SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-02-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Jpclark.jpg
ക്ലാർ­ക്ക്

നൈ­ജീ­രി­യ­യി­ലെ നാ­ട­ക­കർ­ത്താ­വാ­യ ക്ലാർ­ക്ക് (John Pepper Clark, 1935–2020) “Song of a goat” എന്ന നാടകം ര­ചി­ച്ച­തോ­ടെ­യാ­ണു മ­ഹാ­യ­ശ­സ്ക­നാ­യ­തു്. ആ­തി­ഭാ­വു­ക­ത്വ­വും അ­തി­നാ­ട­കീ­യ­ത­യും ചേർ­ന്ന ആ കൃ­തി­യിൽ പ്ര­ധാ­ന­പ്പെ­ട്ട മൂ­ന്നു ക­ഥാ­പാ­ത്ര­ങ്ങ­ളു­ണ്ടു്; രണ്ടു സ­ഹോ­ദ­ര­ന്മാ­രും അ­വ­രു­ടെ അ­മ്മാ­യി­യും. പ്രാ­യം­കൂ­ടി­യ സ­ഹോ­ദ­രൻ വി­വാ­ഹം ക­ഴി­ച്ചു. പക്ഷേ, അ­യാൾ­ക്കു കു­ട്ടി ഉ­ണ്ടാ­കു­ന്നി­ല്ല. ഭർ­ത്താ­വു് ഭാ­ര്യ­യെ ഡോ­ക്ട­റെ­ക്കൊ­ണ്ടു പ­രി­ശോ­ധി­ച്ച­പ്പോൾ അയാൾ പ­റ­ഞ്ഞു അ­വൾ­ക്ക­ല്ല രോ­ഗ­മെ­ന്നു്. ഭർ­ത്താ­വി­നു ധ്വ­ജ­ഭം­ഗം. അ­തി­നാൽ നാ­ട്ടു­ന­ട­പ്പ­നു­സ­രി­ച്ചു് പ്രാ­യം­കു­റ­ഞ്ഞ സ­ഹോ­ദ­രൻ അവളെ പ്രാ­പി­ക്ക­ണ­മെ­ന്നു ഡോ­ക്ടർ നിർ­ദ്ദേ­ശി­ച്ചു. ഭർ­ത്താ­വും ഭാ­ര്യ­യും ഇ­തി­നു് അ­നു­കൂ­ല­ര­ല്ല. അ­നു­കൂ­ല­ര­ല്ലെ­ന്നു മാ­ത്ര­മ­ല്ലു്, അവർ ക­ടു­ത്ത പ്ര­തി­ഷേ­ധ­ത്തി­ന്റെ സ്വരം അ­തി­ന്റെ­നേർ­ക്കു് ഉ­യർ­ത്തു­ക­യും ചെ­യ്തു. അ­പ്പോൾ സം­ഭ­വി­ക്കേ­ണ്ട­തു സം­ഭ­വി­ച്ചു. ക­ടു­ത്ത പ്ര­തി­ഷേ­ധം ക­ടു­ത്ത ആ­നു­കൂ­ല്യ­ത്തി­ന്റെ മ­റു­പു­റ­മാ­ണ­ല്ലോ. ഭാ­ര്യ­യു­ടെ പ്രേ­ര­ണ­യാൽ അനുജൻ അവളെ പ്രാ­പി­ച്ചു. അവൾ ഗർ­ഭി­ണി­യാ­യി. അ­ഗ­മ്യ­ഗ­മ­ന­ത്തി­നു­മുൻ­പു് ചില വി­ശു­ദ്ധ­കർ­മ്മ­ങ്ങൾ അ­നു­ഷ്ഠി­ച്ചേ­തീ­രൂ. നാ­ട്ടി­ലെ ആ­ചാ­ര­മ­നു­സ­രി­ച്ചു് പെ­ണ്ണി­ന്റെ ഭർ­ത്താ­വു് ഒ­രാ­ടി­ന്റെ ത­ല­മു­റി­ച്ചി­ട്ടു് വ്യ­ഭി­ചാ­ര­മ­നു­ഷ്ഠി­ച്ച അ­നു­ജ­ന്റെ തല ഒരു ക­ല­ത്തിൽ ക­ട­ത്താൻ ആ­ജ്ഞാ­പി­ച്ചു. മ­ത­പ­ര­മാ­യ ആ അ­നു­ഷ്ഠാ­ന­മ­നു­സ­രി­ച്ചു കലം പൊ­ട്ട­ണം. ഇ­തി­ന്റെ പ്ര­തി­രൂ­പാ­ത്മ­ക­സ്വ­ഭാ­വം ഗ്ര­ഹി­ച്ചും ഭർ­ത്താ­വി­ന്റെ സം­ശ­യ­ത്താൽ ആ­കു­ലാ­വ­സ്ഥ­യിൽ എ­ത്തി­യും ഭാര്യ ബോ­ധ­ശൂ­ന്യ­യാ­യി­വീ­ണു. വീ­ഴ്ച­യിൽ ഗർ­ഭ­ച്ഛി­ദ്ര­മു­ണ്ടാ­യി; ര­ക്ത­പ്ര­വാ­ഹ­മു­ണ്ടാ­യി. ര­ക്ത­മൊ­ഴു­കി അവൾ മ­രി­ച്ചു. പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യ അനുജൻ തൂ­ങ്ങി­ച്ച­ത്തു. ഭർ­ത്താ­വു­ക­ട­ലിൽ­ച്ചാ­ടി ജീ­വി­ത­മൊ­ടു­ക്കി. സാ­മൂ­ഹി­ക­ങ്ങ­ളാ­യ നി­യ­മ­ങ്ങ­ളെ­യും ആ­ചാ­ര­ങ്ങ­ളെ­യും അം­ഗീ­ക­രി­ക്കാ­തി­രു­ന്നാൽ ദു­ര­ന്ത­മു­ണ്ടാ­കു­മെ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ക­യാ­ണു് നൈ­ജീ­രി­യ­യി­ലെ നാ­ട­ക­കർ­ത്താ­വു്.

സ­മൂ­ഹ­ബോ­ധ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­മാ­ണു് ക­ലാ­സൃ­ഷ്ടി­യി­ലു­ള്ള­തു്, അ­തി­നാൽ സ­മൂ­ഹ­ബോ­ധം മാ­റു­ന്ന­ത­നു­സ­രി­ച്ചു് ക­ലാ­സൃ­ഷ്ടി­യു­ടെ ആ­സ്വാ­ദ­ന­ത്തി­നു പ­രി­വർ­ത്ത­നം വരും എന്നു ക­രു­തി­യാൽ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ നി­സ്തു­ല­മാ­യ മാ­സ്റ്റർ പീ­സു­ക­ളാ­കെ ച­വ­റു­ക­ളാ­യി മാ­റി­പ്പോ­കും. അതു സം­ഭ­വി­ക്കു­ന്നി­ല്ല… ഒരു ജീ­വി­താ­വ­സ്ഥ­യെ ര­സോ­ത്പാ­ദ­ക­മാ­യ വി­ധ­ത്തിൽ ക­ലാ­കാ­രൻ പ്ര­തി­പാ­ദി­ച്ചോ എ­ന്നു് മാ­ത്ര­മേ നോ­ക്കേ­ണ്ട­തു­ള്ളു.

