SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-01-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഫ­ല­പ്രാ­പ്തി ഇ­ന്ന­തു് എന്നു നേ­ര­ത്തേ അ­റി­യാ­മെ­ങ്കിൽ ഏതു പ്ര­വൃ­ത്തി­യാ­ണു് ജി­ജ്ഞാ­സ ഉ­ള­വാ­ക്കു­ക?

ആ­യി­ല്യം തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു് സർ­വാ­ധി­കാ­ര്യ­ക്കാ­രും പ്രി­വ­ന്റി­വ് സൂ­പ­റിൻ­റ്റെൻ­ഡു­മാ­യി­രു­ന്ന (പി­ല്ക്കാ­ല­ത്തു് എ­ക്സൈ­സ് ക­മ്മി­ഷ­ണർ എന്നു ജോ­ലി­പ്പേ­രു്) മാ­ധ­വൻ­പി­ള്ള­യു­ടെ മൂത്ത മ­ക­നാ­യി­രു­ന്നു അ­യ്മ­നം കു­ട്ടൻ­പി­ള്ള. വലിയ ആ­ളു­ക­ളു­ടെ മക്കൾ മി­ക്ക­വാ­റും പ­ഠി­ക്കി­ല്ല. പ­ഠി­ക്കാ­തെ, സാം­സ്കാ­രി­ക­കാ­ര്യ­ങ്ങ­ളിൽ ശ്ര­ദ്ധി­ക്കാ­തെ നടന്ന കു­ട്ടൻ­പി­ള്ള വെറും ഡ്രൈ­വ­റാ­യി­ത്തീർ­ന്നു. അച്ഛൻ പ്ര­മു­ഖ­നാ­യ ഉ­ദ്യോ­ഗ­സ്ഥൻ. അമ്മ “സ­ന്താ­ന­ഗോ­പാ­ലം” ചമ്പു എ­ഴു­തി­യ ക­രു­വേ­ലിൽ ഗൗ­രി­ക്കു­ട്ടി­അ­മ്മ. എ­ന്നി­ട്ടും കു­ട്ടൻ­പി­ള്ള കാ­റി­ന്റെ വളയം പി­ടി­ക്കാ­നാ­ണു­പോ­യ­തു്. അ­ദ്ദേ­ഹം കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ ഡ്രൈ­വ­റാ­യി­രു­ന്നു. കാ­റോ­ടി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­രു­മ്പോൾ ഒരു പ­ട്ടി­യെ­ടു­ത്തു റോ­ഡി­നു കു­റു­കേ ചാടി. അതിനെ ര­ക്ഷി­ക്കാൻ കു­ട്ടൻ­പി­ള്ള കാറ് വെ­ട്ടി­യൊ­ഴി­ച്ച­പ്പോൾ അതു് ഒരു ചാ­ലി­ലേ­ക്കു മ­റി­യു­ക­യും വൃ­ദ്ധ­നാ­യ കേ­ര­ള­വർ­മ്മ­യ്ക്കു് ആ­ഘാ­ത­മേ­ല്ക്കു­ക­യും ചെ­യ്തു. മൂ­ന്നു­ദി­വ­സം ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം മ­രി­ച്ചു­പോ­യി. കാറ് മ­റി­യാ­തി­രു­ന്നെ­ങ്കിൽ ജീ­വി­ച്ചി­രു­ന്നേ­നേ. “മയൂര സ­ന്ദേ­ശം ”പോ­ലു­ള്ള വി­ല­ക്ഷ­ണ­ങ്ങ­ളാ­യ സ­ന്ദേ­ശ­കാ­വ്യ­ങ്ങ­ളും “വി­ശാ­ഖ­വി­ജ­യം” പോ­ലു­ള്ള വി­രൂ­പ­ങ്ങ­ളാ­യ മ­ഹാ­കാ­വ്യ­ങ്ങ­ളും “അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ളം” പോ­ലു­ള്ള ജു­ഗു­പ്സാ­വ­ഹ­ങ്ങ­ളാ­യ തർ­ജ്ജ­മ­ക­ളും അ­ദ്ദേ­ഹം കേ­ര­ളീ­യർ­ക്കു ന­ല്കു­മാ­യി­രു­ന്നു. അ­യ്മ­നം കു­ട്ടൻ­പി­ള്ള ഒരു ക­ണ­ക്കിൽ കേ­ര­ളീ­യ­രെ ര­ക്ഷി­ച്ചു. ഡ്രൈ­വർ മാ­ത്ര­മാ­യി­രു­ന്നി­ല്ല കു­ട്ടൻ­പി­ള്ള. പേ­രു­കേ­ട്ട ഗു­സ്തി­ക്കാ­ര­നു­മാ­യി­രു­ന്നു. വ­ല്ലാ­ടൻ മൈ­തീൻ­കു­ഞ്ഞ്, പ­ഞ്ചാ­ബി­ലെ ര­ഞ്ജി­ത്സി­ങ് ഇ­വ­രൊ­ക്കെ അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­രാ­യി­രു­ന്നു. ഈ ഗു­സ്തി­ക്കാ­ര­ന്റെ മ­ക­ളു­ടെ മ­ക­നാ­ണു് സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നാ­യ എം. കൃ­ഷ്ണൻ­നാ­യർ; കു­ട്ടൻ­പി­ള്ള­യ്ക്കു് ആ­ദ്യ­ത്തെ ഭാ­ര്യ­യി­ലു­ണ്ടാ­യ മ­ക­ളു­ടെ മകൻ. പ്ര­ഥ­മ­പ­ത്നി­യു­ടെ ച­ര­മ­ത്തി­നു ശേഷം മു­ത്ത­ച്ഛൻ വേ­റൊ­രു വി­വാ­ഹം ന­ട­ത്തി. ആ ദ്വി­തീ­യ­പ­ത്നി ഭർ­ത്താ­വി­നെ­പ്പോ­ലെ­ത­ന്നെ ഗു­സ്തി­ക്കാ­രി­യാ­യി­രു­ന്നു. കാ­ല­ത്തു് അ­ര­റാ­ത്തൽ ബ­ദാം­പ­രി­പ്പു് കാ­ച്ചി­യ പാലിൽ അ­ര­ച്ചു­ക­ല­ക്കി കു­ടി­ച്ച­തി­നു­ശേ­ഷം കു­ട്ടൻ­പി­ള്ള ഭാ­ര്യ­യു­മാ­യി ഗോ­ദ­യി­ലി­റ­ങ്ങും. മൂ­ച്ചു­ട­യ്ക്കു­ക എ­ന്നൊ­രു ഏർ­പ്പാ­ടു­ണ്ടു് ഗു­സ്തി­ക്കാർ­ക്കു്. മു­ത്ത­ച്ഛൻ ഗു­സ്തി­പി­ടി­ച്ചി­രു­ന്ന­തു് മു­ത്ത­ശ്ശി­യു­മാ­യി­ട്ടാ­ണു്. അ­ദ്ദേ­ഹം അ­ങ്ങ­നെ മൂ­ച്ചു­ട­യ്ക്കു­ന്ന­തു് കു­ട്ടി­ക­ളാ­യ ഞങ്ങൾ നോ­ക്കി­നി­ല്ക്കും. മു­ത്ത­ച്ഛൻ അ­നാ­യാ­സ­മാ­യി അ­മ്മൂ­മ്മ­യെ അ­ടി­ച്ചു താ­ഴെ­യി­ടും. ഞങ്ങൾ കൈ­കൊ­ട്ടും. എല്ലാ ദി­വ­സ­വു­മു­ണ്ടാ­യി­രു­ന്നു ഈ ഏർ­പ്പാ­ടു്. അ­മ്മൂ­മ്മ തോ­ല്ക്കു­മെ­ന്ന­തു നി­ശ്ച­യ­മാ­യി­രു­ന്ന­തു­കൊ­ണ്ടു് ക്ര­മേ­ണ ഞ­ങ്ങൾ­ക്കു് ആ ഗു­സ്തി­മ­ത്സ­രം വി­ര­സ­മാ­യി­ത്തീർ­ന്നു. ഒ­ടു­വിൽ അതു കാണാൻ ആ­രു­മി­ല്ലാ­തെ­യാ­യി. ഫ­ല­പ്രാ­പ്തി ഇ­ന്ന­തു് എന്നു നേ­ര­ത്തേ അ­റി­യാ­മെ­ങ്കിൽ ഏതു പ്ര­വൃ­ത്തി­യാ­ണു് ജി­ജ്ഞാ­സ­യു­ള­വാ­ക്കു­ക?

