു് അ­ല്ലെ­ങ്കിൽ റ്റെ­ലി­ഫോ­ണിൽ വി­ളി­ച്ചു് ‘ആയിരം രൂപ വേ­ണ­മ­ല്ലോ. ഒ­രു­മാ­സം ക­ഴി­ഞ്ഞു തരാം’ എന്നു പറയും. ഈ ‘ഫ്രെ­ന്റൽ അ­റ്റാ­ക്’ വി­പ­രീ­ത­ഫ­ല­മേ ചെ­യ്യൂ. രൂ­പ­യു­ള്ള­വ­നും അതു ത­ന്നേ­ക്കാ­വു­ന്ന­വ­നും ഇതു കേ­ട്ടാൽ ‘അയ്യോ ഇ­ല്ല­ല്ലോ’ എന്നേ മ­റു­പ­ടി നല്കൂ. ഞാൻ കടം ചോ­ദി­ക്കു­ന്ന­യാൾ നോ­വ­ലി­സ്റ്റാ­ണെ­ന്നു് കരുതു. ഞാൻ പ­റ­യു­ന്നു ‘നോവൽ വാ­യി­ച്ചു. ഒ­ന്നാ­ന്ത­ര­മാ­യി­ട്ടു­ണ്ടു്. അ­ക്കാ­ഡ­മി സ­മ്മാ­നം­വ­രെ അതിനു കി­ട്ടേ­ണ്ട­താ­ണു്. പി­ന്നെ ന­മ്മു­ടെ അ­ക്കാ­ഡ­മി­യ­ല്ലേ? പാർ­ശ്വ­വർ­ത്തി­കൾ­ക്ക­ല്ലേ അതു കൊ­ടു­ക്കൂ.’ ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­ഞ്ഞി­ട്ടു് അ­യാ­ളു­ടെ കു­ടും­ബ­കാ­ര്യ­ങ്ങൾ, ജോ­ലി­യെ­സ്സം­ബ­ന്ധി­ച്ച വി­വ­ര­ങ്ങൾ, ഇ­വ­യെ­ല്ലാം അ­ന്വേ­ഷി­ക്കു­ന്നു. അ­ര­മ­ണി­ക്കൂർ സം­സാ­രി­ച്ചി­ട്ടു് ‘അ­പ്പോൾ ഫോൺ വ­യ്ക്ക­ട്ടോ’ എന്നോ ‘ഞാൻ പോ­ക­ട്ടോ’ എ­ന്നും ചോ­ദി­ക്കും. മ­റു­പ­ടി വ­രു­ന്ന­തു­മുൻ­പു് തി­ക­ച്ചും അ­ശ്ര­ദ്ധ­മാ­യ മ­ട്ടിൽ ‘ഒരു തൗ­സൻ­ഡ് റു­പ്പീ­സ് ത­രാ­നു­ണ്ടോ? ഒ­രാ­ഴ്ച ക­ഴി­ഞ്ഞു് തി­രി­ച്ചെ­ടു­ക്കാം.’ എന്നു താ­ല്പ­ര്യ­മി­ല്ലാ­തെ പറയാം. ‘ത­രാ­മ­ല്ലോ’ എന്നു പ­റ­ഞ്ഞു് അയാൾ സ­ന്തോ­ഷ­ത്തോ­ടെ രൂപ ത­രു­ന്നു. ബ്ലൻ­ഡാ­യി—പ­ച്ച­യാ­യി—ചോ­ദി­ച്ചാൽ രൂ­പ­യി­ല്ലെ­ന്നു പ­റ­യു­ന്ന­വ­നാ­ണു് ഈ വ­ക്രീ­ക­ര­ണ­ത്തിൽ വീ­ണു­പോ­കു­ന്ന­തു്. ഇ­തെ­ഴു­തു­ന്ന