SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-06-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സം­ഭ­വ­ങ്ങൾ
  1. ക­ലാ­നി­രൂ­പ­ക­നെ­ന്നു ത­നി­യെ­യ­ങ്ങു വി­ചാ­രി­ച്ച പ്ര­ഭാ­ഷ­കൻ പ്ര­ഭാ­ഷ­ണം ത­കർ­ക്കു­ക­യാ­യി­രു­ന്നു. പാവം ഇ­പ്പോ­ഴി­ല്ല. ‘മ­രി­ച്ച­വ­രെ­ക്കു­റി­ച്ചു് വ­ല്ല­തും പ­റ­യു­ന്ന­തെ­ങ്കിൽ ന­ല്ല­തു പറയൂ; ഇ­ല്ലെ­ങ്കിൽ മി­ണ്ടാ­തി­രി­ക്കൂ’ എന്നു പ­ണ്ടാ­രോ ഉ­ദ്ബോ­ധി­പ്പി­ച്ച­തു മ­റ­ന്ന­ല്ല ഞാ­നി­തു് എ­ഴു­തു­ന്ന­തു്. വാ­യ­ന­ക്കാർ സദയം ക്ഷ­മി­ക്ക­ണം. സ­ദ­സ്സു് എന്നു പ­റ­യു­ന്ന­തു് സ­മ്മേ­ള­ന­ത്തി­നു­ശേ­ഷ­മു­ള്ള ഡാൻസ് എന്ന ഉ­ഡാൻ­സ് കാ­ണാ­നെ­ത്തി­യ കുറെ വി­വ­ര­മി­ല്ലാ­ത്ത പെ­ണ്ണു­ങ്ങൾ. ഏ­റി­യ­കൂ­റും മ­ധ്യ­വ­യ­സ്ക­ക­ളും വൃ­ദ്ധ­ക­ളും. പ­ന­യോ­ല­പ്പാ­യ് വി­രി­ച്ചു് അതിൽ കി­ട­ന്നു കൊ­ത്ത­മ്പാ­ലു ചാ­ക്കു­പോ­ലെ നീണ്ട മുലകൾ പ്ര­ഭാ­ഷ­ക­രാ­യ ഞ­ങ്ങ­ളെ­യും കാ­ണി­ച്ചു് ത­ടി­പോ­ലെ­യാ­യ മ­ക്കൾ­ക്കു പാ­ലു­കൊ­ടു­ക്കു­ന്ന­വ­രാ­ണു് മിക്ക സ്ത്രീ­ക­ളും. അകലെ കുറെ ആ­ണു­ങ്ങൾ കൂ­ടി­നി­ല്ക്കു­ന്നു­ണ്ടു്. ക­ല­യു­ടെ ഏ­ത­ടി­സ്ഥാ­ന­ത­ത്ത്വം എത്ര ല­ളി­ത­മാ­യി പ­റ­ഞ്ഞാ­ലും അവിടെ കൂ­ടി­യി­രു­ന്ന ഒ­രാ­ളി­നു­പോ­ലും മ­ന­സ്സി­ലാ­വി­ല്ല. അവരെ നോ­ക്കി­ക്കൊ­ണ്ടു ക­ലാ­നി­രൂ­പ­കൻ കാ­ച്ചു­ക­യാ­ണു്: “അ­ന­ലി­റ്റി­ക്കൽ ക്യൂ­ബി­സ­മു­ണ്ടു്, സി­ന്ത­റ്റി­ക് ക്യൂ­ബി­സ­മു­ണ്ടു്. അവ ര­ണ്ടും പ്ര­ചാ­ര­ത്തി­രു­ന്ന­പ്പോൾ കൊ­ളാ­ഷ് വന്നു. നി­ത്യ­ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ ചി­ത്ര­ക­ല­യി­ലേ­ക്കു് ആ­ന­യി­ച്ച കൊ­ളാ­ഷ് അ­വ­യു­ടെ പ്രാ­ഥ­മി­ക­സ­ത്യ­ങ്ങ­ളിൽ­നി­ന്നു വേർ­പെ­ട്ട രീ­തി­യി­ലാ­ണു് ചി­ത്ര­ങ്ങ­ളിൽ ആ­വിർ­ഭ­വി­ച്ച­തു്… ” ഇ­ങ്ങ­നെ കു­റെ­നേ­രം പോ­യ­പ്പോൾ പു­രു­ഷ­സ­മൂ­ഹ­ത്തിൽ നി­ന്നു് ഒരു വിളി. “നി­റു­ത്തെ­ടാ”. പ്ര­ഭാ­ഷ­കൻ അതു കേ­ട്ടി­ല്ല ശ­രി­യാ­യി. “What is it? what is it?” എന്നു എ­ന്നോ­ടു ചോ­ദി­ച്ചു. “വേ­ഗ­മ­ങ്ങു നി­റു­ത്തു പ്ര­സം­ഗം” എന്നു ഞാൻ പ­റ­ഞ്ഞു. അ­ദ്ദേ­ഹ­മു­ണ്ടോ അ­ത­നു­സ­രി­ക്കു­ന്നു! പ്ര­ഭാ­ഷ­കൻ തു­ടർ­ന്നു: “നാ­ച്ചു­റ­ലി­സ­ത്തെ നി­രാ­ക­രി­ച്ചു് കാൻ­ഡിൻ­സ്കി കാ­ല­ത്തി­ന്റെ സ്പി­രി­റ്റി­നെ പ്ര­ക­ടി­പ്പി­ച്ച­പ്പോൾ മാർക് മൃ­ഗ­ങ്ങ­ളെ­ക്കാൾ സൗ­ന്ദ­ര്യം മ­നു­ഷ്യർ­ക്കി­ല്ലെ­ന്നു് ഉ­ദ്ഘോ­ഷി­ച്ച­പ്പോൾ പോ­യി­ന്റി­ലി­സ­ത്തി­ലേ­ക്കു്… ” ശബ്ദം സ­ദ­സ്സി­ന്റെ പി­റ­കിൽ­നി­ന്നു് “ഛീ നി­റു­ത്തെ­ടാ കഴുതേ”. പ്ര­ഭാ­ഷ­ക­ന്റെ ചോ­ദ്യം എ­ന്നോ­ടു് “What is it? what is it?” വേഗം നി­റു­ത്തു” എന്നു ഞാൻ. നി­റു­ത്തി­യി­ല്ല അ­ദ്ദേ­ഹം. തു­ടർ­ന്നു: “റു­ഡോൾ­ഫ് സ്റ്റൈ­ന­റു ടെ ഡി­മി­ത്തൊ­ളൊ­ജെ­സ്ഡ് തി­ങ്കി­ങ്ങ് കാൻ­ഡിൻ­സ്കി­ക്കു പ്ര­ചോ­ദ­നം ന­ല്കി­യോ പി­കാ­സ്സോ യുടെ മാ­സ്റ്റർ­പീ­സാ­യ ‘എ­വീ­ന്യോ­ങ്ങി­ലെ സ്ത്രീ­കൾ’ ബ­ഹു­ജ­ന­ത്തെ ഇ­ള­ക്കി­മ­റി­ച്ചോ… ” ഇ­ത്യാ­ദി. സ­ദ­സ്സി­ന്റെ പി­റ­കിൽ­നി­ന്നു് അ­പ്പോ­ഴു­ണ്ടാ­യ നിർ­ദ്ദേ­ശം അ­ച്ച­ടി­ക്കാൻ വയ്യ. പ്ര­ഭാ­ഷ­കൻ തു­ട­രു­ന്നു: “ഫ്ര­ഞ്ച് ഇം­പ്രെ­ഷ­നി­സം മൃ­ഗീ­യ­മാ­യ ക­ല­യാ­ണെ­ന്നു ക­രു­തു­ന്ന ഞാൻ… ” ഒരാൾ സ­ദ­സ്സിൽ­നി­ന്നു് പ്ലാ­റ്റ്ഫോ­മി­ലേ­ക്കു ചാ­ടി­ക്ക­യ­റി ക­ലാ­നി­രൂ­പ­ക­നെ ത­ള്ളി­മാ­റ്റി. തു­ടർ­ന്നു പലരും ത­ങ്ങ­ളു­ടെ ശ­രീ­ര­ങ്ങൾ ശ­ക്തി­യോ­ടെ അവിടെ പ്ര­വേ­ശി­പ്പി­ച്ചു. കാ­ര്യം കു­ഴ­പ്പ­മാ­ണെ­ന്നു ക­ണ്ടു് ഞാൻ എ­ഴു­ന്നേ­റ്റു് ഓടി. എന്റെ പിറകേ വ­ണ്ണം­കൂ­ടി­യ എൻ. കൃ­ഷ്ണ­പി­ള്ള സാറും ഓടി. ഞങ്ങൾ കാ­റി­ന­ക­ത്തു­ക­യ­റി ഡോ­റ­ട­ച്ചു് ഗ്ലാ­സ്സ് ഉ­യർ­ത്തി­വ­ച്ചു് പേ­ടി­ച്ചു് ഇ­രു­ന്നു. അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ ക­ലാ­നി­രൂ­പ­കൻ ക്ഷീ­ണി­ച്ചു്, പ­ര­വ­ശ­നാ­യി, വി­യർ­ത്തു് അം­ഗ­ര­ക്ഷ­ക­രാൽ സം­ര­ക്ഷി­ക്ക­പ്പെ­ട്ടു കാറിൽ വ­ന്നു­ക­യ­റി. ഡോർ തു­റ­ക്കാ­തെ ഞാൻ വിൻഡോ ഗ്ലാ­സ്സാ­ണു് താ­ഴ്ത്തി­ക്കൊ­ടു­ത്ത­തു്. പ്ര­ശാ­ന്ത­ത­കൂ­ടി­യ കൃ­ഷ്ണ­പി­ള്ള­സ്സാർ അ­ദ്ദേ­ഹ­ത്തി­നു പ്ര­വേ­ശി­ക്കാൻ മാ­ത്രം ഇ­ട­മു­ണ്ടാ­ക്കി ഡോർ തു­റ­ന്നു.
