SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-05-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/ARRajaRajaVarma.jpg
എ. ആർ. രാ­ജ­രാ­ജ­വർ­മ്മ

അ­ച്ഛ­ന­മ്മ­മാർ സ്നേ­ഹി­ക്കാ­തി­രി­ക്കു­ക­യും നീ­തി­ര­ഹി­ത­മാ­യ വി­വേ­ച­നം കാ­ണി­ക്കു­ക­യും ചെ­യ്താൽ കു­ട്ടി­ക്കു ക്രി­മി­നൽ വാ­സ­ന­യു­ണ്ടാ­കും. സ­മു­ദാ­യം അവനെ അം­ഗീ­ക­രി­ച്ചി­ല്ലെ­ങ്കി­ലും അ­തു­ത­ന്നെ­യാ­വും ഫലം. തന്നെ പ്ര­സ­വി­ച്ച­യു­ട­നെ ദൂ­രെ­ക്ക­ള­ഞ്ഞ അ­മ്മ­യോ­ടു­ള്ള വി­രോ­ധ­വും അ­തി­ന്റെ ഫലമായ വ്യ­ക്തി­ഗ­ത­മാ­യ അ­പ­ര്യാ­പ്ത­ത­യു­മാ­ണു് ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ഷെനെ യെ കു­റ്റ­വാ­ളി­യാ­ക്കി­യ­തു്. കു­ട്ടി പ്രാ­യ­മാ­കു­ന്തോ­റും ഈ കു­റ്റ­വാ­സ­ന പ്ര­ബ­ല­മാ­യി­വ­രും. ഇ­തൊ­ന്നു­മി­ല്ലാ­തെ വാ­യ­ന­ക്കാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന­തും ഒരു ത­ര­ത്തി­ലു­ള്ള ക്രൈം ത­ന്നെ­യാ­ണു്. ക­ഷ്ട­പ്പെ­ട്ടു­ണ്ടാ­ക്കി­യ 250 രൂ­പ­കൊ­ടു­ത്തു ഞാൻ വാ­ങ്ങി­യ An Encyclopaedia of South Indian Culture (G. Ramakrishna, N. Gayathri, Debiprasad Chattopadhyaya) എന്ന വി­ജ്ഞാ­ന­കോ­ശ­ത്തിൽ എ. ആർ. രാ­ജ­രാ­ജ­വർ­മ്മ യെ­ക്കു­റി­ച്ചു് എ­ഴു­തി­യി­രി­ക്കു­ന്ന­തു് ഗ്ര­ന്ഥ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കി­ത്ത­രും. സ്വ­ത­ന്ത്ര തർ­ജ്ജ­മ ഇതാ: ‘ആം­ഗ­ല­സാ­മ്രാ­ജ്യ’മെന്ന സം­സ്കൃ­ത­കൃ­തി­യു­ടെ ര­ച­യി­താ­വു്. കേ­ര­ള­ത്തി­ലെ എ. ആർ. ആർ. പ്ര­ഫെ­സ­റാ­യി­രു­ന്നു. ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ­യി­ലു­ണ്ടാ­യി­രു­ന്ന കാ­ല­യ­ള­വി­ലെ ച­രി­ത്ര­മാ­ണു് ഇതിലെ പ്ര­ധാ­ന­പ്പെ­ട്ട പ്ര­തി­പാ­ദ്യം. ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തെ കീർ­ത്തി­ക്കാ­നും നീ­തി­മ­ത്ക­രി­ക്കാ­നു­മാ­ണു് ഗ്ര­ന്ഥ­കാ­ര­ന്റെ പ്ര­വ­ണ­ത. 23 സർ­ഗ്ഗ­ങ്ങ­ളോ­ള­മു­ള്ള ഈ കൃതി വി­ഷ­യ­ത്തെ വ്യാ­പ­ക­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു; ചി­ല­പ്പോൾ ക­വി­താ­വാ­സ­ന­യോ­ടെ­യും ‘പി­തൃ­പ്ര­ലാ­പ’മാണു് ഗ്ര­ന്ഥ­കാ­ര­ന്റെ മ­റ്റൊ­രു സം­സ്കൃ­ത­കൃ­തി. മകൾ മ­രി­ച്ച­തി­നെ­ക്കു­റി­ച്ചു­ള്ള വി­ലാ­പ­കാ­വ്യ­മാ­ണി­തു്. സം­സ്കൃ­ത­ത്തി­ലു­ള്ള മ­റ്റൊ­രു കൃതി ‘ഗൈർ­വാ­ണീ­വി­ജ­യം’ എന്ന ഏ­കാ­ങ്ക­നാ­ട­ക­മാ­ണു്. ഇം­ഗ്ലീ­ഷി­നോ­ടു­ള്ള സം­ഘ­ട്ട­ന­ത്തിൽ സം­സ്കൃ­തം ജ­യി­ക്കു­ന്ന­താ­യി ഇതിൽ കാ­ണി­ച്ചി­രി­ക്കു­ന്നു.” എ­ങ്ങ­നെ­യി­രി­ക്കു­ന്നു ഗ്ര­ന്ഥ­കാ­ര­ന്മാർ പ­കർ­ന്നു­ത­രു­ന്ന വി­ജ്ഞാ­നം? മ­ല­യാ­ള­ഭാ­ഷ­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും പി­താ­വാ­യി ക­രു­ത­പ്പെ­ടു­ന്ന രാ­ജ­രാ­ജ­വർ­മ്മ­യെ­ക്കു­റി­ച്ചു­ള്ള ഈ ഉ­ദീ­ക­ര­ണം ഒ­ന്നാ­ന്ത­ര­മാ­യി­രി­ക്കു­ന്നി­ല്ലേ? മുൻ­പു് തി­രു­വ­ന­ന്ത­പു­ര­ത്തെ റ്റൗൺ ഹോളിൽ കഥകളി ന­ട­ക്കു­ക­യാ­യി­രു­ന്നു. അർ­ജ്ജു­നൻ വി­ല്ലു­താ­ഴെ­വ­ച്ചു് എ­നി­ക്കു യു­ദ്ധം ചെ­യ്യാൻ വ­യ്യെ­ന്നു ശ്രീ­കൃ­ഷ്ണ­നോ­ടു പ­റ­യു­ന്ന ഭാഗം. കാ­ഴ്ച­ക്കാ­രിൽ ഒ­രാ­ളാ­യ സാ­യ്പ് അ­ടു­ത്തി­രു­ന്ന ഒരു ഈ­ക്ക­നോ­മി­ക്സ് പ്ര­ഫെ­സ­റോ­ടു ‘What is it?’ എന്നു ചോ­ദി­ച്ചു. അ­ദ്ദേ­ഹം സാ­യ്പി­ന്റെ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം നല്കി മ­ഹാ­ഭാ­ര­ത­ത്തി­ന്റെ സാ­രാം­ശം എ­ടു­ത്തു­വ­ച്ചു. ‘A timid lad’— പേ­ടി­ത്തൊ­ണ്ട­നാ­യ ചെ­റു­ക്കൻ. പ്ര­ഫെ­സ­റു­ടെ ഈ സാ­രാം­ശ­മെ­ടു­ത്തു­വ­യ്ക്ക­ലി­നെ­ക്കാൾ ഹീ­ന­മാ­യി­രി­ക്കു­ന്നു വി­ജ്ഞാ­ന­കോ­ശ­ത്തി­ലെ ഈ കു­റി­പ്പു്.

“ജീ­വി­ത­ത്തി­ന്റെ നല്ല കാലം എ­പ്പോൾ?” “സ­ന്താ­ന­ങ്ങൾ അ­ഞ്ചു­വ­യ­സ്സി­നു താ­ഴെ­യാ­യി­രി­ക്കു­മ്പോൾ.”

