SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-03-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ കവിത, കഥ, നാടകം ഇ­വ­യെ­ക്കു­റി­ച്ചു് നല്ല വാ­ക്കു­കൾ തന്നെ പ­റ­യ­ട്ടെ. പക്ഷെ അ­വ­യു­ടെ ര­ഹ­സ്യ­മ­റി­യു­ന്ന­വർ മ­ന്ദ­സ്മി­തം പൊ­ഴി­ച്ചാൽ അവരെ കു­റ്റ­പ്പെ­ടു­ത്ത­രു­തു്.

“ഇ­നി­യൊ­ന്നും പ­റ­യാ­നി­ല്ലാ­ത്ത മ­നു­ഷ്യ­ന്റെ ചു­ണ്ടു­കൾ ഒ­ടു­വിൽ­പ്പ­റ­ഞ്ഞ വാ­ക്കി­ന്റെ രൂപം ആ ചു­ണ്ടു­ക­ളിൽ­ത്ത­ന്നെ സൂ­ക്ഷി­ച്ചു­വ­ച്ചി­രി­ക്കും. വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­രു­മ്പോൾ കൈ­യി­ലി­രു­ന്ന കു­ട­ത്തി­ലെ വെ­ള്ളം ലാ­ഞ്ചി പ­കു­തി­യോ­ളം ആ­യി­പ്പോ­യാ­ലും അ­തി­ന്റെ ആ­ദ്യ­ത്തെ ഭാ­രം­ത­ന്നെ അ­നു­ഭ­വ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കും.” ഇതു പ­റ­ഞ്ഞ­തു റഷ്യൻ കവി ഒസിപ് മാൻ­ദിൽ­സ്തെ­മ്മാ ണു്. (Osip Mandelstam, 1891–1938, 1933-ൽ അ­ല്ലെ­ങ്കിൽ 1934-ൽ മ­ഹാ­നാ­യ ഈ കവിയെ സർ­ക്കാർ അ­റ­സ്റ്റ് ചെ­യ്തു. ഒരു ത­ട­ങ്കൽ­പ്പാ­ള­യ­ത്തിൽ ക­ഴി­ഞ്ഞു­കൂ­ട­വേ അ­ദ്ദേ­ഹം “ഹൃ­ദ­യ­സ്തം­ഭ­ന”ത്താൽ മ­രി­ച്ചു.) മാൻ­ദിൽ­സ്തെ­മ്മി­ന്റെ കാ­വ്യ­ങ്ങൾ വാ­യി­ച്ചു­ണ്ടാ­യ ല­ഹ­രി­യി­ലി­രു­ന്നു­കൊ­ണ്ടാ­ണു് ഞാൻ ഈ വരികൾ കു­റി­ക്കു­ന്ന­തു്. ചില വരികൾ കേൾ­ക്കു­ക:

“I am the gardner, I am the flower too

I am not lonely in the prison of the world.

Already on the windowpanes of eternity

my breathing, my warmth, has settled.

A pattern is imprinted on it

but lately can’t be recognized.

Let the moment’s dross flow down;

the gentle pattern cannot be effaced.”

images/OsipMandelstam.jpg
ഒസിപ് മാൻ­ദിൽ­സ്തെം

നി­ത്യ­ത­യു­ടെ ജാ­ല­ക­ത്തി­ന്റെ ക­ണ്ണാ­ടി­ച്ചി­ല്ലിൽ ക­വി­യു­ടെ ശ്വാ­സ­വും ചൂടും പ­തി­ച്ചു­ക­ഴി­ഞ്ഞു. മാൻ­ദിൽ­സ്തെ­മ്മി­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ­യാ­ണു പ­റ­യാ­നു­ള്ള­തു്. അ­ജ്ഞേ­യ­ങ്ങ­ളാ­യ ഔ­ന്ന­ത്യ­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ അ­ജേ­യ­മാ­യ ഭ­യ­മ­നു­ഭ­വി­ക്കു­ന്ന കവി അ­ന്ത­രീ­ക്ഷ­ത്തിൽ മീ­വൽ­പ്പ­ക്ഷി­യെ കാ­ണു­മ്പോൾ ആ­ഹ്ലാ­ദി­ക്കു­ന്നു­വെ­ന്നു എ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ കവിത അ­നാ­യാ­സ­മാ­യി ഗൂ­ഢാർ­ത്ഥ­ങ്ങ­ളാ­യ ഔ­ന്ന­ത്യ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന­വ­ത­ന്നെ­യാ­ണു്. ഈ മ­ഹാ­ക­വി­യു­ടെ ക­വി­ത­യെ­ക്കു­റി­ച്ചു പ­റ­യാ­ന­ല്ല ഞാൻ ഒ­രു­ങ്ങു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­പോ­ലെ ചേ­തോ­ഹ­ര­വും പ്രൗ­ഢ­വു­മാ­യ ഗ­ദ്യ­ര­ച­ന­ക­ളെ­പ്പ­റ്റി എ­ഴു­താ­നാ­ണു് എ­നി­ക്കു കൗ­തു­കം.

images/TCCPaL.jpg

ല­ണ്ട­നി­ലെ കോ­ളിൻ­സ് ഹാർ­വിൽ പ്ര­സാ­ധ­കർ മാൻ­ദിൽ­സ്തെ­മ്മി­ന്റെ പ്ര­ബ­ന്ധ­ങ്ങൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്തു സ­മാ­ഹ­രി­ച്ചു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു (The Collected Critical Prose and Letters, Osip Mandelstam, Edited by Jane Gary Harris, PP. 726, U.K. GBP 9.55). എ­ല്ലാം കൊ­ണ്ടും മ­ഹ­നീ­യ­മാ­യ ഈ ഗ്ര­ന്ഥം വാ­യി­ച്ചു ക­ഴി­യു­മ്പോൾ വി­ശ്വ­വി­ഖ്യാ­ത­നാ­യ ബ്രൂ­സ് ച­റ്റ്വിൻ “He is our century’s literary martyr. Another age would have made him a saint” എന്നു പ­റ­ഞ്ഞ­തു് ശ­രി­യാ­ണെ­ന്നു നമ്മൾ സ­മ്മ­തി­ക്കും. അ­റു­പ­ത്തി­യൊൻ­പ­തു പ്ര­ബ­ന്ധ­ങ്ങ­ളും തൊ­ണ്ണൂ­റ്റി­യേ­ഴു ക­ത്തു­ക­ളും വി­ദ്വ­ജ്ജ­നോ­ചി­ത­ങ്ങ­ളാ­യ നോ­ട്ടു­ക­ളു­മ­ട­ങ്ങി­യ ഈ പു­സ്ത­ക­ത്തി­ന്റെ സ്വ­ഭാ­വം ഒന്നു സൂ­ചി­പ്പി­ക്കാൻ­പോ­ലും ഇവിടെ സ്ഥ­ല­മി­ല്ല. ക­വി­യു­ടെ മൗ­ലി­ക­ത­യി­ലേ­ക്കു് ഒരു നെ­യ്ത്തി­രി­ക­ത്തി­ച്ചു കാ­ണി­ക്കാ­നേ ക­ഴി­യു­ക­യു­ള്ളു. ഭ്രാ­ന്തി­ന്റെ ഭീ­ഷ­ണ­സ്വ­ഭാ­വ­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കു­ന്ന ഭ്രാ­ന്ത­ന്റെ സ­വി­ശേ­ഷ­ത­യെ­ന്തെ­ന്നു് മാൻ­ദിൽ­സ്തെം ചോ­ദി­ക്കു­ന്നു. അ­യാ­ളു­ടെ വി­ടർ­ന്ന കൃ­ഷ്ണ­മ­ണി­ക­ളോ? നിർ­ജ്ജീ­വ­ങ്ങ­ളാ­യ അവ നി­ങ്ങ­ളെ ശൂ­ന്യ­മാ­യി തു­റി­ച്ചു­നോ­ക്കു­ന്ന­ല്ലോ. ആ കൃ­ഷ്ണ­മ­ണി­കൾ ഒ­ന്നി­ലും ചെ­ന്നു­പ­തി­ക്കു­ന്നി­ല്ല. അ­യാ­ളു­ടെ ഉ­ന്മാ­ദ­മാർ­ന്ന വാ­ക്കു­ക­ളോ? ഭ്രാ­ന്തൻ നി­ങ്ങ­ളെ പ­രി­ഗ­ണി­ക്കു­ന്നി­ല്ല. നി­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തെ­യും അയാൾ അ­റി­യു­ന്നി­ല്ല. ആ സാ­ന്നി­ദ്ധ്യ­ത്തെ താൻ പ­രി­ഗ­ണി­ക്കു­ന്നി­ല്ല എന്ന രീ­തി­യാ­ണു് ആ ഭ്രാ­ന്ത­നു്. നി­ങ്ങ­ളിൽ അ­യാൾ­ക്കു് ഒരു താ­ല്പ­ര്യ­വു­മി­ല്ല. നമ്മൾ ഭ്രാ­ന്ത­നിൽ ഏ­റ്റ­വും പേ­ടി­ക്കു­ന്ന­തു് അ­യാൾ­ക്കു ന­മ്മ­ളെ­സ്സം­ബ­ന്ധി­ച്ചു­ള്ള കേ­വ­ല­വും ഭ­യ­ജ­ന­ക­വു­മാ­യ ഔ­ദാ­സീ­ന്യ­മാ­ണു്. മ­റ്റൊ­രു­ത്ത­നു ന­മ്മ­ളിൽ താ­ല്പ­ര്യ­മി­ല്ലെ­ന്നു ക­ണ്ടാൽ അ­തു­പോ­ലെ പേ­ടി­യു­ള­വാ­ക്കു­ന്ന വേ­റൊ­രു കാ­ര്യ­മി­ല്ല­ത­ന്നെ. ക­വി­യു­ടെ വാ­ക്കു­കൾ തന്നെ ല­ക്ഷ്യ­മാ­ക്കി­യ­ല്ല എ­ന്നു് ആർ­ക്കെ­ങ്കി­ലും തോ­ന്നി­യാൽ അയാൾ ഭ്രാ­ന്ത­നെ­യെ­ന്ന­പോ­ലെ ആ കവിയെ പേ­ടി­ക്കും.