ഈ നാ­ട­ക­ത്തി­ന്റെ സാ­മു­ദാ­യി­ക­പ്രാ­ധാ­ന്യ­ത്തെ­ക്കു­റി­ച്ചു് പ­ര്യാ­ലോ­ച­ന ചെ­യ്യു­ന്ന വൊള സോ­യിൻ­ക (Wole Soyinka, 1934–present) ലൈം­ഗി­ക­മാ­യ ധ്വ­ജ­ഭം­ഗം ന­വീ­ന­കാ­ല­ത്തെ ചി­കി­ത്സ­കൊ­ണ്ടു് (മ­രു­ന്നു­കൊ­ണ്ടും മ­ന­സ്സി­നെ­സ്സം­ബ­ന്ധി­ക്കു­ന്ന അ­പ­ഗ്ര­ഥ­നം­കൊ­ണ്ടും) ഭേ­ദ­മാ­ക്കാ­മെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. അ­തി­നാൽ നാ­ട­ക­ത്തി­ന്റെ ദു­ര­ന്ത­സ്വ­ഭാ­വ­ത്തി­നു ശൈ­ഥി­ല്യം വ­രു­ന്നു. ഇതു ത­ന്നെ­യാ­ണു് ഇ­ബ്സ­ന്റെghosts ” എന്ന നാ­ട­ക­ത്തെ­ക്കു­റി­ച്ചും പ­റ­യാ­നു­ള്ള­തു്. അ­നി­യ­ത­മാ­യ ജീ­വി­ത­രീ­തി­കൊ­ണ്ടു സി­ഫി­ലി­സ് പി­ടി­ച്ച യു­വാ­വു് ആ രോ­ഗ­ത്തി­ന്റെ സ­മാ­ക്ര­മ­ണം വീ­ണ്ടു­മു­ണ്ടാ­കു­മ്പോൾ തന്നെ കൊ­ല്ല­ണ­മെ­ന്നു് അ­മ്മ­യോ­ടു് അ­പേ­ക്ഷി­ക്കു­ന്നു. രോ­ഗ­ത്തി­ന്റെ ആ­ക്ര­മ­ണ­ത്താൽ മാ­ന­സി­ക­ഭ്രം­ശ­ത്തോ­ടെ അവൻ ത­ളർ­ന്നു വീ­ഴു­മ്പോൾ ‘അ­തെ­വി­ടെ, അ­തെ­വി­ടെ?’ എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് കീ­ശ­യിൽ വിഷം എ­ടു­ക്കാൻ ശ്ര­മി­ക്കു­ന്നു അമ്മ. സി­ഫി­ലി­സ് ഇന്നു ചി­കി­ത്സി­ച്ചു മാ­റ്റാ­വു­ന്ന രോ­ഗ­മാ­യ­തു­കൊ­ണ്ടു് ഈ നാ­ട­ക­ത്തി­ന്റെ ദു­ര­ന്ത­സ്വ­ഭാ­വ­ത്തി­നു ദൗർ­ബ്ബ­ല്യം സം­ഭ­വി­ക്കു­ന്നു. ഓ­നീ­ലി­ന്റെ (O’Neill, 1888–1953) ക്ഷ­യ­രോ­ഗ­ബാ­ധി­ത­മാ­യ നാ­ട­ക­ത്തെ­ക്കു­റി­ച്ചും (tuberculosis-​infested drama എ­ന്നു് സൊ­യിൻ­ക. “Beyond the Horizon ” എന്ന നാ­ട­ക­ത്തെ മ­ന­സ്സിൽ ക­ണ്ടു­കൊ­ണ്ടാ­വാം സൊ­യിൻ­ക അ­ങ്ങ­നെ പ­റ­ഞ്ഞ­തു്) ഇ­തു­ത­ന്നെ­യ­ല്ലേ എ­ഴു­തേ­ണ്ട­തു്. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­വ­ണം ന­വീ­ന­നാ­ട­ക­കർ­ത്താ­ക്ക­ന്മാർ ഗ്രീ­ക്ക് ദു­ര­ന്ത­നാ­ട­ക­ങ്ങ­ളെ പുതിയ രീ­തി­യിൽ മാ­റ്റി എ­ഴു­തു­ന്ന­തു്. (ഒ­നീ­ലി­ന്റെ “Mourning Becomes Electraഷാങ് അനൂയി യുടെ (Jean Anouilh, 1910–87) “Antigone ” ഇവ ഓർ­മ്മി­ക്കു­ക—ലേഖകൻ) ജോർ­ജ്ജ് സ്റ്റൈ­ന­റു ടെ (George Steiner, പാ­രീ­സിൽ 1929-ൽ ജ­നി­ച്ചു. 1940-ൽ അ­മേ­രി­ക്കൻ പൗ­ര­നാ­യി) The Death of Tragedy എന്ന വി­ല­ക്ഷ­ണ­മാ­യ പു­സ്ത­കം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ലോ­ക­വീ­ക്ഷ­ണ­ഗ­തി­ക്കു­ണ്ടാ­യ മാ­റ്റം­കൊ­ണ്ടു് ദു­ര­ന്ത­നാ­ട­ക­ങ്ങൾ­ക്കു് അ­ധഃ­പ­ത­നം വ­ന്നു­വെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. മി­ന്ന­ലി­ന്റെ ജഗത് സം­ബ­ന്ധി­യാ­യ പ്ര­ഭാ­വം ബെ­ഞ്ച­മിൻ ഫ്രാ­ങ്ക്ളിൻ ഒരു പ­ട്ടം­കൊ­ണ്ടു് അതിനെ പി­ടി­ച്ചെ­ടു­ത്ത­പ്പോൾ വ­ള­രെ­ക്കു­റ­ഞ്ഞു­പോ­യി­ല്ലേ എ­ന്നും സൊ­യിൻ­ക ചോ­ദി­ക്കു­ന്നു. സൊ­യിൻ­ക ഈ ചി­ന്താ­ഗ­തി­ക്കു് അ­നു­കൂ­ല­നാ­ണോ അതോ പ്ര­തി­കൂ­ല­നാ­ണോ എന്നു ക­ണ്ടു­പി­ടി­ക്കാ­നാ­യി ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധ­ത്തി­ന്റെ ശേഷം ഭാ­ഗം­കൂ­ടി ഇ­പ്പോൾ വാ­യി­ച്ചു­നോ­ക്കാൻ മെ­ന­ക്കെ­ട്ടി­ല്ല. ഞാൻ പ­ണ്ടു­വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­മാ­ന­ങ്ങൾ ഓ­ടി­പ്പോ­യി­രി­ക്കു­ക­യും ചെ­യ്യു­ന്നു.

സ്ത്രീ­കൾ വി­വാ­ഹ­ത്തി­നു­പോ­കു­ന്ന­തു് തങ്ങൾ ധ­രി­ച്ച സാ­രി­കൾ മറ്റു സ്ത്രീ­ക­ളെ കാ­ണി­ക്കാ­നും മറ്റു സ്ത്രീ­കൾ ഉ­ടു­ത്ത സാ­രി­കൾ കാ­ണാ­നും വേ­ണ്ടി­യാ­ണു്.

അ­നു­മാ­നം എ­ന്തു­ത­ന്നെ­യാ­യാ­ലും ശാ­സ്ത്രീ­യ­ങ്ങ­ളാ­യ ക­ണ്ടു­പി­ടി­ത്ത­ങ്ങൾ­ക്കു യോ­ജി­ച്ച­മ­ട്ടിൽ ക­ലാ­സൃ­ഷ്ടി­ക­ളെ­സ്സം­ബ­ന്ധി­ച്ച ആ­സ്വാ­ദ­ന­ത്തി­നു മാ­റ്റം വരും, വൈ­ക­ല്യ­വും­വ­രും എന്ന മതം സ്വീ­കാ­ര്യ­മ­ല്ല. സ­മൂ­ഹ­ബോ­ധ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­മാ­ണു് ക­ലാ­സൃ­ഷ്ടി­യി­ലു­ള്ള­തു്. അ­തി­നാൽ സ­മൂ­ഹ­ബോ­ധം മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു് ക­ലാ­സൃ­ഷ്ടി­യു­ടെ ആ­സ്വാ­ദ­ന­ത്തി­നു പ­രി­വർ­ത്ത­നം വരും എന്നു ക­രു­തി­യാൽ ലോ­ക­സാ­ഹി­ത്യ­ത്തി­ലെ നി­സ്തു­ല­ങ്ങ­ളാ­യ മാ­സ്റ്റ്ർ പീ­സു­ക­ളാ­കെ ച­വ­റു­ക­ളാ­യി മാ­റി­പ്പോ­കും. അതു സം­ഭ­വി­ക്കു­ന്നി­ല്ല. വ­സൂ­രി­യെ­ന്ന­പോ­ലെ സി­ഫി­ലി­സ് രോ­ഗ­വും ഈ ലോ­ക­ത്തു­നി­ന്നു നിർ­മ്മാർ­ജ്ജ­നം ചെ­യ്യ­പ്പെ­ട്ടു എന്നു വി­ചാ­രി­ക്കു­ക. അ­പ്പോ­ഴും ഇ­ബ്സ­ന്റെ “ghosts” നമ്മെ അ­നു­ധാ­വ­നം ചെ­യ്യും. ആൻ­റ്റി­ബ­യോ­ട്ടി­ക്സ് കൊ­ണ്ടു രോ­ഗ­ങ്ങൾ ഉടനടി ചി­കി­ത്സി­ച്ചു ഭേ­ദ­പ്പെ­ടു­ത്തി­യാ­ലും ക്ഷ­യ­രോ­ഗം പി­ടി­ച്ച കവി, റോ­ബർ­ട്ട്, ച­ക്ര­വാ­ള­ത്തി­ന­പ്പു­റ­മു­ള്ള ര­ഹ­സ്യ­ങ്ങൾ തേടി വേ­ച്ചു­വേ­ച്ചു ന­ട­ക്കു­ന്ന ചി­ത്രം അ­നു­വാ­ച­ക­രെ ‘ഹോൺട്’ ചെ­യ്യും. രാ­ജ­വാ­ഴ്ച ഇ­ല്ലാ­ത്ത ഇ­ക്കാ­ല­ത്തും ആളുകൾ “മാർ­ത്താ­ണ്ഡ­വർ­മ്മ ” വാ­യി­ച്ചു ര­സി­ക്കു­ന്നു. ഫാ­സി­സ്റ്റാ­യ എസ്റ പൗ­ണ്ടി ന്റെ കാ­വ്യ­ങ്ങൾ സ­ഹൃ­ദ­യ­രാ­യ മാർ­ക്സി­സ്റ്റു­കൾ­ക്കു ര­സാ­നു­ഭൂ­തി ന­ല്കു­ന്നു. ഒരു ജീ­വി­താ­വ­സ്ഥ­യെ ര­സോ­ത്പാ­ദ­ക­മാ­യ വി­ധ­ത്തിൽ ക­ലാ­കാ­രൻ പ്ര­തി­പാ­ദി­ച്ചോ എന്നു മാ­ത്ര­മേ നോ­ക്കേ­ണ്ട­തു­ള്ളു. മ­റ്റൊ­രു­ത­ര­ത്തിൽ പറയാം. ക­ലാ­സൃ­ഷ്ടി­യി­ലെ വി­ശ്വാ­സം എന്ന അംശം ക­ലാ­സ്വാ­ദ­ന­ത്തി­നു ത­ട­സ്സം സൃ­ഷ്ടി­ക്കി­ല്ല. ച­ന്ദ്ര­നിൽ കു­റ­ച്ചു­പേർ കാ­ലു­കു­ത്തി­യ­തു­കൊ­ണ്ടു് വിയോഗ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന തരുണി നി­ലാ­വു് ഒ­ഴു­കു­മ്പോൾ കൂ­ടു­തൽ ദുഃ­ഖ­ത്തി­നു വി­ധേ­യ­യാ­വു­ക­യി­ല്ലേ? ദൃ­ഢ­പ്ര­ത്യ­യ­മു­ള­വാ­കു­മാ­റു് ഇ­തി­നെ­ക്കു­റി­ച്ചു കൂ­ടു­തൽ എ­ഴു­താ­നു­ണ്ടു്. പക്ഷേ, സ്ഥ­ല­മി­ല്ല­ല്ലോ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: വി­വാ­ഹ­ത്തി­നു ക്ഷ­ണി­ച്ചാൽ സ്ത്രീ­കൾ പോ­കാ­തി­രി­ക്കി­ല്ല. പു­രു­ഷ­ന്മാർ പ­ല­പ്പോ­ഴും മ­ടി­കാ­ണി­ക്കും. സ­മൂ­ഹ­ബോ­ധം പു­രു­ഷ­ന്മാർ­ക്കു കു­റ­വാ­ണു് അല്ലേ?