എൻ. കൃ­ഷ്ണ­പി­ള്ള യ്ക്കു് ഇതിൽ ക­ട­ന്നു കൂ­ടാ­നു­ള്ള ദൗർ­ഭാ­ഗ്യ­മു­ണ്ടാ­യോ എന്നു ഞാൻ നോ­ക്കി. എൻ. കൃ­ഷ്ണ­പി­ള്ള­യി­ല്ല. എസ്. കൃ­ഷ്ണ­പി­ള്ള­യു­ണ്ടു്. ‘മ­രു­പ്പ­ച്ച’, ‘ഭ­ഗ്ന­ഭ­വ­നം’, ‘അ­നു­ര­ഞ്ജ­നം’, ‘കന്യക’, ‘ബ­ലാ­ബ­ലം’ ഈ നാ­ട­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്, എസ്. കൃ­ഷ്ണ­പി­ള്ള. ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്കർ, ഒ. എൻ. വി. കു­റു­പ്പു്, വയലാർ രാ­മ­വർ­മ്മ, ഇ­ട­ശ്ശേ­രി, പി. കു­ഞ്ഞി­രാ­മൻ നായർ ഇ­വർ­ക്കു സ്ഥാ­നം നൽകിയ ഈ വി­ജ്ഞാ­ന­കോ­ശം ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള യെ വി­സ്മ­രി­ച്ചി­രി­ക്കു­ന്നു. സു­ഗ­ത­കു­മാ­രി യും ഇ­തി­ലി­ല്ല. കെ. ബാ­ല­രാ­മ­പ്പ­ണി­ക്ക­രെ മ­റ­ക്കാ­ത്ത വി­ജ്ഞാ­ന­കോ­ശം സു­കു­മാർ അ­ഴീ­ക്കോ­ടി നെ പു­റ­ന്ത­ള്ളി­യി­രി­ക്കു­ന്നു. എൻ. ഗോ­പാ­ല­പി­ള്ള യ്ക്കു പ്ര­വേ­ശം, ശൂ­ര­നാ­ട്ടു­കു­ഞ്ഞൻ­പി­ള്ള യ്ക്കു് വി­ല­ക്കു്. എം. പി. അ­പ്പ­ന്റെ ‘സൈ­നി­ക­ഗാ­നം’ എന്ന കൃ­തി­യെ ‘സൈ­നി­ക­നാ­ഗ’മാ­ക്കി­യി­രി­ക്കു­ന്നു. നാ­ഗ­ങ്ങ­ളെ പ­ണ്ടു് പ­ട്ടാ­ള­ത്തിൽ ചേർ­ത്തി­രി­ക്ക­ണം.

ഡൊ­റ­ത്തി പാർ­ക്കർ പ­റ­ഞ്ഞ­തു­പോ­ലെ പ­തു­ക്കെ ദൂരെ വ­ക്കേ­ണ്ട പു­സ്ത­ക­മ­ല്ല ഇതു്. ശ­ക്തി­യോ­ടെ ആ­ഞ്ഞെ­റി­ഞ്ഞു ക­ള­യേ­ണ്ട വി­ജ്ഞാ­ന­കോ­ശം. ഇ­രു­ന്നൂ­റ്റ­മ്പ­തു രൂപ ന­ഷ്ട­മെ­നി­ക്കു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “നി­ങ്ങൾ സാ­ഹി­ത്യ­കാ­ര­ന്മാർ എ­ല്ലാം കാ­ണു­ന്ന­വ­രാ­ണോ?”

ഉ­ത്ത­രം: “നി­ങ്ങൾ എന്ന പ്ര­യോ­ഗ­ത്തിൽ എ­ന്നെ­ക്കൂ­ടി ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ങ്കിൽ തെ­റ്റു്. ഞാൻ സാ­ഹി­ത്യ­കാ­ര­ന­ല്ല. കേ­ര­ള­ത്തിൽ സാ­ഹി­ത്യ­കാ­ര­ന്മാർ വി­ര­ലിൽ എ­ണ്ണാ­വു­ന്ന­വ­രേ­യു­ള്ളു. പി­ന്നെ എ­ല്ലാം കാ­ണു­ന്ന­വ­രെ­ക്കു­റി­ച്ചു്—സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു മൂ­ന്നു ക­ണ്ണാ­ണു­ള്ള­തു്. ഒ­രെ­ണ്ണം കൊ­ണ്ടു് അവർ പ­ണ­ത്തെ നോ­ക്കു­ന്നു. ര­ണ്ടാ­മ­ത്തേ­തു­കൊ­ണ്ടു കീർ­ത്തി­യെ നോ­ക്കു­ന്നു. മൂ­ന്നാ­മ­ത്തെ­ക്ക­ണ്ണു് നെ­റ്റി­യി­ല­ല്ല, അ­ന്ത­രം­ഗ­ത്തി­ലാ­ണു്. ത­ങ്ങ­ളെ വി­മർ­ശി­ക്കു­ന്ന­വ­രെ ഭ­സ്മ­മാ­ക്കാൻ അതു് അവർ എ­പ്പോ­ഴും തു­റ­ന്നു വ­ച്ചി­രി­ക്കു­ന്നു.”

ചോ­ദ്യം: “നി­ങ്ങൾ എ­ല്ലാ­വ­രെ­യും വി­മർ­ശി­ക്കു­ന്നു. ആ­രെ­ങ്കി­ലും നി­ങ്ങ­ളെ­പ്പ­റ്റി എ­ന്തെ­ങ്കി­ലും എ­ഴു­തി­യാൽ നി­ങ്ങൾ കോ­പി­ക്കു­ന്നു. ഇതു മാ­ന്യ­ത­യാ­ണോ?”

ഉ­ത്ത­രം: “ഞാ­ന­ങ്ങ­നെ കോ­പി­ക്കാ­റി­ല്ല. യു­ക്തി­യു­ക്ത­മാ­യി­ട്ടാ­ണു് പ­റ­യു­ന്ന­തെ­ങ്കിൽ ഞാ­ന­തി­നെ സ്വീ­ക­രി­ക്കും. ക­രു­തി­ക്കൂ­ട്ടി തെ­റി­പ­റ­യാൻ തു­ട­ങ്ങി­യാൽ പലതവണ ക്ഷ­മി­ക്കും. തീരെ നി­വൃ­ത്തി­യി­ല്ലെ­ന്നു വ­രു­മ്പോൾ മ­റു­പ­ടി ന­ല്കും. ആ മ­റു­പ­ടി­ക്കു പ­രു­ക്കൻ സ്വ­ഭാ­വം കാണും.”

ചോ­ദ്യം: “മുനി, ഋഷി, യതി ഇ­വ­യെ­ല്ലാം ഒ­ന്നു­ത­ന്നെ­യ­ല്ലേ?”

ഉ­ത്ത­രം: “അല്ല. മുനി നി­ശ്ശ­ബ്ദ­നാ­യി ധ്യാ­ന­മ­നു­ഷ്ഠി­ക്കു­ന്ന­വ­നാ­ണു്. ഋഷി ക­ട­ന്നു­കാ­ണു­ന്ന­വൻ. സ­ന്ന്യാ­സി­യാ­ണു് യതി. ഉ­പ­നി­ഷ­ത്തിൽ ധീ­ര­നെ­ക്കു­റി­ച്ചും പ­റ­യു­ന്നു­ണ്ടു്. ജ്ഞാ­നി­യാ­ണു് ധീരൻ.”

ചോ­ദ്യം: “വി­വാ­ഹം നി­ഷി­ദ്ധ­മ­ല്ലേ വേ­ദ­വും വേ­ദാ­ന്ത­വു­മ­നു­സ­രി­ച്ചു്?”

ഉ­ത്ത­രം: “അല്ല. ഭാ­ര്യ­വേ­ണ­മെ­ന്നാ­ണു് ഉ­പ­നി­ഷ­ത്തു് പ­റ­യു­ന്ന­തു്. ‘ത­സ്മാ­ദ­യ­മാ­കാ­ശഃ സ്ത്രീ­യാ­പു­ര്യ­ത ഏവ’ എ­ന്നു് ബൃ­ഹ­ദാ­ര­ണ്യ­കോ­പ­നി­ഷ­ത്തു്. (ത­സ്മാ­ത് = അ­തി­നാൽ, അയം ആകാശഃ = ഈ ശൂ­ന്യ­ത, സ്ത്രീ­യാ പൂ­ര്യ­തേ ഏവ = സ്ത്രീ­യാൽ പൂ­രി­പ്പി­ക്ക­പ്പെ­ടു­ന്നു)”

ചോ­ദ്യം:കോ­വി­ല­നെ ക്കു­റി­ച്ചു് നി­ങ്ങൾ ഇ­ന്നു­വ­രെ ഒ­ന്നും എ­ഴു­തി­യി­ട്ടി­ല്ല­ല്ലോ, എന്താ അതു?”