  2. പ്ര­ഭാ­ഷ­ണ­ത്തി­നു പ്ലാ­റ്റ്ഫോ­മിൽ ക­യ­റി­യാൽ ഒ­രി­ക്ക­ലും അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങാ­ത്ത ഒരു പ­രി­ച­യ­ക്കാ­ര­നു­ണ്ടു് എ­നി­ക്കു്. ഒ­രി­ക്കൽ ഞാനും അ­ദ്ദേ­ഹ­വും ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. മീ­റ്റി­ങ്ങി­നു­ശേ­ഷം തു­ള്ള­ലു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് അതു കാണാൻ ആളുകൾ ത­ടി­ച്ചു­കൂ­ടി­യി­രു­ന്നു. ഞാൻ അ­ഞ്ചു­മി­നി­റ്റ് പ്ര­സം­ഗി­ച്ചി­ട്ടു് ഇ­രു­ന്നു. മ­റ്റേ­യാൾ അ­ങ്ങോ­ട്ടു കയറി. അ­ര­മ­ണി­ക്കൂ­റാ­യി, ഒരു മ­ണി­ക്കൂ­റാ­യി, ഒന്നര മ­ണി­ക്കൂ­റാ­യി. ഇ­റ­ങ്ങു­ന്ന മ­ട്ടി­ല്ല. തു­രു­തു­രാ കു­റി­പ്പു­കൾ പ്ര­ഭാ­ഷ­ക­നു കി­ട്ടു­ന്നു­ണ്ടു്. എ­ങ്കി­ലും അ­ദ്ദേ­ഹം വ­ക­വ­ച്ചി­ല്ല. യോ­ഗ­ത്തി­ന്റെ സം­ഘാ­ട­കർ എന്റെ അ­ടു­ക്ക­ലെ­ത്തി “ഒന്നു പറയൂ നി­റു­ത്താൻ” എ­ന്നു് അ­പേ­ക്ഷി­ച്ചു. “ഞാൻ പ­റ­ഞ്ഞാ­ലും ഫ­ല­മി­ല്ല. പി­ന്നെ ഒരു കാ­ര്യം ചെ­യ്യാം. എൻ. കൃ­ഷ്ണൻ­നാ­യർ ഐ. പി. എ­സ്സി­നെ എ­നി­ക്കു പ­രി­ച­യ­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു ഫോൺ­ചെ­യ്തു് നാലു പൊ­ലീ­സ് കൺ­സ്റ്റ­ബിൾ­സി­നെ വ­രു­ത്താം” എന്നു ഞാൻ അവരെ അ­റി­യി­ച്ചു. പൊ­ലീ­സ് വ­രാ­നും താ­മ­സ­മു­ണ്ടാ­കു­മ­ല്ലോ എന്നു ക­രു­തി­യാ­വാം പ്ര­വർ­ത്ത­കർ വേ­ദി­യി­ലേ­ക്കു പാ­ഞ്ഞു­ചെ­ന്നു പ്ര­ഭാ­ഷ­ക­നെ പി­ടി­കൂ­ടി വ­ലി­ച്ചെ­ടു­ത്തു ക­സേ­ര­യിൽ കൊ­ണ്ടി­രു­ത്തി. ന­ന്ദി­പ­റ­യ­ലും മ­റ്റും ഉ­ണ്ടാ­യി­ല്ല. മ­ര്യാ­ദ­കെ­ട്ട­വർ­ക്കു കാറു കി­ട്ടു­മോ തി­രി­ച്ചു­പോ­രാൻ? അ­ന്നു് ഓ­ട്ടോ­റി­ക്ഷ­യി­ല്ല തി­രു­വ­ന­ന്ത­പു­ര­ത്തു് ഞാൻ ഒന്നര മ­ണി­ക്കൂർ നേരം ന­ട­ന്നു വീ­ട്ടി­ലെ­ത്തി.
  3. ഒരു സാ­ഹി­ത്യ­നാ­യ­ക­ന്റെ കൂടെ കു­മാ­ര­നാ­ശാ­ന്റെ ജ­ന്മ­ദി­നാ­ഘോ­ഷ­ത്തി­നു പ്ര­സം­ഗി­ക്കാൻ ഞാൻ പോയി കു­റെ­ക്കാ­ലം മുൻ­പു്. വേറെ ചില പ്ര­ഭാ­ഷ­ക­രും ഉ­ണ്ടാ­യി­രു­ന്നു. സം­ഭാ­ഷ­ണം കു­മാ­ര­നാ­ശാ­ന്റെ ക­വി­ത­യി­ലേ­ക്കു തി­രി­ഞ്ഞു. സാ­ഹി­ത്യ­നാ­യ­കൻ പ­റ­യു­ക­യാ­യി— “കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ ഇവരിൽ കവിത കൂ­ടു­ത­ലു­ള്ള­തു് വ­ള്ള­ത്തോ­ളി­നാ­ണു്. ആ­ശാ­ന്റേ­തു് ലേ­ബേ­ഡ് പൊ­യ­ട്രി­യാ­ണു്. ആ­ശ­യ­ങ്ങൾ ആ­ശ­യ­ങ്ങ­ളാ­യി നി­ല്ക്കു­ന്ന­ത­ല്ലാ­തെ അവ കാ­വ്യ­ബിം­ബ­ങ്ങ­ളാ­വു­ന്നി­ല്ല. Philosophical poetry is bad poetry. ഈ ദു­ഷ്ക­വി­യെ­യാ­ണു് പൊ­ക്കി­ക്കൊ­ണ്ടു ന­ട­ക്കു­ന്ന­തു്”. സ­മ്മേ­ള­നം തു­ട­ങ്ങി. സാ­ഹി­ത്യ­നാ­യ­കൻ­ത­ന്നെ­യാ­യി­രു­ന്നു അ­ധ്യ­ക്ഷൻ. അ­ദ്ദേ­ഹം പ്ര­ഭാ­ഷ­ണം ആ­രം­ഭി­ച്ച­തു് ഇ­ങ്ങ­നെ: “മ­ഹാ­ക­വി­ത്ര­യ­ത്തിൽ അ­ദ്വി­തീ­യൻ കു­മാ­ര­നാ­ശാ­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ധ്യാ­ത്മി­ക സൗ­ര­ഭ്യം വീ­ശു­ന്ന ക­വി­ത­യു­ടെ അ­ടു­ത്തു് വ­ള്ള­ത്തോ­ളി­ന്റെ വൈ­ഷ­യി­ക­ദുർ­ഗ­ന്ധം വ­മി­ക്കു­ന്ന കവിത കൂ­ടു­തൽ ദുർ­ഗ­ന്ധ­മു­ള്ള­താ­യി തോ­ന്നു­ന്നു. മ­ല­യാ­ള­ഭാ­ഷ­യി­ലെ കവി എ­ഴു­ത്ത­ച്ഛ­നാ­ണു്. കു­മാ­ര­നാ­ശാൻ എ­ഴു­ത്ത­ച്ഛ­നെ­ക്കാൾ വലിയ ക­വി­യാ­ണു് എ­ന്ന­തിൽ ഒരു സം­ശ­യ­വും വേണ്ട”. (കൈയടി).
ച­ങ്കൂ­റ്റം

“കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രെ പി­ടി­കൂ­ടി­യ രോ­ഗ­മെ­ന്തു?” “ര­ണ്ടു് ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ പറയാം. തർ­ജ്ജ­മ നി­ങ്ങൾ­ത­ന്നെ ന­ട­ത്തി­ക്കൊ­ള്ളു. self-​conceit, arrogance”.

സ്വ­പ്ന­ങ്ങൾ മ­റ്റു­ള്ള­വ­രെ പ­റ­ഞ്ഞു കേൾ­പ്പി­ക്കു­ന്ന­തി­നെ­ക്കാൾ വൈ­ര­സ്യ­ദാ­യ­ക­മാ­യ പ്ര­വൃ­ത്തി വേ­റൊ­ന്നു­മി­ല്ല. അ­ത­റി­ഞ്ഞു­കൊ­ണ്ടു് വാ­യ­ന­ക്കാ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ ഞാൻ എന്റെ ഒരു സ്വ­പ്ന­ത്തെ­ക്കു­റി­ച്ചു എ­ഴു­തി­ക്കൊ­ള്ള­ട്ടെ. കോ­ഴി­ക­ളെ വീ­ട്ടിൽ വ­ളർ­ത്താൻ ഞാൻ സ­മ്മ­തി­ക്കി­ല്ലെ­ങ്കി­ലും എന്റെ സ്വ­പ്ന­ത്തിൽ ഒരു പി­ട­ക്കോ­ഴി ആ­വിർ­ഭ­വി­ച്ചു ക­ള­ഞ്ഞു. എ­വി­ടെ­യോ ചെ­ന്നു മു­ട്ട­യി­ട്ട­തി­നു­ശേ­ഷം അതു് ശബ്ദം പു­റ­പ്പെ­ടു­വി­ച്ചു­കൊ­ണ്ടു വീ­ട്ടു­മു­റ്റ­ത്തു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു് അ­തി­നു് അ­ദ്ഭു­താ­വ­ഹ­മാ­യ മാ­റ്റം വന്നു. ത­ടി­ച്ച പി­ട­ക്കോ­ഴി കോ­ഴി­ക്കു­ഞ്ഞാ­യി. അതു മു­റ്റ­ത്തു നി­ന്നു വീ­ട്ടി­ന­ക­ത്തേ­ക്കു കയറി എന്റെ മു­റി­യി­ലെ­ത്തി ക­ട്ടി­ലി­ലേ­ക്കു വ­ന്നു് എന്റെ മു­ഖ­ത്തു കാ­ഷ്ഠി­ച്ച­പ്പോൾ മുഖം തു­ട­ച്ചു­കൊ­ണ്ടു് ഞാൻ ചാ­ടി­യെ­ഴു­ന്നേ­റ്റു. മു­ഖ­ത്തു് ഒ­ന്നു­മി­ല്ലാ­യി­രു­ന്നു. സ്വ­പ്നം. മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി യുടെ “ഒരു ഹാ­ങ്ങോ­വ­റിൽ ഇ­രു­ന്നു്” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോ­ഴാ­ണു് എ­നി­ക്കു് സ്വ­പ്ന­ത്തെ­ക്കു­റി­ച്ചു് എ­ഴു­ത­ണ­മെ­ന്നു തോ­ന്നി­യ­തു്. കൃ­ഷ്ണൻ­കു­ട്ടി­യു­ടെ “മൂ­ന്നാ­മ­തൊ­രാൾ” എന്ന ചെ­റു­ക­ഥ മു­ട്ട­യി­ടു­ന്ന പി­ട­ക്കോ­ഴി­യാ­ണു്. അതു് പെ­ട്ടെ­ന്നു ക­ലാ­കൗ­മു­ദി­യി­ലെ കോ­ഴി­ക്കു­ഞ്ഞാ­യി മാ­റു­ന്നു. ഉ­റ­ങ്ങു­ന്ന അ­നു­വാ­ച­ക­ന്റെ മു­ഖ­ത്തു ക­യ­റി­യി­രു­ന്നു കാ­ഷ്ഠി­ക്കു­ക­യും ചെ­യ്യു­ന്നു. സ്റ്റാ­ലി­ന്റെ പ­ടം­വ­ച്ചു് ആ­രാ­ധി­ച്ചി­രു­ന്ന ഒ­രു­ത്തൻ മോ­ഹ­ഭം­ഗ­ത്താൽ ആ പ­ട­മെ­ടു­ത്തു മാ­റ്റു­ന്ന­താ­ണു് ക­ഥ­യു­ടെ പ്ര­തി­പാ­ദ്യം. കഥ പ­റ­യു­ന്നു എന്ന പ്ര­ക്രി­യ­യി­ല്ല; ജീ­വി­ത­മി­ല്ല, ജീ­വി­ത­വീ­ക്ഷ­ണ­മി­ല്ല, ആ­കെ­യു­ള്ള­തു് ഉ­പ­ന്യാ­സ­ത്തി­ന്റെ രീതി മാ­ത്രം. ഇ­മ്മാ­തി­രി ഒരു ‘എസ്സേ’ എ­ഴു­തി­യി­ട്ടു് അതിനു ഷോർട് സ്റ്റോ­റി എന്നു പേ­രി­ട്ടു് വാ­രി­ക­യ്ക്കു് അ­യ­യ്ക്ക­ണ­മെ­ങ്കിൽ അ­സാ­ധാ­ര­ണ­മാ­യ ച­ങ്കൂ­റ്റം വേണം. മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി­യു­ടെ ആ ച­ങ്കൂ­റ്റ­ത്തി­ന്റെ മുൻ­പിൽ ഞാൻ ത­ല­കു­നി­ച്ചു നി­ല്ക്കു­ന്നു. Yours truly എന്നു അ­ദ്ദേ­ഹ­ത്തോ­ടു പ­റ­യു­ക­യും ചെ­യ്യു­ന്നു.

എ­പ്പോ­ഴും അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഭാര്യ, അ­തി­രു­ക­ട­ന്ന പു­ക­വ­ലി, പ­റ­ഞ്ഞാൽ കേൾ­ക്കാ­ത്ത മക്കൾ. എൺപതു വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രി­ക്കേ­ണ്ട പു­രു­ഷൻ ഇ­വ­യു­ണ്ടെ­ങ്കിൽ നാ­ല്പ­താ­മ­ത്തെ വ­യ­സ്സിൽ മ­രി­ക്കും.

മു­ണ്ടൂർ കൃ­ഷ്ണൻ­കു­ട്ടി­യു­ടെ കഥയിൽ ‘സൈ­ദ്ധ്യാ­ന്തി­കൻ’ എ­ന്നു് ഒ­ന്നിൽ­ക്കൂ­ടു­ത­ലാ­യ പ്ര­യോ­ഗം കണ്ടു. അ­ച്ച­ടി­ത്തെ­റ്റാ­വാം. സി­ദ്ധ­മാ­യ അ­ന്ത­ത്തോ­ടു­കൂ­ടി­യ­തു സി­ദ്ധാ­ന്തം. അ­തിൽ­നി­ന്നു സൈ­ദ്ധാ­ന്തി­കൻ എന്ന രൂപം. (സി­ദ്ധാ­ന്ത+ക്) സ്ത്രീ­ലിം­ഗ­രൂ­പം സൈ­ദ്ധാ­ന്തി­കീ എ­ന്നു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പ­ണ്ടു് എൻ. ഗോ­പാ­ല­പി­ള്ള കാ­യി­ക്ക­ര­യിൽ­ച്ചെ­ന്നു പ്ര­സം­ഗി­ച്ചി­ട്ടു വ­ന്ന­തി­നു­ശേ­ഷം ആളുകൾ കൈ­യ­ടി­ച്ചി­ല്ല എന്നു പരാതി പ­റ­ഞ്ഞ­താ­യി ചി­റ­യിൻ­കീ­ഴു് കെ. സു­ധീ­ന്ദ്രൻ എ­ന്നോ­ടു പ­റ­ഞ്ഞു. നി­ങ്ങൾ ഇ­ത്ത­വ­ണ അവിടെ വന്നു ന­ല്ല­പോ­ലെ പ്ര­സം­ഗി­ച്ചി­ട്ടും ആളുകൾ കൈ­യ­ടി­ച്ചി­ല്ല­ല്ലോ. ഗോ­പാ­ല­പി­ള്ള­യു­ടെ പരാതി നി­ങ്ങൾ­ക്കു­മി­ല്ലേ?

ഉ­ത്ത­രം: ഗോ­പാ­ല­പി­ള്ള­സ്സാ­റി­ന്റെ കാ­ര്യം എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എന്റെ കാ­ര്യം പറയാം. ശ്രോ­താ­ക്കൾ കൈ­യ­ടി­ക്കാ­ത്ത­തു ന­ന്നാ­യി എ­ന്നാ­ണു് എന്റെ പക്ഷം. കൈ­യ­ടി­ച്ചെ­ങ്കിൽ അ­തി­ന്റെ ശബ്ദം ചെ­ന്നി­ടി­ച്ചു തൊ­ട്ട­പ്പു­റ­ത്തു­ള്ള ത­കർ­ന്ന സ്മാ­ര­ക­മ­ന്ദി­രം നി­ലം­പ­തി­ക്കു­മാ­യി­രു­ന്നു. കാ­യി­ക്ക­രെ വ­ന്നു­കൂ­ടി­യ­വർ ഔ­ചി­ത്യ­മു­ള്ള­വർ.

ചോ­ദ്യം: പു­രു­ഷ­ന്മാ­രെ വൈ­ദ്യു­തി­ശ്മ­ശാ­ന­ത്തി­ലേ­ക്കു കൊ­ണ്ടു­ച്ചെ­ല്ലു­ന്ന­തു് എ­ന്താ­ണു്?

ഉ­ത്ത­രം: ഒ­ന്ന­ല്ല, പ­ല­തു­ണ്ടു്. എ­പ്പോ­ഴും അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഭാര്യ, അ­തി­രു­ക­ട­ന്ന പു­ക­വ­ലി, പ­റ­ഞ്ഞാൽ കേൾ­ക്കാ­ത്ത മക്കൾ, എൺ­പ­തു­വ­യ­സ്സു­വ­രെ ജീ­വി­ച്ചി­രി­ക്കേ­ണ്ട പു­രു­ഷൻ ഇ­വ­യു­ണ്ടെ­ങ്കിൽ നാ­ല്പ­താ­മ­ത്തെ വ­യ­സ്സിൽ മ­രി­ക്കും.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രെ പി­ടി­കൂ­ടി­യ രോ­ഗ­മെ­ന്തു?

ഉ­ത്ത­രം: ര­ണ്ടു് ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ പറയാം. തർ­ജ്ജ­മ നി­ങ്ങൾ­ത­ന്നെ ന­ട­ത്തി­ക്കൊ­ള്ളൂ. self-​conceit, arrogance.

