SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-02-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/HenrikIbsen1860s.jpg
ഇബ്സൻ

വേ­ദ­നി­പ്പി­ക്കു­ന്ന സ­ത്യ­ത്തെ മ­റ­ച്ചു വ­ച്ചു് അ­തി­ന്റെ സ്ഥാ­ന­ത്തു് അ­സ­ത്യ­ത്തെ പ്ര­തി­ഷ്ഠി­ക്കു­ന്ന ഒരു രീതി പ­ലർ­ക്കു­മു­ണ്ടു്; വി­ശേ­ഷി­ച്ചും ബ­ന്ധു­ക്കൾ­ക്കു്. അച്ഛൻ ആ­ഭാ­സ­നും മ­ദ്യ­പ­നു­മാ­ണെ­ങ്കിൽ, അമ്മ വ്യ­ഭി­ചാ­രി­ണി­യാ­ണെ­ങ്കിൽ അതു മ­റ്റു­ള്ള­വ­രെ അ­റി­യി­ക്കാൻ ഒരു മകനും മകളും സ­ന്ന­ദ്ധ­ത കാ­ണി­ക്കി­ല്ല. മാ­ത്ര­മ­ല്ല, അച്ഛൻ പ­ര­മ­യോ­ഗ്യ­നും അമ്മ സു­ച­രി­ത­യും ആ­ണെ­ന്നു അവർ പ­റ­യു­ക­യും ചെ­യ്യും. ഒ­ര­ടി­കൂ­ടി മു­ന്നോ­ട്ടു വ­ച്ചു്, മ­രി­ച്ചു പോയ അ­ച്ഛ­ന­മ്മ­മാ­രു­ടെ ഫോ­ട്ടോ­ഗ്രാ­ഫു­കൾ ഷോ­കെ­യ്സിൽ വച്ചു നി­ത്യ­വും പൂമാല ചാർ­ത്തു­ന്ന സ­മ്പ്ര­ദാ­യ­വും അ­വർ­ക്കു­ണ്ടാ­യി­രി­ക്കും. മ­ഹാ­നാ­യ നാ­ട­ക­കർ­ത്താ­വു് ഇബ്സൻ ഇ­മ്മാ­തി­രി­യു­ള്ള ക­ള്ള­ത്തെ vital lie എന്നു വി­ളി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ പല നാ­ട­ക­ങ്ങ­ളി­ലും ഈ അ­സ­ത്യ­ത്തി­ന്റെ ഗർ­ഹ­ണീ­യ­ത­യെ സ്പ­ഷ്ട­മാ­ക്കി­യി­ട്ടു­ണ്ടു്. ജീ­വ­ന­ര­ക്ഷ­ക­ങ്ങ­ളാ­യ ഇ­ത്ത­രം അ­സ­ത്യ­ങ്ങ­ളു­ടെ വി­ഹാ­ര­രം­ഗ­ങ്ങ­ളാ­യി­ട്ടു­ണ്ടു് ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ങ്ങൾ. വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോൻ അ­ദ്ദേ­ഹ­ത്തി­ന്റേ­താ­യ രീ­തി­യിൽ ഭേ­ദ­പ്പെ­ട്ട ക­വി­യാ­ണു്. അ­തിൽ­ക്കൂ­ടു­ത­ലാ­യി ഒ­ന്നു­മി­ല്ല താനും. നി­രൂ­പ­കർ പൊ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ പല കാ­വ്യ­ങ്ങ­ളി­ലും ക­വി­താം­ഗ­ന­യു­ടെ ക­ങ്കാ­ള­മേ­യു­ള്ളൂ; മ­ജ്ജ­യി­ല്ല, മാം­സ­മി­ല്ല, ര­ക്ത­മി­ല്ല. ഈ സത്യം മ­റ­ച്ചു വ­ച്ചു് അവർ അ­തി­ന്റെ സ്ഥാ­ന­ത്തു് അ­സ­ത്യം പ്ര­തി­ഷ്ഠി­ക്കു­ന്നു. അതു പോ­ക­ട്ടെ. നി­സ്സ­ന്ദേ­ഹ­മാ­യി, അ­സ­ന്ദി­ഗ്ദ്ധ­മാ­യി ചൂ­ഷ­ണ­മെ­ന്നു വി­ളി­ക്കാ­വു­ന്ന കാ­വ്യ­ങ്ങ­ളിൽ പോലും മൗ­ലി­ക­ത്വം കാണാൻ തു­ട­ങ്ങി­യാൽ എന്തു ചെ­യ്യും? ര­ണ്ടാ­ഴ്ച്ച­യ്ക്കു മുൻ­പു് മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ­തി­പ്പിൽ വന്ന “മാധവി” എന്ന കാ­വ്യം റ്റെ­നി­സൻ എ­ഴു­തി­യ “Dora” എന്ന കാ­വ്യ­ത്തി­ന്റെ തർ­ജ്ജ­മ­യാ­ണു്. വർ­ഷ­ങ്ങൾ­ക്കു മുൻ­പു് സി. പി. പ­ര­മേ­ശ്വ­രൻ­പി­ള്ള (“ആ­ഗ­സ്മേ­ര” ത്തി­ന്റെ കർ­ത്താ­വു്—തി­രു­വ­ന­ന്ത­പു­ര­ത്തെ സയൻസ് കോ­ളേ­ജി­ലെ അ­ധ്യാ­പ­കൻ—ഇം­ഗ്ലീ­ഷ് പ്ര­ഫെ­സ­റാ­യി­രു­ന്ന ഈ­ശ്വ­രി അ­മ്മ­യു­ടെ ബന്ധു) “ഡോറ” മ­ല­യാ­ള­ത്തി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു് സി. എൻ. എ. രാ­മ­യ്യാ­ശാ­സ്ത്രി­യു­ടെ അ­വ­താ­രി­ക­യോ­ടെ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. വൈ­ലോ­പ്പി­ള്ളി­യു­ടെ തർ­ജ്ജ­മ­യെ­ക്കാൾ അതു ന­ന്നാ­ണു­താ­നും.

തന്റെ കാ­വ്യം തർ­ജ്ജ­മ­യാ­ണെ­ന്നു് ആ­രെ­ങ്കി­ലും ചൂ­ണ്ടി­ക്കാ­ണി­ച്ചാ­ലോ എന്നു ക­രു­തി­യാ­വും ഒരു ഇം­ഗ്ലീ­ഷ് കഥയെ അ­വ­ലം­ബി­ച്ചു് എന്നോ മറ്റോ ഒ­രൊ­ഴു­ക്കൻ കു­റ്റ­സ­മ്മ­തം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടാ­ണു് വൈ­ലോ­പ്പി­ള്ളി കാ­വ്യ­ര­ച­നാ­വ്യ­വ­സാ­യ­ത്തിൽ ത­ല്പ­ര­നാ­യ­തു് (പഴയ ആ­ഴ്ച­പ്പ­തി­പ്പു് എന്റെ കൈ­യി­ലി­ല്ല. അ­തി­നാൽ ക­വി­യു­ടെ പ്ര­സ്താ­വ­ന അതേ രീ­തി­യിൽ ഇവിടെ എ­ടു­ത്തെ­ഴു­താൻ വയ്യ). ഭാ­ഷാ­ന്ത­രീ­ക­ര­ണം എന്ന അ­സു­ഖ­സ­ത്യ­ത്തെ അ­ബോ­ധ­മ­ന­സ്സി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു് അ­റി­ഞ്ഞോ അ­റി­യാ­തെ­യോ തള്ളി നീ­ക്കി­യി­ട്ടു് ചി­ല­രൊ­ക്കെ ആ­ഴ്ച­പ്പ­തി­പ്പി­ന്റെ നാ­ല്പ­ത്തി­മൂ­ന്നാം പു­റ­ത്തു കയറി നി­ന്നു് പു­ള­ക­പ്ര­സ­രം അ­നു­ഭ­വി­ക്കു­ന്നു. “മാധവി”ക്കു ശ­ക്ത­മാ­യ പ്ര­മേ­യ­മു­ണ്ടെ­ന്നു് ഒരാൾ. മ­നോ­ഹ­രം എ­ന്നു് ആ ആൾ തന്നെ. “വൈ­ലോ­പ്പി­ള്ളി­ക്ക­വി­ത­ക­ളു­ടെ വികാസ പ­രി­ണാ­മ­ങ്ങ­ളെ­പ്പ­റ്റി പ­ഠി­ക്കു­ന്ന­വർ­ക്കു് ഈ കവിത മു­തൽ­ക്കൂ­ട്ടാ­കും” എന്നു വേ­റൊ­രാൾ. വെ­സ്റ്റ്മിൻ­സ്റ്റർ ആ­ബി­യിൽ അ­ന്ത്യ­വി­ശ്ര­മം കൊ­ള്ളു­ന്ന റ്റെ­നി­സൻ ഇ­തൊ­ക്കെ അ­റി­ഞ്ഞാൽ അ­സ്വ­സ്ഥ­നാ­യി താനേ തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ക്കും, ഒ­രി­ക്ക­ലും സ്വ­സ്ഥ­നാ­വു­ക­യു­മി­ല്ല എ­ന്നൊ­ക്കെ­യാ­ണു് എന്റെ വി­ചാ­രം.