ഉ­ത്ത­രം: “എ­ഴു­താ­നു­ള്ള സ­ന്ദർ­ഭ­മു­ണ്ടാ­യി­ട്ടി­ല്ല. എന്റെ ഒ­ര­ടു­ത്ത ബ­ന്ധു­വി­നു് ആ­സ്മ­യു­ണ്ടാ­യി­രു­ന്നു. മ­രി­ച്ചു­പോ­യി ആ മ­നു­ഷ്യൻ. അ­ദ്ദേ­ഹം രാ­ത്രി­യി­ലെ­ഴു­ന്നേ­റ്റി­രു­ന്നു വ­ലി­ക്കു­ന്ന­തു കാ­ണു­മ്പോൾ എ­നി­ക്കു ദുഃഖം തോ­ന്നും; അ­പ്പോൾ­ത്ത­ന്നെ ഞാൻ കോ­വി­ല­ന്റെ ര­ച­നാ­ശൈ­ലി­യെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കു­ക­യും ചെ­യ്യും”

ചോ­ദ്യം: “ഇ­താ­ണു് എന്റെ ലൈ­ബ്ര­റി എ­ന്നു് അ­ഭി­മാ­ന­ത്തോ­ടെ ഏ­തെ­ങ്കി­ലും സ്ത്രീ അ­വ­രു­ടെ ഗ്ര­ന്ഥ­ശേ­ഖ­രം നി­ങ്ങ­ളെ കാ­ണി­ച്ചി­ട്ടു­ണ്ടോ’ എ­ന്നു് ആരോ ചോ­ദി­ച്ച­താ­യി ഞാൻ അ­റി­ഞ്ഞി­ട്ടു­ണ്ടു്. സ്ത്രീ­യു­ടെ ഇ­ന്റ­ല­ക്ച്ച ്വൽ ആയ പാ­പ്പ­ര­ത്ത­മ­ല്ലേ ഇതു കാ­ണി­ക്കു­ന്ന­തു?”

ഉ­ത്ത­രം: “ലൈ­ബ്ര­റി­യെ­ക്കു­റി­ച്ചു­ള്ള ആ ചോ­ദ്യം ശ­രി­യ­ല്ല. ഞാൻ മ­സ്ക്ക­റ്റിൽ പോ­യ­പ്പോൾ ശ്രീ­മ­തി അരുണാ ആർ. ഷാജി അ­വ­രു­ടെ ഭർ­ത്താ­വോ­ടു­കൂ­ടി വ­ന്നു് എന്നെ ദ­യാ­പൂർ­വം വി­ളി­ച്ചു­കൊ­ണ്ടു­പോ­വു­ക­യും ശ്രീ­മ­തി ‘My own modest collection’ എ­ന്നു­പ­റ­ഞ്ഞു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളു­ടെ സ­മു­ച്ച­യം എ­നി­ക്കു കാ­ണി­ച്ചു ത­രി­ക­യും ചെ­യ്തു. ‘സാ­റി­നു ആ­വ­ശ്യ­മു­ള്ള എത്ര പു­സ്ത­ക­ങ്ങൾ വേ­ണ­മെ­ങ്കി­ലും എ­ടു­ത്തു­കൊ­ള്ളൂ’ എ­ന്നു് എ­ന്നോ­ടു പ­റ­ഞ്ഞു ആ യുവതി. ശ്രീ­മ­തി അരുണ ശ്രീ­നാ­രാ­യ­ണ കോ­ളേ­ജി­ലെ ഇം­ഗ്ലീ­ഷ് അ­ധ്യാ­പി­ക­യാ­യി­രു­ന്നു. സ്ത്രീ­ക­ളി­ലും ധി­ഷ­ണാ­ശാ­ലി­നി­ക­ളു­ണ്ടു്. പൂപുൽ ജ­യ­ക്കർ, സീമോൻ, റെ­ബേ­ക്ക വെ­സ്റ്റ് ഇവരെ അ­തി­ശ­യി­ച്ച പു­രു­ഷ­ന്മാർ അത്ര അ­ധി­ക­മ­ല്ല.”

ചോ­ദ്യം: “ജീ­വി­ത­ത്തി­ന്റെ ന­ല്ല­കാ­ലം എ­പ്പോൾ?”

ഉ­ത്ത­രം: “സ­ന്താ­ന­ങ്ങൾ അ­ഞ്ചു­വ­യ­സ്സി­നു താ­ഴെ­യാ­യി­രി­ക്കു­മ്പോൾ”

ക­മ­ന്റു­കൾ
  1. “It is also said that comparatively prominent writers like U. K. Kumaran, Asokan Charuvil, Hafiz Mohammed, Sara Joseph, Ashtamoorthy, Victor Linus, P. A. Divakaran etc are not represented at all”—ഡി. സി. ബു­ക്ക്സ് പ്ര­സാ­ധ­നം ചെയ്ത “നൂ­റു­വർ­ഷം, നൂ­റു­ക­ഥ” എന്ന സ­മാ­ഹാ­ര­ഗ്ര­ന്ഥം ഹി­ന്ദു ദി­ന­പ­ത്ര­ത്തിൽ റെ­വ്യൂ ചെയ്ത ശ്രീ. കെ. കു­ഞ്ഞു­കൃ­ഷ്ണൻ എ­ഴു­തി­യ­താ­ണി­തു്. ഇവരിൽ ചി­ല­രു­ടെ പ്രോ­മി­നെൻ­സ്—പ്രാ­ധാ­ന്യം—ഞാ­ന­റി­യാ­ത്ത­തു് എന്റെ വി­വ­ര­ക്കേ­ടു­കൊ­ണ്ടാ­കാ­നേ ത­ര­മു­ള്ളു.
  2. “നാ­ട്ടിൻ­പു­റ­ത്തെ ഒരു വി­കൃ­തി­ക്കു­ട്ടി­യു­ടെ ന­ല്ല­വ­നെ­ന്നു് ആരും പ­റ­യാ­നി­ട­യി­ല്ലാ­ത്ത ഒരു നല്ല മ­നു­ഷ്യ­ന്റെ ചി­ത്രം എത്ര ക­രു­ത്തോ­ടെ­യാ­ണു് ശ്രീ. ദി­വാ­ക­രൻ വ­ര­ച്ചി­രി­ക്കു­ന്ന­തു്. ഒ­രു­ത്സ­വ പ്ര­തീ­തി.”—പി. എ. ദി­വാ­ക­ര­ന്റെ ‘പ­ര­ലോ­ക­ക്കോ­ട­തി’ എന്ന ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു് പ്ര­ഫെ­സർ എം. ജി. എസ്. നാ­രാ­യ­ണൻ പു­ള­ക­പ്ര­സ­ര­മ­നു­ഭ­വി­ച്ച­തി­നു ശേഷം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ നീണ്ട ക­ത്തി­ലെ ചില വാ­ക്യ­ങ്ങ­ളാ­ണു് ഇവ. ഞാനും പ്ര­ഫെ­സ­റോ­ടു യോ­ജി­ക്കു­ന്നു. പക്ഷേ, ഈ ക­രു­ത്തു് ചെ­ക്ക് സാ­ഹി­ത്യ­കാ­രൻ കാറൽ ചാ­പെ­ക് ഏ­താ­ണ്ടു് എ­ഴു­പ­തു കൊ­ല്ല­ത്തി­നു­മുൻ­പു്, ദി­വാ­ക­രൻ എ­ന്നൊ­രു ശിശു ജ­നി­ക്കാൻ പോ­കു­ന്നു എ­ന്നു് മുൻ­കൂ­ട്ടി­ക്ക­ണ്ടു് സ്വാ­യ­ത്ത­മാ­ക്കി­ക്ക­ള­ഞ്ഞു എ­ന്ന­താ­ണു് സത്യം. അ­ദ്ദേ­ഹ­ത്തി­ന്റെ The Last Judgment എന്ന കഥയിൽ ഈ ക­രു­ത്തു­കാ­ണാം. വ­ള്ളി­പു­ള്ളി വി­സർ­ഗ്ഗം വി­ടാ­തെ ചാ­പെ­ക് ദി­വാ­ക­രൻ എ­ഴു­താ­വു­ന്ന കഥ മുൻ­കൂ­ട്ടി എ­ഴു­തി­ക്ക­ള­ഞ്ഞു. ദി­വാ­ക­ര­നും പ്ര­ഫെ­സ­റും വി­ജ­യി­പ്പൂ­താ­ക. ചാ­പെ­ക് 1938-ൽ മ­രി­ച്ചെ­ങ്കി­ലും അയാൾ മൂർ­ദാ­ബാ­ദ്.
  3. എം. എൻ. വി­ജ­യ­നെ പ്പോ­ലെ ജീ­നി­യ­സാ­യ ഒരു നി­രൂ­പ­കൻ മു­മ്പ­ത്തെ ത­ല­മു­റ­യിൽ ജീ­വി­ച്ചി­രു­ന്നി­ല്ല”—ഡോ­ക്ടർ എം. ലീ­ലാ­വ­തി ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി ന്യൂ­ഡൽ­ഹി വാ­രി­ക­യിൽ (ലീഡ്). ഡോ­ക്ടർ ലീ­ലാ­വ­തി ഇ­ങ്ങ­നെ പ­റ­ഞ്ഞി­രി­ക്കാം എന്നു വി­ചാ­രി­ച്ച­പ്പോൾ എന്റെ തൊ­ലി­യാ­കെ പൊ­ള്ളി­പ്പോ­യി. ബർനോൾ ഓ­യി­ന്റ്മെ­ന്റ് മ­രു­ന്നു­ക­ട­യിൽ നി­ന്നു വാ­ങ്ങി­ക്കൊ­ണ്ടു­വ­ര­ട്ടെ. സാ­ഹി­ത്യ­വാ­ര­ഫ­ലം പി­ന്നീ­ടെ­ഴു­താം.
  4. മു­ക­ളിൽ­പ്പ­റ­ഞ്ഞ റി­പ്പോർ­ട്ടിൽ ഇ­ങ്ങ­നെ­യും: “പ­ഴ­യ­ത­ല­മു­റ അ­തേ­പ്പ­റ്റി ബോ­ദേ­ഡ­ല്ല. പുതിയ ത­ല­മു­റ­യി­ലെ എ­ഴു­ത്തു­കാർ ബോ­ദേ­ഡാ­ണു്. സർ­പ്രൈ­സി­ങ്ലി.” —ഇതു റി­പ്പോർ­ട്ട് ത­യ്യാ­റാ­ക്കി­യ ആ­ളി­ന്റെ ഭാ­ഷ­യാ­ണോ? അതോ ലീ­ലാ­വ­തി­യു­ടെ ഭാഷയോ? ശ്രീ­മ­തി­യു­ടേ­താ­ണെ­ങ്കിൽ എ­നി­ക്കൊ­രു ചോ­ദ്യം. ശ്രീ­മ­തി ഇം­ഗ്ലീ­ഷ് വാ­ക്യ­ങ്ങ­ളിൽ മ­ല­യാ­ള­പ­ദ­ങ്ങൾ തി­രു­കു­ന്നു­വോ അതോ മ­ല­യാ­ള­വാ­ക്യ­ങ്ങ­ളിൽ ഇം­ഗ്ലീ­ഷ് പ­ദ­ങ്ങൾ തി­രു­കു­ന്നു­വോ? (‘ഓ­റി­യ­ന്റ­ലാ­യി­ട്ടു­ള്ള ലാ­ങ്ഗ്വി­ജ­സെ­ല്ലാം ഒ­രു­മാ­തി­രി വെർ­ത്ത്ല­സ് അല്ലേ? അവയിൽ എ­ന്തെ­ങ്കി­ലും ഇം­പ്രൂ­വ്മെ­ന്റ് ഇ­ഫ­ക്ട് ചെ­യ്യു­ന്ന­തു് ഇം­പ്രാ­ക്ടി­ക്ക­ബിൾ ആ­യി­ട്ടു­ള്ള മാ­റ്റ­റ­ല്ലേ?’ ‘അന്ത മ്യൂ­സി­യം ഇ­രി­ക്ക­ലേ? മ്യൂ­സി­യം. അങ്കേ സ്നേ­ക്കി­രി­ക്കി­ട­ത്തി­ലേ പീ­പ്പിൾ ഷുഡ് നോ­ട്ട് ഗോ.’)