മാർ­കേ­സി­നെ­ക്കാൾ വലിയ ക­ലാ­കാ­ര­നാ­ണു് ബാ­സ്തോ­സ്. വാ­യ­ന­ക്കാ­രോ­ടു് ഒ­രി­ക്കൽ പ­റ­യ­ട്ടെ. ഈ നോവൽ വാ­യി­ക്കു. ക­ല­യു­ടെ മ­ഹാ­ദ്ഭു­തം നി­ങ്ങൾ­ക്കു് അ­നു­ഭ­വ­പ്പെ­ടും.

മരം മു­റി­ക്കു­ന്നു ചിലർ, നേ­ര­ത്തേ പല കൊ­മ്പു­ക­ളി­ലു­മാ­യി ക­യ­റു­കെ­ട്ടി താ­ഴ­ത്തേ­ക്കി­ടു­ന്നു. ഒ­ന്നു­ര­ണ്ടു­പേർ കോ­ടാ­ലി­കൊ­ണ്ടു ചു­വ­ട്ടിൽ ആ­ഞ്ഞാ­ഞ്ഞു വെ­ട്ടു­ന്നു. ചീ­ളു­കൾ തെ­റി­ക്കു­ന്നു. ഒ­ടു­വിൽ ഒ­റ്റ­പ്പി­ടി­ത്തം ക­യ­റു­കൾ കൂ­ട്ടി­പ്പി­ണ­ച്ച്. വെ­ട്ടു­കാർ ഉ­ദ്ദേ­ശി­ച്ച സ്ഥ­ല­ത്തു­ത­ന്നെ മരം വ­ന്നു­വീ­ഴു­ന്നു. അ­ടു­ത്തു­ള്ള കൊ­ച്ചു ചെ­ടി­കൾ­ക്കു പോലും നാശം സം­ഭ­വി­ക്കു­ന്നി­ല്ല. ഈ മ­രം­മു­റി­ക്കൽ കാണാൻ എന്തു ര­സ­മു­ണ്ടു്? പ്ര­തീ­ക്ഷ­യ്ക്കു് അ­നു­സ­രി­ച്ച ഫ­ല­പ്രാ­പ്തി ര­സ­ജ­ന്യ­മ­ല്ലെ­ന്നു മാ­ത്ര­മ­ല്ല വി­ര­സ­വു­മ­ത്രേ. ശ്രീ. ഏ­ക­ല­വ്യ­ന്റെ “ഋ­തു­ഭേ­ദ­ങ്ങൾ” എന്ന ചെ­റു­ക­ഥ ക­ലാ­കൗ­മു­ദി­യിൽ വാ­യി­ച്ചു തു­ട­ങ്ങി­യ­പ്പോൾ­ത്ത­ന്നെ അതു് ഇന്ന രീ­തി­യിൽ അ­വ­സാ­നി­ക്കും എ­ന്നു് എ­നി­ക്കു തോ­ന്നി. എ­നി­ക്കു മാ­ത്ര­മ­ല്ല ഒരു സ്ക്കൂൾ­ക്കു­ട്ടി­ക്കു­പോ­ലും അ­തി­ന്റെ അ­വ­സാ­നം എ­ന്താ­യി­രി­ക്കു­മെ­ന്നു് ഊ­ഹി­ക്കാ­നാ­വും. മോ­ടി­പി­ടി­പ്പി­ച്ച രീ­തി­യിൽ, മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന ഒരു സ്ത്രീ­യെ ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്നു. അവർ മ­രി­ച്ചാൽ അ­വ­രു­ടെ ഭർ­ത്താ­വു് ആ­ത്മ­ഹ­ത്യ ന­ട­ത്തി­ക്ക­ള­യു­മെ­ന്നു­വ­രെ ക­ഥാ­കാ­രൻ പ­റ­ഞ്ഞു­വ­യ്ക്കു­ന്നു­ണ്ടു്. അ­നി­യ­ത­മാ­യ ഈ ദുഃ­ഖ­പ്ര­ക­ട­നം കാ­ണു­ന്ന ഏതു വാ­യ­ന­ക്കാ­ര­നും തീ­രു­മാ­നി­ക്കും. അയാൾ ആ സ്ത്രീ­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം വേ­റൊ­രു സം­ബ­ന്ധം ന­ട­ത്തു­മെ­ന്നു്. ആ സം­ബ­ന്ധം ന­ട­ത്തി­ച്ചു് കഥയെ വെറും അ­സം­ബ­ന്ധ­മാ­ക്കി­ത്തീർ­ക്കു­ന്നു ഏ­ക­ല­വ്യൻ. വേ­റൊ­രു­വി­ധ­ത്തിൽ പറയാം. ഏ­ക­ല­വ്യ­ന്റെ ക­ഥ­യ്ക്കു് അ­ന്യാ­ദൃ­ശ സ്വ­ഭാ­വ­മി­ല്ല. ആ സ്വ­ഭാ­വം വ­രു­ത്ത­ണ­മെ­ങ്കിൽ ഭാവന വേണം. ഭാ­വ­നാ­രാ­ഹി­ത്യം ചി­ര­പ­രി­ചി­ത­ത്വ­ത്തി­ന്റെ പ്ര­തീ­തി­യേ ഉ­ള­വാ­ക്കു. കാ­ശി­യിൽ സ്ഥി­ര­മാ­യി താ­മ­സി­ക്കു­ന്ന­വൻ ഒരു മാസം ബോം­ബെ­യിൽ പോയി പാർ­ത്തി­ട്ടു തി­രി­ച്ചു കാ­ശി­യി­ലെ­ത്തി­യാൽ അ­യാൾ­ക്കു് ഒരു വി­കാ­ര­വു­മു­ണ്ടാ­വു­ക­യി­ല്ല. എ­ന്നാൽ ആ­ദ്യ­മാ­യി കാ­ശി­യിൽ ചെ­ല്ലു­ന്ന­വൻ അ­ദ്ഭു­ത­വി­കാ­ര­ത്തി­നു വി­ധേ­യ­നാ­യി നി­ന്നു­പോ­കും. ക­ഥാ­കാ­ര­ന്മാർ, മൂ­ച്ചു­ട­ച്ചു് സ­ഹ­ധർ­മ്മി­ണി­യെ ത­ള്ളി­ത്താ­ഴെ­യി­ടു­ന്ന അ­യ്മ­നം കു­ട്ടൻ­പി­ള്ള­യെ­പ്പോ­ലെ ആ­വ­രു­തു്. മരം മു­റി­ച്ചു് വീ­ഴ്ത്തേ­ണ്ടി­ട­ത്തു വീ­ഴ്ത്തു­ന്ന മ­രം­വെ­ട്ടു­കാർ ആ­വ­രു­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “കു­ടും­ബ­ച്ഛ­ദ്രം ഉ­ണ്ടാ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “സ­ഹോ­ദ­രി­ക­ളും സ­ഹോ­ദ­ര­ന്മാ­രും കു­ട്ടി­ക­ളാ­യി­രി­ക്കു­മ്പോൾ അ­വർ­ക്കു അ­ച്ഛ­ന­മ്മ­മാ­രു­ടെ സം­ര­ക്ഷ­ണം ഉ­ണ്ടാ­യി­രി­ക്കും. അ­പ്പോൾ സ­ഹോ­ദ­രി­ക­ളും സ­ഹോ­ദ­ര­ന്മാ­രും ഒ­റ്റ­ക്കെ­ട്ടാ­യി വർ­ത്തി­ക്കും. എ­ല്ലാ­വർ­ക്കും ഒരേ ല­ക്ഷ്യം. എ­ന്നാൽ വി­വാ­ഹ­ത്തി­നു­ശേ­ഷം സ­ഹോ­ദ­രി­കൾ അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രു­ടെ­യും സ­ഹോ­ദ­ര­ന്മാർ അ­വ­രു­ടെ ഭാ­ര്യ­മാ­രു­ടെ­യും ചൊ­ല്പ­ടി­യി­ലാ­വും. അതോടെ സം­ഘ­ട്ട­ന­മാ­രം­ഭി­ക്കു­ക­യാ­യി. ചേ­ട്ടൻ അ­നി­യ­നെ­യും അനിയൻ ചേ­ട്ട­നെ­യും നി­ന്ദി­ക്കു­ന്ന­തു് അ­വ­രു­ടെ ഭാ­ര്യ­മാ­രു­ടെ ത­ല­യ­ണ­മ­ന്ത്ര­ത്താ­ലാ­ണു്. എ­ല്ലാ­ക്കു­ടും­ബ­ങ്ങ­ളി­ലും ശ­ണ്ഠ­ക­ളു­ണ്ടു്. അ­ന്യോ­ന്യം കു­ടും­ബാം­ഗ­ങ്ങൾ ശ­ത്രു­ത പു­ലർ­ത്തു­ന്നു. മ­റ്റു­ള്ള­വർ കാൺകെ അവരതു പ്ര­ദർ­ശി­പ്പി­ക്കു­ന്നി­ല്ല എ­ന്നേ­യു­ള്ളു”.

