SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-05-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

മ­ഹാ­നാ­യ ച­ക്ര­വർ­ത്തി—അശോകൻ — പാ­ട­ലി­പു­ത്ര ന­ഗ­ര­ത്തിൽ മ­ന്ത്രി­മാ­രോ­ടും സൈ­ന്യ­ത്തോ­ടും കൂ­ടി­നി­ല്ക്കു­ക­യാ­യി­രു­ന്നു. മ­ഹാ­ന­ദി­യാ­യ ഗംഗ സ­മീ­പ­ത്താ­യി ഒ­ഴു­കു­ക­യാ­ണു്. അതിനെ നോ­ക്കി­ക്കൊ­ണ്ടു് അശോകൻ മ­ന്ത്രി­മാ­രോ­ടു ചോ­ദി­ച്ചു: ശ­ക്തി­യാർ­ജ്ജി­ച്ച ഈ ഗംഗയെ മേ­ലോ­ട്ടു ഒ­ഴു­ക്കാൻ ആർ­ക്കു സാ­ധി­ക്കും? ‘പ്രഭോ, അ­തി­നാർ­ക്കും ക­ഴി­യി­ല്ല’ എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ മ­റു­പ­ടി. അ­പ്പോൾ ഗം­ഗ­യു­ടെ തീ­ര­ത്തു വേ­ശ്യ­യാ­യ ബി­ന്ദു­മ­തി നി­ല്ക്കു­ക­യാ­യി­രു­ന്നു. അവൾ ച­ക്ര­വർ­ത്തി­യോ­ടു പ­റ­ഞ്ഞു: “രാജൻ, ഞാൻ ഈ ന­ഗ­ര­ത്തി­ലെ വേ­ശ്യ­യാ­ണു്. സൗ­ന്ദ­ര്യം വി­റ്റാ­ണു ഞാൻ ജീ­വി­ക്കു­ന്ന­തു്. സ­ത്യ­പ്ര­വർ­ത്ത­നം­കൊ­ണ്ടു് എ­നി­ക്കു് ഗംഗയെ മേ­ലോ­ട്ടു് ഒ­ഴു­ക്കാ­നാ­വും.” അവൾ അതു പ­റ­ഞ്ഞു­തീ­രാ­ത്ത താമസം ഗംഗ ഗർ­ജ്ജി­ച്ചു­കൊ­ണ്ടു് മേ­ലോ­ട്ടു് ഒഴുകി. ച­ക്ര­വർ­ത്തി അ­ത്ഭു­ത­പ­ര­വ­ശ­നാ­യി ബി­ന്ദു­മ­തി­യോ­ടു ചോ­ദി­ച്ചു ഗംഗയെ മേ­ലോ­ട്ടു് ഒ­ഴു­ക്കി­യ­തി­ന്റെ പി­ന്നി­ലു­ള്ള ശ­ക്തി­യേ­തെ­ന്നു്, “സ­ത്യ­ത്തി­ന്റെ ശക്തി” എ­ന്നാ­യി­രു­ന്നു അ­വ­ളു­ടെ മ­റു­പ­ടി. സ­ത്യ­ത്തി­ന്റെ ശക്തി, സ­ത്യ­പ്ര­വർ­ത്ത­നം ഇതിനെ വി­ശ­ദീ­ക­രി­ക്കാൻ അശോകൻ അ­വ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. അവൾ പ­റ­ഞ്ഞു: “രാജൻ എ­നി­ക്കു പണം ത­രു­ന്ന­വൻ ആ­രു­മാ­ക­ട്ടെ. ക്ഷ­ത്രി­യ­നോ ബ്രാ­ഹ്മ­ണ­നോ വൈ­ശ്യ­നോ ആ­ക­ട്ടെ. ഞാൻ അ­വർ­ക്കു ത­മ്മിൽ ഒരു വ്യ­ത്യാ­സ­വും ക­ല്പി­ക്കി­ല്ല. ശൂ­ദ്ര­നെ ഞാൻ പു­ച്ഛി­ക്കു­ക­യേ­യി­ല്ല. പണം ത­രു­ന്ന­വ­നു ഞാൻ സേ­വ­ന­മ­നു­ഷ്ഠി­ക്കും. ഇ­താ­ണു് എന്റെ സ­ത്യ­പ്ര­വർ­ത്ത­നം. ഇ­തു­കൊ­ണ്ടാ­ണു് ഞാൻ ഗംഗയെ മേ­ലോ­ട്ടു് ഒ­ഴു­ക്കി­യ­തു്.”

images/HeinrichZimmer1933.jpg
ഹൈൻ­റി­ഹ് റ്റ്സി­മെർ

ഓ­രോ­രു­ത്ത­രും സ്വ­ന്തം ധർ­മ്മ­ത്തിൽ­നി­ന്നു് വ്യ­തി­ച­ലി­ക്കാ­തെ പ്ര­വർ­ത്തി­ക്കു­ന്ന­താ­ണു് സ­ത്യ­പ്ര­വർ­ത്ത­നം എ­ന്ന­ത്രേ ഇ­തി­ന്റെ അർ­ത്ഥം. ഇതു ഭാ­ര­ത­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­ണെ­ന്നു് “Philosophies of India” എന്ന വി­ശി­ഷ്ട­മാ­യ പു­സ്ത­ക­ത്തി­ന്റെ കർ­ത്താ­വാ­യ ഹൈൻ­റി­ഹ് റ്റ്സി­മെർ (Heinrich Zimmer) പ­റ­യു­ന്നു. ഈ സ­ത്യ­ശ­ക്തി­യാ­ണു് ഗാ­ന്ധി­ജി ക്കു് അ­വ­ലം­ബ­മ­രു­ളി­യ­തെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. യ­ന്ത്ര­വ­ത്കൃ­ത­വും വ്യ­വ­സാ­യ­ശ­ക്ത­വും ആയ ബ്രി­ട്ടീ­ഷ് ഗ­വൺ­മെ­ന്റി­നെ ഇ­ന്ത്യ­യിൽ­നി­ന്നു് ഗാ­ന്ധി­ജി ബ­ഹി­ഷ്ക­രി­ച്ചു. സൈ­നി­ക­ശ­ക്തി­യിൽ അ­ദ്വി­തീ­യം; രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ശ­ക്തി­യിൽ നി­സ്തു­ലം. ഇ­ങ്ങ­നെ­യു­ള്ള ബ്രി­ട്ടീ­ഷ് സർ­ക്കാ­രി­നെ സ­ത്യാ­ഗ്ര­ഹ­ത്താൽ (സ­ത്യ­ത്തോ­ടു­ള്ള സു­ശ­ക്ത­മാ­യ ആ­സ­ക്തി­യാൽ) അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ടു­ത്തി. സത്യം കൈ­വെ­ടി­ഞ്ഞ ബ്രി­ട്ടീ­ഷ് സർ­ക്കാർ ‘അസത്’ ആ­യി­ത്തീർ­ന്നു. മ­രി­ച്ച അതിനെ ഒരു സ­മു­ന്ന­ത സ­ത്യം­കൊ­ണ്ടു് ഛേ­ദി­ച്ചെ­റി­യു­ക­യാ­ണു് ഗാ­ന്ധി­ജി ചെ­യ്ത­തു്. ഈ പ്രൗ­ഢ­മാ­യ ആ­ശ­യ­പ്ര­ദർ­ശ­നം റ്റ്സി­മെ­റി­ന്റേ­താ­ണു്. ഇ­മ്മ­ട്ടിൽ ഗ­ഹ­ന­വും ഉ­ജ്ജ്വ­ല­വു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥം. അതു പൂർ­ണ്ണ­മാ­ക്കു­ന്ന­തി­നു­മുൻ­പു് അ­ദ്ദേ­ഹം ഈ ലോകം വി­ട്ടു­പോ­യി. ആ കു­റി­പ്പു­ക­ളെ വേ­ണ്ട­വി­ധ­ത്തിൽ എ­ഡി­റ്റ് ചെ­യ്തു് ജോസഫ് കംബെൽ മുൻപു പ്ര­സാ­ധ­നം ചെ­യ്തു. അ­തി­പ്പോൾ ഇ­ന്ത്യ­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഭാ­ര­തീ­യ­ദർ­ശ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് മ­ഹാ­ന്മാർ എ­ഴു­തി­യ പല ഗ്ര­ന്ഥ­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ അ­വ­യി­ലൊ­ന്നി­നും റ്റ്സി­മെ­റി­ന്റെ ഗ്ര­ന്ഥ­ത്തി­നു­ള്ള ഔ­ജ്ജ്വ­ല്യ­മി­ല്ല. ദുർ­ഗ്ര­ഹ­ങ്ങ­ളാ­യ ദാർ­ശ­നി­ക ത­ത്ത്വ­ങ്ങ­ളെ അ­ന­തി­വി­സ്ത­ര­മാ­യി, സ്പ­ഷ്ട­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന­തി­ന്റെ വൈ­ദ­ഗ്ദ്ധ്യ­മ­റി­യ­ണ­മെ­ങ്കിൽ ഇ­പ്പു­സ്ത­കം വാ­യി­ക്ക­ണം. ചു­രു­ക്കി എ­ന്തെ­ങ്കി­ലു­മെ­ഴു­തു­ന്ന­തി­നെ­ക്കാൾ ഗ്ര­ന്ഥം മു­ഴു­വൻ ഇവിടെ പ­കർ­ത്താ­നാ­ണു് എ­നി­ക്കു താ­ല്പ­ര്യം. ദൗർ­ഭാ­ഗ്യ­ത്താൽ അതിനു സ്ഥ­ല­മി­ല്ല­ല്ലോ.

(Philosophies of India—By Heinrich Zimmer—Edited by Joseph Campbell—Motilal Banarsidass, Delhi— Rs 175).