ഉ­ത്ത­രം: സ്ത്രീ­ക­ളെ­ക്കാൾ പു­രു­ഷ­ന്മാർ­ക്കു സാ­മൂ­ഹി­ക കാ­ര്യ­ങ്ങ­ളിൽ താ­ല്പ­ര്യ­മു­ണ്ടു്. സ്ത്രീ­കൾ വി­വാ­ഹ­ത്തി­നു­പോ­കു­ന്ന­തു് തങ്ങൾ ധ­രി­ച്ച സാ­രി­കൾ മറ്റു സ്ത്രീ­ക­ളെ കാ­ണി­ക്കാ­നും മറ്റു സ്ത്രീ­കൾ ഉ­ടു­ത്ത­സാ­രി­കൾ കാ­ണാ­നും വേ­ണ്ടി­യാ­ണു്.

ചോ­ദ്യം: കർ­ണ്ണ­ഭൂ­ഷ­ണം മു­ത­ലാ­യ­കൃ­തി­കൾ എ­ഴു­തി­യ ഉ­ള്ളൂർ എ­ന്നു് എന്റെ നാ­ട്ടിൽ­വ­ന്നു് ഒരു പ്രാ­സം­ഗി­കൻ പ്ര­സം­ഗി­ക്കു­ന്ന­തു കേ­ട്ടു. എ­ന്താ­ണു സാർ ഈ മു­ത­ലാ­യ എന്ന പ്ര­യോ­ഗം?

ഉ­ത്ത­രം: വി­ദ്യാർ­ത്ഥി­കൾ ഉ­ത്ത­ര­ക്ക­ട­ലാ­സ്സിൽ മു­ത­ലാ­യ എന്ന പദം പ­ല­പ്പോ­ഴും എ­ഴു­താ­റു­ണ്ടു്. അവർ ഏതു് ഒ­റ്റ­ക്കൃ­തി­യെ­ക്കു­റി­ച്ചെ­ഴു­തി­യോ അതു മാ­ത്ര­മേ അ­വർ­ക്കു് അ­റി­യാൻ പാ­ടു­ള്ളു എ­ന്നാ­ണു് അ­തി­ന്റെ അർ­ത്ഥം. പ്ര­ഭാ­ഷ­ക­രും ഈ വി­ദ്യാർ­ത്ഥി­ക­ളെ­പ്പോ­ലെ­യാ­ണു്”.

ചോ­ദ്യം: വദനം യ­ഥാർ­ത്ഥ­ത്തിൽ മാ­ന­വ­ന്റെ ഹൃ­ദ­യ­ത്തിൻ ക­ണ്ണാ­ടി­ത­ന്നെ­യെ­ങ്കിൽ.

ഉ­ത്ത­രം: ശ­രി­യ­ല്ല. വലിയ ശ­ത്രു­ത­യു­ള്ള­വർ മ­ന്ദ­സ്മി­ത­ത്തോ­ടു­കൂ­ടി ന­മ്മു­ടെ മുൻ­പിൽ നി­ല്ക്കാ­റു­ണ്ടു്. ക­ണ്ണാ­ടി­യിൽ കാ­ണു­ന്ന വദനം ശ­രി­യ­ല്ലെ­ന്നു പു­രു­ഷൻ വി­ചാ­രി­ക്കും. ഇതു് എന്റെ മുഖമേ അല്ല, ഞാ­നി­തി­ലും എത്ര സു­ന്ദ­രി എന്നു സ്ത്രീ ക­രു­തും.

ചോ­ദ്യം: നി­ങ്ങൾ പ്രൊ­ഫ­സ­റാ­ണു് അല്ലേ.

ഉ­ത്ത­രം: അല്ല. മ­ല­യാ­ളം, ഇം­ഗ്ലീ­ഷ് ഈ ഭാ­ഷ­ക­ളി­ലെ എല്ലാ അ­ക്ഷ­ര­ങ്ങ­ളും എ­നി­ക്കു് അറയാം.

ചോ­ദ്യം: പ­ഞ്ചാ­ബും കേ­ര­ള­വും ത­മ്മിൽ എന്തു വ്യ­ത്യാ­സം.

ഉ­ത്ത­രം: വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല. പ­ഞ്ചാ­ബിൽ ഭീകരർ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ കൊ­ല്ലു­ന്നു. കേ­ര­ള­ത്തിൽ വ­സ്തു­ക്ക­ളു­ടെ വി­ല­ക്കൂ­ടു­ത­ലി­നു കാ­ര­ണ­ക്കാ­രാ­യ­വർ നി­ര­പ­രാ­ധ­രെ കൊ­ല്ലു­ന്നു.

ചോ­ദ്യം: പേടി സ്വ­പ്നം എ­ന്നാൽ എ­ന്താ­ണ്.

ഉ­ത്ത­രം: പ­ച്ച­ക്ക­റി­മാർ­ക്ക­റ്റി­ലോ പ­ല­വ്യ­ഞ്ജ­ന­ക്ക­ട­യി­ലോ ചെ­ല്ലു­ന്ന മ­ല­യാ­ളി­കൾ­ക്കു് ഉ­ണ്ടാ­കു­ന്ന­തു്.

ചോ­ദ്യം: ജീ­വി­ത­ത്തെ സം­ബ­ന്ധി­ച്ച ചില ഉ­പ­ദേ­ശ­ങ്ങൾ തരൂ.

ഉ­ത്ത­രം: ആ­രെ­ക്ക­ണ്ടാ­ലും ക്ഷീ­ണി­ച്ചു­പോ­യി അയാൾ എന്നു പ­റ­യ­രു­തു്. അ­യാ­ളു­ടെ ഗാർ­ഹി­ക കാ­ര്യ­ങ്ങൾ ചോ­ദി­ക്ക­രു­തു്. ഒരു വീ­ട്ടി­ലും—ബ­ന്ധു­വി­ന്റെ വീ­ടാ­ണെ­ങ്കിൽ­പ്പോ­ലും—എ­പ്പോ­ഴും പോ­ക­രു­തു്. വ­ല്ല­പ്പോ­ഴും പോയാൽ പ­തി­ഞ്ചു­മി­നി­റ്റിൽ കൂ­ടു­തൽ ഇ­രി­ക്ക­രു­തു്.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ഓരോ പൗ­ര­നും എ­ന്തു­ചെ­യ്യു­ന്നു എ­ന്ന­റി­യാ­മോ.