ചോ­ദ്യം: “ഭ്രാ­ന്ത­നോ പി­ശു­ക്ക­നോ ഭേദം?”

ഉ­ത്ത­രം: “സം­ശ­യ­മെ­ന്തു? ഭ്രാ­ന്ത­നാ­ണു ഭേദം. ഭ്രാ­ന്ത­നെ ഒ­ഴി­ഞ്ഞു ന­ട­ക്കാം. പി­ശു­ക്കൻ അ­വ­ന്റെ ചെ­റ്റ­ത്ത­രം­കൊ­ണ്ടു് അ­ന്യ­രെ എ­പ്പോ­ഴും ആ­ക്ര­മി­ക്കും”.

ചോ­ദ്യം: “നി­ങ്ങൾ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ ആദ്യം നിർ­മ്മി­ക്കു­ന്ന നി­യ­മ­മേ­താ­യി­രി­ക്കും?”

ഉ­ത്ത­രം: “ഞാൻ സൂ­ര്യ­പ്ര­കാ­ശ­ത്തി­നു കരം ചു­മ­ത്തും. എ­ന്നി­ട്ടു് ഓരോ വർ­ഷ­വും അതു ഇ­ര­ട്ടി­യാ­ക്കി­ക്കൊ­ണ്ടി­രി­ക്കും. കരം കൊ­ടു­ക്കാൻ ബ­ഹു­ജ­നം മ­ടി­ച്ചാൽ അ­വ­ന്റെ­യെ­ല്ലാം ന­ട്ടെ­ല്ലു് അ­ടി­ച്ചൊ­ടി­ക്കാൻ പൊ­ലീ­സി­നോ­ടു പറയും”.

ചോ­ദ്യം: “നി­ങ്ങ­ളു­ടെ ഒരു പ്ര­യോ­ഗ­മു­ണ്ട­ല്ലോ എ­പ്പോ­ഴും; സു­ജ­ന­മ­ര്യാ­ദ. എ­ന്താ­ണ­തി­ന്റെ അർ­ത്ഥം?”

ഉ­ത്ത­രം: “റ്റെ­ലി­ഫോൺ ബെ­ല്ല് അ­ടി­ച്ചാൽ കൊ­ച്ചു­കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് റി­സീ­വർ എ­ടു­പ്പി­ക്കാ­തി­രി­ക്കു­ക എ­ന്ന­താ­ണു സു­ജ­ന­മ­ര്യാ­ദ”.

ചോ­ദ്യം: “വേ­ദി­ക­ളിൽ ക­യ­റി­നി­ന്നു പൂർ­ണ്ണ­സ്യ പൂർ­ണ്ണ­മാ­ദാ­യ പൂർ­ണ്ണ­മേ­വാ­വ­ശി­ഷ്യ­തേ എന്നു പ്ര­സം­ഗി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു നി­ങ്ങൾ എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “മൂ­ക്കു­മു­ട്ടെ ശാ­പ്പാ­ടു് അ­ടി­ച്ചു­കൊ­ണ്ടു് വി­ശ­ന്നു പൊ­രി­ഞ്ഞി­രി­ക്കു­ന്ന­വ­രെ നോ­ക്കി കള്ളം പ­റ­യു­ന്ന­വർ”.

ചോ­ദ്യം:മാർ­കേ­സി നെ­ക്കാൾ വലിയ നോ­വ­ലി­സ്റ്റു­ക­ളു­ണ്ടോ?”

ഉ­ത്ത­രം: “‘I, The Supreme’ എന്ന നോ­വ­ലെ­ഴു­തി­യ റോആ ബാ­സ്തോ­സി ന്റെ ആ­യി­ര­ത്തിൽ ഒരംശം പ്രാ­ഗ­ല്ഭ്യം മാർ­കേ­സി­നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു കൃ­തി­യും ബാ­സ്തോ­സി­ന്റെ നോ­വ­ലി­ന്റെ താ­ഴേ­ക്കി­ട­യി­ലാ­ണു് വർ­ത്തി­ക്കു­ന്ന­തു്”.

ചോ­ദ്യം: “സം­ഭാ­ഷ­ണ­ത്തിൽ ശ്ര­ദ്ധി­ക്കേ­ണ്ട ഒ­രു­കാ­ര്യം പ­റ­ഞ്ഞു­ത­രൂ”.

ഉ­ത്ത­രം: “സ്വ­ന്തം ക­വി­ത­യെ­ക്കു­റി­ച്ചു് നി­രൂ­പ­ണ­ത്തെ­ക്കു­റി­ച്ചു്, നോ­വ­ലി­നെ­ക്കു­റി­ച്ചു സം­സാ­രി­ക്ക­രു­തു്. സം­സാ­രി­ച്ചാൽ അയാൾ ഉടനെ റി­സ്റ്റ് വാ­ച്ച് നോ­ക്കും. അ­യാ­ളെ­ക്കു­റി­ച്ചു നി­ങ്ങൾ സം­സാ­രി­ച്ചാൽ ഇ­രു­പ­ത്തി­യൊ­ന്നാം ശ­താ­ബ്ദ­ത്തി­ന്റെ അ­ന്ത്യം­വ­രെ­യും അ­യാ­ള­തു കേ­ട്ടു­കൊ­ണ്ടി­രി­ക്കും”.

ചോ­ദ്യം: “സ്ത്രീ­യു­ടെ ചി­രി­യാ­ണു് ഏ­റ്റ­വും മ­നോ­ഹ­ര­മെ­ന്നു നി­ങ്ങൾ കാ­ക്ക­ത്തൊ­ള്ളാ­യി­രം പ്രാ­വ­ശ്യം പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. എ­നി­ക്ക­ങ്ങ­നെ തോ­ന്നു­ന്നി­ല്ല­ല്ലോ സാറേ”.

ഉ­ത്ത­രം: “നി­ങ്ങ­ളെ നോ­ക്കി­ച്ചി­രി­ച്ച സ്ത്രീ­കൾ പു­ഞ്ചി­രി­പൊ­ഴി­ച്ചി­രി­ക്കി­ല്ല. പ­ല്ലു­കൾ മാ­ത്രം കാ­ണി­ച്ചു് ചി­രി­ച്ചി­രി­ക്കി­ല്ല. അ­ണ്ണാ­ക്കു കാ­ണു­ന്ന മ­ട്ടിൽ വാ­തു­റ­ന്നു ചി­രി­ച്ചി­രി­ക്കും. അ­തു­കൊ­ണ്ടാ­ണു് അ­ങ്ങ­നെ തോ­ന്നി­യ­തു്”.