ആ­ളി­ന്റെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത ഋ­ജു­ത­യു­ള്ള­താ­യ­തു കൊ­ണ്ടു് നേ­രേ­യു­ള്ള പ്ര­തി­പാ­ദ­ന­മാ­ണു് അ­യാൾ­ക്കി­ഷ്ടം. ശ്രീ. സി. വി. ആ­ന­ന്ദ­ബോ­സ് ഋ­ജു­ത­യോ­ടെ “ചൗ­രം­ഗി­ലെ പൂ­ക്കൾ” എന്ന ക­ഥ­യെ­ഴു­തു­ന്നു. (ക­ലാ­കൗ­മു­ദി.) അ­ദ്ദേ­ഹം കൈ­കാ­ര്യം ചെ­യ്യു­ന്ന വി­ഷ­യ­ത്തി­നു പു­തു­മ­യി­ല്ല. നൂ­ത­ന­മാ­യ ഒരു ‘ഇൻ­സൈ­റ്റ്’ ഉ­ണ്ടെ­ന്നും പ­റ­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും വ­സ്തു­നി­ഷ്ഠ­മാ­യ സ­ത്യ­ത്തെ അതേ രീ­തി­യിൽ അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്നു­ണ്ടു്. റോ­സാ­പ്പൂ­ക്കൾ വി­റ്റു ജീ­വി­ക്കു­ന്ന ഒരു ബാ­ല­ന്റെ ക­ഥ­യാ­ണു് ആ­ന­ന്ദ­ബോ­സ് പ­റ­യു­ന്ന­തു്. എ­ല്ലാ­വർ­ക്കും അ­വ­ന്റെ പൂ­ക്കൾ വേണം. അവൻ അവ കൃ­ത്യ­സ­മ­യ­ത്തു് കൊ­ണ്ടു­കൊ­ടു­ക്കു­ക­യും ചെ­യ്യും. പക്ഷേ, അ­വ­ന­തു് ശ­വ­ങ്ങ­ളിൽ­നി­ന്നു് മോ­ഷ്ടി­ക്കു­ക­യാ­ണെ­ന്നു് ഒ­ടു­വി­ലേ തെ­ളി­യു­ന്നു­ള­ളൂ. ബാ­ല­നു് ദു­ര­ന്ത­മു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു. മ­നു­ഷ്യ­ന്റെ വ­ഞ്ച­നാ­ത്മ­ക­മാ­യ ജീ­വി­ത­മെ­ടു­ത്തു കാ­ണി­ച്ചു് ഒരു സ­ദാ­ചാ­ര­ദർ­ശ­ന­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ക­ഥാ­കാ­രൻ. മ­നു­ഷ്യ­ജീ­വി­തം എത്ര ശൂ­ന്യം! എത്ര അ­ന്ത­സ്സാ­ര­ര­ഹി­തം! അ­തി­ലും വഞ്ചന. അതിനു വി­ധേ­യ­രാ­യി­പ്പോ­കു­ന്നു പലരും.