images/BruceChatwin1982.jpg
ബ്രൂ­സ് ച­റ്റ്വിൻ

കവിത ഒ­ര­നു­ഭ­വ­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു്. അതു് അ­തീ­ന്ദ്രി­യാ­നു­ഭ­വ­ത്തി­ന്റെ ബ­ഹിഃ­സ്ഫു­ര­ണ­മാ­ണു് എന്നു വാ­ദി­ക്കു­ന്ന പ്ര­തി­രു­പാ­ത്മ­ക­സി­ദ്ധാ­ന്ത­ക്കാർ­ക്കു മ­റു­പ­ടി ന­ല്കു­ക­യാ­ണു് മാൻ­ദിൽ­സ്തെം. അ­ദ്ദേ­ഹം ‘അ­ക്മീ­സ്റ്റാ’ണു്. (Acmeist) മൂർ­ത്ത­ങ്ങ­ളാ­യ ബിം­ബ­ങ്ങൾ, സ്പ­ഷ്ട­ത­യാർ­ന്ന പ്ര­തി­പാ­ദ­ന­ങ്ങൾ ഇ­വ­യി­ലാ­ണു് അ­ക്മീ­സ്റ്റു­കൾ താ­ല്പ­ര്യം കാ­ണി­ച്ച­തു്. അ­വ­രു­ടെ മുൻ­പിൽ അ­നു­വാ­ച­കൻ എ­പ്പോ­ഴു­മു­ണ്ടു്. പ്ര­തി­രൂ­പാ­ത്മ­ക­സി­ദ്ധാ­ന്ത­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­രെ­പ്പോ­ലെ അ­നു­വാ­ച­ക­രെ അ­വ­ഗ­ണി­ച്ചാൽ അവരെ വ­ള­ഞ്ഞു ഠ എന്ന അ­ക്ഷ­രം പോലെ കി­ട­ക്കു­ന്നു. അ­തു­ക­ണ്ടു് കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഒരു സ്നേ­ഹി­തൻ പ­റ­ഞ്ഞു. “ന­വീ­ന­സാ­ഹി­ത്യം ഇ­ങ്ങ­നെ ഇ­പ്പോൾ വ­ട്ട­ത്തിൽ കി­ട­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു ജീ­വ­നി­ല്ലെ­ന്നു വി­ചാ­രി­ക്ക­രു­തു്. ഏ­തു­സ­മ­യ­വും അതു് നീ­ണ്ടു­നി­വർ­ന്നു വരും. അ­പ്പോൾ നമ്മൾ പേ­ടി­ക്കും.”

അ­ത്യു­ക്തി

നമ്മൾ ഭ്രാ­ന്ത­നിൽ ഏ­റ്റ­വും പേ­ടി­ക്കു­ന്ന­തു് അ­യാൾ­ക്കു് ന­മ്മ­ളെ സം­ബ­ന്ധി­ച്ചു­ള്ള കേ­വ­ല­വും ഭ­യ­ജ­ന­ക­വു­മാ­യ ഔ­ദാ­സീ­ന്യ­മാ­ണു്. മ­റ്റൊ­രു­ത്ത­നു ന­മ്മ­ളിൽ താൽ­പ്പ­ര്യ­മി­ല്ലെ­ന്നു ക­ണ്ടാൽ അ­തു­പോ­ലെ പേ­ടി­യു­ള­വാ­ക്കു­ന്ന വേ­റൊ­രു കാ­ര്യ­മി­ല്ല­ത­ന്നെ. ക­വി­യു­ടെ വാ­ക്കു­കൾ തന്നെ ല­ക്ഷ്യ­മാ­ക്കി­യ­ല്ല എ­ന്നു് ആർ­ക്കെ­ങ്കി­ലും തോ­ന്നി­യാൽ അയാൾ ഭ്രാ­ന്ത­നെ­യെ­ന്ന­പോ­ലെ ആ കവിയെ പേ­ടി­ക്കും.

കു­ങ്കു­മം വാ­രി­ക­യിൽ മു­ഖ­ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ന്ന­തു് ആ­രാ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. പ­ല­രോ­ടും ചോ­ദി­ച്ചി­ട്ടും അ­ത­റി­യാൻ ക­ഴി­ഞ്ഞ­തു­മി­ല്ല. ആ­രാ­യാ­ലും സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു് അ­റി­വു­ള്ള ആ­ളാ­ണു് അ­ദ്ദേ­ഹം. ഇ­ത്ത­വ­ണ അ­ന്ത­രി­ച്ചു­പോ­യ പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യെ­ക്കു­റി­ച്ചാ­ണു് അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്ന­തു്. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് എ­നി­ക്ക­ദ്ദേ­ഹ­ത്തി­ന്റെ ഒ­ര­ഭി­പ്രാ­യ­ത്തോ­ടും യോ­ജി­ക്കാൻ വയ്യ; മുൻ­പു­ള്ള പല ലേ­ഖ­ന­ങ്ങ­ളും ശ­രി­യാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടെ­ങ്കി­ലും.

images/PulimanaP-01.jpg
പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള

പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള യെ എ­നി­ക്കു് നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു. ആ­കൃ­തി­സൗ­ഭ­ഗ­ത്താൽ അ­നു­ഗൃ­ഹീ­ത­നാ­യി­രു­ന്ന യു­വാ­വു്. ബു­ദ്ധി­മാൻ. പ­ബ്ലി­ക് ലൈ­ബ്ര­റി­യി­ലു­ള്ള പല ഉ­ത്കൃ­ഷ്ട­ഗ്ര­ന്ഥ­ങ്ങ­ളും വാ­യി­ച്ചു് മാർ­ജി­നിൽ അ­ദ്ദേ­ഹം നി­റം­കൂ­ടി­യ നീ­ല­മ­ഷി­യിൽ ഓരോ അ­ഭി­പ്രാ­യ­ങ്ങൾ കു­റി­ച്ചി­ട്ടി­രി­ക്കു­ന്ന­തു കാ­ണു­ന്ന ആരും പറയും ബു­ദ്ധി­ശാ­ലി­യാ­യ വ്യ­ക്തി­യാ­യി­രു­ന്നു പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യെ­ന്നു്. പക്ഷേ, അ­ദ്ദേ­ഹം വെറും മാ­റ്റൊ­ലി­ക്ക­വി­യാ­യി­രു­ന്നു. ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യു­ടെ പ്ര­തി­ധ്വ­നി­ക­ളേ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളിൽ­നി­ന്നു് ഉ­യ­രു­ന്നു­ള്ളു. തെ­ക്കൻ തി­രു­വി­താം­കൂ­റി­ലെ പേ­ച്ചി­പ്പാ­റ അ­ണ­യിൽ­ച്ചെ­ന്നു­നി­ന്നു് അ­ക്കാ­ല­ത്തു ബാ­ല­നാ­യി­രു­ന്ന ഞാൻ സാ­യ്പേ എന്നു വി­ളി­ച്ചി­ട്ടു­ണ്ടു്. ഉടനെ തി­രി­ച്ചു സാ­യ്പേ എന്ന പ്ര­തി­ധ്വ­നി ഉ­ണ്ടാ­കും. അ­ണ­കെ­ട്ടി­യ എ­ഞ്ചി­നീ­യർ സാ­യ്പി­ന്റെ മൃ­ത­ദേ­ഹം അവിടെ ഒ­രി­ട­ത്തു അ­ട­ക്കി­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­മാ­ണ­ത്രേ തി­രി­ച്ചു സാ­യ്പേ എന്നു വി­ളി­ക്കു­ന്ന­തു്. ഇ­പ്പോൾ പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ ക­വി­ത­യെ­ടു­ത്തു­വ­ച്ചു് ‘പു­ളി­മാ­ന’ എ­ന്നു­റ­ക്കെ­പ്പ­റ­ഞ്ഞാൽ പ്ര­തി­ധ്വ­നി­യാ­യി ‘ച­ങ്ങ­മ്പു­ഴ’ എന്നു കേൾ­ക്കും.

ക­ഥാ­കാ­ര­നെ­ന്ന നി­ല­യി­ലും അ­ദ്ദേ­ഹ­ത്തി­നു് മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ഒരു സ്ഥാ­ന­വു­മി­ല്ല. വി­കാ­ര­ങ്ങ­ളെ കൃ­ത്രി­മ­മാ­യി തീ­ക്ഷ്ണ­ത­യി­ലേ­ക്കു ന­യി­ച്ചു് ഒ­രു­ത­രം contrived stories എ­ഴു­തി­യ ആ­ളാ­ണു് അ­ദ്ദേ­ഹം. അ­ദ്ദേ­ഹ­ത്തി­ന്റെ പേരു കേട്ട “എ­ഞ്ചിൻ ഡി­സ്സാ­ട്ടർ” എന്ന കഥയിൽ ദൗർ­ഭാ­ഗ്യ­മു­ള­വാ­ക്കു­ന്ന വി­ഷാ­ദ­മി­ല്ല, കാ­ത്തു നി­ല്പി­ന്റെ വൈ­ര­സ്യ­മി­ല്ല. അ­തു­കൊ­ണ്ടു് ക­ല­യു­ടെ ആ­ഹ്ലാ­ദ­ദാ­യ­ക­ത്വ­വു­മി­ല്ല.