ജേ­ണ­ലി­സം
images/AugustoRBastos.jpg
റോആ ബാ­സ്തോ­സ്

ആ­ധു­നി­ക­രാ­യ ആ­ചാ­ര്യ­ന്മാർ എ­ടു­ത്തു­കാ­ണി­ച്ചി­ട്ടു­ള്ള ഒരു പൂർ­വ­ക­ഥ­യെ അ­വ­ലം­ബി­ച്ചു് ശ്രീ. ജ­യ­പ്ര­കാ­ശ് അ­ങ്ക­മാ­ലി ര­ചി­ച്ച “യ­ശ­സ്സു്” എന്ന കാ­വ്യം കാ­വ്യ­ധി­ഷ­ണ­യു­ടെ സ­ന്ത­തി­മാ­ത്ര­മാ­ണു്. വ­ള­രെ­ക്കാ­ലം ഭൂ­മി­യിൽ ഇ­ല്ലാ­തി­രു­ന്ന രാ­ജാ­വു് ഭൂ­മി­യി­ലെ­ത്തി ഒരു മ­ഹർ­ഷി­യെ­ക്ക­ണ്ടു ചോ­ദി­ക്കു­ന്നു ‘താ­ങ്കൾ എന്നെ അ­റി­യു­മോ’ എ­ന്നു്. ‘ഇല്ല’ എന്നു മ­റു­പ­ടി. രാ­ജാ­വു് മ­ഹർ­ഷി­യെ­ക്കാൾ ആ­യു­സ്സേ­റി­യ ഒരു കൊ­ക്കി­നെ­ക്ക­ണ്ടു് അതേ ചോ­ദ്യം ചോ­ദി­ച്ചു. ‘ഇല്ല’ എന്നു മ­റു­പ­ടി കി­ട്ടി­യ­പ്പോൾ കൊ­ക്കി­നെ­ക്കാൾ ആ­യു­സ്സി­നു ദീർ­ഘ­ത­യു­ള്ള ആ­മ­യെ­ക്ക­ണ്ടു ചോ­ദി­ച്ചു. ആമ മ­റു­പ­ടി നല്കി:

“ഞാൻ മ­റ­ക്കു­മോ മ­ഹാ­നാ­യ താ­ങ്ക­ളെ, ദ്ധർ­മ്മം

ഞാ­ണൊ­ലി­യു­യർ­ത്തി­യ­തി­പ്പൊ­ഴും മു­ഴ­ങ്ങു­ന്നു.

ഹാ മ­റ­ക്കു­മോ ദി­വ്യ­നാ­യ രാ­ജാ­വേ! പണ്ടു

ഭൂ­മി­യി­ലി­ന്ദ്രൻ­പോ­ലെ വാണ താ­ങ്ക­ളെ­ക്കാ­ലം?”

നി­ത്യ­ജീ­വി­ത­ത്തി­ലെ മരണം ശോ­ക­ദാ­യ­ക­മാ­ണു്. എ­ന്നാൽ അതു ക­വി­ത­യി­ലേ­ക്കു ക­ട­ക്കു­മ്പോൾ അ­ദ്ഭു­ത­ജ­ന­ക­മാ­യി­ബ്ഭ­വി­ക്ക­ണം. പ­ഞ്ഞി­ക്കെ­ട്ടിൽ തീ­പി­ടി­ച്ചാ­ലെ­ങ്ങ­നെ? അ­തു­പോ­ലെ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തിൽ ഒ­ര­നു­ഭ­വ­മു­ണ്ടാ­ക­ണം.

ഇ­ക്ക­ഥ­യെ ത­നി­ക്കു ക­ഴി­യു­ന്ന മ­ട്ടിൽ പ്ര­തി­പാ­ദി­ച്ചി­ട്ടു് ജ­യ­പ്ര­കാ­ശ് മാ­റി­നി­ല്ക്കു­ന്നു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ താ­ളു­ക­ളിൽ­നി­ന്നു്. കാ­വ്യം ഒ­ന്നു­കൂ­ടെ വാ­യി­ക്കേ­ണ്ട­തി­ല്ല. ധി­ഷ­ണ­യു­ടെ മാ­ത്രം—ചി­ന്ത­യു­ടെ മാ­ത്രം— സൃ­ഷ്ടി­യാ­ണി­തെ­ന്നു് ആ­ദ്യ­ത്തെ പാ­രാ­യ­ണം­ത­ന്നെ സ്പ­ഷ്ട­മാ­ക്കി­ത്ത­രും. ക­വി­ത­യെ­ന്ന­തു് ഉ­ള്ളി­ലെ ക­ണ്ണു­കൊ­ണ്ടു ക­ണ്ട­തി­നെ വീ­ണ്ടും സൃ­ഷ്ടി­ക്ക­ലാ­ണു്. അതു നിർ­വ­ഹി­ക്കു­മ്പോൾ അ­ക്ക­ഥ­യി­ലു­ള്ള പ­രോ­ക്ഷ സ­ത്യ­ങ്ങൾ വെ­ളി­പ്പെ­ട്ടു­വ­രും. അതു് വാ­യ­ന­ക്കാ­ര­ന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ്ണ­ത­മ­മാ­ക്കും. ഇ­പ്പോ­ഴ­ത്തെ നി­ല­യിൽ ജ­യ­പ്ര­കാ­ശ് അ­ങ്ക­മാ­ലി­യു­ടെ ഇ­ക്കാ­വ്യം ‘Verse Journalism’ മാ­ത്ര­മാ­ണു്. സർ­ഗ്ഗാ­ത്മ­ക­മാ­യ ചി­ത്രം പ്ര­ദാ­നം ചെ­യ്യാ­തെ ആ­ഖ്യാ­ന­ത്തിൽ മാ­ത്രം അ­ഭി­ര­മി­ക്കു­ന്ന കാ­വ്യം ജേ­ണ­ലി­സ­ത്തിൽ­ക്ക­വി­ഞ്ഞു ഒ­ന്നു­മാ­കു­ന്നി­ല്ല.