ചോ­ദ്യം: സ്വ­ഭാ­വ­മേ­ന്മ­യു­ള്ള അ­തി­സു­ന്ദ­രി­ക­ളെ കാ­ണു­മ്പോൾ പു­രു­ഷ­ന്മാർ­ക്കു് എന്തു തോ­ന്നും?

ഉ­ത്ത­രം: ലൈം­ഗി­ക­വി­കാ­രം ഉ­ണ്ടാ­വു­ക­യേ­യി­ല്ല. അ­വ­രോ­ടു­ള്ള ബ­ഹു­മാ­നം­കൊ­ണ്ടു് അയാൾ ഒന്നു നോ­ക്കി­യി­ട്ടു സ്വ­ന്തം കാ­ര്യം നോ­ക്കി പോകും.

ചോ­ദ്യം: പ്രാ­യ­മേ­റെ­യാ­യി­ല്ലേ? ഈ ക­ച്ച­വ­ടം നി­റു­ത്തി­ക്കൂ­ടേ?

ഉ­ത്ത­രം: ഏതു ക­ച്ച­വ­ടം? ഈ കോ­ള­മെ­ഴു­ത്താ­ണോ? പ്രാ­യ­മേ­റെ­യാ­യാൽ ഇതു നി­റു­ത്ത­ണ­മെ­ന്നു­ണ്ടോ? ഞാ­നി­തു എ­ഴു­താൻ ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്നു. നി­ങ്ങ­ളു­ടെ മേൽ­വി­ലാ­സ­ത്തിൽ­നി­ന്നു മ­ന­സ്സി­ലാ­യി നി­ങ്ങൾ­ക്കു ഇ­രു­പ­തു വ­യ­സ്സോ­ള­മേ പ്രാ­യ­മു­ള്ളു­വെ­ന്നു്. നി­ങ്ങൾ എന്റെ പ്രാ­യ­ത്തിൽ എ­ത്തു­മോ? എ­ത്തി­യാ­ലും ഇ­തെ­ഴു­താ­നാ­വു­മോ?

ചോ­ദ്യം: നി­ങ്ങൾ ഏ­റ്റ­വും വെ­റു­ക്കു­ന്ന സ്ത്രീ­യാ­രു്?

ഉ­ത്ത­രം: ജാ­ക്വ­ലിൻ കെ­ന്ന­ഡി ഒ­നാ­സി­സ്സ്.

ചോ­ദ്യം: ‘സർ­വ്വ­രാ­ജ്യ­തൊ­ഴി­ലാ­ളി­ക­ളേ, സം­ഘ­ടി­ക്കു­വിൻ. നി­ങ്ങൾ­ക്കു ന­ഷ്ട­പ്പെ­ടാൻ കൈ­ച­ങ്ങ­ല­ക­ള­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല’ എ­ന്ന­തി­നെ­ക്കാൾ ശ­ക്തി­യു­ള്ള വേ­റൊ­രു സൂ­ക്തം ഉണ്ടോ?

ഉ­ത്ത­രം: ഇല്ല. എ­ങ്കി­ലും മവോ സെ­തു­ങ്ങ് 1964-ൽ ചെയ്ത ഒരു പ്ര­സ്താ­വം തി­ക­ച്ചും ശ­ക്ത­മാ­ണു്. ‘People of the world, unite and defeat the US aggressors and all their running dogs’ എ­ന്ന­താ­ണു് അതു്. അ­തി­ന്റെ സാം­ഗ­ത്യം ഇ­ന്നും ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല. ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു മാ­ത്ര­മ­ല്ല വർ­ദ്ധി­ച്ചി­ട്ടു­മു­ണ്ടു്.

ചോ­ദ്യം: മ­ര­ണ­ത്തെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നൂ നി­ങ്ങൾ?

ഉ­ത്ത­രം: അതു് ഒരു കോ­മ­യാ­ണെ­ന്നു ഭാ­ര­തീ­യ ത­ത്ത്വ­ചി­ന്ത. ഫുൾ­സ്റ്റോ­പ്പാ­ണെ­ന്നു സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ.

ചോ­ദ്യം: വ­യ­സ്സൻ എ­ന്നാ­രെ­യാ­ണു് വി­ളി­ക്കേ­ണ്ട­തു?

ഉ­ത്ത­രം: നി­ങ്ങ­ളെ­ക്കാൾ ഒരു ദിവസം പ്രാ­യം കൂടിയ ആരും വ­യ­സ്സൻ.

രണ്ടു മു­ഖ­ങ്ങൾ
images/Mao.jpg
മവോ സെ­തു­ങ്ങ്

ഇ­ന്ത്യ­യു­ടെ മ­ധ്യ­ഭാ­ഗം. അവിടെ ഒരു കാ­ട്ടിൽ ഞാൻ കു­റ­ച്ചു­കാ­ലം ക­ഴി­ഞ്ഞു­കൂ­ടി­യി­രു­ന്നു. കാ­ട്ടി­ന്റെ ന­ടു­വി­ലൂ­ടെ­യു­ള്ള പാ­ത­യി­ലൂ­ടെ ന­ട­ന്നു് ബസ്സ് പോ­കു­ന്ന റോഡിൽ ചെ­ല്ലാ­നാ­ണു് ഞാൻ തീ­രു­മാ­നി­ച്ച­തു്. താ­മ­സി­ക്കു­ന്നി­ട­ത്തു­നി­ന്നു സാ­യാ­ഹ്ന­ത്തിൽ ഇ­റ­ങ്ങി­യ­പ്പോൾ അ­ന്ത­രീ­ക്ഷം തെ­ളി­ച്ച­മു­ള്ള­താ­യി­രു­ന്നു. റോഡിൽ എ­ത്തി­യ­പ്പോൾ പെ­ട്ടെ­ന്നു് ആകാശം ക­റു­ത്തു. കാർ­മ്മേ­ഘ­ങ്ങൾ ഉ­രു­ണ്ടു­കൂ­ടി. പേ­മാ­രി ആ­രം­ഭി­ക്കാൻ ഒ­ട്ടും വൈ­കി­യി­ല്ല. അ­തോ­ടൊ­രു­മി­ച്ചു് പ്ര­ച­ണ്ഡ­വാ­ത­വും. അ­തു­പോ­ലൊ­രു മഴ അതിനു മുൻ­പും പിൻ­പും ഞാൻ ക­ണ്ടി­ട്ടി­ല്ല. മഴ ന­ന­ഞ്ഞു ഞാൻ വി­റ­ച്ചു. കാ­റ്റു് എന്നെ അ­ടി­ച്ചെ­ടു­ത്തു കൊ­ണ്ടു പോ­കു­മെ­ന്നു വി­ചാ­രി­ച്ചു പേ­ടി­ച്ചു. അ­പ്പോ­ഴു­ണ്ടു് 20 നാഴിക അ­ക­ലെ­യു­ള്ള കോ­ളേ­ജിൽ പോ­യി­ട്ടു് അവിടെ ഒരു പെൺ­കു­ട്ടി ബ­സ്സിൽ­നി­ന്നി­റ­ങ്ങു­ന്നു. അവളെ എ­നി­ക്കു നേ­ര­ത്തേ പ­രി­ച­യ­മു­ണ്ടു്. അന്നു കോ­ളേ­ജി­ലെ അ­ധ്യാ­പ­ക­നാ­യി­രു­ന്ന എന്നെ അവൾ ബ­ഹു­മാ­നി­ച്ചി­രു­ന്നു. കു­ട­നി­വർ­ത്തി ബ­സ്സിൽ­നി­ന്നി­റ­ങ്ങി­യ അവൾ മഴയിൽ കു­തിർ­ന്നു റോ­ഡി­ന­രി­കെ ആ­ടി­യാ­ടി നി­ല്ക്കു­ന്ന എന്നെ കണ്ടു. പെൺ­കു­ട്ടി­യാ­യ­തു­കൊ­ണ്ടു് എന്നെ കു­ട­യിൽ നി­ന്നു­കൊ­ള്ളാൻ അ­വൾ­ക്കു ക്ഷ­ണി­ക്കാൻ വയ്യ. എ­ന്നാൽ എന്റെ സ്ഥി­തി­യിൽ സ­ഹ­താ­പ­വും. ഒരു ക­ണ്ണിൽ ഞാൻ നി­ങ്ങ­ളെ കു­ട­യിൽ ക­യ­റ്റി­ല്ല എന്ന ക്രൂ­ര­ത ക­ലർ­ന്ന ഭാവം. മ­റ്റേ­ക്ക­ണ്ണിൽ നി­ങ്ങൾ വി­റു­ങ്ങ­ലി­ച്ചു മ­രി­ക്കു­മ­ല്ലോ, അതിൽ എ­നി­ക്കു ദുഃ­ഖ­മു­ണ്ടു് എന്ന മ­ട്ടു്. മുൻ­പൊ­രി­ക്കൽ സ്വ­ന്തം കാറിൽ ക­യ­റ്റി എന്നെ വീ­ട്ടിൽ കൊ­ണ്ടാ­ക്കി­യ അവൾ അന്നു മി­ണ്ടാ­തെ പോയി. രണ്ടു ക­ണ്ണു­ക­ളെ­ക്കു­റി­ച്ചു ഞാൻ പ­റ­ഞ്ഞ­ല്ലോ. രണ്ടു മു­ഖ­ങ്ങൾ എന്നു വേണം പറയാൻ. ആ രണ്ടു മു­ഖ­ങ്ങൾ അകലെ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യ­പ്പോൾ മഴ തീർ­ന്നു. ഞാൻ വേ­ച്ചു­വേ­ച്ചു വീ­ട്ടി­ലേ­ക്കു പോയി.