ല­ളി­ത­മാ­യി, അ­സ­ങ്കീർ­ണ്ണ­മാ­യി പ­റ­ഞ്ഞാൽ, ചി­ത്രം എ­ഴു­തി­യാൽ അ­തൊ­ക്കെ ക­ല­യാ­വി­ല്ലെ­ന്ന ധാ­ര­ണ­യാ­ണു് പ­ലർ­ക്കും. അവർ താ­ഴെ­ച്ചേർ­ക്കു­ന്ന വരികൾ ഒ­ന്നു­റ­ക്കെ വാ­യി­ക്ക­ട്ടെ.

Will no one tell me what she sings

Perhaps the plaintive numbers flow

For old, unhappy, far-​off things,

And battles long ago.

എ­ന്തൊ­ര­നു­ഭൂ­തി­യാ­ണു് ഈ ല­ളി­ത­പ­ദ­ങ്ങ­ളു­ടെ സ­മ­ഞ്ജ­സ സ­മ്മേ­ള­ന­മു­ള­വാ­ക്കു­ന്ന­തു്! ഇ­തു­പോ­ലെ നാ­ലു­വ­രി­കൾ റ്റി. എസ്. എ­ല്യ­റ്റ് എ­ഴു­തി­യി­ട്ടു­ണ്ടോ?