സം­ഭ­വ­ങ്ങൾ
  1. പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ് ശ്രീ. എം. കെ മേ­നോ­നെ (വി­ലാ­സി­നി) ഡി­സം­ബർ 31-ആം ൹ വൈ­കു­ന്നേ­രം നാഷനൽ ബു­ക്ക് സ്റ്റാ­ളി­ന്റെ ന­ട­യിൽ­വ­ച്ചു കണ്ടു. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ പ­റ­യാ­റു­ള്ള ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലു­കൾ അ­ദ്ദേ­ഹം വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത­വ­യാ­ണെ­ങ്കിൽ കു­റി­ച്ചു­വ­യ്ക്കാ­റു­ണ്ടെ­ന്നും പി­ന്നീ­ടു് അവ വ­രു­ത്തി­വാ­യി­ക്കാ­റു­ണ്ടെ­ന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു. അ­ങ്ങ­നെ അ­മേ­രി­ക്ക­യിൽ­നി­ന്നു വ­രു­ത്തി­യ നോ­വ­ലാ­ണു് റോആ ബാ­സ്തോ­സി­ന്റെ I, The Supreme എന്ന നോ­വ­ലെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. എ­ന്തു­കൊ­ണ്ടും മാർ­കേ­സി­ന്റെ ഒ­ടു­വി­ല­ത്തെ നോ­വ­ലി­നെ­ക്കാൾ അതു ശ്രേ­ഷ്ഠ­മാ­ണെ­ന്നു് എം. കെ. മേ­നോ­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. അ­തു­കേ­ട്ട ഞാൻ പ­റ­ഞ്ഞു: മാർ­കേ­സി­നെ­ക്കാൾ വലിയ ക­ലാ­കാ­ര­നാ­ണു് ബാ­സ്തോ­സ്. വാ­യ­ന­ക്കാ­രോ­ടു ഒ­രി­ക്കൽ പ­റ­യ­ട്ടെ. ഈ നോവൽ വാ­യി­ക്കൂ. ക­ല­യു­ടെ മ­ഹാ­ദ്ഭു­തം നി­ങ്ങൾ­ക്കു് അ­നു­ഭ­വ­പ്പെ­ടും. ഒ­രു­കാ­ര്യം പറയാൻ വി­ട്ടു­പോ­യി. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യുടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന കഥ മ­നോ­ഹ­ര­മാ­ണെ­ന്നും എം. കെ. മേനോൻ അ­ഭി­പ്രാ­യ­പ്പെ­ട്ടു.
  2. ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യു­ടെ സ്തോ­താ­വാ­യി ന­ട­ക്കു­ന്ന എ­ന്നോ­ടു് പ­രി­ണ­ത­പ്ര­ജ്ഞ­നാ­യ ഒരു സാ­ഹി­ത്യ­കാ­രൻ പ­റ­ഞ്ഞു. (അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് എ­ഴു­താൻ അ­നു­മ­തി ഇല്ല). ച­ങ്ങ­മ്പു­ഴ­യു­ടെ കവിത ന­ല്ല­തു­ത­ന്നെ. പക്ഷേ, അതിൽ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ ശ­ക്തി­യി­ല്ല. അ­ര­വി­ന്ദ­ഘോ­ഷ് ഷെ­ല്ലി യുടെ ക­വി­ത­യെ­ക്കു­റി­ച്ചു് എ­ഴു­തി­യ­താ­ണു് എ­നി­ക്കോർ­മ്മ വ­രു­ന്ന­തു്. ഷെ­ല്ലി­യു­ടെ ‘Skylark’-ൽ Skylark ഇല്ല. ആ പേ­രി­ലൂ­ടെ അ­ദ്ദേ­ഹം തന്റെ വി­ചാ­ര­വി­കാ­ര­ങ്ങ­ളെ മാ­ത്ര­മേ സ്ഫു­ടീ­ക­രി­ച്ചി­ട്ടു­ള്ളു. സർ­ഗ്ഗാ­ത്മ­ക­ശ­ക്തി ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ വാ­യ­ന­ക്കാ­രൻ Skylark ആയി മാ­റു­മാ­യി­രു­ന്നു പാ­രാ­യ­ണ­വേ­ള­യിൽ.
  3. പ്ര­സം­ഗ­ങ്ങൾ­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ലെ­ന്നു് ഞാ­നൊ­രി­ക്കൽ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള യോടു പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ: “അതു ശ­രി­യ­ല്ല. ഗാ­ന്ധി­ജി, ഗാ­ന്ധി­ജി എന്നു പ­ത്തു­ത­വ­ണ നമ്മൾ പ­റ­ഞ്ഞാൽ കേ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­വ­രിൽ ഒ­രു­ത്ത­ന്റെ­യെ­ങ്കി­ലും മ­ന­സ്സിൽ ആ പേരു പ­തി­യാ­തി­രി­ക്കി­ല്ല”.
  4. ഹ­ജുർ­ക­ച്ചേ­രി­യു­ടെ മുൻ­പിൽ നി­ന്നു തെ­ല്ല­ക­ലെ­യാ­യി കാ­റി­ടി­ച്ചു ഒ­രു­ത്തൻ മ­രി­ച്ച­പ്പോൾ കവി കു­ഞ്ഞി­രാ­മൻ­നാ­യ­രും ഞാനും റോ­ഡി­ന്റെ ഒ­രു­വ­ശ­ത്തു് നി­ല്ക്കു­ക­യാ­യി­രു­ന്നു. “ഒ­ഴി­ഞ്ഞു പോ­യി­രു­ന്നെ­ങ്കിൽ ആ മ­നു­ഷ്യ­നു് ഇതു സം­ഭ­വി­ക്കു­മാ­യി­രു­ന്നോ” എന്നു ഞാൻ ക­വി­യോ­ടു ദുഃ­ഖ­ത്തോ­ടെ ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഭാ­ഗ്യ­വും ദൗർ­ഭാ­ഗ്യ­വും അ­പ­ക­ട­വും എ­ല്ലാം ചേർ­ന്ന ഒരു ച­ങ്ങ­ല­യാ­ണു് ജീ­വി­തം. അതിൽ നി­ന്നു് അ­പ­ക­ട­മെ­ന്ന ക­ണ്ണി­യെ­ടു­ത്തു­മാ­റ്റാൻ­വ­യ്യ”.
ക­ന്യാ­മ­റി­യം
images/aoahs.jpg

പോ­പ്പ് ജോൺ­പോ­ളി നെ റോം പീ­റ്റേ­ഴ്സ് സ്ക്വ­യ­റിൽ­വ­ച്ചു് ഒ­രു­ത്തൻ വെ­ടി­വ­ച്ച­ല്ലോ. താൻ മ­ര­ണ­ത്തിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ട­തു ക­ന്യാ­മ­റി­യ­ത്തി­ന്റെ “വി­ശേ­ഷോ­ദ്ദേ­ശ­ക­മാ­യ പ്രാർ­ത്ഥ­ന”യാ­ലാ­ണെ­ന്നു (personal intercession) അ­ദ്ദേ­ഹം ദൃ­ഢ­മാ­യി വി­ശ്വ­സി­ക്കു­ന്നു. അ­തു­പോ­ലെ യൂ­റോ­പ്പി­ലാ­കെ ക­മ്മ്യൂ­ണി­സ­മി­ല്ലാ­താ­ക്കി­യ­തും ക­ന്യാ­മ­റി­യ­മാ­ണെ­ന്നാ­ണു് പോ­പ്പി­ന്റെ വി­ശ്വാ­സം (റ്റൈം വാരിക, ഡി­സം­ബർ 30, 1991 പുറം 50, കോളം 3). റ്റൈ­മി­ലെ ഈ സു­ദീർ­ഘ­മാ­യ ലേ­ഖ­ന­വും അ­ദ്ഭു­ത­സം­ഭ­വ­ങ്ങ­ളെ യ­ഥാർ­ത്ഥീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള അതിലെ വേ­റൊ­രു ലേ­ഖ­ന­വും വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഞാൻ മുൻ­പൊ­രി­ക്കൽ വാ­യി­ച്ചു­തീർ­ത്തു­വ­ച്ച “Alone of All her Sex The Myth and the Cult of the Virgin Mary”, Marina Warner എന്ന പു­സ്ത­ക­മെ­ടു­ത്തു നോ­ക്കി. പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ലും ഈ ശ­താ­ബ്ദ­ത്തി­ലും ക­ന്യാ­മ­റി­യം പ്ര­ത്യ­ക്ഷ­യാ­യ പ­ല­സം­ഭ­വ­ങ്ങ­ളും—യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങ­ളും—ഉ­ണ്ടെ­ന്നു് ആ പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞ­രി­ക്കു­ന്നു; പള്ളി അവയെ അം­ഗീ­ക­രി­ച്ചി­ല്ലെ­ങ്കി­ലും. 1917-ൽ പൊർ­ച­ഗ­ലി­ലെ (Portugal) ഫാ­ത്തീ­മാ ദേ­വാ­ല­യ­ത്തിൽ ക­ന്യാ­മേ­രി മൂ­ന്നു ഇ­ട­യ­ക്കു­ട്ടി­ക­ളു­ടെ മുൻ­പിൽ ആ­റു­ത­വ­ണ പ്ര­ത്യ­ക്ഷ­യാ­യി. മേയ് മാസം 13-നും ഒ­ക്ടോ­ബർ 13-​നുമിടയ്ക്കായിരുന്നു ഈ പ്ര­ത്യ­ക്ഷ­പ്പെ­ടൽ. പോ­പ്പി­നെ വെ­ടി­വ­ച്ച­തും മേയ് 13-ആം തീയതി ആ­യി­രു­ന്നു. അ­തി­നാ­ലാ­ണു് തന്നെ ര­ക്ഷി­ച്ച­തു് ക­ന്യാ­മ­റി­യം ആ­ണെ­ന്നു പോ­പ്പ് വി­ശ്വ­സി­ക്കു­ന്ന­തു്. ക­ന്യാ­മ­റി­യം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു് ആ മൂ­ന്നു­കു­ട്ടി­ക­ളിൽ ഒ­രു­വ­നോ­ടു സോ­വി­യ­റ്റ് സ­മ­ഗ്രാ­ധി­പ­ത്യ­മു­ണ്ടാ­കു­മെ­ന്നു പ­റ­ഞ്ഞു­വ­ത്രേ. പി­ന്നീ­ടു­ണ്ടാ­യ പ്ര­ത്യ­ക്ഷ­പ്പെ­ട­ലിൽ പോ­പ്പി­നോ­ടും ബി­ഷ­പ്പ­ന്മാ­രോ­ടും ക­മ്മ്യൂ­ണി­സ­ത്തെ ന­ശി­പ്പി­ക്കാ­നാ­യി തന്റെ വി­ശു­ദ്ധ­ഹൃ­ദ­യ­ത്തി­ന്റെ മുൻ­പിൽ റ­ഷ്യ­യെ സ­മർ­പ്പി­ക്കാൻ അവർ ആ­വ­ശ്യ­പ്പെ­ട്ടു. മൂ­ന്നു­ശ്ര­മ­ങ്ങൾ അ­തി­നാ­യി ന­ട­ന്നു. ഫ­ല­പ്പെ­ട്ടി­ല്ല. 1984-ൽ ജോൺ­പോൾ അതു ന­ട­ത്തി. അ­ടു­ത്ത­വർ­ഷം ഗോർ­ബ­ച്ചോ­ഫ് അ­ധി­കാ­ര­ത്തിൽ വ­രി­ക­യും അതു് യു. എസ്. എസ്. ആ­റി­ന്റെ ത­കർ­ച്ച­യ്ക്കു കാ­ര­ണ­മാ­വു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് റ്റൈ­മിൽ കാ­ണു­ന്ന­തു്.