images/Panampally.jpg
പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ

മ­ല­യാ­ള­ത്തിൽ ആ­വിർ­ഭ­വി­ക്കു­ന്ന ചെ­റു­ക­ഥ­കൾ കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ രണ്ടു മു­ഖ­ങ്ങൾ ദർ­ശി­ക്കു­ന്നു. ഒന്നു പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തെ നോ­ക്കു­ന്ന മുഖം. മ­റ്റേ­തു ന­മ്മു­ടെ നാ­ട്ടി­ലേ­ക്കു നോ­ക്കു­ന്ന­തു്. നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും കഥകൾ ഇ­ങ്ങ­നെ ഇ­ര­ട്ട­മു­ഖ­ങ്ങൾ കാ­ണി­ക്കു­ന്നു. അതു ചൂ­ണ്ടി­ക്കാ­ണി­ച്ചാൽ ചിലർ വ­ഴ­ക്കി­നു വരും. ഈ സ്ഥി­തി നി­ല­വി­ലി­രി­ക്കു­മ്പോൾ ന­മ്മു­ടെ നാ­ട്ടി­ലേ­ക്കു നോ­ക്കു­ന്ന മുഖം മാ­ത്ര­മു­ള്ള കഥ ക­ണ്ടാ­ലോ? ഒരു ഉൾ­ക്കു­ളി­രു­ണ്ടാ­കും. ആ ഉൾ­ക്കു­ളി­രാ­ണു് ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടി ന്റെ “ഋ­തു­ഭേ­ദ­ങ്ങൾ” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ­തു്. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ക­റ­ക­ള­ഞ്ഞ മ­ല­യാ­ള­ശൈ­ലി­യിൽ ഒരു ഉൾ­നാ­ടൻ ദേ­ശ­ത്തി­ന്റെ കഥ പ­റ­യു­ന്നു അ­ദ്ദേ­ഹം. തൂ­ങ്ങി­മ­രി­ച്ച വ­ല്യ­ച്ഛ­ന്റെ വീ­ട്ടി­ലെ­ത്തി­യ അവൾ ജീ­വി­ക്കാൻ­വേ­ണ്ടി ഓരോ പു­രു­ഷ­ന്റെ­കൂ­ടെ പോ­കു­ന്നു. ഈ സർ­വ­സാ­ധാ­ര­ണ സംഭവം ഹൃ­ദ്യ­മാ­യ രീ­തി­യിൽ വർ­ണ്ണി­ച്ചി­രി­ക്കു­ന്നു ബാ­ല­കൃ­ഷ്ണൻ മാ­ങ്ങാ­ടു്. ക­ഥ­യു­ടെ അ­ന്ത­രീ­ക്ഷ സൃ­ഷ്ടി ഒ­ന്നാ­ന്ത­രം ആ പ്ര­ദേ­ശ­ത്തെ ക്ഷു­ദ്ര­ങ്ങ­ളാ­യ പ­ക­പോ­ക്ക­ലു­ക­ളെ കൃ­ത്രി­മ­ത്വ­ത്തി­ന്റെ പാ­ടു­പോ­ലും വീ­ഴാ­തെ ക­ഥാ­കാ­രൻ ആ­ലേ­ഖ­നം ചെ­യ്യു­ന്നു. കാ­ല­ത്തു് ഉ­റ­ക്ക­ത്തിൽ­നി­ന്നു മോചനം നേടി വേ­റൊ­രു വി­ചാ­ര­വും കൂ­ടാ­തെ മു­റ്റ­ത്തേ­ക്കു നോ­ക്കു­മ്പോൾ ത­ലേ­ദി­വ­സം അവിടെ ഇ­ല്ലാ­തി­രു­ന്ന ഒരു പൂവു് വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ നി­ങ്ങൾ­ക്കു് എ­ന്തു് തോ­ന്നും? എന്തു തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഇക്കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്.

ഇ. എം. എസ്സ്

മ­ല­യാ­ള­ത്തിൽ ആ­വിർ­ഭ­വി­ക്കു­ന്ന ചെ­റു­ക­ഥ­കൾ കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ രണ്ടു മു­ഖ­ങ്ങൾ ദർ­ശി­ക്കു­ന്നു. ഒന്നു പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തെ നോ­ക്കു­ന്ന മുഖം. മ­റ്റേ­തു ന­മ്മു­ടെ നാ­ട്ടി­ലേ­ക്കു നോ­ക്കു­ന്ന­തു്. നൂ­റി­നു തൊ­ണ്ണൂ­റ്റി­യൊൻ­പ­തും കഥകൾ ഇ­ങ്ങ­നെ ഇ­ര­ട്ട­മു­ഖ­ങ്ങൾ കാ­ണി­ക്കു­ന്നു.

പ­റ­യാ­നു­ള്ള­തു് സ­ര­ള­മാ­യി. സ്പ­ഷ്ട­മാ­യി പ­റ­യു­ന്ന രണ്ടു രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രെ മാ­ത്ര­മേ ഞാൻ ക­ണ്ടി­ട്ടു­ള്ളു. ഒരാൾ പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ. ര­ണ്ടാ­മ­ത്തെ­യാൾ ഇ. എം. എസ്സ്. ന­മ്പൂ­തി­രി­പ്പാ­ടു്. ര­ണ്ടു­പേ­രും ജ­ന­ങ്ങ­ളു­ടെ സ്ഥാ­ന­ത്തു ത­ങ്ങ­ളെ പ്ര­തി­ഷ്ഠി­ക്കു­ന്നു. ര­ണ്ടു­പേ­രു­ടെ­യും അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു ന­മു­ക്കു സ­മ്പൂർ­ണ്ണ­മാ­യി യോ­ജി­ക്കാം; അ­ല്ലെ­ങ്കിൽ ഭാ­ഗി­ക­മാ­യി യോ­ജി­ക്കാം; അ­തു­മ­ല്ലെ­ങ്കിൽ പ­രി­പൂർ­ണ്ണ­മാ­യി യോ­ജി­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യാം. പക്ഷേ, സാ­മാ­ന്യ­ജ­ന­ത­യു­ടെ വി­ചാ­ര­വി­കാ­ര­ങ്ങ­ളോ­ടു താ­ദാ­ത്മ്യം പ്രാ­പി­ച്ചി­ട്ടു സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ വർ­ണ്ണം ക­ലർ­ത്തി അവർ ആ­വി­ഷ്കാ­രം നിർ­വ­ഹി­ക്കു­മ്പോൾ ന­മു­ക്കു അവരെ ബ­ഹു­മാ­നി­ക്കാ­തി­രി­ക്കാൻ സാ­ധ്യ­മ­ല്ല. ദുർ­ഗ്ര­ഹ­മാ­യി ആ­രെ­ങ്കി­ലും എ­ഴു­തി­യാൽ വാ­യ­ന­ക്കാ­ര­നു ക്ലേ­ശ­മു­ണ്ടാ­കും. ആ ക്ലേ­ശം എ­ഴു­ത്തു­കാ­ര­നോ­ടു­ള്ള വി­രോ­ധ­മാ­യി മാ­റു­ക­യും ചെ­യ്യും. എ­ന്നാൽ സ്പ­ഷ്ട­ത­യോ­ടെ എ­ഴു­തു­ന്ന­വ­രും പ്ര­സം­ഗി­ക്കു­ന്ന­വ­രും യ­ഥാ­ക്ര­മം വാ­യ­ന­ക്കാ­രെ­യും ശ്രോ­താ­ക്ക­ളെ­യും ബ­ഹു­മാ­നി­ക്കു­ന്ന­വ­രാ­ണു്. ഇ­തു­കൊ­ണ്ടാ­ണു് പ­ന­മ്പി­ള്ളി­യേ­യും ഇ. എം. എ­സ്സി­നെ­യും എ­ഴു­ത്തു­കാ­രെ­ന്ന നി­ല­യിൽ, പ്ര­ഭാ­ഷ­ക­രെ­ന്ന നി­ല­യിൽ കേ­ര­ളീ­യ­രും കേ­ര­ള­ത്തി­നു പു­റ­ത്തു­ള്ള­വ­രും ബ­ഹു­മാ­നി­ക്കു­ന്ന­തും സ്നേ­ഹി­ക്കു­ന്ന­തും. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ഇ. എം. എസ്സ്. “അ­ക്കാ­ദ­മി നേ­താ­ക്ക­ളു­ടെ അ­ല്പ­ത്വം” എന്ന പേരിൽ എ­ഴു­തി­യ ലേഖനം വാ­യി­ക്കു­ക. വാ­യ­ന­ക്കാർ­ക്കു് അതിലെ ആ­ശ­യ­ങ്ങ­ളോ­ടു പ്ര­തി­പ­ത്തി വരാം. വി­പ്ര­തി­പ­ത്തി­യും വരാം. എ­ന്നാൽ അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന പു­ഴ­പോ­ലെ ഒ­ഴു­കു­ന്ന ആ ശൈ­ലി­യെ അ­ഭി­ന­ന്ദി­ക്കാ­തി­രി­ക്കാൻ ക­ഴി­യു­ക­യി­ല്ല. മ­ന­സ്സി­ന്റെ സ്പ­ഷ്ട­ത­യാ­ണു് ശൈ­ലി­യു­ടെ സ്പ­ഷ്ട­ത­യാ­യി പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തു്. ഇ. എം. എ­സ്സി­നെ­പ്പോ­ലെ ഋ­ജു­വാ­യി, വ്യ­ക്ത­മാ­യി എ­ഴു­താ­നാ­ണു് എ­നി­ക്കും ആ­ഗ്ര­ഹം.