പു­ളി­മാ­ന­യു­ടെ “സ­മ­ത്വ­വാ­ദി ” എന്ന നാ­ട­ക­ത്തെ മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ ആ­ദ്യ­ത്തെ എ­ക്സ്പ്ര­ഷ­നി­സ്റ്റ് നാ­ട­ക­മാ­യി ചിലർ കൊ­ണ്ടാ­ടാ­റു­ണ്ടു്. ജർ­മ്മൻ എ­ക്സ്പ്ര­ഷ­നി­സ്റ്റ് നാ­ട­ക­കർ­ത്താ­വു് കൈസറു ടെ “Coral”, “Gas” ഈ നാ­ട­ക­ങ്ങ­ളു­ടെ വി­ല­കു­റ­ഞ്ഞ ഒ­ര­നു­ക­ര­ണ­മാ­ണു് പു­ളി­മാ­ന­യു­ടെ “സ­മ­ത്വ­വാ­ദി.”

പി­ന്നെ എൻ. കൃ­ഷ്ണ­പി­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­ക്കി അ­വ­ത­രി­പ്പി­ച്ച­തെ­ങ്ങ­നെ­യെ­ന്ന ചോ­ദ്യ­മു­ണ്ടാ­കാം. കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ നി­രൂ­പ­ണ­ങ്ങൾ അ­ത്യു­ക്തി­കൾ ക­ലർ­ന്ന­വ­യാ­ണു്. വി­ശേ­ഷി­ച്ചും ത­നി­ക്കു പ­രി­ച­യ­മു­ള്ള­വ­രു­ടെ കൃ­തി­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ അ­ദ്ദേ­ഹം അ­തി­ശ­യോ­ക്തി­യെ ആ­ലിം­ഗ­നം ചെ­യ്തു­കൊ­ണ്ടേ ചാ­ടു­വാ­ക്കു­കൾ പ­റ­ഞ്ഞി­രു­ന്നു­ള്ളു. സാ­റി­ന്റെ ഏതു അ­വ­താ­രി­ക­യും നോ­ക്കു­ക. സത്യം അതിൽ കാ­ണു­കി­ല്ല. നി­രൂ­പ­ണ­മെ­ന്ന സാം­സ്കാ­രി­ക­പ്ര­വർ­ത്ത­ന­ത്തിൽ പ­ത്താം­ത­ര­ക്കാ­രെ ഒ­ന്നാം­ത­ര­ക്കാ­രാ­ക്കാൻ ഒരു മ­ടി­യു­മി­ല്ലാ­യി­രു­ന്നു കൃ­ഷ്ണ­പി­ള്ള­സ്സാ­റി­നു്. എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റി­ന്റെ ക­ലാ­ശൂ­ന്യ­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­ത്തി­നു് അ­ദ്ദേ­ഹ­മെ­ഴു­തി­യ അ­വ­താ­രി­ക­യും വി­വൃ­തി­യും നോ­ക്കി­യാൽ ഞാൻ പ­റ­ഞ്ഞ­തി­ന്റെ സത്യം വാ­യ­ന­ക്കാർ­ക്കു ബോ­ധ­പ്പെ­ടും. കാ­ളി­ദാ­സ നെയും ഷെ­യ്ക്സ്പി­യ­റി നെയും കു­റി­ച്ചു പ­റ­യു­ന്ന വാ­ക്കു­ക­ളാ­ണു് അ­ദ്ദേ­ഹം എൻ. ഗോ­പാ­ല­പി­ള്ള­യെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു്. “കൈ­ര­ളി­യു­ടെ കഥ”യിൽ സ­മ­കാ­ലി­ക­സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു അ­ദ്ദേ­ഹം എ­ഴു­തി­യ­തു വാ­യി­ച്ചാ­ലും എന്റെ അ­ഭി­പ്രാ­യ­ത്തി­ന്റെ സ­ത്യാ­ത്മ­ക­ത­യെ ചോ­ദ്യം ചെ­യ്യേ­ണ്ട­താ­യി വ­രി­ല്ല.

“പു­രു­ഷ­ന്റെ വെ­റു­പ്പി­നോ സ്ത്രീ­യു­ടെ വെ­റു­പ്പി­നോ ശ­ക്തി­കൂ­ടു­തൽ?” “സ്ത്രീ­യു­ടെ വെ­റു­പ്പി­നു്. അതു ജീ­വി­ത­കാ­ല­ത്തു മാ­റു­ക­യി­ല്ല. അ­തി­നെ­ക്കാൾ വലിയ വെ­റു­പ്പു് ഈ ലോ­ക­ത്തി­ല്ല­താ­നും.”

അ­ര­ശ്ശ­താ­ബ്ദ­ത്തി­നു മുൻ­പു് എന്റെ വീ­ട്ടി­ലൊ­രാൾ മ­രി­ച്ച­പ്പോൾ എ­നി­ക്കു ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത എ­ത്ര­യോ ആളുകൾ അവിടെ ഓ­ടി­ക്കൂ­ടി. അവരിൽ ഓരോ വ്യ­ക്തി­യും അ­ന്ത­രി­ച്ച ആ­ളി­ന്റെ ഗു­ണ­ഗ­ണ­ങ്ങൾ വർ­ണ്ണി­ച്ചു. അ­തൊ­ക്കെ നാ­ട്ടു­ന­ട­പ്പാ­ണു്. അ­കാ­ല­ച­ര­മം പ്രാ­പി­ച്ച നല്ല മ­നു­ഷ്യൻ പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ സാ­ഹി­ത്യ­പ്ര­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു നല്ല വാ­ക്കു­കൾ പ­റ­യു­ന്ന­തു കൊ­ള്ളാം. എന്റെ വീ­ട്ടി­ന്റെ പൂ­മു­ഖ­ത്തു നി­ശ്ചേ­ത­ന­മാ­യി­ക്കി­ട­ന്ന ശരീരം ഒ­രു­കാ­ല­ത്തു ച­ല­നം­കൊ­ണ്ടി­രു­ന്ന വേ­ള­യിൽ എ­ന്തെ­ല്ലാം പ­രാ­ക്ര­മ­ങ്ങൾ കാ­ണി­ച്ചു­വെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു മ­ര­ണ­മ­ന്വേ­ഷി­ച്ചെ­ത്തി­യ­വ­രു­ടെ ഗു­ണ­വർ­ണ്ണ­നം­കേ­ട്ടു് ഞാൻ ഉ­ള്ളി­ലൊ­ന്നു ചി­രി­ച്ചു­പോ­യി. പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ­പി­ള്ള­യു­ടെ കവിത, കഥ, നാടകം ഇ­വ­യെ­ക്കു­റി­ച്ചു് നല്ല വാ­ക്കു­കൾ­ത­ന്നെ പ­റ­യ­ട്ടെ. പക്ഷേ, അ­വ­യു­ടെ ര­ഹ­സ്യ­മ­റി­യു­ന്ന­വർ മ­ന്ദ­സ്മി­തം പൊ­ഴി­ച്ചാൽ അവരെ കു­റ്റ­പ്പെ­ടു­ത്ത­രു­തു് (പ്ര­തി­രൂ­പാ­ത്മ­ക­സി­ദ്ധാ­ന്ത­ക്കാ­രെ). അ­നു­വാ­ച­കർ ഭ്രാ­ന്ത­ന്മാ­രാ­യി ക­രു­തും. ഇ­താ­ണു് മാൻ­ദിൽ­സ്തെ­മ്മി­ന്റെ മതം.

images/JTA.jpg

Major non-​fiction എന്നു നി­രൂ­പ­കർ വാ­ഴ്ത്തു­ന്ന “Journey to Armenia”, “Conversation about Dante” എന്നീ പ്ര­ബ­ന്ധ­ങ്ങ­ളും ഈ ഗ്ര­ന്ഥ­മുൾ­ക്കൊ­ള്ളു­ന്നു. ഈ മ­ഹാ­ക­വി­യു­ടെ മുൻ­പിൽ, അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ണ്ഡി­ത്യ­ത്തി­ന്റെ മുൻ­പിൽ, ഉ­ജ്ജ്വ­ല­ധി­ഷ­ണ­യു­ടെ മുൻ­പിൽ ഞാൻ ആ­ദ­രാ­വ­ന­ത­നാ­യി നി­ല്ക്കു­ന്നു.