നി­ന്ദ്യ­ങ്ങ­ളാ­യ കു­ടും­ബ­ര­ഹ­സ്യ­ങ്ങൾ പ­ര­സ്യ­പ്പെ­ടു­ത്ത­ണ­മെ­ന്നു് എ­നി­ക്കു പ­ക്ഷ­മി­ല്ല. എ­ന്നാൽ ഫോ­ട്ടോ­ഗ്രാ­ഫു­കൾ വീ­ട്ടിൽ വ­ച്ചു് ആളുകൾ ആ­ത്മ­വ­ഞ്ച­ന ന­ട­ത്ത­രു­തെ­ന്നു് അ­ഭി­പ്രാ­യ­മു­ണ്ടു്. സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ഈ ആ­ത്മ­വ­ഞ്ച­ന­യും ജ­ന­വ­ഞ്ച­ന­യും തീ­രെ­പ്പാ­ടി­ല്ല.

ര­ക്ത­സ­മ്മർ­ദ്ദ­മു­ള്ള ചിലർ ഡോ­ക്ട­റെ കാണാൻ പോ­വു­ക­യേ­യി­ല്ല. ര­ക്ത­ത്തി­ലും മൂ­ത്ര­ത്തി­ലും പ­ഞ്ചാ­ര­യു­ണ്ടെ­ന്നു് അ­റി­ഞ്ഞാ­ലും പ­രി­ശോ­ധി­ക്കി­ല്ല. പ­രി­ശോ­ധ­ന സത്യം വെ­ളി­വാ­ക്കു­മ­ല്ലോ, അ­ത­റി­യാ­തെ­യി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു് എ­ന്നാ­ണു് അ­വ­രു­ടെ വാദം. ഈ വാ­ദ­വും ഒരു ത­ര­ത്തി­ലു­ള്ള vital lie മാ­ത്ര­മാ­ണു്. ത­ങ്ങ­ള­റി­യാ­തെ ഇവർ ശ്മ­ശാ­ന­ത്തി­ലേ­ക്കു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഗു­രു­ദ­ക്ഷി­ണ
images/FranzKafka1917.jpg
കാഫ്ക

ചില ക­ഥാ­കാ­ര­ന്മാർ നൂതന ലോ­ക­ങ്ങൾ സൃ­ഷ്ടി­ച്ചി­ട്ടു മാ­റി­നി­ല്ക്കു­ന്നു. അ­വ­യു­ടെ പ്രാ­ധാ­ന്യ­വും അർ­ത്ഥ­വും ക­ണ്ടു­പി­ടി­ക്കു­ന്ന­തു വാ­യ­ന­ക്കാ­രു­ടെ ജോ­ലി­യാ­ണു്. കാഫ്ക യുടെ ചെ­റു­ക­ഥ­കൾ ന­വീ­ന­ങ്ങ­ളാ­യ ലോ­ക­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു. അ­നു­വാ­ച­കർ ഇ­പ്പോ­ഴും അ­വ­യു­ടെ ആ­ന്ത­ര­മാ­യ അർ­ത്ഥ­വി­ശേ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു് വാ­ദ­പ്ര­തി­വാ­ദം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. കു­ള­ത്തി­ലേ­ക്കു് എ­റി­യു­ന്ന ക­ല്ലു് അനേകം ത­രം­ഗ­ങ്ങൾ ഉ­ള­വാ­ക്കു­ന്ന­തു­പോ­ലെ, ആ ത­രം­ഗ­ങ്ങൾ വാ­യു­വിൽ അ­ന­ന്ത­ങ്ങ­ളാ­യ ത­രം­ഗ­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന­തു പോലെ ക­ഥാ­കാ­രൻ എ­ടു­ത്തി­ടു­ന്ന വാ­ക്കാ­കു­ന്ന ക­ല്ലു് അ­നു­ഭ­വ­ത്തി­ന്റെ തി­ര­ക­ളെ ഉ­ല്പാ­ദി­പ്പി­ക്കു­ക­യാ­ണു്. ഇ­ത്ത­രം സൃ­ഷ്ടി­ക­ളെ­യാ­ണു് മ­ഹ­നീ­യം എന്നു നി­രൂ­പ­കർ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. ദൗർ­ഭാ­ഗ്യ­ത്താൽ മ­ല­യാ­ള­ത്തിൽ ഇ­ങ്ങ­നെ­യു­ള്ള കഥകൾ ഇല്ല. അവ നേ­രി­ട്ടു­ള്ള പ്ര­തി­പാ­ദ­നം ന­ട­ത്തി ച­രി­താർ­ത്ഥ­മാ­കു­ന്നു. ആ വി­ധ­ത്തി­ലു­ള­ള ചെ­റു­ക­ഥ­യാ­ണു് ശ്രീ. എൻ. രാജൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യി­ട്ടു­ള്ള­തു്. “ഗു­രു­ദ­ക്ഷി­ണ” എന്നു ക­ഥ­യു­ടെ പേരു്. പക്ഷേ, ശി­ഷ്യൻ ഗു­രു­വി­നു നൽ­കു­ന്ന ദ­ക്ഷി­ണ­യ­ല്ല ഇവിടെ കാണുക. ശി­ഷ്യ­നാ­യി­രു­ന്ന ആൾ പ­ഠി­പ്പി­ക്കു­ന്ന പാരലൽ കോ­ളേ­ജിൽ­നി­ന്നു് അയാളെ സൂ­ത്ര­ത്തിൽ ഗ­ള­ഹ­സ്തം ചെ­യ്തി­ട്ടു് ഗു­രു­നാ­ഥൻ അവിടെ പ­റ്റി­ക്കൂ­ടു­ന്ന നൃ­ശം­സ­ത­യാ­ണു് ഇ­ക്ക­ഥ­യി­ലെ പ്ര­തി­പാ­ദ്യം. ഗുരു ശി­ഷ്യ­നു നൽ­കു­ന്ന ദ­ക്ഷി­ണ­യാ­യി ഈ ക്രൂ­ര­ത­യെ നമ്മൾ ക­രു­ത­ണം. ആ ഗുരു ഇതും ഇ­തി­ല­പ്പു­റ­വും ചെ­യ്യും എന്നു ന­മു­ക്കു തോ­ന്ന­ത്ത­ക്ക­വി­ധ­ത്തിൽ ക­ഥാ­കാ­രൻ അ­യാ­ളു­ടെ സ്വ­ഭാ­വം ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു് എ­ന്ന­താ­ണു് ഇ­തി­ന്റെ സ­വി­ശേ­ഷ­ത. ഒ­ര­ധ്യാ­പ­ക­ന്റെ സാ­ന്മാർ­ഗ്ഗി­ക­മാ­യ അ­ധഃ­പ­ത­ന­ത്തെ നർ­മ്മ­ബോ­ധ­ത്തോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ക­ഥ­യാ­ണി­തു്.