“ഹ­സ്ത­മൈ­ഥു­നം പ്രാ­ണ­സ­ഹി­തം ഋതു ഗന്ധം

വ്യർ­ത്ഥ­മാ­യ്ക്ക­ള­യു­ന്ന സ്നേ­ഹ­പീ­ഡ­യാ­ണി­തു്”

സ­ച്ചി­ദാ­ന­ന്ദൻ പു­ഴ­ങ്ക­ര‘വാർ­ത്താ­വേ­ദി’യിൽ എ­ഴു­തി­യ “ജ­ല­പാ­തം” എന്ന കാ­വ്യ­ത്തി­ലെ ര­ണ്ടു­വ­രി­ക­ളാ­ണു് ഇവ. ആ­രോ­ഗ്യം ന­ശി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ, ആ­രോ­ഗ്യം വർ­ദ്ധി­പ്പി­ക്കു­ന്ന കാ­വ്യ­ങ്ങൾ ഇ­ങ്ങ­നെ ര­ണ്ടു­വി­ഭാ­ഗ­മു­ണ്ടു്. ഈ വരികൾ ഏ­തിൽ­പ്പെ­ടു­മോ എന്തോ?

ആ­ശ­യ­പ്രാ­ധാ­ന്യം

ആ­ശ­യ­ത്തി­ന്റെ പ്രൗ­ഢ­ത­കൊ­ണ്ടു് ക­ഥാ­മ­ദ്യ­ത്തി­ന്റെ വീ­ര്യം കൂ­ട്ടു­ന്നു ചിലർ. ക്ഷു­ദ്ര­സം­ഭ­വ­ങ്ങൾ സ­ങ്ക­ല­നം ചെ­യ്തു് ക­ഥാ­മ­ര­നീ­രി­ന്റെ വീ­ര്യം കു­റ­യ്ക്കു­ന്നു മറ്റു ചിലർ.

The Tao of Physics എന്ന ഗ്ര­ന്ഥ­ത്തി­ന്റെ ര­ച­ന­യോ­ടു­കൂ­ടി രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ചു ഫ്രി­റ്റ്ജൊ­ഫ് കാപ്ര. മി­സ്റ്റി­സി­സ­വും ന­വീ­ന­ഭൗ­തി­ക­ശാ­സ്ത്ര­വും ത­മ്മി­ലു­ള്ള ബന്ധം അ­ദ്ദേ­ഹ­മാ­ണു് വ്യ­ക്ത­മാ­ക്കി­യ­തു്. പ്രാ­ചീ­ന­രാ­യ മി­സ്റ്റി­ക്കു­ക­ളു­ടെ ലോ­ക­വീ­ക്ഷ­ണ­ത്തി­നും ഇ­ന്ന­ത്തെ ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ ലോ­ക­വീ­ക്ഷ­ണ­ത്തി­നും ത­മ്മിൽ വ്യ­ത്യാ­സ­മി­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. കാ­പ്ര­യു­ടെ The Turning Point എന്ന ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടു കാ­ല­മേ­റെ­യാ­യി. എ­ങ്കി­ലും അതിലെ ഒരു വാദം ഓർ­മ്മ­യി­ലു­ണ്ടു്. ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞർ ജ­ഡ­വ­സ്തു­വി­നെ ല­ഘൂ­ക­രി­ച്ചു ല­ഘൂ­ക­രി­ച്ചു് അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ ഏ­ക­ക­ങ്ങ­ളി­ലേ­ക്കു­കൊ­ണ്ടു­ചെ­ന്ന­പോ­ലെ മെ­ഡി­ക്കൽ സ­യ­ന്റി­സ്റ്റു­ക­ളും മ­നു­ഷ്യ­ശ­രീ­ര­ത്തെ ഏ­ക­ക­ങ്ങ­ളി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു എ­ന്നാ­ണു് അ­ദ്ദേ­ഹം പറയുക. അ­വ­യ­വ­ങ്ങ­ളിൽ നി­ന്നു് റ്റി­ഷ്യൂ­വി­ലേ­ക്കു്, റ്റി­ഷ്യൂ­വിൽ­നി­ന്നു് സെ­ല്ലി­ലേ­ക്കു്, സെ­ല്ലിൽ­നി­ന്നു് മൊ­ളി­ക്യൂ­ളി­ലേ­ക്കു് മെ­ഡി­ക്കൽ സയൻസ് പോ­കു­ന്നു. ഫലമോ? മ­നു­ഷ്യ­നെ സാ­ക­ല്യാ­വ­സ്ഥ­യിൽ കാണാൻ അതു കൂ­ട്ടാ­ക്കു­ന്നി­ല്ല. ഇ­നി­യെ­ഴു­തു­ന്ന­തു് കാ­പ്ര­യു­ടെ അ­ഭി­പ്രാ­യ­മ­ല്ല. ക­വി­ളി­ലെ കാൻസർ കൊ­ണ്ടു പു­ള­യു­ന്ന മ­നു­ഷ്യൻ അ­വി­ടം­കൊ­ണ്ടു മാ­ത്ര­മ­ല്ല വേ­ദ­ന­യ­നു­ഭ­വി­ക്കു­ന്ന­തു്. ശ­രീ­ര­മാ­കെ, മ­ന­സ്സാ­കെ വേ­ദ­ന­യാ­ണു് അ­യാൾ­ക്കു്. ആ സാ­ക­ല്യാ­വ­സ്ഥ­യെ കാ­ണു­ന്നി­ല്ല ഇ­ന്ന­ത്തെ മെ­ഡി­ക്കൽ ശാ­സ്ത്ര­ജ്ഞൻ. ഈ ആ­ശ­യ­ത്തി­നു ക­ഥ­യു­ടെ രൂപം ന­ല്കി­യി­രി­ക്കു­ക­യാ­ണു്. ജോ­യി­ക്കു­ട്ടി പാ­ല­ത്തു­ങ്കൽ തന്റെ ‘അ­ക­മ്പ­ടി’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഒരു സാ­ങ്ക­ല്പി­ക­ക­ഥ­യു­ടെ സ്വ­ഭാ­വം ഈ ര­ച­ന­യ്ക്കു­ണ്ടെ­ങ്കി­ലും ക­ലാ­സൃ­ഷ്ടി ജ­നി­പ്പി­ക്കേ­ണ്ട തീ­ക്ഷ്ണ­മാ­യ അ­നു­ഭ­വം ഇതിൽ നി­ന്നു­ണ്ടാ­കു­ന്നി­ല്ല. ആ­ശ­യ­ങ്ങൾ­ക്കു പ്രാ­ധാ­ന്യം കൊ­ടു­ക്കു­മ്പോൾ ഈ ന്യൂ­ന­ത­സം­ഭ­വി­ക്കും. ഡി. എച്ച്. ലോ­റൻ­സി ന്റെ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ ഫ്രോ­യി­ഡി­യ­നി­സ­മ­ല്ലേ മു­ഴ­ച്ചു­നി­ല്ക്കു­ക?