“നി­ങ്ങ­ളു­ടെ മലയാള സാ­ഹി­ത്യ­ത്തെ വി­ശ്വ­സാ­ഹി­ത്യ­മെ­ന്നു വി­ളി­ക്കാ­മോ?” “വി­ളി­ക്കാ­മ­ല്ലോ. പു­സ്ത­ക­ങ്ങ­ളു­ടെ പു­റം­ച­ട്ട­യി­ലും ‘ആ­നാ­ലും എൻ­പി­ള്ള­യ­ല്ല വാ’ എന്ന മാ­ന­സി­ക നി­ല­യോ­ടു­കൂ­ടി പു­സ്ത­ക­നി­രൂ­പ­ണം നിർ­വ­ഹി­ക്കു­ന്ന­വ­രു­ടെ വാ­ക്യ­ങ്ങ­ളി­ലും വി­ശ്വ­സാ­ഹി­ത്യ­മാ­യി മ­ല­യാ­ള­സാ­ഹി­ത്യം ചെ­ന്നു നി­ല്ക്കു­ന്നു­ണ്ട­ല്ലോ.”

ഒരു സ­ത്യ­പ്ര­വൃ­ത്തി­കൂ­ടി­യാ­ക­ട്ടെ. യ­ജ്ഞ­ദ­ത്ത­നെ സർ­പ്പം ദം­ശി­ച്ചു. അ­വ­ന്റെ അ­ച്ഛ­ന­മ്മ­മാർ അവനെ ഒരു സ­ന്ന്യാ­സി­യു­ടെ കാ­ല്ക്കൽ­കൊ­ണ്ടു കി­ട­ത്തി­യി­ട്ടു ര­ക്ഷി­ക്കാൻ അ­പേ­ക്ഷി­ച്ചു. താൻ വൈ­ദ്യ­ന­ല്ലെ­ന്നു പ­റ­ഞ്ഞു് അ­ദ്ദേ­ഹം ഒ­ഴി­ഞ്ഞു. അ­പ്പോൾ സ­ത്യ­പ്ര­വർ­ത്ത­നം ന­ട­ത്തൂ എ­ന്നാ­യി മാ­താ­പി­താ­ക്ക­ന്മാർ. ‘ശരി, അ­താ­കാം’ എന്നു പ­റ­ഞ്ഞു സ­ന്ന്യാ­സി യ­ജ്ഞ­ദ­ത്ത­ന്റെ തലയിൽ കൈ­വ­ച്ചു പ­റ­ഞ്ഞു: “ഞാൻ ഒ­രാ­ഴ്ച മാ­ത്ര­മേ പാ­വ­ന­മാ­യ ജീ­വി­തം ന­യി­ച്ചു­ള്ളൂ. അ­തി­നു­ശേ­ഷ­മു­ള്ള അ­മ്പ­തു­കൊ­ല്ല­വും ഞാൻ മ­നഃ­സാ­ക്ഷി­ക്കെ­തി­രാ­യി­ട്ടാ­ണു് ജീ­വി­ച്ച­തു്. ഈ സ­ത്യ­ത്താൽ വിഷം താ­ഴ­ട്ടെ. യ­ജ്ഞ­ദ­ത്തൻ ജീ­വി­ക്ക­ട്ടെ.” ഉടനെ വിഷം നെ­ഞ്ചിൽ­നി­ന്നു ഭൂ­മി­യി­ലേ­ക്കു പോ­ന്നു. ക­ടി­യേ­റ്റ­വ­ന്റെ അച്ഛൻ മ­ക­ന്റെ തലയിൽ കൈ­വ­ച്ചു പ­റ­ഞ്ഞു: “ഒ­രി­ക്ക­ലും അന്യൻ വീ­ട്ടിൽ വ­രു­ന്ന­തു് എ­നി­ക്കി­ഷ്ട­മാ­യി­രു­ന്നി­ല്ല. പക്ഷേ, എന്റെ ഇ­ഷ്ട­ക്കേ­ടു് സ­ന്ന്യാ­സി­മാ­രും ബ്രാ­ഹ്മ­ണ­രും അ­റി­ഞ്ഞ­തേ­യി­ല്ല. ഈ സ­ത്യ­ത്താൽ വിഷം താ­ഴ­ട്ടെ. യ­ജ്ഞ­ദ­ത്തൻ ജീ­വി­ക്ക­ട്ടെ.” വിഷം ഉടനെ ഭൂ­മി­യി­ലേ­ക്കു താ­ഴ്‌­ന്നു­ചെ­ന്നു. ക­ടി­യേ­റ്റ­വ­ന്റെ അ­മ്മ­യോ­ടു സ­ത്യ­പ്ര­വൃ­ത്തി ചെ­യ്യാൻ അ­വ­ളു­ടെ ഭർ­ത്താ­വു് ആ­വ­ശ്യ­പ്പെ­ട്ടു. “എ­നി­ക്കു് ഒരു സത്യം പ­റ­യേ­ണ്ട­തു­ണ്ടെ­ങ്കി­ലും നി­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ അതു വയ്യ” എ­ന്നാ­യി ആ സ്ത്രീ. “മകനെ ജീ­വി­പ്പി­ക്കൂ” എന്നു ഭർ­ത്താ­വു പ­റ­ഞ്ഞ­പ്പോൾ അവൾ സ­ത്യ­പ്ര­വർ­ത്ത­നം ന­ട­ത്തി: “മാ­ള­ത്തിൽ­നി­ന്നു പു­റ­ത്തു­വ­ന്നു്, മകനേ, നി­ന്നെ­ക്ക­ടി­ച്ച ഈ പാ­മ്പി­നെ­ക്കാൾ ഞാൻ നി­ന്റെ അ­ച്ഛ­നെ വെ­റു­ക്കു­ന്നു. ഈ സ­ത്യ­ത്താൽ വിഷം താ­ഴ­ട്ടെ. യ­ജ്ഞ­ദ­ത്തൻ ജീ­വി­ക്ക­ട്ടെ” ശേ­ഷി­ച്ച വിഷം ഭൂ­മി­യി­ലേ­ക്കു താ­ഴ്‌­ന്നു­പോ­യി. യ­ജ്ഞ­ദ­ത്തൻ എ­ഴു­ന്നേ­റ്റു് ന­ട­ക്കാൻ തു­ട­ങ്ങി. ഈ ഉ­ജ്ജ്വ­ല­മാ­യ കഥ റ്റ്സി­മെ­റി­ന്റെ ഗ്ര­ന്ഥ­ത്തി­ലു­ള്ള­താ­ണു്. ഇ­തൊ­ക്കെ വാ­യി­ക്കു­മ്പോൾ എ­നി­ക്കു എ­ന്തൊ­രു മാ­ന­സി­കോ­ന്ന­മ­ന­മാ­ണു്!

മൗനം ഭൂഷണം
images/POI.jpg

ഞാ­നി­ന്നു താ­മ­സി­ക്കു­ന്ന­തു് ചെറിയ വീ­ട്ടി­ലാ­ണു്. ഇ­തി­നെ­ക്കാൾ ചെറിയ വീ­ടു­ക­ളി­ലേ പ­ണ്ടും താ­മ­സി­ച്ചി­ട്ടു­ള്ളൂ. കി­ട്ടു­ന്ന പ­ണ­മെ­ല്ലാം വേ­ണ്ടാ­ത്ത പു­സ്ത­ക­ങ്ങൾ വാ­ങ്ങി­ച്ചു­കൂ­ട്ടി ദീ­വാ­ളി കു­ളി­ച്ച­വ­നാ­ണു ഞാൻ. തീ­രെ­ക്കൊ­ച്ചു വീ­ട്ടിൽ പാർ­ക്കു­ന്ന കാ­ല­ത്തു് പണ്ടു സം­സ്കൃ­ത­കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന ഒരു യു­വാ­വു് വൈ­കു­ന്നേ­രം നാ­ലു­മ­ണി­ക്കു വീ­ട്ടിൽ വ­ന്നു­ക­യ­റി. ഒരു മീ­റ്റി­ങ്ങി­നു ക്ഷ­ണി­ക്കാൻ വ­ന്ന­യാ­ളാ­ണു് അ­ദ്ദേ­ഹം. മ­ല­യാ­ള­നാ­ടു വാ­രി­ക­യ്ക്കു സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ കൈ­യെ­ഴു­ത്തു­പ്ര­തി കൊ­ടു­ക്കേ­ണ്ട ദിവസം. കൊ­ല്ല­ത്തു­നി­ന്നു് അ­ഞ്ചു­മ­ണി­ക്കു് ആൾ എ­ത്തു­മെ­ന്നു പ­ത്രാ­ധി­പർ എസ്. കെ. നായർ റ്റെ­ലി­ഫോ­ണി­ലൂ­ടെ അ­റി­യി­ച്ചി­രു­ന്നു. ആഗതൻ വേഗം പോ­ക­ട്ടെ­യെ­ന്നു കരുതി സ­മ്മേ­ള­ന­ത്തി­നു ചെ­ന്നു­കൊ­ള്ളാ­മെ­ന്നു ഞാൻ സ­മ്മ­തി­ച്ചു. എ­ന്നി­ട്ടും അയാൾ പോ­കു­ന്നി­ല്ല. ഇ­രു­ന്നു് അ­ല­വ­ലാ­തി വർ­ത്ത­മാ­നം ന­ട­ത്തു­ക­യാ­ണു്. അ­ഞ്ചു­മ­ണി­യാ­യി. കൊ­ല്ല­ത്തു­നി­ന്നു വന്ന ആളിനെ കാ­ല­ത്തു വരാൻ പ­റ­ഞ്ഞി­ട്ടു് അ­തി­ഥി­മ­ര്യാ­ദ ലം­ഘി­ക്കാ­തെ വ­ന്ന­വ­നോ­ടു സം­സാ­രം തു­ടർ­ന്നു. ചാ­യ­കൊ­ടു­ത്തു. (അ­ല്പ­ത്വം ക്ഷ­മി­ക്ക­ണം വാ­യ­ന­ക്കാർ.) ആറു മ­ണി­യാ­യി, ഏഴായി, എ­ട്ടാ­യി, ഒൻ­പ­താ­യി. ചോ­റു­കൊ­ടു­ത്തു (വീ­ണ്ടും അ­ല്പ­ത്വ­ത്തി­നു മാ­പ്പു്.) പ­ത്താ­യി­ട്ടും ആൾ പോ­കു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ ‘ഇനി ഞാ­നൊ­ന്നു ഉ­റ­ങ്ങ­ട്ടെ’ എന്നു പ­റ­യേ­ണ്ട­താ­യി വന്നു. ഉടനെ അയാൾ മ­ന്ദ­സ്മി­തം ചൊ­രി­ഞ്ഞു് കൈ ഒ­ന്നു­യർ­ത്തി, താ­ഴോ­ട്ടാ­ക്കി­യി­ട്ടു് ‘ഇ­വി­ടെ­ത്ത­ന്നെ ഞാ­നി­ന്നു കി­ട­ക്കു­ക­യാ­ണു്’ എന്നു പ­റ­ഞ്ഞു. ‘അയ്യോ ഇവിടെ സ്ഥ­ല­മി­ല്ല. ആകെ ര­ണ്ടു­മു­റി­യേ­യു­ള്ളൂ. നി­ങ്ങ­ളെ ഇവിടെ കി­ട­ത്താ­നേ ഒ­ക്കു­കി­ല്ല’ എന്നു സം­ഭ്ര­മ­ത്തോ­ടെ ഞാൻ അ­റി­യി­ച്ചു. അയാൾ കോ­പ­ക­ലു­ഷി­ത­നാ­യി യാ­ത്ര­പോ­ലും പ­റ­യാ­തെ ഇ­റ­ങ്ങി­പ്പോ­യി.