images/Kierkegaard.jpg
കീർ­ക്കെ­ഗോർ

ര­ണ്ടു­പേർ. ഒരാൾ ഹൃ­ദ­യ­ത്തി­ന്റെ സ­ത്യ­സ­ന്ധ­ത­യി­ല്ലാ­തെ ഈ­ശ്വ­ര­നോ­ടു പ്രാർ­ത്ഥി­ക്കു­ന്നു. ര­ണ്ടാ­മ­ത്തെ­യാൾ അ­ന­ന്ത­മാ­യ അ­ഭി­ലാ­ഷ­ത്തി­ന്റെ എല്ലാ ഉ­ത്ക­ട­വി­കാ­ര­ങ്ങ­ളോ­ടും­കൂ­ടി ഈ­ശ്വ­ര­വി­ഗ്ര­ഹ­ത്തോ­ടു പ്രാർ­ത്ഥി­ക്കു­ന്നു. ഇവരിൽ ആ­ദ്യ­ത്തെ­യാൾ യ­ഥാർ­ത്ഥ­ത്തിൽ വി­ഗ്ര­ഹ­ത്തോ­ടാ­ണു് പ്രാർ­ത്ഥ­ന ന­ട­ത്തു­ക. ര­ണ്ടാ­മ­ത്തെ­യാ­ളാ­ക­ട്ടെ സ­ത്യാ­ത്മ­ക­ത­യോ­ടെ ഈ­ശ്വ­ര­നോ­ടു­ത­ന്നെ പ്രാർ­ത്ഥി­ക്കു­ന്നു—കീർ­ക്കെ­ഗോർ.

സാ­ഹ്നി

ആളുകൾ വീ­ടു­വ­യ്ക്കു­മ്പോൾ പ­റ­മ്പി­നു ചു­റ്റും മ­തി­ലു­കെ­ട്ടി വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­ന്നു. കു­ഞ്ഞു­ങ്ങൾ­ക്കു വി­ദ്യാ­ഭ്യാ­സം നൽകി അ­വ­രു­ടെ ജീ­വി­ത­ത്തി­നു വ്യ­വ­സ്ഥ നൽ­കു­ന്നു. അ­തു­പോ­ലെ രൂ­പ­ര­ഹി­ത­മാ­യ അ­നു­ഭ­വ­ത്തി­നു വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉദയം.

ഇ­ന്ന­ത്തെ ക­ഥ­യ്ക്കു പഴയ പാ­ര­മ്പ­ര്യ­മ­ല്ല, പുതിയ പാ­ര­മ്പ­ര്യ­മാ­ണു­ള്ള­തെ­ന്നു് ചിലർ പ­റ­യു­ന്നു. വാ­ദ­ത്തി­നു­വേ­ണ്ടി ഞാനതു സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ആ പുതിയ പാ­ര­മ്പ­ര്യ­ത്തിൽ­നി­ന്നു് നൂതന പാ­ര­മ്പ­ര്യം സൃ­ഷ്ടി­ക്കു­ന്ന­വ­നെ­യാ­ണു് മൗ­ലി­ക­ത്വ­മു­ള്ള ക­ലാ­കാ­ര­നാ­യി വാ­യ­ന­ക്കാർ കാ­ണു­ന്ന­തു്. മ­ല­യാ­ള­ത്തിൽ അ­ങ്ങ­നെ­യൊ­രു പാ­ര­മ്പ­ര്യം സൃ­ഷ്ടി­ച്ച എ­ഴു­ത്തു­കാർ ന­വീ­ന­കാ­ല­ത്തു് ഇ­ല്ലേ­യി­ല്ല. ലാ­റ്റി­ന­മേ­രി­ക്ക­യിൽ റോആ ബാ­സ്തോ­സ്, മാർ­കേ­സ്, യോസ ഫ്രാൻ­സിൽ കമ്യു, റോബ് ഗ്രീ­യേ ഇ­വ­രൊ­ക്കെ അ­മ്മ­ട്ടിൽ ന­വീ­ന­പാ­ര­മ്പ­ര്യ­ത്തി­ന്റെ സ്ര­ഷ്ടാ­ക്ക­ളാ­ണു്. മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല ഭാ­ര­തീ­യ സാ­ഹി­ത്യ­ത്തി­ലും ആ വി­ധ­ത്തി­ലു­ള്ള സൃ­ഷ്ടി­കർ­ത്താ­ക്ക­ളി­ല്ല. പ്രാ­ചീ­ന പാ­ര­മ്പ­ര്യ­ത്തിൽ അ­ഭി­ര­മി­ച്ചു­കൊ­ണ്ടു് അവർ കഥകൾ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അവ വാ­യി­ക്കു­മ്പോൾ ‘ത­ര­ക്കേ­ടി­ല്ല’ എന്നു മാ­ത്രം നമ്മൾ പറയും. ന­മ്മു­ടെ അ­ന്തർ­മ­ണ്ഡ­ല­ത്തെ പ്ര­കാ­ശ­പൂർ­ണ്ണ­മാ­ക്കാൻ അ­വ­യ്ക്കു ക­ഴി­യു­ക­യി­ല്ല. മേയ് 16–22-ലെ Illustrate Weekly-​യിൽ ഭിഷം സാ­ഹ്നി യുടെ ഒരു ചെ­റു­ക­ഥ തർ­ജ്ജ­മ ചെ­യ്തു ചേർ­ത്തി­ട്ടു­ണ്ടു്. ഭൂമി വി­ട്ടു കി­ട്ടാൻ­വേ­ണ്ടി കോ­ട­തി­യിൽ കെ­യ്സി­നു പോയ ഒരു വൃ­ദ്ധ­നു് എ­ഴു­പ­താ­മ­ത്തെ വ­യ­സ്സിൽ അതു തി­രി­ച്ചു­കി­ട്ടാ­നു­ള്ള ‘വിധി’ ല­ഭി­ക്കു­ന്നു. ‘കൈ­വ­ശാ­വ­കാ­ശ’ത്തി­നു­വേ­ണ്ടി പി­ന്നെ­യും ശ്ര­മി­ക്കേ­ണ്ട­തു­ണ്ടു്. കെ­യ്സ് ന­ട­ത്തി­യ എൺ­പ­തു­വ­യ­സ്സാ­യ വ­ക്കീ­ലി­നു് വ­സ്തു­വി­ന്റെ മൂ­ന്നി­ലൊ­രു ഭാഗം കൊ­ടു­ക്കാ­മെ­ന്നും അ­തി­ന്റെ കൈ­വ­ശാ­വ­കാ­ശ­ത്തി­നു­വേ­ണ്ടി അയാൾ ശ്ര­മി­ക്ക­ണ­മെ­ന്നും എ­ഴു­പ­തു വ­യ­സ്സു­കാ­രൻ നിർ­ദ്ദേ­ശി­ച്ചു. വ­ക്കീ­ലി­ന്റെ സ­ഹാ­യ­മു­ണ്ടെ­ങ്കി­ലേ വസ്തു വി­ട്ടു­കി­ട്ടു­ക­യു­ള്ളു. നാ­ലു­ല­ക്ഷം രൂപ വി­ല­യു­ള്ള വ­സ്തു­വാ­ണു് അയാൾ വ­ക്കീ­ലി­നു പ്ര­തി­ഫ­ല­മാ­യി കൊ­ടു­ക്കാ­മെ­ന്നു് സ­മ്മ­തി­ച്ചു് മു­ദ്ര­പ്പ­ത്ര­ത്തിൽ എഴുതി ഒ­പ്പി­ട്ടു­കൊ­ടു­ത്ത­തു്. ഒരു ദുർ­ബ്ബ­ല­നി­മി­ഷ­ത്തിൽ അ­ങ്ങ­നെ­യൊ­രു ബു­ദ്ധി­ശൂ­ന്യ­ത കാ­ണി­ച്ച­തിൽ പ­ശ്ചാ­ത്ത­പി­ച്ചു ഹൃ­ദ­യാ­ഘാ­ത­ത്താൽ അയാൾ മ­രി­ക്കു­ന്നു. നീ­തി­നിർ­വ­ഹ­ണ­ത്തി­ലു­ള്ള താമസം, വ­ക്കീ­ല­ന്മാ­രു­ടെ വി­ദ്യ­കൾ, ബ്യൂ­റോ­ക്ര­സി­യു­ടെ നൃ­ശം­സ­ത ഇ­വ­യൊ­ക്കെ കാ­ണി­ച്ചു് ഒരു പാവം അ­വ­യ്ക്കു് ഇ­ര­യാ­കു­ന്ന­തി­ന്റെ ചി­ത്രം വ­ര­യ്ക്കാൻ ക­ഥാ­കാ­ര­നു് ക­ഴി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും ഇ­തി­ലെ­വി­ടെ­യാ­ണു് ക­ല­യു­ടെ മാ­ന്ത്രി­ക­ത്വം? സർ­വ­സാ­ധാ­ര­ണ­മാ­യ ഒരു കഥ. പാ­ര­മ്പ­ര്യ­ത്തിൽ നൂതന പാ­ര­മ്പ­ര്യം സൃ­ഷ്ടി­ക്കാൻ സാ­ഹ്നി­ക്കു ക­ഴി­യു­ന്നി­ല്ല. പെ­രു­മ്പാ­മ്പു­പോ­ലെ ഇ­ഴ­യു­ന്ന ക­ഥാ­ഗ­തി. അ­നാ­കർ­ഷ­ക­മാ­യ തർ­ജ്ജ­മ. വി­മർ­ശ­ന­വും അ­തി­രു­ക­ട­ക്ക­രു­ത­ല്ലോ. അ­തു­കൊ­ണ്ടു നി­റു­ത്ത­ട്ടെ.