സം­ഭാ­ഷ­ണം
ഗുരു:
തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യുടെ ചെ­റു­ക­ഥ­യു­ടെ സ­വി­ശേ­ഷ­ത­യെ­ന്തു?
പ്ര­ഗൽ­ഭ­നാ­യ ശി­ഷ്യൻ:
ഭാവന + റി­യ­ലി­സം.
ഗുരു:
പി. സി. കു­ട്ടി­ക്കൃ­ഷ്ണൻ?
ശി­ഷ്യൻ:
ഭാ­വ­ന­യു­ടെ ആ­ധി­ക്യം + കു­റ­ഞ്ഞ റി­യ­ലി­സം + ഏറിയ റൊ­മാൻ­സ്.
ഗുരു:
പൊൻ­കു­ന്നം വർ­ക്കി?
ശി­ഷ്യൻ:
ഭാ­വ­ന­യു­ടെ വൈരള ്യം + രാ­ഷ്ട­വ്യ­വ­ഹാ­ര­ത്തി­ന്റെ ആ­ധി­ക്യം.
ഗുരു:
എസ്. കെ. പൊ­റ്റെ­ക്കാ­ട്ടു് ?
ശി­ഷ്യൻ:
റൊ­മാൻ­സി­ന്റെ ആ­ധി­ക്യം + അ­ല്പ­മാ­യ റി­യ­ലി­സം + അല്പം ഭാവന.
ഗുരു:
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ?
ശി­ഷ്യൻ:
ഭാവന + റി­യ­ലി­സം + റൊ­മാൻ­സ് എ­ല്ലാം സ­മ­നി­ല­യിൽ
ഗുരു:
…? (ഈ പേരു സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ കേ­ട്ടി­ല്ല. ഉ­ത്ത­രം മാ­ത്രം കേ­ട്ടു.)
ശി­ഷ്യൻ:
സാ­യ്പി­ന്റെ പു­സ്ത­കം + ച­ങ്കൂ­റ്റം.
ഗുരു:
ക­ലാ­കൗ­മു­ദി­യിൽ ‘പു­ത്ര­കാ­മേ­ഷ്ടി’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ഒ. ഭരതൻ?
ശി­ഷ്യൻ:
ക­ല­യെ­സ്സം­ബ­ന്ധി­ച്ച അ­സ­ത്യം + ചി­ര­പ­രി­ചി­ത­ത്വം.

ഇ­ക്ക­ഥ­യ്ക്കു ന­മ്പൂ­തി­രി വരച്ച ചി­ത്രം മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. എന്റെ വാ­യ­ന­ക്കാ­രിൽ അ­വി­വാ­ഹി­ത­രാ­യ ചെ­റു­പ്പ­ക്കാർ കാ­ണു­മ­ല്ലോ. അ­വ­രി­ലൊ­രാൾ ഈ ചി­ത്ര­ത്തി­ന്റെ ഒ­റി­ജി­നൽ എന്നു ക­രു­താ­വു­ന്ന സ്ത്രീ­യെ ക­ണ്ടു­പി­ടി­ച്ചു് വി­വാ­ഹം ക­ഴി­ച്ചു ജീ­വി­ക്ക­ണം.

സെ­ക്സും സ്വ­ഭാ­വ­വും

സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ മലയാള ക­വി­ത­യെ പ­രി­ണ­യി­ച്ചി­ട്ടു് വർ­ഷ­ങ്ങൾ ഏ­റെ­യാ­യി. അവർ ഇ­ത്ര­യും കാലം അ­യാ­ളോ­ടു­കൂ­ടി ക­ഴി­ഞ്ഞു. അ­വ­ളു­ടെ പ­രി­ച­ര­ണം അ­യാൾ­ക്കു് ആ­ഹ്ലാ­ദ­ദാ­യ­ക­മാ­ണു്.

ഓ­സ്റ്റ്രി­യൻ ത­ത്ത്വ­ചി­ന്ത­കൻ ലൂ­ട്വി­ഹ് വി­റ്റ്ഗൻ­ഷ്ടൈ­നി ന്റെ (Ludwig Wittgenstein, 1889–1951) ജീ­വ­ച­രി­ത്രം (റേ മങ്ക്) (Ludwig Wittgenstein—The Duty of Genius—Vintage, £3.50, PP. 654) ഞാൻ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അതിൽ നി­ന്നാ­ണു് ഓറ്റോ വൈ­നി­ങ്ക­റു ടെ (Otto Weininger) Sex and Character എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. 1906-ൽ ഇതു് ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. വി­റ്റ്ഗൻ­ഷ്ടൈ­നിൽ എ­ന്തെ­ന്നി­ല്ലാ­ത്ത സ്വാ­ധീ­നം ചെ­ലു­ത്തി­യ ഗ്ര­ന്ഥ­മാ­ണി­തെ­ന്നു് ജീ­വ­ച­രി­ത്ര­കാ­ര­ന്മാർ പ­റ­യു­ന്നു. റേ മ­ങ്കി­നെ മാ­ത്രം അ­വ­ലം­ബി­ച്ചു കൊ­ണ്ടു് വൈ­നി­ങ്ക­റു­ടെ ഗ്ര­ന്ഥ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്ക­ട്ടെ. മ­നു­ഷ്യ­ജീ­വി­ക­ളാ­കെ ബൈ-​സെക്ഷ്വലാണു് (ഉ­ഭ­യ­ലൈം­ഗി­ക­ത്വ­മു­ള്ള­വർ)—പു­രു­ഷ­ത്വ­ത്തി­ന്റേ­യും സ്ത്രീ­ത്വ­ത്തി­ന്റേ­യും സ­ങ്ക­ല­നം. അ­നു­പാ­ത­ത്തി­നു മാ­ത്ര­മേ വ്യ­ത്യാ­സ­മു­ള്ളു. അവർ ഒ­ന്നു­കിൽ സ്ത്രീ­ത്വ­മു­ള്ള പു­രു­ഷ­ന്മാർ. അ­ല്ലെ­ങ്കിൽ പു­രു­ഷ­ത്വ­മു­ള്ള സ്ത്രീ­കൾ. പു­രു­ഷ­ത്വം കൂടിയ സ്ത്രീ­കൾ സ്വ­വർ­ഗ്ഗ­ര­തി­യു­ള്ള­വ­രാ­യി­രി­ക്കും.