images/Mesmer.jpg
ഫ്രീ­ഡ്രി­ക് അന്റൻ മെ­സ്മർ

ഇ­തു­പോ­ലെ ക­ഥാ­ഭ­വ­ന­ത്തിൽ വ­ലി­ഞ്ഞു­ക­യ­റി പാർ­പ്പു് ഉ­റ­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന ആ­ളാ­ണു് ശ്രീ. വി. വി. ദാ­മോ­ദ­രൻ എന്നു ഞാൻ പ­റ­ഞ്ഞാൽ അ­ദ്ദേ­ഹം ദേ­ഷ്യ­പ്പെ­ടു­മോ എന്തോ? കു­ങ്കു­മം വാ­രി­ക­യിൽ ദാ­മോ­ദ­രൻ എ­ഴു­തി­യ “ഗാ­ന്ധർ­വം” എന്ന ചെ­റു­ക­ഥ­യെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് ഞാ­നി­തു് എ­ഴു­തു­ന്ന­തു്. ഒരു മു­ത­ലാ­ളി­യു­ടെ കീ­ഴ്ജീ­വ­ന­ക്കാ­രൻ അ­യാ­ളു­ടെ മ­ക­ളു­ടെ സ­മാ­ക്ര­മ­ണ­ത്തി­നു വി­ധേ­യ­നാ­കു­ന്ന­താ­ണു് ഗാ­ന്ധർ­വ്വ­ത്തി­ലെ കഥ. സു­ന്ദ­രി­ക­ളാ­യ ചെ­റു­പ്പ­ക്കാ­രി­കൾ­ക്കു ശരീരം മോ­ടി­പി­ടി­പ്പി­ക്കൻ ഒ­ന്നും വേണ്ട. ലി­പ്സ്റ്റി­ക്, റൂഷ്, പൗഡർ, സ്വർ­ണ്ണാ­ഭ­ര­ണം ഇ­വ­യൊ­ന്നും വേണ്ട. എ­ന്നാൽ പ്രാ­യ­മാ­കു­മ്പോൾ അ­വ­യെ­ല്ലാം വേണം. സ്വാ­ഭാ­വി­ക­സൗ­ന്ദ­ര്യ­ത്തി­നു മ­ങ്ങ­ലേ­ല്ക്കു­മ്പോൾ കൃ­ത്രി­മ­വ­സ്തു­ക്കൾ കൂ­ടി­യേ തീരൂ. ദാ­മോ­ദ­ര­ന്റെ ക­ഥ­യ്ക്കു സ്വാ­ഭാ­വി­ക രാ­മ­ണീ­യ­ക­മി­ല്ല. അ­തു­കൊ­ണ്ടു കാ­വ്യാ­ത്മ­ക­പ­ദ­ങ്ങൾ, ലൈം­ഗി­ക­വർ­ണ്ണ­ന­കൾ ഇ­വ­യെ­ല്ലാം ക­യ­റി­വ­രു­ന്നു. ഫലമോ? നരച്ച ത­ല­മു­ടി­യിൽ സ്ത്രീ റോ­സാ­പ്പൂ­വ­ച്ച­തു­പോ­ലെ. ക്ഷ­ണി­ക്കാ­തെ വ­ന്നു­ക­യ­റി ഉ­പ­ദ്ര­വി­ക്കാൻ തു­ട­ങ്ങി­യ ആളിനെ എ­നി­ക്കു പ­റ­ഞ്ഞ­യ­യ്ക്കാം. ക­ഥാ­ഭ­വ­ന­ത്തിൽ ആർ­ക്കും വ­രാ­മ­ല്ലോ. ആ അ­തി­ഥി­യോ­ടു് ‘ഇ­വി­ടെ­നി­ന്നു പോകൂ’ എ­ന്നു് ആ­ജ്ഞാ­പി­ക്കാൻ എ­നി­ക്കു അ­ധി­കാ­ര­മി­ല്ലാ­ത്ത­തു­കൊ­ണ്ടു മൗനം അ­വ­ലം­ബി­ക്കു­ന്നു.

ക­മ­ന്റു­കൾ
  1. “സ്നേ­ഹ­ത്തി­ന്റെ ഒരു സ­വി­ശേ­ഷ­ഭാ­വ­ത്തെ ഒരു പ്ര­ത്യേ­ക മു­ഹൂർ­ത്ത­ത്തി­ലൂ­ടെ കാ­ട്ടി­ത്ത­രി­ക­യാ­ണു ഗൗതമൻ” എന്നു ശ്രീ. എം. കു­ട്ടി­കൃ­ഷ്ണൻ (ദേ­ശാ­ഭി­മാ­നി വാരിക)—വിഗതഃ ശേഷോ യ­സ്മാ­ത്—വിശേഷ, ഒ­ന്നു് എ­ന്നർ­ത്ഥം. അ­തി­നാൽ ഒരു വി­ശേ­ഷം എന്ന പ്ര­യോ­ഗം വൈ­യാ­ക­ര­ണൻ സ­മ്മ­തി­ച്ചു­ത­രി­ല്ല. ആ ശ­ബ്ദ­ത്തോ­ടു സ എന്ന ഉ­പ­സർ­ഗ്ഗം ചേർ­ത്തു സ­വി­ശേ­ഷ ശബ്ദം. ത കൂ­ട്ടി­ചേർ­ത്തു സ­വി­ശേ­ഷ­ത. അ­തി­നും ഒ­ന്നു് (singular) എ­ന്നു് അർ­ത്ഥം. അ­തു­കൊ­ണ്ടു് ‘ഒരു സ­വി­ശേ­ഷ­ത’ എന്ന പ്ര­യോ­ഗം ശ­രി­യ­ല്ല. “ഒരു സ­വി­ശേ­ഷ ഭാ­വ­ത്തെ” എന്നു കു­ട്ടി­ക്കൃ­ഷ്ണ­ന്റെ പ്ര­യോ­ഗം. പ്രതി + ഏക എ­ന്ന­താ­ണു് പ്ര­ത്യേ­ക ശബ്ദം. each എന്ന അർ­ത്ഥ­മാ­ണ­തി­നു്. അതിൽ ഒരു എന്നു ചേർ­ക്കാൻ പാ­ടി­ല്ല.“സ്നേ­ഹ­ത്തി­ന്റെ സ­വി­ശേ­ഷ­ഭാ­വ­ത്തെ സ­വി­ശേ­ഷ മു­ഹൂർ­ത്ത­ത്തി­ലൂ­ടെ” എ­ന്നെ­ഴു­തി­യാൽ ഏ­താ­ണ്ടു ശ­രി­യാ­കും. സ്ഥാ­ലീ­പു­ലാ­ക­ന്യാ­യ­മ­നു­സ­രി­ച്ചു് ഒ­രു­ദാ­ഹ­ര­ണം മതി. നി­രൂ­പ­ണ­ത്തി­നും വി­മർ­ശ­ന­ത്തി­നും ക­ച്ച­കെ­ട്ടി­യി­റ­ങ്ങു­ന്ന­വർ തെ­റ്റി­ല്ലാ­ത്ത മ­ല­യാ­ള­മെ­ഴു­താ­നെ­ങ്കി­ലും വൈ­ദ­ഗ്ദ്ധ്യ­മു­ള്ള­വ­രാ­യി­രി­ക്ക­ണം.
  2. “സ്വ­പ്നാ­ട­ന­ത്തി­ന്റെ­യോ വി­ശ്ല­ഥ­സ്മൃ­തി­യു­ടെ­യോ മാ­സ്മ­ര­ച്ഛ­വി­യിൽ മ­യ­ങ്ങി­ത്തെ­ളി­യു­ന്ന” എ­ന്നു് ശ്രീ. അ­യ്യ­പ്പ­പ്പ­ണി­ക്കർ ‘ഇ­ന്ത്യാ ടുഡേ’യിൽ—ഫ്രീ­ഡ്രി­ക് അന്റൻ മെ­സ്മർ (Friedrich Anton Mesmer) പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ലെ ഭി­ഷ­ഗ്വ­ര­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ­സ്സം­ബ­ന്ധി­ച്ച­തു മാ­സ്മ­രം. ആ വാ­ക്കു് സം­സ്കൃ­ത­മ­ല്ല, മ­ല­യാ­ള­മ­ല്ല.
കോ­മ്പ­സി­ഷൻ

സാ­മൂ­ഹ്യ ജീ­വി­ത­ത്തി­നു് ഓരോ കാ­ല­ത്തു് ഓരോ ല­യ­മാ­ണു്. മകൻ അ­ച്ഛ­നെ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്തി­രു­ന്ന കാ­ല­മു­ണ്ടാ­യി­രു­ന്നു. അതു് വളരെ മുൻ­പു്. ആ ല­യ­ത്തി­നു മാ­റ്റം­വ­ന്നി­രി­ക്കു­ന്നു ഈ കാ­ല­യ­ള­വിൽ. ഇന്നു മകൻ അ­ച്ഛ­നെ പ­ണ്ട­ത്തെ­പ്പോ­ലെ സ്നേ­ഹി­ക്കു­ന്നി­ല്ല. ബ­ഹു­മാ­നി­ക്കു­ന്നി­ല്ല. അ­ച്ഛ­ന്റെ അ­വ­സ്ഥ­യും അ­തു­ത­ന്നെ. മ­റ്റൊ­രു സാ­മൂ­ഹി­ക ല­യ­മാ­ണു് ഇ­പ്പോൾ.