ക­മ­ന്റു­കൾ
  1. മ­ഹാ­ക­വി ശ­ങ്ക­ര­ക്കു­റു­പ്പി­നു ജ്ഞാ­ന­പീ­ഠം സ­മ്മാ­നം കി­ട്ടി­യ­പ്പോൾ അ­ദ്ദേ­ഹ­ത്തെ അ­ഭി­ന­ന്ദി­ക്കാൻ സ­മ്മേ­ള­നം കൂടി. കവി വെ­ണ്ണി­ക്കു­ളം ഗോ­പാ­ല­ക്കു­റു­പ്പു് ഒരു പ്ര­ഭാ­ഷ­ക­നാ­യി­രു­ന്നു ആ സ­മ്മേ­ള­ന­ത്തിൽ. അ­ദ്ദേ­ഹം പലതവണ ജിയെ ഭാ­ഗ്യ­വ­ശാൽ, ഭാ­ഗ്യ­വാൻ എന്നു വി­ശേ­ഷി­പ്പി­ച്ചു—ഭാ­ഗ്യം­കൊ­ണ്ടാ­ണു സ­മ്മാ­നം കി­ട്ടി­യ­തെ­ന്നു സൂചന. ന­മു­ക്കി­ഷ്ട­മി­ല്ലാ­ത്ത­വർ­ക്കു് ഉ­യർ­ച്ച വ­രു­മ്പോൾ നിർ­ല്ലോ­പം പ്ര­യോ­ഗി­ക്കു­ന്ന വാ­ക്കാ­ണി­തു്. അ­സൂ­യ­യിൽ­നി­ന്നാ­ണു് അ­തി­ന്റെ ഉദയം.
  2. അ­ന്ത­രി­ച്ചു­പോ­യ ഒരു സു­ഹൃ­ത്തു് കൊ­ട്ടാ­ര­ക്ക­ര­യ്ക്ക­ടു­ത്തു­ള്ള ഒരു സ്ഥ­ല­ത്തു് ഒരു സ്ക്കൂൾ വാർ­ഷി­ക­ത്തി­നു് പ്ര­സം­ഗി­ച്ചു. ആളു കി­ട്ടാ­ത്ത­തു­കൊ­ണ്ടാ­വ­ണം അ­ടു­ത്ത വർ­ഷ­വും അ­ദ്ദേ­ഹ­ത്തെ ക്ഷ­ണി­ച്ചു പ്ര­വർ­ത്ത­കർ. സു­ഹൃ­ത്തു് ത­ലേ­വർ­ഷം ചെയ്ത പ്ര­സം­ഗം­ത­ന്നെ അ­തേ­രീ­തി­യിൽ ആ­വർ­ത്തി­ച്ചു. ബു­ദ്ധി­മാ­ന്മാ­രാ­യ അ­ധ്യാ­പ­കർ അ­തു­കേ­ട്ടു പു­ച്ഛി­ച്ചു ചി­രി­ച്ചെ­ങ്കി­ലും പ്ര­ഭാ­ഷ­ക­നോ­ടു് ഒ­ന്നും അ­പ­മ­ര്യാ­ദ­യാ­യി പ­റ­ഞ്ഞി­ല്ല. സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം കാ­പ്പി­കു­ടി­ക്കാ­നി­രു­ന്ന­പ്പോൾ പു­ഴു­ത്ത (പ­ഴു­ത്ത­ത­ല്ല) പഴവും കൺ­ട്രി ബി­സ്ക്ക­റ്റും മാ­ത്രം മേ­ശ­മേൽ നി­ര­ന്നു. അ­തു­ക­ണ്ടു് കോ­പി­ച്ച പ്ര­ഭാ­ഷ­കൻ സം­ഘാ­ട­ക­രോ­ടു ക­യർ­ത്തു. ‘ഇവിടെ പു­ഴു­ങ്ങി­യ മ­ര­ച്ചീ­നി­യെ­ങ്കി­ലും കി­ട്ടി­ല്ലേ?’ എ­ന്നാ­ണു് അ­ദ്ദേ­ഹം ദേ­ഷ്യ­ത്തോ­ടു ചോ­ദി­ച്ച­തു്. അ­പ്പോൾ ഒ­ര­ദ്ധ്യാ­പ­കൻ മെ­ല്ലെ ചോ­ദി­ച്ചു:“സാർ ക­ഴി­ഞ്ഞ വർഷം ഇവിടെ വ­ന്ന­പ്പോൾ പറഞ്ഞ കാ­ര്യ­ങ്ങൾ തന്നെ ഇ­ത്ത­വ­ണ­യും പ­റ­ഞ്ഞു. സാ­റി­ന്റെ ആ­ശ­യ­ങ്ങൾ­ക്കു് ഒരു പു­രോ­ഗ­മ­ന­വും ഉ­ണ്ടാ­വു­ക­യി­ല്ലേ”—അ­ധ്യാ­പ­ക­ന്റെ ആ പ്ര­ച്ഛ­ന്ന­മാ­യ പ­രി­ഹാ­സം എ­നി­ക്കു് ഇ­ഷ്ട­പ്പെ­ട്ടു. ഞാൻ വി­ചാ­രി­ച്ചു, നി­രൂ­പ­ക­നു് ആ­ശ­യ­സ്ഥി­ര­ത വേണം. രാ­ഷ്ട്രീ­യ­ക്കാ­ര­നു പ്ര­ത്യ­യ­സ്ഥി­ര­ത വേണം. പ്ര­ഭാ­ഷ­കർ­ക്കും ആ­ശ­യ­സ്ഥി­ര­ത വേ­ണ­മ­ല്ലോ. അ­തു­കൊ­ണ്ടാ­ണു് അവർ പ­റ­ഞ്ഞ­തു­ത­ന്നെ പി­ന്നെ­യും പ­റ­യു­ന്ന­തു്.
  3. “സ്നേ­ഹ­സ­മ്പ­ന്ന­മാ­യും വി­ന­യാ­ന്വി­ത­മാ­യും എ­ളി­യ­വ­രാ­യ അ­സ്മാ­ദൃ­ശ­രോ­ടു പെ­രു­മാ­റു­ന്ന ഒരു വലിയ മ­നു­ഷ്യ­നെ, എം. കൃ­ഷ്ണൻ­നാ­യ­രെ പ­രി­ച­യ­പ്പെ­ട്ട ദിവസം മുതൽ ഞാൻ മ­ന­സ്സിൽ കു­ടി­വ­ച്ചി­ട്ടു­ണ്ടു്” എ­ന്നു് എം. കു­ട്ടി­കൃ­ഷ്ണൻ ദേ­ശാ­ഭി­മാ­നി­വാ­രി­ക­യിൽ.—മ­ന­സ്സി­നു ഉ­ന്ന­മ­നം ഉ­ള്ള­വർ നി­ന്ദ­ന­ത്തിൽ, അ­പ­മാ­ന­ന­ത്തിൽ ക്ഷോ­ഭി­ക്കി­ല്ല. നി­ന്ദ­ന­വും അ­പ­മാ­ന­ന­വും കു­ട്ടി­കൃ­ഷ്ണ­നിൽ­നി­ന്നു് ഉ­ണ്ടാ­യി­ല്ലെ­ങ്കി­ലും മാ­ന­സി­കോ­ന്ന­മ­നം ഇ­ല്ലാ­ത്ത ഞാൻ നേ­ര­ത്തേ ക്ഷോ­ഭി­ച്ചു. കു­ട്ടി­കൃ­ഷ്ണൻ ക്ഷോ­ഭി­ച്ചി­ല്ല എ­ന്ന­തി­നു തെ­ളി­വാ­ണു് ഈ വാ­ക്യ­ങ്ങൾ. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­യർ­ന്ന മ­ന­സ്സി­നു മുൻ­പിൽ ഞാൻ ആ­ദ­രാ­വ­ന­ത­നാ­യി നി­ല്ക്കു­ന്നു.
പുതിയ പു­സ്ത­കം
images/StephenHawkingStarChild.jpg
സ്റ്റീ­വൻ ഹോ­ക്കി­ങ്