സ­മു­ദ്ര­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന­വൻ സ­ന്ദേ­ശ­മെ­ഴു­തി കു­പ്പി­യി­ല­ട­ച്ചു് മു­ദ്ര­വ­ച്ചു് തി­ര­ക­ളി­ലൊ­ഴു­ക്കു­ന്നു. അതു ക­ട­പ്പു­റ­ത്തു് അ­ടി­ഞ്ഞു­കി­ട­ക്കു­ന്ന­തു് സം­വ­ത്സ­ര­ങ്ങൾ ക­ഴി­ഞ്ഞു് ഒ­രു­ത്തൻ കാ­ണു­ന്നു. അതു് ക­ണ്ട­യാ­ളി­നു­ള്ള­താ­ണു് ആ സ­ന്ദേ­ശം. അയാൾ “ര­ഹ­സ്യ­മേൽ­വി­ലാ­സ­ക്കാ­ര”നായി മാ­റു­ന്നു. മാൻ­ദിൽ­സ്തെ­മ്മി­ന്റെ ഈ അ­ല­ങ്കാ­ര പ്ര­യോ­ഗം എ­ന്നെ­സ്സം­ബ­ന്ധി­ച്ചും ശ­രി­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളും ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ പ്ര­ബ­ന്ധ­ങ്ങ­ളും വാ­യി­ക്കു­ന്ന ഞാൻ ഇ­ന്നു് “ര­ഹ­സ്യ­മേൽ­വി­ലാ­സ­ക്കാ­ര”നാണു്. സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ ഏതോ ത­ട­ങ്കൽ­പ്പാ­ള­യ­ത്തിൽ ക­ഴി­യു­മ്പോൾ “ഹൃ­ദ­യ­സ്തം­ഭ­നം വന്നു മ­രി­ച്ച” കവേ, ഞാൻ അ­ങ്ങ­യ്ക്കു നന്ദി പ­റ­യു­ന്നു.

യാ­ഥാ­ത­ഥ്യം, ഭാവന

വർഷം 1942. തി­രു­വ­ന­ന്ത­പു­ര­ത്തെ ജ­ന­റ­ലാ­ശു­പ­ത്രി­യി­ലെ ഈ. എൻ. റ്റി വി­ഭാ­ഗ­ത്തിൽ, കാ­തി­നു് അസുഖം വന്ന ഞാൻ ചെ­ന്നു. ഈ. എൻ. റ്റി ഡോ­ക്ടർ പ്ര­ഖ്യാ­ത­നാ­യ നാ­രാ­യ­ണൻ നായർ. ഓരോ രോ­ഗി­യാ­യി അ­ക­ത്തേ­ക്കു പോ­കു­ന്നു; കു­റ­ച്ചു­ക­ഴി­ഞ്ഞു് മ­രു­ന്നെ­ഴു­തി­യ തു­ണ്ടു­മാ­യി വ­രു­ന്നു. എന്റെ ഊ­ഴ­മാ­യി. ഞാൻ ഹാ­ഫ്ഡോർ തു­റ­ന്നു് അ­ക­ത്തേ­ക്കു കയറാൻ ഭാ­വി­ച്ച­പ്പോൾ എന്നെ സയൻസ് കോ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ന്ന സാറ് പി­റ­കിൽ നി­ല്ക്കു­ന്ന­തു­ക­ണ്ടു. ഞാൻ വി­ന­യ­ത്തോ­ടെ മാ­റി­നി­ന്നു് സാറ് “അ­ക­ത്തേ­ക്കു പോ­യാ­ട്ടെ” എന്നു പ­റ­ഞ്ഞു. അ­ദ്ദേ­ഹം പോ­കാ­തെ നി­ന്നു് “No I am timid, No I am timid” എന്നു ആ­വർ­ത്തി­ച്ചു പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു. ഡോ­ക്ടർ ദേ­ഷ്യ­പ്പെ­ടു­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ മ­ന­സ്സി­ലാ­മ­ന­സ്സോ­ടെ അ­ക­ത്തേ­ക്കു പോയി. പ­രി­ശോ­ധ­ന ക­ഴി­ഞ്ഞു് ഞാൻ തി­രി­ച്ചു വ­രാ­ന്ത­യിൽ വ­ന്നി­ട്ടും സാറ് ‘റ്റി­മി­ഡാ’യി­ത്ത­ന്നെ (ദ­യ­ശീ­ല­മാർ­ന്നു്). അ­വി­ടെ­ത്ത­ന്നെ നി­ല്ക്കു­ക­യാ­ണു്. മെ­ല്ലെ ഞാൻ സ്ഥ­ലം­വി­ട്ടു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. സാറ് ഉ­ന്ന­തോ­ദ്യോ­ഗ­സ്ഥ­നാ­യി. പാ­വ­പ്പെ­ട്ട കീ­ഴ്ജീ­വ­ന­ക്കാ­രെ നിർ­ദ്ദ­യം ദൂ­രെ­യു­ള്ള സ്ഥ­ല­ങ്ങ­ളി­ലേ­ക്കു മാ­റ്റി. അവർ കാ­ലിൽ­വ­ന്നു വീ­ണാ­ലും ദയ കാ­ണി­ക്കാ­ത്ത­വ­നാ­യി. അവർ ക­ര­ഞ്ഞാൽ ക­ള്ള­ന്മാ­രെ­ന്നു വി­ളി­ക്കു. ന­ട്ടെ­ല്ലു വ­ള­യ്ക്കാ­തെ അ­പേ­ക്ഷി­ച്ചാൽ അ­ഹ­ങ്കാ­രി­കൾ എന്ന വി­ശേ­ഷ­ണം ന­ല്കും. ഈ. എൻ. റ്റി ഡോ­ക്ട­റു­ടെ മു­റി­യു­ടെ മുൻ­പിൽ റ്റി­മി­ഡ് ആയി നിന്ന മ­നു­ഷ്യൻ ഒ­ടു­വിൽ ക്രൂ­വ­ലാ­യി മാറി. (Cruel—ക്രൂ­എ്ൽ എന്നു ശ­രി­യാ­യ ഉ­ച്ചാ­ര­ണം.) സാ­ഡി­സ്റ്റ് എ­ന്നു് ആളുകൾ അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചു. ഇ­ങ്ങ­നെ പ­ര­മാ­ധി­കാ­രി­യാ­യി­ത്തീർ­ന്ന അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു് ഞാൻ പല സ­മ്മേ­ള­ന­ങ്ങൾ­ക്കും­പോ­യി. പോ­കു­മ്പോ­ഴെ­ല്ലാം അ­ദ്ദേ­ഹം പഴയ റ്റി­മി­ഡ് മ­നു­ഷ്യ­നാ­യി­ത്ത­ന്നെ പെ­രു­മാ­റി­യി­രു­ന്നു.

ഇനി വേ­റൊ­രു റ്റൈ­പ്പ്. ഒരു നേ­ര­ത്തെ ക­ഞ്ഞി­കൂ­ടി­ക്കു­പോ­ലും വ­ഴി­യി­ല്ലാ­തെ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി­യ ഒ­രാ­ളി­നു് മ­ഹാ­പ­ണ്ഡി­ത­നാ­യ നാ­രാ­യ­ണ­പി­ള്ള (പേരു് ഇതല്ല) ശ­ങ്ക­ര­പ്പി­ള്ള എന്ന ഡി­പ്പാർ­ട്ട്മെ­ന്റ് അ­ധി­കാ­രി­യോ­ടു പ­റ­ഞ്ഞു് (പേരു് ഇതല്ല) ജോലി വാ­ങ്ങി­ക്കൊ­ടു­ത്തു. അവർ ര­ണ്ടു­പേ­രോ­ടും ആ മ­നു­ഷ്യ­നു വി­ധേ­യ­ത്വം വേ­ണ്ട­താ­ണ­ല്ലോ. അ­തു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അവരെ തൃ­ണ­വൽ­ഗ­ണി­ച്ചു് പെ­രു­മാ­റാ­നു­ള്ള മാ­ന­സി­ക­നി­ല­യും ആർ­ജ്ജി­ച്ചു. നാ­രാ­യ­ണ­പി­ള്ള ഓഫീസ് ജോ­ലി­ക­ഴി­ഞ്ഞു് കാറിൽ കയറാൻ ഭാ­വി­ക്കു­മ്പോ­ഴാ­യി­രി­ക്കും അയാൾ അവിടെ എ­ത്തു­ക. ഉടനെ “ഹേ നാ­രാ­യ­ണ­പി­ള്ളേ നി­ങ്ങ­ളു­ടെ ആ പു­സ്ത­ക­മു­ണ്ട­ല്ലോ എ­ന്തൊ­രു ച­വ­റാ­ണ­തു്!” എന്നു പറയും. ശ­ങ്ക­ര­പ്പി­ള്ള­യെ­യാ­ണു് കാ­ണു­ന്ന­തെ­ങ്കിൽ “ശ­ങ്ക­ര­പ്പി­ള്ള നി­ങ്ങൾ ‘പാ­ലോ­ടു­തു­ല്യ­രു­ചി’ എന്നു തു­ട­ങ്ങു­ന്ന ശ്ലോ­കം വ്യാ­ഖ്യാ­നി­ച്ച­തു് സർ­വാ­ബ­ദ്ധ­മാ­യി­പ്പോ­യി” എന്നു മൊ­ഴി­യാ­ടും. ഉ­പ­കർ­ത്താ­ക്ക­ളെ എ­പ്പോ­ഴും നി­ന്ദി­ച്ചി­രു­ന്ന ഈ മ­നു­ഷ്യൻ എന്റെ വീ­ട്ടിൽ പ­ല­പ്പോ­ഴും വ­രു­മാ­യി­രു­ന്നു. ഓരോ ത­വ­ണ­യും ‘റ്റി­മി­ഡി­റ്റി’യുടെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യി­ട്ടാ­ണു് അ­ദ്ദേ­ഹം പെ­രു­മാ­റി­യ­തു്.