“ഭ്രാ­ന്ത­നോ പി­ശു­ക്ക­നോ ഭേദം? “സം­ശ­യ­മെ­ന്തു? ഭ്രാ­ന്ത­നാ­ണു് ഭേദം. ഭ്രാ­ന്ത­നെ ഒ­ഴി­ഞ്ഞു ന­ട­ക്കാം. പി­ശു­ക്കൻ അ­വ­ന്റെ ചെ­റ്റ­ത്ത­രം കൊ­ണ്ടു അ­ന്യ­രെ എ­പ്പോ­ഴും ആ­ക്ര­മി­ക്കും”.

എ­നി­ക്കു് ഈ ലേഖനം താ­ല്പ­ര്യ­ജ­ന­ക­മാ­യ­തു് ഞാൻ വാ­യി­ച്ച ഒരു പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു ലേഖകൻ പ­റ­ഞ്ഞ­തി­നാ­ലാ­ണു്. ക­ന്യാ­മ­റി­യ­ത്തി­ന്റെ ദൈ­വി­ക­മാ­തൃ­ത്വ­വും ക­ന്യ­കാ­ത്വ­വും വി­ശു­ദ്ധ­ഗർ­ഭ­ധാ­ര­ണം (the dogma of the unique Privilege by which the Virgin Mary was conceived in her mother’s womb without the stain of original sin through the anticipated merits of Jesus Christ.) ശ­രീ­ര­ത്തോ­ടും ആ­ത്മാ­വോ­ടും­കൂ­ടി ക­ന്യാ­മ­റി­യ­ത്തി­ന്റെ സ്വർ­ഗ്ഗാ­രോ­ഹ­ണം—ഈ നാ­ലി­ലും വി­ശ്വാ­സ­മർ­പ്പി­ച്ചു­കൊ­ണ്ടു­ള്ള ര­ച­ന­യു­ടെ ഫ­ല­മാ­ണു് മേരിന വാർ­ന­റു­ടെ പു­സ്ത­കം. വി­ശ്വ­വി­ഖ്യാ­ത­യാ­യ Margaret Mead ഈ ഗ്ര­ന്ഥ­ത്തെ astonishing and enlightening എന്നു വി­ശേ­ഷി­പ്പി­ച്ചി­ട്ടു­ണ്ടു്. റ്റൈം വാ­രി­ക­യി­ലെ ലേ­ഖ­ന­ങ്ങ­ളി­ലേ­ക്കും മേ­രി­ന­യു­ടെ പു­സ്ത­ക­ത്തി­ലേ­ക്കും ഞാൻ വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്ക­ട്ടെ.

images/MargaretMead.jpg
Margaret Mead

മ­ത­പ­ര­മാ­യ സം­വീ­ക്ഷ­ണ­ത്തി­നു് എ­തി­രാ­യു­ള്ള സ­ങ്ക­ല്പ­ങ്ങ­ളെ­യും മേരിന എ­ടു­ത്തു­കാ­ണി­ക്കു­ന്നു­ണ്ടു്. എല്ലാ ആ­ളു­കൾ­ക്കും ക­ന്യ­കാ­ത്വം ന­ശി­ക്കാ­ത്ത അമ്മ വേ­ണ­മെ­ന്നാ­ണു് ആ­ഗ്ര­ഹ­മെ­ന്നു് യു­ങ്ങും അ­നു­യാ­യി­ക­ളും വി­ശ്വ­സി­ക്കു­ന്നു. അതു പ്ര­തി­രൂ­പാ­ത്മ­ക­മാ­യി­രു­ന്നാ­ലും മതി അ­വർ­ക്കു്. റൊ­ളാ­ങ് ബാർഥ് ഈ പ്ര­വർ­ത്ത­ന­ത്തെ സൂ­ക്ഷ്മ­ത­യോ­ടെ വി­വ­രി­ക്കു­ന്നു­ണ്ടു് Mythologies എന്ന ഗ്ര­ന്ഥ­ത്തിൽ. “We reach here the very principle of myth: it transforms history into nature. (P. 129 Paladin Book.)

രാ­ജ്യം കൂ­ടു­തൽ ജീർ­ണ്ണി­ക്കും
images/dfre.jpg

The Decline and Fall of the Roman Empire എന്ന ഉ­ത്കൃ­ഷ്ട­മാ­യ ഗ്ര­ന്ഥം സ­മ്പൂർ­ണ്ണ­മാ­യും ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. എ­ങ്കി­ലും അ­തി­ന്റെ ഒരു ചെറിയ രൂപം വാ­യി­ച്ചി­ട്ടു­ണ്ടു്. ഉ­ജ്ജ്വ­ല­മാ­യ റോമാ സാ­മ്രാ­ജ്യം എ­ന്തു­കൊ­ണ്ടും ത­കർ­ന്നു എ­ന്ന­തി­ന്റെ കാ­ര­ണ­ങ്ങൾ ഗ്ര­ന്ഥ­കർ­ത്താ­വു് ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്.

  1. കാ­യി­ക­വി­നോ­ദ­ങ്ങ­ളി­ലു­ള്ള അ­മി­ത­മാ­യ താ­ല്പ­ര്യം. (ന­മ്മു­ടെ രാ­ജ്യ­ത്തു് ഇ­തു­ണ്ടു്. എത്ര പ­ണ­മാ­ണു് ക്രി­ക്ക­റ്റ് ക­ളി­ക്കും ഓ­ട്ട­ത്തി­നും ചാ­ട്ട­ത്തി­നും നമ്മൾ ചെ­ല­വാ­ക്കു­ന്ന­തു്.)
  2. ഓരോ വർ­ഷ­വും നി­കു­തി വർ­ദ്ധി­പ്പി­ക്കൽ (ന­മ്മു­ടെ രാ­ജ്യ­ത്തു് ഇതു വ­ള­രെ­ക്കാ­ല­മാ­യി ന­ട­ക്കു­ന്നു. ആ­ളു­ക­ളു­ടെ വ­രു­മാ­നം സ്ഥി­രം. അ­രി­വി­ല, പെ­ട്രോൾ­വി­ല, ട്രാൻ­സ്പോർ­ട്ട് ചാർ­ജ്ജ് ഇവ കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.)
  3. വി­വാ­ഹ­മോ­ച­ന­ത്തി­ന്റെ ആ­ധി­ക്യം. (ഇതു ന­മ്മു­ടെ നാ­ട്ടി­ലു­ണ്ടോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ.)
  4. മ­ത­ത്തി­ന്റെ ജീർ­ണ്ണ­ത. (ഇതും ഇ­ന്ത്യ­യു­ടെ ശാ­പ­മാ­ണു്.)