ഉ­ത്ത­രം: അ­റി­യാം. അ­കാ­ല­മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ബെർ­മ്യൂ­ദ ത്രി­കോ­ണം

ബെർ­മ്യൂ­ദ ട്ര­യാ­ങ്ഗ്ൾ (Bermuda triangle) ഒരു സാ­ങ്ക­ല്പി­ക ത്രി­കോ­ണ­മാ­ണു്. ഫ്ലോ­റി­ഡ­യിൽ­നി­ന്നു് കി­ഴ­ക്കോ­ട്ടു ബെർ­മ്യൂ­ദ ദ്വീ­പു­ക­ളി­ലേ­ക്കു് ഒരു രേഖ; അ­വി­ടെ­നി­ന്നു് പ്വർ­റ്റ റീ­ക്കോ (Puerto Rico) ദ്വീ­പി­ലേ­ക്കു ഒ­രു­രേ­ഖ; ആ ദ്വീ­പിൽ നി­ന്നു തി­രി­ച്ചു ഫ്ലോ­റി­ഡ­യി­ലേ­ക്കു ഒരു രേഖ. ഈ ത്രി­കോ­ണ­മാ­ണു് ബെർ­മ്യൂ­ദ ട്ര­യാ­ങ്ഗ്ൾ എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു്. അ­വി­ടെ­യെ­ത്തു­ന്ന ക­പ്പ­ലു­ക­ളും അ­തി­ന്റെ മു­ക­ളി­ലൂ­ടെ പ­റ­ക്കു­ന്ന വി­മാ­ന­ങ്ങ­ളും അ­ദ്ഭു­ത­ജ­ന­ക­മാ­യ വി­ധ­ത്തിൽ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. ഒ­ര­ജ്ഞാ­ത­മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­പ്പ­ലു­ക­ളും വി­മാ­ന­ങ്ങ­ളും ആ ത്രി­കോ­ണം വഴി ന­യി­ക്ക­പ്പെ­ടു­ന്നു എ­ന്നു് ചിലർ വി­ശ്വ­സി­ക്കു­ന്നു. അതല്ല, താ­ഴോ­ട്ടു­ള്ള വാ­യു­പ്ര­വാ­ഹ­മാ­ണു് ആ­പ­ത്തു­കൾ­ക്കു ഹേ­തു­വെ­ന്നു വേറെ ചിലർ പ­റ­യു­ന്നു. ഇ­ട­യ്ക്കി­ട­യ്ക്കു് ആ­വിർ­ഭ­വി­ക്കു­ന്ന അ­യ­സ്കാ­ന്ത­ശ­ക്തി­യാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. എന്നു മറ്റു ചിലർ. ഒ­രി­ക്കൽ ആ ത്രി­കോ­ണ­ത്തി­ന്റെ മു­ക­ളി­ലെ­ത്തി­യ വി­മാ­നം ആ­പ­ത്തിൽ­പെ­ടാൻ പോ­കു­ന്നു­വെ­ന്നു ഗ്ര­ഹി­ച്ച പൈ­ല­റ്റ് വി­മാ­ന­ത്തി­ലെ ഉ­പ­ക­ര­ണ­ങ്ങൾ പ്ര­വർ­ത്തി­പ്പി­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അവ അ­ന­ങ്ങു­ന്നി­ല്ലെ­ന്നു കണ്ടു. വി­മാ­നം അതോടെ കാ­ണാ­തെ­യാ­യി. 1945 ഡി­സം­ബർ 5-നു് അ­മേ­രി­ക്ക­യി­ലെ ഒരു നേവൽ സ്റ്റേ­യ്ഷ­നിൽ നി­ന്നു തി­രി­ച്ച വി­മാ­ന­ത്തി­നാ­ണു് ഈ ദു­ര­ന്തം സം­ഭ­വി­ച്ച­തു്. വി­മാ­ന­ത്തി­ന്റെ­യോ പൈ­ല­റ്റ് ഉൾ­പ്പെ­ടെ­യു­ള്ള പ­ത്തൊൻ­പ­തു­പേ­രു­ടെ­യോ ഒ­ര­വ­ശി­ഷ്ട­വും ക­ണ്ടു­കി­ട്ടി­യി­ല്ല.

images/Kakkanadan3.jpg
കാ­ക്ക­നാ­ടൻ

ജീ­വി­ത­ത്തെ ബെർ­മ്യൂ­ദ ത്രി­കോ­ണ­മാ­യി സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു ശ്രീ. കാ­ക്ക­നാ­ടൻ എ­ഴു­തി­യ “ബർ­മു­ദാ ത്രി­കോ­ണ­മോ?” എന്ന കഥയിൽ (ഉ­ച്ചാ­ര­ണം കാ­ണി­ക്കാൻ ബെ എ­ന്നു­വേ­ണം. മൂദാ എ­ന്ന­ല്ല മ്യൂദ എന്നു വേണം) ഒരു വൃ­ദ്ധ­ന്റെ സ­ത്ത­യു­ടെ അ­ന്തർ­ദ്ധാ­നം കാണാം. (കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ) രോ­ഗി­യും വൃ­ദ്ധ­നു­മാ­യ അ­യാൾ­ക്കു് ഒ­ന്നും ചെ­യ്യാ­നി­ല്ല. ഐ­ഡൻ­റ്റി­റ്റി (അ­ന­ന്യ­ത) ന­ഷ്ട­പ്പെ­ട്ട­വ­നാ­ണു് അയാൾ. മ­നു­ഷ്യൻ സ­സ്യ­ത്തെ­പ്പോ­ലെ വെ­റു­തേ ഇ­രു­ന്നാൽ മ­തി­യാ­വു­ക­യി­ല്ല­ല്ലോ. അയാൾ വി­ചാ­രി­ക്ക­ണം. സ­ഹ­ജാ­വ­ബോ­ധം­കൊ­ണ്ടു സത്യം ഗ്ര­ഹി­ക്ക­ണം. യു­ക്തി­യി­ലൂ­ടെ സ­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു­ചെ­ല്ല­ണം, ഒരു ല­ക്ഷ്യ­ത്തി­ലെ­ത്താൻ ശ്ര­മി­ക്ക­ണം, അതു സാ­ക്ഷാ­ത്ക­രി­ക്ക­ണം. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര കാ­ര്യ­ങ്ങൾ. ഇ­വ­യു­ടെ ആ­ക­ത്തു­ക­യാ­ണു് ഐ­ഡൻ­റ്റി­റ്റി. ഇവയിൽ ഒ­ന്നു­പോ­ലു­മി­ല്ല ക­ഥ­യി­ലെ വൃ­ദ്ധ­നു്. ജീ­വി­താ­സ്ത­മ­യ­ത്തി­ലെ­ത്തി­യ അ­യാൾ­ക്കു പേ­ര­ക്കു­ട്ടി ഉ­മ്മ­വ­ച്ചി­ല്ല­ല്ലോ എന്ന പ­രി­ഭ­വം മാ­ത്രം. അവൾ ഉ­മ്മ­വ­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും അ­ടു­ത്ത­നി­മി­ഷ­ത്തിൽ അ­യാ­ള­തു മ­റ­ക്കും. യാ­ന്ത്രി­ക­മാ­യി അയാൾ ആഹാരം ക­ഴി­ക്കു­ന്നു. മ­രു­ന്നു ക­ഴി­ക്കു­ന്നു. നവീന മ­നു­ഷ്യ­ന്റെ ചി­ത്ര­മാ­ണു് കാ­ക്ക­നാ­ടൻ വ­ര­യ്ക്കു­ന്ന­തു്. പക്ഷേ, ചി­ത്ര­ത്തി­നു വൈ­ചി­ത്ര്യ­മോ വൈ­ജാ­ത്യ­മോ ഇല്ല. ആ­വി­ഷ്കാ­ര­ത്തി­നു തീ­ക്ഷ്ണ­ത­യു­മി­ല്ല. സു­ശ­ക്ത­മാ­യി ഭാഷ കൈ­കാ­ര്യം ചെ­യ്യാൻ കാ­ക്ക­നാ­ട­നു ക­ഴി­യും. എ­ന്നാൽ അതു് ഉ­പ­ന്യാ­സ­ത്തി­ന്റെ സാ­മാ­ന്യ­ധർ­മ്മ­ത്തോ­ടു­മാ­ത്ര­മേ “സൗ­മു­ഖ്യം ഭ­ജി­ക്കു­ന്നു­ള്ളു”. അ­ഭ്യ­സ്ത­വി­ദ്യർ­ക്കു പോലും അർ­ത്ഥം മ­ന­സ്സി­ലാ­ക്കാൻ വയ്യ ബെർ­മ്യൂ­ദ ത്രി­കോ­ണ­മെ­ന്നു­പ­റ­ഞ്ഞാൽ. അ­ങ്ങ­നെ­യി­രി­ക്കെ ആ പ്ര­യോ­ഗം­കൊ­ണ്ടു് വാ­യ­ന­ക്കാ­രെ ബെർ­മ്യൂ­ദ ത്രി­കോ­ണ­ത്തിൽ വീ­ഴ്ത്തു­ന്ന രീതി ഉ­ചി­ത­ജ്ഞ­യു­ടെ ല­ക്ഷ­ണ­മാ­യി ക­രു­താ­നും വയ്യ.