വാ­ല്മീ­കി കാ­വ്യ­മെ­ഴു­തി­യ­തു ക­ട­ലാ­സ്സി­ല­ല്ലോ. ഭൂർ­ജ്ജ­പ­ത്ര­ത്തി­ലാ­വാം. ആ ക­വി­ക്കു­ശേ­ഷം ശ­താ­ബ്ദ­ങ്ങൾ എത്ര ക­ഴി­ഞ്ഞു. ഇന്നു മ­നോ­ഹ­ര­വും മൃ­ദു­ല­വു­മാ­യ ക­ട­ലാ­സ്സു­ണ്ടു്. അതിൽ എ­ഴു­തു­ന്ന കവിത ആദി കാ­വ്യ­ത്തി­ന്റെ അ­ടു­ത്തെ­ങ്ങാ­നും വരുമോ?

ഈ ലോ­ക­ത്തു തി­ക­ഞ്ഞ ന­ന്മ­യു­ള്ള മ­നു­ഷ്യൻ, തി­ക­ഞ്ഞ തി­ന്മ­യു­ള്ള മ­നു­ഷ്യൻ ഇവരെ കാ­ണി­ല്ല. കു­റ­ച്ചു തി­ന്മ­യും കൂ­ടു­തൽ ന­ന്മ­യു­മു­ള്ള­വ­നെ നമ്മൾ ന­ല്ല­യാൾ എന്നു വി­ളി­ക്കും. കു­റ­ച്ചു ന­ന്മ­യും ഏറിയ തി­ന്മ­യു­മു­ള്ള­യാ­ളെ ചീത്ത മ­നു­ഷ്യൻ എന്നു വി­ളി­ക്കും. തി­ന്മ­യു­ടെ മൂർ­ത്തി­മ­ദ്ഭാ­വം സാ­ഹി­ത്യ­ത്തി­ലേ കാണൂ. അ­ങ്ങ­നെ­യു­ള്ള ഒരു ക്രൂ­ര­നെ കാ­ണ­ണ­മെ­ങ്കിൽ ശ്രീ. എൻ. പ്ര­ഭാ­ക­രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “അ­ക്ക­രെ­നി­ന്നു­ള്ള പൊ­ന്നു്” എന്ന കഥ വാ­യി­ച്ചാൽ മതി. ആ ഭ­യ­ങ്ക­രൻ കൊ­ല­പാ­ത­കി­യാ­ണു്; മകനെ ആ­പ­ത്തി­ലേ­ക്കു ത­ള്ളി­വി­ട്ടി­ട്ടു് അ­വ­ന്റെ ഭാ­ര്യ­യെ സ്വീ­ക­രി­ച്ച­വ­നാ­ണു്. അവളിൽ സ­ന്ത­ത്യുൽ­പാ­ദ­നം ന­ട­ത്തി­യ­വ­നാ­ണു്. ഒ­ടു­വിൽ അ­വ­നെ­ത്തി­യ­പ്പോൾ ഏ­റ്റ­വും ക്രൂ­ര­ത­യോ­ടെ പെ­രു­മാ­റി­യ­വ­നാ­ണു്. ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യം—ക­ല­യി­ലെ വി­ശ്വാ­സം—ഉ­ള­വാ­ക്കാൻ ക­ഥാ­കാ­ര­നു് ക­ഴി­യു­ന്നി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഖ്യാ­ന­പാ­ട­വം ആ ദൗർ­ബ്ബ­ല്യ­ത്തെ മ­റ­ച്ചു­ക­ള­യു­ന്നു. യാ­ഥാ­ത­ഥ്യ­ത്തി­ന്റെ ത­ല­ത്തിൽ ക­ഥ­യു­ടെ തു­ട­ക്കം. പി­ന്നീ­ടു് ഒരു മു­ന്ന­റി­യി­പ്പു­മി­ല്ലാ­തെ ഫാ­ന്റ­സി­യി­ലേ­ക്കു ഒരു ഹ­നു­മാൻ­ചാ­ട്ടം. ന­ടു­ക്ക­ട­ലി­ലെ തു­രു­ത്തിൽ­നി­ന്നു പൊ­ന്നു കൊ­ണ്ടു­വ­രാൻ മകനെ പ­റ­ഞ്ഞ­യ­ച്ചി­ട്ടാ­ണു് അ­വ­ന്റെ ഭാ­ര്യ­യെ അയാൾ പ്രാ­പി­ക്കു­ന്ന­തു്. പി­ന്നീ­ടു് മ­രു­മ­ക­ളു­ടെ അല്ല ഭാ­ര്യ­യു­ടെ ‘ഡെ­ലി­വ­റി’ പലതവണ ക­ഴി­ഞ്ഞു. അ­പ്പോ­ഴു­ണ്ടു് മകൻ അപ്പാ എന്നു വി­ളി­ച്ചു­കൊ­ണ്ടു് ക­ടൽ­ക്ക­ര­യിൽ പൊ­ന്നു­മാ­യി എ­ത്തു­ന്നു. അവനെ അ­യാ­ളും മ­രു­മോ­ളും കൂടി കൊ­ന്നു. ക­ട­ലി­ലേ­ക്കു് എ­റി­ഞ്ഞു എന്നു സാരം. യാ­ഥാ­ത­ഥ്യ­ത്തി­ന്റെ ത­ല­ത്തിൽ­നി­ന്നു് അ­വാ­സ്ത­വി­ക­ത­യു­ടെ ത­ല­ത്തി­ലേ­ക്കു­ള്ള ഈ മാ­റ്റ­ത്തി­നു ക­ല­യ്ക്കു­വേ­ണ്ട സ്വാ­ഭാ­വി­ക­ത­യി­ല്ല എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ ന്യൂ­ന­ത. പ്ര­ഭാ­ക­ര­ന്റെ ടെ­ക്നി­ക്ക് ന­ന്നു്. ഇ­ട­യ്ക്കി­ട­യ്ക്കു വാ­യ­ന­ക്കാ­രോ­ടു നേ­രി­ട്ടു­ക­യ­റി അ­തു­മി­തും പ­റ­യു­ന്ന രീതി പി­രി­മു­റു­ക്ക­ത്തി­നു ല­ഘു­ത്വം വ­രു­ത്തി വരാൻ പോ­കു­ന്ന ദു­ര­ന്ത­ത്തി­ന്റെ തീ­ക്ഷ­ണ­ത കൂ­ട്ടാൻ പ്ര­യോ­ജ­ന­പ്പെ­ടു­ന്നു. പക്ഷേ, ഈ ടെ­ക്നി­ക്ത­ന്നെ വേ­റൊ­രു ക­ഥ­യി­ലും പ്ര­ഭാ­ക­രൻ പ്ര­യോ­ഗി­ച്ചു­വെ­ന്നാ­ണു് എന്റെ ഓർമ്മ. ആ­വർ­ത്ത­നം ക്ഷീ­ര­ബ­ല­യ്ക്കു കൊ­ള്ളാം. ക­ഥ­യ്ക്കു ന­ല്ല­ത­ല്ല; സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­നും ന­ല്ല­ത­ല്ല.

images/PGWodehouse.jpg
പി. ജി. വു­ഡ്ഹൗ­സ്

ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ പി. ജി. വു­ഡ്ഹൗ­സി നു് മുൻപു പറഞ്ഞ കാ­ത­ര­ഭാ­വം ഉ­ണ്ടാ­യി­രു­ന്ന­താ­യി ജീ­വ­ച­രി­ത്ര­കാ­ര­ന്മാർ എ­ഴു­തി­യി­ട്ടു­ണ്ടു്. വീടു വാ­ട­ക­യ്ക്കെ­ടു­ക്കാൻ ഭാ­ര്യ­യോ­ടു നിർ­ദ്ദേ­ശി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു­പോ­ലും: താ­ഴ­ത്തെ നില മതി. അ­തി­ന്റെ കാ­ര­ണ­മ­ന്വേ­ഷി­ച്ച ഭാ­ര്യ­യോ­ടു വു­ഡ്ഹൗ­സ് പ­റ­ഞ്ഞ­തു് എ­നി­ക്കു് ലി­ഫ്റ്റ് ബോ­യി­യോ­ടു എ­ന്താ­ണു പ­റ­യേ­ണ്ട­തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ എ­ന്നാ­ണു്. സ്ക്കൂ­ളിൽ മകളെ വി­ളി­ക്കാൻ പോയാൽ ഹെ­ഡ്മി­സ്റ്റ്ര­സി­നോ­ടു സം­സാ­രി­ക്ക­ണ­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് അ­ദ്ദേ­ഹം ഒ­ഴി­ഞ്ഞു­നി­ല്ക്കും. വു­ഡ്ഹൗ­സ് എന്റെ സാ­റി­നെ­പ്പോ­ലെ പി­ല്ക്കാ­ല­ത്തു് പാ­വ­പ്പെ­ട്ട­വ­രെ സ്ഥ­ലം­മാ­റ്റി ക­ഷ്ട­പ്പെ­ടു­ത്താ­ത്ത­തു് അ­ദ്ദേ­ഹ­ത്തി­നു് ആ ജോലി ഇ­ല്ലാ­തി­രു­ന്ന­തി­നാ­ലാ­ണു്. എ­ങ്കി­ലും ജർ­മ്മ­നി­യിൽ ത­ട­വു­കാ­ര­നാ­യി ക­ഴി­ഞ്ഞു­കൂ­ടി­യ അ­ദ്ദേ­ഹം ഹി­റ്റ്ലർ­ക്കു­വേ­ണ്ടി റേ­ഡി­യോ പ്ര­ഭാ­ഷ­ണ­ങ്ങൾ ന­ട­ത്തി­യെ­ന്നു കേ­ട്ടു. ജീവൻ സം­ര­ക്ഷി­ക്കു­ന്ന­തി­നാ­കാം അ­ല്ലെ­ങ്കിൽ ‘റ്റി­മി­ഡി­റ്റി’യുടെ മ­റു­പു­റ­മാ­യ ക്രൂ­ര­ത­യാ­ലു­മാ­കാം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: രംഭ, തി­ലോ­ത്ത­മ, ഉർ­വ്വ­ശി ഇ­വ­രു­ടെ­യെ­ല്ലാം വേ­ഷ­മെ­ന്താ­ണു്? അവർ സാ­രി­യാ­ണോ ഉ­ടു­ക്കാ­റു്?