പ്ര­ശാ­ന്താ­വ­സ്ഥ­യിൽ അ­നു­ധ്യാ­നം ചെ­യ്യ­പ്പെ­ടു­ന്ന വി­കാ­ര­മാ­ണു് ര­ച­ന­ക­ളിൽ വ­രേ­ണ്ട­തെ­ന്നു് ഇം­ഗ്ലീ­ഷ്ക­വി. അതല്ല വി­കാ­ര­ത്തെ ഉ­ത്ക­ടാ­വ­സ്ഥ­യിൽ ആ­വി­ഷ്ക­രി­ക്ക­ലാ­ണു് ക­ലാ­കാ­ര­ന്റെ പ്ര­വൃ­ത്തി­യെ­ന്നു് മ­റ്റൊ­രാൾ. ഇവയിൽ ഏ­ത­നു­ഷ്ഠി­ച്ചാ­ലും സ­ഹൃ­ദ­യ­നു വി­ശ്രാ­ന്തി­യു­ണ്ടാ­വ­ണം. ശ്രീ­മ­തി മാ­ന­സി­യു­ടെ “അ­ക്ഷ­ര­ത്തെ­റ്റു­കൾ” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ര­ണ്ടു­മി­ല്ല. ഭാ­വ­മി­ല്ല, ഭാ­വാ­ത്മ­ക­ത­യി­ല്ല. ക­ഥ­യി­ലെ വി­കാ­രം മ­നു­ഷ്യ­ജീ­വി­ത­ത്തോ­ടു് അ­ടു­ത്തു­വ­രി­ക­യും അതു് ജീ­വി­ത­ത്തെ അ­തി­ന്റെ ദൈ­നം­ദി­ന­സ്വ­ഭാ­വ­ത്തിൽ­നി­ന്നു മാ­റ്റി വേ­റൊ­രു ത­ല­ത്തിൽ കൊ­ണ്ടു­വ­രി­ക­യും ചെ­യ്യു­മ്പോ­ഴാ­ണ­ല്ലോ ക­ല­യു­ടെ ഉദയം. പ്രേ­മം അ­മൂർ­ത്ത­മാ­ണെ­ങ്കി­ലും അ­തുൾ­ക്കൊ­ള്ളു­ന്ന ആൾ മൂർ­ത്ത­മാ­ണ­ല്ലോ. (concrete) മാ­ന­സി­യു­ടെ ക­ഥ­യി­ലെ നായിക സുമ അ­വി­വാ­ഹി­ത­യാ­യി­രി­ക്കെ സ­ന്ത­ത്യുൽ­പാ­ദ­നം ന­ട­ത്തി­യ­വ­ളാ­ണു്. അ­വ­ളു­ടെ പൂർ­വ­കാ­മു­കൻ മു­കു­ന്ദൻ. ര­ണ്ടാ­മ­ത്തെ സ്നേ­ഹ­ഭാ­ജ­നം ഗോ­വി­ന്ദൻ. ഗ­ത­കാ­ലാ­വി­ഷ്ക­ര­ണ­മെ­ന്ന ക­ലാ­സ­ങ്കേ­ത­ത്തി­ലൂ­ടെ സു­മ­യു­ടെ പൂർ­വ­കാ­ല­ജീ­വി­തം ചി­ത്രീ­ക­രി­ക്കാ­നാ­ണു് മാ­ന­സി­യു­ടെ യത്നം. പക്ഷേ, സം­ഭ­വ­ങ്ങ­ളു­ടെ സ­ജീ­വ­സാ­ന്നി­ദ്ധ്യം ശ്രീ­മ­തി­യു­ടെ വാ­ക്കു­കൾ ഉ­ള­വാ­ക്കു­ന്നി­ല്ല. ജീ­വി­ത­ത്തിൽ കാ­ല്പ­നി­ക­ത­യു­ണ്ടു്. കാ­ല്പ­നി­ക­ത­യെ­ക്കു­റി­ച്ചു സ്ക്കൂൾ­ബോ­യ് നിർ­മ്മി­ക്കു­ന്ന കോ­മ്പ­സി­ഷ­നു­ണ്ടു്. മാ­ന­സി­യു­ടെ കഥ വെറും സ്ക്കൂൾ­ബോ­യ് കോ­മ്പ­സി­ഷ­നാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങ­ളു­ടെ മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ വി­ശ്വ­സാ­ഹി­ത്യ­മെ­ന്നു വി­ളി­ക്കാ­മോ?

ഉ­ത്ത­രം: വി­ളി­ക്കാ­മ­ല്ലോ. പു­സ്ത­ക­ങ്ങ­ളു­ടെ പു­റം­ച­ട്ട­യി­ലും ‘ആ­നാ­ലും എൻ പി­ള്ള­യ­ല്ല­വാ’ എന്ന മാ­ന­സി­ക­നി­ല­യോ­ടു­കൂ­ടി പു­സ്ത­ക­നി­രൂ­പ­ണം നിർ­വ­ഹി­ക്കു­ന്ന­വ­രു­ടെ വാ­ക്യ­ങ്ങ­ളി­ലും വി­ശ്വ­സാ­ഹി­ത്യ­മാ­യി മ­ല­യാ­ള­സാ­ഹി­ത്യം ചെ­ന്നു­നി­ല്ക്കു­ന്നു­ണ്ട­ല്ലോ.

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ ക്ക­വി­ത­യും ഇ­ട­പ്പ­ള്ളി ക്ക­വി­ത­യും ത­മ്മി­ലെ­ന്താ­ണു വ്യ­ത്യാ­സം?

ഉ­ത്ത­രം: രണ്ടു ക­വി­ത­യും ഭാ­വാ­ത്മ­ക­ങ്ങ­ളാ­ണു്. എ­ന്നാൽ ഇ­ട­പ്പ­ള്ളി­ക്ക­വി­ത­യു­ടെ ഭാ­വാ­ത്മ­ക­ത­യ്ക്കു­ള്ള ച­ല­നാ­ത്മ­ക­ത ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യ്ക്കി­ല്ല. ച­ങ്ങ­മ്പു­ഴ­യു­ടെ ക­ലാ­പ്ര­ചോ­ദ­നം ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള­യ്ക്കു­മി­ല്ല.

ചോ­ദ്യം: അ­സ്വ­സ്ഥ­ത ജ­നി­ക്കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: ഡോർ­ബെൽ ഒ­രി­ക്കൽ ശ­ബ്ദി­പ്പി­ച്ചി­ട്ടു് അ­ല്പ­നേ­രം ക്ഷ­മി­ക്കാ­തെ വീ­ണ്ടും വീ­ണ്ടും ആ പ്ര­ക്രി­യ ആഗതൻ ന­ട­ത്തു­മ്പോൾ. അ­ല്ലെ­ങ്കിൽ അതിഥി ശബ്ദം കേൾ­പ്പി­ക്കാ­തെ വീ­ട്ടിൽ ക­യ­റി­വ­രു­മ്പോൾ. അ­ല്ലെ­ങ്കിൽ ഗൃ­ഹ­നാ­യ­ക­നു ഉ­റ­ങ്ങേ­ണ്ട സ­മ­യ­മാ­യി­ട്ടും ആഗതൻ പോ­കാ­തെ അ­തു­മി­തും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ.

ചോ­ദ്യം: ചി­ത്രാ സു­ബ്ര­ഹ്മ­ണ്യ ത്തെ നി­ങ്ങൾ പ­രി­ച­യ­പ്പെ­ട്ടു­വെ­ന്നു മുൻ­പു് എ­ഴു­തി­യി­രു­ന്നു­വ­ല്ലോ. എ­ങ്ങ­നെ­യാ­ണു് ആ യുവതി?

ഉ­ത്ത­രം: ചി­റ­കു­ക­ളി­ല്ലാ­ത്ത ചി­ത്ര­ശ­ല­ഭം.

ചോ­ദ്യം: അ­ദ്വാ­നി യെ­ക്കു­റി­ച്ചു് എ­ന്താ­ണു നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?”

ഉ­ത്ത­രം: പെർ­ഫെ­ക്റ്റ് ജ­ന്റിൽ­മൻ. ഹൃ­ദ­യ­വി­ശു­ദ്ധി­യു­ള്ള മ­ഹാ­വ്യ­ക്തി. അ­ദ്ദേ­ഹ­ത്തോ­ടു ഞാൻ സം­സാ­രി­ച്ചി­ട്ടു­ണ്ടു്.