1975-ൽ ഒ­ര­മേ­രി­ക്കൻ ലൈ­ബ്രെ­യ്റി­യൻ “The Bermuda Triangle Mystery Solved” എന്ന ഗ്ര­ന്ഥ­മെ­ഴു­തി ആ സ­മു­ദ്ര­ഖ­ണ്ഡ­ത്രി­കോ­ണ­ത്തി­ന്റെ ക­ള്ള­ത്ത­രം വ്യ­ക്ത­മാ­ക്കി­യെ­ങ്കി­ലും പ്ര­കൃ­തി­നി­യ­മ­ങ്ങൾ താൽ­ക്കാ­ലി­ക­മാ­യി­ട്ടെ­ങ്കി­ലും നി­രോ­ധി­ക്ക­പ്പെ­ടു­ന്ന സം­ഭ­വ­ങ്ങൾ ഏ­റെ­യു­ണ്ടാ­കാ­റു­ണ്ടു് ഈ ലോ­ക­ത്തിൽ.

ച­ങ്ങ­മ്പു­ഴ­യു­ടെ തൊ­പ്പി

പ­ഞ്ചാ­ബും കേ­ര­ള­വും ത­മ്മിൽ എന്തു വ്യ­ത്യാ­സം? വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല. പ­ഞ്ചാ­ബിൽ ഭീകരർ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ കൊ­ല്ലു­ന്നു. കേ­ര­ള­ത്തിൽ വ­സ്തു­ക്ക­ളു­ടെ വി­ല­ക്കൂ­ടു­ത­ലി­നു കാ­ര­ണ­ക്കാ­രാ­യ­വർ നി­ര­പ­രാ­ധ­രെ കൊ­ല്ലു­ന്നു.

ഒ­രി­ക്കൽ, എൻ. വി. കൃ­ഷ്ണ­വാ­രി­യർ എ­ന്നെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി ഒരു നുണയൻ എന്നെ അ­റി­യി­ച്ചു: “കൃ­ഷ്ണൻ­നാ­യർ ച­ങ്ങ­മ്പു­ഴ­യു­ടെ തൊ­പ്പി ഉ­ണ്ടാ­ക്കി­വ­ച്ചി­ട്ടു് അതു് ഓരോ ക­വി­യു­ടെ­യും ത­ല­യ്ക്കു ചേ­രു­മോ എന്നു നോ­ക്കു­ക­യാ­ണു്” കൃ­ഷ്ണ­വാ­രി­യ­രു­ടേ­തെ­ന്നു നുണയൻ പറഞ്ഞ ആ വാ­ക്കു­കൾ എന്നെ ചി­ന്തി­പ്പി­ച്ചു. ച­ങ്ങ­മ്പു­ഴ­ത്തൊ­പ്പി­വ­ച്ചാ­ണോ ഞാൻ വ­ള്ള­ത്തോ­ളി ന്റെ­യും കു­മാ­ര­നാ­ശാ­ന്റെ യും ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ­യും ത­ല­ക­ളു­ടെ സ്വ­ഭാ­വം നിർ­ണ്ണ­യി­ക്കു­ക? ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കു­ള്ള ആ­ന്ത­ര­ല­യ­ത്തി­ന്റെ തീ­ക്ഷ്ണ­ത­യും ക­ലാ­പ്ര­ചോ­ദ­ന­ത്തി­ന്റെ സാ­ന്ദ്ര­ത­യും ഈ മ­ഹാ­ക­വി­ക­ളു­ടെ ക­വി­ത­യ്ക്കു് ഇല്ല. പക്ഷേ, അ­വ­രെ­ല്ലാം ച­ങ്ങ­മ്പു­ഴ­യെ­ക്കാൾ വലിയ ക­വി­ക­ളാ­ണെ­ന്നേ എ­ക്കാ­ല­വും പ­റ­ഞ്ഞി­ട്ടു­ള്ളു. ആർ­ക്കും ആ­രെ­യും ആ­ക്ര­മി­ക്കാം. Edward De Bono-യുടെ ഏ­റ്റ­വും പുതിയ പു­സ്ത­ക­ത്തിൽ ഓ­റ­ഞ്ച് ആപ്ൾ പോ­ലി­രി­ക്കു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞു് ഓ­റ­ഞ്ചി­നെ ന­മു­ക്കാ­ക്ര­മി­ക്കാ­മെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു. (സാ­ഹി­ത്യ­വാ­ര­ഫ­ലം മു­ണ്ട­ശ്ശേ­രി യു­ടെ­യോ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെയോ നി­രൂ­പ­ണം­പോ­ലെ­യ­ല്ലെ­ന്നു പ­റ­യു­ന്ന ഏ­ഭ്യ­ന്മാ­രെ ഓർ­മ്മി­ക്കു­ക.) ഒരു സി­ദ്ധ­വ­ത്ക്ക­ര­ണം ന­ട­ത്തു­ക അ­ല്ലെ­ങ്കിൽ പ്ര­മാ­ണാ­സ്പ­ദ­മാ­യ ഒരു ച­ട്ട­ക്കൂ­ടു­ണ്ടാ­ക്കു­ക, എ­ന്നി­ട്ടു് ഏ­തി­നെ­യും അതിൽ ത­ള്ളി­ക്ക­യ­റ്റു­ക ഇ­താ­ണു് ചി­ല­രു­ടെ രീതി. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നു് ആ രീ­തി­യി­ല്ല. എ­ങ്കി­ലും അ­യാൾ­ക്കു മ­ഹ­നീ­യ­മാ­യ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് സ­ങ്ക­ല്പ­മു­ണ്ടു്. സൗ­ന്ദ­ര്യം എല്ലാ സ്ഥ­ല­ങ്ങ­ളി­ലും ഒ­ന്നാ­ണെ­ന്നു വി­ചാ­ര­മു­ണ്ടു്. ക­ലാ­ശ­ക്തി പി­ഞ്ചു­കു­ട്ടി­യി­ലും പ­ടു­കി­ഴ­വ­നി­ലും ഒ­രേ­മ­ട്ടിൽ ബ­ഹിഃ­സ്ഫു­ര­ണം കൊ­ള്ളു­മെ­ന്നു ചി­ന്ത­യു­ണ്ടു്. ആ മാ­ന­ദ­ണ്ഡ­ങ്ങൾ വ­ച്ചു­നോ­ക്കു­മ്പോൾ ജെയ്ൻ ഓ­സ്റ്റി നെ­ക്കാൾ വലിയ നോ­വ­ലി­സ്റ്റാ­ണു് സ്കോ­ട്ടെ ന്നു­പ­റ­യേ­ണ്ട­താ­യി വരും. “മ­ര­പ്പാ­വ” കളും “പൂ­വ­മ്പ­ഴ” വും എ­ഴു­തി­യ കാരൂർ നീ­ല­ക­ണ്ഠ­പി­ള്ള വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഏതു ചെ­റു­ക­ഥാ­കാ­ര­നും സ­ദൃ­ശ­നാ­ണെ­ന്നു എ­ഴു­തേ­ണ്ട­താ­യി­വ­രും. ക­ലാ­കൗ­മു­ദി­യിൽ ‘സ്നേ­ഹ­പൂർ­വം ഊർമിള” എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ. ഒ. ഭരതൻ വെറും ക­മേ­ഴ്സ്യൽ ആർ­ടി­സ്റ്റാ­ണെ­ന്നു പ­റ­യേ­ണ്ട­താ­യി­വ­രും. ഇ­രു­ച­ക്ര­വാ­ഹ­ന­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന­വ­നോ­ടു ഒരു സു­ന്ദ­രി­യാ­യ യുവതി ലി­ഫ്റ്റ് ചോ­ദി­ക്കു­ന്നു. അ­യാൾ­ക്കു താൽ­ക്കാ­ലി­ക­മാ­യ ര­തി­സു­ഖം ന­ല്കി­ക്കൊ­ണ്ടു് അവൾ പി­റ­കി­ലി­രി­ക്കു­ന്നു. ഇ­റ­ങ്ങേ­ണ്ടി­ട­ത്തു് ഇ­റ­ങ്ങി­ഓ­ടി­പ്പോ­കു­ന്നു ന­ന്ദി­പോ­ലും പ­റ­യാ­തെ. വീ­ട്ടിൽ­ച്ചെ­ന്നു നോ­ക്കി­യ­പ്പോ­ഴാ­ണു് അവൾ പേ­ഴ്സ് മോ­ഷ്ടി­ച്ചെ­ന്നു ഗ്ര­ഹി­ച്ച­തു്. ര­ണ്ടാ­യി­ര­ത്തി­ല­ധി­കം രൂപ. ഏ­താ­നും ദി­വ­സ­ങ്ങൾ­ക­ഴി­ഞ്ഞു് പ­ണം­കി­ട്ടാൻ സ­ഹാ­യി­ച്ച­തി­നു നന്ദി പ­റ­ഞ്ഞു­കൊ­ണ്ടു് അ­വ­ളു­ടെ ക­ത്തു് അ­യാൾ­ക്കു കി­ട്ടു­ന്നു. ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ ഇതിനു പ്ര­വേ­ശ­മി­ല്ല എന്നു ഞാൻ പ­റ­യു­ന്ന­തു് ഉറൂബി ന്റെ “വാ­ട­ക­വീ­ടു­കൾ” എന്ന വി­ശി­ഷ്ട­മാ­യ കഥ വാ­യി­ച്ച­തി­നാ­ലാ­ണു്. “Commercial art is the activities, processes and skills involved in producing advertisements and designing the way the products look”. എന്നു നി­ഘ­ണ്ടു. ചെ­റു­ക­ഥ­യെ­ന്നു തോ­ന്നു­ന്ന­മ­ട്ടിൽ ഒരു രചന ന­മു­ക്കു ന­ല്കി­യ­തി­ലാ­ണു് ഭ­ര­ത­ന്റെ വാ­ണി­ജ്യ­സം­ബ­ന്ധി­യാ­യ മാ­ന­സി­ക­നി­ല കാ­ണേ­ണ്ട­തു്.