റോ­മാ­സാ­മ്രാ­ജ്യ­ത്തി­ന്റെ അ­ധഃ­പ­ത­ന­ത്തി­നു് ഈ ഹേ­തു­ക്കൾ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ഗ്ര­ന്ഥ­കാ­രൻ ക­വി­ത­യു­ടെ ജീർ­ണ്ണ­ത, നി­രൂ­പ­ണ­ത്തി­ന്റെ ജീർ­ണ്ണ­ത ഇ­വ­യെ­ക്കു­റി­ച്ചു­പ­റ­ഞ്ഞി­ട്ടി­ല്ല. ക­വി­ത­യും നി­രൂ­പ­ണ­വും അന്നു നല്ല നി­ല­യിൽ വർ­ത്തി­ച്ചി­രി­ക്ക­ണ­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു.

ന­മ്മു­ടെ രാ­ജ്യ­ത്തി­ന്റെ അ­ധഃ­പ­ത­ന­ത്തി­നു് ഈ ജീർ­ണ്ണ­ത­കൂ­ടി ചൂ­ണ്ടി­ക്കാ­ണി­ക്കാ­മെ­ന്നു തോ­ന്നു­ന്നു. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോൻ ഭേ­ദ­പ്പെ­ട്ട ക­വി­യാ­ണു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ “അ­രി­യി­ല്ലാ­ഞ്ഞി­ട്ടു്” എന്ന കാ­വ്യ­ത്തിൽ ക­വി­ത­യി­ല്ല. അതു് വെറും പ­ദ്യ­മാ­ണു്. ആ പ­ദ്യ­ത്തെ ഉ­ത്കൃ­ഷ്ട­മാ­യ കാ­വ്യ­മാ­യും സ­മൂ­ഹ­വി­പ്ല­വം വ­രു­ത്താ­നു­ള്ള ആ­ഹ്വാ­ന­മാ­യും ചിലർ ക­രു­തു­ന്നു. ഒരു ദ­രി­ദ്രൻ ജീ­വി­ച്ചി­രി­ക്കെ ആരും തു­ണ­യ്ക്കാൻ എ­ത്തി­യി­ല്ല. അയാൾ ച­ത്ത­പ്പോൾ ചിലർ മാ­വു­വെ­ട്ടി. ശവം എ­ളു­പ്പം­കൊ­ണ്ടു­പോ­കാൻ വേ­ലി­ത­ട്ടി. വി­ധ­വ­യെ മറ്റു ചിലർ ആ­ശ്വ­സി­പ്പി­ച്ചു. ഒരു ധ­നി­ക­ന്റെ കാ­രു­ണ്യം­കൊ­ണ്ടു് ക­ച്ച­യ്ക്കു­ള്ള പ­ണം­കി­ട്ടി. വേ­റൊ­രാൾ മു­റു­ക്കാൻ ഒ­രു­ക്കി. ശ­വ­ത്തി­നു­ചു­റ്റും വി­ത­റാൻ കു­റ­ച്ചു് ഉ­ണ­ക്ക­ല­രി­വേ­ണം ആരോ ചെ­ന്നു് വി­ധ­വ­യോ­ടു് അതു ചോ­ദി­ച്ച­പ്പോൾ “അ­രി­യു­ണ്ടെ­ന്നാ­ല­ങ്ങോ­ര­ന്ത­രി­ക്കു­കി­ല്ല­ല്ലോ” എ­ന്നു് അവർ മ­റു­പ­ടി പ­റ­ഞ്ഞു­പോ­ലും. ഈ ശു­ഷ്ക­പ­ദ്യ­ത്തെ­യാ­ണു് ചിലർ കൊ­ണ്ടാ­ടു­ന്ന­തു്. നെ­ഞ്ചേ­റ്റി­ലാ­ളി­ക്കു­ന്ന­തു്. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ വി­ധ­വ­യു­ടെ പ്ര­സ്താ­വ­ത്തി­നു സാം­ഗ­ത്യ­മി­ല്ല. ക­ല­യു­ടെ ത­ല­ത്തിൽ അതിനു വി­ശ്വാ­സ്യ­ത­യു­മി­ല്ല. ഒരു ത­കർ­ന്ന­ജീ­വി­ത­ത്തെ ഭാ­വ­നാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചു് യാ­ഥാ­ത­ഥ്യ­ത്തി­ന്റെ തോ­ന്ന­ലു­ള­വാ­ക്കാ­ന­ല്ല യ­ത്നി­ച്ച­തു്. അതിനെ ഒരു ഐ­ഡി­യോ­ള­ജി­യി­ലേ­ക്കു സം­ക്ര­മി­പ്പി­ച്ചു കൈ­യ­ടി­നേ­ടാ­നാ­ണു്. മാ­ത്ര­മ­ല്ല ഈ പ­ദ്യ­ത്തി­ലെ വ­രി­ക­ളി­ല­ട­ങ്ങി­യ ആ­ശ­യ­ങ്ങൾ­ക്കു് അ­ന്ത­സ്സു­മി­ല്ല. “മ­രി­ക്ക­സാ­ധാ­ര­ണ­മീ­വി­ശ­പ്പിൽ­ദ്ദ­ഹി­ക്ക­ലോ ന­മ്മു­ടെ നാ­ട്ടിൽ­മാ­ത്രം/ഐ­ക്യ­ക്ഷ­യ­ത്താ­ല­ടി­മ­ശ്ശ­വ­ങ്ങൾ അ­ടി­ഞ്ഞു­കൂ­ടും ചു­ടു­കാ­ട്ടിൽ മാ­ത്രം” എന്ന വ­രി­ക­ളി­ലെ ആ­ശ­യ­ത്തി­ന്റെ ഉ­ദാ­ത്ത­ത­യെ­വി­ടെ? വൈ­ലോ­പ്പി­ള്ളി­യു­ടെ ആ­ശ­യ­ത്തി­ന്റെ അ­ന്ത­സ്സാ­ര­ശു­ന്യ­ത­യെ­വി­ടെ?

നി­ത്യ­ജീ­വി­ത­ത്തി­ലെ മരണം ശോ­ക­ദാ­യ­ക­മാ­ണു്. എ­ന്നാൽ അതു ക­വി­ത­യി­ലേ­ക്കു ക­ട­ക്കു­മ്പോൾ അ­ദ്ഭു­ത­ജ­ന­ക­മാ­യി­ബ്ഭ­വി­ക്ക­ണം. പ­ഞ്ഞി­ക്കെ­ട്ടിൽ തീ­പി­ടി­ച്ചാ­ലെ­ങ്ങ­നെ? അ­തു­പോ­ലെ അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തിൽ ഒ­ര­നു­ഭ­വ­മു­ണ്ടാ­ക­ണം. ഇ­തി­നൊ­ക്കെ അ­സ­മർ­ത്ഥ­മാ­ണു് വൈ­ലോ­പ്പി­ള്ളി­യു­ടെ പദ്യം. കാ­വ്യ­പ്ര­ചോ­ദ­ന­ത്തി­ന്റെ അ­ധ­മ­ത­ല­ത്തിൽ കവി വർ­ത്തി­ച്ചി­പ്പോൾ ആ­വിർ­ഭ­വി­ച്ച ഒ­ര­ധ­മ­പ­ദ്യ­മാ­ണു് “അ­രി­യി­ല്ലാ­ഞ്ഞി­ട്ടു്” എ­ന്ന­തു്. അതിനെ വാ­ഴ്ത്താൻ തു­ട­ങ്ങി­യാൽ ന­മ്മു­ടെ സാ­ഹി­ത്യ­നി­രൂ­പ­ണം കൂ­ടു­തൽ ജീർ­ണ്ണി­ക്കും. രാ­ജ്യ­ത്തി­ന്റെ ജീർ­ണ്ണ­ത­യ്ക്കു് അതും ഒരു കാ­ര­ണ­മാ­കും. (ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ശ്രീ. കെ. ഇ. എൻ. ഈ പ­ദ്യ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ ലേഖനം വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്.)