ഇ­തൊ­ക്കെ നി­ത്യ­ജീ­വി­ത­ത്തിൽ സം­ഭ­വി­ക്കു­മോ എന്നു ചോ­ദി­ക്കു­ന്ന­വ­രു­ണ്ടാ­കാം. സം­ഭ­വി­ക്കും. ലീവ് വേ­ക്കൻ­സി­യിൽ അ­ധ്യാ­പ­ക­നാ­യി ഒരാൾ. ലീവ് വേ­ക്കൻ­സി തീർ­ന്ന­പ്പോൾ അയാൾ പി­രി­ഞ്ഞു­പോ­യി. ര­ണ്ടാ­മ­തു ഒഴിവു വ­ന്ന­പ്പോൾ അയാൾ പണ്ടു പ­ഠി­പ്പി­ച്ച ആൾ ആ ജോ­ലി­ക്കു വേണ്ട യോ­ഗ്യ­ത നേ­ടി­യി­രി­ക്കു­ന്നു. ര­ണ്ടു­പേ­രും അ­പേ­ക്ഷി­ക്കു­ന്നു. ആ­ദ്യ­ത്തെ അ­ധ്യാ­പ­ക­ന്റെ ശി­ഷ്യ­നു് ജോലി കി­ട്ടു­ന്നു. ആ മ­നു­ഷ്യ­നെ പ­ഠി­പ്പി­ച്ച­വൻ തെ­രു­വു­തോ­റും അ­ല­യു­ന്നു.

images/BharathGopi.jpg
ഭരതു് ഗോപി

ഇ­നി­യു­മൊ­രു സംഭവം. പ­രീ­ക്ഷ ക­ഴി­ഞ്ഞു. ശി­ഷ്യൻ വന്നു ഗു­രു­വി­നെ­ക്ക­ണ്ടു പ­റ­യു­ന്നു “സാർ ഫ­സ്റ്റ് ക്ലാ­സ്സ് കി­ട്ടി­യി­ല്ലെ­ങ്കിൽ എം. എ ക്ലാ­സ്സിൽ ചേ­രാ­നൊ­ക്കു­ക­യി­ല്ല. സാറ് സ­ഹാ­യി­ക്ക­ണം”. സാ­റി­ന്റെ കൈ­കൊ­ണ്ടു് ഇട്ട മാർ­ക്കി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ശി­ഷ്യ­നു് ഒ­ന്നാം­ക്ലാ­സ്സ്. അയാൾ എം. എ ജ­യി­ക്കു­ന്നു. അ­ധ്യാ­പ­ക­നാ­യി അതേ സ്ഥാ­പ­ന­ത്തിൽ വ­രു­ന്നു. മാർ­ക്കി­ട്ട ഗുരു ല­ക്ച­റ­റാ­യി­രി­ക്കെ മ­റ്റൊ­രു വിഷയം പ­ഠി­പ്പി­ക്കു­ന്ന ആ ശി­ഷ്യൻ സെ­ക്കൻ­ഡ് ഗ്രേ­ഡ് പ്ര­ഫ­സ­റാ­കു­ന്നു. കു­റെ­ക്ക­ഴി­ഞ്ഞു് ഫ­സ്റ്റ് ഗ്രേ­ഡ് പ്ര­ഫ­സർ. അ­ല്പം­കൂ­ടി ക­ഴി­ഞ്ഞ­പ്പോൾ പ്രിൻ­സി­പ്പിൽ. പഴയ ഗുരു അ­പ്പോ­ഴും ല­ക്ച­റർ. ഒരു ദിവസം ആ ല­ക്ച­റർ വൈ­കി­യെ­ത്തി­യ­പ്പോൾ പ്രിൻ­സി­പ്പിൽ അ­യാ­ളോ­ടു സ­മാ­ധാ­നം ചോ­ദി­ക്കു­ന്നു. “ഞാൻ നി­ങ്ങ­ളെ പ­ഠി­പ്പി­ച്ച ആ­ള­ല്ലേ. നി­ങ്ങൾ എ­ന്നോ­ടു സ­മാ­ധാ­നം ചോ­ദി­ക്കു­ന്നോ?” എ­ന്നു് ല­ക്ച­റർ “നി­ങ്ങ­ളെ” എന്ന പദം ഉ­പ­യോ­ഗി­ക്കാ­തെ അ­യാ­ളോ­ടു ചോ­ദി­ക്കു­ന്നു. അ­പ്പോൾ മ­റു­പ­ടി. “പ­ഠി­പ്പി­ച്ച­തു് ക്ലാ­സ്സിൽ ഞാ­നി­രു­ന്ന­പ്പോൾ. ഇ­പ്പോൾ ഞാൻ പ്രിൻ­സി­പ്പിൽ”. ല­ക്ച­റർ ഓഫീസ് മു­റി­യിൽ­ച്ചെ­ന്നു ക­ട­ലാ­സ്സെ­ടു­ത്തു് “I am sorry I came late. I might kindly be excused” എന്നു എ­ഴു­തി­ക്കൊ­ടു­ക്കു­ന്നു പ്രിൻ­സി­പ്പി­ലി­നു്. അതിൽ “explanation accepted” എന്നു പ്രിൻ­സി­പ്പിൽ എ­ഴു­തു­ന്നു. രണ്ടു സം­ഭ­വ­ങ്ങ­ളി­ലെ­യും അ­ധ്യാ­പ­കൻ എം. കൃ­ഷ്ണൻ­നാ­യർ തന്നെ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പെൺ­കു­ട്ടി ഒ­റ്റ­യ്ക്കു വ­രു­മ്പോൾ വി­ജ­ന­പ്ര­ദേ­ശ­ത്തു­വ­ച്ചു് ഒരു യു­വാ­വു് അ­വ­ളു­ടെ നേരേ വ­ന്നാൽ അവൾ വ­ല്ലാ­തെ പേ­ടി­ക്കി­ല്ലേ?

ഉ­ത്ത­രം: ഇല്ല. എതിരേ വ­രു­ന്ന­തു ത­ന്നെ­ക്കാൾ സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി­യാ­ണെ­ങ്കിൽ അവൾ പേ­ടി­ക്കും. വ­ല്ലാ­തെ പേ­ടി­ക്കും.

ചോ­ദ്യം: ക­ഷ­ണ്ടി­ക്കു­ള്ള സൗ­ക­ര്യ­ങ്ങൾ എ­ന്തെ­ല്ലാം?

ഉ­ത്ത­രം: മു­ഴു­ക്ക­ഷ­ണ്ടി­യാ­ണെ­ങ്കിൽ ചീ­പ്പു് വേണ്ട. കു­ളി­ക­ഴി­ഞ്ഞാൽ തല തോർ­ത്താൻ എ­ളു­പ്പ­മു­ണ്ടു്. ബ്രിൽ ക്രീം വേണ്ട. പി­ന്നെ പെ­ണ്ണു­ങ്ങൾ സ്നേ­ഹി­ക്കും. അന്നാ ക­രേ­നി­ന എന്ന അ­തി­സു­ന്ദ­രി സു­ന്ദ­ര­നാ­യ ഭർ­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ചു് ക­ഷ­ണ്ടി­ക്കാ­ര­നാ­യ വ്രോൺ­സ്കി­യെ സ്നേ­ഹി­ച്ചു. അർ­ദ്ധ­ക­ഷ­ണ്ടി­ക്കാ­ര­നാ­യ ഭരതു് ഗോപി ക്കു­ള്ള ആ­രാ­ധി­ക­കൾ ത­ല­നി­റ­യെ മു­ടി­യു­ള്ള മ­റ്റ­ഭി­നേ­താ­ക്കൾ­ക്കു് ഉണ്ടോ?

ചോ­ദ്യം: നല്ല ഭാ­ര്യ­യെ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കാം.

ഉ­ത്ത­രം: ഭർ­ത്താ­വു് അ­വ­ളു­ടെ സാരി ന­ന­ച്ചു­പി­ഴി­ഞ്ഞു് ഉ­ണ­ങ്ങാൻ വി­രി­ക്കു­മ്പോൾ അതു കാ­റ്റിൽ പ­റ­ന്നു­പോ­കാ­തെ ക്ലി­പ്പ് ഇ­ടു­ന്ന­വൾ നല്ല ഭാര്യ. അയാൾ ക­രി­ത്തോർ­ത്തു­ടു­ത്തു­കൊ­ണ്ടു് അരി വാർ­ക്കു­മ്പോൾ ‘താഴെ എ­ല്ലാം­കൂ­ടെ വ­ന്നു­വീ­ഴ­രു­തു്’ എന്നു നിർ­ദ്ദേ­ശി­ക്കു­ന്ന­വൾ നല്ല ഭാര്യ. ഭർ­ത്താ­വും ഭാ­ര്യ­യും ര­ണ്ടാ­ഫീ­സു­ക­ളിൽ ജോ­ലി­യാ­യി­രി­ക്കു­മ്പോൾ, അ­വർ­ക്കു കാ­റു­ണ്ടാ­യി­രി­ക്കു­മ്പോൾ അവൾ കാറിൽ ഓ­ഫീ­സിൽ പോ­കു­ക­യും അയാൾ ന­ട­ന്നു­പോ­കു­ക­യും ചെ­യ്താൽ അവൾ നല്ല ഭാര്യ.

ചോ­ദ്യം: നല്ല ഭർ­ത്താ­വി­നെ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കാം.

ഉ­ത്ത­രം: ഭാ­ര്യ­യും ഭർ­ത്താ­വും ര­ണ്ടു് ഓ­ഫീ­സു­ക­ളിൽ ജോ­ലി­യാ­യി­രി­ക്കു­മ്പോൾ, കാണാൻ കൊ­ള്ളാ­വു­ന്ന വേ­ല­ക്കാ­രി വീ­ട്ടി­ലി­രി­ക്കെ കൂ­ടെ­ക്കൂ­ടെ ത­ല­വേ­ദ­ന വന്നു വീ­ട്ടിൽ ഉ­ച്ച­യ്ക്കു ശേഷം എ­ത്തു­ന്ന മ­നു­ഷ്യൻ നല്ല ഭർ­ത്താ­വു്. വളരെ നല്ല ഭർ­ത്താ­വു്.