സ്റ്റീ­വൻ ഹോ­ക്കി­ങ്ങി ന്റെ “A Brief History of Time ” എന്ന പു­സ്ത­ക­ത്തി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ആരോ എ­ഴു­തി­യ പു­സ്ത­ക­ത്തി­ലും (പേരു ഞാൻ മ­റ­ന്നു­പോ­യി) അ­ദ്ദേ­ഹ­ത്തി­ന്റെ Theories of Everything (TOEs) എ­ന്ന­തി­നെ­ക്കു­റി­ച്ചു് പ്ര­തി­പാ­ദ­ന­ങ്ങ­ളു­ണ്ടു്. ലോ­ക­ത്തെ­ക്കു­റി­ച്ചു് ഇ­ന്നു­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള എല്ലാ നി­യ­മ­ങ്ങ­ളെ­യും ഒറ്റ നി­യ­മ­ത്തിൽ ഒ­തു­ക്കാ­മെ­ന്നും അതു ക­ണ്ടു­പി­ടി­ക്ക­ലാ­ണു് ശാ­സ്ത്ര­കാ­ര­ന്റെ കർ­ത്ത­വ്യ­മെ­ന്നും ഹോ­ക്കി­ങ് വി­ശ്വ­സി­ക്കു­ന്നു. ഐൻ­ഷ്ടൈൻ ജീ­വി­ത­ത്തി­ന്റെ ന­ല്ല­ഭാ­ഗം ഇതു ക­ണ്ടു­പി­ടി­ക്കു­ന്ന­തി­നു­വേ­ണ്ടി ശ്ര­മി­ച്ചു; പ­രാ­ജ­യ­പ്പെ­ട്ടു.

images/ToEBarrow.jpg

ഈ സ്പെ­ക്യു­ലേ­യ്ഷൻ—ഊഹം—ശ­രി­യ­ല്ലെ­ന്നാ­ണു് എ­ഡി­ങ്റ്റൈ­ന്റെ യും ജീൻസി ന്റെ­യും “ശിഷ്യ”നായ John D.Barrow-യുടെ പക്ഷം. അ­ദ്ദേ­ഹം “Theories of everything” എന്ന പു­സ്ത­ക­ത്തിൽ ഇതു് വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. “Ofcourse, we must be circumspect in our use of such a loaded term as ‘Everything’. Does it really mean everything: the works of Shakespeare, the Taj Mahal, the Mona Lisa? No it doesn’t” എന്നു ഗ്ര­ന്ഥ­കാ­രൻ എ­ഴു­തു­ന്നു. ന­മ്മു­ടെ പ്ര­പ­ഞ്ച­ത്തി­ന്റെ സൂ­ക്ഷ്മാം­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കാൻ ഈ ഒ­റ്റ­സി­ദ്ധാ­ന്ത­ത്തി­നു സാ­ധി­ക്കു­ക­യി­ല്ലെ­ന്നും അ­തി­നു­വേ­ണ്ടി­യു­ള്ള ശ്രമം പാ­ഴ്‌­വേ­ല­യാ­ണെ­ന്നും വാ­ദി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം. “There is no formula that can deliver all truth, all harmony, all simplicity” എന്നു ഗ്ര­ന്ഥ­കാ­രൻ അ­സ­ന്ദി­ഗ്ദ്ധ­നാ­യി പ്ര­സ്താ­വി­ക്കു­ന്നു. Speculator എന്നു വി­ളി­ച്ചു് അ­ദ്ദേ­ഹം പ­രി­ഹ­സി­ക്കു­ന്ന­തു് ഹോ­ക്കി­ങ്സി­നെ­യാ­വാം. ഇ­പ്പു­സ്ത­കം മു­ഴു­വ­നും എ­നി­ക്കു മ­ന­സ്സി­ലാ­യി എന്ന നാ­ട്യ­മി­ല്ല ഇവിടെ. എ­ങ്കി­ലും വേ­റൊ­രു സ്പെ­ക്യൂ­ലേ­യ്ഷ­നി­ലൂ­ടെ യാത്ര ഒരു ക­ണ­ക്കിൽ പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു് (Vintage Book. £6.99; Spl. Price £2.00).

സ്യൂ­ഡോ ആർട്

പ­റ­യാ­നു­ള്ള­തു് സ­ര­ള­മാ­യി, സ്പ­ഷ്ട­മാ­യി പ­റ­യു­ന്ന രണ്ടു രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രെ മാ­ത്ര­മേ ഞാൻ ക­ണ്ടി­ട്ടു­ള്ളു. ഒരാൾ പ­ന­മ്പി­ള്ളി ഗോ­വി­ന്ദ മേനോൻ. ര­ണ്ടാ­മ­ത്തെ­യാൾ ഇ. എം. എസ്സ്. ന­മ്പൂ­തി­രി­പ്പാ­ടു്. സാ­മാ­ന്യ­ജ­ന­ത­യു­ടെ വി­ചാ­ര­വി­കാ­ര­ങ്ങ­ളോ­ടു താ­ദാ­ത്മ്യം പ്രാ­പി­ച്ചി­ട്ടു സ്വ­ന്തം വ്യ­ക്തി­ത്വ­ത്തി­ന്റെ വർ­ണ്ണം ക­ലർ­ത്തി അവർ ആ­വി­ഷ്കാ­രം നിർ­വ­ഹി­ക്കു­മ്പോൾ ന­മു­ക്കു് അവരെ ബ­ഹു­മാ­നി­ക്കാ­തി­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ല.

ക­ലാ­നി­രൂ­പ­കർ ക­ല­യു­ടെ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ നാ­ലാ­യി വി­ഭ­ജി­ച്ചി­ട്ടു­ണ്ടു്. 1) നമ്മൾ കാ­ണു­ന്ന ലോ­ക­ത്തി­ന്റെ സത്യം; 2) ആശയ ലോ­ക­ത്തി­ന്റെ സത്യം; 3) അ­നു­ഭ­വ­മു­ണ്ടാ­കു­മ്പോൾ ജ­നി­ക്കു­ന്ന പ്ര­തി­ക­ര­ണം; 4) വ്യ­വ­സ്ഥ­യു­ടെ പ­കർ­ന്നു­കൊ­ടു­ക്കൽ. ശി­ഹാ­ബു­ദ്ദീൻ പൊ­യ്ത്തും­ക­ട­വി­ന്റെ “പ്ര­തി­മ­യു­ടെ മകൻ” എന്ന കഥയിൽ (കു­ങ്കു­മം) അ­ച്ഛ­നും മകനും ആ­ദ്യ­ത്തെ സ­ത്യ­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കു­ന്നു. പക്ഷേ, അവർ നി­ശ്ചേ­ത­ന­രൂ­പ­ങ്ങ­ളാ­യി വർ­ത്തി­ക്കു­ന്ന­തേ­യു­ള്ളു. എ­ന്താ­ണു് ക­ഥാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­ന്ന ആ­ശ­യ­മെ­ന്നു് സാ­മാ­ന്യ­ബു­ദ്ധി­യു­ള്ള ഒരു വാ­യ­ന­ക്കാ­ര­നും പി­ടി­കി­ട്ടു­കി­ല്ല. അ­തി­നാൽ ര­ണ്ടാ­മ­ത്തെ സത്യം ഇ­ക്ക­ഥ­യിൽ ഇല്ല. ക­ഥ­യെ­ഴു­തി­യ ആളിനു തീ­ക്ഷ്ണ­മാ­യ എ­ന്ത­നു­ഭ­വ­മാ­ണു­ണ്ടാ­യ­തു? ഒ­ന്നു­മി­ല്ല. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു പ്ര­തി­ക­ര­ണ­മി­ല്ല; അ­നു­ഭ­വം വാ­യ­ന­ക്കാർ­ക്കു പ­കർ­ന്നു­കി­ട്ടാ­ത്ത­തു­കൊ­ണ്ടു് അ­വർ­ക്കും പ്ര­തി­ക­ര­ണ­മി­ല്ല. ക­ലാ­ലോ­കം ക്ര­മ­മു­ള്ള­താ­ണു്; അ­ല്ലെ­ങ്കിൽ വ്യ­വ­സ്ഥ­യു­ള്ള­താ­ണു്. ഈ വ്യ­വ­സ്ഥ എ­ഴു­ത്തു­കാ­രൻ ഉ­ണ്ടാ­ക്കു­ന്ന­തു­മാ­ണു്. ആളുകൾ വീ­ടു­വ­യ്ക്കു­മ്പോൾ പ­റ­മ്പി­നു ചു­റ്റും മ­തി­ലു­കെ­ട്ടി വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­ന്നു. കു­ഞ്ഞു­ങ്ങൾ­ക്കു വി­ദ്യാ­ഭ്യാ­സം നല്കി അ­വ­രു­ടെ ജീ­വി­ത­ത്തി­നു വ്യ­വ­സ്ഥ ന­ല്കു­ന്നു. അ­തു­പോ­ലെ രൂ­പ­ര­ഹി­ത­മാ­യ അ­നു­ഭ­വ­ത്തി­നു വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­മ്പോ­ഴാ­ണു് ക­ല­യു­ടെ ഉദയം. ആ വി­ധ­ത്തി­ലു­ള്ള വ്യ­വ­സ്ഥ ഇ­ക്ക­ഥ­യ്ക്കു ഇല്ല; ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു പ­കർ­ന്നു­കൊ­ടു­ക്കാ­നും ക­ഥാ­കാ­ര­നു ക­ഴി­യു­ന്നി­ല്ല. ഇതു സ്യൂ­ഡോ ആർ­ടാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.