വൃ­ത്ത­മി­ല്ലാ­ത്ത, ദുർ­ഗ്ര­ഹ­ത­യാർ­ന്ന, കൺ­സീ­റ്റു­കൾ നി­റ­ഞ്ഞ നവീന ക­വി­ത­യു­ടെ ശ­ത്രു­വാ­ണു് ഞാൻ. ഇ­രു­പ­ത്തി­മൂ­ന്നു കൊ­ല്ല­മാ­യി ഞാൻ ഇതു് എല്ലാ ആ­ഴ്ച­യും എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

സ്ത്രീ, ലൈം­ഗി­ക­ത്വ­മ­ല്ലാ­തെ വേ­റൊ­ന്നു­മ­ല്ല. പു­രു­ഷ­നു് ജ­ന­നേ­ന്ദ്രി­യ­ങ്ങ­ളു­ണ്ടു്; പക്ഷേ, സ്ത്രീ­യു­ടെ ജ­ന­നേ­ന്ദ്രി­യ­ങ്ങൾ അവളെ സ്വാ­യ­ത്ത­മാ­ക്കു­ന്നു. ലൈം­ഗി­ക­കാ­ര്യ­ങ്ങ­ളി­ലേ സ്ത്രീ­ക്കു താ­ല്പ­ര്യ­മു­ള്ളൂ. പു­രു­ഷ­നാ­ക­ട്ടെ യു­ദ്ധം, വി­നോ­ദം, സാ­മൂ­ഹി­ക­കാ­ര്യ­ങ്ങൾ, ത­ത്ത്വ­ചി­ന്ത, ശാ­സ്ത്രം, രാ­ഷ്ട്ര­വ്യ­വ­ഹാ­രം, മതം, കല ഇ­വ­യി­ലൊ­ക്കെ ത­ല്പ­രൻ.

വ്യ­ക്ത­മാ­യ മൂ­ല്യ­നിർ­ണ്ണ­യ­ത്തി­നു ശ­ക്തി­യു­ള്ള­വ­ള­ല്ല സ്ത്രീ. സ­ത്യ­വും അ­സ­ത്യ­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­വും അ­വൾ­ക്ക­റി­ഞ്ഞു­കൂ­ടാ. സ്വാ­ഭാ­വി­ക­മാ­യും അവൾ അ­സ­ത്യം പ­റ­യു­ന്ന­വ­ളും പ്ര­വർ­ത്തി­ക്കു­ന്ന­വ­ളും. അ­തി­നാൽ അ­വൾ­ക്കു് സ­ന്മാർ­ഗ്ഗ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കാൻ വയ്യ. സ്ത്രീ അ­സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ന്റെ പ്ര­തീ­ക­മ­ത്രേ.

അമ്മ, വേശ്യ ഈ ര­ണ്ടു­പേ­രു­ടേ­യും സ­ങ്ക­ല­ന­മാ­ണു് ഓരോ സ്ത്രീ­യും. കു­ഞ്ഞി­നോ­ടു് അ­മ്മ­യ്ക്കു തോ­ന്നു­ന്ന സ്നേ­ഹം വേ­ശ്യ­യ്ക്കു പു­രു­ഷ­നോ­ടു ചേ­രാ­നു­ള്ള ആ­ഗ്ര­ഹം­പോ­ലെ­യാ­ണു്. ലൈം­ഗി­ക­ത്വ­ത്തി­ന്റെ ഫലമായ ശി­ശു­വിൽ താ­ല്പ­ര്യം അ­മ്മ­യ്ക്കു്. വേ­ശ്യ­ക്കു ലൈം­ഗി­ക­പ്ര­ക്രി­യ­യിൽ താ­ല്പ­ര്യം. സ്ത്രീ­യേ­യും പു­രു­ഷ­നേ­യും കൂ­ട്ടി­ച്ചേർ­ക്കാ­നാ­ണു് ഓരോ സ്ത്രീ­യും യ­ത്നി­ക്കു­ന്ന­തു്.

images/TDoG.jpg

വൈ­നി­ങ്കർ ജൂ­ത­നാ­യി­രു­ന്നു. അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ­ചെ­യ്തു. അ­ദ്ദേ­ഹം നല്ല ജൂ­ത­നാ­യി­രു­ന്നു­വെ­ന്നു ഹി­റ്റ്ല­റോ­ടു് ആരോ പ­റ­ഞ്ഞു­പോ­ലും. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ബു­ദ്ധി­ശാ­ലി­ക­ളിൽ പ്ര­ധാ­ന­നാ­യ വി­റ്റ്ഗൻ­ഷ്ടൈൻ ബു­ദ്ധി­ശൂ­ന്യ­നാ­യ വൈ­നി­ങ്ക­റു­ടെ ആ­രാ­ധ­ക­നാ­യ­തു് എ­ങ്ങ­നെ എ­ന്നാ­ണു് ജീ­വ­ച­രി­ത്ര­കാ­ര­ന്റെ ചോ­ദ്യം. ന­മ്മ­ളും ആ ചോ­ദ്യം തന്നെ ചോ­ദി­ക്കു­ന്നു.

ക­ള്ളും മോരും

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ചേർ­ത്ത­ലെ ബ്രാ­ന്റി ഉ­ണ്ടാ­ക്കു­ന്ന ഒരു സ്ഥാ­പ­ന­ത്തിൽ വാർ­ഷി­ക­സ­മ്മേ­ള­ന­ത്തിൽ പ്ര­സം­ഗി­ക്കാൻ ഞാൻ പോയി. അ­ട­പ്പു­റ­പ്പി­ച്ചു് പു­റ­ത്തേ­ക്കു് അ­യ­യ്ക്കു­ന്ന ബ്രാ­ന്റി നി­റ­ച്ച കു­പ്പി­ക­ളു­ടെ ആ അ­ട­പ്പു­കൾ ഇ­ള­ക്കി മ­ദ്യ­ത്തി­ന്റെ വീ­ര്യം കൂ­ട്ടാൻ ചില രാ­സ­ദ്ര­വ്യ­ങ്ങൾ ചേർ­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് അ­വി­ടു­ത്തെ ഒ­രു­ദ്യോ­ഗ­സ്ഥൻ എ­ന്നോ­ടു പ­റ­യു­ക­യു­ണ്ടാ­യി. ഇതു മ­ദ്യ­ത്തി­ന്റെ വീ­ര്യം കൂ­ട്ടാ­നു­ള്ള വിദ്യ. ചില ക­ള്ളു­ഷാ­പ്പു­ക­ളിൽ ക­ള്ളിൽ വെ­ള്ളം ചേർ­ത്തു­വി­ല്ക്കാ­റു­ണ്ടു്. ക­ള്ളി­ന്റെ വീ­ര്യം കു­റ­യ്ക്കാ­നു­ള്ള മാർ­ഗ്ഗം ഇതു്. കു­ടി­യൻ കു­ടി­ച്ചു ല­ക്കി­ല്ലാ­തെ­യാ­യാൽ മോരു ക­ള്ളെ­ന്ന പേരിൽ കൊ­ടു­ക്കു­മെ­ന്നും കേ­ട്ടി­ട്ടു­ണ്ടു്. ആ­ശ­യ­ത്തി­ന്റെ പ്രൗ­ഢ­ത കൊ­ണ്ടു് ക­ഥാ­മ­ദ്യ­ത്തി­ന്റെ വീ­ര്യം കൂ­ട്ടു­ന്നു ചിലർ. ക്ഷു­ദ്ര­സം­ഭ­വ­ങ്ങൾ സ­ങ്ക­ല­നം ചെ­യ്തു ക­ഥാ­മ­ര­നീ­രി­ന്റെ വീ­ര്യം കു­റ­യ്ക്കു­ന്നു മറ്റു ചിലർ. കള്ള് എ­ന്നു­പ­റ­ഞ്ഞു് മോരു കൊ­ടു­ക്കു­ക­യാ­ണു് ഹബീബ് വ­ല­പ്പാ­ടു്. കു­ങ്കു­മം വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ശമനം’ എന്ന കഥ വാ­യി­ച്ച­പ്പോൾ തോ­ന്നി­യ­താ­ണു് ഇ­തെ­നി­ക്കു്. കൊള്ള ന­ട­ത്താൻ ക­ഠാ­രി­യു­മാ­യി ഒരു ധ­നി­ക­ഗൃ­ഹ­ത്തിൽ­ക­യ­റി­യ ഒ­രു­ത്തൻ ഗൃ­ഹ­നാ­യി­ക­യു­ടെ നല്ല പെ­രു­മാ­റ്റം ക­ണ്ടു്, പ­ര­ഹൃ­ദ­യ­ജ്ഞാ­നം ക­ണ്ടു്, കു­റ്റ­കൃ­ത്യ­ത്തി­നു­ള്ള വി­ചാ­ര­മു­പേ­ക്ഷി­ച്ചു് കൊ­ച്ചു­കു­ഞ്ഞി­നെ­പ്പോ­ലെ ഉ­റ­ങ്ങി­പ്പോ­യി പോലും. അവർ താ­രാ­ട്ടു പാടി അവനെ ഉ­റ­ക്കി­യ­ത്രെ. ഏതു വെ­ള്ള­രി­ക്ക­പ്പ­ട്ട­ണ­ത്തി­ലാ­ണോ എന്തോ ഇക്കഥ ന­ട­ക്കു­ന്ന­തു് ! അവനെ ഗൃ­ഹ­നാ­യി­ക മു­ല­പ്പാ­ലൂ­ട്ടി എ­ന്നെ­ഴു­താ­ത്ത­തു് വാ­യ­ന­ക്കാ­രു­ടെ ഭാ­ഗ്യ­മെ­ന്നു പ­റ­ഞ്ഞാൽ­മ­തി.