സാ­ഹി­ത്യ­ത്തിൽ ഒ­ന്നി­നും അ­ന്തി­മ­മാ­യ തീ­രു­മാ­ന­മി­ല്ല. ഷെ­യ്ക്സ്പി­യ­റി ന്റെ

“No, this my hand will rather

The multitudinous seas incardnadine

Making the green one red”

images/PeterMedawar.jpg
പീ­റ്റർ മെ­ഡ­വാർ

എന്ന വരികൾ (Macbeth II-2) തി­ക­ച്ചും മൗ­ലി­ക­മാ­ണെ­ന്നു പീ­റ്റർ മെ­ഡ­വാർ. അവ വെറും “rhetorical expression” ആ­ണെ­ന്നു മ­റ്റൊ­രു നി­രൂ­പ­കൻ. ഇ­തി­ന്റെ സ­ത്യാ­വ­സ്ഥ എ­ന്തു­മാ­ക­ട്ടെ. ഭ­ര­ത­ന്റെ ചെ­റു­ക­ഥ ക­മേ­ഴ്സ്യൽ ആ­ണെ­ന്ന­തിൽ സം­ശ­യ­മു­ണ്ടാ­കേ­ണ്ട­തി­ല്ല.

സത്യം എ­പ്പോ­ഴും ല­ളി­ത­മാ­യി­രി­ക്കും, അ­ന­ല­ങ്കൃ­ത­മാ­യി­രി­ക്കും.

യൂയം ഹി ദേവീഃ ഋ­ത­യു­ഗ്ഭി­ര­ശ്വൈഃ

പ­രി­പ്ര­യാ­ഥ ഭു­വ­നാ­നി സദ്യഃ

പ്ര­ബോ­ധ­യ­ന്തീ­രു­ഷ­സഃ സ­സ­ന്തം

ദ്വി­പാ­തു് ചതുഃ പാതു് ചരഥായ ജീവം

(അ­ല്ല­യോ ദേവി അ­ശ്വ­ങ്ങ­ളെ യ­ഥാ­സ­മ­യം കൂ­ട്ടി­യി­ണ­ക്കി ഭവതി ലോ­ക­ത്തി­നു ചു­റ്റു­മാ­യി ഒരു ദിവസം സ­ഞ്ച­രി­ക്കു­ന്നു; ഉ­റ­ങ്ങു­ന്ന­വ­നെ ഉ­ണർ­ത്തി­യും ര­ണ്ടു­കാ­ലു­കൾ, നാ­ലു­കാ­ലു­കൾ, ഇ­വ­യു­ള്ള ചേ­ത­നാ­ത്മ­ക­മാ­യ ലോ­ക­ത്തെ ച­ല­നാ­ത്മ­ക­മാ­ക്കി­യും.)

കേ­ര­ള­ത്തിൽ ഓരോ പൗ­ര­നും എ­ന്തു­ചെ­യ്യു­ന്നു എ­ന്ന­റി­യാ­മോ? അ­റി­യാം. അ­കാ­ല­മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ഋ­ഗ്വേ­ദ­ത്തി­ലെ, ഉ­ഷ­സ്സി­ന്റെ വർ­ണ്ണ­ന­യാ­ണി­തു് ഇവിടെ സ­ങ്കീർ­ണ്ണ­ത­യി­ല്ല, ലാ­ളി­ത്യ­മേ­യു­ള്ളു പ്ര­തി­രൂ­പ­ങ്ങ­ളി­ല്ല, ഋ­ജു­വാ­യ പ്ര­തി­പാ­ദ­ന­മേ­യു­ള്ളൂ അ­ല­ങ്കാ­ര­മി­ല്ല, നേ­രേ­യു­ള്ള ആ­വി­ഷ്കാ­ര­മേ­യു­ള്ളൂ. ഇതു് എ­ഴു­തി­യ ആ­ളി­ന്റെ അ­നു­ഭ­വം അ­തേ­രീ­തി­യിൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു എ­ന്ന­താ­ണു് സ­വി­ശേ­ഷ­ത. ടാ­ഗോ­റി ന്റെ ക­വി­ത­യു­ടെ അ­ല­ങ്കൃ­ത­സ്വ­ഭാ­വ­ത്തെ കു­റ്റ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് ഋ­ഗ്വേ­ദ­ത്തി­ലെ ഇ­ത്ത­രം വർ­ണ്ണ­ന­ക­ളെ അ­ര­വി­ന്ദ് ഘോഷ് വാ­ഴ്ത്തി­യി­ട്ടു­ണ്ടു്.