തോ­ന്ന­ലു­കൾ
  1. പു­ള്ളി­പ്പു­ലി­ക്കു് അ­തി­ന്റെ പു­ള്ളി­കൾ തേ­ച്ചു കഴുകി ഇ­ല്ലാ­താ­ക്കാൻ ക­ഴി­യു­മെ­ങ്കിൽ സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നു് അ­യാ­ളെ­ഴു­തു­ന്ന ലേ­ഖ­ന­ത്ത­ന്റെ രൂപം മാ­റ്റാൻ ക­ഴി­യും.
  2. കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള യുടെ കഥകൾ സി­തോ­പ­ല­ങ്ങൾ­പോ­ലെ­യാ­ണു്—ആ­കർ­ഷ­ക­ത്വം, സു­താ­ര്യ­വ­സ്ഥ. ‘മ­ര­പ്പാ­വ­കൾ’ എന്ന കഥ നോ­ക്കു­ക. ഇതു സ­ത്യ­മാ­ണെ­ന്നു കാണാം.
  3. പ്ര­ചാ­ര­വും പ്ര­സി­ദ്ധി­യു­മു­ള­ള വാ­രി­ക­യ്ക്കോ പ­ത്ര­ത്തി­നോ ഞാൻ ലേ­ഖ­ന­മോ ക­വി­ത­യോ കഥയോ അ­യ­ച്ചു­കൊ­ടു­ക്കു­ന്നു. പ­ത്രാ­ധി­പർ അതു തി­രി­ച്ച­യ­യ്ക്കു­ന്നു. ഇ­ങ്ങ­നെ പ­ത്തു­ത­വ­ണ രചനകൾ തി­രി­ച്ചു­കി­ട്ടു­മ്പോൾ ഞാൻ നിലമോ പു­ര­യി­ട­മോ വീടോ വി­റ്റു് പ­ത്ര­മ­ല്ലെ­ങ്കിൽ വാരിക തു­ട­ങ്ങു­ന്നു. എന്റെ പേരു പ­ത്തു­ത­വ­ണ അ­ച്ച­ടി­ച്ചു കാ­ണു­മ്പോൾ, തു­ടർ­ന്നു അതു ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാൻ ക­ഴി­വി­ല്ലാ­തെ വ­രു­മ്പോൾ ഞാനതു നി­റു­ത്തു­ന്നു. പേരു് അ­ച്ച­ടി­ച്ചു കാ­ണാ­നു­ള്ള കൊ­തി­യാൽ എ­ന്നെ­പ്പോ­ലെ എ­ത്ര­പേ­രാ­ണു ന­ശി­ച്ചി­ട്ടു­ള്ള­ത്!
  4. ഒ­രി­ക്കൽ ശാ­സ്താം­കോ­ട്ട ദേ­വ­സ്വം ബോർഡ് കോ­ളേ­ജിൽ പോ­യ­പ്പോൾ കു­ട്ടി­കൾ എ­ന്നെ­യും പു­ന­ലൂർ ബാലനെ യും കൂവി. എ­ന്റെ­നേർ­ക്കു ക­ല്ലെ­റി­യു­ക­യും ചെ­യ്തു. ഒരു ക­ല്ലു­കൊ­ണ്ടു് എന്റെ നെ­റ്റി പൊ­ട്ടി ചോ­ര­യൊ­ലി­ച്ചു. അതു ക­ണ്ട­യു­ട­നെ ക­ല്ലെ­റി­ഞ്ഞ കു­ട്ടി­കൾ തന്നെ പ­ഞ്ഞി­യും മ­രു­ന്നും കൊ­ണ്ടു­വ­ന്നു മു­റി­വിൽ വച്ചു. ‘സാ­റി­നെ­യ­ല്ല ഞങ്ങൾ എ­റി­ഞ്ഞ­തു്’ എന്നു പ­റ­യു­ക­യും ചെ­യ്തു. ആ­ണു­ങ്ങൾ മു­റി­വേ­ല്പി­ച്ചാൽ മ­രു­ന്നു വ­ച്ചു­ത­രും. സ്ത്രീ­കൾ വാ­ക്കു­കൾ­കൊ­ണ്ടു ക്ഷ­ത­മു­ണ്ടാ­ക്കി­യാൽ ന­ട­ന്ന­ങ്ങു പോകും. മ­രു­ന്നി­ല്ല. പ­ഞ്ഞി­യു­മി­ല്ല.
  5. ലൈ­ബ്ര­റി­യു­ടെ മുൻ­വ­ശ­ത്തും അ­ക­ത്തും പ്രേ­മം പു­ഷ്പി­ക്കു­ന്നു. പക്ഷേ, മുൻ­വ­ശ­ത്തു­ള്ള ചെ­ടി­കൾ പു­ഷ്പി­ക്കു­ന്നി­ല്ല. ഉ­ദ്യാ­ന­പാ­ല­ക­നും മ­റ്റ­ധി­കാ­രി­ക­ളും ആ­ദ്യ­ത്തേ­തി­നു വെ­ള്ള­മൊ­ഴി­ക്കു­ന്നു, വ­ള­മി­ടു­ന്നു. ചെ­ടി­ക­ളെ അ­വ­ഗ­ണി­ക്കു­ന്നു.
ബോർഡ് വേണം