ചോ­ദ്യം: ഞാൻ ഇ­തു­വ­രെ ഒരു തെ­റ്റും ചെ­യ്തി­ട്ടി­ല്ല; മ­ന­സ്സിൽ­പ്പോ­ലും. എ­നി­ക്കു കി­ട്ടി­യ­തു് മ­ദ്യ­പാ­നി­യാ­യ ഭർ­ത്താ­വി­നെ­യാ­ണു്. ഒരു കാ­ര­ണ­വും കൂ­ടാ­തെ അ­ദ്ദേ­ഹം എന്നെ ച­വി­ട്ടു­ന്നു, ഇ­ടി­ക്കു­ന്നു, വായിൽ പ­ഴ­ന്തു­ണി കു­ത്തി­നി­റ­ച്ചു് ക­ഴു­ത്തിൽ ഞെ­ക്കു­ന്നു. ഇ­തി­നേ­ക്കാൾ അ­സ­ഹ­നീ­യം രാ­ത്രി ര­ണ്ടു­മ­ണി­ക്കു­ശേ­ഷം വീ­ട്ടിൽ ക­യ­റി­വ­ന്നാൽ ക­ട്ടി­ലി­ന്റെ താ­ഴ­ത്തേ­ക്കു നോ­ക്കി ഇവിടെ ആരു ഒ­ളി­ച്ചി­രു­ന്നെ­ടീ എന്നു കു­ട്ടി­കൾ കേൾ­ക്കെ ചോ­ദി­ക്കു­ന്നു. എന്റെ പേരു സാറ് പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­കി­ല്ലെ­ന്നു് അ­റി­യാ­മെ­ങ്കി­ലും ഞാനതു എ­ഴു­തു­ന്നി­ല്ല. എ­നി­ക്കു ഒരു ഉ­പ­ദേ­ശം തരൂ.

ഉ­ത്ത­രം: നി­ങ്ങ­ളു­ടെ ഒരു വി­ര­ലിൽ ഉള്ള മു­റി­വു് ഒ­രി­ക്ക­ലും ഉ­ണ­ങ്ങു­കി­ല്ലെ­ന്നു് കരുതൂ. ഒ­റ്റ­മാർ­ഗ്ഗം അതു മു­റി­ച്ചു­ക­ള­യു­ക എ­ന്ന­താ­ണു്. ഒ­ന്നും ആ­ലോ­ചി­ക്കേ­ണ്ട­തി­ല്ല. വിരൽ ഛേ­ദി­ച്ചു­ക­ള­യൂ. എന്റെ പ­രി­ച­യ­ത്തിൽ­പ്പെ­ട്ട ഒരു സ്ത്രീ എ­ന്നോ­ടു പ­റ­ഞ്ഞ­തു് നി­ങ്ങ­ളു­ടെ അ­റി­വി­ലേ­യ്ക്കാ­യി ഞാൻ എ­ഴു­താം. ‘എന്റെ ഭർ­ത്താ­വു കു­ടി­ച്ചു ല­ക്കി­ല്ലാ­തെ വ­ന്നു് എന്നെ അ­ടി­ക്കാ­നും ച­വി­ട്ടാ­നും ഭാ­വി­ച്ചു’. ‘നീ എന്നെ തൊ­ടു­മോ­ടോ’ എന്നു ഞാൻ ചോ­ദി­ച്ചു. അയാൾ മി­ണ്ടാ­തെ പോയി. മ­ദ്യ­പ­ന്മാ­രോ­ടും അ­തി­മ­ദ്യ­പ­ന്മാ­രോ­ടും ഇ­താ­യി­രി­ക്ക­ണം സ്ത്രീ­യു­ടെ പെ­രു­മാ­റ്റം.

ചോ­ദ്യം: എന്റെ ര­ണ്ടു­നി­ല­ക്കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളി­ല­ത്തെ നില വാ­ട­ക­യ്ക്കു കൊ­ടു­ക്കാ­മെ­ന്നു ഞാനും വേ­ണ്ടെ­ന്നു എന്റെ ഭാ­ര്യ­യും. ഞ­ങ്ങ­ളു­ടെ ഈ തർ­ക്ക­ത്തി­നു് ഒരു പ­രി­ഹാ­രം എന്തു?

ഉ­ത്ത­രം: ക­ഴി­യു­ന്ന­തും parted house ഒ­ഴി­വാ­ക്കു. പി­ന്നെ പ­ണ­ത്തി­നു­വേ­ണ്ടി കൊ­ടു­ത്തേ തീരൂ എ­ന്നു­ണ്ടെ­ങ്കിൽ മാ­ന്യർ­ക്കു നല്കൂ. മാ­ന്യ­ന­ല്ല വാ­ട­ക­ക്കാ­രൻ എ­ന്നി­രി­ക്ക­ട്ടെ. അയാൾ മു­ക­ളിൽ­നി­ന്നു് നി­ങ്ങ­ളു­ടെ വീ­ട്ടി­ലെ സ്ത്രീ­ക­ളെ വൃ­ത്തി­കെ­ട്ട രീ­തി­യിൽ നോ­ക്കും.

ചോ­ദ്യം: ഈ നി­രൂ­പ­ണാ­ഭാ­സം­കൊ­ണ്ടു­ത­ന്നെ നി­ങ്ങൾ മ­രി­ക്കി­ല്ലേ?

ഉ­ത്ത­രം: ആന ആ­ന­ക്കാ­ര­നെ ച­വി­ട്ടി കൊ­ല്ലാ­റു­ണ്ടു്.

എം. സു­ധാ­ക­രൻ

ജീ­വി­തം കാ­ന്താ­ര­മാ­ണെ­ങ്കിൽ ക­ലാ­സൃ­ഷ്ടി മാ­നു­ഷി­കാം­ശം ക­ലർ­ന്ന ഹ്ര­സ്വ­കാ­ന്താ­ര­മാ­ണു്.