ചോ­ദ്യം: നി­ങ്ങൾ ആ­ജാ­നു­ബാ­ഹു­വാ­ണോ?

ഉ­ത്ത­രം: കാ­ലി­ന്റെ മു­ട്ടു­വ­രെ എ­ത്തു­ന്ന കൈ­യോ­ടു കൂ­ടി­യ­വൻ ആ­ജാ­നു­ബാ­ഹു. ഞാൻ സാ­ഹി­ത്യ സൃ­ഷ്ടി­ക­ളെ സ­മീ­പി­ക്കു­മ്പോൾ സ­ത്യ­ത്തെ വ­ലി­ച്ചു­നീ­ട്ടാ­റി­ല്ല. അ­ങ്ങ­നെ നീ­ട്ടു­ന്ന­വർ ആ­ജാ­നു­ബാ­ഹു­ക്ക­ളാ­യി­രി­ക്കും. ന­വീ­ന­നി­രൂ­പ­ക­രു­ടെ കൈകൾ അ­ള­ന്നു­നോ­ക്കൂ.

ചോ­ദ്യം: ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ നിർ­ഭാ­ഗ്യ­മേ­തു?

ഉ­ത്ത­രം: ദൗർ­ഭാ­ഗ്യ­മെ­ന്നു പറയൂ. വി­വാ­ഹി­ത­നാ­യ മ­ക­ന്റെ വീ­ട്ടി­ലോ വി­വാ­ഹി­ത­യാ­യ മ­ക­ളു­ടെ വീ­ട്ടി­ലോ പെൻ­ഷൻ­പ­റ്റി­യ­തി­നു­ശേ­ഷം ജീ­വി­ക്കു­ക എ­ന്ന­തു്. അ­ങ്ങ­നെ ജീ­വി­ക്കു­ന്ന­വ­നു നേ­ഴ്സ­റി സ്കൂ­ളി­ലേ­ക്കു­ള്ള ദൂരം, റേ­ഷ­ന­രി വി­ല്ക്കു­ന്ന ക­ട­യി­ലേ­ക്കു­ള്ള ദൂരം, പ­ഞ്ചാ­ര വി­ല്ക്കു­ന്ന ക­ട­യി­ലേ­ക്കു­ള്ള ദൂരം ഇവ ദിവസം തോറും കൂ­ടി­ക്കൂ­ടി വരും.

ചോ­ദ്യം: നി­ങ്ങൾ നൂ­റി­നു് നൂറും സ­ത്യ­സ­ന്ധ­നാ­ണോ?

ഉ­ത്ത­രം: അ­ല്ലേ­യ­ല്ല. കോ­ളേ­ജിൽ ജോ­ലി­യാ­യി­രി­ക്കു­മ്പോൾ ഞാൻ എത്ര കു­ട്ടി­കൾ­ക്കാ­ണു് conduct certificate എ­ഴു­തി­ക്കൊ­ടു­ത്തി­ട്ടു­ള്ള­തു്.

സാ­ഹി­ത്യ­ചി­ന്ത
images/DeathOfASalesman.jpg

ഈ ശ­താ­ബ്ദ­ത്തി­ലെ മ­ഹ­നീ­യ­ങ്ങ­ളാ­യ നാ­ട­ക­ങ്ങ­ളിൽ ഒ­ന്നാ­യി­ട്ടാ­ണു് മി­ല്ല­റു ടെ “സെ­യിൽ­സ്മാ­ന്റെ മരണം ” എ­ന്ന­തു് പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. ഞാ­ന­തു് വാ­യി­ച്ചി­ട്ടു് വർ­ഷ­ങ്ങൾ ഏ­റെ­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. വാ­യി­ച്ച നാളിൽ അതത്ര കേ­മ­മാ­ണെ­ന്നു് എ­നി­ക്കു് തോ­ന്നി­യി­ല്ല. ഐ­ഡൻ­ഡി­റ്റി—അ­ന­ന്യ­ത—ത­കർ­ന്നു ത­കർ­ന്നു് ഒ­ടു­വിൽ ഇൻ­ഷ്വ­റൻ­സ് പണം മകനു കി­ട്ട­ട്ടെ എ­ന്നു് തീ­രു­മാ­നി­ച്ചു് ആ­ത്മ­ഹ­ത്യ ചെയ്ത ഒരു വി­ല്ലി ലോ­മ­നെ­ക്കു­റി­ച്ചാ­ണു് ആ നാ­ട­ക­മെ­ന്നു് ഓർമ്മ എ­ന്നോ­ടു പ­റ­യു­ന്നു. ഒ­രു­ത്ത­ന്റെ ത­കർ­ച്ച­യെ മി­ല്ലർ സ്ഥൂ­ലീ­ക­രി­ച്ചു് പ്ര­തി­പാ­ദി­ച്ചു എ­ന്ന­താ­ണു് നാ­ട­ക­ത്തി­ന്റെ ദോ­ഷ­മാ­യി എ­നി­ക്കു് തോ­ന്നി­യ­തു്. സ്ഥൂ­ലീ­ക­ര­ണം വ­രു­മ്പോൾ സത്യം അ­സ­ത്യ­മാ­കും. ഈ ദോഷം ത­ന്നെ­യാ­ണു് ഏതൽ ഫ്യൂ­ഗാ­ഡ് 1990-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ My Children! My Africa! എന്ന നാ­ട­ക­ത്തി­നു­മു­ള്ള­തു്. മി­സ്റ്റർ എം ഒരു സ്കൂ­ളി­ന്റെ ഹെ­ഡ്മാ­സ്റ്റ­റാ­ണു്. അ­ദ്ദേ­ഹം ഒരു വെ­ള്ള­ക്കാ­രി പെൺ­കു­ട്ടി ഇ­സ­ബെ­ല്ലി­നേ­യും ക­റു­ത്ത വർ­ഗ്ഗ­ക്കാ­രൻ ത­മി­യെ­യും ഡി­ബേ­റ്റിൽ പ­ങ്കെ­ടു­പ്പി­ക്കു­ന്നു. ര­ണ്ടു­പേ­രു­ടേ­യും സാ­മർ­ത്ഥ്യ­ത്തിൽ സ­ന്തോ­ഷം തോ­ന്നി­യ എം അവരെ ക്വി­സ് പ­രി­പാ­ടി­യിൽ ഉൾ­പ്പെ­ടു­ത്തു­ന്നു. മൂ­ന്നു­പേ­രും അ­ന്യോ­ന്യം മ­ന­സ്സു­കൊ­ണ്ട­ടു­ക്കു­മ്പോൾ എ­മ്മി­നെ­ക്കു­റി­ച്ചു് തെ­റ്റി­ദ്ധാ­ര­ണ ഉ­ണ്ടാ­കു­ന്നു. വി­ജ്ഞാ­ന­മാർ­ജ്ജി­ക്ക­ലി­നും സ­ത്യ­പ്ര­സ്താ­വ­ത്തി­നും പ­ര­മ­പ്രാ­ധാ­ന്യം കൽ­പ്പി­ക്കു­ന്ന എം പോ­ലീ­സി­നു് വി­പ്ല­വ­കാ­രി­ക­ളാ­യ വി­ദ്യാർ­ത്ഥി­ക­ളെ ഒ­റ്റി­ക്കൊ­ടു­ത്തു എ­ന്ന­താ­ണു് ആ­രോ­പ­ണം. പോ­ലീ­സി­നെ എം ക­ണ്ട­തു് സ­ത്യ­മാ­ണെ­ങ്കി­ലും അ­ദ്ദേ­ഹം ഒ­റ്റി­ക്കൊ­ടു­ക്കൽ­കാ­ര­ന­ല്ല; ധർ­മ്മ­ചി­ന്ത­യു­ടെ ശാ­ശ്വ­ത പ്ര­തീ­ക­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ ഐ­ഡൻ­ഡി­റ്റി­യെ ന­ശി­പ്പി­ക്കാൻ ത­മി­യും മ­റ്റു­ള്ള­വ­രും ശ്ര­മി­ച്ചി­ട്ടും ഫ­ല­മു­ണ്ടാ­കു­ന്നി­ല്ല. ര­ക്ഷ­പ്പെ­ടാൻ മാർ­ഗ്ഗ­മു­ണ്ടാ­യി­രു­ന്നി­ട്ടും അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­തെ സോ­ക്ര­ട്ടീ­സി നെ­പ്പോ­ലെ അ­ദ്ദേ­ഹം വ­ധ­കർ­ത്താ­ക്കൾ­ക്കാ­യി ഇ­രു­ന്നു കൊ­ടു­ക്കു­ന്നു. ഈ ക­ഥാ­പാ­ത്രം ബൃ­ഹ­ദാ­കാ­ര­മാർ­ന്നു­പോ­യ­തു കൊ­ണ്ടു് അ­സ­ത്യാ­ത്മ­ക­മാ­യി പ­രി­ണ­മി­ക്കു­ന്നു. ഏതൽ ഫ്യൂ­ഗാ­ഡി­ന്റെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര സി­ദ്ധാ­ന്ത­ത്തി­നു് യോ­ജി­ച്ച വി­ധ­ത്തിൽ അ­ദ്ദേ­ഹം നാ­ട­ക­ത്തി­ലൂ­ടെ ഒരു കൊ­ല­പാ­ത­കം ന­ട­ത്തു­ക­യാ­ണു്. “The Road to Mecca ” എന്ന അ­തി­സു­ന്ദ­ര­മാ­യ നാടകം ര­ചി­ച്ച ഫ്യൂ­ഗാ­ഡാ­ണു് ഇതും എ­ഴു­തി­യ­തെ­ന്നു പ­റ­ഞ്ഞാൽ വി­ശ്വ­സി­ക്കാ­നാ­വു­ക­യി­ല്ല. “ക­ല്ലു­ക­ളും പെ­ട്രോൾ ബോം­ബു­ക­ളും പോ­ലീ­സി­ന്റെ സാ­യു­ധ­വാ­ഹ­ന­ങ്ങൾ­ക്ക­ക­ത്തു ചെ­ല്ലു­കി­ല്ല. വാ­ക്കു­കൾ­ക്കു് അതിനു ക­ഴി­യും” എ­ന്നു് ഏം വി­ദ്യാർ­ത്ഥി­യാ­യ ത­മി­യോ­ടു് പ­റ­യു­ന്നു. പക്ഷേ, ആ വാ­ക്കു­കൾ—സു­ശ­ക്ത­ങ്ങ­ളാ­യ വാ­ക്കു­കൾ—ഏതൽ ഫ്യൂ­ഗാ­ഡി­ന്റെ കൈയിൽ അ­ശ­ക്ത­ങ്ങ­ളാ­യി­ത്തീ­രു­ന്നു.