ഉ­ത്ത­രം: സാൽ­വാർ, ക­മ്മീ­സ് ഇ­വ­യാ­ണു് അവർ ധ­രി­ക്കു­ക. വേ­ണ­മെ­ങ്കിൽ സ്വർ­ഗ്ഗ­ത്തു ചെ­ന്നു­നോ­ക്കൂ. ദേ­വേ­ന്ദ്ര­ന്റെ മുൻ­പി­ലൂ­ടെ അവർ ആ വേഷം ധ­രി­ച്ചു് ന­ട­ക്കു­ന്ന­തു കാണാം.

ചോ­ദ്യം: പു­രു­ഷ­ന്റെ വെ­റു­പ്പി­നോ സ്ത്രീ­യു­ടെ വെ­റു­പ്പി­നോ ശക്തി കൂ­ടു­തൽ?

ഉ­ത്ത­രം: സ്ത്രീ­യു­ടെ വെ­റു­പ്പു്. അതു ജീ­വി­ത­കാ­ല­ത്തു മാ­റു­കി­ല്ല. അ­തി­നെ­ക്കാൾ വലിയ വെ­റു­പ്പു് ഈ ലോ­ക­ത്തി­ല്ല­താ­നും.

ചോ­ദ്യം: വി­വാ­ഹ­സ­ദ്യ­യ­ല്ലേ ഏ­റ്റ­വും വൃ­ത്തി­കെ­ട്ട ഏർ­പ്പാ­ടു് ?

ഉ­ത്ത­രം: അല്ല. സ­മ്മാ­ന­ങ്ങ­ളാ­യി സ്റ്റീൽ­പ്പാ­ത്ര­ങ്ങൾ പൊ­തി­ഞ്ഞു­പി­ടി­ച്ചു­കൊ­ണ്ടു­ള്ള ആ­ളു­ക­ളു­ടെ ആ­ഗ­മ­നം­പോ­ലെ വൃ­ത്തി­കെ­ട്ട­താ­യി വേറെ ഒ­ന്നു­മി­ല്ല.

ചോ­ദ്യം: അ­മ്പ­ല­ങ്ങ­ളിൽ­പ്പോ­യി പ്രാർ­ത്ഥി­ക്കു­ന്ന­തു­കൊ­ണ്ടു വല്ല പ്ര­യോ­ജ­ന­വു­മു­ണ്ടോ?

ഉ­ത്ത­രം: ഇ­ന്നു­വ­രെ ഈ­ശ്വ­രൻ ഒരു പ്രാർ­ത്ഥ­ന­യും കേ­ട്ടി­ട്ടി­ല്ല. ആ­ക്ഷ­നു റീ­യാ­ക്ഷ­നു­ണ്ടു്. നല്ല കാ­ര്യ­ങ്ങൾ ചെ­യ്താൽ നല്ല ഫ­ല­ങ്ങ­ളു­ണ്ടാ­വും. ചീ­ത്ത­ക്കാ­ര്യ­ങ്ങൾ­ക്കു ചീത്ത ഫ­ല­ങ്ങ­ളും. ദു­ഷ്ട­ത കാ­ണി­ച്ചി­ട്ടു് എ­ന്നും അ­മ്പ­ല­ത്തിൽ പോയതു കൊ­ണ്ടു് പ്ര­യോ­ജ­ന­മി­ല്ല. സ്വ­ഭാ­വ­ഗു­ണ­മു­ള്ള നി­രീ­ശ്വ­ര­നു് ഒ­രാ­പ­ത്തും സം­ഭ­വി­ക്കി­ല്ല.

ചോ­ദ്യം: നി­ങ്ങൾ­ക്കു് ഇ­നി­യും വി­ദേ­ശ­യാ­ത്ര­യു­ണ്ടോ? മ­സ്ക­റ്റ് പു­രാ­ണ­ങ്ങൾ­പോ­ലു­ള്ള പു­രാ­ണ­ങ്ങൾ ഇ­നി­യും വ­ന്നേ­ക്കു­മോ എന്നു പേ­ടി­ച്ചാ­ണു് ചോ­ദി­ക്കു­ന്ന­തു്.

ഉ­ത്ത­രം: ഇനി ഒരു വി­ദേ­ശ­യാ­ത്ര­കൂ­ടി­യു­ണ്ടു്. അതു ന­ട­ത്താ­നു­ള്ള സമയം ഏ­റെ­ക്ക­ഴി­ഞ്ഞു. ആ യാത്ര പോയാൽ തി­രി­ച്ചു­വ­രി­ക എന്ന ഏർ­പ്പാ­ടു­ണ്ടാ­വു­ക­യി­ല്ല.

ചോ­ദ്യം: ആറും ഏഴും നി­ല­ക­ളു­ള്ള മാ­ളി­ക­കൾ പ­ണി­യു­ന്ന­വ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു നി­ങ്ങൾ?

ഉ­ത്ത­രം: To build means to conquer emptiness, to hypnotize space. The handsome arrow of the Gothic belltower rages because its function is to stab the sky, to reproach it for its emptiness.—Osip Mandelstam.

ചോ­ദ്യം: കടം വാ­ങ്ങു­ക, കടം കൊ­ടു­ക്കു­ക ഇവ ര­ണ്ടും നി­ഷി­ദ്ധ­മ­ല്ലേ?

ഉ­ത്ത­രം: ഒ­രി­ക്കൽ വക്കം അ­ബ്ദുൾ ഖാദറു മായി ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യം പാർ­ക്കി­ലി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹം സം­ഭാ­ഷ­ണ­മ­ധ്യേ എ­ന്നോ­ടു ചോ­ദി­ച്ചു. “ഞാൻ നി­ങ്ങ­ളെ കു­ത്തി­ക്കൊ­ല്ലു­ക­യി­ല്ല എ­ന്ന­തി­നു് എ­ന്താ­ണു­റ­പ്പു് നി­ങ്ങൾ­ക്കു്?” മ­റു­പ­ടി പ­റ­യാ­തി­രു­ന്ന എ­ന്നോ­ടു് അ­ദ്ദേ­ഹം വീ­ണ്ടും പ­റ­ഞ്ഞു: “Faith. ഈ വി­ശ്വാ­സ­മാ­ണു് ലോ­ക­ത്തെ ഭ­രി­ക്കു­ന്ന­തു്.” ഇ­തി­ല്ലെ­ങ്കിൽ ജീ­വി­ക്കാ­നാ­വു­ക­യി­ല്ല. പ­ണ­മു­ണ്ടെ­ങ്കിൽ കടം കൊ­ടു­ക്കു. ഉ­ള്ള­വ­നോ­ടു് വേ­ണ്ടി­വ­ന്നാൽ ചോ­ദി­ക്കൂ. കി­ട്ടി­യാ­ലു­മി­ല്ലെ­ങ്കി­ലും വി­ശ്വാ­സം ജ­യി­ക്കും.

ചിന്ത

ഭൂർ­ജ്ജ­പ­ത്രം ക­ട­ലാ­സ്സി­ലേ­ക്കു പു­രോ­ഗ­മി­ച്ചാ­ലും ഒ­റ്റ­ക്ക­മ്പി­യു­ള്ള ഉ­പ­ക­ര­ണം ഓർ­ക്കി­സ്റ്റ്ര­യാ­യി വി­ക­സി­ച്ചാ­ലും കലയിൽ പു­രോ­ഗ­മ­ന­മി­ല്ല.