images/mkmenon.jpg
എം. കെ. മേനോൻ

പേ­ര­ക്കു­ട്ടി­ക്കു് ഒരു വലിയ ബലൂൺ വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു ഞാൻ. കു­ട്ടി അതു് ഊ­തി­പ്പെ­രു­പ്പി­ക്കാൻ തു­ട­ങ്ങി­യ­പ്പോൾ “മതി, മതി പൊ­ട്ടി­പ്പോ­കും” എന്നു ഞാൻ പ­റ­ഞ്ഞു. കു­ട്ടി അതു ശ്ര­ദ്ധി­ച്ചി­ല്ല. ഊ­തി­വീർ­പ്പി­ച്ചു് ബലൂൺ പൊ­ട്ടി­ച്ചു. അ­തു­പോ­ലെ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ പെ­രു­പ്പി­ക്കാ­വു­ന്നി­ട­ത്തോ­ള­മേ കവി പെ­രു­പ്പി­ക്കാ­വൂ. ഇ­ല്ലെ­ങ്കിൽ അതു ബ­ലൂൺ­പോ­ലെ പൊ­ട്ടി­പ്പോ­കും. പൊ­ട്ടി­യാൽ പേ­ര­ക്കു­ട്ടി­ക്കു മാ­ന­സി­ക­മാ­യ ക്ഷീ­ണം. ക­ണ്ടു­നി­ല്ക്കു­ന്ന­വർ­ക്കു വ­ല്ലാ­യ്മ. കവി വ­ലു­താ­ക്കി­യ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ വീ­ണ്ടും ഊ­തി­വ­ലു­താ­ക്കു­ന്നു ന­മ്മു­ടെ നി­രൂ­പ­കർ. നി­റു­ത്തൂ എന്നു പ­റ­യാ­ന­ല്ലാ­തെ ന­മു­ക്കെ­ന്തു ക­ഴി­യും?

സാ­ഹി­ത്യ­ചി­ന്ത
  1. അ­വർ­ണ്ണ­നീ­യ­മാ­യ­വി­ധ­ത്തിൽ വൃ­ത്തി­കെ­ട്ട­വൾ, അ­വർ­ണ്ണ­നീ­യ­മാ­യ­വി­ധ­ത്തിൽ നാ­റ്റം വ്യാ­പി­പ്പി­ക്കു­ന്ന­വൾ, അ­വർ­ണ്ണ­നീ­യ­മാ­യ­വി­ധ­ത്തിൽ യു­വ­ത്വ­മു­ള്ള­വൾ. ഞാൻ ഓ­ട്ടോ­റി­ക്ഷ­യിൽ ത­മ്പാ­നൂർ എന്ന സ്ഥ­ല­ത്തു ചെ­ന്നി­റ­ങ്ങി­യ­പ്പോൾ അവൾ ഓടി എന്റെ അ­ടു­ക്ക­ലെ­ത്തി. തൊ­ട്ടു­തൊ­ട്ടി­ല്ലെ­ന്ന മ­ട്ടിൽ നി­ന്നു. വൃ­ത്തി­കേ­ടും നാ­റ്റ­വും എന്നെ പി­റ­കോ­ട്ടു് കൊ­ണ്ടു ചെ­ല്ലേ­ണ്ട­താ­ണു്. പക്ഷേ, നീ­ങ്ങാ­നി­ട­മി­ല്ല. നീ­ങ്ങി­യാൽ ഓ­ട്ടോ­റി­ക്ഷ­യിൽ ചെ­ന്നി­ടി­ക്കും. അവൾ ഒ­രു­നി­മി­ഷം കൊ­ണ്ടു് മാ­റു­മ­റ­ച്ചി­രു­ന്ന സാ­രി­യു­ടെ ഭാഗം വ­ലി­ച്ചു­താ­ഴെ­യി­ട്ടു. അ­ത്ര­യും ഭാഗം റോഡിൽ കി­ട­ന്നു് ഇ­ഴ­ഞ്ഞു. എ­ന്നി­ട്ടു് എന്റെ നേർ­ക്കു കൈ­നീ­ട്ടി. ര­ക്ഷ­പ്പെ­ടാൻ വേ­ണ്ടി ഞാൻ പോ­ക്ക­റ്റിൽ കൈ­യി­ട്ട­പ്പോൾ കി­ട്ട­യ­തു് ര­ണ്ടു­രൂ­പ നോ­ട്ടാ­ണു് അതു് അ­വ­ളു­ടെ കൈ­യി­ലേ­ക്കു് ഇ­ട്ടി­ട്ടു് കൂ­ലി­കൊ­ടു­ക്കാൻ ഡ്രൈ­വ­റു­ടെ നേർ­ക്കു­തി­രി­ഞ്ഞു. ഞങ്ങൾ ഒ­രു­രൂ­പ കൂ­ടു­തൽ ചോ­ദി­ച്ചാൽ ത­രി­ല്ല. ചെ­റു­പ്പ­ക്കാ­രി മാ­റി­ടം അ­നാ­വ­ര­ണം­ചെ­യ്ത­പ്പോൾ ര­ണ്ടു­രൂ­പ കൊ­ടു­ക്കു­ന്നു എന്ന അർ­ത്ഥം വ­രു­ന്ന മ­ട്ടിൽ അ­യാ­ളു­ടെ പു­ഞ്ചി­രി. നോബൽ സ­മ്മാ­നം നേടിയ നേഡീൻ ഗോ­ഡി­മർ ഈ ഭി­ക്ഷ­ക്കാ­രി­യെ­പ്പോ­ലെ­യാ­ണു് സെ­ക്സ് ക­ലർ­ത്തു­ന്ന­തു ര­ച­ന­ക­ളിൽ. വാ­യ­ന­ക്കാർ അ­തു­ക­ണ്ടു ഭ്ര­മി­ക്കു­മെ­ന്നു് അ­വ­രു­ടെ വി­ചാ­രം. മു­ന്നൂ­റു­രൂ­പ, നാ­ന്നൂ­റു­രൂ­പ എന്ന ക­ണ­ക്കി­നു് നോവൽ വാ­ങ്ങി­യ­വൻ മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ അവ വാ­യി­ക്കു­ന്നു. വാ­യി­ച്ചി­ല്ലെ­ങ്കിൽ രൂപ വെ­റു­തേ­ക­ള­ഞ്ഞു എന്ന തോ­ന്ന­ലു­ണ്ടാ­വി­ല്ലേ?
  2. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യ­രും ച­ങ്ങ­മ്പു­ഴ­യും തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യം പാർ­ക്കിൽ ഇ­രു­ന്നു സം­സാ­രി­ക്കു­ന്ന­തു് ഞാൻ പ­ല­പ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടു്. ച­ങ്ങ­മ്പു­ഴ ഇ­രു­ന്ന പുൽ­ത്ത­കി­ടി­യു­ടെ തൊ­ട്ട­ടു­ത്തു് ഏതോ ചെ­ടി­യു­ടെ പൂ­ങ്കു­ല­കൾ; അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­പോ­ലെ. ഭാ­സ്ക­രൻ­നാ­യർ­സ്സാ­റി­ന്റെ ഇ­ട­തു­വ­ശ­ത്തു് അ­ങ്ങി­ങ്ങു പൂ­ക്ക­ളു­ള്ള ചില കൊ­ച്ചു­മ­ര­ങ്ങൾ; അ­ദ്ദേ­ഹ­ത്തി­ന്റെ ഗ­ദ്യ­കൃ­തി­കൾ­പോ­ലെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-01-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.