images/AudenVanVechten1939.jpg
ഡബ്ലു. എച്ച്. ഓഡൻ

വാ­ക്കു­കൾ കൊ­ണ്ടു് ചി­ത്ര­ങ്ങൾ വ­ര­യ്ക്കാൻ ന­മ്മു­ടെ ക­വി­കൾ­ക്കു­ള്ള പ്രാ­ഗൽ­ഭ്യം സു­വി­ദി­ത­മാ­ണു്. അ­തു­കൊ­ണ്ടു് വെ­ണ്മ­ണി, വ­ള്ള­ത്തോൾ, കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ ഇ­വ­രു­ടെ ശ്ലോ­ക­ങ്ങൾ ഉ­ദ്ധ­രി­ക്കേ­ണ്ട­തി­ല്ല. അ­ടു­ത്ത കാ­ല­ത്തു് ഞാൻ ഡബ്ലു. എച്ച്. ഓ­ഡ­ന്റെThe Age of Anxiety—A. Baroque Eclogue ” വാ­യി­ച്ചു. നാ­ട­ക­ത്തി­ന്റെ രൂ­പ­ത്തിൽ എ­ഴു­തി­യ ആ കാ­വ്യ­ത്തിൽ പ­ദ­ങ്ങൾ കൊ­ണ്ടു­ള്ള മ­നോ­ഹ­ര­മാ­യ ഒരു ചി­ത്ര­മു­ണ്ടു്.

Peasant wives are pounding

Linen on stones by a stream

And a doctor’s silk hat dances

On top of a hedge as he hurries

Along a sunken lane

(P. 304, Collected Longer Poems—Faber)

കഥകൾ
images/AgeOfAnxiety.jpg

ഓ­ഡ­ന്റെ നാ­ട­കീ­യ രൂ­പ­മാർ­ന്ന കാ­വ്യ­ത്തിൽ ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­മ­നു­ഭ­വി­ച്ചു് ആ­ദ്ധ്യാ­ത്മി­ക സത്യം ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ക്കു­ന്ന ചില ക­ഥാ­പാ­ത്ര­ങ്ങ­ളെ കാണാം. സ്നേ­ഹം സാ­ക്ഷാ­ത്ക­രി­ക്കാൻ ക­ഴി­യാ­ത്ത­താ­ണു് ഒരു യു­വാ­വി­ന്റെ ദുഃഖം. അയാൾ പ­റ­യു­ന്നു:

My mortal body

Has sinned on sofas; assigning to each

Points of pleasure, I have pencilled on envelopes

Lists of my loves

(P. 321)

മ­ഹ­നീ­യ­മാ­യ പ്രേ­മം തീർ­ച്ച­യാ­യു­മു­ണ്ടു് എ­ന്നൊ­രു വി­ചാ­രം പ­ണ്ടു് എ­നി­ക്കു­ണ്ടാ­യി­രു­ന്നു. അ­തി­ല്ലെ­ങ്കിൽ ഷേ­ക്സ്പി­യർ “റോ­മി­യോ ആൻഡ് ജൂ­ലി­യ­റ്റ്” എ­ഴു­തി­യ­തു് എ­ങ്ങ­നെ എ­ന്നാ­യി­രു­ന്നു ഞാൻ എ­ന്നോ­ടു തന്നെ ചോ­ദി­ച്ച­തു്. ന­മു­ക്കു് ഒ­രി­ക്ക­ലും കാണാൻ ക­ഴി­യാ­ത്ത­തി­നെ­യാ­ണു് കവികൾ കാ­ണി­ച്ചു് തരുക. തന്റെ നാ­ട­ക­ത്തി­ലൂ­ടെ ഷേ­ക്സ്പി­യർ മ­ഹ­ത്വ­മാർ­ന്ന പ്രേ­മ­ത്തെ ചി­ത്രീ­ക­രി­ച്ചു. അ­തു­കൊ­ണ്ടു് സം­ശ­യ­ര­ഹി­ത­മാ­യി പറയാം, മ­ഹ­നീ­യ­മാ­യ പ്രേ­മ­മു­ണ്ടു്. പക്ഷേ, ഇ­ന്നു് എ­നി­ക്കു് ആ വി­ചാ­ര­മി­ല്ല.

ശ്രീ. ഇ. വി. ശ്രീ­ധ­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ശരണം നാ­രാ­യ­ണീ­യം” എന്ന ചെ­റു­ക­ഥ­യിൽ സ്നേ­ഹി­ക്കാൻ ക­ഴി­യാ­ത്ത ഒരാളെ കാണാം. ഐ­സ്ക്രീം വാ­ങ്ങി­ക്കൊ­ടു­ത്ത ല­ക്ഷ്മി­ക്കു­ട്ടി­യെ, അതു ക­ഴി­ക്കാ­തെ അയാൾ നി­രാ­ക­രി­ക്കു­ന്നു. ബ­ന്ധു­ക്ക­ളെ അ­യാൾ­ക്കു് സ്നേ­ഹി­ക്കാ­നാ­വു­ന്നി­ല്ല. ത­ന്നോ­ടു് നി­ഷ്ക­ള­ങ്ക­മാ­യ സ്നേ­ഹ­മു­ള്ള ഒരു കൊ­ച്ചു കു­ട്ടി­യെ­പ്പോ­ലും അയാൾ സ്നേ­ഹ­മി­ല്ലാ­യ്മ കൊ­ണ്ടു് വേ­ദ­നി­പ്പി­ക്കു­ന്നു. ഒ­ടു­വിൽ ആ­ദ്ധ്യാ­ത്മി­ക­ത്വ­ത്തിൽ വിലയം കൊ­ള്ളാൻ പോ­വു­ക­യാ­ണു് അയാൾ. അ­വി­ടെ­യും അയാൾ പ­രാ­ജ­യ­പ്പെ­ടു­ക­യേ­യു­ള്ളൂ. കാരണം അ­ത്ര­ക­ണ്ടു് അ­യാ­ളു­ടെ മ­ന­സ്സു് ശൂ­ന്യ­മാ­ണു് എ­ന്ന­തു തന്നെ. സ­മ­കാ­ലി­ക മ­നു­ഷ്യ­ന്റെ ആന്തര ശൂ­ന്യ­ത­യെ ഒരു ക­ഥാ­പാ­ത്ര­ത്തി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ഇ. വി. ശ്രീ­ധ­രൻ.