വാ­ല്മീ­കി കാ­വ്യ­മെ­ഴു­തി­യ­തു ക­ട­ലാ­സ്സി­ല­ല്ല­ല്ലോ. ഭുർ­ജ്ജ­പ­ത്ര­ത്തി­ലാ­വാം. ആ ക­വി­ക്കു ശേഷം ശ­താ­ബ്ദ­ങ്ങൾ എ­ത്ര­ക­ഴി­ഞ്ഞു. ഇന്നു മ­നോ­ഹ­ര­വും മൃ­ദു­ല­വു­മാ­യ ക­ട­ലാ­സ്സു­ണ്ടു്. അതിൽ എ­ഴു­തു­ന്ന കവിത ആ­ദ്യ­കാ­വ്യ­ത്തി­ന്റെ അ­ടു­ത്തെ­ങ്ങാ­നും വരുമോ? പ­ണ്ടു് എസ്. ജി. കി­ട്ട­പ്പ പാ­ടി­യി­രു­ന്നു. പിറകെ ശ്രു­തി­യി­ടു­ന്ന ഒ­രു­ത്തൻ മാ­ത്രം. മൃ­ദം­ഗ­ക്കാ­ര­നും കാണും. ഇ­പ്പോൾ ആ­രെ­ങ്കി­ലും പാ­ടു­മ്പോൾ എ­ന്തെ­ല്ലാ­മാ­ണു് അ­യാ­ളു­ടെ പി­റ­കിൽ അ­ണി­നി­ര­ക്കു­ന്ന­തു്. ഇ­റു­കി­പ്പി­ടി­ച്ച ട്രൗ­സേ­ഴ്സ് ഇ­ട്ടു­കൊ­ണ്ടു് വളഞ്ഞ കുഴൽ ഊ­തു­ന്ന ഒ­രു­ത്തൻ. കൊ­ല്ല­പ്പ­ണി­ക്കാ­ര­ന്റെ ആലയിൽ തീ പെ­രു­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന തോ­ലു­പ­ക­ര­ണം­പോ­ലെ മ­ട­ക്കു­ക­ളു­ള്ള ഒരു തോൽ­സ്സ­ഞ്ചി ഒ­രു­ത്തൻ വ­ലി­ച്ചു­നീ­ട്ടു­ന്നു. കു­റു­ക്കു­ന്നു. വേ­റൊ­രു­ത്തൻ മൂ­ക്കി­ന­ടു­ത്തു എന്തോ വ­ച്ചു­കൊ­ണ്ടു മ്യൂ മ്യൂ എന്നു കേൾ­പ്പി­ക്കു­ന്നു. ക­മ്പി­യിൽ ത­ട്ടം­വ­ച്ചു് ഉ­പ­ക­ര­ണ­ങ്ങൾ ഏറെ. ഓ­രോ­സ­മ­യം പല ത­ട്ട­ങ്ങ­ളിൽ തട്ടി ശ­ബ്ദ­മു­ണ്ടാ­ക്കു­ന്നു വേ­റൊ­രു­ത്തൻ. ഒ­ട്ടി­യ ചന്തി പ്രേ­ക്ഷ­ക­രെ കാ­ണി­ച്ചു­കൊ­ണ്ടു് ഒ­രു­ത്തൻ നൃ­ത്ത­ത്തി­ന്റെ മ­ട്ടിൽ ചില ഗോ­ഷ്ടി­കൾ കാ­ണി­ക്കു­ന്നു. ഇ­ങ്ങ­നെ പറയാൻ തു­ട­ങ്ങി­യാൽ അ­ന്ത­മി­ല്ല. ഇ­വ­യെ­ക്കാ­ളൊ­ക്കെ അ­സ­ഹ്യം ഒ­രു­ത്തൻ അ­വർ­ക്കു് അ­ഭി­മു­ഖ­മാ­യി­നി­ന്നു് പ്രേ­ക്ഷ­ക­രെ പി­റ­കു­വ­ശം കാ­ണി­ച്ചു­കൊ­ണ്ടു് കാ­ണി­ക്കു­ന്ന അം­ഗ­വി­ക്ഷേ­പ­ങ്ങ­ളാ­ണു്. ശരീരം വ­ള­ച്ചു കൈകൾ താ­ഴ്ത്തു­ന്നു. പെ­ട്ടെ­ന്നു് നി­വർ­ന്നു കൈകൾ ഉ­യർ­ത്തു­ന്നു. വ­ല­ത്തോ­ട്ടു ച­രി­യു­ന്നു. ഇ­ട­ത്തോ­ട്ടു വ­ള­യു­ന്നു. ക­ണ്ട­ക്റ്റർ എ­ന്നാ­ണ­ത്രേ ഈ ഗോ­ഷ്ടി­ക്കാ­ര­ന്റെ പേരു്. ഫലമോ? പാ­ട്ടു ന­ന്നാ­വു­ന്നു­ണ്ടോ? ഇ­ല്ലേ­യി­ല്ല.

കി­ട്ട­പ്പ­യു­ടെ പാ­ട്ടു് ശ്രോ­താ­ക്ക­ളു­ടെ കാ­തു­ക­ളിൽ അ­മൃ­ത­വർ­ഷം ന­ട­ത്തു­ന്നു. ആ­ധു­നി­ക­ന്റെ പാ­ട്ടു വി­ഷ­മൊ­ഴി­ക്കു­ന്നു. ഭൂർ­ജ്ജ­പ­ത്രം ക­ട­ലാ­സ്സി­ലേ­ക്കു പു­രോ­ഗ­മി­ച്ചാ­ലും ഒ­റ്റ­ക്ക­മ്പി­യു­ള്ള ഉ­പ­ക­ര­ണം ഓർ­ക്കി­സ്റ്റ്ര­യാ­യി വി­ക­സി­ച്ചാ­ലും കലയിൽ പു­രോ­ഗ­മ­ന­മി­ല്ല.

ഭ്രാ­ന്തൻ

“ഞാ­നെ­ങ്ങ­നെ ഭ്രാ­ന്ത­നാ­യി­യെ­ന്നു് നി­ങ്ങ­ളെ­ന്നോ­ടു ചോ­ദി­ക്കു­ന്നു. അതു സം­ഭ­വി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു്: ഒ­രു­ദി­വ­സം, പല ഈ­ശ്വ­ര­ന്മാർ ജ­നി­ക്കു­ന്ന­തി­നു­മുൻ­പു് ഞാൻ അ­ഗാ­ധ­നി­ദ്ര­യിൽ നി­ന്നു­ണർ­ന്നു. എന്റെ മു­ഖാ­വ­ര­ണ­ങ്ങ­ളെ­ല്ലാം മോ­ഷ്ടി­ക്ക­പ്പെ­ട്ടു­വെ­ന്നു കണ്ടു.

ഞാൻ രൂപം ന­ല്കി­യ ഏഴു മു­ഖാ­വ­ര­ണ­ങ്ങൾ. ഏഴു ജീ­വി­ത­ങ്ങ­ളിൽ ഞാ­നു­പ­യോ­ഗി­ച്ച മു­ഖാ­വ­ര­ണ­ങ്ങൾ. ജ­ന­ക്കൂ­ട്ട­മു­ള്ള തെ­രു­വു­ക­ളി­ലൂ­ടെ ക­ള്ള­ന്മാർ, ക­ള്ള­ന്മാർ, ശ­പി­ക്ക­പ്പെ­ട്ട ക­ള്ള­ന്മാർ എന്നു ഉ­റ­ക്കെ വി­ളി­ച്ചു­കൊ­ണ്ടു മു­ഖാ­വ­ര­ണ­മി­ല്ലാ­തെ ഞാൻ ഓടി.

പു­രു­ഷ­ന്മാ­രും സ്ത്രീ­ക­ളും എന്നെ നോ­ക്കി­ച്ചി­രി­ച്ചു. ചിലർ എ­ന്നെ­പ്പേ­ടി­ച്ചു് അ­വ­രു­ടെ വീ­ടു­ക­ളി­ലേ­ക്കു ഓ­ടി­ക്ക­യ­റി.

images/SGKittappa.jpg
എസ്. ജി. കി­ട്ട­പ്പ

ച­ന്ത­സ്ഥ­ല­ത്തു ഞാൻ ചെ­ന്ന­പ്പോൾ വീ­ട്ടി­ന്റെ മേൽ­ക്കൂ­ര­യിൽ ക­യ­റി­നി­ന്നു­കൊ­ണ്ടു് ഒരു യു­വാ­വു് വി­ളി­ച്ചു­പ­റ­ഞ്ഞു. അവൻ ഭ്രാ­ന്ത­നാ­ണു്. അവനെ കാ­ണാ­നാ­യി ഞാൻ ത­ല­യു­യർ­ത്തി­നോ­ക്കി; സൂ­ര്യൻ എന്റെ ന­ഗ്ന­മാ­യ മുഖം ആ­ദ്യ­മാ­യി ചും­ബി­ച്ചു. ആ­ദ്യ­മാ­യി സൂ­ര്യൻ എന്റെ ന­ഗ്ന­മാ­യ മുഖം ചും­ബി­ച്ചു; സൂ­ര്യ­നോ­ടു­ള്ള സ്നേ­ഹ­ത്താൽ എന്റെ ആ­ത്മാ­വു ജ്വ­ലി­ച്ചു. എ­നി­ക്കു മു­ഖാ­വ­ര­ണ­ങ്ങൾ വേ­ണ്ടെ­ന്നാ­യി. മോ­ഹ­നി­ദ്ര­യിൽ­പെ­ട്ട­വ­നെ­പ്പോ­ലെ ഞാൻ ഉ­ദ്ഘോ­ഷി­ച്ചു. എന്റെ മു­ഖാ­വ­ര­ണ­ങ്ങൾ മോ­ഷ്ടി­ച്ച ക­ള്ള­ന്മാർ അ­നു­ഗ്ര­ഹി­ക്ക­പ്പെ­ട്ട­വർ, അ­നു­ഗ്ര­ഹി­ക്ക­പ്പെ­ട്ട­വർ.

അ­ങ്ങ­നെ ഞാൻ ഭ്രാ­ന്ത­നാ­യി.

അ­ങ്ങ­നെ എന്റെ ഭ്രാ­ന്തിൽ ഞാൻ സ്വാ­ത­ന്ത്ര്യ­വും സു­ര­ക്ഷി­ത­ത്വ­വും കണ്ടു; ഏ­കാ­ന്ത­ത­യിൽ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം. എന്നെ അന്യർ മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ­നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യം ന­മ്മ­ളെ മ­ന­സ്സി­ലാ­ക്കി­യാൽ ന­മ്മി­ലു­ള്ള ഏതോ ചി­ല­തി­നെ അവർ അ­ടി­മ­പ്പെ­ടു­ത്തു­ക­യാ­വു­മ­ല്ലോ.