സം­ഭ­വ­ങ്ങൾ
  1. കേ­ശ­വ­ദേ­വ് ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു: “എന്റെ കഥ വി­ശേ­ഷാൽ­പ്ര­തി­യിൽ വ­ന്ന­തു വാ­യി­ച്ചോ?” വാ­യി­ച്ചെ­ന്നു ഞാൻ മ­റു­പ­ടി ന­ല്കി­യ­പ്പോൾ “എ­ങ്ങ­നെ­യി­രി­ക്കു­ന്നു” എന്നു ചോ­ദ്യം. “ക­ഥ­യ്ക്കു ദൈ­ശി­ക­സ്വ­ഭാ­വ­മാ­ണു­ള്ള­തു്. അ­തു­കൊ­ണ്ടു് സാർ­വ­ലൗ­കി­ക­ത­ല­ത്തേ­ക്കു് അതു ഉ­യ­രു­ക­യി­ല്ല. എ­ങ്കി­ലും താ­ങ്ക­ളു­ടെ ക­ഥ­കൾ­ക്കു പൊ­തു­വേ­യു­ള്ള സ­വി­ശേ­ഷ­ത ഇ­ക്ക­ഥ­യി­ലു­മു­ണ്ടു്. പൊ­തു­വേ­യു­ള്ള സ­വി­ശേ­ഷ­ത ഇ­ക്ക­ഥ­യി­ലു­മു­ണ്ടു്. അതു് എ­ന്താ­ണെ­ന്നു് ഞാൻ പറയാം. ഒരു ക­ഥാ­പാ­ത്ര­ത്തി­ന്റെ­യും ഉ­ള്ളി­ലേ­ക്കു താ­ങ്കൾ വി­കാ­രം അ­ടി­ച്ചേ­ല്പി­ക്കാ­റി­ല്ല. ആശയം ബ­ലാൽ­കാ­ര­മാ­യി ക­ട­ത്തി­വി­ടാ­റി­ല്ല. അ­തു­കൊ­ണ്ടു് ക­ഥാ­പാ­ത്ര­ങ്ങൾ സ്വാ­ഭാ­വി­ക­ത­യോ­ടെ വർ­ത്തി­ക്കു­ന്നു”. ഞാൻ പ്ര­ശം­സി­ച്ചെ­ങ്കി­ലും എന്റെ മ­റു­പ­ടി­യു­ടെ ആ­ദ്യ­ത്തെ ഭാഗം കേ­ശ­വ­ദേ­വി­നു് ഇ­ഷ്ട­മാ­യി­ല്ല. ഞാൻ പ­റ­ഞ്ഞ­തു് എ­ന്താ­ണെ­ന്നു തന്നെ മ­ന­സ്സി­ലാ­ക്കാ­തെ അ­ദ്ദേ­ഹം ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞ­തു് ഇ­ന്നും എന്റെ ചെ­വി­യിൽ മു­ഴ­ങ്ങു­ന്നു “ഐ ഹേ­റ്റ് യൂ­നി­വേ­ഴ്സൽ അ­ക്ല­മേ­ഷൻ”.
  2. മാ­ഷ്ടെ കവിത പ്ര­ജ്ഞാ­പ­ര­മാ­ണെ­ന്നു പലരും പ­റ­യു­ന്ന­ല്ലോ. എ­ന്താ­ണു് അ­ങ്ങ­യു­ടെ അ­ഭി­പ്രാ­യം” എന്നു ഞാൻ ജി. ശ­ങ്ക­ര­ക്കു­റു­പ്പി നോടു് ഒ­രി­ക്കൽ ചോ­ദി­ച്ചു. അ­ദ്ദേ­ഹ­ത്തി­നു ദേ­ഷ്യം വന്നു. അതു് അ­ട­ക്കാൻ പാ­ടു­പെ­ടു­ന്ന­തും ഞാൻ കണ്ടു. തെ­ല്ലു­നേ­രം ക­ഴി­ഞ്ഞു് ജി സം­സാ­രി­ച്ചു­തു­ട­ങ്ങി. ഹൃ­ദ­യ­വും പ്ര­ജ്ഞ­യും ര­ണ്ട­ല്ല, ഒ­ന്നു­ത­ന്നെ­യാ­ണു് എ­ന്നാ­ണു് അ­ദ്ദേ­ഹം യു­ക്തി­കൾ അ­വ­ത­രി­പ്പി­ച്ചു് സ്ഥാ­പി­ച്ച­തു്. ക­വി­യു­ടെ വാ­ദ­ങ്ങൾ എന്റെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തിൽ നി­ന്നു് അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി­രി­ക്കു­ന്നു.
  3. എന്റെ വീ­ട്ടിൽ സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള വി­ദ്യാർ­ത്ഥി­കൾ വ­രാ­റു­ണ്ടു്. എ­നി­ക്ക­റി­യാൻ പാ­ടി­ല്ലാ­ത്ത­കാ­ര്യ­ങ്ങ­ളും അവർ ചോ­ദി­ക്കും. അ­ങ്ങ­നെ ചോ­ദി­ച്ചാൽ ചില സം­സ്കൃ­ത­പ­ണ്ഡി­ത­ന്മാ­രെ­പ്പോ­ലെ മ­റ്റൊ­രു കാ­ര്യം പ­റ­ഞ്ഞു് ഞാൻ അ­വ­രു­ടെ വാ­യ­ട­യ്ക്കാൻ ശ്ര­മി­ക്കി­ല്ല. “എ­നി­ക്ക­തു നി­ശ്ച­യ­മി­ല്ല. നോ­ക്കി­പ്പ­റ­യാം” എന്നേ അ­റി­യി­ക്കാ­റു­ള്ളു. ക­ഴി­ഞ്ഞ­യാ­ഴ്ച വീ­ട്ടി­ലെ­ത്തി­യ വി­ദ്യാർ­ത്ഥി­ക­ളിൽ ഒരാൾ “സാർ ഡി­കൺ­സ്റ്റ്ര­ക്ഷൻ എ­ന്നാ­ലെ­ന്തു?” എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു. എ­നി­ക്കു പി­ടി­പാ­ടി­ല്ലാ­ത്ത ആ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യം എന്നെ അ­മ്പ­ര­പ്പി­ച്ചു­ക­ള­ഞ്ഞു. എ­ങ്കി­ലും ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു: “ഞാൻ അ­തി­നെ­ക്കു­റി­ച്ചു് അ­ധി­ക­മൊ­ന്നും മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല. മ­ന­സ്സി­ലാ­ക്കി­യി­ട­ത്തോ­ളം അതൊരു പി­ന്തി­രി­പ്പൻ സി­ദ്ധാ­ന്ത­മാ­ണു്. ദെറീദ എ­ന്നൊ­രു ത­ത്ത്വ­ചി­ന്ത­ക­നാ­ണു് ഇ­ക്കൂ­ട്ട­രു­ടെ ആ­ചാ­ര്യൻ. റൊ­ളാ­ങ് ബാർഥ് ഇ­വ­രു­ടെ വേ­റൊ­രു ആ­ചാ­ര്യ­നാ­ണു്. ന­മു­ക്കു സാ­ഹി­ത്യ­സൃ­ഷ്ടി­യെ അ­പ­ഗ്ര­ഥി­ച്ചു് അ­തി­ന്റെ കാ­ത­ലാ­യ സ­ന്ദേ­ശം ഗ്ര­ഹി­ക്കാ­നാ­വും. ഈ സി­ദ്ധാ­ന്തം കൊ­ണ്ടു ന­ട­ക്കു­ന്ന­വർ­ക്കു് അ­തി­ന്റെ ആ­വ­ശ്യ­മി­ല്ല. അവർ അർ­ത്ഥ­ങ്ങ­ളി­ലേ­ക്കും അർ­ത്ഥ­ങ്ങ­ളു­ടെ അ­ന്യോ­ന്യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലേ­ക്കും പോ­കു­ന്നു. ഒ­ടു­വിൽ മി­ണ്ടാ­തെ­യ­ങ്ങു നി­ല്ക്കു­ന്നു. മേശയെ മേ­ശ­യാ­യി­ട്ടു കാ­ണു­ക­യ­ല്ല അവർ. ആദ്യം മൊ­ളി­ക്യൂ­ളി­ലേ­ക്കു പോകും. അവിടെ നി­ന്നു് ആ­റ്റ­മി­ലേ­ക്കു്. ആ­റ്റ­മിൽ നി­ന്നു് ഇ­ല­ക്ട്രോൺ, പ്രോ­ട്ടോൺ ഇ­വ­യി­ലേ­ക്കു്. ഇ­ല­ക്ട്രോ­ണും പ്രോ­ട്ടോ­ണും സ­ത്യ­മാ­ണെ­ങ്കി­ലും മേശയെ മേ­ശ­യാ­യി­ക്ക­ണ്ടു് അതിനെ ചി­ത്രീ­ക­രി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന സ­ത്യ­ത്തി­ന്റെ അ­വ­ബോ­ധം സബ്ബ് അ­റ്റോ­മി­ക് പാർ­ട്ടി­ക്കിൾ­സി­നെ വർ­ണ്ണി­ച്ചാൽ ഉ­ണ്ടാ­കു­മോ? സത്യം കാ­ണാ­നു­ള്ള ചിന്ത ന­ല്ല­തു്. ചി­ന്ത­യ്ക്കു വേ­ണ്ടി­യു­ള്ള ചി­ന്ത­യാ­ണു് ദെ­റീ­ദ­യു­ടേ­തു്; ബാർ­ഥി­ന്റേ­തു്. അതു് സ്വീ­ക­രി­ക്കാൻ വയ്യ.
images/CharlesdeGaulle1945.jpg
ദ ഗോൾ

ആകെ വൈ­ര­സ്യ­മി­ല്ലേ? എ­ങ്കിൽ അതു മാ­റ്റാൻ ഒരു നേ­ര­മ്പോ­ക്കു പറയാം. സാ­യ്പി­ന്റേ­താ­ണു്. ഫ്ര­ഞ്ച് പ്ര­സി­ഡ­ന്റാ­യി­രു­ന്ന ദ ഗോളി ന്റെ (de gulle) ഭാര്യ ഒരു ദിവസം രാ­ത്രി കി­ട­ക്ക­യിൽ കി­ട­ക്ക­വേ ഉ­റ­ക്കെ­പ്പ­റ­ഞ്ഞു: “എന്റെ ദൈവമേ എ­ന്തൊ­രു ത­ണു­പ്പു്”. ഭാ­ര്യ­യു­ടെ അ­ടു­ത്തു് വ­ടി­പോ­ലെ അ­ന­ങ്ങാ­തെ കി­ട­ന്ന ദ ഗോൾ പ­റ­ഞ്ഞു: “ മാഡം കി­ട­ക്ക­യിൽ കി­ട­ക്കു­മ്പോൾ എന്നെ ചാൾ എന്നു വി­ളി­ച്ചാൽ മതി”.