സാ­മൂ­ഹി­ക­ജീ­വി­ത­ത്തി­നു് ഓ­രോ­കാ­ല­ത്തു് ഓരോ ല­യ­മാ­ണു്. മകൻ അ­ച്ഛ­നെ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്തി­രു­ന്ന കാ­ല­മു­ണ്ടാ­യി­രു­ന്നു. അതു് വ­ള­രെ­മുൻ­പു്. ആ ല­യ­ത്തി­നു മാ­റ്റം വ­ന്നി­രി­ക്കു­ന്നു ഈ കാ­ല­യ­ള­വിൽ. ഇന്നു മകൻ അ­ച്ഛ­നെ പ­ണ്ട­ത്തെ­പ്പോ­ലെ സ്നേ­ഹി­ക്കു­ന്നി­ല്ല. ബ­ഹു­മാ­നി­ക്കു­ന്നി­ല്ല. അ­ച്ഛ­ന്റെ അ­വ­സ്ഥ­യും അ­തു­ത­ന്നെ. മ­റ്റൊ­രു സാ­മൂ­ഹി­ക ല­യ­മാ­ണു് ഇ­പ്പോൾ. ഇ­തി­നു­കാ­ര­ണം കു­ടും­ബ­ജീ­വി­ത­ത്തി­ന്റെ ത­ക­രാ­റാ­ണു് എന്നു പല മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാ­രും ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. കു­ടും­ബ­ത്തി­ന്റെ കർ­ത്ത­വ്യം കാ­മ­ത്തി­ന്റെ അ­ടി­ച്ച­മർ­ത്ത­ലും സു­ര­ക്ഷി­ത­ത്വ­ത്തെ­ക്കു­റി­ച്ചു തെ­റ്റാ­യ ബോ­ധ­മു­ള­വാ­ക്ക­ലു­മാ­ണെ­ന്നു് ആർ. ഡി. ലെ­യി­ങ് എ­വി­ടെ­യോ എ­ഴു­തി­യി­ട്ടു­ണ്ടു്. ശൂ­ന്യ­ത­യ്ക്കു് അ­ഭി­മു­ഖീ­ഭ­വി­ച്ചു നി­ല്ക്കു­ക­യാ­ണ­ല്ലോ ന­മ്മ­ളിൽ ഓരോ ആളും. ഈ ശൂ­ന്യ­ത­യു­ടെ നേർ­ക്കു കൈ­ചൂ­ണ്ടാൻ അ­ച്ഛ­ന­മ്മ­മാർ­ക്കു പേ­ടി­യാ­ണു്. ആ പേ­ടി­കൊ­ണ്ടു് അവർ കു­ട്ടി­കൾ­ക്കു് ഈ­ശ്വ­ര­വി­ശ്വാ­സ­മു­ള­വാ­ക്കാൻ ശ്ര­മി­ക്കു­ന്നു. ‘സ­ന്ധ്യ­യ്ക്കു് കൈയും കാലും മു­ഖ­വും കഴുകി നി­ല­വി­ള­ക്കി­ന്റെ അ­ടു­ത്തു­ചെ­ന്നി­രു­ന്നു നാമം ജ­പി­യെ­ടാ’ എന്നു അച്ഛൻ. ‘കാ­ല­ത്തു് പ­ള്ളി­യിൽ പോടാ’ എന്നു വേ­റൊ­രു പി­താ­വു്. ഏക-​മാനമനുഷ്യനെ (one dimensional man) നിർ­മ്മി­ക്കാ­നാ­ണു് ഓരോ ഗൃ­ഹ­നാ­യ­ക­ന്റെ­യും യത്നം. ഇ­തി­ന്റെ­യെ­ല്ലാം സ്വാ­ഭാ­വി­ക പ്ര­തി­ക­ര­ണ­മാ­ണു് ഇ­ന്ന­ത്തെ കു­ട്ടി­യു­ടെ അ­ധി­കാ­ര പ്ര­തി­ഷേ­ധ പ്ര­വ­ണ­ത. ശി­ശു­ത­യു­ടെ നി­ഷ്ക­ള­ങ്ക­ത­യെ വേ­ഡ്സ്വർ­ത്തും ജി. ശ­ങ്ക­ര­ക്കു­റു­പ്പു മൊ­ക്കെ വാ­ഴ്ത്തി­യ­തു് തെ­റ്റു്. ക്രൂ­ര­താ­രു­ണ്യം വന്നു ശൈ­ശ­വ­ത്തെ ത­ട്ടി­പ്പ­റി­ക്കു­ന്ന­തിൽ ക­വി­ക്കു ദുഃഖം. അതു വെറും കാ­ല്പ­നി­ക­ത­യാ­യേ ഇ­ന്ന­ത്തെ നി­ല­വ­ച്ചു ക­രു­താ­നാ­വൂ. ഇ­ന്ന­ത്തെ ശിശു പ്രാ­യം­കൂ­ടി­യ­വ­നെ­ക്കാൾ ഭ­യ­ങ്ക­ര­നാ­ണു്; ആ ഭ­യ­ങ്ക­ര­ത്വം ക­ണ്ടു് പ്രാ­യം കൂ­ടി­യ­വൻ ശി­ശു­വി­ന്റെ പ­ണ്ട­ത്തെ നി­ഷ്ക­ള­ങ്ക­ത­യി­ലേ­ക്കു പോ­കു­ന്നു. ല­യ­ത്തി­ന്റെ ഈ മാ­റ്റ­ത്തെ ഹൃ­ദ്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് ക­ലാ­കൗ­മു­ദി­വാ­രി­ക­യിൽ—ശ്രീ. എം. സു­ധാ­ക­രൻ എ­ഴു­തി­യ “ഒരു ന­ഴ്സ­റി റൈം”. പ്രാ­യം­കൂ­ടി­യ ഒ­രാ­ളും ഒരു ശി­ശു­വും ഒ­രു­മി­ച്ചു തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ന്നു. ശി­ശു­വി­ന്റെ ശാ­രീ­രി­ക പ്രാ­യം അ­താ­യി­ത്ത­ന്നെ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ അ­വ­ന്റെ മാ­ന­സി­ക­പ്രാ­യം ഭീ­മാ­കാ­ര­മാർ­ജ്ജി­ക്കു­ന്നു. ബാ­ഗിൽ­നി­ന്നു മ­ദ്യ­മെ­ടു­ത്തു കു­ടി­ക്കു­ന്ന­തു വ­രെ­യു­ള്ള ഭീ­തി­ദ­കൃ­ത്യ­ങ്ങൾ അവൻ ന­ട­ത്തു­ന്നു. സ്ഥൂ­ലീ­ക­ര­ണ­മി­ല്ലേ ഇ­തി­ലെ­ന്നു വാ­യ­ന­ക്കാർ ചോ­ദി­ച്ചേ­ക്കാം. പക്ഷേ, ആ സ്ഥൂ­ലീ­ക­ര­ണം അ­തി­നു­മ­പ്പു­റ­ത്തു­ള്ള സ­ത്യ­ത്തി­ലേ­ക്കു നമ്മെ ന­യി­ക്കു­ന്നു­ണ്ടു്. ലെ­യ്ങ്ങി­ന്റെ ഒ­ര­ല­ങ്കാ­രം­ത­ന്നെ ക­ടം­വാ­ങ്ങ­ട്ടെ. യാചകർ കു­ട്ടി­ക­ളു­ടെ ചില അ­വ­യ­വ­ങ്ങൾ­ക്കു ഭംഗം വ­രു­ത്തി അ­വ­രെ­ക്കൊ­ണ്ടു ഭിക്ഷ യാ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ ര­ക്ഷി­താ­ക്കൾ അ­വ­രു­ടെ മാ­ന­സി­ക­ത­ല­ത്തിൽ ക്ഷതം വ­രു­ത്തി സ­മു­ദാ­യ­ത്തി­നു യോ­ജി­ച്ച ഏ­ക­മാ­ന­ബാ­ല­ന്മാ­രാ­ക്കി­ത്തീർ­ക്കു­ന്നു. ഇ­തി­ന്റെ ദു­ര­ന്ത­ത്തെ എം. സു­ധാ­ക­രൻ പാ­ട­വ­ത്തോ­ടെ ചി­ത്രീ­ക­രി­ക്കു­ന്നു. (ഒരു വ്യ­ക്തി­യു­ടെ­ത­ന്നെ ഓരോ ക­ഥ­യെ­യും അ­തി­ന്റെ ധർ­മ്മ­മ­നു­സ­രി­ച്ചു് വി­ല­യി­രു­ത്തു­ക­യാ­ണു് ഞാൻ. അ­തു­കൊ­ണ്ടു സു­ധാ­ക­ര­ന്റെ മ­റ്റൊ­രു കഥ ക­ലാ­ശൂ­ന്യ­മാ­ണെ­ന്നു ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കിൽ വൈ­രു­ദ്ധ്യ­മി­ല്ലെ­ന്നു് അ­റി­യി­ച്ചു­കൊ­ള്ള­ട്ടെ.)

അവർ എ­ന്നോ­ടു പ­റ­ഞ്ഞു
ശ്രീ. എം. പി. അപ്പൻ:
തി­രു­വ­ന­ന്ത­പു­ര­ത്തു് അ­റു­പ­തു­വർ­ഷം മുൻ­പു­ണ്ടാ­യി­രു­ന്ന ചെ­മ്മ­ണ്ണു­പാ­ത­ക­ളെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം ഈ പം­ക്തി­യിൽ വ­ന്ന­തു ക­ണ്ടി­ട്ടു് അ­പ്പൻ­സാ­റ് പ­റ­ഞ്ഞു: ര­ഘു­വം­ശ­ത്തിൽ ദ­ശ­ര­ഥ­ന്റെ യാ­ത്ര­യെ വർ­ണ്ണി­ക്കു­ന്നി­ടം ഓർ­മ്മ­യു­ണ്ടോ? (ഇ­ല്ലെ­ന്നു ഞാൻ.) “സൈ­ന്യ­രേ­ണു­മു­ഷി­താർ­ക്ക­ദീ­ധി­തി” (സൈ­ന്യ­ത്തി­ന്റെ പൊ­ടി­കൊ­ണ്ടു വെയിൽ മ­റ­യു­മാ­റു് (യാ­ത്ര­യാ­യി) എന്നു കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ ഗ­ദ്യ­പ­രി­ഭാ­ഷ.) ഇ­തി­നു­ശേ­ഷ­മു­ള്ള മ­റ്റൊ­രു ശ്ലോ­ക­ത്തി­ന്റെ അർ­ത്ഥ­വും അ­ദ്ദേ­ഹം പ­റ­ഞ്ഞു:

ശ്യേ­ന­പ­ക്ഷ­പ­രി­ധൂ­സ­രാ­ള­കാഃ

സാ­ന്ധ്യ­മേ­ഘ­രു­ധി­രാർ­ദ്ര വാസസഃ

അംഗനാ ഇവ ര­ജ­സ്വ­ലാ ദിശോ

നോ ബ­ഭു­വു­ര­വ­ലോ­ക­ന ക്ഷ­മാഃ

(പ­രു­ന്തിൻ ചി­റ­കു­ക­ളാ­കു­ന്ന മു­ഷി­ഞ്ഞ അ­ള­ക­ങ്ങ­ളും അ­ന്തി­ക്കാ­റു­ക­ളാ­കു­ന്ന രക്തം പു­ര­ണ്ടീ­റ­നാ­യ ശീ­ല­ക­ളും പൂ­ണ്ടു പൊ­ടി­യാ­ണ്ട ദി­ക്കു­കൾ തീ­ണ്ടാ­രി­യാ­യ പെ­ണ്ണു­ങ്ങ­ളെ­ന്ന­പോ­ലെ നോ­ക്കാൻ വ­യ്യാ­ത്ത­വ­യാ­യി) (കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ഗ­ദ്യ­പ­രി­ഭാ­ഷ). ഈ ശ്ലോ­കം അ­തി­ശ­യോ­ക്തി­പ­ര­മാ­യ അ­ശ്ലീ­ല­ത­യാൽ പ്ര­ക്ഷി­പ്ത­മാ­കാ­നേ ത­ര­മു­ള്ളൂ എന്നു പ­റ­ഞ്ഞു് കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ത­ള്ളി­ക്ക­ള­ഞ്ഞി­രി­ക്കു­ന്നു—ലേഖകൻ.