മ­ഹ­നീ­യ­മാ­യ പ്രേ­മം തീർ­ച്ച­യാ­യു­മു­ണ്ടു് എ­ന്നൊ­രു വി­ചാ­രം പ­ണ്ടു് എ­നി­ക്കു­ണ്ടാ­യി­രു­ന്നു. അ­തി­ല്ലെ­ങ്കിൽ ഷേ­ക്സ്പി­യർറോ­മി­യോ ആൻഡ് ജൂ­ലി­യ­റ്റ് ” എ­ഴു­തി­യ­തു് എ­ങ്ങ­നെ എ­ന്നാ­യി­രു­ന്നു ഞാൻ എ­ന്നോ­ടു തന്നെ ചോ­ദി­ച്ച­തു്. ന­മു­ക്കു് ഒ­രി­ക്ക­ലും കാണാൻ ക­ഴി­യാ­ത്ത­തി­നെ­യാ­ണു് കവികൾ കാ­ണി­ച്ചു് തരുക. തന്റെ നാ­ട­ക­ത്തി­ലൂ­ടെ ഷേ­ക്സ്പി­യർ മ­ഹ­ത്വ­മാർ­ന്ന പ്രേ­മ­ത്തെ ചി­ത്രീ­ക­രി­ച്ചു. അ­തു­കൊ­ണ്ടു് സം­ശ­യ­ര­ഹി­ത­മാ­യി പറയാം, മ­ഹ­നീ­യ­മാ­യ പ്രേ­മ­മു­ണ്ടു്. പക്ഷേ, ഇ­ന്നു് എ­നി­ക്കു് ആ വി­ചാ­ര­മി­ല്ല. “പൂ­വു­പോ­ലു­ള്ളൊ­രോ­മ­ന­ക്കൗ­തു­കം” മാ­ത്ര­മാ­ണു് അ­തെ­ന്നും അതു യൗ­വ­ന­കാ­ല­ത്തേ ഉ­ണ്ടാ­വു­ക­യു­ള്ളൂ­വെ­ന്നും ഞാൻ ക­രു­തു­ന്നു. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലെ ആ കൗ­തു­കം വി­വാ­ഹം ക­ഴി­ഞ്ഞു് പ­തി­ന­ഞ്ചു­ദി­വ­സ­ത്തി­നു­ശേ­ഷം കെ­ട്ട­ട­ങ്ങു­ന്നു. പി­ന്നെ അ­നു­ര­ഞ്ജ­നം­കൊ­ണ്ടേ ആ ജീ­വി­തം നി­ല­നി­റു­ത്തി­ക്കൊ­ണ്ടു­പോ­കാൻ സാ­ധി­ക്കൂ. അ­നു­ര­ഞ്ജ­നം സാ­ദ്ധ്യ­മാ­ക­ണ­മെ­ങ്കിൽ ജീ­വി­ത­ത്തി­ന്റെ മാ­ധു­ര്യം­ക­ലർ­ന്ന ഭാ­ഗ­ങ്ങ­ളും ക­യ്പു­ചേർ­ന്ന ഭാ­ഗ­ങ്ങ­ളും ഒ­രേ­മ­ട്ടിൽ സ്വീ­ക­രി­ക്ക­ണം. ഒരു സ്ത്രീ ജീ­വി­ത­വൈ­ഷ­മ്യ­ങ്ങൾ പ­രി­ഹ­രി­ക്കാൻ വേ­ണ്ടി ഒരു മ­നഃ­ശ്ശാ­സ്ത്ര­ജ്ഞ­ന്റെ അ­ടു­ക്ക­ലെ­ത്തി. അവൾ കെ­യ്ക്ക് തി­ന്നു­മോ എന്നു അ­യാ­ളു­ടെ ചോ­ദ്യം. തി­ന്നു­മെ­ന്നു മ­റു­പ­ടി കി­ട്ടി­യ­പ്പോൾ കെ­യ്ക്കി­ന്റെ ഫ്രോ­സ്റ്റി­ങ്ങാ­ണോ (പ­ഞ്ചാ­ര­യും മു­ട്ട­യും ചേർ­ത്തു് മു­ക­ളിൽ വച്ച ഭാഗം) അ­തി­ന്റെ താ­ഴ­ത്തെ ഭാ­ഗ­മാ­ണോ ആദ്യം ക­ഴി­ക്കു­ന്ന­തു് എ­ന്നു് അയാൾ ചോ­ദി­ച്ചു. ഫ്രോ­സ്റ്റി­ങ് ക­ഴി­ച്ചി­ട്ടേ മ­റ്റേ­ഭാ­ഗ­ത്തു പ­ല്ല­മർ­ത്തൂ എ­ന്നു് അവർ മ­റു­പ­ടി നല്കി. ചിലർ അ­ങ്ങ­നെ­യാ­ണു്. വേറെ ചിലർ അ­ത്ര­ക­ണ്ടു രു­ചി­ക­ര­മ­ല്ലാ­ത്ത താ­ഴ­ത്തെ ഭാഗം ആദ്യം ക­ഴി­ച്ചി­ട്ടു് മാ­ധു­ര്യ­മേ­റി­യ മു­കൾ­ഭാ­ഗ­ത്തേ­യ്ക്കു വരും. മറ്റു ചിലർ ര­ണ്ടും ഒ­രേ­സ­മ­യം ക­ടി­ച്ചു ഉ­ള്ളി­ലാ­ക്കും. ഫോ­സ്റ്റി­ങ് ആദ്യം ക­ഴി­ക്കു­ന്ന­വർ ജീ­വി­ത­ത്തി­ന്റെ സു­ഖ­പ്ര­ദ­മാ­യ അംശം മാ­ത്രം സ്വീ­ക­രി­ക്കു­ന്ന­വർ. താ­ഴ­ത്തെ ഭാഗം ആദ്യം ക­ഴി­ക്കു­ന്ന­വർ സു­ഖ­പ്ര­ദ­മാ­യ­തി­നെ പി­ന്നീ­ടു് അ­നു­ഭ­വി­ച്ചു് സു­ഖാ­നു­ഭൂ­തി കൂ­ട്ടാം എന്നു വി­ചാ­രി­ക്കു­ന്ന­വർ. ര­ണ്ടും ഒ­രു­മി­ച്ചു ക­ഴി­ക്കു­ന്ന­വർ ജീ­വി­ത­ത്തി­ന്റെ എല്ലാ ഭാ­ഗ­ങ്ങ­ളും ഒ­രേ­രീ­തി­യിൽ സ്വീ­ക­രി­ക്കു­ന്ന­വർ. ന­മ്മ­ളിൽ പ­ലർ­ക്കും ഇതിനു ക­ഴി­യി­ല്ല. ഫ്രോ­സ്റ്റി­ങ് മാ­ത്രം മതി എന്നു ക­രു­തു­ന്ന­വ­രാ­ണു് ഇ­ക്കൂ­ട്ടർ.

ശ്രീ. സ­തീ­ഷ്ബാ­ബു പ­യ്യ­ന്നൂർ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ “ഭാ­മാ­മു­കു­ന്ദൻ കഥ വാ­യി­ക്കു­ന്നു” എന്ന ചെ­റു­ക­ഥ­യിൽ ആ­ദ്യ­മൊ­ക്കെ ഫ്രോ­സ്റ്റി­ങ് തി­ന്നു ശീ­ലി­ച്ച സ്ത്രീ ഒ­ടു­വിൽ ഭേ­ദ­ചി­ന്ത­കൂ­ടാ­തെ കെ­യ്ക്കാ­കെ ഭ­ക്ഷി­ക്കു­ന്ന­തി­ന്റെ ചി­ത്രം കാണാം. വേ­റൊ­രു­ത­ര­ത്തിൽ പറയാം. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ പ്രാ­രം­ഭ­കാ­ല­ത്തു ഭർ­ത്താ­വു­മാ­യി അ­നു­ര­ഞ്ജ­നം തേ­ടാ­ത്ത­വൾ പി­ല്ക്കാ­ല­ത്തു് അതു തേ­ടു­ന്നു. ജീ­വി­ത­ത്തിൽ വിജയം പ്രാ­പി­ക്കു­ന്നു. ജീ­വി­ത­സ്പ­ന്ദ­ത്തെ­ക്കാൾ ടെ­ക്നി­ക്കി­നാ­ണു് ഇ­ക്ക­ഥ­യിൽ പ്രാ­ധാ­ന്യം. (കെ­യ്ക്കി­ന്റെ കഥ ഞാ­നേ­തോ ഇം­ഗ്ലീ­ഷ് പു­സ്ത­ക­ത്തിൽ ക­ണ്ട­താ­ണു്.)