കാ­ല­ങ്ങ­ളു­ടെ തീ­ക്ഷ­ണ­ത

സത്യം കാ­ണാ­നു­ള്ള ചിന്ത ന­ല്ല­തു്. ചി­ന്ത­യ്ക്കു­വേ­ണ്ടി­യു­ള്ള ചി­ന്ത­യാ­ണു് ദെ­റീ­ദ­യു­ടേ­തു്; ബാർ­ഥി­ന്റേ­തു്, അതു് സ്വീ­ക­രി­ക്കാൻ വയ്യ.

ഒ­രി­ട­ത്തും പോ­കാ­ത്ത­വൻ ദൂ­രെ­യെ­ങ്ങാ­നും പോയാൽ പി­ന്നെ ആ സ്ഥ­ല­ത്തെ­ക്കു­റി­ച്ചാ­വും എ­പ്പോ­ഴു­മു­ള്ള പ്ര­സ്താ­വം. “ഞാൻ 1947-ൽ ല­ണ്ട­നിൽ ആ­യി­രു­ന്ന­പ്പോൾ”. ഞാൻ 1980-ൽ സ്വി­റ്റ്സർ­ല­ണ്ടിൽ ക­ഴി­ഞ്ഞു­കൂ­ടു­മ്പോൾ. ഇതു് അ­ല്പ­ത്വ­മാ­ണു് എ­ന്നു് എ­നി­ക്ക­റി­യാം. ആ അ­ല്പ­ത്വം ഞാ­നൊ­ന്നു­കാ­ണി­ച്ചു­കൊ­ള്ള­ട്ടെ വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ. വൈ­കു­ന്നേ­രം അ­ഞ്ചു­മ­ണി­ക്കാ­ണു് ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു മ­സ്ക­റ്റി­ലേ­ക്കു് യാ­ത്ര­തി­രി­ച്ച­തു്. മൂ­ന്നു­മ­ണി­ക്കൂർ കൊ­ണ്ടു് അ­വി­ടെ­യെ­ത്തി. എന്റെ റി­സ്റ്റ് വാ­ച്ച് സമയം എ­ട്ടു് എന്നു കാ­ണി­ച്ചു. പക്ഷേ, മ­സ്ക­റ്റി­ലു­ള്ള­വ­രു­ടെ സമയം ആറര മാ­ത്രം. വ­ള­രെ­ദി­വ­സം എ­നി­ക്കു് ആ സ­മ­യ­വ്യ­ത്യാ­സ­ത്തോ­ടു പൊ­രു­ത്ത­പ്പെ­ടാൻ ക­ഴി­ഞ്ഞി­ല്ല. ആറു ദിവസം ക­ഴി­ഞ്ഞ­പ്പോൾ ഞാൻ വാ­ച്ച് തി­രി­ച്ചു് മ­സ്ക­റ്റി­ലെ സ­മ­യ­മാ­ക്കി വച്ചു. അതോടെ അ­സ്വ­സ്ഥ­ത­യും തീർ­ന്നു. റി­സ്റ്റ്വാ­ച്ച് ഒ­ന്ന­ര­മ­ണി­ക്കൂർ കൂ­ടു­തൽ കാ­ണി­ച്ച­പ്പോ­ഴൊ­ക്കെ—വി­ശേ­ഷി­ച്ചും രാ­ത്രി പ­തി­നൊ­ന്നു­മ­ണി­ക്കു മ­സ്ക­റ്റി­ലെ സ­മ്മേ­ള­നം തീ­രു­മ്പോ­ഴൊ­ക്കെ— തി­രു­വ­ന­ന്ത­പു­ര­ത്തു് ഇ­പ്പോൾ പ­ന്ത്ര­ണ്ട­ര­മ­ണി­യാ­യി­രി­ക്കും. അ­വി­ടെ­യാ­യി­രു­ന്നെ­ങ്കിൽ ഞാൻ കൂർ­ക്കം­വ­ലി­ച്ചു ഉ­റ­ങ്ങു­ക­യാ­യി­രി­ക്കും എ­ന്നെ­ല്ലാം വി­ചാ­രി­ച്ചു. ഗൾഫ് രാ­ജ്യ­ത്തെ സമയം വാ­ച്ച് കാ­ണി­ച്ചു തു­ട­ങ്ങി­യ­പ്പോൾ ഞാൻ എന്റെ നാ­ട്ടി­ലെ ഭാ­വി­കാ­ലം മ­റ­ന്നു. എ­ല്ലാം വർ­ത്ത­മാ­ന­കാ­ല­മാ­യി.

ചില രചനകൾ ഭൂ­ത­കാ­ല­ത്തെ­യും ഭാ­വി­കാ­ല­ത്തെ­യും ഒ­രു­മി­ച്ചു­ചേർ­ത്തു് ഗൾഫ് രാ­ജ്യ­ത്തി­ലെ സ­മ­യം­പോ­ലെ വർ­ത്ത­മാ­ന­കാ­ല­മാ­ക്കും. അ­പ്പോൾ ഭൂ­ത­കാ­ല­ത്തി­ന്റെ തീ­ക്ഷ്ണ­ത വർ­ത്ത­മാ­ന­ത്തിൽ അ­നു­ഭ­വ­പ്പെ­ടും. ആ രീ­തി­യി­ലു­ള്ള ഒരു ചെ­റു­ക­ഥ­യാ­ണു് ശ്രീ. എൻ. പ്ര­ഭാ­ക­ര­ന്റെ “തു­രു­ത്തു്” എ­ന്ന­തു്. (ദേ­ശാ­ഭി­മാ­നി വാരിക.) ക­ഥാ­പ­ത്രം വർ­ത്ത­മാ­ന­കാ­ലം ആ­വി­ഷ്ക­രി­ക്കു­ന്നു. പെ­ട്ടെ­ന്നു് ഭൂ­ത­കാ­ല­ത്തെ കാ­മോ­ത്സു­ക­ത­യി­ലേ­ക്കു പോ­കു­ന്നു. അതു് വർ­ത്ത­മാ­ന­കാ­ല­ത്തി­ലേ­ക്കു­കൊ­ണ്ടു വ­രു­ന്നു. ആ­ദ­ര­ണീ­യ­വും അ­ഭി­ന­ന്ദ­നാർ­ഹ­വു­മാ­യ ക­ലാ­സ­ങ്കേ­തം. അ­നാ­യാ­സ­മാ­യ ആ­ഖ്യാ­നം. ക­ഥാ­കാ­ര­നാ­യ ശ്രീ. എൻ. പ്ര­ഭാ­കാ­രൻ മ­റ്റു­ള്ള ക­ഥാ­കാ­ര­ന്മാ­രിൽ നി­ന്നു് അ­ക­ന്നു നി­ല്ക്കു­ന്നു.

വ­സ്തു­ക്ക­ളെ­യും മറ്റു നൂ­ത­ന­മാ­യ­രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ന്ന­തി­നെ റഷ്യൻ ഫോ­മ­ലി­സ്റ്റു­കൾ de-​familiarization എന്നു വി­ളി­ച്ചു. “ശു­ക്ര­നാം കൈ­വി­ള­ക്കേ­ന്തി” എന്നു പ­റ­ഞ്ഞാൽ ചി­ര­പ­രി­ചി­ത­ത്വ­മേ­യു­ള്ളൂ. അ­പ­രി­ചി­ത­ത്വ­മി­ല്ല. എ­ന്നാൽ പൂ­ക്ക­ളെ ആ­രാ­മ­ത്തി­ന്റെ രോ­മാ­ഞ്ചം എന്നു ക­ല്പി­ക്കു­മ്പോൽ de-​familiarization കു­റ­ച്ചൊ­ക്കെ വന്നു.

When the evening is spread out against the sky

Like a patient etherised upon a table

images/ThomasEliot1934.jpg
റ്റി. എസ്. എ­ല്യ­റ്റ്

എന്നു റ്റി. എസ്. എ­ല്യ­റ്റ് എ­ഴു­തു­മ്പോൾ പ­രി­ചി­ത­ത്വ­രാ­ഹി­ത്യം സ­മ്പൂർ­ണ്ണ­മാ­യി. ഇ­വി­ടെ­യൊ­രു സംശയം. കാ­ല­മേ­റെ­ച്ചെ­ല്ലു­മ്പോൾ ഇതും പ­രി­ചി­ത­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ചെ­ല്ലു­കി­ല്ലേ? അ­തു­കൊ­ണ്ടു് ക­വി­ത­യു­ടെ ആ­ന്ത­ര­ര­ഹ­സ്യം വേറെ എ­ന്തെ­ങ്കി­ലും ആ­യി­രി­ക്കേ­ണ്ട­ത­ല്ലേ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-02-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.