വർ­ഷ­ങ്ങൾ­ക്കു­മു­മ്പു്, ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ എൻ. പി. ചെ­ല്ല­പ്പൻ­നാ­യർ എന്റെ വീ­ട്ടിൽ വ­ന്നി­രു­ന്നു. രാ­ത്രി പ­ത്ത­ര­മ­ണി. ഞാൻ എ­ല്ലാ­ക്കാ­ല­ത്തും ചെറിയ കെ­ട്ടി­ട­ങ്ങ­ളി­ലെ താ­മ­സി­ച്ചി­ട്ടു­ള്ളു. മു­റി­കൾ വേ­ണ്ടു­വോ­ളം ഇ­ല്ലാ­തി­രു­ന്ന എന്റെ വീ­ട്ടിൽ മുൻ­വ­ശ­ത്തു കു­ട്ടി­കൾ കി­ട­ന്നു­റ­ങ്ങു­ക­യാ­യി­രു­ന്നു. “അവർ അവിടെ കി­ട­ന്നു­കൊ­ള്ള­ട്ടെ, ഉ­ണർ­ത്തേ­ണ്ട­തി­ല്ല” എന്നു പ­റ­ഞ്ഞു് അ­ദ്ദേ­ഹം തന്റെ തി­ര­ഞ്ഞെ­ടു­ത്ത ക­ഥ­കൾ­ക്കു അ­വ­താ­രി­ക എ­ഴു­തി­ക്കൊ­ടു­ക്ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു. ഞാൻ സ­മ്മ­തി­ക്കു­ക­യും ചെ­യ്തു. (പി­ന്നീ­ടു് എ­നി­ക്കു അസുഖം ആ­യി­പ്പോ­യ­തു­കൊ­ണ്ടു് അ­വ­താ­രി­ക എ­ഴു­തി­യ­തു­മി­ല്ല.) കു­ട്ടി­ക­ളു­ടെ കാലിൽ ച­വി­ട്ടാ­തെ വളരെ സൂ­ക്ഷി­ച്ചാ­ണു് ന­ട­ന്ന­തു്. അ­തു­ക­ണ്ടു് ഞാൻ പ­റ­ഞ്ഞു. “ഒ­രാ­ഴ്ച­മുൻ­പു് ഇതേ സ­മ­യ­ത്തു് … എന്ന സാ­ഹി­ത്യ­കാ­രൻ ലേഖനം ചോ­ദി­ക്കാൻ വന്നു. അ­ദ്ദേ­ഹം എ­ല്ലാ­പ്പി­ള്ളേ­രെ­യും ച­വി­ട്ടി­മെ­തി­ച്ചാ­ണു് പോ­യ­തു്”. അ­പ്പോൾ എൻ. പി. പ­റ­ഞ്ഞു: “അതു് ആ മ­നു­ഷ്യ­ന്റെ കു­റ്റ­മ­ല്ല. കൃ­ഷ്ണൻ­നാ­യർ ഒരു വലിയ വീ­ടു­വ­ച്ചു താ­മ­സി­ക്ക­ണം”. ‘സാ­റി­ന­തു പറയാം. എ­നി­ക്കു പ­ണ­മെ­വി­ടെ?’ എന്നു ഞാൻ വി­ചാ­രി­ച്ചെ­ങ്കി­ലും അ­ങ്ങ­നെ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞി­ല്ല. മാ­തൃ­ഭൂ­മി, ക­ലാ­കൗ­മു­ദി, ദേ­ശാ­ഭി­മാ­നി, കു­ങ്കു­മം ഈ വാ­രി­ക­കൾ ആ­കർ­ഷ­ക­ത്വ­മു­ള്ള ചെറിയ ഭ­വ­ന­ങ്ങ­ളാ­ണു്. ദേ­ശാ­ഭി­മാ­നി വാരിക എന്ന ഭ­വ­ന­ത്തിൽ കയറി കു­മാ­രി എൻ. അതിൽ കി­ട­ക്കു­ന്ന സ­ഹൃ­ദ­യ­ശി­ശു­ക്ക­ളെ ച­വി­ട്ടി മു­റി­വേ­ല്പി­ക്കു­ന്നു. ‘മകൻ ഇ­ന്ന­ലെ വ­ന്നി­രു­ന്നു’ എന്നു പ­റ­ഞ്ഞു കൊ­ണ്ടാ­ണു് കു­മാ­രി ച­വി­ട്ടു­ന്ന­തു്. ഭ­വ­ന­ങ്ങൾ വ­ലു­താ­ക്കി­യാ­ലും ഇ­വ­രെ­പ്പോ­ലു­ള്ള­വർ ച­വി­ട്ടും. അ­തു­കൊ­ണ്ടു് ‘പ്ര­വേ­ശ­ന­മി­ല്ല’ എ­ന്നൊ­രു ബോർഡ് വാ­രി­കാ­ഭ­വ­ന­ങ്ങ­ളു­ടെ മുൻ­പിൽ വ­യ്ക്ക­ണം.