ഇ. എം. ജെ. വെ­ണ്ണി­യൂർ:
(ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞ­തു് അ­തു­പോ­ലെ­ത­ന്നെ എ­ഴു­തു­ന്നു:) G. Sankara Kurup the symbolist is a poor poet. He cannot hypnotize people.
പാലാ നാ­രാ­യ­ണൻ നായർ:
ചാ­യ­ക്ക­ട­യു­ടെ മുൻ­പിൽ പ­ശു­ക്ക­ളെ­യും എ­രു­മ­ക­ളെ­യും കൊ­ണ്ടു­നി­റു­ത്തി പാലു ക­റ­ന്നു കൊ­ടു­ക്കു­ന്ന­തു­പോ­ലെ റെ­ഡി­മെ­യ്ഡ് ക­വി­ത­കൾ ക­റ­ന്നു­കൊ­ടു­ക്കു­ന്ന കവികൾ ധാ­രാ­ള­മു­ണ്ടു് തി­രു­വ­ന­ന്ത­പു­ര­ത്തു്. ഞാ­ന­വ­രിൽ പെ­ടു­ന്ന ആളല്ല.
ഒരു സ്വാ­മി­ജി:
(പേരു പറയാൻ അ­ദ്ദേ­ഹ­ത്തി­ന്റെ സ­മ്മ­തം ചോ­ദി­ക്കാ­ത്ത­തു കൊ­ണ്ടു് ഒരു സ്വാ­മി­ജി എന്നു മാ­ത്രം എ­ഴു­തു­ന്നു. ഞങ്ങൾ സ­ത്യ­സാ­യി ബാബ യുടെ മി­റ­ക്കിൾ­സി­നെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്.) ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ സ­ത്യ­വും അ­സ­ത്യ­വും ഉ­ണ്ടു്. അ­സ­ത്യ­ത്തി­നു് ഒ­രു­ദാ­ഹ­ര­ണം പറയാം. ഒരു സ­ന്ന്യാ­സി ഭ­ക്ത­ജ­ന­ങ്ങ­ളെ തലയിൽ തൊ­ട്ട­നു­ഗ്ര­ഹി­ക്കു­മ്പോ­ഴെ­ല്ലാം അ­വർ­ക്കു ചെ­റു­താ­യ ഷോ­ക്ക് അ­നു­ഭ­വ­പ്പെ­ടു­മാ­യി­രു­ന്നു. അതു് ഐ­ശ്വ­രാം­ശം പ­ക­രു­ക­യാ­ണെ­ന്നു് അവർ കരുതി. ഒ­ടു­വി­ലാ­ണു് കള്ളം വെ­ളി­പ്പെ­ട്ട­തു്. സ­ന്ന്യാ­സി പൃ­ഷ്ഠ­ത്തി­നു താഴെ ഒരു ചെറിയ ഇ­ല­ക്ട്രി­ക് ഉ­പ­ക­ര­ണം വ­ച്ചി­രു­ന്നു. എ. സി., ഡി. സി. ആക്കി സ്വ­ന്തം ശ­രീ­ര­ത്തി­ലൂ­ടെ പ്ര­വ­ഹി­പ്പി­ച്ചു് ഭ­ക്ത­രു­ടെ ശി­ര­സ്സി­ലേ­ക്കു അയാൾ ക­റ­ന്റ് ക­ട­ത്തി­വി­ടു­ക­യാ­ണു ചെ­യ്ത­തു്. ആളുകൾ സ­ന്ന്യാ­സി­യു­ടെ മാം­സ­പി­ണ്ഡ­ത്തിൽ തൊ­ട്ടു­ക­ളി­ച്ചു പണ്ടു “രസികൻ” പ­ത്രാ­ധി­പർ പ­ച്ച­ക്കു­ളം വാ­സു­പി­ള്ള പ­റ­ഞ്ഞ­തു­പോ­ലെ.
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്:
എന്റെ“ ഇന്നു ഞാൻ നാളെ നീ” എന്ന കാ­വ്യ­ത്തിൽ ക­വി­ത­യി­ല്ലെ­ന്നു് അയാൾ പ­റ­യു­ന്നു. എ­നി­ക്കി­ഷ്ട­മു­ള്ള­തു ഞാൻ എ­ഴു­തു­ന്നു. അ­യാൾ­ക്കു് എ­ന്ത­ധി­കാ­രം അ­തി­നെ­ക്കു­റി­ച്ചു പറയാൻ. പി­ന്നെ അ­യ­സ്കാ­ന്തം ഇ­രു­മ്പി­നെ മാ­ത്ര­മേ ആ­കർ­ഷി­ക്കൂ. കാളയെ ആ­കർ­ഷി­ക്കി­ല്ല.
മല ക­യ­റു­ന്ന­വർ
images/LDHavel.jpg

ഹാവലി ന്റെ “ലാർഗോ ഡെ­സോ­ലാ­തോ ” എന്ന അ­തി­സു­ന്ദ­ര­മാ­യ നാ­ട­ക­ത്തിൽ വ്യ­ക്തി സ്റ്റെ­യി­റ്റി­നോ­ടു സം­ഘ­ട്ട­നം ചെ­യ്തു് ത­ക­രു­ന്ന­താ­യി നമ്മൾ കാ­ണു­ന്നു. സോ­ഫൊ­ക്ലി­സ്സി ന്റെ “ഈ­ഡി­പ്പ­സ് ” നാ­ട­ക­ത്തിൽ ദു­ര­ന്തം വി­ധി­യോ­ടു­ള്ള പോ­രാ­ട്ട­ത്തിൽ­നി­ന്നാ­ണു ഉ­ണ്ടാ­വു­ക. താ­ന­റി­യാ­തെ­യാ­ണു ഈ­ഡി­പ്പ­സ് പാ­പ­ത്തി­ന്റെ മാർ­ഗ്ഗ­ത്തിൽ സ­ഞ്ച­രി­ച്ച­തു്. ഹാ­വ­ലി­ന്റെ നാ­ട­ക­ത്തി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­വും തെ­റ്റു ചെ­യ്തി­ല്ല. അ­യാ­ളെ­ഴു­തി­യ പ്ര­ബ­ന്ധം രാ­ഷ്ട്ര­ത്തി­ന്റെ താ­ല്പ­ര്യ­ത്തി­നു വി­ഘാ­തം സൃ­ഷ്ടി­ച്ച­പ്പോൾ, അതു പിൻ­വ­ലി­ക്കാൻ അയാൾ കൂ­ട്ടാ­ക്കാ­തെ­യി­രു­ന്ന­പ്പോൾ രാ­ഷ്ട്രം അയാളെ ത­കർ­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. എ­ന്നാൽ ഫ്ലോ­ബ­റി ന്റെ മാ­സ്റ്റർ­പീ­സി­ലെ നാ­യി­ക­യാ­യ എ­മ്മ­യു­ടെ ട്രാ­ജ­ഡി അ­വർ­ത­ന്നെ വ­രു­ത്തി­ക്കൂ­ട്ടി­യ­താ­ണു്. റ്റോൾ­സ്റ്റോ­യി യുടെ അ­ന്ന­യും നി­ര­പ­രാ­ധ­യ­ല്ല. ഇ­തൊ­ക്കെ ഒരു സ­ത്യ­ത്തി­ലേ­ക്കാ­ണു് നമ്മെ ന­യി­ക്കു­ന്ന­തു്. ജീ­വി­തം ശൂ­ന്യ­മാ­ണു്; അതു ട്രാ­ജ­ഡി­യി­ലേ എത്തൂ. സ­ദാ­ചാ­ര­ത്തി­നു­വേ­ണ്ടി പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കും അ­സാ­ന്മാർ­ഗ്ഗി­ക­ജീ­വി­തം ന­യി­ക്കു­ന്ന­വർ­ക്കും ഒ­രേ­ത­ര­ത്തി­ലു­ള്ള അ­ന്ത്യം­ത­ന്നെ.

images/SRameshan.jpg
എസ്. രമേശൻ

മ­നു­ഷ്യ­ന്റെ ജീ­വി­ത­മു­ന്നേ­റ്റ­ത്തെ ശ­ബ­രി­മ­ല യാ­ത്ര­യാ­യി സ­ങ്ക­ല്പി­ച്ചു് ശ്രീ. എസ്. രമേശൻ എ­ഴു­തി­യ നല്ല കാ­വ്യ­ത്തി­ലും ഈ ദു­ര­ന്താ­നു­ഭ­വ­മു­ണ്ടു്. സ്വ­ന്തം സ­ന്താ­ന­വു­മാ­യി മ­ല­ക­യ­റു­ക­യാ­ണു് അയാൾ. ആ­ധ്യാ­ത്മി­ക­ത­യു­ടെ ശ­ര­ണം­വി­ളി­കൾ ഉ­യ­രു­ന്നു. പക്ഷേ, മു­ന്നോ­ട്ടു­ള്ള യാത്ര ദു­സ്സ­ഹം. കാലു വി­ണ്ടു­കീ­റി ചോ­ര­യൊ­ലി­ക്കു­ന്നു. പി­ന്തി­രി­ഞ്ഞാ­ലോ? അ­തി­നും വയ്യ. എ­വി­ടെ­നി­ന്നു യാത്ര ആ­രം­ഭി­ച്ചു­വോ അ­വി­ട­വും ര­ക്ത­രൂ­ഷി­തം. ആ­ധ്യാ­ത്മി­ക­ത­യു­ടെ ആ­ഹ്വാ­ന­മ­നു­സ­രി­ച്ചു മു­ന്നോ­ട്ടു പോ­കു­മ്പോൾ അ­യാ­ളു­ടെ ഇ­രു­മു­ടി ന­ഷ്ട­പ്പെ­ടു­ന്നു. പോ­യ­തു­പോ­ലെ വ്യർ­ത്ഥ­ത­യോ­ടെ അ­യാ­ളും മ­റ്റു­ള്ള­വ­രും തി­രി­ച്ചു പ­ടി­ക­ളി­റ­ങ്ങു­ന്നു. ജീ­വി­ത­ത്തി­ന്റെ വി­ഷാ­ദം, വേദന, ഏ­കാ­ന്ത­ത ഇവയെ സ­മു­ചി­ത­ങ്ങ­ളാ­യ ബിം­ബ­ങ്ങ­ളി­ലൂ­ടെ പ്ര­ത്യ­ക്ഷീ­ക­രി­ക്കു­ന്ന ഈ കാ­വ്യ­ത്തി­നു ശ­ക്തി­യു­ണ്ടു്, ഭം­ഗി­യു­ണ്ടു്. കാ­വ്യ­ത്തി­ന്റെ വാ­ച്യാർ­ത്ഥ­ത്തെ മാ­ത്ര­മെ­ടു­ത്തു് ശ­ബ­രി­മ­ല­യാ­ത്ര ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ സാ­ഫ­ല്യ­മാ­ണു് എ­ന്നു­പ­റ­യു­ന്ന­വർ­ക്കും ഇതു നല്ല കാ­വ്യ­മ­ല്ലെ­ന്നു അ­ഭി­പ്രാ­യ­പ്പെ­ടാ­നാ­വി­ല്ല. കാ­വ്യ­ത്തി­ലെ വി­ശ്വാ­സ­പ­ദ്ധ­തി ആ­സ്വാ­ദ­ന­ത്തി­നു പ്ര­തി­ബ­ന്ധം സൃ­ഷ്ടി­ക്കു­ക­യി­ല്ല­ല്ലോ. (കാ­വ്യം ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ— അ­തി­ന്റെ പേരു ‘മ­ല­ക­യ­റു­ന്ന­വർ’ എ­ന്നു്.)

കഷ്ടം

മ­ഹാ­വ­ന­ങ്ങ­ളിൽ പോ­യി­ട്ടു­ണ്ടോ വാ­യ­ന­ക്കാർ?