എ­ങ്കി­ലും എന്റെ സു­ര­ക്ഷി­ത­ത്വ­ത്തിൽ ഞാൻ കൂ­ടു­തൽ അ­ഭി­മാ­നം­കൊ­ള്ളാ­തി­രി­ക്ക­ട്ടെ. കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ക്കു­ന്ന ക­ള്ളൻ­പോ­ലും മ­റ്റൊ­രു ക­ള്ള­നിൽ­നി­ന്നു സു­ര­ക്ഷി­ത­ത്വ­മാർ­ജ്ജി­ച്ച­വ­നാ­ണ­ല്ലോ.”

images/KahlilGibran1913.jpg
ജി­ബ്രാൻ

ജി­ബ്രാ­ന്റെThe Madman ” എന്ന കാ­വ്യ­ഗ്ര­ന്ഥ­ത്തി­ലെ ആ­ദ്യ­ത്തെ ക­വി­ത­യാ­ണി­തു്. നീ­ച്ചേ യുടെ “Thus spoke Zarathustra ” എന്ന ഗ്ര­ന്ഥ­ത്തി­ന്റെ സ്വാ­ധീ­ന­ശ­ക്തി ഇതിൽ ദൃ­ശ്യ­മാ­ണു്. മ­നു­ഷ്യൻ സ­ത്യാ­ത്മ­ക­ത­യി­ല­ല്ല ജീ­വി­ക്കു­ന്ന­തു്, അ­സ­ത്യ­ത്തി­ന്റെ മു­ഖാ­വ­ര­ണം അവൻ ധ­രി­ച്ചി­രി­ക്കു­ന്നു എന്നു ജി­ബ്രാൻ ക­രു­തു­ന്നു. മു­ഖാ­വ­ര­ണ­ങ്ങൾ ന­ഷ്ട­പ്പെ­ട്ട­പ്പോൾ അവൻ സൂ­ര്യ­നാ­കു­ന്ന ആ­ധ്യാ­ത്മി­ക­തേ­ജ­സ്സി­നെ സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. ഇ­മ്മ­ട്ടിൽ ബ­ഹു­ജ­ന­ത്തിൽ നി­ന്ന­ക­ന്നു് സ­ത്യ­സാ­ക്ഷാ­ത്കാ­രം നിർ­വ­ഹി­ച്ച­വ­നെ ഭ്രാ­ന്ത­നാ­യി ആ ബ­ഹു­ജ­നം ക­രു­തും. അവനെ ക­ല്ലെ­റി­യും, വേ­ണ­മെ­ങ്കിൽ നി­ഗ്ര­ഹി­ക്കും. ശ്രീ. കാ­ക്ക­നാ­ട­ന്റെ “ഉ­രു­ളു­ന്ന പാറകൾ” എന്ന ചെ­റു­ക­ഥ­യിൽ സ­ത്യ­സാ­ക്ഷാ­ത്കാ­രം നേടിയ ഒരു ഭ്രാ­ന്ത­നെ കാണാം. അയാൾ യ­ഥാർ­ത്ഥ­ത്തിൽ ഭ്രാ­ന്ത­ന­ല്ല. മ­റ്റു­ള്ള­വ­രാ­ണു് അയാളെ ഭ്രാ­ന്ത­നാ­ക്കു­ന്ന­തു്. സ­ങ്കു­ചി­ത­മാ­യ വീ­ക്ഷ­ണ­ഗ­തി­യിൽ നി­ന്നു­യർ­ന്നു വി­ശാ­ല­വീ­ക്ഷ­ണ­ഗ­തി­യി­ലേ­ക്കു ചെ­ല്ലാ­നു­ള്ള ആ­ഹ്വാ­നം ഇ­ക്ക­ഥ­യിൽ­നി­ന്നു നി­പു­ണ­ശ്രോ­ത്ര­ങ്ങൾ­ക്കു കേൾ­ക്കാം. കാ­ക്ക­നാ­ടൻ വരച്ച ഭ്രാ­ന്ത­ന്റെ ചി­ത്രം ന­ന്നു്. എ­ങ്കി­ലും നൂ­ത­ന­ങ്ങ­ളാ­യ അ­നു­ഭ­വ­മ­ണ്ഡ­ല­ങ്ങ­ളെ അ­ദ്ദേ­ഹം കഥയിൽ ചി­ത്രീ­ക­രി­ക്ക­ണ­മെ­ന്നാ­ണു വാ­യ­ന­ക്കാ­ര­നാ­യ എന്റെ അ­ഭി­ലാ­ഷം.

ബ­ഹു­ജ­നം പ­ല­വി­ധം
  1. പുതിയ ക­ഥാ­കാ­ര­ന്മാർ, പുതിയ കവികൾ, പുതിയ നി­രൂ­പ­കർ ഇവരെ നേ­രി­ട്ടു ഞാൻ കാ­ണാ­റി­ല്ല. എന്റെ പേ­ടി­സ്സ്വ­പ്ന­ങ്ങ­ളിൽ അവരെ കാ­ണാ­റു­ണ്ടു്.
  2. മ­ഹാ­ക­വി­ത്ര­യ­മാ­രെ­ന്നു് പ്ര­ശ­സ്ത­നാ­യ ഒരു കവി എ­ന്നോ­ടു ചോ­ദി­ച്ചു. “എന്താ സാർ, ആശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ ഇ­വ­ര­ല്ലേ? കൊ­ച്ചു­കു­ഞ്ഞി­നു­പോ­ലും ഇ­ത­റി­യാ­മ­ല്ലോ. സാ­റെ­ന്താ അ­ങ്ങ­നെ ചോ­ദി­ച്ച­തു്” എന്നു ഞാൻ. “നി­ങ്ങൾ പ­റ­ഞ്ഞ­തു തെ­റ്റു്. ഇ­പ്പോ­ഴ­ത്തെ മ­ഹാ­ക­വി­ത്ര­യം എ­ഴു­ത്ത­ച്ഛൻ, കു­മാ­ര­നാ­ശാൻ, വൈ­ലോ­പ്പി­ള്ളി ഇ­വ­രാ­ണെ­ന്നാ­ണു് നൂതന നി­രൂ­പ­കർ എ­ഴു­തു­ന്ന­തു്. ആ പേ­രു­കൾ മെ­രി­റ്റ് അ­നു­സ­രി­ച്ച­ല്ല. തി­രി­ച്ചു പറയണം. വൈ­ലോ­പ്പി­ള്ളി­യെ­ക്കാൾ മോ­ശ­പ്പെ­ട്ട കവി കു­മാ­ര­നാ­ശാൻ. കു­മാ­ര­നാ­ശാ­നെ­ക്കാൾ മോ­ശ­പ്പെ­ട്ട കവി എ­ഴു­ത്ത­ച്ഛൻ.” ഇതു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­പ്പോൾ എന്റെ ഈയർ ഡ്രം മാ­ത്ര­മ­ല്ല, റ്റെ­ലി­ഫോ­ണും പൊ­ട്ടി­പ്പോ­യി.
  3. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള യുടെ ആ­ത്മ­ഹ­ത്യ­യെ­ക്കു­റി­ച്ചു് ഞാൻ ഫ­ലി­ത­ര­സി­ക­നാ­യ കെ. ദാ­മോ­ദ­ര­നോ­ടു് (കേ­ര­ള­കൗ­മു­ദി പ­ത്രാ­ധി­പർ കെ. സു­കു­മാ­ര­ന്റെ സ­ഹോ­ദ­രൻ) സം­സാ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: അ­വി­വാ­ഹി­തർ­ക്കു് ആ­ത്മ­ഹ­ത്യ ചെ­യ്യേ­ണ്ട കാ­ര്യം വ­ല്ല­തു­മു­ണ്ടോ?
  4. സാ­ധ­ന­ങ്ങ­ളു­ടെ വി­ല­ക്കൂ­ടു­തൽ കാരണം താൻ കേ­ര­ളം­വി­ട്ടു പ­ഞ്ചാ­ബി­ലേ­ക്കു പോ­കു­ക­യാ­ണെ­ന്നു് ഒരു സ്നേ­ഹി­തൻ പാളയം മാർ­ക്ക­റ്റിൽ വ­ച്ചു് എ­ന്നോ­ടു പ­റ­ഞ്ഞു. “അ­തെ­ന്തു? പ­ഞ്ചാ­ബിൽ വി­ല­ക്കു­റ­വു­ണ്ടോ” എന്നു എന്റെ ചോ­ദ്യം. “അ­വി­ടെ­ച്ചെ­ന്നാൽ ഭീ­ക­ര­ന്റെ വെ­ടി­യേ­റ്റു അങ്ങു ചാ­കാ­മ­ല്ലോ, കേ­ര­ള­ത്തി­ലെ ജീ­വി­ത­ത്തെ­ക്കാൾ പ­ഞ്ചാ­ബിൽ­വ­ച്ചു­ള്ള മ­ര­ണ­മാ­ണു് ന­ല്ല­തു്” എ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്ത­രം. “പോ­കു­മ്പോൾ എ­ന്നെ­ക്കൂ­ടി കൊ­ണ്ടു­പോ­ക­ണേ” എ­ന്നു് എന്റെ അ­പേ­ക്ഷ­യും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-03-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.