പുതിയ പു­സ്ത­കം

ലൈ­ബ്ര­റി­ക­ളു­ടെ മുൻ­വ­ശ­ത്തും അ­ക­ത്തും പ്രേ­മം പു­ഷ്പി­ക്കു­ന്നു. പക്ഷേ, മുൻ­വ­ശ­ത്തു­ള്ള ചെ­ടി­കൾ പു­ഷ്പി­ക്കു­ന്നി­ല്ല. ഉ­ദ്യാ­ന പാ­ല­ക­നും മ­റ്റ­ധി­കാ­രി­ക­ളും ആ­ദ്യ­ത്തേ­തി­നു വെ­ള്ള­മൊ­ഴി­ക്കു­ന്നു, വ­ള­മി­ടു­ന്നു. ചെ­ടി­ക­ളെ അ­വ­ഗ­ണി­ക്കു­ന്നു.

ആ­ങ്സാൻ സൂകി യുടെ “Freedom From Fear and Other Writings” എന്ന ഗ്ര­ന്ഥം പെൻ­ഗ്വിൻ ബു­ക്ക്സ് ക­മ­നീ­യ­മാ­യി പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. (വില Rs. 95) വാ­ട്സ്ളാ­ഫ് ഹാവലി ന്റെ മു­ഖ­വു­ര, സൂ­കി­യു­ടെ ഭർ­ത്താ­വു് മൈ­ക്കൽ ഏറിസ് എ­ഴു­തി­യ അ­വ­താ­രി­ക ഇ­വ­യോ­ടു­കൂ­ടി­യ ഈ പു­സ്ത­ക­ത്തിൽ­നി­ന്നു സൂ­കി­യു­ടെ ത്യാ­ഗോ­ജ്ജ്വ­ല­മാ­യ ജീ­വി­ത­ത്തി­ന്റെ ചി­ത്രം ന­മു­ക്കു കി­ട്ടു­ന്നു. My father എന്ന പ്ര­ബ­ന്ധ­ത്തോ­ടു­കൂ­ടി­യാ­ണു് പു­സ്ത­ക­ത്തി­ന്റെ തു­ട­ക്കം. അ­ച്ഛ­നോ­ടു­ള്ള സ്നേ­ഹം സൂ­കി­യെ അ­ന്ധ­യാ­ക്കു­ന്നി­ല്ല. (ബേ­ന­സീർ­ഭൂ­ട്ടോ ആ­ത്മ­ക­ഥ­യെ­ഴു­തി­യ­പ്പോൾ അ­ന്ധ­മാ­യി­പ്പോ­യ­തു ഓർ­മ്മി­ക്കു­ന്നു.) 1947 ജൂലൈ 19-ആം തീ­യ­തി­യാ­ണു് സു­കി­യു­ടെ അച്ഛൻ അ­ങ്സാൻ ആറു കൗൺ­സി­ലർ­മാ­രോ­ടൊ­പ്പം വ­ധി­ക്ക­പ്പെ­ട്ട­തു്. കൊ­ല­പാ­ത­കി­കൾ മുൻപു പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന സാ യുടെ (Saw) വീ­ട്ടിൽ ആ­ശ്ര­യം തേ­ടി­യ­തിൽ നി­ന്നു് ആ­രാ­ണു് വ­ധ­ത്തി­നു പ്രേ­ര­ണ ന­ല്കി­യ­തെ­ന്നു തെ­ളി­ഞ്ഞു. കോടതി സാ­യ്ക്കു് വ­ധ­ശി­ക്ഷ നല്കി.

ആ­ണു­ങ്ങൾ മു­റി­വേ­ല്പി­ച്ചാൽ മ­രു­ന്നു വ­ച്ചു­ത­രും. സ്ത്രീ­കൾ വാ­ക്കു­കൾ കൊ­ണ്ടു ക്ഷ­ത­മു­ണ്ടാ­ക്കി­യാൽ ന­ട­ന്ന­ങ്ങു­പോ­കും. മ­രു­ന്നി­ല്ല. പ­ഞ്ഞി­യു­മി­ല്ല.

പ്ര­ജാ­ധി­പ­ത്യ­ത്തി­നു­വേ­ണ്ടി പോ­രാ­ടു­ന്ന ധീര വനിത മാ­ത്ര­മ­ല്ല സൂകി. അവർ സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു ചി­ന്താ­ബ­ന്ധു­ര­ത­യോ­ടെ അ­ഭി­പ്രാ­യ­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്ന സ­ഹൃ­ദ­യ­യു­മാ­ണു്. അ­ന്ത­രം­ഗ­സ്പർ­ശി­യാ­യ നി­രൂ­പ­ണം എന്നു പ­റ­യാ­റി­ല്ലേ? അ­മ്മ­ട്ടിൽ ബർ­മ്മീ­സ് സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് അവർ മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്നു. ആ സാ­ഹി­ത്യ­ത്തെ ദേ­ശീ­യ­വാ­ദ­വു­മാ­യി ബ­ന്ധി­പ്പി­ച്ചാ­ണു് സൂകി നി­രൂ­പ­ണ­ങ്ങൾ നിർ­വ­ഹി­ക്കു­ക.

images/AungSanSuuKyi2014.jpg
ആ­ങ്സാൻ സൂകി

സൂകി നി­രാ­ഹാ­ര സ­ത്യാ­ഗ്ര­ഹം ന­ട­ത്തി­യ­പ്പോൾ ലണ്ടൻ റ്റൈം­സ് അവരെ ബർ­മ­യു­ടെ ഗാ­ന്ധി (Burma’s Gandhi) എന്നു വി­ളി­ച്ചു. 1989 തൊ­ട്ടു് സ്വേ­ച്ഛാ­ധി­പ­തി­ക­ളു­ടെ നൃ­ശം­സ­ത­യാൽ കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ക്കു­ന്ന ഈ നാ­ല്പ­ത്തി­യാ­റു വ­യ­സ്സു­കാ­രി­യു­ടെ ധൈ­ര്യ­വും ഹൃ­ദ­യ­വി­ശാ­ല­ത­യും മ­നു­ഷ്യ­സ്നേ­ഹ­വും മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ ഈ ഗ്ര­ന്ഥം വാ­യി­ക്കു­ക.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-01-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.