ശ്രീ­രേ­ഖ
images/OOOC.jpg

“ഭാ­ര്യ­യ്ക്കു് എത്ര വ­യ­സ്സാ­യി?” എന്നു ചോ­ദ്യം “നാ­ല്പ­തു്” എ­ന്നു് ഉ­ത്ത­രം. “ഇ­രു­പ­തു വ­യ­സ്സു വീതം പ്രാ­യ­മു­ള്ള രണ്ടു യു­വ­തി­ക­ളെ തരാം. നാ­ല്പ­തു വ­യ­സ്സാ­യ സ്ത്രീ­യെ ഇങ്ങു ത­ന്നേ­ക്കൂ” എ­ന്നു് നിർ­ദ്ദേ­ശ­മു­ണ്ടാ­യാൽ ഏതു ഭർ­ത്താ­വു സ­മ്മ­തി­ക്കും? “ഞാൻ അ­വൾ­ക്കു് ഇ­രു­പ­തു വ­യ­സ്സു­ള്ള­പ്പോൾ വി­വാ­ഹം ക­ഴി­ച്ച­താ­ണു്. എന്റെ കൂടെ ഇ­രു­പ­തു­കൊ­ല്ലം ജീ­വി­ച്ചു് എന്റെ സു­ഖ­ങ്ങ­ളി­ലും ദുഃ­ഖ­ങ്ങ­ളി­ലും പ­ങ്കു­കൊ­ണ്ട­വ­ളാ­ണു്. അ­വ­ളു­ടെ സൗ­ന്ദ­ര്യം പോകാൻ കാ­ര­ണ­ക്കാ­രൻ ഞാ­നാ­ണു്. അ­തു­കൊ­ണ്ടു് എ­നി­ക്കു് എന്റെ ഭാര്യ മതി. രണ്ടു സു­ന്ദ­രി­ക­ളെ—ചെ­റു­പ്പ­ക്കാ­രി­ക­ളെ—എ­നി­ക്കു­വേ­ണ്ട” എന്നേ മാ­ന്യ­നാ­യ ഭർ­ത്താ­വു മ­റു­പ­ടി പറയൂ. സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ മ­ല­യാ­ള­ക­വി­ത­യെ പ­രി­ണ­യി­ച്ചി­ട്ടു് വർ­ഷ­ങ്ങൾ ഏ­റെ­യാ­യി. അവൾ ഇ­ത്ര­യും­കാ­ലം അ­യാ­ളോ­ടു­കൂ­ടി ക­ഴി­ഞ്ഞു. അ­വ­ളു­ടെ പ­രി­ച­ര­ണം അ­യാൾ­ക്കു് ആ­ഹ്ലാ­ദ­ദാ­യ­ക­മാ­ണു്. അ­തു­കൊ­ണ്ടു് കെ. സി. ഉമേഷ് ബാബു വി­ന്റെ പു­ത്തൻ ക­വി­ത­യെ­ക്കാൾ എ­നി­ക്കേ­റെ­യി­ഷ്ടം പാ­ര­മ്പ­ര്യ­ത്തോ­ടു കൂ­റു­പു­ലർ­ത്തു­ന്ന ശ്രീ­രേ­ഖ­യു­ടെ ക­വി­ത­യെ­യാ­ണു്. പ­നി­നീർ­പ്പൂ­വി­ന്റെ അകം അ­ല്ലെ­ങ്കിൽ ഉ­ള്ളു് ചു­വ­ന്നി­രി­ക്കു­ന്ന­തു­പോ­ലെ ശ്രീ­രേ­ഖ­യു­ടെ കാ­വ്യ­പു­ഷ്പ­ത്തി­ന്റെ ദലം തു­ട­ങ്ങു­ന്നി­ട­ത്തെ ദലം ചു­വ­ന്നി­രി­ക്കു­ന്നു. അതു ക­ല­യു­ടെ ചു­വ­പ്പാ­ണു്.

അ­പ്പ­നോ­ട­മ്മ ക­ടം­മേ­ടി­ച്ചു

അ­ര­വാ­ശി­പ്പ­ലി­ശ­യ്ക്ക­ഞ്ചു പു­ത്തൻ

അ­തു­വീ­ട്ടാ­ന­മ്മാ­വ­നോ­ടു­പി­ന്നെ

ഒ­രു­വാ­ശി­പ്പ­ലി­ശ­യ്ക്കു പ­ത്തു­പു­ത്തൻ

ഇ­രു­വാ­ശി­ക്കി­രു­പ­തു നാ­ത്തൂ­നാ­രോ

ടി­ര­വാ­യി വാ­ങ്ങി­ച്ചി­ട്ട­തു വീ­ട്ടി

അ­യ­ല­ത്തെ­ച്ചാ­പ്പ­ന്റെ­യ­ല­ങ്കാ­ര­ക്ക­ട്ടി­ലിൽ

അ­തു­വീ­ട്ടാ­ന­മ്മ കി­ട­ന്നു­റ­ങ്ങി

(ദേ­ശാ­ഭി­മാ­നി വാരിക)

images/IlyaPrigogine1977c.jpg
Ilya Prigogine

എന്ന കാർ­ട്ടൂൺ ക­വി­ത­യി­ലും ഉ­ള്ളു് അ­രു­ണി­മ­യാർ­ന്നി­രി­ക്കു­ന്നു. ഹാ­സ്യ­മു­ണ്ടി­വി­ടെ. സ­മൂ­ഹ­ത്തി­ന്റെ വി­മർ­ശ­ന­മു­ണ്ടു്. എ­ങ്കി­ലും വി­ഷ­യ­ത്തി­നു യോ­ജി­ച്ച ലയം ഹാ­സ്യ­ത്തെ­യും വി­മർ­ശ­ന­ത്തെ­യും അ­തി­ശ­യി­ക്കു­ന്ന ക­ലാ­സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ന്നു. ഈ പ്ര­ക്രി­യ ന­ട­ക്കാ­ത്ത­തൊ­ന്നും ക­വി­ത­യ­ല്ല. ഇ­രു­പ­തു­വ­യ­സ്സു­ള്ള രണ്ടു ചെ­റു­പ്പ­ക്കാ­രി­കൾ­ക്കു­വേ­ണ്ടി നാ­ല്പ­തു വ­യ­സ്സു­ള്ള സു­പ­രി­ചി­ത­യാ­യ സ­ഹ­ധർ­മ്മി­ണി­യെ ആരും ഉ­പേ­ക്ഷി­ക്ക­രു­തു്.