നി­രൂ­പ­ണ­ത്തി­നും വി­മർ­ശ­ന­ത്തി­നും ക­ച്ച­കെ­ട്ടി­യി­റ­ങ്ങു­ന്ന­വർ തെ­റ്റി­ല്ലാ­ത്ത മ­ല­യാ­ള­മെ­ഴു­താ­നെ­ങ്കി­ലും വൈ­ദ­ഗ്ദ്ധ്യ­മു­ള്ള­വ­രാ­യി­രി­ക്ക­ണം.

ഉ­ദാ­ത്ത­സൗ­ന്ദ­ര്യം എന്നു പ­റ­യു­ന്ന­തു ശ­രി­യാ­ണെ­ങ്കിൽ അ­താ­ണു് അ­വ­യ്ക്കു­ള്ള­തു്. പ­ച്ചി­ല­പ്പ­ടർ­പ്പു­കൊ­ണ്ടു് എ­പ്പോ­ഴും അർ­ദ്ധാ­ന്ധ­കാ­ര­ത്തി­ലാ­യി­രി­ക്കും അ­വ­യു­ടെ അ­ന്തർ­ഭാ­ഗം. പ­രി­പൂർ­ണ്ണ­മാ­യ നി­ശ്ശ­ബ്ദ­ത. ഈ കൊ­ടു­ങ്കാ­ടു­ക­ളു­ടെ സത്ത മ­ന­സ്സി­ലാ­ക്കി അതിനു രൂ­പം­കൊ­ടു­ക്ക­ലാ­ണു് പ­ട്ട­ണ­ത്തി­ലെ കൃ­ത്രി­മ­വ­ന­ങ്ങ­ളും ഉ­ദ്യാ­ന­ങ്ങ­ളും. കൊ­ടു­ങ്കാ­ടു­ക­ളിൽ മാ­നു­ഷി­കാം­ശം തീ­രെ­യി­ല്ല. അ­വ­യു­ടെ ഹ്ര­സ്വാ­കാ­ര­മാ­യ നാ­ഗ­രി­കോ­ദ്യാ­ന­ങ്ങ­ളി­ലും നാ­ഗ­രി­ക­വ­ന­ങ്ങ­ളി­ലും മാ­നു­ഷി­കാം­ശം ഏ­റെ­യു­ണ്ടു്. ജീ­വി­തം കാ­ന്താ­ര­മാ­ണെ­ങ്കിൽ ക­ലാ­സൃ­ഷ്ടി മാ­നു­ഷി­കാം­ശം ക­ലർ­ന്ന ഹ്ര­സ്വ­കാ­ന്ത­ര­മാ­ണു്. ഈ മാ­ന­ദ­ണ്ഡം­കൊ­ണ്ടു് ഏ­തി­നേ­യും അ­ള­ക്കാം. Illustrated Weekly-​ഇൽ, എസ്. കാ­ന്ത­സാ­മി എ­ഴു­തി­യ ഒരു ത­മി­ഴ്ക്ക­ഥ ഇം­ഗ്ലീ­ഷിൽ തർ­ജ്ജ­മ­ചെ­യ്തു് ചേർ­ത്തി­ട്ടു­ണ്ടു്. I have Slain Hiranya എന്ന പേരിൽ ഹി­ര­ണ്യ­ക­ശി­പു­വാ­യി കൂ­ത്തിൽ പ­തി­വാ­യി അ­ഭി­ന­യി­ക്കു­ന്ന ചി­ന്ന­ക്കു­റു­പ്പു ന­ര­സിം­ഹ­ത്തി­ന്റെ വേ­ഷം­കെ­ട്ടു­ന്ന രാ­ജാ­രാ­മ­ന്റെ ഭാ­ര്യ­യെ അ­പ­മാ­നി­ക്കാൻ ശ്ര­മി­ച്ച­തു് അയാൾ അ­വ­ളിൽ­നി­ന്നു് അ­റി­ഞ്ഞു. അ­റി­ഞ്ഞ­തി­നു­ശേ­ഷ­മു­ള്ള ആ­ദ്യ­ത്തെ കൂ­ത്തിൽ ന­ര­സിം­ഹം ഹി­ര­ണ്യ­ക­ശി­പു­വി­നെ യ­ഥാർ­ത്ഥ­ത്തിൽ വ­യ­റു­കീ­റി കൊ­ന്നു. ചെ­റു­ക­ഥ­യു­ടെ ഒരു പ്രാ­കൃ­ത­രൂ­പ­മാ­ണി­തു്. ഇതു് ജീ­വി­ത­മ­ഹാ­വ­ന­ത്തി­ന്റെ ഹ്രാ­സ­മാർ­ന്ന രൂ­പ­മ­ല്ല. മാ­നു­ഷി­കാം­ശം തീ­രെ­യി­ല്ല. ഇ­താ­ണു് ത­മി­ഴു് ചെ­റു­ക­ഥ­യു­ടെ ഉ­ജ്ജ്വ­ല­രൂ­പ­മെ­ങ്കിൽ ആ സാ­ഹി­ത്യ­ത്തി­ന്റെ നേർ­ക്കു കഷ്ടം വ­ച്ച­ങ്ങു നി­ല്ക്കാ­നേ എ­നി­ക്കു ക­ഴി­യു­ന്നു­ള്ളൂ.

പാ­ണ്ഡി­ത്യം, ബു­ദ്ധി, അ­നു­ഭ­വം ഇ­വ­യ്ക്കു പുറമേ സ്വ­ഭാ­വ­ദാർ­ഢ്യ­വും­കൂ­ടെ വേണം വി­മർ­ശി­ക്കു­ന്ന­വ­നു്. അ­തി­ല്ലെ­ങ്കിൽ സ്നേ­ഹി­ത­ന്റെ മോ­ശ­മാ­യ പു­സ്ത­കം ന­ല്ല­താ­ണെ­ന്നു് അയാൾ എ­ഴു­തും. ശ­ത്രു­വി­ന്റെ ഉ­ത്കൃ­ഷ്ട­മാ­യ രചന അ­ധ­മ­മാ­ണെ­ന്നു അ­ഭി­പ്രാ­യ­പ്പെ­ടും.

ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ തന്റെ വി­ശി­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ, പ­ത്ര­ങ്ങൾ­ക്കും വാ­രി­ക­കൾ­ക്കും നി­രൂ­പ­ണ­ത്തി­നാ­യി അ­യ­യ്ക്കു­മാ­യി­രു­ന്നി­ല്ല. അവ അ­യ­യ്ക്ക­രു­തെ­ന്നു് അ­ദ്ദേ­ഹം പ്ര­സാ­ധ­ക­ന്മാ­രോ­ടു നിർ­ദ്ദേ­ശി­ച്ചി­രു­ന്നു­താ­നും. ഒരു പ്ര­സാ­ധ­കൻ അതു വ­ക­വ­യ്ക്കാ­തെ ഒ­രാ­ഴ്ച­പ്പ­തി­പ്പി­നു സാ­റി­ന്റെ പു­സ്ത­കം അ­യ­ച്ചു. പ­മ്പ­ര­വി­ഡ്ഢി­യാ­യ ഒരാൾ അ­തി­നെ­ക്കു­റി­ച്ചു പ്ര­തി­കൂ­ല­മാ­യി എഴുതി. ഭാ­സ്ക­രൻ­നാ­യർ­സ്സാ­റ് ത­ന്നെ­യാ­ണു് ഇ­ക്കാ­ര്യം എ­ന്നോ­ടു പ­റ­ഞ്ഞ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ നി­ല­പാ­ടു് ശ­രി­യാ­യി­രു­ന്നു. സാ­റി­ന്റെ ബു­ദ്ധി­ശ­ക്തി­യു­ടേ­യും ജീ­വി­താ­നു­ഭ­വ­ത്തി­ന്റെ­യും ഗ്ര­ന്ഥ­പാ­രാ­യ­ണാ­നു­ഭ­വ­ത്തി­ന്റേ­യും ശ­താം­ശം­പോ­ലു­മി­ല്ലാ­ത്ത ഒരു ചെ­ക്കൻ അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­മെ­ടു­ത്തു പ­റ്റി­യെ­ഴു­ത്തു ന­ട­ത്തി­യാൽ എ­ങ്ങ­നെ­യി­രി­ക്കും? പാ­ണ്ഡി­ത്യം, ബു­ദ്ധി, അ­നു­ഭ­വം ഇ­വ­യ്ക്കു പുറമേ സ്വ­ഭാ­വ­ദാർ­ഢ്യ­വും­കൂ­ടെ വേണം വി­മർ­ശി­ക്കു­ന്ന­വ­നു്. അ­തി­ല്ലെ­ങ്കിൽ സ്നേ­ഹി­ത­ന്റെ മോ­ശ­മാ­യ പു­സ്ത­കം ന­ല്ല­താ­ണെ­ന്നു് അയാൾ എ­ഴു­തും. ശ­ത്രു­വി­ന്റെ ഉ­ത്കൃ­ഷ്ട­മാ­യ രചന അ­ധ­മ­മാ­ണെ­ന്നു അ­ഭി­പ്രാ­യ­പ്പെ­ടും. രാ­ജ­ര­ഥ്യ­ക­ളിൽ നി­ല്ക്കു­ന്ന വി­ദ്യു­ച്ഛ­ക്തി­വി­ള­ക്കു­ക­ളെ­പ്പോ­ലെ­യാ­ണു് സ്വ­ഭാ­വ­ത്തി­ന്റെ ഉ­റ­പ്പു്. ആ പ്ര­കാ­ശ­മു­ണ്ടെ­ങ്കി­ലേ റോഡ് തെ­ളി­ഞ്ഞു­കാ­ണൂ. ഇ­ല്ലെ­ങ്കിൽ കൂ­രി­രു­ട്ടാ­യി­രി­ക്കും എ­ങ്ങും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-05-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.