ഒ­ക്താ­വ്യോ പാസ്
images/atreewithin.jpg

1990-ൽ സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഒ­ക്താ­വ്യോ പാ­സ്സി ന്റെ കാ­വ്യ­ങ്ങൾ (1957 തൊ­ട്ടു് 1987 വ­രെ­യു­ള്ള­തു്) ല­ണ്ട­നി­ലെ paladin Grafton Books പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു. വി­ഖ്യാ­ത­മാ­യ“Sunstone ” തൊ­ട്ടു് ഏ­റ്റ­വും പുതിയ കാ­വ്യ­മാ­യ “A Tree Within” എ­ന്ന­തു­വ­രെ 669 പു­റ­ങ്ങ­ളു­ള്ള ഈ ഗ്ര­ന്ഥ­ത്തിൽ ചേർ­ത്തി­രി­ക്കു­ന്നു. (വില £9.99. Spl.£4.95) പെൻ­ഗ്വിൻ ബു­ക്ക്സ് 1979-ൽ പ്ര­സാ­ധ­നം ചെയ്ത “Selected Poems” ഈ ഗ്ര­ന്ഥ­ത്തി­ന്റെ മുൻ­പിൽ നി­ഷ്പ്ര­ഭ­മാ­യി­പ്പോ­കു­ന്നു.

ജീ­വി­തം ഭ്ര­മ­ജ­ന­ക­സ്ഥാ­ന­മാ­ണെ­ന്നും (labyrinth) അ­തിൽ­നി­ന്നു ര­ക്ഷ­നേ­ടാൻ അ­ന്യ­നിൽ തന്നെ സാ­ക്ഷാ­ത്ക­രി­ക്ക­ണ­മെ­ന്നും വി­ശ്വ­സി­ക്കു­ന്ന ക­വി­യാ­ണു് പാസ്. അന്യൻ ന­ര­ക­മാ­ണെ­ന്ന സാർ­ത്രി ന്റെ വി­ശ്വാ­സം അ­ദ്ദേ­ഹ­ത്തി­നി­ല്ല. അ­ധ്യാ­ത്മി­ക വി­ശു­ദ്ധി, സ്നേ­ഹം, കവിത ഈ മൂ­ന്നി­ലൂ­ടെ­യു­മാ­ണു് അ­ന്യ­നിൽ സാ­ക്ഷാ­ത്കാ­രം നേടി മ­നു­ഷ്യൻ സ­മ്പൂർ­ണ്ണ­നാ­കു­ക. ഈ ചി­ന്താ­ഗ­തി­യു­ടെ ക­ലാ­ത്മ­ക­ങ്ങ­ളാ­യ ആ­വി­ഷ്കാ­ര­ങ്ങ­ളാ­ണു് പാ­സ്സി­ന്റെ കാ­വ്യ­ങ്ങ­ളെ­ന്നു സാ­മാ­ന്യ­പ്ര­സ്താ­വം ന­ട­ത്താ­വു­ന്ന­താ­ണു്. പക്ഷേ, ആ­സ്വാ­ദ­ന­ത്തി­നു വ­ഴ­ങ്ങി­ത്ത­രു­ന്ന­വ­യ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങൾ. ഇ­മേ­ജ­റി­യ സ്വ­ന്തം നാ­ട്ടി­ന്റെ ച­രി­ത്ര­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തി സ­റീ­യ­ലി­സ­ത്തി­ന്റെ ടെ­ക്നി­ക്കി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്ന കാ­വ്യ­ങ്ങൾ ആ­വർ­ത്തി­ച്ചു­ള്ള പാ­രാ­യ­ണ­ത്തി­നു­ശേ­ഷ­വും അ­ന­ഭി­ഗ­മ്യ­ങ്ങ­ളാ­യി വർ­ത്തി­ക്കു­ന്നു. വി­ര­ള­മാ­യി അതു് സ്പ­ഷ്ട­ത­യോ­ടെ വി­രാ­ജി­ക്കു­ന്നു­മു­ണ്ടു്.

ന­ക്ഷ­ത്ര­ങ്ങൾ നി­റ­ഞ്ഞ രാ­ത്രി­യു­ടെ ഉ­ദാ­ത്ത സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കു­ന്ന കവി ക­ള്ളി­ച്ചെ­ടി­ക­ളും മു­ള്ളു­ക­ളും പാ­റ­ക്കെ­ട്ടു­ക­ളു­മു­ള്ള ലോ­ക­ത്തു നി­ല്ക്കു­ക­യാ­ണെ­ന്നു പെ­ട്ടെ­ന്നു് മ­ന­സ്സി­ലാ­ക്കു­ന്നു:

Tell me, drouth, tell me, burnt earth,

earth of ground nones, tell me agonized moon:

is there no water

is there only blood, only dust, only

naked footsteps on the thorns.

തു­ടർ­ന്നു വ­രു­ന്ന എല്ലാ വ­രി­ക­ളും ഇ­തു­പോ­ലെ സു­ശ­ക്ത­ങ്ങ­ളാ­ണു്. ന­മ്മു­ടെ ലോ­ക­ത്തി­ന്റെ ഗർ­ഹ­ണീ­ത­യെ വ്യ­ഞ്ജി­പ്പി­ക്കു­ന്ന­താ­ണു്. (ഐ­ക്ക­വി­ത പെൻ­ഗ്വിൻ പ്ര­സാ­ധ­ന­ത്തിൽ­നി­ന്നു്) സ­മ്പൂർ­ണ്ണ­മാ­യ ആ­സ്വാ­ദ­ന­മു­ണ്ടാ­യാ­ലും ഇ­ല്ലെ­ങ്കി­ലും ഈ Paladin പ്ര­സാ­ധ­നം ക­വി­ത­യിൽ താ­ല്പ­ര്യ­മു­ള്ള­വ­രു­ടെ കൈയിൽ ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­താ­ണു്.

ശ്രീ­രേ­ഖ

ജ­ന്മ­നാ ക­വി­യാ­ണു് ശ്രീ. ശ്രീ­രേ­ഖ. അ­ദ്ദേ­ഹം അർ­ഹി­ക്കു­ന്ന രീ­തി­യിൽ കീർ­ത്തി കി­ട്ടി­യി­ല്ല എ­ന്ന­തു് എന്നെ വേ­ദ­നി­പ്പി­ക്കു­ന്നു. ഇന്നു മ­ഹാ­യ­ശ്ശ­സ്സു് ആർ­ജ്ജി­ച്ചു് വി­രാ­ജി­ക്കു­ന്ന പല ക­വി­കൾ­ക്കു­ള്ള­തി­നെ­ക്കാൾ കാ­വ്യ­ശ­ക്തി അ­ദ്ദേ­ഹ­ത്തി­നു­ണ്ടു്. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹം എ­ഴു­തി­യ “ഗുഹൻ” എന്ന കാ­വ്യം ഏ­കാ­ന്ത­ത്തി­ലി­രു­ന്നു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ ഉ­റ­ക്കെ വാ­യി­ച്ചു­നോ­ക്കു­ക. കാ­വ്യ­ത്തി­ന്റെ ല­യ­ത്തിൽ അവർ ആ­മ­ജ്ജ­നം ചെ­യ്തു് അ­സു­ല­ഭാ­നു­ഭൂ­തി­ക്കു വി­ധേ­യ­രാ­കും. ആ ലയം സ­ത്യ­ത്തി­ന്റെ തേ­ജോ­മ­യ­മാ­യ മ­ണ്ഡ­ല­ത്തിൽ അവരെ കൊ­ണ്ടു­ചെ­ല്ലും.

വാ­ല്മീ­കി­രാ­മാ­യ­ണ ത്തി­ലും അ­ധ്യാ­ത്മ­രാ­മാ­യ­ണ ത്തി­ലും പ്ര­തി­പാ­ദി­ക്ക­പ്പെ­ട്ട ഒരു വി­ഷ­യ­ത്തെ അ­വ­ലം­ബി­ച്ചു കാ­വ്യം ര­ചി­ക്കു­ന്ന ശ്രീ­രേ­ഖ അതിനെ സ­മ­കാ­ലി­ക­മാ­യ സം­ഭ­വ­ങ്ങ­ളോ­ടു കൂ­ട്ടി­യി­ണ­ക്കി അ­നു­വാ­ച­ക­രെ ചി­ന്ത­യു­ടെ തീ­ര­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. അവിടെ കു­റ­ച്ചു­നേ­രം നി­ന്നി­ട്ടു് കാ­വ്യ­ത്തി­ന്റെ ല­യ­ത്തി­ലൂ­ടെ വി­കാ­ര­സ­മു­ദ്ര­ത്തി­ലേ­ക്കു അവർ ഒ­ഴു­കി­പ്പോ­കു­ന്നു. ഒ­ഴു­കി­പ്പോ­കു­ന്ന സ­ഹൃ­ദ­യൻ ക­യ­ങ്ങ­ളിൽ ആ­ണ്ടു­പോ­കു­ന്നി­ല്ല. ആ ത­രം­ഗ­പ­ര­മ്പ­ര­ക­ളി­ലൂ­ടെ വീ­ണ്ടും ചി­ന്ത­യു­ടെ തീ­ര­ത്തു് എ­ത്തു­ന്നു. അ­വി­രാ­മ­മാ­യ സ­ഞ്ചാ­രം. ശ്രീ­രേ­ഖ­യു­ടെ ആ­ശ­യ­വി­ശേ­ഷ­ത്തോ­ടു യോ­ജി­ക്കാ­ത്ത­വർ­പോ­ലും ഇ­ക്കാ­വ്യം ആർ­ജ്ജ­വ­മാർ­ന്ന­താ­ണെ­ന്നും അ­തു­കൊ­ണ്ടു­ത­ന്നെ ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം ഉ­ള­വാ­ക്കു­ന്ന­താ­ണെ­ന്നും സ­മ്മ­തി­ക്കും.