ഇ­പ്പോൾ തോ­ന്നു­ന്ന­ത്
  1. വൃ­ത്ത­മി­ല്ലാ­ത്ത, ദുർ­ഗ്ര­ഹ­ത­യാർ­ന്ന, കൺ­സീ­റ്റു­കൾ നി­റ­ഞ്ഞ ന­വീ­ന­ക­വി­ത­യു­ടെ ശ­ത്രു­വാ­ണു ഞാൻ. ഇ­രു­പ­ത്തി­മൂ­ന്നു കൊ­ല്ല­മാ­യി ഞാ­നി­തു് എല്ലാ ആ­ഴ്ച­യും എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ക­ലാ­കൗ­മു­ദി­യു­ടേ­യോ മാ­തൃ­ഭൂ­മി­യു­ടേ­യോ ദേ­ശാ­ഭി­മാ­നി­യു­ടേ­യോ വെ­ണ്മ­യു­ള്ള ക­ട­ലാ­സ്സിൽ ഇ­ത്ത­രം ക­വി­ത­കൾ അ­ച്ച­ടി­ച്ചു കാ­ണു­മ്പോൾ ജോ­ണി­ന്റെ തല മു­റി­പ്പി­ച്ചു് പ്ലെ­യ്റ്റിൽ വ­യ്പി­ച്ചു വാ­ങ്ങി­ച്ച സ­ലോ­മി­യു­ടെ ചി­ത്ര­മാ­ണു് എന്റെ മ­ന­സ്സിൽ വരിക.
  2. അ­ന്ത­രീ­ക്ഷ­ത്തെ ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കി­യ ആ­ന­മു­ടി, ആ­രോ­ഗ്യ­ത്തി­ന്റെ പ്ര­തീ­ക­ങ്ങ­ളാ­യ അ­റേ­ബ്യൻ കു­തി­ര­കൾ, ച­ല­ച്ചി­ത്ര­താ­രം ശോഭനാ സ­മർ­ത്ഥി ന്റെ പാ­ദ­ങ്ങൾ, ക­ന്യാ­കു­മാ­രി­യി­ലെ സൂ­ര്യോ­ദ­യം, ‘ക­ടാ­ക്ഷ­ശാ­സ്ത്ര­പ­ഠി­പ്പു നേ­ടാ­ത്ത വി­ടർ­ന്ന ക­ണ്ണാൽ’ മ­റ്റു­ള്ള­വ­രെ നോ­ക്കു­ന്ന കേ­ര­ള­ത്തി­ലെ ഗ്രാ­മ­പ്പെൺ­കൊ­ടി­കൾ, സു­ഹാ­സി­നി യുടെ ചിരി, യേ­ശു­ദാ­സി ന്റെ പാ­ട്ടു് ഇ­വ­യെ­ല്ലാം ചേ­തോ­ഹ­ര­ങ്ങ­ളാ­ണു്.
  3. പി. എസ്. പി­യി­ലെ അം­ഗ­മാ­യി­രു­ന്ന തൃ­ശ്ശൂ­രെ ബി. സി. വർ­ഗ്ഗീ­സി­നെ ഞാൻ വലിയ പ്ര­ഭാ­ഷ­ക­നാ­യി ക­രു­തു­ന്നു.
  4. ഗൗ­ത­മി­യു­ടെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു മൂ­ടു­പ­ടം നീ­ക്കി­യ ശ­കു­ന്ത­ള­യു­ടെ മു­ഖ­കാ­ന്തി­യാ­ണു് ക­വി­ത­യ്ക്കു വേ­ണ്ട­തെ­ന്നു മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എ­വി­ടെ­യോ എ­ഴു­തി­യി­ട്ടു­ണ്ടു്. നവീന ക­വി­ത­യു­ടെ മൂ­ടു­പ­ടം നീ­ക്കൂ. എ­ന്താ­ണു് സ­ഹൃ­ദ­യ­നെ­ന്ന ദു­ഷ്യ­ന്തൻ കാ­ണു­ന്ന­തു?
  5. വൈ­രൂ­പ്യ­മു­ള്ള തരുണി സു­ന്ദ­ര­നാ­യ യു­വാ­വി­നെ ആ­ശ്ലേ­ഷി­ക്കു­മ്പോൾ അവളെ വേ­ദ­നി­പ്പി­ക്കാ­തി­രി­ക്കാൻ വേ­ണ്ടി അയാൾ മ­ന്ദ­സ്മി­തം പൊ­ഴി­ക്കും. ആ മ­ന്ദ­സ്മി­തം ആ­ഹ്ലാ­ദാ­നു­ഭൂ­തി­യു­ടെ ഫ­ല­മാ­ണെ­ന്നു ചെ­റു­പ്പ­ക്കാ­രി തെ­റ്റി­ദ്ധ­രി­ക്കും. അ­പ്പോൾ അവൾ കൂ­ടു­ത­ലാ­യി ആ­ശ്ലേ­ഷ­ങ്ങൾ ന­ട­ത്തും. കാ­രു­ണ്യ­ത്തി­ന്റെ പേരിൽ വി­രൂ­പ­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളും ഭാ­വ­നാ­ദ­രി­ദ്ര­ങ്ങ­ളാ­യ ക­ഥ­ക­ളും പ­ത്രാ­ധി­പർ സ്വ­ന്തം വാ­രി­ക­യിൽ അ­ച്ച­ടി­ക്കു­മ്പോൾ അ­വ­യു­ടെ ര­ച­യി­താ­ക്കൾ തു­ട­രെ­ത്തു­ട­രെ രചനകൾ അ­ദ്ദേ­ഹ­ത്തി­നു് അ­യ­ച്ചു­കൊ­ണ്ടി­രി­ക്കും. ത­രു­ണി­ക്കും ര­ച­യി­താ­ക്കൾ­ക്കും എ­ന്തൊ­രു തെ­റ്റി­ദ്ധാ­ര­ണ!
  6. നോബൽ സ­മ്മാ­നം നേടിയ Ilya Prigogine എ­ഴു­തി­യ­തും A passionate meditation on Man and Universe എന്നു ഈ­റ്റാ­ലോ കാൽ­വീ­നോ വാ­ഴ്ത്തി­യ­തും ആയ Order out of Chaos—Man’s New Dialogue with Nature എന്ന പു­സ്ത­ക­ത്തിൽ ഡൂ­റൻ­മാ­റ്റി ന്റെ The Physicists എന്ന നാ­ട­ക­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. മൂ­ന്നു ഭൗ­തി­ക­ശാ­സ്ത്ര­ജ്ഞ­ന്മാർ ശാ­സ്ത്രം പു­രോ­ഗ­മി­പ്പി­ക്കാ­നും അ­തേ­സ­മ­യം രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ശ­ക്തി­ക­ളിൽ നി­ന്നു മ­നു­ഷ്യ­രെ ര­ക്ഷി­ക്കാ­നും യ­ത്നി­ക്കു­ന്നു. ഒരു മാർ­ഗ്ഗ­മേ­യു­ള്ളു അ­വർ­ക്കു്. ഒരു ശാ­സ്ത്ര­ജ്ഞ­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് മൂ­ന്നു­പേ­രും ഭ്രാ­ന്ത­ന്മാ­രാ­യി ഭാ­വി­ച്ചു് ഒരു ഭ്രാ­ന്താ­ല­യ­ത്തിൽ പ്ര­വേ­ശി­ക്കു­ന്നു. പക്ഷേ, ഭ്രാ­ന്താ­ല­യ­ത്തി­ന്റെ ഡ­യ­റ­ക്ടർ ചാ­ര­പ്പ­ണി­യി­ലൂ­ടെ ക­ണ്ടു­പി­ടി­ത്ത­ങ്ങ­ളെ മ­ന­സ്സി­ലാ­ക്കി ലോ­ക­ത്തെ കീ­ഴ­ട­ക്കാ­നു­ള്ള ശക്തി സ്വാ­യ­ത്ത­മാ­ക്കു­ന്നു. ഏറെ വാ­ഴ്ത്ത­പ്പെ­ട്ട നാ­ട­ക­മാ­ണു് ഇതു്. (ഈ ലേഖകൻ The Physicists വാ­യി­ച്ചി­ട്ടി­ല്ല. പ്ര­സ്താ­വ­ത്തി­നു് അ­വ­ലം­ബം Order out of Chaos എന്ന പു­സ്ത­കം)

വേർ­മി­ഫോം അ­പ്പെൻ­ഡി­ക്സ് കാ­ണാ­തെ തന്നെ അ­തി­നു­വ­രു­ന്ന വീ­ക്കം ഡോ­ക്ടർ ക­ണ്ടു­പി­ടി­ക്കും. ശാ­സ്ത്ര­ക്രി­യ ന­ട­ത്തി രോ­ഗി­യെ ര­ക്ഷി­ക്കും. ക­ഥാ­കാ­ര­ന്റെ പേ­രു­മാ­ത്രം ക­ണ്ടാൽ ക­ഥ­യെ­ങ്ങ­നെ­യി­രി­ക്കു­മെ­ന്നു വി­മർ­ശ­ക­നു് ഊ­ഹി­ക്കാം. പക്ഷേ, അ­യാ­ളു­ടെ രോഗം ഭേ­ദ­മാ­ക്കാൻ വി­മർ­ശ­ക­നു് ക­ഴി­യു­ക­യി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-05-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.