ത്രേ­താ­യു­ഗ­ത്തിൻ നി­ല­വ­റ­യിൽ­പ്പെ­ട്ടു

കാ­ണാ­തെ മൂ­ടി­ക്കി­ട­ന്നൊ­രി­ത്താ­ളു­കൾ

ത­ട്ടി­ക്കു­ട­ഞ്ഞു മ­ഷി­യി­ട്ട­യോ­ദ്ധ്യ­യി­ലെ­ത്തി­ക്ക

ക­ണ്ണു­ള്ള­വർ­ക്കു വാ­യി­ക്കു­വാൻ.

ക­ണ്ണു­ള്ള­വർ ശ്രീ­രാ­മൻ ആ­യി­രു­ന്നെ­ന്നു ഗ്ര­ഹി­ക്കും. ക­ണ്ണു­ള്ള­വർ ശ്രീ­രേ­ഖ­യു­ടെ കാ­വ്യം വാ­യി­ച്ചു് കവി അർ­ഹി­ക്കു­ന്ന രീ­തി­യിൽ അ­ദ്ദേ­ഹ­ത്തെ മാ­നി­ക്കും.

നിർ­വ്വ­ച­ന­ങ്ങൾ

(ബു­ദ്ധി­മാ­നാ­യ ശ്രീ. എം. പി. നാ­രാ­യ­ണ­പി­ള്ള ഒ­രി­ക്കൽ ദ­യാ­പൂർ­വ്വം എന്റെ വീ­ട്ടിൽ വന്നു. പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ പ­തി­വാ­യി നിർ­വ്വ­ച­ന­ങ്ങൾ വേ­ണ­മെ­ന്നു്. അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ദ്ദേ­ശം സ്വീ­ക­രി­ച്ചു ചിലതു കു­റി­ക്ക­ട്ടെ.)

വ­യ­റു­പി­ഴ­പ്പു്:
കൃതി ന­ന്നാ­യി­ല്ലെ­ന്നു നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വൻ പ­റ­ഞ്ഞാൽ ഉടനെ അ­യാ­ളു­ടെ ര­ച­ന­യ്ക്കു ഗ്ര­ന്ഥ­കാ­രൻ നൽ­കു­ന്ന വി­ശേ­ഷ­ണം.
ക­ഴു­ത്തു്:
നി­രൂ­പ­ക­നു കവിയെ ശ്വാ­സം മു­ട്ടി­ക്കാ­നും ക­വി­ക്കു നി­രൂ­പ­ക­നെ ശ്വാ­സം മു­ട്ടി­ക്കാ­നും വേ­ണ്ടി ഞെ­ക്കി­പ്പി­ടി­ക്കാ­നു­ള്ള ഒ­ര­വ­യ­വം.
കൊ­ല­പാ­ത­കം:
പ­ഞ്ചാ­ബി­ലെ നി­ത്യ­സം­ഭ­വ­ങ്ങ­ളെ അ­വ­ലം­ബി­ച്ചു­നോ­ക്കു­മ്പോൾ നി­യ­മാ­നു­സാ­രി­യാ­യി പ്ര­ഖ്യാ­പി­ക്ക­പ്പെ­ടാ­വു­ന്ന ഒരു നി­സ്സാ­ര­പ്ര­വർ­ത്ത­നം.
സി­റ്റി ട്രാൻ­സ്പോർ­ട്ട് ബസ്സ്:
കാ­ല­ത്തു് എ­ട്ടു­മ­ണി­തൊ­ട്ടു് കാ­ല­ത്തു പ­തി­നൊ­ന്നു മ­ണി­വ­രെ പൊ­ലീ­സി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ചു് ഏതു കൊ­ല­പാ­ത­കി­ക്കും നിർ­ഭ­യം തൂ­ണു­പോ­ലെ നിൽ­ക്കാൻ സൗ­ക­ര്യം നൽ­കു­ന്ന ഒരു സ്ഥലം. (ആൾ­ക്കൂ­ട്ടം അയാളെ ആ­ച്ഛാ­ദ­നം ചെ­യ്തു­കൊ­ള്ളു­മെ­ന്നു് അർ­ത്ഥം.)
അ­ട­പ്പാ­യ­സം:
നി­ശ­ബ്ദ­മാ­യ വി­വാ­ഹ­സ­ദ്യ­പ്പ­ന്ത­ലി­നെ പെ­ട്ടെ­ന്നു വൾ­ഗ­റാ­യ ശ­ബ്ദ­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്ന ഒരു സാധനം.
സാരി:
അ­നാ­കർ­ഷ­ക­മാ­യ മു­തു­കു­ള്ള­വർ­ക്കു് അതു പു­ത­ച്ചു മ­റ­യ്ക്കു­വാൻ ഉ­പ­ക­രി­ക്കു­ന്ന ഒരു തു­ണി­ക്ക­ഷ­ണം.
ബ്രീ­ഫ് കെ­യ്സ്:
എല്ലാ പി­എ­ച്ച്ഡി­ക്കാർ­ക്കും കൊ­ണ്ടു­ന­ട­ക്കാ­നു­ള്ള ഒ­രു­പ­ക­ര­ണം.
സി­ഗ്റ­റ്റ്:
കാൻസർ സ്റ്റി­ക് (സ്വ­ന്ത­മ­ല്ല ഈ നിർ­വ്വ­ച­നം.)
വാ­ഗ്മി:
ചി­ന്താ­ദാ­രി­ദ്ര്യ­ത്തെ അ­നർ­ഗ്ഗ­ള­വാ­ക്യ­പ്ര­വാ­ഹം കൊ­ണ്ടു മൂ­ടി­വ­യ്ക്കു­ന്ന­വൻ.
കവിത:
ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള എ­ഴു­തി­യ­തു്.
സർ­ഗ്ഗാ­ത്മ­ക­ത്വം
images/ArthurKoestler1969.jpg
കൊ­യ്റ്റ്സ്ലർ

മുൻ­പു് ബ­ന്ധ­മി­ല്ലാ­തി­രു­ന്ന അ­നു­ഭ­വ­ത്തി­ന്റെ മാ­ന­ങ്ങ­ളെ ബ­ന്ധ­പ്പെ­ടു­ത്തു­ക­യും മ­നു­ഷ്യ­നെ മാ­ന­സി­ക­പ­രി­ണാ­മ­ത്തി­ന്റെ ഉ­ന്ന­ത­ത­ല­ത്തിൽ എ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു് സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­മെ­ന്നു കൊ­യ്റ്റ്സ്ലർThe Act of Creation ” എന്ന ഗ്ര­ന്ഥ­ത്തിൽ പ­റ­ഞ്ഞി­രി­ക്കു­ന്നു. ഇനി എ­ഴു­തു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­മ­ല്ല. ഒ­ര­നു­ഭ­വ­ത്തെ കൂ­ടു­തൽ സ­മ്പ­ന്ന­മാ­ക്കാൻ വേ­ണ്ടി സ­ത്യ­ത്തെ അ­തി­ന്റെ അ­ഗാ­ധ­ത­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തും സർ­ഗ്ഗ­പ്ര­വർ­ത്ത­ന­മാ­ണു്.

“ഒന്നു ന­ടു­ങ്ങി ഞാൻ; ആ ന­ടു­ക്കം­ത­ന്നെ

മി­ന്നു മു­ഡു­ക്ക­ളിൽ ദൃ­ശ്യ­മാ­ണി­പ്പൊ­ഴും”

എന്നു വാ­യി­ക്കു­മ്പോൾ സ­ത്യ­ത്തെ അ­തി­ന്റെ ആ­ഴ­ത്തിൽ നമ്മൾ കാ­ണു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-02-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.